#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _53
✍️ രചന - ജിഫ്ന നിസാർ 💥
"അങ്ങനെ ഒറ്റയടിക്ക് പറഞ്ഞാ കേൾക്കുന്ന ആളല്ല ഭവ്യ എന്നുള്ളത് ബിബി സാറിന് അറിയാമല്ലോ അല്ലേ?"
വിഷ്ണുവിന്റെ ശബ്ദത്തിൽ പരിഹാസമാണ്.
ബിബിന് അത് മനസ്സിലാവുകയും ചെയ്തു.
പക്ഷേ സഹിക്കുകയെ ഇപ്പോൾ നിവൃത്തിയൊള്ളു.
വിഷ്ണുവിന് ഇത് കുറച്ചു കാശ് തടയുന്ന പരിപാടിയാണ്.
പക്ഷേ തനിക്കിതിപ്പോ തന്റെ ജീവിതപ്രശ്നമായി മാറിയിക്കുന്നു.
ഓരോ ദിവസവും ഭയമാണ്.
ഭവ്യ എന്തെങ്കിലും ചെയ്ത് കൊണ്ട് താൻ ചെയ്തതെല്ലാം ചിത്ര അറിയുമോ എന്നുള്ളത്.
ഊണിലും ഉറക്കത്തിലും സ്വസ്ഥതയില്ല.
അത് കൊണ്ട് തന്നെ ഇത് എത്രയും പെട്ടന്ന് തീരാമോ അത്രയും ആശ്വാസം എന്നാണ് മനസ്സിൽ.
അത് കൊണ്ട് തന്നെയാണ് ഇങ്ങോട്ട് വിഷ്ണുവിന്റെ വിളിയെ കാത്ത് നില്കാതെ കാര്യങ്ങളുടെ പുരോഗതി അറിയാൻ അങ്ങോട്ട് വിളിക്കുന്നത്.
എന്നാലോ അവനൊരു അലസ മനോഭാവം.
തനിക്ക് വാക്ക് തന്നു പോകുമ്പോൾ ഉണ്ടായിരുന്ന ആവേശമെല്ലാം ആറി തണുത്തത് പോലെ.
അപ്പോൾ പിന്നെ ഇടയ്ക്കിടെ അതൊന്ന് ചൂടു പിടിപ്പിക്കാൻ ശ്രമിക്കുന്നത് ബിബിന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ തെറ്റൊന്നും അല്ലല്ലോ.
അതിനിടയിൽ വിഷ്ണുവിന്റെ മടുപ്പിക്കുന്ന വാക്കുകൾ.
അറിയാം.. ഭവ്യക്ക് അത്രയും പെട്ടന്നൊന്നും കീഴടങ്ങി കൊടുക്കുന്ന സ്വഭാവമൊന്നുമല്ല.
പക്ഷേ വിഷ്ണുവിന് അത് കുറച്ചു കൂടി എളുപ്പമാണ് എന്നായിരുന്നു തന്റെ ധാരണ.
അതാണിപ്പോ ചോദ്യചിഹ്നം പോലെ മുന്നിൽ ഉയർന്നൊരു പ്രതിസന്ധി പോലെ നിൽക്കുന്നത്.
"വിഷ്ണു വിചാരിച്ച നടക്കും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്. അത് കൊണ്ടല്ലേ ഇത് പോലൊരു ചീള് കേസിന് വിഷ്ണു പറഞ്ഞ കാശ് യാതൊരു വില പേശലും കൂടാതെ ഞാൻ വിട്ട് തന്നത്. എന്നിട്ടിപ്പോ.."
ബിബിൻ നീരസത്തോടെ തന്നെ പറഞ്ഞു.
"നമ്മുക്കാ എഗ്രിമെന്റ് ഒന്ന് തിരുത്തിയാലോ.."
നിഗൂഢമായൊരു ചിരിയോടെ വിഷ്ണുവിന്റെ ചോദ്യം.
ബിബിൻ അവനെ തുറിച്ചു നോക്കി.
ഇനിയും കാശ് കൂട്ടി ചോദിക്കാനുള്ള അവന്റെ അടവെന്നാണ് അവന്റെയാ ഭാവം കണ്ടപ്പോൾ ബിബിന് തോന്നിയത്.
"ഇത്രയും ചെറ്റത്തരം കാണിക്കരുത്.."
ബിബിന്റെ സ്വരം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.
വിഷ്ണു അത് കാണെ പൊട്ടി ചിരിക്കുകയാണ് ചെയ്തത്.
"താനെന്താടോ മനുഷ്യനെ കളിയാക്കുന്നോ "
ബിബിൻ വിഷ്ണുവിന്റെ നേരെ ചാടി എഴുന്നേറ്റു കൊണ്ട് ചെന്നു.
"ഞാൻ ചെയ്യുന്നത് ചെറ്റത്തരം.. ബിബിൻ സാർ പിന്നെ ചെയ്തത് പുണ്യപ്രവർത്തനം ആണല്ലോ ല്ലേ..?"
യാതൊരു കൂസലുമില്ലാത്ത വിഷ്ണുവിനെ കണ്ടപ്പോൾ കലി ഒതുങ്ങിയത് പോലെ ബിബിൻ വീണ്ടും ഇരുന്നിടത് തന്നെ പോയിരുന്നു.
"എന്റെ പെങ്ങളെ കുറിച്ചേനിക്ക് ശെരിക്കും അറിയാവുന്നത് കൊണ്ടാ ഞാൻ ബിബിനെ സഹായിക്കാം എന്ന് കരുതിയത്.
അത് എന്റെ ഔദാര്യം മാത്രമാണെന്ന് കരുതിയ മതി.
ഇപ്പൊ ചെയ്ത് പോയ ഈ ചെറ്റത്തരം ബിബിൻ ജീവിതത്തിൽ ഒരിക്കലും മറക്കാതിരിക്കാൻ ഞാൻ ആ സഹായത്തിനൊരു വിലയും ഇട്ടു. എന്നും കരുതി ബിബിൻ പറയുന്ന നേരത്ത് എല്ലാം നടക്കണമെന്നൊന്നും വാശി പിടിക്കാൻ പറ്റുമോ സാറേ.."
കസേരയിൽ ഒന്ന് കൂടി ചാരി ഇരുന്നു കൊണ്ട് അത്യാവശ്യം കളിയാക്കി കൊണ്ടുള്ള വിഷ്ണുവിന്റെ ചോദ്യം.
ബിബിൻ ഉത്തരമില്ലാതെ മുഖം കുനിച്ചു.
പെങ്ങളെക്കാൾ വലിയ നീരാളിയാണ് ആങ്ങള എന്നവൻ ആ നിമിഷം ഒന്ന് കൂടി അടിവരയിട്ട് ഉറപ്പിച്ചു.
"ഭവ്യ എന്റെ പെങ്ങളാ സാറേ.
ഞാനിത് പറഞ്ഞു കൊണ്ടൊരു കേസ് ഫയൽ ചെയ്താൽ എന്താവും ഉണ്ടാവുന്നതെന്ന് സാറിനും അറിയാമല്ലോ. തെളിവ് ഭവ്യയുടെ കയ്യിൽ ഇഷ്ടം പോലെ ഉണ്ട്. അപ്പോൾ പിന്നെ സാറിപ്പോ എനിക്ക് തരുന്ന പത്തു ലക്ഷം രൂപയുടെ അഹങ്കാരമാണോ സാറിന്റെ ജീവിതമാണോ വലുത്.. പറ.. ബിബിൻ സാറ് പറ.."
വല്ലാത്തൊരു ചെഷ്ടകളോടെ അവനത് പറയുമ്പോൾ ആ മുഖം നോക്കിയൊന്ന് കൊടുക്കാൻ തോന്നിയ ത്വര ബിബിൻ വളരെ പണിപ്പെട്ടു കൊണ്ട് ഒതുക്കി പിടിച്ചു.
"അപ്പൊ പറഞ്ഞു വന്നത്.. ഞാനിനി ഒരു പത്തു ലക്ഷം കൂടി കൂട്ടി ചോദിച്ചാലും ഇപ്പോൾ സാറിന് ചെയ്ത് തരുന്ന ഈ സഹായം.. അത് തന്നെയാ വലുത്.
ആത്മാഭിമാനത്തിന് പലപ്പോഴും വിലയിടാൻ കഴിയില്ല ബിബിൻ സാറേ.."
വിയർത്തു കുളിച്ച ശരീരത്തോടെ ഇനിയിപ്പോ എന്ത് വേണമെന്നറിയാതെ ബിബിൻ വിഷ്ണുവിന്റെ മുന്നിൽ മുഖം കുനിച്ചിരുന്നു.
അത് തന്നെയായിരുന്നു വിഷ്ണുവിന്റെ ഉദ്ദേശവും.
ഭവ്യയെ ഒന്ന് അടക്കി നിർത്തേണ്ടത് തന്റെ കൂടി ആവിശ്യമാണിപ്പോൾ.
ബിബിൻ ഒറ്റ പൈസ തന്നില്ലേലും താനത് ചെയ്യാൻ ഉറപ്പിച്ചു കഴിഞ്ഞതാണ്.
എന്നാൽ ആ പേരിൽ ബിബിൻറെ വെപ്രാളത്തെയും പരവേശത്തെയും ഒന്ന് കൂടി ചൂഷണം ചെയ്യാൻ കിട്ടിയ അവസരം.. അതവൻ വെറുതെ കളയാനും കരുതിയിട്ടില്ല.
ചിത്ര അറിയും മുന്നേ ഇത് എങ്ങനെയെങ്കിലും ഒതുക്കി വിടണം എന്നതിനപ്പുറം ബിബിന്റെ മനസ്സിൽ ഇപ്പോൾ വേറൊന്നുമില്ല.
അത് വിഷ്ണുവിന് നന്നായി അറിയുകയും ചെയ്യും.
മൊത്തത്തിൽ എങ്ങനെ നോക്കിയാലും അവനീ കളിയിൽ ലാഭം തന്നെയാണ്.
ഭവ്യയുടെ കൂടെ നിൽക്കുന്നു എന്നാ പേരിൽ ബിബിന്റെ കയ്യിൽ നിന്നും മാക്സിമം തട്ടി എടുക്കാനുള്ള വിഷ്ണുവിന്റെ ഗൂഢ തന്ത്രം അവനൊട്ട് മനസ്സിലായതുമില്ല.
"ഞാൻ.. എന്നോട് ദേഷ്യമൊന്നും തോന്നല്ലേ വിഷ്ണു. ഇതെന്റെ അവസ്ഥയാണ്.
പറഞ്ഞല്ലോ ഞാൻ.
പറ്റി പോയതാ.
ഇനിയൊരിക്കലും ഭവ്യയുമായി എനിക്കൊരു ബന്ധവും ഉണ്ടാവില്ല.
സത്യം.
ഇപ്പോഴുള്ള ഈ കുടുക്കിൽ നിന്നും വിഷ്ണു എന്നെയൊന്നു രക്ഷപ്പെടുത്തി തരണം.
അതിനി കുറച്ചു സമയമെടുത്തു കൊണ്ടായാലും എനിക്ക് വിഷ്ണുവിനെ വിശ്വാസമാണ്.
പറഞ്ഞതിലും കുറച്ചു കൂടി കാശ് കൂട്ടി തരാനും ഞാൻ റെഡിയാണ്.
ഈ കാര്യത്തിൽ വിഷ്ണുവിന്റെ ഹെല്പ് എനിക്കിപ്പോ അത്രയും അത്യാവശ്യമാണ്.."
വിഷ്ണുവിന്റെ വലിഞ്ഞു മുരുകിയ മുഖത്തേക്ക് നോക്കി ഒരു അനുനയം പോലെ ബിബിൻ അത്രയും പറഞ്ഞു തീർക്കുമ്പോൾ അത് തന്നെ പ്രതീക്ഷിക്കുന്നത് പോലൊരു ചിരിയുണ്ട് വിഷ്ണുവിന്റെ മുഖം മുഖം നിറയെ..
ഇരയെ കെണിയിൽ വീഴ്ത്തിയ വേട്ടക്കാരന്റെ ക്രൂരത നിറഞ്ഞു നിൽക്കുന്ന ചിരി..
💥💥
ആർത്തു ചിരിക്കാൻ തോന്നിയ നിമിഷം.
തന്റെയാ സന്തോഷം അശോകൻ അറിയാതിരിക്കാൻ മഹേഷ് മുഖം തിരിച്ചിരുന്നു.
വർഷങ്ങളായി താൻ ശ്രമിക്കുന്ന കാര്യത്തിന്റെ റിസൾട്ട് ആണിപ്പോ മുന്നിൽ വന്നിട്ട് അശോകൻ പറയുന്നത്.
കാശിയെ അങ്ങേർക്കിപ്പോ മുടിഞ്ഞ സംശയമാണ്.
കാശിയും താനും തമ്മിൽ ഇഷ്ടത്തിലാണ് എന്നുള്ള കാർത്തുവിന്റെ തുറന്നു പറച്ചിൽ അതൊന്ന് കൂടി കൂട്ടിയിട്ടുണ്ട്.
ഇതും താൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
അതിന് കൂടി വേണ്ടിയിട്ടൊരു മുഴം മുന്നേ എറിഞ്ഞു പോന്നിരുന്നു.
മൊത്തത്തിൽ സംഭവം കളറായി തീർന്നിരിക്കുന്നു.
"എനിക്കവനെ ആദ്യം മുതലേ സംശയമുണ്ടായിരുന്നു അങ്കിൾ.
പിന്നെ പറയാഞ്ഞത് അങ്കിൾ സ്വയം മനസ്സിലാക്കട്ടെ എന്ന് കരുതിയിട്ടാണ്.
സ്വന്തം കുടുംബം തന്നെ കൈ വിട്ട് കളഞ്ഞവന്റെ സ്വഭാവം അത്രയും കേമമായിരിക്കുമല്ലോ.
അങ്കിൾ അത് മനസ്സിലാക്കാൻ ഒരിത്തിരി വൈകി.
അതിന്റെയൊരു ഷോക്കാണ്.
സാരമില്ല.. ശെരിയാവും. ഇപ്പോഴേങ്കിലും ഇതെല്ലാം അറിയാൻ കഴിഞ്ഞല്ലോ. അതിനാ ഫോട്ടോ നിമിത്തമായല്ലോ. അത്രയും കരുതിയ മതി.."
മഹേഷ് കാര്യമായിട്ട് തന്നെ അശോകനെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചു.
അപ്പോഴെല്ലാം അവൻ ഉള്ളു കൊണ്ട് ഉറക്കെ ചിരികുകയായിരുന്നു.
"എന്നാലും അവന്.. അവനെങ്ങനെ തോന്നി മഹി.. ഞാനെന്റെ മോനെ പോലെ കരുതിയതല്ലേ അവനെ.
മറ്റാർക്കും കൊടുക്കാത്ത ഒരു സ്ഥാനം നൽകിയിട്ടുണ്ട് ഞാനവന്.എന്നിട്ടും അവൻ.."
അശോകന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി.
മഹേഷ് ഒന്നും മിണ്ടാതെ അയാളുടെ ആ തകർച്ച ആസ്വധിക്കുകയാണ്.
മറ്റാർക്കും കൊടുക്കാത്ത ഒരു സ്ഥാനം നിങ്ങൾ അവന് കൊടുത്തു.
ആ സ്ഥാനം അവൻ അർഹിക്കുന്നില്ല.അതെനിക്ക് വേണം.
എനിക്ക് മാത്രം..
അത് കൊണ്ട് തന്നെയാണ് എനിക്കിങ്ങനെയൊക്കെ ചെയ്യേണ്ടി വന്നതും.. "
ഉള്ള് കൊണ്ടവൻ അശോകന് വേണ്ടുന്ന മറുപടിയും കൊടുക്കുന്നുണ്ട്.
"കാർത്തുവും ആയിട്ട് നിനക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞാൻ തുറന്നു ചോദിച്ചപ്പോഴെങ്കിലും അവനത് എന്നോട് പറയമായിരുന്നു.
എത്ര എളുപ്പമാണ് കള്ളം പറഞ്ഞു കൊണ്ടവൻ രക്ഷപ്പെട്ടത്.
എനിക്കറിയാവുന്ന കാശി നാഥൻ അങ്ങനെ ആയിരുന്നില്ല.."
അശോകൻ നിരാശയിൽ നെറ്റിയോന്ന് തടവി.
അത് കണ്ടപ്പോൾ മഹേഷിന് പിന്നെയും ദേഷ്യം വന്നു.
ഇത്രയ്ക്ക് ആയിട്ടും കാശി പുരാണം നിർത്താൻ ആയിട്ടില്ല ഇങ്ങേർക്ക്.
പല്ല് കടിച്ചു കൊണ്ടവൻ ഓർത്തു.
"മനുഷ്യരല്ലേ അങ്കിൾ.
പണത്തിനും ഇപ്പൊ അങ്കിളിൻറെ സ്ഥാനമാനങ്ങളിലേക്കും എളുപ്പത്തിൽ കയറി പറ്റാൻ അവൻ കണ്ട് പിടിച്ചൊരു മാർഗം മാത്രമാവും കാർത്തു..
പെട്ടന്നൊന്നും അത് തകരാൻ അവൻ ആഗ്രഹിക്കുന്നുണ്ടാവില്ല.
അതാവും അങ്കിൾ ചോദിച്ചപ്പോൾ കള്ളം പറഞ്ഞത്.
കാശി നാഥന് ഇങ്ങനെയും കഴിയും.. അറിയും എന്നൊക്കെ അങ്കിൾ മനസ്സിലാക്കാൻ ഇതൊരു കാരണമാണെന്ന് കൂടി മനസ്സിലാക്കു..അവനത്രയേ അങ്കിളിനെ കണ്ടിട്ടുള്ളു.
അങ്കിൾ കാണിച്ച സ്നേഹമൊന്നും അവന്റെ മനസ്സിലില്ല.
ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനൊന്നും ചെയ്യില്ല ല്ലോ.."
കാശിയോട് തോന്നുന്ന ദേഷ്യം മുഴുവനും മഹേഷിന്റെ വാക്കുകളിൽ വെറുപ്പായി മാറി.
ആ വെറുപ്പിന്റെ വിഷം അവനത് പോലെ അശോകന്റെ മനസ്സിലേക്ക് വർഷിക്കാനും ആ അവസരം ഉപയോഗിച്ച് പിന്നെയും ഓരോന്നൊക്കെ പറഞ്ഞു കൊണ്ടെ ഇരുന്നു..
"കാർത്തു.. എനിക്കവളെ ഓർക്കുമ്പോൾ ടെൻഷനുണ്ട് മഹി. അവന്റെ കാര്യത്തിൽ അവൾ വല്ലാത്ത സീരിയസ് ആണെന്ന് എനിക്കിന്ന് മനസ്സിലായി.."
അശോകൻ വേവലാതിയോടെ മഹേഷിന്റെ നേരെ നോക്കി.
ഉള്ളിലെ പുച്ഛം ചുണ്ടിലെ ചിരിയിൽ പടരാതിരിക്കാൻ അവൻ അങ്ങേയറ്റം ശ്രമിച്ചു ആ നിമിഷം.
"അതെനിക്ക് വിട് അങ്കിൾ.. കാശി നാഥൻ അവളിൽ ഉണ്ടാക്കിയ കപട സ്നേഹം തല്ലി പൊട്ടിച്ചു കളയാൻ എനിക്കൊരുപാട് സമയമൊന്നും വേണ്ട.. അങ്കിൾ കട്ട സപ്പോർട്ട് ആയിട്ടൊന്ന് എനിക്കൊപ്പം നിന്ന് തന്നാൽ മാത്രം മതി.. ബാക്കിയൊക്കെ ഞാനേറ്റു."
നിഗൂഢമായൊരു ചിരിയോടെ മഹേഷ് അശോകനെ നോക്കി വാക്ക് കൊടുത്തു..
💥💥
നീയെന്താ പറഞ്ഞേ... "
വല്ലാത്തൊരു ശ്വാസം മുട്ടലോടെ ചോദിച്ചു കൊണ്ട് കാശി ഇരുന്നിടത്തു നിന്നും ചാടി എഴുന്നേൽക്കുന്നത് കണ്ടതും ശിവ അവനെ നോക്കി മുഖം ചിളിച്ചു.
എന്താന്ന് കൈ കൊണ്ടവനോട് ആംഗ്യം കാണിച്ചു ചോദിച്ചു.
കാശി പക്ഷേ അങ്ങേയറ്റം ആസ്വാസ്ഥതയോടെ നെറ്റിയിൽ കൈ കൊണ്ടമർത്തി.
"എനിക്ക്... എനിക്ക് നിന്നോട് ഇഷ്ടമാണെന്നും ഒരുമിച്ച് ജീവിക്കാനാണ് നമ്മുക്ക് തീരുമാനമെന്നും നീ അശോകേട്ടനോട് പറഞ്ഞോ "
കാശിയത് എടുത്തു ചോദിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് വശത്തെ കുറിച്ച് ശിവക്ക് മനസ്സിലായത്.
അതോടെ പിന്നെ ചോദ്യങ്ങളെല്ലാം മതിയാക്കി ഇനിയുള്ളത് അവരായി തന്നെ തീരുമാനം എടുക്കട്ടേ എന്നൊരു ധാരണയിൽ ശിവ കാശ്ശിയുടെ അരികിൽ നിന്നും എഴുന്നേറ്റു പോയി.
"പറയാതെ പിന്നെ. കാശ്ശെയേട്ടൻ പറയുന്നതും നോക്കി ഇരുന്ന എനിക്ക് മൂക്കിൽ പല്ല് വരും. തത്കാലം അതിനൊന്നും എന്നെ കിട്ടില്ല.
എനിക്ക് ജീവിക്കണം.
നല്ല പ്രായത്തിൽ കാത്തിരിപ്പെന്ന് പറഞ്ഞു കൊണ്ട് ലൈഫ് തുലച്ചിട്ട് പിന്നെ പ്രായമാകുമ്പോ കെട്ടിയിട്ടെന്ത് കാര്യം.
ലൈഫ് എൻജോയ് ചെയ്യാൻ പറ്റുവോ.. ഞാനതൊക്കെ ഓർത്തു."
കാർത്തു അൽപ്പം ചൊടിയോടെ പറഞ്ഞു.
കാശി തളർച്ചയോടെ തിണ്ണയിൽ തന്നെ ഇരുന്നു പോയി അവളുടെ വാക്കുകൾ കേട്ടപ്പോൾ.
"നീ.. നീയെന്ത് വിഡ്ഢിത്തമാണ് ചെയ്തതെന്ന് നിനക്കറിയുമോ.."
പതിയെ.. ഉള്ളിലെ പതർച്ച മുഴുവനും വാക്കുകളിൽ നിറച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ കാർത്തുവിന്റെ ചിരി മാഞ്ഞു.
അവൾക്കവന്റെ സ്വരത്തിലെ ആ വിങ്ങൽ മനസ്സിലായത് കൊണ്ടാണ്.
"അങ്ങനെ.. അങ്ങനെ പറഞ്ഞില്ലേൽ നിങ്ങളെ എനിക്ക് നഷ്ടപ്പെടുമെന്ന് തോന്നി. അത് കൊണ്ടാ കാശ്യേട്ട ഞാൻ.."
അവൾക്ക് കരച്ചിൽ വന്നു.
കാശി ഒന്നും മിണ്ടാതെ കണ്ണടച്ച് കൊണ്ടൊന്നു ശ്വാസമെടുത്തു.
"അശോകേട്ടൻ എന്ത് പറഞ്ഞു..
തണുത്ത അവന്റെ ചോദ്യം.
അതിലൊരു നിസ്സഹായത നിറഞ്ഞു നിന്നിരുന്നു.
"അച്ഛൻ ഹാപ്പിയാ കാശ്യേട്ടാ.. കാശ്യേട്ടൻ വെറുതെ ഓരോന്നും ഓർത്തു കൊണ്ട് ടെൻഷൻ ആവുകയാണ്.
ഞാൻ പ്രതീക്ഷിച്ച എതിർപ്പൊന്നും അച്ഛനുണ്ടായില്ല .
"അപ്പൊ നിന്റെ അച്ഛൻ എതിർക്കാൻ സാധ്യതയുണ്ടെന്ന് നിനക്കും അറിയാമായിരുന്നു. അല്ലേ.."
അവന്റെ സ്വരത്തിനു പിന്നെയും മൂർച്ച കൂടി.
"അറിയാമായിരുന്നു. പക്ഷേ ആ എതിർപ്പ് എങ്ങനെ ഇല്ലാതാക്കാനും എനിക്കറിയാം. അല്ലാതെ നിങ്ങളെ പോലെ കടപ്പാട് മാങ്ങ തൊലി എന്നൊക്കെ പറഞ്ഞു കൊണ്ട് വർഷങ്ങളായി ഉള്ളിൽ കൊണ്ട് നടക്കുന്ന ഇഷ്ടത്തെ വലിച്ചെറിഞ്ഞു കളയാനൊന്നും എന്നെ കിട്ടില്ല.. കാർത്തിക അശോകനൊരു ലൈഫ് ഉണ്ടേൽ അത് ഷെയർ ചെയ്യാൻ കാശി നാഥനും കൂടെ ഉണ്ടാവും.."
കാർത്തുവിന് വെറുതെ ദേഷ്യം വരുന്നുണ്ട്.
സങ്കടം വരുന്നുണ്ട്.
അച്ഛനോട് പറഞ്ഞു എന്നറിയുമ്പോൾ.. അച്ഛന് വലിയൊരു എതിർപ്പൊന്നും ഇല്ലെന്നറിയുമ്പോൾ ഇങ്ങനൊരു തണുപ്പൻ മട്ടല്ല അവനിൽ നിന്നും അവൾ പ്രതീക്ഷിക്കുന്നുണ്ടായിരുന്നത്.
ഇതിപ്പോ അവൻ പറയുന്നത് പോലെ ഇനി തന്നോട് അങ്ങനൊരു ഇഷ്ടം ശെരിക്കുമില്ലേ.?
കടപ്പാട് എന്നൊക്കെ ആ ഇഷ്ടമില്ലായ്മക്ക് മറയാക്കി പറയുന്നതാണോ?
നെഞ്ചുരുകാൻ പാകത്തിന് അതവളെ പൊള്ളിച്ചു കൊണ്ടിരുന്നു.
അതോർക്കുവാൻ കൂടി കഴിയാത്ത വിധമൊരു തളർച്ച തോന്നി പോയി അവൾക്കും.
കാശി നാഥനെ മെരുക്കാൻ ഏറ്റവും അവസാനവഴിയായിരുന്നു.. ഇത്.
കാർത്തിക...
കാശിയുടെ വിളി കേട്ടാണ് കാർത്തു ഞെട്ടിയത്.
എന്താ..
ഉള്ളിലെ ദേഷ്യവും സങ്കടവും പേറി വല്ലാതെ കടുത്തു പോയിരിക്കുന്നു ആ വിളി കേൾക്കുന്നത്.
കാശ്ശിക്കും അത് മനസ്സിലായി.
"ശെരിക്കും നീയെന്താ നിന്റെ അച്ഛനോട് പറഞ്ഞത്.?"
കാശി വീണ്ടും അത് ചോദിച്ചു കേട്ടതും കാർത്തു പിന്നെയും ദേഷ്യം വന്നു.
നിങ്ങൾക്ക് ചെവി കേൾക്കില്ലേ കാശിയേട്ടാ. അതൊ മലയാളം പറയുന്നത് തിരിച്ചറിയാൻ കഴിയുന്നില്ലെ . "
"ദേ കാർത്തിക.. കളി നിർത്തിക്കോ.. നിന്റെ ഇത് വരെയും കാണിച്ച തോന്ന്യവാസം പോലല്ല ഇത്.
അമ്പലപറമ്പിൽ അശോകൻ എന്ന നിന്റെ അച്ഛനെ മാത്രമേ നിനക്കറിയൂ.
ആ അച്ഛൻ പട്ടം മാറ്റി വെച്ചിട്ട് ഇറങ്ങുന്നൊരു അശോകനുണ്ട്.
അയാളെ കുറിച്ച് നിനക്കൊന്നും ചിന്തിക്കാൻ കൂടി കഴിയില്ല..
ഇനിയാണ് ശെരിക്കും അങ്ങനെ ഒരാളെ ഞാനും നീയും കാണാൻ പോകുന്നത്.."
കാശി ദേഷ്യത്തിലാണെന്ന് കണ്ടതും കാർത്തു പിന്നൊന്നും മിണ്ടിയില്ല.
"ഇങ്ങനൊക്കെ വിളിച്ചു പറയും മുന്നേ നിനക്കെന്നോട് ഒന്ന് ചോതിക്കാൻ പാടില്ലായിരുന്നു.. അതെങ്ങനെ.. ഒന്നെന്നും പറഞ്ഞു കണ്ട എല്ലാ പിള്ളേര് കളിക്കും ഫുള്ള് സപ്പോർട്ട് അല്ലേ.. പിന്നെങ്ങനെ ശെരിയാവും.. മട്ടല് വെട്ടി അടിക്കേണ്ടത് നിന്നെയല്ല.. നിന്റെ വീട്ടുകാരെയാണ്.."
കാശിക്ക് പിടി വിട്ട് പോകുന്നുണ്ട്.
"ദേ.. എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.."
"ഞാനാരേം ഒന്നും പറയുന്നില്ല.. ഇനി വരാനുള്ളത് ഒറ്റയ്ക്ക് അനുഭവികുമ്പോൾ മോൾക്ക് മനസ്സിലാവും ചെയ്ത് പോയ വിഡ്ഢിത്തത്തിന്റെ ആഴം.. അന്ന് കിടന്നു നിലവിളിച്ചിട്ടൊന്നും യാതൊരു കാര്യവും ഉണ്ടാവില്ല.
അശോകേട്ടൻ നടത്തുമെന്ന് പറഞ്ഞാ അത് ചെയ്യും.
ദൈവത്തിനു പോലും പലപ്പോഴും അങ്ങേരെ പിടിച്ചു നിർത്താൻ പറ്റില്ല.."
കാശി അത്രയൊക്കെ പറയുന്നത് കേട്ടതും കാർത്തുവിനും ചെറുതായി ഭയം തോന്നി തുടങ്ങി.
അച്ഛന്റെ കൂടെ ഒരു നിഴൽ പോലെ നടക്കുന്നവനാണ്.
അച്ഛനെ നന്നായി അറിയാവുന്നവനാണ്..
അച്ഛനോട് ഒരുപാട് ഇഷ്ടമുള്ളവൻ. അങ്ങനെ ഒരുവൻ വെറുതെ അച്ഛനെ കുറിച്ച് ഇല്ലാത്തത് പറയില്ലല്ലോ..
"പക്ഷേ.. അച്ഛൻ എതിർത്തൊന്നും പറഞ്ഞില്ലല്ലോ.. പിന്നെന്താ പ്രശ്നം.."
അവൾക്കപ്പോഴും അതായിരുന്നു ആശ്വാസം.
"ആ എതിർപ്പില്ലാമയും കെട്ടിപിടിച്ചു ഇരിപ്പാണോ നീ.."
അവനുറക്കെ ചോദിച്ചതും അവളൊന്നും മിണ്ടിയില്ല.
"നിന്റെ അച്ഛന്റെ ആ ശാന്തതയെ ആണ് ഏറ്റവും ഭയക്കേണ്ടത്. പത്തു തലയുള്ള രാവണനെ പോലും കവച്ചു വെക്കും പോലെ ഇനി മുന്നോട് എന്ത് ചെയ്യണമെന്ന് ആലോചിച്ചു നോക്കി കാണും നിന്റെ പുന്നാര അച്ഛൻ.. "
"ഇനി.. ഇനിയിപ്പോ എന്ത് ചെയ്യും.."
അവനത്ര മാത്രം ഗൗരവത്തോടെ പറഞ്ഞു കേട്ടതും ചെയ്ത് പോയാതൊരു അബദ്ധമായോ എന്ന് കാർത്തുവിനും ആദ്യമായി തോന്നി പോയി.
"എന്തെങ്കിലും ചെയ്യ് നീ.. നീയായിട്ട് ഉണ്ടാക്കി വെച്ച കെണിയല്ലേ.. അവളുടെ ഒരു ദിവ്യ പ്രേമം..
വരാനുള്ളത് കൈ നീട്ടി വാങ്ങിക്കോ.. എന്നിട്ട പരട്ട മഹേഷിനെയും കെട്ടി ജീവിതം അങ്ങോട്ട് തുലക്ക്.
അവനെ കുറിച്ചുള്ള സകല നാറി തരങ്ങളും നിന്റെ അച്ഛന് മുന്നിൽ തുറന്നു കാണിക്കാനുള്ള ശ്രമത്തിലായിരുന്നെടി പുല്ലേ ഞാനും.
ഏതാണ്ട് അതിന്റെയൊക്കെ അടുത്തെത്തി കഴിഞ്ഞതുമാണ്.
അതൊക്കെയാണ് ഒരൊറ്റ നിമിഷം കൊണ്ട് നിന്റെ ഒടുക്കത്തെ പ്രേമം കൊണ്ട് നീ ഇല്ലാതാക്കി കളഞ്ഞത്.
ഇനിയിപ്പോ ഞാനെന്ത് പറഞ്ഞാലും നിന്റെ അച്ഛൻ വിശ്വാസിക്കില്ല.
ആ ചെറ്റ മഹേഷ് അവനെ കൊണ്ടാവും പോലൊക്കെ നിന്റെ അച്ഛനെ ചൂട് പിടിപ്പിക്കാൻ നോക്കുന്നുണ്ടാവുമിപ്പോ.
നിനക്കിപ്പോ തൃപ്തിയായല്ലോ."
കാശി ദേഷ്യം കൊണ്ട് തിളക്കുന്ന പോലായിരുന്നു.
കാർത്തുവിനു കരച്ചിൽ വരുന്നുണ്ട്.
ഇങ്ങനൊന്നും ആയിരുന്നില്ല ഈ തുറന്നു പറച്ചിൽ കൊണ്ടും ഈ വിളി കൊണ്ടും അവളുദ്ദേശിച്ചത്.
ഇതിപ്പോ കാശി പറഞ്ഞത് വെച്ച് നോക്കുമ്പോൾ തനിക്കുള്ള കുഴി താൻ തന്നെ വെട്ടി കൊടുത്തത് പോലായി.
ഇനിയിപ്പോ അതിലേക്ക് ചവിട്ടി വീഴ്ത്തി വെട്ടി മൂടുക മാത്രമേ ചെയ്യാനൊള്ളു.
മഹേഷിന്റെ കാര്യത്തിൽ തനിക്കു താല്പര്യമില്ല എന്ന് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടും ആ പ്രപ്പോസൽ അച്ഛൻ റിജേകട് ചെയ്തിരുന്നില്ല.
കാശിയുടെ കാര്യം പറയുമ്പോൾ അച്ഛനത് മനസ്സിലാവുമെന്നും മഹേഷിനെ തനിക്കു അംഗീകരിക്കാൻ കഴിയില്ലെന്ന് ഉറപ്പിക്കുകയും ചെയ്യുമെന്നായിരുന്നു തന്റെ മനസ്സിലെ ആഗ്രഹം.
"എനിക്ക്.. എനിക്ക് വയ്യ കാശ്യേട്ട ഇങ്ങനെ നീറാൻ.നിങ്ങൾക്ക് വേണ്ടിയല്ലേ.. നിങ്ങളോടൊപ്പം ചേരാൻ വേണ്ടിയല്ലേ.. ഇനിയും അത് മനസ്സിലാവുന്നില്ലേ.."
എല്ലാ പിടിയും വിട്ടു കൊണ്ട് കാർത്തുവുറക്കെ കരഞ്ഞു തുടങ്ങിയതും ആ കണ്ണീർ മഴയിൽ കാശിയുടെ ദേഷ്യത്തിന്റെ തീ ജ്വാലകൾ അണഞ്ഞു പോയി.
അവനൊന്ന് ശ്വാസം പിടിച്ചിരുന്നു.
"കരയണ്ട.. ഞാൻ.. ഞാനൊന്ന് നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്.."
തന്നെ സ്നേഹിച്ചു പോയി എന്നോരൊറ്റ കാരണം കൊണ്ടാ പെണ്ണ് പിടയുന്നത് അവനും സഹിക്കാൻ വയ്യ.
അവളോടെന്നല്ല.. ആരോടും തുറന്നു പറഞ്ഞില്ലെങ്കിൽ കൂടിയും കാർത്തിക അശോകനെ കാശി നാഥൻ പ്രാണനെ പോലെ സ്നേഹിക്കുന്നുണ്ടല്ലോ.!
അവളുടെ വേദനകളിൽ അവളെക്കാൾ പിടയുന്നുണ്ടല്ലോ.
അപ്പോൾ പിന്നെ തനിക്കു വേണ്ടിയുള്ള ഈ കണ്ണുനീർ അവനെങ്ങനെ കാണാതിരിക്കാൻ കഴിയും.
"പറയുന്നത് കേൾക്കേടി.. എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇനി കിടന്നു മോങ്ങി അത് കൂടി നിന്റെ അച്ഛനെ അറിയിക്ക്. കാര്യങ്ങൾ ഒന്ന് കൂടി ഫാസ്റ്റ് ആവട്ടെ.. അല്ല പിന്നെ.."
അവന്റെ നോവ് ദേഷ്യമായിട്ടാണ് പുറത്ത് ചാടിയത്.
കാശി ഒച്ചയിട്ടതും കാർത്തു കരച്ചിലൊതുക്കി.
"എന്തായാലും നീയിത്രയൊക്കെ പറഞ്ഞു പിടിപ്പിച്ച സ്ഥിതിക്ക് നിന്റച്ഛൻ വെറുതെയിരിക്കില്ല. അനുഭവം കൊണ്ട് പറയുകയാണ്.
വേറെ ആരെ നീ സ്വീകരിച്ചാലും മഹേഷിനെ ഒരിക്കലും നിന്റെ ജീവിതത്തിലേക്ക് ചേർത്ത് വെക്കരുത്.
അത്രത്തോളം മോശമാണ് അവൻ.
നിന്റച്ഛന് അവന്റെ ഒറിജിനൽ ഉദ്ദേശം അറിയില്ല."
കാശ്യേട്ടന് പറഞ്ഞൂടെ..അച്ഛനോട്. അവനെ കുറിച്ച് "
കാർത്തു വിക്കി കൊണ്ട് പതിയെ ചോദിച്ചു.
അവളുടെ ചൊടിയെല്ലാം എങ്ങോട്ടാ മാഞ്ഞു പോയത് പോലായിരുന്നു.
മിണ്ടരുത് നീ... കാച്ചേട്ടന് പറഞ്ഞൂടെ ന്ന്. ഇനിയിപ്പോ കാച്ചേട്ടൻ ചെന്നങ്ങു പറഞ്ഞാ അങ്ങേരിപ്പോ വിശ്വസിക്കും. അതിനുള്ളത് നീ ചെയ്ത് വെച്ചിട്ടുണ്ടല്ലോ.. "
അവനൊരു ചാട്ടം.
അതോടെ അവൾ ക്ക് പിന്നെയും മിണ്ടാട്ടം മുട്ടി.
"ഇനിയെങ്കിലും നീ ഞാൻ പറയുന്നത് കേൾക്കുമോ.."
ഇത്തിരി നേരത്തെ മൗനത്തിനു ശേഷം കാശി ചോദിച്ചു.
"മറക്കാൻ പറയാനാണേൽ അത് നടക്കില്ല. അങ്ങനിപ്പോ ഇതിനിടയിൽ കൂടി അങ്ങനൊരു കാര്യം പറയാൻ നോക്കണ്ട.."
കാർത്തു കട്ടായം പോലെ പറഞ്ഞു കളഞ്ഞു.
"അത് ഇനി നീയായിട്ട് ചെയ്യേണ്ടി വരില്ല. നിന്റച്ഛൻ ചെയ്‌തോളും."
കാശി പുച്ഛത്തോടെ പറഞ്ഞു.
"നോക്ക് കാർത്തിക.. ഇത് നീ വിചാരിക്കുന്നത് പോലെ സില്ലി മാറ്റർ ഒന്നുമല്ല.
സീരിയസ് ആണ്.
വളരെ സീരിയസ്.
ഇനിയും നീ നിന്റെ ഇഷ്ടം പോലെ ചെയ്യാൻ തന്നെയാണ് തീരുമാനമെങ്കിൽ എനിക്കൊന്നും ചെയ്യാനില്ല.
എല്ലാം നിന്റെ വിധിയെന്ന് കരുതി ഞാനും സമാധാനിക്കും.
അതല്ല. ഞാൻ പറയുന്നത് പോലെ നീ ചെയ്താൽ.. എന്റെ മാക്സിമം ഞാൻ ശ്രമിക്കാം.."
എന്നെ സ്നേഹിക്കാനോ... "
അവൻ പറയുന്നതിനിടെ കാർത്തു ചാടി കയറി ചോദിച്ചു.
കാശി പല്ലുകൾ ഞെരിക്കുന്ന ശബ്ദമപ്പോൾ അവൾക്കാ ഫോണിൽ കൂടി കേൾക്കാനായി.
"സോറി.. കാശ്യേട്ടൻ പറ.."
ഇനിയുമാ ദേഷ്യം കൂട്ടണ്ടന്ന് കരുതി കാർത്തു പെട്ടന്ന് പറഞ്ഞു.
"വെച്ചിട്ട് പോ.. നീ. എന്നിട്ട് എന്താ ന്ന് വെച്ച ചെയ്‌തോ.. എന്നെ പ്രതീക്ഷിക്കണ്ടാ.. ഒരു ഹെല്പ് ചെയ്യാൻ നോക്കിയപ്പോൾ നിനക്ക് കുട്ടി കളി.."
"ഇല്ല.. ഇനി ചോദിക്കില്ല.. കാശ്യേട്ടൻ പറയുന്നത് പോലെ ചെയ്യാം ഞാൻ.."
"
എന്നിട്ടും കാശി ഒന്ന് രണ്ടു നിമിഷം കൂടി മൗനം പാലിച്ചു.
"പ്ലീസ്.."
കാർത്തു കെഞ്ചി കൊണ്ടെന്ന പോലെ പറഞ്ഞു.
"മഹേഷ് നിന്നെ കല്യാണം കഴിക്കില്ല. അത് ഞാൻ ഉറപ്പ് തരാം.. എങ്ങനെ.. എപ്പോ എന്നൊന്നും ചോദിക്കരുത്. അതിനൊന്നും വ്യക്തമായൊരു ഉത്തരം എനിക്ക് പറയാൻ അറിയില്ല.
പക്ഷേ ഒരുറപ്പ് തരാം ഞാൻ..അതിന് മുന്നേ അവരെ നീ വാശി പിടിപ്പിക്കരുത്.
അവരുടെ ആവിശ്യം അംഗീകരിച്ചു കൊടുക്കുന്നത് പോലെ തന്നെ നിന്നെക്കണം. നീ കൂടി സഹകരിച്ചാലെ എനിക്കിത് മുന്നോട്ട് കൊണ്ട് പോകാൻ കഴിയൂ..ദയവ് ചെയ്ത് നീ നിന്റെ പരട്ട സ്വഭാവം ഒന്ന് കുറക്കാൻ നോക്കണം.. കാര്യങ്ങളെ കുറച്ചു കൂടി ഗൗരവത്തോടെ കാണാൻ ശ്രമിക്കണം..
മഹേഷിന്റെ ശെരികുമുള്ള ഉദ്ദേശം... അത് എന്തെന്ന് നിന്റെ കഴുത്തിൽ അവനൊരു കൊല കയർ മുറുക്കി കളയും മുൻപ് ഞാൻ നിന്റെ അച്ഛനെ അറിയിക്കും.. അത് പോരെ.."
കാശിയുടെ ശബ്ദത്തിനു വല്ലാത്തൊരു ഉറപ്പുണ്ട്.
അത്രമേൽ സ്നേഹിക്കുന്ന ഒരാൾക്ക് മാത്രം പകർന്നു തരാൻ കഴിയുന്ന തരമൊരു ഉറപ്പ്.
"പോരാ..."
കാർത്തുവിന്റെ ശബ്ദവും ഉറച്ചു.
"എനിക്കാ ഉറപ്പ് പോരാ കാശ്യേട്ട.. പ്രണയം എന്തെന്ന് അറിയുന്ന പ്രായം മുതൽ ഞാൻ മോഹിക്കുന്ന ആളാണ് നിങ്ങൾ.
നിങ്ങളുടെ കൂടെയല്ലാതെ എനിക്കൊരു ജീവിതം വേണ്ട.
അതിന്റെ പേര് ജീവിതം എന്നല്ല.
ഇഷ്ടമാണെന്നൊരു വാക്ക് പോലും എന്നോട് പറയാതെ ഞാനിത്രേം സ്നേഹിച്ചു പോയില്ലേ.. ഇത്രയും കാത്തിരുന്നില്ലേ.
ആ സ്നേഹം കിട്ടാൻ ഇനിയും അത് തന്നെ തുടരും.
എന്നാലും നിങ്ങളല്ലാതെ മറ്റൊരാൾ എനിക്ക് പാതിയാവില്ല.
അങ്ങനൊന്ന് നടക്കുമെന്ന് തോന്നിയാൽ പിന്നെയാ നിമിഷം ഞാനെന്റെ ജീവൻ അവസാനിപ്പിച്ചു കളയും.. ഇതും ഉറപ്പാ.
നിങ്ങളെ ഒരുപാട് സ്നേഹിച്ചു കൊണ്ട് തന്നെ ഞാൻ പറയുന്ന വാക്ക്.
അതും കാശ്യേട്ടൻ മറക്കരുത്.
എന്റെ അച്ഛനെന്നല്ല.. ഈ ലോകം മുഴുവനും എതിരെ നിന്നാലും കാർത്തിക കാശി നാഥനെ സ്നേഹിക്കും.. കാത്തിരിക്കും.. ഐ.. റിയലി ലവ് യൂ.."
കണ്ണീർ നനവുള്ള.. എങ്കിലും ചങ്ക് തുളച്ചു കയറും വിധമുള്ള അവളുടെയാ ആ ഉറപ്പ്.
ഒരക്ഷരം മിണ്ടാതെ കാശി വിറങലിച്ചു നിൽക്കെ തന്നെ കാർത്തു ഫോൺ കട്ട് ചെയ്തു..
തുടരും..
സഹായിക്കാൻ ചെന്ന ചെക്കനെ ആ പെണ്ണ് പ്രണയം കൊണ്ട് തളർത്തി കളഞ്ഞു ഗയ്‌സ്..
ലെ വായനക്കാർ :ഇനിയെന്താവും?
ലെ jif:എന്തെങ്കിലും ആവണമല്ലോ..കഥ മുന്നോട്ട് പോണ്ടേ 🤣😆
ബല്ല്യ റിവ്യൂ ഇട്ടിട്ട് പോയ ഞാൻ നാളെ നേരത്തെ ബരാം 😆
റിപ്ലൈയും തരാം 🫣
ഇന്നലത്തെ കൂട്ടി ബല്ല്യ പാർട്ട് തന്നെയാ ഇന്നിട്ടത് 😎
ഇതിൽ ഏതെലും ഒന്ന് mustaa😍
റിവ്യൂ ഇട്ടിട്ട് പോണേ 🥰
സ്നേഹത്തോടെ..
#📔 കഥ #💞 പ്രണയകഥകൾ