Part-3
മഴ മിഴി ✍️....
എനിക്ക് അവസാനമായി അവളെ ഒന്ന് കാണണം.
എല്ലാരും കൂടി ആ പാവത്തെ കൊന്നുതിന്നു.. ല്ലേ.
എന്റെ കുഞ്ഞിന് അമ്മ ഇല്ലാണ്ട് ആക്കിയില്ലേ..
പറഞ്ഞു കൊണ്ട് അയാൾ ഉമ്മറ പടിയിൽ നിൽക്കുന്ന രാജലക്ഷ്മി അമ്മയെയും അവർക്ക് അരികിൽ ഇതൊന്നും അറിയാതെ നിൽക്കുന്ന നാലു വയസ്സുകാരനെയും ഒന്ന് നോക്കി.
പിന്നെ വേഗത്തിൽ അയാൾ കാറിലേക്ക് കയറി.
അയാളുടെ വണ്ടി ആറിന് സൈഡിൽ നിർത്തി പുറത്തേക്ക് ഇറങ്ങുമ്പോൾ അയാളെ കൊല്ലാനുള്ള പകയോടെ നോക്കുന്ന നന്ദനെ കാണെ അയാളുടെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി.
*****
20 വർഷത്തിന് ശേഷം..
മഹാദേവർമാടം.. അവിടെ ഇന്ന് ഒരു വിവാഹം നടക്കാൻ പോകുകയാണ്..മഹാദേവർമഠത്തിലെ ഇപ്പോഴത്തെ കാർന്നൊരായ പ്രതാപ വർമ്മയുടെ ആദ്യത്തെ പേര കുട്ടിയുടെ വിവാഹമാണ്..അതുകൊണ്ട് തന്നെ വലിയ ആഘോഷത്തിൽ ആണ് എല്ലാവരും..
ഇപ്പോൾ പ്രായധിക്യം മൂലം പ്രതാപ വർമ്മ തന്റെ ബിസിനെസ്സ് സാമ്രാജ്യം മക്കളെയും മരുമക്കളെയും ഏൽപ്പിച്ചു വിശ്രമ ജീവിതത്തിൽ ആണ്.പ്രതാപവർമ്മയുടെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ശിവനെ സ്തുതിച്ചുകൊണ്ട് ആണ്..
ഇപ്പോഴത്തെ മഹാദേവപുരം രണ്ടു കൂട്ടരുടെ അധീനതയിൽ ആണ്..ആറിനു വടക്കേ ഭാഗം കാളിയാട്ട് മനക്കാരുടെ വരുതിയിലും തെക്കേ ഭാഗം ദേവർമടക്കാരുടെ വരുതിയിലും ആണ്.
മഹാദേവപുരത്തിനു മദ്ധ്യേ ഇപ്പോൾ വലിയൊരു മുള്ളുവേലി കേട്ടാണ് ഉള്ളത്..
ആ മുള്ളു വേലി കമ്പികൾ കൊണ്ട് ആ ഗ്രാമത്തെ രണ്ടായി വിഭാജിച്ചിരിക്കുന്നു. മഹാദേവപുരം തെക്കേ ഭാഗവും മഹാദേവപുരം വടക്കേ ഭാഗവും..
ഇപ്പോഴും ആ ക്ഷേത്രം കാളിയാട്ട് മനക്കാരുടെ വരുതിയിലാണ്..
ആ ക്ഷേത്രത്തെയും ക്ഷേത്രത്തിന്റെ അധികാരത്തെയും ചൊല്ലി അവിടെ ഇടയ്ക്കിടെ മുറു മുറുക്കൽ ഉയരുന്നത് പതിവാണ്.അതുകൊണ്ട് തന്നെ വർഷങ്ങൾ ആയി ആ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്.
ഇപ്പോൾ മഹാദേവർടത്തു ഉള്ളത് പ്രതാപവർമ്മയുടെ മക്കളും മരുമക്കളും ചെറു മക്കളും അടങ്ങുന്ന വലിയൊരു കൂട്ടു കുടുംബം ആണ്.
പ്രതാപ വർമ്മയ്ക്കും ഭാര്യ രാജലക്ഷ്മിക്കും മക്കൾ നാലു.
രണ്ടു ആണും രണ്ടു പെണ്ണും.
മൂത്തത് രാജേഷ് പ്രതാപ്.. ഭാര്യ ലളിത..
മക്കൾ രണ്ടു ...ശ്രീബാലയും ശ്രീസുധയും.
രണ്ടാമത്തേത് ശ്രീരെഞ്ചിനി..ഭർത്താവ് ബാലകൃഷ്ണൻ
താമസം മഹാദേവർമടത്തു.. മക്കൾ രണ്ടു... അരുൺ ബാലകൃഷ്ണനും അമൃതാ ബാല കൃഷ്ണനും.
മൂന്നാമത്തെ മകൻ രാജീവ് പ്രതാപ്.ഇപ്പോഴത്തെ ഭാര്യ ദിവ്യ..
മക്കൾ രണ്ടു... കൈലാഷും കാവ്യയും.
ഏറ്റവും ഇളയ മകൾ ശ്രീകല ഭർത്താവ് കൃഷ്ണ മൂർത്തി.. അയാൾ അഡ്വാകേറ്റ് ആണ്.. മക്കൾ രണ്ടു.
അമിത് കൃഷ്ണ മൂർത്തി, അമൻ കൃഷ്ണ മൂർത്തി..
അമിത് പോലീസ് ഓഫീസർ ആണ്.. അതിന്റെ അഹങ്കാരം പ്രതാപ വർമ്മയ്ക്ക് നന്നായിട്ട് ഉണ്ട്..
അമൻ സ്വന്തമായി ഒരു ഇന്നോവഷൻ കമ്പനി നോക്കി നടത്തുന്നു..അരുണും കൈലാഷും അമന് ഒപ്പം സഹായി ആയി നിൽക്കുന്നു.
.. പ്രതാപ വർമ്മയ്ക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ചെറുമക്കൾ ഇവർ മൂന്ന് പേരും ആണ്.. അയാളുടെ എന്തു അഭിപ്രായങ്ങളും എതിർക്കാതെ അതുപോലെ അനുസരിക്കുന്നത് ഇവർ മൂന്നാളും ആണ്..
പൊതുവെ ഇവർ മൂന്ന് പേരും ആ കുടുംബത്തു ത്രിമൂർത്തികൾ എന്ന് അറിയപെടുന്നത്.എന്ത് കാര്യത്തിനും ഇവർ മൂന്ന് പേരും ഒന്നിച്ചു ആവും ഉണ്ടാവുക.. അതിനി പ്രശ്നം ഉണ്ടാക്കാൻ ആയാലും പരിഹരിക്കാൻ ആയാലും ഇവർ മൂന്ന് പേരും ഒന്നിച്ചേ കാണു.
ഇന്ന് ശ്രീബാലയുടെ വിവാഹം ആണ്..പ്രശസ്തമായ ആലയ്ക്കൽ തറവാട്ടിൽ നിന്നാണ് വരൻ..
ആലയ്ക്കൽ തറവാടിനെ കുറച്ചു പറയാൻ ആണെങ്കിൽ പാരമ്പര്യമായി സ്വർണവ്യാപാരികളാണ് അവർ.. സ്വന്തമായി ചെറുതും വലുതുമായ ജ്വാല്ലാറിക്കൾ ഒരുപാട് ഉണ്ട് അവർക്കു .. കൂടാതെ പല തരത്തിൽ ഉള്ള ബിസ്സിനെസ്സ്കളും അവർക്കുണ്ട്.പോരാത്തതിന് അവിടുത്തെ ജഗനാഥ വർമ്മ പ്രതാപ് വർമ്മയുടെ ഉറ്റ സുഹൃത്തും ആണ്.
ആ സുഹൃത്ത് ബന്ധത്തിൽ നിന്നാണ് ഈ വിവാഹം വരെ കാര്യങ്ങൾ എത്തി നിൽക്കുന്നത്...
*****
അറിഞ്ഞോ.... മൊതലാളി...
ഇന്ന് ആ മഹാദേവർമഠത്തിലെ രാജേഷിന്റെ മൂത്ത മോളുടെ വിവാഹം ആണ്..
കവലയിലെ സൂപ്പർ മാർക്കെറ്റിനു മുന്നിൽ കാർ ഒതുക്കി അകത്തേക്ക് കയറുമ്പോൾ ആണ് ദേവരാജനു മുന്നിൽ വന്നു നിന്നു ബില്ലിങ് സെക്ഷനിൽ വേണു അയാളെ നോക്കി വിനയത്തോടെ പറഞ്ഞത്.
ഉടുത്തിരുന്ന സ്വർണ കരയുള്ള വെള്ള മുണ്ട് ഒന്ന് മടക്കി കുത്തി കൊണ്ട് ദേവരാജൻ വല്ലാത്തൊരു ചിരി അങ്ങ് പാസാക്കി.
ആഹ്ഹ്.. ആ ചിരിയുടെ അർത്ഥം മനസ്സിലായി മൊതലാളി.
അപ്പോൾ ഇന്നത്തെ ആ കല്യാണം നടന്നിട്ട് തന്നെ.
അതിനു മറുപടി ആയി എല്ലാം ദൈവഹിതം എന്ന് പറഞ്ഞു അയാൾ കഴുത്തിൽ കിടന്ന രുദ്രാക്ഷത്തിൽ മുറുക്കി പിടിച്ചു കൊണ്ട് തന്റെ സീറ്റിൽ ചെന്നിരുന്നു.
പിന്നെ പതിയെ ആ ചെയറിലേക്ക് ചാരി ഇരുന്നു കൊണ്ട് ഫോൺ എടുത്തു ആരെയോ വിളിച്ചു.
എന്നാടാ മക്കളെ അപ്പോൾ എല്ലാം ഒക്കെ അല്ലേ.
അത് പിന്നെ പറയണോ വല്യച്ഛ..
എല്ലാം പെർഫെക്ട് ആണ്.
നേരാണോ ?
വല്ലോം നടക്കുവോ?
അതോ ഞാൻ പുറത്തുന്നു ആളെ ഇറക്കണോ..
ഏയ്യ് അതിന്റെ ആവിശ്യം ഇല്ല.
എല്ലാം ഞങ്ങൾ ഏറ്റു വല്യച്ച.
മ്മ്മ്..
എന്നാൽ ശെരിയെടാ മക്കളെ..
ധൈര്യമായി ഫോൺ വെച്ചോ വല്യച്ച..
നമ്മുടെ കുടുംബ ക്ഷേത്രത്തിലെ കതിനാ പൊട്ടുമ്പോൾ വല്യച്ഛനുറപ്പിച്ചോ സംഗതി നടന്നുന്നു.
ഫോൺ വെച്ചു ചിരിയോടെ കയ്യിൽ വെച്ചു കറക്കി കൊണ്ട് തന്റെ ബുള്ളറ്റിൽ ചാരി കിടന്നു കൊണ്ട് ശ്രീരാഗ് തന്റെ അരികിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ആദിത്യനെ ഒന്ന് നോക്കി.
അവൻ വീണ്ടും നഖവും കടിച്ചു തുപ്പി നടക്കുന്നത് കാണെ ശ്രീരാഗ് ബുള്ളറ്റിയിൽ നിന്നും എണീറ്റു അല്പം ദേഷ്യത്തിൽ വിളിച്ചു.
ഡാ....കോപ്പേ..
നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ..
നാണം ഇല്ലെടാ നാറി നീ കാളിയാട്ടു മനയിലെ ആൺ തരി ആണെന്നും പറഞ്ഞു ഈ മീശയും മുളപ്പിച്ചു നടക്കാൻ.
വല്യച്ഛൻ പോലും നിന്നെ ഓർത്തു ഭയന്നാണ് വേറെ ആളെ നോക്കട്ടെ ന്നു പറഞ്ഞത്.
വല്യച്ചനുള്ള ധൈര്യം പോലും നിനക്ക് ഇല്ലല്ലോടാ നാറി.
നീ എങ്ങനെയാടാ വല്യച്ഛന്റെ മോനായിട്ട് ജനിച്ചത്..
വെറുതെ മൊത്തം കുടുംബത്തെ പറയിപ്പിക്കാനായിട്ട്..
എനിക്ക് ധൈര്യത്തിന് കുറവ് ഒന്നും ഇല്ലെടാ ശ്രീ..
പിന്നെ നീ ഇവിടെ കുറെ നേരമായി കാണിക്കുന്ന ഈ സർക്കസ് എന്തിന്റെയാ.
അത് പിന്നെ... ഭയന്നിട്ട് ഒന്നും അല്ലേടാ.
ടെൻഷൻ കൊണ്ടാണ്.
മനസ്സിലായി.. നീ ആ മഹാദേവർമഠത്തിലെ ആ പോലീസ് ഏമാനെ കണ്ടു ഭയന്നു അല്ലെ..
എനിക്ക് ആ ചെറ്റേ ഒരു ഭയവും ഇല്ല.
പിന്നെ?
എനിക്ക് ആ മറ്റവൻ ഇല്ലേ ആ അമൻ അവനെയാണ് ഭയം.
ഈ കല്യാണം മുടക്കുന്നത് നമ്മൾ ആണെന്ന് അറിഞ്ഞാൽ അറിയാല്ലോ ആ തെണ്ടി നമ്മളോട് ചൊരുക്കാൻ വരില്ല.പകരം ആ നാറി
ടർജറ്റ് ചെയ്യുന്നത് നമ്മുടെ കുടുംബത്തെ പെൺകുട്ടിയോളെ ആയിരിക്കും..
എനിക്ക് മിത്രയുടെയും അഞ്ചുവിന്റെയും മൃദുലയുടെയും ഒന്നും കാര്യത്തിൽ പേടിയില്ല.. അവളുമാര് കട്ടയ്ക്ക് പിടിച്ചു നിൽക്കും.. പക്ഷെ അതു പോലെ അല്ല ജാനകി.. പേര് പോലെ തന്നെ അവൾ ഒരു സാധുവാണ്..
അവൾക്ക് ആണെങ്കിൽ ആരെങ്കിലും ഒന്ന് ഉറച്ചു സംസാരിച്ചാൽ പോലും ഭയമാണ്.
അവളെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ.
നമുക്ക് അവളെ കുറ്റം പറയാനും പറ്റുമോ?
കഴിഞ്ഞ തവണതെ കാര്യം നീ ഒന്ന് ആലോചിച്ചിട്ട് പറയ് ആധി.. നമ്മൾ ഇപ്പോൾ ചെയ്യുന്നത് പകരത്തിനു പകരം മാത്രം ആണെന്ന്.
രണ്ടു വർഷം മുന്നേ അവന്മാരു ചെയ്ത തന്തയില്ലായ്മ എന്താണെന്നു നിനക്ക് അറിയില്ലേ.
അന്ന് ഈ അവസ്ഥയിൽ നിന്നത് നമ്മുടെ മിത്ര ആയിരുന്നു..
അവൾ അന്ന് അനുഭവിച്ച നോവ് സ്വന്തം കുടുംബത്തുള്ളതുങ്ങൾക്കും ഉണ്ടാകുമ്പോഴേ അവന്മാരൊക്കെ അറിയൂ ആ നോവിന്റെ വേദന..
പിന്നെ ആ കുടുംബത്തെ പെൺതരികളും അത്ര നല്ലത് അല്ല..
അഹന്ത തലയ്ക്കു പിടിച്ചതുങ്ങൾ ആണ്. പ്രേത്യേകിച്ചു ആ കാവ്യ.
അവൾക്ക് ആണ് ജാനകിയെ കാണുമ്പോൾ വല്ലാത്ത ചൊരുക്ക്..
അവൾ ജാനകിയെ ഉപദ്രവിച്ചതൊക്കെ അറിയാല്ലോ.
അവൾക്കു ഇട്ടു ഒന്ന് കൊടുക്കണമെന്ന് ഞാൻ പണ്ടേ ഓങ്ങി വെച്ചതാണ്.
അത് ഞാൻ താമസിയാതെ കൊടുക്കും.
ശ്രീരാഗ് പറഞ്ഞു കൊണ്ട് ദേഷ്യത്താൽ മുഷ്ടി ചുരുട്ടി പിടിച്ചു.
എന്തായാലും ഞാൻ ശ്രീരാജ് ഏട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ എന്തായി ന്നു അറിയാല്ലോ.
മ്മ്.
ഇനിയിപ്പോ വരുന്നത് വരുന്നിടത്തു വെച്ചു കാണാം..
ആധി പറഞ്ഞു കൊണ്ട് ഫോൺ എടുത്തു തന്റെ ഫ്രണ്ട് ഗ്രൂപ്പിലേക്ക് മെസ്സേജ് ഇട്ടു.
ആ നേരംശ്രീരാഗ് അല്പം മാറി നിന്നു ഏട്ടനോട് സംസാരിക്കുകയായിരുന്നു..
അല്പനേരത്തിനു ശേഷം അവർ നിന്നതിനു ചുറ്റും പൊടി പറത്തിക്കൊണ്ട് ബൈക്കുകൾ നിരന്നു.
കാളിയാട്ട് മന.
വൈകിട്ട് കുടുംബ ക്ഷേത്രത്തിലെ പൂജയ്ക്ക് വേണ്ട വിളക്കുകൾ തേച്ചു വെക്കുന്ന തിരക്കിൽ ആയിരുന്നു അവർ..കുടുംബ ക്ഷേത്രത്തിലെ വെച്ചാരാധന സാക്ഷാൽ മഹാകാളിയെ ആണ്..
മിത്ര തേച്ചിടുന്ന വിളക്കുകൾ അഞ്ചു വെള്ളത്തിൽ കഴുകി എടുത്തു മൃദുലയ്ക്ക് നേരെ നീട്ടി അവൾ അത് വാങ്ങി ഉണങ്ങിയ തുണിയിൽ തുടച്ചു കൊണ്ട് ജാനകിയ്ക്ക് നേരെ നീട്ടി..
അവൾ അത് വാങ്ങി മുന്നിൽ വിരിച്ചിട്ട പായയിൽ നിരത്തി ഓരോന്നും അടുക്കും ചിട്ടയോടെയും നിരത്തി കൊണ്ട് സൈഡിലെ ഓട്ടു പാത്രത്തിൽ നിന്നും തെറുതിട്ട തിരികൾ ഇട്ടു വെച്ചു.
കഴിഞ്ഞോ മക്കളെ..
അകത്തു നിന്നും പുറത്തേക്കു വന്ന സുധയമ്മാൾ ചോദിക്കുമ്പോൾ ഒരു പോലെ നാലാളും തലയാട്ടി.
അവർ ചിരിയോടെ അൽപനേരം അവരെ നോക്കി നിന്നു.
എന്ത് നല്ല കുട്ടികൾ ആണ്. ചേട്ടന്റെയും അനിയന്റെയും മക്കൾ ആണ് പക്ഷെ ഒരുമയുടെ കാര്യത്തിൽ മുതിർന്നവർ ഈ കുട്ടിയോളെ കണ്ടു പഠിക്കണം..
ഒരു വഴക്കും ഇല്ല പരാതിയും പരിഭവും ആരോടും പിണക്കവും ഇല്ല.
എന്ത് പ്രശ്നം വന്നാലും നാലും നാലു വഴിക്കു പോകില്ല.
പിള്ളേര് കഴുകി കഴിഞ്ഞോ സുധയമ്മേ..
അകത്തു നിന്നും പുറത്തേക്കു വന്ന ലക്ഷ്മി ചോദിക്കുമ്പോൾ അവർ പുഞ്ചിരിയോടെ തലയാട്ടി.
ദേവരാജന്റെ ഭാര്യയാണ് ധന ലക്ഷ്മി.
അവരുടെ മക്കൾ ആണ് ശ്രീരാജും ശ്രീരാഗും
ദേവാനന്ദന്റെയും ഉത്തരയുടെയും മകൾ ആണ് ആദിത്യനും ജാനകിയും.
മരിച്ച ബ്രാഹ്മദ്ധതന്റെ അനിയനായ വാസുദത്തന്റെ മക്കൾ ആയ
സുരേന്ദ്രന്റെയും ജയെന്ദ്രന്റെയും ജയ ലക്ഷ്മിയുടെയും മക്കൾ ആണ് ബാക്കി ഉള്ളവർ.
സുരേന്ദ്രന്റെയും അംബികയുടെയും മക്കൾ ആണ് മിത്രയും മിഥുനും..
ജയെന്ദ്രന്റെയും ഉമയുടെയും മക്കൾ ആണ് അർജുനും അഞ്ചിതയും..
ജയ ലക്ഷ്മിയുടെയും പ്രകാശാന്റെയും മക്കൾ ആണ് മനുവും മൃദുലയും
ബ്രഹ്മദാത്തനും ദേവികയും മരിച്ച ശേഷം അദ്ദേഹത്തിന്റെ അനിയനെയും കുടുംബത്തെയും അവിടേക്കു കൂട്ടി കൊണ്ട് വന്നു താമസിപ്പിച്ചത് ദേവരാജൻ ആണ്..ബ്രഹ്മദതന്റെ ആഗ്രഹം കൂട്ടുകുടുംബം ആയിരുന്നു.. അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടി മാത്രമാണ് വീണ്ടും ദേവരാജനും ദേവനന്ദനും നഗരത്തിൽ നിന്നും കാളിയാട്ടു മനയിലേക്ക് തുടർ താമസം ആക്കിയത്. പിന്നീട് വാസുദേവൻ മരിച്ചു പോയെങ്കിലും സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിന് ഒരിക്കലും ഒരു കോട്ടവും തട്ടിയിട്ടുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ അവർ എല്ലാവരും സന്തോഷത്തോടെ കാളിയാട്ട് മനയിൽ തന്നെ ആണ് കഴിയുന്നത്.
മക്കളെ.. വിളക്ക് വൃത്തിയാക്കി കഴിഞ്ഞെങ്കിൽ എല്ലാരും ചെന്ന് കുളിച്ചു റെഡി ആയി വാ.
ഇന്ന് ക്ഷേത്രത്തിൽ ഉച്ച പൂജ ഉണ്ട്..
ലേറ്റ് ആയി ചെല്ലുന്നത് അച്ഛന്മാർക്ക് ഇഷ്ട്ടം അല്ല..
വേഗം പോയി ഒരുങ്ങിവ...
വല്യമ്മേ ജാനി ഇല്ലെന്ന പറയുന്നേ.
അവൾ ഇല്ലെങ്കിൽ ഞങ്ങളും ഇല്ല.
മിത്ര പറഞ്ഞു കൊണ്ട് ബാക്കി ഉള്ളോരേ നോക്കി.
അതെ.. അതെ.. വല്യമ്മേ..
ജാനി വരണില്ലെങ്കിൽ ഞങ്ങളും ഇല്ല.
എന്താ ജാനികുട്ടി ഇത്.
മോളു എന്താ കുടുംബലത്തിൽ വരണില്ലെന്നു പറഞ്ഞെ..
മോളില്ലാണ്ട് ഇവിടുന്നു ആരേലും അവിടേക്ക് പോവോ.
നന്ദൻ അറിഞ്ഞാൽ അറിയാല്ലോ.
എന്താ ഉണ്ടാവുകയേന്ന്..
പറഞ്ഞു കൊണ്ട് നോക്കിയത് ഉമ്മറത്ത് വന്നു നിന്ന കാറിലേക്ക് ആണ്.
ആ നേരം ജാനി ഞെട്ടി വിറച്ചു പോയി.
തുടരും
വായിച്ചിട്ട് ഇഷ്ടയാൽ ഫോളോ കൂടി ചെയ്തു comment ചെയ്യാൻ മറക്കല്ലേ
#🧟 പ്രേതകഥകൾ! #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ