ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mkbnPkD?d=n&ui=v64j8rk&e1=cമിശ്വ 60 രാത്രി. റെയിൻ ഫാൾ ഷവറിൽ നിന്നും വീഴുന്ന തണുത്ത ജലതുള്ളികൾക്ക് താഴെ, ഹർഷൻ, കണ്ണുകളടച്ച് തന്റെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചുകൊണ്ട് ഒരേ നിൽപ്പാണ്. ഏതാണ്ട് അരമണിക്കൂറായിക്കാണണം അയാളാ നിൽപ്പ് തുടങ്ങിയിട്ട്. ദുബായ് യാത്രയ്ക്ക് വേണ്ടി ധരിച്ച എക്സിക്യൂട്ടീവ് സ്റ്റൈൽ വേഷവിധാനങ്ങൾ നനഞ്ഞു കുതിർന്നിരിക്കുന്നു. പോക്കറ്റിൽ നിന്നും ഫോൺ പോലും പുറത്തെടുത്തിരുന്നില്ല അയാൾ. ഇടയ്ക്കിടെ അവന്റെ ചുണ്ടുകൾ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഫോൺ ബെല്ലടിക്കാനാരംഭിച്ചത്. അവനതെടുത്തു സ്ക്രീനിലേക്കൊന്നു നോക്കിയതിന് ശേഷം, വെള്ളം ഓഫ്‌ ആക്കി, ഒരു ടവലിൽ ശരീരമാകെ പുതച്ചുകൊണ്ട് വെളിയിലേക്കിറങ്ങി. “അക്കാ... ഇങ്ങനെ എപ്പൊഴും വിളിച്ചുകൊണ്ടിരിക്കല്ലേ.ഞാൻ പറഞ്ഞല്ലോ. എനിക്കൊരൽപ്പം സമയം വേണം. നിങ്ങൾ തൽക്കാലത്തേക്ക് എവിടേക്കെങ്കിലും ഒന്നു മാറൂ.” "ഞാനെങ്ങോട്ടു മാറാനാണ്‌ ഹർഷൻ ? അങ്ങോട്ട് വരട്ടെ ?” “ഇങ്ങോട്ടു വന്നിട്ടെന്തിന്‌ ? ഞാനിവിടെ എല്ലാം സെറ്റാക്കിക്കൊണ്ടിരിക്കുകയാണ്‌. ഉടനെതന്നെ അങ്ങോട്ടു തിരിക്കും.” അവന്റെ സ്വരത്തിൽ നേരിയ നീരസം പ്രകടമായി. “നിങ്ങൾ മായയിലല്ലേ ? എന്തായാലും അത്രയും തിരക്കുള്ള ഒരിടത്തു വന്ന് അവന്മാർ പ്രശ്നമുണ്ടാക്കുമോ ?“ “ഞാനങ്ങോട്ട് വരാം ഹർഷൻ. എനിക്കിപ്പൊ ആരെയും വിശ്വാസമില്ല.” "വേണ്ട. ഒരു പത്ത് മിനുട്ടിനുള്ളിൽ എനിക്കൊരു ഫോൺ കാൾ വരും. കേരളാവിൽ നിന്നും. അതൊന്ന് അറ്റൻഡ് ചെയ്താലേ ഇനിയെന്ത് എന്ന് തീരുമാനിക്കാൻ പറ്റൂ. മിക്കവാറും, അത് കഴിഞ്ഞ് ഞാൻ അങ്ങോട്ട്‌ വരും." അവൻ പല്ലുകൾ കടിച്ചമർത്തിക്കൊണ്ട് തുടർന്നു. "നിങ്ങൾ പറയുന്നത് കേൾക്ക് അക്കാ. വെറുതേ എന്റെ ബീ പി കൂട്ടരുത്. അത് നമുക്കാർക്കും നല്ലതിനല്ല. അറിയാമല്ലോ.“ കുറച്ചു നേരത്തേക്ക് അപ്പുറം ശാന്തമായിരുന്നു. ഒടുവിൽ... “നമ്മുടെ രാജയ്യ...” അപ്പുറത്ത് അക്ക ഒന്നു വിതുമ്പിയതുപോലെ. ഹർഷനിൽ നിനും ഒരു ദീർഘനിശ്വാസമുയർന്നു. “ഞാനിവിടെ ഒറ്റയ്ക്ക് സേഫല്ല ഹർഷൻ.” അക്കയുടെ സ്വരം ചിലമ്പിച്ചു. “ഈ മൈസൂർ ടീം ആരാണെന്നു വല്ല വിവരവും കിട്ടിയോ ?” “ഇല്ല അക്കാ. ആരായാലും, ചാകാനായിട്ടൊരുമ്പെട്ടിറങ്ങിയിട്ടുള്ള ആരോ ആണ്‌. അല്ലെങ്കിൽ നമ്മളോടൊക്കെ നേരിട്ടു കോർക്കാൻ നില്ക്കുമോ ?” അപ്പുറത്തു നിന്നും മറുപടിയുണ്ടായില്ല. "നിങ്ങൾ അവിടെത്തന്നെ നിൽക്കൂ. ഞാൻ പരമാവധി വേഗം അവിടെയത്താൻ നോക്കാം." ഫോൺ കട്ട്‌ ചെയ്ത അവൻ അത് സാവധാനം താഴെ തറയിലേക്കിട്ടു. പല്ലുകൾ കടിച്ചു ഞെരിച്ചപ്പോൾ ശരീരമാകെ വിറപൂണ്ടു. തല പുറകോട്ട് ചായ്ച്ച് ദീർഘമായി ശ്വാസം ഉള്ളിലേക്കെടുത്തു ഹർഷൻ. തുടർന്ന്, പത്തുമുതൽ പുറകോട്ടെണ്ണാൻ തുടങ്ങി. മുറിയിലേക്ക് കയറി വന്ന ഒരു ജോലിക്കാരൻ അത് കണ്ട മാത്രയിൽ തിരികെയോടി. എണ്ണം 3 ആയപ്പോഴേക്കും ഹർഷൻ ശാന്തനായിക്കഴിഞ്ഞിരുന്നു. കണ്ണുകൾ താഴെ നിലത്ത് കിടന്ന് റിങ്ങ് ചെയ്യുന്ന തന്റെ ഫോണിലേക്കായി. കുനിഞ്ഞു അതെടുത്ത് കാതോട് ചേർത്ത അവന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു. "മിസ്റ്റർ ഹർഷൻ…" അപ്പുറത്ത് നിന്നും കേട്ട സ്വരം പതിഞ്ഞതെങ്കിലും അതീവ ഗൗരവത്തിലായിരുന്നു. "സ്കോഡ അവിടെ എത്തിയിട്ടില്ല. എനിക്കറിയാം മിസ്റ്റർ ഹഫീസ്." ഹർഷന്റെ സ്വരം ദൃഢമായിരുന്നു. "ഒന്നുകൊണ്ടും ടെൻഷനാകേണ്ട. ഞാനാ പ്രശ്നം സോൾവ് ചെയ്തുകൊണ്ടിരിക്കുകയാണ്." "നമുക്കെന്ത് ടെൻഷനാണ് ഹർഷൻ ?" അപ്പുറത്ത് നിന്നും ഒരു പതിഞ്ഞ ചിരി കേട്ടു. "24 മണിക്കൂറുകൾ! വണ്ടി അവിടെ എത്തിയിരിക്കും. ഇതെന്റെ വാക്കാണ്!" "താങ്കൾ വാക്കിന് വ്യവസ്ഥയുള്ള ആളായിരുന്നെങ്കിൽ, ഇപ്പൊ, ഞാൻ ആ സ്കോഡയിൽ ഇരുന്നുകൊണ്ടായേനേ ഈ ഫോൺ സംസാരം." "വലിയൊരു ചതിയിൽ പെട്ടു ഞാൻ… ക്ഷമിക്കണം." ഹർഷന്റെ സ്വരം താഴ്ന്നു. "ഒരിക്കലും ചതിക്കില്ല എന്നു കരുതി വിശ്വസിച്ച ഒരാൾ..." "ആയ്ക്കോട്ടെ. അതൊന്നും ഞങ്ങളുടെ വിഷയമല്ല. ഒരവസരം കൂടിയാകാം. ഇത്രയും ക്ഷമിച്ചില്ലേ ? ഒരു 24 മണിക്കൂറുകൾ കൂടിയല്ലേ ഉളളൂ. പക്ഷേ– " "നോ.. പക്ഷെയുടെ ആവശ്യമില്ല." ഹർഷൻ അയാളെ പൂർത്തിയാക്കാൻ അനുവദിച്ചില്ല. "ഇന്ന് രാത്രി ഇരുണ്ട് വെളുക്കുമ്പോഴേക്കും എല്ലാം തീരുമാനമാക്കും ഞാൻ. അല്ലെങ്കിൽ നാളെ ഞാനില്ല എന്ന് തന്നെ കരുതിക്കോളൂ." "കറക്റ്റ് ആണ് ഹർഷൻ. നാളെയും ആ വണ്ടി ഇവിടെയെത്തുന്നില്ല എങ്കിൽ, താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആയിവരും." ഹർഷന്റെ മുഖമിരുണ്ടു. അപ്പുറത്ത് കട്ട്‌ ചെയ്തതും ഹർഷൻ തന്റെ ഫോൺ വലിച്ചൊരേറായിരുന്നു. മാർബിൾ തറയിൽ വീണ് പൊട്ടിച്ചിതറിയ ഐഫോണിന്റെ കഷണങ്ങൾ അയാൾ കലിയടങ്ങാതെ ചവിട്ടിത്തെറിപ്പിച്ചു. പെട്ടെന്ന് തന്നെ ദേഷ്യം കടിച്ചമർത്തി സ്വബോധത്തിലേക്കു വന്ന അവൻ വീണ്ടും കണ്ണുകളടച്ചു 10 മുതൽ താഴേക്കെണ്ണാനാരംഭിച്ചു. ഓരോ എണ്ണമെടുക്കുമ്പോഴും ദീർഘമായി ശ്വസിക്കാനും മറന്നില്ല ഹർഷൻ. "സർ" പുറത്ത് നിന്നും ജോലിക്കാരന്റെ വിറയാർന്ന സ്വരം കേട്ടു. "എല്ലാം ഓക്കേ അല്ലേ സർ ?" "പിന്നെയല്ലേ രാജൂ…" ഹർഷൻ പുഞ്ചിരിയോടെ വാതിൽക്കലേക്ക് തിരിഞ്ഞു. “ഇങ്ങോട്ടു കയറിവരൂ.” ഭയപ്പാടോടെ വിറച്ചുകൊണ്ടാണ്‌ ആ ചെറുപ്പക്കരൻ മുറിയ്ക്കുള്ളിലേക്ക് കയറിവന്നത്. "ഇവിടെ ആ അവസാനം വന്ന പെൺകുട്ടിയുടെ പേരെന്താരുന്നു ?" ഹർഷൻ നിറപുഞ്ചിരിയോടെയാണത് ചോദിച്ചത്. "മിശ്വ ആണോ സർ ?" "യെസ്‌! മിശ്വ!" അവന്റെ കണ്ണുകൾ തിളങ്ങി. "മിടുക്കിക്കുട്ടിയായിരുന്നു അവൾ…" ആത്മഗതം പോലെ മന്ത്രിച്ചു അവൻ. "എല്ലാരും റെഡി ആണ് സർ." രാജു പുറകിലെ ഗ്രൗണ്ടിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു. "അഞ്ച് വണ്ടിയുണ്ട്." "ഉം…" അവൻ കുനിഞ്ഞിരുന്നുകൊണ്ട് നിലത്തുനിന്നും തന്റെ ഫോണിന്റെ ഭാഗങ്ങളിലൂടെ എന്തോ പരതാനാരംഭിച്ചു. "അതൊക്കെ ഞാൻ ക്ലീൻ ചെയ്തോളാം സർ." രാജു മുൻപോട്ട് വന്നു. "ദാ ഈ സിം എടുത്ത് ഒരു പുതിയ ഫോണിലാക്കി തരൂ. പെട്ടെന്ന് വേണം." ഹർഷൻ അത് അവനെ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു. "സർ… എല്ലാം ഓക്കേ അല്ലേ ?" രാജുവിന് ഹർഷന്റെ ഭാവവ്യത്യാസങ്ങൾ മനസിലായിരിക്കുന്നു. വല്ലാത്ത ടെൻഷനിലാണ് ഹർഷൻ. പുറത്ത് പ്രകടിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നേയുള്ളൂ. “ഒന്നും ഓക്കെയല്ല രാജൂ. പക്ഷെ പേടിക്കാനൊന്നുമില്ല. ഉടനെതന്നെ നമ്മൾ എല്ലാം പഴയപടിയാക്കും.” സ്വീകരണമുറിയിലേക്കിറങ്ങിയ ഹർഷൻ ചുറ്റുമൊന്നു വീക്ഷിച്ചതിനു ശേഷം, പുറകിലെ ഉദ്യാനത്തിലേക്കുള്ള ഡോറിന്റെ അറ്റത്തെ ജനലിലൂടെ പുറത്തെ സംഭവവികാസങ്ങൾ ശ്രദ്ധിച്ചു. അങ്ങോട്ട് നടക്കാനാഞ്ഞപ്പോഴാണ്‌ താൻ ആകെ നനഞ്ഞു കുതിർന്നാണിരിക്കുന്നതെന്നയാളോർത്തത്. ഒരു ചിരിയോടെ തിരിഞ്ഞു നടന്ന അയാൾ പെട്ടെന്ന് നിന്നു. ഞെട്ടിത്തിരിഞ്ഞു നോക്കിയ അവന്റെ കണ്ണുകളിൽ വിചിത്രമായിട്ടെന്തോ പതിഞ്ഞിരിക്കണം. തിരിഞ്ഞ്നടന്ന് സ്റ്റെയർകേസിനരികിലെത്തിയ അവൻ ഓരോ പടികളായി കയറി ലാൻഡിങ്ങോളമെത്തി. നോട്ടം ഭിത്തിയിൽ പതിച്ചിരുന്ന ഒരു പരിചയിലേക്കായി. അതിൽ ഗുണനാകൃതിയിൽ ഘടിപ്പിച്ചിരുന്ന ശൂന്യമായ വാളുറകൾ! അവന്റെ കണ്ണുകൾ മിഴിഞ്ഞു. “രാജൂ!!” ഒരൊറ്റ അലർച്ചയായിരുന്നു അവൻ! രാജുവിനോടൊപ്പം ആ വീട്ടിലെ മിക്ക ജോലിക്കാരും സ്വീകരണമുറിയിലെത്തി. “ഇത്...” അവൻ ആ വാളുറകളിലേക്ക് വിരൽ ചൂണ്ടി. “ഇതെവിടെ ?” “എല്ലാവരും തന്നെ അത് അപ്പോഴാണ്‌ ശ്രദ്ധിക്കുന്നതെന്ന് വ്യക്തം. നല്ല പരിചയമുള്ളവർക്കേ, ആ ഉറകൾ കാലിയാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകൂ.” ജോലിക്കാരെല്ലാം നിശബ്ദരായി നിൽക്കുന്നത് കണ്ട ഹർഷന്റെ മുഖം ഒരു ചെകുത്താന്റേതുപോലെ പരിണമിച്ചുവരുന്നത് കാണാമായിരുന്നു. “കുറച്ചു ദിവസമായി സർ...” ഒരു ചെറുപ്പക്കാരൻ മുൻപോട്ടു വന്നു. അവന്റെ ശരീരം കിലുകിലെ വിറയ്ക്കുന്നുണ്ടായിരുന്നു. “പേടിച്ചിട്ട് പറയാതിരുന്നതാണ്‌ സർ.” അവൻ കൈ കൂപ്പി. “എന്തിന്‌ ? എന്തിനാ പേടിക്കുന്നത് ?” ഹർഷൻ പല്ലിളിച്ചു ചിരിച്ചുകൊണ്ട് കൈയ്യാട്ടി വിളിച്ചു. “വാ ഇവിടെ.” നിമിഷങ്ങൾക്കുള്ളിൽ ആ ജോലിക്കാരൻ തലകുമ്പിട്ട് സ്റ്റെപ്പുകൾ കയറി ഹർഷനു മുൻപിലെത്തി. “ക്ഷമിക്കണം സർ...” “ആയ്ക്കോട്ടെ.” ഹർഷൻ അവന്റെ തലമുടിയിൽ തലോടിക്കൊണ്ട് എല്ലാവരേയും നോക്കി. “ഈ പേടി കാരണം, നിങ്ങൾ ഇതുപോലെ എന്നോട് എന്തൊക്കെ മറച്ചു വെക്കുന്നുണ്ടാകും എന്നാണ്‌ ഞാനിപ്പൊ ആലോചിക്കുന്നത്.” “വേറൊന്നുമില്ല അയ്യാ...” പ്രായമായ ഒരു ജോലിക്കാരൻ നെഞ്ചിൽ കൈ ചേർത്തുകൊണ്ട് മുൻപോട്ടു നിന്നു. “എന്തിനാ ഇത്ര പേടി ? ഞാനെന്താ പിടിച്ചു തിന്നുമോ ?” ഹർഷൻ പൊട്ടിച്ചിരിച്ചു. “മോൻ പേടിക്കണ്ട കേട്ടോ. എന്തായാലും ഇത് തനിയെ ഇറങ്ങിപ്പോകില്ലല്ലോ. ആരോ എടുത്തതാണ്‌. അവരു തന്നെ അത് തിരിച്ചു വെച്ചോളും. കേട്ടോ ?” ആ പയ്യൻ ആശ്വാസത്തോടെ തലകുലുക്കി. “പൊയ്ക്കോ.” ഹർഷൻ പുഞ്ചിരിയോടെ അവന്റെ തോളിൽത്തട്ടിക്കൊണ്ട് തിരിഞ്ഞ്, തൊട്ടടുത്ത പരിചയിൽ നിന്നും ഒരു കഠാര വലിച്ചൂരിയെടുത്തു. ജോലിക്കാരുടെയെല്ലാം മുഖം ഒരു പേതത്തെ കണ്ടതുപോലെ വിളറിയത് പെട്ടെന്നായിരുന്നു. അവരിൽ പലർക്കും ഹർഷനെ വർഷങ്ങളായിട്ടുള്ള പരിചയമാണ്‌. എന്താണ്‌ സംഭവിക്കാൻ പോകുന്നതെന്ന് അവർക്കൊക്കെ നല്ല നിശ്ചയമാണ്‌. പയ്യൻ തിരിഞ്ഞ് ഏതാനും ചുവടുകൾ താഴേക്കു വെച്ചതും, പുറകിൽ നിന്നും ഒരു കൊടുങ്കാറ്റുപോലെ കുതിച്ചിറങ്ങിയ ഹർഷൻ, അവന്റെ തലമുടിക്കുത്തിനു പിടിച്ച് നിർത്തിയതും, കഴുത്തിനു പുറകിലൂടെ ആ കഠാര കുത്തിയിറക്കിയതും ഒരുമിച്ചായിരുന്നു! ഒനുറക്കെ നിലവിളിക്കാൻ പോലുമായില്ല ആ ചെറുപ്പക്കാരന്‌. അതിനു മുൻപേ നട്ടെല്ലിൽത്തന്നെ അതിഭീകരമായൊരു താഢനമേറ്റ് ആ ചെറുപ്പക്കാരൻ തെറിച്ച് ഭിത്തിയിലിടിച്ച് താഴെ വീണു. യാതൊന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ തിരിഞ്ഞ ഹർഷൻ ആ കഠാര തന്റെ ടവ്വലിൽ നന്നായി തുടച്ച് വൃത്തിയാക്കി, അതിന്റെ ഉറയിൽത്തന്നെ തിരികെ വെച്ചു. “എല്ലാവർക്കും കാര്യങ്ങളുടെ ഗൗരവം മനസ്സിലായല്ലോ ? ഞാൻ പോയിട്ടു വരുമ്പോൾ, ആ വാളുകൾ തിരികെയെത്തിയിരിക്കണം. അത്രേ വേണ്ടൂ.” പുഞ്ചിരിയോടെ അത്രയും പറഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് പോയ ഹർഷൻ ഏതാണ്ട് പതിനഞ്ചു മിനിട്ടുകൾക്കു ശേഷം വെളിയിലേക്ക് വരുമ്പോൾ സ്യൂട്ടും കോട്ടുമെല്ലാം ധരിച്ച് മനോഹരമായ വേഷവിധാനത്തിലായിരുന്നു. പുറകിലെ ഗ്രൗണ്ടിലേക്കിറങ്ങിയ ഹർഷനെ കാത്ത് ഒരു വൻ സംഘം തന്നെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. പുൽത്തകിടി ഒരു പാർക്കിങ് ലോട്ട് പോലെ തോന്നിച്ചു. അഞ്ചോളം വിവിധയിനം വാഹനങ്ങളാണ് നിരനിരയായി കിടന്നിരുന്നത്. "ഹായ് ഹർഷൻ!" സുമൻ മുൻപോട്ട് വന്ന് ഹസ്തദാനം നടത്തി. "എന്തുപറ്റി ? പെട്ടെന്നൊരു യുദ്ധസന്നാഹമൊക്കെ ?" മറുപടിയായി ഹർഷൻ ഒന്ന് പുഞ്ചിരിച്ചു. "സുമൻ… ഐ ഡോണ്ട് കെയർ വാട്ട്‌ യൂ ഡു. പക്ഷേ എല്ലാം കഴിയുമ്പോൾ ആ സജീവിനെ മാത്രം നിങ്ങൾ തൊടരുത്. അവന്റെ ശരീരത്തിൽ ഒരു പോറൽ പോലുമുണ്ടാകരുത്. പരമാവധി ആരോഗ്യവാനായി എന്നെ ഏൽപ്പിക്കണം അവനെ." "ഡൺ!" "അതുപോലെ ആ പെൺകുട്ടി… മിശ്വ…" "ഡോണ്ട് വറി ഹർഷൻ. അവളെ ഞങ്ങൾ-" "നുറുക്കണം! ചെറിയ ചെറിയ കഷണങ്ങളാക്കി നുറുക്കണം!" ഹർഷൻ പല്ലുകൾ ഞെരിച്ചമർത്തി. "ഇതിനെല്ലാം ഉത്തരവാദി അവളാണ്. സൊ, അതിനനുസരിച്ചുള്ളത് തന്നെ കൊടുക്കണം അവൾക്ക്." "ടെൻഷൻ വേണ്ട… ഞങ്ങളെത്തിയല്ലോ. പിന്നെന്താ ?" സുമൻ പുഞ്ചിരിയോടെ ഹർഷന്റെ തോളിൽ തട്ടി. "എനിക്കൊരു ചെറിയ സംശയമുണ്ട്. അതൊന്ന് തീർത്ത് തന്നാൽ നമ്മൾ പുറപ്പെടുകയാണ്." ഹർഷന്റെ നെറ്റിയിൽ ചുളിവുകൾ വീണു. "വൈ ?" സുമന്റെ മുഖം ഗൗരവം പൂണ്ടു. "ഈ ഇടപാടിന്, എന്തിനാണ് പുറത്തുനിന്നൊരാളെ കൊണ്ടുവന്നത് ? അതും ഒരു മലയാളത്താനെ ? ഐ മീൻ, ഇത്ര വലിയൊരു റിസ്കി ബിസിനെസ്സ് ആയിട്ടും…" "സുമൻ…" ഹർഷൻ പതിയെ മുറ്റത്തേക്കിറങ്ങിക്കൊണ്ട് തുടർന്നു. "എറണാകുളം വരെ വണ്ടി ഡ്രൈവ് ചെയ്ത് ആ സാധനം ഡെലിവറി ചെയ്‌താൽ മാത്രം പോരല്ലോ. തിരിച്ചു ജീവനോടെ ഇങ്ങോട്ട് വരികയും വേണ്ടേ ?" ഇപ്പ്രാവശ്യം സുമന്റെ നെറ്റിയിലായിരുന്നു ചുളിവുകൾ. "യൂ മീൻ…" "യെസ്! അതൊരു വൺ വേ ട്രിപ്പ്‌ ആണ് മാൻ. എന്റെ ക്ലയന്റ്സിന് അങ്ങനെ ലൂസ് എൻഡ്‌സ് ഒന്നും ഇഷ്ടമല്ല." ഹർഷൻ ചിരിച്ചു. "ഓഹോ! സജീവ് അപ്പൊ ആളൊരു ലക്കി ഫെല്ലോ ആണല്ലോ ?" ഹർഷൻ തലകുലുക്കിക്കൊണ്ട് തന്റെ കൂട്ടാളികളെ നോക്കി കൈവീശിക്കാണിച്ചു. "ഗുഡ് ലക്ക് ഗയ്‌സ്! ഇത്ര വലിയ സന്നാഹത്തിന്റെയൊന്നും ആവശ്യമില്ല. ആകെ നാലഞ്ചുപേരെ ഉളളൂ. പക്ഷേ, കേട്ടിടത്തോളം ഒരൽപ്പം പെശകാണ് കാര്യങ്ങൾ. അതുകൊണ്ടൊരു ചെറിയ മുൻകരുതലെടുക്കുന്നേയുള്ളൂ. കാര്യങ്ങളൊക്കെ സുമൻ പറഞ്ഞു തരും." കൂട്ടാളികളിൽ നിന്നും പ്രത്യേകിച്ചൊരു മറുപടിയുമുണ്ടായില്ല. എല്ലാവരും സുമനെ നോക്കി നിൽപ്പാണ്. അവനാണ് അവരുടെ മാസ്റ്റർ. "ഓക്കെ ഗയ്‌സ്! ഹാപ്പി ഹണ്ടിങ്! മായയിൽ മീറ്റ് ചെയ്യാം." ഹർഷൻ തന്റെ BMW ലക്ഷ്യമാക്കി നടന്നുകൊണ്ട് പറഞ്ഞു. ആ വാഹനം സ്റ്റാർട്ടായതിനോടൊപ്പം തന്നെ ഏതാണ്ട് നാൽപ്പത് പേരോളം വരുന്ന ആ സംഘവും അവരവരുടെ വാഹനങ്ങളിൽ കയറിക്കഴിഞ്ഞിരുന്നു. വളരെ അച്ചടക്കമുള്ള ഒരു സൈന്യത്തെ ഓർമ്മിപ്പിച്ചു ആ കാഴ്ച്ച. വരിവരിയായി ആ കോമ്പൗണ്ട് വിട്ടിറങ്ങുന്ന വണ്ടികളുടെ ശബ്ദം കർണ്ണകഠോരമായിരുന്നു. ഈ സമയം വിജയപുരയിൽ. "എന്താ നമ്മുടെ അടുത്ത പരിപാടി ?" സച്ചുവേട്ടൻ ചോദിച്ചു. കുറച്ച് മാറി നിന്ന് ഫോൺ ചെയ്യുകയായിരുന്ന മൃദുല ചെറുവിരൽ ഉയർത്തിക്കാട്ടി. "മിശ്വയെ ലോക്കേറ്റ് ചെയ്തില്ലേ നമ്മൾ ?" തരുൺ ചോദിച്ചു. "ഇവിടുന്ന് 15 കിലോമീറ്റർ ഉണ്ട്. ഒരു ലേഡീസ് ഹോസ്റ്റൽ പോലെ എന്തോ ഒരു സെറ്റപ്പ് ആണ്. ബട്ട്‌ ഇപ്പൊ നേരെ അങ്ങോട്ട്‌ കേറി ചെല്ലുന്നത് റിസ്കാണ്. അവർ തീർച്ചയായും നമ്മളെ അവിടെ എക്സ്പെക്റ്റ് ചെയ്യും." "അവർ എന്ന് പറയാൻ ഇനിയാരാ ഉള്ളത് ? ആ സ്ത്രീയോ ?" കൂട്ടാളികളുടെ മുഖത്ത് നിസ്സാര ഭാവം. "അവരെ അത്ര നിസ്സാരമായിട്ട് കാണാൻ പറ്റില്ല. ഞാൻ കേട്ടിടത്തോളം, ഈ രാജയേക്കാൾ ഡേഞ്ചറസ് ആണവർ." രവിയുടെ സ്വരം ഗൗരവമാർജ്ജിച്ചു. "പിന്നെ എന്ത് ചെയ്യാനാ ?" ചോദ്യം ഭഗത്തിന്റെതായിരുന്നു. "എന്തായാലും നമ്മള് കേറി അടിച്ചേ ഒക്കൂ. അതല്ലാതെ വേറെ വല്ല വഴിയുമുണ്ടോ ?" "ഗയ്‌സ്!" ഫോൺ കട്ട്‌ ചെയ്തുകൊണ്ട് മൃദുല അവർക്കരികിലെത്തി. "വീ ഹാവ് എ സിറ്റുവേഷൻ…" എന്തോ അപകടമാണെന്ന് അവളുടെ മുഖഭാവം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. "നമ്മുടെ സുഹൃത്ത്‌ മിസ്റ്റർ ഹർഷൻ മൽഹാർ ചക്രവർത്തി അവിടെ നിന്നും പുറപ്പെട്ടിട്ടുണ്ട്. വിത്ത്‌ ഹിസ് മിലിറ്ററി! 40 പേരുണ്ടത്രേ!" എല്ലാവരും ഒന്ന് ഞെട്ടിയത് വ്യക്തമായിരുന്നു. ഭഗത് ഒഴിച്ച്. “അല്ലെങ്കിലും എനിക്കറിയാമായിരുന്നു. ഈ പരിപാടി കഴിയുമ്പോ ശവങ്ങൾ കുറേയേറെ വീഴുമെന്ന്.” അവൻ മൃദുലയെ നോക്കി ഇടതുകണ്ണൊന്നിറുക്കിക്കാട്ടി,. തുടരും 🥰🥰🥰 കണ്ണൂർകാരൻ 🥰🥰🥰🥰 #📙 നോവൽ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #✍ തുടർക്കഥ #📔 കഥ
64 likes
2 comments 34 shares

More like this