ഫോളോ
Aksharathalukal അക്ഷരത്താളുകൾ
@aksharathalukalpage
4,926
പോസ്റ്റുകള്‍
45,795
ഫോളോവേഴ്സ്
Aksharathalukal അക്ഷരത്താളുകൾ
1.6K കണ്ടവര്‍
വന്നപാടെ കല്യാൺ അവന്തികയെ തേടിയെത്തി. മുറിയിലെ ലൈറ്റ് ഓൺ ആക്കികൊണ്ട് എന്താടോ താൻ ഇന്ന് നേരത്തെ കിടന്നോ…? എന്ന് ചോദിച്ചു. അത് പിന്നെ ഒരു ചെറിയ തലവേദന പോലെ അതുകൊണ്ട് ഇത്തിരി നേരം കിടന്നു എന്നേ ഉള്ളൂ. അവന്തിക എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം കുളിച്ച് വരൂ.. അവള് അടുക്കളയിലേക്ക് പോയപ്പോൾ അവൻ കുളിക്കാൻ കയറി. ബാത്ത്റൂമിൻ്റെ ഡോർ അടയ്ക്കുമ്പോൾ ഒരു അലർച്ച കേട്ടു അവൻ ഒന്ന് ഞെട്ടി. അവന്തിക അടുക്കളയിൽ ഒറ്റയ്ക്കാണ് അവനോടി പാഞ്ഞു ചെന്നു നോക്കുമ്പോൾ അവള് ബോധമില്ലാതെ അടുക്കളയിൽ ഫ്രിഡ്ജ്ന് അടുത്ത് കിടക്കുന്നു. അവൻ്റെ ഉള്ളൊന്നു ആന്തി. അവളെ എടുത്തു കൊണ്ട് അവൻ റൂമിലെത്തി കട്ടിലിൽ കിടത്തി മുഖത്ത് വെള്ളം തെളിച്ചിട്ടും അവള് ഉണർന്നില്ല. അവനു ടെൻഷൻ ആയി ആകെ വെട്ടി വിയർത്തു തുടങ്ങി. അപ്പോഴേക്ക് അവള് പതിയെ കൺ തുറന്നു. അവനു ശ്വാസം നേരെ വീണു. ഞാൻ ആകെ പേടിച്ച് പോയ്യല്ലോ ഡോ അവൻ അവളെ എഴുനേൽക്കാൻ സഹായിച്ചു. ഫ്രിഡ്ജ് ഓഫ് ആയിരുന്നു പാത്രം കഴുകിയ നനഞ്ഞ കൈകൊണ്ട് സ്വിച്ച് ഓൺ ആക്കിയപ്പോ ഒന്ന് എർത്ത് അടിച്ചത എന്നും പറഞ്ഞു അവള് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് അവൻ അത് തടഞ്ഞത്. ഇന്നിനി ഒന്നും ചെയ്യണ്ട ഇവിടെ ഇരിക്ക് ഒക്കെ എനിക്ക് വിട്ടേക്ക് എന്നും പറഞ്ഞു അവൻ അടുക്കളയിൽ പോയി രാത്രിയിലേയ്ക്ക് ഭക്ഷണം തയ്യാറാക്കി. പിന്നെ വന്നു കുളിച്ച് അവളെ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയി. അവൾക്ക് അപ്പോളും ഒരു മൂകത ഉണ്ടായിരുന്നു. അവൻ അത് ശ്രദ്ധിച്ചു. ഭക്ഷണം കഴിച്ച് കഴിഞ്ഞു സംസാരിക്കാം എന്ന് അവൻ കരുതി. അവൻ സംസാരിക്കാൻ കരുതി അവളുടെ അടുത്തേക്ക് പോയി അവള് മുറിയിൽ തുണികൾ മടക്കുകയായിരുന്നു. അവൻ വന്നത് കണ്ടപ്പോൾ അവള് തന്നെ സംസാരം തുടങ്ങി. "കല്യാണിന് എന്നോട് ദേഷ്യം തോന്നുന്നില്ലേ… അവളുടെ ചോദ്യം അവനു തീർത്തും അപ്രതീക്ഷിതം ആയിരുന്നു. "എത്ര കാലം നമ്മൾ ഇങ്ങനെ വീട്ടുകാരെ പറ്റിച്ചു ജീവിക്കും..!? അവളുടെ വാക്കുകൾ കുറ്റബോധം നിറഞ്ഞതായിരുന്നു. "എൻ്റെ അമ്മ തന്നെ വിളിച്ചിരുന്നു ലെ". അവൻ എന്തോ മനസ്സിലാക്കിയ പോലെ ചോദിച്ചു. അവൾക്ക് കള്ളം പറയാൻ തോന്നിയില്ല. "അമ്മയെ തെറ്റ് പറയാൻ പറ്റില്ല കല്യാൺ എല്ലാത്തിനും കരണക്കാരി ഞാനല്ലേ." എനിക്ക്….. അവൾക്ക് അത് പറയാൻ ധൈര്യം വരാതെ ആ വാക്കിനെ അങ്ങനെ തന്നെ അപ്പാടെ വിഴുങ്ങി… അവളുടെ മൂഡ് ഓഫ് ൻ്റേ കാരണം അവനു മനസ്സിലായി അവൻ കൂടുതൽ ഒന്നും പറയാതെ അതിനി ചിന്തിക്കേണ്ട എന്ന താക്കീത് നൽകി ഒരു ഗുഡ് നൈറ്റ് പറഞ്ഞിട്ട് അവൻ്റെ മുറിയിലേക്ക് പോയി. എന്തോ മറന്ന പോലെ അവൻ അവളുടെ അരികിലേക്ക് വന്നു അവളെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ മറികടന്ന് അവളുടെ മുറിയിലെ ടേബിളിൽ അവളെ എടുത്തു കൊടുന്ന് കിടത്തിയപ്പോൾ ഊരി വച്ച വാച്ച് എടുത്തിട്ട് അവൻ മുറി വിട്ടിറങ്ങി. അന്നാദ്യമായി അവൾക്ക് അവനോട് ദേഷ്യം തോന്നി. അതിൻ്റെ കാരണം അവള് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. അവളുടെ ഉള്ളിലെ സ്ത്രീ അവനിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് അവൾക്ക് തന്നെ വിശ്വസിക്കാൻ പ്രയാസം തോന്നി. ഒരു തുറന്നു പറച്ചിലിൻ്റെ ശ്രമത്തെ അവൻ നേരത്തെ അപ്പാടെ പൊളിച്ചു കളഞ്ഞല്ലോ എന്നവൾ ഓർത്തു. അവളുടെ ശരീരം ഈ മുറിയിലും മനസ്സ് അവനൊപ്പം അവൻ്റെ മുറിയിലേക്കും പോയി. അന്ന് രാത്രി കല്യാൺ ഉറങ്ങാൻ പാട് പെട്ടു. ബോധം മറഞ്ഞു വീണ അവളെ എടുത്തപ്പോൾ അവനിൽ പടർന്ന അവളുടെ ഗന്ധം അവനിൽ അപ്പോഴും തങ്ങി നിൽക്കുന്നത് പോലെ അവനു അനുഭവപ്പെട്ടു. ഉള്ളിൽ ഒളിപ്പിച്ച പ്രണയം പുറത്ത് വരാൻ ചങ്ങല പൊട്ടിക്കുന്നതായി അവനു തോന്നി. അതെ സമയം അവനെ നിനച്ചു അവളും ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പെട്ടെന്ന് അവൾക്ക് അവനെ കാണാൻ തോന്നി അവള് അവൻ്റെ മുറി ലക്ഷ്യം വച്ച് കട്ടിലിൽ നിന്നും എഴുന്നേറ്റ് നടന്നു. മുറി ലോക്ക് ചെയ്യുന്ന ശീലം അവനില്ല അവൾക് അതറിയാം. ഒന്ന് എത്തി നോക്കി പോരാൻ പോയതാ ഇരുട്ടും ചെയ്യുന്ന കാര്യത്തിൻ്റെ വഷളത്തരവും കൂടി അവളിൽ ഒരു തരം പരിഭ്രമം നിറച്ചിരുന്നൂ. മെല്ലെ കതക് തുറന്നു. അവനില്ല അവിടെ നിരാശയോടെ തിരിഞ്ഞതും അവൻ മുന്നിൽ പ്രതീക്ഷിക്കാതെ കൂട്ടിമുട്ടി. ചിരിക്കണോ മുറിയിലേക്ക് ഓടണോ...! അവള് നിന്ന് പരുങ്ങി. അവളുടെ കണ്ണുകൾ അവനിൽ ഉടക്കി. അവളെ അവനിലേക്ക് വലിച്ചടുപ്പിക്കുന്ന നോട്ടമായിരുന്നു അവൻ്റേത്. അരണ്ട വെളിച്ചത്തിൽ അവൻ്റെ കണ്ണുകൾ തിളങ്ങി. നേരം എത്രയായി എന്നറിയില്ല രാത്രിയുടെ ഏതോ യാമം. അരിച്ചിറങ്ങുന്ന നിലാവിൻ്റെ തരികൾ അവളുടെ മുഖത്ത് പതിച്ചു. മഴക്കാലം ആയിരുന്നിട്ടും അവർ വിയർ ത്തൊലിച്ചു. ഒരു നിമിഷം സകല നിയന്ത്രണങ്ങളും ഭേദിച്ച് അവള് അവനോട് ചേർന്നു.അവളുടെ കൈകൾ അവനെ വരിഞ്ഞുമുറുക്കി. അവനിൽ ഒരു വികരാവേശം തിരതല്ലി. അവനിൽ ഒരു ഞെട്ടൽ ഉണ്ടായി പെട്ടെന്ന്. അൽപനേരം നിശബ്ദത നിശ്ചലരായി അവർ ഒരു ആലിംഗനത്തിൽ അലിഞ്ഞു നിന്നു. പെട്ടെന്ന്. എന്തോ ഓർത്ത പോലെ അവള് അവനിൽ നിന്നും കുടഞ്ഞുമാറി ഒരു സോറിയും പറഞ്ഞു മുറിയിൽ കയറി കതക് അടച്ചു. അവനതറിയം അവൻ നിരാശയില്ലാതെ ഫ്രിഡ്ജിൽ നിന്നും എടുത്തു കൊണ്ട് വന്ന തണുത്ത വെള്ളം ഒരു കവിൾ കുടിച്ച് ഉറങ്ങാൻ കിടന്നു. നിലവിൽ തിളങ്ങിയ അവളുടെ മുഖം അവനിൽ പ്രണയത്തിന് അപ്പുറത്തേക്ക് ഒരു ആഗ്രഹം ഉണ്ടാക്കിയത് അവൻ അറിഞ്ഞു. അവൻ്റെ നെഞ്ചിടിപ്പ് മുഴങ്ങുന്ന കാതുകളുമായി അവന്തിക മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്ത് അബദ്ധമാ കാണിച്ചെ എന്ന് അവൾക്ക് വെളിവ് വന്നില്ല. അവളുടെ ശരീരത്തിൽ മുഴുവൻ അവൻ്റെ ദേഹത്തിൻ്റെ ചൂട് പടർന്നിരുന്നു. അന്ന് പുലരും വരെ അവർ രണ്ടാളും ഉറങ്ങാൻ പാട് പെട്ടു. രാവിലെ അവന്തിക എണീക്കും മുമ്പ് കല്യാൺ എണീറ്റിരുന്നു. അടുക്കളയിൽ കയറി ചായ ഇട്ടു. രണ്ട് ഗ്ലാസിൽ പകർത്തി അവൻ അവളെ വിളിക്കാൻ പോയി. അവള് എഴുന്നേറ്റ് കുളി കഴിഞ്ഞ് പുറത്തുവരാൻ നിൽക്കുമ്പോൾ ആണവൻ ചെന്ന് വിളിക്കുന്നത്. ഇന്നലത്തെ കാര്യം ആലോചിച്ചു അവൾക്ക് അവനെ എങ്ങിനെ ഫേസ് ചെയ്യണം എന്നറിയാതെ അവള് കതക് തുറക്കാതെ നിന്നു കുറച്ചു നേരം. കതക് തുറന്ന് അവള് വന്നപ്പോൾ കല്യാൺ അറിയാതെ ഇന്നലെ അവളിൽ കണ്ട മാറ്റത്തെ കുറിച്ച് ചിന്തിച്ചു. കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷം ആയിട്ടും അവള് ഇതുവരെ ഒരിക്കൽ പോലും അവനോട് ഇങ്ങനെ പെരുമാറിയിട്ടില്ല എന്ന കാര്യം അവൻ ഓർത്തു. അവൾക്ക് അവനോട് സ്നേഹമില്ലാഞ്ഞിട്ട് അല്ല. അവളുടെ വീടുകാരോടുള്ള വാശി തീർക്കലാണ് അവൾക്ക് അവനോടുള്ള അകൽച്ചയുടെ കാരണം. കല്യാൺ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പോയതാണ്. അതുകൊണ്ട് തന്നെ അവളുമായി ഒരു ദാമ്പത്യ ജീവിതം ഇല്ലാത്തതിൽ അവനു മനോവിഷമവും തോന്നിയിട്ടില്ല. അവൾക്ക് നേരെ ചായ കപ്പ് വച്ച് നീട്ടുമ്പോൾ അവള് കല്യാണം കഴിഞ്ഞ അന്ന് രാത്രി അവനോട് പറഞ്ഞ കാര്യങ്ങൾ അവൻ ഓർത്തു പോയി. ഒരിക്കലും എന്നിൽ നിന്ന് ഒരു നല്ല ഭാര്യയെ പ്രതീക്ഷിക്കരുത്. എനിക്ക് ഈ ജീവിതത്തിനോട് ഇനിയും പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല. എനിക്ക് കുറച്ച് സമയം തരണം അതുവരെ ഒരു ശാരീരിക ബന്ധത്തിന് എന്നെ നിർബന്ധിക്കരുത്. അവൻ അതോർത്ത് പുറമെ ചിരിച്ചു. അവന്തിക ചോദിച്ച സമയം അവൻ ധാരാളം നൽകിയിരുന്നു. അവള് അവൻ്റെ കൂടെയുള്ള ജീവിതം ആഗ്രഹിച്ചു തുടങ്ങിയെന്ന് അവനു മനസ്സിലായി. അതിൻ്റെ പ്രധാന കാരണം ഒരു പക്ഷേ അവൻ്റെ അമ്മ തന്നെ ആണെന്നും അവനു തോന്നി. മകൻ്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥനകളും വഴിപാടുകളുമായി അമ്മ നടക്കാൻ തുടങ്ങിയിട്ട് ഒരു വർഷം ആവാറായി കാണും എന്ന് അവൻ ഓർത്തു. അമ്മയ്ക്ക് അറിയില്ലല്ലോ അവർ ഒരിക്കലും ഒരു ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിച്ചിട്ടില്ല എന്ന വിവരം. ഓരോന്ന് ആലോചിച്ചുകൊണ്ടുള്ള അവൻ്റെ മുഖഭാവങ്ങൾ കണ്ട് അവന്തികയ്ക്ക് അവളെ കളിയാക്കുന്ന പോലെ തോന്നി. അതുകൊണ്ടു തന്നെ അവള് അവളുടെ ഉള്ളിൽ ഉള്ളത് തുറന്ന് പറയാൻ തീരുമാനിച്ചു. കല്യാൺ ഇന്നലെ രാത്രി ഞാൻ.... എനിക്ക്.... അവള് വിക്കി വിക്കി നിന്നു. അപ്പോളാണ് അവൾക്ക് ഒരു ഐഡിയ തോന്നിയത് നാളെ അവരുടെ രണ്ടാമത് വിവാഹ വാർഷികം ആണ്. അതൊരു സർപ്രൈസ് ആയി ആഘോഷിക്കാം ഒപ്പം അവൾക്ക് പറയാൻ ഒള്ളത് പറയും ചെയ്യാം എന്നവൾ ഉറപ്പിച്ചു. താനത് മറന്നോ അവന്തി ഞാൻ നിന്നെ തെറ്റായി ചിന്തിച്ചിട്ടില്ല. നീ എൻ്റെ പെണ്ണല്ലേ എനിക്കറിയാം. നീ എനിക്ക് വരച്ച ലക്ഷ്മണ രേഖ നിയായി തന്നെ മായ്ക്കാൻ ശ്രമിക്കുന്നത് ആണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. കല്യാണിൻ്റെ വാക്കുകൾ അവൾക്ക് ആശ്വാസമായി. അവള് അവൻ്റെ കൈ പിടിച്ചു.അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു അവനോട് പറയാൻ വച്ചതെല്ലാം. അവൻ ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തലോടി കൊണ്ട് മുറിയിലേക്ക് നടന്നു. അവനെ തെല്ലു നേരം നോക്കി നിന്നു അവളും അടുക്കളയിലേക്ക് പോയി. അവളുടെ മനസ് മുഴുവൻ നാളത്തെ ദിവസം എങ്ങനെ ആയിരിക്കണം എന്നായിരുന്നു. രാവിലെ അവൻ ഓഫീസിലേക്ക് പോയപ്പോൾ അവൾക്ക് ആകെ ഒറ്റപ്പെട്ട പോലെ തോന്നി. രാത്രി അവൻ വരുന്ന വരെ അവൾ എങ്ങനെ ഒക്കെയോ സമയം കളഞ്ഞു. കല്യാൺ വന്നതോടെ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൻ്റെ ആഗ്രഹങ്ങളെ മാനിക്കാതിരുന്നതിൽ അവൾക്ക് അവളോട് തന്നെ ഈർഷ്യ തോന്നി. പൊട്ട ബുദ്ധി തന്നെ അവള് ഓർത്തു. ഇഷ്ടമില്ലാത്ത കല്യാണത്തിന് അച്ഛനും അമ്മയും കൂടി പിടിച്ച നിർബന്ധമാണ് ഇതിങ്ങനൊക്കെ ആക്കിയത്. പഠിച്ചുകൊണ്ടിരിക്കുമ്പോ കല്യാണം കഴിക്കാൻ പറഞ്ഞ.... അല്ലേ...😒 അപ്പോ കൊറച്ച് വാശിയൊക്കെ ആവാം. എന്നാലും ഞാൻ ചെയ്തത് ഇത്തിരി കടുത് പോയിലെ,😣 അവനു വേണ്ടി ഭക്ഷണം എടുത്തു വയ്ക്കുമ്പോൾ അവള് അരിശത്തോടെ പിറുപിറുത്തു. കല്യാൺ കുളിച്ച് വന്നതും അവർ ഒന്നിച്ച് ഭക്ഷണം കഴിച്ചു. അപ്പോഴാണ് അവനെ ഞെട്ടിച്ചു കൊണ്ട് ആ ചോദ്യം അവളിൽ നിന്നും വന്നത്. കിച്ചു... നമുക്ക് ഒന്ന് പുറത്ത് പോയാലോ..? ഒന്ന് കൊണ്ടവോ എവിടേക്കേലും.. ഇത്തവണ ഉത്തരം പറയാൻ അവൻ വിക്കി. കല്യാണിൻ്റെ വിളിപ്പേരാണ് കിച്ചു. വീട്ടിൽ എല്ലാവരും തന്നെ അങ്ങനെ വിളിക്കാറ് കല്യാണത്തിന് ശേഷം അവന്തികയുടെ അച്ഛനും അമ്മയും അടക്കം. ഇന്നുവരെ അവന്തിക കല്യാൺ എന്നല്ലാതെ അവനെ കിച്ചു എന്ന് വിളിച്ചിട്ടേയില്ല. കിച്ചു എന്നുള്ള പേര് പോലും അവൻ വീട്ടിൽ പോകുമ്പോൾ മാത്രേ കേൾക്കാറും ഉള്ളൂ. അവനത് ഓർത്തപ്പോൾ ഉള്ളിൽ കുളിര് കോരി. അവളോട് റെഡി ആയിക്കോളാൻ പറഞ്ഞിട്ട് അവനും റെഡി ആവാൻ പോയി. ✨✨✨✨✨✨✨✨✨✨✨✨✨ കാറിൽ പിൻസീറ്റിൽ മുഖം ചുളിച്ച് മാത്രം കയറിയിരുന്ന അവന്തിക നിറ ചിരിയോടെ കാറിൻ്റെ മുന്നിൽ സീറ്റിൽ തന്നെ കേറി ഇരുന്നു. കല്യാണിൻ്റെ അങ്കലാപ്പ് അതോടെ കൂടുകയായിരുന്നു. കല്യാണത്തിന് മാത്രം സാരിയുടുത്ത് അവൻ അവളെ കണ്ടിട്ടുള്ളൂ. ഇന്നിപ്പോ രണ്ട് വർഷത്തിന് ശേഷമാണ് അവളെ സാരി ഉടുത്തു കാണുന്നത്. അവൻ അവളെ കണ്ണെടുക്കാതെ നോക്കി. അവരുടെ കാർ ബീച്ചിലേക്ക് നീങ്ങി. കടലോരത്ത് തിരയെണ്ണി ഇരുന്നതല്ലാതെ. രണ്ടാളും ഒന്നും മിണ്ടിയില്ല. നേരം എത്രയോ കഴിഞ്ഞു. അവനു ശെരിക്കും ഒരു മടുപ്പ് തോന്നി. മഴ വരും മുമ്പ് പോകാടോ അവന്തി വായോ എന്നും പറഞ്ഞു അവൻ എണീറ്റ് അവൾക്ക് എണീക്കാൻ കൈ കൊടുത്തു. കതിർ മണ്ഡപത്തിൽ താലി കെട്ടിന് ശേഷം അഗ്നിസാക്ഷിയാക്കി വലം വയ്ക്കാനായി അവളുടെ അച്ഛൻ അവളുടെ കൈ എന്നന്നേക്കുമായി അവൻ്റെ കൈയിൽ വച്ച് കൊടുത്ത ആ നിമിഷത്തിൽ മാത്രമാണ് അന്ന് ആദ്യമായി അവന്തികയുടെ കരങ്ങൾ അവൻ സ്പർശിച്ചത്. അതിനു ശേഷം ഇപ്പോളാണ് അവളെ ഒന്നു തൊടുന്നതെന്ന് അവൻ ഓർത്തു. മഴ അപ്പോഴേക്ക് വന്നു ആർത്തലച്ചു. വരുന്നവർക്ക് ഇരിക്കാൻ നിർമിച്ചിട്ടുള്ള കൂടാരം പോലുള്ള ഒന്നിലേക്ക് അവൻ അവളെയും വലിച്ചു കൊണ്ട് ഓടി. മഴ തോരും വരെ ഇവിടെ നിക്കാമെന്ന് അവന്തിക പറഞ്ഞു. അവൻ അത് സമ്മതിച്ചു. മഴനോക്കി നിന്ന് അവസാനം അവരുടെ കണ്ണുകൾ ഉടക്കി. ആകെ നനഞ്ഞ് ഒട്ടിയ ആകാശ നീല സാരിയിൽ അവൾ പ്രകാശിക്കുന്ന പോലെ അവനു തോന്നി. ഞാൻ ഇവളെ ഇതിനുമുമ്പ് കണ്ടട്ടില്ലേ..? വീട്ടിലുണ്ടായിരുന്നത് ഇവളല്ലാർന്നോ..? അവനു തൻ്റെ ഓർമയ്ക്ക് എന്തോ പിശക് പറ്റിയ പോലെ തോന്നി. ഒന്ന് തലകുടഞ്ഞപ്പോൾ അവൻ്റെ മുടിയിലെ വെള്ളത്തുള്ളികൾ അവളുടെ കണ്ണിലേക്ക് തെറിച്ചു. അവൾ കണ്ണുകൾ ഇറുക്കി അടച്ചു. സോറി അവന്തി... അത് സാരല്യ കിച്ചു... അപ്പോഴാണ് അവളും അവനെ നേരെ കാണുന്നത്. ഇയാള് ഇത്ര ജിമ്മനായിരുന്നോ...? അവനിട്ടിരുന്ന പിസ്ത ഗ്രീൻ ഷർട്ട് അവൻ്റെ ശരീരത്തിൻ്റെ മടക്കുകളിൽ ഒട്ടി കിടന്നു. അത്രയ്ക് ഫിറ്റ് ബോഡി ആയിരുന്നു കല്യാണിൻ്റെയെന്ന് ഇന്നലെ രാത്രി വെപ്രാളത്തിൽ കെട്ടിപിടിച്ചപ്പോൾ പോലും തനിക്ക് തോന്നിയില്ലല്ലോ എന്ന് അവള് വിചാരിച്ചു. മഴ തോർന്നില്ല തകർത്തു പെയ്തു. ഡ്രസിലെ നനവും മഴയുടെ തണവും കൂടി അവന്തിക വിറക്കാൻ തുടങ്ങി. ഇയാൾക്ക് എന്നെ ഒന്ന് കെട്ടിപിടിച്ചൂടെ... അവന്തിക മനസ്സിൽ പറഞ്ഞു മുരടൻ! ഇങ്ങേർക്ക് പ്രേമം ഒന്നും തോന്നുന്നില്ലേ ആവോ. അല്ല എനിക്കിത് വേണം ഞാനും കൊറേ ജാഡ ഇട്ടതല്ലേ. അവൾ അവളെ തന്നെ ക്രോസ് വിസ്താരം നടത്തികൊണ്ടിരിക്കെ പെട്ടെന്നാണ് അത് സംഭവിച്ചത്. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 കല്യാൺ അവളെ വാരി പുണർന്നു. മനപൊരുത്തം തന്നെ എന്ന് മനസ്സിൽ കരുതി സന്തോഷത്തോടെ അവള് അവൻ്റെ നെഞ്ചോട് ചേർന്ന് നിന്നു. അവൻ മുഖമുയർത്തി അവളെ നോക്കി. അവളുടെ കണ്ണുകളിൽ അതുവരെ കാണാത്ത ഭാവം. അവൻ വികാര വിവശനായി. അവൻ വീണ്ടും വീണ്ടും അവളിലേക്ക് അടുത്തുപോയി. അവളുടെ ഇടുപ്പിൽ അവൻ്റെ കൈ മുറുകി. അവൾക് ശരീരമാകെ ചൂട് അനുഭവപെട്ടു. വാക്കുകളിൽ ഒതുങ്ങാതെ ആ നിമിഷം നീണ്ടു പോയി. അവരുടെ അധരങ്ങൾ പരസ്പരം ഒരു മധുര സ്വകാര്യം കൈമാറി. ശരീരത്തിൻ്റെ പൂർണ്ണതയിലേക്ക് ഇനി എത്ര നാൾ.... അവർ രണ്ടുപേരും അതേ കുറിച്ച് ആലോചിച്ചാണ് തിരിച്ച് കാറിലേക്ക് നടന്നത്. അവളുടെ ഉള്ളിൽ മുഴുവൻ ഒരുലോഡ് പൂമ്പാറ്റകൾ പാറി പറക്കുന്നതുപോലെ അവൾക്ക് തോന്നിക്കൊണ്ടിരുന്നു. ഫ്ലാറ്റിൽ എത്തി രണ്ടു രണ്ടു മുറിയിലേക്ക് നടക്കുമ്പോൾ അവൾക്ക് ശൂന്യത തോന്നി. അവളുടെ മുറിയിൽ കയറി ഒരു തോർത്ത് എടുത്ത് വന്നു അവള് അവൻ്റെ മുറിയിലേക്ക് നടന്നു. കല്യാൺ ഷർട്ട് അഴിക്കുകയായിരുന്നു. ഊരിയ ഷർട്ട് അവള് വാങ്ങി തോളിൽ ഇട്ടു. അവനു തല തോർത്തി കൊടുക്കാൻ അവനെ അവളിലേക്ക് അടുപ്പിച്ചു. അനുസരണയുള്ള കുട്ടിയായി അവൻ തലകുനിച്ചു നിന്ന് കൊടുത്തു. നിമിഷങ്ങൾക്ക് ശേഷം തോർത്ത് അവളിൽ നിന്നും താഴെ വീണു. അതെടുക്കാൻ കുനിഞ്ഞു എണീറ്റപ്പോൾ അവൻ അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു. അവൻ നേരത്തെ മുറിയിലെ കണ്ണാടിയെ മറച്ചാണ് അവളുടെ മുന്നിൽ നിന്നിരുന്നത്. ആ കണ്ണാടിയിൽ അവർ അവരെ കണ്ടു. അവൻ അവളുടെ വെള്ളം ഇറ്റിറ്റു വീഴുന്ന മുടിയിഴകളിൽ മുഖം ചേർത്തു. മുടി വകഞ്ഞു മുന്നിലേക്ക് ഇട്ടു. കുറച്ച് മുമ്പ് അവളുടെ അധരങ്ങളിൽ പാറിക്കളിച്ച പൂമ്പാറ്റ അവളുടെ പിൻകഴുത്തിൽ തത്തി കളിക്കുന്ന പോലെ അവൾക്ക് തോന്നി. വികാരത്തിൻ്റെ വേലിയേറ്റങ്ങൾക്ക് മുമ്പ് അവൻ തന്നെ സംയമനം പാലിച്ചു. അഴിഞ്ഞു വീണ സാരി തലപ്പ് നേരെ ഇട്ടിട്ട് അവൻ അവൾക്ക് നെറ്റിയിൽ ഒരുമ്മ നൽകി. അവളിൽ നിന്നു പിൻവാങ്ങി. I Love you kichu... Sorry...🥺 അവളുടെ കണ്ണുകൾ ചാലിട്ടൊഴുകി വീണു. I love you too അവന്തി... സോറി ഒക്കെ ന്തിനാ നമുക്ക് ഇടയിൽ അത് വിട്. കല്യാൺ അവളുടെ കണ്ണീർ കണങ്ങൾ വീണ കവിളിൽ തലോടി കൊണ്ട് പറഞ്ഞു. എന്നാലേ എൻ്റെ കിച്ചുന് നാളെ ഞാൻ ഒരു.... അല്ലെങ്കിൽ വേണ്ട നാളെ അറിഞ്ഞ മതി. ഏയ് അതുപറ്റില്ല ഇപ്പോ പറയ് പറയാതെ നിന്നെ വിടില്ല ഞാൻ കല്യാൺ വാശി പിടിച്ചു. അവള് നനഞ്ഞു ഭാരം തൂങ്ങിയ സാരിയും വലിച്ചിഴച്ച് പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ ബെഡ്ഡിലേക്ക് തള്ളിയിട്ടിട്ട് കുതറിയോടി.... കല്യാണിൻ്റെയും അവന്തികയുടെയും വെഡ്ഡിംഗ് ആനിവേഴ്‌സറി ദിവസം രാവിലെ അങ്ങ് ആലപ്പുഴയിൽ കല്യാണിൻ്റെ വീട്ടിൽ. 🌸💮🌸💮🌸💮🌸💮🌸💮🌸💮🌸💮🌸 അമ്മേ.... അമ്മേ.... മോൻ്റെ സ്നഗ്ഗി ടെ പാക്കറ്റ് കണ്ടാർന്നോ..? നീയല്ലേ ഇന്നലെ അതൊക്കെ പെട്ടിയിൽ എടുത്തുവച്ചത് എന്നിട്ട് എന്നോട് ചോദിച്ചാൽ എങ്ങനെ കിട്ടാനാ കാർത്തു. രാവിലെ തന്നെ ആകെ ബഹള മയം അഞ്ചൽ പിറുപിറുത്തു. കാർത്തു നിന്നേം അമ്മയെയും അവിടെ കിച്ചുവിൻ്റെ അടുത്ത് വിട്ടിട്ട് വേണം എനിക്ക് കോഴിക്കോട് ആ സൈറ്റ് നോക്കാൻ പോകാൻ. അഞ്ചൽ ഭാര്യയെ കണ്ണുരുട്ടി. ഈ കോലാഹലങ്ങൾ കേട്ടു കൊണ്ട് ആണ് അപ്പുറത്തെ വീട്ടിലെ സന്ധ്യ അങ്ങോട്ട് വരുന്നത്. അനിതേച്ചി... രാവിലെ നല്ല മേളം ആണല്ലോ.. എങ്ങോട്ടാ യാത്ര.!? സന്ധ്യ വിശേഷം തിരക്കി. കിച്ചുവിൻ്റെ അടുത്തേക്ക... സന്ധ്യേ... അമ്മയോട് പറഞ്ഞോളോ. ഞങ്ങള് ഇനി ഒരാഴ്ച കഴിയും വരാൻ. മരുമോൾക്ക് വിശേഷം വല്ലതും ആയോ ചേച്ചി...? ഏയ് ഇല്ല. ഇപ്പോഴത്തെ കുട്ടിയോളല്ലേ. കൊറച്ചും കൂടി കഴിഞ്ഞട്ട് മതിന്നാ അവർക്ക്. എന്നാലും ഇപ്പൊ കൊല്ലം രണ്ട് മൂന്ന് ആവാറായില്ലേ ചേച്ചി. ഇതൊക്കെ വച്ച് താമസിപ്പിക്കാമോന്നെ. വയസ്സ് കൂടികഴിഞ്ഞ പിന്നെ പെണ്ണിന് പേറൊക്കെ വല്യേ ബുദ്ധിമുട്ടാവില്ലേ... വന്ന വരവിൽ സന്ധ്യ അനിതയെ എരി പിരി കേറ്റി. അനിത ഒന്ന് ചിരിച്ചെന്നു വരുത്തി. ഇതാ ഹേമയുടെ മക്‌സിയാണ് മോളെ നീ ഇതൊന്നു കൊടുത്തേക്ക്. നാളേക്ക് മതിന്ന് പറഞ്ഞതാ ഞാൻ പോകുന്നത് കൊണ്ട് ഇന്നലെ തന്നെ ഇത് തയ്ച്ചു. സന്ധ്യ അവളുടെ ചുരിദാറും ഹേമയുടെ മാക്സിയും വാങ്ങിയിട്ട് യാത്രയും പറഞ്ഞിട്ട് പോയി. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/48162/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
Aksharathalukal അക്ഷരത്താളുകൾ
2.3K കണ്ടവര്‍
അടുക്കളയിലെ പാത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന കലപില ശബ്ദം കേട്ടാണ് വിശ്വം കണ്ണ് തുറന്നത്.തുറന്നിട്ട ജനൽ പാളികളിലൂടെ അരിച്ചെത്തിയ സൂര്യ പ്രകാശത്തിൽ അവൻ കണ്ണുകൾ കൂട്ടിയടച്ചു.. തല പൊട്ടി പോകുന്ന വേദന. ഇന്നലെ രണ്ടെണ്ണം വിട്ടിരുന്നു.. രണ്ടോ മൂന്നോ കൃത്യമായി ഓർമയില്ല. കണ്ണ് തിരുമ്മികൊണ്ട് വിശ്വൻ ചുറ്റുമൊന്നു കണ്ണോടിച്ചു.സുചിത്ര കിടന്നിടം ശൂന്യമായിരിക്കുന്നു.. പാവം കോഴി കൂവും മുൻപേ എഴുനേറ്റ് കുളിയും കഴിഞ്ഞു അടുക്കളയിൽ കയറി കാണും.. ഇത്തിരി കൂടി കിടക്കടീ എന്ന് പറഞ്ഞാൽ കേൾക്കില്ല. അമ്മയെ പേടിച്ചുള്ള ഓട്ടമാണ്. പതിയെ ചാഞ്ചാടുന്ന തൊട്ടിലിലേയ്ക്ക് വിശ്വന്റെ മിഴികൾ പാഞ്ഞു പോയി.ശ്രീക്കുട്ടി ഉറക്കമാണ്,വെള്ളി കൊലുസ് കെട്ടിയ കുഞ്ഞിക്കാൽ തൊട്ടിലിനു പുറത്തേയ്ക്കല്പം നീണ്ട് കാണാം..രാവിലെയുള്ള ഈ ഉറക്കം പതിവാണ്.. ഒരു കണക്കിന് അത് സുജിത്രയ്ക്ക് ഒരാശ്വാസമാണ്. അവളുടെ രാവിലത്തെ അടുക്കള പണിക്കിടയിൽ ശ്രീക്കുട്ടി കൂടി ഉണർന്നാൽ ആ പാവത്തിന്റെ കഷ്ടപ്പാട് പിന്നെ പറയണ്ട. ശ്രീകുട്ടിക്കിപ്പൊ ഒന്നര വയസായി.. അവൾക്ക് മുന്നേ തങ്ങൾക്കിടയിലേയ്ക്ക് വന്നതാണ് നന്ദൂട്ടൻ.. ദേവനന്ദൻ. മൂന്ന് വയസായി. ആളിപ്പോ അംഗൻവാടിയിൽ പോയി തുടങ്ങി. ഗമയിലുള്ള നിൽപ്പ് കണ്ടാൽ വല്ല്യ ആളായീനാ വിചാരം.. ഉമ്മറത്ത് നിന്നും നന്ദൂട്ടന്റെ ഒച്ച കേട്ടപ്പോഴാണ് വിശ്വന് ബോധം വന്നത്. ദൈവമേ സമയമെത്രയായി.. അവൻ കയ്യെത്തിച്ചു ടീപോയ്ക്ക് മേലെയിരുന്ന വാച്ചെടുത്ത് സമയം നോക്കി.. ഈശ്വരാ എട്ട് മണി.. ഓഫീസിൽ പോകാനുള്ളതാണ്. എന്നും അവൾ ഒരു ചായയുമായി വന്നുണർത്താറുള്ളതാണ്.. ഇന്ന് ഈ പരിസരത്തേയ്ക്കെ കണ്ടില്ല.എന്ത് പറ്റി ആവോ.. വിശ്വൻ പതിയെ മുറി വിട്ടിറങ്ങി.. നടുത്തളത്തിലേയ്ക്ക് ചെന്നതും അമ്മയുടെ ബഹളമാണ് കാതിൽ വീണത്.ഇന്നത്തെ അമ്മയുടെ ഇര അച്ഛനാണല്ലോ എന്നോർത്ത് പതിയെ അവരുടെ വാക്കുകൾക്ക് വിശ്വൻ കാതോർത്തു.പോകെ വിശ്വന് മനസിലായി അച്ഛനല്ല തന്റെ ഭാര്യ സുചിത്രയെ ആണ് അമ്മ പഴി ചാരികൊണ്ടിരിക്കുന്നത് എന്ന്.. അതെങ്ങനെയാ കുടുംബത്തിരിക്കുന്ന പെണ്ണുങ്ങൾ കെട്ടിയോന്മാർക്ക് മനസമാധാനം കൊടുത്തില്ലേൽ അവര് അന്തിക്ക് വീട്ടിൽ വന്നു കയറുന്നത് ചിലപ്പോൾ നാല് കാലേൽ ആയിരിക്കും.അതിന് അവനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ വത്സലെ നീയൊന്നടങ്ങ്... ആ പെങ്കൊച്ചു കേട്ടാൽ എന്തോ വിചാരിക്കും. അത് അവന് മനഃസമാധാനം കൊടുക്കാഞ്ഞിട്ടാണെന്ന് കരുതില്ലേ.. ഗംഗാതരൻ നായര് ഭാര്യയെ അനുനയിപ്പിക്കാൻ ഒരു ശ്രമം നടത്തി നോക്കി. അത് പാളി പോയി എന്ന് മാത്രമല്ല വത്സല ഒന്ന് കൂടി എരിഞ്ഞു കത്തി. കേൾക്കട്ടെ.. കേൾക്കാൻ വേണ്ടി തന്നെയാ ഞാൻ പറഞ്ഞത്. അവള് സ്വൈര്യം കൊടുത്തിരുന്നേൽ അവനിന്നലെ കുടിച്ചു വെളിവില്ലാതെ കയറി വരോ. നിങ്ങളവന്റെ അച്ചനല്ലേ,എന്താ നിങ്ങളൊരു കള്ള് കുടിയനാകാഞ്ഞത്.. ഞാൻ അത്ര കാര്യമായി നിങ്ങളെ നോക്കിയത് കൊണ്ട്. അതും പറഞ്ഞ് വത്സല മുറി വിട്ടിറങ്ങിയതും ഗംഗാതരൻ മനസിൽ പറഞ്ഞു.. ഉവ്വേ.. നിന്റെ കയ്യിലിരിപ്പിനു ഞാൻ പണ്ടേ കുടിച്ചു ചാവേണ്ടതാ. പക്ഷേ എനിക്കതിന്റെ രുചി പിടിക്കുകേലാ.. അത് കൊണ്ട് അത് വേണ്ടാന്ന് വച്ചു.. അത്ര തന്നെ.. ആത്മഗതം പറഞ്ഞ് അച്ഛനും അമ്മയ്ക്ക് പിന്നാലെ പോയതോടെ വിശ്വന് കാര്യങ്ങളുടെ കിടപ്പു വശം ഏകദേശം മനസിലായി.. താനിന്നലെ വെളിവില്ലാതെയാണ് വന്നു കയറിയത്.അതിനാണ് അമ്മ തന്റെ പ്രിയപെട്ടവളെ നെഞ്ചത്തോട്ട് കേറുന്നത്.അവളുടെ ഒച്ചയൊന്നും കേൾക്കാനും ഇല്ല.പണ്ടേ അവളെങ്ങനെയാണല്ലോ.അമ്മ ഇനി അവളെ പച്ചയ്ക്ക് തിന്നാലും ഒരക്ഷരം മിണ്ടാതെ നിന്ന് കൊടുത്തോളും.ഇങ്ങനെയൊരു പെണ്ണ്.. ഒടുക്കം അതിന്റെ പരിഭവം മുഴുവൻ തീർക്കുക തന്റെ നേർക്കും.രാവിലെ അമ്മയുടെ കയ്യിൽ നിന്നും കിട്ടിയതിന്റെ പരിഭവമാകും ഇന്നത്തെ ചായ പോലും ക്യാൻസൽ ചെയ്തേ.. വത്സല അടുക്കളയിൽ ചെന്നൊനെത്തി നോക്കി.. എണ്ണയിൽ മൊരിഞ്ഞ ദോശയുടെ മണം.. കറി എന്താ ഉണ്ടാക്കിയെ സുചിത്രെ.. ഇപ്പോ ചമ്മന്തിയരയ്ക്കാം അമ്മേ.. ഓഹോ.. അപ്പൊ ഇത്രയും നേരം നീ ദോശ കല്ലിനു മുൻപിൽ തപസിരിക്കയായിരുന്നോ.. ദോശ ചുട്ടു തീർന്നാലെ അടുത്ത പണി ചെയ്യാവുള്ളൂ എന്നൊന്നും ഇല്ല. ദോശയ്ക്ക് മാവ് ഒഴിച്ചു വച്ച് തേങ്ങ ചുരണ്ടി കൂടായിരുന്നോ.. അമ്മേ.. ഇടയ്ക്ക് ശ്രീകുട്ടി ഉണർന്നപ്പോൾ അവളെ ഉറക്കാൻ പോയി,അതാ.. എന്ത് പറഞ്ഞാലും ഉടനെ ഒരു ന്യായം കണ്ടെത്തിക്കോളും.. നിനക്കറിയില്ലേ അച്ഛന് കാലത്തെ കട തുറക്കാനുള്ളതാണെന്ന്.. ഇപ്പൊ കാപ്പി എടുത്ത് വയ്ക്കാം അമ്മേ... വത്സലെ എന്നാ പിന്നെ നിനക്ക് കൂടി ഒരു കൈ സഹായിച്ചൂടെ, അവളെ കൊണ്ട് ഒറ്റയ്ക്ക് എല്ലാം കൂടി ആകാഞ്ഞിട്ടല്ലേ.. പിന്നിൽ ഭർത്താവിന്റെ സ്വരം കേട്ടതും വത്സലയ്ക്ക് വിറഞ്ഞു കയറി. നിങ്ങള് എന്തോ കാണുവാൻ വന്നു നിൽക്കാ മനുഷ്യാ.. പോയി കട തുറക്കാൻ നോക്ക്. കാലത്താ രണ്ട് കച്ചോടം കിട്ടാ. ആ സമയം ഇവിടെ നിന്ന് തിരിയും.. കാപ്പി ആയിട്ട് ഞാൻ വന്ന് വിളിക്കാം.. പോകാൻ നോക്ക് മനുഷ്യാ.. ഞാൻ പോയേക്കാം.. ഇനി ഞാനിവിടെ നിന്നിട്ട് കച്ചോടം നടക്കാതിരിക്കണ്ട.നീ പോയി കടയുടെ ആ താക്കോലിങ്ങെടുക്ക്.. വത്സല അടുക്കള വിട്ട് പോയതും ഗംഗാധരൻ സുചിത്രയ്‌ക്കരികിലേയ്ക്ക് ചെന്ന് കൊണ്ട് പറഞ്ഞു. മോള് തിരക്ക് പിടിച്ച് വച്ചുണ്ടാക്കി കയ്യൊന്നും പൊള്ളിക്കണ്ട ട്ടോ.. അച്ഛന് വിശപ്പായിട്ടൊന്നുമില്ല. കുറച്ച് നേരം കൂടി കഴിഞ്ഞു മതി.നന്ദൂട്ടൻ ഉമ്മറത്തിരുന്നു കളിക്കുന്നുണ്ട്. അവന് കൊടുക്ക്‌, അത് കഴിഞ്ഞു വിശ്വനെ പറഞ്ഞു വിടാൻ നോക്ക്. ഇന്നലെ കുടിച്ചതിന്റെ കെട്ടിറങ്ങി ആ മഹാൻ കണ്ണ് തുറന്നോ ആവോ.. ഇനി അവനെ കുത്തിപൊന്തിക്കലും എന്റെ മോളെ പണിയാണല്ലോ.. സാരമില്ല അച്ഛാ.. ഞാനിപ്പൊ കാപ്പി ഇടാം.അച്ഛനത് കുടിച്ചിട്ട് പോയാൽ മതി. എന്നാ ഒരു ഗ്ലാസ്‌ കാപ്പി മാത്രം എടുത്തോ. സുചിത്ര വേഗം ഒരു ചില്ലു ഗ്ലാസെടുത്തു അതിലേക്ക് ആറ്റി തണുപ്പിച്ച കാപ്പി ഒഴിച്ചെടുത്ത് അയാളെ കൈകളിലേയ്ക്ക് കൊടുത്തു. കാപ്പി കുടിച്ച് ഗ്ലാസ് അവളുടെ കയ്യിലേയ്ക്ക് തന്നെ തിരികെ കൊടുത്തു കൊണ്ട് അയാൾ പറഞ്ഞു. അമ്മ പറയുന്നതൊന്നും കേട്ട് എന്റെ മോള് വിഷമിക്കണ്ട. അവള് പണ്ടേ ഒരു വാ പോയ കോടാലിയാ.എവിടെ എന്ത് പറയണമെന്നറിയില്ല. അമ്മയുടെ സ്വഭാവം എനിക്കറിയാലോ അച്ഛാ.. എന്നാ അച്ഛൻ പോയി വരാം മോളെ.. സുചിത്ര തലയാട്ടി. വിശ്വന്റെ അച്ഛൻ ഗംഗാതരന് വീടിനോട് ചേർന്ന് തന്നെ ഒരു ഒറ്റ മുറി കടയുണ്ട്.കുറച്ച് പലചരക്ക് സാധനങ്ങളും മുറുക്കാനുമൊക്കെയായി നാട്ടിൻപുറത്തെ ചെറിയൊരു കച്ചവടം.ഗംഗാതരൻ കട തുറന്നാൽ പിന്നാലെ തന്നെ ഭാര്യ വത്സലയും പോയി കടയിലിരിക്കും. രണ്ടാളിരിക്കേണ്ട കച്ചവടമൊന്നും കടയില്ലെങ്കിലും വത്സല പോക്ക് മുടക്കാറില്ല. അതിന്റെ പിന്നിൽ മറ്റൊന്നു കൂടിയുണ്ട്.വത്സലയ്ക്ക് വീട്ടു ജോലി നോക്കാനോ കുഞ്ഞുങ്ങളെ നോക്കി മരുമകളെ ഒരു കൈ സഹായിക്കാനോ വയ്യ,അതെല്ലാം മരുമകളുടെ മാത്രം ഉത്തരവാദിത്തമെന്ന നിലയിലാണ് അവരുടെ പെരുമാറ്റം. അച്ഛൻ അടുക്കള വിട്ട് പുറത്തിറങ്ങിയതും വിശ്വൻ പതിയെ സുചിത്രയ്ക്ക് പിന്നിലേയ്ക്ക് ചെന്ന് അവളെ വട്ടം കെട്ടിപിടിച്ചു.. അവൾ വിറച്ചു കൊണ്ട് ആ കൈകളെ തട്ടി മാറ്റി അടുക്കള പുറത്തെ ചെറിയ തിണ്ണയിലേയ്ക്കിറങ്ങി പോയി.പിന്നെ അഴയിൽ നിന്നും അലക്കാനുള്ള തുണികളെല്ലാമെടുത്ത് ബക്കറ്റിലേയ്ക്ക് നിറച്ചു..രാവിലത്തെ അടുക്കളയിലെ മേളം കഴിഞ്ഞു വേണം തുണിയലക്കലിലേയ്ക്ക് തിരിയാൻ. അപ്പോഴേക്കും നന്ദൂട്ടൻ ഓടിയെത്തി വിശ്വന്റെ കാലിൽ കെട്ടിപിടിച്ചു.. അച്ഛന്റെ നന്ദൂട്ടൻ നേരത്തെ എഴുനേറ്റോ.. ഉം.. എണീറ്റു,നാന് പല്ലും തേച്ചു.. വെത്തോ അച്ഛാ.. അവൻ തന്റെ കുഞ്ഞിപല്ല് കാട്ടി ചിരിച്ചു. ഉം.. വെളുത്തല്ലോ.. എന്റെ സുചിത്ര കുട്ടിയല്ലേ നന്ദൂട്ടന്റെ പല്ല് തേച്ച് തരണേ, അപ്പൊ വെളുക്കാതിരിക്കോ.. അതും പറഞ്ഞവൻ സുചിത്രയെ ഒന്ന് ഏറു കണ്ണിട്ടു നോക്കി. എന്നാ അവളത് കേട്ട ഭാവം പോലും കാണിക്കാതെ അടുക്കളയിലേക്ക് പോയി നിലത്ത് ചിരവയിട്ടിരുന്നു തേങ്ങ ചുരണ്ടാൻ തുടങ്ങി.. സുചി... അടുത്ത് ചെന്നിരുന്ന് ഒന്ന് വിളിച്ചു നോക്കി.. അവളൊന്നു മുഖമുയർത്തി നോക്കുക പോലും ചെയ്യാതിരുന്നപ്പോൾ വിശ്വന് മനസ് നൊന്തു.. അച്ഛാ അച്ഛൻ കൊണ്ടോന്ന വാളെവതെ.. വാളോ..എന്താ നന്ദൂട്ടൻ പറയുന്നെ.. ആ.. അച്ഛനിന്നലെ ചോക്കേറ്റ് കൊണ്ടന്നില്ലേ ചോദിച്ചപ്പൊ അമ്മ പഞ്ഞല്ലോ അച്ഛൻ വല്ല്യ വാള് കൊണ്ടൊന്നൂന്.. അച്ഛൻ കൊണ്ട് വന്ന വാള് അമ്മ പിന്നാമ്പുറത്തെ അഴയിൽ അലക്കാൻ ഇട്ടിട്ടുണ്ട്.. മോൻ ഇന്നലെ ഉറങ്ങി പോയതോണ്ട് വാള് വച്ചുള്ള അച്ഛന്റെ യുദ്ധമൊന്നും കാണാഞ്ഞതല്ലേ.. അത് വരെ മൗനം പാലിച്ച സുചിത്ര വാ തുറന്നതും വിശ്വന് കാര്യം മനസിലായി.. ഈശ്വരാ.. അപ്പൊ ഇന്നലെ കുടിച്ചത് മുഴുവൻ ഇവിടെ വന്ന് ശർദ്ധിക്കേം ചെയ്തോ.. വെറുതെയല്ല അമ്മ രാവിലെ തന്നെ ഉറഞ്ഞു തുള്ളിയത്. സുചി... ഇന്നലെ രണ്ടെണ്ണം വിട്ടു എന്നുള്ളത് ശരിയാ,അതിനാണോ നീ രാവിലെ തൊട്ട് മുഖം വീർപ്പിച്ചു നടക്കുന്നെ...ഇത് കണ്ടാൽ തോന്നും ഞാൻ ദിവസോം കുടിച്ചിട്ടാ വരുന്നതെന്ന്.. എടി ഇന്നലെ സദാനന്ദൻ ചേട്ടന്റെ മോളെ കല്ല്യാണമായിരുന്നു.ഓഫീസിൽ ഉള്ള എല്ലാവർക്കും ക്ഷണമുണ്ടായിരുന്നു.കൂടെ ഉള്ളവന്മാരെല്ലാം വെള്ളം തൊടാതെ വിഴുങ്ങുമ്പോ ഞാൻ മാത്രം എങ്ങനെയാ സുചി.. അതോണ്ട് ചെറുതൊന്ന്.. വിശ്വേട്ടൻ കുടിച്ചതിലല്ല എന്റെ പ്രശ്നം.. അമ്മ കുറ്റപെടുത്തുന്നത് മുഴുവൻ എന്നെയാ.. ഞാൻ സമാധാനം തരാഞ്ഞിട്ടാണ് വിശ്വേട്ടൻ കുടിച്ചത് എന്നും പറഞ്ഞ് അമ്മ എന്നെ എന്തൊക്കെ പറഞ്ഞു.. അല്ലെങ്കിൽ തന്നെ ഞാൻ തൊടുന്നതെല്ലാം അമ്മയ്ക്ക് കുറ്റമാ.ഇനി വിശ്വേട്ടനായി കൂടി.. കുടിക്കണ്ട എന്ന് പറയുന്നില്ല.വല്ലപ്പോഴും ആയിക്കോ.. പക്ഷേ ഇന്നലെ കയറി വന്നത് പോലെ നാലാൽ കൂടി താങ്ങി പിടിച്ചു കൊണ്ടു വരുന്നൊരു സാഹചര്യം.. അതുണ്ടാകല്ലേ വിശ്വേട്ടാ.. സുചിത്രയുടെ ആ പറച്ചിലിനു മുൻപിൽ വിശ്വൻ മറുപടിയില്ലാതെ തറഞ്ഞു നിന്നു. കുളിക്കാനായി വിശ്വൻ കുളിമുറിയിലേയ്ക്ക് കയറുമ്പോഴാണ് നന്ദൂട്ടൻ ഓടി വന്നത്.. അച്ഛാ നാനും വരുവാ കുച്ചാൻ.. നന്ദൂട്ടനെ അമ്മ കുളിപ്പിച്ചു തരുമല്ലോ.. അമ്മയ്ക്ക് കുറേ പണിയുണ്ട്.. അച്ഛൻ കുപ്പിച്ചാൽ മതി.. എന്നാ മോനിവിടെ നിക്ക്.. അച്ഛൻ പോയി ചൂട് വെള്ളം ഉണ്ടോന്ന് നോക്കട്ടെ.. വിശ്വൻ ചെല്ലുമ്പോൾ സുചിത്ര ചമ്മന്തിക്കുള്ള തേങ്ങ അരയ്ക്കാനുള്ള പുറപ്പാടിലാണ്.. എന്റെ സുചി ജാമ്പുവന്റെ കാലത്തുള്ള ആ അമ്മികല്ല് എടുത്ത് പോക്കാനുള്ള ആരോഗ്യം നിനക്കുണ്ടോ.. വിശ്വൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.. ഇല്ലാതെ പറ്റില്ലല്ലോ.. ആകെ ഉള്ള മിക്സി കേട് വന്നിട്ട് നന്നാക്കാനാന് പറഞ്ഞ് ഇവിടുന്ന് കൊണ്ട് പോയിട്ട് എത്ര നാളായി.. മറന്നതല്ല സുചി.. മിക്സി ഒക്കെ എന്നേ നന്നാക്കി വച്ചിട്ടുണ്ട്.. കൊടുക്കാൻ കയ്യിൽ പൈസ വേണ്ടെ.. ഈ മാസം ശമ്പളം കിട്ടുമ്പോ മറക്കാതെ അതിങ്ങു മേടിക്കാം.. അത് പോരേ.. ഇപ്പൊ എന്റെ ഭാര്യ ഇങ്ങോട്ട് മാറ്.. ഞാനരച്ചു തരാം. വേണ്ടാ.. വിശ്വേട്ടൻ പോയി കുളിക്കാൻ നോക്ക്. നീ ഇങ്ങോട്ട് മാറടി.. ഞാൻ ചെയ്യാന് പറഞ്ഞില്ലേ.. വിശ്വൻ സുചിത്രയെ പിടിച്ചു മാറ്റി അരപ്പ് തുടങ്ങി.അവന്റെ കോപ്രായം കണ്ട് സുചിത്ര ചിരിയടക്കി.. ഇവിടെ ഇളിച്ചോണ്ട് നിക്കാതെ നീ പോയി മോനെ കുളിപ്പിക്കടി.. വിശ്വൻ ചമ്മൽ മാറ്റാനായി പറഞ്ഞു.. ഉവ്വേ.. ഞാൻ പോയി.. അരപ്പ് കഴിഞ്ഞു ആ ചട്ടിണി അങ്ങ് കൂട്ടിക്കോ.. നന്ദൂട്ടനെ ഒക്കത്ത് വച്ച് പോകുന്ന പോക്കിൽ സുജിത്ര വിശ്വനോടായി വിളിച്ചു പറഞ്ഞു. ഓഹോ, കിട്ടിയ ചാൻസിൽ ആ പണി കൂടി നീയെന്റെ തലയിൽ വച്ചോ..ഇതാണ് പറയുന്നത് പെണ്ണുങ്ങളെ സഹായിക്കാൻ അടുക്കളയിൽ കയറരുതെന്ന്.. അപ്പോഴേക്കും സുചിത്ര അടുക്കളയ്ക്ക് പുറത്ത് കടന്നിരുന്നു. സുചിത്ര എൽപ്പിച്ച പണി വൃത്തിയായി ചെയ്തു തീർത്തിട്ട് വിശ്വൻ കുളിക്കാനായി ഓടി. കുളിയും കഴിഞ്ഞു വിശ്വൻ കണ്ണാടിക്ക് മുൻപിൽ നിന്ന് മുടി ചീകുമ്പോഴാണ് ശ്രീക്കുട്ടി ഉണർന്ന് കരച്ചിൽ തുടങ്ങിയത്.. സുചി... മോളുണർന്നു.. ദാ വരുന്നു വിശ്വേട്ടാ.. പിന്നാലെ തന്നെ ചട്ടിണി പുരണ്ട കയ്യുമായി സുചിത്ര ഓടി മുറിയിലെത്തി. നീ കഴിക്കായിരുന്നോ.. അല്ല. നന്ദൂട്ടന് വാരി കൊടുക്കായിരുന്നു. എന്നാ അത് കൊടുത്തിട്ടു വാ, ഞാൻ മോളെയെടുത്തോളാ. വിശ്വേട്ടന് നേരം വൈകില്ലേ.. സാരമില്ല.. അല്ലാതെ എന്താ ചെയ്യാ,മറ്റൊന്നും ചെയ്യാൻ വയ്യച്ചാൽ അമ്മയ്ക്ക് ഈ കുട്ടികളെ എങ്കിലും നോക്കി തന്നൂടെ.ഞാൻ വല്ലതും പറഞ്ഞാൽ കുറച്ചതികായി പോകും. പിന്നെ അതിന്റെ ദേഷ്യം കൂടി അമ്മ നിന്നോട് തീർക്കും.അതാ പലതും കണ്ടിട്ടും ഞാൻ കണ്ണടയ്ക്കുന്നെ.. സുചിത്ര ഒന്നും മിണ്ടാതെ അടുക്കളയിലേയ്ക്ക് പോയി. സുചി ഞാൻ ഇറങ്ങാ.. വിശ്വൻ പോകാനായി ഇറങ്ങി.സ്ഥലത്തെ വില്ലേജോഫീസിൽ ആണ് വിശ്വന് ജോലി.കുറേ നാളത്തെ ഉറക്കമൊഴിച്ചുള്ള പഠിപ്പും ടെസ്റ്റ്‌ എഴുതലുമൊക്കെയായി കിട്ടിയ ജോലിയാണ്.. വിശ്വേട്ടാ.. ഏട്ടൻ പോകുന്ന വഴി നന്ദൂട്ടനെ അംഗൻവാടിയിൽ ഒന്നാക്കുമോ.. അതിന് ഞാനിപ്പൊ ഓഫീസലേയ്ക്കല്ല സുചി.. ഒരു സൈറ്റ് കാണാനുണ്ട്.നേരെ അങ്ങോട്ടാ പോകുന്നെ.. എന്നാ ഏട്ടൻ പൊയ്ക്കോ.. ഞാൻ കൊണ്ടുപോയാക്കിക്കോളാം.. ഇനി ഈ വെയിലും കൊണ്ട് മോളേയും എടുത്ത് നീ അത്രയും ദൂരം നടക്കണ്ട. അമ്മയോട് ഞാൻ പറയാം നന്ദൂട്ടനെയൊന്ന് അംഗൻവാടിയിലേയ്ക്ക് ആക്കാൻ.. അതും കേട്ട് കൊണ്ടാണ് കടയിൽ നിന്നും വാത്സല ഇറങ്ങി വന്നത്. വിശ്വൻ പറയും മുൻപേ തന്നെ വത്സല അവനുള്ള മറുപടി കൊടുത്തു. എനിക്കെങ്ങും നേരമില്ല വിശ്വാ.ഞാൻ അയൽക്കൂട്ടത്തിനു പോകുവാ.. എവിടെയാ അമ്മേ ഇന്ന് നുണക്കൂട്ടം കൂടുന്നെ.. അവന്റെ ചോദ്യം ഇഷ്ടപ്പെടാതെ വത്സല അവനെയൊന്നു നോക്കി കൊണ്ട് പറഞ്ഞു. അമ്മിണിയുടെ വീട്ടിൽ.. നമ്മുടെ പ്രഭാകരേട്ടന്റെ അമ്മിണി ചേച്ചിയല്ലേ.. ഉം.. അംഗൻവാടി കഴിഞ്ഞല്ലേ അമ്മേ അവരെ വീട്,സുചി നീ മോനെ ഒരുക്കിയെങ്കിൽ അമ്മയ്ക്കൊപ്പം വിട്.. അത്രയും പറഞ്ഞ് വിശ്വൻ ഇറങ്ങി പോയി. വാടാ കൊച്ചനെ..എടുക്കാനൊന്നും എന്നെ കൊണ്ട് മേലാ.നടന്നോണം. വത്സല നന്ദുവിനോടായി പറഞ്ഞ് മുന്നേ നടന്നു. ശ്രീമോക്ക് നാന് മുത്തായി കൊണ്ടരാ ട്ടോ.. അവൻ കുഞ്ഞനിയത്തിയെ നോക്കി കൈവീശി.. ആ പോക്ക് നോക്കി സുചിത്ര ശ്രീകുട്ടിയെ ഒക്കത്ത് വച്ച് മുറ്റത്ത് തന്നെ നിന്നു. പാവം എന്റെ മോൻ.. അവിടം വരെ നന്ദൂട്ടനെ അമ്മ നടത്തിക്കും.. സാധാരണ വിശ്വൻ ഓഫീസിൽ പോകുന്ന വഴി നന്ദൂട്ടനെ അംഗൻവാടിയിൽ ആക്കുകയാണ് ചെയ്യാറ്.ഇന്നിപ്പൊ അവന് നേരമില്ലാത്തതിനാലാണ് ആ ജോലി വത്സലയുടെ തലയിലായത്. ആ ദേഷ്യം നന്ദൂട്ടനെ അംഗൻവാടി വരെ നടത്തി തീർക്കാൻ തന്നെ വത്സലയും മനസിൽ കണക്ക് കൂട്ടി. 🍂🍂🍂 ദല്ലാൾ ശിവൻകുട്ടി രാവിലെ ഒരു പെണ്ണ് കാണിക്കലിന് പോകാനായി ഇറങ്ങിയതായിരുന്നു.ചെന്ന് ചാടിയതോ കൃത്യം വത്സലയുടെ മുന്നിൽ.ഒന്ന് വഴി മാറി പോകാനുള്ള സമയം പോലും ശിവൻ കുട്ടിക്ക് കിട്ടിയില്ല,അപ്പോഴേക്കും വാത്സല അയാളെ കണ്ട് കഴിഞ്ഞിരുന്നു... അല്ല ആരിത്, വത്സലേച്ചിയോ.. നമ്മുടെ ലോലൻ ചേട്ടൻ വീട്ടിലില്ലിയോ.. ആളെ ഇപ്പൊ പുറത്തോട്ടൊന്നും കാണാനേ ഇല്ലല്ലോ.. ആരുണ്ടോന്നാ ശിവൻകുട്ടി നീ ചോദിച്ചേ.. അയ്യോ.. ചേച്ചി, അത് പിന്നെ നാക്കുളുക്കിയതാ.. ഗംഗാതരൻ ചേട്ടൻ.. തനിക്ക് പറ്റിയ അബദ്ധം ശിവൻകുട്ടി തിരുത്തി.. ഗംഗാതരൻ നായരെ അയാള് കേൾക്കാതെ നാട്ടുകാര് മുഴുവൻ വിളിക്കുക ലോലൻ നായരെന്നാണ്.. കാരണം ഗംഗാതരൻ നായരെ ഹൃദയം അത്ര ലോലമാണ്..ഭാര്യ വത്സല നേരെ മറിച്ചും.. അങ്ങേര് വീട്ടിലുണ്ട്.. അത്യാവശ്യത്തിന് നാട്ടിലേയ്കൊക്കെ ഇറങ്ങാറും ഉണ്ട്.അതൊക്കെ പോട്ടെ,അല്ല ശിവൻ കുട്ടി... ഇന്ന് നീ ആരെ കഴുത്തിൽ കയറിടാനാടാ പോകുന്നെ.. അതെന്നാ വർത്തമാനമാ ചേച്ചി.. ചേച്ചിക്ക് ഞാൻ വല്ല ദ്രോഹോം ചെയ്തോ.വിശ്വന് ഒരു പെണ്ണ് വേണമെന്ന് ചേച്ചി തന്നെയല്ലേ പറഞ്ഞത്.പറഞ്ഞ പോലെ നല്ല മണി മണി പോലൊരു പെങ്കൊച്ചിനെയല്ലേ ഞാൻ വിശ്വന് കാണിച്ചു കൊടുത്തത്.കണ്ടപ്പോൾ തന്നെ വിശ്വന് പെണ്ണിനെ ഇഷ്ടമാവുകയും ചെയ്തു.അവരെ കെട്ടും കഴിഞ്ഞു, പിള്ളേരും രണ്ടായി.. പിന്നെയിപ്പൊ എന്നതാ ചേച്ചി ഇങ്ങനെയൊരു വർത്തമാനം പറഞ്ഞത്. വിശ്വന് പെണ്ണ് നോക്കാൻ പറഞ്ഞപ്പൊ ഞാൻ നിന്നോട് പറഞ്ഞായിരുന്നോ സ്ത്രീധനം ഒന്നും വേണ്ടാ പെണ്ണിനെ മാത്രം മതിയെന്ന്.. അവള് ഏത് കോലത്തിലാ കെട്ടി കേറി വന്നത്.. കാതിലും കഴുത്തിലുമായി തികച്ചും അഞ്ചു പവന്റെ പൊന്നെങ്കിലും ഉണ്ടായിരുന്നോ. അതോടെ ശിവൻ കുട്ടി ഒന്ന് പരുങ്ങി.. അത് പിന്നെ ചേച്ചി.. സുചിത്രയ്ക്ക് അച്ഛനും അമ്മയും ഇല്ലല്ലോ. അവരൊക്കെ നേരത്തെ മരിച്ചു പോയില്ലേ. പിന്നെ ആകെയുള്ളത് ആ ആങ്ങള ചെക്കനല്ലേ.അവന്റേലാണേൽ വാരിക്കോരി കൊടുക്കാനും മാത്രം ഒന്നുമില്ല. ഇനി അങ്ങനെ കൊടുക്കാമെന്നു വച്ചാൽ തന്നെ അവന്റെ കെട്ടിയോള് ആ വടയക്ഷി സമ്മതിക്കത്തും ഇല്ല. ആ പെങ്കൊച്ചിന് ഒരു ജീവിതം ഉണ്ടാകട്ടെ എന്നേ ഞാൻ കരുതിയുള്ളു. വിശ്വനെ പോലെ നല്ലയൊരുത്തനാകുമ്പോൾ അതിന്റെ കണ്ണീര് കാണണ്ടല്ലോ കരുതി.. ആ അങ്ങനെ പറ... അപ്പൊ നീയെന്റെ മോനെ കൊണ്ടു പോയി ആ അറ്റമില്ലാത്ത കുഴിയിൽ കൊണ്ട് ചാടിച്ചു. അവരെ കയ്യീന് നല്ല പൈസ കിട്ടികാണും ല്ലേ.. ഒരു കാര്യം ചെയ്യ് നീ അവളെ ചേട്ടനെ കണ്ട് അവൾക്ക് കൊടുക്കാനുള്ളത് എന്താനു വച്ചാൽ കൊടുക്കാൻ പറ. എന്റെ ചേച്ചി പശുവും ചത്തു മോരിലെ പുളിയും പോയി.. ഇനി ഇപ്പോഴാണോ സ്ത്രീധനവും ചോദിച്ചു ചെല്ലുന്നേ.. അങ്ങനെ പറഞ്ഞ് നീയതങ്ങ് തള്ളി കളയല്ലേ ശിവൻകുട്ടി.. എന്റെ മോള് പ്രവിതയെ കെട്ടിച്ചപ്പോ ഞാൻ നല്ലോണം കാശും സ്വർണ്ണവും കൊടുത്തു.അങ്ങനെ വേണം പെണ്മക്കളെ കെട്ടിച്ചു വിടാൻ.. ഇത് പണ്ടെങ്ങാണ്ടാരോ പറഞ്ഞ പോലെ പിറന്ന പടി പറഞ്ഞയച്ചേക്കുവാ.. ചേച്ചീടെ മോളെ കെട്ടിച്ചപ്പോ സ്ത്രീധനം കൊടുത്തെങ്കി അത് ഉള്ള വീട് വിറ്റല്ലേ ചെയ്തേ.. അത് കൊണ്ടിപ്പോ നിങ്ങൾക്ക് വാടക വീട്ടിൽ കഴിയേണ്ട ഗതിയായില്ലേ.. വല്ല കാര്യവും ഉണ്ടായിരുന്നോ.. പിന്നെ ചേച്ചിയെ ഇപ്പൊ പഴയ കാലമൊന്നുമല്ല കേട്ടോ.. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഒക്കെ തെറ്റാ.അറിഞ്ഞാൽ വല്ല്യ കേസാ.. ശിവൻകുട്ടിയുടെ ആ പറച്ചിലിൽ വത്സല ഒന്നടങ്ങി.. എന്തെങ്കിലും ആകട്ടെ.. ഞങ്ങളെയോ ഇങ്ങനെ ഒരു ചതിയിൽ നീ പെടുത്തി.. നീയിനി ആരെ മണ്ടയ്ക്കും ഇത് പോലെയുള്ള മുടക്കാ ചരക്കിനെയൊന്നും കെട്ടിവയ്ക്കല്ലേ ശിവൻ കുട്ടി... അത്രയും പറഞ്ഞ് വത്സല നടന്നു നീങ്ങി.. ആ പോക്ക് നോക്കി ശിവൻകുട്ടി നെടുവീർപ്പിട്ടു.. വല്ലാത്തൊരു ജന്മം.. ഇതിന്റെ കയ്യിലോട്ടാണല്ലോ ഞാൻ ആ തങ്കം പോലുള്ള ആ കൊച്ചിനെ കൊണ്ടു കൊടുത്തേ.. അതിന്റെ പ്രാക്ക് എന്റെ മേൽ വീഴാതെ നീ എന്നെ കാത്തോണെ ഭഗവതി.. മനസ്സറിഞ്ഞൊന്നു പ്രാർത്ഥിച്ചു കൊണ്ട് ശിവൻകുട്ടി റോഡ് മുറിച്ചു കടന്നു പോയി. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/51140/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
Aksharathalukal അക്ഷരത്താളുകൾ
2.2K കണ്ടവര്‍
താനെന്തിനാണ് കർണാടകയ്ക്ക് പോകാൻ ടിക്കറ്റ് എടുത്തത് അവിടെ ആരാണുള്ളത്. അറിയില്ല വീട്ടിൽ നിന്ന് ഇറങ്ങുബോ എവിടേയ്ക്ക് പോകണം എന്ന് ഒരു ഊഹവുമില്ലായിരുന്നു. അച്ഛനോടും അമ്മയോടും ആവിശ്യമില്ലാതെയാണ് വഴക്കിട്ടത്. അമ്മ എപ്പോഴും പറയും നീയൊരു പെണ്ണാണ് നിലത്ത് നിൽക്ക് എന്ന്. രാത്രിസ്റ്റേഷനിൽ ഒറ്റയ്ക്ക് ട്രെയിൻ കാത്ത് നിന്നപ്പോ ആ വഴി കടന്ന് പോയവരേല്ലാം തന്നെ ശ്രദ്ധിച്ച് നോക്കുന്നത് കണ്ടപ്പോഴാണ് താൻ ഒരു പെണ്ണാണ് എന്ന് അത്ര നാൾ തോന്നാത്ത ചിന്ത മനസ്സിലേയ്ക്ക് വന്നത്. എടുത്ത് ചാട്ടം ഒന്നിനും ഒരു പരിഹാരമല്ല എന്ന് ആ നിമിഷം അവൾക്ക് തോന്നി. ഓടി കൊണ്ടിരിക്കുന്ന ട്രെയിനിൽ വിന്റോ സ്വീറ്റിൽ വിദൂരയിലേയ്ക്കും നോക്കി അവൾ ഇരുന്നു. ചുറ്റും കൂനാ കൂനാ ഇരുട്ട് അവിടെ ഇവിടെ ആയി വിടുകളിൽ നിന്നും വഴി വിളക്കിൽ നിന്നും ചെറിയ, ചെറിയ വെട്ടങ്ങൾ കാണാം. പെട്ടെന്ന് തന്റെ കംപാർട്ട്മെന്റിലേയ്ക്ക് കണ്ണോടിച്ചു. രണ്ട് സ്റ്റേഷനിൽ ട്രെയിൻ നിർത്തി കടന്ന് പോയിട്ടുo താൻ ഇരിക്കുന്നിടത്ത് ആരുമില്ലാതെ ശൂന്യമായി ഇരുക്കുന്നു. ചെറിയ ഒരു ഭയം അവളിൽ നിറയാതിരുന്നില്ല. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോ ഒരു മധ്യവയസ്കൻ കണ്ടിട്ട് തന്റെ അച്ഛന്റെ പ്രായം തോന്നിക്കും അയാൾ വന്ന് തന്റെ എതിർ സ്വീറ്റിൽ ഇരുന്നു. ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതുകൊണ്ടാവാം ഉള്ളിലെ ഭയം വിട്ടുമാറാതെ നിന്നു.. അയാൾ ബാഗിൽ നിന്നും എന്തോ ഒരു ബുക്ക് എടുത്തു കൊണ്ട് സീറ്റിൽ ചാരിയിരുന്ന് വായിച്ചുകൊണ്ടിരുന്നു, ഇന്നത്തെ കാലത്ത് ഏത് പ്രായക്കാരുടെയും കയ്യിൽ ഫോൺ ആണ് കാണാറ് ബുക്ക് കണ്ടതും അവൾഅയാളുടെ മുഖത്തേക്ക് നോക്കി.. അയാൾ അതൊന്നും ശ്രദ്ധിക്കാതെ ആ ബുക്കിലേക്ക് തന്നെ നോക്കിയിരുന്നു വായിക്കുന്നുണ്ടായിരുന്നു.. അതുകണ്ട് അവൾ ബാഗ് എടുത്ത് അവളുടെ ഫോൺ തപ്പിയെടുത്തു. . ആരും വിളിക്കാതിരിക്കാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുകയായിരുന്നു.. അതിൽ നിന്നും സ്വിമ്മ് എടുത്ത് മാറ്റി ദൂരേയ്ക്ക് എറിഞ്ഞു. വീണ്ടും ഫോൺ ബാഗിലേക്ക് തന്നെ വച്ചു... അപ്പോഴും അയാൾ ബുക്കിലേക്ക് തന്നെ നോക്കിയിരുന്നു വായിക്കുന്നുണ്ടായിരുന്നു.. അവൾ ബാഗ് എടുത്ത് വെച്ച് സ്വീറ്റിലേയ്ക്ക് ചാരികിടന്നു കണ്ണുകൾ പതിയെ അടച്ചു. അയാൾ പെട്ടെന്ന് ചോദിച്ചു. മോൾക്ക് ഉറക്കം വരുന്നുണ്ടോ ലൈറ്റ് ഓഫാക്കണോ. വേണ്ട ഞാൻ... എനിക്ക് ഉറക്കം വരുന്നില്ല എന്നും പറഞ്ഞവൾ ചാടി എഴുന്നേറ്റിരുന്നു. ഒരു നേരം പോക്കിന് ഫോണൊന്നും ഇല്ലേ കയ്യിൽ. സാധാരണ ഈ പ്രായത്തിലുള്ള കുട്ടികൾ ഫോണിൽ നിന്ന് കണ്ണെടുക്കില്ല അതുകൊണ്ട് ചോദിച്ചതാ.. അതുകേട്ട് അവൾ പറഞ്ഞു എന്റെ എന്റെ കംപ്ലൈന്റ് ആണ് ബാഗിലുണ്ട്.. വായിക്കുന്ന ശീലം ഉണ്ടോ ഇന്നാ ബുക്ക് ഇത് വായിച്ചോളൂ എന്നും പറഞ്ഞ് അയാൾ അവളുടെ നേരെ ആ ബുക്ക് നീട്ടി. വായിക്കുന്ന ശീലം ഉണ്ടാേ ഇന്നാ ഈ ബുക്ക് വായിച്ചോളു. എന്നും പറഞ്ഞ് അയാൾ അവളുടെ നേരേ ബുക്ക് നീട്ടി. അവൾ ഒന്നു മടിച്ചാണെങ്കിലും ബുക്ക് വാങ്ങി, വായനാശീലം കുറവായതുകൊണ്ടാണ് വാങ്ങാൻ മടി കാണിച്ചതും.. അവൾ അത് വാങ്ങി അതിലേയ്ക്ക് കണ്ണോടിച്ചു. ഏറ്റവും പ്രിയപ്പെട്ട എന്നോട്. നിമ്ന വിജയ് എന്ന എഴുത്ത്കാരിയുടെതോണ്. ആരാണ് ആ എഴുത്ത് കാരി എന്നറിയുക പോലുമില്ല അല്ലെങ്കിലും താനാരേയാണ് അറിയുക. കുറച്ച്പ്രമുഖഎഴുത്ത്കാരേഅറിയാം. അല്ലാതെ ആരേയും അറിയില്ല എന്ന് ചിന്തിച്ചു കൊണ്ട് ആ ബുക്ക് തുറന്ന് അത് വായിക്കാൻ നേരം അവൾ അയാളുടെ മുഖത്തേയ്ക്ക് നോക്കി. എന്തേ വായിക്കുന്നില്ലേ.... ആ വായിക്കുന്നുണ്ട്, എന്നും പറഞ്ഞവൾ വീണ്ടും ബുക്കിലേയ്ക്ക് നോക്കി അപ്പോൾ അയാൾ ചോദിച്ചു എന്താ മോളുടെ പേര്.. ദേവിക....അവൾ പേര് പറഞ്ഞു കൊണ്ട് വീണ്ടും ബുക്കിലേയ്ക്ക് നോക്കി വായന തുടങ്ങി,. മറ്റെന്തോ ചോദിക്കണമെന്ന് അയാൾക്കുണ്ടായിരുന്നു എങ്കിലും ദേവിക ബുക്കിലേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ട് അയാൾ മൗനം പാലിച്ചു.. വായിക്കാൻ ശരിക്കും മടിയുള്ളതുകൊണ്ടാവാം ആദ്യമൊക്കെ പലതും ശ്രദ്ധ കേന്ദ്രീകരിക്കാതെ വായിച്ച് മുമ്പോട്ട്പോയി.. വായനയിൽ താൽപര്യം തോന്നിതുടങ്ങിയാൽ ഉറങ്ങാതെ നേരം വെളുപ്പിക്കാം എന്ന് ഒറ്റ കാരണം കൊണ്ട് ബുക്കിൽ മാത്രം ശ്രദ്ധിച്ച് വായന തുടങ്ങി. വായിച്ചു തുടങ്ങിയപ്പോഴാണ് അവൾക്ക് ഒരു കാര്യം മനസ്സിലായത് , വായനയിലൂടെ കിട്ടുന്ന സമാധാനവും സന്തോഷവും മറ്റും എവിടെയും കിട്ടില്ല എന്നുള്ളത്.... അവൾ യാത്രയെ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത് വിൻന്റോ സീറ്റിലിരുന്ന് പുറത്തെ കാഴ്ചകൾ കാണുന്നതിലായിരുന്നു. ആ പുസ്തകം വായിച്ച് തുടങ്ങിയപ്പോ മുതൽപിന്നീട് അതുമാത്രo ശ്രദ്ധിക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ. അയാൾ ഒന്നുറങ്ങി കണ്ണുതുറന്നു നോക്കിയപ്പോൾ അവൾ അതിൽ തന്നെ നോക്കി വായിച്ചു കൊണ്ടിരുന്നത് കണ്ട് അയാൾ ചോദിച്ചു.. ദേവിക ഉറങ്ങിയില്ലേ.... കുറച്ച് കഴിഞ്ഞ് അയാൾ വീണ്ടും ചോദിച്ചു. ദേവിക എവിടെ പോകുന്നതാ,... കർണാടകയിൽ.... ഞാൻ ഒരു ജോലിക്ക് ജോയിന്റ് ചെയ്യാൻ പോകുന്നതാണ്.. അവൾ വെറുതെ ഒരു കള്ളം പറഞ്ഞു. എന്ത് ജോലിക്ക് അയാൾ ചോദിച്ചു.. വായിച്ചു തീരാറായത് കൊണ്ട് വീണ്ടും അവൾ ബുക്കിലേയ്ക്ക് നോക്കി വായിച്ചു കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ അയാൾ രണ്ടാമതൊന്നും ചോദിച്ചില്ല. വായിച്ചു കഴിഞ്ഞ് അവൾ സമയം നോക്കി മൂന്നു മണി... വായന കഴിഞ്ഞപ്പോൾ എന്തോ ഒരു ഭാരം നെഞ്ചിലേറ്റിയത്പോലെ അവൾക്ക് തോന്നി. നിമ്ന വിജയ് ആമുഖത്തിൽ പറഞ്ഞതുപോലെ ഞാൻ എന്നെ തന്നെ അതിൽ കണ്ടു. അവൾ വീണ്ടും അയാളെ നോക്കി അയാൾ മുകളിലെ ബെർത്തിൽ കിടന്നുറങ്ങുന്നുണ്ട്. അയാൾ എപ്പോൾഅതിൽകയറി.. ബുക്ക് വായിച്ചിരുന്നതുകൊണ്ട് ചെറുതായി തന്നിലേയ്ക്ക് വന്ന ഉറക്കം അവളിൽ നിന്നും മാഞ്ഞുപോയി.. അവൾ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു. വായിക്കുന്നതിന് മുമ്പ് ദൂരേ നിന്നുള്ള വീടുകളിലെ ലൈറ്റുകൾ മിന്നാമിനുങ്ങിന്റെ വെട്ടo പോലെ കാണാമായിരുന്നു. ഇപ്പോ വഴിവിളക്കുകൾ മാത്രമായി. അഞ്ച് മണി കഴിഞ്ഞപ്പോൾ മുതൽ പുറത്ത് കാക്ക കളുടേയും കിളികളുടേയും ശബ്ദം കേട്ട് തുടങ്ങി വഴി വിളക്കുകളോടൊപ്പം വീടുകളിലെ വെട്ടവും കണ്ട് തുടങ്ങി. ഉറങ്ങികിടന്ന നഗരം വീണ്ടും പുതുപുലരിയയിൽ പുതു പ്രതീക്ഷയോടെ ഉണർന്നു. ഉറങ്ങിക്കിടന്ന നഗരം വീണ്ടും പുതു പുലരിയിൽ പുതു പ്രതീക്ഷയോടെ ഉണർന്നു.. അടുത്ത സ്റ്റേഷനിൽ എത്തിയപ്പോഴേയ്ക്കും ചുറ്റുംപ്രകാശം പരന്നിരുന്നു. അവൾ പുറത്തേയ്ക്ക് നോക്കി. കിളികളുടെ ശബ്ദം പോലെ എന്ന് പറയാൻ പറ്റില്ല. കാതുകളിൽ തുളച്ച് കയറും പോലെ വാഹനങ്ങളുടെ ഇരബൽ കേട്ട് തുടങ്ങി .. കീ യടിച്ച് സ്പീഡിൽ പോകുന്ന ബൈക്കുകൾ എന്തിനാണിത്ര സ്പീഡ്.. അമ്മപറയും പോലെ ഇവനൊക്കെ ആർക്ക് വായു ഗുളിക വാങ്ങാൻ പോവുകയാണ്... പതിയെ പോയാലും അവിടെ എത്തുകയില്ലേ.... ആ സമയം കംപാർട്ട്മെന്റിലേയ്ക്ക് ഒരു പയ്യൻ ചായയും ചെറുകടിയുമായി വന്നു. അതുകണ്ട് ദേവിക അടുത്തിരുന്ന അയാളെ വിളിച്ചു... സർ ചായ കുടിക്കുന്നില്ലേ.... അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ ഉള്ളതല്ലേ,ഇനി വീട്ടിൽ പോയിട്ടേ കുടിക്കുന്നുള്ളു. ആ പയ്യൻ ചായയുമായി അടുത്തേക്ക് വന്നപ്പോൾ അവൾ വേണ്ട എന്ന് പറഞ്ഞു തിരിച്ചുവിട്ടു. അതെന്താ ദേവികയ്ക്ക് വേണ്ടാത്തത് എന്നെ പോലെ അടുത്ത സ്റ്റേഷനിൽ ഇറങ്ങുകയാണോ. അടുത്ത് വന്നപ്പോഴാ കാണുന്നത് അയാളുടെ പാത്രത്തിലെ അഴുക്ക്.. ഒറ്റയ്ക്ക്പുറത്ത്പോയിശീലമില്ലാലേ.. ഹോസ്റ്റലിൽനിന്നും മറ്റും പടിക്കുന്ന കുട്ടികൾക്ക് ഇതൊക്കെ ശീലമാണ്. നമ്മുടെ വീട്ടിൽ ഇരുന്ന് കഴിക്കുന്ന സംതൃപ്തി മറ്റെവിടെ ചെന്നാലും കിട്ടില്ലമോളെ... സർ അടുത്ത സ്റ്റേഷനിൽ ആണ് ഇറങ്ങുന്നെതെന്ന് പറഞ്ഞു അപ്പോ അവിടെയാണോ താമസം.. സ്റ്റേഷനിൽ നിന്ന് കുറച്ച് പോകണം മകൾ വണ്ടി യായിട്ട് വരാമെന്നാണ് പറഞ്ഞത്. കർണ്ണാടകയിൽ താമസിക്കുന്ന സാറിന് എങ്ങനെ മലയാളം അറിയാം... ഞാൻ മലയാളിയാണ് പതിനേഴാം വയസ്സിൽ നാട് വിട്ട് കർണ്ണാടകയിൽ എത്തിയതാ. കർണ്ണാടക്കാരിയെ തന്നെ കെട്ടി ഇവിടെയങ്ങ് സെറ്റിലായി. മൂന്ന് പെൺ മക്കളാണ് എനിക്ക് അഞ്ച് വർഷം മുബ് പനി വന്നതാ അവരുടെ അമ്മയ്ക്ക്, അങ്ങനെ അവൾ ഞങ്ങളെ വിട്ട് പോയി, ഇപ്പോ എന്റെ മക്കൾക്ക് അമ്മയും അച്ഛനുമൊക്കെ ഞാനാ. അത് പറഞ്ഞ് കൊണ്ട് അയാൾ കണ്ണുകൾ തുടച്ചു. പാവം ഭാര്യയുടെ കാര്യം പറഞ്ഞപ്പോ അയാളുടെ കണ്ണു നിറഞ്ഞു അത്രയ്ക്കും സ്നേഹമായിരുന്നിരിക്കണം അവർ തമ്മിൽ. ചില ബന്ധങ്ങൾ അങ്ങനെയാ എത്ര നാൾ ഒരുമിച്ച് താമസിച്ചാലും കൊതി തീരില്ല അവർ നമ്മെ വിട്ട് പോകുബോൾ ഉള്ളിൽ ഒരു നോവായി എന്നും നിലനിൽക്കും. മറ്റ് ചിലത് ജീവിച്ചിരിക്കുബോൾ ഒരു വിലയും കൊടുക്കില്ല മരിച്ച് കഴിയുബോയാകും അവരുടെ വില ശരിക്കും മനസ്സിലാക്കുന്നത്. ഇത് ഇപ്പോ ഏത്കൂട്ടത്തിൽ പെടും ഏതെങ്കിലും കൂട്ടത്തിൽ പെടട്ടേ ഞാനെന്തിന് ചികഞ്ഞ് അന്യേഷിക്കണം. സർ ഇപ്പോ എവിടെ പോയതാ... ദേവിക സർ എന്ന് വിളിക്കുബോ ഏതോ വലിയ ഉദ്ദോഗം നേടി നിൽക്കുന്ന ഒരാളുടെ ഫീലിങ്ങ് വരുന്നു. അത് കൊണ്ട് ആ വിളി വേണ്ട ഞാൻ വീടിനോടുത്തുള്ള പ്രൈമറി സ്കൂളിലെ പ്യൂൺആണ് എന്റെ പേര് അശോകൻ എന്നാ ദേവിക എന്നെ അങ്കിൾ എന്ന് വിളിച്ചോളൂ. ഞാൻ നാട്ടിൽ പോയതാ ആലുവയിലെ എന്റെ തറവാട്ടിൽ കുറച്ച് സ്ഥലം കിടപ്പുണ്ട്. അച്ഛന്റെ അമ്മയുടെ മരണശേഷം ഞങ്ങൾ ആ സ്ഥലം വീതം വച്ചു . ഇന്നലെ അതിന്റെ ആധാരമായിരുന്നു. എന്നിട്ട് അങ്കിളിന്റെ വീതം.. ദേവിക പറഞ്ഞു നിർത്തി.. എനിക്ക് വീതം ഒന്നുo കിട്ടിയില്ല കുട്ടി. പിന്നെന്തിനാ അങ്കിൾ പോയത്,. അച്ഛൻ നേരത്തെ മരിച്ചു.. പിന്നെ ഉണ്ടായത് അമ്മയായിരുന്നു , അമ്മ ഒത്തിരി നാൾ കിടന്നകിടപ്പ് കിടന്നു. ഞങ്ങൾക്ക് പോയി അന്വേഷിക്കാനൊന്നും സാധിച്ചില്ല... കുട്ടികൾക്ക് ഇവിടം വിട്ടു പോകാൻ താല്പര്യം ഇല്ല.പിന്നെ അവർ പഠിക്കാൻ പോകുന്നത് കാരണം അവിടെ പോയി അമ്മയേ നോക്കാനും പറ്റിയില്ല.ഇടയ്ക്ക് പോയി കാണുമായിരുന്നു കാശുകൊണ്ട് ഞാൻ ഒരുപാട് സഹായം ചെയ്തിട്ടുണ്ട് പക്ഷേ അവരുടെ കണക്കിൽ അതൊന്നും പെട്ടില്ല. ഭാഗം വെച്ചപ്പോൾ അവർ രണ്ടുപേരും അമ്മയെ നോക്കിയ കണക്ക് നിരത്തി.. ഞാൻ എതിരൊന്നും പറഞ്ഞില്ല എന്റെ ഷെയറും അവർക്ക് കൊടുത്തുകൊണ്ട് ഞാൻ തിരിച്ചു പോന്നു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/47819/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
Aksharathalukal അക്ഷരത്താളുകൾ
2.7K കണ്ടവര്‍
എനിക്ക് ഈ വിവാഹത്തിന് വലിയ താൽപര്യം ഉണ്ടായിട്ടല്ല, പിന്നെ കൂട്ടുകാരിയുടെ മകളാണെന്നൊക്കെ പറഞ്ഞു അമ്മ നിർബന്ധിച്ചിട്ടാണ്. ഇതല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കേണ്ടി വരും. നിഹ മോൾക്ക് വേണ്ടിയാണ് ഇപ്പോൾ ഈ വിവാഹം കഴിക്കുന്നത്. എന്നെക്കൊണ്ട് പറ്റുന്നത് പോലെ തൻറെ കാര്യങ്ങൾ ഞാൻ നോക്കാം പക്ഷേ എൻറെ കുഞ്ഞിന് ഒരു കുറവും ഉണ്ടാകാൻ പാടില്ല എൻറെ പെങ്ങളുടെ കുഞ്ഞായിട്ടല്ല എൻറെ കുഞ്ഞായിട്ടാണ് അവൾ വളരേണ്ടത്." പെണ്ണുകാണാൻ വന്നപ്പോൾ മനു പറഞ്ഞിട്ട് പോയ വാക്കുകൾ ആണ് ഗീതികയുടെ ചെവിയിൽ മുഴങ്ങിയത്. ഡിഗ്രി കഴിഞ്ഞു വഴിപിരിഞ്ഞു പോയ അമ്മയുടെ പഴയ കൂട്ടുകാരി സുനന്ദ ആൻ്റിയെ ഇടക്ക് ഗുരുവായൂർ വച്ച് കണ്ടതിൻ്റെ പിറ്റെ ആഴ്ച്ച ആണ് അവർ ആദ്യമായി ഈ വീട്ടിലേക്ക് വരുന്നത്. അവർ ഒരേ നാട്ടുകാർ ആയിരുന്നു. അമ്മയുടെ കുടുംബത്തിൻ്റെയും അവരുടെ കുടുംബത്തിൻ്റെയും സാമ്പത്തിക അന്തരം കാരണം അമ്മയെ ഒരു പലചരക്ക് കടക്കാരൻ കല്യാണം കഴിച്ചപ്പോൾ അവരെ ഒരു ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ ഭാര്യയാക്കി. തൻ്റെ അച്ഛൻ ഗോപനും അമ്മ രേണുവിനും രണ്ടു മക്കൾ ഗീതിക എന്ന താനും ഗോപിക എന്ന അനിയത്തിയും. അച്ഛൻറെ കടയൊക്കെ താൻ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ അടച്ചു പൂട്ടേണ്ടി വന്നു. നാട്ടിലൊക്കെ സൂപ്പർമാർക്കറ്റുകൾ വന്നപ്പോൾ ആ ചെറിയ പലചരക്ക് കടയിലേക്ക് ആരും വരാതെയായി. പോരാത്തതിന് കാലത്തിനു അനുസരിച്ച് മാറ്റങ്ങൾ വരുത്തി ആ കട തുടർന്ന് കൊണ്ട് പോകാൻ അച്ഛന് താൽപര്യവും ഉണ്ടായിരുന്നില്ല. പിന്നെ അച്ഛൻ വീട്ടിൽ കൃഷിയും കാര്യങ്ങളുമായി കൂടി. അതിൽ നിന്നുള്ളതൊന്നും ഞങ്ങളുടെ പഠിത്തത്തിന് പോലും തികയാതെ ആയപ്പോൾ അമ്മ അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ ടീച്ചറായി പോയി തുടങ്ങി. പിന്നെ അങ്ങോട്ട് കാര്യങ്ങളൊക്കെ വലിയ ബുദ്ധിമുട്ടില്ലാതെ നടന്നു തുടങ്ങി. താൻ ഇപ്പോൾ പിജി ലാസ്റ്റ് സെമസ്റ്റർ ആണ്. മാത്സ് ആണ് സബ്ജക്ട് ഇത് കഴിഞ്ഞ് നെറ്റ് എഴുതി കോളജ് അധ്യാപിക ആവണം എന്നാണ് തനിക്ക്. ഗോപിക ഡിഗ്രി സെക്കൻ്റ് ഇയർ ആണ്. പഠിക്കാൻ അത്ര മിടുക്കി അല്ല. തട്ടി മുട്ടി വല്ല വിധേനേം അവൾ ഡിഗ്രി വരെ എത്തി. പക്ഷേ അവൾക്ക് തയ്‌ക്കാൻ നല്ല കഴിവാണ്. തൻ്റെ ബ്ലൗസും ചുരിദാറും ഒക്കെ അവൾ തന്നെയാണ് തയ്ക്കുന്നത്. അങ്ങനെ സമയം കിട്ടുമ്പോൾ ഒക്കെ നാട്ടിൽ ഉള്ളവർക്കും തയ്ച്ചു കൊടുത്തു അവളുടെ ചിലവിനുള്ളതൊക്കെ ഉണ്ടാക്കുന്നുണ്ട്. താനും അടുത്തുള്ള കുട്ടികൾക്കൊക്കെ ട്യൂഷൻ എടുക്കുന്നുണ്ട്. തനിക്ക് ഒരു ജോലി കിട്ടി നന്നായി ജീവിക്കണമെന്ന് വിചാരിച്ചിരുന്നിടത്താണ് ഇങ്ങനെയൊരു കല്യാണ ആലോചന. സുഹൃത്തിൻ്റെ മകനാണ് ബാങ്ക് ഉദ്യോഗസ്ഥൻ ആണ് എന്നൊക്കെ കേട്ടപ്പോൾ അച്ഛനും അമ്മക്കും ഓകെ ആയി. മനു എന്ന് അഭിമന്യുവിന് ഒരു സഹോദരി കൂടെ ഉണ്ടായിരുന്നു. അവര് രണ്ടു പേരും ഇരട്ടകൾ ആയിരുന്നു. അഭിരാമിയെ നാല് വർഷം മുൻപ് വിവാഹം കഴിപ്പിച്ച് അയച്ചതാണ്, ഗവൺമെൻറ് ഉദ്യോഗസ്ഥൻ ആയ രാഹുൽ ആയിരുന്നു അഭിയുടെ ഭർത്താവ്. രണ്ടു വർഷം കഴിഞ്ഞ് അവർക്ക് ഒരു മകൾ ജനിച്ചു അനിഹ എന്ന നേഹ മോൾ. പക്ഷേ കുഞ്ഞിന് ഒരു വയസ്സുള്ളപ്പോൾ ഒരു ആക്സിഡൻ്റിൽ അവർ മരിച്ചു. അന്ന് മുതൽ കുഞ്ഞ് ഇവരുടെ സംരക്ഷണയിലാണ് രാഹുലിന്റെ അച്ഛനും അമ്മയും ഒക്കെ ഇടയ്ക്കിടയ്ക്ക് വന്നു കണ്ടു പോകും പക്ഷേ ഈയിടെയായി രാഹുലിന്റെ സഹോദരൻ കുഞ്ഞിനെ അവർക്ക് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി. അത് കുഞ്ഞിൻറെ പേരിലുള്ള സ്വത്ത് കണ്ടിട്ടാണെന്ന് സംശയം തോന്നിയത് കൊണ്ട് അവർ അഡ്വക്കേറ്റിനെ സമീപിച്ചു. രാഹുലിൻ്റെ സഹോദരൻ രോഹൻ വിവാഹിതനായത് കൊണ്ട് അവിടെ കുഞ്ഞിന് ഒരു അമ്മയുടെ സ്നേഹം കൂടെ കിട്ടും എന്ന് പറഞ്ഞ് വാദിക്കാൻ ആവും എന്ന് വക്കീൽ പറഞ്ഞത് കൊണ്ടാണ് കുഞ്ഞിനെ കരുതി വിവാഹമേ വേണ്ട എന്ന് പറഞ്ഞ മനു വിവാഹം കഴിക്കാൻ തയ്യാറായത്. അഭിരാമി മരിക്കുമ്പോൾ മനുവിന് റോഷ്നി എന്ന ഒരു കുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു. പക്ഷേ അഭിരാമി മരിച്ചു കുഞ്ഞിൻറെ ചുമതല മനു ഏറ്റെടുക്കുന്നത് അവൾക്ക് താൽപര്യം ഉണ്ടായിരുന്നില്ല. അങ്ങനെ അവർ തമ്മിൽ വഴക്കാവുകയും അവൻ ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തെന്ന് സുനന്ദ ആൻ്റി വന്നപ്പോൾ പറഞ്ഞു. ആൻ്റിയുടെ ഭർത്താവ് ജയചന്ദ്രൻ അങ്കിൾ മകളുടെ മരണത്തിൻ്റെ ആഘാതത്തിൽ വോളണ്ടറി റിട്ടയർമെൻ്റ് എടുത്തതാണ്. അദ്ദേഹം തഹസിൽദാർ ആയിട്ടാണ് റിട്ടയർ ആയത്. ഇതിപ്പോൾ കുഞ്ഞിൻറെ കസ്റ്റഡി സംബന്ധമായ കേസ് ഉണ്ടാവുകയാണെങ്കിൽ മനു ഒരു വിവാഹം കഴിക്കുന്നത് ആവും നല്ലതെന്ന് വക്കീൽ പറഞ്ഞതിൻ പ്രകാരം അവർ ഒരുപാട് അന്വേഷിച്ചെങ്കിലും ആരും കുഞ്ഞിനെയും കൂടി സ്വന്തമായി കണ്ടു സ്നേഹിക്കാൻ തയ്യാർ ഉണ്ടായിരുന്നില്ല. പിന്നെ വന്നതെല്ലാം നേരത്തെ തന്നെ കുഞ്ഞുള്ള സ്ത്രീകളുടെ ആലോചനയാണ് അങ്ങനെ എന്ത് ചെയ്യും എന്ന് വഴിമുട്ടി നിന്ന് നേരത്താണ് അവർ അമ്മയെ അമ്പലത്തിൽ വച്ച് കാണുന്നത്. അമ്മയ്ക്ക് രണ്ട് പെൺകുട്ടികൾ ആണെന്ന് അറിഞ്ഞപ്പോൾ മൂത്തയാളായ തന്നെ അവരുടെ മകനായ മനുവിന് കൊടുക്കുമോ എന്ന് ചോദിച്ചു. കാര്യങ്ങളെല്ലാം അങ്കിളും ആൻറിയും കൂടെ നേരത്തെ വീട്ടിലേക്ക് ഒരു ദിവസം നേഹ മോളെയും കൊണ്ട് വന്നപ്പോൾ തന്നെ പറഞ്ഞെങ്കിലും പെണ്ണുകാണാൻ വന്ന ദിവസം മനുവേട്ടൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ വല്ലാത്ത ആശങ്ക ഉണ്ടാക്കി. അദ്ദേഹത്തിന് ഒരിക്കലും തന്നെ സ്നേഹിക്കാനും അംഗീകരിക്കാനും പറ്റിയില്ലെങ്കിൽ ഈ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന് എനിക്ക് ആശങ്ക തോന്നി. തനിക്ക് നല്ലൊരു ബന്ധമാണ് കിട്ടാൻ പോകുന്നത് എന്ന് അച്ഛൻറെയും അമ്മയുടെയും പ്രതീക്ഷ തല്ലിക്കെടുത്താനും തോന്നിയില്ല. ആകെ വീണ്ടും 40 സെൻ്റ് സ്ഥലവും വീടും പിന്നെ അമ്മയുടെ ചെറിയൊരു ജോലിയും വച്ച് തങ്ങളെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന് ആശങ്ക പെട്ടിരുന്ന അമ്മയുടെ മുഖം ഈ ഇടയാണ് തെളിഞ്ഞത്. അങ്ങനെ താനും അ വിവാഹത്തിന് സമ്മതം പറഞ്ഞു. എല്ലാ ചിലവും അവർ ഏറ്റെടുത്തു കൊള്ളാം എന്നൊക്കെ പറഞ്ഞെങ്കിലും തനിക്ക് വേണ്ടി എന്തെങ്കിലും കരുതണം എന്ന് അമ്മയ്ക്ക് ഉണ്ടായിരുന്നു. അമ്മയുടെ ആഭരണത്തിൽ പകുതിയും അതായത് 10 പവൻ, പിന്നെ ഒരു 5 പവൻ കൂടെ എടുക്കാമെന്ന് അവർ തീരുമാനിച്ചു. അമ്മ കൂടിയിരുന്ന ഒരു ചിട്ടി പിടിച്ചു 5 പവൻ സ്വർണവും പിന്നെ ബാക്കിയിൽ കല്യാണ ചിലവും നടത്താൻ തീരുമാനിച്ചു. താലികെട്ട് ഗുരുവായൂർ വച്ച് നടത്താമെന്നും പിന്നീട് നാട്ടിൽ വന്നിട്ട് റിസപ്ഷൻ നടത്താമെന്നും അവർ പറഞ്ഞു. അച്ഛൻറെ ഉത്തരവാദിത്വം ഇല്ലാത്ത സ്വഭാവം അമ്മയെ പലപ്പോഴും വിഷമിപ്പിച്ചിരുന്നു. രണ്ടു പെൺമക്കൾ എങ്ങനെ ജീവിക്കും എന്ന് പോലും ഓർക്കാതെ അച്ഛൻ ആ വസ്തുവിൽ വാഴക്ക് തടമെടുത്തും വെള്ളം കോരിയും നടക്കുന്നത് കണ്ട് അമ്മ നെടുവീർപ്പിടുന്നത് താൻ പലപ്പോഴും കണ്ടിട്ടുണ്ട്. കുലയും പച്ചക്കറിയും വിളിക്കുന്നതിൽ പകുതി അമ്മയെ ഏൽപ്പിക്കുന്നിടത്ത് അച്ഛൻറെ ഉത്തരവാദിത്വം തീർന്നു. ബാക്കി തുകയ്ക്ക് വളവും മറ്റുമൊക്കെ വാങ്ങി അടുത്ത കൃഷി തുടങ്ങുന്നത് കാണാം. ഞങ്ങളുടെ കുട്ടിക്കാലത്ത് അവർ ചിലവുകളെ കുറിച്ച് ഒക്കെ വഴക്കിടുന്നത് കണ്ടിട്ടുണ്ട് പിന്നെപ്പിന്നെ അവരുടെ ഇടയിൽ മൗനം മാത്രമായി. അമ്മ ജോലിക്ക് പോയി ഞങ്ങളെ പഠിപ്പിച്ചു പിന്നീട് അല്പം മുതിർന്നപ്പോൾ ഞങ്ങളുടെ ചെലവുകൾക്ക് ഉള്ളത് ഞങ്ങൾ തന്നെ ഉണ്ടാക്കി തുടങ്ങിയതോടെ അമ്മയ്ക്ക് ആശ്വാസമായി. എന്നാലും മക്കളെ വിവാഹം കഴിപ്പിച്ച് അയക്കാനുള്ളതൊന്നും ആ സ്ത്രീ കൂട്ടിയാൽ കൂടില്ല എന്ന് അവർക്കറിയാം. ഒരു കുടുംബത്തിലെ ഉത്തരവാദിത്വമില്ലാത്ത ഏക സന്തതിക്ക് അമ്മയെ കെട്ടിച്ച് വിട്ട് ബാധ്യത തീർത്ത അമ്മയുടെ വീട്ടുകാർ അച്ഛൻറെ കട പൂട്ടിയതിൽ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. അപ്പോഴേക്കും അമ്മാവനാണ് കുടുംബത്തിൻറെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. അമ്മയും ഞങ്ങൾ രണ്ട് മക്കളും അവരുടെ തലയിൽ ആകുമോ എന്ന് അവർ ഭയന്നതിന് കുറ്റം പറയാൻ പറ്റില്ല. അച്ഛൻറെ അച്ഛൻ ഉണ്ടായിരുന്ന കാലത്താണ് അച്ഛന് കട ഇട്ടുകൊടുത്തത്. പിന്നെ അവിടത്തെ അപ്പൂപ്പനും അച്‌ഛമ്മയും ഒക്കെ മരിച്ചതോടെ അമ്മയുടെ കാര്യമാണ് ശെരിക്കും കഷ്ടത്തിൽ ആയത്. അമ്മയുടെ ഈ കഷ്ടപ്പാടുകൾ ഒക്കെ അറിയാവുന്നതിനാൽ തനിക്ക് ഈ വിവാഹം വേണ്ട എന്ന് പറയാനും തോന്നിയില്ല. ഇനിയിപ്പോൾ വിധി പോലെ വരട്ടെ. എന്തായാലും താൻ മാത്രം അറിഞ്ഞാൽ മതിയല്ലോ എന്ന് ഓർത്ത് അവൾ സമാധാനിച്ചു. വിവാഹ തീയതി അടുക്കും തോറും മനുവിന്റെ ഒട്ടും സൗഹാർദ്ദപരമല്ലാത്ത മുഖമാണ് അവൾക്ക് ഓർമ്മ വരുന്നത്. തൻ്റെ നമ്പർ ഒക്കെ സുനന്ദ ആൻ്റി വാങ്ങി കൊണ്ട് പോയെങ്കിലും അയാൾ അവളെ ഒരു വട്ടം പോലും വിളിച്ചില്ല. അങ്ങോട്ട് വിളിക്കാൻ അവളുടെ അഭിമാനം അനുവദിച്ചില്ല. വിവാഹത്തിന് 10 ദിവസം മുൻപ് വിവാഹ വസ്ത്രവും താലിയും ഒക്കെ എടുക്കാൻ അവളും അമ്മയും അനിയത്തിയും കൂടി ചെന്നപ്പോൾ സുനന്ദ ആൻ്റിയും അങ്കിളും മാത്രമേ ഉണ്ടായിരുന്നുള്ളൂ മനുവേട്ടന് ലീവ് ഇല്ല എന്നാണ് പറഞ്ഞത്. അമ്മയും ഗോപുവും അത് വിശ്വസിച്ചെങ്കിലും ഗീതികയ്ക്ക് സത്യം അറിയാമായിരുന്നു. അയാൾക്ക് ഈ വിവാഹമേ താൽപര്യം ഇല്ല എന്ന് അവളെക്കാൾ നന്നായി വേറെ ആർക്ക് മനസ്സിലാവാൻ ആണ്!! അവൾക്കുള്ള കല്യാണപ്പട്ട് സുനന്ദയാണ് തിരഞ്ഞെടുത്തത് ഇളം പിങ്ക് കളറിലുള്ള ലൈറ്റ് വെയിറ്റ് കാഞ്ചീപുരം സാരിയുടെ വില കണ്ട് അവർ ഞെട്ടി. അവിടുത്തെ സെയിൽസ് ഗേൾസ് അത് അവളെ ഉടുപ്പിച്ചപ്പോൾ നന്നായി ചേരുന്നുണ്ടായിരുന്നു. പിന്നെ വേണ്ടെന്ന് പറഞ്ഞിട്ടും അമ്മയ്ക്ക് അച്ഛനും ഗോപുവിനുമുള്ള ഡ്രസ്സും അവർ എടുത്തു. നേഹ മോൾക്ക് പിങ്ക് കളറിലുള്ള പട്ടുപാവാടയാണ് എടുത്തത്. അതിനുശേഷം തനിക്ക് വേണ്ടി അവർ വീണ്ടും കുറച്ച് ഡ്രസ്സുകൾ എടുത്തു. മൂന്നാല് സാരികളും ചുരിദാറും കുർത്തയും ജീൻസും ടോപ്പും എല്ലാം ഉൾപ്പെടും. ഗോപുവിനും അവർ ഒന്ന് രണ്ട് ഡ്രസ്സുകൾ എടുത്തു. അവരും തങ്ങളും തമ്മിലുള്ള അന്തരം അവർ എടുക്കുന്ന വസ്ത്രങ്ങളുടെ പ്രൈസ് ടാഗിൽ ഉണ്ടായിരുന്നു. തനിക്ക് വീട്ടിൽ ഇടനുള്ള ഡ്രെസ്സും ഇന്നറും കൂടെ എടുത്തിട്ടാണ് അവിടത്തെ ഷോപ്പിംഗ് അവസാനിപ്പിച്ചത്. അവിടുന്ന് നേരെ പോയത് ജൂവലറിയിൽ ആണ്. കനം കുറഞ്ഞ ഒരു മാലയും ചെറിയൊരു താലിയുമാണ് താൻ തിരഞ്ഞെടുത്തത്. സുനന്ദ ആൻറിക്കും അതിഷ്ടമായെന്ന് പറഞ്ഞു. പിന്നെ വിവാഹ മോതിരവും, തനിക്ക് വേണ്ടി വേറെ ആഭരണങ്ങളും അവർ എടുക്കുന്നത് കണ്ടപ്പോൾ തങ്ങളുടെ വല്ലായ്മ കൂടി. "സുനു എന്തിനാ ഇതൊക്കെ?" തൻ്റെ അമ്മ ദയനീയമായി അവരോട് ചോദിക്കുന്നത് കേട്ടു. "ഇതൊക്കെ ഞാനെൻറെ മരുമോൾക്ക് വാങ്ങി കൊടുക്കുന്നതല്ലേ രേണു. ഇനി ഇങ്ങനെയൊന്നും വാങ്ങാൻ എനിക്ക് വേറെ ആരുമില്ലല്ലോ നീ ദയവു ചെയ്തു തടസ്സം ഒന്നും പറയരുത്." പിന്നെ അമ്മ ഒന്നും മിണ്ടിയില്ല. അവർ അവിടുന്ന് മൊത്തം 20 പവൻ സ്വർണം തനിക്ക് വേണ്ടി എടുത്തു. ഗോപുവിനും എന്തെങ്കിലും എടുക്കാം എന്ന് പറഞ്ഞെങ്കിലും അമ്മ അത് ശക്തമായി എതിർത്തപ്പോൾ അവർ ആ ശ്രമം ഉപേക്ഷിച്ചു. അവിടന്ന് ഇറങ്ങി ഒരുമിച്ച് ഭക്ഷണവും കഴിച്ചു തങ്ങളെ വീട്ടിലും വിട്ടിട്ട് ആണ് അവർ പോയത്. തനിക്ക് അന്നത്തെ ദിവസം കഴിഞ്ഞപ്പോൾ അവർ തന്നെ വിലയ്ക്കെടുക്കുന്നത് പോലെയാണ് തോന്നിയത്. അവർ പറഞ്ഞപോലെ സ്നേഹം കൊണ്ടാവും എന്നൊക്കെ ഓർത്ത് സമാധാനിച്ചു. വിവാഹത്തിൻ്റെ തലേന്ന് തന്നെ എല്ലാവരും ഗുരുവായൂരിലേക്ക് എത്തി ചേർന്നിരുന്നു. ട്രെയിനിൽ എത്താമെന്ന് പറഞ്ഞെങ്കിലും തങ്ങളുടെ കുടുംബത്തിനായി സുനന്ദ ആൻറി ഒരു കാർ ഏർപ്പാടാക്കിയിരുന്നു. അവരിങ്ങനെ ഓരോ ഉപകാരം ചെയ്യുമ്പോഴും അമ്മയുടെ ശ്വാസംമുട്ടൽ കൂടിവരുന്നത് അവൾക്ക് മനസ്സിലായിരുന്നു. അച്ഛനാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ തന്റേതായ ഏതോ ലോകത്തും. ഗോപുവിനും ആശങ്ക തന്നെയായിരുന്നു. അന്ന് ഷോപ്പിങ് കഴിഞ്ഞു വന്നതിന്റെ അന്ന് തന്നെ ഇത് നമുക്ക് ചേരുമോ എന്ന് അവൾ അമ്മയോട് ചോദിക്കുന്നത് താൻ കേട്ടു. സാമ്പത്തികമായി ചേരില്ല പക്ഷേ സുനന്ദ അവളെ പൊന്നുപോലെ നോക്കുമെന്ന് അമ്മ ഉറപ്പു പറയുന്നത് കേട്ടു. ഇങ്ങനെയുള്ള തങ്ങളുമായി ഒരുപാട് അന്തരം ഉള്ള ഒരു കുടുംബത്തിൽ ചേച്ചി എങ്ങനെ അഡ്ജസ്റ്റ് ചെയ്യും എന്നവൾ പിന്നെയും ചോദിക്കുന്നത് കേട്ടു. അപ്പോഴേക്കും താൻ പോയി ഗോപുവിനെ വിളിച്ചു, അമ്മയെ ഇങ്ങനെ ഓരോന്ന് ചോദിച്ചു വിഷമിപ്പിക്കരുത് എന്ന് പറഞ്ഞു. അവളതോടെ പിന്നെ ഒന്നും മിണ്ടിയില്ല എങ്കിലും അവളുടെ മനസ്സിലെ പോലെ തന്റെ മനസ്സിലും ആശങ്കകൾ ഉണ്ടായിരുന്നതുകൊണ്ട് അവളെ മനസ്സിലാക്കാൻ തനിക്ക് പറ്റുമായിരുന്നു. ഗുരുവായൂർ എത്തിയപ്പോൾ എല്ലാവർക്കും ഒരു ഹോട്ടലിൽ തന്നെയായിരുന്നു റൂം ബുക്ക് ചെയ്തിരുന്നത്. അമ്മാവൻ മാത്രമേ തങ്ങൾക്ക് അടുത്ത ബന്ധുവായി ഉള്ളൂ. അദ്ദേഹത്തിന് യാത്ര ചെയ്യാൻ വയ്യാത്തത് കൊണ്ട് പിറ്റേന്ന് നാട്ടിൽ വച്ച് നടത്തുന്ന റിസപ്ഷനിൽ പങ്കെടുത്ത് കൊള്ളാം എന്ന് അറിയിച്ചു. അവിടെ ചെന്നപ്പോൾ അവരുടെ ഭാഗത്തുനിന്നും അങ്കിളിന്റെ സഹോദരിയും ഭർത്താവും മക്കളും മരുമക്കളും ഒക്കെ ഉണ്ട്. അവരൊക്കെ തങ്ങളോട് മിണ്ടാനൊന്നും വലിയ താൽപര്യം കാണിച്ചില്ല. തനിക്കും ഗോപുവിനും ഒരു മുറി കിട്ടി. അന്നത്തെ രാത്രി അവൾക്ക് ഒരല്പം പോലും ഉറങ്ങാൻ സാധിച്ചില്ല. വെറുതെ ഗോപിയുവിനെയും കെട്ടിപ്പിടിച്ച് കിടന്നു. ചെന്നപ്പോൾ മനുവേട്ടനെ കണ്ടിട്ടും ഒരു നോട്ടം പോലും തൻറെ നേർക്ക് തന്നില്ല. ഇത്രക്ക് ഇഷ്ടക്കേട് ഉണ്ടെങ്കിൽ എങ്ങനെ മുന്നോട്ട് പോകും എന്ന് ഓർക്കാതെ ഇരുന്നില്ല. ആകെയുള്ള ഒരു ആശ്വാസം നേഹ മോളാണ്. അവൾ സുനന്ദ ആൻ്റിയുടെ കൈയിലും മടിയിലും ഇരിക്കുമ്പോഴൊക്കെ തന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. മനുവേട്ടൻ്റെ അപ്പച്ചി തന്നോട് എന്തോ വൈരാഗ്യം ഉള്ളത് പോലെ കാണുമ്പോഴൊക്കെ മുഖം വലിച്ചു കയറ്റി വച്ചിരുന്നു. അവരുടെ മക്കളും ഭർത്താവും തങ്ങളെ നോക്കി ചിരിച്ചെന്ന് വരുത്തിയതെ ഉള്ളൂ. പിറ്റേന്ന് രാവിലെ തന്നെ റെഡി ആക്കാനുള്ള ബ്യൂട്ടീഷ്യൻ എത്തി. അവർ വളരെ പെട്ടെന്ന് തന്നെ സാരി ഉടുപ്പിച്ച് മേക്കപ്പ് ഒക്കെ ചെയ്ത് റെഡി ആക്കി. ദക്ഷിണ കൊടുക്കാൻ നേരം അമ്മയുടെ മുഖം കണ്ടപ്പോൾ അമ്മയും തലേന്ന് ഉറങ്ങിയിട്ടില്ല എന്ന് തനിക്ക് തോന്നി. പാവം ഇന്നലെ മറ്റുള്ളവരുടെ സ്വീകരണം കണ്ടപ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടാവണം. മനുവേട്ടനും അത്യാവശ്യം പിശുക്കി കുറച്ചെന്തോ പറഞ്ഞതല്ലാതെ ഒന്നും സംസാരിച്ചില്ല. ചുരുക്കി പറഞ്ഞാല് ആകെ സുനന്ദ ആൻറി മാത്രമേ നന്നായി ഇടപെട്ടുള്ളൂ. അമ്പലത്തിൽ ചെന്ന് തങ്ങളുടെ ഊഴം എത്തുന്നത് വരെ കാത്ത് നിന്നു. വേറെയും വിവാഹങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അവിടെ ഊഴം അനുസരിച്ച് മാത്രമേ കേറാൻ പറ്റൂ. തങ്ങളെ അപ്പോഴേക്കും ചേർത്ത് നിർത്തി ഫോട്ടോഗ്രാഫർ ഫോട്ടോസ് ഒക്കെ എടുത്തിരുന്നു. അതിനു ശേഷം തങ്ങളുടെ ഊഴം എത്തിയതും താലി കെട്ടിയതും സിന്ദൂരം ചാർത്തിയതും എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞു. പരസ്പരം മാലയും കൂടി ചാർത്തിയപ്പോൾ അവിടത്തെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു. ഇന്നൊരു ദിവസം ഹോട്ടലിൽ തങ്ങിയിട്ട് നാളെ വെളുപ്പിന് അവിടുന്ന് തിരിക്കാമെന്ന് തീരുമാനം ആയി. എല്ലാവരും ഒരുമിച്ച് തങ്ങൾ നിന്ന ഹോട്ടലിലെ റെസ്റ്റോറൻ്റിൽ ഏർപ്പാട് ആക്കിയിരുന്ന സദ്യ കഴിച്ചു. അമ്മയും അച്ഛനും ഗോപുവും എല്ലാം അന്ന് തന്നെ തിരികെ പോകും എന്ന് പറഞ്ഞപ്പോൾ തനിക്ക് കണ്ണുനീർ നിയന്ത്രിക്കാൻ ആയില്ല. എല്ലാവരും കൂടെ തന്നെ മാത്രം ഇങ്ങനെ ഒരു തുരുത്തിൽ ഒറ്റയ്ക്ക് ആക്കി പോകുന്ന പോലെ അവൾക്ക് തോന്നി. "നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അമ്മയോട് പറയാതെ ഇരിക്കരുത്." അമ്മയുടെ മുഖത്തെ ആശങ്ക അവൾ കണ്ടു. അതു കൊണ്ടു തന്നെ അമ്മയെ കൂടുതൽ വിഷമിപ്പിക്കാതെ അവൾ കരച്ചിൽ മതിയാക്കി. ഗോപുവിനും അവളെ അവിടെ വിട്ടിട്ട് പോകുന്നത് വിഷമം തന്നെയായിരുന്നു. അവർ പോയതും അപ്പച്ചിയും കുടുംബവും പോകാൻ ഇറങ്ങി. അത് അവൾക്ക് പകുതി ആശ്വാസം കൊടുത്തു. അവരുടെ ഇഷ്ടമില്ലാത്ത നോട്ടം ഇനിയും ഇന്നും കൂടെ സഹിക്കണ്ടല്ലോ. അവർ റിസപ്ഷന് എത്തിക്കൊള്ളാമെന്ന് പറഞ്ഞാണ് ഇറങ്ങിയത്. സുനന്ദ ആൻറി അടുത്ത് വന്ന് തന്നെ ആദ്യം താൻ തലേന്ന് നിന്ന റൂമിലേക്ക് കൊണ്ട് പോയി. എന്നിട്ട് തൻ്റെ മുടിയിലെ സ്ലൈഡ് ഒക്കെ മാറ്റാൻ സഹായിച്ചു. അതിനു ശേഷം സാരിയും മാറ്റി തന്നോട് കുളിച്ചിട്ട് വരാൻ പറഞ്ഞു. രാവിലെ മുതൽ കെട്ടിയ വേഷം അഴിച്ച് ഒന്ന് കുളിച്ചപ്പോൾ തന്നെ ആശ്വാസമായി. അവർ എന്നിട്ട് തനിക്ക് ഉടുക്കാൻ ഒരു സെറ്റും മുണ്ടും തന്നു. എന്നിട്ട് എല്ലാവരെയും കൂട്ടി വൈകുന്നേരം അമ്പലത്തിൽ തൊഴാൻ പോകണം എന്ന് പറഞ്ഞു. അമ്പലത്തിലേക്ക് ഇറങ്ങിയപ്പോൾ ഹോട്ടൽ ലോബിയിൽ അവൾ മനുവിനെ കണ്ടു. അവനും വേഷമൊക്കെ മാറിയിട്ടുണ്ട്. നേഹ മോളെയും എടുത്ത് അവരെയും കാത്ത് നിൽക്കുന്നുണ്ട്. കുഞ്ഞു വീണ്ടും അവളെ കൗതുകത്തോടെ നോക്കുന്നത് അവൾ കണ്ടു. അവൻറെ കയ്യിലിരുന്നതുകൊണ്ട് മാത്രം അവൾക്ക് കുഞ്ഞിനെ ഓമനിക്കാൻ മടി തോന്നി ഇനിയിപ്പോൾ അവന് ഇഷ്ടപ്പെട്ടില്ലെങ്കിലോ! തനിക്ക് പിന്നാലെ വന്ന സുനന്ദ ആൻറി മനുവെട്ടൻ്റെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി. "അമ്പലത്തിൽ പോകുമ്പോൾ കുഞ്ഞിനെ നല്ലോണം ശ്രദ്ധിക്കണം കൈവിട്ട് ഓടിയാൽ പാടാണ് അതു കൊണ്ട് ഞങ്ങൾ പുറത്ത് നിൽക്കാം. നിങ്ങൾ പോയി തൊഴുതു വന്നാൽ മതി." നടപ്പന്തൽ എത്തിയപ്പോൾ സുനന്ദ ആൻറി പറയുന്നത് കേട്ട് മനുവേട്ടൻ തിരിഞ്ഞു നിന്ന് പല്ല് കടിച്ചു. "എങ്കിൽ പിന്നെ ഇങ്ങോട്ട് ഇറങ്ങണ്ടായിരുന്നല്ലോ." "അതു പറഞ്ഞാൽ പറ്റില്ല. നിങ്ങൾ പോയി തൊഴുതു വാ." അവർ നിർബന്ധം പിടിച്ചു. മനുവെട്ടൻ പിന്നെ ഒന്നും പറയാതെ മുന്നോട്ട് നടന്നു. "നീയും കൂടെ ചെല്ലൂ. ഇല്ലെങ്കിൽ തിരക്കിൽ ഒറ്റപ്പെട്ട് പോകും." അവർ തന്നോട് പറഞ്ഞു. അവൾ തൻ്റെ അവസ്ഥയെ പഴിച്ച് അവൻറെ പുറകെ നടന്നു. അവൻ തിരക്കായത് കൊണ്ട് ഇടയ്ക്കിടെ അവൾ കൂടെ ഉണ്ട് എന്ന് ഉറപ്പ് വരുത്തിയിരുന്നു. ശ്രീകോവിലിനു മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ അവളുടെ മനസ്സ് ശൂന്യമായിരുന്നു. പ്രത്യേകിച്ച് പ്രാർത്ഥിക്കാൻ ഒന്നും ഇല്ലാത്തത് പോലെ. "വാ പോകാം" അവൻറെ വാക്കുകൾ ആണ് അവളെ ഉണർത്തിയത്. അവൾ ഒന്നും മിണ്ടാതെ അവന് പിന്നാലെ നടന്നു. പുറത്തിറങ്ങിയപ്പോൾ മോളെയും കളിപ്പിച്ച് നിൽക്കുന്ന ആൻറിയെ കണ്ടു. മനുവേട്ടൻ വന്ന് കുഞ്ഞിനെ അവരുടെ കയ്യിൽ നിന്ന് വാങ്ങി ഹോട്ടലിലേക്ക് നടന്നു. രാത്രിയിലെ ഭക്ഷണം അവർ എല്ലാവരും കൂടെ ഹോട്ടലിലെ റസ്റ്റോറന്റിൽ നിന്നു തന്നെയാണ് കഴിച്ചത്. "മനു നീ ഗീതി മോളെ നിൻ്റെ റൂമിലേക്ക് കൊണ്ട് പൊയ്ക്കോ. മോൾക്ക് രാത്രിയിലേക്കുള്ള ഡ്രെസ്സും മറ്റുമൊക്കെ ഞാൻ കപ്‌ബോർഡിൽ വച്ചിട്ടുണ്ട്." അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു. "ചെല്ല് മോളെ. പോയി റെസ്റ്റ് എടുക്ക്. നാളെ രാവിലെ ഇവിടുന്ന് തിരിക്കണം." അവൾ അവരെ നോക്കി തലയാട്ടി. എന്നിട്ട് തന്നെ കാത്ത് നിൽക്കുന്ന മനുവിൻ്റെ പിറകെ നടന്നു. റൂമിനകത്ത് കയറി അവൻ വാതിൽ ലോക്ക് ചെയ്തപ്പോൾ അവൾ അകത്തേക്ക് ചെന്ന് കബോർഡ് തുറന്ന് അതിലിരുന്നതിൽ നിന്ന് ഒരു നൈറ്റ് ഡ്രെസ്സും ടവലും എടുത്ത് പോയി മേലുകഴുകി വന്നു. അവൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൾ ഇറങ്ങാൻ കാത്തു നിന്നതു പോലെ അവൻ അകത്തേക്ക് കയറി. അവൾ ആ വലിയ ബെഡ് നോക്കി അങ്ങനെ നിന്നു. കയറി കിടന്നാൽ അവന് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല. പിന്നെ ആലോചിച്ചപ്പോൾ തോന്നി താനെന്തിന് ഇങ്ങനെ പേടിക്കണം എന്ന്. തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞു കാലുപിടിക്കാൻ ഒന്നും പോയിട്ടില്ല. പരസ്പരം സ്നേഹം ഒന്നും ഇല്ലെങ്കിലും പരസ്പര ബഹുമാനം അർഹിക്കുന്നുണ്ട് അത് കൊണ്ട് അയാളെ പേടിച്ച് ജീവിക്കേണ്ട കാര്യവും ഇല്ലെന്ന് അവൾക്ക് തോന്നി. തൻ്റെ ബാഗ് ഒക്കെ ഈ റൂമിലേക്ക് സുനന്ദ ആൻറി മാറ്റിയിരുന്നു എന്ന് തോന്നുന്നു. അത് കുളിച്ച് വന്നപ്പോൾ തന്നെ അവൾ കണ്ടു. അതിൽ നിന്ന് തൻ്റെ ഫോൺ പുറത്തെടുത്തു. എന്നിട്ട് അവൾ മെല്ലെ നടന്ന് ആ വലിയ ബെഡിൻ്റെ ഒരറ്റത്ത് പോയി ഇരുന്നു. AC ഓൺ ആയിരുന്നത് കൊണ്ട് തന്നെ അത്യാവശ്യം തണുപ്പ് ഉണ്ടായിരുന്നു. അവൾ പുതപ്പെടുത്ത് അവളുടെ അര വരെ വലിച്ചിട്ടിട്ട് കട്ടിലിലെ ഹെഡ് റെസ്റ്റിൽ ചാരി ഇരുന്നു. ഫോണിൽ ഗോപുവിൻ്റെ മെസ്സേജ് ഉണ്ട്. അവർ എത്തിയെന്നും താൻ ഓകെ ആണൊന്നും ഒക്കെ ചോദിച്ചിട്ടുണ്ട്. അവൾ ഗോപുവിൻറെ നമ്പറിലേക്ക് വിളിച്ചു, അമ്മയോടും ഗോപുവിനോടും സംസാരിച്ചു വച്ചപ്പോഴേക്കും മനു കുളിച്ച് വേഷം മാറി ഇറങ്ങിയിരുന്നു. അവൻ അവളെയൊന്നു നോക്കിയിട്ട് വന്ന് ബെഡിൻ്റെ അപ്പുറത്തെ അറ്റത്ത് ഇരുന്നു. "ഞാൻ കല്യാണത്തിന് മുന്നേ തന്നെ തന്നോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നല്ലോ. എനിക്ക് സമയം വേണം. എൻറെ പാസ്റ്റിനെ പറ്റിയൊക്കെ അമ്മ പറഞ്ഞു കാണുമല്ലോ! അത്രയ്ക്ക് വിശ്വസിച്ചിരുന്നവളാണ് നേഹ മോൾ ഒരു ബാധ്യതയാകും എന്ന് പറഞ്ഞു പോയത്. അതോടെ വെറുത്തതാണ് എല്ലാം. ഇപ്പോഴത്തെ സാഹചര്യത്തിൽ വിവാഹം കഴിച്ചില്ല എങ്കിൽ കുഞ്ഞിൻറെ കസ്റ്റഡി പോയേക്കാം എന്ന് എല്ലാവരും പറഞ്ഞത് കൊണ്ടാണ്. അല്ലാതെ ഒരു വിവാഹത്തിന് ഞാൻ ഓകെ ആയത് കൊണ്ടല്ല. ഈ വിവാഹം കഴിഞ്ഞു എന്ന് കരുതി തൻറെ ജീവിതത്തിൽ കൈകടത്താനോ അഭിപ്രായം പറയാനോ ഞാൻ വരില്ല. തന്നിൽ നിന്നും അതേ സ്പെയ്സ് ഞാനും ആഗ്രഹിക്കുന്നുണ്ട്. തനിക്ക് തൻ്റെ പഠിത്തം തുടരാനോ ജോലി ചെയ്യാനോ ഒന്നും ഈ വിവാഹം ഒരു തടസ്സമാവില്ല. കുഞ്ഞിനേയും നോക്കി താൻ വീട്ടിൽ ഇരിക്കണം എന്നൊന്നും ഞാൻ പറയില്ല. പക്ഷേ നാളെ അച്ഛൻറെയും അമ്മയുടെയും കാലശേഷം അവൾ നമ്മുടെ മോളായി വളരണം എന്നാണ് എൻ്റെ താത്പര്യം. ഇപ്പോഴത്തെ ലീഗൽ പ്രൊബ്ളേംസ് എല്ലാം ഒതുങ്ങിയാൽ നമുക്ക് അവളെ ലീഗലി അഡോപ്റ്റ് ചെയ്യണം. അല്ലെങ്കിൽ അങ്ങോട്ടും ഒരുപാട് പ്രശ്നങ്ങൾ വരാൻ സാദ്ധ്യത ഉണ്ട്. നമ്മൾ തമ്മിൽ ഭാര്യാഭർത്താക്കന്മാർ ആയി ജീവിച്ചു തുടങ്ങാൻ ഇനിയും സമയമെടുക്കും. ഇനി അങ്ങോട്ട് എന്ത് വന്നാലും എൻ്റെ ജീവിതത്തിലെ ആദ്യത്തെ പ്രയോറിറ്റി നേഹ മോൾക്ക് തന്നെ ആവും. അതിനും മേലെ ഒന്നും താൻ എൻ്റെ ലൈഫിൽ പ്രതീക്ഷിക്കരുത്. പിന്നീട് ഇതൊന്നും ഒരു പ്രശ്നം ആക്കരുത്. നേരം ഒരുപാട് ആയില്ലേ, താൻ കിടന്നോ. നാളെ രാവിലെ ഇവിടുന്ന് തിരിക്കണം. റിസപ്ഷൻ കൂടെ അങ്ങ് കഴിഞ്ഞാൽ സ്വസ്ഥത ഉണ്ടായിരുന്നു. ഗുഡ് നൈറ്റ്." അവൻ അതും പറഞ്ഞ് അവളുടെ മറുപടിക്ക് കാക്കാതെ ലൈറ്റ് അണച്ചു കിടന്നു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/50729/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
Aksharathalukal അക്ഷരത്താളുകൾ
2.3K കണ്ടവര്‍
"തന്റെ നെഞ്ചിൽ പതുങ്ങി കിടക്കുന്നവളെ അവനൊന്നു നോക്കി. എന്തോ അവളിൽ നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ല. അത്രത്തോളം പ്രണയം തോന്നുന്നു." “മഹിയുടെ കണ്ണുകൾ അഴിഞ്ഞു ഉലഞ്ഞു കിടക്കുന്ന അവളുടെ മുടിയിഴകളിലേക്ക് നീണ്ടു. മെല്ലെ വലുത് കൈയുർത്തി അതിലൂടെ വിരലോടിച്ചു." "അവളെ തന്റെ സ്വന്തമെന്ന പോലെ കൂടുതൽ വരിഞ്ഞു മുറുക്കി. പാവം പെണ്ണ് ഇതൊന്നുമറിയാതെ അവന്റെ സ്നേഹചൂടിൽ തളർന്നു ഉറങ്ങുവാണ്." ഞാൻ നിങ്ങളെ പ്രണയിക്കുന്നു മഹിയേട്ടാ. അവളുടെ ശബ്ദമാണ് തലേന്ന് രാത്രിയിൽ കണ്ട് സ്വപ്നത്തിൽ നിന്നുമവനെ ഉണർത്തിയത്. മുന്നിൽ നിൽക്കുന്നവളെ കണ്ട് അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുമന്നു. വീണ്ടും വീണ്ടും കാതിലേക്ക് തുളഞ്ഞു കേറുന്ന അവളുടെ ശബ്ദം അവന്റെ സമനില തെറ്റിച്ചു. മതി ഒന്ന് നിർത്തുന്നുണ്ടോ. കണ്ണ് രണ്ടും ഇറുകിയടച്ചു രണ്ട് കൈയും ചെവിയിലേക്ക് അമർത്തി പിടിച്ചു ദേഷ്യയത്തോടെയവൻ അലറി. "കണ്ണുകൾ വലിച്ച് തുറന്ന് ദേഷ്യയത്തോടെ അവളെ നോക്കിയതും അവന്റെ കണ്ണുകൾ ചുമന്നു കലങ്ങിയിരുന്നു." "രൂക്ഷമായ അവന്റെ നോട്ടത്തിൽ പൂജ പതറിയെങ്കിലും അവനിൽ നിന്ന് നോട്ടം മാറ്റിയില്ല." “എന്താടി പുല്ലേ നോക്കിപ്പേടിപ്പിക്കുന്നത്. നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് രാവിലെ എന്റെ മനസമാധാനം കളയാനായി ഇങ്ങനെ ഒരുങ്ങി കെട്ടി എന്റെ മുന്നിലേക്ക് എഴുന്നള്ളരുതെന്നു." “അതിന് ഞാൻ." 'മിണ്ടരുത് നീ." "മഹിയുടെ ശബ്‌ദമുയർന്നതും പൂജ വാ പൊത്തി.” "നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് പൂജേ രാവിലെ ഞാൻ കോളേജിലേക്ക് പോകാനിറങ്ങുമ്പോൾ എൻ്റെ മുന്നിലിങ്ങനെ വന്ന് നിൽക്കരുതെന്ന്.." "അത് പിന്നെ ഇഷ്ട്ടം കൊണ്ടല്ലേ മഹിയേട്ടാ." "മിണ്ടരുത് നീ" കേട്ട് കേട്ട് മടുത്തെനിക്ക്. ഇങ്ങനെയുമുണ്ടോ പെണ്ണുങ്ങൾ." "മഹി നെറ്റിയിൽ കൈ വെച്ച് അസ്വാസ്ഥയോടെ പറഞ്ഞു." "കുറച്ചു നേരം കഴിഞ്ഞിട്ടും അവന്റെ പ്രതികരണമൊന്നുമില്ലെന്നു കണ്ടതും പൂജ പേടിച്ചിട്ടു ആണേലും അവനെ വിളിച്ചു......* *പൂജാ അവന്റെ സംസാരത്തിൽ ഗൗരവം കലർന്നു.. "പല തവണയായി നിന്നോട് പറഞ്ഞത് ഒരു തവണ കൂടി ആവർത്തിക്കുവാ.* “ഇനി എന്റെ പുറകിനു ഇഷ്ടമണ്, ഞാൻ നിന്നേ കെട്ടണം എന്നൊന്നും പറഞ്ഞു നടക്കരുത്... *എനിക്കു അതിനു കഴിയില്ല നീ വിചാരിക്കുന്ന പോലെ ഒരാളല്ല ഞാൻ... എനിക്കു എന്റേതായ ഇഷ്ടങ്ങൾ ഉണ്ട്.. ഇങ്ങനെ പുറകിനു നടക്കുന്ന ഒരു പെണ്ണിനെ എനിക്കു വേണ്ട.." ഇഷ്ടം കൊണ്ടല്ലേ ഞാൻ.. 'വൈകിട്ട് ട്യൂഷൻ ക്ലാസ്സിൽ ചെല്ലുമ്പോൾ തൊട്ട് തുടങ്ങും ഓരോത്തരു കളിയാക്കാൻ. നീ കാരണം അവിടെയും എന്റെ വില പോയി.* 'അതിന്റെ കൂടെ രാവിലെ കോളേജിൽ പോകാനിറങ്ങുമ്പോഴുള്ള നിന്റെ കാത്ത് നിൽപ്പും കൊഞ്ചലും ഇനി ഞാൻ പഠിപ്പിക്കുന്ന സ്‌കൂളിൽ കൂടിയേ അറിയാനുള്ളു.' അതെങ്ങനാ. നീയും ഞാനും പ്രേമത്തിൽ ആണെന്ന പോലെ അല്ലേ നിന്റെ എന്നോടുള്ള പെരുമാറ്റം... കാണുന്നവർ കരുതും അങ്ങനെ ആണെന്നു എനിക്കും നിനക്കുമല്ലേ അറിയൂ സത്യയാവസ്ഥ.... അതു അങ്ങനെ ആക്കിയാൽ പോരെ..... അലസമായുള്ള അവളുടെ മറുപടിയിൽ മഹിക്ക് ആകെ മൊത്തം വിറഞ്ഞു കയറി. ദേ പെണ്ണേ എൻറെ വായിലിരിക്കുന്നത് കേൾപ്പിക്കരുത്...... "നാലു കൊല്ലമായില്ലേ ഇങ്ങനെ ഇഷ്ടം പറഞ്ഞു പുറകിന് നടക്കാൻ തുടങ്ങിയിട്ട് ഒരു തവണ. ഒരേയൊരു തവണ എന്നെയൊന്നു..* "പൂജാ" "മഹി കൈയുർത്തി തടഞ്ഞതും പറയാൻ വന്നത് പാതി വഴിയിൽ നിർത്തിയവൾ...." "ഈ ജന്മം മുഴുവൻ നീ എൻ്റെ പിന്നാലെ നടന്നാലും മഹി നിനക്കു സ്വന്തമാകില്ല... നിനക്കു എന്നോട് തോന്നിയ പോലെ ഒരു ഇഷ്ടമോ, സ്നേഹമോ എനിക്കു തോന്നുകയുമില്ല അതുകൊണ്ട് ഇത്തരം വേഷകെട്ടലുമായി ഇനി മേലാൽ എന്റെ അടുത്ത വരരുത്..* "അത്രയും പറഞ്ഞവൻ അവളുടെ മറുപടിക്കു പോലും കാത്തു നിൽക്കാതെ ബുള്ളറ്റ് പറപ്പിച്ചു..' എനിക്കു അറിയില്ല മഹിയേട്ടാ നിങ്ങളെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടന്നു... അല്ലെങ്കിലും ആദ്യമായി ഇഷ്ടം തോന്നുന്ന പുരുഷനെ ഏതു പെണ്ണും അതിരു കവിഞ്ഞു സ്നേഹിക്കും.... തിരിച്ചു അവന്റെയൊരു നോട്ടം പോലും അവളിൽ ഒരു വസന്തം തീർക്കും..... മഹിയേട്ടന്റെ ഒരു നോട്ടത്തിനായി ഈ ജന്മം മുഴുവൻ കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്. മഹി പോയ വഴിയിലേക്കു നോക്കി മനസ്സിൽ പറഞ്ഞവൾ. *അവളുടെ ഓർമ്മകൾ കുറച്ചു വർഷം പുറകിലേക്ക് പോയി." 5 വർഷം മുൻപ് അതായത് താൻ 1 നു പഠിക്കുന്ന കാലം..." "അച്ഛന് ഇവിടെ അടുത്തുള്ള ടീ ഫാക്‌ടറിയിൽ ജോലി കിട്ടി ഞങ്ങള് ഇവിടേക്ക് കുടുംബത്തോടെ വന്നപ്പോഴാണ് മഹിയേട്ടനെ ഞാൻ ആദ്യമായ് കാണുന്നത്....." “വിധിയോ, നിയോഗമോ അറിയില്ല മിറിന്റെ വീടിനോട് ചേർന്ന് തന്നെയാണ് അച്ഛൻ പുതിയ വീട് വാങ്ങിയത്.." *ഒരു മതിലിനു അപ്പുറം കാണാൻ കഴിയുന്ന അയൽക്കാർ അതായിരുന്നു മഹിയേട്ടൻ്റെ കുടുംബം... അച്ഛൻ ദേവരാജന്റെയും അമ്മ ആശയുടെയും ഒരേ ഒരു മകൻ.... “ആദ്യമായ് കണ്ടപ്പോൾ തന്നെ മനസ്സിൽ കയറി കൂടിയിരുന്നു.. പിന്നെ ആളെ പറ്റി അറിയാനുള്ള ആവേശമായിരുന്നു. ആശാന്റിയുടെ നാവിൽ നിന്നാണ് ടൗണിലെ സ്കൂളിലെ കെമിസ്ട്രി അധ്യാപകനാണ് തന്റെ നായകനെന്നു അറിയുന്നത്." “എപ്പോ മുതലാണ് ഈ മനുഷ്യനോട് പ്രണയം തോന്നി തുടങ്ങിയതെന്നു അറിയില്ല..." "ആദ്യ കാലങ്ങളിൽ മനസ്സിൽ പ്രായത്തിന്റെ ചാപല്യമെന്ന് കരുതി തോന്നി തുടങ്ങിയൊരു ഇഷ്ടം ആദ്യമൊക്കെ ഒരു നോട്ടം മാത്രം ബാക്കിയെല്ലാം ഉള്ളിലൊതുക്കി ഒരു വർഷം അങ്ങനെ കടന്നു പോയിട്ടും തോന്നിയ ഇഷ്ടം കൂടിയതല്ലാതെ ലവലേശം കുറഞ്ഞില്ല.." "ഒട്ടും അടക്കി നിർത്താനാവാതെ വന്നപ്പോളാണ് എല്ലാം തുറന്നു പറഞ്ഞത് അന്നു തൊട്ടു തുടങ്ങിയതാണ് ഈ ഉടക്ക്....." "ഒന്നേൽ കുറെ ഉപദേശിക്കും അല്ലേൽ ചീത്ത വിളിക്കും മൂന്നാലു വർഷമായി ഇതിപ്പോ ശീലമായി.." "വൈകുന്നേരം ക്ലാസ്സ് കഴിയാൻ കാത്തിരിക്കുവാരുന്നു പൂജ.* "എങ്ങനെയും മഹിയെ കാണണം അത് മാത്രമായിരുന്നു അവളുടെ മനസ്സിൽ "ആകെയൊരു വെപ്രാളം പിടിച്ചുള്ള ഇരുപ്പ് കണ്ട് ക്ലാസ്സ് എടുക്കുന്നതിനിടയിൽ ടീച്ചർ പലതവണ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു." പൂജേ നീയൊന്ന് അടങ്ങി ഇരിക്കുന്നുണ്ടോ. മിസ്സ് ആണേൽ നിന്നേ തന്നെ നോക്കുന്നുണ്ട്. * "പൂജയുടെ കൂട്ടുകാരി ദേവിക അവളുടെ അടുത്തേക്ക് തല ചായിച്ചു പതിയെ പറഞ്ഞതും പൂജ മിസ്സിനെയൊന്നു നോക്കിയിട്ട് നേരെ ഇരുന്നു." മനസ്സ് മഹിയുടെ പിന്നാലെയാണ്. "രാവിലെ അവൻ പറഞ്ഞിട്ട് പോയതൊക്കെയാരുന്നു അവളുടെ മനസ്സിൽ. "അവനെപറ്റി ഓർക്കുമ്പോൾ തന്നെ തൻ്റെ ഹൃദയമിടിപ്പ് കൂടുന്നതവളറിഞ്ഞു." "പൂജ ദേവികയുടെ കൈ പിടിച്ചു പുറത്തേക്ക് പാഞ്ഞു." "അവളുടെ ഓട്ടം ചെന്ന് നിന്നത് ഗേറ്റിനു പുറത്താണ്." അങ്ങോട്ടും ഇങ്ങോട്ടുമുള്ള അവളുടെ നോട്ടം കണ്ട് ദേവികക്ക്ചിരി വന്നു. അങ്ങേരിപ്പോ വീട്ടിൽ ചെന്ന് കാണും അല്ലേൽ അപ്പുറത്തെ ചായ കടയിലുണ്ടാവും. ദേവിക പറഞ്ഞത് തന്നെയാരുന്നു പൂജയുടെ മനസ്സിലും. പതുക്കെ പോയാൽ മതി ഇതിപ്പോ നമ്മളും സ്ഥിരം അവിടെയാണല്ലോ.. ദേവിക പറയുന്നത് കേട്ട് പൂജയൊരു വളിച്ച ചിരിയോടെ അവളെയും കൂട്ടി ചായ കട ലക്ഷ്യമാക്കി നടന്നു. മഹിയുടെ നോട്ടത്തിൽ അരുൺ പെട്ടന്ന് പറയാൻ വന്നത് വിഴുങ്ങി. ഇനിയെന്തെങ്കിലും അവനോടു പറയാൻ പോയാൽ ഇവിടെ വെച്ച് തന്നെ അതിനുള്ള മറുപടി കിട്ടുമെന്ന് അരുണിന് അറിയാം. ദേഷ്യം വന്നാൽ കണ്ണും മൂക്കും കാണാത്തവനാണ്. എന്താടാ നിർത്തി കളഞ്ഞത് ഇനിയൊന്നും പറയാനില്ലേ നിനക്ക്. പൂജയും ദേവികയും ആളൊഴിഞ്ഞ ടേബിളിന് മുന്നിൽ ഇരിക്കുന്നതും നോക്കി ചായ കുടിക്കുന്ന അരുണിനെ നോക്കി മഹി ഗൗരവത്തിൽ ചോദിച്ചു. ഞാൻ പറയുന്നതാണ് നിനക്ക് കുറ്റം.. ഈ നാട്ടിൽ എത്രയോ പേർക്ക് അറിയാം അവൾക്കു നിന്നെ ഇഷ്ടമാണെന്ന്. കെട്ടുവാണേൽ നിന്നെയെ അവള് കെട്ടു.. അവള് ഞൊട്ടും. ഒഴിഞ്ഞ ചായ ഗ്ലാസ്സ് മേശ പുറത്തേക്ക് വെച്ചിട്ട് മഹി അത്രയും പറഞ്ഞു എഴുന്നേറ്റതും അവനെ തന്നെ ശ്രദ്ധിച്ചു കുറച്ചു മാറിയിരുന്നവളും പതിയെ എണീറ്റു. പൂജേ വേണ്ട. നീയൊന്ന് അടങ്ങി നിൽക്കു പെണ്ണേ. തടയാൻ നോക്കിയ ദേവികയെ ഒന്ന് നോക്കിയിട്ട് പൂജ ബില്ല് കൊടുക്കാൻ നിൽക്കുന്ന മഹിക്ക് അടുത്തേക്ക് നടന്നു. ഈ പെണ്ണ് ഇന്ന് എന്തെങ്കിലുമൊക്കെ ഒപ്പിക്കും.. ദേവിക അവളെ നോക്കി മനസ്സിൽ പറഞ്ഞു. അവള് ഞൊട്ടും. ഒഴിഞ്ഞ ചായ ഗ്ലാസ്സ് മേശ പുറത്തേക്ക് വെച്ചിട്ട് മഹി അത്രയും പറഞ്ഞു എഴുന്നേറ്റതും അവനെ തന്നെ ശ്രദ്ധിച്ചു കുറച്ചു മാറിയിരുന്നവളും പതിയെ എണീറ്റു. പൂജേ വേണ്ട. നീയൊന്ന് അടങ്ങി നിൽക്കു പെണ്ണേ. തടയാൻ നോക്കിയ ദേവികയെ ഒന്ന് നോക്കിയിട്ട് പൂജ ബില്ല് കൊടുക്കാൻ നിൽക്കുന്ന മഹിക്ക് അടുത്തേക്ക് നടന്നു. ഈ പെണ്ണ് ഇന്ന് എന്തെങ്കിലുമൊക്കെ ഒപ്പിക്കും.. ദേവിക അവളെ നോക്കി മനസ്സിൽ പറഞ്ഞു. പൂജ അരുണിനെ നോക്കിയ നേരം കൊണ്ട് മഹി തന്റെ വണ്ടിയിലേക്ക് കേറിയിരുന്നു. മഹിയുടെ വണ്ടിയെടുക്കുന്ന ശബ്‌ദം കേട്ടതും പൂജ അവന് അടുത്തേക്ക് പാഞ്ഞു. പൂജ അടുത്ത് എത്തിയപ്പോഴേക്കും അവൻ്റെ ബുള്ളറ്റ് കണ്മുന്നിൽ നിന്ന് മറഞ്ഞിരുന്നു.. ശോ എന്ത് പണിയാ കാണിച്ചേ അരുണേട്ടാ. കണ്ടില്ലേ ഒരു മിനിറ്റ് നിന്നപ്പോഴേക്കും അങ്ങേരു പോയത്. ഓ പിന്നെ അല്ലാരുന്നേൽ ഇപ്പോ നിന്നേ കേറ്റി കൊണ്ട് പോയേനെ. ഒന്ന് പോ പെണ്ണേ. അവരുടെ രണ്ടാളുടെയും അടുത്തേക്ക് വന്ന് ദേവിക പറഞ്ഞതും അരുൺ പൂജയെ നോക്കി ചിരിച്ചു. നിങ്ങള് രണ്ടാളും കൂടിയെന്നെ കളിയാക്കുവൊന്നും വേണ്ട. നോക്കിക്കോ എന്നേലും എൻ്റെ മഹിയേട്ടൻ എന്നേ അങ്ങേരുടെ ബുള്ളറ്റിന്റെ പുറകിലിരുത്തി കൊണ്ട് പോകും. നിങ്ങളൊക്കെ അത് കാണുകയും ചെയ്യും. പൂജ അരുണിനെ നോക്കിയ നേരം കൊണ്ട് മഹി തന്റെ വണ്ടിയിലേക്ക് കേറിയിരുന്നു. മഹിയുടെ വണ്ടിയെടുക്കുന്ന ശബ്‌ദം കേട്ടതും പൂജ അവന് അടുത്തേക്ക് പാഞ്ഞു. പൂജ അടുത്ത് എത്തിയപ്പോഴേക്കും അവൻ്റെ ബുള്ളറ്റ് കണ്മുന്നിൽ നിന്ന് മറഞ്ഞിരുന്നു.. ശോ എന്ത് പണിയാ കാണിച്ചേ അരുണേട്ടാ. കണ്ടില്ലേ ഒരു മിനിറ്റ് നിന്നപ്പോഴേക്കും അങ്ങേരു പോയത്. ഓ പിന്നെ അല്ലാരുന്നേൽ ഇപ്പോ നിന്നേ കേറ്റി കൊണ്ട് പോയേനെ. ഒന്ന് പോ പെണ്ണേ. അവരുടെ രണ്ടാളുടെയും അടുത്തേക്ക് വന്ന് ദേവിക പറഞ്ഞതും അരുൺ പൂജയെ നോക്കി ചിരിച്ചു. നിങ്ങള് രണ്ടാളും കൂടിയെന്നെ കളിയാക്കുവൊന്നും വേണ്ട. നോക്കിക്കോ എന്നേലും എൻ്റെ മഹിയേട്ടൻ എന്നേ അങ്ങേരുടെ ബുള്ളറ്റിന്റെ പുറകിലിരുത്തി കൊണ്ട് പോകും. നിങ്ങളൊക്കെ അത് കാണുകയും ചെയ്യും. പൂജയുടെ തൊണ്ടയിടറിയതും അവര് രണ്ടാളും വല്ലാതായി. ഏയ് പൂജാ. നിന്നേ കരയിപ്പിക്കാൻ പറഞ്ഞതല്ല. എന്തോ നിന്റെ മഹിയോടുള്ള സ്നേഹം കാണുമ്പോൾ ശെരിക്കും പറഞ്ഞാൽ പേടി തോന്നുകയാ. നീ വിശ്വസിക്കും പോലെ എന്നെങ്കിലുമൊരിക്കൽ അവൻ നിന്നേ തിരികെ സ്നേഹിച്ചില്ലെങ്കിൽ അത് നിനക്ക് സഹിക്കാൻ കഴിയുമോ. സ്നേഹിച്ചിട്ട് നഷ്‌ടപ്പെടുന്നതിനേക്കാൾ വേദനയാരിക്കും എന്നെങ്കിലും തിരികെ കിട്ടുമെന്ന് കരുതുന്ന സ്നേഹം ഒരിക്കലും കിട്ടില്ലെന്ന് അറിയുമ്പോഴുള്ള അവസ്ഥ.. അരുൺ പറയുന്നത് കേട്ട് നിന്നതല്ലാതെ പൂജയൊന്നും മിണ്ടിയില്ല. ദേവികക്ക് അവളുടെ മുഖം കണ്ട് വല്ലാത്ത വിഷമം തോന്നി. "നിന്നേ പോലൊരു പെണ്ണിനെ എനിക്ക് അറിയില്ല കൊച്ചേ. അവളെ കണ്ട് അരുണിന് സഹതാപം തോന്നി. മഹിയുടെ മനസ്സിൽ അവളോട് ഒരല്പം പോലും സ്നേഹമുണ്ടെന്നു തോന്നിയിട്ടില്ല. ഇനിയൊരുപക്ഷെ ഇവള് വിശ്വസിക്കും പോലെ അവന് അങ്ങനെയൊരു ഇഷ്ട്ടം ഉണ്ടാകണമെന്നുമില്ല. ഇത്രയൊക്കെ സ്നേഹിച്ചിട്ട് അത് തിരികെ കിട്ടാതെ വരുമ്പോൾ സഹിക്കാൻ കഴിയുമോ ഇവൾക്ക്. എന്തായിരിക്കും ഇവളുടെ അപ്പോഴത്തെ അവസ്ഥ. വേറെങ്ങോ നോക്കി ഒന്നും ദാതെ നിൽക്കുന്ന പൂജയെ നോക്കി അരുൺ മനസ്സിൽ പറഞ്ഞു. അരുൺ പറയുന്നതൊക്കെ കേട്ട് നിന്നവളുടെ മനസ്സിലൂടെ പലവിധ ചിന്തകൾ കടന്ന് പോകുന്നുണ്ടായിരുന്നു അതിൽ മഹിയെ പിരിയാന്ന കാര്യം മാത്രം അവൾക്ക ചിന്തിക്കാൻ കഴിയില്ലായിരുന്നു. ... അത്രത്തോളം മഹിയവളുടെ ഹൃദയത്തിൽ പതിഞ്ഞു പോയിരുന്നു.. ഒന്നും മിണ്ടാതെ നിൽക്കുന്ന പൂജയെ കണ്ട് അരുണിന് സഹതാപം തോന്നി. മഹിയുടെ മനസ്സിൽ അവളോട് ഒരല്പം പോലും സ്നേഹമുണ്ടെന്നു തോന്നിയിട്ടില്ല. ഇനിയൊരുപക്ഷെ ഇവള് വിശ്വസിക്കും പോലെ അവന് അങ്ങനെയൊരു ഇഷ്ട്ടം ഉണ്ടാകണമെന്നുമില്ല. ഇത്രയൊക്കെ സ്നേഹിച്ചിട്ട് അത് തിരികെ കിട്ടാതെ വരുമ്പോൾ സഹിക്കാൻ കഴിയുമോ ഇവൾക്ക്. എന്തായിരിക്കും ഇവളുടെ അപ്പോഴത്തെ അവസ്ഥ. വേറെങ്ങോ നോക്കി ഒന്നും മിണ്ടാതെ നിൽക്കുന്ന പൂജയെ നോക്കി അരുൺ മനസ്സിൽ പറഞ്ഞു. അരുൺ പറയുന്നതൊക്കെ കേട്ട് നിന്നവളുടെ മനസ്സിലൂടെ പലവിധ ചിന്തകൾ കടന്ന് പോകുന്നുണ്ടായിരുന്നു അതിൽ മഹിയെ പിരിയുന്ന കാര്യം മാത്രം അവൾക്കു ചിന്തിക്കാൻ കഴിയില്ലായിരുന്നു. അത്രത്തോളം മഹിയവളുടെ ഹൃദയത്തിൽ പതിഞ്ഞു പോയിരുന്നു.. മഹിയുടെ ഭാഗത്തു നിന്ന് ഇതുവരെയൊരു പോസറ്റീവ് മറുപടിയോ ഒരു സൂചനയോ ഒന്നും തന്നെ ഇല്ലാത്തത്കൊണ്ട് പൂജ ഇതുവരെ അവളുടെ വീട്ടിൽ പറഞ്ഞിട്ടില്ല അവൾക്കു മഹിയോടുള്ള പ്രണയം. തന്റെ ചെറിയ മാറ്റം പോലും അമ്മ പെട്ടന്ന് കണ്ട് പിടിക്കുന്നത് കൊണ്ട് ഉള്ളിലെ ഒരു വേദനയും അവൾ പുറമെ കാണിച്ചില്ല. അമ്മയുടെ കൂടെ താഴേക്ക് ഇറങ്ങിപ്പോയി കോളേജിലെ ഓരോ കാര്യങ്ങൾ പറഞ്ഞ് തുടങ്ങിയതും പൂജയുടെ മനസ്സ് ഒന്ന് ശാന്തമായിരുന്നു. കുളിയൊക്കെ കഴിഞ്ഞ് അത്താഴവും കഴിച്ചിട്ടാണ് പൂജ മുറിയിലേക്ക് കേറി പോയത്. ക്ലാസ്സ് കഴിഞ്ഞ് വന്നാൽ പിന്നെ കുറച്ചു നേരം അമ്മയുടെ കൂടെ ചുറ്റി പറ്റി ഓരോ കഥയും പറഞ്ഞു നിൽക്കും.. അച്ഛൻ വരുമ്പോഴേക്കും രാത്രി എട്ടുമണി കഴിയും. എല്ലാവരും കൂടിയിരുന്നു അന്നത്തെ വിശേഷങ്ങളൊക്കെ പറഞ്ഞിട്ടാണ് അത്താഴം കഴിക്കുന്നത്. അത് കഴിഞ്ഞാൽ കുറച്ച് നേരം കൂടിയിരുന്നിട്ട് പൂജ പഠിക്കാനായി മുറിയിലേക്ക് പോരും. അരുൺ പറഞ്ഞതൊക്കെ ആലോചിച്ചു കുറച്ചു നേരം വിഷമിച്ചിരുന്നെങ്കിലും ഒന്ന് ഉറങ്ങി എണീറ്റപ്പോഴേക്കും അതൊക്കെ മാറിയിരുന്നു. ബുക്ക് എടുത്ത് കുറച്ചു നേരം തിരിച്ചു മറിച്ചും നോക്കിയിട്ട് എണീറ്റു നേരെ പോയി ജനലഴിയിലൂടെ മഹിയുടെ വീട്ടിലേക്ക് നോക്കി.. റൂമിലെ വെട്ടം ഇപ്പോഴും വീണിട്ടില്ല. ചിലപ്പോൾ വന്നിട്ട് പുറത്തേക്ക് പോയതാകും. കുറച്ച് നേരം കൂടി അങ്ങോട്ട് തന്നെ നോക്കി നിന്നിട്ട് വന്നിരുന്നു പഠിക്കാൻ തുടങ്ങി. ഇടക്ക് എപ്പോഴോ നോക്കിയപ്പോൾ കണ്ടു അവന്റെ റൂമിൽ വെട്ടം കിടക്കുന്നത്. വല്ലാത്തൊരു സന്തോഷത്തോടെ പൂജയുടെ കണ്ണുകൾ അങ്ങോട്ട് തന്നെ പതിഞ്ഞു. കുറച്ചു നേരം കഴിഞ്ഞതും ലൈറ്റ് ഓഫ് ആകുന്നതു കണ്ടതും പൂജ നിരാശയോടെ അകത്തേക്ക് വലിഞ്ഞു. താൻ ഇവിടെ നിന്ന് നോക്കുമെന്ന് അവന് അറിയാം അതുകൊണ്ട് തന്നെയാകും പെട്ടന്ന് ലൈറ്റ് ഓഫാക്കി കിടന്നത്. നിരാശയോടെ ബെഡിലേക്ക് വന്ന് കിടന്നവൾ. ഇന്ന് ഇനി എന്ത് പഠിച്ചാലും തലയിൽ കേറില്ല. ഉറക്കവും വരുമെന്ന് തോന്നുന്നില്ല. നാളെ രാവിലെ പതിവ് പോലെ അവനെ കാണണമെന്നുള്ള കാര്യം ഓർമ്മ വന്നതും പൂജ പെട്ടന്ന് കൈ എത്തിച്ചു ലൈറ്റ് ഓഫാക്കി കിടന്നു. എന്നെങ്കിലുമൊരിക്കൽ അവൻ തന്നെ സ്നേഹിക്കുമെന്നുള്ള വിശ്വാസത്തിൽ. "ആരോ വിളിക്കുന്നത് പോലെ തോന്നിയാണ് പൂജ കണ്ണ് വലിച്ച് തുറന്നത്.* "എന്തൊരു ഉറക്കമാ കൊച്ചേ. എത്ര നേരമായി നിന്നേ വിളിക്കുന്നു. ആന കുത്തിയാൽ പോലും അറിയില്ലല്ലോ." "മുന്നിൽ നിൽക്കുന്ന ഭാമയുടെ സംസാരം കേട്ടെങ്കിലും അവളുടെ ശ്രദ്ധ പോയത് ചുമരിലെ ക്ലോക്കിലേക്കാണ്.* പത്ത് മണിയോ.. പൂജയുടെ കണ്ണുകൾ മിഴിഞ്ഞു. രാവിലേ അലാറം അടിക്കുന്നതിനു ഒരു മിനിറ്റ് എങ്കിലും മുന്നേ എഴുന്നേൽക്കുന്നതാണ് പതിവ്. ഇതിപ്പോ. മഹിയേട്ടനിപ്പോ കോളേജിൽ ക്ലാസ്സ് എടുക്കുവാരിക്കും. അവളുടെ കണ്ണുകളിൽ നിരാശ പടർന്നു. അവധിയാണെന്ന് കരുതി ഇങ്ങനെയുമുണ്ടോ പെണ്ണേ ഉറക്കം. എത്ര നേരമായി ഞാൻ വന്ന് വിളിക്കുന്നു നീ ഇത് വെല്ലോം അറിയുന്നുണ്ടോ. ആന കുത്തിയാൽ പോലും അറിയില്ല. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/50665/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
Aksharathalukal അക്ഷരത്താളുകൾ
4.5K കണ്ടവര്‍
ഈ രാവ് വെളുത്താൽ എന്റെ വിവാഹമാണ്,,,, കൊട്ടും കുരവയും ആർഭാടങ്ങളുമില്ലാതെ!!!" അതൊന്നും താനാഗ്രഹിച്ചിട്ടില്ല,, വിവാഹത്തെപ്പറ്റി ഓർക്കുമ്പോൾ ഒന്നേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ,,, ഒരിക്കൽ ഒരു പുരുഷന്റെ കൈ പിടിക്കാൻ ഭാഗ്യം ഉണ്ടായാൽ തന്നെ സ്നേഹിക്കുന്നവരാവണം എന്നുണ്ടായിരുന്നു. ശിവഭഗവാൻ തന്റെ പാതിയെ സ്നേഹിച്ച പോലെ പക്ഷേ!!!!... ഇന്നലെ രാത്രി കിടക്കുമ്പോൾ പോലും താൻ കരുതിയതല്ലല്ലോ കാലം തനിക്ക് കാത്തുവെച്ചത് ഒരു കാട്ടാളന്റെ കൈ കൊണ്ടുള്ള താലി എന്ന കൊലക്കയർ ആണെന്ന്!!!!.... ഒറ്റരാത്രികൊണ്ട് അവളുടെ ജീവിതം മാറിമറിഞ്ഞതോർക്ക അവളുടെ കണ്ണുനീർ കവിളിലൂടെ ധാരയായി ഒഴുകി അവൾ കുറച്ചു മുൻപ് സംഭവിച്ചതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു!!!!! അവൾ ഉമ!!!!! മരിച്ചുപോയ സാവിത്രിയുടെയും കേശവൻനായരുടെയുംഒരേയൊരു മകൾ,അച്ഛനെയും അമ്മയുടെയും മരണശേഷം ചെറിയച്ഛന്റെയും ചെറിയമ്മയുടെയും കാരുണ്യത്തിൽ ജീവിക്കുന്ന ഒരു സാധു, ചെറിയമ്മയുടെ അരിഷ്ടത്തിൽ ആ വീട്ടിൽ അവൾ കൂടിയിട്ട് പതിറ്റാണ്ടുകൾക്ക് മേലയായി,,,,, ചെറിയമ്മയെ പേടിച്ച് ചെറിയച്ഛൻ പോലും തന്നോട് സ്നേഹം കാണിക്കാറില്ല എന്നാൽ ആ കണ്ണുകളിൽ അവൾ കണ്ടിട്ടുണ്ട് അവളോടുള്ള സ്നേഹവും വാത്സല്യവും,,,,, എന്നാൽ ആ വീട്ടിൽ അവൾക്ക് ആകെയുള്ള ആശ്വാസം ചെറിയച്ഛന്റെ മകൾ രേവതിയാണ് സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് രേവതിക്ക് ഉമ. ഉമ്മ ഒരു ലാബ് ടെക്നീഷ്യൻ ആണ്, ടൗണിൽ തന്നെയുള്ള ലക്ഷ്മി ഹോസ്പിറ്റലിൽ ആണ് അവൾ വർക്ക് ചെയ്യുന്നത് രേവതി ഒരു പിജി സ്റ്റുഡന്റാണ്, ഇന്നലെ രാത്രിയിലെ കാര്യങ്ങൾ അവളൊന്നു കൂടി ഓർക്കാൻ ശ്രമിച്ചു എന്നത്തേയും പോലെ അടുക്കളയിലെ എല്ലാ ജോലികളും തീർത്താണ് താൻ ഉറങ്ങാൻ ചെന്നത്,പതിവിന് വിപരീതമായി രേവതി അന്നെന്റെ കൂടെയാണ് കിടന്നത്.... ഒരിക്കലുമല്ലാത്ത വണ്ണം രാത്രിയിൽ അവൾ പാല് തിളച്ചു കൊടുക്കാൻ അമ്മയോട് വാശി പിടിക്കുന്നത് കേട്ടു, എല്ലാം കഴിഞ്ഞ് റൂമിൽ ചെല്ലുമ്പോൾ അവൾ ഉണ്ട് റൂമിൽ, പകുതി ക്ലാസ് പാൽ നിർബന്ധിച്ചവളെന്നെ കൊണ്ട് കുടിപ്പിക്കുകയും ചെയ്തു, അതുകഴിഞ്ഞ് കിടന്നത് മാത്രം ഓർമ്മയുണ്ട്, പിന്നീട് ഞാൻ ഉണരുന്നത് ആരുടെയൊക്കെയോ ഒച്ചയും ബഹളവും ഒക്കെ കേട്ടാണ് എഴുന്നേറ്റ് വേഗം ലൈറ്റ് ഇട്ടു,,, മുറിയിലെ കണ്ണാടിയിൽ എന്റെ കോലം കണ്ട് ഞാൻ തന്നെ ഒന്നമ്പരന്നു... നെറ്റിയിലെ പൊട്ട് ആകെ പരന്നിരിക്കുന്നു ഞാൻ വൃത്തിയിൽ മെടഞ്ഞിട്ട മുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നു,,, ദാവണിത്തുമ്പിലെ പിന്നു പൊട്ടി മാറത്തു നിന്നും ഊർന്നുവീണു,,,, ഒന്നുകൂടി കണ്ണാടിയിലേക്ക് നോക്കിയതും ഞാൻ ഞെട്ടി പിന്നോട്ട് മാറി!!! കണ്ണാടിയിലൂടെ ഞാൻ കണ്ടു കട്ടിലിനോട് ചേർന്ന് കിടക്കുന്ന മേശക്കരികിലെ കസേരയിൽ അയാൾ എന്നെ നോക്കിയിരിക്കുന്നു!!!! അയാൾ!!!!" അമ്പാട്ടു മഹി!!!! ഇയാള് എന്റെ മുറിയില്!!!! ഒന്നുകൂടി ഞാൻ ആ മുറിയാകെ കണ്ണോടിച്ചു!!!!അതേ,,, ഇത് എന്റെ മുറി തന്നെ!!!" അയാളുടെ എന്നിലേക്കുള്ള നോട്ടം കണ്ടതും ദാവണി തുമ്പെടുത്ത് ഞാനെന്റെ ദേഹം പൊതിഞ്ഞു... എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അയാളുടെ നേർക്ക് പാഞ്ഞടുത്തു.... അയാളുടെ ഷർട്ടിൽ ഞാൻ കുത്തിപ്പിടിച്ചു,,, നിങ്ങൾ,,, നിങ്ങളെന്താ എന്റെ റൂമിൽ? എന്നോട് വരാൻ പറഞ്ഞിട്ട് ഞാൻ എന്താ ഈ റൂമിലെന്നോ!!!??? ആര്!!!! ആരാടോ വരാൻ പറഞ്ഞത്???? നി തന്നെ!!!!! അതു പറയലും അയാൾ എന്നെ ഇടുപ്പിലൂടെ കൈചേർത്ത് എന്നെ അയാളിലേക്ക് ഒന്നുകൂടി വലിച്ച് അടുപ്പിച്ചു, അയാളുടെ കൈ വീടുവിയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ബാലൻസ് തെറ്റി ഞങ്ങൾ ആ കട്ടിലിലേക്ക് വീണതും റൂമിലെ വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു.... വാതിൽ തുറന്നതും അകത്തേക്ക് വന്നത് ചെറിയച്ഛനും ചെറിയമ്മയും വാർഡും മെമ്പർ ഭാസ്കരൻ ചേട്ടനും വേറെ ഒന്ന് രണ്ട് പേരും കൂടിയാണ്,,, ഞാൻ വേഗം ചാടിപ്പിടിച്ച് എഴുന്നേറ്റു,,,, ചെറിയച്ഛൻ ഞാനൊന്നും,,,,, പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ ചെറിയമ്മയുടെ കൈ എന്റെ കവിളിൽ വീണിരുന്നു,,, ഒരുമ്പെട്ടവളെ നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ചല്ലോടി നീ!!!!.. ഇപ്പോൾ എന്തു പറയുന്നു സുധാകര ഞാൻ പറഞ്ഞപ്പോൾ നീയല്ലേ പറഞ്ഞത് നിന്റെ മക്കൾ അങ്ങനെ ചെയ്യില്ല ഞാൻ അങ്ങനെയല്ല വളർത്തിയേക്കുന്നെ എന്ന് ഇപ്പോഴോ!!!!!???? ഒന്നും പറയാതെ തലതാഴ്ത്തി നിൽക്കുന്ന ചെറിയച്ഛനെ കണ്ടതും എന്റെ നെഞ്ചുവിങ്ങി.... ഇത് കുറച്ചായി സുധാകര ഞങ്ങള് നോട്ടമിട്ട് വച്ചേക്കുകയായിരുന്നു. ഇന്ന ഒത്തുകിട്ടിയത്.... താനെന്താടോ ഈ പറയുന്നേ???? അവിടെ അടങ്ങിനില്ലടാ,,, വലിയ വീട്ടിലെ ചെക്കനാണ്,ദാദയാണെന്ന് ഒക്കെയുള്ള ഹുങ്ക് എന്നോട് വേണ്ട,,,, ഞാനിപ്പോ പോലീസിനെ വിളിക്കും അത് വേണോ വേണ്ട, മെമ്പറെ പോലീസിനെ ഒന്നും വിളിക്കണ്ട എനിക്ക് ഒരു പെൺകുട്ടി കൂടി ഉള്ളതാ,,,, ചെറിയമ്മ മെമ്പറിന്റെ കാല് പിടിക്കുന്നുണ്ട്,,,, Mm.... മൊടയിറക്കാതെ അടങ്ങി നിൽക്കടാ ചെക്കാ അവിടെ,,,, ശശി,,,, സംഭവം ശരിയാണ് മനക്കലെ തമ്പ്രാൻ ഇവിടെ ഉണ്ട്,,, മെമ്പർ പുറത്തു നിൽക്കുന്ന കൂടെയുള്ള ആളുകളോട് വിളിച്ചുപറഞ്ഞു,,,, എല്ലാവരും റൂമിന് വെളിയിലേക്ക് ഇറങ്ങി ഏറ്റവും ഒടുവിലായി അയാളും മുറിവിട്ട് പോകുന്നതിനു മുന്നേ അയാൾ എന്നെ ഒരു നോട്ടം നോക്കി, കത്തുന്ന ഒരു നോട്ടം ഞാനും തിരികെ നൽകി,,,, രേവതിയെ അവിടെയൊന്നും കണ്ടില്ല ചിലപ്പോൾ ചെറിയമ്മ അവളെ പൂട്ടിയിട്ട് കാണും, നല്ല കാര്യങ്ങൾ ഒന്നുമല്ലല്ലോ ഇവിടെ നടക്കുന്നത് ഇനി ഇതിൽ രേവതിക്കും പങ്കുണ്ടോ!!!!???എന്തിനായിരിക്കും അവളെന്നോട്?????!!! പുറത്തു വാക്ക് തർക്കങ്ങളും ഉറക്കെയുള്ള സംസാരവും ഒക്കെ കേൾക്കുന്നുണ്ട് പിന്നെ എല്ലാം നിശ്ചലമായ പോലെ,,,, അല്പസമയം കഴിഞ്ഞതും ചെറിയച്ഛനും ചെറിയമ്മയും മെമ്പറും റൂമിലേക്ക് വന്നു,,,, കുട്ടി ഞങ്ങളെല്ലാവരും കൂടി ഒരു കാര്യം തീരുമാനിച്ചു ഇവിടെ വേറൊരു പെൺകുട്ടി കൂടി ഉള്ളതല്ലേ,, പിന്നെ നടന്നതൊക്കെ അത്ര നല്ല കാര്യമൊന്നുമല്ലല്ലോ,, എല്ലാവർക്കും മാനക്കേട് അല്ലേ, അതിലും കൂടി വേണ്ടിയാണ് ഞങ്ങൾ ഈ തീരുമാനം എടുത്തത്, നാളെ കുട്ടിയുടെ വിവാഹമാണ്,,,, വരൻ -അമ്പാട്ടെ മഹി, എന്ന മഹേശ്വർ!!!! ആ പേര് കേട്ടതും ഞാൻ ഞെട്ടിത്തരിച്ചു പോയി,,,അമ്പാട്ടെ മഹി!!! ഈ നാട്ടിലെ പേര് കേട്ട ഗുണ്ടയാണ് അയാൾ!!!! കള്ളും കഞ്ചാവും അടക്കം സകല പോക്രിത്തരങ്ങൾക്കും അയാൾ മുമ്പിൽ ഉണ്ട്,,,, കള്ളിനും കഞ്ചാവിനും വേണ്ടി അയാൾക്ക് സ്തുതി പാടുന്ന കുറെ അലമ്പ് കൂട്ടുകാരും!!! ആ നാട്ടിലെ തന്നെ ഏറ്റവും പേര് കേട്ട് ഇല്ലത്തെ ഒരേ ഒരുആൺതരിയാണ് മഹി!!!! ആരും പറഞ്ഞ കേൾക്കാത്ത ഒരു തലതിരിഞ്ഞ ജന്മം,,, കാശിന്റെ ബലത്തിൽ മാത്രം ഇത് വരെയും ഒരു കേസിലും പെടാതെ അങ്ങനെ വിലസി നടക്കുകയാണ്,,,, നാട്ടിലെ നിയമം കോടതിയും എല്ലാം ഇയാളുടെ കാൽച്ചോട്ടിൽ ആണ്.... കുട്ടി,,,, നാളെ വിവാഹം കഴിഞ്ഞ് ഇവിടെ കൂടിയിരിക്കുന്ന ജനക്കൂട്ടം പിരിഞ്ഞു പോവുകയുള്ളൂ രജിസ്റ്റർ ഇവിടെ വരും രജിസ്റ്ററിൽ ഒപ്പിട്ട ശേഷം അമ്പലത്തിൽ പോയി ചെറിയ രീതിയിൽ ഒരു താലികെട്ട്!!!!! ഭാസ്കരേട്ടാ,,,, ഞാനൊന്നും ചെയ്തിട്ടില്ല അയാൾ എങ്ങനെ എന്റെ മുറിയിൽ വന്നതെന്ന് എനിക്കറിയില്ല ഞാൻ പറയുന്നത് സത്യമാണ് എന്നെ ഒന്ന് വിശ്വസിക്കു,,, അവൾ കരഞ്ഞുകൊണ്ട് മെമ്പറോട് പറഞ്ഞു,,, മോള് പറയുന്നത് സത്യമാണെങ്കിലും ഇപ്പോൾ ഇതേ നിവർത്തിയുള്ളൂ കാരണം സുധാകരന്റെ മോളുടെ ജീവിതം മാത്രമല്ല മോളുടെ ജീവിതവും അതുകൊണ്ട് എതിര് പറയേണ്ട,,, അപ്പോൾ നാളെ വിവാഹം!!!!! രാവിലെ റെഡിയായിരിക്കണം!!!! നടന്നത് നടക്കുന്നതോ ഒന്നും ഉൾക്കൊള്ളാൻ ആവാത്ത അവസ്ഥയിലായിരുന്നു ഞാൻ, രേവതിയോട് പലതും ചോദിക്കണം എന്നുണ്ട്, പക്ഷേ അവളെ കാണുന്നതു പോലുമില്ല... ചിലപ്പോൾ ചെറിയമ്മ എന്റെ അരികിലേക്ക് വരാൻ അവളെ അനുവദിക്കുന്നുണ്ടാവില്ല... അതായിരിക്കാം.... ഈ വീട്ടിലെ ഒരാളുടെ സഹായമില്ലാതെ എന്തായാലും അയാൾക്ക് എന്റെ റൂമിൽ കയറാൻ ആവില്ല, ചിലപ്പോൾ എന്റെ ശല്യം ഒഴിവായി കിട്ടാൻ ചെറിയമ്മ തന്നെയാവും ഈ നാടകം ഒക്കെ കളിച്ചത്,, പക്ഷേ അയാൾ എന്തിന്,,,???? ഇനി കല്യാണം കഴിച്ചിട്ട് എന്നെ വേറെ ആർക്കെങ്കിലും കൊണ്ടുപോയി വിൽക്കാൻ ആയിരിക്കുമോ അയാളുടെ ഉദ്ദേശം???? ഓരോന്നാലോചിക്കും തോറും അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി!!!! ഏതായാലും എന്റെ വിധിയാണ് ഇത് അത് ഞാൻ അംഗീകരിച്ചേ ഒക്കു,,, പക്ഷേ അവസാനശ്വാസം വരെ എനിക്കുവേണ്ടി ഞാൻ പോരാടും അതിനുകഴിയാതെ വന്നാൽ എന്റെ മരണം കൊണ്ടെങ്കിലും എല്ലാത്തിലും മറുപടി ഞാൻ കോറിയിട്ടിരിക്കും... കിഴക്ക് വെള്ള കീറി തുടങ്ങി പൂവൻകോഴി മീറ്റ് വിളിച്ചു പോകുന്നുണ്ട് അവന്റെ കൂട് തുറക്കാനുള്ള സിമ്പലാണ്,,, എന്നും ഈ സമയം അടുക്കളയിലെ പാത്രങ്ങളോടും വിറകിനോടും ഒക്കെ മല്ലിടുന്ന ഞാനാണ് പക്ഷേ ഇന്ന്!!!! വാതിൽ തുറക്കുന്നത് കേട്ടതും എന്റെ ദൃഷ്ടി അങ്ങോട്ടേക്കായി ചെറിയമ്മയാണെന്ന് കണ്ടതും എന്റെ മുഖം ഇരുണ്ടു,,, ചെറിയമ്മ എന്നെ നോക്കി ഒന്ന് പുച്ഛിച്ചു എന്നിട്ട് പറഞ്ഞു,,, മിണ്ടാപൂച്ച പോലെ ഇരുന്നിട്ട് പെണ്ണ് ചെയ്തുവച്ചത് നോക്ക് എന്നിട്ട് ഇപ്പം പിടിച്ചപ്പോൾ എന്നെ നോക്കി പേടിപ്പിക്കുന്നോ??? മത്തക്കണ്ണ് വച്ച് എന്നെ ഇങ്ങനെ നോക്കിയ ദേ ഞാൻ ആ കണ്ണ് കുത്തിപ്പൊട്ടിക്കും,,,, എന്നെ നോക്കി ദഹിപ്പിക്കാതെ എഴുന്നേറ്റ് പോയി കുളിക്കടി, കുളിച്ചിട്ട് ഒള്ളേല് നല്ലതോരെണ്ണം എടുത്തുടുക്ക് അമ്പാട്ടെ കെട്ടിലമ്മ ആവാൻ പോവുകയല്ലേ!!!! ചെറിയമ്മയോട് മറുത്തൊന്നും പറയാതെ ഞാൻ മുറിച്ചു പുറത്തിറങ്ങി,,,, കിണറ്റിൽ കരയിൽ ചെന്ന്, തൊട്ടിയിൽ വെള്ളം കോരി അതങ്ങനെ തന്നെ ഞാൻ എന്റെ ദേഹത്തേക്ക് കമ്മിഴ്ത്തി,,,,സ്വന്തം വിധിയോർത്തും മാതാപിതാക്കളെ ഓർത്തും ആ പെണ്ണ് ആർത്തുലച്ചു കരഞ്ഞു....!!!!! എന്താ കുട്ടി എന്തായി കാണിക്കുന്നത് വല്ല അസുഖവും വരുത്തി വയ്ക്കുമോ നീ....??? ചെറിയച്ഛൻ എന്റെ അരികിലേക്ക് ഓടിയെത്തി തോളിൽ കിടന്ന തോർത്തെടുത്ത് എന്റെ തല തുടച്ചു!!! ഞാൻ ഒന്നും ചെയ്തിട്ടില്ല ചെറിയച്ഛ,ആരോ എന്നെ ചതിച്ചതാണ്!!!!!ഞാൻ ചെയ്തിട്ടില്ല എന്നെ ഒന്ന് വിശ്വസിക്ക്!!!! മോളെ എനിക്ക് വിശ്വാസമാണ് മോളുടെ സ്വഭാവം ശുദ്ധിയിൽ എനിക്ക് ഒരു സംശയവുമില്ല അതുപോലെ ഇവിടെ കൂടിയ നാട്ടുകാരെ മൊത്തം നമുക്ക് വിശ്വസിപ്പിക്കുവാൻ പറ്റുമോ???? ഇല്ല ആയിരം കുടത്തിന്റെ പക്ഷേ ഒരു മനുഷ്യന്റെ ങ്ങുഹും!!!!! അതുകൊണ്ട് ചെറിയച്ഛൻ പറയുന്നത് മോള് കേൾക്ക് മോളുടെ ഭാവിക്കു കൂടി വേണ്ടിയാണ് ചെറിയച്ഛൻ പറയുന്നത് ഈ വിവാഹം നടക്കട്ടെ, ഇതിന് മോള് സമ്മതിക്കണം!!!! ചെറിയച്ഛ അയാളെ പോലൊരു തെമ്മാടിയുടെ കൂടെ ഞാൻ എങ്ങനെ????!!!! Mm.... എനിക്ക് മനസ്സിലാവും പക്ഷേ മോള് വിചാരിച്ച ഇതൊക്കെ മാറ്റിയെടുക്കാൻ സാധിക്കും സ്നേഹം കൊണ്ട് മാറ്റാൻ കഴിയാത്ത എന്താ ഉള്ളത്??? സ്നേഹം കൊണ്ട് അവനെ മാറ്റിയെടുക്കാൻ മോൾക്ക് കഴിയും അതിന് എന്റെ കുട്ടിക്ക് മഹാദേവന്റെ അനുഗ്രഹം ഉണ്ടാവും!!!!!കുട്ടി ഈറൻ ഒന്ന് മാറ്റ് ചെല്ല്!!!! ചെറിയച്ഛ......!! മോള് ചെല്ല്,,,, അവൾ റൂമിൽ ചെല്ലുമ്പോഴേക്കും ചെറിയമ്മ റൂമിലേക്ക് വന്നു അലമാരിയിലാകെ തപ്പി കഴിഞ്ഞ ഓണത്തിന് വാങ്ങിയ ഒരു സെറ്റ് സാരി എടുത്ത് കട്ടിലിലേക്ക് ഇട്ടു,,,, ഇന്ന ഇതൊന്നു വൃത്തിയിൽ വേഗം ഉടുക്ക്.... അതും പറഞ്ഞ് ചെറിയമ്മ മുറിവിട്ട് പോയി,,,, എന്തൊരു വിധിയാണ് ഇത് ഈറൻ മാറി ഞാൻ സെറ്റ് സാരി എടുത്തുടുത്തു. മുടി ഒന്ന് കോതി കുളിപിന്നലിട്ടു വിടർത്തിയിട്ടു... ഇനിയുള്ള ജീവിതം എങ്ങോട്ടാണ് എന്നറിയാതെ ആ മുറിയിൽ നിന്നുഞാനുരുകി,,,, വേണു മാഷ് വിവരം അറിഞ്ഞു കാണുമോ???ഈ നാട്ടിൽ എന്നോട് അല്പം കാരുണ്യം കാണിക്കുന്ന ഒരു കുടുംബം അതാണ്, വേണു മാഷും ഗിരിജാമ്മയും, അപ്പുവേട്ടനും!!!! അപ്പുവേട്ടൻ ജോലി സംബന്ധമായി എന്നോ കാര്യത്തിന് പോയിരിക്കുകയാണെന്ന് ഇന്നലെ മാഷ് കണ്ടപ്പോൾ പറഞ്ഞിരുന്നു,,, അതുകൊണ്ട് അപ്പുവേട്ടൻ സ്ഥലത്തുണ്ടാവില്ല, പക്ഷേ മാഷും ഗിരിജാമ്മയും ഉണ്ടല്ലോ അവരറിഞ്ഞു കാണില്ലേ!!!!?? അറിഞ്ഞങ്കിൽ എന്തേ എന്നെ തേടി വരാത്തത്?? ചെയ്തു എന്ന് കരുതി കാണുമോ???? ഓഹ്,,, ഒരുമ്പെട്ടവൾ ഇപ്പോഴേ സ്വപ്നം കണ്ടു തുടങ്ങിയോ??? നീ ഇപ്പൊ ആശ്വസിക്കുന്നുണ്ടാവും എന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടല്ലോ എന്നോർത്ത്,,, ഇവിടെ നിനക്ക് ഉമിത്തിയാണെങ്കിൽ, അവിടെ ആക്കാൻ പാകത്തിനുള്ള നരകം ആയിരിക്കും,,, എന്റെ പ്രാക്കാണെടി അത്,,,, മറുപടിയൊന്നും പറയാതെ ഞാൻ ഒന്ന് ചിരിച്ചതേയുള്ളൂ,,,, ഇറങ്!!!!! തമ്പുരാട്ടിയെ കൊണ്ടുപോകാൻ ആളുകൾ എത്തിയിട്ടുണ്ട്!!!!! ഒരു ഞെട്ടൽ എന്ന ഉള്ളിൽ നിന്നും ഉയർന്നു,,,, എന്തേ ഇറങ്ങുന്നില്ലേ??? ഇനിയൊന്നും ആ വായിൽ നിന്നും കേൾക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ വേഗം പുറത്തേക്കിറങ്ങി..... ഉമ്മറത്ത് ഇരിക്കുന്ന ആളുകളെ കണ്ടതും എന്റെ തല താഴ്ന്നു,,,, മെമ്പർ ഭാസ്കരേട്ടൻ ഉണ്ട്, പിന്നെ കുറച്ചു നാട്ടുകാരും,,,പിന്നെ തൊട്ടയൽവക്കത്തു കിടക്കുന്ന ഒന്ന് രണ്ട് വീട്ടുകാരും!!!! എന്നെ കെട്ടാൻ പോകുന്ന ആളെ ഞാൻ അവിടെയെങ്ങും കണ്ടില്ല,,,, കുറച്ച് സമയം കഴിഞ്ഞതും മുറ്റത്ത് ഒരു കാറ് വന്നു നിന്നു,,,, രജിസ്റ്റർ വന്നതായിരുന്നു!!! രജിസ്റ്റർ വന്നതും, വീടിന്റെ ഒരു സൈഡിലായി നിന്ന് അയാളും ഉമ്മറത്തേക്ക് വന്നു,,,, എന്നാൽ പിന്നെ വൈകിക്കണ്ടാ,,,, മെമ്പർ പറഞ്ഞു..... വധുവും വരനും മുൻപിലേക്ക് വരൂ,,, രജിസ്റ്റർ പറഞ്ഞതും അയാൾ വേഗം മുൻപിലേക്ക് കയറി നിന്നു,,,, പോവാൻ മടിച്ചു നിന്ന് എന്നെ ചെറിയച്ഛൻ അയാൾക്കരികിൽ കൊണ്ടുവന്നു നിർത്തി,,,, വരൻ ഇവിടെ ഒപ്പിട്ടു കൊള്ളൂ.... ചൂണ്ടി കാണിച്ചിടുത്ത് അമ്പാട്ട് മഹി ഒപ്പിട്ടു... വധു ഒപ്പിട്ടോളൂ.... അത് കേട്ടതും എന്റെ നെഞ്ചിടിപ്പ് ഒന്നുകൂടി കൂടിയതേയുള്ളൂ,,,, ഞാൻ ദയനീയമായി ഒരിക്കൽ കൂടി ചെറിയച്ഛനെ നോക്കി.... ചെറിയച്ഛൻ കണ്ണുകൾ കൊണ്ട് എന്നോട് അപേക്ഷിക്കുന്നുണ്ട്,,,, വേറെ ഒന്നിനും തനിക്ക് കഴിയില്ല എന്ന് മനസ്സിലായതും ഞാൻ അയാൾ നീട്ടിയ പേന എന്റെ കയ്യിൽ വാങ്ങി,,,, കൈ വിറച്ചിട്ട് എനിക്ക് ഒപ്പിടാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല,,,, ഒരു വിധം എങ്ങനെയൊക്കെയോ ഞാൻ ഒപ്പിട്ടു,,,, ഇനി സാക്ഷികൾ ആരെങ്കിലും രണ്ടു പേര് വന്ന് ഒപ്പിടൂ,,,, വരന്റെ ഭാഗത്തുനിന്ന് അയാളുടെ ഒരു സുഹൃത്തും, എന്റെ ഭാഗത്തുനിന്ന് മെമ്പർ ഭാസ്കരേട്ടനും സാക്ഷികളായി ഒപ്പിട്ടു.... നടപടിക്രമങ്ങൾ ഒക്കെ കഴിഞ്ഞതും രജിസ്റ്റാർ തിരികെ ഓഫീസിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ഒക്കെ ചെയ്തു ബാക്കി എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു,,, ഞാനും ചെറിയച്ഛനും ചെറിയമ്മയും ഒരു വാഹനത്തിലാണ് പോയത്,,,, ഭാഗ്യമോ നിർഭാഗ്യമോ അറിയില്ല അയാൾ ആ വാഹനത്തിൽ ഉണ്ടായിരുന്നില്ല.... ഞങ്ങളുടെ വീടിനടുത്തുള്ള ഒരു ശിവക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്,,,, ശ്രീകോവിലിൽ നോക്കി എന്ത് പ്രാർത്ഥിക്കണം എന്ന് പോലും എനിക്കറിയില്ല, വെറുതെ കണ്ണുകൾ അടച്ച് കൈകൂപ്പി നിന്നു,,, ഒന്നുമാത്രം ഞാൻ അപേക്ഷിച്ചു,,,, ഇപ്പോ ഈ നിമിഷം എന്റെ ജീവനെ എടുക്കാമോ???? ഇല്ല ആ ആഗ്രഹവും സാധ്യമായില്ല,,,, ഇനിയും ജീവിതത്തിൽ അനുഭവിക്കാൻ ഒരുപാട് സമസ്യകൾ ഉണ്ടാവും!!!! കഴുത്തിൽ ഒരു തണുപ്പ് വീഴുന്നതും ഞാൻ ഞെട്ടി കണ്ണു തുറന്നു നോക്കി,,,, അയാൾ എന്റെ കഴുത്തിൽ താലി ചാർത്തി,,, ഞാൻ ഏറെ ആരാധിക്കുന്ന എന്റെ ദൈവത്തിനു മുന്നിൽ വച്ച്!!!! അണിവിരലാൽ ഒരു നുള്ള് സിന്ദൂരം എന്റെ സീമന്തരേഖയിൽ പതിഞ്ഞു!!!! ഇനിമുതൽ ഉമ എന്ന ഞാൻ അമ്പാട്ടെ മഹിയുടെ പാതിയാണ്!!!! പത്നിയുടെ അഭാവത്തിൽ സകലതും ചുറ്റരിക്കാൻ തയ്യാറായ തന്റെ ഭഗവാന്റെ അത്രയും ഇല്ലെങ്കിലും ഒരു പുൽക്കൊടിയോളം എങ്കിലും അയാൾക്ക് എന്നെ സ്നേഹിക്കാൻ കഴിയുമോ!!!! ഉമ എന്ന അയാളുടെ ഈ വാമഭാഗത്തെ അംഗീകരിക്കാൻ അയാൾക്ക് സാധിക്കുമോ????? എന്നിലേക്ക് നീളുന്ന അയാളുടെ നോട്ടവും ചിരിയും എന്താവാം അർത്ഥം വച്ചിരിക്കുക???? 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉https://share.aksharathalukal.in/s/50097/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
Aksharathalukal അക്ഷരത്താളുകൾ
4.1K കണ്ടവര്‍
"രേണു... രേണു.." ഈ പെണ്ണ്... എന്നും പറയും നേരത്തെ വിളിക്കണേ എന്ന്.. എന്തിന്? വിളിച്ചാൽ അപ്പൊ തുടങ്ങും അര മണിക്കൂർ കഴിയട്ടെ എന്ന് പറഞ്ഞു നിലവിളി.. നാളെ മുതൽ ജോലിക്ക് പോകാൻ ഉള്ളതാ.. ഇനി ഉത്തരവാദിത്തമൊക്കെ വച്ചോളും.. എന്താടോ സുലു രാവിലെ തന്നെ ഇത്ര ഒച്ച..? കയ്യിലിരുന്ന പത്രം മടക്കികൊണ്ട് പത്മകുമാർ അടുക്കളയിലേക്ക് വന്നു.. "പുന്നാരിച്ചു വച്ചിരിക്കുന്ന മോളെ വിളിക്കുന്ന പൊല്ലാപ്പ് ആണ്..ഇതാണ് പറയുന്നത് ഒന്നായാലും ഒലക്ക കൊണ്ട് അടിച്ചു വളർത്തണമെന്ന്.." "അതൊക്കെ നാളെ മുതൽ ശെരിയാകും എന്റെ സുലു.. താനിങ്ങനെ കിടന്നു വെപ്രാളപ്പെടേണ്ട.." "ആ.. എല്ലാ കൊള്ളരുതായ്മകൾക്കും വളം വച്ചു കൊടുക്കുന്ന അച്ഛനുണ്ടേൽ ഇതല്ല ഇതിനപ്പുറവും നടക്കും.. കെട്ടിച്ചു വിടട്ടെ പുറകെ അച്ഛനും കൂടെ പോകേണ്ടിവരും മോളെ രാവിലെ വിളിച്ചുണർത്താൻ.. ഇല്ലേൽ കെട്ടിക്കൊണ്ടുപോകുന്ന ചെക്കൻ ഒരാഴ്ച കഴിയുമ്പോൾ തന്നെ വീട്ടിൽ കൊണ്ടാക്കും.." " എങ്കിൽ ഞാനിങ്ങു പോരും.. ഡിവോഴ്സ് നടത്തി നഷ്ടപരിഹാരം വാങ്ങി അടിപൊളിയായി ജീവിക്കും.." അടുക്കള വാതിൽക്കൽ ശബ്ദം കേട്ടിടത്തേക്ക് അവർ തിരിഞ്ഞു നോക്കി.. " രാവിലെ തന്നെ ആവശ്യമില്ലാത്ത വർത്താനം ഒന്നും പറയല്ലേ രേണു.." "ആവശ്യമില്ലാത്ത വർത്താനം ഒന്നുമല്ല.. ഇപ്പോൾ കല്യാണം കഴിച്ചു പോകുന്നതിനു യാതൊരു ഗ്യാരണ്ടിയും ഇല്ല.. അതുകൊണ്ട് നേരിടാൻ നമ്മൾ തയ്യാറായിരിക്കണം.. അല്ലേ അച്ഛ.. ഞാൻ ഇങ്ങു വന്നാൽ എന്നെ രണ്ടുപേരും സ്വീകരിക്കില്ലേ.." അവൾ അവർക്ക് അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു..? " പിന്നെ അല്ലാതെ.. എന്റെ കുഞ്ഞിന് പ്രശ്നമാണെങ്കിൽ നീ ധൈര്യമായിട്ട് ഇങ്ങ് പോരെ.." പത്മകുമാറിന്റെ സംസാരം കൂടി കേട്ടപ്പോൾ സുലു ദോശ ചുടുന്നത് നിർത്തി ദേഷ്യത്തോടെ രണ്ടുപേരെയും നോക്കി.. "ആവശ്യമില്ലാത്തത് തമാശ പറയരുത്.. ജീവിതകാലം മുഴുവനും ഒരുമിച്ച് നിൽക്കണം ആഗ്രഹത്തോടെയാണ് ഓരോ പെൺകുട്ടിയും കല്യാണം കഴിക്കുന്നത്.. ഇവിടെ കല്യാണത്തിന് മുന്നേ തന്നെ ഡിവോഴ്സ് വാങ്ങി വരാൻ പോകുന്ന ഒരു മോളും അതിന് കൂട്ടുനിൽക്കുന്ന അച്ഛനും.." "എന്റെ സുലു ..അവൾ തമാശ പറഞ്ഞതല്ലേ കൊച്ചുകുട്ടി അല്ലേ അവൾ.. അതിനു താൻ ഇങ്ങനെ രാവിലെ തന്നെ ചൂടായാലോ.."? അതും പറഞ്ഞ് അയാൾ അവരുടെ അടുത്തേക്ക് പോയി തോളിൽ കൂടി കയ്യിട്ട് ചേർത്തു പിടിച്ചു.. " അതെ..കല്യാണവും ഡിവോഴ്സും പിന്നീട്..ആദ്യം കെട്ടിക്കാൻ പ്രായമായ മോൾ ഇവിടെ നിൽപ്പുണ്ട് ഓർക്കണം.. പിന്നെ മതി റൊമാൻസ്.." " അതെന്താ?എനിക്കെന്റെ ഭാര്യയോടല്ലേ റൊമാൻസിക്കാൻ പറ്റു.. വേണേൽ നിന്റെയും ഭാവി ഭർത്താവിന്റെയും കൂടെ ഞങ്ങളും സെക്കന്റ് ഹണിമൂണിന് വരും.. അല്ലെ സുലു ..." "പപ്പേട്ടാ.. " സുലു ചമ്മലോടെ വിളിച്ചു.. "രേണു നിൽക്കുന്നു എന്ന് പോലും വിചാരമില്ല.. ഈ മനുഷ്യനെ കൊണ്ട് തോറ്റു.." അവർ അയാളുടെ കൈ തോളിൽ നിന്നും എടുത്തു മാറ്റി.. ദേ രണ്ടാളും പുറത്ത് ഇറങ്ങിക്കെ.. പപ്പേട്ടാ പോയി റെഡി ആയി വാ.. രേണു നീയും ഫ്രഷ് ആയി വാ...നിനക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞില്ലേ.. ഉച്ചക്ക് പോകാം..പപ്പേട്ടാ ഓട്ടോ വിളിച്ചു പറയണം.." അവർ തിരിഞ്ഞു നിന്നു ദോശ ചുടാൻ തുടങ്ങി.. "എന്തിനാ അമ്മേ ഓട്ടോ..?നമുക്ക് സ്കൂട്ടിയിൽ പോകാം.. ഞാൻ ശ്രദ്ധിച്ചു ഓടിക്കാം.." "ഇല്ല രേണു .. ഇവിടെ അടുത്തെങ്ങാനും അല്ലാതെ സിറ്റിയിൽ ഒന്നും നീ വണ്ടിഎടുക്കേണ്ട.. ആൾക്കാർക്ക് ഒക്കെ വണ്ടി കിട്ടിയാൽ പ്രാന്ത് ആണ്.. അതുകൊണ്ട് പറയുന്നത് കേൾക്ക്.." അവൾ സങ്കടഭാവമിട്ട് പത്മകുമാറിനെ നോക്കി. അയാൾ തിരികെ പറ്റില്ല എന്ന് തലയാട്ടി.. അവൾ കെറുവിച്ചു ഇറങ്ങി പോയി.. 💞💞💞💞 ചുവരിൽ പതിപ്പിച്ചിരിക്കുന്ന വലിയ എണ്ണഛായ ചിത്രത്തിന് മുന്നിൽ അവൻ നിന്നു.. അതിലെ രൂപത്തിലേക്ക് ഒട്ടൊരു നിമിഷം കണ്ണെടുക്കാതെ നോക്കി.. "അച്ഛാ... അച്ഛന്റെ ഏറ്റവും വലിയ സ്വപ്നം നിറവേറ്റാൻ ഇനി എനിക്ക് കുറച്ചു ദിവസങ്ങൾ കൂടിയേ ഉള്ളു..ഞാൻ അത് നേടിയിരിക്കും.. ഇത് ഈ മകന്റെ വാക്കാണ്.." അവൻ പയ്യെ അതിലേക്ക് തൊട്ടു.. പിന്നെ പുറത്തേക്കിറങ്ങി കാറിലേക്ക് കയറി..അവനെയും കൊണ്ടു നിമിഷങ്ങൾക്കുള്ളിൽ ആ ആഡംബരകാർ നഗരത്തിന്റെ തിരക്കിലേക്ക് ഊളിയിട്ടു.. അവളുടെ ദേഹത്തെ ഉടയാടകൾ അവൻ പതിയെ മാറ്റി കൊണ്ടിരുന്നു.തന്റെ ഉടലിനു തൂവലിന്റെ ഭാരം മാത്രമേ ഉള്ളു എന്ന് അവൾക്ക് തോന്നി...ദൃഢമായ കയ്യുകളാൽ കാറ്റ് കടക്കാത്ത രീതിയിൽ അവളെ തന്നോട് ചേർത്തു പിടിച്ചവൻ അവളിലേക്ക് അമർന്നു..വെളുത്തു നീണ്ടു മെലിഞ്ഞ ചൂണ്ടു വിരലാൽ അവളുടെ വിറകൊള്ളുന്ന അധരങ്ങളെ അവൻ വിടർത്തി..പതിയെ അതിനെ ഞെരിച്ചു വിട്ടു.. ഒരു നിമിഷം കഴിഞ്ഞതും അവളുടെ ചുണ്ടുകളിലേക്ക് അവൻ തന്റെ ചുണ്ടുകൾ കൊരുത്തു.. അവൾ ഒന്ന് ഏങ്ങി പിടഞ്ഞു.. തന്റെ കൈ കൊണ്ടവൾ അവന്റെ തലമുടിയിൽ കോർത്തു വലിച്ചു..അവൻ അവളിലെ പിടി വിടാതെ ചുംബിച്ചു തളർത്തി കൊണ്ടിരുന്നു..അവളുടെ ചുണ്ടുകൾ ചുവപ്പാർന്നു കൊണ്ടിരുന്നു.. ചുണ്ടുകൾ കടന്നു അവന്റെ നാവിന്റെ സ്പർശനം അവളുടെ നാവിൽ അറിഞ്ഞു.. പെട്ടെന്ന് തങ്ങളെ ഒട്ടാകെ നനച്ചു കൊണ്ടു മഴ പെയ്യാൻ തുടങ്ങി..മുഖത്താകെ മഴത്തുള്ളികൾ ചിതറിതെറിച്ചു..തുടകളിൽ ആഞ്ഞൊരു അടിയും.. ഞെട്ടി കണ്ണുകൾ തുറന്നു നോക്കിയവൾ.. കയ്യിൽ പാത്രത്തിൽ വെള്ളവുമായി ദേഷ്യത്തോടെ സുലു.. എന്റീശ്വരാ..!!കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ..? എന്ത് സ്വപ്നമാണ് അത്.. ഓർമ്മയിൽ അവൾക്ക് ദേഹം കുളിർന്നു..രോമങ്ങൾ എഴുന്നു.... അതാരാ ആ ചെക്കൻ.?. ശരീരത്തിൽ ഇപ്പോഴും അവന്റെ സ്പർശനം നിൽക്കുന്നത് പോലെ തോനുന്നുണ്ട്.. നാവിൽ പഞ്ഞി പോലെ അവന്റെ നാവിന്റെ സ്പർശനം.. "കാപ്പിയും കുടിച്ചു അകത്തേക്ക് നീ വലിഞ്ഞു വന്നപ്പോഴേ എനിക്ക് തോന്നി കിടന്നുറങ്ങാൻ ആണെന്ന്..എഴുന്നേറ്റു റെഡിയാക് പെണ്ണെ.." "അതിനു നമ്മൾ ഉച്ചക്ക് ശേഷമല്ലേ പോകുന്നത്.." കണ്ണും തിരുമ്മി ഇരുന്നവൾ ചോദിച്ചു.. "ആഹാ എന്റെ കൊച്ച് സമയം എത്രയായി എന്ന് നോക്കിക്കേ.. മണി പന്ത്രണ്ടാകാൻ പോണു.. കുളിയൊക്കെ കഴിഞ്ഞു വല്ലതും കഴിച്ചു വേണം പോകാൻ.." "അത്രയും നേരമായി ഞാൻ ഉറങ്ങുകയായിരുന്നോ..? അമ്മയോട് സ്കൂട്ടിയുടെ കാര്യം പറഞ്ഞു തർക്കിക്കാൻ ആവതില്ലാത്തത് കൊണ്ടു കാപ്പി കുടി കഴിഞ്ഞതും എഴുന്നേറ്റു വന്നതാ.. കുറച്ചു നേരം മൊബൈൽ നോക്കി ഇരുന്നു...ഇന്ന് കൂടിയേ മടി പിടിച്ചു കിടക്കാൻ പറ്റുള്ളൂ.. നാളെ മുതൽ ജോലിക്കാരി ആണ്. അവൾ എഴുന്നേറ്റു...ഇനി എന്നെ പറ്റി വിശദമായി പറയാം... ഞാൻ രേണുക പത്മകുമാർ..ഇരുപത്തിമൂന്നുകാരി.. ശ്രീനിലയത്തിൽ പത്മകുമാറിന്റെയും സുലോചനയുടെയുടെയും ഒരേ ഒരു സന്താനം..അച്ഛൻ കെഎസ്എഫ്ഇ യിൽ ആണ്.. അമ്മ വീട്ടമ്മ... നാളെ മുതൽ ആദ്യമായി ഞാൻ ജോലിയിൽ കയറുകയാണ്.. കേരളത്തിലെ അറിയപ്പെടുന്ന ഹോട്ടൽ ഗ്രൂപ്പ്‌ ആയ എസ്ബി പാലസിന്റെ എംഡി യുടെ പേർസണൽ അസിസ്റ്റന്റ്..ഇന്റർവ്യൂ ഒക്കെ കഴിഞ്ഞപ്പോൾ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.. മെയിൽ കണ്ടു ഞാൻ ഭയങ്കര സന്തോഷം ആയി...എംഡി അന്ന് ഒരു ബിസിനസ് ടൂറിലായിരുന്നത് കൊണ്ടു നാളെ സാറിനെ കണ്ടിട്ട് വേണം ജോയിൻ ചെയ്യാൻ.... റെഡിയായി കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഓട്ടോ എത്തി.. എനിക്ക് കുറച്ചു ഡ്രെസ്സും ബാഗും അമ്മക്ക് കുറച്ചു വീട്ടുസാധനങ്ങൾ കൂടി വാങ്ങാൻ ഉണ്ടായിരുന്നു.. എന്റെ നിർബന്ധപ്രകാരം രാത്രിയിലേക്ക് ബിരിയാണി കൂടി വാങ്ങിയാണ് വീട്ടിലേക്ക് തിരിച്ചത്.. വരുന്ന വഴിയിൽ തന്നെയാണ് എസ്ബി പാലസ് മെയിൻ ഓഫീസും റെസ്റ്റോറന്റും .. പുറത്തു നിന്ന് നോക്കുമ്പോൾ അധികം വലിപ്പം കാണില്ലേങ്കിലും ഇന്റർവ്യൂവിന് വന്നപ്പോൾ ആണ് ഒരുപാട് സ്ഥലം ഉള്ളതായി അവൾക്ക് മനസിലായത്.. രാത്രി നേരത്തെ ഭക്ഷണം കഴിക്കാൻ ഇരുന്നു.. പത്മകുമാറും സുലുവും നന്നായി ഉപദേശിച്ചു രേണുവിനെ..എല്ലാവരോടും നന്നായി പെരുമാറാനും അച്ചടക്കത്തോടെ ജോലി ചെയ്യാനും.. രാവിലെ അലാറം വച്ചു രേണു തനിയെ എഴുന്നേറ്റു.. ആദ്യദിവസം ആയതു കൊണ്ടു ഒട്ടും താമസിക്കാൻ പാടില്ലല്ലോ.. അംബരചുംബിയായ കെട്ടിടത്തിനു മുന്നിൽ സ്കൂട്ടി നിർത്തി.. സെക്യൂരിറ്റി കാണിച്ചു കൊടുത്ത പാർക്കിംഗ് ലോട്ടിൽ അവൾ നിർത്തി.. ധൃതിയിൽ അവൾ അകത്തേക്ക് നടന്നു.. അച്ഛ കൊണ്ടാക്കാമെന്ന് പറഞ്ഞതാണ്.. പക്ഷേ സ്കൂട്ടി ഓടിക്കാൻ ഉള്ള ആഗ്രഹം കാരണം ഞാൻ തനിയെ വന്നു.. .വണ്ടിയെടുക്കാൻ സമ്മതിച്ചത് അടുത്തായത് കൊണ്ടാണ് അമ്മ.. എതിരെ വന്ന ആളെ ഓരോന്ന് ആലോചിച്ചു നടന്ന അവൾ ശ്രദ്ധിച്ചില്ല.. മനസ്സ് മുഴുവൻ ചെറിയൊരു ടെൻഷൻ തോന്നുന്നുണ്ട്.. തല ചെന്നു ഉറച്ച എന്തോ സാധനത്തിൽ മുട്ടിയപ്പോൾ ആണ് അവൾക്ക് ബോധം വന്നത്.. ഇതെന്താ ചൈനയുടെ വൻമതിൽ ആണോ? നെറ്റി ഉഴിഞ്ഞു മുകളിലേക്ക് നോക്കിയപ്പോൾ കണ്ടത് തെന്നി നീങ്ങുന്ന ആഡംസ് ആപ്പിൾ..ഇതാരപ്പാ മുന്നിൽ എന്ന് അവൾ അമ്പരന്ന് നോക്കി.. തന്നെ ഉറ്റു നോക്കി നിൽക്കുന്ന രണ്ട് കുഞ്ഞി കണ്ണുകൾ...വട്ട മുഖത്തു നീണ്ട മൂക്ക്.. ക്ലീൻ ഷേവ് ചെയ്ത താടി.. കുഞ്ഞു പിങ്ക് ലിപ്സ്....ഇത്രയും ഒറ്റനോട്ടത്തിൽ അവൾ കണ്ടു പിടിച്ചു..എന്റെ ദൈവമേ ഇതാരാ ഇത്രയും മൊഞ്ചൻ.. ഉള്ളിൽ ആഞ്ഞു കൂവിയ കോഴിയെ അവൾ അടക്കി നിർത്തി..കഴിച്ചിട്ട് പോകുന്ന ആൾ ആണെന്ന് തോന്നുന്നു.. എന്തോ ഭക്ഷണത്തിന്റെ മണം വരുന്നുണ്ട്.. "നിനക്ക് കണ്ണ് കണ്ടുടെടി ..? സോറി പറയാൻ ആഞ്ഞവൾ ഒരു നിമിഷം നിന്നു.. ടി എന്ന സംബോധന അവൾക്ക് ഇഷ്ടപ്പെട്ടില്ല.. "നിനക്ക് കണ്ണില്ലേടോ.." അതേ നാണയത്തിൽ അവൾ തിരികെ പറഞ്ഞു.. "ഡി..." അവന്റെ ശബ്ദം പരിധിയിൽ കൂടുതൽ ഉറക്കെ ആയി.. "ഓഹ്.!!!!. ചെവിക്കകത്ത് കയറി നിലവിളിക്കുന്നോടാ.. " അവൾ ചെവിയിൽ ഒരു വിരൽ തിരുകി ചോദിച്ചു.. "ഡി ഞാൻ ആരെന്ന് നിനക്ക് അറിയില്ല.. മര്യാദക്ക് സംസാരിക്കണം.." "ഞാൻ ആരെന്നറിയോ നിനക്ക് ? ഇവിടുത്തെ എംഡി എന്റെ ആരെന്ന് അറിയോ? അവൻ ഒരു നിമിഷം അവളെ നോക്കി നിന്നു.. "എം ഡി നിന്റെ ആരാ ..? കുറുകിയ കണ്ണുകളോടെ അവൻ ചോദിച്ചു.. "അത്... അത് ഒരു സീക്രെട് ആണ്.. നിന്നോട് എന്നാലും പറയാം...ഞാൻ കെട്ടാൻ പോകുന്ന ആളാണ് ഇവിടുത്തെ എം ഡി..ചെക്കാ ഞാൻ വിചാരിച്ചാൽ നിന്റെ പണി പോകും .." അവൻ ഒന്നും മിണ്ടാതെ അവളെതന്നെ ഉറ്റു നോക്കി.. "എന്താ നോക്കുന്നെ? ബഹുമാനം തോന്നുന്നുണ്ടോ "ഒരെണ്ണം തരാൻ തോന്നുന്നുണ്ട് ..." "ഏഹ്.. എന്ത്..? "ഒന്നുമില്ല..ഞങ്ങളുടെ സാറിന്റെ ഫിയോൻസെ അല്ലെ.. അതുകൊണ്ട് എന്തെങ്കിലും ഗിഫ്റ്റ് തരാൻ തോന്നുന്നുണ്ട് എന്ന്.." "ആ അങ്ങനെ.. ഓക്കേ.. എന്തായാലും ഞാൻ തന്നോട് ക്ഷമിച്ചു.. തന്റെ പേരെന്താ? "എന്തിനാ? എനിക്കെതിരെ കംപ്ലയിന്റ് കൊടുക്കാൻ ആണോ? സ്വരത്തിൽ അല്പം പേടി കലർത്തി അവൻ... "ഏയ്.. വെറുതെ ചോദിച്ചതാ.." "ദേവ്.." "ഓക്കേ.. ദേവ്.. സോറിയൊന്നും വേണ്ട.. ഞാൻ കുറച്ചു തിരക്ക് ആണ് പെട്ടെന്ന് പോട്ടെ.. രാവിലെ ഏട്ടൻ എന്നെ കണ്ടില്ലേൽ പിന്നെ ആകെ അലമ്പാ... മോർണിംഗ് കിസ്സ് കൊടുക്കണം.. " അവൾ നാണത്തിൽ പറഞ്ഞു കൊണ്ടു തിരിഞ്ഞു നടന്നു.. അവൻ അവളെ ആകെ മൊത്തം നോക്കി തലയാട്ടി .. പൊട്ടൻ തന്നെ.. " അകത്തേക്ക് നടക്കുമ്പോൾ അവൾ ഓർത്തു ചിരിച്ചു.. വെറുതെ ആദ്യ ദിവസം തന്നെ ആരോടും അടി കൂടാൻ വയ്യാ.. എന്നാലും പറഞ്ഞത് മുഴുവൻ വെള്ളം തൊടാതെ വിഴുങ്ങിയല്ലോ 🤭 ◾◾ എംഡിയുടെ റൂമിന് മുന്നിൽ അവൾ നിന്നു..അവളുടെ ക്യാബിനും മറ്റും ഓഫീസ് സ്റ്റാഫ് നേരത്തെ വന്നു കാണിച്ചു കൊടുത്തു.. എല്ലായിടത്തെയും പോലെ അല്ല ഇവിടുത്തെ സമ്പ്രദായം കുറച്ചു വ്യത്യാസം ആണ്..രണ്ട് പേർസണൽ അസിസ്റ്റന്റ്മാർ ഉണ്ട്.. ഓരോ ചുമതലകളും രണ്ട് പേർക്കും ഉണ്ട്..ഇന്റർവ്യൂ സമയത്തും മറ്റുള്ളവരുടെ രീതി അല്ല എംഡിക്ക് എന്ന് പറഞ്ഞിരുന്നു..വാതിലിൽ നോക് ചെയ്തു അവൾ നിന്നു..അകത്തു നിന്നും കം ഇൻ കേട്ട് അവൾ വാതിൽ തുറന്നു അകത്തേക്ക് കയറി..അവിടെ ഈസി ചെയറിൽ ചാരി ഇരിക്കുന്നവനെ കണ്ടവൾ ഞെട്ടി.. താഴെ വച്ചു കണ്ടുമുട്ടിയ അല്ല കൂട്ടി മുട്ടിയവനല്ലേ ആ ഇരിക്കുന്നത്..? അവൾ ആകെ കിളി പറന്ന മട്ടിൽ അന്തം വിട്ട് നിന്നു അവനെ സൂക്ഷിച്ചു നോക്കി.. ഏയ്..അവൻ ഇങ്ങനെ അല്ലല്ലോ.. അവൻ ക്ലീൻ ഷേവും നോട്ടവും ഭാവവും ഒക്കെ വേറെ ആയിരുന്നല്ലോ.. ചെയറിൽ ഇരിക്കുന്നവന് താടി ഉണ്ട്.. എന്തായാലും പത്തു മിനിറ്റിൽ ഇത്രയും താടി ഇമ്പോസിബിൾ..ഒന്നും മനസിലാകാതെ നിന്നവൾ.. അവിടെ നിന്നും ഒരു ശബ്ദം മുഴങ്ങി.. എക്സ്ക്യുസ് മീ.. വാട്ട്‌ യു വാണ്ട്‌..? Sorry sir.. New appointment.. പേഴ്സണൽ അസിസ്റ്റന്റ്.. യാ.. Come in Ms രേണുക.ടേക്ക് എ സീറ്റ്‌....സിവി ഞാൻ കണ്ടിരുന്നു .. അവൾ അവന്റെ മുന്നിലായി ഇരുന്നു.. നോക്കി കൊണ്ടിരുന്ന ഫയൽ അടച്ചു വച്ചു അവൻ അവളെ നോക്കി.. Ms രേണുക.. മറ്റുള്ള ഓഫിസുകളെ പോലെ അല്ല..ഇവിടെ കുറച്ചു വ്യത്യാസം ഉണ്ട്..എനിക്ക് അസിസ്റ്റന്റ് രണ്ട് പേരാണ് വേണ്ടത്....രണ്ട് പേര് എന്നൊരു ഐഡിയ വന്നത് ഒരുപാട് വർക്ക്‌ ഉള്ളത് കൊണ്ടാണ് .. എതു സമയവും വില്ലിംഗ് ആയിരിക്കണം..എന്റെ കൂടെ എപ്പോഴും ഒരു അസിസ്റ്റന്റ് ഉണ്ടാകണം.. ഓക്കെ.. സമ്മതം ആണെങ്കിൽ ഇന്ന് ഫസ്റ്റ് ഡേയാണ് തനിക്കു.. എനിക്ക് പ്രശ്നം ഒന്നുമില്ല സർ..സമ്മതം ആണ്.. Ok..യു മേ ഗോ നൗ..ദീപ്തി ബാക്കി ഡീറ്റെയിൽസ് ഒക്കെ പറയും.ദീപ്തി ആണ് നിലവിലെ എന്റെ ഒരു അസിസ്റ്റന്റ്..... തലയാട്ടി സമ്മതം പറഞ്ഞു എഴുന്നേൽക്കാൻ ആഞ്ഞതും ആരോ ഒരാൾ ഡോർ തുറന്നു അകത്തേക്ക് വന്നു.. നേരത്തെ താഴെവച്ചു കണ്ട അതേ ആൾ.. ദേവ് എന്ന പേര് ഞാൻ ഓർത്തു..ഞാൻ ആകെ പകച്ചിരുന്നു.. What happend dev ..? ഇതുവരെ നീ പോയില്ലേ..? ഇല്ല.. ഒരു കാര്യം പറയാൻ വന്നതാ..ഏട്ടത്തി മോർണിംഗ് കിസ്സ് തന്നോ ഏട്ടന്..? അവൻ ഒരു വല്ലാത്ത ചിരിയോടെ അവളെ നോക്കി.. ആദിയുടെ നെറ്റി ചുളിഞ്ഞു.. വാട്ട്‌ ദി ഹെൽ.. ദേവ് നീ എന്തൊക്കെയാ ഈ പറയുന്നത്..? കസേരയിൽ ഇരുന്നവൻ ചാടി എഴുന്നേറ്റു.. സർവനാഡികളും തളർന്നു രേണുക അവനെ നോക്കി.. ഏട്ടൻ അറിഞ്ഞില്ലേ..?ഏട്ടന്റെ കല്യാണം ഉറപ്പിച്ചല്ലോ പത്തു മിനിറ്റ് മുൻപ്...ആദിഏട്ടന്റെ , ഐ മീൻ കേരളത്തിലെ നമ്പർ വൺ ബിസിനസ്മാനായ ദി വൺ ആൻഡ് ഒൺലി ആദിശേഷന്റെ മാര്യേജ് ഉറപ്പിച്ചു..വൈഫ് ആകാൻ പോകുന്നവൾ ദാ ഈ ഇരിക്കുന്ന ആളാണ് ആദിയുടെ അടുത്തേക്ക് ചെന്നു ദേവ് എന്തോ സ്വകാര്യം പറഞ്ഞു.. പിന്നെ പുറത്തേക്ക് നടന്നു.. പോകുന്നതിനിടയിൽ രേണുകയെ നോക്കി ഒന്ന് കണ്ണ് ചിമ്മാനും അവൻ മറന്നില്ല.. ദേഷ്യം നിറഞ്ഞ കണ്ണുകളോടെ അവൾക്ക് നേരെ തിരിഞ്ഞു ആദി .. അന്ധാളിപ്പോടെ കസേരയിൽ ഇരിക്കുന്ന രേണുകയുടെ അടുത്തേക്ക് പാഞ്ഞു വന്നവൻ... ഒരു കയ്യാൽ അവളെ പിടിച്ചുയർത്തി.. നീ ആരാ..?ആരാ നിന്നെ ഇങ്ങോട്ട് അയച്ചത്? നീ ഇവിടെ വന്നത് എന്ത് ഉദ്ദേശത്തിൽ ആണ് ? രേണുക അവനെ ഒന്നും മനസിലാകാതെ മിഴിച്ചു നോക്കി..അവളുടെ ഇടുപ്പിൽ കൈ കൊണ്ടു ചേർത്തു വലിച്ചവൻ അവളെ തന്നോട് ചേർത്തു നിർത്തി.. സ്വബോധത്തിൽ വന്നു പകച്ചു കുതറുന്നവളെ അവൻ വീണ്ടും തന്നിലേക്കമർത്തി.. ഞാൻ നിന്നെ വെറുതെ വിടുമെന്ന് വിചാരിക്കേണ്ട.. നിന്റെ പുറകിൽ പ്രവർത്തിക്കുന്നവനും നിനക്കും ഞാൻ ഒരു സർപ്രൈസ് തരുന്നുണ്ട്.. അവന്റെ പിടി എങ്ങനെയോ വിടുവിച്ചു മാറി നിന്ന് കിതച്ചവൾ.. കിതപ്പ് ഒന്നടങ്ങിയപ്പോൾ അവൾ അവനോട് ചോദിച്ചു.. സർ എന്തൊക്കെയാ ഈ പറയുന്നത്.. എനിക്കൊന്നും മനസിലായില്ല.. എന്റെ പുറകിൽ ആരുണ്ടെന്ന്..? ഡി.. എന്റെ മുന്നിൽ നീ അഭിനയിക്കല്ലേ.. ഇതിനേക്കാൾ നന്നായി എനിക്ക് അഭിനയിക്കാൻ അറിയാം.. അവൾ പുച്ഛത്തിൽ ചിറി കോട്ടി.. ഓ.. സർ അപ്പോൾ നാടകനടൻ ആയിരിക്കും.. . അവളെ രൂക്ഷമായി നോക്കി കൊണ്ടു അവൻ മുന്നോട്ട് നടന്നു.. പുറകിലോട്ട് അവളും.. അവളുടെ തൊട്ടടുത്തായ് വന്നു നിന്നവൻ.. സാറിന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ കുറച്ചു മാറി നിന്ന് പറഞ്ഞാൽ മതി.. ഇത്ര അടുത്തേക്ക് വരേണ്ട.. അവൻ ചെറുതായി ചിരിച്ചു.. എന്റെ വുഡ് ബി അല്ലെ നീ..? ഞാൻ അടുത്തേക്ക് വന്നാൽ എന്താ പ്രശ്നം ? മോർണിംഗ് കിസ്സ് വേണമല്ലേ നിനക്കിപ്പോൾ .. ഞാൻ തരുന്നുണ്ട് .. ഒരു കുഞ്ഞിനെ എടുക്കുന്ന ലാഘവത്തിൽ അവനവളെ ഉയർത്തിയെടുത്തു..അതേ പടി അവളെ ചുവരിലേക്ക് ചേർത്ത് പിടിച്ചുനിർത്തി അവനും ചേർന്നു നിന്നു.... അവളുടെ മാറിടങ്ങൾ അവന്റെ മുഖത്തായി .. ശ്വാസം അകത്തേക്ക് വലിച്ചവൾ കൂനിക്കൂടി...ഹൃദയമിടിപ്പ് കൂടുന്നുണ്ട്.. അനുവാദം ഇല്ലാതെ ആരെങ്കിലും ദേഹത്തു തൊട്ടാൽ സാധാരണയായി പ്രതികരിക്കുന്ന താനാണ് ഇപ്പൊൾ ഒന്നും മിണ്ടാതെ നിൽക്കുന്നത്.. അവൾ സർവ്വശക്തിയുമെടുത്തു കുതറി... മുഖത്ത് അലതല്ലുന്ന അവളുടെ മൃദുലത അറിഞ്ഞവൻ അവളെ കൂട്ടിപിടിച്ചു താഴേക്ക് നിർത്തി..അവന്റെ അധരങ്ങൾ എന്ത് സംഭവിക്കുന്നു എന്നവൾ മനസിലാകും മുൻപേ അവളുടെ അധരങ്ങളിൽ കൊരുത്തു.. ===================== വിരൽ ഞൊടിക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നവൾ.. കൈ കെട്ടി നിന്നു കുറച്ചു മാറി, അവളെ തന്നെ നോക്കുന്ന ആദി.. അയ്യേ... ഞാനിപ്പോൾ ഉണർന്നിരുന്ന് സ്വപ്നം കാണാൻ തുടങ്ങിയോ..നേരത്തെ കണ്ട സ്വപ്നത്തിൽ അവളുടെ ദേഹം മുഴുവൻ രോമാഞ്ചം തോന്നിപ്പിച്ചു.. "ഇയാൾ എന്താണ് കണ്ണടച്ച് നിന്നും പിറു പിറുക്കുന്നെ... ഞാൻ നേരത്തെ പറഞ്ഞത് പോലെ എന്റെടുത്ത് നിന്നും ഉമ്മ വാങ്ങാൻ ആണോ..?. ആകെ നാണംകെട്ട് തൊലിയുരിഞ്ഞു പോകുന്നത് പോലെ തോന്നിയവൾക്ക്.. ഈ മെയിലുകൾ സ്വപ്നം കണ്ടു തീർന്നെങ്കിൽ അയക്കു.. പിന്നെ ഉച്ചക്ക് ശേഷം ഉള്ള മീറ്റിംഗ് അറേഞ്ച് ചെയ്യണം ഓക്കേ..? ശരി സർ.. അവന്റെ റൂമിൽ നിന്നും അവൾ ഓടുന്നത് പോലെ വെളിയിൽ ചാടി.. രണ്ട് നിമിഷം കിതച്ചു നിന്നവൾ.. എന്തൊക്കെയാ താൻ ചിന്തിച്ചു കൂട്ടിയെ.. ആകെ നാണം കെട്ടു ആ രക്ഷസന്റെ മുന്നിൽ .. സ്വന്തം ക്യാബിനിൽ അവൾ ചെന്നു.. മെയിലുകൾ അയച്ചു തുടങ്ങി.. കുറച്ചു കഴിഞ്ഞതും അവിടെ ഒട്ടാകെ നല്ലൊരു സുഗന്ധം നിറഞ്ഞു.. ഒപ്പം ഹൈഹീൽ ചെരുപ്പിന്റെ ശബ്ദവും.. രേണുക.. തന്റെ പേര് വിളിക്കുന്നത് കേട്ടതും അവൾ തിരിഞ്ഞു നോക്കി..അതി സുന്ദരിയായ നല്ല ഉയരത്തിലുള്ള ഒരു പെണ്ണ്.. ചുമലുകൾ മറച്ചു കിടക്കുന്ന അലകൾ പോലെ മുടിയിഴകൾ.. അതിൽ അങ്ങിങ്ങായി കാണുന്ന ബ്രൗൺ കളർ ചെയ്തിട്ടുണ്ട്.., നീണ്ട വിടർന്ന കണ്ണുകളിൽ കടുപ്പിച്ചു കാജൽ വരച്ചിരിക്കുന്നു..ഷേപ്പ് ഒത്ത ചുണ്ടുകളിൽ കടുത്ത ചുവപ്പ് ചായം തേച്ചിട്ടുണ്ട്.. മോഡലുകളെ പോലെ ഒതുങ്ങിയ വടിവൊത്ത ശരീരം...നേർത്ത ഷിഫോൺ സാരിയിലും സ്ലീവ്ലെസ്സ് ബ്ലോസിലും അവളുടെ സൗന്ദര്യം ജ്വലിച്ചു നിന്നു.. വായും തുറന്നു രേണുക അടിമുടി അവളെ നോക്കി.. രേണുകയുടെ നോട്ടം കണ്ട് അവൾ ചിരിച്ചു.. Hi .. ഞാൻ ദീപ്തി.. ആദിസാറിന്റെ പേർസണൽ അസിസ്റ്റന്റ് ആണ്..പുതിയ ആൾ അല്ലെ .. വരൂ.. മായികവലയത്തിൽ പെട്ടത് പോലെ അവളുടെ പിന്നാലെ രേണുക നടന്നു.. കഫെറ്റേരിയയിൽ ചെന്നു രണ്ട് കോഫി പറഞ്ഞു ദീപ്തി.. പിന്നെ രേണുവിനെ ആകെ മൊത്തം നോക്കിയവൾ.. കുർത്തിയും ജീനും ധരിച്ച ഒരു സാധാരണ പെണ്ണ്.. ചെറിയൊരു മേക്കപ്പ് മുഖത്ത് അല്ലാതെ വേറൊന്നും ഇല്ല.. പൊക്കം കുറഞ്ഞു തടിച്ച പ്രകൃതം..അവളിൽ എടുത്തു പറയത്തക്ക യാതൊരു പ്രത്യേകതയും ദീപ്തി കണ്ടില്ല..ഞാൻ രാവിലെ ഇത്രക്ക് ഇവൾക്ക് വേണ്ടിയാണോ അണിഞ്ഞൊരുങ്ങി വന്നത്.. എനിക്കൊരു എതിരാളിയെ അല്ല ഇവൾ .. രേണുക.. കുറച്ചു അധികം റെസ്ട്രിക്ഷൻസ് ആദിസാറിന് ഉണ്ട്..എന്റെ ഒപ്പം നിന്നോളൂ..എല്ലാം ഒന്നു പരിചയപ്പെടുന്നത് വരെ.. അവൾ തലയാട്ടി.. ഒരു വർഷം ആയതേ ഉള്ളൂ ആദിസാർ രണ്ട് അസിസ്റ്റന്റ് എന്നൊരു സിസ്റ്റം കൊണ്ടു വന്നിട്ട് .. ഈ പൊസിഷനിൽ ആറു പേര് ഇപ്പൊൾ തന്നെ തനിക്ക് മുൻപേ വന്നതാണ്.. ഒന്നും രണ്ടും മാസം ഒക്കെ ആണ് അവരൊക്കെ ഇവിടെ നിന്നത്.. സർവൈവൽ പീരിയഡ് കുറവാണു എല്ലാപേർക്കും .. മൂന്നു വർഷമായി ഞാൻ ഇവിടെ ഉണ്ട്.. എല്ലാത്തിനോടും ഏകദേശം ഒക്കെ പൊരുത്തപ്പെട്ടു.. ഇയാളെ ഞാൻ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..ബി കെയർഫുൾ.. ആദിസർ .. ഹി ഈസ്‌ റിയലി എ ഡേഞ്ചറസ് മാൻ.. രേണുകക്ക് പേടിയായി.. ആറു പേരൊക്കെ ജോലി കളഞ്ഞിട്ട് പോയെന്ന് പറഞ്ഞാൽ..?അതും ഒരു വർഷത്തിനുള്ളിൽ..ഇയാൾ എന്താ വല്ല രാക്ഷസനും ആണോ? 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://app.aksharathalukal.in/series/48748/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
Aksharathalukal അക്ഷരത്താളുകൾ
4K കണ്ടവര്‍
തിരക്കേറിയ ബോംബെ നഗരം... രാവിലെ ഗ്ലാസിനു ഇടയിൽ കൂടെ സൂര്യ കിരണങ്ങൾ കണ്ണിലേക്കു അടിച്ചതും അവൾ കണ്ണുകൾ ചിമ്മിതുറന്നു... പുതപ്പ് ഒന്നുകൂടെ മുഖത്തേക്ക് വലിച്ചിട്ടുകൊണ്ട് അവൾ തിരിഞ്ഞുകിടന്നു.... ഇവൾ അമര്യ ഫാത്തിമ....പേരുപോലെ തന്നെ രണ്ടു സമുദായത്തിന്റെ പ്രണയത്തിന്റെ പ്രതീകം....ജോസെഫിന്റെയും അവന്റെ പ്രണയിനി ഫാത്തിമയുടെയും പ്രണയത്തിന്റെ തുടിപ്പ്... അമര്യ ഫാത്തിമ.... "മരിയ... ഡി... എഴുനേല്ക്ക്... ദേ നമ്മുടെ പിള്ളേർ എല്ലാം ഒരുങ്ങി വന്നേക്കുന്നു... മരിയ..."- അവൾ തട്ടിവിളിച്ചുകൊണ്ട് ഇരുന്നു... " പ്ലീസ് അന്ന... ഇന്നലെ എത്ര നേരം കഴിഞ്ഞിട്ട് ആണെന്ന് അറിയുവോ ഞാൻ ഒന്ന് ഉറങ്ങിയത്..." " എടി ഇന്ന് ഇവിടെ ഹോളി ആണ്... ഇങ്ങോട്ട് എഴുനേറ്റെ... കോവിഡ് കഴിഞ്ഞിട്ട് ആദ്യമായിട്ടാ ഇവിടെ ഹോളി ആഘോഷിക്കുന്നത്... നീ ഇതുവരെ കണ്ടിട്ടില്ലല്ലോ... "- അന്ന അവളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു... അവൾ മനസില്ല മനസോടെ എഴുനേറ്റിരുന്നു.... " നാളെ മുതൽ ഇനി ഓഫീസിൽ പോകണം... ഇനി ഇതുപോലെ കിടന്ന് ഉറങ്ങാൻ പറ്റുവോ... " " നീ മാത്രമേ ഇത്‌ പറയുള്ളു... രണ്ടുവർഷം പോയതുപോലും ബാക്കി ഉള്ളവർ അറിഞ്ഞില്ല... ഓൺലൈൻ ക്ലാസ്സ്‌ ആയതുകൊണ്ട് കയറിയാലും കയറിയിലെകിലും നോ സീൻ...നിനക്ക് ഉറങ്ങാൻ സമയം കിട്ടിയില്ലെന്നു വേറെ ആരെയും കേൾക്കെ നീ പറയരുത്... തല്ലികൊല്ലും നിന്നെ... " " വിഷമങ്ങൾ ഇല്ലാത്തവർക്ക് അങ്ങനെ പലതും പറയാം... ഞാൻ ഒന്ന് കണ്ണടയ്ക്കാൻ കഷ്ടപ്പെടുന്ന പാട് എനിക്ക് മാത്രമേ അറിയുള്ളു... അത് അവർക്കൊന്നും പറഞ്ഞാൽ മാനസിലാകില്ല... " " വിഷമങ്ങൾ നീ തന്നെ ഉണ്ടാക്കി വെച്ചത് അല്ലെ... അല്ലാതെ... ആരും തന്നത് അല്ലലോ... "- അവൾ ദേഷ്യത്തോടെ പറഞ്ഞതും അവൾ പുഞ്ചിരിച്ചു... " എന്ത് പറഞ്ഞാലും ഇങ്ങനെ ചിരിച്ചോണം... സത്യം പറ... നീ എന്തിനാ അവിടുന്നു ഇറങ്ങിപോന്നത്... വേറെ എന്തേലും കാരണം ഉണ്ടോ... " " എ... എന്ത് കാരണം... ഒരു കാരണവും ഇല്ല... ഞാൻ... ഞാൻ കുളിക്കട്ടെ... "- അവൾ പറഞ്ഞുകൊണ്ട് കട്ടിലിൽ നിന്നും എഴുനേറ്റ് ബാത്രൂമിലേക്ക് കയറാൻ പോയി... " അന്ന... " " എന്താടി... " ഫ്ലൈറ്റ്... ഫ്ലൈറ്റ് ഒക്കെ വിട്ടു തുടങ്ങിയോ.." " മ്മ് ഇന്നലെ മുതൽ.. തുടങ്ങിയെന്ന കേട്ടത്... " മ്മ്... " എന്താടി... തിരക്കി വരുമോ എന്നുള്ള പേടിയാണോ... " തിരക്കി വരും.. എനിക്ക് ഉറപ്പാ..."- അവൾ പറഞ്ഞുകൊണ്ട് ബാത്രൂമിലേക്ക് കയറി... "രണ്ടു വർഷം... രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു... എല്ലാം ഇട്ടെറിഞ്ഞു പോന്നിട്ട്..... ഇനി ഒരു തിരിച്ചുപോക്ക് എനിക്ക് ഉണ്ടാകുമോ... തിരിച്ചു ചെന്നാൽ.... വേണ്ട... ചെല്ലരുത്... എല്ലാം അവസാനിപ്പിച്ചു ഇറങ്ങിയതാണ് താൻ...."- അവൾ സ്വയം പറഞ്ഞുകൊണ്ട് നിറഞ്ഞുവന്ന കണ്ണീരിനെ തുടച്ചുമാറ്റികൊണ്ട് ഇറങ്ങി.... " അല്ല നീ എന്താ ഈ റെഡ് കളർ ഡ്രെസ്സൊക്കെ ഇട്ടിരിക്കുന്നെ.. "- അവൾ ബാത്രൂമിൽ നിന്നും ഇറങ്ങിയതും അന്ന സംശയത്തോടെ ചോദിച്ചു... " അതിനിപ്പോ എന്താ... " " പെണ്ണെ ഇന്ന് ഹോളി ആണ്.. പോയി ഒരു വൈറ്റ് കളർ ഡ്രസ്സ്‌ ഇട്ടേച്ചു വന്നേ... " ഞാൻ വരുന്നില്ലെടി....നിങ്ങൾ പോയിട്ട് വാ....തന്നേമല്ല എനിക്ക് വൈറ്റ് കളർ ഡ്രസ്സ് ഇല്ല... " അതൊന്നും പറഞ്ഞാൽ പറ്റില്ല... വന്നേ... " അവൾ അവളുടെ കൈയിൽ പിടിച്ചു അലമാരിയുടെ അടുത്തേക്ക് കൊണ്ടുവന്നു... അതിൽ നിന്നും വൈറ്റ് കളർ ഒരു കോട്ടൺ സാരീ എടുത്തു അവളുടെ കൈയിൽ എടുത്തുകൊടുത്തു... " ഇത് സാരീ അല്ലെ... "- " അതെ... നിനക്ക് സാരീ ഉടുക്കാൻ അല്ലെ ഇഷ്ടം....ഒരു ടോപ് ഉണ്ടായിരുന്നത് ഞാൻ ഇട്ടു... ഇനി ഇതേയുള്ളു... ദാ ഉടുത്തിട്ട് വാ... " വേണോടി... "- അവൾ ദയനീയമായി ചോദിച്ചു... " വേണം... നീ ചെല്ല്.... പോയി ഉടുത്തിട്ട് വാ..."- അന്ന അവളെ തള്ളിവിട്ടതും അവൾ മനസില്ലമനസോടെ സാരീ ഉടുത്തു...തലമുടി വെറുതെ അഴിച്ചിട്ടേക്കുവാണ്...കണ്ണുകൾ വൃത്തിക്ക്‌ എഴുതിയിട്ടുണ്ട്.....കല്ലിന്റെ ഒരു പൊട്ട് ഇട്ടിട്ടുണ്ട്...വൈറ്റ് കളർ സാരിയിൽ അവൾ സുന്ദരി ആയിരുന്നു.... " സൂപ്പർ 😘.... ഇപ്പൊ എന്റെ മരിയ കൊച്ചിനെ കാണാൻ സൂപ്പർ ആയിട്ടുണ്ട്.,.- അന്ന പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു... അവൾ ഒന്ന് ചിരിച്ചു... " വാ ഇപ്പോ ആഘോഷമൊക്കെ തുടങ്ങികാണും... "-അന്ന അവളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പുറത്തേക്കു നടന്നു... അവരുടെ ഫ്ലാറ്റിനു മുമ്പിൽ വലിയൊരു മൈതാനത്തു ആളുകൾ ഹോളി ആഘോഷിക്കുവായിരുന്നു.... പലതരം നിറത്തിൽ മുങ്ങിനില്കുവായിരുന്നു എല്ലാവരും... " മരിയ ചേച്ചി... അന്ന ചേച്ചി വായോ... "- കുറെ കുട്ടിപിള്ളേർ അവരുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു... " വരുവാടാ... "- അവർ രണ്ടുപേരും പറഞ്ഞുകൊണ്ട് പിള്ളേരുടെ ഒപ്പം നടന്നു..... " അന്ന... ഞാൻ ഇവിടെ നിന്നോളം... നിങ്ങൾ പോയിട്ട് വാ... "- അവൾ ഒരു സൈഡിലേക്ക് മാറി നിന്നുകൊണ്ട് അന്നയോടു പറഞ്ഞു... " എടി.. ഇവിടെ വരെ വന്നിട്ട്... വാ... " " പ്ലീസ് അന്ന... നീ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇവിടെ വരെ വന്നത്... ഞാൻ ഇവിടെ നിന്നു ഇതൊക്കെ കണ്ടോളാം... പ്ലീസ് അന്ന.."- അവൾ പറഞ്ഞതും പിന്നെ അന്നയ്ക് ഒന്നും പറയാൻ തോന്നിയില്ല... അവൾ അവളെ അവിടെ നിർത്തിയിട്ടു ആഘോഷം കാണാൻ പോയി... മരിയ അവിടെ നിന്ന് അവർ ചായങ്ങൾ പരസ്പരം പൂശുന്നതും മറ്റും നോക്കി നിന്നു... പെട്ടെന്നാണ് അവളുടെ സാരിക്ക് ഇടയിലൂടെ നഗ്നമായ വയറ്റിൽ ആരുടെയോ കൈയുടെ ചൂടറിഞ്ഞത്...പരിചിതമായ ഫോഗ്ഗിന്റെ ഗന്ധം അവളുടെ മൂക്കിലേക്ക് ഇരച്ചുകയറി...അവൾ നിന്നിടത്തു തന്നെ നിന്നു... അനങ്ങാൻ പോലും പറ്റാതെ പിടിച്ചു കെട്ടിയതു പോലെ അവൾ അവിടെ നിന്നു... " Happy Holi മിസ്സിസ് അമര്യ അലക്സ്❣️ രണ്ടു വർഷങ്ങൾക്കു ശേഷം അവന്റെ ചൂട് നിശ്വാസവും ഗംഭീര്യത്തോടെയുള്ള ശബ്ദവും അവളുടെ കാതിൽ മുഴുകിയതും അവൾ നിന്ന ഇടത്തുതന്നെ നിന്നു വിയർത്തൊഴുകി... " ഇ.... ഇച്ചായാ... "- അവൾ കണ്ണുകൾ ഇറുക്കി അടച്ചുപിടിച്ചുകൊണ്ട് തന്നെ വിളിച്ചു... " വിളിക്കരുത് എന്നെ അങ്ങനെ....ഈ രണ്ടു വർഷം ഇല്ലാതിരുന്ന സ്നേഹം ഒന്നും ഇനി എനിക്ക് വേണ്ടടി... നീ എന്റെ പ്രണയം മാത്രമല്ലെ അറിഞ്ഞിട്ടുള്ളു.... കാത്തിരുന്നോ നീ....നിനക്ക് പരിചിതമല്ലാത്ത ഒരു മുഖം കൂടെ ഉണ്ടെനിക്ക്... അത് നീ അറിയാൻ പോകുന്നതേയുള്ളു...... " അവൻ അവളുടെ ഇടുപ്പിൽ അമർത്തി പിടിച്ചുകൊണ്ട് പറഞ്ഞു........ " വേ... വേദനിക്കുന്നു ഇച്ചായാ... " " വേദനിക്കണം... അതിനു വേണ്ടി തന്നെയാ പിടിച്ചത്...മനസിന്‌ നൽകിയ വേദനയെക്കാൾ വലുത് അല്ലെടി ശരീരത്തിൽ ഉണ്ടാകുന്ന വേദന..."- അവൻ ദേഷ്യത്തോടെ പറഞ്ഞു... അവൻ അവളുടെ ഇടുപ്പിൽ കൂടെ തന്നെ ചുറ്റിവരിഞ്ഞുകൊണ്ട് അവളെ അവന്റെ നേരെ നിർത്തി... അവൾ കണ്ണുകൾ തുറന്ന് നോക്കാൻ തുടങ്ങിയതും അവൻ അവളുടെ പിൻതലയിൽ പിടിച്ചു അവന്റെ അടുത്തേക്ക് അടുപ്പിച്ചുകൊണ്ട് അവളുടെ ചുണ്ടിലേക്ക് ആഴ്‌നിറങ്ങി... അവന്റെ ഷർട്ടിൽ ചുരുട്ടിപിടിച്ചുകൊണ്ട് അവൾ കാൽവിരലുകളിൽ ഉയർന്നുപൊങ്ങി.... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..രണ്ടു വർഷങ്ങൾക്കു ഇപ്പുറം അവളുടെ ചുണ്ടിന്റെ മൃതുലതയിൽ നിന്നും മോചിതൻ ആകാൻ അവന് മനസ്സ് വരുന്നില്ലായിരുന്നു.... . മുഴുകി കേൾക്കുന്ന സെലിബ്രേഷൻ സോങ്ങിൽ ചുവടുകൾ വയ്ക്കുന്ന തിരക്കിലും ചായങ്ങൾ പരസ്പരം പൂശുന്ന തിരക്കിലുമായിരുന്നു മറ്റുള്ളവർ... ഏറെനേരത്തെ ചുംബനത്തിന് ഒടുവിൽ അവളെ തള്ളിമാറ്റികൊണ്ട് അവൻ പോയിരുന്നു... ബോധം വീണ്ടെടുത്ത അവൾ ചുറ്റിനും നോക്കി... എന്നാൽ അവനെ അവിടെയെങ്ങും കാണാൻ സാധിച്ചിരുന്നില്ല... താൻ കണ്ടത് സ്വപ്നം ആയിരുന്നോ എന്നറിയാൻ അവൾ സാരീ മാറ്റി നോക്കി... പല നിറത്തിലുള്ള നിറങ്ങൾ അവളുടെ നഗ്നമായ വയറ്റിലും ഇടുപ്പിലും ആയിട്ട് ഉണ്ടായിരുന്നു... സത്യമാണ് നടന്നത് എന്നവൾക്ക് മനസിലായി... അവൾ മുറിയിലേക്ക് ഓടി.... വാതിൽ അടച്ചിട്ട് നിലത്തേക്ക് ഊർന്നിരുന്നുകൊണ്ട് അവൾ പൊട്ടികരഞ്ഞു... "ഈ രണ്ടു വർഷം ഇല്ലാതിരുന്ന സ്നേഹം ഒന്നും ഇനി എനിക്ക് വേണ്ടടി... നീ എന്റെ പ്രണയം മാത്രമല്ലെ അറിഞ്ഞിട്ടുള്ളു.... കാത്തിരുന്നോ നീ....നിനക്ക് പരിചിതമല്ലാത്ത ഒരു മുഖം കൂടെ ഉണ്ടെനിക്ക്... അത് നീ അറിയാൻ പോകുന്നതേയുള്ളു...... " അവന്റെ വാക്കുകൾ അവളുടെ കാതിൽ മുഴുകി കേട്ടുകൊണ്ടിരുന്നു.... പ്രണയം... അതെ പ്രണയമായിരുന്നു അവന്.... അവന്റെ പാത്തുവിനോടുള്ള പ്രണയം... ഇച്ചായന് അവന്റെ പെണ്ണിനോടുള്ള അടങ്ങാത്ത പ്രണയം 🔥🔥🔥 രണ്ടു വർഷങ്ങൾക്ക് മുൻപ് രണ്ടു കട്ടിലുകളിലായി വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന 50 വയസ്സിനോടും 45 വയസിനോടും അടുത്ത ഒരു സ്ത്രീയും പുരുഷനും... അതിനടുത്തായി അവരുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന ഇരുപത്തിരണ്ടുകാരി ആയ പെൺകുട്ടി.... അവളെ ആശ്വസിപ്പിക്കാനോ ചേർത്തുനിർത്താനോ ആരും അവിടെ ഉണ്ടായിരുന്നില്ല.... " മോളെ മരിയ...... "- അയാൾ വിളിച്ചതും അവൾ തല ഉയർത്തി നോക്കി... " ശ്...ഒച്ച വെക്കല്ലേ... പപ്പയും മമ്മിയും ഉറങ്ങുവാ... "- അവൾ ചുണ്ടിൽ വിരൽ വെച്ചുകൊണ്ട് പറഞ്ഞു... അയാൾ സംശയത്തോടെ അവളെ നോക്കി... "പപ്പയെ കാണാൻ വന്നതാണോ..."-അവൾ ചോദിച്ചതും അയാൾ യാത്രികമായി തല കുലുക്കി... " പപ്പ എഴുനെല്കുമ്പോ ഞാൻ പറയാം... ഇപ്പോ ഉണർത്തണ്ട... പപ്പയ്ക്ക് വയ്യാതെ കിടക്കുവാ.... "- അവൾ അയാളോട് പറയുന്നത് കേട്ടതും അവിടെ വന്നവരുടെ കണ്ണുകൾ നിറഞ്ഞു... "നല്ല സ്നേഹമുള്ളവർ ആയിരുന്നു... എന്ത് ചെയ്യാനാ....വിധി അല്ലാതെ എന്താ... രണ്ടുപേരും പോയില്ലേ ഒന്നിച്ച്... ആ കുട്ടി അനാഥയായി..." "ഫാത്തിമയ്ക്ക് ക്യാൻസർ അല്ലായിരുന്നോ..."- അവിടെ നിന്നവരിൽ ഒരാൾ സംശയത്തോടെ ചോദിച്ചു... " അതെ... അവരെ ചികിൽസിക്കാൻ കൊണ്ടുനടക്കുവായിരുന്നു അയാൾ... ഹോസ്പിറ്റലിൽ നിന്നും കീമോ കഴിഞ്ഞു തിരിച്ചുവരുന്ന വഴി രണ്ടുപേരും... ലോറി ആയിരുന്നു എന്നാ കേട്ടത്.... കുട്ടി എങ്ങനെയോ രക്ഷപെട്ടു... പക്ഷെ അതിനു എന്തോ മാനസികമായി പറ്റിയിട്ടുണ്ട്...." " ഇവരെ എവിടെയാ അടക്കുന്നത്... ഇവരെ ഇവിടുത്തെ പള്ളിയിൽ പേര് ചേർത്തിട്ടില്ലല്ലോ... "- അവിടെ നിന്നവരിൽ ഒരാൾ സംശയത്തോടെ ചോദിച്ചു... " ഞങ്ങളുടേ പള്ളിയിൽ കൊണ്ടുപോകാം... അവിടെ അടക്കിക്കോളാം...ഞങ്ങൾ ഇവരെ കൊണ്ടുപോകാൻ വന്നതാണ്... "- മരിയയെ ചേർത്തു പിടിച്ചു അവർ പറഞ്ഞു... " നിങ്ങൾ ഒക്കെ ആരാ... " അവിടെ നിന്നവരിൽ ഒരാൾ സംശയത്തോടെ ചോദിച്ചു... " ഞാൻ ജേക്കബ്... ഇതെന്റെ അനിയൻ.. ജോർജ്... ഇത്... ഇത്.. ഞങ്ങളുടേ ഏറ്റവും ഇളയ അനിയനാ... ജോസഫ്‌... "- അയാൾ വെള്ളപുതപ്പിച്ച ശരീരത്തെ ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഒരു കോമ്പൗണ്ടിൽ ഉയർന്നു നിൽക്കുന്ന രണ്ട് വലിയ വീടുകൾ.... കുരിശിങ്കൽ തറവാട്ടിലെ ബേബികുട്ടിയും പ്ലാത്തോട്ടം തറവാട്ടിലെ മാത്യുവും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു... ഒരേ കോമ്പൗണ്ടിൽ തന്നെ വീട് വെച്ചും അവർ താമസിച്ചു...ബിസിനസിലും പരസ്പരം ഷെയർസ് ഉണ്ട്....ഇപ്പോ അവരുടെ കാലശേഷം അവരുടെ മക്കൾ ആ പാരമ്പര്യം നിലനിർത്തി പോകുന്നു....  കുരിശിങ്കൽ തറവാട് ജോൺ ഭാര്യ അന്നമ്മ മക്കൾ 1. അലക്സ്‌ ജോൺ കുരിശിങ്കൽ🔥🔥 ( അലൈക്സി ) 2. ഏയിഞ്ചൽ ജോൺ കുരിശിങ്കൽ (ഐഷു ) ഡാനിയേൽ ഭാര്യ ലീലാമ്മ.. മക്കൾ 1. ഡേവിഡ് ഡാനിയേൽ കുരിശിങ്കൽ( ഡേവി ) 2. എമിൻ ഡാനിയേൽ കുരിശിങ്കൽ ( എമി ) പ്ലാത്തോട്ടം തറവാട്... രണ്ട് സഹോദരങ്ങൾ ജേക്കബ് ഭാര്യ ശാലിനി മകൻ 1.സണ്ണി ജേക്കബ് പ്ലാത്തോട്ടം ( സണ്ണി ) 2. സായ ജേക്കബ് പ്ലാത്തോട്ടം ( സായ ) ജോർജ് ഭാര്യ റോസമ്മ മകൻ 1.റോണി ജോർജ് പ്ലാത്തോട്ടം ( റോണി ) ജോസഫ്‌ ഭാര്യ ഫാത്തിമ മകൾ അമര്യ ഫാത്തിമ ജോസഫ്‌ 💞 പ്ലാത്തോട്ടം തറവാട്ടിനെ കിടുകിടെ വിറപ്പിച്ച വലിയപ്പച്ചൻ മാത്യു എന്ന നാട്ടുകാരുടെ മാത്തച്ഛൻ മുതലാളി തന്റെ ഇളയ മകൻ ജോസഫ്‌ അന്യമതക്കാരി ആയ ഫാത്തിമയെ വിവാഹം ചെയ്തതിന്റെ പേരിൽ അവിടെനിന്നും പടി അടച്ചു പിണ്ഡം വെച്ചു... അതിനു ശേഷം ആരും അവരെ കണ്ടിട്ടില്ല... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ വലിയൊരു ബെൻസ് കാർ കുരിശിങ്കൽ വീട്ടുമുറ്റത്തേക്ക് വന്ന് നിന്നു.... അതിൽ നിന്നും ആറടി ഉയരവും കട്ട ബോഡിയും കട്ടിക്ക് വളർത്തിയിരിക്കുന്ന മീശയും ഡ്രിം ചെയ്ത താടിയും ഒക്കെയായി സുന്ദരനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി... ഒരു ബ്ലാക്ക് കളർ ഷർട്ടും ഗ്രെ കളർ പാന്റും ആണ് വേഷം... കൂളിംഗ് ക്ലാസ്സ്‌ പാതി തുറന്നിട്ട അവന്റെ ഷർട്ടിൽ തൂങ്ങി കിടപ്പുണ്ട്... കഴുത്തിൽ കുരിശിന്റെ ഒരു സ്വർണമാലയും കൈയിൽ സെയിം സ്വർണ കുരിശിന്റെ ചെയ്നും കിടപ്പുണ്ട്... അലസമായി കിടന്ന അവന്റെ മുടികൾ മാടി ഒതുക്കികൊണ്ട് അവൻ കാറിൽ നിന്നും ഇറങ്ങി.... ഇത് അലക്സ്‌ ജോൺ കുരിശിങ്കൽ 🔥 കുരിശിങ്കൽ തറവാട്ടിലെ ആദ്യത്തെ ആൺതരി... ഡ്രൈവർ സീറ്റിൽ നിന്നും അവന്റെ പോലെ തന്നെ ഇരിക്കുന്ന എന്നാൽ താടി ഫുൾ ഷേവ് ചെയ്തു വെച്ചിരിക്കുന്ന സുന്ദരനായ അടുത്ത ഒരു ചെറുപ്പക്കാരൻ ഇറങ്ങി.... ഡേവിഡ് ഡാനിയേൽ കുരിശിങ്കൽ 🔥 രണ്ടാമത്തെ ആൺതരി... " മമ്മിമാരെ.... പപ്പമാരെ... ദേ മൂത്ത സന്തതി അങ്ങ് UK യിൽ നിന്നും എഴുന്നള്ളിയിരുന്നു.... "- അവൾ അകത്തു നിന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഇറങ്ങി... " ഐഷു കുട്ടാ... "- അവൻ വിളിച്ചുകൊണ്ടു അവള് പൊക്കി എടുത്തു...അവൾ പൊട്ടിച്ചിരിച്ചു... അവൻ അവളെ രണ്ടുമൂന്നു വട്ടം എടുത്തു കറക്കിയിട്ട് താഴേക്കു നിർത്തി... " അങ്ങനെ നമ്മുടെ സ്വപ്നമായ UK ബിസിനസ്‌ പൂവണിയിച്ചു കൊണ്ട് The Great Business Man അലക്സ്‌ ജോൺ കുരിശിങ്കൽ 🔥തിരിച്ചെത്തിയിരിക്കുന്നു..."- അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു...അവൾ പറയുന്നത് കേട്ട് അവൻ ചിരിച്ചുകൊണ്ട് അവളുടെ തലയിൽ ഒന്ന് കൊട്ടി... " എന്റെ അന്നകുട്ടി എവിടെയെടി... "- അവൻ അവളുടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് ചോദിച്ചു.... " മോൻ വരുന്നത് അറിഞ്ഞു ബീഫ് ഒലത്തിയതും താറാവ് കറിയും ഒക്കെ ഉണ്ടാക്കുവാ...മമ്മിയും ലീലാമ്മിയും.... " " അസൂയ പാടില്ല...ഐഷു..." അവൻ അവളുടെ മൂക്കിൽ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു... " എനിക്ക് അസൂയ ഒന്നുമില്ല... എല്ലാർക്കും അറിയാവുന്ന കാര്യമാണലോ അത്... " " ഏത്... " " മമ്മിക്ക് അലക്സ്ച്ചാച്ചനോട് ആണ് സ്നേഹം എന്നുള്ളത്... "- അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു... " ഇനി അങ്ങനെ പറ... ആർക്ക് സ്നേഹം ഇല്ലെങ്കിലും എന്റെ ഐഷുവിനോട് നിന്റെ ചാച്ചന് സ്നേഹം ഇല്ലാത്ത ഇരിക്കുവോ.."- അവൻ അവളുടെ കവിളിൽ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു... ഇവൾ ഏയിഞ്ചൽ ജോൺ കുരിശിങ്കൽ...എല്ലാവരുടെയും ഐഷു... നമ്മുടെ ഇച്ചായന്റെ ഒരേയൊരു അനിയത്തികുട്ടി.... " എമി മോള് എന്തിയെടി... " " അവൾ ട്യൂഷന് പോയി....പ്ലസ്ടു എക്സാം തുടങ്ങുവല്ലേ..." " നീ പോയതിനു ശേഷം അവൾക്ക് ഒരു പേടിയും ചൂടും ഇല്ലെടാ... എന്നെയൊന്നും അവൾക്കു വില ഇല്ല... കുറച്ചെങ്കിലും പേടി ഉള്ളത് നിന്നെയ... "- ഡേവി.. " ഹാ... ഇനിം സമയം ഉണ്ടല്ലോ ഞാൻ പഠിപ്പിച്ചോളാം... "- അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു... " അവന്മാർ ഒന്നും അപ്പുറത്ത് ഇല്ലെടാ... " " ഇല്ലെടാ... അവരൊക്കെ ജോസഫ്‌ അങ്കിളിന്റെ നാട്ടിൽ പോയേക്കുവാ... എന്തൊക്കെയോ ഫോർമാലിറ്റീസ് മറ്റോ ഉണ്ട്... " " മ്മ്... " ഡേവിഡും അലക്സും ചേട്ടൻ അനിയന്മാരുടെ മക്കൾ ആണ്... ഇപ്പോ ഇവർ പറഞ്ഞത് എമിൻ ഡാനിയേൽ കുരിശിങ്കൽ എന്നാ ഡേവിഡിന്റെ കുസൃതി കുടുക്ക ആയ അനിയത്തിയെ കുറിച്ചാണ്... പുള്ളിക്കാരി പഠിക്കാൻ കുറച്ചു പുറകോട്ട് ആണെങ്കിലും വാചകമടിയിൽ ആരെയും കടത്തിവെട്ടും... പുള്ളിക്കാരി പ്ലസ്ടു പഠിക്കുന്നു... അലക്സ് മൂന്ന് നാല് മാസമായിട്ട് UK യിൽ ആയിരുന്നു... ബിസിനസ്‌ ആവശ്യത്തിന് പോയതാണ്... അവനാണ്.. കുരിശിങ്കൽ തറവാട്ടിലെ എല്ലാ ബിസിനസ്സും പപ്പമാർക്ക് ശേഷം നോക്കി നടത്തുന്നത്... ഡേവിഡിന് പിന്നെ അതിൽ ഒന്നും വലിയ താല്പര്യം ഇല്ല... പുള്ളി പുള്ളിടെ രീതിയിൽ ഫ്രീലാൻസ് ഇന്റീരിയർ ഡിസൈനർ ആണ്... നമ്മുടെ ഐഷു ഇപ്പോ ഡിഗ്രി പഠിക്കുവാണ്... അവരുടെ തന്നെ കോളേജിൽ... അവൻ കാറിൽ നിന്നും luggage ഒക്കെ ആയിട്ട് വീടിനു അകത്തേക്ക് കയറാൻ തുടങ്ങിയതും അവന്റെ കാറിന്റെ ബാക്കിലെ ചില്ലുകൾ തകർന്നു വീണതും ഒന്നിച്ചായിരുന്നു... അവര് മൂന്നുപേരും സൗണ്ട് കേട്ട് ഞെട്ടി പുറകിലേക്ക് നോക്കി... ഒരു കല്ലുമായിട്ട് ഹാഫ് പാവാടയും ക്രോപ് ടോപ്പും ഇട്ടു നിൽക്കുന്ന അവളെയാണ് അവൻ കണ്ടത്.... മുടിയെല്ലാം കൂടെ വാരികെട്ടി ബൺ ചെയ്തു മുകളിലേക്കു വെച്ചിട്ടുണ്ട്... കാതിൽ ഒരു സ്റ്റടിന്റെ കമ്മൽ ഇട്ടിട്ടുണ്ട്... കഴുത്തിൽ ഒരു കുഞ്ഞ് ചെയ്നും.. കാലിൽ സ്വർണ പാദസ്വരവും ഉണ്ട്...വേറെ ചമയങ്ങളോ അലങ്കാരങ്ങളോ ഒന്നും അവളുടെ ശരീരത്തിൽ ഇല്ല...അവരുടെ മുറ്റത്തു നിൽക്കുന്ന മാവിലെ മാങ്ങയാണ് അവളുടെ ഉന്നം... പക്ഷെ ഉന്നം തെറ്റി കല്ലുകൾ പല വഴിക്കും പോകുന്നുണ്ട്... അവൾ കല്ലുകൾ മുകളിലേക്കു എറിയുമ്പോൾ ഇട്ടിരിക്കുന്ന ടോപ് പൊങ്ങുന്നുണ്ട്... അവളുടെ വെളുത്ത വയറിലേക്ക് അവന്റെ കണ്ണുകൾ യന്ത്രികമായി ചെന്നെത്തി... വീണ്ടും കാറിലേക്ക് വന്ന് ശക്തിയോടെ വീണ കല്ലിന്റെ സൗണ്ട് ആണ് അവളിൽ നിന്നും നോട്ടം പിൻവലിക്കാൻ സഹായിച്ചത്... അവൻ കാറിലേക്ക് നോക്കി... ബാക്കിലെ ചില്ലുകൾ മുഴുവൻ പൊട്ടി പോയിരുന്നു... അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി... അവൻ അത്രെയും ഇഷ്ടപ്പെട്ടു വാങ്ങിയ കാർ ആയിരുന്നു അത്... അവൻ കൈകൾ ചുരുട്ടിപിടിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://app.aksharathalukal.in/series/49541/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
See other profiles for amazing content