ആൾക്കൂട്ടത്തിനു നടുവിൽ ഒരു കുറ്റവാളിയെപ്പോലെ അമൃത തലകുനിച്ച് നിന്നു......
സ്ത്രീകളുടെ ജനറൽ വാർഡിന്റെ ഒരു മൂലയിലെ ഒരു ബെഡിനു ചുറ്റും ആളുകൾ കൂട്ടം കൂടി നിന്ന് ബഹളം വെക്കുന്നുണ്ടായിരുന്നു.
ആ ബെഡിൽ കിടക്കുന്നു ഉമ്മുമ്മ.......
"അവൾ തന്നെയാണ് അത് എടുത്തത്. അവൾ അപ്പുറത്തെ രോഗിയെ നോക്കാൻ വരുന്നത് പോലെ ഇവിടെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു," ഉമ്മുമ്മ പറഞ്ഞു.
അപ്പോൾ,ഉമ്മുമ്മയോടൊപ്പമുണ്ടായിരുന്ന സ്ത്രീ അമൃതയെ നോക്കി ദേഷ്യപ്പെട്ടു.....
"ഡീ പെണ്ണേ, നീ അത് തിരിച്ചു തന്നേക്ക്. അല്ലെങ്കിൽ ഞാൻ ഇപ്പോ പോലീസിനെ വിളിക്കും!".....
"ഇത്താത്താ, ഞാൻ എടുത്തിട്ടില്ല, ഞാൻ കണ്ടിട്ടു കൂടിയില്ല," അമൃത കരച്ചിലിന്റെ വക്കിലെത്തി പറഞ്ഞു.....
"ആരാടീ നിന്റെ ഇത്താത്ത? ഒരു കള്ളിയായ നീ അങ്ങനെ എന്നെ വിളിക്കരുത്." അമൃത കണ്ണ് നിറച്ചു തലതാഴ്ത്തി നിന്നു.....
അതേസമയം, ആൾക്കൂട്ടത്തിൽനിന്ന് ഒരു യുവാവ് ചോദിച്ചു, അടുത്ത് നിൽക്കുന്ന ആളോട് ചോദിച്ചു... "എന്താണിവിടെ പ്രശ്നം? എന്തിനാണ് ആ കുട്ടിയെ ഇങ്ങനെ വഴക്ക് പറയുന്നത്?"......
അടുത്ത് നിന്നൊരാൾ പറഞ്ഞു, "ആ കുട്ടി ഈ സ്ത്രീയുടെ മാല എടുത്തു എന്നാ പറയുന്നത്."....... യുവാവ് അമൃതയെ സൂക്ഷിച്ചു നോക്കി..... അവളുടെ മുഖത്തെ ദയനീയത കണ്ടപ്പോൾ അവൾ കുറ്റം ചെയ്തിടില്ലെന്ന് യുവാവിന് തോന്നി....
യുവാവ് ആ സ്ത്രീയുടെ നേരെ തിരിഞ്ഞ് പറഞ്ഞു, "ചേച്ചി, നിങ്ങളൊന്ന് നിങ്ങളുടെ ബാഗിൽ നോക്കിയേ. ചിലപ്പോൾ മറന്ന് എവിടെയെങ്കിലും വെച്ചതായിരിക്കും.".....
"ഞങ്ങളുടെ ബാഗ് നോക്കാൻ ഞങ്ങൾക്ക് അറിയാം. ഇജ്ജ് ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട!" അവർ രോഷത്തോടെ പറഞ്ഞു....
"ഇപ്പോൾ നിങ്ങൾ നിങ്ങളുടെ വീട്ടിലല്ല നിൽക്കുന്നത്, ഇതൊരു സർക്കാർ ആശുപത്രിയാണ്. ഈ പൊതുസ്ഥലത്ത് വെച്ച് ഒരു പെൺകുട്ടിയെ ഇത്രയധികം ആളുകളുടെ മുന്നിൽ നാണം കെടുത്താമെങ്കിൽ, എനിക്കും ചോദിക്കാൻ അവകാശമുണ്ട്. എന്റെ വീട്ടിലുമുണ്ട് ഈ പ്രായത്തിൽ ഒരു പെൺകുട്ടി. നിങ്ങൾ കൂടുതൽ സംസാരിക്കാതെ നിങ്ങളുടെ ബാഗ് എടുത്ത് കാണിക്കൂ. എന്നിട്ട് നമുക്ക് പോലീസിനെ വിളിക്കാം. അല്ലാതെ ഇങ്ങനെ നിർത്തി ഒരു കുട്ടിയെ പറഞ്ഞിട്ടെന്താ കാര്യം?" യുവാവ് രോഷാകുലനായി. അവർക്ക് അടുത്തേക്ക് വന്നു പറഞ്ഞു..,..
അതുകേട്ട് ഉമ്മുമ്മ പരിഹസിച്ചു, കൊണ്ട് "കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കണ്ടപ്പോൾ ചോര തിളച്ചതാണല്ലോ മോനേ..."....
ദേഷ്യം സഹിക്കാനാവാതെ യുവാവ് അവിടെയുണ്ടായിരുന്ന മരുന്ന് വെക്കുന്ന സ്റ്റാൻഡ് തറയിലിട്ട് ശബ്ദമുണ്ടാക്കി. എല്ലാവരും ഒന്ന് ഞെട്ടി......
"ഇനി വേണ്ടാത്ത എന്തെങ്കിലും നിങ്ങളുടെ നാവിൽ നിന്ന് വന്നാൽ .... എന്ന് അവരുടെ നേരെ കൈ ചുണ്ടികൊണ്ട് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് തുടർന്നു........ ഞാൻ പറഞ്ഞത് നിങ്ങൾ ചെയ്യുന്നോ അതോ ഞാൻ എല്ലാം വാരിവലിച്ച് പരിശോധിക്കണോ?" അയാൾ വീണ്ടും ചോദിച്ചു.......
അയാളുടെ ഭാവം കണ്ട് ഭയന്ന ആ സ്ത്രീ ബാഗ് തുറന്ന്...... പേഴ്സുകളും മറ്റും പുറത്തെടുത്ത് കാണിച്ചു. ഒരു വിജയച്ചിരിയോടെ അവൾ യുവാവിനെയും അവിടെ കൂടിനിന്നവരെയും നോക്കി. എന്നാൽ, യുവാവിന്റെ കണ്ണുകൾ ആ ബാഗിൽ തന്നെയായിരുന്നു.....
"ആ സൈഡിലുള്ള സിപ്പ് തുറക്ക്," അയാൾ പറഞ്ഞു.
അവൾ അത് തുറന്നപ്പോൾ, അതിൽ ഒരു ചെറിയ പേഴ്സ് കണ്ടു. അത് തുറന്നതും അതിനുള്ളിൽ നിന്ന് ഒരു കട്ടിയുള്ള മാല താഴേക്ക് വീണു. അത് കണ്ട ഉമ്മുമ്മയുടെയും സ്ത്രീയുടെയും മുഖം വിളറി വെളുത്തു......
യുവാവ് താഴെ കിടന്ന മാലയെടുത്ത് ചോദിച്ചു, "ഇതാണോ നിങ്ങളുടെ കാണാതായ മാല?"
രണ്ടുപേരും ഒന്നും മിണ്ടാതെ മുഖത്തോട് മുഖം നോക്കി നിന്നു......
അവരുടെ മൗനം കണ്ടിട് "അപ്പോൾ ഇത് തന്നെയാണല്ലേ?" അയാൾ വീണ്ടും ഉറക്കെ ചോദിച്ചു......
അപ്പോഴും തലതാഴ്ത്തി നിൽക്കുന്ന അമൃതയെ നോക്കി യുവാവ് തുടർന്നു, "ഈ കുട്ടിയെ ഇത്രയും ആളുകളുടെ മുന്നിൽ നിങ്ങൾ നാണം കെടുത്തിയില്ലേ? അതുകൊണ്ട് പോലീസ് വന്നിട്ട് നമുക്ക് തീരുമാനിക്കാം. ഈ മാല നിങ്ങൾക്ക് തിരികെ തരണോ അതോ അവർ കവർച്ചാമുതലായി കൊണ്ടുപോകുന്നുണ്ടോ എന്ന്.".....
അപ്പോഴേക്കും ഉമ്മുമ്മ പറഞ്ഞു, "മോനേ, ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾക്ക് ഒരു അബദ്ധം പറ്റിയതാണ്. ഈ പ്രശ്നം ഇവിടെ തീർത്തേക്ക്. പോലീസൊന്നും വേണ്ട.".......
"നിങ്ങൾ കുറച്ചു മുൻപ് ഇങ്ങനെയായിരുന്നില്ലല്ലോ പറഞ്ഞത്. എന്തായാലും പോലീസ് വരട്ടെ," എന്നും പറഞ്ഞ് അയാൾ ഫോണെടുത്ത് നമ്പർ ഡയൽ ചെയ്ത് കാതോട് ചേർത്തു....
അമൃത അയാളുടെ അടുത്തുവന്ന് പറഞ്ഞു, "ചേട്ടാ, കോൾ കട്ട് ചെയ്തേക്ക്. പ്ലീസ്, പോലീസിനെ വിളിക്കണ്ട. എനിക്കൊരു പരാതിയുമില്ല. ആർക്കും പറ്റുന്നൊരു അബദ്ധമേ ഉമ്മുമ്മയ്ക്കും ഇത്താത്തയ്ക്കും പറ്റിയുള്ളൂ. ഇതൊക്കെ സാധാരണയല്ലേ ചേട്ടാ? എന്തായാലും അവർക്ക് അവരുടെ മാല കിട്ടിയല്ലോ. പ്രശ്നം തീർന്നു. പിന്നെന്തിനാ പോലീസൊക്കെ?"........
അവൾ നന്ദിയോടെ അയാളുടെ മുന്നിൽ കൈകൂപ്പി. എന്നിട്ട്, അഞ്ചു ബെഡ് അപ്പുറത്ത് കിടക്കുന്ന ഒരു സ്ത്രീയുടെ അടുത്തേക്ക് പോയി. ആ സ്ത്രീ കരയുന്നുണ്ടായിരുന്നു. അവരുടെ മുഖം അമൃത തുടച്ചു കൊടുക്കുന്നത് കണ്ടപ്പോൾ യുവാവ് പുറത്തേക്കിറങ്ങി.
ഒരു പ്രായമായ മനുഷ്യൻ അയാളുടെ അടുത്തേക്ക് വന്നു.......
"മോനേ, ദൈവം അനുഗ്രഹിക്കും. അത്രയ്ക്ക് പാവമാണ് അമൃതക്കുഞ്ഞ്. അവളൊരിക്കലും ഇങ്ങനെയൊരു പണി ചെയ്യില്ലെന്ന് ഈ വാർഡിലുള്ള എല്ലാവർക്കും അറിയാം.".....
"എന്നിട്ടെന്താ അമ്മാവാ, ആരും അവളുടെ ഭാഗം പറയാൻ നിൽക്കാതിരുന്നത്? അവർക്കെന്താ അവളോട് ഇത്ര ദേഷ്യം?". അവളെ തിരിഞ്ഞു നോക്കിക്കൊണ്ട് അവൻ ചോദിച്ചു........
"അവൾക്കുവേണ്ടി ഈ വാർഡിലെ എല്ലാവരും അവരോട് സംസാരിച്ചു മോനേ. അപ്പോൾ ആ സ്ത്രീകൾ, ആര് സംസാരിച്ചാലും അവരെയും ആ കുട്ടിയും ഒന്നിച്ചുനിന്ന് മോഷ്ടിച്ചതാണെന്ന് പറയും..... പിന്നെ മോനോട് പറഞ്ഞത് പോലെ......... എന്ന് പറഞ്ഞു ഒന്ന് നിർത്തി കൊണ്ട് തുടർന്നു.....
പിന്നെ അവർക്കിഷ്ടമല്ലാത്തത്, ചിലപ്പോൾ ഇവളുടെ പ്രായത്തിൽ മറ്റൊരു പെൺകുട്ടി അവിടെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. എപ്പോഴും ഫോണിൽ കളിക്കുന്നത് കാണാം. അവളെയാരും നോക്കാറില്ല. നേഴ്സുമാർ പോലും അമൃതക്കുഞ്ഞിനോട് ഓരോ കാര്യങ്ങൾ ഏൽപിക്കുന്നതിന്റെ അസൂയയായിരിക്കും അവർക്ക്."...
അമ്മാവൻ പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും യുവാവിന്റെ കണ്ണുകൾ അമൃതയുടെ നേർക്കായിരുന്നു. ആരോക്കെയോ അവളോട് സംസാരിക്കുന്നുണ്ടായിരുന്നു, ആശ്വസിപ്പിക്കുകയാണെന്ന് തോന്നി. പക്ഷേ അവൾ ചിരിച്ചുകൊണ്ട് മറുപടി നൽകുന്നു. അതോടൊപ്പം, അവൾ നോക്കുന്ന സ്ത്രീക്ക് എന്തോ കഴിക്കാനും കൊടുക്കുന്നുണ്ട്......
യുവാവിന്റെ നോട്ടം കണ്ട അമ്മാവൻ തുടർന്നു......
"അത് ആ കുഞ്ഞിന്റെ അമ്മയാണ്. കുറേ നാളുകളായി വന്നിട്ട്. അവൾ ഈ വാർഡിലുള്ളത് ഞങ്ങളെപ്പോലുള്ളവർക്ക് വലിയ ആശ്വാസമാണ്. ഈ വാർഡിലെ എല്ലാ രോഗികളെയും അവൾ നോക്കും. ഭക്ഷണം വാങ്ങി നൽകാനും ബാത്റൂമിൽ പോകാനും അവൾ സഹായിക്കും. ഈ വാർഡിലെ മാലാഖയാണ് അവൾ. ഞങ്ങൾക്ക് മക്കളൊന്നുമില്ല. രാത്രിയായാൽ സ്ത്രീകളുടെ വാർഡിൽ പുരുഷന്മാർക്ക് കയറാൻ അനുവാദമില്ല. എന്റെ ഭാര്യയെ രാത്രി നോക്കുന്നത് ആ കുട്ടിയാണ്."
അമൃത തൂക്കുപാത്രവുമായി പുറത്തേക്ക് പോകുന്നത് കണ്ട് അമ്മാവനോട് യാത്ര പറഞ്ഞ് അവനും അവളുടെ പിന്നാലെ പോയി......
'
തന്റെ അനിയത്തി പാറുവിനേക്കാൾ ചെറുതാണെന്ന് തോന്നുന്നു,' അവൻ മനസ്സിലോർത്തു......
അവൾ പുറത്തുള്ള വാഷിംഗ് റൂമിന്റെ അടുത്തുള്ള ഒരു സ്ത്രീക്ക് തൂക്കുപാത്രം കൊടുത്തിട്ട് ബാത്റൂമിലേക്ക് കയറുന്നത് കണ്ടു. കുറേ നേരത്തിന് ശേഷം പുറത്തിറങ്ങി. ആ ചേച്ചിയുടെ മുഖത്ത് നോക്കാതെ എന്തോ പറഞ്ഞ് അവൾ കാന്റീനിലേക്ക് പോകുന്നത് കണ്ടു......,
അവളുടെ കണ്ണുകൾ കരഞ്ഞ് കലങ്ങിയിട്ടുണ്ടെന് അയാൾക്ക് മനസ്സിലായി...... അതുകൊണ്ടായിരിക്കണം അവൾ പുറത്തുള്ള ബാത്റൂമിൽ പോയത്, അല്ലെങ്കിൽ വാർഡിലെ ബാത്റൂമിൽ പോയാൽ മതിയായിരുന്നല്ലോ.
അവൻ അടുത്തുള്ള കടയിൽ നിന്ന് എന്തൊക്കെയോ വാങ്ങി തിരികെ വരുമ്പോൾ, ചിരിച്ചുകൊണ്ട് ആരോടോ തലകുലുക്കി വരുന്ന അമൃതയെ കണ്ടു. അവൾക്ക് ഒരു ചിരി സമ്മാനിച്ച് മുന്നോട്ട് നടന്ന അയാളെ നോക്കി അവൾ പറഞ്ഞു....,
"ചേട്ടാ, ഒന്ന് നിന്നേ...".... അയാൾ തിരിഞ്ഞു നിന്ന് അവളെ നോക്കി.....
"പാറുവിന്റെ ചേട്ടനല്ലേ?" അവൾ അയളെ നോക്കിക്കൊണ്ട് ചോദിച്ചു....
"അതെ. പാറുവിനെ എങ്ങനെ അറിയാം? കൂടെ പഠിച്ചതാണെന്ന് തോന്നുന്നില്ലല്ലോ?"... അവളെ അടിമുടി നോക്കിയവൻ പറഞ്ഞു.......
"ചേട്ടൻ ഒരു മൂന്ന് വർഷം മുൻപ് ഇവിടെ അഡ്മിറ്റ് ആയിട്ടില്ലേ? അപ്പോൾ കണ്ടതാ. എനിക്ക് നേരത്തെ കണ്ടപ്പോൾ സംശയമുണ്ടായിരുന്നു.".......
അതുകേട്ടതും അവന്റെ മുഖം മങ്ങി. "ശരി, പിന്നെ കാണാം," എന്ന് പറഞ്ഞ് അവൻ തിരിഞ്ഞു വേഗം നടന്നു.പോയി.......
അവന്റെ പെട്ടെന്നുള്ള മാറ്റം കണ്ടപ്പോൾ, താൻ എന്തെങ്കിലും തെറ്റ് പറഞ്ഞോ എന്ന് അമൃത വിഷമത്തോടെ ചിന്തിച്ചു.......
അവനോട് ക്ഷമ ചോദിക്കാനായി അവൾ പുറകെ പോയെങ്കിലും, അപ്പോഴേക്കും അവൻ നടന്ന് ദൂരെ എത്തിയിരുന്നു. 'ഇനി എപ്പോഴെങ്കിലും കാണുമ്പോൾ ഒരു സോറി ചോദിക്കാം,' എന്ന് മനസ്സിലുറപ്പിച്ച് അമൃത ഒരു മൂളിപ്പാട്ടോടെ എതിരെ വരുന്നവരോട് സംസാരിച്ചും ചിരിച്ചും വാർഡിലേക്ക് നടന്നു.......
🎼🎶🎼
പിറ്റേന്ന്, കാന്റീനിൽ ഇരുന്ന് ചായ കുടിക്കുമ്പോഴാണ് ഒരു കലപില ശബ്ദം കേട്ട് അവൻ ശ്രദ്ധിച്ചത്. കയ്യിൽ ഒരു തൂക്കുപാത്രത്തിനു പകരം ഒരു ഫ്ലാസ്കും രണ്ട് പാത്രങ്ങളുമായി അമൃത ആരോടോ സംസാരിച്ചുകൊണ്ട് കൗണ്ടറിൽ കയറുന്നത് കണ്ടു....
ബില്ല് കൊടുത്ത് സാധനങ്ങൾ ഒരു കവറിൽ വെക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് ചായ അടിക്കുന്ന സ്ഥലത്ത് ഫ്ലാസ്കിന്റെ അടപ്പ് തുറന്ന് ചിരിയോടെ കൊടുക്കുമ്പോൾ അവൾ എന്തോ ചോദിക്കുന്നതും അവർ പറയുന്നതും അവൻ കണ്ടു......
"ഇങ്ങനെ വരുന്നതിലും നല്ലത് ഈ കാന്റീൻ എടുത്ത് അവിടെ കൊണ്ടുപോയി വെക്കുന്നതല്ലേ, കുഞ്ഞേ?" ചായ അടിക്കുന്ന പ്രായമുള്ള ചേട്ടൻ തമാശയായി ചോദിച്ചു........
അതിന് അവൾ ഉരുളക് ഉപ്പേരി പോലെ ചിരിയോടെ മറുപടി പറഞ്ഞു, "നിങ്ങൾക്കൊക്കെ അതൊരു ബുദ്ധിമുട്ടാകില്ലേ ചേട്ടാ? ഇതാകുമ്പോൾ ഞാൻ മാത്രം ബുദ്ധിമുട്ടിയാൽ പോരേ?",...
അതും പറഞ്ഞ് അവൾ സാധനങ്ങളുമായി നടന്നു നീങ്ങുന്നത് അവൻ കണ്ടു.
അവനും അവിടെനിന്ന് ഇറങ്ങി.
അടുത്തുള്ള കടയിൽ നിന്ന് ബക്കറ്റും മറ്റ് സാധനങ്ങളും വാങ്ങുമ്പോൾ അവൾ ചാടിത്തുള്ളി അവിടെയും എത്തി........
"ചേട്ടാ, ഒരു സോപ്പും പേസ്റ്റും വേണം." കത്തു നിൽക്കതെയവൾ ഉറക്കെ പറഞ്ഞു.......
"പുതിയ രോഗി വന്നോ, അമൃതേ?" കടക്കാരൻ ചിരിയോടെയാവളോട് ചോദിച്ചു.......
"ആ, വന്നു."
അപ്പോഴാണ് അവൾ അവനെ ശ്രദ്ധിച്ചത്....
"ഹായ്,...ചേട്ടനോ! അപ്പോൾ ഇവിടെത്തന്നെയാണോ? ആരാ ചേട്ടാ അഡ്മിറ്റ്? ഞാൻ ഇന്നലെ കണ്ടപ്പോൾ ആരെങ്കിലും കാണാൻ വന്നതാണെന്ന് വിചാരിച്ചു.".....
അവളുടെ പെട്ടന്നുള്ള സംസാരം കണ്ട് പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന അവനെ കടക്കാരൻ ഒന്ന് നോക്കി......
എന്നിട്ട് കളിയാക്കി കൊണ്ടവളോട് പറഞ്ഞു,...... "എന്റെ മോളേ, ഒന്നു ശ്വാസം വിട്. ചോദിക്ക്! അയാൾ പേടിച്ചുപോയിട്ടുണ്ടാവും."
അതുകേട്ട് ചിരിയോടെ അമൃത അവനെ നോക്കി. അവളുടെ നോട്ടത്തിൽ ആ ചോദ്യം ആവർത്തിക്കുന്നത് അവൻ കണ്ടു........
"ഒരു ഫ്രണ്ടിനാണ് ആക്സിഡന്റ്. ഫ്രണ്ട് മാത്രമല്ല, അയൽവാസി കൂടിയാണ്," എന്നും പറഞ്ഞ് പൈസ കൊടുത്ത് അവൻ പുറത്തേക്കിറങ്ങി. അവളും പിന്നാലെ ഇറങ്ങി......
"അമ്മയ്ക്ക് എന്താ അസുഖം?"അവൻ ചോദിച്ചു......
"ഷുഗറാണ്. അതിന്റെ കൂടെ വേറെ ചില പ്രശ്നങ്ങളുമുണ്ട്. എല്ലാ മാസവും ഒരാഴ്ച ഇവിടെയായിരിക്കും.".....
വിഷമം മറിച്ചു ചിരിച്ചുകൊണ്ടുള്ള അവളുടെ മറുപടിയിൽ അവനവളെയൊന്ന് നോക്കി.....
.
"ആഹ്, പിന്നെ മറന്നു. അമ്മയോട് പാറുചേച്ചിയുടെ ചേട്ടനാണ് നിങ്ങളെന്ന് പറഞ്ഞപ്പോൾ, ഒന്ന് സംസാരിക്കാനും വീട്ടുകാരെ അന്വേഷിക്കാനും പറ്റിയില്ലല്ലോ എന്ന് പറഞ്ഞ് ഇന്നലെ വിഷമിച്ചു. സമയം കിട്ടിയാൽ ഒന്ന് ആ വഴി വരണേ. ഞങ്ങൾ നാളെ ഡിസ്ചാർജ് ആകും," എന്നും പറഞ്ഞ് അവൾ വാർഡിലേക്ക് നടന്നു.
അന്ന് വൈകുന്നേരം ആ യുവാവ് അമൃതയുടെ വാർഡിൽ അമ്മയെ കാണാൻ വന്നു.....
അവനെ കണ്ടതും ആ അമ്മ കൈകൂപ്പി കണ്ണുകൾ നിറച്ചു.
"മോനേ, ഇന്നലെ ദൈവമായിട്ട് ഇവിടെ എത്തിച്ചതാണ്. അല്ലെങ്കിൽ പിന്നീട് എത്രയെല്ലാം മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞാലും ആരും വിശ്വസിക്കുമായിരുന്നില്ല."......
"അതൊക്കെ കഴിഞ്ഞില്ലേ ചേച്ചി. ഇനിയും അതോർത്ത് വിഷമിക്കണ്ട.".... അവനാവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു......
"മോനേ, അച്ഛനും അമ്മയ്ക്കും പെങ്ങൾക്കും എല്ലാം സുഖമാണോ?" അമ്മ വീണ്ടും ചോദിച്ചു.......
"അവരെയൊക്കെ ചേച്ചിക്ക് അറിയാമോ?" അവൻ ആകാംഷയോടെ ചോദിച്ചു........
"അന്ന് ഇവളുടെ അച്ഛന് വയ്യാതെ ഇവിടെ കൊണ്ടുവന്നപ്പോൾ അവരായിരുന്നു എനിക്ക് സഹായത്തിനുണ്ടായിരുന്നത്. അന്ന് ഇവൾ പ്ലസ് ടു കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ."..... ആ അമ്മ അച്ഛനെയോർത്തു കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു......
"മ്മ്... എന്നാൽ ശരി, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണേ. ഞാൻ അപ്പുറത്തുണ്ട്," എന്നും പറഞ്ഞ് അവിടെനിന്നെഴുനേറ്റു......
പഴയ കാര്യങ്ങൾ അമ്മ പറഞ്ഞതുകൊണ്ടാണ് അയാൾ വേഗം പോകാനിറങ്ങിയതെന്ന് അമൃതക്ക് തോന്നി......
"മോനേ, ഒരു മിനിറ്റ്. എന്തായിരുന്നു മോന്റെ പേര്? ഞാൻ മറന്നുപോയി."..... അമ്മ വിളിച്ചു നിർത്തിച്ചു കൊണ്ട് പറഞ്ഞു...
"വിജയ് വിശ്വനാഥ്. വിച്ചു എന്ന് വിളിച്ചോളൂ ചേച്ചി," എന്നും പറഞ്ഞ് മറുപടിക്ക് നിൽക്കാതെ അയാൾ പുറത്തേക്കിറങ്ങിപ്പോയി.......
ദിവസങ്ങൾ കടന്നുപോയി. പിന്നീട്, ചില മാസങ്ങൾക്ക് ശേഷം ഒരു ദിവസം രാവിലെ അമൃതയുടെ വീട്ടിൽ.......
"അമ്മേ, ഞാൻ അമ്പലത്തിൽ പോയിട്ട് വരവേ..." എന്ന് പറഞ്ഞു കൊണ്ട് അമൃത പുറത്തേക്കിറങ്ങി.......
"വേഗം വരണേ മോളെ."അമ്മ വേഗം മുറ്റത്തേക് വന്നു കൊണ്ട് പറഞ്ഞു....
"മ്മ്..."
ആ മൂളൽ കേട്ടപ്പോൾ, അവൾ വരാൻ താമസിക്കുമെന്ന് ആ അമ്മക്ക് മനസ്സിലായി.......
അവൾ അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് നടന്നു. ഭക്തിസാന്ദ്രമായ ഗാനങ്ങൾ കാതുകളിൽ എത്തിയപ്പോൾ തന്നെ മനസ്സിന് ആശ്വാസം വരുന്നതായി അമൃതക്ക് തോന്നി......
തിരുനടയിൽ കൈകൾ കൂപ്പി കണ്ണുകളടച്ച് എത്രനേരം തൊഴുതുനിന്നു എന്ന് അവൾക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. ക്ഷേത്രം വലംവെച്ച്, കുറിയും വാങ്ങി നെറ്റിയിൽ ചാർത്തി. പുറത്തേക്ക് പോകാതെ, ക്ഷേത്രത്തിന്റെ വടക്കേയറ്റത്തുള്ള കുളം ലക്ഷ്യമാക്കി നടന്നവാൾ........
അവിടെ കുളത്തിലെ മീനുകൾക്ക് കയ്യിലുള്ള പൊരിയിട്ടുകൊടുത്ത് അവൾ പടിക്കെട്ടിലിരുന്നു......
കുറച്ചു സമയത്തിനു ശേഷം...
"ഹലോ... കുറെ നേരമായല്ലോ ഇവിടെ. വീട്ടിലേക്ക് ഒന്നും പോകുന്നില്ലേ?"......
പെട്ടെന്നുള്ള ആൺശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞുനോക്കി എഴുന്നേറ്റ അമൃത കാണുന്നത് ചിരിച്ചുകൊണ്ട് പടികൾ ഇറങ്ങിവരുന്ന വിച്ചുവിനെയാണ്.....
അവൾ വേഗം മുഖം തിരിച്ച് കണ്ണുകൾ തുടച്ചു. പിന്നെ വിച്ചുവിനെ നോക്കി ചിരിച്ചു......
"ഞാൻ ഇവിടെ വന്നാൽ കുറച്ചുനേരം ഇവിടെ ഇരുന്ന് പോകാറാണ് പതിവ്. അച്ഛൻ കുട്ടിക്കാലത്ത് ശീലിപ്പിച്ചതാണ്."
അച്ഛനെക്കുറിച്ച് പറയുമ്പോൾ അവളുടെ ശബ്ദം ഇടറുന്നത് അവൻ ശ്രദ്ധിച്ചു.......
"ഇരിക്കൂ, എന്നാ കുറച്ചു കഴിഞ്ഞ് പോകാം, അല്ലേ?" അവൻ പടിക്കെട്ടിലിരുന്നു കൊണ്ട് പറഞ്ഞു......
അമൃത ചിരിച്ചുകൊണ്ട് കയ്യിലുള്ള പൊരി അവന് നീട്ടി.....
"ചേട്ടന്റെ വീട് ഇവിടെ നിന്ന് കുറെ അകലെയല്ലേ? ഇവിടെ എന്താ?" കുറച്ചു നിമിഷതെ മൗനത്തിനു ശേഷം അമൃത ചോദിച്ചു..........
"ഇന്ന് എന്റെ പിറന്നാളാണ്. ശിവക്ഷേത്രത്തിൽ വരണമെങ്കിൽ ഇവിടെ വരണ്ടേ? അതാണ് ഈ അമ്പലത്തിൽ വന്നത്."...... വിച്ചു ചെറുചിരിയോടെ പറഞ്ഞു.........
"ഹാപ്പി ബർത്ത്ഡേ ടു യൂ ചേട്ടാ. ചിലവ് വേണം കേട്ടോ!" അമൃത വിഷ് ചെയ്തു കൊണ്ട് പറഞ്ഞു.......
"താങ്ക്യൂ. നമുക്ക് ചിലവിനെപ്പറ്റി ആലോചിക്കാം." ചിരിയോടെ വിച്ചു മറുപടി പറഞ്ഞു,.........
പിന്നെയും എന്തൊക്കെയോ സംസാരിച്ചിരുന്നവർ. അമൃതയുടെ സ്കൂൾ ഫ്രണ്ട്സ്, അങ്ങനെ പലതും......
"വിച്ചുചേട്ടാ, ചേട്ടന്റെ ജോലി എന്താ?"
"ഞാൻ ഒരു കമ്പനിയിലാണ്. ഡൊർമാറ്റിക് ഡിസൈനറാണ്."
ഒന്നും മനസ്സിലായില്ലെങ്കിലും അമൃത തലയാട്ടി ചിരിച്ചു........
"വിച്ചുചേട്ടാ, ഞാൻ ഒരു കാര്യം ചോദിച്ചാൽ തെറ്റാകുമോ?"..... അമൃത മുഖവുരയോടെ ചോദിച്ചു കൊണ്ടവനെ നോക്കി........
"അത് ചോദ്യം കേട്ടാൽ അല്ലേ അറിയൂ." ചെറിയൊരു ഗൗരവത്തോടെയാവാൻ മറുപടി പറഞ്ഞു......
"അത്... ചേട്ടനെ തേപ്പ് കിട്ടിയ വിഷമത്തിലല്ലേ അന്ന് എന്തോ അസുഖം വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്?"... ഉള്ളിലുള്ള ചെറിയൊരു പേടിയോടെയാവൾ പതിയെ ചോദിച്ചു.......
വിച്ചു ഒരു വേദന നിറഞ്ഞ ചിരിയോടെ അമൃതയെ നോക്കി. ചോദിച്ചു
"ആരു പറഞ്ഞു തേപ്പാണെന്ന്?"......
"അത്, ഒരു പെണ്ണിന്റെ കാര്യമെല്ലാം അന്ന് ചേട്ടന്റെ അമ്മയും പാറുചേച്ചിയും പരസ്പരം പറയുന്നത് കേട്ടു." അവൾ നിഷ്കളങ്കതയോടെ പറഞ്ഞു......
"അമൃതാ, ഒരിക്കലും അവളെക്കുറിച്ച് അങ്ങനെ പറയരുത്. ഞങ്ങളുടെ പിരിയലിനെ തേപ്പായി കാണാൻ എനിക്ക് കഴിയില്ല."വിച്ചു വിഷമത്തോടെ അവളെ നോക്കി പറഞ്ഞു........
"പിന്നെ എങ്ങനെ നിങ്ങൾ അകന്നു ചേട്ടാ? ആ ചേച്ചി ഇപ്പോ എവിടെയാ? ഈ നാട്ടുകാരിയാണോ? ആ ചേച്ചിയുടെ കല്യാണം കഴിഞ്ഞോ? മക്കളായോ?"..... അവന്റെ വിഷമം മനസിലാക്കി വേദനയോടെയാവൾ ചോദിച്ചു.....
"അമൃതാ, നീ ചോദിക്കുന്നതിന് ഒന്നിനും ഒരു ഉത്തരം തരാൻ എനിക്ക് കഴിയില്ല. കാരണം, എനിക്ക് അറിയില്ല അവൾ എവിടെയാണ് ഉള്ളതെന്ന്."....... വച്ചു നിസ്സഹായതയോടെ പറഞ്ഞു......
"ചേട്ടൻ ആ ചേച്ചിയെ എവിടെ വെച്ചാണ് ആദ്യമായി കണ്ടത്?"... അവന്റെ ജീവിതം അറിയാനുള്ള ആകാംഷയിൽ അമൃത ചോദിച്ചു.......
"നിനക്ക് ആ കഥ അറിയാൻ വേണ്ടിയാണോ ഇങ്ങനെ ചോദിക്കുന്നത്?".... അവളെ മനസിലായത് പോലെയാവാൻ ചോദിച്ചു........
"ചേട്ടന് വിഷമമാകില്ലെങ്കിൽ ഒന്ന് പറയാമോ?".... അമൃത ചോദിച്ചു......
അവളെ ഒന്ന് നോക്കിയിട്ട് വിച്ചു കുളത്തിലെ മീനുകൾക്ക് പൊരിയിട്ടു. മീനുകൾ അത് വിഴുങ്ങുന്നത് നോക്കി അവൻ ഇരുന്നു. അവന്റെ കഥ കേൾക്കാൻ ആകാംഷയോടെ അമൃത അവന്റെ മുഖത്തുതന്നെ നോക്കിയിരുന്നു.......
കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ചേട്ടന്റെ കല്യാണത്തിന് ഞാനും കൂട്ടുകാരൻ രാഹുലും എന്റെ ബൈക്കിൽ ഒന്നിച്ചാണ് പോയത്.....
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവന് ഫോൺ വന്നു. "ആ വരാം, നീ അവിടെ തന്നെ നിൽക്ക്. ഒരു അര മണിക്കൂറിനുള്ളിൽ അവിടെയെത്തും," എന്നും പറഞ്ഞ് അവൻ ഫോൺ വെച്ചു....
(വിച്ചു പറയുന്ന കഥ ഒരു ടി.വി. സ്ക്രീനിൽ എന്നതുപോലെ അമൃതയുടെ മുന്നിൽ തെളിഞ്ഞുവന്നു.)...
"ടാ വിച്ചു, നിനക്ക് ഇനി എന്താ പരിപാടിയുള്ളത്?"രാഹുൽ ചോദിച്ചു..
"എന്താടാ രാഹുലേ കാര്യം? ഇന്ന് ഒരു ദിവസത്തെ ലീവാണ്. പാറുവിനെയും കൂട്ടി ഒന്ന് പുറത്തുപോകണം."
"എടാ വിച്ചു, അത് വൈകുന്നേരം അല്ലേ? അപ്പോഴേക്കും തിരിച്ചു വരാം. ഞാൻ ബൈക്കെടുത്തിട്ടില്ല. അവൾ അവിടെ കാത്തിരിക്കുവാ (രാഹുലിന്റെ കാമുകി). നീ ഒന്ന് വേഗം കഴിച്ചു വാ." രാഹുൽ തിടുക്കത്തോടെ പറഞ്ഞു......
ബൈക്കിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു, "ടാ, സ്ഥലം നീ പറഞ്ഞില്ലല്ലോ. എവിടേക്കാണ്?"....
"നമ്മുടെ കോഴിക്കോട് ബീച്ചിലേക്ക് തന്നെ. വേറെ എവിടേക്കാണ്?" രാഹുൽ ചിരിയോടെ പറഞ്ഞു...
ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി ദേഷ്യാത്തോടെ രാഹുലിനോട് പറഞ്ഞു , "ടാ, നിനക്ക് ഭ്രാന്തുണ്ടോ? ഈ പൊരിയുന്ന വെയിലത്ത് അവിടെ പോകാൻ? നീ ഒരു കാര്യം ചെയ്യ്, ഈ ബൈക്കെടുത്ത് പോയിക്കോ. നാളെ എനിക്ക് തന്നാൽ മതി. ഞാൻ വീട്ടിലേക്ക് ബസ്സിൽ പോവാ."....
"അപ്പോൾ അത്രയ്ക്കുള്ള ബന്ധമേ നമ്മൾ തമ്മിലുള്ളൂ, അല്ലേ? ശരിയായിക്കോട്ടെ. നീ നിന്റെ ബൈക്കെടുത്ത് പോയിക്കോ. ഞാൻ ബസ്സിൽ പോയിക്കോളാം." രാഹുൽ സെന്റിമെന്റൽ ഡയലോഗുകൾ തുടങ്ങി...
"കോപ്പ്, മറ്റേടത്തെ സെന്റിയും കൊണ്ട് വന്നിരിക്കുന്നു. കയറടാ പട്ടീ വണ്ടിയിലേക്ക്," ഞാൻ ദേഷ്യത്തിൽ പറഞ്ഞു.....
രാഹുൽ ചിരിച്ചുകൊണ്ട് കയറി. "കൂടുതൽ ഇളിക്കണ്ട. ആകെയുണ്ടായിരുന്ന ഒരു ലീവ് അങ്ങനെ കുളമായെന്ന് പറഞ്ഞാൽ മതിയല്ലോ." ഞാൻ ആന്മാഗതയോടെപറഞ്ഞു കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു.....
"ടാ, എല്ലാ ആഴ്ചയും ഉറങ്ങുകയും വീട്ടിൽ പെങ്ങളുടെ ഒപ്പവും അല്ലേ? ഈ ഒരാഴ്ച ഇങ്ങനെ എനിക്ക് വേണ്ടി ചിലവാക്കെടാ."രാഹുൽ ദയനീയമായി പറഞ്ഞു....
"ആ, നിനക്കെന്താ? നിന്റെ ആളുവരും, കൊക്കുരുമ്മി ഇരിക്കാം. ഞാൻ അവിടെ പോസ്റ്റാവും.".... ബൈക്ക് ഓടിച്ചു കൊണ്ട് അമർഷത്തോടെ ഞാൻ പറഞ്ഞു......
"ടാ, ഒരു അര മണിക്കൂർ നീ ബീച്ചിലുള്ള ഏതെങ്കിലും പെൺപിള്ളേരെ വായിനോക്കി ഇരിക്കൂ. പ്ലീസ്."..... അവൻ അപേക്ഷ പോലെ എന്നോട് പറഞ്ഞു...
"പിന്നെ, ഈ പൊരിയുന്ന വെയിലത്ത് അവിടെ പെൺപിള്ളേരെ ഉണക്കാൻ ഇട്ടിരിക്കുവല്ലേ? എന്റെ വായിൽ നിന്ന് കേൾക്കണ്ട നീ," എന്ന് ദേഷ്യത്തിൽ പറഞ്ഞു നിർത്തുമ്പോഴേക്കും ഞങ്ങൾ ബീച്ചിലെത്തിയിരുന്നു.......
"ഹാവൂ, സമാധാനമായി എത്തി," എന്നും പറഞ്ഞ് രാഹുൽ ഇളിയോടെബൈക്കിൽ നിന്നിറങ്ങി.......
"ടാ രാഹുലേ, എന്നെ കുറെ നേരം പോസ്റ്റാക്കരുത്. വേഗം തിരിച്ചുപോകണം." അവന്റെ കാമുകിക്ക് അടുത്ത് നടക്കുമ്പോഴും ഞാൻ ഓർമിപ്പിച്ചു...
"ഓ, ശരി. ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ." വിളിച്ച് അവളിരിക്കുന്ന സ്ഥലവും പറഞ്ഞ ശേഷം അവൻ പറഞ്ഞു....
, "നീ പോയി വാ. ഞാൻ ഇവിടെ ഇരിക്കാം," എന്ന് പറഞ്ഞ് അവിടെയുള്ള ഒരു സിമന്റ് ബെഞ്ചിൽ ഞാനിരുന്നു.......
"അത് വേണ്ട. നീയും വാ. അവളെ ഒന്ന് പരിചയപ്പെട്ടാലോ," എന്നും പറഞ്ഞ് രാഹുൽ എന്റെ കൈ വേലിച്ചു കൊണ്ട് മുമ്പോട് നടന്നു......
ബീച്ചിനകത്തെ പാർക്കിൽ ഒരോ മരത്തിന്റെ തണലിലും ഓരോ ജോഡി പ്രണയിതാക്കൾ ഇരിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ നിന്ന് മാറി ഒരു ഇരിപ്പിടത്തിൽ രണ്ട് പെൺകുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു.......
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://share.aksharathalukal.in/s/53107/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ