ishalrooh🤍
5K views • 1 months ago
നിന്നിലേക്കായ് :3
"അങ്ങനെ മനസ്സിൽ ആരെങ്കിലും...??!"
വല്ലുമ്മയും ഉമ്മയും കണ്ണിലേക്കു നോക്കി നില്കുന്നു.
ഹന എങ്ങനെ പറഞ്ഞു തുടങ്ങണമെന്നറിയാതെ കുഴഞ്ഞു.
-------------------------------------------
ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയ അഷ്മിൽ ഭക്ഷണപ്പൊതി തുറന്നു... ഉമ്മയുടെ ഭക്ഷണത്തിന്റെ രുചിയൊന്ന് ഓർത്തുപോയി... കൊൽക്കത്തയിലെ വായിക്ക് രുചിയില്ലാത്ത ഒരുമാതിരി ബംഗാളി കറിയും ചോറും... വല്ലപ്പോഴും ഇൻസ്‌പെക്ഷൻ ഭാഗമായി പുറത്തിറങ്ങുമ്പോൾ ബിരിയാണിയോ മറ്റോ കഴിച്ചാലായി...
അവനെങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി...
ഉറങ്ങാൻ കിടന്നു.. കുറച് ദിവസങ്ങളായി ജോലി തിരക്കാണ്... അതിന്റെ ഉറക്കക്ഷീണവുമുണ്ട്... ഇങ്ങനെ തിരക്കുള്ള ദിവസങ്ങളിൽ നാട്ടിലേക്ക് വിളിക്കുന്നത് കുറവാണ്... ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തി ഒന്ന് ഫ്രഷായി കിടക്കണമെന്ന ചിന്തയെ കാണു....
--------------------------------------
-"ഞാനൊരു കാര്യം പറയട്ടെ ആമിന ..."
ഹനയുടെ ഉപ്പാന്റെ സഹോദരൻ സലീം പതുക്കെ പറഞ്ഞു.
"റഷീദ് ഇക്ക പറഞ്ഞ കാര്യം ഒന്ന് ആലോചിച്ചുനോക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു..."
ആമിന ഒന്നും മിണ്ടിയില്ല.
അടുത്തിരുന്ന വല്ലുമ്മ ദീർഘനിശ്വാസം വിട്ടു.
"അല്ലേലും ഇനിയിപ്പോ ഒരു കല്യാണം നടത്താനുള്ള സാമ്പത്തിക സ്ഥിതിയൊന്നും നമ്മകില്ലലോ ... റഷീദ്നാവുമ്പോ എല്ലാം അറിയാം അവിടെ നമ്മളെ ഹനമോൾ നന്നായിരിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു."
വല്ലുമ്മ സലീമിനെ അനുകൂലിച്ചു.
"അല്ലെങ്കിൽ ഇങ്ങനെയൊരു സമയത്ത് നമ്മളെ സഹായിച്ച ആളുകളല്ലേ അവർ."
സലീം തുടർന്നു.
"എട്ടു ലക്ഷം രൂപ ഒരാളുടെ കയ്യിൽ നിന്ന് വെറുതെ ഇറങ്ങില്ല. അതും ഇന്നത്തെ കാലത്ത്."
"സലീംക്ക അവള് പഠിത്തം കഴിഞ്ഞിട്ട് മതിയെന്ന് പറയുന്നു... "
"ഹാ.... ഇത് നല്ല കഥ... അതിനിപ്പോ ഓൾക് കല്യാണം കഴിഞ്ഞാലും പഠിക്കാലോ... ആ ചെറുക്കൻ നല്ല പഠിത്തം ജോലിയൊക്കെ ഒള്ള കൂട്ടത്തിലല്ലേ... അവര് പഠിപ്പിച്ചോളില്ലേ..."
സലീംന് ഒന്ന് ചെറുതായി ദേഷ്യം വന്നു... അല്ലേലും ഇപ്പോഴത്തെ മക്കൾക്ക് നിക്കാഹ് ന്ന് കേൾക്കുമ്പോ തന്നെ ഇതൊക്കെ തന്നെ പറയാനുള്ളു... പഠിതോം നോക്കി ഇരുന്നാൽ ആര് വന്നു കെട്ടികൊണ്ടുവാനാ... എന്ന് അദ്ദേഹം ചടപ്പോടെ മനസിലോർത്തു... സഹോദരൻ മരിച്ചതിൽ പിന്നെ കുടുംബക്കാര്യങ്ങളിൽ കൂടിയ പങ്കും തന്റെ മേലാവും എന്നറിയുന്ന ഒരു സഹോദരന്റെ ആവലാതി...
അദ്ദേഹം കുറച്ച് നേരം നിർത്തി.
പിന്നെ പതുക്കെ പറഞ്ഞു.
"നമ്മൾ ആലോചിക്കാതെ വേണ്ടെന്ന് പറഞ്ഞാൽ... അത് നന്ദികേടായി തോന്നില്ലേ ആമിന ?"
ആ വാക്കുകൾ കേട്ട് ആമിന തലകുനിച്ചു.
അവളുടെ മനസ്സിലും അതേ ചിന്തയായിരുന്നു.
അപ്പോഴാണ് പുറത്തുനിന്ന് വന്ന ഹന സംസാരങ്ങൾ കേട്ട് അകത്തേക്ക് കയറിയത്.
അവൾക്ക് കാര്യം മനസ്സിലായിരുന്നെങ്കിലും ഒന്നും ചോദിച്ചില്ല.
ശാന്തമായി അകത്തേക്ക് പോയി.
---
കുറച്ച് കഴിഞ്ഞ്...
അടുക്കളയിൽ പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന ഉമ്മയുടെ അടുത്തേക്ക് ഹന വന്നു.
"ഉമ്മ..."
ആമിന തിരിഞ്ഞുനോക്കി.
"എന്താ മോളേ?"
ഹന കുറച്ചുനേരം മിണ്ടാതിരുന്നു.
പിന്നെ പതുക്കെ ചോദിച്ചു.
"മൂത്താപ്പ പറഞ്ഞ കാര്യം നിങ്ങൾ എന്ത തീരുമാനിച്ചത്?"
ആ ചോദ്യത്തിൽ ആമിനയുടെ കൈകൾ നിശ്ചലമായി.
"നിന്റെ അഭിപ്രായം കേൾക്കാതെ ഞാൻ എന്ത് പറയും... ഒന്ന് ആലോചിച്ചിട്ട് പറയാമെന്നു പറഞ്ഞു ."
ഹന ചെറുതായി ചിരിച്ചു.
ആ ചിരിയിൽ സന്തോഷമുണ്ടായിരുന്നില്ല.
ക്ഷീണം മാത്രമായിരുന്നു.
"ഉമ്മ...മൂത്താപ്പനോട് പറഞ്ഞേക്ക് സമ്മതമാണെന്ന്... പിന്നെ അവരുകൂടി വന്നു കണ്ട് ഇഷ്ടപ്പെടണ്ടേ... റഷീദ്ക്ക പറഞ്ഞതുപോലെ രണ്ടുപേർക്കും ഓക്കേ ആണേൽ അല്ലെ..."
അവൾ പതുക്കെ പറഞ്ഞു.
"ഉമ്മാന്റെ കുട്ടി ആലോചിച്ചിട്ട് തന്നെയാണോ?!അതോ ഇങ്ങനെ ഒരു അവസ്ഥ കൊണ്ടാണോ..?!"
ആമിനയുടെ ശബ്ദം വിറച്ചു.
"ആ കുടുംബം ഇല്ലായിരുന്നെങ്കിൽ ഇന്നും ആ ജപ്തി നോട്ടീസ് നമ്മുടെ ഗേറ്റിൽ കിടക്കുമായിരുന്നില്ലേ?"
ആമിനയുടെ കണ്ണുകൾ നിറഞ്ഞു.
"വാപ്പാ ജീവിച്ചിരുന്നെങ്കിൽ മറ്റാരേക്കാളും ഈ ബന്ധത്തിൽ സന്തോഷിക്കുന്നത് ഉപ്പയായിരിക്കില്ലേ... തന്റെ കൂടപ്പിറപ്പ് എന്നപോലെയുള്ള സുഹൃത്തിന്റെ മകൻ വേണ്ടി തന്റെമോളെ കൊടുക്കാൻ ഉപ്പാക്കായിരിക്കും ഏറെ പൂതി....വാപ്പ ഉണ്ടായിരുന്നെങ്കിൽ ഈ തീരുമാനമെടുക്കാൻ ഇത്രയും ആലോചിക്കേണ്ടി വരില്ലായിരുന്നു ഉമ്മ...
അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചേനെ."
ഹനയുടെ ശബ്ദം ഇടറി.
"പക്ഷേ മോളേ... ഇത് നിന്റെ ജീവിതമാണ്."
"എന്റെ ഇഷ്ടം മാത്രം നോക്കാൻ പറ്റുന്ന സാഹചര്യത്തിലല്ലല്ലോ നമ്മൾ ഉമ്മ..."
ഹന ജനാലയിലൂടെ പുറത്തേക്ക് നോക്കി.
മഴ പെയ്യുന്നുണ്ടായിരുന്നു.തങ്ങളുടെ അവസ്ഥയോർത്തു ആമിന എന്താണ് മക്കളോട് പറയണ്ടേതെന്ന് അറിയാതെ വിഷമിച്ചു.
അവൾക്ക് അഷ്മിലിനെ കുറിച് ഒന്നും അറിയില്ല.
ഇഷ്ടമോ അനിഷ്ടമോ ഇല്ല.
പരിചയം പോലും ഇല്ല.
അവൾ മൃദുവായി പറഞ്ഞു.
"പക്ഷേ ഇന്ന് നമ്മുടെ വീട്ടിൽ സമാധാനമായി ഉറങ്ങാൻ കഴിയുന്നുണ്ടെങ്കിൽ...
അതിന് ഒരു കാരണം റഷീദ്ക്കയല്ലേ ...അല്ലെങ്കിൽ നമ്മളെങ്ങനെ ഈ കടം തീർക്കും.. അത് നിലനിൽക്കുന്നിടത്തോളം കാലം മനസ്സിനൊരു മുറിവല്ലേ... ഇതിപ്പോ റഷീദ്ക്കയായിട്ട് ഒരു ആവശ്യം പറയുമ്പോൾ..."
അവളെന്തൊക്കെയോ കരുതികൂട്ടി ഉറപ്പിച്ചു... വല്ലുമ്മയും എല്ലാം കേട്ടുകൊണ്ട് അടുക്കളയിൽ ഉണ്ടായിരുന്നു...
തന്റെ പേരക്കുട്ടി എത്രമാത്രം വേദനിച്ചുകൊണ്ടായിരിക്കും ഇങ്ങനെ ഒരു തീരുമാനം പറയുന്നതെന്ന് അവളുടെ മുഖത്തു നിന്ന് അവർ വ്യക്തമാക്കി..
ആമിന സലീമിനെ വിളിച്ചു വിവരം പറഞ്ഞ ഉടനെ തന്നെ അദ്ദേഹം റഷീദിനെ വിളിച്ച് പറഞ്ഞതും അയാൾ സന്തുഷ്ടനായി... ഇത്ര പെട്ടെന്ന് ഒരു തീരുമാനം അതും പോസിറ്റീവ് ആയിട്ട് അത് അദ്ദേഹത്തിനെ ഏറെ സന്തോഷവാനാക്കി.
പക്ഷെ അതേസമയം റഷീദിന്റെ ഭാര്യ സൈനബ തന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരാളുടെ മകളെ അവന് വേണ്ടി അന്വേഷിച്ചിരുന്നു... കാലങ്ങളായി വലിയ തറവാട്ടുകാരാ... ഇട്ടുമൂടാനുള്ള സ്വത്തുണ്ടവർക്ക്... അത് തന്നെയായിരുന്നു സൈനബയെ അവരിലോട്ട് ആകർശിച്ചതും...
"സൈനു ഇയ്യറിഞ്ഞോ... നാസറിന്റെ മോളെ നമ്മളെ അഷ്മിലിനു വേണ്ടി ആലോചിച്ചാലോ... അവരും സമ്മതം അറിയിച്ചിരിക്കുന്നു..."
സൈനബയുടെ മുഖം കടുത്തു...
"ഇക്കയെന്താ ഇപ്പോ ഇങ്ങനെയൊക്കെ പറയണേ... ഞാൻ അവൻ വന്നിട്ട് കൊച്ചുപുരക്കലെ ആ കുട്ടീനെ കാണാൻ പോകണമെന്ന് പറഞ്ഞതല്ലേ... വാക്കും കൊടുത്തുപോയി..."
റഷീദ് അത് വലിയ കാര്യമാക്കി എടുത്തില്ല...
"അതിപ്പോ അവരോട് നമ്മക്ക് എന്തേലും പറഞ്ഞ് ഒഴിഞ്ഞു മാറാവുന്നതല്ലേ ഒള്ളു.നാസറിന്റെ മോളെ കാര്യം നോക്ക്... ഒരു കാലത്ത് എന്റെ കുടുംബത്തെ സ്വന്തം കുടുംബം പോലെ നോക്കിയവനാ... അവനില്ലെങ്കി ഇന്ന് ഞാനീ കണ്ടതൊക്കെ സാമ്പാധിക്കാൻ സാധിക്കുമായിരുന്നോ...
അവന്റെ മകളായതുകൊണ്ട് എന്റെ മകന് നല്ലൊരു പാതിയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്..."
അയാൾ പുഞ്ചിരിയോടെ ഓർത്തു...
"എന്തൊക്കെ പറഞ്ഞാലും ഇത് നടക്കില്ല... പണ്ട് എങ്ങാണ്ടോ ഉള്ള കടമയുടെയും കടപ്പാടിന്റെയും പേരും പറഞ്ഞു നമ്മടെ മോന്റെ ജീവിതം ഒരു ഗതിയുമില്ലാത്തവളെ നിക്കാഹ് ചെയ്യാനോ..."
റഷീദ് രോഷാകുലനായി കിടന്നിടത് നിന്ന് എഴുന്നേറ്റു.
"ഇയ്യെന്താ സൈനബ ഈ പറയണേ... ഇതെന്റെ വാശിയാണ്... അവൻ വരട്ടെ... ഉറപ്പായിട്ടും എന്റെ മോൻ ഞാൻ പറയുന്നതേ അനുസരിക്കു."
---------------------------------------
റഷീദ് ഇക്കാര്യങ്ങൾ ഒന്നും തന്നെ അഷ്മിലിനെ അറിയിച്ചില്ല... നാട്ടിലേക്ക് എത്തിയതും അവൻ എയർപോർട്ടിൽ നിന്ന് നേരെ പോയത് അവിടെയുള്ള ഉള്ള ഒരു എൻഫോസ്‌മെന്റ് ഇൻസ്‌പെക്ഷൻ ക്ലിയർ ചെയ്യാമായിരുന്നു... രണ്ട് ദിവസത്തെ ഡ്യൂട്ടിയായിരുന്നു...
ഓഫീസിൽ എത്തിയപാടെ അവിടെയുള്ള ഗവണ്മെന്റ് എംപ്ലോയീസുമായി കുറച്ചു നേരത്തെ മീറ്റിംഗ് ഉണ്ടായിരുന്നു...
അതിനുശേഷം ഓരോരുത്തരെയായി കേബിനിലേക്ക് വിളിപ്പിച്ചു ഫയൽസ് കളക്ട്ട് ചെയ്യുകയും ഓർഡർസ് കൊടുക്കുകയും ചെയ്യുന്നുണ്ട്.
അതേസമയമാണ് ഹനയും അവളുടെ രണ്ടുമൂന്നു ഫ്രണ്ട്സും ചേർന്ന് കോളേജിലെ ഡിസ്സേർറ്റേഷൻ ഭാഗമായി എൻഫോസ്‌മെന്റ് ഓഫീസിൽ എത്തുന്നത്....
അവൾ ഒരു ഓഫീസറെ കണ്ട് ഫയൽ കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു.
"ദേ കുട്ടി ആ കേബിനിൽ സർനെ പോയി കാണു... സൈൻ കിട്ടിയാൽ നിങ്ങൾക് പോകാം."
അവർ നാലുപേരും അങ്ങോട്ട് നടന്നു. അവൾ പെർമിഷൻ എടുത്ത് കേബിനിലേക്ക് കയറി...
""Section 4 incomplete ആണ്."
What...??!
അവൾ വിശ്വസിക്കാനാവാതെ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി... അവരിൽ നിന്നും റെസ്പോൺസ് ഒന്നും ഇല്ലാതിരുന്നപ്പോ അഷ്മിൽ തല ഉയർത്തി അവരെ നോക്കി...
ഹന അയാളെ നോക്കി പല്ലിരുമ്മി...
"ദേ സാറേ... മൂന്ന് ദിവസായി ഞങ്ങൾ ഈ ഒരാവശ്യത്തിന് വേണ്ടി ഈ ഓഫീസ് കയറി ഇറങ്ങുന്നു... ഞങ്ങൾ ഓരോ തവണ വരുമ്പോഴും ഓരോ റൂൾസ് ആണല്ലോ നിങ്ങൾക്."
അഷ്മിൽ ഫയൽ അടച്ചുവച്ചു അവളെ നോക്കി...
"അതൊന്നും എന്നോട് പറയണ്ട... ഞാൻ അല്ലലോ റൂൾസ് മാറ്റുന്നത്... കാര്യങ്ങൾ കൃത്യമായിട്ട് ചെയ്താൽ സൈൻ വാങ്ങിച് പെട്ടെന്ന് പരിവാടി തീർക്കാം..."
അവൻ അവർക്ക് നേരെ ആ ഫയൽ നീട്ടി...
കൂട്ടത്തിൽ ഒരുത്തൻ അത് വാങ്ങാനായി കൈ നീട്ടിയതും. അവൾ അത് തടഞ്ഞു. ... അഷ്മിൽ ഊഹിച്ചു കൂട്ടത്തിലുള്ള ആൺകുട്ടികൾക്ക് പോലും ഇല്ലാത്ത പെടച്ചിലാണല്ലോ ഈ പെണ്ണിന്... അവന്റെ രോഷം ഉള്ളിൽ ആളികത്തി തുടങ്ങി.
"ഇന്നേലും ഇതിനൊരു പരിഹാരം ഉണ്ടാക്കാതെ പോവാൻ പറ്റില്ല. നിങ്ങൾ മനഃപൂർവം ഓരോ എറേഴ്‌സ് പറഞ്ഞ് സമയം വൈകിപ്പിക്കുകയാണ്.."
കൂട്ടത്തിലുള്ള പയ്യന്റെയാണ് ഡിസ്സേർറ്റേഷൻ... അവൻ അവളെ പോകാം എന്ന് പറഞ്ഞ് കണ്ണ് കൊണ്ടും കൈകൊണ്ടും കാണിക്കുന്നുണ്ട്... ഹന അതൊന്നും മൈൻഡ് ആകുന്നില്ല.
അഷ്മിൽ ചെയറിൽ നിന്ന് എഴുന്നേറ്റു... തൊട്ടപ്പുറത്തെ റൂമിലെ ഓഫീസർസ് എത്തി നോക്കുന്നുണ്ട്....ഒന്ന് ശാന്തമായി സംസാരിച്ചു തുടങ്ങി ...
"Madam..."
ശബ്ദം ഇത്തവണ കുറച്ച് കടുപ്പമായിരുന്നു.
"ഇത് സർക്കാർ ഓഫീസാണ്.ഇവിടെ ഓരോ കാര്യത്തിനും നടപടിക്രമങ്ങളുണ്ട്.
അത് പാലിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ മൂന്ന് ദിവസമല്ല... മൂന്ന് വർഷമെടുത്താലും അപ്പ്രൂവൽ കിട്ടാൻ പോണില്ല.. "
അവനൊന്നു പുച്ഛത്തോടെ ചിരിച്ചു.
ഹന അഷ്മിലിനെ പരിഹസിച്ചു.
"ഓഹ്...
ഓരോ പ്രാവശ്യം വരുമ്പോഴും ഓരോ തെറ്റുകൾ കണ്ടുപിടിക്കുന്നതാണോ നടപടിക്രമം?"
അഷ്മിലിന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.
അവൻ ഫയൽ തുറന്ന് ഒരു പേജ് അവൾക്ക് മുന്നിലേക്ക് തിരിച്ചു.
"എന്നാ പിന്നെ താൻ ഇവിടെ കേറി ഇരിക്ക്...
ഇവിടെ നോക്ക്
ഈ കോളം പൂർണ്ണമാക്കിയിട്ടില്ല."
പിന്നെ മറ്റൊരു പേജ്.
ഇവിടെ ആവശ്യപ്പെട്ട അറ്റാച്ച്മെന്റ്റ് ഇല്ല."
വീണ്ടും മറ്റൊന്ന്.
ഇവിടെ signature mismatch."
അവൻ തല ഉയർത്തി.
ഇതൊന്നും ഞാൻ ഉണ്ടാക്കിയ തെറ്റുകളല്ല."
ഓഫീസിൽ ചെറിയ നിശ്ശബ്ദത.
ഹനയ്ക്ക് മറുപടി ഇല്ല.
പക്ഷേ തോറ്റുകൊടുക്കാൻ മനസ്സില്ല.
"എന്തായാലും ആളുകളെ ബുദ്ധിമുട്ടിക്കുന്നതിൽ നിങ്ങൾക്ക് നല്ല experience ഉണ്ടെന്ന് തോന്നുന്നു."
അഷ്മിൽ ചെറുതായി ചിരിച്ചു.
"നീയും എക്സ്പീരിയൻസ്ഡ് ആണല്ലോ .
കാരണം മൂന്ന് ദിവസമായി ഇതേ ഫയൽ കൊണ്ടുവന്ന് ഇവിടെയുള്ളോരുടെ സമയം കളയുന്നത് നിങ്ങളല്ലേ."
അത് കേട്ടതും ചുറ്റുമിരുന്ന രണ്ടുപേർ ചിരി അടക്കി.കൂടെ വന്നിട്ട് എനിക്കിട്ട് ഉണ്ടാക്കല്ലേ എന്നൊരു നോട്ടം അവൾ അവരെ നോക്കി.
"Fine."
അവൾ ഫയൽ വലിച്ചെടുത്ത് തിരിഞ്ഞു.
രണ്ടടി നടന്ന ശേഷം വീണ്ടും നിന്നു.
ഒന്നൂടി അവനെ നോക്കി... അഷ്മിൽ അവളെ നോക്കി പിന്നെ തന്റെ വർക്കിലേക്ക് തിരിഞ്ഞു...
വീണ്ടും രണ്ടാം ദിവസം പറഞ്ഞ കാര്യങ്ങൾ എല്ലാം ക്ലിയർ ചെയ്ത് അവന്റെ കേബിനിലോട്ട് തന്നെയായിരുന്നു അവർ പോയത്...
"നീയേ ഇവിടെ വെയിറ്റ് ചെയ്‌താൽ മതി... ഞങ്ങൾ സംസാരിച്ചോളാം..ഇനിയും ഒരു വഴക്കിലോട്ട് പോയാൽ അയാൾ അതെടുത്തു മുഖത്തേക്ക് എറിയും... പൊന്ന് മോൾ ഇവിടെ നിൽ ".".
ഇപ്രാവശ്യം അവളെ അകത്തേക്ക് കയറ്റാതെ അവർ മൂന്നുപേരും കയറി...
"
അവൾ പുറത്ത് വെയിറ്റ് ചെയ്തു...
അഷ്മിൽ അവരെ കണ്ടപാടെ മൂവരുടെയും മുഖത്തൂടെ കണ്ണ് ഓടിച്ചു... പ്രതീക്ഷിച്ച ആളില്ലല്ലോ കൂട്ടത്തിൽ... അവൻ കഴിഞ്ഞ ദിവസം ഉണ്ടായ തർക്കം ഒന്ന് ആലോചിച്ചു.
എന്നിട്ട് ഫയൽ കൈ നീട്ടി വാങ്ങി...
"എടൊ.... ഇതിൽ നിങ്ങളുടെ ഡിപ്പാർട്മെന്റ് സീൽ എവിടെ...?!അത് വേണം..."
അവരാകെ അസ്വസ്ഥരായി... ഒന്നും പറഞ്ഞില്ല...
അഷ്മിൽ ഫയൽ ക്ലോസ് ചെയ്ത് അപ്പ്രൂവ്ഡ് എന്ന് സീൽ വച്ചു... അത് കണ്ട് അവർ ഞെട്ടി... അഷ്മിൽ ഒന്ന് ചിരിച്ചു...
"കോളേജിൽ എത്തി ഉറപ്പായും ഡിപ്പാർട്മെന്റിൽ പോയി HoD യെ കണ്ട് സീൽ വെപ്പിക്കണം."
"Sure sir...താങ്ക്യൂ സൊ മച്ച്
"അവർ ആ ഒരു കംപ്രോമൈസിന് നന്ദി പറഞ്ഞ് ഫയൽ വാങ്ങിയപ്പോഴാണ് കവറിങ്ങിലെ പേര് ശ്രദ്ധിക്കുന്നത്... ശാമിൽ... അപ്പോൾ ഇത് അവളുടെയല്ല... ഇക്കൂട്ടത്തിൽ ആരുടെയോ ആണ്... അവർ മൂന്ന് പേര്... ഒരു പെൺകുട്ടി... രണ്ടാൺകുട്ടികളും... എന്നിട്ടും മറ്റവൾക്ക് ആയിരുന്നല്ലോ ചൊറിച്ചിൽ... മനുഷ്യന്റെ മൂഡ് കളയാൻ ഓരോരുത്തർ കേറി വന്നോളും... അവൻ തലേദിവസത്തെ കാര്യം ആലോചിച്ചു നെടുവീർപ്പിട്ടു.
"എടീ അയാൾ അപ്പ്രൂവ് ചെയ്തെടി... നീ ഇന്നലെ വെറുതെ തല്ല് പിടിക്കാൻ പോയൊണ്ട... അല്ലേൽ ഇന്നലെ തന്നെ റെഡിയായേനെ... പുള്ളി നമ്മൾ ഉദ്ദേശിക്കുന്ന അത്ര സീൻ ഒന്നുല്ലന്നെ... ഇവൾ ചുമ്മാ സീൻ ആക്കിയപ്പോ അയാളും വിട്ട് കൊടുത്തില്ല.. അതാണ്... ഇങ്ങോട്ട് ചൊറിഞ്ഞാൽ ആരായാലും കേറി ഒന്ന് മാന്തി നോക്കുവല്ലോ..."മൂന്നാളും അവളെ ഊക്കി ചിരിച്ചു... അവളൊന്നും മിണ്ടിയില്ല. എന്തായാലും കിട്ടിയല്ലോ എന്ന് കരുതി ആശ്വസിച്ചു.
----------------------------------------
അഷ്മിൽ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയാണ്... ഒരു കാബ് ബുക്ക് ചെയ്ത് അവൻ മാളിലേക്ക് വിട്ടു.
വിശപ്പ് കാരണം ആദ്യം ഒരു ഫുഡ് കഴിച്ചിട്ടാകാം ബാക്കി ഷോപ്പിംഗ് എന്ന് കരുതി... ആ മാളിൽ തന്നെ വർക്ക് ചെയ്യുന്ന തന്റെ ഒരു ഫ്രണ്ടിനെ കൂടി വിളിച്ചു നേരെ ഫുഡ് കോർട്ടിലേക്ക് നടന്നു...അവർ വിശേഷങ്ങൾ സംസാരിക്കുന്നതിനിടക്ക് ഇന്നലെ നടന്ന സംഭവം കൂടി അഷ്മിൽ ദേഷ്യത്തോടെ കൂട്ടുകാരനോട് വിശദീകരിക്കുന്നുണ്ട്...
ഓർഡർ ചെയ്ത ഫുഡ് എല്ലാം എത്തി... കഴിച്ചു കഴിഞ്ഞ് ബില്ല് പേ ചെയ്യാൻ കൗണ്ടറിൽ നോക്കിയപ്പോൾ ദേ ഇരിക്കുന്നു മേൽപ്പറഞ്ഞ മൂദേവി...
വീട്ടിലെ അവസ്ഥ കാരണം കോളേജ് കഴിഞ്ഞ് ബാക്കിയുള്ള സമയത്ത് പാർട്ട് ടൈം ആയിട്ട് അവൾ ആ ഷോപ്പിലായിരുന്നു വർക്ക് ചെയ്യുന്നത്...
അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തെളിഞ്ഞു.
അവളും അവനെ കണ്ടിരുന്നു
പക്ഷേ കണ്ടില്ലെന്ന ഭാവത്തിൽ കമ്പ്യൂട്ടറിലേക്ക് നോക്കി.
"238 "
അവൾ യന്ത്രം പോലെ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
അഷ്മിൽ പണം നൽകി.
ബിൽ വാങ്ങി.
"ഹന നാസർ..."എന്നവൾ പ്രിന്റ് ചെയ്തിരുന്ന ബില്ലിൽ എഴുതിയിരിക്കുന്നത് അവൻ വായിച്ചു.
തിരിഞ്ഞ് നടന്നു.
രണ്ടടി മുന്നോട്ട് പോയ ശേഷം എന്തോ ഓർമ്മ വന്നപോലെ നിന്നു.
അവന്റെ ഫ്രണ്ട് എങ്ങോട്ടാണെന്ന പോലെ അവനെ സംശയിച്ചു നോക്കുന്നുണ്ട്.
"ഇപ്പോ വരാം...ഇങ്ങനൊരു അവസരം കിട്ടിയിട്ട് അവളുടെ അഹങ്കാരത്തിനു ഇച്ചിരി കുറവ് വരുത്തിയില്ലേൽ എനിക്ക് പിന്നെ ഒരു സുഖം കിട്ടില്ല..."
കൗണ്ടറിന് സമീപം വെച്ചിരുന്ന കസ്റ്റമർ ഫീഡ്ബാക്ക് QR കോഡ് അവന്റെ ശ്രദ്ധയിൽപ്പെട്ടു.
അവന്റെ ചുണ്ടിലെ പുഞ്ചിരി ഒന്നുകൂടി വിരിഞ്ഞു.
അഞ്ച് മിനിറ്റിന് ശേഷം...
supervisor കൗണ്ടറിലേക്ക് വന്നു.
"ഹന, ഒരു complaint വന്നിട്ടുണ്ട്."
ഹന ഞെട്ടി.
"കംപ്ലയിന്റോ ?"
"അതെ."
Supervisor മൊബൈൽ അവൾക്ക് നേരെ നീട്ടി.
"Staff behaviour – Very Poor
Customer handling – 1 Star
Needs better training in communication"
ഹനയുടെ മുഖം വലിഞ്ഞു.
"സാർ... ഞാൻ ആരോടും മോശമായി സംസാരിച്ചിട്ടില്ല."
"അത് എനിക്കറിയില്ല.കസ്റ്റമേഴ്സ് എന്തിന് ഇങ്ങനൊരു ഫീഡ്ബാക്ക് തരണം... പറഞ്ഞിട്ടില്ലേ....കുറച്ച് പ്ലസ്ന്റ് ആയി സംസാരിച്ചൂടെ തനിക്ക്... ഇതിനൊന്നും പറ്റില്ലേൽ ബുദ്ധിമുട്ടി ഇങ്ങോട്ട് വരണ്ട... ഇങ്ങനെയുള്ളവർക്ക് ഇവിടെ ജോലിയും സാലറിയും ഒന്നും തരാൻ പറ്റത്തില്ല..."
സൂപ്പർവൈസർ ദേഷ്യത്തോടെ തിരിഞ്ഞു നടന്നു....ഇതുവരെ തനിക്കെതിരെ അങ്ങനൊരു ഫീഡ്ബാക്ക് ആരും കൊടുത്തിട്ടില്ല.. ഇത് മനഃപൂർവം അയാൾ ദേഷ്യം തീർത്തതാ....കണ്ണുകൾ ചുവന്ന് വന്നു... കണ്ണുനീർ കുമിഞ്ഞു കൂടി...
അപ്പോഴാണ് ഫുഡ് കോർട്ടിന്റെ -മറുവശത്ത് ഇരുന്ന് കോഫി കുടിക്കുന്ന അഷ്മിലിനെ അവൾ കാണുന്നത്.ഒരു പുച്ഛചിരിയോടെ നോക്കുന്നുണ്ടവൻ
അവൻ അവളെ നോക്കി കപ്പ് ഒന്ന് ഉയർത്തിക്കാണിച്ചു.
Cheers പറയുന്നതുപോലെ.
തുടരും....... 🤍
കഥ ഇഷ്ട്ടമാവുന്നുണ്ടോ?! 🙂
#📙 നോവൽ #📔 കഥ
39 likes
4 comments • 21 shares