• 2601 shares
More like this
- Suni.Thomas. ❤️#പാട്ടും തമാശയും ഇഷ്ടം പോലെ.. #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📔 കഥ #👌 വൈറൽ വീഡിയോസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ ദാന ശീലം നല്ലത് ആണ് പക്ഷെ... നല്ല ഉപദേശം4671K
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - വല്ലാത്തൊരിഷ്ടം.. ✍️ രചന - ജിഫ്ന നിസാർ. 🥰 ജോ.. നീയൊന്നും പറഞ്ഞില്ലല്ലോ...? " റോയ വീണ്ടും ചോദിക്കുന്നു. അവനപ്പോഴും എന്തുത്തരം പറയണമെന്നറിയാത്തൊരു ആശങ്കയിലാണ്. അതവൾക്കും അറിയാം. കാരണം വർഷങ്ങൾക്ക് ശേഷമാണ് റോയ അവനെ വിളിക്കുന്നതും സംസാരിക്കുന്നതും. അതിനും മുന്നേ എത്രയോ അടുപ്പമുള്ളവർ.. ഇന്നിപ്പോൾ ഏറെ അടുത്തറിയാവുന്ന അപരിചിതരെ പോലെ... "നിനക്ക് ഞാൻ വിളിച്ചത് ബുദ്ധിമുട്ടായോ ജോ..?" ഇപ്രാവശ്യം റോയയുടെ ശബ്ദത്തിന് ഒരു വല്ലായ്മയുണ്ട്. തന്റെ മൗനം അവളങ്ങനെയാവും അടയാളപ്പെടുത്തിയതെന്നൊരു വെപ്രാളമാണ് അവനപ്പോൾ തോന്നിയത്. "ഏയ്.. ഇല്ല റോയ.. ഞാൻ...എനിക്കെന്താ പറയേണ്ട എന്നറിയാതെ... അവന് വീണ്ടുമൊരു ആശയകുഴപ്പം അനുഭവപ്പെട്ടു. "പെട്ടന്ന് പറയേണ്ട ജോ.. നാളെ രാവിലെ ഞാൻ ഒന്നൂടെ വിളിക്കാം. അപ്പൊ പറഞാ മതി നീ നിന്റെ തീരുമാനം.." അവളുടെ ആ വാക്കുകൾ. അവനൊരു ആശ്വാസം തോന്നിയപ്പോൾ. "ഒക്കെ ജോ.. ഞാൻ വെക്കുവാണെ.. രാവിലെ വിളിക്കാം. ജോ പോസിറ്റീവ് ആയിട്ടൊരു തീരുമാനം പറയണം എന്ന് തന്നെയാണ് എനിക്ക്.. കാരണം ഇനി.. ഇനിയത് പോലൊരു ആവിശ്യവുമായി.. ഞാൻ..വരില്ല ." അവളത്രയൊക്കെ പറഞ്ഞിട്ടും അപ്പോഴും അവനൊരു മറുപടിയും പറയാൻ പറ്റിയില്ല. വീണ്ടും വിളിക്കാം എന്ന് പറഞ്ഞു കൊണ്ടാ കോൾ അവസാനിച്ചിട്ടും ജോ ആ ഞെട്ടലിൽ നിന്നും വിട്ട് പോന്നതുമില്ല. റോയ തോമസ്. ജോമോൻ ജോസഫിന്റെ സൗഹൃദം.. അല്ല.. അവൾക്ക് പോലും അറിയാതെ പോയ അവന്റെ ആദ്യപ്രണയം. സ്വന്തമാക്കാനോ മറന്നു കളയണോ കഴിയാതെ പോയ അവന്റെ ഏറ്റവും വലിയൊരു നിസ്സഹായത കൂടി അവളാണ്.. കൂട്ടുകാരൻ അൻവറിന്റെ പെങ്ങളുടെ കല്യാണസൽക്കാരത്തിനിടെ കൂട്ടുകാർക്കൊപ്പമെന്തോ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ഫോണിൽ വന്ന ആ കോൾ. പക്ഷെ അപ്പോഴും ഒരിക്കലും കരുതിയില്ല അതിനറ്റത്തുള്ളത് ഒരുകാലത്ത് ജോമോന്റെ ഹൃദയതാളം പോലെ അവൻ കൊണ്ട് നടന്നിരുന്ന റോയ ആയിരിക്കുമെന്ന്. ഇടവക പള്ളിയിലെ സുന്ദരി കൊച്ചിനെ വായി നോക്കി നടന്നിരുന്ന അന്നാട്ടിലെ വെറുമൊരു സാധാരണക്കാരനായിരുന്നു ജോ മോനും. അവനെക്കാൾ യോഗ്യൻമാർ ഒരുപാട് പേര് ആ നാട്ടിൽ തന്നെ ഇഷ്ടം പോലെ ഉണ്ടായിട്ടും അവരിൽ പലരും ഇഷ്ടം പറഞ്ഞു കൊണ്ട് അവൾക്ക് പിറകെ നടന്നിട്ടും റോയ പ്രതേകമായൊരു അടുപ്പം കാണിച്ചതും സൗഹൃദം ഉണ്ടാക്കിയതും ജോമോനുമായാണ്. അതെന്ത് കൊണ്ടെന്ന് അവനും അറിയില്ലായിരുന്നു. കൂടെ ഉണ്ടായിരുന്ന നാളുകളിൽ ഒന്നും ഒരിക്കലും അവളോടത് ചോദിച്ചു നോക്കിയിട്ടുമില്ല സ്വന്തം കൂട്ടുകാർ പോലും അതിന്റെ പേരിൽ അവനോട് പിണങ്ങി. അസൂയ കാണിച്ചു.. വഴക്കിട്ട് പോയി. അവളൊരാൾക്ക് വേണ്ടി.. കൂടുതൽ മികവോടെ ഒരിക്കലും മറവിയുടെ കരങ്ങൾ കട്ടെടുക്കാത്ത .. അല്ല.. മറവിയിലേക്ക് മനഃപൂർവം അവൻ എറിഞ്ഞിട്ട് കൊടുക്കാത്ത ആ നല്ല നാളുകൾ വീണ്ടും ജോമോന്റെ ഓർമകളിൽ വന്നെത്തി. അന്നത്തെ താനും അവളും. എന്തൊരു ഭംഗിയാണാ ഓർമകൾക്ക് പോലും. നാട്ടിൽ അത്യാവശ്യം കാശുള്ള വീട്ടിലെ കുട്ടിയാണ് റോയ.. അവളുടെ അപ്പന്റെ ഒറ്റ മകളാണ്.. കാണാൻ അതി സുന്ദരി. അതിനൊപ്പം തന്നെ നന്നായി പഠിക്കും.. ഡാൻസ് കളിക്കും.. അത്യാവശ്യം പാടുകയും ചെയ്യുന്ന കലാകാരി.പിന്നെ ചുറു ചുറുക്കുള്ള അവളുടെ സ്വഭാവം.. ചിരി... സംസാരം. മൊത്തത്തിൽ അവളെ കാണുന്ന.. സംസാരിക്കുന്ന ആർക്കും പെട്ടന്ന് ഇഷ്ടമാക്കുന്നത്രേം നല്ല കുട്ടി. റോയയുടെ അപ്പൻ.. തോമസ്. ആളെന്തോ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുവാണ്. ഒരു പാവം പിടിച്ച അവളുടെ മമ്മ.. ട്രീസാന്റി. ജോമോൻ ജോസഫ് അവൾക്കൊന്നിച്ചു ചേർന്ന് നിൽക്കാൻ ഒന്ന് കൊണ്ടും ഒപ്പമില്ല. കാണാൻ അത്രയങ്ങോട്ട് സുന്ദരനല്ല.. ഒരു അവറെജ് വിദ്യാർത്ഥി മാത്രം. കലാപരമായി യാതൊരു കഴിവും ഇല്ലാത്തവൻ. അത്യാവശ്യം ചെലവ് കഴിഞ്ഞു പോകുന്ന അവന്റെ കുടുംബം. അവനൊരു അനിയത്തി കൂടിയുണ്ട്. ജിൻസി. കൃഷി പണിയാണ് അവന്റെ ചാച്ചൻ ജോസഫിന്റെ ജോലി. ഇങ്ങനെയുള്ള ജോമോനെ റോയ സുഹൃത്താക്കി കൊണ്ട് നടക്കുന്നതാർക്ക് സഹിക്കും.? പക്ഷേ റോയക്കതൊന്നും അത്ര കാര്യമല്ല. അവളുടെ വീട്ടിലും ജോമോനെ നല്ല കാര്യമാണ്. അവൻ പത്തിൽ പഠിക്കുമ്പോൾ അവൾ എട്ടിലാണ്. സ്കൂളിൽ പോകുന്നതും വരുന്നതുമെല്ലാം ഒന്നിച്ച്. അവൾക്ക് തന്നോട് സൗഹൃദമാണ്.. പക്ഷേ തനിക്കവളോട് തോന്നുന്ന വികാരം.. അത് അതിനേക്കാൾ ഒരു പടി കൂടി മുകളിലാണെന്ന് മനസ്സിലായി തുടങ്ങിയാ നിമിഷം മുതൽ... വെപ്രാളമാണ് തോന്നിയത്. കാരണം ആ സൗഹൃദം പോലും നഷ്ടം വരുന്നത് തനിക്കു സഹിക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ അത് മനസ്സിലടക്കി പിടിച്ചു. എന്നെങ്കിലും തുറന്നു പറയാനൊരു അവസരം കിട്ടുമെന്ന് തന്നെ കരുതി കാത്തിരുന്നു. പത്തിൽ കഷ്ടിച്ച് പാസ്സായ തനിക്ക് ആ സ്കൂളിൽ തന്നെ പ്ലസ് വന്നിനു അഡ്മിഷൻ കിട്ടിയത് റോയയുടെ അപ്പൻ കൂടി റെക്കമെന്റ് ചെയ്തിട്ടാണ്. ആ സ്കൂളിൽ അവളാണ് ടോപ്പർ. സ്കൂളിന്റെ റാങ്ക് പ്രതീക്ഷ. അങ്ങനെ ഒരുവൾ തനിക്കൊപ്പം നടക്കുന്നത് ടീച്ചർമാർക്ക് പോലും സഹിക്കാൻ പറ്റുന്നില്ല. നേരിട്ടും അല്ലാതെയും അവരെല്ലാം അത് പറഞ്ഞു കൊണ്ട് കളിയാക്കി രസിക്കും. എന്നിട്ടും അവളായിട്ട് അതൊന്നും അവസാനിപ്പിച്ചു പോയതുമില്ല. ജോ എന്നും വിളിച്ച് കൊണ്ടവൾ തന്റെ കൂടെ തന്നെ നടന്നു. സൗഹൃദം തുടർന്നു.. വളർന്നു. താൻ തന്റെ ഒളിച്ചുള്ള പ്രണയവും. പക്ഷേ എല്ലാം തകിടം മറിഞ്ഞത്..എത്ര പെട്ടന്നാണ്. അവൾ പത്തിൽ പരീക്ഷ അടുത്തു നിൽക്കുന്ന ടൈമിൽ.. ബിസിനസ് അപ്പാടെ തകർന്ന അവളുടെ അപ്പൻ തോമസ് പിന്നെ എത്ര ശ്രമിച്ചിട്ടും അതിൽ നിന്നൊന്ന് ഉയർന്നു വരാൻ കഴിയാതെ.. സമ്പന്നതയിൽ അല്ലാത്തൊരു ജീവിതം വേണ്ടന്ന തീരുമാനത്തിൽ ഒരു മുഴം കയറിൽ സ്വന്തം ജീവിതം അവസാനിപ്പിച്ചു രക്ഷപ്പെട്ടു പോയപ്പോഴാണ് റോയയും അവളുടെ മമ്മയും തീർത്തും തകർന്ന് പോയത്. അതോടെ റോയയുടെ ജീവിതത്തിന്റെ നിറം മാഞ്ഞു പോയി. സകല സൗകര്യങ്ങളോടും കൂടി ജീവിച്ച ആ അമ്മയും മകളും പിന്നെ കടക്കാരെ പേടിച്ചു കൊണ്ട് നിത്യ വൃത്തിക്ക് പോലും കഷ്ടപ്പെട്ടു തുടങ്ങി. മിടുക്കിയായ റോയ പതിയെ ഉൾവലിഞ്ഞു തുടങ്ങി. പത്താം ക്ലാസ് ആണെന്നും നന്നായി പഠിച്ചു കൊണ്ട് നീ വേണം നിന്റെ അമ്മക്കൊരു തുണയാവാൻ എന്നൊക്കെ അവളോട് പറഞ്ഞു കൊടുത്തിട്ടും അവൾക്കതൊന്നും മനസ്സിലാകാത്ത പോലെ. കൂടെ തന്നെ നിന്നു.അവളുടെ മനസ്സ് നേരെയാവും വരെയും അവൾക്കൊപ്പം തന്നെ നിന്നത് മനസ്സിലാ പെണ്ണ് അത്ര മാത്രം വേരിറങ്ങി പോയത് കൊണ്ടാണ്. അതവൾക്കറിയില്ലേൽ പോലും..തനിക്കവൾ അത്രയും പ്രധാനപ്പെട്ടത് തന്നെയെന്ന് ആ മുഖത്തെ ചിരി മാഞ്ഞു പോയ ആ കുറച്ചു ദിവസങ്ങൾ കൊണ്ട് മനസ്സിലാക്കി. പ്ലസ് ടൂവിൽ പഠിക്കുമ്പോൾ ക്ലാസ് കഴിഞ്ഞു അടുത്തുള്ള ടൗണിലെ കടയിൽ രാത്രി പതിനൊന്നു മണി വരെയും ജോലിക്ക് പോയി തുടങ്ങിയത് അവൾക്ക് വേണ്ടിയാണ്. അതിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനം അവളുടെ അമ്മയുടെ കയ്യിൽ കൊണ്ട് കൊടുക്കുമ്പോൾ അവളുടെ കണ്ണുനീർ.. അതായിരുന്നു ഏറ്റവും സങ്കടം. ക്ഷീണം പോലും അറിയാതെ ജോലി ചെയ്യാൻ സാധിക്കുന്നത് അവളെ ഓർക്കുമ്പോൾ ആണല്ലോ.. തന്റെ മനസ്സിൽ അവൾ തനിക്ക് സ്വന്തമായിരുന്നു. പഠനമെല്ലാം തീർന്നിട്ട് അവളോട് നേരിട്ടു പറയാൻ കാത്ത് വെച്ച തന്റെ സ്വപ്നം കൂടിയാണ് ആ ഇഷ്ടം. പത്താം ക്ലാസ്സിൽ റോയ നല്ല മാർക്കോട് കൂടി പാസായപ്പോൾ പ്ലസ് ടൂ കഴിഞ്ഞ താൻ എന്നേക്കുമായി പഠനം നിർത്തിയത് അവൾക്ക് കൂടുതൽ പഠിക്കാൻ വേണ്ടിയാണ് .. അവളുടെ സ്വപ്നങ്ങൾ നേടി കൊടുക്കാൻ വേണ്ടിയാണ്. കാരണം ജോമോന്റെ ഏറ്റവും വലിയൊരു സ്വപ്നം.. അത് അവളാണല്ലോ.! അവൾക്കൊപ്പമുള്ള ജീവിതമാണല്ലോ..! അവളോടുള്ള ഭ്രാന്ത് പിടിക്കുന്ന ഇഷ്ടം.. അവളുടെ അമ്മയ്ക്കും തന്റെ വീട്ടിലും അറിഞ്ഞു കഴിഞ്ഞിട്ടും അവൾക്കത് മാത്രം മനസ്സിലായില്ല. അതുമല്ലെങ്കിൽ അവൾക്കത് മനസ്സിലാക്കി കൊടുക്കും പോലെ താൻ ഒന്നും ചെയ്തില്ല. പാത്താം ക്ലാസ്സിൽ വിജയിച്ചതിനേക്കാൾ തിളക്കത്തിൽ അവൾ പ്ലസ് വണ്ണിലും പ്ലസ് ടൂ വിലും ജയിച്ചു കയറി. അവൾക്കൊരു കുറവും വരാതെ താൻ നോക്കി കൊണ്ട് പോയി. ഡിഗ്രി പഠിക്കാൻ ടൗണിൽ പോണം. പോയിട്ട് വരവിനു നല്ല ചിലവാണ്. അതുമല്ല കേളേജ് ടൈം കണക്കാക്കി കിട്ടുന്ന ബസ്സ് കിട്ടാൻ പിന്നെയും അരമണിക്കൂർ കൂടുതൽ യാത്ര വേണ്ടി വരും. ഇനി പഠിക്കാൻ പോണില്ല.. വല്ല ടൈലറിങ് പഠിച്ചാൽ ജീവിക്കാൻ അത് മതിയാവും എന്നൊക്കെ പറഞ്ഞു നിന്നവളെ വഴക്ക് പറഞ്ഞാണ് വീണ്ടും പഠിക്കാൻ നിർബന്ധിച്ചു വിട്ടത്. എന്നിട്ടും അവൾക്കൊട്ടും മനസില്ലായിരുന്നു. നിനക്ക് കൂടുതൽ ബുദ്ധിമുട്ടാവും ജോ എന്ന് പറഞ്ഞു കണ്ണ് നിറച്ചവളോട്.. നിനക്ക് വേണ്ടിയല്ലെടി.. ഞാനത് സഹിക്കും എന്ന് പറഞ്ഞത് ആത്മാർത്ഥമായിട്ട് തന്നെയാണ്. അവിടേക്കുള്ള പോക്ക് വരവ് ബുദ്ധിമുട്ടാണ് പിന്നെയുള്ള ഒരേ ഒരു വഴി..അവിടെ ഹോസ്റ്റലിൽ നിന്നും പഠിക്കേണ്ടി വരും. പള്ളിയിലെ ഫാദർ മുഖേന അതിന് വേണ്ടി ഓടി പാഞ്ഞു നടന്നിട്ടൊരു സ്പോൺസറേ കണ്ടു പിടിച്ചത് താനാണ്. തനിക്കു സ്വയം അത് ചെയ്യണം എന്ന് തന്നെയായിരുന്നു മനസ്സിലപ്പോഴും. പക്ഷേ തന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്നാ സത്യം വേദനയോടെയാണ് അംഗീകരിച്ചത്. ഹോസ്റ്റൽ ഫീസും കേളേജ് ഫീസും സ്പോൺസർ ചെയ്ത് തരും. പക്ഷേ എന്നിട്ടും ചിലവുകൾ പിന്നെയും എത്രയോ ആണ്.. "നിനക്കവളെ ഇഷ്ടമായിരിക്കും. പക്ഷേ എല്ലാത്തിനും ഒടുക്കം അമ്മച്ചീടെ ജോകുട്ടനൊരു വിഡ്ഢിയായി തീരരുത് എന്ന് അമ്മച്ചി മാത്രമാണ് തന്നോട് പറഞ്ഞത്. അത് പക്ഷേ റോയയോടുള്ള ഇഷ്ടകേട് ഒന്നുമല്ല. സ്വന്തം ആഗ്രഹങ്ങളെ പോലും കണ്ടില്ലെന്ന് നടിച്ചു കൊണ്ട് പറ്റാവുന്ന ജോലിയൊക്കെ ചെയ്തു അവൾക്കുള്ള കാശ് എത്തിച്ചു കൊടുക്കുന്ന മകനോടുള്ള കരുതൽ മാത്രമായിരുന്നു. "ഇല്ലമ്മച്ചി.. തുറന്നു പറഞ്ഞില്ലേലും അവൾക്കെന്നെ ഇഷ്ടം തന്നെയാ.. അവളുടെ പഠിപ്പ് തീരുന്ന അന്ന് ഞാനത് പറയും.. പിന്നെ അവളെന്റെയാ.. ഞങ്ങൾ ഒരുമിച്ച് ജീവിക്കും " എന്നൊക്കെ ആത്മ വിശ്വാസത്തോടെ അമ്മച്ചിയോടു പറഞ്ഞതും റോയയെ തനിക്കത്ര മേൽ വിശ്വാസമായത് കൊണ്ട് തന്നെയാണല്ലോ. എല്ലാവരും തന്നെ ജോക്കുട്ടനെന്ന് വിളിക്കുമ്പോൾ അവൾക്ക് മാത്രം താൻ ജോ.. താനും ആയിട്ടുള്ള സൗഹൃദം തുടക്കത്തിൽ തന്നെ എതിർക്കുന്ന എത്രയോ പേരുണ്ടായിരുന്നു അവൾക്ക് ചുറ്റും. അതിപ്പോഴും ഉണ്ട്. എന്നിട്ടും അവൾക്കാ സൗഹൃദം ഉപേക്ഷിച്ചു കളയാൻ തോന്നിയില്ലല്ലോ.. അങ്ങനെ... അങ്ങനെ തനിക്ക് മാത്രം അവൾ തരുന്ന കുറെ സ്പെഷ്യൽ സ്നേഹം. അതവളുടെ പ്രണയം തന്നെയാണല്ലോ.. മനസ്സങ്ങനെ അവളെ ന്യായീകരിക്കാൻ നൂറ് നൂറ് കാരണങ്ങളെ കണ്ടെത്തി. റോയ ഡിഗ്രിക്ക് ചേർന്ന ആദ്യവർഷം.. തമ്മിൽ കാണാൻ പറ്റുന്നില്ല എന്നാ തന്റെ സങ്കടം മാറ്റി നിർത്തിയാൽ ഒന്നും ഒരു കുഴപ്പവുമില്ലാതെ തന്നെ മുന്നോട്ട് പോയി. അവളില്ലായ്മ അറിയിക്കാതെ അവളുടെ മമ്മയെ താൻ കൊണ്ട് നടന്നു. എല്ലാം ഒരുമിച്ചുള്ള ജീവിതത്തിന് വേണ്ടിയാണല്ലോ എന്ന് കരുതി രാവും പകലുമില്ലാതെ അധ്വാനിച്ചു..പണമുണ്ടാക്കി കാത്തിരുന്നു. അതിനിടയിൽ ഒരു വർഷം കടന്ന് പോയി. ഡിഗ്രി സെക്കന്റ് ഇയർ ആയപ്പോഴേക്കും റോയക്ക് വല്ലാത്തൊരു മാറ്റമുണ്ടെന്ന് തോന്നിയിരുന്നു. മാസത്തിൽ ഒരു തവണ ലീവിന് വന്നിരുന്നവൾ പിന്നെ അതിലൊന്നും യാതൊരു താല്പര്യവും കാണിച്ചില്ല. ചോദിക്കുമ്പോൾ നിറയെ പഠിക്കാനുണ്ട് ജോ എന്ന് അലസമായി പറഞ്ഞോഴിയും. അത് ശെരിയാവും എന്ന് താനും കരുതും. അതുമല്ലങ്കിൽ അങ്ങനെ കരുതുന്നതായിരുന്നു തനിക്ക് കൂടുതൽ സ്വസ്ഥതയും സമാധാനവും നൽകുന്നതും. "ജോ... കോളേജിനെ ബേസ് ചെയ്ത് കൊണ്ടൊരു ടെലി ഫിലിം ഇറങ്ങുന്നുണ്ട്.. ഞാനാ അതിലെ നായിക.. നീ വരണേ അത് റിലീസ് ചെയ്യുന്ന അന്ന് " എന്നൊരു വാക്ക്. അതും അത് വരെയും അവളിൽ കാണാൻ കഴിയാത്ത സന്തോഷത്തിൽ.. ആവേശത്തിൽ. ഒരുദിവസം അവൾക്ക് വിളിക്കുമ്പോൾ റോയ പറഞ്ഞ ആ വാക്കുകൾ തന്റെ ജീവിതത്തിൽ ഇത്രയും മാറ്റങ്ങൾ കൊണ്ട് വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അവളുടെ ആഗ്രഹമല്ലേ.. ചെയ്തോട്ടെ എന്നൊക്കെ കരുതി തന്നെയാണ് അവൾ വിളിച്ചന്ന് റോയ പഠിക്കുന്ന കോളേജിലേക്ക് ചെന്നത്. മുന്നേയും താൻ അവിടെ പോയിട്ടുണ്ട്.. കാണാതിരിക്കാൻ ഒട്ടും വയ്യെന്ന് തോന്നുന്ന നിമിഷങ്ങളിൽ ഒക്കെയും. അവളെ കണ്ടിട്ടുണ്ട്. അവൾക്കിഷ്ടമുള്ളതൊക്കെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. സിനിമക്കും ഭക്ഷണം കഴിക്കാനുമൊക്കെ കൊണ്ട് പോയിട്ടുണ്ട്. അവളുടെ കൂട്ടുകാരെ കണ്ടിട്ടുണ്ട്. ഒരു ലോക്കൽ ഗാർഡിയൻ പോലെ അവളുടെ അധ്യാപകരെ കണ്ടിട്ടുണ്ട്. റോയ മിടുക്കി ആണെന്ന് അവരൊക്കെ പറയുന്നത് കേട്ട് സന്തോഷത്തോടെ...അഭിമാനത്തോടെ നിന്നിട്ടുണ്ട്. പക്ഷേ ടെലി ഫിലിം കാണാനുള്ള ആ വരവിൽ.. തനിക്ക് തന്നെ എന്തൊക്കെയോ നെഗറ്റീവ് ഫീലാണ് നൽകിയത്. തോന്നൽ ആവുമെന്ന് കരുതി വിട്ട് കളഞ്ഞത് അവളുടെ സന്തോഷം കണ്ടിട്ടാണ്. അവൾക്കിഷ്ടമുള്ളതെല്ലാം ജോമോനും ഇഷ്ടമാണെന്ന് കരുതി കൊണ്ടാണ്. കോളേജ് പ്രണയം ബേസ് ചെയ്തു കൊണ്ടുള്ള ആ തീം.. റോയ നന്നായി അഭിനയിച്ചിരിക്കുന്നു. പക്ഷേ ആ കോളേജിൽ തന്നെ പഠിക്കുന്നൊരു ചെക്കനാണ് അതിലെ ഹിറോ. അവനുമായി അവൾ ചെയ്ത് വെച്ച ഇൻറ്റിമേറ്റ് സീനുകൾ. അതല്പം ഓവറായി തോന്നി. തോന്നലല്ല. അത് തന്നെയായിരുന്നു സത്യവും. അത്രയൊന്നും അവിടെ ആവിശ്യമില്ലാഞ്ഞിട്ടും മറ്റെന്തോ ലക്ഷ്യം വെച്ച് ചെയ്തത് പോലാണ് തോന്നിയത്. അത് മാത്രം തനിക്കങ്ങോട്ട് ഒട്ടും അംഗീകരിച്ചു കൊടുക്കാൻ പറ്റിയില്ല. "നിനക്കെന്താണ് ജോ.. അതൊക്കെ ആക്ട് അല്ലേ. അതിനൊക്കെ നീയിങ്ങനെ പറഞ്ഞാലോ.. നോക്ക്.. എനിക്കിപ്പോ നല്ല കോൺഫിഡന്റ് ഉണ്ട്.. ഈ കരിയറിൽ.. അനാവശ്യ സെന്റിമെന്റൽ പറഞ്ഞു കൊണ്ട് നീയായിട്ട് അത് ഇല്ലാതാക്കല്ലേ ജോ..പ്ലീസ്. ഞാനൊന്ന് രക്ഷപ്പെട്ടോട്ടെഡാ.." അതിനെ കുറിച്ച് റോയയോട് പറഞ്ഞപ്പോൾ കേട്ട അവളുടെ മറുപടി. ഞെട്ടി പോയി. പഠിച്ചു നല്ലൊരു ജോലി വാങ്ങിക്കുക എന്നുള്ള അവളുടെ ആഗ്രഹം.. അതിപ്പോൾ ആക്ടിങ് മേഖലയിലേക്ക് മാറിയിരിക്കുന്നു എന്നത്.. തനിക്കൊരു ഷോക്ക് തന്നെയായിരുന്നു. എങ്കിലും അപ്പോൾ അവളോടൊന്നും പറയാതെ താൻ തിരികെ മടങ്ങി. ആ ടെലി ഫിലിമിൽ അഭിനയിച്ചപ്പോൾ തോന്നിയതാവും.. ക്രമേണ അത് മാറിക്കോളും.. അവൾ നന്നായി പഠിച്ചൊരു ജോലി വാങ്ങിക്കും എന്നൊക്കെ തന്നെയായിരുന്നു മനസ്സ് പറഞ്ഞത്. അത് അങ്ങനെ തന്നെ ആയിരിക്കണേ എന്നായിരുന്നു പ്രാർത്ഥന നടത്തിയത് മുഴുവനും. കാരണം സിനിമ ഫീൽഡിൽ കൂടുതലൊന്നും അറിയില്ലേലും റോയയെ പോലൊരു പെൺകുട്ടിക്ക് അവിടെ ഒട്ടും പറ്റില്ലെന്ന് നന്നായി അറിയാമായിരുന്നു. പക്ഷെ അവളത് തന്നെ വീണ്ടും പറഞ്ഞപ്പോൾ.. അതിൽ തന്നെ ഉറച്ചു നിന്നപ്പോൾ റോയയുടെ മനസ്സിൽ പൊട്ടി മുളച്ച സിനിമ ഭ്രമം...അതങ്ങനെ വെറുതെ ഒരു ആഗ്രഹമല്ലെന്ന് മനസ്സിലായി. "നമ്മുക്കത് വേണ്ട റോയ. ഇതൊന്നും ശെരിയാവില്ല ഡീ. നീ കരുതുന്ന പോലെ ഒന്നുമല്ല. സിനിമ മേഖലയിലൊക്ക മൊത്തം കപടന്മാരെ കൊണ്ട് നിറഞ്ഞതാണ്. നമ്മുക്കതൊന്നും പിടിച്ചു നിൽക്കാൻ പറ്റില്ല. നീ പഠിച്ചിറങ്ങി നല്ലൊരു ജോലി വാങ്ങിക്ക്..നമുക്കത് മതിയെടി." ശാന്തമായിട്ട് തന്നെയാണ് അവളോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചത്. പക്ഷേ അതിനോടകം സിനിമ മോഹം തലക്ക് പിടിച്ചവൾ.. ഒരു ടെലി ഫിലിമിൽ അഭിനയിച്ചപ്പോൾ തന്നെ കോളേജിൽ നിന്നും കിട്ടുന്ന പ്രിവിലേജ്.. പ്രതീക്ഷിക്കാതെ കിട്ടിയ അതിന്റെ സാലറി എമൌണ്ട്.. പിന്നെ അത് കഴിഞ്ഞു കിട്ടിയ ഒരു സിനിമയിലെ സൈഡ് റോൾ..എല്ലാം കൂടി തലക്ക് പിടിച്ചവൾ അന്ന് തന്നോട് പറഞ്ഞു പോയ വാക്കുകൾ. മരണം വരെയും തനിക്ക് മറക്കാൻ കഴിയാത്തത്രേം വിഷമുള്ള് നിറഞ്ഞ ആ വാക്കുകൾ... തുടരും.. തുടരണോ...? ഷോർട് സ്റ്റോറി ആണ്... നാലോ അഞ്ചോ പാർട്ടിൽ ഒതുങ്ങും.. സപ്പോർട്ട് ഉണ്ടെങ്കിൽ സെറ്റാക്കാ സ്നേഹത്തോടെ jif❣️ #💞 പ്രണയകഥകൾ #📔 കഥ2195
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - - ജീവാംശം ✍️ രചന - അഞ്ജു തങ്കച്ചന് ഈ കൈയില്ലാത്ത ഉടുപ്പൊക്കെ ഇട്ട് നടക്കാൻ നാണാവില്ലേ പെണ്ണേ..... ദേവിക മകൾ വേദയോട് ചോദിച്ചു. എന്തിനാ നാണിക്കുന്നത്..??വസ്ത്രസ്വാതന്ത്രവും എനിക്കില്ലേ....?? കൈ മുഴുവൻ കാണൂലെ മോളെ.. അതാ അമ്മ പറഞ്ഞത്. കൈ കണ്ടെന്നോർത്ത് എന്താമ്മേ..?? മോളെ.. അമ്മയുടെയൊക്കെ ചെറുപ്പത്തിൽ.. അയ്യോ വേണ്ടായേ.. അതൊന്നും പറയണ്ട. വേദ ചെവി പൊത്തി. അമ്മയുടെ ചെറുപ്പത്തിൽ പാട്ടുപാവാടയും ബ്ലൗസും, ചുരിദാറും സാരിയുമൊക്കെയായിരുന്നുവേഷം. അതൊക്കെ ഇട്ടാൽ ഒരു പ്രത്യേക ഭംഗിയാണ് എന്നൊക്കെയല്ലേ അമ്മ പറയാൻ പോകുന്നത്. ആഹ്.. അത് തന്നെയാ... ന്റെ കുട്ടി ഇത്തിരി കാണാൻ ചന്തമൊക്കയുള്ള കൂട്ടത്തിലാ. ഇനി അവിടേം ഇവിടേം കാണിച്ചുള്ള ഡ്രസ്സ് ഒന്നും ഇടണ്ട. പോ പോയ് ഇത് മാറ്റ്.. അമ്മാ... ഇതിനെന്താ കുഴപ്പം?? ഇതിന് ഒരു കുഴപ്പവുമില്ല അതുകൊണ്ട് ഇത് മോള് വീട്ടിലിട്ടോ, പുറത്തേക്കു പോകുമ്പോൾ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ഇടണ്ട. അമ്മേ...ഇന്നൊരു ദിവസം പ്ലീസ്.. പോ.. പെണ്ണേ പറഞ്ഞത് ആദ്യം അനുസരിക്ക്... ദേവിക ദേഷ്യപ്പെട്ടു... വേദ അമ്മയോട് പിണങ്ങി അകത്തേക്ക് പോയി... ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റി , ചുരിദാർ ഇട്ടു. കോളേജിലേക്ക് പോകുമ്പോൾ അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. കോളേജിൽ എല്ലാവരും മോഡേൺ ഡ്രസ്സ് ഇട്ടാണ് വരുന്നത്. ഇവിടെ അമ്മ മോഡേൺ ഡ്രസ്സ് ധരിക്കാൻ സമ്മതിക്കില്ല. ഇടാൻ കൊതിയാകുന്നു എന്ന് പറയുമ്പോൾ വാങ്ങിത്തരും. പക്ഷേ, വീട്ടിലിടാനെ അനുവദിക്കൂ... അമ്മ വെറും പഴഞ്ചനാണ്.... അമ്മക്ക് കുറച്ചുകൂടെ അപ്ഡേറ്റ് ആയിക്കൂടെ.. അതെങ്ങനാ... അമ്മയും അമ്മയുടെ ചിന്തകളും പഴയകാലത്തെയാണ്..കാലം മാറിയതൊന്നും അറിയാത്ത ആളാണ് അമ്മ.... നോക്കിക്കോ ഒരൂസം കോളേജിൽ ഞാൻ സ്ലീവ് ലസ്സ് ഡ്രസ്സ് ധരിച്ചു പോകും. വേദ തീരുമാനിച്ചു... കോളേജിൽ പോയിട്ട് തിരികെ വന്നപ്പോഴും അവളുടെ മുഖം,കാർമേഘം നിറഞ്ഞ ആകാശം പോലെ ഇരുണ്ടുമൂടിയിരുന്നു.. വേദ, അമ്മയോട് പിണക്കമാണോ? ദേവിക അവളുടെ അരികിലേക്ക് വന്നു... അതെ പിണക്കമാണ്. മോള് മോഡേൺ ഡ്രസ്സ് ധരിക്കുന്നതിൽ അമ്മയ്ക്ക് ഇഷ്ടക്കേടൊന്നും ഉണ്ടായിട്ടല്ല. പക്ഷേ നീ കോളേജിൽ പോകുന്ന കുട്ടിയല്ലേ പഠനമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ ആയിക്കഴിയുമ്പോൾ നിനക്ക് ഇഷ്ടമുള്ള രീതിയിൽ നിനക്ക് നടക്കാം. സ്വാതന്ത്ര്യം എല്ലാവർക്കുമുള്ള അവകാശമാണ്. പക്ഷേ മാന്യമായിട്ട് വേണം. ഒരാളുടെ മാന്യത അളക്കേണ്ടത് വസ്ത്രം നോക്കിയാണോ അമ്മേ.??? ആണെന്ന് ഞാനൊരിക്കലും പറയില്ല. പക്ഷേ ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ കുറച്ചൂടെ നല്ലതാണ്... അത്രേ ഞാൻ പറഞ്ഞുള്ളൂ... അമ്മ ഉടുക്കുന്ന സാരി നല്ലതാണെന്നാണോ അമ്മയുടെ വിചാരം?? വയറിന്റെ ഭാഗം കാണുന്നില്ലേ, മാത്രമോ ശരീരവടിവുകൾ ഒന്നൂടെ എടുത്തുകാണിക്കുന്ന വസ്ത്രമല്ലേ സാരി, അതിനെക്കുറിച്ച് അമ്മയ്ക്ക് പരാതിയൊന്നുമില്ലേ...?? ദേവിക മറുപടിയൊന്നും പറഞ്ഞില്ല... അമ്മ പൊട്ടക്കിണറ്റിലെ തവള തന്നെ... വേദ അടുക്കളയിലേക്ക് പോയി.. കുക്കിംഗ് അവൾക്ക് വലിയ ഇഷ്ട്ടമാണ്.. സ്വന്തം കൈകൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കഴിക്കാനാണ് അവൾക്ക് കൂടുതൽ ഇഷ്ട്ടം.. അതുകൊണ്ട് ദേവികക്ക് വലിയ പണികളൊന്നുമില്ല വീട്ടിൽ.... അല്ലെങ്കിലും അടുക്കളപ്പണിയുമായി ഒതുങ്ങി കഴിയുന്ന ആളുമല്ല ദേവിക. ടൗണിൽ ഓട്ടോ ഓടിക്കുകയാണ് ദേവിക. ഭർത്താവ് അവിനാശ് മരിച്ചതോടെ ഭർത്താവിന്റെ വീട്ടിൽ തുടരാനാവാത്ത സാഹചര്യം വന്നപ്പോൾ മകളുമായി അവിടെ നിന്നും ഇറങ്ങിയതാണ്. ദേവികയുടെ വീട്ടിൽ അച്ഛനും സഹോദരനും സഹോദരന്റെ ഭാര്യയുമാണ് ഉള്ളത്. ആർക്കും ഒരു ബാധ്യതയുമാകരുതെന്ന ചിന്ത ഉള്ളിലുള്ളത് കൊണ്ട്, മകളുമായി വാടകയ്ക്കാണ് താമസം. വേദയെ നല്ല നിലയിൽ എത്തിക്കണം എന്നൊരു ചിന്ത മാത്രേ ദേവികയ്ക്കുള്ളൂ.... അച്ഛനില്ലാത്ത കുട്ടിയായതുകൊണ്ട് നിയന്ത്രണങ്ങളോടെയാണ് ദേവിക മകളെ വളർത്തുന്നത്... രാത്രിയിൽ പഠിക്കാനിരുന്ന സമയത്താണ് വേദയുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്.. അവൾ ഫോൺ എടുത്തു നോക്കി.. അവളുടെ കവിളുകൾ അരുണാഭമായി... തന്റെ പ്രിയപെട്ടവനാണ് വിളിക്കുന്നത്. അവൾ വാതിലിനു നേർക്ക് നോക്കി. അമ്മ ഹാളിൽ ഇരുന്ന് ജോലിയിലാണ്. വീട്ടിൽ വന്നാൽ അമ്മ മാലകളും കമ്മലും ഒക്കെ ഉണ്ടാക്കും. അടുത്തുള്ള ഫാൻസി സ്റ്റോറുകാർ അമ്മയുടെ സാധനങ്ങൾ വാങ്ങും... വെറുതെയിരിക്കാൻ അമ്മയ്ക്ക് തീരെ ഇഷ്ടമില്ല... അമ്മ അതിൽ ശ്രദ്ദിച്ചിരിക്കുകയാണ്.. അവൾ കാൾ അറ്റൻഡ് ചെയ്തു... ഹലോ... അവളുടെ ശബ്ദം തരളിതമായി.. 🍀🍀🍀🍀🍀🍀🍀 ഹലോ... എന്താ ഇത്ര നേരമായിട്ടും വിളിക്കാത്തത്...?? അമ്മ ഉറങ്ങിയില്ല കുഞ്ഞാ... വേദ ശബ്ദം താഴ്ത്തി പറഞ്ഞു.. എനിക്ക് നിന്നോട് സംസാരിക്കാതിരിക്കാനാവില്ല..... അതിന് ഞാൻ വിളിക്കാതിരിക്കുമോ, അമ്മ ഉറങ്ങിയിട്ട് വിളിക്കാനിരിക്കുവാരുന്നു. അപ്പോൾ ഒത്തിരി നേരം നമുക്ക് സംസാരിക്കാമല്ലോ.... നിനക്കിപ്പോ എന്നോട് ഒരു സ്നേഹവും ഇല്ല... ഒന്ന് പോ കുഞ്ഞാ.... ഞാൻ പിണങ്ങും കേട്ടോ... അയ്യോ പിണങ്ങല്ലേ... ഇന്നാളത്തെ പിണക്കം തീർക്കാൻ ഞാൻ കുറേ കഷ്ടപ്പെട്ടതാ. എങ്കിൽ ഇനി എന്നോട് ഇങ്ങനൊന്നും പറയരുത്... ഇല്ല.... എന്നാൽ ഒരു ഫോട്ടോ അയച്ചു താ.. ഇന്നലെ തന്നതല്ലേ...അവൾ ചോദിച്ചു. അത് ഇന്നലെയല്ലേ,ഇന്നത്തെ താ.... ഞാൻ വാട്സ്ആപ്പിൽ ഇട്ടേക്കാം.. ഉം...എന്നാൽ ഗുഡ് നൈറ്റ്... ശരി... അവൾ കാൾ കട്ടാക്കി... അവൾ രാവിലെ എടുത്ത ഫോട്ടോ വാട്സ്ആപ്പിൽ അവനയച്ചു കൊടുത്തു. അവൾ ബുക്കിന് മുകളിലേക്ക് തല ചായ്ച്ചു വച്ചു കോളേജിനടുത്തുള്ള വർക്ക്ഷോപ്പിലെ പണിക്കാരനാണ് നീരവ്. താൻ കുഞ്ഞാ എന്നാണ് വിളിക്കുന്നത്... തന്നേക്കാൾ അഞ്ചുവയസ്സിന് മൂത്തതാണ് എന്നാലും താൻ, കുഞ്ഞാ എന്നേ വിളിക്കൂ.. കുഞ്ഞാ എന്ന് വിളിക്കുമ്പോൾ അവന്റെ ഒരു നോട്ടമുണ്ട്... അവന്റെ മിഴികൾ കാണാൻ എന്ത് രസമാണെന്നോ... മുൻപ് താടിയൊന്നും വളർത്തില്ലായിരുന്നു.. തനിക്ക് കുഞ്ഞൻ താടി വളർത്തി കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിൽ പിന്നെ, താടിയും മീശയും വളർത്താൻ തുടങ്ങി. അവനെ കാണാൻ എന്ത് രസമാണെന്നോ... കൂട്ടുകാരികൾ പറയും വർക്ക്ഷോപ്പ് പണിക്കാരനെയല്ലാതെ വേറെ ആരെയെങ്കിലും സ്നേഹിച്ചു കൂടെയെന്ന്.. അവർക്കെന്തറിയാം?? അവന്റെയുള്ളം മുഴുവൻ തന്നോടുള്ള സ്നേഹമാണ്... മരിക്കുവോളം അവനോടൊപ്പം ചേർന്നിരിക്കണമെന്ന് മാത്രമാണ് തന്റെ ആഗ്രഹം.... താനും കുഞ്ഞനും മാത്രമുള്ള ഒരു ലോകം... അതാണ് തന്റെ സ്വപ്നം... അവൾ ഫോൺ എടുത്ത് ഇൻസ്റ്റഗ്രാം ഓണാക്കി, അവന്റെ അക്കൗണ്ടിൽ കയറി ഫോട്ടോസ് ഒക്കെ നോക്കിക്കൊണ്ടിരുന്നു.. തനിക്ക് പത്തൊൻപത് വയസ്സായി നീരജിന്. ഇരുപത്തിനാലും.. അവന്റെ വീട്ടിൽ അമ്മയും അച്ഛനും ഉണ്ട്. രണ്ടാളും പഞ്ചപാവങ്ങളാണെന്നാണ് നീരജ് പറഞ്ഞിട്ടുള്ളത്. ഫോട്ടോയിൽ താനവരെ കണ്ടിട്ടുണ്ട്... അവൾ ഹാളിലേക്ക് ഒളിഞ്ഞു നോക്കി.. അമ്മ തിരക്കിലാണ്.... അവൾ ബുക്ക് തുറന്ന് പഠിക്കാൻ തുടങ്ങി... പക്ഷെ പറ്റുന്നില്ല... ഓർമ്മകളിൽ അവൻ വന്ന് നിറയുകയാണ്... അവൾ ടേബിളിലേക്ക് തല ചേർത്തുവെച്ചു. അവനെയോർത്ത് കിടന്ന് അവൾ എപ്പോഴോ മയങ്ങിപ്പോയി. ദേവിക അവസാനത്തെ മാലയും ഉണ്ടാക്കി കഴിഞ്ഞു.. പച്ചയും ചുവപ്പും മുത്തുകൾ പിടിപ്പിച്ച ആ മാല സാരിക്കൊപ്പം ധരിക്കാൻ അനുയോജ്യമാണ്... ഇത് മോൾക്ക് കൊടുക്കാം... അല്ലെങ്കിലും നല്ലതെന്തെങ്കിലും കണ്ടാൽ അത് തന്റെ മകൾക്ക് എന്ന് കരുതി കാത്തുവെക്കാൻ ഏതമ്മമാർക്കും തോന്നുമല്ലോ... മോളെ.... ദേ...ഈ മാല ഒന്ന് നോക്കിക്കേ... ദേവിക എഴുന്നേറ്റ് മുറിയിലേക്ക് ചെന്നു.. വേദ ടേബിളിലേക്ക് മുഖം ചേർത്തു വച്ച് ഉറങ്ങുകയാണ്. ദേവിക വാത്സല്യത്തോടെ മകളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്തേക്ക് മുടിയിഴകൾ വീണു കിടപ്പുണ്ട്.. ഫാനിന്റെ നേർത്ത കാറ്റിൽ മുടിയിഴകൾ ഇളകുന്നുണ്ട്. ദേവിക അവളുടെ മുടിയിഴകൾ ഒതുക്കി വെച്ചു.നെറ്റിയിൽ അരുമയായി ചുംബിച്ചു.. തന്റെ മകളാണ്, തന്റെ ജീവനാണ്... ഇവൾക്ക് വേണ്ടി മാത്രമാണ് താനിപ്പോഴും ജീവിക്കുന്നത്. ഭർത്താവിന്റെ വീട്ടുകാർ നിഷ്കരുണം തങ്ങളെ ഒഴിവാക്കിയതാണ്. അതാകുമ്പോൾ സ്വത്തുക്കൾ അവർക്ക് മാത്രമായി പങ്കിട്ടെടുക്കാമല്ലോ... അന്ന് മോളെയും കൊണ്ട് ആ വീടിന്റെ പടിയിറങ്ങുമ്പോൾ തന്റെ മകൾ ഒരിടത്തും തലകുനിക്കാൻ പാടില്ലെന്ന് താൻ നിശ്ചയിച്ചിരുന്നു. അതിനു വേണ്ടി എത്ര വേണമെങ്കിലും കഷ്ടപ്പെടാനും താൻ തയ്യാറായിരുന്നു... ഇത് വാടക വീടാണെങ്കിലും, താൻ ഓടിക്കുന്ന ഓട്ടോറിക്ഷ തന്റെ സ്വന്തമാണ്.... അതുള്ളതുകൊണ്ട് ആരുടെയും മുന്നിൽ കൈ നീട്ടാതെ തന്റെ മകളുടെ കാര്യങ്ങൾ നടത്തിക്കൊടുക്കാൻ തനിക്ക് കഴിയുന്നുണ്ട്.. ഇനി ഒരു വീട് സ്വന്തമാക്കണം... നേരത്തെ പഞ്ചായത്ത് മെമ്പർ പറഞ്ഞതായിരുന്നു വീടിന് അപേക്ഷ വയ്ക്ക് അനുവദിക്കും എന്നൊക്കെ. അപേക്ഷയും വച്ചതാണ്.അതാകുമ്പോൾ എവിടെയെങ്കിലും സ്ഥലം മാത്രം വാങ്ങിയാൽ മതിയല്ലോ എന്നൊക്കെ കരുതിയിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെ ഒരു പദ്ധതി ഇല്ലെന്നാണ് മെമ്പർ പറയുന്നത്. ആഹ്...കുറച്ച് നാൾ കൂടെ കഴിയട്ടെ, എങ്ങനെയെങ്കിലും ഒരു ചെറിയ വീട് ഉണ്ടാക്കണം. അപ്പോഴേക്കും മോളുടെ പഠനമൊക്കെ കഴിഞ്ഞ് അവൾക്കും ഒരു ജോലി ആകുമല്ലോ. തങ്ങൾ രണ്ടാളും കൂടി ശ്രമിച്ചാൽ അതൊക്കെ ഉണ്ടാക്കാവുന്നതേയുള്ളൂ... മോളെ.... ദേവിക അവളുടെ തോളിൽ തട്ടി വിളിച്ചു. എണീറ്റ് കട്ടിലിൽ കിടന്നേ... മോളെ... വേദ എഴുന്നേറ്റ് കട്ടിലിലേക്ക് കിടന്നു.. ദേവിക അവളെ നന്നായി പുതപ്പിച്ച്, ഫാനിന്റെ സ്പീഡ് കുറച്ചിട്ടു.... ദേവിക മുറിയിൽ നിന്ന് പുറത്തിറങ്ങി, അടുക്കള വാതിലും ജനാലകളും അടച്ചോ എന്ന് ഉറപ്പ് വരുത്തി... പുറത്തെ ലൈറ്റും ഹാളിലെ ലൈറ്റും ഓഫ് ആക്കിയിട്ട് വേദയുടെ അരികിൽ വന്ന് കിടന്നു.. ഒരു കൈ കൊണ്ട് അവളെ കെട്ടിപ്പിടിച്ചു... 🍀🍀🍀🍀🍀🍀 രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി... അവളുടെ കോളേജിൽ ക്രിസ്മസ് സെലിബ്രേഷൻ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കോളേജിലെ കൂട്ടുകാർ ചേർന്ന്, വെള്ളയിൽ ചുവന്നപൂക്കൾ ഉള്ള സാരിയും, ചുവപ്പ് ബ്ലൗസും ധരിക്കാൻ തീരുമാനിച്ചു. ദേവികയോട് പറഞ്ഞപ്പോൾ, മോൾക്ക് റെഡ് കളർ ചുരിദാർ ഉണ്ടല്ലോ അത് പോരേ... ഈ ഒറ്റ ദിവസത്തിന് വേണ്ടി വെറുതെ സാരിയും ബ്ലൗസും മേടിക്കണ്ട കാര്യമില്ല. പിന്നീട് മോൾ ആ സാരി ഉയോഗിക്കുകയും ഇല്ലല്ലോയെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ അവൾക്ക് അമ്മയോട് വല്ലാത്ത നീരസം തോന്നി..... എന്തിനുമേതിനും തടസ്സങ്ങൾ ഉന്നയിക്കാൻ മാത്രമേ അമ്മയെ കൊണ്ട് കഴിയുകയുള്ളൂ... എന്ത് ചോദിച്ചാലും വേണ്ട വേണ്ട എവിടെയും അരുതുകൾ... ഒരു സ്വാതന്ത്ര്യവുമില്ല..... തന്റെ ഇഷ്ടങ്ങൾക്ക് അമ്മ തെല്ലും മുൻഗണന നൽകുന്നില്ല അവൾക്ക് കരച്ചിൽ വന്നു... രാത്രിയിൽ നീരവ് വിളിച്ചപ്പോൾ അവൾ കരയുകയായിരുന്നു. അവൻ കാരണം അന്വേഷിച്ചു. അവൾ കാര്യം പറഞ്ഞു. നിന്റെ അമ്മ മാത്രമെന്താ ഇങ്ങനെ?? നിനക്ക് ഒരു സ്വാതന്ത്ര്യവും തരില്ലല്ലോ. നീ ഇങ്ങ് പോരെ, നിന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം. നിന്റെ ഇഷ്ടങ്ങൾക്ക് എതിര് നിൽക്കാത്ത നല്ലൊരു ഭർത്താവാകാൻ എനിക്ക് കഴിയും. നീ പിന്നെ എന്തിനാണവിടെ കടിച്ചു തൂങ്ങി നിൽക്കുന്നത്.. നിന്റെ അമ്മയ്ക്ക് കുശുമ്പാണ്. അവർക്ക് കിട്ടാത്ത സുഖവും സന്തോഷവുമൊന്നും നിനക്കും കിട്ടാൻ പാടില്ല. അവർക്കില്ലാത്ത സ്വാതന്ത്ര്യം നീയും അനുഭവിക്കരുത്... ഉള്ളത് പറയാമല്ലോ നിന്റെ അമ്മയുടേത് ഒരു മോശം മനസ്സാണ്.. നീയിങ്ങു പോരെ പൊന്നേ..... അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ എടുത്തു വച്ചോ.. എന്നിട്ട് നാളെ കോളേജിലേക്കാണെന്ന് പറഞ്ഞു പോന്നാൽ മതി... അത് വേണോ കുഞ്ഞാ...?? വേദ ചോദിച്ചു. വേണം. ഇനിയും നീ വിഷമിക്കുന്നത് കാണാനുള്ള കരുത്തെനിക്കില്ല. ഇങ്ങ് പോരെ... കേട്ടോ... ഉം.. ദേവിക കാണാതെ അവൾ അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ഒക്കെ ബാഗിൽ എടുത്തുവച്ചു. പിറ്റേന്ന് ദേവികയോടൊപ്പം വേദയും അതിരാവിലെ എഴുന്നേറ്റു.. 🍀🍀🍀🍀🍀🍀 തുടരും. എല്ലാവരും സപ്പോർട്ട് ചെയ്യുക ...അഭിപ്രായങ്ങൾ അറിയിക്കുക... #💞 പ്രണയകഥകൾ #📔 കഥ2597
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - ജീവാംശം 🔻 പാർട്ട് _2 (അവസാനഭാഗം ) ✍️ രചന -അഞ്ജു തങ്കച്ചന് ഇന്നെന്താ മോളെ നേരത്തെ ഉണർന്നത്?? ദേവിക വേദയോട് ചോദിച്ചു. ഒന്നുമില്ലമ്മേ വെറുതെ... എന്തായാലും നേരത്തെ എഴുന്നേറ്റതല്ലേ നമുക്കൊന്ന് അമ്പലത്തിൽ പോയാലോ?? കോളേജിൽ പോകാനിനിയും ഒരുപാട് സമയമുണ്ടല്ലോ... ഉം... പോകാം... എന്നാൽ മോള് പോയി പല്ലൊക്കെ തേച്ച് കുളിച്ചിട്ട് വാ, അപ്പോഴേക്കും അമ്മ അരി തിളപ്പിച്ച് റൈസ് കുക്കറിലേക്ക് ഇറക്കി വയ്ക്കാം. അതാവുമ്പോൾ മോൾ കോളേജിലേക്ക് പോകാറാകുമ്പോഴേക്കും ചോറാകുമല്ലോ. ശരിയമ്മേ...അവൾ അപ്പുറത്തേക്ക് പോയി. ദേവിക അടുക്കളപ്പണികൾ ഓരോന്നായി പെട്ടെന്ന് ഒതുക്കിയിട്ട് ഓടിപ്പോയി കുളിച്ച്, ഒരു ചുരിദാറും ധരിച്ചു... മോളെ നീ റെഡിയായില്ലേ ഇതുവരെ ? ദേവിക ചോദിച്ചു. ദാ വരുന്നമ്മേ... വേദ മുറിയിൽ നിന്നും ഇറങ്ങി വന്നു. സെറ്റ് സാരിയാണ് അവൾ ഉടുത്തിരിക്കുന്നത്... ഇന്നെന്താ മോളെ നീ സെറ്റ് സാരിയുടുത്തത്?? ചുമ്മാ തോന്നിയപ്പോൾ ഉടുത്തതാ. നന്നായിട്ടുണ്ടോ, ഞാൻ സെറ്റ് സാരി ഉടുത്തിട്ട്...?? കുറച്ചുകൂടെ ശരിയാകാനുണ്ട്, ദേവിക അവളെ നന്നായി സാരി ഉടുപ്പിച്ചു. കൊള്ളാം ഇപ്പോൾ നല്ല സുന്ദരി ആയിട്ടുണ്ട്... പെട്ടെന്ന് വേദ കുനിഞ്ഞ് അമ്മയുടെ കാലിൽ തൊട്ടു തൊഴുതു... ഹേയ്... എന്താ മോളെ ഇത്? ദേവിക മകളെ പിടിച്ചെഴുന്നേൽപ്പിച്ചു... ദേവിക മകളെ കെട്ടിപ്പിടിച്ച് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... ഇന്ന് താൻ നീരവിനൊപ്പം പോകുകയാണ്. അതുകൊണ്ടാണ് അമ്മയുടെ അനുഗ്രഹം വാങ്ങിയത്.... ഭാഗ്യം അമ്മയ്ക്ക് തന്നെ സംശയമൊന്നും ഇല്ല... അവർ വാതിലടച്ച് പുറത്തേക്കിറങ്ങി. അടുത്തുതന്നെയാണ് അമ്പലം. ഏറി വന്നാൽ ഒരു പത്തുമിനിറ്റ് നടക്കണം അത്രയേ ഉള്ളൂ..... അവർ അങ്ങോട്ട് നടന്നു. ചെറിയ ക്ഷേത്രമാണ്. അവർ മനം നിറയെ ഭഗവാനു മുന്നിൽ തൊഴുതു നിന്നു... പുറത്ത് കുറച്ചു മാറി വലിയൊരു ആൽ മരമുണ്ട്. അതിന് താഴെ പുഴയും... പുഴയിലേക്ക് രണ്ടുമൂന്നു പടികൾ കെട്ടിയിട്ടുണ്ട്. ബലിതർപ്പണം പോലുള്ള ചടങ്ങുകൾക്കും മറ്റുള്ള ചടങ്ങുകൾക്കും ഒക്കെയായി പുഴയിലേക്ക് ഇറങ്ങുവാനായി പുതുതായി കെട്ടിയ പടികളാണവ.. ഇന്നെന്തോ മനസ്സ് തുറന്ന് പ്രാർത്ഥിച്ചതിനു ശേഷം മനസ്സ് ശാന്തമായത് പോലെ തോന്നുന്നു. മോൾക്ക് അങ്ങനെ തോന്നുന്നുണ്ടോ??ദേവിക ചോദിച്ചു. ഉം... നമുക്ക് കുറച്ചുനേരം ആ പടിക്കെട്ടിൽ ഇരുന്നാലോ.. ഉം... ദേവിക ഇരുന്നു. അതിനടുത്തായി വേദയും. ദേവിക മകളുടെ അരികിലേക്ക് കുറച്ചുകൂടി ചേർന്നിരുന്നു. മോള് അമ്മമ്മയെ ഓർക്കുന്നുണ്ടോ?? ഉണ്ട്.. ഉം... ഓർമ്മയുണ്ടാകും, മോൾക്ക് പത്തു വയസ്സുള്ളപ്പോഴാണ് അമ്മമ്മ പോയത്. കുട്ടിക്കാലത്ത് ഞാൻ അമ്മയുടെ സാരിപ്പിറകിൽ നിന്നും മാറില്ലായിരുന്നു. അത്രയ്ക്കും ഇഷ്ടമായിരുന്നു എനിക്കെന്റെ അമ്മയെ.. അമ്മയെ മാത്രമല്ല അച്ഛനെയും എന്റെ സഹോദരനെയുംഒക്കെ എനിക്കൊത്തിരി ഇഷ്ടമാണ്.എന്നാലും അമ്മയോട് ഇത്തിരി അടുപ്പം കൂടുതലുണ്ട്. ഈ ലോകത്തിൽ അമ്മ എന്ന് പറയുന്നത് നമ്മുടെ ഏറ്റവും വലിയ കരുത്താണ്, പ്രത്യേകിച്ചും പെണ്മക്കളുടെ.. ഉം...വേദ മൂളി... മറ്റൊരു കുടുംബത്തിലേക്ക് കയറി ചെന്നപ്പോഴും, എനിക്ക് നല്ലൊരമ്മയെ തന്നെയാണ് കിട്ടിയത്. മോളുടെ അച്ഛമ്മയും നല്ലവൾ ആയിരുന്നു. പക്ഷേ നിന്റെ അച്ഛന്റെ മരണത്തോടെ അച്ഛന്റെ സഹോദരങ്ങൾ, സ്വത്തുക്കൾ അവർക്ക് കിട്ടാൻ വേണ്ടി,നമ്മളെ അവിടെ നിന്നും ഇറക്കിവിട്ടു. മാക്സിമം ഞാൻ പൊരുതി നോക്കിയതാണ് അവിടെത്തന്നെ പിടിച്ചുനിൽക്കാൻ. അവിനാശിന്റെ അമ്മ എന്റെ പക്ഷത്തായിരുന്നു, പക്ഷേ മറ്റുള്ളവർ എന്തൊക്കെയോ പറഞ്ഞു കുത്തിത്തിരിപ്പുണ്ടാക്കി അമ്മയെ എന്നിൽ നിന്നകറ്റി. ഞാൻ മോളെയും കൊണ്ട് അവിടെ നിന്നിറങ്ങുമ്പോൾ എന്റെ കൈയിൽ ആകെ ഉള്ള സമ്പാദ്യം ഒരു മാലയും കമ്മലും മൂവായിരം രൂപയുമായിരുന്നു. എന്റെ സ്വർണ്ണമൊക്കെ ഓരോരോ ആവശ്യങ്ങൾക്ക് മോളുടെ അച്ഛൻ നേരത്തെ തന്നെ വിറ്റിരുന്നു.. വേദ അമ്മയുടെ മുഖത്തേക്ക് നോക്കി.. അമ്മ ഇന്നേവരെ ഒരു വിഷമവും പറഞ്ഞിട്ടില്ല... തനിക്ക് ഓർമ്മയുറച്ച കാലം മുതൽ അമ്മയും താനും ഒരു വാടക വീട്ടിലാണ്....അമ്മ ഇത്രയേറെ വിഷമിച്ചതൊന്നും ഇതിന് മുൻപ് പറഞ്ഞിട്ടില്ല... മാല പണയം വച്ചാണ് വാടകയ്ക്ക് വീട് എടുത്തത്. അഡ്വാൻസ് കൊടുത്തതിനൊപ്പം നാലു മാസത്തെ വാടകയും ഒരുമിച്ചു കൊടുത്തു.. കൈയ്യിലുള്ള പണം തീർന്നാൽ പിന്നെ വാടക കൊടുക്കാൻ ഒന്നുമുണ്ടാവില്ലല്ലോ എന്നോർത്താണ് അമ്മ അന്നങ്ങനെ ചെയ്തത്... നിന്നെ സ്കൂളിൽ വിട്ടിട്ട് ഞാൻ പല വീട്ടിലും അടുക്കളപ്പണിക്ക് വരെ പോയിട്ടുണ്ട്... മോളുടെ കോളേജിലേക്ക് പോകുന്ന വഴി ഒരു വലിയ റിസോർട്ട് കാണത്തില്ലേ, ആ റിസോർട്ടിൽ ബാത്റൂം ക്ലീനിങിന് വരെ അമ്മ പോയിട്ടുണ്ട്... ദേവികയുടെ ശബ്ദം ഇടറി... വേദയ്ക്കും സങ്കടം വന്നു.. അന്നൊക്കെ അമ്മ ഓർത്തിട്ടുണ്ട് പഠിച്ച് ഒരു ജോലി വാങ്ങിയിരുന്നെങ്കിൽ വല്ലയിടത്തും ക.ക്കൂ.സും കഴുകി ജീവിക്കേണ്ടി വരില്ലായിരുന്നല്ലോ എന്ന്... പതിനെട്ടു വയസ്സിൽ കല്യാണം കഴിഞ്ഞതാ... അന്ന് ജീവിതത്തെക്കുറിച്ച് ഒന്നും അറിയില്ല... എനിക്ക് ഒരു കെട്ടിയോനെ കിട്ടും അവൻ എന്നെ പൊന്നുപോലെ നോക്കും എന്നൊക്കെയാ എന്റെ ചിന്ത... പക്ഷെ, ഞാൻ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല ജീവിതം... ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു ജീവിക്കമായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്... മോൾ ഓർക്കുന്നുണ്ടോ മോളുടെ കൂട്ടുകാരിയുടെ വീട്ടിൽ അമ്മ അടുക്കളപ്പണിക്ക് ചെന്നുവെന്ന് പറഞ്ഞ് കൂട്ടുകാരി കളിയാക്കി, ഞാനിനി സ്കൂളിൽ പോകില്ല എന്നും പറഞ്ഞ് മോൾ കരഞ്ഞുകൊണ്ട് വന്ന ദിവസം.... ഉം...വേദയുടെ ശബ്ദം താഴ്ന്നിരുന്നു... എന്റെ വീട്ടുകാരും എന്നെ പലപ്പോഴും കൈ അയച്ചു സഹായിച്ചിട്ടുണ്ട്. എന്നാലും എല്ലാത്തിനും ഒരു പരിധിയില്ലേ, കാരണം അവരും കഷ്ടപ്പെട്ട് ജീവിക്കുന്നവരാണല്ലോ.. ചെയ്യാൻ പറ്റുന്ന എല്ലാ ജോലികളും ചെയ്താണ് അമ്മ സ്വന്തമായി ഒരു ഓട്ടോറിക്ഷ വാങ്ങിയത്. അതിൽ പിന്നെ എനിക്ക് ആരുടെയും മുമ്പിൽ കൈ നീട്ടേണ്ടി വന്നിട്ടില്ല.... മോൾക്കും ആരുടേയും മുന്നിൽ തല കുനിക്കേണ്ടി വന്നിട്ടില്ല അല്ലേ... ഉം... അവളുടെ കണ്ണുകൾ തുളുമ്പി... ഈ അമ്പലത്തിൽ വന്ന് മനസ്സ് നിറയെ തൊഴുതു കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായത് പോലെ തോന്നി. അതാ ഇക്കാര്യങ്ങളൊക്കെ ഞാൻ മോളോട് പറഞ്ഞത്.... നമുക്ക് പോകാം, മോൾക്ക് കോളേജിൽ പോകാനുള്ളതല്ലേ.... ഉം.. പോകാം... അവർ എഴുന്നേറ്റു... വീട്ടിൽ എത്തിയതും വേദ സെറ്റ് സാരി മാറ്റി. ചുരിദാർ ധരിച്ചു... ദേവിക അടുക്കളയിൽ ആയിരുന്നു.. മോൾക്ക് കൊണ്ടുപോകാനുള്ള കറി ഉണ്ടാക്കുകയാണ്. എന്റെ മോള് കരുതിയത്, ഈ അമ്മ അവളുടെ ഒരു കാര്യങ്ങളും അറിയില്ലെന്നാണ്.. പക്ഷെ മോളെ ഞാൻ നിന്റെ അമ്മയാണ്. നിന്റെ ചെറിയ മാറ്റം പോലും അമ്മയ്ക്കറിയാം. ഇന്ന് നീ സെറ്റ് സാരി ഉടുത്തതും, അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയതും എന്തിനാണെന്നും അമ്മയ്ക്കറിയാം. ആ പയ്യനെയും അമ്മയ്ക്കറിയാം.... എന്റെ ലോകം തന്നെ നീയാണെന്നിരിക്കെ എന്നെ പറ്റിക്കാമെന്ന് കരുതിയോ കുഞ്ഞേ നീ.. അങ്ങനെ പാതിവഴിയിൽ നശിപ്പിച്ചു കളയാനുള്ളതല്ല നിന്റെ ജീവിതം.. അതിന് ഈ അമ്മ സമ്മതിക്കില്ല... ദേവിക മനസ്സിൽ പറഞ്ഞു. ബാഗിലേക്ക് ബുക്കുകൾ എടുത്ത് വയ്ക്കുകയായിരുന്ന വേദയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു.. അവൾ ഫോണെടുത്തു നോക്കി.. നീരവാണ്... അവൾ അടുക്കളയിലേക്ക് എത്തി നോക്കി. അമ്മ കറി ഉണ്ടാക്കുന്ന തിരക്കിലാണ്. അവൾ കാൾ എടുത്തു. . 💙💙💙💙💙 . അവിടുന്ന് പോന്നോ...?? അധികം സാധനങ്ങൾ ഒന്നും എടുക്കണ്ട. നിന്റെ അമ്മയ്ക്ക് സംശയമൊന്നും തോന്നരുത്. നീരവ് പറഞ്ഞു... വേദ മറുപടിയൊന്നും പറഞ്ഞില്ല. ഹേയ്.... നീയെന്താ ഒന്നും മിണ്ടാത്തത്...??നീരവ് ചോദിച്ചു. ഞാൻ വരില്ല നീരവ്... വരില്ലെന്നോ, അതെന്താ ഇപ്പോഴങ്ങനെ പറയുന്നത്?? എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ. പ്രശ്നമൊന്നും ഉണ്ടായിട്ടല്ല. പക്ഷേ ഞാനിപ്പോൾ വന്നാൽ ശരിയാവില്ല. ആദ്യം എന്റെ പഠനം കഴിയട്ടെ ഞാൻ നല്ലൊരു ജോലി സമ്പാദിക്കട്ടെ. എന്നിട്ട് നമുക്കെല്ലാവരുടെയും സമ്മതത്തോടെ വിവാഹം കഴിക്കാം. നീയെന്താ എന്നെ കളിയാക്കുകയാണോ..? അല്ല കുഞ്ഞാ, എനിക്കിപ്പോഴും ഇഷ്ട്ടമാണ്... പഠനം നിർത്തി ഞാനിറങ്ങി വന്നാൽ ശരിയാവില്ല. അതിന് പഠനം നിർത്തണമെന്നാര് പറഞ്ഞു. ഇവിടെ വന്നാലും പഠിക്കാൻ പോകാവുന്നതല്ലേ ഉള്ളൂ... ഞാൻ പഠിപ്പിച്ചോളാം. ഇവിടെ നിന്നാലും പഠിക്കാവുന്നതേയുള്ളൂ.. ഞാനെന്തായാലും ഇപ്പോൾ വരില്ല. അത് ഞാൻ തീരുമാനിച്ചുറപ്പിച്ച കാര്യമാണ്. എന്നാണോ ഞാനൊരു ജോലി നേടുന്നത് അപ്പോൾ മാത്രമേ ഞാനൊരു വാഹത്തെക്കുറിച്ച് ചിന്തിക്കൂ... വേദ പറഞ്ഞു. ഇനി മേലിൽ നീയെന്നെ വിളിച്ചേക്കരുത്. നീ വഞ്ചകിയാണ്, കാര്യത്തോടടുത്തു കഴിഞ്ഞപ്പോൾ നിന്റെ തനി സ്വഭാവം പുറത്തുവന്നല്ലോ, സന്തോഷം. അയാൾ ദേഷ്യത്തോടെ ഫോൺ കട്ടാക്കി... അടുക്കളയിൽ പാചകത്തിലായിരുന്ന ദേവികയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.. ദേവിക മകൾക്കുള്ള ലഞ്ച് എടുത്തു വച്ചു.. അമ്മേ... ഞാൻ പോകുവാണെ... ദാ.. മോളെ, ചോറ്... അവൾ ലഞ്ച് ബോക്സ് വാങ്ങി ബാഗിൽ വച്ചു.. ദേവിക മകളുടെ നെറ്റിയിൽ ചുംബിച്ചു.. ചെല്ല് പോയി നന്നായി പഠിക്ക്.. അവൾ മുറ്റത്തേക്കിറങ്ങി... അവൾ പോകുന്നത് ദേവിക നോക്കി നിന്നു. 🍀🍀🍀🍀🍀🍀 വർഷങ്ങൾ അതിവേഗം കടന്നു പോയി... അതേ... മുഹൂർത്തത്തിനുള്ള സമയമായി.. താലി കെട്ടിക്കോളൂ... വരൻ താലി വാങ്ങി ദേവികയുടെ കഴുത്തിൽ കെട്ടി... വേദ നിറഞ്ഞ മനസ്സോടെ അത് നോക്കി നിന്നു. തനിക്കായ് മാത്രം ജീവിച്ച അമ്മയാണ്. ആരുടേയും സഹായമില്ലാതെ വളരെ കഷ്ടപ്പെട്ട് തന്നെ പഠിപ്പിച്ചു.. ഒരു സ്ഥിരവരുമാനം തന്റെ ലക്ഷ്യമായിരുന്നു. താനിപ്പോൾ ഹൈസ്കൂൾ അധ്യാപികയാണ്. കഴിഞ്ഞവർഷം, തന്റെയാ വർക്ക്ഷോപ്പ് പണിക്കാരനെ താനങ്ങ് സ്വന്തമാക്കി... അമ്മയെ ഒറ്റയ്ക്കാക്കാൻ തീരെ മനസ്സ് അനുവദിക്കാത്തത് കൊണ്ട് ഇവിടേം,നീരജിന്റെ വീട്ടിലും മാറി മാറിയാണ് വേദ നിൽക്കുന്നത്. ദേവിക ഇപ്പോഴും ഓട്ടോ ഓടിക്കാൻ പോകുന്നുണ്ട്... മ.രി.ക്കണത് വരെ അധ്വാനിച്ച് ജീവിക്കണം എന്നൊരാഗ്രഹം മാത്രേ ദേവികയ്ക്കുണ്ടായിരുന്നുള്ളൂ. അമ്മ ഓട്ടോ ഓടിക്കുന്ന സ്റ്റാൻഡിൽ തന്നെ, ഓട്ടോ ഓടിക്കുന്ന മുരളി അമ്മയെ ജീവിതത്തിലേക്ക് ക്ഷണിച്ചതാണ്... അമ്മ ആദ്യം ഒഴിഞ്ഞു മാറി.. പക്ഷെ അമ്മയുടെ ഉള്ളിലും നേരിയ ഇഷ്ട്ടം ഉണ്ടെന്ന് വേദക്ക് തോന്നി. എത്രയോ വർഷങ്ങളായി അദ്ദേഹത്തെ പരിചയമുള്ളതാണ്. നന്മ നിറഞ്ഞ ഒരു മനുഷ്യനാണ് മുരളി. ഇനി ഈ പ്രായത്തിൽ ഒരു കൂട്ട് വേണ്ടാ എന്നൊക്കെ ദേവിക പറഞ്ഞെങ്കിലും വേദ സമ്മതിച്ചില്ല... തനിച്ചാകുക എന്ന വേദന മനുഷ്യന് താങ്ങാൻ കഴിയില്ല.. കൗമാരത്തിന്റെ പ്രസരിപ്പിലോ,യൗവനത്തിലോ ഒക്കെ ഒറ്റയ്ക്ക് ജീവിക്കാനുള്ള ധൈര്യവും ആരോഗ്യവും ഉണ്ടായേക്കാം.. പക്ഷെ പ്രായമേറുമ്പോൾ ഒരു കൂട്ട് വേണം. വേറൊന്നിനുമല്ല... കാത്തിരിക്കാൻ ഒരാളുണ്ടാകുക എന്നത് ജീവിതത്തിലെ ഭാഗ്യം തന്നെയാണ്... സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു മനുഷ്യൻ ഇനിയെന്നും കൂടെയുണ്ടാകുമെന്നുള്ള സന്തോഷം, ദേവികയുടെ മുഖത്തും തെളിഞ്ഞു കാണാമായിരുന്നു. 💚💚💚💚💚💚 #💞 പ്രണയകഥകൾ #📔 കഥ1972
- 🌹Geetha Jose🌹Journey of Raghavan #🌃 ഗുഡ് നൈറ്റ് #ശുഭരാത്രി 😴😴 #💝 ആശംസകള് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📔 കഥ45142
- 🌹Geetha Jose🌹ജുവിയേലിന്റെ കഥ -48 part-1 #🌞 ഗുഡ് മോണിംഗ് #🙂 ശുഭദിനം #💝 ആശംസകള് #😇 ശുഭചിന്ത #📔 കഥ96281
- 🌹Geetha Jose🌹ജുവിയേലിന്റെ കഥ part-2 ചെറിയ ചെറിയ സന്തോഷങ്ങൾ ചേർന്നൊരു മനോഹരമായ ദിവസം... അമ്മയുടെ കൈകൊണ്ട് വാരിത്തരുന്ന ചോറിന്റെ സ്വാദ്... അതിന് പകരം വയ്ക്കാൻ ലോകത്തിലെ ഒരു വിഭവത്തിനും കഴിയില്ല❤️ #🌃 ഗുഡ് നൈറ്റ് #💝 ആശംസകള് #ശുഭരാത്രി 😴😴 #😇 ശുഭചിന്ത #📔 കഥ47156
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - കാശിഭദ്രം 🔻 പാർട്ട് _2 (അവസാനഭാഗം) ✍️ രചന - ജിഫ്ന നിസാർ 💥 സാർ അകത്തുണ്ട് ചെന്നോളൂ.. " വലിഞ്ഞു മുറുകിയ മുഖത്തോടെയിരുന്ന ഭദ്രയോട് ഒരു പോലീസ്കാരൻ പറയുമ്പോൾ അവൾ എഴുന്നേറ്റു. അയാൾ ചൂണ്ടി കാണിച്ചു കൊടുത്ത റൂമിലേക്ക് ചെന്ന് കയറുമ്പോൾ ആദ്യം തന്നെ അവളുടെ കണ്ണിലുടക്കിയത് ടേബിളിൽ ഫ്രെയിം ചെയ്ത് വെച്ച ഒരു പേരാണ്.. സർക്കിൽ ഇൻസ്പെക്ടർ കാശിനാഥൻ.. അതൊന്ന് കൂടി വായിച്ചു കൊണ്ടാണ് അവൾ മുഖം ഉയർത്തി നോക്കിയതും. കണ്മുന്നിൽ അവളെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നവൻ. ക്ളീൻ ഷേവ് ചെയ്ത മുഖത്ത് വല്ലാത്ത ഗൗരവം. തുളച്ചുകയറുന്ന നോട്ടം. ഇരിക്കൂ.. ശബ്ദത്തിന് പോലും വല്ലാത്തൊരു മൂർച്ച.. ഭദ്ര കാശിനാഥൻ ചൂണ്ടി കാണിച്ചയിടത്തേക്ക് ഇരുന്നു. പറയൂ.. അവളിൽ നിന്നും നോട്ടം അൽപ്പം പോലും മാറ്റാതെ അവനാവശ്വപെട്ടു. ഭദ്ര താൻ എഴുതി കൊണ്ട് വന്ന പരാതി അവന് നേരെ നീട്ടി. കാശിനാഥൻ അത് വാങ്ങിച്ചിട്ട് അതൊന്ന് വായിച്ചു നോക്കി. ഇതിൽ ശ്രീ ഭദ്ര ആരോപിച്ചതൊക്കെയും റോസ് ഗ്രൂപ്പിൽ നിന്നും തന്നെ ഉള്ളതാണ് എന്നുള്ളതിന്റെ തെളിവ് വല്ലതുമുണ്ടോ.. " കയ്യിലെ പേനയൊന്ന് കറക്കി കൊണ്ടു കാശി നാഥൻ ചോദിച്ചു.. ഭദ്രയുടെ മുഖം ചുളിഞ്ഞു. തെളിവ് കണ്ട് പിടിക്കേണ്ടത് പോലിസിന്റെ ഡ്യൂട്ടി അല്ലേ.. കാശി അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു. ഈ പറഞ്ഞിരിക്കുന്നതെല്ലാം മിസ് ശ്രീ ഭദ്രയുടെ തെറ്റ് ധാരണകൾ ആവാനും സാധ്യതയുണ്ടല്ലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. " അവളെഴുതി കൊടുത്ത പരാതി പേപ്പർ ഉയർത്തി കാണിച്ചു കൊണ്ടു കാശി നാഥൻ വീണ്ടും ചോദിച്ചു. എനിക്കങ്ങനെ തോന്നുന്നില്ല. എന്ത് കൊണ്ട്.. റോസ് ഇന്റർ നാഷ്ണൽ ഹോട്ടലിന്റെ മാനേജർ പാർഥിപൻ എന്നെ കാണാൻ എന്റെ വീട്ടിൽ വന്നിരുന്നു.. എന്നെ കാണാനല്ല.. അതെന്റെ കടക്ക് വിലയിടാനുള്ള വരവായിരുന്നു.. " ഭദ്രയുടെ മുഖം ഒന്ന് കൂടി കടുത്തു. എന്നിട്ട് ഇയാളെന്താ ആൻസർ ചെയ്തത്? അൽപ്പം പോലും പതർച്ചയില്ലാതെ തനിക്ക് മുന്നിൽ ഇരിക്കുന്നവൾക്ക് നേരെ നോക്കുമ്പോൾ തോന്നുന്ന കൗതുകം പുറമെ കാണിക്കാതെ വല്ലാത്തൊരു ഗൗരവത്തോടെ തന്നെ കാശി വീണ്ടും ചോദിച്ചു. പറ്റില്ലെന്ന് ഞാൻ അന്ന് തന്നെ പറഞ്ഞതിന്റെ പ്രതിഷേധങ്ങളാണ് അവരീ കാണിക്കുന്നത് മുഴുവനും.. " അങ്ങനെ എങ്കിൽ റോസ് ഗ്രുപ്പ് തന്നെയാണ് ഇതിന്റെ പിന്നിലെന്ന് ശ്രീ ഭദ്ര ഉറച്ചു വിശ്വസിക്കുന്നു എന്നർഥം.. " കാശി അവളെ ഒന്ന് ചുഴിഞ്ഞു നോക്കി. ഭദ്ര ഒന്ന് മൂളിയതല്ലാതെ വേറൊന്നും പറഞ്ഞില്ല. പിന്നെയും കുറച്ചു കാര്യങ്ങൾ കൂടി അവളോട് ചോദിച്ചറിഞ്ഞ ശേഷമാണ് അവൻ ഭദ്രയെ പോകാൻ അനുവദിച്ചത്. "എന്റെയും എന്റെ സഹോദരിയുടെയും ജീവിതമാണത്. ആശ്രയിക്കാൻ ഞങ്ങൾക്ക് വേറെ ആരുമില്ല. ഇതിനൊരു പരിഹാരം വേണം." പോകും മുമ്പ് ഭദ്ര കാശി നാഥനെ നോക്കി പറഞ്ഞു. അപേക്ഷയൊന്നുമല്ലത്. ഇത് ഞങ്ങളുടെ ആവിശ്യം ആണെന്ന് പറയാതെപറയും പോലെ.. ഞാനൊന്ന് അന്വേഷിച്ചു നോക്കട്ടെ.. എന്നിട്ടറിയിക്കാം.." കാശി നാഥൻ അത്രയും മാത്രം പറഞ്ഞു. 💜💜 മോളെ... റോസ് ഗ്രുപ്പിനെതിരെ പരാതി കൊടുത്തു കഴിഞ്ഞു രണ്ടാമത്തെ ദിവസം.. മാർക്കറ്റിൽ പോയി തിരികെ കടയിലേക്ക് ചെന്ന് കയറിയ ഭദ്രയെ ലക്ഷ്മിയുടെ ഹൃദയം നുറുങ്ങിയുള്ള നിലവിളിയാണ് സ്വഗതം ചെയ്തത്. കടക്കുള്ളിലും അടുത്തുള്ള റോഡിലും അതിന്റെ പരിസരത്തുമെല്ലാം തടിച്ചു കൂടിയ ആളുകൾ. എന്താ.. എന്താ ചേച്ചി.. " ചോദിക്കുമ്പോൾ ഉള്ളിലെ വിറയൽ ഭദ്രയുടെ സ്വരം കൂടി ഏറ്റടുത്തു. അവരുടെ കടയിൽ നിന്നും ഭാഷണം കഴിച്ച ഒരാൾ കുഴഞ്ഞു വീണു ഹോസ്പിറ്റലിൽ ആണെന്ന്... പരിശോധനയിൽ അത് ഭഷ്യ വിഷ ബാധ എന്നു ഡോക്ടർമാർ പറയുകയും ചെയ്തു . ആദ്യം അത് കേട്ട നിമിഷം.. ഭദ്ര ഒന്നുലഞ്ഞു പോയി.. ചതി എന്ന് അവളുടെ ഹൃദയം അലമുറയിട്ടു.. പക്ഷേ അതവിടെ കൊണ്ടൊന്നും അവസാനിച്ചതുമില്ല. പിന്നെയും മൂന്നാലു പേരെ കൂടി ഛർദിയോടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്നുള്ള വാർത്ത വന്നെത്തി.. ഫുഡ് ഇൻസ്പെക്ടർ വന്നെടുത്തു കൊണ്ടു പോയ കടയിലെ ഭക്ഷണത്തിൽ അഴുകിയതും വിഷമുള്ളതുമൊക്കെ കണ്ടെത്തി. ലക്ഷ്മിയെ അറസ്റ്റ് ചെയ്യണം എന്നുള്ള പ്രതിഷേധം വരെയും എത്തി നിന്നു കാര്യങ്ങൾ. നിലയില്ലാ കയത്തിൽ വീണത് പോലെ.. ഭയം കൊണ്ടു വിറച്ചു കരയുന്ന ലക്ഷ്മിയെ ചേർത്ത് പിടിച്ചു കൊണ്ടു ഭദ്ര പകച്ചു നിന്നു പോയി.. 💥💥 ഇങ്ങോട്ട് നീങ്ങി നിൽക്.." ആദ്യം കണ്ടപ്പോഴുള്ളതിനേക്കാൾ ഗൗരവത്തോടെ കാശി നാഥൻ പറയുമ്പോൾ ലക്ഷ്മി വിറയലോടെ ഭദ്രയെ അള്ളി പിടിച്ചു. സർ.. ഇതൊരു ട്രാപ്പ് ആണ്.. " ഭദ്ര കാശിയെ നോക്കി കൊണ്ടു പറഞ്ഞു. അത് തീരുമാനിക്കാൻ ഇവിടെ പോലീസും കോടതിയും ഉണ്ട്.. അവൻ അവളെ നോക്കി കടുപ്പത്തിൽ പറയുമ്പോൾ അവനിൽ നിന്നും തങ്ങൾക്ക് നീതി കിട്ടാൻ പോണില്ലെന്ന് പോലും ഭദ്രക്ക് ആ നിമിഷം തന്നെ മനസിലാക്കി. പഴകിയ ഭക്ഷണമാണോ കടയിൽ വിളമ്പുന്നതെന്ന് ചോദിച്ചു കൊണ്ടവൻ തുറിച്ചു നോക്കിയതോടെ ലക്ഷ്മിയുടെ ബോധം മറഞ്ഞു.. സംഗതി ഭദ്ര വിചാരിച്ചതിലും വഷളായി കൊണ്ടിരുന്നു ഓരോ നിമിഷവും. കടയുടെ പരിസരത്ത് നിന്നും സ്റ്റേഷന്റെ പരിസരത്ത് നിന്നും മാധ്യമങ്ങൾ അവർക്ക് തോന്നിയത് പോലെ കാര്യങ്ങൾ വളച്ചൊടിച്ചു... ആളുകൾക്ക് മുന്നിൽ വിളമ്പി. അത് വരെയും അമൃദ് പോലെ വന്നവർക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ പേരിൽ ഭദ്രക്കും ലക്ഷ്മിക്കും അനാശാസം വരെയും കേൾക്കേണ്ടിയും വന്നു. റോസ് ഗ്രുപ്പ് കാശ്ശെറിഞ്ഞു കളിച്ചത് കൊണ്ടു തന്നെ.. അവർക്കെതിരെ കള്ള സാക്ഷി പറയാനും പടച്ചുണ്ടാക്കിയ തെളിവുകൾ നിരത്താനും നിരവധി പേരുണ്ടായി.. പാടെ തകർന്ന് പോയ ചേച്ചിയെയും ചേർത്ത് പിടിച്ചു കൊണ്ടു ഭദ്ര ആ സ്റ്റേഷനിൽ മുഖം കുനിച്ചു നിന്നു. 💜💜 ഷട്ടപ്പ്... കാശി നാഥന്റെ ശബ്ദം വല്ലാതുയർന്നു. നിങ്ങളെനിക്ക് വില പറയുന്നോ " അവനുള്ളിലെ കലി ആ സ്വരവും മുഖവും ഏറ്റെടുത്തു. തനിക്കു മുന്നിൽ താൻ വിളിച്ചു പറയുന്നതെല്ലാം കേട്ട് ഒരക്ഷരം മിണ്ടാതെ മുഖം കുനിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം.. അതവനെ വല്ലാതെ നോവിച്ചു.. ആ നിമിഷം. താൻ പോലും അവളോടൽപ്പം കരുണ കാണിച്ചില്ല എന്നുള്ള കുറ്റബോധം അവനുള്ളിൽ നിറഞ്ഞു തുടങ്ങി.. "ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറഞ്ഞു.കൂടെ നിന്നാൽ അത് സർക്കിൽ സാറിനു തന്നെയാണ് ഗുണം ചെയ്യുന്നത്. ഇടഞ്ഞു നിൽക്കുന്നവരുടെ അവസ്ഥ സാറും കാണുന്നില്ലേ." റോസ് ഗ്രുപ്പ് മാനേജർ എന്നും പറഞ്ഞു കൊണ്ടു മുന്നിൽ വന്നിരുന്നയാൾ. കാശി അയാളെ തുറിച്ചു നോക്കി. മുന്നോട്ടു കുതിക്കാനുള്ള വഴിയിലെ തടസ്സങ്ങൾ ഏത് വിധേനയും ഇല്ലാതാക്കുക എന്നത് ക്രൂരതയല്ല സർക്കിൾ സാറേ.. അതൊരു ബിസിനസ് ട്രിക് മാത്രം.. അത്രയുമേ ഞങ്ങളും ചെയ്തൊള്ളൂ. അവർക്ക് മുന്നോട്ട് ജീവിക്കാനുള്ള ന്യായമായ കാശ്.. അത് ഞങ്ങൾ ഓഫർ ചെയ്തതാണ്. അപ്പോഴവർക്ക് അഹങ്കാരം. അപ്പോൾ പിന്നെ ഞങ്ങൾ ഞങ്ങളുടെ വഴി നോക്കി. ഇനിയിപ്പോ കാര്യങ്ങൾ ഈസിയാണ്.. പിന്നെ ഇത് വന്നു സാറിനോട് പറഞ്ഞത്.. ഈ കേസിൽ സാറിനൊരു പ്രതേക ഇന്ട്രെസ്റ് ഉണ്ടെന്ന് മനസിലാക്കിയിട്ട് തന്നെയാണ്. സർക്കിൽ സാർ വെറുതെ ഒരു വള്ളി കെട്ട് പിടിക്കണ്ടല്ലോ എന്നോർത്ത് കൊണ്ടാണ്. റോസ് ഗ്രൂപ്പിനൊപ്പം നിന്നാലുള്ള ബെന്ഫിറ്റ് അറിയണമെന്നുണ്ടങ്കിൽ സർക്കിൽ സർ സാറിന്റെ മേൽ ഉദ്യോഗസ്ഥൻ മാരോട് വെറുതെ ഒന്ന് അന്വേഷിച്ചു നോക്കിയാ മതി.. അപ്പൊ ശെരിയെന്ന.. പോട്ടെ.. " കാശിക്ക് കാര്യമായി എന്തെങ്കിലും പ്രതികരിക്കാൻ കഴിയും മുൻപ് വന്നയാൾ ഇറങ്ങി പോകുകയും ചെയ്തു. അത് വരെയും അത് വെറുമൊരു കേസ് എന്നത് മാത്രമായിരുന്നു. അയാളാ പറഞ്ഞത് പോലെ അവൻ പ്രതേകിച്ചു ഒരു ഇൻട്രസ്സ്റ്റും കാണിക്കാത്ത വെറുമൊരു കേസ്.. എന്നാലാ വെല്ലുവിളി കേട്ടത് മുതൽ അവനുള്ളിൽ നിസ്സഹായരായ രണ്ടു പെൺകുട്ടികളുടെ മുഖം തെളിഞ്ഞു.. കരഞ്ഞും വിളിച്ചും നിൽക്കുന്ന ഒരുവൾ.. കാരിരുമ്പിന്റെ കരുത്തോടെ മറ്റൊരുവൾ. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുക്കണം എന്നുള്ള തോന്നൽ അവനിൽ ശക്തമായി. മിഡിയ കൂടി ഏറ്റെടുത്ത കേസായി മാറിയിരിക്കുന്നു. കടയിൽ നിന്നും ഭക്ഷണം കഴിച്ച ആളുകൾ.. അവർക്ക് ജീവഹാനി സംഭവിച്ചിട്ടില്ല എന്നുള്ള കാരണം കൊണ്ടു ലഷ്മിയെയും ഭദ്രയെയും വീട്ടിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ട്. പക്ഷേ അവരുടെ കടക്ക് പൂട്ട് വീണു കഴിഞ്ഞു. എന്റെയും എന്റെ ചേച്ചിയുടെയും മുന്നോട്ടുള്ള ജീവിതമാണത്. കഴിയുമെങ്കിൽ സഹായിക്കണം .. " ആദ്യദിവസം.. റോസ് ഗ്രൂപ്പിനെതിരെ ഒരു പരാതിയും തന്നു കൊണ്ടു ഇറങ്ങി പോകും വഴി ഭദ്ര പറഞ്ഞ ആ വാക്കുകൾ. അത് കാശിയുടെ ഉള്ളിലെ സ്വസ്ഥത കെടുത്തി. അവനാ കേസിന്റെ പിറകെ തന്നെ കൂടി.. സ്റ്റേഷനിൽ നിന്ന് പോലും കടുത്ത എതിർപ്പ്. തുടരെ വരുന്ന ഫോൺ കോളുകൾ.. വിളിക്കുന്നവർക്കെല്ലാം പറയാനുള്ളത് ഒരൊറ്റ കാര്യം.. റോസ് ഗ്രൂപ്പിനെതിരെ കളിക്കരുത്.. ജീവന് തന്നെ ഭീക്ഷണിയാണ് എന്നുള്ളതും.. ആശ്രയിക്കാൻ ആരുമില്ലാത്ത രണ്ടു പെൺകുട്ടികൾ.. അമ്മയുടെ മോൻ അവർക്കൊപ്പം നിൽക്ക്.. അവർക്ക് നീതി വാങ്ങിച്ചു കൊടുക്ക്.. " മുന്നോട്ടുള്ള യാത്ര വല്ലാതെ കഠിനമാകുമ്പോൾ കാശി അവന്റെ അമ്മയുടെ വാക്കുകൾ ഓർക്കും. തനിക്ക് മുന്നിൽ തല കുനിച്ചു നിൽക്കുന്ന രണ്ടു പെൺകുട്ടികളെ ഓർക്കും. അവനിലേക്ക് അറിയാതെ തന്നെ ധൈര്യം വന്നു നിറയും.. ഒറ്റയ്ക്കുള്ള പോരാട്ടമാണ്. അവനെ തോൽപ്പിക്കാനും അവൻ തോറ്റു കാണാനും തന്നെയാണ് സഹപ്രവർത്തകർക്ക് പോലും ആവേശം.. അതിനിടയിൽ വന്നു പോകുന്ന ഭീക്ഷണി ആ നാട്ടിലേക്ക് വന്നു ചേർന്നിട്ട് ഒരു മാസം ആയത് കൊണ്ടാവും.. സ്ഥലം മാറ്റം എന്നൊരു കടമ്പ അവന് മുന്നിലേക്ക് വന്നില്ല. ഏത് നിമിഷവും എന്തും സംഭവിക്കും എന്നൊരു ബോധത്തോടെ തന്നെ കാശി മുന്നോട്ട് പോയി. ഭദ്ര കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ അതിന് വേണ്ടുന്ന തെളിവുകൾ എല്ലാം കണ്ട് പിടിച്ചത് അവൻ ഒറ്റക്കാണ്. അതിനിടയിൽ ഒന്ന് രണ്ടു പ്രാവശ്യം അവൻ ഭദ്രയെയും ലക്ഷ്മിയെയും വീട്ടിൽ പോയി കണ്ടു. അവരുടെ ജീവിതം കണ്ടു മനസ്സിലാക്കി. അതോടെ അവനിലെ വാശി ഒന്ന് കൂടി കടുത്തു. ലക്ഷ്മി തളർന്നു തൂങ്ങി കൊണ്ടു തന്നെയാണ്. പക്ഷേ ഭദ്ര ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള പുതിയ വഴികൾ തിരയുണ്ടെന്ന് അറിഞ്ഞ നിമിഷം കാശിക്കവളോട് വല്ലാത്തൊരു ആരാധനയാണ് തോന്നിയത്. അതിനിടയിൽ.. അവരുടെ ജീവിതത്തിനെ കുറിച്ചും തനിച്ചായി പോയ അവരെ കുറിച്ചും കാശി അറിഞ്ഞു കഴിഞ്ഞു. അതൊക്കെയും കൊണ്ടാണ്... ഏത് വിധേനയും അവർക്ക് നീതി നേടി കൊടുക്കണം എന്നൊരു വാശിയിലേക്ക് അവനെത്തി നിന്നു.. ഒടുവിൽ കാശി നാഥൻ തന്നെ വിജയിച്ചു.. കാശ്ശെറിഞ്ഞു കൊണ്ടു അവന് മുന്നിലെ വഴിയിൽ പല വട്ടം തടസ്സം സൃഷ്ടിക്കാൻ റോസ് ഗ്രൂപ്പും അവന്റെ മേൽ ഉദ്യോഗസ്ഥരിൽ പലരും ശ്രമിച്ചപ്പോഴും അവൻ നീതിയും ന്യായവും തന്നെയാണ് മുറുകെ പിടിച്ചത്.. റോസ് ഗ്രൂപ്പിന്റെ ചതിയെ കുറിച്ച് തെളിവുകൾ സഹിതം ആദ്യം കോടതിയിലും പിന്നെ നന്മയുള്ള മാധ്യമങ്ങൾക് മുന്നിലും കാശി നാഥൻ നെഞ്ചും വിരിച്ചു നിന്നപ്പോൾ അവന് മുന്നിൽ.. ആ നിശ്ചയദാർഡ്യത്തിന് മുന്നിൽ റോസ് ഗ്രൂപ്പ് തല കുനിച്ചു.. താങ്കളുടെ ആഡംബര ഹോട്ടലിന് മുന്നിൽ അത് പോലൊരു കടയുള്ളതിന്റെ നാണക്കേട് കൊണ്ടാണ് അതവിടെ നിന്നും പാടെ തുടച്ചു നീക്കാൻ കുറച്ചു നാളായി നടത്തിയ നാറിയ കളികളെ കുറച്ചും അവർക്ക് ഏറ്റു പറയേണ്ടി വന്നു. തെളിവുകൾ കാണിച്ചു കൊണ്ടു വെറുമൊരു സർക്കിൾ ഇൻസ്പെക്ടർ ആയാ കാശി നാഥൻ അവരെ കൊണ്ടു പറയിപ്പിച്ചു എന്ന് പറയുന്നതാവും ശെരി.. കാശിന്റെ ബലത്തിൽ അവർ കാണിച്ച കൂട്ടിയ അഹങ്കാരത്തിന് കനത്ത വില തന്നെ കൊടുക്കേണ്ടിയും വന്നു. സമൂഹത്തിന് മുന്നിൽ അത് വരെയും ഉണ്ടാക്കി എടുത്ത പോയ് മുഖമൂടി അഴിഞ്ഞു വീണതോടെ പിന്നെ അതവരുടെ നില നിൽപ്പിനെ തന്നെ ബാധിച്ചു.. 💜💜 ഒരു താങ്ക്സ് എങ്കിലും പറയാം കേട്ടോ.. " തനിക്ക് മുന്നിലേക്ക് ചായയും കടിയും നീക്കി വച്ചു തന്നവളെ നോക്കി കാശ്ശിയൊരു ചിരിയോടെ പറഞ്ഞു. "എന്തിന്.. സാർ സാറിന്റെ ഡ്യൂട്ടി അല്ലേ ചെയ്തത്. അതിന് സർക്കാർ ശമ്പളവും തരുന്നില്ലേ.ഇനിയിപ്പോ പ്രതേകിച്ചു ഒരു നന്ദി പറച്ചിലിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല." പതിവുപോലെയുള്ള അതേ ഗൗരവത്തോടെ തന്നെ ഭദ്ര അതും പറഞ്ഞിട്ട് തിരിഞ്ഞു നടക്കുമ്പോൾ അവിടെ നിന്നും അത്രയുമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നൊരു ഭാവത്തിൽ കാശി ഒന്ന് ഊറി ചിരിച്ചു. രണ്ടു ദിവസങ്ങൾക്ക് മുന്നേ... ഭദ്രയും ലക്ഷ്മിയും കൂടി കട വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. ഇനി പഴയ പോലെ കച്ചവടം ഉണ്ടാകുമോ ആളുകൾ ഭയമില്ലാതെ കഴിക്കാൻ വരുമോ എന്നൊക്കെയുള്ള ആശങ്കകൾ ലഷ്മിക്ക് തന്നെയായിരുന്നു കൂടുതൽ. "ജസ്റ്റ് ഒന്നൂടെ ട്രൈ ആക്കി നോക്കടോ.. നിങ്ങൾക്കൊട്ടും പറ്റില്ലെന്ന് തോന്നിയാൽ നമ്മക്കത് വിട്ടേക്കാം. പുതിയ എന്തെങ്കിലും നോക്കാം.."എന്ന് അവർക്ക് ധൈര്യം കൊടുത്തത് കാശി തന്നെയാണ്. കുറച്ചു നാളുകൾ അടച്ചിട്ട ആ കട വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആവിശ്യമുള്ളതൊക്കെയും വാങ്ങി അങ്ങോട്ട് എത്തിച്ചു കൊടുത്തത്. വേണ്ടന്ന് ഭദ്ര പറഞ്ഞിട്ടും കടമായിട്ടാണ് എനിക്കിത് തിരികെ തന്നേക്കണം എന്നൊരു വാക്കോടെ അവനത് പറഞ്ഞു തീർത്തു. ഭദ്രക്കൊരു പിടുത്തമുണ്ട് എങ്കിലും ലഷ്മിക്ക് അവനോടൊരു സൗഹൃദമുണ്ട്. അതവൻ തന്നെ ഉണ്ടാക്കി എടുത്തതാണ്. നന്ദിയും കടപ്പാടും കൊണ്ടു തനിക്ക് മുന്നിൽ നിൽക്കുന്നവളോട് ഞാൻ എന്റെ ഡ്യൂട്ടി ആണ് ചെയ്തത്.. ഇതിന്റെയൊന്നും ആവിശ്യമില്ല.. കഴിയുമെങ്കിൽ എന്റെ സൗഹൃദമാകുക എന്നും പറഞ്ഞത് അവനാണ്. സൗഹൃദം ലക്ഷമിയോട് മാത്രമാണ്. തുടരെയുള്ള കാഴ്ചകളിൽ.. നിലപാടിൽ ഉറച്ചു നിൽക്കാനുള്ള ധൈര്യവും തന്റേടവുമുള്ള അവളുടെ അനിയത്തിയോട് തോന്നുന്ന വികാരം.. അതിന് പ്രണയം എന്ന് തന്നെ പേരിട്ടു നൽകാനാണ് അവനിഷ്ട്ടം. അടുത്തറിയെ ഇത് വരെയും ആരോടും തോന്നാത്ത വിധമൊരു ഇഷ്ടം.. ആ പെണ്ണിനോട് തോന്നി പോയതെങ്ങനെയെന്ന് അവന്നപ്പോഴും അറിയില്ലായിരുന്നു. ഇന്നിപ്പോ രണ്ടു ദിവസം കൂടുമ്പോൾ ഒരിക്കലെങ്കിലും അവളെ ഒന്ന് കാണാതെ വയ്യെന്നായിട്ടും അവനത് തുറന്നു പറഞ്ഞിട്ടില്ല. സുഖമുള്ളൊരു ലഹരി പോലെ അവനതങ്ങനെ ഹൃദയത്തിൽ സൂക്ഷിച്ചു.. 💜💜 ഭദ്ര ഉത്തരമൊന്നും പറഞ്ഞില്ല.. " അത് വരെയുമില്ലാത്ത ടെൻഷനോടെ കാശി അവളെ നോക്കി.. അവൾ പക്ഷേ അവനെ നോക്കുന്നില്ല. അത് കൊണ്ടു തന്നെ ആ മനസ്സിൽ എന്തെന്ന് അവനറിയാനും കഴിയുന്നില്ല. ഇഷ്ടം ഉളിലൊതുക്കി നടക്കാൻ ഇനിയും വയ്യെന്നായപ്പോൾ കാശി തന്നെ അവളോട് തുറന്നു പറഞ്ഞതാണ്. പക്ഷേ ഭദ്രയുടെ മൗനം.. അതവനെ ആശങ്കപെടുത്തുക തന്നെ ചെയ്തു. ഇഷ്ടമല്ലെങ്കിൽ അതും തുറന്നു പറയാം കേട്ടോ.. " അവളുടെ നിൽപ്പ് കണ്ടിട്ട് കാശി പറഞ്ഞു. എനിക്കൊരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് ഇനിയും.. ഒടുവിൽ പതിയെ പറഞ്ഞു തുടങ്ങിയവൾ. നമുക്കൊരുമിച്ചു ചെയ്ത് തീർക്കലോ.. " ആ മുഖത്തെ തെളിച്ചം കാശ്ശിക്കൊരു സമാധാനം തോന്നി. അവൻ ആവേശത്തിൽ പറഞ്ഞു. "ടോ... താൻ പറയുന്നതും ഇനി എന്നോട് പറയാൻ പോണതും എല്ലാം എനിക്കറിയാം. എല്ലാം അറിഞ്ഞിട്ട് തന്നെയാണ്. കണ്ടന്ന് മുതൽ തോന്നിയ ഇഷ്ടം എന്നൊന്നുമല്ല.. പക്ഷേ അടുത്തറിഞ്ഞ അന്ന് മുതൽ ശ്രീ ഭദ്രയെന്റെ മനസ്സിലുണ്ട്. ആദ്യമൊരു അഭിമാനമായും പിന്നെയെന്റെ ശ്വാസം മുട്ടിക്കുന്ന പ്രണയമായും " ഒരു പോലീസ്കാരന് വേണ്ട പക്വതയോടെ.. എന്നാലോരു കാമുകന് വേണ്ട ആർദ്രതയോടെ അവനത് പറഞ്ഞു തീർക്കുമ്പോൾ.. ആ തുറന്നു പറച്ചിലിന് മുൻപ് തന്നെ അങ്ങനെ ഒരിഷ്ടം തിരിച്ചറിയാൻ കഴിഞ്ഞവൾ അവനെ ഒന്ന് നോക്കി. "കാശി നാഥന്റെ പ്രണയത്തിലേക്കും ജീവിതത്തിലക്കുമാണ് വിളിക്കുന്നത്. അത്രയും സ്നേഹം തോന്നിയിട്ട് തന്നെയാണ്. ലക്ഷ്മിയെ കുറിച്ച് മറന്നിട്ടില്ല. മറക്കേം ഇല്ല. അത് പോലെ തന്നെ നിന്നേം.. എന്നാലും ഞാൻ കാരണം നിന്റെയും അവളുടെയും ജീവിതത്തിൽ നഷ്ടങ്ങളൊന്നും ഉണ്ടാവരുത് എന്നെനിക്ക് നിർബന്ധവുമുണ്ട്. അത് കൊണ്ട് ഭദ്രക്ക് ധൈര്യമായി ഉള്ളിലുള്ളത് എന്നോട് തുറന്നു പറയാം.." കാശി നേർത്തൊരു ചിരിയോടെ അവനെ നോക്കി. അതേ ചിരിയപ്പോൾ ഭദ്രക്കുമുണ്ട്. ഞാനെന്നെ കുറിച്ച് ഓർത്തിട്ടില്ല ഇത് വരെയും.. ഇപ്പോഴും." ഒന്ന് ശ്വാസമെടുത്തു കൊണ്ടവൾ പറഞ്ഞു തുടങ്ങി. "ചെറുപ്പം മുതൽ എന്റെ ചേച്ചി ഒരു പാവമാണ്. വേണ്ടതൊന്നും പിടിച്ചു വാങ്ങാനും ചോദിക്കാനും അവൾക്കറിയില്ല.. അറിയില്ല എന്നല്ല.. അവൾക്ക് ഭയമാണ്. അച്ഛനും അമ്മേം ഞങ്ങളെ വിട്ട് പോയതിൽ പിന്നെ അത് വീണ്ടും കൂടി.." ശാന്തമായിട്ടാണ് അവളത് പറയുന്നത്. എങ്കിലും അവളെന്താണ് പറഞ്ഞു വരുന്നതെന്ന് അവനൊരു ഊഹവും കിട്ടിയതുമില്ല. "ഞാൻ കൂടെ ഇല്ലെങ്കിൽ അവൾക്കും മുന്നോട്ട് ജീവിക്കാൻ വയ്യ.. അവളെ പൂർണ്ണമായും മനസ്സിലാവുന്ന സ്നേഹിക്കുന്ന ഒരാളെ ഏല്പിച് കൊടുക്കും വരെയും ഞാൻ എന്നേ കുറിച്ച് ചിന്തിച്ചു നോക്കുന്നില്ല.." ചിരിയോടെ തന്നെ കാശി അവളെ നോക്കുമ്പോൾ അവനിലൊരു ആശ്വാസം നിറഞ്ഞു. കണ്ണും പൂട്ടി റിജേക്ട് ചെയ്തില്ലല്ലോ എന്നൊരു ആശ്വാസം. സന്തോഷം. "ഞാൻ കാത്തിരിക്കും.." ഉള്ളിലെ പ്രണയം മുഴുവനും നിറഞ്ഞ ആ വാക്കുകൾ. അറിയാതെ തന്നെ ഭദ്രയുടെ മുഖമൊന്നു ചുവന്നു. കാത്തിരിപ്പ് വല്ലാണ്ട് നീണ്ടു പോയാലോ..? സാറിന് മടുത്തു പോകും.. പിന്നെ അന്നെന്നെ പഴി പറയരുത്.. സാറിന്റെ കുറെ നല്ല ദിവസങ്ങൾ ഞാൻ കാരണം പോയെന്ന് പരാതിയും പറയരുത്.. അങ്ങനെ ആണെങ്കിൽ.. അത് വരെയും കാണിക്കാത്ത.. അറിയിക്കാത്ത ഒരു കുറുമ്പോടെ അവളത് ചോദിക്കുമ്പോൾ കാശിയുടെ മനം നിറഞ്ഞു നിൽക്കുന്ന ഒരു ചിരിയുണ്ടവനും. "ഞാനാ മനസ്സിൽ ഉണ്ടല്ലോ.. അത് മതി.. മരണം വരെയും ഈ കാശിനാഥൻ കാത്തിരിക്കും.. അവന്റെ പ്രണയത്തെ..സ്റ്റിൽ ഐ ലവ് യൂ..." കുറച്ചു കൂടി അവൾകരികിലേക്ക് നീങ്ങി നിന്നിട്ടത് പറയുമ്പോൾ അവനിലെ പ്രണയതിന്റെ വലിയൊരു തിര വന്നവളുടെ നെഞ്ചിൽ അലയടിച്ചു.. തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അരികിൽ നിൽക്കുന്നവൻ. ഭദ്ര അവന്റെ കണ്ണിലേക്കു നോക്കി... L തുറന്നു പറഞ്ഞില്ലേലും ആ മനസ്സിൽ തന്നോടുള്ള ഇഷ്ടമൊക്കെ വളരെ മുൻപ് തന്നെ അറിഞ്ഞു കഴിഞ്ഞതാണ്. തന്നെ നോക്കുമ്പോൾ തന്നോട് മിണ്ടുമ്പോൾ എല്ലാം ആ കണ്ണുകളിൽ പ്രണയത്തിന്റെ പൂത്തിരികൾ മിന്നി മറയുന്നതും ഒത്തിരി പ്രാവശ്യം അറിഞ്ഞിട്ടുണ്ട്.. അന്ന് വരെയും ആരോടും തോന്നാത്തത് പോലൊരിഷ്ടം ആളോട് തോന്നിയിരുന്നു. കാശി പറഞ്ഞത് പോലെ.. അത് ആദ്യകാഴ്ചയിലൊന്നുമല്ല.. തനിച്ചായി പോയ തനിക്കും തന്റെ സഹോദരിക്കും മേൽ.. സംരക്ഷണതിന്റെ കരുത്തുള്ള ആ കയ്യും മെയ്യും ചേർന്നു നിന്നിരുന്ന ഏതോ നാളിൽ.. അറിയാതെ ഉള്ളിലെ മോഹമായി മാറിയിരുന്നു. ഈ സർക്കിൾ ഇൻസ്പെക്ടർ കാശി നാഥൻ. പക്ഷേ അപ്പോഴും അവനെ പോലെ ഒരാളെ സ്നേഹിക്കാനും മോഹിക്കാനുമുള്ള യോഗ്യതയൊന്നുമില്ലെന്ന് മനസ്സിലാക്കി എല്ലാം ഉള്ളിലൊതുക്കി. ഇന്നിപ്പോൾ....സ്നേഹം തുറന്നു പറഞ്ഞു കൊണ്ടവൻ തന്നെ തന്നിലേക്ക് ചേർന്നു നിൽകുമ്പോൾ ഇനിയെന്ത് ഭയക്കാൻ. ആ തണലിൽ സുരക്ഷിതമായിരിക്കും എന്ന് ഉറപ്പുമുണ്ടല്ലോ.. തനിച്ചാണെന്നുള്ള തന്റെ ഉള്ളിലെ അരക്ഷിതാവസ്ഥക്ക് മീതെ... പ്രണയതിന്റെ കരുത്തുമായുള്ള അവന്റെ കാത്തിരിക്കാമെന്നുള്ള ആ വാക്ക്. അതിന്റെ ഉറപ്പും.. ഭദ്രക്കുള്ളിലും പുതിയൊരു പ്രതീക്ഷ തെളിഞ്ഞു. അത് വരെയും അനുഭവിച്ചതെല്ലാം അവനിലേക്ക് എത്തി ചേരാനുള്ള വഴികൾ മാത്രമായിരുന്നു എന്നോർക്കുമ്പോൾ പോലും അവൾക്കൊരു നിർവൃതി തോന്നി.. ലക്ഷ്മിയോടെല്ലാം കാശി തന്നെയാണ് തുറന്നു പറഞ്ഞത്. പക്ഷേ അവനത് പറയും മുൻപ് തന്നെ അവൾക്കങ്ങനെയൊരു സംശയം തോന്നിയിരുന്നു.. തനിക്കു വേണ്ടിയാണ് അവരുടെ കാത്തിരിപ്പെന്നറിഞ്ഞപ്പോൾ അത് വേണ്ടന്ന് ലക്ഷ്മി അവരോട് പറഞ്ഞതാണ്. പക്ഷേ കാശിക്ക് വാക്ക് പാലിക്കണമായിരുന്നു.. കാരണം.. അവനും അവനൊപ്പം അവന്റെ പെണ്ണും കാത്തിരിപ്പാണ്.. പ്രണയത്തിന്റെ വസന്തം വരുന്നതും കാത്ത്... പ്രണയം നിറഞ്ഞ കാത്തിരിപ്പ്... 💥💥 എല്ലാവരുടെയും അഭിപ്രായം അറിയിക്കുക ... എന്നാൽ പുതിയ കഥയുമായി പെട്ടെന്ന് വരാം... #💞 പ്രണയകഥകൾ #📔 കഥ24126
- അമ്പിളി 🌝#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ MY DOCTOR ❤️54 റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുമ്പോൾ സൂര്യൻ ഉദിക്കുന്നുണ്ടായിരുന്നുള്ളു. എന്നും വരുമ്പോൾ കയറുന്ന നാട്ടിലേക്കുള്ള first ബസിൽ തന്നെ കയറി. ആദ്യം താമസിച്ചിരുന്ന വീടിന്റെ വഴിയിലേക്കുള്ള സ്റ്റോപ്പ് എത്തിയപ്പോൾ അഞ്ജു വെറുതെ അങ്ങോട്ടൊന്ന് നോക്കി പോയി. അവളിൽ നിന്നൊരു നെടുവീർപ്പുതിർന്നു. അവൾക്കിറങ്ങാനുള്ള സ്റ്റോപ്പിൽ ഇറങ്ങി. പുതിയ വീട്ടിലേക്ക് കുറച്ചു നടക്കാനുണ്ട്. വലിയ ബാഗ് പുറത്തിട്ടു ചെറുത് ഒരു ഷോൾഡറിൽ തൂക്കി പുതിയ വഴിയൂലടവൾ നടന്നു. ആ വീട് പണ്ട് എങ്ങോ കണ്ട ഓർമ്മയുണ്ടവൾക്ക്. വഴിയിൽ ആളുകളുണ്ടായിരുന്നു. ഉത്സവം ആയതുകൊണ്ട് ആ ഭാഗത്തുള്ളവരൊക്കെ ഇതുവഴി നടന്നിട്ടാണ് ക്ഷേത്രത്തിൽ പോകുന്നത്. കുറച്ചു മാസങ്ങങ്ങൾക്ക് ശേഷം നാടും ആൾക്കാരെയും ഒക്കെ കണ്ടപ്പോൾ അഞ്ജുവിന് വല്ലാത്ത സന്തോഷം തോന്നി. പരിചയമുള്ളവരോട് ആവേശത്തിൽ വിശേഷങ്ങൾ തിരക്കി. പഴയ നാട്ടിൻപുറത്തുകാരി അഞ്ജനയായി. " അമ്മേ..... " മുന്നിൽ കാണുന്ന വലിയ തറവാട് വീട്ടിലേക്ക് കയറിക്കൊണ്ടവൾ വിളിച്ചു. എന്തൊക്കെയായാലും അമ്മ അമ്മയല്ലാതാവില്ലല്ലോ. ശബ്ദം കേട്ട് അടുക്കളയിൽ ആയിരുന്ന നിർമല പുറത്തേക്ക് ഇറങ്ങി വന്നു. അവളെ കണ്ടതും നിർമ്മല അതിശയത്തോടെ നോക്കി പോയി. ആറുമാസം മുന്നേ അവിടെനിന്ന് പോയ അഞ്ജന ആയിരുന്നില്ല അവർക്ക് മുന്നിൽ ഇപ്പോൾ വന്നു നിൽക്കുന്നത്. അത്രയും മാറ്റം അവൾക്ക് സംഭവിച്ചിട്ടുണ്ടായിരുന്നു. ആദ്യത്തേക്കാൾ തടിച്ചിട്ടുണ്ട് ആ മുഖത്തും കണ്ണുകളിലും വല്ലാത്ത തിളക്കം, ആരെയും ആകർഷിക്കും വിധം അതിമനോഹരിയായി മാറിയിരിക്കുന്ന അഞ്ജന..... " നീ വന്നോ, വാ... അകത്തേക്ക് കയറ്." അവർ പറഞ്ഞത് കേട്ട് ഒരു പുഞ്ചിരിയോടെ അഞ്ജന അകത്തേക്ക് കയറി. " ദാ, ആ മുറിയിൽ ഉണ്ട് നിന്റെ സാധനങ്ങളൊക്കെ. ഇതൊക്കെ അങ്ങോട്ട് വെച്ച് ഒന്ന് കുളിച്ചിട്ട് വാ.... ഞാൻ കഴിക്കാൻ എടുക്കാം.... " അവർ അൽപ്പം സ്നേഹത്തോടെ പറഞ്ഞു. അഞ്ജു ചിരിയോടെ അതിന് തലയാട്ടി. മാസങ്ങളോളം കാണാതിരുന്ന മകളെ കണ്ട ആശ്ചര്യം ഒന്നും അമ്മയ്ക്ക് ഇല്ലെങ്കിലും ഇതുവരെ കിട്ടാത്ത ഒരു പരിഗണന കിട്ടുന്നത് പോലെ അവൾക്ക് തോന്നി. അവർ ചൂണ്ടിയ മുറിയിലേക്ക് അഞ്ജു നടന്നു, മുറിയിൽ എത്തിയതും അവൾ അതിശയിച്ചു പോയി അത്രയും വലിയ മുറിയായിരുന്നത്. ആ വീട് തന്നെ അത്യാവശ്യം വലുതായിരുന്നു, വീട്ടിലുള്ള എല്ലാ മുറികളും ഇതുപോലെ ആയിരിക്കുമെന്ന് അവൾ ഊഹിച്ചു. സാധനങ്ങൾ എല്ലാം കിടക്കയിലേക്ക് വെച്ച് അഞ്ചു ബാത്റൂമിൽ കയറി കുളിച്ച് ഇറങ്ങി. കുളിച്ചിറങ്ങി ഫോൺ എടുത്തപ്പോൾ ഏഥന്റെയും സിറിയയുടെയും മിസ്ഡ് കോളുകൾ ഒരുപാടുണ്ടായിരുന്നു. ഏഥനെ തിരിച്ചു വിളിച്ചപ്പോൾ അവർ പുറപ്പെട്ടെന്ന് പറഞ്ഞു. ഏകദേശം 11 മണിക്കൂർ ഓട്ടം ഉണ്ട് അവിടുന്നിങ്ങോട്ട്. അഞ്ജു ലൊക്കേഷൻ അയച്ചിട്ട് റൂമിൽ നിന്ന് പുറത്തിറങ്ങി. ആദ്യം വീടുമുഴുവൻ നടന്നു കണ്ടു. നല്ലൊരു തറവാട് വീട്. അവൾക്കത് ശരിക്കും ഇഷ്ട്ടപ്പെട്ടു. മുറ്റത്തിറങ്ങി പരിസരവും നോക്കി. ഒരു ഒറ്റപെട്ട വീടാണെന്നതൊഴിച്ചാൽ ബാക്കി സെറ്റ് ആണ്. അജു എണീറ്റ് കണ്ണ് തിരുമ്മി മുറ്റത്തേക്ക് വരുമ്പോൾ കണ്ട കാഴ്ച ഇതായിരുന്നു. ഈറൻ മുടി അഴിച്ചിട്ട് ഒരു ടീഷർട്ടും പാവാടയും ധരിച്ചു മുറ്റത്തൂടെ നടക്കുന്ന അഞ്ജു. ആരോ ശ്രദ്ധിക്കുന്നു എന്ന തോന്നൽ ഉണ്ടായതും അഞ്ജു പൂമുഖത്തേക്ക് നോക്കി . അവൾ കണ്ടെന്നു തോന്നിയതും തിരിഞ്ഞു പോകാൻ നിന്നവൻ മുറ്റത്തേക്കിറങ്ങി. " എപ്പോ എത്തി? " അവളെ നോക്കി അജു ചോദിച്ചു. " first ബസ്സിന്... " " മഹിമക്കിപ്പോ എങ്ങനുണ്ട്? " അവളുടെ ചോദ്യം സ്വഭാവികമായിരുന്നെങ്കിലും അതിലെ പുച്ഛം അജുവിന് കൃത്യമായി മനസിലായി. " കുഴപ്പമില്ല..." പിന്നെയും ഒന്നോ രണ്ടോ ചോദ്യങ്ങൾ ഉത്തരങ്ങൾ അത് കഴിഞ്ഞവൻ കയറി പോയി. അവസാന കൂടിക്കാഴ്ച അവർക്കിടയിൽ അത്രയും വലിയൊരു അകലം തന്നെ ഉണ്ടാക്കിയിരുന്നു. അഞ്ജുവും അകത്തേക്ക് ചെന്നു. നേരെ അടുക്കളയിൽ പോയി നോക്കി. നിർമല തിരക്കിട്ട പണിയിൽ ആണ്. " ആ കാസ്രോളിൽ ചപ്പാത്തി ഇരിപ്പുണ്ട്. കറിയും അടുത്തുണ്ട്.. നീ എടുത്ത് കഴിക്ക്. എനിക്ക് ഒരുപാട് പണിയുണ്ട്. കല്യാണം ഇങ് അടുത്തില്ലേ... " അവളെ കണ്ടതും അവർ പറഞ്ഞു. അഞ്ജു അതിനൊന്ന് മൂളി രണ്ട് ചപ്പാത്തി പ്ലേറ്റിൽ ഇട്ട് കറിയും ഒഴിച്ച് അടുക്കളയിൽ ഉള്ള തിണ്ണയിൽ ഇരുന്നു. " അമ്മേ.... എനിക്കൊരു കാര്യം..." കഴിക്കുന്നതിടയിൽ അഞ്ജു പറഞ്ഞു. " എന്തേ? " " ഉത്സവം കൂടാൻ എന്റെ കൂട്ടുകാരും കാണും. വൈകീട്ട് ആവുമ്പോഴേക്കും എത്തും. " അവൾ പറഞ്ഞത് കേട്ടവർ മിഴിച്ചു നിന്നു. അവളുടെ ആരെങ്കിലും എന്ന് പറഞ്ഞു ഇതുവരെ ഒരാളും അവർക്കിടയിലേക്ക് വന്നിട്ടില്ലായിരുന്നു. " അവർക്ക് കഴിക്കാനെന്തെങ്കിലും ഉണ്ടാക്കണം..." അഞ്ജു അൽപ്പം മടിയോടെ പറഞ്ഞു. " എത്ര പേരുണ്ട്? " നിർമല ചോദിച്ചു. "8 പേരുണ്ടെന്നാ വിളിച്ചപ്പോൾ പറഞ്ഞത്.." അവർ അതിനൊന്ന് മൂളി. അവൾക്ക് അതൊരു അതിശയമായിരുന്നു. അമ്മക്ക് കാര്യമായിട്ട് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടെന്ന് അവൾക്ക് തോന്നി. അഞ്ജു പിന്നീടൊന്നും പറഞ്ഞില്ല. ഭക്ഷണം കഴിച്ചു റൂമിൽ പോയി കിടന്നുറങ്ങി. നല്ല യാത്രക്ഷീണം ഉണ്ടായിരുന്നവൾക്ക്. *************** " ദാ... ഈ വഴി കേറിക്കോ അപ്പാ... ലൊക്കേഷൻ end ആണ്... " ഡ്രൈവ് ചെയ്യുന്ന ഏഥനെ നോക്കി സിറി പറഞ്ഞു. ലാൻഡ്രോവർ ഡിഫെൻഡർ അഞ്ജുവിന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറി. ഒരേസമയം ഒരു വണ്ടിക്ക് പോകാൻ കഴിയുന്ന വഴിയിലൂടെ ഏഥന്റെ വണ്ടിക്ക് പുറകിൽ സിദ്ധു ഓടിക്കുന്ന കാറും കയറി. " എന്തൊരു ഭംഗിയാണല്ലേ ഇവിടെ? " വെളിച്ചം മങ്ങി തുടങ്ങിയ പുറത്തേക്ക് നോക്കി ആര്യ ആവേശത്തിൽ പറഞ്ഞു. " സത്യം... നമ്മുടെ നാട് വച്ചു നോക്കുമ്പോൾ ഇത് ശരിക്കും വെറൈറ്റി ആണ്. വില്ലേജ് ബ്യൂട്ടി..." ആരോൺ പറയുന്നത് കേട്ട് എല്ലാവരും അതിനെ അനുകൂലിച്ചു. ഏഥന്റെ ഹൃദയം എന്നാൽ അതിന്റെ ഇണയെ കാണാനുള്ള വിങ്ങലിൽ ആയിരുന്നു. സിറിക്ക് അതവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ പറ്റി. ഐഷുവും വൈശാഖും സ്നേഹയും സിദ്ധുവിന്റെ കാറിലായിരുന്നു ഏഥന്റെ കാറിൽ ആരോണും സിറിയും ആര്യയുമായിരുന്നു. ആര്യ ഇതിലെങ്ങനെ എത്തിപെട്ടെന്ന് വച്ചാൽ... ഇവരെല്ലാവരും പോകുമെന്ന് അറിഞ്ഞത് മുതൽ ഒറ്റക്കാലിൽ നിൽപ്പായിരുന്നു പെണ്ണ്. ഒടുക്കം ആരും സമ്മതിക്കില്ലെന്ന് കണ്ടപ്പോൾ സ്നേഹയുടെ കാര്യം വീട്ടിൽ പറയുമെന്ന് വൈശാഖിനെ ബ്ലാക്മെയ്ൽ ചെയ്ത് സമ്മതിപ്പിച്ചു പോന്നതാണ് കക്ഷി. വഴിയിൽ നിന്ന് മാറി കാണുന്ന വീടിന് മുന്നിലേക്ക് ഏഥന്റെ കാറ് ചെന്ന് നിന്നു. അവൻ ആകാംഷയോടെ പുറത്തേക്ക് നോക്കി. " uff.... " മുന്നിൽ കാണുന്ന കാഴ്ച്ചയിൽ ഏഥൻ അറിയാതെ പറഞ്ഞു പോയി. അവന്റെ ആ സൗണ്ടിൽ ആണ് മൂന്ന് പേരും ഒരുപോലെ മുന്നിലേക്ക് നോക്കുന്നത്. തെളിഞ്ഞു കത്തുന്ന സന്ധ്യാ ദീപത്തിന് മുന്നിൽ ചമ്രം പടിഞ്ഞിരുന്നു കണ്ണുകളടച്ചു നാമം ചൊല്ലുന്ന അഞ്ജു. ഇട്ടിരിക്കുന്നത് ഒരു പാവാടയും കുപ്പായവും. നെറ്റിയിൽ ഒരു ഭസ്മക്കുറി. മുടി കുളിപ്പിന്നൽ ഇട്ട് അഴിച്ചിട്ടിരിക്കുന്നു. വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ അവളങ്ങനെ ശോഭിച്ചു ഇരിപ്പാണ്. " എന്റെ കർത്താവേ.... ഒരു കുട്ടിനിക്കറും കുട്ടി കുപ്പായവും ഇട്ടോണ്ട് അവിടെ നടക്കുന്ന പെണ്ണാണെന്ന് ആരേലും കണ്ടാ പറയുവോ..." അവളുടെ ആ ഇരിപ്പ് കണ്ട് വാ പൊളിച്ചാണ് സിറി ഇത് പറഞ്ഞത്. " സത്യം.... " ആരോണും ഏറ്റു പിടിച്ചു. കാറുകളുടെ ശബ്ദം കേട്ടതും അഞ്ജു മുഖമുയർത്തി നോക്കി. അവൾ ഇരുന്നിടത്തു നിന്നും വേഗം എണീറ്റ് ഉമ്മറത്തേക്ക് ഇറങ്ങി ഓടി. ഓടി വന്നവൾ ഏഥന്റെ സൈഡിലെ ഡോർ തുറന്നു. " ഏഥൻ...... " അവൾ വിരിഞ്ഞ ചിരിയോടെ വിളിച്ചു. ഏഥൻ ചിരിയോടെ പുറത്തിറങ്ങി അവളെ ഒന്ന് പുണർന്നു. അവളിൽ നിന്നും മത്ത് പിടിപ്പിക്കും വിധം പാലപ്പൂവിന്റെ ഗന്ധം ഉയരുന്നുണ്ടായിരുന്നു.. " ക്ഷീണിച്ചോ? " അവൾ മുഖമുയർത്തി ചോദിച്ചു. " ഇല്ല.... " അവൻ പതുക്കെ അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടി മാടിയൊതുക്കി. സ്ഥലകാല ബോധമില്ലാതെ അവരങ്ങനെ നിൽക്കുകയാണ്. " അല്ല അഞ്ജുചേച്ചി.... അപ്പൻ മാത്രമല്ല, ഞങ്ങളും കൂടെ വന്നായിരുന്നു..." വൈശാഖ് പറഞ്ഞപ്പോഴാണ് അഞ്ജു അങ്ങോട്ട് നോക്കുന്നത്. ബാക്കി ഏഴു പേരും കയ്യിൽ ബാഗും പിടിച്ചു അവരെ നോക്കി നിരന്നു നിൽക്കുന്നു. കൂട്ടത്തിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ ആര്യ വാ തുറന്ന് നിൽക്കുകയാണ്. അഞ്ജു ചമ്മലോടെ അവന്റെ അടുത്ത് നിന്ന് അകന്നു മാറി. "Sorry..." അവൾ പറഞ്ഞുകൊണ്ട് ഐഷുവിന്റെ അടുത്തേക്ക് ചെന്നു. ഐഷു അവളെ നോക്കി വല്ലാതെ ആക്കി ചിരിച്ചു. " മാനം പോയി...." അഞ്ജു ഐഷുവിനോട് പിറുപിറുത്തു. " അതൊക്കെ എന്നേ പോയതാ... " ഐഷു അവളുടെ കവിളിൽ പിടിച്ചു വലിച്ചു. അഞ്ജു അവളോട് പരിഭവത്തോടെ മുഖം കോട്ടി സിറിയുടെ അടുത്തേക്ക് ചെന്ന് കയ്യിലുള്ള ബാഗ് വാങ്ങി. സിറി അവളുടെ തോളിൽ കയ്യിട്ടു. ആര്യയെ കണ്ടപ്പോൾ അവൾക്ക് നല്ല സന്തോഷം തോന്നി. എല്ലാവരോടും സംസാരിച്ചു വിശേഷങ്ങൾ തിരക്കി, എന്നിട്ട് അകത്തേക്ക് ക്ഷണിച്ചു. എല്ലാവരും അവർക്ക് പുറകിലായി പൂമുഖത്തേക്ക് കയറി. ശബ്ദങ്ങളും കോലാഹലങ്ങളും കേട്ട് നിർമല മുറ്റത്തേക്കിറങ്ങി വന്നു. അഞ്ജുവിന്റെ തോളിൽ കൈചേർത്തു പൊട്ടിച്ചിരിച്ചു കയറി വരുന്ന പയ്യനിൽ ആണവരുടെ കണ്ണുടക്കി നിന്നത്. അജുവും ജ്യോൽസ്യരും പറഞ്ഞ കാര്യങ്ങൾ ഒരു മിന്നൽ പോലെ അവരുടെ തലയിലൂടെ പാഞ്ഞു പോയി. " അമ്മേ... ഇതൊക്കെയാണ് എന്റെ ഫ്രണ്ട്സ്. " അവൾ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു. " ഇത് ഐഷു , ഇത് സിറി....... " അങ്ങനെ തുടങ്ങി എല്ലാരേയും പരിചയപ്പെടുത്തി കൊടുത്തു ഏഥനെ നോക്കുമ്പോൾ കാണുന്നില്ല. ഏഥൻ മുറ്റത്തു നിന്ന് ആരെയോ ഫോൺ ചെയ്യുകയാണ്. " ദാ... അത് ഏഥൻ... " അവനെ ചൂണ്ടി പറഞ്ഞപ്പോൾ നിർമല മുഖം ചുളിച്ചു. " അത് ആരാ? " കൂടെ പഠിക്കുന്നതല്ല എന്ന ഉറപ്പിൽ അവർ ചോദിച്ചു. " അത്.... " " എന്റെ അപ്പനാണ്... " അഞ്ജു എന്ത് പറയുമെന്നറിയാതെ വിക്കിയിടത്ത് സിറി വേഗത്തിൽ പറഞ്ഞു. അപ്പോഴേക്കും ഫോൺ ചെയ്തു ഏഥൻ കയറി വന്നിരുന്നു. അവനെ കണ്ട് ഇത്രേം വലിയ ചെക്കന്റെ അച്ഛനോ എന്ന മട്ടിൽ അവർ രണ്ട് പേരെയും മാറി മാറി നോക്കുകയായിരുന്നു. " എന്ത് ചെയ്യുന്നു? " ഏഥൻ നോക്കുന്ന നോട്ടത്തിൽ ഒന്ന് പകച്ചെങ്കിലും സ്വഭാവികമായവർ ചോദിച്ചു. " ഏഥൻ, ഡോക്ടർ ആണമ്മേ... " അഞ്ജു പറഞ്ഞതും, ആണോ എന്നപോലെ അവർ ചിരിച്ചു. എന്നാൽ അഞ്ജു പറഞ്ഞ് കേട്ടുള്ള അറിവ് വച്ച് ഏഥനും സിറിക്കും അവരെ നോക്കി ഒന്ന് ആത്മാർത്ഥമായി ചിരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. ബഹളം കേട്ട് അകത്തു മഹിമയെ ഫോൺ ചെയ്യുകയായിരുന്ന അജുവും ഇറങ്ങി വന്നു. മുന്നിലെ ആളുകളെ കണ്ട് ഒരു നിമിഷം അവനൊന്നു നിന്നു. സിറി അവനെ നോക്കി നല്ല പുച്ഛത്തിൽ ഒന്ന് ചിരിച്ചു കൊടുത്തു. " ഒരുപാട് യാത്ര ചെയ്തതല്ലേ... എല്ലാരും വാ കുളിച്ചു ഫ്രഷ് ആയി ചായ കുടിക്കാം..." അഞ്ജു അവരെയും കൊണ്ട് അകത്തേക്ക് കയറി. ആണുങ്ങൾക്ക് ഒരു റൂം കാണിച്ചു കൊടുത്തു. Girls എല്ലാവരും അഞ്ജുവിന്റെ റൂമിലേക്കും വന്നു. ഒരു ഒന്നൊന്നര മണിക്കൂർ എടുത്തു എല്ലാവരും കുളിച്ചു വരാൻ. എങ്കിൽ പിന്നെ ചായ വേണ്ട ഭക്ഷണം എടുക്കാമെന്ന് പറഞ്ഞ് അവരെ അത്താഴം കഴിക്കാൻ ഇരുത്തി. നല്ല ആവി പറക്കുന്ന ബിരിയാണി അഞ്ജു എല്ലാവർക്കും വിളമ്പി. എന്നാൽ ഏഥന് മാത്രം ചപ്പാത്തിയും ചിക്കൻ കറിയുമായിരുന്നു. " അതെന്താ ഏഥച്ഛന് മാത്രം ചപ്പാത്തി." അഞ്ജു വിളമ്പുന്നത് കണ്ട് ആര്യ ഉറക്കെ ചോദിച്ചു. " അത്... ഏഥൻ.... ബിരിയാണി കഴിക്കില്ല.." അഞ്ജു വിക്കി വിക്കി പറഞ്ഞു. എല്ലാവരുടെയും ചുണ്ടിൽ വിടരാൻ മടിച്ചൊരു ചിരി നിന്നിരുന്നു. അഞ്ജു ആർക്കും മുഖം കൊടുക്കാതെ തലതാഴ്ത്തി നിന്നു. എന്നാൽ ഏഥന്റെ മുഖത്ത് നല്ലൊരു കള്ളച്ചിരിയുണ്ടായിരുന്നു. പെട്ടന്നാണ് ആരോ calling ബെൽ അടിക്കുന്ന ശബ്ദം കേട്ടത്. " ആരാ ഈ നേരത്ത്..." ഇതും പറഞു നിർമല അവർക്കിടയിൽ നിന്ന് ഹാളിലേക്ക് പോയി ഉമ്മറത്തേക്ക് ചെന്നു. അവർ പോയെന്ന് കണ്ടതും ഏഥൻ ചപ്പാത്തി കീറി ഒരു കഷ്ണം കറിയിൽ മുക്കി അവളുടെ നേരെ നീട്ടി. അഞ്ജു എല്ലാവരെയും ഒന്ന് നോക്കി ചമ്മി ചിരിച്ചത് വാങ്ങി കഴിച്ചു. " അഞ്ജു ചേച്ചി ഏഥച്ഛന്റെ? " ആര്യ അടുത്തിരിക്കുന്ന വൈശാഖിന്റെ ചെവിക്കരികിൽ വന്ന് പതുക്കെ ചോദിച്ചു. "ഹ്മ്മ്...." അവൻ മൂളി. ആര്യ അവരെ അത്ഭുധത്തിൽ നോക്കി. ഏഥൻ രണ്ടാമത്തെ കഷ്ണം ചപ്പാത്തിയും അഞ്ജുവിന് നേരെ നീട്ടാൻ ഒരുങ്ങിയതും, " ഹാ.. ആരൊക്കെയാ വന്നിരിക്കുന്നെ, എന്റെ പെണ്ണിന്റെ കൂട്ടുകാരോ? " ആ ശബ്ദം കേട്ട് ഞെട്ടി തരിച്ചു അഞ്ജു വാതിൽക്കലേക്ക് നോക്കി. അവൾക്കൊപ്പം എല്ലാവരും അങ്ങോട്ട് തന്നെയാണ് നോക്കിയത്. " മഹേഷ്.... " അവൾ വിറക്കുന്നു ശബ്ദത്തിൽ പതുക്കെ പറഞ്ഞതും ഏഥന്റെ കണ്ണുകളിൽ എതിരാളിയെ കണ്ട സിംഹത്തിന്റെ തിളക്കമായിരുന്നു. തുടരും...... ഫോൺ വെള്ളത്തിൽ വീണു guyz 🙂🙂... ഇന്നലെ രാത്രി നന്നാക്കി കിട്ടിയുള്ളൂ.1676
- 🦋⃟≛⃝𝐒𝐇𝐈𝐍𝐔𝐌𝐎𝐋⟵᪵〬༎͢♕︎#📋 കവിതകള് #🎻 കുട്ടിക്കവിതകൾ #📖 കുട്ടി കഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ1117