Part-8
മഴ മിഴി ✍️....
മര്യധയ്ക്ക് പറഞ്ഞോ.
നീ അവളെ ആരുടെ ഒപ്പമാ പറഞ്ഞു വിട്ടേ.
പറയുന്നതിന് ഒപ്പം അവർ ഇരുന്നിടത്തു നിന്നും എണീറ്റു അവൾക്ക് അടുത്തേക്ക് ചുവടു വെച്ചു..
അവര് അരികിലേക്ക് വരുന്നത് കാണെ ഭൂമിയുടെ തൊണ്ട ഭയത്താൽ വറ്റി വരണ്ടു.
അവൾ ഭയത്താൽ തല താഴ്ത്തി നിന്നു പോയി.
എന്റെ മഹാദേവ.. ശാലുമ്മ ഇന്നെന്നെ കൊല്ലും..
ഞാൻ എന്താ പറയേണ്ടത്.. നേര് പറഞ്ഞാലും ഇല്ലെങ്കിലും തല്ലു ഉറപ്പാണ്.
ഞാൻ നേര് പറഞ്ഞാൽ സ്നേഹേച്ചി എന്നെ കൊല്ലും.
നേര് പറയാണ്ട് ഇരുന്നാൽ ശാലുമ്മ കൊല്ലും.
ഈ നരകത്തിൽ നിന്നും എങ്ങോട്ടേലും ഒന്ന് ഓടി പോകാനാ തോന്നുന്നേ..
അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ പോകാനും വയ്യ..
അവൾ ഓർത്തു കൊണ്ട് നിന്നതും മുടികെട്ടിൽ പിടിച്ചു ഉയർത്തിയ നോവിൽ അവൾ അറിയാതെ കരഞ്ഞു പോയി.
ആഹ്ഹ്ഹ്...
വേദനിക്കുന്നു ശാലുമ്മേ.
ഈ പിടി ഒന്ന് വിടുവോ?
നാവു അടക്കി മര്യാദയ്ക്ക് പറയെടി എവിടെ ന്റെ മോള്.
നിക്ക് അറിയില്യ..!!
വന്നു വന്നു നീ കളവ് പറയാനും തുടങ്ങി അല്ലെ..
കവലയിൽ നിന്നെ തേടി ആരൊക്കെയോ വന്നിരുന്നു ഞാൻ അറിഞ്ഞു.
ആ നേരം അവൾ ഞെട്ടലോടെ അവരെ നോക്കി..
എന്നെ തേടിയോ?അമ്പരപോടെ അവൾ ചോദിച്ചു..
പിന്നെ എന്നെ തേടി ആണോടി ഒരുമ്പേറ്റോലെ.
നീ ആർക്കാടി അസത്തെ എന്റെ കുഞ്ഞിനെ കൊണ്ട് കൊടുത്തത്..
ഏതാടി ആ വന്നവന്മാരൊക്കെ.
എനിക്ക്... നിക്ക് ഒന്നും അറിയില്ല ശാലുമ്മേ..
പെട്ടന്ന് കവിൾ അടച്ചു കിട്ടിയ തല്ലിൽ അവൾ അവിടം മരവിച്ച പോലെ നിന്നു പോയി.
സ്ഥിരമായി കിട്ടുന്നത് കൊണ്ട് ആണോ എന്തോ ഇപ്പോൾ തല്ലു കിട്ടുമ്പോൾ മൊത്തത്തിൽ ഒരു തരം മരവിപ്പാണ്. എങ്കിലും വായിൽ ചോര യുടെ രുചി കലർന്നതും അടിയിൽ കവിളിലെ മാംസം മുറിഞ്ഞിട്ട് ഉണ്ടെന്നു അവൾക്ക് ഉറപ്പ് ആയിരുന്നു..
നേര് പറയാതെ ഇവൾക്ക് ഒരിറ്റു വെള്ളം കൊടുത്തേക്കരുത്.. നാളെ ആ സേട്ടിനോട് വരാൻ പറയാം. എത്രയും വേഗം ഇവളെ ഇവിടുന്നു പറഞ്ഞു വിടണം. എന്നാലേ ഇവടെ അഹങ്കാരം തീരു.
വേലക്കാരിയായ നാണിതള്ളയെ നോക്കി അവർ ആക്രോഷിക്കുമ്പോൾ ആണ് അവിടേക്കു അവരുടെ ശിങ്കടിയായ കരുണൻ വന്നത്.
അതിനെ വെറുതെ ഉപദ്രവിക്കാതെ വിട്ടേക്ക് ശാലു..
ആ പെണ്ണിന് ഒന്നും അറിയില്ല.
നിന്റെ മോള് ഏതോ ഒരുത്തന്റെ കൂടെ ഓടി പോയതാ
ദാ മാധവപുരം രജിസ്റ്റർ ഓഫീസിൽ നിന്നും വിവാഹവും കഴിച്ച പോയത്.
കൂടെ സാക്ഷിയായി ഉണ്ടാരുന്ന പെണ്ണ് ഇവൾ അല്ല.
ഞാൻ എല്ലാം അന്വേഷിച്ചിട്ട പറയുന്നേ.
ആ നേരം ഭൂമി ഭയത്താൽ തല താഴ്ത്തി നിന്നു പോയി..
അവളുടെ ആ നിൽപ്പ് കാണെ കരുണൻ അവളെ നോക്കി ഒന്ന് ചുണ്ട് നനച്ചു വിട്ടു.
എന്റെ മോളെ സഹായിച്ചത് ആരാണെങ്കിലും എനിക്ക് അറിയണം കരുണ.
നിനക്ക് അറിയാല്ലോ രണ്ടാഴ്ച കൂടി കഴിഞ്ഞാൽ വിവാഹം നടക്കേണ്ട പെണ്ണാണ്.. ഞാൻ അവരോഡ് ഇനി എന്ത് പറയും.
ഇട്ടു മൂടാൻ സ്വത്തുള്ള കൂട്ടങ്ങൾ ആണ്..ഇതുപോലെ ഒരു ബന്ധം ഇനി വേറെ കിട്ടില്ല.
എനിക്ക് അവനെ കൊന്നിട്ട് ആയാലും എന്റെ മോളെ കിട്ടണം..
.
പോയി തേടി കണ്ടു പിടിക്ക് അവരെ സഹായിച്ചത് ആരൊക്ക ആണെന്ന്..
പിന്നെ നീ പറഞ്ഞ ആ പെണ്ണില്ലേ അവളെ സഹായിച്ച ആ പെണ്ണ് അവളെ എനിക്ക് വേണം.
അവർ പറയുന്നത് കേൾക്കെ ഭൂമിടെ ഉള്ളം ഭയത്താൽ വിറച്ചു..
കരുണൻ ഭൂമിയെ വല്ലാത്ത ഭാവത്തിൽ നോക്കി കൊണ്ട് പറഞ്ഞു.
"നീ ഒന്ന് അടങ്ങു. ശാലു.."
"".അവളെ ഈ കരുണൻ പൊക്കി നിന്റെ മുന്നിൽ കൊണ്ടു തരും.."
"ഹ്മ്മ്.... നിന്നെ എനിക്ക് വിശ്വാസമാ...കരുണ.. "
അവൻ ചിരിയോടെ തന്നെ നോക്കുന്നത് കാണെ ഭൂമിയുടെ ഉള്ളിലെ ഭയം കൂടി.
ഇനിയും ഈ വീട്ടിൽ കഴിയുന്നത് അപകടമാണ്..
ശാലുമ്മ നേര് അറിഞ്ഞാൽ അതോടെ തീരും..
അതിനു മുന്നേ ഇവിടുന്ന് ഹോസ്റ്റലിലേക്ക് പോണം.
ഈ പ്രശ്നത്തിന് ഇടയിൽ ശാലുമ്മ വിടുമോ?
വിടാതെ ഇരുന്നാൽ അച്ഛനെ ഇങ്ങനെ ജയിലിൽ നിന്നും ഇറക്കും.
കഴിഞ്ഞ തവണ വക്കീലിനെ ചെന്ന് കണ്ടപ്പോൾ ആണറിഞ്ഞത് അച്ഛനു ശിക്ഷയിൽ കുറവ് ലഭിചെന്ന്..
പക്ഷെ പകരമായി കെട്ടി വെക്കേണ്ട തുക ഇവിടെ നിന്നാൽ കിട്ടില്ല..
ഒരു നയാ പൈസ ശാലുമ്മാ തരില്ല.
അവിടെ നിന്നു കൊണ്ട് പഴയ പോലെ എന്തെങ്കിലും ജോലി നോക്കണം.
കഴിഞ്ഞ തവണത്തെ വക്കീൽ ഫീസിൽ കുറച്ചു കൊടുക്കാൻ ബാക്കി ഉണ്ട്. അതിന്റെ ഇത്തിരി ആസാ lരസ്യം വക്കീലിന്റെ വാക്കുകളിൽ ഉണ്ടാരുന്നു.
അയാളെ കുറ്റം പറയാൻ പറ്റുമോ?
പല തവണ ആയി അച്ഛന്റെ കേസ് വാദിച്ചതിൽ അയാൾക്ക് കൊടുക്കാൻ കുറെ കിടപ്പുണ്ട്....
അയാൾ അല്ലാതെ വേറെ ആരു ഈ കേസ് വാദിച്ചാലും ജയിക്കില്ല..
കാരണം അയാൾ അതുപോലെ നല്ലൊരു വക്കീൽ ആണ്.
എന്തായാലും നാളെത്തന്നെ ശാലുമ്മയുടെ കാല് പിടിച്ചിട്ട് ആയാലും ഇവിടുന്ന് പോണം..
അന്നത്തെ ആ രാത്രി പലതും ചിന്തിച്ചു അവൾക്ക് ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല..
*****
നാലു ദിവസത്തിനു ശേഷം
ഇതേ സമയം മഹാദേവർമടത്തിലെ തറവാടും കടന്നു നിരന്നു നിൽക്കുന്ന ജാതി തോട്ടത്തിന് നടുവിൽ കൂടി കുറെ ആളുകൾ ആ ഇരുട്ടിലും ആരെയോ വലിച്ചു ഈഴച്ചു കൊണ്ട് പോവുകയാണ്..
ഇരുട്ടിൽ ആരുടെയും മുഖം വ്യക്തമല്ല..അവർ വലിച്ചിഴച്ചു കൊണ്ടു വന്ന ആളെ ജാതി തോട്ടത്തിന് സൈഡിലായി കാണുന്ന ഔട്ട് ഹൗസിനു മുന്നിലേക്ക് കൊണ്ട് വന്നു.
അവിടുത്തെ അരണ്ട വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന രാജേഷനെ കണ്ടു അയാൾ ഒന്ന് ഭയന്നു.
ഒരു black കളർ കുർത്തി ആണ് അയാളുടെ വേഷം.
നെറ്റിയിലേക്ക് വീണു കിടന്ന നീണ്ട മുടിയിഴകൾ കൈ വിരലുകളാൽ ഒന്ന് ഒതുക്കി കൊണ്ട് അയാൾ സുഗുണൻ നോക്കി..
എന്താടോ സുഗുണ തനിക്ക് സുഖം ആണോ?
അയാൾ പേടിയോടെ രാജേഷിനെ നോക്കി.
ഹാ എന്താടോ താൻ ഒന്നും മിണ്ടാതെ..
ഓർമ്മ ഉണ്ടോ തനിക്ക് എന്നെ.
അവൻ അയാളുടെ മുഖം പിടിച്ചു തനിക്ക് അരികിലേക്ക് ചേർത്തു കൊണ്ട് ചോദിച്ചു.
അയാൾ പേടിയോടെ നോക്കി..
എന്നാൽ ഇനി സുഗുണൻ പറഞ്ഞാട്ടെ എന്റെ മോളുടെ കല്യാണം മുടക്കാൻ ഉള്ള മാസ്റ്റർ മൈൻഡ് ആരുടേത് ആയിരുന്നു എന്ന്.
ആ കാളിയാട്ട് മനയിലെ കാർന്നോമ്മാരുടെയോ അതോ ആ പീറ പിള്ളേരുടെയോ.
നീ അല്ലെ അവിടുത്തെ മനസാക്ഷി സൂക്ഷിപ്പുകാരൻ
മര്യധയ്ക്ക് പറഞ്ഞാൽ നീ ഈ കോലത്തിൽ പോകും അല്ലെങ്കിൽ അറിയാല്ലോ ഈ പിള്ളേരെ.
നമ്മുടെ നാട്ടുകാര് അല്ല എല്ലാം വരുത്തന്മാരാണ്..
ഒന്നിനും മനുഷ്യത്വം എന്നാ ഒന്നില്ല.
അതോണ്ട് പറയ് സുഗുണ ആരുടെയാണ് മാസ്റ്റർ മൈൻഡ്.
അയാളുടെ കയ്യിൽ ബൂട്സ് ഇട്ട കാലുകൾ കൊണ്ട് നന്നായിചവിട്ടി അരച്ച് കൊണ്ടാണ് രാജേഷിന്റെ ചോദ്യം..
ഞാൻ കുറച്ചു സോഫ്റ്റ് ആയി ചോദിക്കും പക്ഷെ ആ നിൽക്കുന്ന ഞങ്ങടെ അച്ഛൻ ചോദിച്ചാൽ അറിയാല്ലോ..
പിന്നെ താൻ ഇങ്ങനെ കാറാൻ ബാക്കി കാണില്ല..
അപ്പോഴാണ് സുഗുണൻ അവനു പിന്നിലായി മുറുക്കാൻ ചവച്ചു ഇരിക്കുന്ന പ്രതാപനെ കണ്ടത്..
അയാളെ കണ്ട മാത്രയിൽ സുഗുണന്റെ ഉള്ളിലെ ഭയം വർധിച്ചു.
അയാൾ പേടിയോടെ പ്രതാപനെ നോക്കി.
പെട്ടന്ന് പ്രതാപൻ ചവച്ചു കൊണ്ടിരുന്ന മുറുക്കാൻ നിലത്തേക്ക് നീട്ടി തുപ്പി കൊണ്ട് അയാൾക്ക് അരികിലേക്ക് ചെന്നു..
നമ്മൾ ഇങ്ങനെ അടുത്തു കണ്ടിട്ട് കൊല്ലം കൊറേ ആയില്ലേ സുഗുണ..
ഒരു നിമിഷം അവരുടെ ഇരുവരുടെയും മിഴികൾ തമ്മിൽ ഒന്ന് കോർത്തു.
സുഗുണൻ ഞെട്ടലോടെ അയാളുടെ മിഴികളിലേക്ക് നോക്കി.
ഇരുവരും ഒരേ നിമിഷം ഞെട്ടി നോക്കി..
സുഗുണൻ ഭയത്തോടെ പ്രതാപനെ നോക്കി..
അന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ടത് നിങ്ങളെയാണ്. .
സുഗുണൻ പരിസര ബോധം ഇല്ലാത്ത പോലേ പറഞ്ഞതും പ്രതാപന്റെ കൈകൾ സുഗുണന്റെ കഴുത്തിൽ മുറുകി..ഒപ്പം അയാളുടെ ഗംഭീര്യമാർന്ന ശബ്ദ ധ്വനി അവിടെ മുഴങ്ങി കേട്ടു..
നീ കണ്ടത് കണ്ട പോലേ ഇരിക്കട്ടെ ..സുഗുണ..
ആരോടും പറയാൻ നിൽക്കണ്ട,.ക്രൂരമായ ചിരിയോടെ പ്രതാപൻ പറഞ്ഞു പറഞ്ഞുകൊണ്ട് അയാളുടെ കഴുത്തിൽ മുറുക്കി പിടിച്ചു തന്റെ കയ്യിൽ പ്രാണനായി പിടയുന്ന സുഗുണനെ നോക്കി..
രാജേഷ് ആ നേരം ചുണ്ടിൽ പുകയുന്ന സിഗരറ്റ് ഊതി തീർക്കുക ആയിരുന്നു..
അടുത്ത ദിവസം മഹാദേവപുരം ഉണർന്നത് ആറ്റിൽ ഒരു അജ്ഞാത ജഡം പൊങ്ങി എന്നാ വാർത്തയോടെ ആണ്. അറിഞ്ഞവർ അറിഞ്ഞവർ ആറ്റിൻ തീരത്തേക്ക് ഓടി.. കൈതകാട്ടിൽ പൊങ്ങിയ ജഡം ആരുടേത് ആണെന്ന് അറിയാതെ എല്ലാരും മിഴിച്ചു നോക്കി നിന്നു.
അൽപനേരം കഴിഞ്ഞു പോലീസ് എത്തി ബോഡി എടുക്കുമ്പോൾ ആണ് കണ്ടത് അത് കാളിയാട്ട് മനയിലെ കാര്യസ്ഥാനായ സുഗുണന്റെ ജഡം ആണെന്ന്.
അതോടെ ആളുകൾ ഞെട്ടി..
വർഷങ്ങൾക്ക് ശേഷം വീണ്ടും കാളിയാട്ട് മനയിൽ ഒരു മരണം സംഭവിച്ചിരിക്കുന്നു.. അതും അവിടുത്തെ കാര്യസ്തനായാ സുഗുണൻ മരിച്ചിരിക്കുന്നു.
സംഭവം അറിഞ്ഞു കളിയാട്ടു മനയിൽ നിന്നും ദേവനും നന്ദനും എത്തുമ്പോൾ അവിടെ അമിത് ഉണ്ടായിരുന്നു കൂടെ കുറച്ചു പോലീസ് കാരും.
കൊന്നു തള്ളിയേത് അല്ലെടോ ?
എന്നിട്ട് ആറ്റിൽ ചാടി ചത്തുന്നു വരുത്തി തീർക്കാമല്ലോ..
അമിത് മൂർച്ചയോടെ അവരെ നോക്കി ചോദിക്കുമ്പോൾ ദേവൻ അവനെ കൂർപ്പിച്ചു ഒന്ന് നോക്കി.
കൊന്നു തള്ളിയാ ശീലം ഞങ്ങൾക്ക് ഇല്ല..മോനെ
ആ ശീലം ഉള്ളവർ ആദ്യം അങ്ങനെയേ ചോദിക്കു.
എന്തായാലും രണ്ടാളും വന്നു ജീപ്പിലോട്ട് കേറൂ കുറച്ചു ചോദ്യം ചെയ്യാൻ ഉണ്ട്.. പരുഷമായി പറഞ്ഞു കൊണ്ട് അമിത് അവരെ നോക്കിയതും പെട്ടന്ന് ചുറ്റിലും ഇരു ചേരിയായി ഇരു കൂട്ടരുടെയും ആളുകൾ നിറഞ്ഞു.
അവസാനം രംഗം പന്തി അല്ലെന്നു തോന്നി അമിത് അവരെ നോക്കി പേടിപ്പിച്ചു കൊണ്ട് അവിടം വിട്ടു.
ബോഡി നേരെ പോസ്റ്റ്മോർട്ടതിന് വിട്ടു കൊണ്ട് അമിത് നേരെ തറവാട്ടിലേക്കു ചെന്നു.
അവൻ നല്ല ദേഷ്യത്തിൽ ആയിരുന്നു..
എന്താ മോനെ..മോനിന്നു നല്ല ദേഷ്യത്തിൽ ആണല്ലോ.
ഒന്നും പറയണ്ട മുത്തശ്ശ..
ഇന്ന് ആ കാളിയാട്ട് മനക്കാരെ പൂട്ടാൻ നല്ലൊരു അവസരം ഒത്തു വന്നത് ആയിരുന്നു. പക്ഷെ നാട്ടുകാര് ഇടപെട്ടു ആ അവസരംപോയി.
അല്ലായിരുന്നെങ്കിൽ ആ രണ്ടിനെയും ഞാൻ ഇന്ന് വിലങ്ങു വെച്ചു കൊണ്ടു പോയേനെ.
ഒന്നാമതേ നമ്മുടെ ശ്രീ ബാലയുടെ വിവാഹം മുടക്കിയ ചൊരുക്ക് ന്റെ ഉള്ളിൽ ഉണ്ട്..
ഒരവസരം കിട്ടാൻ ഞാൻ കാത്തിരുന്നേത്... നോക്കട്ടെ...
അവരെ പൂട്ടാൻ ഉള്ള വല്ലതും കിട്ടുമോന്നു..
എന്നാലും അവിടുത്തെ കാര്യസ്ഥാൻ സുഗുണനെ കൊന്നത് ആരായിരിക്കും..? അതോ അയാൾ ആറ്റിൽ ചാടി ചത്തത് ആവുമോ.?
എന്തായാലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെ..
അതു കഴിഞ്ഞു ബാക്കി കാര്യം..
ഏത് അവൻ ആയാലും ഞാൻ അവനെ പൂട്ടും അല്ലേൽ മുത്തശ്ശൻ കണ്ടോ.
തന്നെ നോക്കി പറയുന്നവനെ പ്രതാപൻ നോക്കി പുഞ്ചിരി തൂകി.
****
ഒരാഴ്ച കഴിഞ്ഞില്ലേ ശാലുമ്മേ ഞാൻ പൊയ്ക്കോട്ടേ.
ഞാൻ അല്ല സ്നേഹിച്ചിയെ ഓടിപ്പോകാൻ സഹായിച്ചേ..
ന്നെ ഒന്ന് വിശ്വാസിക്ക്...
എല്ലാ ഫ്രൈഡേയും ഞാൻ ഇങ്ങു എത്തിയേക്കാം.. വാക്ക് തെറ്റിക്കില്ല.
എന്തായാലും നീ ഇപ്പോൾ ഞാൻ പറഞ്ഞ പോലെ റെഡി ആയി വാ. അത് കഴിഞ്ഞു പൊയ്ക്കോ.
നേരാണോ.
അതെ പോയി ഒരുങ്ങി വാടി. അവർ അലറിയതും ഭൂമി റൂമിലേക്ക് ഓടി ഉള്ളതിൽ ഭംഗി ഉള്ള ഡ്രെസ്സും അണിഞ്ഞു അവൾ അവർക്കു അരികിലേക്ക് വന്നു.
ആ നേരത്താണ് ഹാളിലേക്ക് ആരൊക്കെയോ കയറി വന്നത്.
അവരുടെ ശബ്ദം കേട്ടാണ് ഭൂമി അവിടേക്കു നോക്കിയത്.
മുന്നിൽ നിൽക്കുന്നവരെ കണ്ടു അവളുടെ കണ്ണുകൾ മിഴിച്ചു ഉന്തി വന്നു.
താൻ ചതിക്ക പെട്ടല്ലോന്ന് ഓർത്തു അവൾ ഭയത്തോടെ ശാലുമ്മയെ നോക്കി.. അവരുടെ ചുണ്ടിൽ അവരെ കാണെ ചിരി വിടർന്നതും അവളുടെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി..
അവൾ ഭയത്തോടെ അവരെയും വന്നവരെയും നോക്കി.
അങ്ങനെ ഭയന്നു നോക്കി നിന്ന അതെ നേരത്തു അകത്തേക്ക് വരുന്ന വേറെ ഒരു കൂട്ടരേ കണ്ടു അവൾ ഭയന്നു വിറച്ചു എങ്ങോട്ട് ഓടണം എന്നറിയാതെ നിന്നു.
തുടരും
ഇന്നലെ എന്റെ കയ്യൊന്നു മുറിഞ്ഞു. അത് കൊണ്ട് ഫോണിൽ കുത്താൻ നല്ല ബുദ്ധിമുട്ട് ഉണ്ട്..അത് കൊണ്ട് വോയിസ് റെക്കോർഡ് ഉപയോഗിച്ച എഴുതിയെ.. അക്ഷര തെറ്റുണ്ടെൽ എല്ലാരും ക്ഷമിക്കുക..
#📝 ഞാൻ എഴുതിയ വരികൾ #🧟 പ്രേതകഥകൾ! #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ