#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _94 ✍️ രചന - ജിഫ്ന നിസാർ. 💥 വാതിൽ തുറന്നിറങ്ങി വരുന്നവനോട് എന്തൊക്കെയോ ചോദിക്കാൻ കരുതി ഒരുങ്ങി നിന്നവർ.. മുഖമാകെ വലിഞ്ഞു മുറുകി കൊണ്ട് ഇറങ്ങി വരുന്നവനെ കണ്ടപ്പോൾ പിന്നെ മിണ്ടാട്ടമില്ലാതെ അങ്ങനെ തന്നെ നിന്നു പോയി. കാശിയാവട്ടെ ആരെയും നോക്കാതെ നേരെ പുറത്തേക്കിറങ്ങി പോകുകയാണ് ചെയ്തത്. പുറത്തെ കസേരയിലും തിണ്ണയിലുമായി അവിടെയും ആളിരിപ്പുണ്ട്. അത് വരെയും അശോകന്റെ തിരോധാനത്തെ കുറിച്ച് പറഞ്ഞവർ.. കാശ്ശിക്കൊപ്പം കാർത്തു കയറി വന്നതോടെ അവരെ കുറിച്ചായിരുന്നു പിന്നെ ചർച്ച. അവനിറങ്ങി ചെല്ലുന്നത് കണ്ടതും അവരത് നിർത്തി. അവരെയും നോക്കാതെ മുറ്റക്കേക്കിറങ്ങി കൊണ്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്തവൻ ഗേറ്റിൽ നിന്നും കേട്ട തന്റെ ബുള്ളറ്റിന്റെ ഹോൺ കേട്ടാണ് മുഖമുയർത്തി നോക്കിയത്. അതോടെ ശിവയെ വിളിക്കാൻ എടുത്ത ഫോൺ തിരികെയിട്ട് കൊണ്ടവൻ ധൃതിയിൽ അവന്റെ അരികിൽർക്ക് ചെന്നു. 'എന്തായെടാ.. ഇവിടെ പ്രശ്നം വല്ലതുമുണ്ടോ..തുളസി ചേച്ചിയും കാർത്തുവും തമ്മിൽ.." ശിവ അവനെ കണ്ടതെ ആദ്യം അതാണ് ചോദിച്ചത്. "ഇത് വരെയുമില്ല ഡാ.." കാശി പറഞ്ഞു കൊണ്ട് തന്നെ അവന്റെ നേർക്ക് കൈ നീട്ടി. ശിവ പോക്കറ്റിൽ നിന്നും അവന്റെ പഴയ ഫോൺ എടുത്തു കൊണ്ടാ കയ്യിലേക്ക് വച്ചു കൊടുത്തു. കാശി അത് സ്വിച്ച് ഓൺ ചെയ്ത് കൊണ്ട് ആകാംഷയോടെ അതിലേക്ക് നോക്കി. തന്റെ ഊഹം ശെരിയാണെങ്കിൽ അശോകന്റെ ജീവന് പകരം തന്നേ ക്ഷണിച്ചു കൊണ്ടൊരു കോൾ ഇപ്പൊ വന്നേക്കും. ശത്രു ആരായാലും.. അവൻ താനിവിടെ വന്നിറങ്ങിയ നിമിഷം അത് അറിഞ്ഞു കാണും. തന്നെ വിളിക്കാൻ ശ്രമിച്ചു കാണും.. "അവൻ തന്നെ ആവോ ഡാ.." ശിവ ടെൻഷനോടെ കാശിയുടെ അരികിൽ വന്ന് നിന്നു കൊണ്ട് ചോദിച്ചു. "ഉറപ്പില്ല ശിവ.. പക്ഷേ തുളസി ചേച്ചി പറഞ്ഞതൊക്കെ വെച്ച് ഞാൻ കണക്ട് ചെയ്യുമ്പോൾ.. എനിക്കവനെ അല്ലാതെ വേറെ ആരോടും ഒരു സംശയവും തോന്നുന്നില്ല.. ഞാൻ പറഞ്ഞത് പോലെ നീ മുരുകനെ വിളിച്ചില്ലേ.. കാശി ചോദിച്ചു. "മ്മ്.. നീ പറഞ്ഞത് പോലൊക്കെ പറഞ്ഞിട്ടുണ്ട്.. ഇന്ന് പത്തു മണിക്കുള്ളിൽ വിവരം തരാം നിന്റെ ഫോണിൽ വിളിക്കാം എന്നൊക്കെയാണ് എന്നോട് പറഞ്ഞത്." കാശികറിയുന്ന വേറൊരു ടീം ലീഡർ ആണ് മുരുകൻ. അശോകൻ എവിടെ ഉണ്ടെന്ന് അന്വേഷിച്ചു നോക്കാനാണ് അവനോട് കാശി പറഞ്ഞതായി ശിവ അറിയിച്ചത്. ഡാ.. വീണ്ടും ഫോണിൽ നോക്കി നിൽക്കുന്നവന്റെ തോളിൽ പിടിച്ചു കൊണ്ട് ശിവ വിളിക്കുമ്പോൾ കാശി നെറ്റി ചുളിച്ചു കൊണ്ടവനെ നോക്കി. "ഡാ.. അത്.." ശിവക്ക് പറയാനൊരു ബുദ്ധിമുട്ടുണ്ട്. കാശി നേർത്ത ചിരിയോടെ അവനെ നോക്കി. "എനിക്കറിയാ ഡാ.. ഞാനൊരു അപകടത്തിൽപ്പെട്ടപ്പോൾ.. അത് ഞാൻ ചെയ്യാത്ത തെറ്റാണെന്ന് ഉറപ്പുണ്ടായിട്ട് കൂടി എനിക്ക് വേണ്ടി ഒന്നും ചെയ്യാത്ത ആൾക്ക് വേണ്ടി ഇതൊക്കെ വേണോ എന്നല്ലേ.." ശിവ പറയാൻ വന്നത് തന്നെ കാശി എടുത്തു ചോദിച്ചു. അവൻ അതേ എന്ന് തലയാട്ടി. "എന്നോട് എങ്ങനെ ആയിരുന്നാലും എനിക്കാ മനുഷ്യനോടൊരു കടപ്പാടുണ്ട് ശിവ.. പിന്നെ.. പിന്നെ ഇപ്പോഴെന്റെ കാർത്തുവിന്റെ അച്ഛൻ കൂടിയല്ലേ.. അവൾക്ക് വേണ്ടി ഞാൻ..ഇത്‌ ചെയ്യണ്ടേ.എങ്ങനാടാ എനിക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നത്.. നീ ഒന്നും പറയേണ്ട.. അതെനിക്ക്... വേണ്ട ശിവ.." കാശിയവന്റെ തോളിലൊന്ന് തട്ടി. അശോകന്റെ മകൾ എന്ന് പറഞ്ഞിട്ട് അവൻ ഉള്ളിലെ തിളച്ചു മറിയുന്ന പ്രണയം പോലും ഒളിപ്പിച്ചു പിടിച്ചു കൊണ്ട് മാറ്റി നിർത്തിയവൾ.. ഇന്നിപ്പോൾ അവൾക്ക് വേണ്ടി അശോകേട്ടനെ രക്ഷിക്കാൻ വന്നിരിക്കുന്നു. മാറ്റങ്ങൾ തന്നെയാണത്. സ്നേഹിച്ചു പോയാൽ അവർക്കൊപ്പം കാശി നാഥൻ ഉണ്ടാവും എന്നതിന്റെ മാറ്റങ്ങൾ. ശിവ പിന്നൊന്നും പറഞ്ഞില്ല.. "ഞാൻ പറഞ്ഞ ആ ഫയൽ നീ വാസുവെട്ടനെ ഏല്പിച്ചില്ലേ.." കാശി വീണ്ടും ചോദിച്ചു. അപ്പോഴെല്ലാം അവന്റെ ശ്രദ്ധ ഫോണിൽ തന്നെയാണ്. വന്ന് കിടക്കുന്ന നൂറ് കിടക്കുന്ന കോൾ.. മെസ്സേജ്.. ഇവയിൽ അവന് അത്യാവശ്യം എന്ന് തോന്നുന്നത് മാത്രം തിരഞ്ഞു പിടിച്ചു നോക്കുകയാണ്. "അത് നീ പറഞ്ഞന്ന് തന്നെ കൊണ്ട് പോയി കൊടുത്തു.. അന്നങ്ങനെ ചെയ്‍തത് നന്നായെടാ.. നീ പോയി പിറ്റേന്ന് നിന്റെ അശോകേട്ടൻ ആദ്യവും പിറകെ മൂപ്പരെ മരുമോനും നിന്റെ വീട്ടിൽ കയറി അരിച്ചു പൊറുക്കി നോക്കിയിരുന്നു. ഇതെങ്ങാനും അവരുടെ കയ്യിൽ കിട്ടിയിരുന്നേൽ. ആ നാറിയെ കുടുക്കാൻ നീ ഇന്ന് വരെയും ചെയ്ത് കൂട്ടിയതെല്ലാം വെറുതെ ആയി പോയേനെ.." ശിവയൊരു നെടുവീർപ്പോടെ പറഞ്ഞു. "അതങ്ങനെ തന്നെ വരുമെന്ന് എനിക്കറിയാമായിരുന്നു.. അവനെ കുറിച്ച് എനിക്കെന്തോക്കെയോ തെളിവുകൾ കിട്ടിയെന്നുള്ളത് അവനറിയാം. ഇനി അതൊക്കെ തന്നെയാണ് അവനെതിരെ ഞാൻ കരുതി വെച്ച ആയുധങ്ങളും." കാശിയുടെ കണ്ണുകൾ തിളങ്ങി. വീണ്ടും അവനെന്തോ പറയാൻ തുടങ്ങും മുൻപ് കാശിയുടെ ഫോൺ ബെല്ലടിച്ചു. രണ്ടു പേരും പരസ്പരം നോക്കി. "അവനാണോ.. ശിവ ചോദിച്ചു. "അല്ല.. ഇതൊരു നമ്പറിൽ നിന്നാണ്.. പക്ഷേ ആരായാലും ഇതും അവന്റെ ബിനാമി ആയേക്കും.." അത്‌ പറഞ്ഞിട്ട് ശിവയോട് മിണ്ടരുത് എന്നാഗ്യം കാണിച്ചിട്ട് അവനാ കോൾ അറ്റന്റ് ചെയ്തു. ആറ്റി കുറുകിയ സംഭക്ഷണങ്ങൾ മാത്രം.. പക്ഷേ വലിഞ്ഞു മുറുകി നിൽക്കുന്ന ആ മുഖത്തെക്ക് നോക്കുമ്പോൾ ശിവയുടെ നെഞ്ചിടിപ്പേറി. എന്തോ ആപത്തു വരാൻ പോകുന്നുണ്ടെന്ന് മുന്നറിയിപ്പ് കൊടുക്കും പോലെ അവന്റെ ഹൃദയം അതി ശക്തമായി മിടിച്ചു കൊണ്ടേയിരുന്നു. "ഞാൻ വരാം.. പക്ഷേ അശോകേട്ടന്റെ ദേഹതൊരു തരി മണ്ണ് പോലും വീഴാൻ പാടില്ല.. അങ്ങനെ എങ്ങാനും ഉണ്ടായാൽ.. അറിയാലോ നിങ്ങൾക്കെന്നെ.. അശോകേട്ടനെതിരെ കളിക്കാനിറങ്ങുമ്പോൾ അയാളുടെ കൂടെ ഉണ്ടായിരുന്ന കാശി നാഥനെയും നിങ്ങൾക്കറിയാതെ പോവില്ല.." കടുപ്പത്തിൽ അവനത് പറയുമ്പോൾ ശിവ അവനെ തന്നെ നോക്കി നിൽപ്പാണ്. ശിവ മാത്രമല്ല. സിറ്റൗട്ടിൽ നിന്നും അവരിലേക്കാ നോട്ടം നീണ്ടു വരുന്നുണ്ട്.. "നിങ്ങൾക്കാവിശ്യം എന്നെയല്ലേ..ഞാൻ വരും.. അതിനിടയിൽ എന്റെ ഭാര്യക്കെന്ത് റോൾ.. അത് നടക്കില്ല.." പെട്ടന്ന് ഉറക്കെ.. ശിവയെ പോലും ഞെട്ടിച്ചു കൊണ്ടവന്റെ ശബ്ദമുയർന്നു. കാശി.. പതിയെ.. " സിറ്റൗട്ടിൽ നിൽക്കുന്നവർക്ക് നേരെ നോക്കി കൊണ്ട് ശിവ ഓർമ്മിപ്പിച്ചു. കാശി കണ്ണുകൾ അടച്ചു കൊണ്ട് പല്ല് കടിച്ചു പിടിച്ചു ദേഷ്യമൊതുക്കി. "വേണ്ട.. ഇതിന്റെ പേരിൽ ഇനിയൊന്നും ബാക്കി വേണ്ട . ഞാൻ വരും." പിന്നെയും എന്തൊക്കെയോ വാക്ക് തർക്കങ്ങൾക്ക് ശേഷം കാശി അവസാനവാക്കെന്നോണം പറഞ്ഞു കൊണ്ടാ കോൾ കട്ട് ചെയ്തു. "എന്താ ഡാ. അവരെന്താ പറഞ്ഞത്.." ശിവ കാശിയെ നോക്കി. "അവരെന്നോട് ചെല്ലാൻ.. കൂടെ.. കൂടെ കാർത്തുവിനെയും കൂട്ടാൻ.." കാശി തല കുടഞ്ഞു. "അത് വേണോ ഡാ.." ശിവ ആശങ്കയോടെ അവന്റെ കയ്യിൽ അമർത്തി പിടിച്ചു. "ജീവൻ പോണ വരെയും അവളെ സംരക്ഷിക്കാൻ എനിക്കാവും ശിവ..." എന്തൊക്കെയോ തീരുമാനമെടുത്തു ഉറപ്പിച്ചത് പോലാണ് അവന്റെയാ വാക്കുകൾ. അതിൽ ശിവക്കും സംശയങ്ങളൊന്നുമില്ല. "പക്ഷേ.. ഇതൊരു ചതിയാണെന്ന് എനിക്ക് തോന്നുന്നു.." ശിവ കാശിയെ നോക്കി. എനിക്കും.." എന്നിട്ടും പിന്നെ എന്തിനാടാ." ഇതങ്ങനെ വെറുതെ തീർത്താൽ പോരാ ശിവ. ഈ ശത്രുവിനെ എന്നേക്കുമായി തീർത്തു കളയണം. അതാണെന്റെ പ്ലാൻ.. " കാശിക്കൊരു വല്ലാത്ത ചിരി. അതോടെ ശിവയുടെ ശ്വാസം നിലച്ചത് പോലെയാണ്. ദേ.. ഒന്നങ്ങോട്ട് തരും ഞാൻ.. അവനെ കൊന്ന് ജയിലിൽ പോകാൻ മാത്രം ബുദ്ധിയില്ലാതായി പോയോട നിനക്ക്.. ആദ്യത്തെ പോലായാണോ നീ ഇപ്പൊ.. നിനക്ക് വേണ്ടി.. നിന്നെ മാത്രം സ്നേഹിക്കുന്ന ഒരു പെണ്ണില്ലേ കാശി നിന്റെ കൂടെ.. എന്നിട്ട് നീ.." ശിവ ദേഷ്യത്തോടെ അവനു നേരെ കയ്യൊങ്ങി. "അതിനാര് അവനെ കൊല്ലുന്നു.. അവനെ ഞാൻ അത്രയും വേഗം രക്ഷപ്പെട്ടു പോകാൻ വിടുമോ ഡാ.. അത്രക്കില്ലേ അവൻ ചെയ്തു കൂട്ടിയത്..മരണം അവനൊരു ശിക്ഷയല്ലല്ലോടാ.. അവൻ ജീവിക്കണം.. ചത്തത് പോലെ ജീവിക്കണം.. അതാണെനിക്ക് വേണ്ടത്.." കാശിയുടെ കണ്ണുകൾ തിളങ്ങി.. മുരുകൻ കൂടി വിളിക്കട്ടെ.. അശോകേട്ടനെ എവിടാണ് ഒളിപ്പിച്ചതെന്ന് കണ്ട് പിടിക്കാൻ കഴിഞ്ഞാൽ പാതി കടമ്പ തീർന്നു കിട്ടി. പിന്നെന്താ വേണ്ടതെന്ന് എനിക്കറിയാം " കാശ്ശിക്കുറപ്പാണ്.. ശിവക്ക് പക്ഷേ ആ ഉറപ്പ് കാണുമ്പോൾ ഭയമാണ്. അൽപ്പനേരം അവരങ്ങനെ ഒന്നും മിണ്ടാതെ നിന്നു. അതിനിടയിൽ മുരുകന്റെ കോളും കാശിയുടെ ഫോണിലെക്കെത്തി. മുന്നിൽ നിൽക്കുന്നവന്റെ തെളിയുന്ന മുഖം കണ്ടതേ.. അവന് വേണ്ട വിലപ്പെട്ട എന്തൊക്കെയോ വിവരങ്ങളും കൊണ്ടാണ് മുരുകൻ വിളിക്കുന്നതെന്ന് ശിവക്കും ഉറപ്പായി. അത് കാണെ അവനും അൽപ്പം ആശ്വാസം തോന്നി. കാശിക്ക് എതിരെ നിൽക്കുന്നവന്റെ നീചമായ മനസ്സിനെ അവന് വല്ലാത്ത ഭയമായിരുന്നു. ചതിയും വഞ്ചനയും മാത്രം അറിയാവുന്ന അവന് മുന്നിൽ കൂട്ടുകാരൻ തോറ്റു പോകുമോ എന്നുള്ള ഭയമാണത്. നീ ഇവിടുണ്ടാവണം ശിവ.. " കോൾ അവസാനിപ്പിച്ചു കൊണ്ട് കാശ്ശിയൊരു ധൃതിയിൽ പറയുമ്പോൾ ശിവ കണ്ണ് മിഴിച്ചു കൊണ്ടവനെ നോക്കി. അല്ലേടാ.. ഞാൻ കൂടി.. അല്ലാതെ നീ ഒറ്റയ്ക്ക്. " ശിവക്കപ്പോഴും അവന്റെ കൂടെ പോണമെന്ന് തന്നെയാണ്. നീ ഇപ്പൊ ഇവിടെയാണ്‌ ശിവ വേണ്ടത്.. നീ മാത്രമല്ല.. മുരുകൻ അയക്കുന്ന പിള്ളേര് കൂടി ഇപ്പൊ വരും.. അശോകേട്ടനും കാർത്തുവും ഞാനും.. പിന്നേയുള്ള സാധ്യത നീളുന്നത് തുളസി ചേച്ചിക്ക് നേരെയാണ്. അത് നമ്മൾ അവസരം കൊടുക്കരുത്. അത് കൊണ്ട് നീ എനിക്ക് പകരം ഇവിടെ വേണം.. അവനെ ഒതുക്കാൻ എനിക്ക് കഴിയും. അതിനുള്ളതെല്ലാം എന്റെ കയ്യിലുണ്ട്.. അതോർത്തു കൊണ്ട് നീ പേടിക്കേണ്ട.. " അവനത്രയൊക്കെ പറഞ്ഞിട്ടും ശിവക്കൊരു തൃപ്തി തോന്നിയില്ല. "നീ ഇവിടെ തന്നെ നിൽക്.. ഞാൻ പോയി കാര്ത്തുവിനെയും ചേച്ചിയെയും ഒന്ന് പറഞ്ഞു റെഡിയാക്കി നിർത്തട്ടെ.. പെട്ടന്ന് പറഞ്ഞു കേൾക്കുമ്പോൾ അവർക്കത് അംഗീകരിച്ചു തരാൻ ബുദ്ധിമുട്ട് തോന്നിയാലോ.. കേട്ടോ.." തിരിഞ്ഞു നടക്കുന്നതിനിടെ തന്നെ അത്രയും പറഞ്ഞു കൊണ്ട് കാശി വേഗത്തിൽ അകത്തേക്കൊടി കയറി... തുടരും.. ഓടി ചാടി പോയിട്ട് എവിടേലും.. ഇല്ല.. ഞാനൊന്നും പറയുന്നില്ല.. പിന്നെ അതാവും കുറ്റം 😆 ഡെയിലി പോസ്റ്റ്‌ ആവുമ്പോ ഇത്രയൊക്കെ ലെങ്ത് പറ്റൂ ട്ടൊ. മാക്സിമം ഞാൻ ശ്രമിക്കുന്നുണ്ട്.. റിവ്യൂ ഇടണേ. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
38 shares

More like this