അമ്പിളി 🌝
4K views 20 hours ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ MY DOCTOR❤️32 "ഏതോ ഒരു ജ്യോൽസ്യൻ എന്തോ പറഞ്ഞെന്നും പറഞ്ഞു അമ്മയത് വിശ്വസിച്ചോ? " നിർമലക്ക് നേരെ അജു ആക്രോശിച്ചു.  " ഒരാൾ മാത്രമല്ല അജു.... അയാൾ പറഞ്ഞത് പൂർണമായി വിശ്വസിക്കാൻ തോന്നാത്തത് കൊണ്ട് ഞാൻ ഇന്നലെ ഒരാളെ കൂടെ പോയി കണ്ടിരുന്നു. അന്ന് കണ്ട പണിക്കർ പറഞ്ഞതെന്താണോ അതുതന്നെയാണ് അവളുടെ ജാതകം കണ്ടിട്ട് ഇയാളും പറഞ്ഞത്.ധനുമാസത്തിലെ തിരുവാതിരയിലെ പ്രേത്യേക നാഴികയിൽ ശിവന്റെ പ്രതിരൂപം പോലെ പിറന്നവന് വേണ്ടി മകീര്യം നാൾ വരുന്ന അപൂർവമായ മഹാനവമിയിൽ പിറന്ന പാർവതി തുല്യയായവൾ ...... ആദ്യം കണ്ട നിമിഷം മുതൽ തന്റേതാണെന്ന് തിരിച്ചറിയാൻ കഴിയുന്ന ഇണകൾ , മരണം കൊണ്ടല്ലാതെ വേർപിരിക്കാൻ കഴിയാത്തവർ....പ്രണയവും കാമവും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ പകുത്തു നൽകാൻ സാധിക്കുന്ന അർദ്ധനാരീശ്വരന്മാർ, അതിലുപരി ഇണയെ സംരക്ഷിക്കാൻ സ്വന്തം ജീവൻ പോലും നോക്കാത്തവർ.............. "  വല്ലാത്ത നിരാശയോടെ നിർമല പറഞ്ഞു. അജു അവിശ്വാസത്തോടെ അവരെ നോക്കി. അജുവിനോട് പറയേണ്ടെന്നാണ് നിർമല ആദ്യം വിചാരിച്ചതെങ്കിലും ഇന്നലെ കണ്ട പണിക്കർ കൂടെ പറഞ്ഞത് കേട്ടപ്പോൾ പിന്നെ പറയുക തന്നെ എന്നോർത്തു. എന്തൊക്കെ സംഭവിച്ചാലും മഹിമയെ അജുവിന് നഷ്ട്ടമായിക്കൂടാ എന്ന ചിന്ത മാത്രം ഉണ്ടായിരുന്നുള്ളു അവർക്ക്. ജോലി കഴിഞ്ഞു കുളിച്ചു കഴിക്കാൻ ഇരുന്ന നേരം നോക്കി അവർ കാര്യം പറഞ്ഞു.  " അജു ............ നീ ഇത് വിശ്വസിക്കുകയോ ഇല്ലാതിരിക്കുകയോ ആകട്ടെ. വീടുപണി തീരുംവരെ കാത്തിരിക്കാനാവില്ല , എത്രയും പെട്ടന്ന് നിങ്ങളുടെ ഇരുകൂട്ടരുടെയും വിവാഹം നടത്തണം. വിശ്വേട്ടനോട് നേരിട്ട് പറയാൻ പറ്റില്ല. പക്ഷെ എന്ത് ചെയ്‌തിട്ടായാലും അവൾക്കു വിധിച്ചവൻ എന്ന് പറയുന്നവനെ അവൾ കാണാൻ ഇടവരരുത് അതിനു മുന്നേ മഹേഷിന്റെ താലി അവളുടെ കഴുത്തിൽ വീണിരിക്കണം. ബാക്കി പിന്നെ അവൻ നോക്കിക്കോളും . എനിക്ക് എങ്ങനെയെങ്കിലും നിന്റെ ജീവിതം സുരക്ഷിതമായാൽ മതി . മഹേഷ് പറഞ്ഞത് പോലെ അവൾക്കൊരു കാമുകൻ ഉണ്ടെങ്കിൽ നീ അത് പോയി അന്വേഷിക്ക്.അങ്ങനൊന്ന് കണ്ടു പിടിച്ചാൽ പിന്നെ  ഒന്നും നോക്കേണ്ട , അവളുടെ പഠിത്തം നിർത്തി ഇങ്ങോട്ട് കൊണ്ട് പോന്നേക്ക്...."   ഒരുപാടു ആലോചിച്ചു തീരുമാനിച്ച കാര്യം നിർമല പറഞ്ഞതും അജുവും അതിനെ കുറിച്ചൊന്ന് ചിന്തിച്ചു.  രണ്ടു ജോൽസ്യന്മാരും ഒരേ കാര്യം പറയണമെങ്കിൽ അതിൽ എന്തെങ്കിലും സത്യം ഇല്ലാതിരിക്കില്ലെന്നവനും തോന്നി. അവൾക്കു വേണ്ടി പിറന്നവനെ അവൾ കണ്ടു പിടിച്ചു അയാൾക്കൊപ്പം പോയാൽ മഹേഷ് ഒരിക്കലും മഹിമയെ തനിക്ക് തരില്ലെന്നവന് തീർച്ചയാണ്. അവനത് ചിന്തിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. അഞ്ജനയുടെ കോളേജിൽ പോയി ഒരു അന്വേഷണം നടത്താൻ തന്നെ അവൻ മനസ്സിലുറപ്പിച്ചു. ******************** തീയാളുന്ന കണ്ണുകളോടെ നിൽക്കുന്ന ഏഥൻ..... ആരെയോ കഴുത്തിൽ കുത്തി പിടിച്ചു ഭ്രാന്തനെ പോലെ അലറി വിളിക്കുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കാണാം....ഇതുവരെ കാണാത്ത ഏഥൻറെ മറ്റൊരു മുഖം . പെട്ടന്ന് ഏഥൻറെ കയ്യിൽ പിടയുന്നയാൾ മൂർച്ചയുള്ളൊരു കത്തി ഏഥൻറെ വയറ്റിൽ കുത്തിയിറക്കി. ചോര ചീറ്റി ഒഴുകാൻ തുടങ്ങി.... " ഏഥൻ....................." ആ കാഴ്ച കണ്ടു നിൽക്കുന്ന അഞ്ചു ആർത്തു വിളിച്ചു. ഏഥൻറെ വയറ്റിൽ നിന്നും ആ കത്തി അയാൾ വലിച്ചൂരി. ഏഥൻ വേദനയോടെ നിലത്തേക്കിരുന്നു. പൊടുന്നനെ അയാൾ തിരിഞ്ഞു നോക്കി.  " മഹേഷ്..." അഞ്ചു അവിശ്വാസത്തോടെ പറഞ്ഞു. ഭീകരമായ ആ സ്വപ്നത്തിന്റെ ഞെട്ടലിൽ അഞ്ജുവിന്റെ കണ്ണുകൾ പെട്ടന്ന് തുറന്നു . പേടിച്ചു വിറച്ചു അവൾ വിയർത്തൊഴുകി കൊണ്ടിരുന്നു. ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു .  ആ പേടിയിൽ നിന്നും പുറത്തുവരാൻ അവൾ കുറച്ചു സമയം എടുത്തു. ഒന്ന് ആശ്വാസമായതും അഞ്ചു ചുറ്റും നോക്കി. വലിയൊരു luxuary റൂമിൽ ആണ് താൻ കിടക്കുന്നതെന്നവൾ തിരിച്ചറിഞ്ഞു. എണീക്കാൻ ഒരുങ്ങിയതും കയ്യിൽ എന്തോ തടഞ്ഞ പോലെ തോന്നി നോക്കിയപ്പോൾ കയ്യിൽ ഡ്രിപ് ഇട്ടിരിക്കുന്നു. ഏകദേശം തീരാനായിട്ടുണ്ട്. അപ്പോഴാണവൾ അവളെ തന്നെ ശ്രദ്ധിക്കുന്നത്. നേരത്തെ ഇട്ടിരുന്ന ഫ്രോക്ക് അല്ല ധരിച്ചിരിക്കുന്നത് , ഒരു ലൂസ് ടീഷർട്ടും ലൂസ് പാന്റും ആയിരുന്നു.  ആ നേരമാണവൾക്ക് താൻ എവിടെയാണെന്നും ബോധം പോകുന്നതിനു മുന്നേ അവൾ കണ്ട കാഴ്ച്ചയും ഓർമ വരുന്നത്. അഞ്ജുവിന്റെ ശ്വാസം നിൽക്കുന്ന പോലവൾക്ക് തോന്നി.  " ഏഥൻ..... ഏഥൻ .... സിറിയുടെ അപ്പനാണോ? " കണ്ണുകൾ ഇറുക്കിയടച്ചവൾ സ്വയം ചോദിച്ചു. " അതെ.........." ആ ചോദ്യം കേട്ടപോലുള്ള ഏഥൻറെ മറുപടി കേട്ടവൾ കണ്ണ് തുറന്നു നോക്കി. വലിയ കവാടം പോലുള്ള വാതിൽക്കലൂടെ വേദനനിറഞ്ഞ പുഞ്ചിരിയോടെ ഏഥൻ അകത്തേക്ക് വരുകയായിരുന്നു.  അഞ്ജുവിന്റെ തലക്ക് വല്ലാത്ത ഭാരം അനുഭവപെട്ടു. ആ സാഹചര്യത്തെ എങ്ങനെ ഉൾക്കൊള്ളണം എങ്ങനെ പ്രതികരിക്കണം എന്നൊന്നും തിരിച്ചറിയാനാകാതെ ആ പാവം ഉഴറി...... അവൾ കിടക്കുന്ന കട്ടിലിനടുത്തായിട്ടിരിക്കുന്ന കസേരയിലേക്കവൻ വന്നിരുന്നു.  വല്ലാത്ത നിസ്സഹായത ആ മുഖത്ത് തളം കെട്ടി നിന്നു. അഞ്ജുവിനു തല വെട്ടിപൊളിക്കുന്ന പോലെ വേദനിച്ചു. അവൾ നിറഞ്ഞുവരുന്ന കണ്ണുകൾ അവൻ കാണരുതെന്ന പോലെ ഇറുക്കിയടച്ചു.  " ബേബി..........." ഏഥൻ പതിഞ്ഞ സ്വരത്തിൽ അവളെ വിളിച്ചു. ആ ശബ്‌ദം വിറക്കുന്നുണ്ടായിരുന്നു. " എന്നെ അങ്ങനെ വിളിക്കരുത് ഏഥൻ......" അഞ്ജു ഭ്രാന്തിയെ പോലെ അലറി. സ്വയം നിയന്ത്രണം നഷ്ട്ടപ്പെടുന്ന പോലവൾക്ക് തോന്നി. കയ്യിലിട്ടിരിക്കുന്ന ഡ്രിപ് വലിച്ചൂരി എറിഞ്ഞു അഞ്ചു കട്ടിലിൽ നിന്നും എണീറ്റു. പുതുതായിട്ട ക്യാനുല ആയതു കൊണ്ട് തന്നെ അതിൽ നിന്നും ചോര ഒഴുകി തുടങ്ങി.  " എല്ലാവരും എന്നെ തകർത്തു കളഞ്ഞു. നിങ്ങളും എന്നെ തകർത്തു....... ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ എല്ലാവരും ചേർന്ന് എന്നെ ഒറ്റയടിക്ക് കൊന്നു കളയൂ..............എനിക്ക് വയ്യ ഇതിലപ്പുറം ഒന്നും കേൾക്കാനും കാണാനും എനിക്ക് വയ്യ..................... " കയ്യിൽ നിന്നും നിൽക്കാതെ ഒഴുകുന്ന ചോര നിലത്തു പടർന്നു തുടങ്ങിയത് പോലും കാര്യമാക്കാതെയവൾ അലറി.....  അവൾ പറയുന്നതെല്ലാം കേട്ടെങ്കിലും ഏഥൻറെ ശ്രദ്ധയത്രയും ആ ചോര ഒഴുകുന്ന ക്യാനുലയിലായിരുന്നു. ഭ്രാന്തിയെ പോലെ അലറുന്നവൾക്കടുത്തേക്ക് ഏഥൻ ഓടി വന്നവളുടെ കയ്യിൽ പിടിക്കാനൊരുങ്ങി. അഞ്ചു കുതറി. അലറി.  സമനില നഷ്ട്ടപെട്ട പോലെയവൾ പിടഞ്ഞു. ഏഥൻറെ കണ്ണുകളും നിറഞ്ഞൊഴുകി. കുറ്റബോധം...............,  മറ്റൊരു ദിവസത്തേക്ക് കാത്തു നിൽക്കാതെ ഇഷ്ടമാണെന്നു തുറന്നു സമ്മതിച്ച അന്ന് തന്നെ എല്ലാം തുറന്നു പറയാത്തതിന്റെ കുറ്റബോധം. തന്റെ പ്രിയപ്പെട്ടവൾ ഒരു ഭ്രാന്തിയെ പോലെ ആർത്തു കരയാൻ കാരണം താൻ ആണെന്ന ചിന്ത അതവനെ തകർത്തു തുടങ്ങി. അവളെ തനിക്ക് മുന്നിലെത്തിച്ച വിധിയെ പോലും ഏഥൻ ആ നിമിഷം ശപിച്ചു.  റൂമിലുണ്ടായിരുന്ന വിലകൂടിയ പല വസ്‌തുക്കളും നിലത്തു വീണുടഞ്ഞു.അത്രയും ബലവാനായ ഏഥൻറെ കൈകളിൽ പിടി കൊടുക്കാതവൾ പിടഞ്ഞു കൊണ്ടിരിന്നു. ഏഥൻ അവളെ വരിഞ്ഞു മുറുക്കി പിടിച്ചു. നിലത്തുള്ള ചോരയിൽ ചവിട്ടി അവർ വീഴാൻ പോകുന്ന പോലെ തോന്നി. നിമിഷങ്ങളുടെ മൽപിടിത്തത്തിനൊടുവിൽ ഏഥൻ അഞ്ജുവിന്റെ കയ്യിലെ ക്യാനുല വലിച്ചൂരി. രക്തത്തിന്റെ ഒഴുക്ക് കുറഞ്ഞു.... അപ്പോഴേക്കും അഞ്ചു തളർന്നു. മനസ് കൊണ്ടും ശരീരം കൊണ്ടും തളർന്നവൾ ഏഥൻറെ കൈകളിൽ കുഴഞ്ഞു കിടന്നു. രണ്ടു പേരുടെയും വസ്ത്രത്തിൽ അവിടിവിടായി രക്തം പടർന്നിരുന്നു. ഏഥൻ അഞ്ജുവിനെ കൈകളിൽ കോരിയെടുത്തു. രക്തത്തിൽ ചവിട്ടി വീഴാതിരിക്കാൻ അവനാൽ ആവുന്നതും ശ്രദ്ധിച്ചു പതുക്കെ ആ കട്ടിലിലേക് അവളെ കിടത്തി. കട്ടിലിൽ ചാരി നിലത്തായി അവനും ഇരുന്നു.  ശരീരത്തിനേറ്റ മുറിവുകൾ ഉണക്കാൻ ഏഥൻ എന്ന ഡോക്ടർക്ക് അറിയാം പക്ഷെ മനസിനേറ്റ മുറിവുമായി കിടക്കുന്നവളെ എങ്ങനെ പരിചരിക്കണമെന്നവന് മനസിലാവുന്നുണ്ടായിരുന്നില്ല...... നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അഞ്ചു അനങ്ങാതെ കിടന്നു. അപ്പോഴേക്കും കയ്യിലെ രക്തത്തിന്റെ ഒഴുക്ക് പൂർണമായി നിലച്ചിരുന്നു. ഏഥൻ പതുക്കെ അവളുടെ ആ കൈപ്പത്തിയിൽ പിടിച്ചു. അതറിഞ്ഞിട്ടും അനങ്ങാതെ മുകളിലേക്ക് മിഴികളൂന്നി അഞ്ചു കിടന്നു..... " ബേ..., അഞ്ചു.........." ബേബി എന്ന് വിളിക്കാഞ്ഞവൻ അത് വിളിച്ചില്ല.  ഇനിയും അവളെ വേദനിപ്പിക്കാൻ അവൻ ആഗ്രഹിച്ചില്ല. മുന്നേ ഒരിക്കൽ അവളോട് പറഞ്ഞത് പോലെ തനിക്ക് പറയാനുള്ളതെല്ലാം കേട്ടതിനു ശേഷം എന്തും അവൾ തീരുമാനിക്കട്ടെ . നിർബന്ധിക്കില്ല ഒന്നിനും............. അഞ്ചു അനങ്ങിയില്ല. താൻ സ്വന്തമെന്ന് കരുതിയിരുന്നവരെല്ലാം തന്നെ ചതിക്കുകയായിരുന്നു എന്ന ചിന്തയിൽ അവളുടെ ഉള്ളു വേവുകയായിരുന്നു. " ചതിച്ചിട്ടില്ല .... ഒന്നും ഒളിച്ചതും അല്ല, തമ്മിൽ കാണാമെന്നും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പറഞ്ഞത് ഇതിനായിരുന്നു.എന്റെ ജീവിതത്തിലെ ചുരുക്കം ചിലർക്ക് അറിയുന്ന എന്റെ ഈ റിയാലിറ്റി , thats not easy ...... ഒഴിഞ്ഞു മാറിയത് പോലും ഇത് കൊണ്ടാണ്..... എന്നിട്ടും കാന്തത്തിലേക്ക് ഇരുമ്പ് ആകർഷിക്കും പോലെ നിന്നിലേക്ക് ഞാൻ ആകർഷിക്കപ്പെട്ട് പോവുകയായിരുന്നു. അർഹനല്ലെന്ന് പറഞ്ഞതല്ലേ ഞാൻ............ ഇപ്പോൾ ഒരു ക്ഷമ പറയാൻ പോലും കഴിയാത്ത വിധം അർഹത ഇല്ലാതായില്ലേ എനിക്ക് .   ഞാൻ പറഞ്ഞു നീ അറിയേണ്ടതായിരുന്നു, പക്ഷെ വിധി എന്നെ ഒരു കോമാളിയാക്കി കളഞ്ഞു... ഈ മനസ്സിൽ ഇപ്പോൾ എനിക്കൊരു വഞ്ചകന്റെ രൂപമായിരിക്കും. അങ്ങനെ തന്നെ നിൽക്കട്ടെ..... അതിനി തിരുത്തണ്ട...." ഏഥൻ വേദനിക്കുന്ന സ്വരത്തിൽ പറഞ്ഞു. കൈതുടയിൽ കണ്ണുകൾ അമർത്തി തുടച്ചവൻ എണീറ്റു.  " സീമച്ചേച്ചിയോട് വരാൻ പറയാം.... നേരത്തെയും അവരാണ് ഡ്രസ്സ് മാറ്റി തന്നതെല്ലാം....." അതും പറഞ്ഞവൻ വേഗത്തിൽ പുറത്തേക്ക് പോയി.  അഞ്ചു തകർന്ന മനസോടെ അവിടെ കിടന്നു........ ***************** നിറകണ്ണുകളോടെ അഞ്ജുവിന്റെ റൂമിൽ നിന്നിറങ്ങി വരുന്ന അപ്പനെ കണ്ടു സിറിക്ക് സഹിക്കുന്നുണ്ടായിരുന്നില്ല. അവനു ഓർമവച്ചിട്ടിന്നുവരെ അപ്പനെ അവൻ അങ്ങനെ കണ്ടിട്ടേയില്ല ... എന്തൊക്കെയാണീ മണിക്കൂറുകൾ കൊണ്ട് വന്ന തിരിച്ചറിവുകൾ. അപ്പനെ കണ്ടതും അഞ്ചു ബോധം മറഞ്ഞു വീണുപോയി. എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കുന്നതിനെ മുന്നേ അഞ്ജുവിന്റെ പേരുവിളിച്ചലറി അപ്പൻ അവളെ കൈകളിൽ കോരിയെടുത്തു കഴിഞ്ഞിരുന്നു. അപ്പനെങ്ങനെ അഞ്ജുവിനെ അറിയാമെന്ന് ഓർത്തു ഞെട്ടി പോയി. തന്റെ അപ്പനെ കണ്ടതും അഞ്ജുവിന്റെ ബോധം മറയാൻ കാരണം എന്തായിരിക്കും എന്നോർത്തു തലപുകഞ്ഞു. അവളെ ഗസ്റ്റ് റൂമിലേക്ക് കിടത്തി BP നോക്കി . അഞ്ജുവിന്റെ ഡ്രസ്സ് ചേഞ്ച് ചെയ്തു കൊടുക്കാൻ സീമേച്ചിക്ക് നിർദേശവും കൊടുത്തു അപ്പൻ കാർ എടുത്തു പുറത്തു പോയി. തിരിച്ചു വന്നത് കയ്യിൽ കുറച്ചു മരുന്നുകളും കാനുലയും ഒക്കെ ആയിട്ടാണ്. ക്യാനുല ഇട്ട് അതിലേക്കൊരു മരുന്നും കയറ്റി അവളെ ഡ്രിപ് ഇട്ട് കിടത്തി. പുതച്ചു കൊടുത്തു AC കുറച്ചിട്ടിട്ടാണ് അപ്പൻ ഒന്ന് ശ്വാസം വിട്ടത് പോലും.  എല്ലാം അവനൊരു ഷോക്ക് ആയിരുന്നു. അപ്പന് അവൾ ആരാണെന്ന് ഒരു വാക്ക് പോലും പറയാതെ അവനു മനസിലായി.ഒരു പെണ്ണിന് വേണ്ടി ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടെങ്കിൽ , ആ പെണ്ണ് അപ്പനിൽ ഉണ്ടാക്കിയ impact ചെറുതായിരിക്കില്ലെന്ന് ഉറപ്പാണ്. കാരണം ഇന്നുവരെ എവിടെയെന്നോ ആരെന്നോ അറിയാത്ത തനിക്ക് ജന്മം നൽകിയ സ്ത്രീയല്ലാതെ അപ്പന്റെ ജീവിതത്തിൽ ഒരു മറ്റൊരു പെണ്ണ് ഉണ്ടായിട്ടില്ല..... താനടക്കം ഒരു ജീവിതത്തിനു നിർബന്ധിച്ചിട്ടും അപ്പൻ അതിനു സമ്മതിച്ചിട്ടില്ല. പക്ഷെ ഇന്ന് എല്ലാം മാറി മറിഞ്ഞിരിക്കുന്നു....  ആ മണിക്കൂറുകളിൽ അനുഭവിച്ച വികാരം എന്താണെന്ന് സിറിക്ക് പോലും തിരിച്ചറിയാൻ ആവുന്നുണ്ടായിരുന്നില്ല. അപ്പൻ ഒരിക്കലും മനഃപൂർവം ഒരു തെറ്റ് ചെയ്യില്ലെന്നവന് തീർച്ചയാണ്. പിന്നെ എന്താണിതെല്ലാം എന്ന് ചോദിച്ചാൽ അറിയില്ല. അപ്പനോ അഞ്ജനയോ പറയാതെ അവർക്കിടയിൽ ഇപ്പോൾ സംഭവിച്ചതെന്താണെന്ന് മനസിലാക്കാനും പറ്റില്ല.  പക്ഷെ ഒന്നവൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു, എന്തൊക്കെ സംഭവിച്ചാലും അപ്പനെക്കാൾ  വലുതായി  അവനു ഒന്നും ഉണ്ടാകില്ലെന്ന്. ഒന്നും........................ ആ തീരുമാനം എടുക്കുമ്പോൾ അനുഭവിച്ച ഹൃദയത്തിന്റെ നീറ്റൽ സിറി മനഃപൂർവം അവഗണിച്ചു.  കാര്യങ്ങൾ ഏഥനോടു ചോദിച്ചു വ്യക്തമാക്കാൻ ഉറപ്പിച്ചു സിറി ഏഥൻറെ റൂം ലക്ഷ്യമാക്കി നടന്നു.   തുടരും........................... അഭിപ്രായങ്ങൾ പോരട്ടെ..😉😉
82 likes
8 comments 22 shares

More like this