#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 98 ✍️ രചന - ജിഫ്ന നിസാർ 💥 "എന്റെ കൊച്ചിനെ നീ നോക്കി നോക്കി ഒടുവിൽ കൊന്നോടീ മുദേവി.." ഗായത്രി താഴെ വന്നിട്ട് ഭവ്യ വിളിച്ചിട്ട് എണീക്കുന്നില്ല എന്ന് വിറച്ചു കൊണ്ട് പറഞ്ഞ നിമിഷം തന്നെ സുഗന്ധി വലിയ വായിൽ നിലവിളിച്ചു കൊണ്ടവൾക്ക് നേരെ ചാടി. ഗായത്രി വിറയലൊതുങ്ങാതെ ചുവരിലേക്ക് ചാരി നിൽകുമ്പോൾ കല്ലു മോൾ അവളെ പൊത്തി പിടിച്ചു കൊണ്ട് സുഗന്ധിയെ ഭയത്തോടെ നോക്കി. "ഇനി നിന്ന് മോങ്ങാതെ വിഷ്ണുവിന്റെ നമ്പറിൽ വിളിച്ചിട്ടിങ്ങിട്ട് വരാൻ പറയെടി.." അടുക്കളയിൽ നിന്നും ചാടി തുള്ളി പോകും വഴി സുഗന്ധി ഉറക്കെ പറയുമ്പോൾ.. മാത്രമാണ് ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ ചിലപ്പോൾ തന്റെ കണ്ട് പിടിക്കൽ സത്യമല്ലങ്കിലോ മതി. ഭവ്യക്ക് ജീവൻ ഉണ്ടെങ്കിലോ എന്നൊരു ചിന്ത ഗായത്രിയുടെ ഉള്ളിൽ തെളിഞ്ഞത്. കല്ലു മോളെ കൂടി ശ്രദ്ധിക്കാതെ അവളോടി പോയി ഫോണെടുത്തു.. വിഷ്ണുവിന്റെ നമ്പറിൽ രണ്ടു പ്രാവശ്യം കോളിൽ ഇട്ടിട്ടും അവനത് എടുത്തില്ല. അതങ്ങനെ ഒരു പതിവുണ്ടായിട്ടും അന്നവൾ അവനൊന്നാ കോൾ എടുക്കണെ എന്ന നെഞ്ചുരുകിയുള്ള പ്രാർത്ഥനയോടെ ഒരു പ്രാവശ്യം കൂടി വിളിച്ചു നോക്കി.. അതിനിടയിൽ.. വീണ്ടും മുകളിൽ നിന്നും സുഗന്ധിയുടെ കരച്ചിൽ കേൾക്കാൻ തുടങ്ങിയതോടെ ഗായത്രി വീണ്ടും തളർന്നു തുടങ്ങി. ആ ബഹളങ്ങളൊക്കെയും കേൾക്കുന്നത് കൊണ്ടാവും.. നാരായണിയമ്മയും എന്തെന്നൊക്കെ മുറയിൽ നിന്നും വിളിച്ചു ചോദിക്കുന്നുണ്ട്. പെട്ടന്നൊരു തോന്നലിൽ ഗായത്രി ശിവയുടെ നമ്പറിൽ വിളിച്ചു നോക്കി.. പക്ഷേ അതും എടുക്കാഞ്ഞതോടെ.. അവൾ ഇനിയെന്ത് ചെയ്യണമെന്നറിയാതെ അവൾ അൽപ്പനേരത്തെ നിൽപ്പിന് ശേഷം പുറത്തേക്കിറങ്ങിയോടി.. ഗേറ്റ് തുറന്നു കൊണ്ട് ഒരു ഭ്രാന്തിയെ പോലെ.. റോഡിലെക്കിറങ്ങി നിന്നിവൾ.. എതിരെ വന്ന പല വണ്ടിക്കാരും അവളെ ചീത്ത പറഞ്ഞു എന്നല്ലാതെ... എന്താണ് കാരണമെന്ന് പോലും അന്വേഷിച്ചു നോക്കുന്നില്ല. എങ്കിലും പ്രതീക്ഷയോടെ അവൾ വീണ്ടും കരച്ചിലോടെ കൈ കാണിച്ചു തുടങ്ങി.. പിന്നെയും കുറച്ചു നേരത്തിനു ശേഷം.. അവളെ കടന്നു പോയൊരു കാർ.. അത് പുറകിലേക്ക് വരുന്നത് കണ്ടതും അവളൊരു നിമിഷം വിശ്വാസമാവാത്ത പോലെ നിന്നു. പിന്നെ വെപ്രാളതോടെ അതിന് നേരെ ഓടി ചെന്നിട്ടു ഡ്രൈവിങ് ഭാഗത്തേക്ക് കുനിഞ്ഞ് നിന്നു. "എന്നെ.. എന്നെ ഒന്ന് ഹെല്പ്.." പറഞ്ഞു കൊണ്ടിരിക്കെ അവളാ ഡ്രൈവ് ചെയ്യുന്ന ആളെ നോക്കിയത്.. തി പൊള്ളലേറ്റാ പോലെ ഗായത്രി ഒന്ന് പുളഞ്ഞു.. "അച്ഛൻ..." അവളിൽ നിന്നും അവ്യക്തമായാ വാക്കുകൾ പുറത്ത് വന്നു.. 💥💥 തനിക്കൊട്ടും വയ്യെന്ന് തോന്നിയിട്ടും കാശി വീഴാതെ.. നോട്ടം അൽപ്പം പോലും അയക്കാതെ മഹേഷിന്റെ നേരെ തുറിച്ചു നോക്കി കൊണ്ടങ്ങനെ നിന്നു. അവന്റെയാ ഇനിയും ചോർന്നു പോയിട്ടില്ലാത്ത ധൈര്യവും വീര്യവും കാണുമ്പോൾ മഹേഷിന്റെ കലി വീണ്ടും കൂടും.. പക്ഷേ ഇനിയും കാശിയെ ഇടിക്കാനും അടിക്കാനും കഴിയാത്ത വിധത്തിൽമഹേഷ്‌ തളർന്നു പോയിരിക്കുന്നു. കൈകൾ കടഞ്ഞു തൂങ്ങി. പക്ഷേ അടി കൊണ്ടവൻ ഇപ്പോഴും... അടിച്ചൊടിക്കട ഇവന്റെ കാലുകൾ.. ഇനിയിവൻ എഴുന്നേറ്റ് നടക്കരുത്.." രക്ഷപ്പെട്ടു പോകാനുള്ള എന്തെങ്കിലും പഴുത് ആ നിൽപ്പിതേടുന്ന കാശി അത് കേട്ടതും ഒന്ന് വിറച്ചു പോയി. അതവനെ ഓർത്തിട്ടല്ല. കൂടെ കൊണ്ട് വന്നവളെ ഓർത്തിട്ടാണ്. എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അശോകേട്ടനെ ഓർത്തിട്ടാണ്. താൻ വീണു പോയാൽ ഈ നാറികൾ അവളെ.. അതോർക്കാൻ കൂടി വയ്യാത്ത പോലെ അവനൊന്നു തല കുടഞ്ഞു.. രക്ഷപ്പെട്ടു പോയേ പറ്റൂ.. ഇവനെ ഇനിയും വെറുതെ വിട്ടാൽ.. ചിന്തകൾക്ക് തീ പിടിച്ചു തുടങ്ങിയവന് നേരെ.. മഹേഷിന്റെ ഗുണ്ടകളിൽ ആരോ ഒരാൾ.. കയ്യിലൊരു ഇരുമ്പ് വടിയുമായി വന്നു നിന്നു.. 💥💥 കണ്ണുകളിൽ അപ്പോഴും ചോരയുടെ നിഴലുള്ളത് പോലെ.. പക്ഷേ ഉള്ളിൽ ഇനിയും അവസാനിച്ചു പോയിട്ടില്ലാത്ത ജീവൻ.. അത് മടങ്ങി വരാനുള്ള സിഗ്നൽ തന്നത് പോലെ.. മങ്ങിയ കാഴ്ചയുമായി അശോകൻ ബോധത്തിലേക്ക് തിരികെ വന്നു. എന്തൊക്കെയോ അവ്യക്തമായ ശബ്ദങ്ങൾ..അയാൾക്ക് ചുറ്റുമുണ്ട്. പക്ഷേ അതേറ്റവും പരിചിതവുമാണ്. പതിയെ.. വളരെ സൂക്ഷിച്ചു കൊണ്ട് തല ചെരിച്ചു നോക്കുമ്പോൾ തനിക്കരികിൽ ഒരാൾ നിൽക്കുന്നുണ്ട്. കയ്യിൽ ഒരു തോക്കുമുണ്ട്. പക്ഷേ ആളുടെ നോട്ടം.. അത് തന്നിൽ അല്ല.. മുന്നിലെക്കാണ്. താനിപ്പോൾ വലിയൊരു അപകടത്തിലാണ് എന്നോർമയുള്ളത് പോലെ.. അങ്ങേയറ്റം സൂക്ഷ്മതയിലാണ് അശോകന്റെ ചെയ്തികൾ ഒക്കെയും.. കയ്യും കാലുമൊക്കെ അനക്കാൻ കഴിയാത്ത വേദന.. തലക്കുമൊരു തരിപ്പ്. എങ്കിലും രക്ഷപ്പെട്ടു പോകാൻ അവസാന വഴിയും അന്വേഷിച്ചു നോക്കട്ടെ എന്നൊരു ചിന്തയോടെ അശോകൻ അൽപ്പം പണിപ്പെട്ടു കൊണ്ടാണെലും തനിക്കരികിൽ നിൽക്കുന്നവന്റെ ശ്രദ്ധ ആകർഷിക്കാത്ത വിധത്തിൽ തല ചെരിച്ചു നോക്കി. ഒരു കൂട്ടം ആളുകളെയാണ് ആദ്യം കാഴ്ചയിൽ തടഞ്ഞത്. അവർക്ക് നടുവിൽ.. ചോര കൊണ്ട് മുഖം ചുവന്നു നിൽക്കുന്ന മറ്റൊരുവൻ.. അവന്.. കാശി നാഥന്റെ മുഖം.. ഭാവം. അശോകന്റെ നെഞ്ചിടിപ്പേറി . അപ്പൊ.. അപ്പൊ തന്നെ അപകടത്തിൽ പെടുത്തിയത്.. അവനല്ലേ..? "എന്നാലും നിന്റെയീ സമർപ്പണം.. അത് ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു കാശി നാഥാ.. കൂടെ കൂട്ടിയ അശോകനോടുള്ള കടപ്പാട് കൊണ്ട് ആദ്യം നീ ദേ. ഇവളുടെ സ്നേഹം വേണ്ടന്ന് വെച്ചു.. പക്ഷേ അവള് മിടുക്കിയല്ലേ.. നിന്നെ കുടുക്കി... ഇപ്പൊ ഇതാ... അതേ കടപ്പാട് കൊണ്ട് ചത്ത്‌ തുലയാൻ വേണ്ടി കാത്ത് കിടക്കുന്ന അങ്ങേർക്ക് വേണ്ടി മാത്രം നീയിത്രം ദൂരെന്ന് ഓടി പാഞ്ഞു വന്നിട്ട് ഉള്ള തല്ല് മുഴുവനും വാങ്ങി കൂട്ടി.. വല്ല കാര്യവും ഉണ്ടോ ടാ..താനേന്ത് വിഡ്ഢിയാടോ കാശി നാഥാ.. ഏഹ്.." ആ ശബ്ദം.. അത് മഹേഷിന്റെ ആണെന്ന് അശോകൻ പെട്ടന്ന് തിരിച്ചറിഞ്ഞു. പക്ഷേ അവനെ നോക്കുന്നതിലും മുന്നേ.. അയാളുടെ കണ്ണുകൾ കാർത്തുവിനെ തിരഞ്ഞു.. തനിക്കടുത് നിന്നും കുറച്ചു മാറി വീണു കിടക്കുന്ന അവളെ കണ്ടതും അത് വരെയുമുണ്ടായിരുന്ന പിണക്കം പോലും മറന്നു കൊണ്ടയാൽ അവളെ ഓർത്തു വേദനിച്ചു.. നിനക്ക് ഞാൻ ഒരു ഓഫർ തരട്ടെ.. സാധാരണ ഞാനങ്ങനെ ഒന്നും ചെയ്യാത്തതാണ്..പക്ഷേ നിന്നോട് എനിക്കൊരു സ്നേഹം.. വെറും സ്നേഹം.. " മഹേഷിന്റെ കുടിലത നിറഞ്ഞ മുഖത്തേക്ക് അശോകൻ തുറിച്ചു നോക്കി.. "ഇയാളെയും...ഇവളെയും..ഇവിടെ ഉപേക്ഷിച്ചു കൊണ്ട്.. ഇനീയൊരിക്കലും ഈ വഴി വരില്ലെന്ന് എനിക്ക് നീ വാക്ക് തന്നാൽ നിന്നെ ഞാൻ വെറുതെ വിടാം കാശ്ശിനാഥ.. വേറൊന്നും കൊണ്ടല്ല..ഇയാൾക്ക് വേണ്ടി ചാവേണ്ടവൻ അല്ല നീയെന്ന് എനിക്കൊരു തോന്നൽ.. അശോകൻ നിന്നെ ആരൊക്കെയോ ആയി കൊണ്ട് നടന്നു വാഴിക്കുന്നത് കാണുമ്പോൾ തോന്നിന്ന അസൂയ.. അല്ലാതെ അങ്ങനെ കാര്യമായി ദേഷ്യമൊന്നും എനിക്ക് നിന്നോടില്ല. നീ പോയാൽ കാർത്തിക പിന്നെ എന്റെയാണല്ലോ.. അത് വഴി അവളുടെ പേരിലുള്ള സ്വത്തു മുഴുവനും എനിക്ക് സ്വന്തം നീ ജീവിച്ചാലും ചത്താലും അതാണ് എന്റെ മെയിൻ ഉദ്ദേശം. അത് കൊണ്ട് എന്റേയീ നിബന്ധനകൾ അംഗീകരിച്ചു കൊണ്ട് നിനക്ക്.. നിനക്കൊറ്റക്ക് വേണമെങ്കിൽ രക്ഷപ്പെട്ടു പോകാം കാശി നാഥാ.. " "എനിക്കൊരു അച്ഛനെ ഒള്ളു മഹേഷേ..." ചോര പുരണ്ട കാശിയുടെ ആ ചിരി.. വാക്കുകൾ. മഹേഷിന്റെ മുഖം കടുത്തു... അവനത് കടുത്ത അപമാനം പോലെയാണ് തോന്നിയത്.. "അങ്ങനൊരു നെറികെട്ട രക്ഷപ്പെടൽ എനിക്ക് വേണ്ട ഡാ.. ചത്ത്‌ പോകുന്നതാ അതിലും നല്ലത്.. കാരണം...." ഒരുവേള... കാശ്ശിയുടെ കണ്ണുകൾ താഴെ വീണു കിടക്കുന്ന കാർത്തുവിന് നേരെ പതിഞ്ഞു. അപ്പോൾ മാത്രം അതി ശക്തമായ വേദന അനുഭവിക്കുന്ന പോലെ അവന്റെ മുഖമൊന്നു ചുളിഞ്ഞു. "കാശി..കൊല്ലാട അവനെ..." മഹേഷിനെ അടക്കം ഞെട്ടിച്ചു കൊണ്ട് പിന്നിൽ നിന്നും സർവ്വ ശക്തിയും സ്വരത്തിലേക്ക് ആവാഹിച്ചു കൊണ്ട് അശോകന്റെ ആ വിളി.. കൂടെ ഉള്ളവരൊക്കെ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയ ആ ഒരൊറ്റ നിമിഷം.. കൊടുംങ്കാറ്റ് പോലെ ഒരൊറ്റ കുതിപ്പിന് അശോകന്റെ അരികിൽ നിൽക്കുന്നവന്റെ കയ്യിൽ നിന്നുമാ തോക്ക് തട്ടി പറിച്ചെടുക്കാൻ കാശിക്കത് തന്നെ ധാരാളമായിരുന്നു. "അനങ്ങിയ... കൊല്ലും ഞാൻ നിന്നെ.." വല്ലാത്തൊരു ചിരിയോടെ കാശി മഹേഷിന് നേരെയത് ചൂണ്ടി കൊണ്ടവന്റെ അരികിലേക്ക് ചെന്നു. അത് വരെയും കത്തി നിന്ന ധൈര്യം മുഴുവനും വാർന്നു പോയത് പോലെ.. മഹേഷിന്റെ മുഖം വിളറി വെളുത്തു.. അവനൊപ്പമുള്ളവരുടെയും. "മോളെ... കാർത്തു..." വല്ല വിധേനയും നിരങ്ങി കൊണ്ട് അശോകൻ കാർത്തുവിന്റെ അരികിലെത്തി അവളെ വിളിച്ചുണർത്താൻ ശ്രമിച്ചു.. മഹേഷിന് നേരെയുള്ള ശ്രദ്ധ മാറ്റതെ തന്നെ കാശിയുടെ കണ്ണുകൾ ഒന്ന് ചുറ്റും പാഞ്ഞു.. അവിടെയുള്ള കസേരയിൽ ഇരിക്കുന്നു വെള്ളകുപ്പി.. "അതെടുത്ത് അശോകേട്ടന്റെ കയ്യിലേക്ക് കൊടുക്കെടാ.. വേഗം.." മഹേഷിന്റെ അരികിൽ നിൽക്കുന്ന ഒരാളോട് കാശിയുടെ ആക്ഞ്ഞ അവൻ പക്ഷേ മഹേഷ്ൻറെ നോക്കുകയാണ് ചെയ്തത്. "പറഞ്ഞത് അനുസരിക്കാൻ എന്താടോ ഒരു മടി.. ചോദിക്കുന്നതിനൊപ്പം തന്നെ അവന്റെ കയ്യിലെ തോക്കും ശബ്ദചിച്ചു.. ജീവൻ പറിഞ്ഞു പോകുന്നൊരു നിലവിളി അവിടെ ഉയർന്നു കേട്ടു. "വേണ്ട.. വേണ്ട കാശി. അബദ്ധമൊന്നും കാണിക്കരുത്.." അപ്പോൾ മുതൽ മഹേഷിന്റെ വാക്കുകൾക്ക് ഭയത്തിന്റെ തണുപ്പുണ്ട്. "എങ്കിൽ നിന്റെ അടിമകളോട് ഞാൻ പറയുന്നത് പോലെ ചെയ്യാൻ പറയെടാ.. ഇല്ലെങ്കിൽ ഓരോരോന്നിനെ ആയിട്ട് ഞാൻ തീർക്കും.. വേണ്ട.. അവർ ചെയ്യും.. മഹേഷ്‌ കൂടെ ഉള്ളവരോട് കണ്ണുകൾ കൊണ്ട് നൽകിയ ആക്ഞ്ഞ.. ഞൊടിയിട കൊണ്ടവർ വെള്ളകുപ്പി എടുത്തു കൊണ്ട് അശോകന്റെ അരികിലേക്ക് ചെന്നു. "അശോകേട്ടന്റെ കയ്യിൽ കൊടുത്തിട്ട് മാറി നിൽക്ക്.. കാശി വീണ്ടും പറഞ്ഞു.. അവരത് പോലെ തന്നെ അനുസരിച്ചു.. അശോകൻ ധൃതിയിൽ കുപ്പി തുറന്നിട്ട കാർത്തുവിന്റെ മുഖത്തേക്ക് വെള്ളം കുടഞ്ഞു. ആദ്യം അനക്കമൊന്നും ഉണ്ടായില്ല. പക്ഷേ രണ്ടാമത്തെ പ്രാവശ്യം.. ഒന്ന് ഞരങ്ങി കൊണ്ടവൾ കണ്ണ് തുറന്നു. കണ്മുന്നിൽ അവളിലേക്ക് ചാഞ്ഞു കൊണ്ടിരിക്കുന്ന അശോകൻ കണ്ടതും അവൾ നടുങ്ങി പോയി. "അച്ഛാ.. കരഞ്ഞു കൊണ്ടുള്ള ആ വിളി.. "ഡീ.... കുഴപ്പമില്ലല്ലോ.." പിന്നിൽ നിന്നും കേട്ട ആ ശബ്ദം. എന്തൊക്കെയോ ഓർമ വന്നത് പോലെ അവളൊന്ന് തിരിഞ്ഞു നോക്കി.. മഹേഷിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന കാശി നാഥൻ. കാശ്യേട്ട... അവളൊന്നുറക്കെ കരഞ്ഞു കൊണ്ട് വിളിച്ചു. "ഒന്നുല്ല... അച്ഛനെ നോക്ക്.." അവളെ നോക്കി കണ്ണ് ചിമ്മി കൊണ്ടവൻ വീണ്ടും മഹേഷിന് നേരെ തിരിഞ്ഞു. അങ്ങനൊരു തിരിച്ചടി ഒട്ടും പ്രതീക്ഷിക്കാതൊരു പിടപ്പുണ്ടവന്. "നിനക്കെന്റെ പെണ്ണിനെ വേണം അല്ലേടാ.." കാശിയുടെ പല്ലിനിടയിൽ കൂടി ആ വാക്കുകൾ ചതഞരഞ്ഞു. അവനെ നോക്കാൻ കൂടി മഹേഷ്‌ ഭയന്ന് നിന്നു അത്രക്കുണ്ടാ മുഖത്തെ കാഠിന്യം. അവൻ എന്തെങ്കിലും പറയും മുന്നേ കാശി അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. ഒന്നല്ല.. ഒരുപാട് തവണ. "ഇങ്ങനൊരു ചതി.. അത് നീയല്ലാതെ മറ്റാരും ചെയ്യില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.. പക്ഷേ.. പക്ഷേ നിന്റെ ഇത്രയും വൃത്തിക്കെട്ട മനസ്സ്.. അതെനിക്ക്.." അവന്റെ കണ്ണുകൾ അശോകന് നേരെ നീണ്ടു. ചുവരിൽ ചാരി അവശതയോടെ ഇരിക്കുന്ന അയാളുടെ നോട്ടവും അവന് നേരെ തന്നെയാണ്. "പെങ്ങളുടെ മകനായി അല്ല. അമ്പലപറമ്പിൽ അശോകൻ.. സ്വന്തം മോനെ പോലെ തന്നെയാണ് മഹേഷേ നിന്നെ സ്നേഹിച്ചത്.. കൂടെ കൊണ്ട് നടന്നതും.. നിനക്കത് മനസ്സിലാക്കാൻ പറ്റിയില്ലേലും എനിക്കത് അറിയാമായിരുന്നു.. അതോടൊപ്പം തന്നെ.. ആ മനുഷ്യനെ തകർക്കണമെന്നുള്ളത് നിന്റെ ഉള്ളിലെ മോഹമാണെന്നും ആളെ ഏത് വിധേനയും തളർത്താനും നീ ശ്രമിക്കുന്നുണ്ടെന്നും ഞാൻ അറിയുന്നുണ്ടായിരുന്നു...." കാശിയുടെ ഓരോ വാക്കുകളും.. മഹേഷിനെക്കാളും അശോകനാണ് ശ്രദ്ധിക്കുന്നത്.. അയാളെയാണ് അത് കൂടുതൽ സ്പർശിക്കുന്നതും..വേദനിപ്പിക്കുന്നതും മഹേഷിന്റെ നാവിറങ്ങി പോയ മട്ടാണ്. "എന്നേക്കാൾ നിന്നെ വിശ്വാസമുണ്ടായിട്ട്... എന്നോടുള്ളതിനേക്കാൾ നിന്നോട് സ്നേഹം ഉണ്ടായിട്ട്.. മകൾക്ക് എന്നേക്കാൾ യോഗ്യൻ നീയാണെന്ന് കരുതി.. നിന്നെ നിഴൽ പോലെ കൂടെ കൊണ്ട് നടന്ന ആ മനുഷ്യന് നീ കൊടുത്ത സമ്മാനം.. അതിന് പകരം തന്നില്ലേൽ... ഞാൻ പിന്നെ എന്തിനാടാ മഹേഷേ..." ചോദ്യത്തോടൊപ്പം തന്നെ കാശി വീണ്ടും അവനെ ചവിട്ടി വീഴ്ത്തി.. "അശോകേട്ടാ... ഇതൊന്ന് പിടിച്ചേ.." കയ്യിലുള്ള തോക്ക് അശോകന്റെ മടിയിലേക്കിട്ട് കൊടുത്തു കൊണ്ട് പിന്നെ അവിടെ നടന്നത് കാശി നാഥൻ നിറഞാടിയ താണ്ടവമായിരുന്നു. മഹേഷിനും അവന്റെ കൂടെ ഉള്ളവർക്കും ശ്വാസമെടുക്കാൻ കൂടി അവസരം കൊടുക്കാത്ത വിധം അവനാ കളത്തിൽ നിറഞ്ഞാടി. അത്രയും നേരം അവരിൽ നിന്നും കിട്ടിയ ഓരോ പ്രഹരങ്ങൾക്കും കൂട്ട് പലിശ കൂടി ചേർത്ത് കൊടുക്കണം എന്നൊരു വാശിയുള്ളത് പോലെ.. തൃപ്തിയോടെ അശോകൻ അവനെ നോക്കി തോക്കിൽ കൈ അമർത്തി പിടിച്ചിരിക്കെ.. കാർത്തു ശ്വാസം പിടിച്ചിരിപ്പാണ്. അങ്ങനൊരു കാശിയെ അവൾക്കൂഹിക്കാൻ കൂടി കഴിയുന്നില്ല..അതിന്റെ ഒരു ഞെട്ടൽ അവളിലുണ്ട്.. "കാശ്യേട്ട.. ഇനി മതി...' ഇടക്കെപ്പഴോ അവനിലേക്കും വന്നു പതിച്ചോരു അടി.. സ്വയമേറ്റ് വാങ്ങിയത് പോലൊരു വേദനയോടെ കാർത്തു ഇരുന്നിടത്ത് നിന്നും വിളിച്ചു പറയുമ്പോൾ.. കാശി അവളെ ഒന്ന് തിരിഞ്ഞു നോക്കി. "മതിയെന്നോ.. നിന്റെ അച്ഛനെ കൊന്ന് കളയാൻ പ്ലാൻ ചെയ്ത ഇവന് ഇത് മതിയെന്നോ..കൊല്ലണ്ടേ ഡീ ഇവനെ.." അവന്റെ ദേഷ്യം നിറഞ്ഞ മുഖം.. പക്ഷേ... കാശി കാർത്തുവിന് നേരെ തിരിഞ്ഞ ആ ഒരു നിമിഷം.. താഴെ വീണു കിടക്കുന്ന ഇരുമ്പ് വടി എടുത്തു കൊണ്ട്.. കാശിയുടെ നെറ്റിയിലെക്ക് ആഞ്ഞടിച്ചു കൊണ്ട്.. മഹേഷും അവനൊപ്പമുള്ളവരും ജീവനും കൊണ്ടോടി.. ചീറ്റി തെറിക്കുന്ന ചോര തുള്ളികൾ. നിന്ന നിൽപ്പിൽ കാശി കുഴഞ്ഞു താഴെക്കിരുന്നു പോയി.. ആഴത്തിൽ പറ്റിയ അവന്റെ നെറ്റിയിലെ മുറിവ്.. കാശിക്ക് കണ്ണുകളിൽ ഇരുട്ട് പടരും പോലെ തോന്നി.. എന്നിട്ടും ആ കണ്ണുകൾ അവൾക്ക് നേരെയാണ്.. "അവളെ... അവളെ നോക്കിക്കോണേ..." കുഴഞ്ഞു പോകുന്ന ശബ്ദത്തിൽ അത്രയും പറഞ്ഞു കൊണ്ടവൻ ആ നിലത്തേക്ക് ബോധമറ്റു വീഴുമ്പോൾ.. കാർത്തുവിനെക്കാൾ വേദനയോടെ... ശബ്ദത്തോടെ അശോകന്റെ അലറി കരച്ചിലാ മുറിയിൽ മുഴുവനും മുഴങ്ങി... തുടരും... ഒളിപ്പോ ന്തിനാ ആ ചെക്കനെ വിളിച്ചത്.. ആ പെണ്ണ് കാരണം ന്റെ ചെക്കനൊരു സമാധാനവും ഇല്ലല്ലോ കർത്താവെ 😬 സ്നേഹത്തോടെ jif💥 #💞 പ്രണയകഥകൾ #📔 കഥ
142 likes
18 comments 15 shares

More like this