#📙 നോവൽ വേണിയും ചേർന്ന് കിടക്കുന്ന ഫോട്ടോയും അവൾ ഒറ്റയ്ക്ക് കിടക്കുന്നതുമൊക്കെ കിഷോർ അവന്റെ ലാപ്ടോപിൽ സൂം ചെയ്ത് കാണുകയായിരുന്നു. ആ ഫോട്ടോകൾ അവന് എത്ര കണ്ടിട്ടും മതിവരുന്നുണ്ടായിരുന്നില്ല.
വേണിയുടെ ന ഗ്ന.തയിലൂടെ അവന്റെ കണ്ണുകൾ ആർത്തിയോടെ പരതി നടന്നു.
താലികെട്ട് ❤️ ഭാഗം 4 വായിക്കാം
( മുൻഭാഗം വായിക്കാത്തവർക്കായി കമന്റിൽ കൊടുത്തിട്ടുണ്ട് )
"നിന്നെ ഇങ്ങനെ കാണുമ്പോ കടിച്ചു തിന്നാൻ തോന്നുന്നുണ്ട് വേണി. നിന്നെ പോലൊരു മൊതലിനെ ആ ശ്രീഹരിക്ക് അനുഭവിക്കാൻ വിട്ട് കൊടുക്കില്ല ഞാൻ. എന്ത് വൃത്തികേട് ചെയ്തിട്ടാണെങ്കിലും നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും." കിഷോർ സ്വയം പറഞ്ഞു.
അപ്പോഴാണ് പെട്ടെന്ന് അവന്റെ മൊബൈലിൽ മീര എന്ന് സേവ് ചെയ്തിരുന്ന നമ്പറിൽ നിന്നും കാൾ വന്നത്. ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ മീരയെന്ന പേര് കണ്ടതും കിഷോർ ഒരു പുഞ്ചിരിയോടെ കാൾ എടുത്തു.
"ഹലോ... മീരാ... നിന്നെ ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു." കാൾ എടുത്തതും കിഷോർ പറഞ്ഞു.
"വേണിയുടെയും ശ്രീയേട്ടന്റെയും നിശ്ചയം മുടക്കുന്ന കാര്യം എന്തായി വല്ലതും നടക്കുമോ?"
മീര ചോദിച്ചു.
"ഇന്ന് ശ്രീഹരി വേണിയെ കാണാൻ ശ്രീമംഗലത്ത് വന്നിട്ടുണ്ടായിരുന്നു. വേണി അപ്പോ നല്ല ഉറക്കമായിരുന്നു. കൂടാതെ അവളുടെ അച്ഛനും ഏട്ടനും അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ അവസരം മുതലാക്കി, ഞാൻ അപ്പോ തോന്നിയ ബുദ്ധിയിൽ ഞങ്ങളെ സംശയിക്കുന്ന തരത്തിൽ ചെറിയൊരു സീൻ കാണിച്ചു കൊടുത്തിട്ടുണ്ട്. അത് എത്രത്തോളം ഏറ്റിട്ടുണ്ടെന്ന് കണ്ടറിയണം. അത് സക്സസ് ആയാൽ ഉറപ്പായും അവരെ നിശ്ചയം അവനായിട്ട് തന്നെ മുടക്കിക്കോളും."
കിഷോർ ചിരിച്ചു.
"അവരെ നിശ്ചയം മുടങ്ങിയാൽ മാത്രം പോരാ. വേണിയോടുള്ള ദേഷ്യം ശ്രീയേട്ടന് എന്നോടുള്ള സ്നേഹമായി മാറുകയും എന്നെ കല്യാണം കഴിക്കുകയും ചെയ്യണം. വേണിക്ക് മുൻപേ ശ്രീയേട്ടനെ സ്നേഹിച്ചു തുടങ്ങിയതാണ് ഞാൻ.
എന്നെ കാണാൻ ഇടയ്ക്കിടെ എന്റെ വീട്ടിൽ വന്ന വേണി ഞാൻ പോലും അറിയാതെ എന്റെ വീടിന്റെ തൊട്ടപ്പുറത്തു താമസിക്കുന്ന എന്റെ ശ്രീയേട്ടനെ വശീകരിച്ച് എടുത്തതാണ്. ഞാൻ കൗമാര പ്രായം മുതൽ സ്നേഹിക്കുന്നതാണ് എന്റെ ശ്രീയേട്ടനെ.
ശ്രീയേട്ടനോടൊപ്പം ജീവിക്കുന്നത് ഞാൻ മനസ്സിൽ ഒത്തിരി തവണ സ്വപ്നം കണ്ടുപോയി. അതുകൊണ്ട് ശ്രീയേട്ടൻ ആരുടെയെങ്കിലും കഴുത്തിൽ താലി കെട്ടുന്നുണ്ടെങ്കിൽ അത് എന്റെ കഴുത്തിൽ മാത്രമായിരിക്കാനാണ്. അതിന് കിഷോറേട്ടൻ എന്നെ സഹായിക്കണം. നമ്മൾ സ്നേഹിച്ചവരെ നമുക്ക് കിട്ടണമെങ്കിൽ നമ്മള് രണ്ടാളും ഒരുമിച്ച് നിൽക്കണം."
മീരയുടെ സ്വരത്തിൽ വാശി നിറഞ്ഞു.
"ഞാനൊരു ബോംബ് ഇട്ടിട്ടുള്ളത് ശ്രീഹരിയുടെ മനസ്സിൽ കിടന്ന് പുകയുന്നുണ്ട്. അതുകൊണ്ട് നിശ്ചയം മുടക്കാൻ അത് മതിയാകും. പക്ഷെ ഈ ഗ്യാപ്പിൽ ശ്രീഹരിയുടെ മനസ്സിൽ കയറി പറ്റണമെങ്കിൽ നീ നിന്റെ ഇഷ്ടം അവനോട് തുറന്ന് പറയണം. പിന്നീടുള്ള കാര്യങ്ങൾ നമുക്ക് അപ്പപ്പോ പ്ലാൻ ചെയ്യാം."
കിഷോർ പറഞ്ഞു.
"ശ്രീയേട്ടനോട് ഞാൻ നാളെ തന്നെ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞോളാം. ഇതിനിടെ ശ്രീയേട്ടന് വേണിയോട് വെറുപ്പ് കൂട്ടാൻ കിഷോറേട്ടൻ എന്തെങ്കിലുമൊക്കെ ചെയ്തോണ്ടിരിക്കണം. എന്നാലേ ശ്രീയേട്ടൻ അവളോടുള്ള ദേഷ്യത്തിലെങ്കിലും എന്നെ സ്നേഹിക്കു."
"അതൊക്കെ ഞാനേറ്റു. പിന്നെ നീ വേണിയുടെ ചങ്ക് കൂട്ടുകാരി ആയത് കോമഡി എനിക്ക് ചിലപ്പോ നിന്റെ എന്തെങ്കിലും സഹായം വേണ്ടി വന്നേക്കും. അങ്ങനെ വന്ന ഞാൻ ചോദിക്കും."
"ശ്രീയേട്ടനെ സ്വന്തമാക്കാനായി ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയ്യാൻ തയ്യാറാണ്."
"എങ്കിൽ ശരി... എന്തെങ്കിലും സഹായം ആവശ്യം വന്നാൽ ഞാൻ വിളിച്ചോളാം. "
കിഷോർ ഫോൺ കട്ട് ചെയ്തിട്ട് വേണിയുടെ ഫോട്ടോയിലേക്ക് ശ്രദ്ധ തിരിച്ചു.
❤️❤️❤️❤️❤️❤️
പിറ്റേ ദിവസം അമ്പലത്തിലേക്ക് പോയ വേണി ശ്രീഹരി വരുമെന്ന് കരുതി കുറച്ചു സമയം അവിടെ കാത്ത് നിന്നെങ്കിലും അവൻ അമ്പലത്തിലേക്ക് വന്നതേയില്ല.
ഒടുവിൽ കോളേജിൽ എത്താൻ വൈകുമല്ലോന്ന് ഓർത്തിട്ടാണ് അവൾ തിരികെ വീട്ടിലേക്ക് പോയത്. അമ്പലത്തിൽ വച്ചും വീട്ടിൽ എത്തിയിട്ടും വേണി ശ്രീഹരിയെ കുറേ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി.
അവൻ ഒരുപക്ഷെ തലവേദന എടുത്തു കിടക്കുകയാകും എന്ന് കരുതി വേണി കോളേജിൽ പോകാൻ ഒരുങ്ങി. അവൾ ഡ്രസ്സ് മാറ്റി വരുമ്പോ കിഷോർ അവന്റെ കാറുമായി അവിടെ എത്തിയിരുന്നു.
മിക്കവാറും അവൾ അവന്റെ കൂടെ തന്നെയാണ് കോളേജിൽ പോകുന്നത്.
വേണി ബാഗും എടുത്ത് കൊണ്ട് അംബികയോട് യാത്ര പറഞ്ഞ് കാറിലേക്ക് വന്ന് കയറി.
"അമ്മാവനും വിനീതേട്ടനും കോയമ്പത്തൂർ നിന്ന് വന്നില്ലേ?" കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ കിഷോർ അവളോട് ചോദിച്ചു.
"ഇന്ന് വെളുപ്പിനാ എത്തിയത്. അതുകൊണ്ട് രണ്ടാളും നല്ല ഉറക്കത്തിലാ. യാത്ര ക്ഷീണം കാണില്ലേ."
വേണി പറഞ്ഞു.
അവളുടെ അച്ഛൻ വാസുദേവനും ചേട്ടൻ വിനീതും ബിസിനസ് ആവശ്യത്തിന് കോയമ്പത്തൂർ പോയിരിക്കുകയായിരുന്നു.
"ഇന്നലെ ഞാൻ പറഞ്ഞ് തന്നതൊക്കെ നന്നായി പഠിച്ചോ വേണി?"
പാടത്തിനോട് ചേർന്നുള്ള റോഡിൽ കൂടി പോവുകയായിരുന്നു അവർ അപ്പോൾ.
"ആഹ്.. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഞാൻ എല്ലാം ഒരിക്കൽ കൂടി വായിച്ചു വച്ചു." വേണി മറുപടി നൽകി.
"മ്മ്മ്..." കിഷോർ നീട്ടിയൊന്ന് മൂളി കൊണ്ട് പിന്നിൽ ഏതെങ്കിലും വാഹനം വരുന്നുണ്ടോന്ന് നോക്കി.
കുറച്ച് പിന്നിലായി ശ്രീഹരിയുടെ ബൈക്ക് വരുന്നത് കണ്ടതും അവൻ പെട്ടെന്ന് കാർ സൈഡിലേക്ക് ഒതുക്കി.
"ഇതെന്താ കിഷോറേട്ട വണ്ടി ഇവിടെ നിർത്തിയെ?" അവൾ അവനെ നോക്കി.
"നീ സീറ്റ് ബെൽറ്റ് ഇടാത്തോണ്ട് നിർത്തിയത. ഇത് മാർച്ച് മാസമല്ലേ. ചിലപ്പോൾ വഴിയിൽ പിരിവിനു പോലിസ് കാർ ആരെങ്കിലും ഉണ്ടാവും."
കിഷോർ പറഞ്ഞു.
"ശ്യോ... സീറ്റ് ബെൽറ്റിടുന്ന കാര്യം ഞാൻ എപ്പോഴും മറക്കും."
അവൾ അത് പറഞ്ഞു കൊണ്ട് ബെൽറ്റ് വലിച്ചു ഇടാൻ നോക്കി. അത് അൽപ്പം ജാമായിരുന്നത് കൊണ്ട് വേണിക്ക് അത് വലിച്ചിടാൻ കഴിഞ്ഞില്ല.
"നീയത് വലിച്ചു പൊട്ടിക്കോ പെണ്ണെ?"
"ഇത് ഭയങ്കര ടൈറ്റ് ആണ് കിഷോറേട്ട."
"അവിടെ അടങ്ങി ഇരിക്ക്. ഞാൻ ഇട്ട് തരാം." കിഷോർ പെട്ടെന്ന് അവളുടെ അടുത്തേക്ക് ചാഞ്ഞു വന്ന ശേഷം സീറ്റ് ബെൽറ്റ് വലിച്ച് ശരിക്ക് ഇട്ട് കൊടുത്തു.
പുറത്തു നിന്ന് നോക്കുന്നവർക്ക് പെട്ടെന്ന് ആ കാഴ്ച കണ്ടാൽ കിഷോർ അവളെ ഉമ്മ വയ്ക്കുന്നത് പോലെയെ തോന്നു.
അത് ഉദ്ദേശിച്ച് തന്നെയാണ് ശ്രീഹരി തന്റെ കാറിന്റെ തൊട്ടടുത്തു എത്തിയ നേരം നോക്കി കിഷോർ അത് ചെയ്തത്.
റോഡരികിൽ കിഷോറിന്റ കാർ നിർത്തി ഇട്ടിരിക്കുന്നത് ദൂരെ നിന്ന് തന്നെ കണ്ട ശ്രീഹരി അതിന്റെ അടുത്തൂടെ പോയപ്പോൾ ഉള്ളിലേക്ക് നോക്കി കൊണ്ടാണ് പോയത്. അതിനാൽ കിഷോർ സീറ്റ് ബെൽറ്റ് ഇട്ട് കൊടുക്കുന്നത് കണ്ടപ്പോൾ അവൻ അവളെ ചുംബിക്കുന്നതായിട്ടാണ് ശ്രീഹരിക്ക് തോന്നിയത്.
രണ്ടും കൂടി വീട്ടിൽ വച്ച് ബന്ധപ്പെടുന്നത് പോരാഞ്ഞിട്ട് വഴി അരികിൽ നിന്നും തുടങ്ങിയോ എന്ന് ചിന്തിച്ചു കൊണ്ട് അവൻ ആക്സിലേറ്ററിൽ കൈ അമർത്തി ബൈക്ക് പായിച്ചു. ആ സമയം അവന്റെ പിന്നിൽ മീരയും ഉണ്ടായിരുന്നു. വേണി പഠിക്കുന്ന കോളേജിൽ തന്നെയാണ് അവളും പഠിക്കുന്നത്. ശ്രീഹരി ബൈക്കിന്റെ സ്പീഡ് പെട്ടെന്ന് കൂട്ടിയതിനാൽ അവൾ മുന്നോട്ടാഞ് പോയി. അത് കാരണം മീരയുടെ മൃദുലമായ നെഞ്ച് അവന്റെ പുറത്ത് അമർന്നു പോയി.
ആ സ്പർശനത്തിൽ ശ്രീഹരി പെട്ടെന്ന് ഷോക്കായി പോയി.
"സോ... സോറി മീരാ... ഞാൻ അറിയാതെ..." അവൾ തന്നെ തെറ്റിദ്ധരിച്ചു കാണുമോ എന്നോർത്ത് അവൻ അവളോട് അപ്പോൾ തന്നെ സോറി പറഞ്ഞു.
"സാ... സാരമില്ല ശ്രീയേട്ടാ..." പെട്ടെന്നുണ്ടായ ആ സംഭവത്തിൽ സ്വയ മറന്നിരുന്ന മീര യാന്ത്രികമായി പറഞ്ഞു.
ഇതേസമയം കിഷോറിന്റെ മുഖം കാരണം റോഡ് മറഞ്ഞിരുന്നതിനാൽ ശ്രീഹരി മീരയെയും കൊണ്ട് പോയത് വേണി കണ്ടിരുന്നില്ല.
അര മണിക്കൂർ നേരത്തെ യാത്രയ്ക്കൊടുവിൽ ശ്രീഹരി കോളേജിന് മുന്നിൽ എത്തി. മീരയെ അവിടെ ഇറക്കിയിട്ട് അവൻ പോകാൻ തുടങ്ങിയതും അവൾ പെട്ടെന്ന് ശ്രീഹരിയെ തടഞ്ഞു.
"എനിക്ക് ശ്രീയേട്ടനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു." തന്റെ ഭയം ഉള്ളിലടക്കി കൊണ്ട് മീര പറഞ്ഞു.
"എന്ത് കാര്യം?" അവളുടെ സ്വരത്തിലേ ഗൗരവം തിരിച്ചറിഞ്ഞ അവൻ അവളെ ഉറ്റ് നോക്കി.
തുടരും