ℂ𝕒𝕡𝕥𝕚𝕒𝕟 𝕄𝕚𝕝𝕝𝕖𝕣
ShareChat
click to see wallet page
@captianmiller20
captianmiller20
ℂ𝕒𝕡𝕥𝕚𝕒𝕟 𝕄𝕚𝕝𝕝𝕖𝕣
@captianmiller20
കൂടുന്നോ!!! ആത്മാവിലേക്കു ഒരു പുക വിടാൻ 😉💉💊🚬🚬
#🌞Good Morning Status #🌃 ഗുഡ് നൈറ്റ് #🌃ശുഭരാത്രി സ്റ്റാറ്റസ് #💖ശുഭരാത്രി സുഖനിദ്ര
🌞Good Morning Status - ShareChat
00:17
ചൂരൽ വലിച്ചെടുത്തു ട്രൗസ്സർ പൊക്കിയപ്പോൾ സച്ചിയുടെ തുടയിൽ അടി കൊണ്ട് തിണർത്ത ചോര പാടുകൾ ഉണ്ടായിരുന്നു.. ഹരിത ഞെട്ടലോടെ അവൻ്റെ മുഖത്തേക്ക് നോക്കി പതിയെ ട്രൗസ്സറിലെ പിടി വിട്ടു ചൂരൽ മേശപ്പുറത്തേക്ക് തന്നെ വച്ചു.. ആ നിമിഷം ക്ലാസ്സിലുള്ള കുട്ടികളുടെ കണ്ണുകൾ മുഴുവനും അവളിൽ ആയിരുന്നു.. "" ഇന്നലെ എഴുതിയ നോട്ട് ഒക്കെ എടുത്തു പഠിക്കു ഞാൻ തിരിച്ചു വന്ന ശേഷം എല്ലാവരോടും ചോദ്യം ചോദിക്കും..... മെല്ലെ ഹരിത സച്ചിയുടെ കൈയ്യിൽ പിടിച്ചു ക്ലാസിനു പുറത്തേക്ക് ഇറങ്ങി.. " ഇതെങ്ങനെയാ സച്ചി തുടയിൽ അടി കൊണ്ട പാടുകൾ വന്നത് .?? "അച്ഛൻ അടിച്ചതാ ടീച്ചറെ..!! ഒരു നിമിഷ നേരം ഹരിത അവൻ്റെ കണ്ണുകളിലേക്ക് നോക്കി... അടി കൊണ്ടതിന്റെ യാതൊരു സങ്കടവും ഭാവമാറ്റവും അവനില്ലായിരുന്നു... "എന്തിനാ അച്ഛനിങ്ങനെ തല്ലിയെ എപ്പോഴും ഇങ്ങനെ ആണോ ?? "അല്ല ടീച്ചറെ അച്ഛനെപ്പോഴും എന്നോട് സ്നേഹമാ പക്ഷേ ആദ്യമായിട്ടാ അച്ഛനെന്നെ തല്ലിലെ !! "എന്തിന്..?? "ടീച്ചറുടെ ക്ലാസിൽ നന്നായി പഠിക്കാത്തതിൻ്റെ പേരിൽ അച്ഛനെന്നെ തല്ലി.. അതിനു നീ നന്നായി പഠിക്കുന്നുണ്ടല്ലോ..? ഇന്ന് മാത്രമല്ലേ ഹോം വർക്ക് ചെയ്യാതെ വന്നുള്ളു..!! അതിന്റെ കാരണം എന്താണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി... പിന്നെ... നാളെ അച്ഛനെ കൂട്ടി നീ ക്ലാസിൽ വന്ന മതി...!! "അവൻ ഒരു നിമിഷം ഹരിതയുടെ കണ്ണിലേക്ക് നോക്കി പതിയെ ചിരിച്ചു.. "അച്ഛൻ വരില്ല ടീച്ചർ.... " അതെന്താ??.. "അച്ഛന് ടീച്ചറെ അറിയാം ഒരുദിവസം എന്റെ ക്ലാസ് ഫോട്ടോ നോക്കിട്ട് അച്ഛൻ ചോദിച്ചിരുന്നു ഈ ടീച്ചറാണോ നിൻ്റെ ക്ലാസ് ടീച്ചറെന്ന്..!! ഞാൻ അതെന്ന് പറഞ്ഞപ്പോൾ. !! ഈ ടീച്ചറെ എനിക്ക് അറിയാന്ന് പറഞ്ഞു.!! അന്ന് ആ ഫോട്ടയും പിടിച്ചു അച്ഛൻ കുറെ നേരം നോക്കുന്നു കണ്ടു... പിന്നെയും ഇടയ്ക്കിടെ അച്ഛൻ മുറിയിൽ വന്നു ആ ഫോട്ടോ നോക്കി നിൽക്കുന്നത് ഞാൻ കാണാറുണ്ട്.... ഇന്നലെ അച്ഛൻ അടിച്ച വേദനയിൽ കിടക്കുമ്പോൾ അച്ഛൻ വന്നു കെട്ടിപ്പിടിച്ചു പറഞ്ഞു. " സ്നേഹം കൊണ്ട് തല്ലിയതാട സച്ചീന്ന്... "അച്ഛൻ്റെ പേരെന്ത..?? '' രവിചന്ദ്രൻ..!! ''ഹരിതയുടെ ഹൃദയമൊന്നു പിടഞ്ഞു കണ്ണുനീറി നീര് പൊടിഞ്ഞിട്ടെന്നോണം കൺപീലികൾ പലവട്ടം ചിമ്മിയണഞ്ഞു... "സച്ചി ക്ലാസ്സിലേക്ക് കയറിക്കോന്ന് പറഞ്ഞ് !ഓർമ്മകൾക്കപ്പുറം.എന്നോണം ഹരിത വരാന്തയിൽ അങ്ങനെ നിന്നു.. വിയർപ്പുണങ്ങിയ ഇരുണ്ട മുഖവുമായി.... കവലയിലെ സൈക്കിൾ കടയിൽ കറങ്ങി കൊണ്ട് ഇരുന്ന വീലുകൾക്ക് ഇടയിലൂടെ അവന്റെ മിഴികൾക്കു എന്നിലേക്ക് നീളുമ്പോൾ ആ നിമിഷം വല്ലാത്ത തിളക്കമായിരുന്നു.. ഹൃദയത്തെ കൊളുത്തി വലിക്കുന്ന എന്തോ ഒരു ആകർഷണം ആ നോട്ടത്തിൽ ഉണ്ടായിരുന്നുവെങ്കിലും.. അതെല്ലാം അവഗണിച്ച് തിരിച്ചുള്ള എന്റെ നോട്ടത്തിൽ ഒരു പുച്ഛം കലർത്തിയിരുന്നു. " ഒരു ദിവസം സ്കൂൾ വരാന്തയിൽ തടഞ്ഞു വച്ച് അയാൾ വാശിയോടെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ.. അതേ വാശിയിൽ ഇഷ്ടമല്ലെന്ന് തറപ്പിച്ച് പറഞ്ഞതും.. അന്നയാൾ എന്നെ പിടിച്ചു തള്ളി വരാന്തിലെ അങ്ങേ തലയ്ക്ക് നടന്നു മറഞ്ഞു.പിന്നീട് ഒരിക്കലും അയാളെ സ്ക്കൂളിൽ കണ്ടിരുന്നില്ല...ആരോടും ചോദിക്കാനും പോയില്ല... പിന്നീട് പ്ലസ്ടുവിനു പഠിക്കുമ്പോൾ ആയിരുന്നു കവലയിലെ സൈക്കിൾ കടയിൽ പഞ്ചറ് ഒട്ടിക്കാൻ ചെന്നപ്പോൾ അയാളെ വീണ്ടും കാണുന്നത്... ദേഷ്യവും സങ്കടവും കൊണ്ട് കണ്ണു കലങ്ങിയൊരു ഒരു നോട്ടം തന്റെ നേർക്കു നീണ്ടപ്പോൾ..വെറുപ്പോടെ അകന്നു നിന്നു... പിന്നിട് ഒരിക്കലും പരസ്പരം കാണാൻ ഇടവന്നിട്ടില്ല.. ഹരിത വീണ്ടും ക്ലാസ്സ് റൂമിലേക്ക് കയറി.. അന്ന് വൈകുന്നേരം രവിചന്ദ്രൻ കയറി വരുമ്പോൾ സച്ചി ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു പഠിക്കുന്നു കണ്ടു.. "എന്താടാ ഇന്ന് പുറത്തിരുന്നു ഒരു പഠിപ്പ്..?? ''ഞാൻ അച്ഛനെ നോക്കി ഇരുന്നത ...!! ''എന്തിന് വല്ല കാശിൻ്റെ ഇടപാടും നടത്താൻ ഉണ്ടോ.??.. "അതല്ല നാളെ അച്ഛനോട് സ്ക്കൂളിൽ വരാൻ എൻ്റെ ടീച്ചർ പറഞ്ഞു .. "" എന്തിന്.. രവിയുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞു.ഹൃദയം ശക്തമായി മിടിച്ചു.. "അറിയില്ലാ അച്ഛനില്ലാതെ സ്ക്കൂളിൽ വരണ്ടന്നും ക്ലാസിൽ കയറ്റില്ലെന്നും ടീച്ചർ പറഞ്ഞു .. "നിൻ്റെ അമ്മയോട് പറ അവൾ വരും എനിക്ക് നാളെ ഷോപ്പ് തുറക്കാൻ ഉള്ളതാണ്.. അമ്മ പറഞ്ഞു അച്ഛനെ കൂട്ടിപോയാൽ മതിയെന്ന് അമ്മയ്ക്ക് നാളെ തയ്യൽ ഉള്ളതാ അച്ഛൻ്റെ കട സ്കൂളിന് അടുത്തല്ലെന്ന് പറഞ്ഞു.. "ഞാനൊന്നും വരില്ല ടീച്ചറോട് പറഞ്ഞേക്ക് നാളെ കടയിൽ കുറച്ചു സാധനങ്ങൾ ഇറക്കാൻ ഉണ്ടെന്ന്... അങ്ങനെ പറഞ്ഞാൽ ഞാൻ നാളെ സ്കൂളിൽ പോകണ്ടായോ.. അച്ഛൻ ഇല്ലാതെ സ്കൂളിൽ ചെന്നാൽ എനിക്ക് ക്ലാസിൽ കയറാൻ പറ്റില്ല.. അൽപനേരം ആലോചിച്ചു നിന്നിട്ട്. രവി അവനോടു പറഞ്ഞു.. എന്തായലും നാളെ നീ സ്ക്കൂളിലേക്ക് പൊയിക്കോ..!! അതും പറഞ്ഞു രവി അകത്തേക്ക് കയറി പോവുമ്പോൾ സച്ചി നിരാശയോടെ അവിടെ നിന്നു.. അന്ന് രാത്രി സങ്കടപ്പെട്ടു ഉറങ്ങിയ സച്ചിയെ തലോടി കൊണ്ട് രവി മുറിയിൽ അങ്ങനെ ഇരുന്നു പതിയെ എഴുന്നേറ്റു അവൻ്റെ ക്ലാസ് ഫോട്ടോയിലേക്ക് നോക്കുമ്പോൾ അയാളുടെ കാതുകളിൽ വാക്കുകൾ മെല്ലെ അലയടിച്ചു കൊണ്ടിരുന്നു.. "എനിക്ക് ഇഷ്ടമല്ല.. എന്നെ ഇനി ശല്ല്യം ചെയ്യരുത് ..എൻ്റെ മുന്നിൽ നിൽക്കരുത് എനിക്ക് തന്നെ കാണുന്നത് തന്നെ ഇഷ്ടമല്ല... അടുത്ത നിമിഷം ചെറു ചിരിയോടെ രവി ആ ഫോട്ടയിൽ വിരലോടിച്ചു മെല്ലെ പുറത്തേക്ക് ഇറങ്ങി... ഹരിത കുട്ടികൾക്ക് ക്ലാസ് എടുക്കുമ്പോഴാ പുറത്തെ കാൽപ്പെരുമാറ്റം അറിഞ്ഞത്. മെല്ലെ അവൾ ക്ലാസ് മുറിയുടെ വാതിൽക്കൽ ചെന്ന് പുറത്തേക്ക് നോക്കിയപ്പോൾ മുഖം തിരിഞ്ഞു നിൽക്കുന്ന ആളെ കണ്ടു..ഒരൽപ്പം മടിച്ചു നിന്ന് പതിയെ ചോദിച്ചു . "ആരാ..സച്ചിയുടെ അച്ഛൻ ആണോ..? രവിചന്ദ്രൻ പതിയെ തിരിഞ്ഞു നിന്ന് ഹരിതയുടെ കണ്ണുകളിലേക്ക് നോക്കി.. "അതെ എന്തിന് വരാൻ പറഞ്ഞു അവനെന്തെങ്കിലും പ്രശ്നം..? "ഇല്ല അവനൊരു പ്രശ്നം ഇല്ല ഹരിതയുടെ മുഖത്ത് ദേഷ്യം ഒരു നിമിഷം ഇരമ്പി കയറി.. "പ്രശ്നം അവൻ്റെ അച്ഛനായ നിങ്ങൾക്കാണ് കുട്ടികളെ ഇങ്ങനെ തല്ലുന്നത് ശരിയല്ല എന്തിനായിരുന്നു തല്ലിയത്.. "അവൻ പഠനത്തിൽ മോശം ആയത് കൊണ്ട് ..!! "അത് നിങ്ങൾ പറഞ്ഞാൽ മതിയോ..?? എൻ്റെ ക്ലാസിൽ ഒരുവിധം നന്നായി പഠിക്കുന്ന കുട്ടിയാണ് അവൻ !! പഠിത്തത്തിൽ മോശമാണെന്ന് അവൻ്റെ ക്ലാസ് ടീച്ചർറായ എനിക്ക് തോന്നിയിട്ടില്ല... " ഇനി ഇത് ആവർത്തിക്കരുത്... ഹരിതയുടെ മുഖഭാവം പതിയെ മാറി ചുണ്ടുകൾ വിതുമ്പിയപ്പോൾ അവളത് കടിച്ചു പിടിച്ചു ചുമരിനോട് ചാരി നിന്നു. " സോറി രവി.. ഞാൻ എന്തൊക്കെയോ പറഞ്ഞു ... '' അതെ ..അന്നും... !! രവി ഹരിതയുടെ വാക്കുകൾക്ക് ഇടയിൽ കയറി മെല്ലെ പറഞ്ഞു.. "ഉം .. അവളൊന്നു മൂളി... ഒരു സങ്കടം ഉള്ളിൽ ഉയർന്ന് പൊങ്ങുന്നതറിഞ്ഞു... അത് പുറത്ത് കാട്ടാതെ.. ഇടറിയ സ്വരത്തിൽ പതിയെ ചോദിച്ചു .. ''രവിക്ക് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടോ..!! "ഇല്ല...വീണ്ടും കണ്ടതിലും സംസാരിക്കാൻ കഴിഞ്ഞതിലും സന്തോഷം..!!.. ''എൻ്റെ സച്ചി നന്നായി പഠിക്കുന്നോ..?? "ഉം അവൻ നന്നായി പഠിക്കുന്നുണ്ട് രവി...!! പിന്നെയും എന്തൊക്കെ പറയാൻ കൊതിച്ചു പരസ്പരം മുഖത്തേക്ക് നോക്കി ഒരു നിമിഷം നിന്നു പിന്നെ ഒന്നും പറയാതെ രവി തിരിഞ്ഞു നടക്കുമ്പോൾ ഹരിത അയാളെ നോക്കികൊണ്ട് അവിടെ തന്നെ നിന്നു.. ഒരൽപ്പം നടന്നു രവി തിരിഞ്ഞു നോക്കുമ്പോൾ തൻ്റെ നോട്ടം ഏറ്റിട്ടാവണം ഹരിത മുഖം തിരിച്ചു ക്ലാസ്സിലേക്ക് കയറി നടന്നു തുടങ്ങിയിരുന്നു... ദിവസങ്ങൾക്ക് ശേഷം സച്ചിയുടെ പരീക്ഷ പേപ്പർ നോക്കുമ്പോൾ രവി ചോദിച്ചു.. "ഏതാട നിൻ്റെ ഹരിത ടീച്ചറുടെ വിഷയം.?? "ഇംഗ്ലീഷ് ആണ് അച്ഛാ...!! "ഓഹ് അതിൽ നീ ഫുൾ മാർക്ക് വാങ്ങിയിട്ടുണ്ടല്ലോ..?? "പിന്നല്ലെ എൻ്റെ ടീച്ചർക്ക് എന്നെ ഭയങ്കര ഇഷ്ടമാ .. എന്നോട് ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറുടെ മകനെ പോലെയാണെന്ന്..!! രവി അവനെ അടർത്തി മാറ്റി എഴുന്നേറ്റു ഇരുന്നു...കണ്ണിൽ ഓർമ്മകളുടെ വെളിച്ചം വീശി.. പണ്ട് യൂ പി സ്ക്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കെ മൂത്ര പുരയിലേക്ക് പോവുന്ന സമയം അറിയാതെ തൻെറ കാലു തട്ടി അവൾ ചെളിവെള്ളത്തിൽ വീണത്... ചിരിയോടെയും വെറുപ്പോടെയും നോക്കി നിൽക്കെ മുഖങ്ങൾക്ക് ഇടയിൽ നിന്ന് അന്നവൾ ശപിക്കുമ്പോലെ പല്ലുകൾ ഞെരിച്ചു ഉള്ളിലെന്തോ പിറുപിറുത്തു ഓടിയകലുമ്പോൾ.. അന്നു തൊട്ടു അവൾക്ക് എന്നോട് ദേഷ്യമായിരുന്നു.. അച്ഛാ.... അച്ഛാ എന്ത ആലോചിക്കണ് ഞാൻ ഒരു കാര്യം പറയട്ടെ ടീച്ചർ പറഞ്ഞത.. ഉം. .പറ... രവി ഓർമ്മയിൽ നിന്നും ഉണർന്നു ഒന്നു മൂളി... "ടീച്ചർ പറഞ്ഞു അച്ഛൻ ശരിക്കും ഗുണ്ടയായിരുന്നു എന്ന്.. സത്യമാണോ അച്ഛാ... "നിനക്ക് എന്ത തോന്നുന്നെ...?? "എൻ്റെ അച്ഛൻ ഒരു ഉണ്ടയാണെന്ന്...!! "പോടാ . അച്ഛൻ ശരിക്കും ഒരു ഗുണ്ടയാ .!! പണ്ട് അച്ഛനൊരാളെ കൊല്ലാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ശക്തമായി കറങ്ങുന്ന സൈക്കിളിൻ്റെ വീലുകൾക്ക് ഇടയിലൂടെ ആ ഒരാളെ പകയോടെ നോക്കിയിരുന്നിട്ടുണ്ട് .. എന്നിട്ട്...?? 'അങ്ങനെ നോക്കി നോക്കി ഇരുന്നു അച്ഛനാക്കാര്യം മറന്നു പോയി പിന്നീട് അച്ഛൻ വലുതായപ്പോൾ ആ കാര്യം ഇടയ്ക്കിടെ അച്ഛനെ വേദനിപ്പിക്കും.. "എന്തിന് അച്ഛാ..?? "ഏറെ ഇഷ്ടമുള്ളത് നഷ്ടമാവുന്നത് വലിയ വേദനയാടാ !! ആദ്യമൊക്കെ അതിനോട് വലിയ ദേഷ്യവും പകയുമൊക്കെ തോന്നും പിന്നീട് കാലം നമ്മളെ അതിനെ സ്നേഹിക്കാൻ കൂടെ പഠിപ്പിക്കും.....◾ രചന - മനു തൃശ്ശൂർ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
ജാനകി ഭയത്തോടെ അവർക്കരികിലേക്ക് ഇറങ്ങി വന്നു. എന്താ സർ.... ജാനകിയുടെ ശബ്ദം വിറച്ചിരുന്നു. നിങ്ങളുടെ മകനല്ലേ ഋഷി? അതെ. അവനെവിടെ, ഇങ്ങ് വിളിക്ക്.. ജാനകി അകത്തേക്ക് ചെന്നു. ലക്ഷ്മിക പേടിയോടെ ഹാളിൽ നിൽപ്പുണ്ടായിരുന്നു. അവനെവിടെ?ജാനകി അവളോട്‌ ചോദിച്ചു അവൾ പിന്നിലേക്ക് വിരൽ ചൂണ്ടി. അടുക്കള വാതിൽ തുറന്നാണ് കിടക്കുന്നത്.. ജാനകി പിൻവശത്തേക്ക് പോകാൻ നോക്കുമ്പോഴാണ് കിട്ടി സാറെ...അവൻ മതിൽ ചാടി രക്ഷപ്പെടാൻ നോക്കുവാരുന്നു എന്ന് ഉറക്കെ പറയുന്നത് കേട്ടത്. ലക്ഷ്മികയും, ജാനകിയും പെട്ടന്ന് ഉമ്മറത്തേക്ക് ചെന്നു. അവന്റെ ഷർട്ടിന്റെ കോളറിൽ കു ** ത്തിപ്പിടിച്ചിരിക്കുകയാണ് ഒരു പോലീസുകാരൻ. വിട് സാറെ ഞാൻ ഒന്നും ചെയ്തിട്ടില്ല..ഋഷി പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കിൽ ഞങ്ങൾ ഇവിടെ വരേണ്ട കാര്യമുണ്ടോടാ... നിന്റെ കൂട്ടാളികളെ പൊക്കി. അവരാ നിന്റെ പേര് പറഞ്ഞത്. സാറെ അവൻ എന്ത് തെറ്റ് ചെയ്തിട്ടാ? ജാനകി കണ്ണുനീരോടെ ചോദിച്ചു. മകൻ പെട്ടന്ന് കാശ്കാരൻ ആകാൻ നോക്കിയതാ. അവൻ ക****ഞ്ചാ***വ് സപ്ലൈ ചെയ്യുന്നു. അതും കുട്ടികൾക്ക്. അത് മാത്രമല്ല M*** D*** M*** A ഒക്കെ ഇവന്മാർക്ക് കിട്ടുന്നുണ്ട്. ഇവന്റെ കൂടെയുള്ള ഒരുത്തനെ ഇന്നലെ പൊക്കി. ഞാൻ ഒന്നും ചെയ്‌തിട്ടില്ല സാർ... അവൻ ശബ്ദമുയർത്തി. എന്റെ മകൻ തെറ്റൊന്നും ചെയ്യില്ല സർ. ജാനകി കരഞ്ഞു. ഇതാണ് നിങ്ങളുടെയൊക്കെ കുഴപ്പം. മക്കൾ എത്ര തെറ്റ് ചെയ്താലും ന്യായീകരിച്ചു കൊണ്ടിരിക്കും. ദേ... കണ്ടോ സാറെ,ഇവന്റെ പോക്കറ്റിൽ സാധനം ഉണ്ട്, ചെറിയൊരു പൊതി അവന്റെ പോക്കറ്റിൽ നിന്നും അവനെ പിടിച്ചിരിക്കുന്ന പോലീസുകാരൻ എടുത്തു. കണ്ടോ.. ഇവന്റെയൊക്കെ ധൈര്യം.വീട്ടിൽ വരെ ഇതൊക്കെ സൂക്ഷിക്കാൻ മാത്രം ധൈര്യമാ ഇവനൊക്കെ.. ഒരു പോലീസുകാരൻ അവന്റെ മോന്തക്കിട്ട് തട്ടി. നടക്കെടാ...അങ്ങോട്ട് അവർ അവനെ ഉന്തി തള്ളി പോലീസ് വാഹനത്തിനരുകിലേക്ക് നടത്തി. അവനെ കയറ്റിക്കൊണ്ടു പോകുന്നത് ജാനകിയും ലക്ഷ്മികയും കണ്ണീരോടെ നോക്കി നിന്നു. പോലീസ് വാഹനം , കടന്നു പോയതും, മതിലിനു മുകളിലൂടെ എത്തിനോക്കിയ അയൽവക്കക്കാർ മൂക്കത്തു വിരൽ വച്ചു. എന്നാലും ഇവനീ പണി കാണിച്ചല്ലോ, ഇവിടെ ആദ്യമായിട്ടാ പോലീസ് വരുന്നത്. പാവങ്ങൾ ആണെങ്കിലും മാന്യമായിട്ട് ജീവിക്കുന്നവരാ ഇവിടുള്ളവർ. ആ പേരും പോയി കിട്ടി.ഇനി എന്തായാലും പുറത്തിറങ്ങണമെങ്കിൽ കുറേ പിടിക്കും. അനുഭവിക്കട്ടെ ഇങ്ങനെയുള്ളതൊക്കെ അവരുടെ കുത്തുവാക്കുകൾക്ക് പ്രതികരിക്കാൻ നിൽക്കാതെ ജാനകിയും ലക്ഷ്മികയും അകത്തേക്ക് കയറി. എല്ലാ പ്രതീക്ഷയും അസ്തമിച്ചത് പോലെ നിർജീവമായ മുഖവുമായി, അങ്ങിങ്ങായി പതറിപ്പതറി നോക്കുന്ന ലക്ഷ്മികയുടെ നിൽപ്പ് കണ്ടപ്പോഴാണ് ജാനകിക്ക് ഏറെ വേദന തോന്നിയത്. അവളുടെ ജീവിതത്തിൽ അവൾ എടുത്ത ഏറ്റവും വലിയ തെറ്റായിരുന്നു തന്റെ മകന്റെ കൂടെ ഇറങ്ങി പോന്നു എന്നുള്ളത്. മോളെ... ജാനകി അലിവോടെ അവളുടെ തോളിൽ പിടിച്ചതും, അവൾ ആശ്രയം തേടുന്ന പിഞ്ചുകുഞ്ഞിനെപോലെ അവരുടെ മാറിലേക്ക് ചേർന്നു. ഇടറിപ്പൊട്ടി കരയുന്ന അവളുടെ ചുമലിൽ തഴുകി ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ, സ്വയം എങ്ങനെ ആശ്വസിക്കണമെന്നറിയാതെ ജാനകി ഉരുകുകയായിരുന്നു. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. അതിനും മാത്രം ലോകപരിചയമോ, വിദ്യാഭാസമോ, പണമോ, സ്വാധീനമോ ഒന്നും തനിക്കില്ല. ഈ സംഭവത്തോടെ കോളനിയിലെ ജനങ്ങൾ തങ്ങളെ ഒറ്റപ്പെടുത്തിക്കളഞ്ഞു. മോളെ, ഇങ്ങനെ കരഞ്ഞു കൊണ്ടിരുന്നിട്ട് എന്താ കാര്യം. ഇനിയെങ്കിലും ഇവിടുന്ന് രക്ഷപ്പെട്ടു പൊയ്ക്കൂടേ നിനക്ക്? എങ്ങോട്ടാ അമ്മേ ഞാൻ പോകേണ്ടത്? മോളുടെ വീട്ടിലേക്കു പൊയ്ക്കോ. അമ്മ കൊണ്ടാക്കാം മോളെ. എന്റെ മകന്റെ കൂടെ ജീവിച്ചു നശിപ്പിക്കാൻ ഉള്ളതല്ല നിന്റെ ജീവിതം. എത്രയായാലും സ്വന്തം മകളെ ഉപേക്ഷിക്കാൻ ആരും തയ്യാറാവില്ല. മോൾ ചെന്നാൽ ഇരുകൈയും നീട്ടി അവർ മോളെ സ്വീകരിക്കും. ലക്ഷ്മിക ജാനകിയുടെ മുഖത്തേക്ക് നോക്കി. എനിക്ക് അവിടുത്തേക്കാൾ സുരക്ഷ ഇവിടെയാണമ്മേ.. അതെന്താ? ലക്ഷ്മിക തല കുനിച്ചു. എന്താ മോളെ, മോൾക്ക്‌ അച്ഛനും അമ്മയും ഇല്ലേ? ഉണ്ട്. പിന്നെന്താ കുഴപ്പം ? പോകാനുള്ള പേടി ആണെങ്കിൽ അമ്മ കൊണ്ടുചെന്ന് വിട്ടോളാം. അമ്മ പറഞ്ഞോളാം അവരോട് കാര്യങ്ങളൊക്കെ.. അമ്മേ... ലക്ഷ്മിക ജാനകിയുടെ കൈയിൽ പിടിച്ചു. സ്വന്തം പിതാവ് മാനം കളയാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയുടെ വേദന അമ്മയ്ക്കറിയോ? മോളെ... ഞെട്ടലോടെ ജാനകി അവളെ നോക്കി. രക്ഷപ്പെട്ടു പൊയ്ക്കോളാൻ എന്റെ അമ്മയാണ് പറഞ്ഞത്. ഋഷി എന്നോട് സ്നേഹവും പറഞ്ഞ് കുറേ കാലമായി നടക്കുകയായിരുന്നു. ഞാൻ നോക്കിയപ്പോൾ ഋഷിയുടെ കൂടെ പോരുന്നതാണ് നല്ലത് എന്ന് തോന്നി. മനസമാധാനത്തോടെ ഒന്നുറങ്ങുകയെങ്കിലും ചെയ്യാമല്ലോ. ജാനകി അവളെ പൊതിഞ്ഞു പിടിച്ചു. സാരമില്ല മോൾ ഇവിടെ നിന്നോ. അമ്മേ...ഋഷിയെ അവർ എന്തെങ്കിലും ചെയ്യുമോ? അറിയില്ല മോളെ. ഞാൻ എന്തായാലും ജോലി ചെയ്യുന്ന വീട്ടിലെ സാറിനെ ഒന്ന് കണ്ടിട്ട് വരാം, അദ്ദേഹം സഹായിക്കുമായിരിക്കും. ഉം... ജാനകി ഡ്രസ്സ്‌ മാറ്റി ജോലി ചെയ്യുന്ന വീട്ടിലേക്കു ചെന്നു. ഇതിനകം അവർ കാര്യങ്ങൾ അറിഞ്ഞിരുന്നു. ആഹ്...ജാനകി മകനെ പോലീസ് പിടിച്ചു അല്ലേ, അതെ. ജാനകി തല കുനിച്ചു. സാറിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ജാനകിക്ക് ഇതിനെക്കുറിച്ച് അറിയാൻ മേലാഞ്ഞിട്ടാ..ഇത്തരം കേസിൽ നമുക്ക് ഇടപെടാൻ പറ്റില്ല. കുറ്റം ചെയ്തിട്ടല്ലേ കുറച്ച് നാൾ അകത്തു കിടക്കട്ടെ, പുതിയ തലമുറയെ വഴിതെറ്റിക്കാൻ നടക്കുന്ന ഇവനൊക്കെ പുറത്ത് വരാതെ ഇരിക്കുന്നതാ നല്ലത് പെറ്റ വയറല്ലേ സാറെ ഉപേക്ഷിക്കാൻ വയ്യ. ജാനകിയുടെ ശബ്ദം ഇടറി. ജാനകി..... എന്ത് ചെയ്തിട്ടും കാര്യമില്ല. കുറച്ച് കാലം അകത്തു കിടക്കേണ്ടി വരും.ഇങ്ങനെ അവൻ നന്നാവുന്നെങ്കിൽ നന്നാവട്ടെ.. ഇവനൊക്കെ പുറത്ത് വന്നാൽ മറ്റ് പിള്ളേരും കൂടെ നശിക്കും. ഇന്ന് വേണമെങ്കിൽ ജാനകി വീട്ടിലേക്ക് പൊയ്ക്കോ, നാളെ വന്നാൽ മതി. ജാനകിയുടെ മാനസികാവസ്ഥ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ജാനകി തലകുലുക്കി.. വീട്ടിൽ തിരിച്ചെത്തുമ്പോൾ ജാനകി കണ്ടു, വഴിക്കണ്ണുമായി നോക്കി ഇരിക്കുന്ന ലക്ഷ്മികയെ.. അവളോട്‌ എന്താണ് പറയുക? ജാനകിയോട് ലക്ഷ്മിക പക്ഷെ ഒന്നും ചോദിച്ചില്ല. അവൾക്ക് ജാനകിയുടെ മുഖം കണ്ടപ്പോൾ കാര്യങ്ങൾ മനസ്സിലായിരുന്നു. ദിവസങ്ങൾ ഓരോന്നായി കടന്നു പോയി. ഒരു ദിവസം ജാനകിയുടെ അരികിലേക്ക് ലക്ഷ്മിക ചെന്നു. അമ്മേ... എന്താ കുട്ടീ... ഞാൻ എന്തെങ്കിലും ജോലി അന്വേഷിക്കട്ടെ അമ്മേ? അതാണ് നല്ലത്. ഇക്കാലത്ത് എന്ത് ജോലിയും ചെയ്യാൻ കുട്ടികൾ തയ്യാറാണ്.അതാണ് നല്ലതും. നമ്മുടെ ആവശ്യങ്ങൾക്ക് ആരുടേയും മുൻപിൽ കൈ നീട്ടേണ്ടി വരില്ലല്ലോ. മോൾ എത്ര വരെ പഠിച്ചു? ഡിഗ്രി സെക്കന്റ്‌ ഇയർ പഠിച്ചോണ്ട് ഇരിക്കുകയായിരുന്നു. ഓഹോ... എന്നാൽ ബാക്കി പഠിക്കാൻ നോക്കിക്കൂടെ? ഇതിപ്പോ രണ്ട് മാസം പോകാൻ പറ്റിയില്ലല്ലോ അമ്മേ, മാത്രമല്ലഫീസ് കൊടുക്കണ്ടേ... എനിക്കിപ്പോ ഒരു ജോലിയാണമ്മേ ആവശ്യം. മോളെ... പഠിത്തം പൂർത്തിയാക്കിയാൽ നല്ല ജോലി കിട്ടില്ലേ.. അതൊന്നും വേണ്ടമ്മേ... എനിക്കിപ്പോൾ ഒന്നിലും വലിയ പ്രതീക്ഷയൊന്നും ഇല്ല. ജാനകി ചിരിച്ചു. ഞാൻ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിട്ടാണോ ജീവിക്കുന്നത്. എനിക്ക് ആരാ ഉള്ളത്? ഒരു മകൻ ഉള്ളത് ജയിലിലും. അമ്മേ... ശരിക്കും ഋഷിയുടെ അച്ഛൻ എവിടെയാ..? ജാനകി പതർച്ചയോടെ അവളെ നോക്കി. അമ്മയെ വേദനിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല.അമ്മക്ക് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട. അന്ന് ഋഷി എന്തൊക്കെയോ വിളിച്ചു പറഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടിരുന്നു. അതാ ചോദിച്ചത്. ജാനകി എഴുന്നേറ്റു. ഋഷി നല്ല ഒരു മനുഷ്യന്റെ മകനാണ്.. അവന്റെ അച്ഛനെ പോലെ ഒരാളെ കണ്ടുമുട്ടിയതാണ് ഈ ജീവിതത്തിൽ ഞാൻ ചെയ്ത പുണ്യം. ലക്ഷ്മിക ആകാംഷയോടെ ബാക്കി കേൾക്കാൻ കാത്തിരുന്നു. 🍀🍀🍀🍀🍀 തുടരും. അഞ്ചു തങ്കച്ചൻ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
📝 ഞാൻ എഴുതിയ വരികൾ - mle@Juo @மட 3 Al-generated content mle@Juo @மட 3 Al-generated content - ShareChat
#😇 വിദ്യാരംഭം #📝 ഞാൻ എഴുതിയ വരികൾ #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #🙏🏻 പൂജവെയ്പ്പ് 📚
😇 വിദ്യാരംഭം - =492@ (=) @rrlnllonk @08pa 80 வரித வுஇமகூ் QlaaGdod கெமஸகம் =492@ (=) @rrlnllonk @08pa 80 வரித வுஇமகூ் QlaaGdod கெமஸகம் - ShareChat
വരാന്തയിൽ നിന്ന് പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ നെഞ്ചിൽ അമ്മയെ ഓർത്തു സങ്കടങ്ങളായിരുന്നു നിറയെ.. എന്നും ജോലിക്ക് പോയിട്ട് ചിരിയോടെ കയറി വരുന്ന അമ്മയുടെ കൈയിൽ എനിക്കായി കരുതിയ എന്തെങ്കിലും പലഹാരപൊതി ഉണ്ടാവും.. ഒരുപക്ഷെ ആ മുഖത്തെ ചിരി എന്നെ കാണുമ്പോഴൊ വഴിയിൽ വച്ച് ആരെയെങ്കിലും കണ്ടുമുട്ടുമ്പോഴും മാത്രം ആയിരിക്കും ആ മുഖത്ത് കാണാറുള്ളത്.. പക്ഷെ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അമ്മയുടെ മുഖത്ത് ആ ചിരിയുണ്ടാവില്ല .. പകരം ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിലെന്നപ്പോലെ മനസ്സ് മുഴുവൻ ശൂന്യമാക്ക പെട്ടവളെ പോലെ ശാന്തമായിരിക്കും .. അതെല്ലാം ഓർത്തു വരാന്തയിൽ അങ്ങനെ ഇരിക്കുമ്പോൾ പെട്ടെന്ന് ടീച്ചറുടെ വാക്കുകൾ മനസ്സിൽ വന്നു... "മീറ്റിംങിൽ രക്ഷിതാക്കൾ വന്നില്ലെങ്കിൽ പരീക്ഷ പേപ്പർ തരില്ലെന്നും പ്രോഗ്രസ് കാർഡിൽ ഒപ്പിടാതെ പിന്നെ ക്ലാസിൽ കയറ്റില്ലെന്നും ആയിരുന്നു.. മുൻപ് ഒരിക്കലും ഒരു ക്ലാസിലേയും മീറ്റിങിന് അമ്മ വന്നിട്ടേ ഇല്ല .. വീട്ടിലെ കഷ്ടപ്പാടുകൾക്ക് ഇടയിൽ നിന്നും പകൽ അന്ത്യോളം ഉള്ള ജോലിക്ക് ഇടയിൽ അമ്മക്കത് ഒരു ബുദ്ധിമുട്ടുള്ള കാര്യം ആണെന്ന് മനസിലാക്കിയാണ് !! അമ്മ വരേണ്ട എന്നും ഞാൻ ആഗ്രഹിച്ചിരുന്നത്.. ഒരുദിവസം ജോലിക്ക് പോയില്ലേ വീട്ടിലെ കാര്യങ്ങൾ മുടങ്ങും !! എന്നും ജോലി ചെയാതാൽ മാത്രം വീട്ടിലേക്ക് എന്തെങ്കിലും ഒക്കെ ആവുള്ളുന്ന് അമ്മ പലപ്പോഴയ് പറയുന്നു കേട്ടിട്ടുണ്ട്.. അതുകൊണ്ട് സ്ക്കൂളിലേക്ക് രക്ഷിതാക്കൾ ചെല്ലേണ്ട ദിവസങ്ങൾ ഒന്നും അമ്മ അറിയാറില്ല കാരണം മീറ്റിങിന് വന്നാൽ വന്നാൽ അമ്മയ്ക്ക് അന്നൊരു ദിവസം ജോലിക്ക് പോവാൻ കഴിഞ്ഞില്ലെങ്കിലൊ എന്നൊരു തോന്നൽ.. അതിനാൽ ഒരിക്കൽ പോലും അമ്മയോട് സ്ക്കൂളിൽ മിറ്റീംങ് ഉണ്ടെന്ന് പറഞ്ഞിട്ടില്ല.. പക്ഷെ അഞ്ചാം ക്ലാസിലെ ബിന്ദു ടീച്ചറുടെ ഉറച്ച വാക്കുകൾക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു.. അതെല്ലാം ആലോചിച്ചു ഇരിക്കുമ്പോഴ. വരാന്തയുടെ അങ്ങേ തലക്ക് ആരോ കയറി വരുന്നത് കണ്ണിലെ നനവിലൂടെ കണ്ടത്.. കണ്ണിൽ പതിയെ ആ രൂപം വെക്തമായപ്പോൾ മനസ്സിൽ പറഞ്ഞു.. "അമ്മ.. അമ്മയ്ക്ക് എൻ്റെ ക്ലാസ് ഏതാന്ന് അറിയാത്തത് കൊണ്ടാവാം.. അമ്മ ഒരോ ക്ലാസ്സിൻ്റെ വാതിൽ മുകളിലേക്ക് നോക്കി കൊണ്ട് ഭയത്തോടെ വരാന്തയിലൂടെ നടന്നു വരുന്നത്,അമ്മയെ നോക്കി ഞാൻ തെല്ലുറക്കെ വിളിച്ചു.. ''അമ്മേ . എൻറെ ശബ്ദം കേട്ടതും അമ്മയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.നിറഞ്ഞ ചിരിയോടെ..മോനേ എന്ന് വിളിച്ചു കൊണ്ട്...എന്റെ അടുത്തേയ്ക്കു വരുമ്പോൾ അത് വരെ ആ മുഖത്തുണ്ടായ ആശങ്ക ആശ്വാസത്തിനു വഴി മാറിയിരുന്നു. ഞാൻ അമ്മയെ ആകെ ഒന്ന് നോക്കി.ധൃതിപ്പെട്ടുള്ള വരവിൽ സാരിയൊന്നു നേരെ ഉടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു . ഒപ്പം അമ്മ കിതക്കയും നന്നായി വിയർത്തു ഒലിക്കുകയും ചെയ്തിരുന്നു.. ചിരിച്ചു കൊണ്ട് ഒരൽപ്പം കിതപ്പിൽ എന്നെ നോക്കി എൻ്റെ തലമുടിയിൽ തലോടുമ്പോൾ സ്നേഹം കൊണ്ടാവും ആ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു.. ഞാൻ മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു.. " ഞാൻ അമ്മ വരില്ലെന്ന കരുതി അമ്മയ്ക്ക് ഇന്ന് പണിയില്ലേ .?? അമ്മ വല്ലതും കഴിച്ചോ .. ഉണ്ടെടാ കണ്ടത്തിൽ ഞാറ് പറിക്കലാ.നീ മിറ്റീംങ് വരണം പറഞ്ഞു കൊണ്ട് അമ്മ വീട്ടിൽ നിന്നും സാരി ഒക്കെ എടുത്തിട്ട പണിക്ക് ഇറങ്ങിയെ.. ഇങ്ങോട്ട് വരുമ്പോൾ റംലാത്തയുടെ വീട്ടിൽ നിന്നും വസ്ത്രം മാറി ഉടുത്തു.. പിന്നെ അമ്മ കഞ്ഞി കുടിച്ചിട്ടാ വന്നെ എൻ്റെ മോൻ കഴിച്ചില്ലെ..? അമ്മയുടെ സന്തോഷം നോക്കി കഴിച്ചെന്ന് പറഞ്ഞു ഞാനമ്മയുടെ കൈയിൽ പിടിച്ചു ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു ഒപ്പം ആ കൈവെള്ളയിൽ നല്ല ചൂടുണ്ടായിരുന്നു.. മെല്ലേ ക്ലാസിലെ മിറ്റീംങിന് ഇടയിൽ കയറി ഏറ്റവും അവസാനത്തെ ബഞ്ചിൽ എൻ്റെ അമ്മയുടെ കൂടെ ഞാനും ഇരിന്നു .. മറ്റു കുട്ടികളും അവരുടെ രക്ഷിതാക്കളും ടീച്ചറുടെ വാക്കുകൾ ശ്രദ്ധിക്കുമ്പോൾ അന്നെവരെ അനുഭവിച്ച ക്ലാസ് അനുഭവത്തിൽ നിന്നും വല്ലാത്തൊരു അനുഭൂതി ആയിരുന്നു അമ്മയ്ക്ക് ഒപ്പം ഇരിക്കുമ്പോഴുള്ള നിമിഷമോർത്ത്.... ഒടുവിൽ മിറ്റീംങ് കഴിഞ്ഞു എല്ലാവരുടെയും പഠിപ്പും വിവരവും ടീച്ചർ പറയുമ്പോൾ ഞാനും എൻ്റെ അമ്മയും ടീച്ചർക്ക് മുന്നിലെ അവസാനത്തെ സന്ദർശകർ ആയിരുന്നു.. പേപ്പറൊക്കെ നോക്കീട്ട് പ്രോഗ്രസ് കാർഡ് ഒപ്പിട്ടു കൊടുക്കുമ്പോൾ.. അമ്മയോട് ടീച്ചർ പറഞ്ഞു... അനന്തു നന്നായി പഠിക്കുന്നുണ്ട് നല്ല മാർക്ക് വാങ്ങിട്ട് ഉണ്ടെന്ന്.. ടീച്ചറുടെ നിറഞ്ഞ ചിരിയുടെ സന്തോഷത്തിന് ഇടയിൽ അമ്മയുടെ നോട്ടവും പുഞ്ചിരിയും എന്നെ ചേർത്ത് പിടിക്കലും ആയപ്പോൾ.. എൻ്റെ മനസ്സ് വിങ്ങി തുടങ്ങിരുന്നു.. ടീച്ചറോട് നന്ദി വാക്കുകൾ പറഞ്ഞു ക്ലാസിൽ നിന്നും അമ്മയ്ക്ക് ഒപ്പം പുറത്തേക്ക് കടക്കുമ്പോൾ വരാന്തയിൽ മുഴുവനും നിശബ്ദത നിറഞ്ഞ് ഞാനും അമ്മയും മാത്രമായി മറ്റാരും ഉണ്ടായിരുന്നില്ല.. മഴപെയ്യാൻ കറുത്ത് ഇരുണ്ടു നിന്ന ആകാശവും മഴയെ തഴുകാൻ അലയുന്ന കാറ്റും ആ വരാന്തയിലൂടെ ഒഴുകി ഒഴുകി പോവുന്നുണ്ടായിരുന്നു... അമ്മയുടെ വിറയൽ മാറിയ കരങ്ങളിൽ നിന്നും തണുത്തു പോയ എൻ്റെ മനസ്സിലേക്ക് അമ്മയുടെ ചൂട് പടരുന്നതിന് ഒപ്പം അമ്മയെന്നോട് ചോദിച്ചു.. നിനക്കെന്ത വാങ്ങേണ്ട് എന്ന്.. ആ ചോദ്യത്തിൽ എൻ്റെ മറുപടി ഒരുനിമിഷം ഉള്ളിനുള്ളിൽ സംശയം എന്നോണം മഴക്കാറ് പോലെ കനംവച്ചു.. എന്ത് പറയും എന്നൊരു സംശയം.. നിറയെ സങ്കടങ്ങൾക്ക് ഇടയിൽ നിറയെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ഒരിക്കൽ പോലും അമ്മയോട് പറഞ്ഞിട്ടില്ല.. പലവട്ടം അമ്മ എന്തൊക്കെ വേണ്ടെന്ന് ചോദിച്ചു ഉണ്ടെങ്കിൽ ഒന്നും വേണമെന്ന് പറഞ്ഞിട്ടില്ല.. ആരൊക്കെ കൊടുത്തു വിട്ട ബാഗും യൂണിഫോമും ഇട്ട് സ്ക്കൂളിൽ പോവുമ്പോൾ ഒക്കെ പുതു പുത്തനൊന്നും വേണമെന്ന് തോന്നീട്ടില്ല.. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ എന്നേക്കാൾ ആഗ്രഹം അമ്മയ്ക്ക് ഉണ്ടെന്ന് അറിഞ്ഞിട്ടും. കഷ്ടപ്പെടിന് ഇടയിലും അതോർത്ത് സങ്കട കൊണ്ട് " ഒന്നും വേണ്ടമ്മേന്നുള്ള ആ വാക്കുകൾ എന്നും എൻ്റെ ഉള്ളിൽ ഉറച്ചതായിരുന്നു.. വീണ്ടും അമ്മയുടെ ചോദ്യതിന് മുന്നിൽ മനസ്സിൽ സംശയം മുളപ്പൊട്ടി വീണിരിക്കുന്നു.. "എന്ത നീയൊന്നും പറഞ്ഞില്ലേന്ന് അമ്മയുടെ ചോദ്യം വീണ്ടും വന്നപ്പോൾ ഞാൻ മെല്ലെ പറഞ്ഞു.. അമ്മയ്ക്ക് കാശ് ഉണ്ടെങ്കിൽ മതി ഇല്ലെങ്കിൽ ഒന്നും വേണ്ടമ്മ ..! കാശുണ്ടെന്ന് അമ്മ പറഞ്ഞെങ്കിലും വേണ്ടെന്ന് ഞാൻ അമ്മയോട് പറഞ്ഞു .. അമ്മയുടെ കൈയ്യിൽ മുറുകെ പിടിച്ചു സ്ക്കുളിൻ്റെ ഗേറ്റ് കടന്നു നടന്നു നീങ്ങുമ്പോൾ മരുമഴ പെയ്യാനായ് ആകാശം നിറയെ മഴക്കാറ് ഉരുണ്ടു കൂടിയിരുന്നു.. എന്നിലെ ആഗ്രഹങ്ങളെ പോലെ ..◼️ രചന - മനു തൃശ്ശൂർ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
Part- 9 നീലിമ ഒന്നാലോചിച്ചതിന് ശേഷം ചോദിച്ചു. "സായിറാമോ... അതാരാ ഫിറോസേ" "അതൊരു ബുദ്ധിരാക്ഷസനാ നീലിമേ.. നീയൊന്ന് പോയിനോക്ക്. അപ്പൊ നിനക്ക് മനസ്സിലാവും ഇങ്ങനെയുള്ള മനുഷ്യരൊക്കെ ഈ ലോകത്തുണ്ടോ എന്ന്" "അയാൾ പോലീസല്ലെങ്കിൽ പിന്നെ എങ്ങനെയാ അന്വേഷണവും മറ്റും?" "നിനക്ക് നിന്റെ ആവശ്യം നടന്നാൽ പോരേ? മുത്തശ്ശന്റേയും മുത്തശ്ശിയുടേയും കാര്യത്തിൽ സത്യമറിയുക. അത് മതിയല്ലോ അല്ലേ? അതോ.." "വേണ്ടാ... എനിക്കെന്റെ കാര്യം നടന്നാൽ മതി. അല്ലാ.. ഞാൻ അയാൾക്ക് ഫോൺ ചെയ്ത് പറഞ്ഞാൽ പോരേ? അത്രയും ദൂരം ഞാനൊറ്റയ്ക്ക്... അല്ലെങ്കിൽ, നീ കൂടി വാ എന്റൊപ്പം" "ഏയ്.. നീ ഒറ്റയ്ക്ക് പോയാലേ കാര്യം നടക്കൂ.. മൂന്നാമതൊരാൾ ഇതിലുണ്ടെങ്കിൽ, പിന്നെ അയാൾ സമ്മതിക്കില്ല" "സത്യം പറഞ്ഞാൽ, ഇയാളാരാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല" "എസ്‌കെ എന്നാണ് ഇയാളെ അറിയപ്പെടുക. പണ്ടേതോ മിലിട്ടറിയിലോ മറ്റോ ആയിരുന്നെന്ന് തോന്നുന്നു. ഇയാളൊരു പ്രൈവറ്റ് ഡിറ്റക്റ്റീവ് പോലെ കുറെ കേസെല്ലാം തെളിയിച്ചിട്ടുള്ള ആളാ. എന്നാൽ ഇയാൾക്കൊരു അപകടമുണ്ടായതിന് ശേഷം, പിന്നെ ഒരു കേസും ഇയാൾ ഏറ്റെടുത്തിട്ടില്ല. കുറെയേറെ ആളുകൾ പല കേസുമായി വന്നെങ്കിലും അതൊന്നും ഏറ്റെടുക്കാൻ ഇയാളുടെ ഭാര്യ സമ്മതിച്ചില്ല. പോലീസും മന്ത്രിമാരും വരെ റെക്കമെന്റ് ചെയ്തിട്ടും ഒരു രക്ഷയുമില്ല. ഇനി കേസ് എടുക്കുന്നില്ലെന്നാണ് അയാൾ പറയുന്നത്" "അപ്പൊപ്പിന്നെ ഞാൻ പോയിട്ട് കാര്യമുണ്ടോ?" "അതാണ് ഇതിലെ ഹൈലൈറ്റ്.. നീയങ്ങനെ വെറുതെ പോയിട്ട് കാര്യമില്ല. അയാളുടെ വീക്ക് പോയിന്റിൽ പിടിച്ചായിരിക്കണം നീ സംസാരിച്ചു തുടങ്ങേണ്ടത്" "അതെങ്ങനെ?" "അയാൾക്കൊരു മകളുണ്ട്. ആമിയെന്നാണ് പേര്. നിന്നെപ്പോലെ അവളും ഒരു മെഡിക്കൽ ബയോ കെമിസ്ട്രി സ്റ്റുഡന്റാണ്" "അതിന്?" "മകളുമായി നല്ല അറ്റാച്ച്മെന്റുള്ള ആളെന്ന് മാത്രമല്ല, മകളുടെ പ്രായമുള്ളവരോടും വല്ലാത്ത സ്നേഹമാണ് അയാൾക്ക്. ആ പെൺകുട്ടി ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. അയാൾക്കിപ്പൊ മകളെ കാണാതെ നല്ല വിഷമമുണ്ടായിരിക്കും. ആ ഗ്യാപ്പിലേക്കാണ് നീ ഗോളടിക്കേണ്ടത്. അഥവാ, നീയൊരു മെഡിക്കൽ ബയോ കെമിസ്ട്രി സ്റ്റുഡന്റാണെന്ന് ആദ്യമേ അയാളെ ബോധ്യപ്പെടുത്തണം. എന്നിട്ട് നീ അയാളുടെ മകളുടെ സ്ഥാനത്തെന്ന പോലെ പെരുമാറണം. സാധാരണ ആളുകൾ വിളിക്കുന്നപോലെ സാറേ എന്നൊന്നും ഒഫീഷ്യലായി വിളിക്കരുത്. ചേട്ടാന്നോ അങ്കിളെന്നോ മറ്റോ കുറച്ച് സ്നേഹത്തിൽ വിളിക്കുക. അയാൾക്ക് നിന്നെ ഇഷ്ടമായാൽ, നിന്റെ സങ്കടത്തിൽ അയാളുടെ മനം അലിഞ്ഞാൽ പിന്നെ നീ രക്ഷപ്പെട്ടു. അങ്ങനെ വന്നാൽ, എന്റെ നീലിമേ.. നിന്റെ മുത്തശ്ശനെ ആരെങ്കിലും കൊന്നതാണെങ്കിൽ, ആ കൊലയാളി തൂങ്ങിച്ചാവുകയാണ് നല്ലത്. ആരെങ്കിലും നിന്റെ മുത്തശ്ശിയെ ഏഴാകാശങ്ങൾക്കപ്പുറം കൊണ്ടുപോയി ഒളിപ്പിച്ചു വച്ചിരിക്കുകയാണെങ്കിലും അയാൾ കണ്ടുപിടിച്ചു കൊണ്ടുവരും. അതിൽ നൂറ്റൊന്ന് ശതമാനം ഉറപ്പ്" "നിനക്കിയാളെ പരിചയമുണ്ടോ? അയാളുടെ എല്ലാ ഡീറ്റൈൽസും അറിയാമല്ലോ" "എനിക്ക് നല്ല പരിചയമുണ്ട്. ഞാനവരുടെ വീട്ടിൽ പോയിട്ടുമുണ്ട്. എന്റെ ഉമ്മാടെ ക്ലാസ്മേറ്റാണ് അയാളുടെ ഭാര്യ ജാനി. ഉമ്മയും ജാനി ആന്റിയും ഗുരുവായൂർ ആര്യഭട്ട കോളേജിൽ ഡിഗ്രിയ്ക്ക് പഠിച്ചിട്ടുണ്ട്. പിന്നേയ്.. എന്റെയോ ഉമ്മാടെയോ കാര്യമൊന്നും അവിടെ പറയരുത് ട്ടോ. ഞാനിയാളെ അങ്കിൾ എന്നാണ് വിളിക്കുന്നത്. എന്തെങ്കിലും ചെറിയ പാളിച്ച പറ്റിയാൽ, പിന്നെ ഞങ്ങൾ തമ്മിലുള്ള ആ അടുപ്പവും സ്നേഹവും ഇല്ലാതാവും. അത് മാത്രമല്ല, ഇക്കാര്യമെങ്ങാനും പുള്ളി അറിഞ്ഞാൽ, പിന്നെ നിന്റെ കാര്യം നടക്കില്ല ട്ടോ. സൊ.. കെയർഫുൾ. മറ്റൊന്നുകൂടി പറയാം.. ഇങ്ങനെയൊക്കെയാണെങ്കിലും നീയിതിൽ വലിയ പ്രതീക്ഷയൊന്നും വയ്‌ക്കേണ്ട. കാരണം, നീ ഉദ്ദേശിക്കുന്നതുപോലെ അത്ര ഈസിയായി അയാളെ കൺവിൻസ്‌ ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ ആദ്യം പറഞ്ഞത് ഓർമ്മയില്ലേ.. അയാളൊരു ബുദ്ധിരാക്ഷസനാ.." "ഞാനെന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ. നാളെ കോളേജ് ഇല്ലാത്തതല്ലേ. രാവിലെത്തന്നെ പോയി നോക്കാം" 💞💞💞 തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സായിറാം കൈലാഷിന്റെ വീട്. എസ്‌കെ എന്ന രണ്ടക്ഷരത്താൽ അറിയപ്പെടുന്ന ഇദ്ദേഹം ഒരു പോലീസുകാരനോ കുറ്റാന്വേഷകനോ അല്ല. അസാമാന്യമായ ബുദ്ധിശക്തിയും സൂക്ഷ്‌മമായ നിരീക്ഷണ പാടവവും കൈമുതലായുള്ള ഇദ്ദേഹത്തിന്റെ രീതികൾ പലപ്പോഴും ഷെർലക്ക് ഹോംസെന്ന കുറ്റാന്വേഷണ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ, പല സ്വകാര്യ വ്യക്തികളും തങ്ങളുടെ കെട്ടുപിണഞ്ഞു കിടക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇദ്ദേഹത്തെ സമീപിക്കുന്നു. പോലീസിന്റെ നല്ലൊരു സുഹൃത്തുകൂടിയായ എസ്‌കെ, ഒട്ടനവധി കേസുകളിൽ അവരെ സഹായിച്ചിട്ടുണ്ട്. കുഴഞ്ഞുമറിഞ്ഞ പല കേസുകളും എസ്കെയുടെ സഹായത്താലാണ് പോലീസ് വിജയിച്ചിട്ടുള്ളത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു എസ്‌കെ. പഠിക്കുന്ന കാലഘട്ടം മുതൽ, നിരീക്ഷണ സ്വഭാവം കാണിച്ചിരുന്ന ഇദ്ദേഹത്തിന് പോലീസാകാനായിരുന്നു ആഗ്രഹം. എന്നാൽ, ഇദ്ദേഹം എത്തിപ്പെട്ടത് ഭാരതത്തിന്റെ തീര സംരക്ഷണ സേനയിലാണ്. ജോലിയിൽ നിന്ന് സ്വമേധയാ വിരമിക്കലെടുത്തതിന് ശേഷം, ഇപ്പോൾ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം വിശ്രമജീവിതത്തിലാണ് ഇദ്ദേഹം. ഭാര്യ ജാനി എഴുത്തുകാരിയാണ്. ഇദ്ദേഹം അന്വേഷിച്ചു കണ്ടെത്തിയ പല കേസുകളും ജാനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി എസ്‌കെ, തികച്ചും വിശ്രമ ജീവിതമാണ് നയിക്കുന്നത്. ഔദ്യോഗികമായി ഏതെങ്കിലും കേസന്വേഷണങ്ങളിൽ ഏർപ്പെടുകയോ അത്തരം കാര്യങ്ങൾക്കായി പുറത്ത് പോവുകയോ ചെയ്യാറില്ല. വലിയൊരു അപകടംപറ്റി, മരണാസന്നനായി കിടന്നിരുന്ന അദ്ദേഹം ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെങ്കിലും പഴയതുപോലെയുള്ള കേസന്വേഷണം സ്വയം ഏറ്റെടുക്കുകയോ പോലീസിനെ കേസിൽ സഹായിക്കുകയോ ചെയ്യാറില്ല. മരണത്തിന്റെ വക്കിൽ നിന്നും രക്ഷപ്പെട്ടുവന്നതിനാൽ അദ്ദേഹത്തിന്റെ ഭാര്യ വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ നോക്കുന്നത്. കേസന്വേഷണത്തിനായി ആര് വന്നാലും യാതൊരു ദയയും കാണിക്കാതെ അവരെ തിരിച്ചയക്കുമായിരുന്നു. അതിനാൽതന്നെ കുറച്ച് നാളുകളായി അത്തരത്തിലുള്ള കാര്യങ്ങൾക്കായി ഒരാളും എസ്കെയുടെ വീട്ടിലേക്ക് വരാറില്ല. കേസന്വേഷണത്തിനുള്ള സഹായത്തിനായി ആ വീട്ടിലെത്തുന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റ് ആൾക്കാരുമൊന്നും ഇപ്പോൾ അവിടെക്ക് തീരെ വരാറില്ല. എസ്കെയുടെ ഉറ്റ സുഹൃത്തായ ഇൻസ്‌പെക്ടർ വഹാബ് മാത്രം ചില സമയങ്ങളിൽ അങ്ങോട്ട് വരും. അതും കേവലമായ സൗഹൃദ സന്ദർശനത്തിനുവേണ്ടി മാത്രം. ഒത്തിരി ഉദ്യോഗസ്ഥർ, വഹാബ് മുഖാന്തിരം പല കേസുകളും എസ്കെയുടെ ശ്രദ്ധയിലെത്തിക്കാനായി ശ്രമിച്ചിരുന്നു. എന്നാൽ വഹാബ് അതൊന്നും കേൾക്കാൻ തയ്യാറായില്ല. ഒരു കാരണവശാലും, കേസുമായി ബന്ധപ്പെട്ട സഹായം തേടലൊന്നും താൻ എസ്‌കെയോട് പറയില്ലെന്ന് വഹാബ് അവരോടെല്ലാം തറപ്പിച്ചു പറഞ്ഞു. സങ്കീർണ്ണമായ ചില കേസുകളിൽപെട്ട് വഹാബ് സ്വയം ഉഴലുമ്പോഴും, തന്റെ പ്രിയ സുഹൃത്തിന്റെ സഹായം തേടാൻ അയാൾ തയ്യാറായില്ല. എന്തുവന്നാലും ഒരു കേസിന്റെ കാര്യവും എസ്‌കെയോട് പറയില്ലെന്ന് വഹാബ് ജാനിയ്ക്ക് വാക്ക് നൽകുകയും ചെയ്തിട്ടുണ്ട്. (പുതിയ വായനക്കാർക്കും എസ്‌കെയെ പരിചയമില്ലാത്തവർക്കുമായാണ് മുകളിലെ വിവരണങ്ങൾ ചേർത്തത്. എസ്കെയുടെ കഥകൾ വായിച്ചിട്ടുള്ളവർക്ക് ഇത് അരോചകമായി തോന്നാം. സദയം ക്ഷമിക്കുക - കഥാകൃത്ത്) 💞💞💞 ധിഷണാവിലാസം.. എസ്‌കെ എന്ന സായിറാം കൈലാഷിന്റെ ഭവനം. വീടിന്റെ തിണ്ണയിൽ കാൽ നീട്ടി ഇരിക്കുകയാണ് അദ്ദേഹം. അപ്പോഴാണ് ഗേറ്റ് കടന്നുകൊണ്ട് നീലിമ അവിടെക്കെത്തിയത്. "മോളേതാ..?" അവളെ കണ്ടതും തല ചരിച്ചുകൊണ്ട് എസ്‌കെ ചോദിച്ചു. അതിനുത്തരം പറയാതെ, അവളോടി എസ്കെയുടെ അടുത്തെത്തി, ആ കാലിൽ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു. "അയ്യോ! ഇതെന്തുപറ്റി? മോളെന്തിനാ കരയുന്നത്?" നീലിമയെ പിടിച്ച്, തിണ്ണയിൽ ഇരുത്തിക്കൊണ്ട് എസ്‌കെ ചോദിച്ചു. "അങ്കിൾ..." അവൾ എസ്കെയുടെ മുഖത്തുനോക്കി കരഞ്ഞു. "മോൾക്കെന്താ പറ്റിയേ? ആരെങ്കിലും ഉപദ്രവിച്ചോ?" ഗേറ്റിനരികിലേക്കും വഴിയിലേക്കുമൊക്കെ നോക്കിക്കൊണ്ട് എസ്‌കെ ചോദിച്ചു. എന്നാൽ അവൾ കരച്ചിൽ നിർത്തിയില്ല. അപ്പോൾ എസ്‌കെ അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു. "നോക്കൂ.. മോൾ ഭയക്കേണ്ട.. മോളെ ആരും ഉപദ്രവിക്കില്ല" "അങ്കിൾ എന്റെ കൂടെയുണ്ടാവുമോ? എന്നെ സ്വന്തം മോളെപ്പോലെ കണ്ടൂടെ?" "അതിനെനിക്ക് മകളില്ലല്ലോ" "ഇല്ലേ?" അവളുടെ മുഖം വിവർണ്ണമായി. അപ്പോൾ എസ്‌കെ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഞാൻ തമാശ പറഞ്ഞതാ. എനിക്കൊരു മോളുണ്ട്. മെഡിക്കൽ ബയോ കെമിസ്ട്രിക്കാ അവൾ പഠിക്കുന്നത്" സ്വൽപ്പം വേഗത്തിലാണ് എസ്‌കെ അത് പറഞ്ഞത്. അതുകേട്ടപ്പോൾ നീലിമയ്ക്ക് സന്തോഷമായി. അവൾ പറഞ്ഞു. "ഞാനും മെഡിക്കൽ ബയോ കെമിസ്ട്രി സ്റ്റുഡന്റാ" "അപ്പൊ എന്റെ മോളുടെ അതേ പ്രായമാണല്ലോ" "എന്നാലാ മോളെപ്പോലെ എന്നെ കണ്ടൂടെ?" "അവളെപ്പോലെത്തന്നെയാ ഞാൻ മോളെ കാണുന്നത്. ആദ്യം ഈ കണ്ണൊക്കെ ഒന്ന് തുടച്ചേ.. എന്നിട്ടെന്നോട് പറയ്, ആരാ മോളെ ഉപദ്രവിച്ചേ?" എസ്‌കെ തന്റെ ഫോണെടുത്ത് നമ്പർ നോക്കിത്തുടങ്ങി. അപ്പോൾ അവൾ ചോദിച്ചു. "അങ്കിൾ ആരെയാ വിളിക്കാൻ പോകുന്നേ?" "പോലീസിനെ" "വേണ്ട അങ്കിൾ.. എനിക്കിപ്പൊ പോലീസിനെയും വിശ്വാസമില്ല" "ഓഹോ.. അങ്ങനെയാണോ.. എന്നാൽ ഞാൻ വിളിക്കുന്നില്ല. മോൾ കാര്യങ്ങൾ പറയ്" "എന്റെ പേര് നീലിമ....... അവൾ കാര്യങ്ങൾ പറഞ്ഞുതുടങ്ങി. കിട്ടിയ ആ സന്ദർഭത്തിൽ, ഒരു ചെറിയ കാര്യംപോലും വിട്ടുകളയാതെതന്നെ എല്ലാം അവൾ എസ്‌കെയോട് വിശദീകരിച്ചു. എല്ലാം കേട്ടു കഴിഞ്ഞതിനുശേഷം എസ്‌കെ കുറച്ച് നേരം ആലോചിച്ചു. എന്നിട്ട് പറഞ്ഞു. "മോളേ.. ഞാനിപ്പൊ ഇങ്ങനെയുള്ള കേസുകളൊന്നും ഏറ്റെടുക്കാറില്ല. ഞാനൊരു കാര്യം ചെയ്യാം. പോലീസിൽ എന്റെയൊരു സുഹൃത്തുണ്ട്. നേരും നെറിയുമുള്ള ഒരു ഇൻസ്‌പെക്ടർ. മോൾ പേടിക്കുന്ന തരത്തിലുള്ള യാതൊരുവിധ നെഗറ്റീവുമില്ലാത്ത സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ. ഞാൻ അയാളോട് ഇക്കാര്യങ്ങളെല്ലാം പറയാം. ആ ഇൻസ്‌പെക്ടർ മോളെ വേണ്ടവിധത്തിൽ സഹായിക്കും" അപ്പോൾ അവൾ എസ്കെയുടെ കൈ പിടിച്ച് തന്റെ കവിളിൽ ചേർത്തുവച്ചുകൊണ്ട് പറഞ്ഞു. "എന്നെ സ്വന്തം മോളെപ്പോലെ കണ്ടൂടെ അങ്കിളിന്?" "ഇതെന്തിനാ കൂടെക്കൂടെ പറയുന്നത്? ഞാൻ അങ്ങനെത്തന്നെയല്ലേ കാണുന്നത്. മോളെന്റെ ആമിയെപ്പോലെതന്നെയാ.. സത്യം. പക്ഷേ, ഞാനിക്കാര്യത്തിൽ നിസ്സഹായനാണ്" അപ്പോൾ നീലിമയുടെ കുഞ്ഞു കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നത് എസ്‌കെ വേദനയോടെ കണ്ടു. അവളുടെ മുടിയിൽ തലോടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "കരയല്ലേ മോളെ.. നീയെനിക്ക് മകൾ തന്നെയാണ്" എന്നാൽ അവൾ കരച്ചിൽ നിർത്തിയില്ല. എസ്കെയുടെ മുഖത്ത് അപ്പോൾ പലതരം ഭാവങ്ങൾ മിന്നിമറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "മോളിപ്പൊ പൊക്കോ.. ഞാൻ വരാം.. മോളെ പ്രശ്‌നം ഞാൻ പരിഹരിച്ചു തരാം" "സത്യമാണോ അങ്കിളേ?" അവൾക്ക് വിശ്വസിക്കാനായില്ല. "ഞാനുറപ്പ് പറയുന്നു... മോളുടെ ഈ കണ്ണീരിന് കാരണമായിട്ടുള്ള വ്യക്തി, ഏത് പാതാളത്തിൽ പോയി ഒളിച്ചിരുന്നാലും, ഞാൻ കണ്ടെത്തുകതന്നെ ചെയ്യും" (തുടരും) സമീർ കലന്തൻ #🧟 പ്രേതകഥകൾ! #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
🧟 പ്രേതകഥകൾ! - PART 9 ~  Uladsy ஸரிம் கபாஸை் PART 9 ~  Uladsy ஸரிம் கபாஸை் - ShareChat
“ടിൻ്റു ഒന്നെണീക്ക്… നമുക്ക് വല്യമ്മയുടെ വീട്ടിൽ പോണം….” “അവിടെ മിക്സ്ചർ കഴിക്കാൻ തരുമോ വല്യമ്മ?” “എനിക്ക് അറിയില്ല…” “എന്നാൽ പോണ വഴിയിൽ എനിക്ക് മസാല ദോശ വാങ്ങി തരുമോ? എന്നാലെ ഞാൻ എണീക്കു….” “ശരി വാങ്ങി തരാം…” പുറപ്പെട്ട് കുറച്ചു ദൂരം എത്തിയപ്പോൾ…. “അയ്യോ…” എന്നൊരു അലർച്ച ടിൻ്റു… അവിടെയുള്ളവർ എല്ലാവരും അവരെ തന്നെ നോക്കി…. ഒരു ബ്രേക്കിംഗ് ന്യൂസ് കിട്ടാൻ പോകുന്നപോലെ…. “എന്താ പറ്റിയത് ടിൻ്റു…” “ധൃതിയിൽ ഞാൻ പൗഡറിടാൻ മറന്നു അമ്മേ…” ഈശ്വര ഭൂമി പിളർന്നെങ്കിൽ എന്നാശിച്ച് പോയി അമ്മ… അപ്പോ ഒരശരീരി കേട്ടു… “ഇത്രയും പെട്ടന്ന് വേണോ… ഇതുപോലെയുള്ള മനോഹരമായ ആചാരങ്ങൾ ഇനിയും കിടക്കുന്നു… ജീവിതത്തിന് ഒരു വൈബൊക്കെ വേണ്ടേ…” അപ്പോ ഈശ്വരനും അവൾടെ കൂടെയാണ്… കുറ്റം പറയാൻ പറ്റില്ല തൻ്റെ കുട്ടിക്കാലത്ത് തൻ്റെ കൂടെയായിരുന്നല്ലോ… അന്ന് തൻ്റെയമ്മ ഇങ്ങനെ പറഞ്ഞു പോയിട്ടുണ്ടാകും…. ചുറ്റും കൂടിയവർ ചിരിച്ച് പണ്ടാരമടങ്ങി തിർച്ചു പോയി…. പോണ വഴിയിൽ രണ്ടു മസാല ദോശയും കഴിച്ചു വയറു വീർപ്പിച്ചു ടിൻ്റു യാത്ര തുടർന്നു. വല്യമ്മയുടെ വീട്ടിൽ എത്തി. വല്യമ്മ സ്വീകരിച്ച്, കഴിക്കാനുള്ള പലഹാരങ്ങൾ നിരത്തി. നോക്കിയപ്പോൾ ടിൻ്റുവിൻെറ ഫേവ്റേറ്റ് മിക്സ്ചർ. ടിൻ്റുവിനു ആകെ സങ്കടം. മസാല ദോശ തിന്നിട്ടാണെങ്കിൽ ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടാണ്. ഇതെങ്ങിനെ കഴിക്കും. “എന്താ മുത്തെ കഴിക്കാത്തത്?” വല്യമ്മ ചോദിച്ചു… “അത് വല്യമ്മേ, വേണ്ടാന്നു പറഞ്ഞിട്ടും ഈ അച്ഛനും അമ്മയും നിർബന്ധിച്ച് മസാല ദോശ കഴിപ്പിച്ചു. വയറു നിറഞ്ഞു, എനിക്ക് കഴിക്കാൻ പറ്റില്ല…” “അത്രേ ഉള്ളൂ, വല്യമ്മ പൊതിഞ്ഞു തരാലോ…” അത് കേട്ടതും ടിൻറുവിൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി. ഇത് തരക്കേടില്ലാലോ. പിന്നെ മനോഹരമായ ആചാരം അതായിരുന്നു… എവിടെ പോയാലും കടലാസ്സിൽ ഇഷ്ടമുള്ള സാധനങ്ങൾ പൊതിഞ്ഞു കെട്ടി കൊണ്ടുവരും… ഇതൊരു സ്ഥിരം പരിപാടി ആയപ്പോൾ അമ്മ ഉപദേശിച്ചു “ടിൻ്റു വേറെ വീട്ടിൽ നിന്നും കടലാസ്സിൽ സാധനങ്ങൾ പൊതിഞ്ഞു കൊണ്ടു വരുന്നത് മോശമല്ലേ? അങ്ങിനെയൊന്നും ഇനി ചെയ്യരുത് ട്ടോ…” “അത് മോശമാ? എന്നാല്‍ ഇനി ഞാൻ അങ്ങിനെ ചെയ്യില്ല അമ്മേ…” അമ്മയ്ക്ക് സന്തോഷമായി. കുറച്ചു ദിവസം കഴിഞ്ഞ് ഒരു ബന്ധുവീട്ടിൽ പോയപ്പോൾ ദേ പിന്നെയും മിക്സ്ചർ. ടിൻ്റു അമ്മയുടെ അടുത്ത് സ്വകാര്യം പറഞ്ഞു “കടലാസ്സിൽ പൊതിഞ്ഞു കൊണ്ടുപോകുന്നത് മോശമാണല്ലേ?” "അതെ ടിൻ്റു." ടിൻ്റു മിക്സ്ചർ കഴിച്ചു, എന്നിട്ട് അച്ഛൻ്റെ ഹാൻഡ്കർച്ചിഫ് വാങ്ങി കൈ തുടച്ചു. അപ്പോഴാണ് ഐഡിയ കിട്ടിപോയത്… വേഗം ചെന്ന് ഹാൻഡ്കർച്ചിഫ് വിരിച്ച് മിക്സ്ചർ അതിൽ പൊതിഞ്ഞു, എന്നിട്ട് അച്ഛൻ്റെ അടുത്ത് ചെന്നു. "അച്ഛാ കടലാസ്സിൽ പൊതിഞ്ഞു കൊണ്ടുപോകുന്നത് മോശമല്ലേ അതുകൊണ്ട് ഞാൻ ഇതിൽ പൊതിഞ്ഞെടുത്തു…” NB: മുതിർന്നവർക്ക് വോട്ടവകാശം പോലെയാണ് കുട്ടികൾക്ക് രക്ഷിതാക്കളെ നാണം കെടുത്തുന്ന അവകാശം… കാലാകാലമായി അവരത് ഭംഗിയായി നിർവഹിച്ച് പോരുന്നു… രചന - Geetha Murali #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
ഭാര്യയുടെ അനിയൻ മൊബൈലിൽ എന്തോ ചീത്ത വീഡിയോ കാണുന്നത് അപ്രതീക്ഷിതമായി അൻവർ കാണാനിടയായി. ആ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടതും ദേഷ്യം കൊണ്ട് അൻവറിന്റെ രക്തം തിളച്ചു "ടാ..." തൊട്ട് പിറകിൽ നിന്നും അൻവറിന്റെ അലർച്ച കേട്ടതും വീഡിയോയിൽ നോക്കി ദൃതങ്കപുളകിതനായി നിന്നിരുന്ന അനിയൻ ഭയന്ന് വിറച്ചു. അവൻ മൊബൈൽ മറച്ചു പിടിച്ചു. അൻവർ അവന്റെ കയ്യിൽ നല്ലൊരു നുള്ള് കൊടുത്ത് കണ്ണുരുട്ടി "നീ എട്ടാം ക്ലാസ്സിൽ അല്ലേ എത്തിയൊള്ളൂ, അപ്പോഴേക്കും ആഷിക്ക് ബനായാ പാട്ടൊക്കെ കാണാൻ ആയോ...?" ഇതും പറഞ്ഞ് അനിയന്റെ ചെവിയിൽ പിടിച്ച് തിരിച്ചു. അനിയൻ വേദനകൊണ്ട് അലറി. അപ്പോഴാണ് ഭാര്യ സൽമ കുളി കഴിഞ്ഞ് വരുന്നത് "എന്താ ഇക്കാ, എന്തുപറ്റി...?" അൻവർ സൽ‍മയെ നോക്കി കണ്ണുരുട്ടി "നിന്റെ മൊബൈൽ എന്തിനാ ഇവന്റെ കയ്യിൽ കൊടുക്കുന്നത്...?" "എന്താ പറ്റിയേ ഇക്കാ...? ഞാൻ അവന് ഗെയിം കളിക്കാനാ മൊബൈൽ കൊടുത്തേ" "ഗെയിം... കോപ്പാണ്. ഇവനേ..., ആഷിക്ക് ബനായാഎന്ന റൊമാന്റിക് സോങ് കണ്ട് നിക്കാണ്. എന്നെ കണ്ടപ്പോൾ ഫോൺ മറച്ച് പിടിച്ചിരിക്കുന്നത് കണ്ടോ. മുട്ടേന്ന് വിരിഞ്ഞിട്ടില്ല, അപ്പോഴേക്കും ആഷിക്ക് ബനായാ" ഇത് കേട്ടപ്പോൾ നാണക്കേട് കൊണ്ട് തൊലി ഉരിയുന്ന പോലെ തോന്നി സൽമക്ക്. തന്റെ ഭർത്താവിന്റെ മുന്നിൽ ആകെ നാണം കെട്ടു എന്ന് അവൾ തിരിച്ചറിഞ്ഞു. അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച്ചയേ ആയുള്ളൂ. ഭാര്യ വീട്ടിൽ വിരുന്നിന് വന്നതാണ് അൻവർ. ഭയങ്കര മെച്ചൂരിറ്റിയാണ് അൻവറിന് എന്ന് ഭാര്യയുടെ വീട്ടുകാരും കുടുംബക്കാരും എപ്പോഴും പറയും. ആവശ്യത്തിനേ സംസാരിക്കൂ, എന്നാലോ പറയുന്ന ഓരോ വാക്കും അത്രക്കും പവർഫുള്ളും ആണ്. അങ്ങനെയുള്ള ആളുടെ മുന്നിൽ തന്റെ അനിയൻ ചീത്ത വീഡിയോ കണ്ടത് ഒരു തരത്തിലും ന്യായീകരിക്കാൻ സൽമ മുതിർന്നില്ല. അവൾ അനിയനെ പൊതിരേ തല്ലി. ശബ്ദം കേട്ട് സൽമയുടെ ഉപ്പയും ഉമ്മയും വന്നു. സൽമ ദേഷ്യം കൊണ്ട് വിറച്ചു, അൻവർ അവളെ തടഞ്ഞു "അയ്യേ, എന്താടോ ഇങ്ങനെ...? അവൻ കുട്ടിയല്ലേ. നമ്മളല്ലേ അവന് നല്ല ബുദ്ധി പറഞ്ഞ് കൊടുക്കേണ്ടത്" ഇതും പറഞ്ഞ് അൻവർ അവനെ ചേർത്ത് പിടിച്ചു "മോനൂ, ഇങ്ങനുള്ള വീഡിയോ ഒന്നും ഇനി എന്റെ പൊന്നു കാണരുത് ട്ടോ, നിന്റെയൊക്കെ പ്രായത്തിൽ ഞാനൊക്കെ പാടത്തും പറമ്പിലുമൊക്കെ കളിച്ച് നടക്കായിരുന്നു. അന്ന് മൊബൈൽ ഒന്നും ഇല്ലാലോ" ഒന്ന് നിറുത്തിയിട്ട് അൻവർ അവന്റെ കണ്ണിലേക്ക് നോക്കി "ജീവിതം എന്ന് പറയുന്നത് ദൃധഞ്ചല പഞ്ചല മരതകമായ ഗുൽമോഹർ പൂക്കളിന്റെ അടുത്തുള്ള വാക മരം പോലെയാണ്. അതുകൊണ്ട് ഇനിയുള്ള കാലം മോശമായി ഒന്നും ചിന്തിക്കാതെ നല്ലത് മാത്രം ചിന്തിക്കൂ പൊന്നേ" ഇതും പറഞ്ഞ് അൻവർ അനിയനന്റെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു. ഇത് കണ്ട് നിന്നിരുന്ന സൽമയുടെ ഉപ്പയും ഉമ്മയും നിറകണ്ണുകളോടെ ദൈവത്തിനോട് ആയിരം വട്ടം നന്ദി പറഞ്ഞു. ഇത്രയും മെച്ചൂരിറ്റിയുള്ള സൽസ്വഭാവിയായ ഒരു മരുമകനെ തങ്ങൾക്ക് തന്നല്ലോ എന്നോർത്ത് അവർ അഭിമാനം കൊണ്ടു. നിന്റെ ഭാഗ്യമാണ് മോളേ അൻവറിനെ ഭർത്താവായി കിട്ടിയത് എന്ന ഭാവത്തിൽ ഉമ്മ സൽ‍മയെ നോക്കി. "ഹോ!!! എന്തൊരു മെച്ചൂരിറ്റിയാ അൻവറിന്. എന്ത് മനോഹരമായിട്ടാ ആ കുട്ടിയെ അവൻ ഉപദേശിച്ച് നേർവഴിക്ക് ആക്കിയത്. റിയലി ഗ്രേറ്റ്‌" ഉപ്പയും ഉമ്മയും സൽമയും ഒരേ സമയം ഇങ്ങനെ മനസ്സിൽ ഓർത്തോണ്ട് നിൽക്കുമ്പോഴാണ് അടുക്കളയിൽ നിന്നും എന്തോ ഒരു ശബ്ദം കേട്ടത്. എല്ലാവരും കൂടെ അങ്ങോട്ട്‌ പോയിനോക്കി. അതൊരു പൂച്ച ചാടിയപ്പോൾ ചട്ടുകം നിലത്ത് വീണതിന്റെ ശബ്ദമായിരുന്നു. ചട്ടുകം കണ്ടപ്പോഴാണ് അൻവറിന് പെട്ടെന്നൊരു കാര്യം ഓർമ വന്നത്. അവൻ റൂമിലേക്ക് പോയി പോക്കറ്റിൽ നിന്നും ഒരു ഓയിൽമെന്റ് എടുത്ത് ബാത്‌റൂമിലേക്ക് പോയി കണ്ണാടിയുടെ മുന്നിൽ തിരിഞ്ഞ് നിന്നു... കല്യാണത്തിന് രണ്ട് ദിവസം മുന്നേ മുറി വൃത്തിയാക്കാൻ വേണ്ടി അൻവറിന്റെ മുറിയിൽ കയറിയ ഉമ്മ അവന്റെ ബെഡിനടിയിൽ നിന്നും കിട്ടിയ നാല് മുത്തുചിപ്പിയും എട്ട് ഫയറും ഒരു അയലത്തെ ചേട്ടത്തിയുടെ രസലീല എന്ന പുസ്തകവും കയ്യിൽ പിടിച്ച് അലറി "നാ#@₹& പോത്തിന്റെ അത്രേം വലിപ്പം ഉണ്ടായിട്ടും അവന്റെ ഒരു പുസ്തകം വായിക്കല്" ഇതും പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് ഓടി ചട്ടുകം ചൂടാക്കി അൻവറിന്റെ പിന്നാമ്പുറത്ത് വെച്ചതിലാണ് അവൻ ഇപ്പോൾ കണ്ണാടിയുടെ മുന്നിൽ തിരിഞ്ഞ് നിന്ന് അതി സൂക്ഷ്മതയോടെ ഓയിൽമെന്റ് തേച്ച് പിടിപ്പിക്കുന്നത്. മുറിവ് കുറച്ചൂടെ ഉണങ്ങാൻ ബാക്കിയുണ്ട്, രണ്ടാഴ്ച്ച ഓയിൽമെന്റ് തേക്കാനാ ഡോക്ടർ പറഞ്ഞിരിക്കുന്നത്... സിനാസ് അലി #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ
"പണ്ടത്തെ ഓണായിരുന്നു ഓണം. ഇപ്പഴത്തേത് കാറ്ററിങ്ങാരുടെ ഓണല്ലേ......" അടുക്കള ഭാഗത്തേക്ക് റിവേഴ്സെടുത്ത് പോകുന്ന കാറ്ററിംഗ് വണ്ടിയും നോക്കിയിരുന്ന് വല്ല്യമ്മാവൻ നെടുവീർപ്പിട്ടു. തിരുവോണമായിട്ട് രാവിലേ തന്നെ കുളിച്ച്, പുതിയ ഡ്രെസ്സും ഇട്ട് സ്വസ്ഥമായിട്ട് എല്ലാവരെയും ഭരിക്കാമെന്ന് കരുതിയാണ് തറവാട്ടിലേക്ക് എത്തിയത്. പക്ഷെ പണ്ടത്തെപ്പോലെ ആർക്കും, ഒട്ടും മൈൻഡ് ഇല്ല. ആദ്യം അടുക്കളയിൽ കയറി പെണ്ണുങ്ങളെ ചാടിക്കാമെന്ന് കരുതിയപ്പോൾ അവിടെ മൊത്തം ആണുങ്ങള്. ഓണമായിട്ട് പെണ്ണുങ്ങൾക്ക് അവധി കൊടുത്തുവത്രേ... "ദൈവമേ, തറവാട് മുച്ചൂടും മുടിയാൻ പോകുവാണല്ലോ...." എന്നാപ്പിന്നെ ആണുങ്ങളെ ഭരിക്കാമെന്ന് കരുതിയപ്പോൾ അവർ ദോശയും, ചായയും ഉണ്ടാക്കി, പാത്രവും കഴുകി വച്ച ശേഷം അടുക്കളയും പൂട്ടി സ്ഥലംവിട്ടു. അടുത്ത ലക്‌ഷ്യം കുട്ടികളായിരുന്നു. പക്ഷെ ആ പ്ലാൻ തുടക്കത്തിൽ തന്നെ ഫ്ലോപ്പായി. കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ പിറകെ ഈ വയസ്സാംകാലത്ത് തലങ്ങും, വിലങ്ങും ഓടിയിട്ടും മൂത്ത മരുമകന്റെ ഏറ്റവും ഇളയ മകളെ മാത്രമാണ് കയ്യിൽ കിട്ടിയത്. "മക്കള് ഇവിടെ നിന്നേ.... വല്യമ്മാവന് ഒരു ഓണപ്പാട്ട് പാടിത്തന്നേ..." "ഓക്കേ...." ആ കുഞ്ഞ് അകത്ത് പോയി ഒരു ബ്ലൂടൂത്ത് സ്പീക്കറുമായി വന്ന് 'ഓണം മൂഡ്' പാട്ടും വച്ച് ഡാൻസ് തുടങ്ങി. ഒരു വിധത്തിലാണ് അമ്മാവൻ ചെവിയും പൊത്തി അവിടന്ന് എസ്‌ക്കേപ്പായത്. അപ്പോഴും അപ്പുറത്തെ തോപ്പിൽ ഓണക്കളികൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ തന്റെ പ്രിയ പത്നി വസുധരയും നിന്ന് ആവേശത്തോടെ വടം വലിക്കുന്നത് കണ്ടതോടെ അമ്മാവന്റെ ദേഷ്യം ഇരട്ടിച്ചു. "അതേ.........." അമ്മാവന്റെ നീട്ടിയുള്ള വിളി കേട്ട് അമ്മായി അവിടന്ന് എത്തിനോക്കി. "ഉരുളി തേച്ച് വച്ചോ? പായസം ഉണ്ടാക്കണ്ടേ? എവിടെയാണ് അടുപ്പ് കൂട്ടുന്നത്?" "അതൊക്കെ ഞങ്ങള് വാങ്ങിയിട്ടുണ്ട്. നല്ലൊരു ഓണമായിട്ട് വീടിനകത്ത് തന്നെയിരിക്കാതെ ഇവിടെ വന്ന് കുട്ടികളുടെ കൂടെ കളിക്ക് മനുഷ്യനേ....." 'പായസം വാങ്ങിയെന്നോ? ന്റെ കൃഷ്ണാ.....' അമ്മായിയെ ഒന്ന് മാറ്റി നിർത്തി ചീത്തപറയാൻ തീരുമാനിച്ച അമ്മാവൻ നൈസായിട്ട് അവരെ അകത്തേക്ക് വിളിച്ചു. "അതേ ഒന്ന് വന്നേ. എനിക്കിത്തിരി ചൂടുവെള്ളം വേണം..." 'ചൂടുവെള്ളമൊക്കെ ഫ്‌ളാസ്‌ക്കിൽ എടുത്ത് വച്ചിട്ടുണ്ട്. എടുത്ത് കുടിച്ചോളൂ..." അമ്മായി വീണ്ടും വടംവലിക്കാൻ പോയി. അമ്മാവനാകട്ടെ അതിനേക്കാൾ ചൂടിൽ പുകയുന്ന തലയുമായി വന്ന് ഉമ്മറത്തെ കിഴവൻ കസേരയിൽ അമർന്നിരുന്നു. ഈ ഇരുപ്പ് മുതൽ ഉച്ചയൂണ് വരെയുള്ള സമയം കൊണ്ട് ഒട്ടനേകം അഗ്നിപർവ്വതങ്ങളാണ് ആ മനസ്സിൽ പൊട്ടിക്കൊണ്ടിരുന്നത്. ചുറ്റും ഓടിക്കളിക്കുന്ന കുട്ടികളെ കാണിക്കേണ്ടെന്ന് കരുതി മാത്രം അമ്മാവൻ അതെല്ലാം കടിച്ചുപിടിച്ച് ഇരുന്നു. എന്നാൽ സദ്യ വിളമ്പാൻ നേരത്ത് കലവറയിൽ നിന്ന് വലിയ പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ വന്ന കറിക്കൂട്ടങ്ങൾ കണ്ടതും വല്ല്യമ്മാവന്റെ കണ്ട്രോള് പോയി. "ഇതാണോ സദ്യ? നിനക്കൊക്കെ എന്താണ് വസുധരേ ഇവിടെ ജോലി? ഓണമായിട്ടെങ്കിലും ഈ ഹോട്ടൽ ഭക്ഷണം ഒഴിവാക്കി നമുക്കൊരുമിച്ച് ഉണ്ടാക്കി കഴിക്കായിരുന്നില്ലേ. അതല്ലേ ഈ തിരുവോണത്തിന്റെ ഒരു ഐശ്വര്യം." "ഹോട്ടൽ ഭക്ഷണമല്ല അച്ഛാ...." തൊട്ടപ്പുറത്തിരുന്ന മകൻ വിവേക് തിരുത്തി. "മണിയാശാന്റെ കാറ്ററിംഗാണ്. നിങ്ങളുടെ കല്യാണത്തിന് വരെ ഭക്ഷണമുണ്ടാക്കിയ കുടുംബല്ലേ... പിന്നെന്താ പ്രശ്നം?" "അങ്ങനല്ല മോനേ.... ഇതാണോ ഓണം? ഓണമെന്ന് പറഞ്ഞാൽ എല്ലാവരും ഒത്തുകൂടി കളികളും, വിശേഷങ്ങളും മാത്രമല്ല. നമ്മുടെ വീട്ടിലുള്ള എല്ലാവരും കൂടി നമ്മുടെ അടുക്കളയിൽ ഉണ്ടാക്കുന്ന സദ്യ കൂടെ ഉണ്ടാകുമ്പോഴാണ്.... അതല്ലേ ഓണം..." "ഠിമ്................." പെട്ടെന്ന് സിമ്പലടിച്ചത് പോലെ ഒരു സൗണ്ട് കേട്ടു. ചോറ് മൂടുന്ന കലത്തിന്റെ മൂടിയെടുത്ത് അമ്മായി ദേഷ്യത്തിൽ താഴേക്ക് എറിഞ്ഞതാണ്. എന്നിട്ട് ഫുൾസ്‌പീഡിൽ അമ്മാവന്റെ അടുക്കലേക്ക് പറന്നുവന്നു. "അതേ.... ഈ 'എല്ലാവരും' എന്ന് പറയുന്നതെന്താണെന്ന് മനസ്സിലായില്ല. കുറച്ച് നേരം വന്നിരുന്ന് കഷ്ണങ്ങൾ അരിയുന്നതും, തേങ്ങ ചിരകുന്നതും മാത്രമല്ല പാചകം. പത്തിരുപത് പേർക്കുള്ള സദ്യ ആകണമെങ്കിലേ രാവിലെ അടുക്കളയിൽ കയറിയാൽപ്പോരാ, അതിന്റെ പണികൾ തലേന്നേ തുടങ്ങണം. എന്നാലേ നേരത്ത് ഇലയിടുമ്പോ കഴിക്കാനുണ്ടാകൂ. പിന്നെ അതൊക്കെ എടുത്ത് വയ്ക്കണം, വിളമ്പണം, പാത്രങ്ങള് കഴുകണം, വൃത്തിയാക്കണം. ഇതൊക്കെ കഴിഞ്ഞിട്ട് ഞങ്ങൾക്ക് ആഘോഷിക്കാൻ സമയം കിട്ടില്ലെന്നത് പോട്ടെ, ഒന്ന് വിശ്രമിക്കാനുള്ള സമയം കിട്ടുമോ? അതിന്റെയിടയില് തട്ടുമ്പുറത്തുള്ള ഉരുളി ഉരുട്ടിയിറക്കി, അത് പുളിയിട്ട് പിടിച്ച് തേച്ചിട്ട് അടുപ്പത്ത് പായസം വയ്ക്കണം പോലും... നിങ്ങൾക്ക് വേണമെങ്കിൽ കഴിച്ചാൽ മതി.... ആരും നിർബന്ധിക്കുന്നില്ലല്ലോ...." എഴുന്നേൽക്കാൻ തുടങ്ങിയതാണ്. മൂത്ത മരുമകൻ ജയദേവൻ വന്ന് പിടിച്ചിരുത്തി. "അമ്മാവാ ഈ തിരുവോണത്തിന് നമ്മൾ മാത്രം ആഘോഷിച്ചാൽ മതിയോ? അവർക്കും വേണ്ടേ ആഘോഷങ്ങളും, സന്തോഷങ്ങളുമെല്ലാം. അതുകൊണ്ടാണ് ഇങ്ങനെ തീരുമാനിച്ചത്. അമ്മാവൻ പിണങ്ങാതെ ഭക്ഷണം കഴിച്ചേ. ദേ, കുട്ടികളൊക്കെ വിശന്നിരിക്കുന്നത് കണ്ടില്ലേ. അമ്മാവൻ കഴിക്കാതെ ഇവിടാരും കഴിക്കില്ല.." വേറെ വഴിയില്ലെന്ന് മനസ്സിലാക്കിയ അമ്മാവൻ അവിടെത്തന്നെ കുത്തിയിരുന്നു. അങ്ങിനെ എല്ലാവരും വളരെ സന്തോഷത്തോടെ തന്നെ ഓണമുണ്ടു. അവസാനം പായസം വിളമ്പിയപ്പോൾ ഷുഗർ ഉള്ളതുകൊണ്ട് അമ്മാവന് മാത്രം കൊടുത്തില്ല. പക്ഷെ എല്ലാവരും ഇലയെടുത്ത് പുറത്തേക്ക് പോയ തക്കം നോക്കി, അമ്മായി ഒരു കുഞ്ഞ് ഗ്ലാസിൽ കുറച്ച് പാലടയുമായി വന്ന് അടുത്തിരുന്നു. "ഇതെന്താപ്പോ ഇങ്ങനെ?" ആകെ ചമ്മി കൺഫ്യൂഷനിൽ ഇരുന്ന അമ്മാവൻ ചോദിച്ചു. "നിങ്ങള് കുടിച്ച് നോക്ക്!!!" അത് കുടിച്ചതും അമ്മാവന്റെ കണ്ണ് തള്ളിപ്പോയി. വർഷങ്ങൾക്ക് മുൻപ് കല്യാണത്തിന് കുടിച്ച പായസത്തിന്റെ അതേ രുചി. "ഇപ്പൊ ഓണം എങ്ങനുണ്ട്?" ഒട്ടും ആലോചിക്കാതെ അമ്മാവൻ മറുപടി കൊടുത്തു. "ഈ ഓണം കെങ്കേമം!!!" PS: ഒരുപാട് ഓണം ഓർമ്മകളുടെ പുനരാവിഷ്കരണത്തിനൊപ്പം അടുക്കളയിൽ പുകഞ്ഞ് തീർന്ന ആഘോഷങ്ങൾക്ക് ഒരു സമർപ്പണം. രചന - Shine Warwick #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ
അലാറം അഞ്ചു പ്രാവശ്യം സ്നൂസ് ചെയ്തു കഴിഞ്ഞു രാധ.. ആറാമത്തെ പ്രാവശ്യം അലാറം അടിച്ചപ്പോൾ രാധ എഴുനേൽക്കാൻ ശ്രമിച്ചു…. “ഈശ്വര ഗുരുത്വാകർഷണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് രാവിലെയാണെന്ന് തോന്നുന്നു… എണീക്കാൻ നോക്കുമ്പോൾ കിടക്കയിലേക്ക് തന്നെ വീഴുന്നു… പോരാത്തതിന് കുംഭകർണ്ണൻ്റെ ആത്മാവും കേറിയെന്ന് തോന്നുന്നു.. പണ്ടാരം കണ്ണു തുറക്കാൻ പറ്റുന്നില്ല…” അടുക്കളയിൽ ഉറക്കച്ചടവോടെ രാധ നിൽക്കുന്നു… എവിടുന്നു തുടങ്ങണം എന്നറിയില്ല… “ഓ.. ഇന്നെനിക്ക് വയ്യാ എല്ലാവർക്കും ടിഫിനും പ്രാതലും ഉണ്ടാക്കാൻ.. എന്തോരം പണിയാണ്...” കുട്ടികളേയും ഭർത്താവിനേയും പുറത്തുനിന്ന് പ്രാതലും ടിഫിനും കഴിച്ചോളാനെന്നും പറഞ്ഞയക്കുന്നു…. “മുറ്റം അടിച്ചുവാരണം.. പാത്രം കഴുകണം.. തുണികൾ തിരുമ്പാനുണ്ട്.. അടിച്ചുവാരി തുടക്കണം… എൻ്റീശ്വര… എനിക്ക് ആലോചിച്ചിട്ട് തന്നെ വയ്യാതായി…” കുറച്ച് കഴിഞ്ഞ് തൊട്ടടുത്തുള്ള അനുജത്തിയുടെ വീട്ടിലേക്ക് പോകുന്നു.. “ദേവീ… നിൻ്റെ പണിയെല്ലാം കഴിഞ്ഞോ” “ഉവ്വ് ചേച്ചീ… എല്ലാം കഴിഞ്ഞു… ചേച്ചിയുടെ മുഖത്തെന്താ ഒരു വയ്യായ്ക… എന്തു പറ്റി .” “ഒന്നും പറയണ്ട.. രാവിലെ എണീക്കാൻ വൈകി.. പിന്നെ എത്രയാ പണികൾ… “ “അതിനു ചേച്ചിക്ക് പുറം ജോലികൾ ചെയ്യാൻ പണിക്കാരുണ്ടല്ലോ… അതൊക്കെ പോട്ടെ കൂട്ടാനും ഉപ്പേരിയും വെച്ചോ… “ “ഉവ്വ്… കൂട്ടാൻ ഇല്ലാന്ന് വെച്ചു.. ഉപ്പേരി വേണ്ടാന്നും വെച്ചു…” “നല്ല വരൈറ്റി ആണല്ലോ…. ഇടയ്ക്ക് ഇങ്ങനേം ആവാലോ.. ല്ലെ… ചേച്ചീ… ” രചന - Geetha Murali #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ