
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
@shafeekmohammed
"ɴᴇᴠᴇʀ ᴊᴜᴅɢᴇ ᴀ ʙᴏᴏᴋ ʙʏ ɪᴛꜱ ᴄᴏᴠᴇʀ"
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _26
✍️ രചന -ജിഫ്ന നിസാർ 💜
ഗിരിയുടെ അമ്മയുടെ മുന്നിലിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ തുടക്കാണെന്ന വ്യാജേന വിഷ്ണു സ്വന്തം കണ്ണുകൾ രണ്ടും തിരുമ്മി ചുവപ്പിച്ചു.
അവിടെ മാലയിട്ട് വിളക്ക് കൊളുത്തി വെച്ചൊരു ഗിരിയുടെ ഫോട്ടോക്ക് താഴെ മക്കളെയും ചേർത്ത് പിടിച്ചു കൊണ്ട് അനു നിൽപ്പുണ്ട്.
അനില...ഗിരിയുടെ ഭാര്യ.
"അവനെന്നെ വന്നു കണ്ടിരുന്നു അമ്മേ.. ഒരുപാട് റിസ്ക് പിടിച്ചൊരു കേസായിരുന്നു അത്. അതിലെ നൂലാ മാല തീർക്കാൻ തന്നെ ലക്ഷങ്ങൾ വേണം. അവന്റെ അവസ്ഥ കുറച്ചൊക്കെ അറിഞ്ഞ ഞാൻ രണ്ടു ലക്ഷം മതി എന്ന് പറഞ്ഞത് ബാക്കി കാശ് എന്റെ വകയായി കൊടുക്കണം എന്ന് കരുതി തന്നെയായിരുന്നു. അതപ്പോൾ ഞാൻ അവനോട് പറഞ്ഞില്ല എന്നൊരു തെറ്റ് ചെയ്തു ഞാൻ..
പക്ഷേ അപ്പോഴും ഞാൻ അറിഞ്ഞില്ലല്ലോ.. അവൻ.. അവനിങ്ങനെ നമ്മളെ പറ്റിച്ചു പോകുമെന്ന്..എനിക്കിപ്പോ വല്ലാതെ കുറ്റബോധം തോന്നുന്നു.ഈ കുഞ്ഞുങ്ങളെ ഓർത്തു കൊണ്ടെനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല..
അങ്ങേയറ്റം സങ്കടം കൊണ്ടെന്ന പോലെ വിഷ്ണുവിന്റെ സ്വരം വിറച്ചു.
ചുണ്ടുകൾ വിതുമ്പി.
നോട്ടം ഗിരിയുടെ മാലയിട്ട് വെച്ച ഫോട്ടോക്ക് നേരെയാണപ്പോഴും.
മകന്റെ പ്രതീക്ഷിക്കാത്ത വേർപാടിന്റെ നോവിൽ നിന്നും ഗിരിയുടെ അമ്മയും ഭർത്താവിന്റെ ആകസ്മിക വേർപാടിന്റെ ഷോക്കിൽ നിന്നും അവന്റെ ഭാര്യയും അൽപ്പം പോലും വിട്ട് മാറിയിട്ടില്ല.
ആ കുഞ്ഞ് മക്കളുടെ കണ്ണിൽ പോലും വല്ലാത്തൊരു അനാഥത്വം നീലിച്ചു കിടക്കുന്നു.
"നമ്മുക്ക്.. നമ്മുക്കാ കടയൊന്നു ശെരിയാക്കി എടുത്താലോ.."
അൽപ്പം നേരത്തേ ദുഃഖചാരണത്തിന് ശേഷം വിഷ്ണുവിന്റെ ചോദ്യം.
അനു വാ പൊതിഞ്ഞു പിടിച്ചു കൊണ്ട് കരച്ചിലൊതുക്കി.
പ്രിയപ്പെട്ടവന്റെ ഏറ്റവും വലിയയൊരു സ്വപ്നവും പ്രതീക്ഷയുമായിരുന്നു അത്..
അതൊന്ന് നടത്തി എടുക്കാൻ അന്നാരെങ്കിലും കൈ പിടിച്ചിരുന്നെങ്കിൽ അയാളിപ്പോ ജീവനോടെ കാണുമായിരുന്നു.
തനിക്കും തന്റെ മക്കൾക്കും ഇങ്ങനെ ജീവിതം മുഴുവനും വേദന തിന്നു കഴിയേണ്ടി വരില്ലായിരുന്നു.
അനുവിന്റെ കണ്ണുകൾ നിർത്താതെ പെയ്തിറങ്ങിയത് കണ്ടതും വിഷ്ണു പതിയെ എഴുന്നേറ്റു.
കരയരുത് എന്നൊന്നും പറയാൻ എനിക്ക് കഴിയില്ല സഹോദരി.. എന്നെ കൊണ്ടാവുന്ന കാര്യമാണ് ഞാനിപ്പോ നിങ്ങൾക് ഓഫർ ചെയ്തത്.. "
അവൻ സഹതാപത്തോടെ അവളെ നോക്കി.
അത്.. അത് റിസ്ക് ആണെന്ന് പറഞ്ഞിട്ടിപ്പോ ഇനിയും എങ്ങനെ.. പെട്ടന്ന് ഓപ്പൺ ചെയ്യാൻ പറ്റുമോ"
കണ്ണുകൾ തുടച്ചു കൊണ്ട് അനു ചോദിക്കുമ്പോൾ വിഷ്ണുവിന്റെ കണ്ണുകളൊന്ന് പിടഞ്ഞു.
വിചാരിച്ചത് പോലല്ല പെണ്ണ്..
അത്യാവശ്യം കാര്യവിവരം ഒക്കെയുണ്ട്..
വളഞ്ഞു കിട്ടാൻ പണിയാകും..
പക്ഷേ ഇങ്ങനെ കഷ്ടപ്പെട്ടു വളഞ്ഞു കിട്ടുമ്പോൾ ഉള്ളൊരു ഫീൽ..
ആഹാ..
ചുണ്ടിലേക്ക് പടരുന്നതിനു മുൻപ് ഉള്ളിലൂറി കൂടിയ വഷളൻ ചിരിയേ വിഷ്ണു തന്നെ അടക്കി പിടിച്ചു.
റിസ്ക് തന്നെയാണ്.. പക്ഷേ.. ഇവിടിങ്ങനെ തകർന്ന് നിൽക്കുന്ന നിങ്ങളെ കാണുമ്പോൾ അതെങ്ങനെ എങ്കിലും ശെരിയാക്കി തരണമെന്ന് എനിക്ക് തോന്നുന്നു.. ഇത് പോലൊരു മോൾ എനിക്കുമുണ്ട്.. "
അത്യാതികം സങ്കടം അഭിനയിച്ച് കൊണ്ടത് പറയുമ്പോൾ ഗിരിയുടെ വലിയ മകളുടെ തലയിൽ വിഷ്ണു വെറുതെയൊന്ന് തലോടി വിട്ടു.
"അമ്മ പറയ്യ്.. എന്താ ഞാൻ ചെയ്തു തരേണ്ടത്.. കുറച്ചു കാശ് തന്നാൽ ഇപ്പോഴുള്ള നിങ്ങളുടെ കാര്യങ്ങൾ നടക്കുമായിരിക്കും. പക്ഷേ അത് ശ്വശ്വതമല്ലല്ലോ.
അതിനേക്കാൾ നല്ലതല്ലേ ആ കട ഒന്ന് കൂടി റി ഓപ്പൺ ചെയ്യാൻ ശ്രമിക്കാം എന്നുള്ളത്.
അതാകുമ്പോൾ നിങ്ങൾക്ക് പെർമിനന്റ് ആയിട്ട് ഒരു വരുമാനമാകും..
ആരുടെ മുന്നിലും കൈ നീട്ടാൻ ഇട വരാതെ തന്നെ ഗിരിയുടെ മക്കൾ ജീവിക്കും.. അതാവില്ലേ അവനും ആഗ്രഹിക്കുന്നത്.
ഒരു നിമിഷത്തെ ബുദ്ധി ശൂന്യതയിൽ അവനങ്ങനെ ഒരു വിഡ്ഢിത്തം കാണിച്ചു വെങ്കിലും നിങ്ങൾക്ക് ജീവിക്കണ്ടേ..അപ്പോഴല്ലേ അവന്റെ ആത്മാവിനെങ്കിലും ഇനി ആശ്വാസം കിട്ടുന്നത്.. അതല്ലേ ഇനി ആകെ അവനു വേണ്ടി ചെയ്യാൻ കഴിയുന്നത്."
വളരെ സാവധാനം... അവർക്ക് നിഷേധിക്കാൻ യാതൊരു പഴുതും ഇല്ലാത്ത വിധം.. നിർബന്ധിച്ചു പറയുകയാണെന്ന് അവർക്ക് മനസിലാവുക കൂടി ചെയ്യാത്ത വിധം വിഷ്ണു അവരെ അവന്റെ വഴിയിൽ കൊണ്ട് വരികയാണ്.
എനിക്കറിയില്ല മോനെ എന്താ ചെയ്യേണ്ടതെന്നും പറഞ്ഞു കൊണ്ട് തന്നെ കെട്ടിപിടിച്ചു കരയുന്ന ഗിരിയുടെ അമ്മയോട് ഇനി മോനായി അമ്മയ്ക്ക് ഞാനുണ്ടെന്ന് പറയുമ്പോഴും വിഷ്ണുവിന്റെ നോട്ടം അനുവിന്റെ നേരെയാണ്.
വളരെ ഈസിയായി തനിക്ക് തിരിച്ചു പിടിക്കാവുന്ന ഒരു ജീവനെ മനഃപൂർവം മരണത്തിനു വിട്ട് കൊടുത്ത യാതൊരു കുറ്റബോധവുമില്ലാതെ ഗിരിയുടെ മക്കളുടെ കയ്യിൽ അഞ്ഞൂറിന്റെ മൂന്നോ നാലോ നോട്ടുകൾ കൂടി തിരുകി വെച്ചു കൊണ്ട് വിഷ്ണു ആ കുഞ്ഞു വീട്ടിൽ നിന്നിറങ്ങുമ്പോൾ മഴ പൊടിയുന്നുണ്ട്.
ഒരു നിമിഷത്തിന്റെ തെറ്റായ ചിന്ത കൊണ്ട് വിഷ്ണുവിനെ പോലെയുള്ളവർക്കിടയിൽ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചു പോന്നൊരു നിസ്സഹായനായ ആത്മാവിന്റെ കണ്ണുനീർ തുള്ളി പോലെ..
❤🔥❤🔥
കാശി തന്നെയാണ് ആദ്യമാ ലഹരിയിൽ ഞാനും പുറത്ത് കടന്നത്.
കിതപ്പോടെ അവൻ കാർത്തുവിനെ തള്ളി മാറ്റുമ്പോൾ അവന്റെ അതേ ഭാവം തന്നെയാണ് അവൾക്കും.
പെണ്ണാകെ ചുവന്നു തുടുത്തു കൊണ്ട് കാണാൻ വല്ലാത്തൊരു ചേല്..
തുടങ്ങി വെച്ചത് അവളാണെങ്കിൽ കൂടിയും എപ്പോഴൊക്കെയും അവനത് ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
അതിന്റെയൊരു ചളിപ്പുണ്ടവന്റെ മുഖം നിറയെ.
നിനക്കെന്താടി.. തീരെ ബോധമില്ലേ.. "
ശബ്ദമടക്കി കൊണ്ടവളോട് ദേഷ്യത്തോടെ ചോദിക്കുമ്പോഴും അവന്റെ കിതപ്പോടുങ്ങിയില്ല.
വിറയലും..
"ഇടയ്ക്ക് ഇയാള്ടെ ബോധവും പോയിരുന്നു.അതറിഞ്ഞില്ലേ.."
കാർത്തു ചുണ്ട് അമർത്തി തുടച്ചു കൊണ്ടത് പറയുമ്പോൾ കാശി മുഖം തിരിച്ചു.
അച്ഛനെ പേടിച്ചു ഉള്ളിലെ ഇഷ്ടം നിങ്ങക്ക് അടച്ചു പൂട്ടി വെക്കാൻ കഴിയും..
പക്ഷേ എനിക്കത് പറ്റുന്നില്ല..
കാർത്തിക അശോകൻ ഇനിയങ്ങോട്ട് കളത്തിലിറങ്ങി കളിക്കാൻ തന്നെ തീരുമാനമെടുത്ത സ്ഥിതിക്ക് കാശിനാഥൻ ഇനിയും ഇങ്ങനൊക്കെ തന്നെ പ്രതീക്ഷിച്ചാ മതി. "
കൂസലൊന്നും കൂടാതെ അവൾ അവനിൽ നിന്നും കുറച്ചു മാറി നിന്നു.
ചെക്കനെപ്പഴാ കൈ വെക്കുകന്ന് പറയാൻ പറ്റില്ല.
മുഖമൊക്കെ ചുവന്നു വിങ്ങി കിടപ്പുണ്ട്.
"അപ്പഴേ.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്.. എന്നോളം തന്നെ ഇഷ്ടം..ആ ഇഷ്ടം തന്നെയാണ് ഞാനിപ്പോൾ പങ്ക് വെച്ചതും..
നിങ്ങള് പറയുമ്പോലെ എല്ലാം മറന്നിട്ട് പിന്നെ ജീവിതം മുഴുവനും അതോർത്തു കരഞ്ഞിട്ട് കിട്ടുന്ന മേഡലൊന്നും തത്കാലം എനിക്ക് വേണ്ട..
ഒന്നോ രണ്ടോ മാസം കഴിഞ്ഞു എന്റെ പഠനം തീരും.
നിങ്ങൾക്ക് കൂടി വേണ്ടിയുള്ളതാ അത്.അച്ഛൻ ഗെറ്റ് ഔട്ട് അടിച്ചാലും നമ്മുക്ക് ജീവിക്കാൻ എന്റെ വക കരുതൽ..പഠനം തീരട്ടെ..
അത് കഴിഞ്ഞു ഞാനെന്റെ അച്ഛനോട് നേരിട്ട് പറയും.
എന്നിട്ടും കാശിനാഥന് കാർത്തികയെ അംഗീകരിച്ചു തരാൻ പറ്റില്ല എന്നാണെങ്കിൽ.. അതെന്റെ മുഖത്തു നോക്കി അപ്പഴും പറഞ്ഞാൽ.. ഇടയ്ക്കിടെ പറയാറില്ലേ നിങ്ങൾക്കെന്നെ ഇഷ്ടമേ അല്ലെന്ന്.. അത് ഞാനും വിശ്വാസിക്കും..അന്നേ വിശ്വാസിക്കൂ.. അത് വരെയും ഞാനിങ്ങനെ തന്നെ സ്നേഹിക്കും.. പറ്റില്ലേൽ പോയി കേസ് കൊടുക്ക്..
കാർത്തുവിന്റെ അന്നോളം കാണാത്തൊരു ഭാവം.
കാശിക്ക് അവളെ നോക്കുമ്പോൾ ശ്വാസമെടുക്കാൻ കൂടി ബുദ്ധിമുട്ട് തോന്നുന്നുണ്ട്.
"അല്ലാതെ.. എന്റെ അച്ഛനോടുള്ള കടപ്പാട് തേങ്ങ എന്നൊക്കെ പറഞ്ഞു ഉള്ളിലെ ഇഷ്ടം മൂടി വെക്കാൻ എനിക്ക് നിങ്ങളെപ്പോലെ വട്ടില്ല.. എനികീ സ്നേഹം ആസ്വദിക്കാൻ ഉള്ളത് തന്നെയാണ്..
വെറുതെ ഒന്നുമല്ലോ..
പ്രേമം പ്രണയം എന്നുള്ള വികാരമൊക്കെയും തോന്നി തുടങ്ങിയ കാലം മുതൽ നാണമില്ലാതെ പിറകിൽ ഇല്ലേ ഞാൻ..അതിന്റെ അവകാശമാണെന്ന് തന്നെ കൂട്ടിക്കോ.. അത് കൊണ്ട് കാശ്യേട്ടൻ ചെല്ല്.. ഞാനും ഇവിടൊക്കെ തന്നെ കാണും.."
അവന്റെ കവിളിൽ ഒന്ന് കൂടി തഴുകി കാർത്തു പതിയെ സ്റ്റെപ്പിറങ്ങി പോയിട്ടും കാശി ഒന്ന് രണ്ടു നിമിഷം കൂടി അതെ നിൽപ്പ് തന്നെയായിരുന്നു.
സ്വപ്നം പോലെ കഴിഞ്ഞു പോയൊരു നിമിഷം.
തന്നിലിപ്പോഴും അവളുടെ ചൂടുണ്ടെന്ന് തോന്നി.
നെഞ്ചോരമിപ്പോഴും അവൾ ചേർന്നു നിൽക്കുന്നത് പോലൊരു കുളിര്..
ചുണ്ടിലിപ്പോഴും അവളുടെ ചുംബനത്തിന്റെ തരിപ്പും..അവളുടെ ശ്വാസത്തിന്റെ ഗന്ധവുമുണ്ടെന്ന് തോന്നി..
അവനൊന്നു കൈ നീട്ടി കൊണ്ട് ചുണ്ടിൽ തഴുകി.
നേർത്തൊരു ചിരി കൂടി അവന്റെയാ തഴുകലിൽ അലിഞ്ഞു ചേർന്നു. സമയത്തെ കുറിച്ചും സ്ഥലത്തെ കുറിച്ചും ഓർമ വന്നപ്പോൾ അവൻ തലയിലൊന്ന് തട്ടി കയ്യിലെ വാച്ചിലേക്ക് നോക്കി.
ഏഴര കഴിഞ്ഞു അഞ്ചു മിനിറ്റ്..
പിന്നെയെല്ലാം ധൃതിയിലായിരുന്നു.
വിൻഡോ കവറെല്ലാം ഉയർത്തി ഡോറും അടച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരിക്കുമ്പോഴും അവനിലെ വിറയൽ പൂർണ്ണമായും വിട്ട് മാറിയില്ല.
എന്തൊരു നിമിഷമായിരുന്നു അത്..
മറ്റെല്ലാം മറന്നു കൊണ്ടവളിലേക്ക് താൻ കൂടി ചേർന്നൊഴുകിയ മനോഹരമായ നിമിഷം.
"രണ്ടു മൂന്ന് മാസം കൊണ്ടെന്റെ പഠിപ്പ് തീരും. പിന്നെ ഞാനെന്റെ അച്ഛനോട് പറയും.. എനിക്കറിയാം എന്റെ അച്ഛന്റെ മനസ്സ്.. എനിക്ക് തന്നെ നൽകും ഈ കാശിനാഥനെ.."
ബസ് സ്റ്റാർട്ട് ചെയ്യുമ്പോൾ.. കാർത്തുവിന്റെ വാക്കുകളാണ് കാശിയുടെ കാതിൽ.
ദൈവമേ.. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ.. തുറന്നു പറയാത്ത ഈ ഇഷ്ടത്തിന്റെ ഭാരം കൂടി എന്നെ ശ്വാസം മുട്ടിക്കില്ലായിരുന്നു.
മറ്റാർക്കും കൊടുക്കാതെ ഞാനെന്റെ നെഞ്ചിലെ ചൂടിൽ പൊതിഞ്ഞു പിടിച്ചേനെ...
അവളാഗ്രഹിക്കുന്നതിലും കൂടുതലായി തന്നിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം മുഴുവനും പങ്ക് വെച്ച് കൊടുക്കാമായിരുന്നു..
വെറുതെ.. വെറും വെറുതെ അങ്ങനെ മോഹിക്കുമ്പോഴും അവമറിയാമായിരുന്നു അങ്ങനെയൊന്നും ഒരിക്കലും നടക്കില്ല.. ഇന്നിപ്പോ ഈ മോഹിക്കുന്നതിനു കൂടി താൻ വേദനിക്കും.. വേദന കൊണ്ട് പ്രായശ്ചിത്തം ചെയ്യേണ്ടിയും വരുമെന്ന്.
❤🔥❤🔥
ഇതെന്ത്.. ഒന്നിനും ഒരു രുചിയും ഇല്ലല്ലോ അമ്മേ.. "
കാവ്യ മുഖം ചുളിച്ചു കൊണ്ടത് പറയുമ്പോൾ അവളുടെ പ്ളേറ്റിലേക്ക് വാരിയിട്ട ചോറിലേക്കായിരുന്നു ഗായത്രിയുടെ നോട്ടം പോയത്.
രണ്ടാമത്തെ പ്രാവശ്യം വാരിക്കോരി സ്വന്തം പ്ളേറ്റിൽ എത്തിച്ചിട്ടാണ് അവൾക്ക് രുചി പിടിക്കാതെ ആയത്.
അതിന് ഒപ്പിച്ചു കൊണ്ടവളുടെ അമ്മയും എന്തൊക്കെയോ പറയുന്നുണ്ട്.
കല്ലു മോൾക്ക് ഭക്ഷണം കൊടുത്തു കൊണ്ട് അടുക്കളയിലായിരുന്നു ഗായത്രി.
അവർ കുടുംബക്കാരെല്ലാം ഒരുമിച്ച് ആഹാരം കഴിക്കുന്നുണ്ട്.
അച്ഛമ്മ പിന്നെ മുറിയിരുന്നാണ് കഴിക്കുന്നത്.
അതിനിടയിൽ തന്നെ യാതൊരു ആവിശ്യമില്ലാഞ്ഞിട്ടും എന്തൊക്കെയോ വിളമ്പി കൊടുക്കാൻ ഗായത്രിയെ മനഃപൂർവം അങ്ങോട്ട് വിളിപ്പിച്ചു.
വിഷ്ണു കൂടി അവർക്കൊപ്പമുള്ളത് കൊണ്ട് ഗായത്രി എതിർപ്പൊന്നും പറയാതെ വിളിക്കുന്നതേ ചെല്ലുമ്പോൾ അവർക്കൊരു പരിഹാസമാണ്.
മനഃപൂർവം അവളെയിട്ട് വട്ടാക്കാൻ വേണ്ടി അവളെയങ്ങനെ വിളിച്ചു കൊണ്ടേയിരുന്നു.
അപ്പോഴെല്ലാം ഉല്ലാസിന്റെ മുഖമാണ് കൂടുതൽ തെളിഞ്ഞു കാണുന്നത്.
നിനക്കത് തന്നെ വേണം.. ഇത്രയുമേ നീയൊള്ളു എന്നൊരു ഭാവം അവനില്ലങ്ങനെ നിറഞ്ഞു നിൽക്കും.
ഗായത്രി..
വീണ്ടും വിഷ്ണുവിന്റെ വിളി..
കല്ലു മോളെ ഒന്നു നോക്കിയിട്ട് ഗായത്രി വേഗം ഹാളിലേക്ക് ചെന്നു.
"ഫ്രിഡ്ജിൽ നിന്നൊരു കുപ്പിയും പിന്നെ അതിന് വേണ്ടതെല്ലാം കൂടി എടുത്തിട്ട് ആ ബാൽകണിയിൽ കൊണ്ട് വെച്ചേക്ക്.. പെട്ടന്ന് വേണം.."
കഴിച്ചു കഴിഞ്ഞ ഉടനെ അടുത്ത ഉത്തരവ്.
ഉല്ലാസ് വരുന്ന ദിവസം ഇത് കൂടി പതിവാണ്.
അല്ല.. കുറച്ചു കൂടുതലാണ് എന്ന് വേണം പറയാൻ..
അല്ലെങ്കിലും വിഷ്ണുവിന് വീട്ടിലിരുന്നു കുടിക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല.
വീട്ടുകാർക്ക് ഇല്ലാത്ത കുഴപ്പം പിന്നെ അവനും തോന്നേണ്ട ആവിശ്യമില്ലല്ലോ!
ഒന്നും പറയാതെ ഗായത്രി ആക്ഞ്ഞ ശിരസാ വഹിച്ചു കൊണ്ടവിടെ നിന്നും തിരിഞ്ഞു നടക്കുമ്പോഴും പിന്നിൽ നിന്നും അവരെന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്.
കല്ലു മോൾക്ക് കുടിക്കാൻ വെള്ളവും കൊടുത്തു അവളെ മുഖം കഴുകി താഴെ ഇറക്കി.. വിഷ്ണു പറഞ്ഞത് പോലെ തന്നെ ഒരു കുപ്പിയും പിന്നെ അതിനോടൊപ്പം വേണ്ടതെല്ലാം എടുത്തു കൊണ്ടവൾ മുകളിലേക്ക് ചെന്നു.
സൂക്ഷിച്ചു കൊണ്ടാണ് മുന്നോട്ടുള്ള ഓരോ ചുവടും.
ഏത് നിമിഷവും തനിക് മേൽ ചാടി വീഴുന്നൊരു കാട്ട്മൃഗമാണ് അന്നങ്ങോട്ട് വന്നതെന്ന് അവൾക്കറിയാം.
അനുഭവവുമുണ്ട്.
ഭയന്നത് പോലെ തന്നെ.. ബാൽകണിയിലേക്കിറങ്ങുമ്പോൾ അവിടെ ഉല്ലാസ് മാത്രമാണുള്ളത്.
നീയൊന്ന് കൂടി തുടുത്തല്ലോടി.. "
താടി ഒന്നു തടവി കൊണ്ടവൻ പറയുന്നത് അൽപ്പം പോലും ശ്രദ്ധിക്കാതെ കയ്യിലുള്ളത് അവിടെയുള്ളൊരു ടേബിളിൽ വെച്ച് കൊണ്ടവിടെ നിന്നും പോരാനാണ് ഗായത്രി തിടുക്കം കാണിച്ചത്.
പക്ഷേ.. അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഉല്ലാസ് മുന്നിലേക്ക് വഴി അടഞ്ഞത് പോലെ നിൽക്കുമ്പോൾ ഗായത്രി അവനെ പകച്ചു നോക്കി..
തുടരും..
കാശിയുടെ ഇഷ്ടവും ഗായത്രിയുടെ അവസ്ഥയും...
രണ്ടും പെട്ടന്ന് മാറ്റം വരുത്താൻ കഴിയാത്തൊരു ഗതിയിൽ കൂടിയാണ് എനിക്ക് കഥ കൊണ്ട് പോകേണ്ടത്.
സഹകരിക്കണേ.. ക്കൂടെ നിന്നേക്കണേ..
നിങ്ങളുടെ സപ്പോർട്ട് ഇല്ലെങ്കിൽ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല ല്ലോ..
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - മുറ ചെറുക്കൻ.....
🔻 ഭാഗം _76 (അവസാനഭാഗം )
✍️ രചന - Aysha akbar
പിന്നീടങ്ങോട്ട് കുഞ്ഞിനെ എടുക്കാനും കളിപ്പിക്കാനും അയാൾക്ക് മടി തോന്നിയിരുന്നില്ല.....
അവന്റെ ചിരിയിൽ അയാൾ ഒരു പ്രത്യേക സന്തോഷത്തെ കണ്ടെത്തിയിരുന്നു.....
അത് കണ്ട് മനസ്സ് നിറക്കുമ്പോഴും തന്നോടൊന്ന് മിണ്ടിയിരുന്നെങ്കിലെന്ന നോവ് ഇഷാനിയിൽ ബാക്കിയായിരുന്നു.......
രവിക്ക് വേണ്ടി എല്ലാവരും കുഞ്ഞിൽ നിന്നല്പം അകന്ന് നിന്നു....
കുഞ്ഞിനോടുള്ള ഇട പഴകൽ കൊണ്ടാവാം രവി സച്ചുവിനോട് അല്പം ചിരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി......
അത് സച്ചുവിലും ഒരു ആനന്ദം നിറച്ചിരുന്നു.....
അപ്പോഴും മറ്റാരോടും അയാൾ അധികം അടുപ്പം കാണിചിരുന്നില്ല....
കുഞ്ഞിനെ എടുത്ത് ഇടയ്ക്കിടെ സച്ചു ആ മുറിയിലേക് കയറി......
മരുന്നുണ്ടാക്കുന്ന സമയങ്ങളിലൊക്കെ അവൻ രാവിയോടൊപ്പം തന്നെയി രുന്നു.....
അയാൾക്കൊപ്പം ചിരിച്ചു......
നീളൻ മീശയിൽ പിടിച്ചു വലിക്കുമ്പോൾ രവി നിഷ്കളങ്കമായി ചിരിക്കുന്നത് സച്ചു അത്ഭുതത്തോടെ നോക്കി നിന്നു........
ഇത് താൻ മുൻപ് കണ്ട ആള് തന്നെയാണോ എന്നവന് സംശയം തോന്നി......
അങ്ങനെ ചികിത്സ പൂർണമായും കഴിയുന്ന ദിവസം രവി അവിടെ നിന്നിറങ്ങുകയായിരുന്നു....
ഇത്ര ദിവസം ഇവിടെ നിന്നെങ്കിലും ആരോടും അയാൾ അടുപ്പം കാണിച്ചിട്ടോ മിണ്ടിയിട്ടോ ഇല്ലെങ്കിൽ കൂടി എല്ലാവരും അയാളെ യാത്ര യാക്കാൻ ഉമ്മറത്തു നിന്നിരുന്നു....
കുഞ്ഞിന്റെ ചുണ്ടിൽ ചുണ്ടമർത്തി അയാൾക്ക് കൊതി തീർന്നില്ല......
നെഞ്ചിലെന്തോ ഒന്ന് കൊളുത്തി വലിക്കും പോലെ തോന്നി.......
അങ്ങനെ വിട്ട് പോകാൻ മനസ്സ് സമ്മതിക്കാത്തത് പോലെ........
അയാളുടെ നെഞ്ചിൽ ഭാരം കനം കെട്ടി നിന്നു....
ഇവിടെ നിന്നിറങ്ങിയാൽ താൻ തനിച്ചാണെന്ന് അയാൾക്കറിയാം.....
താൻ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും തന്നെ യാത്രയാക്കാൻ നിൽക്കുന്നവരെ രവി മുഖമുയർത്തി യൊന്നു നോക്കി....
എല്ലാവരും ഒരു നിമിഷം ഒന്ന് അമ്പരന്നിരുന്നു....
കാരണം ഇവിടെ വന്നിത്ര ദിവസമായിട്ടും തങ്ങളുടെ ആരുടേയും മുഖത്തേക്ക് അയാൾ നോക്കിയിട്ടില്ല.....
സച്ചുവിനോടും കുഞ്ഞിനോടും മാത്രമാണ് അയാൾക്ക് അടുപ്പമുണ്ടായിരുന്നത്...
ഞാൻ....... എന്നോട് ക്ഷമിക്കണം.......
രവി ഗോപിക്ക് നേരെ തിരിഞ്ഞു നിന്ന് പെട്ടെന്നത് പറയുമ്പോൾ എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു.....
രവി പിള്ളയിൽ നിന്നും അങ്ങനെയൊന്നു ആരും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു......
ചില മാപ്പ് പറയലുകൾക്ക് വല്ലാത്ത ഭംഗിയാണ്.......
മാപ്പ് പറയുന്നവൻ ആകാശത്തോളം ഉയർന്നു പോകും......
ഏയ്..... അതോന്നും സാരമില്ല രവി.... ഞാനും അന്നെന്തൊക്കെയോ പറഞ്ഞു പോയി.......
ഗോപി പെട്ടെന്ന് രവിയുടെ കയ്യിൽ പിടിച്ചു കൊണ്ടത് പറയുമ്പോൾ അയാളുടെ വാക്കുകൾ ഇടറിയിരുന്നു.....
എല്ലാവരും അന്തം വിട്ട് നിൽക്കുമ്പോൾ ഇഷാനി സന്തോഷത്താൽ മിഴികളോപ്പി . .
മനസ്സിലെ ഭാരത്തിനു അല്പം അയവ് വന്നത് രവിയറിഞ്ഞു.....
പോട്ടെ.......
മുത്തശ്ശി യെ നോക്കി അതും പറഞ്ഞു രവി കാറിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് പെട്ടെന്ന് അയാളുടെ കയ്യിലൊരു പിടുത്തം വീണത്......
അയാൾ പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞു....
സച്ചുവാണ്.....
അയാൾ എന്തെന്ന അർത്ഥത്തിലൊന്നു നോക്കി......
എന്റെ ഭാര്യ യോട് പോട്ടെയെന്നൊരു വാക്കെങ്കിലും പറഞ്ഞു കൂടെ.........
സച്ചു ദയനീയമായി അത് ചോദിക്കുമ്പോൾ ആ വാക്കുകൾക്ക് നനവ് വീണിരുന്നു.......
അയാൾ ഒന്നും മിണ്ടാതെ പോയാലുള്ള അവളുടെ നെഞ്ചിലെ ഭാരം തനിക്ക് താങ്ങാൻ കഴിയില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെയായിരുന്നു അവനത് പറഞ്ഞത്......
രവി പെട്ടെന്ന് ഇഷാനിക്ക് നേരെ തിരിഞ്ഞു......
ചുവന്ന കണ്ണുകളുമായി തന്നെ നോക്കി നിൽക്കുന്നുണ്ടവൾ.......
ഇപ്പൊ പൊട്ടി പോകുമെന്ന തരത്തിൽ ആ മുഖം വരിഞ്ഞു മുറുകിയിട്ടുണ്ട്...
രവി ഒരു നിമിഷം അവളെ തന്നെ നോക്കി......
എങ്ങനെയാ ഞാൻ ഈ മുഖത്തേക്ക് നോക്കുകയെന്ന് പോലും എനിക്കറിയില്ല......
ഒരായിരം മാപ്പ് പറഞ്ഞാലും തീരുമോ ഞാനവളോട് ചെയ്ത തെറ്റ്......
ഒരച്ഛനായി എന്നേ കണക്കാക്കാൻ കഴിയുമോ......
എല്ലാവരോടും എനിക്ക് ക്ഷമ ചോദിക്കാം.... അവളോട് അതിനുള്ള അർഹത പോലും എനിക്കില്ലല്ലോ.....
രവി സച്ചുവിനോടെന്ന പോൽ അത് ചോദിച്ചപ്പോഴേക്കും അയാളുടെ സ്വരമിടറി പോയിരുന്നു......
അത് പറയേണ്ടത് അവളല്ലേ...... പൊറുക്കാൻ അവളുടെ മനസ്സ് പാകപ്പെട്ടിട്ടുണ്ടെങ്കിൽ മനസ്സിന്റെ ഭാരങ്ങൾ തീർത്തു പോകാം......
സച്ചു അത് പറഞ്ഞതും രവി ദയനീയമായി ഇഷാനിയെ നോക്കി.....
ഞാൻ...... പൊറുക്കാൻ പറ്റുമോ മോൾക്കെന്നോട്.....
രവി അത് ചോദിച്ചപ്പോഴേക്കും ഇഷാനി അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു......
ഭയന്നു മാറി നടന്നിരുന്ന അതേ മനുഷ്യന്റെ ചൂടിലെക്കാണ് താൻ ചാഞ്ഞതെന്ന് പോലും ഒരു പൊട്ടി കരച്ചിലിന് ശേഷമാണു അവളോർത്തെടുത്തത്.....
അപ്പോഴേക്കും ഒരു കൈ തന്റെ മുടിയിൽ തലോടുന്നത് അവളറിഞ്ഞു..
ഒട്ടും പരിചയമില്ലാത്ത ആ വിരലുകളുടെ തലോടൽ വർഷങ്ങളോളം താൻ കൊതിച്ചതാണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു...
സച്ചു വിന്റെ മനസ്സ് നിറഞ്ഞു.....
മീനുവും തനൂജയും മുത്തശ്ശിയും ഗോപിയുമെല്ലാം സന്തോഷത്തോടെ മിഴികളോപ്പി.....
അപ്പോഴാണ് അങ്ങോട്ടൊരു കാറ് വന്നു നിന്നത്.....
അതിൽ നിന്നും ഇറങ്ങി വന്ന വരെ കണ്ട് രവി ഒന്ന് ഞെട്ടി......
ഗായത്രിയും ഋതിനുമായിരുന്നത്.....
രവി ക്ക് അവരെ കണ്ട ഞെട്ടലുണ്ടെങ്കിൽ കൂടി ഗായത്രി യുടെ മുഖത്ത് പ്രത്യേകിച്ച് ഭാവ മാറ്റങ്ങളൊന്നുമില്ല.......
ഇഷാനി സംശയത്തോടെ സച്ചുവിനെയൊന്ന് നോക്കി....
സച്ചു അവൾക്ക് നേരെ ചിരിച്ചു കൊണ്ട് കണ്ണുകൾ ചിമ്മി കാണിച്ചു.......
രവി ഗായത്രിയുടെ മുഖത്ത് നോക്കാൻ കഴിയാതെ തല ചെരിച്ചു നിന്നു.....
മോളെയും മരുമോനെയും പേര കുട്ടിയേയും മാത്രം മതിയോ അതോ......
രവിക്കരികിൽ വന്ന് നിന്ന് ഗായത്രിയത് ചോദിക്കുമ്പോൾ രവി അവരുടെ മുഖത്തേക്ക് നോക്കാതെ തന്നെ ആ കയ്യിലൊന്ന് പിടിച്ചു......
പണ്ടീ മുറ്റത് നിന്ന് കൈ പിടിച്ചു കൊണ്ട് പോയ അതേ ഗായത്രി ദേവിയെ വേണം.....
അയാളത് പറയുമ്പോൾ കുറ്റബോധം അയാളുടെ തൊണ്ട ക്കുഴിയിൽ തടഞ്ഞു നിന്നിരുന്നു......
ഗായത്രിയുടെ കണ്ണുകൾ വിടർന്നു...
പോകാം........
രവി അവരുടെ മുഖത്തേക്ക് നോക്കിയത് ചോദിക്കുമ്പോൾ ഗായത്രി ചുണ്ടുകൾ കൂട്ടി പ്പിടിച്ചു തല കുലുക്കി...
രവി ഇഷാനിയെ ചേർത്ത് പിടിച്ചു........
അങ്ങനെയൊരു ചേർത്ത് പിടിക്കൽ കാലങ്ങളായി ആഗ്രഹിച്ചിരുന്നത് കൊണ്ട് തന്നെ ഹൃദയം ഒരു നിമിഷം നിശ്ചലമായത് പോലെ തോന്നിയിരുന്നു ഇഷാനിക്ക്......
ഋതിനും അവരോട് ചേർന്നു നിന്നു....
ഞങ്ങളിറങ്ങട്ടെ..... എല്ലാവരും ഇനി അങ്ങോട്ട് വരണം......
അതും പറഞ്ഞു കൊണ്ട് രവിയിറങ്ങുമ്പോൾ അയാൾ കുഞ്ഞിന്റെ കവിളിൽ ഒന്ന് കൂടി അമർത്തി ചുംബിച്ചിരുന്നു....
എല്ലാവരിലും തളം കെട്ടി നിൽക്കുന്നൊരു സന്തോഷം.......
വാക്കുകൾ കൊണ്ട് പരത്തി പറയാൻ പറ്റാത്തൊരു തരം ആനന്ദം.....
നിറഞ്ഞ മനസ്സുകളെ ബാക്കിയാക്കി ആ കാറ് അകന്ന് പോകുമ്പോൾ തിളങ്ങുന്ന കണ്ണുകളുമായി ഇഷാനി സച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു......
സന്തോഷമായോ.......
സച്ചു ഒരീണത്തോടെ അത് ചോദിക്കുമ്പോൾ അവൾ മറുപടിയൊന്നും പറയാതെ അവന്റെ കൈ താlണ്ടയിൽ ചുണ്ടുകൾ ചേർത്തു....
തന്റെ സന്തോഷങ്ങളെല്ലാം അവനിൽ നിന്ന് മുളച്ചു പൊന്തിയതാണെന്ന് അവൾക്കറിയാമായിരുന്നു.......
എല്ലാം മനസ്സിലായെന്ന വണ്ണം സച്ചുവിന്റെ കയ്യിലിരുന്ന കുഞ്ഞോന്ന് മോണ കാട്ടി ചിരിക്കുമ്പോൾ നന്ദ്യാർ വട്ട പൂക്കളുടെ ഗന്ധം അവിടമാകെ പരന്നു...
പൂത്തു നിൽക്കുന്ന കൃഷ്ണ കിരീട പ്പൂക്കൾ അവരെ നോക്കി നിറഞ്ഞു പുഞ്ചിരി ച്ചിരുന്നപ്പോൾ...
ശുഭം.........
അങ്ങനെ....വിചാരിച്ചതിന്റെ ഇരട്ടി എഴുതി ഒരു വിധത്തിൽ തീർത്തിട്ടുണ്ട് ഞാൻ.....
ചില പൊറുത്തു കൊടുക്കലുകളൊക്കെ ഉണ്ടെങ്കിലല്ലെ feel ഗുഡ് ആയി നിർത്താൻ പറ്റു........
സച്ചുവും ഇഷാനിയും കൃഷ്ണ കിരീട പൂക്കളും എല്ലാവരുടെയും മനസ്സിൽ പൂത്തു നിൽപ്പുണ്ടെന്ന സന്തോഷത്തിൽ തന്നെ നിർത്തുന്നു..........
Aysha Akbar
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് -_25
✍️ രചന - ജിഫ്ന നിസാർ 🥰
കാവ്യ വരുന്നുണ്ട് ഇന്ന്.. "
ഭവ്യയോട് സുഗന്ധി പറയുന്നത് കേട്ടതും ഗായത്രിയുടെ ചങ്കിടിച്ചു.
ഇനിയിപ്പോ ഇന്ന് അവളുടെ ചൊറിയല് കൂടി സഹിക്കണം.
അതിനേക്കാൾ..ഓർക്കാൻ വയ്യാത്തത് അവൾ കൂടെ കൊണ്ട് വരുന്ന ഒരുത്തനെയാണ്
ഗായത്രി വെറുപ്പോടെ അവൾക്കൊപ്പം വരുന്നവന്റെ കണ്ണ് കൊണ്ടുള്ള കാമകേളികൾ ഓർത്തു.
അറപ്പും വെറുപ്പും തോന്നും വിധമുള്ള ഉല്ലാസിന്റെ നോട്ടവും സംസാരവും.
ഗായത്രിക്കും കുഞ്ഞിനും ഈ വീട്ടിലുള്ള സ്ഥാനം അവനറിയാം.
അത് തന്നെയാണ് അവന്റെ ധൈര്യവും.
പ്രതികരിക്കാൻ പോലും വയ്യ.
അങ്ങനെ ചെയ്തൊരു ദിവസം...
അവനെ കൂടി വശീകരിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു കൊണ്ടൊരു ദിവസം മുഴുവനും വിഷ്ണുവിന്റെ ചെയ്തികൾ ഓർത്തതെ അവൾക്ക് വിറച്ചു.
"നോക്കി നില്കാതെ പെട്ടന്ന് ചെയ്തു തീർക്കെടി..ഭക്ഷണം വേണമെന്ന് അവൾ വിളിച്ചു പറഞ്ഞിട്ടുണ്ട്."
ഓർഡർ ഇട്ട് കൊണ്ടവർ ഭവ്യയുടെ പിറകെ പോയിട്ടും ഗായത്രി ശ്വാസമെടുക്കാൻ കൂടി കഴിയാത്തൊരു വിമ്മിഷ്ടത്തോടെ അവിടെ തന്നെ നിന്നു പോയി..
❣️❣️
കാശി..
പുറത്ത് നിന്നുമാരോ വിളിക്കുന്നത് കേട്ടിട്ടാണ് കാശി കണ്ണ് തുറന്നത്.
വന്നതേ പെട്ടന്നൊരു കുളിയും കഴിഞ്ഞു കയറി കിടന്നതാണ്.
വിശപ്പൊക്കെയുണ്ടായിട്ടും ഇനിയിപ്പോ കഴിക്കാൻ വേണ്ടി മാത്രം പുറത്ത് പോകാൻ വയ്യെന്ന് കരുതി അവനത് വിട്ട് കളഞ്ഞു.
വീണ്ടുമാരോ വിളിക്കുന്നത് കേട്ടതും കാശി എഴുന്നേറ്റു.
മുണ്ടോന്ന് കൂടി മുറുക്കി എടുത്തു കൊണ്ടവൻ ചെല്ലുമ്പോൾ ശിവയാണ് പുറത്ത്.
"ഉറങ്ങി പോയി.. കയറി വാ.."
വാതിൽ തുറന്ന അവനെ ചുഴിഞ്ഞു നോക്കുന്ന ശിവയോട് പറഞ്ഞിട്ട് കാശി തിരിഞ്ഞ് നടന്നു.
ബാത്റൂമിൽ കയറി മുഖവുമൊക്കെ കഴുകി മുടിയൊന്നൊതുക്കി ഒരു ടീ ഷർട്ടുമിട്ട് കൊണ്ടവൻ ചെലുമ്പോൾ ശിവ എന്തൊക്കെയോ ടേബിളിൽ നിരത്തി വെച്ചിട്ടുണ്ട്.
എന്തൊക്കെയാട ഇത്.. "
കാശി മുണ്ടിന്റെ അറ്റം കൊണ്ട് മുഖമൊന്നു തുടച്ചു കൊണ്ടങ്ങോട്ട് വന്നിട്ട് ചോദിച്ചു.
"കഴിക്കങ്ങോട്ട്.. നീ കഴിക്കാൻ വന്നില്ലെന്ന് കമല ചേച്ചി പറഞ്ഞു.. അപ്പോഴത് വാങ്ങിച്ചു പോന്നതാ ഞാൻ.."
കാശി ഭക്ഷണം ഏൽപ്പിച്ചയിടത്തെ ആളാണ് കമല ചേച്ചി.
സമയം അഞ്ചു കഴിഞ്ഞു.. ഇനിയിപ്പോ ആണോടാ ചോറ് കഴിക്കുന്നേ.. "
കാശി മുഖം ചുളിച്ചു.
"അഞ്ചു മണി വരെയും നീ കിടന്നുറങ്ങിയിട്ടല്ലേ.. നേരത്തിനും കാലത്തിനും ഭക്ഷണം കൂടി കഴിക്കാതെ വല്ലതും വന്നു പോയാലും അങ്ങനെ കിടക്കേണ്ടി വരും.. ആരും ഉണ്ടാവില്ല.. അത് കൊണ്ട് നിന്നു ഡയലോഗ് അടിക്കാതെ അങ്ങോട്ടിരുന്നു കഴിക്ക്.."
ശിവ കടുപ്പത്തിൽ പറയുമ്പോൾ കാശി പിന്നൊന്നും പറയാൻ നിക്കാതെ അവിടെ ഇരുന്നു.
അവനത് കഴിച്ചു തീരും മുന്നേ ശിവ തന്നെ അടുക്കളയിൽ പോയിട്ട് രണ്ടു ഗ്ലാസ് ചായയുമായി വന്നു.
കൈ കഴുകി പാത്രമൊക്കെ എടുത്തു വെച്ചിട്ട് കാശി ചെല്ലുമ്പോൾ ശിവ ഉമ്മറത്തെ തിണ്ണയിരുന്നു കൊണ്ട് ചായ കുടിക്കുന്നുണ്ട്.
"നിനക്കെന്ത് പറ്റിയെടാ.. മുഖമിങ്ങനെ.."
അവന്റെ കടുപ്പം കണ്ടിട്ട് കാശി ചോദിച്ചു.
"എത്ര കാലം ഇങ്ങനെ പോകാനാ നിന്റെ പ്ലാൻ.."
"എങ്ങനെ.."
കാശി തനിക്കുള്ള ചായ ഗ്ലാസ് കയ്യിലെടുത്തു കൊണ്ട് ചിരിയോടെ ചോദിച്ചു.
"ദേ കാശി നീ കളിക്കല്ലേ.. നിനക്കറിയാം എല്ലാം..ഇങ്ങനെ ഒറ്റയ്ക്ക്.. ഈ വീട്ടിൽ.."
ശിവക്ക് ശെരിക്കും സങ്കടം വന്നു.
"പോണടത്തോളം പോട്ടെ ശിവ. ഇത്രയും കാലം ജീവിച്ചു കൊള്ളാമെന്ന് ഞാനാർക്കും വാക്ക് കൊടുത്തില്ല ഡാ.."
കാശി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.
"നീയൊരു കല്യാണം കഴിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.."
ശിവ അവന് നേരെ തിരിഞ്ഞിരുന്നു.
ദ്രോഹി.. നിനക്ക് ഞാനിങ്ങനെ സമാധാനമായിട്ട് ജീവിക്കുന്നത് സഹിക്കുന്നില്ല അല്ലേ.. "
കാശി പല്ല് കടിച്ചു കൊണ്ടവനോട് ചോദിച്ചു.
"നിന്റെ സമാധാനം.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട നീ.. ആയ കാലം എല്ലാവർക്കും വേണ്ടി പോത്തിനെ പോലെ പണിയെടുത്തു. സ്വന്തം ലൈഫ് പോലും കളഞ്ഞു കുളിച്ചു.. എന്നിട്ടിപ്പൊ അവനൊരു ഒറ്റയാൻ.. എനിക്കറിയാം നിന്റെ മനസ്സ്.. അത് കൊണ്ട് എന്നോട് നീ വെറുതെ നമ്പർ ഇടല്ലേ കാശിനാഥാ.. അതെൽക്കില്ല.."
ശിവക്ക് വെറുതെ ദേഷ്യം വരുന്നുണ്ട്.
വലിയൊരു വീട്ടിൽ.. എല്ലാവരും ഉണ്ടായിട്ടും ഒറ്റക്കായി പോയ കൂട്ടുകാരന്റെ ഏകാന്തതാ.. അതവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
അൽപ്പമെങ്കിലും ദേഷ്യത്തോടെ ശിവ സംസാരിക്കുന്നത് കാശിയോട് മാത്രമാണ്.
അവന് തന്നെ മനസ്സിലാവും എന്നൊരു ധൈര്യം..
ഞാനതൊക്കെ വിട്ട് കളഞ്ഞതല്ലേ ശിവ.. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട.. അത്ര തന്നെ."
കാശി നിസ്സാരമായി പറഞ്ഞെങ്കിലും ശിവക്കവന്റെ നെഞ്ചിലെ പിടപ്പ് മനസ്സിലായി.
ഇളയച്ഛനൊന്നും വരാറില്ലേ കാശി..അവരും നിന്നെ.. "
ശിവ വല്ലായ്മയോടെ ചോദിച്ചു.
"വരാതിരിക്കാനാണ് ഞാൻ പ്രാർത്ഥന നടത്തുന്നത്. വന്നാൽ അപ്പോൾ തുടങ്ങും വിഷ്ണു പുരാണം. അവനെ പോലെ ആകാനുള്ള എനിക്കുള്ള ഉപദേശം.. മടുത്തു പോകും ശിവ.. അവരാരും വരണ്ടഡാ. എന്റെ അച്ഛനുണ്ടല്ലോ ഇവിടെ.. പിന്നെ വല്ലപ്പോഴും നീയും വരില്ലേ. എനിക്കത് മതിയെടാ.. ഞാൻ ഹാപ്പിയാണ്...."
കാശ്ശിയൊരു ചിരിയോടെ പറഞ്ഞു.
"കുഞ്ഞാറ്റ വിളിച്ചോ പിന്നെ.. പനി കുറഞ്ഞോ ആവോ.."
കാശിയെ ഒന്ന് ഒളികണ്ണിട്ട് നോക്കി ശിവ ചോദിച്ചു.
"ആവോ.. എനിക്കെങ്ങനെ അറിയും.നമ്പർ വേണേൽ തന്നേക്കാം ഞാൻ.. വിളിച്ചു ചോദിക്ക്.. ഇനി അതറിയാഞ്ഞിട്ട് നിനക്കൊരു സമാധാനക്കേട് വേണ്ട.."
കടുപ്പത്തിൽ അതും പറഞ്ഞു കൊണ്ട് കാശി എഴുന്നേറ്റു.
"നിയെത്ര ദേഷ്യം കാണിച്ചിട്ടും കാര്യമില്ല മോനെ കാശി.. അവള് നിന്നേം കൊണ്ടെ പോകൂ.."
ശിവ ഇരുന്നിടത്ത് നിന്നും വിളിച്ചു പറഞ്ഞു.
അതിമോഹമാണ് മോനെ ശിവദേവേ.. വെറും അതിമോഹം..
അടുക്കളയിൽ നിന്നും കാശി മറുപടി പറയുന്നത് കേട്ടതും ശിവ ചിരിയോടെ തലയാട്ടി.
അന്നത്തെ ദിവസം മുഴുവനും ശിവ കാശിയുടെ കൂടെയുണ്ടായിരുന്നു.
ടൗണിൽ പോയിട്ടൊരു സിനിമയൊക്കെ കണ്ടു.. തട്ട് കടയിൽ നിന്നും ഭക്ഷണവും കഴിഞ്ഞു വളരെ വൈകിയാണ് ശിവ പിന്നെ അന്ന് കാശിയെ വിട്ടത്.
എന്നെയൊന്നു വിളിച്ചു കൂടെ.. അത്രേം വയ്യാത്തതല്ലേ എനിക്ക്.. ഞാനത് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു കാശ്യേട്ട..
കിടക്കും നേരം കാർത്തുവിന്റെ പരിഭവം മെസ്സേജ് രൂപത്തിൽ വന്നു കിടപ്പുണ്ട്.
വിളിയുമുണ്ട്.
അതൊക്കെ പതിവുള്ളതാണ്..
പക്ഷേ കാശി മറുപടി ഒന്നും കൊടുക്കാതെ ഫോൺ മാറ്റി വെച്ചു.
ഉത്തരം കൊടുക്കാതെ വിട്ട എത്രയോ ചോദ്യങ്ങൾ അവിടെ അവളുടെ അഗാധമായ സ്നേഹം അടയാളപ്പെടുത്തി കൊണ്ട് കിടപ്പുണ്ട്.
എത്രയും പെട്ടന്ന് അശോകേട്ടൻ അവളുടെ വിവാഹം നടത്തിയെങ്കിൽ എന്നായിരുന്നു അവന്റെ മനസ്സിലപ്പോൾ തോന്നിയത്.
ഹൃദയമൊന്നാകെയൊരു പിടച്ചിൽ തോന്നിയിട്ട് കൂടി അവനത് അവഗണിച്ചു വിട്ടു.
അതല്ലാതെ കാർത്തികയെ പിന്തിരിപ്പിക്കാൻ മറ്റൊരു മാർഗവുമില്ലെന്ന് അവനറിയാം.
തനിക്കോരിക്കലും അവളെ സ്വന്തമാക്കാനും കഴിയില്ല..
ചിന്തിച്ചു കൊണ്ടങ്ങനെ കിടന്നിട്ട് പാതിരാത്രി എപ്പഴോ ആണവൻ ഉറങ്ങാൻ ശ്രമിച്ചത്..
അവനന്നുറങ്ങാൻ പതിവിലേറെ സമയമെടുത്തു..
പിറ്റേന്ന് രാവിലെ അശോകേട്ടന്റെ വീട്ടിലേക്ക് കയറുമ്പോൾ മുതൽ അവനൊരു വല്ലായ്മയുണ്ട്.
അവളുണ്ടിവിടെ.. എപ്പോ വേണമെങ്കിലും മുന്നിൽ അവതരിക്കും.
ബസ്സിന്റെ കീ വാങ്ങിക്കാൻ ഇവിടെ ആരെയെങ്കിലും വിളിക്കുക തന്നെ വേണം.
മിക്കവാറും അവൾ തന്നെയാവും ഇറങ്ങി വരുക..
അവളിവിടെ ഉണ്ടെങ്കിൽ അതും പതിവാണ്.
രാവിലെ തന്നെ മനുഷ്യന്റെ മൂഡ് കളയാൻ..
പിറു പിറുത്തു കൊണ്ടാണ് കാശി മണിയടിച്ചു കാത്ത് നിന്നത്.
അവനെ ആശ്വാസപ്പെടുത്തി കൊണ്ട് തുളസിയാണ് ഇറങ്ങി ചെന്നത്.
"അശോകേട്ടൻ എണീറ്റില്ലേ ചേച്ചി.."
എന്തെങ്കിലും ചോദിക്കണ്ട എന്ന് കരുതി കാശി ചോദിച്ചു.
"ഏട്ടൻ ഇവിടില്ല ഡാാ.."
അവരും ചിരിയോടെ തന്നെ പറഞ്ഞു.
പോയിട്ടോ ന്നാ.. "
പിന്നെയൊന്നും പറയാൻ നില്കാതെ അവനിറങ്ങി പോകുകയും ചെയ്തു.
ധൃതിയിൽ ബസ്സിൽ പോയി കയറി ഡോർ അടക്കുമ്പോൾ അവന് വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു.
രക്ഷപ്പെട്ടു എന്നൊരു സമാധാനം.
പക്ഷേ അതിന് സെക്കന്റ് നേരത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.
നേർത്ത ഇരുട്ടിൽ.. അവനെ കാത്തെന്ന പോലെ അതിനുള്ളിലിരിക്കുന്ന കാർത്തിക..
നീ.. നീയെന്താ ഇവിടെ.. "
അവൻ തിരികെ ഇറങ്ങാൻ തുടങ്ങും മുന്നേ കാർത്തു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.
ശബ്ദമുണ്ടാക്കിയ നമ്മളെ കാര്യം കുറച്ചു കൂടി ഫാസ്റ്റ് ആവും കേട്ടോ കാശ്യേട്ട..അത് കൊണ്ട് മിണ്ടാതെ നിന്നോ..
കള്ളചിരിയോടെ അവൾ ഓർമിപ്പിച്ചു.
കാശി ധർമ്മസങ്കടത്തോടെ അവളെ.
"എന്താണ്.. എന്തൊക്കെയാ നീ ഈ ചെയ്യുന്നേ. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ കാർത്തിക.."
കാശി അസഹിഷ്ണുതയോടെ നെറ്റി തടവി അവളെ നോക്കി ചോദിച്ചു.
കാർത്തു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിൽക്കുകയാണ്.
"എനിക്ക് പോണം.."
കാശിയാ നോട്ടം നേരിടാൻ വയ്യാത്ത പതർച്ചയോടെ പറഞ്ഞു.
കാർത്തു അവനരികിലേക്ക് നീങ്ങി നിന്നിട്ട് അവനൊട്ടും പ്രതീക്ഷിക്കുന്നു ഇറുകെ കെട്ടിപിടിച്ചു.
ഇങ്ങനെ അകറ്റി നിർത്താൻ പാകത്തിന് തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല കേട്ടോ.. "
വിങ്ങലോടെയുള്ള ആ സ്വരം.
നേർത്തൊരു ചൂടിൽ തന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്നവളെ ചേർത്ത് പിടിക്കാൻ കഴിയാത്തൊരു വിറയലോടെ കാശി തളർന്നു പോയി.
കാർത്തിക.. പ്ലീസ്.
പുലരി കുളിരിലും അവനിൽ വിയർപ്പ് തുള്ളികൾ മോട്ടിട്ടു.
"ഒരിത്തിരി പോലും എന്നോടിഷ്ടമില്ലേ..?"
കഴുത്തിൽ കയ്യിട്ടു പിടിച്ചു കൊണ്ടവൾ അവനിലേക്ക് കൂടുതൽ ചേർന്ന് നിൽകുമ്പോൾ കാശി വീഴാതിരിക്കാൻ പിന്നിലെ കമ്പിയിലേക്ക് ചാരി.
"വിട്. ആരെങ്കിലും വരും.."
അവൻ അവളെ നോക്കാതെ പറഞ്ഞു.
വരട്ടെ.. വന്നിട്ടിങ്ങനെ കാണട്ടെ.. അല്ലാതെ എനിക്ക് വയ്യ.. ഇതിങ്ങനെ ഉള്ളിൽ തിളച്ചു മറിയുവാ.. നിങ്ങള് മറക്കാൻ പറയുന്നുണ്ടെന്ന് കരുതി എനിക്കതിനു പറ്റണ്ടേ. അതെന്താ നിങ്ങള് ഓർക്കാത്തെ. "
കണ്ണ് നിറച്ചു ചൊടിയോടെയുള്ള ആ ചോദ്യം.
അവനൊന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു പോയി.
ഒരു നോട്ടം കൊണ്ട് പോലും ചെറിയൊരു പ്രതീക്ഷ കൊടുത്താൽ ദൈവം തമ്പുരാൻ നേരിട്ടിറങ്ങി വന്നു പറഞ്ഞാലും പിന്നീയീ പെണ്ണ് തന്റെ നെഞ്ചിൽ നിന്നകന്ന് പോകില്ലെന്ന് അവനറിയാം.
കാശ്യേട്ടൻ പേടിച്ചിട്ടാണോ എന്നെ നോക്കാത്തെ.. "
അവൾക്കൊരു കള്ളച്ചിരി.
പിന്നെ.. എനിക്ക് വേറെ പണിയില്ല.."
ഹൃദയമിടിപ്പ് പോലും തന്റെ ഉള്ളം അവൾക്കൊറ്റി കൊടുക്കാതിരിക്കാൻ അങ്ങേയറ്റം ശ്രമിക്കുന്നുണ്ട് കാശി.
പക്ഷേ അവളെങ്ങനെ ചേർന്ന് നിൽകുമ്പോൾ.. തന്നോട് സ്നേഹത്തോടെ പരിഭവത്തോടെ സംസാരിക്കുമ്പോൾ ഉള്ളിലടക്കി പിടിച്ചതെല്ലാം കെട്ട് പൊട്ടിച്ചിറങ്ങി വന്നിട്ടവളെ ആഞ്ഞു പുൽകുമെന്നവന് ഭയമുണ്ട്.
"പണിയൊക്കെ ഉണ്ടാവും.. പക്ഷേ എന്നെ നോക്കാത്തത് എന്റെ സ്നേഹത്തിൽ വീണു പോകുമെന്ന് കരുതിയിട്ട് തന്നെയാണ്.. എനിക്കറിയാം."
ശബ്ദം കുറച്ചു കൊണ്ടാ പെണ്ണ് അവളുടെ ഭാരം മുഴുവനും അവനിലേക്ക് നൽകി കൊണ്ടങ്ങനെ ചേർന്നു നിൽകുമ്പോൾ സ്വയമറിയാതെ തന്നെ കാശി അവളുടെ മുഖത്തേക് നോക്കി.
പനിയുടെ അവശതയൊന്നും ഇപ്പോഴില്ല..
തന്നോടുള്ള പ്രണയമാളുന്ന നോട്ടം. ചിരി.
അവനറിയാതെ തന്നെ കൈകൾ കൊണ്ടവളെ ചുറ്റിപിടിച്ചു.
ആ നിമിഷം..
അത് കാത്ത് നിന്നത് പോലെ... കാർത്തു ഒന്നാഞ്ഞു കൊണ്ടവന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെക്കുമ്പോൾ വിറയലോടെ കാശി അവളെ കൂടുതൽ തന്നിലേക്കടക്കി പിടിച്ചു കൊണ്ടങ്ങനെ ശ്വാസം പിടിച്ചു നിന്നു പോയി..
തുടരും..
അങ്ങനെ നിന്ന് ഉമ്മിക്ക്..😬
ന്നട്ടാ അശോകൻ കണ്ടോണ്ട് വരട്ടെ...😏
ഹല്ല പിന്നെ.🙄
മനുഷ്യരായാ പറഞ്ഞ വാക്കിനു വില വേണം പഹയാ..🤝
ഒരുമ്മ കിട്ടിയെന്ന് കരുതി മൂക്കും കുത്തിവീഴാത്ത വില..🤪
റിവ്യൂ ഇട്ടിട്ട് പോണേ..
ഇങ്ങളോന്ന് ഉഷാറായി റിവ്യൂ ഇട്ടാ ആ ബസ് നമ്മുക്കൊരു മണിയറയാക്കാം🫣
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 24
✍️ രചന - ജിഫ്ന നിസാർ ❤️
അച്ഛനും അമ്മയും വാത്സല്യം കൊണ്ടും സ്നേഹം കൊണ്ടും തൊട്ടും തലോടിയും ഓരോന്നൊക്കെ ചോദിക്കുമ്പോഴും കാർത്തുവിന്റെ കണ്ണുകൾ നേഴ്സിനു നേരെയാണ്.
കാശിനാഥനെന്ന കെട്ട്യോന്റെ ഗുണകണങ്ങൾ അവരോട് എണ്ണി എണ്ണി പറയാൻ തോന്നിയ നിമിഷത്തെ കുറിച്ചോർത്തു കൊണ്ട് കാർത്തുവിനിപ്പോൾ ചെറുതല്ലാത്ത കുറ്റബോധമുണ്ട്.
വേറൊന്നും കൊണ്ടല്ല..
എങ്ങാനും അവർക്കിവരോട് വന്നിട്ടാ ഗുണകണങ്ങൾ ഒന്ന് കൂടി അയവിറക്കി പറയാൻ തോന്നിയ പിന്നെ തീർന്നു.
അവരുടെ കണ്ണിൽ അസൂയയും നഷ്ടബോധവും കാർത്തു വളരെ വ്യക്തമായി കണ്ടതാണ്.
അപ്പോഴത് നല്ല വെടിപ്പായി ആസ്വദിക്കുകയും ചെയ്തതാണ്.
ഇനിയിപ്പോ അവരത് പറഞ്ഞാൽ...
അവൾക്കത് ഓർക്കാൻ കൂടി വയ്യ.
സാവധാനം.. നഷ്ടപെട്ടുപോകാൻ യാതൊരു പഴുതും അവശേഷിക്കാതെ കാർത്തു അച്ഛന് മുന്നിൽ അവതരിപ്പിക്കാൻ മാറ്റി വെച്ച വിഷയമാണ് മിഷൻ കാശി നാഥൻ.
അതെങ്ങാനും ഇവരുടച്ചു കയ്യിൽ തരുമോ എന്നൊരു ഭയത്തോടെയാണ് കാർത്തുവപ്പോൾ അവിടെ കിടക്കുന്നത്.
എത്രയും പെട്ടന്ന് അവിടെ നിന്നിറങ്ങി പോയാൽ മതിയെന്നായി അവൾക്കും.
പോയാലോ അച്ഛ.. എനിക്ക് വിശന്നിട്ടു വയ്യ.. "
കാർത്തു വയർ തടവി കാണിച്ചു.
ഇതൊന്നു തീരട്ടെ കുഞ്ഞാറ്റെ.. "
തുളസി ഗ്ലൂക്കോസ് കുപ്പി ചൂണ്ടി കൊണ്ട് പറഞ്ഞു.
"അത് ഏറെക്കുറെ തീർന്നില്ലേ.. ഇനിയിപ്പോ അത്രയ്ക്ക് മതി.. സിസ്റ്റർ.. ഇതൊന്നഴിച്ചു തരുമോ.."
അവരെ അടുത്തേക്ക് വിളിക്കാൻ കാർത്തുവിന് ഭയമുണ്ട്.
പക്ഷേ തനിക് പുറത്തേക്ക് പോകാൻ കയ്യില് നിന്നുമീ നീഡിൽ ഊരി മാറ്റിയെ പറ്റൂ..
കഴിക്കാൻ ഇങ്ങോട്ട് വാങ്ങിക്കാണോ മോളെ.."
അശോകൻ എഴുന്നേറ്റു.
വേണ്ട അച്ഛാ.. ഇവിടെ ഇരുന്നു കഴിച്ചാൽ ശെരിയാവില്ല.. നമ്മുക്ക് അങ്ങോട്ട് പോകാം.. "
നേഴ്സ് വന്നു കൈപിടിച്ചപ്പോൾ തൊട്ട് കാർത്തു കാരണമില്ലാതെ ഓരോന്നും വെറുതെ പറഞ്ഞും ചോദിച്ചും അച്ഛന്റെയും അമ്മയുടെയും ശ്രദ്ധ തിരിച്ചു.
ഒടുവിൽ അവൾക്കവിടെ നിന്നും പുറത്ത് പോകാനായി.
ഡോക്ടറെ കാണിക്കണോ ഇനി.. തുളസി ചിരിയോടെ നേഴ്‌സിനെ നോക്കി.
ഏയ്.. അതിന്റെ ആവിശ്യമില്ലെന്ന് ഡോക്ടർ നേരത്തെ വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു."
അവരെന്തെങ്കിലും പറയും മുന്നേ കാർത്തു വേഗം ഉത്തരം പറഞ്ഞു.
പോട്ടെ സിസ്റ്റർ.. ഇനി പിന്നെ കാണാം.."
കാർത്തു വെപ്രാളത്തോടെ പറഞ്ഞു.
"ഇനിയും നമ്മൾ ഇവിടെ വെച്ചു കാണാതിരിക്കാൻ ശ്രദ്ധിക്കണം കേട്ടോ.. തനിക്ക് ക്ഷീണമുണ്ട്. റസ്റ്റ് എടുക്കണം..!
നേഴ്സ് ചിരിയോടെ ഓർമ്മിപ്പിച്ചു കൊണ്ട് അവളെ നോക്കി.
പിന്നെയൊന്നും പറയാൻ നില്കാതെ അശോകനെയും തുളസിയെയും പിടിച്ചു കൊണ്ട് കാർത്തു പുറത്തേക്കിറങ്ങി നടക്കുകയും ചെയ്തു.
💜💜
എന്ത് പറ്റിയെടാ.."
ശിവയുടെ പരിഭ്രാന്തി നിറഞ്ഞു നിൽക്കുന്ന സ്വരം.
ഇന്നലെ രാത്രിയിൽ എപ്പഴോ ഇന്നിനി ബസ്സിൽ പോണത് നടക്കില്ലെന്നു പറഞ്ഞു കൊണ്ട് കാശിയിട്ട മെസ്സേജ് കണ്ടയുടനെ വിളിച്ചതാണ് ശിവ.
"കാർത്തികയ്ക്ക് പനി.."
കാശി ഒറ്റവാക്കിൽ ഉത്തരം പറയാൻ ശ്രമിക്കുകയാണ്.
"അതും ഇതും തമ്മിലെന്ത് ബന്ധം.. ഒന്ന് തെളിയിച്ചു പറയെന്റെ കാശി നീ.. "
വീണ്ടുമൊരു ചോദ്യത്തിനിട കൊടുക്കാതെ പിന്നെ നടന്നതെല്ലാം കാശി അവനോട് പറഞ്ഞു കൊടുത്തു.
അതിൽ താനും അവളും സംസാരിച്ച ഭാഗം അവൻ മനഃപൂർവം കട്ട് ചെയ്തു കളഞ്ഞു.
അതിനി ആരും അറിയണ്ട.
"അപ്പൊ അതായിരുന്നു കുഞ്ഞാറ്റ രണ്ടു ദിവസം വിളിക്കാഞ്ഞതും നിനക്കത് കൊണ്ട് കലിപ്പ് കയറിയതും.. ല്ലേ."
ഒലക്കയാണ്...അവള് വിളിക്കാഞ്ഞിട്ട് എനിക്കെന്ത് കലിപ്പ്.. നീയൊന്നു വെച്ചിട്ട് പോയേ ശിവ. രാവിലെ തന്നെ മനുഷ്യന്റെ മൂഡ് കളയാൻ.. "
കാശി ശബ്മടക്കി കൊണ്ടവനോട് ദേഷ്യപ്പെട്ടു.
"ഹാ.. വെക്കല്ലേ.എന്നിട്ടിപ്പോ കുഞ്ഞാറ്റയ്ക്ക് എങ്ങനെ ഉണ്ട്.. പനിയൊക്കെ കുറഞ്ഞോ.. ബോധം വന്നോ.."
ശിവ ധൃതിയിൽ ചോദിച്ചു.
പനി കുറഞ്ഞു.. പക്ഷേ ബോധം.. അതുണ്ടങ്കിലല്ലേ തിരികെ വരൂ. "
"തിരിച്ചു വരാറായോ എന്നിട്ട് നീ..?"
"ഡിസ്ചാർജ് ഒക്കെ എഴുതി കിട്ടിയതാ.. പക്ഷേ അപ്പോഴേക്കും അശോകേട്ടനും ചേച്ചിയും വന്നിട്ടുണ്ട്. ഇനിയിപ്പോ എന്തൊക്കെ നടക്കുമെന്ന് കണ്ടു തന്നെ അറിയണം.."
കാശി ചടപ്പോടെ പറഞ്ഞു.
"എന്താടാ നിനക്കൊരു നിരാശ.."
ശിവ ചിരിയൊതുക്കി കൊണ്ട് ചോദിച്ചു.
"നിരാശ.. തേങ്ങയാണ്.അവളുടെ അച്ഛനും അമ്മയും വന്നതിന് എനിക്കെന്തിനാ നിരാശ.."
"ചുമ്മാ എയർ പിടിച്ചു നിൽക്കാതെ കിട്ടിയ സമയം ആ പെണ്ണിനോട് ഇഷ്ടം പറയെടാ പൊട്ടാ. ബാക്കിയൊക്കെ വരുന്നിടത്തു വെച്ചു കാണാം..ഇതിങ്ങനെ കെട്ടി പൂട്ടി നടന്നിട്ട് വെറുതെ പ്രഷർ കൂട്ടാൻ.."
ശിവ ചിരിയോടെ പറയുന്നത് കേട്ടതും അവനെന്തോ മറുപടി കൊടുക്കാൻ വേണ്ടി കാശി ഒരുങ്ങിയ സമയത്തു തന്നെയാണ് അവന് മുന്നിലാ വാതിൽ തുറന്നത്.
"ഞാൻ വിളിക്കാം ശിവ.."
അവരെ കണ്ടതോടെ കാശി പെട്ടന്ന് തന്നെ ഫോൺ കട്ട് ചെയ്തു കൊണ്ട് പോക്കറ്റിലേക്കിട്ടു.
അവരെയും പ്രതീക്ഷിക്കുന്നത് പോലെ പുറത്തുള്ള കാശിയെ കണ്ടതും കാർത്തിക വീണ്ടും എല്ലാം മറന്നു.
അവനിൽ മാത്രം നോട്ടം കൊരുത്തു.
കണ്ടിട്ടും മതിയാവാത്ത പോലെ..
കാശി അവളുടെ നോട്ടം കണ്ടിട്ട് പിന്നെയും അസ്വസ്ഥനായി.
അവന്റെ കയ്യിലുള്ള ബാഗ് അവൾക്ക് നേരെ നീട്ടുമ്പോൾ മറ്റാരും കാണാതെ ഒന്ന് കണ്ണുരുട്ടി പേടിപ്പിക്കാനും മറന്നില്ല.
"നിങ്ങള് ഒരുമിച്ച് വരില്ലേ.. ഞാനെന്ന പോയാലോ ഇനി.."
കാശി വാച്ചിലേക്ക് നോക്കി.
"നിക്കെടാ.. ചായ കുടിച്ചിട്ട് പോകാം.. ഇന്നിപ്പോ ഇനി എന്തായാലും ബസ്സിൽ പോകുന്നത് നടക്കില്ലല്ലോ.."
അശോകൻ പറഞ്ഞു.
"ഏയ്.. എനിക്ക്.. എനിക്ക് വേണ്ട.. ഞാൻ ചായ കുടിച്ചിരുന്നു.."
അവനത് പറയുമ്പോൾ കാർത്തുവിന്റെ മുഖം വീർത്തു പൊട്ടും പരുവമായി.
എന്നെയവിടെ അകത്തു കൊണ്ടിട്ട് ഇവനിവിടെ ആഘോഷിച്ചു നടപ്പായിരുന്നു.
ആ സിസ്റ്റർ പറഞ്ഞാ കെയ്റേട്ടന്റെ ഒറിജിനൽ സ്വഭാവം ആർക്കെങ്കിലും അറിയാമോ..?
"അതൊന്നും സാരമില്ല.നീ ഇങ്ങ് വന്നേ.."
അത് പറഞ്ഞു കൊണ്ട് അശോകേട്ടൻ മുന്നിൽ നടക്കുമ്പോൾ കാശിക്ക് പിന്നെ ആ പിറകെ നടക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളു.
അപ്പോഴൊക്കെയും കാർത്തികയുടെ പൊള്ളുന്ന നോട്ടത്തിൽ നിന്നും ഓടിയോളിക്കാനുള്ള ധൃതി മാത്രമണവന്.
ഇരിക്ക് കാശി.."
കാർത്തികയുടെ അരികിലേക്ക് തന്നെ ചൂണ്ടി കൊണ്ട് അശോകേട്ടൻ പറയുമ്പോൾ അവൻ അവളെയൊന്ന് നോക്കി.
ഞാൻ.. ഞാൻ അപ്പുറത്ത്.. "
കാർത്തുവിന്റെ ഭാവം കണ്ടപ്പോൾ അവനവിടെ ഇരിക്കാൻ തോന്നിയില്ല.
"ഓ.. ഈ ചെറുക്കന്റെ ഒരു കാര്യം..അങ്ങോട്ട് ഇരിക്കെടാ.. അവന്റെയൊരു ഫോർമാലിറ്റി.."
തുളസി ശാസനയോടെ പറഞ്ഞതും കാശി തെളിച്ചമില്ലാത്തൊരു ചിരിയോടെ അവിടെ തന്നെ ഇരുന്നു.
എനിക്കൊരു ചായ മാത്രം മതി അശോകേട്ട.. "
തലേന്ന് രാത്രിയിൽ പോലും ഭക്ഷണം കഴിക്കാത്ത പരിഭവം കാണിക്കുന്ന വയറിന്റെ ആളാൽ പോലും കണക്കിലെടുക്കാതെ കാശി പറഞ്ഞു.
അശോകൻ അതിന് ഉത്തരമൊന്നും പറഞ്ഞില്ല.
പക്ഷേ അയാൾ എല്ലാവർക്കും ഉള്ളത് ഓർഡർ കൊടുത്തു.
അപ്പോഴെല്ലാം കാർത്തികയുടെ മുഖത്തൊരു ചിരിയുണ്ട്.
ഭക്ഷണമെത്തും വരെയും കാശി ഫോണിൽ നോക്കിയിരുന്നു.
അവനെ അധികം ബുദ്ധിമുട്ടിക്കാതെ തന്നെ ഭക്ഷണം വന്നു.
കഴിക്ക്..
അശോകൻ കാർത്തികയുടെ മുന്നിലേക്ക് നീക്കി വെച്ച് കൊടുത്തത് പോലെ തന്നെ കാശിക്കും കൊടുത്തു.
അവർ മൂന്ന് പേരും എന്തൊക്കെയോ പറയുന്നുണ്ട്.
കാശി പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ പെട്ടന്ന് കഴിച്ചെഴുന്നേറ്റ് പോകാനുള്ള ശ്രമത്തിലാണ്.
അതിനിടയിൽ...ഇടതു കയ്യിൽ കാർത്തികയുടെ വിരൽ കോർത്തു പിടിക്കാനുള്ള ശ്രമം.
അവൻ ഞെട്ടി പിടഞ്ഞു..
അവന്റെ കണ്ണുകൾ പിടച്ചിലോടെ അവളെയൊന്ന് നോക്കിയെങ്കിലും അങ്ങനൊരു കാര്യം ചെയ്യുന്നതിന്റെ യാതൊരു ഭാവമാറ്റവുമില്ലാതെ അവൾ അശോകേട്ടനോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്.
കാശി കൈ കുടയാൻ ശ്രമിക്കുന്നത്തിനൊപ്പം അവളുടെ പിടിയും മുറുകുന്നുണ്ട്.
ഇളം ചൂടുള്ള ആ പിടിയിൽ അവന് പൊള്ളുന്നത് പോലാണ് തോന്നുന്നത്.
"പതുക്കെ കഴിക്ക് കാശി.. എന്താ നിനക്കിത്ര ധൃതി."
അവന്റെ പരവേശം കണ്ടിട്ട് തുളസി ചിരിയോടെ പറയുന്നുണ്ട്.
ഒന്ന് ചിരിച്ചതല്ലാതെ അവൻ ഒന്നും പറഞ്ഞില്ല.
ഭക്ഷണം ബാക്കി വെച്ചിട്ട് പോകാൻ വയ്യെന്നുള്ളത് കൊണ്ട് മാത്രം വല്ല വിധേനയും അവനത് കഴിച്ചു തീർത്തു.
"കൈ കഴുക്കട്ടെ..."
ആശ്വാസത്തോടെ അവനത് പറഞ്ഞു നിമിഷം തന്നെ കാർത്തുവിന്റെ പിടി അയഞ്ഞു.
ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ അവനെഴുന്നേറ്റു പോകുകയും ചെയ്തു.
വാഷിങ് റൂമിന്റെ അരികിൽ ചെന്ന് നിൽക്കുമ്പോൾ അവൻ വല്ലാതെ കിതക്കുന്നുണ്ട്.
ഇവൾക്കിത് എന്തിന്റെ കേടാണ്..
പറഞ്ഞിട്ടും മനസ്സിലാവാതെ..
അവന് വല്ലാതെ ദേഷ്യം വരുന്നുണ്ട്.
കൈ കഴുകി കൊണ്ട് തിരിയുമ്പോ നെഞ്ചിലിടിച്ചു നിന്ന കാർത്തികയെ അവിടെയും കണ്ടപ്പോൾ കാശി ഒന്ന് കൂടി പിന്നിലേക്ക് മാറി.
മുഴുവനും കഴിച്ചു തീരാതെ ഓടി പോന്നതാണ് പിശാച്.
മനുഷ്യന് സമാധാനം തരാതിരിക്കാൻ.
"കാശ്യേട്ടന് എന്തൊരു പേടിയാണ്.."
അവളൊന്നു കൂടി അരികിലേക്ക് വന്നിട്ട് പറയുമ്പോൾ കാശി അവളെ തുറിച്ചു നോക്കി.
"എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. ഞാനല്ലേ.. ഇതൊക്കെ എൻജോയ് ചെയ്യാനുള്ളതല്ലേ.."
കളിക്കല്ലേ കാർത്തിക.. നീങ്ങി നിന്നേ നീ.നിന്റച്ഛൻ കണ്ടോണ്ട് വന്നാൽ...
അവളുടെ നോട്ടം..
കാശി വേഗം മുഖം തിരിച്ചു.
അപ്പൊ അച്ഛൻ കാണുന്നതാണ് കാശിയേട്ടന് പ്രശ്നമുള്ളുല്ലേ."
കാർത്തിക കുറച്ചു കൂടി അടുത്തേക്ക് വന്നതും അവൻ ഇനി നീങ്ങി നിൽക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടി.
അവന്റെ കണ്ണുകൾ അപ്പോഴും വാതിലിന് നേരെയാണ്.
"കളിക്കാതെ മാറിക്കേ കാർത്തിക നീ.. എനിക്ക് ദേഷ്യം വരുന്നുണ്ട്.."
അത് പറയാനുണ്ടോ.. ഈ മുഖമിങ്ങനെ ചുവന്നു വരുന്നത് കണ്ടാലേ എനിക്കറിയില്ലേ.. "
അവളുടെ ചിരി..
അത്രയും അരികെ ചേർന്ന് നിൽക്കുന്നവൾ.
അവനൊന്നു ശ്വാസമെടുത്തു.
"ഇങ്ങനൊരു അൺ റൊമാന്റിക് മൂരാച്ചി.. നോക്കിക്കോ.. ഇതൊക്കെ ഓർത്തിട്ട് നിങ്ങള് കുറെ വേദനിക്കും.. അന്ന് ഞാൻ ബാക്കി പറഞ്ഞു തരാം.."
അവന്റെ മുഖം കണ്ടതും കാർത്തു പെട്ടന്ന് മാറി നീങ്ങി നിന്നു കൊടുത്തു.
ഒരക്ഷരം മിണ്ടാതെ അവളെ ഒന്ന് നോക്കിയിട്ട് തിരികെ പോകുന്നവൻ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
പിന്നെയൊരു പത്തു മിനിറ്റ് നേരം കൂടി കാശി കാത്ത് നിന്നിട്ടാണ് അവർ തിരികെ വന്നത്.
അതോടെ കാശിക്ക് ആശ്വാസമായി.
"ഇനിയിപ്പോ നിങ്ങള് വരില്ലേ അശോകേട്ട.. ഞാൻ പോയിക്കോട്ടെ.."
കാർത്തികയുടെ മങ്ങിയ മുഖത്തെക്കവന്റെ നോട്ടമൊന്നു പാളി വീണു.
"എനിക്കിനി ഡ്രൈവ് ചെയ്യാനൊന്നും വയ്യെടാ.. ഇന്നലെ മോളെ കാണാനുള്ള ആർത്തി കൊണ്ടിങ് പോന്നതല്ലേ. ഈ കാർ ഇവിടെ കിടക്കട്ടെ. പതിയെ വന്നെടുക്കാം. നമ്മുക്ക് ഒരുമിച്ച് പോകാടാ.."
അശോകൻ പറഞ്ഞു കേട്ടതും കാശി വീണ്ടും പെട്ടത് പോലായി.
കത്തിമുന പോലുള്ളൊരു നോട്ടത്തിൽ നിന്നും ഇനിയെങ്കിലും രക്ഷപ്പെട്ടു പോകാം എന്നുള്ള അവന്റെ വളരെ നേരത്തേ ആശ്വാസമാണ് അവിടെ പൊലിഞ്ഞു വീണത്.
അത് മതി അച്ഛ.. അച്ഛൻ ഡ്രൈവ് ചെയ്യണ്ട ഇനിയിപ്പോ.. കാശ്യേട്ടൻ ഉണ്ടല്ലോ.. "
നിറ ദീപം പോലെ തെളിഞ്ഞു നിന്നു പറയുന്നവളെ അവിടെയിട്ട് ചവിട്ടി കൂട്ടാനുള്ള കലി ഒതുക്കി കൊണ്ടവൻ ചിരിച്ചു നിന്നു.
അത് മതിയെന്ന് തുളസിയും പറഞ്ഞതോടെ കാശി പിന്നൊന്നും പറയാൻ നിൽക്കാതെ കാർ പാർക്കിങ് എരിയിലേക്ക് നടന്നു.
അശോകൻ മുന്നിലേക്ക് കയറി..
തുളസിയും കാർത്തുവും പിന്നിലും.
പിന്നിലാണ് കയറിയതെങ്കിലും കാശിയെ കാണാൻ പറ്റുന്ന പരുവത്തിൽ അവന്റെ എതിരെ സൈഡിലായിട്ടാണ് കാർത്തു ഇരുന്നത്.
അശോകേട്ടൻ ക്ഷീണത്തോടെ സീറ്റിലേക്ക് ചാരി കിടന്നപ്പോൾ കാശിക്കാണ് ആശ്വാസം തോന്നിയത്.
പിന്നിലിരിക്കുന്നവളുടെ നോട്ടമെങ്ങാനും അയാൾ കാണുന്നുണ്ടോ എന്നൊരു ഭയമുണ്ടവന്.
തുളസിയും കണ്ണടച്ച് കൊണ്ട് കുറച്ചു നേരത്തെ ഉറക്കത്തിന്റെ ക്ഷീണം തീർക്കാൻ ശ്രമിക്കുമ്പോൾ കണ്ണടഞ്ഞു പോകുന്ന ക്ഷീണമുണ്ടായിട്ടും കാർത്തു അവനെ കാണാൻ വേണ്ടി മാത്രം കണ്ണ് തുറന്നിരുന്നു.
പാട്ട് വേണ്ട കാശി.. മോൾക്ക് തല വേദനിക്കും..
സ്റ്റിരിയോ ഓൺ ചെയ്തവനോട് അശോകൻ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു.
"വേണ്ട അച്ഛ.. എനിക്ക് കുഴപ്പമില്ല.. അത് നിന്നോട്ടെ.."
കാശിയത് ഓഫ് ചെയ്യും മുന്നേ കാർത്തു ചാടി കയറി പറഞ്ഞു.
വീണ്ടും പാട്ടിന്റെ ശബ്ദം മാത്രം..
കൂട്ടത്തിൽ പ്രണയമിറ്റി വീഴുന്ന അവളുടെ നോട്ടവും.
വീടെത്തുവോളം കാശി വെറുതെ പോലും പിന്നിലേക്ക് തിരിഞ്ഞ് നോക്കിയില്ല..
മനഃപൂർവം..
തുടരും.
ചിലപ്പോഴൊക്കെ ശിവ പറയുന്നത് തന്നെ എനിക്ക് നിന്നോട് പറയാൻ തോന്നും കാശി
വരുന്നിടത്തു വെച്ച് കാണാടാ 🥰
കാവ്യ.. ഓളുടെ കെട്ട്യോൻ ഉല്ലാസ്..
മറന്ന് പോയോ നിങ്ങള്..
അവരല്ലേ... കാശിയുടെ സ്വപ്നങ്ങൾ തകർത്തു കൊണ്ടാ കല്യാണത്തിന്റെ അന്ന് ഒളിച്ചു പോയത്.
മൂത്ത മകളുടെ ആ പ്രവർത്തനം.. ചതി..അത് കൊണ്ടല്ലേ കാശിയുടെ അച്ഛൻ ഹൃദയം പൊട്ടി മരിച്ചത്..
എഴുതിയിരുന്നു ഞാൻ വിശദമായി തന്നെ..
കാശിയുടെ മൂത്ത പെങ്ങൾ.. കാവ്യ..
റിവ്യൂ ഇട്ടിട്ട് പോണേ ❣️
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ..
🔻 ഭാഗം _75
✍️ രചന - Aysha akbar
പുറത്ത് നിന്നുള്ള ശബ്ദങ്ങളിലേക്ക് എത്തി നോക്കുക രവിക്ക് ഒരു പതിവായി മാറിയിരുന്നു......
അവനെ കാണുമ്പോൾ മനസ്സിൽ നിറയുന്നൊരു സന്തോഷമുണ്ട്.......
അതെന്താണെന്ന് അയാൾക്ക് പോലും അറിയുന്നില്ലായിരുന്നു....
എല്ലാവരും അവനെ കൊഞ്ചിക്കുന്നത് കാണുമ്പോൾ അവവനെ വാരിയെടുക്കാൻ തോന്നുന്ന മനസ്സിനെയും അയാൾക് പിടി കിട്ടിയുന്നില്ലായിരുന്നു......
ഇത്ര ദിവസം ഒറ്റപ്പെട്ടു നിന്നതിന്റെയാവാം ഒരുപക്ഷെ........
ഇടുങ്ങി പ്പോയ ആ അന്തരീക്ഷത്തിൽ നിന്നും താൻ പുറത്ത് വന്ന് തുടങ്ങുന്നത് അയാളറിഞ്ഞു........
ചെയ്തതെല്ലാം തെറ്റായിരുന്നു വെന്ന തിരിച്ചറിവാണ് തന്റെ മനസ്സിപ്പോൾ പേറി കൊണ്ടിരിക്കുന്നത്.....
അതിലേറ്റവും വേദനിച്ചത് അവൾ തന്നെയായിരുന്നു...
കുഞ്ഞിനെ കൂട്ടി പിടിച്ചിരുന്നു നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന തന്റെ മകളെ അയാൾ ആദ്യമായി വാത്സല്യത്തോടേ നോക്കി.....
അത്രയും സൗകര്യങ്ങൾ ക്കിടയിൽ നിൽക്കുമ്പോഴും അവളുടെ കണ്ണുകളിൽ കാണാത്ത തിളക്കം ഇപ്പോഴുണ്ട്.....
സച്ചു വിനോട് അയാൾക്ക് എന്തെന്നില്ലാത്തൊരു ബഹുമാനം തോന്നിയിരുന്നു.......
അന്ന് സച്ചു മുറിയിലേക് വരുമ്പോൾ അയാൾ പുറത്തേക്ക് നോക്കിയിരിക്കുകയാണ്.....
അത് കണ്ടതും സച്ചുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു......
അയാളിലെ മാറ്റത്തേ അവൻ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു......
അവൻ ഒന്ന് മുരടനക്കിയതും അയാൾ ഒരു ഞെട്ടലോടെ തിരിഞ്ഞു........
അയാളുടെ കണ്ണുകളിൽ പതർച്ച വ്യക്തമായി കാണാം....
എന്തിനാ ഈ വാശിയും ദേഷ്യവും ദുരഭിമാനവും.....
അയാളുടെ കഴുത്തിലേക്ക് കിഴി വെക്കുമ്പോഴായിരുന്നു അവനത് ചോദിച്ചത്......
കിടന്നിടത് കിടന്നു അയാൾ ഞെട്ടി..
അവളെ നിങ്ങൾ വേദനിപ്പിച്ചത് കൊണ്ടാണ് എനിക്കും ഇങ്ങനെ ചെയ്യേണ്ടി വന്നത്..... മറിച് അവളെ നിങ്ങൾ അല്പമെങ്കിലും സ്നേഹിച്ചിരുന്നെങ്കിൽ കരുണ കാട്ടിയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല.....
സച്ചു അത് പറയുമ്പോൾ കേട്ട് കിടക്കുകയല്ലാതെ അയാൾക്ക് നിവൃത്തി യുണ്ടായിരുന്നില്ല.....
പണം കൊടുത്താൽ കിട്ടാത്ത പലതും ഈ ഭൂമിയിലുണ്ട്.........
സച്ചു അയാൾക്ക് നേരെ ചാഞ്ഞിരുന്നു അല്പം ശാന്തമായി അത് പറയുമ്പോൾ അയാൾ മുകളിലേക്ക് നോക്കിയങ്ങനെ കിടന്നു.....
ഇഷാ..... ഇങ്ങ് വാ.....
വാതിൽ പടിയിൽ നിൽക്കുന്ന ഇഷാനിയെ സച്ചു വിളിക്കുമ്പോൾ ഒരു നിമിഷം രവിയൊന്ന് വിറച്ചു പോയിരുന്നു..
അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം തനിക്കില്ലെന്നതാണ് ശെരി...
തന്നോട് ഏറ്റ് മുട്ടി ജയിച്ചവളാണവൾ..... അവൾക്ക് മുമ്പിൽ പരാജിതനാണ് താൻ.....
അയാൾ നിർവികാരമായി അങ്ങനെ കിടന്നു......
ഇഷാനി പതിയെ മുറിയിലേക് കടന്നു വന്നു.......
അവളുടെ കയ്യിലുള്ള കുഞ്ഞിനെ സച്ചു വാങ്ങി....
ഇത് നിങ്ങളുടെ മകളാണ്..... അവള് പ്രസവിച്ച നിങ്ങളുടെ കൂടി രക്തമാണ് ഇത്.....
എത്ര പണം കൊടുത്താലാണ് ഇവരോടൊപ്പമുള്ള സന്തോഷം നിങ്ങൾക്ക് വാങ്ങാൻ കഴിയുക......
സച്ചു അല്പം കനത്തിൽ തന്നെയത് ചോദിക്കുമ്പോൾ രവി അവർക്കാർക്കും മുഖം കൊടുക്കാതെ മുകളിലേക്ക് നോക്കി കിടന്നു........
നിങ്ങൾക്ക് മുഖത്ത് നോക്കാനുള്ള പ്രയാസം സത്യമായും ദേഷ്യത്തിൽ നിന്നുള്ളതല്ലെന്ന് എനിക്കുറപ്പാണ്.....
മറിച് അത് നിങ്ങളുടെ കുറ്റ ബോധമാണ്.....
ഇനിയും നിങ്ങളെ വിട്ട് പോകാൻ മടി കാണിച്ചു നിൽക്കുന്ന ദുരഭിമാനമാണ്......
സച്ചു അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അയാൾ ജീവനറ്റ ശരീരം പോലങ്ങനെ കിടന്നു......
സച്ചു കുഞ്ഞിനെ പതിയെ അയാൾക്കരികിലൊന്നിരുത്തി...
അവൻ ചിരിച്ചു ശബ്ദമുണ്ടാക്കി കൈ കാലിട്ടടിക്കുമ്പോൾ പതിയെ അത് രവിയുടെ ദേഹത്തോന്നുരസി....
അവന് നേരെ തിരിഞ്ഞു നോക്കാതെ അയാൾ സ്വയം അയാളെ പിടിച്ചു നിർത്തി.......
കുഞ്ഞിനെ അയാൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് കണ്ടതും സച്ചു പതിയെ അവനെയെടുത്തു......
അലിഞ്ഞു തീരാൻ മാത്രം അയാളുടെ ഹൃദയം പാകപ്പെട്ടിട്ടില്ലെന്ന് അവന് തോന്നിയത് കൊണ്ട് തന്നെ പിന്നീടൊന്നും പറയാതെ അവനവരെയും കൂട്ടി പുറത്തേക്ക് നടന്നിരുന്നു......
അവർ പോയ വഴിയേ രവിയൊന്ന് തല ചെരിക്കുമ്പോൾ ആ കണ്ണുകളിൽ നിന്നൊരു തുള്ളി യൂർന്നു കവിളിലൂടെ ഒലിച്ചിറങ്ങി......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
രവി കിടക്കുന്ന മുറിയിലേക് ഗോപി കടന്ന് വന്നതും അറിയാതെ ആ കണ്ണുകൾ തമ്മിലൊന്ന് കോർത്തു.....
ഗോപി അത് കണ്ടില്ലെന്ന വണ്ണം കയ്യിലെ കവർ മേശ മേൽ വെച്ചു അതിൽ നിന്നും എന്തൊക്കെയോ പച്ച മരുന്നെടുത്തു ചതച്ചു തുടങ്ങിയിരുന്നു.....
അത് തനിക്കുള്ള മരുന്നാണെന്ന് ഓർക്കും തോറും രവിക്ക് നിറഞ്ഞൊരു പ്രയാസം തോന്നി.....
അത് കഴിഞ്ഞ് ഗോപി പുറത്തേക്ക് നടക്കുമ്പോൾ അയാളുടെ കാലിന് അല്പം ചെരിവുള്ളത് കൂടി കണ്ടതും രവിക്ക് നെഞ്ചിലെന്തോ ഒന്ന് നീറി.....
അതേ..... അതിനും കാരണ ക്കാരൻ താൻ തന്നെയാണ്.....
ഓർക്കും തോറും അയാൾക്ക് ഹൃദയം മുറിയും പോലെ തോന്നിയിരുന്നു....
എങ്ങോട്ട് നോക്കിയാലും താൻ വേദനിപ്പിച്ചവരാണ്.....
അവരാണ് തനിക്ക് വേണ്ടി ശുശ്രൂഷ ചെയ്യുന്നത് ......
ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യമില്ലെന്നത് കൊണ്ട് തന്നെ രവി ആ മുറിയിൽ തന്നെ ഒതുങ്ങി ക്കൂടിയിരുന്നു.....
എങ്കിലും ഇടയ്ക്കിടെ അയാളുടെ കണ്ണുകൾ ഉമ്മറത്തു വന്നിരിക്കുന്ന ഇഷാനിയിലേക്കും കുഞ്ഞിലേക്കും പാറി വീണു കൊണ്ടേയിരുന്നു.....
ഏകദേശം ഭേദമായി ട്ടുണ്ട്.....
തനിക്ക് ഇവിടം വിട്ട് പോകാൻ സമയമായി എന്നയാൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.....
എന്നാൽ മനസ്സ് അതിനോട്ടും തയ്യാറായിരുന്നില്ലെന്നതായിരുന്നു ശെരി.....
അവിടെ ചെന്നാലും താൻ തനിച്ചാണ്......
തനിക്കൊരു ആവശ്യം വന്നപ്പോൾ തിരിഞ്ഞു നോക്കാത്ത സൗഹൃദ ങ്ങളെ കണ്ടായിരുന്നു താൻ അഹങ്കരിച്ചിരുന്നത്....
എല്ലാം മായയാണ്... ആർക്കും ആത്മാർഥത യില്ല......
അതുണ്ടായിരുന്നവരെ താനായി നഷ്ടപ്പെടുത്തുകയും ചെയ്തു.....
ഇപ്പൊ തന്റെ കാലിനടിയിൽ ശൂന്യമാണ്....
ഇവിടെ കയ്യെത്തും ദൂരത്തിൽ ആരൊക്കെയോ ഉണ്ടെന്ന തോന്നലിലെങ്കിലും തനിക്ക് ആശ്വസിക്കാമായിരുന്നു......
തന്റെ രോഗം ഇത്ര പെട്ടെന്ന് ഭേദമാകേണ്ടി യിരുന്നില്ലെന്ന് വരെ ചിന്തിച്ചു തുടങ്ങിയിരുന്നയാൾ.....
കാരണം പ്രപഞ്ച ത്തിൽ ഒറ്റപ്പെടലിനോളം ഒരു മനുഷ്യനെ തളർത്താൻ കഴിയുന്ന മറ്റൊന്നില്ലെന്നതാണ് സത്യം......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അന്നൊരു മഴയുള്ള ദിവസമായിരുന്നു......
വലിയ വലിയ തുള്ളികൾ ശബ്ദമുണ്ടാക്കി ഓട്ടിൻ പുറത്തേക്ക് വന്നു വീണു കൊണ്ടിരുന്നു.....
രവി എപ്പോഴത്തെയും പോലെ ജനലിലൂടെ മുറ്റത്തേക്കും ഉമ്മറത്തേക്കും നോക്കി യിരുന്നു.......
കരിയിലകൾക്കൊപ്പം മഞ്ഞ നിറത്തിലുള്ള ചെളി വെള്ളം മുറ്റം കടന്ന് വയലിലേക്ക് ഒലിച്ചു പോകുന്നത് നോക്കിയയാളങ്ങനെ നിന്നു....
എങ്ങും മണ്ണിന്റെ ഗന്ധമുണ്ട്.......
അപ്പോഴാണ് ഉമ്മറത്തു നിന്ന് മുറ്റത്തേക്കിറങ്ങുന്ന ആ പടിയിലേക്ക് മുട്ട് കുത്തി വന്ന കുഞ്ഞിനെ രവി കാണുന്നത്.....
അവിടെയെങ്ങും ആരുമില്ല താനും.......
അയാളുടെ നെഞ്ചിടിപ്പ് കൂടി.......
രണ്ട് സ്റ്റെപ്പുണ്ട് താഴേക്ക്....
ഒന്ന് കൂടി മുന്നോട്ട് വന്നാൽ അവൻ താഴെ വീഴുമെന്നുറപ്പാണ്......
ശബ്ദമുണ്ടാക്കി ആരെയെങ്കിലും വിളിക്കാനാണ് രവിക്ക് ആദ്യം തോന്നിയത്.....
കാരണം വരാന്തയുടെ ഈ തലക്കൽ നിന്നും താൻ നടന്നെത്തുമ്പോഴേക്കും അവൻ വീഴുമോയെന്ന പേടിയാണ് ഉള്ളു നിറയെ....
പക്ഷെ മഴയുടെ തിമർപ്പിൽ തന്റെ ശബ്ദം ഒന്നുമല്ലാതായി തീരുകയേ ചെയ്യുമെന്നും അയാൾക്കറിയാമായിരുന്നു......
അയാൾ യാന്ത്രികമായി തന്നെ അവനടുത്തേക്ക് ചുവടുകൾ വെച്ചു.......
നടക്കുകയായിരുന്നില്ല പകരം ഓടുകയായിരുന്നു....
മുട്ട് കുത്തി താഴേക്ക് വീഴാൻ നിൽക്കുന്ന അവനെ ഓടി ചെന്നയാൾ വാരിയെടുത്ത് കൊണ്ട് നെഞ്ചിലേക്ക് ചേർത്തിരുന്നു......
രക്തത്തെ തിരിച്ചറിഞ്ഞെന്ന വണ്ണം അവൻ മോണ കാട്ടിയൊന്ന് ചിരിച്ചു......
അയാളുടെ ദേഷ്യവും വാശിയും ദുരഭിമാനവുമെല്ലാം ആ ചിരിയിൽ അലിഞ്ഞു പോയിരുന്നു......
പുറത്ത് പെയ്യുന്ന മഴയോടൊപ്പം അയാളുടെ മിഴികളും മത്സരിച്ചു പെയ്തു.......
കുഞ്ഞിനെ നോക്കി വന്ന മീനുവും ഇഷാനിയും പെട്ടെന്ന് ഈ കാഴ്ച കണ്ടോന്ന് അമ്പരന്നിരുന്നു.......
ഇഷാനി സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും തറഞ്ഞു നിൽക്കുകയാണ്.....
മീനു വേഗം അകത്തേക്കൊടി എല്ലാവരെയും വിളിച്ചു കൊണ്ട് വന്നു.....
അപ്പോഴും രവി ഒന്നുമറിയാതെ കുഞ്ഞിനെ ചേർത്ത് പിടിച്ചു നിൽക്കുകയാണ്.....
മീനുവിനോടൊപ്പം വന്ന എല്ലാവരും ഈ കാഴ്ച കണ്ട് സന്തോഷത്താൽ മതി മറന്നു.....
സച്ചു നോക്കിയത് ഇഷാനിയിലേക്കാണ്....
അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന കണ്ണ് നീരിന് ഈ ജന്മത്തെ മുഴുവൻ സന്തോഷത്തിന്റെ തിളക്കമുണ്ടായിരുന്നു.....
ഒരു നിമിഷം രവിയൊന്ന് തിരിഞ്ഞപ്പോഴാണ് തന്നെ നോക്കി നിൽക്കുന്നവരെ കാണുന്നത്......
ആകെ ക്കൂടി ചമ്മി പ്പോയിരുന്നയാൾ.....
ഞാൻ..... വീഴാൻ തുടങ്ങിയപ്പോൾ....
അയാൾ പാതി ക്ക് വെച്ചു നിർത്തി....
ഇപ്പോഴാണ് നിങ്ങളുടെ അസുഖം മുഴു വനായും മാറിയത്.......
അയാൾ പറഞ്ഞതിനെ ഗൗനിക്കാതെയെന്ന വണ്ണം സച്ചു രവിയെ നോക്കിയത് പറയുമ്പോൾ അയാൾ തോറ്റു പോയവന്റെ പോലെ നിന്നു.....
പതിയെ കുഞ്ഞിന്റെ കവിളിലൊന് കൂടി അയാൾ ചുണ്ട് വെച്ചു എല്ലാവരിൽ നിന്നും പുറം തിരിഞ്ഞു നിന്നത് തന്റെ തോറ്റ ഭാവത്തെ ആരും കാണാതിരിക്കാൻ വേണ്ടിയായിരുന്നു.....
എന്നാൽ തെറ്റ് മനസ്സിലാക്കി തിരുത്തിയ ആ നിമിശമായിരുന്നു എല്ലാവരുടെയും മുമ്പിൽ അയാൾ ജയിച്ചിരുന്നത്......
(തുടരും)
Aysha Akbar
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _23
✍️ രചന - ജിഫ്ന നിസാർ ❤️
കാർത്തുവിനുള്ള മരുന്നും വാങ്ങിച്ചു അൽപ്പം അലസതയോടെ അവളുടെ അരികിലേക്ക് നടന്നടുക്കുമ്പോഴാണവൻ പിന്നിൽ നിന്നുമാരോ പേര് ചൊല്ലി വിളിക്കുന്നത് കേട്ടത്.
തിരിഞ്ഞു നോക്കുമ്പോൾ അശോകേട്ടൻ.
വരുമെന്ന് ഉറപ്പുണ്ടായിട്ടും അയാളെ അവിടെ ആ നിമിഷം കണ്ടപ്പോൾ അവനിൽ ബാക്കി ഉണ്ടായിരുന്ന തെളിച്ചം കൂടി മങ്ങി പോയിരുന്നു.
അശോകൻ മാത്രമല്ല.
തുളസി ചേച്ചിയുമുണ്ട്.
മകളെ ഓർത്തു വിങ്ങി പൊട്ടി കരച്ചിലൊതുക്കാൻ പാട് പെടുന്ന അവരെ കണ്ടതും അവനുള്ളിൽ അലിവ് തോന്നി.
"എന്താ കാശി.. ന്താടാ ന്റെ മോൾക്ക് പറ്റിയെ.."
എന്തോ ചോദിക്കാൻ വന്ന ആശോകേട്ടനെ പിന്നിലേക്ക് മാറ്റി കൊണ്ട് തുളസി കാശിയുടെ മുന്നിലേക്ക് നിന്നു.
അവൻ വല്ലായ്മയോടെ അശോകേട്ടനെ ആണ് നോക്കിയത്.
നിങ്ങൾ പറഞ്ഞിട്ടല്ലേ ഞാനിവരോട് ഒന്നും പറയഞ്ഞതെന്നൊരു പരിഭവം നിറഞ്ഞു നിൽക്കുന്ന നോട്ടം.
അശോകൻ അവനെ നോക്കിയൊന്ന് കണ്ണ് ചിമ്മി കാണിച്ചു.
അവന്റെ മറുപടി വൈകിയ അസഹ്യതയോടെ തുളസി കാശിയുടെ കയ്യിലൊന്ന് അമർത്തി പിടിച്ചു.
"അത്... അത്രക്കൊന്നുല്ല ചേച്ചി. പനി കൂടിയിട്ട് ഹോസ്റ്റലിൽ നിന്നും വിളിച്ചു.. അങ്ങനെ കാർത്തികയെ കൂട്ടാൻ പോയതാ ഞാൻ.."
കാശി ചിരിയോടെ പറഞ്ഞു.
"എന്നിട്ടും ഈ കാര്യം നീ എന്നോട് പറഞ്ഞില്ല ല്ലോടാ.. എന്റെ കയ്യിൽ നിന്നും കീ വാങ്ങിച്ചല്ലേ നീ പോന്നത്..? അറിഞ്ഞിരുന്നേൽ ഞാനും കൂടി വരുമായിരിന്നു"
തുളസി കണ്ണ് നിറച്ചു കൊണ്ടവനെ നോക്കി.
"അത്.. അത് ഞാൻ മനഃപൂർവം പറയാഞ്ഞതാ.രാത്രിയിൽ അത്രയും ദൂരെ.. ചേച്ചി കൂടി പോന്നാ ഇന്നിപ്പോ മോളുടെ അരികെ ഒരു ബെഡ് കൂടി വേണ്ടി വരുമല്ലോ.. കാർത്തികക്കൊന്നൂല്ല ചെറിയൊരു പനി.കാറ്റ് തട്ടിയപ്പോൾ അതൊന്ന് കൂടി.. എങ്കിൽ പിന്നെ ഡോക്ടറെ കാണിച്ചിട്ട് പോകാം എന്ന് കരുതി ഇവിടെ കയറിയതാ.. ക്ഷീണത്തിന് ഡ്രിപ്പ് ഇട്ടതാ.. വേറേ കുഴപ്പമൊന്നുമില്ല.. ഡിസ്ചാർജ് എഴുതി കിട്ടിയിട്ടുണ്ട്.."
കാശി അവരോട് സ്നേഹത്തോടെ സഹതാപത്തോടെ കാര്യം പറഞ്ഞു മനസ്സിലാകുന്നത് നോക്കി നിന്ന അശോകന്റെ ചുണ്ടുലൊരു ചിരിയുണ്ട്.
അപ്പോഴും താൻ പറഞ്ഞിട്ടാണ് തുളസിയോട് പറയാഞ്ഞതെന്ന് അവൻ പറഞ്ഞില്ല.
അത് തന്നെയായിരുന്നു അയാൾ ഏറ്റവും ശ്രദ്ധിച്ചതും.
അശോകേട്ടൻ പറയേണ്ടന്ന് പറഞ്ഞു എന്നൊറ്റ വാക്ക് കൊണ്ട് അവനാ പരിഭവത്തിൽ നിന്നും മാറി നിൽക്കാമായിരുന്നു..
പക്ഷേ ചെയ്തില്ല.
ചെയ്യില്ല.
അതാണ് കാശി നാഥൻ.
അതാണ് അവനിൽ തനിക്കെറ്റവും ഇഷ്ടമുള്ള ക്വാളിറ്റിയും.
ജീവൻ പകരം കൊടുക്കേണ്ടി വന്നാലും കാശി നാഥൻ അശോകനെ ഒറ്റി കൊടുക്കില്ല..
ചതിക്കില്ല..
കൂടെ കൂടിയത് മുതൽ അവനങ്ങനെയാണ്.
പണത്തിനു വേണ്ടി എന്തും ചെയ്യുന്ന കൂടെയുള്ള മറ്റുള്ളവരെ അപേക്ഷിച്ച് അവനേറ്റവും വലുത് താൻ തന്നെയാണ്.
കൂടെയുള്ള മറ്റാരോടും തോന്നാത്ത വിധം ഒരു ഇഷ്ടവും അടുപ്പവുമെ ല്ലാം കാശിയോട് തോന്നാനുള്ള ഒരു മുഖ്യകാരണവും അത് തന്നെ... ഇവന്റെ ഈ മനസ്സാണ്..
കൂടെ നിൽക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാനുള്ള ഇവന്റെ ഇച്ഛാശക്തിയാണ്..
കൂടെയുള്ളവരിലേക്ക് ഒരു വേദനയും എത്താതിരിക്കാൻ എന്ത് വിട്ടുവീഴ്ചയും ചെയ്യാനുള്ള ഇവന്റെ ഈ മനോബലമാണ്..
"നിങ്ങൾ പറഞ്ഞു കാണും അശോകേട്ടാ ഇവനോട് എന്നോട് ഇതൊന്നും അറിയിക്കേണ്ടെന്ന്. അങ്ങനല്ലേ..?
തുളസി ചേച്ചിക്ക് ഭർത്താവിനെ അത്രയങ്ങോട്ട് വിശ്വാസമില്ല..
"ഏയ് ഞാൻ അങ്ങനെ പറയുമോ... നിനക്കങ്ങനെ തോന്നുന്നുണ്ടോ..
ഉണ്ടോ കാശി..നീ തന്നെ പറയൂ.."
അതുവരെയുള്ള ടെൻഷന്റെ ഭാവം മാറി അശോകനും തുളസി ചേച്ചിക്കും അപ്പോൾ ചെറിയൊരു കുസൃതി വന്നതുപോലെ..
കാശിക്കറിയാം അത് തന്റെ വാക്കുകൾ പകർന്നുകൊടുത്ത ആശ്വാസമാണെന്ന്.
അവരെ ആശ്വസിപ്പിക്കാൻ ആണെങ്കിലും അല്ലെങ്കിലും കാശിനാഥൻ സത്യമേ പറയൂ എന്നും ഉള്ളത് ഉള്ളതുപോലെ പറയുമെന്നും അവർക്കൊരു വിശ്വാസമുണ്ട്.
" ആ നല്ല കാര്യായി..അവൻ അശോകേട്ടനെ തള്ളിപ്പറയുന്നത് കേൾക്കാൻ കാത്ത് നിന്ന ഞാനിവിടെ ഇങ്ങനെ നിന്ന് വേരിറങ്ങി പോകത്തേയുള്ളൂ.അത് നടക്കുന്ന കാര്യമാണോ? കാശിക്ക് ജീവനുണ്ടെങ്കിൽ അവനെന്നെ ചതിക്കില്ല എന്ന് നിങ്ങള് തന്നെ എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു..നിങ്ങൾ ചാവാൻ പറഞ്ഞാൽ ഈ ചെക്കൻ പോയി ചാവും..അങ്ങനെയുള്ള ഒരാളാണ് എന്നോട് പറയേണ്ടന്നു പറഞെൽപ്പിച്ച കാര്യം പറയുന്നത്.."
തുളസി ചേച്ചി കണ്ണുരുട്ടി കൊണ്ട് പറയുന്നത് കേട്ടപ്പോൾ കാശ് ചിരിയോടെ അശോകനെ നോക്കി നിന്നതല്ലാതെ അതിന് മറുപടിയൊന്നും പറഞ്ഞില്ല..
കള്ളം പറയേണ്ട സാഹചര്യം വരുമ്പോൾ എപ്പോഴും ചെയ്യാറുള്ളത് പോലെ അവനൊരു ചിരിയേ കൂട്ട് പിടിച്ചു.
"നീ വന്നേ തുളസി മോളെ പോയി കാണാം..ഇവിടെ വരെയും ഓടി പാഞ്ഞു വന്നിട്ടിപ്പോ.. "
ഇനിയും അവിടെ നിന്നാൽ തുളസി തന്നിൽ നിന്നും താൻ അങ്ങനെ പറഞ്ഞിട്ടാണ് കാശി പറയാതിരുന്നതെന്ന് സത്യം പിടിച്ചെടുക്കും എന്നുള്ള ഭയമുള്ളതുകൊണ്ടായിരുന്നു അശോകേട്ടൻ പെട്ടെന്ന് തന്നെ വിഷയം മാറ്റിയത്.
വരു.. അതാണ് ഒരു മുറി.."
അതു മനസ്സിലായപോലെ മുന്നിലെ ഒരു മുറിയിലേക്ക് ചൂണ്ടി ചിരിയോടെ കാശി മുന്നോട്ടു നടക്കുമ്പോൾ അവനൊപ്പം തന്നെ അശോകനും തുളസിയും ഉണ്ടായിരുന്നു..
അകത്തുണ്ട് ചേച്ചി പോയി കണ്ടിട്ട് വരു..
ഞാൻ ഇവിടെ ഇരുന്നോളാം "
തന്റെ കയ്യിലുള്ള മരുന്നുകൾ തുളസിയുടെ നേരെ നീട്ടിക്കൊണ്ട് കാശി പറഞ്ഞു.
ഒന്ന് തലയാട്ടി കൊണ്ട് തുളസി അകത്തേക്ക് കയറുകയും ചെയ്തു.
പോകാമെന്ന് ഡോക്ടർ പറഞ്ഞിട്ടില്ലേടാ..
അശോകൻ അത് ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടിയിട്ട് കാശിയോട് ചോദിച്ചു.
പറഞ്ഞു. അത്രയും വലിയ പ്രശ്നമൊന്നുമില്ല പ്രഷർ കയറി ചെറുതായിട്ടൊന്നു ബോധം പോയിരുന്നു.അങ്ങനെയാണ് ഞാൻ ഇവിടെ കയറ്റിയത് ഇവിടെ ഇപ്പോൾ ഡ്രിപ്പ് ഒക്കെ ഇട്ട് ആള് ഉഷാറായിട്ടുണ്ട്..
കാശി ചിരിയോടെ പറയുമ്പോൾ ഒന്ന് മൂളിയിട്ടാണ് അശോകൻ കാർത്തിക കിടക്കുന്ന മുറിയിലേക്ക് കയറിപ്പോയത്..
❤🔥❤🔥
ആ...അങ്ങനെ ഞാൻ തോന്ന്യാസം കാണിച്ചിട്ടുണ്ടെങ്കിൽ എന്റെ കൂടെ അതേ തോന്നിവാസം ചെയ്യാൻ നിങ്ങളുടെ മകനും ഉണ്ടായിരുന്നു. അതെന്തേ നിങ്ങൾക്ക് തെറ്റായിട്ടും തോന്ന്യാസമായിട്ടും തോന്നുന്നില്ല..ഞാൻ ചെയ്യുന്നത് മാത്രമേ അങ്ങനെ തോന്നുന്നുള്ളൂ എങ്കിൽ അത് ശരിയായ ഒരു നടപടിയല്ലല്ലോ..ഒരേ പന്തിയിൽ രണ്ടുതരം ഊണു വിളമ്പുന്നത് മാന്യന്മാർക്ക് ചെന്ന പരിപാടിയല്ല.."
ഉല്ലാസിന്റെ അമ്മ വരദയോട് അത് പറയുമ്പോൾ അത്യാവശ്യത്തിലധികം കനമുണ്ടായിരുന്നു കാവ്യയുടെ വാക്കുകൾക്കും മുഖത്തിനും.
"ആണുങ്ങൾ അങ്ങനെ ആ പ്രായത്തിൽ വല്ല കുസൃതിയും കാണിച്ചെന്ന് വച്ച് ബുദ്ധിയുള്ള പെണ്ണുങ്ങളെ അതിനൊപ്പം തുള്ളി കൂടെ ഇറങ്ങി പോരുകയാണോ ചെയ്യേണ്ടത്.. അതുകൊണ്ടെന്താ ചുളിവിൽ ഇത്രയും വലിയൊരു തറവാട്ടിൽ കയറിക്കൂടാൻ പറ്റിയില്ലേ.. അല്ല അത് തന്നെയായിരുന്നില്ലേ നിന്റെ ഉദ്ദേശവും..?"
വരദ ദേഷ്യത്തിന്റെ അങ്ങേയറ്റത്താണ്..
"അത് കൊള്ളാമല്ലോ...ഒരേ പ്രായത്തിൽ ഒരു ആണ് ചെയ്യുന്നത് കുസൃതിയും പെണ്ണുകാണിക്കുന്നത് തോന്നിവാസവും ഒരു പെണ്ണായാ നിങ്ങൾ തന്നെ ഇത് പറയണം.."
ഒരു ലോഡ് പുച്ഛത്തോടെ കാവ്യ അവരെ നോക്കിയിട്ടും അവർക്ക് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ല.
അല്ലെങ്കിലും അവരിത് തുടങ്ങി ഇന്നലെ തുടങ്ങിയ കലാപരിപാടി ഒന്നുമല്ലല്ലോ..
വർഷങ്ങളുടെ പഴക്കമുണ്ടല്ലോ അവകാശപ്പെടാൻ.
വരദാ, സ്വന്തം ആങ്ങളയുടെ മകളെ മകന്റെ പ്രതിശ്രുത വധുവായി കരുതിയിരുന്ന മനസ്സിലേക്കാണ് പെട്ടെന്നൊരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ കാവ്യ അവന്റെ കൈപിടിച്ചു ഭാര്യയെന്ന പദവിയും കൊണ്ട് കയറിവന്നത്..
കാഞ്ഞിരക്കുരു ചവച്ചിറക്കുന്ന അതേ ചവർപ്പായിരുന്നു അവർക്കാ അനുഭവം.
ഉല്ലാസ് സെന്റിമെന്റൽ കൊണ്ട് മാത്രം നടത്തി എടുത്ത തീരുമാനം.
വല്ലാത്തൊരു ഭാവത്തിലാണ് അവരാ യാഥാർത്ഥ്യത്തെ തന്റെ മനസ്സിലേക്ക് അടിച്ചേൽപ്പിച്ചത്.
അടക്കവും ഒതുക്കവും തന്നെ അമ്മയെപ്പോലെ സ്നേഹിക്കുകയും താൻ പറയുന്നത് അനുസരിക്കുകയും വീട്ടിലെ എല്ലാ കാര്യങ്ങളും യാതൊരു മുടക്കവും കൂടാതെ നടത്തുകയും മകനെ പൊന്നുപോലെ നോക്കുക എന്നൊക്കെയുള്ള ഒരു ടിപ്പിക്കൽ അമ്മായിയമ്മയുടെ ആഗ്രഹിങ്ങളെ താലോലിച്ചു കാത്തുസൂക്ഷിച്ചിരുന്ന വരദക്ക് കിട്ടിയത് കാവ്യ അതിന്റെ നേരെ എതിരെയുള്ള സ്വഭാവങ്ങളുമായിട്ടാണ് വലതു കാൽ വെച്ചങ്ങോട്ട് കയറി ചെന്നത്.
ഇതിനേക്കാൾ ഒക്കെ അവരെ പ്രകോപിപ്പിക്കുന്നത് ഉല്ലാസ് അവൾക്കൊപ്പം ആണെന്നാണ്..
തന്നെ അവൾ എന്തു പറഞ്ഞാലും ഉല്ലാസ് അവളെ ന്യായീകരിക്കുമെന്ന് വരദ കണ്ണും പൂട്ടി ഉറപ്പിച്ചു പറയുമ്പോൾ കാവ്യയ്ക്ക് അവനോടുള്ള ആരോപണം അവൻ ഇപ്പോഴും അമ്മയുടെ ച്ചെല്ലകുട്ടിയാണെന്നാണ്..
എന്നിരുന്നാലും രണ്ടുപേരും ഒരു വർഷത്തിനുള്ളിൽ തന്നെ പോരുകോഴികളെ പോലെ ചിറഞ്ഞു തുള്ളുന്ന ഇവർക്ക് രണ്ടുപേർക്കുമിടയിൽ പെട്ട ഉല്ലാസ് ഒരിത്തിരി സമാധാനം തേടുന്ന തിരക്കിലുലാവും പലപ്പോഴും.
കാവ്യ ചെയ്യുന്ന പലതിനോടുമുള്ള എതിർപ്പും അവളോടുള്ള അമർഷവുമെല്ലാം സ്വന്തം സഹോദരന്റെ മകളെ കെട്ടാത്തത് കൊണ്ടുള്ള വലിയ നഷ്ടമായിട്ടാണ് വരദ ഉല്ലാസിന്റെ കണക്കിൽ എഴുതി ചേർക്കുന്നത്...
എന്നാൽ സ്വന്തം അച്ഛനെ പോലും കുരുതി കൊടുത്ത് വന്നിട്ടും നിങ്ങളെപ്പോലെ ഒരാളുടെ കൂടെ ജീവിക്കാനാണല്ലോ എന്റെ യോഗം എന്ന് പറഞ്ഞു കാവ്യയുടെ വകയും ഉല്ലാസിനെ കിട്ടുന്നതിൽ കുറവൊന്നുമില്ല.
"പിന്നെ...നിങ്ങളുടെ തറവാട്ടിന്റെ മഹിമ.. അതിനെ കുറിച്ചൊന്നും പറയേണ്ട. അത് ഞാൻ നിങ്ങളുടെ മകന്റെ കൂടെ ഇവിടെ എത്തിയതിൽ പിന്നെയാണ് ശരിക്കും അറിഞ്ഞത്.
അല്ലായിരുന്നെങ്കിൽ അങ്ങോട്ട് കാശ് കൊടുത്തു വിളിച്ചാലും ഒറ്റ പെണ്ണിനേയും കിട്ടാത്ത ഇങ്ങോട്ട് ഞാൻ വരുമായിരുന്നോ അത്രയും നല്ലൊരു തറവാടല്ലേ നിങ്ങളുടേത്.."
കാവ്യ പരിഹാസത്തോടെ പറയുമ്പോൾ വരദ അവളെ കൊല്ലാനുള്ള ദേഷ്യത്തോടെയാണ് നോക്കുന്നത്.
തറവാടും പേരും പെരുമയും എല്ലാം ഒരിത്തിരി കുറവാണെങ്കിലും ഞങ്ങളുടെ തറവാട്ടിൽ ആരും സ്വന്തം തന്തയെ കൊന്നു കളഞ്ഞിട്ട് ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടില്ല...നിന്നെപ്പോലെ..."
അവളെ തോൽപ്പിക്കാൻ വരദ എന്നും എടുത്തിരുന്ന ആ ആയുധം.
അവിടെ മാത്രമേ കാവ്യ അൽപ്പമെങ്കിലും അടങ്ങൂ എന്ന് അവർക്കും അറിയാം.
അതവരുടെ അവസാന അടവാണ്.
"അത് നിങ്ങളുടെ മകൻ പറഞ്ഞിട്ടാണ്..
അത് വരെയുമുണ്ടായിരുന്ന വീര്യമില്ലായിരുന്നു അത് പറയുമ്പോൾ മുതൽ.
ഇനിയിപ്പോ ആ കുറ്റം കൂടി എന്റെ മകന്റെ തലയിലെക്കെടുത്തിട്ടേക്ക്.."
ഇനിയും കൂടുതലൊന്നും കേൾക്കാനോ പറയാനോ ഇല്ലാത്തതുപോലെ വരദ കളമൊഴിഞ്ഞ് പോവുകയും ചെയ്തു.
അവർക്കറിയാമായിരുന്നു ഈയൊരു വാക്കോട് കൂടി കാവ്യ തനിക്ക് മുന്നിൽ മുട്ടുമടക്കുമെന്ന്.
അവളെ ഒന്ന് അടക്കാൻ അവർക്ക് അറിയാവുന്ന ഏക വഴിയും അത് തന്നെയായിരുന്നു.
വരദ അവിടെ നിന്നും പോയതോടെ കാവ്യ അതിന്റെ ദേഷ്യം തീർക്കാൻ നേരെ സ്വന്തം മുറിയിലേക്കാണ് നടന്നത്.
കിടക്കയിൽ ചാരി കിടന്നുകൊണ്ട് ഫോൺ നോക്കിയിരുന്ന ഉല്ലാസ് അവൾ അങ്ങോട്ട് ചെല്ലുന്നതിന്റെ ശബ്ദം കേട്ടതും പെട്ടെന്ന് തന്നെ എഴുന്നേറ്റ് നേരെ ഇരുന്നുകൊണ്ട് ഫോൺ ബാക്ക് അടിച്ചു... ഡീസന്റായി.
നിങ്ങളിവിടെ ഫോണിൽ നോക്കി രസിച്ചിരുന്നോ. ഇവിടെ നടക്കുന്നതു വല്ലതും നിങ്ങൾക്കറിയണ്ടല്ലോ. അല്ലെങ്കിലും ഞാനെന്തിന് ഇതൊക്കെ നിങ്ങളോട് പറയണം.. "
ഒരു കുട്ടയോളം വീർപ്പിച്ചു പിടിച്ച മുഖവുമായി കാവ്യ അവന്റെ അടുത്തേക്ക് ഇരുന്നു..
ഇന്നും നിങ്ങൾ തമ്മിൽ വഴക്കുണ്ടായോ..? "
തികച്ചും ലാഘവത്തോടെയുള്ള അവന്റെയാ ചോദ്യം.
കാവ്യ ദേഷ്യം കൊണ്ട് തിളച്ചു മറിയുന്നത് പോലെയാണ്.
നിങ്ങളുടെ തള്ളയ്ക്ക് നിങ്ങളാ സുന്ദരി കോതയെ കിട്ടാത്തതിന്റെ ദേഷ്യമാണ്... അത് എന്നോട് തന്നെ ദിവസം പറഞ്ഞു തീർക്കാമെന്ന് അവർക്ക് വല്ല നേർച്ചയും ഉണ്ടാവോ..? "
പറയുന്നതിനൊപ്പം തന്നെ കാവ്യ ഉല്ലാസിന്റെ കാലിൽ അമർത്തി ഒരു അടി കൊടുക്കുകയും ചെയ്തു..
"ഹൂ..ഇതെന്തിനാണ് നീ എന്നെ തല്ലുന്നത്..ഇതു വല്ലതും ഞാൻ ആണോ പറഞ്ഞത്..അമ്മയല്ലേ"
നിങ്ങളെങ്ങാനും ആയിരിക്കണമാ പറയുന്നത്.. എങ്കിൽ നിങ്ങളെ ഞാൻ എന്നേ കൊന്നിട്ടുണ്ടാവും.."
അവൾ അവനെ നേരെ നോക്കി പുച്ഛത്തോടെ പറഞ്ഞു..
എടി അമ്മയെ നിനക്കറിഞ്ഞൂടെ? ഒരു നയത്തിലൊക്കെ അമ്മയോട് നിൽക്കാൻ നിന്നോട് ഞാൻ എപ്പോഴും പറയാറുള്ളതല്ലേ.."
ഉല്ലാസ് അവളെ അനുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
"അപ്പൊ പിന്നെ ഈ പ്രശ്നമൊക്കെ ഞാൻ മനപ്പൂർ ഉണ്ടാക്കി വെക്കുന്നതാണെന്നാണോ നിങ്ങൾ കരുതുന്നത്..
നിങ്ങളുടെ അമ്മയ്ക്ക് നിങ്ങളെക്കൊണ്ട് ആ സുന്ദരികോതയെ കല്യാണം കഴിപ്പിക്കാൻ മോഹമുണ്ടെന്ന് ഞാനുണ്ടോ അറിയുന്നു. അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ഞാനീ ഗതികേട് സഹിക്കാൻ നിങ്ങളുടെ കൂടെ കൂടില്ലല്ലോ..അങ്ങനെ അറിയാവുന്ന നിങ്ങൾ പോലും എന്നോട് പറഞ്ഞിട്ടുണ്ടോ...പിന്നെങ്ങനെ എനിക്കറിയാം.
പ്രേമിക്കുന്ന കാലത്ത് നിങ്ങൾ പൊന്നേ എന്ന് വിളിച്ച് ഇവിടെ എത്തിയപ്പോൾ നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് എന്നെ വിട്ടുകൊടുത്തിരിക്കുകയാണ്.. എന്തു വേണമെങ്കിലും പറഞ്ഞോ ചെയ്തു എന്നുള്ള ഒരു ഭാവവും..
ഒരു അവസരം കിട്ടിയതുപോലെ കാവ്യ ഉല്ലാസിന് നേരെ തിരിഞ്ഞു..
പതുക്കെ... കുഞ്ഞുണർന്നു കരയും.."
ഒരു അരികിൽ ഉറങ്ങിക്കിടക്കുന്ന സ്വന്തം മകനെ നോക്കി ഉല്ലാസ് അത് പറയുമ്പോൾ അവൾ അവനെ ഒന്ന് തുറിച്ചു നോക്കി.
"അല്ലെങ്കിലും നിങ്ങളെയൊന്നും പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല..
എന്റെ തെറ്റായിരുന്നു.
എന്റെ അച്ഛനെന്നോട് ഒരുപാട് പ്രാവശ്യം ചോദിച്ചതാണ് കല്യാണത്തിന് മുമ്പ് നിനക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടായെന്ന്.
അന്നൊന്നും ഞാൻ നിങ്ങളുടെ കാര്യം അച്ഛനോട് തുറന്നു പറയാതിരുന്നത് നിങ്ങൾ ആവശ്യപ്പെട്ടിട്ടല്ലേ.
അപ്പോഴും എനിക്കറിയാമായിരുന്നില്ലല്ലോ കല്യാണമണ്ഡപത്തിൽ എന്റെ അച്ഛൻ എനിക്ക് വേണ്ടി വാങ്ങിച്ചു വെച്ച ആഭരണങ്ങളോട് കൂടി എന്നെ കിട്ടാനുള്ള നിങ്ങളുടെ ഐഡിയ ആയിരുന്നു അതെന്ന്.
സ്വന്തം അച്ഛൻ മരിച്ചിട്ട് പോലും അതിൽ വല്ലാതെ കുറ്റബോധം ഇല്ലാത്ത മുതലാണ്.
അച്ഛനിപ്പോ അത്ര വിഷമിക്കേണ്ട കാര്യമൊന്നും ഇല്ല.. ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെയല്ലേ ജീവിക്കേണ്ടത് എന്നും പറഞ്ഞു കൊണ്ടാ മരണത്തെ പോലും നിസാരമാക്കിയവളാണ്..
അത്തന്നെയാണ് വരദക്കവളോട് വെറുപ്പ് കൂടിയതും .
"നിങ്ങൾക്കെന്തായാലും ഉറപ്പാണല്ലോ നിങ്ങൾ വിളിച്ചാൽ ഞാൻ കൂടെ വരുമെന്ന്..അതിന്വേണ്ടിനിങ്ങൾകളിച്ചകളിക്കിപ്പോനിങ്ങളുടെതള്ളഎന്നെയാണ്കുറ്റംപറയുന്നത്.."
അവനെ നോക്കാതെ കിടക്കയിലേക്ക് തന്നെ തിരികെ ഇരുന്നുകൊണ്ട് തലകുനിച്ചിരുന്ന കാവ്യ പിറക്കുമ്പോൾ ഉല്ലാസിന്റെ മുഖത്തൊരു പരിഹാസ ചിരി തെളിഞ്ഞു
അങ്ങനെ ഒരു ഐഡിയ തനിക്ക് പറഞ്ഞു തന്നത് തന്നെ ഇവൾ ആയിരുന്നു എന്നവൻ ഓർത്തു..
അങ്ങനെയൊരു സാഹസം താൻ കാണിച്ചാൽ പിന്നെ ഒരിക്കലും അച്ഛൻ തന്നെ വീട്ടിലേക്ക് കയറ്റില്ലെന്നും മകളായി തന്നെ അംഗീകരിക്കില്ലെന്നും ഉറപ്പുണ്ടായിരുന്നു.
വെറുംകയ്യോടെ ഇറങ്ങിവന്നാൽ അത് വിഡ്ഢിത്തമാണെന്നും കല്യാണ ദിവസം വരെ കാത്തിരുന്നാൽ അച്ഛൻ അവൾക്കായി വാങ്ങിക്കുന്ന അൻപത് പവന്റെ ആഭരണങ്ങൾ കൂടി അവൾക്കൊപ്പം കിട്ടുമെന്നും ഉല്ലാസിനോട് ആദ്യം പറഞ്ഞത് അവളായിരുന്നു.
എന്നിട്ടിപ്പോ എത്ര പെട്ടെന്നാണ് അവൾ കാര്യങ്ങളെ അവൾക്ക് അനുകൂലമാക്കി വളച്ചൊടിച്ചത്.
അതിനാൽ പണ്ടേ മിടുക്കിയും ആണല്ലോ.
അമ്മ അത്രമാത്രം പ്രശ്നക്കാരി ഒന്നുമല്ലെന്ന് ഉല്ലാസിന് അറിയാം..അതുതന്നെയായിരുന്നു സത്യവും.
യാഥാർത്ഥ്യങ്ങളെ അംഗീകരിച്ച വരദ കാവ്യയെ മകന്റെ ഭാര്യയായിട്ട് അംഗീകരിക്കാനും അവളോട് ഒത്തുപോവാനും കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും കാവ്യക്കാണ് അവരെ ഒട്ടും അംഗീകരിക്കാൻ കഴിയാത്തതും അവരുടെ ചെയ്തികളിൽ കുറ്റം തികയാത്തതും.
കുഞ്ഞിനെ വരദ കൊഞ്ചിക്കുന്നതും അതിനെ സംസാരിക്കുന്നതും എല്ലാം കാവ്യക്ക് വരദയോടുള്ള കുറ്റങ്ങളാണ്.
രണ്ടുകൂട്ടർക്കും ഒപ്പം നിന്നാലും തന്റെ കാര്യങ്ങൾ പരുങ്ങലിലാവും എന്ന് മനസ്സിലാക്കുന്നത് കൊണ്ട് തന്നെ ഉല്ലാസ് നയത്തിൽ അങ്ങനെ പോവുകയാണ്.
ഒരാൾ കൈവിട്ടാൽ മറ്റയാളുടെ സപ്പോർട്ട് നിലനിൽപ്പിന് അത്യാവശ്യമാണെന്ന് അവനും അറിയാം.
അമ്മയോടുള്ളതിനേക്കാൾ ഒരല്പം സപ്പോർട്ട് കൂടുതൽ അവൻ കാവ്യയ്ക്ക് തന്നെ കൊടുക്കാറുണ്ട്.
അത് പക്ഷേ ഭാര്യ എന്നുള്ള സ്നേഹം കൊണ്ടോ കെയറിങ് കൊണ്ടോ ഒന്നുമല്ല.
ഇടയ്ക്കിടെ വീട്ടിൽ പോയിട്ട് വരുമ്പോൾ അവൾ അമ്മയുടെയും ഏട്ടന്റെയും കയ്യിൽ നിന്നും കരഞ്ഞുകാണിച്ചും കണ്ണീരൊലിപ്പിച്ചും ദാരിദ്രം പറഞ്ഞു വാങ്ങിച്ചെടുക്കുന്ന ക്യാഷിന്റെ വലുപ്പം തന്നെയായിരുന്നു സപ്പോർട്ട് കൂടുതലിന്റെ അടിത്തറയും.
വിയർപ്പിന്റെ അസുഖം അൽപ്പം കൂടുതലുള്ള ഉല്ലാസ് ആഴ്ചയുടെ അങ്ങേ തലക്കലും ഇങ്ങേ തലക്കലും ലീവായിരിക്കും.
അപ്പോൾ പിന്നെ വെറുതെ കിട്ടുന്ന കാശിനോട് അൽപ്പം ആർത്തി കൂടുതലുണ്ട്.
"നീ ഇങ്ങനെ കരഞ്ഞിരിക്കല്ലേ എന്റെ കാവ്യെ.. എനിക്കത് മാത്രം സഹിക്കാൻ വയ്യടി...നിനക്കറിയില്ലേ അത്.."
ഉല്ലാസ് ഏറ്റവും അവസാനത്തെ അടവെടുത്തു തുടങ്ങി.
കാവ്യയുടെ അരികിലേക്ക് നീങ്ങി ഇരുന്നുകൊണ്ട് അവളെ ഒന്ന് ചേർത്തു പിടിക്കാൻ ശ്രമിച്ചവനെ കാവ്യ ആഞ്ഞ് കുടഞ്ഞെറിഞ്ഞു.
പപക്ഷേ ഉല്ലാസ് അങ്ങനെ വിട്ട് കൊടുക്കില്ലല്ലോ.. നിരന്തരമുള്ള സംസാരങ്ങളും പ്രവർത്തികളും അവളെ അവനിലേക്ക് അടുപ്പിക്കുക തന്നെ ചെയ്തു.
നീ ഇങ്ങനെ ബലം പിടിച്ചിരിക്കല്ലേ..പെട്ടന്ന് പരിപാടി തീർത്തിട്ട് നമുക്ക് നിന്റെ വീട് വരെ ഒന്ന് പോയാലോ.."
എന്നിട്ടും പൂർണമായും തനിക്ക് വിധേയയാവാത്ത കാവ്യയുടെ കാതിൽ അത് പറയുമ്പോൾ ഉല്ലാസിന്റെ മനസ്സ് നിറയെ ചിന്തകൾ വേറെയായിരുന്നു
വൃത്തികെട്ട...അവനെ ചൂട് പിടിക്കാൻ കഴിയുന്ന ഒരുപാട് ചിന്തകൾ..
തുടരും..
വിശ്വാസവും സ്നേഹവും കൂടിയാലും പ്രശ്നമാണ് guys...
നമ്മളതിൽ പെട്ടു പോകും..
കാശിയെ പോലെ.. 😢
കാവ്യയെ അറിയാലോ ല്ലേ..
റിവ്യൂ ഇട്ടിട്ട് പോണേ..പറ്റെ കുറഞ്ഞു പോയി.
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _22
✍️രചന -ജിഫ്ന നിസാർ 💜
"ഇനി വെച്ചേക്ക് ബിബി.. ഇല്ലെങ്കിൽ നാളെ ക്ലാസ്സിൽ വന്നിട്ട് ഉറക്കം തൂങ്ങും.."
ഭവ്യ കൊഞ്ചി ചിരിച്ചു കൊണ്ട് ഫോണിന്റെ സ്‌ക്രീനിൽ നോക്കി.
വെളുത്തു തുടുത്തൊരു ചെറുപ്പക്കാരൻ അവളുടെ കയ്യിലെ മൊബൈൽ സ്ക്രിനിൽ തെളിഞ്ഞു നിൽപ്പുണ്ട്.
"പോയേക്കാം.. അതിന് മുന്നേ ഇന്ന് നീ കാണിക്കാമെന്ന് പറഞ്ഞത് കാണിച്ചു ത്താ..അല്ലാതെ എനിക്കിന്ന് ഉറങ്ങാൻ പറ്റില്ലെടി. അത് പോലൊരു മൂഡിലാ ഞാൻ.."
ബിബിയുടെ ശബ്ദത്തിന് അതിലേറെ വശ്യത..
"അത്.. അത് ഞാൻ അപ്പൊ ബിബി പെട്ടന്ന് പിടിച്ചപ്പോൾ രക്ഷപ്പെട്ടു പോരാൻ പറഞ്ഞതല്ലേ.. രാത്രിയിൽ ഫോണിൽ കൂടി കാണിക്കാമെന്ന്.."
ഭവ്യ ചിരി ഒതുക്കി പിടിച്ചു.
"അത് ശെരി.. അപ്പൊ നീയെന്നെ പറ്റിച്ചതാ അല്ലേ..ശേ ഞാൻ എന്തൊക്കെ കൊതിച്ചു.."
അവന്റെ മുഖം ചുളിഞ്ഞു.നിരാശ നിറഞ്ഞു..
"അങ്ങനല്ല ബിബി.. അല്ലെങ്കിൽ തന്നെ കോളേജ് മൊത്തത്തിൽ നമ്മളെ കുറിച്ചൊരു വർത്താനമുണ്ട്.
നമ്മളായിട്ട് അതിന് അവസരം കൊടുക്കണ്ടല്ലോ.."
ഭവ്യ നയത്തിൽ പറഞ്ഞിട്ടും ബിബിയുടെ മുഖം തെളിഞ്ഞിട്ടില്ല.
"എന്നെ ഓർത്തിട്ടല്ല ബിബി. നിന്നെ ഓർത്തിട്ടല്ലേ ഞാൻ.. നിന്റെ.. ചിത്ര പ്രശ്നമുണ്ടാക്കിയാൽ തീർന്നില്ലേ.. അവളെ ഒഴിവാക്കി നമ്മുക്ക് ജീവിക്കാൻ ഇത്രയും കഷ്ടപ്പെട്ടു കൊണ്ട് നമ്മളോരോന്ന് ചെയ്‌തിട്ടും.. പിടിക്കപ്പെട്ടാൽ അറിയാലോ നിനക്ക്.."
ഭവ്യ ചോദിക്കുമ്പോൾ ബിബി വല്ലായ്മയോടെ തലയാട്ടി.
"എന്നും ഉറക്ക് ഗുളിക കൊടുത്തു അവളെ ഉറക്കി കൊണ്ടുള്ള നമ്മുടെ ഈ കള്ളത്തരം നടക്കില്ല ബിബി.. അവളൊരു പൊട്ടിയും നിന്നോട് ഒടുക്കത്തെ സ്നേഹവും വിശ്വാസവുമായത് കൊണ്ട് നിന്നെ സംശയിക്കുന്നില്ല.
പക്ഷേ എപ്പോഴാ അതില്ലാവുന്നത് എന്നറിയില്ല..
അറിയാലോ.. നിന്റെ ഭാര്യയും മകളും. അവരായിട്ട് തന്നെ നിന്നെ ഉപേക്ഷിച്ചു പോകാൻ പാടില്ല.. നമ്മൾ പ്ലാൻ ചെയ്തത് പോലെ ചിത്ര ചെയ്യുന്ന തെറ്റിന്റെ പേരിൽ നീ അവളെയും കുഞ്ഞിനേയും ഉപേക്ഷിച്ചു.. കളയണം. അപ്പഴേ ആളുകൾ നിന്റെ കൂടെ നിൽക്കൂ..അങ്ങനെ വേണം കഥ വരാൻ.. അതിന് വേണ്ടിയാ ഞാൻ.. ഞാൻ കാത്തിരിക്കുന്നത്.. അറിയില്ലേ ബിബി..എനിക്ക് നിന്നെ വേണം ബിബി.. നീയില്ലാതെ എനിക്ക് വയ്യ.. അത്രേം അത്രേം ഞാൻ.. എനിക്കെന്താ മോഹമില്ലാഞ്ഞിട്ടാണോ.."
ഭവ്യയുടെ സ്വരം അവനെ മോഹിപ്പിക്കുന്ന വിധമാണ്.
അവളോടുള്ള ആസക്തി നിറഞ്ഞ അവന്റെ മുഖം കാണെ അവൾക്കൊരു ലഹരി തോന്നി.
കോളേജിൽ അവളെ പഠിപ്പിക്കുന്ന മാഷ്..
ബിബിൻ ജോർജ്.
കൂട്ടുകാരോടുള്ള ഒരു ബെറ്റിന്റെ പേരിൽ അയാളെ വളച്ചു കാണിക്കുമെന്ന് വെല്ലുവിളി നടത്തിയ ഭവ്യ..
അത്യാവശ്യം കോഴിത്തരം കയ്യിലുള്ള ബിബിൻ ജോർജ് വളരെ പെട്ടന്ന് തന്നെ ഭവ്യയുടെ കാമുകനായി.
തുടക്കത്തിൽ അതൊരു ത്രില്ല് മാത്രമായിരുന്നു.
ബെറ്റ് ജയിച്ച വെറും ത്രില്ല് പിന്നെ രസമായി തുടങ്ങി.
ഭാര്യയും ഒരു കുഞ്ഞും ഉള്ള ആളാണ് അവനെന്നുള്ളത് പോലും മറന്നു കൊണ്ടവൾ അവനെ ശെരിക്കും പ്രണയിച്ചു തുടങ്ങി.
സ്വന്തം കുടുംബം ബിബിക്ക് മറക്കാമെങ്കിൽ പിന്നെ താനെന്തിന് അത് ചിന്തിക്കണം എന്നായിരുന്നു ഭവ്യയുടെ തത്വം.
കോളേജിൽ വെച്ചിട്ടുള്ള പ്രണയസല്ലാപങ്ങൾക്കും തൊട്ട് നോട്ടങ്ങൾക്കും പുറമെ രാത്രിയിൽ ചിത്രയേ ഉറക്ക് ഗുളിക കൊടുത്തു കൊണ്ടുറക്കി രണ്ടും കൂടിയുള്ള ഈ ഫോൺ വിളികളും ഇപ്പൊ പതിവാണ്.
ബിബി തന്നെ വിട്ട് പോകാതെ കൊണ്ട് പോകാൻ ഭവ്യ ആത്മാർത്ഥമായി തന്നെ ശ്രമിക്കുന്നുണ്ട്.
"ജസ്റ്റ്.. ആ ടോപ് എങ്കിലും...അഴിച്ചാ മതി. പ്ലീസ്.. പ്ലീസ് മോളെ.. ഞാനല്ലേ.. നിന്നെ അങ്ങനെ കാണാൻ കൊതി കൊണ്ടല്ലേ.."
ബിബിൻ വിട്ടിട്ട് പോകാനുള്ള പ്ലാൻ ഒന്നുമില്ല.
"ബിബി.."
അവൾ ശാസനയോടെ വിളിച്ചു.
അവളുടെയും മുഖം ചുവന്നു വരുന്നുണ്ട്.
അതവനും അറിയാം.
താൻ ഒരു കാര്യം ആവിശ്യപ്പെട്ടാൽ ഒരു പരിധിയിൽ കൂടുതൽ അവൾക്കത് വേണ്ടന്ന് വെക്കാൻ കഴിയില്ലെന്ന്.
അങ്ങനെ നിർബന്ധം പറഞ്ഞു കൊണ്ടവളിലെ അഴകളവുകളെ അവനെത്രയോ പ്രാവശ്യം തൊട്ടറിഞ്ഞിരിക്കുന്നു.
"പ്ലീസ് ഭവ്യ.. നിനക്ക് വേണ്ടിയല്ലേ ഞാനീ കാത്തിരിക്കുന്നത്. നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ.. ചിത്രയേ എനിക്കിപ്പോ അങ്ങനൊരു ഫീലിൽ നോക്കാൻ കൂടി കഴിയുന്നില്ല. മനസ്സിൽ മൊത്തം നീയാണ്. വല്ലപ്പോഴും അവൾ അവളുടെ ആവിശ്യം നടക്കാൻ വേണ്ടി എന്റെ അരികിൽ വരുമ്പോൾ നീയാണെന്ന് മനസ്സിൽ കരുതി കൊണ്ടാണ് ഞാൻ.. നീയില്ലാതെ എനിക്ക് വയ്യ ഭവ്യ.. പ്ലീസ്.."
ബിബിയുടെ സ്വരം അങ്ങേയറ്റം പതിഞ്ഞു പോയി.
ഭവ്യ അവനെയൊന്ന് നോക്കിയിട്ട് പതിയെ തന്റെ ടോപ്പിന്റെ ബട്ടൺ അടർത്തി തുടങ്ങി.
ഇതൊന്നു മറിയാതെ ബിബിന്റെ വീട്ടിൽ അവനിരിക്കുന്നതിന്റെ നേരെ എതിരെയുള്ള മുറിയിൽ ചിത്ര അവൻ പൊടിച്ചു കൊടുത്ത ഉറക്ക് ഗുളികയുടെ ക്ഷീണത്തിൽ ഉറങ്ങി കിടപ്പുണ്ടായിരുന്നു.
അവളോട് ചേർന്ന് കൊണ്ട് അവന്റെ കുഞ്ഞും..
❣️❣️
നേരെ നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഗായത്രി രാവിലെ എഴുന്നേറ്റത്.
പക്ഷേ ജീവനുള്ളത് കൊണ്ടവൾക്ക് എഴുന്നേൽക്കേണ്ടത് അത്യാവശ്യവുമാണ്.
ബാത്റൂമിൽ പോയി.. കുളിക്കാൻ വേണ്ടി വെള്ളമൊഴിച്ചതും അവളെറിയാതെ തന്നെ കരഞ്ഞു പോയി.
വല്ലാത്തൊരവസ്ഥ.
ഇനിയൊരു നിമിഷം പോലും ജീവിച്ചിരിക്കാൻ തോന്നുന്നില്ല.
മനസ്സെന്നോ മരവിച്ചു കഴിഞ്ഞു.
പക്ഷേ കല്ലു മോൾ..!
അവൾക്ക് വേണ്ടി തനിക് ജീവിച്ചല്ലേ പറ്റൂ.
താൻ ഉണ്ടായിട്ട് പോലും ഇവിടെയൊരു പുൽകൊടിയുടെ വില പോലുമില്ലാത്ത കുഞ്ഞാണത്.
ആ ഓർമ മാത്രം മതിയാവും ഗായത്രിക്ക് മരണത്തെ പറഞ്ഞു വിട്ടിട്ടു ഇനിയങ്ങോട്ട് മുന്നോട്ട് ജീവിക്കാൻ തോന്നാൻ.
എത്രയോ പ്രാവശ്യം അവളത് ചെയ്തിരിക്കുന്നു..
ആലോചനയിലൂടെ തന്നെ കുളിയൊക്കെ കഴിഞ്ഞു പുറത്തേക്കിറങ്ങി.
കല്ലുമോൾ സുഖമായി ഉറങ്ങുന്നു.
വിഷ്ണുവിന്റെ നോക്കുമ്പോൾ അവനാ ഉറങ്ങി കിടക്കുമ്പോൾ പോലും അവൾക്കുള്ളിലേക്കൊരു ഭയം അരിച്ചു കയറി.
ഒരിക്കൽ തന്റെ എല്ലാം ആയിരുന്നവൻ.
ഏത് നേരവും കാണാനും മിണ്ടാനും കൊതിച്ചിരുന്ന പ്രണയകാലം.
ഇന്നിപ്പോൾ ഭയമാണ്..
പ്രണയമൊക്കെ തന്നിൽ നിന്നും വിട്ടൊഴിഞ്ഞു ഇറങ്ങി ഓടിയാ വഴിയിൽ പുല്ല് പോലും കിളിർക്കില്ല.
ഇതിങ്ങനെ ഇനിയും എത്ര നാൾ..!
അതായിരുന്നു അവൾക്കുള്ളിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഓർമ.
വിഷ്ണുവിനെ ഉണർത്താതിരിക്കാൻ അങ്ങേയറ്റം ശ്രമിച്ചു കൊണ്ടാണ് ഗായത്രി കല്ലു മോളെ ആ കിടപ്പിൽ തന്നെ ഉയർത്തി എടുത്തത്.
ഉറക്കം തെളിയാത്ത ആ കുഞ്ഞ് കരയാൻ വാ തുറക്കും മുന്നേ ഗായത്രി അവളുടെ വാ പൊതിഞ്ഞു പിടിച്ചു.
"കരയല്ലേ മുത്തേ..
അടക്കി പിടിച്ചു കൊണ്ടവൾ കുഞ്ഞിനോട് ദയനീയമായി പറഞ്ഞു.
കുഞ്ഞിനെ ഉണർത്തി കൊണ്ട് പോവാൻ ഇഷ്ടമുണ്ടായിട്ടല്ല.
എങ്ങാനും വിഷ്ണു ഉണരും മുന്നേ അവളുണർന്നു കരഞ്ഞാൽ.. അതോർക്കാൻ കൂടി വയ്യ..
അങ്ങനെയൊരിക്കൽ കരഞ്ഞതിന്.. ഭിത്തിയിലെക്ക് തള്ളി ഇട്ടതിന്റെ അടയാളം.. ആഴത്തിലുള്ള ഒരു മുറിപ്പാട് കല്ലുമോളുടെ ഇടത് നെറ്റിയിൽ അപ്പോഴുമുണ്ട്.
അതിൽ പിന്നെ ഗായത്രി അവളെഴുന്നേറ്റ് പോകുമ്പോൾ കുഞ്ഞിനെ കൂടി കൊണ്ട് പോകും.
അടുക്കളയിൽ പിടിപ്പത് ജോലിയുണ്ടാവും.
അതിനിടയിൽ കല്ലു മോൾ കരഞ്ഞും വിളിച്ചും നടക്കുമെന്നറിഞ്ഞാലും അവൾക്കതെ നിവൃത്തിയൊള്ളു.
ആ കുഞ്ഞു ദേഹം നോവാതിരിക്കാൻ അവളിലെ അമ്മയ്ക്ക് അത്രയുമേ ചെയ്യാൻ കഴിയൂ..
❤🔥❤🔥
ഇനിയും എഴുന്നേറ്റില്ലേ.."
വാതിൽ തുറന്നു വന്ന നേഴ്‌സിനെ നോക്കി കാശി ചോദിക്കുമ്പോൾ അവർ എന്ത് പറയണമെന്നറിയാതെ അകത്തേക്കതൊന്നു നോക്കി.
നിങ്ങളെന്താ അവൾക്ക് ഗ്ലൂക്കോസെന്നും പറഞ്ഞു കൊണ്ട് ഉറക്ക് മരുന്ന് വലതുമാണോ കുത്തി കയറ്റുന്നത്.
ഇന്നലെ പതിനൊന്നു മണിക്കിവിടെ കൊണ്ട് വന്നതാ.. എപ്പോ ചോദിച്ചാലും ഉറക്കം.. "
കാശി വീണ്ടും ദേഷ്യത്തിലാണ്.
"ഉണർന്നു.. കയറി.. കയറി കണ്ടോളു."
കാർത്തുവിന്റെ ദയനീയ നോട്ടം കണ്ടില്ലെന്ന് നടിച്ചു കൊണ്ടവർ പറയുമ്പോൾ അവന്റെ നോട്ടം കൂടുതൽ രൂക്ഷമാവുകയാണ് ചെയ്തത്.
അവളുണർന്നോ എന്ന് എത്ര പ്രാവശ്യം ഞാൻ നിങ്ങളോട് വന്നു ചോദിച്ചു.
അപ്പോഴെല്ലാം ഉറക്കമെന്ന് പറഞ്ഞിട്ട് ഉണർന്നപ്പോ എന്നെയൊന്നു വിളിക്കാഞ്ഞതെന്തേ.. ഏഹ്. "
കാശിക്ക് വെറുതെ ദേഷ്യം വരികയാണ്.
അതെന്തിനെന്ന് അവനു പോലും മനസ്സിലാവുന്നില്ല എന്നതാണ് കൂടുതൽ വിചിത്രം.
"അതിന്.. എണീറ്റിട്ടിട്ട് അധിക നേരമൊന്നും ആയിട്ടില്ല.. നിങ്ങൾ വിളിക്കുമ്പോൾ.."
അവന്റെ നോട്ടം കാണുമ്പോൾ ദേഷ്യം കാണുമ്പോൾ നേഴ്സ് പതറി കൊണ്ടാണ് പറയുന്നത്.
"എനിക്കൊന്നു കയറി കാണാവോ..?"
അവൻ ചോദിച്ചു..
"ആഹ്..
നേഴ്സ് വേഗം വഴി ഒഴിഞ്ഞു കൊടുത്തു.
"ഞാൻ.. ഞാൻ ഡോക്ടറെ പോയി വിളിച്ചിട്ട് വരാം.."
ഇനിയും അവിടെ നിന്നിട്ട് കാർത്തികയുടെ മുന്നിൽ വെച്ചവന്റെ വഴക്ക് കേൾക്കാൻ വയ്യെന്നത് പോലെ അത് പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി നേഴ്സ് ആശ്വാസത്തോടെ ശ്വാസം വിട്ടു..
അപ്പോഴാണ് അകത്തുള്ള കാർത്തുവിനും ശ്വാസം നേരെ വീണത്.
വഴക്കുണ്ടാക്കി അവനിങ്ങോട്ട് കയറി വരുമെന്ന് അവളോർത്തില്ല.
കാശി അടുത്തേക്ക് വരുന്നു..
തന്നെ പൊതിയുന്ന അവന്റെ ഗന്ധം.
കാണാനുള്ള കൊതി കൊണ്ട് ഹൃദയം തുള്ളി വിറച്ചിട്ടും അവൾക്ക് കണ്ണ് തുറക്കാൻ കഴിഞ്ഞില്ല..
"കാർത്തിക...
ഗൗരവത്തോടെ തന്നെയാണ് വിളി.
ആ സിസ്റ്റർ പുറത്തേക്ക് പോയത് ഭാഗ്യം.
ഇല്ലെങ്കിൽ കരുതലിൻറെ ആൾ രൂപമായ കാർത്തികയുടെ ഹസ്ബൻഡ് ഈയൊരു ഒറ്റ വിളി കൊണ്ട് തന്നെ അവർക്ക് മുന്നിലൊരു വൻ പരാജയമായി പോകുന്നത് താൻ കാണേണ്ടി വരുമായിരിന്നു.
കാർത്തിക..
ഇപ്രാവശ്യം വിളിക്ക് കുറച്ചു കൂടി കനമുണ്ട്.
കാർത്തു അറിയാതെ തന്നെ കണ്ണ് തുറന്നു.
ഒരു രാത്രിയിൽ മൊത്തം കണ്ണടക്കാതെ. അവനവിടെ നിന്നും മാറിയിട്ടില്ല.."
ആദ്യകാഴ്ചയിൽ തന്നെ കാർത്തുവിന് നേഴ്സ് പറഞ്ഞതാണ് ഓർമ വന്നത്.
ശെരിയാണ്..
ഉറക്കം അവന്റെ കണ്ണുകളിൽ ഒളിച്ചു നിൽപ്പുണ്ട്.
പിന്നെയും എന്തൊക്കെയോ ഭാവങ്ങൾ.
"നിനക്കിപ്പോ എങ്ങനെയുണ്ട്..?"
കടുപ്പത്തിൽ തന്നെയാണ് ചോദ്യം.
കാർത്തുവിന് സങ്കടം വരുന്നുണ്ട്.
ഇവന് കുറച്ചു സ്നേഹത്തോടെ ചോദിച്ചാലെന്താ?
പക്ഷേ സങ്കടവും ആ ചോദ്യവും അവളടക്കി പിടിച്ചു.
"കുഴപ്പമില്ല.."
"കുഴപ്പം നിന്റെ തലക്കല്ലേ.."
അവൻ പിറു പിറുക്കുന്നത് അവൾ വ്യക്തമായും കേട്ടു.
മറുപടി പറയാൻ തോന്നിയിട്ടും ഇപ്പോൾ ഡോക്ടറെ വിളിച്ചു കൊണ്ടാ നേഴ്സ് തിരികെ വരുമെന്നറിയാവുന്നത് കൊണ്ട് കാർത്തു മൗനം പാലിച്ചു.
പനി കുറഞ്ഞോ..? "
ചോദ്യത്തോടൊപ്പം അവളുടെ നെറ്റിയിൽ കൈ ചേർത്ത് വെക്കാൻ ശ്രമിച്ചെങ്കിലും അവളുടെ നോട്ടം കണ്ടതും കാശി കൈ പിൻവലിച്ചു.
പക്ഷേ കാർത്തു ഞൊടിയിട കൊണ്ടവന്റെ കൈ പിടിച്ചെടുത്തു കൊണ്ട് തന്റെ നെറ്റിയിൽ ചേർത്ത് വെച്ചു കൊണ്ട് കണ്ണടച്ച് കിടന്നു..
ആ കാഴ്ച കണ്ടു കൊണ്ടാണ് അവളെ നോക്കിയ ഡോക്ടറും അയാൾക്ക് പിറകെ നേഴ്‌സും കയറി വന്നത്.
കാശി കൈ പിൻവലിച്ചു.
കാർത്തു എന്തോ പറയാൻ വന്നെങ്കിലും അവൻ ഡോക്ടർക്ക് നേരെ കണ്ണ് കാണിച്ചു.
"എങ്ങനെ ഉണ്ട് കാർത്തിക.."
ഡോക്ടർ അവളുടെ അരികിൽ വന്നു കൊണ്ടാ നെറ്റിയിലും കഴുത്തിലും കൈ വെച്ചു നോക്കുമ്പോൾ കാശി അവരെ നോക്കാതെ മുഖം തിരിച്ചു.
നേഴ്സ് അവന്റെയാ ഭാവം കണ്ടിട്ട് ചിരി കടിച്ചമർത്തി..
"മിടുക്കി ആയിട്ടുണ്ട്.. എന്തായാലും പനിക്കുള്ള മെഡിസിൻ കണ്ടിന്യു ചെയ്യണം.. വേറെ കുഴപ്പമൊന്നുമില്ല. ഞാൻ ഡിസ്ചാർജ് എഴുതി തരാം.."
അവളെ നോക്കി ചിരിയോടെ അതും പറഞ്ഞു കൊണ്ട് ഡോക്ടർ ചീട്ട് എഴുതി കൊടുത്തു.
"കാർത്തികയുടെ പപ്പാ വരുന്നുണ്ട്.. ഉടനെ എത്തിയേക്കും.. എന്നിട്ടേ ഞങ്ങൾക്ക് പോകാൻ കഴിയൂ.. അത് വരെയും ഇവിടെ കിടന്നോട്ടെ. അല്ലേ.."
അത് കൈ നീട്ടി വാങ്ങിക്കുമ്പോൾ കാർത്തു ഞെട്ടലോടെ അവനെ നോക്കി.
നശിപ്പിച്ചു..
ഇവനെന്തിനാ ഇപ്പൊ അത് പപ്പയോടു വിളിച്ചു പറഞ്ഞതെന്നുള്ള ദേഷ്യവും സങ്കടവും അവളുടെ നോട്ടത്തിൽ തെളിഞ്ഞു നിന്നു.
അങ്ങനെ മതിയെന്നും ഉത്തരം പറഞ്ഞു കൊണ്ട് ഇറങ്ങി പോയ ഡോക്ടർക്ക് പിറകെ ആ മരുന്ന് വാങ്ങിക്കാൻ പുറത്തേക്കിറങ്ങുമ്പോൾ അവനുമാ ഭാവം തന്നെയായിരുന്നു.
തുടരും..
ഉഷാറായി റിവ്യൂ ഇട്ടാ ഡെയിലി പോസ്റ്റ് ഒരു ഭാരമേ അല്ല കേട്ടോ 🥰🥰
റിവ്യൂ എഴുതി കൂടെ നിൽക്കുന്നവരെ...നിങ്ങളെ ഞാൻ മറന്നിട്ടല്ല..
എനിക്കിത് നിർത്തി പോവാൻ തോന്നിയിട്ടും ഞാനത് ചെയ്യാത്തത് നിങ്ങളെ ഓർത്തു കൊണ്ടാണ്.. നിങ്ങളോടുള്ള എന്റെ സ്നേഹം കൊണ്ടാണ്..
ലിപിയിൽ sbs കിടക്കുന്ന സ്റ്റോറി ഞാൻ ഇവിടെ കൊണ്ട് വന്നിടുന്നത് തീർച്ചയായും നിങ്ങൾക്ക് വേണ്ടിയാണ്.. നിങ്ങളോടുള്ള സ്നേഹം കൊണ്ട് തന്നെയാണ്.
ലോക്ക് അഴിക്കാൻ കഴിയില്ല എന്നുള്ള നിങ്ങളുടെ പരാതി പരിഗണിച്ചു കൊണ്ട് തന്നെയാണ്.
എന്റെ എഴുത്തിനു നിങ്ങൾ തന്ന ഇഷ്ടം കണ്ടറിഞ്ഞത് കൊണ്ട് തന്നെയാണ്...
പക്ഷേ നിങ്ങളെനിക്ക് പകരം റിവ്യൂ താ..
അപ്പഴേ എനിക്കു ഒരു ആവേശമുള്ളു..
ഇല്ലേൽ ഞാനും തണുത്തു പോകും..
മനസ്സിലാകുമല്ലോ ല്ലേ..
റിവ്യൂ ഇട്ട് എന്നെ ചേർത്ത് പിടിക്കുന്നവരെ.. ഇത് നിങ്ങളോടല്ല കേട്ടോ.. Skip ചെയ്തേക്കണേ 💥💥💥
സ്നേഹത്തോടെ jif❤️
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - മുറ ചെറുക്കൻ...
🔻 ഭാഗം _74
✍️ രചന - Aysha akbar
തിരി വിളക്ക് കത്തിച്ചു മുത്തശ്ശി ഒന്നുയർത്തി പിടിച്ചതും രവിയുടെ മുഖം കണ്ട് എല്ലാവരും ഒരു നിമിഷം ഭയന്നു പോയിരുന്നു.....
എന്തിനുള്ള വരവാണെന്ന ചോദ്യം എല്ലാവരിലും നിറഞ്ഞു നിന്നു.......
അപ്പോഴേക്കും മീനു എമർജൻസി യുമായി വന്നിരുന്നു.......
അയാളെ കണ്ട് സച്ചു മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോൾ ഇഷാനി അവന്റെ കൈ തണ്ടയിൽ പിടിച്ചു വേണ്ടെന്ന അർത്ഥ ത്തിലൊന്ന് തലയാട്ടി.....
സച്ചു കയ്യിലിരിക്കുന്ന കുഞ്ഞിനെ അവൾക്ക് നേരെ നീട്ടി ഒന്നുമില്ലെന്ന് തരത്തിൽ കണ്ണുകൾ ചലിപ്പിച്ചു മുന്നോട്ട് തന്നെ നടന്നു......
മ്മ്..... എന്ത് വേണം......
മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി നിൽക്കുന്ന രവിയെ നോക്കി സച്ചു ചോദിക്കുമ്പോൾ അയാൾ ഒന്നും മിണ്ടുന്നില്ല....
ഗോപിയും തനൂജയും മീനുവും മുത്തശ്ശിയുമെല്ലാം ഒരു പതർച്ചയോടെ അങ്ങനെ നിൽക്കുകയാണ്.......
ഇഷാനി കുഞ്ഞിന്റെ ദേഹത്തു പിടുത്തം മുറുക്കി.......
വന്നത് മകളെ കാണാനാണോ... അതോ വൈദ്യനെ അന്ന്വേഷിച്ചാണോ.....
സച്ചു അല്പം ഗൗരവത്തിൽ തന്നെയത് ചോദിച്ചത് അയാളിൽ മാറ്റമുണ്ടോ എന്നറിയാനായിരുന്നു.....
എനിക്കെന്റെ കൈ ശെരിയാവണം.... നിങ്ങൾ പറയുന്ന ക്യാഷ് തരും.....
രവി അല്പം അഹന്തയോടെ തന്നെ യത് പറയുമ്പോൾ സച്ചു അയാളെ തന്നേയൊന്ന് നോക്കി......
അയാളുടെ അഹങ്കാരം പണയം വെച്ചു ഇത്ര യെങ്കിലും അയാൾ പറയണമെങ്കിൽ ആവശ്യം അത്ര ഗൗരവമുള്ളത് കൊണ്ട് മാത്രമാണ്......
സ്വന്തം ശരീരത്തേക്കാൾ മറ്റെന്ത് തന്നെയായിരുന്നെങ്കിലും അയാൾ തന്റെ കാല് കീഴിലേക്ക് വരില്ലായിരുന്നു.....
അതാണ് ചികിത്സാ മുറി..... രാത്രി അവിടെ തങ്ങാം..... നാളെ പരിശോധിച്ച് നോക്കിയിട്ടേ മരുന്ന് തരാൻ കഴിയു........
ഗൗരവം ഒട്ടും വിടാതെ സച്ചു അതും പറഞ്ഞു കൊണ്ട് വീടിന്റെ അറ്റത്തുള്ള ആ ഒറ്റ മുറിയിലേക് ചൂണ്ടുമ്പോൾ അയാളും അങ്ങോട്ട് നോക്കി......
എമർജൻസി യുടെ അരണ്ട വെളിച്ചത്തിൽ അയാൾ എല്ലാവരെയും ഒന്ന് നോക്കി കണ്ടു....
അത്ര മേൽ സ്നേഹം നൽകി തന്നെ ക്ഷണിച്ചിരുന്ന ആരും അകത്തേക്ക് വിളിക്കാത്തത് സത്യത്തിൽ അയാൾക്കൊരു പ്രയാസം നൽകിയിരുന്നു....
പെട്ടെന്നാണ് കറന്റ് വന്നത്....... എല്ലാവരും പരസ്പരം വെളിച്ചത്തിൽ കണ്ടതും ആർക്കും മുഖത്തോട് മുഖം നോക്കാൻ കഴിഞ്ഞിരുന്നില്ല.....
എല്ലാവരും പെട്ടെന്ന് കണ്ണുകൾ വെട്ടിച്ചു......
പെട്ടെന്ന് അയാളുടെ കണ്ണുകൾ ഇഷാനിയിലൊന്നുടക്കി....
അതിലേറെ അവളുടെ കൈ പിടിച്ചിരിtക്കുന്ന ആ മിനുസമുള്ള ശരീരത്തിലും.....
രവി ദേഷ്യത്തോടെ തന്നെ മുഖം തിരിക്കുമ്പോഴും അപ്പുറത്തേക്ക് തിരിഞ്ഞിരുന്ന ആ കുഞ്ഞു മുഖം അയാളുടെ മനസ്സ് സ്വമേധയാ ഊഹിച്ചെടുത്തു തുടങ്ങിയിരുന്നു....
വീണ്ടും ഒരു സംസാരത്തിനു നിൽക്കാതെ അയാൾ വേഗം ആ മുറിയിലേക് നടന്നു......
എല്ലാവരും പരസ്പരം ചോദ്ധ്യത്തോടെ നോക്കി....
സച്ചുവേട്ടാ......
ഇഷാനി വിളിച്ചതും അവളുടെ കണ്ണുകളിലെ ഭയം അവന് വ്യക്തമായിരുന്നു.....
നീ പേടിക്കേണ്ട..... മനസ്സ് കൊണ്ടും ശരീരം കൊണ്ടും തളർന്നാണ് അയാൾ വന്നിരിക്കുന്നത്....... ഈ സമയം കൊണ്ട് കുറച്ചെങ്കിലും തിരിച്ചറിവ് അയാൾക്ക് കിട്ടി കാണുമെന്ന് ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാം.... അല്ലെങ്കിലൊരിക്കലും അയാളീ പടി കടക്കില്ലായിരുന്നു....
അതും പറഞ്ഞു കൊണ്ട് സച്ചു അകത്തേക്ക് പോകുമ്പോൾ എല്ലാവരും അങ്ങനെ നിന്നു......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പിറ്റേന്ന് രാവിലെ തനൂജ ഭക്ഷണമെല്ലാം രവിയുടെ മുറയിലേക്ക് കൊടുത്ത് വീട്ടിരുന്നുവെങ്കിലും അതൊന്നും അയാൾ കഴിച്ചിരുന്നില്ല........
അയാളുടെ മനസ്സ് അയാൾക്ക് പോലും അറിയില്ലായിരുന്നു....
ആരുടേയും മുമ്പിൽ താഴ്ന്നു കൊടുക്കാൻ വയ്യെങ്കിൽ കൂടി തനിക്കെല്ലാം തിരിച്ചു വേണമായിരുന്നു.....
സച്ചു അയാളെ ചികിൽസിച്ചു തുടങ്ങി.....
അവൻ അയാളുടെ കൺ പീലികൾ നോക്കുമ്പോൾ.... നാഡി നോക്കാനായി ആ കയ്യിൽ പിടിക്കുമ്പോഴൊക്കെയും രവിയുടെ മനസ്സ് ഏറെ അസ്വസ്ഥമായിരുന്നു....
എന്നാൽ അവൻ ഒരു വൈദ്യന്റെ ഭാവം കൈ വിട്ടില്ല....
ഉഴിച്ചിൽ വേണം.... കുറച്ചു ദിവസം ഇവിടെ നിൽക്കേണ്ടി വരും.....
നോ.........
സച്ചു അത് പറഞ്ഞതും അയാളുടെ ശബ്ദം ഉയർന്നു.....
സച്ചു അയാളെ തന്നെ നോക്കി...
അസുഗം മാറേണ്ടത് എന്റെ ആവശ്യമല്ല
നിങ്ങളുടേതാണ്.....
സച്ചു അല്പം പുച്ഛത്തോടെ തന്നെയത് പറയുമ്പോൾ അയാൾ ഏറെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു......
ഉഴിച്ചിൽ ശരീരത്തിന് മാത്രമല്ല മനസ്സിനും കൂടിയാണ്........
മനസ്സിനെ ശാന്തമാക്കുക......
ആകെ ക്കൂടി പുകയുന്ന അയാളുടെ തോളിലൊന്ന് തട്ടി സച്ചുവത് പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോകുമ്പോൾ അയാളിലേ ഭാരം ഏറുന്നത് പോലെ തോന്നി......
ചികിത്സ തുടങ്ങി........
കട്ടിലിൽ മലർന്നു കിടക്കുമ്പോൾ ഈ ഭൂമിയോന്ന് പിളർന്നു പോയിരുന്നെങ്കിലെന്ന് തോന്നി പ്പോയയാൾക്ക്....
അപ്പോഴും അവൻ ക്ഷമയോടെ അയാൾക്ക് വേണ്ടത് ചെയ്ത് കൊടുത്തു.......
അവിടെ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ രവിക്കോട്ടും താല്പര്യമുണ്ടായിരുന്നില്ല.....
അത് കൊണ്ട് തന്നെ ജീവൻ നില നിർത്താൻ വേണ്ടി മാത്രം അയാൾ കഴിച്ചു.....
രണ്ട് ദിവസമായപ്പോഴേക്കും വിശപ്പ് അയാളെ വരിഞ്ഞു മുറുക്കി..... അയാൾക്ക് സഹിക്കാൻ പറ്റാത്ത തരത്തിലായിരുന്നു....
എങ്കിലും അയാളുടെ ദുരഭിമാനം അയാളപ്പോഴും മുറുകെ പിടിച്ചു.....
പിന്നേ ഈ ആഹാരമൊന്നും കഴിക്കാതിരിക്കരുത്..... അപ്പൊ പിന്നേ ഈ ചികിത്സയിലൊന്നും കാര്യമുണ്ടാവില്ല..... ഇതിന്റെയൊക്കെ ബില്ല് എഴുതി വെക്കാം.... ഒരുമിച്ച് തന്നാൽ മതി.....
തന്റെ വിശപ്പറിഞ്ഞെന്ന വണ്ണം തന്റെ അഭിമാനത്തെ മുറിപ്പെടുത്താത്ത വിധം അതും പറഞ്ഞു കൊണ്ട് അവൻ നടന്നു പോകുമ്പോഴായിരുന്നു ആദ്യമായി രവിക്ക് അവനോടൊരു ചായ്‌വ് തോന്നിയത്....
അതൊരു അവസരമായിരുന്നു..... വയറു നിറയെ കഴിക്കാനുള്ള അവസരം.....
താൻ വിരുന്ന് വരുമ്പോഴൊക്കെ തനിക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ വിഭവങ്ങളുണ്ടാക്കി തന്നിരുന്ന ആ വൃദ്ധയെ അയാളുടെ മനസ്സ് ഓർമിച്ചെടുത്തു....
തന്റെ മുമ്പിൽ ഇപ്പോൾ നിരക്കുന്ന ഭക്ഷണവും അത് തന്നെയായിരുന്നെന്ന് അയാൾ മനസ്സിലാക്കി....
തന്റെ ഇഷ്ടങ്ങൽ പലതും മറന്നിട്ടില്ലെന്ന വണ്ണമുള്ള ഭക്ഷണങ്ങൾ തന്റെ മുമ്പിലെത്തുമ്പോൾ അയാൾക്കെന്തോ അത് തൊണ്ടയിൽ നിന്നിറങ്ങുന്നില്ലാ യിരുന്നു......
ദിവസം കൂടും തോറും വേദനക്ക് അല്പം ശമനം കിട്ടിയിരുന്നയാൾക്ക്.....
ആ മുറിയിലേക് സച്ചുവല്ലാതെ ആരും വന്നിരുന്നില്ല.....
അവൻ വരുന്ന സമയങ്ങളിലൊക്കെ താൻ അങ്ങോട്ട് മിണ്ടിയില്ലെങ്കിൽ കൂടി ഇങ്ങോട്ട് തന്റെ വിവരങ്ങൾ അവൻ അന്വേഷിച്ചു കൊണ്ടേയിരുന്നു.......
ആദ്യം കണ്ട വൈദ്യന്റെ ആ ഭാവം അവനിൽ നിന്ന് വിട്ട് മാറി തുടങ്ങിയിരുന്നു..
തന്നെ നാന്നായി ശുശ്രൂഷിക്കുന്ന അവന്റെ ഭാവത്തിൽ ഒരു മകന്റെ കരുതലുണ്ടായിരുന്നു....
ഇത് ചെയ്തത് അവനാണെന്ന് പോലും അയാൾ മറന്നു തുടങ്ങിയിരുന്നു.....
അതിന് കാരണം ഒരു പക്ഷെ താൻ ചെയ്ത തെറ്റുകൾ തുലാസിൽ വെച്ചു സ്വയം തൂക്കി നോക്കുന്നത് കൊണ്ടായിരുന്നിരിക്കാം.....
ആ വീട്ടിൽ വന്നതിൽ പിന്നേ അത് വരെ യുണ്ടയായിരുന്ന ആ ശൂന്യത മാറിയത് പോലെ രവിക്ക് തോന്നി......
നിശബ്ദമായ ആ മുറിക്കകത്തേക്ക് കയറി വരുന്ന പുറത്ത് നിന്നുള്ള ശബ്ദം അയാൾ ചെവിയോർത്തു കിടന്നു.....
ചെറിയ ശബ്ദവും കിലു കിലെയുള്ള ചിരിയുമെല്ലാം അയാളുടെ മനസ്സിനെ ഏറെ അസ്വസ്ഥമാക്കിയിരുന്നു.....
എത്ര വേണ്ടെന്ന് വെച്ചിട്ടും അയാൾ പോലുമറിയാതെ അയാളാ ജനലിലൂടെ പുറത്തേക്ക് നോക്കി പോയിരുന്നു......
ആദ്യമായി അയാളവനെ കണ്ടു......
മോണ കാട്ടിയുള്ള അവന്റെ ചിരി അയാളീലും ഒരു പുഞ്ചിരി വിരിയിച്ചിരുന്നു....
അവൻ തന്റെ കൂടി രക്തമാണെന്ന തിരിച്ചറിവായിരിക്കാം ഹൃദയത്തെ അവനിലേക്ക് പിടിച്ചു വലിക്കുന്നത്.....
അയാൾ എല്ലാത്തിൽ നിന്നും മനഃപൂർവം ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പപ്പാ വന്നത് മമ്മയോട് പറഞ്ഞാലോ.....
ഇഷാനിയത് ചോദിക്കുമ്പോൾ സച്ചു അവളെയൊന്ന് നോക്കി....
അയാൾ വന്നതിൽ പിന്നേ ഇഷാനിയിൽ കാണുന്നൊരു തിളക്കമുണ്ട്......
ആദ്യം കണ്ടപ്പോഴുള്ള ഭയം നീങ്ങി പിന്നീട് വന്നൊരു തിളക്കം.....
എത്ര വേദനിപ്പിച്ചെന്ന് പറഞ്ഞാലും അവൾക്ക് സ്വന്തം അച്ഛനാണല്ലോ......
അത് കൊണ്ടാവും അവളിലെപ്പോഴും അയാളുടെ സാമീപ്യം നൽകുന്നൊരു സന്തോഷമുണ്ട്.....
മരുന്നുണ്ടാക്കാനൊക്കെ തന്നെ സഹായിക്കുന്നത് കാണാം......
അച്ഛന്റെ എല്ലാം ഭേദമായി ഒരു ചേർത്ത് പിടിക്കൽ അവളും ആഗ്രഹിക്കുന്നുണ്ടെന്ന് അവന് തോന്നി.....
പാവം........ അവനവളോട് എന്തെന്നില്ലാത്തൊരു അലിവ് തോന്നിയിരുന്നു......
പിന്നേ........ പപ്പാ നിങ്ങളെ കൂട്ടി കൊണ്ട് പോകാൻ വന്നിരിക്കുവാണല്ലോ എല്ലാവരെയും വിളിച്ചു വരുത്താൻ.....
സച്ചു അവളെ കളിയാക്കി കൊണ്ടത് പറയുമ്പോൾ അവൾ മുഖമൊന്നു വീർപ്പിച്ചു.....
എടി പൊട്ടി പെണ്ണേ..... ഇപ്പൊ ഈ അവസ്ഥയിൽ നിന്റെ മമ്മ വന്നാൽ ശെരിയാവില്ല......
അല്ലെങ്കിലേ ദുരഭി മാനം തലയിൽ കെട്ടി വെച്ചാണ് അങ്ങേര് നടക്കുന്നത്.....
ഇനി അവർ വന്നാൽ ഇവിടെ നിന്ന് പോകുമോ യെന്ന് വരെ ആലോചിക്കേണ്ടതുണ്ട്....
അത് കൊണ്ട് എന്താണ് അവസ്ഥയെന്ന് നോക്കട്ടെ..... അതിനനുസരിച്ചു ചെയ്യാം........
സച്ചുവത് പറഞ്ഞതും ഇഷാനി ആലോചനയോടെ അങ്ങനെ നിന്നു.....
(തുടരും )
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _21
✍️ രചന - ജിഫ്ന നിസാർ ❤️
ക്ഷീണമുണ്ടെങ്കിൽ കൂടിയും കഴിഞ്ഞു പോയ രണ്ടു ദിവസത്തെക്കാളും ഉന്മേഷത്തോടെ തന്നെയാണ് കാർത്തു കണ്ണ് തുറന്നത്.
ആദ്യം അവൾക്കൊന്നും മനസ്സിലായില്ല.
കണ്ണൊന്നു കൂടി അടച്ചു തുറന്നിട് സാവധാനം വീണ്ടും ഓർത്തു നോക്കുമ്പോൾ അവൾക്കോർക്കാൻ കഴിഞ്ഞു.
അതോടെ ഉള്ളിലൂടെയൊരു തരിപ്പ് പാഞ്ഞു പോയി.
താനെങ്ങനെ ഇവിടെത്തി..?
കാശ്യേട്ടൻ എവിടെ പോയി..?
ആളാണോ ഇവിടെ എത്തിച്ചത്..?
നിരവധി ചോദ്യങ്ങൾ അവളുടെ ഇടനെഞ്ചിൽ നീറി പുകഞ്ഞു.
സിസ്റ്റർ..
ടേബിളിൽ ഇരുന്നു കൊണ്ടെന്തോ എഴുതുകയായിരുന്ന നേഴ്സ് അവളുടെ വിളി കേട്ട് കൊണ്ട് തല ഉയർത്തി നോക്കി.
"ആഹാ.. ഉണർന്നോ.."
ചോദ്യത്തോടെ തന്നെ പേന താഴെ വെച്ചു അവരെഴുന്നേറ്റ് വന്നു കൊണ്ടവളുടെ നെറ്റിയിലും കഴുത്തിലും കൈ വെച്ചു നോക്കി പനി ഇല്ലെന്ന് ഉറപ്പിച്ചു.
ശേഷം പ്രഷർ ഒന്ന് കൂടി ചെക്ക് ചെയ്തിട്ട് അവൾക്കൊരു ഗുളിക കൂടി കൊടുത്തു.
"കുഴപ്പമില്ലല്ലോ..തല കറക്കമോ മറ്റോ..?"
ഗുളിക കുടിക്കാൻ വേണ്ടി അവളെ താങ്ങി എഴുന്നേൽപ്പിച്ചു കൊണ്ടവർ ചോദിച്ചു.
ഇല്ലെന്നവൾ തലയാട്ടി.
"പുറത്തിരിക്കുന്ന കാശിനാഥൻ കുട്ടിയുടെ ഹസ്ബൻഡ് ആണല്ലേ.."
അവരോട് അവിടെ എത്തിയ കാര്യം ചോദിക്കാൻ ഒരുങ്ങിയവൾ നേഴ്സിന്റെ ചോദ്യം കേട്ടപ്പോൾ അമ്പരന്ന് പോയി.
"അത്.. കാശ്യേട്ടൻ.."
"എന്തായാലും തന്റെ കാശ്യേട്ടൻ പൊളിയാ.. കാർത്തിക.എന്തൊക്കെയാ ആളിവിടെ കാണിച്ചു കൂട്ടിയത്. നേരമിത്രയും ആയിട്ടും ഒരു പോള കണ്ണടക്കാതെ ഈ മുറിക്ക് പുറത്തുണ്ട്.
ഇവിടെ ഞാനുണ്ട്.. എവിടെയെങ്കിലും പോയെന്നു കിടന്നുറങ്ങേന്ന് ഒരു പ്രാവശ്യം ഞാൻ പോയി പറഞ്ഞെതിന് ആളെന്നെ കൊന്നില്ല എന്നെയുള്ളൂ.
ആ ടെൻഷനും ദേഷ്യവുമൊക്കെ തന്നോടുള്ള സ്നേഹമാണെടോ..കുറെ പേരെ ഞാനിവിടെ കണ്ടിട്ടുണ്ട്.. ഇത്രേം ആത്മാർത്ഥതയോടെ കൂട്ടിരിക്കുന്ന ഒരാളെയും ഞാനിത് വരെയും കണ്ടിട്ടില്ല.
ഇങ്ങോട്ടേക്കു തന്നെ എടുത്തു കൊണ്ടോടി വരുന്ന അയാളിലെ ഭാവം..ന്റമ്മോ.
താൻ ലാക്കിയാണ് കാർത്തിക. ഇത്രയും സ്നേഹമുള്ള..കെയറിങ് ഉള്ള ഒരാളെ കൂട്ട് കിട്ടുക എന്നുള്ളത് അത്രയും സിമ്പിൾ കാര്യമല്ല."
വീണ്ടും കാർത്തുവിനെ പിടിച്ചു കിടത്തി കൊണ്ട് നേഴ്സ് പറയുന്ന കാര്യങ്ങൾ.
അവൾക്കൊന്ന് തിരുത്തി പറയാനുള്ള അവസരം പോലും കിട്ടുന്നില്ല.
പിന്നെ തോന്നി ഇനിയിപ്പോ കാശി നാഥൻ തന്റെ സ്വപ്നമാണെന്ന് ഇവരോട് പറയണ്ട.. ഇവരുടെ മനസ്സിലുള്ളത് പോലെ തന്നെ അവൻ തന്റെയാണെന്നും ഇതെല്ലാം അവന്റെ സ്നേഹമാണെന്നും അവർ കരുതിക്കോട്ടെ എന്ന്.
അസുഖവും അതിന്റെ അവശതകളെയും പാടെ മറന്നു കൊണ്ട് കാർത്തുവപ്പോൾ ആഹ്ലാദത്തിന്റെ കൊടുമുടിയിലാണ്.
അവൾ നേരിട്ട് കണ്ടിട്ടില്ല ഇവരീ പറഞ്ഞതൊന്നും തന്നെ..
സ്വബോധത്തിൽ നേരിട്ട് അനുഭവിച്ചിട്ടുമില്ല.
പക്ഷേ ഈ പറഞ്ഞതെല്ലാം അവളുടെ സ്വപ്നങ്ങളാണ്.
എന്നെങ്കിലും നടന്നു കാണാൻ അവൾ നോമ്പ് നോറ്റിരിക്കുന്ന സ്വപ്നങ്ങൾ.
എതിരെ ഉള്ളവന്റെ സ്വഭാവവും സാഹചര്യവും വെച്ചിട്ട് ഈ അടുത്ത കാലത്തൊന്നും നടക്കാൻ സാധ്യതയില്ലാത്ത അവളുടെ സ്വപ്നങ്ങൾ.
എക്സാമിനിടക്ക് പനി വന്നപ്പോൾ.. അത് കാരണം രണ്ടു ദിവസം കാശിയെ വിളിക്കാൻ പറ്റാഞ്ഞപ്പോഴെല്ലാം മനസ്സറിഞ്ഞു കൊണ്ട് പ്രാകിയ പനി.. അവളപ്പോൾ ഒരു അനുഗ്രഹമായിട്ടാണ് കണ്ടത്.
അത് കൊണ്ടല്ലേ അവന്റെ കൂടെ തനിച്ചു തനിക്ക് കുറച്ചു നേരം കിട്ടിയത്..
അതിനിടയിൽ ബോധം പോയത് മാത്രം അവൾക്കിഷ്ടമായിട്ടില്ല.
അവനോടൊപ്പം കുറച്ചു നേരം കൂടി വേണമായിരുന്നു..
ആ കയ്യിൽ ചുറ്റി പിടിച്ചിരുന്നപ്പോൾ അവൻ പറഞ്ഞു പോയ കാര്യങ്ങളെ ഓർത്തു കൊണ്ടുള്ള നീറ്റൽ..
അത് ഭയങ്കരമായിരുന്നു.
എന്നിട്ടും.. എന്നിട്ടും അവൾക്കാ നിമിഷങ്ങളെ അത്രമേൽ ഇഷ്ടമായിരുന്നു..
"ശെരിയാ സിസ്റ്റർ.. എന്റെ കാശ്യേട്ടൻ എന്റെ ഭാഗ്യം തന്നെയാ.. ആളെന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുവാ.. എനിക്കൊരു പനി വന്നാൽ പോലും കാശ്യേട്ടന് വല്ലാത്ത ടെൻഷനാ.."
കിട്ടിയ അവസരം നോക്കി കാർത്തുവും നല്ലോണം അവൾക്കുള്ളിലെ മോഹം പറഞ്ഞു തീർത്തു..
പക്ഷേ അപ്പോഴും കാറിൽ വെച്ചു താൻ അത്രയൊക്കെ പറഞ്ഞിട്ടും അവന്റെ മറുപടി..
അതോർക്കുമ്പോൾ അവളുടെയാ സന്തോഷം മുഴുവനും എങ്ങോട്ടാ പോയി മാഞ്ഞു.
സ്നേഹം കൊണ്ടൊ പ്രണയം കൊണ്ടൊ ആവില്ല.. അശോകന്റെ മകളോട് ചെയ്യേണ്ടി വരുന്ന കടമ..
അതായിരിക്കും അവന്റെ മനസ്സിലപ്പോൾ നിറഞ്ഞു നിന്നതൊക്കെയും.
അല്ലാതെ ഇത്രയും പെട്ടന്നൊരു മാറ്റം.. അതും കാശിനാഥന്.
നടന്നത് തന്നെ..
പ്രണയം പറഞ്ഞു കൊണ്ടിത്ര നാളും താനാ പുറകെ നടന്നിട്ടും ഒരു നോട്ടമോ ചിരിയോ കൊണ്ട് പോലും തന്നെ പരിഗണിക്കാത്ത.. അവനിപ്പോൾ ഇത്രയും പെട്ടന്നൊരു പ്രണയം പൊട്ടി മുളച്ചെന്ന് അവൾക്ക് വിശ്വാസമാവുന്നില്ല.
എങ്കിലും കാർത്തികയുടെ ഹസ്ബൻഡ്..
ആ വാക്കുകൾക്കവളെ കോരി തരിപ്പിക്കാൻ പ്രാപ്‌തിയുണ്ടപ്പോഴും.
"ആളെ ഇങ്ങോട്ട് വിളിപ്പിക്കാണോ.. കണ്ണ് തുറന്നോ എന്ന് രണ്ടു മൂന്ന് പ്രാവശ്യം വന്നു നോക്കിയിട്ട് പോയതാ.. ഞാൻ വിളിച്ചിട്ട് വരാം.."
നേഴ്സ് പെട്ടന്ന് പറഞ്ഞതും കാർത്തു ഒന്ന് ഞെട്ടി പോയി.
ഇവിടെ വന്നിട്ടിനി അവനെന്തേങ്കിലും പറഞ്ഞാൽ.. അവനെ തന്റെ ഭർത്താവിന്റെ റോളിൽ നിർത്തി ഇത്രയും വർണിച്ച ഈ നേഴ്സ് അത് കേട്ടാൽ..
അവൾക്കെന്ത് കൊണ്ടൊ അത് വേണ്ടന്ന് തോന്നി.
അവനവിടെ തന്നെ ഇരിക്കട്ടെ..
അതവനെ കാണാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.
കണ്ടാൽ.. അവൻ പറഞ്ഞേക്കാവുന്ന വാക്കുകൾ തനിക് കേൾക്കാൻ വയ്യ.
ഇവർക്ക് മുന്നിൽ കാശി നാഥൻ കാർത്തികയുടെ സ്നേഹം നിറഞ്ഞ ഹസ്ബന്റ് തന്നെ ആയിക്കോട്ടെ..
സിസ്റ്റർ.."
കാർത്തു വിളിക്കുമ്പോൾ വാതിലിന്റെ ഹാൻഡിൽ പിടിച്ചു കൊണ്ട് നേഴ്സ് ഒന്ന് തിരിഞ്ഞു നോക്കി.
"എന്താടോ.. എന്തേലും പ്രശ്നം തോന്നുന്നുണ്ടോ..
അവർ ധൃതി യിൽ അവളുടെ അരികിലേക്ക് തന്നെ ചെന്നു.
"കാശി.. കാശ്യേട്ടനെ വിളിക്കണ്ട. അവിടെ ഇരുന്നോട്ടെ.."
കാർത്തു പറയുന്നത് കേട്ടതും നേഴ്സിന്റെ മുഖം ചുളിഞ്ഞു.
വിളിക്കണ്ടേ.. അതെന്താടോ.. അയാൾ അത്രേം ടെൻഷനോടെയാണ് പുറത്തിരിക്കുന്നത്.. "
ആ ചെക്കനിത്രേം സ്നേഹം കാണിച്ചിട്ടും ഈ പെണ്ണെന്താ ഇങ്ങനെ എന്നൊരു നീരസം അപ്പോൾ നേഴ്സിന്റെ മുഖത്തുണ്ട്.
"വിളിക്കണ്ട.. അത്..വിളിച്ചാ കാശ്യേട്ടൻ പിന്നെ എന്നെ വിട്ട് ഇവിടുന്ന് പോകില്ല..എന്നോട്.. എന്നോട് അത്രേം ഇഷ്ടമാണ്. എന്നെ വിട്ട് ഒരു നിമിഷം പോലും മാറി നിൽക്കുന്നത് ആൾക്ക് ഇഷ്ടമല്ല.. അത് കൊണ്ട് എന്റെ കാശ്യേട്ടൻ അവിടെ തന്നെ ഇരുന്നോട്ടെ.. ഇങ്ങോട്ട് വിളിപ്പിച്ചു പിന്നെ സിസ്റ്റർക്ക് തന്നെ അതൊരു ബുദ്ധിമുട്ടാവും.."
കാർത്തു നയത്തിൽ അവരോട് കാര്യം പറഞ്ഞു.
അവരോട് നുണ പറയുന്നതിന്റെ ഒരു ചളിപ്പ് കാർത്തുവിന്റെ മുഖത്തുണ്ടെങ്കിലും സത്യത്തിൽ അവളാ പറഞ്ഞതോകെയും അവളുടെ ആഗ്രഹങ്ങൾ തന്നെയായിരുന്നു.
ഒന്നാലോചിച്ചു നോക്കിയപ്പോൾ കാർത്തു പറഞ്ഞത് അങ്ങനെ തന്നെ വരാനെ സാധ്യത ഒള്ളു എന്ന് നേഴ്സിനും തോന്നി.
അവളുടെ കാര്യത്തിൽ
അവന്റെ ദേഷ്യവും വാശിയും അവരും കണ്ടതാണല്ലോ.
എങ്കിൽ പിന്നെ രാവിലെ വിളിക്കാം ല്ലേ.. അതാവും നല്ലത്.. "
വളരെ പെട്ടന്ന് തന്നെ അവരാ തീരുമാനത്തിൽ എത്തി ചേർന്നു.
ആഹ്.. അതാണ് നല്ലത്.. ദേഷ്യവും വാശിയും കണ്ടു പിടിച്ചതാ മുതലാ.. എന്റെ കാര്യം വരുമ്പോ അത് എക്സ്ട്രാ പവർ ആണ്. എനിക്കൊരു മുള്ള് കൊള്ളുന്നതു പോലും സഹിക്കില്ല.. അത്രേം ഭ്രാന്ത് പിടിച്ച ഇഷ്ടം..
ഒരു ദിവസം വീട്ടിൽ നിൽക്കാൻ എന്റെ അച്ഛൻ വിളിച്ചാൽ പോലും വിടില്ല.. എപ്പോഴും ഞാൻ കൂടെ വേണം ന്നാ.. "
അവർ അവനെ വിളിക്കുന്നില്ലെന്ന് കണ്ടതും കാർത്തുവിനും ഉത്സാഹമായി.
കാശിയുടെ ഗുണങ്ങളും കരുതലും എണ്ണി പറഞ്ഞിരിക്കെ ആ നേഴ്സിന്റെ കണ്ണുകളിൽ തന്നോടുള്ള അസൂയ പടർന്നു കയറുന്നത് ഒട്ടൊരു സുഖമുള്ള ലഹരി പോലെ അവളപ്പോൾ ആസ്വദിച്ചു.
"എന്തായാലും ആൾക്ക് തന്നോട് ഒരുപാട് ഇഷ്ടമുണ്ട്.. ഇത്രേം സ്നേഹമുള്ള് ഭർത്താവിന്റെ കൂടെ തനിക് ജീവിക്കാൻ പറ്റിയല്ലോ.. എല്ലാർക്കും കിട്ടുന്ന ഭാഗ്യമല്ല കാർത്തിക അത്.."
നേർത്തൊരു വിഷാദത്തോടെ നേഴ്സിന്റെ പറച്ചിൽ..
കാർത്തുവിന് ഒരു ഉൾപ്പുളകം തോന്നി.
അവൾ വീണ്ടും വീണ്ടും തന്റെ ആഗ്രഹങ്ങൾ വർണിക്കാൻ തുടങ്ങി..
നേഴ്സ് അതെല്ലാം കേട്ട് കൊണ്ട് തന്റെ നഷ്ടത്തെ ഓർത്ത് വിലപിക്കാനും.
അതിനിടയിൽ വാതിലിൽ ആരോ തട്ടുന്നു.
ഇയാള്ടെ ഹസ്ബന്റ് തന്നെയാണ്. ഇയാളെ ഇതിനകത്ത് കയറ്റി അവനിത് എത്രയോ പ്രാവശ്യമായി.."
ചിരിയോടെ പറഞ്ഞു കൊണ്ട് അവരെഴുന്നേറ്റു.
"ഞാൻ.. ഞാൻ ഉറക്കത്തിൽ തന്നെയാണെന്ന് പറഞ്ഞേക്കണേ.. ഇല്ലെങ്കിൽ പണി പാളും.."
കാർത്തു വേഗം കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു.
അവൾക്കൊരു കള്ളത്തരമുണ്ട്.
അവനിങ്ങോട്ട് കടന്ന് വന്നാൽ അത് തീർച്ചയായും പൊളിയും.
കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു ഉറക്കം നടിച്ചു കിടക്കുമ്പോഴും ആ വാതിൽ തട്ടി വിളിച്ചവനെയൊന്ന് കാണാൻ അവളുടെ ഉള്ളിൽ അതിയായ മോഹമുണ്ട്.
എങ്കിലും ആ നിമിഷം അതടക്കി പിടിക്കുകയെ നിവൃത്തിയൊള്ളു എന്നപോലെ കാർത്തു കാര്യമായ അഭിനയമാണ്.
"കാർത്തിക.. അവളുണർന്നോ..?"
കാശിയുടെ ഗൗരവമുളള്ള സ്വരം കാർത്തു കാതോർത്ത് കിടന്നു.
"ഇല്ല.. ഉറക്കത്തിൽ തന്നെയാണ്.. മരുന്നിന്റെ ക്ഷീണം കാണും"
"അവൾക്ക് കഴിക്കാൻ എന്തെങ്കിലും.."
"ഉണരുമ്പോൾ മതിയാവും. ക്ഷീണമൊന്നും ഉണ്ടാവില്ല.. ഗ്ലൂക്കോസ് ഇട്ടിട്ടുണ്ടല്ലോ.."
"എന്തെങ്കിലും വേണമെങ്കിൽ വിളിക്ക്.."
അതും പറഞ്ഞു കൊണ്ടവൻ തിരികെ പോയതറിഞ്ഞിട്ടാണ് കാർത്തു ശ്വാസം വിട്ടത്.
"ശോ.. വേണ്ടായിരുന്നു.. അയാൾക്ക് കാർത്തികയേ ഒന്ന് കാണാൻ വല്ലാത്ത കൊതിയുണ്ടായിരുന്നു എന്ന് തോന്നുന്നു. ആ മുഖം കണ്ടിട്ട്.."
വാതിലടച്ചു പോരുമ്പോൾ നേഴ്സിന് കുറ്റബോധം.
"നിങ്ങൾക്കത് പറയാം.. അവനിപ്പോ കയറി വന്നിരുന്നേൽ.. ഞാനിപ്പോ ഇവിടെ ആടി തീർത്ത നാടകം മൊത്തത്തിൽ പൊളിഞ്ഞു പോയേനെ.."
കാർത്തു അതേ കിടപ്പിൽ തന്നെ പിറു പിറുത്തു.
"ഉറങ്ങിക്കോ.. ഇനിയിപ്പോ എന്തായാലും രാവിലെയേ ഡിസ്ചാർജ് തരൂ.."
കാർത്തുവിനോടത് പറഞ്ഞിട്ട് നേഴ്സ് വീണ്ടും മേശയുടെ അരികിൽ തന്നെ പോയിരുന്നു.
പക്ഷേ പിന്നെ എത്ര ശ്രമിച്ചിട്ടും കർത്താവിനുറങ്ങാൻ സാധിച്ചില്ല.
ഉള്ളം മുഴുവനും പുറത്തിരിക്കുന്നവനിലാണ്.
അച്ഛനോടുള്ള കടമയല്ലാതെ ഒരിത്തിരി ഇഷ്ടം തന്നോടുണ്ടാവുമോ..?
വീണ്ടും അവളിലെക്കാ ചോദ്യം പാഞ്ഞു കയറി വന്നു.
അവനാഗ്രഹിക്കുന്ന പോലെ അവനിൽ നിന്നും തിരികെ നടക്കാനുറച്ചു കൊണ്ട് താനെത്ര തവണ ഇറങ്ങി പോന്നിട്ടുണ്ട്.
പക്ഷേ പറ്റുന്നുണ്ടായിരുന്നില്ല..
പിന്തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ അവനോടുള്ള സ്നേഹത്തിന്റെ വലിയൊരു തിര വന്നു കാലിൽ തൊടും.
വിട്ട് പോവരുതെന്ന് കാല് തഴുകി കൊണ്ട് പറയുമ്പോലെ.
വല്ലാത്തൊരു നിസ്സഹായതയോടെ താനവിടെ തന്നെ തറഞ്ഞു നിൽക്കും.
കണ്ണുകൾ ഇറുകെ അടച്ചു കിടന്നിട്ടും അവൾക്ക് കരച്ചിൽ വന്നു..
അതടക്കി പിടിച്ചു കൊണ്ടവൻ അവനെ മാത്രം ഓർത്തു കിടന്നു..
❣️❣️
വെളുപ്പിനെ ആറു മണിയോടെയാണ് കാശിയുടെ ഫോൺ പിന്നെ ബെല്ലടിച്ചത്.
എടുത്തു നോക്കുമ്പോൾ അശോകേട്ടാനാണ്..
കാശി.. എന്റെ മോളെവിടെ.. "
പതിവില്ലാതെ കടുത്തു പോയൊരു സ്വരം.
അവളെ കൊണ്ട് വരാൻ നീ പോയില്ലേ.. നീ പോകുമെന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ വേറെ ആരെയും ഏല്പിക്കാഞ്ഞത്. എന്നിട്ടിപ്പോ വീട്ടിൽ വന്നപ്പോൾ എന്റെ മോളില്ല. അവളുടെ ഫോണിലെക്ക് വിളിച്ചിട്ട് കിട്ടുന്നുമില്ല.. "
ഒറ്റയടിക്ക് എത്ര എത്ര ചോദ്യങ്ങളാണ് അയാൾ അവനോട് ചോദിച്ചത്.
അതില്ലെല്ലാം അശോകൻ എന്ന ധീരനായ മനുഷ്യനെ അല്ല.. അശോകനെന്ന കാർത്തികയുടെ അച്ഛനെ മാത്രമാണ് കാശി കണ്ടത്.. അറിഞ്ഞത്.
"ഞാൻ.. ഞാനൊന്ന് പറയട്ടെ അശോകേട്ടാ.."
കാശി അയാളുടെ സ്വരം വീണ്ടും മുറുകിയത്തോടെ അസ്വസ്ഥതയോടെ പറഞ്ഞു.
"എന്റെ മോളെവിടെ..
അയാൾക്ക് അത് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്.
"ഞാൻ ഹോസ്പിറ്റലിൽ ആണ്.."
"ഹോസ്പിറ്റലിലോ.. നിനക്കെന്ത് പറ്റി..?"
"എനിക്ക്.. എനിക്കല്ല.."
അയാളോടതപ്പോൾ പറയണോ എന്നായിരുന്നു അവന്റെ മനസ്സിൽ.
പിന്നെ പറഞ്ഞേക്കാം.. ഇല്ലേൽ അത് കൂടുതൽ പ്രശ്നമാകും എന്നൊരു തോന്നലിൽ കാശി എല്ലാം പറയാനുറച്ചു.
"പിന്നെ.. പിന്നെ ആർക്കാ..?"
അശോകന്റെ ഞെട്ടലോടെയുള്ള സ്വരം.
"ഞാൻ.. അശോകേട്ടൻ പറഞ്ഞപോലെ കാർത്തികയെ കൂട്ടാൻ ഹോസ്റ്റലിൽ ചെന്നിരുന്നു. തിരിച്ചു പോരും വഴി അവൾക്.. അവൾക്ക് പനി വല്ലാതെ കൂടി.. . അപ്പോഴൊരു ഹോസ്പിറ്റലിൽ കയറിയതാ.. ഇവിടിപ്പോ ഗ്ലൂക്കോസ് ഇട്ടിട്ടുണ്ട്.. കാർത്തിക ഒക്കെയാണ്.."
കാശി ധൃതിയിൽ പറഞ്ഞു.
'എന്നിട്ടെന്താ നീ എന്നെ വിളിക്കാഞ്ഞത്..
വല്ലാത്തൊരു ഗൗരവം നിറഞ്ഞ ചോദ്യം.
"ഞാൻ വിളിച്ചു.. പക്ഷേ കിട്ടിയില്ല.. ഫോൺ ഓഫായിരുന്നു..'
അത് ശരിയായത് കൊണ്ടാണ് പിന്നെ അയാളൊന്നും പറയാഞ്ഞതും.
ഹോസ്പിറ്റലിന്റെ പേരും സ്ഥലവുമെല്ലാം അയാൾ ചോദിച്ചറിഞ്ഞു.
"ഇവിടിപ്പോ കുഴപ്പമില്ല.. ഞാനുണ്ടല്ലോ.. രാവിലെ ഡിസ്ചാർജ് തരുമെന്ന് പറഞ്ഞിട്ടുണ്ട്.. ഞാൻ.. ഞാനങ്ങോട്ട് വന്നോളാം.."
പറയുന്നത് അയാൾക് ഇഷ്ടമാകുമോ എന്നൊരു ഭാവത്തിലാണ് കാശി പറയുന്നത്.
"നീ വെച്ചേക്ക്.."
അതും പറഞ്ഞു കൊണ്ടയാൾ ഫോൺ കട്ട് ചെയ്തു പോയി.
എന്ത് റിസ്ക് എടുത്തു കൊണ്ടും അയാളിങ്ങോട് വരുമെന്ന് അവനുറപ്പായി..
അതോടെ അത് വരെയും അവനുള്ളിലുണ്ടായിരുന്ന സമാധാനം ആ നിമിഷം മുതൽ ഇല്ലാതായി പോയിരുന്നു..
തുടരും..
അവളുടെ ഒരു ഒലക്കമ്മലെ സ്വപ്നം..
എന്റെ ചെക്കനവിടെ ടെൻഷനടിച്ചു കാത്തിരുപ്പ് തുടങ്ങിയിട്ടത്ര നേരായി..
മനസാക്ഷി ഇല്ലാത്ത പരട്ട..
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - മുറ ചെറുക്കൻ....
🔻 ഭാഗം _73
✍️ രചന - Aysha akbar
അവൻ വന്നതോടെ ആ വീടിന്റെ അകത്തളങ്ങളിലെ സന്തോഷത്തിനും നിറം കൂടിയിരുന്നു......
അവന് ചുറ്റുമുള്ളവർ അവനെ ഹൃദയത്തിലേക്കാണ് എടുത്ത് വെച്ചതെന്നറിയാതെ അവൻ മുകളിലേ അട്ടം നോക്കിയങ്ങനെ കിടന്നു.....
തുറന്നിട്ട ജന വാതിലിലൂടെ വരുന്ന ഇളം കാറ്റേറ്റ് തണുക്കാതിരിക്കാൻ മിനുസമുള്ള ഒരു തുണി കൊണ്ട് അവനെ പൊതിഞ്ഞു വെച്ചിരുന്നു....
കൃഷ്ണ കിരീട പ്പൂക്കൾ അവനെ ഒരു നോക്ക് കാണാൻ എത്തി നോക്കി.....
ചുവട് വെച്ചു തുടങ്ങുമ്പോൾ അവൻ തങ്ങളെ കാണാൻ പുറത്തേക്കൊടി വരുമെന്ന പ്രതീക്ഷയിൽ അവ നിറഞ്ഞു സന്തോഷിച്ചു.......
ചെറു ചാറ്റൽ മഴ പുറത്ത് വീഴുന്നുണ്ട്.......
സച്ചു ഇഷാനിക്കും കുഞ്ഞിനും അരികിൽ അങ്ങനെ കിടക്കുകയാണ്....
സുഖമുള്ള ഒരു തെന്നൽ അവർക്കിടയിലേക്ക് കടന്ന് വന്നു.........
ലോകം വെട്ടി പ്പിടിച്ചത് പോൽ ഇഷാനി വിടർന്ന കണ്ണുകളോടെ അവരെ നോക്കി ക്കിടന്നു.....
കുഞ്ഞി കവിളുകളിൽ അവന്റെ ചുണ്ടുരസുമ്പോൾ ഒരു കൈ കൊണ്ട് അവളെയവൻ ചേർത്ത് പിടിച്ചിരുന്നു.....
അതേയ്..... ഇരുപത്തി നാല് മണിക്കൂറും ഇവിടെയിങ്ങനെ ചുരുണ്ടു കൂടി കിടന്നാൽ ഞങ്ങൾക്കൊന്നും കുഞ്ഞിനെ എടുക്കണ്ടേ....
അപ്പോഴേക്കും മുഖം വീർപ്പിച്ചതും ചോദിച്ചു കൊണ്ട് മീനു അങ്ങോട്ട് വന്നിരുന്നു.....
ഞാനിപ്പോ വന്ന് കിടന്നല്ലേയുള്ളു.... നീയല്ലേ കോളേജിലേക്ക് പോലും പോകാതെ ഇവിടെ അടയിരിക്കുന്നത്......
തലയൊന്ന് ചെരിച്ചു കൊണ്ട് സച്ചുവത് പറയുമ്പോൾ മീനു അത് കേട്ടില്ലെന്ന വണ്ണം അവർക്കിടയിലേക്ക് നൂണ്ട് കയറി......
കുഞ്ഞിനെ തന്റെ നേർക്ക് തിരിച്ചു കിടത്തി അവളാ കുഞ്ഞി കവിളിൽ മുത്തി....
പൊന്നേ..... ചക്കരെ...... മുത്തേ......
അവനെ വിളിക്കാൻ വാക്കുകൾ തികയുന്നില്ലായിരുന്നവൾക്ക്....
സച്ചുവും ഇഷാനിയും ഒരു ചിരിയോടെ അവരെ നോക്കി കിടന്നു.......
ഇഷാനി മുറിക്ക് പുറത്തിറങ്ങാത്തത് കൊണ്ട് തന്നെ ഉമ്മറത്ത് വെച്ചുണ്ടായിരുന്ന എല്ലാവരുടെയും കൂടിയി രിക്കൽ ഇപ്പോൾ ഈ ചെറിയ മുറിയിലാണ്.....
അതിന് കാരണവും ഇഷാനി തന്നെയാണ്....
താനില്ലാതെ അവരങ്ങനെ കൂടിയിരിക്കുമ്പോൾ അവൾക്കും അങ്ങോട്ട് ചെല്ലാൻ തോന്നും....
അത് കൊണ്ടാണ് എല്ലാവരെയും പ്രസവ രക്ഷാ മരുന്നുകളുടെ ഗന്ധമുള്ള ഈ മുറിയിൽ പിടിച്ചു നിർത്തുന്നത്.....
സത്യം പറഞ്ഞാൽ ഇപ്പോൾ എല്ലാവർക്കും ഏറ്റവും ഇഷ്ടമുള്ള സ്ഥലവും അത് തന്നെയാണ്.....
കാരണം ഇവിടെയാണല്ലോ അവനുള്ളത്.....
ഇവനെന്ത് പേര് വെക്കും നമ്മൾ........
ആ ചർച്ചക്ക് തുടകക്കമിട്ടത് മീനുവാണ്.....
ഇഷാനി പൂർണ സ്വാതന്ത്ര്യം അവൾക്ക് വിട്ട് കൊടുത്തു....
അങ്ങനെ എല്ലാവരും കൂടി അവന് പേര് കണ്ടു പിടിച്ചു.......
വിഹാൻ കൃഷ്ണ.......
അവന്റെ കുഞ്ഞി കാതിൽ ആ പേര് വിളിക്കുമ്പോൾ ഇഷാനിയുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് ഇരുട്ടിനെ നീക്കി ഭൂമിയിലേക്ക് കടന്ന് വരുന്ന ആ സ്വർണ നിറത്തിലുള്ള പ്രകാശമായിരുന്നു.....
അതേ..... അതാണ് വിഹാൻ......
അവളുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു നിന്നു......
എല്ലാവരിലും ഒരേ സന്തോഷം....
അതേ അവനെന്നത് പുതിയ സന്തോഷത്തിന്റെ തുടക്കമാണ്........
എല്ലാവരിലും നിറഞ്ഞു കവിഞ്ഞ ആ സന്തോഷത്തിനേ അളന്നെടുക്കാൻ കഴിയുമായിരുന്നില്ല.....
തനൂജയും ഗോപിയും അവനെ എടുത്ത് കൊണ്ട് നടന്നു.......
കൈ നിറയെ അവനുള്ള സമ്മാനങ്ങളുമായി മമ്മയും ഋതിനും വന്നു......
പപ്പ..... അറിഞ്ഞിട്ടുണ്ടോ.....
ഇഷാനി ഗായത്രിയോടത് ചോദിക്കുമ്പോൾ അവരൊന്നും മിണ്ടിയില്ല.....
ഞാൻ ഋതിനേ കൊണ്ട് പറയിപ്പിച്ചിരുന്നു.... ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തെന്നാ പറഞ്ഞത്.....
ഗായത്രിയത് പറയുമ്പോൾ ആ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ആ ഒരു നിസ്സംഗത ഇഷാനിയെയും വേദനിപ്പിച്ചിരുന്നു....
അവർ പോകും വരെ കുഞ്ഞിനെ ഋതിൻ എടുത്ത് നടക്കുന്നതിൽ ചെറിയൊരു പരിഭവം മീനുവിനുണ്ടായിരുന്നു....
അവൾക്ക് കൂടുതൽ സമയം കുഞ്ഞിനെ കിട്ടുന്നില്ലെന്ന പരാതിയിൽ അവൾ മുഖം വീർപ്പിച്ചു......
സന്തോഷമുള്ള നിമിഷങ്ങൾ പെട്ടെന്ന് പെട്ടെന്ന് കൊഴിഞ്ഞു വീണു തുടങ്ങി......
കൊഴിഞ്ഞതിനേക്കാൾ മനോഹരമായ പുതിയ സന്തോഷങ്ങൾ തളിർക്കുകയും ചെയ്തു കൊണ്ടിരുന്നു......
അവൻ വിളിച്ചിടത്തേക്ക് നോക്കാനും മുഖത്ത് നോക്കി ചിരിക്കാനും തുടങ്ങി......
മോണ കട്ടിയുള്ള അവന്റെ ചിരിയിൽ ആ വീട് മുഴുവൻ വെളിച്ചം പരന്നു......
കാണാൻ അവൻ ഇഷാനിയെയും സച്ചുവിനെയും പോലെയായിരുന്നില്ല....
ഇരു നിറത്തിൽ തുടുത്ത കവിളുകളുള്ള ഓമനത്തമുള്ളൊരു മുഖമായിരുന്നു...
പക്ഷെ സച്ചുവിന്റെ ആ കോലൻ മുടി അതേ പോലെ അവന് പകർന്ന് കിട്ടിയിരുന്നു.....
ഇഷാനി ഇടയ്ക്കിടെ രണ്ട് പേരുടെയും മുടിയിൽ ഒരു പോലെ തലോടും.....
അപ്പോൾ ഈ ലോകത്തിലെ സന്തോഷം മുഴുവൻ തന്റെ വിരലുകൾക്കിടയിൽ ഒളിഞ്ഞു നിൽക്കും പോലെ തോന്നിയവൾക്ക്......
വിനൂട്ടാ........
ആ വലിയ വീട്ടിലൊന്നാകെ ആ വിളി മുഴങ്ങി......
എപ്പോഴും കച്ചവടത്തിന് പോയിരുന്ന ഗോപി യുടെ പോക്ക് ഇടക്കായി......
ആന കളിക്കാനും കഥ പറയാനും അയാൾ സ്വയം സമയം കണ്ടെത്തി......
പാട വരമ്പിലൂടെ കുഞ്ഞിനേയും തോളിലേറ്റി ഗോപി നടന്നു വരുമ്പോൾ ഒരു നറു ചിരിയോടെ ഇഷാനി ആ ഉമ്മറത്തു നിൽക്കും.......
സ്നേഹം എന്തെന്നറിയാതെ വളർന്ന അമ്മയാണ് താനെന്ന് എന്നെങ്കിലും പറയുമ്പോൾ അവന് വിശ്വസിക്കാൻ പോലും കഴിയില്ലായിരിക്കാം....
കാരണം അവൻ സ്നേഹത്തിന്റെ ഉൾക്കടലിലാണ്....
വാൽസല്യത്തിന്റെ തിരകളിലാണ്.......
സച്ചു കടയിൽ നിന്ന് അല്പം നേരത്തെ ഇറങ്ങാൻ തുടങ്ങിയിരുന്നു....
വന്ന ഉടൻ ഡ്രെസ്സെല്ലാം മാറി കുഞ്ഞിനെയുമെടുത്ത് ആ തിണ്ണയിൽ വന്നിരിക്കും....
അവന്റെ തോളിലേക്ക് ചാരിയെന്ന വണ്ണം അവളും കിടക്കും......
നന്ദ്യാർ വട്ട പൂക്കളുടെ നേർത്ത സുഗന്ധം അവിടമാകെ പരക്കും....
അല്പം ദൂരെ നിന്ന് തവളകളുടേ യും ചീവീടുകളുടെയും ശബ്ദം കേൾക്കുന്നുണ്ടാവും......
ഇളം കാറ്റ് ഒരു ശബ്ദമുണ്ടാക്കി തങ്ങളെ തഴുകി വരും.....
കാറ്റിനും ശബ്ദമുണ്ടോ...
ഉണ്ട്...... ശ്രദ്ധിച്ചു നോക്കിയാൽ അറിയാം....
കാറ്റിനു പ്രത്യേക ശബ്ദമുണ്ട്......
ഉണങ്ങിയ ഇലകൾ പരസ്പരം കലഹിക്കുന്ന ശബ്ദം........
ചുള്ളി ക്കമ്പുകൾ കൈ കോർക്കുന്ന ശബ്ദം.....
പച്ചിലകൾ തലോടുന്ന ശബ്ദം........
പൊടി പടലങ്ങൾ പതിയെ ഒന്നുയർന്നു താഴുന്ന ശബ്ദം.......
അതേ..... കാറ്റിനും ഈണമുണ്ട്......
അവളൊന്നു കൂടി അവനോട് ചേർന്നു നിന്നു.....
സന്തോഷത്തിന്റെ കുത്തൊഴുക്കിൽ അവളുടെ ഹൃദയം ശെരിക്കുമൊരു അപ്പൂപ്പൻ താടിയായി മാറിയിരുന്നു.....
ഇളം കാറ്റിന്റെ ശക്തി പെട്ടെന്ന് കൂടി ക്കൂടി വന്നത് പോലെ അവർക്ക് തോന്നി......
എവിടെയോ മഴ പെയ്യുന്നുണ്ട്.....
ഈറൻ നിറഞ്ഞൊരു തണുത്ത കാറ്റ് വന്നതും മുത്തശ്ശി അതും പറഞ്ഞു കൊണ്ട് ആകാശത്തേക്ക് നോക്കി.....
മേഘം ഉരുണ്ട് കേറിയ പോൽ നിലാവ് ഒളിച്ചു നിന്നു.......
വലിയ മഴക്കുള്ള കോളെന്ന പോൽ ആകാശം കനത്തു തുടങ്ങി......
പെട്ടെന്ന് കറന്റ് പോയതും ഇഷാനി സച്ചുവിന്റെ കയ്യിലൊന്ന് കയ്യമർത്തി..........
വിളക്ക് കത്തിക്ക്..... എമർജൻസി എവിടെ.....
തുടങ്ങിയ ചോദ്യങ്ങൾ ആ ഇരുട്ടിൽ ഉയർന്നു കേൾക്കുമ്പോൾ സച്ചു വും ഇഷാനിയും ഇരുന്നിടത് നിന്ന് എഴുന്നേറ്റിരുന്നില്ല....
സച്ചു എഴുന്നേൽക്കണ്ടാ.... ഇരുട്ടിൽ കുഞ്ഞിനേയും കൊണ്ട് വീഴും......
ആ ഇരുട്ടിലും അച്ഛൻ താക്കീതെന്ന പോലത് പറയുമ്പോൾ സച്ചുവിന്റെ ചുണ്ടിലൊരു പ്രകാശം നിറഞ്ഞു......
അപ്പോഴാണ് ആ മുറ്റത്തേക്കൊരു കാറ് വന്ന് നിന്നത്........
ഹെഡ് ലൈറ്റ്ന്റെ വെളിച്ചം അവിടമാകെ നിറഞ്ഞു....
ആ നേരത്ത് അങ്ങനെയൊന്നും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നേ എല്ലാവരും അങ്ങോട്ട് തിരിഞ്ഞു......
ഡോർ തുറന്ന് ഇറങ്ങിയ ആളിലേക്ക് എല്ലാവരും കണ്ണുകൾ കൂർപ്പിച്ചു നിൽക്കെ ആ ഇരുട്ടിലും ഇഷാനി അയാളെ തിരിച്ചറിഞ്ഞിരുന്നു.....
പപ്പാ.....
അവളുടെ ചുണ്ടുകൾക്കിടയിൽ നിന്നും ഒരു വിറയലോടെ ആ പേര് പുറത്തേക്ക് വരുമ്പോൾ അത് വരെ കനത്ത് നിന്നിരുന്ന മേഘം ഘനീഭവിച്ചു തുടങ്ങി.....
ആദ്യത്തെ തുള്ളി ഭൂമിയിലേക്ക് വീണതും അയാൾ ഒരു ചുവട് മുന്നോട്ട് വെച്ചിരുന്നു.....
ഭയം കൊണ്ട് ഇഷാനി നിന്ന് വിറച്ചു......
(തുടരു)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ












