𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 4 days ago
#📙 നോവൽ പെണ്ണ് 💐💐 പാർട്ട് 83 ജിഫ്ന നിസാർ ❣️ ആ നാടന്ന് വരെയും കാണാത്ത.. ആഘോഷിക്കാത്ത വിധമായിരിക്കണം മകളുടെ വിവാഹമെന്ന് വാശിയുണ്ടായിരുന്ന അശോകന് ഒടുവിൽ അതൊരു കനത്ത അടിയായി തീർന്നിരിക്കുന്നു. കാർത്തു കാശിയുടെ കൂടെ പോയത് ഇനിയാ നാട്ടിൽ അറിയാൻ ആരും ബാക്കിയില്ല. അവനൊപ്പമാണെങ്കിൽ അവൾ സേഫായിരിക്കും.. കാശി നാഥൻ നല്ല ചെക്കനാണെന്ന് തന്നെയാണ് അവരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതോടൊപ്പം തന്നെ കാശിയുടെ പേരിൽ അന്നാ വന്ന കേസ്.. അത് പോലും അശോകനും മഹേഷും ചേർന്ന് നടത്തിയ കെണിയാണെന്ന് കൂടി നാട്ടിൽ പറഞ്ഞു പരന്നു തുടങ്ങി. അശോകന് അയാളുടെ ഫോഴ്സ് മുഴുവനും ഉപയോഗിച്ച് തിരഞ്ഞിട്ടും കാശിയും കാർത്തുവും ഒറ്റ രാത്രിയുടെ മറവിൽ എവിടെ പോയോളിച്ചെന്ന് കണ്ടു പിടിക്കാൻ പോയിട്ട്.. അതിനെ കുറിച്ചൊരു സൂചന പോലും കിട്ടിയില്ല. അതയാളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നതും. തനിക്കു കഴിയാത്തതൊന്നുമില്ലെന്നുള്ള ഹുങ്ക് കൂടിയാണ് തീർന്നു കിട്ടിയിരിക്കുന്നത്. കാശിയുടെ വീട്ടിലും അശോകൻ അന്വേഷണം നടത്തിയിട്ടുണ്ട്. അവന്റെ ബുള്ളറ്റ് കാശ്ശിയുടെ വീട്ടിൽ തന്നെയുണ്ട്. വീട്ടിൽ പോലീസുമായി ചെന്ന് അശോകൻ അന്വേഷണം നടത്തിയെങ്കിലും പോയതിനെ കുറിച്ചൊരു തുമ്പും കിട്ടിയതുമില്ല. പിന്നെയുള്ളൊരു സാധ്യത ശിവയാണ്. മുതിർന്ന പോലീസ് ഉദ്യോഗസ്റ്റരുടെ സാന്നിധ്യത്തിൽ ചോദിച്ചിട്ട് പോലും കാശി എങ്ങോട് പോയെന്ന് അവനറിയില്ലെന്നും തലേന്ന് രാത്രിയിൽ വിളിച്ചപ്പോൾ പോലും ഇങ്ങനൊരു പൊക്കിനെ കുറിച്ചവൻ പറഞ്ഞിട്ടില്ലെന്നുമുള്ള വാദത്തിൽ നിന്നും അണുവിടെ വിടാതെ തന്നെ ശിവ ഉറച്ചു നിൽക്കുകയും ചെയ്തതോടെ അശോകന് മുന്നിൽ ആ വഴിയും അടഞ്ഞു കഴിഞ്ഞിരുന്നു. അന്നത്തെ ദിവസം വൈകുന്നേരമായിട്ടും കാര്യങ്ങൾക്കൊരു നീക്കുപോക്കുണ്ടായിട്ടിയില്ല. അതിന്റെയൊരു ക്ഷീണവും ദേഷ്യവും അയാളിൽ നല്ലത് പോലുണ്ട്. 💥💥 സത്യമാണോ അമ്മേ..? " വിഷ്ണുവിന്റെ സ്വരത്തിൽ സന്തോഷം വിങ്ങി. "അല്ലാതെ പിന്നെ ഇങ്ങനൊരു നുണ നിന്നോട് വിളിച്ചു പറഞ്ഞിട്ട് എനിക്കെന്ത് കിട്ടാനാ വിച്ചു.." അശോകന്റെ മകളെയും കൊണ്ട് കാശി ഒളിച്ചോടി പോയ കഥ.. തിടുക്കത്തിൽ തന്നെ അവർ മകനേ വിളിച്ചറിയിച്ചതാണ്. സുഗന്ധിയുടെ വാക്കുകൾക്കും ഒരു സന്തോഷത്തിന്റെ രുചിയുണ്ട്. ശോ... ഭവ്യയുടെയും ശിവയുടെയും കാര്യത്തിൽ ഇനിയെന്ത് ചെയ്യുമെന്ന് കരുതി ഒരു റേൻജ് കിട്ടാതെ നിന്നിടത് നിന്നും വളരെ വലിയൊരു സാധ്യതയാണ് മുന്നിൽ തുറന്നു കിട്ടിയിരിക്കുന്നത്. ബിബിനെ അത്ര പെട്ടന്നൊന്നും പറഞ്ഞു പറ്റിക്കാൻ പറ്റില്ല. ഭവ്യ അവന് മുന്നിൽ ഇനിയൊരിക്കലും ഒരു തടസ്സമാവില്ലെന്നുള്ള ഉറപ്പിന് മേലെയാണ് കാശിനാഥൻ അവന്റെ ദേഷ്യം കൊണ്ട് താണ്ഡവമാടിയത്. വിഷ്ണുവിന്റെ മനസ്സിൽ സ്വാഭാവികമായും ആ വാർത്ത കേട്ടതും ആഹ്ലാദം നുരഞ്ഞു പൊന്തി. അശോകന്റെ മകളുടെ കല്യാണതലേന്ന്.. അവൾക്കൊപ്പം ഒളിച്ചോടി പോയവൻ. അവനെയിനി കണ്ട് കിട്ടിയാൽ അശോകൻ വിധിക്കുന്ന ശിക്ഷ. സ്വന്തം അനുജനാണ് ആ ക്രൂരതയെ ഏറ്റു വാങ്ങേണ്ടതെന്ന് പോലും ഓർക്കാതെ വിഷ്ണു സന്തോഷിക്കുകയാണ്. കാരണം അവനറിയാം അശോകനെ. ശത്രുക്കളോട് അശോകൻ കാണിക്കുന്ന രീതികളെ. അശോകന്റെ കൂടെ ആയിരുന്നത് കൊണ്ടാണ് വിഷ്ണുവിന്റെ പകയുടെ തീ ജ്വാലകൾ അത്രയും വേഗത്തിൽ കാശിയുടെ നേരെ നീളാഞ്ഞത്. ഒരിക്കൽ കാശിക്ക് വേണ്ടി അശോകൻ അവനെ വിലക്കിയിട്ടുമുണ്ട്. കർശനമായിട്ട് തന്നെ. അവനാ ദേഷ്യം കൂടി അശോകനോടുണ്ട്. ഇതിപ്പോ അവന്റെ രണ്ടു ശത്രുക്കൾക്കും ഒരുപോലെ പണി കിട്ടിയിരിക്കുന്നു. അയാളുടെ കൂടെ വിശ്വാസ്ഥനായി നടന്നിട്ടോടുവിൽ മകളെ തട്ടി എടുത്തു കൊണ്ട് പോയി ആദ്യം കാശിനാഥൻ അശോകന്നിട്ട് നല്ലസ്സല് പണി കൊടുത്തു. നാട്ടിൽ അയാൾക്കിപ്പോ തല ഉയർത്തി നടക്കാൻ പറ്റാത്ത കോലത്തിൽ ആയിക്കാണും. അമ്പലപറമ്പിൽ അശോകന്റെ പതിക്ക് തന്നെയാണ് കാശി നാഥന്റെ അടി ചെന്ന് കൊണ്ടത്. അതയാൾ ഒരിക്കലും മറക്കില്ല. അവനെവിടെ പോയോളിച്ചാലും അൽപ്പം റിസ്ക് എടുക്കേണ്ടി വന്നാലും അശോകൻ അവനെ അതികം വൈകാതെ തന്നെ കണ്ടു പിടിക്കുമെന്ന് വിഷ്ണുവിന് ഉറപ്പുണ്ട്. അങ്ങനെ കണ്ട് കിട്ടിയാൽ.. കൊടുത്ത പണിക്ക് മറുപണി പണിയുന്ന അശോകൻ.. ആഹാ.. പൊളിക്കും. രണ്ടും കൂടി ചേർന്ന് നിന്നപ്പോൾ ഉണ്ടായിരുന്ന ഉഷാറൊന്നും തന്നെ ഇനി അകന്നു നിൽക്കുന്നവർക്കുണ്ടാവില്ല. അതവരെ രണ്ടു പേരെയും കാര്യമായി തന്നെ ബാധിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട. എല്ലാം കൂടി അവന് വല്ലാത്തൊരു ഉഷാറു തോന്നി. കാശി നാഥൻ നാട്ടിൽ തിരികെ എത്തും മുന്നേ തനിക്കു ചെയ്ത് തീർക്കാൻ കുറച്ചു കൂടി കാര്യങ്ങളുണ്ടെന്ന് വിഷ്ണുവിനറിയാം. അതിന്റെയൊരു തിടുക്കമുണ്ടവനും. "പെട്ടന്ന് എണീറ്റ് റെഡിയായിക്കോ.. നമ്മൾ തിരിച്ചു പോവാണ്.." തനിക്ക് മേലെയുള്ള ബ്ളാങ്കറ്റ് എടുത്തു മാറ്റി അടുത്ത് കിടക്കുന്നവളോട് പറഞ്ഞിട്ട് അവൻ എഴുന്നേറ്റു. "ഒരാഴ്ച എന്നല്ലേ വന്നപ്പോ പറഞ്ഞത്.." കൂടെ ഉള്ളവൾക്ക് അവനിൽ നിന്നും ഊറ്റി എടുക്കാൻ കരുതിയത്രയും കാശ് കിട്ടില്ലേ എന്നൊരു ആശങ്കയുണ്ടെന്ന് അവളുടെയാ ചോദ്യം കേട്ടാലേ അറിയാം. "ഞാനങ്ങനെ അങ്ങനെ പലതും പറഞ്ഞു കാണും..അതൊന്നും ഓർത്തിരിക്കല്ലല്ല എന്റെ ജോലി.ഇപ്പൊ നീ ഞാൻ പറയുന്നത് കേൾക്ക്.. പത്തു മിനിറ്റ് കൊണ്ട് ഞാൻ റൂം വെക്കേറ്റ് ചെയ്യും.. എനിക്ക് പോകേണ്ടത് അത്യാവശ്യമാണ്.. അപ്പോഴേക്കും റെഡിയായി വന്നാ ഞാനെന്റെ കൂടെ കൊണ്ട് പോകും.." ഇനിയൊന്നും പറയാനില്ലാത്ത പോലെ അത്രയും പറഞ്ഞു കൊണ്ടവൻ തിടുക്കത്തിൽ തന്നെ ബാത്റൂമിലേക്ക് കയറി പോകുകയും ചെയ്തു.. 💥💥 മിയ... കാശി പറഞ്ഞ ആ പേര് ഒരിക്കൽ കൂടി ആവർത്തിച്ചു പറയുമ്പോൾ കാർത്തുവിന്റെ കണ്ണുകൾ മിഴിഞ്ഞത് പോലായിരുന്നു. "നിന്റെ അരികിലേക്ക് വരും മുൻപ് അവളെന്നെ കാണാൻ വീട്ടിൽ വന്നിരുന്നു. അമ്പലപറമ്പിൽ അശോകന്റെ മകളെ കുറിച്ചല്ല.. അന്നവൾ വന്നിട്ടെന്നോട് പറഞ്ഞു തന്നത് മുഴുവനും കാശിനാഥന്റെ പ്രണയിനി കാർത്തുവിനെ കുറിച്ചാണ്. അവനില്ലാതെ അവൾക്കൊട്ടും വയ്യെന്ന് പറയുമ്പോൾ നിന്റെ കൂട്ടുകാരി കരയുന്നുണ്ടായിരുന്നു.." നേർത്തൊരു ചിരിയോടെ അവനത് പറയുമ്പോൾ കാർത്തുവിന്റെ കണ്ണുകളും നിറഞ്ഞു. വിതുമ്പി പോയ ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ടവൾ തിരിഞ്ഞ് നിൽക്കുമ്പോൾ കാശി അവളെ പിന്നിൽ നിന്നും തന്നിലേക്കാടാക്കി പിടിച്ചു. അവന്റെ സമ്മതത്തോടെയുള്ള ആദ്യചേർത്ത് പിടിക്കൽ.. ഇത് വരെയും വാശിയോടെ അവൾ അവനിലേക്കിടിച്ചു കയറുകയായിരുന്നല്ലോ പതിവുകൾ.. കാർത്തു എതിർപ്പൊന്നും കാണിക്കാതെ അവനോട് ചേർന്ന് നിന്നു. കൈകൾ കൊണ്ടവളുടെ വയറിൽ ചുറ്റി പിടിച്ചു കൊണ്ടവനും ആ തോളിൽ മുഖം ചേർത്ത് വെച്ചു. "മഹേഷിന്റെ താലി സ്വീകരിക്കേണ്ടി വന്നാ സ്വയം ജീവിതം അവസാനിപ്പിക്കാൻ കാത്തിരിക്കുന്ന കാർത്തുവിനെ കുറിച്ചും.. എനിക്ക് വേണ്ടി... ചെയ്യാത്ത കുറ്റത്തിന് ജയിലിൽ പോയ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ.. ഞാൻ ജാമ്യം കിട്ടി പുറത്തിറങ്ങാൻ സ്വയം ജീവൻ പോലും കൊടുക്കാൻ തയ്യാറായ അവളുടെ കൂട്ടുകാരിയെ ഇനിയും കണ്ടില്ലെന്ന് നടിച്ചാൽ.. ഈ ജന്മം മുഴുവനും കാശി നാഥന് സമാധാനം എന്നൊന്ന് ഉണ്ടാവില്ലെന്ന് പറഞ്ഞു.. അത്രയും... അത്രയും... ഈ കാർത്തിക തമ്പുരാട്ടി എന്നെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു.. " പറഞ്ഞു പറഞ്ഞു കൊണ്ടിരിക്കിക്കെ അവന്റെ സ്വരം നേർത്തു പോയി.. കാർത്തുവിനെ അവന് നേരെ തിരിച്ചു നിർത്തി. മിയയെ ഓർത്തു കൊണ്ടായിരിക്കും.. അവളുടെ കണ്ണുനീരപ്പോൾ കവിൾ നനച്ചു തുടങ്ങിയിരുന്നു.. "ഇനിയീ കൂട്ടുകാരി പെണ്ണിന്റെ കണ്ണ് നിറക്കില്ലെന്നും കാശി നാഥൻ അവളെ അവന്റെ ജീവനോട് കോർത്തു ഉരുക്കി ചേർത്തോളാമെന്നും ഞാനവൾക് വാക്ക് കൊടുത്തിട്ടുണ്ട് കാർത്തു.." ഒരു കൈ കൊണ്ടവളെ ഇടുപ്പിൽ ചേർത്ത് പിടിച്ചു ആ കണ്ണുനീർ തുടച്ചു കൊണ്ടവൻ പതിയെ പറഞ്ഞു. "അവളുടെ.. കസിൻ ബ്രോ വയനാട്ടിൽ ഉണ്ടെന്ന് പറഞ്ഞതും.. അയാളോട് നമ്മുക്ക് കാര്യം പറഞ്ഞിട്ടുണ്ട്.. ഇങ്ങോട്ട് വന്നാൽ അയാൾ നമ്മളെ എങ്ങനെ വേണേലും ഹെല്പ് ചെയ്യുമെന്നും അവളാണ് പറഞ്ഞത്." അവനാ പറഞ്ഞപ്പോഴും മിയയെ കുറിച്ച് ഇങ്ങനൊന്നും ഒരിക്കലും താൻ മുന്നേ ആലോചിച്ചു നോക്കിട്ടില്ലല്ലോ എന്നായിരുന്നു കാർത്തുവിന്റെ മനസിലപ്പോൾ. കാശിയെ കുറിച്ചെന്ത് പറഞ്ഞാലും അവസാനം അതിന്റെ പേരിൽ ദേഷ്യം കാണിക്കുന്നവൾ.. അവൾ തനിക്ക് വേണ്ടി നേരിട്ടവനെ കാണാൻ പോയിരിക്കുന്നു.. സംസാരിച്ചു കൊണ്ടവന്റെ തീരുമാനം മാറ്റിയിരിക്കുന്നു. "നിന്നോടവൾക്ക് എന്തൊരു ഇഷ്ടമാണ് കാർത്തു.. അത്രേം നന്നായ് അവളെന്റെ മുന്നിലാ ഇഷ്ടം അവതരിപ്പിച്ചു.. നിനക്ക് വേണ്ടി വാദിച്ചും കരഞ്ഞും എന്നെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചും..ആ പെണ്ണ് കാണിച്ചതത്രയും നിന്നോടുള്ള സ്നേഹമായിരുന്നു. അവനാ നിമിഷങ്ങളെ ഓർക്കുമ്പോൾ ചിരി വരുന്നുണ്ട്. "അപ്പൊ.. അപ്പൊ അവള് പറഞ്ഞിട്ടാണോ കാശ്യേട്ടൻ വന്നേ..." കാർത്തു കുഞ്ഞൊരു പരിഭവത്തോടെയാണ് ചോദിക്കുന്നത്. "ആണോ.. ആ ചോദ്യം ഒന്ന് കൂടി ചോദിച്ചു കൊണ്ടവനാ കണ്ണിലേക്കു നോക്കി. "പ്രണയം എന്തെന്നറിയുന്ന നാൾ മുതൽ ഞാൻ നിങ്ങളെ പിറകെയില്ലേ.. എന്റെ ഇഷ്ടം പറയുന്നില്ലേ.. കാണിക്കുന്നില്ലേ.. എന്നിട്ടൊരു തവണ പോലും ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നെയൊന്നു നോക്കിയിട്ട് കൂടിയില്ല.. എന്നോടൊന്നും മിണ്ടിയില്ല.. ഞാനെന്റെ പ്രണയം നിറച്ചു നൽകിയ ഗിഫ്റ്റ് ഒന്നും മനസ്സോടെ സ്വീകരിച്ചിട്ടില്ല.. നല്ലൊരു വാക്ക് പോലും പറഞ്ഞിട്ടില്ല. മഹേഷ്‌.. മഹേഷെന്നെ കല്യാണം കഴിക്കാൻ പോകുന്നു എന്നറിയിച്ചപ്പോൾ പോലും... അപ്പഴും ഇഷ്ടം പറഞ്ഞില്ല.. കൂടെ ണ്ടാവും.. ന്നും പറഞ്ഞില്ല.. അവന്റെ താലിയിൽ നിന്നും രക്ഷപ്പെടുത്തി തരാം എന്ന് പറഞ്ഞപ്പോഴും ഞാൻ.. ഞാനെത്ര കൊതിച്ചെന്നോ.. അങ്ങനൊരു.. വാക്ക് കേൾക്കാൻ.." ഇടറി കൊണ്ടവളുടെ വാക്കുകൾ പലയിടത്തും മുറിഞ്ഞു. അവളുടെ പ്രണയത്തിന്റെ പരിഭവം.. അവനത്ര മേൽ ഇഷ്ടത്തോടെ ആ മുഖത്തേക്ക് നോക്കി. "നമ്മുക്കൊരാളോട് ഒരുപാട് ഇഷ്ടം തോന്നിയാലും അവർ നമ്മൾ കാരണം സങ്കടപ്പെടരുതെന്നും.. ലൈഫിൽ കഷ്ടപെടരുതെന്നും ആഗ്രഹിക്കും പെണ്ണേ...അതും.. അതും സ്നേഹമാണ്.. സ്നേഹത്തിന്റെ ഏറ്റവും പീക്ക് ലെവൽ.." നന്നേ പതിഞ്ഞു പോയ ആ വാക്കുകൾ. അവന്റെ പ്രണയത്തിന്റെ മറുപടി.. അതിനൊപ്പം തന്നെ അവളുടെ നെറ്റിയിൽ അമർന്നു പോയ ആ ചുണ്ടുകളുടെ തണുപ്പ്. അവളാ നെഞ്ചിലേക്ക് തന്നെ മുഖമൊളിപ്പിച്ചു പിടിച്ചു. രണ്ടും കൈകൾ കൊണ്ടും അവനവളെ ചേർത്ത് പിടിച്ചു. "ഞാൻ നിന്നെ സ്നേഹിച്ചില്ലെന്ന് പറയരുത്.. കാർത്തിക അശോകൻ എന്നെ സ്നേഹിച്ചു പോയതിനേക്കാൾ ഒരായിരമിരട്ടി കാശിനാഥൻ അവളേം സ്നേഹിച്ചിരുന്നു.. മോഹിച്ചിരുന്നു.." അവളെ കോരി തരിപ്പിച്ച ആ വാക്കുകൾ. കാർത്തു മുഖമുയർത്തി അവനെ നോക്കി. എത്രയോ നാളുകൾ കൊണ്ടവൾ കേൾക്കാൻ കൊതിച്ച ആ വാക്കുകൾ. അതവന്റെ ഹൃദയമിടിപ്പോളം ചേർന്നു നിന്ന് കൊണ്ട് കേൾക്കാൻ കഴിഞ്ഞതിന്റെ നിർവൃതി കാർത്തുവിന്റെ മുഖത്തങ്ങനെ നിറഞ്ഞു നിൽപ്പുണ്ടപ്പഴും. "സ്നേഹിച്ചിരുന്നു ഞാനും.. പക്ഷെ അതൊന്നും ഒരിക്കലും നിനക്ക് മനസ്സിലാവും വിധം പ്രകടമാക്കിയിട്ടില്ല കാർത്തു..ഞാൻ.അന്നെന്റെ അവസ്ഥ അങ്ങനായിരുന്നു. അതും.. അതും എന്റെ സ്നേഹമായിരുന്നെടി.." നേർത്തൊരു ചിരിയോടെ അവനവളുടെ കവിളിൽ കൈകൾ ചേർത്തു. "എന്നേക്കാൾ നല്ലൊരാളെ നീ അർഹിക്കുന്നുണ്ടെന്ന് തോന്നി എനിക്ക്. ഒന്ന് കൊണ്ടും നിനക്കൊപ്പം ചേർന്നു നിൽക്കാൻ അർഹതയില്ലാഞ്ഞിട്ടും പിന്നെയും നീ എനിക്ക് പിറകെ വന്നപ്പോൾ നല്ല ദേഷ്യം തോന്നിയിരുന്നു. അത് നിന്നോടുള്ള സ്നേഹം കൊണ്ടായിരുന്നു. നിന്റെ അച്ഛനോടുള്ള കടപ്പാട് കൊണ്ടായിരുന്നു. പക്ഷെ എത്രയൊക്കെ എന്റെ പിറകെ നടന്നു കൊണ്ട് നീ വെറുപ്പിച്ചാലും ഒരു പരിധിയിൽ കൂടുതൽ നിന്നോടെനിക്ക് ദേഷ്യം കാണിക്കാൻ പറ്റിയിരുന്നില്ല. നീ വേദനിക്കുമ്പോൾ അതിനേക്കാൾ കൂടുതൽ ഞാനയായിരുന്നു വേദനിച്ചത്.. നിന്റെ പ്രണയം നിറച്ചുള്ള ഓരോ നോട്ടങ്ങളെയും വാക്കുകളെയും വേദനയോടെ തന്നെയായിരുന്നു അവഗണിച്ചത്. മനഃപൂർവം ഞാൻ നിന്നിലെക്കെന്റെ കണ്ണും ഹൃദയവും അടച്ചു പിടിച്ചാലും അതെന്നെയും പിടിച്ചുലച്ചിരുന്നു..പലപ്പോഴും. ചില നേരത്തേ നിന്റെ പ്രണയം നിറഞ്ഞ നോട്ടം... ചിരി.. വാക്കുകൾ.. അതിൽ നിന്നൊക്കെ തിരിഞ്ഞു നടക്കാൻ ഞാനെത്ര ബുദ്ധിമുട്ടിയിട്ടുണ്ടന്നോ.. നീ നന്നായി കാണാനല്ലേ എന്നങ്ങു കരുതി അതെല്ലാം സഹിക്കും..ക്ഷമിക്കും. പക്ഷെ.. രാത്രി.. രാത്രിയിൽ എന്റെ ഹൃദയമെന്നെ ചതിക്കും. വിട്ടു പോവാതെ ഇട നെഞ്ചിലങ്ങനെ പറ്റി പിടിച്ചു കൊണ്ടെന്നെ ഒന്നുറങ്ങാൻ പോലും വിടാതെ.. നീയും നിന്റെ പ്രണയവും. മര്യാദക്കൊന്ന് ശ്വാസമെടുക്കാൻ കൂടി കഴിയാതെ ഞാൻ.." പിടിച്ചു നിൽക്കാൻ വയ്യെന്ന പോലെ അവനവളുടെ നെറ്റിയിൽ വീണ്ടും ഉമ്മ വെച്ചു. അവനവന്റെ സ്നേഹം അടക്കി പിടിക്കാൻ കഴിയുന്നില്ലെന്ന പോലെ.. ഇട തടവില്ലാതെ പിന്നെയും അവനാ ചുംബനത്തിന്റെ ചൂടറിയിച്ചു.. അവളുടെ നെറ്റിയിൽ.. നെറുകയിൽ.. പിന്നെ അടഞ്ഞു പോയ ആ കണ്ണുകൾക്ക് മീതെയും. സ്നേഹം മാത്രം നിറഞ്ഞ സ്നേഹചുംബനങ്ങൾ. "ഞാനെന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും വിട്ടു കളഞ്ഞു കൊണ്ട് സ്നേഹിച്ചവരെല്ലാം എനിക്ക് മുട്ടൻ പണി തന്ന ചരിത്രമേ ഒള്ളു. ഇപ്പഴിതെ നീയും.കാശിനാഥന്റെ ഏറ്റവും വലിയ മോഹമായിരുന്നിട്ടും വിട്ട് കളയാൻ നോക്കിയിട്ടും..ഇപ്പോഴെന്റെ ഭാര്യയായി എനിക്ക് മുട്ടൻ പണി തന്നെ തന്നിരിക്കുന്നു... കള്ളച്ചിരിയോടെ അവൻ നോക്കുമ്പോൾ അവളവനെ കണ്ണുരുട്ടി നോക്കുക്കുന്നുണ്ട്. മിയ വന്നു പറഞ്ഞില്ലേലും ഞാൻ വരുമായിരുന്നു.. നിന്നെ മഹേഷിന്റെ താലിയിൽ നിന്നും രക്ഷപ്പെടുത്തി ഞാനെന്റെ സ്വന്തമാക്കി തീർക്കുകയും ചെയ്യുമായിരുന്നു.കാരണം നീ.. നീ എനിക്കെന്റെ ജീവനാണ്.." നീ ആഗ്രഹിച്ച പോലൊരു ലവർ ആവാൻ എനിക്ക് പറ്റിയില്ല. എന്റെ സാഹചര്യങ്ങൾ അങ്ങനായിരുന്നു.പക്ഷെ.. നീ ആഗ്രഹിക്കുന്ന. പോലൊരു ഭർത്താവായിരിക്കാൻ ഞാൻ ശ്രമിക്കാം..ശ്രദ്ധിക്കാം. അതും പറഞ്ഞു കൊണ്ടവൻ അവളെ അടക്കി പിടിച്ചു. "മുന്നേ നീയാ ഹോസ്പിറ്റലിൽ പനി പിടിച്ചു കിടന്നന്ന് ആ നേഴ്സിനോട് പറഞ്ഞിരുന്നില്ലേ സ്നേഹനിധിയായ നിന്റെ കെട്ട്യോൻ കാശിനാഥനെ കുറിച്ച്.. അത് പോലെ... അത് പോലെ ആയേക്കാം ഞാൻ..അത് മതിയാവില്ലേ.. അടക്കി പിടിച്ചൊരു ചിരിയോടെ അവനത് പറയുമ്പോൾ കാർത്തു അവനെ മിഴിച്ചു നോക്കി. അവളെ ഏറെ മോഹിപ്പിക്കുന്നൊരു ചിരിയുണ്ടായിരുന്നു അവനപ്പോൾ.. തുടരും.. പ്രണയം എഴുതി തുടങ്ങിയ ഞാൻ പിന്നെ ഫോമിലാവും.🫣 അതിനൊപ്പിച്ചു നിങ്ങള് കൂടിയൊന്ന് കട്ടക്ക് കൂടെ നിന്ന് തന്നാ.. നമ്മുക്കിത് വേണേൽ ഇനി ഡെയിലി രണ്ടു പാർട്ട് വീതമാക്കാൻ പറ്റും 😎 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💥
16 likes
4 shares

More like this