പിറ്റേന്ന് രാവിലെ തന്നെ ഉമ്മറത്ത് പതിവിലും നേരത്തെ സത്യൻ മാഷ് വന്നിരുന്നു. 👓 കയ്യിൽ പത്രമുണ്ടെങ്കിലും മാഷിന്റെ കണ്ണ് ആ പഴയ മതിലിന്റെ അരികിലേക്കായിരുന്നു. ആരെങ്കിലും കാണുമോ എന്ന് ഭയന്ന് മാഷ് ചുറ്റും നോക്കുന്നുമുണ്ട്.
പെട്ടെന്ന് മതിലിന് മുകളിലേക്ക് രണ്ട് കൈകൾ വലിഞ്ഞു കയറി, പിന്നാലെ ആ കള്ളച്ചിരിയോടെ കാവ്യയുടെ മുഖം പൊന്തിവന്നു കയ്യിലൊരു ചെറിയ നീല മഷിക്യപ്പിയും പിടിച്ചിട്ടുണ്ട്. 😏 വിരൽ ചൂണ്ടി അവൾ മാഷിനെ നോക്കി കണ്ണുരുട്ടി....
കാവ്യ: എന്താ സത്യൻ മാഷേ... ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ അല്ലേ? മഷി കയ്യിലുണ്ട്. ഇപ്പോൾ ആ ചിരി തരുമോ അതോ ഈ ഖദർ ഷർട്ട് ഞാൻ ഡിസൈൻ ചെയ്യണോ? 😏 ഹ്മ്മ്മ്...
മാഷ് പതുക്കെ ചുറ്റും നോക്കി. മുറ്റത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, കണ്ണട പതുക്കെ മൂക്കിന്റെ തുമ്പിലേക്ക് മാറ്റി വെച്ചു. എന്നിട്ട് തന്റെ ജീവിതത്തിൽ ഇന്നേവരെ ആർക്കും കൊടുക്കാത്ത ആ 'പ്രത്യേക' ചിരി... ചുണ്ടുകൾ പരമാവധി വിടർത്തി ഒരു വലിയ കള്ളച്ചിരി അവൾക്ക് നേരെ പാസ്സാക്കി! 😂
കാവ്യ അത് കണ്ടതും മതിലിന് മുകളിൽ ഇരുന്ന് വാപൊത്തി ചിരിക്കാൻ തുടങ്ങി. 🤣
കാവ്യ: അയ്യോ... മാഷേ... ഞാൻ പറഞ്ഞില്ലേ അധികം അങ്ങ് ഇളിക്കരുതെന്ന്........ഇതിപ്പോൾ ചിരിയല്ല, പണ്ട് ക്ലാസ്സിൽ കുട്ടികളെ പേടിപ്പിക്കുന്ന ആ പഴയ ഭൂതത്താന്റെ ഭാവം പോലെയുണ്ട്. എന്നാലും കുഴപ്പമില്ല... മാഷ് ശ്രമിച്ചല്ലോ, ഈ മഷിക്യപ്പി ഞാൻ തൽക്കാലം മാറ്റിവെക്കുന്നു. 😉✌️
സത്യൻ മാഷ്: (പത്രം കൊണ്ട് മുഖം മറച്ചുകൊണ്ട് കൃത്രിമ ഗൗരവത്തിൽ) മതിയെടി നിന്റെ പരിഹാസം... നീ കാരണം ഞാൻ കണ്ണാടിയുടെ മുന്നിൽ നിന്ന് പ്രാക്ടീസ് വരെ ചെയ്തു. ഇനി മര്യാദയ്ക്ക് അങ്ങോട്ട് ഇറങ്ങിപ്പോകാൻ നോക്ക്.🤨
കാവ്യ: ഇറങ്ങാം മാഷേ... പക്ഷേ ഈ ചിരിക്ക് ഒരു സമ്മാനം തരാൻ ഞാൻ വിചാരിച്ചിട്ടുണ്ട്. വൈകുന്നേരം മാഷ് സ്കൂൾ കഴിഞ്ഞു വരുമ്പോൾ വഴിയിലെ ആ വലിയ മാവിന്റെ ചുവട്ടിൽ നിൽക്കണം. വരാതിരുന്നാൽ ഉണ്ടല്ലോ... 😜
പറഞ്ഞു തീരുന്നതിന് മുൻപ് അവൾ കൊഞ്ഞനം കുത്തി മതിലിന് അപ്പുറത്തേക്ക് ഒരൊറ്റ ചാട്ടം 🏃🏻♀️ മാഷ് ആ വശത്തേക്ക് നോക്കി അറിയാതെ ഉള്ളിൽ നിന്ന് വീണ്ടും ചിരിച്ചുപോയി.
അങ്ങനെ ദിവസങ്ങൾ പലതു കടന്നുപോയി. 🍃 ഓരോ ദിവസവും കാവ്യയുടെ പുതിയ പുതിയ കുസൃതികളും മാഷിന്റെ ആ കള്ളച്ചിരികളും കൊണ്ട് ആ ഗ്രാമത്തിലെ ആ പഴയ തറവാട്ടു മുറ്റം സജീവമായിരുന്നു. മാഷിന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നാളുകളായിരുന്നു അത്.
പക്ഷേ... വിധി എപ്പോഴും ഒരേപോലെ ആയിരിക്കില്ലല്ലോ. 🥺
കൃത്യം ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം. വൈകുന്നേരം സ്കൂൾ കഴിഞ്ഞു വന്ന മാഷ് ഉമ്മറത്ത് ഇരിക്കുകയായിരുന്നു. പതിവുപോലെ കാവ്യയുടെ ആ ചിരി കേൾക്കാൻ മാഷിന്റെ കാതുകൾ കൊതിച്ചു. പക്ഷേ മതിലിനപ്പുറം കടുത്ത നിശബ്ദതയായിരുന്നു. അപ്പോഴാണ് റോഡിലൂടെ പോയ അയൽക്കാരൻ വേണു സംസാരിക്കുന്നത് മാഷ് കേട്ടത്.
വേണു: സത്യൻ മാഷേ... അറിഞ്ഞില്ലേ? നമ്മുടെ പറമ്പിലെ മാധവമേനോൻ കടം തീർക്കാൻ വേണ്ടി ആ വീടും സ്ഥലവും ഒക്കെ വിറ്റു. ഇനി അവർ ഇവിടെ നിൽക്കുന്നില്ല. കൽക്കട്ട എന്ന വലിയ ദേശത്തേക്ക് നാളെ നേരം വെളുക്കുമ്പോൾ അവർ വണ്ടികയറുകയാണ്. പാവങ്ങൾ... വലിയ വിഷമത്തിലാണ്. 😓
അത് കേട്ടതും സത്യൻ മാഷിന്റെ കയ്യിലിരുന്ന പത്രം നിലത്തേക്ക് വീണു 💔 മാഷിന്റെ നെഞ്ച് ഒന്നു പിടഞ്ഞു. കൽക്കട്ടയോ? ഇനി അവൾ ഈ ഗ്രാമത്തിൽ ഇല്ലേ? ആ മതിലിന് മുകളിൽ വലിഞ്ഞു കയറി ഇനി ആരും തന്നെ നോക്കി കള്ളച്ചിരി ചിരിക്കില്ലേ? മാഷിന്റെ കണ്ണുകൾ പതുക്കെ നിറയാൻ തുടങ്ങി. 👓😭
അന്ന് രാത്രി വല്ലാത്തൊരു ഭാരത്തോടെ മാഷ് ഉമ്മറത്തിരിക്കുമ്പോൾ, ദാ വരുന്നു മതിലിനപ്പുറം നിന്ന് ഒരു പതുക്കെയുള്ള വിളി... പണ്ടത്തെ ആ ആവേശമില്ല ആ ശബ്ദത്തിൽ....
കാവ്യ പതുക്കെ മതിൽ ചാടി മാഷിന്റെ ഉമ്മറത്തേക്ക് നടന്നു വന്നു. അവളുടെ കയ്യിൽ ആ പഴയ മഷിക്യപ്പിയും പത്രവും ഒന്നുമില്ലായിരുന്നു. തല താഴ്ത്തി, കണ്ണുകൾ ചുവന്ന് കരഞ്ഞു കലങ്ങിയ മുഖവുമായി അവൾ മാഷിന്റെ മുന്നിൽ വന്നു നിന്നു. 🥺💔
കാവ്യ: (ഇടറിയ സ്വരത്തിൽ) "മാഷേ..." 😭
മാഷ് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു. മാഷിന്റെ ഗൗരവമെല്ലാം എപ്പോഴോ ഉരുകിപ്പോയിരുന്നു.
സത്യൻ മാഷ്: കാവ്യാ... ഞാൻ കേട്ടു... നീ... നീ എന്നെ വിട്ടു പോവുകയാണോ മോളേ? ഇനി ഈ ഗ്രാമത്തിൽ ഇല്ലേ?🥺
കാവ്യ മാഷിന്റെ ഖദർ ഷർട്ടിൽ പതുക്കെ പിടിച്ച് നെഞ്ചിലേക്ക് തല ചായ്ച്ചു പൊട്ടിക്കരഞ്ഞു. 🫂😭
കാവ്യ: എനിക്ക് പോകാൻ ഒട്ടും താല്പര്യമില്ല മാഷേ... അച്ഛന്റെ കടം തീർക്കാൻ വേണ്ടി സ്ഥലം വിറ്റുപോയി. നാളെ രാവിലെ ഞങ്ങൾ കൽക്കട്ടയിലേക്ക് പോകും. ആ വലിയ നഗരത്തിൽ എനിക്ക് ആരെയും അറിയില്ല മാഷേ... അവിടെ എനിക്ക് വേണ്ടി കാത്തുനിൽക്കാൻ ഈ മതിലുമില്ല, എന്റെ കുസൃതികൾ കണ്ട് പതുക്കെ ചിരിക്കുന്ന മാഷിന്റെ ആ നോട്ടവുമില്ല. 💔😭
മാഷ് അവളുടെ തലയിൽ പതുക്കെ തലോടി. മാഷിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവളുടെ മുടിയിഴകളിലേക്ക് ഒലിച്ചിറങ്ങി.
സത്യൻ മാഷ്: കാവ്യാ... നീ എവിടെ പോയാലും എന്റെ ഉള്ളിലെ ആ ചിരി നിനക്ക് മാത്രമുള്ളതായിരിക്കും. ഈ മതിലും ഉമ്മറവും നിന്റെ ആ കുസൃതികൾക്ക് വേണ്ടി ഇവിടെത്തന്നെ കാണും. നീ കരയരുത്.. സന്തോഷം ആയി ഇരിക്ക്......🥹💖
കാവ്യ പതുക്കെ തലയുയർത്തി മാഷിനെ നോക്കി. അവളുടെ ചുണ്ടിൽ സങ്കടത്തിനിടയിലും ഒരു ചെറിയ കള്ളച്ചിരി വരുത്താൻ അവൾ ശ്രമിച്ചു.
കാവ്യ: മാഷേ... കൽക്കട്ടയിൽ ചെന്നാലും ഞാൻ മാഷിന് കത്തയക്കും. കത്ത് തുറക്കുമ്പോൾ അതിൽ ഒരു നീല മഷിയുടെ കറ ഉണ്ടാകും... അത് കാണുമ്പോൾ മാഷ് ഇവിടെയിരുന്ന് ചിരിക്കണം. എന്റെ ഓർമ്മയ്ക്കായി... ഈ മാഷിന്റെ കാവ്യ തരുന്ന അവസാനത്തെ കുസൃതിയായി അത് കരുതിക്കോ........
അവൾ പതുക്കെ പടിയിറങ്ങി നടന്നു. പണ്ടത്തെപ്പോലെ ഓടിയല്ല, വളരെ പതുക്കെ... കണ്ണീർ തുടച്ചുകൊണ്ട്. പടിക്കൽ എത്തി അവൾ തിരിഞ്ഞു നോക്കി ഒന്നുകൂടി പറഞ്ഞു.
കാവ്യ: ഇനി ഞാൻ ഈ മതിൽ ചാടി വരില്ല മാഷേ... പക്ഷേ എന്റെ ഈ കുസൃതികൾക്ക് കാവൽ നിന്ന ആ നോട്ടം... അത് ഞാൻ എന്റെ കൂടെ കൊണ്ടുപോവുകയാണ്. ഹ്മ്മ്മ്........🥺💔
"അവൾ ആ ഇരുട്ടിലേക്ക് മറഞ്ഞുപോയി."
സത്യൻ മാഷ് ആ പടിയിലേക്ക് നോക്കി തന്റെ കണ്ണട ഊരി തുടച്ചു. കാവ്യ പോയെങ്കിലും അവൾ തന്ന ആ ഓർമ്മകളുടെ മഷി മാഷിന്റെ മനസ്സിൽ ഒരിക്കലും മായാത്ത വിധം പടർന്നു കഴിഞ്ഞിരുന്നു... 🖤
പിറ്റേന്ന് രാവിലെ... നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് ആ പഴയ തറവാട്ടു മുറ്റത്തേക്ക് വലിയൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്. മോട്ടോറിന്റെ ആ ശബ്ദം കേട്ടതും സത്യൻ മാഷ് വല്ലാത്തൊരു പരിഭ്രമത്തോടെ ഉമ്മറത്തേക്ക് ഓടിവന്നു. 👓
മുറ്റത്ത് വണ്ടി വന്നു നിന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിൽ നിന്നും കാവ്യയുടെ അച്ഛനും അമ്മയും പതുക്കെ ഇറങ്ങി മാഷിന്റെ അടുത്തേക്ക് നടന്നു വന്നു. അവരുടെ തൊട്ടുപിറകിലായി, തല താഴ്ത്തി കണ്ണീർ തുടച്ചുകൊണ്ട് കാവ്യയും ഉണ്ടായിരുന്നു. 🥺
അച്ഛൻ: സത്യൻ മാഷേ... ഞങ്ങൾ ഇറങ്ങുകയാണ്. കൽക്കട്ടയിലേക്കുള്ള വണ്ടി റെഡിയായി. പോകുന്നതിന് മുൻപ് മാഷിനോട് ഒന്ന് യാത്ര പറയാൻ വന്നതാണ്. ഈ നാട്ടിൽ ഞങ്ങൾക്ക് ആകെയുള്ള ഒരു ആശ്വാസം മാഷായിരുന്നു.😓
അമ്മയും മാഷിനെ നോക്കി കൈകൾ കൂപ്പി. അവരൊക്കെ സംസാരിക്കുമ്പോഴും കാവ്യ മാഷിന്റെ മുഖത്തേക്ക് നോക്കാതെ കരയുകയായിരുന്നു.
അമ്മ: എന്നാൽ ഞങ്ങൾ പതുക്കെ വണ്ടിയിലേക്ക് കയറാം മാഷേ... നീ വന്നേക്കണേ മോളേ.......
അച്ഛനും അമ്മയും യാത്ര പറഞ്ഞ് പതുക്കെ വണ്ടിയിലേക്ക് തിരികെ നടന്നു. മുറ്റത്ത് ഇപ്പോൾ സത്യൻ മാഷും കാവ്യയും മാത്രമായി. കാവ്യ പതുക്കെ മാഷിന്റെ അടുത്തേക്ക് നടന്നു വന്നു. അവളുടെ കയ്യിൽ മൺകൊണ്ടുള്ള ഒരു കുഞ്ഞു കുടം ഉണ്ടായിരുന്നു. അവൾ അത് മാഷിന്റെ കയ്യിലേക്ക് നീട്ടി. അതിനുള്ളിൽ ചുവന്നു തുടുത്ത ഒത്തിരി കുന്നിക്കുരുക്കൾ ഉണ്ടായിരുന്നു 🍒🥺
കാവ്യ: (ഇടറിയ സ്വരത്തിൽ, കരച്ചിൽ അടക്കാനാവാതെ) മാഷേ... ഇത്... ഇത് ഞാൻ ചെറുപ്പം മുതൽ ഓരോന്നായി പെറുക്കി കൂട്ടിവെച്ചതാണ്. എന്റെ കയ്യിൽ മാഷിന് തരാൻ ഈ ഒരൊറ്റ സമ്പാദ്യം മാത്രമേയുള്ളൂ... 😭❤️
മാഷ് ആ മൺകുടം കയ്യിലേക്ക് വാങ്ങി. അതിലെ ഓരോ കുന്നിക്കുരുവിനും കാവ്യയുടെ ആ പഴയ കുസൃതികളുടെ രുചിയുണ്ടായിരുന്നു.
കാവ്യ പതുക്കെ തിരിഞ്ഞു നടന്നു... അവളുടെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
കാവ്യ: ഞാൻ... ഞാൻ... പോകുവാ മാഷേ...😭😟
അവൾ വണ്ടിയിലേക്ക് നടക്കാൻ തുടങ്ങിയതും സത്യൻ മാഷിന്റെ ഉള്ളം തകർന്നുപോയി. മാഷ് അറിയാതെ ഉറക്കെ വിളിച്ചു: "കാവ്യാ..." 😭
മാഷ് വേഗം അകത്തേക്ക് ഓടിപ്പോയി. ഒരു നിമിഷത്തിനകം മാഷിന്റെ ലൈബ്രറിയിൽ ഇരുന്ന ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകവുമായി മാഷ് തിരിച്ചെത്തി. അത് കാവ്യയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. 📖🥺
സത്യൻ മാഷ്: മോളേ... നീ അവിടെ ചെന്ന് ഇത് വായിക്കണം. ഇതിലെ ഓരോ വരിയിലും നിന്റെ ഈ മാഷിന്റെ നോട്ടവും ചിരിയും ഉണ്ടാകും.🥹
ആ പുസ്തകം കയ്യിൽ വാങ്ങിയതും കാവ്യയുടെ സങ്കടം അതിരുകടന്നു. അവൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് ഓടിവന്ന് സത്യൻ മാഷിനെ ആഞ്ഞു കെട്ടിപ്പിടിച്ചു 🫂😭 ആ കെട്ടിപ്പിടുത്തത്തിൽ ആ ഗ്രാമത്തിന്റെ മുഴുവൻ സ്നേഹവും വിരഹവും ഉണ്ടായിരുന്നു. മാഷിന്റെ ഖദർ ഷർട്ടിലേക്ക് അവളുടെ കണ്ണീർ പടർന്നു.....
അവൾ പതുക്കെ പിടിവിട്ട്, തിരിഞ്ഞു നോക്കാതെ ഓടി വണ്ടിയിലേക്ക് കയറി. വണ്ടി പതുക്കെ മുറ്റം വിട്ട് റോഡിലേക്ക് ഇറങ്ങി ആ വളവു തിരിഞ്ഞു മറഞ്ഞു... 🚗💨
മാഷ് ആ മൺകുടത്തിലെ കുന്നിക്കുരുക്കളിലേക്ക് നോക്കി ഉമ്മറത്തിരുന്നു. കാവ്യ പോയി...
പക്ഷേ അവൾ തന്ന ആ കുന്നിക്കുരുക്കളുടെ ചുവപ്പും പുസ്തകത്തിന്റെ മണവും മാഷിന്റെ മനസ്സിൽ എന്നും കാവ്യയുടെ ആ പഴയ കുസൃതിച്ചിരി നിറച്ചുക്കൊണ്ടേയിരിക്കും... 🖤
കാവ്യയും സത്യൻ മാഷും പിരിയുകയാണ്... ഇതിന്റെ ബാക്കി ഭാഗം നിങ്ങൾക്ക് വേണോ? നിങ്ങളുടെ അഭിപ്രായം താഴെ പറയണേ👇🏻
#📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📙 നോവൽ #kanthariprince #💔 നീയില്ലാതെ