#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _99 ✍️ രചന - ജിഫ്ന നിസാർ 💥 ഗർഭിണിയോ.. തലക്കടി കിട്ടിയ പോലെ സുഗന്ധി പകച്ചുനിന്നു. അവരുടെ കണ്ണുകൾ തുറിച്ചുന്തി.. ഗായത്രിയുടെയും അവസ്ഥ അത് തന്നെ.. വിങ്ങി വിറച്ചു കൊണ്ടവൾ കുറച്ചു മാറി കല്ലു മോളെ മടിയിൽ വെച്ച് കൊണ്ട് അങ്ങോട്ട് തന്നെ നോക്കിയിരിക്കുന്ന അച്ഛന്റെ നേരെ വീണു. അതോടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. "നിങ്ങൾക്കറിയില്ലെന്നോ..." ഡോക്ടർ വീണ്ടും പരിഹാസത്തോടെ സുഗന്ധിയെ നോക്കി. "അവൾക്കിപ്പോ..." ഗായത്രി വിക്കി കൊണ്ട് ഡോക്ടറോട് ചോദിച്ചു. വന്നിട്ടിപ്പോ തന്നെ അരമണിക്കൂർ കഴിഞ്ഞു പോയിരിക്കുന്നു. കൊണ്ട് വന്നതേ ഭവ്യയെ ഐ സി യൂ വിലേക്ക് മാറ്റിയതാണ്. പിന്നെയൊരു വിവരവുമില്ല. "ക്രിട്ടികൽ സ്റ്റെജിൽ തന്നെയാണ്. തിരിച്ചു കിട്ടുമെന്ന് യാതൊരു ഉറപ്പും ഞങ്ങൾ പറയുന്നില്ല.. ഒന്നാമത്തെ ഇവിടെ എത്തുമ്പോൾ ലേറ്റാണ്.. വളരെ ലേറ്റ്.. ജീവന്റെ ചെറിയൊരു തുടിപ്പ് മാത്രം ബാക്കിയൊള്ളു. ആള് ക്യാരിയിങ് കൂടി ആയത് അൽപ്പം കൂടി റിസ്ക് തന്നെയാണ്. എന്തായാലും ഇതെരു കുഴപ്പം പിടിച്ച കേസാണ് എന്ന് തോന്നുന്നു. ഞങ്ങൾ പോലീസിൽ ഇൻഫോം ചെയ്തു കഴിഞ്ഞു. അതും ഞങ്ങളുടെ ഡ്യൂട്ടി തന്നെയാണ്. പ്രതേകിച്ചു ഒന്നും ഇപ്പൊ പറയാൻ കഴിയില്ല. ഞങ്ങളുട കഴിവിന്റെ പരമാവധി ഇപ്പൊ ശ്രമിച്ചു നോക്കും. പിന്നെയൊക്കെ ആ കുട്ടിയുടെ ഭാഗ്യം പോലെ.." അൽപ്പം പോലും അയവില്ലാതെ സുഗന്ധിയോടും ഗായത്രിയോടും കർശനമായി അത്രയും പറഞ്ഞു കൊണ്ട് ഡോക്ടർ അകത്തേക്ക് തന്നെ കയറി പോകുമ്പോൾ.. വീണ്ടും ആ ടെൻഷനും ദേഷ്യമെല്ലാം ഗായത്രിയുടെ മേൽ ചൊരിഞ്ഞു കൊണ്ട് സുഗന്ധി തന്റെ കഴിവ് കേട് മറച്ചു. അത്രക്കുണ്ടായിരുന്നു ആ ഡോക്ടറുടെ പരിഹാസം. അവളൊന്നും മിണ്ടാതെ തല കുനിച്ചു നിന്നു ഭവ്യക്കും മുന്നേ താനൊന്ന് മരിച്ചു പോയിരുന്നെങ്കിൽ എന്നായിരുന്നു ഉള്ളു മുഴുവനും. അവളിനി തിരികെ വരാൻ യാതൊരു സാധ്യതയുമില്ല. പോരാത്തതിന് പോലീസ്..കേസ്. ഇതൊക്കെയും ഭയന്നത് തന്നെ സംഭവിക്കാൻ പോകുന്നു. അവൾക്കതൊക്കെ ഓർക്കുമ്പോൾ വല്ലാത്ത ഭയമായിരുന്നു. ഇനി ഇതിന്റെ പിറകെ എന്ത് നൂലാ മാല വന്നാലും അതെല്ലാം സുഗന്ധിയും വിഷ്ണുവും കൂടി തന്റെ തലയിലെക്കിട്ട് തരുമെന്ന് അവൾക്കറിയാം. സുഗന്ധി നിർത്താതെ ചിലച്ചു കൊണ്ടിരിക്കെ തന്നെ അവളുടെ നോട്ടം വീണ്ടും അച്ഛനിരിക്കുന്നയിടത്തേക്ക് ഓടി ചെന്നു. എന്നെയൊന്നു രക്ഷിക്കുമോ എന്നൊരു ദയനീയ നോട്ടം. അൽപ്പനേരം കൂടി അങ്ങനെ ഇരുന്നെങ്കിലും പതിയെ കല്ലു മോളെ കൂടി കൈ പിടിച്ചിറക്കി കൊണ്ട് രാജ ശേഖർ കസേരയിൽ നിന്നെഴുന്നേറ്റു കൊണ്ടവർക്ക് നേരെ ചെല്ലുന്നത് കണ്ടതും ഗായത്രി കൂടുതൽ ഭയത്തോടെ ചുവരിൽ ചാരി. ഇവർക്ക് മുന്നിൽ ഇനി വീണ്ടും തന്നെ ഉപേക്ഷിച്ചു കൊണ്ടയാൾ പോകുകയാണോ എന്നൊരു ഭയമായിരുന്നു അപ്പോൾ മുതൽ അവളിൽ. അന്നാ കാറിൽ കണ്ട നിമിഷം.. ആളറിയാതെ നിർത്തി പോയതാവും. അച്ഛൻ ഒരിക്കലും ഭവ്യയെ ഹോസ്പിറ്റലിൽ എത്തിക്കാൻ തനിക്കൊപ്പം വരില്ലെന്ന് ഉറപ്പോടെ തന്നെ പിന്നിലേക്ക് മാറുമ്പോൾ... ഏറെ അത്ഭുതപ്പെടുത്തി കൊണ്ട് കാർ റോഡിനോരം ചേർത്ത് വലിഞ്ഞു മുരുകിയ മുഖത്തോടെ ഇറങ്ങി വന്നു. അപ്പോൾ തൊട്ട്... ഭവ്യയെ ഇവിടെ എത്തിച്ചത് വരെയും ഒരക്ഷരം കൊണ്ട് പോലും അയാൾ ഗായത്രിയോട് മിണ്ടിയില്ല. പക്ഷേ കല്ലു മോളെ ചേർത്ത് പിടിച്ചു കൊണ്ടുള്ള ആ ഇരിപ്പ്. അച്ഛനെന്നാ നിലയിൽ അതവൾക്ക് നൽകിയ സുരക്ഷ.. അത് കുറച്ചൊന്നുമല്ല. ഗായത്രി അവളിൽ തന്നെ തന്നെയാണ് കണ്ടത്. ആ വിരൽ തുമ്പിൽ തൂങ്ങി നടന്നിരുന്നതോകെയും അവൾക്കോർമ്മ വന്നു. "ഇതൊരു ഹോസ്പിറ്റലിൽ ആണ്.. മിണ്ടാതിരിക്കേണ്ടി വരും.. ഇവിടെ അങ്ങനെ ചില നിയമങ്ങൾ കൂടിയുണ്ട്..അത് അനുസരിച്ചില്ലെങ്കിൽ അവർ ആക്ഷൻ എടുക്കും. അത് പിന്നെ പണിയാകും.." ഗൗരവത്തോടെ. അങ്ങേയറ്റം ഗൗരവത്തോടെ അയാളത് പറയുമ്പോൾ.. അത് തനിക്ക് കൂടി രക്ഷ നേടി തരികയാണ് എന്ന് മനസ്സിലാക്കിയിട്ടുള്ളത് കൊണ്ട് ഗായത്രി കണ്ണ് നിറച്ചു കൊണ്ടയാളെ നോക്കി. "ഞാൻ.. കുഞ്ഞിന് കഴിക്കാൻ വാങ്ങി കൊടുത്തിട്ട് വരാം.." വീണ്ടും ഗായത്രിയെ നോക്കാതെ.. എന്നാൽ അവളോടെന്ന പോലെ പറഞ്ഞിട്ടയാൾ കല്ലു മോളുടെ കൈ പിടിച്ചങ്‌ നടന്നു പോയി.. 💥💥 മോളെ... അശോകൻ ഭയത്തോടെ ആശങ്കയോടെ വിളിക്കുമ്പോൾ മുന്നോട്ട് മാത്രം ശ്രദ്ധിക്കുന്നാ കാർത്തു അത് കേട്ടോ എന്ന് പോലും അയാൾക് സംശയമുണ്ട്. അത്രക്കും സ്പീഡിലാണ് അവളാ കാർ ഓടിക്കുന്നത്. പിൻ സീറ്റിൽ അശോകന്റെ മടിയിൽ തല വെച്ച് കണ്ണടച്ച് കിടപ്പുണ്ട് കാശി. "സൂക്ഷിച്ചു പോ മോളെ..." ഭ്രാന്ത് പിടിച്ചത് പോലെ കാറോടിക്കുന്ന മകളോട് അശോകൻ വീണ്ടും വിളിച്ചു പറഞ്ഞു അവൾ പക്ഷേ അവിടെ ഒന്നുമല്ല. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം... നേരത്തേ ഹോസ്പിറ്റലിൽ എത്തി കിട്ടണം എന്ന് മാത്രമാണ് ഉള്ളിൽ. ബോധമില്ലാതെ കുഴഞ്ഞു കിടക്കുന്ന കാശിയെ അവളും അശോകനും കൂടി വലിച്ചിഴച്ചെന്നാ പോലെ വല്ല വിധേനയും കാറിലേക്ക് എത്തിച്ചിരിക്കുന്നു. തന്റെ ഷോൾ വലിച്ചു കീറി അവന്റെ നെറ്റിയിൽ മുറുക്കി കെട്ടി വെച്ചിട്ടും നിലക്കാത്ത രക്തവാർച്ച.. അതവളെ വല്ലാതെ ഭയപ്പെടുത്തി. അത് അത്യാതികം അപകടമാണെന്ന് അവൾക്കാരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.. കരഞ്ഞു കൊണ്ടവനെ വിളിച്ചും പറഞ്ഞും അവളെ ഓരോ നിമിഷവും കാണുമ്പോൾ.. മഹേഷ് പറഞ്ഞു തീർത്ത ഓരോ വാക്കും ഓർക്കുമ്പോൾ.. അപ്പോഴൊക്കെയും അശോകന്റെ മനസ്സിൽ വല്ലാത്തൊരു നോവ് നിറയും.. കുറച്ചു നേരത്തെ പകപ്പിന് ശേഷം മാത്രം. അവളിലെ പ്രണയിനിക്കൊപ്പം തന്നെ ഡോക്ടർ കൂടി രംഗത്ത് വന്നിരിക്കുന്നു. ഏത് വിധേനയും ഹോസ്പിറ്റലിൽ എത്തിക്കണം എന്നത് മാത്രമായി മാറി ചിന്ത. അസ്ഥികൾ ഒടിഞ്ഞു നുറുങ്ങി പോകുന്ന വേദന ഉണ്ടായിരുന്നു അശോകന്. നിവർന്നു നേരെ നിൽക്കാൻ പോലും പറ്റുന്നില്ല. പക്ഷേ എന്നിട്ടും.. കാർത്തുവിനൊപ്പം കാശിയെ പിടിച്ചുയർത്തി ആ കാറിലേക്ക് എത്തിക്കാൻ കഴിഞ്ഞത് എങ്ങനെയാണെന്ന് അയാൾക്കപ്പോഴും അറിയില്ല. ദൈവം കഴിഞ്ഞാൽ ഏറ്റവും ധൈര്യവും മനസ്സുറപ്പും വേണ്ടത് ഒരു ഡോക്ടർക്കാണ് പെണ്ണേ..നീയിങ്ങനെ തൊട്ടാ വാടി ആയാലോ.." ഇടയ്ക്കിടെ കണ്ണ് നിറയുമ്പോൾ കാർത്തുവിന് കാശി പറഞ്ഞതോർമ്മ വരും. അതോടെ വാശിയോടെ അവളാ നിറഞ്ഞു തുവൂവുന്ന കണ്ണുകൾ അമർത്തി തുടച്ചു കളയും.. അവന്റെ കയ്യിലെന്ന പോലെ വീണ്ടുമാ സ്റ്റിയറിങ്കിൽ കൈകൾ മുറുകും.. കാലുകൾ ആക്സിലേറ്ററിൽ അമരും.. പത്തു പതിനഞ്ചു മിനിറ്റ് കൊണ്ട് ആദ്യം കണ്ട ഹോസ്പിറ്റലിൽ കാർ ഓടിച്ചു കയറ്റി കൊണ്ടവൾ ചാടിയിറങ്ങി. അവളിലെ രൂപവും ഭാവവും കണ്ടിട്ടാണ് അവിടെ ഉള്ളവർക്ക് വല്ലാത്തൊരു നോട്ടം. എന്നാലോ.. അവളതോന്നും അറിയുന്നില്ല.. കാണുന്നില്ല. ആ ചിന്തയിൽ അതിനകത്തുള്ള അവനൊരുവൻ മാത്രമായിരുന്നു..അവനില്ലാതെ വയ്യെന്നുള്ള ഭയമായിരുന്നു.. 💥💥 കാര്യങ്ങൾ താൻ വിചാരിച്ചത് പോലെ തന്നെ മുന്നോട്ട് പോകുന്നുണ്ട് എന്നുള്ള തൃപ്തിയോടെയാണ് വിഷ്ണുവിന്റെ കാർ ഹോസ്പിറ്റലിൽ വന്നു നിർത്തിയത്. ഉത്സാഹത്തോടെ ഡോക്ടറെ കാണാൻ ചെന്നവൻ.. അങ്ങോട്ട് കയറും മുന്നേ മുഖത്ത് അതി കഠിനമായ വേദനയുള്ളത് പോലെ.. "ഭവ്യയുടെ..." ഡോക്ടർ അവനെ നോക്കി. "ഏട്ടൻ.." അവന്റെ വാക്കുകൾ പോലും ഇടറി പോയിരിക്കുന്നു. അവന്റെ പേരും ജോലിയുമെല്ലാം ഡോക്ടർ ചോദിച്ചറിഞ്ഞു. "ഭവ്യയും താനും തമ്മിലെങ്ങനെ..?" ഒരു തുടക്കത്തിന് വേണ്ടി എന്നത് പോലെ ഡോക്ടർ ചോദിച്ചു. ഉത്തരങ്ങളെല്ലാം മുൻകൂട്ടി കണ്ട് വെച്ചത് കൊണ്ട് തന്നെ യാതൊരു പതർച്ചയുമില്ലാതെ അവൻ അവർക്ക് മുന്നിൽ അനിയത്തിയെ കുറിച്ച് വാചാലയായി. "അവൾക്കിപ്പോ എങ്ങനെയുണ്ട്.." മരിച്ചു പോയെന്ന് തന്നെയല്ലുറപ്പിച്ചു കൊണ്ടുള്ള അവന്റെ ആ ചോദ്യം. "അതികഠിനമായ ഏതോ മരുന്നിന്റെ ഡോസ്. അതും ഒരാളുടെ ജീവന് ഭീക്ഷണി ആവുന്നതിലും എത്രയോ ഇരട്ടി.. ആളുടെ ജീവൻ തിരികെ കിട്ടിയ അത് ഭാഗ്യം. അത്രയുമേ ഇപ്പൊ പറയാനൊള്ളൂ.. അഥവാ ഇനി എണീറ്റാൽ തന്നെയും.. പഴയ പോലൊരു ലൈഫ്. അതൊന്നും പ്രതീക്ഷിക്കരുത്." ഡോക്ടർ തുറന്നു പറയുമ്പോൾ ഉള്ളിലെ ആഹ്ലാദത്തെ അടക്കി പിടിക്കാൻ വിഷ്ണു ഭയങ്കരമായി ശ്രമിക്കേണ്ടി വന്നു. പക്ഷേ.. അതിനേക്കാൾ പ്രശ്നം.. ആ കുട്ടി പ്രഗ്നന്റാണ് " ഡോക്ടർ അത് പറയുമ്പോൾ വിഷ്ണു അയാളെ ഞെട്ടി കൊണ്ട് നോക്കി. "അത്... അത്.." അതിനെ കുറിച്ചൊന്നും നേരിയ സംശയം പോലുമില്ലാത്ത അവൻ ശെരിക്കും പകച്ചുപോയി. ബിബിന്റെ മുഖം അവന്റെ മനസ്സിലേക്കോടി എത്തി.. "എന്തായാലും ഇതങ്ങനെ വെറുമൊരു കേസല്ല. എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളത് പോലെ ഞങ്ങൾക്ക് തോന്നിയത് കൊണ്ട് ഞങ്ങളിത് പോലീസിൽ ഇൻഫോം ചെയ്തിട്ടുണ്ട്.അവരിപ്പോ വന്നേക്കും.." ഡോക്ടർ പറഞ്ഞ ആ വാക്കുകൾ. അതിൽ വിഷ്ണുവിന്റെ മനസ്സിലൊരു മിന്നൽ പാഞ്ഞു. അതൊരു തുടക്കം മാത്രമാണെന്ന് അപ്പഴവൻ അറിഞ്ഞതുമില്ല.. 💥💥 അവൻ.. അവനെവിടെ.. " ഓടി കിതച്ചു വന്ന ശിവ കാർത്തുവിനെ നോക്കി കൊണ്ട് ചോദിച്ചു. അവൾ അവനെ ഒന്ന് നോക്കിയിട്ടാ ഐ സി യൂ വിന്റെ നേരെ കൈ ചൂണ്ടി.. അവളുടെ മുഖത്തെ ആ ഭാവം.. ശിവ ഒന്ന് കൂടി നോക്കി. ഡോക്ടർ.. എന്താ പറഞ്ഞത് കുഞ്ഞാറ്റെ .' ആ മനസ്സറിഞ്ഞു കൊണ്ടവൻ അവൾക്കരികിലേക്കിരുന്നു. "ഒന്നും.. ഒന്നും പറയാൻ ആയില്ലെന്ന്.. രക്തം കുറെ പോയിട്ടുണ്ട്.. പിന്നെ ആഴത്തിലുള്ള മുറിവും.." അടഞ്ഞത് പോലുള്ള ആ സ്വരം. കണ്ണുകൾ നിറഞ്ഞിരുക്കുന്നു. "അവനൊന്നും വരില്ല... ഒന്നും.." അവൾക്കൊപ്പം ധൈര്യം കൊടുക്കുന്ന പോലെ അവൻ അവനെ കൂടി ആശ്വാസിപ്പിക്കുകയാണ്.. "അശോകേട്ടൻ..." അവനവളെ നോക്കി. റൂം നമ്പർ പറഞ്ഞു കൊടുത്തവൾ വീണ്ടും അതേ ഇരുപ്പ് തന്നെയാണ്. ആളെ അവിടെ തന്നെ അഡ്മിറ്റ് ചെയ്തു കഴിഞ്ഞു. തുളസിയും പിന്നെ ബന്ധുക്കൾ ആരൊക്കെയോ ആ അരികിലുണ്ട്. കാർത്തു മാത്രം വന്നത് മുതൽ.. കാശിയെ അകത്തേക്ക് കയറ്റിയത് മുതൽ അവിടെ നിന്നൊന്ന് മാറിയിട്ട് പോലുമില്ല. കണ്ണിമ വെട്ടാതെ അവളുടെ നോട്ടം അടഞ്ഞു കിടക്കുന്ന ആ വാതിലിനു നേരെയാണ്. ശിവക്ക് പിന്നൊന്നും പറയാനും തോന്നുന്നില്ല.. അത്രയും തകർന്ന് കൊണ്ടുള്ള...ആ ഇരുപ്പ്. അതിനി നേരെയാവാൻ അവനെ കാണണം. അവനൊന്നു മിണ്ടണം.. അവരുടെ പ്രണയം വീണ്ടും പൂത്തുലഞ്ഞു നിൽക്കണം.. ഒരു നെടുവീർപ്പോടെ ശിവ എഴുന്നേറ്റു.. തുടരും.. തിരക്കെന്ന് പറയുമ്പോ... അതെങ്ങനെ പറയണം ന്ന് പോലും എനിക്കറിയുന്നില്ല. അത്രയും പരിതാപകരമായ അവസ്ഥയിലാണ് ഞാൻ.🥴 അതിനിടയിൽ എഴുതി ഉണ്ടാക്കിയതാ. എത്രത്തോളം നന്നായി എന്നറിയില്ല.. രണ്ടൂസം കൂടിയൊന്ന് ക്ഷമിക്കണെ 🥰 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif❣️ #💞 പ്രണയകഥകൾ #📔 കഥ
138 likes
25 comments 22 shares

More like this