suresh Malayanthery
1K views 18 hours ago
ഡിററക്ടീവ് ബാറ്റൺ ബോസ് (88) രണ്ട് വയോവൃദ്ധന്മാരുടെ മൃതഃശരീരങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ ഒരു ചാക്കുകെട്ട് കന്യാകുമാരി ത്രിവേണി സംഗമത്തിൽ നിന്നും, രണ്ടമത്തേത് അതേ സാഹചര്യത്തിൽ ഗംഗാ യമുനാ ത്രിവേണി സംഗമത്തിലും കണ്ടെത്തിയ വാർത്ത ലോക വാർത്തയായി... വാർത്ത അപ്പോൾ കൽക്കത്തയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർമാരായ ഗോപിനാഥിൻ്റേയും, ആനന്ദൻ്റേയും പക്കലുമെത്തി... സബ് ഇൻസ്പെക്ടർ ഗോപിനാഥിന് വാർത്ത കൂട്ടി വായിക്കാൻ യാതൊരു പ്രയാസവുമുണ്ടായില്ല... ഒരേ സാഹചര്യത്തിൽ, ആസൂത്രിതമായ ഒരേ രീതിയിൽ മൃതഃദേഹങ്ങൾ ഇത് വാനശാസ്ത്രജ്ഞനായ സോമനാഥിൻ്റെയും ഭാര്യയുടേയും തന്നെയാകണമെന്ന സംശയം ബലപ്പെട്ടു... ഇതുവരെ അവകാശികളായി ആരും എത്തിയിട്ടുമില്ല... സബ് ഇൻസ്പെക്ടർ ഗോപിനാഥ് കൽക്കട്ട പോലീസ് ആസ്ഥാനത്ത് ചെന്ന് വിവരം പറയാൻ തന്നെ തീരുമാനിച്ചു. സബ് ഇൻസ്പെക്ടർ ഗോപിനാഥിൻ്റെ മനസിൽ കേസ് ഏറെക്കുറെ തെളിഞ്ഞു... അദ്ദേഹം സബ് ഇൻസ്പെക്ടർ അനന്ദനോട് പറഞ്ഞു: "പോലീസ് ആസ്ഥാനത്ത് ചെന്ന് മൃതദേഹം കണ്ടാലും പരിചയമില്ലാത്തത് കൊണ്ട് തിരിച്ചറിയാനാകില്ല... എങ്കിലും bodyയുടെ body language കണ്ടാൽ മതി കേസിൻ്റെ രൂപം മനസ്സിൽ തെളിയും... പോലീസ് ആസ്ഥാനത്ത് പോയി വിവരം പറയുന്നത് രണ്ട് മൃതദേഹങ്ങളും ഒരു സ്ഥലത്ത് കൊണ്ട് വരുന്നത് സാധ്യമാകും. ജോമോനെ വിളിച്ച് മൃതദേഹങ്ങളെ കാണിച്ചാൽ മതി എല്ലാം തെളിയും..." "എന്നാൽ പോകാം..." അവർ ടാക്സി വിളിച്ച് നേരെ പോലീസ് ആസ്ഥാനത്തെത്തി. പോലീസുകാരുമായി സംസാരിച്ചു. സംഭവം അറിഞ്ഞപ്പോൾ അവരും ജിജ്ഞസാഭരിതരായി... പോലീസ്, പോലീസ് കമ്മീഷണരോട് വിവരം പറഞ്ഞു. ഉടൻ തന്നെ പോലീസിൻ്റെ യോഗം കൂടി... സബ് ഇൻസ്പെക്ടർ ഗോപിനാഥ് സംഭവം വിവരിച്ചു... സംഭവത്തിൽ സമാനത സ്ഥിരീകരിച്ചു... ജോമോനെ വിളിച്ച് മൃതദേഹങ്ങൾ കാണിച്ച് നോക്കാൻ തീരുമാനമെടുത്തു... (തുടരും) #📙 നോവൽ #📔 കഥ #🍔 രുചി #🍲 ഇന്നത്തെ രുചി #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
3 likes
9 shares

More like this