
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
@shafeekmohammed
"ɴᴇᴠᴇʀ ᴊᴜᴅɢᴇ ᴀ ʙᴏᴏᴋ ʙʏ ɪᴛꜱ ᴄᴏᴠᴇʀ"
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _37
✍️ രചന - ജിഫ്ന നിസാർ ❤️
ഗിരിക്ക് വേണ്ടി തുടങ്ങിയ കടയുടെ ഉത്ഘാടനത്തിന്റെ ആഘോഷത്തിലാണ് വിഷ്ണു.
രാവിലെ നേരത്തെ തന്നെ അവനങ്ങോട്ട് എത്തിയിട്ടുണ്ട്.
ഏറ്റവും വേണ്ട പെട്ട ഒരാളെന്നുള്ള പരിഗണന അവിടെ അവനും കിട്ടുന്നുണ്ട്.
നാട്ടുകാരും ഗിരിയുടെ കൂട്ടുകാരുമെല്ലാം അവന്റെ ആത്മാർത്ഥയെ പുകയ്ത്തി പറയാൻ മത്സരിക്കുന്നു.
ചെറിയൊരു സ്റ്റേഷനറി കടയായിരുന്നു ആദ്യം അത്.
അങ്ങനെ ഒന്നായിരുന്നു ഗിരിയുടെ കൂട്ടുകാരുടെ പ്ലാൻ.
പക്ഷേ പിന്നെ വിഷ്ണുവിന്റെ ഇടപെടലുകൾ കൊണ്ടത് അത്യാവശ്യം വലിയയൊരു കടയായി മാറിയിരിക്കുന്നു.
ലക്ഷങ്ങൾ തന്നെ അവനതിനു പൊടിച്ചു കളഞ്ഞു കാണുമെന്ന് അതിന്റെ പ്രൗടി കാണുന്ന ആർക്കും മനസ്സിലാവും.
പക്ഷേ എല്ലാം ഗിരിക്ക് വേണ്ടി എന്നുള്ള നിസാരതയോടെയാണ് അവനത് കാണുന്നത്.
അല്ല..
അവിടെ കൂടിയവർക്ക് മുന്നിൽ അവൻ അങ്ങനെയാണ് ഭാവിക്കുന്നത്.
അവൻ തന്നെ നട മുറിച്ചു കൊണ്ടത് ഉത്ഘാടനം ചെയ്യട്ടെ എന്ന് തന്നെയായിരുന്നു അവിടെ കൂടിയവരുടെ എല്ലാം ആഗ്രഹം.
പക്ഷേ അമ്മ ചെയ്യുന്നതാണ് എനിക്കിഷ്ടമെന്ന് പറഞ്ഞിട്ടവൻ വീണ്ടും വിനയം കാണിച്ചു കൊണ്ട് സ്നേഹനിധിയായി.
ഗിരിയുടെ മക്കളെയും ചേർത്ത് പിടിച്ചു കൊണ്ടവൻ ആ കടയിലേക്ക് കയറുമ്പോൾ മാലയിട്ട് തിരി കൊളുത്തി വെച്ച ഗിരിയുടെ ഫോട്ടോക്ക് താഴെ ഒരു നിമിഷം വിഷ്ണു നിന്നു പോയി.
കാണുന്നവർക്ക് അതെല്ലാം അവന്റെ മനസ്സിന്റെ നന്മകളായി അടയാളപ്പെടുത്തുമ്പോൾ.. കൗശലമൊളിപ്പിച്ചു പിടിച്ച മനസ്സാൽ തന്റെ വഴി കൂടുതൽ സുഗമമായി തുറന്നു കിട്ടുന്ന സന്തോഷത്തിന്റെ കൊടുമുടിയിലാണ് വിഷ്ണുവിന്റെ മനസ്സ്.
അതിനൊന്നു വേണ്ടി കണ്ണ് നിറക്കാനും അവൻ ഒരുക്കമാണിപ്പോൾ.
അതെല്ലാം ഗിരിയെ ഓർത്തു കൊണ്ടുള്ള സ്നേഹമായിട്ടാണ് അവിടെ ഉള്ളവർ കാണുന്നതും.
ഇളം റോസ് നിറത്തിൽ ഒരു ചുരിദാർ ധരിച്ചു കൊണ്ട്.. ഈ ലോകത്തിലെ മുഴുവൻ ദുഃഖവും കണ്ണുകളിൽ ഒളിപ്പിച്ചു കൊണ്ടൊരു നിസംഗതയോടെ നിൽക്കുന്ന ഗിരിയുടെ പ്രിയപ്പെട്ടവൾക്ക് നേരെ വിഷ്ണുവിന്റെ കഴുകൻ കണ്ണുകളിലെ അക്നി വന്നു പതിയുന്നത് അപ്പോഴൊന്നും അവിടാരും കണ്ടില്ല.. അറിഞ്ഞില്ല.
💜💜
ഈ ഗെയിം വിജയിച്ചോ.. "
സ്റ്റീഫൻ ജോർജ് ഫോൺ എടുത്തു കൊണ്ടാദ്യം ചോദിച്ചത് അതാണ്.
അതേയെന്ന് മറുവശത്തു നിന്നും ഉത്തരം കിട്ടിയതോടെ അയാളുടെ മുഖം തെളിഞ്ഞു. ചിരിക്ക് കൂടുതൽ ഭംഗിയേറി.
"ഗുഡ്.. പക്ഷേ നിങ്ങളിനി ഇവിടെ നിൽക്കരുത്.. പെട്ടന്ന് സ്ഥലം വിട്ടോ. എത്രയും ദൂരേക്ക് പോകാൻ പറ്റുമോ അത്രയും ദൂരേക്ക്.
നോവിച്ചു വീട്ടിരിക്കുന്നത് കാശി നാഥനെയാണ്.
അവന്റെ ശ്വാസം പോലെ അവൻ കൊണ്ട് നടക്കുന്ന അവന്റെയാ ബസ്സിനെയാണ്.
ഇത് രണ്ടും അവൻ പൊറുക്കില്ല.
നോവിച്ചവരെ പാമ്പിന്റെ പകയോടെ തിരിച്ചു നോവിക്കാതെ അവനുറക്കം വരില്ല.
അത് കൊണ്ട്..."
സ്റ്റീഫൻ പറയുമ്പോൾ മറു സൈഡിൽ നിന്നിരുന്ന അയാളുടെ കുട്ടാളികൾക്കും ചെറിയൊരു ആശങ്ക ഇല്ലാതില്ല.
കാശി പെരുമാറി വിട്ടത് അവരുടെ ദേഹത്തു നിന്നും മാഞ്ഞു പോയിട്ടില്ലല്ലോ.
ഇനിയവന്റെ മുന്നിൽ ഒരു വട്ടം കൂടി പെട്ടു പോകുന്നതിനെ അവരപ്പോൾ നന്നായി ഭയക്കുന്നുണ്ട്.
വെട്ടുന്നത് പോലുള്ള അവന്റെയാ നോട്ടം.സ്വന്തം ജീവനിൽ പോലും ഭയമില്ലാത്ത അവന്റെ പെരുമാറ്റം.. ധൈര്യം.
അവർക്കൊർക്കുമ്പോൾ ഒരു ഉൾക്കിടിലം തോന്നുന്നുണ്ട്.
"കാശൊക്കെ എത്ര വേണമെങ്കിലും തരാം. പെട്ടന്നൊന്നും അവന്റെ മുന്നിൽ പോയി ചാടി കൊടുക്കരുത്.. അത് മാത്രമേ എനിക്ക് പറയാനുള്ളൂ.
പിന്നെ ഇതൊരു തുടക്കം മാത്രമാണ്.."
സ്റ്റീഫൻ പിന്നെയുമെന്തൊക്കെയോ പറയുന്നുണ്ട്.
പക്ഷേ ഇനി ഒരിക്കൽ കൂടി കാശി നാഥനു മുന്നിൽ പോയി നിൽക്കില്ലെന്ന് പോയി വന്നവർ വേദന കടിച്ചമർത്തി കൊണ്ട് മനസ്സിൽ ഉറപ്പിക്കുന്നുണ്ട് അപ്പോഴൊക്കെയും.
❤🔥❤🔥
"കാശിയെ വിളിക്കാനാണോ.."
ഗായത്രി നാരായണി അമ്മയെ നോക്കി കൊണ്ട് അലിവോടെ ചോദിച്ചു.
അവർ അതേയെന്ന് തലയാട്ടി കാണിച്ചു.
അപ്പോഴും ഒന്നും മിണ്ടുന്നില്ല.
"ഒരു സ്വപ്നം കണ്ടതിനാണോ അച്ഛമ്മ ഇങ്ങനെ ഭയക്കുന്നത്.. വെറും സ്വപ്നമല്ലേ അത്.. അവനൊന്നും വരില്ല.. ദൈവം കാത്തോളും.. അത്രയും നല്ലവനാ അച്ഛമ്മേടെ കാശി നാഥൻ"
കാശിയുടെ നമ്പറിൽ വിളിക്കുന്നതിനിടെ തന്നെ ഗായത്രി അവളെ കൊണ്ടാവും പോലൊക്കെ അച്ഛമ്മയെ ആശ്വാസിപ്പിച്ചു.
പക്ഷേ എന്നിട്ടും തെളിയാത്ത അവരുടെ മുഖം.
കണ്ട് ഭയപെടുത്തിയ ഒരു സ്വപ്നം അവരുടെ മുഖത്തെ അപ്പോഴും മ്ലാനത നിറച്ചു.
അതിനൊപ്പം കാശിക്ക് എന്തോ സംഭവിച്ചു എന്നൊരു ഉത്ഭയം.
ഗായത്രി മുറിയിലേക്ക് വന്നപ്പോൾ അവളോട് ആദ്യം പറഞ്ഞത് അതായിരുന്നു.
അവനെ ഒന്ന് വിളിച്ചു താ എന്ന്.
എന്നാൽ പതിവുപോലെ അല്ലാതെ മുഖം കണ്ടതും കാര്യം തിരക്കിയപ്പോൾ അവളോട് പുലർച്ചെ കണ്ടൊരു സ്വപ്നം പങ്ക് വെക്കുമ്പോൾ കൊച്ചു മോനെ ഓർത്ത് കൊണ്ടാ മനസ്സ് അങ്ങേയറ്റം വേദനിക്കുന്നുണ്ട്.
"ഹലോ.."
പരിചയമില്ലാത്തൊരു ശബ്ദമാണ് ഫോണിൽ കൂടി കേട്ടത്.
അതോടെ ഗായത്രിയുടെ മുഖം ചുളിഞ്ഞു.
അവൾക്കും വല്ലാത്തൊരു ഭയം തോന്നി.
"ആരാ.. കാശിയുടെ ഫോണല്ലേ.."
"അതേ.. ഞാൻ കാശിയുടെ ഫ്രണ്ട് ശിവയാ അച്ഛമ്മേ.."
അത് കേട്ടതും അവൾക്കൊരൽപ്പം ആശ്വാസം തോന്നി.
"ഞാൻ കാശിയുടെ ഏട്ടത്തിയാണ്.. കാശി എവിടെ..?"
"അവൻ.. അവൻ ബസ്സിനൊരു പ്രശ്നം.. വർക്ക് ഷോപ്പിൽ പോയതാ.. ഫോൺ കൊണ്ട് പോകാൻ മറന്നു പോയി.."
വായിൽ തോന്നിയ ഒരു നുണ ശിവയപ്പോൾ പറഞ്ഞത് ആ അച്ഛമ്മ വേദനിക്കുന്നത് തന്റെ കൂട്ടുകാരന് സങ്കടമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്.
ഏതായാലും അവരത് വിശ്വാസിക്കുകയും ചെയ്തു.
കാശി വരുമ്പോൾ വിളിക്കാൻ പറയാം എന്ന് പറഞ്ഞു ഏറ്റു കൊണ്ടാണ് ശിവ ആ ഫോൺ കോൾ കട്ട് ചെയ്തത്.
❣️❣️
ഞെട്ടി ഉണർന്നു കൊണ്ട് നോക്കുമ്പോൾ കാശിക്ക് ആദ്യമൊന്നും മനസ്സിലായില്ല.
ഒരു നിമിഷം കൂടി കഴിഞ്ഞിട്ടാണ് അവൻ തിരികെ ബോധത്തിലേക്ക് നടന്നു കയറിയത്.
അതോടെ അവന്റെ മുഖം ചുളിഞ്ഞു.
വേദനക്കുന്നുണ്ടോ..? "
അപ്പോഴും തന്നെ തോളിൽ കൂടി ചേർത്ത് പിടിച്ചു കൊണ്ടിരിക്കുന്നവളുടെ ആ ചോദ്യം.
താനവളുടെ തോളിൽ തല ചായ്ച്ചു കൊണ്ട് ഉറക്കമായിരുന്നു ഇത് വരെയും എന്നുള്ള ചിന്തയിൽ അവനുള്ളിൽ കൂടി ഒരു മിന്നൽ പാഞ്ഞു പോയി.
'കാശിയേട്ടാ.. എന്താ പറ്റിയെ.. "
അവന്റെ ഭാവം കണ്ടിട്ട് കാർത്തു വീണ്ടും ചോദിച്ചു.
"ഒന്നുമില്ല.."
അവൻ വീണ്ടും മുഖം തിരിച്ചിരിക്കാൻ തുടങ്ങി.
"വേദനയുണ്ടോ.."
അവന്റെയ പരുങ്ങൽ കണ്ടിട്ട് അവൾക്ക് ചിരിയും വരുന്നുണ്ട്.
"ഇല്ല.."
ഗൗരവത്തിൽ തന്നെയാണ് മറുപടിയൊക്കെ.
അതോടെ കാർത്തുവും പിന്നൊന്നും ചോദിച്ചില്ല.
ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ അവന്റെ തോളിലേക്ക് ചായുമ്പോൾ അവൻ തട്ടി മാറ്റുമെന്ന് അവൾക്കുറപ്പുണ്ട്.
"ഒരു പാലമിട്ടാ അങ്ങോട്ടും ഇങ്ങോട്ടും വേണം. ഇത് വരെയും എന്റെ തോളിൽ കിടന്നുറങ്ങിയത് മറക്കരുത്..ഇപ്പൊ എനിക്കുറക്കം വരുന്നുണ്ട്."
അവൻ കേൾക്കാൻ വേണ്ടി മാത്രം ശബ്ദം കുറച്ചു കൊണ്ട് സ്വകാര്യം പോലെ അത് പറയുമ്പോൾ ആ ശ്വാസകാറ്റേറ്റ് പൊള്ളിയത് പോലെ കാശി കണ്ണുകൾ അടച്ചു പിടിച്ചു.
പക്ഷേ അവൻ പിന്നെ അവളെ തള്ളി മാറ്റിയില്ല.
സ്വപ്നം നിമിഷം പോലൊരു അവസ്ഥയിലാണ് കാർത്തു.
ഉറങ്ങി കൊണ്ടാ നിമിഷങ്ങളെ നഷ്ടപ്പെടുത്താൻ അവൾ ഒരുക്കമല്ല..
ഏറ്റവും പ്രിയപ്പെട്ട ഗന്ധമറിഞ്ഞു കൊണ്ട്.. പ്രിയപ്പെട്ട പാട്ടുകൾക്ക് കാതോർത്ത് കൊണ്ട് ഏറ്റവും പ്രിയപ്പെട്ടവന്റെ തോളിൽ ചാഞ്ഞിരുന്നു.
ഏറ്റവും ഹൃദ്യമായ നിമിഷം.
പക്ഷേ അതിന് ആയുസ്സ് കുറവായിരുന്നു.
അവർക്കിറങ്ങേണ്ടാ സ്റ്റോപ്പിൽ ബസ്സ് എത്തി നിൽകുമ്പോൾ കാശിയിൽ ആശ്വാസവും കാർത്തുവിൽ നിരാശയും ഒരുപോലെ തിങ്ങി.
"ആളുകൾ ഇറങ്ങിയിട്ട് മതി.. ഇല്ലേൽ കൈ തട്ടി വേദനിക്കും."
ബസ് നിർത്തും മുന്നേ ഇറങ്ങാൻ വേണ്ടി ചാടി എഴുന്നേറ്റവനെ അവിടെ തന്നെ പിടിച്ചിരുത്തി കൊണ്ടത് പറയുമ്പോൾ കുറച്ചു നേരം കൂടി അവനോടൊപ്പം എന്ന് മാത്രമായിരുന്നു അവളുടെ ചിന്ത.
അതിനി നിമിഷങ്ങൾ ആണെങ്കിൽ കൂടിയും അതിനുമപ്പോൾ വലിയ വിലയുണ്ട്.
എന്തായാലും കാശി പിന്നൊന്നും പറയാതെ അവിടെ തന്നെ ഇരുന്നു.
ഒടുവിലത്തെ ആളും ഇറങ്ങി കഴിഞാണ് കാർത്തു എണീറ്റത്.
കാശിയെ ഒന്ന് നോക്കിയിട്ട് അവൾ പുറത്തേക്കിറങ്ങാൻ തുടങ്ങി.
ഒരു നിമിഷം ശ്വാസമയച്ചു കൊണ്ട് കാശിയും അവൾക്ക് പിറകെ ഇറങ്ങി.
"കാശി.."
അടുത്ത് നിന്നും ശിവയുടെ ശബ്ദം കേട്ടതും കാശി മുഖം ചുളിച്ചു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ അവനുണ്ട് അരികെ.
"ഈ നേരത് ഈ ബസ് ആണെന്ന് എനിക്കൊരു ഊഹം. അങ്ങനെ വന്നു നോക്കിയതാ.. എങ്ങനുണ്ട് കൈക്ക്..!
പറയുന്നതിനൊപ്പം തന്നെ ശിവ കാശിയുടെ കൈ പിടിച്ചു നോക്കി.
"ബസ് എവിടെ ഡാ.."
വലിഞ്ഞു മുറുകിയ മുഖത്തോടെ അവനാദ്യം അതാണ് ചോദിച്ചത്.
ശിവ അകലേക്ക് വിരൽ ചൂണ്ടി.
ഇനി ട്രിപ്പ് വേണ്ടന്ന് കാശി പറഞ്ഞത് കൊണ്ട് സ്ഥിരം ട്രാക്കിൽ നിന്നും മാറ്റി വേറെ ഒരിടത്തേക്ക് മാറ്റി നിർത്തിയ ബസ്സിന് നേരെ ശിവ വിരൽ നീട്ടുമ്പോൾ അരികിലുള്ള രണ്ടു പേരെയും മറന്നത് പോലെ കാശി ധൃതിയിൽ അതിനു നേരെ നടന്നു.
"വാ കാർത്തു.."
അവന്റെയാ പോക്ക് കണ്ടിട്ട് മുഖം വീർപ്പിക്കുന്ന കാർത്തുവിനെ നോക്കി ശിവ ചിരിയോടെ വിളിച്ചു.
"ഡോക്ടർ എന്ത് പറഞ്ഞു.. അവനോട് ഇനിയിപ്പോ അതൊന്നും ചോദിച്ചിട്ട് കാര്യമില്ല.
ആ ബസ്സ് നേരെയാക്കി എടുത്തിട്ട് അതിന് കാരണക്കാരായവരെ എടുത്തിട്ട് അലക്കിയാൽ മാത്രമേ അവന്റെ മുഖം ഇനിയൊന്ന് തെളിയൂ.."
കാശിയ്ക്ക് പിറകെ തന്നെ നടക്കുമ്പോൾ ശിവ പറയുന്നുണ്ട്.
ഹോസ്പിറ്റലിൽ നിന്നും പറഞ്ഞതും സ്റ്റിച് ഇട്ടതുമെല്ലാം കാർത്തു അവനോട് പറയുന്നുണ്ട്.
"ശ്രദ്ധിക്കണമെന്നൊക്കെ ആരോട് പറയാൻ.. ആ കാട്ട് മാക്കാൻ അതൊന്നും കേൾക്കാൻ പോണില്ല.."
കാർത്തു പറഞ്ഞു കേട്ടതും ശിവ പറഞ്ഞു.
"ഇൻഫെക്ഷൻ വരും ശിവേട്ട. അത്യാവശ്യം ആഴം ഉള്ളൊരു മുറിവാണ്. അത് പഴുത്ത പണി കിട്ടും.."
കാർത്തുവിന്റെ മുഖം മങ്ങി പോയിരുന്നു.
"താൻ ടെൻഷൻ ആവണ്ട കുഞ്ഞാറ്റ.. രണ്ട് ദിവസം ഞാനും അവന്റെ വീട്ടിലുണ്ടാവും. ഞാൻ നോക്കി കൊള്ളാം.. ബസ്സ് എന്തായാലും വർക് ഷോപ്പിൽ കയറ്റെണ്ടി വരും. അത് വരെയും അവനും എനിക്കും റസ്റ്റ്.."
പറഞ്ഞു നിർത്തുമ്പോഴേക്കും അവർ രണ്ടാളും ബസ്സിന്റെ അരികിൽ എത്തിയിരുന്നു.
അവർക്ക് മുന്നേ എത്തിയ ഒരുവൻ തൊട്ടും തലോടിയും ബസ്സിന്റെ മുൻ ഭാഗത്ത് നിൽപ്പുണ്ട്.
സ്വന്തം കുഞ്ഞിന് മുറിവേറ്റത് കാണുന്ന അമ്മയുടെ മുഖമാണ് അവനെന്ന് തോന്നി ആ നിമിഷം.
"ഈ ബസ്സായി ജനിച്ചാൽ മതിയായിരുന്നു.."
അവന്റെയാ സ്നേഹം കണ്ടിട്ട് കാർത്തുവിന് അങ്ങേനെമാണ് തോന്നിയത്.
ഉള്ളിൽ തോന്നിയത് മെല്ലെ അവൾപറയുകയും ചെയ്തു.
"ശിവ..
കാശി വിളിക്കുമ്പോൾ കാർത്തു പറഞ്ഞത് നല്ല വെടിപ്പായി കേട്ട് ചിരിക്കുന്ന ശിവ ആ ചിരിയോടെ തന്നെ കാശിയുടെ ആരുകിലേക്ക് ചെന്നു.
"എന്താ ഡാ.."
അരികിലെത്തിയ തന്നെ തുറിച്ചു നോക്കുന്ന കാശിയോട് ശിവ കാര്യം മനസിലാവാതെ ചോദിച്ചു.
"എന്താ നിനക്കൊരു ഇളി..!
കാശി പല്ല് കടിച്ചു കൊണ്ട് ചോദിച്ചു.
"നീ വിളിച്ച കാര്യം പറയ് കാശി.."
അവനിപ്പോൾ തന്നോട് വഴക്കുണ്ടാക്കാൻ മതിയായ ആരോഗ്യമില്ലെന്ന് മനസിലാക്കി കൊണ്ട് ശിവ നയത്തിൽ ചോദിച്ചു.
"കാർത്തികയെ ഓട്ടോ സ്റ്റാന്റിൽ ആക്കി കൊടുക്ക്.. അവൾക് നാളെ എക്സാം ആണ് പോലും. വായി നോക്കിയത് മതി പോയിരുന്നു പഠിക്കാൻ പറയ്യ്.."
അവനെയും അവളെയും നോക്കാതെ വീണ്ടും ബസ്സിന്റെ മുൻഭാഗം തൊട്ടുഴിഞ്ഞു കൊണ്ടുള്ള ആ പറച്ചിൽ.
അതിനോടൊപ്പം തനിക്കും കൂടി മുറുവേറ്റത് അവൻ മറന്നു പോയത് പോലായിരുന്നു.
പോണമെന്ന് കേട്ടതും കാർത്തുവിന്റെ മുഖം വീണ്ടും മങ്ങി പോയി.
കയ്യിലുള്ള മരുന്നെല്ലാം അടങ്ങിയ കവർ അവൾ ശിവയുടെ നേരെ നീട്ടി.
"കുടിക്കേണ്ട വിധമൊക്കെ അതിലുണ്ട് ശിവേട്ട.. നോക്കിക്കോണേ.."
ബസ്സിലേക്ക് കയറി പോകുന്നവനെ നോക്കി കാർത്തു ഓർമ്മിപ്പിച്ചു.
"പിന്നെ.. നോക്കി വലുതാക്കാൻ ഞാൻ കൊച്ച് കുട്ടിയല്ലേ.."
അവളുടെ സ്നേഹത്തെ പുച്ഛിച്ചു കൊണ്ടുള്ള കാശിയുടെ വർത്താനം.
അതൊട്ടും രസിക്കാത്ത പോലെ മുഖം വീർപ്പിച്ചു കൊണ്ടവൾ ശിവയുടെ പിറകെ ബസ്സിലേക്ക് കയറി.
വലിയ ബാഗ് ശിവ തന്നെയാണ് എടുത്തത്.
ഫോൺ അടങ്ങിയ ചെറിയ ബാഗ് അവളിരുന്ന സീറ്റിന്റെ മുകളിൽ വെച്ചിട്ടുണ്ട്.
അതുമായി കാർത്തു കാശിയുടെ അരികിൽ പോയി നിന്നു.
അവൾ അരികിൽ ചെന്നതറിഞ്ഞിട്ടും അവൻ അവളെ നോക്കിയില്ല.
കൈ ശ്രദ്ധിക്കണം..ആരോഗ്യം ഉണ്ടങ്കിലെ വാശി പിടിച്ചു കാശി നാഥനു ഷൈൻ ചെയ്യാൻ പറ്റൂ.. "
അവനോടുള്ള പരിഭവം കൊണ്ടവളുടെ മുഖം വീർത്തു.
"അത്യാവശ്യം വലിയൊരു മുറിവാ കാശ്യേട്ടാ.. ശ്രദ്ധിച്ചില്ലേൽ പണി കിട്ടും.അതാണ് ഞാൻ.."
അവനിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായത് പോലെ കാർത്തു തന്നെ തോറ്റു കൊടുത്തു കൊണ്ട് അൽപ്പം കാര്യമായി തന്നെ പറഞ്ഞു.
ശിവ നിൽക്കുന്നു.. ചെല്ല്.. "
അത്രയും പറഞ്ഞു കൊണ്ടവൻ വീണ്ടും അവളിൽ നിന്നും തിരിഞ്ഞ് നടക്കുമ്പോൾ നേരത്തേ അനുഭവിച്ച കുറെ നല്ല നിമിഷങ്ങൾ ഇനി തന്റെ സ്വപ്നമായിരുന്നോ എന്നൊരു സങ്കടത്തോടെയാണ് കാർത്തു ശിവയുടെ അരികിലേക്ക് ചെന്നത്.
എന്തായാലും.. ആ നിമിഷങ്ങളുടെ അനുഭൂതിയെ തനിക്കിനി കുറച്ചു ദിവസം താലോലിക്കാൻ ഉണ്ടാവും..
തത്കാലം അത് മതി..
ഒന്ന് കൂടി തിരിഞ്ഞു നോക്കി കൊണ്ടവൾ ശിവക്ക് പിറകെ നടന്നു നീങ്ങി..
ബസ്സിനരികിൽ നിന്നു കൊണ്ടത് നോക്കി കാണുമ്പോൾ കാരണമറിയാത്തൊരു നോവ് അവനെയും വട്ടമിട്ട് പറന്നു നടക്കുന്നുണ്ട്..
തുടരും..
റിവ്യൂ ഇടണേ..
സ്നേഹത്തോടെ.. Jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _36
✍️ രചന - ജിഫ്ന നിസാർ 💜
സഹിക്ക തന്നെ.. അല്ലാതിപ്പോ എന്ത് ചെയ്യും ഓരോരോ മരണങ്ങൾ വന്നു തലയിൽ പതിക്കുകയല്ലേ.. വിട്ടൊഴിഞ്ഞു പോകില്ല.. എന്തൊക്കെ പറഞ്ഞാലും.. അട്ടയെ പോലെ.. "
സുഗന്ധി കാര്യമായി ആരോടോ അറിഞ്ഞു നിന്ന് കുറ്റം പറയുന്നതിനിടയിലേക്കാണ് ഭവ്യ ഇറങ്ങി ചെന്നത്.
ആരാ..
അവൾ അമ്മയുടെ അരികെ ചെന്നിരുന്നു കൊണ്ട് ചോദിച്ചു.
കാവ്യ മോള്..
സുഗന്ധി ശബ്ദം കുറച്ച് പറഞ്ഞു കൊണ്ട് വീണ്ടും സംസാരിക്കാൻ തന്നെ തിടുക്കം കാണിച്ചു.
ഉല്ലാസിന്റെ വീഴ്ചയെ പറ്റിയാണ് സംസാരിക്കുന്നത് മുഴുവനും.
ഗായത്രി അന്നവനെ തള്ളിയിട്ടത് കൊണ്ട് അവനിപ്പോ ജോലിക്കൊന്നും പോകാൻ വയ്യ.. നല്ല തല വേദന.. "എന്നൊക്കെയുള്ള പരിഭവങ്ങളാണ് കാവ്യ പറയുന്നത്.
സത്യത്തിൽ ആ പേരിൽ കുറച്ചു പണം തട്ടാനുള്ള അവളുടെ സൈക്കിളോടിക്കൽ മൂവ് മെന്റ് ആണ് അവിടെയപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.
പൊതുവെ ജോലിക്ക് പോകാൻ നല്ല മടിയുള്ള കൂട്ടത്തിലാണ് അവളുടെ പ്രിയപ്പെട്ട ഉല്ലാസേട്ടൻ.
ഇതിപ്പോ വീണയിടം വിദ്യയാക്കുന്നു.
ഹോസ്പിറ്റൽ ചിലവ് അടക്കം വിഷ്ണു തന്നെയാണ് കൊടുത്തത്.
ഇനിയിപ്പോ ഒരാഴ്ച ജോലിക്കൊന്നും പോവണ്ട.. സ്റ്റിച് ഒക്കെ വെട്ടിയിട്ട് പതിയെ മതി എന്നും പറഞ്ഞു കൊണ്ട് അന്ന് പോരുമ്പോൾ തന്നെ അത്യാവശ്യം കനമുള്ളൊരു തുക കൊടുത്തു വിട്ടതാണ്.
അത് തീർന്നപ്പോൾ സ്റ്റിച് വെട്ടി കഴിഞ്ഞും പണിക് പോകാനുള്ള മടി കൊണ്ട് ഇല്ലാത്ത തലവേദന കൂടി കൂട്ട് വിളിച്ചതാണ് ഉല്ലാസ്.
അവനു വേണ്ടി കുട പിടിക്കാൻ അവന്റെ കാവ്യയും.
വിളിക്കുമ്പോൾ ഒക്കെയും അത്യാവശ്യം കാര്യമായി തന്നെ ഭാര്യയും ഭർത്താവും സുഗന്തിയെ എരി കേറ്റി വിടുന്നുണ്ട്.
കാവ്യക്ക് ആർത്തി ആണേൽ.. ഉല്ലാസിനത് പ്രതികാരം കൂടിയാണ്.
സുഗന്ധി എന്തായാലും ഈ പേരിൽ ഗായത്രിയോട് ചൊറിയും എന്നവനും ഉറപ്പുണ്ട്.
അവൾക്കത് തന്നെ കിട്ടണം എന്നൊരു ചിന്തയിലാണ് അവന്റെ ഉള്ളം തണുക്കുന്നത്.
"മോള് വിഷമിക്കണ്ട.. വിഷ്ണു വരട്ടെ.. എന്തായാലും ഞാനും അവനും അങ്ങോട്ട് വരുന്നുണ്ട്.
തലവേദന കുറവില്ലെൽ നമ്മുക്ക് നല്ലൊരു ഡോക്ടറെ കാണിക്കാം.
തലയുടെ കാര്യമല്ലേ.. റിസ്ക് എടുക്കാൻ വയ്യല്ലോ..
തള്ളിയിട്ട് കൊല്ലാൻ നോക്കിയവൾക്ക് അത്ര വേവലാതി കാണില്ലേലും നമുക്കത് അങ്ങനെ വിട്ട് കളയാൻ ഒക്കുവോ..
നീ വേണ്ട സാധനങ്ങൾ എന്തൊക്കെ എന്ന് നോക്കി അയച്ചിട്..
അത് കൊണ്ട് വന്നോളാം.. ഇനിയിപ്പോ അതിന് വേണ്ടി അവനിങ്ങനെ വയ്യാതെ ജോലിക്കൊന്നും നീ വിടല്ലേ.."
എന്നൊക്കെ പറഞ്ഞു കൊണ്ട് സുഗന്ധി മകളെ ആശ്വാസിപ്പിക്കുന്നുണ്ട്.
അപ്പോഴെല്ലാം അവരുടെ തിളച്ച നോട്ടം അടുക്കളയിൽ എന്തോ ജോലിയിൽ ആയിരുന്ന ഗായത്രിയിലേക്ക് പാളും.
ഭവ്യ അവരുടെ രണ്ട് പേരുടെയും സംസാരം എല്ലാം ശ്രദ്ധിച്ചു കൊണ്ടങ്ങനെ നിൽപ്പാണ്.
"എന്താമ്മ പ്രശ്നം.."
ആശ്വാസം കൊടുക്കല് കഴിഞ് സുഗന്ധി ഫോൺ വെച്ച ഉടനെ തന്നെ ഭവ്യ വീണ്ടും ചോദിച്ചു.
"അതിന്റെ കാര്യമൊന്നും പറയേണ്ട എന്നൊരു തുടക്കത്തോടെ വീണ്ടും സുഗന്ധി ഗായത്രിയെ പ്രാകി കൊണ്ടിരുന്നു.
"എന്തായാലും വൈകുന്നേരം വിഷ്ണു വന്നിട്ട് അവിടെ വരെയും ഒന്ന് പോണം.. ഇവിടെ വന്നപ്പോൾ ആ പൂതന കാരണം ഉണ്ടായതല്ലേ.. നമ്മുക്ക് അങ്ങനെ വിട്ട് കളയാൻ പറ്റുവോ.. എന്റെ വിഷ്ണു ആയത് കൊണ്ട്.. വേറെ വല്ലോരും ആണെങ്കിൽ.. എപ്പഴേ കൊന്ന് കളഞ്ഞേനെ..ഇവളെ.
അത് തന്നെ കാവ്യയും പറഞ്ഞു..
വിഷ്ണു ഏട്ടൻ ഉള്ളത് കൊണ്ട് അവർക്ക് ഭയമില്ല.ഉല്ലാസിന്റെ പരിക്ക് ഭേദമാകുവോളം ജോലിക്ക് വിടണ്ട എന്നൊക്കെ അവൻ വിളിച്ചു പറഞ്ഞു പോലും.
ഇങ്ങനെ കുടുംബസ്നേഹമുള്ള ഒരെണ്ണമെങ്കിലും ഉണ്ടായത് നന്നായി..
ഇവനും മറ്റേ തെമ്മാടിയുടെ പോലെ ആയിരുന്നേൽ എന്താകുമായിരുന്നു ഈ കുടുംബത്തിന്റെ സ്ഥിതി..
എന്തായാലും ഒന്നിനെ നല്ലത് തന്ന് കൊണ്ട് ദൈവം എന്നോട് കരുണ കാണിച്ചല്ലോ.. അത് മതി.."
അങ്ങേയറ്റം ആശ്വാസത്തോടെ സുഗന്ധി പറഞ്ഞു നിർത്തിയതും അടുക്കളയിൽ നിൽക്കുന്ന ഗായത്രിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരി നിറഞ്ഞു തൂവി.
"നിനക്ക് നാളെയും ക്ലാസ്സില്ലെ.."
സുഗന്ധി പെട്ടന്ന് ചോദിക്കുമ്പോൾ ഭവ്യ ഒന്ന് പതറി പോയി.
ക്ലാസ് ഇല്ലാഞ്ഞിട്ടല്ലല്ലോ.
ഒരുത്തനെ ഇട്ട് വട്ടം ചുറ്റക്കാൻ വേണ്ടി താൻ മനഃപൂർവം അങ്ങോട്ട് പോകാത്തതല്ലേ.
അവനെന്നെ തേച് പോണം ന്ന്..
ശെരിയാക്കി കൊടുക്കാം.
നല്ല അസ്സൽ കമ്പിയും സിമന്റും കൊണ്ട് ശെരിക്കും തേപ്പ് എങ്ങനെയെന്ന് ഞാൻ പഠിച്ചു കൊടുക്കും..
ഭവ്യയുടെ പല്ല് ഞെരിഞ്ഞു.
ടീ..
സുഗന്ധി അവളുടെ തുടയിലോരടി കൊടുത്തു.
"എന്താമ്മാ..!
ഭവ്യ വേദനയോടെ മുഖം ചുളിച്ചു.
"നിന്നോടാ ഞാൻ ചോദിച്ചത്.. ക്ലാസില്ലേ ന്ന്.."
എനിക്കൊരാഴ്ച.. സ്റ്റഡി ലീവാണ്.. എക്സാം വരുന്നുണ്ട്.. "
അലസമായുള്ള ആ ഉത്തരത്തോടെ സുഗന്ധി പിന്നൊന്നും ചോദിച്ചതുമില്ല.
കാവ്യയും ഉല്ലാസ്സും കൊളുത്തിയ തീ ഗായത്രിക്ക് മീതെ ആളി കത്തിക്കാൻ അവർ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയിട്ടും ഭവ്യ അവിടെ തന്നെ ഇരുന്നു.
കെണിയിൽ വീണത് പോലെ ഓടി പാഞ്ഞു നടക്കുന്ന ബിബി സാർ.. ആ ഓർമയിൽ പോലും അവളപ്പോഴും ചിരിക്കുകയാണ്.
തന്നെ ഒന്ന് കാണാൻ.. കണ്ടിട്ട് സംസാരിക്കാൻ അയാൾ നടത്തുന്ന പെടാപാട്.
ആ ടോം ആൻഡ് ജെറി കളിയെ.. അതിന്റെ ലഹരി യെ.. അവളും അപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങി യിരിക്കുന്നു.
ഇപ്പോൾ അവൾക്കതൊരു ത്രില്ലാണ്..
ഹരം പിടിപ്പിക്കുന്ന ത്രില്ല്..
💜💜
ഡ്രൈവിംഗ് സീറ്റിനടുത്തു തന്നെ വെച്ച കാശിയുടെ ഫോൺ ബെല്ലടിക്കുന്നത് കണ്ടതും ശിവ അതെടുത്തു.
അശോകേട്ടനാണ് വിളിക്കുന്നത്.
എല്ലാം അറിഞ്ഞിട്ടുള്ള വിളിയാണ്.
ശിവക്കൊരു ടെൻഷൻ തോന്നി.
കാര്യം അയളങ്ങനെ ആരോടും പെട്ടന്ന് കയറി ദേഷ്യപെടുക ഒന്നുമില്ല.
ജോലികാരോടെല്ലാം മാന്യമായിട്ട് തന്നെയാണ് ഇടപെടുന്നത്.
എങ്കിലും ശിവക്ക് അയാളോട് സംസാരിക്കാൻ അത്രയും എളുപ്പമല്ല.
ഒരുപക്ഷെ.. യഥാർത്ഥ അശോകേട്ടൻ എന്താണെന്ന് കാശിയിൽ നിന്നും ചിലതൊക്കെ അറിഞ്ഞതിനു ശേഷമാവും അതങ്ങനെ ആയി പോയത്.
കാശി ഇല്ലാത്ത സ്ഥിതിക്ക് ഇനിയിപ്പോ ഫോൺ എടുക്കുകയെ നിവൃത്തിയൊള്ളു.
"കാശി.. എന്ത് പറ്റിയെടാ.. എന്നൊരു ചോദ്യത്തോടെ തന്നെയാണ് തുടക്കം.
ശിവ ഒന്നാഞ്ഞു ശ്വാസമെടുത്തു.
"ശിവയാണ് അശോകേട്ടാ.."
അവന്റെ ശബ്ദം വല്ലാതെ പതിഞ്ഞു പോയിരിക്കുന്നു.
"അവനെവിടെ.. അവനെന്താ പറ്റിയെ.."
പെട്ടന്നാ ചോദ്യ തിന്റെ ഗതിമാറി.
വാക്കുകൾ കനം വെച്ചു.
"ആരോ കരുതി കൂട്ടി ഉള്ള പ്ലാൻ ആയിരുന്നു.. കാശിയുടെ കയ്യിൽ ചെറിയൊരു മുറിവ് പറ്റി.. അതൊന്ന് ഡ്രസ്സ് ചെയ്യിക്കാൻ വേണ്ടി അവൻ അവിടെ തന്നെയുള്ള ഒരു ഹോസ്പിറ്റലിൽ ഇറങ്ങി
.. ഞാനാണ് ബസ്സിൽ"
അയാളുടെ ആ കടുപ്പം.
ശിവ പെട്ടന്ന് കാര്യം പറഞ്ഞു തീർത്തു.
കുറച്ചു നേരത്തെ മൗനം..
"തിരികെ പോകുമ്പോൾ അവൻ കയറും എന്ന് പറഞ്ഞിട്ടുണ്ട്. അത്രക്കൊന്നും ഇല്ല ബസ്സിന്...."
"അവന്റെ പരിക്ക്.. അതിനെ കുറിച്ച് പറഞ്ഞാൽ മതി ശിവ..എനിക്കതാ അറിയേണ്ടത്.."
വേണ്ടപെട്ട ആർക്കോ മുറിവേറ്റത് പോലൊരു നോവുണ്ടോ അയാളുടെ സ്വരത്തിൽ.. "
ശിവ അപ്പോഴും അതായിരുന്നു ചികഞ്ഞത്.
സൂക്ഷിച്ചു വാ "
എന്നും പറഞ്ഞു കൊണ്ടയാൾ ഫോൺ കട്ട് ചെയ്ത് പോയിട്ടാണ് ശിവ ശ്വാസം ശെരിക്കും വിട്ടത് പോലും.
കാശിയുടെ കയ്യിൽ ഫോണില്ലാന്നുള്ളത് അവനപ്പോഴാണ് അറിഞ്ഞത് തന്നെ.
ബസ് സ്റ്റാന്റിൽ എത്തിയിട്ടെന്ന് വിളിച്ചു നോക്കണം എന്ന് കരുതിയിരുന്നു.
ഇനിയിപ്പോ അത് നടക്കില്ല.
ഹോസ്പിറ്റലിൽ എന്തായോ എന്തോ.?
കാർത്തു കൂടി ഒപ്പമുള്ളതാണ്
രണ്ടും കൂടി അടിയുണ്ടാക്കി ഇനി വേറെ വല്ല മുറിവും ഉണ്ടായോ എന്നും ഭയക്കണം.
അവൾക്കൊന്ന് വിളിച്ചാലോ എന്നുള്ള ഓർമയിലാണ് ശിവ കാശിയുടെ ഫോണിൽ നിന്നും വിളിക്കാൻ ഒരുങ്ങിയത്.
പക്ഷേ കാർത്തിക എന്നാ പേരിലും കുഞ്ഞാറ്റ എന്നൊരു പേരിലും അതിൽ ആരുടേയും കൊണ്ടാക്ട് ഇല്ലായിരുന്നു.
പിന്നെയാണ് ഓർത്തത്... വെറും കയ്യോടെ ആ ഓട്ടോയിലേക്ക് ചാടി കയറുന്നവളുടെ കയ്യിലും ഫോണോന്നും ഇല്ലല്ലോ എന്നുള്ളത്.
അതോടെ ഇനിയിപ്പോ അവരുടെ വിവരം എങ്ങനെ അറിയും എന്നൊരു ചിന്തയായി അവന്റെ ഉള്ളം മുഴുവനും....
❤🔥❤🔥
വേദനയും ക്ഷീണവും..
കാശിക്ക് എവിടെയെങ്കിലും നീണ്ടു നിവർന്നു കിടന്ന് ഒന്നുറങ്ങാൻ അതിയായ മോഹം തോന്നി.
കസേരയിൽ അൽപ്പം ചാഞ്ഞിരിഞ്ഞു കൊണ്ടവൻ പിറകിലെ ചുവരിലേക്ക് ചാരി കണ്ണുകൾ ഇറുകെ അടച്ചു.
പക്ഷേ നെഞ്ച് തുളച്ചു കൊണ്ടൊരുത്തി ചേർത്ത് പിടിച്ചതോർമ്മ വന്നതും അവനൊന്ന് കുളിർന്ന് പോയി.
എത്രയൊക്കെ അവഗണന കൊടുത്തിട്ടും വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഉള്ളം നോവിച്ചിട്ടും ഈ പെണ്ണിത് വിട്ട് പോകുന്നില്ലല്ലോ എന്നായിരുന്നു അവന്റെ ചിന്ത.
പക്ഷേ അവനങ്ങനെ ചിന്തിയിൽ അലിയും മുന്നേ തന്നെ കാർത്തു തിരികെ വന്നു.
"ഇതിട്ട് നോക്കിക്കേ..."
വന്നതിനൊപ്പം തന്നെ അവൾ കയ്യിലെ കവർ അവനു നേരെ നീട്ടി കൊണ്ട് പറഞ്ഞു.
വെയില് കൊണ്ടത് കാരണം ചുവന്നു പോയ മുഖം.. വിയർപ്പു തുള്ളികൾ മൊട്ടിട്ട് നിൽക്കുന്ന ഭംഗി.
ധൃതിയിൽ വന്നിട്ടാവും..കിതപ്പുമുണ്ട്.
പോയൊരു ഗ്ലാസ് വെള്ളേമെടുത്തു കുടിച്ചേ നീ.. "
സ്വയമറിയാതെ പറഞ്ഞു പോയതാണ് കാശി.
പക്ഷേ അവളുടെ വിടർന്നു പോയ കണ്ണുകൾ കണ്ടപ്പോൾ താനാ ചെയ്തതൊരു അബദ്ധമായിരുന്നു എന്നതവൻ തിരിച്ചറിഞ്ഞു.
ഇങ്ങ് താ.. "
പ്രണയം തുടിക്കുന്ന ആ നോട്ടം വന്നു കൊണ്ടതും അവൻ പിന്നെ കലിപ്പിട്ട് തുടങ്ങി.
അങ്ങനെ ആണല്ലോ അവനാ നിമിഷങ്ങളിൽ പിടിച്ചു നിൽക്കുന്നത്.
"ഓഓഓ.. തൊടങ്ങി.."
അവന്റെ സ്വരം മാറി തുടങ്ങിയതും കാർത്തു മുഖം വീർപ്പിച്ചു കൊണ്ടാ കവർ തുറന്നു അതിലുള്ള ഷർട്ട് എടുത്തു നീട്ടി.
കാശി അതും അവളെയും മാറി മാറി നോക്കി.
"കൊള്ളില്ലേ..
അവന്റെ നോട്ടം കണ്ടിട്ടവൾ ചോദിച്ചു.
"ഫാഷൻ പരേഡിന് പോകാനൊന്നും അല്ലല്ലോ.. ഇതൊക്കെ മതി.."
ഉത്തരവും അവൾ തന്നെ പറഞ്ഞിട്ട്
അവന്റെ കയ്യിൽ നിന്നുമത് പിടിച്ചു വാങ്ങി.. അവൾ തന്നെയാണ് ബട്ടൺ വേർപ്പെടുത്തി കൊണ്ടത് ഇടാൻ വേണ്ടി കൊടുത്തത്.
"പതിയെ.. മുറിവ് വേദനിക്കും.."
അവനെക്കാൾ സൂക്ഷ്മതയോടെ അവളത് കാശിയെ അണിയിച്ചു.
ബട്ടൺ പിടിച്ചിടാൻ അവനൊരുങ്ങും മുന്നേ കാർത്തു അത് കൂടി ചെയ്തു തുടങ്ങി.
അവന്റെ മുഖത്തേക്ക് തന്നെയാണ് അപ്പോഴവളുടെ നോട്ടം.
കാശി പക്ഷേ ആ നോട്ടം താങ്ങാൻ ശേഷിയില്ലാത്ത പോലെ മുഖം തിരിച്ചു നിന്നു.
"തീർന്നു.."
അവന്റെ മുഖം കണ്ടതും കാർത്തുവിന്റെ സ്വരത്തിലും കടുപ്പം നിറഞ്ഞു.
പോവല്ലേ ഇനി..
കാർത്തു ചോദിച്ചു.
അപ്പോഴാണ് ശിവയെ വിളിക്കണമെന്ന് തോന്നി കാശി ഫോണിന്റെ കാര്യം ഓർത്തത്.
ചേ..
നെറ്റിയിൽ ഇടിച്ചു കൊണ്ടവൻ പറയുന്നത് കേട്ടിട്ടാണ് കാർത്തു തിരിഞ്ഞു നോക്കിയത്.
"എന്താ...
നിന്റെ ഫോണുണ്ടൊ.."
"ഇല്ല.. അത് ബാഗിൽ."
അവന്റെ കൂർത്ത നോട്ടം കണ്ടതും കാർത്തു വേറെങ്ങോ നോക്കി.
"ഞാനിവിടുന്ന് കയറാം ന്നാ കരുതിയെ.. ഇനിയിപ്പോ അത് നടക്കില്ലലോ.. നിനക്ക് നാളെ എക്സാം ഇല്ലേ.."
കാശി അത് ചോദിച്ച പ്പോഴാണ് കാർത്തു അത് ഓർത്തത് തന്നെ.
"വാ..."
ഒരു നെടുവീർപ്പോടെ അത് പറഞ്ഞിട്ടവൻ മുന്നേ നടന്നു.
പിറകെ അവളും.
ഹോസ്പിറ്റലിന്റെ മുന്നിൽ ചെന്ന് നിന്നിട്ട് കാശി അവിടെ കണ്ട ഒരാളുടെ കയ്യിൽ നിന്നും ഫോൺ ചോദിച്ചു വാങ്ങി.
അവന്റെ ഫോണിൽ തന്നെയാണ് വിളിച്ചത്.
"ശിവാ.. "
ഒരൊറ്റ വിളി കൊണ്ട് അവനാളെ മനസിലായി.
പിന്നെയങ്ങോട്ട് ഒരുപാട് ചോദ്യങ്ങളായിരുന്നു ഒരു ശ്വാസത്തിനുള്ളിൽ.
"കുഴപ്പമില്ല എന്നൊരൊറ്റ വാക്കിൽ കാശി അതിന്റെ ഉത്തരമൊതുക്കി.
ഇന്നിനി തിരികെ ഓട്ടം വേണ്ട.. ഞാൻ അങ്ങോട്ട് വരാം. കാർത്തികയ്ക്ക് എക്സാം ഉണ്ട്.. ഞാൻ വന്നിട്ട് ഒരുമിച്ചു പോരാം. അത് വരെയും അവിടെ വെയിറ്റ് ചെയ്യാനും പറഞ്ഞു കൊണ്ടവൻ ധൃതി കാണിച്ചു..
അശോകേട്ടൻ വിളിച്ചത് ശിവ പറയുമ്പോൾ കാശിയുടെ കണ്ണുകൾ കാർത്തുവിന് നേരെയായിരുന്നു.
ഒരു നിമിഷം പോലും വെറുതെ കളയാതെ വായിനോക്കി നിൽപ്പുണ്ട്.. തൊട്ടരികെ തന്നെ.
കൂടുതൽ ഒന്നും പറയാതെ കാശി ഫോൺ കട്ട് ചെയ്തു കൊണ്ട് അയാൾക് തന്നെ നീട്ടിയിട്ട് താങ്ക്സ് പറഞ്ഞു.
വാ..
ഹോസ്പിറ്റലിന്റെ മുറ്റത്തെ തിരക്കിലേക്ക് ഇറങ്ങി നടക്കുമ്പോൾ അറിയാതെ തന്നെ അവൻ കാർത്തുവിന്റെ കയ്യിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് പിടിച്ചു.
ആ ഗേറ്റിന്റെ അരികിൽ നിന്നും തന്നെ ഓട്ടോ കിട്ടി.
"കയറിക്കോ..
കാർത്തുവിനോട് പറഞ്ഞിട്ടവൻ നീങ്ങി നിന്നു.
ബസ് സ്റ്റാന്റ്.. എന്ന് കടുപ്പത്തിൽ പറഞ്ഞു കൊണ്ടവനും കയറിയിരുന്നു.
ഇത്തിരിയോളം നൽകുന്ന ആ പരിഗണന കൊണ്ട് പോലും നിറഞ്ഞു കവിഞ്ഞാണ് അവന്റെ അരികിൽ ഇരിക്കുന്നവളുടെ ഉള്ളം.
അതറിഞ്ഞിട്ടും അവൻ നോട്ടത്തിൽ പോലും
സ്നേഹം കാണിച്ചില്ല.
എന്തായാലും ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ തന്നെ അവർക്ക് പോകാനുള്ള ബസ് എത്തിയിട്ടുണ്ട്.
പോകാൻ റെഡിയായി നിൽക്കുന്ന ബസ്സിലെക്ക് ആദ്യം കാർത്തുവിനെ കയറ്റി പിറകെ അവനും കയറി.
ഇവിടിരുന്നോ..
ആദ്യം കണ്ട സീറ്റിന് നേരെ തന്നെ കാർത്തു കൈ ചൂണ്ടി.
"അറ്റത്തിരുന്ന കൈ തട്ടും.."
അവന്റെ കൂർത്ത നോട്ടം കണ്ടതും കാർത്തു പരിഭവം പോലെ പറഞ്ഞു.
പിന്നൊന്നും പറയാതെ കാശി കയറിയിരുന്നു.
സ്വപ്നനിമിഷം പോലെ അവൾ അവന്റെ അരികിലും.
വലിയ തിരക്കൊന്നുമില്ല.
എന്നാലും കാർത്തുവിന് മാറി ഇരിക്കാൻ സീറ്റുമില്ല.
ഉണ്ടെങ്കിൽ തീർച്ചയായും അവനത് പറഞ്ഞു ചെയ്യിക്കുമെന്ന് അവൾക്കറിയാം.
തൊട്ടരികിലെ ഗന്ധം..സാന്നിധ്യം..
അവൾ വല്ലാത്തൊരു നിറവിലാണ്.
അവളെ നോകാതിരിക്കാൻ വാശി പോലെ സൈഡിൽ നോക്കിയിരിക്കുന്നവൻ.
കാറ്റിന്റെ തലോടൽ.. ക്ഷീണം.. നേർത്ത സ്വരതിലുള്ള പാട്ടുകൾ.
പതിയെ സുഖകരമായ ഒരുറക്കം അവനെ കീഴ്പ്പെടുത്തി കളഞ്ഞു.
എത്രയൊക്കെ ശ്രമിച്ചിട്ടും അവനാ ഉറക്കത്തിന്റെ പ്രലോഭനത്തിൽ വീണു പോയി.
പതിയെ.. പതിയെ.. കാർത്തുവിന്റെ തോളിൽ മുഖം ചേർത്ത് വെച്ച് കൊണ്ടവൻ സ്വസ്ഥമായ ഉറക്കതിലേക്ക് ആഴ്ന്ന് പോകുകയും ചെയ്തു.
കൈ കൊണ്ടവനെ ചുറ്റി പിടിച്ചു കൊണ്ടാ ദേഹം തന്നിലേക്ക് ചേർത്ത് പിടിക്കുമ്പോൾ അവൾക്കുറക്കെ കരയാൻ തോന്നിയത് ഉള്ളിലെ സന്തോഷതിന്റെ ഭാരം കൊണ്ടായിരുന്നു..
തുടരും..
പതിയെ.. പറ്റിയെ.. ഒരു പൂ വിരിയുന്നത്രേം ഭംഗിയോടെ പ്രണയത്തിലലിഞ്ഞു പോകണം.
അതൊരു സുഖമുള്ള ലഹരിയല്ലേ..
ആണ്.. ആണ് 🥰
ന്നട്ടാരേലും കണ്ട് പിടിച്ചു രണ്ട് കിട്ടിയ ആ ലഹരി അവിടെ തന്നെ തീരണം..
ആഹാ.. അന്തസ്സ് 😆
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - നീലാംബരം.....
🔻 ഭാഗം _6
✍️ രചന - Aysha akbar
ഉറക്കത്തിൽ നിന്നെഴുന്നേറ്റ ഉടൻ ആനന്ദി തിരഞ്ഞത് അഭിയെയായിരുന്നു.....
മുറിയിൽ അവനില്ലാത്തത് കൊണ്ട് തന്നെ അവൾ പതിയെ പുറത്തേക്കിറങ്ങി......
ടേബിളിന്റെ അരികിലെ കസേരയിലാരിക്കുന്ന ദേവി അവളെ കണ്ടെങ്കിലും കണ്ടില്ലെന്ന മട്ടിലിരുന്നു....
അവൾ ഒന്നും മിണ്ടാതെ ദയനീയ മായി അവരെ നോക്കി നിൽക്കുമ്പോൾ അതൊരു ചോദ്മാണെന്ന് അവർക്ക് മനസ്സിലായിരുന്നില്ല......
കാരണം അഭി അവിടെയില്ലാത്തത് അവർക്കറിയുമായിരുന്നില്ല....
അവളുടെ നോട്ടം കാണുമ്പോൾ ദേവീക്കവളോട് എന്തെന്നില്ലാത്തൊരു അലിവ് തോന്നുന്നുണ്ടായിരുന്നു....
ഇനി എല്ലാവരും പറയും പോലെ അവൾ തന്റെ പേര കുട്ടി തന്നെയാണെങ്കിൽ ഈ കാണിക്കുന്ന അകൽച്ചയെല്ലാം വെറുതെയാവില്ലേ....
തന്റെ ഹൃദയവും അവളോട് അലിഞ്ഞു ചേരില്ലേ..
എന്നാലിപ്പോഴേ അവളെ ചേർത്ത് നിർത്തിയാൽ കിച്ചു വിനു അത് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല....
അവളെ നോക്കും തോറും ദേവിയുടെ മനസ്സാകേ കലുഷിതമായിരുന്നു....
അപ്പോഴാണ് കവി അങ്ങോട്ട് വരുന്നത്.....
വാതിലിനോട് ചാരി ദേവിയെ നോക്കി നിൽ ക്കുന്നവളുടെ മുഖത്ത് നിറഞ്ഞൊരു നിരാശ കാണാം.....
ആ ചുണ്ടുകൾ വിതുമ്പുന്നുണ്ട്..
ഇപ്പോ കരഞ് പോകുമെന്ന വണ്ണം മുഖം വീർത്തിട്ടുണ്ട്.....
കവിയെ കണ്ടതും അവളുടെ കണ്ണുകൾ ഒരു നിമിഷം അവളിലേക്കായി....
അപ്പോഴും ആരോടും ഒന്നും ചോദിക്ക തക്ക ബന്ധമില്ലെന്ന പോൽ അവൾ നിശബ്ദയായിരുന്നു....
അഭി പുറത്തേക്ക് പോകുന്നയത് കണ്ടത് കൊണ്ട് തന്നെ അഭിയെ യാണ് അവൾ ചോദിക്കുന്നതെന്ന് കവിക്ക് മനസ്സിലായിരുന്നു.....
അവളുടെ അസാമാന്യ മായ പക്വത കാണുമ്പോൾ കവിക്കവളോട് അതിരറ്റ വാൽസല്യം തോന്നി....
അഭി പുറത്തേക്ക് പോയേക്കുവാ... ഇപ്പൊ വരും കേട്ടോ......
കവി അവൾക്കല്പം അടുത്തേക്ക് നിന്നെന്ന വണ്ണം അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ അല്പം ആശ്വാസം പടർന്നു.......
ദേവിക്ക് ഒന്നും കാണാൻ വയ്യെന്ന വണ്ണം മുറിയിലേക്ക് കയറി പോകുമ്പോൾ കവിക്കും ഒരു സമാധാനം തോന്നി....
കാരണം അവൾക്കും ആനന്ദിയോടൊന്ന് സംസാരിക്കണമായിരുന്നു.....
മോൾക്ക്..... ചായ തരട്ടെ.....
ചുറ്റും ആരുമില്ലാതെ ആനന്ദിയോടൊപ്പം തനിച്ചായ ആ നിമിഷം കവിയത് ചോദിക്കുമ്പോൾ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന മാതൃ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു....
ആനന്ദി കണ്ണുകൾ വിടർത്തി അവളെ യൊന്ന് നോക്കി......
പല്ല് തേച്ചില്ല.... ഈ...
അവളതും പറഞ്ഞു കൊണ്ട് കുഞ്ഞരി പല്ലുകൾ കവിക്ക് നേരെ കാണിക്കുമ്പോൾ അവളുടെ കുട്ടിത്തം ആസ്വധിച്ചെന്ന പോൽ കവിയുടെ ഉള്ളിലൊരു തണുപ്പ് വീണിരുന്നു.....
അവൾ പോലുമറിയാതെ അവളുടെ വിരലുകൾ ആ മിനുസമേറിയ മുടിയിലേക്കൊന്ന് നീങ്ങി.....
അവൾ നടു വളച്ചു കൊണ്ട് ആനന്ദി യിലേക്ക് താഴ്ന്നു....
എങ്കി ഞാൻ പല്ല് തേച് തരട്ടെ.....
കെട്ട് പിണഞ്ഞു കിടക്കുന്ന മുടിയിഴകൾ ഒതുക്കി വെച്ചു കൊണ്ട് കവി യത് ചോദിക്കുമ്പോൾ അവൾ സമ്മതമെന്ന വണ്ണം ഒന്ന് തല കുലുക്കിയിരുന്നു.....
കവി അവളുടെ കുഞ്ഞി വിരലുകൾ പൊതിഞ്ഞു പിടിച്ചു കൊണ്ട് അടുക്കള പുറത്തേക്ക് നടക്കുമ്പോൾ ഹൃദയത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു കുളിര് നിറഞ്ഞു നിന്നിരുന്നു....
കുപ്പിയിൽ നിന്നും പൽ പൊടിയെടുത്തു അവളുടെ കയ്യിലെക്കിട്ട് കൊടുത്തപ്പോൾ വിരലുകൾ കൊണ്ടവൾ കുഞ്ഞരി പല്ലുകൾ അമർത്തി തേക്കുന്നത് കവി നോക്കി നിന്നു.....
അപ്പോഴും ഇടയ്ക്കിടെ കവിയുടെ കണ്ണുകൾ അഭി വരുന്നുണ്ടോയെന്ന് തിരയും..
അവൻ കുറച്ചു വൈകി വന്നിരുന്നെങ്കിലെന്ന് മനസ്സ് അതിയായി ആഗ്രഹിക്കും......
അവളെ നോക്കി നിൽക്കുന്ന ആ നിമിഷങ്ങൾ കൊണ്ട് അവളെ കുളിപ്പിച്ചു കൊടുക്കുന്നതും കുപ്പായമിടീക്കുന്നതും കണ്ണെഴുതി പൊട്ട് തൊടീക്കുന്നതുമെല്ലാം കവി കണ്ണ് തുറന്ന് കൊണ്ട് സ്വപനം കണ്ടു.....
അവൾക്കുള്ള ചായയും പലഹാരവുമെടുത്തു കവി ഉമ്മറത്തു ചെല്ലുമ്പോൾ തിണ്ണയിൽ നിന്നവൾ പുറത്തേക്ക് നോക്കി നിൽക്കുകയാണ്....
ദേ.... ഇത് കഴിക്ക്..... അപ്പോഴേക്കും അവൻ വരും.....
കവി പിറകിൽ നിന്നത് പറഞ്ഞതും അവൾ വന്ന് ആ പാത്രത്തിനരികിലേക്കിരുന്നു.....
അവൾക്കപ്പുറത്തായി കവിയുമിരുന്നു.....
അവൾ കഴിക്കുന്നത് നോക്കി അവളുടെ ഓരോ ചലനങ്ങളും നോക്കി കവിയിരിക്കുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വികാരം അല തല്ലുന്നുണ്ടായിരുന്നു....
എന്തിന്റെ പേരിലായാലും ഇങ്ങനെയൊരു കുഞ്ഞിനെ കളഞ്ഞിട്ട് പോകാൻ ആർക്കാണ് തോന്നുക ഈശ്വരാ.....
കവിയുടെ ഹൃദയം എന്തിനോ ഒന്ന് പിടച്ചു....
കണ്ണിമ വെട്ടാതെ കവി അവളെ നോക്കിയിരിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞത് അവൾ പോലുമറിഞ്ഞിരുന്നില്ല......
പെട്ടെന്നാണ് ഒരു ശബ്ദത്തോടെ ആ മുറ്റത് ബൈക്ക് വന്ന് നിന്നത്.....
കിച്ചുവിനെ കണ്ടതും കവി പെട്ടെന്ന് ഇരുന്നിടത് നിന്നെഴുന്നേറ്റിരുന്നു...
രാവിലെ പോയ ആളാണ്..... ഇത്ര പെട്ടെന്നുള്ള ഈ വരവ് പതിവില്ലാത്തതാണ്....
ആനന്ദി യുടെ അടുത്തിരിക്കുന്നത് കൊണ്ട് തന്നെ കവിക്ക് വല്ലാത്തൊരു ഭയം തോന്നിയിരുന്നു....
കാരണം ഇന്നലയെ തനിക്ക് താക്കീത് തന്നതാണ്.....
കവിയെയും അവൾക്കടുത്തിരിക്കുന്ന ആനന്ദിയെയും കണ്ടതും അത് വരെ വലിഞ്ഞു മുറുകിയിരുന്ന കിച്ചുവിന്റെ മുഖം ഒന്ന് കൂടി മുറുകി......
കവിയുടെ ഹൃദയം അവൾക്ക് വേണ്ടി പിടക്കുന്നത് ആ കണ്ണിൽ കണ്ടിട്ടെന്ന വണ്ണം അവന്റെ കണ്ണുകളിൽ ദേഷ്യം പടർന്നു....
കവി ആനന്ദിയിൽ നിന്ന് അല്പം മാറി നിൽക്കാൻ ശ്രമിച്ചു....
അപ്പോഴും കിച്ചു ദേഷ്യത്തോടെ ഇരുവരെയും നോക്കി നിൽക്കുകയാണ്....
അമ്മേ.....
തന്നെ നോക്കിയ അതേ ദേഷ്യത്തോടെ അവൻ അലറുമ്പോൾ കവി ശെരിക്കും ഭയന്ന് പോയിരുന്നു.....
ആനന്ദി അതിലേറെ ഭയന്നു കൊണ്ട് അവനെ നോക്കി........
അവൾക്കപ്പോൾ അവളുടേ അഭിയെ കാണണമായിരുന്നു.....
അവന്റെ അലർച്ച കേട്ടെന്ന വണ്ണം അകത്തു കിടക്കുകയായിരുന്ന ദേവി എഴുനേറ്റ് വന്നു.
ആ ശേഖട്ടേട്ടൻ കടയിലേക്ക് വന്നിരുന്നു.
അവർക്ക് മകളെ തരാൻ ബുദ്ധിമുട്ടുണ്ടെന്ന്....
അവരെ എങ്ങനെ കുറ്റം പറയാനൊക്കും.....
കിച്ചു ദേഷ്യത്തോടെ ദേവിയെ നോക്കിയത് പറയുമ്പോൾ സങ്കടം വന്നെന്ന വണ്ണം ദേവി ചുണ്ടുകൾ കൂട്ടി പ്പിടിച്ചു.....
അത് കേട്ട് കൊണ്ടാണ് അഭി അങ്ങോട്ട് വരുന്നത്....
അഭി..
അഭിയെ കണ്ടതും ആനന്ദി ഓടി ചെന്നവന്റെ കാലിൽ ചുറ്റി പിടിക്കുമ്പോൾ അവനും അവളുടെ നെറുകിലൊന്ന് തലോടി....
എവിടെയായിരുന്നു അഭി.... ആനന്ദി പേടിച്ചു.
അവളത് പറയുമ്പോൾ അവൻ സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു..
.
അപ്പോഴും തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന കിച്ചുവിനെ അവൻ കാണുന്നുണ്ടായിരുന്നു...
ഒന്നവിടെ നിന്നെ.....
അവൻ അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന വണ്ണം അകത്തേക്ക് കയറാനൊരുങ്ങിയതും കിച്ചുവിന്റെ കനമുള്ള ശബ്ദം അവനെ പിടിച്ചു നിർത്തി....
എന്താ നിന്റെ മനസ്സിൽ..... എല്ലാവരെയും മാനം കെടുത്തി ഇവിടെ താമസിക്കാമെന്നോ.... എവിടെ നിന്നോ ഒരു കൊച്ചിനെ ഉണ്ടാക്കി വന്നിട്ട് നാട്ടുകാരുടെ മുമ്പിൽ ഞങ്ങളെ മാനം കെടുത്താമെന്നോ....
നിന്നേ നാട് ചുറ്റാൻ വിട്ടത് ഇതിനല്ല.......
കിച്ചു ദേഷ്യത്തോടെ അഭിയുടെ നേർക്ക് നിന്നത് പറയുമ്പോൾ അഭി അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു.....
വേറെ ആര് പറഞ്ഞാലും ഏട്ടന്റെ വായിൽ നിന്ന് അങ്ങനെ യോന്നവൻ പ്രതീക്ഷിച്ചിട്ടില്ല.....
അവനു സങ്കടം കൊണ്ട് കണ്ണ് കാണുന്നില്ലായിരുന്നു....
നെഞ്ചാകെ കീറി മുറിയുന്നത് പോലെ തോന്നി......
ആനന്ദിയുടേ അടുത്ത് തന്നേ കണ്ട സങ്കടം കൂടി ഈ ദേഷ്യത്തിലുണ്ടെന്ന് ഓർക്കുമ്പോൾ കവിക്കും കുറ്റബോധം തോന്നിയിരുന്നു....
അതിന് ഇത്......
അമ്മയാണ് ഇവിടം വരെയേത്തിച്ചത്.....
ദേവി അഭിയുടെ പക്ഷം പിടിച്ചെന്ന വണ്ണം അത് പറഞ്ഞു തുടങ്ങിയപ്പോഴേക്കും കിച്ചു ദേഷ്യത്തോടെ അതിനെ തടഞ്ഞു....
അവനെ മുറിച്ചു വെച്ചത് പോലെയുള്ള ഈ മുഖം കണ്ടിട്ടും അമ്മ മാത്രമേ വിശ്വസിക്കാത്തതുള്ളു.....
നാട്ടുകാർക്ക് മുഴുവൻ അറിയാം എല്ലാം....
ഇനിയും എത്ര ആളോട് പറയും ഈ ട്രെയിനിന്റെ കഥ...
ഇതിന്റെ കൂടെ ഇതിന്റെ തള്ളയെ കൂടി കൊണ്ട് വന്നിരുന്നെങ്കിൽ അൽപ മെങ്കിലും ചീത്ത പ്പേര് ഒഴിവാക്കാമായിരുന്നു....
ഇതിപ്പോ ചേട്ടന് കുഞ്ഞുങ്ങളില്ലാന്നിട്ട് അനിയൻ ഉണ്ടാക്കി കൊണ്ട് വന്നിരിക്കുകയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചല്ലോ......
കിച്ചു ദേഷ്യത്തോടെ അതും കൂടി പറഞ്ഞപ്പഴേക്കും അഭിക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല......
ഏട്ടൻ ചെറുപ്പം മുതലേ വഴക്കൊക്കെ പറയാറുണ്ട്...
എങ്കിലും അവനെപ്പോഴും തന്നേ മനസ്സിലാക്കിയിരുന്നു....
തന്നോട് ഇതിനെ കുറിച് വനൊരു വാക്ക് ചോദിച്ചിരുന്നെങ്കിൽ തനിക്കിത്രയേറെ സങ്കടം വരില്ലായിരുന്നു....
ഈ സമയം വരെയും എന്താണ് സത്യം എന്ന് ചോദിച്ചു കൊണ്ടുള്ള ഏട്ടന്റെ വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു....
അവനു ശ്വാസം തൊണ്ട ക്കുഴിയിൽ കുടുങ്ങിയത് പോലെ തോന്നി.....
അതേ..... ഇതെന്റെ കുഞ് തന്നെയാ..... ആർക്കാ ഇനിയും അറിയേണ്ടത്.....
അഭിയുടെ ഗൗരവമേറിയ ശബ്ദം അവിടെയുയർന്നതും ഒരു നിമിഷം കിച്ചുവടക്കം പതറി പോയിരുന്നു.....
ദേവി കണ്ണ് മിഴിച്ചു കൊണ്ടവനെ നോക്കി....
കവിയും ഒരു നിമിഷം ഞെട്ടി പോയിരുന്നു....
കാരണം അവന്റെ ശബ്ദം ഇത്രയേറെ ഉയർന്നാ വീട്ടിൽ കേട്ടിട്ടേയില്ലായിരുന്നു....
എപ്പോഴും സ്നേഹത്തോടെ അതിലേറെ തമാശയോടെ മാത്രം സംസാരിക്കുന്നവനാണ്.....
എല്ലാവരും അവനെ നോക്കി നിൽക്കുകയാണ്.....
തന്റെ കാലിനൊപ്പം നിൽക്കുന്നവളെ ഇടതു കൈ കൊണ്ടവൻ തന്നിലേക്ക് ഒന്ന് കൂടി അടുപ്പിച്ചു പിടിച്ചു.......
എല്ലാവർക്കും അറിയാം.... പക്ഷെങ്കിൽ ഇതിനെ വലിച്ചോണ്ട് ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല.....
കിച്ചുവും വിട്ട് കൊടുക്കുന്നില്ലെന്ന വണ്ണം അത് പറയുമ്പോൾ അഭിക്ക് ഒന്ന് കൂടി ദേഷ്യം വന്നു.....
ഇതെന്റെ അച്ഛനുണ്ടാക്കിയ വീടാണ്...... എനിക്ക് കൂടി അവകാശപ്പെട്ടത്.... എന്റെ കുഞ്ഞിനെ കൊണ്ട് ഞാനിവിടെ തന്നേ നിൽക്കും......
പിന്നേ..... നിങ്ങൾക്ക് കുഞ്ഞുങ്ങളില്ലെങ്കിൽ അതിന് ഡോക്ടറെ കാണണം...
അല്ലാതെ ആ ദേഷ്യം എന്റെ മേലിൽ തീർക്കുകയല്ല വേണ്ടത് ..
എല്ലാവരുടെയും വാക്കുകൾ മനസ്സിൽ കിടന്നിളകി മറിയുന്നത് കൊണ്ട് തന്നേ ഒരു നിമിഷം അഭിക്ക് അവനെ തന്നേ നഷ്ടമായി പ്പോയിരുന്നു...
അവനത് പറഞ്ഞു തീർന്നതും കവിളിൽ ഒരു കൈ വന്ന് പതിഞ്ഞതും ഒരുമിച്ചായിരുന്നു......
ഒരു നിമിഷം കവിളിൽ കൈ വെച്ചു കൊണ്ടവനൊന്ന് നോക്കി .....
മുമ്പിൽ വിറച്ചു കൊണ്ട് നിൽക്കുന്നത് അമ്മയാണ്.....
അവൻ ദയനീയമായി അവരെയൊന്നു നോക്കി....
ആ കണ്ണുകൾ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ഇളകി മറിയുന്നുണ്ട്.....
നിർത്തിക്കോ നിന്റെ സംസാരം..... ഇനിയൊരക്ഷരം മിണ്ടി പോകരുത്....
പറഞ്ഞു പറഞ്ഞു നീയെങ്ങോട്ടാ യീ കയറി പോകുന്നത്.......
കുഞ്ഞുങ്ങളെ ന്ന് പറഞ്ഞാൽ ഒരു യോഗമാണ്.......
നിന്നെ ഞങ്ങൾക്ക് കിട്ടിയത് ഞങ്ങൾ എന്തോ വലിയ പുണ്യം ചെയ്തിട്ടാണോ ....
അല്ലാ......നീയിവിടെ ഞങ്ങൾക്ക് ജനിക്കണമെന്നതൊരു യോഗമായിരുന്നു.....
അത് പോലെ അവർക്ക് സമയമാവുമ്പോൾ അവർക്കും ഈശ്വരൻ കൊടുക്കും.....
അതോർത്തു എന്റെ പൊന്ന് മോൻ ആശങ്ക പ്പെടേണ്ട....
ദേവി അതും പറഞ്ഞു കൊണ്ട് ചുണ്ടുകൾ വിതുമ്പി അകത്തേക്ക് കയറി പോകുമ്പോൾ കവിളിൽ കൈ വെച്ചു കൊണ്ട് അഭിയങ്ങനെ നിന്നു.....
ആനന്ദിയുടെ കൈ വിരലുകൾ അവന്റെ കാലിൽ മുറുകി.....
ഇനിയൊന്നും പറയാനില്ലെന്ന വണ്ണം തോറ്റു നിൽക്കുന്ന ഏട്ടനെ കണ്ടപ്പോഴായിരുന്നു കവിളിലേ വേദനയെക്കാളേറെ അവന്റെ നെഞ്ച് പിടച്ചത് ....
പറയരുതായിരുന്നു താൻ..... പറ്റി പ്പോയി.....
നെഞ്ച് വല്ലാതെ കലങ്ങിയിരുന്നവന്റെ...
അപ്പോഴും ഏട്ടന്റെ കണ്ണുകൾ വാതിൽ പടിയിൽ നിന്ന് സാരി തലപ്പ് കൊണ്ട് ചുണ്ടുകൾ കൂട്ടി പിടിക്കുന്ന കവിയിലാണ്......
അതേ.... താൻ പറഞ്ഞു വാക്കുകൾ ഏട്ടനെക്കാളേറെ അവരെ വേദനിപ്പിച്ചിട്ടുണ്ട്...
അങ്ങനെയൊന്നും പറയരുതായിരുന്നു താൻ..
ഓർക്കും തോറും അഭിയുടെ ചങ്ക് പിടഞ്ഞു....
തല താഴ്ത്തി കൊണ്ട് കിച്ചു ബൈക്കുമെടുത്തു പുറത്തേക്ക് പോകുമ്പോൾ കവി ഉയർന്നു വന്ന തേങ്ങലിനെ പിടിച്ചു കെട്ടി മുറിയിലേക്കോടിയിരുന്നു......
അവനെന്ത് ചെയ്യണമെന്നറിയാതെ അങ്ങനെ നിന്നു.......
ഹൃദയം തീ ചൂളയിലെന്ന പോൽ ഉരുകി യോലിക്കുകയാണ്....
എത്ര പെട്ടെന്നാണ് സന്തോഷം നിറഞ്ഞ ഈ വീട് അലങ്കോലപ്പെട്ടത്...
ഓരോരുത്തരുടെയും മനസും ഒരു സാഗരം പോലെ പ്രക്ഷുബ്ദമായത്......
അവനല്പ നേരം ആ തിണ്ണയിലങ്ങനെയിരുന്നു.....
ദൈവമേ.....എന്തിനാണ് ഈ പരീക്ഷണം..
ഉള്ളിലെ വിങ്ങൽ കണ്ണുകളിലൂടെ ഒലിച്ചെന്ന് മനസ്സിലായത് മൃദുലമായ കൈ തലം കണ്ണു നീരിനെ തുടച്ചപ്പോഴായിരുന്നു....
അവൻ അവളിലെക്കൊന്നു നോക്കി....
അഭി.... കരയല്ലേ..
അതും പറഞ്ഞു കൊണ്ട് കുഞ്ഞി കണ്ണുകളിൽ തുള്ളികൾ നിറച്ചു തനിക്കരികിൽ നിൽക്കുന്നവളോട് അവനു യാതൊരു അകൽച്ചയും തോന്നിയില്ല.....
തന്നേ പോലെ നിസ്സഹായയായ അവളോട് അവന്റെ യുള്ളിൽ നിറയെ അലിവായിരുന്നു....
തങ്ങളെ രണ്ട് പേരെയും ഒരേ ബിന്ദുവിൽ കറങ്ങാൻ വിട്ടതിനു പിന്നിൽ എന്തൊക്കെയോ നിയോഗങ്ങളുണ്ടെന്ന് മനസ്സ് പറയുന്നു......
എന്തായിരിക്കുമത്......
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട് _35
✍️രചന - ജിഫ്ന നിസാർ 💜
എന്റെ പൊന്നു ചേട്ടാ ഒന്നിങ്ങോട്ട് കയറുമോ.. ഇപ്പൊ തന്നെ ചേട്ടൻ കാരണം നല്ലൊരു ബ്ലോക്ക് കഴിഞ്ഞതല്ലേ. ഇനിയും ഒന്നിനി താങ്ങില്ല "
ഓട്ടോകാരൻ കാശിയെ നോക്കി ദയനീയമായി പറഞ്ഞു.
"ഞാനാണോ.. ഞാനാണോടോ നേരത്തേ.. നീ കണ്ടായിരുന്നോ.. കാണാത്ത കാര്യം വല്ലതും വിളിച്ചു പറഞ്ഞാലുണ്ടല്ലോ.. അടിച്ചു നിന്റെ പല്ല് ഞാൻ കൊഴിക്കും...."
വല്ലാത്തൊരു ദേഷ്യതോടെ അവനാ ഓട്ടോകാരന്റെ നേരെയൊരു ചാട്ടം.
"അല്ല.. ആ കാർകാരൻ.. ഞാൻ അറിയാതെ.."
അവന്റെയാ ഭാവം കണ്ടതും ഓട്ടോ പയ്യന് ഭയം തോന്നി തുടങ്ങി.
"മ്മ്..."
അമർത്തി ഒരു മൂളലോടെ കാശി വീണ്ടും കാർത്തുവിനെ നോക്കി.
"കാർത്തിക.. നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ ഇങ്ങോട്ട് ഇറങ്ങിക്കെ.. അല്ലേൽ തന്നെ തല കത്തി നിൽക്കും പോലാ എന്റെ അവസ്ഥ.. അതിനിടക് വെറുതെ..
ഇതെനിക്ക് ഒറ്റയ്ക്ക് പോകാൻ ഉള്ളതെ ഒള്ളു.."
അത് വരെയും താൻ അത്രയൊക്കെ പറഞ്ഞിട്ടും അനങ്ങാതെ ഓട്ടോയുടെ സൈഡിൽ പറയുന്നതൊന്നും അവളോടാണെന്നൊരു ഭാവം കൂടിയില്ലാതെ പറ്റി ചേർന്നിട്ടിക്കുന്നവളോട് അവനൊന്നു കൂടി പറഞ്ഞു നോക്കി.
"ശിവേട്ടൻ ബസ്സെടുത്തു പോയിട്ട് അഞ്ചു മിനിട്ടായി..
അപ്പോൾ മാത്രം കാർത്തു അവനെ നോക്കി ചൊടിയോടെ പറഞ്ഞു.
കാശി നോക്കുമ്പോൾ ശെരിയാണ്.
ശിവ പോയിരിക്കുന്നു.
എന്നോട് ഷൗറ്റ് ചെയ്യുന്നതിനിടെ കാശ്യേട്ടൻ കാണാഞ്ഞിട്ടാ "
കാർത്തു അത് കൂടി പറയുമ്പോൾ കാശി അവളെ നോക്കി പല്ല് കടിച്ചു.
കണ്ടിട്ടും അവളത് മനഃപൂർവം പറയാഞ്ഞതാണെന്ന് അവനും മനസിലായി.
"ചോര പോണുണ്ട് ചേട്ടാ.. ഇനിയും നിന്നാ ചേട്ടന് തന്നെയാ കേട്..ഇങ്ങോട്ട് കയറിക്കേ. നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം"
മെരുങ്ങാത്ത കൊമ്പനെ പോലെ അവനോരെ നിൽപ്പാണ്.
കയ്യിലെ വേദന പോലും മൈന്റ് ചെയ്യുന്നില്ല.
അവൻ പിന്നെയും കയറാൻ കൂട്ടാക്കുന്നില്ലെന്ന് കണ്ടതും ഓട്ടോകാരൻ അനുനയം പോലെ പറഞ്ഞു.
കാശിയെ നോക്കുമ്പോൾ അവരെ അവിടെ ഇറക്കി വിട്ട് കൊണ്ട് പോകാനും അവനത്ര ധൈര്യം പോരാ.
ഒരു നെടുവീർപ്പോടെ കാശി ഓട്ടോയിലേക്ക് കയറുമ്പോൾ ഓട്ടോകാരനും കാർത്തുവിനും ഒരുപോലെ ആശ്വാസം തോന്നിയിരുന്നു.
പിന്നൊരു നിമിഷം പോലും പാഴാക്കാതെ അവൻ ഓട്ടോ മുന്നോട്ട് എടുക്കുകയും ചെയ്തു.
"അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ വിട്.."
പിന്നിലേക്ക് ചാരി കൊണ്ട് കാശി വലതു കൈ കൊണ്ട് മുറിവേറ്റ കയ്യിന് ഒരു താങ്ങു കൊടുത്തു.
അസഹനീയ വേദന തോന്നുന്നുണ്ട്.
മുറിവ് അത്ര വലുതല്ല.എങ്കിലും
രക്തം കുറച്ചധികം പോയത് കൊണ്ടായിരിക്കും തലക്കൊരു ചുറ്റലും തോന്നുന്നുണ്ട്.
"എന്ത് പറ്റി.."
അവനെ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്ന കാർത്തു കാശിയുടെ അരികിലേക്ക് നീങ്ങിയിരുന്നു കൊണ്ട് ചോദിച്ചു.
അവൻ കണ്ണ് തുറക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തില്ല.
ചേട്ടാ.. ആ കടയിൽ നിന്നോരു കുപ്പി വെള്ളം വാങ്ങിച്ചു തരുമോ."
കാർത്തുവിന്റെ ചോദ്യം കേട്ടിട്ട് കാശി കണ്ണ് തുറക്കും മുന്നേ ഓട്ടോ കാരൻ ഓട്ടോ നിർത്തി.
അവനെന്തേലും പറയും മുന്നേ ഇറങ്ങി പോകുകയും ചെയ്തു.
"രക്തം പോയതല്ലേ കാശ്യേട്ട.. വെള്ളം കുടിച്ചില്ലേ തല ചുറ്റും.. പിന്നെ പണിയാകും.."
കാർത്തു പറഞ്ഞത് കേട്ടിട്ടും അവനൊന്നും മിണ്ടിയില്ല.
അവൾ കൂടെ വന്നത് അപ്പോഴും അംഗീകരിച്ചു കൊടുക്കാൻ പറ്റാഞ്ഞിട്ടോ അതൊ ബസ്സിന്റെ കേട് പാട് ഓർത്തു കൊണ്ടൊ.. എന്തായാലും അവന്റെ മുഖം ഒട്ടും തെളിവില്ല.
അതിനൊപ്പം കൂടി കൂടി വരുന്ന കയ്യിന്റെ വേദനയും.
ഇതെല്ലാം അറിയാവുന്നത് കൊണ്ടായിരിക്കും.. അന്നത്തെ അവന്റെ ദേഷ്യത്തിനോട് അവൾക്കൊരു പരിഭവവും തോന്നിയില്ല.
ഉള്ളിലൊരു പിടച്ചിൽ മാത്രം..
അവന്റെ വേദന അവളെയും നോവിക്കുന്നുണ്ട്.. അത് പോലൊരു ഭാവം.
ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് ഓട്ടോ പയ്യൻ വെള്ളവുമായി വന്നു.
"ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് ഇനിയെത്ര പോണം.."
അത് വാങ്ങിച്ചു കൊണ്ട് കാർത്തു തന്നെയാണ് ചോദിക്കുന്നത്.
"പത്തു മിനിറ്റ് പോകേണ്ടി വരും.."
എങ്കിൽ അടുത്തുള്ള നല്ലൊരു ഹോസ്പിറ്റലിൽ നിർത്തിക്കോളൂ ട്ടോ.. "
കുപ്പിയുടെ അടപ്പ് തുറന്നു കൊണ്ടവൾ അവനു നേരെ നീട്ടി കൊണ്ട് പറയുമ്പോൾ അവളുടെയാ വാദം എതിർക്കാൻ തോന്നിയിട്ടും.. കയ്യിന്റെ വേദന സഹിക്കാൻ വയ്യെന്നത് പോലെ അവൻ പിന്നൊന്നും പറയാതെ ആ വെള്ളം വാങ്ങി കുടിച്ചു.
കാർത്തു അലിവോടെ അവനെയും നോക്കി ഇരിപ്പാണ്.
മുറിവേറ്റ കയ്യിൽ അവളിടക്കിടെ തഴുകി തലോടി വിടുന്നുണ്ട്.
അപ്പോഴെല്ലാം ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞോളിക്കുന്നതറിഞ്ഞു കൊണ്ട് തന്നെ കാശി കണ്ണ് തുറന്നില്ല.
ഒടുവിൽ ഏറ്റവും ആദ്യം കണ്ട ഹോസ്പിറ്റലിൽ തന്നെ ഓട്ടോ ചെന്ന് കയറി..
കാശി കൈ താങ്ങി പിടിച്ചു കൊണ്ടാണ് പുറത്തേക്കിറങ്ങിയത്.
അവനു നല്ല വേദന ഉണ്ടെന്ന് അവൾക്ക് മനസിലായി.
ഓട്ടോ കാശ് കൊടുത്തു കൊണ്ട് നടക്കുന്നവനെ താങ്ങി കൊണ്ട് അവളും ഒപ്പം നടന്നു.
"വീൽ ചെയർ വേണോ..കാശ്യേട്ടാ. അവന്റെ തളർച്ച കണ്ടിട്ട് കാർത്തു ചോദിച്ചു.
സ്റ്റെക്ച്ചർ എടുത്തോ നീ.."
ചോദിച്ചത്തിനു അതേ നിമിഷം തന്നെ ദേഷ്യത്തോടെയുള്ള മറുപടി കിട്ടിയതോടെ അവൾ പിന്നൊന്നും മിണ്ടിയില്ല.
അവന്റെ ചോര പുരണ്ട കയ്യുമായി അകത്തേക്ക് ചെന്നതേ പിന്നെ ഒരു ബഹളമായിരുന്നു.
എന്ത് പറ്റിയെന്ന് ചോദിച്ചവരോട് കാർത്തു തന്നെയാണ് എല്ലാം പറയുന്നത്.
"അല്ലേലും ബസ് ഡ്രൈവർ മാർക്ക് അൽപ്പം ഹുങ്ക് കൂടുതലാ..ചെറിയ വണ്ടികാരെ ഒന്നും അവന്മാർക്ക് കണ്ണിൽ പിടിക്കില്ല.. രണ്ടറ്റം കൂട്ടി മുട്ടിക്കാൻ എന്നൊരു പതിവ് ഡയലോഗ് ഉണ്ട്..തറവാട്ടിൽ നിന്നും കൊണ്ട് വന്നതാ റോഡ് എന്നതാ ഭാവം.. ഇടക്കൊന്ന്...ഇത് പോലെ ആരെങ്കിലും.."
കാശി കേൾക്കുന്നില്ലെന്ന് കരുതി ഒരു നേഴ്സ് പറഞ്ഞു തുടങ്ങിയതും അവനൊന്നു വെട്ടി തിരിഞ്ഞ് നോക്കി.
ആ കണ്ണിലെ കനൽ..
അവരാ നിമിഷം ദഹിച്ചത് പോലിരിന്നു പോയി.
"സ്റ്റിച് ഇടേണ്ടി വരും.. അത്യാവശ്യം വലിയ മുറിവ് തന്നെയാണ്. നിങ്ങൾ പോലീസിൽ ഇൻഫോ ചെയ്‌തോ.. ഇത് വെറുതെ വിടേണ്ട കാര്യമാണോ.."
ഡോക്ടർ കാശിയുടെ മുറിവ് പരിശോധന നടത്തി കൊണ്ട് തന്നെ ചോദിച്ചു.
"ഇതിന് പോലീസ്സൊന്നും വേണ്ട.. ഞാൻ മതി.. തത്കാലം നിങ്ങളിതൊന്ന് കുത്തി കെട്ടി വിടുവോ.."
കാശി അസഹിഷ്ണുതയോടെ ചോദിച്ചു.
അതല്ലേലും കർത്തുവിനും ഉറപ്പാണ്.
ഇനിയവന്മാർക്ക് എണീറ്റ് നടക്കാൻ പോലും ആവാതുണ്ടാവില്ല.. അത് പോലെ അവരിൽ കാശിനാഥൻ കേറി മേയുമെന്ന്.
അവനു മുറിവേറ്റത് ഒരുപക്ഷെ അവൻ സഹിക്കുമായിരിക്കും.
ക്ഷമിക്കുമായിരിക്കും.
പക്ഷേ.. അവൻ തന്റെ ജീവ ശ്വാസം പോലെ കൊണ്ട് നടക്കുന്ന ആ ബസ്സ്.. അതിന്റെ തകർന്ന് പോയ മുൻവശം.
അതൊരിക്കലും അവനു സഹിക്കാൻ കഴിയില്ല.
പൊറുക്കാനും.
അതാവും അവന്റെ ഏറ്റവും വലിയ വേദനയും.
ഷർട്ട് അഴിക്കൂ സ്റ്റിച് ഇടാനുണ്ട്... "
കാർത്തുവീനോടാണ് ആ നേഴ്സ് പറഞ്ഞത്.
അവളത് കേട്ടിട്ട് അവനെ ഒന്നു നോക്കി.
ആ കൂർത്ത നോട്ടം കണ്ടതും ഇപ്പോൾ താനാ ഷർട്ട് അഴിക്കാൻ ചെന്നാൽ അവൻ തന്റെ ജീവനെടുക്കും എന്നവൾക്ക് തോന്നി.
"പേഷ്യന്റ് മാത്രം നിന്നാ പോരെ ഇവിടെ.."
യാതൊരു മയവും ഇല്ലാത്ത അവന്റെ ചോദ്യം.
അവൾക്ക് മുന്നിൽ വെച്ച് ഷർട്ട് ഊരാൻ അവനുള്ള മടിയായിരുന്നു ആ ചോദ്യം.
"പെട്ടന്ന് വേണം.. ദേ രക്തം പോണുണ്ട്.."
അവന്റെയാ ചോദ്യം കേൾക്കാഞ്ഞിട്ടോ.. അതൊ കാർത്തു കെട്ടിയ ഷാൾ അഴിച്ചത് മുതൽ വീണ്ടും കയ്യിൽ നിന്നും രക്തം വരുന്നത് കണ്ടിട്ടോ അവരൽപം ധൃതി കാണിച്ചു.
അതോടെ കാശി കാർത്തുവിനെ ഒന്നാമർത്തി നോക്കി കൊണ്ട് ബട്ടൺ ഊരി തുടങ്ങി.
പക്ഷേ കൈ അനങ്ങിയ നിമിഷം തന്നെ വേദന കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു.
എങ്കിലും വാശി പോലെ ബട്ടൺ അഴിക്കാൻ ശ്രമിക്കുന്നുണ്ട്.
അതോടെ കൈ കെട്ടി നിന്നവൾ അവൻ കൊന്നാലും വേണ്ടില്ല ആ വേദന കണ്ട് നിന്ന് സഹിക്കാൻ വയ്യെന്നത് പോലെ അവന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നും ഊരി തുടങ്ങി.
"ശ്വാസം വിട്ടോ.. ഇല്ലെങ്കിൽ തട്ടി പോകും.."
അവന്റെ ഇരുപ്പ് കണ്ടിട്ട് കാർത്തു കളിയോടെ പതിയെ പറഞ്ഞിട്ടും കാശിക്കൊരു ഭാവമാറ്റവുമില്ല.
കാർത്തു ശ്രദ്ധയോടെ അവന്റെ ഷർട്ട് ഊരി എടുത്തു.
ഇന്നർ ബനിയനൊക്കെ ഇട്ട് അപ്പോഴും ചെക്കനൊരു വല്ലാത്ത ചന്തമുണ്ട്..
അപ്പോഴേക്കും ഡോക്ടർ മുറിവ് ഡ്രസ്സ് ചെയ്യാനുള്ള ഒരുക്കത്തിൽ അങ്ങോട്ട് വന്നു.
"ചെറിയൊരു വേദന കാണും കേട്ടോ.."
മുറിവിനരികിൽ ഇൻജെക്ഷൻ വെക്കുന്നതിനിടെ ഡോക്ടർ പറഞ്ഞു.
അതിനും അവൻ മറുപടി ഒന്നും പറഞ്ഞില്ല.
അവന്റെയാ കല്ലിച്ച ഭാവം കണ്ടിട്ട് ഡോക്ടറും പിന്നൊന്നും പറയുന്നില്ല.
കാശി പല്ല് കടിച്ചു പിടിച്ചു കൊണ്ടാണ് ഇരിക്കുന്നത്.
അത്രയും വേദന തോന്നുന്നുണ്ട്.
തൊട്ടടുത്ത നിമിഷം.. അവനൊട്ടും പ്രതീക്ഷിക്കാതെ കാർത്തു അവനോട് ചേർന്നു നിന്നു.
പതിയെ അവന്റെ മുഖം പിടിച്ചു തന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് നിൽകുമ്പോൾ അവന്റെയാ വേദനക്ക് ആശ്വാസമാവുക എന്നതിൽ കവിഞ്ഞൊന്നും അവളുടെ മനസ്സിലുണ്ടായിരുന്നില്ല.
എന്നാൽ അതോടെ വേദന മറന്നവന്റെ ശ്വാസം നിലച്ചത് പോലായിരുന്നു.
തന്നെ മാത്രം നിറച്ചു വെച്ചഅവളുടെ ഹൃദയം താളം.. അത്രയും അരികെ..
അവളുടെ കരുതലിന്റെ മാർഥവം.മൃദുലത.
കവിളിൽ ചേർത്ത് തന്നെ അടക്കി പിടിച്ചു നിൽക്കുന്ന ആ കൈകളുടെ നേർത്ത ചൂട്..
ഒട്ടും പ്രതീക്ഷിക്കാതൊരു നിമിഷം.
മുറിവ് സ്റ്റിച് ഇട്ട് തീരുവോളം അവനൊരു മായ ലോകത്തിലെത്തി ചേർന്നത് പോലായിരുന്നു.
ഒരു കുഞ്ഞിനെ പോലെ അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു നിൽക്കുന്നവൾ ഡോക്ടറോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്.
"കുട്ടി ഡോക്ടർ ആണോ എന്നവർ തിരിച്ചു ചോദിക്കുമ്പോൾ അവൾ അതേ എന്നൊക്കെ പറയുന്നുണ്ട്.
അതോടെ സ്വബോധത്തിലേക്ക് തിരികെ വന്നവൻ പിടഞ്ഞു മാറി.
"തീർന്നെടൊ.. താനിപ്പോ ആണോ വേദന അറിഞ്ഞത്.."
അവന്റെയാ പിടച്ചിൽ കണ്ടിട്ട് ഡോക്ടർ ചിരിയോടെ ചോദിച്ചു കൊണ്ട് അയാളുടെ കയ്യിലെ ഗ്ലൗസ് ഊരി മാറ്റുന്നുണ്ട്.
സത്യമായിരുന്നു.
അവളിൽ നിന്നും അകന്നു മാറിയ നിമിഷം മുതൽ അവനു വീണ്ടും കുത്തി കടഞ്ഞു വേദന തോന്നി.
സ്റ്റിച് ഇട്ട് തീർന്നെന്നറിഞ്ഞതും കാശി പിന്നെ ഷർട്ട് തിരഞ്ഞു.
ഇന്നർ ബനിയനും ചോര പടന്നിട്ടിട്ടുണ്ട്.
"അതിനി ഇടേണ്ട കാശിയേട്ടാ.. പുതിയത് വാങ്ങിക്കാം.. നമ്മുക്ക്. ഇനിയും അതിട്ടാൽ മുറിവിൽ ഇൻഫെക്ഷൻ ആവും..'
കാർത്തു ഓർമിപ്പിച്ചു.
അതോടെ പിന്നെ അവനാ ശ്രമം ഉപേക്ഷിച്ചു.
അവളുടെയാ വാക്കിൽ തന്നോടുള്ള കരുതലിനെ കണ്ടില്ലെന്ന് നടിക്കാൻ അവനപ്പോൾ കഴിയുന്നില്ല..
കാരണം അത് പോലൊരു കരുതലും സ്നേഹവും അവനോടാരെങ്കിലും കാണിച്ചിട്ട് കുറെ നാളായി..
കാശി അവിടെ ഇരിക്കാതെ എഴുന്നേറ്റു.
"പുറത്തേക്ക് ഇരുന്നോളൂ.. ഞാനീ മെഡിസിൻ വാങ്ങിച്ചിട്ട് വരാം.."
അവന്റെ നോട്ടം കണ്ടതും കാർത്തു പറഞ്ഞു.
അവൾക്ക് മുന്നിലേക്ക് തന്റെ പേഴ്സ് എടുത്തു വെച്ച് കൊണ്ടവൻ പുറത്തേക്കിറങ്ങി പോകുകയും ചെയ്തു.
അവനവിടെ ചെന്നിരുന്നു അൽപ്പം കഴിഞ്ഞപ്പഴേക്കും കാർത്തു ഇറങ്ങി വരുകയും ചെയ്തു.
"വേദന കുറഞ്ഞോ.."
വന്നതേ അവൾ അതാണ് ചോദിച്ചത്.
"ഇൻജെഷൻ എടുത്തതല്ലേ.. ഇപ്പൊ മാറും കേട്ടോ.."
അവൻ എന്തെങ്കിലും പറയും മുൻപ് അവള് തന്നെ ഉത്തരവും പറഞ്ഞു.
അവന്റെ അരികിലുള്ള കസേരയിലേക്ക് കയ്യിലുള്ള കവർ വെച്ചിട്ട് അവൾ വീണ്ടും തിരിഞ്ഞ് നടന്നു.
എവിടെ പോകുന്നുണെന്ന് അവനു ചോദിക്കാൻ പോലും സമയം കിട്ടിയില്ല.
അത്രയും ധൃതിയിലാണ് പോക്ക്.
കയ്യിലൊരു ഗ്ലാസ് വെള്ളവുമായി ഉടനെ തന്നെ തിരികെ വരുകയും ചെയ്തു.
ഇത് കുടിച്ചേ.. "
പറഞ്ഞതിനോപം അവനത് നിഷേധിക്കാൻ കഴിയും മുന്നേ അവളത് ചുണ്ടോട് ചേർത്ത് വെച്ച് കൊടുത്തു.
അപ്പോഴെല്ലാം ആ നോട്ടത്തിൽ തന്നോടുള്ള കരുതൽ മാത്രമാണ് കാശി കണ്ടത്.
"ഇവിടിരിക്കണെ.. ഞാൻ പോയിട്ടൊരു ഷർട്ട് വാങ്ങിച്ചു വരാം.. ഈ കയ്യും വെച്ച് ഇനി വെയില് കൂടി കൊള്ളേണ്ട..പനിയെങ്ങാനും പിടിച്ചാൽ പിന്നെ മുറിവ് പഴുക്കാൻ അത് മതിയാവും..ഇപ്പൊ വരാം ഞാൻ"
പറച്ചിലും പോക്കും കഴിഞ്ഞു.
പോകും വഴി അവന്റെ പേഴ്‌സും കയ്യിലെടുത്തു..
കാശിക്ക് ആ അവസ്ഥയിലും ചിരി വന്നു അവളെയാ വെപ്രാളം കണ്ടിട്ട്.
തുടരും..
അവളുടെ അപ്പന്റെ ചിരി ഒരെണ്ണം വരാനുണ്ട്..
അത് വരും വരെയും അവനിരുന്നു ചിരിക്കട്ടെ 😬
അല്ല പിന്നെ..
കൊള്ളാവോ..
റിവ്യൂ ഇടണേ..
അപ്പഴേ.. ഡെയിലി ഇടാനൊരു ത്രില്ല് വരൂ..
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _34
✍️ രചന - ജിഫ്ന നിസാർ 💜
കാശി.. ഡാ.. "
പിന്നിൽ നിന്നും ശിവ മുന്നിലേക്കിടിച്ചു കയറി വന്നു കൊണ്ട് വിളിച്ചെങ്കിലും അതിന് മുന്നേ ഡ്രൈവിങ് സീറ്റിനടുത്തെ സൈഡ് ഡോർ തുറന്നു കൊണ്ടവൻ പുറത്തേക്കെടുത്തു ചാടി കഴിഞ്ഞിരുന്നു.
ബസ്സിൽ ഉള്ളവരിൽ പലർക്കും പല അഭിപ്രായങ്ങളുമുണ്ട്.
ചിലർ കാശിയെ പറയുമ്പോൾ മറ്റു ചിലർ കാറിൽ ഉള്ളവരെയും പറഞ്ഞു സ്വയം അഭിപ്രായം പറഞ്ഞതിൽ ഊറ്റം കൊള്ളുന്നുണ്ട്.
റോഡിൽ അത്യാവശ്യം വലിയൊരു ബ്ലോക്കും വന്ന് കഴിഞ്ഞു.
എന്നാൽ ചാടി ഇറങ്ങിയവൻ നേരെ ചെന്ന് നിന്നത് ബസ്സിന് മുന്നിലാണ്.
ചുളുങ്ങി പോയ ആ ഭാഗം കാണെ അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.
കണ്ണുകളിൽ കനൽ തിളങ്ങി.
സ്വന്തം ജീവനെ പോലെ അവൻ സ്നേഹിക്കുന്നതാണ് ആ ബസ്.
അവനത്ര മേൽ പ്രിയപ്പെട്ടത്..
വെട്ടിതിരിഞ്ഞു കൊണ്ടവൻ കാറിന് നേരെ നോക്കുന്നത് കണ്ടതും പുറത്തേക്ക് ഏന്തി വലിഞ്ഞു അവനെ നെഞ്ചിടിപ്പോടെ നോക്കി നിൽക്കുന്ന കാർത്തുവിന്റെ ഉള്ളിലൊരു അപായ മണി മുഴങ്ങി.
അവനും ആ ബസ്സും തമ്മിലുള്ള ആത്മ ബന്ധം അവളുടെ അച്ഛൻ പറഞ്ഞിട്ടുള്ള അറിവ് അവൾക്കുണ്ടല്ലോ..
അതാണിപ്പോ അപകടത്തിൽ പെട്ടത്..
"ഒന്ന് മാറിക്കേ. ഞാനൊന്ന് ഇറങ്ങട്ടെ..
ബസ്സിൽ നിൽക്കുന്നവരും മുന്നിലെ കാഴ്ച കാണാൻ സൈഡിലേക്ക് വലിഞ്ഞു നോക്കി നിൽക്കുന്നത് കൊണ്ട് തന്നെ അവൾക്കിരിക്കുന്നയിടത്തു നിന്നും പുറത്ത് കടക്കുക അത്രയും എളുപ്പമല്ല.
"എങ്ങോട്ട് പോണ് കുട്ടി.. വെറുതെ അങ്ങോട്ട് ചെന്ന് പ്രശ്നത്തിനിടക്ക് ചെന്ന് കയറി കൊടുക്കണ്ട. നിനക്കറിയില്ല ഡ്രൈവർമാരുടെ സ്വഭാവം.."
കൂട്ടത്തിൽ ആരോ ഒരാൾ അവളുടെ വെപ്രാളം കണ്ടിട്ട് ഒരു ഉപദേശി ആവാൻ ശ്രമിച്ചു.
കാർത്തു അവരെയൊന്നു തുറിച്ചു നോക്കി.
"ഡ്രൈവർമാർക്കെന്താ ചേച്ചി കുഴപ്പം.."
അവൾക്കപ്പോഴൊരു നാഗവല്ലിയുടെ ഛായ തോന്നി.
അതേ ഭാവം.. അതേ രൗദ്രം
അവളോടത് പറഞ്ഞയാൾക്ക് പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
ചെന്ന് ചാടി കൊടുക്ക് എന്നൊരു ഭാവത്തിൽ അവരവളെ ഒന്നും മിണ്ടാതെ നോക്കി.
അവൾക്ക് പക്ഷേ അതൊന്നും കേട്ട് നിൽക്കാൻ വയ്യല്ലോ.
അവളുടെ പ്രാണനല്ലേ ആ പുറത്ത് നിൽക്കുന്നത്.
അവൻ വേദനിക്കുകയല്ലേ..
അവൾക്കെങ്ങനെ അത് കണ്ടില്ലെന്ന് നടിക്കാൻ കഴിയും..?
അവളാ തിരക്കിൽ കൂടി നൂണ്ടിറങ്ങി ചെല്ലുമ്പോഴേക്കും ശിവയും പുറത്തിറങ്ങി കാശിയുടെ അരികിലേക്ക് ഓടി ചെല്ലുന്നുണ്ട്.
കാർത്തു ചെല്ലുമ്പോൾ മുണ്ടൊക്കെ മടക്കി കുത്തി കാറിന്റെ ഡോർ വലിച്ചു തുറന്നു കൊണ്ട് ഡ്രൈവറെ വലിച്ചു പുറത്തോട്ട് എടുത്തു കഴിഞ്ഞിരുന്നു കാശി.
പക്ഷേ യാതൊരു കൂസലുമില്ലാത്ത ആ ഡ്രൈവറുടെ മുഖത്തുള്ള ഭാവം.
കാശി അവനെ തുറിച്ചു നോക്കിയിട്ടും അവന്റെ മുഖത്തൊരു ചിരിയാണ്.
വെല്ലുവിളി നിറഞ്ഞു നിൽക്കുന്ന ചിരി.
"നീ മനഃപൂർവം അല്ലേടാ..
ബസ്സിന്റെ മുന്നിലെക്കവനെ ഇടിച്ചു നിർത്തി കൊണ്ടത് ചോദിക്കുമ്പോൾ കാശിയുടെ മുഖം വലിഞ്ഞു മുറുകി.
കാശി.. വേണ്ടടാ.. വിട്.."
ശിവ ഓടി വന്നിട്ട് കാശിയെ പിടിച്ചു പിന്നിക്കേക്ക് വലിച്ചു.
പക്ഷേ ഒരിഞ്ചു പോലും അനങ്ങാതെ അവൻ അതെ നിൽപ്പ് തന്നെയാണ്.
അപ്പോഴേക്കും ആൾക്കൂട്ടത്തിന്റെ മുറു മുറുപ്പ് തുടങ്ങി കഴിഞ്ഞു.
പിന്നിൽ നിർത്തിയിട്ട വണ്ടികളുടെ ഹോൺ അതിലേറെ ഉച്ചത്തിൽ.
എല്ലാംകൂടി മൊത്തത്തിൽ ഒരു ബഹളം.
കാശി.. വേണ്ട.. "
ശിവ ഒരിക്കൽ കൂടി കാശിയുടെ കയ്യിൽ പിടിച്ചു.
"എന്ത് വേണ്ടന്ന്.. ഈ ₹%#&@മോനോട് കയറി പോകാൻ കുറെ നേരമായി ഞാൻ പറഞ്ഞിരുന്നു.
അതിന് പറ്റുമായിരുന്നിട്ടും അവനത് മനഃപൂർവം ചെയ്യാഞ്ഞതാ.. എന്നിട്ടിപ്പോ അവന്റെയൊരു തൊലിഞ്ഞ ചിരി.."
ശിവക്ക് നേരെയൊരു ചാട്ടത്തോടെ കാശി പറയുമ്പോൾ അവൻ പിടിച്ചു നിർത്തിയ കാറ് കാരന്റെ ചിരിക്ക് കൂടുതൽ വന്യതയേറി.
"മനഃപൂർവം തന്നെയാ ഞാൻ.. നിനക്കെന്ത് ചെയ്യാൻ പറ്റും.."
കാശിയുടെ കൈ ബലമായി എടുത്തു മാറ്റി കൊണ്ടവൻ ചോദിച്ച നിമിഷം തന്നെ റോഡ് നിന്റെ തന്തയുടെ വകയാണോടാ എന്നൊരു ചോദ്യത്തിനൊപ്പം കാശിയുടെ കൈകൾ ഊക്കിൽ അവന്റെ മുഖത്തു പതിഞ്ഞു കഴിഞ്ഞു.
ഒന്നല്ല.
നിർത്താതെ രണ്ടു മൂന്ന് തവണ അത് തന്നെ ചെയ്തിട്ടും കലി ഒടുങ്ങാതെ നിൽക്കുന്ന വന്റെ നേരെ കാറിൽ നിന്നും അത് വരെയും ഇറങ്ങാതെ കാത്തിരുന്നവർ കൂടി ഇറങ്ങി ചെന്നു.
അതോടെ അവരെല്ലാം കരുതി കൂട്ടിയൊരു അക്രമം പ്ലാൻ ചെയ്തു വന്നതാണെന്ന് കാശിക്ക് മനസ്സിലായി.
"ശിവാ.. വണ്ടിയൊന്ന് മാറ്റിയിട്ടു കൊടുത്തേ.. ഇവന്മാർ എന്തോ വാങ്ങിക്കാൻ വന്നതാ.. കൊടുത്തു വിട്ടില്ലേ.. അത് മോശമായി പോകില്ലേ..?"
മീശയൊന്ന് തടവി.. തനിക് ചുറ്റും നിരന്നവരെ വല്ലാത്തൊരു ചിരിയോടെ പറയുന്ന കാശിയെ നോക്കവേ ശിവയുടെ ചങ്കിടിച്ചു.
എതിരെയുള്ളവന്മാരുടെ ഭാവം..
കാശിയുടെ കലി നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ.
രണ്ടും അവനത്ര പന്തിയായി തോന്നിയില്ല.
അതിനേക്കാൾ ഭയത്തോടെയാണ് കാർത്തു നിൽക്കുന്നത്.
കാശിയെ ചെന്ന് പിടിച്ചു മാറ്റാൻ മനസ്സിൽ അതി ശക്തമായ തോന്നൽ ഉണ്ടായിട്ടും അവൾക്കപ്പോൾ അതിന് കഴിഞ്ഞില്ല.
ആകെയൊരു വിറയൽ.
കണ്ടു നിൽക്കുന്നവർക്ക് ചിലർക്ക് കടുത്ത അക്ഷമയുണ്ട്..
മറ്റു ചിലർക്ക് ലൈവായി ഒരു അടി മുന്നിൽ കാണാലോ എന്നൊരു ഭാവവും.
പോര് കോഴികളെ പോലെ നോക്കി നിൽക്കുന്നവർക്ക് നേരെയാണ് കാർത്തുവിന്റെ കണ്ണുകൾ.
കാറിൽ നിന്നിറങ്ങിയ നാല് പേരും ഗുണ്ടകളാണെന്ന് അവൾക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി.
കരുതി കൂട്ടി കൊണ്ട് നിൽക്കുന്ന അവരുടെ ഭാവം.. ശരീര ഭാഷ.
എതിരെയുള്ളവനും അവരെ തല്ലി കൊല്ലാനുള്ള കലി..
എന്നാൽ പെട്ടനാണ് കാശിയുടെ നേരെ.. അവനെ മാത്രം ഉന്നം വെച്ചു കൊണ്ടൊരുവൻ..
അവന്റെ കയ്യിലെ ഊരി പിടിച്ച. മൂർച്ചയുള്ള കത്തി.
അവളാ നിൽപ്പിൽ ഒന്നുലഞ്ഞു പോയി.
അപ്പോൾ ഇതായിരിക്കും ഇവന്മാരുടെ ഒറിജിനൽ ലക്ഷ്യം.
അതിന് വേണ്ടി മനഃപൂർവം ക്രിയേറ്റ് ചെയ്തു കൂട്ടിയതാണ് ബാക്കി ഒക്കെയും.
വിറച്ചും വിയർത്തും നിൽക്കുന്നവൾക്ക് ശബ്ദം പോലും പുറത്ത് വരുന്നില്ല.
അപ്പോഴേക്കും അവന്മാർ അടി തുടങ്ങിയിരുന്നു.
കാശിയേട്ടാ...
കാർത്തു നിന്ന നിൽപ്പിൽ ഉറക്കെ ഒന്ന് വിളിച്ചു കൂവിയതും തനിക്കു നേരെ വന്നവന്റെ മുഖം നോക്കി ഇടിക്കുന്നവൻ ആ വിളി കേട്ടിരുന്നു.
"ബസ്സിൽ കയറി ഇരിക്കെടി.."
അവളെക്കാൾ ഉച്ചത്തിൽ അവനത് പറയുമ്പോൾ അവന്റെ പിന്നിൽ.. അടുത്തെത്തി നിൽക്കുന്നവന്റെ കണ്ണിലേക്കായിരുന്നു കാർത്തുവിന്റെ നോട്ടമത്രയും.
മുന്നിൽ നിൽക്കുന്ന വരെ തള്ളി മാറ്റി കൊണ്ടവൾ മുന്നോട്ട് കുതിച്ചു.
ആ പോക്ക് കണ്ടവരൊക്കെയും അവളെ എന്തൊക്കെയോ ചീത്ത വിളിക്കുന്നുണ്ട്.
ശിവയും കാശിയും ഒരുമിച്ച് നിന്നാണ് പൊരുതുന്നത്.
കാശ്യേട്ടാ.. മാറിക്കേ..അയാളുടെ കയ്യിൽ.. "
ഒരൊറ്റ കുതിപ്പിന് കാർത്തു കാശിയെ വട്ടം പിടിച്ചതും അവന്റെ നില തെറ്റി..
പക്ഷേ തൊട്ടടുത്ത നിമിഷം കാർത്തുവിന് നേരെ വന്ന കത്തി മുന..
അവളെ നെഞ്ചിൽ ഒതുക്കി പിടിച്ചു കൊണ്ടവൻ ഒന്ന് തിരിഞ്ഞപ്പോൾ കാശിയുടെ ഇടതു കൈ തുടയിൽ അത് തുളഞ്ഞു കയറിയിറങ്ങി..
അതോടെ ആൾക്കൂട്ടം ഒന്ന് വിരണ്ടു.
കാർത്തു ആർത്തു കരഞ്ഞു കൊണ്ടവനെ വട്ടം പിടിച്ചു.
ശിവയും ഒരു കുതിപ്പിന് കാശിയുടെ അരികിലെത്തി.
ഇതിനോടകം അതൊക്കെ ചെയ്ത് കൂട്ടിയവർ ആ തിരക്കിലേക്ക് ഊളിയിട്ട് പോകുകയും ചെയ്തു.
മിണ്ടാതെടി.. "
വേദന കടിച്ചമർത്തി കൊണ്ട് കാശി കാർത്തുവിനോട് കണ്ണുരുട്ടി കാണിക്കുന്നുണ്ട്.
അപ്പോഴേക്കും കാശിയുടെ ഷർട്ട് നനച്ചു കൊണ്ട് രക്തമൊഴുകി തുടങ്ങി.
കാശി.. ഡാ..
ശിവ വെപ്രാളത്തോടെ ആ
കാശിയെ നോക്കി.
ഒന്നുല്ല.. ചെറിയ മുറിവാണ് "
വേദന കൊണ്ടവൻ പല്ലുകൾ ഇറുകെ കടിച്ചു പിടിച്ചിരിക്കുന്നു.
"ഹോസ്പിറ്റലിൽ പോകാം ഡാ.."
അപ്പോഴേക്കും കാർത്തു അവളുടെ ഷാൾ കൊണ്ടവന്റെ കൈ വരിഞ്ഞു കെട്ടി.
അവളപ്പോഴും വിറക്കുന്നുണ്ട്..കരയുന്നുണ്ട്.
"നീ യാത്രക്കാരെ സേഫാക്ക് ശിവ.. അവർക്കൊരു ബുദ്ധിമുട്ടും ഉണ്ടാവരുത്. ഇത് ഞാൻ നോക്കി കൊള്ളാം."
കാശി ബസ്സിന് നേരെയൊന്ന് നോക്കി.
"എടാ നീ ഒറ്റയ്ക്ക്.. ശിവ ധർമ്മസങ്കടത്തോടെ അവനെ നോക്കി.
പറയുന്നത് കേൾക് ശിവ.. ഞാനൊരു ഓട്ടോ പിടിച്ചു പോയിക്കൊള്ളാം..ഇതത്രക്കൊന്നും ഇല്ല.. ജസ്റ്റ് ഒരു പോറൽ.."
കാശിക്ക് പിന്നെയും ദേഷ്യം വരുന്നുണ്ട്.
ഞാനും വരും.. "
കവിളുകൾ അമർത്തി തുടച്ചു കൊണ്ട് കാർത്തു പറയുമ്പോൾ കാശി അവളെ നോക്കി.
"മര്യാദക്ക് മിണ്ടാതെ പോയി ബസിൽ കയറെടി.നിനക്കതാ നല്ലത്..."
അവനൊരു ചാട്ടം.
കാർത്തു ഭയത്തോടെ പിന്നിലേക്ക് മാറി.
"ചെല്ല് ശിവ.. ഇതൊന്നു മരുന്ന് വെച്ചിട്ട് നീ തിരിച്ചു വരുമ്പോൾ ഞാൻ ഇവിടുന്ന് കയറി കൊള്ളാം.."
തീർത്തും നിസ്സാരമാക്കി പറഞ്ഞു കൊണ്ടവൻ യാത്രകാരോട് കയറാൻ പറഞ്ഞു.
റോഡിൽ ഒരു ജാഥക്കുള്ള ആളായിട്ടുണ്ട്.
നിമിഷങ്ങൾ കൊണ്ട് ആ ചോര ഒലിക്കുന്ന കയ്യുമായി തന്നെ അവനത് ഒതുക്കി വിടാൻ ശ്രമിച്ചു.
കാശി... "
ബസ്സിലെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ ശിവ ശാസനയോടെ ഉറക്കെ വിളിച്ചു.
ഹോസ്പിറ്റലിൽ പോകാതെ.. അവന്റെയൊരു.." ശിവ പിറുപിറുത്തു.
കുഞ്ഞാറ്റെ.. വാ.. കയറിക്കോ.. "
അപ്പോഴും പുറത്ത് തന്നെ നിൽക്കുന്ന കാർത്തുവിനെ നോക്കി ഹോൺ മുഴക്കി കൊണ്ട് ശിവ വിളിക്കുമ്പോൾ അവൾ ഇല്ലെന്ന് തലയാട്ടി.. വീണ്ടും കാശിയെ നോക്കി.
ഈ പെണ്ണിത് ആ ചെക്കന്റെ പ്രഷർ കൂട്ടുമല്ലോ.. "
ശിവ പറഞ്ഞു കൊണ്ടവളെ ഒരിക്കൽ കൂടി വിളിച്ചു.
പക്ഷേ അവളത് കേൾക്കാൻ പോലും നിൽക്കാതെ കാശിയുടെ അരികിലേക്ക് പോയി നിന്നു.
ട്രാഫിക് ഒരു വിധം ഒതുങ്ങിയതും കാശി ഒഴിഞ്ഞു വന്നൊരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി.
പക്ഷേ അവനും മുന്നേ കാർത്തു അതിലേക്ക് കയറിയിരുന്നു..
തുടരും..
ദേ കിടക്ണ്..
എന്നാലും ഇവളിത് എന്ത് ഭാവിച്ച.
ആ ചെക്കൻ അല്ലേൽ തന്നെ നൂറ് ഡിഗ്രിയിലാണ്.
അതിന്റെ കൂടെ അവളുമിനി..
എന്തായാലും വരുന്നിടത്തു വെച്ച് കാണാം..
റിവ്യൂ ഇട്ടിട്ട് പോണേ..
അതില്ലാതെ എനിക്കെഴുതാൻ കഴിയില്ല കേട്ടോ..
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _33
✍️രചന -ജിഫ്ന നിസാർ ❣️
പ്രാധാനമായും രണ്ടു കാര്യങ്ങളാണ് അവനെ അറിയിച്ചു കൊടുക്കേണ്ടത്.. "
മുന്നിലിരിക്കുന്നവരോട് അത് പറയുമ്പോൾ സ്റ്റീഫന്റെ കണ്ണുകൾ തിളക്കുന്നുണ്ട്.
"ഒന്നാമത്തെ കാര്യം..
മനസ്സിൽ ആഗ്രഹിക്കുന്ന ഒരു കാര്യവും സ്റ്റീഫൻ ജോർജ് നടത്താതിരിക്കില്ല..
ഏത് വിധേനയും അത് നടത്തിയെടുക്കുമെന്ന് അവനെയൊന്ന് അറിയിച്ചു കൊടുക്കണം."
വികൃതമായൊരു ചിരിയോടെ സ്റ്റീഫൻ താടി തടവി.
"പിന്നൊന്ന് അമ്പലപ്പറമ്പിൽ അശോകനുള്ളതാ. അത് ഞാൻ വഴിയേ പറഞ്ഞു തരാം. പക്ഷേ രണ്ടും പരോക്ഷമായി ബാധിക്കുന്നത് അവനെയാണ്.. കാശിയെ.. കാശിനാഥനെ"
ഇപ്രാവശ്യം സ്റ്റീഫന്റെ ചിരിക് കൂടുതൽ രൗദ്രതയേറി.
"ഒരാൾ പുറത്ത് നിന്നും ഒരാൾ അകത്തു നിന്നും ശ്രമിക്കണം.
അവനെ പൂട്ടാൻ ഏറ്റവും യോജിക്കുന്ന ടൈം ആർക്കാണോ കിട്ടുന്നത് അവർ വേണം തുടങ്ങി വെക്കാൻ.
അവനെ ഒറ്റയടിക്ക് തീർക്കുക എന്നുള്ളതല്ല നമ്മുക്ക് ടാർജറ്റ്.
ജസ്റ്റ് അവനെയൊന്ന് ഭയപ്പെടുത്തി വെക്കുക.
സ്റ്റീഫൻ ജോർജ് അവൻ വിചാരിച്ച പോലൊരു മണ്ണുണ്ണി അല്ലെന്ന് തെളിയിച്ചു കൊടുക്കുക.
എനിക്കൊപ്പം കൂടിയാൽ അത് അവനും നല്ലതാണെന്നു അവനെ കൊണ്ട് തോന്നിപ്പിക്കുക.
ഇത്രയുമാണ് ചെയ്യേണ്ടത്.മനസിലായോ?"
സ്റ്റീഫൻ അയാളുടെ കൂട്ടാളികളുടെ കരുണയില്ലാത്ത കഴുകൻ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു.
"അതിന് വേണ്ടി എന്തും ചെയ്യാം. ബാക്കി ഞാൻ നോക്കി കൊള്ളാം.
അപ്പോഴും ശ്രദ്ധിക്കണം.. ആവേശത്തിൽ കൂടുതൽ ഒന്നും ചെയ്യരുത്.ജസ്റ്റ് ഒരു വാണിങ്.അങ്ങനെ കണ്ടാൽ മതി."
സ്റ്റീഫൻ അവസാനനിർദേശവും കൊടുത്തു കൊണ്ട് എഴുന്നേറ്റു.
"പറഞ്ഞതൊന്നും മറക്കരുത്. എടുത്തു ചാടി ചെയ്യുകയും വേണ്ട. എനിക്കത്ര ധൃതി യൊന്നുമില്ല.പക്ഷേ ചെയ്യുന്നത് അത്യാവശ്യം വെടിപ്പും വൃത്തിയോടെയും വേണമെന്ന് നിർബന്ധമുണ്ട്.അതിലൊരു വിട്ട് വീഴ്ച്ചയുമില്ല.
ഈ പറഞ്ഞതിനൊക്കെ കൂടി ചേർത്ത് എത്ര വേണമെന്ന് നോക്കിയിട്ട് എനിക്ക് മെസ്സേജ് ചെയ്യ്. അതിന്നുള്ളത് ഏർപ്പാടാക്കാം"
അവരെ എല്ലാവരെയും ഒരുവട്ടം കൂടി നോക്കിയിട്ട് അയാളിറങ്ങി പോകുകയും ചെയ്തു.
💜💜
കുഞ്ഞാറ്റ കൂടി പോരുന്നുണ്ട് കാശി.. "
രാവിലെ ബസ്സെടുക്കാൻ വേണ്ടി ചെന്നപ്പോഴാണ് അവനാ കാര്യമറിഞ്ഞത്.
"അതിനെന്താ.. വരാൻ പറയൂ."
പെട്ടന്നത് കേട്ടതിന്റെ ഞെട്ടലൊക്കെ നല്ലത് പോലെ ഉണ്ടെങ്കിലും അവൻ അതൊന്നുമപ്പോൾ പുറമെ കാണിച്ചില്ല.
ഒരു സൂചന പോലും തന്നില്ലല്ലോ..
ഇന്നലെ പാതി രാത്രിയിൽ വരെയും തന്നോട് ചൊറിയാൻ വന്നവളാണ്.
ഉള്ളിൽ അങ്ങനെ ഒക്കെ തോന്നിയിട്ടും കാശി ചിരിയോടെ തന്നെ തുളസിക്ക് മുന്നിൽ നിന്നു.
കുഞ്ഞാറ്റെ. തീർന്നില്ലേ.. പെട്ടന്ന് വാ കുട്ടി.. കാശിക്ക് നേരം വൈകും.. "
കാശി കയ്യിലെ വാച്ചിലേക്ക് നോക്കുന്നത് കണ്ടതും തുളസി അകത്തേക്ക് നോക്കി ഒന്ന് കൂടി വിളിച്ചു.
ഇറങ്ങി വന്നവളുടെ മുഖം ഒരു കൊട്ടക്കുണ്ട്.
അതിന്റെ കാരണം ഇന്നലെ രാത്രിയിൽ താൻ കൊടുത്തു വിട്ടതിന്റെ ഷോക്ക് ആണെന്ന് മനസിലായ കാശി ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് ചിരി ഒതുക്കി.
"ഇപ്രാവശ്യം ഇവൾക്ക് പോകാനേ മനസ്സില്ല കാശി.. നാളെയൊരു എക്സാം ഉണ്ട്.. പോകാതെ പറ്റില്ല എന്നത് കൊണ്ട് പോകുന്നതാ."
അവളുടെ മുഖത്തെ തെളിച്ച കുറവിനെ തുളസി അങ്ങനെയാണ് വ്യാഖ്യാനിച്ചത്.
അതിനവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഈ കള്ളി അങ്ങനെ ആവും അവരോട് പറഞ്ഞത്.
"രണ്ടു മൂന്ന് മാസത്തെ കാര്യമല്ലേ ഇനിയൊള്ളു. പിന്നെ ഡോക്ടർ കാർത്തിക അശോകൻ നിങ്ങളുടെ കൂടെ ഉണ്ടാവുമല്ലോ.. പിന്നീയീ പോക്കിന്റെ കാര്യം വരില്ലല്ലോ.."
അവനൊരു ചിരിയോടെ പറഞ്ഞു.
"പിന്നെ എങ്ങനെ ഉണ്ടാവും കാശി. മെയിൻ എക്സാം കഴിഞ്ഞ ഉടനെ.. മഹിയുടെയും ഇവളുടെയും കല്യാണം നടത്തണം ന്നാ നിന്റെ അശോകേട്ടന്.. പിന്നെ ഇവളെങ്ങനെ ഇവിടെ കാണും.. നമ്മുടെ ഈ ഡോക്ടറെ അവൻ കൊണ്ട് പോകില്ലേ.."
വാത്സല്യത്തോടെ...സ്നേഹത്തോടെ കാർത്തുവിനെ നോക്കി തുളസി പറഞ്ഞു.
അമ്മേ...
പല്ല് കടിച്ചു കൊണ്ടത് വിളിക്കുമ്പോൾ കാർത്തുവിന്റെ ശബ്ദം പതിവിനെക്കാൾ അൽപ്പം ഉച്ചത്തിലാണ്.
എന്തേ..വെപ്രാളത്തോടെ
തുളസി അവളെ നോക്കി കൊണ്ടത് ചോദിച്ചു..
കാർത്തുവിന്റെ മുഖം ചുവന്നു വിങ്ങിയിരുന്നു.
ബാഗ് താ.. "
അവരുടെ വഴക്കിനിടയിൽ നിന്നും വിട്ട് പോകാനുള്ള ധൃതിയിൽ കാശി കൈ നീട്ടി.
പക്ഷേ കാർത്തു അത് അവനു കൊടുത്തില്ല.
അവളുടെ നോട്ടം രൂക്ഷമാവുകയും ചെയ്തു.
അതിന്റെയെല്ലാം അർഥം മനസ്സിലായിട്ടും അവനൊന്നും പറഞ്ഞില്ല.
"ഇറങ്ങി നിന്നോ.. ഞാൻ ബസ്സ് എടുക്കട്ടേ."
വീണ്ടുമൊരു സംസാരത്തിനിട കൊടുക്കാതിരിക്കാൻ അവൻ അവിടെ നിന്നും ഇറങ്ങി പോകുകയും ചെയ്തു.
"പോട്ടെ അമ്മാ.. വിളിക്കാം കേട്ടോ.."
ഉള്ളിലെ ദേഷ്യമൊതുക്കി കാർത്തു തുളസിയെ കെട്ടിപിടിച്ചു.
ഈ കോലത്തിൽ ദേഷ്യം കാണിച്ചു പോയാൽ അമ്മയ്ക്കും തനിക്കും ഇനി പരസ്പരം കാണും വരെയും ഒരു സമാധാനമുണ്ടാവില്ല എന്നവൾക്കറിയാം.
വഴക്കിട്ട് പോയിട്ട് രണ്ടാം ദിവസം തിരികെ അമ്മയെ കാണാൻ വന്ന ചരിത്രം ഒരിക്കൽ കൂടി ആവർത്തനം ചെയ്യാൻ അവൾക്ക് തോന്നിയില്ല.
അവളൊന്നു ചേർത്ത് പിടിച്ചതോടെ തുളസിയുടെ മുഖവും തെളിഞ്ഞു.
അതോടെ പിന്നെ ഉപദേശങ്ങളുടെ ഒരു ലോഡ് തന്നെ അവൾക്ക് മുന്നിൽ നിരന്നു.
"എന്റമ്മേ.. ഞാനൊരു പാതി ഡോക്ടറാ..ആ എന്നോടാണോ..
ഒടുവിൽ സഹികെട്ട് കൊണ്ട് കാർത്തു ദയനീയമായി തിളസിയെ നോക്കി.
"ആയിക്കോട്ടെ.. പക്ഷേ എന്റെ കുഞ്ഞിന്റെ ആരോഗ്യം എനിക്ക് നോക്കിയല്ലേ പറ്റൂ.. കുട്ടി ഡോക്ടർ അത്രയും കരുതിയാ മതി.. കേട്ടോ.."
തുളസി വാത്സല്യത്തോടെ കാർത്തുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു.
"പോയിട്ട് വരാം.."
കാശി ബസ്സിറക്കി കഴിഞ്ഞതും കാർത്തു ഒരിക്കൽ കൂടി കൈ വീശി കാണിച്ചു കൊണ്ട് ബാഗും എടുത്തു.
ഇങ്ങോട്ട് വന്നപ്പോൾ ബാഗ് ഒന്നുമില്ലായിരുന്നു.
ഇതെല്ലാം അമ്മയുടെ സ്നേഹത്തിന്റെ പലതുമാണ് നിറച്ചു തന്നിരിക്കുത്.
വേണ്ടന്ന് പറയാനും വയ്യ.
"ബാഗ് ആ ചെക്കൻ ചോദിച്ചപ്പോൾ കൊടുക്കാഞ്ഞിട്ടല്ലേ.."
അത്യാവശ്യം കനമുള്ള ബാഗ് വലിച്ചു പൊക്കി കൊണ്ട് കാർത്തു നടക്കുന്നത് കണ്ടതും തുളസി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.
"ഈ ബാഗ് പൊക്കാനുള്ള സ്റ്റാമിനയൊക്കെ എനിക്കുണ്ട്. അതിനാ ചെക്കന്റെ സഹായം എനിക്ക് വേണ്ട.."
കാശിയോടുള്ള പരിഭവത്തോടെ അവൾ ബസ്സിന് നേരെ നടന്നു.
"പെട്ടന്ന് കയറ്.. നേരം പോകുന്നു.."
ആടി പാടി വരുന്നവളെ നോക്കി കാശി ഓർമ്മിപ്പിച്ചു.
"നല്ലൊരു പനി മാറിയതാ.. എനിക്കിത്രയേ സ്പീഡ് ഉള്ളു.."
ഡോർ തുറന്നു കൊണ്ടകത്തേക്ക് കയറുന്നതിനിടെ കാർത്തു പറഞ്ഞു.
എന്നത്തേയും പോലെ ബാഗ് ഒരു സീറ്റിലേക്ക് വെച്ചിട്ട് അവൾ എന്നും ഇരിക്കാറുള്ളയിടത്ത് ഇരുന്നതിന് ശേഷമാണ് കാശി ബസ് മുന്നോട്ട് എടുത്തത്.
കാർത്തു അവിടിരുന്നു കൊണ്ട് തുളസിക്ക് നേരെ കൈ വീശി കാണിക്കുന്നുണ്ട്.
റോഡിലേക്കിറങ്ങിയതോടെ അവളുടെ ചിരി മാഞ്ഞു.
കാശിയെ കൂർപ്പിച്ചു നോക്കി.
അത് കണ്ടിട്ടും അവനാ ഭാഗത്തേക്ക് നോക്കിയില്ല.
"കാശ്യേട്ടനെന്താ ഇന്നലെ രാത്രിയിൽ അങ്ങനെ പറഞ്ഞത്..?"
അവനായിട്ട് തന്നോട് ഒന്നും മിണ്ടില്ലെന്ന് മനസ്സിലായതും കാർത്തു തന്നെ അങ്ങോട്ട് തുടക്കമിട്ട് തുടങ്ങി.
"ഉള്ളതല്ലേ പറഞ്ഞത്..?"
കാശി ഭാവമാറ്റമൊന്നുമില്ലാതെ.. എന്തിന് അവളെയൊന്ന് നോക്കുക കൂടി ചെയ്യാതെ ഉത്തരം പറയുമ്പോൾ അവൾക്കൊരു നിസ്സഹായവസ്ഥ തോന്നി.
"നിങ്ങളെന്താ കാശിയേട്ടാ എന്നെയൊന്നു മനസ്സിലാകാത്തത്."
എന്നത്തേയും പോലെയല്ല..
അന്നത് ചോദിക്കുമ്പോൾ അവൾക്ക് വല്ലാതെ നോവുന്നുണ്ട്.
"ഇത് എന്റെ പ്രശ്നമല്ല കാർത്തിക.. കേട്ടില്ലേ നീ നിന്റെ അമ്മ പറഞ്ഞത്. അവരെല്ലാം കാത്തിരിക്കുന്നത് നിന്റെയും മഹേഷിന്റെയും കല്യാണത്തിനാണ്.
അതെല്ലാം അറിയുന്ന ഞാൻ എങ്ങനെ ഇതിനേക്കാൾ നിന്നോട് പറഞ്ഞു തരും."
"അത്.. അത് നമ്മുക്ക് കാര്യം അവർക്കൊന്നും അറിയാഞ്ഞിട്ടാ.."
"അത് നീ പറയുന്ന നിമിഷം.. പിന്നെ നിന്റെ എക്സാം കഴിയാൻ പോലും അവർ കാത്ത് നിൽക്കില്ല..മഹേഷിനെ കൊണ്ട്..നിന്നെ.."
അവനപ്പോഴും യാതൊരു ഭാവമാറ്റവുമില്ല.
"അതൊക്കെ ചുമ്മാ തോന്നുവാ.. മഹേഷിനെ എനിക്കിഷ്ടമല്ലെന്ന് ഞാൻ പറഞ്ഞതാണ്.."
കാർത്തു തർക്കിക്കാൻ വേണ്ടി ചൊടിയോടെ പറഞ്ഞു.
"എന്നിട്ടും വീണ്ടും വീണ്ടും അവർ പറയുന്നതൊക്കെ അവനുമായുള്ള കല്യാണത്തിന്റെ കാര്യം തന്നെയാണ്.അതിൽ നിന്നെന്ത് മനസ്സിലാക്കി നീ.."
അവനവളെ തല ചെരിച്ചു നോക്കി..
കാർത്തു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കിയിരുന്നു.
"നീ പറഞ്ഞതൊന്നും അവർ കാര്യമായെടുത്തില്ല.. അതുമല്ലെങ്കിൽ മഹേഷുമായി തന്നെ നിന്റെ കല്യാണം നടത്തുമെന്നുള്ള അവരുടെ തീരുമാനം വളരെ ഉറച്ചതാണ്.."
അവൾ പറയാത്ത ഉത്തരം അവൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ കാശിയുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകി.
പക്ഷേ.."
കാർത്തു എന്തോ പറയാൻ വന്നതും പിന്നെയത് വേണ്ടന്ന് വെച്ച് കൊണ്ട് തല വിലങ്ങനെ ആട്ടി കൊണ്ടവൾ മുന്നിലെ റോഡിലേക്കുറ്റു നോക്കിയിരുന്നു.
സാധാരണ തനിക്കൊപ്പം ചേരുമ്പോൾ അവൾക്കങനെ ഒരു നിരാശ ഭാവം ഇല്ലാത്തതാണ്.
ഇടിച്ചു കേറി തന്നോട് സംസാരിക്കാൻ പെണ്ണിന് വല്ലാത്തൊരു ആവേശമാണ്.
അന്നത്തെ അവളുടെയാ മൗനം.. അതവനെ വല്ലാതെ പൊള്ളിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും അവൾക്കൊരു പ്രതീക്ഷ കൊടുക്കാൻ അവനും തോന്നിയില്ല.
ഇഷ്ടമല്ലെന്ന് കൂടെ കൂടെ പറഞ്ഞിട്ടും വിട്ട് പോകാത്തവൾക്ക് ഇനിയൊരു നോട്ടം കൊണ്ട് പോലും ആശ കൊടുത്താൽ..
അത് വേണ്ട..
അത് വേണ്ട..
അവനൊന്നു തല കുടഞ്ഞു.
സാധാരണ സ്റ്റാൻഡിൽ കയറിയിട്ടാണ് അവൾ പാട്ടിന് വിളിച്ചു കൂവാറുള്ളത്.
അന്നത്തെ ആ ഇരിപ്പ് കണ്ടിട്ട് കാശി കൈ നീട്ടി സ്റ്റിരിയോ ഓൺ ചെയ്തു.
പാടുന്നതൊക്കെയും പ്രണയം കവിഞ്ഞൊഴുകുന്നതായിട്ടും അവളുടെ കണ്ണുകൾ പോലും ചലിക്കുന്നില്ല.
എന്നിട്ടും അവനൊന്നും മിണ്ടിയില്ല..
ഒടുവിൽ സ്റ്റാന്റിൽ ബസ് കയറ്റി ഇട്ട് കൊണ്ട് കാശി അവളെയെ ഒന്ന് നോക്കി.
മനഃപൂർവം വാശി കൊണ്ടെന്ന പോലെ തന്നെ നോക്കാതിരിക്കുന്നവൾ.
ഒന്ന് ശ്വാസമെടുത്ത് കൊണ്ടവൻ എഴുന്നേറ്റു.
കാർത്തു സീറ്റിലിട്ട ബാഗ് എടുത്തു റാക്കിലേക്ക് വെച്ച് കൊണ്ടവൻ ഡോർ തുറന്നു വെച്ച് കൊണ്ട് പുറത്തേക്കിറങ്ങി പോയി.
ശിവ വന്നിട്ടും ഇഞ്ചി കടിച്ചത് പോലൊരു ഭാവമാണ് ചെക്കന്.
കാർത്തുവിനെ ബസ്സിൽ കണ്ടതും പിന്നെ ശിവയും അതിന്റെ കാരണമന്വേഷിച്ചില്ല.
പതിവില്ലാതെ അവളുടെ മുഖത്തെ സന്തോഷമില്ലായ്മ അവനെ കുറച്ച് ആശങ്കപ്പെടുത്തി.
സാധാരണ അവനെ കാണുമ്പോൾ ഏതെങ്കിലും പറയുന്നവൾ അന്നൊരു ചിരിയിൽ ഒതുക്കി.
അരമണിക്കൂർ കൊണ്ട് ബസ് പുറപ്പെട്ടു പോകാനായപ്പോഴേക്കും കാശി തിരികെ കയറി ചെന്നു.
നോട്ടം നേരെ കാർത്തുയിരിക്കുന്നയിടത്തേക്ക് ആദ്യം ചെന്നെങ്കിലും.. അവളെ അവിടെ കാണാതെ അവന്റെ മുഖം ചുളിഞ്ഞു.
ബസ്സിൽ അന്ന് വല്ലാതെ തിരക്കുമുണ്ട്.
ഡ്രൈവിങ് സീറ്റിൽ നിന്നും അവനൊന്നു എത്തി കുത്തി നോക്കിയിട്ടും അവളെ കണ്ടു കിട്ടിയില്ല.
താൻ ഇതിനേക്കാൾ പറഞ്ഞാലും യാതൊരു പ്രശ്നമില്ലാതെ തന്നെ വായി നോക്കുന്നവളാണ്.
ഇന്നിപ്പോ എന്ത് പറ്റിയാവോ?
ഇനി തന്നോടുള്ള വാശിക്ക് ഇറങ്ങി പോയോ ആവോ..?
ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല.
അത് പോലൊരു സാധനമാണത്.
കാശി.. ടൈം ആയെടാ.. "
ശിവ വിളിച്ചു പറയുമ്പോൾ കാശി തത്കാലം അന്വേഷണം നിർത്തി ബസ് സ്റ്റാർട്ട് ചെയ്തു.
പക്ഷേ മനസ്സൊരു ചുഴിയിൽ പെട്ടത് പോലെ വട്ടം ചുറ്റുന്നു.
ഇവളിത് എവിടെ പോയോ ആവോ.
ശിവ മുന്നിൽ വരുമ്പോൾ അവനെ കൊണ്ട് നോക്കിപ്പിക്കണം എന്നുറപ്പിച്ചു കൊണ്ടവൻ വണ്ടിയെടുത്തു.
റോഡിൽ ഇറങ്ങി ഉടനെ വെറുതെ ഒന്ന് സൈഡ് മിറാറിൽ നോട്ടം പതിഞ്ഞതും നെഞ്ചിലൊരു മഞ്ഞു തുള്ളി വീണത് പോലൊരു സുഖം തോന്നി.
തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഡ്രൈവിങ് സീറ്റിന് നേരെ പിറകിലെ സീറ്റിലുണ്ട്.
അവളുടെയും നോട്ടം മിററിൽ കൂടിയാണ്.
കാര്യം മുഖം വീർപ്പിച്ചു തന്നെയാണ്.
പക്ഷേ നോട്ടത്തിന് കുറവൊന്നുമില്ല.
അവൻ മുന്നോട്ട് നോക്കി ചിരി ഒതുക്കി.
വായിനോക്കി..അവൻ ശബ്ദമില്ലാതെ പിറുപിറുത്തു..
ഇവള് നന്നായി പോയോ ന്ന് വെറുതെ തെറ്റ് ധരിച്ചു എന്നായിരുന്നു അവന്റെ മനസ്സിലപ്പോൾ.
എന്തായാലും നോട്ടം കൊണ്ടുള്ള കുത്ത് മാത്രമേ ഒള്ളു..
കാശിക്കും ആശ്വാസമാണ്.
വലിയൊരു പ്രശ്നമൊന്നും ഇല്ലാത്തെ മുന്നോട്ട് പോകുന്നതിനിടെ.. നേരെ മുന്നിൽ പോകുന്നൊരു കാർ.. അത് കുറച്ചറെ നേരമായി അവനെയിട്ട് വലക്കുന്നുണ്ട്.
കയറി പോകുന്നുമില്ല.. അവനെ കയറ്റി വിടുന്നുമില്ല.
മനഃപൂർവം ബുദ്ധിമുട്ട് ഉണ്ടാകും എന്നൊരു ധ്വനി.
കാശിക്ക് നല്ലത് പോലെ ദേഷ്യം വരുന്നുണ്ട്..
തുടരെ ഹോൺ മുഴക്കിയിട്ടും അവരുടെ പോക്ക് അങ്ങനെ തന്നെ.
ഒടുവിൽ കയറി പോകാൻ അനുവാദം കൊടുത്തു കൊണ്ടവർ ഒതുക്കിയെന്ന് തെറ്റ് ധരിപ്പിച്ചു കൊണ്ട് കാശി മുന്നോട്ടെടുക്കും മുന്നേ ബ്രേക്ക് പിടിച്ചു കൊണ്ടവർ കാർ നിർത്തുമ്പോൾ വലിയൊരു ശബ്ദത്തോടെ ബസ്സ് ആ കാറിൽ പോയിടിച്ചു നിന്നു.
ഒരുപാട് നിലവിളികൾ ഒന്നിച്ചുയർന്നു..
തുടരും..
ഞാനെന്ന അങ്ങോട്ട്... 🫣
റിവ്യൂ ഇടാൻ മടിച്ച എനിക്ക് പോസ്റ്റ് ചെയ്യാനും മടിയാണ് ട്ടാ 😆
റിവ്യൂ ഇട്ടിട്ട് പോണേ...
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - നീലാംബരം......
🔻 ഭാഗം _5
✍️ രചന -Aysha akbar
അന്ന് രാത്രി ഏട്ടൻ വേഗം കഴിച്ചു മുറിയിലേക്ക് പോകുമ്പോൾ തനിക്കൊന്നു മുഖം തരിക പോലും ചെയ്യാത്തത് അവനിലൊരു വേദന നൽകി ...
സാധാരണ താൻ വരുന്ന ദിവസങ്ങളിൽ രാത്രി എല്ലാവരും കൂടി ഉമ്മറത്തിരുന്നു ഏറെ നേരം സംസാരിക്കും..
താൻ കൊണ്ട് വന്ന പലഹാരങ്ങൾ എല്ലാവരും പങ്കിട്ട് കഴിക്കും......
അവിടുത്തെ വിശേഷങ്ങളും ഇവിടുത്തെ വിശേഷങ്ങളുമെല്ലാം തങ്ങൾക്കിടയിൽ കൂടി ക്കലരും....
എന്തോ ഒരു ഹൃദയ വേദന തോന്നിയിരുന്നവന്.....
ഉറക്കം തീരെ വരാത്തത് കൊണ്ട് തന്നെ അവനാ ഉമ്മറത്തു തന്നെയിരുന്നു....
അവനരികിലെന്ന വണ്ണം ആനന്ദിയുമുണ്ട്..
ഏട്ടൻ പറഞ്ഞത് മനസ്സിലായത് കൊണ്ടോയെന്തോ ആ മുഖമാകെ മങ്ങിയിട്ടുണ്ട്...
അവളുടെ കുഞ്ഞി ക്കണ്ണുകളിൽ വേദന തങ്ങി നിൽക്കുന്നുണ്ട്.....
അവനെന്തോ വല്ലാത്തൊരു അലിവ് തോന്നി......
ആരുടെ ഭാഗത്ത് നിന്ന് ശെരിയെന്നു ചിന്തിച്ചാലും ആ ചിന്തകളെല്ലാം ഈ മുഖത്തേക്ക് നോക്കും വരെയേ നില നിൽക്കുന്നുള്ളൂ ....
കാരണം..അവളോളം വേദനിക്കുന്ന ആരാണ് തന്റെ ചുറ്റുമുള്ളത് ....
ഒരു ദിവസത്തെ പരിചയം മാത്രമുള്ള തന്നിലേക്ക് ഒതുങ്ങി നിൽക്കാൻ നോക്കുന്ന അവളുടെ നിസ്സഹായതയോളം തീവ്രത മറ്റാരുടെ വികാരങ്ങൾക്കുണ്ട്....
താൻ ചിന്തകളിൽ പെട്ട് ഒത്തിരി നേരം അങ്ങനെയിരുന്നപ്പോഴും അവൾ തന്റെ അടുത്ത് തന്നെയുണ്ട്......
അടങ്ങിയിയിരിക്കേണ്ട പ്രായമല്ല അവളുടേത്.....
തനിക്ക് ചിന്തിച്ചു ഒറ്റക്കൊരു പാട് നേരം ഇരിക്കാൻ കഴിയുമെങ്കിൽ അവൾക്കതിനു കഴിയില്ലായിരിക്കാം....
അവൾ കൊച്ചു കുട്ടിയല്ലേ....
എന്നിട്ടും തന്നെ ഒരു ശ്വാസം കൊണ്ട് പോലും ശല്യപ്പെടുത്താതെ അവളിരിക്കുന്നുണ്ട്.....
അവന്റെ യുള്ളിൽ വേദന കനത്തു നിന്നു....
എന്തിനോ കൺ പീലികളിൽ നനവ് പൊടിഞ്ഞു.....
അവൻ ഇരുന്നിടത് നിന്നുമൊന്നെഴുന്നേറ്റു.....
അവൻ എഴുന്നേറ്റത് കണ്ടതും ആ കണ്ണുകളിൽ ഒരു ആശ്വാസം പോലെ....
അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു......
പിന്നേ പതിയെ കൈ വിരലുകൾ അവൾക്ക് നേരെ നീട്ടി പ്പിടിച്ചു....
അവളൊരു ആവേശത്തോടെ ആ വിരലുകളിൽ മുറുകെ പ്പിടിച്ചു.....
പന്തലിച്ചു നിൽക്കുന്ന പൂവരശിന്റെ ചോട്ടിലെ അര മതിലിൽ അവനിരുന്നു.....
പരന്നു കിടക്കുന്ന നിലാ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങി.
വീണു കിടക്കുന്ന മഞ്ഞ പ്പൂക്കൾ പെറുക്കി അവൾ കളിച്ചു തുടങ്ങി......
അവളുടെ മുഖത്തെ ഭാവങ്ങളെല്ലാം നീങ്ങി ആ കണ്ണുകൾ തെളിഞ്ഞപ്പോൾ തന്നെ അവന്റെയുള്ളിൽ ഒരു കുളിര് നിറഞ്ഞിരുന്നു....
ഇവൾ കൂടെയുള്ളിടത്തോളം ഒരു പക്ഷെ തന്റെ വീട്ടുകാരെ തനിക്ക് സന്തോഷിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല....
പക്ഷെ ഇവളെ സന്തോഷിപ്പിക്കാൻ ഇവൾ കൂടെയുള്ളപ്പോഴല്ലേ കഴിയു.....
പൂവരശിനെയും മാവിനെയുമെല്ലാം തഴുകി തലോടി വരുന്ന ആ തണുത്ത കാറ്റെറ്റ് അവനങ്ങനെയിരുന്നു....
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
മുറിയുടെ ജനലോരം വന്നപ്പോഴാണ് അര മതിലിരിക്കുന്ന അഭിയേയും ആ മുറ്റത് കൂടെ ഓടി കളിക്കുന്ന ആനന്ദിയെയും കവി കാണുന്നത്....
എന്തിനോ ഉള്ളിൽ പൊടിഞ്ഞൊരു വേദന.....
അവളങ്ങനെ നിൽക്കുമ്പോഴും പിറകിൽ കിച്ചു വന്നത് അവളറിഞ്ഞിട്ടില്ലായിരുന്നു.....
ആ കാഴ്ച കണ്ടൊരു നിമിഷം അവന്റെ യുള്ളും ഉലഞ്ഞെങ്കിൽ കൂടി ദേഷ്യത്തോടെ അവൻ ജനവാതിൽ വലിച്ചടച്ചിരുന്നു.......
കവി ഒരു നിമിഷം ഞെട്ടി പ്പോയി.......
ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന് നീ പറഞ്ഞപ്പോഴും ഞാൻ പറഞ്ഞത് ഒന്നേയുള്ളു..
നമ്മുടെ കുഞ്ഞു മതി നമുക്ക്........ ആരോ ജന്മം കൊടുത്തിട്ട് പോയ കുഞ്ഞിനെ വളർത്തേണ്ട കാര്യം നമുക്കില്ല.....
അതേ എനിക്കിപ്പോഴും പറയാനുള്ളൂ......
കവിയുടെ മുമ്പിൽ നിന്ന് ദേഷ്യത്തോടെ കിച്ചുവത് പറയുമ്പോൾ കവി മൗനമായി തല താഴ്ത്തി......
കുഞ്ഞുങ്ങളെ ആഗ്രഹിച്ചാഗ്രഹിച് കിച്ചവേട്ടനിപ്പോ ഒരു തരം ഭ്രാന്താണെന്ന് കവിക്കറിയാമായിരുന്നു....
അതിനോടൊപ്പം അതിര് കടന്ന തന്നോടുള്ള സ്നേഹവും.....
നോക്ക് കവി.... നീയൊരമ്മയും ഞാനൊരച്ഛനുമാവും......
അത് വരെ നീ കാത്തിരുന്നേ മതിയാവു.....
അതിനിടയിൽ മറ്റൊന്നിനെ നോക്കി നീ വേദനിക്കുന്നത് കാണാൻ എനിക്ക് വയ്യ കവി.... അതെനിക്ക് സഹിക്കാൻ പറ്റില്ല.......
അവളുടെ മുഖം കൈ കുമ്പിളിലെടുത്തു കൊണ്ട് കിച്ചുവത് പറയുമ്പോൾ കവി അവനെയോന്ന് നോക്കി.....
കിച്ചുവേട്ടാ...... മറ്റൊരാളുടെ കുഞ്ഞെന്ന് കരുതുന്നതെന്തിനാ.... ഓരോ കുഞ്ഞിനേയും വളർത്താൻ ഓരോരുത്തരെ ദൈവം നിശ്ചയിച്ചിട്ടുണ്ടാവും.....
അതിന് അർഹതപ്പെട്ടവരുടെ കയ്യിലേക്ക് മാത്രം അവരെ കൂട്ടി ചേർക്കും......
ദത്തെടുക്കേണ്ട കാര്യം കിച്ചുവേട്ടനെ സമ്മതിപ്പിക്കാൻ വേണ്ടി ഒത്തിരി തവണ പറഞ്ഞ കാര്യമാണെങ്കിൽ കൂടി സാഹചര്യത്തെ മുതലെടുത്തെന്ന വണ്ണം അവൾ വീണ്ടും അത് പറഞ്ഞിരുന്നു......
വേണ്ട കവി..... ഈ സംസാരം നമ്മൾ അവസാനിപ്പിച്ചതാണ്..... ഇനി അതേ കുറിച്ചൊരു സംസാരം വേണ്ട.... നമുക്കൊരു കുഞ്ഞിനെ ദൈവം തരും.....
കിച്ചു ഗൗരവത്തോടെ അതും പറഞ്ഞു കൊണ്ട് കട്ടിലിലേക്ക് കയറി കിടക്കുമ്പോൾ ഉള്ളിലുള്ള സങ്കടം കരഞ് തീർക്കാൻ പോലും കഴിയാതെ കവിയങ്ങനെയിരുന്നു.....
കാരണം.... തന്റെ കണ്ണ് നിറയുന്നത് കിച്ചുവേട്ടന് സഹിക്കില്ല..... സ്നേഹം കൊണ്ടാ മനുഷ്യൻ തന്നെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്.....
തനിക്കൊരു അമ്മയാവാൻ കഴിയില്ലെന്ന് ഡോക്ടർ മാർ തീർത്തു പറഞ്ഞിട്ടുമുള്ള ഈ കാത്തിരിപ്പ് തന്റേതെന്ന് പറഞ്ഞു മറ്റൊരു കുഞ്ഞിനെ ഉൾകൊള്ളാൻ കിച്ചുവേട്ടന് കഴിയാത്തത് കൊണ്ടാണ്....
അത് കഴിയുന്ന ഒരു ദിവസത്തിന് വേണ്ടിയാണ്
ഇപ്പോഴത്തെ തന്റെ കാത്തിരിപ്പ്....
നിറഞ് വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൾ കട്ടിലിനോരം ചേർന്നു കിടന്നു....
അപ്പോഴും മുറ്റത് നിന്ന് ആനന്ദി അഭിയോട് സംസാരിക്കുന്നതും കളിക്കുന്നതുമെല്ലാം അവളുടെ അക കണ്ണിൽ തെളിഞ്ഞു കണ്ടിരുന്നു......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ശേഖരൻ കുട്ടി വരുന്നത് കണ്ടതും കവിക്കെന്തോ ഒരു പന്തി കേട് തോന്നിയിരുന്നു.....
അമ്മേ.... ദേ.... സ്നേഹേടെ അച്ഛൻ വന്നിട്ടുണ്ട്.....
കവിയത് വന്ന് പറഞ്ഞതും ദേവിയും ഒരു നിമിഷമൊന്ന് നിശ്ചല യായി......
അഭി വന്നിട്ട് കല്യാണത്തിന് ദിവസം കുറിക്കാൻ വരാമെന്നു പറഞ്ഞിരുന്ന ആളാണ്.....
ഇത്ര നേരത്തെയുള്ള ഈ വരവിൽ ശെരിക്കും ആശങ്ക പ്പെടേണ്ടതുണ്ട്.....
അഭി...... എഴുന്നേറ്റില്ലേ.....
ശേഖരൻ അത് ചോദിച്ചു കൊണ്ടാണ് ഉമ്മറത്തേക്ക് വന്നത്.....
ഇല്ലാ... വിളിക്കാം...
വേണ്ടാ.... എനിക്ക് ദേവിയോടാ സംസാരിക്കാനുള്ളത്.....
അത് കഴിഞ്ഞ് ഞാൻ കിച്ചുവിനെ കണ്ടോളാം.....
ദേവി അഭിയെ വിളിക്കാനൊരുങ്ങിയപ്പോഴേക്കും അയാൾ തടഞ്ഞു കൊണ്ടത് പറഞ്ഞതും ആ മുഖത്തെ ഗൗരവത്തിൽ നിന്നും പറയാൻ പോകുന്ന കാര്യത്തെ കുറിച് വ്യക്തമായ ബോധ്യം ദേവീക്കുണ്ടായിരുന്നു.....
കാര്യം.... കുട്ടികൾ തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞു.... നമുക്കും എതിർപ്പുണ്ടായിരുന്നില്ല..... കാരണം ചെറുപ്പം മുതൽ അവരൊന്നിച് വളർന്നതാണല്ലോ......
ശേഖരൻ മുഖ വൂരയോടെ പറയുമ്പോൾ ദേവി എന്തും പ്രതീക്ഷിച്ചെന്ന വണ്ണം അങ്ങനെ നിന്നു......
അവനേതോ ഒരു കുട്ടിയേയും കൊണ്ടാണ് വന്നിട്ടുള്ളതെന്ന് കേട്ടല്ലോ.....
ചോദിക്കുമ്പോൾ ശേഖരൻ മുഖത്തേക്ക് നോക്കിയിരുന്നില്ല....
അതവന് ട്രെയിനിൽ നിന്ന് കിട്ടിയതാണത്രേ... അവനല്പം സഹതാപം കൂടുതലായത് കൊണ്ട്.......
നമ്മുടെ നാട്ടിൽ നിന്ന് പുറത്ത് പോയി പഠിച്ച ചുരുക്കം ചിലരിൽ ഒരാളാണ് അഭി......
വല്ലാത്തൊരു ധൃതിയോടെ പറയുന്ന ദേവിയെ മുഴുവനാക്കാൻ സമ്മതിക്കാതെ യുള്ള ശേഖരന്റെ ആ വാക്കുകൾക്ക് പതിവിൽ കവിഞ്ഞ ശാന്തത യുണ്ടായിരുന്നു.....
എല്ലാം തീരുമാനിച്ചുറപ്പിച്ച പോലൊരു ശാന്തത.....
ദേവി ആകെ ക്കൂടി മരവിച്ചു നിന്നു പോയി....
കേട്ടത് വെച്ചു അവൻ കൊണ്ട് വന്ന ആ കുട്ടി അവന്റെ ത് തന്നെയാണെന്നാ....
ശേഖരന് പറഞ്ഞു തീർക്കാൻ കഴിഞ്ഞില്ല.....
ദേവി ഒരു ശില പോലെ അങ്ങനെ നിൽക്കുകയാണ്.......
അവളുടെ ഇഷ്ടം തന്നെയായിരുന്നു ഇതെങ്കിൽ കൂടി അവളുടെ ഭാവി എനിക്ക് നോക്കണ്ടേ..... ഇന്നൊരു കുഞ്ഞിനെ കൂട്ടി വന്നത് പോലെ നാളെ മറ്റാരെങ്കിലും വരില്ലെന്ന് പറയാനോക്കുമോ......
ശേഖരൻ ഒത്തിരി കാര്യങ്ങളെ പാതി മറച്ചു കൊണ്ടതും പറഞ്ഞവിടെ നിന്നിറങ്ങുമ്പോൾ ദേവി ചുണ്ടുകൾ കൂട്ടി പ്പിടിച്ചു തിരിഞ്ഞത് നേരെ അഭിയിലേക്കായിരുന്നു....
ആ മുഖ ഭാവത്തിൽ നിന്നും അവനെല്ലാം കേട്ടിട്ടുണ്ടെന്ന് വ്യക്തം.....
ദേവീക്കൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല......
അവരൊന്നും പറയാതെ സാരി തുമ്പ് വായിലേക്ക് തിരുകി അകത്തേക്ക് നടന്നു.......
അഭിക്ക് തലക്കാകെ യൊരു കനം തോന്നി.....
സ്നേഹയും താനും ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്നവരാണ്.....
വീടുകൾ അല്പം മാത്രം അകലത്തിക്കാണ്...
വിവാഹ ക്കാര്യം സ്നേഹയുടെ വീട്ടുകാരാണ് ആദ്യം പറഞ്ഞത്....
തനിക്കും എതിർപ്പുണ്ടായിരുന്നില്ല....
എന്നേ ഏറ്റവും അറിയുന്ന അവളെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ മറ്റൊന്ന് തനിക്ക് ചിന്തിക്കേണ്ടിയിരുന്നില്ല.....
തന്റെ എക്സാം കഴിയാൻ കാത്തിരിക്കുകയായിരുന്നു ഇരു വീട്ടുകാരും.....
അതിനിടയിലാണ് ഇതെല്ലാം.....
അവൻ തലക്കൊന്ന് കൈ വെച്ചു കൊണ്ട് ആ തിണ്ണയിലേക്കിരുന്നു....
അധികം ലോകമൊന്നും കാണാത്ത കുറച്ചു മനുഷ്യരുള്ള ഒരു ചെറിയ ഗ്രാമ പ്രദേശമാണിത് .....
അത് കൊണ്ട് തന്നെ കാട്ട് തീയിനെക്കാൾ വേഗതയിൽ എന്തൊരു രഹസ്യവും ഇവിടെ പരസ്യമാവും.....
അതും ഓരോരുത്തരുടെ ഭാവനയുടെ മാറ്റങ്ങൾക്കനുസരിച്ചു.....
ഇതിപ്പോ എത്ര വേഗമാണ് തന്റെ കുഞ്ഞെന്ന് അവരുറപ്പിച്ചത്....
തന്നോടൊരു വാക്ക് പോലും ചോദിച്ചിട്ടില്ല ആരും......
പുറത്ത് പോയി പഠിക്കുന്നവരെല്ലാം അഴിഞ്ഞാടി നടക്കൂവരെന്ന ആ പൊതു ചിന്തയും ഇവിടെ നിറഞ്ഞു നൽപ്പുണ്ട്.....
എന്തായാലും സ്നേഹയെ ഒന്ന് കാണണം.....
അവളൊരിക്കലും തന്നെ മനസ്സിലാക്കാതിരിക്കില്ല.....
അല്ലെങ്കിൽ പിന്നേ അമ്മയുടെ കാര്യം ഇവിടം കൊണ്ടും നിൽക്കുമെന്ന് തോന്നുന്നില്ല.....
അവൻ വേഗം മുറിയിലൊന്ന് പോയി എത്തി നോക്കി......
ആനന്ദി നല്ല ഉറക്കത്തിലാണ്.....
രാത്രി വൈകി ഉറങ്ങിയത് കൊണ്ടാവും ഒരു പക്ഷെ...
അവൻ ഉമ്മറത്തു കിടന്നിരുന്ന ഹവായി ചെരുപ്പെടുത്തിട്ട് വേഗത്തിൽ നടന്നു......
സ്നേഹ ഇവിടുത്തെ സ്കൂളിൽ ടീച്ചറാണ്......
വീട്ടിലേക്ക് പോകുന്നതിനു പകരം അവൻ സ്കൂളിലേക്കാണ് പോയത്.....
അവിടെയാണ് ഈ സമയം അവളുണ്ടാവുകയെന്നത് അവനറിയാമായിരുന്നു.....
ക്ലാസ്സ് തുടങ്ങാൻ സമയം ആവുന്നതേയുള്ളു....
അത് കൊണ്ട് തന്നെ അവൻ വേഗം അകത്തേക്ക് കയറി.....
ഞങ്ങൾ രണ്ട് പേരും പഠിച്ച അതേ സ്കൂളായത് കൊണ്ട് തന്നെ ടീച്ചർ മാരോടെല്ലാം സംസാരിച്ചു.....
അപ്പോഴാണ് കണ്ണുകൾ അവളിൽ പതിഞ്ഞത്....
താൻ അനഘ ടീച്ചറോട് നിന്ന് സംസാരിക്കുന്നത് കണ്ടിട്ടും അവൾ തന്നിലേക്ക് വരുന്നില്ല....
അല്ലെങ്കിൽ തന്നെ കാണുമ്പോൾ ഓടി വന്ന് കെട്ടി പിടിക്കുന്നവളാണ്....
ആ കണ്ണുകൾ കരഞ്ഞെന്ന വണ്ണം വീങ്ങി യിട്ടുണ്ട്......
സ്നേഹ.... എനിക്ക് നിന്നോടൊന്നു സംസാരിക്കണം.
അവളെ തന്റെ അടുത്തേക്കൊന്ന് കിട്ടാൻ ഒരു മുഖ വുര വേണ്ടി വന്നത് അവനിലൊരു പ്രയാസം നൽകിയിരുന്നു.......
ആദ്യമായി അവർക്കിടയിൽ പരിചിതമല്ലാത്ത ഒരു നിശബ്ദത നിറഞ്ഞു ...
കണ്ട ഉടനെ വാ തോരാതെ വിശേഷങ്ങൾ പറയുന്നവളാണ്....
ചെറുപ്പം മുതലേ എന്തും അവളോടാണ് താൻ തുറന്ന് പറയാറുള്ളത്....
വിവാഹക്കാര്യം മാറ്റി നിർത്തിയിട്ട് നീയാ പഴയ സ്നേഹയായി ഒന്ന് സംസാരിക്കെടി.....അതാണ് നിന്നിൽ നിന്നെനിക്ക് വേണ്ടത്....
നിശബ്ദതയേ കീറി മുറിച്ചെണ്ണ വണ്ണം അഭിയത് പറയുമ്പോൾ അവൾ പെട്ടെന്ന് മിഴികളുയർത്തി അവനെ നോക്കി......
ഇപ്പൊ തോന്നുന്നു നമ്മൾക്കിടയിൽ ഈ വിവാഹം വേണ്ടിയിരുന്നില്ലെന്ന്... എങ്കിൽ എന്ത് പറ്റിയെടാ എന്നൊരു ചോദ്യം കൊണ്ട് നീയെന്നെ ആശ്വസിപ്പിക്കുമായിരുന്നു.......ഇപ്പൊ അതും കൂടി മുറിഞ്ഞു പോയി......
അഭി ഒരു ഇടർച്ചയോടെ അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞൊഴുകിയിരുന്നു.....
അവളൊരു ശബ്ദത്തോടെ താങ്ങിനായെന്ന വണ്ണം മാവിനോട് ചേർന്നു നിന്നു....
എല്ലാവരും പറയുന്നത് .....
എല്ലാവരും പറയുന്നതിനേക്കാൾ എനിക്കെന്ത് പറയാനുണ്ടെന്ന് നീ ചോദിക്കുന്നില്ലല്ലോ......
സ്നേഹ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഒരു പുച്ഛത്തോടെ അഭിയത് പറഞ്ഞു തല ചെരിച്ചിരുന്നു....
അവരെയും കുറ്റം പറയാൻ കഴിയില്ലല്ലോ.....
അങ്ങനെ ട്രെയിനിൽ നിന്നൊരു കുട്ടിയെ കിട്ടിയാൽ ആരെങ്കിലും വീട്ടിലേക്ക് കൊണ്ട് വരുമോ....മാത്രവുമല്ല ആ കുട്ടിക്ക് നിന്റെ ചായ യുണ്ടെന്ന് കണ്ടവരൊക്കെ ....
സ്നേഹ അതും പറഞ്ഞു കൊണ്ട് വിങ്ങി പൊട്ടുമ്പോൾ അഭി അവളെ നോക്കി നിന്നു.....
അവൾ തന്റെ പഴയ സ്‌നേഹയിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട്.....
നമ്മുടെ വിവാഹ കാര്യത്തിന് ഞാൻ സമ്മതം പറയുമ്പോൾ ജീവിത കാലം മുഴുവൻ എനിക്കൊരു സുഹൃത്തായി നീയുണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നു.....
എന്നാൽ നീ വെറുമൊരു കാമുകിയിലേക്ക് ചുരുങ്ങുമെന്ന് ഞാനറിഞ്ഞില്ല......
എങ്കിലൊരിക്കലും ഞാൻ വിവാഹത്തിന് സമ്മതം പറയില്ലായിരുന്നു.....
അഭി പരിഹാസത്തോടേ അതിലേറെ വേദനയോടെ അതും പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോകുമ്പോൾ ഒരു പൊട്ടി കരച്ചിലോടെ തേങ്ങലടക്കാൻ പാട് പെടുകയായിരുന്നു സ്നേഹ........
അഭിയുടെ മനസ്സിൽ മുടി മുഴുവൻ നീലാംബര പൂക്കൾ ചൂടിയൊരുത്തിയുടെ ചിത്രം തെളിഞ്ഞതും സിരയിലൂടെ ദേഷ്യം ഇരച്ചു കയറി......
അവളെ ഉള്ളം കയ്യിലിട്ട് ഞെരിക്കാൻ തോന്നിയിരുന്നവന്.......
സ്വസ്ഥമായൊരു കുടിലിനുള്ളിൽ കഴിഞ്ഞിരുന്ന തന്നെ പെരു മഴയിലേക്ക് വലിച്ചിട്ടു കൊണ്ടവൾ ദൂരെ മറഞ്ഞു പോയി.....
നനഞ്ഞു കുതിർന്നു നിൽക്കുന്ന തന്റെ മുമ്പിൽ ഏത് വാതിൽ തുറക്കും.....
ഒന്നും അറിയുന്നില്ലായിരുന്നവന്.......
(തുടരും )
കഥ വെറും തുടക്കമാണ്.......ആരും ഇവിടെയൊന്നും കുരുങ്ങരുത്.....
ഇനിയും ഒത്തിരി ദൂരം പോകാനുണ്ട് നമുക്ക് ......
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ -നീലാംബരം.......
🔻 ഭാഗം _4
✍️ രചന - Aysha akbar
അഭി..... കഴിക്കാൻ വരു......
വാതിൽ പടിയിൽ വന്നു നിന്ന് കൊണ്ട് കവി അത് പറയുമ്പോഴും അവളുടെ നോട്ടം പതിയെ ആനന്ദിയിലേക്കൊന്ന് പാറി വീണിരുന്നു......
അഭി ആനന്ദിയെയും കൊണ്ട് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.......
ടേബിളിൽ എടുത്ത് വെച്ച പാത്രത്തിലേക്ക് ചോറും കറികളും വിളമ്പി സാധാരണയായി ഇരിക്കാറുള്ള അതേ ഉമ്മറ പ്പടിയിൽ പോയിരിക്കുമ്പോൾ പതിവിൽ നിന്നും വ്യത്യസ്തമായി അവനരികിൽ ആനന്ദിയുമുണ്ടായിരുന്നു......
കവി അവൾക്ക് കൂടി ഒരു പാത്രത്തിൽ ഭക്ഷണം വിളമ്പി കൊണ്ട് വെച്ചു കൊടുക്കുമ്പോഴും ടേബിളിലിരുന്നു കഴിക്കുക യായിരുന്ന ദേവിയുടെ മുഖം വരിഞ്ഞു മുറുകിയിരുന്നു ..
കുഞ്ഞി കൈകൾ കൊണ്ട് അവൾ ഭക്ഷണം വാരി കഴിക്കുന്നത് അഭിയെ പോലെ തന്നെ കവിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.......
ദേവി ഏറെ അസ്വസ്ഥത യോടെ അവരെ ഇരുവരെയും നോക്കി....
അഭി ഇഷ്ടപ്പെട്ട കറികൾ അവൾക്ക് കൂട്ടി കുഴച് കൊടുക്കുകയും അവളെ ചേർത്തിരുത്തുകയുമൊക്കെ ചെയ്യുന്നത് കാണുമ്പോൾ അവരിൽ അകാരണ മായൊരു ഭയം ഉടലെടുത്തിരുന്നു....
മനസ്സ് അഭി പറഞ്ഞ ഉത്തര ത്തിലൂടെ നീങ്ങി കൊണ്ടിരിക്കുമ്പോഴും അവരെ ഇരുവരെയും കാണുമ്പോൾ അത് വിശ്വാസ യോഗ്യമല്ലാത്തത് പോലെ.....
ഒരു ദിവസത്തെ പരിചയം മാത്രമുള്ളു എന്ന് പറഞ്ഞാലൊരിക്കലും അംഗീകരിക്കാൻ കഴിയാത്തത് പോലെ.....
അത്രയേറെ അവർ പരസ്പരം അടുത്തവരാണ്.......
മാത്രവുമല്ല....... ആ കുഞ്ഞിന് അവന്റെ നല്ലൊരു മുഖ ഛായ ഉണ്ട് താനും.....
അവർക്കെന്തോ ഒരു ഉൾ ഭയം തോന്നിയിരുന്നു....
ഇനി അതൊരു തോന്നലാണെങ്കിൽ കൂടി താനീങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ.....
പ്രത്യേകിച്ച് സ്നേഹയുടെ വീട്ടുകാരുടെ.......
അവന്റെ ജീവിതത്തെ കുറിചോർത്താണ് തന്റെ ആധി.....
കഴിച്ചു കഴിഞ്ഞ് അഭി അവളുടെ കയ്യും വായും കഴുകി കൊടുത്തു അവളെ കൊണ്ട് മുറിയിലേക് നടക്കുമ്പോഴും കവിയുടെയും ദേവിയുടെയും കണ്ണുകൾ അവരെ രണ്ട് പേരെയും തഴുകി കൊണ്ടേയിരുന്നിരുന്നു.....
ആനന്ദി....... മോൾടെ വീട്ടിലാരോക്കെയുണ്ട്.....
കോട്ട് വായിട്ട് കൊണ്ട് തന്നിലേക്ക് പറ്റി ചേർന്നു കിടന്ന ആനന്ദിയോട് പതിയെ അവനത് ചോദിക്കുമ്പോൾ അവൾ തലയുയർത്തി അവനെയോന്ന് നോക്കി......
മ്മ്.....?
അവൻ ചോദ്യ ഭാവത്തോടെ അവളെ നോക്കിയൊന്ന് മൂളി.....
അ...മ്മ.....
അവളതും പറഞ്ഞു കൊണ്ട് ചുണ്ട് മലർത്തുമ്പോൾ അവന് ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി പ്പോയി......
കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി അവൾക്കുള്ളത് കൊണ്ടായിരിക്കാം കൂടുതൽ അമ്മയെ ചോദിച് ശാഢ്യം പിടിക്കാത്തത് തന്നെ ....
മാത്രവുമല്ല.....സ്റ്റേഷനിൽ വെച്ചുണ്ടായ സംഭവം കൊണ്ടൊരു പക്ഷെ അതിനെ ക്കാളേറെ സുരക്ഷിതമായൊരിടം അവളുടെ കുഞ്ഞു മനസ്സും ആഗ്രഹിച്ചിരുന്നിരിക്കാം....
അച്ഛനില്ലേ.......
അവനത് ചോദിക്കുമ്പോൾ അവൾ വീണ്ടും അവന്റെ നെഞ്ചിൽ നിന്ന് തലയൊന്നുയർത്തി ആ മുഖത്തേക്ക് നോക്കി.....
അച്ചനെന്ന് പറഞ്ഞാൽ ആരാ...
അവൾ സംശയത്തോടെ അത് ചോദിക്കുമ്പോൾ ആ പ്രതീക്ഷയും അവസാനിച്ചത് പോലെ അവന് തോന്നി......
അവൾക്ക് അച്ഛനാരെന്ന് പോലും അറിയില്ല.....
അപ്പൊ നീയും അമ്മയും മാത്രമേ വീട്ടിലുള്ളു......
അഭി അവസാന ചോധ്യ മെന്നോണം വലിയ പ്രതീക്ഷയില്ലാതെയാണത് ചോദിച്ചത്.......
അല്ലാ......... ഞാനും അമ്മയും ജമീല ക്കയും...
ആൻസി...... നന്ദു.... കിങ്ങിണി......സായി.......
ഏറെ ഉത്സാഹത്തോടെ അവൾ വിരലുകളിൽ ഓരോ പേരുകൾ എണ്ണി കൊണ്ടേയിരിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ അവൻ ഞെട്ടി യിരുന്നു....
പിന്നെയും പിന്നെയും അവളോരോ പേരുകൾ പറഞ്ഞു കൊണ്ടേയിരുന്നു.....
ഇതൊക്കെ..... ഇതൊക്കെ ആരാ..
അവൻ അത്ഭുതത്തോടെ ചോദിക്കുമ്പോൾ അവൾ കുഞ്ഞി പല്ലുകൾ കാണിച്ചോന്ന് ചിരിച്ചു.....
ഇതെല്ലാം ഞങ്ങളുടെ വീട്ടിലുള്ളവരാ......
അവൾ നിറഞ്ഞ ചിരിയോടെ അത് പറയുമ്പോൾ അവനൊന്നും മനസ്സിലാകുന്നില്ലായിരുന്നു.......
ഇത്രയും പേരൊക്കെ ഒരു വീട്ടിലുണ്ടാവുമോ...ഇനി വല്ല സ്ഥാപനമാകുമോയെന്നും അവന് സംശയം തോന്നി....
ആനന്ദിക്ക് അവരെയെല്ലാം ഇഷ്ടമാണോ....
അവൻ വീണ്ടും ഉത്തരങ്ങൾ കൂട്ടി മുട്ടിക്കാനെന്ന വണ്ണം അവളോട് ചോദിച്ചു...
മ്മ്..എല്ലാവരേം ഇഷ്ടമാ..
പക്ഷെ ആ ആന വല്യമ്മയെയും ഡാകിനി മുത്തശ്ശിയെയും ഇഷ്ടമല്ല..... അവരെന്നെ തല്ലും അഭി....
അത് പറഞ്ഞ് നിർത്തുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു നോവ് പടർന്നത് അവൻ കണ്ടു.....
ഇനിയും എന്ത് ചോദിക്കണമെന്ന് അവനറിയില്ലായിരുന്നു......
നിഷ്കളങ്ക മായ ഉത്തരങ്ങളിൽ നിന്ന് കൂടുതൽ സങ്കീർണ്ണത യിലേക്ക് പോകുന്നു വെന്നല്ലാതെ യാതൊരു കാര്യവുമില്ലെന്ന് അവന് തോന്നി.....
മോളെ അമ്മേടെ പേരെന്താ..
അവനത് ചോദിക്കുമ്പോൾ ആ കണ്ണുകൾക്ക് വീണ്ടും നിറം മങ്ങി.
വൈശു......
നിറഞ്ഞ കണ്ണുകളോടെ അവളതും കൂടി പറഞ്ഞു നിർത്തുമ്പോൾ അഭിക്ക് വേറൊന്നും ചോദിക്കാൻ തോന്നിയിരുന്നി
ല്ല.....
അഭി.... വൈശു എന്തിനാ മോളെ വിട്ടിട്ട് പോയത്......
ഇനി വരുവോ കൊണ്ട് പോകാൻ......
വീണ്ടും അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... ചുണ്ടുകൾ വിതുമ്പി.....
എന്തിനോ അഭിയുടെ ഹൃദയവും പിടച്ചു.....
അവനവളെ തന്റെ നെഞ്ചിലേക്കെന്ന വണ്ണം ചേർത്ത് പിടിച്ചു.......
പ്രതീക്ഷകൾ കൊടുത്ത് മണ്ടിയാക്കാൻ വയ്യെന്ന വണ്ണം അവൻ അൽപ നേരം നിശബ്ദനായി.....
വിതുമ്പി കൊണ്ടിരിക്കുന്ന ചുണ്ടുകൾ എപ്പോഴോ നിഷ്ചലമായത് അവനറിഞ്ഞു....
അവനവളിലേക്കൊന്ന് നോക്കി....
തന്റെ ചൂടിലേക്ക് പറ്റി ചേർന്നു കിടന്നുറങ്ങുന്ന ആ കുഞ്ഞു മുഖത്തോട് അവനളവറ്റ വാത്സല്യം തോന്നിയിരുന്നു......
അവന്റെ ചുണ്ടുകൾ പതിയെ അവളുടെ മൂർദ്ധാവിൽ അമരുമ്പോൾ അവളുടെ കുഞ്ഞു മനസ്സിലെ ഭാരം അവനിലേക്കും പടർന്നിരുന്നു....
യാത്ര യുടെയും ഉറക്കത്തിന്റെയും ക്ഷീണമെന്നോണം എപ്പോഴോ അവനും ഉറക്കത്തിലേക്ക് വഴുതി വീണു പോയിരുന്നു......
നേരം ഒത്തിരി കഴിഞ്ഞാണ് അവന്റെ കൈകൾക്കുള്ളിൽ കിടന്നിരുന്ന ആനന്ദി കണ്ണുകൾ തുറന്നത്......
അവൾ കോട്ടു വായിട്ട് കൊണ്ട് അവനെയൊന്ന് നോക്കി......
വെളുത്ത നിറത്തിൽ ഭംഗിയുള്ള ആ മുഖത്തേക്ക് അവൾ കുറച്ചു നേരം നോക്കി കിടന്നു......
നല്ല ഉറക്കമാണെങ്കിലും അവളിൽ ആ കൈകൾ മുറുകെ പിടിച്ചിട്ടുണ്ട്...
അവൾ കുഞ്ഞി കൈകൾ കൊണ്ട് ഒന്ന് കൂടി അവന്റെ വയറിലൂടെ ചുറ്റി പ്പിടിച്ചു......
കുറച്ചു നേരം കൂടി അവളങ്ങനെ കണ്ണ് മിഴിച്ചു കിടന്നു......
ഉറക്കത്തിന്റെ ക്ഷീണം പൂർണമായും വിട്ട് മാറിയത് കൊണ്ട് തന്നെ അവൾക്കൊന്നെഴുന്നേൽക്കാൻ തോന്നിയിരുന്നു....
അവൾ പതിയെ അവനെ ഉണർത്താതെ എഴുന്നേറ്റ് ജനലിനോരം പോയൊന്ന് നിന്നു....
നേരം ഇരുട്ട് വീണു തുടങ്ങിയ നേരമായിരുന്നത്.....
കിളികൾ ഒരു ശബ്ദത്തോടെ കൂടണയാൻ പാറി പോകുന്നത് കൗതുകത്തോടെ അവൾ നോക്കി നിന്നു......
ചുവപ്പ് പടർന്ന ആകാശത്തിന്റെ ഭംഗിയിൽ അവളുടെ കുഞ്ഞി കണ്ണുകൾ വിടർന്നു.....
പൂത്തു നിൽക്കുന്ന റോസാ പൂക്കളെ നുള്ളിയെടുക്കാൻ തോന്നി യവൾക്......
കുറച്ചു നേരം അങ്ങനെ നിന്നിട്ടും അവനെഴുന്നേൽക്കാത്ത് കൊണ്ട് തന്നെ അവൾക്കൊരു മുഷിച്ചിൽ തോന്നിയിരുന്നു....
അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.....
പതിയെ നടക്കുമ്പോൾ അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല....
അവൾ കാലടികൾ വെച്ചു ഉമ്മറത്തേക്കെത്തിയതും കണ്ടിരുന്നു കസേരയിലിരിക്കുന്ന ദേവിയെ....
അവൾ വാതിലിനു പിറകിൽ നിന്ന് പാതി മുഖം കൊണ്ടൊന്നെത്തി നോക്കി....
നേരത്തെ അഭിയെ വഴക്ക് പറഞ്ഞത് കൊണ്ട് തന്നെ ദേവിയെ ചെറിയൊരു പേടിയുണ്ടവൾക്ക്.....
പാതി മറഞ്ഞു കൊണ്ട് തന്നെ നോക്കുന്ന വളെ കാൻ കെ ആ നിഷ്കളങ്കത യിൽ ദേവിയും ഒരു നിമിഷം നിശ്ചല മായെങ്കിൽ കൂടി അഭിയെ കുറിച്ചോർത്തു അവർക്കാകെ ആധി കയറിയിരുന്നു......
അപ്പോഴാണ് മുറ്റത് നിന്നും കവി അകത്തേക്ക് കയറി വരുന്നത്.......
കവിയെ കണ്ടതും അവളൊന്നു കൂടി വാതിലിനു പിറകിലേക്ക് പതുങ്ങി നിന്നു.......
കവിയുടെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞു നിന്നു..
പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വികാരം അവരുടെ യുള്ളിൽ ഉറവ തീർത്തത് പോലെ...
ഇങ് വാ......
പാതി മറഞ്ഞ മുഖത്തേക്ക് നോക്കി കവിയവളെ വിളിക്കുമ്പോൾ ദേവി അവളെ കൂർപ്പിച്ചോന്ന് നോക്കി....
ആ നോട്ടം അറിഞ്ഞെന്ന വണ്ണം കവി അകത്തേക്കു നടന്നു........
അടുക്കളയിൽ പോയി ചായയും പലഹാരവും എടുത്ത് വന്നപ്പോഴേക്കും അവൾ മുറിയിലേക്കോടി പോയിട്ടുണ്ടായിരുന്നു......
അഭി കണ്ണുകൾ തുറക്കുമ്പോൾ അവൻ ട്രെയിനിൽ നിന്നും വാങ്ങി കൊടുത്ത കളിപ്പാട്ടം കൊണ്ട് അവനരികത്തായിരുന്നു കളിക്കുന്നുണ്ട് ആനന്ദി ...
അവളെ കണ്ടതും എന്തോ മനസ്സൊന്നു കുളിർത്തത് പോലെ....
അവൻ കണ്ണുകൾ തുറന്നത് കണ്ടെന്ന വണ്ണം അവളുടെ മുഖത്തും നിറഞ്ഞൊരു ആനന്ദമുണ്ട്......
എത്ര വേഗത്തിലാണ് അവൾ തന്റെ സ്വന്തമായത്......
വിശക്കുന്നുണ്ടോ.... ചായ കുടിച്ചാലോ.....
അവൻ കണ്ണുകളൊന്നു തിരുമ്മി ഒരു ചിരിയോടെ അതും ചോദിച്ചു എഴുന്നേറ്റതും അവൾ തലയാട്ടി കൊണ്ട് അവന്റെ വിരലിൽ തൂങ്ങിയിരുന്നു......
അടുക്കളയിൽ പോയി അവൻ തന്നെ ചായ യെടുത്തു ചൂടാറ്റി ഗ്ലാസ്സിലേക്ക് പകർത്തി അവൾക്ക് കൊടുത്തു....
അഭി..... ഇതിനെ എന്ത് ചെയ്യാനാ നിന്റെ ഉദ്ദേശം......
അവനും അല്പം ചായ ചുണ്ടോട് ചേർത്തപ്പോഴാണ് ദേഷ്യത്തോടെയുള്ള ദേവിയുടെ ചോദ്യം കേട്ടത്......
അമ്മേ.... ഇന്ന് വന്നതല്ലെയുള്ളു...... ഞാനൊന്ന് ആലോചിക്കട്ടെ...... അതിനെനീക്കും ഇത്തിരി സമയം താ.....
അഭി കൈ രണ്ടും കൂപ്പി യത് പറഞ്ഞതും ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന വണ്ണം ദേവി കണ്ണുകൾ ചുരുക്കി അകത്തേക്ക് കയറി പോയിരുന്നു.....
അവരുടെ മനസ്സിൽ മുഴുവൻ ഭയമായിരുന്നു....
ദേവി പോയിയെന്ന് കണ്ടതും കവി ഒരു പലഹാര പ്പാത്രം കൊണ്ട് വന്ന് അഭി ക്കരികിലായി വെച്ചു....
ആനന്ദി കണ്ണുകളുയർത്തി കവിയെ യൊന്നു നോക്കിയപ്പോൾ തന്നെ കവിയുടെ ഉള്ള് നിറഞ്ഞിരുന്നു......
ഒരു പുഞ്ചിരി അവരുടെയുള്ളിൽ തെളിഞ്ഞെന്ന് തോന്നിയതും അവർ പെട്ടെന്ന് അഭിക്ക് മുഖം കൊടുക്കാതെയെന്ന വണ്ണം അകത്തേക്ക് പോയിരുന്നു.....
അഭിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.....
താൻ കുഞ്ഞിനേയും കൊണ്ട് വന്നത് ആർക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അവനറിയാവുന്നയ്ഹ് കൊണ്ട് തന്നെയയായിരുന്നത്......
എന്നാൽ ഉള്ള് മുറിയുന്ന വേദന കടിച്ചു പിടിച്ചിരിക്കുന്ന കവിയെ ആരും കണ്ടിരുന്നില്ലപ്പോൾ.......
അവളെ കാണും തോറും കുഞ്ഞെന്ന തന്റെ നോവിന്റെ ഭാരം ഏറുന്നത് അവളറിയുന്നുണ്ടായിരുന്നു.......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഉച്ചക്ക് നല്ലവണ്ണം ഉറങ്ങിയത് കൊണ്ട് തന്നെ രാത്രി തീരെ ഉറക്കം വരുന്നില്ലായിരുന്നു അഭിക്ക് ...
അമ്മ മുറിയിൽ കയറി കിടന്നെന്ന് ഉറപ്പായതും അഭി ഉമ്മറത്തെ തിണ്ണയിൽ വന്നിരുന്നു.....
അവന്റെ കൂടെ ആ തിണ്ണയിൽ കയറി അവളുമിരുന്നു.....
ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനെ അവൾ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നുണ്ട്..
അഭി അവളെ തന്നെ നോക്കിയിരുന്നു..
സാധാരണ എല്ലാവരും ഉറങ്ങി കഴിഞ്ഞും താനീ തിണ്ണയിലിരിക്കുക പതിവാണ്......
അപ്പോഴൊക്കെയും മനസ്സിലേക്ക് തോന്നുന്നൊരു സമാധാനമുണ്ട്....
എന്നാൽ ഇന്നതിനെയെല്ലാം അസ്വസ്ഥമാക്കും വിധം എന്തൊക്കെയോ ഹൃദയത്തിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്.....
അവൻ ആനന്ദിയിലേക്കൊന്ന് നോക്കി.....
എന്തിനായിരുന്നു കുഞ്ഞേ നീയെന്നിലേക്ക് കടന്നു വന്നത്......
നിന്നേ ഏറ്റെടുക്കാനുള്ള എന്റെ നിയോഗം എന്തായിരുന്നു.....
അവൻ നിശബ്ദമായി ഒരു നൂറാവർത്തി ചോദിച്ചു കൊണ്ടേയിരുന്നു....
അപ്പോഴും അവൾ പൂർണ ചന്ദ്രനെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുകയാണ്....
അതിനോടൊപ്പം ചുണ്ടുകൾ കൊണ്ട് എന്തൊക്കെയോ പിറു പിറുക്കുന്നത് കാണാം....
മറ്റുള്ള ചിന്തകളെയെല്ലാം ഒരു നിമിഷം തള്ളി മാറ്റിയെന്ന വണ്ണം അവനിലൊരു പുഞ്ചിരി പടർന്നു......
അതവളോടുള്ള അളവറ്റ വാത്സല്യമായിരുന്നു....
താനീത് വരെ ഒരു അച്ഛനായിട്ടില്ല....
ഒരു ഏട്ടനായിട്ടില്ല....
കുഞ്ഞെന്ന് പറഞ്ഞു താലോലിക്കാൻ തനിക്കാരെയും കിട്ടിയിട്ടില്ല......
അപ്പുറത്തെ വീട്ടിലെ കുട്ടികളെയൊക്കെ കാണുമ്പോൾ കോരിയെടുക്കാറുണ്ട്... അവർക്ക് മിട്ടായി വാങ്ങിച്ചു കൊടുക്കാറുണ്ട്... അങ്ങനെയൊക്കെ ഉണ്ടെങ്കിലും അതിലേറെ എന്തോ ഇന്ന് ഇവളിൽ താൻ കാണുന്നുണ്ട്..
തന്റെ ഹൃദയത്തിനെ അത്ര മേൽ ചേർത്ത് നിർത്തുന്ന എന്തോ ഒന്ന്.....
അവൾക്ക് വേണ്ടി തന്റെ ഹൃദയം അച്ഛനായും ഏട്ടനായും എല്ലാം മാറുന്നത് പോലെ....
ഇളം പാതിരാ കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന അവളുടെ മിനുസമേറിയ മുടിയികൾ അവൻ കൈ കൊണ്ടൊന്നോതുക്കി വെച്ചു....
അപ്പോഴും അവന്റെ ചിന്തകളുടെ ഭാരത്തേ കുറിച്ചൊന്നുമറിയാതെ അവളാ കളിപ്പാട്ടം കൊണ്ട് കളിക്കുകയായിരുന്നു......
അപ്പോഴാണ് മുറ്റത്തേക്ക് കയറി വരുന്ന ബൈക്കിന്റെ ശബ്ദം അവൻ കേട്ടത്....
ഒരു നിമിഷം നെഞ്ചോന്നാളി പോയി....
ഏട്ടനാണ്...
അവനെങ്ങനെ പ്രതികരിക്കുമെന്നറിയില്ല....
ആ ബൈക്ക് മുറ്റത്ത് വന്നു നിന്നതും അഭി ഇരുന്നിടത് നിന്നോന്നെഴുന്നേറ്റു.....
ആ ശബ്ദം കേട്ടെന്ന വണ്ണം അമ്മയും ഏട്ടത്തിയും ഉമ്മറത്തേക്ക് വന്നിട്ടുണ്ട്....
ഏട്ടൻ സാധനങ്ങളെല്ലാം എടുത്ത് ബൈക്കിൽ നിന്നിറങ്ങുന്നതിനനുസരിച്ചു തന്നെ പോലെ തന്നെ അമ്മയുടെയും ഏട്ടത്തിയുടെയും മുഖവും മാറുന്നത് അഭി കണ്ടിരുന്നു.......
ആനന്ദി അപ്പോഴും അവനരികിൽ ആ ഉമ്മറത്തായിരിക്കുകയാണ് .....
വീട്ടിലേക്കുള്ള സ്റ്റെപ് കയറി കയ്യിലെ സാധനങ്ങൽ തിണ്ണയിൽ വെച്ചവൻ മുഖമുയർത്തിയത് അഭിയുടെ നേർക്കായിരുന്നു......
രാവിലെ അലക്കി തേച് ഇട്ടിട്ട് പോയ നീല ഷർട്ടിൽ അത്യാവശ്യം ചുളിവ് പറ്റിയിട്ടുണ്ട്.....
തുണി വൃത്തിയായി മടക്കി കുത്തി വെച്ചിട്ടുണ്ട്.....
അല്പം ഇരു നിറത്തിൽ ഭംഗിയുള്ള മുഖമാണെങ്കിൽ കൂടി അതിൽ ഗൗരവം തിങ്ങി നിറഞ്ഞു നിൽപ്പുണ്ട്..
അഭിയെ നോക്കിയ അതേ കണ്ണുകൾ കൊണ്ട് അയാൾ ആനന്ദിയെയും ഒന്ന് നോക്കി.....
നിറഞ്ഞ ഗൗരവത്തിന് പുറമെ പ്രത്യേകിച്ച് ചോദ്യ ഭാവമൊന്നും ആ നോട്ടത്തിലില്ലാത്തത് അഭിയിലൊരു ചോദ്യം നിറച്ചിരുന്നു.....
കിച്ചു.......ഈ കുട്ടിയെ അഭിക്ക്.......
ദേവി മുൻകൂറെന്ന വണ്ണം പറഞ്ഞു തുടങ്ങിയപ്പോഴെക്കും അവൻ അവർക്ക് നേരെ കൈകളൊന്നുയർത്തി......
അറിഞ്ഞിരുന്നു.....
നാട് മുഴുവൻ പാട്ടായിട്ടുണ്ട്.....
കടയിൽ വരുന്നവർക്ക് ഇന്ന് വേണ്ടത് സാധനങ്ങളായിരുന്നില്ല....
അനിയൻ കൊണ്ട് വന്ന കുട്ടി യാരെന്ന തിന്റെ ഉത്തരമായിരുന്നു ....
കിച്ചു ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് ആനന്ദി യെയും അഭിയേയും രൂക്ഷമായി യൊന്നു നോക്കി.....
ഞാനൊന്നും പറയുന്നില്ല....
എല്ലാം വലിച്ച് കേറ്റി കൊണ്ട് വരാനുള്ള സ്ഥലമാണല്ലോ ഇത്..
നാട് മുഴുവൻ തെണ്ടി നടന്നു അവസാനം മറ്റുള്ളോർക്ക് മാനക്കേടാക്കാൻ നിൽക്കരുത്.....
കിച്ചു ഒരോറ്റ ശ്വാസത്തിൽ അതും പറഞ്ഞു നിർത്തുമ്പോൾ നാട്ടിലെല്ലാം പാട്ടായി എന്ന വാക്കിൽ ദേവി യുടെ കൈ കാലുകൾ കുഴഞ്ഞു പോയിരുന്നു........
അഭി ഇതിലും വലുത് പ്രതീക്ഷിച്ചെണ്ണ വണ്ണം നിശബ്ദനായി നിന്നു...
പറയുന്ന ഇവർക്കാർക്കും തന്റെ അപ്പോഴത്തെ മാനസികാവസ്ഥ അറിയില്ലല്ലോ......
തന്റെ മനസ്സാക്ഷിക്ക് ശെരിയെന്നു തോന്നിയതേ താൻ ചെയ്തിട്ടുള്ളു...
അത് മാത്രമേ അവന്റെ കയ്യിൽ ഉത്തരമായുണ്ടായിരുന്നുള്ളൂ......
എല്ലാത്തിനും വളം വെച്ചു കൊടുക്കുന്ന അമ്മയെ പറഞ്ഞാൽ മതിയല്ലോ .....
ഏത് തോന്നിവാസവും കാണിക്കാനുള്ള ലൈസൻസ് ഉണ്ടല്ലോ അവനു .....
കിച്ചു ദേഷ്യത്തോടെ അതും കൂടി പറയുമ്പോൾ അവനെ അനുനയിപ്പിക്കാനെന്ന വണ്ണം കവി ഒരു ഗ്ലാസ്സ് വെള്ളം അവനു നേരെ നീട്ടി.......
അവൻ ദേഷ്യത്തോടെ അതും വാങ്ങി കൊണ്ട് അകത്തേക്ക് നടക്കുമ്പോഴും അഭിക്ക് പിറകിൽ ഒതുങ്ങി നിൽക്കുന്ന ആ കുഞ്ഞു മുഖം അവന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു......
ഒരു കുഞ്ഞെന്ന ഭാരം അവന്റെ മനസ്സിനെയും ശരീരത്തെയും ഒരു പോലെ തളർത്തി......
വീട്ടിലേക്ക് വരുമ്പോൾ ഇത് പോലെ ഉമ്മറത്തിരിക്കേണ്ട ഒരു കുഞ്ഞു മുഖം താനെപ്പോഴും സ്വപ്നം കാണുന്നുണ്ട്....
പക്ഷെ അതിത് പോലെ വല്ലവരുടെയും കൊച്ചല്ല ...
തന്റെ സ്വന്തം രക്തമാവാണമത് .....
കവിയുടെ കണ്ണുകളിലെ സന്തോഷം കാണണം തനിക്ക്...
താൻ പ്രാർഥിക്കുന്ന ഏതെങ്കിലും ഒരു ദൈവം ആ പ്രാർത്ഥന കേൾക്കാതിരിക്കില്ലെന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു..
അപ്പോഴും ആ കുഞ്ഞിനെ കണ്ടത് കൊണ്ട് മാത്രം നീറുന്ന ഒരു ഹൃദയമുണ്ടായിരുന്നവന്....
കവിക്ക് മുഖം കൊടുക്കാതെ കുളിക്കാൻ കയറുമ്പോൾ കവിയുടേ കണ്ണിലും അതേ ദുഃഖം തളം കെട്ടി നിൽക്കുന്നത് അവനു കാണാമായിരുന്നു.....
അഭിയോട് അവനെന്തെന്നില്ലാത്തൊരു ദേഷ്യം തോന്നിയിരുന്നു......
(തുടരും )
Aysha Akbar
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _32
✍️ രചന - ജിഫ്ന നിസാർ💜💜
അത്യാവശ്യം പൊലിമയിൽ തന്നെ ശിവയുടെ അമ്മ രേണുക കാശിക്ക് മുന്നിൽ ഇലയിട്ട് ഊണ് വിളമ്പി.
അവരെല്ലാം അവനെ ഒരു വീശിഷ്ട അതിഥിയെ പോലാണ് പരിഗണിക്കുന്നത്.
അതവന് ചെറുതല്ലാത്ത ഒരു ശ്വാസം മുട്ടൽ നല്കുന്നുണ്ട്.
ഉള്ളിലെ സങ്കടങ്ങൾക്ക് മീതെ സ്വാന്തനത്തിനെ നേർത്ത തൂവൽ കൊണ്ട് തടവും പോലൊരു സുഖം.
ഒരുമിച്ച് അത്താഴം പോലാ പിറന്നാൾ സദ്യ കഴിക്കുമ്പോൾ അവർക്കൊപ്പം തന്നെ കാശിയും സംസാരിച്ചും ചിരിച്ചുമിരുന്നു കൊണ്ടാ നിമിഷങ്ങൾ അവനും ആസ്വദിക്കുകയായിരുന്നു.
അതവനും സന്തോഷമായിരുന്നു.
"ഇതെന്റെ വക കാശ്യേട്ടന് പിറന്നാൾ സമ്മാനമെന്ന് പറഞ്ഞു കൊണ്ട് അമ്മു അവനു മുന്നിലേക്കൊരു ചെറിയ പൊതി നീട്ടി.
"ഇതിന് ഇവന്റെ കയ്യിൽ നിന്നും എത്ര ചെത്തിയെടി.."
കണ്ണുരുട്ടി കൊണ്ടാണ് കാശി ആ പൊതി അഴിച്ചു നോക്കുന്നത്.
"പിന്നെ.. ചെത്തിയിട്ടൊന്നും ഇല്ല ഞാൻ.. ഇതെന്റെ പോക്കറ്റ് മണി കൊണ്ട് സ്വരുകൂട്ടി വാങ്ങിച്ചതാ. ഹും എന്നിട്ടും പറയുന്നത് കേട്ടാ.."
അമ്മു അവനെ നോക്കി മുഖം വീർപ്പിച്ചു.
അടിപൊളി ഒരു വാച്.
വലിയ വിലയുടെ ഒന്നുമല്ല.
പക്ഷേ വിലയിടാൻ കഴിയാത്തൊരു സ്നേഹത്തിന്റെ കനമുണ്ടല്ലോ അതിന്..
കാശിക്കത് ഒരുപാട് ഇഷ്ടമായി.
"എങ്ങനുണ്ട്.. കൊള്ളാവോ.."
അവന്റെ ചിരി കണ്ടതും അമ്മു പിണക്കം മറന്നു കൊണ്ടവന്റെ അരികിലേക്കിരുന്നു.
"എന്റെ അമ്മൂസ് അടിപൊളിയല്ലേ.."
നിറഞ്ഞ സന്തോഷത്തോടെ തന്നെ കാശി അവളുടെ കവിളിൽ ഒന്നു തട്ടി.
ശിവയൊരു ചിരിയോടെ ഇരുവരെയും നോക്കി ഇരിപ്പുണ്ട്.
കാർത്തു ചേച്ചി ഗിഫ്റ്റ് ഒന്നും തന്നില്ലേ കാശിയേട്ടാ.. "
അമ്മു കുറച്ചു കൂടി അവനരികിലേക്ക് നീങ്ങി യിരുന്നു കൊണ്ട് സ്വകാര്യം പോലെ ചോദിച്ചു.
അതോടെ കാശി പിന്നെയും ആ നിമിഷങ്ങളെ ഓർത്തു.
തനിക് നൽകിയ സ്നേഹവും ആരും അറിയാത്ത അവളുടെ ആ പരിഗണനയും ഓർത്തു.
ഓർത്തിരിക്കെ അവന്റെ മനം നിറഞ്ഞു.
അതൊരു ചിരിയായി ചുണ്ടിൽ പടർന്നു.
"കാര്യമായി എന്തോ കിട്ടിയിട്ടുണ്ട്. അല്ലേ ശിവേട്ടാ.."
അതും പറഞ്ഞു കൊണ്ട് അമ്മു ശിവയെ നോക്കി അടക്കി ചിരികുമ്പോഴാണ് കാശിക്ക് അബദ്ധം മനസ്സിലായത്.
"പോടീ.."
അവൻ അമ്മുവിനെ നോക്കി കണ്ണുരുട്ടി.
"ഞാനെന്നാൽ പോയേക്കട്ടെ ശിവ. നാളെ ബസ്സിൽ പോവണ്ടേ.."
ചമ്മി നാശമായ ചളിപ്പ് മാറ്റാൻ വേണ്ടി കാശി പെട്ടന്ന് പോകാൻ ധൃതി കൂട്ടി.
അത് മനസ്സിലായത് കൊണ്ട് തന്നെ ശിവ എതിരൊന്നും പറഞ്ഞതുമില്ല.
അടുക്കളയിൽ എന്തോ ജോലിയിലായിരുന്ന അമ്മയോടും അച്ഛനോടും അമ്മുവിനോടുമെല്ലാം യാത്ര പറഞ്ഞു കൊണ്ടവൻ പോകാനിറങ്ങി.
'വേണ്ടാത്തതൊന്നും ആലോചിച്ചു കൂട്ടി വെറുതെ ഇന്നിനി ഉറക്കം കളയാൻ നിക്കണ്ട.. അവരൊന്നും ഒരിക്കലും നിന്നെ മനസ്സിലാക്കിയിട്ടില്ല.. സ്നേഹിച്ചിട്ടില്ല..'
ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തവനോട് ശിവ ഓർമിപ്പിച്ചു.
അവനോടൊന്നും മറുപടി പറയാതെ കാശി തിരികെ മടങ്ങുകയും ചെയ്തു.
❤🔥❤🔥
ഇന്നെന്താ നീ കോളേജിൽ വരാഞ്ഞത്..? "
വല്ലാത്തൊരു വെപ്രാളമുണ്ടായിരുന്നു ബിബിന്റെ ശബ്ദത്തിനെന്ന് മനസ്സിലായതും ഭവ്യ ഒന്ന് ഊറി ചിരിച്ചു.
"നീ ഞാൻ ചോദിച്ചത് കേട്ടില്ലേ ഭവ്യ.."
ബിബിക്ക് ദേഷ്യം വരുന്നുണ്ട് അവളുടെയാ അവഗണന കാണുമ്പോൾ.
ഒരിക്കൽ തന്റെയൊരു വിളിക്കും നോട്ടത്തിനും വേണ്ടി നോമ്പ് നോറ്റെന്ന പോലെ കാത്തിരുന്നവളണ്.
ഇന്നലെയും ഇന്നുമായി തന്നെയീ കുരങ്ങ് കളിപ്പിക്കുന്നത്.
മനഃപൂർവം കോൾ കണ്ടിട്ടും എടുക്കാഞ്ഞതാണെന്ന് അവളുടെ മുഖം കണ്ടാലേ അറിയാം.
എല്ലാം കൂടി ഓർത്തിട്ട് അവനും വല്ലാത്തൊരു ദേഷ്യമാണ്.
സാറേന്നെ കാത്തിരുന്നോ.. "
കൊഞ്ചി കൊണ്ടുള്ള ആ ചോദ്യം കേട്ടതും അവന് അരിശം വന്നു.
"പിന്നില്ലേ.. വരുമെന്ന് കരുതി ഞാൻ.."
ദേഷ്യം ഒതുക്കുകയെ അവനപ്പോൾ നിർവാഹമുള്ളു.
"എന്തിനാ..
നിനക്കറിയില്ലേ.."
അറിയാം..പറയട്ടെ.."
അവളുടെ മുഖത്തൊരു നിഗൂഢമായ ചിരി ഉണ്ടായിരുന്നു അപ്പൊഴൊക്കെയും.
ആ സംഭക്ഷണം അര സെക്കന്റ് പോലും നീട്ടി കൊണ്ട് പോകാൻ ആഗ്രഹിക്കാത്ത ഒരു അസഹിഷ്ണുതയുണ്ട് ബിബിക്ക്.
പക്ഷേ അവളെ തന്റെ വഴിയിൽ കൊണ്ട് വരണമെങ്കിൽ ഇനിയിപ്പോ ഇതേ മാർഗമുള്ളു.
"മ്മ്.. പറയ്യ്.."
തന്റെ ഉള്ളിലെ ഭാവങ്ങളൊന്നും അവളെ അറിയിക്കരുതെന്ന് വാശിയുള്ളത് പോലൊരു ചിരി ബിബി ചുണ്ടിലേക്ക് ഒട്ടിച്ചു ചേർത്തു.
"ഞാനിന്ന് അങ്ങോട്ട് വരുമ്പോൾ എന്നെ കണ്ടിട്ടൊരു സന്ധി സംഭാക്ഷണം ബിബി സർ ആഗ്രഹിക്കുന്നുണ്ടായിരുന്നു.. ശെരിയല്ലേ."
പരിഹാസ ചിരിയോടെ ഉള്ള ആ ചോദ്യം.
തന്റെ മനസ്സിലും അത് തന്നെ ആയിരുന്നത് കൊണ്ട് പെട്ടന്നത് അവളിൽ നിന്നും കേട്ട അമ്പരപ്പിൽ അത് നിഷേധിക്കാൻ ബിബിക്ക് പറ്റിയതുമില്ല.
അവന്റെ വിളറി വെളുത്ത മുഖം മൊബൈൽ സ്‌ക്രീനിൽ നിറഞ്ഞു കണ്ടതും ഭവ്യ ആസ്വദിച്ചു പൊട്ടിച്ചിരിച്ചു.
"അപ്പൊ അത് തന്നെ ആയിരുന്നു ല്ലേ ബിബി സർ ഉദ്ദേശിച്ചത്.."
ഒരിക്കൽ തന്നെയേറെ ലഹരി പിടിപ്പിച്ചിരുന്ന ആ ചിരി അവനപ്പോൾ ഏറെ ഭയമായിരുന്നു തോന്നിയത്.
"ഞാൻ ഒരാഴ്ച ലീവെടുത്താലോ ന്നാ സാറേ ആലോചിച്ചു നോക്കുന്നത്.."
അലസമായൊരു ഭാവത്തിൽ അവളത് പറയെ.. ബിബിയുടെ നെഞ്ചോന്നാളി.
ഇപ്പോൾ തന്നെ തനിക്കീ പ്രഷർ സഹിക്കാൻ വയ്യ.
അവൾ ചോദിക്കുന്നത് കൊടുത്തു കൊണ്ടിത് എത്രയും പെട്ടന്ന് ഒതുക്കി കളയാൻ തന്നെയാണ് അവന്റെ മനസ്സിൽ.
പക്ഷേ ഇവളുടെ പോക്ക് കണ്ടിട്ട് അടുത്തൊന്നും ഇതിനൊരു നടപടി ആകുമെന്ന് തോന്നുന്നില്ല.
"എനിക്ക് നിന്നോട് തനിച്ചു സംസാരിക്കാൻ ഉണ്ട് ഭവ്യ.."
ബിബി അപേക്ഷിക്കുന്നത് പോലെ പറഞ്ഞതും ഭവ്യ അവനെ വല്ലാത്തൊരു രീതിയിൽ നോക്കി.
"ബിബി സർ ഇപ്പൊ അത് തന്നെയല്ലേ ചെയ്യുന്നത്.. ഭാര്യയെയും കൊച്ചിനെയും ഉറക്കി കിടത്തി കാമുകിയോട് സംസാരിക്കുന്നു.."
അവൾ പുച്ഛത്തോടെ അവനെ നോക്കി.
"ഇതല്ല.. ഇങ്ങനല്ല.."
ബിബി ഒന്ന് വിക്കി കൊണ്ടവളെ നോക്കി.
"പിന്നെങ്ങനെ.. നമ്മൾ ചെയ്യുന്ന പോലെ.. ഡ്രസ്സ് ഒക്കെ..."
ഭവ്യ പ്ലീസ്.."
അവളത് പറഞ്ഞു കേൾക്കാൻ പോലും ഇഷ്ടമില്ലാത്തൊരു അസഹനീയതയോടെ ബിബി വിളിക്കുമ്പോൾ ഭവ്യയുടെ മുഖം കനത്തു.
എനിക്കിപ്പോ സാറിനെ അങ്ങനെ കാണാൻ തോന്നുന്നു.. "
ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവളുടെ ആ ആവിശ്യം.
ബിബി കണ്ണ് മിഴിച്ചു നിന്നു പോയി.
ഭവ്യ...
അവന്റെ സ്വരം കൂടുതൽ ദയനീയ മായി..
"പറഞ്ഞത് ചെയ്യു സാറേ.. സാറിന്റെ ചിത്രയുടെ നമ്പർ എന്റെ കയ്യിലുണ്ട് കേട്ടോ.."
അവളോർമ്മിപ്പിച്ചു.
നിനക്കെന്താ ഭവ്യ വേണ്ടത്..? "
അതല്ലേ ഞാനിപ്പോ പറഞ്ഞത്. സാറിന്റെ വെപ്രാളം കണ്ടാ തോന്നുമല്ലോ നമ്മളിത് ആദ്യമായിട്ടാണ് ചെയ്യൂന്നതെന്ന്.. അങ്ങോട്ട് ചെയ്യു സാറെ.. ഞാനല്ലേ.. "
മുൻപ് താൻ അവളോട് പറഞ്ഞിരുന്ന കാര്യം.. അതേ ഭാവത്തിൽ തന്നെ തന്നിലേക്ക് തിരിഞ്ഞു വരുന്നത് കണ്ടതും താൻ ചെന്നു ചാടി കൊടുത്ത കുഴിയുടെ ആഴം ബിബിൻ മനസ്സിലാക്കുന്നുണ്ട്.
താൻ വിചാരിച്ചതിനേക്കാൾ എത്രയോ ഭീകരിയാണവൾ.
അവനത് ആ നിമിഷം അടി വരയിട്ട് ഉറപ്പിച്ചു.
"പെട്ടന്ന് വേണം സാറെ.. അറിയാലോ.. വൈകിയാൽ ചിത്ര ഉണരും.. പിന്നെ സാറിനെ അന്വേഷിച്ചു വരും.. അത് പിന്നെ സാറിന് പണിയാകും.."
ഭവ്യ എണ്ണി പറഞ്ഞു കൊണ്ടിരിക്കെ തന്നെ ബിബിയുടെ കൈകൾ ഷർട്ടിലെക്കു നീണ്ടിരുന്നു..
വന്യമായൊരു ഭാവത്തിൽ അവളത് നോക്കിയിരുന്നു..
❤️❤️
പിറ്റേന്ന് രാവിലെ കാശി ബസ്സെടുക്കാൻ വേണ്ടി ചെല്ലുമ്പോൾ അശോകേട്ടനുണ്ട് സിറ്റൗട്ടിൽ തന്നെ.
അയാൾക്കരികെ തന്നെ തുളസി ചേച്ചിയും പിന്നെ കാർത്തുവും.
നെഞ്ചോന്ന് പിടച്ചെങ്കിലും അതൊന്നും പുറമെ കാണിക്കാതെ തന്നെ കാശി അവരുടെ അരികിലേക്ക് ചെന്നു.
എന്നാൽ തനിന്നലെ കൊടുത്ത ഷർട്ടും ജീൻസുമിട്ട് വരുന്നവനെ കാത്തിരുന്നവളുടെ മുഖം തിളക്കം കെട്ട് പോയി.
അശോകേട്ടനും തുളസി ചേച്ചിക്കും അത് മനസിലായില്ലങ്കിൽ കൂടിയും കാശിക്കത് ഒറ്റ നോട്ടം കൊണ്ട് തന്നെ മനസ്സിലായി.
പിറന്നാളായിട്ട് അവളൊരു ഗിഫ്റ്റ് തന്നു.
സാമാന്യ മര്യാദയുടെ പേരിൽ താനത് വാങ്ങിച്ചു.
പക്ഷേ അതിന്റെ പേരിൽ അവൾക്കൊരു പ്രതീക്ഷ കൊടുക്കാൻ അവൻ തയ്യാറായില്ല.
ചായ കുടിക്കുന്നോടാ.. "
അവനെ കണ്ടതേ തുളസി ചേച്ചി ചോദിച്ചു.
വേണ്ടന്നവൻ ചിരിയോടെ പറഞ്ഞു.
അശോകേട്ടൻ അവനു നേരെ കീ എടുത്തു നീട്ടി.
പനിയൊക്കെ മാറിയില്ലേ..?
തികച്ചും സ്വാഭാവികമെന്നത് പോലൊരു ചോദ്യം കാർത്തുവിന് നേരെ നീണ്ടെങ്കിലും അതൊട്ടും പ്രതീക്ഷിക്കാതെ അവനെ നോക്കിയൊരു പിണക്കത്തിൽ മുഖം വീർപ്പിച്ചു നിന്നവൾ അത് കേട്ടില്ല.
ടീ കുഞ്ഞാറ്റ.. നിന്നോടാ.. അവൻ ചോദിക്കുന്നെ "
തുളസി കുലുക്കി വിളിച്ചു കൊണ്ടത് പറയുമ്പോൾ അവൾ ഞെട്ടി കൊണ്ടവനെ നോക്കി.
എന്നോട് തന്നെയൊ എന്നൊരു ചോദ്യം ആ മുഖത്തങ്ങനെ തെളിഞ്ഞു കിടപ്പുണ്ട്.
കാശിക്ക് പോലും ചിരി വന്നു അവളുടെയാ ഭാവം കണ്ടിട്ട്.
"പനി മാറിയില്ലേ ന്ന്.."
അവനൊന്നു കൂടി ചോദ്യം ആവർത്തിച്ചു.
ഹാ.. മാറി മാറി.. "
അവൻ ദേഷ്യത്തോടെ അല്ലാതൊന്ന് മിണ്ടിയതിന്റെ ആവേശത്തിൽ അവൾ ചിരിയോടെ പറയുമ്പോൾ ഇവൾക്കിതെന്ത് പറ്റി.. പനി പിടിച്ചു ഉള്ള ബോധം കൂടി പോയോ ദൈവമേ എന്ന് അശോകേട്ടൻ അവളെ കളിയാക്കി പറയുന്നുണ്ട്.
അച്ഛാ.. എന്നൊക്കെ വിളിച്ചു കൊണ്ടവൾ അയാളെ നോക്കി കണ്ണുരുട്ടി കാണിക്കുന്നത് നോക്കി കൊണ്ടാണ് കാശി തിരിഞ്ഞു നടന്നത്.
അപ്പോഴും അവന്റെ ചുണ്ടിലൊരു ചിരിയുണ്ട്.
തിരികെ ബസ്സിനരികിൽ എത്തുമ്പോൾ അവൻ വെറുതെ ഒന്നു തിരിഞ്ഞ് നോക്കുമ്പോൾ അശോകേട്ടനോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടവൾ തർക്കിച്ചു നിൽക്കുന്നത് കണ്ടു..
അപ്പോഴവന്റെ ചിരിക്ക് കൂടുതൽ ഭംഗിയേറി..
🥰🥰
ഇതാ ചെക്കൻ ജീവനോടെ ഉള്ളപ്പോൾ ചെയ്തു കൊടുത്തിരുന്നെങ്കിൽ..
ഒരു ജീവൻ നഷ്ടപ്പെട്ടു പോകില്ലായിരുന്നു.
രണ്ടു കുഞ്ഞു മക്കൾക്ക് അവരുടെ അച്ഛനെ നഷ്ടപ്പെട്ടു പോകില്ലായിരുന്നു.
വെറും ഇരുപത്തി ആറു വയസ്സിൽ ഒരു പെണ്ണിന് വിധവയുടെ വിധി കിട്ടുമായിരുന്നില്ല..
ഒരമ്മയ്ക്ക് അവരുടെ ഒരേ ഒരു ആശ്രയമായിരുന്ന മകനെ നഷ്ടപ്പെടില്ലായിരുന്നു..
ഗിരിക്ക് വേണ്ടി അവന്റെ കൂട്ടുകാർ തുടങ്ങി കൊടുത്ത കടയുടെ ഓരോ ഘട്ടങ്ങളും വിഷ്ണുവിന്റെ മേൽ നോട്ടത്തിൽ കൂടുതൽ വേഗതയിൽ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുമ്പോൾ ഉള്ളിലൊരു വിങ്ങലോടെ നാട്ടുകാരുടെ സഹതാപം അങ്ങനെയാണ് അവിടെ ചുറ്റി തിരിയുന്നത്.
ആദ്യം കരുതിയതിനേക്കാൾ കുറച്ചു കൂടി വിപുലമായ സജ്ജീകരണത്തോടും സൗകര്യങ്ങളോടും കൂടിയാണ് വിഷ്ണുവിന്റെ പണിക്കാർ അത് ചെയ്യുന്നത്.
ഇടയ്ക്കിടെ വന്നു നോക്കിയും ഒരു കുറവും വരുത്തരുത്.. വേണ്ടത് ഞാൻ ചെയ്യാമെന്നും പറഞ്ഞു കൊണ്ട് വിഷ്ണുവിന്റെ സാന്നിധ്യവും അവിടുണ്ട്.
മനഃപൂർവം അങ്ങനൊരു അവസ്ഥയെ സൃഷ്ടിച്ചെടുത്തതാണെന്ന് പറയാൻ കഴിയാത്തൊരു ആത്മാവ് അപ്പോഴെല്ലാം തലയറഞ്ഞു കരയുന്നുണ്ടായിരുന്നു.
എന്നാൽ വിഷ്ണുവിന്റെ മേൽ നേട്ടത്തിൽ വീണ്ടും കട ഉത്ഘാടനത്തിനു റെഡിയാവുന്നുണ്ട് എന്നറിഞ്ഞ നിമിഷം തന്നെ പ്രഭാകരൻ ഗിരിയുടെ വീട്ടിലേക്ക് ഓടി പിടഞ്ഞു വന്നിരുന്നു.
ഈ വിഷ്ണു അന്നൊന്നു സഹായിച്ചിരുന്നെങ്കിൽ നിങ്ങളുടെ മകനിപ്പോൾ ജീവനോടെ ഉണ്ടായിരുന്നു.. അവനെ വിശ്വസിച്ചു പോകരുത്.. അവന്റെ ഉദ്ദേശം വേറെയാണ്.. നേരും നെറിയും ഒട്ടുമില്ലാത്തവനാണ് എന്നൊക്കെ പ്രഭാകരൻ അവരോട് പറയുമ്പോൾ അയാൾക്ക് മുന്നേ തന്നെ അവിടെയിറങ്ങി കളിച്ചു തുടങ്ങിയ വിഷ്ണുവിന് നേരെ അത്ര പെട്ടന്നാരും സംശയത്തോടെ വന്നില്ല.
അന്ന് കാണാൻ ചെന്നപ്പോൾ വിഷ്ണു പറഞ്ഞതെല്ലാം പ്രഭാകരൻ അക്കമിട്ട് നിരത്തി പറഞ്ഞപ്പോഴും ജീവിതത്തിൽ രക്ഷപ്പെട്ടു പോകാൻ പാകത്തിന് ആ കട കിട്ടുന്നതിന്റെ ആശ്വാസത്തിൽ ഗിരിയുടെ അമ്മയും ഭാര്യയും അതത്ര കാര്യമായി എടുത്തില്ല.
ഒരുപാട് നാള് കൊണ്ടറിയുന്ന പ്രഭാകരൻ പറയുന്നതിലും അവർക്കപ്പോൾ മുതൽ വിശ്വാസം വിഷ്ണുവിനെ ആയിരുന്നു.
അത് പോലെ ആണല്ലോ അവർക്ക് മുന്നിൽ അവന്റെ പ്രകടനങ്ങളും.
എങ്കിലും ഒരിക്കൽ അവൻ വന്നപ്പോൾ ഗിരിയുടെ അമ്മ വിഷ്ണുവിനോട് പ്രഭാകരൻ പറഞ്ഞത് ആയാൾക്ക് ദോഷമില്ലാത്ത രീതിയിൽ ഒന്ന് അവതരിപ്പിച്ചു.
"അന്ന് അങ്ങനൊക്കെ നടന്നു. അതിലെനിക്ക് തീരാത്ത കുറ്റബോധമുണ്ട്.
അന്നെന്റെ വീട്ടിൽ ഒരു പ്രശ്നമുണ്ടായിരുന്നു.
അതിന്റെ ഇടയിൽ ടെൻഷനോടെ നിൽക്കുന്ന ഞാൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു.
പക്ഷേ സത്യമായും എനിക്കറിയില്ലായിരുന്നു അതിന്റെ പേരിൽ ഗിരിയുടെ മനസ്സിത്ര ബാലിശമായൊരു തീരുമാനമെടുത്തു കളയുമെന്ന്.
മനുഷ്യനല്ലേ ഞാനും.. വീട്ടുകാരിയോടുള്ള ദേഷ്യത്തിന് എന്തൊക്കെയോ വിളിച്ചു പറഞ്ഞു.
ആ ഒരു മാനസിക വിഷമം കൊണ്ട് തന്നെയാണ് ഞാൻ.. ഒരുപാട് റിസ്ക് ഉണ്ടായിട്ടും ഇതിന് വേണ്ടി ലക്ഷങ്ങൾ ചിലവായി പോകുമെന്ന് അറിഞ്ഞിട്ടും നിങ്ങൾക് ഇത് സ്വന്തമാക്കി തരാൻ മുന്നിട്ടിറങ്ങിയത്.
ഇനി അവനു വേണ്ടി എനിക്കിതല്ലേ ചെയ്യാൻ കഴിയൂ.. ഇതെന്റെ പ്രായശ്ചിത്തം തന്നെയാണ്"
കണ്ണ് നിറച്ച വിഷ്ണുവിനെ ഗിരിയുടെ അമ്മയാണ് തന്നോട് ചേർത്ത് നിർത്തി അന്ന് ആശ്വാസം പകർന്നത്.
ആ ഒരൊറ്റ സീനൊടെ പ്രഭാകരനോട് അവർക്ക് ചെറുതല്ലാത്ത ഒരു നീരസവും തോന്നി തുടങ്ങി.
അതിനേക്കാൾ കൂടുതൽ ഒന്നും വിട്ട് പറയാൻ അയാൾക്കും കഴിഞ്ഞില്ല.
ഒരു കുടുംബം രക്ഷപ്പെട്ടു പോകുന്നത് സഹിക്കാൻ വയ്യാത്ത അസൂയ കൊണ്ട് കുത്തി തിരിപ്പ് ഉണ്ടാക്കുന്നു എന്നുള്ള ചീത്ത പേരിനെ അയാൾ വല്ലാതെ ഭയന്നു.
എന്നിട്ടും കാര്യങ്ങൾ എങ്ങനെയോ നാട് നീളെ പരക്കുന്നുണ്ട്.
വിഷ്ണു എന്താണെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ അയാളുടെ കയ്യിലുമില്ലല്ലോ..
എന്തായാലും കടയുടെ പണി കാര്യമായി തന്നെ നടന്നു..
അതിനടിയിൽ പ്രഭാകരന് പറ്റിയ അപകടം..
അതാ കുഞ്ഞുങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിച്ചത്തിനു ദൈവം അറിഞ്ഞു കൊടുത്ത സമ്മാനമാണെന്ന് ആ നാട്ടുകാർ പറഞ്ഞു നടന്നു.
എല്ലാത്തിനും പിന്നിൽ വിഷ്ണു വിന്റെ കൈകൾ തന്നെയാണ് ഒരാള് പോലും തിരിച്ചറിഞ്ഞില്ല.. പറഞ്ഞതുമില്ല..
ഗിരിയുടെ ഇനിയും ഭൂമിയിൽ നിന്നും വിട്ട് പോകാൻ കഴിയാത്ത ആത്മാവ് മാത്രം അപ്പോഴും ശബ്ദമില്ലാതെ ഉറക്കെ ഉറക്കെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് കരഞ്ഞു...
തുടരും..
ചിലരങ്ങനെയാണ്..
കാണാൻ ഭംഗിയുള്ള പുഴുക്കളെ പോലെ നമ്മളിൽ അരിച്ചു കയറി മെല്ലെ മെല്ലെ കാർന്ന് തിന്നാൻ തുടങ്ങും..
ചിന്തകളും ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം...
നമ്മളെത്ര തട്ടി മാറ്റാൻ ശ്രമിച്ചാലും അതങ്ങനെ നമ്മളിൽ ബാധ്യത പോലെ പറ്റി പിടിച്ചിരിക്കും..
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _31
✍️ രചന - ജിഫ്ന നിസാർ ❤🔥
വൈകുന്നേരത്തെ ലാസ്റ്റ് ട്രിപ്പിന് കയറാൻ വേണ്ടി അഞ്ചു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ കാശിയുടെ പോക്കറ്റിൽ നിന്നും ഫോൺ ബെല്ലടിച്ചു.
അപ്പോഴും അതൊന്നും അറിയാത്ത പോലെ ഏതോ ഓർമകളിൽ പെട്ടുപോയവനെ അവന്റെ അരികിലുണ്ടായിരുന്ന ശിവയാണ് തട്ടി വിളിച്ചത്.
അന്നത്തെ ദിവസം അവനങ്ങനെ തന്നെയാവുമെന്ന് ശിവക്കറിയാം.
അമ്മ..
ഫോൺ എടുത്തു നോക്കിയ കാശിയുടെ മിഴികൾ വിടരുന്നത് ശിവ വേദനയോടെ നോക്കി.
എത്രയൊക്കെ വഴക്കിട്ട് പിണങ്ങി നടന്നാലും അവന്റെ അമ്മയാണ്.
അതും ഒരിക്കൽ അവനോട് സ്നേഹമുണ്ടായിരുന്ന.. അവനെ പരിഗണിച്ചിരുന്ന അവന്റെ അമ്മ.
വിഷ്ണുവിന്റെ കള്ളനാടകത്തിൽ പെടും മുന്നേ അവർക്ക് കാശി മകനായിരുന്നു.
മാറി പോയതും എല്ലാം മറന്നു പോയതും അവരാണ്.
ഇവിടൊരുവൻ ഇപ്പോഴുമാ കഴിഞ്ഞു പോയ കാലത്തിന്റെ സ്മൃതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവനാണ്.
ആരില്ലെങ്കിലും ജീവിക്കും എന്നൊക്കെ വീമ്പ് പറയുന്നവന്റെ ചില നേരത്തെ ഒറ്റപ്പെടൽ ശിവ തൊട്ടറിഞ്ഞതാണ്.
അത് കൊണ്ട് തന്നെ ഇന്നത്തെ ദിവസം തേടി വന്ന ആ വിളിയിൽ അവന്റെ മനസ്സെത്ര മാത്രം ആഗ്രഹം അടക്കിപിടിച്ചിരുന്നു എന്നും അവനറിയാം.
"എടുത്ത് സംസാരിക്കെടാ..."
കാശിയുടെ തോളിലൊന്നു തട്ടി അത് പറഞ്ഞിട്ട് ശിവയൊരു ചിരിയോടെ എഴുന്നേറ്റു ബസ്സിലേക്ക് കയറി പോയി.
"പറയമ്മേ..
എത്ര അടക്കി പിടിക്കാൻ ശ്രമിച്ചിട്ടും കാശിയുടെ ഉള്ളിലെ സ്നേഹം വാക്കുകൾ കടമെടുത്തു.
"ഇന്ന്.. ഇന്ന് നിന്റെ പിറന്നാളാണ്.."
ഓർമ പെടുത്തും പോലുള്ള ആ പറച്ചിൽ കേട്ടതും കാശിക്ക് ചിരി വന്നു.
നേരം വെളുത്തിട്ടിത്ര നേരമായി.
എന്നിട്ടും ഇപ്പോഴാണോ അമ്മക്കോർമ്മ വന്നതെന്ന് ചോദിക്കാൻ വന്നതിന്റെ അവൻ അത് പോലെ തന്നെ കടിച്ചു പിടിച്ചു.
"നിന്റെ അച്ഛമ്മ പറയും പോലെ ഞാനത് മറന്ന് പോയിട്ടൊന്നും അല്ല. നീ തിരക്കിലാവും എന്നോർത്തു വിളിക്കാഞ്ഞതാ.. ചുമ്മാ മുറിയിൽ കുത്തിയിരുന്ന് ഫോൺ വിളിച്ചു ഉള്ളതും ഇല്ലാത്തതും പറയാൻ പിന്നെ എനിക്ക് നേരവുമില്ല.
ഇവിടൊരു നൂറ് കൂട്ടം പണിയുണ്ട്..
വായിൽ തോന്നിയത് മുഴുവനും വിളിച്ചു പറയുന്നവർക്ക് ഇത് വല്ലതും അറിയണോ..ഞാൻ അമ്മയാണെന്ന് തെളിയിക്കാൻ എനിക്കിപ്പോ ഇതിന്റെയിന്നും യാതൊരു ആവിശ്യവുമില്ല..
അത്രയും പറഞ്ഞപ്പോഴെക്കും കാശിക്ക് ഏറെക്കുറെ കാര്യം മനസിലായി.
ഇന്നത്തെ തന്റെ പിറന്നാൾ വിഷയത്തെ ചൊല്ലി അവിടെ കാര്യമായെന്തോ നടന്നെന്ന് അവനുറപ്പായി.
അതിന്റെ പ്രതികാരനടപടി പോലെയാണ് ഈ വിളി വന്നത്.
അല്ലാതെ മകന്റെ പിറന്നാൾ ദിവസം അവനെ അന്വേഷിച്ചു വിളിച്ചതല്ല.. അവനോടുള്ള സ്നേഹം കൊണ്ടും വിളിച്ചതല്ല.
ഇതിലും ഭേദം വിളിക്കാതിരിക്കുന്നതായിരുന്നു എന്ന് പോലും അവനാ നിമിഷം തോന്നി പോയി.
ഇതിപ്പോ നേരത്തെ നീറി കൊണ്ടിരുന്ന ഒരു മുറിവിൽ മുളകരച്ചു തേച്ചത് പോലെയായി.
"വെച്ചോട്ടെ അമ്മ. ബസ്സ് എടുക്കണം."
പതിഞ്ഞ സ്വരത്തിൽ അത് പറഞ്ഞു കൊണ്ടവൻ എഴുന്നേൽക്കുമ്പോൾ കാലൊന്ന് ഇടറി പോയി.
കാശി ബസ്സിന്റെ സൈഡിൽ മുറുകെ പിടിച്ചു.
"ആ.. എന്നാ വെച്ചോ.. നീ ഇതിലെ വരുന്നെങ്കിൽ ഞാൻ കുറച്ചു പായസം വെച്ച് തരാം.."
സുഗന്ധി പറഞ്ഞു.
ശ്വാസമടക്കി പിടിച്ചു കൊണ്ടവൻ ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു പോയി.
ഉള്ളിലൊരു കടലിരമ്പം..
എന്നിട്ടും കണ്ണ് നിറച്ചില്ല.
"ഞാൻ വരുന്നില്ല അമ്മ.."
"ഹാ.. അല്ലേലും അതാണ് നല്ലത്. വിഷ്ണുവും ഗായത്രിയും പിന്നെ അത് മതിയാവും.. എനിക്ക് വയ്യ.."
സുഗന്ധി മടുപ്പോടെ പറഞ്ഞു.
"വെച്ചോട്ടെ..
"നിന്റെ അച്ഛമ്മയെ ഒന്ന് വിളിച്ചു പറഞ്ഞോണം ഞാൻ നിന്നെ വിളിച്ചിരുന്നു എന്ന്.. ഇനിയിതിന്റെ പേരിൽ വല്ല്യ വർത്താനം പറയാൻ നിൽക്കരുത് "
"ഞാൻ വിളിച്ചോളാം.."
അതും കൂടി പറഞ്ഞിട്ടവൻ ഫോൺ കട്ട് ചെയ്തു കൊണ്ട് പോക്കറ്റിലേക്ക് തന്നെയിട്ടു.
കാത് കുത്തി തുളക്കുന്ന ആ ബഹളങ്ങൾക്കിടയിൽ നിൽക്കുമ്പോഴും താൻ തനിച്ചാണെന്ന് അവനു തോന്നി.
"കാശി..
വീണ്ടും തോളിൽ പിടിച്ചു കൊണ്ട് ശിവ വിളിക്കുമ്പോൾ അവനെ ഒന്നു നോക്കി കൊണ്ട് കാശി ഡ്രൈവിംഗ് സീറ്റിയിലേക്ക് കയറി.
ഒരക്ഷരം പോലും പരസ്പരം സംസാരിക്കാൻ കഴിഞ്ഞില്ല.
എന്നിട്ടും രണ്ടു പേരുടെയും കണ്ണും മനസ്സും കലങ്ങി പോയിരുന്നു.
മനസ് പാളി പോകാതിരിക്കാൻ കാശി കിണഞ്ഞു ശ്രമിച്ചു.
കണ്ണും മെയ്യും മനസും ഒരുപോലെ ചെയ്യേണ്ടുന്ന ജോലിയാണ് തനിക്ക്.
തന്നെ വിശ്വാസിച്ചു കൊണ്ട് മാത്രം ഇതിനുള്ളിൽ കയറി വന്നവരുടെ സുരക്ഷ..
അത് തനിക്ക് പ്രാധാന്യമുണ്ട്.
അവരുടെ ആ വിശ്വാസം കാത്തു സൂക്ഷിച്ചു അവരുടെ ജീവനൊരു കോട്ടവും തട്ടാതെ തിരികെ എത്തിക്കുക എന്നത് തന്നിലെ ഡ്രൈവറുടെ കടമയാണ്.
തത്കാലം അവനത് മനോഹരമായി തന്നെ ചെയ്തു.
എങ്കിലും മുന്നിലേക്ക് വരുമ്പോഴൊക്കെയും ശിവ അവനെ വല്ലായ്മയോടെ നോക്കുന്നുണ്ട്.
തിരികെ അവസാനസ്റ്റോപ്പിൽ ആളെയെല്ലാം ഇറങ്ങി കഴിഞ്ഞു.
"എന്ത് പറഞ്ഞു കുത്താൻ വിളിച്ചതാടാ.."
മുന്നിലെ നീളൻ സീറ്റിൽ വന്നിരുന്നു കൊണ്ട് ശിവ ചോദിച്ചു.
രണ്ടു കൈകൾ കൊണ്ടും മുഖം പൊതിഞ്ഞു പിടിച്ച സ്റ്റിയറിങ്ങിൽ ചാഞ്ഞിരുന്ന കാശി അവന്റെ ചോദ്യം കേട്ടതും ഒരു ചിരിയോടെ മുന്നിൽ നിന്നും തോർത്തെടുത്ത് കൊണ്ട് മുഖം തുടച്ചു.
ശിവ പിന്നൊന്നും ചോദിക്കാൻ നിൽക്കാതെ പെട്ടന്നിറങ്ങി.
അവന്റെയും കണ്ണ് നിറഞ്ഞിരുന്നു.
പിന്നെയും അഞ്ചു മിനിറ്റ് കഴിഞ്ഞു ഇറങ്ങി വന്ന കാശിക്ക് നേരെ അവനൊരു വെള്ളകുപ്പി നീട്ടി.
കാശി അത് വാങ്ങി മുഖമൊന്നു കഴുകി കുറച്ചു വെള്ളം കുടിച്ചി ട്ട് കുപ്പി അവനു തന്നെ തിരികെ കൊടുത്തു.
"ഞാനിവിടെ നിൽക്കാം.. നീ ബസ് കൊണ്ടിട്ട് ബൈക്കും എടുത്തിട്ട് വാ.."
ശിവ പറഞ്ഞു.
"ഞാൻ വരണോടാ.."
കാശ്ശിക്കൊന്നിനും തോന്നുന്നില്ല.
ആകെയൊരു മടുപ്പ്.
"അമ്മ.. സദ്യ ഉണ്ടാക്കി കാത്തിരിക്കും"
ശിവ അത്രയുമേ പറഞ്ഞോള്ളൂ.
പിന്നെയൊരു വാക്ക് പോലും പറയാതെ കാശി തിരികെ ബസ്സിലേക് തന്നെ കയറി.
അത് അശോകേട്ടന്റെ വീട്ടിൽ കൊണ്ടിട്ട് വരണം.
ബസ്സിൽ ശിവയുടെ വീട്ടിലേക്ക് പോകാൻ ബുദ്ധി മുട്ടാണ്.
അതൊരു പോക്കറ്റ് റോഡാണ്.
"പതിയെ വന്നാൽ മതി.."
അവൻ വണ്ടിയെടുത്തു പോകും മുന്നേ ശിവ ഓർമ്മിപ്പിച്ചു.
അശോകേട്ടന്റെ വീട്ടിലേക്ക് കയറുമ്പോൾ അന്നവൻ ഉറക്കെ ഹോൺ മുഴക്കി.
എന്ത് കൊണ്ടൊ അവനങ്ങനെ ചെയ്യാൻ തോന്നി.
സിറ്റൗട്ടിൽ വെളിച്ചമുണ്ട്.
പക്ഷേ മുന്നിലൊന്നും ആരെയും കാണുന്നില്ല.
ബസ് നിർത്തി ഒന്നു രണ്ടു സെക്കന്റ് കൂടി അങ്ങനെ തന്നെ അവിടിരുന്നു.
പിന്നെ ശിവ കാത്തിരിപ്പുണ്ട് എന്നോർത്തപ്പോൾ എഴുന്നേറ്റു.
ലൈറ്റ് ഓഫ് ചെയ്തു വിൻഡോ എല്ലാം താഴ്ത്തി മൊബൈലിൽ ഫ്ലാഷ് തെളിയിച്ചു കൊണ്ട് തോർത്തുമായി പുറത്തേക്കിറങ്ങി ഡോർ അടച്ച നിമിഷം തന്നെ അവനെയാരോ ബസ്സിന്റെ മറവിലേക്ക് പിടിച്ചു വലിച്ചു.
അരണ്ട വെളിച്ചം മാത്രമേ ഒള്ളു.
എങ്കിലും അവനറിയാം അത് ആരാണെന്നുള്ളത്.
"കൈ വിടെടി.."
അവൻ ഒച്ചയിട്ടതും കാർത്തു കൈ കൊണ്ടവന്റെ വാ പൊതിഞ്ഞു പിടിച്ചു കൊണ്ടവനെ ബസ്സിലേക്ക് ചേർത്ത് നിർത്തി.
"ശബ്ദമുണ്ടാക്കിയ രണ്ടാളും പെടും കേട്ടോ.."
മൂർച്ചയുള്ള സ്വരത്തിൽ അതോർമിപ്പിച്ചു കൊണ്ടവൾ കൈ മാറ്റി.
"നിനക്കിപ്പൊ ഇത് തന്നെയാണോ പണി..ഏഹ്.
പല്ല് കടിച്ചു കൊണ്ടവൻ പതിയെ ചോദിച്ചു.
"പിറന്നാളല്ലേ കാശ്യേട്ട.. ഞാനെത്ര നേരമായി കാത്തിരിക്കുന്നു.. ഇന്നിച്ചിരി ലേറ്റായി.."
ദേഷ്യപെട്ടിട്ടും സ്നേഹത്തോടെ തന്റെ അരികിൽ നിൽക്കുന്നവൾ.
കാശി ഒന്ന് ശ്വാസമെടുത്തു.
"ഇതൊന്ന് തരാൻ.. ഇതിന്റെ മുന്നേ ഉള്ള എല്ലാ പിറന്നാളിനും ഞാൻ ഒരുപാട് കൊതിച്ചിരുന്നു നേരിട്ടൊരു ഗിഫ്റ്റ് തരാൻ..അന്നൊന്നും പറ്റിയില്ല."
കാർത്തു വീണ്ടും അവനരികിലേക് നീങ്ങി വന്നതും കാശി അവളെ ഒന്ന് തുറിച്ചു നോക്കി.
പെണ്ണ് വീണ്ടും കയറി ഉമ്മ വെച്ച് കളയുമോ എന്നുള്ള ആശങ്കയോടെയാണ് അവന്റെ നിൽപ്പേങ്കിലും അവൾ അവനു നേരെയൊരു കവർ നീട്ടി.
ആ മങ്ങിയ വെളിച്ചത്തിലും നിറ തിങ്കൾ പോലെ തനിക് മുന്നിൽ നിൽക്കുന്നവളും അവളുടെ സ്നേഹസമ്മാനവും.
അറിയാതെ തന്നെ കാശി കൈ നീട്ടി.
"പിറന്നാൾ ആശംസകൾ..
ഒന്ന് കൂടി അവനിലേക്ക് ചേർന്നു നിന്ന് കൊണ്ടത് പറയുമ്പോൾ അങ്ങനൊരു ചേർത്ത് പിടിക്കൽ ആഗ്രഹിച്ചവൻ അവളെ തടഞ്ഞില്ല.
വേവുന്ന ഹൃദയചൂടറിഞ്ഞ പോലെ അവളവന്റെ മുഖത്തേക്ക് നോക്കി.
ഇതിനോടകം നല്ലൊരു ചീത്ത കേൾക്കുമായിരുന്നു ഇപ്പോൾ ചെയ്തതിനുള്ളത്.
എന്നിട്ടും മിണ്ടാതെ തളർന്നു നിൽക്കുന്നവൻ.
വയ്യേ.. കാശ്യേട്ട.."
ചോദിക്കുന്നതിനൊപ്പം തന്നെ കാർത്തു അവന്റെ നെറ്റിയിലും കവിളിലും കൈ വെച്ച് നോക്കി.
"എന്ത് പറ്റി.. എന്തോ സങ്കടമുണ്ടല്ലോ.."
കാർത്തുവിനും പിന്നെയൊരു മങ്ങൽ.
"ഒന്നുമില്ല..കയറി പോ. ഇരുട്ടാണ്. വല്ല ജന്തുക്കളും കാണും.."
പരുക്കൻ സ്വരത്തിൽ അത് പറഞ്ഞു കൊണ്ടവൻ തിരിഞ്ഞത് ഭയം കൊണ്ടായിരിന്നു.
ഉള്ളാലെ താനായി ലോക്കിട്ട് നിർത്തിയ ആ സ്നേഹകടൽ പൊട്ടി തകർന്നു കൊണ്ടവൾക്ക് മുന്നിലേക്ക് ഒലിച്ചിറങ്ങുമോ എന്നവൻ ശെരിക്കും ഭയന്ന് പോയി.
അത്രമാത്രം തകർന്ന് നിൽപ്പാണവൻ.
ഇനിയൊരു സ്പർശം കൂടി അവളിൽ നിന്നുണ്ടായാൽ താനവളെ ഇറുകെ പുണരുമെന്ന് അവനറിയാം.
ചേർന്നു നിൽക്കാൻ അപ്പോഴൊരു താങ് അവനും അതിയായി മോഹിക്കുന്നുണ്ട്.
ഒന്നും മിണ്ടാതെ അവിടെ നിന്നും തിരിഞ്ഞ് നടന്നു.
കയ്യിലെ കവർ ബൈക്കിൽ വെച്ച് കൊണ്ടവൻ കീ കൊടുക്കാൻ വേണ്ടി ബെല്ലടിച്ചു കാത്തു നിന്നു.
തുളസി ചേച്ചിയാണ് ചിരിയോടെ ഇറങ്ങി വന്നത്.
കയ്യിലൊരു ഗ്ലാസും.
"ഇതെന്താ ചേച്ചി...
തനിക് നേരെ നീട്ടുന്ന ഗ്ലാസ് നോക്കി കാശി ചോദിച്ചു.
"ഇതിച്ചിരി പായസമാണ് കാശി.. കുഞ്ഞാറ്റ ഒറ്റയ്ക്ക് ഉണ്ടാക്കിയതാ എന്നൊരു സ്പെഷ്യൽ ഉണ്ട്..
അവൾക്കിന്ന് രാവിലെ മുതൽ പായസം കുടിക്കാൻ മോഹം.
അതും ഒറ്റയ്ക്ക് ഉണ്ടാക്കി കുടിക്കാൻ.
ഇതുണ്ടാക്കി തീരുവോളം രാധക്ക് ഒരു സോയിര്യം കൊടുത്തിട്ടില്ല പെണ്ണ്.
രാധ ആയിരുന്നു അവളുടെ ഹെൽപർ..
കുടിച്ച് നോക്ക്.. എങ്ങനെ ഉണ്ടെന്ന് പറയ്യ്.."
കാശി അത് വാങ്ങിക്കുമ്പോൾ തന്നെ കാർത്തുവും വാതിലിൽ ഹാജറായി.
പിറന്നാൾ പായസം..
അവളുണ്ടാക്കി തന്നിരിക്കുന്നു.
ആർക്കും ഒന്നും മനസ്സിലാകാത്ത വിധം അവളെ കൊണ്ടാവും പോലെ കാശിനാഥന്റെ പിറന്നാൾ ആഘോഷം അവൾ നടത്തിയിരിക്കുന്നു.
കണ്ണിൽ പ്രണയത്തിന്റെ...പരിഗണനയുടെ രണ്ടു നക്ഷത്രങ്ങളുമായി അവളവനെ മാത്രം നോക്കി നിന്നു.
കാശി കുടിച്ച് തീരുവോളം.
"കൊള്ളാവോ..
അവനാ ഗ്ലാസ് തിരികെ നീട്ടുമ്പോൾ തിളസിക്ക് മുന്നേ കൈ നീട്ടി അത് വാങ്ങിച്ചു കൊണ്ടവൾ ചോദിച്ചു.
"കൊള്ളാം.. നന്നായിട്ടുണ്ട്.."
നിറഞ്ഞ മനസ്സോടെ അവനത് പറയുമ്പോൾ തുളസിയും ചിരിയോടെ കാർത്തുവിനെ നോക്കി.
ഇപ്പൊ സമാധാനമായല്ലോ.. "
എന്നും പറഞ്ഞു കൊണ്ടവർ അകത്തേക്ക് കയറി പോയി.
കാർത്തുവിനെ ഒന്നു കൂടി നോക്കിയിട്ട് കാശി സ്റ്റെപ്പിറങ്ങി..
താങ്ക്സ്..
മുറ്റത്തേക്കിറങ്ങി നടക്കും മുന്നേ അവൾക്ക് കേൾക്കാൻ പാകത്തിന് തിരിഞ്ഞു നിന്നിട്ടത് പറയുമ്പോൾ.. കത്തി നിൽക്കുന്ന വെളിച്ചത്തേക്കാൾ തിളക്കമുണ്ടായിരുന്നു അപ്പോഴാ പെണ്ണിന്..
തുടരും..
ശ്രദ്ധിക്കുക...
താങ്ക്സ് എന്നാണ് ഓൻ പറഞ്ഞത്.
അല്ലാതെ ഐ ലവ് യൂ എന്നല്ല..
ഇനി അതിൽ പിടിച്ചു തൂങ്ങി കൊണ്ട് വരരുത്.. ബ്ലീഷ്..
റിവ്യൂ ഇട്ടിട്ട് പോണേ..ഇല്ലേൽ നിന്ന് പോകും...
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ












