𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 16 hours ago
#📙 നോവൽ അച്ഛനും അമ്മയും പറഞ്ഞതൊക്കെ കേട്ടിരുന്ന ശ്രീഹരിക്ക് പെട്ടെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം ഓർമ്മ വന്നത്. തന്റെ കല്യാണത്തിന്റെ തലേദിവസം വേണിയുടെ വീട്ടിലെ പാർട്ടി കഴിഞ്ഞു വന്ന മീര കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അന്നത്തെ ആ വീഴ്ച്ചയിൽ അവളുടെ തല എവിടെയെങ്കിലും ഇടിച്ചിട്ടുണ്ടാകുമെന്നും ആ ഇടി ആയിരിക്കും മീരയെ ഇന്ന് ഈ അവസ്ഥയിൽ എത്തിച്ചതെന്നും ശ്രീഹരി ഊഹിച്ചു. തനിക്ക് വേണ്ടിയാണ് അന്നവൾ ആത്മഹത്യ ചെയ്യാൻ പോയതെന്ന് ഓർക്കവേ അവന്റെ ഉള്ളിൽ മീരയോടുള്ള സ്നേഹം അധികരിച്ചു. സത്യങ്ങൾ അറിയുന്നത് വരെയേ ആ സ്നേഹത്തിന് ആയുസ്സുള്ളൂ എന്ന് ശ്രീഹരി അറിഞ്ഞതേയില്ല. "മീരയോട് പറയണ്ടേ അവൾക്കെന്താ അസുഖമെന്ന്." ശ്രീഹരി മീരയുടെ അച്ഛനോടും അമ്മയോടും ചോദിച്ചു. "ഉടനെ വേണോ മോനെ?" പത്മിനിക്ക് ആശങ്കയായി. "നമ്മൾ പറയാതെ ഒളിച്ചു വച്ചാൽ മീരയ്ക്ക് അതൊരു സങ്കടം ആവില്ലേ. നമ്മളാരും പറഞ്ഞില്ലെങ്കിലും ഈ സ്കാനിംഗ് റിപ്പോർട്ടും മറ്റും കാണുകയും ഡോക്ടർടെയും നേഴ്സ്മാരെയും സംസാര രീതിയിൽ നിന്നും അവൾക്ക് കൊടുക്കുന്ന മെഡിസിൻ ഏത് അസുഖത്തിനാണ് എന്നൊക്കെ ഗൂഗിളിൽ നോക്കിയും തനിക്ക് എന്താ പറ്റിയതെന്ന് മീരയ്ക്ക് എളുപ്പത്തിൽ കണ്ട് പിടിക്കാം. അത് ഒരുപക്ഷെ അവൾക്കൊരു ഷോക്ക് നൽകാൻ സാധ്യതയുണ്ട്. അതിനേക്കാൾ ഭേദം നമ്മൾ തന്നെ മീരയോട് അവൾക്ക് പറ്റിയത് തുറന്ന് പറഞ്ഞ് ധൈര്യം നൽകുന്നതാണ്. അതായിരിക്കും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്." ശ്രീഹരി തന്റെ അഭിപ്രായം പറഞ്ഞു. "ഞങ്ങൾക്ക് ഈ കാര്യം അവളോട് തുറന്ന് പറയാനുള്ള ധൈര്യമില്ല മോനെ." മോഹനും പത്മിനിയും ഒരേ സ്വരത്തിൽ പറഞ്ഞു. "ഞാൻ തന്നെ മീരയോട് പറഞ്ഞോളാം. പിന്നെ അച്ഛനും അമ്മയും അവളുടെ മുന്നിൽ വച്ച് ഇങ്ങനെ കരഞ്ഞു തളർന്ന് ഇരിക്കരുത്. അതവളെയും കൂടുതൽ സങ്കടത്തിലാക്കും." ശ്രീഹരി ഓർമിപ്പിച്ചു. "ഇല്ല... മോനെ മീര മോൾടെ മുന്നിൽ വച്ച് ഞങ്ങൾ കരയില്ല. മോന് അവൾക്ക് ധൈര്യം നൽകണം. നിനക്ക് മാത്രേ അവളെ ആശ്വസിപ്പിക്കാൻ പറ്റു." പത്മിനി വിങ്ങലടക്കി പറഞ്ഞു. "ഞാൻ അവളെ പൊന്നു പോലെ നോക്കിക്കോളാം. അച്ഛനും അമ്മയും മീരയുടെ കാര്യമോർത്തു വിഷമിക്കണ്ട. അവളെ ഞാൻ പഴയ മീരയായി തിരിച്ചു കൊണ്ട് വരും." ശ്രീഹരി ഇരുവർക്കും വാക്ക് നൽകി. **************** കുറച്ചു പേരുടെ കമന്റ്‌സ് കണ്ടു. ഞാൻ മീരയെ അസുഖക്കാരി ആക്കിയത് വായനക്കാരുടെ സഹതാപം പിടിച്ചു പറ്റാൻ വേണ്ടി ആണെന്ന്. സത്യം പറഞ്ഞാൽ ഞാൻ മനസ്സിൽ പോലും അത് ചിന്തിച്ചിട്ടില്ല. അവൾ ചെയ്ത തെറ്റിന് ഈ ശിക്ഷ കിട്ടണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ട് സിംപതി തോന്നിക്കാൻ ഇങ്ങനെ ഒരു ട്രാക് കൊണ്ട് വരേണ്ട ആവശ്യം എനിക്കില്ല. സിംപതിക്ക് വേണ്ടി അല്ല വേണിയോടു ചെയ്ത ചതിക്ക് ഇതിൽ കുറഞ്ഞൊരു ശിക്ഷ കൊടുക്കാൻ ഇല്ലാത്തത് പോലെ എന്റെ മനസിന്‌ തോന്നി. കഥ സ്റ്റാർട്ടിങ് മുതൽ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു മനസ്സിൽ. അത് തന്നെ ആണ് എഴുതി പോണതും. എന്റെ മനസ്സിൽ ഞാൻ ആദ്യമേ തന്നെ കണ്ട ക്ലൈമാക്സ്‌ തന്നെ ആയിരിക്കും ഞാൻ കൊടുക്കുക. ഇനി ഒത്തിരി പാർട്ട്‌ ഒന്നും ഉണ്ടാവില്ല കേട്ടോ. *************** ഡോക്ടർ രാജേന്ദ്രന് മുന്നിൽ ഇരിക്കുകയായിരുന്നു ശ്രീഹരിയും പത്മിനിയും മോഹനും. കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് നടത്തിയ മീരയുടെ പഴയ ട്രീറ്റ്മെന്റ് ഹിസ്റ്ററി പരിശോധിക്കുകയായിരുന്നു ഡോക്ടർ രാജേന്ദ്രൻ അപ്പോൾ. മോഹനും പത്മിനിയുമാണ് വേഗം തന്നെ അത് പോയി എടുത്തു കൊണ്ട് വന്നത്. "മീരയുടെ ബ്രയിനിയിൽ വളർന്ന് കൊണ്ടിരിക്കുന്ന ട്യൂമർ ഉടനെ തന്നെ നീക്കം ചെയ്യണം. അത് ചുരുങ്ങിയ മാസങ്ങൾ കൊണ്ടാണ് ഇത്രയധികം വളർന്നത്. പിന്നെ ഇന്റെർണൽ ബ്ലീഡിങ് ഉണ്ട്. സോ എമർജൻസി ആയിട്ട് ഉടനെ തന്നെ സർജറി ചെയ്ത് ട്യൂമർ നീക്കം ചെയ്യണം. ഇനിയും അത് അവിടെ ഇരിക്കുന്നത് അത്ര നല്ലതല്ല. അത് മീരയുടെ ജീവന് തന്നെ ആപത്താകും." ഡോക്ടർ രാജേന്ദ്രൻ പറഞ്ഞു. "ഇത് പെട്ടെന്ന് വളരാൻ എന്താ കാരണം ഡോക്ടർ. ഞങ്ങൾ അവളെ അത്ര നന്നായിട്ട ശ്രദ്ധിച്ചിരുന്നത്." പത്മിനി ചോദിച്ചു. "മീരയുടെ തലയ്ക്കു പിന്നിൽ ബ്ലഡ് ക്ലോട്ട് ആയി കിടപ്പുണ്ട്. അത് എവിടെയോ ശക്തിയായി ഇടിച്ചുണ്ടായതാണ്. ഈ വീഴ്ച്ചയും ബ്ലഡ് ക്ലോട്ടുമൊക്കെ ട്യൂമർ വളരാൻ കാരണമായിട്ടുണ്ട്." ഡോക്ടർ പറഞ്ഞു. "അവൾ അങ്ങനെ വീണിട്ടൊന്നുമുണ്ടായിരുന്നില്ല." പത്മിനി ഉറപ്പോടെ പറഞ്ഞു. "ചിലപ്പോൾ നിങ്ങൾ കൂടെ ഇല്ലാത്തപ്പോഴായിരിക്കും വീണിട്ടുണ്ടാവുക. 24 മണിക്കൂറും നിങ്ങളുടെ കണ്മുന്നിൽ ആയിരിക്കില്ലല്ലോ മകൾ." ഡോക്ടർടെ വാക്കുകൾക്ക് മുന്നിൽ പത്മിനിക്ക് ഉത്തരമില്ലായിരുന്നു. "സർജറി കൊണ്ടല്ലാതെ മരുന്ന് കൊണ്ട് മാറ്റാൻ പറ്റില്ലേ ഡോക്ടർ മീരയുടെ അസുഖം." ശ്രീഹരി ചോദിച്ചു. "ഈ ട്യൂമർ മീരയ്ക്ക് ആദ്യമായി വന്ന സമയത്ത് അത് അന്ന് എടുത്തു മാറ്റത്തത് അവളുടെ വയസ്സും പ്രായവുമൊക്കെ പരിഗണിച്ചായിരുന്നു. ഇപ്പോ ഇത് എടുത്തു കളഞ്ഞില്ലെങ്കി മീരയുടെ ജീവന് ആപത്താകും. ഓരോ ദിവസം കഴിയുംതോറും ഇതിന്റെ സൈസ് കൂടി വരുകയാണ്. തുടക്കത്തിൽ തന്നെ ഇതിന്റെ വളർച്ച കണ്ടെത്താൻ പറ്റിയിരുന്നെങ്കിൽ മീരയുടെ അവസ്ഥ ഇത്രയും മോശമാകുമായിരുന്നില്ല. മരുന്ന് കൊണ്ട് തന്നെ നമുക്ക് എല്ലാം ശരിയാക്കാമായിരുന്നു. ഇനിയിപ്പോ ഇത്രയും വൈകിയത് കൊണ്ട് അത് പറ്റില്ല. Anyway നമുക്ക് ബാക്കി കാര്യങ്ങൾ നോക്കാം." പിന്നെ പേഷ്യന്റിന് ധൈര്യവും സപ്പോർട്ടും നൽകി കൂടെ ഉണ്ടാവണം നിങ്ങൾ. സർജറി കഴിഞ്ഞു നാല് കീമോ കൂടി വേണ്ടി വരും. ഇത്രയുമാണ് ട്രീറ്റ്മെന്റ് procedure." ഡോക്ടർ രാജേന്ദ്രൻ അവർക്ക് മൂവർക്കും കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം തല കുലുക്കി കേട്ടിരിക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. ********* കിഷോറിനെ ഇന്നാണ് ICU വിൽ നിന്നും റൂമിലേക്ക് മാറ്റിയത്. പേടിച്ച പോലെ ഒന്നും സംഭവിച്ചില്ലെങ്കിലും കാലിന് പ്ലാസ്റ്റർ ഇട്ടിട്ടുള്ളത് കൊണ്ട് എഴുന്നേറ്റ് നടക്കാൻ 3 മാസം എങ്കിലും വേണ്ടി വരും. ഈ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് തവണ എങ്കിലും വേണി അവനെ കാണാൻ ഹോസ്പിറ്റലിൽ പോകുമായിരുന്നു. അവളുടെ സാമീപ്യമായിരുന്നു അവന് ഏറ്റവും കരുത്ത്‌ നൽകിയിരുന്നത്. കിഷോറിനെ റൂമിലേക്ക് മാറ്റുന്നത് അറിഞ്ഞു വേണി അന്ന് നേരത്തെ ഹോസ്പിറ്റലിൽ എത്തി. അവൾ എത്തിയ അതേ സമയത്താണ് കിഷോറിനെ നോക്കുന്ന ഡോക്ടർ റൌണ്ട്സ്ന് അവിടേക്ക് വന്നത്. കിഷോറിനെ പരിശോധിച്ചിട്ട് പോകുമ്പോ വേണിയെ ഡോക്ടർ അദ്ദേഹത്തിന്റെ ക്യാബിൻ ലേക്ക് വരാൻ ആവശ്യപ്പെട്ടു. "ഡോക്ടർ എന്താ വരാൻ പറഞ്ഞത്? കിഷോറേട്ടന് എന്തെങ്കിലും പ്രശ്നമുണ്ടോ?" ഡോക്ടർ ടെ കാബിനിൽ എത്തിയതും ആശങ്ക അടക്കാനാവാതെ വേണി ചോദിച്ചു. "ഒരു പ്രശ്നമുണ്ട്... നിങ്ങൾ കിഷോറിന്റെ ഭാര്യ ആയത് കൊണ്ട് നിങ്ങൾ മാത്രം അറിഞ്ഞിരിക്കാൻ വേണ്ടിയാണ് ഞാനീക്കാര്യം പറയുന്നത്. പേഷ്യന്റിനോട് ഞാൻ ഇന്ന് തന്നെ കാര്യങ്ങൾ സൂചിപ്പിച്ചോളാം. നിങ്ങൾ വേണം അയാൾക്ക് ധൈര്യം നൽകാൻ. ഈയൊരു കാര്യമറിയുമ്പോ എന്തായാലും കിഷോർ തളർന്ന് പോകും." ഡോക്ടറെ വാക്കുകൾ അവളെ ഭയപ്പെടുത്തി. "എന്താണെങ്കിലും പറഞ്ഞോളൂ ഡോക്ടർ." "നിങ്ങൾക്ക് കുട്ടികൾ ഒന്നുമില്ലല്ലോ അല്ലേ?" "ഇല്ല..." "കിഷോറിന് കുട്ടികൾ ഉണ്ടാകുന്നതിനു കുഴപ്പമില്ല. ട്രീറ്റ്മെന്റ് വഴി നിങ്ങൾക്കതിനു സാധ്യമാകും. ബട്ട്‌ അയാൾക്കിനി നോർമൽ സെക്ഷ്വൽ ലൈഫ് സാധ്യമാകില്ല. കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ നൗ ഹി ഈസ്‌ ആൻ impotent." ഡോക്ടർ രാധാ കൃഷ്ണന്റെ വാക്കുകൾ വിദൂരതയിൽ എന്ന പോലെയാണ് അവൾ കേട്ടത്. "വേണി... ആർ യൂ ഓക്കേ." നിമിഷങ്ങൾ കഴിഞ്ഞിട്ടും അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ഡോക്ടർ ചോദിച്ചു. "ഹാ... ഹാ ഡോക്ടർ." വേണി ദുർബലമായി ഒന്ന് മൂളി. "ഇത് കേൾക്കുമ്പോ താൻ ഷോക്കാകും എന്നെനിക്കറിയാം. ബട്ട്‌ ഇത് പറയാതെ പറ്റില്ലല്ലോ." "ഇട്സ് ഓക്കേ ഡോക്ടർ... പെട്ടെന്ന് കേട്ടപ്പോൾ ഞാനൊന്ന് ഷോക്കായി എന്നത് സത്യമാണ്.. പക്ഷേ ഇപ്പോ കുഴപ്പമില്ല." വേണി പുഞ്ചിരിക്കാൻ ശ്രമിച്ചു. "ആൾക്ക് വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. കാലിലെ പ്ലാസ്റ്റർ അഴിച്ചാൽ മൂന്ന് മാസം കഴിഞ്ഞു നടന്ന് തുടങ്ങാം. ഹെഡ് ഇഞ്ചുറിയും ഓപ്പറേഷൻ സക്സസ് ആയത് കൊണ്ട് പേടിക്കാനില്ല. കുറച്ചു നാൾ റൂടീൻ ചെക്കപ്പ് ഉണ്ടാകും.. അത് മുടങ്ങാതെ ചെയ്താൽ മതി. പിന്നെ പ്രോപ്പർ റെസ്റ്റും വേണം." ഡോക്ടർ രാധാകൃഷ്ണൻ പറഞ്ഞതൊക്കെ അവൾ തലയാട്ടി കേട്ടു. ഒടുവിൽ ഡോക്ടർനോട്‌ താങ്ക്സ് പറഞ്ഞ് ഇറങ്ങുമ്പോൾ വേണിയുടെ മനസ്സ് ശൂന്യമായിരുന്നു. കിഷോറിനെ കണ്ട് യാത്ര പറഞ്ഞ ശേഷം വേണി ലിഫ്റ്റിന് നേർക്ക് നടക്കുമ്പോഴാണ് സ്‌ട്രെക്ച്ചറിൽ കിടത്തി കൊണ്ട് വരുന്ന മീരയെ അവൾ കാണുന്നത്. സ്കാനിംഗ് കഴിഞ്ഞു അവളെ റൂമിലേക്ക് കൊണ്ട് പോകുന്നതായിരുന്നു. കിഷോറിനെ കിടക്കുന്ന മൂന്ന് റൂമിനു അപ്പുറത്തെ റൂമിലേക്ക് മീരയെ കൊണ്ട് പോകുന്നത് വേണി ഞെട്ടലോടെയാണ് നോക്കി നിന്നത്. കാരണം പഴയ മീരയുടെ ഒരു നിഴൽ മാത്രമായിരുന്നു ഇന്നവൾ. ചെയ്ത പാപങ്ങളുടെ ശിക്ഷ മീരയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചുറു ചുറുക്കോടെ ഓടി നടന്നവൾക്ക് എന്ത് പറ്റിയെന്നറിയാതെ വേണി നിമിഷങ്ങളോളം അവിടെ തന്നെ സ്തംഭിച്ചു നിന്നു. പിന്നെ എന്തോ ഒരു ഉൾപ്രേരണയാൽ മീര കിടക്കുന്ന റൂമിന് നേർക്ക് വേണി ചുവടുകൾ വച്ചു. തുടരും
72 likes
5 comments 29 shares

More like this