Asmi
2K views 5 days ago AI indicator
“ആ മക്കളേ… വരൂ. ഭക്ഷണം കഴിക്കാം.” സുഭദ്ര താഴേക്ക് വന്ന പാറുവിനെയും കൂടെയുള്ളവരെയും കണ്ടതും സ്നേഹത്തോടെ വിളിച്ചു. മാണിക്യം ഒന്ന് ചുറ്റും നോക്കി. വിശാലമായ ഹാളിന്റെ ഒരരികിൽ ആണുങ്ങളും പെണ്ണുങ്ങളുമായി കുറേയധികം ചെറുപ്പക്കാർ നിലത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആരൊക്കെയോ തമ്മിൽ കളിയും ചിരിയുമായി സംസാരിക്കുന്നു. പരിചയമില്ലാത്തവരാണെങ്കിലും ആ കൂട്ടത്തിന്റെ  അടുപ്പം കണ്ടപ്പോൾ മാണിക്യത്തിന് സ്വഭാവികമായ കൗതുകം തോന്നി. “ആന്റി, അച്ഛനും അമ്മയും കഴിച്ചോ?” അവൾ സുഭദ്രയോട് ചോദിച്ചു. “ഇല്ല മോളേ. അച്ഛൻ ജയേട്ടന്റെ കൂടെ ഓഡിറ്റോറിയം വരെ പോയേക്കുവാ. അമ്മ ഞങ്ങൾ കഴിക്കുമ്പോൾ കൂടെ കഴിച്ചോളാമെന്ന് പറഞ്ഞു.” “ആഹാ…” “വാ, ഇവിടെ വന്നിരിക്ക്.” പാറു തന്റെ അടുത്തുള്ള സ്ഥലം കാണിച്ചു. പാറുവിന്റെ ഒരു വശത്ത് മുത്തും, മറുവശത്ത് തുമ്പിയും മീനുവുമൊക്കെയായി വലിയൊരു നിര തന്നെയുണ്ടായിരുന്നു. മാണിക്യം വേഗം പോയി പാറുവിന്റെ അടുത്തിരുന്നു. അപ്പോഴേക്കും ഒരറ്റത്ത് നിന്ന് ഇലയിടൽ തുടങ്ങി അവരുടെ അടുത്തെത്തിയിരുന്നു. അപ്പോഴാണ് ഒരുത്തൻ ഓടിക്കിതച്ച് വന്ന് മാണിക്യത്തിന്റെ തൊട്ടടുത്തായി ഇരുന്നത്. “നീയെവിടെ പോയി കിടക്കുവായിരുന്നു?” പാറു അവനെ നോക്കി ചോദിച്ചു. “ഒന്നും പറയണ്ട…” അവൻ ഒരു നെടുവീർപ്പിട്ടു. “കിച്ചുവേട്ടന്റെ കൂട്ടുകാർ വരുന്നുണ്ടായിരുന്നു. കിച്ചുവേട്ടനെയാണെങ്കിൽ അച്ഛമ്മ അമ്പലത്തിലേക്ക് പറഞ്ഞയച്ചു. അച്ചുവേട്ടനോട് അവരെ പിക്ക് ചെയ്യാൻ പറഞ്ഞു. അച്ചുവേട്ടനാണെങ്കിൽ കലവറയിലേക്ക് പോകേണ്ടി വന്നു. അവസാനം ഞാൻ തന്നെ അവരെ കൂട്ടി താമസിക്കാനുള്ള സ്ഥലത്ത് ആക്കിയിട്ടാണ് ഇങ്ങോട്ട് വന്നത്.” “അവർക്കുള്ള ഫുഡ് എന്ത് ചെയ്തു?” “അത് അപ്പുവേട്ടന്റെ കയ്യിൽ കൊടുത്തു വിട്ടു. പാറുവിന്റെ അടുത്ത ചോദ്യത്തിനും അവൻ മറുപടി നൽകി. പിന്നെയാണ് അവന്റെ ശ്രദ്ധ മാണിക്യത്തിലും മുത്തിലുമെത്തിയത്. “ഇതാണോ ചെറിയച്ഛന്റെ കൂട്ടുകാരന്റെ മക്കൾ? അമ്മ പറഞ്ഞിരുന്നു വന്നിട്ടുണ്ടെന്ന്.” അവൻ രണ്ടുപേരെയും നോക്കി. മാണിക്യവും മുത്തും പരസ്പരം നോക്കിയ ശേഷം അവനോട് ചിരിച്ചു. “അതെ. ഇവർ കുറച്ചു മുന്നെയാണ് എത്തിയത്.” പാറു പറഞ്ഞു തീർന്നതും ചോറുമായി വസുന്ധരപ്പച്ചി അവർക്കരികിലേക്ക് എത്തി. പിന്നാലെ കറികളും ഒന്നൊന്നായി എത്തിത്തുടങ്ങി. വീട്ടിലെ സ്ത്രീകൾ ഓരോരുത്തരും ഓരോ ജോലികളുമായി ഓടിനടക്കുമ്പോഴും അവരുടെ സംസാരത്തിനും ചിരിക്കും ഒരു കുറവുമുണ്ടായിരുന്നില്ല. പാറുവും അഭിയും തമ്മിൽ എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുകൊണ്ടാണ് ഭക്ഷണം കഴിച്ചത്. മാണിക്യവും മുത്തും അധികം സംസാരിച്ചില്ലെങ്കിലും ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ചിരിയോടെ മറുപടി കൊടുത്തു. ഭക്ഷണം കഴിഞ്ഞതും, “വാ… ബാക്കിയുള്ളവരെയൊക്കെ പരിചയപ്പെടാം.” പാറു പറഞ്ഞു. അവളോടൊപ്പം മാണിക്യവും മുത്തും തുമ്പിയും മീനുവും എഴുന്നേറ്റു. യുവാക്കളുടെ ബാക്കി സംഘം മുറ്റത്ത് ഒരുക്കിയിരുന്ന വലിയ പന്തലിനുള്ളിലായിരുന്നു. അവിടേക്കാണ് പാറു അവരെയും കൂട്ടിക്കൊണ്ടുപോയത്. “ആഹാ… മോളെ പാറൂ. പുതിയ കൂട്ടുകാരെ കിട്ടിയല്ലോ! ഞങ്ങളെയൊക്കെ കൂടെ ഒന്ന് പരിചയപ്പെടുത്ത്.” അവരെ കണ്ടതും വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു. “അതിന് തന്നെയാ വന്നത്, വിനുവേട്ട.” പാറു ചിരിച്ചു. പിന്നെ മാണിക്യത്തെയും മുത്തിനെയും ഓരോരുത്തരായി പരിചയപ്പെടുത്തി. “ആഹാ… നല്ല പേരാണല്ലോ. മാണിക്യവും മുത്തും. ആരുടെ സെലക്ഷനാ?” വൈഷ്ണവ് കൗതുകത്തോടെ ചോദിച്ചു. “അതെല്ലേ കണ്ണേട്ടാ. മലയാളികൾക്കിടയിൽ അധികം കേൾക്കാത്ത പേരല്ലേ.” മീനു വൈഷ്ണവിനെ നോക്കി പറഞ്ഞു. “ഞങ്ങടെ അച്ഛമ്മേടെ സെലക്ഷനാ.” മുത്ത് പറഞ്ഞു. “അപ്പോ അച്ഛമ്മയ്ക്ക് നല്ല taste ആണല്ലോ.” ആരോ പറഞ്ഞതും മുത്ത് ചിരിച്ചു. പിന്നെ അവിടെയുണ്ടായിരുന്ന ഓരോരുത്തരെയും അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. എല്ലാവരുടെയും പേരുകൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മാണിക്യം ചുറ്റും ഒന്ന് നോക്കിയത്. “ഇതിലിപ്പോ വധുവരന്മാർ ഏതാണ്?” അവൾ സംശയത്തോടെ ചോദിച്ചു. “പതിനെട്ട് പേരുണ്ടെന്ന് പറഞ്ഞിട്ട് ബാക്കിയുള്ളവരൊക്കെ എവിടെ?” “ബാക്കിയുള്ളവരൊക്കെ ഓരോ ഓട്ടത്തിലാ.” വിഷ്ണു ചിരിച്ചു. “ഞങ്ങൾ തന്നെ ചെറുതായൊന്ന് ബ്രേക്ക് എടുത്തതാ. ഉടനെ അടുത്ത ഓട്ടം തുടങ്ങണം. പിന്നെ ചെറുക്കന്മാരും ഓരോ കാര്യത്തിന്റെ തിരക്കിലാ. ഇന്നവരെ ശെരിക്കൊന്ന് കാണാൻ കൂടെ പറ്റിയിട്ടില്ല.” അവൻ ചുറ്റും നോക്കി. “മാളൂ… മണവാട്ടിമാരെവിടെ?” “അത് ഉണ്ണിയേട്ടാ… അവർ രണ്ടാളും പാർലറിൽ പോയതാ. വൈകുന്നേരമേ വരൂ.” മാളു പറഞ്ഞു. അപ്പോഴേക്കും ആനന്ദം അവരുടെ അടുത്തേക്ക് വന്നു. “മോളെ… നിന്റെ കൂട്ടുകാരി അഞ്ജു വിളിച്ചിരുന്നു. നിന്നെ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു.” മാണിക്യം ഒന്ന് ചിരിച്ചു. “അതമ്മേ… ഫോൺ ഞാൻ മുകളിൽ റൂമിൽ വെച്ചേക്കുവാ.” “എന്തായാലും എന്താ കാര്യം എന്നൊന്ന് വിളിച്ചു നോക്ക്.” ആനന്ദം എല്ലാവരോടുമായി ഒന്ന് ചിരിച്ച ശേഷം അകത്തേക്ക് പോയി. “Okay guys, you enjoy. I’ll join later.” മാണിക്യം പറഞ്ഞു. അവൾക്കൊപ്പം മുത്തും എഴുന്നേൽക്കാൻ തുടങ്ങിയതും പാറു അവളുടെ കൈയിൽ പിടിച്ച് വീണ്ടും ഇരുത്തി. “നീ എവിടേക്കാ? ഇരിക്ക് പെണ്ണേ.” “ഞാനൊന്ന്…” “അവളെ വിട്ടേക്ക്. അവൾ പോയി ഫോൺ എടുത്തിട്ട് വരട്ടെ.” മീനു ചിരിച്ചു. മാണിക്യം അതൊന്നും ശ്രദ്ധിക്കാതെ മുകളിലേക്ക് കയറി.                    ✨✨✨✨✨✨ റൂമിലെത്തിയതും അവൾ ഫോൺ എടുത്തു. സ്ക്രീനിൽ കണ്ടത് അഞ്ജുവിന്റെ പന്ത്രണ്ട് missed calls. “ഇവൾക്കെന്താ പറ്റിയത്?” സ്വയം പറഞ്ഞുകൊണ്ട് മാണിക്യം തിരിച്ച് വിളിച്ചു. ആദ്യത്തെ തന്നെ റിങ്ങിൽ ഫോൺ എടുത്തു. “എവിടെയായിരുന്നു നീ?” അപ്പുറത്ത് നിന്ന് അഞ്ജുവിന്റെ ശബ്ദം. “എന്താടി?” “പന്ത്രണ്ട് തവണ വിളിച്ചിട്ട് ഫോൺ എടുക്കാത്തതെന്താ?” “എന്റെ പൊന്നോ… ഫോൺ മുകളിൽ വച്ചിട്ടല്ലേ ഞാൻ താഴെ പോയത്.” “അതൊക്കെ പോട്ടെ. നീ എന്റെ പുതിയ ഫോട്ടോ കണ്ടോ?” അഞ്ചു ചോദിച്ചതും മാണിക്യം കണ്ണുരുട്ടി. “അതിനാണോ നീ പന്ത്രണ്ട് തവണ വിളിച്ചത്?” “അതെ. നീ ലൈക്കും കമന്റും ചെയ്തിട്ടില്ല.” “എന്റെ അഞ്ജൂ…” “വേഗം പോയി ചെയ്യ്.” “ശരി, മാഡം.” ചിരിച്ചുകൊണ്ട് മാണിക്യം ഫോൺ വെച്ചു. Instagram തുറന്നപ്പോൾ നോട്ടിഫിക്കേഷനുകളുടെ പെരുമഴ തന്നെയായിരുന്നു. രണ്ടു ദിവസം മുൻപ് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് നല്ല response കിട്ടിയിരുന്നു. ലൈക്കുകളും കമന്റുകളും നിറഞ്ഞു കിടക്കുന്നു. മാണിക്യം അവയിൽ ഓരോന്നായി കമന്റുകൾക്ക് reply കൊടുക്കാൻ തുടങ്ങി. അത്യാവശ്യം followers ഉള്ള ഒരു content creator ആയിരുന്നു അവൾ. മുത്തിനും സോഷ്യൽ മീഡിയയിൽ നല്ലൊരു following ഉണ്ടായിരുന്നു. അതിനാൽ തന്നെ inbox-ലും request-ലുമൊക്കെ ഒരുപാട് മെസ്സേജുകൾ വന്ന് കിടപ്പുണ്ടായിരുന്നു. പക്ഷേ അതൊന്നും തുറന്നുനോക്കാൻ അവൾക്ക് ഇപ്പോൾ താൽപര്യമില്ലായിരുന്നു. അഞ്ജുവിന്റെ profile തുറന്ന് അവളുടെ പുതിയ ഫോട്ടോയ്ക്ക് ലൈക്കും കമന്റും ചെയ്തു. പിന്നെ ഇന്ന് എടുത്ത തന്റെ ഒരു solo picture-ഉം കുടുംബത്തോടൊപ്പമുള്ള ഒരു ഫോട്ടോയും story-യിൽ ഇട്ടു. വീണ്ടും reels scroll ചെയ്യുന്നതിനിടയിലാണ് ഒരു പുതിയ trending song ശ്രദ്ധയിൽപ്പെട്ടത്. “ഇത് കൊള്ളാം…” മാണിക്യം ഫോണിലേക്ക് നോക്കി പുഞ്ചിരിച്ചു. “ഇതിന് ഒരു reel ചെയ്യാം.” ബാഗ് തുറന്ന് റിങ് ലൈറ്റ് എടുത്തു. അപ്പോഴേക്കും അവളുടെ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞിരുന്നു. ഇവളെ കണ്ടാൽ നിങ്ങൾ കരുതും — മണിക്കുട്ടി ഒരു reel addict ആണെന്ന്. അത് സത്യവുമാണ്. അവളൊരു reel-olli തന്നെയാണ്. TikTok ഉണ്ടായിരുന്ന കാലത്ത് തന്നെ അവൾക്ക് നല്ലൊരു following ഉണ്ടായിരുന്നു. ഏകദേശം ഒരു ലക്ഷം followers എത്താനിരിക്കെയാണ് TikTok ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായത്. അന്ന് filter ഇട്ട്, retake എടുത്ത്, മണിക്കൂറുകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീഡിയോകളെല്ലാം ഒറ്റയടിക്ക് വെള്ളത്തിൽ വരച്ച വരപോലെയായി. പക്ഷേ Instagram Reels വന്നതോടെ അവൾക്ക് വീണ്ടും ഒരു വേദി കിട്ടി. ആദ്യത്തെ take ശരിയായില്ല. രണ്ടാമത്തേതും ഇഷ്ടപ്പെട്ടില്ല. മൂന്നാമത്തേതിൽ expression ശരിയായില്ല. അവസാനം മൂന്നുനാലു take എടുത്ത ശേഷമാണ് അവൾക്ക് തൃപ്തിയായത്. അവയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് edit ചെയ്ത് പോസ്റ്റ് ചെയ്തു. ഫോണിൽ പാട്ട് വളരെ ചെറിയ ശബ്ദത്തിൽ വെച്ച് മാണിക്യം ബെഡിലേക്ക് കിടന്നു. കണ്ണുകൾ മേൽക്കൂരയിലേക്കായിരുന്നു. പക്ഷേ മനസ്സ് ഇന്നത്തെ ദിവസത്തിലൂടെ പതിയെ സഞ്ചരിക്കുകയായിരുന്നു. അച്ഛന്റെ നിർബന്ധം കൊണ്ടാണ് ഇവിടെ വരാൻ സമ്മതിച്ചത്. സത്യത്തിൽ വരാൻ അവൾക്ക് വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ വന്നപ്പോൾ… ഇവിടം ഇഷ്ടപ്പെട്ടു. വീടും വീട്ടുകാരും. പ്രത്യേകിച്ച് ഒരേ compound-ൽ തലയുയർത്തി നിൽക്കുന്ന, ഏതാണ്ട് ഒരേ രൂപത്തിലുള്ള ആറേഴ് വീടുകൾ. എല്ലാത്തിനും കൂടി ഒരു വലിയ ഗേറ്റ്. അതിനുള്ളിൽ ഇത്രയും ആളുകൾ. എല്ലാവരും പരസ്പരം ഇത്രയും അടുപ്പത്തിൽ. മുത്ത് പറഞ്ഞത് ശരിയായിരുന്നു. “ഇവിടെ നിന്നാൽ ബോറടിക്കില്ല.” മാണിക്യം ചിരിച്ചു. ഇവിടെയുള്ള എല്ലാവർക്കും എന്തൊരു നല്ല സ്വഭാവമാണ്. കണ്ണേട്ടനൊക്കെ ഡോക്ടറാണെന്ന് പറഞ്ഞിട്ടും അതിന്റെ യാതൊരു ഗൗരവമോ ജാടയോ ഇല്ല. അയാൾക്ക് മാത്രമല്ല. ബാക്കിയുള്ളവരും അതുപോലെ തന്നെ. ഒരുപാട് ആളുകൾ ഒരുമിച്ച് താമസിക്കുന്നതിന്റെ ബഹളവും സ്നേഹവും ചിരിയുമൊക്കെ ഈ വീടുകൾക്ക് വേറിട്ടൊരു ഭംഗി കൊടുക്കുന്നുണ്ട്. “ഇവിടെ ശരിക്കും രസമായിരിക്കും…” അവൾ പതിയെ കണ്ണടച്ചു.                     ✨✨✨✨✨ കുറച്ചുനേരം കഴിഞ്ഞാണ് മാണിക്യം താഴേക്ക് ഇറങ്ങിയത്. ജാനകിയമ്മയുടെ അടുത്ത് പോയിരുന്ന് അവരോടൊപ്പം കുറേനേരം സംസാരിച്ചു. മുത്തശ്ശിക്ക് പഴയകാല കഥകൾ പറയാൻ വലിയ ഇഷ്ടമാണെന്ന് മാണിക്യത്തിന് അധികം സമയം വേണ്ടിവന്നില്ല മനസ്സിലാക്കാൻ. ഒരിക്കൽ പറഞ്ഞുതുടങ്ങിയാൽ പിന്നെ കഥകൾക്ക് അവസാനമില്ല. പഴയ വീട്. ജയകൃഷ്ണന്റെ കുട്ടിക്കാലം. പ്രമോദിനൊപ്പം നടന്നിരുന്ന കുസൃതികൾ. ഓരോന്നായി ജാനകിയമ്മ ഓർത്തെടുത്ത് പറയുമ്പോൾ മാണിക്യം അതെല്ലാം ആസ്വദിച്ച് കേട്ടിരുന്നു. “മോളെ, ഒന്ന് മീനുവിനെ വിളിച്ചേ. ഈ കുഴമ്പൊന്ന് തേച്ചു തരാൻ.” മുത്തശ്ശി പറഞ്ഞതും മാണിക്യം എഴുന്നേൽക്കാൻ തുടങ്ങി. “മീനുവിനെ വിളിക്കേണ്ട മുത്തശ്ശി. ഞാൻ തേച്ചു തരാം.” “അയ്യോ, വേണ്ട മോളെ. നിനക്ക് ബുദ്ധിമുട്ടാവില്ലേ?” “എന്ത് ബുദ്ധിമുട്ട്?” മാണിക്യം ചിരിച്ചു. “എന്റെ അച്ഛമ്മയ്ക്കും അമ്മമ്മയ്ക്കുമൊക്കെ ഞാൻ കുഴമ്പിട്ട് കൊടുക്കാറുണ്ട്.” പറഞ്ഞുകൊണ്ട് അവൾ കുഴമ്പെടുത്ത് മുത്തശ്ശിയുടെ കാലിൽ തേച്ചുതുടങ്ങി. അപ്പോഴാണ് പുറത്തുനിന്ന് പ്രായമായ മറ്റൊരു സ്ത്രീ അകത്തേക്ക് വന്നത്. “ആരിത്… ലക്ഷ്മിയോ? യാത്ര സുഖമായിരുന്നോ?” ജാനകിയമ്മ അവരെ കണ്ടതും ചോദിച്ചു. “ആ, കുഴപ്പമൊന്നും ഉണ്ടായില്ല.” അവർ മാണിക്യത്തെ നോക്കി. “ഇതാരാ ഏട്ടത്തി? ഈ കൊച്ച്?” “ഇത് നമ്മുടെ ജയന്റെ കൂട്ടുകാരന്റെ മോളാണ്. അവർ കല്യാണം കൂടാൻ വന്നതാ.” ജാനകിയമ്മ പറഞ്ഞു. പിന്നെ മാണിക്യത്തെ നോക്കി. “മോളെ മണിക്കുട്ടി, ഇത് ലക്ഷ്മി. എന്റെ നാത്തൂനാ. കുട്ട്യോൾടെ അച്ഛന്റെ വലിയച്ഛന്റെ മോളാണ്.” “ആഹാ…” മാണിക്യം പുഞ്ചിരിച്ചു. “എന്നിട്ട് വിരുന്നുകാരെയൊക്കെ ഏടത്തിയുടെ കൂടെ ഇരുത്തിയിരിക്കുവാണോ?” ലക്ഷ്മിയമ്മയുടെ ശബ്ദത്തിൽ ചെറിയൊരു നീരസം കലർന്നിരുന്നു. ജാനകിയമ്മ അത് കാര്യമാക്കാതെ പറഞ്ഞു. “മോളെന്നോട് സംസാരിക്കുവായിരുന്നു. പിന്നെ എനിക്ക് കുഴമ്പിട്ടും തന്നു.” പറഞ്ഞുകൊണ്ട് മാണിക്യത്തെ വാത്സല്യത്തോടെ ചേർത്തുപിടിച്ചു. ലക്ഷ്മിയമ്മയുടെ മുഖഭാവം മാറിയില്ല. അത് ശ്രദ്ധിച്ച മാണിക്യം പതിയെ എഴുന്നേറ്റു. “മുത്തശ്ശി, ഞാൻ പിന്നെ വരാട്ടോ… നിങ്ങൾ സംസാരിച്ചോളൂ.” അവൾ പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി. മാണിക്യം പോയതും ലക്ഷ്മിയമ്മ പതിയെ തുടങ്ങി. “എന്തിനാ ഏടത്തി കണ്ട കൊച്ചുങ്ങളെയൊക്കെ വിളിച്ച് റൂമിൽ കയറ്റുന്നേ? എത്തരക്കാരാണെന്ന് നമ്മളെങ്ങനെ അറിയാനാ?” ജാനകിയമ്മയുടെ മുഖത്ത് ചെറിയൊരു അതൃപ്തി തെളിഞ്ഞു. “അത് നല്ലൊരു കൊച്ചാണെന്റെ ലക്ഷ്മി.” “ഹാ… ഞാൻ പറയാനുള്ളത് പറഞ്ഞു.” ലക്ഷ്മിയമ്മ വിഷയം മാറ്റി. “പിന്നെ എന്തൊക്കെയായി ഒരുക്കം? ഞാൻ അവിടെയായിരുന്നെങ്കിലും എന്റെ മനസ്സ് ഈ വീട്ടിലായിരുന്നു.” “എല്ലാം നന്നായി നടക്കുന്നുണ്ട്.” ജാനകിയമ്മ പറഞ്ഞു. “എവിടെ ഷൈലയും ശ്രീജയും വന്നില്ലേ?” “ഷൈലേടെ മൂത്ത മോൾ ഇന്നലെയാണ് കെട്ട്യോന്റെ അടുത്തേക്ക് പോയത്. അല്ലെങ്കിൽ നേരത്തെ ഞങ്ങൾ എത്തിയേനെ. രണ്ടാമത്തവൾക്ക് ലീവ് കിട്ടില്ലെന്ന് പറഞ്ഞു. പരീക്ഷയാണത്രേ.” ലക്ഷ്മിയമ്മ പറഞ്ഞു. “ഞാനും ഷൈലേം പ്രഭാകരനും കൂടെ രാവിലെ തന്നെ ഇറങ്ങി. ശ്രീജയും മക്കളും ഇന്നോ നാളെയോ എത്തും.” അവരുടെ സംസാരം പിന്നെയും നീണ്ടുപോയി.                           ✨✨✨✨✨✨ മാണിക്യം നേരെ പോയത് കോലായിലേക്കായിരുന്നു. അവിടെ തിണ്ണയിൽ ഇരുന്ന് കുറച്ചുനേരം പുറത്തേക്ക് നോക്കിയിരുന്നു. പുതിയ സ്ഥലം. പുതിയ ആളുകൾ. പുതിയൊരു കുടുംബം. അപ്പോഴാണ് പിന്നിൽ നിന്ന് പാറുവിന്റെ ശബ്ദം കേട്ടത്. “നീയിവിടെ ഇരിക്കുന്നുണ്ടായിരുന്നോ?” മാണിക്യം തിരിഞ്ഞുനോക്കി. “ഞാൻ നിന്നെയെവിടെയൊക്കെ തിരക്കി!” പാറു അവളുടെ അടുത്തേക്ക് വന്നു. “വേഗം റെഡിയാക്. നമുക്ക് അമ്പലത്തിൽ പോകണം. എല്ലാരും റെഡിയാകുവാ. മാണിക്യം പാറുവിനെ ഒന്ന് നോക്കി. നേരത്തെ ധരിച്ചിരുന്ന ചുരിദാറിന് പകരം ഇപ്പോൾ അവൾ ദാവണി ആയിരുന്നു ധരിച്ചിരുന്നത്. “അമ്പലത്തിലേക്ക് കുറെ ദൂരമുണ്ടോ?” “ഇല്ല. നടക്കാവുന്ന ദൂരമേയുള്ളൂ.” “എന്നാ ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വരാം.” മാണിക്യം എഴുന്നേറ്റു. “നീ വേഗം വാ. എല്ലാരും നിന്നെ കാത്തിരിക്കുവാ.” “ഓക്കെ.” പുഞ്ചിരിച്ചുകൊണ്ട് മാണിക്യം മുകളിലേക്ക് കയറി. അവൾക്ക് അറിയില്ലായിരുന്നു… ഈ ചെറിയൊരു അമ്പല യാത്രയിൽ വെച്ച് അവളുടെ ജീവിതത്തിലേക്ക് വേറെ പലരും  കടന്നുവരാനിരിക്കുകയാണെന്ന്. തുടരും… ✨ #📙 നോവൽ #📔 കഥ
17 likes
3 comments 15 shares

More like this