കഥകൾ, പ്രണയകഥകൾ, തുടർക്കഥ, നോവൽ

അമ്പിളി 🌝
4.6K views
11 hours ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ നീയെൻ നീലാംബരി 🦋12 അഭിയുടെ കൈകളിൽ ആടുന്ന തലിമാല നമ്പൂതിരി പറഞ്ഞു കൊടുത്ത വിധമവൻ  മധുവിന്റെ കഴുത്തിലേക്ക് ചേർത്ത് പിൻകഴുത്തിലായി കൊളുത്തിട്ടു. എന്ത് കൊണ്ടോ മധു കണ്ണുകൾ അടച്ചു പോയി. സീമന്ത രേഖയിൽ ഒരു സ്പർശം അറിഞ്ഞപ്പോഴാണ് മധു കണ്ണുകൾ തുറക്കുന്നത്.  കുങ്കുമം കൊണ്ടവിടെ ചുവപ്പിച്ചു അഭി കൈ പിൻവലിച്ചിരുന്നു. അവളുടെ മുഖത്തേക്ക് പോലും അഭി നോക്കുന്നുണ്ടായിരുന്നില്ല. ഉള്ളു വേവുന്നത് അവനു മാത്രമല്ലെ അറിയാവുന്നുള്ളു. നമ്പൂതിരി നീട്ടിയ തുളസിമാലകളും അവർ പരസ്പരം അണിയിച്ചു. " ഇനി വധുവിന്റെ കൈ വരന്റെ കയ്യിലേക്ക് ഏൽപ്പിക്കേണ്ടതാണ്. കുട്ടിയുടെ അച്ഛൻ???"  നമ്പൂതിരി ചുറ്റും നോക്കി ചോദിച്ചു. " സജീവേട്ടാ......  വായോ.... " ആരെങ്കിലും എന്തെങ്കിലും പറയും മുൻപേ കുറച്ചു മാറി നിൽക്കുന്ന സജീവനെ കൈകൊണ്ട് മധു മാടി വിളിച്ചു. സജീവൻ പകച്ചു പോയി. ചുറ്റുമുള്ളവർ മുഴുവൻ അയാളെ തന്നെ തുറിച്ചു നോക്കുകയായിരുന്നു. ഒന്ന് മടിച്ചെങ്കിലും സജീവൻ അവർക്കടുത്തേക്ക് ചെന്നു. നമ്പൂതിരി പറഞ്ഞതനുസരിച് മധുവിന്റെ കയ്യ് അഭിയുടെ കൈകളിൽ ഏൽപ്പിച്ചു. അയാളുടെ തൊണ്ടയിൽ ഒരു ഗദ്ഗധം തങ്ങി നിൽക്കുന്നുണ്ടായിരുന്നു. സ്വന്തം മകളെ കൈപിടിച്ചു കൊടുക്കുന്ന ഒരച്ഛനെ പോലെ അയാളുടെ കണ്ണുകൾ നിറഞ്ഞു. മധു മനോഹരമായി പുഞ്ചിരിച്ചു. ആ കൈകൾ വിടാതെ അഗ്നിയെ മൂന്നു വട്ടം അവർ വലം വച്ചു. ഇരുവരും മാധവന്റെയും മഹാദേവന്റെയും കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചു. ഒടുവിൽ സജീവന്റെ കാലിലും വീണു. മധുവിനയാളോട് ഉള്ള സ്നേഹം അഭിയെ അത്ഭുതപെടുത്തി. അയാളുടെ കണ്ണുകളിലും അതിയായ വാത്സല്യം കാണാമായിരുന്നു. ചടങ്ങുകളൊക്കെ തീർന്ന് അവർ അമ്പലത്തിന് പുറത്തിറങ്ങി. സഞ്ജുവും വരുണും കൂടെ മധുവിന്റെയും അഭിയുടെയും കുറച്ചു ഫോട്ടോകൾ എടുത്തു. പെൺകുട്ടികൾ മൂന്നു പേരും കണ്ടു നിൽക്കുകയായിരുന്നു. " ഏട്ടത്തി.... എന്റെ ഏട്ടൻ ഒരു പാവമാണ്..... മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരുപാട് ഒരുപാട് വേദന അനുഭവിക്കുന്നുണ്ട്. വിഷമിപ്പിക്കല്ലേ ട്ടോ അതിനെ..... "  ഭക്ഷണം ഒരുക്കിയിരിക്കുന്നിടത്തേക്ക് നടക്കുമ്പോൾ ഓടിവന്നു മധുവിന്റെ കയ്യിൽ തൂങ്ങി കിങ്ങിണി പറഞ്ഞു. മധു നിസ്സഹായതയോടെ തലയാട്ടി. അപ്പോഴേക്കും രേവതി വിളിച്ചതും അത്പോലെ കിങ്ങിണി തിരിച്ചോടി പോയി. " കിങ്ങിണി എന്താ പറഞ്ഞെ? " അവൾക്കൊപ്പം നടന്നു കൊണ്ട് അഭി ചോദിച്ചു. " സീക്രെട് " ഒറ്റകണ്ണിറുക്കി പുഞ്ചിരിയോടെ മധു പറഞ്ഞു. പക്ഷെ ഉള്ളിലൊരു വല്ലാത്ത അരക്ഷിതാവസ്ഥ രൂപപ്പെടുന്നതവൾ തിരിച്ചറിഞ്ഞു. ക്ഷേത്ര ഊട്ടുപുരയിൽ പായസം അടങ്ങിയ നല്ല സദ്യ തന്നെ ഉണ്ടായിരുന്നു. അവരെ  കൂടാതെ പുറത്ത് നിന്നും കുറച്ചാളുകൾ ഭക്ഷണം കഴിക്കാൻ ഉണ്ട്. എല്ലാവരും അവർക്കടുത്തേക്ക് വന്നു ആശംസകൾ അറിയിച്ചിട്ടാണ് പോയത്. ഒരുപാട് കലങ്ങൾക്ക് ശേഷം സദ്യ കഴിക്കാൻ കിട്ടിയിട്ടും മധുവിനത് ഇറങ്ങുന്നുണ്ടായിരുന്നില്ല. അഭിയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു. പെട്ടന്ന് മധുവിന്റെ മൊബൈലിലേക്കൊരു നോട്ടിഫിക്കേഷൻ വന്നു. എന്തോ ഒരു തോന്നലിൽ മധു മൊബൈൽ കയ്യിലെടുത്തു നോക്കി. 25 ലക്ഷം ക്രെഡിറ്റഡ്.... മെസ്സേജ് കണ്ടവളുടെ കണ്ണ് മിഴിഞ്ഞു. " പണം ക്രെഡിറ്റ്‌ ആയി കാണും അല്ലെ? "  നേരിയ പുച്ഛത്തോടെ അഭി ചോദിക്കുന്നത് കേട്ടതും മധു ഞെട്ടി പോയി. പെട്ടന്ന് ആ ഞെട്ടൽ അതിജീവിച്ചവൾ അഭിയെ സൂക്ഷിച്ചു നോക്കി. എന്തൊക്കെയോ അവനറിയാമെന്നവൾക്ക് തോന്നി. " ഹ്മ്മ്.... " മധു മൂളി. " എങ്ങനെ അറിയാം. " " എന്നെ പോലെ ഒരാളെ യാതൊരു പരിചയവും ഇല്ലാത്തൊരു വ്യക്തി വിവാഹം കഴിക്കാൻ സമ്മതിക്കണമെങ്കിൽ അതിനു പുറകിൽ സഹതാപമോ പ്രണയമോ ആയിരിക്കില്ല പണം മാത്രം ആയിരിക്കുമെന്ന് ഊഹിക്കാനുള്ള മിനിമം കോമൺ സെൻസ് എനിക്കുണ്ട്. " യാതൊരു ഭവമാറ്റാവുമില്ലാതെ അഭി പറഞ്ഞു. മധു ചുണ്ട് കോട്ടി ചിരിച്ചു. " അഭിമന്യുവിന്റെ ജഡ്ജിമെന്റ് എപ്പോഴും ശരിയായിരിക്കണം എന്നുണ്ടോ. സഹതാപം പ്രണയം പണം ഇത് മൂന്നുമല്ലാത്ത കാരണങ്ങളും ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ വിവാഹം കഴിക്കാൻ ഉണ്ടായിക്കൂടെ? " അവളുടെ കാപ്പി കൃഷ്ണമണികളിൽ ഒരു കടലിരമ്പുന്നുണ്ടെന്നവന് തോന്നി. അഭി ഒന്നും മറുപടിപറയാതെ എണീറ്റു. അപ്പോഴേക്കും ഓരോരുത്തരായി എണീറ്റ് തുടങ്ങിയിരുന്നു. മധുവും എണീറ്റ് കൈകഴുകി. വന്ന പോലെ തന്നെ അവരെല്ലാം തിരിച്ചു പോയി. നേരെത്തെത് പോലെ അഭി അവളെയെടുത്തു ബൈക്കിന് പുറകിൽ ഇരുത്തി. രണ്ടു പേരുടെയും തുളസീമലകൾ മധുവിന്റെ കയ്യിൽ തൂങ്ങി കിടപ്പുണ്ടായിരുന്നു. മാളികൽ ചെന്നു കയറിയപ്പോൾ ആരും വീട്ടു മുറ്റത്തുണ്ടായിരുന്നില്ല. അഭിക്ക് നെഞ്ചിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. സജീവൻ മുറ്റത്തുള്ള കാറിൽ ചാരി നിൽപ്പുണ്ട്. അയാളൊരു ദയനീയ ഭാവത്തിൽ അവരെ നോക്കി ഗേറ്റിനടുത്തേക്ക് തിരിഞ്ഞു നടന്നു. മധുവിനെ ബൈക്കിൽ നിന്നും ഇറക്കി വച്ചു, രണ്ടുപേരും ഉമ്മറത്തേക്ക് നടന്നു. നിലവിളക്കുമായി സ്വീകരിക്കാൻ ആരും വരില്ലെന്ന് അഭിക്ക് ഉറപ്പായിരുന്നു. " കയറി വാ..... " അവളുടെ കയ്യിൽ പിടിച്ചവൻ അകത്തേക്ക് കയറി. ഒരു നെടുവീർപ്പോടെ അവൾ അവനൊപ്പം വലതുകാൽ വച്ചകത്തേക്ക് കടന്നു. സ്റ്റൈറിന്റെ മുകളിൽ നിന്നും കിങ്ങിണി അവരെ എത്തി നോക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്തെ നിസ്സഹായാവസ്ഥ കണ്ടു മധു കണ്ണ് ചിമ്മി ചിരിച്ചു കാണിച്ചു. കിങ്ങിണി ചുണ്ടുകൾ കൊണ്ട് sorry എന്ന് പറഞ്ഞു മുകളിലേക്കോടി. " വാടോ.... " അത് കണ്ട് അഭി അവളെ വിളിച്ചു. അവന്റെ പുറകിലായി നടന്നു മധു അഭിയുടെ റൂമിലേക്ക് കയറി. അവനെക്കൊണ്ടാവും വിധം വൃത്തിയാക്കിയിട്ടിരുന്നെങ്കിലും റൂമിനൊരു ഒതുക്കം ഉണ്ടായിരുന്നില്ല. അതിൽ ഒരു ചെറിയ ജാള്യത തോന്നിയെങ്കിലും അഭി അത് അവഗണിച്ചു. മധു ചുറ്റുപാടും കണ്ണോടിച്ചു. ഇത്രയും ഭംഗിയും വലിപ്പവുമുള്ള ഈ വീട്ടിൽ ഇങ്ങനൊരു മുറി ഉണ്ടെന്നുള്ളത് അവൾക്ക് വിശ്വസിക്കാൻ ആയില്ല. കയറി വരുമ്പോൾ കാണുന്ന സിറ്റൗട്ടും ഹാളും ഗസ്റ്റ് ഏരിയയും ഒക്കെ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം മനോഹരവും വൃത്തിയുള്ളതുമാണ്. എന്തിനേറെ അവൾ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് അടക്കം ഇതിനേക്കാൾ വൃത്തിയുണ്ട്. ഇതിപ്പോൾ ഒരു ഒതുക്കമില്ലാതെ ഓരോന്ന്  അവിടിവിടായി കിടക്കുന്നു. ഇന്റീരിയർ ഒക്കെ മാറാല പിടിച്ചതായി കാണാം. മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ..... മധു ചുമരിലുള്ള അലമാരയിലുള്ള കണ്ണാടിയുടെ മുന്നിലേക്ക് പോയി. വലിയ സിന്ദൂരം തൊട്ടു, സെറ്റ്  സാരിയുടുത്തു , മുല്ലപ്പൂ ചൂടി, താലിയണിഞ്ഞു നിൽക്കുന്ന തന്നെ കണ്ടവൾ അതിശയിച്ചു പോയി. അവളുടെ അമ്മയെ പറിച്ചു വച്ചത് പോലെയായിരുന്നവൾ. ഇത്രയും ഭംഗി തനിക്കുണ്ടായിരുന്നോ എന്ന് പോലും മധു ഓർത്തു. മധുവിന്റെ ഓരോ ഭാവങ്ങളും നോക്കി ഒന്ന് മന്ദഹസിച്ചുകൊണ്ട് അഭി പുറത്തേക്കിറങ്ങി. *************** ക്ഷേത്രത്തിൽ നിന്നും എത്തിയുടനെ എല്ലാവരും അവനവന്റെ റൂമിലേക്ക് പോയി. ആർക്കും അവരെ വിളക്ക് കൊടുത്തു സ്വീകരിക്കണമെന്നൊന്നും ഉണ്ടായിരുന്നില്ല. മഹാദേവൻ മീനാക്ഷിയോട് സൂചിപ്പിച്ചെങ്കിലും അവർ കേട്ട ഭാവം നടിച്ചില്ല. രേവതി കിങ്ങിണിയെ പോലും ശാസിച്ചു മുകളിലേക്ക് കൊണ്ട് പോയി. മാധവൻ അപ്പോൾ തന്നെ കാർ എടുത്ത് ജ്വല്ലറിലേക്ക് പോയിരുന്നു. വർഷ നേരെ റൂമിലേക്കെത്തി ദേഷ്യത്തിൽ കയ്യിലുള്ള ഫോൺ കിടക്കയിലെക്കെറിഞ്ഞു. ആരോടോ ഉള്ള ദേഷ്യത്തിലവൾ സാരിയുടെ പീന്ന് ഊരിയെറിഞ്ഞ് സാരിയും വലിച്ചൂരി. മുടി വാരി ഉച്ചിയിൽ കെട്ടി. പെട്ടന്ന് പുറകിലുള്ള വാതിൽ തുറന്ന് അടഞ്ഞതും അവളൊന്നു ഞെട്ടി. പക്ഷെ തിരിഞ്ഞു നോക്കാതെ തന്നെ അതാരാണെന്ന് അവൾക്ക്  അറിയാം. സഞ്ജു വന്നവളെ പുറകിൽ നിന്നും നഗ്നമായ വയറിലൂടെ മുറുകെ പുണർന്നു. വർഷയുടെ മുഖം വലിഞ്ഞു മുറുകി ഇരിക്കുകയായിരുന്നു. " എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്. നേരത്തെ ഈ സ്നേഹമൊന്നും കണ്ടില്ലല്ലോ...... " മധുവിനെ അവൻ എങ്ങനെ നോക്കിയതെന്ന് കണ്ടത് കൊണ്ടുള്ള ദേഷ്യത്തിൽ വർഷ പറഞ്ഞു. " എല്ലാവരുടെയും ഇടയിൽനിന്ന് എങ്ങനെ സ്നേഹിക്കാനാണെടി... ലോകത്തിന് മൊത്തം നീയെന്റെ പെങ്ങളല്ലേ.... ഇങ്ങനെ സ്നേഹിക്കണമെങ്കിൽ നിന്നെ ഒന്ന് ഒറ്റക്ക് കിട്ടീട്ട് വേണ്ടേ.. " പറയുന്നതിനൊപ്പം അവളുടെ ശരീരത്തിൽ  അവന്റെ കൈകൾ മുറുകി തുടങ്ങി. " ഓ.... പിന്നെ... നല്ലൊരു ഡ്രസ്സ്‌ ഇട്ട് വരുമ്പോൾ കോംപ്ലിമെന്റ് ചെയ്‌തെന്ന് വച്ചെന്താ.. " " sorry.... അപ്പൊ ചെയ്യാത്തതിന് പകരം ഇപ്പൊ കോംപ്ലിമെന്റ് ചെയ്യട്ടെ? " വല്ലാത്തൊരു ശബ്ദത്തിൽ സഞ്ജു ചോദിച്ചു. വർഷ ഒന്നും മിണ്ടിയില്ല. അവനറിയാം അവളുടെ ഉള്ളിലിപ്പോൾ എന്താണെന്നും അതെങ്ങനെ മാറ്റിയ്യെടുക്കണമെന്നും. അരക്കെട്ടിൽ പിടിച്ചവളെ വേഗത്തിൽ അവൻ തിരിച്ചു നിർത്തി. പാവാട കുത്തിൽ മുറുക്കി പിടിച്ചതും വർഷ വിരലിൽ കുത്തി ഉയർന്നു. പാവാട കുത്തിലെ പിടി മുറുക്കി ഒന്ന് കൂടവൻ വർഷയെ അടുത്തേക്ക് വലിച്ചു. അവളൊന്നു എങ്ങി പോയി. എന്തെങ്കിലും പറയും മുന്നേ സഞ്ജുവിന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ ഒന്നാകെ വിഴുങ്ങിയിരുന്നു. " ആരെങ്കിലും വരും സഞ്ജുവേട്ട.... ബാക്കി രാത്രി... " അവന്റെ ചുണ്ടുകളും കൈകളും സഞ്ചാര പാത മാറ്റി തുടങ്ങിയപ്പോൾ അവനിൽ നിന്നും കുതറികൊണ്ടവൾ പറഞ്ഞു. " ആയിക്കോട്ടെ...... പരിഭവം മാറിയോ... " സഞ്ജു പതുക്കെ ചോദിച്ചതും അവൾ മൂളി. " നല്ല സുന്ദരി ആയിരുന്നു ഇന്ന് നീ.... " അവളെ സന്തോഷിപ്പിക്കാണെന്നോണം അതും കൂടി പറഞ്ഞവൻ റൂമിൽ നിന്നും ഇറങ്ങുമ്പോൾ വർഷ നാണത്തോടെ പുഞ്ചിരിക്കുകയായിരുന്നു. സഞ്ജു ഒരു ചിരിയോടെ ഉലഞ്ഞു പോയ മുടി നേരെയാക്കി താഴെക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങി. അഭി അവന്റെ റൂം ഉള്ള ഭാഗത്തു നിന്നും നടന്നു വരുന്നതവൻ കണ്ടതും ഒന്ന് നിന്നു. അഭി മുറ്റത്തേക്കിറങ്ങി പോയി. സഞ്ജുവിന്റെ ചുണ്ടിലൊരു ഗൂഢമായ ചിരി വിരിഞ്ഞു. അല്ലെങ്കിലും അവൻ അങ്ങനെയാണല്ലോ. പെണ്ണ് എന്ന് പറയുന്നത് അവന്റെ ഏറ്റവും വലിയ  വീക്നെസ് ആണ്. അതുകൊണ്ടല്ലേ സ്വന്തം ചെറിയച്ഛന്റെ മോളുമായി പോലും അവനീ വഴി വിട്ട ബന്ധം. പെണ്ണുങ്ങളെ വാക്ചാധുര്യം കൊണ്ട് മയക്കിയെടുക്കാൻ സഞ്ജുവിനൊരു പ്രേത്യേക കഴിവുണ്ടെന്നു വേണമെങ്കിൽ പറയാം. അവൻ അഭിയുടെ റൂം ലക്ഷ്യമാക്കി നടന്നു. റൂമിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അനുവാദം ചോദിക്കാതെ സഞ്ജു അകത്തു കടന്നു. റൂമിലൂടെ മുഴുവൻ കണ്ണോടിച്ചു നടക്കുന്ന പെൺരൂപത്തെ കണ്ടു സഞ്ജു വെള്ളമിറക്കി. രാവിലെ അവളെ ആ കോലത്തിൽ കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണീ കൊതി. തന്റെ കൈകളിൽ ഞെരിഞ്ഞുടയുമ്പോൾ അവളുടെ ഭാവങ്ങൾ എങ്ങനെയായിരിക്കുമെന്ന് സഞ്ജു ഓർത്തു. അവനു വല്ലാത്ത ആവേശം തോന്നി. മുല്ലപ്പൂ ചൂടിയ മുടി മുഴുവൻ വാരി മുന്നിലേക്കിട്ടതിനാൽ ആ പിന്നഴകിലൂടവന്റെ കണ്ണുകൾ അലഞ്ഞു. മധു ഓരോന്നും നോക്കി തിരിഞ്ഞതും തന്നെ ആർത്തിയോടെ നോക്കുന്ന സഞ്ജുവിനെകണ്ടവൾ പകച്ചു..... തുടരും......
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.5K views
11 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 പാർട്ട് 108 ജിഫ്ന നിസാർ 💥 വയ്യാതെ പോയതിനൊക്കെ വഴക്കുണ്ടാക്കാൻ കാത്ത് നിന്ന കാർത്തുവിന്റെ അരികിലേക്ക് പാടെ വാടി തകർന്ന് കൊണ്ടാണ് കാശി തിരികെ വന്ന് കയറിയത്.. "അവന് വയ്യ കുഞ്ഞാറ്റെ .."എന്ന് മാത്രം പറഞ്ഞിട്ട് ശിവ കാശിയെ അവിടെയാക്കി തിരിച്ചു പോകുകയും ചെയ്തു. വന്നതേ കയറി കിടന്നവന്റെ അരികിലേക്ക് അവന്റെ സങ്കടവും ദേഷ്യവുമെല്ലാം ഉൾകൊള്ളാൻ പാകത്തിന് തന്നെയാണ് കാർത്തു ചെന്നതും. വേദനക്കുന്നുണ്ടൊ എന്നവൾ അലിവോടെ ചോദിച്ചു കൊണ്ടാ കൈയ്യിലും നെറ്റിയിലും തലോടി. ഇല്ലെന്നവൻ തലയാട്ടി കാണിച്ചു. എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും വിഷ്ണു ചെയ്തതോന്നും തന്നെ അവന് വിട്ട് കളയാൻ വയ്യ. ഉൾകൊള്ളാൻ ഒട്ടും വയ്യ. കയ്യിൽ വന്നു ചേരുന്ന കുറച്ചു കാശിനു വേണ്ടി തന്റെ സഹോദരൻ ഇത്രയും നീചമായി ചിന്തിച്ചു കൂട്ടി അതിന് വേണ്ടി ഓരോന്നും ചെയ്തത് അവന്റെ ഉള്ളിലങ്ങനെ തിളച്ചു മറിഞ്ഞു.. അതിനൊപ്പം തന്നെ ഭവ്യയുടെ അവസ്ഥ. തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടും തനിക്കാ വേദന കാണാൻ വയ്യ. ഇതിനെല്ലാം അമ്മയുടെ ഒത്തശാ കൂടിയുണ്ടെന്നുള്ള അറിവ്. അതെല്ലാമവന് സഹിക്കാൻ കഴിയുന്നതിലും എത്രയോ അധികമാണ്. "കഴിക്കാൻ വേണോ.. വിശക്കുന്നുണ്ടൊ?.." കാർത്തു വിടാതെ അവനെ മലർത്തി കിടത്താൻ ശ്രമിച്ചു. വല്ലാണ്ട് ബലം പിടിക്കാതെ അവൻ അവളെ അനുസരിക്കുകയും ചെയ്തു. എന്തിനാ ഈ കണ്ണിങ്ങനെ നിറച്ചു വേദനിക്കുന്ന.. ന്റെ കാശിയെട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല.. തെറ്റ് ചെയ്തവർ വേദനിക്കട്ടെ.. അവർക്ക് മതി ശിക്ഷ.. " ചുവന്നു കലങ്ങി കിടക്കുന്ന അവന്റെ കണ്ണിലേക്കു നോക്കുമ്പോൾ അത്രയും വേദന അവൾക്കും തോന്നി. ആ രണ്ടു കവിളിലും കൈ ചേർത്ത് വെച്ച് കൊണ്ടാ നെറ്റിയിൽ ചുണ്ട് ചേർത്തു കൊണ്ടവൾ പറയുമ്പോൾ കാശി കാർത്തുവിനെ പിടിച്ചു വലിച്ചു കൊണ്ടവന്റെ അരികിലേക്ക് കിടത്തി. ഉള്ളൂലക്കുന്ന സങ്കടങ്ങളിൽ ഒരുപാട് നാളുകൾക്ക് ശേഷമാണ് അവനത്ര മാത്രം കരുതലോടെ.. സ്നേഹത്തോടെ ഒരു ആശ്വാസം ലഭിക്കുന്നത്. ശിവക്ക് ശേഷം..കാർത്തു ഇത് പോലെയൊക്കെ അവൻ മാത്രമേ പറഞ്ഞിട്ടുള്ളു. നെഞ്ച് നീറുന്നത്.. ഉള്ള് കടയുന്നത്.. എല്ലാം അവൻ മാത്രമേ അറിഞ്ഞിട്ടുള്ളു. അവളോടുള്ള അടങ്ങാത്ത പ്രണയത്തോടെ തന്നെ അവനാ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ചുട്ട് പൊള്ളുന്നാ ഹൃദയതിനല്പം ആശ്വാസം ലഭിച്ചത് പോലൊരു കുളിർമ. വയ്യാത്ത കൈ അനക്കാതെ.. നെറ്റിയിലെ മുറിവ് ഒട്ടുമേ വേദനിക്കാതെ അവൾ അവനെ ഒതുക്കി പിടിച്ചു.. അവനാഗ്രഹിക്കുന്ന പോലെ.. 💥💥 നീ ഇങ്ങനെ കരയാതെ അനി .. നോക്കിക്കേ.. എനിക്കിപ്പോ ഒന്നുല്ല.. " പ്രഭാകാരൻ അയാളെ കൊണ്ട് കഴിയുന്ന പോലെ അനിലയെ സമാധാനിപ്പിച്ചു. അപ്പോഴും നടുക്കം വിട്ട് പോകാതെ അയാൾക്ക് മുന്നിൽ അവളുണ്ട്. അനില.. ഗിരിയുടെ ഭാര്യ.. അന്നത്തെ ആ ദിവസം ഓർക്കുമ്പോൾ അവൾക്കപ്പോഴും നടുക്കമാണ്. വീണ്ടും വീണ്ടും വായിച്ച വിഷ്ണുവിന്റെ മെസ്സേജ്.. "ഒന്നുമില്ല.. എനിക്ക് നിന്നെയൊന്നു സ്നേഹിക്കാൻ.. അത്രയേ വേണ്ടൂ.. കുറച്ചു നാളായി ഉള്ള മോഹം.. അത് തുറന്നു പറഞ്ഞു.. നിനക്ക് വേണമെങ്കിലും ഇല്ലേലും എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു.. എനിക്കത്രമാത്രം ഇഷ്ടമുള്ളത് കൊണ്ടല്ലേ അനി..." തേൻ പുരട്ടിയ അവന്റെ പ്രലോഭനം. കൊടിയ പാപമാണ്. അറിഞ്ഞു കൊണ്ട് അതിലേക്കാണ് അവൻ തന്നെ ക്ഷണിക്കുന്നത് വിട്ടിട്ട് തിരികെ നടക്കാൻ കഴിയാത്ത പോലൊരു മാന്ത്രികമായ ആവിശ്യം. ആദ്യമൊക്കെ അടുക്കാതെ മാറി നിന്നെങ്കിലും പിന്നെ പിന്നെ താനും അതിലേക്ക് വീണു പോയി.. ഉള്ളിൽ ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് കരുതിയ കുറെ പുതിയ മോഹങ്ങൾ കൂടി മുളപൊട്ടി. മരിച്ചു പോയ പ്രിയപ്പെട്ടവനെ മറന്നു.. കുഞ്ഞി മക്കളെ മറന്നു.. പിടിക്കപെട്ടാൽ ചാർത്തി കിട്ടുന്ന വൃത്തിക്കെട്ട ആ പേരിനെ.. പദവിയെ മറന്നു..നിരന്തരം വിളിച്ചും പറഞ്ഞും വിഷ്ണു തന്നെ അങ്ങനെ ആക്കി എടുത്തു.. അതവന്റെ മിടുക്ക്. ഒടുവിൽ അവൻ വിളിക്കുന്നയിടത്തേക്ക് പോകാൻ തീരുമാനം എടുത്തു.. അത് തന്റെ തെറ്റ്.. അതവനോട് പറയാൻ മാത്രം സൗകര്യം കിട്ടിയില്ല.. അതിനു മുന്നേ.. അനില വിറയലോടെ ബാഗിൽ പിടി മുറുക്കി.. എല്ലാം അറിഞ്ഞപ്പോൾ.. അന്ന്.. വളരെ മുന്നേ തന്നെ.. ആ കട തുടങ്ങിയാ ആദ്യനാളുകളിൽ തന്നെ.. വിഷ്ണുവിന്റെ പോയ്‌ മുഖത്തെ കുറിച്ചും.. വൃത്തികെട്ട ഉദ്ദേശത്തെ കുറിച്ചും മുന്നറിയിപ്പ് തന്നൊരാൾ.. പ്രഭാകരൻ.. അയാളെ തിരഞ്ഞോടി വന്നതാണവൾ. എന്നാൽ അന്ന് ഗിരിയുടെ മരണം പോലും വിഷ്ണുവിന്റെ വാക്കുകൾ ഏറ്റുള്ള മുറിവ് കൊണ്ടാണെന്നും തനിക്ക് പറ്റിയ അപകടത്തിലും വിഷ്ണുവിന്റെ പങ്കിനെ കുറിച്ചുമെല്ലാം പ്രഭാകരൻ വീണ്ടും പറയുമ്പോൾ അത് അങ്ങനെ തന്നെയാണെന്ന് അനിലയും വിശ്വസിച്ചു..ഉറപ്പിച്ചു. അപ്പോൾ മാത്രമായിരുന്നു.. താൻ ചെന്ന് ചാടി കൊടുക്കാൻ തുനിഞ്ഞ ആ കുഴിയുടെ ആഴം അവൾക്ക് മുന്നിൽ കൂടുതൽ വെളിവായതും. "അവനെതിരെ നമ്മൾക്കും ഒരു പെറ്റിഷൻ കൊടുത്താലോ മോളെ. ഈ കൂട്ടത്തിൽ എന്റെ ഗിരിക്കും നീതി കിട്ടട്ടെ എന്ന് പ്രഭാകരൻ തന്റെ ആവിശ്യം പറഞ്ഞപ്പോൾ അനില വീണ്ടും ഞെട്ടി. വേണ്ട.. വേണ്ട പ്രഭാകരേട്ടാ .. ന്തായാലും ഗിരിയേട്ടൻ പോയ്‌.. ഇനിയിപ്പോ എന്തൊക്കെ ചെയ്താലും ആ ആളെ നിക്ക് തിരിച്ചു കിട്ടില്ലല്ലോ. ഇനിയിതിന്റെ പേരിൽ പുതിയൊരു പ്രശ്നം.. എനിക്ക് വയ്യ.. പേടിയാ.. " അനില പതറി കൊണ്ടാണ് പറയുന്നത്. ഇനിയതിന്റെ കൂടെ പോയാൽ താനും അവനും തമ്മിലുള്ള...പിടിക്കപ്പെടാനുള്ള സാധ്യത കൂടിയുണ്ട്. അവൾക്കത് ഓർക്കാൻ കൂടി കഴിഞ്ഞില്ല. പറ്റി പോയ്‌.. അരുതാത്ത ഒന്നും നടന്നിട്ടില്ല. പക്ഷേ നടക്കുമായിരുന്നു. അങ്ങോട്ട് തന്നെയാണ് അവൻ തന്നെ കൂടെ കൊണ്ട് പോയിരുന്നത്. തല നാഴിരക്ക് രക്ഷപ്പെട്ടു പോന്നതാണ്. ഇന്നിപ്പോ അതോർക്കുമ്പോൾ കുറ്റബോധം കൊണ്ട് ഉള്ളും ഉയിരും നീറുന്നു.. ഇത്രയും അതപതിച്ചു പോയല്ലോ താൻ എന്നോർത്ത് സ്വയം ലജ്ജ തോന്നുന്നു.. എന്തിന്റെ പേരിലായാലും ഇനിയും അതിലെക്കൊരു തിരിച്ചു പോക്കില്ലെന്ന് കൂടി അവളാ നിമിഷം ഉറപ്പിച്ചു കഴിഞ്ഞു.. 💥💥 രണ്ടു ദിവസങ്ങൾക്കിപ്പുറം.. വീട്ടുകാരെ കൂട്ടി കാശിയെ കാണാൻ അശോകന്റെ വീട്ടിലേക്ക് ചെന്നതാണ് ശിവ. അങ്ങോട്ട്... അതിനി എന്തിന്റെ പേരിലായാലും കയറി ചെല്ലാനൊരു മടുപ്പുണ്ടവനും. അതവർ ഒന്നും പറഞ്ഞിട്ടല്ല. ചെല്ലുമ്പോൾ നന്നായി തന്നെ സ്വീകരിക്കും.. പക്ഷേ എന്തോ ഒരു... ഒരു വല്ലായ്മ. കാശി അങ്ങോട്ടേക്ക് വന്ന് പെട്ടിട്ട് ഒരാഴ്ച്ചയായി. അതിനിടക്ക് ശിവ ആകെ അങ്ങോട്ട് പോയത് രണ്ടോ മൂന്നോ തവണ മാത്രം. ഇതിപ്പോ അമ്മയ്ക്കും അമ്മൂനും അവനെ കാണാതെ വയ്യെന്നായി. താൻ കൂടെ വന്നില്ലേലും അങ്ങോട്ട് പോകുമെന്ന് പറഞ്ഞവർക്കൊപ്പം പോന്നതാണ് അവൻ. ഇത് വരെയും കാര്യങ്ങളൊന്നും തന്നെ മുഴുവനും അറിയാത്ത അവർ, വിഷ്ണുവിന്റെ അറസ്റ്റൊട് കൂടി ഇനിയൊന്നും അറിയാൻ ബാക്കിയില്ലാത്ത പോലാണ്. അപ്പോൾ മുതലാണ് അവനെ കാണാനുള്ള ആഗ്രഹവും തീവ്രമായത്. കണ്ടേ ഒക്കൂ എന്ന് വാശി പിടിച്ചു തുടങ്ങിയത്. "അല്ലാ.. ആരാത്.. കയറി വാ.. വാ.ശിവ ." കോളിങ് ബെല്ലടിച്ചു കാത്തു നിൽക്കുമ്പോഴും വരരുതായിരുന്നു എന്ന് തന്നെയായിരുന്ന ശിവക്ക് തുളസിയുടെ ആ ക്ഷണം.. അത്‌ കേട്ടപ്പോൾ തോന്നിയ ആശ്വാസം. വീട്ടുകാരെ കൂട്ടി കൊണ്ട് വന്നതൊക്കെ അവർക്കിഷ്ടമാവുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു അവന്. ബന്ധമുള്ളത് കാശ്ശിയുമായിട്ടാണ്. അശോകന്റെ കുടുംബത്തിന് താൻ തീർത്തും അന്യനാണ്. പക്ഷേ അവരുടെ ഹൃദയം നിറച്ചു കൊണ്ടുള്ള ആ സ്വീകരണം. തുളസിയും അശോകേട്ടനും. കാശിനാഥന് പ്രിയപ്പെട്ടതൊക്കെ അവർക്കും പ്രിയപ്പെട്ടത് തന്നെയാണ് എന്ന് പ്രവർത്തി കൊണ്ട് തെളിയിച്ചവർ.. ശിവക്കൊപ്പം അവന്റമ്മയ്ക്കും അമ്മൂനും കൂടി വല്ലാത്തൊരു സമാധാനം തോന്നിയിരുന്നു.. അപ്പോൾ മുതൽ.. 💥💥 ഇപ്പൊ വന്നേക്കാം അമ്മേ.. " ഫോൺ വെച്ച് കഴിഞ്ഞതും കാർത്തു കള്ളത്തരത്തോടെ കാശിയെ നോക്കി. മ്മ്ഹ്ഹ്.. അവളുടെ നോട്ടം കണ്ടിട്ട് അവനൊന്നു പുരികം പൊക്കി കൊണ്ട് ചോദിച്ചു. "താഴേക്ക് ചെല്ലാൻ.. അമ്മയാണ് വിളിച്ചത്.." അവൾക്കതെ ചിരി തന്നെയാണ്. "ആരെങ്കിലും ഗസ്റ്റ്‌ ഉണ്ടോ.. അവന്റെ മുഖം ചുളിഞ്ഞു. "പിന്നേയ്.. ഉണ്ടുണ്ട്.." അവളവനെ എഴുന്നേൽപ്പിച്ചു കൊണ്ട് തുറന്നിട്ട ഷർട്ടിന്റെ ബട്ടണിട്ട് കൊടുത്തു. "ആരാണാവോ.. ഞാൻ വരണോ.." കാശി കുട്ടികളെ പോലെ ഒന്ന് ചൂനുങ്ങി. അവൾക്ക് മുന്നിൽ മാത്രം.. അവനെന്തേന്ത്‌ ഭാവങ്ങളാണന്നോ..! "പിന്നെ..വേണ്ടേ..കാശ്യേട്ടൻ തീർച്ചയായും വരണം.. കാമുകി കാണാൻ വന്നിട്ട് പോകണ്ടിരുന്ന മോശമായി പോകില്ലേ.. " "കാമുകിയോ.. അവനവളെ തുറിച്ചു നോക്കി. "ആഹ്.. നിങ്ങടെ കാമുകി.. അമ്മൂസ്.. കാശ്യേട്ടന്റെ സ്വന്തം കുമ്മൂസ്..കാശ്വേട്ടൻ കൈ വിട്ടാ മരിച്ചു കളയും ന്നും പറഞ്ഞോണ്ട് ഒന്നര കാലിൽ നിന്ന നിങ്ങളുടെ സ്വന്തം.. അമ്മൂസ്.. ന്തേയ്‌.. കാണണ്ടേ.." അവളാ കവിളിൽ നുള്ളി കള്ളത്തരത്തോടെ തന്നെ പറഞ്ഞു. കാര്യം മനസ്സിലായ പോലെ കാശിയൊന്ന് തലയാട്ടി ചിരിച്ചു. "ഒന്നും മറന്നിട്ടില്ല.. ല്ലേ.. അവനൊരു താളത്തിൽ ചോദിച്ചു. ഇല്ലാ.." ആവിശ്യം വരുമ്പോ എനിക്കിട്ട് കുത്താൻ സ്റ്റോക്ക് ചെയ്തു വെച്ചേക്കുവാണോ " "അതേ.. അത് ഞങ്ങൾ പെണ്ണുങ്ങളുടെ ഒരു സീക്രട്ട് രഹസ്യമാണ്.. ചുമ്മാതൊന്നും അല്ലല്ലോ.. അന്നീ കുമ്മൂസിന്റെ പേരിൽ എന്നെ എത്ര വേദനിപ്പിച്ചു.. എന്തൊക്കെ പറഞ്ഞു.. ഒടുക്കം സഹിക്കാൻ വയ്യാതെ ഞാൻ അവളെ പോയ്‌ കാണേണ്ടി വന്നു.." കാർത്തു വെറുതെ മുഖം വീർപ്പിച്ചു. "അതിനുള്ളത് കൂടി കാശിനാഥൻ നിന്നെയിപ്പോ സ്നേഹിച്ചു കടം വീട്ടുന്നില്ലെടി പൊണ്ടാട്ടി..ഇനിയും അതിങ്ങനെ കുത്തി പറയാതെ.." അവനവളുടെ ഇടുപ്പിൽ കയ്യിട്ടു പിടിച്ചു കൊണ്ട് അടുത്തേക്ക് നിർത്തി. "നിന്റെ കാശ്യേട്ടന് ഒരു കാമുകിയെ ഒള്ളു.. അന്നും ഇന്നും.ഇനി എന്നും..അവളെ നിന്റെ കാശ്യേട്ടൻ സ്വന്തമാക്കിയും കഴിഞ്ഞു.. കേട്ടോ.." കവിളിലൊരു നുള്ള് അവൾക്കും കൊടുത്തു കൊണ്ടവൻ താഴേക്ക് പോകാൻ ധൃതി കാണിച്ചു. അവരെയൊക്കെ കാണാൻ അവന് അത്ര ആഗ്രഹമുണ്ടായിരുന്നു. പതിയെ പോ.. അവരവിടെ തന്നെ ഉണ്ട്.. നിങ്ങളെ കാണാതെ എങ്ങും പോകില്ല.. " സ്റ്റെപ്പ് ഓടിയിറങ്ങുന്നവനെ നോക്കി പിന്നിൽ നിന്നും കാർത്തു ഓർമ്മിപ്പിച്ചു.. "അമ്മേ..." അതൊന്നും കേൾക്കാതെ ധൃതിയിലിറങ്ങി ചെന്നവൻ ആദ്യം കണ്ടതും അവരെ തന്നെയാണ്. ശിവ പറഞ്ഞു കൊടുത്തതിലും വലിയ പരിക്കുകളോടെ കാശി മുന്നിൽ ചെന്ന് നിൽകുമ്പോൾ അവരുടെ രൂക്ഷമായ നോട്ടം ശിവക്ക് നേരെയാണ്. "ഇതാണോ നീ പറഞ്ഞ ചെറിയ മുറിവുകൾ എന്നായിരുന്നു അതിനർഥം.. "വച്ചു കെട്ട് കണ്ട് പേടിക്കേണ്ട അമ്മേ.. രണ്ടൂസം കൊണ്ടിത് അഴിക്കാനാവും ന്നാ എന്റെ ഡോക്ടർ ഭാര്യ പറഞ്ഞത്.." കാർത്തുവിനെ കൂടി ഒന്ന് പാളി നോക്കി കുസൃതിയോടെയാണ് കാശി പറയുന്നത്. അവളാണ് മുറിവ് ക്ളീൻ ചെയ്തു മാറ്റി കെട്ടി കൊടുക്കുന്നത്. അമ്മു കൂടി വന്നിട്ട് അവനോട് ഒട്ടി നിൽക്കുന്നതും മുറിവൊക്കെ നോക്കി തലോടി നിറയെ വർത്താനം പറയുന്നതുമെല്ലാം കാർത്തു ചിരിയോടെയാണ് നോക്കി നിൽക്കുന്നത്. പക്ഷേ കാശി നോക്കുമ്പോൾ അവൾ കണ്ണുരുട്ടി കാണിക്കും.. കാശിയോടുള്ള സ്നേഹമവർ കാർത്തുവിലേക്കും പകർന്നു കൊടുക്കുന്നുണ്ട്. ആദ്യം കണ്ട ചെറിയൊരു പരിചയം ഉണ്ടായിരുന്ന അമ്മുവും കാര്ത്തുവും.. പിന്നെ അവരുടേയാ വരവോടെ അത് അൽപ്പം കൂടി അടുക്കുകയും ചെയ്തു. അതിഥികളായി വന്നവരുടെ വയറും മനസ്സും ഒരുപോലെ നിറക്കാനുള്ള ശ്രമത്തിലായിരുന്നു തുളസി. അശോകനും അവർക്കടുത്തേക്കിരുന്നു കൊണ്ട് നന്നായി സംസാരിച്ചു. ശിവ അത്ഭുതത്തോടെ കാശിയെ ആണ് നോക്കിയത്. അങ്ങനൊരു അശോകേട്ടനെ അവരപ്പോൾ മാത്രമാണ് അടുത്തറിഞ്ഞതും. സന്തോഷം നിറഞ്ഞ ആ കൂടി ചേരലിലേക്ക് അന്ന് മറ്റൊരു അതിഥി കൂടി വന്ന് ചേർന്നു.. . അവരോട്ടും പ്രതീക്ഷിക്കാതെ.. പുതിയൊരു വഴിതിരിവ് പോലെ...ഒരാൾ. തുടരും.... ന്നാലും പ്പോ അതാരാ ന്നാ 😎 കലാശകൊട്ടു തുടങ്ങും മുൻപ് പറഞ്ഞു തീർക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്. അതാണിപ്പോ കാണുന്നത്. അല്ലാതെ വലിച്ചു നീട്ടി വിടുന്നില്ല ന്ന് 😆 റിവ്യൂ ഇട്ടിട്ട് പോണേ. ടൈം ഒന്നും നോക്കണ്ട ട്ടോ.. മുടങ്ങാതെ എത്തിക്കാൻ പറ്റണെ ന്ന് മാത്രമാണ് ഇന്റെ മനസ്സിലിപ്പോ.. അത്രേം കിടന്നു പോയി.. 🥴 പനിയൊക്കെ വന്നത് പോലെ പോയി.. പക്ഷേ കൂടെ കൊണ്ട് വന്നവരെ.. അതായത് തലവേദന ചുമ മേല് വേദന ഇജ്ജാതി വൃത്തികെട്ട സാധനങ്ങളെ പഹയൻ പോയപ്പോ കൂടെ കൊണ്ടോവാൻ മറന്നെന്ന് തോന്നുന്നു 😬😬😬 സ്നേഹത്തോടെ jif❣️ #💞 പ്രണയകഥകൾ #📔 കഥ
Diya Samad
1.8K views
1 days ago
Part 79 " ഇനിയും ഒത്തിരി ദൂരം നടക്കാൻ ഉണ്ടോ കണ്ണേട്ടാ...? " : ചെറിയൊരു മടുപ്പോടെ ഗൗരി തന്റെ കൈ പിടിച്ച് ഒപ്പം നടക്കുന്നവനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് അവൾ പറഞ്ഞു. അത് കേട്ടതും നടത്തം നിർത്തി അവൾ പിരുകം പൊക്കി കൊണ്ട് അവൻ അവളെ ഒന്ന് നോക്കി. അത് കണ്ടതും ഗൗരി ഒന്ന് പരുങ്ങി. അതിന് കാരണമുണ്ട് ബസ്സ് ഇറങ്ങിയപ്പോൾ 'ഇനിയും ഒരുപാട് ഉണ്ടോ പോകാൻ' എന്ന് തിരക്കിയവളോട് അവൻ പറഞ്ഞതാ ഒരു 10, 15 മിനിറ്റ് കൂടിയേ ഉള്ളു ഓട്ടോയിൽ പോകാം എന്ന്. അപ്പൊ ആ തീരുമാനത്തെ എതിർത്ത് കൊണ്ട് ഗൗരി തന്നെയാണ് പത്ത് മിനിറ്റത്തെ കാര്യമല്ലേ നടന്ന് പോകാം എന്ന് പറഞ്ഞത്. എങ്കിലും ഓട്ടോയിൽ പോകാം എന്ന് അവൻ പറഞ്ഞെങ്കിലും അവൾക്ക് നടക്കുന്നതാ ഇഷ്ടം എന്ന് കേട്ടതും പിന്നെ ഒന്നും പറയാൻ നിൽക്കാതെ അവളെയും കൂട്ടി നടന്നതാണ് അവൻ അപ്പോഴാണ് മടിയോടെ ഉള്ള അവളുടെ സ്വരം അവനെ തേടി എത്തുന്നത്. " ഞാൻ വെറുതെ എത്ര ദൂരം ഉണ്ടെന്ന് അറിയാൻ ചോദിച്ചതാ. " : അവന്റെ നോട്ടം കണ്ടതും അവനെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് തന്നെ അവൾ പറഞ്ഞു. അതിന് മറുപടി നൽകാതെ അവളെയും കൊണ്ട് അവൻ നടന്നു. ഉള്ളിൽ പരിഭവം നിറച്ച് കൊണ്ട് അവളും അവന്റെ ഒപ്പം നടന്നു. കൈ പിടിച്ച് ദിശ തെറ്റാതെ കൊണ്ട് പോകാൻ ഒരാൾ ഉള്ളത് കൊണ്ട് തന്നെ അവളുടെ കണ്ണ് ചുറ്റും ഉള്ള കാഴ്ചകളിൽ ഓടി നടന്നു. അത് ഇപ്പൊ അവൾക്കും ശീലമായി. മുൻപും ഇത് പോലെ ആയിരുന്നല്ലോ കൊച്ച് കുട്ടിയെ കൊണ്ട് പോകുന്നത് പോലെ കയ്യും പിടിച്ച്. ഇപ്രാവിശ്യവും ഈ കയ്യിൽ പിടിച്ചുള്ള നടത്തം അവൾ പ്രതീക്ഷിച്ചത് കൊണ്ട് തന്നെ വലിയ വിറയാലോ പരിഭ്രാമമോ ഒന്നും അവളിൽ നിന്ന് ഉയർന്നില്ല. വീണ്ടും കുറച്ച് കൂടി മുന്നോട്ട് പോയതും റോഡിന് അപ്പുറം കാണുന്ന കടലിന്റെ ശബ്ദത്തോട് ഒപ്പം ഉള്ള മണൽ തരികൾ കണ്ടതും അവളുടെ കണ്ണ് വിടർന്ന് വന്നു. ബീച്ചിൽ നിന്ന് അവർ കുറച്ച് അകലെ ആണെങ്കിലും അവിടെ നിന്നുള്ള കാറ്റ് അവരെ വീശി കടന്ന് പോകുന്നുണ്ടായിരുന്നു. മുന്നോട്ട് പോകുന്തോറും അവൾക്ക് ബീച്ച് വെക്തമായി കാണാൻ കഴിഞ്ഞു. അങ്ങോട്ട് പോകണം കടൽ കാണണം എന്നൊക്ക ഉള്ള ആഗ്രഹം അവളിൽ ഉണർന്നെങ്കിലും, കണ്ണനോട് പറയാൻ ഉള്ള വല്ലായിമയിലും, ഇനി പറഞ്ഞാൽ അവന്റെ പ്രതികരണം ഓർത്തുള്ള വല്ലയിമയും, എല്ലാത്തിനും ഉപരി കണ്ണേട്ടൻ ഇങ്ങോട്ട് വന്നത് തന്നെ മറ്റൊരു ആവിശ്യത്തിന് ആണെന്നുള്ള ചിന്തയും കാരണം അവൾ ആ ആഗ്രഹം ഉള്ളിൽ ഒതുക്കി. ആഗ്രഹം മനസ്സിൽ ഒതുക്കി എങ്കിലും അവളുടെ കണ്ണിനും മുഖത്തിനും അതിന് കഴിഞ്ഞില്ല അല്പം ദൂരെ ആയി കാണുന്ന മണൽ തരിയും കടലും ഒക്കെ അവൾ കൗതുകത്തോടെ നോക്കി നടന്നു. നടന്ന് നടന്ന് ബീച്ച്ലേക്ക് പ്രവേശിക്കുന്നത് കണ്ടതും അവൾ കണ്ണ് വിടർത്തി കൊണ്ട് കണ്ണനെ നോക്കി. അവിടെ പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് തന്നെ നടക്കുവാണ്. " നമ്മൾ ബീച്ചിലേക്ക് പോകുവാണോ കണ്ണേട്ടാ...? " :  ബീച്ചിലേക്ക് ഉള്ള എൻട്രൻസ് കടന്നതും ഗൗരി കണ്ണും വിടർത്തി അവനോട് തിരക്കി. അതിനൊരു മൂളൽ ആയിരുന്നു അവനിൽ നിന്ന് വന്ന മറുപടി. പക്ഷെ അത് അവൾ കേട്ടോ എന്ന് തന്നെ സംശയം ആണ് ചുറ്റും പരാതി നടക്കുവാണ് അവളുടെ കണ്ണും കാതും മനസ്സും ഒക്കെ. " അപ്പൊ നമ്മൾ ബീച്ചിലേക്ക് ആണോ കണ്ണേട്ടാ വന്നേ " : ബീച്ചിലെ മണലിലേക്ക് കാലെടുത്ത് വെച്ചതും എന്നിട്ടും വിശ്വാസം വരാതെ കണ്ണ് വിടർത്തി കൊണ്ട് ഗൗരി ചോദിച്ചു. " എന്തേ ഇത് കണ്ടിട്ട് ബീച് ആയിട്ട് തോന്നുന്നില്ലേ " : കണ്ണൻ അതിന് തിരിച്ച്  കളിയാക്കി കൊണ്ട് ചോദിച്ചു. എന്നാൽ ബീച്ച് കണ്ടതിന്റെ സന്തോഷത്തിൽ അവന്റെ കളിയാക്കൽ ഒന്നും തിരിച്ച് അറിയാതെ അവൾ നിഷ്കളങ്കമായി അറിയാം എന്ന പോലെ തലയനക്കി. അത് കണ്ടതും അവൻ പോലും അറിയാതെ അവന്റെ ചുണ്ടിൽ ഒരു ഇളം പുഞ്ചിരി സ്ഥാനം പിടിച്ചു. " നമ്മുക്ക് അവിടെ പോയി ഇരിക്കാം. കുറച്ച് നടന്നതല്ലേ " : ചുറ്റും നിഷ്കളങ്കമായി കണ്ണ് വിടർത്തി നോക്കുന്നവളോട് ആയി അവൻ തിരക്കി. അതിന് അവനെ നോക്കാതെ ചുറ്റും നിരീക്ഷിക്കുന്നതിന് ഇടയിൽ പോകാം എന്ന പോലെ തലയാട്ടി കാണിച്ചു. അത് കണ്ടതും അവളുടെ കയ്യും പിടിച്ച് കൊണ്ട് തണൽ ഭാഗത്തേക്ക്‌ നടന്നു. " ഇരിക്ക് " : നടത്തം നിർത്തി അവളുടെ കൈ വിട്ട് അതും കൊണ്ട് പറഞ്ഞ് അവൻ ചെരുപ്പ് അഴിച്ച് രണ്ടും ചേർത്ത് വെച്ച് അതിന് മുകളിലായി ഇരുന്നു. കണ്ണന്റെ പ്രവർത്തി ഒക്കെ നോക്കി നിന്നവൾ അവൻ ചെയ്തത് പോലെ ചെയ്ത് അവന് അടുത്തായി ഇരുന്നു, അവനെ തട്ടാതെ എന്നാൽ അവനിൽ നിന്ന് ഒത്തിരി ദൂരെ അല്ലാതെ ഇരുന്നു. സമയം അപ്പോൾ തന്നെ നാലര ആയിട്ടുണ്ടായിരുന്നു. വെയിൽ കുറഞ്ഞെങ്കിലും മണലിൽ ഒക്കെ ചെറു ചൂട് ഇപ്പോഴും തങ്ങി നിൽപ്പുണ്ട്. ആ ചൂടിനെ വക വരുത്താൻ വിധം കാറ്റും മത്സരിച്ചു. അവധി ദിവസം അല്ലാത്തത് കൊണ്ട് തന്നെ അധികം ആളുകളും ഒന്നും ഉണ്ടായിരുന്നില്ല. അധികവും കോളേജ് കുട്ടികളും കമിതാക്കളും ഒക്കെ ആയിരുന്നു. പിന്നെ വൈകിട്ട് നടക്കാൻ വരുന്നവരും, മനസ്സ് ശാന്തമാക്കാൻ വന്നിക്കുന്നവരും അവിടെയും ഇവിടെയും ആയിട്ട് ഉണ്ട്. " ഗൗരി നന്ദ ഇതിന് മുന്നേ ബീച്ചിൽ വന്നിട്ടില്ലേ " : വന്നിട്ട് ഇത്രയും നേരമായിട്ടും കൗതുകം വിടാതെ എല്ലാം നോക്കുന്നവളെ കണ്ടതും കണ്ണൻ സൗമ്യമായി തിരക്കി. അപ്പോഴാണ് തൊട്ട് അടുത്ത് ഇരിക്കുന്നവനെ അവൾ നോക്കുന്നത്. മുട്ടി മുട്ടിയില്ല എന്ന പോലെ തന്നോട് ചേർന്ന് ഇരിക്കുന്നവനെ കണ്ടതും അവൾ ഒന്ന് പരിഭ്രാമിച്ച് പോയി. നേരത്തെ ചുറ്റുമുള്ള കാഴ്ചകൾ കാണാനുള്ള തിടുക്കത്തിൽ ഈ  ഇരുപ്പ് ഒന്നും അവൾ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം. അത്രയും അടുത്ത് അവനെ കണ്ടതും അവന്റെ സാമിഭ്യവും ഒക്കെ അവളിൽ ചെറുതായി വിറയൽ പടർത്തി. " വന്നിട്ടില്ലേ " : അവളുടെ അനക്കമൊന്നും കാണാതെ വന്നതും അവൻ വീണ്ടും തിരക്കി. " അത്... ഹാ വന്നിട്ടുണ്ട് ഇപ്പോഴൊന്നും അല്ല വർഷങ്ങൾക്ക് മുൻപ്. അമ്മ ഉള്ളപ്പോ അഞ്ചാറ് വെട്ടം ഒക്കെ വന്നിട്ടുണ്ട് പിന്നെ ചെറിയമ്മയുടെയും അച്ഛന്റെയും കല്യാണം കഴിഞ്ഞ സമയത്ത് എന്തോ വന്നതാ. പിന്നെ വന്നിട്ടേ ഇല്ല. അവർ ഒക്കെ വരും പക്ഷെ എന്നെ കൊണ്ട് വരാറില്ല. ആദ്യം ഒക്കെ അച്ഛൻ തിരക്കും എന്താ വരാതെ എന്ന് അപ്പൊ അമ്മമ്മക്ക് കൂട്ടിന് നിൽക്കുവാണ് എന്നൊക്കെ അമ്മമ്മയും ചെറിയമ്മയും കൂടി പറയും പിന്നെ പിന്നെ അച്ഛനും ചോദിക്കാതെ ആയി. അമ്മാമ്മയെ അവരുടെ ഒപ്പം കൂട്ടിയാലും എന്നെ കൂട്ടാതെ ആയി. " : ഗൗരി മുന്നിൽ കാണുന്ന കടലിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. അത് കേട്ടെങ്കിലും കണ്ണനിൽ വലിയ ഭാവ വെത്യാസം ഒന്നും ഉണ്ടായിരുന്നില്ല. ഇതൊക്കെ അവൻ പ്രതീക്ഷിച്ചത് തന്നെയാണ് എങ്കിലും ഒരു സംസാരത്തിന് തുടക്കം കുറിക്കുന്ന വണ്ണം അവൻ ചോദിച്ചതാണ്. " എന്നിട്ട് ബീച്ചിൽ വരാൻ ഇഷ്ടമാണോ " : കണ്ണൻ തിരക്കി. " ഹ്മ്മ് ഇഷ്ടമാണ് ഇവിടെ വരാനും, ഈ മണലിൽ കൂടി നടക്കാനും, ഇവിടുത്തെ കപ്പലണ്ടി വാങ്ങി കഴിക്കാനും, ഇവിടിരുന്ന് ഇങ്ങനെ തിര വരുന്നതും നോക്കി ഇരിക്കാനും ഒക്കെ ഭയങ്കര ഇഷ്ടമാണ്. നമ്മൾ ഇങ്ങോട്ട് നടന്ന് വന്നില്ലേ അപ്പൊ ഈ ബീച്ച് കണ്ടപ്പോൾ ഞാൻ ആഗ്രഹിച്ചതെ ഉള്ളു, ഇവിടെ ഇങ്ങനെ വന്ന് ഇരിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് " : അത്രയും ഇഷ്ടത്തോടെ അവൾ പറഞ്ഞു. " എന്നിട്ട് എന്തെ എന്നോട് പറയാഞ്ഞേ...? " : അവൻ അവളിൽ നിന്ന് അല്പം വിട്ട് മാറി അവളെ വൃത്തിക്ക് കാണും വിധം ഇരുന്നു കൊണ്ട് പിരുകം ഉയർത്തി കൊണ്ട് തെല്ലും ഗൗരവത്തോടെ തിരക്കി. " അത്... അത് പിന്നെ ഞാൻ ഇങ്ങനെ ഓരോ കാഴ്ചകൾ നോക്കി വരുന്ന കൂട്ടത്തിൽ അത് പറയാൻ വിട്ട് പോയി അപ്പോഴേക്കും നമ്മൾ ഇങ്ങോട്ട് വന്ന് " : അവന്റെ ചോദ്യത്തിന് എന്ത് മറുപടി നൽകും എന്ന് അറിയാതെ അവൾ പെട്ടന്ന് വായിൽ വന്നത് അങ്ങ് പറഞ്ഞു. പറഞ്ഞത് അത്രയും കള്ളത്തരം ആയത് കൊണ്ട് തന്നെ അവൾ അവനെ നോക്കാനേ പോയില്ല.  " അപ്പൊ കള്ളത്തരങ്ങളും കയ്യിൽ ഉണ്ടല്ലേ " : കണ്ണൻ കള്ള ഗൗരവത്തോടെ തിരക്കി. " എ... എനിക്ക്.. എനിക്ക് കള്ളത്തരം ഒന്നും ഇല്ല " : പൊടുന്നനെ ഉള്ള അവരുടെ മറുപടി കേട്ടതും അവൾ ഒന്ന് പരുങ്ങി. " ഇല്ലേ....? " : അവൻ ഒന്നും കൂടി കടുപ്പിച്ച് ചോദിച്ചു. അത് കേട്ടതും അവൾ പരുങ്ങലോടെ അവനെ ഇടങ്കണ്ണിട്ട് നോക്കി. " അത് പിന്നെ... ഞാൻ... അത് " : അവനുള്ള മറുപടി എന്ത് പറയും എന്ന് അറിയാതെ കുഴഞ്ഞു. എങ്ങനെ പറയും അവനോട് പറയാൻ ഉള്ള വല്ലായിമ കൊണ്ട്  ആണോ. " എന്നോട് പറയാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ആണോ...? " : കണ്ണൻ ഒരു പിരുകം പൊക്കി ചോദിച്ചു. " ഹ്മ്മ്.... അത് മാത്രമല്ല കണ്ണേട്ടൻ മറ്റൊരു ആവിശ്യത്തിന് വന്നെയല്ലേ എന്ന് കരുതി. " : വേറെ നിവർത്തി ഇല്ലാതെ അവൻ ചോദിച്ചതിന് സമ്മതിച്ച് കൊണ്ട് അവൾ പറഞ്ഞു. " എന്ന് ഞാൻ പറഞ്ഞോ....? " : അവൻ കണ്ണ് ചുരുക്കി കൊണ്ട് ചോദിച്ചു. " ഇല്ല, ഞാൻ ഊഹിച്ചു. " : അവന്റെ ചോദ്യത്തിന് പെട്ടന്ന് അങ്ങ് പറഞ്ഞതാണ് എങ്കിലും പറഞ്ഞ് കഴിഞ്ഞതിനു ശേഷമാണ് എന്താ പറഞ്ഞെ എന്ന് അവൾ ഓർത്തത്. അവൾ അമളി പറ്റിയത് പോലെ അവനെ തല ചെരിച്ച് നോക്കി. അവിടെ ഗൗരവം ആണ്. എങ്ങനെ ഗൗരവം കാണിക്കാതെ ഇരിക്കും എത്ര വെട്ടം പറഞ്ഞിട്ടുണ്ട് സ്വയമേ ഒന്നും ഊഹിച്ച് എടുക്കരുത് എന്ന്, എന്നിട്ട് കേൾക്കുവോ വീണ്ടും അത് തന്നെ ചെയ്യും. ഇനി ഊഹിച്ച് ഓരോന്ന് ചിന്തിച്ചാൽ പോലും അത് ശെരിയാണോ തെറ്റാണോ എന്ന് ഒരു വാക്ക് എങ്കിലും ചോദിക്കാലോ ഇത് അതും ഇല്ല. " അത് പിന്നെ കണ്ണേട്ടന്റെ കാര്യങ്ങൾ ഒക്കെ ഞാൻ വേണ്ടേ കണ്ട് അറിഞ്ഞ് മനസ്സിലാക്കാൻ അതാ " : ഒരു ആശ്രയം എന്ന പോലെ അതും പറഞ്ഞ് അവനെ നോക്കി കണ്ണ് ചിമ്മി. അത് കേട്ടതും അത് വരെ ഗൗരവത്തോടെ നിന്നവന്റെ ഗൗരവം ഒക്കെ എങ്ങോ മാഞ്ഞ് പോയി. മുന്നിൽ ഇരിക്കുന്നവളുടെ മുഖം കണ്ടാൽ അറിയാം തന്നെ മെരുക്കാൻ വേണ്ടി പറഞ്ഞതാണ് എന്ന് പക്ഷെ എന്ത് കൊണ്ടോ അവൾ പറഞ്ഞത് കേട്ടതും ഉള്ളിൽ ഒരു കുഞ്ഞ് സന്തോഷം നിറഞ്ഞു. എങ്കിലും അതൊന്നും പുറമേക്ക് കാണിക്കാതെ അവൻ അവളെ ഗൗരവത്തോടെ തന്നെ നോക്കി. " എത്ര പറഞ്ഞാലും കേൾക്കരുത്.... ഇനി ഇത് പോലെ എന്തെങ്കിലും സ്വയം ഊഹിച്ച് എടുത്ത ആ കടലിൽ കൊണ്ട് എറിയും ഞാൻ " : ഗൗരവം ഒട്ടും കുറക്കാതെ കണ്ണൻ പറഞ്ഞു. അതിന് അനുസരണ ഉള്ള കുട്ടിയെ പോലെ തലയാട്ടി കാണിച്ചു. അത് കണ്ടതും എത്ര വേണ്ടെന്ന് വെച്ചിട്ടും അവന്റെ ചൊടികളിൽ ചെറിയൊരു പുഞ്ചിരി സ്ഥാനം പിടിച്ചു അത്രയും നിഷ്കളങ്കത ഉണ്ടായിരുന്നു ആ മുന്നിൽ ഇരിക്കുന്നവൾക്ക്. ഗൗരി അവനെ തന്നെ നോക്കി ഇരിക്കുവാണെങ്കിലും മീശയും താടിയും കൊണ്ട് മറഞ്ഞ് കിടന്നത് കൊണ്ട് ആ ചിരിയാട്ട് കണ്ടതും ഇല്ല. തുടരും..... #💞 പ്രണയകഥകൾ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ #💞 നിനക്കായ് #love
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.1K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _107 ✍️ രചന - ജിഫ്ന നിസാർ 💥 ഒരൊറ്റയടി.. കണ്മുന്നിൽ നടക്കുന്നതും ഇനിയങ്ങോട്ട് നടക്കാൻ പോകുന്നതും എന്തെന്ന് ബിബിന് മനസ്സിലാവും മുൻപ്.. ചെവിക്കല്ലും കവിളിന്റെ ഒരു ഭാഗവും ചേർത്ത് കൊണ്ട് കിട്ടിയ ആ അടി. ബിബിൻ താഴെ വീഴുക തന്നെ ചെയ്ത്. തലക്കുള്ളിലെ മൂളക്കം. കണ്ണുകൾക്ക് പോലുമൊരു പുകച്ചിൽ. വല്ല വിധേനയും അവൻ എഴുന്നേറ്റു കൊണ്ട് തലയൊന്ന് കുടഞ്ഞു... "നിനക്കെന്റെ പെങ്ങളെ പ്രേമിച്ചു കൊലക്ക് കൊടുക്കണം.. അല്ലേടാ..." പറയുന്നതിനൊപ്പം വീണ്ടും അടി പൊട്ടി. വിഷ്ണുവല്ലാതെ ഭവ്യക്ക് വേറൊരു ഏട്ടൻ കൂടിയുണ്ടേന്ന് ബിബിനറിയാം. അവനെ കുറിച്ചൊന്നും തന്നെ ഭവ്യ കാര്യമായിട്ട് പറഞ്ഞിട്ടില്ല. പക്ഷേ അവനറിയാമായിരുന്നു. ഇന്നിപ്പോ വന്നതവൻ തന്നെയാണെന്ന് മനസ്സിലായതും അവന് വായിൽ ചോര ചുവച്ചു. അത് പോലാണ് കിട്ടുന്ന അടിയൊക്കെയും... അതും അവന്റെ ഒരു കൈക്ക് വയ്യ.. എന്നിട്ടാണ് ഇമ്മാതിരി.. വയ്യാത്ത കയ്യിന്റെ ശക്തി കൂടി വലത് കൈക്ക് ഉണ്ടെന്ന് തോന്നും പോലെ. "നീയൊക്കെ കോളേജിൽ പോണത് പിള്ളേരെ പഠിപ്പിക്കാനോ അതോ.. പിഴപ്പക്കാനോ ഡാ.." വീണ്ടും അടി.. ഇപ്രാവശ്യം ബിബിന്റ തല ചുവരിൽ പോയിടിച്ചു. ഏറെക്കുറെ അമർന്നെന്ന് കരുതിയതെല്ലാം പൂർവ്വധികം ശക്തിയോടെ തിരിച്ചു വരുന്നത് കാണെ കിട്ടിയ അടിയല്ലായിരുന്നു ബിബിനപ്പോൾ പ്രശ്നം.. അതെല്ലാം കണ്ടും കേട്ടും നിൽക്കുന്ന അവന്റെ കുടുംബം.. വെപ്രാളത്തോടെ തലക്കൊരു കൈ താങ്ങി അവൻ ചുറ്റും നോക്കി. ആദ്യം ഇറങ്ങി വന്ന ചിത്രയും അവൾക്ക് പിറകെ തന്റെ അപ്പച്ചനും അമ്മച്ചിയും നിൽക്കുന്നത് കാണെ.. ഇനി ഇതിവിടെ കൊണ്ടൊന്നും നിൽക്കില്ലെന്നും അവനുറപ്പായി. അന്നത്തെ പ്രശ്നത്തിന്റെ പുകച്ചിൽ തന്നെ ഇപ്പോഴും പൂർണ്ണമായും അമർന്നിട്ടില്ല. പിന്നെ തന്റെയൊരു വാക്ക് ചാതുര്യം കൊണ്ട് വല്ല്യ തട്ട് കേടില്ലാതെ പോകുന്നുതാണ്. പോരാത്തതിന്.. തനിക്കെതിരെ ഒരു ആരോപണം പറയാൻ ചിത്രക്കിനി അവസരം കൊടുക്കില്ലെന്ന പോലെയാണ് ഇപ്പോൾ അവളോടുള്ള സ്നേഹം കാണിക്കുന്നത്. ജനിച്ചിട്ട് ഇന്ന് വരേയ്ക്കും സ്വന്തം കുഞ്ഞിനെയൊന്നും ഇങ്ങനെ സ്നേഹിച്ചിട്ടില്ല.. അത് പോലൊക്കെയാണ് പ്രകടനം മുഴുവനും. പിടിച്ചു നിന്നേ മതിയാവൂ എന്നത് പോലെ. അതൊക്കെയും തന്നെ തന്റെ തെറ്റുകൾ പൊങ്ങി വരാതിരിക്കാൻ കൂടിയുള്ള മറയാണ്. മുൻകരുതലാണ്. അതെല്ലാമാണിപ്പോൾ തകർന്ന് പോയിരിക്കുന്നതും. നീയിങ്ങോട്ട് മാറിക്കേ.. വീണ്ടും ബിബിനെ തല്ലാൻ കൈ പൊക്കിയ കാശിയെ പിടിച്ചു മാറ്റി കൊണ്ട് പിന്നെയാ ചടങ്ങ് നടത്തിയത് ശിവയാണ്. കാശിയുടെ കൈക്ക് വയ്യെന്നുള്ള കാരണം ഒന്നാമത് . പിന്നെയുള്ളത്.. ഇവന്.. ഈ നാറിക്ക് വേണ്ടിയാണ്.. ഇവനിൽ നിന്നും വാങ്ങിച്ചെടുത്ത ലക്ഷങ്ങൾക്കുള്ള നന്ദി കാണിച്ചതാണ് വിഷ്ണു. അന്നത്തെ തന്റെ അവസ്ഥ.. കാശിയെ പുറത്തിറക്കാൻ വേറൊരു വഴിയും ഇല്ലെന്നുറപ്പായപ്പോൾ വെറുപ്പ് മാത്രം തോന്നിയ ഒരുവളെ.. തന്നിലേക്ക് ചേർത്ത് വെച്ച ആ നിമിഷവും ദിവസവും ഓർക്കേ അറിയാതെ തന്നെ ശിവയുടെ കൈകൾക്ക് ശക്തി കൂടി പോയി. ബിബിന് താങ്ങാൻ കഴിയുന്നതിനേക്കാൾ ശക്തിയുണ്ടായിരുന്നു പിന്നെ ഓരോ അടിക്കും. പത്തും ഇരുപതും ലക്ഷങ്ങൾ കൊടുത്താലും അവനിനി ജീവിതത്തിൽ ഒരിക്കൽ പോലും മറക്കാൻ ഇടയില്ലാത്ത വിധം ശിവ അറിഞ്ഞു കൊടുത്തത് കൊണ്ട് മാത്രമാണ് കാശി അടങ്ങി നിന്നത് കണ്ടതും. അവന്റെ കണ്ണുകളിൽ അപ്പോഴും ബിബിനോടുള്ള അടങ്ങാത്ത വൈരാഗ്യം തന്നെയാണ്. ഇതിൽ തന്റെ പെങ്ങളും കുറ്റകാരി തന്നെയാണ്. മരണത്തോളം നടത്തി അതിന്റെ ശിക്ഷയും ഇനിയങ്ങോട്ട് കാത്തിരിക്കുന്നതുമെല്ലാം അവളും തീർച്ചയായും കൈ നീട്ടി വാങ്ങിക്കേണ്ടി വരും എന്നുള്ളതും അവനറിയാം.. അതിലൊന്നും അവനൊന്നും പറയാനില്ല. അതിനേക്കാൾ അതിശയം... പേ പട്ടിയെ തല്ലും പോലെ.. അത്രയും വെറുപ്പോടെ തന്നെ ശിവ ബിബിനെ തല്ലി ചതിച്ചിട്ട് കൂടി അവന്റെ കുടുംബം നോക്കി നിന്നതല്ലാതെ ആരും.. അവന്റെ മകൾ പോലും വേണ്ടന്ന് പറയുന്നില്ല.. എന്തെന്നാൽ... അടി തുടങ്ങും മുൻപ് തന്നെ... കാശി പറഞ്ഞത് അവരുടെ മനസ്സിലുണ്ട്. അതിനു മുൻപ് ഭവ്യയിട്ട് കൊടുത്ത സംശയങ്ങളുടെ ഇനിയും അണഞ്ഞു പോയിട്ടില്ലാത്ത.. മറന്നു കളഞ്ഞെന്ന് അവരെല്ലാം അഭിനയിക്കുന്ന ആ സംശയങ്ങൾ വീണ്ടും ഒന്ന് കൂടി ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുന്നു. ഇനിയൊരിക്കലും ഒന്നിനും അറുത്തു മുറിക്കാൻ കഴിയില്ലെന്നത് പോലെ..അതങ്ങനെ പെരുകി പെരുകി വളരാൻ വേണ്ടിയുള്ള വളമാണ് അപ്പോഴാ കാഴ്ച.. ❣️❣️ വിഷ്ണുവിന് കൈ നിറയെ കേസുകൾ.. ആരെങ്കിലും ഒന്ന് തുടങ്ങി കിട്ടിയാൽ മതിയായിരുന്നു എന്നത് പോലെയാണ് അവന്റെ പേരിൽ മീ ടൂ കേസുകൾ പൊങ്ങി വരുന്നത്. പേര് പറയില്ലെന്ന് ഉറപ്പ് കിട്ടിയതോടെ.. ചതിക്കപ്പെട്ടവരും.. അറിഞ്ഞു കൊണ്ടവനിലെക്കെത്തി പണികിട്ടിയവരും. എന്ന് വേണ്ട... അവൻ കാരണം വേദന സഹിച്ചവരൊക്കെയും ഒത്തു കൂടി.. ഒന്നിച്ചു നിന്നു. ഒരു കൊല്ലം ഓടി നടന്ന് വാദിച്ചാലും തീർന്നു കിട്ടാൻ പ്രയാസമുള്ളത്രയും ഉണ്ടത്രേ അത്. കേസ് ഫയൽ ചെയ്തതോടെ അത് മാധ്യമങ്ങളും സോഷ്യൽ മിഡിയയും ഏറ്റെടുത്തു. അതോടെ സംഭവം കളറായി. മുഖമൂടിയിട്ട അവന്റെ പോയ്‌ മുഖം കണ്ടിട്ട് പകച്ചു പോയതെത്ര പേരാണ്..! ആൾക്കാർ അതൊരു ആഘോഷമാക്കി. മിക്കതിനും ആവിശ്യത്തിൽ കൂടുതൽ തെളിവുകൾ ഉണ്ടെന്നത് തന്നെ അവന്റെ തിരിച്ചു വരവിനെ പ്രതികൂലമായി ബാധിച്ചു. ഒരക്ഷരം പറഞ്ഞു കൊണ്ടവന് പിടിച്ചു നിൽക്കാൻ വയ്യെന്നത് പോലായി. അതോടൊപ്പം... രാജ ശേഖരൻ പറഞ്ഞിട്ട്.. അയാൾ നൽകിയ ഉറപ്പിൽ ഒരു ഗാർഹിക പീഡനപരാതി കൂടി ഗായത്രി കൊടുത്തു കഴിഞ്ഞു. അതോടെ കുശാൽ. ഇന്നോളം അവന്റെ വീട്ടിൽ അനുഭവിച്ച ഓരോന്നും എണ്ണി പറഞ്ഞു കൊണ്ടവൾ അതിനൊപ്പം തന്നെ അവൾക്ക് അവനിൽ നിന്നും ഒരു ഡിവോഴ്സ് പെറ്റിഷനും. ഇപ്പോഴുള്ള സാഹചര്യത്തിൽ അത് വളരെ വേഗത്തിൽ അനുവദിച്ചു കിട്ടും എന്നായിരുന്നു രാജ ശേഖരന്റെ മനസ്സിൽ. അത് തന്നെ ആയിരുന്നു അയാളുടെ ധൈര്യവും. തന്റെ മകളുടെ ജീവിതത്തിൽ പടർന്നു പിടിച്ച വിഷ്ണു നാഥേന്ന കാൻസറിനെ വേരോടെ പിഴുതു കളയാൻ തന്നെയാണ് അയാളുടെ തീരുമാനം.. അതിനുള്ള ആദ്യപാടിയായിരുന്നു ആ പീഡന പരാതി. അതിൽ കൂടുതലും ആരോപണങ്ങൾ നീളുന്നത് സുഗന്ധിയുടെ കൂടി നേർക്കാണ്. മരുമകളെ പീഡിപ്പിച്ചു.. അതിനൊപ്പം മകളെ കൊന്ന് കളയാൻ മകനോപ്പം കൂട്ട് ചേർന്നു.. ഒരമ്മയ്ക്ക് കിട്ടാവുന്ന ഏറ്റവും നീചമായ ആ ബഹുമതികൾ.. അതിന്റെ ഭാരം അവർക്കപ്പോൾ അസഹ്യമായിരുന്നു. ചെയ്തു കൂട്ടിയ തെറ്റുകൾക്ക് മുന്നിൽ സുഗന്ധി തല കുനിച്ചു നിന്ന് പോയി.. ഭയം കൊണ്ടും വെപ്രാളം കൊണ്ടും അവരിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികളെ പോലും പരിഹസികപ്പെട്ട നിമിഷങ്ങൾ .. അതിന് അർഹതയില്ലെന്ന് ചുറ്റും കൂടിയവർ ഒക്കെയും ഉറക്കെ വിളിച്ചു പറയുന്നു.. ആശ്രയമില്ലായ്മ ഒരാളെ എത്ര മാത്രം തകർത്തു കളയും എന്നവർക്ക് മുന്നിൽ ആ ഒരൊറ്റ ദിവസം കൊണ്ട് ദൈവം വെളിപ്പെടുത്തുക തന്നെ ചെയ്തു.. അന്ന് വൈകുന്നേരതോടെ ആ കേസിന്റെ വള്ളി പിടിച്ചു കൊണ്ട് ബിബിനെ കൂടി അതിലേക്ക് ചേർത്ത് അറസ്റ്റ് ചെയ്തു. ഭവ്യയുടെ മുറിയിൽ അവളും വിഷ്ണുവും ചേർന്നു നടത്തിയ സംസാരങ്ങളും അവൾ തന്നെ അവളുടെ ഷെൽഫിൽ സൂക്ഷിച്ചു തെളിവുകളുമെല്ലാം ആയതോടെ ബിബിനും പിടിപ്പതുണ്ട്. പോലീസ് അറസ്റ്റ് ചെയ്യാൻ എത്തുമ്പോൾ നേരെ നിൽക്കാൻ പോലും വയ്യാത്ത അത്രയും അവശതയിലാണ് അവൻ. എന്ത് പറ്റിയെന്നുള്ള പോലീസിന്റെ ചോദ്യത്തിനു അവൻ മൗനമാണ് തിരിച്ചു കൊടുത്തത്. അത്രയൊക്കെ ഉപദ്രവങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടും അതിലൊന്നും അവനു പരാതിയും ഇല്ലായിരുന്നു. അതുമല്ലങ്കിൽ ഇനിയൊന്നിനും പരാതി പെടാൻ തനിക്കർഹതയില്ലെന്ന് അവനായിട്ട് തന്നെ മനസ്സിലാക്കിയ പോലെ.. കുടുംബം പോലും മറന്നു കളഞ്ഞു കൊണ്ട് ചെയ്ത ആ മഹാ അപരാധത്തെ ഓർത്തു കൊണ്ടവനും അങ്ങേയറ്റം കുറ്റബോധമുണ്ട്. പക്ഷേ അത്‌ കൊണ്ടൊന്നും തന്നെ ഇനി കാര്യമില്ല. ഇനിയൊരു രക്ഷയില്ലാത്ത വിധം താൻ കുരുങ്ങി പോയെന്ന് കൂടി അവൻ അംഗീകരിച്ചു കഴിഞ്ഞു..അത്രക്കുണ്ടായിരുന്നു വീട്ടിൽ അവന് നേരിടേണ്ടി വന്ന അനുഭവങ്ങൾ. ശിക്ഷ കിട്ടിയാലും.. ഇല്ലേലും ഇനിയിങ്ങോട്ട്..ആ വീടിന്റെ പടി കടന്ന് ചെല്ലണ്ടന്ന് തന്നെയാണ് അവന്റെ അപ്പച്ചന്റെ ഉത്തരവ്. അതൊരു വാക്ക് തന്നെയാണ്. ഉറപ്പുള്ള വാക്ക്. അപ്പനെ അറിയാവുന്ന അവനതും നന്നായി അറിയാം. അതൊരിക്കലും മാറില്ലെന്ന്. "നിനക്കുള്ളതൊക്കെ ഞാനെന്റെ കൊച്ച് മോളുടെയും മരുമോളുടെയും പേരിൽ എഴുതി വെക്കും.. ഇനിയങ്ങോട്ട് വരരുത് എന്നതൊരു കല്പന തന്നെയാണ്.. തിരുത്താൻ കഴിയാത്ത കല്പന.. അവൻ പഠിപ്പിച്ച പിള്ളേർക്കിടയിലും കോളേജിലുമെല്ലാം നിമിഷങ്ങൾ കൊണ്ട് വാർത്ത പരന്നു.. ഇനിയാരും ഒന്നും അറിയാൻ ബാക്കിയില്ലാത്ത പോലെ.. അധ്യാപകൻ എന്നുള്ള പദവി കൂടി ബിബിന്നിൽ നിന്നും എടുത്ത് മാറ്റപ്പെടാനുള്ള അറിവ്... ഇനിയാ ജോലി കൂടി തനിക്ക് നഷ്ടം വന്നെന്ന് ബിബിൻ മനസിലാക്കി. വല്ലാത്തൊരു ശൂന്യത നിറയുന്നുണ്ടായിരുന്നു അവന്റെ മുന്നിലാ നിമിഷങ്ങളിലൊക്കെയും.. 💥💥 എന്തൊക്കെയാ ന്റെ മോനെ ഇവിടെ നടക്കുന്നത്.." കാശിയെ കണ്ടതും നാരായണിയമ്മ വല്ലാതെ കരഞ്ഞു പോയി. അത് വരെയും നടന്നതൊക്കെയും അവരെ വല്ലാതെ ഭാപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. ഭവ്യയെ വിഷ്ണു കൊന്ന് കളയാൻ ശ്രമിച്ചു എന്നുള്ള വാർത്ത.. അവൻ അതല്ല അതിനപ്പുറവും ചെയ്യും എന്നറിയാം.. പക്ഷേ എന്നാലും ആ സത്യം അവരെ വേദനിപ്പിക്കുക തന്നെ ചെയ്ത്. അതിനിടയിൽ ഗായത്രി പറഞ്ഞു കൊടുത്ത.. വിഷ്ണു ഏറെ പരിഹസിച്ച.. അശോകന്റെ കൈ കൊണ്ടവൻ അവസാനിക്കും എന്ന് ഭയപ്പെടുത്തിയ കാശിയുടെ പ്രണയവും ഒളിച്ചോട്ടവും. അതും അവരുടെ നെഞ്ചിലെ തീ തന്നെയാണ്. ചോദ്യങ്ങൾ ഒരുപാട് ഉണ്ടായിരുന്നു അവർക്കുളിൽ. അവനെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ അതിലേറെയും അവസാനിച്ച പോലെ.. "കരയല്ലേ അച്ഛമ്മേ. ഇനിയൊന്നും ഉണ്ടാവില്ല.. ഞാൻ നോക്കി കൊള്ളാം.." ഒരു കൈകൊണ്ടവരെ നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ടവൻ ഉറപ്പ് കൊടുത്തു...ഇറുകെ പുണർന്നു. രണ്ടു പേരെയും നോക്കി ശിവ ഒരു ചിരിയോടെ നിൽപ്പുണ്ട്. കാശിയുടെ ചെറിയച്ഛന്റെ വീട്ടിലാണ് അച്ഛമ്മ. അത് വരെയും വിഷ്ണുവിനോളം നല്ലൊരു പയ്യൻ... ഈ ലോകത്ത് തന്നെയില്ലെന്ന മട്ടിൽ കാശിയെ അകറ്റി നിർത്തിയ അയാൾ.. അയാളുടെ ഭാര്യയും ഏറെ ജാള്യതയോടെയാണ് അവന് മുന്നിൽ നിൽക്കുന്നത്. അവനെ കണ്ട് പഠിച്ചൂടെ നിനക്ക്.. എങ്കിൽ നീ എന്നോ രക്ഷപ്പെട്ടു പോയേനെ എന്ന് എണ്ണിയാൽ ഒടുങ്ങാത്ത അത്രയും പ്രാവശ്യം അവനോട് പറഞ്ഞവർക്കന്ന് വിഷ്ണു ബന്ധുവാണെന്ന് പറയണത് ഓർക്കാൻ കൂടി വയ്യെന്നത് പോലെയാണ്. അവന്റെ ബന്ധുത്തത്തിന്റെ പേരിൽ എത്രയെത്ര കാര്യങ്ങൾ ചെയ്ത് തീർത്തവരാണ്.. ന്യായമായതും അന്യായമായതും അതിൽ പെടും. ഇനി അതിന്റെ പിറകിൽ തങ്ങൾക്കു നേരെയും എന്തെങ്കിലും പ്രശ്നം വരുമോ എന്നുള്ള ഭയവും തുറന്നു പറഞ്ഞില്ലെങ്കിലും അവർക്കുളിൽ ശക്തമായി തന്നെ ഉണ്ടായിരുന്നു അവന്റെ വാർത്തകൾ അറിഞ്ഞത് മുതൽ.. കാശിക്കാ മാറ്റങ്ങളൊക്കെയും തന്നെ മാനസ്സിലാവുന്നുണ്ട്. പക്ഷേ അവനൊന്നും പറയാൻ പോയില്ല.. അല്ലെങ്കിലും എന്ത് പറയാൻ.. കാലം അതിന്റെ കണക്കുകൾ മനോഹരമായി പൂർത്തിയാക്കപ്പെടുമ്പോൾ അവനായിട്ട് ഇനിയെന്ത് പറയാൻ.. വെറുതെ അങ്ങ് നോക്കി നിൽക്കുക എന്നല്ലാതെ.. "എനിക്ക് നിന്റെ പെണ്ണിനെ കാണണം ടാ മോനെ.." അച്ഛമ്മ തന്റെ ആഗ്രഹം പറഞ്ഞു. "കൊണ്ട് വരാം അച്ഛമ്മേ.. ഇന്നിപ്പോ കൂടെ കൂട്ടാൻ പറ്റാത്തൊരു അവസ്ഥ ആയത് കൊണ്ടാണ്.. നാളെയോ മറ്റന്നാളോ എന്തായാലും കൊണ്ട് വരും ഞാൻ.." അതും അവനുറപ്പ് കൊടുത്തു.. കയ്യിലെയും നെറ്റിയിലെയും കെട്ട് കണ്ടതിന്റെ സങ്കടവും അവർക്കുണ്ട്. എന്നാൽ കാശിയത് വളരെ നിസ്സാരമാക്കിയാണ് അവർക്ക് മുന്നിൽ അവതരിപ്പിച്ചത്. കാര്യമായ മുറിവൊന്നും ഇല്ലെന്നും ഇൻഫെക്ഷൻ വരാതിരിക്കാൻ വെച്ച് കെട്ടിയതാണെന്നും പറഞ്ഞു. ഒടുവിൽ ശിവ കൂടി അങ്ങനെ ആണെന്ന് പറഞ്ഞിട്ടാണ് അവർക്ക് അൽപ്പം ആശ്വാസം കിട്ടിയത്. വിഷ്ണുവിനും സുഗന്ധിക്കും കിട്ടിയത് നന്നായി എന്ന് ഊറ്റതോടെ പറയുന്നുണ്ട്.. അച്ഛമ്മ. അതിനൊപ്പം തന്നെ ഗായത്രിയെയും കല്ലു മോളെയും കുറിച്ച് ആശ്വാസം കൊള്ളുന്നുണ്ട്.. "അവനും അവൾക്കും കിട്ടിയത് പോരാ. വേണമെങ്കിൽ അച്ഛമ്മ വന്നിട്ട് കൂടി സാക്ഷി പറയടാ കാശി എന്നവർ ദേഷ്യതോടെ പറയുന്നുണ്ട്. "അതിന്റെ ആവിശ്യം വരികയാണെങ്കിൽ തീർച്ചയായും താൻ തന്നെ വന്നു കൊണ്ട് പോയിക്കൊള്ളാമെന്നും അവനുറപ്പും കൊടുത്തിട്ടാണ് അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങിയത്... തുടരും.. തിരിച്ചടികൾ മനോഹരമായ ആചാരങ്ങൾ തന്നെയാണ്.. കാലത്തിന്റെ കാവ്യനീതി.. ന്തൊരു ഭംഗിയാണല്ലേ കണ്ടിരിക്കാൻ... റിവ്യൂ ഇട്ടിട്ട് പോണേ.. പനി പിടിച്ചു പോയി.. പറ്റും പോലൊക്കെ വരാം ട്ടാ സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ജിഫ് 😘 #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.6K views
1 days ago
#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _42 ✍️ രചന - Aysha akbar അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലവന്... വർഷങ്ങൾക്ക് ശേഷം ഒരുവൾ വീണ്ടും തന്റെ ഉറക്കം കെടുത്തിരിയിരിക്കുന്നതെന്ന തിരിച്ചറിവ് തന്നേ അവനെ വല്ലാതെ തളർത്തി യിരുന്നു..... പിറ്റേന്ന് ഓഫീസിൽ ചെന്നിരിക്കുമ്പോഴും മനസ്സ് തന്റെ കൈ പിടിയിലായിരുന്നില്ല.... ആകെ ക്കൂടി നിറഞ്ഞൊരു അസ്വസ്ഥത.... മറ്റൊരു വഴിയിലേക്ക് കയറുമെന്ന് കരുതിയ തന്റെ ഹൃദയം ആകെ ക്കൂടി ഒരു കല്ലായി തീർന്നിരിക്കുന്നു..... ഓഫീസിൽ നിന്നിറങ്ങുമ്പോൾ വൈകുന്നേരമായിരുന്നു... വീട്ടിലേക്ക് പോകാൻ തോന്നിയില്ല ..... നേരെ ചെന്നത് നീലാംബരത്തിലേക്കായിരുന്നു..... പതിവ് പോലെ തന്നേ കണ്ടെല്ലാവരും ഓടി വന്നു...... കയ്യിൽ കരുതിയിരുന്ന പലഹാര പ്പൊതി ജമീലക്കക്ക് നീട്ടിയപ്പോൾ പ്രായ വ്യത്യാസമില്ലാതെ ഓരോരുത്തരും അതാസ്വാധിച്ചു കഴിക്കുന്നത് കണ്ടപ്പോൾ തന്നേ മനസ്സിനൊരു സുഖം തോന്നിയവന്....... ദിവസങ്ങൾക്ക് ശേഷം തന്നേ കാണുന്നതിന്റെ സന്തോഷമുണ്ടാ ഓരോ മുഖത്തും.... അവരെ സംബന്ധിച്ച് അവർക്കാകെയുള്ള ഒരു സ്വന്തക്കാരൻ താൻ മാത്രമാണല്ലോ..... ഇരു വശവും നീലാംബരം വിടർന്നു നിൽക്കുന്ന ആ വഴിയിലൂടെ നടക്കുമ്പോൾ നെഞ്ചിന്റെ ഭാരം അല്പാൽപ്പമായി കുറയുന്നത് പോലെ തോന്നിയവന്...... അവൻ പതിയെ അകത്തേക്ക് കടന്നു...... ജന വാതിൽ തുറന്ന് വെച്ച് ആ കസേരയിലേക്കിരുന്നു.... നീലാംബരങ്ങളെ തഴുകി വരുന്നൊരു കുളിർ കാറ്റവനെ ആശ്വസിപ്പിക്കുന്നത് പോലെ....... സാറിനു കുടിക്കാൻ..... ജമീലക്ക പാതി ചാരിയ വാതിൽ തുറന്നു കൊണ്ടത് ചോദിക്കുമ്പോൾ അവനവരെയൊന്ന് നോക്കി ... ഇപ്പൊ ഒന്നും വേണ്ട...... അവനത് മാത്രം പറഞ്ഞു വീണ്ടും തല ചാരി വെച്ചങ്ങനെ കിടന്നു...... ജമീലക്ക അവന്റെ കിടത്തം ഒരു നിമിഷമൊന്ന് നോക്കി.... ആ കണ്ണുകളിലെ തിരയിളക്കം കണ്ടത് കൊണ്ട് തന്നേ പുറത്തേക്ക് പോകാതെ അവർ വാതിൽ പടിയിൽ നിന്നൊന്ന് പരുങ്ങി .... അതറിഞ്ഞെന്ന വണ്ണം അവൻ വീണ്ടും അവരിലേക്കൊന്ന് നോക്കി.... എന്താ ജമീലക്ക.... അവനേറെ സ്നേഹത്തോടെ തന്നെയായായിരുന്നത് ചോദിച്ചത്..... അത്..... മൈഥിലി..... മൈഥിലി നല്ല കുട്ടിയാ.... നിങ്ങള് തമ്മിൽ നല്ലവണ്ണം ചേരും....... ജമീലക്ക അവനെ നോക്കി അത് പറഞ്ഞ ആ നിമിഷം അവന്റെ കണ്ണുകൾ ചുരുങ്ങി..... ഓഹ്.... അപ്പൊ അവളിവിടെയും വന്നിട്ടുണ്ടല്ലെ..... നീലാംബരി എന്നും പറഞ്ഞു അവളെ എന്റെ അടുത്തേക്ക് അയച്ചതിനു നിങ്ങൾക്കെന്ത് പ്രതിഫലമാണവള് തന്നത്...... അഭി ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് പൊട്ടി തെറിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരു പോലെ അവനെ വരിഞ്ഞു മുറുക്കിയിരുന്നു.... അവന്റെ കൈ തണ്ടയിലെ നീളൻ ഞരമ്പുകൾ വരിഞ്ഞു മുറുകി...... ചുണ്ടുകൾ വിറച്ചു...... ആ പേരും അവളെ കണ്ട മാത്രയിൽ തോന്നിയ സാമ്യതയുമെല്ലാം ഒരു യാദൃശ്ചി കതയാണെന്ന് കരുതിയ തനിക്ക് തെറ്റിയെന്ന് മനസ്സിലായ ആ നിമിഷം അവന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല....... ജമീലക്ക ആകെ ക്കൂടി കണ്ണുകൾ വിടർത്തി അവനെ നോക്കി..... ഇനിയും എന്റെ മനസ്സിൽ കയറി പറ്റാൻ അവൾക്ക് വേണ്ടി സംസാരിക്കാൻ ആ കള്ളി നിങ്ങൾക്കെന്താണ് ഓഫർ ചെയ്തിട്ടുള്ളത്..... അഭി..... ഉള്ളിൽ കെട്ട് പൊട്ടിയ ദേഷ്യം അടങ്ങാതെയെന്ന വണ്ണം അഭി ദേഷ്യത്തോടെ അതും കൂടി പറഞ്ഞതും പെട്ടെന്നാണ് ജമീലക്കയുടെ ശബ്ദം അവിടെയുയർന്നത്.... ആ വിളിയിൽ ഒരു നിമിഷം അഭിയും ഞെട്ടി പ്പോയിരുന്നു.... കണ്ണുകൾ ചുവപ്പിച്ചു വിറക്കുന്ന മുഖവുമായി നിൽക്കുകയാണവർ.... വൈശാലി പറഞ്ഞുള്ള അറിവോടെ താൻ അടുപ്പത്തോടെ ജമീലക്ക യെന്ന് വിളിച്ചിട്ടും സാറേയെ ന്നല്ലാതെ തന്നേ തിരിച്ചു വിളിക്കാത്ത ആളാണ്‌ അത്രയും ശൗര്യത്തോടെ അഭിയെന്ന് വിളിച്ചു നിർത്തിയിട്ടുള്ളത്..... സാറേ ന്ന് വിളിക്കേണ്ട അഭിയെന്ന് വിളിച്ചാൽ മതിയെന്ന് പല വട്ടം പറഞ്ഞിട്ടും ഇത് വരെ വിളിക്കാത്ത അവരുടെ ആദ്യ വിളിയിൽ അവനാകെ ഞെട്ടി തരിച്ചു പോയിരുന്നു... അത്രത്തോളം കനമുണ്ടായിരുന്നാ ശബ്ദത്തിന്...... താൻ തെറ്റ് ചെയ്യുമ്പോൾ അമ്മ വിളിക്കുന്ന അതേ സ്വരം തോന്നിയാ വിളിക്ക്.... താനെന്തേങ്കിലും തെറ്റ് ചെയ്തുവോ എന്നവനൊന്ന് കൂടി ഓർത്തു നോക്കിയാ നിമിഷം ..... നിന്നേ ഞാൻ ആദ്യമായി കാണുന്നത് വൈശാലിയുടെ കൂടെ അതേ ട്രെയിനിൽ വെച്ചായിരുന്നു....... അന്ന് ഞാൻ അപ്പുറത്തെ ബോഗി യിലായിരുന്നു.... അടുത്തടുത്തിരുന്നാൽ ആരെങ്കിലും കാണുമെന്നു വിചാരിച്ചു അങ്ങനെ മാറിയിരുന്നതാണ് ഞങ്ങൾ..... വൈശാലി ക്ക് മലയാളം എഴുതാൻ അറിയില്ലായിരുന്നു.... അവൾ പറഞ്ഞ പ്രകാരം ആനന്ദിയുടെ ബാഗിൽ വെക്കാൻ ആ കത്തെഴുതിയത് ഈ കൈ പടം കൊണ്ടായിരുന്നു..... അതിര് വിട്ട ദേഷ്യത്തോടെ അത്രയും പറഞ്ഞവർ നിർത്തുമ്പോൾ അഭി മറ്റൊന്നും പറയാൻ കഴിയാത്ത വിധം നിശബ്ദനായി പ്പോയിരുന്നു.... അങ്ങനെയൊരു ഭാവത്തിൽ അവരെ താൻ കണ്ടിട്ടില്ല...... എപ്പോഴും ചിരിച്ച മുഖത്തോടെ ഏറെ സ്നേഹത്തോടെ പെരുമാറുന്ന ആളാണ്‌.... വൈശാലിക്ക് അവരോരു ചേച്ചിയായിരുന്നെങ്കിൽ അതേ സ്ഥാനത്തു തന്നെയാണ് താനവരെ കണ്ടിട്ടുള്ളു എന്നത് കൊണ്ടായിരിക്കും അവൻ പോലുമറിയാതെ അവൻ നിശബ്ദമായതും.... അതിനും മുന്പേ കണ്ടിട്ടുണ്ട് ഞാൻ മൈഥിലി യെ...... ഞാൻ മാത്രമല്ല വൈശാലി യടക്കം ഞങ്ങളെല്ലാവരും...... എന്തിനു പറയുന്നു..... നിന്റെ വീട്ടിൽ വളരുന്ന ആനന്ദിയെ പോലും അവൾ നിന്റെ കൂടെ വന്നപ്പോഴല്ല ആദ്യമായി കാണുന്നത്..... അവർ അതും കൂടി പറഞ്ഞു നിർത്തിയതും അഭി ഒരു ഞെട്ടലോടെ അവരെ നോക്കി..... ആ വീട് നിനക്കോർമ്മയില്ലേ.... ഞങ്ങളെ ല്ലാവരും ഉണ്ടായിരുന്ന ആ വീട്..... അത്ര പെട്ടെന്ന് മറക്കാൻ കഴിയുമായിരിക്കിയില്ല.... ജമീലക്ക ഒരു ചോദ്യം കൊണ്ട് നിർത്തുമ്പോൾ ഉരുളൻ കല്ലുകൾ നിറഞ്ഞ വഴിയിലൂടെ മനസ്സൊന്നു ഉരുണ്ട് നീങ്ങി.... ഒരാണായ നിനക്കാ വീട് എത്രത്തോളം അരോചകമായിരുന്നു..... ആ സ്ഥാനത് പ്രായം തികഞ്ഞൊരു പെണ്ണ് അവിടെ വന്നൊരു രാത്രി താമസിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ അതെത്രത്തോളം ബുദ്ധിമുട്ടിയായിരിക്കുമെന്ന് ഊഹിക്കാൻ പറ്റുമോ നിനക്ക്....... അവരത് പറഞ്ഞ് കൊണ്ട് നിർത്തുമ്പോൾ അവനവരെ തന്നേ നോക്കി...... നീ ചോദിച്ചല്ലോ അവളെനിക്ക് തന്ന പ്രതി ഫലമെന്താണെന്ന് അത് തന്നെയായിരുന്നു അവളുടെ പ്രതി ഫലം.... ഇരുട്ട് മൂടി കിടന്ന ഞങ്ങളുടെ ഹൃദയത്തിലേക്ക് പ്രതീക്ഷ നിറച്ചത് അവളായിരുന്നു...... അന്നാ രാത്രി അവളെടുത്ത ഫോട്ടോയും തെളിവും കൊണ്ടാണെടോ വർഷം കഴിഞ്ഞും തനിക്കെന്തെങ്കിലും ചെയ്യാൻ പറ്റിയത്....... നീ കള്ളി യെന്ന് വിളിച്ച അവൾ തയ്യാറാക്കിയ ഡോക്യൂമെന്ററി അല്ലായിരുന്നോ തന്റെ വഴി കാട്ടി...... ജമീലക്ക പുച്ഛത്തോടെ അതും കൂടി ചോദിച്ചു നിർത്തുമ്പോൾ താനവൾക്ക് മുമ്പിൽ എത്രയോ ചെറുതാണെന്ന തിരിച്ചറിവായിരുന്നത്.... അവന് സ്വയം തല കുനിയും പോലെ തോന്നി..... അതേ.... മൈഥിലി പ്രകാശ്..... ആ പേര് മുന്പും താൻ കേട്ടിട്ടുണ്ട്..... പല വമ്പൻ മാർക്കെതിരെയും തനിക്ക് വിരൽ ചൂണ്ടി തന്നത് ആ ഡോക്യുമെന്ററി തന്നെയായിരുന്നു..... അവനാകെ തലക്കൊരു ഭാരം തോന്നി..... നീ പോലും വൈശാലി യെ മാത്രം രക്ഷിക്കാനല്ലേ ശ്രമിച്ചത്...... വൈശാലിയെ കണ്ടതിന് ശേഷമല്ലേ അത്രയെങ്കിലും നിനക്ക് കരുണ വന്നത്..... അവളോട് തോന്നിയ പ്രണയം കൊണ്ട് മാത്ര മായിരുന്നില്ലേ അത്..... എന്നാൽ മൈഥിലി അങ്ങനെയായിരുന്നില്ല.... ഇട്ട് മൂടാനുള്ള സ്വത്തുകളുടെ നടുവിൽ ജനിച്ചവൾ ഞങ്ങളെ മുഴുവൻ രക്ഷിക്കാനാണ് ശ്രമിച്ചത്...... അതിന് വേണ്ടിയാണ് ആ വീട്ടിൽ അവൾ കയറി പറ്റിയത്.... ജീവിത കാലം മുഴുവൻ അവൾ ഞങ്ങൾക്ക് കാവലാകുമെന്ന വിശ്വാസത്തോടെ ആ രാത്രി മുഴുവൻ ഞങ്ങളോരോരുത്തരും അവൾക്ക് കാവലായിരുന്നു.... ആനന്ദിയെ അവൾ കൈകൾക്കുള്ളിൽ ചുറ്റി പ്പിടിച്ചു....... വെറും ഇരുപത്തി രണ്ട് കാരിയായിരുന്നന്നവൾ..... പക്ഷെ ഒരു ഇരുപത്തി രണ്ട് കാരിയുടേതല്ലാത്ത കരുണയും ആത്മ ധൈര്യവും അവൾക്കുണ്ടായിരുന്നു..... വൈശാലി യെയും അവളുടെ രോഗത്തെ പറ്റിയും എല്ലാം അവൾക്കറിയാമായിരുന്നു...... അവൾക്ക് പിടിച്ചാൽ കിട്ടുന്ന തല്ല അതിന് പിന്നിലുള്ളവരെന്നറിഞ്ഞിട്ടും അവൾ പോരാടി...... ആ തെളിവുകളുമായി പുറത്ത് പോയവൾ അതിന് പിറകെ തന്നെയായിരുന്നു.... ഒരു ദിവസം അവൾ വരുമെന്ന് കരുതി കാത്തിരിക്കുകയായിരുന്ന സമയത്താണ് വൈശാലിക്ക് അസുഗം കൂടിയത്....... തനിക്കെന്തെങ്കിലും സംഭവിച്ചാലും ആനന്ദി സുരക്ഷിതയായിരിക്കണമെന്ന് കരുതി യാണ്‌ ആനന്ദിനെ തേടി അന്ന് ഞങ്ങൾ ട്രെയിൻ കയറിയത്..... എല്ലാം തുറന്ന് പറഞ്ഞു ആനന്ദിയെ സുരക്ഷിതയാക്കണമെന്ന് മാത്രമേ കരുതിയുള്ളൂ .... എന്തൊക്കെ പറഞ്ഞാലും ആനന്ദിനൊരു നല്ല മനസ്സുണ്ടെന്ന് അവളപ്പോഴും വിശ്വസിച്ചിരുന്നു..... അതല്ലാതെ അവൾക്ക് സ്വന്തമെന്ന് പറയാനോ സഹായം ചോദിക്കാനോ മറ്റാരുമുണ്ടായിരുന്നില്ലല്ലോ... പക്ഷെ വിധിയാണ് നിന്നേ അവൾക്ക് മുമ്പിലെത്തിച്ചത്...... ഒന്നും തുറന്ന് പറയാതെ തന്നേ നീയവളെ കൂടെ കൂട്ടി..... ആനന്ദിയുടേ ബാഗി ൽ ആ കത്തു വെക്കുമ്പോഴും അവളെ തേടി താൻ തിരിച്ചു വരുമെന്ന് നിനക്ക് വാക്ക് തരാനുള്ള അവളുടെ പ്രതീക്ഷ മൈഥിലി കൊടുത്ത വാക്കായിരുന്നു...... അധികം വൈകാതെ തന്നേ മൈഥിലി തങ്ങളെ ഇതിൽ നിന്ന് രക്ഷിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു....... ജമീലക്ക അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അഭി ഉമി നീർ പോലുമിറക്കാതെ അവരെ നോക്കി നിൽക്കുകയായിരുന്നു..... തന്റെ കൂടെ കൂടിയവളല്ല അവൾ....മറിച്.....അവളുണ്ടായിരുന്ന ഒരു ലോകത്തിലേക്കാണ് താൻ അറിയാതെ കയറിയ ചെന്നിട്ടുള്ളത് എന്ന തിരിച്ചറിവായിരുന്നത്... (തുടരും) എല്ലാവരും സേഫ് ആണല്ലോ അല്ലെ........ Aysha Akbar #📔 കഥ #💞 പ്രണയകഥകൾ