മിഴിനിറയാതെ..ആലിയ ദേഷ്യത്തിൽ ദേവിന്റെ അരികിൽ എത്തിയതും, അവൻ മറച്ചുപിടിച്ച ഫയൽ ബലമായി പിടിച്ചു മാറ്റി. "ഊഹ്ഹ്, കുരിശ് വന്നല്ലോ," അവളെ കണ്ടതും അവൻ മനസ്സിൽ പറഞ്ഞു. "താൻ എന്താ ഇവിടെ?" അവൾ ദേഷ്യത്തിൽ ചോദിച്ചു. "മാം അറിഞ്ഞില്ലേ? എന്നെ ഇവിടെ ജോലിക്കെടുത്തു," ദേവ് നിസ്സംഗതയോടെ പറഞ്ഞു. "ആരോട് ചോദിച്ചിട്ട്?" അവളുടെ ശബ്ദം കടുത്തു. "അത് അറിയില്ല, അഞ്ജലി മാഡത്തിന്റെ ഓർഡർ ആയിരുന്നു..." "Ohh, ഈ അമ്മ," അതും പറഞ്ഞു അവൾ നെറ്റിയിൽ കൈ വെച്ചു. "ടോ, താൻ ഇവിടെ ഒരുപാട് നാൾ നിൽക്കാമെന്ന് വിചാരിക്കേണ്ട. നീ പോകുന്നതിന് മുന്നേ നിന്റെ എല്ലാ കള്ളത്തരവും ഞാൻ കണ്ടുപിടിക്കും," ആലിയ വെല്ലുവിളിച്ചു. "Ohh, ആയിക്കോട്ടെ മാഡം. ഇപ്പോൾ മാഡം കോൺഫറൻസ് റൂമിലേക്ക് ചെല്ല്. എല്ലാവരും വെയിറ്റിങ് ആണ് മാഡം." ജനലരികിലേക്ക് തിരിഞ്ഞു നിൽക്കുന്ന അവനോട് അവൾ പറഞ്ഞു: "താൻ എന്താ അങ്ങോട്ട് നോക്കി സംസാരിക്കുന്നത്? മുഖത്ത് നോക്കി സംസാരിക്ക്," "അത്... പിന്നെ... ചെറുതായി ഒരു കഴുത്ത് വേദന. തിരിയാൻ പറ്റുന്നില്ല..." ദേവ് ഒഴിവുകഴിവ് പറഞ്ഞു. "ഞാൻ വരുന്നത് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ," അവന്റെ നേരെ നിന്ന് കൊണ്ട് അവൾ ചോദിച്ചു. അത് ടെൻഷൻ കൊണ്ട..." ദേവ് പറഞ്ഞു. "What.....?" ആലിയ ഞെട്ടലോടെ അവരെ നോക്കി. "അത്... പിന്നെ..." അവൻ എന്തോ പറയാൻ വന്നതും, ഒരു മധ്യവയസ്കൻ അവന്റെ പിറകിൽ തട്ടി. "Ohh, പെട്ട്," അതും പറഞ്ഞു ദേവ് തിരിഞ്ഞു നോക്കി. മുന്നിൽ നിൽക്കുന്ന ആ വൃദ്ധനെ നോക്കി അവൻ ചിരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് ഗൗരവം ആയിരുന്നു. " "ഹലോ, ഓർമ്മയുണ്ടോ?" "ചെറുതായി..." അവൻ ചമ്മലോടെ പറഞ്ഞു. "ഇത് തങ്ങളുടെ ഓഫീസ് ആണോ?" ഒരു പരിഹാസ സ്വരത്തിൽ അയാൾ ചോദിച്ചു. "അല്ല, ഇവിടെയാണ് ജോലി ചെയ്യുന്നത്." വിക്കി വിക്കി പറഞ്ഞു.... "Ohh. അല്ല, വീടിന്റെ പടി ഇറങ്ങുമ്പോൾ ഒരുപാട് വലിയ വലിയ വാക്കുകൾ പറഞ്ഞിരുന്നു... ഒന്നും ഇത് വരെ കണ്ടില്ലല്ലോ..." "Ohh, എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ....." ദേവ് പറഞ്ഞു. "എപ്പോൾ? ഞാൻ കുഴിയോട് കാൽ എടുത്തു വെക്കുമ്പോഴോ?" "അതെ, ഇത്ര പുച്ഛം ഒന്നും വേണ്ട..എനിക്കും ഒരു ദിവസം വരും..," ദേവ് ചെറിയ നിരസത്തിൽ പറഞ്ഞു.. "Ohh, ആത്മവിശ്വാസം നല്ലതാ... എന്നാ ഞാൻ അങ്ങോട്ട്..." അയാൾ കോൺഫറൻസ് റൂമിലേക്ക് തിരിഞ്ഞു നടന്നു. ആലിയക്ക് ഇവരുടെ സംഭാഷണം കേട്ട് ഒന്നും മനസ്സിലാവാതെ നിന്നു. അയാൾ പോയതും, അവൾ ദേവിന്റെ നേരെ തിരിഞ്ഞു. "അതെ, CH ഗ്രൂപ്പിന്റെ എംഡി വിശ്വനാഥൻ അല്ലേ അത്?" അവൾ സംശയത്തോടെ ചോദിച്ചു. "ആണെന്ന് തോന്നുന്നു," ദേവ് നിസ്സംഗതയോടെ പറഞ്ഞു. "നിങ്ങൾ തമ്മിൽ എന്താ ബന്ധം?" ആലിയയുടെ ആകാംഷ വർധിച്ചു. "അത്, വകയിൽ എന്റെ തന്തയായി വരും..." ദേവ് ഒരു നെടുവീർപ്പോടെ പറഞ്ഞു. "What....!" ആലിയയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി. അപ്പോഴാണ് അവിടേക്ക് ഒരു സ്റ്റാഫ് ഓടിവന്ന് പറഞ്ഞത്: "മാഡം, മീറ്റിംഗ് തുടങ്ങാൻ സമയമായി. അഞ്ജലി മാഡം അന്വേഷിക്കുന്നു." വിശ്വനാഥന്റെ മകനാണ് ദേവ് എന്ന ഞെട്ടലിൽ നിന്ന് മുക്തയാകാതെ, അവനെ രൂക്ഷമായി നോക്കി അവൾ കോൺഫറൻസ് റൂമിലേക്ക് നടന്നകന്നു. ................ മീറ്റിംഗ് കഴിഞ്ഞു നേരെ ആലിയ അഞ്ജലിയുടെ കാബിനുള്ളിലേക്ക് പോയി. "അമ്മേ, എന്തിനാ അവനെ ഇവിടെ ജോബ് നൽകിയത്?" ആലിയ തുടങ്ങാൻ ഒരുങ്ങി. "ആലിയാ, ഇപ്പോഴും ഇവിടത്തെ തീരുമാനം എടുക്കുന്നത് ഞാനാണ്." അഞ്ജലി കടുപ്പിച്ചു. "Ohh, ആയിക്കോട്ടെ. അതിന്റെ ആവശ്യം എന്താന്നാ ഞാൻ ചോദിക്കുന്നത്.... അവനെക്കാൾ എത്ര ടാലെന്റ് ഉള്ളവർ ഉണ്ടായിരുന്നു ആ ഇന്റർവ്യൂവിൽ..." "അവനും ടാലന്റിൽ പിറകിൽ ഒന്നുമല്ല, എക്സ്പീരിയൻസ് ഉണ്ട്," ഫയലിൽ നിന്ന് കണ്ണെടുക്കാതെ അവർ പറഞ്ഞു. "അതെ! അവൻ ഇതിനൊക്കെ വേണ്ടിയാണോ അന്ന് അവന്മാരെ കൊണ്ട് നാടകം കളിപ്പിച്ചത് എന്ന് എനിക്ക് നല്ല ഡൗട്ട് ഉണ്ട്... അല്ലാതെ എല്ലാം coincidence ആകുമോ..." "അവൻ അതിന്റെ ആവശ്യം ഇല്ല ആലിയ." "വർമ്മ സാറിന്റെ മകനാണ് അവൻ എന്ന് അമ്മയ്ക്ക് അറിയോ?" "ഒന്നും അറിയാതെ ഞാൻ ഒരാളെ ഇവിടെ ജോലിക്കു നിർത്തുമെന്ന് നീ കരുതുന്നുണ്ടോ? കഴിഞ്ഞ കാര്യങ്ങൾ നിനക്ക് മാത്രമല്ല എനിക്കും നല്ല ഓർമ്മയുണ്ട്.... അതിന്റെ നീറ്റൽ എന്റെ നെഞ്ചിലും ഉണ്ട്.... അവനെക്കുറിച്ച് നിനക്ക് ഭയം വേണ്ട..." "അതാണ് അമ്മേ എന്റെയും ഡൗട്ട്.... ഇത്രയും വലിയ കമ്പനി സ്വന്തമായി ഉണ്ടായിട്ടും അവൻ എന്തിനാ നമ്മുടെ ഓഫീസിൽ ജോബ് അന്വേഷിച്ചു വന്നത്?" "അത് അച്ഛനും മകനും തമ്മിലുള്ള ഈഗോ ക്ലാഷ് ആണ്," അഞ്ജലി മേനോൻ പറഞ്ഞു. "എനിക്ക് അതിൽ അത്ര വിശ്വാസം പോരാ." "Why? അവനെ ഇതിനു മുന്നേ നിനക്ക് അറിയാമോ?" അഞ്ജലിയുടെ ചോദ്യം കേട്ട് ആലിയ ഒന്ന് പകച്ചു. "അത്... അത് പിന്നെ, എനിക്ക് അറിയില്ല," അവൾ വിക്കി വിക്കി പറഞ്ഞു. "പിന്നെന്താ നിന്റെ പ്രോബ്ലം?" "ഒന്നുമില്ല..." അതും പറഞ്ഞു അവൾ മുഖം കുർപ്പിച്ചു. അഞ്ജലി മുന്നിലുള്ള ഫോണിൽ ഡയൽ ചെയ്തു. "ദേവ്, come to my കാബിൻ." അത് കേട്ട് എന്തിനാ എന്ന ഭാവത്തിൽ അവൾ നോക്കി. എന്നാൽ അവർ ഒന്നും പറഞ്ഞില്ല. ...... നിമിഷങ്ങൾക്കകം: "May I coming, മാഡം?" ദേവ് വാതിൽക്കൽ നിന്നു. "യെസ്, കമിംഗ്." "ദേവ്, ഫുഡ്‌ കഴിച്ചോ?" "ഇല്ല, കഴിക്കണം." "ഓക്കേ, എന്നാ നമുക്ക് കാന്റീനിൽ നിന്ന് ഒരുമിച്ചു കഴിക്കാം." അത് കേട്ട് ആലിയ കണ്ണുകൾ തള്ളി അവരെ രണ്ടുപേരെയും മാറി മാറി നോക്കി. "ആലിയാ, നീയും വാ." "ഞാനൊന്നുമില്ല." "ഓക്കേ, വാ ദേവ്, നമുക്ക് പോകാം." "പുല്ല് വിലയാണല്ലോ..." അതും പിറുപിറുത്ത് അവൾ അവരുടെ പുറകെ നടന്നു. അഞ്ജലിയും ദേവും ഇരുന്ന ടേബിളിൽ അവൾ വന്നിരുന്നു. "ദേവ്, എങ്ങനെ ഉണ്ട് വർക്ക്? ഇഷ്ടമായോ?" അഞ്ജലി മേനോൻ ചോദിച്ചു. "കുഴപ്പമില്ല മാഡം," അവരെ മാറി മാറി നോക്കിക്കൊണ്ട് അവൻ പറഞ്ഞു. "ജാനകി," "അവൾ... അവൾ നിന്റെ കാര്യത്തിൽ ഭയങ്കര ടെൻസിലാണ്." "അല്ല, അമ്മയെ അറിയുമോ?" അവൻ ചെറുതായി ഞെട്ടി കൊണ്ട് ചോദിച്ചു. "ഞങ്ങൾ കോളേജ് മേറ്റ്‌സ് ആയിരുന്നു." "Ohh, ബെസ്റ്റ്! ഞാനും വിചാരിച്ചു എന്താ ഇത്രയും സ്നേഹമെന്ന. എല്ലാ അറിഞ്ഞിട്ടാണല്ലേ," അവൻ നാഡിക് കൈ വെച്ച് ചോദിച്ചു... "ചെറുതായി. പിന്നെ ഇവിടുന്ന് മുങ്ങണമെന്ന് വിചാരിക്കുമ്പോൾ അഗ്രിമെന്റ് കാര്യം മറക്കരുത്." "അഗ്രിമെന്റോ!" ആലിയ ഞെട്ടലോടെ ചോദിച്ചു. "ആ, അത് പിന്നെ ഇവൻ ഒരു വർഷത്തേക്ക് ഇവിടുന്ന് പോകാൻ പറ്റില്ല. അതാണ് അഗ്രിമെന്റ്." "ഇത് വല്ലാത്തൊരു ചതിയായിപ്പോയി," ആലിയ മുഖം ചുളിച്ചു പറഞ്ഞു. "അത് എന്റെ കാര്യത്തിൽ ആണ് കറക്റ്റ്. എന്നാലും എന്റെ മാം, ഒരു വാക്ക് പറയാമായിരുന്നു..." ദേവ് പരിഭവം നടിച്ചു. "എന്നിട്ട് എന്തിനാ ഇവിടുന്ന് മുങ്ങാനാണോ?" "ഹേ, അങ്ങനെ ഒന്നുമില്ല." "പിന്നെ ഓഫീസിൽ മാത്രം മാം വിളിച്ചാൽ മതി. അല്ലാത്തപ്പോൾ ആന്റി വിളിച്ചാൽ മതി." "അത്രയൊക്കെ വേണോ അമ്മേ?" അവൾ ഇടയിൽ കയറി പറഞ്ഞു. "നീ ചുമ്മാതിരിക്ക് ആലിയാ." "Ohh, ഞാൻ ഒന്നും മിണ്ടുന്നില്ല," അതും പറഞ്ഞു അവൾ ഫുഡ്‌ കഴിക്കാൻ തുടങ്ങി. അത് കണ്ടതും ദേവ് ചിരി കൺട്രോൾ ചെയ്തു. അതിന്റെ ദേഷ്യത്തിൽ ആലിയ കാൽ കൊണ്ട് അവനെ ചവിട്ടി. അതേ നാണയത്തിൽ അവൻ തിരിച്ചു കൊടുത്തു. ബട്ട് അത് കുറച്ചു ശക്തിയിൽ ആയിപ്പോയി. "ഹാ...!" അവൾ വേദനയിൽ പറഞ്ഞു. "എന്താ... എന്താ പറ്റിയത് അലിയാ?" അഞ്ജലി മേനോൻ തിരക്കി. "ഒന്നുമില്ല, ഒരു ഉറുമ്പ് കടിച്ചതാ," ആലിയ പറഞ്ഞു. "അതിനാണോ ഇങ്ങനെ നിലവളിച്ചത്?" "അതെ മാഡം, ആ ഉറുമ്പ് എന്നെയും കടിച്ചതാ... നല്ല നീറ്റൽ ഉണ്ട്," ദേവ് ആക്കിയ സ്വരത്തിൽ പറഞ്ഞു. "അത് ഏത് ഉറുമ്പ്?" അതും പറഞ്ഞു അവർ താഴെ നോക്കി. ആലിയ അവനെ നോക്കി ദഹിപ്പിച്ചു. അവൻ പുരികം പൊക്കി പുച്ഛ ഭാവത്തിൽ അവളെ തിരിച്ചു നോക്കി. ....... അല്പം കഴിഞ്ഞ്, ഫയൽ ചെക്ക് ചെയ്തു കൊണ്ടിരിക്കുന്ന സിദ്ധാർത്ഥിന്റെ (ആലിയയുടെ അമ്മയുടെ ബ്രദറിന്റെ മകനാണ് സിദ്ധാർഥ്) അരികിലായി ദേഷ്യത്തിൽ ആലിയ ചോദിച്ചു: "നീ എന്ത് കണ്ടിട്ടാ അവനെ സെലക്ട് ചെയ്തത്?" "ഞാനല്ല, നിന്റെ മമ്മിയുടെ ഡിസിഷൻ ആയിരുന്നു അത്," സിദ്ധാർഥ് പറഞ്ഞു. "അവനെ എങ്ങനെയാ ഇവിടുന്ന് പുറത്താക്കുക?" ആലിയ ചോദിച്ചു. "എന്താടി കാര്യം?" സിദ്ധാർഥ് ചോദിച്ചു. "അതൊക്കെ വലിയ കഥയാണ്. പിറകെ പറയാം. ഞാൻ ചോദിച്ചതിന് ആൻസർ പറ...." "പ്ലാൻ തയ്യാറാക്കണം," സിദ്ധാർഥ് പറഞ്ഞു. "വല്ലതും നടക്കുമോ?" ആലിയക്ക് വിശ്വാസം പോരാ. "നടത്താം. വെയിറ്റ്." "നിന്റെ പ്ലാൻ ആയതുകൊണ്ട് അത്ര വിശ്വാസം ഇല്ല," ആലിയ വീണ്ടും കളിയാക്കി. "ഇറങ്ങി പോടീ ഇവിടുന്ന്!" സിദ്ധാർഥ് ദേഷ്യത്തിൽ പറഞ്ഞു. "ഡാ, പതിയെ... 'അമ്മ കേൾക്കും," ആലിയ പതുങ്ങി. "ഐ ഡോണ്ട് കെയർ... എനിക്ക് ജോലി ഉണ്ട്, ഡോണ്ട് ഡിസ്റ്റർബ്." "ഡാ, ക്ഷമിക്ക്. പറഞ്ഞത് തിരിച്ചു എടുത്തു. പറ, അവനെ എങ്ങനെ പുറത്താക്കും?" "ആദ്യം അവന്റെ കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവരണം. അതിന് അവനെ നമ്മൾ ഫോളോ ചെയ്യണം," സിദ്ധാർഥ് ഒരു പ്ലാൻ പറഞ്ഞു. "ഗുഡ്. മിഷൻ ആരംഭിച്ചിരിക്കുന്നു," ആലിയ ചിരിച്ചു. #📖 കുട്ടി കഥകൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
18 likes
19 shares

More like this