𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 2 days ago
#📙 നോവൽ അമ്മയും ആക്‌സിഡന്റ് പറ്റി ജൂബിലി ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞതും രാഹുൽ ഉടനെ തന്നെ ഓഫീസിൽ നിന്നും ഇറങ്ങി. ബൈക്കിൽ അവൻ ഹോസ്പിറ്റലിൽ എത്തിയ അതേ സമയത്ത് തന്നെയാണ് രാകേഷും അവിടെ എത്തിയത്. നാലാമത്തെ നിലയിൽ റൂം നമ്പർ 448 ൽ ആണ് ഗീത ഉള്ളത്. ആ വിവരം ഫോണിലൂടെ തന്നെ മിത്ര രാകേഷിനോട് പറഞ്ഞിരുന്നു. രാകേഷ് അത് രാഹുലിനോടും പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ രാഹുൽ ലിഫ്റ്റ് കയറാൻ നിക്കുമ്പോ ആണ് രാകേഷ് ഓടിപ്പാഞ്ഞു അങ്ങോട്ട് എത്തുന്നത്. അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ചാണ് നാലാം നിലയിൽ ലിഫ്റ്റിൽ വന്നിറങ്ങിയത്. "അച്ഛനും അമ്മയ്ക്കും കുഴപ്പമൊന്നുമില്ലല്ലോ അല്ലേ." റൂമിലേക്ക് നടക്കവേ രാഹുൽ രാകേഷിനോട് ചോദിച്ചു. "ഇല്ലെന്നാണ് ആ കുട്ടി വിളിച്ചപ്പോ പറഞ്ഞത്. എന്നാലും എനിക്ക് ടെൻഷനുണ്ട്. അച്ഛൻ icu വിൽ ആണ് ഉള്ളത്." രാകേഷിന്റെ സ്വരത്തിൽ ആധി ഉണ്ടായിരുന്നു. "മ്മ്മ്മ്... നമുക്ക് നോക്കാം." രാഹുൽ അവനെ സമാധാനിപ്പിച്ചു. ******* ചായ കുടിച്ച് കഴിഞ്ഞ ശേഷം ഗീതയ്ക്ക് കഴിക്കാനുള്ള ടാബ്ലറ്റ് എടുത്തു കൊടുക്കുകയായിരുന്നു മിത്ര. അപ്പോഴാണ് മുറിയുടെ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്. "ആന്റി ഇത് കഴിക്കേ... ഞാൻ പോയി ആരാന്ന് നോക്കിയിട്ട് വരാം." ഗുളികയും വെള്ളവും അവർക്ക് കൊടുത്തിട്ട് മിത്ര പോയി വാതിൽ തുറന്നു. വാതിൽ തുറന്നതും പുറത്ത് നിൽക്കുന്ന രാകേഷിനെയും രാഹുലിനെയും കണ്ട് മിത്ര ഞെട്ടിപ്പോയി. ഗീത കുറച്ചു മുൻപ് ഇളയ മകൻ സെക്രട്ടറിയേറ്റിലാണ് ജോലി ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ കൂടി രാഹുലിനെ കുറിച്ച് അവൾ ചിന്തിച്ചിരുന്നില്ല. അതുപോലെ മൂത്ത മകന്റെ പേര് രാകേഷ് എന്ന് പറഞ്ഞപ്പോഴും അത് രാഹുലിന്റെ ചേട്ടന്റെ പേരാണല്ലോ എന്നും മിത്ര ഓർത്തില്ല. അപ്പോഴത്തെ ടെൻഷനിൽ അതൊന്നും അവളുടെ മനസ്സിൽ വന്നില്ലായിരുന്നു. രാകേഷും രാഹുലും ഒരുപോലെ മിത്രയെ കണ്ട് ഞെട്ടി നിൽക്കുകയാണ്. മിത്ര ഫോണിൽ വിളിച്ചു പേര് പറഞ്ഞ് പരിചയപ്പെടുത്തിയിട്ട് അച്ഛനും അമ്മയ്ക്കും ആക്‌സിഡന്റ് പറ്റിയ കാര്യം പറഞ്ഞതിനാൽ രാകേഷും അവളെ തീരെ അവിടെ പ്രതീക്ഷിച്ചിരുന്നില്ല. "ആഹ്... രണ്ടാളും ഒരുമിച്ചാണോ വന്നത്. നിങ്ങൾ വന്നത് ഏതായാലും നന്നായി. ഈ കൊച്ച് രാവിലെ മുതൽ ഞങ്ങൾക്ക് വേണ്ടി കുറെ ഓടി നടന്ന് കഷ്ടപ്പെടുവാ." ഗീത ഇരുവരോടുമായി പറഞ്ഞു "അമ്മയ്ക്ക് എങ്ങനെയുണ്ട്... നല്ല മുറിവ് പറ്റിയോ? ഒടിവും ചത്താവുമൊന്നുമില്ലല്ലോ അല്ലേ." രാകേഷും രാഹുലും ഓരോരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് അവരെ നോക്കാൻ തുടങ്ങി. "നെറ്റി നല്ലോണം മുറിഞ്ഞിട്ടുണ്ട്. നാലഞ്ചു തുന്നൽ ഉണ്ടെന്ന് തോന്നുന്നു. വേറെ മുറിവുകൾ ഒന്നും വല്യ കുഴപ്പമില്ല. പക്ഷേ അച്ഛന് കൈക്ക് പൊട്ടലുണ്ട്. കാലിന് ചതവും ഉണ്ട്. പിന്നെ അനീമിക് ഉള്ളത് കാരണം ബ്ലഡ് കയറ്റി icu വിൽ കിടത്തിയേക്കാ. എന്നേക്കാൾ പ്രശ്നം അച്ഛനാ." ഗീത കാര്യങ്ങൾ വിശദീകരിച്ചു. "എങ്ങനെയാ ആക്‌സിഡന്റ് ഉണ്ടായത്? ഈ പെണ്ണ് എങ്ങാനും കാർ കൊണ്ട് വന്ന് ഇടിച്ചതാണോ?" മിത്ര അവളുടെ കാറിലാണ് അവരെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് അറിഞ്ഞത് കൊണ്ടാണ് രാഹുൽ അങ്ങനെ ചോദിച്ചത്. "ദേ... അനാവശ്യം പറയരുത്. ബസ്സ്‌ ഇടിച്ചു രണ്ടാളും വഴിയിൽ വീണ് കിടക്കുന്നത് കണ്ട് ഞാൻ സഹായിച്ചെന്നെ ഉള്ളു." മിത്ര ദേഷ്യത്തോടെ പറഞ്ഞു. "ആ കുട്ടി പറഞ്ഞത് നേരാ മോനെ. ഒരു പ്രൈവറ്റ് ബസ് ഇടിച്ചതാ. അവിടെ അത്രേം ആൾക്കാർ കൂടിയിട്ടും ഈ കൊച്ചാണ് മനസ്സലിവ് തോന്നി ഞങ്ങളെ വേഗം ഇവിടെ എത്തിച്ചത്. എന്നിട്ട് അതിനോട് നന്ദി പറയുന്നതിന് പകരം ഇങ്ങനെ ആണോ സംസാരിക്കേണ്ടത്." ഗീത രാഹുലിനെ വഴക്ക് പറഞ്ഞു. "അമ്മയ്ക്കും അച്ഛനും ആംബുലൻസ്ൽ വന്നൂടായിരുന്നോ? ആക്‌സിഡന്റ് പറ്റി കിടക്കുമ്പോ കാറിൽ ഒടിഞ്ഞു മടങ്ങി ഇരുന്ന് വന്നാൽ കുറച്ചൂടെ ക്രിട്ടിക്കൽ ആവേ ഉള്ളു. അതായിരിക്കും അച്ഛൻ icu കിടക്കേണ്ടി വന്നത്." രാഹുൽ മിത്രയോടുള്ള ദേഷ്യം തീരാതെ പറഞ്ഞു. "നീ വെറുതെ കാര്യമറിയാതെ ഓരോന്ന് വിളിച്ചു പറയല്ലേ. ഈ കൊച്ച് സമയത്ത് എത്തിച്ചത് കൊണ്ടാ നിന്റെ അച്ഛൻ ഇപ്പോ ജീവനോടെ ഇരിക്കുന്നത്. ആംബുലൻസ് വരുന്നത് നോക്കി ഇരുന്നെങ്കി ഇപ്പോ ശവമായിട്ട് വീട്ടിൽ കൊണ്ട് പോകേണ്ടി വരുമായിരുന്നു." ഗീത ദേഷ്യത്തിൽ മകനെ നോക്കി. രാഹുൽ വീണ്ടും എന്തോ പറയാൻ തുടങ്ങിയപ്പോൾ രാകേഷ് അവനെ തടഞ്ഞു. "മതി രാഹുൽ... നിന്റെ ഈഗോ തീർക്കേണ്ട സമയമല്ല ഇത്.!" "ഞങ്ങളുടെ അച്ഛനെയും അമ്മയെയും കൃത്യ സമയത്ത് തന്നെ ഇവിടെ എത്തിച്ചു എല്ലാ സഹായങ്ങളും ചെയ്ത് തന്ന തന്നോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. രാഹുൽ പറഞ്ഞത് മിത്ര കാര്യമാക്കണ്ട. അവൻ തന്നോടുള്ള ദേഷ്യത്തിൽ അങ്ങനെ പറഞ്ഞതാവും. ഒന്നും മനസ്സിൽ വയ്ക്കരുത്. രാഹുലിന് വേണ്ടി ഞാൻ കുട്ടിയോട് ക്ഷമ ചോദിക്കുവാ." രാകേഷ് അവളോട് പറഞ്ഞു. "അതൊന്നും സാരമില്ല ചേട്ടാ. നിങ്ങളുടെ അച്ഛനും അമ്മയും ആണെന്ന് അറിഞ്ഞിട്ടല്ല ഞാനിവരെ സഹായിച്ചതെന്ന് കൂടി രാഹുലേട്ടനോട് പറയണം. അവരെ സ്ഥാനത്ത് ആരായാലും ഇത് തന്നെ ഞാൻ ചെയ്യുള്ളു. അല്ലെങ്കിൽ ചിലപ്പോൾ ഞാൻ മനഃപൂർവം കരുതി കൂട്ടി നിങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറാനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് രാഹുലേട്ടൻ പറഞ്ഞു കളയും." മിത്ര പറഞ്ഞത് കേട്ട് രാഹുലിന്റെ മുഖം വിളറി. "അവനോട് ഞാൻ പറഞ്ഞോളാം. മിത്രയ്ക്ക് ഇവിടെ എത്രയാ തുക ചിലവായതെന്ന് പറഞ്ഞാൽ ഞാനത് ഇപ്പോ തന്നെ അയക്കാം." രാകേഷ് അവളോട് പറഞ്ഞു. മിത്ര തന്റെയും വീട്ടുകാരെയും മുന്നിൽ നന്മ മരം ആകാൻ വേണ്ടി ചിലവായ പൈസ വേണ്ടെന്ന് പറയുമെന്ന് രാഹുൽ ഊഹിച്ചു. എന്നാൽ അവനെ ഞെട്ടിച്ച് കൊണ്ട് മിത്ര താൻ ചിലവാക്കിയ എമൗണ്ട് പറഞ്ഞു കൊടുക്കുകയും ബില്ലുകൾ രാകേഷിന് കൈമാറുകയും ചെയ്തു. ഇത് കണ്ട് രാഹുൽ ശരിക്കും ചമ്മിപ്പോയി. "ഞാനിതു ഇപ്പോൾ തന്നെ ഗൂഗിൾ പേ ചെയ്തേക്കാം." രാകേഷ് അവളുടെ കൈയ്യിൽ നിന്നും ബില്ലുകൾ വാങ്ങി. "ഓക്കേ ചേട്ടാ... എന്നാ ഞാൻ ഇറങ്ങട്ടെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ നേരത്തെ വിളിച്ച നമ്പർൽ വിളിച്ചു മതി." മിത്ര പറഞ്ഞു. " താങ്ക്സ് മിത്ര." രാകേഷ് ഒരിക്കൽ കൂടി അവളോട് നന്ദി പറഞ്ഞു. അവനെ നോക്കി ചിരിച്ചിട്ട് ഗീതയോട് യാത്ര പറഞ്ഞ് രാഹുലിനെ തറപ്പിച്ചൊന്ന് നോക്കിയിട്ട് മിത്ര മുറിവിട്ട് പോയി. "നീ എന്തിനാടാ വന്ന് കേറിയ ഉടനെ ആ കൊച്ചിനോട് അങ്ങനെയൊക്കെ മോശമായി സംസാരിച്ചത്. നിന്നെ പറ്റി ആ കുട്ടി എന്ത് വിചാരിച്ചു കാണും. അതിന് മര്യാദ ഉള്ളത് കൊണ്ട് നിന്നോട് തിരിച്ചൊന്നും പറഞ്ഞില്ല." മിത്ര പോയതും ഗീത അവനെ ശകാരിക്കാൻ തുടങ്ങി. രാഹുൽ അതൊക്കെ കേൾക്കാത്ത പോലെ ഇരുന്നു. "അമ്മേ... രാഹുൽ കോളേജിൽ വച്ചു പ്രേമിച്ചിരുന്ന കുട്ടിയാണ് ആ പോയത്. ഇവൻ ആദ്യമായി പെണ്ണ് കാണാൻ പോയതും ഇവളെയാണ്. ആ കൊച്ചിനോടുള്ള ദേഷ്യത്തിലാണ് ഇവൻ അങ്ങനെയൊക്കെ അതിനോട് ചോദിച്ചത്." രാകേഷ് ന്റെ വാക്കുകൾ കേട്ട് ഗീത അമ്പരന്നു. "നേരാണോ നീയീ പറഞ്ഞത്?" അവർ ചോദിച്ചു. "അതേ അമ്മേ.." "ചുമ്മാതല്ല എനിക്കീ കൊച്ചിനെ കണ്ടപ്പോ എവിടെയോ കണ്ട് മറന്നത് പോലെ തോന്നിയത്." മാസങ്ങൾക്ക് മുൻപ് ബ്രോക്കർ ബാലൻ മിത്രയുടെ ഫോട്ടോ ഗീതയ്ക്ക് കാണിച്ചു കൊടുത്തത് അവർ ഓർത്തു. "ഇത്രേം നല്ല സ്വാഭാവമുള്ള കൊച്ചിനെ ആണോ നീ വേണ്ടെന്ന് വച്ചത്?" ഗീത ഇഷ്ടക്കേടോടെ മകനെ നോക്കി. "നല്ല സ്വഭാവം... അവളുടെ സ്വഭാവം എങ്ങനെ ഉള്ളതാന്ന് എനിക്കെ അറിയൂ." രാഹുൽ പുച്ഛിച്ചു. "ആ കുട്ടിക്ക് എന്താ ഒരു കുറവ്? പൂജയെക്കാൾ കൊള്ളാം ഈ കൊച്ച്. നിനക്ക് ഈ കുട്ടിയെ തന്നെ കെട്ടിക്കൂടായിരുന്നോ?" ഗീതയുടെ ചോദ്യം കേട്ട് രാഹുൽ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു. കാത്തിരിക്കൂ
16 shares

More like this