𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
1K views • 6 hours ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
പാർട്ട് 110
ജിഫ്ന നിസാർ 💐
പെട്ടന്നവർ എല്ലാവരേം ഒന്നിച്ചു കണ്ടതിന്റെ ഒരു പകപ്പുണ്ട് ഭവ്യക്ക്.
അവളരെയും നോക്കുന്നില്ല..
കുറ്റബോധം കൊണ്ട് നോക്കാൻ കഴിയുന്നില്ല എന്നത് കൂടിയാണ് സത്യം.
അവളെ നോവിക്കുന്ന ഒന്നും ആരും അവിടെ പറഞ്ഞില്ല.
ഒരു നോട്ടം കൊണ്ട് പോലും കുറ്റപ്പെടുത്തി വേദനിപ്പിച്ചതുമില്ല.
പിന്നി കീറി പോയൊരു ഹൃദയവും പേറിയാണ് അവളുടെ ഇരിപ്പെന്നുള്ളത് അവർക്കറിയാമല്ലോ.
എങ്കിലും ചെയ്ത് കൂട്ടിയതും പറഞ്ഞു പോയതുമൊന്നും അവളത്ര പെട്ടന്നൊന്നും മറക്കാൻ ഇടയില്ല.
അതിനുള്ള ശിക്ഷ കൂടിയാണ് താനിപ്പോൾ അനുഭവിക്കുന്നതെന്ന് അവൾക്കറിയാം.
"ഒന്നിനെയും കുറിച്ചോർത്തു വേദനിക്കണ്ട.എല്ലാം ശെരിയാവും കുഞ്ഞേട്ടൻ ശെരിയാക്കും... നിന്റെ കൂടെയുണ്ട്.."
അവളുമായി കൂടുതൽ എന്ത് സംസാരിച്ചാലും അതവളെ കൂടുതൽ വേദനിപ്പിക്കാൻ മാത്രമേ അപ്പോൾ ഉപകരിക്കൂ എന്നറിയാവുന്നത് കൊണ്ട് തന്നെ കാശി ഭവ്യയോട് അത്രയുമേ സംസാരോച്ചൊള്ളു.
ആ കുറവ് കൂടി കാർത്തുവും മിയയും അമ്മുവും നികത്തി കഴിഞ്ഞു.
അവർക്കൊപ്പം ഗായത്രിയും.
തന്റെ അമ്മയ്‌ക്കൊപ്പവും ഏട്ടനൊപ്പവും ഗായത്രി അനുഭവിച്ചു തീർത്ത .. വേദനിപ്പിച്ച ആ ഇരുണ്ട കാലഘട്ടമാണ് അവളെ ചിരിച്ചു കളിച്ചു കണ്ടപ്പോൾ കാശ്ശിക്കും ശിവക്കും ഒരുപോലെ ഓർമ വന്നത്.
അവളും മോളും..
പിന്നെ അവരുടെ നിസ്സഹായ അവസ്ഥയും.
കുറച്ചൊന്നുമല്ല ആ കാഴ്ചകൾ അവരെയും നോവിച്ചിരുന്നത്.
ഇന്നിപ്പോൾ നിറഞ്ഞ ചിരിയോടെ പ്രസരിപ്പോടെ..ആത്മ വിശ്വസത്തോടെ തെളിഞ്ഞു കത്തുന്നൊരു വിളക്ക് പോലൊരുവൾ.
മനുഷ്യനെപ്പോഴും വിളക് തന്നെയാണ്...
പ്രകാശം പരത്തുന്നവർ തന്നെയാണ്..
പക്ഷേ കൂടെ ഉള്ളവർ ചുറ്റും ആഞ്ഞടിക്കുന്ന കാറ്റയി മാറുമ്പോൾ അവർ പിന്നെങ്ങനെ കത്തും..
അണഞ്ഞു പോകുകയേ ഒള്ളു..പുകഞ്ഞു തീരുകയേ ഒള്ളു.
അതുമല്ലങ്കിൽ എല്ലാവരും കൂടി അണച്ചു കളയുകയേ ഒള്ളു.
ഗായത്രിയുടെയും കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്..
കാശിയുടെ മടിയിലേക്ക് പറ്റി പിടിച്ചു കയറിയ കല്ലു മോൾക്ക് പോലും എന്തൊരു ഉന്മേഷം.. ഉത്സാഹം.
അങ്ങനെ അവരെ കാണുമ്പോൾ കാശിക്കും..
എന്തായാലും രാജശേഖനും കുടുംബവും അവരെ നന്നായി തന്നെ സ്വീകരിച്ചു.
അതിനിടയിൽ ഇടയ്ക്കിടെ കണ്ണുകൾ കൊണ്ടൊരു കള്ളത്തരം കാണിക്കുന്ന ശിവയും മിയയും.
ചിരിച്ചും പറഞ്ഞും ഫുള്ള് എൻജോയ് ചെയ്യുന്നവൾക്ക് അവൻ നോക്കുമ്പോൾ മാത്രമൊരു പതർച്ച..
അവനാവട്ടെ.. അത് നന്നായി ആസ്വദിക്കുകയും ച്ചെയ്തു.
വിഷ്ണുവിന്റെ കേസിന്റെ കാര്യത്തെ കുറിച്ചും രാജശേഖരൻ കാശിയോട് പറയുന്നുണ്ട്.
സ്വന്തം മകളെ ഒരുപാട് വേദനിപ്പിച്ചു എന്നതിന്റെ കണക്ക് തീർക്കാൻ ഒരിഞ്ചു പോലും വിട്ട് കൊടുക്കില്ലെന്ന് വാശിയുള്ളത് പോലെ അയാൾ അവന് പിറകെ തന്നെയുണ്ട്.
"എന്റെ അമ്മയാണ്. എനിക്കറിയാം. പക്ഷേ അത് കൊണ്ട് മാത്രം അമ്മ ചെയ്ത തെറ്റ് അങ്ങനെ അല്ലാതെ ആകുന്നില്ലല്ലോ.. ഇന്നിപ്പോ അമ്മയെന്ന സെന്റിമെന്റസ് വെച്ചിട്ട് ഞാൻ ഇറക്കി കൊണ്ട് വന്നാൽ തന്നെയും ഇനിയും ഒരവസരം കിട്ടിയ ഇപ്പോഴേ ചെയ്തതൊക്കെ തന്നെ അമ്മയിനിയും ചെയ്യും.. അത് കൊണ്ട് ചെയ്ത തെറ്റിനുള്ള ശിക്ഷയാവും വരെയും അമ്മ അവിടെ തന്നെ കിടക്കട്ടെ.. മൂത്ത മകനോപ്പം കൂടി അമ്മയുടെ സ്വഭാവം അങ്ങേയറ്റം വഷളായി പോയിരുന്നു. അതൊന്ന് നേരെയാക്കാൻ ഞാനൊരു ദുർ ഗുണ പാഠശാലയിൽ കൊണ്ട് വിട്ടു എന്ന് കരുതി കൊള്ളാം ഞാൻ.. അങ്കിൾ അതോർത്തു കൊണ്ട് ടെൻഷൻ ആവണ്ട.. നിയമം അതിന്റെ വഴിക്ക് തന്നെ നടക്കട്ട്.. ബന്ധങ്ങളുടെ പേരിൽ അതങ്ങനെ വളച്ചു തിരിക്കണ്ട..."
കാശി കർശനമായിട്ട് തന്നെ പറഞ്ഞു.
അതോടെ രാജ ശേഖരനും അൽപ്പം ആശ്വാസം.
സുഗന്ധിയെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഗായത്രി കേസ് ഫയൽ ചെയ്തത്.
അത് അയാൾ പറഞ്ഞിട്ടാണ്.
ഇനിയതിന്റെ പേരിൽ കാശിക്കൊരു മുഷിപ്പ് ഉണ്ടാവരുത് എന്ന് തന്നെയാണ് അയാൾക്കും.
എത്രയായാലും അവന്റെ അമ്മയാണ്.
ആരും കൂടെയില്ലാതെ.. കൂട്ടിനില്ലാതെ കുഞ്ഞിനേം കൊണ്ട് വലഞ്ഞ നാളുകളിൽ അവൻ കാണിച്ച സ്നേഹത്തെ കുറിച്ചും അലിവിനെ കുറിച്ചും അളവോട്ടും കുറയാതെ തന്നെ ഗായത്രി വീട്ടിൽ അവതരിപ്പിച്ചത് കൊണ്ട് അത്രയെങ്കിലും അവനോട് ചെയ്യണോ എന്നൊരു ചിന്തയിലാണ് അയാളത് ചോദിച്ചതും.
കാശിയുടെ നിലപാടിൽ ആൾക്കും സമാധാനം തോന്നി..
വീണ്ടും അവരെന്തോ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലേക്കാണ് പുറത്ത് വീണ്ടുമൊരു കാർ വന്നു നിന്നത്.
ഞാൻ നോക്കാം എന്ന് പറഞ്ഞു കൊണ്ട് ഗായത്രി തന്നെ ആദ്യം എഴുന്നേറ്റു പുറത്തേക്ക് നടന്നു.
നീയാണോടി നാശം പിടിച്ചവളെ എന്റെ അമ്മക്കും ഏട്ടനും എതിരെ പരാതി കൊടുത്തത് "എന്നൊരു ചോദ്യത്തോടെ സിറ്റൗട്ടിലേക്ക് പാഞ്ഞു കയറി വരുന്ന കാവ്യ..
അവൾക്ക് പിറകെ തന്നെ ഇങ്ങനെ പിരി കയറ്റി വിട്ടത് ഞാനാണ് എന്നുള്ളൊരു വഷളൻ ചിരിയോടെ കാവ്യയുടെ ഉല്ലാസ്സും.
ആദ്യമൊന്നു പകച്ചുപോയങ്കിലും നിമിഷങ്ങൾ കൊണ്ട് തന്നെ ഗായത്രി ആ പതർച്ച മറി കടന്നു.
ആണെങ്കിൽ...?"
കാവ്യയെ നോക്കി അവളൊരു ചിരിയോടെ നെഞ്ചിൽ കൈ കെട്ടി നിന്നു.
"നോക്കണേ അവളുടെ ഒരു അഹങ്കാരം. ഇത്രേം നാള് ഞങ്ങടെ വീട്ടിലെ വേലക്കാരി അല്ലായിരുന്നോ ഡീ നീ.. എന്നിട്ടിപ്പോ ഒരവസരം കിട്ടിയപ്പോ നീ തിരിഞ്ഞ് കൊത്തുന്നു..നന്ദി ഇല്ലാത്തവൾ.."
ഉള്ള ദേഷ്യത്തിനു കാവ്യക്കവളെ രണ്ടു കൊടുക്കണം എന്ന് തന്നെയാണ്.
അതിന് വേണ്ടതൊക്കെ അവളിൽ ഇൻജെക്ട് ചെയ്ത് കൊടുത്തത് കൊണ്ട് തന്നെ അവൾക്ക് പിറകിൽ നിന്ന ഉല്ലാസ്സും അങ്ങനൊരു രംഗം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു..
അവളെവിടെ.. ആ പിഴച്ചു പോയവള്.. ഊര് തെണ്ടി ഗർഭമുണ്ടാക്കി നാട് നീളെ കുടുംബം മൊത്തത്തിൽ പറയിപ്പിച്ചവളിപ്പോ സ്വന്തം അമ്മയ്ക്ക് നേരെയാണ്.. കൊന്ന് കളയണം നാശത്തിനെ.. "
ഗായത്രിയുടെ നോട്ടവും ഭാവവും കണ്ടപ്പോൾ കാവ്യ പിന്നെ ഭവ്യക്ക് നേരെയാണ് തെറി പറയാൻ തുടങ്ങിയത്.
"ആരാത് പറയുന്നതെന്ന് നോക്കണേ... എന്റെ അച്ഛനെ കല്യാണപന്തലിൽ വെച്ച് അപമാനിച്ചു ആ മനുഷ്യന്റെ ജീവനെടുത്ത കാലൻ.. നീയാണോടി അമ്മയ്ക്ക് വേണ്ടി..."
വല്ലാത്തൊരു പുച്ഛത്തോടെ.. പരിഹാസത്തോടെ അതും ചോദിച്ചു കൊണ്ട് അകത്തു നിന്നും ഇറങ്ങി വരുന്ന കാശി..
സിറ്റൗട്ടിലേക്ക് കയറിയ അതേ പോലെ തന്നെ.. കാവ്യ വേഗത്തിൽ പുറത്തെ പടിയിലേക്ക് ഇറങ്ങി നിന്നു.
അവനെ ഒട്ടുമേ പ്രതീക്ഷിക്കാതെ അവിടെ കണ്ടതിന്റെ പകപ്പാണപ്പോൾ മുതൽ അവളുടെ മുഖം നിറയെ.
അങ്ങോട്ട് വന്നത് തന്നെ അബദ്ധമായല്ലോ എന്നൊരു ഭാവത്തിൽ ഉല്ലാസ്സും.
"ഇപ്പൊ നീ സ്നേഹം പറഞ്ഞു വിളമ്പിയ നിന്റെ അമ്മയുണ്ടല്ലോ തെറ്റ് ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് ആ ശിക്ഷ.. അത് കിട്ടുക തന്നെ ചെയ്യും..
യാതൊരു തെറ്റും ചെയ്യാത്ത എന്റെ അച്ഛന് നി മരണശിക്ഷ വിധിച്ചില്ലേ.. അന്നൊന്നും തോന്നാത്ത കുറ്റബോധം നിനക്കിപ്പോഴും വേണ്ട..
ഇനിയിപ്പോ സഹിക്കാൻ വയ്യാത്ത വിധം കുറ്റബോധം ഉണ്ടെങ്കിൽ തന്നെയും നീ ചെന്നിറക്കി കൊണ്ട് പോരെ.. അതും നിന്റെ സ്വന്തം റിസ്ക്കിൽ.. അങ്ങനെ തെളിയിക്ക് നീ നിന്റെ അമ്മയോടുള്ള സ്നേഹം..
അല്ലാതെ ഇതൊരുമാതിരി..."
ദേഷ്യത്തോടെ തന്നെ കാശി അവളെയും ഉല്ലാസിനെയും മാറി മാറി നോക്കി.. തീ പന്ദം പോലെ ജ്വലിച്ചു വന്നവർ എത്ര വേഗത്തിലാണ് ഐസ് കട്ടപോലെ തണുത്തുറഞ്ഞു പോയത്.
കാശിക്കും ഗായത്രിക്കും പുറകിൽ ആ വീട്ടിലുള്ളവർ മുഴുവനും അണി നിരന്നപ്പോൾ, വരണ്ടയിരുന്നു എന്നും ഇറങ്ങി ഓടിയാലോ എന്നുമാണ് പിന്നെ കാവ്യക്കും ഉല്ലാസിനുമുള്ള തോന്നൽ.
ഭവ്യ ഭാവഭേദം ഒന്നുമില്ലാതെ ചേച്ചിയെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
"കാവ്യേച്ചി ഒന്ന് നിന്നേ..
വീണ്ടും തന്നെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് പോകാൻ ഇറങ്ങുന്ന കാവ്യയ്ക്ക് നേരെ ഗായത്രി ഇറങ്ങി ചെന്നു.
"ഇപ്പൊ നിങ്ങളുടെ അമ്മയും ഏട്ടന്നുമല്ലേ സ്റ്റേഷനിൽ.. അതവർ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ തന്നെയാ.. അങ്ങനെ കുറ്റം ചെയ്തവരൊക്കെ ഇപ്പോഴും വെളിയിൽ ഇനിയും ബാക്കിയുണ്ട്..
പറയുന്നതിനൊപ്പം തന്നെ ഗായത്രിയുടെ കണ്ണുകൾ ഉല്ലാസിന്റെ നേരെയൊന്ന് പാളി
വിളറി വെളുത്തു നിൽക്കുന്ന ആ മുഖം കാണെ ഗായത്രിക്കൊരു സംതൃപ്തിയാണ് തോന്നിയത്.
ഇത് പോലൊരു ഭയത്തിൽ എത്ര പ്രാവശ്യം അവന് മുന്നിൽ താൻ വെന്തുരുകി നിന്നിട്ടുണ്ട് എന്നായിരുന്നു അപ്പോഴും അവളുടെ മനസ്സിൽ..
ഇനിയൊരു വട്ടം കൂടി കെട്ട്യോനെയും വലിച്ചു കൊണ്ടിങ്ങോട്ട് ഷോ കാണിക്കാൻ ചേച്ചി വന്നാൽ... അമ്മയ്ക്കും ഏട്ടനുമൊപ്പം ചേച്ചിയുടെ ഭർത്താവിനെ കൂടി ഞാൻ സ്റ്റേഷനിൽ കയറ്റും.. വെറുതെ പറയല്ല ഞാൻ..."
ചോര വറ്റി വിറച്ചു വിയർത്തു നിൽക്കുന്ന ഉല്ലാസിന്റെ നേരെ വീണ്ടും ഗായത്രിയുടെ നോട്ടം എത്തി നിന്നു.
പറയണം എന്നൊന്നും കരുതിയതല്ല..
പോകും മുൻപ് വെല്ലുവിളി പോലുള്ള അവന്റെയൊരു നോട്ടം..
പറയിപ്പിച്ചതാണ് തന്നെ കൊണ്ട്..
ഒരടി അവനും കൊടുക്കണമെന്ന് തോന്നി.
എന്തായാലും പത്തി ഒന്ന് താഴ്ത്തി വെച്ചിട്ടുണ്ട്..
ഇത് പോലൊരു തിരിച്ചടി അവന് അത്യാവശ്യമായിരുന്നു.
ചേച്ചിക്ക് ഇപ്പൊ ഞാൻ പറഞ്ഞതിനെ പറ്റി കൂടുതൽ എന്തറിയണമെങ്കിലും ചേച്ചിയുടെ പ്രിയപ്പെട്ട കെട്ടിയനോട് ചോദിച്ചു നോക്കിയ മാത്രം മതി.. അല്ലേ ഉല്ലാസ് ചേട്ടാ... " വല്ലാത്തൊരു ചിരിയോടെ നോട്ടത്തോടെ ഗായത്രിയത് പറയുമ്പോൾ പൂർത്തിയായി എന്നൊരു ഭാവമാണ് ഉല്ലാസിനും.
കാവ്യയുടെ ഒരു സ്വഭാവം വെച്ച് അവനെ കൊണ്ടത് അവൾ പറയിപ്പിക്കും എന്നതിൽ ഗായത്രിക്കും സംശയമൊന്നുമില്ലായിരുന്നു..
കാവ്യയുടെ നോട്ടവും അവന്റെ നേരെയാണപ്പോൾ മുതൽ..
വന്നതോന്നും നടന്നതുമില്ല.. എന്നാലോ ഇനിയങ്ങോട്ട് ലൈഫിൽ കട്ടപൊക കാണാൻ ഉള്ളത് മുഴുവനും കിട്ടുകയും ചെയ്തു എന്നത് പോലാണ് അവര് തിരിച്ചു പോകാൻ തുടങ്ങിയതും..
പിന്നെയവിടെ ഇരിക്കാൻ കാശിക്കും തോന്നിയില്ല.
അത് വരെയുമുള്ള ഒരു ഊഷമളത പിന്നെ അവരുടെ സംസാരത്തിൽ ഉണ്ടായിരുന്നില്ല എന്നത് കൂടിയാണ് കാരണം.
"ഒരാഴ്ച കൂടി ഈ കയ്യിങ്ങനെ തൂക്കി ഇട്ട് നടക്കണം.. കേസിന്റെ കാര്യത്തിൽ നല്ലൊരു ശ്രദ്ധ വേണം.. കാരണം ഏത് വിദേനയും രക്ഷപ്പെട്ടു പോകാൻ കഴിയുന്ന ആളാണ് വിഷ്ണു നാദ്.. ഇപ്രാവശ്യം അവൻ അങ്ങനൊരു തരികിട കൊണ്ട് രക്ഷപ്പെട്ടു പോയാൽ.. ഇനിയിത് പോലെ ഒതുക്കത്തിൽ അവനെ കിട്ടാൻ പാടാണ്.."
കാശി ഓർമ്മിപ്പിച്ചു.
നീ സമാധാനത്തോടെ റസ്റ്റ് എടുക്കെടാ.. ഇത് ഞാൻ നോക്കി കൊള്ളാം.. അവനുള്ളത് പിടിപ്പത് കൊടുക്കാതെ എനിക്കിനി ഒരു റസ്റ്റുമില്ലെന്ന് അവന്റെ തോളിൽ തട്ടി കൊണ്ട് രാജ ശേഖരൻ ഉറപ്പ് കൊടുക്കുകയും ചെയ്തു.
"ഇതൊന്നും കണ്ട് നീ പേടിക്കണ്ട.. കൂടെ തെറ്റ് ചെയ്ത് നടന്നപ്പോൾ കാണിച്ച സ്നേഹമൊന്നും അവർക്കിനി നിന്നോടുണ്ടാവില്ല.. അത് കൊണ്ട് ഇനിയവരുടെ പെരുമാറ്റം ഇങ്ങനൊക്കെ തന്നെയാവും.."
പോരും മുന്നേ കാശി ഭവ്യയോടായി പറഞ്ഞു..
അവൾ അവനെ നോക്കാതെ ഒന്ന് മൂളി കൊടുത്തു.
"കാർത്തുവിന്റെ വീട്ടിലാ ഞാനിപ്പോ.. ഈ കയ്യും വെച്ച് നമ്മുടെ വീട്ടിലേക്ക് പോകാൻ കഴിയില്ല.. ഇപ്പൊ എന്റെ കൂടെ വരുന്നുണ്ടോ നീ.."
അവൻ വീണ്ടും അവളുടെ അരികിലേക്ക് നിന്നിട്ട് ചോദിച്ചു.
നിനക്കിവിടെ സുഖമാണോ എന്നൊരു കരുതൽ കൂടി അടക്കി പിടിച്ചൊരു ചോദ്യം.
"ഞാൻ.. ഞാനിവിടെ നിന്നോളാ.."
ഭവ്യക്കവന്റെ അരികിൽ നിൽക്കുമ്പോൾ കരച്ചിൽ വന്നു..
"ഒരാഴ്ച കൊണ്ടിത് ഓകെയാവും.. പിന്നെ ഞാൻ വീട്ടിലേക്ക് മാറും.. അങ്ങോട്ട് കൊണ്ട് പോകാം.. വിഷമിക്കണ്ട കേട്ടോ.. ഹാപ്പി ആയിരിക്.. എന്തേലും ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്ക്.."
അവളെ മെല്ലെയൊന്ന് ചേർത്ത് പിടിച്ചു വിട്ടിട്ട് അവനോർമ്മിപ്പിച്ചു..
ആ കരുതലും സ്നേഹവും നൽകിയ നിറവിൽ.. നിർവൃതിയിൽ വീണ്ടും ഭവ്യക്ക് ശ്വാസം മുട്ടുന്നുണ്ട്..
അത് കണ്ട് നിൽക്കുന്നവർക്കും..
❣️❣️
നാളെ രാവിലെ ഒന്നിങ്ങു വാ നീ. എനിക്കൊരിടം വരെയും പോകാനുണ്ട്.. "
കാറിൽ നിന്നിറങ്ങി കാശി വീണ്ടും ശിവയുടെ നേരെ കുനിഞ്ഞു.
ഈ കയ്യും വെച്ചോ..
ശിവ എന്തെങ്കിലും പറയും മുന്നേ കാർത്തുവിന്റെ ചോദ്യമെത്തി..
"അല്ലന്നേ.. ഈ കൈ ഞാൻ ഊരി നിന്നെ ഏല്പിക്കാം..എന്നിട്ടാ പോണത് "
അവൻ ചിരിച്ചു കൊണ്ടവളെ നോക്കി..
കാർത്തു മുഖം വീർപ്പിച്ചു കൊണ്ട് മിയയുടെ കയ്യും വലിച്ചു അകത്തേക്ക് കയറി പോകുന്നത് കാശ്ശിക്കൊപ്പം തന്നെ ശിവയും നോക്കിയിരുന്നു.
പോകുന്ന പോക്കിൽ മിയ മാത്രം തിരിഞ്ഞു നോക്കിയതും കാശിയുടെ ചിരി ഒളിപ്പിച്ചു പിടിച്ച നോട്ടം ശിവക്ക് നേരെയായി.
"മിയ കൊച്ചിന് രണ്ടു ഇച്ചായൻമാരുണ്ടെന്നാ ഞാൻ പറഞ്ഞു കേട്ടത്.. അടിക്കൊരു പഞവും ഉണ്ടാവില്ല ഡാ ശിവാ.."
അതേ കള്ളത്തരത്തോടെ കാശി പറയുമ്പോൾ ശിവയൊന്ന് വിളറി പോയ്.
"അതിനു.. ഞാൻ.. നീയെന്താ കാശി ഇങ്ങനൊക്കെ പറയുന്നേ.."
ശിവ വെപ്രാളത്തോടെ കാശിയെ നോക്കി.
"ഒന്നുമില്ലേ.."
കാശി മുഖം ചുളിച്ചു.
"അല്ലേടാ.. ഞാൻ.."
ശിവ മുഖം കുനിച്ചു.
"എന്റെ ഉള്ളിൽ ഞാൻ എനിക്ക് പോലും സമ്മതിച്ചു കൊടുക്കാത്ത ഒരു പ്രണയം.. അത് അതിന്റെ ആഴവും ആത്മാർത്ഥതയും അടക്കം കണ്ടെത്തി എനിക്ക് മുന്നിലേക്കിട്ട് തന്ന നിന്റെയാ മാജിക്ക് എനിക്കും അറിയാടാ.."
കാശി കണ്ണ് ചിമ്മി കാണിച്ചു..
അതോടെ പിന്നെ ശിവാക്കൊന്നും പറയാനില്ലാത്ത പോലായി.
"സ്നേഹിക്കണ്ട എന്നല്ലടാ. മിയ നല്ല കുട്ടിയാ.. നിന്നെ പോലെ തന്നെ..
കാശി പറഞ്ഞു കേട്ടപ്പോൾ ശിവക്ക് ചിരി വന്നു..
"അവളോട് സംസാരിക്ക് ആദ്യം.. ഇങ്ങനൊരു ഇഷ്ടം അവൾക്കും ഉണ്ടെങ്കിൽ മാത്രം ഇതിനി വളർത്തി വലുതാക്കിയ മതി.. ഇല്ലേൽ.. വല്ലാണ്ട് വേദനിക്കും..."
കാശി മുന്നറിയിപ്പ് പോലാണ് പറയുന്നത്.
അവൾക്കും നിന്നോട് ഇഷ്ടമുണ്ടെങ്കിൽ.. നമുക്ക് മുന്നിൽ പിന്നെന്ത് ഇച്ചായൻസ്.. ലോകം തന്നെ എതിര് നിന്നാലും ഞാനുണ്ടാകുമല്ലോ നിനക്കൊപ്പം.. "
മനോഹരമായ ചിരിയോടെ കാശിയുടെ ഉറപ്പ്.
പതിയെ ആ ചിരിയത്രയും ശിവയിലേക്കും പടർന്നു..
തുടരും..
ആരെയും നമ്മള് വിട്ടു കളയൂല ട്ടാ..
മറക്കേം ഇല്ല..
തേടി തിരഞ്ഞു പിടിച്ചു കൊടുത്തു തീർക്കും..
കാവ്യേച്ചീടെ ഉല്ലാസേട്ടൻ ന്തായോ ന്തോ 🤣🤣🤣
സ്നേഹത്തോടെ.. Jif❣️
#📔 കഥ #💞 പ്രണയകഥകൾ
68 likes
9 comments • 16 shares