#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 95 ✍️ രചന - ജിഫ്ന നിസാർ 💥 നീയെന്താടി.. ഉറക്ക് ഗുളിക വലതുമാണോ അവൾക്ക് കലക്കി കൊടുത്തത്.. നേരമിത്രേം ആയിട്ടും അവളിങ്ങോട്ട് എഴുന്നേറ്റു വന്നിട്ടില്ല.. " സുഗന്ധി കലിയോടെ ഗായത്രിക്ക് മുന്നിൽ ചെന്ന് നിന്ന് കൊണ്ട് ചോദിച്ചു. വൈകുന്നേരതെക്കു വേണ്ട ചപ്പാത്തി പരത്തി ഉണ്ടാകുകയാണവൾ. അതിന് മുന്നേ സുഗന്ധി തന്നെ സ്റ്റെയറിന് കീഴെ പോയി നിന്നിട്ട് ഭവ്യയെ വിളിക്കുന്നത് അവളും കേട്ടിരുന്നു. കുറെ നേരം അവിടെ നിന്നും വിളിച്ചിട്ടും ഭവ്യ ഇറങ്ങി വരാത്ത കലിയാണ് അവരപ്പോൾ ഗായത്രിയോട് കാണിക്കുന്നത്. കാൽ വേദന അധികമായത് കൊണ്ട് തന്നെ.. സുഗന്ധിക്കാ പടികൾ കയറി മുകളിലേക്ക് പോകാൻ വയ്യ.. ഇടക്ക് ഗായത്രി ചെന്നൊന്ന് തൊട്ട് നോക്കുമ്പോൾ പനി അയഞ്ഞു കൊണ്ടൊരു ഇളം തണുപ്പുണ്ടായിരുന്നു അവൾക്ക്. അന്നേരം വല്ലാത്തൊരു ആശ്വാസമായിരുന്നു ഗായത്രിക്ക് തോന്നിയത്. ഹോസ്പിറ്റലിൽ പോയി കൊണ്ട് വന്ന മരുന്ന് ഗായത്രി തന്നെ മുടക്കാതെ കൊടുത്തിട്ടും അയഞ്ഞും മുറുകിയും കളിക്കുന്ന ഭവ്യയുടെ പനിയിൽ ഗായത്രിക്ക് ആശങ്കയുണ്ടായിരുന്നു ഏറെ. മൂന്ന് നാൾകൾക്ക് ശേഷമത് വിട്ട് മാറിയപ്പോൾ തോന്നിയ ആ ആശ്വാസത്തോടെ തന്നെയാണ് അവൾ താഴെക്കിറങ്ങി പോന്നതും. അവളുടെ കാര്യത്തിൽ ഇടപെടലുകൾ നടത്തരുതെന്നും അത് വഴി നിനക്കെന്തൊ കാര്യസാധ്യം ഉണ്ടെന്നും അതൊന്നും തത്കാലം നടക്കാൻ പോണില്ലെന്നുമൊക്കെ സുഗന്ധിയും വിഷ്ണുവും മുഖത്തടിക്കും പോലൊക്കെ പറയുമെങ്കിലും അത്രയും അവശതയോടെ കിടക്കുന്ന ഭവ്യക്ക് നേരെ അതിന്റെ പേരിൽ മുഖം തിരിച്ചു നടക്കാനൊന്നും ഗായത്രിക്ക് തോന്നിയില്ല. പ്രത്യേകിച്ചു അവളുടെ മനോഭാവത്തിലിപ്പോ കാര്യമായ മാറ്റങ്ങൾ വന്ന് കഴിഞ്ഞ സ്ഥിതിക്ക് ഇനിയെന്ത് ദേഷ്യം.. വാശി. പ്രായക്ഷിത്യം തന്നെയല്ലേ ഏറ്റവും വലിയ പരിഹാരം. അതുമല്ല. താൻ വിട്ടേഴിഞ്ഞാൽ സുഗന്ദി ഒരിക്കലും അവളെ ശ്രദ്ധിക്കാനും പോണില്ല. വിഷ്ണുവിനെ വിട്ട്.. അവളിപ്പോ കാശിയുടെ ആളാണെന്നാണ് അമ്മയെ വിഷ്ണു പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത്. അതിന്റെ പിന്നിൽ വിഷ്ണുവിന് ലാഭമുള്ള എന്തോ ഒന്നുണ്ട്. ഗായത്രിക്കത് ഉറപ്പാണ്. പക്ഷേ അവളതിലൊന്നും ശ്രദ്ദിക്കാനെ പോയില്ല. അവരെപ്പോഴും പറയുന്ന പോലെ.. അതവരുടെ കുടുംബം.. കുടുംബകാര്യം. അതിൽ തനിക്കൊരു റോളുമില്ലെന്നത് പോലെ. "അവളുടെ പനി വിട്ട് പോയതിന്റെ ക്ഷീണം കൊണ്ട് ഉറങ്ങി പോയതാവും.. ഞാൻ ചെന്ന് വിളിച്ചിട്ട് വരാമെന്നു പറഞ്ഞു കൊണ്ടവൾ കൈ കഴുകി. പണി നിർത്തി പോകുന്നതിന്റെ നീരസം കൊണ്ട്.. സുഗന്ധി വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്. അവളതൊന്നും കാര്യമാക്കാതെ.. തനിക്ക് പിറകെ വാല് പോലെ കൂടിയ മോളെയും കൈ പിടിച്ചു കൊണ്ട് ധൃതിയിൽ സ്റ്റെപ്പ് കയറി.. കരുതിയത് പോലെ തന്നെ.. അവൾ ചെന്ന് നോക്കുമ്പോൾ ഭവ്യ നല്ല ഉറക്കത്തിലാണ്. "ഭവ്യാ.. എണീറ്റെ.. നേരം കുറെയായി.. അമ്മ നിന്നെ അന്വേഷിച്ചു ബഹളം വെക്കുന്നുണ്ട്.. അതും പറഞ്ഞു കൊണ്ടവൾ ഭവ്യയുടെ ദേഹതൊന്നു മൃദുവായി തട്ടി വിളിച്ചു. പക്ഷേ അവളൊന്നനങ്ങിയത് പോലുമില്ല. ഭവ്യ.. എന്തൊരു ഉറക്കമാ ഇത്.. ഇനി എണീറ്റ് വല്ലതും കഴിച്ചിട്ട് കിടന്നോ.." പറയുന്നതിനൊപ്പം തന്നെ ഗായത്രി അവളുടെ നെറ്റിയിലൊന്ന് കൈ ചേർത്ത് വെച്ചു. തണുപ്പ്.. വല്ലാത്തൊരു തണുപ്പുണ്ടവൾക്ക്. അത് പനി വിട്ട് മാറിയത് കൊണ്ടല്ലെന്ന് തോന്നിയത് കൊണ്ട് ഗായത്രി ഒന്ന് കൂടി അവളുടെ കഴുത്തിൽ കൈ ചേർത്ത് നോക്കി. ഗായത്രി വിറയലോടെ ഭവ്യയുടെ മുഖത്തേക്ക് നോക്കി. പ്രതേകിച്ചു ഭാവമാറ്റം ഒന്നുമില്ല. പക്ഷേ ഗായത്രി അപ്പോൾ മുതൽ വിറച്ചു തുടങ്ങി. ഭവ്യ.. ഡീ.. " പാതി കരച്ചില് പോലെ വിളിച്ചു കൊണ്ടവളെ കുലുക്കി ഉണർത്താൻ ശ്രമിക്കുമ്പോൾ ഗായത്രിക്ക് വല്ലാതെ വിറക്കുന്നുണ്ട്. അവളിലെ ഭാവമാറ്റം കണ്ടിട്ട് കല്ലു മോളും ഭയന്ന് പോയിരിക്കുന്നു. അവളുമൊരു കരച്ചിലിന്റെ തുടക്കത്തിലാണ്. ഗായത്രി എത്ര വിളിച്ചിട്ടും ഭവ്യ ഉണർന്നില്ല.. അതോടെ അവളിൽ പടർന്നു കയറിയ തണുപ്പ്.. അതപ്പോൾ ഭയം കൊണ്ട് ഗായത്രിയിലേക്കും പകരാൻ തുടങ്ങിയിരുന്നു.. കല്ലു മോളെയും നെഞ്ചിലൊതുക്കി.. കരയാൻ പോലും കഴിയാത്ത വിധം അവളാ മുറിയിൽ കുഴഞ്ഞിരുന്നു.. 💥💥 സാറേ... അനില കരഞ്ഞു കൊണ്ട് പിടഞ്ഞു മാറി. വിഷ്ണു യാതൊരു ധൃതിയുമില്ലാതെ അവളെ നോക്കി. "ഇങ്ങനൊന്നും വേണ്ട സാറേ.. ഇതൊക്കെ പാപമാണ്.. ഞാൻ.. എനിക്ക്.." വിറച്ചു കൊണ്ടാവൾ അവന് നേരെ കൈ കൂപ്പി കരഞ്ഞു. അത് വരെയും അവനിൽ കാണാത്തൊരു മുഖം.. അതുമല്ലങ്കിൽ.. അത് വരെയും അവൻ അവരിൽ നിന്നും മറച്ചു പിടിച്ച ആ യഥാർത്ഥ മുഖം.. ഉദ്ദേശം.. അതെല്ലാം ഒറ്റ നിമിഷം കൊണ്ട് മുമ്പിൽ വെളിപ്പെട്ട നടുക്കത്തിലാണ് അനില. കടയുടെ കാര്യങ്ങൾക്ക് വേണ്ടി സംസാരിക്കാൻ എന്ന് പറഞ്ഞു കൊണ്ട് വന്നവരാണ്. പക്ഷേ അതിനിടയിൽ.. സംസാരം കാര്യമായി നടക്കുന്നതിനിടയിൽ തന്നെ വിഷ്ണു എഴുന്നേറ്റ് അടുത്ത് വന്നിരുന്നപ്പോഴും അനിലക്കൊന്നും തോന്നിയില്ല. നെഞ്ച് വിങ്ങി അവന് മുന്നിൽ അതിനു മുന്പും അവൾ കരഞ്ഞിട്ടുണ്ട്. അന്നൊക്കെയും അവൻ മറ്റൊരു ഉദ്ദേശവുമില്ലാതെ തന്നെ അവളെ ചേർത്തിരുത്തി ആശ്വാസം പകർന്നിട്ടുമുണ്ട്. അത് തന്നെയാണ് അവളന്നും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ.. "അതിന് ഇങ്ങനെ കരയാതെ.. ഞാൻ നിന്നെ നിർബന്ധിചില്ലല്ലോ അനി.." അപ്പോഴും ശാന്തമായൊരു ചിരിയോടെ പറയുന്നവൻ. അനില കൂടുതൽ തളർന്നു. "കണ്ടപ്പോൾ എനിക്ക്.. എനിക്കൊരു ഇഷ്ടം തോന്നി.. തുറന്നു പറയാൻ കഴിഞ്ഞില്ല.. പക്ഷേ പറഞ്ഞില്ലേലും.. മനസ്സിൽ നീ എനിക്കെന്റെ ആരൊക്കെയോ പോലെ ആയിരുന്നു.. എനിക്കറിയാം നിന്റെ അവസ്ഥയൊക്കെ.. എന്നെ കൊണ്ടാവും പോലൊക്കെ ഞാൻ കൂടെ നിന്നിട്ടുണ്ട്.. ഇനിയും ഞാൻ അങ്ങനെ തന്നെ ആയിരിക്കും.." ചതിയുടെ... മേൽ മൂടി പോലെ.. മനോഹരമായ ഒരു ചിരിയോടെ വിഷ്ണു അനിലക്ക് ചുറ്റും കൂടുതൽ ബലത്തിൽ വല നെയ്തു തുടങ്ങി. ബലം പിടിച്ചോ ഭീക്ഷണിപ്പെടുത്തിയോ വേണ്ടത് നേടി എടുക്കാൻ അറിയാതെയല്ല. പക്ഷേ അതിലൊരു ത്രില്ല് ഇല്ലല്ലോ. സ്വയം അറിഞ്ഞു കൊണ്ട് തരണം. എങ്കിലേ പിന്നെ അത് വെച്ച് തന്റെ കാര്യങ്ങൾക്കൊരു നീക്ക് പോക്ക് ഉണ്ടാവൂ.. അതിന് വേണ്ടി ഏതറ്റം വരെയും പോകാൻ അവൻ ഒരുക്കവുമാണ്. അതിന്റെയൊരു തൃപ്തി.. അത് വേറെ തന്നെയാണല്ലോ. കൂടുതൽ സ്നേഹം കാണിച്ചു കൊണ്ട്.. തനിക്കവൾ ആരൊക്കെയോ ആണെന്ന് തോന്നിപ്പിക്കാൻ പാകത്തിന് വാക്കുകൾ കൊണ്ടൊരു താജ്മഹൽ പണിയാനുള്ള ഒരുക്കത്തിലാണവൻ.. അപ്പോൾ മുതൽ... 💥💥 വരാതെ എവിടെ പോകാൻ.. " മഹേഷിന്റെ അട്ടഹാസം പോലുള്ള ചിരി അവിടമിലാകെ പൊട്ടി ചിതറി. അവന്റെ നോട്ടത്തിനും ഭാവങ്ങൾക്കും കൂടുതൽ തീക്ഷണതയേറി.. "നാടും വീടും വിട്ട് പോയവനെ ഒരൊറ്റ രാത്രി കൊണ്ട് ഇവിടെ തന്നെ തിരികെ എത്തിക്കാൻ എനിക്ക് കഴിഞ്ഞില്ലേ. അപ്പോൾ പിന്നെ അവനെ എനിക്ക് മുന്നിൽ എത്തിക്കാനും ഈ മഹേഷ്‌ തമ്പിക്ക് വലിയ പണിയൊന്നുമില്ല. അവന്റെ മുഖം നിറയെ പുച്ഛം തന്നെയാണ്. "അവനു മനസിലായോ ആവോ എല്ലാത്തിലും പിറകിൽ നീയാണെന്ന്.." സ്റ്റീഫന് അൽപ്പം ഭയമൊക്കെ തോന്നി തുടങ്ങിയിരിക്കുന്നു. "കാശിനാഥൻ പൊട്ടനല്ല സ്റ്റീഫാ. ഞാൻ കണ്ടതിൽ വെച്ചേറ്റവും ബുദ്ധിമാനാ അവൻ.. അവനത് ഈ നാട്ടിൽ കാലു കുത്തും മുന്നേ തന്നെ അറിഞ്ഞു കാണും. അത്രയും മിടുക്കാനല്ലേ അമ്പലപറമ്പിൽ അശോകന്റെ വലം കൈ..ഞാൻ പോലുമറിയാതെ എനിക്കെതിരെ അവൻ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന തെളിവുകൾ. അതെനിക്ക് തിരിച്ചു വേണം.. അതിനൊപ്പം തന്നെ അവൻ അവന്റെ നെഞ്ചിൽ കൊണ്ട് നടക്കുന്ന അവളുണ്ടാല്ലോ.. കാർത്തിക.. കാർത്തിക അശോകൻ.. അല്ലല്ലോ... അവളിപ്പോ കാർത്തിക കാശി നാഥൻ ആയി കാണും.. എന്തായാലും അവളെയും..എനിക്ക് വേണം." രക്തം കിനിഞ്ഞിറങ്ങിയത് പോലെ അവന്റെ കണ്ണുകൾ ചുവന്നു കിടന്നു. "അതെനിക്കവളോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല.. കാശിനാഥൻ പൊള്ളണം.പൊള്ളി പിടയണം.അതെനിക്ക് കാണണം.. അവൻ ജീവനെ പോലെ സ്നേഹിക്കാൻ കൊതിച്ചവൾ.. എന്റെ കൂടെ.എന്റെ ഭാര്യയായി..അല്ല.. അങ്ങനെ ഞാൻ നാട്ടുകാരെ കാണിക്കും.. പക്ഷേ എനിക്കവൾ എന്റെ...ആഹാ.. എന്തോരു സുഖം.. തൃപ്തി.." ഭ്രാന്ത് പിടിച്ചത് പോലെ തലയൊന്ന് കുടഞ്ഞിട്ട് മഹേഷ്‌ കൈകൾ വിരിച്ചു കൊണ്ട് കണ്ണടച്ച് പിടിച്ചു.. പക്ഷേ... സ്റ്റീഫൻ എന്തോ പറയാൻ തുടങ്ങിയതും കണ്ണുകൾ തുറന്നു കൊണ്ട് മഹേഷ്‌ അയാളെ തുറിച്ചു നോക്കി. "കാശിനാഥൻ എന്തെന്ന് എനിക്കറിയാം. അതറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ അവനു വേണ്ടിയുള്ള വല വിരിച്ചത്.. അത് കൊണ്ട് അവസാനജയം.. അതെനിക്കുള്ളതാണ് സ്റ്റീഫാ.. അതിലൊരു മാറ്റവുമില്ല..' മഹേഷിന്റെ കണ്ണുകളപ്പോൾ വന്യമായി തിളങ്ങി.. 💥💥 അത് ശേരി.. ഇതിവിടെ ഒന്നുമായില്ലേ.." ചോദ്യത്തോടെ തന്നെയാണ് കാശി വീണ്ടും തുളസിയുടെ മുറിയിലേക്ക് കയറി ചെന്നത്. അവരമ്മയും മകളും അപ്പോഴും രണ്ടു ധൃവങ്ങളിലെന്ന പോലെ ഇരിക്കുന്നുണ്ട്. പക്ഷെ കാർത്തു കൊണ്ട് വന്ന് കൊടുത്ത ഭക്ഷണത്തിൽ നിന്നും അവർ അൽപ്പം കഴിച്ചിട്ടുണ്ട്. അവനത് തന്നെ ആശ്വാസം തോന്നി.. അത്രയും ക്ഷീണമുണ്ടായിരുന്നു അവൻ കാണുമ്പോൾ തുളസിക്ക്. പിന്നെ കർത്തുവീനോടുള്ള നീരസം.. അതിനി നേരെയാവാൻ അശോകേട്ടൻ തിരികെ വരേണ്ടി വരും എന്നവൻ മനസ്സ് കൊണ്ടോർത്തു. "അശോകേട്ടനെ കുറിച്ച് വിവരം കിട്ടിയിട്ടുണ്ട്.. ഞാൻ ഉടനെ അങ്ങോട്ട്‌ പോകും.. ചേച്ചി.." കാശി തുളസിയുടെ അരികിൽ വന്നിരുന്നു കൊണ്ടത് പറയുമ്പോൾ തുളസി സന്തോഷത്തോടെ അവനെ നോക്കി. കാർത്തു പക്ഷേ ഞെട്ടലോടെയാണ് അത് കേട്ടത്.. അവൾക്കുള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി.. അതറിഞ്ഞത് പോലെ കാശി അവളെ നോക്കിയോന്ന് കണ്ണ് ചിമ്മി.. "കാർത്തുവിനെ.. ഞാൻ കൂടെ കൊണ്ട് പോണുണ്ട്.. അശോകേട്ടൻ ഇവിടില്ലാത്ത സ്ഥിതിക്ക്.. ശത്രുക്കൾ ഇനിയും ഒരു അറ്റാക്ക്... ഇനിയൊരു റിസ്ക് എടുക്കേണ്ടല്ലോ..അതിനാ." അവൻ അങ്ങനെയാണ് അവർക്ക് മുന്നിലാ കാര്യം അവതരിപ്പിച്ചതും. തുളസിക്കപ്പോൾ മുതലൊരു ആശങ്ക.. "പേടിക്കേണ്ട.. എന്റെ കൂടെയല്ലേ. ഞാനുണ്ടാകും.. എന്റെ ജീവനെ പോലെ കാത്ത് കൊള്ളാം.." ആ മനസറിഞ്ഞത് പോലെ കാശി ചിരിയോടെ വാക്ക് കൊടുത്തു. "ശിവയുണ്ടാവും ഇവിടെ.. പിന്നെയും വേറെ ആളുകളെ ഞാൻ നിർത്തിയിട്ടുണ്ട്.. എന്തുണ്ടായാലും ഞാൻ നോക്കി കൊള്ളാം.. ടെൻഷനൊന്നും തന്നെ വേണ്ട.. ഞാൻ തിരികെ വരുമ്പോൾ ചേച്ചിയുടെ അശോകേട്ടൻ എന്റെ കൂടെ സേഫായി ഉണ്ടാവും.. അത് പോരെ.." കാശി അവരുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു. "പക്ഷേ മോനെ.. നീ പോണോ.. ഡാ. ആരെയെങ്കിലും വിട്ടാൽ പോരെ.." അവർക്കവനെ പറഞ്ഞു വിടാൻ തോന്നിയില്ല. പക്ഷേ അശോകേട്ടനെ കാണാതെയും വയ്യ. ധർമ്മസങ്കടത്തിൽ പെട്ടത് പോലെയവർ കാശിയെ നോക്കി.. "അത് പോരാ ചേച്ചി.. ' അത് വരെയും ചിരിച് കൊണ്ട് പറഞ്ഞവൻ അപ്പോൾ മുതൽ ഗൗരവത്തിലാണ്. അവനെഴുന്നേറ്റു ചെന്ന് കാർത്തുവിന് നേരെ കൈ നീട്ടി. അവളാ കൈ പിടിച്ചു കൊണ്ട് എഴുന്നേറ്റു കൊണ്ടവന്റെ നെഞ്ചിൽ ചാരി. "ഞാൻ പോകും.. കൂട്ടി കൊണ്ട് വരികയും ചെയ്യും.. കാരണം അതിപ്പോ എന്റെ കടമ കൂടിയാണ്.." വല്ലാതെ ഉറച്ചു പോയിരുന്നു അവന്റെ വാക്കുകൾ. അശോകന്റെ നിഴൽ പോലെ.. അയാളുടെ വലം കയ്യായി നടന്ന കാശി നാഥനെയും.. അയാളുടെ മകളെ ജീവനെ പോലെ സ്നേഹിക്കുന്ന കാശിനാഥനെയും അവർ ഒരുപോലെ അവനിലപ്പോൾ കണ്ടിരുന്നു... അത്രയും തിളക്കത്തോടെ അവൻ അവർക്ക് മുന്നിൽ നിവർന്നു നിന്നു... തുടരും. നിവർന്നു നിന്നത് കൊണ്ടായില്ലല്ലോ മക്കളെ.. ചെല്ലങ്ങോട്ട്.. വാ പൊളിച്ചു വിഴുങ്ങാൻ നിൽക്കുന്നൊരു ഭൂതം കാത്ത് നിൽപ്പുണ്ടവിടെ 🥴 റിവ്യൂ ഇട്ടിട്ട് പോണേ.. എന്നെക്കാൾ മടിയൻസ് ആയി പോകുന്നുണ്ടോ നിങ്ങളൊക്കെ.. ഡെയിലി ഇടുമ്പോ റിവ്യൂ താഴേക്ക് പോകുന്നുണ്ട് ട്ടാ.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
47 shares

More like this