അമ്പിളി 🌝
4K views 29 days ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ MY DOCTOR❤️23    " സാറേ .... അഞ്ജന വർക്ക് കഴിഞ്ഞു ഇറങ്ങിയിട്ടുണ്ട്. " ഫോണിലൂടെ പറഞ്ഞു അയാൾ കാൾ കട്ട് ചെയ്തു ഫോൺ പോക്കറ്റിലേക്കിട്ടു. അഞ്ചു ഇറങ്ങി പോകുന്നത് ഒന്നുകൂടെ നോക്കി തലയിലുള്ള തൊപ്പി ഒന്ന് കൂടെ ശരിയാക്കി അയാൾ റെസ്റ്റോറന്റിന് അകത്തേക്ക് കയറി പോയി.  " ഡാ അവൾ ഇറങ്ങിയിട്ടുണ്ട്. വണ്ടി മുന്നിലേക്കിട് ..."ഫോൺ കട്ട് ചെയ്തു മാർട്ടിൻ പറഞ്ഞത് കേട്ട് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന തോമസ് വണ്ടി സ്റ്റാർട്ട് ചെയ്തു. റെസ്റ്റോറന്റിൽ നിന്നും മാറി കുറച്ചപ്പുറത്തായി ഇട്ടിരുന്ന വണ്ടി അവർ റെസ്റ്റോറന്റിന് ഏകദേശം മുന്നിലായി നിർത്തി. അകത്തു നിന്നൊരു പെൺകുട്ടി റെസ്റ്റോറന്റിന്റെ യൂണിഫോം ഇട്ടു ഫോൺ ചെയ്തു നടന്നു വരുന്നത് മാർട്ടിൻ കണ്ടു. നീളൻ മുടി പിന്നി മുന്നിലേക്കിട്ടിരിന്നു. നടക്കുന്നതിനനുസരിച് അത് ആടി കൊണ്ടിരുന്നു  " അഞ്ജന ..." ചുണ്ടു കോട്ടി അയാൾ പറഞ്ഞു. " അച്ചായാ.... കൊള്ളാലോ പെണ്ണ് , നല്ല ചരക്ക് ." തോമസ് നാവുകൊണ്ട് ചുണ്ടുഴിഞ്ഞു കൊണ്ട്  വല്ലാത്ത ഭാവത്തിൽ അവളെ നോക്കി. " ഇതിനെ വിരട്ടി തിരിച്ചയക്കും മുൻപ് എനിക്കൊന്ന് 1 മണിക്കൂർ നേരത്തേക്ക് തരണേ....അച്ചായാ. " തോമസ് വീണ്ടും പറഞ്ഞു. മാർട്ടിൻ ചിരിച്ചു. " നീ എന്നാന്നു വച്ചാ കാണിക്ക് തോമസേ ..... പുറത്തു പറയാതെ എല്ലാം ഈ അച്ചായൻ ഒതുക്കിക്കോളാം ......"  ഇരുവരും ക്രൂര ഭാവത്തോടെ പറഞ്ഞു ചിരിച്ചു. " എവിടെ ഡാ നീ..... ഞാൻ ഇറങ്ങി."  അഞ്ചു ഫോണിൽ സിറിയോട് പറഞ്ഞു.  " അഞ്ചുമിനുറ്റ് ,  ദാ ... എത്തി ." ഇത് പറഞ്ഞതും ഫോൺ കട്ട് ആയി . നല്ല മഴക്കുള്ള കോൾ കാണുന്നുണ്ടായിരുന്നു . അഞ്ചു പുറത്തേക്കിറങ്ങാതെ ഗേറ്റിനു കുറച്ചു മാറി ഇട്ടിരിക്കുന്ന മരത്തിന്റെ ഇരിപ്പിടത്തിലേക്കിരുന്നു. മൊബൈലിൽ വാട്സാപ്പ് എടുത്തു.  അറിയാത്ത നമ്പറിൽ നിന്നൊരു മെസ്സേജ് വന്നു കിടക്കുന്നതു കണ്ട് അതെടുത്തു നോക്കി.  മീരയായിരുന്നു. ഹോസ്‌പിറ്റൽ ഡോക്യൂമെൻറ്സിൽ നിന്നും നമ്പർ എടുത്തതാണെന്നൊക്കെ മെസ്സേജ് അയച്ചിട്ടുണ്ട്.  ഹോസ്റ്റലിൽ എത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞു തിരിച്ചൊരു മെസ്സേജ് അയച്ചു അഞ്ചു. വാട്സാപ്പിൽ ഏഥൻറെ നമ്പർ എടുത്തു. പ്രൊഫൈൽ ഫോട്ടോ എടുത്തു നോക്കി. " damn !!! hot !! "   കറുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ചു, റേയ്ബാൻ ഗ്ലാസും വച്ച് ഒരു ബീച്ച് സൈഡിൽ ഇരിക്കുന്ന ഏഥൻറെ ഫോട്ടോ കണ്ടതും അവൾ അറിയാതെ പറഞ്ഞു പോയി. അഞ്ചു അവളുടെ കഴുത്തിൽ ഹിക്കിയിലൂടെ വിരലോടിച്ചു.  ഏഥനു മെസ്സേജ് അയക്കാനായി ടൈപ്പ് ചെയ്‌തെങ്കിലും അതവൾ ബാക് അടിച്ചു കളഞ്ഞു. " അല്ലെങ്കിൽ വേണ്ട...... സംസാരം ഒക്കെ നേരിട്ടാവാം അല്ലെ ഡോക്ടറെ...." അഞ്ചു ഏഥൻറെ ഫോട്ടോ നോക്കി പുഞ്ചിരിയോടെ പറഞ്ഞു. എന്നിട്ട് ആ ഫോട്ടോ ഒരു സ്ക്രീൻഷോട്ട് എടുത്തു വച്ചു. ചെറുതായി മഴ ചാറി തുടങ്ങി. തണുത്ത കാറ്റും വീശുന്നുണ്ടായിരുന്നു. അഞ്ചു മൊബൈൽ ഓഫ് ചെയ്തു പോക്കറ്റിലേക്കിട്ടു.വേഗം റൂമിൽ എത്തി ഒന്ന് കിടന്നാൽ മതിയെന്ന് തോന്നി അവൾക്ക്. പുറത്തു തന്നെ കാത്തിരിക്കുന്ന അപകടത്തെ കുറിച്ചറിയാതെ അഞ്ചു ഇരിക്കുന്നിടത്തു നിന്ന് എണീറ്റ് ഗേറ്റിനു പുറത്തേക്കു നടന്നു.  റെസ്റ്റോറന്റിന്റെ പ്രകാശ തോരണങ്ങളിൽ നിന്നും റോഡരികിലൂടെ കുറച്ചപ്പുറത്തേക്കവൾ നടന്നു.  കാത്തിരുന്ന അവസരം കൈ വന്നത് പോലെ ,പകൽ പോലുള്ള വെളിച്ചത്തിൽ നിന്നും ഇരുണ്ട വെട്ടത്തിലേക്കു നടന്നു നീങ്ങുന്നവളെ നോക്കി മാർട്ടിൻ ചുണ്ട് കോട്ടി.    മാർട്ടിന്റെ കാർ ചലിച്ചു തുടങ്ങി. പതുക്കെ നീങ്ങി അതവൾക്കു അടുത്തേക്ക് അടുത്തു . മാർട്ടിൻ ബോധം കെടുത്താനുള്ള മരുന്ന് പുരട്ടിയ തൂവാലയെടുത്തു തയ്യാറായി.  " എന്റെ അനിയത്തിയുടെ കുറുകെ വരാൻ ഇനി അവൾക്കു ധൈര്യം ഉണ്ടാകരുത് " അത് പറയുമ്പോൾ മാർട്ടിനെ ഒരു കുറുക്കനെ പോലെ തോന്നിച്ചു.  തോമസ് വല്ലാത്തൊരു ഭാവത്തോടെ നടന്നു പോകുന്ന അഞ്ജുവിനെ ദഹിപ്പിക്കും വിധം നോക്കുകയായിരുന്നു. കാർ അവൾക്കു മുന്നിലായി നിൽക്കാനാഞ്ഞതും പെട്ടന്നാണ് ചാറ്റൽ മഴയിലൂടെ തുളച്ചു കയറുന്ന ശബ്ദത്തിൽ ഒരു വിൻറ്റെജ് റോയൽ എൻഫീൽഡർ അവൾക്കു മുന്നിലായി വന്നു നിന്നത് . കാറിന്റെ ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ അഞ്ജുവിനടുത്തായി ബുള്ളറ്റിൽ വന്നു നിന്ന ഹെൽമെറ്റ് ധരിച്ച ചെറുപ്പക്കാരനെ മാർട്ടിൻ ദേഷ്യത്തോടെ നോക്കി. " ശെയ്............................"  മാർട്ടിൻ കോപത്തോടെ സീറ്റിൽ അടിച്ചു. " അവനെ ഇടിച്ചിടട്ടെ അച്ചായാ ...." തോമസിനും ദേഷ്യം സഹിക്കുന്നുണ്ടായിരുന്നില്ല. അത്രത്തോളം അയാൾ അവളിൽ ആകൃഷ്ടനായിരുന്നു. " ആവേശം കാണിക്കാതെടാ....നിൽക്ക് നോക്കട്ടെ ." മാർട്ടിൻ വിലക്കി  സിറി ബൈക് നിർത്തി അവൾക്കടുത്തു വന്ന് നിൽക്കുന്ന കാറിലേക്ക് തിരിഞ്ഞു നോക്കി. കാറിൽ നിന്നടിക്കുന്ന വെളിച്ചം അവന്റെ കാഴ്ചയെ തടഞ്ഞു. ആയതിനാൽ ഉള്ളിലുള്ളവരെ അവനു വ്യക്തമായില്ല എന്നാൽ ആ കാർ അവൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. സിറിയുടെ നെറ്റി ചുളിഞ്ഞു, സാഹചര്യം പന്തിയല്ലെന്നവന് തീർച്ചയായി ....  " അഞ്ചു... കയറിക്കെ." സിറി പറഞ്ഞു. അവനെ കണ്ടു പുഞ്ചിരിച്ചു നിന്ന അഞ്ചു അവന്റെ ഭാവ മാറ്റത്തിൽ ഒന്ന് ഞെട്ടി. തന്റെ അടുത്തായി വന്നു നിൽക്കുന്ന കാറിലേക്ക് നോക്കിയാണ് അവനതു പറഞ്ഞതെന്ന് കണ്ടതും എന്താണെന്നു പോലും ചോദിക്കാതെ അവൾ വേഗത്തിൽ കയറി.  തീ പാറുന്ന കണ്ണുകളോടെ കാറിലേക്ക് ഒന്ന് കൂടെ തിരിഞ്ഞു നോക്കി സിറി ബുള്ളറ്റ് വേഗത്തിൽ ഓടിച്ചു പോയി.  " പുറകെ പോ...." മാർട്ടിൻ കടുത്ത ശബ്‌ദത്തിൽ പറഞ്ഞതും തോമസ് അവർക്ക് പുറകെ വച്ച് പിടിച്ചു. ആ ഒരുവന്റെ നോട്ടം മാർട്ടിന്റെ ഉള്ളിൽ വീണ്ടും തെളിഞ്ഞു. മാർട്ടിൻ എന്തോ ഓർത്ത പോലെ വിളറി വെളുത്തു . " തോമസേ ... അത്... അത് .. അവനാണ് . ആ നായിന്റെ മോൻ." മാർട്ടിൻ വിക്കി വിക്കി പറഞ്ഞു. " ആരാണെന്ന് ....." വണ്ടി കഴിവതും സ്പീഡിൽ ഓടിച്ചു കൊണ്ട് തോമസ് ചോദിച്ചു. " നമ്മടെ എബി മോനെ തല്ലിയവൻ , എന്നെ തല്ലി ഹോസ്പിറ്റലിൽ കിടത്തിയവൻ. "  ഏതോ ഭീകരമായ ഓർമയിലെന്ന പോലെ മാർട്ടിൻ കൈ തലക്കു പുറകിലേക്കു കൊണ്ട് പോയി . ക്രിക്കറ്റ് ബാറ്റ് കൊണ്ട് കിട്ടിയ അടിയുടെ അടയാളം മുടിയിഴകൾക്കിടയിലായി നീളത്തിൽ കിടപ്പുണ്ടായിരുന്നു. തോമസ് ഞെട്ടി.  " അത് എങ്ങനെ അച്ചായന് മനസിലായി. "  തോമസ് ആ ഞെട്ടലോടെ തന്നെ ചോദിച്ചു.  " ആ കണ്ണുകൾ ... അതെനിക്ക് ഈ ആയുസ്സിൽ മറക്കാനാവില്ല തോമസേ...."   തോമസ് പരമാവധി ശ്രമിച്ചിട്ടും സിറിയുടെയും അഞ്ചുവിന്റെയും പൊടി പോലും കാണുന്നുണ്ടായിരുന്നില്ല. മാർട്ടിനും തോമസും നിസ്സഹായരായി. തോമസ് കാർ റോഡ് സൈഡിലേക്കൊതുക്കി. മാർട്ടിൻ ആലോചനയോടെ ഇരിക്കുകയായിരുന്നു . " അവനെ ഭയക്കണം തോമസേ.... നിസ്സാരക്കാരനല്ല . തൊട്ടാൽ പൊള്ളുന്ന ഇനമാണ്  . ഭയക്കണം.ഇനി അവൾക്കു നേരെയുള്ള ഏതൊരു നീക്കവും വ്യക്തമായി ആലോചിച്ചു വേണം. അവന്റെ നോട്ടത്തിൽ ഉണ്ടായിരുന്നു അവനു അവൾ എത്ര വേണ്ടപെട്ടതാണെന്ന്. " മാർട്ടിൻ സീറ്റിലേക്ക് കിടന്നു പറഞ്ഞു. " അച്ചായാ.... ക്ലാര ചേടത്തിയും എബിമോനും പറഞ്ഞിട്ടല്ലേ അന്നവനെ വിട്ടു കളഞ്ഞത്.ഒന്ന് ഓർത്തു നോക്കിക്കേ ........ അവനു അവൾ വേണ്ടപെട്ടതാണെകിൽ , നിങ്ങടേ പെങ്ങൾക്ക് വേണ്ടിയും നിങ്ങടെ മോന് വേണ്ടിയും ആ ഒറ്റ ഒരുത്തിയെ കിട്ടിയാൽ പോരെ...."  വികൃതമായ ചിരിയോടെ തോമസ് പറഞ്ഞു.  മാർട്ടിന്റെ ചുണ്ടിലും ഗൂഢമായൊരു പുഞ്ചിരി വിരിഞ്ഞു.  "എങ്കി പിന്നെ എനിക്കവൻ തന്നതിന്റെ പലിശയും കൂട്ട് പലിശയും ചേർത്ത് തിരിച്ചങ്ങു കൊടുക്കുത്തേക്കാം ആ പുന്നാര മോന്....."  മാർട്ടിൻ കൈകൾ ചേർത്ത് പിടിച്ചു കൂട്ടി തിരുമ്മി. ********************  സിറി മിററിലൂടെ പുറകിലേക്ക് നോക്കി കൊണ്ടേ ഇരുന്നു. പുറകിൽ ആ കാർ കാണുന്നില്ലെന്ന് മനസ്സിലായതും ബൈക്കിന്റെ വേഗത കുറച്ചവൻ. അപ്പോഴേക്കും മഴ നന്നായി പെയ്തു തുടങ്ങിയിരുന്നു. എന്താണ് നടക്കുന്നതെന്ന് മനസിലാവാതെ ഇരുന്ന അഞ്ചു മഴ പെയ്തതും തല കുനിച്ചു അവന്റ തോളിലേക്ക് മുഖം വച്ചു. സിറി അടുത്ത് കണ്ട ബസ് സ്റ്റോപ്പിലേക്ക് വണ്ടി ഒതുക്കി. അവിടുന്ന് 1 കിലോമീറ്റര് കൂടെ ഉണ്ടായിരുന്നുള്ളു ഹോസ്റ്റലിലേക്ക്. പക്ഷെ ഒരു അടി ചലിക്കാനാവാത്ത വിധം മഴ തകർത്തു പെയ്തു. ഇരുവരും ഓടി ബസ്‌സ്റ്റോപ്പിലേക്കു കയറി . രണ്ടുപേരും ചെറുതായി നനഞ്ഞിരുന്നു.സിറി തലയിൽ നിന്നും ഹെൽമെറ്റ് വലിച്ചൂരി.അഞ്ചു ദേഹത്ത് നിന്നും വെള്ളം കൈകൊണ്ടു തുടച്ചു കൊണ്ടിരുന്നു. സിറി കൗതുകത്തോടവളെ നോക്കി. അവനിട്ടിരുന്ന ഓവർ സൈസ്ഡ് ടീഷർട്ടും നനഞ്ഞിരുന്നു. അതവൻ കാര്യമാക്കിയില്ല. മഴ പെയ്തു കൊണ്ടേ ഇരുന്നു. രണ്ടു പേരും ബസ്‌സ്റ്റോപ്പിലുള്ള സിമന്റ് ബെഞ്ചിലേക്കിരുന്നു.  " ഇനി പറ , ആ കാർ കണ്ട് നീ എന്തിനാ അവിടുന്ന് പറന്നു പോന്നത്.?"   കണ്ണുകൾ ചുരുക്കി ചോദ്യഭാവത്തിൽ അഞ്ചു ഇരുന്നു. സിറി നന്നായൊന്ന് ചിരിച്ചു കാണിച്ചു. ഒറ്റകണ്ണിറുക്കി. " കളിക്കാതെ പറ സിറി ...." അഞ്ചു ഗൗരവത്തിൽ ആയിരുന്നു. " ദേഷ്യപ്പെടണ്ട .... പറയാം. "  കഥ പറയാൻ പോവുകയാണെന്ന ഭാവത്തിൽ സിറി സിമന്റ് ബെഞ്ചിൽ ചമ്രം പടിഞ്ഞിരുന്നു.  " നിനക്കോര്മയില്ലേ അപ്പന് ആരോണിനെയും വൈശാഖിനെയും ഇഷ്ടമില്ലാത്തതിനൊരു കരണമുണ്ടെന്നു ഞാൻ ഒരിക്കൽ പറഞ്ഞത്.?"  " ആ... കാരണം പിന്നെ പറയാമെന്നു പറഞ്ഞു." " ഈ മഴ തീരും മുന്നേ ആ കഥ പറഞ്ഞു തരാം..... അപ്പൊ ഇപ്പോഴത്തെ ചോദ്യത്തിന്റെ ഉത്തരം കൂടെ കിട്ടും."  സിറി ഒന്ന് നിവർന്നിരുന്നു. അഞ്ചു ആകാംഷയോടെ അവൻ പറയാൻ പോകുന്നത് കേൾക്കാൻ കാത്തിരുന്നു. " ഒരു എട്ടുമാസം മുന്നേ നടന്നതാണ് ,  ക്ലാസ് ഒക്കെ ഒരു ഓളത്തിൽ അങ്ങനെ പൊയ്ക്കോണ്ടിരിക്കുന്ന സമയം. ഞങ്ങടെ ക്ലാസ്സിൽ  മെയിൻ ആയിട്ട് രണ്ടു ഗ്രൂപ്പ് ആയിരുന്നു ഉണ്ടായിരുന്നത്.ഒന്ന് ഞാനും ആരോണും വൈശാഖും പിന്നെ കുറച്ചു പയ്യൻ മാരും . അടുത്തത് എബിൻ മാർട്ടിൻ എന്ന് പറയുന്ന ഒരുവനും അവന്റെ കുറച്ചു വാലുകളും. നല്ല അലമ്പായിരുന്നു അവന്മാർ. "  അഞ്ചു അവനെ കൂർപ്പിച്ചു നോക്കി. " അല്ല ഞങ്ങളും ...." നല്ലൊരു ഇളിയോടെ സിറി കൂട്ടി ചേർത്തു.  " അല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറഞ്ഞതാണെന്ന് പറയും. " അഞ്ജുവിനു പുച്ഛം. " അത് വിട്.... ഞങ്ങടെ അലമ്പ് പോലായിരുന്നില്ല അവന്മാർ.... ഒരിക്കൽ വൈശാഖ് ആണ് അവന്മാർ സ്കൂളിൽ നിന്ന് ഡ്രഗ് യൂസ് ചെയ്യുന്നത് കണ്ടത്. ഞങൾ അപ്പോൾ തന്നെ മാനേജ്‌മെന്റിന് കംപ്ലൈന്റ് കൊടുത്തു. പക്ഷെ ഒരു ആക്ഷനും ഉണ്ടായില്ല. രണ്ടു ദിവസത്തിന് ശേഷം രാത്രി ഞാൻ വീട്ടിൽ അപ്പനുമായി സംസാരിച്ചിരിക്കുന്നതിനിടയിലാണ് ആരോണിന്റെ കാൾ വരുന്നത്. സ്കൂളിനടുത്തു എബിനും ഗ്യാങ്ങും ഡ്രഗ് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നത് അവർ കണ്ടെന്നും പറഞ്ഞാണ് അവൻ വിളിച്ചത്. narccotic is a dirty buisiness എന്നാണല്ലോ..... കേട്ട ഉടനെ ഞാൻ വീട്ടീന്ന് ഇറങ്ങി. നേരെ പോയത് അവർക്കടുത്തേക്കായിരുന്നു. അടിച്ചെല്ലാത്തിന്റേം പരിപ്പിളക്കി ഞങ്ങൾ. ഇനി ആ സാധനം വിൽക്കനോ വാങ്ങാനോ തോന്നാത്ത വിധത്തിൽ കൊടുത്തു. എനിക്കുറപ്പായിരുന്നു അതൊരു പോലീസ് കംപ്ലൈന്റിലേക്ക് പോകില്ലെന്ന്. പോയാൽ അവന്മാർ ലോക്ക് ആവും. പക്ഷെ എന്റെ പിന്നാലെ വന്ന അപ്പൻ എന്നെ കയ്യോടെ പൊക്കി . എന്നെ വിളിച്ചു ഈ അടി ഉണ്ടാക്കിച്ചത് ആരോണും വൈശാഖും ആയതു കൊണ്ട് അപ്പന് അവന്മാരെ കണ്ണിനു പിടിക്കാതെയായി. " അഞ്ജു കുലുങ്ങി ചിരിച്ചു. " എന്തെ...? "  " അല്ല തല്ലിയത് നീ.... അപ്പന് ദേഷ്യം അവരോട് ....വാട്ട് എ വിരോധാഭാസം...."  " സ്വാഭാവികം...." സിരി കള്ളച്ചിരിയോടെ പറഞ്ഞു. " ബാക്കി പറ..." " പിന്നെ കാര്യങ്ങൾ വല്യ കുഴപ്പമില്ലാതെ പൊക്കോണ്ടിരിക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞു കാണണം , ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിചോണ്ടിരിക്കുകയായിരുന്നു ഞങ്ങൾ . ആ സമയം അവിടൊരു കാർ വന്നു നിന്നു . ഇന്ന് നമ്മൾ റെസ്റ്റോറന്റിന് മുന്നിൽ കണ്ടില്ലേ അതേ കാർ ....."  തുടരും........................ അഭിപ്രായങ്ങൾ പോരട്ടെ 😌
53 likes
3 comments 19 shares

More like this