കിസ്സകൾ
14K Posts • 115M views
ഹൃദയസഖി ❣️❣️ പാർട്ട് 1 ജിഫ്ന നിസാർ 🥰 ആഡംബരത്തിന്റെ അവസാനവാക്ക് പോലാണ് ദിവാകരൻ തമ്പി മകളുടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ നടത്തിയത്. എല്ലാം.. എല്ലാത്തിനും അതിന്റേതായ സുരക്ഷകളും ഏർപ്പാട് ചെയ്യുമ്പോഴും അന്നയാൾ അവനെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. വല്ലാത്തൊരു വെപ്രാളമുണ്ടായിരുന്നു അയാൾക്കവനെ ഓർക്കുമ്പോഴൊക്കെയും. ശ്രീദേവിനെ.. അന്നാണ് അവനോടയാൾ ഉത്തരം കൊടുക്കാമെന്നേറ്റത്. അല്ല.. അവൻ അയാളിൽ നിന്നാ വാക്ക് വാങ്ങിയത്. അതിനപ്പുറം ഇനിയുമത് പറയാൻ നീണ്ടു പോയാൽ എല്ലാത്തിനേം പച്ചക്ക് കത്തിക്കുമെന്ന് പറഞ്ഞിട്ട് പോയവൻ അത് ചെയ്യാനും യാതൊരു മടിയുമില്ലാത്തവനാണ്. അത് ദിവാകരനോളം മറ്റാർക്കും പറഞ്ഞു തരാനും കഴിയില്ല. കാരണം തിരിച്ചറിവ് വന്ന കാലം മുതൽ അവന്റെ ശത്രുവിന്റെ ലിസ്റ്റിലാണ് അയാളുടെ സ്ഥാനം. ദിവാകരൻ തമ്പിക്ക് ഒരു മകളും മകനുമാണ്. മകൾ വൈഗ ലക്ഷ്മിയാണ് ഇന്നാ കല്യാണത്തിലെ വധു. അവളെ ശ്രീദേവിന് വേണ്ടി കല്യാണം പറഞ്ഞു വെച്ചതായിരുന്നു.. ദിവകാരനും പെങ്ങൾ ദേവികയും. അവനറിയാതെ തന്നെ. എന്നാൽ അതറിഞ്ഞപ്പോൾ അതേറ്റവുമധികം തടഞ്ഞതും നടക്കില്ലെന്നുറപ്പിച്ചു പറഞ്ഞതും അവൻ തന്നെയാണ്. എന്നിട്ടും ശ്രീദേവിനെ അതിലേക്കെത്തിക്കാൻ ദിവാകരനും മകനും മകളും കൂടി നടത്തിയ നിരവധി നീചമായ പ്രവർത്തികളൊന്നും ദേവികയറിഞ്ഞില്ല. അപ്പോഴും നഷ്ടം ശ്രീദേവിനായിരുന്നു. അവന് മാത്രം.. ആ നാട്ടുകാർ അന്നോളം അത് പോലൊരു കല്യാണം കണ്ടിട്ടില്ലായിരുന്നു..കൂടിയിട്ടില്ലായിരുന്നു. കേട്ടിട്ട് പോലുമില്ലാത്ത നിരവധി ഭക്ഷണങ്ങൾ..അലങ്കാരങ്ങളും കാട്ടി കൂട്ടലുകളും വേറെയും. ഓഡിറ്റോറിയത്തിൽ അന്ന് വന്നത് പതിനായിരങ്ങളാണ്. ശ്രീദേവിന്റെ അമ്മ ദേവികയുടെ ഒരേയൊരു സഹോദരനാണയാൾ... അനിയത്തിയെ മകളെ പോലെ വളർത്തിയ ഏട്ടനാണ് ദിവകരൻ തമ്പി. പക്ഷേ ശ്രീദേവ് ആ സ്നേഹത്തിനുള്ളിലെ വിഷം തിരിച്ചറിയാൻ തുടങ്ങിയ നിമിഷം മുതൽ അയാളെഎതിർത്തു തുടങ്ങി. മകനെ സഹോദരന് വേണ്ടി തിരുത്താനുള്ള ശ്രമത്തിലായിരുന്നു ദേവിക. എന്നിട്ടും നാൾക്ക് നാൾ അവനയാൾ കൂടുതൽ ശത്രുവാകുകയാണ് ചെയ്തത്. ഇന്നും മകനെ ഏത് വിധേനയും തടഞ്ഞു കൊണ്ട് ഏട്ടന്റെ മകളുടെ വിവാഹം ആർഭാടമായി നടത്താൻ ദിവാകരനൊപ്പം ദേവിക കൂടിയുണ്ട്. "അയാൾ കാരണമാണ് എനിക്കെന്റെ അച്ഛൻ നഷ്ടപ്പെട്ടതെന്ന് ശ്രീദേവ് പറയുമ്പോഴും ദേവിക അവനെ എതിർത്തു കൊണ്ട് സഹോദരന് വേണ്ടി വക്കാലത്ത് പറയും. ശ്രീദേവിന് താഴെ ഒരു മകൾ കൂടിയുണ്ട് ദേവികക്ക്.ശ്രീബാല അവരുടെ അച്ഛൻ മക്കളുടെ ചെറുപ്പത്തിൽ നാട് വിട്ട് പോയതാണ്. അന്ന് ശ്രീദേവിന് പന്ത്രണ്ട് വയസ്സും ശ്രീബാലക്ക് ഒൻപത് വയസ്സുമാണ്. ഒരുപാട് സ്വത്തുകൾക്ക് അവകാശിയാണ് ആ രണ്ടു മക്കളെങ്കിലും അച്ഛൻ അവർക്കെന്നുമെരു തീരാ നഷ്ടമാണ്. വാത്സല്യവും സ്നേഹവും മാത്രം നൽകിയ അച്ഛൻ എന്തിന് വേണ്ടിയാണ് തന്നെയും അനിയത്തിയും അമ്മയെയും ഉപേക്ഷിച്ചു പോയതെന്ന് അവനൊരുപാട് ചിന്തിച്ചു നോക്കിയിട്ടും ഉത്തരം കിട്ടാത്തൊരു ചോദ്യമാണ്. സ്വന്തമായി അച്ഛൻ പണിഞ്ഞൊരു വലിയ വീടുണ്ടായിട്ടും അമ്മാവന്റെ വീട്ടിലായിരുന്നു അവരുടെ ബാല്യം മുഴുവനും. പെങ്ങളോടുള്ള സ്നേഹം.. അമ്മാവന് അവരുടെ മക്കളോടില്ല. പക്ഷേ സഹോദരിക്ക് മുന്നിൽ അവരെ സ്നേഹിച്ചു കൊല്ലുകയും ചെയ്യും. അത് കൊണ്ട് അവരുടെ മനസ്സിൽ ഭർത്താവ് നിർദാക്ഷിണ്യം ഉപേക്ഷിച്ചു പോയിട്ടും തന്നെയും മക്കളെയും പൊന്ന് പോലെ നോക്കുന്ന സഹോദരൻ ദൈവതുല്യനാണ്. തരം കിട്ടിയാൽ അളിയനെ കുറ്റം പറയാൻ തുടങ്ങുന്ന അമ്മാവനും ഭാര്യയും ശ്രീദേവിന് അസ്വസ്ഥതയാണ്. അയാളുടെ മക്കളുമതേ. അഹംഭാവത്തിന്റെ ആൾരൂപങ്ങളാണ് വൈഗലക്ഷ്മിയും അർജുനും. ശ്രീദേവ് തന്റെയാണെന്നൊരു ഹുങ്കോടെയാണ് വൈഗ അവനോടിടപ്പെടുന്നതെല്ലാം. പരമാവധി അതിനെതിരെ ശ്രീദേവ് പ്രതികരിക്കാറുണ്ട്. "അങ്ങേയറ്റം വെറുപ്പാണ് എനിക്ക് നിന്നെയൊന്നും എനിക്ക് ജീവനുണ്ടങ്കിൽ നിന്നേ ഞാനെന്റെ ജീവിതത്തിലേക്ക് ചേർക്കില്ലെന്നും" ദിവാക്കാരനോടും മകളോടും പറഞ്ഞന്നാണ് ദേവിക അവനെ ആദ്യമായി തല്ലിയതും ആ വീട്ടിൽ നിന്നിറങ്ങി പോകാൻ ആവിശ്യപ്പെട്ടതും. പക്ഷേ അതൊന്നും ലവലേശം പോലും അവനെ വേദനിപ്പിച്ചില്ല. കാരണം അതെല്ലാം ചെയ്തിട്ടും അതിനേക്കാൾ വലിയൊരു നഷ്ടം കൂടിയാണ് അവനാ വാക്കുകൾക്കു പകരം കൊടുക്കേണ്ടി വന്നത്. വല്ലപ്പോഴും മാത്രം അമ്മയെയും അനിയത്തിയെയും കാണാൻ മാത്രമാണ് അവനങ്ങോട്ട് പോകുന്നത് തന്നെ. കോളജ് ഹോസ്റ്റലിലാണ് അവന്റെ താമസം. കോളേജിൽ പഠിക്കുമ്പോഴാണ് ആദ്യമായി അമ്മാവനെതിരെ അവൻ ശബ്ദമുയർത്തിയത്.അത് വരെയും സഹിച്ചും മടുത്തും കഴിഞ്ഞവൻ അന്നാദ്യമായി പരിധി വിട്ട് പോയി. അതായിരുന്നു തുടക്കവും. അത് വരെയും അയാളുടെ അധികമാവുന്ന അധികാരങ്ങളിൽ മനസ്സിൽ തോന്നിയ അസ്വസ്ഥത അവൻ അമ്മയോട് പറയാറുണ്ട്. പക്ഷേ അപ്പോഴൊക്കെ ദേവിക സഹോദരൻ ചെയ്യുന്ന സഹായങ്ങളെ കുറിച്ച് പറയും. തനിക്കും മക്കൾക്കും നൽകുന്ന സംരക്ഷണത്തേ കുറിച്ച് പറഞ്ഞിട്ട് കണ്ണ് നിറക്കും. മക്കളെയും തന്നെയും ഉപേക്ഷിച്ച ഭർത്താവിന്റെ ക്രൂരതയെ പറ്റി പറഞ്ഞവന് മുന്നിൽ കണ്ണീർ വാർക്കും. ശ്രീബാലക്ക് പിന്നെ എല്ലാത്തിനെയും ഭയമാണ്. പക്ഷേ എട്ടനുള്ള അത്ര തന്നെ അസംതൃപ്തി അക്കാര്യങ്ങളിൽ അവൾക്കുമുണ്ട്. അമ്മയെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടി മാത്രം ശ്രീ പിന്നൊന്നും പറയാതെയായി. പക്ഷേ അപ്പൊഴോക്കെയും അമ്മാവന്റെ ചെയ്തികളിൽ അവന് സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു. അവരുടെ അച്ഛന്റെ സമ്പാദ്യം മുഴുവനും അമ്മാവന്റെ അതീനതയിലാണ്. പൂർണമായും കൈവശപ്പെടുത്താൻ കഴിയാത്തൊരു കാരണമുള്ളത് കൊണ്ട് മാത്രം അതിന്നും അത് പോലുണ്ട്. "ഏട്ടാ..." പിന്നിൽ നിന്നും ആ ബഹളങ്ങൾക്കൾക്കിടയിലൂടെ നടന്നു വന്നു കൊണ്ട് ദേവിക വിളിക്കുമ്പോൾ തമ്പി മുഖം തിരിച്ചു നോക്കി. ആ പ്രായത്തിലും അവർ വളരെ സുന്ദരിയായിരുന്നു. നന്നായി ഒരുങ്ങി അതിനൊപ്പം പ്രൗഡി അറിയിക്കുന്ന വിധം ആഭരണങ്ങളുമുണ്ട്. "ഏട്ടനെന്ത.. ഇവിടെ നിൽക്കുന്നെ..?" ചോദ്യത്തോടെ ദേവിക അയാൾക്കരികിൽ വന്നു നിന്നു. "ഒന്നുമില്ല ദേവി..." അങ്ങേയറ്റം ദുഃഖത്തോടെന്ന പോലെ തമ്പി മുഖം കുനിക്കുമ്പോൾ ദേവികയുടെ മുഖവും മങ്ങി. "ഇന്ന് ഈ പന്തലിൽ വെച്ചിട്ട് ഒന്നാവേണ്ടിയിരുന്നത് ശ്രീമോനും വൈഗയുമായിരുന്നു. ഞാനെത്ര കൊതിച്ചതാ അത്. എനിക്കവനെ പോലൊരു മകനെ കിട്ടാൻ യോഗമില്ലാതായി പോയല്ലോ" ഇല്ലാത്ത കണ്ണീർ തുടക്കാൻ വെമ്പുന്ന സഹോദരനെ നോക്കിയപ്പോൾ ദേവികയും കരയുകയാണ്. അമ്മാവനെ ഏറ്റവും വലിയ ശത്രുവായി പ്രഖ്യപിച്ചു നടക്കുന്ന അവനെയാണ് അയാളിത്ര സ്നേഹിഹിക്കുന്നതെന്ന ചിന്തയിൽ സഹോദരനോട്‌ സ്നേഹം തോന്നിയതിനൊപ്പം തന്നെ അവർക്ക് മകനോട് ഒന്നൂടെ ദേഷ്യം കൂടുകയും ചെയ്തു. എത്ര പറഞ്ഞു കൊടുത്താലും തിരുത്തി കൊടുത്താലും അതൊന്നും അവന് മനസ്സിലാവുന്നില്ല എന്നവർ പരിതപിക്കുമ്പോഴും എണ്ണമറ്റ സ്വത്തുക്കൾ കയ്യിലാക്കാൻ മകളെ ശ്രീയെ കൊണ്ട് കെട്ടിക്കാൻ അയാളൊരുക്കിയ കെണിയായിരുന്നു അതെന്ന് ശ്രീക്ക് മനസ്സിലായിട്ടും ആ അമ്മക്കതു മനസ്സിലായില്ല. സംശയത്തിനിട കൊടുക്കാതെ അയാളത്ര ഭംഗിയായാണ് ഓരോന്നും ചെയ്തു തീർത്തത്. മകളെയും അവനെയും ചേർത്ത് വെക്കാൻ വേണ്ടി അയാൾ ചെയ്തു കൂട്ടിയ ക്രൂരതകളിൽ ശ്രീക്ക് നഷ്ടമായത് അവന്റെ പ്രാണനെയാണ്. ആരെയും അറിയിക്കാതെ അവൻ നെഞ്ചിലൊതുക്കിയ ആ പ്രണയകഥ അവനെ കുരുക്കാൻ തക്കം നോക്കി നടക്കുന്ന അയാൾ കണ്ടു പിടിക്കുമ്പോൾ അവരൊന്നാകാൻ ദിവസങ്ങൾ മാത്രം ബാക്കിയുണ്ടായിരുന്നുള്ളു. പ്രായപൂർത്തിയാവുന്ന അന്നവളെ സ്വന്തമാക്കാൻ ഒരുങ്ങി നിൽക്കുന്നവനെ... കാത്തിരിക്കുന്നവനെ ജീവനോടെ എരിയിച്ചു കൊണ്ട് അന്ന് മുതൽ അവളെ കാണാതായി. ഭ്രാന്തനെ പോലെ അവനവളെ തിരഞ്ഞലഞ്ഞു. ദിവസങ്ങൾ മാസങ്ങളായി.. അത് പിന്നെ വർഷമായി.. അതിനിടയിൽ തമ്പി ശ്രീബാലയുമായി അർജുന്റെ കല്യാണം നടത്തി. മകൻ ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്തമെന്നത് പോലെ ദേവിക അയാളെ പിന്തുണച്ചപ്പോൾ ആ കല്യാണത്തിന് ശ്രീ ബാല ഒരുക്കമായിരുന്നോ എന്ന് പോലും അവിടരും അന്വേഷിച്ചു നോക്കിയില്ല. ശ്രീക്കു മുന്നിൽ ജയിക്കാൻ ബാലയുടെ ജീവിതം ബലിയാക്കി കൊണ്ടെടുത്ത ആ തീരുമാനം വളരെ പെട്ടന്നായിരുന്നു. അതികമാരെയും അറിയിക്കാഞ്ഞത് ആ വിവരം അറിലൂടെയും ശ്രീ അറിയാതിരിക്കാൻ വേണ്ടിയായിരുന്നു. അച്ഛൻ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്ന അർജുൻ ബാലയെ താലി കെട്ടി സ്വന്തമാക്കുമ്പോൾ അവളുടെ പഠനം പോലും പാതിയിൽ നിന്ന് പോയിരുന്നു. പക്ഷേ ദേവികക്ക് ഏട്ടന്റെ സന്തോഷമായിരുന്നു വലുത്. അതിന് വേണ്ടി അവരെന്തും ചെയ്യും പോലാണ്. മകൻ ചെയ്ത തെറ്റ് മകളിലൂടെ തിരുത്തി എന്നുള്ള ആശ്വാസമായിരുന്നു അവർക്ക്. എല്ലാം അറിഞ്ഞു കൊണ്ട് ശ്രീ ഓടി പിടഞ്ഞെത്തുമ്പോൾ ആ കല്യാണം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. "നിനക്കിഷ്ടമില്ലെങ്കിൽ ഇനിയും വൈകിയിട്ടില്ല.. നീയിറങ്ങി വാ ബാല.. ഏട്ടൻ നോക്കി കൊള്ളാം മെന്ന്"ശ്രീ വന്നിട്ട് പറയുമ്പോൾ.. ഞാനിനി എങ്ങോട്ടുമില്ലെന്ന് പറഞ്ഞ അനിയത്തിയുടെ കണ്ണിലെ നിസംഗതയാണ് ശ്രീയെ അന്ന് തളർത്തിയത്. അത് തന്നെയായിരുന്നു ദിവകരൻ ഉദ്ദേശിച്ചതും. എന്നിട്ടും മതിയാവാത്ത അയാൾ വേറൊതോ ഒരു പാണക്കാരനെ കൊണ്ട് മകളുടെ കല്യാണമുറപ്പിച്ചു.അവർ ആവിശ്യപെട്ട കോടികൾ സ്ത്രീധനമായി നൽകാൻ ദേവിക അയാളുടെ കൂടെ നിന്നു. ഒടുവിൽ...തന്റെ പ്രണയം തന്നിൽ നിന്നകന്നത്, അതിന് പിറകിൽ തമ്പിയാണെന്ന് മനസ്സിലായ നിമിഷം..ശ്രീ വീണ്ടും തമ്പിയെ തേടി വന്നു. അത് ചോദിക്കാൻ അന്നവിടെ പോയ അവനെ അവന്റമ്മയെ കൊണ്ട് തന്നെ അവിടെ നിന്നും അയാൾ അടിച്ചിറക്കി. ക്ഷമ നശിച്ച അന്നവൻ അയാളെ അവിടെ വെച്ച് അടിക്കുക കൂടി ചെയ്തതോടെ മകനെ ദേവിക എന്നേക്കുമായി വെറുക്കാനും തുടങ്ങി. അപ്പോഴും അവൻ പറയുന്നതൊന്നും അവർ കേൾക്കാൻ പോലും കൂട്ടാക്കിയില്ല. "ഞാനെല്ലാം പറയാം. എനിക്കറിയാം അവൾ എവിടെയുണ്ടെന്നുള്ളത്. നീ കരുതിയത് പോലെ ഞാനാണ് എല്ലാത്തിനും പിറകിൽ.പക്ഷേ ഞാൻ പറയുന്ന അന്ന്.. ഞാൻ വിചാരിച്ചത് പോലെ ഭംഗിയായി എന്റെ മകളുടെ കല്യാണം നടക്കണം. എന്നിട്ടേ ഞാൻ പറയൂ.. അതിന് മുന്നേ നീയെന്നെ കൊന്നാലും ഞാൻ പറയില്ലേടാ.. നിന്റെ മറ്റവൾ എവിടെയെന്നുള്ളത്.." ദേവിക കരഞ്ഞും വിളിച്ചും അകത്തേക്ക് കയറി പോയ നിമിഷം മുതൽ തമ്പിക്ക് മറ്റൊരു മുഖമുണ്ടായി. അധികമാരും തിരിച്ചറിഞ്ഞിട്ടില്ലാത്ത വളരെ ക്രൂരമായ.. വികൃതമായൊരു മുഖം.. അവനെ കൊണ്ടാവും പോലൊക്കെ കണ്ട് പിടിക്കാൻ ശ്രമിച്ചിട്ടും അവളെവിടെ പോയെന്നുള്ള ഒരു സൂചന പോലും ലഭിക്കാത്തവന് അയാൾ പറഞ്ഞന്ന് വരെയും സഹിക്കാനെ പിന്നെ നിർവാഹമുണ്ടായിരുന്നുള്ളു. അവൾക്ക് വേണ്ടിയെത്ര വേണമെങ്കിൽ പോലും കാത്തിരിക്കാൻ അവനൊരുക്കമായിരുന്നു. എന്നിട്ടും പിന്നെയും നിരന്തരമായി അവനെ കൊണ്ടാവും പോലൊക്കെ അവളെ അന്വേഷിച്ചു.. ക്ഷമയോടെയുള്ള അവന്റെ കാത്തിരിപ്പിന്റെ അവസാനനിമിഷമാണ് അന്ന്. അന്നാ വീടിൻറെ പടിയിറങ്ങി പോയവനാണ്. അവനെവിടെ പോയെന്ന് ദേവിക പോലും അനേഷിച്ചു നോക്കിയില്ല. തമ്പിയുടെ മകളുടെ കല്യാണത്തിന്റെ ദിവസം... ജീവനോടെ അവനീ ഭൂമിയിലുണ്ടെങ്കിൽ ഇന്നിവിടെ എത്തുമെന്നും തമ്പിയെ കൊണ്ടവന്റെ ചോദ്യത്തിനുത്തരം പറയിപ്പിക്കുമെന്നും അവനെയും അവന്റെ കഥയെയും അറിയാവുന്ന ആ നാട്ടുകാർക്ക് മൊത്തമറിയാം. അത് കൊണ്ട് തന്നെ തമ്പിയുടെ മകളുടെ വിവാഹത്തിന്റെ പത്രാസ് കാണുക എന്നതായിരുന്നില്ല അവരുടെ അങ്ങോട്ടുള്ള വരവിന്റെ പ്രധാന ലക്ഷ്യം. ശ്രീ വരുമെന്നും അവൻ തമ്പിയെ കൊണ്ടവന്റെ പെണ്ണിനെ എവിടെ കൊണ്ട് പോയി ഒളിപ്പിച്ചുവെന്ന് പറയിപ്പിക്കുന്നതും കാണാൻ വന്നവരാണ് അവരിൽ ഏറെ പേരും. ന്യായം ശ്രീയുടെ ഭാഗത്തെന്നതിനാൽ അവൻ ജയിച്ചു കാണാനാണ് അവർക്കെല്ലാം ആഗ്രഹവും. ദുഷ്ടനായ തമ്പിയുടെ വികൃത മനസ്സിനെ മനസ്സിൽ പ്രാകി കൊണ്ട് തന്നെ വന്നവരിലേറെ പേരും അയാളൊരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് അക്ഷമയോടെ കാത്തിരിക്കുന്നത് അവനെയാണ്.. ശ്രീദേവിനെ...❣️ തുടരാം.. ല്ല്യോ പിള്ളേരെ.. എപ്പോഴും പറയാറുള്ളത് പോലെ തന്നെ.. ഇപ്രാവശ്യവും പറയുന്നു. ആരും പറയാത്ത തീം ഒന്നുമാവില്ല. പക്ഷേ ഞാൻ ആരും പറയാത്ത എന്റെ ശൈലിയിൽ പറഞ്ഞു തരാം. ശ്രീയുടെയും അവന്റെ പെണ്ണിന്റെയും കഥ..അറിയണ്ടേ. 🥰 ഫസ്റ്റ് പാർട്ടാണ് ഒരു കഥയുടെ ഗതി നിർണായക നിമിഷം.അറിയാലോ ല്ലേ നിങ്ങളുടെ മനസിലുള്ളത് അത് പോലെ അഭിപ്രായം അറിയിച്ചാൽ മാത്രമേ എനിക്ക് മുന്നോട്ടുള്ള വഴി തെളിയുകയുള്ളു.. കൂടെ ഉണ്ടാവുമെന്ന് എനിക്കറിയാം. പിന്നെ.. ഞാനെന്റെ സമാധാനത്തിനു വേണ്ടി മാത്രം പറഞ്ഞിട്ടതാണ്.. സ്നേഹത്തോടെ നിങ്ങളെന്നെ കാത്തിരിപ്പാണ് എന്നെനിക്കറിയാം കേട്ടോ.. അതിനുള്ള തെളിവുകൾ ഓരോ ദിവസവും ഇൻബോക്സിൽ വന്നു നിറയാറുണ്ട്.. ഞാനിത് ഗ്രൂപ്പിൽ അല്ലാതെ എന്റെ പേജിൽ ഇട്ടാലോ ന്നൊരു ആലോചനയുണ്ട്.. എന്താ അഭിപ്രായം. അത് കൂടി പറയുമോ..? അങ്ങനെയെങ്കിൽ അപ്രുവൽ കാത്തിരിക്കേണ്ടി വരില്ല.. ഞാൻ ഫ്രീ ആകുന്നാ ടൈമിൽ കഥ നിങ്ങളിലെക്കെത്തും... റിപ്ലൈ ചെയ്യണേ.. ഒത്തിരി ഒത്തിരി സ്നേഹത്തോടെ...നിങ്ങളുടെ സ്വന്തം jif #📔 കഥ #📙 നോവൽ #✍ തുടർക്കഥ #കിസ്സകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
19 likes
3 comments 15 shares
ഷിഫ്റ്റ്‌ കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കാർഡിയോളജി ഓപി യിലേക്കൊരു ഫയൽ കൊടുത്തിട്ട് പോകാമോ എന്ന് മെഡിക്കൽ റെക്കോർഡ് ഓഫീസർ വന്നു ചോദിച്ചത്. സാധാരണ ഫയൽ കൊടുക്കാൻ ഒന്നും പോകാറില്ല.. അതിനൊക്കെ വേറെ ആളുകൾ ഉണ്ട്.. എനിക്ക് റെക്കോർഡ് റൂമിൽ ഫയൽ സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും ഓർഡർ അനുസരിച്ചു എടുത്തു വെക്കുകയുമൊക്കെയാണ് എന്റെ ജോലി. എന്തായാലും പഞ്ച്ഔട്ട്‌ ചെയ്യാൻ അതിലേയാണ് പോകേണ്ടത്. ചേതമില്ലാത്ത ഉപകാരം ആണല്ലോ കൊടുത്തേക്കാം എന്നോർത്തു. ഡോക്ടർ ഫെലിക്സ്, കാർഡിയോളജിയിൽ ഈയടുത്ത് വന്നതാണ്.. ചെറുപ്പക്കാരനാണ്, ലണ്ടനിൽ പഠിച്ചതാണ് എന്നൊക്കെ കേട്ടിരുന്നു. ഇയാൾക്ക് സിറ്റിയിൽ എത്രനല്ല ഹോസ്പിറ്റലിൽ കിട്ടും, എന്തിനാണോ ഈ പട്ടിക്കാട്ടിൽ തന്നെ വന്നത്.. എന്തായാലും പേഷ്യന്റ്സിന്റെ ഇടയിൽ നല്ല പേരാണ്. പാവങ്ങൾക്ക് ഉപകാരം ആവുന്നെങ്കിൽ നല്ലത്. ഓപിയിൽ ചെന്നപ്പോൾ വെയ്റ്റിംഗ് ഏരിയയിൽ ആരുമില്ല. അകത്തുണ്ടാവണം, ഫയൽ നോക്കിയിരിക്കുകയാവണം. ഡോക്ടർ ഫെലിക്സ് തോമസ് എന്ന ബോർഡ് കണ്ടപ്പോൾ നെഞ്ചിൽ എന്തോ കൊളുത്തിവലിച്ചു. എക്സാമിനേഷൻ റൂമിന്റെ വാതിൽ തട്ടിത്തുറന്നു ഞാൻ അകത്തേക്ക് നോക്കി തങ്കമ്മചേച്ചിയെ വിളിച്ചു. ചേച്ചിയാണ് ഓപി അസിസ്റ്റന്റ്. ഫയലുകൊണ്ട് സൈഡ് ഡോർ വഴിയാണ് കേറാറുള്ളത്.. ചേച്ചിയുടെ അനക്കം കേൾക്കാഞ്ഞിട്ടാണ് പതുക്കെ അകത്തേക്ക് കയറിയത്. ഡോക്ടറുടെ ചെയറിൽ കണ്ണടച്ച് അയാൾ. എന്റെ നെഞ്ചിൽ ഒരു പ്രകമ്പനം. അതേ അവൻ തന്നെ. അതേ ഫെലിക്സ്. ഒരു കാലത്ത് ഞാൻ ജീവനെക്കാളേറെ സ്നേഹിച്ച, പിന്നീടതിലേറെ വെറുത്ത അതേ ഫെലിക്സ്.. എട്ടുവർഷങ്ങൾ. അയാളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. കോളേജിലെ ചോക്ലേറ്റ് പയ്യനിൽ നിന്ന് പക്വത വന്ന ഒരു യുവാവിലേക്ക് മാറിയിരിക്കുന്നു.. ആരും ഇഷ്ടപ്പെടുന്ന സൗമ്യരൂപം.. എന്റെ കാലൊച്ച കേട്ടിട്ടാവണം കണ്ണു തുറന്നു നോക്കിയത്. ഞാൻ സംയമനം വീണ്ടെടുത്തു. " ഇതാ ഡോക്ടർ ചോദിച്ച ഫയൽ. തങ്കമ്മ ചേച്ചിയെ ഇവിടെ കണ്ടില്ല. " ഫയൽ മേശപ്പുറത്ത് വെച്ചിട്ട് ഞാൻ തിരിച്ചു നടക്കാൻ ഒരുങ്ങി. " നേഹാ... " അതേ പഴയ വിളി.. അതേ ആർദ്രത. പുച്ഛമാണ് തോന്നിയത്. " നേഹാ, നിൽക്കൂ. നീ എന്നെക്കണ്ടിട്ടും മിണ്ടാതെ പോവുകയാണോ? നിനക്ക് എന്നോട് ഇപ്പോഴും വെറുപ്പാണ് എന്നറിയാം.. പക്ഷെ, നേഹ, നിന്നെത്തേടിയാണ് ഞാൻ ഈ ഹോസ്പിറ്റലിൽ വന്നത്..നിന്നെ കാണാൻ ഒരവസരത്തിന് വേണ്ടിയാ ഇത്രയും കാത്തിരുന്നത്. നിന്നോട് എങ്ങനെയാ ക്ഷമ ചോദിക്കേണ്ടതെന്ന് എനിക്ക്... " പറഞ്ഞു പൂർത്തിയാക്കാൻ ഞാൻ സമ്മതിച്ചില്ല. " സോറി ഡോക്ടർ, നിങ്ങൾക്ക് ആള് മാറിയെന്ന് തോന്നുന്നു.. എനിക്ക് നിങ്ങളെ അറിയില്ല. " പിന്നെ ഞാൻ അവിടെ നിന്നില്ല.. പെട്ടെന്ന് വാതിൽ തുറന്നിറങ്ങി..അയാൾ പുറകെ വാതിൽക്കൽ വരെ എത്തിയെങ്കിലും ഞാൻ നിന്നില്ല. അങ്ങനെ ഒരു വാക്കിൽ മറക്കാനും പൊറുക്കാനും കഴിയുന്ന ഒരു ചതിയല്ലല്ലോ അയാൾ എന്നോട് ചെയ്തത്. ആറുവർഷം, ആറുവർഷമാണ് ഞാൻ ജയിൽ ശിക്ഷ അനുഭവിച്ചത്. അതും ചെയ്യാത്ത കുറ്റത്തിന്.. എട്ടുവർഷങ്ങൾക്ക് മുൻപ്, ഫെലിക്സും ഞാനും ഒന്നിച്ചാണ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിച്ചിരുന്നത്.അവനെന്നും എല്ലാവരുടെയും നല്ല കുട്ടിയായിരുന്നു. പഠിക്കാൻ എന്നും ഒന്നാമൻ, സ്വഭാവവഗുണത്തിൽ എല്ലാവർക്കും മാതൃക, അച്ഛനമ്മമാരുടെ അനുസരണയും ദൈവഭയവുമുള്ള പൊന്നോമന. കോളേജിലെ ഒരലമ്പു സീനിലും അവൻ ഉണ്ടായിരുന്നില്ല. ഒരുപക്ഷെ, അവന്റെയുള്ളിലെ വികൃതി തിരിച്ചറിഞ്ഞത് ഞാൻ മാത്രമായിരുന്നു. അവന്റെ നേരെ ഓപ്പോസിറ്റ് ആയിരുന്നു എന്റെ സ്വഭാവം.. പഠിക്കാൻ മോശമായിരുന്നില്ലെങ്കിലും എല്ലാ പ്രശ്നങ്ങളിലും എന്റെ പേരുണ്ടാവും. ക്ലാസ്സ് കട്ട്‌ ചെയ്യുന്നതിൽ, സമരങ്ങളിൽ, റാഗിങ്ങിൽ അങ്ങനെ എല്ലാത്തിലും.. അങ്ങനെയുള്ള ഞങ്ങൾ എങ്ങനെയാണ് പരസ്പരം സ്നേഹിച്ചതെന്നറിയില്ല.. അതുപക്ഷേ കോളേജിലോ പുറത്തോ മറ്റൊരാൾക്കും അറിയില്ലായിരുന്നു. അറിയുന്നത് അവനിഷ്ടമല്ലായിരുന്നു. കാര്യം ഞാൻ എല്ലാ കാര്യത്തിലും ഓപ്പൺ ആയിരുന്നെങ്കിലും ഇക്കാര്യത്തിൽ അവന്റെ സ്വകാര്യത ഞാൻ മാനിച്ചിരുന്നു. ഞങ്ങൾ നാലാം വർഷം പഠിക്കുന്ന സമയം. പുതിയ ബാച്ചിൽ വന്ന സ്വപ്ന എന്നൊരു പെൺകുട്ടിയുമായി റാഗിങ്ങിന്റെ ഭാഗമായി ചെറുതായൊന്നു ഉടക്കി. അവൾ കംപ്ലയിന്റ് ചെയ്തു. അതിന്റെ പേരിൽ എനിക്ക് ഒരാഴ്ച സസ്‌പെൻഷൻ. പേരെന്റ്സ് വന്നിട്ടേ തിരിച്ചു കേറ്റൂ എന്ന് പ്രിൻസിപ്പൽ. കാലുപിടിച്ചിട്ടാണ് പപ്പ വന്നത്. അദ്ദേഹത്തെ പറഞ്ഞിട്ട് കാര്യമില്ല. എറണാകുളത്തെ ഹോസ്പിറ്റലിൽ ന്യൂറോ വിഭാഗം പ്രൊഫസർ ആയ അദ്ദേഹത്തിനു ഏറ്റവും വലിയ തലവേദന തന്നെയായിരുന്നു എന്റെ ഈ പ്രവർത്തികൾ. അന്നു പതിവിലധികം ദേഷ്യപ്പെട്ടാണ് പപ്പ പോയത്. അതും എന്റെ ഫ്രണ്ട്‌സിന്റെ മുന്നിൽ വെച്ച്. അതിന്റെ വാശിക്കാണ് " ഇനിയവൾ മര്യാദക്ക് ഇവിടെ പഠിക്കുന്നത് ഞാൻ ഒന്ന് കാണട്ടെ " എന്നൊക്കെ വച്ചു കാച്ചിയത്. സത്യത്തിൽ ഞാനെല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്റെ കുസൃതികൾ ഒരു പരിധിവരെ ആസ്വദിച്ചിരുന്ന പപ്പയുടെ ഇന്നത്തെ മുഖം എന്നെയും വേദനിപ്പിച്ചു. അന്നായിരുന്നു എന്റെയും ജീവിതം മാറിമറിഞ്ഞത്. അന്ന് ഫെലിക്സ് ന്റെ ബർത്ത് ഡേ ആയിരുന്നു. അവൻ താമസിച്ചിരുന്ന വീട്ടിൽ അവന്റെ സുഹൃത്ത് നാട്ടിൽ പോയിരുന്നതിനാൽ അവൻ അവിടെ തനിച്ചായിരുന്നു. ആ ധൈര്യത്തിലാണ് അവൻ എന്നെ വിളിച്ചതും ഞാൻ പോയതും. ഒരുപാട് നാൾ കാത്തിരുന്നു കിട്ടിയ ചില സ്വകാര്യനിമിഷങ്ങൾ തന്നെയായിരുന്നു ഞങ്ങൾക്കത്. ഫെലിക്സിന്റെ ഉള്ളിലെ നല്ല കുട്ടി എന്റെ മുന്നിൽ മാത്രം ചീത്തകുട്ടിയാവുന്ന അപൂർവം ചില നിമിഷങ്ങൾ. തിരിച്ചു ഹോസ്റ്റലിന്റെ മതിലൊക്കെ ചാടി ഞാൻ ഓടിവരുമ്പോൾ ഹോസ്റ്റലിന്റെ മുന്നിൽ ആൾക്കൂട്ടം. സ്വപ്ന ടെറസിൽ നിന്ന് വീണു കിടക്കുന്നു.. രക്തം ഒഴുകിപ്പരക്കുന്നു, ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് കേസായി, അന്വേഷണമായി.. അവളുടെ കാരക്റ്റർ വെച്ച് അവളൊരിക്കലും സൂയിസൈഡ് ചെയ്യില്ലെന്ന് അവളുടെ വീട്ടുകാർ. ആരെങ്കിലും അവളെ അപകടപ്പെടുത്തുമെങ്കിൽ അതിനുള്ള സാധ്യത ഞാൻ മാത്രം.. നേരിട്ട് സാക്ഷികളൊന്നുമില്ലെങ്കിലും സാഹചര്യത്തെളിവുകൾ വെച്ച് ഞാൻ അവളെ കൊന്നു എന്നായി. ഞാനാണെങ്കിൽ ഫെലിക്സ് നെ കാണാൻ പോകുന്നതിന് മുൻപ് അവളെ കണ്ടു സംസാരിക്കുന്നത് കണ്ടവരുണ്ട്. പിന്നീട് അവളെയോ എന്നെയോ മറ്റാരും കണ്ടിട്ടില്ല. അവളോട് സംസാരിച്ചത് ക്ഷമ പറയാനായിരുന്നെന്നും ടെറസിൽ പോയത് മറ്റുള്ളവർ ഞാൻ ക്ഷമ പറയുന്നത് കണ്ടാലുള്ള നാണക്കേട് മറയ്ക്കാനാണെന്നും ഉള്ള എന്റെ വാദമൊന്നും വിലപ്പോയില്ല. അവൾ മരിക്കുന്ന സമയത്ത് ഞാൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ എനിക്ക് ഫെലിക്സിന്റെ ഒറ്റ മൊഴി മതിയായിരുന്നു. പക്ഷെ അവൻ... അവനെന്നും അവന്റെ ഇമേജ് ആയിരുന്നു വലുത്.. സ്വന്തം മാതാപിതാക്കളുടെയും അധ്യാപകരുടെയും മുന്നിൽ കാമുകിയോടൊപ്പം ഒരു രാത്രി സമയം പങ്കിട്ടവനെന്ന് സമ്മതിക്കാൻ അവന്റെ ദുരഭിമാനം അവനെ അനുവദിച്ചില്ല.. ഒരുപക്ഷെ, അവനോളം ഭീരുവായിരിക്കില്ല മറ്റൊരു ആൺകുട്ടിയും. അവന്റെ ഒരു വാക്കിന് എന്റെ ജീവന്റെ വിലയുണ്ടെന്നറിഞ്ഞിട്ടും അവൻ എന്നിൽ നിന്ന് മുഖം തിരിച്ചു. ഞാനുമായി ഒരു ബന്ധവും ഇല്ലെന്ന് അവൻ തീർത്തുപറഞ്ഞു. ഇതുവരെയുള്ള അനുഭവം വെച്ച് അവന്റെ വാക്കുകൾ അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു ആർക്കും. അവരുടെ മുന്നിൽ രക്ഷപെടാൻ എന്ത് കഥയുണ്ടാക്കാനും മടിയില്ലാത്തവളായിരുന്നല്ലോ ഞാൻ. ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു. കൊലപാതകം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലുംആത്മഹത്യാപ്രേരണക്കുറ്റം, മാനസികമായി പീഡിപ്പിക്കൽ തുടങ്ങിയ ഒരുപാട് വകുപ്പുകളിലായി എനിക്ക് ആറുവർഷത്തെ തടവാണ് കിട്ടിയത്. കോയമ്പത്തൂരിലെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയക്കാരന്റെ മകളായിരുന്നു സ്വപ്ന. അവരുടെ സ്വാധീനം വെച്ച് ഏതറ്റം വരെ വേണമെങ്കിലും പോകാൻ അവർ തയ്യാറായിരുന്നു. അന്ന് തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു ഇത്. റാഗിങ്ങനെതിരെ അന്ന് എല്ലാ കോളേജുകളിലും വലിയ സമരങ്ങൾ വരെ നടന്നു. സീറോ ടോളെറൻസ് ടു റാഗിംഗ് എന്ന് മെയിൻ കോളേജുകളൊക്കെ സർക്കുലർ ഇറക്കി. എന്നെ യൂണിവേഴ്സിറ്റി ആജീവനാന്തം ബാൻ ചെയ്തു.. എന്നെപ്പോലുള്ള ഒരാൾ ഇനി ഡോക്ടർ ആവില്ല എന്നുള്ള ഉറപ്പാണ് സ്വപ്നയുടെ പേരെന്റ്സ് ആ യുദ്ധത്തിലൂടെ നേടിയെടുത്തത്. എല്ലാം കൈവിട്ടു പോകുന്നു എന്ന് തിരിച്ചറിയാൻ ഞാൻ വൈകി. ഞാൻ സ്വപ്നം കണ്ട എന്റെ ജീവിതം, എന്റെ പ്രൊഫഷൻ, എന്റെ കുടുംബം എല്ലാം. പക്ഷെ, ഞാൻ മനസ്സിലാക്കിയ സ്വപ്ന, നിസ്സാരമൊരു റാഗിംഗ് കേസിൽ ആത്മഹത്യ ചെയ്യില്ലായിരുന്നു. എന്നെ കേൾക്കാൻ പോലീസോ അവളുടെ വീട്ടുകാരോ തയ്യാറായിരുന്നെങ്കിൽ അവളുടെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കാമായിരുന്നു. എന്നിൽ കുറ്റം അടിച്ചേൽപ്പിക്കാൻ ആരൊക്കെയോ തിരക്ക് കൂട്ടിയത് പോലെ. എല്ലാം കണ്ട് പകച്ചു നിൽക്കാനേ പാവം പപ്പക്ക് പറ്റിയുള്ളൂ. ശിക്ഷ കഴിഞ്ഞു നാട്ടിലെത്തിയ ഞാൻ നിരാശയിലും തകർച്ചയിലും ആയിരുന്നു. പുറത്ത് ഇറങ്ങാതെ, ആർക്കും മുഖം കൊടുക്കാതെ ഒരു വർഷത്തോളം വീടിനുള്ളിൽ തന്നെ. പൂർണമായും ഡിപ്രെഷനിലേക്ക് വീണു പോകുമെന്ന് തോന്നിയപ്പോഴാണ് പപ്പയുടെ സുഹൃത്തിന്റെ ഹോസ്പിറ്റലിൽ റെക്കോർഡ് സെക്ഷനിൽ ജോലി ശരിയാക്കിയത്. ചെറിയ ഒരു ഹോസ്പിറ്റൽ. സിറ്റിയിൽ നിന്നൊരുപാട് മാറി, അധികമാരും അറിയാത്ത ഒരു നാട്ടിൻപുറത്താണ്. അവിടെ ഞാൻ പെട്ടെന്ന് സെറ്റായി. കൈവിട്ടുപോയ ജീവിതത്തേക്കുറിച്ച് ഒരു പ്രതീക്ഷയൊക്കെ തോന്നിത്തുടങ്ങിയിരുന്നു.. പഴയതൊക്കെ മറക്കാൻ ഞാൻ ശീലിച്ചു തുടങ്ങിയിരുന്നു. അവളുടെ മരണത്തിനു ഉത്തരവാദി ഞാനല്ല എന്ന് എന്റെ മനസ്സാക്ഷിയെങ്കിലും വിശ്വസിച്ചു തുടങ്ങി. അതിനിടയിൽ എല്ലാം ഓർമ്മിപ്പിക്കാൻ ഒരാൾ.പിന്നീട് കുറച്ചു ദിവസം ഞാനയാളുടെ മുന്നിൽ പോയി പെട്ടില്ല. തങ്കമ്മചേച്ചിയോട് എന്നെപ്പറ്റി ചോദിച്ചെന്നു കേട്ടു.. ആ വീക്കേൻഡിൽ വീട്ടിൽ ചെന്നപ്പോൾ എന്നെക്കാത്ത് ഒരഥിതി.. ഫെലിക്സ്. പപ്പയെയും മമ്മിയെയും കണ്ട് ക്ഷമ പറയാൻ വന്നതാണ്. കൂടെ എന്നെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് പറയാനും. തീരുമാനം എന്റേതാണെന്ന് പറഞ്ഞത് പപ്പയാണ്. " വേണ്ട ഫെലിക്സ്. നമ്മൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്. എവിടെപ്പോയാലും എത്ര മറക്കാൻ ശ്രമിച്ചാലും മാഞ്ഞുപോകാത്തൊരു പേരുണ്ടെനിക്ക്. അതെന്നെ പിന്തുടരും. തനിക്കു എന്നോടുള്ളത് ഇപ്പോൾ സഹതാപമോ കുറ്റബോധമോ ആണ്. ജീവിക്കാൻ അതുപോര. നിങ്ങളെ ഞാനൊരുപാട് വെറുത്തിരുന്നു. പക്ഷെ, ഇപ്പോൾ അതില്ല. എനിക്ക് നിങ്ങളെ മനസ്സിലാവും. മാതാപിതാക്കളുടെ ചട്ടക്കൂടിനുള്ളിൽ എല്ലാത്തിനെയും പേടിച്ചു വളർന്ന ഒരു ഇരുപതിയൊന്നുകാരന്റെ അന്നത്തെ മാനസികാവസ്ഥ എനിക്കിപ്പോൾ മനസ്സിലാവും. ഞാൻ ക്ഷമിച്ചു നിങ്ങളോട്.. ഇതെന്റെ വിധിയാണ്. ഇതിങ്ങനെ പോകട്ടെ. നമ്മൾ തമ്മിൽ ഇനി കാണരുതെന്നാണ് എന്റെ ആഗ്രഹം. ഞാൻ മറ്റൊരു ജോലി അന്വേഷിക്കുന്നുണ്ട്. എളുപ്പമല്ല എങ്കിലും. " ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയവന്റെ കണ്ണ് നിറഞ്ഞിരുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു. പിന്നീട് ഫെലിക്സ് റിസൈൻ ചെയ്‌തെന്ന് കേട്ടു. ലണ്ടനിലേക്ക് തിരിച്ചു പോകുകയാണത്രേ. പോകുമ്പോൾ എനിക്ക് തരാനായി തങ്കമ്മ ചേച്ചിയുടെ കയ്യിൽ ഒരു കുറിപ്പ് കൊടുത്തിരുന്നു. " നിന്നോട് ചെയ്തതിനു വീണ്ടും മാപ്പ് ചോദിക്കുന്നു. പക്ഷെ, നീ പറഞ്ഞത് പോലെ ഇപ്പോൾ എനിക്കുള്ളത് കുറ്റബോധമോ സഹതാപമോ അല്ല. സ്നേഹം മാത്രമാണ്. ആരുടെ മുന്നിലും തുറന്നു സമ്മതിക്കാൻ തന്റെടമുള്ളവന്റെ പ്രണയം. അടുത്ത മാസം പതിനഞ്ചിനു ഞാൻ തിരിച്ചു പോകും. അതുവരെ നിനക്ക് ആലോചിക്കാം. " .. കൂടെ അയാളുടെ ഫോൺ നമ്പറും അഡ്രസ്സും. ഒരു പുഞ്ചിരിയോടെ ആ ലെറ്റർ കീറി ഞാൻ വേസ്റ്റ് ബിന്നിലിട്ടു. ഒരിക്കൽ മുറിഞ്ഞുപോയാൽ പലതും കൂട്ടിച്ചേർക്കനാവില്ല..ചേർത്താലും അത് ഭംഗിയുമാവില്ല. 📝Jainy Tiju #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #കിസ്സകൾ
20 likes
16 shares
ഭാര്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിട്ട് ,വാർഡിൽ അവളോടൊപ്പം കട്ടിലിൽ ഇരിക്കുമ്പോഴാണ്, റൗണ്ട്സിന് വന്ന ഡോക്ടറുടെ പിന്നിൽ നിന്ന നഴ്സിനെ ഞാൻ ശ്രദ്ധിച്ചത് ഈശ്വരാ.. ഇത് കവിതയല്ലേ ? പണ്ട് കോളേജിലെ പഠിത്തം പൂർത്തിയാക്കി, വീട്ടിലേക്ക് മടങ്ങാനായി ഹോസ്റ്റലൊഴിയുമ്പോൾ, പഴയ പുസ്തകങ്ങളോടൊപ്പം, അവളെനിക്ക് തന്ന ലൗ ലെറ്ററുകളും, ഞാൻ മുറിയിലിരുന്ന വേയ്സ്റ്റ് ബിന്നിൽ ഉപേക്ഷിച്ചിരുന്നു. കാരണം ,എനിക്കവൾ മൂന്ന് വർഷത്തേക്ക് മാത്രമുള്ളൊരു നേരം പോക്കായിരുന്നു. വില്ലേജോഫീസർ സദാനന്ദൻ്റെയും, യു പി സ്കൂൾ അദ്ധ്യാപിക ശാരദയുടെയും മകനായ ഞാനെന്തിന്, വെറുമൊരു കൂലിപ്പണിക്കാരനായ രാജൻ്റെ മകളെ ജീവിത സഖിയാക്കണമെന്ന എൻ്റെ അഹന്ത കൊണ്ടായിരുന്നു, ഞാനന്നവളെ തേച്ചിട്ട് പോയത്. പിന്നീട് ഒരുപാട് തവണ കൂട്ടുകാരികൾ വഴിയും, അല്ലാതെയുമൊക്കെ, അവളെന്നെ കാണാൻ ശ്രമിച്ചെങ്കിലും, നിഷ്കരുണം ഞാനവളെ അവഗണിക്കുകയായിരുന്നു. കാലം കടന്ന് പോയപ്പോൾ, പ്ളസ് റ്റു പോലും ജയിക്കാത്ത ഭാര്യയെയും കൊണ്ട് ,പ്രസവ വാർഡിൽ ഇരിക്കുന്ന എൻ്റെ മുന്നിൽ ,മെഡിക്കൽ കോളേജിലെ നഴ്സായ ആ പഴയ കൂലി പണിക്കാരൻ്റെ മകൾ, തല ഉയർത്തി നില്ക്കുന്നത് കണ്ട് ഞാൻ ഇളിഭ്യനായി. ഡോക്ടർ ഭാര്യയെ പരിശോധിക്കുന്നതിനിടയിൽ, ഞാനവളെ ഒളികണ്ണിട്ട് നോക്കിയെങ്കിലും, അവളെന്നെ കണ്ട ഭാവം പോലും നടിക്കാതെ, ഡോക്ടർ പറഞ്ഞതൊക്കെ ഗൗരവത്തോടെ ഫയലിൽ കുറിക്കുന്ന തിരക്കിലായിരുന്നു. പരിശോധന കഴിഞ്ഞ് ഡോക്ടറുടെ പുറകെ അവള് പോയപ്പോഴാണ്, എൻ്റെ ശ്വാസം നേരെ വീണത് ,ഭാഗ്യം അവൾക്കെന്നെ മനസ്സിലായിട്ടില്ല, ഇല്ലായിരുന്നെങ്കിൽ, ചിലപ്പോൾ വൈരാഗ്യം കൊണ്ട് പഴയ കാര്യങ്ങളെക്കുറിച്ചെങ്ങാനും അവൾ ചോദിച്ചാൽ, പിന്നെ അത് മതി, എൻ്റെ ഭാര്യ ബഹളമുണ്ടാക്കാൻ , അല്ലെങ്കിൽ തന്നെ ,തൊട്ടതിനും പിടിച്ചതിനുമൊക്കെ അവൾക്കെന്നെ ഒടുക്കത്തെ സംശയമാണ്. ചേട്ടാ... എനിക്ക് നെസ്കഫേ കോഫി കുടിക്കാൻ വല്ലാത്ത കൊതിനോന്നുന്നു ,കാൻ്റീനിൽ കിട്ടും , ചേട്ടൻ വേഗം പോയി വാങ്ങിച്ചോണ്ട് വാ ഭാര്യ കൊഞ്ചലോടെ പറഞ്ഞപ്പോൾ, ഞാൻ കട്ടിലിൻ്റെ അടിയിലിരുന്ന ഫ്ളാസ്കുമെടുത്ത് കാൻ്റീനിലേക്ക് നടന്നു. അവൾക്ക് വയറ്റിലുണ്ടെന്ന് അറിഞ്ഞ കാലം തൊട്ട് തുടങ്ങിയതാണ്, അവളുടെ ഒടുക്കത്തെ ഒരോരോ ആഗ്രഹങ്ങൾ, പോറ്റി ഹോട്ടലിലെ മസാലദോശയും ,ബിസ്മി ഹോട്ടലിലെ ചിക്കൻ ബിരിയാണിയും എന്ന് വേണ്ട രാവിലെ, കാടിവെള്ളത്തിലൊഴിക്കാൻ വെച്ചിരിക്കുന്ന പഴങ്കഞ്ഞി പോലും, അവളുടെ കൊതി കാരണം പശുവിന് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രസവം കഴിയുമ്പോഴെങ്കിലും, അവളുടെ തീറ്റക്കൊതിയൊന്ന് തീർന്നാൽ മതിയായിരുന്നു, ഇല്ലെങ്കിൽ കൊച്ചിന് കൊടുക്കേണ്ട കുറുക്കും, സെറിലാക്കുമൊക്കെ അവള് തന്നെ കുടിച്ച് തീർക്കുമെന്ന് എനിക്ക് തോന്നാറുണ്ട്. കോഫിയും വാങ്ങി കോറിഡോറിലൂടെ വാർഡിലേക്ക് നടക്കുമ്പോൾ, എതിരെ എൻ്റെ നേർക്ക് സ്പീഡിൽ നടന്ന് വരുന്ന കവിതയെ കണ്ട് ,ഞാൻ വീണ്ടും ഞെട്ടി. ഈശ്വരാ... അവൾ പഴയ കണക്ക് തീർക്കാൻ വരികയാണ് ,ആൾക്കാരുടെ മുന്നിൽ വച്ച് പഴയതൊക്കെ അവൾ വിളിച്ച് പറയും, അവളെ വഞ്ചിച്ചതിന് എൻ്റെ കരണത്തവൾ പൊട്ടിക്കുമെന്ന് ആ മുഖത്തെ ഭാവം കണ്ടപ്പോൾ എനിക്കുറപ്പായി. നിങ്ങളല്ലെ? നിരുപമയുടെ ഭർത്താവ്, ആ കുട്ടിക്ക് പെയിൻ തുടങ്ങിയിട്ടുണ്ട്, നിങ്ങളോടൊപ്പം സ്ത്രീകളാരുമില്ലേ? ഓഹ് ,അതായിരുന്നോ കാര്യം? ഇപ്പഴും അവൾക്കെന്നെ മനസ്സിലായിട്ടില്ലെന്നറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി . അത് പിന്നെ ഡേറ്റ് പറഞ്ഞിരുന്നത് 28 -ാം തീയതിയായിരുന്നു, ആ സമയത്ത് ഏതെങ്കിലും ഹോം നഴ്‌സിനെ അറേഞ്ച് ചെയ്യാമെന്ന് കരുതി ഇരിക്കുകയായിരുന്നു ങ്ഹേ, അപ്പോൾ നിങ്ങളുടെ സ്വന്തത്തിൽ നിന്നാരുമില്ലേ ഐ മീൻ അമ്മമാര്? ഇല്ല ഞങ്ങളുടെത്, വീട്ടുകാർക്കിഷ്ടമില്ലാതിരുന്ന ലൗമാര്യേജായിരുന്നു, അത് കൊണ്ട് അവരൊക്കെ പിണക്കത്തിലാണ് ആഹ് ബെസ്റ്റ് ,എടോ കല്യാണം കഴിഞ്ഞ് ഇത്ര നാളായിട്ടും വീട്ടുകാരെ ഒന്ന് മയപ്പെടുത്തിയെടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? ഇങ്ങനെയുള്ള സമയത്തല്ലെ, അവരെക്കൊണ്ട് ആവശ്യമുള്ളത്, ഒളിച്ചോടുമ്പോൾ അറിയില്ലായിരുന്നോ? ഇങ്ങനെയൊക്കെ ആകുമെന്ന് ? അവളെന്നെ കുറ്റപ്പെടുത്തിയപ്പോൾ, തിരിച്ച് രണ്ട് പറയണമെന്ന് തോന്നിയെങ്കിലും, എൻ്റെ മാനം പോകുമെന്ന് ഭയന്ന് ഞാൻ സ്വയമടങ്ങി. ഇനി തർക്കിച്ച് നില്ക്കാൻ നേരമില്ല, ഞാനാ കുട്ടിയെയും കൊണ്ട് ലേബർ റൂമിലേക്ക് പോകുവാ, താൻ പുറത്ത് തന്നെയുണ്ടാവണം ,എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ഞാൻ വന്ന് പറയുമ്പോൾ ,വാങ്ങിച്ച് തന്നാൽ മതി. അതും പറഞ്ഞ് ,അവൾ വന്നതിനെക്കാൾ സ്പീഡിൽ തിരിച്ച് പോയപ്പോൾ, ഞാനുമവളെ അനുഗമിച്ചു. ലേബർ റൂമിൻ്റെ വാതില്ക്കൽ ഉത്ക്കണ്ഠാകുലനായി നില്ക്കുന്ന എൻ്റെയടുത്തേക്ക്, രണ്ട് പ്രാവശ്യമേ കവിത ഇറങ്ങി വന്നുള്ളു. ഒന്ന്, പ്രസവമുടനെയുണ്ടാകും ഞാൻ ടെൻഷനടിക്കേണ്ടെന്ന് പറയാനും, പിന്നെ നിരുപമ ഒരാൺകുട്ടിയെ പ്രസവിച്ചെന്ന് പറയാനും അപ്പോഴേക്കും ഞാൻ വിളിച്ച് പറഞ്ഞതനുസരിച്ച്, കൂട്ടുകാർ ഒരു ഹോം നഴ്സിനെ കൊണ്ട് വന്നിരുന്നു ,ബാക്കി കാര്യങ്ങളൊക്കെ ഹോം നഴ്സാണ് മാനേജ് ചെയ്തത്. രണ്ട് ദിവസത്തിന് ശേഷം, ഡിസ്ചാർജ്ജ് കിട്ടിയപ്പോൾ, ആശുപത്രി വിടുന്നതിന് മുമ്പ് കവിതയോട്, ഒരു നന്ദി വാക്ക് പറയണമെന്ന് എനിക്ക് തോന്നി, കാരണം, ലേബർ റൂമിൽ ഒരു ബന്ധുവിനെ പോലെ നിന്ന്, എൻ്റെ ഭാര്യയുടെ പ്രസവകാര്യങ്ങളൊക്കെ നോക്കിയത് അവളല്ലെ? ഡ്യൂട്ടി നഴ്‌സിൻ്റെ റൂമിന് മുന്നിൽ ചെന്ന്, അകത്തേയ്ക്ക് നോക്കിയ എന്നെ കണ്ടവൾ, പുറത്തേയ്ക്ക് വന്നു. സിസ്റ്ററേ.. നിരുപമയെ ഡിസ്ചാർജ്ജ് ചെയ്തു ,ഞങ്ങളിറങ്ങുവാ, പോകുന്നതിന് മുമ്പ് ഒരു നന്ദി വാക്ക് പറയണമെന്ന് തോന്നി ,സിസ്റ്ററില്ലായിരുന്നെങ്കിൽ ആ സമയത്ത് ഞാനാകെ ബുദ്ധിമുട്ടിപ്പോയേനെ, ഒത്തിരി നന്ദിയുണ്ട് , ഈ ഉപകാരം ഞാനൊരിക്കലും മറക്കില്ല മ്ഹും ,നന്ദി പറയേണ്ടത് ഞാനല്ലേ രതീഷ് ,നീയന്ന് എന്നെ വഴിയിലുപേക്ഷിച്ച് പോയത് കൊണ്ടല്ലേ, എനിക്ക് നിന്നെക്കാൾ ഉയരത്തിലെത്തണമെന്നും, ഒരിക്കലെങ്കിലും നിൻ്റെ മുന്നിൽ ഞെളിഞ്ഞ് നില്ക്കണമെന്നുമുള്ള വാശി ഉണ്ടായത്, അത് കൊണ്ടല്ലേ എനിക്കൊരു ഗവൺമെൻ്റ് നഴ്‌സാകാൻ പറ്റിയത്, അത് കൊണ്ട് മാത്രമല്ലേ എൻ്റെ വീട്ടുകാർ എന്നെ സൽസ്വഭാവിയായ ഒരു ഉദ്യോഗസ്ഥന്, എന്നെ വിവാഹം ചെയ്ത് കൊടുക്കുകയും, എനിക്കൊരു നല്ല കുടുംബ ജീവിതമുണ്ടായതും, അല്ലാതെ ,അന്ന് നീയെന്നെ പ്രേമം മൂത്ത് വീട്ടുകാരെ വെറുപ്പിച്ച് , കൂടെ കൂട്ടിയിരുന്നെങ്കിൽ ,ഇപ്പോഴെനിക്ക് നിരുപമയുടെ ദുർവ്വിധി ഉണ്ടാകില്ലായിരുന്നോ ? അവളുടെ മറുപടി കേട്ട് എൻ്റെ തൊലിയുരിഞ്ഞ് പോയി. എന്താ രതീഷ് താൻ ഞെട്ടിപ്പോയൊ? തന്നെ ആദ്യം കണ്ടപ്പോൾ തന്നെ, എനിക്ക് മനസ്സിലായിരുന്നു ,പിന്നെ, ഞാനറിഞ്ഞ ഭാവം നടിക്കാതിരുന്നതും, വൈരാഗ്യം കാണിക്കാതിരുന്നതും, ഞാനെൻ്റെ പ്രൊഫഷനെ ബഹുമാനിക്കുന്നത് കൊണ്ടായിരുന്നു, ആശുപത്രിയിൽ വരുന്ന ഓരോ പേഷ്യൻ്റും, ഏറ്റവുമധികം ആശ്രയിക്കുന്നതും, ഭയമില്ലാതെ തങ്ങളുടെ ഉത്ക്കണ്ഠകൾ പങ്ക് വയ്ക്കുന്നതും ഒരു നഴ്സിനോടാണ്, അത് കൊണ്ട് തന്നെ ,ഞങ്ങൾ നഴ്സുമാരൊക്കെ എത്ര വലിയ ശത്രുക്കൾ വന്നാലും, അവരോട് അനുഭാവപൂർവ്വം മാത്രമേ പെരുമാറുകയുള്ളു, തന്നോടും ഞാനത്രയേ കാണിച്ചിട്ടുള്ളു ,അതിന് നന്ദിയൊന്നും വേണ്ട, നേരം കളയാതെ പോകാൻ നോക്ക് അവളെന്നെ ഗെറ്റ് ഔട്ട് അടിച്ചില്ലെന്നെയുള്ളു, പക്ഷേ അത്രയും വലിയ അവഗണന ഞാനനുഭിച്ചത് എൻ്റെ ജീവിതത്തിലാദ്യമായിട്ടായിരുന്നു. 📝 സജി തൈപ്പറമ്പ് . #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
18 likes
24 shares
നിന്നിലേക്ക്‌ ഒരു വിരൽത്തുമ്പ് ദൂരം "മോനെ " തളർന്ന കണ്ണുകളുയർത്തി ഹരി അമ്മയെ ഒന്ന് നോക്കി .കഴിഞ്ഞു പോയ മണിക്കൂറുകളിൽ ഒരു ചുഴലി ദീനത്തിന്റെ അസ്കിതയിലായിരുന്നു . .അവൻ തളർന്നു പോയ തന്റെ ഉടൽ ഉയർത്തി അമ്മയുടെ മടിയിലേക്കു മുഖം അണച്ച് കിടന്നു . "എല്ലാം മാറി കാണും എന്ന 'അമ്മ വിചാരിച്ചത് ..എന്ത് മാത്രം ചികിത്സയാ നടത്തിയത് എന്റെ ദൈവങ്ങളെ !" "മാറിക്കൊള്ളും അമ്മെ ..."അവൻ മെല്ലെ പറഞ്ഞു . കുളത്തിൽ വെച്ചാണിത് സംഭവിച്ചത് എന്ന് അവൻ അമ്മയോട് പറഞ്ഞില്ല .. കൂട്ടുകാർ ഇല്ലായിരുന്നെങ്കിൽ താനിന്ന് ... ഒരു ഫോൺ കാൾ വന്നപ്പോൾ 'അമ്മ ഫോൺ എടുത്തു അവനെ ഏൽപ്പിച്ചു മുറി വിട്ടു പോയി . "നന്ദ " എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം അവൻ സംശയിച്ചു . എല്ലാം പറഞ്ഞിട്ടുണ്ട് . ഒഴിവാക്കാൻ ആവുന്നത് ശ്രമിച്ചിട്ടുണ്ട് .പക്ഷെ വാശി പോലെ പോകില്ല ..അടർന്നു മാറാതെ എന്തിനാണിങ്ങനെ ഒപ്പം നിൽക്കുന്നത് ?കൊടുക്കാൻ നല്ല ഒരു ജീവിതം ഉണ്ടോ ? ഒരു അപസ്മാരരോഗിയുമൊത്തുള്ള ജീവിതം നരകം ആയിരിക്കില്ലേ? ഒരു ഡോക്ടർ ആയിട്ടും ഇവൾ അത് മനസ്സിലാക്കാത്തതെന്താണ് ? വീണ്ടും കാൾ വന്നപ്പോൾ അവൻ അറ്റൻഡ് ചെയ്തു "പറയു" അവൻ തന്നെ തുടങ്ങി വെച്ചു "ഇന്നലെ എന്താ പറ്റിയെ? ഫ്രണ്ട് പറഞ്ഞു ...എന്തിനാണ് കുളത്തിൽ പോയത് ? ഞാൻ അങ്ങോട്ട് ഒന്ന് വന്നോട്ടെ ?" കരച്ചിലുണ്ട് ശബ്ദത്തിൽ അവനതു കേൾക്കാത്ത ഭാവം നടിച്ചു . "ഇപ്പൊ കുഴപ്പം ഒന്നുമില്ല " "ഒന്ന് കാണാൻ ..ഹരിയേട്ടാ .." "വേണ്ട ..നിന്നോട് എത്ര തവണ പറഞ്ഞു ?നീ ഇപ്പോൾ എന്റെ ടെൻഷൻ ആണ് നന്ദ ..എന്റെ അസുഖത്തിന് ടെൻഷൻ പാടില്ല എന്ന് മറ്റാരേക്കാളും നിനക്കറിയാം ?നീ ഒരു ഡോക്ടർ അല്ലെ നന്ദ ...?" "ഞാൻ ഒരു പെണ്ണും കൂടിയാണ് ഹരിയേട്ടാ .." ആ ശബ്ദം ഇടറുന്നുണ്ട് .ഹരിയുടെ കണ്ണ് നിറഞ്ഞു . "ഞാൻ വെച്ചേക്കാം ഇനി ആ വിഷമം വേണ്ട" മറുഭാഗത്ത് കാൾ കട്ട് ആയി ഒഴിവാക്കാൻ ആഗ്രഹിക്കുന്നത് ഇഷ്ടം കൊണ്ടാണ് .ഒരു കടലോളം ഇഷ്ടം ഉള്ളിലുള്ളത് കൊണ്ട് .പക്ഷെ വേണ്ട . അവൻ എഴുനേറ്റു അടുക്കളയിൽ ചെന്നു 'അമ്മ നീളൻ പയർ അരിയുന്നു. "നമ്മുടെ തൊടിയിലെയാണോ ?" അവൻ ഒരെണ്ണം ഒടിച്ചു വായിലിട്ടു .പിന്നെ അമ്മയുടെ മുഖത്തേക്ക് നോക്കി .സങ്കടം നിറഞ്ഞ മുഖം .അങ്ങനെ ആ മുഖം കാണുന്നത് അവനിഷ്ടമായിരുന്നില്ല "ശൈലജെ "സ്നേഹം കൂടുമ്പോളാണ് ആ വിളി അവൻ വിളിക്കുക .അപ്പോളവർ മരിച്ചു പോയ ഭർത്താവിനെ ഓർക്കും .ദേവേട്ടന്റ് മുറിച്ച മുറിയാണ് ഹരി .ദേവേട്ടൻ വന്നു നിന്ന് വിളിക്കുമ്പോലെ.അവർ നേർത്ത ചിരിയോടെ മുഖം താഴ്ത്തി "നാണം വന്നല്ലോ കൊച്ചിന് എന്റെ അച്ഛൻ അത്ര റൊമാന്റിക് ആയിരുന്നോ ?" അവൻ അടക്കി ചോദിച്ചു "ഒന്ന് പോടാ ചെക്കാ" ' അമ്മ അവനെ അടിക്കാൻ കൈ ഓങ്ങി അവൻ തെല്ലു മാറി നിന്ന് അമ്മയെ നോക്കികൊണ്ടിരുന്നു നന്നേ വെളുത്തു മെലിഞ്ഞതാണ് 'അമ്മ . നീണ്ട മുടി പിന്നി മാറിലേക്കിട്ട്...ഒരു ശിൽപം കണക്കെ എത്ര സുന്ദരിയാണ് 'അമ്മ ! .അമ്മയോളം സൗന്ദര്യം ഉള്ള ഒരു പെണ്ണിനേം അവൻ ഇതുവരെ കണ്ടിട്ടില്ല . അമ്മയോളം സ്നേഹം ഉള്ള ഒരു പുഴയിലും മുങ്ങിയിട്ടുമില്ല . "ബാമെടുത്തു വരൂ മോനെ നല്ല തലവേദന " 'അമ്മ ഇരു കയ്യും ചെന്നിയിൽ അമർത്തി "ഇന്നലെ ഉറങ്ങി കാണില്ല അതാ "അവൻ ചെന്നിയിൽ ബാം പുരട്ടി കൊണ്ട് പറഞ്ഞു അമ്മയൊന്നു മൂളി .കണ്മുന്നിൽ മകന്റെ ഉടൽ പിടഞ്ഞു വിറയ്ക്കുന്ന ഓർമകളിൽ ഒരു രാത്രിയല്ലാ എത്രയോ രാത്രികൾ ഉറക്കം നഷ്ടമായിരിക്കുന്നു നീറിപ്പിടഞ്ഞു പുകഞ്ഞു ഉരുകുന്നരാത്രികൾ "പ്രഷർ ഒന്ന് നോക്കാമമ്മേ വൈകിട്ടു ഡോക്ടറെ കാണിക്കാം " "നന്ദയോടൊന്നു വരാൻ പറഞ്ഞാൽ മതി " 'അമ്മ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു . "അമ്മയ്‌ക്കെന്താ ? ഞാൻ എത്ര തവണ പറഞ്ഞതാണ് അതടഞ്ഞ അധ്യായം ആണെന്ന് .അമ്മയുടെ ജീവിതമോ ഇങ്ങനെ ആയി ഇനി ഒരു പെണ്ണിന്റെ ജീവിതം കൂടി ...എന്തിനാ അമ്മെ ?"വീണ്ടും എന്തൊക്കെയോ വിളിച്ചു പറഞ്ഞു അവൻ ഇറങ്ങി നടന്നു എവിടെയെക്കൊയോ അലഞ്ഞു തിരഞ്ഞു വൈകിട്ടു വീട്ടിലെത്തുമ്പോൾ ഒച്ചയനക്കങ്ങളില്ല . അയല്പക്കത്തെ രവി ചേട്ടൻ വീടിനു മുന്നിലുണ്ട് "എവിടെ യൊക്കെ തിരക്കി i നിന്നെ? ശൈലജ ഒന്ന് വീണു .ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട് ." ഹരി അമ്പരന്നു അൽപനേരം അയാളെ നോക്കി കൊണ്ടിരുന്നു "ബാത്‌റൂമിൽ തലചുറ്റി വീണതാ മോനെ നീ വേഗം ആശുപത്രിയിലേക്ക് ചെല്ല്" ആശുപത്രിയിൽ എത്തിയതെങ്ങനെ എന്നവന് അറിയില്ല 'അമ്മ ഉറങ്ങുകയാണ് "ഒന്നും ചെയ്യാനായില്ല ഇവിടെ വന്നപ്പോൾ തന്നെ എല്ലാം കഴിഞ്ഞു " ആരോ അടക്കി പറയുന്നു ഹരി അമ്മയ്ക്കരികിൽ ഇരുന്നു അമ്മയുടെ ശിരസ്സിൽ തലോടി ... വെറുതെ പറയുകയാണ് എല്ലാവരും .'അമ്മ ഉറങ്ങുകയാണ് . "അമ്മെ " അവൻ മെല്ലെ വിളിച്ചു ഉച്ചക്ക് അവൻ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല .അവനു നന്നായി വിശക്കുന്നുണ്ടായിരുന്നു .'അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും എല്ലാം .വാശി കാണിച്ചു വന്നില്ല .. "വിശക്കുന്നു അമ്മെ "അവൻ മെല്ലെ അമ്മയുടെ മാറിലേക്ക് മുഖം അണച്ച് വെച്ചു " അമ്മെ എനിക്ക് വിശക്കുന്നു " ഊഴിയിൽ മറ്റേതു ദൈവത്തിനാണ് അമ്മക്ക് പകരം ആവാൻ സാധിക്കുക .ഒരു മനുഷ്യായുസ്സിലെ ഏറ്റവും വലിയ അന്നദാതാവും 'അമ്മ തന്നെ . വിശക്കുന്നു എന്ന് പറയാൻ ഒരു കുഞ്ഞിനെ അനുവദിക്കാത്ത ഒരേ ഒരു ആളും അമ്മയാണ് ..ദൈവങ്ങൾ പോലും തലകുമ്പിട് പോകുന്നതും അമ്മക്ക് മുന്നിൽ മാത്രം അവനെ പിടിച്ചു മാറ്റാൻഎല്ലാവരും ശ്രമിച്ചു ." "ദീനക്കാരനാണ് ..പാവം " ആരോ പറയുന്നു ആ ദീനം ഇപ്പോൾ വന്നിരുന്നു എങ്കിൽ എന്ന് അവൻ കൊതിച്ചു പോയി .പിടഞ്ഞു വീണു അബോധാവസ്ഥയിലേക്കു പോകാമായിരുന്നു രോഗം അവനെ തൊട്ടില്ല .പിന്നീട് ഒരിക്കലും . ' അമ്മ ദൈവത്തിനോട് അപേക്ഷിച്ചിട്ടുണ്ടാകും ..അവൻ ഓർക്കാറുണ്ട്. അമ്മയില്ലല്ലോ നോക്കാൻ. ഒറ്റയ്ക്കല്ലേ. അപ്പോൾ അമ്മ ദൈവങ്ങൾക്ക് മുന്നിൽ കെഞ്ചുന്നുണ്ടാവും പതിവ് പോലെ അമ്മയുടെ സാരി ഒന്നെടുത്തു കിടക്കയിൽ വിരിച്ചു അവൻ ചുരുണ്ടു കിടന്നു .മാസങ്ങൾ കഴിഞ്ഞിരിക്കുന്നു . അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം 'അമ്മ അമ്മെ എന്ന വിളിയൊച്ചയോടെ അവൻ ഓടി അടുക്കളയിലെത്തി "കാപ്പി "നന്ദ ഗ്ലാസിലെ ഈർപ്പം സാരിത്തുമ്പു കൊണ്ട് തുടച്ചു അവനു നേരെ നീട്ടി .അവൾ എപ്പോളാണ് വന്നത് ?അനക്കം ഒന്നും കേട്ടില്ല. " മുറ്റം മുഴുവൻ കരിയില ഒന്ന് അടിച്ചു വാരട്ടെ..എന്നിട്ടു പലഹാരമുണ്ടാക്കി തരാം " 'അമ്മ പറയുന്ന പോലെ ..അവൾക്കു ഒരു അപരിചിതത്വവും ഇല്ല. എന്നെത്തെയും പോലെ അവൻ കടന്നു പോകാനൊരുങ്ങിയ അവളുടെ കൈത്തണ്ടയിൽ പിടിച്ചു നിർത്തി. ഒരു താങ്ങു വേണം ..ചിലപ്പോൾ വീണു പോയേക്കും .അവളുടെ ഉടലിലേക്കു അവൻ തന്നെ തന്നെ ചേർത്ത് വെച്ചു .നന്ദ ഒരു കുഞ്ഞിനെ എന്ന പോലെ അവന്റെ മുഖം മാറോടണച്ചു. അവളുടെ ഉടലിന് അമ്മയുടെ ഗന്ധം .ഭസ്മത്തിന്റെ ,കളഭത്തിന്റെ,മുലപ്പാലിന്റെ ...അവൻ കണ്ണുകളടച്ചു പെണ്ണ് എന്ന വിസ്മയത്തിനു എത്ര ഭാവങ്ങൾ ആണ് !.നൊടി നേരം കൊണ്ട് അമ്മയാകാനും കാമുകിയാവാനും മകളാവാനും ഭാര്യയാകാനും അവൾക്കു അനായാസം സാധിക്കും .പുരുഷൻ എപ്പോളും ശിശുവിനെ കണക്കാണ് വളരെ വേഗം തളർന്നു പോകുന്നവൻ ...അവനെ നെഞ്ചോടമർത്തി പിടിക്കുമ്പോൾ പെണ്ണ് ദേവതയാകുന്നു ....അവന്റെ വിരലിൽ പിടിച്ചു നടന്നു തുടങ്ങുമ്പോൾ അവൾ വഴികാട്ടിയുമാകുന്നു .അവന്റെ ചിന്തകളിലൂടെ ഒരു നിമിഷം ഇതൊക്കെയും കടന്ന് പോയി. ഹരിയുടെ ശിരസ്സിൽ നന്ദയുടെ ചുണ്ടുകൾ അമർന്നു "ഞാനില്ലേ കൂടെ " പറയാതെ അവൾ പറഞ്ഞു 📝അമ്മു സന്തോഷ്. #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
30 likes
41 shares