Aksharathalukal അക്ഷരത്താളുകൾ
9K views • 3 months ago
വിവാഹതലേന്ന് പെണ്ണ് ഒളിച്ചോടി എന്ന വാർത്ത ചെർപ്പുളയിൽ മിന്നൽ പോലെ പടർന്നു.
അറിഞ്ഞോ മംഗലത്തു ഉണ്ണിയുടെ മകൾ ഉപാസന ഇന്നലെ രാത്രിക്കു രാത്രി ആരോടോ ഒപ്പം ഒളിച്ചോടി?
അവളുടെ പത്രാസ് കണ്ടപ്പോഴേ ഞാൻ ഓർത്തതാ ഇവിടെ എങ്ങും നിൽക്കില്ല എന്ന്.
എന്തായിരുന്നു ഉണ്ണിയുടെ അഹങ്കാരം. ഒറ്റ മോള് ഇട്ടു മൂടാൻ സ്വത്തു, സൗന്ദര്യം, വിദ്യാഭ്യാസം, വലിയ വീട്ടിൽ നിന്നും ബന്ധം, എന്നിട്ടു എന്തായി ദേ കിടക്കുന്നു.
എന്നാലും ആ കൊച്ചിന് ഇത് രണ്ടു ദിവസം മുൻപേ ചെയ്തു കൂടായിരുന്നോ ആ തന്തയെ നാണം കെടുത്താതെ..
ആ കൊച്ചു പണ്ടേ ഒരു മരം കേറിയാ..... ഏഷണി ഷീല
ചുമ്മാതെ വേണ്ടാത്തത് പറയല്ലേ ഷീല, ആ കൊച്ചു ഒരു പാവമാ. ധാരാളം നന്മ ഉള്ള കുട്ടിയാ, എന്റെ രാധു അവൾക്കൊപ്പം ആണ് വളർന്നത്... തങ്കം
ഓ നിന്റെ സെര്‍ട്ടിഫിക്കറ്റിന്റെ കുറവേ ഉണ്ടായിരുന്നുള്ളു. ഷീലയ്ക്ക് തീരെ പിടിച്ചില്ല...
വസുന്ധരചേച്ചിയുടെ ചെല്ലം ആയിരുന്നു. ആ ആദിത്യൻ അറിയേണ്ട താമസമേ ഉള്ളു, കൊണ്ടു പോയവന്റെ ശവദാഹം നടത്താം താമസിയാതെ.
പൊതുജനം പലവിധം ഉരച്ചു...
************🌹***********
എന്റെ കുഞ്ഞങ്ങനെ ചെയ്യില്ല ഉണ്ണിയേട്ടാ, എന്തോ സംഭവിച്ചിട്ടുണ്ട്. മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ട്. നമുക്കു പോലീസിൽ അറിയിക്കാം. ശ്രീദേവി മാറത്തടിച്ചു നിലവിളിച്ചു.
അതേ ചെറിയച്ഛാ, എന്തോ കാര്യം ആയി സംഭവിച്ചിട്ടുണ്ട്. ഇച്ചേച്ചി അങ്ങനെ ഒരിക്കലും ചെയ്യില്ല. ഇച്ചേച്ചിക്കാരോടും ഇഷ്ടം ഉണ്ടായിരുന്നില്ല. നർമ്മദയും നമ്രതയും കരഞ്ഞു.
ഉണ്ണീ, എത്രയും പെട്ടെന്ന് പോലീസിൽ അറിയിക്കാം. ഓരോ നിമിഷങ്ങൾ കഴിയുമ്പോഴും ആപത്താണ്. മെമ്പര്‍ സുധിയെ കൂടി വിളിക്കാം. അളിയൻ വാസുദേവൻ കൂടി പറഞ്ഞപ്പോൾ എന്തോ കാര്യം ഉണ്ടെന്നു മറ്റുള്ളവർക്കും തോന്നി.
മൊബൈലിൽ തമ്പിയുടെ കോൾ കണ്ടതും ഉണ്ണി വാസുദേവനെ നോക്കി.
അളിയൻ ഫോൺ താ ഞാൻ സംസാരിക്കാം.
ഹലോ. തമ്പി സാറെ ഞാൻ വാസുദേവൻ ആണ്.
............................
സാർ അനാവശ്യം പറയരുത്. ഞങ്ങടെ കൊച്ചു അങ്ങനെ ചെയ്യില്ല. നിങ്ങടെ ശത്രുക്കൾ ആരെങ്കിലും പിടിച്ചു കൊണ്ടുപോയത് ആയിരിക്കും. (അങ്ങനെ പറയാൻ ആണ് വാസുദേവന് അപ്പോൾ തോന്നിയത്.)
........................
ഞങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്യാൻ പോകുക ആണ്. നമുക്കു കാണാം. വാസുദേവൻ ഫോൺ കട്ട് ചെയ്തു.
എന്താ അളിയാ?
പുര കത്തുമ്പോൾ വാഴ വെട്ടാൻ നോക്കുക ആണ് അയാൾ. നഷ്ട പരിഹാരത്തിന് കേസ് കൊടുക്കും എന്ന്. അളിയൻ വാ സമയം കളയാതെ.
വേഗം തന്നെ മിസ്സിംഗ് കംപ്ലൈന്റ്റ് എഴുതി സ്ഥലം എസ്ഐയെ ഏല്പിച്ചു. ഒപ്പം മെമ്പറു സുധിയും si യെ കണ്ടു പ്രത്യേകം അപേക്ഷിച്ചു.
എസ് ഐ യും രണ്ടു പോലീസുകാരും പോലീസ് വാഹനത്തിൽ വീട് സന്ദർശിച്ചു.
ശരിയാണ് പിടിവലി നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും മുറിയിൽ ഉണ്ട്. സ്വർണ്ണമോ പണമോ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സീലിംഗ് ഓട് തകർത്തിട്ടുണ്ട്.
റിപ്പോർട് എഴുതി, എത്രയും പെട്ടെന്ന് ആക്ഷൻ എടുക്കും എന്നും, കുറ്റവാളികളെ നിയമത്തിനു മുൻപിൽ എത്തിക്കും എന്നും ഉറപ്പു നൽകി.
ചാനലുകാർ എവിടെ നിന്നൊക്കെയോ പൊട്ടി മുളച്ചു. ലൈവ് ആയിട്ടും അല്ലാതെയും വാർത്ത കൂടുതൽ പബ്ലിസിറ്റി നേടി . ചാനലുകാർക്കു റേറ്റിംഗ് ആണല്ലോ പ്രധാനം...
അനുമാനങ്ങളും തീർപ്പുകളും അവർ തന്നെ നടത്തി..
വീട്ടുകാർ ആരും മുഖം കൊടുത്തില്ല...
**********🌷**********
മംഗലത്തു തറവാട് പഴയ പ്രൗഢിയോട്, എല്ലാ ഐശ്വര്യങ്ങളോടും തലയെടുത്തു നിൽക്കുന്ന എട്ടുകെട്ടു.
വിഷ്ണുവർധനും സുമിത്രകുഞ്ഞമ്മയ്ക്കും മൂന്നു മക്കൾ, മൂത്ത ആൾ ഉണ്ണി. രണ്ടാമത് വസുന്ധര, മൂന്നമതായി സച്ചിദാനന്ദൻ എന്ന സച്ചി.
ഉണ്ണിയുടെ ഭാര്യ ശ്രീദേവി, മകൾ ഉപാസന.
വസുന്ധരയ്ക്ക് ഒരാണും ഒരു പെണ്ണും അതിഥി, ആദിത്യൻ. ഭർത്താവു വാസുദേവൻ.
മൂന്നാമത്തെ ആൾ സച്ചിക്കു നർമ്മദ, നമ്രത എന്ന് രണ്ടു പെൺകുട്ടികൾ. ഭാര്യ നമിത
മാറ്റക്കല്യാണം ആയിരുന്നു വാസുദേവനും ഉണ്ണിയും. വാസുദേവന്റെ അനിയത്തി ആണ് ഉണ്ണിയുടെ ഭാര്യ ശ്രീദേവി...
മൂന്നുപേരും അടുത്തടുത്തു തന്നെ താമസം. തറവാട് ഉണ്ണിക്കു ആണ് വീതം വച്ച് വന്നപ്പോൾ. ഒരു അപകടത്തിൽ വിഷ്ണുവർധനും സാവിത്രിക്കുഞ്ഞമ്മയും രണ്ടു വര്ഷം മുൻപ് ഇഹലോകവാസം വെടിഞ്ഞു.
*************🌷**********
ഇന്നലെ വരെ സന്തോഷം നിറഞ്ഞു നിന്ന തറവാടും വിവാഹമണ്ഡപവും ഒരു സുപ്രഭാതത്തിൽ മരണവീടിനു സമം ആയി. അറിഞ്ഞു കേട്ട് ആൾക്കാർ വന്നു പോയി ഇരുന്നു. പതം പറഞ്ഞു കരയുന്നു ഉണ്ണിയുടെയും ശ്രീദേവിയുടെയും ബന്ധു ജനങ്ങൾ. ഒപ്പം ശ്രീദേവിയെയും ഉണ്ണിയേയും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.
പൊന്നേ പൊടിയേ എന്ന് പറഞ്ഞു വളർത്തിയ എന്റെ പൊന്നുമോൾ. കണ്ടു കൊതി തീർന്നിട്ടില്ല. എന്റെ കുഞ്ഞിനെ എനിക്ക് ജീവനോടെ കിട്ടിയാൽ മതി. കണ്ണടയുമ്പോൾ ആ മുഖം കണ്ടു കൊണ്ടു വേണം എന്നു മാത്രം ആഗ്രഹിച്ചിരുന്നുള്ളൂ. ഉണ്ണി അളിയനെ കെട്ടിപ്പിടിച്ചു.
ശ്രീദേവിയുടെ കണ്ണുകൾ കരഞ്ഞു കരഞ്ഞു നീര് വറ്റി, ശബ്ദം അടഞ്ഞു. പെറ്റ വയറിന്റെ സങ്കടം കണ്ടു സഹിക്കാൻ വയ്യാതെ ബന്ധുക്കൾ ഒപ്പം കരഞ്ഞു.
തളർന്നിരിക്കുന്ന ഉണ്ണിയെ ആശ്വസിപ്പിക്കാൻ കഴിയാതെ അനിയൻ സച്ചിയും അളിയൻ വാസുദേവനും വലഞ്ഞു. എല്ലാത്തിലും ഉപരി ഉപാസനയ്ക്കു എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്ന ഭയം എല്ലാവരെയും കീഴടക്കി... എല്ലാവരെയും സങ്കട കടലിൽ ആഴ്ത്തി ഉപാസനയുടെ തിരോധാനം. പ്രാർത്ഥനയും വഴിപാടുകളും ഓരോരുത്തരായി നടത്തിക്കൊണ്ടിരുന്നു.
🌹*******************🌹
ഇന്നേക്ക് ദിവസം രണ്ടായി, വിവരം ഒന്നും അറിഞ്ഞില്ലല്ലോ അളിയാ, സച്ചി വാസുദേവനെ നോക്കി. ആ #$%^& മോന്മാർ ഇരുപത്തിനാലു മണിക്കൂർ ഉറപ്പു തന്നതാ. കലി ഇളകുന്നുണ്ടായിരുന്നു സച്ചിക്കു.
എന്റെ ആദിത്യൻ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എവിടെ ആയാലും തേടിപ്പിടിച്ചു കൊണ്ടു വരുമായിരുന്നു എന്റെ കുഞ്ഞിനെ. അപ്പച്ചി വസുന്ധര അലമുറയിട്ടു...
എന്റെ വസൂ, നീ ഒന്നടങ്. ആ കൊച്ചിനെ സമാധാനിപ്പിക്കേണ്ടതിനു പകരം നീ ഇങ്ങനെ തുടങ്ങിയാലോ...?
വാസുദേവൻ ഭാര്യയെ വഴക്കു പറഞ്ഞു...
🌷******************🌷
വീരാ കളി കൂടുതൽ അപകടത്തിലേക്ക് നീങ്ങുകയാണ്. ഇനി അതിനെ കൊണ്ടാക്കിയില്ല എങ്കിൽ ആ കൊച്ചിന് എന്തെങ്കിലും സംഭവിക്കും.
ഞാനും നീയും എല്ലാം അകത്താകും...
വീരൻ തലയ്ക്കു കൈ കൊടുത്തു, അങ്ങനെ ചെയ്യാൻ തോന്നിയ സമയത്തെയും തീരുമാനത്തെയും ശപിച്ചു....
ഇനി ഈ ജന്മം അവൾ എനിക്കു മാപ്പു തരില്ലെടാ. തലയിൽ തല്ലി വീരൻ...
പൊട്ടത്തരം കാണിച്ചിട്ട് ഇനി മോങ്ങിയാൽ മതിയല്ലോ, പല തവണ ഞാൻ പറഞ്ഞതാ ജിത്തുനോട് പക വീട്ടാൻ വേറെ ധാരാളം മാര്‍ഗങ്ങള്‍ ഉണ്ട് എന്നു.... നീ കേട്ടോ? അനുഭവിച്ചോ....
ഇനി നീ കെട്ടുകയോ, കൊല്ലുകയോ തിന്നുകയോ ചെയ് ഞാൻ പോവാ...
പോകല്ലേ ഹരി... നീ അവളോട് ഒന്നു സംസാരിച്ചു നോക്കു....
നടക്കില്ല.... വേണം എങ്കിൽ നീ തന്നെ സംസാരിക്കു....
🌷**************🌷
ഉപാസനാ..... വീരന്റെ ശബ്ദം കേട്ടിട്ടും ഉപാസന തല ഉയർത്തിയില്ല....
ഒരു തവണ നീ എന്നെ ഒന്നു നോക്കുമോ... പ്ളീസ്?
ഞാൻ കാലു പിടിക്കാം..
ആരോ കാലിൽ സ്പർശിച്ചതും ഉപാസന മുഖം ഉയർത്തി...
അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ തന്റെ നെഞ്ചിൽ ആഴത്തിൽ കത്തി കുത്തി ഇറക്കിയതുപോലെ രക്തം ചീറ്റി എന്നു തോന്നി വീരന്....
ഒരിക്കൽ പോലും തന്റെ പ്രണയം തുറന്നു പറയാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും അതിനുള്ള ധൈര്യം തനിക്കില്ല...
എന്നെ കൊന്നേക്കൂ വീരാ... എനിക്കു നാണം കെട്ടു ഇനി ജീവിക്കേണ്ട... എത്ര തലമുറയെ ബാധിക്കും ഈ മാനക്കേട്. എന്റെ അനിയത്തിമാരെ ഓർത്തെങ്കിലും ഒന്നു കൊന്നു തരുമോ? ഉപാസന കൈകൂപ്പി കെഞ്ചി. നെഞ്ചു പിളർന്നു കരഞ്ഞു.
അങ്ങനെ ഒന്നും പറയരുതേ മോളേ... പറ്റിപ്പോയി.. എവിടെ വേണമെങ്കിലും ഞാൻ കുറ്റം ഏറ്റു പറയാം. എന്നെ തൂക്കി കൊല്ലുക ആണെങ്കിലും ഞാൻ സന്തോഷത്തോടു ആ വിധിയെയും സ്വീകരിക്കാം....
നീ വാ സുരക്ഷിതം ആയി സ്റ്റേഷനിൽ എത്തിക്കാം. ജിത്തുവിനെ തോൽപ്പിക്കാൻ ചെയ്തു പോയതാ...
ഒരു നിമിഷത്തെ പൊട്ടബുദ്ധി...
കാൽക്കൽ വീണു മാപ്പിരന്നു വീരൻ...
കുറേ നിർബന്ധിച്ചു ഹരിയും വീരനും കൂടി.
അവസാനം ഉപാസന തിരികെ പോകാം എന്നു ഉപാസന സമ്മതിച്ചു...
തന്റെ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും സംഭവിച്ചാലോ എന്നു ഒരു നിമിഷം ഉപാസനയും ഭയപ്പെട്ടു... അവരുടെ ആകെ ഉള്ള പ്രതീക്ഷ താൻ ആണ്. അവർക്കു വേണ്ടി താൻ ജീവനോടെ ഇരുന്നാലേ മതിയാകൂ... അവരാണ് തന്റെ ബലഹീനത.
ഇനി താൻ കടന്നുപോകുക പല പരീക്ഷണങ്ങളിൽ കൂടി ആവും. നാവുകൾ കൊണ്ടും നോട്ടങ്ങൾ കൊണ്ടും ചുറ്റുമുള്ളവർ വ്രണപ്പെടുത്താം. എല്ലാം അഭിമുഖീകരിക്കണം... ചില ഉറച്ച തീരുമാനങ്ങൾ എടുത്തു എഴുനേറ്റു ഉപാസന.
മുഖം കഴുകി വസ്ത്രങ്ങളും മുടിയും ഒതുക്കി...
പോകാം ഉപാസന തയ്യാറായി എത്തി....
ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉപാസനയെ കണ്ടു കിട്ടി എന്ന ഫോൺ സ്റ്റേഷനിൽ നിന്നും വന്നതും ഉണ്ണിയും ശ്രീയും സ്റ്റേഷനിലേക്കു ഓടുകയായിരുന്നു..
അവശ ആയ നിലയിൽ ഇരിക്കുന്ന മകളെ കണ്ടു ആ ഹൃദയങ്ങൾ വേദനിച്ചു.
പൊന്നുമോളെ...... അമ്മയും അച്ഛനും ഒരുപോലെ വിളിച്ചതും ഉപാസന മുഖം ഉയർത്തി നോക്കി. രണ്ടുപേരെയും ചേർത്ത് പിടിച്ചു തേങ്ങി.
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും എനിക്ക് ഇങ്ങനെ ഒരു വിധി എന്തിനായിരുന്നു എന്ന് അറിയില്ല അച്ഛാ.
സാരമില്ല ഞങ്ങടെ പൊന്നിനെ തിരികെ കിട്ടിയല്ലോ അത് മതി.
ആരാ മോളെ ഇത് ചെയ്തത്? എന്ത് ലാഭം ആണ് അവർ കാംഷിച്ചത്. നമുക്കുള്ളത് മുഴുവൻ കൊടുക്കാമായിരുന്നല്ലോ.. എന്റെ കുഞ്ഞിനെ ഉപദ്രവിക്കണമായിരുന്നോ?
🌷*************************🌹
SI സാർ വിളിക്കുന്നു. കോൺസ്റ്റബിളിന്റെ ശബ്ദം കേട്ടതും SI യുടെ കസേരയ്ക്കു സമീപം ചെന്നു ഉപാസനയും ഉണ്ണിയും ശ്രീയും.
ഇരിക്കൂ.
സമീപത്തായി ഇരിക്കുന്ന ആരോഗ്യ ദൃഢ ഗാത്രനായ ഓഫീസർ അവരെ ശ്രദ്ധിച്ചു.
കോൺസ്റ്റബിൾ, ചോദ്യങ്ങളും മറുപടികളും കൃത്യം ആയി റിപ്പോർട്ട് തയ്യാറാക്കണം.
SI ചോദിക്കുന്നതിന് വ്യക്തം ആയി തന്നെ മറുപടി നൽകിക്കൊണ്ടിരുന്നു ഉപാസന.
ഉപാസനയുടെ ഉറച്ച മറുപടിയും മുഖ ഭാവവും ഓഫീസറിൽ സംശയം രൂപം കൊണ്ടു. വിശദമായി അറിയാൻ ആകാംഷ ഉണ്ടെങ്കിലും സമയക്കുറവു കാരണം അയാൾ എഴുനേറ്റു.
ജോൺ I HAVE TO LEAVE. I WOULD LIKE TO KNOW MORE ABOUT THIS CASE.
YES SIR, THIS IS A SPECIAL CASE.
ഹൈ .............?
സർ ഞാൻ ഉപാസന...
ഉപാസന, ഞാൻ സീതാറാം IPS. ജില്ലാ പോലീസ് മേധാവി. ഇത് എന്റെ കാർഡ്. ഒരു പ്രത്യേക സാഹചര്യം എന്ന നിലയിൽ ഇതിലേക്ക് എനിക്ക് വ്യക്തിപരം ആയ താത്പര്യം ഉണ്ട്. എന്നെ സന്ദർശിക്കണം. വിളിച്ചിട്ടു വന്നാൽ മതി.
ഉപാസനയുടെയും അച്ഛനമ്മമാരുടെയും കണ്ണുകൾ ആശ്ചര്യത്താൽ വിടർന്നു. തങ്ങൾക്കു നീതി ലഭിക്കും എന്ന സന്തോഷം ഉണ്ടായി.
ശരി സാർ. തീർച്ച ആയിട്ടും.
ഓക്കേ ജോൺ.
താങ്ക്യൂ സർ.
സീതാറാം പോയ ശേഷം ബാക്കി റിപ്പോർട് കൂടി തയ്യാറാക്കി, സ്റ്റേഷനിൽ കടലാസുകളിൽ ഒപ്പിട്ടു.
കേസ് സംബന്ധം ആയി അറിയിക്കുമ്പോൾ ഒക്കെ എത്തണം..
ശരി സാർ..
ഇനി ഒന്നും ഓർത്തു വിഷമിക്കേണ്ട, റാം സാർ നല്ല മനുഷ്യൻ ആണ് നീതി ലഭിച്ചിരിക്കും. ഇന്ന് സാറിന് ഇവിടം സന്ദർശിക്കാൻ തോന്നിയത് നിങ്ങളുടെ ഭാഗ്യം.
എല്ലാവരോടും നന്ദി പറഞ്ഞു ഉപാസന മാതാപിതാക്കൾക്കൊപ്പം മടങ്ങി.
🌹***********************🌹
ഉപാസന മടങ്ങി എത്തിയ വാർത്ത ചേർപ്പുളയിൽ എല്ലാവർക്കും വീണ്ടും സംസാര വിഷയം ആയി.
ആ കുട്ടിയെ തട്ടിക്കൊണ്ടു പോയതായിരുന്നു. അതും കെട്ടാൻ ഇരുന്നവനോടുള്ള ശത്രുത. പൊതുജനം ഉഷാറായി. അനുകൂലവും പ്രതികൂലവും ആയ അഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും നടന്നു.
ബന്ധുക്കളുടെ പ്രവാഹം ആയിരുന്നു വീട്ടിലേക്കു... ആർക്കും മുഖം കൊടുക്കാൻ കഴിയാതെ ഉപാസന കുഴങ്ങി...
സംഭവത്തെ കുറിച്ച് യാതൊരു വിവരണവും നൽകരുത്, അതു കേസിനെ ബാധിക്കും എന്ന പ്രത്യേക നിബന്ധന ഒപ്പു വച്ചിട്ടുണ്ട് സ്റ്റേഷനിൽ. അതുകൊണ്ടു മോളോട് ആരും ഒന്നും ചോദിക്കേണ്ട ഉണ്ണി എല്ലാവരോടും ആയി പറഞ്ഞു...
നന്ദിയോട് ഉപാസന അച്ഛനെ നോക്കി...
മോളു വാ... ഉണ്ണിയുടെ മുറിയിൽ തന്നെ ഉപാസനയെ വിശ്രമിക്കാൻ ആക്കി...
അമ്മ കൊടുത്ത വസ്ത്രവും ആയി ഉപാസന ബാത്‌റൂമിൽ കയറി. കണ്ണാടിയിൽ തന്റെ രൂപത്തെ കണ്ടപ്പോൾ സങ്കടത്തെക്കാൾ ഉപരി നിർവികാരം ആണ് എന്നു തോന്നി...
എങ്കിലും വീരൻ എന്തിനു വേണ്ടി ഇങ്ങനെ ഒരു കടുംകൈ ചെയ്തു. ഉപാസന സ്വയം ചോദിച്ചു...
അയാൾ എന്തിനു വേണ്ടി വിവാഹത്തലേന്ന് ഇതിനായി തിരഞ്ഞെടുത്തു... അയാളുടെ കണ്ണുകളിൽ വേദനയും പശ്ചാത്താപവും താൻ കണ്ടു. തിരികെ പോലീസിനു ഒപ്പം സുരക്ഷിതം ആയി സ്റ്റേഷനകത്ത് കയറുന്നതുവരെ നിഴൽ പൊലെ ഉണ്ട് എന്നു തോന്നി...
വീരന്റെയോ ഹരിയുടെയോ പേരുകൾ പറയാൻ തോന്നിയില്ല. രൂപരേഖ മാത്രം ആണ് സ്റ്റേഷനിൽ പറഞ്ഞിരിക്കുന്നത്.
താൻ എന്തിനു അതു ചെയ്തു? തുറന്നു പറയാമായിരുന്നില്ലേ...
എന്തായാലും റാം സാറിനെ കാണണം, അപ്പോൾ തുറന്നു പറയാം ...
ഉപാസന വേഗം തന്നെ കുളിച്ചു ഫ്രഷ് ആയി...
അപ്പോഴേക്കും അനിയത്തിമാർ ഓടി എത്തി,, കെട്ടിപ്പിടിച്ചു കരഞ്ഞു...
എനിക്കു കുഴപ്പം ഒന്നും ഇല്ലല്ലോ, ഞാൻ വന്നില്ലേ പിന്നെ എന്തിനാ എന്റെ കുട്ടികൾ കരയുന്നതു...
മൂവരും മാറി മാറി ഉമ്മ വച്ചു ഉപാസനയെ...
ഉപാസന തിരികെയും....
അവരുപദ്രവിച്ചോ ചേച്ചീ?
ഇല്ലെടാ... ഒന്നും ഉണ്ടായില്ല...
വസുന്ധര വന്നതും സന്തോഷാശ്രുക്കളോടെ ഉപാസനയെ കെട്ടിപ്പിടിച്ചു...
അപ്പച്ചിയുടെ പ്രാണൻ പോകും എന്നു തോന്നി...
വസുന്ധര എന്തൊക്കെയോ പറഞ്ഞു, ഉപാസന എല്ലാം കേട്ടു കൊണ്ടു മടിയിൽ കിടന്നു...
മോൾക്ക് വിഷമം ഉണ്ടോ?
പിന്നെ ഇല്ലാതിരിക്കുമോ അപ്പച്ചീ?
നമ്മുടെ കുടുംബത്തിന്റെ മാനം കപ്പൽ കയറുമോ എന്നാണു പേടി. ഞാൻ കാരണം എന്റെ അനിയത്തികുട്ടികൾ.
പോകാൻ പറ. എന്റെ കുഞ്ഞിനൊപ്പം ഈ കുടുംബം ഒന്നടങ്കം ഉണ്ട്...
അതാണ് എന്റെയും ആശ്വാസം...
വിവരം അറിഞ്ഞു ജിത്തുവും തമ്പിയും വരുന്നുണ്ട് എന്നു...
മ്. വരട്ടെ... നോക്കാം...
🌷********************🌷
ഈ വിവാഹം നടക്കില്ല, ഏതോ ഒരുത്തനൊപ്പം ഒരു രാത്രിയിൽ പോകുകയും പിന്നീട് ഒന്നും സംഭവിച്ചില്ല എന്നു പറയുകയും ചെയ്യുന്നത് വിശ്വസിക്കാൻ ഞാൻ മണ്ടനല്ല..
ജിത്തുവിന്റെ ശബ്ദം കേട്ടതും ഉപാസന എഴുനേറ്റു. അപ്പച്ചിയുടെ കയ്യിൽ പിടിച്ചു...
വാ അപ്പച്ചീ...
മോനെ, നിന്നോടുള്ള പ്രതികാരത്തിന്റെ ഭാഗം ആയിരുന്നു.
അതിനു എന്റെ കുഞ്ഞെന്തു പിഴച്ചു? ഉണ്ണി ജിത്തുവിനോട് കെഞ്ചി...
വേണ്ട... അരുതു അച്ഛാ.... ഉപാസനയുടെ ശബ്ദം കേട്ടതും ഉണ്ണിയും ജിത്തുവും തിരിഞ്ഞു നോക്കി....
ഇനി ഇവർ വേണം എന്നു പറഞ്ഞാലും ഈ വിവാഹത്തിന് എനിക്കു സമ്മതമല്ല...
മോളെ.....
ഉപാസനാ...
അതേ ഉപാസന തന്നെ... എനിക്കു ഈ വിവാഹത്തിന് സമ്മതം അല്ല...
വിദ്യാഭ്യാസം എനിക്കു കയ്യെത്താ ദൂരത്തല്ല... കിട്ടാ കനിയും അല്ല.. എനിക്കു പഠിക്കണം... എന്റെ സ്വപ്നങ്ങൾക്ക് ഞാൻ ചിറകു മുളപ്പിച്ചു... മാന്യം ആയി ജീവിച്ചു എന്റെ പേരിനോട് ചേർന്ന അപമാനം ഞാൻ തിരുത്തും.
(ഉപാസനയുടെ കണ്ണിലെ നിശ്ചയദാർഢ്യം ഉണ്ണിയ്ക്കും ബാക്കി എല്ലാവർക്കും അപരിചിതം ആയിരുന്നു. )
എനിക്കു ഇപ്പോൾ വീരനോട് ബഹുമാനം തോന്നുന്നു . ഉപാസന കൂട്ടിച്ചേർത്തു.
വീരൻ എന്ന പേരു കേട്ടതും ജിത്തു ഞെട്ടി ഉപാസനയെ നോക്കി...
വീരനോ?
അതേ... എന്തേ അറിയുമോ അയാളെ? നിങ്ങളോടുള്ള പ്രതികാരം ആണെന്നു പറഞ്ഞു... അതിന്റെ കാരണം എനിക്കറിയില്ല.... അറിയുകയും വേണ്ട...
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://share.aksharathalukal.in/s/49656/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
32 likes
43 shares