🌹മാലാഖ 🚩ഷാൻ 🥰കണ്ണൂർ 😘റീ എൻട്രി 💥
1K views • 2 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mlGNMmdD?d=n&ui=v64j8rk&e1=cപരിണയം❣️18
"നീ ഒരിക്കലും അവരുടെ ദത്തു പുത്രി അല്ല അനു. അവർക്ക് നീ സ്വന്തം മകൾ തന്നെ ആണ്."?
ദേവൻ പറയുന്നത് എല്ലാം കേട്ടു നിന്നത് അത്രത്തോളം സങ്കടം ഉള്ളിൽ പിടിച്ചു അമർത്തി ആണ്. ഹരിക്ക് ഒപ്പം പോലും ഇത്രേം ധൈര്യം താൻ കാട്ടിയിട്ടില്ല. ഇന്ന് പക്ഷെ ഇങ്ങനെ ഒരു നിമിഷം പോലും വേദന പിടിച്ചു അടക്കി കണ്ണുകൾ നിറയാതിരിക്കാൻ മാക്സിമം അനു ശ്രമിക്കുന്നുണ്ട്.
"അതെങ്ങനെ ആണ് ദേവാ. താൻ പറഞ്ഞ പോലെ ആമിയും അഭിയും അല്ലേ....... അവർ അല്ലേ ശരിക്കും സഹോദരങ്ങൾ. ഞാൻ സ്വന്തം എന്ന് കരുതിയ എന്റെ അച്ഛന്റെയും അമ്മയുടെയും മക്കൾ.... അത് അവരല്ലേ.. ഞാൻ.... ഞാൻ വെറും ഒരു.."
അവളുടെ ശബ്ദത്തിലെ പതർച്ച ദേവൻ മനസ്സിലാക്കിയിരുന്നു.
"അനു.. നീ ഒന്ന് പറയുന്നത് കേൾക്കാൻ തയാറാകൂ.. നിന്റെ ആദ്യത്തെ സംശയം തീർന്നല്ലോ. ഇനി ഉള്ള ചോദ്യം ആണ് നീ എങ്ങനെ അവർക്ക് മകളായി എന്നുള്ളത്. അതും ഞാൻ പറയാം...
"ശ്രീധരൻ അച്ഛൻ ഒരു ഡ്രൈവർ ആയിരുന്നു എന്ന് നിനക്ക് അറിയാലോ? അദ്ദേഹം വ്യവസായി രഘുനാഥിന്റെ ഡ്രൈവർ ആയിരുന്നു. ആ കാലത്തെ പേര് കേട്ട വ്യവസായി ആണ് അയാൾ. ഇപ്പോഴും അങ്ങനെ തന്നെ. വൈഫ് സംഗീത ഫേമസ് നർത്തകി കൂടി ആണ്. ഊഹിക്കാലോ രണ്ടാളും പണത്തിന്റെയും പ്രതാപത്തിന്റെയും ഇടയിൽ ജീവിച്ചവർ. ഒരേ ഒരു മകൾ ആണ് അവർക്കുള്ളത്. രണ്ടാളും കൂടുതലും തന്റെ കരിയർ മെച്ചപ്പെടുത്താൻ ഉള്ള നെട്ടോട്ടത്തിൽ ആയിരുന്നു. ഒരിക്കലും അത് തന്റെ കഴിവുകളോട് ഇഷ്ടം കൊണ്ടോ ആരാധന കൊണ്ടോ അല്ല. പകരം പണം. അതിനോട് ഉള്ള അത്യാഗ്രഹം മൂലം സ്വന്തം കുഞ്ഞിനെ പോലും അവർ മറന്നു."
"നീ എന്താ ദേവൻ പറയുന്നത്?"
"അതേടോ.വീട്ടിലെ ജോലിക്കാർ ആണ് അവൾക്ക് ഫുഡ് കൊടുക്കാനും എന്തിന് പഠിക്കാൻ പോലും പിന്തുണ നൽകുന്നത് അവരാണ്.കുറെ പണം വാരി കൊടുത്താൽ സ്വന്തം മകളുടെ കാര്യം അതിന്റെ വഴിക്ക് നടന്നോളും എന്ന് കരുതുന്നവരാണ് രഘുവും സംഗീതയും. എന്നാൽ പണം ആഗ്രഹിക്കാതെ തന്നെ ആ നിഷ്കളങ്കയായ ആ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെ നോക്കിയിരുന്നു വീട്ടിലെ ജോലിക്കാർ. ഒപ്പം ശ്രീധരനും അങ്ങനെ തന്നെ ആണ്. ആമിയെ പോലെ അയാൾ അവളെയും കണ്ടു."
"ആ കുട്ടി... അത്.. ഞാ..."
"ഞാൻ പറയട്ടെ അനു. അങ്ങനെ പണം മോഹിച്ചു ബിസിനസ് ആവശ്യത്തിനായി അയാൾ ദുബായിലേക്ക് തിരിച്ചു. ശേഷം ശ്രീധരൻ സംഗീതയുടെ ഡ്രൈവർ ആയി ജോലിക്ക് കയറി. പിന്നീട് സംഗീതയും മകളും തനിച്ചു ആയിരുന്നു. എന്തിനും ഏതിനും ആ കുഞ്ഞിനെ ശകാരിക്കാൻ സംഗീതക്ക് മടി ഉണ്ടായിരുന്നില്ല. എന്നാൽ സ്നേഹം നൽകാൻ മാത്രം ഒരമ്മ എന്ന നിലയിൽ അവർക്ക് കഴിയുമായിരുന്നില്ല. അവരുടെ മനസ്സിൽ തന്റെ ഉയർച്ചകളും നേട്ടങ്ങളും മാത്രം ആണ് ഉണ്ടായിരുന്നത്. താൻ ഒരു അമ്മയാണെന്നോ തന്റെ സ്നേഹം കൊതിക്കുന്ന ഒരു മകൾ ഉണ്ടെന്നോ അവർ ശ്രദ്ധിച്ചിരുന്നില്ല. ഏകദേശം ആമിയുടെ മരണ ശേഷം രണ്ടു മാസത്തിനു ശേഷം ആണ് ശ്രീധരൻ വീണ്ടും അവരുടെ വീട്ടിൽ എത്തിയത്. എന്നാൽ അവിടെ ഉണ്ടായിരുന്നത് ആ കുട്ടിയും ജോലിക്കാരിലൊരാൾ ആയ സീതയും മാത്രം ആണ്. "
"ബാക്കി ഉള്ളവർ...?"
"സംഗീതയും രഘുനാഥും ആ കഴിഞ്ഞ നാളുകൾ കൊണ്ട് തന്നെ ഡിവോഴ്സ് ആയി. അത് പക്ഷെ എല്ലാവരും അറിഞ്ഞത് രഘുനാഥ് മടങ്ങി പോയതിന് ശേഷം ആണ്. അങ്ങനെ ആയിരുന്നു അയാൾ ദുബായിലേക്ക് മടങ്ങിയത്. ഇരുവരും അത് ആണ് ആഗ്രഹിച്ചത്. കുട്ടിയുടെ ആഗ്രഹപ്രകാരം സംഗീതക്ക് ഒപ്പം നിൽക്കാൻ ആയിരുന്നു നിർദേശം. എന്നാൽ മാസങ്ങൾക്ക് ശേഷം കുഞ്ഞിനെ പോലും അവർ വെറുത്തു തുടങ്ങി. സ്വന്തം പ്രൊഫഷനിലെ ഒരാളെ തന്നെ അവർ പ്രണയിച്ചു വിഹാഹം ചെയ്തു. കുട്ടി ഒരു തടസ്സം ആയതോടെ അതിനെ ജോലിക്കാരെ ഏൽപ്പിച്ചു അവർ അയാൾക്ക് ഒപ്പം കേരളം വിട്ടു.വീട് സംഗീതയുടെ ഉടമസ്ഥതയിൽ ആയതിനാൽ കുട്ടിയേയും വീടിനെയും നോക്കാൻ ജോലിക്കാരെ അവർ അവിടെ നിർത്തി. മാസം അയച്ചു കൊടുക്കുന്ന വിഹിതത്തിൽ നിന്നും പങ്ക് പറ്റി ഒരു അനാഥ ബാല്യം അവൾ അവിടെ ആസ്വദിച്ചു. ഒടുവിൽ ശ്രീധരൻ എല്ലാം അറിഞ്ഞപ്പോൾ അവളെ കൂടെ കൂട്ടി. ആമിക്ക് പകരം ആകില്ലെങ്കിൽ പോലും കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ ആമിയെ പോലെ സ്നേഹിച്ചതാണ് അവളെ. പണത്തിന്റെ പിന്നാലെ പോയ മാതാപിതാക്കൾക്ക് വേണ്ടതായതോടെ ആരുമില്ലാതെ നശിക്കേണ്ടി ഇരുന്ന ആ കുട്ടിയുടെ ജീവിതത്തിൽ വെളിച്ചം വന്നു തുടങ്ങിയത് അന്ന് മുതൽ ആണ്. ദേവകിക്കും അത് ഒരു ആശ്വാസം ആയിരുന്നു. ആമിക്ക് പകരം അല്ല ആമി തന്നെ ആയിരുന്നു അത്. പിന്നീട് അഭിയുടെ ചേച്ചിയമ്മയായി മാറി ആ ആമി. ഒരു വർഷത്തിന് ശേഷം ശ്രീധരൻ മരണപെട്ടതോടെ വീണ്ടും കുടുംബത്തിൽ മറ്റൊരു തീരാവേദന ആയിരുന്നു അത്. എങ്കിലും തളർന്നു പോകാതെ ആ രണ്ടു കുഞ്ഞു മക്കളെയും ഇന്ന് നല്ല രീതിയിൽ വളർത്തി ആ അമ്മ. എന്നാൽ ആമിക്ക് ഉണ്ടായ പോലൊരു ദുരന്തം ആ കുട്ടിയേയും തേടി എത്തി. ആക്‌സിഡന്റ് വഴി ഓർമ്മ നഷ്ടം ആയി മാസങ്ങൾ ഹോസ്പിറ്റലിൽ കിടന്നിരുന്ന അവളെ പഴയ ലൈഫിലേക്ക് കൊണ്ട് വരാൻ ദേവകി അമ്മ വളരെ അധികം ബുദ്ധിമുട്ടി. അതിന് ശേഷം രണ്ടാളെയും ചിറകിനടിയിൽ കൊണ്ട് നടക്കും പോൽ ആയിരുന്നു ആ അമ്മ ആ കുട്ടികൾക്ക് നൽകിയ സംരക്ഷണം. "
ദേവൻ ഒന്ന് പറഞ്ഞു നിർത്തിയതും അനുവിന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. അവിടെ ഒരു നിർവികരത മാത്രം.
"എന്നാൽ ഇത്രെയും വർഷങ്ങൾ ആയിട്ട് കൂടി തന്റെ മകളെ അന്വേഷിച്ചു ആ അമ്മയോ അച്ഛനോ വന്നിട്ടില്ല. ദേവകിക്ക് അവൾ ആമി തന്നെ ആണ്. അത് കൊണ്ട് തന്നെ അവളെ ഒരിക്കലും അവഗണിക്കാനോ ഉപേക്ഷിക്കാനോ അവർക്ക് ആവില്ല.വീണ്ടും അവളെ പിന്തുടർന്നെത്തിയ മറ്റൊരു ദുരന്തം അവളുടെ കാൽപാദങ്ങളെ നിച്ഛലമാക്കി. ഇപ്പോഴും ആമിയുടെ പകരക്കാരി ആരാണെന്ന് നിനക്ക് മനസ്സിലായിട്ടില്ലേ അനു.?"
ദേവന്റെ ചോദ്യം ഉയർന്നതും അനു മണൽപരപ്പിൽ ചൂണ്ട് വിരൽ ഓടിച്ചു കൊണ്ടിരുന്നു. തിര അടിച്ചു പോകുന്ന തീരത്തെ നനഞ്ഞ കുതിർന്ന മണ്ണിനെ അല്പം കൈപിടിയിൽ ഒതുക്കി അവൾ നെഞ്ചോട് ചേർത്തു പിടിച്ചു.
"ഈ തിരമാലകൾക്ക് എന്തൊരു കഴിവാടോ. നമ്മുടെ കാൽപാട് പോലും മായ്ച്ചു തന്റെ കരയെ എപ്പോഴും സംരക്ഷിക്കുന്നില്ലേ. നമ്മൾ ഒന്ന് അഹങ്കാരിച്ചാൽ പോലും നമ്മളെ കൊല്ലാൻ ഉള്ള ശക്തി ഈ കൂറ്റൻ തിരമാലകൾക്ക് ഉണ്ടാവില്ലേ? കരയെ ഒരു സങ്കടത്തിലും കൈ വിടില്ല എന്ന ഓർമപ്പെടുത്തലായി എപ്പോഴും കൂടെ ഉണ്ടാകില്ലേ ഈ തിരമാല. എന്നാൽ നമ്മുടെ മനസിലെ ചിന്തകളെ മായ്ക്കാൻ ഒരു കടലിനും ആവില്ലല്ലോ ദേവാ. നമുക്ക് പോലും കഴിയില്ല.."
അനുവിന്റെ വാക്കുകൾ കേട്ടതും ദേവന്റെയും നെഞ്ചോന്നു പിടഞ്ഞു.
(തുടരും )..
കണ്ണൂർകാരൻ 🥰🥰🥰🥰 #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ
25 likes
2 comments • 9 shares