🩷 പ്രാണനിൽ പതിയായ് 🩷 Part 16 ❤️..................❤️ ─── ദിവസങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി. ഗ്രാജുവേഷൻ കഴിഞ്ഞ് എല്ലാവരും ഓരോ തിരക്കുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു. ചിലർ ഉപരിപഠനത്തിന് പോയി ചിലർ ജോലിക്ക് കയറി. മറ്റുചിലർ കുടുംബ ബിസിനസ് നോക്കി നടത്തുന്നു. ─── അഭ്യുഹിന്റെ ജീവിതത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. ഇപ്പോൾ അവന് കമ്പനിയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. രാവിലെ മീറ്റിംഗുകൾ. ഉച്ചയ്ക്ക് ക്ലയന്റ് ഡിസ്കഷനുകൾ. വൈകുന്നേരം പ്രോജക്റ്റ് റിവ്യൂകൾ. ഒരു ദിവസം തീരുമ്പോഴേക്കും അടുത്ത ദിവസത്തേക്കുള്ള ജോലികൾ തയ്യാറായിരിക്കും. "സർ, ഈ ഫയൽ ഒന്ന് നോക്കണം." ഒരു സ്റ്റാഫ് അവന്റെ കാബിനിലേക്ക് വന്നു. "ടേബിളിൽ വെച്ചോളൂ." അഭ്യുഹ് ലാപ്ടോപ്പിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു. അവൻ ശരിക്കും തിരക്കിലായിരുന്നു. പക്ഷേ... അത് മാത്രമായിരുന്നില്ല പ്രശ്നം. കാരണം ഓരോ ഇടവേളകളിലും അവന്റെ മനസ്സ് അറിയാതെ ഒരാളിലേക്ക് പോകുന്നുണ്ടായിരുന്നു. പ്രണയ. അവൾ ഇപ്പോൾ പഴയതുപോലെ സംസാരിക്കുന്നില്ല. മെസ്സേജുകളും കുറവാണ്. വിളികളും ഇല്ല. ആ മാറ്റം അവൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ കാരണം മാത്രം മനസ്സിലായിരുന്നില്ല. ഉച്ചയ്ക്ക്. ഒരു മീറ്റിംഗ് കഴിഞ്ഞ് കാബിനിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു അഭ്യുഹ്. അറിയാതെ ഫോൺ എടുത്തു. ചാറ്റ് ലിസ്റ്റിൽ ആദ്യമുണ്ടായിരുന്ന പേര്... Pranaya ❤️ അവന്റെ വിരലുകൾ കോള് ബട്ടണിന് മുകളിലേക്ക് നീങ്ങി. "വിളിക്കണോ?" അവൻ സ്വയം ചോദിച്ചു. ഒരാഴ്ചയായി ശരിക്കും സംസാരിച്ചിട്ടില്ല. ഒരു ഫോൺ കോൾ ചെയ്താൽ മതിയായിരുന്നു. പക്ഷേ... അടുത്ത നിമിഷം അവൻ കൈ പിൻവലിച്ചു. "അവൾ ബിസിയായിരിക്കുമോ?" "ഞാൻ എന്തിനാ ഇങ്ങനെ ഓവർതിങ്ക് ചെയ്യുന്നത്?" സ്വയം പറഞ്ഞുകൊണ്ട് ഫോൺ വീണ്ടും മേശപ്പുറത്ത് വെച്ചു. പക്ഷേ പത്ത് മിനിറ്റിന് ശേഷം... അവൻ വീണ്ടും ഫോൺ എടുത്തു. ഈ തവണ മെസ്സേജ് ടൈപ്പ് ചെയ്തു. "Free aano?" അവൻ കുറച്ച് നേരം സ്ക്രീനിലേക്ക് നോക്കി. ശേഷം... മെസ്സേജ് ഡിലീറ്റ് ചെയ്തു. അവന് തന്നെ മനസ്സിലാകുന്നില്ലായിരുന്നു. എന്തിനാണ് ഇത്രയും ആലോചിക്കുന്നത്? സാധാരണ ഒരു സുഹൃത്തിനെ വിളിക്കുന്നതുപോലെ വിളിച്ചാൽ പോരേ? പക്ഷേ... പ്രണയയുടെ കാര്യത്തിൽ എല്ലാം ഇപ്പോൾ സാധാരണ പോലെ തോന്നുന്നില്ലായിരുന്നു. ─── പ്രണയ വീട്ടിലായിരുന്നു. ദിയയും നന്ദനയും പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നു. "നീ പറയാതെ അവൻ എങ്ങനെ അറിയും?" സത്യം തന്നെയായിരുന്നു. പക്ഷേ... ഇപ്പോൾ വീണ്ടും അവന്റെ മുന്നിൽ പോയി എല്ലാം പറയാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. അപ്പോഴാണ് ഫോൺ ബെഡ്‌ഡിൽ കിടക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടത്. അറിയാതെ അവൾ അത് എടുത്തു. അഭ്യുഹിന്റെ ചാറ്റ് തുറന്നു. Last seen. Online. Offline. വീണ്ടും Online. അവൾ കുറച്ച് നേരം സ്ക്രീനിലേക്ക് നോക്കി. "എന്തിനാ നോക്കുന്നത് പ്രണയ?" സ്വയം ശകാരിച്ചു. പക്ഷേ അടുത്ത നിമിഷം... ഒരു ചെറിയ പ്രതീക്ഷ അവളുടെ മനസ്സിൽ ജനിച്ചു. "ഒരുപക്ഷേ അവൻ വിളിക്കുമോ?" അഞ്ച് മിനിറ്റ്... പത്ത് മിനിറ്റ്... അരമണിക്കൂർ... ഫോൺ നിശബ്ദമായിരുന്നു. അവൾ പതിയെ കണ്ണുകൾ അടച്ചു. അറിയാതെ... രണ്ടുപേരും ഒരേ കാര്യം ആലോചിക്കുകയായിരുന്നു. ഒരാൾ വിളിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ വിളിക്കുന്നില്ല. മറ്റൊരാൾ ആ വിളിക്കായി കാത്തിരിക്കുന്നു. പക്ഷേ അത് പറയുന്നില്ല. ─── രാത്രി. ഓഫീസ് ബിൽഡിംഗിന്റെ ഗ്ലാസ് വിൻഡോയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്നു അഭ്യുഹ്. നഗരത്തിന്റെ ലൈറ്റുകൾ ദൂരെയായി തിളങ്ങുന്നുണ്ടായിരുന്നു. അവൻ വീണ്ടും ഫോൺ എടുത്തു. ഈ തവണ ശരിക്കും പ്രണയയെ വിളിക്കാനായിരുന്നു തീരുമാനം. അപ്പോഴാണ് ഒരു സ്റ്റാഫ് ഓടിവന്നത്. "സർ, ബോർഡ് മീറ്റിംഗ് സ്റ്റാർട്ട് ചെയ്യാനായി." അഭ്യുഹ് ഫോൺ താഴ്ത്തി. "Coming." അവൻ മീറ്റിംഗ് റൂമിലേക്ക് നടന്നു. പക്ഷേ അറിയാതെ അവന്റെ മനസ്സിൽ ഒരു ചിന്ത മാത്രം ബാക്കിയായി. "മീറ്റിംഗ് കഴിഞ്ഞ് വിളിക്കാം ..." എന്നാൽ... അവൻ അറിഞ്ഞിരുന്നില്ല... ആ ഒരു ഫോൺ കോൾ വൈകുന്നതോടെ... പ്രണയയുടെ ജീവിതത്തിൽ മറ്റൊരു തീരുമാനവും രൂപം കൊള്ളാൻ തുടങ്ങുകയാണെന്ന്. ─── അടുത്ത ദിവസവും പ്രണയ പതിവുപോലെ വൈകിയാണ് എഴുന്നേറ്റത്. ഗ്രാജുവേഷൻ കഴിഞ്ഞതിനാൽ പ്രത്യേക തിരക്കുകളൊന്നുമില്ല. എന്നാൽ... മനസ്സിൽ ഒരു സമാധാനവുമില്ലായിരുന്നു. താഴേക്ക് എത്തിയപ്പോൾ ഡൈനിംഗ് ടേബിളിൽ കൃഷ്ണവർമ്മയും മാലിനിയും ഇരിക്കുകയായിരുന്നു. അവളെ കണ്ടതും രണ്ടുപേരും പുഞ്ചിരിച്ചു. "ഗുഡ് മോണിംഗ്." പ്രണയ കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു. "ഗുഡ് മോണിംഗ്, മോളേ." മാലിനി അവൾക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു. കുറച്ച് നേരം സാധാരണ കാര്യങ്ങൾ സംസാരിച്ചു. പക്ഷേ... കൃഷ്ണവർമ്മ എന്തോ പറയാൻ മടിക്കുന്നതുപോലെ തോന്നി. "എന്താ അച്ഛാ?" പ്രണയ ചോദിച്ചു. "എന്തെങ്കിലും പറയാനുണ്ടോ?" കൃഷ്ണവർമ്മ ഒന്ന് ചിരിച്ചു. "ഉണ്ട്." അത് കേട്ടതും പ്രണയയുടെ മനസ്സിൽ ഒരു സംശയം തെളിഞ്ഞു. "എന്ത്?" "ആ ദിവസം പറഞ്ഞ കാര്യം..." ആ വാക്കുകൾ കേട്ട നിമിഷം തന്നെ പ്രണയയ്ക്ക് വിഷയം മനസ്സിലായി. അഭ്യുഹ്. വിവാഹം. അവളുടെ ഹൃദയം അറിയാതെ വേഗത്തിൽ മിടിച്ചു. "അത്..." മാലിനി പതിയെ തുടങ്ങി. "നിനക്ക് എന്തെങ്കിലും തീരുമാനം ആയോ?" പ്രണയ കുറച്ച് നിമിഷങ്ങൾ നിശബ്ദയായി. കാരണം... അവൾക്ക് തന്നെ തന്റെ മനസ്സ് മനസ്സിലാകുന്നില്ലായിരുന്നു. അവൾ അഭ്യുഹിനെ സ്നേഹിക്കുന്നുണ്ട് ഒരുപാട്... പക്ഷേ... അഭ്യുഹിന്റെ മനസ്സിൽ എന്താണ്? അതിന് ഉത്തരം ഇപ്പോഴും ഇല്ല. "അമ്മേ..." അവൾ പതിയെ പറഞ്ഞു. "ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കണ്ട." മാലിനിയും കൃഷ്ണവർമ്മയും പരസ്പരം നോക്കി. "ഞങ്ങൾ നിർബന്ധിക്കുന്നില്ല." കൃഷ്ണവർമ്മ ശാന്തമായി പറഞ്ഞു. "പക്ഷേ നിന്റെ അഭിപ്രായം അറിയേണ്ടതല്ലേ." പ്രണയ തല താഴ്ത്തി. "എനിക്ക് കുറച്ച് സമയം വേണം." അത് സത്യമായിരുന്നു. കാരണം... അഭ്യുഹിന്റെ മനസ്സിൽ തനിക്കുള്ള സ്ഥാനം അറിയാതെ ഒരു തീരുമാനവും എടുക്കാൻ അവൾക്ക് കഴിയില്ലായിരുന്നു. "ശരി." മാലിനി അവളുടെ കൈയിൽ പതിയെ തട്ടി. "നിനക്ക് എത്ര സമയം വേണമെങ്കിലും എടുക്കാം." പ്രണയ ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു. പക്ഷേ... അവളുടെ മനസ്സിൽ ഒരു ചോദ്യം മാത്രം. "അഭ്യുഹ് എന്ത് പറഞ്ഞിട്ടുണ്ടാവും?" ─── മേനോൻ ഹൗസിൽ. രാഘവും ദേവികയും ലിവിങ് റൂമിൽ ഇരിക്കുകയായിരുന്നു. അഭ്യുഹ് മുകളിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് രാഘവ് അവനെ വിളിച്ചത്. "ഒരു മിനിറ്റ്." "മ്മ്?" "പ്രണയയുടെ കാര്യം ആലോചിച്ചോ?" അഭ്യുഹ് നിശ്ചലനായി. ഈ ദിവസങ്ങളിൽ അവൻ ആ വിഷയം ഒഴിവാക്കുകയായിരുന്നു. കാരണം... ഓരോ തവണയും അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സ് കൂടുതൽ കൺഫ്യൂസ്ഡ് ആകുന്നുണ്ടായിരുന്നു. "ഡാഡ്..." അവൻ ഒരു ദീർഘനിശ്വാസം വിട്ടു. "ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല." "എന്തുകൊണ്ട്?" അഭ്യുഹ് കുറച്ച് നിമിഷങ്ങൾ ഒന്നും പറഞ്ഞില്ല. ശേഷം... വളരെ പതിയെ ചോദിച്ചു. "അവൾക്ക് ശരിക്കും സമ്മതമാണോ?" ആ ചോദ്യം കേട്ടതും ദേവിക ചിരിച്ചു. "നിനക്ക് എല്ലായ്പ്പോഴും അവളുടെ കാര്യം തന്നെയാണല്ലോ അറിയേണ്ടത്." അഭ്യുഹ് ഒന്നും പറഞ്ഞില്ല. കാരണം... അതായിരുന്നു സത്യം. പ്രണയയ്ക്ക് താൽപര്യമില്ലെങ്കിൽ? അവൾക്ക് വേറെ സ്വപ്നങ്ങൾ ഉണ്ടെങ്കിൽ? എന്തുകൊണ്ടോ ആ ചിന്ത തന്നെ അവന് ഇഷ്ടമായില്ല. "ഇപ്പോൾ അതൊന്നും സംസാരിക്കണ്ട." അവൻ ഒടുവിൽ പറഞ്ഞു. "കുറച്ച് സമയം കഴിഞ്ഞിട്ട് നോക്കാം." രാഘവ് തലകുലുക്കി. അഭ്യുഹ് മുകളിലേക്ക് നടന്നു. മുറിയിലെത്തി ഫോൺ എടുത്തു. അറിയാതെ... അവൻ വീണ്ടും പ്രണയയുടെ ചാറ്റ് തുറന്നു. അവസാനമായി അയച്ച മെസ്സേജ്. അവസാനമായി കണ്ട ഫോട്ടോ. അവസാനമായി സംസാരിച്ച ദിവസം. എല്ലാം അവിടെ ഉണ്ടായിരുന്നു. "അവൾ എന്താ ആലോചിക്കുന്നത്?" അവൻ ജനലരികിൽ നിന്നുകൊണ്ട് ചിന്തിച്ചു. ─── അതേസമയം... സ്വന്തം മുറിയിൽ ഇരുന്ന് പ്രണയയും അതേ ചോദ്യം തന്നെയായിരുന്നു ചിന്തിച്ചത്. "അഭ്യുഹ് എന്താ ആലോചിക്കുന്നത്?" പക്ഷേ... ഒരേ കാര്യം ചിന്തിച്ചുകൊണ്ടിരുന്നിട്ടും... രണ്ടുപേരും അത് പരസ്പരം ചോദിക്കാൻ ധൈര്യം കാണിച്ചില്ല. ആ നിശബ്ദത... പതിയെ പതിയെ... അവർക്കിടയിൽ ഒരു അകലം സൃഷ്ടിക്കാൻ തുടങ്ങിയിരുന്നു. ─── തുടരും... ❤️✨ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #നോവൽ #💌 പ്രണയം
35 likes
6 comments 15 shares

More like this