#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _37 ✍️ രചന - ജിഫ്ന നിസാർ ❤️ ഗിരിക്ക് വേണ്ടി തുടങ്ങിയ കടയുടെ ഉത്ഘാടനത്തിന്റെ ആഘോഷത്തിലാണ് വിഷ്ണു. രാവിലെ നേരത്തെ തന്നെ അവനങ്ങോട്ട് എത്തിയിട്ടുണ്ട്. ഏറ്റവും വേണ്ട പെട്ട ഒരാളെന്നുള്ള പരിഗണന അവിടെ അവനും കിട്ടുന്നുണ്ട്. നാട്ടുകാരും ഗിരിയുടെ കൂട്ടുകാരുമെല്ലാം അവന്റെ ആത്മാർത്ഥയെ പുകയ്ത്തി പറയാൻ മത്സരിക്കുന്നു. ചെറിയൊരു സ്റ്റേഷനറി കടയായിരുന്നു ആദ്യം അത്. അങ്ങനെ ഒന്നായിരുന്നു ഗിരിയുടെ കൂട്ടുകാരുടെ പ്ലാൻ. പക്ഷേ പിന്നെ വിഷ്ണുവിന്റെ ഇടപെടലുകൾ കൊണ്ടത് അത്യാവശ്യം വലിയയൊരു കടയായി മാറിയിരിക്കുന്നു. ലക്ഷങ്ങൾ തന്നെ അവനതിനു പൊടിച്ചു കളഞ്ഞു കാണുമെന്ന് അതിന്റെ പ്രൗടി കാണുന്ന ആർക്കും മനസ്സിലാവും. പക്ഷേ എല്ലാം ഗിരിക്ക് വേണ്ടി എന്നുള്ള നിസാരതയോടെയാണ് അവനത് കാണുന്നത്. അല്ല.. അവിടെ കൂടിയവർക്ക് മുന്നിൽ അവൻ അങ്ങനെയാണ് ഭാവിക്കുന്നത്. അവൻ തന്നെ നട മുറിച്ചു കൊണ്ടത് ഉത്ഘാടനം ചെയ്യട്ടെ എന്ന് തന്നെയായിരുന്നു അവിടെ കൂടിയവരുടെ എല്ലാം ആഗ്രഹം. പക്ഷേ അമ്മ ചെയ്യുന്നതാണ് എനിക്കിഷ്ടമെന്ന് പറഞ്ഞിട്ടവൻ വീണ്ടും വിനയം കാണിച്ചു കൊണ്ട് സ്നേഹനിധിയായി. ഗിരിയുടെ മക്കളെയും ചേർത്ത് പിടിച്ചു കൊണ്ടവൻ ആ കടയിലേക്ക് കയറുമ്പോൾ മാലയിട്ട് തിരി കൊളുത്തി വെച്ച ഗിരിയുടെ ഫോട്ടോക്ക് താഴെ ഒരു നിമിഷം വിഷ്ണു നിന്നു പോയി. കാണുന്നവർക്ക് അതെല്ലാം അവന്റെ മനസ്സിന്റെ നന്മകളായി അടയാളപ്പെടുത്തുമ്പോൾ.. കൗശലമൊളിപ്പിച്ചു പിടിച്ച മനസ്സാൽ തന്റെ വഴി കൂടുതൽ സുഗമമായി തുറന്നു കിട്ടുന്ന സന്തോഷത്തിന്റെ കൊടുമുടിയിലാണ് വിഷ്ണുവിന്റെ മനസ്സ്. അതിനൊന്നു വേണ്ടി കണ്ണ് നിറക്കാനും അവൻ ഒരുക്കമാണിപ്പോൾ. അതെല്ലാം ഗിരിയെ ഓർത്തു കൊണ്ടുള്ള സ്നേഹമായിട്ടാണ് അവിടെ ഉള്ളവർ കാണുന്നതും. ഇളം റോസ് നിറത്തിൽ ഒരു ചുരിദാർ ധരിച്ചു കൊണ്ട്.. ഈ ലോകത്തിലെ മുഴുവൻ ദുഃഖവും കണ്ണുകളിൽ ഒളിപ്പിച്ചു കൊണ്ടൊരു നിസംഗതയോടെ നിൽക്കുന്ന ഗിരിയുടെ പ്രിയപ്പെട്ടവൾക്ക് നേരെ വിഷ്ണുവിന്റെ കഴുകൻ കണ്ണുകളിലെ അക്നി വന്നു പതിയുന്നത് അപ്പോഴൊന്നും അവിടാരും കണ്ടില്ല.. അറിഞ്ഞില്ല. 💜💜 ഈ ഗെയിം വിജയിച്ചോ.. " സ്റ്റീഫൻ ജോർജ് ഫോൺ എടുത്തു കൊണ്ടാദ്യം ചോദിച്ചത് അതാണ്‌. അതേയെന്ന് മറുവശത്തു നിന്നും ഉത്തരം കിട്ടിയതോടെ അയാളുടെ മുഖം തെളിഞ്ഞു. ചിരിക്ക് കൂടുതൽ ഭംഗിയേറി. "ഗുഡ്.. പക്ഷേ നിങ്ങളിനി ഇവിടെ നിൽക്കരുത്.. പെട്ടന്ന് സ്ഥലം വിട്ടോ. എത്രയും ദൂരേക്ക് പോകാൻ പറ്റുമോ അത്രയും ദൂരേക്ക്. നോവിച്ചു വീട്ടിരിക്കുന്നത് കാശി നാഥനെയാണ്. അവന്റെ ശ്വാസം പോലെ അവൻ കൊണ്ട് നടക്കുന്ന അവന്റെയാ ബസ്സിനെയാണ്. ഇത് രണ്ടും അവൻ പൊറുക്കില്ല. നോവിച്ചവരെ പാമ്പിന്റെ പകയോടെ തിരിച്ചു നോവിക്കാതെ അവനുറക്കം വരില്ല. അത് കൊണ്ട്..." സ്റ്റീഫൻ പറയുമ്പോൾ മറു സൈഡിൽ നിന്നിരുന്ന അയാളുടെ കുട്ടാളികൾക്കും ചെറിയൊരു ആശങ്ക ഇല്ലാതില്ല. കാശി പെരുമാറി വിട്ടത് അവരുടെ ദേഹത്തു നിന്നും മാഞ്ഞു പോയിട്ടില്ലല്ലോ. ഇനിയവന്റെ മുന്നിൽ ഒരു വട്ടം കൂടി പെട്ടു പോകുന്നതിനെ അവരപ്പോൾ നന്നായി ഭയക്കുന്നുണ്ട്. വെട്ടുന്നത് പോലുള്ള അവന്റെയാ നോട്ടം.സ്വന്തം ജീവനിൽ പോലും ഭയമില്ലാത്ത അവന്റെ പെരുമാറ്റം.. ധൈര്യം. അവർക്കൊർക്കുമ്പോൾ ഒരു ഉൾക്കിടിലം തോന്നുന്നുണ്ട്. "കാശൊക്കെ എത്ര വേണമെങ്കിലും തരാം. പെട്ടന്നൊന്നും അവന്റെ മുന്നിൽ പോയി ചാടി കൊടുക്കരുത്.. അത്‌ മാത്രമേ എനിക്ക് പറയാനുള്ളൂ. പിന്നെ ഇതൊരു തുടക്കം മാത്രമാണ്.." സ്റ്റീഫൻ പിന്നെയുമെന്തൊക്കെയോ പറയുന്നുണ്ട്. പക്ഷേ ഇനി ഒരിക്കൽ കൂടി കാശി നാഥനു മുന്നിൽ പോയി നിൽക്കില്ലെന്ന് പോയി വന്നവർ വേദന കടിച്ചമർത്തി കൊണ്ട് മനസ്സിൽ ഉറപ്പിക്കുന്നുണ്ട് അപ്പോഴൊക്കെയും. ❤‍🔥❤‍🔥 "കാശിയെ വിളിക്കാനാണോ.." ഗായത്രി നാരായണി അമ്മയെ നോക്കി കൊണ്ട് അലിവോടെ ചോദിച്ചു. അവർ അതേയെന്ന് തലയാട്ടി കാണിച്ചു. അപ്പോഴും ഒന്നും മിണ്ടുന്നില്ല. "ഒരു സ്വപ്നം കണ്ടതിനാണോ അച്ഛമ്മ ഇങ്ങനെ ഭയക്കുന്നത്.. വെറും സ്വപ്നമല്ലേ അത്.. അവനൊന്നും വരില്ല.. ദൈവം കാത്തോളും.. അത്രയും നല്ലവനാ അച്ഛമ്മേടെ കാശി നാഥൻ" കാശിയുടെ നമ്പറിൽ വിളിക്കുന്നതിനിടെ തന്നെ ഗായത്രി അവളെ കൊണ്ടാവും പോലൊക്കെ അച്ഛമ്മയെ ആശ്വാസിപ്പിച്ചു. പക്ഷേ എന്നിട്ടും തെളിയാത്ത അവരുടെ മുഖം. കണ്ട് ഭയപെടുത്തിയ ഒരു സ്വപ്നം അവരുടെ മുഖത്തെ അപ്പോഴും മ്ലാനത നിറച്ചു. അതിനൊപ്പം കാശിക്ക് എന്തോ സംഭവിച്ചു എന്നൊരു ഉത്ഭയം. ഗായത്രി മുറിയിലേക്ക് വന്നപ്പോൾ അവളോട് ആദ്യം പറഞ്ഞത് അതായിരുന്നു. അവനെ ഒന്ന് വിളിച്ചു താ എന്ന്. എന്നാൽ പതിവുപോലെ അല്ലാതെ മുഖം കണ്ടതും കാര്യം തിരക്കിയപ്പോൾ അവളോട് പുലർച്ചെ കണ്ടൊരു സ്വപ്നം പങ്ക് വെക്കുമ്പോൾ കൊച്ചു മോനെ ഓർത്ത് കൊണ്ടാ മനസ്സ് അങ്ങേയറ്റം വേദനിക്കുന്നുണ്ട്. "ഹലോ.." പരിചയമില്ലാത്തൊരു ശബ്ദമാണ് ഫോണിൽ കൂടി കേട്ടത്. അതോടെ ഗായത്രിയുടെ മുഖം ചുളിഞ്ഞു. അവൾക്കും വല്ലാത്തൊരു ഭയം തോന്നി. "ആരാ.. കാശിയുടെ ഫോണല്ലേ.." "അതേ.. ഞാൻ കാശിയുടെ ഫ്രണ്ട് ശിവയാ അച്ഛമ്മേ.." അത് കേട്ടതും അവൾക്കൊരൽപ്പം ആശ്വാസം തോന്നി. "ഞാൻ കാശിയുടെ ഏട്ടത്തിയാണ്.. കാശി എവിടെ..?" "അവൻ.. അവൻ ബസ്സിനൊരു പ്രശ്നം.. വർക്ക് ഷോപ്പിൽ പോയതാ.. ഫോൺ കൊണ്ട് പോകാൻ മറന്നു പോയി.." വായിൽ തോന്നിയ ഒരു നുണ ശിവയപ്പോൾ പറഞ്ഞത് ആ അച്ഛമ്മ വേദനിക്കുന്നത് തന്റെ കൂട്ടുകാരന് സങ്കടമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്. ഏതായാലും അവരത് വിശ്വാസിക്കുകയും ചെയ്തു. കാശി വരുമ്പോൾ വിളിക്കാൻ പറയാം എന്ന് പറഞ്ഞു ഏറ്റു കൊണ്ടാണ് ശിവ ആ ഫോൺ കോൾ കട്ട് ചെയ്തത്. ❣️❣️ ഞെട്ടി ഉണർന്നു കൊണ്ട് നോക്കുമ്പോൾ കാശിക്ക് ആദ്യമൊന്നും മനസ്സിലായില്ല. ഒരു നിമിഷം കൂടി കഴിഞ്ഞിട്ടാണ് അവൻ തിരികെ ബോധത്തിലേക്ക് നടന്നു കയറിയത്. അതോടെ അവന്റെ മുഖം ചുളിഞ്ഞു. വേദനക്കുന്നുണ്ടോ..? " അപ്പോഴും തന്നെ തോളിൽ കൂടി ചേർത്ത് പിടിച്ചു കൊണ്ടിരിക്കുന്നവളുടെ ആ ചോദ്യം. താനവളുടെ തോളിൽ തല ചായ്ച്ചു കൊണ്ട് ഉറക്കമായിരുന്നു ഇത്‌ വരെയും എന്നുള്ള ചിന്തയിൽ അവനുള്ളിൽ കൂടി ഒരു മിന്നൽ പാഞ്ഞു പോയി. 'കാശിയേട്ടാ.. എന്താ പറ്റിയെ.. " അവന്റെ ഭാവം കണ്ടിട്ട് കാർത്തു വീണ്ടും ചോദിച്ചു. "ഒന്നുമില്ല.." അവൻ വീണ്ടും മുഖം തിരിച്ചിരിക്കാൻ തുടങ്ങി. "വേദനയുണ്ടോ.." അവന്റെയ പരുങ്ങൽ കണ്ടിട്ട് അവൾക്ക് ചിരിയും വരുന്നുണ്ട്. "ഇല്ല.." ഗൗരവത്തിൽ തന്നെയാണ് മറുപടിയൊക്കെ. അതോടെ കാർത്തുവും പിന്നൊന്നും ചോദിച്ചില്ല. ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ അവന്റെ തോളിലേക്ക് ചായുമ്പോൾ അവൻ തട്ടി മാറ്റുമെന്ന് അവൾക്കുറപ്പുണ്ട്. "ഒരു പാലമിട്ടാ അങ്ങോട്ടും ഇങ്ങോട്ടും വേണം. ഇത് വരെയും എന്റെ തോളിൽ കിടന്നുറങ്ങിയത് മറക്കരുത്..ഇപ്പൊ എനിക്കുറക്കം വരുന്നുണ്ട്." അവൻ കേൾക്കാൻ വേണ്ടി മാത്രം ശബ്ദം കുറച്ചു കൊണ്ട് സ്വകാര്യം പോലെ അത് പറയുമ്പോൾ ആ ശ്വാസകാറ്റേറ്റ് പൊള്ളിയത് പോലെ കാശി കണ്ണുകൾ അടച്ചു പിടിച്ചു. പക്ഷേ അവൻ പിന്നെ അവളെ തള്ളി മാറ്റിയില്ല. സ്വപ്നം നിമിഷം പോലൊരു അവസ്ഥയിലാണ് കാർത്തു. ഉറങ്ങി കൊണ്ടാ നിമിഷങ്ങളെ നഷ്ടപ്പെടുത്താൻ അവൾ ഒരുക്കമല്ല.. ഏറ്റവും പ്രിയപ്പെട്ട ഗന്ധമറിഞ്ഞു കൊണ്ട്.. പ്രിയപ്പെട്ട പാട്ടുകൾക്ക് കാതോർത്ത് കൊണ്ട് ഏറ്റവും പ്രിയപ്പെട്ടവന്റെ തോളിൽ ചാഞ്ഞിരുന്നു. ഏറ്റവും ഹൃദ്യമായ നിമിഷം. പക്ഷേ അതിന് ആയുസ്സ് കുറവായിരുന്നു. അവർക്കിറങ്ങേണ്ടാ സ്റ്റോപ്പിൽ ബസ്സ് എത്തി നിൽകുമ്പോൾ കാശിയിൽ ആശ്വാസവും കാർത്തുവിൽ നിരാശയും ഒരുപോലെ തിങ്ങി. "ആളുകൾ ഇറങ്ങിയിട്ട് മതി.. ഇല്ലേൽ കൈ തട്ടി വേദനിക്കും." ബസ് നിർത്തും മുന്നേ ഇറങ്ങാൻ വേണ്ടി ചാടി എഴുന്നേറ്റവനെ അവിടെ തന്നെ പിടിച്ചിരുത്തി കൊണ്ടത് പറയുമ്പോൾ കുറച്ചു നേരം കൂടി അവനോടൊപ്പം എന്ന് മാത്രമായിരുന്നു അവളുടെ ചിന്ത. അതിനി നിമിഷങ്ങൾ ആണെങ്കിൽ കൂടിയും അതിനുമപ്പോൾ വലിയ വിലയുണ്ട്. എന്തായാലും കാശി പിന്നൊന്നും പറയാതെ അവിടെ തന്നെ ഇരുന്നു. ഒടുവിലത്തെ ആളും ഇറങ്ങി കഴിഞാണ് കാർത്തു എണീറ്റത്. കാശിയെ ഒന്ന് നോക്കിയിട്ട് അവൾ പുറത്തേക്കിറങ്ങാൻ തുടങ്ങി. ഒരു നിമിഷം ശ്വാസമയച്ചു കൊണ്ട് കാശിയും അവൾക്ക് പിറകെ ഇറങ്ങി. "കാശി.." അടുത്ത് നിന്നും ശിവയുടെ ശബ്ദം കേട്ടതും കാശി മുഖം ചുളിച്ചു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ അവനുണ്ട് അരികെ. "ഈ നേരത് ഈ ബസ് ആണെന്ന് എനിക്കൊരു ഊഹം. അങ്ങനെ വന്നു നോക്കിയതാ.. എങ്ങനുണ്ട് കൈക്ക്..! പറയുന്നതിനൊപ്പം തന്നെ ശിവ കാശിയുടെ കൈ പിടിച്ചു നോക്കി. "ബസ് എവിടെ ഡാ.." വലിഞ്ഞു മുറുകിയ മുഖത്തോടെ അവനാദ്യം അതാണ്‌ ചോദിച്ചത്. ശിവ അകലേക്ക്‌ വിരൽ ചൂണ്ടി. ഇനി ട്രിപ്പ്‌ വേണ്ടന്ന് കാശി പറഞ്ഞത് കൊണ്ട് സ്ഥിരം ട്രാക്കിൽ നിന്നും മാറ്റി വേറെ ഒരിടത്തേക്ക് മാറ്റി നിർത്തിയ ബസ്സിന്‌ നേരെ ശിവ വിരൽ നീട്ടുമ്പോൾ അരികിലുള്ള രണ്ടു പേരെയും മറന്നത് പോലെ കാശി ധൃതിയിൽ അതിനു നേരെ നടന്നു. "വാ കാർത്തു.." അവന്റെയാ പോക്ക് കണ്ടിട്ട് മുഖം വീർപ്പിക്കുന്ന കാർത്തുവിനെ നോക്കി ശിവ ചിരിയോടെ വിളിച്ചു. "ഡോക്ടർ എന്ത് പറഞ്ഞു.. അവനോട് ഇനിയിപ്പോ അതൊന്നും ചോദിച്ചിട്ട് കാര്യമില്ല. ആ ബസ്സ് നേരെയാക്കി എടുത്തിട്ട് അതിന് കാരണക്കാരായവരെ എടുത്തിട്ട് അലക്കിയാൽ മാത്രമേ അവന്റെ മുഖം ഇനിയൊന്ന് തെളിയൂ.." കാശിയ്ക്ക് പിറകെ തന്നെ നടക്കുമ്പോൾ ശിവ പറയുന്നുണ്ട്. ഹോസ്പിറ്റലിൽ നിന്നും പറഞ്ഞതും സ്റ്റിച് ഇട്ടതുമെല്ലാം കാർത്തു അവനോട് പറയുന്നുണ്ട്. "ശ്രദ്ധിക്കണമെന്നൊക്കെ ആരോട് പറയാൻ.. ആ കാട്ട് മാക്കാൻ അതൊന്നും കേൾക്കാൻ പോണില്ല.." കാർത്തു പറഞ്ഞു കേട്ടതും ശിവ പറഞ്ഞു. "ഇൻഫെക്ഷൻ വരും ശിവേട്ട. അത്യാവശ്യം ആഴം ഉള്ളൊരു മുറിവാണ്. അത് പഴുത്ത പണി കിട്ടും.." കാർത്തുവിന്റെ മുഖം മങ്ങി പോയിരുന്നു. "താൻ ടെൻഷൻ ആവണ്ട കുഞ്ഞാറ്റ.. രണ്ട് ദിവസം ഞാനും അവന്റെ വീട്ടിലുണ്ടാവും. ഞാൻ നോക്കി കൊള്ളാം.. ബസ്സ് എന്തായാലും വർക് ഷോപ്പിൽ കയറ്റെണ്ടി വരും. അത് വരെയും അവനും എനിക്കും റസ്റ്റ്‌.." പറഞ്ഞു നിർത്തുമ്പോഴേക്കും അവർ രണ്ടാളും ബസ്സിന്റെ അരികിൽ എത്തിയിരുന്നു. അവർക്ക് മുന്നേ എത്തിയ ഒരുവൻ തൊട്ടും തലോടിയും ബസ്സിന്റെ മുൻ ഭാഗത്ത് നിൽപ്പുണ്ട്. സ്വന്തം കുഞ്ഞിന് മുറിവേറ്റത് കാണുന്ന അമ്മയുടെ മുഖമാണ് അവനെന്ന് തോന്നി ആ നിമിഷം. "ഈ ബസ്സായി ജനിച്ചാൽ മതിയായിരുന്നു.." അവന്റെയാ സ്നേഹം കണ്ടിട്ട് കാർത്തുവിന് അങ്ങേനെമാണ് തോന്നിയത്. ഉള്ളിൽ തോന്നിയത് മെല്ലെ അവൾപറയുകയും ചെയ്തു. "ശിവ.. കാശി വിളിക്കുമ്പോൾ കാർത്തു പറഞ്ഞത് നല്ല വെടിപ്പായി കേട്ട് ചിരിക്കുന്ന ശിവ ആ ചിരിയോടെ തന്നെ കാശിയുടെ ആരുകിലേക്ക് ചെന്നു. "എന്താ ഡാ.." അരികിലെത്തിയ തന്നെ തുറിച്ചു നോക്കുന്ന കാശിയോട് ശിവ കാര്യം മനസിലാവാതെ ചോദിച്ചു. "എന്താ നിനക്കൊരു ഇളി..! കാശി പല്ല് കടിച്ചു കൊണ്ട് ചോദിച്ചു. "നീ വിളിച്ച കാര്യം പറയ് കാശി.." അവനിപ്പോൾ തന്നോട് വഴക്കുണ്ടാക്കാൻ മതിയായ ആരോഗ്യമില്ലെന്ന് മനസിലാക്കി കൊണ്ട് ശിവ നയത്തിൽ ചോദിച്ചു. "കാർത്തികയെ ഓട്ടോ സ്റ്റാന്റിൽ ആക്കി കൊടുക്ക്.. അവൾക് നാളെ എക്സാം ആണ് പോലും. വായി നോക്കിയത് മതി പോയിരുന്നു പഠിക്കാൻ പറയ്യ്.." അവനെയും അവളെയും നോക്കാതെ വീണ്ടും ബസ്സിന്റെ മുൻഭാഗം തൊട്ടുഴിഞ്ഞു കൊണ്ടുള്ള ആ പറച്ചിൽ. അതിനോടൊപ്പം തനിക്കും കൂടി മുറുവേറ്റത് അവൻ മറന്നു പോയത് പോലായിരുന്നു. പോണമെന്ന് കേട്ടതും കാർത്തുവിന്റെ മുഖം വീണ്ടും മങ്ങി പോയി. കയ്യിലുള്ള മരുന്നെല്ലാം അടങ്ങിയ കവർ അവൾ ശിവയുടെ നേരെ നീട്ടി. "കുടിക്കേണ്ട വിധമൊക്കെ അതിലുണ്ട് ശിവേട്ട.. നോക്കിക്കോണേ.." ബസ്സിലേക്ക് കയറി പോകുന്നവനെ നോക്കി കാർത്തു ഓർമ്മിപ്പിച്ചു. "പിന്നെ.. നോക്കി വലുതാക്കാൻ ഞാൻ കൊച്ച് കുട്ടിയല്ലേ.." അവളുടെ സ്നേഹത്തെ പുച്ഛിച്ചു കൊണ്ടുള്ള കാശിയുടെ വർത്താനം. അതൊട്ടും രസിക്കാത്ത പോലെ മുഖം വീർപ്പിച്ചു കൊണ്ടവൾ ശിവയുടെ പിറകെ ബസ്സിലേക്ക് കയറി. വലിയ ബാഗ് ശിവ തന്നെയാണ് എടുത്തത്. ഫോൺ അടങ്ങിയ ചെറിയ ബാഗ് അവളിരുന്ന സീറ്റിന്റെ മുകളിൽ വെച്ചിട്ടുണ്ട്. അതുമായി കാർത്തു കാശിയുടെ അരികിൽ പോയി നിന്നു. അവൾ അരികിൽ ചെന്നതറിഞ്ഞിട്ടും അവൻ അവളെ നോക്കിയില്ല. കൈ ശ്രദ്ധിക്കണം..ആരോഗ്യം ഉണ്ടങ്കിലെ വാശി പിടിച്ചു കാശി നാഥനു ഷൈൻ ചെയ്യാൻ പറ്റൂ.. " അവനോടുള്ള പരിഭവം കൊണ്ടവളുടെ മുഖം വീർത്തു. "അത്യാവശ്യം വലിയൊരു മുറിവാ കാശ്യേട്ടാ.. ശ്രദ്ധിച്ചില്ലേൽ പണി കിട്ടും.അതാണ്‌ ഞാൻ.." അവനിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായത് പോലെ കാർത്തു തന്നെ തോറ്റു കൊടുത്തു കൊണ്ട് അൽപ്പം കാര്യമായി തന്നെ പറഞ്ഞു. ശിവ നിൽക്കുന്നു.. ചെല്ല്.. " അത്രയും പറഞ്ഞു കൊണ്ടവൻ വീണ്ടും അവളിൽ നിന്നും തിരിഞ്ഞ് നടക്കുമ്പോൾ നേരത്തേ അനുഭവിച്ച കുറെ നല്ല നിമിഷങ്ങൾ ഇനി തന്റെ സ്വപ്നമായിരുന്നോ എന്നൊരു സങ്കടത്തോടെയാണ് കാർത്തു ശിവയുടെ അരികിലേക്ക് ചെന്നത്. എന്തായാലും.. ആ നിമിഷങ്ങളുടെ അനുഭൂതിയെ തനിക്കിനി കുറച്ചു ദിവസം താലോലിക്കാൻ ഉണ്ടാവും.. തത്കാലം അത് മതി.. ഒന്ന് കൂടി തിരിഞ്ഞു നോക്കി കൊണ്ടവൾ ശിവക്ക് പിറകെ നടന്നു നീങ്ങി.. ബസ്സിനരികിൽ നിന്നു കൊണ്ടത് നോക്കി കാണുമ്പോൾ കാരണമറിയാത്തൊരു നോവ് അവനെയും വട്ടമിട്ട് പറന്നു നടക്കുന്നുണ്ട്.. തുടരും.. റിവ്യൂ ഇടണേ.. സ്നേഹത്തോടെ.. Jif #📔 കഥ #💞 പ്രണയകഥകൾ
224 likes
23 comments 36 shares

More like this