🌹മാലാഖ 🚩ഷാൻ 🥰കണ്ണൂർ 😘റീ എൻട്രി 💥
2K views • 12 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/meZE50Q?d=n&ui=v64j8rk&e1=cഗുണ്ടാ സാമി -6
------------------------------------------------
ബോധം തെളിയുമ്പോൾ ഭവദാസന്റെ കൺപോളകളിൽ കനത്ത ഭാരം അനുഭവപ്പെട്ടു. തലയ്ക്കുള്ളിൽ ആയിരം ഈച്ചകൾ ഒരുമിച്ച് മൂളുന്നതുപോലെ വല്ലാത്തൊരു മരവിപ്പ്. മുഖത്ത് തട്ടിയ തണുത്ത കാറ്റാണ് ഭവദാസനെ ബോധത്തിന്റെ തീരത്തേക്ക് എത്തിച്ചത്. കണ്ണുകൾ പതുക്കെ തുറന്നപ്പോൾ കണ്ട കാഴ്ച അവനെ വീണ്ടും തളർത്തിക്കളഞ്ഞു. ആ കൂരിരുട്ടിൽ, പൈശാചികമായ ഒരു കർമ്മം അരങ്ങേറുകയായിരുന്നു. 🎭
ജീപ്പിന്റെ മഞ്ഞ വെളിച്ചത്തിൽ മൂന്ന് രൂപങ്ങൾ നിഴലുകൾ പോലെ ചലിക്കുന്നുണ്ടായിരുന്നു. സുകുവും കുമാരനും കൂടെ പഴനിമലയും... അവർ കിതച്ചുകൊണ്ട് ധൃതിയിൽ മണ്ണ് വെട്ടി കുഴി എടുക്കുകയാണ്. ഇരുമ്പായുധങ്ങൾ പാറക്കല്ലുകളിലും മരവേരുകളിലും ചെന്നിടിക്കുന്ന ആ ശബ്ദം കാടിന്റെ നിശബ്ദതയെ ക്രൂരമായി കീറിമുറിച്ചു. ⛏️ ഓരോ തവണ മൺവെട്ടി മണ്ണിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും, തന്റെ നെഞ്ചാണ് പിളരുന്നതെന്ന് ഭവദാസന് തോന്നി.
ജീപ്പിന് സമീപം ചുണ്ടിൽ പുകയുന്ന സിഗരറ്റുമായി മായക്കണ്ണൻ, അയാളുടെ മുന്നിൽ അനുസരണയുള്ള മൃഗത്തെപ്പോലെ നാകേലൻ. ആ കാഴ്ച ഒരു പേടിസ്വപ്നം പോലെ ഭവദാസന്റെ ഉള്ളിൽ തറച്ചു നിന്നു.
എഴുന്നേറ്റ ഭവദാസനെ കുമാരൻ കൈ കാട്ടി വിളിച്ചു.
ഗത്യന്തരമില്ലാതെ ഭവദാസനും ആ പൈശാചിക കൃത്യത്തിൽ പങ്കാളിയായി മാറി. ഭയം കൊണ്ടും, തണുപ്പ് കൊണ്ടും ഭവദാസന്റെ കൈകൾ മൺവെട്ടിയുടെ തണ്ടിൽ പിടിച്ചപ്പോൾ വല്ലാതെ വിറച്ചു. സുകുവും കുമാരനും പാറക്കല്ലുകൾ നീക്കി കൊടുത്തു . കുഴി ആഴത്തിലാക്കാൻ അവർ ഭവദാസനേയും പഴനിമലയേയും നിർബന്ധിച്ചു കൊണ്ടിരുന്നു.
അതേസമയം തന്റെ കയ്യിലുണ്ടായിരുന്ന നോട്ടുകെട്ട് നിറച്ച സ്യൂട്ട്കെയ്സ് മായ കണ്ണൻ നാകേലന്റെ നേരെ നീട്ടി....
"ഇത് ഗാർഡുകൾക്ക് വീതിച്ചു കൊടുക്ക്, തനിക്കുള്ളത് ഗസ്റ്റ് ഹൗസിൽ നേരിട്ട് തരാം.!" മായക്കണ്ണൻ അത് പറഞ്ഞ ശേഷം പണപെട്ടി നാകേലന് കൈമാറി.
പെട്ടി വാങ്ങി ജീപ്പിൽ വെച്ച ശേഷം മായകണ്ണനെ നോക്കി നാകേലൻ തുടർന്നു: "ആഭ്യന്തര മന്ത്രിയുടെ മോളെയാണ് കണ്ണൻ സാറ് കെട്ടാൻ പോവുന്നത് എന്നൊരു കരകമ്പിയുണ്ടല്ലോ!"
മായക്കണ്ണൻ ആവേശത്തോടെ ചിരിച്ചു . "അങ്ങനെയൊരു മഹാ ഭാഗ്യം ദൈവം കൊണ്ടു വന്നു.. അപ്പോ മനുഷ്യനായ ഞാൻ അറിയാതെ ചെയ്ത് പോയ ഒരു പാപം അതിന് തടസ്സമായി നിൽക്കുന്നത് ശരിയല്ലെന്ന് തോന്നി..അതാണ് പെട്ടെന്ന് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്. എനിക്ക് ഫ്യൂച്ചർ ആണ് വലുത്.
അതിന് തടസ്സമായി വരുന്ന എന്തിനേയും ഞാൻ തീർക്കും. !"
അത് കേട്ട് നാകേലൻ തലയാട്ടി കൊണ്ട്
"കണ്ണൻസാറേ... ഒന്നും രണ്ടുമല്ല മൂന്ന് പേരെയാ ഞങ്ങൾ തട്ടിയത് ! ചെറിയ കാര്യമല്ല, റിസ്ക് കൂടുതലാ. അറിഞ്ഞാൽ ജോലി മാത്രമല്ല കൊലക്കുറ്റത്തിന് ജയിലിൽ പോവേണ്ടി വരും. അറിയാലോ കാര്യം.. അതോണ്ട് ഞങ്ങളുടെ കൊന്ന പാപം കണ്ണൻ സാറ് കാശ് കൊണ്ട് തന്നെ തീർക്കണം "
മായ കണ്ണൻ നാകേലന്റെ തോളിൽ തട്ടിക്കൊണ്ട് "അറിയാടോ.. മായ കണ്ണൻ ഒന്നും മറക്കുന്നവനല്ല. കാശ് ഇനിയും ഇറക്കും.. എന്റെ കൂടെ മാത്രം നിന്നാൽ മതി. എല്ലാം ഞാൻ നോക്കിക്കോളാം." 😈
മായക്കണ്ണൻ അതിന് ശേഷം തന്റെ ബൈക്കിൽ കയറി ഇരുട്ടിലേക്ക് പാഞ്ഞുപോയി.
അതിന് പിന്നാലെ നാകേലൻ കുഴി വെട്ടുന്ന ദിക്കിലേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: "വാടോ.. നേരം വെളുക്കുന്നതിന് മുൻപ് സ്റ്റേഷൻ ക്ലീൻ ചെയ്യണം. പഴനിമലയും ഭവദാസനും ഇവിടെ നിന്ന് ബാക്കിയുള്ള ജോലികൾ തീർക്കട്ടെ!"
പെട്ടെന്ന് അന്തരീക്ഷത്തിൽ ഒരു ഭയാനകമായ ഇടിവെട്ടി. ⚡ കൊടും മഴയുടെ മുന്നോടിയായി കാട് വല്ലാതെ ആടിയുലഞ്ഞു.
ജീപ്പിന്റെ അടുത്തേക്ക് വാച്ചർമാരായ സുകുവും, കുമാരനും ഓടിയെത്തി.
" കണ്ണൻ സർ, നിങ്ങൾക്കുളള വീതം എത്തിച്ചിട്ടുണ്ട്!" നാകേലൻ കീഴ് ഉദ്യോഗസ്ഥരെ നോക്കി ചിരിച്ചു.
അത് കേട്ടപ്പോൾ സുകുവും കുമാരനും ആശ്വാസത്തോടെ ചിരിച്ചു.
പക്ഷേ അവരുടെ മുഖത്ത് ഭീതി ഒഴിഞ്ഞില്ല.
"സാറേ..നാളെ നേരം വെളുക്കുമ്പോൾ മരുതിനേയും മാലമ്മയേയും തേടീ അവരുടെ ഊരിലെ ആളുകൾ എത്തും."
കുമാരൻ വിറച്ചു കൊണ്ട് പറഞ്ഞു.
" അതിനെന്താ പ്രശ്നം?? നമ്മൾ അവരെ രണ്ടു പേരേയും ചോദ്യം ചെയ്തു കുറ്റക്കാർ അല്ലെന്ന് കണ്ടെത്തി അപ്പോഴെ സ്റ്റേഷനിൽ നിന്ന് വിട്ടതല്ലേ. പിന്നെ രാത്രിയല്ലേ..ആനയും, നരിയും ഇറങ്ങുന്ന കാടല്ലേ.. മാലമ്മയ്ക്കും, മരുതിനും വല്ലതും സംഭവിച്ചോന്ന് നമ്മൾ അന്വേഷിക്കുന്നു. അതിനായീ ഊരിലെ ആൾക്കാരേയും കൂട്ടി ഒരു സെർച്ചിംഗ് ."
നാകേലൻ നടന്ന സംഭവത്തെ മറ്റൊരു കഥയാക്കി വളച്ചൊടിച്ച രീതി കണ്ട് സുകുവും,കുമാരനും ഞെട്ടി പോയി..
" ഈ കഥയാവണം ഡിപ്പാർട്ട്മെൻ്റും, നാട്ടുകാരും നാളെ നേരം വെളുക്കുമ്പോൾ അറിയേണ്ടത്. മനസ്സിലായോ ??"
നാകേലൻ കുമാരനേയും സുകുവിനേയും നോക്കി..
അവർ ആശ്വാസത്തോടെ തലയാട്ടി..
" ഈ സ്ഥലം വനവാസികൾക്ക് കയറാൻ പറ്റാത്ത നിരോധന മേഖലയായത് ആ കാര്യത്തിലൊരു പേടി വേണ്ട. ഇവിടെ വന്ന് ആരും സെർച്ച് ചെയ്യില്ല. പിന്നെ ഇതൊരു മിസിങ് കേസാക്കി തന്നെ നമ്മൾ കൈകാര്യം ചെയ്യണം. അന്വേഷണം ഒരു കാരണവശാലും മുകളിലെ ഡിപ്പാർട്ട്മെൻ്റിലേക്ക് പോകരുത്
ഊരിലെ ആളുകളെ ഭാഗത്ത് നിന്നും അങ്ങനെയൊരു നീക്കം വന്നാൽ നമ്മൾ അപ്പോഴെ അവരെ ഏതെങ്കിലും കളള കേസിൽ കുടുക്കി നമ്മുടെ കസ്റ്റഡിയിൽ ആക്കണം!"
നാകേലൻ ഭാവിയിൽ ഉണ്ടാകുന്ന ഭവ്യഷത്തിനും പ്രതിവിധി കണ്ടെത്തി പറഞ്ഞു.
" അത് ഞങ്ങൾ ഏറ്റു സാറേ!"
കുമാരൻ ജീപ്പിലേക്ക് കയറി..
കൂടെ നാകേലനും സുകുവും ജീപ്പിലേക്ക് കയറി..
ഫോറസ്റ്റ് ജീപ്പ് അകന്നു പോവുന്നത് പഴനിമലയും ഭവദാസനും നോക്കി നിന്നു..
ടാർപ്പായയിൽ പൊതിഞ്ഞ മാലമ്മയുടെയും മരുതിന്റെയും ശവശരീരങ്ങൾ അവർ കുഴിയിലേക്ക് കിടത്തി.
പഴനിമലയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. ഭവദാസൻ പൊട്ടിക്കരഞ്ഞു. "എന്ത് ക്രൂരതയാ സാറേ ഇത്... നമ്മളെ കൂടെ ഈ പാപത്തിൽ ആ ദുഷ്ടന്മാർ പെടുത്തിയല്ലോ. നോക്കിക്കോ. ഞാനിത് കംപ്ലയന്റ് ചെയ്യും സാറേ! എല്ലാവരേയും ഞാൻ ജയിലാക്കും . ഒരുത്തനേയും ഞാൻ വെറുതെ വിടില്ല."
ഭവദാസൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി
"സാറിന് ആവേശം നല്ലത് താ... പക്കേ ഇത് വെറും എളമപ്പോയിട്ടുള്ള ബുദ്ധികേടാ സാറേ.. അതാ നാങ്ക പറയൂ," പഴനിമല ഭവദാസനെ നോക്കി
"ഇതിൻ്റെ പിന്നില് ഒള്ളവര് മേലെ പിടിയുള്ളോരാ. ഈ മായക്കണ്ണൻ സാറിൻ്റെ പാർട്ടിയാ ഈ നാട് വാഴുന്നത്. അവരെ നാമക്കെങ്ങനെ എതിർക്കാൻ മുടിയും? അവര് നെനച്ചാ നമ്മളെ ഈ കാമ (ജോലി) തെറിപ്പിക്കും! ഈ കാമ പോയാ എണ്ണെ പെണ്ടാട്ടീം കുട്ടികളും പട്ടിണിയിലാവും... അത് സാറിന് തെരിയുമല്ലോ!" പഴനിമല കരയാൻ തുടങ്ങി.
പഴനി മല കരഞ്ഞു തുടങ്ങി..
" ഇതൊക്കെ മനസ്സിൽ ഒതുക്കി എങ്ങനെ മുന്നോട്ട് ജീവിക്കും പഴനിമലേ നമ്മൾ!" ഭവദാസൻ തളർച്ചയോടെ ഇരുന്നു..
" സാർ... ബേക്ക (ജീവിതം) എണ്ണു പറഞ്ഞാ എല്ലാം തൊറന്ന് കാട്ടാനില്ല. ചിലതൊക്കെ ഉള്ളില് വെച്ച് മൂടാനുള്ളതാ. ഈ പാപികളെ ആ ദൈവം തന്നെ ശിക്ഷിച്ചോളും. ചത്തവരൊക്കെ ഈ കാട്ടിൻ്റെ മക്കളല്ലേ സാറേ..." പഴനിമല കണ്ണീർ തുടച്ചു.സർ..
വീണ്ടും ആകാശം പിളരുന്നതുപോലെ ഇടിമിന്നലുണ്ടായി. "മഴ വരും സാറേ... കുഞ്ഞിനെ എടുത്തോണ്ട് വാ.വെക്കം മൂടാം," പഴനിമല പറഞ്ഞു.
വിറയ്ക്കുന്ന കൈകളോടെ ഭവദാസൻ ആ കുഞ്ഞിനെ കൈകളിൽ എടുത്തു. കൊടിയ പീഡനത്തിനിടയിൽ ശ്വാസം കിട്ടാതെ നിലച്ചുപോയ ആ ശരീരം ഐസ് പോലെ തണുത്തിരുന്നു...
പെട്ടെന്നാണ് കാടിനെ നടുക്കി ഒരു ഒറ്റയാന്റെ ചിന്നംവിളി കേട്ടത്! 🐘 "സാറേ... വീരപ്പനാ!" പഴനിമല ശബ്ദം താഴ്ത്തി പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ ഭവദാസൻ കുഞ്ഞിനെ കൊണ്ട് വിറച്ചു..
രാവിലെ ഫോറസ്റ്റ് ക്യാമ്പിൽ വന്ന് തന്റെ സെക്ച്ച് എടുത്തു പോയ കാട്ടു കൊമ്പൻ...
അപ്പോഴേക്കും ഇരുട്ടിൽ നിന്നും ഒരു കറുത്ത മല നീങ്ങി വരുന്നത് ഭവദാസനും പഴനി മലയും കണ്ടു..
ഒറ്റയാൻ ചെവികൾ വീശി അവരുടെ മുന്നിൽ നിന്നു. ആനയുടെ കൊമ്പുകൾ മിന്നൽ വെളിച്ചത്തിൽ വെട്ടിത്തിളങ്ങി. തന്നെയും പഴനിമലയെയും ആ ഭീമാകാരൻ ചവിട്ടിമെതിക്കാൻ വരികയാണെന്ന് ഭവദാസന് ഉറപ്പായി. മരണത്തിന്റെ തണുപ്പ് ഭവദാസനെ പൊതിഞ്ഞു.
ഒറ്റയാൻ തുമ്പിക്കൈ ഉയർത്തി വീണ്ടും ചിന്നംവിളിച്ചു. അത് ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു. അന്തരീക്ഷത്തിൽ കാറ്റ് അതിശക്തമായി വീശിയടിച്ചു തുടങ്ങി ..മരങ്ങൾ കടപുഴകി വീഴുമെന്നു തോന്നി. 🌪️
അപ്പോഴേക്കും ആകാശത്തു നിന്നും വലിയ മഴത്തുള്ളികൾ പെയ്തു തുടങ്ങി. ഐസുപോലെയുള്ള ഒരു വലിയ മഴത്തുള്ളി മരച്ചില്ലകളിൽ നിന്നും ആ കുഞ്ഞിന്റെ വിളറിയ മുഖത്തേക്ക് കൃത്യമായി വന്നു വീണു. 🌧️💧
തണുത്ത വെള്ളത്തിന്റെ സ്പർശനത്തിൽ ആ ശരീരം പെട്ടെന്ന് ഞെട്ടി ആദ്യത്തെ ശ്വാസം ആഞ്ഞുവലിച്ചു. ഒരു ഇടിമുഴക്കം പോലെ ആ പിഞ്ചുകുഞ്ഞ് ഉച്ചത്തിൽ കരഞ്ഞു!
"വാ... വാാ..."
മരിച്ചുപോയെന്ന് കരുതിയ ആ കുഞ്ഞ് ശരീരത്തിൽ നിന്നും കരച്ചിൽ കേട്ട് കൊമ്പുകൾ കുലുക്കി പാഞ്ഞെടുക്കാൻ വന്ന ഒറ്റയാൻ പെട്ടെന്ന് അവിടെത്തന്നെ നിന്നു പോയി! ഉയർത്തിയ തുമ്പിക്കൈ പതുക്കെ താഴ്ന്നു. കോപം നിറഞ്ഞ ആനയുടെ കണ്ണുകളിൽ ഒരു അത്ഭുതം കണ്ടത് പോലെ വിടരുന്നതുപോലെ തോന്നി. ആ കുഞ്ഞിന്റെ കരച്ചിൽ കാടിന്റെ മകനെ ശാന്തമാക്കിയത് പോലെ...
ആനയുടെ ചിന്നംവിളി വീണ്ടും മുഴങ്ങി, പക്ഷേ ഇത്തവണ അതൊരു ആക്രമണമായിരുന്നില്ല. മറിച്ച്, ആ കുഞ്ഞിനെ അഭിവാദ്യം ചെയ്യുന്നതുപോലെ ഒരു വല്ലാത്ത ചിന്നംവിളി!
ആ കുഞ്ഞിന്റെ കരച്ചിലും അതിനൊപ്പം മുഴങ്ങി..
ഒറ്റയാൻ ഭവദാസനേയും പഴനിമലയേയും നോക്കി ചിന്നംവിളിച്ച്, തുമ്പിക്കൈ ഉയർത്തി പതുക്കെ പിന്തിരിഞ്ഞു കാടിന്റെ ഇരുട്ടിലേക്ക് നടന്നുപോയി. 🐘👣
ഞെട്ടലോടെ പരസ്പരം നോക്കിയ ഭവദാസന്റെയും പഴനിമലയുടെയും ശ്വാസം ഒരു നിമിഷം നിലച്ചുപോയി.
തന്റെ കയ്യിൽ കിടന്ന കുഞ്ഞാണ് തങ്ങളുടെ ജീവൻ രക്ഷിച്ചതെന്നെ തോന്നൽ അവർക്ക് ഉണ്ടായി..
ഭവദാസന്റെ കൈകളിൽ കിടന്ന കുഞ്ഞ് വീണ്ടും അനങ്ങാൻ തുടങ്ങി.
"സാറേ... കുഞ്ഞിന് ജീവൻ വെച്ചു. !!"
അവിടെയാണ് പ്രകൃതിയുടെ ശാസ്ത്രം പ്രവർത്തിച്ചത്....
മെഡിക്കൽ സയൻസിൽ 'സസ്പെൻഡഡ് ആനിമേഷൻ' എന്ന് വിളിക്കുന്ന അവസ്ഥയിലായിരുന്നു ആ കുഞ്ഞ് കുറച്ചു നേരം.. കൊടിയ ആഘാതം മൂലം കുഞ്ഞിന്റെ ഹൃദയമിടിപ്പും ശ്വാസവും പുറമെ കാണാത്ത വിധം കുറഞ്ഞു പോയിരുന്നു. എന്നാൽ സ്റ്റേഷനിലെ തറയിലെ കൊടുംതണുപ്പ് കുഞ്ഞിന്റെ തലച്ചോറിനെയും അവയവങ്ങളെയും കേടുപാടുകൾ കൂടാതെ സംരക്ഷിച്ചു (Therapeutic Hypothermia).
മുഖത്ത് മഴത്തുള്ളി വീണ ആ ഞെട്ടലിൽ കുഞ്ഞിന്റെ ഞരമ്പുകൾ ഉണർന്നു. 'ഗാസ്പ് റിഫ്ലെക്സ്' എന്ന പ്രതിഭാസത്തിലൂടെ ആ പിഞ്ചു ശരീരം സടകുടഞ്ഞെഴുന്നേറ്റു. ഭവദാസന്റെ കൈകളിൽ കിടന്ന് ആ കുഞ്ഞ് വീണ്ടും ശ്വാസമെടുത്ത് ഉച്ചത്തിൽ കരഞ്ഞു!
ക്കീ... വാ... വാാ...
പഴനി മലയുടെ മുഖം പേടി കൊണ്ട് വിളറി വെളുത്തു.
"ഇതിന് ജീവനുണ്ടെന്ന് ആ ഏമാൻമാർ അറിഞ്ഞ, നമ്മളെയും ഇതിനൊപ്പം മൂടും!"
"ഇല്ല സാറേ... ഒരു ജീവനെ കൊലയ്ക്ക് കൊടുക്കാൻ എനിക്ക് കഴിയില്ല." ഭവദാസന്റെ കണ്ണുകളിൽ ഉറച്ച തീരുമാനമുണ്ടായിരുന്നു. " ഈ ശാപത്തിൽ നിന്നും രക്ഷപ്പെടാനുളള വഴി ഇത് മാത്രമാണ്. കുഞ്ഞിനെ നമ്മൾക്ക് രക്ഷിക്കണം."
മഴ കനക്കുന്നുണ്ടായിരുന്നു. നാകേലനും കൂട്ടരും നമ്മളെ അന്വേഷിച്ചു തുടങ്ങും ചിലപ്പോൾ അവർ തിരിച്ചു വരാനും വഴിയുണ്ട്.
"എവിടെ കൊണ്ടുപോകും ഇതിനെ?" പഴനിമല ചോദിച്ചു. "ഊരിലെങ്ങാനും കൊണ്ടുപോയാൽ നാകേലനും മായ കണ്ണനും അറിയും.!"
ഭവദാസൻ ആലോചിച്ചു.
ഒരു കഴുകനും റാഞ്ചാൻ ധൈര്യം കാണിക്കാത്ത ഒരിടം നമ്മുടെ മുന്നിലുണ്ട്..നാകേലനും മായ കണ്ണനും എത്തി നോക്കാൻ ഭയപ്പെടുന്ന മൃഗരാജനുണ്ട് ! സാക്ഷാൽ ആംബ്രോസ് ?"
" ങ്ഹേ..ആ ഗുണ്ടയുടെ അടുത്തോ?"
പഴനിമല തലയിൽ കൈ വെച്ചു.
" അതിലും ഭേദം ഈ കുഞ്ഞിനെ ഈ കുഴിയിൽ അടക്കുന്നതാ!" പഴനി മല ഭവദാസനെ നോക്കി.
" ആംബ്രൊസ് എന്താ ഈ കുഞ്ഞിനെ പിടിച്ചു കൊല്ലുമോ?"
" ഇല്ല, നമ്മളെ പിടിച്ചു കൊല്ലാൻ സാദ്ധ്യതയുണ്ട്!" പഴനിമല പറഞ്ഞു
" എന്നാ പിന്നെ, ആരുമറിയാതെ ഈ കുഞ്ഞിനെ ആംബ്രോസിന്റെ വീട്ടിൽ എത്തിച്ചു നമുക്ക് മുങ്ങിയാലോ?"
ഭവദാസൻ പഴനിമലയെ നോക്കി.
"അതിലും നല്ലത് നമുക്ക് ഏതെങ്കിലും അനാഥാലയത്തിൽ എത്തിച്ചാലോ?"
പഴനിമല അടുത്ത ഐഡിയ പറഞ്ഞു.
" ഞാനും അത് ആലോചിച്ചതാ. പക്ഷേ എന്നെങ്കിലും ഒരിക്കല് അവർ അറിഞ്ഞാൽ അതോടെ കുഞ്ഞിനെ അവന്മാർ കൊല്ലും. പക്ഷേ ആംബ്രോസിന്റെ അടുത്ത് കുഞ്ഞ് ഉണ്ടെന്ന് അറിഞ്ഞാൽ പോലും അവർ കൊല്ലാൻ രണ്ട് വട്ടം ആലോചിക്കും !"
പഴനിമലയും അത് ശരിവെച്ചു..
മരണത്തിന്റെ കുഴിമാടത്തിൽ നിന്നും അട്ടപ്പാടിയുടെ മണ്ണ് ഒരു പുതിയ ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. 🔥
തുടരും
കണ്ണൂർകാരൻ 🥰🥰🥰🥰 #🕵️♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ! #📔 കഥ #✍ തുടർക്കഥ #📙 നോവൽ
15 likes
6 comments • 7 shares