Part 43
ഹാളിൽ കണ്ണൻ ഇരിക്കുന്നത് കണ്ടെങ്കിലും തലയും താഴ്ത്തി അവനെ നോക്കാതെ മുറിയിലേക്ക് കയറി പതിയെ വാതിലടച്ചു.
അല്പം നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അപ്പുറത്തെ മുറിയുടെ വാതിലടയുന്ന ശബ്ദവും അവളെ തേടി എത്തി.
അതൊന്ന് ശ്രെവിച്ച് കൊണ്ട് അവൾ കട്ടിലിലേക്ക് ഇരുന്നു തല ചെരിച്ച് നോക്കി എന്നാൽ അടുത്ത നിമിഷം തന്നെ അവിടെ ഞെട്ടി പിടഞ്ഞ് എണീക്കുകയും ചെയ്തു.
' അമ്മ ' അറിയാതെ തന്നെ അവൾ പറഞ്ഞ് പോയി.
ഇതേ സമയം മുറിയിൽ കയറിയവൻ പല ഭാഗത്തായി വെച്ചിരുന്ന മൊബൈൽ കഷണങ്ങൾ യോജിപ്പിച്ച് എടുക്കുന്ന തിരക്കിൽ ആയിരുന്നു.
മെല്ലെ കട്ടിലിലേക്ക് ചാരി ഇരുന്നു കൊണ്ട് മനസ്സിൽ മനഃപാടമാക്കിയ നമ്പർ ഡയൽ ചെയ്തു അപ്പുറത്ത് കാൾ എടുക്കാൻ കാത്തിരുന്നു.
" ഹ്മ്മ്ഹമ്മ്മ് " : കാൾ എടുത്തതും എതിർ വശം നിന്ന വെക്തി മുരടനക്കി.
" ഹ്മ്മ്ഹമ്മ്മ് " : അതിന് മറുപടി എന്ന പോലെ കണ്ണനും ഒന്ന് മുരടനക്കി.
" എന്തായി കിട്ടിയോ....? " : അപ്പുറം നിൽക്കുന്ന വെക്തി താൻ ഉദ്ദേശിച്ച ആൾ തന്നെയാണ് ഉറപ്പാക്കിയ ശേഷം കണ്ണൻ ഗൗരവത്തിൽ തിരക്കി ചോദിച്ചു.
" ഹ്മ്മ് കിട്ടി, പേര് : മുരളീധരൻ, നീ നിൽക്കുന്നിടത്ത് നിന്ന് ഏതാണ്ട് പന്ത്രണ്ട് കിലോമീറ്റർ മാറി, നിലമ്പുർ എന്ന ഗ്രാമം ഉണ്ട് അവിടെയാണ് ഇയാളുടെ വീട്, ചുരുക്കി പറഞ്ഞ ഗ്രാമത്തിനുള്ളിലെ ഗ്രാമം. അവിടുത്തെ ഒരു മില്ല് ഉടമയാണ് ഇദ്ദേഹം, മില്ലിന് പുറമെ നീ നിൽക്കുന്ന ആനന്ദപുരം എന്ന ഗ്രാമക്കാർക്ക് വേണ്ടി ഒരു ഫിനാൻസും നടത്തി വരുന്നുണ്ട്, പിന്നെ കുറച്ച് കൃഷിയും, ഇതൊക്കെയാണ് തൊഴിലായിട്ട് കൊണ്ട് നടക്കുന്നത്. പിന്നെ ജംഗ്ഷനിൽ കാണുന്ന പല കടകളും വാടകക്ക് കൊടുക്കുന്നുണ്ട്. പക്ഷെ എല്ലാവരുടെയും കയ്യിൽ നിന്ന് വാടക ഒന്നും വേടിക്കുന്നില്ല എന്ന അറിഞ്ഞത്. സഹായം ചോദിച്ച് വരുന്നവരെ ആരെയും നിരാശയോടെ പറഞ്ഞ് വിട്ട ചരിത്രം മുരളീധരന് ഇല്ല, അതിനി പണം ആയിട്ട് ആണെങ്കിൽ അങ്ങനെ അല്ല ജോലി ആയിട്ട് ആണെങ്കിൽ അങ്ങനെ. എല്ലാരോടും മിതമായ നല്ല പെരുമാറ്റം, അനന്തപുരിക്കാർ എന്നും ബഹുമാനത്തോടെയും ആരാധനയോടെയും നോക്കി കാണുന്ന വെക്തി. എന്തിന് പറയുന്നു കുടുംബ പേര് പോലും ആനന്ദഭാവനം എന്നാണ്, അനന്തപുരത്തെ ഓരോ വ്യക്തിക്കും ഏതൊരു സാഹചര്യത്തിലും ചെന്ന് കേറാൻ കഴിയുന്ന ഭവനം എന്ന് എടുത്ത് കാട്ടും വിധമൊരു പേര് " : unknown
" കുടുംബം....? " : അപ്പുറം നിന്ന് പറയുന്നതെല്ലാം ഗൗരവത്തോടെ കേട്ടിട്ട് കണ്ണന്റെ ചോദ്യം അതായിരുന്നു.
" ഭാര്യ : അംബിക, രണ്ട് ആൺമക്കൾ ആണ്. മൂത്തത് അഖിൽ, പഠിച്ചതൊക്കെ എറണാകുളത്ത് നിന്ന് ആണ്, നിലവിൽ അച്ഛന്റെ കൂടെ ബിസിനസ്സിലേക്ക് ഇറങ്ങിയിട്ട് കുറച്ച് ആയതേ ഉള്ളു. കല്യാണം കഴിഞ്ഞു ഭാര്യ : മീര, ഒപ്പം പഠിച്ചതാണ് ഇപ്പൊ TNC യിലെ ( college ) അദ്ധ്യാപിക ആയിട്ട് ആറ് മാസം ആകുന്നു. പിന്നെ ഇളയവൻ അഭിനവ് അവനും അതെ കോളേജിലെ പിജി ഫസ്റ്റ് ഇയർ ആണ്. ഇവർക്കൊക്കെ പുറമെ മുരളീധരന്റെ അമ്മ ജാനകിയും ഇവർക്ക് ഒപ്പം തന്നെയാണ്. അച്ഛൻ മൂന്ന് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു. അറ്റാക്ക് ആയിരുന്നു. " : unknown
" അപ്പോൾ എന്ത് ആവിശ്യം പറഞ്ഞ് ചെന്നാലും മൊതലാളി കൈ വിടില്ല എന്ന് സാരം !!!! " : അത് പറയുമ്പോൾ കണ്ണന്റെ ഭാവം എന്തെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.
അത് മനസ്സിലായത് പോലെ അപ്പുറം നിൽക്കുന്ന വ്യക്തിയിലും അതെ ഭാവം നിറഞ്ഞു.
" ഗൗരിടെ കാര്യം എന്തായി any progress....? " : അല്പം നേരത്തിനു ശേഷം മൗനം വെടിഞ്ഞ് കൊണ്ട് അപ്പുറത്തുള്ള വെക്തി ചോദിച്ചു.
ആ ചോദ്യം ആണ് കണ്ണനെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
" ഹ്മ്മ് നേരിയ ഒരു മാറ്റം ഒക്കെ കണ്ട് തുടങ്ങിയിട്ടുണ്ട് ഇപ്പൊ മുൻപത്തെ അത്രയും പേടി ഇല്ല, ചെറുതായിട്ട് ഒക്കെ മിണ്ടി തുടങ്ങിയിട്ടുണ്ട് " : കണ്ണൻ തെല്ലും ഗൗരവം വിടാതെ തന്നെ പറഞ്ഞു.
" ഹ്മ്മ് എത്രയും പെട്ടന്ന് അവിടുത്തെ കാര്യങ്ങൾ ഒക്കെ ശെരിയാക്കി അവളെ ഇവിടെ എത്തിക്കാൻ നോക്ക്, ഞാൻ പറഞ്ഞ് തരാതെ തന്നെ നിനക്ക് അറിയാലോ വൈകുംതോറും പ്രശ്നമാകും " : unknown
" ഹ്മ്മ്മ്മ് " : അതിനൊന്ന് അമർത്തി മൂളിയതല്ലാതെ കണ്ണൻ മറ്റൊന്നും പറഞ്ഞില്ല.
" ഹ്മ്മ് ശെരി ഞാൻ എന്ന വെക്കുവാ take care " : അതും പറഞ്ഞ് എതിരെ നിന്നായാൽ ഫോൺ വെച്ചു.
കാൾ അവസാനിച്ചിട്ടും കണ്ണൻ ഏറെ നേരം പലതും കൂട്ടിയും കുറിച്ചും ചിന്തിച്ച് അതെ നിൽപ്പ് തുടർന്നു. പിന്നെ ചിന്തകൾക്ക് ഒരു അന്ത്യം കുറിച്ച് ഫോൺ പല കഷണങ്ങൾ ആക്കി എല്ലാം മുൻപ് വെച്ചിടത്ത് കൊണ്ട് വെച്ചു.
കിടക്കാൻ ഉള്ള തയാറെടുപ്പിൽ കണ്ണാടിക്ക് മുന്നിൽ ചെന്ന് മുടി ഒന്ന് ഇളക്കി വിട്ട് കട്ടിലിലേക്ക് തിരിഞ്ഞപ്പോഴാണ് അവന്റെ കണ്ണിലെന്തോ ഉടക്കിയത്.
ഭിത്തിയോട് ചേർന്നുള്ള ഷെൽഫിൽ ഇരിക്കുന്ന ഒരു ഫോട്ടോ ഫ്രെയിം. ഒറ്റ നോട്ടത്തിൽ തന്നെ അത് ഗൗരിയുടെ അമ്മയുടെ ഫോട്ടോ ആണെന്ന് അവന് മനസ്സിലായി. പക്ഷെ അത് ഇവിടെ എങ്ങനെ വന്നു എന്നൊരു ചോദ്യം അവനിൽ ഉണർന്നെങ്കിൽ ഉച്ചക്ക് ഗൗരിയെ ഈ മുറിയിൽ കണ്ടത് ഓർമ വന്നതും ആ ചോദ്യത്തിന് പ്രസക്തി ഇല്ലാതായി.
എങ്കിലും അവൾക്ക് ഇത്രയും പ്രിയപ്പെട്ട ഒന്ന് എന്ത് കൊണ്ട് എടുക്കാൻ വിട്ട് പോയി എന്ന് അവൻ ചിന്തിക്കാതെ ഇരുന്നില്ല.
ഇതിന് മുന്നേ ഒരു വെട്ടം അന്ന് വീട്ടിൽ ചെന്നപ്പോഴും പിന്നീട് ഗൗരിയെ അന്വേഷിച്ച് അപ്പുറത്തെ മുറിയിൽ ചെന്നപ്പോഴും ആണ് ഈ ഫോട്ടോ അവന്റെ കണ്ണിൽ പതിഞ്ഞത്.
അവൻ മെല്ലെ ആ ഫോട്ടോ കയ്യിലേക്ക് എടുത്തു. കുറച്ച് നിമിഷങ്ങൾ അവൻ ഫോട്ടോയിൽ കാണുന്ന ആ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കി കണ്ടു. ആ മുഖത്ത് നോക്കി അവൻ പതിയെ മനസ്സ് കൊണ്ട് എന്തെല്ലാമോ കൈ മാറി. ഏറെ നേരം അവൻ മനസ്സ് കൊണ്ടുള്ള സംസാരം തുടർന്നു.
പിന്നെ മനസ്സ് പഴെപടി എത്തിയതും അവൻ ഫോട്ടോ ഇരുന്നിടത്ത് തന്നെ വെച്ച് ലൈറ്റും ഓഫ് ആക്കി കട്ടിലിൽ കയറി കിടന്നു.
ഇപ്പോൾ ഈ ഫോട്ടോ കാണാതെ അപ്പുറത്തൊരാൾ ഇരുന്ന് നഖം കടിക്കുന്നിണ്ടാവും എന്ന് ഓർത്ത് അവന്റെ ചൊടികൾ ഒന്ന് വിടർന്ന് പോയി.
താൻ ഈ മുറിയിൽ ഇല്ലായിരുന്നെങ്കിൽ ഈ നിമിഷം ഈ മുറിയിലേക്ക് കടന്ന് ആ ഫോട്ടോയും എടുത്ത് കൊണ്ട് ഓടിയേഞ്ഞേ അവൻ ഓർത്തു.
അവളുടെ അവസ്ഥ ഓർത്ത് ഇത് കൊടുക്കണം എന്ന് അവൻ ആദ്യം തോന്നിയെങ്കിലും പിന്നെ അത് വേണ്ടെന്ന് വെച്ചു ഈ ഒരു കാര്യം എങ്കിലും വന്ന് ചോദിക്കുമോ എന്ന് അറിയണമല്ലോ, എന്നൊക്കെ അവൻ സ്വയം ന്യായം വരുത്തുന്നുണ്ട് എങ്കിലും അവൾ നാളെ താൻ ഈ വീട് വിട്ട് ഇറങ്ങുന്നത് വരെ ഇങ്ങോട്ടേക്ക് വരില്ല എന്നുള്ളത് അവനും ഉറപ്പുള്ള കാര്യം തന്നെ ആണ്.
പിന്നെയും മനസ്സിൽ പലതും കണ്ട് കൊണ്ട് അവൻ കണ്ണുകളടച്ചു.
' ശോ എന്റെ കണ്ണാ എന്തൊരു മറവിയാ ഇത്, ആരേലും സ്വന്തം അമ്മയെ മറക്കോ ഇതിപ്പോ നീ എന്നെ കൊണ്ട് എന്റെ അമ്മയെ എടുക്കാൻ മറപ്പിച്ചില്ലേ '
മറന്നത് അവളാണെങ്കിലും തെറ്റെല്ലാം അവളുടെ കുഞ്ഞി കൃഷ്ണന്റെ മേലെ ചാരി ആശ്വാസം കണ്ടെത്താൻ ശ്രെമിക്കുവാണ് കക്ഷി.
' എന്നാലും എന്റെ കണ്ണാ ഉച്ച കഴിഞ്ഞിട്ട് എന്തോരം നേരം ഉണ്ടായിരുന്നു ഇടക്ക് ഇടക്ക് എപ്പോഴെങ്കിലും എന്നെ ഒന്ന് ഓർമിപ്പിച്ചുടാർന്നോ അല്ലെങ്കിൽ ഒരു സൂചന എങ്കിലും തന്നുടാർന്നോ ഞാൻ അപ്പോഴേ പോയി എടുക്കൂല്ലേ. അതെങ്ങനാ ആ മുറിയിൽ കേറുമ്പോഴേ ഓരോന്ന് കുത്തി കുത്തി ചോദിക്കാൻ നിക്കുവല്ലേ പിന്നെങ്ങനാ അങ്ങോട്ടേക്ക് ഒന്ന് കേറുക്കാ '
കയ്യിലെ ഞെട്ട പൊട്ടിച്ച് കൊണ്ട് അവൾ സ്വയം പിറുപിറുത്തു.
' ഒന്ന് പോയി ചോദിച്ചാലോ, ഇപ്പൊ കിടന്നെയല്ലേ ഉള്ളു ഉറങ്ങീട്ടുണ്ടാവില്ലല്ലോ. ഏയ്യ് അല്ലെങ്കിൽ വേണ്ട ഇനി ഇപ്പൊ ചെന്ന് വാതിൽ തട്ടിയ വഴക്ക് വല്ലോം പറഞ്ഞാലോ ഇനി അതല്ലെങ്കിൽ വീണ്ടും ഓരോന്ന് ചോദിച്ചോണ്ട് വന്നാലോ ഇതൊക്കെ പോട്ടെ ഇനി അവിടെ കിടന്നോളാനോ മറ്റോ പറഞ്ഞാലോ.... എന്റെ കൃഷ്ണ '
സ്വയം തീരുമാനങ്ങൾ പറഞ്ഞും എടുത്തും നോക്കി അവസാനം തന്റെ തീരുമാനം മൂലം ഉണ്ടാവാൻ പോകുന്ന ഭാവിഷത്ത് ഓർത്ത് സ്വയം ഞെട്ടി ഇരിക്കുവാണ് ഗൗരി.
' ഏയ്യ് അതൊന്നും വേണ്ട വേണ്ട ഇനി അങ്ങനെ ഒരു അവസരം ഞാൻ ആയിട്ട് ഉണ്ടാക്കി കൊടുക്കേണ്ട, അമ്മേടെ ഫോട്ടോ അല്ലെ കൂടെ ഇല്ലാത്തതുള്ളു അമ്മ എപ്പോഴും എന്റെ കൂടെ തന്നെ ഇല്ലേ, അപ്പൊ എനിക്ക് സംസാരിക്കാൻ ഉള്ളത് അമ്മയോട് പറയാനും, അമ്മയ്ക്ക് എന്നെ കേൾക്കാനും കഴിയും. എന്തായാലും നാളെ രാവിലെ അയാൾ ഇവിടുന്ന് ഇറങ്ങുമ്പോൾ തന്നെ ആ ഫോട്ടോ എടുത്ത് കൊണ്ട് വരണം '
അവൾ അതിനൊരു പരിഹാരവും കണ്ടെത്തി ലൈറ്റും ഓഫ് ചെയ്ത് വന്ന് കിടന്നു മനസ്സ് കൊണ്ട് അമ്മയോട് ഇന്ന് നടന്ന മുഴുവനും പറഞ്ഞ് കേൾപ്പിക്കാൻ തുടങ്ങി.
അതിൽ ഉച്ചക്ക് നടന്ന സംഭാഷണങ്ങളും കണ്ണന്റെ പ്രവർത്തികളും അവന്റെ ഉപദേശങ്ങളും എല്ലാം ഉൾപ്പെട്ടിരുന്നു. പതിയെ എപ്പോഴോ അവളുടെ കണ്ണും അടഞ്ഞ് പോയി.
____________________________________________
" എടാ ഒരു ഹാപ്പി ന്യൂസ് ഉണ്ട് " : ബാൽക്കണിയിൽ നിന്ന് മുറിയിലേക്ക് കയറി വന്ന മനു തന്റെ കൂട്ടുകാരോട് പറഞ്ഞു.
അത് കേട്ടതും മറ്റ് മൂന്ന് പേരും പരസ്പരം നോക്കി.
" എന്നെ തന്നെ ഇങ്ങനെ നോക്കി ഇരിക്കാതെ എന്താന്ന് എങ്കിലും ഒന്ന് ചോദിക്കെടാ, അല്ലെങ്കിൽ നിങ്ങൾ രണ്ടും വേണ്ട എടാ വരുണേ നീ ചോദിക്ക് " : മനു ഉത്സാഹത്തോടെ പറഞ്ഞു.
" ദെയ് മനു കളിക്കാൻ നിക്കല്ലേ ഇവിടെ മനുഷ്യൻ നിക്ക കാലുതി ഇല്ലാതെ ഓരോന്ന് ചെയ്ത് തീർക്കാൻ നോക്കുമ്പോഴാ അവന്റെ ഓരോ...... " : വരുൺ മനു പറഞ്ഞതിന് വലിയ പ്രാധാന്യം ഒന്നും കൊടുക്കാതെ പല്ല് കടിച്ച് കൊണ്ട് പറഞ്ഞിട്ട് അവന്റെ പണിയിലേക്ക് തിരിഞ്ഞു.
" ഹാ അങ്ങനെ പറയല്ലേടാ ഇത് മറ്റാരേക്കാളും സന്തോഷം നൽകുന്നത് നിനക്ക് തന്നെയാ " : മനു വരുണിന് അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു.
അത് കേട്ടതും വരുൺ നെറ്റി ചുളിച്ച് കൊണ്ട് എന്തെന്ന പോലെ അവനെ നോക്കി.
" അതുണ്ടല്ലോ നീ രണ്ടാഴ്ച്ച സമയം തന്ന പ്രൊജക്റ്റ് നമ്മൾക്ക് ഒരാഴ്ച്ച കൊണ്ട് തീർത്തിട്ട് നാട്ടിൽ പോകാം " : മനു ചിരി വിടാതെ പറഞ്ഞു.
അത് കേട്ടതും ബാക്കി മൂന്ന് പേരുടെയും കണ്ണോന്ന് വിടർന്നു.
തുടരും..........
#നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #viral #trending