#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _48
✍️ രചന - ജിഫ്ന നിസാർ ❣️
അച്ഛനിന്തെകിലും പ്രശ്നമുണ്ടോ?!
പെട്ടന്ന് കാർത്തു അത് ചോദിക്കുമ്പോൾ അത് വരെയും അവൾ പറയുയുന്നതിനൊക്കെ മൂളി കൊണ്ടിരുന്ന അശോകൻ അതിനും മൂളി..
"അതെനിക്കും തോന്നി.. അച്ഛൻ വല്ലാണ്ട് ഡിസ്റ്റർബ് ആണ് എന്ന്. എന്താ അച്ഛ പ്രശ്നം.."
കാർത്തു അയാൾക്ക് നേരെ തിരിഞ്ഞിരിഞ്ഞു കൊണ്ട് ചോദിച്ചു.
അത് വരെയുമുള്ള ഉത്സാഹമപ്പോൾ അവളിൽ നിന്നും നഷ്ടപ്പെട്ടിരുന്നു.
ഹോസ്റ്റലിൽ നിന്നും അവളെ തിരികെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോരാൻ ചെന്നതാണ് അശോകൻ.
വളരെ ഏറെ സന്തോഷത്തോടെ യാത്ര തുടങ്ങിയാ കാർത്തു അശോകന്റെ ഉള്ളിലെ സംഘർഷങ്ങളൊന്നും തന്നെ അറിഞ്ഞതുമില്ല.
നിർത്താതെ സംസാരിച്ചവളെ ഒട്ടും നിരാശപ്പെടുത്താതെ അയാൾ അവൾക്ക് പറയുന്നതിനെല്ലാം മൂളി കൊടുക്കുകയും ചെയ്യുന്നുണ്ട്.
അച്ഛാ..
കാർത്തു കുലുക്കി വിളിക്കുമ്പോൾ അശോകന്റെ കയ്യിൽ നിന്നും വണ്ടിയൊന്ന് പാളി.
"നീയെന്താ കുഞ്ഞാറ്റെ കാണിക്കുന്നത്.വന്നു വന്ന് നടു റോഡാണെന്ന് കൂടി ഓർമയില്ലാതായോ നിനക്ക്.. ഏഹ്.."
വല്ലാത്തൊരു ദേഷ്യത്തോടെ ഉറക്കെ അശോകൻ ചോദിക്കുമ്പോൾ കാർത്തു ഒന്ന് ഞെട്ടി.
അത്രയും ദേഷ്യത്തിൽ അയാളെ അരികിൽ കണ്ടതിന്റെയും പിന്നെ തന്നോട് ദേഷ്യപ്പെട്ടു പറഞ്ഞതിന്റെയും ഷോക്കിലാണ് അവളും.
അമ്പലപറമ്പിൽ അശോകൻ അത്ര ശാന്തനൊന്നുമല്ല.
പക്ഷേ എന്തൊക്കെ ആയാലും സ്വന്തം കുടുംബത്തിൽ അയാൾക്ക് കലിപ്പിന്റെ മുഖമില്ല.
ഗൗരവങ്ങളുടെ മേൽചട്ടയുമില്ല.
അത് തന്നെയായിരുന്നു കാർത്തുവിന്റെ സങ്കടവും.
വിളിച്ചിട്ട് കേൾക്കാഞ്ഞപ്പോൾ കയ്യൊന്ന് പിടിച്ചു കുലുക്കി.
അതിപ്പോ അത്രയും വലിയൊരു തെറ്റൊന്നുമല്ല.
പിന്നെയിപ്പോ തന്നോട് ഇത്രയും ദേഷ്യം കാണിക്കേണ്ട കാര്യമെന്താണ്?
സോറി അച്ഛാ.. ഞാൻ അറിയാതെ.. "
വലിഞ്ഞു മുറിക്കിയ ആ മുഖത്തു നോക്കി കാർത്തു പറഞ്ഞെങ്കിലും അവൾ പ്രതീക്ഷിച്ചത് പോലൊരു ചിരിയും ചേർത്ത് പിടിക്കലുമൊന്നും അയാളിൽ നിന്നും പിന്നെയും ഉണ്ടായില്ല.
അതോടെ സംഗതി താൻ ഉദ്ദേശിച്ചതിലും വലുതാണെന്ന് മനസ്സിലായി.
അതിന്റെയൊരു അസ്വസ്ഥതയും അവൾക്കുണ്ട്.
എങ്കിലും പിന്നെ അതിനെ കുറിച്ചൊന്നും പറയാതെ പുറത്തെ കാഴ്ചകളിലേക്ക് നോക്കി അവളും മുഖം തിരിച്ചു മൗനമായിരുന്നു.
പക്ഷേ അശോകൻ അതൊന്നും ശ്രദ്ധിച്ചില്ല.
അല്ലെങ്കിൽ അതൊന്നും ശ്രദ്ധിക്കാൻ പറ്റിയൊരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല ആയാളും.
മഹേഷ് കൊളുത്തി ഇട്ട് പോയ തീ പൊരി...
ഓരോന്നൊക്കെ ആലോചിച്ചു കൊണ്ടത് അയാളെ അസ്വസ്ഥത പെടുത്തും വിധം പുകഞ്ഞു തുടങ്ങിയിരുന്നു.
കാശി അങ്ങനൊന്നും ചെയ്യില്ലെന്ന് ഉള്ള് കൊണ്ട് ഉറപ്പിക്കുമ്പോഴും ഇനീ മഹി പറഞ്ഞത് പോലൊരു മുഖം കൂടി അവനുണ്ടോ എന്നുള്ളത് അയാളെ വട്ടം ചുറ്റിച്ചു.
കാർത്തു കൂടി ഉൾപെടുന്ന കാര്യമായത് കൊണ്ട് തന്നെ അത് അത്രയും നിസാരമായി കാണാനും വയ്യ.
എന്തായാലും ആ ചിന്ത അയാളിൽ വല്ലാത്തൊരു സ്വാധീനം തന്നെ ചെലുത്തി കഴിഞ്ഞു.
കൂടെ ഉണ്ടാവുമ്പോൾ ഒരിക്കലും സംഭവിക്കാത്ത വിധം അവർ അച്ഛനും മകളും അന്ന് വീടെത്തുവോളം മൗനമായിരുന്നു..
💥💥
എന്താ ഏട്ടന് പറയാൻ.. "
അൽപ്പം പോലും പതർച്ചയില്ലാതെ തനിക്കു മുന്നിൽ വന്നു നിൽക്കുന്ന ഭവ്യയേ വിഷ്ണു ഒന്ന് സൂക്ഷിച്ചു നോക്കി.
"എന്താ.."
അവന്റെയാ നോട്ടം കണ്ടിട്ട് അവളും സ്വയമൊന്നു നോക്കിയിട്ട് ചോദിച്ചു.
"ആ വാതിൽ അടച്ചിട്ട് വാ.. ലോക്ക് ചെയ്‌തേക്ക്.."
ഫോണിൽ എന്തൊക്കെയോ ചെയ്യുന്നതിനിടെ വിഷ്ണു പറയുമ്പോൾ ഭവ്യ പോയി വാതിലടച്ചു പൂട്ടി.
"ഇനി പറയ്യ് എന്നൊരു നോട്ടത്തോടെ ഭവ്യ വീണ്ടും അവന്റെ മുന്നിലേക്ക് കയറി നിന്നു.
ത്താൻ പ്രതീക്ഷിക്കുന്ന ഒരു ഭാവമാറ്റവും അവളിൽ ഇല്ലെന്ന് വിഷ്ണുവിന് മനസ്സിലായി.
"നിന്റെ കോളേജിലെ ബിബിൻ ജോർജുമായി നിനക്ക് എന്താ ഇടപാട്.."
കൂടുതൽ ചുറ്റി വളഞ്ഞു വട്ടം ചുറ്റിക്കാനൊന്നും ശ്രമിക്കാതെ വിഷ്ണു തുറന്നു ചോദിച്ചു.
പക്ഷേ ആ ചോദ്യം കേട്ടിട്ടും ഒരു ചിരിക്കപ്പുറം യാതൊരു ഭാവമാറ്റവും ഇല്ലാത്ത ഭവ്യ..
വിഷ്ണുവിന്റെ മുഖം ചുളിഞ്ഞു.
"ഞാനും ബിബിയും തമ്മിൽ ഇഷ്ടത്തിലാണ്. കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു.."
യാതൊരു കൂസലും കൂടാതെ തന്നെ ഭവ്യ തുറന്നു പറഞ്ഞു.
വിഷ്ണു ഒന്ന് പുച്ഛത്തോടെ ചിരിച്ചു.
"ഏത്... ഒരു കുഞ്ഞിന്റെ അച്ഛനും ഒരു പെണ്ണിന്റെ ഭർത്താവുമായ ബിബിൻ ജോർജ്. അവനെയാണോ നീ നിന്റെ പാട്ണർ ആയിട്ട് കാണുന്നത്.."
അവൻ കുറച്ചു കൂടി ഭവ്യയുടെ അരികിലേക്ക് നീങ്ങി നിന്നു.
"അതൊന്നും എനിക്കറിയണ്ട. ബിബിക്ക് എന്നെ ഇഷ്ടമാണ്. എനിക്ക് ബിബിയേയും. അതിൽ കൂടുതലൊന്നും ഞാനിപ്പോ നോക്കുന്നില്ല."
അവളുടെയും വാക്കുകൾ കടുത്തു.
"നിനക്ക് കുറച്ചു വെളിവുണ്ടാവും എന്ന് കരുതിയിരുന്നു ഞാൻ.. നാണമില്ലെടി.. മറ്റൊരുത്തിയുടെ ഭർത്താവിന്റെ മേൽ അവകാശം വേണമെന്ന് വാദിക്കാൻ.ഇത്രേം ഒള്ളോ നീ..."
വിഷ്ണുവിന്റെ മുഖമിരുണ്ട് കൂടി.
ഇത് പോലൊരു തുറന്നു സമ്മതം അവനും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.
അതിന്റെയൊരു ദേഷ്യം അവനിലും നല്ലത് പോലുണ്ട്.
"ഭാര്യ ഉണ്ടെന്നും കുഞ്ഞ് ഉണ്ടെന്നും ബിബിൻ ആയിരുന്നു ഓർക്കേണ്ടത്. അവനത് ചെയ്തില്ല. പിന്നെയിപ്പോ ഞാൻ അതൊന്നും ഓർക്കേണ്ടാ കാര്യമില്ലല്ലോ.."
നാട്ടുകാർ അറിഞ്ഞാൽ എന്തൊക്കെ പറഞ്ഞുണ്ടാക്കുക എന്നെങ്കിലും ഓർത്തോ നീ.."
"അങ്ങനെ ആണേൽ എന്നേക്കാൾ കൂടുതൽ ആ ഓർമ വേണ്ടത് വല്യേട്ടന് തന്നെയാണ്. ഏട്ടൻ എങ്ങനെയാണ് ഏട്ടത്തിയെ ഈ വീട്ടിലേക്ക് കൊണ്ട് വന്നതെന്ന് എനിക്കറിയാം. അന്നൊന്നും ഇത് ഓർത്തില്ലല്ലോ. അപ്പോൾ പിന്നെ അതൊക്കെ തന്നെ കണ്ടു പഠിച്ച ഞാനും ഇങ്ങനൊക്കെ ഓർത്താൽ മതിയല്ലോ.."
ഭവ്യ അവന്റെ നേരെ വെല്ലുവിളി പോലെയാണ് നോക്കിയത്.
ഡീ...
വിഷ്ണു അവളുടെ നേരെ പാഞ്ഞു വന്നെങ്കിലും പെട്ടന്നെന്തോ ഓർത്തത് പോലെ അവൻ ദേഷ്യമൊതുക്കാൻ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് കൈകൾ ചുരുട്ടി പിടിച്ചു.
അവൾക്കപ്പഴും യാതൊരു മാറ്റവുമില്ല.
എന്തും നേരിടാൻ ഉറച്ചു നിൽക്കുന്നൊരു മനോഭാവം.
"നോക്ക് ഭവ്യ..ഞാനിപ്പോ നിനക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. നിന്റെ ഭാവിക്ക് വേണ്ടി . നിന്റെ നല്ലതിന് വേണ്ടി.."
വിഷ്ണുവിന്റെ സ്വരം മയപ്പെട്ടു.
ഭവ്യ അവനെ നോക്കി പുച്ഛതോടെയൊന്ന് ചിരിച്ചു.
അവൾ കാവ്യയേ പോലെ അല്ലെന്നും അവളെക്കാൾ കുറച്ചു കൂടി മുന്തിയ ഇനമാണെന്നും വിഷ്ണുവിന് അറിയാമായിരുന്നു.
പക്ഷേ ഇത്രത്തോളം ഒരു വീര്യം അവനൊട്ടും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.
ബിബിയെ വിട്ടുള്ള ഒരു നന്മയും എനിക്ക് വേണ്ട വല്യേട്ട"
"അതൊക്കെ നിനക്കിപ്പോ തോന്നും. ജീവിതം ഒരു ദിവസതെക്കോ ഒരു മാസത്തേക്കോ .. എന്തിന് ഒരു വർഷതേക്കോ അല്ല. അത് ലൈഫ് ലോങ് വേണ്ടതാ.. തെറ്റായ ഒരു തിരഞ്ഞെടുപ്പ് ജീവിതം മടുപ്പിക്കും. ആസ്വദിച്ചു ചെയ്യേണ്ട പലതും വെറുപ്പോടെ...ഗതികേട് കൊണ്ട് ചെയ്യേണ്ടിയും വരും.
അത് കൊണ്ട് നീ ചിന്തിക്ക്.. ചിന്തിച്ചു കൊണ്ടൊരു തീരുമാനം എടുക്ക്. ബിബിനേക്കാൾ നല്ലൊരാളെ നീ അർഹിക്കുന്നുണ്ട്.
ഞാനുണ്ടാകും നിന്റെ കൂടെ.. ഞാൻ കണ്ടു പിടിച്ചു തരും.
അവന് നിന്നെ മോഹിക്കാൻ അർഹതയില്ല.
കോളേജ് ലൈഫിലെ ജസ്റ്റ് എൻജോയ് മെന്റ് എന്ന് കരുതിയ മതി ഇതൊക്കെ.
എന്നിട്ട് പ്രാകറ്റികലായി ഒരു തീരുമാനം എടുക്ക് നീ..
നിന്റെ നല്ലതിന് വേണ്ടിയാ വല്യേട്ടൻ ഈ പറയുന്നത്.. മനസ്സിലാവുന്നുണ്ടോ നിനക്ക്.. "
വിഷ്ണു വാത്സല്യത്തോടെ അവളുടെ തലയിലൊന്നു തടവാൻ വന്നെങ്കിലും ഭവ്യ അവനിൽ നിന്നും അൽപ്പം നീങ്ങി നിന്നു കൊണ്ടത് തടഞ്ഞു.
"എനിക്കെല്ലാം നന്നായി മനസ്സിലാവുന്നുണ്ട് വല്യേട്ട.. അത് കൊണ്ട് തന്നെയാ ഞാനിപ്പോ എന്റേയീ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതും."
ഗൂഡമായൊരു ചിരിയോടെ ഭവ്യ അവനെ നോക്കി.
അതോടെ അത് വരെയും അവനിലുണ്ടായിരുന്ന ശാന്തത മാറി.
കണ്ണുകൾ സംശയം കൊണ്ട് ചുരുങ്ങി.
"പിന്നെ എന്റെ ലൈഫ്.. എന്റെ ഭാവി എന്നൊക്കെ പറഞ്ഞു വല്യേട്ടൻ വല്ലാതെ വികാരധീനയാവരുത്. ബിബിൻ ജോർജ് ഓഫർ ചെയ്ത ലക്ഷങ്ങൾ.
എന്നോട് ഇപ്പോൾ കാണിച്ചതിന്റെയെല്ലാം പിന്നിൽ അത് മാത്രമാണ്.."
അവളുടെയാ വെട്ടി തുറന്നു പറച്ചിൽ.
അടി കൊണ്ടത് പോലെ വിഷ്ണു ഒന്ന് നിന്നാടി പോയി.
"നീ.. നീയെന്താ പറഞ്ഞത്..."
അവന്റെ സ്വരം ഉയർന്നു.
"പറഞ്ഞതൊക്കെ വല്യേട്ടൻ നന്നായി കേട്ടില്ലേ.. അത് തന്നെ.
പിന്നെ ഞാൻ വെറുതെ അങ്ങോട്ട് ഊഹിച്ചു പറഞ്ഞതൊന്നും അല്ല കേട്ടോ.. തെളിവ് ഉണ്ടായിട്ട് തന്നെയാ."
അത് പറഞ്ഞിട്ട് അവളൊന്നു ചിരിച്ചു.
അതോടെ താനും ബിബിനും തമ്മിൽ കണ്ടത് അവൾ എങ്ങനെയോ അറിഞ്ഞെന്നുള്ളത് വിഷ്ണു ഉറപ്പിച്ചു.
"ലക്ഷങ്ങൾ എനിക്ക് ഓഫർ ചെയ്തെങ്കിൽ അതവന് നിന്നെ വേണ്ടാഞ്ഞിട്ട് തന്നെയാ. അതൊന്ന് മനസിലാക്കെടി നീ ആദ്യം.. അവളുടെ ഒരു ഇൻവെസ്റ്റികേഷൻ.
ആ ചെക്കൻ മര്യാദക്ക് നിന്നോട് പറഞ്ഞതല്ലേ ഒഴിഞ്ഞു പോകാൻ.
അപ്പൊ നിനക്ക് ഭാര്യ കളിക്കണം.
നാണമുണ്ടോ ഡീ.."
പിടിക്കപ്പെട്ടു എന്നുറപ്പായപ്പോൾ വിഷ്ണു വെറുതെ ഒച്ചയിട്ട് അവൾക്ക് നേരെ ചെന്നു.
"ഏട്ടനുണ്ടോ ഈ പറയപ്പെട്ട നാണം.
സ്വന്തം പെങ്ങളെ കുറിച്ച് ബിബിൻ പറഞ്ഞത് മുഴുവനും വെള്ളം തൊടാതെ വിഴുങ്ങി അവൻ ചെയ്ത ചെറ്റത്തരം മറച്ചു പിടിക്കാൻ അവന്റെ കയ്യിൽ നിന്നും കാശും വാങ്ങി പോന്ന നിങ്ങള് പിന്നെ പുണ്യാളൻ ആണല്ലോ ല്ലെ.. "
അവളും ഒട്ടും വിട്ട് കൊടുത്തില്ല.
"ദേ.. ഇത് ഗായത്രി അല്ല. ഭവ്യയാണ്. എന്റെ മേലെങ്ങാനും നൊന്ത കോടതി കയറ്റും ഞാൻ. പറഞ്ഞില്ലെന്നു വേണ്ട.ഏട്ടന്റെ എല്ലാ ചുറ്റിക്കളിയും എനിക്കറിയാം. വലിച്ചു കീറും ഞാൻ നിങ്ങളുടെ മുഖമൂടി.. വെറുതെ എന്നെ കൊണ്ടത് ചെയ്യിക്കരുത്.. വിഷ്ണു നാദിന്റെ ഇമേജ് പോയ് പോകും.. തിരിച്ചു കിട്ടാത്ത വിധം.."
അവളുടെയാ ഒറ്റ പറച്ചിൽ.. ഭവ്യയേ അടിക്കാൻ വേണ്ടി ഉയർത്തിയാ വിഷ്ണുവിന്റെ കൈകൾ താനെ താഴ്ന്നു പോയി.
"ബിബിനെ തന്നെ എനിക്കിനി വേണം. ഇതിപ്പോ എന്റെ വാശി കൂടിയാണ്. അതിന് എന്തൊക്കെ ചെയ്യാൻ പറ്റുവോ അതെല്ലാം ഞാൻ ചെയ്യും. നിങ്ങളും കരുതിയിരുന്നോ. അവനൊപ്പം കൂടി നിങ്ങളും നിങ്ങളുടെ കൂടെ കൂടി അവനും എന്നെ ചതിക്കാൻ നോക്കുന്നത് ഞാൻ ക്ഷമിക്കില്ല.
കരുതിയിരുന്നോ രണ്ടാളും.. രണ്ടിന്റേം ജോലി പോലും ഇപ്പോൾ എന്റെ ഔദാര്യമാണെന്ന് കൂട്ടിക്കോ.എനിക്കെതിരെ കളിക്കുമ്പോൾ അത് കൂടി ഓർത്തോ വല്യേട്ടൻ ഇനി.."
അതും പറഞ്ഞു കൊണ്ട് ഭവ്യ കയറി പോയിട്ടും വിഷ്ണുവിന്റെ നടുക്കം വിട്ട് പോയില്ല.
താൻ വിചാരിച്ചതിലും കൂടുതൽ പ്രശ്നങ്ങളായിരിക്കും ഇനിയങ്ങോട്ട് നേരിടേണ്ടി വരുന്നതെന്ന് അവനപ്പോൾ മുതൽ ഉറപ്പായി തുടങ്ങി..
തുടരും..
ഇനി വല്യേട്ടനും പെങ്ങളൂട്ടിയും കൂടി സ്നേഹിച്ചു കൊല്ലട്ടെ ല്ലേ..
ഒന്നുഷാറായി റിവ്യൂ ഇടണേ..
എനിക്കെഴുതാൻ തോന്നും വിധം വാക്കുകൾ കൊണ്ടൊന്നു ചേർത്ത് പിടിച്ചേക്കണേ..💥
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ