Varun Adhitya:Love Unfolds❤🩹
Part 27
ആ മനുഷ്യനെ അവൻ തിരിച്ചറിഞ്ഞിരുന്നു.
പക്ഷേ...
ആ പേര് വർഷങ്ങളായി ആരോടും പറഞ്ഞിട്ടില്ല.
പറയാൻ ധൈര്യപ്പെട്ടിട്ടുമില്ല.
വരുണിന്റെ വിരലുകൾ ഫോട്ടോയുടെ കോണിൽ മുറുകി.മഴയിൽ നനഞ്ഞ ആ മങ്ങിയ രൂപം.കഴുത്തിലെ വെള്ളി ക്രൂശിന്റെ ലോക്കറ്റ്.വർഷങ്ങളായി അവന്റെ മനസ്സിൽ അടക്കം ചെയ്ത ഒരു ഓർമ്മ.
അപ്പോഴാണ് ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്.സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവന്റെ മുഖം മുറുകി.
അർജുൻ
"എന്താ?"
കാൾ എടുത്ത ഉടനെ വരുൺ ചോദിച്ചു.
"നിനക്ക് ഫയൽ കിട്ടിയോ?"
മറുവശത്ത് നിന്ന് അർജുന്റെ ശബ്ദം വന്നു.
"കിട്ടി."
"അതിൽ ഉള്ളത് കണ്ടോ?"
വരുണ് കുറച്ച് നിമിഷങ്ങൾ മിണ്ടാതെ നിന്നു.
"കണ്ടു."
മറുവശത്ത് ചെറിയൊരു നിശബ്ദത.
പിന്നെ...
"അപ്പോൾ സമയം തീരുകയാണ്."
അടുത്ത ദിവസം രാവിലെ.
ദേവിക പതിവിലും നേരത്തെ എഴുന്നേറ്റിരുന്നു.കഴിഞ്ഞ രാത്രി അവൾക്ക് ശെരിയായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.
അവളുടെ മനസ്സിൽ ഒരേയൊരു കാര്യം മാത്രം.
ആദർശിന്റെ മുറി.
അവിടെ എന്താണ് ഒളിപ്പിച്ചിരിക്കുന്നത്?
ആരോ എന്തിനാണ് അത് തിരയുന്നത്?
എന്തുകൊണ്ടാണ് ഇപ്പോൾ?
അന്നേ ദിവസം ക്ലാസ് കഴിഞ്ഞ ഉടനെ അവൾ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.
അഞ്ജലി പലതവണ ചോദിച്ചെങ്കിലും അവൾ വ്യക്തമായ മറുപടി നൽകിയില്ല.
"വീട്ടിൽ കുറച്ച് കാര്യങ്ങളുണ്ട്."
അത്ര മാത്രം പറഞ്ഞു.
ഹോസ്പിറ്റലിൽ നിന്നും അമ്മയെ അണ്ണന് വീട്ടിലേക്ക് കൊണ്ടുവന്നത്.
വൈകുന്നേരം വീട്ടിലേക്ക് കയറുമ്പോൾ തന്നെ ദേവികയുടെ ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു.
മുൻപെല്ലാം ആദർശിന്റെ മുറിയിൽ നിന്നും അച്ഛനും അമ്മയും അവളെ മനപ്പൂർവ്വം മാറ്റി നിർത്തിയിരുന്നു. ഇന്ന് ആദ്യമായാണ് അവൾ ആ മുറിയിലേക്ക് കടക്കുന്നത്.
മുറിയുടെ വാതിൽ പതുക്കെ തുറന്നു.ഒരു പഴയ ഗന്ധം അവളെ വരവേറ്റു.ആദർശ് ഉണ്ടായിരുന്നെങ്കിൽ ആ മുറി എങ്ങനെ ഇരിക്കുമോ അതുപോലെ തന്നെ അച്ഛനും അമ്മയും അവന്റെ മുറി ഇപ്പോഴും സംരക്ഷിക്കുന്നുണ്ട് എന്നവൾക്ക് തോന്നി.
പുസ്തകങ്ങൾ.
ട്രോഫികൾ.
ഫോട്ടോകൾ.
ചുമരിലെ പഴയ ക്രിക്കറ്റ് ബാറ്റ്.
എല്ലാം.
ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു.
"ഏട്ടാ..."
അവൾ അറിയാതെ വിളിച്ചു.
അപ്പോഴാണ് ഇന്നലെ വന്ന ഫോട്ടോ അവൾക്ക് ഓർമ്മ വന്നത്.
അലമാരയുടെ അടിഭാഗം.
അവൾ പതുക്കെ അവിടേക്ക് നടന്നു.
മര അലമാര പഴയതായിരുന്നു.
അടിഭാഗം പരിശോധിച്ചപ്പോൾ ആദ്യം ഒന്നും കണ്ടില്ല.പക്ഷേ....വിരലുകൾ ഒരു ഭാഗത്ത് തട്ടിയപ്പോൾ ചെറിയൊരു വ്യത്യാസം തോന്നി.ദേവിക നെറ്റി ചുളിച്ചു.വീണ്ടും അമർത്തി നോക്കി.
ടക്ക്.
ഒരു ചെറിയ ശബ്ദം.
അടിയിലെ മരപ്പാളി അല്പം ഇളകി.
ദേവികയുടെ ശ്വാസം മുറുകി.
കുറച്ച് ബുദ്ധിമുട്ടി അവൾ ആ പാളി പുറത്തെടുത്തു.അതിനുള്ളിൽ...ഒരു ചെറിയ ഇരുമ്പ് ബോക്സ്.
പൊടി പിടിച്ച അവസ്ഥ.വർഷങ്ങളായി ആരും തുറക്കാത്തത് പോലെ.ദേവികയുടെ കൈകൾ ചെറുതായി വിറച്ചു.കാരണം...
അവർ അന്വേഷിച്ചിരുന്നത് ഇതായിരിക്കാം.
അവൾ ബോക്സ് പുറത്തെടുത്തു.
തുറക്കാൻ പോകുന്നതിനിടയിൽ
പിന്നിൽ നിന്ന് പെട്ടെന്ന് ഒരു ശബ്ദം.
"ദേവു!"
അവൾ ഞെട്ടി തിരിഞ്ഞു.
വാതിലിനരികിൽ നിന്നിരുന്നത് അവളുടെ അമ്മയായിരുന്നു.മുഖം പൂർണമായും വിളറിയിരുന്നു.അമ്മയുടെ നോട്ടം നേരെ അവളുടെ കൈയിലെ ബോക്സിലേക്കായിരുന്നു.
"അത് തൊടരുത്."
ആ ശബ്ദത്തിൽ ഭയം വ്യക്തമായിരുന്നു.ദേവികയുടെ ഹൃദയം ഒന്ന് തെന്നിമാറി.കാരണം...വർഷങ്ങളായി മറച്ചുവച്ച ഒരു രഹസ്യത്തിന്റെ വാതിൽ ഇപ്പോൾ തുറക്കാൻ പോകുകയാണ് എന്ന് അവൾക്ക് തോന്നി.
അമ്മയുടെ ശബ്ദം മുറിയിലാകെ മുഴങ്ങി.ദേവികയുടെ കൈകൾ പെട്ടെന്ന് നിശ്ചലമായി.
അവൾ പതുക്കെ തിരിഞ്ഞു നോക്കി.
"എന്തിന്?"
ദേവിക പതുക്കെ ചോദിച്ചു.
"ദേവു ... അത് കിട്ടിയിടത്ത് തന്നെ തിരിച്ചു വെക്ക്."
അമ്മയുടെ ശബ്ദത്തിൽ പതിവില്ലാത്ത ഒരു ഭയം ഉണ്ടായിരുന്നു.
"ഇത്ര വർഷമായി എല്ലാവരും അതാണ് പറയുന്നത്."
ദേവികയുടെ ശബ്ദം മുറുകി.
"ഇത് ചോദിക്കണ്ട. അത് ഓർക്കണ്ട. അവിടേക്ക് പോകരുത്."
അവൾ ബോക്സ് കൈയിൽ മുറുകെ പിടിച്ചു.
"ഒരിക്കലെങ്കിലും ആരെങ്കിലും എന്നോട് സത്യം പറഞ്ഞിട്ടുണ്ടോ?"
അമ്മ ഒന്നും മിണ്ടിയില്ല.
ആ നിശബ്ദത തന്നെയായിരുന്നു ഏറ്റവും വലിയ മറുപടി.
പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു.
ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ പതിക്കുന്ന ശബ്ദം മാത്രം.
"അമ്മ..."
ദേവികയുടെ ശബ്ദം ഇത്തവണ വളരെ പതുക്കെയായിരുന്നു.
"ആ മൂന്ന് ദിവസം ഞാൻ എവിടെയായിരുന്നു?"
അമ്മ കണ്ണുകൾ അടച്ചു.
"ഞങ്ങൾക്കും മുഴുവൻ അറിയില്ല."
ദേവികയുടെ നെറ്റി ചുളിഞ്ഞു.
"മൂന്ന് ദിവസം നിന്നെ അന്വേഷിച്ചു.
അമ്മ പതുക്കെ പറഞ്ഞു.
"പോലീസ്. ബന്ധുക്കൾ. എല്ലാവരും."
"പിന്നെ?"
"മൂന്നാം ദിവസം വൈകുന്നേരം വയനാട്ടിലെ ഒരു പഴയ ക്ഷേത്രത്തിനടുത്ത് നിന്നെ കണ്ടെത്തി."
വയനാട്.
ആ പേര് കേട്ട നിമിഷം ദേവികയുടെ ഉള്ളിൽ എന്തോ വിറച്ചു.
മഴ.
ഒരു മങ്ങിയ വെളിച്ചം.
ആരോ തന്റെ പേര് വിളിക്കുന്നു.
ഒരു സെക്കൻഡിനുള്ളിൽ ആ ഓർമ്മ വീണ്ടും മാഞ്ഞു.
"എന്നെ ആരാണ് കണ്ടെത്തിയത്?"
കുറച്ചു നിമിഷങ്ങൾക്കുശേഷം അമ്മ മറുപടി പറഞ്ഞു.
"രോഹിത്."
ദേവികയുടെ കണ്ണുകൾ വിടർന്നു.
"രോഹിത്?"
"അതെ."
അമ്മ തലയാട്ടി.
"അവനാണ് പോലീസിനെ അറിയിച്ചത്."
"അവനാണ് നിന്നെ ആശുപത്രിയിൽ എത്തിച്ചത്."
ദേവികയുടെ മനസ്സിൽ വീണ്ടും ആ പേര് മുഴങ്ങി.
രോഹിത്.
ഇപ്പോൾ അവൾക്ക് ഉറപ്പായിരുന്നു.
തന്റെ ജീവിതത്തിൽ താൻ കരുതിയതിലും വലിയൊരു പങ്ക് രോഹിത്തിനുണ്ട്.
അവളുടെ നോട്ടം വീണ്ടും നിലത്തുവീണിരുന്ന ഇരുമ്പ് ബോക്സിലേക്ക് നീങ്ങി.
അമ്മ ഇത്തവണ അവളെ തടഞ്ഞില്ല.
തടഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതുപോലെ.
ദേവിക പതുക്കെ താഴേക്ക് കുനിഞ്ഞു.ബോക്സിന്റെ മൂടി പൂർണ്ണമായി തുറന്നു.അതിനുള്ളിൽ പഴയ ഫോട്ടോകൾ.ചില ട്രോഫികളുടെ റിബ്ബണുകൾ.ഒരു പഴയ wrist band.
പിന്നെഒരു ചെറിയ കറുത്ത ഡയറി.
അത് കണ്ട നിമിഷം ദേവികയുടെ തൊണ്ട മുറുകി.
കവർ പേജിൽ എഴുതിയിരുന്നത്:
Adarsh Ramachandran
ഏട്ടന്റെ കൈയെഴുത്ത്.
വർഷങ്ങൾക്കുശേഷം വീണ്ടും.
അറിയാതെ അവളുടെ വിരലുകൾ ആ അക്ഷരങ്ങളിലൂടെ സഞ്ചരിച്ചു.
"ഞാൻ ഇത് കളയാൻ സമ്മതിച്ചില്ല."
അമ്മയുടെ ശബ്ദം പിന്നിൽ നിന്ന് വന്നു.
"നിന്റെ അച്ഛൻ പല തവണ പറഞ്ഞിരുന്നു."
ദേവിക ഒന്നും മിണ്ടിയില്ല.
അവൾ പതുക്കെ ഡയറി തുറന്നു
ആദ്യ പേജ്.
അതൊരു രഹസ്യമോ സമ്മതിപ്പിക്കലോ ആയിരുന്നില്ല.
"ദേവു,
നീ വീണ്ടും എന്റെ റൂമിൽ കയറി ഈ ഡയറി വായിക്കുകയാണെങ്കിൽ ആദ്യം എന്റെ ഡ്രോയറിൽ നിന്ന് മോഷ്ടിച്ച ചോക്ലേറ്റ് തിരികെ വെക്ക് ."
ഒരു നിമിഷം ദേവിക അനങ്ങാതെ ഇരുന്നു.
പിന്നെ അറിയാതെ അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു,അതേ നിമിഷം കണ്ണുകൾ നിറഞ്ഞു.കാരണം വർഷങ്ങൾക്കുശേഷം ആദ്യമായാണ് അവൾക്ക് തന്റെ ഏട്ടന്റെ ശബ്ദം വീണ്ടും കേൾക്കുന്നതുപോലെ തോന്നിയത്. അവൾ അടുത്ത പേജ് മറിച്ചു.
"ഇന്ന് ദേവു വീണ്ടും boxing practice കഴിഞ്ഞ് നേരെ വീട്ടിൽ വന്നില്ല."
"അമ്മ എന്നെ മൂന്ന് തവണ അയച്ചു അന്വേഷിക്കാൻ."
"അവസാനം പോയി നോക്കുമ്പോൾ മാഡം ബസ് സ്റ്റോപ്പിൽ ഇരുന്ന് വരുണിനോട് വഴക്കിടുകയാണ്."
ദേവികയുടെ വിരലുകൾ പെട്ടെന്ന് നിശ്ചലമായി.
വരുൺ.
ആ പേര് കണ്ട നിമിഷം അവളുടെ ഹൃദയം ശക്തമായി മിടിച്ചു.
അവൾ പതുക്കെ അടുത്ത വരിയിലേക്ക് നോക്കി.
"സത്യത്തിൽ ഇവർ രണ്ടുപേരും വഴക്കിടാത്ത ദിവസം ഉണ്ടെങ്കിൽ മാത്രമേ എനിക്ക് പേടിയുള്ളൂ."
ദേവികയുടെ കണ്ണുകളിൽ നിന്ന് ഒരു കണ്ണുനീർത്തുള്ളി ഡയറിയിലേക്ക് വീണു.
ഈ പേജുകളിൽ എഴുതിയിരിക്കുന്ന ജീവിതം അവളുടേതാണ്.
പക്ഷേ...അതിന്റെ പകുതിയും അവൾക്ക് ഓർമ്മയില്ല.
അവൾ അടുത്ത പേജ് മറിക്കാൻ പോകുന്നതിനിടെയാണ് ഡയറിക്കുള്ളിൽ നിന്നും ഒരു പഴയ ഫോട്ടോ വഴുതി താഴേക്ക് വീണത്.
ദേവിക അത് എടുത്തു.
ചിരിച്ചുകൊണ്ടിരിക്കുന്ന ആദർശ്.അവന്റെ ഒരു വശത്ത് ദേവിക.
മറ്റൊരു വശത്ത് വരുൺ.മൂവരുടെയും മുഖത്ത് ഒരു പ്രശ്നവുമില്ലാത്ത കാലത്തിന്റെ സന്തോഷം.ഫോട്ടോയുടെ പുറകിൽ ആദർശിന്റെ കൈയെഴുത്തിൽ ഒരു വരി.
"My two favourite idiots."
ദേവികയുടെ കണ്ണുകൾ നിറഞ്ഞു.
കാരണം...ഈ ഫോട്ടോയിൽ കാണുന്ന പെൺകുട്ടി എത്ര സന്തോഷവതിയാണെന്ന് അവൾക്ക് വ്യക്തമായിരുന്നു.പക്ഷേ ആ സന്തോഷം എപ്പോൾ, എങ്ങനെ നഷ്ടപ്പെട്ടു എന്ന് ഇപ്പോഴും അവൾക്കറിയില്ല.
ആ ഫോട്ടോയിൽ വിരലുകൾ തഴുകിക്കൊണ്ട് ദേവിക കുറച്ചു നേരം അവിടെ തന്നെ ഇരുന്നു.
ആദർശ്.
വരുൺ.
താൻ.
മൂന്ന് പേരും ഒരുമിച്ചുള്ള ആ ചിത്രം അവളുടെ ഉള്ളിൽ എന്തോ കുലുക്കി.
കാരണം...ആ ഫോട്ടോയിലെ ദേവികയെ അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു.പക്ഷേ ഓർക്കാൻ കഴിയുന്നില്ലായിരുന്നു.
"ഞാൻ ഇത് മുമ്പ് കണ്ടിട്ടില്ല..."
അവൾ പതുക്കെ പറഞ്ഞു.
അമ്മ അടുത്തേക്ക് വന്നു.ഫോട്ടോയിലേക്ക് നോക്കി .അവരുടെ കണ്ണുകളും നിറഞ്ഞു.
"ഈ ഫോട്ടോ അപകടത്തിന് ഏതാനും ആഴ്ചകൾ മുമ്പ് എടുത്തതാണ്."
ദേവിക പതുക്കെ തല ഉയർത്തി.
"എവിടെ?
"നിന്റെ ജില്ലാ ചാമ്പ്യൻഷിപ്പ് ജയിച്ച ദിവസം".
ആ വാക്കുകൾ കേട്ട നിമിഷം ദേവികയുടെ മനസ്സിൽ എന്തോ മിന്നി.
ബോക്സിങ് റിംഗ്.കയ്യടികൾ.
മെഡൽ.പിന്നെ സ്റ്റാൻഡിൽ നിന്ന് ഉറക്കെ വിസിൽ അടിക്കുന്ന ആരോ.
ഓർമ്മ വീണ്ടും മുറിഞ്ഞു.
"ആഹ്..."
അറിയാതെ അവൾ നെറ്റിയിൽ കൈവച്ചു.
"ദേവു..."
അമ്മ ഭയത്തോടെ മുന്നോട്ട് വന്നു.
"ഞാൻ ഓക്കെ ആണ്."
അവൾ പതുക്കെ പറഞ്ഞു.പക്ഷേ ശബ്ദത്തിൽ ഉറപ്പില്ലായിരുന്നു.
അവൾ വീണ്ടും ഡയറിയിലേക്ക് നോക്കി.
അടുത്ത പേജുകൾ വേഗത്തിൽ മറിച്ചു.ചില സ്ഥലങ്ങളിൽ തമാശകൾ.ചില സ്ഥലങ്ങളിൽ കോളേജ് കാര്യങ്ങൾ.ചില സ്ഥലങ്ങളിൽ അവളെ കളിയാക്കിയ കുറിപ്പുകൾ.ഓരോ പേജും വായിക്കുമ്പോൾ ആദർശ് അവളുടെ മുന്നിൽ ജീവിച്ചിരിക്കുന്നതുപോലെ തോന്നി.പെട്ടെന്നാണ് ഒരു പേജിൽ അവളുടെ കൈ നിശ്ചലമായത്.
"ഇന്ന് വരുൺ ആദ്യമായി വീട്ടിൽ വന്നു."
"അച്ഛന് അവനെ അത്ര ഇഷ്ടപ്പെട്ടിട്ടില്ല."
"കാരണം എനിക്ക് അറിയാം."
ദേവികയുടെ ഹൃദയം ഒന്ന് മുറുകി.
അവൾ അടുത്ത വരി വായിച്ചു.
"പക്ഷേ ഞാൻ ഒരാളെ ജഡ്ജ് ചെയ്യുന്നത് അവന്റെ ബാക്ക്ഗ്രൗണ്ട് നോക്കിയല്ല."
"ദേവുവിനെ നോക്കുന്ന രീതി കണ്ടാൽ മാത്രം മതി."
ദേവികയുടെ കണ്ണുകൾ നിറഞ്ഞു.
കാരണം...ഇത്രയും നാളായി അവൾക്ക് ഒരു സംശയം ഉണ്ടായിരുന്നു.വീട്ടുകാർക്ക് വരുണിനെ ഇഷ്ടമല്ലായിരുന്നു.
പക്ഷേ എന്തുകൊണ്ട്?
ഇപ്പോൾ ആദ്യമായി അതിന്റെ തെളിവ് അവളുടെ മുന്നിലുണ്ടായിരുന്നു.
അവൾ അടുത്ത പേജ് മറിച്ചു.
അവിടെ തീയതി മാത്രം.
അപകടം നടക്കുന്നതിന് രണ്ടുദിവസം മുമ്പുള്ള തീയതി.ദേവിക അറിയാതെ നേരെയിരുന്നു.
"ഇന്ന് ദേവുവും വരുണും വയനാട് പോകുന്ന കാര്യം വീട്ടിൽ പറയാൻ തീരുമാനിച്ചു."
അവളുടെ ശ്വാസം മുറുകി.
വയനാട്.
വീണ്ടും അതേ പേര്.
"എന്ത് സംഭവിക്കുമെന്ന് അറിയില്ല."
"പക്ഷേ ഇനിയും ഒളിച്ചു നടക്കുന്നതിൽ കാര്യമില്ല."
ദേവികയുടെ കൈകൾ വിറച്ചു.
കാരണം അവൾക്ക് ആ കാര്യത്തെക്കുറിച്ച് ഒരു ഓർമ്മപോലും ഇല്ല.
അപ്പോഴാണ് ഡയറിയുടെ ഇടയിൽ മടക്കി വെച്ചിരുന്ന ഒരു ചെറിയ പേപ്പർ പുറത്തേക്ക് വഴുതി വീണത്.
ഒരു ബസ് ടിക്കറ്റ്.
ദേവിക അത് എടുത്തു.
ടിക്കറ്റിലെ യാത്രാ സ്ഥലം കണ്ട നിമിഷം അവളുടെ കണ്ണുകൾ വിടർന്നു.
Kozhikode → Wayanad
തീയതി...
അപകടം നടന്ന ദിവസത്തിന്റെ രാവിലെ.
മുറിയിലാകെ നിശബ്ദത പടർന്നു.അമ്മയുടെ മുഖവും മാറി.
കാരണം ആ ടിക്കറ്റ് അവർ മുമ്പ് കണ്ടിട്ടില്ലായിരുന്നു.
ദേവിക പതുക്കെ ടിക്കറ്റിന്റെ പിൻവശം മറിച്ചു.പിന്നിൽ നീല മഷിയിൽ എഴുതിയ ഒരു വരി.
"വൈകുന്നേരം 5 മണിക്ക് പഴയ viewpoint-ൽ കാണാം."
– V
ആ "V" കണ്ട നിമിഷം ദേവികയുടെ ഹൃദയം ശക്തമായി മിടിച്ചു.അത് വരുണിന്റെ കൈയെഴുത്താണോ എന്ന് അവൾക്ക് ഉറപ്പില്ല.
പക്ഷേ..അറിയാതെ തന്നെ അവളുടെ മനസ്സ് അത് തിരിച്ചറിഞ്ഞിരുന്നു.
അതേ സമയം
അവളുടെ ഫോണിൽ ഒരു മെസേജ് നോട്ടിഫിക്കേഷൻ തെളിഞ്ഞു.
Unknown Number.
ദേവികയുടെ ശ്വാസം മുറുകി.
അവൾ മെസേജ് തുറന്നു.
അതിൽ ഒരു വരി മാത്രം.
"ഡയറിയുടെ അവസാന പത്ത് പേജുകൾ ആദ്യം വായിക്കരുത്."
ദേവികയുടെ കണ്ണുകൾ വിടർന്നു.
താൻ ഇപ്പോൾ ഡയറി തുറന്നിരിക്കുന്ന കാര്യം ആർക്കോ അറിയാം.
തുടരും..... #തുടർക്കഥ #നോവൽ # പ്രണയകഥകൾ # തുടർക്കഥ #തുടർക്കഥ📖