Paruzzz17
ShareChat
click to see wallet page
@paruoo
paruoo
Paruzzz17
@paruoo
💜BTS 💜ARMY💜 Story writter😍😘 Video maker✨️💫
ദേവോദയം🧡💛 Part-56 "അമ്മ..." വീട്ടിൽ എത്തി ഡോർ തുറന്നു അകത്തേക്ക് കയറിയിട്ടും മൗനമായി സോഫയിൽ ഇരിക്കുന്ന അമ്മയെ നോക്കി ദയ വിളിച്ചു.... വന്നിട്ട് ഏകദേശം 10 മിനിറ്റ് കഴിഞ്ഞു കാണും.. അച്ഛൻ ജോലിയ്ക്ക് പോയി.. മാളു ക്ലാസ്സിന് പോയിട്ട് വന്നില്ല ഇതുവരെ... അവളുടെ വിളി കേട്ട് ഒന്ന് നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.. ആ ഒരു നോട്ടം തന്നെ മതിയായിരുന്നു അമ്മ ഇപ്പൊ എന്ത്‌ മാനസികാവസ്ഥയിൽ ആണെന്ന് അവൾക്ക് മനസ്സിലാക്കാൻ.... ദേഷ്യവും വാശിയും കൂടി കലർന്ന നോട്ടം... അവൾ നിറഞ്ഞ കണ്ണുകളോടെ പതിയെ നടന്ന് അവരുടെ അടുത്തെത്തി... നിലത്തിരുന്നു.. ആ കാൽപാദത്തിൽ കൈകൾ ചേർത്ത് ഏങ്ങി കരഞ്ഞു... "അ.. അമ്മ.. എന്നോട് ദേഷ്യപ്പെടല്ലേ... ഞ്.. ഞാൻ നിങ്ങളൊക്കെ വിഷമിക്കും എന്ന് കരുതിയ....സോറി....എന്നെ അയാൾ തട്ടി കൊണ്ട് പോയത്... ദേവേട്ടനോട് അയാൾക്ക് ഉള്ള പക ഒന്ന് കൊണ്ട് മാത്ര... ഞ്.. ഞാനും അയാളെ വിശ്വസിച്ചിരുന്നു..ഒരു ബ്രദർ ആയി കണ്ടിരുന്നു... പക്ഷെ എനിക്ക്.. എനിക്ക് തെറ്റ് പറ്റി പോയി... നന്ദു നിങ്ങള് ആരും വിഷമിക്കണ്ട എന്ന് കരുതിയ നുണ പറഞ്ഞത്.. അവളെ അമ്മയ്ക്ക് അറിഞ്ഞൂടെ... നിങ്ങളാരും വിഷമിക്കുന്നത് അവൾക്ക് സഹിക്കില്ല...." കരഞ്ഞുകൊണ്ട് അവൾ അങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരുന്നപ്പോ അവരുടെ മനസ്സിൽ ചെറുതായി ഒരു അലിവ് തോന്നി... കൈകൾ വിറച്ചു.. അവളെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ആ കൈകളും മനസ്സും ഒരുപോലെ വെമ്പി...എങ്കിലും അവളിൽ നിന്ന് പലതും അറിയാനുള്ള വ്യഗ്രതയിൽ അവർ അതൊക്കെ മറച്ചു വെച്ചു ഗൗരവത്തിൽ അവളെ നോക്കി... "ദേവും നീയുമായി എന്താ പ്രശ്നം?" ഉറച്ച ശബ്ദത്തോടെ അവരത് ചോദിക്കുമ്പോൾ എന്ത്‌ മറുപടി നൽകണമെന്ന് അവൾ ചിന്തിച്ചു... "അത്.. അതൊന്നും ഇല്ല അമ്മ... ജസ്റ്റ്‌ തെറ്റിദ്ധാരണ ആയിരുന്നു..." "ആർക്ക്...?" "എ.. എനിക്ക്..." "എന്നിട്ട് മാറിയോ?" "ആഹ് അമ്മ മാറി... ഞാൻ നാളെയോ മറ്റെന്നാളോ ആയി തിരിച്ചു ദേവേട്ടന്റെ അടുത്തേക്ക് പോകും.. ഇപ്പൊ ഞങ്ങൾ തമ്മിൽ പ്രശ്നം ഒന്നുല്ല...." "നീ പോകണ്ട...." അവൾ പറഞ്ഞു നിർത്തിയതിനു ശേഷം ഒരു നിമിഷത്തിനപ്പുറം അവർ പറഞ്ഞതും മിഴിഞ്ഞ കണ്ണുകളിൽ അതിശയം നിറച്ചു അവൾ അവരെ നോക്കി... "ഇത് എന്റെ തീരുമാനം ആണ്..അവൻ കാരണം അല്ലെ നിന്നെ തേജസ്‌ തട്ടി കൊണ്ട് പോയത്... അങ്ങനെ ഉള്ളപ്പോൾ എന്ത് വിശ്വസിച്ചു നിന്നെ അവന്റെ അടുക്കലേക്ക് ഞാൻ അയക്കും...? അവൻ എന്തോ തെറ്റ് ചെയ്തിട്ട് ആവില്ലേ ഈ തേജസിനു പക ഉണ്ടായതും...? അതുകൊണ്ട് നീ എവിടെയും പോകുന്നില്ല.." "ഇല്ലമ്മേ.. ദേവേട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ല..." "എന്നവൻ പറഞ്ഞു വിശ്വസിപ്പിച്ചു കാണാം.. പക്ഷെ സത്യം എന്താണെന്ന് എനിക്ക് ബോധ്യം വന്നാൽ മാത്രേ നിന്നെ ഞാൻ അവിടേക്ക് അയക്കു.. അത് ദേവ് ഇവിടെ വന്നു എന്നെ പറഞ്ഞു ബോധ്യപ്പെടുത്തി നിന്നെ കൂട്ടികൊണ്ട് പോകണം..." അത്ര മാത്രം അവളോട് പറഞ്ഞിട്ട് അവർ എണീറ്റ് റൂമിലേക്ക് പോകുമ്പോൾ ഇനി എന്ത്‌ എന്ന ചോദ്യവുമായി അവൾ ഇരുന്നു.... 🌜🌛🌜🌛🌜🌛🌜🌛🌜🌛 "ദേവ്... " ഡോക്ടർ പതിഞ്ഞ ശബ്‌ദത്തിൽ വിളിക്കുമ്പോൾ അത് ഉപബോധ മനസ്സ് അറിഞ്ഞത് പോലെ അവന്റെ കണ്ണുകളുടെ കൃഷ്ണമണികൾ ചെറുതായി ചലിച്ചു.... അവ തുറന്നു ചുറ്റും നോക്കാൻ വെമ്പി... "ദേവ്... കണ്ണുകൾ തുറക്കു...." ഡോക്ടർ വീണ്ടും പറഞ്ഞു... അവനെ റൂമിലേക്ക് മാറ്റിയിരുന്നു... കെവിനും രുദ്രയും നന്ദുവും കാഴ്ചക്കാരായി നിൽപ്പുണ്ട്.... ഇടയ്ക്ക് ദയ വിളിച്ചു തിരക്കുന്നുമ്മുണ്ട് അവന്റെ വിവരങ്ങൾ.... അവൻ പതിയെ പ്രയാസപ്പെട്ടു അവ തുറക്കുമ്പോൾ തീർത്തും മങ്ങിയ കാഴ്ച മാത്രമായിരുന്നു അവന്റെ കണ്മുന്നിൽ... ഒരു നിമിഷത്തിനപ്പുറം അവൻ സൈഡിലേക്ക് കണ്ണുകളെ ചലിപ്പിച്ചു..ഒരു നീണ്ട നിദ്ര കഴിഞ്ഞു ഉണർന്നതിന്റെ ആവാം ആ അറ്റ്മോസ്ഫിയറുമായി ഇണങ്ങാൻ അവനു സമയം വേണ്ടി വന്നേക്കാം.... ടെൻഷൻ നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന നന്ദുവിനെയും കെവിനെയും കണ്ടു... ആ കണ്ണുകൾ രുദ്രയിലേക്ക് പായുമ്പോൾ പറഞ്ഞു അറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ അവനു അനുഭവപ്പെട്ടു.. നീണ്ട 3 വർഷങ്ങൾക്ക് ശേഷം ഉറ്റ സുഹൃത്തിനെ കണ്ടതിന്റേതാവാം... "ര്.. രുദ്ര...." ചുണ്ടുകൾ മെല്ലെ ചലിപ്പിച്ചു... അത് കേട്ട രുദ്രയ്ക്ക് സന്തോഷത്തേക്കാൾ ഏറെ ആശ്വാസം ആയിരുന്നു തോന്നിയത്.. അവനു ഒരു കുഴപ്പവും ഇല്ലല്ലോ എന്ന് കണ്ടിട്ട്.....കെവിനും നന്ദുവിനും സന്തോഷമായി...അവന്റെ ശബ്ദം കേട്ടതും ഡോക്ടറും ആശ്വാസം നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവരെ മൂന്നാളെയും നോക്കി.... "കണ്ടില്ലേ.. ഹി ഈസ്‌ കംപ്ലീറ്റെലി ഓക്കേ നൗ... നിങ്ങൾ ആരും ഇനി ടെൻഷൻ ആവണ്ട.. ഡോക്ടർ ദയയോട് കൂടി പറഞ്ഞേക്ക്.... ആൻഡ് 2 ഡേയ്‌സ് കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാം.. കംപ്ലീറ്റ് റെസ്റ്റ് ആവിശ്യമാണ്.. തല്കാലം കേസ് അന്വേഷണം ഒക്കെ പോസ്റ്റ്പോൺ ചെയ്തു ബോഡിക്ക് റെസ്റ്റ് കൊടുക്കാം...." അത്ര മാത്രം പറഞ്ഞു ദേവിന് ഒരു പുഞ്ചിരി നൽകി ഡോക്ടർ പുറത്തേക്ക് പോയി...രുദ്രയെ നോക്കി കിടന്ന ദേവിന്റെ കണ്ണുകൾ ദയ എന്ന പേര് കേട്ടതും ഞൊടിയിടയിൽ കണ്ണുകളെ ഡോക്ടറിലേക്ക് ചലിപ്പിച്ചു.... അത് അവർ മൂന്നും കാണുകയും ചെയ്തു... "ദേവ്...." ഡോക്ടർ പോയതും നന്ദു നടന്നു ദേവിന്റെ മുന്നിലേക്ക് വന്നു നിന്നു.... "സോറി...എനിക്ക് തന്നെ പറ്റി ഒരുപാട് മിസ്അണ്ടർസ്റ്റാൻഡിങ്‌സ് ഉണ്ടായിരുന്നു... എല്ലാത്തിനും കാരണവും എന്റെ സ്വഭാവം തന്നെയാ... എനിക്ക് പ്രിയപ്പെട്ടവരുടെ കാര്യത്തിൽ ഞാൻ സെൽഫിഷ് ആണ്... ദയയുടെ കാര്യത്തിൽ ഞാൻ കാണിച്ചത് അത് തന്നെയാ... അവളെ താൻ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ട്... അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നുണ്ട് എന്ന എന്റെ തോന്നലുകൾ കാരണം ഞാൻ തന്നോടും കെവിനോടും നീരസം പ്രകടിപ്പിച്ചിട്ടുണ്ട്.... ആം റിയലി റിയലി സോറി....."🥺 നന്ദു മനസ്സിൽ തൊട്ട് തന്നെയാണ് അത് പറഞ്ഞത്... കെവിനും രുദ്രയ്ക്കും അവളുടെ വാക്കുകൾ കേട്ട് സന്തോഷം തോന്നി... അല്ലെങ്കിലും ഇത്തരം മോമെന്റസ് കൂടുതൽ ഹാപ്പി & മെമ്മറിബിൾ ആക്കാൻ ഇതുപോലുള്ള ചില തിരിച്ചറിവുകൾക്കും തുറന്നു പറച്ചിലുകൾക്കും സാധിക്കും...!🙂🥺 ദേവ് സംസാരിക്കാൻ തോന്നിയ ബുദ്ധിമുട്ട് കാരണമാവാം ഒന്നും മിണ്ടിയില്ല എങ്കിലും സാരമില്ല എന്ന മട്ടിൽ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചത്... ശേഷം കെവിനെ നോക്കി... "ദ്.. ദയ...." "അവൾ വീട്ടിലുണ്ട്... ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു... ഒരു അത്യാവശ്യം വന്നു പോയതാ... വരും..." ദേവിനോട്‌ അങ്ങനെ പറയാനാ കെവിന് തോന്നിയത്.... ഇല്ലെങ്കിൽ വിഷമിക്കും എന്നവന് അറിയാം... "അ... അവ.. ള് ഓക്കേ ആ.. ണോ?" ഇടറിയ ശബ്ദത്തിൽ ചോദിച്ചു.. "ആട... ഡബിൾ ഓക്കേയാ... ഒരു പ്രശ്നവും ഇല്ല...." രുദ്ര തോളിൽ കൈ വെച്ച് പറഞ്ഞു... "ദേവ് റെസ്റ്റ് എടുക്ക്.. ഒന്ന് മയങ്ങിക്കോ...." നന്ദു ആണത് പറഞ്ഞത്... ദേവ് ചെറുതായി തലയനക്കി... ശേഷം കണ്ണുകൾ പതിയെ പൂട്ടി.... 🌜🌛🌜🌛🌜🌛🌜🌛🌜🌛 ദയ അവളുടെ റൂമിൽ ബെഡിൽ ഭിത്തിയിൽ ചാരി ഇരിക്കുകയാണ്.... ഫോൺ കയ്യിൽ തന്നെയുണ്ട്... ഒരു കാൾ പ്രതീക്ഷിച്ചുള്ള ഇരിപ്പാണെന് ഒറ്റ നോട്ടത്തിൽ വ്യക്തം... അമ്മ വീടിനു പുറത്തേക്ക് ഇറക്കുന്നില്ല... അത്ര വാശിയിൽ ആണ്... ദേവിന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി അമ്മയോട് പറഞ്ഞാലോ എന്ന് വരെ അവൾ ചിന്തിച്ചു... അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോ ആണ് കയ്യിൽ ഇരുന്ന ഫോൺ റിങ് ചെയ്തതും അവൾ ആകാംഷയോടെ അതിലേക്ക് നോക്കിയതും.. നന്ദു ആണ്.. അവൾ പെട്ടെന്ന് അറ്റൻഡ് ചെയ്തു... "എടി.. ദേവേട്ടൻ കണ്ണ് തുറന്നോ..? സംസാരിച്ചോ? ഇപ്പൊ എങ്ങനെയുണ്ട്.. ഓക്കേ ആണോ? എന്നെ ചോദിച്ചോ??" കാൾ അറ്റൻഡ് ചെയ്തതും ടെൻഷൻ നിറഞ്ഞ സ്വരത്തിൽ സ്പീഡിൽ അവൾ ചോദിച്ചു... "എടി.. നിർത്തി നിർത്തി ചോദിക്ക്... നിന്റെ കെട്ട്യോൻ കണ്ണും തുറന്നു സംസാരിക്കുകയും ചെയ്തു... രണ്ട് ദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാമെന്ന വിവേക് പറയുന്നേ... കംപ്ലീറ്റ് റെസ്റ്റ് ആവിശ്യം ആണെന്ന്...." "എ.. എന്നെ തിരക്കിയോ??" "പിന്നെ തിരക്കാതെ... ആളെ പറഞ്ഞു വിഷമിപ്പിക്കണ്ട എന്ന് കരുതി കെവിൻ നീ എന്തോ അത്യാവശ്യം വന്നിട്ട് പോയതാ ഉടനെ വരും എന്നൊക്കെ പറഞ്ഞു...." "എ.. എനിക്ക് ദേവേട്ടനെ കാണണോടി.. പക്ഷെ പറ്റില്ല..." കരഞ്ഞു കൊണ്ടാണവൾ പറഞ്ഞത്... "അതെന്ത് പറ്റിടി..? അമ്മ സീൻ ആയോ?" "ആയോന്നോ? എന്നെ വീട്ടീന്ന് പുറത്തേക്ക് ഇറക്കുന്നില്ല..." ശേഷം അമ്മയുമായി നടന്ന സംഭാഷണം എല്ലാം നന്ദുനോട് പറഞ്ഞു... "എടി.. ഞാൻ ദേവേട്ടന് അപകടം പറ്റിയ കാര്യം അമ്മയോട് പറഞ്ഞാലോ എന്ന ആലോചിക്കുന്നേ?" "അത് വേണ്ട... അറിഞ്ഞ ഉടനെ ദേവിന്റെ അമ്മയെ വിളിച്ചു പറയും... അവിടെ അറിയിക്കാൻ കെവിൻ ദത്തേട്ടനോടോ ദക്ഷിനോടൊ പറയാമെന്നാ പറഞ്ഞെ... സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ അവർക്ക് അറിയാലോ... കെവിൻ അവരെ അറിയിച്ചിട്ടുണ്ട്...." "അപ്പൊ അമ്മയോട് പറയണ്ട എന്നാണോ നീ പറയുന്നേ?" "ഇന്ന് എന്തായാലും വേണ്ട... ദേവിന്റെ വീട്ടിൽ എല്ലാം നാളെ അറിയുലോ.. നിന്റെ വീട്ടിലും അപ്പൊ അറിഞ്ഞ മതി... അത് വരെ നീയൊന്ന് ക്ഷമിക്ക്..ഞാൻ ഇടയ്ക്ക് ഇടയ്ക്ക് വിളിച്ചു അപ്ഡേറ്റ് തരാം..." "അല്ല നന്ദു ദക്ഷ് അറിഞ്ഞോ വിവരം...?" "ആഹ്.. അവനും ദത്തേട്ടനും ഇപ്പൊ അറിയാമെന്നു കെവിൻ പറഞ്ഞു.. കെവിൻ അവരോട് രണ്ട് പേരോട് മാത്രേ വിളിച്ചു പറഞ്ഞുള്ളു..." "മ്മ്.. ശെരി ഞാൻ വിളിക്കാം...." ദയ ഫോൺ കട്ട്‌ ചെയ്തിട്ട് ദക്ഷിന്റെ നമ്പർ ഡയൽ ചെയ്തു... രണ്ട് മൂന്നു റിങ്ങിനു ശേഷം ഫോൺ അറ്റൻഡ് ചെയ്തു... "ഹലോ.. ആരാ?" "ആരാന്നോ?എടാ ഞാനാ ദയ " "ഏഹ് ഏട്ടത്തിയോ? ഇതേതാ നമ്പർ?" "പുതിയതാ.. നീ ഇപ്പൊ എവിടാ?" "ഞാൻ പുറത്ത.. വീട്ടിൽ ഇല്ല..." "നീ ഹോസ്പിറ്റലിൽ പോയോ?" "ഇല്ല.. അങ്ങോട്ട് പോവാ..." "നീ പോകുന്ന വഴിയ്ക്ക് ഇങ്ങോട്ട് ഒന്ന് വരോ.. ഇപ്പൊ സമയം 9:30 ആയില്ലേ? ഇവിടെ 10 മണി കഴിഞ്ഞ എല്ലാരും ഉറങ്ങും... നീ വന്നു ഗേറ്റിനു പുറത്ത് നിന്ന മതി.. ഞാൻ എങ്ങനെ എങ്കിലും ചാടാം..പക്ഷെ 10 മണി കഴിഞ്ഞേ നീ വരാവു...." "അല്ല ഏട്ടത്തി എന്തിനാ ഇത്ര റിസ്ക് എടുക്കുന്നെ ഇപ്പോ??" "നിന്റെ ചേട്ടനെ കാണാൻ..." "ഏട്ടത്തിയ്ക്ക് നേരെ ചൊവ്വേ വീട്ടിൽ നിന്ന് ഇറങ്ങി കാർ എടുത്തു ഹോസ്പിറ്റലിൽ പോയാൽ പോരെ?" "അമ്മ വിടുല്ലടാ.. ആകെ സീൻ ആയി ഇരിക്കുവാ അമ്മ... നീ എന്നെ ഒന്ന് ഹെല്പ് ചെയ്..." "അതെന്താ പ്രശ്നം അമ്മയ്ക്ക്..?" "അത് ഞാൻ നേരിട്ട് പറയാം... നീ വരോ...?" "ഞാൻ വരാം.. എനിക്ക് ലാസ്റ്റ് തല്ല് കിട്ടുവോ?" "നീ വന്നില്ലെങ്കിൽ എന്റെ കയ്യിന്ന് കിട്ടും.. അല്ലാതെ കിട്ടില്ല..." "അയ്യടാ.. പാവം അല്ലെ ഹെല്പ് ചെയ്യാന്ന് വെച്ചപ്പോ തലയിൽ കേറുന്നോ?" "അയ്യോ അങ്ങനെ അല്ലടാ... നീ വാ.. തല്ലൊന്നും കിട്ടുല്ല.. നീ വെച്ചോ... ഞാൻ ആ മാളൂനെ കൂടി സോപ്പ് ഇടട്ടെ... ഇറങ്ങാനും ഒരാളുടെ ഹെല്പ് വേണോലോ?" അത് കേട്ടപ്പോ അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി..മുഖം ഒന്ന് തിളങ്ങി... "ആഹ്.. ഞാൻ വേഗം വരാം..." "ടാ 10 മണി കഴിഞ്ഞു വന്ന മതി.. അമ്മയോ അച്ഛനോ പൊക്കിയ പണി കിട്ടും..." "ശെരി ഏട്ടത്തി...." അവൻ ഫോൺ കട്ട്‌ ചെയ്തു... ദയ ബെഡിൽ നിന്ന് നിലത്തേക്ക് ഇറങ്ങി ഡോർ തുറന്നു പുറത്തേക്ക് പോയി.. നേരെ പോയത് മാളുവിന്റെ റൂമിലേക്ക് ആണ്... അവൾ ബെഡ്ഷീറ്റ് വിരിക്കുക ആയിരുന്നു... "മാളു..." ദയ റൂമിലേക്ക് കയറി വാതിൽ അടച്ചു കൊണ്ട് വിളിച്ചു... തിരിഞ്ഞു നോക്കിയ അവൾ മുഖം വീർപ്പിച്ചു... "നല്ല ആളാ.. രണ്ട് ദിവസം എവിടെ ആയിരുന്നു? അമ്മ വീട് തിരിച്ചു വെച്ചെത് ചേച്ചി ഇല്ലാഞ്ഞിട്ട്..." "ഞാൻ പറയാം.. എല്ലാം നിന്നോടു പറയാം.. മോളെനിക്ക് ഒരു ഹെല്പ് ചെയ്യണം..." "ഞാനൊ? എന്ത്‌ ഹെല്പ്?" "ദക്ഷ് വരും.. എന്നെ ഒന്ന് പുറത്തു ഇറങ്ങാൻ നീ ഹെല്പ് ചെയ്യണം.. അച്ഛനും അമ്മയും അറിയാതെ..." "ഏഹ്.. എന്തിനു?" "ഹോസ്പിറ്റലിൽ പോകാൻ..." "അവിടെ എന്താ?" "ദ്.. ദേവേട്ടൻ അവിടെയ..." "ഏഹ്... ഏട്ടനു എന്ത്‌ പറ്റി?" ദയ കാട്ടിൽ നടന്ന കാര്യങ്ങളും അവനു കുത്ത് കിട്ടിയ കാര്യങ്ങളും അവളോട് പറഞ്ഞു... "അയ്യോ...എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട്..?" "സർജറി കഴിഞ്ഞു.. ഇപ്പൊ കണ്ണ് തുറന്നു സംസാരിച്ചു എന്നൊക്കെ നന്ദു വിളിച്ചു പറഞ്ഞു... എനിക്ക്.. എനിക്ക് ഇനിയും പറ്റില്ല.. എനിക്ക് ദേവേട്ടനേ കണ്ടേ പറ്റു.. നീ എന്നെ സഹായിക്കണം... പ്ലീസ്.." "ചേച്ചി കരയാതെ.. ഞാൻ ഹെല്പ് ചെയ്യാം.. പക്ഷെ അധികം സമയം എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല... പോയിട്ട് പെട്ടെന്ന് വരണേ....." "ആഹ്... അത് ഞാൻ വരും..." "എന്ന ഞാൻ ഹെല്പ് ചെയ്യാം..." "ശെരി.. 10 മണി കഴിഞ്ഞ ദക്ഷ് വരും..ഞാൻ അപ്പോഴേക്ക് പോയൊന്നു ഫ്രഷ് ആവട്ടെ..." ദയ റൂമിലേക്ക് പോയി...മാളു ടെൻഷനിൽ നിന്നു.... 🌜🌛🌜🌛🌜🌛🌜🌛🌜🌛 "ഏട്ടത്തി.. ഞാൻ എത്തി..." "ഓക്കേ ടാ... ഞാനിപ്പോ വരാം..." ചെവിയിൽ നിന്ന് ഫോൺ എടുത്തു കാൾ കട്ട്‌ ആക്കി അവൾ തന്റെ അടുത്ത് ടെൻഷനിൽ നിൽക്കുന്ന മാളുവിനെ നോക്കി.. ലൈറ്റ് ബ്ലൂവിൽ ഓറഞ്ച് കളർ പ്രിന്റ് വരുന്ന ക്രോപ് ടോപ് & ബ്ലാക്ക് ജീൻസ് ആയിരുന്നു ദയയുടെ വേഷം.... "നീ പേടിക്കണ്ട.. ഞാൻ പെട്ടെന്ന് വരാം... നീ വാ..." അവളുടെ കയ്യിൽ പിടിച്ചു വീടിന്റെ സ്റ്റെയേഴ്സ് ഇറങ്ങുമ്പോൾ ദയയുടെ ഹൃദയമിടിപ്പും കൂടി... ശരീരത്തിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു.... തുടരും... 🌜❤️🌛 #💞 നിനക്കായ് #📙 നോവൽ #💞 പ്രണയകഥകൾ
💞 നിനക്കായ് - C GGO300.. oloooioll C GGO300.. oloooioll - ShareChat
ദേവോദയം🧡💛 Part-55 "എന്തായിരുന്നു മാറി നിന്നൊരു സംസാരം?" തിരികെ വന്ന കെവിനെ നോക്കി രുദ്ര ചോദിച്ചു.. "അത് മനസിലായില്ലേ? നമുക്ക് ഉടനെ ഒരു കല്യാണ സദ്യ കഴിക്കാം...." ദയ കെവിനെ നോക്കി അർത്ഥം വെച്ച പോലെ പറഞ്ഞു.. ഒരു ചിരിയോടെ..... കാര്യം മനസ്സിലായ പോലെ രുദ്രയും ചിരിക്കുമ്പോൾ കെവിൻ ചെറിയ പരുങ്ങലോടെ ഇടത് കൈ പിൻകഴുത്തിൽ വെച്ചു...ചെറുതായി ഒന്ന് ചിരിച്ചു.... അപ്പോഴാണ് തിരികെ ഡ്യൂട്ടിക്ക് പോയ നന്ദു ഓടി പിടച്ചു അവരുടെ അടുത്തേക്ക് വരുന്നത്... അവരുടെ അടുത്ത് എത്തിയപ്പോഴേക്കും അവൾ കിതച്ചു പോയിരുന്നു.... "എന്താടി? ഡ്യൂട്ടിക്ക് പോയിട്ട് പെട്ടെന്ന് ഇങ്ങ് വന്നേ? " ദയ ചോദിച്ചു... നന്ദുവിന്റെ നെറ്റിയിലും കഴുത്തിലും ഒക്കെ വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരുന്നു.... കെവിനും രുദ്രയും സംശയത്തിൽ അവളെ നോക്കി... "എടി.. അത് നിന്റെ അമ്മയും ദേവിന്റെ അമ്മയും കൂടി ഇങ്ങോട്ട് വരുന്നു... റിസപ്ഷനിൽ അവർ നിന്നെ തിരക്കി എന്ന് നേഴ്സ് കാവ്യ എന്നോട് വന്നു പറഞ്ഞു.. അവർ നിന്നെ തിരക്കി നടക്കുവാ ഹോസ്പിറ്റലിൽ... റിസപ്ഷനിൽ ഇരുന്ന സ്റ്റാഫ്‌ പറയേം ചെയ്തു നീ ഇവിടെ ഉണ്ടെന്ന്..." "ഇയ്യോ.. ദേവേട്ടന് അപകടം പറ്റിയ വിവരം ഒന്നും അവർ അറിഞ്ഞിട്ടില്ലലോ... അറിഞ്ഞാൽ ഇപ്പോൾ ഇവിടെ വെച്ചു ഒരു സീൻ ക്രീയേറ്റ് ചെയ്യും...." ദയ ടെൻഷനിൽ പറഞ്ഞു... "അത് മാത്രോ.. എന്നേം നിന്നേം നിന്റെ അമ്മ ശെരിക്കും കുടയാൻ ചാൻസ് ഉണ്ട്.. ഞാൻ നീ കൂടെ ഉണ്ടെന്ന് അന്ന് പറഞ്ഞത് കള്ളം ആണെന്ന് മനസ്സിലാക്കിയാൽ..." "എല്ലാം അറിഞ്ഞിട്ടുള്ള വരവ് ആയിരിക്കും ഇത്... കാരണം ദത്തേട്ടനും ദക്ഷും വിവരങ്ങൾ ഒക്കെ വീട്ടിൽ അറിയിച്ചിരുന്നു... ദേവിന്റെ അപകടം ഒഴിച്ച്.. അത് അവരും അറിഞ്ഞിട്ടില്ല... നിന്റെ മിസ്സിംഗ്‌ ഒക്കെ ദേവിന്റെ അമ്മയ്ക്ക് അറിയാം... അത് വഴി നിന്റെ അമ്മയും അറിഞ്ഞു കാണും..." കെവിൻ പറഞ്ഞു.. "ഒരു കാര്യം ചെയ്.. നിങ്ങള് രണ്ടാളും എങ്ങോട്ടേലും മാറി നിൽക്ക് തല്ക്കാലം.. അവർ നിങ്ങളെ കാണണ്ട.. ഇത് ഞങ്ങള് ഡീൽ ചെയ്തോളാം... നിങ്ങളെ കണ്ടാൽ ദേവേട്ടന്റെ അപകടം കൂടി അവർ അറിയും.. തത്കാലം അറിയാതെ ഇരിക്കട്ടെ... ഇവിടെ വെച്ചു ബഹളം വെച്ചാൽ ശെരി ആവില്ല..." കെവിനെയും രുദ്രയെയും നോക്കി ദയ പറഞ്ഞു... അവന്മാർ അത് അനുസരിച്ചു കുറച്ചു ദൂരെ മാറി സൈഡിൽ ആയുള്ള ചെയർസിൽ പോയിരുന്നു... അവന്മാർക്ക് അവിടിരുന്നു അവരെ വ്യക്തമായി കാണാം.. സംസാരം കേൾക്കാൻ പറ്റില്ല... "നീ ടെൻഷൻ ആവല്ലേ.. പറ്റുന്ന അത്രേം പിടിച്ചു നിൽക്കണം... നമ്മള് രണ്ടാളും ഇന്ന് ഇവിടെ ഡ്യൂട്ടിക്ക് വന്നതാ.. അത് അങ്ങനെ മതി... ഓക്കേ " ദയ നന്ദുനെ നോക്കി പറഞ്ഞിട്ട് ഷാൾ കൊണ്ട് കഴുത്ത് ഒന്ന് തുടച്ചിട്ട് ചെയറിൽ ഇരുന്നു...കൂടെ നന്ദുവും ഇരുന്നു.... "നന്ദു..അമ്മ എങ്ങനെ ചോദിച്ചാലും ഇതേ പറയാവു.. ഞാൻ നിന്റെ കൂടെ നിന്റെ വീട്ടിൽ ഉണ്ടായിരുന്നു... അവിടുന്ന് ഡ്യൂട്ടിക്കും വരാറുണ്ടായിരുന്നു എന്ന്... കേട്ടല്ലോ..." "ആഹ്ടി..." നന്ദു തലയാട്ടി കൊണ്ട് സൈഡിലേക്ക് തല തിരിച്ചു നോക്കിയതും കണ്ടു അകലെ നിന്ന് നടന്നു വരുന്ന ദയയുടെ അമ്മയെയും ദേവിന്റെ അമ്മയെയും... "എടി വരുന്നുണ്ട്..." "ഹ്മ്മ്..." ടെൻഷൻ കാരണം ആവാം ഒന്ന് മൂളിയത് അല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞതുമില്ല അങ്ങോട്ട് നോക്കിയതുമില്ല... അവർ രണ്ടാളും നടന്നു ഇവരുടെ മുന്നിലായി വന്നു നിന്നു.. ദയ തല കുനിച്ചു ഇരിപ്പാണ്.. കാണാത്തത് പോലെ.. നന്ദു ടെൻഷൻ മറച്ചു വെച്ചു അവരെ മെല്ലെ കണ്ണുകൾ ഉയർത്തി നോക്കി... "ആഹ്.. ആന്റി... നിങ്ങള് രണ്ടാളും എന്തെ ഇവിടെ??" ഇപ്പോ ജനിച്ചു വീണ കുഞ്ഞിന്റെ നിഷ്കളങ്കതയോടെ നന്ദു ഒരു പുഞ്ചിരി മുഖത്തു കഷ്ടപ്പെട്ട് വരുത്തി ചോദിച്ചു... "എനിക്ക് ഒരു മകൾ ഉണ്ടായിരുന്നു... ദയ എന്നാണ് പേര്.. ഇവിടുത്തെ ഡോക്ടർ ആണ്... ഒന്ന് കാണാൻ വന്നതാ.... അമ്മയും അച്ഛനും ഒക്കെ ജീവനോടെ ഇരിപ്പുണ്ട് ചത്തിട്ടില്ല എന്ന് ഒന്ന് ഓർമ്മിപ്പിക്കാൻ വന്നതാ...." തീർത്തും ഗൗരവത്തോടെ ദയയിൽ തന്നെ മിഴികൾ പതിപ്പിച്ചു അവളുടെ അമ്മ അത് പറയുമ്പോ ഉമിനീർ ഇറക്കി പിടയുന്ന കണ്ണുകളോടെ അവൾ പതിയെ അമ്മയെ നോക്കി.... നന്ദുവിന്റെ മുഖത്ത് അവൾ കഷ്ടപ്പെട്ട് വരുത്തിയ ചിരി വന്നത് പോലെ പോയി അവരുടെ ഡയലോഗ് കേട്ടപ്പോൾ... "ആന്റി.. അവൾ എന്റെ കൂടെ..." "നന്ദു നീ നിർത്ത്..." ദയയ്ക്ക് സപ്പോർട്ട് ആയി നന്ദു പറഞ്ഞു തുടങ്ങിയില്ല അതിന് മുൻപ് അവർ കൈ ഉയർത്തി അവളെ തടഞ്ഞു... "ഒരേ കള്ളം തന്നെ എത്ര തവണ നീ പറയും? അങ്ങനെ എന്ത്‌ പറഞ്ഞാലും വിശ്വസിക്കുന്ന ഒരു മണ്ടിയാണ് ഞാനെന്ന് കരുതിയോ രണ്ടാളും??" നന്ദുവിനെ നോക്കി അല്പം ദേഷ്യത്തിൽ പറഞ്ഞിട്ട് വീണ്ടും ദയയെ നോക്കി... അത്ര നേരം സംഭരിച്ചു വെച്ച ധൈര്യം എല്ലാം ചോർന്നു പോയത് പോലെ ദുർബലയായി ദയ അവളുടെ അമ്മയെ നോക്കി നിന്നു... ഒന്നും മിണ്ടാതെ.... നന്ദു ഒരു സപ്പോർട്ടിനു എന്നപോലെ ദേവിന്റെ അമ്മയെ നോക്കുമ്പോ അവിടെയും ഗൗരവം... "നീയെന്താ ദയ ഒന്നും മിണ്ടാത്തത്... വയസ്സ് 25 ആയി... വിദ്യാഭ്യാസം ഉണ്ട്....കല്യാണം കഴിഞ്ഞു.. ജോലി ഉണ്ട്.. ജീവിതത്തിൽ ഉണ്ടാവേണ്ട അത്യാവശ്യം വേണ്ടതെല്ലാം നീ നേടി.. സ്വയം പര്യാപ്തതയായി..എല്ലാം ആയി ഇനി അച്ഛനെയും അമ്മയെയും വേണ്ട അല്ലെങ്കിൽ ഒന്നും അവരെ ബോധിപ്പിക്കേണ്ട എന്നാണോ തീരുമാനം? അങ്ങനെ ആണെങ്കിൽ പറയണം.. അതിനനുസരിച്ചു നിൽക്കാനാ...." ദേഷ്യത്തിൽ ആണവർ അവളോട് അത്രേം പറഞ്ഞത്..... "അ.. അമ്മ പ്ലീസ്.. ഞ്.. ഞാൻ " അവരുടെ വാക്കുകൾ അത്രമേൽ മുറിവേൽപ്പിച്ചത് കൊണ്ടാവാം കണ്ണുകൾ നിറഞ്ഞൊരുകി അവ താഴേക്ക് പതിച്ചത്... അത്ര ദേഷ്യപ്പെട്ടത് കൊണ്ടാവാം അമ്മ വലിഞ്ഞു മുറുകിയ മുഖത്തോടെ തിരിഞ്ഞു നിന്നു... അവൾ കരഞ്ഞു... ഏങ്ങി ഏങ്ങി... "മോളെ..." ദേവിന്റെ അമ്മ അവൾ കരയുന്നത് കണ്ടാവാം മുഖത്തെ ഗൗരവം ഒക്കെ മാറ്റി അവളുടെ തോളിൽ വലതു കൈ വെച്ചു... ഇടത് കൈ വെച്ച് അവളുടെ കണ്ണുനീർ ഒപ്പി... "നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ അമ്മ അങ്ങനെ ഒക്കെ പറയുന്നത്... നീ സ്വയം ചിന്തിച്ചാൽ മനസ്സിലാകും നിന്റെ ഭാഗത്തുള്ള തെറ്റ്...." അവർ പറയുന്നത് ഒക്കെ കേട്ട് നിന്നു എന്നല്ലാതെ അവളും നന്ദുവും ഒരക്ഷരം മിണ്ടിയില്ല.... "ദ്.. ദേവ് എവിടെ??" പെട്ടെന്ന് ഓർത്തത് പോലെ അവർ അവളെ നോക്കി ചോദിക്കുമ്പോൾ ശബ്ദം ചെറുതായി ഇടറിയിരുന്നു...അവർ മനസ്സിൽ പേറിയിരിക്കുന്ന ദുഃഖവും കുറ്റബോധവും വാത്സല്യവും സ്നേഹവും ആയിരിക്കാം അതിന് കാരണം... പെട്ടെന്ന് എന്ത്‌ മറുപടി പറയണമെന്ന് അറിയാതെ അവൾ ടെൻഷനിൽ നന്ദുവിനെ നോക്കി... അവന്റെ അവസ്ഥ അറിഞ്ഞാൽ രണ്ട് അമ്മമാർക്കും സഹിക്കില്ല.... ഇവിടെ കരഞ്ഞു ബഹളം വെച്ചാൽ ഹാന്റിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്ന് നന്ദുവിന് തോന്നി..... "അത്...." "കെവിന്റെ കൂടെ ഉണ്ട്... അവർ രണ്ടാളും ഏതോ കേസിന്റെ കാര്യത്തിന് ഓട്ടത്തിൽ ആണ്...." ദയ എന്തോ പറയാൻ തുടങ്ങിയത് ആയിരുന്നു.. നന്ദു പെട്ടെന്ന് വായിൽ വന്നൊരു നുണ പറഞ്ഞു... "അ.. അവൻ ഇവിടെ വന്നിരുന്നോ?" "ഏഹ്.. ഏയ്‌ ഇല്ല.. എന്നെ കെവിൻ വിളിച്ചിരുന്നു... അവന പറഞ്ഞെ..." "കെവിൻ എന്തിനാ നിന്നെ വിളിക്കുന്നെ?" ദയയുടെ അമ്മ ഗൗരവത്തിൽ ചോദിച്ചു... "അ... അത് ആന്റി... ആഹ് ദയ ഓക്കേ ആണോന്ന് അറിയാൻ...." "അതിന് അവളെ വിളിച്ചാൽ പോരെ..?" "എന്റെ ഫോൺ മിസ്സായി അമ്മ..." ദയ പറഞ്ഞതും അവർ ഒന്ന് നോക്കിയത് അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.... "മ്മ്... നീ വാ..." ഗൗരവത്തിൽ തന്നെ അവർ പറഞ്ഞു.. ദയ ചോദ്യഭാവത്തിൽ അവരെ നോക്കി... എങ്ങോട്ട് എന്ന അർത്ഥത്തിൽ.... "വീട്ടിലേക്ക് പോകാം..." അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ പറഞ്ഞു.. "അമ്മ.. അത് എനിക്ക്..." "കൂടുതൽ ന്യായങ്ങൾ ഒന്നും എനിക്ക് കേൾക്കണ്ട... എന്റെ മകൾ ആണെങ്കിൽ എന്റെ കൂടെ ഇപ്പൊ വരാം... അതല്ല വരില്ല എന്നാണെങ്കിൽ പിന്നെ എന്നെ അമ്മ എന്ന് വിളിച്ചു ബുദ്ധിമുട്ടണം എന്നില്ല... നീയായി നിന്റെ ജീവിതം ആയി" ഒരു ഭീഷണിയുടെ സ്വരത്തിൽ തന്നെ അവർ പറഞ്ഞു.. ദയ എന്ത് ചെയ്യണമെന്ന് അറിയാതെ പേടിച്ചു നന്ദുനെ നോക്കി.. നന്ദു കണ്ണ് കൊണ്ട് പൊയ്ക്കോ എന്ന് കണ്ണടച്ചു കാണിച്ചു... ഇവിടുത്തെ കാര്യങ്ങൾ അവൾ നോക്കിക്കോളാം എന്നൊരു ഉറപ്പ് കൂടി മൗനമായി കൊടുക്കുന്ന ഒരു നോട്ടം ആയിരുന്നു അത്... ദയ നിസ്സഹായതയോടെ ചെറുതായി തലയാട്ടി... എന്നിട്ട് ദേവ് ഉള്ള ഐ.സി.യൂലേക്ക് നോക്കി..പ്രാണൻ പറിഞ്ഞു പോകുന്ന തരത്തിൽ ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത വേദന അവൾക്ക് മനസ്സിൽ അനുഭവപ്പെട്ടു... രാത്രി അവന് കൂട്ടിരിക്കാം എന്ന് തീരുമാനിച്ചിട്ട് അത് നടക്കില്ലല്ലോ എന്നോർത്തുള്ള നിരാശ ആണത്.... "ഞ്.. ഞാൻ വരാം.." മനസ്സില്ല മനസ്സോടെ ആണവൾ പറഞ്ഞത്.. അത് കേട്ടതും അവളുടെ അമ്മ ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു..ദേവിന്റെ അമ്മയും...പുറകെ നിരാശയോടെ അവളും.. അവർ മൂന്നാളും പോയി കഴിഞ്ഞതും മാറി നിന്ന കെവിനും രുദ്രയും ഓടി നന്ദുവിന്റെ അടുത്തെത്തി..... "അവളെവിടെ പോവാ?" രുദ്ര ആണത് ചോദിച്ചത്... "അമ്മ നല്ല കലിപ്പിലാ.. ഇപ്പൊ കൂടെ ചെന്നില്ലേൽ അമ്മ എന്ന് ഇനി വിളിക്കണ്ട എന്നൊക്കെയാ ഭീഷണി... അതാ അവൾ താല്പര്യം ഇല്ലങ്കിലും പോയത്..." അവർ പോകുന്നത് നോക്കി അവൾ പറഞ്ഞു.. "ദേവിനെ തിരക്കിയോ?" "ആഹ്... ദേവിന്റെ അമ്മ ദേവ് എവിടെ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ദേവും കെവിനും കൂടി ഒരു കേസിന്റെ കാര്യത്തിന് പോയിരിക്കുകയാണെന്ന്.. ദേവിനെ ഈ അവസ്ഥയിൽ അവർ കാണണ്ട.. ഒന്ന് ബെറ്റർ ആവട്ടെ...." നന്ദു പറഞ്ഞു.... "അത് എന്തായാലും നന്നായി... പക്ഷെ അവരും അറിയണം.. ഞാൻ ദത്തേട്ടനോട്‌ കാര്യം അവതരിപ്പിക്കാം... പുള്ളിയോട് പറയാം വീട്ടിൽ പറയാൻ... അതാവുമ്പോ ആൾക്ക് അറിയാലോ ഹാൻഡിൽ ചെയ്യാൻ..." കെവിൻ പറഞ്ഞത് അവർ രണ്ടാളും ശെരി വെച്ചു.... 🌜🌛🌜🌛🌜🌛🌜🌛🌜🌛 തുടരും.. 🌜❤️🌛 #💞 പ്രണയകഥകൾ #📙 നോവൽ #💞 നിനക്കായ്
💞 പ്രണയകഥകൾ - కీ డ్డీ @@&@)]@@@0 0 வமவி ।०ve ಜi 1 కీ డ్డీ @@&@)]@@@0 0 வமவி ।०ve ಜi 1 - ShareChat
ദേവോദയം🧡💛 Part-54 "ഏഹ്.. ഏയ്‌ ഒന്നുല്ല.. ദയ മോൾക്ക് എങ്ങനുണ്ട്...?അവൻ.. അവനൊരുപാട് ഉപദ്രവിച്ചോ അവളെ...?" പെട്ടെന്ന് ചിന്തകളിൽ നിന്ന് ഉണർന്നു അത് ചോദിക്കുമ്പോ അവർ ഓർത്തില്ല ദയ മിസ്സിംഗ്‌ ആയതും അതെ തുടർന്നു ഉണ്ടായ സംഭവങ്ങൾ ഒന്നും അവർ അറിഞ്ഞിട്ടില്ല എന്ന്...! "ഏഹ്.. അവൾക്ക് എന്താ? അവളെ ആര് ഉപദ്രവിച്ചു??" മിഴിഞ്ഞ കണ്ണുകളോടെ അവർ ചോദിച്ചു.. "ഏഹ്.. അയ്യോ അത്..." അബദ്ധം പറ്റിയത് പോലെ അവർ നിന്നു.. എന്ത് പറയണമെന്ന് അറിയാതെ... "പറ ചേച്ചി... അവൾക്ക് എന്താ?" "ഏയ്‌ ഒന്നുല്ല.. അത് " "എന്നോട് സത്യം പറയ്.. അവളെ ഞാൻ കണ്ടിട്ട് തന്നെ ദിവസം 2,3 ആയി.... എനിക്ക്.. എനിക്കവളെ കാണണം... എന്നോട് സത്യം പറയ്.. അവളെവിടെ ഉണ്ട്??" അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "അവള്.. അവള് " "പറ എന്റെ മോളെവിടെ ഉണ്ട്??അവള് നന്ദുന്റെ കൂടെ ഉണ്ടെന്ന് കരുതി ഞാൻ.. ഞാൻ സമാധാനിച്ച് ഇരിക്കുകയായിരുന്നു... അവള്.. എവിടെ?ആര് ഉപദ്രവിച്ചോ എന്ന ചോദിച്ചേ? ദേവോ??" "അയ്യോ അല്ല... ത്.. തേജസ്‌..." അതാരാ എന്ന ഭാവത്തിൽ അവർ ദേവിന്റെ അമ്മയെ നോക്കി...ഇനിയും മറച്ചു വെക്കേണ്ടത് ഇല്ല എന്ന അർത്ഥത്തിൽ ഇതുവരെ നടന്ന അവർക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും അവരോട് വിശദീകരിച്ചു.... എല്ലാം കേട്ട് തകർന്ന മനസ്സോടെ നിന്ന ദയയുടെ അമ്മയെ തോളിൽ തട്ടി ആശ്വസിപ്പിക്കാനേ അവർക്ക് കഴിഞ്ഞുള്ളു... "എ.. എനിക്ക്.. എനിക്കവളെ കാണണം.." കരഞ്ഞു കൊണ്ട് അത്ര മാത്രേ അവർക്ക് പറയാൻ കഴിഞ്ഞുള്ളു... "അവളെവിടെ ഉണ്ടെന്ന് എനിക്ക് അറിയില്ല..ഇന്നലെ രാത്രി ദത്തനാ പറഞ്ഞെ അവളെ കിട്ടിയെന്ന്... ദേവിന്റെ ഫ്രണ്ട് കെവിൻ ആണ് വിവരം അറിയിച്ചത്... ഇതല്ലാതെ ദേവും ദയയും എവിടെ ഉണ്ടെന്ന് എനിക്കോ വീട്ടിൽ ഉള്ളവർക്കോ ഒരു വിവരവും ഇല്ല...." "ദ്.. ദത്തൻ മോനെ ഒന്ന് വിളിച്ചു ചോദിക്ക്.. അന്വേഷിക്കാൻ.. എനിക്കവളെ കാണണം.. അവൾക്ക് എന്തേലും പരിക്കുകൾ ഉണ്ടെങ്കിലോ??" "കരയാതെ ഇരിക്കു.. നമുക്ക് പോയി കാണാം എവിടെ ആണെങ്കിലും... ഞ്.. ഞാൻ വരാം കൂടെ.. എനിക്കും കാണണം.. ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്ക് രണ്ടാളോടും എനിക്ക് മാപ്പ് പറയണം... അവനു.. അവനു ഞാൻ കൊടുക്കാൻ മടിച്ചിരുന്ന എന്റെ സ്നേഹം.. കരുതൽ.. പരിഗണന എല്ലാം... എല്ലാം എനിക്ക് എന്റെ മോന് കൊടുക്കണം...." കരഞ്ഞു കൊണ്ട് ദേവിന്റെ അമ്മയും പറഞ്ഞു... 🌜🌛🌜🌛🌜🌛🌜🌛🌜🌛 ഏകദേശം 9:30 ആകാറായപ്പോൾ otയുടെ ഡോർ തുറന്നു ഡോക്ടർ പുറത്തേക്ക് ഇറങ്ങി... കൂടെ 2 നേഴ്സ്മാരും... അവരെ കണ്ടതും ദയ വേഗം എണീറ്റ് അടുത്തേക്ക് ഓടി... പ്രതീക്ഷയോടെ... രുദ്രയും കെവിനും കൂടെ ചെന്നു... നന്ദു ഡ്യൂട്ടിക്ക് കേറിയിരുന്നു....എങ്കിലും ഇടയ്ക്ക് ഇടയ്ക്ക് വിവരം അറിയാൻ അവൾ കെവിനെ വിളിക്കുന്നുണ്ട്.... "ഡോക്ടർ..എ.. എന്തായി? ദേവേട്ടൻ??" "ദയ... സർജറി 100% സക്സസ്സ് ആയിരുന്നു.. വൈകിട്ട് റൂമിലേക്ക് മാറ്റാം.. അതുവരെ ഒബ്സെർവേഷനിൽ തുടരട്ടെ..ദയയ്ക്ക് അയാളെ വൈകിട്ട് റൂമിലേക്ക് മാറ്റിയ ശേഷം കാണാം... ബോധം അപ്പോഴേക്കെ വരു...." "താങ്ക്യു ഡോക്ടർ... താങ്ക്യു സോ മച്ച് "🥺 നിറഞ്ഞ കണ്ണുകളെ തുടച്ചു മാറ്റാതെ അത്രയധികം സന്തോഷത്തോടെ അവൾ പറഞ്ഞു... ഡോക്ടർ പോയി... പുറകെ നേഴ്സ്മാരും... "ഇപ്പൊ സന്തോഷം ആയോ??" കെവിൻ അവർ രണ്ടാളെയും നോക്കി ചോദിച്ചതും ദയ സന്തോഷത്തോടെ തലയനക്കി... രുദ്രയും ഒന്ന് പുഞ്ചിരിച്ചു.. കാരണം അവൻ ഇത്ര നേരം അനുഭവിച്ച ടെൻഷൻ.. അത് അത്ര വലുതായിരുന്നു... അപ്പോഴാണ് കെവിന്റെ ഫോൺ റിങ് ചെയ്തത്... നന്ദു ആണ്... അവൻ അറ്റൻഡ് ചെയ്തു.... "ഹലോ കെവിൻ..." "ആഹ് എടോ... സർജറി സക്സസ്സ് ആണ്.. ഇനി ടെൻഷൻ ഒന്നും വേണ്ട... ഈവെനിംഗ് റൂമിലേക്ക് മാറ്റും...." "ദയയോ.. അവള് ഓക്കേ ആണോ??" "അവള് ഓക്കേ ആണ്.. ഇവിടുണ്ട്..." "ആഹ്... ഞാൻ ഇടയ്ക്ക് അങ്ങോട്ട് വരാം.. ഇപ്പൊ പേഷ്യന്റസ് ഉണ്ട്...." "ആഹ് ബൈ..." അവള് ഫോൺ വെച്ചു.... ദയയുടെ മുഖത്തു ഇപ്പൊ ഒരു പ്രകാശം ഒക്കെ ഉണ്ട്.. ഇത്ര നേരം ഉണ്ടായിരുന്നത് പോലെ അല്ല ആ മുഖം ഇപ്പൊ... "ഇനി പോയി ഫുഡ്‌ കഴിച്ചാലോ... ഇപ്പൊ എല്ലാം ഓക്കേ ആയില്ലേ?" കെവിൻ ദയയെ നോക്കി ചോദിച്ചു.. "ആ പോവാം... പക്ഷെ ഞാൻ പറയുന്ന മറ്റൊരു കാര്യം നിങ്ങള് രണ്ടാളും അനുസരിക്കോ...?" "അതെന്താ ഇനി?" രുദ്ര ആണ് ചോദിച്ചത്... "അത്.. വൈകിട്ട് ദേവേട്ടനെ റൂമിലേക്ക് മാറ്റില്ലേ??" "ആഹ് മാറ്റും. അതിന്?" കെവിൻ സംശയത്തിൽ അവളെ നോക്കി... "അത്.. നൈറ്റ്‌ ദേവേട്ടന്റെ കൂടെ ഞാൻ ഇരുന്നോളാം... നിങ്ങള് രണ്ടാളും പോയി റെസ്റ്റ് എടുത്തോ... രണ്ടാളും എനിക്കും ദേവേട്ടനും വേണ്ടി കുറെ ആയി കിടന്നു ഓടുവല്ലേ...? ഇനി അല്പം റെസ്റ്റ് ആവാം..." അവളുടെ വാക്കുകൾ കേട്ട് അവന്മാർ രണ്ടും പരസ്പരം നോക്കി പുഞ്ചിരിച്ചു... "നിന്റെ ഈ ദേവേട്ടന് വേണ്ടി ഞങ്ങൾ എത്ര വേണേലും ഓടും.. അവൻ എനിക്ക് വേണ്ടി എന്തോരം ഓടിയവനാ എന്ന് നിനക്ക് അറിയോ?" രുദ്ര അവളെ നോക്കി ചോദിച്ചു... കെവിനും ഒരു പുഞ്ചിരിയോടെ നിന്നു... അവൾക്ക് ദേവിന്റെ കൂടെ ടൈം സ്‌പെന്റ ചെയ്യണമെന്ന് അവനു മനസിലായി... "എടാ രുദ്ര... നമുക്ക് വൈകിട്ട് ഒരു സിനിമയ്ക്ക് പോകാടാ... അവള് അവളുടെ ദേവേട്ടന്റെ കൂടെ ഇരിക്കട്ടെ...." അവളെ നോക്കി ചെറു പുഞ്ചിരിയോടെ ആണവൻ പറഞ്ഞത്... അത് കേട്ട് രുദ്രയും ചിരിച്ചു... 🌜🌛🌜🌛🌜🌛🌜🌛🌜🌛 "ആഹ്.. നന്ദു... നിന്റെ ഡ്യൂട്ടി കഴിഞ്ഞോ?" തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന നന്ദുനെ നോക്കി ദയ ചോദിച്ചു... രുദ്രയും കെവിനും കൂടുണ്ട്... ഇതിനിടയിൽ അവർ രണ്ടാളും കെവിന്റെ വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയിരുന്നു.... ദേവിന്റെ സർജറിയെയും അവസ്ഥയെയും പറ്റി കെവിൻ ദത്തനെ വിളിച്ചു പറഞ്ഞു... അവനും മൈഥിലിയ്ക്കും ദക്ഷിനും ഇപ്പോൾ എല്ലാം അറിയാം... ദക്ഷ് മനഃപൂർവം തന്നെ എല്ലാം മാളുവിൽ നിന്ന് മറച്ചു വെച്ചു... അവളുടെ അച്ഛനും അമ്മയും അറിയില്ലേ എന്ന് കരുതി..... "ഡ്യൂട്ടി കഴിഞ്ഞില്ല... ലഞ്ച് ബ്രേക്ക്‌ അല്ലായിരുന്നോ.. ഞാൻ ഫുഡ്‌ കഴിക്കാൻ പോവാരുന്നു..അതിന് മുൻപ് ഇവിടെ വരെ വരാന്ന് കരുതി...." "എന്ന നീ പോയി കഴിച്ചിട്ട് വാ... പേഷ്യന്റ്സ് വന്നാൽ തിരക്ക് ആവുലെ?" "ആഹ്.. നിങ്ങളൊക്കെ കഴിച്ചോ?" മൂന്നാളെയും നോക്കി ചോദിച്ചു... "കഴിച്ചു.." ദയ തന്നെയാണ് എല്ലാത്തിനും മറുപടി പറയുന്നത്.... "ആഹ്... എടി പിന്നെ നിന്റെ ഫോൺ മിസ്സ്‌ ആയി എന്നല്ലേ പറഞ്ഞെ...?" അടുത്തേക്ക് വന്നു ചോദിച്ചു.. "അതെ.." "ദേ ഇത് വെച്ചോ തൽക്കാലം.. സിം പുതിയത...ഈ കവറിലുണ്ട്... ഫോൺ എന്റെ നേരത്തത്തെ ഫോണ...നീ പുതിയ ഒരെണ്ണം വാങ്ങുന്ന വരെ ആവിശ്യത്തിന് ഇരിക്കട്ടെ...." ഒരു ഫോണും ഒരു ചെറിയ കവറും നീട്ടി നന്ദു പറഞ്ഞു...ചെറു പുഞ്ചിരിയോടെ ദയ അത് വാങ്ങി... "ആഹ്.. എന്നാ ഞാൻ പോവാണേ.." പറഞ്ഞു കൊണ്ട് ചെറിയ പരുങ്ങലോടെ അവളൊന്ന് തിരിഞ്ഞു.. എന്നിട്ട് വീണ്ടും തിരിഞ്ഞു ദയയെ നോക്കി... "എന്താടി..." "ഏഹ്.. ഏയ്‌ " വീണ്ടും തിരിഞ്ഞു രണ്ടടി മുന്നോട്ടു വെച്ചിട്ട് വീണ്ടും തിരിഞ്ഞു അവരുടെ അടുത്തേക്ക് രണ്ടടി വെച്ചു... "ക്.. കെവിൻ.. ഒന്ന് വരോ..." ആ വിളി പ്രതീക്ഷിക്കാത്തത് കൊണ്ടാവാം അവനൊന്ന് ഞെട്ടി നന്ദുനെ നോക്കി.. എന്നിട്ട് ദയയെയും രുദ്രയെയും നോക്കി... അവൻ പതിയെ ചെയറിൽ നിന്ന് എണീറ്റു.. ദയയ്ക്ക് ഏറെക്കുറെ കാര്യം പിടികിട്ടി...അതിന്റെ ഒരു കള്ളച്ചിരി അവളുടെ ചുണ്ടിലും വിരിഞ്ഞു... നന്ദു കെവിൻ അവളെ പ്രൊപ്പോസ് ചെയ്ത ടൈമിൽ അതിനെ പറ്റി ദയയോട് പറഞ്ഞിരുന്നു... അത് തന്നെയാവാം കാര്യം എന്നവൾ ചിന്തിച്ചു... "ചെല്ല്..." ഒരു കള്ളച്ചിരി ചുണ്ടിൽ ഒളിപ്പിച്ചു ദയ കെവിനെ നോക്കി പറഞ്ഞു.. നന്ദു അവിടെ നിന്ന് നടന്നു അല്പം മാറി നിന്നു... കെവിനും കൂടെ പോയി.... നന്ദുവിനു ആണെങ്കിൽ ആകെ ടെൻഷൻ പോലെ... "എന്താ നന്ദന?" ഗൗരവത്തിൽ ആയിരുന്നു ചോദ്യം.. പക്ഷെ അവനും ഉള്ളിന്റെ ഉള്ളിൽ അല്പം ടെൻഷൻ തോന്നി അവള് എന്തിനാ വിളിച്ചത് എന്ന് ആലോചിച്ചു.. "ത്.. താങ്ക്‌സ്.." "എന്തിന്?" "അത്.. ദയ മിസ്സിംഗ്‌ ആയിരുന്ന ടൈമിൽ എന്നെ.. എന്നെ താങ്ങി നിർത്തിയതിന്... ഞാൻ അനുഭവിച്ച എന്താണെന്ന് എനിക്കെ അറിയൂ... മനസ്സില്ല മനസ്സോടെയാണ് ഞാൻ അവളുടെ അമ്മയോട് നുണ പറഞ്ഞത് അവള് കൂടെ ഉണ്ടെന്ന്... താൻ ഒരാൾ മാത്രമായിരുന്നു എന്റെ ധൈര്യം ആ സമയത്ത്... ഇല്ലെങ്കിൽ ഞാൻ എല്ലാം കുളമാക്കിയേനെ... ദേവിനോട് ഒരു സമയത്ത് തോന്നിയ ദേഷ്യം ഇരട്ടിച്ചേനെ..." അവള് പറയുന്നതൊക്കെ ശ്രദ്ധയോടെ അവൻ കേട്ട് നിന്നു... "താങ്ക്‌സ് ഒന്നും വേണ്ട.. പുറമേ പ്രകടിപ്പിച്ചില്ല എങ്കിലും ഉള്ളു കൊണ്ട് തന്നെ പോലെ അല്ലെങ്കിൽ തന്നെക്കാൾ ദുഃഖം അനുഭവിച്ചവന അകത്തു കിടക്കുന്നത്... എനിക്ക് അറിയാം അവന്റെ മനസ്സ്.." "ഇപ്പൊ ഞാനും അത് മനസ്സിലാക്കുന്നു... ദേവ് അങ്ങനെ ഒരു വേദന അനുഭവിച്ചില്ല എങ്കിൽ ഇപ്പൊ ഈ സ്ഥിതി വരില്ലായിരുന്നു.." "അല്ല താൻ ഇത് പറയാൻ ആണോ വിളിച്ചത്?" "ഏഹ്.. അത് അല്ല.. മറ്റൊരു കാര്യം " "പറഞ്ഞോ " "അത്.. അന്ന് പറഞ്ഞില്ലേ?" "എന്ത്‌?" കാര്യം മനസ്സിലാകാതെ അവൻ അവളെ നോക്കി... "മാര്യേജ് പ്രൊപോസൽസ് വീട്ടിൽ നോക്കുന്നുണ്ട് എന്ന്..." അവള് പറഞ്ഞത് കേട്ടപ്പോ ആണ് ദക്ഷിന്റെ തലയിൽ ഉദിച്ച ബുദ്ധിയും അത് പ്രകാരം അവൻ അവളോട്‌ പറഞ്ഞ കാര്യങ്ങളും അവനു ഓർമ്മ വന്നത്... "അ...ആഹ്..." അവൻ ചെറുതായൊന്നു പതറി... അവൻ പറഞ്ഞത് കള്ളം ആണെന്ന് അവള് മനസ്സിലാക്കിയോ എന്നവൻ ഭയന്നു... "ഏതെങ്കിലും ശെരി ആയോ?" അവളുടെ ചോദ്യത്തിന് എന്ത്‌ മറുപടി നൽകും എന്നവൻ ചിന്തിച്ചു...കള്ളം പൊളിഞ്ഞില്ല എങ്കിൽ അത് പൊളിയാതെ ശ്രദ്ധിക്കേണ്ട ഒരു ഉത്തരവാദിത്തം കൂടി അവനുണ്ട്... "ഇ.. ഇല്ല... അത് ഈ പ്രശ്നം ഒക്കെയായി.. ഞ്.. ഞാൻ തത്കാലം ഒന്നും നോക്കണ്ട എന്ന് വീട്ടിൽ പറഞ്ഞു..." പെട്ടെന്ന് വായിൽ വന്നൊരു കുഞ്ഞു നുണ അവൻ പറഞ്ഞു...അത് കേട്ട് അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു... "എന്റെ വീട്ടിലും ഞാൻ വന്ന പ്രൊപോസൽസ് ഒക്കെ റിജക്റ്റ് ചെയ്തു... ഞാൻ മാര്യേജിന്റെ കാര്യത്തിൽ ആകെ കൺഫ്യൂസ്ഡ് ആയിരുന്നു കെവിൻ.. ഇപ്പോഴേ വേണോ.. അതോ വേണോന്ന് തന്നെ സംശയം ആയിരുന്നു... പക്ഷെ കുറച്ചു നാളുകൾ ആയി എനിക്ക് എന്തൊക്കെയോ ചേഞ്ച്സ്...." "താൻ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല നന്ദന...." "താൻ... താൻ ഈ തിരക്ക് ഒക്കെ ഒഴിഞ്ഞിട്ട് എന്റെ.. എന്റെ വീട്ടിൽ വന്നു പെണ്ണ് ചോയിക്കോ?" ഇല്ലാത്ത ധൈര്യം സംഭരിച്ചു അവൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു..അവള് അത്ര സ്പീഡിൽ പറഞ്ഞത് കൊണ്ടാണോ പറഞ്ഞത് ക്ലിയർ ആവാത്തത് കൊണ്ടാണോ എന്നറിയില്ല അവനിൽ ആദ്യം പ്രേത്യേകിച്ചു ഭാവ വ്യത്യാസം ഒന്നും തന്നെ വന്നില്ല.. പിന്നെ അവള് പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കിയത് പോലെ പതിയെ അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു... ഇനിയും അവിടെ നിൽക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടാവാം അവന്റെ മറുപടിയ്ക്ക് കാത്ത് നിൽക്കാതെ അവള് തിരിഞ്ഞ് നിന്നത്... "ഇപ്പൊ മറുപടി പറയണ്ട... വരുന്നുണ്ടേൽ തലേന്ന് വിളിച്ചു പറഞ്ഞ മതി... ഞാൻ കാത്ത് നിന്നോളം......" അത്ര മാത്രം പറഞ്ഞു അവൾ വേഗത്തിൽ നടന്നകലുമ്പോൾ മിഴിഞ്ഞ കണ്ണുകളോടെ തന്നെ അവൻ അവളെ നോക്കി നിന്നു... കാത്തിരിപ്പ് അവസാനിച്ചതിന്റെ സന്തോഷം ആണോ പ്രതീക്ഷിക്കാതെ കേട്ടതിന്റെ ഞെട്ടൽ ആണോ അവന്റെ ജീവിതത്തിന്റെ പുതിയ ഒരു ചുവട് എടുക്കാൻ പോകുന്നതിന്റെ ആശങ്ക ആണോ, എന്താണെന്ന് അവനറിയില്ല....! തുടരും.... 🌜❤️🌛 #📙 നോവൽ #💞 നിനക്കായ് #💞 പ്രണയകഥകൾ
📙 നോവൽ - ೧ ೦೦)0 @G@ )O(0)Obo 00000 ೧ ೦೦)0 @G@ )O(0)Obo 00000 - ShareChat
ദേവോദയം🧡💛 Part-53 "നീ എന്തുവ സെന്റി അടിക്കാൻ നോക്കുന്നെ? ഞാൻ അങ്ങോട്ട് തന്നെ അല്ലെ കുറച്ചു കഴിഞ്ഞു വരുന്നേ? ഡ്യൂട്ടിക്ക്.. എന്തായാലും കാണാലോ... പിന്നെന്താ? പിന്നേ ദേവിന്റെ സർജറി ആണ് നിന്റെ പ്രശ്നം എങ്കിൽ... ദേ എന്റെ ഈ വാക്കുകൾ നീ മനസ്സിൽ കുറിച്ചിട്ടോ.. പുള്ളി ഒരു കുഴപ്പവും ഇല്ലാതെ ഹെൽത്തി ആയിട്ട് സർജറി സക്സസ്സ് ആയി നിന്റെ കൂടെ ജീവിക്കും... നിങ്ങളൊരു ന്യൂ ലൈഫ് സ്റ്റാർട്ട്‌ ചെയ്യും...." നിറഞ്ഞ കണ്ണുകളോടെ മുന്നിൽ നിൽക്കുന്നവളുടെ കണ്ണുനീർ ഒപ്പി കൊണ്ടവൾ പറഞ്ഞു....ആ വാക്കുകൾ എന്തോ ഒരു പ്രേത്യേക തരം കോൺഫിഡൻസ് അവൾക്ക് നൽകി... "സമയം വൈകി.. പോ ചെല്ല്..." ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഗേറ്റിന്റെ മുന്നിൽ നിൽക്കുന്നവനെ നോക്കി നന്ദു പറഞ്ഞതും ദയ അവളെ ഒന്നു കൂടി നോക്കിയിട്ട് തിരിഞ്ഞു നടന്നു... 🌜🌛🌜🌛🌜🌛🌜🌛🌜🌛 കൃത്യം 5:45 ആയപ്പോൾ അവർ ഹോസ്പിറ്റലിൽ എത്തി...രണ്ടാളും കൂടി വേഗത്തിൽ ഉള്ളിലേക്കു കയറി ഐ.സി.യൂ ലക്ഷ്യം വെച്ചു നടന്നു.... അവിടെ ചെന്നപ്പോൾ മുന്നിൽ തന്നെ കെവിൻ ഉണ്ട്... "എന്തായി കെവിൻ?" "ഒരു 6 മണി ഒക്കെ ആകുമ്പോൾ otയിലേക്ക് മാറ്റും... നിങ്ങള് രണ്ടാളും ടെൻഷൻ ആവണ്ട..." അവൻ രണ്ടാളെയും നോക്കി പറഞ്ഞു.. ദയ വേദന നിറഞ്ഞ മുഖത്തോടെ അവിടെ ഒരു ചെയറിൽ ഇരുന്നു... നിമിഷങ്ങൾ കടന്നു പോയി.. ഐ.സി.യൂവിന്റെ ഡോർ തുറന്നു ഒരു ഡോക്ടറും മൂന്നു നാല് നേഴ്സ്മാരും ഇറങ്ങി വന്നു... ഒരു സ്ട്രച്ചറുമായി... അതിൽ ദേവ് കിടപ്പുണ്ട്... കണ്ണുകൾ പൂട്ടി ബോധമില്ലാതെ.. ചെയറിൽ ഇരുന്ന ദയ അവനെ കണ്ടതും എണീറ്റ് ഓടി അടുത്തേക്ക്... കെവിനും രുദ്രയും അടുത്തേക്ക് ചെന്നു... ദയയുടെ കണ്ണുകൾ ആ മുഖം കണ്ടപ്പോഴേക്കും നിറഞ്ഞിരുന്നു... അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു... പലതും പറയാതെ പറയുന്ന ഒരു പിടുത്തം ആയിരുന്നു അത്... 🥀🙂 "ഡോക്ടർ..." കൂടെ ഉണ്ടായിരുന്ന ഡോക്ടർ വിവേക് വിളിച്ചതും ദയ അവനെ ഒന്ന് നോക്കി... എന്നിട്ട് ദേവിനേം... ഇടതു കൈ വെച്ചു മുഖത്തെ കണ്ണുനീർ ഒപ്പിക്കൊണ്ടവൾ അവന്റെ കയ്യിലെ പിടി വിട്ടു.... അവനെ അവർ otയിലേക്ക് കയറ്റുന്നത് വേദനയോടെ മൂന്നാളും നോക്കി കണ്ടു.. പ്രാർത്ഥനയോടെ.... 🥺🥀 🌜🌛🌜🌛🌜🌛🌜🌛🌜🌛 "ദയ.. നീ എവിടെക്കാ...?" ദേവിനെ otയിലേക്ക് കയറ്റിയ ശേഷം ഒരു അരമണിക്കൂർ അവിടെ ഇരുന്ന ശേഷം പെട്ടെന്നു എണീറ്റ നടക്കാൻ തുടങ്ങിയ ദയയെ നോക്കി കെവിൻ ചോദിച്ചു... "ഞ്.. ഞാനൊന്ന് അമ്പലത്തിൽ...." അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞതും അവന്മാർ പരസ്പരം നോക്കി... "കൊണ്ടാക്കാം..." കെവിൻ പറഞ്ഞു കൊണ്ട് എണീക്കാൻ പോയതും... "വേണ്ട... ഞ്.. ഞാൻ നടന്നു പോയിക്കോളാം... എനിക്കൊന്ന് ഒറ്റയ്ക്ക് ഇരിക്കണം..." അത്ര മാത്രം പറഞ്ഞവൾ തിരിഞ്ഞു നടന്നു.. ഹോസ്പിറ്റലിന് പുറത്ത് എത്തി ഗേറ്റും കടന്നവൾ മുന്നോട്ട് നടന്നു... അടുത്ത് തന്നെ 1 കിലോമീറ്റർ കഴിഞ്ഞു ഒരു അമ്പലം ഉണ്ട്.. കൃഷ്ണന്റെ അമ്പലം...തിരക്കില്ലാത്ത റോഡിലൂടെ വളരെ പതിയെ അവൾ യാന്ത്രികമായി നടന്നു... സമയം 6:45 ആയിട്ടേ ഉള്ളു... ആ ക്ഷേത്രം വെളുപ്പിനെ 5 മണിയ്ക്ക് തന്നെ തുറക്കും.. ദേവിന്റെ സർജറി കഴിയാൻ എന്തായാലും 9 മണി കഴിയും.... അതുവരെ അവിടെ ചിലവഴിക്കാം എന്നവൾ തീരുമാനിച്ചു.... അങ്ങനെ നടക്കുമ്പോൾ മനസ്സിലൂടെ പല ഓർമകളും കടന്നു പോകുന്നത് പോലെ... അവനോടൊപ്പം വഴക്കടിച്ചും ഇണങ്ങിയും പിണങ്ങിയും സ്നേഹിച്ചും ദേഷ്യപ്പെട്ടും ചിലവഴിച്ച നിമിഷങ്ങൾ.... 🥺❤️ അങ്ങനെ നടന്നു അമ്പലം എത്തിയത് അവളറിഞ്ഞില്ല... അവൾ അകത്തേക്ക് കയറി ശ്രീക്കോവിലിലേക്ക് നടക്കാൻ തുടങ്ങിയെങ്കിലും പെട്ടെന്നാണ് അവളുടെ കണ്ണുകൾ രസീത് എഴുതുന്ന കൗണ്ടറിലേക്ക് പാളി വീണത്..... മുന്നോട്ടു വെച്ച കാലുകൾ ഒരു നിമിഷം ചലനമറ്റ് നിശ്ചലമായി നിന്നു... "ദയ.. മകം..., ദേവ്... വിശാഖം, മാളവിക.. ഉത്രാടം...." കുറച്ചു നാളുകൾക്ക് മുൻപ് അമ്മയുമായി ക്ഷേത്രത്തിൽ പോയപ്പോ അമ്മ രസീത് എഴുതിച്ചത് അവളുടെ മനസ്സിലേക്ക് വന്നു... പിന്നെ ഒട്ടും ചിന്തിക്കാൻ നിൽക്കാതെ അവൾ അങ്ങോട്ട് ചെന്നു.... രസീത് എഴുതുന്ന ആള് പേന കയ്യിലെടുത്തു അവളെ നോക്കി... പറയു എന്ന ഭാവത്തിൽ... "ദ്.. ദേവ്.. വിശാഖം"🥺❤️ അത് പറയുമ്പോ ശബ്ദം ഇടറുകയും ഇതുവരെ തോന്നാത്ത എന്തൊക്കെയോ തോന്നലുകൾ ഉള്ളിൽ ഉണ്ടാവുകയും ചെയ്‌തു... അവൻ പൂർണ ആരോഗ്യവാനായി വന്നു കഴിഞ്ഞാൽ നഷ്ടപ്പെടുത്തി കളഞ്ഞ സ്വർഗ്ഗതുല്യമായ ജീവിതം വീണ്ടും ഒരുമിച്ചു ഒരിക്കൽ കൂടി കെട്ടിപ്പടുക്കാം എന്നുള്ള തോന്നലാവാം അത്.....! "ദേവ്.. വിശാഖം... പുഷ്പാഞ്ജലി...." രസീത് എഴുതി വാങ്ങി അവൾ തിരിഞ്ഞപ്പോൾ ആണ് ഗേറ്റിന് സൈഡിൽ ആയി പൂക്കളും പൂമാലകളും വിൽക്കുന്ന ഒരു ചെറിയ കട കണ്ടത്... അവൾ അങ്ങോട്ടേക്ക് ചെന്നു ഒരു തുളസി ഹാരം വാങ്ങി... ശ്രീകോവിലിലേക്ക് നടന്നു... ഹാരവും രസീതും നടയിൽ സമർപ്പിച്ചു അവൾ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു... അവനു വേണ്ടി.. അവന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി..... അങ്ങനെ നിന്നപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയിരുന്നു... നാമജപത്തിന്റെയും മണിയടി ശബ്ദത്തിന്റെയും ഒച്ച ഉയരവേ തിരിയുടെ ഗന്ധം അവിടമാകെ പരക്കെ അവളും ആ അന്തരീക്ഷത്തിലും പ്രാർത്ഥനയിലും ലയിച്ചു ചേർന്നിരുന്നു... അവന്റെ കൂടെ ഒരേ ഒരു തവണയേ ഒരു ക്ഷേത്രത്തിൽ പോയിട്ടുള്ളൂ... കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന്... പിന്നീടൊരിക്കലും അവസരം ലഭിച്ചിട്ടുമില്ല... അവൻ പൂർണ ആരോഗ്യവാനായി തിരികെ വന്ന് കഴിഞ്ഞു അവന്റെ കൂടെ ഈ നടയിൽ വരാമെന്നു അവൾ മനസ്സിൽ ഓർത്തു... പ്രദക്ഷിണവും വെച്ചു ബാക്കിയുള്ള നടകളിലും തൊഴുതു പ്രസാദവും വാങ്ങി അവളൊരു ആൽമരത്തിന്റെ അവിടെ  പോയിരുന്നു...ചന്ദനം മോതിര വിരലാലെ തൊട്ടെടുത്തു നെറ്റിയിൽ തൊട്ടു... കണ്ണുകൾ അടച്ചു നെഞ്ചിൽ കൈ വെച്ച് അവനു വേണ്ടി മനസ്സിൽ പ്രാർത്ഥിച്ചു... കണ്ണുകൾ നിറഞ്ഞു കവിയുന്നുമുണ്ട്.... നെഞ്ചിൽ വെച്ചിരുന്ന കൈ എടുത്തു കണ്ണുകൾ അമർത്തി തുടച്ചു കൈകൾ രണ്ടും ഒരുമിച്ചു മുറുക്കി കൂട്ടി പിടിച്ചു അവളിരുന്നു... ചുണ്ടുകൾ ഇപ്പോഴും വിതുമ്പുന്നുണ്ട്..... മനസ്സിൽ അവർ ആദ്യം കണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ കടന്നു പോയി.. പെണ്ണുകാണലിന്റെ അന്ന് അവളോട് വിവാഹത്തിൽ നിന്ന് പിന്മാറാൻ പറഞ്ഞവനെ അവൾ ഓർത്തു... പക്ഷെ അന്ന് എന്തോ ഒരു ശക്തി തന്നെ തടഞ്ഞു.. അവന്റെ വാക്കുകളെ എതിർക്കാൻ എന്താണ് തന്നെ അന്ന് പ്രേരിപ്പിച്ചത് എന്നവൾക്ക് അറിയില്ല... പക്ഷെ അവൾ ആ തീരുമാനത്തിൽ അതീവ സന്തോഷവതിയാണ് ഇന്ന്....!🥺 പിന്നീട് എൻഗേജ്മെന്റിന്റെ അന്നും അവനുമായി സംസാരം ഉണ്ടായത് അവളോർത്തു... കല്യാണത്തിൽ നിന്ന് പിന്മാറുന്നതിനെ പറ്റി തന്നെയാണ്.... അന്നും അവളതിനെ ശക്തമായി എതിർത്തു... പിന്നെ വെഡിങ് ഷോപ്പിംഗിന് പോയപ്പോഴും അവൻ എതിർത്തു എങ്കിലും അവനു സെലക്ട്‌ ചെയ്യേണ്ടി വന്ന സാരിയും താലിയും അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിയിച്ചു.... ആ ചിരിയോടെ അവൾ അവളുടെ നെഞ്ചിലൊട്ടി കിടക്കുന്ന താലിയെ കൈകളിലെടുത്തു... അതിലൊരു ഉമ്മയും കൊടുത്തു.... അന്ന് ആദ്യമായി അവനെ താൻ ദേവേട്ടൻ എന്ന് വിളിച്ചതും അവനതിനെ എതിർത്തതും എല്ലാം അവളുടെ ഓർമകളിൽ ഓടിയെത്തി... പിന്നീട് തങ്ങളുടെ വിവാഹദിവസം അവളോർത്തു... താലപൊലിയുടെ അകമ്പടിയോടെ നടന്നു വരുന്ന അവളെയും അവൾക്കായി കാത്ത് ചെറിയ താല്പര്യമില്ലായ്മയോടെ ഇരിക്കുന്ന അവനെയും... അവൻ ആ താലി കഴുത്തിൽ അണിയിച്ചു തന്റെ സീമന്തരേഖയെ ചുവപ്പ് അണിയിച്ചത് അവളുടെ മനം നിറച്ചു.... തന്റെ അച്ഛൻ രണ്ടാളുടെ കയ്യും ഒരുമിച്ചു ചേർത്ത് വെച്ചതും അവൻ ആ കയ്യിൽ പിടിച്ചു മണ്ഡപത്തിനെ പ്രദക്ഷിണം വെച്ചതും ആ കൈകളിൽ തോന്നിയ സുരക്ഷിതത്വവും അവളോർത്തു..... പിന്നീട് തങ്ങൾ രണ്ടാളും ഒരുമിച്ചു ഉണ്ടായ വഴക്കുകളും ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷങ്ങളും സ്നേഹനിമിഷങ്ങളും ചെറിയ ചെറിയ പൊരുത്തക്കേടുകളും അവളോർത്തു.... അതിൽ അവളെ ഏറെ സന്തോഷിപ്പിച്ച ഒന്ന് അവന്റെ പെരുമാറ്റത്തിൽ ഉണ്ടായ മാറ്റങ്ങൾ തന്നെയാണ്... അത്ര പെട്ടെന്നു ഉണ്ടാവും എന്ന് കരുതിയ മാറ്റം ആയിരുന്നില്ല അത്.. ആദ്യം കണ്ട ദേവിൽ നിന്ന് ഒരുപാട് ഒരുപാട് മാറിയ ദേവ് ആണ് ഇപ്പോൾ ഹോസ്പിറ്റലിൽ ജീവന് വേണ്ടി മല്ലിട്ട് കിടക്കുന്നത്.... പെട്ടെന്ന് എന്തോ തിരിച്ചറിവ് ഉണ്ടായ പോലെ അവളൊന്ന് ഞെട്ടി ചുറ്റും നോക്കി.. താൻ വന്നപ്പോൾ ഉണ്ടായ പോലെ അല്ല അമ്പലം..തിരക്കൊഴിഞ്ഞ ആ അമ്പലത്തിൽ ഇപ്പോൾ ആളുകൾ വർധിക്കുന്നു...അവളുടെ ഫോൺ ആ കാട്ടിൽ നഷ്ടപ്പെട്ടിരുന്നു...അവൾ വാച്ചിലേക്ക് നോക്കി...സമയം 8 മണി കഴിഞ്ഞിരുന്നു... ഇനി ഏറിയാൽ 1 അല്ലെങ്കിൽ 1½ മണിക്കൂർ കൂടിയേ സർജറി കാണു.... അവൾ വേഗം എണീറ്റ് ഒന്നുകൂടി നടയിലേക്ക് ചെന്നു ഒന്ന് പ്രാർത്ഥിച്ച ശേഷം പുറത്തേക്ക് ഇറങ്ങി... ചെരുപ്പും ഇട്ട് അവൾ പുറത്തേക്ക് നടക്കുമ്പോൾ അവളുടെ മനസ്സ് മുഴുവൻ അവന്റെ ചിന്തകൾ മാത്രമായിരുന്നു.... ഹോസ്പിറ്റലിലേക്ക് അവൾ വേഗം നടന്നു.. അവനെ പറ്റിയുള്ള ആദി അവളിൽ നിറഞ്ഞു... ഹോസ്പിറ്റലിൽ എത്തി വേഗം otയുടെ അടുത്തേക്ക് പോയി... പുറത്ത് തന്നെ ഇരിപ്പുണ്ട് കെവിനും രുദ്രയും.... അവരുടെ അടുത്ത് തന്നെ നന്ദുവും ഇരിക്കുന്നു... ഇവളെപ്പോ വന്നു എന്ന് ചിന്തിച്ചു കൊണ്ട് ദയ അവരുടെ അടുത്തേക്ക് ചെന്നു... ഒരു റെഡ് സാരി ആയിരുന്നു നന്ദുവിന്റെ വേഷം.. മുടി പോണിടൈൽ കെട്ടി ഇട്ടിരുന്നു... "നീയെപ്പോ വന്നു??" "കുറച്ചു നേരമായി.. എനിക്ക് 9:30യ്ക്ക് ഡ്യൂട്ടി ഉണ്ട്.. അത് വരെ ഇവിടെ ഇരിക്കാമെന്ന് കരുതി..." നന്ദു പറഞ്ഞതും ദയ അവളുടെ അടുത്തുള്ള ചെയറിൽ വന്നിരുന്നു... അവളുടെ കയ്യിൽ പിടിച്ചു.... അവളും തിരിച്ചു സമാധാനിപ്പിക്കുന്നത് പോലെ ആ കൈകളിൽ മുറുകെ പിടിച്ചു... 🌜🌛🌜🌛🌜🌛🌜🌛🌜🌛 ഇതേ സമയം മറ്റൊരിടത്തു... മഹാദേവ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം... "ദേവ്... വിശാഖം...ദയ...മകം..." രസീത് എഴുതാൻ പറഞ്ഞു കൊടുത്തു കൊണ്ട് ഒരു സ്ത്രീ രസീത് കൗണ്ടറിൽ നിൽക്കുന്നു... അവരുടെ പുറകെ ഒരു ക്യു തന്നെയുണ്ട്... അവർ രസീത് വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ ആണ് അമ്പലത്തിനു അകത്തേക്ക് കയറി വരുന്ന ഒരു സ്ത്രീയെ കണ്ടത്... അവരെ കണ്ടതും അവർ വേഗം അവരുടെ അടുത്തേക്ക് ചെന്നു... "ദയയുടെ അമ്മേ..." അകത്തേക്ക് കയറി വരുന്ന സ്ത്രീയെ നോക്കി അവർ വിളിച്ചതും അവർ മുഖം ഉയർത്തി നോക്കി.... "ആഹ്.. ആരിത് ദേവിന്റെ അമ്മയോ... എത്ര നാളായി കണ്ടിട്ട്.." ഒരു പുഞ്ചിരിയോടെ അവർ ചോദിച്ചു... "ആഹ്.. ഇന്ന് വെളുപ്പിനെ ഒരു ദുസ്വപ്നം കണ്ടു.. പിന്നെ ഉറക്കവും വന്നില്ല.. മനസ്സിൽ ആകെ ഒരു ഭാരം... എന്തോ ആപത്ത് പോലെ.....അതാ ക്ഷേത്രം വരെ വരാമെന്ന് കരുതിയെ..." അത് പറയുമ്പോ അവർക്ക് അറിയില്ലായിരുന്നു അവരുടെ മകൻ ഇപ്പോൾ ജീവന് വേണ്ടി യന്ത്രങ്ങളോട് മല്ലിടുകയായിരുന്നു എന്ന്....! അവർ സ്വന്തം മകനായ ദേവിനെ പറ്റിയാണ് വ്യാകുലപെടുന്നത് എന്ന് പറയാൻ മടിച്ചു.. അത്ര നാൾ അവനോട് കാണിച്ച ദേഷ്യം.. അതിപ്പോ അവർക്ക് തോന്നുന്നത് അവനോടല്ല... തന്നോടും താൻ ഇത്ര നാൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ചേച്ചിയുടെ മകനായ തേജസിനോടും ആണ്... അവരുടെ മുഖം കണ്ടപ്പോഴേ ദയയുടെ അമ്മയ്ക്ക് അവർ എന്തോ മാനസികസങ്കർഷത്തിൽ അകപ്പെട്ടിരിക്കുകയാണെന്ന് മനസിലായി... "എന്ത്‌ പറ്റി ചേച്ചി... മുഖം വല്ലാതെ?" "ഏഹ്.. ഏയ്‌ ഒന്നുല്ല.. ദയ മോൾക്ക് എങ്ങനുണ്ട്...?അവൻ.. അവനൊരുപാട് ഉപദ്രവിച്ചോ അവളെ...?" പെട്ടെന്ന് ചിന്തകളിൽ നിന്ന് ഉണർന്നു അത് ചോദിക്കുമ്പോ അവർ ഓർത്തില്ല ദയ മിസ്സിംഗ്‌ ആയതും അതെ തുടർന്നു ഉണ്ടായ സംഭവങ്ങൾ ഒന്നും അവർ അറിഞ്ഞിട്ടില്ല എന്ന്...! തുടരും... 🌜❤️🌛 #💞 പ്രണയകഥകൾ #💞 നിനക്കായ് #📙 നോവൽ
💞 പ്രണയകഥകൾ - leam View @(@@]8(00)@ olod0I@ी   leam View @(@@]8(00)@ olod0I@ी - ShareChat
ദേവോദയം🧡💛 Part-52 "ഡോക്ടർ.. ഡോക്ടർ ഒന്ന് ചോയിക്കോ? പ്ലീസ്.. എനിക്കൊന്ന് കണ്ട മതി... ഞ്.. ഞാൻ കണ്ടിട്ട് പെട്ടെന്ന് ഇറങ്ങിക്കോളാം... ഒരു 5 മിനിറ്റ് അവിടെ അടുത്ത്.. അടുത്തൊന്നു ഇരിക്കാൻ അനുവാദം തന്നാൽ മാത്രം മതി..." അവൾ കരഞ്ഞു കൊണ്ട് റിക്വസ്റ്റ് പോലെ പറയുന്നത് കണ്ടതും വിവേകിനു ആകെ വല്ലാതെ ആയി.. അവനു മാത്രം അല്ല കെവിനും രുദ്രയ്ക്കും... "വെയിറ്റ് " വിവേക് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു മാറി നിന്ന് ആരെയോ വിളിച്ചു സംസാരിച്ചു.. 2 മിനിറ്റ് കഴിഞ്ഞതും അവരുടെ അടുത്ത് എത്തി... "ദയ.. താൻ കയറി കണ്ടോ.. പക്ഷെ 5 മിനിറ്റ് അതിൽ കൂടുതൽ എടുക്കണ്ട.... നാളെ സർജറി കഴിഞ്ഞു റൂമിലേക്ക് മാറ്റിയാൽ തനിക്ക് അവിടെ തന്നെ ഇരിക്കാലോ..." വിവേക് പറഞ്ഞത് കേട്ട് സന്തോഷത്തോടെ അവൾ രുദ്രയെയും കെവിനെയും നോക്കി.. വിവേക് അവിടുന്ന് നടന്നു പോയി.... "ഞ്.. ഞാൻ... ഞാൻ പോയി കണ്ടിട്ട് വരാം..." കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൾ വേഗം ഐ.സി.യൂവിന്റെ ഡോർ തുറന്നു അകത്തു കയറി... അവൻ ബെഡിൽ മലർന്ന് കിടപ്പുണ്ട്... വയറിന്റെ അല്പം താഴെ വരെ വൈറ്റ് നിറത്തിലെ ഷീറ്റ് പുതച്ചിട്ടുണ്ട്... വയറിന്റെ സൈഡിൽ ഉള്ള മുറിവ് കാണാൻ പറ്റും...നെഞ്ചിൽ കുറെ വയറുകളും ഓക്സിജൻ മാസ്കും പല യന്ത്രങ്ങളുമൊക്കെ ഉണ്ട്... അകത്തു യന്ത്രങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തി പോകുന്ന ദേവിനെ കണ്ടതും അവൾ കരഞ്ഞു പോയി.. വാ പൊത്തി ഏങ്ങി കരഞ്ഞു കൊണ്ടവൾ അവന്റെ അടുത്ത് ചെന്നു... കണ്ണുകൾ അടച്ചു മലർന്ന് കിടക്കുന്നവനെ സ്നേഹത്തോടെ നോക്കി.... അവളുടെ കണ്ണുകൾ അവന്റെ വയറിന്റെ സൈഡിലായുള്ള മുറിവിലേക്ക് പാഞ്ഞു... പതിയെ വലതു കയ്യാലേ അതിൽ മെല്ലെ ഒന്ന് തൊട്ടു... കണ്ണുകൾ നിറഞ്ഞു തുളുമ്പി... തന്നെ രക്ഷിക്കാൻ വന്നത് കൊണ്ടാണല്ലോ എന്നോർത്തു.. പക്ഷെ രുദ്രയെ രക്ഷിക്കാൻ ആണ് അവൻ കത്തിയ്ക്ക് ഇടയിലേക്ക് ചെന്നു കയറി കൊടുത്തത് എന്നവൾക്ക് അറിയാമായിരുന്നു.... "ഞ്... ഞാൻ... എന്നോട് ക്ഷമിക്ക് ദേവേട്ടാ.. ഞ്.. ഞാൻ ഒരുപാട് തെറ്റുകൾ ഏട്ടനോട് ചെയ്തിട്ടുണ്ട്... തെറ്റിദ്ധരിച്ചു... കുറ്റപ്പെടുത്തി... അതും കാര്യം അറിയാതെ... ഇപ്പോൾ... ഇപ്പോൾ ഇങ്ങനെ മുന്നിൽ വന്നു നിൽക്കാനോ ഈ ക്ഷമാപണം നടത്താനോ ഉള്ള യോഗ്യത പോലും ഇല്ലാത്തവൾ ആണ് ഞാൻ...." ബെഡിൽ ഇരിക്കുന്ന അവന്റെ വലതു കൈ അവളുടെ രണ്ട് കൈകളിൽ ആയി പൊതിഞ്ഞു പിടിച്ചു അവൾ പറഞ്ഞു.... കണ്ണുകൾ കുറ്റബോധം കൊണ്ട് നിറഞ്ഞു തുളുമ്പി.... വീണ്ടും കരഞ്ഞു കൊണ്ട് മനസ്സിലെ സങ്കടം മുഴുവൻ അവന്റെ അടുത്ത് ഇറക്കി വെച്ചു.. അവനത് കേൾക്കുന്നില്ല എങ്കിലും.... "ഡോക്ടർ... സമയം കഴിഞ്ഞു..." നേഴ്സ് വന്നു പറഞ്ഞതും അവൾ വീണ്ടും കരഞ്ഞു കൊണ്ട് അവനെ നോക്കി... കുറച്ചു കൂടെ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.... വലതു കൈ അവന്റെ കവിളിൽ വെച്ച്... ഇടത് ഉള്ളം കൈയാലേ അവന്റെ വലതു കൈ പൊതിഞ്ഞു പിടിച്ചു അവൾ.. അവളുടെ മുഖം അവന്റെ മുഖത്തേക്ക് അടുപ്പിച്ചു ആ നെറ്റിയിൽ ഒരു ചുംബനം നൽകി..... ശേഷം തിരിഞ്ഞു നടന്നു ഐ.സി. യൂവിന്റെ പുറത്തേക്ക്.... ഹൃദയം വിങ്ങി പൊട്ടുക ആണെന്ന് പറയാം...! 🌜🌛🌜🌛🌜🌛🌜🌛🌜🌛 "എന്തായി?കണ്ടോ?" പുറത്തേക്ക് കരഞ്ഞു കൊണ്ട് വരുന്ന ദയയെ നോക്കി കെവിൻ ചോദിച്ചു... "ക്.. കണ്ടു...." "പിന്നെ നീയെന്തിനാ കരയുന്നെ?" രുദ്ര ആണത് ചോദിച്ചത്... "ക്.. കണ്ടിട്ട് സഹിക്കുന്നില്ല.. ആ കിടപ്പ്..." "നീ കരയാതെ... എല്ലാം ശെരി ആവും... നാളത്തെ സർജറി ഒന്ന് കഴിഞ്ഞോട്ടെ..." കെവിൻ തോളിൽ തട്ടി ആശ്വസിപ്പിച്ചു... അവൾ കണ്ണുകൾ അമർത്തി തുടച്ചു ഒന്ന് ശ്വാസം വലിച്ചു വിട്ടു.... "എനിക്കൊരു ഹെല്പ് ചെയ്യോ... എന്റെ ഫോൺ കളഞ്ഞു പോയി.. തേജസിന്റെ കൈയ്യിലോ ആ ഗുണ്ടകളുടെ കൈയ്യിലോ ആവും...എനിക്ക്... എനിക്ക് നന്ദുനെ ഒന്ന് വിളിച്ചു തരോ?? " കെവിനെ നോക്കിയാണ് അവസാന ചോദ്യം.. അവൻ സമയം നോക്കി... ഇപ്പോൾ അർദ്ധരാത്രി 3 :00 മണി സമയം... "ഇപ്പൊ വിളിച്ചാൽ അവൾ എടുക്കോ... ഉറക്കം ആയിരിക്കില്ലേ?? " കെവിൻ സംശയം പ്രകടിപ്പിച്ചു.... "എനിക്ക് ഒന്ന് ഫ്രഷ് ആയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനാ... അവളുടെ ഹെല്പ് കൂടിയേ തീരു..." "കെവിൻ... നീ അവളെ വിളിച്ചു പറ.. ദയ വരുന്നുണ്ട് എന്ന്... ഞാൻ ഇവളെ കൂട്ടി അങ്ങോട്ട് പോകാം... അവളോട് ഡോർ തുറന്നു തരണമെന്ന് പറഞ്ഞേക്ക്.." കെവിനോട് പറഞ്ഞിട്ട് രുദ്ര അവളുടെ നേരെ തിരിഞ്ഞു... "ഞാൻ പാർക്കിങ്ങിൽ കാണും..." അവൾ തലയാട്ടിയതും രുദ്ര പോയി... അവൾ തല തിരിച്ചു കെവിനെ നോക്കി.... "ഞാൻ പോയി ഫ്രഷ് ആയിട്ട് എന്തെങ്കിലും കഴിച്ചിട്ടൊക്കെ വരാം... ഒന്നും കഴിച്ചില്ല...." "വരാൻ നിക്കണ്ട... ഞാൻ ഇവിടെ കാണും.. നീ നന്നായി റെസ്റ്റ് എടുക്ക് എന്തെങ്കിലും കഴിച്ചിട്ട്.... അതിന് മുൻപ് ഈ മുറിവ് ക്ലീൻ ചെയ്..." "അത് സാരമില്ല.. നന്ദുവിനെ കൊണ്ട് ചെയ്യിക്കാം... രുദ്ര ചേട്ടനും മുറിവ് ക്ലീൻ ചെയ്യണ്ടേ...! പിന്നെ റെസ്റ്റ് ഒന്നും എടുക്കാൻ ഞാൻ നിക്കുന്നില്ല... " അവളൊന്ന് ഐ.സി.യൂവിലേക്ക് നോക്കി... "എനിക്ക്... എനിക്ക് അവിടെ ഇരിപ്പൊറക്കില്ല... സർജറി സമയം ഞ്.. ഞാൻ ഇവിടെ വേണം...." അത്ര മാത്രം പറഞ്ഞു അവൾ തിരിഞ്ഞു നടന്നു..... 🌜🌛🌜🌛🌜🌛🌜🌛🌜🌛 "നീ പോയി ഫ്രഷ് ആയി റെസ്റ്റ് എടുക്ക്.. മോർണിംഗ് ഞാൻ വന്നു കൂട്ടാം ഹോസ്പിറ്റലിൽ പോകാൻ...." "അത് വേണ്ട.. ചേട്ടനും വാ... മുറിവ് ഡ്രസ്സ് ചെയ്യണം... ഫ്രഷ് ആയി എന്തെങ്കിലും കഴിച്ചിട്ട് നമുക്ക് ഉടനെ ഇറങ്ങാം.. വെളുപ്പിനെ 6 മണിയ്ക്ക് ot യിൽ കയറ്റും ദേവേട്ടനെ... ഇപ്പോൾ തന്നെ 3:45 ആയി...." അവളുടെ നിർബന്ധം കാരണം അവനും ഇറങ്ങി ബൈക്കിൽ നിന്ന്...അപ്പോൾ തന്നെയാണ് വീടിന്റെ മുൻവാതിൽ പതിയെ തുറന്നു വന്നത്... നന്ദു ശബ്ദം ഉണ്ടാക്കാതെ പതിയെ ഇറങ്ങി വന്നു.. ദയയെ കണ്ടതും വേഗത്തിൽ അവളുടെ അടുത്തേക്ക് ഓടി... ദയയും വേഗം അവളെ പോയി കെട്ടിപിടിച്ചു.. അത്ര നേരം അനുഭവിച്ച വേദന കാരണമാവാം രണ്ടാളുടെ കണ്ണുകളും നിറഞ്ഞു..... രുദ്ര ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്നു... കുറച്ചു നാൾ ദയയെ ഫോളോ ചെയ്തു നടന്നത് കൊണ്ട് ഇവർ രണ്ടാളും തമ്മിൽ ഉള്ള സൗഹൃദം എത്ര മാത്രമാണെന്ന് അവനും അറിയാം.... പരസ്പരം അടർന്നു മാറിയ നിമിഷം ദയയുടെ അടുത്ത് നിൽക്കുന്ന രുദ്രയിലേക്ക് നന്ദുവിന്റെ കണ്ണുകൾ പാറി വീണു... "ഇത്?" അവൾ അവനു നേർക്ക് കൈ ചൂണ്ടി സംശയത്തിൽ ദയയെ നോക്കി ചോദിച്ചു... "ഇത് ദേവേട്ടന്റെ ഫ്രണ്ട് ആണ്..." ആ പേര് കേട്ടപ്പോ നന്ദുവിന്റെ മുഖത്തു എന്തോ നീരസം പ്രകടമായി... അതിന്റെ കാരണം എന്തെന്ന് അറിയാവുന്ന ദയയും രുദ്രയും പരസ്പരം നോക്കിയെന്നല്ലാതെ ഒന്നും പറഞ്ഞില്ല... ദേവ് കാരണം ദയയ്ക്ക് ഒത്തിരി വേദനിക്കേണ്ടി വന്നു എന്നുള്ളത് തന്നെയാണ് അവളുടെ നീരസത്തിന്റെ കാരണം.... നന്ദു രണ്ടാളെയും കൂട്ടി അകത്തേക്ക് നടന്നു... പതിയെ ശബ്ദം ഉണ്ടാക്കാതെ വാതിൽ അടച്ചു.... അവരെയും കൂട്ടി അവളുടെ റൂമിലേക്ക് പോയി.... "ഞാൻ ഫ്രഷ് ആയിട്ട് വരാം... നീ ചേട്ടന് കൂടി മുറിവ് ഡ്രസ്സ് ചെയ്ത് കൊടുക്ക്..." നെറ്റിയിലെ മുറിവിൽ ഡ്രസ്സ് ചെയ്തു എണീറ്റ ദയ നന്ദുവിനോട് ആയി പറഞ്ഞു... "നിക്ക്.. ഞാൻ നിനക്ക് ഡ്രസ്സ്‌ എടുത്തു തരാം.. എന്നിട്ട് ചെയ്യാം...." എന്നും പറഞ്ഞു നന്ദു ബെഡിൽ നിന്ന് എണീറ്റ് ദയയെ കൂട്ടി കപ്പ്‌ ബോര്ഡിന്റെ അടുത്തേക്ക് പോയി... ബെഡിന്റെ അടുത്ത് തന്നെ ചെയറിൽ ഇരുന്നു ചുമ്മ ഒരു ബുക്ക്‌ മറിച്ചു നോക്കികൊണ്ടിരുന്ന രുദ്രയ്ക്ക് നന്ദുവിന്റെ ഉദ്ദേശം എന്തെന്ന് മനസ്സിലായത് കൊണ്ടാവാം ഒരു പുഞ്ചിരി വിരിഞ്ഞത്.... അവനറിയാം ദയയുടെ കാര്യത്തിൽ അവൾ എന്ത്‌ മാത്രം സെൽഫിഷ് ആണെന്ന്.....! 🌜🌛🌜🌛🌜🌛🌜🌛🌜🌛 "എടി..നീ എന്തിനാ ഇയാളുടെ കൂടെ വന്നേ? ഇയാളെ കണ്ടിട്ട് എനിക്കെന്തോ വശപിശക് പോലെ... അല്ല നീ ഈ കഴിഞ്ഞ ദിവസം ശെരിക്കും എവിടെ ആയിരുന്നു...? ഇയാൾ ആണോ തട്ടി കൊണ്ട് പോയത്??" "എടി നിർത്തി നിർത്തി ചോദിക്ക്..." "നീ ചോദിച്ചതിന് മറുപടി താ.." "തട്ടി കൊണ്ട് പോയി എന്ന് നിന്നോട് ആരാ പറഞ്ഞെ?" "അത് ആരേലും പറയണോ? നിന്നെ കാണാതെ ആയത് തട്ടി കൊണ്ട് പോയി അല്ലെങ്കിൽ പിന്നെ ഇതൊക്കെ എന്താ?" അവളുടെ നെറ്റിയിലെ മുറിവിലേക്ക് ചൂണ്ടിയാണവൾ ചോദിച്ചത്.... "ശെരിയാ.. എന്നെ തട്ടി കൊണ്ട് പോയതാ.. പക്ഷെ തേജസ്‌ ആണെന്ന് മാത്രം...." "ഏഹ്.. അയാളോ??"👀 "എന്നെ കൊണ്ടിട്ട കാട്ടിൽ അയാളെ കണ്ടപ്പോൾ നിന്റെ സെയിം എക്സ്പ്രഷൻ തന്നെയായിരുന്നു എനിക്കും... പക്ഷെ എനിക്ക് ഒരിക്കലും അയാളെ വെറുക്കാൻ കഴിയുന്നില്ല... എത്രയൊക്കെ ദേഷ്യം തോന്നുന്നു എന്ന് പറഞ്ഞാലും ഒരിക്കൽ ഞാൻ എന്റെ സുഹൃത്തായി, കൂട്ടുകാരനായി മനസ്സിൽ കുറിച്ചിട്ട മുഖം ആയത് കൊണ്ടാവാം വെറുക്കാൻ പറ്റുന്നില്ല..." "അയാൾ എന്തിനാ നിന്നെ?" "അതൊക്കെ ഞാൻ പതിയെ പറയാം... എനിക്ക് വേഗം റെഡി ആയി ഹോസ്പിറ്റലിൽ പോകണം...." "അത് വേണ്ട.. വന്നതല്ലേ ഉള്ളു... റസ്റ്റ്‌ എടുത്തിട്ട് ജോലിയ്ക്ക് വന്ന മതി..." "ജോലിയ്ക്കല്ല... ദേവേട്ടൻ അവിടെ ഉണ്ട്... ക്.. കുത്ത് കിട്ടി.. ഐ.സി. യൂവിൽ ആണ്..." "ഏഹ്... എങ്ങനെ കുത്ത് കിട്ടി?" "അത് എന്നെ രക്ഷിക്കാൻ ഉള്ള ശ്രമത്തിൽ... ന്.. നാളെ സർജറി ആണ്.. എന്നെ കുറെ വേദനിപ്പിച്ചു എന്ന കാരണം കൊണ്ട് നിനക്ക് ആളോട് എത്രയൊക്കെ ദേഷ്യം ഉണ്ടെങ്കിലും ഈ സർജറി വിജയിക്കാൻ നീ പ്രാർത്ഥിക്കണം.... എനിക്ക് വേണ്ടി.....!" "നീ എന്തിനാടി എന്നോട് ഇങ്ങനെ ഒക്കേ പറയുന്നേ...? ആ സർജറി നൂറു ശതമാനം വിജയം തന്നെ ആയിരിക്കും... അത് ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ പറയാം... പക്ഷെ നിന്റെ ഫ്രണ്ട് ആയി ചിന്തിച്ചാൽ എനിക്ക് അയാളോട് ക്ഷമിക്കാൻ ബുദ്ധിമുട്ടുണ്ട്.....നിനക്ക് വേണ്ടി... നിനക്ക് വേണ്ടി മാത്രം ഞാൻ പ്രാർത്ഥിക്കാം... അത് പോരെ....." നന്ദുവിന്റെ വാക്കുകൾക്ക് തലയാട്ടി എന്നല്ലാതെ ദയ ഒന്നും പറഞ്ഞില്ല.... നന്ദു അവൾക്ക് ഒരു കുർത്തി എടുത്തു കൊടുത്തിട്ട് രുദ്രയുടെ അടുത്തേക്ക് പോയി... ദയ ഫ്രഷ് ആയി ഇറങ്ങുന്ന ഗ്യാപ്പിൽ അവന്റെ മുറിവ് ഡ്രസ്സ്‌ ചെയ്തു കൊടുത്തു... എന്നിട്ട് താഴെ കിച്ചണിലേക്ക് അവർക്ക് രണ്ടാൾക്കും ഫുഡ്‌ എടുക്കാൻ പോയി... സമയം 4:20.. അവൾ ചെന്നു ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ തലേന്നത്തെ എന്തൊക്കെയോ കറിയും ഇരിപ്പുണ്ട്.. ദോശ മാവും ഇരിപ്പുണ്ട്.. പിന്നെ കുറച്ചു ഫ്രൂട്ട്സും.. അവൾ ദോശ മാവ് പുറത്തേക്ക് എടുത്തു.. പതിയെ ശബ്ദം ഉണ്ടാക്കാതെ പാത്രവും ഒക്കെ എടുത്തു ദോശ ചുടാൻ തുടങ്ങി... അമ്മയോ അച്ഛനോ ഉണർന്നാൽ പണി കിട്ടാൻ ചാൻസ് ഉള്ളത് കൊണ്ടാണ് ശബ്ദം ഉണ്ടാവാതെ അവൾ ഓരോന്നും ചെയ്യാൻ ശ്രെമിക്കുന്നത്... ദയ മിസ്സിംഗ്‌ ആയിരുന്നു എന്ന് ദയയുടെ വീട്ടിലോ നന്ദുവിന്റെ വീട്ടിലോ അറിയില്ലായിരുന്നു.... ദയയുടെ വീട്ടുകാരോട് നന്ദു ദയ അവളുടെ കൂടെ ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു... നന്ദുവിന്റെ വീട്ടിൽ ആണെങ്കിൽ ഇതൊന്നും അറിയുന്നുമില്ല.... അവളങ്ങനെ 6 ദോശ ചുട്ടു സ്റ്റവ് ഓഫ്‌ ആക്കി..അവൾ വളരെ വലുതായി പരത്തി തിൻ ആയിട്ടാണ് ദോശ ഉണ്ടാക്കിയത്...ഫ്രിഡ്ജ് തുറന്നു കറി നോക്കിയപ്പോൾ സാമ്പാർ ഉണ്ട്... അതെടുത്തു ഒരു പാത്രത്തിലേക്ക് ആവിശ്യത്തിന് കുറച്ചു എടുത്തിട്ട് ബാക്കി തിരികെ വെച്ചു.... എടുത്ത കറി ഒന്ന് ചൂടാക്കുകയും ചെയ്ത്.. പിന്നെ 2 ആപ്പിൾ കൂടി എക്സ്ട്രാ എടുത്തിട്ട് അവൾ അതെല്ലാമായി മുകളിലേക്ക് പോയി.... 2 പ്ലേറ്റ് എടുക്കാനും മറന്നില്ല.... 🌜🌛🌜🌛🌜🌛🌜🌛🌜🌛 "ഇത് എന്തൊക്കെയാ നന്ദു...? എല്ലാം കൂടി എന്തിനാ?" കുളിച്ചിറങ്ങി തല തുവർത്തികൊണ്ട് നിന്ന ദയ ഡോർ പതിയെ തള്ളി അകത്തേക്ക് കയറി വന്ന നന്ദുവിനെ നോക്കി ചോദിച്ചു പോയി... നേവി ബ്ലു & വൈറ്റ് ഒരു കുർത്തി ആണ് ദയയുടെ വേഷം....സമയം 4:50... "എടി.. കൂടുതൽ ഒന്നുല്ല... 6 ദോശയും കുറച്ചു സാമ്പാറും... പിന്നെ എക്സ്ട്രാ രണ്ട് ആപ്പിൾ കൂടി എടുത്തു എന്നെ ഉള്ളു..." "ആ എക്സ്ട്രാ ആണ് കുഴപ്പം... അത് അനാവശ്യം ആയിരുന്നു..." "ഓഹ്.. നീ തിന്നണ്ട അത്.. ഞാൻ തിന്നോളാം പോരെ...." നന്ദു എല്ലാം ടേബിളിന്റെ മുകളിലേക്ക് നിരത്തി വെച്ചിട്ട് 2 പ്ലേറ്റും നിരത്തി വെച്ചു... 3 ദോശ വീതം രണ്ടിലും ഇട്ടു...പുറത്തു തന്നെ സാമ്പാറും ഒഴിച്ച്... ഒരു പ്ലേറ്റ് ദയയ്ക്കും ഒരെണ്ണം രുദ്രയ്ക്കും നൽകി.... "നിങ്ങള് കഴിക്ക്.. ഞാൻ ഇപ്പൊ വരാം.." പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൾ ഡോറിന്റെ അടുത്തേക്ക് പോയി.... "നീ ഇതെവിടെ പോവ..?" "ഇപ്പോ വരാടി...." അവൾ ഡോറും ചാരി വേഗം സ്റ്റെപ് ഇറങ്ങി താഴെ എത്തി... കിച്ചണിൽ ചെന്നു ഫ്രിഡ്ജ് തുറന്നു അതിൽ നിന്ന് പാലെടുത്തു... വേഗം തന്നെ പാത്രം എടുത്തു വെള്ളം വെച്ചു.. പാല് തിളപ്പിച്ചു... അതിലേക്ക് വേഗം തന്നെ തെയില ഇട്ടു... എല്ലാം പറ്റാവുന്ന അത്ര വേഗത്തിൽ ആക്കാൻ അവൾ ശ്രെമിച്ചു... അമ്മ ഉണർന്ന് വന്നാൽ എല്ലാം തീരും എന്നവൾക്ക് അറിയാം.... അങ്ങനെ ചായ ഇട്ടിട്ട് അത് മൂന്നു കപ്പിൽ ആയി പകർന്നു അവൾ മുകളിലേക്ക് പോയി... ഡോർ തുറന്നു അകത്തേക്ക് വരുന്നവളെ കണ്ട് ദയയും രുദ്രയും പരസ്പരം നോക്കി... "നന്ദു.. നീ എന്ത്‌ പണിയ കാണിക്കുന്നേ? ആന്റി ഉണർന്നാലോ കിച്ചണിൽ നിന്ന് ശബ്ദം കേട്ട്..." "അങ്ങനെ ഒന്നുല്ല... അതൊക്കെ ഞാൻ ഡീൽ ചെയ്തോളാം.... നീ ഇത് കുടി..." ഒരു കപ്പ്‌ ദയയ്ക്കും ഒരെണ്ണം രുദ്രയ്ക്കും നൽകി ഒരെണ്ണം അവളും എടുത്തു... 🌜🌛🌜🌛🌜🌛🌜🌛🌜🌛 സമയം 5:10 ആയി...6 മണിയ്ക്ക് മുന്നേ അവർക്ക് ഹോസ്പിറ്റലിൽ എത്തുകയും വേണം നന്ദുവിന്റെ അമ്മ എണീറ്റ് വരുന്നതിന് മുൻപ് ഇവിടെ നിന്ന് ഓടുകയും വേണം... നന്ദു പതിയെ രണ്ടാളെയും കൂട്ടി വീടിന്റെ മെയിൻ വാതിലിന് മുന്നിൽ എത്തി... പതിയെ ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു... പുറത്തു ഇറങ്ങി അവളും ദയയും ഒന്ന് പരസ്പരം നോക്കി... രുദ്ര പുറത്ത് ഗേറ്റിന്റെ അടുത്തേക്ക് നടന്നു... ബൈക്ക് എടുക്കാൻ.... "പോട്ടെടി..." മനസ്സിൽ പൊന്തി വന്ന സങ്കടത്തിൽ ആണ് ദയ അത് ചോദിച്ചത്... "നീ എന്തുവ സെന്റി അടിക്കാൻ നോക്കുന്നെ? ഞാൻ അങ്ങോട്ട് തന്നെ അല്ലെ കുറച്ചു കഴിഞ്ഞു വരുന്നേ? ഡ്യൂട്ടിക്ക്.. എന്തായാലും കാണാലോ... പിന്നെന്താ? പിന്നേ ദേവിന്റെ സർജറി ആണ് നിന്റെ പ്രശ്നം എങ്കിൽ... ദേ എന്റെ ഈ വാക്കുകൾ നീ മനസ്സിൽ കുറിച്ചിട്ടോ.. പുള്ളി ഒരു കുഴപ്പവും ഇല്ലാതെ ഹെൽത്തി ആയിട്ട് സർജറി സക്സസ്സ് ആയി നിന്റെ കൂടെ ജീവിക്കും... നിങ്ങളൊരു ന്യൂ ലൈഫ് സ്റ്റാർട്ട്‌ ചെയ്യും...." നിറഞ്ഞ കണ്ണുകളോടെ മുന്നിൽ നിൽക്കുന്നവളുടെ കണ്ണുനീർ ഒപ്പി കൊണ്ടവൾ പറഞ്ഞു.... തുടരും... 🌜❤️🌛 #📙 നോവൽ #💞 നിനക്കായ് #💞 പ്രണയകഥകൾ
📙 നോവൽ - 838(20(3?0 QodQIG] 838(20(3?0 QodQIG] - ShareChat
ദേവോദയം🧡💛 Part-51 "അപ്പോൾ ഇതൊക്കെയാണ് 3 വർഷങ്ങൾക്ക് മുൻപ് നടന്നത്..... ഇനി അതോർത്തു ജീവിതത്തിൽ ആവിശ്യം ഇല്ലാത്ത ഭാരമൊന്നും വരുത്തി വെക്കരുത്... കേട്ടോ " മുന്നിൽ എല്ലാം കേട്ട് കണ്ണും മിഴിച്ചു നിൽക്കുന്ന ദയയെ നോക്കി രുദ്ര പറഞ്ഞു... "പല്ലവി അങ്ങനെ ആണോ മരിച്ചത്??" "അതെ... ഞാൻ അന്ന് എടുത്തുകൊണ്ടു ഓടി എങ്കിലും കാടല്ലേ? വഴി പോലും അറിയാതെ എങ്ങോട്ടെന്നും പറഞ്ഞു പോവാനാ... അവൾക്ക് അത്ര ആയുസ്സെ ഉണ്ടായിരുന്നുള്ളു...." വേദന നിറഞ്ഞിരുന്നു അവന്റെ സ്വരത്തിൽ.. "പല്ലവി സൂയിസൈഡ് ചെയ്തതല്ലേ? പിന്നെ നിങ്ങളൊക്കെ എന്തിനാ ദേവേട്ടനാ കൊന്നത് എന്ന് പറയുന്നത്??" "ഒരു തരത്തിൽ ചിന്തിച്ചാൽ അതല്ലേ സത്യം? ഞാൻ അവനെ കുറ്റപ്പെടുത്തുന്നതല്ല... അവൾക്ക് അവൻ ഒറ്റ ഒരുത്തനോടുള്ള സ്നേഹം..... അത് മാത്രം ആണ് അവളെ മരണത്തിലേക്ക് നയിച്ചത്... " "ഒരാളോട് പ്രണയം തോന്നുന്നത് തെറ്റാണോ?" "അത് തെറ്റല്ല.. പക്ഷെ അവർ ഇല്ലെങ്കിൽ ജീവിക്കാൻ പറ്റില്ല എന്ന മണ്ടൻ തീരുമാനങ്ങൾ തെറ്റാ..ഈ പ്രണയം എന്ന് പറയുന്ന സാധനം ശെരിക്കും ജീവിതത്തിന്റെ ഒരു പാർട്ട്‌ മാത്ര.. അല്ലാതെ ജീവിതമേ അതാ എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്..." "സ്വന്തം അനിയത്തി അല്ലെ പല്ലവി? അവൾക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കേണ്ടത് താനല്ലേ? അപ്പോൾ ഇതൊക്കെ പറഞ്ഞു കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ കൂടെ കാണില്ലാരുന്നോ??" "ഒരിക്കലും ഇല്ല... ഇതൊക്കെ സ്വയം ഉണ്ടാവേണ്ട തിരിച്ചറിവുകൾ ആണ്... ആരും സ്പൂൺ ഫീഡ് ചെയ്ത് കൊടുത്താൽ അത് ഉണ്ടാവില്ല..... പിന്നെ മനുഷ്യന്റെ ഉപബോധമനസ്സിൽ എന്താണോ തോന്നുന്നേ.. അവർ അതനുസരിച്ചു അല്ലെ പ്രവർത്തിക്കു? അപ്പൊ അവളെ കുറ്റം പറയാനും പറ്റില്ല...." "അല്ല ഈ തേജസ്‌ ചേട്ടനും ദേവേട്ടനും ഇത്ര കമ്പനി ആയിട്ട് ആ അവസാന നിമിഷം എങ്ങനെയാ ഈ പൊട്ടിത്തെറികൾ ഉണ്ടായത്??" "തെറ്റിദ്ധാരണ...പല്ലവി പറഞ്ഞ കാര്യം തേജസ്‌ മറ്റൊരു അർത്ഥത്തിൽ ആണ് എടുത്തത്.... ദേവും അവളും തമ്മിൽ പ്രണയത്തിൽ ആണെന്നും ദേവ് അവനെ അറിഞ്ഞോണ്ട് ചതിക്കുകയാണെന്നും അവൻ ആ നിമിഷം തെറ്റിദ്ധരിച്ചു പോയി... ഇപ്പോൾ തിരിച്ചറിവ് വന്നിട്ടുണ്ടാകാം...." "ച്... ചേട്ടന് അവർ രണ്ടാളോടും ദേഷ്യം ഉണ്ടോ??" "ഉണ്ടെങ്കിൽ" നടത്തം നിർത്തി അവളെ ഒന്ന് നോക്കിയാണ് ചോദ്യം.... "ദേവേട്ടൻ പാവ...."😌 അവളുടെ ആ പറച്ചിൽ കേട്ട് സത്യം പറഞ്ഞ രുദ്രയ്ക്ക് ചിരിയാണ് വന്നത്.... "നീ അങ്ങനല്ലേ പറയു..." അത് പറയുമ്പോ ചെറിയൊരു ചിരി അവന്റെ ചുണ്ടിൽ മിന്നി മാഞ്ഞു.... സത്യം പറഞ്ഞാൽ അവന്റെ പല്ലവി മുന്നിൽ വന്നു നിന്ന് അവനോട് സംസാരിക്കുന്ന പോലെയാ അവനു ആ നിമിഷം തോന്നിയത്.... "അപ്പൊ കാളിന്ദിയോ??" പെട്ടെന്ന് ഓർമ വന്നത് പോലെ അവൾ ചോദിച്ചു... അവന്റെ മുഖത്ത് ഒരുതരം നിരാശ ആയിരുന്നു ആ സമയം വന്നത്... "കാളിന്ദി... അവളൊരു നോവ എനിക്ക് ഇപ്പോഴും.... പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങൾ രണ്ടാൾക്കും പരസ്പരം പറയാതെ തന്നെ അറിയാമായിരുന്നു.... എന്നിട്ടും തമാശ കളിച്ചു നഷ്ടപ്പെടുത്തിയത് നല്ലൊരു പ്രണയകാലവും ജീവിതവും ആണ്... പല്ലവിയുടെ മരണാനന്തര ചടങ്ങിൽ ആണവളെ ഞാൻ അവസാനമായി കാണുന്നത്...." അവന്റെ ഓർമകൾ ആ ദിവസത്തേക്ക് പോയി മറഞ്ഞു.... 🌜🌛🌜🌛🌜🌛🌜🌛🌜🌛 ചുറ്റും പൊട്ടികരച്ചിലിന്റെ ശബ്ദം മാത്രം.... അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നു അവനറിയില്ല... കരഞ്ഞു തളർന്നു ഇരിക്കുകയാണ് അമ്മ... അവൻ ചെയറിൽ തലയ്ക്കു കൈ കൊടുത്തിരുന്നു.... ദേവ് അവന്റെ അടുത്ത് വന്നിരുന്നു എങ്കിലും അവൻ ഒഴിഞ്ഞു മാറി... തേജസിനെ പിന്നെ കണ്ടതെ ഇല്ല... അടക്കി പിടിക്കാൻ കുറെ ശ്രെമിച്ചു എങ്കിലും അവനും കരഞ്ഞു പോയി... പല്ലവിയുടെ കണ്ണൊന്നു നിറയുന്നത്, അവളെ ഒരു സൂചി കുത്തി പോലും നോവിക്കുന്നത് കാണുമ്പോ വിഷമിക്കുന്ന അവളുടെ ഏട്ടൻ... അവളുടെ കാര്യം വരുമ്പോ മാത്രം തളരുന്നവൻ.... കരച്ചിൽ പിടിച്ചു വെക്കാൻ അവൻ ശ്രെമിക്കുമ്പോ ആണ് തോളിൽ ഒരു കരസ്പർശം അറിഞ്ഞത്... അവൻ കരച്ചിൽ അടക്കി തല തിരിച്ചു നോക്കി... കാളിന്ദി.... അവളോട് എന്ത്‌ പറയണമെന്നോ ചോദിക്കണമെന്നോ അവനറിയില്ലാരുന്നു ആ നിമിഷം... കാളിന്ദിയും നോക്കി കാണുകയാണ് അവനിലേ മാറ്റത്തെ.. എപ്പോ കണ്ടാലും വഴക്ക് ഇടുന്നവൻ അല്ല ഇപ്പോ മുന്നിൽ ഉള്ളത്.. പരിഹാരം ഇല്ലാത്ത ദുഃഖവും പേറി നടക്കുന്നവൻ ആണ്.... "ച്.. ചേട്ടാ...." അവൾ ആദ്യമായി ആണവനെ അങ്ങനെ വിളിക്കുന്നത്... ചെറിയൊരു ഞെട്ടൽ അവനിൽ പ്രകടമായി... "ഞ്.. ഞാൻ എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കും.. എന്നെനിക്ക് അറിയില്ല... പക്ഷെ ധൈര്യം കൈ വിടരുത്... അറിയാലോ.. അമ്മയ്ക്ക് ചേട്ടനെ ഉള്ളു... പല്ലവിയും ആഗ്രഹിക്കുന്നത് നിങ്ങള് രണ്ടാളും ഹാപ്പി ആയി ഇരിക്കുന്നത് കാണാനാ....." "ഞ്.. ഞങ്ങളുടെ ധൈര്യമേ അവള... അവളില്ലാത്ത ലൈഫിൽ ഞങ്ങൾ എങ്ങനെ ഹാപ്പി ആവാനാടോ?" രുദ്ര അതവളോട് ചോദിക്കുമ്പോൾ അവൻ കരഞ്ഞു പോയിരുന്നു... അവളുടെ കണ്ണുകളും നിറഞ്ഞു.... അവൾ അവന്റെ അടുത്തിരുന്നു കൈയിൽ പിടിച്ചു... മുറുകെ.. ധൈര്യം കൊടുക്കുന്ന പോലെ... "ഞ്.. ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്... ഞാൻ തന്റെ തോളിൽ തല വെച്ചു കിടന്നോട്ടെ....?" നിറഞ്ഞ കണ്ണുകളോടെ അവനത് ചോദിക്കുമ്പോൾ അവൾക്ക് എതിർക്കാൻ തോന്നിയില്ല... അവളുടെ മൗനാനുവാദം കിട്ടിയതും അവൻ പതിയെ തല ചരിച്ചു അവളുടെ തോളിലേക്ക് ചാരി തല വെച്ചു.... 🌜🌛🌜🌛🌜🌛🌜🌛🌜🌛 "അന്ന് ഞങ്ങൾക്ക് ഇടയിൽ മറ്റു സംസാരം ഒന്നും ഉണ്ടായതും ഇല്ല അതിന് ശേഷം കണ്ടിട്ടുമില്ല....." "ഇപ്പോഴും ഇഷ്ട്ടാണോ??" "ആണോന്നോ... അവളെ ഓർക്കാത്ത ദിവസമില്ല... മനസ്സിൽ പതിഞ്ഞു പോയതാ... മറക്കാൻ പറ്റാത്ത തരത്തിൽ...." നഷ്ടബോധം നിറഞ്ഞിരുന്നു അവന്റെ സ്വരത്തിൽ.... "ആള് കല്യാണം കഴിച്ചോ?" "അറിയില്ല..." "അന്വേഷിച്ചു നോക്കാനെ എന്താ?" "എന്തിനു? ഞാൻ ചെന്ന് ചോദിച്ച എനിക്ക് എന്തായാലും കൈ പിടിച്ചു തരാനൊന്നും പോകുന്നില്ല... ഞാനെ ഇപ്പൊ ഒരു അനാഥനാ... അനാഥൻ!!" "ആര് പറഞ്ഞു അങ്ങനെ? നമുക്ക് ഒന്ന് ശ്രമിക്കാം... ഇപ്പോൾ കൂട്ടുകാരൻ ഉണ്ട്.. അനിയത്തി ഉണ്ട്... വേറെയും അനിയത്തിമാരും അനിയന്മാരും ഉണ്ട്... അച്ഛൻ ഉണ്ട് അമ്മ ഉണ്ട്...." ഇതൊക്കെ അവൾ പറഞ്ഞത് ദേവിനെയും അവളെയും അവരുടെ രണ്ടാളുടെയും അച്ഛനമ്മമാരെയും മാളുവിനെയും നന്ദുവിനെയും മൈഥിലിയെയും ദത്തനെയും ദക്ഷിനെയും കെവിനെയും ഉദ്ദേശിച്ചാണ്.... അവൾ പറഞ്ഞത് കേട്ട് വെറുതെ ഒന്ന് ചിരിച്ചു അവൻ... "ചിരിക്കണ്ട... ചേട്ടൻ അറിഞ്ഞോ ചേട്ടൻ ഇപ്പോൾ ഒരു കൊച്ചിന്റെ കൊച്ചച്ഛൻ ആണ്..." "ഏഹ്..." അവൻ ഞെട്ടലോടെ നേരെ നോക്കിയത് അവളുടെ വയറിലേക്ക് ആണ്... "അയ്യോ എന്റെ അല്ല.. ദത്തേട്ടന്റെയും മൈഥിലി ചേച്ചിയുടെയും മോള്... വാമിക... വാമി എന്ന എല്ലാരും വിളിക്കുന്നെ" "ആഹ്.. അതെനിക്ക് അറിയാം..." "എങ്ങനെ?" "ഞാൻ അവിടെ വന്നിട്ടുണ്ട്... പല ദിവസങ്ങളിൽ പല രാത്രികളിൽ.." "ശെരിക്കും...." "ആഹ്ടോ... പല തവണ താനും ദേവും അല്ലെങ്കിൽ മറ്റാരെങ്കിലും കുഞ്ഞിനെ കൂട്ടി വെളിയിൽ ഇറങ്ങി കളിപ്പിക്കല്ലേ? ഞാൻ അതൊക്കെ കാണാറുണ്ട്....." അങ്ങനെ സംസാരിച്ചു സംസാരിച്ചു അവർ മുന്നോട്ട് നടന്നു... വഴി തെറ്റാതെ ഇരിക്കാൻ അവൻ അങ്ങോട്ട് പോകുമ്പോഴേ ഓരോ തുണി പല മരക്കൊമ്പിലും കെട്ടി വെച്ചിരുന്നു...അല്ലാതെയും എന്തൊക്കെയോ അടയാളം ഉണ്ട് അവിടിവിടെയായി... നടന്നു നടന്നു ഒടുവിൽ റോഡ് എത്താറായി.. അവർ ഇപ്പോൾ നിൽക്കുന്ന ഇടത്തു നിന്ന് നോക്കിയാൽ റോഡ് കാണാം.... "ദേ അവിടെ ഒരു ബുള്ളറ്റ് ...." റോഡിൽ കയറുന്നതിനു തൊട്ട് മുമ്പുള്ള ഒരു ഭാഗത്തായി സൈഡിൽ ഇരിക്കുന്ന ഒരു ബുള്ളറ്റിലേക്ക് കൈ ചൂണ്ടി ദയ പറഞ്ഞു... "വാ" അവൻ അങ്ങോട്ടേക്ക് നടന്നു...പുറകെ അവളും.... "ഇവിടെങ്ങും ആരെയും കാണുന്നില്ലാലോ?" ചുറ്റും നോക്കിയാണ് അവളത് പറഞ്ഞത്... "ആരെ നോക്കുവാ??" "അല്ല ഈ ബുള്ളറ്റിന്റെ ഓണർ ഇവിടെ എവിടെയെങ്കിലും ഉണ്ടോന്ന്? ഹെല്പ് ചോയ്ക്കാലോ...." "എന്ന ആ ഹെല്പ് എന്നോട് ചോയിക്ക്...." പാന്റ്സിന്റെ പോക്കറ്റിൽ നിന്നൊരു കീ എടുത്തു വലതു കൈയിലെ ചൂണ്ടു വിരലിൽ ഇട്ട് കറക്കി കൊണ്ട് അവളെ നോക്കി അവൻ..... "ഏഹ്.. ചേട്ടന്റെ ആണോ ഇത്?" "ആണെങ്കിൽ..." "എന്ന വാ.. എന്തോ നോക്കി നിൽക്കുവാ.. എന്നെ പെട്ടെന്ന് ദേവേട്ടന്റെ അടുത്ത് എത്തിക്ക്...." "കയറ്...." അവൻ വണ്ടിയിലേക്ക് കയറി പറഞ്ഞു... അവളും പുറകിൽ കയറി..... വേഗത്തിൽ ആ ബുള്ളറ്റ് അവിടെ നിന്നും ചലിച്ചു.... 🌜🌛🌜🌛🌜🌛🌜🌛🌜🌛 2 2½ മണിക്കൂർ യാത്രയ്ക്ക് ശേഷം ആ ബുള്ളറ്റ് ഒരു ഹോസ്പിറ്റലിന്റെ മുന്നിൽ എത്തി.. ദയ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റൽ ആണത്.... അവൾ വണ്ടിയിൽ നിന്നിറങ്ങി.. അവൻ പാർക്കിംഗ് ഏരിയയിലേക്ക് പോയി.. അവൻ വന്നിട്ട് കയറിയാൽ മതിയെന്ന് പ്രേത്യേകം പറഞ്ഞത് കൊണ്ട് അവൾ അവിടെ തന്നെ നിന്നു... 2 മിനിറ്റിനുള്ളിൽ അവൻ തിരികെ വന്നു.. രണ്ടാളും കൂടി അകത്തേക്ക് കയറി... നേരെ റിസപ്ഷനിലേക്ക് പോയി... "ദേവ്?" രുദ്ര അവിടെ നിന്ന സ്റ്റാഫിനെ നോക്കി ചോദിച്ചു.. "1 മിനിറ്റ്..." അവർ ചെക്ക് ചെയ്യാൻ തുടങ്ങി.. "കുറച്ചു മുൻപ് കുത്ത് കിട്ടി വന്ന ഒരു പേഷ്യന്റ് അല്ലെ??" "അതെ" ദയ ആണെങ്കിൽ ഇപ്പൊ കരയുമെന്ന പോലെയാണ് മുഖം.. അത് കണ്ടാവാം രുദ്ര അവന്റെ ഇടത് കൈ അവളുടെ തോളിൽ വെച്ചു പതിയെ തട്ടി കൊടുത്തത് ആശ്വസിപ്പിക്കാൻ എന്ന പോലെ... ഇത്ര നേരം ഇല്ലാതിരുന്ന ഒരു ശ്വാസം മുട്ടലും ടെൻഷനും അവൾക്ക് ഹോസ്പിറ്റലിൽ എത്തിയപ്പോൾ മുതൽ ഫീൽ ചെയ്യാൻ തുടങ്ങി... "2nd ഫ്ലോർ... ഐ.സി.യൂവിൽ ആണ്..." അത് കേട്ട പാതി കേൾക്കാത്ത പാതി ദയ വേഗത്തിൽ ലിഫ്റ്റിന്റെ അടുത്തേക്ക് പാഞ്ഞു... പുറകെ രുദ്രയും... 2nd ഫ്ലോറിൽ എത്തി നേരെ ഐ.സി.യൂവിന്റെ നേരെ ഓടി അവൾ... മുന്നിൽ തന്നെ ഒരു ചെയറിൽ കെവിൻ ഇരിപ്പുണ്ട്... അവനെ കണ്ട് രണ്ടാളും അങ്ങോട്ടേക്ക് പോയി...അവരെ കണ്ട് കെവിൻ ചെയറിൽ നിന്ന് എണീറ്റു... "ദയ... നീ.. ഓക്കേ അല്ലെ??" "എനിക്ക് പ്രശ്നം ഒന്നുല്ല.. ദേ.. ദേവേട്ടൻ..എവിടെ??" "ഐ.സി.യൂവിൽ ആണ്... ബോധം തെളിഞ്ഞിട്ടില്ല.." "ഡോക്ടർ എന്ത്‌ പറഞ്ഞു?" "നല്ല ആഴമുള്ള മുറിവാ..ബ്ലഡും ഒത്തിരി പോയി..ഒരു സർജറി വേണമെന്ന്... നാളെ മിക്കവാറും ഉണ്ടാവും..." കെവിൻ പറഞ്ഞിട്ട് നേരെ നോക്കുന്നത് അവിടെ നിൽക്കുന്ന രുദ്രയെ ആണ്.... അവനും ദേവിനെ ഓർത്തു ടെൻഷൻ ഉണ്ടെന്ന് മുഖം കണ്ടാൽ അറിയാം... "നിങ്ങള് രണ്ടാളും പോയി ഈ മുറിവൊക്കെ ഒന്ന് ഡ്രസ്സ്‌ ചെയ്... ബ്ലീഡിങ് ഉണ്ട്...." രണ്ടാളെയും നോക്കിയാണ് രുദ്ര പറഞ്ഞത്.. ദയയുടെ നെറ്റിയിൽ ഇന്നലെ വീണതിന്റെ മുറിവുണ്ട്.. ഇപ്പോൾ ബ്ലഡ്‌ വരുന്നില്ല എങ്കിലും ബ്ലഡ്‌ പൊടിഞ്ഞു ഇരിപ്പുണ്ട് അവിടെ... രുദ്രയുടെ ശരീരത്തിലും അത്യാവശ്യം മുറിവുകൾ ഉണ്ട്... "വേണ്ട.. എനിക്ക് ആദ്യം ദേവേട്ടനെ കാണണം.. എന്നിട്ടേ ഉള്ളു വേറെ എന്തും..." ദയ വാശി പോലെ പറഞ്ഞു.. കെവിനും രുദ്രയും പരസ്പരം നോക്കി... അപ്പോഴാണ് അങ്ങോട്ടേക്ക് ഡോക്ടർ വന്നത്... ഡോ. വിവേക്... നന്ദുവിന്റെയും ദയയുടെയും ഫ്രണ്ട് കൂടി ആണ്... "ആഹ്.. ഡോക്ടർ... എവിടെ ആയിരുന്നു? ലീവ് ആയിരുന്നോ?ഇന്നലെ ഉച്ചയ്ക്ക് എന്തോ കണ്ടതല്ലേ??" ദയയെ നോക്കി വിവേക് ചോദിച്ചു.. "ആഹ്... അത്... വിവേക്.. എനിക്ക് ഒരു ഹെല്പ് ചെയ്യണം.!" ദയ റിക്വസ്റ്റ് പോലെ അവനെ നോക്കി പറഞ്ഞു.. "എന്താ പ്രോബ്ലം?" "എ.. എന്റെ ഹസ്ബൻഡ് ആണ് അകത്തു കിടക്കുന്ന ഈ ദേവ്... എനിക്ക്.. എനിക്ക് ആളെ ഒന്ന് കയറി കാണാനുള്ള പെർമിഷൻ.. പെർമിഷൻ തരോ??" കരഞ്ഞു കൊണ്ടാണ് അവളത് ചോദിച്ചത്.. അവന്റെ സിറ്റുവേഷൻ കുറച്ചു ക്രൂഷ്യൽ ആണെന്ന് കെവിന്റെ സംസാരത്തിൽ നിന്ന് അവൾക്ക് മനസിലായി... ഒരു ഡോക്ടർ ആണെങ്കിൽ കൂടി സ്വന്തം ഭർത്താവിന്റെ കാര്യം വന്നപ്പോൾ തളർന്നു പോയ പോലെ... "അത് തന്റെ ഹസ്ബൻഡ് ആയിരുന്നോ?ദയ... സോറി.. നാളെ സർജറി കഴിഞ്ഞിട്ട് കാണാനേ നിർവാഹം ഉള്ളു...സീനിയർ ഡോക്ടർ പറഞ്ഞ പോലെ എനിക്ക് ചെയ്യാൻ കഴിയു.." "ഡോക്ടർ.. ഡോക്ടർ ഒന്ന് ചോയിക്കോ? പ്ലീസ്.. എനിക്കൊന്ന് കണ്ട മതി... ഞ്.. ഞാൻ കണ്ടിട്ട് പെട്ടെന്ന് ഇറങ്ങിക്കോളാം... ഒരു 5 മിനിറ്റ് അവിടെ അടുത്ത്.. അടുത്തൊന്നു ഇരിക്കാൻ അനുവാദം തന്നാൽ മാത്രം മതി..." അവൾ കരഞ്ഞു കൊണ്ട് റിക്വസ്റ്റ് പോലെ പറയുന്നത് കണ്ടതും വിവേകിനു ആകെ വല്ലാതെ ആയി.. അവനു മാത്രം അല്ല കെവിനും രുദ്രയ്ക്കും... തുടരും... 🌜❤️🌛 #💞 പ്രണയകഥകൾ #💞 നിനക്കായ് #📙 നോവൽ
💞 പ്രണയകഥകൾ - 6(36(20(3@ Qodoo 6(36(20(3@ Qodoo - ShareChat
ദേവോദയം🧡💛 Part-50(2) "കൂട്ടുകാരൻ പറഞ്ഞില്ലേ, എന്റെ മനസ്സിൽ എന്താണെന്ന്? ഈ പല്ലവിയുടെ മനസ്സിൽ എന്താണെന്നും ആരാണെന്നും ഈ നിൽക്കുന്ന ദേവിനെ അറിയൂ...." ദേവിൽ തന്നെ മിഴികൾ തറച്ചു നിൽക്കവേ വേദന നിറഞ്ഞ ഒരു ചിരിയോടെ ആണവൾ അത് പറഞ്ഞത്.... അവൾ പറഞ്ഞത് കേട്ട് ദേവ് ടെൻഷനിൽ കണ്ണുകൾ ഇറുക്കി അടച്ചു... എന്താണോ മറച്ചു വെക്കാൻ ശ്രമിച്ചത് അത് അവൾ തന്നെ ഇപ്പോൾ പറഞ്ഞിരിക്കുന്നു... അവൾ പറഞ്ഞത് എന്താണെന്ന് മനസിലാകാതെ അവർ രണ്ടാളും ദേവിനെയും പല്ലവിയെയും മാറി മാറി നോക്കി.... അവളിൽ ഒരു പുച്ഛം നിറഞ്ഞ ചിരി ആണിപ്പോ വന്നത്... "പറയില്ല... കൂട്ടുകാരൻ പറയില്ല... പറയാത്തത് കൊണ്ടാവുല്ലോ ഇപ്പോൾ ഇവിടെ ഇങ്ങനെ ഒരു സീൻ ക്രീയേറ്റ് ആയത്..." "എന്താടി നീ ഈ പറയുന്നത് ഒക്കെ? എനിക്ക്.. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല..." "എങ്കിൽ ശ്രദ്ധിച്ചു കേട്ടോ രണ്ടാളും.. ഈ പല്ലവി ജഗദീഷിന്റെ ജീവിതത്തിലും മനസ്സിലും ഒരു പുരുഷനെ സ്ഥാനം ഉള്ളു... അതീ നിൽക്കുന്ന ദേവിന് മാത്ര..." ദേവിനെ നോക്കി അവന്റെ നേരെ കൈ ചൂണ്ടി അവൾ പറഞ്ഞതും ഞെട്ടലോടെ തേജസും രുദ്രയും പരസ്പരവും പിന്നെ ദേവിനെയും നോക്കി പോയി.... ആ സമയം തേജസിന്റെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു... അവൻ ദേവിന്റെ അടുത്തേക്ക് പാഞ്ഞു.... "ഡാാാാ....!" അലറി കൊണ്ട് അടുത്തേക്ക് വരുന്നവനെ അത്ഭുതത്തോടെ നോക്കി നിന്നു പോയി ദേവ്...ഇത്രയും നാൾ കണ്ടവൻ അല്ല ഇത്.. ഒരു പ്രണയത്തിന്റെ പേരിൽ അവനു തന്നോട് ദേഷ്യം തോന്നി എന്നത് അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ് ദേവിന്... "നീ... നീ എന്നെ ചതിക്കുവാ അല്ലേടാ...." അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചാണ് ചോദ്യം....ദേവ് പകച്ചു പോയി അവന്റെ ആ പെരുമാറ്റത്തിൽ.... "ഡാ... തേജസ്‌... വിട്... വേണ്ട...." രുദ്ര അടുത്തേക്ക് ചെന്നു അവനെ പിടിച്ചു മാറ്റാൻ നോക്കി.... "വിടടാ..." തേജസ്‌ തോളു കൊണ്ട് ശക്തിയായി രുദ്രയെ തള്ളി പുറകിലേക്ക്.... "പറയടാ... നീ എന്നെ ഒരു വിഡ്ഢി ആക്കുകയായിരുന്നു അല്ലേഡാ...?" ദേവിനെ നോക്കി വീണ്ടും ചോദ്യം... "എടാ.. തേജസെ.. വിട് കയ്യാംകളി ഒന്നും വേണ്ട.. സംസാരിച്ച് തീർക്കാം..." രുദ്ര വീണ്ടും വന്നു പിടിച്ചു... "മാറി നിക്കട... സംസാരിച്ചു തീർക്കാനുള്ളത് സംസാരിച്ചും തല്ലി തീർക്കാനുള്ളത് തല്ലിയും തീർക്കണം... അതിപ്പോ ആരായാലും...." രുദ്രയെ തള്ളി മാറ്റിക്കൊണ്ട് അവൻ വീണ്ടും ദേവിന്റെ നേരെ തിരിഞ്ഞു... "നീ.. നീ എന്നെ എത്ര വേണമെങ്കിലും തല്ലിക്കൊ.. വേണേ കൊന്നോ... പ്.. പക്ഷെ.. ഞാൻ പറയുന്നത് ഒന്ന് കേൾക്കു.. പ്ലീസ്...." "എനിക്കൊന്നും കേൾക്കണ്ട... പല്ലവിയോട് നിനക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിൽ എന്നോട് പറയണമായിരുന്നു... അല്ലാതെ മറച്ചു വെച്ചു എന്നെ ഇങ്ങനെ നാണം കെടുത്തരുതായിരുന്നു...." "എടാ.. ഞ്... ഞാൻ അങ്ങനെ ഒന്നും..." "മിണ്ടരുത്... എനിക്കൊന്നും കേൾക്കണ്ട..." "തേജസേട്ടാ.. പ്ലീസ്... ഞ്.. ഞാൻ ഒന്ന് പറഞ്ഞോട്ടെ..." പല്ലവി അവന്റെ പെരുമാറ്റം കണ്ട് ഭയന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു.. ഇത് താൻ കാരണം ഉണ്ടായ വഴക്ക് അല്ലെ എന്നോർത്ത്... "വേണ്ട പല്ലവി... നീ എന്നോട് സംസാരിക്കണ്ട...നിനക്ക് പറയാൻ ഉള്ളത് നീ പറഞ്ഞു കഴിഞ്ഞു...." "തേജു..." ദേവ് വിളിച്ചതും അവൻ വീണ്ടും ദേവിന്റെ നേരെ തിരിഞ്ഞു... "നീ എന്നെ അങ്ങനെ വിളിക്കണ്ട.. ഇതോടെ ഞ്.. ഞാൻ നിർത്തി ഈ സൗഹൃദം... ഇനി ചെറിയമ്മ എന്നും ചെറിയമ്മേടെ മോൻ എന്നും പറഞ്ഞു ഈ തേജസ്‌ ആ പടി ചവിട്ടില്ല.... നീയും അങ്ങനെ ആവണം..." "ത്.. തമാശ പറയല്ലേ.. തേജു.. ന്.. നിനക്ക് പറ്റില്ല അതൊന്നും.. എനിക്കും... നിസാര കാര്യം പറഞ്ഞു ഇങ്ങനെ തല്ലുണ്ടാക്കി പിരിയാനുള്ളതേ ഉള്ളോ നമ്മുടെ ബന്ധം...?" ദേവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അത് ചോദിക്കുമ്പോൾ... "എനിക്ക് ഇങ്ങനെ ഒന്നും പറയേണ്ടി വരില്ലായിരുന്നു.... പക്ഷെ നീ പറയിച്ചതാ ദേവ്.. ഞ്.. ഞാൻ ആദ്യം നിന്നോട് അല്ലേടാ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞത്... അവളോട്‌ പോലും പറഞ്ഞത് ഇന്നാ...എന്നിട്ടു നീ എന്നെ അവളുടെ കൂടെ കൂടി ചതിക്കുക ആയിരുന്നില്ലേ?? എന്നെ ഇങ്ങനെ വിഡ്ഢി വേഷം കെട്ടിക്കാൻ ആണോ നീ ആയിട്ട് ബര്ത്ഡേ സെലിബ്രേഷൻ എന്നൊക്കെ പറഞ്ഞു ഇറങ്ങിയത്...??" "ഞ്.. ഞാൻ അവളുടെ കൂടെ കൂടി ചതിച്ചെന്നോ?? ഒ.. ഒരിക്കലുമില്ല...." "എന്നെ ദേഷ്യം പിടിപ്പിക്കരുത് ദേവ്..വെറുതെ കള്ളം പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കണ്ട..." "ഇത്രേ ഉള്ളോ നിനക്ക് ഞാൻ...?" "ആഹ്.. ഉള്ളു... ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു നിന്നെ... നമ്മുടെ സൗഹൃദത്തെ... പക്ഷെ.. പക്ഷെ എന്നെ ഒന്നുല്ലാതെ ആക്കിയതും നീയ...." അത്രയും പറഞ്ഞു ദേഷ്യത്തിൽ അവൻ തിരിഞ്ഞു നടന്നു... ഇതൊക്കെ കണ്ട് നിസ്സഹായനായി രുദ്ര നിൽക്കുമ്പോ ദേവ് കരഞ്ഞു കലങ്ങിയ മിഴികളോടെ നിന്നു.... പല്ലവി ഒക്കെ കണ്ട് പേടിച്ചു പൊട്ടി കരയാൻ തുടങ്ങി... അവള് കാരണം ഉണ്ടായ പ്രശ്നം ആയത് കൊണ്ട്.... "നിൽക്ക് .. ഇത്ര ഒക്കെ ആയില്ലേ...എന്നെ അങ്ങ് കൊന്നിട്ട് പോടാ നീ... നിനക്ക് സമാധാനം കിട്ടൂലോ....." ദേഷ്യത്തിലും വാശിയിലും ആണ് ദേവ് ഉറക്കെ വിളിച്ചു പറഞ്ഞത്... തിരിഞ്ഞു നടന്നു പോയവൻ അത് കേട്ട് തിരിഞ്ഞു അവനെ നോക്കി.. ദേഷ്യം ഒരു പകയായി സിരകളിൽ അലയടിക്കുമ്പോ ദേവിന്റെ ഈ വാക്കുകൾ അവനെ ആകർഷിച്ചു.... അവൻ ദേഷ്യത്തിൽ ദേവിന്റെ അടുത്തേക്ക് പാഞ്ഞു... കവിളിൽ തന്നെ ഒരടി കൊടുത്തു... "ആആആആഹ്...." രണ്ട് കാതും പൊത്തിപിടിച്ചു പല്ലവി പേടിച്ചു അലറി....രുദ്രയും ഞെട്ടി തറഞ്ഞു നിൽക്കുകയാണ്.... ഇങ്ങോട്ട് തേജസ്‌ അടിച്ചിട്ടും തിരിച്ചു ഒരടി ദേവ് കൊടുത്തില്ല... അതിനാലാവം തേജസ്‌ വീണ്ടും വീണ്ടും അവനെ അടിച്ചത്.. ഓരോ അടിയും തേജസിനു ഉന്മേഷം ആണ് നൽകുന്നത് എങ്കിൽ ദേവിന് എന്തൊക്കെയോ തിരിച്ചറിവുകൾ ആയിരുന്നു.... "ആാാാ.... അആഹ്.... ആാാഹ് " ആ ഉറക്കെയുള്ള അലർച്ച കേട്ട് തല്ലി കൊണ്ടിരുന്ന തേജസും തല്ല് കൊണ്ടോണ്ട് ഇരുന്ന ദേവും കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ടെൻഷനിൽ നിന്ന രുദ്രയും സൈഡിലേക്ക് നോക്കി.... "മോളെ " രുദ്ര അറിയാതെ വിളിച്ചു പോയി... പല്ലവി ഒരു മരത്തിൽ തല കൊണ്ട് പോയി ആഞ്ഞടിക്കുന്ന കാഴ്ച ആണവർ കണ്ടത്... രുദ്ര മാത്രമല്ല തേജസും ദേവും വരെ ആ കാഴ്ച കണ്ട് പകച്ചു പോയി.... അവളുടെ ആ പ്രവർത്തിയിൽ നിന്ന് തേജസ്‌ മനസ്സിലാക്കി ദേവിനെ അവൾ എന്ത്‌ മാത്രം സ്നേഹിക്കുന്നു എന്ന്.... നെറ്റിയിൽ നിന്ന് ചോര ഒലിക്കുന്നുണ്ട്.. പല്ലവി ഒന്ന് നിർത്തിയിട്ട് നടന്നു വന്നു തേജസിന്റെ മുന്നിൽ നിന്നു....ചോര ഒലിക്കുന്ന മുഖത്തോടെ മുന്നിൽ നിൽക്കുന്നവളെ പകപ്പോടെ അവൻ നോക്കി.... "പ്... പല്ല..വി.." ഇടറിയ ശബ്ദത്തിൽ അവൻ വിളിച്ചു... "ഞ്.. ഞാൻ...ഞാൻ കാരണം.. നിങ്ങള് രണ്ടാ..ളും... വ്.. വഴക്ക് കൂടരുത്.. എനിക്ക് സ്.. സഹിക്കില്ല.. പ്ലീസ്....." അവൾ കരഞ്ഞു കൊണ്ടവന്റെ കാലിൽ വീണു... "പല്ലവി... പ്ലീസ് നീ ഇങ്ങനെ ഒന്നും ചെയ്യരുത്.." രുദ്ര ഓടി വന്നു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു... "വിട്.. ഏട്ടാ..." എണീറ്റു നിന്നതും അവന്റെ കൈ അവൾ വിടുവിച്ചു.... അവൾ പെട്ടെന്ന് പോയി അവിടെ ഇരുന്ന ഒരു ഗ്ലാസ്സ് എടുത്തു... ജ്യൂസ്‌ ഉണ്ടായിരുന്ന ഗ്ലാസ്സ് ആണ്... അവൾ അത് നിലത്തേക്ക് എറിഞ്ഞു... പൊട്ടി ചിതറിയ ചില്ലിൽ നിന്ന് വലിയ ഒരെണ്ണം കൈയിൽ എടുത്തവൾ അവരെ മൂന്നിനെയും നോക്കി.. "നിങ്ങൾ...എന്റെ പേരിൽ വഴക്ക് ഇടാതെ ഇരി..ക്കാനും,രണ്ടായി പിരിഞ്ഞു പോകാതെ ഇരിക്കാനും... ഞ്... ഞാൻ ഇല്ലാതെ ആയാൽ..." "പല്ലവി....." പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് രുദ്ര ഉറക്കെ വിളിച്ചു പോയി.... "വേ.. വേണ്ട ഏട്ടാ.. ഞ്... ഞാൻ..ജീവിതം മടുത്തു പോയി... ഞ്.. ഞാൻ പോവാ....." കയ്യിലിരുന്ന ചില്ല് ഇടത് കയ്യിലെ ഞരമ്പ് നോക്കി തന്നെ അവൾ ആഞ്ഞു വരഞ്ഞു... കയ്യിൽ തന്നെ അവൾ ആ ചില്ല് കുത്തി ഇറക്കി..... കണ്ട് നിന്ന മൂന്നു പേരും കണ്ണുകൾ ഇറുക്കി അടച്ചു പോയി ആ കാഴ്ച കണ്ട്.... "മോളെ... പല്ലവി............" രുദ്ര അവളുടെ അടുത്തേക്ക് പാഞ്ഞു... "പല്ലവി.........." ഉറക്കെ വിളിച്ചു കൊണ്ട് തേജസും ദേവും അവളുടെ അടുത്തേക്ക് ഓടി.... അപ്പോഴേക്കും രക്തം ചീന്തി ഒലിക്കുന്ന കൈയുമായി അവൾ നിലത്തേക്ക് വീണിരുന്നു....!ബോധം മറഞ്ഞിരുന്നു....!! രുദ്ര അവളുടെ അടുത്ത് ചെന്നു മുട്ടുകുത്തി ഇരുന്നു....അവളുടെ തല മടിയിലേക്ക് എടുത്തു വെച്ചവൻ കവിളിൽ കൈ വെച്ചു.. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.... "പല്ലവി... കണ്ണ് തുറക്ക്... എടി തമാശ കളിക്കാതെ കണ്ണ് തുറക്ക് നീ...പല്ലവി...." ഉറക്കെ കരഞ്ഞു കൊണ്ടവൻ അവളുടെ കവിളിൽ തട്ടി വിളിച്ചു...അനക്കമില്ല.... "പല്ലവി..." ദേവും തേജസും വന്നു അവളുടെ അടുത്തിരുന്നു അവളെ തൊടാൻ കൈ നീട്ടിയതും രുദ്ര ഒരു നോട്ടം നോക്കി രണ്ടാളെയും..... "തൊട്ട് പോകരുത്... സമാധാനം ആയില്ലേ രണ്ടിനും... എന്റെ പെങ്ങളെ ഈ അവസ്ഥയിൽ ആക്കി എന്റെ മുന്നിൽ ഇട്ടപ്പോൾ......." രുദ്ര ദേഷ്യത്തിൽ ചോദിച്ചു.. "എടാ രുദ്ര....." ദേവ് അവന്റെ കയ്യിൽ പിടിക്കാൻ പോയതും.. "വിടടാ...." ദേവിന്റെ കൈ തട്ടിയെറിഞ്ഞു രുദ്ര പെട്ടെന്ന് ചാടി എണീറ്റ് ഇരുകൈയാൽ പല്ലവിയെ കോരിയെടുത്തു.... ദിശ അറിയില്ലെങ്കിൽ കൂടി എങ്ങനെയോ അവളെയും കൈയിലേന്തി അവൻ മുന്നോട്ട് നടന്നു.... അവൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി ഉള്ളിൽ ശക്തപെടാൻ തുടങ്ങിയ നിമിഷം അവന്റെ കാലുകളുടെ വേഗത കൂടി... അവൻ അവളെയും എടുത്ത് ഓടാൻ തുടങ്ങി....ദേവ് തേജസിനെ ഒന്ന് നോക്കി.. അവന്റെ മുഖത്ത് നിരാശ, കുറ്റബോധം, ദേഷ്യം,അമർഷം തുടങ്ങി എല്ലാം കൂടി കലർന്ന ഒരു ഭാവം..... ദേവ് കൂടുതൽ ഒന്നും പറയാനോ ചോദിക്കാനോ നിൽക്കാതെ രുദ്ര പോയ വഴിയേ ഓടി.... രുദ്ര ആണെങ്കിൽ തന്നെ കൊണ്ട് ആവുന്ന അത്ര വേഗത്തിൽ ഓടാൻ ശ്രമിക്കുന്നുണ്ട്... അവളെയും ചേർത്ത് പിടിച്ചു... "എ.. ഏട്ട....." അവളുടെ നാവിൽ നിന്ന് ചെറിയ മൂളലോടെ അത് കേട്ടതും അവന്റെ കാലുകൾ പെട്ടെന്ന് നിശ്ചലമായി.... അവനൊന്നു നിന്നിട്ട് അവളെ നോക്കി.... "മ്.. മോളെ..." അവൻ അവളെയും കൊണ്ട് അവിടെ നിലത്തു ഇരുന്നിട്ട് അവളുടെ കവിളിൽ കൈ വെച്ചു.... കൂമ്പി അടഞ്ഞു പോകുന്ന മിഴികളെ പ്രയാസപ്പെട്ടു അവൾ വലിച്ചു തുറന്നു.... "ഏട്ട.. ദേ.. ദേവേട്ടനോട്.. പ്... പറയണേ.. എനിക്ക് ദേഷ്യം... ഒന്നുല്ല... എന്ന്.. സ്നേഹേ ഉള്ളുന്ന്.... തേ.. തേജസേ... ട്ടനോടും... ഏട്ടനും.., അവരെ.. വ് വെറുക്കല്ലേ..." മുറിഞ്ഞു പോകുന്ന വാക്കുകളെ കൂട്ടി ചേർത്ത് അവൾ പറയാൻ ശ്രെമിക്കുമ്പോ രുദ്ര കരഞ്ഞു പോയി അവളുടെ വാക്കുകൾ കേട്ട്.... "മോളെ... കണ്ണ് തുറക്ക്.. അടയ്ക്കല്ലേ... ന്.. നിനക്ക് ഒന്നുല്ല... ഒന്നും പറ്റില്ല.... ഏ.. ഏട്ടന പറയുന്നേ....ഏട്ടനെ നോക്ക്....." കരഞ്ഞു കൊണ്ടവൻ അവളുടെ കവിളിൽ തട്ടി വിളിച്ചു കൊണ്ടിരുന്നു...അടഞ്ഞു പോയ മിഴികളെ ഒന്നു കൂടി അവൾ പ്രയാസപ്പെട്ടു വലിച്ചു തുറന്നു.... "ഏ.. ഏട്ടാ... അമ്മയെ.... ന്.. നോക്കണേ.... ഏട്ടനും..ഹാ... പ്പി ആയി... ഇരി......" പറഞ്ഞു പൂർത്തി ആക്കുന്നതിനു മുൻപ് അവളുടെ കണ്ണുകൾ പൂർണമായും അടഞ്ഞു... പൂർണമായി ബോധം മറഞ്ഞു കൈയിൽ കിടക്കുന്നവളെ നെഞ്ചോട് അടക്കി പിടിച്ചവൻ ഉറക്കെ ഉറക്കെ പൊട്ടി കരയുമ്പോൾ ആ ഉൾക്കാട്ടിൽ ഒരിടത്തു അവളുടെ ഗിറ്റാർ നെഞ്ചോട് ചേർത്ത് വെച്ച് ഒരുവൻ അലറി കരഞ്ഞു കൊണ്ടിരുന്നു... ഒരു ഭ്രാന്തനെ പോലെ...... 🥀💔 തുടരും.... 🌜❤️🌛 #📙 നോവൽ #💞 നിനക്കായ് #💞 പ്രണയകഥകൾ
📙 നോവൽ - 99 ப ~ 0 வல்வி 838(203&6.. 99 ப ~ 0 வல்வி 838(203&6.. - ShareChat
ദേവോദയം🧡💛 Part-50(1) ദിവസങ്ങൾ ഓടി മറഞ്ഞു... പല്ലവിയുടെയും കാളിന്ദിയുടെയും എക്സാംസ് കഴിഞ്ഞു... കിട്ടുന്ന അവസരങ്ങൾ ഒന്നും തന്നെ പാഴാക്കാതെ രുദ്ര കാളിന്ദിയെ കാണാൻ ഓടി എത്തും ഹോസ്റ്റലിന്റെ മുന്നിൽ.... എക്സാം കഴിഞ്ഞു 2 ദിവസം കഴിഞ്ഞതും കാളിന്ദി തിരിച്ചു വീട്ടിലേക്ക് പോയി... പല്ലവിയെക്കാളും വിഷമം രുദ്രയ്ക്ക് ആണ്... അവനത് പ്രകടിപ്പിക്കാൻ കഴിയുന്നില്ല എന്നത് മറ്റൊരു സത്യം.... 🌜🌛🌜🌛🌜🌛🌜🌛🌜🌛 അങ്ങനെ ഇന്നാണ് തേജസിന്റെ ബർത്ത്ഡേ... ദേവ് സെലിബ്രേഷനു വേണ്ടി ഒരു സ്പോട് കണ്ട് പിടിച്ചിട്ടുണ്ട്....അവനും തേജസിനും വേറെ പ്ലാൻസ് ഉള്ളത് കൊണ്ട് വീട്ടുക്കാരെ ആ സെലിബ്രേഷന് കൂട്ടുന്നില്ല... രുദ്ര, തേജസ്‌, ദേവ്, & പല്ലവി... ഇവരെ ഉണ്ടാവു.... വീട്ടിൽ ചെറിയ രീതിയിൽ ഒരു കേക്ക് കട്ടിങ് നടത്തി... ദേവിന്റെ വീട്ടിൽ നിന്നും രുദ്രയുടെ വീട്ടിൽ നിന്നും എല്ലാം ആളുകൾ വന്നു... ഫുഡും കഴിച്ചിട്ട് വൈകിട്ട് അവർ കാറും എടുത്ത് പുറപ്പെട്ടു... രുദ്ര പറഞ്ഞിട്ട് പല്ലവി അവളുടെ ഗിറ്റാർ കൂടി എടുത്തിട്ടുണ്ട്... അവരെന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്... അതിനാണ്..... ഏകദേശം 2 മണിക്കൂർ യാത്ര.. അവർ ചെന്നെത്തിയത് ഒരു വനപ്രദേശത്താണ്... "ഇത്??" തേജസ്‌ സംശയത്തിൽ ദേവിനെ നോക്കി... "നീലിമല...!" ദേവ് പറഞ്ഞു... "സംഭവം കാണാനൊക്കെ കൊള്ളാം... ബട്ട്‌ ഇവിടെ എങ്ങനെ സെലിബ്രേഷൻ?" രുദ്ര ആണത് ചോദിച്ചത്...പല്ലവി ചുറ്റും നോക്കുകയാണ്.... "എടാ.. സെലിബ്രേഷൻ നടത്താൻ പറ്റിയ ഒരു സെറ്റപ്പ് കാടിനുള്ളിൽ സെറ്റ് ചെയ്തിട്ടുണ്ട്... ഞാൻ ഒരു ടീമിനെ ഏൽപ്പിച്ചിരുന്നു...." "എന്ന വാ.. പക്ഷെ കുറച്ചു നടക്കണം..." അവർ മുന്നോട്ടു നടക്കാൻ തുടങ്ങി... ഒത്തിരി നടന്നു കാലിനൊക്കെ വേദന വന്നുവെങ്കിലും അവർ നടത്തം നിർത്തിയില്ല... ഒടുവിൽ അവൻ പറഞ്ഞ സ്പോട് എത്തി... കുറെ ലൈറ്റ്സും ചെറിയ ഡെക്കറേഷൻസും ഫുഡ്‌ അറേഞ്ച്മന്റ്സും കേക്ക് കട്ടിങ്ങും അവിടെ സെറ്റ് ചെയ്തിട്ടുണ്ട്... പിന്നെ നാലാൾക്കും ഒരുമിച്ചു ഇരിക്കാൻ പറ്റിയ ടേബിൾ & ചെയർസ്... എല്ലാം ദേവ് ഏർപ്പാടാക്കിയ ആളുകൾ സെറ്റ് ചെയ്തിരുന്നു.... തേജസിനു നല്ല സന്തോഷം ആയി.... "ബർത്ത്ഡേ ബോയ് വാ... ആദ്യം കേക്ക് അങ്ങ് കട്ട്‌ ചെയ്യാം..." രുദ്ര പറഞ്ഞു.. ആ ടേബിളിന്റെ നടുവിൽ വെച്ച കേക്ക് തേജസ്‌ കട്ട്‌ ചെയ്തു... ദേവ് പാർട്ടി പോപ്പർ പൊട്ടിച്ചു.... പല്ലവിയും രുദ്രയും ബർത്ത്ഡേ സോങ് പാടി.... കേക്ക് പരസ്പരം കൊടുത്ത ശേഷം അവർ കുറെ ഫോട്ടോസ് എടുത്തു..നാലാളും ടേബിളിന് ചുറ്റും ഇരുന്നു കളിയും ചിരിയുമായി സന്തോഷത്തോടെ ഫുഡ്‌ കഴിച്ചു... "എടാ.. രുദ്ര " ഫുഡ്‌ കഴിച്ചു കഴിഞ്ഞു കൈ കഴുകി തിരിഞ്ഞ രുദ്രയുടെ തോളിൽ തേജസ്‌ വന്നു കൈ വെച്ചു... "എന്താടാ??" ഒരു ക്ലോത്തിൽ കൈ തുടച്ചു കൊണ്ട് അവൻ ദേവിനെ നോക്കി.... "എനിക്ക് നിന്നോട് സീരിയസ് ആയിട്ട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്..." "എന്താടാ? എന്തെങ്കിലും പ്രശ്നം ഉണ്ടോ? " "പ്രശ്നം.. ഇപ്പോൾ ഇല്ല.. പക്ഷെ ആവും..." "എന്താടാ ഇങ്ങനെ ഒക്കെ പറയുന്നേ? എന്ത്‌ പറ്റി??" "എടാ നമ്മുടെ തേജസ്‌ ഇല്ലേ??" ദേവ് ചോദിച്ചതും അല്പം മാറി ടെൻഷനിൽ ഇരിക്കുന്ന തേജസിനെ നോക്കി രുദ്ര... "ആഹ്.. അവനെന്താ??" "അവനു ഒരു പ്രേമം " "ഏഹ്... എന്നിട്ട് എന്നോട് എന്താ ഇതുവരെ പറയാഞ്ഞേ? ആരാ ആള്??" "അവളോട് പോലും പറഞ്ഞിട്ടില്ല..." "പറഞ്ഞില്ലേ??" "ഇല്ലടാ... ഇന്ന് പറയാനാ പ്ലാൻ " "അതിന് അവൾ എവിടെ ആണോ അവിടെ പോകണ്ടേ? നമ്മൾ ഇവിടെ നിന്നാൽ നടക്കോ?" "അ.. അവൾ ഇവിടുണ്ട്....." ദേവ് പറഞ്ഞത് കേട്ട് രുദ്രയുടെ കണ്ണുകൾ അവിടെ മാറിയിരുന്നു ഫുഡ്‌ കഴിക്കുന്ന പല്ലവിയിൽ ആണ് പതിഞ്ഞത്.... അവളെ ഒന്ന് നോക്കിയിട്ട് അവൻ വീണ്ടും ദേവിനെ നോക്കി...ദേവ് അതെ എന്ന ഭാവത്തിൽ തലയനക്കി.... "എത്ര നാളായി ഇത് തുടങ്ങിയിട്ട്??" ഗൗരവം നിറഞ്ഞിരുന്നു ആ ചോദ്യത്തിൽ... "ക്.. കുറച്ചു വർഷം ആയി..." "അവനെപ്പോഴാ നിന്നോട് ഇത് പറഞ്ഞത്?" "നമ്മൾ +2 എന്തോ പഠിക്കുമ്പോ ആണെന്ന് തോന്നുന്നു..." "ചുരുക്കി പറഞ്ഞാൽ രണ്ടാൾക്കും ഞാൻ അന്യൻ ആയി എന്നർത്ഥം.. അല്ലെ??" "എ.. എന്താടാ ഇങ്ങനെ ഒക്കെ പറയുന്നേ?" "പിന്നെ.. പിന്നേ എങ്ങനെ പറയണം...ഇത്രേം വർഷം ആയിട്ട് ഇപ്പോൾ അവളോട് പറയാൻ പോകുന്നത് കൊണ്ട് മാത്രം ഞാൻ ഇപ്പൊ ഇത് അറിഞ്ഞു... അല്ലേൽ നിങ്ങള് വീണ്ടും എന്നോട് മറച്ചു വെക്കത്തെ ഉള്ളല്ലോ??" "എടാ.. അങ്ങനല്ല..." "എങ്ങനല്ല.. നീ ആയാലും അവൻ ആയാലും എനിക്ക് ഒരുപോലെ ആണെന്ന് അറിയാലോ... ഞ്.. ഞാൻ ഒരാളോട് മാത്രമായി എന്തെങ്കിലും പറയാറുണ്ടോ? ഇല്ലല്ലോ... അച്ഛൻ മരിച്ചത് കൊണ്ടുണ്ടായ സങ്കടം... അമ്മയെയും പെങ്ങളെയും നോക്കുന്നതും കുടുംബം ഒറ്റയ്ക്ക് കൊണ്ട് പോകുന്നതിന്റെയും ബുദ്ധിമുട്ട്... കാളിന്ദിയോട് തോന്നിയ ഇഷ്ട്ടം.. എല്ലാം.. എല്ലാം ഞാൻ നിങ്ങളോട് രണ്ടാളോടും അല്ലെ പറയാറ്... വേർതിരിവ് ഞാൻ കാണിച്ചിട്ടുണ്ടോ???" രുദ്ര അല്പം ദേഷ്യത്തിൽ ചോദിച്ചതും ദേവിന് മറുപടി ഇല്ലായിരുന്നു.... "വിട്.. അതൊക്കെ വിട്.. വെറുതെ ശോകം ആവാൻ..." കഴുത്തിനു പിന്നിൽ കൈ വെച്ചു കണ്ണുകൾ ഒന്ന് മുറുക്കി ചിമ്മി തുറന്നു അവൻ... "ദേവ്.. തേജസ്‌ എന്നല്ല നീ ആയാലും പല്ലവിയെ ഏൽപ്പിക്കാൻ എനിക്ക് സന്തോഷമേ ഉള്ളു... ഞാൻ കഴിഞ്ഞാൽ അവൾ ഏറ്റവും സുരക്ഷിത ആവുന്നത് നിങ്ങളുടെ കൂടെ ആണ്.... പക്ഷെ ഈ കാര്യത്തിൽ അവളുടെ പൂർണ സമ്മതം എനിക്ക് ഉറപ്പ് വേണം... അങ്ങനെ ആണെങ്കിൽ മാത്രം ഞാൻ അവനു സപ്പോർട്ട് നിൽക്കും...." അത്ര മാത്രം പറഞ്ഞു അവൻ നടന്നു പോയി...ദേവ് എല്ലാം നന്നായി തന്നെ അവസാനിക്കണേ എന്ന് മനസ്സിൽ വിചാരിച്ചു... 🌜🌛🌜🌛🌜🌛🌜🌛🌜🌛 "പല്ലവി.. ഇനി നീ ഗിറ്റാർ വായിക്ക്..." ഫുഡ്‌ കഴിച്ചു കഴിഞ്ഞു എല്ലാവരും ചെയറിൽ വന്നു ഇരുന്നതും രുദ്ര പറഞ്ഞു.. അവൾ എഴുന്നേറ്റ് ചെന്നു അവിടെ സൈഡിൽ മാറ്റി വെച്ച ഗിറ്റാർ എടുത്തു... അതുമായി ഒരു ചെയറിൽ വന്നിരുന്നു... ശേഷം എല്ലാവരെയും നോക്കി... അവൾ ഗിറ്റാർ വായിക്കുന്നത് നേരത്തെ പല വട്ടം കണ്ടിട്ടുണ്ട് എങ്കിലും എന്തുകൊണ്ടോ ഇന്ന് തേജസിന്റെ ഹൃദയമിടിപ്പ് ഒന്ന് കൂടി... കാരണം തന്റെ പ്രണയം ഇന്ന് അവളെ അറിയിക്കാൻ തീരുമാനിച്ചു ഇരിക്കുകയാണ് അവൻ.. പക്ഷെ അവളുടെ തീരുമാനം എന്ത്‌ തന്നെ ആയാലും അത് അക്‌സെപ്റ്റ് ചെയ്യാനാണ് അവന്റെ തീരുമാനം.... അങ്ങനെ അവള് ഗിറ്റാർ പ്ലേ ചെയ്തു തുടങ്ങി.... ഇന്നും കൊഞ്ചം നേരം ഇരുന്താൽ.. സോങ് ആണ് പ്ലേ ചെയ്തത്... അവൾ ഗിറ്റാർ വായിക്കുന്നതിനു അനുസരിച്ചു എല്ലാരും താളം പിടിക്കാൻ തുടങ്ങി... ദേവ് ഇടയ്ക്ക് തേജസിനെ നോക്കി എന്തോ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും തേജസ്‌ ടെൻഷനിൽ അവനെ നോക്കി.... ദേവ് ഫോൺ എടുത്തു ആർക്കോ മെസ്സേജ് അയച്ചു... ഈ പ്രോഗ്രാംസ് സെറ്റ് ചെയ്ത ടീമിന് ആയിരിക്കും എന്ന് തേജസിനു മനസ്സിലായി.... അവൾ ഗിറ്റാർ വായിച്ചു നിർത്തിയതും അവിടെ ഉണ്ടായിരുന്ന ലൈറ്റ്സ് ഓഫ്‌ ആയി... എന്താണ് സംഭവിച്ചത് എന്ന പകപ്പോടെ പല്ലവി ചുറ്റും നോക്കുമ്പോൾ തേജസും ദേവും ഉള്ളിലുള്ള ടെൻഷൻ മറച്ചു വെക്കാൻ പാടുപെട്ടു...രുദ്ര മൗനം പാലിച്ചു ഇരുന്നതെ ഉള്ളു... ദേവ് അവനോടും പ്ലാൻ പറഞ്ഞിരുന്നു...അപ്പൊ തന്നെയാണ് പല്ലവി ഇരിക്കുന്ന ഇടത്തു മാത്രം വൈറ്റ് ലൈറ്റ് ഓൺ ആയത്...അവളൊന്ന് ഞെട്ടി ചുറ്റും നോക്കി... ശേഷം അവന്മാരെയും... തേജസ്‌ എണീറ്റ് തന്റെ അടുത്തേക്ക് നടന്നു വരുന്നത് അവൾ കണ്ടു... അവിടെ എന്താണ് നടക്കുന്നത് എന്ന് അവൾക്ക് മനസിലായില്ല... അവിടെ കേക്ക് സെറ്റ് ചെയ്തിരുന്ന ടേബിളിന്റെ പുറത്ത് ഒരു ഫ്ലവർ കേസിൽ നിറയെ റെഡ് റോസസ് ഉണ്ട്... അവനതിൽ നിന്ന് കുറച്ചു കയ്യിലെടുത്തു....അവന്റെ ഹൃദയത്താളം വർധിച്ചു... പൂക്കൾ ഇരുന്ന കൈ വിറയ്ക്കാൻ തുടങ്ങി... തൊണ്ട വരണ്ടു.. വിയർപ്പ് തുള്ളികൾ ഒഴുകി... അവൾ എങ്ങനെ പ്രതികരിക്കും എന്ന പേടി അവനു ശെരിക്കും ഉണ്ട്... "പ്.. പല്ലവി..." അടുത്ത് എത്തിയതും അവൻ വിളിച്ചു.. അവൾ സംശയത്തോടെ അതിലുപരി പകപ്പോടെ അവനെ നോക്കി... "ഞ്.. ഞാൻ നിന്നോട് ഇപ്പോൾ പറയുന്ന കാര്യം... അത്... നീ എങ്ങനെ എടുക്കും എന്നൊന്നും എനിക്ക് അറിയില്ല.. പറയണ്ട.. മനസ്സിൽ തന്നെ കുഴിച്ചു മൂടാം എന്നൊരിക്കൽ കരുതിയതാ.. പക്ഷെ... പക്ഷെ പറ്റുന്നില്ല...." "ത്.. തേജസേട്ടാ...." പതിഞ്ഞ ശബ്ദത്തിൽ അവൾ വിളിച്ചു.... "എനിക്ക്... എനിക്കെങ്ങനെ പറയണമെന്ന് ഒന്നും അറിയില്ല... പക്ഷെ ഇനി പറയാതെ ഇരിക്കാനും വയ്യ...." "എന്ത്‌??" "എ.. എനിക്ക്.. ഞ്.. ഞാൻ നിന്നെ ഒരുപാട് ഒരുപാട്.. സ്നേഹിക്കുന്നു... എനിക്ക് അത്ര ഇഷ്ടവാ നിന്നെ...." പതർച്ച നിറഞ്ഞിരുന്നു അവന്റെ വാക്കുകളിൽ.. സ്വരം ഇടറിയിരുന്നു...കയ്യിൽ ഇരുന്ന പൂക്കൾ അവളുടെ നേരെ നീട്ടി പിടിച്ചവൻ നിന്നു....എങ്കിലും ഇനി മറച്ചു വെക്കേണ്ടത് ഇല്ല എന്ന ഉറച്ച തീരുമാനത്തിൽ രണ്ടും കൽപ്പിച്ചു അവൻ പറഞ്ഞു..... അതിശയം കാരണം വികസിച്ച കണ്ണുകളോടെ അവളവനെ നോക്കി... അവളുടെ കണ്ണുകൾ ആ നിമിഷം ആദ്യം പാഞ്ഞത് രുദ്രയുടെ അടുത്തേക്ക് ആയിരുന്നു...അവന്റെ മുഖത്ത് പ്രേത്യേകിച്ചു ഭാവമാറ്റം ഒന്നും തന്നെയില്ല.. പിന്നീട് മനഃപൂർവം അല്ലെങ്കിൽ കൂടി അവളുടെ കണ്ണുകൾ ഓടിയത് ദേവിന്റെ മുഖത്തേക്ക് ആണ്.... അവന്റെ മുഖത്ത് ആ സമയം അല്പം ടെൻഷൻ ആയിരുന്നു അവൾ കണ്ടത്.. പല്ലവി അവളുടെ ഇഷ്ട്ടം ദേവിനോട് തുറന്നു പറഞ്ഞു എന്ന് അവള് തേജസിനോട് പറഞ്ഞാലോ എന്ന ടെൻഷൻ ആവാം അത്.. അപ്പോഴേക്കും ബാക്കി ലൈറ്റ്സ് ഓൺ ആയിരുന്നു...എല്ലാവർക്കും എല്ലാവരെയും വ്യക്തമായി കാണാം.... "നീയെന്താ പല്ലവി ഒന്നും പറയാത്തെ??" രുദ്ര അവളുടെ അടുത്തേക്ക് വന്നത് ചോദിച്ചതും അതിശയം നിറഞ്ഞിരുന്നു അവളുടെ കണ്ണുകളിൽ.... "ഞ്.. ഞാൻ... എന്ത്‌ പറയാൻ? എനിക്ക് എന്ത്‌ പറയണം ഇതിന് മറുപടിയായി എന്ന് അറിയില്ല...." "പല്ലവി??" രുദ്ര സംശയത്തോടെ വിളിച്ചു... അവൾ രുദ്രയെയും തേജസിനെയും ഒന്ന് നോക്കിയിട്ട് ദേവിനെ നോക്കി... "കൂട്ടുകാരൻ പറഞ്ഞില്ലേ, എന്റെ മനസ്സിൽ എന്താണെന്ന്? ഈ പല്ലവിയുടെ മനസ്സിൽ എന്താണെന്നും ആരാണെന്നും ഈ നിൽക്കുന്ന ദേവിനെ അറിയൂ...." തുടരും... 🌜❤️🌛 #💞 പ്രണയകഥകൾ #📙 നോവൽ #💞 നിനക്കായ്
💞 പ്രണയകഥകൾ - 636203@00... E ೧ ೦೦೧I@ 636203@00... E ೧ ೦೦೧I@ - ShareChat
ദേവോദയം🧡💛 Part-49 പല്ലവി കാളിന്ദിയുടെ കൈയിൽ പിടിച്ചു അകത്തേക്കു കൂട്ടികൊണ്ട് പോയി.. ആദ്യം ആയി ആ വീട്ടിൽ വന്നത് കൊണ്ടാവാം അവള് ചുറ്റും നോക്കി പോയത്... എങ്കിലും പടി കടന്നു അകത്തേക്ക് കയറുന്നതിനു തൊട്ട് മുമ്പായി അവൾ തിരിഞ്ഞു പുറകിൽ വരുന്ന രുദ്രയെ ഒന്ന് നോക്കി.. അവന്റെയും കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു തറഞ്ഞു നിന്നിരുന്നത്.... അത് കണ്ട് അവൾ പെട്ടെന്ന് കണ്ണുകൾ മുന്നിലേക്ക് വെട്ടിച്ചു... അവളുടെ ആ പ്രവർത്തി അവനിൽ ഒരു ചെറുപുഞ്ചിരി വിരിയിച്ചു.... അത്രമേൽ മനോഹരമായ ഒന്ന്.....! "നീ ഇവിടിരിക്ക്... അമ്മേ.. അമ്മേ..." ഹാളിലെ സോഫയിലേക്ക് കൈ ചൂണ്ടി പല്ലവി പറഞ്ഞപ്പോൾ അവളവിടെ ഇരുന്നു.... പല്ലവിയുടെ വിളി കേട്ട് അമ്മ ഇറങ്ങി വന്നു... "ആാാ... കാളിന്ദി..." അമ്മ വന്നു അവളുടെ അടുത്തിരുന്നു... അമ്മ ആദ്യം ആയിട്ടാണ് അവളെ കാണുന്നത്.... അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു ..... "മോളിരിക്ക്... ഞാൻ കുടിക്കാൻ എടുക്കാം...." അവളോട് പറഞ്ഞു കൊണ്ട് അമ്മ എണീറ്റു.. കിച്ചണിലേക്ക് പോയി... "ഞാൻ ബുക്സ് എടുത്തു കൊണ്ട് വരാം..." എന്നും പറഞ്ഞു പല്ലവി അവളുടെ റൂമിലേക്കും....ഇപ്പോൾ ഹാളിൽ കാളിന്ദിയും രുദ്രയും മാത്രേ ഉള്ളു... അവൻ വന്നു അവളുടെ ഓപ്പോസിറ്റ് സോഫയിൽ ഇരുന്നു... പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു..... കാളിന്ദി അവനെ ഒന്ന് നോക്കി... ബ്ലാക്ക് ഷർട്ടും വൈറ്റ് പാന്റ്സും ആണ് വേഷം... കഴുത്തിൽ ഒരു സിൽവർ ചെയിൻ ഉണ്ട്... മുടി ചീകി ഒതുക്കി വെച്ചിരിക്കുന്നു... എങ്കിലും നെറ്റിയിലേക്ക് കുറച്ചു മുടി വീണു കിടപ്പുണ്ട്... അവൻ ഇടയ്ക്ക് പുറകിലേക്ക് കൈ വെച്ചു ആ മുടി ഒതുക്കാൻ നോക്കുന്നുണ്ട് എങ്കിലും പറ്റുന്നില്ല.... അവളങ്ങനെ സ്വയം മറന്നു ഒരു നിമിഷം അറിയാതെ അവനെ നോക്കി ഇരുന്നു പോയി..... "നോക്കി കഴിഞ്ഞോ??" ഫോണിൽ നിന്ന് മിഴികൾ മാറ്റാതെ പെട്ടെന്ന് അവൻ ചോദിച്ചതും അവളൊന്ന് ഞെട്ടി... "എ.. ആര്... നോക്കി? ഞ്.. ഞാനൊന്നും നോക്കിയില്ല...." പതർച്ചയോടെ പറഞ്ഞു.. "ഇല്ലാരിക്കും... എനിക്ക് തോന്നിയതാവും അല്ലെ??" ചെറു പുഞ്ചിരിയോടെ ഫോണിൽ നിന്ന് മിഴികൾ ഉയർത്തി അവളെ നോക്കി.... അവള് ചെറു പരുങ്ങലോടെ അവനിൽ നിന്ന് മിഴികൾ വെട്ടിച്ചു..... അപ്പോഴേക്കും പല്ലവി മുകളിൽ നിന്നിറങ്ങി വന്നു.... കയ്യിൽ രണ്ടു ബുക്സ് ഉണ്ട്... അവള് കാളിന്ദിയുടെ അടുത്ത് വന്നിരുന്നു.... അപ്പോഴാണ് അമ്മ ജ്യൂസും സ്നാക്‌സും ആയി വന്നത്.... ടേബിളിന്റെ മുകളിൽ കൊണ്ട് വെച്ചു... രണ്ടാളും പഠിത്തം തുടങ്ങി... "മോള് വൈകിട്ടല്ലേ പോകു..." "ആം ആന്റി... 8 മണിയ്ക്ക് മുൻപ് ഹോസ്റ്റലിൽ കയറിയാൽ മതി... ഞാനൊരു 6:30 കഴിഞ്ഞു പോകാമെന്ന കരുതുന്നെ..." "ഇവിടെ അടുത്തല്ലേ ഹോസ്റ്റൽ.. പതിയെ പോയ മതി... ഇവൻ കൊണ്ടാക്കും...." അമ്മ അവിടെ ഇരുന്നു ചിപ്സ് തിന്നുന്ന രുദ്രയെ നോക്കി പറഞ്ഞു.... കാളിന്ദി ജസ്റ്റ്‌ അവനെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.. അവന്റെ കണ്ണുകൾ ആണെങ്കിൽ അവളുടെ മുഖത്ത് നിന്ന് ഒരൽപ്പം പോലും മാറ്റാതെ ആണവൻ അവിടെ ഇരിക്കുന്നത്.... "അല്ല അമ്മ എനിക്ക് ദേവിന്റെ വീട് വരെ ഒന്ന് പോണം വൈകിട്ട്... തേജസും വരുമവിടെ... നൈറ്റ്‌ ഒരു മൂവി കാണാൻ പോകാൻ പ്ലാൻ ഉണ്ട്...." കാളിന്ദി കേൾക്കാൻ വേണ്ടി ചുമ്മ ഉടക്ക് പറയുകയാണവൻ.... അത്ര പെട്ടെന്ന് കൊണ്ട് വിടാം എന്ന് സമ്മതിക്കാനുള്ള മടി... ബുക്കിൽ എന്തോ നോക്കി കൊണ്ടിരുന്ന പല്ലവി പെട്ടെന്ന് തല പൊക്കി രുദ്രയെ നോക്കി... "ഒരു മൂവിയ്ക്കും പോകുന്നില്ല.. രാത്രി മര്യാദക്ക് ഇവളെ കൊണ്ട് വിട്ടോണം... അല്ലേൽ തന്നെ എപ്പോഴും ദേവിന്റെ വീട്ടിൽ പോണം ദേവിന്റെ വീട്ടിൽ പോണമെന്നു പറയുന്ന എന്തിനാ.. അവിടെ എന്താ ഏട്ടന്റെ ഭാര്യ പ്രസവിച്ചു കിടക്കുന്നോ?? 24 മണിക്കൂറും അവിടെ....നീ വാടി... നമുക്ക് റൂമിൽ പോയിരുന്നു പഠിക്കാം...." ദേഷ്യത്തിൽ പല്ലവി രുദ്രയോട് പറഞ്ഞിട്ട് എണീക്കുമ്പോൾ അവളുടെ മനസ്സിൽ എന്തായിരുന്നു എന്ന് കാളിന്ദിയ്ക്ക് മാത്രേ മനസ്സിലായുള്ളൂ... ദേവ് എന്ന വ്യക്തി തന്നെയാണ് ആ ദേഷ്യത്തിന് കാരണം.... രുദ്രയും അമ്മയും അവളിപ്പോ എന്തിനാ ദേഷ്യപ്പെട്ടെ എന്ന ഭാവത്തിൽ അവളെ തന്നെ ഉറ്റു നോക്കുമ്പോൾ കാളിന്ദി കാരണം അറിയാമായിരുന്നിട്ടും മൗനം പാലിച്ചു പല്ലവിയുടെ കൂടെ റൂമിലേക്ക് പോയി... "എക്സാമിന്റെ ടെൻഷൻ കാരണം ആവുടാ... അതാ പതിവില്ലാതെ ഇത്ര ദേഷ്യം.. നീ എന്തായാലും ആ കൊച്ചിനെ കൊണ്ട് വിട്ടിട്ട് എവിടെ ആണെന്ന് വെച്ച പൊയ്ക്കോ...." അത്ര മാത്രം അവനോട് പറഞ്ഞിട്ട് അമ്മ പോകുമ്പോൾ അവൻ സംശയത്തോടെ സ്റ്റെപ് കയറി പോകുന്ന പല്ലവിയെ നോക്കി... 🌜🌛🌜🌛🌜🌛🌜🌛🌜🌛 "എടാ...?" "എന്താടാ... പതിവില്ലാതെ ഫോണിൽ??" "ഞാൻ ആലോചിക്കുവായിരുന്നു?" "എന്ത്??" "പല്ലവി കോഴ്സ് ഒക്കെ കംപ്ലീറ്റ് ആക്കാറായില്ലേ??" "ആം.. അതിന്?" തേജസിന്റെ ഫോണിലൂടെയുള്ള ചോദ്യത്തിന് ദേവ് മറുചോദ്യം ചോദിച്ചു... "ഉടനെ ജോലി ആവും... അത് കഴിഞ്ഞ എന്തായാലും മാര്യേജും നോക്കി തുടങ്ങും.. എന്നല്ലേ രുദ്ര നേരത്തെ പറഞ്ഞിട്ടുള്ളത്..." "ആഹ്.. അവന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് അങ്ങനെ ആഗ്രഹം പറഞ്ഞിട്ടുണ്ട് എന്ന്.. ജോലി ആയാൽ അവളുടെ വിവാഹം നടത്തി കൊടുക്കണം.. അതിന് ശേഷമേ അവൻ കെട്ടാവു എന്നൊക്കെ..." "അങ്ങനെ ആണെങ്കിൽ പല്ലവിയോടും രുദ്രയോടും എന്റെ മനസ്സിൽ ഉള്ളത് പറയാറായി.. അല്ലെ??" തേജസിന്റെ ആ ചോദ്യം കേട്ടതും ദേവിന്റെ മനസ്സിൽ വന്നത് പല്ലവിയുടെ വാക്കുകൾ ആണ്... "എ.. എനിക്ക് ദേവേട്ടനെ... ഇഷ്ട്ടമാ...." എന്തോ അത് ഓർത്തപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത രീതിയിൽ ഒരു സഹതാപം അവനു തേജസിനോട് തോന്നി...പക്ഷെ അവള് തന്നോട് പറഞ്ഞ ഈ കാര്യം അവൻ അറിയാതെ ഇരിക്കുന്നതാണ് നല്ലതെന്ന് അവനു തോന്നി... "നീയെന്താടാ ഒന്നും പറയാത്തേ??" "ഏയ്‌.. ഒന്നുല്ലടാ...എനിക്ക് ഒരു ഐഡിയ തോന്നുന്നു...." "എന്താ??" "നിന്റെ ബര്ത്ഡേ അല്ലെ 2 വീക്സ് കഴിഞ്ഞു...നിന്റെ നെക്സ്റ്റ് ബര്ത്ഡേ സെലിബ്രേഷൻ നമുക്ക് ഇവിടെ വേണ്ട... ഞാൻ അതിന് പറ്റിയ ഒരു സ്പോട് കണ്ട് പിടിക്കാം... എന്തായാലും പല്ലവി വരുമല്ലോ അവിടെ.... നിനക്ക് അവളെ പ്രൊപ്പോസ് ചെയ്യാനുമുള്ള സെറ്റപ്പ് ചെയ്യാം നമുക്കവിടെ... രുദ്രയോട് ഇപ്പോ പറയണോ എന്ന് മാത്രേ എനിക്ക് സംശയം ഉള്ളു...." "രുദ്രയോട് അന്ന് പറഞ്ഞാൽ മതി... പല്ലവി അറിയുന്നതിന് മുൻപ് അവൻ അറിയണം.." "അത് നമുക്ക് സെറ്റ് ചെയ്യാം.... പക്ഷെ നമ്മള് മാത്രമുള്ള സെലിബ്രേഷൻ മതി അവിടെ... വീട്ടുകാരെ കൂട്ടിയുള്ളത് വീട്ടിൽ മതി... അവരുടെ റിയാക്ഷൻ എങ്ങനെ ആവുമെന്ന് അറിയില്ലലോ..." "അത് ശെരിയാ...." ദേവ് പറഞ്ഞത് തേജസ്‌ ശെരി വെച്ചു... 🌜🌛🌜🌛🌜🌛🌜🌛🌜🌛 "ഡാ.. മുകളിലെ മുറിയിൽ ചെന്നു അവരെ ഫുഡ്‌ കഴിക്കാൻ വിളിച്ചോണ്ട് വാ..." ഹാളിൽ ഫോണിൽ നോക്കിയിരുന്ന രുദ്രയോട് അമ്മ പറഞ്ഞു... അവൻ ഫോൺ ഓഫ്‌ ആക്കിയിട്ട് എണീറ്റ് സ്റ്റെപ് കയറി.. പല്ലവിയുടെ റൂമിലെ വാതിൽ ചാരിയിട്ടേ ഉള്ളു.... അവൻ അത് ചെറുതായി തുറന്നു അകത്തേക്ക് തലയിട്ടു നോക്കി... രണ്ടാളും കാര്യമായ പഠിത്തത്തിൽ ആണ്.... അവൻ അകത്തേക്ക് കയറി.... "ഡി... ഫുഡ്‌ കഴിക്കാൻ വിളിക്കുന്നു...." "എ... ആഹ്... വരുവാ ഏട്ടാ..." ബുക്ക്‌ മടക്കി വെക്കുന്ന കൂട്ടത്തിൽ പല്ലവി പറഞ്ഞു... രുദ്ര മാത്രമല്ല കാളിന്ദിയും അറിയാതെ അതിശയത്തിൽ അവളെ നോക്കി പോയി... നേരത്തെ ചൂടായി സംസാരിച്ച ആളല്ല ഇപ്പോൾ... എന്നിട്ടു കാളിന്ദി രുദ്രയെ ഒന്ന് നോക്കി... അതിശയം നിറഞ്ഞ കണ്ണോടെ പല്ലവിയെ നോക്കിയവൻ കാളിന്ദിയെ നോക്കി... അത് കണ്ട് എപ്പോഴത്തെയും പോലെ അവള് കണ്ണുകൾ വെട്ടിച്ചു....അത് കണ്ട് അവനൊന്ന് ചിരിച്ചു.... 🌜🌛🌜🌛🌜🌛🌜🌛🌜🌛 "എടി... പോവാ ബൈ " "ആടി.. നാളെ കാണാം..." കാളിന്ദി പല്ലവിയോട് യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി.. രുദ്ര ബൈക്കിൽ കയറി ഇരുന്നു അവളെ വെയിറ്റ് ചെയ്യുകയാണ്....സമയം 6:30 ആയി... അവൾക്ക് 8 മണിയ്ക്ക് മുൻപ് ഹോസ്റ്റലിൽ കയറണം.... "ചെന്നിട്ട് വിളിക്കണേ മോളെ..." "ആം ആന്റി..." അവള് ചെന്നു ബൈക്കിൽ കയറി.... അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു...മുന്നോട്ട് എടുത്തു.... റോഡിലൂടെ ആ ബൈക്ക് വളരെ പതുക്കെ ചലിക്കാൻ തുടങ്ങി... "ഡോ.. ഒച്ച് ഇഴയുന്ന പോലെ പോകാതെ... അല്പം സ്പീഡ് ആവാം.. ഇതെപ്പോ എത്താനാ??" "സ്പീഡ് അല്ലെ? അതും ഈ റോഡിലൂടെ?ഇപ്പൊ ശെരിയാക്കാം...." അവൻ അറിഞ്ഞൊന്ന് സ്പീഡ് കൂട്ടി... അവളറിയാതെ അവനെ പെട്ടെന്ന് വയറിലൂടെ ഒരു കൈ വെച്ചു ചുറ്റി പിടിച്ചു... അവളാണെങ്കിൽ അവനെ ടച്ച്‌ ചെയ്യാതെ ഇരിക്കുകയായിരുന്നു ഇത്ര നേരം... അവനും അതങ്ങ് ഇഷ്ട്ടായി... പക്ഷെ പെട്ടെന്ന് ബോധം വന്ന പോലെ അവളാ കൈ അങ്ങ് പിൻവലിച്ചു.... "ഇനിയും സ്പീഡ് വേണോ?" കള്ളച്ചിരിയോടെ ചോദിച്ചു... "താൻ മനഃപൂർവം അല്ലെടോ ഇത്??" "ആടി അതെ... ഞാനാ വന്നു ഈ റോഡ് ഫുൾ കുത്തി പൊളിച്ചു ഇട്ടത്....? എന്തെ??" "താൻ അതും ചെയ്യും.. അതിനപ്പുറവും ചെയ്യും... ഹും..."😏 "😏😏😏" ഇങ്ങോട്ട് തന്ന പുച്ഛം മുഴുവൻ അതുപോലെ തിരിച്ചും അവൻ കൊടുത്തു... പിന്നെ അവളൊന്നും മിണ്ടാൻ പോയില്ല... മൗനം പാലിച്ചു.... അങ്ങനെ 15 - 20 മിനിറ്റിന് ശേഷം ഹോസ്റ്റൽ എത്തി...സെക്യൂരിറ്റി ഗേറ്റിന്റെ അടുത്ത് തന്നെയുണ്ട്....അവളോടൊപ്പം അവനും ബൈക്കിൽ നിന്നിറങ്ങി... അയാളുടെ അടുത്തേക്ക് നടന്നു... "ചേട്ടാ... കൊണ്ട് പോയ സാധനം അതുപോലെ തിരിച്ചു എത്തിച്ചിട്ടുണ്ട് കേട്ടോ..." തമാശ പോലെ അവൻ അയാളോട് പറഞ്ഞതും കാളിന്ദി അവനെ കണ്ണ് കൂർപ്പിച്ചു നോക്കി... "ഇയ്യോ ഇങ്ങനെ നോക്കല്ലേ... ഞാൻ അങ്ങ് പേടിച്ചു പോകും...." അവള് മാത്രം കേൾക്കാൻ പാകത്തിന് ആണവൻ അത് പറഞ്ഞത്.... സെക്യൂരിറ്റി ഗേറ്റ് തുറന്നു കൊടുത്തതും അവനെ ഒന്നൂടെ നോക്കി കണ്ണുരുട്ടിയിട്ട് അവളൊന്നും മിണ്ടാതെ പോയി..... "ആ കൊച്ചു മോനോട് പിണങ്ങിയോ? മിണ്ടാതെ പോയല്ലോ??" അവൾ പോയ വഴിയേ നോക്കി അയാൾ ചോദിച്ചു... 'സെക്യൂരിറ്റി ചേട്ടൻ CID പണി തുടങ്ങി...' അവൻ സ്വയം മനസ്സിൽ വിചാരിച്ചു... എന്നിട്ട് അയാളെ നോക്കി... "ആഹ് ചേട്ടാ... അവൾക്ക് ഒരേ നിർബന്ധം ഇന്ന് വീട്ടിൽ നിൽക്കണമെന്ന്... എന്റെ അനിയത്തി ആയി അവൾ നല്ല കൂട്ട... അതുകൊണ്ടാ... പിന്നെ ഞാൻ പറഞ്ഞു എക്സാം അല്ലെ പോയിക്കോ എന്ന്... അത് കഴിഞ്ഞു എത്ര നാൾ വേണമെങ്കിലും വന്നു നിന്നോ എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ച കൊണ്ട് വന്നേ... അമ്മാവനെ വരെ ഫോണിൽ വിളിക്കേണ്ടി വന്നു അവളെ ഒന്ന് സമാധാനിപ്പിക്കുന്നതിനു..." "ശോ.. പാവം അല്ലെ??" "ആഹ്മ്.. അതെ... എന്ന ഞാൻ പോയിക്കോട്ടെ ചേട്ടാ " "ആഹ് ശെരി " അയാളെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൻ ബൈക്കും എടുത്തു തിരിച്ചുള്ള യാത്ര തുടങ്ങി... എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിൽ ഒരു സന്തോഷം അവനിൽ വന്നു ചേർന്ന പോലെ...ഇന്ന് അവൻ ഒരുപാട് സന്തോഷിച്ചു... മനസ്സറിഞ്ഞു ചിരിച്ചു... അകത്തേക്കു നടന്നു പോയ കാളിന്ദിയുടെ മനസ്സിലൂടെയും ഇന്നത്തെ ഓരോ ദൃശ്യങ്ങളും തെളിഞ്ഞ മികവോടെ കടന്നു പോയി... അവളും അറിയാതെ ഒരു പുഞ്ചിരി തൂകി ആ നിമിഷം.... തുടരും.... 🌜❤️🌛 #💞 നിനക്കായ് #📙 നോവൽ #💞 പ്രണയകഥകൾ
💞 നിനക്കായ് - 6(60]@3@)0.. ೧ I೦೧೧I@] 6(60]@3@)0.. ೧ I೦೧೧I@] - ShareChat
ദേവോദയം🧡💛 Part-48 സമയം 9:15 Am രുദ്ര കാളിന്ദിയുടെ ഹോസ്റ്റലിന്റെ മുന്നിൽ എത്തി..അവൻ ഗേറ്റിന്റെ മുന്നിൽ ബൈക്ക് നിർത്തിയിട്ട് ഇറങ്ങി... പുറത്തു സെക്യൂരിറ്റിയെ കണ്ടതും അയാളുടെ അടുത്തേക്ക് പോയി... "മ്മ്.. എന്താ??" അവനെ കണ്ടതും ഗൗരവം നിറഞ്ഞ മുഖത്തോടെ അയാൾ ചോദിച്ചു.. "കാളിന്ദി?" "കാളിന്ദിയുടെ ആരാ??" അയാൾ ആ ചോദ്യം ചോദിച്ചതും അകത്തു നിന്ന് കാളിന്ദി ഓടി ഇറങ്ങി വന്നതും ഒരുമിച്ച് ആയിരുന്നു... തോളിൽ ഒരു ബ്ലാക്ക് ബാഗ് ഉണ്ട്... കോളേജ് ബാഗ് ആണ്... ഒരു ലൈറ്റ് ബ്ലൂ കളർ സ്ലീവ്ലെസ്സ് ഡ്രസ്സ്‌ ആണ് അവളുടെ വേഷം... അവൻ അയാളോട് സംസാരിക്കുന്നത് കണ്ടുകൊണ്ട് തന്നെയാണ് അവള് ഓടി വരുന്നത്... അവൾ ഓടി വരുന്നത് കണ്ടതും അവൻ കണ്ണെടുക്കാതെ അവളെ നോക്കി.. "അയ്യോ ചേട്ടാ..." അവള് ഓടി വന്നു അവരുടെ രണ്ടാളുടെയും അടുത്ത് എത്തി... "ഇതാരാ??" രുദ്രയെ ചൂണ്ടി ഗൗരവത്തിൽ തന്നെയാണ് അയാൾ ചോദിച്ചത്... "ആഹ്.. ഇതൊ.. ഇതെന്റെ... ഇതെന്റെ ആങ്ങളയ ചേട്ടാ..." ചെറിയ ആലോചനയോടെ അവൾ പറഞ്ഞു.. അത് കേട്ട് രുദ്ര കണ്ണ് മിഴിച്ചു... "താൻ ഒറ്റമോളാ എന്നാണല്ലോ അന്ന് തന്റെ അച്ഛൻ വാർഡനോട് പറഞ്ഞത്...." "ആഹ്.. അതെ... ഇത്.. ഇതെന്റെ അമ്മാവന്റെ മോനാ..." "ഇയാളുടെ പേരെന്താ?" ഈ ചോദ്യം എല്ലാം അയാൾ അവളോട് ചോദിക്കുമ്പോൾ ഇവളെന്തിനാ കള്ളം പറയുന്നേ എന്ന ഭാവത്തിൽ അവൻ അവളെ നോക്കി... "രുദ്ര... രുദ്രാക്ഷ്...." അവനെ ഒന്ന് നോക്കിയിട്ട് അവള് തന്നെയാണ് മറുപടി നൽകിയത്... "ഇപ്പോൾ എവിടെ പോവാ..." "അമ്മാവന്റെ വീട് ഇവിടെ അടുത്ത.. സൺ‌ഡേ ആയത് കൊണ്ട് ചേട്ടൻ വിളിക്കാൻ വന്നതാ...." "എപ്പോ വരും...?" "വൈകില്ല.. വാർഡനോട്‌ ഞാൻ പറഞ്ഞിരുന്നു ഇങ്ങനെ പോകുന്ന കാര്യം... രാത്രി 8 മണിയ്ക്ക് മുൻപ് ഹോസ്റ്റലിൽ കയറണം എന്ന് പറഞ്ഞിട്ടുണ്ട്..." "എന്ന ഇയാൾക്ക് കൊള്ളാം..." ഗൗരവത്തിൽ പിരിച്ചു വെച്ച മീശ ഒന്നുകൂടി പിരിച്ചു കൊണ്ട് അയാൾ പറഞ്ഞു... എന്നിട്ടു സെക്യൂരിറ്റി റൂമിലേക്ക് നടന്നു... രുദ്ര ആണെങ്കിൽ ആകെ കിളി പോയി നിൽക്കുകയാണ്.... അവള് നടന്നു പോകുന്ന സെക്യൂരിറ്റിയെ ഒന്ന് നോക്കിയിട്ട് പെട്ടെന്ന് അവന്റെ വലതു കൈയിൽ പിടിച്ചു ബൈക്കിന്റെ അടുത്തേക്ക് വേഗം നടന്നു... ബൈക്കിന്റെ അടുത്തെത്തി അവള് കൈ വിട്ടിട്ടും അവൻ അന്താളിച്ചു അവളെ തന്നെ നോക്കി നിന്നു.... "ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിക്കാതെ പെട്ടെന്ന് വണ്ടി എടുക്ക്...." "നീയെന്താടി വല്ല കൊള്ളസങ്കേതത്തിലും പെട്ട ആളാണോ? അതോ നീ എന്റെ കൂടെ ഒളിച്ചോടി വരുവാണോ കല്യാണം കഴിക്കാൻ?? എന്തൊക്കെ കള്ളം ആടി നീ അങ്ങേരോട് പറഞ്ഞെ?ഞാൻ എപ്പോ ആടി നിന്റെ ആങ്ങള ആയത്??" "തന്റെ ചോദ്യം ചെയ്യല് പിന്നെ ആവാം... ഇപ്പോൾ നമുക്ക് ഇവിടുന്ന് പോകാം.. ഇനി ഇവിടെ ചുറ്റി തിരിഞ്ഞു നിന്നാൽ അങ്ങേർക്ക് ഡൌട്ട് ആകും...." അവൾ പറഞ്ഞതും അവനവളെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു... അവളും പെട്ടെന്ന് തന്നെ പുറകിൽ കയറി ഇരുന്നു.... അവൻ ബൈക്ക് അവിടെ നിന്ന് വേഗത്തിൽ പായിച്ചു... 🌜🌛🌜🌛🌜🌛🌜🌛🌜🌛 പാതി വഴി എത്തിയപ്പോ തന്നെ ഒരു ആളൊഴിഞ്ഞ റോഡിൽ അവൻ ബൈക്ക് നിർത്തി....അവള് ഇവിടെന്താ എന്ന ഭാവത്തിൽ അവനെ നോക്കി... "നീ ഇറങ്ങ് " "എന്തിനാ?" "ഇറങ്ങ്... ചേട്ടന് കുറച്ചു സംസാരിക്കാൻ ഉണ്ട്..." "ചേട്ടനോ? ആരുടെ ചേട്ടൻ?" "നിന്റെ ചേട്ടൻ... നീയല്ലേ അങ്ങേരോട് അമ്മാവന്റെ മോൻ ആണെന്നോ ആങ്ങള ആണെന്നോ ഒക്കെ ഡയലോഗ് അടിച്ചേ.. അപ്പൊ പെങ്ങള് ഇറങ്ങ്...." "ഞ്.. ഞാൻ ആരുടേയും പെങ്ങൾ അല്ല...." അവൻ പറഞ്ഞത് ഉള്ളിൽ എവിടെയോ കൊണ്ടത് കൊണ്ടാവാം അവളങ്ങനെ പറഞ്ഞത്.... "ശെരി... എന്ന വാ...തിരിച്ചു ഹോസ്റ്റലിൽ പോയി പുള്ളിയോട് ഞാൻ നീ ഇപ്പൊ പറഞ്ഞത് അത്പോലെ പറയാം.... എന്തെ വേണോ??" "വേണ്ട...." മുഖം വീർപ്പിച്ചു പറഞ്ഞുകൊണ്ട് അവൾ ബൈക്കിൽ നിന്നിറങ്ങി.. അവനും ഇറങ്ങി ബൈക്ക് അവിടെ വെച്ചിട്ട് മുന്നോട്ടു നടന്നു... "ഇതെങ്ങോട്ടാ പോകുന്നെ??" "നീ വാ.. അവിടെ ഒരു സ്ഥലം ഉണ്ട്.." അവളുടെ കൈയിൽ എന്തോ അവകാശം പോലെ പിടിച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു.... പാർക്ക്‌ എന്ന് മുഴുവൻ ആയി പറയാൻ പറ്റാത്ത, എന്നാൽ ചെറിയൊരു പാർക്ക്‌ സെറ്റപ്പ് ഉള്ള സ്ഥലം... ഭയങ്കര ഗ്രീനറി ആയിട്ടുള്ള സ്ഥലം... മുഴുവൻ ചെടികളും മരങ്ങളും തണലും ഇരിക്കാൻ ബെഞ്ചും ഒക്കെയുണ്ട്... പക്ഷെ അധികം സ്പേസ് ഇല്ല... ഉള്ളിലോട്ടുള്ള റോഡിൽ ആണ് ഇത്... സ്‌ട്രെസ് നിറഞ്ഞ ലൈഫിൽ നിന്ന് റിലീഫ് ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്പോട്... അവൻ അവളെയും കൂട്ടി ഒരു ബെഞ്ചിൽ വന്നിരുന്നു... അവൻ ഇരുന്നതും അത്ര അടുത്ത് അല്ലെങ്കിൽ കൂടി കുറച്ചു അടുത്തായി അവളും ഇരുന്നു.... "ഇനി പറ..." "എ.. എന്ത്‌..?" സംശയ ഭാവത്തിൽ അവളവനെ നോക്കി.. "നീയെന്തിനാ അയാളോട് കള്ളം പറഞ്ഞത്??" "അത്.. അത് " "പറ " "അയാളുടെ സ്വഭാവം കണ്ടില്ലേ?" "കണ്ടു..അതിന്??" "എന്നെ ഹോസ്റ്റലിൽ ആക്കിയ ദിവസം തന്നെ എന്റെ അച്ഛന്റെ കയ്യിൽ നിന്ന് നമ്പർ വാങ്ങി അയാൾ... മിക്ക പെൺകുട്ടികളുടെയും അച്ഛന്മാരുടെ നമ്പർ ഇയാളുടെ കയ്യിലുണ്ട്... എന്തിനാ പാര വെക്കാൻ " "നിങ്ങൾക്കിട്ട് പാര വെച്ചിട്ട് അയാൾക്ക് എന്ത്‌ കിട്ടാൻ?" "അത് ഞങ്ങൾക്കും അറിഞ്ഞൂടാ.. പക്ഷെ സെക്യൂരിറ്റി പണിയേക്കാൾ പുള്ളി ചെയ്യുന്നത് CID പണിയാ..." മുഖം വീർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ ചിരിച്ചു പോയി.... "ഇതിപ്പോ പുള്ളി നിന്റെ അച്ഛനോട് പറഞ്ഞാലോ അമ്മാവന്റെ മോൻ വന്നു വിളിച്ചോണ്ട് പോയി എന്ന്?" "അത് കുഴപ്പമില്ല.. എനിക്കു ശെരിക്കും അങ്ങനൊരു അമ്മാവന്റെ മോനുണ്ട്.. അതോണ്ട് സീനില്ല....അത് മാത്രം അല്ല ഞാൻ വീട്ടിൽ അമ്മയോട് പറഞ്ഞിട്ടുണ്ട് പല്ലവിയുടെ വീട്ടില പോകുന്നെ എന്ന്... പക്ഷെ അച്ഛൻ കുറച്ചു സ്ട്രിക്റ്റ് ആണ്..." "വീട്ടിൽ പറഞ്ഞെങ്കിൽ പിന്നെന്താ കുഴപ്പം? അപ്പൊ ഇയാളോട് കള്ളം പറയണ്ട കാര്യം ഇല്ലാലോ?" "അതില്ല.. പക്ഷെ ഞാൻ ഇത് പല്ലവിയുടെ ചേട്ടന എന്ന് പറഞ്ഞാൽ പുള്ളി പറഞ്ഞു നടക്കാൻ പോകുന്നത് എന്റെ കാമുകൻ എന്നാവും... ഇതാവുമ്പോ ആങ്ങള..." "അത് സത്യം അല്ലെ?" അവള് കേൾക്കാത്ത രീതിയിൽ പതുക്കെ ആണവൻ അത് ചോദിച്ചത്.. ആ 'എന്റെ കാമുകൻ ' അവനു ഇഷ്ടമായി... "എന്തേലും പറഞ്ഞോ?" അവനെ തുറിച്ചു നോക്കിയാണവൾ അത് ചോദിച്ചത്.... "ഏയ്‌.. ഇല്ല..." "എന്ന പോയാലോ.. ചോദ്യം ചെയ്യൽ കഴിഞ്ഞില്ലേ???" "ആഹ്.. അത് കഴിഞ്ഞു... പക്ഷെ പൊന്നുമോള് ഇനി ചേട്ടൻ പറയുന്നത് ഒന്ന് നോട്ട് ചെയ്തേക്ക് " "എന്ത്‌?" ഇല്ലാത്ത ഗൗരവം ഉണ്ടാക്കി അവൻ പറഞ്ഞതും അവള് സംശയത്തോടെ ചോദിച്ചു.... "ഇനി എന്നോട് സംസാരിക്കുമ്പോ അല്പം ശ്രദ്ധ ആവാം... എനിക്ക് ഇഷ്ട്ടപെടാത്ത എന്തെങ്കിലും കൊനിഷ്ട്ട് നിന്റെ വായിൽ നിന്ന് വീണാൽ ഞാൻ നേരെ പോയി ആ സെക്യൂരിറ്റി ചേട്ടനെ അങ്ങ് കാണും... പുള്ളിയോട് നീയെന്റെ പെങ്ങളല്ല.. കാമുകി ആണെന്നും ഇന്ന് നീ ഹോസ്റ്റലിൽ നിന്ന് ചാടിയത് എന്റെ കൂടെ സിനിമയ്ക്കും പാർക്കിലും ബീച്ചിലും ഒക്കെ കറങ്ങാൻ പോകാനാണെന്നും പറയും... പുള്ളി അത് നിന്റെ അച്ഛനെ അങ്ങ് അറിയിക്കും...." ഒരു തരം ഭീഷണിയുടെ സ്വരത്തിൽ അവൻ പറഞ്ഞതും അവളുടെ നാവ് ചൊറിഞ്ഞു വന്നു എങ്കിലും അവളത് അടക്കി വെച്ച്.. പക്ഷെ അവനപ്പോഴും ഉള്ളിൽ ഊറി വരുന്ന ചിരിയെ കണ്ട്രോൾ ചെയ്യാൻ പാട് പെടുകയാണ്... 🌜🌛🌜🌛🌜🌛🌜🌛🌜🌛 "നിങ്ങളെന്താ ഇത്ര ലേറ്റ് ആയെ??" "അത് " "അത് ഞാൻ ദേവിന്റെ വീട്ടിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആയി.. അവനോട് സംസാരിച്ചു ഇരുന്നു ടൈം പോയത് അറിഞ്ഞില്ല...." കാളിന്ദി എന്തോ പറയാൻ തുടങ്ങി എങ്കിലും അവളെ പൂർത്തിയാക്കാൻ സമ്മതിക്കാതെ രുദ്ര പറഞ്ഞു.. "ആഹ്.. എന്തായാലും നീ വാ.." പല്ലവി കാളിന്ദിയുടെ കൈയിൽ പിടിച്ചു അകത്തേക്കു കൂട്ടികൊണ്ട് പോയി.. ആദ്യം ആയി ആ വീട്ടിൽ വന്നത് കൊണ്ടാവാം അവള് ചുറ്റും നോക്കി പോയത്... എങ്കിലും പടി കടന്നു അകത്തേക്ക് കയറുന്നതിനു തൊട്ട് മുമ്പായി അവൾ തിരിഞ്ഞു പുറകിൽ വരുന്ന രുദ്രയെ ഒന്ന് നോക്കി.. അവന്റെയും കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു തറഞ്ഞു നിന്നിരുന്നത്.... അത് കണ്ട് അവൾ പെട്ടെന്ന് കണ്ണുകൾ മുന്നിലേക്ക് വെട്ടിച്ചു... അവളുടെ ആ പ്രവർത്തി അവനിൽ ഒരു ചെറുപുഞ്ചിരി വിരിയിച്ചു.... അത്രമേൽ മനോഹരമായ ഒന്ന്.....! തുടരും... 🌜❤️🌛 #💞 പ്രണയകഥകൾ #📙 നോവൽ #💞 നിനക്കായ്
💞 പ്രണയകഥകൾ - 6360030 000 olDd0I0ी 6360030 000 olDd0I0ी - ShareChat