𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 1 days ago
#📙 നോവൽ ൽ ഭാഗികമായി തകർന്ന് കിടക്കുന്ന കിഷോറിന്റെ കാർ കണ്ട് ശ്രീഹരി ഞെട്ടി. "ഈശ്വരാ... ഇത്... ഇത് കിഷോറിന്റെ കാറല്ലേ. കാറിന്റെ നമ്പർ പ്ളേറ്റിലേക്ക് നോക്കി അവൻ പിറു പിറുത്തു. ആ നിമിഷമാണ് ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തല്ലി പൊളിച്ചു ആ സീറ്റിൽ സ്റ്റീറിങ്ങിൽ തലയിടിച്ചു അർദ്ധ ബോധവസ്‌ഥയിൽ കിടന്നിരുന്ന കിഷോറിനെ നാല് പോലീസുകാർ ചേർന്ന് പുറത്തേക്കെടുത്തത്. ആളുകളെ വകഞ്ഞു മാറ്റി മുന്നിൽ കയറി നിന്ന ശ്രീഹരി ആ കാഴ്ചകളൊക്കെ കാണുന്നുണ്ടായിരുന്നു. കാറിൽ നിന്നും പോലീസുകാർ പുറത്തേക്കെടുത്തത് കിഷോറിനെ ആണോന്ന് ഉറപ്പിക്കാനായി ശ്രീഹരി കുറച്ചു കൂടി മുന്നോട്ട് ചെന്ന് നിന്ന് നോക്കി. ഒരു നിമിഷത്തേക്ക് മുന്നിൽ കണ്ട കാഴ്ചയിൽ അവൻ ഞെട്ടി തരിച്ചു അവിടെ തറഞ്ഞു നിന്നുപോയി. അത് കിഷോർ തന്നെ ആയിരുന്നു. ചോരയിൽ കുതിർന്ന കിഷോറിനെ സ്‌ട്രെക്ച്ചറിൽ എടുത്തു കിടത്തുകയാണ് പോലീസുകാർ. അവന്റെ മുഖത്തും ശരീരത്തുമൊക്കെ രക്ത മയമാണെങ്കിലും കിഷോറിനെ അറിയുന്നവർക്ക് അവനെ ആ കോലത്തിൽ കണ്ടാലും. മനസ്സിലാകുമായിരുന്നു. തന്റെ ശത്രു സ്ഥാനത്താണ് അവനെങ്കിലും തന്റെ കണ്മുന്നിൽ വച്ച് തന്നെ കിഷോർ ജീവന് വേണ്ടി വേദന കൊണ്ട് പിടയുന്നത് കണ്ട് നിൽക്കവേ ശ്രീഹരിയുടെ ഹൃദയം അറിയാതെ തന്നെ കിഷോറിന് ഒന്നും പറ്റരുതേ എന്ന് ആഗ്രഹിച്ചു പോയി. എത്ര ഇഷ്ടമില്ലാത്ത വ്യക്തി ആണെങ്കിലും അവരുടെ ജീവൻ പോയി കാണാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ടാണ് ശ്രീഹരിക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിഞ്ഞത്. കിഷോറിനെ ഒരു വശത്ത് നിന്ന് പുറത്തെടുക്കുമ്പോ തന്നെ മറുവശത്ത് ഉണ്ടായിരുന്ന ആളെയും ഡോർ പൊളിച്ചു പോലീസുകാർ പുറത്തേക്ക് എടുത്തു. കിഷോർ ഒറ്റയ്ക്ക് ആയിരുന്നില്ലെന്നും അവന്റെ കൂടെ ആരോ ഉണ്ടായിരുന്നു എന്ന് കണ്ടതും ശ്രീഹരിയുടെ നെഞ്ചിടിപ്പേറി. അത് വേണി എങ്ങാനും ആയിരിക്കുമോ എന്നോർത്ത് ഒരു നിമിഷം ശ്രീഹരി ഭയന്ന് പോയി. അതുകൊണ്ടുതന്നെ ശ്വാസമടക്കി പിടിച്ചാണ് അവൻ മുന്നിൽ അരങ്ങേറുന്ന രംഗങ്ങൾ നോക്കി നിന്നത്. കിഷോറിനെ ആദ്യത്തെ ആംബുലൻസ് ൽ കയറ്റുമ്പോഴേക്കും രണ്ടാമത്തെ ആംബുലൻസ് ലേക്ക് അടുത്ത ആളെ പോലീസുകാരും ആംബുലൻസ് ലെ അറ്റണ്ടർമാരും ചേർന്ന് കയറ്റി. ശ്രീഹരി ആളുകളെ വകഞ്ഞു അത് ആരാണെന്ന് നോക്കി. വേണിയുടെ കോളേജിലെ മറ്റൊരു പ്രൊഫസർ ആയിരുന്നു അത്. ശ്രീഹരിക്ക് അദ്ദേഹത്തെ കണ്ട് പരിചയമുണ്ട്. അതുകൊണ്ട് ഒറ്റ നോട്ടത്തിൽ തന്നെ അവനു ആളെ മനസ്സിലായി. ആൾക്ക് സാരമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. എങ്കിലും ആക്‌സിഡന്റ് സമയത്ത് ഉണ്ടായ ഷോക്കിൽ ആൾക്ക് ബോധം പോയിരുന്നു. രണ്ടാളെയും വഹിച്ചു കൊണ്ട് ഇരു ആംബുലൻസുകളും അവിടെ നിന്നും പോകുമ്പോൾ നടുക്കം വിട്ട് മാറാതെ ശ്രീഹരി കാറിന് അരികിലേക്ക് നടന്നു. കിഷോറിന്റെ അവസ്ഥ വളരെ ദയനീയമാണെന്ന് അവന്റെ കിടപ്പ് കണ്ടപ്പോ തന്നെ ശ്രീഹരി ഊഹിച്ചു. വേണി തന്നോട് ചെയ്ത ചതിക്ക് ഇങ്ങനെയൊക്കെ തിരിച്ചടി ദൈവം കൊടുക്കുന്നതാകുമെന്ന് അവൻ ഒരുനിമിഷം ഓർത്തു. "എന്താ ശ്രീയേട്ടാ മുഖം വല്ലാതിരിക്കുന്നത്? ശ്രീയേട്ടന് പരിചയമുള്ള ആർക്കെങ്കിലും ആണോ ആക്‌സിഡന്റ് ഉണ്ടായത്? ഏതേതോ ചിന്തകളിൽ മുഴുകി നടന്ന് വന്ന് കാറിൽ കയറുന്ന ശ്രീഹരിയെ കണ്ട് മീര ചോദിച്ചു. "നമുക്ക് നന്നായി അറിയുന്ന ആൾക്ക് തന്നെയാ ആക്‌സിഡന്റ് സംഭവിച്ചത്. "ആർക്കാ ശ്രീയേട്ടാ... സീരിയസ് ആണോ?.. അവളുടെ ശബ്ദം വിറ പൂണ്ടു. "കിഷോറും അവന്റെ കൂടെ ഉണ്ടായിരുന്ന വേണിയുടെ ഒരു പ്രൊഫസർ നുമാണ് ആക്‌സിഡന്റ് ഉണ്ടായത്. റോങ്ങ് സൈഡ് കേറി വന്ന ഒരു ലോറി കിഷോറിന്റെ കാറിലേക്ക് ഇടിച്ചു കേറുകയായിരുന്നു." ശ്രീഹരിയുടെ വാക്കുകൾ കേട്ട് മീര ഞെട്ടിപ്പോയി. ഒരു വിധത്തിലാണ് അവൾ അവൻ കാണാതെ തന്റെ മുഖത്തെ ഞെട്ടൽ മറച്ചത്. കിഷോറിന് സീരിയസ് ആണോ അതോ കുഴപ്പമില്ലേ എന്നൊക്കെ ചോദിക്കാൻ ആഗ്രഹം തോന്നിയെങ്കിലും മീര പണിപ്പെട്ട് ആണ് ആ ആഗ്രഹം ഉള്ളിലടക്കിയത്. പക്ഷേ അവൾ ചോദിക്കാതെ ശ്രീഹരി ബാക്കി കൂടെ പറയാൻ തുടങ്ങി. "കിഷോറിന്റെ അവസ്ഥ കണ്ടിട്ട് കുറച്ചു സീരിയസ് ആയിട്ട് തോന്നുന്നുണ്ട്. കൂടെ ഉള്ള പ്രൊഫസർന് വല്യ കുഴപ്പമില്ല. വേണിയും കിഷോറും ചേർന്ന് എന്നോട് കാണിച്ചതൊക്കെ അത്ര വേഗം മറക്കാൻ പറ്റുന്ന കാര്യങ്ങളല്ലല്ലോ. ആത്മാർത്ഥമായി അവളെ സ്നേഹിച്ച എന്നെ ചതിച്ചതിനുള്ള ശിക്ഷയാണ് അവർക്ക് ഇപ്പോ കിട്ടിയിരിക്കുന്നത്. അവനാ പറഞ്ഞത് കേട്ടതും മീരയ്ക്ക് തന്റെ ശരീരം തളരുന്നത് പോലെ തോന്നി. കിഷോറും താനും ചേർന്നാണ് വേണിയെയും ശ്രീഹരിയെയും ചതിച്ചിരിക്കുന്നത്. അതിനുള്ള ശിക്ഷയാണ്‌ കിഷോറിന് ഇപ്പോ ഉണ്ടായ ആക്‌സിഡന്റ് എങ്കിൽ തന്നെയും ദൈവം ശിക്ഷിക്കുമോ എന്നോർത്ത് മീരയ്ക്ക് ഭീതി തോന്നി. അവൾ ആശങ്കയോടെ നെഞ്ച് തിരുമി കൊണ്ട് സീറ്റിലേക്ക് ചാരി കിടന്നു. ഹോസ്പിറ്റലിൽ എത്തി ബ്ലഡ് ടെസ്റ്റ്‌ ഒക്കെ എടുത്ത ശേഷം ശ്രീഹരിയും മീരയും ഡോക്ടറെ കാണാൻ കയറി. "കൗണ്ട് ഒന്നും നോർമൽ ആയിട്ടില്ല. അതുകൊണ്ട് സുഖമായെന്ന് പറയാൻ പറ്റില്ല. ഇൻഫെക്ഷൻ നന്നായി ശരീരത്തെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും കൗണ്ട് നോർമൽ ആകാത്തത്. രണ്ടാഴ്ച എങ്കിലും കഴിയണം ഏകദേശം എല്ലാം ശരിയാകാൻ. അതുകൊണ്ട് ഹെവി ഫുഡ് ഒന്നും വേണ്ട. ഒരാഴ്ച കൂടെ ഞാൻ എഴുതി തരുന്ന മരുന്ന് കഴിക്കു. അതിനുശേഷം ഒന്നുകൂടി ബ്ലഡ് ടെസ്റ്റ്‌ എടുത്തു നോക്കാം. ഡോക്ടറെ വാക്കുകൾ കേട്ടപ്പോ ശ്രീഹരിയും മീരയും നിരാശരായി. "ഇവൾക്ക് വയ്യാതായ ശേഷം എപ്പഴും ഭയങ്കര ക്ഷീണമാണ് ഡോക്ടർ. ശ്രീഹരി പറഞ്ഞു. "ഞാൻ ors കൂടി എഴുതാം. നല്ല ക്ഷീണം തോന്നുമ്പോ അത് ഒരെണ്ണം പൊട്ടിച്ചു കലക്കി കൊടുത്തോ. പിന്നെ ഇടയ്ക്കിടെ ഉപ്പിട്ട കഞ്ഞി വെള്ളവും പൊടിയരി കഞ്ഞിയും കൊടുത്തോണ്ട് ഇരിക്കണം. നല്ല സുഖമായാൽ പഴയ പോലെ ഭക്ഷണം കഴിക്കാൻ തുടങ്ങാം. "ശരി ഡോക്ടർ. ഡോക്ടറോഡ് യാത്ര പറഞ്ഞ് ശ്രീഹരി മീരയെയും കൂട്ടി വീട്ടിലേക്ക് പോയി. അവളെ റൂമിൽ കൊണ്ട് കിടത്തിയ ശേഷമാണ് ശ്രീഹരി ജോലിക്ക് പോയത്. അപ്പോഴെല്ലാം മീരയുടെ മനസ്സ് കുറ്റബോധം കൊണ്ട് നീറുകയായിരുന്നു. വേണിയുടെ കണ്ണീരിന്റെ ശാപമാണോ കിഷോറിന് സംഭവിച്ച ആക്‌സിഡന്റ് ന് കാരണമെന്ന് ഓർത്ത് അവളുടെ സമാധാനം നഷ്ടപ്പെട്ടു. ********** കിഷോറിന് ആക്‌സിഡന്റ് സംഭവിച്ച കാര്യം വിനീത് വിളിച്ചു പറയുമ്പോഴാണ് വേണി അറിയുന്നത്. വിനീത് ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയാണ്. കിഷോറിന്റെ വീട്ടിൽ ഹോസ്പിറ്റലിൽ പോയി നേരിട്ട് കാര്യങ്ങൾ അന്വേഷിച്ചിട്ട് വിവരം പറയാമെന്ന ധാരണയിലായിരുന്നു അവൻ. കിഷോറിന് ആക്‌സിഡന്റ് ആയി എന്ന് കേട്ടതും വേണി അപ്പോൾ തന്നെ തന്റെ സ്കൂട്ടിയും എടുത്ത് അവനെ അഡ്മിറ്റ്‌ ചെയ്തിരുന്ന റിംസ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു. ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിൽ വണ്ടി വച്ച് അവൾ റിസപ്ഷന് നേർക്ക് ചെന്നു. "കുറച്ചു മുൻപ് ആക്‌സിഡന്റ് ആയി ഇവിടേക്ക് കൊണ്ട് വന്ന കിഷോറിനെ എവിടെയാണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്? "ഒരു മിനിറ്റ് മാഡം, ഒന്ന് നോക്കട്ടെ. റിസപ്ഷൻ നിൽ ഇരിക്കുന്ന പെൺകുട്ടി തന്റെ മുന്നിലെ സിസ്റ്റത്തിൽ എന്തോ ടൈപ്പ് ചെയ്തു. "മാഡം... നിങ്ങൾ ചോദിച്ച കിഷോർ എന്ന പേഷ്യന്റ് ഇപ്പോ ക്രിട്ടിക്കൽ കെയർ icu വിൽ ആണ് ഉള്ളത്. സെക്കന്റ്‌ ഫ്ലോറിലാണ് icu. "ഓക്കേ താങ്ക്യൂ. പറഞ്ഞിട്ട് വേണി ധൃതിയിൽ ലിഫ്റ്റിന് നേർക്ക് നടന്നു. ലിഫ്റ്റ് കയറി സെക്കന്റ്‌ ഫ്ലോറിൽ ഇറങ്ങിയ അവൾ icu വിന് മുന്നിൽ നടന്നെത്തുമ്പോഴാണ് അവിടെ നിന്നും പുറത്തിറങ്ങുന്ന ഡോക്ടർ രാധാകൃഷ്ണനെ അവൾ കണ്ടത്. "ഡോക്ടർ... കുറച്ചു മുമ്പ് ഇങ്ങോട്ട് കൊണ്ട് വന്ന കിഷോർ എന്ന പേഷ്യന്റിന് എങ്ങനെ ഉണ്ട്. വേണിയുടെ സ്വരത്തിൽ ആധി നിറഞ്ഞു. വിനീത് അവളെ വിളിക്കുമ്പോ പറഞ്ഞത് കിഷോറിന് കുഴപ്പമൊന്നുമില്ലെന്നാണ്. പക്ഷേ ഹോസ്പിറ്റലിൽ വന്നപ്പോൾ അവൻ ക്രിട്ടിക്കൽ കെയർ ൽ ആണെന്ന് അറിഞ്ഞപ്പോ വേണി അമ്പേ തളർന്ന് പോയിരുന്നു. "നിങ്ങൾ പേഷ്യന്റിന്റെ ആരാണ്, വൈഫ് ആണോ?" ഡോക്ടർ അതീവ ഗൗരവത്തോടെ ചോദിച്ചു. തുടരും
80 likes
5 comments 38 shares

More like this