കഥകൾ 🤩

Ziya🌼
887 views
7 hours ago
Her First Love 💕 ഭാഗം - 30 സയാന്റെ കണ്ണീരും പശ്ചാത്താപവും കണ്ട് എന്റെ മനസ്സ് പതിയെ അലിഞ്ഞുതുടങ്ങി. ഒരു രാത്രിയിൽ വല്ലാത്തൊരു ഇടിമിന്നലോടെ മഴ പെയ്തു. വെള്ളം കുടിക്കാനായി ഞാൻ റൂമിന് പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച എന്നെ തളർത്തിക്കളഞ്ഞു. എന്റെ റൂമിന് പുറത്തെ തണുത്ത തറയിൽ സയാൻ വിറച്ചു കിടക്കുന്നു. പനി കൊണ്ട് അവന്റെ ശരീരം കത്തുകയായിരുന്നു. ബോധമില്ലാതെ അവൻ എന്റെ പേര് വിളിച്ചു കൊണ്ടിരുന്നു. ആ നിമിഷം എന്റെ ഉള്ളിലെ എല്ലാ വാശിയും അലിഞ്ഞുപോയി. ഞാൻ വേഗം അവന്റെ അരികിൽ ഇരുന്നു, അവനെ താങ്ങിപ്പിടിച്ചു കട്ടിലിൽ കിടത്തി. അന്ന് രാത്രി മുഴുവൻ ഉറക്കമില്ലാതെ ഞാൻ അവന്റെ അരികിലിരുന്നു. പിറ്റേന്ന് രാവിലെ സയാൻ കണ്ണ് തുറന്നപ്പോൾ കണ്ടത് അവന്റെ കൈകൾ മുറുകെ പിടിച്ചിരിക്കുന്ന എന്നെയാണ്. സയാൻ: "ജസാ... നീ എന്നോട് ക്ഷമിച്ചോ? നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല." ഞാൻ ഒന്നും മിണ്ടാതെ അവനെ മുറുകെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ആ കരച്ചിലിൽ ഞങ്ങളുടെ എല്ലാ സങ്കടങ്ങളും കഴുകിപ്പോയി. മാസങ്ങൾ കടന്നുപോയി... ഷെറിൻ എന്ന കരിനിഴൽ ഞങ്ങളുടെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി മാഞ്ഞു. ഒരു ദിവസം രാവിലെ എനിക്ക് വല്ലാത്ത തലകറക്കവും ക്ഷീണവും തോന്നി. സയാൻ പരിഭ്രമത്തോടെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഡോക്ടർ പരിശോധന കഴിഞ്ഞ് പുഞ്ചിരിയോടെ പുറത്തേക്ക് വന്നു. ഡോക്ടർ: "കൺഗ്രാജുലേഷൻസ് സയാൻ! ജസ ഗർഭിണിയാണ്. നിങ്ങൾ ഒരു അച്ഛനാകാൻ പോകുന്നു." സയാന്റെ മുഖത്ത് അപ്പോൾ വിരിഞ്ഞ ആ പ്രകാശം ഞാൻ ഒരിക്കലും മറക്കില്ല. അവൻ ഓടി വന്ന് എന്റെ കൈകളിൽ ചുംബിച്ചു. ബാംഗ്ലൂരിലെ ആ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ഞാൻ ആകാശത്തേക്ക് നോക്കി. നക്ഷത്രങ്ങൾക്കിടയിൽ എന്റെ ഉമ്മ എന്നെ നോക്കി ചിരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ഉപ്പയുടെയും ഹാജ്‌റയുടെയും ക്രൂരതകളിൽ നിന്ന് രക്ഷപ്പെട്ട എനിക്ക്, മുകളിൽ നിന്ന് എന്റെ ഉമ്മ നൽകുന്ന അനുഗ്രഹമാണ് ഈ പുതിയ സന്തോഷമെന്ന് ഞാൻ വിശ്വസിച്ചു. പഴയ വേദനകളെല്ലാം ഒരു ഓർമ്മ മാത്രമായി മാറി. സയാന്റെ കൈകൾ എന്റെ വയറിൽ മെല്ലെ തലോടുമ്പോൾ, പുതിയൊരു ജീവന്റെ തുടിപ്പോടൊപ്പം ഞങ്ങളുടെ ജീവിതം കൂടുതൽ മനോഹരമായി. 'Her First Love' എന്ന ഈ യാത്ര ഇവിടെ ഒരു പുതിയ തുടക്കത്തിലേക്ക് വഴിമാറുന്നു. സ്നേഹവും വിശ്വാസവും ഉണ്ടെങ്കിൽ ഏത് കൊടുങ്കാറ്റും അതിജീവിക്കാമെന്ന് കാലം ഞങ്ങളെ പഠിപ്പിച്ചു. (ശുഭം) ✍🏻 Whispering words #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.6K views
18 hours ago
#📙 നോവൽ -നീലാംബരം...... 🔻 ഭാഗം _2 ✍️ രചന - Aysha akbar താൻ വാങ്ങി കൊടുത്ത കളിപ്പാട്ടം കൊണ്ട് കളിക്കുന്നവളെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു കുളിര് തോന്നുന്നുണ്ട്... അവളെ തന്നെ നോക്കിയിരിക്കാൻ തോന്നുന്നത് പോലെ...... അവളുടെ അമ്മ ഇടയ്ക്കിടെ എഴുന്നേറ്റെങ്ങോ പോകുന്നുണ്ടായിരുന്നു..... നീല നിറത്തിലുള്ള സാരിയുടെ അറ്റം തന്റെ മുഖത്തേക്ക് പാറുമ്പോഴൊക്കെയും അവളെ താൻ തലയുയർത്തി യൊന്നു നോക്കും...... തിരികെ വരുമ്പോഴേക്കും ആ കണ്ണുകൾ കലങ്ങി മറിഞ്ഞിട്ടുണ്ടാവും...... ചുവന്ന കണ്ണുകളിൽ ഒരഗ്നി പുകയുന്നത് അവൻ കണ്ടിരുന്നു.... അപ്പോഴും ഇതൊന്നുമറിയാതെ ആ കുഞ്ഞി കൈകൾ തന്റെ കാലിൽ പതിയെ തോണ്ടി വിളിക്കുന്നുണ്ടാവും..... മോളെ പേരെന്താ....... അങ്ങനെ ഇടയ്ക്കിടെ അവൾ പോയി വരുന്നത് കൊണ്ട് തന്നെ തന്നോട് ഒന്ന് കൂടി ചേർന്നിരുന്ന ആ പെൺകുട്ടിയോട് താനത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു....... ആനന്ദി...... പേര് പോലെ അവളുടെ കണ്ണുകളിലും ആനന്ദത്തിന്റെ തിളക്കം..... നിരയോത്ത പല്ലുകൾ കാണിച്ചുള്ള അവളുടെ ചിരി യെന്തോ അവന്റെ ഹൃദയത്തിൽ പതിഞ്ഞു പോയി....... അവളുടെ ചൂണ്ടു വിരൽ അവന്റെ നെഞ്ചിലേക്ക് ചൂണ്ടി കണ്ണുകൾ കൊണ്ട് ആംഗ്യത്തോടെ ഏറെ ഭംഗിയായി എന്തോ ഒന്ന് ചോദിക്കുമ്പോൾ അത് തന്റെ പേര് ചോദിച്ചതാണെന്ന് മനസ്സിലാക്കാൻ അവനൊരു നിമിഷമെടുത്തു..... അവൻ ഒരു ശബ്ദത്തോടെ അവളെ നോക്കി ചിരിച്ചു..... അവളും നിറഞ്ഞൊന്ന് പുഞ്ചിരിച്ചു...... അഭി.......അഭിമന്യു... അവനത് പറഞ്ഞതും അഭി യെന്ന പേര് അവൾ ചുണ്ടുകൾ കൊണ്ടൊന്നു ഉരുവിടുന്നതും പിന്നേ നിറഞ്ഞൊന്ന് പുഞ്ചിരിക്കുന്നതുമെല്ലാം ഒരു ചിരിയോടെ അവൻ നോക്കിയിരുന്നു.... ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അറ്റത്ത് അവൾ എപ്പോഴോ തന്റെ മടിയിലേക്കെത്തിയിരുന്നു..... വാഷ് റൂമിൽ പോയി തിരിച്ചു വന്നവൾ തന്റെ മടിയിലിരിക്കുന്ന ആനന്ദിയെ കണ്ടൊരു നിമിഷമൊന്ന് ഞെട്ടിയത് പോലെ...... ആ കണ്ണുകളിൽ വേർതിരിച്ചറിയാനാവാത്ത എന്തോ ഒന്ന് തിളങ്ങുന്നുണ്ട്.... അവൾ തന്നെയും മടിയിലിരിക്കുന്ന ആനന്ദിയെയും നോക്കുമ്പോഴെന്തിനോ അവനൊരു പ്രയാസം തോന്നി...... അവൾ മോശമായി പ്രതികരിക്കുമോയെന്ന് ഭയന്നിരുന്ന സമയം അവൾ പതിയെ സീറ്റിലേക്കിരുന്നത് അവന്റെയുള്ളിൽ ഒരു ആശ്വാസം നൽകിയിരുന്നു....... പുറത്ത് നിന്നുള്ള കാറ്റ് മുഖത്തേക്ക് പതിച്ചപ്പോൾ ആനന്ദി അവന്റെ നെഞ്ചോട് ചേർന്നിരുന്നപ്പോഴാണ് വീണ്ടും അവന്റെ ശ്രദ്ധ അവളിലേക്ക് പതിഞ്ഞത്..... അവനാ മിനുസമേറിയ മുടിയിൽ ഏറെ വാത്സല്യത്തോടെ തലോടി.... ഇതാരാ അഭി....... തനിക്കൊരു ചായയും അവൾക്ക് പഴം പൊരിയും വാങ്ങി പേർസിൽ നിന്ന് പൈസയെടുത് അയാൾക്ക് കൊടുത്തപ്പോഴാണ് പഴം പൊരി കടിച്ചു കൊണ്ട് അവൾ പേർസിലുള്ള ഫോട്ടോയിലേക്ക് ചൂണ്ടിയത് ചോദിച്ചത്....... ഒരു നിമിഷം അഭി എന്നുള്ള അവളുടെ യാ വിളിയിൽ അവനൊന്നു ഞെട്ടിയിരുന്നു..... അത്ര മേൽ അടുപ്പമുണ്ടായിരുന്നാ വിളിക്ക്........ ഒരു പക്ഷെ വർഷങ്ങളായി വിളിച്ചു ശീലിച്ച ലാഖവമുണ്ടായിരുന്നതിന്...... ഒരു നിമിഷം തനിക്കെതിർ വശമായിരുന്നവളും ആ വിളിയിൽ തങ്ങളിലേക്ക് ഉറ്റ് നോക്കിയത് പോലെ..... പക്ഷെ അഭി അവളിലേക്ക് മുഖമുയർത്തിയില്ല.... പകരം ആനന്ദി യെ തന്നിലേക്ക് ചേർത്ത് പിടിച്ചു ആ പേഴ്സ് അവൾക്ക് മുന്നിലേക്ക് പിടിച്ചു.... ഇത് അമ്മ.... ഇത് ഏട്ടൻ...... ഇത്...... അഭി ഓരോരുത്തരെ യായി ചൂണ്ടി കാണിച്ചു കൊണ്ടവസാനം അവന്റെ ചിത്രത്തിൽ തൊട്ട് കൊണ്ട് ഒരു ചോദ്യത്തോടെ നിർത്തിയതും അവൾ മുഖം തിരിച്ചു അവനെ നോക്കി...... അവൻ കണ്ണുകൾ കൊണ്ട് ചോദ്യമെറിഞ്ഞു..... അഭി..... അവൾ പറയുന്നതോടൊപ്പം ചിരിയോടെ അവന്റെ കവിളിലൊന്ന് നുള്ളുക കൂടി ചെയ്തതും അവനെന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം തോന്നിയിരുന്നു......... അവൻ പോലുമറിയാതെ അവളുടെ കവിളിൽ അവന്റെ ചുണ്ടമർന്നിരുന്നു... ഇതെല്ലാം ശ്രദ്ധിച്ചെന്ന വണ്ണം തന്റെ മുമ്പിലിരിക്കുന്നവളെ കണ്ണുകൾ ഉയർത്താതെ തന്നെ അവന് കാണുന്നുണ്ടായിരുന്നു..... നേരം ഇരുട്ടി തുടങ്ങി..... ട്രെയിനിനുള്ളിലെ ലൈറ്റുകൾ തെളിഞ്ഞു..... പുറത്ത് മുഴുവനായും ഇരുട്ട് പടർന്നു....... തണുത്ത കാറ്റിൽ പാറി പറക്കുന്ന മിനുസമേറിയ അവളുടെ മുടിയിഴകൾ അവൻ ഒതുക്കി വെച്ചു കൊടുത്തു...... അത് വരെ ട്രെയിൻ യാത്ര തന്ന മുഷിച്ചിലെല്ലാം എങ്ങോ പോയ് മറഞ്ഞത് പോലെ...... ആദ്യം മുതൽക്കേ തങ്ങളെ വീക്ഷിച്ചു കൊണ്ടിരുന്ന അപ്പുറത്തെ സീറ്റിലിരിക്കുന്ന സർദാർജി യിൽ പോലും ഒരു പുഞ്ചിരി തളിർത്തിരുന്നു..... തലപ്പാവ് കുലുക്കി കൊണ്ടയാൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു...... പുതുതായി കയറിയവരൊന്നും അത്ര തങ്ങളെ ശ്രദ്ധിക്കുന്നില്ല..... കാരണം തങ്ങൾ സ്വന്തക്കാരാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും....... അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു നിന്നു..... അപ്പോഴൊക്കെയും ആ നീലാംബരിയിലേക്ക് ഒന്ന് കൂടി നോക്കാൻ അവന് തോന്നിയെങ്കിലും ഒറ്റ നോട്ടത്തിൽ മനസ്സിൽ പതിഞ്ഞ ഗൗരവമേറിയ ആ മുഖവും തീക്ഷണമായ കണ്ണുകളും അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു...... അതിലേറെ ഇടക്കെപ്പോഴോ കലങ്ങി മറിഞ്ഞ ഇമകളിൽ അവന്റെ നെഞ്ചുലഞ്ഞു പോയിരുന്നു....... നീല നിറത്തിലുള്ള സാരിയുടെ അറ്റം ഒന്ന് കൂടി പാറി തന്നിലേക്ക് വീണപ്പോഴാണ് വീണ്ടും അവൾ അവിടെ നിന്നും എഴുന്നേറ്റ് പോകുന്നത് അവനറിഞ്ഞത്.... അപ്പോഴും അവൻ മുഖം അവളിലേക്ക് തിരിചിരുന്നില്ല..... അമ്മ എവിടെ അഭി...... കോട്ടു വാ യിട്ട് കൊണ്ടുള്ള ആനന്ദിയുടെ ചോദ്യത്തിൽ നിന്നാണ് അഭിയും അവളെ ഓർത്തത്....... അവൾ പോയിട്ടിപ്പോ ഒത്തിരി നേരമായിയെന്നത് തിരിച്ചറിയുമ്പോൾ എന്തിനോ ഒരു ഉൾ ഭയം തോന്നിയിരുന്നവന്....... അവൻ പെട്ടെന്ന് എഴുന്നേറ്റു..... മോളിവിടെയിരിക്ക്..... ഞാൻ പോയി നോക്കട്ടെ... അതും പറഞ്ഞു കൊണ്ട് അഭി വാഷ് റൂമിലേക്ക് പോകുമ്പോൾ അവൻ പോലുമറിയാതെ കാലുകൾക്ക് വേഗത കൂടുന്നുണ്ടായിരുന്നു..... ഒരു നിമിഷം അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് മുന്നറിയിപ്പ് തരും പോലെ...... വിചാരിച്ചത് പോലെ തന്നെ അവിടെ യുള്ള രണ്ട് ബാത്റൂമിന്റെ വാതിലുകൾ തുറന്നപ്പോഴും അവിടം ശൂന്യമായിരുന്നു..... അവനാകെ ക്കൂടി ഒരു വിറയൽ തോന്നി...... അവനാ ബോഗിയിലൂടെ ഓടുകയായിരുന്നു..... ഒരോരുത്തരിലൂടെയും അവന്റെ കണ്ണുകൾ നീങ്ങി........ നീല ക്കൽ മൂക്കുത്തിയുടെ തിളക്കത്തേ അവന്റെ കണ്ണുകൾ സസൂക്ഷ്മമം തിരഞ്ഞു.... നീല നിറത്തിലുള്ള സാരിയുടെ അറ്റം എവിടെയെങ്കിലും പാറി വീഴുന്നുണ്ടോ എന്നവന്റെ ഹൃദയം ചോദിച്ചു കൊണ്ടിരുന്നു... അവളുടെ മുഖം കൂടുതലായി മനസ്സിലില്ലെങ്കിൽ കൂടി ഏകദേശം അറിയാം.... അവനോരോരുത്തരോടും അവളെ കുറിച് ചോദിക്കുമ്പോൾ ആർക്കും ഒന്നും അറിയില്ലായിരുന്നു..... അവർ എപ്പോഴോ ഇറങ്ങി പോകുന്നത് കണ്ടല്ലോ..... സ്റ്റേഷൻ ഏതാണെന്ന് വ്യക്തമായി ഓർമയില്ല...... അവസാനം അല്പം ഉയരം കുറഞ് തടിച്ച ഒരാളാണ് അത് പറഞ്ഞത്.... ആകെ ക്കൂടി കൈകൾ കുഴയും പോലെ തോന്നിയവന്... ഒരു തരം മരവിച്ച അവസ്ഥ..... എന്തിനാണ് താനീങ്ങനെ കുഴയുന്നതെന്നതിന്റെ ഉത്തരം തന്നെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ആ കുഞ്ഞി കണ്ണുകളായിരുന്നു..... അവനൊരു തളർച്ചയോടെ ആ സീറ്റിലേക്കിരുന്നു..... കൈ രണ്ടും തലക്ക് കുത്തി വെച് അവനല്പം നേരം അങ്ങനെയിരുന്നു..... ഇത് ഇങ്ങനത്തെ പെണ്ണുങ്ങളുടെ സ്ഥിരം പരിപാടിയാ.... ഇത്ര നല്ലൊരു കൊച്ചിനെ ഇട്ടേച്ച് പോകാൻ ആ പെണ്ണിനെങ്ങനെ തോന്നി.... ഓഹ്.... അതിനെ കണ്ടാൽ പറയില്ലായിരുന്നു...... പല വിധ സംസാരങ്ങൾ നാല് പാട് നിന്നും കേൾക്കുമ്പോഴും അഭിക്ക് തലയുയർത്താൻ കഴിഞ്ഞിരുന്നില്ല.... ശ്വാസം തൊണ്ട ക്കുഴിയിൽ വന്ന് നിൽക്കുകയാണ്..... തന്റെ തിരച്ചിലിൽ നിന്നും ബോഗിയിലുള്ളവരെല്ലാം കാര്യം അറിഞ്ഞത് കൊണ്ട് തന്നെ എല്ലാവരും തനിക്ക് ചുറ്റും തടിച്ചു കൂടി നിന്നിരുന്നു......അവൻ പതിയെ തലയൊന്നുയർത്തി..... വിൻഡോ സീറ്റിൽ ചാരി ഇരിക്കുന്ന ആ കുഞ്ഞിനെ കണ്ടതും അവന്റെ ഉള്ളെന്തിനോ ഒന്ന് പിടച്ചു..... എല്ലാവരുടെയും സംസാരങ്ങളിൽ നിന്ന് എന്തൊക്കെയോ അവൾക്ക് മനസ്സിലായിട്ടുണ്ടെന്നത് സാരം...... ഇത് വരെ കണ്ട തിളക്കമെല്ലാം അവളിൽ നിന്നറ്റ് പോയിട്ടുണ്ട്.... ഇത്ര നേരം തന്നെ തണുപ്പിച്ച ആ മുഖം ആദ്യമായി തന്നെ ആകെ ചുട്ടെരിക്കുന്നത് പോലെ തോന്നിയവന്... സ്വന്തം കുഞ്ഞിനെ കളഞ്ഞിട്ട് പോകാൻ മാത്രം അധഃപതിച്ച ആ സ്ത്രീയോട് അവന് തീർത്താൽ തീരാത്ത കലി തോന്നിയിരുന്നു...... എന്തിന്റെ പേരിലായാലും ആരെന്നോ എന്തെന്നോ അറിയാത്ത ഒരുവന്റെ കയ്യിൽ ഒരു കുഞ്ഞിനെ ഏൽപ്പിച്ചു പോകുന്ന അവളൊരു അമ്മയാണോ...... ഓർക്കും തോറും അവന്റെ ഞെരമ്പുകൾ വലിഞ്ഞു മുറുകി.... പെട്ടെന്നാണ് അവന്റെ കണ്ണുകൾ അവളിരുന്നിടത്തായി കിടന്നിരുന്ന ബാഗിലേക്ക് തിരിഞ്ഞത്.... അവൻ പെട്ടെന്ന് എഴുന്നേറ്റ് കൊണ്ട് അതെടുത്തു....... അവന്നത് മുഴുവനായി തിരയുമ്പോൾ അതിൽ ആനന്ദിയുടേതല്ലാത്ത ഒന്നും തന്നെയുണ്ടായിരുന്നില്ല..... അപ്പൊ..... അപ്പൊ അവൾ മനഃപൂർവം കുഞ്ഞിനെ കളഞ്ഞ താണല്ലേ.... ഓർക്കും തോറും അവന് ദേഷ്യമോ സങ്കടമോ വന്നതെന്നറിയില്ല...... ശെരിക്കും..... ശെരിക്കും അവൾ നിന്റെ അമ്മ തന്നെയാണോ.... അവളോടുള്ള ദേഷ്യത്തോടെ അഭി ആനന്ദിയോടത് ചോദിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പി തുടങ്ങിയിരുന്നു.... നിന്നോടാ ചോദിച്ചത്...... മിണ്ടാതിരിക്കുന്ന വളെ കാൻകെ അഭിയുടെ ശബ്ദം ഒന്ന് കൂടി കനത്തിരുന്നു..... അവൾ അതേയെന്ന അർത്ഥത്തിൽ പതിയെ യൊന്നു തലയാട്ടി..... അഭിക്കപ്പോഴും ദേഷ്യം അടങ്ങുന്നില്ലായിരുന്നു..... ആനന്ദി..... പറ.... എവിടെയാ നിന്റെ വീട്.... നിന്റെ അച്ഛൻ....എവിടെയാ എല്ലാവരും...ആരൊക്കെയുണ്ട് വീട്ടിൽ.......എവിടെയാണെന്ന് പറ........ ഞാൻ അങ്ങോട്ട് കൊണ്ടാക്കി തരാം..... അഭി ഓരോറ്റ ശ്വാസത്തിൽ എല്ലാം കൂടി ചോദിച്ചു നിർത്തുമ്പോൾ ആ കണ്ണുകളിലെ ഭാവത്തിന് ഇത് വരെ കണ്ട അഭിയുടെ ഒരു സാമ്യവുമില്ലെന്നത് ആ കുഞ്ഞു മനസ്സിൽ വല്ലാത്ത മുറിവ് തീർത്തിരുന്നു....... അ...റിയില്ല.........ആനന്ദിക്കറിയില്ല വീട് എവിടെയാണെന്ന്...... അഭി എന്നെ തല്ലുമോ..... വിറച്ചു കൊണ്ടവളത് ചോദിച്ചാ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ അഭിയുടെ നെഞ്ചിൽ ഒരു കത്തി കുത്തി യിറക്കിയത് പോലെ തോന്നിയിരുന്നു..... അത് വരെ ഉണ്ടായിരുന്ന ദേഷ്യമെല്ലാം എങ്ങോട്ടാ ഒലിച്ചു പോയത് അവനറിഞ്ഞു.. ഇ...ല്ലാ.......അഭി... തല്ലില്ല..... അഭിയൊന്നും ചെയ്യില്ല........ കരയേണ്ട..... അവളുടെ തലയിലൊന്ന് കൈ വെച്ചു അതും പറഞ്ഞു കൊണ്ട് അഭി എതിർ വശത്തെ സീറ്റിലേക്കിരിക്കുമ്പോൾ എന്തിനോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..... ചെറിയ കുട്ടിയല്ലേ.... അതിനു വീടൊന്നും അറിയുന്നുണ്ടാവില്ല..... അമ്മാ.... ഉൻ അപ്പാ എങ്കെ...... പല തരത്തിലുള്ള വാക്കുകളും പല ഭാഷയിൽ അവളോടുള്ള ചോദ്യങ്ങളുമെല്ലാം ആ ബോഗിയിൽ നിറഞ്ഞു നിൽക്കുമ്പോൾ അഭി ആ സീറ്റിലേക്ക് ചാരിയെങ്ങനെ കിടന്നു..... അവളാകെ ക്കൂടി കൂനി കൂടി വിറച്ചിരിക്കുകയാണ്...... ഹേ ഭായ് ....... ഇസ് ബച്ചേ കോ ആപ് പോലീസ് കേ ഹവാലെ കർ ദീജിയെ...... പലരും അഭിപ്രായങ്ങൾ പറയുന്ന കൂട്ടത്തിൽ തന്റെ അവസ്ഥ മനസ്സിലാക്കിയെന്ന വണ്ണം സംസാരിച്ചത് തലപ്പാവ് ധരിച്ച ആ മനുഷ്യനായിരുന്നു....... അത്ര നേരം കൊണ്ട് അയാൾക്ക് തന്റെ മേൽ വന്ന ആരാധനയുടെ ചുവയുണ്ടയായിരുന്നാ വാക്കുകൾക്ക്..... ശെരിയാണ്.... ഇനി അതാണ്‌ തനിക്ക് ചെയ്യാനുള്ളത്......... അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവനിറങ്ങാൻ നേരം സീറ്റിൽ കിടന്നിരുന്ന ബാഗ് കൂടി ആരോ അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തപ്പോഴാണ് അതിന്റെ പുറത്തെ അറയിൽ ഒരു പേപ്പർ ഉള്ളത് പോലെ അവന് തോന്നിയത് .... അത് തനിക്കുള്ളതാണെന്ന് മനസ്സ് പറഞ്ഞതും അവൻ പെട്ടെന്നത് എടുത്ത് നോക്കി....... ആനന്ദിയെ വിശ്വസിച്ചേൽപ്പിക്കുകയാണ്... മറ്റാർക്കും കൈ മാറാതെ കൂടെ നിർത്തുമെന്ന വിശ്വാസത്തോടെ..... അവളെ തേടി ഒരിക്കൽ ഞാൻ വരിക തന്നെ ചെയ്യും........ അവനത് വായിച്ചതും സിരകളിലൂടെ ദേഷ്യം ഇരച്ചു കയറി...... സ്വന്തം കുഞ്ഞിനെ അപരിചിതന് കൈ മാറാൻ മനസ്സുറപ്പുള്ള അവളുടെയൊരു എഴുത്ത് .... അവൻ ദേഷ്യത്തോടെ അത് ചുരുട്ടി കൊണ്ട് ബാഗിലേക്ക് തന്നെയിട്ടു..... ആ കടലാസ് പിടിച്ച അവന്റെ കൈകളിൽ നീലാംബര പ്പൂവിന്റെ നിർവികാരമായ ഒരു ഗന്ധം തങ്ങി നിൽപ്പുണ്ടായിരുന്നപ്പോൾ ..... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3K views
19 hours ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _29 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 പാതിരാത്രി വരെയും തന്നെ തിരിഞ്ഞ് നോക്കാത്ത ഉറക്കിനോട് കെറുവിച്ചു കൊണ്ടാണ് കാശി അത് വരെയുമിരുന്നത്. നെഞ്ചിൽ കാരണമില്ലാത്തൊരു ഭാരം വന്നു നിറയുന്നു. ഒട്ടും നല്ലതല്ലാത്ത എന്തോ ഒന്ന് തന്നെ തേടി വരുന്നത് പോലെ. അതിനിടയിൽ മിന്നി മാഞ്ഞു പോകുന്ന രാവിലെ കാർത്തുവുമായി ഉണ്ടായാ ആ റോമാൻസ് സീൻ. എല്ലാം കൂടി അന്നവന് ഉറങ്ങാതിരിക്കാനുള്ള കാരണമായി തീർന്നു. പെട്ടന്നവന്റെ ഫോൺ ബെല്ലടിച്ചു. കൈ നീട്ടി അതെടുത്തു നോക്കുമ്പോൾ കാർത്തിക എന്ന് കണ്ടതും വീണ്ടുമവന്റെ നെഞ്ചോന്നാളി. അതെടുക്കാതെ അതെ പിടപ്പോടെ തന്നെ കാശി ഫോണിൽ നോക്കിയിരുന്നു. ഈ പിശാചിന് ഉറക്കവുമില്ലേ.." അത് കട്ടായെന്ന് കണ്ടതും അവൻ പിറു പിറുത്തു. പക്ഷേ വീണ്ടും അതങ്ങനെ അവളുടെ പേരിൽ നിലവിളിച്ചു കൊണ്ടേയിരുന്നു. എടുത്തില്ലെങ്കിൽ ഇന്ന് ഉറങ്ങാതിരുന്നു വേണേലും അവൾ വിളിച്ചു കൊണ്ടിരിക്കും എന്നറിയാവുന്നത് കൊണ്ട് ആ പ്രാവശ്യം കാശി കോൾ എടുത്തു. "മൈ ഡിയർ കാശി നാഥൻ.. ഹാപ്പി ബർത്ത് ഡേയ്.." അലറി കൂവി ചെവി പൊട്ടിക്കും പോലുള്ള ആ പറച്ചിൽ. കാശി ഒരു നിമിഷം നിശ്ചലയായി ഇരുന്നു പോയി. താൻ ഓർത്തത് പോലുമില്ല.. മുടങ്ങാതെ ഏറ്റവും ആദ്യം ഇന്നേ ദിവസം തന്നെ വിഷ് ചെയ്യുന്നത് അവളുടെ പതിവാണ്. താനോ.. തനിക് ജന്മം തന്ന അമ്മയോ പോലും ഓർക്കാതെ കടന്ന് പോയാലും തന്റെ പിറന്നാളിന് കാർത്തുവിനെ പറ്റിക്കാൻ പറ്റില്ലെന്ന് അവനറിയാം. താങ്കൾ ഒരു താങ്ക്സ് തിരിച്ചു പറയുന്നത് പ്രതീക്ഷിക്കാവോ? " കുറുമ്പോടെയുള്ള ആ സ്വരം കേട്ടതും അവനു ചിരി വന്നു. "അല്ല.. ഈ പന്ത്രണ്ട് മണി വരെയും ഉറക്കം കളഞ്ഞിരുന്നു വിളിച്ചിട്ടിത് പറയുമ്പോൾ അത്രയെങ്കിലും നമ്മൾ ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ ന്റെ കാശി നാഥാ.." "നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ പന്ത്രണ്ട് മണി വരെയും ഉണർന്നിരുന്നു കൊണ്ടെന്നെ വിളിക്കാൻ..വിളിച്ചിട്ടങ്ങനെ കാറി കൂവി എന്റെ ചെവി പൊട്ടിച്ചത്തിനു ഞാനൊന്നും പറയുന്നില്ല എന്ന് കരുതി സമാധാനിക്ക്.." കട്ടിലിൽ ചാരി ഇരുന്നു കൊണ്ടവൻ ഗൗരവത്തോടെ തന്നെ ചോദിച്ചു. "കിട്ടണം.. എനിക്കിത് തന്നെ കിട്ടണം.എല്ലാ കൊല്ലവും ഇങ്ങനൊരു നട്ട പാതിരാക്ക് ചീഞ്ഞ ഡയലോഗ് മാത്രം തിരികെ കിട്ടിയിട്ടും ഞാൻ എന്റെ കടമ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ കിട്ടണം.. നിങ്ങളോടൊക്കെ ദൈവം ചോദിക്കുമെടാ ദുഷ്ടൻ കാശിയേട്ടാ.." കാർത്തു എണ്ണി പൊറുക്കി പറയുന്നുണ്ട്. "ചോദിക്കട്ടെ.. അപ്പൊ ഞാൻ നല്ല വെടിപ്പായി പറഞ്ഞു കൊടുത്തോളം.. ഇപ്പൊ ഫോൺ വെച്ചിട്ട് പോയി കിടന്നുറങ്ങെടി.." അവൻ വീണ്ടും ഒച്ചയിട്ടു. 'യ്യോ വെക്കല്ലേ.. ഞാൻ പറഞ്ഞു തീർന്നില്ല.. " അവൻ കോൾ കട്ട് ചെയ്യുമെന്ന് കരുതി കാർത്തു പെട്ടന്ന് പറഞ്ഞു. "അതൊരിക്കലും തീരില്ല.." "ഹോ.. ഓരോ കാമുകൻമാർ ബർത്ത് ഡേയ് സ്പെഷ്യൽ വാങ്ങി കൊടുക്കുന്നത് കാണുമ്പോൾ കൊതിയാവും. എനിക്കൊരുത്തനുണ്ട്...." "അത് കാമുകന്മാരല്ലേ.. ഞാനെപ്പഴാടി നിന്റെ കാമുകനായത്.. ഏഹ്.." അവന് ദേഷ്യം വന്നു തുടങ്ങി. "എനിക്കിങ്ങോട്ട് കിട്ടിയില്ലേലും ഞാൻ അങ്ങോട്ട് തന്നു കഴിഞ്ഞു.. അതാ പിന്നെ സമാധാനം.." കാർത്തു ശബ്ദം കുറച്ചു കൊണ്ട് പറഞ്ഞത് കേട്ടെങ്കിലും അവളെന്താണ് ഉദ്ദേശിച്ചതെന്ന് അവനാദ്യം മനസ്സിലായില്ല. "കാശ്യേട്ടന് ഓർമയില്ലേ ഇന്ന് രാവിലെ.. അത്ര പെട്ടന്ന് മറന്നു പോയോ അത്..തത്കാലം അത് പിറന്നാൾ സമ്മാനമായി കൂട്ടിക്കോ കേട്ടോ.." അവളൊരു ചിരിയോടെ അത് കൂടി പറഞ്ഞതോടെ അവനിരുന്നു വിയർത്തു. ഡീ... "വെച്ചേക്കട്ടെ.. രാവിലെ വിളിക്കാം കേട്ടോ.." ഇനിയും നിന്നാ അവൻ വല്ലതും വിളിച്ചു പറയുമെന്ന് തോന്നിയതും കാർത്തു തന്നെ കോൾ കട്ട് ചെയ്തു. പല്ല് കടിച്ചു കൊണ്ടവൻ ഫോൺ തിരികെ കിടക്കയിലെക്കിട്ട് കൊണ്ട് വാതിൽ തുറന്നു കൊണ്ട് പുറത്തെക്കിറങ്ങി. നല്ല നിലാവുണ്ട് മുറ്റത്തൊക്കെ. ഉമ്മറത്തെ ഉഞ്ഞാലിൽ വന്നിരുന്നവനോടൊപ്പം എവിടെ നിന്നോ ഒരു തണുത്ത കാറ്റ് ഓടി വന്നു പൊതിഞ്ഞു. എന്നിട്ടും അവനുറക്കം വന്നില്ല. നേരത്തേ ഉള്ളിലുള്ള അസ്വസ്ഥ ഇപ്പോൾ ഒന്ന് കൂടി വർദ്ധിച്ചിരിക്കുന്നു.. അതവളെ കൊണ്ട് കിട്ടിയ ഗുണം.. ദേഷ്യത്തോടെ അവൻ കൈകൾ ചുരുട്ടി പിടിച്ചു.. 💜💜 അത് കൂടി ചേർത്തിട്ട് ബിബിൻ ഭവ്യയുടെ ഫോണിലെക്ക് വിളിക്കുന്നതിന്റെ എണ്ണം അമ്പതായി തീർന്നു. എന്നിട്ടും അവളെടുക്കുന്നില്ല. മനഃപൂർവം തന്നെ കുരങ്ങ് കളിപ്പിക്കുകയാണ്. അവൾക്കറിയാം താൻ വിളിക്കുമെന്ന്. ഒരുവേള അവളെ നേരിട്ട് വീട്ടിൽ പോയി രണ്ടു പൊട്ടിക്കണമെന്നാണ് അവന്റെ മനസ്സിൽ. പക്ഷേ പിന്നെ നേരിടാൻ പോകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് നന്നായി അറിയാമായിരുന്നത് കൊണ്ട് മാത്രം അവനാ ശ്രമം ഉപേക്ഷിച്ചു കളഞ്ഞതാണ്. തുടരെ തുടരെ അവളെ വിളിക്കുമ്പോഴും അവളയച്ച ആ വിഡിയോ.. തന്നെ എല്ലാ അർഥത്തിലും പൂട്ടി കളയാവുന്ന ഒന്ന്. അതിലൊന്നും അവളുടെ മുഖമില്ല എന്നതാണ് അവനെ ഏറെ ഞെട്ടിച്ചത്. അതിനർത്ഥം അവളെല്ലാം മുൻകൂട്ടി കണ്ടു കൊണ്ട് തന്നെയാണ് തന്റെ കൂടെ കൂടിയത് എന്ന് തന്നെയാണ്. അതിനേക്കാൾ ഇത്രയും പെർഫെക്ട് ആയിട്ട് ഇങ്ങനൊരു വിഡിയോ എടുക്കണമെങ്കിൽ അവളത്ര നിസ്സാരകാരിയുമല്ല. ത്താൻ പൂർണ്ണമായും അവളുടെ വലയിൽ പെട്ടിരിക്കുന്നു എന്നുള്ള വസ്തുത ബിബിനെ വല്ലാതെ വെപ്രാളപ്പെടുത്തി. ഇനിയിപ്പോ ഒരു രക്ഷ മാത്രം.. അവൾ ചോദിക്കുന്നത് കൊടുത്തു കൊണ്ട് അവളെ പൂർണ്ണമായും ഒഴിച്ച് വിടുക. അപ്പോഴും രക്ഷപ്പെട്ടു എന്ന് ഉറപ്പൊന്നും പറയാൻ പറ്റില്ല. തെളിവുകൾ എല്ലാം നശിപ്പിച്ചു കളഞ്ഞെന്ന് ആണയിട്ട് പറഞ്ഞാലും അവർക്ക് വീണ്ടും കാശിനു ആവിശ്യം കൂടുന്ന പക്ഷം അത് വീണ്ടും കുത്തി പൊങ്ങി വരാനും സാധ്യത കൂടുതലാണ്. ഇവള്മാർക്കൊക്കെ ഇതിപ്പോ ഒരു ബിസിനസ് ആണല്ലോ. ലാഭം പലവിധ മല്ലേ. കാശ്.. പേര്.. പ്രശസ്തി.. പിന്നെ.. എല്ലാം കൂടി ഓർത്തിട്ട് ബിബിൻ നിന്ന് പൊരിഞ്ഞു. ഇത് വരെയും കളിച്ചത് പോലല്ല.. ഇവൾ തന്നേക്കാൾ നന്നായി കളി അറിയാവുന്നവൾ ആണെന്ന് സ്ഥിതീകരിച്ച നിലയിൽ ഇനി കീഴടങി കൊടുക്കുന്നതാണ് തനിക്കെന്ത് കൊണ്ടും നല്ലത്. ബിബിൻ വീണ്ടും പരവേശത്തോടെ ഭവ്യയുടെ നമ്പറിൽ വിളിച്ചു നോക്കി. വീട്ടിൽ പോലും പോകാതെ അവനാ കാറിൽ തന്നെയാണ് അപ്പോഴും. ഗുഡ് ഈവനിംഗ് ബിബി സർ.. " ഉന്മേഷം നിറഞ്ഞ ഭവ്യയുടെ രൂപവും സ്വരവും അയാളിലേക്ക് ഒഴുകി വന്നു. "നീയെന്നെ.. ചതിച്ചു.. അല്ലേടി.." ബിബിന്റെ പല്ലിനിടയിൽ കിടന്നു കൊണ്ടാ വാക്കുകൾ ചതഞരഞ്ഞു പോയിരിക്കുന്നു. ഭവ്യക്ക് പക്ഷേ ഭാവമാറ്റം ഒന്നുമില്ല. കയ്യിലൊരു കപ്പ് കാപ്പിയുമായി അവൾ ചിരിയോടെ അവനെ നോക്കി. കുളിയെല്ലാം കഴിഞ്ഞു അവൾക്കൊരു കുഴപ്പവുമില്ല എന്നുള്ള മട്ടിലുള്ള ആ ഇരിപ്പ്. മുൻപ് തോന്നിയത് പോലല്ല..ആ പ്രണയവും കാമവും അൽപ്പം പോലും ബാക്കിയില്ലാത്ത പോലെ അവനിൽ നിന്നും വറ്റി വരണ്ട് പോയിരിക്കുന്നു. ഒറ്റയടിക്ക് കൊന്ന് കളയാനാണ് ബിബിക്കപ്പോൾ തോന്നിയത്. "സോറി സർ.. എന്നെങ്കിലും സർ എന്നെ കറി വേപ്പില പോലെ ഒഴിവാക്കി കളയുമെന്ന് എനിക്കറിയാം. അതിന് മുന്നേ എന്റെ ഭാഗം എനിക്ക് സേഫ് ആക്കണ്ടേ.. ഞാനത് ചെയ്തു.. അത്രയുമേ ഒള്ളു.." തീർത്തും നിസ്സാരമാക്കി കൊണ്ടുള്ള ആ വർത്താനം. ബിബിക്കാ ഫോൺ എറിഞ്ഞുടക്കാൻ പോലും തോന്നി. പക്ഷേ അത് കൊണ്ടൊന്നും അവളെ തോൽപ്പിക്കാൻ കഴിയില്ലെന്ന് അവനാ നിമിഷം പൂർണ്ണമായും മനസ്സിലായി. ബുദ്ധി പൂർവ്വം ഈ അവസരം വിനിയോഗിചില്ലേൽ താൻ കൂടുതൽ പ്രതിസന്ധിയിൽ പെട്ടു പോകുമെന്നും അവൻ അവനെ തന്നെ പറഞ്ഞു പഠിപ്പിച്ചു. "നിന്നെ ഉപേക്ഷിച്ചു കളയും എന്നാണോ ഭവ്യ ഞാൻ.. പറഞ്ഞത്. " അവൻ ശാന്തമായി ചോദിച്ചു. "അല്ലേ.." വല്ലാത്തൊരു പുച്ഛം നിറഞ്ഞ അവളുടെ ചോദ്യം.. നോട്ടം. ആത്മ നിയന്ത്രണം തരണേ കർത്താവേ ന്ന് നന്നായി പ്രാർത്ഥന നടത്തിയിട്ടാണ് ബിബി പിന്നെ അവളോട് സംസാരിക്കാൻ ശ്രമിച്ചത്... "നീ അതങ്ങനെ മനസ്സിലാക്കി. അതാണ് കാര്യം.." "ആണോ.. സോറി കേട്ടോ.. എന്റെ മിസ്റ്റെക് ആണല്ലേ.. എനിക്കപ്പഴേ തോന്നി. സാറിനു അത്ര പെട്ടന്നൊന്നും എന്നെ ഒഴിവാക്കി പോകാൻ പറ്റില്ലെന്ന്.. അത് പോലല്ലേ ഞാൻ സാറിനെ.." എന്നും അവൻ ചെയ്യാറുള്ളത് പോലൊരു വഷളൻ ചിരിയോടെ ഭവ്യ താടി ഉഴിഞ്ഞു കൊണ്ട് പറയുമ്പോൾ ബിബി അവളെ പകച്ചു നോക്കി. "ഇനി.. ഇനിയെപ്പഴാ നമ്മൾ കാണുന്നെ.." തന്റെ ഉള്ള് അവളറിയാതിരിക്കാൻ ബിബി നന്നായി പാട് പെട്ടു. "ഇനിയിപ്പോ പെട്ടന്നൊരു കൂടി കാഴ്ച നടക്കില്ല സാറേ.." അവളൽപ്പം താളത്തിൽ പറഞ്ഞു. "അതെന്താ..?" "അതങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. എന്റെ കയ്യിൽ സാറിന്റെ കുറച്ചു നൂഡ് ഫോട്ടോസും വീഡിയോസും ഉണ്ടെന്ന് സാറിന് വ്യക്തമായ സ്ഥിതിക്ക് ഇനി പെട്ടന്നൊരു കൂടി കാഴ്ചക്ക് ഞാൻ റെഡിയാവുന്നത് വിഡ്ഢിത്തമല്ലേ സാറേ.. ഭവ്യ പൊട്ടിയല്ലല്ലോ.. മിടുക്കി ആണെന്ന് സർ തന്നെ പലവട്ടം പറഞ്ഞിട്ടില്ലേ.. എഹ്.." അവളൊരു പൊട്ടി ചിരിയോടെ അത് കൂടി പറഞ്ഞതോടെ അവൻ കൂടുതൽ വിറച്ചു പോയി. "നിന്നെ കൊണ്ട് പോകാൻ എനിക്ക് നിന്റെ സമ്മതമൊന്നും വേണ്ടടി മോളെ.ഞാനൊന്ന് വിരൽ ഞൊടിച്ച കൂടെ വരുന്നവളല്ലേ നീ.." ദേഷ്യം കൊണ്ട് ബിബിയുടെ കൈ വിട്ടു പോകുന്നുണ്ട്. "അതേ.. അങ്ങനെ തന്നെ ആയിരുന്നു. അതിന് എനിക്കൊരു ലക്ഷ്യം ഉണ്ടായിരുന്നു. അത് നടന്നു കഴിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോ.. ഞാൻ വിരൽ ഞൊടിക്കും..സർ വരും.. അതാണ്‌ നിയമം.." അന്ന് വരെയും താൻ കണ്ട ആളല്ല അവളിപ്പോഴെന്ന് ബിബിക്ക് തോന്നി. "അപ്പൊ സർ ഫോൺ വെച്ചിട്ട് പോകാൻ നോക്ക്.. എനിക്കൊന്നു കിടക്കണം. നല്ല ക്ഷീണം.. അത് പോലല്ലേ.. സാറിന്ന്.." വീണ്ടും അവളിലേക്കാ വഷളൻ ചിരി പാഞ്ഞു വരുന്നു. ബിബി അസ്വസ്ഥതയോടെ മുഖം തിരിച്ച അതേ നിമിഷം തന്നെ ഭവ്യ കോൾ കട്ട് ചെയ്യുകയും ചെയ്തു. ❤‍🔥❤‍🔥 സത്യത്തിൽ നീയവനെ മനഃപൂർവം വെള്ളം ഒഴിച്ച് വീഴ്ത്തി കളഞ്ഞതല്ലേ ഡീ.. " വിഷ്ണുവിന്റെ ക്രൂരത നിറഞ്ഞ ചോദ്യം. പകൽ നടത്തിയ ക്രോസ് വിസ്താരാത്തിനു ശേഷം രാത്രി ഇങ്ങനൊരു കലാപരിപാടി കൂടി നേരിടേണ്ടി വരുമെന്ന് ഗായത്രിക്കുറപ്പുണ്ടായിരുന്നു. വെള്ളം ശ്രദ്ധിക്കാതെ കൊണ്ട് പോയി ഉല്ലാസിനെ വീഴ്ത്തി കളഞ്ഞു എന്നായിരുന്നു പകലുള്ള മെയിൻ ആരോപണം. അപ്പോൾ കിട്ടിയ ശിക്ഷയും അതിനുള്ളതായിരുന്നു. ഇപ്പോഴത് മനഃപൂർവം അവനെ വീഴ്ത്തി എന്നുള്ളതിലേക്ക് പരിണാമം സംഭവിച്ചു കഴിഞ്ഞു. അതിനുള്ള ശിക്ഷ ഇനി വേറെ ഏറ്റു വാങ്ങണം. എങ്കിലും അവൾക്കൊരു സമാധാനമുണ്ടായിരുന്നു. ഇത് വരെയും ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ ഏറ്റു വാങ്ങി. ഇന്നിപ്പോൾ ചെയ്തത് തന്നെയാണ്. അതിനും അപ്പുറമുള്ള യാഥാർഥ്യം ആരും അറിഞ്ഞിട്ടില്ല. താനും പറഞ്ഞില്ല. പറയുന്നില്ല. ഇനിയങ്ങോട്ട് ഇങ്ങനെ മതി.. വിഷ്ണുവിന്റെ അക്രമണം പതിയെ ശക്തി പ്രാപിച്ചു വന്നിരുന്നു. ആശ്രയിക്കാൻ ആരുമില്ലാത്തൊരു പെണ്ണിനെ അപമാനത്തിന്റെ ചീഞ്ഞ ചതുപ്പിലേക്ക് ചവിട്ടി താഴ്ത്തി അവിടെ അവൾക്കൊപ്പം യാതൊരു ഉളുപ്പുമിലാതെ രമിക്കുന്നവന്റെ പേര്.. ഭർത്താവ്.. സംരക്ഷണം കൊടുക്കേണ്ടവൻ! തുടരും.. സംരക്ഷണം തന്നില്ലേലും സമാധാനം തന്നാൽ മതിയെന്ന് തോന്നി പോകും ചിലവന്മാരുടെ കാട്ടി കൂട്ടൽ കാണുമ്പോൾ 😬 എപ്പഴും പറയുന്നത് തന്നെ.. ഇപ്പഴും പറയാൻ.. റിവ്യൂ ഇട്ടിട്ട് പോകൂ.. അങ്ങനെ ഒന്നെന്നെ ചേർത്ത് പിടിക്കൂ.. എനിക്കത് അത്യാവശ്യമാണ് പരട്ടകളെ.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
3.7K views
11 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ ജലപിശാച് ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) …………………………………. തൃശ്ശൂരിലെ ആ പഴയ കരിങ്കൽ ക്വാറിക്ക് ചുറ്റും എപ്പോഴും ഒരുതരം മരവിപ്പിക്കുന്ന നിശബ്ദതയുണ്ടായിരുന്നു. ആകാശത്തിന്റെ നീലയല്ല, മരിച്ചവരുടെ കണ്ണുകളിലെ വിളറിയ നീലനിറമായിരുന്നു ആ കെട്ടിക്കിടക്കുന്ന വെള്ളത്തിന്. നാട്ടുകാർ പറയും, ആ ക്വാറിക്ക് എന്തോ പ്രശ്നം ഉണ്ട് എന്ന്. പക്ഷേ രണ്ടര വയസ്സുകാരൻ ജിതിൻ്റെ അച്ഛൻ ആദർശിനും അമ്മ സന്ധ്യയ്ക്കും അതൊക്കെ വെറും നാട്ടുപുറം കഥകളായിരുന്നു. "അച്ഛാ... അമ്മ... കാക്ക..." ജിതിൻ്റെ ലോകം ഈ മൂന്ന് വാക്കുകളിൽ ഒതുങ്ങിയിരുന്നു. ആ നിഷ്കളങ്കമായ ശബ്ദം കേൾക്കുമ്പോൾ ആദർശിന് വലിയ സന്തോഷമായിരുന്നു. പക്ഷേ, ആ ശനിയാഴ്ച ഉച്ചയ്ക്ക് ക്വാറിയിലെ നനഞ്ഞ മണ്ണിൽ ജിതിൻ്റെ കുഞ്ഞു പാദങ്ങൾ പതിഞ്ഞപ്പോൾ, പ്രകൃതി പോലും ഒന്ന് നിശബ്ദമായി. ആദർശ് കുളിക്കാനായി വെള്ളത്തിലിറങ്ങി. കരയിൽ ജിതിൻ മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നു. പെട്ടെന്ന് ഒരു നിശബ്ദത. കാക്കകളുടെ കരച്ചിൽ നിന്നു. വെള്ളത്തിനടിയിൽ നിന്ന് ആരോ വലിക്കുന്നത് പോലെ ജിതിൻ ആ നീലക്കയത്തിലേക്ക് വഴുതി വീണു. ഭാഗ്യം തുണച്ചു, ആദർശ് ഉടൻ തന്നെ അവനെ പൊക്കിയെടുത്തു. വയറ്റിൽ അമർത്തി വെള്ളം കളഞ്ഞു. ജിതിൻ കണ്ണുതുറന്നു. പക്ഷേ, ആ കണ്ണുകളിൽ കണ്ടത് പഴയ നിഷ്കളങ്കതയായിരുന്നില്ലപകരം ഒരുതരം ക്രൂരമായ തിളക്കമായിരുന്നു. ……. വീട്ടിലെത്തിയ ജിതിൻ ആദ്യം ചെയ്തത് അവന്റെ പ്രിയപ്പെട്ട കാക്ക പാവയെ കടിച്ചു കീറുകയായിരുന്നു. പച്ച ഇറച്ചി വലിച്ചു കീറുന്ന ലാഘവത്തോടെ അവൻ ആ പാവയുടെ തല പറിച്ച് മാറ്റുന്നത് കണ്ടപ്പോൾ സന്ധ്യ ഭയന്നു പോയി. "ജിതിൻ, എന്തിനാടാ ഇത് ചെയ്തത്?" സന്ധ്യ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു. ജിതിൻ തല പതിയെ ചെരിച്ചു. എന്നിട്ട് സന്ധ്യയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു **"അത് ചോദിക്കാൻ നീ ആരാടി &%₹#@ മോളെ... നിന്റെ %&*₹%&₹₹# വകയാണോ ഈ തുണിപ്പാവ?" ഒരു രണ്ടര വയസ്സുകാരന്റെ തൊണ്ടയിൽ നിന്ന് വരാൻ പാടില്ലാത്ത അത്രയും കനത്ത ശബ്ദം! തൃശ്ശൂർ നഗരമധ്യത്തിലെ ഗുണ്ടകൾ പോലും ഉപയോഗിക്കാൻ മടിക്കുന്ന അതിരൂക്ഷമായ ഒരു പച്ച തെറി! സന്ധ്യ ബോധം കെട്ടു വീണില്ല എന്നേയുള്ളൂ. ആദർശ് അമ്പരന്നു പോയി. "ജിതിൻ, മോനേ... ഇതൊക്കെ ആരാ നിന്നെ പഠിപ്പിച്ചത്?" ജിതിൻ പതുക്കെ കട്ടിലിൽ എഴുന്നേറ്റു നിന്നു. അവന്റെ കുഞ്ഞു വിരലുകൾ കൊണ്ട് അവൻ ആദർശിനെ ചൂണ്ടി പരിഹസിച്ചു ചിരിച്ചു. "എടാ %&₹#... നീ എന്നെ അവിടുന്ന് രക്ഷിച്ചു എന്ന് കരുതിയോ? നിന്റെ കൈയിൽ ഇരിക്കുന്നത് വെറും മാംസക്കഷ്ണം മാത്രമാണ്. ജിതിൻ ഇപ്പോഴും ആ ക്വാറിയുടെ തണുപ്പിൽ ഉറങ്ങുകയാണ്. ഞാൻ വെറും അതിഥി മാത്രമാണ്! കേട്ടോടാ &*%₹# മോനെ..." പിന്നീടുള്ള ദിവസങ്ങൾ ആ വീട് നരകമായി മാറി. ജിതിൻ ഉറങ്ങാറില്ല. രാത്രി മുഴുവൻ ഇരുട്ടത്ത് ഇരുന്ന് ആരോടൊക്കെയോ തൃശ്ശൂർ ശൈലിയിൽ സംസാരിക്കും. ഇടയ്ക്ക് പുകവലിക്കുന്നത് പോലെ കൈവിരലുകൾ വായോട് അടുപ്പിച്ച് കാറ്റൂതി വിടും. വീട്ടിലെ വിലകൂടിയ പാത്രങ്ങളും ഭരണികളും അവൻ എറിഞ്ഞു പൊട്ടിക്കാൻ തുടങ്ങി. എല്ലാം കൃത്യമായ ലക്ഷ്യത്തിലേക്ക്! ആദർശിന്റെ കൂട്ടുകാരൻ സെബാസ്റ്റ്യൻ വന്ന് " ജിതിൻ മോനേ കൂയ്" എന്ന് വിളിച്ചപ്പോൾ, ഒരു പഴയ അച്ചാർ ഭരണി എടുത്ത് അവന്റെ നെറ്റിയിലേക്ക് എറിഞ്ഞുകൊണ്ടാണ് ജിതിൻ സ്വീകരിച്ചത്. “ ആരാടാ &%*₹ മോനേ നീ “ ജിതിന്റെ തെറിയും ശബ്ദവും കേട്ട് സെബാസ്റ്റ്യൻ ഞെട്ടി "എടാ ആദർശേ, ഇത് നിന്റെ മോൻ തന്നെ ആണോടാ ” സെബാസ്റ്റ്യൻ നെറ്റിയിലെ തഴമ്പ് തടവിക്കൊണ്ട് പറഞ്ഞു. "ഇവന്റെ ഉള്ളിൽ ഏതോ ബാധ കേറിക്കൂടിയതാണ്. ഇവൻ പറയുന്ന ഈ തെറികളൊക്കെ പണ്ട് ആ ക്വാറിയിൽ മരിച്ച ഏതോ അലവലാതിയുടേതാകാനേ വഴിയുള്ളൂ. ഞാൻ നേരിട്ടു കണ്ടതാ അവൻ ആ ഭരണി എറിഞ്ഞ വേഗത!" …… ഭ്രാന്ത് പിടിച്ച ആദർശ് ഒടുവിൽ ജിതിനെ തൃശ്ശൂരിലെ പ്രശസ്തനായ സുരേശൻ പോറ്റി എന്ന മാന്ത്രികന്റെ അടുത്തെത്തിച്ചു. പുകയും ചന്ദനത്തിരിയും നിറഞ്ഞ ആ മുറിയിൽ ജിതിനെ ഇരുത്തി. പോറ്റി മന്ത്രം ചൊല്ലി വെള്ളം തളിച്ചപ്പോൾ ജിതിൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു. "നിന്റെ ഈ &%*#വെള്ളം കൊണ്ട് എന്നെ പേടിപ്പിക്കാമെന്ന് കരുതിയോ പന്ന കിളവാ? പോടാ %拆*"** “ ജിതിൻ ചോദിച്ചു. കൂടെ ഒരു വലിയ തെറിയും. സെബാസ്റ്റ്യൻ പേടിച്ച് വാതിൽക്കൽ തന്നെ നിന്നു. സുരേശൻ പോറ്റി നടുങ്ങിപ്പോയി. തന്റെ മുപ്പതു വർഷത്തെ മാന്ത്രിക ജീവിതത്തിൽ ഒരു കുട്ടി തന്നെ ഇത്ര ഭീകരമായി തെറിവിളിക്കുന്നത് അദ്ദേഹം ആദ്യമായാണ് കേൾക്കുന്നത്. അദ്ദേഹം അൽപനേരം കണ്ണടച്ചു "ഇവൻ ജിതിനല്ല. ഇവന്റെ ദേഹത്ത് ഇരിക്കുന്നത് ആ ക്വാറിയിൽ പണ്ട് ഒളിച്ചു താമസിച്ചിരുന്ന, മദ്യപിച്ചു നാട്ടുകാരെ മുഴുവൻ തെറിവിളിച്ചു നടന്നിരുന്ന സജിത്ത് എന്ന ഒരു അലവലാതി ആണ്. അവൻ ജിതിൻ വെള്ളത്തിൽ വീണപ്പോൾ മൂക്കിലൂടെ ഉള്ളിൽ കയറിയതാണ്." മാന്ത്രികൻ ഒരു വലിയ ചെമ്പ് പാത്രത്തിൽ വെള്ളം നിറച്ചു ജിതിനോട് അതിലേക്ക് നോക്കാൻ പറഞ്ഞു. ജിതിൻ നോക്കി. വെള്ളത്തിൽ തെളിഞ്ഞത് ഒരു കുട്ടിയുടെ മുഖമായിരുന്നില്ല. പകരം, കണ്ണുകളിൽ ചോര പടർന്ന ഒരു വികൃത രൂപമായിരുന്നു. ആ രൂപം ജിതിനിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു "എനിക്ക് മുങ്ങിച്ചാകാൻ വയ്യായിരുന്നു. പക്ഷേ ഈ കൊച്ചു നല്ല രസമാണ്. ഇവൻ വായ തുറന്നാൽ എല്ലാവരും പേടിക്കുന്നത് കാണാൻ നല്ല ചേലുണ്ട്! ഹ ഹ ഹ" “ ഒഴിഞ്ഞു പോ “ സുരേശൻ പോറ്റി അലറി. “ ഇല്ലെടാ %&₹# മോനേ “ ജിതിന്റെ ഉള്ളിലെ സജിത്ത് അലറി അവസാനം ആ പരിഹാരക്രിയക്കിടയിൽ ഒരു വലിയ ശബ്ദത്തോടെ ജിതിൻ ബോധംകെട്ടു വീണു. ഒരു കറുത്ത പുക അവന്റെ വായയിലൂടെ പുറത്തേക്ക് വരുന്നത് കണ്ടതായി സെബാസ്റ്റ്യൻ സത്യം ചെയ്തു പറഞ്ഞു. പിറ്റേന്ന് ജിതിൻ ഉണർന്നു. അവൻ പതിയെ വിളിച്ചു "അച്ഛാ... അമ്മ... കാക്ക..." എല്ലാവരും ആശ്വസിച്ചു. ആ പൈശാചികമായ തെറി വിളി അവസാനിച്ചെന്ന് അവർ കരുതി. ബിരിയാണിയും മധുരപലഹാരങ്ങളും വാങ്ങി അവർ ആ സന്തോഷം ആഘോഷിച്ചു. …… വൈകുന്നേരം ചായ കുടിക്കാൻ ഇരുന്നപ്പോൾ അന്തരീക്ഷം ശാന്തമായിരുന്നു. ജിതിൻ ആദർശിന്റെ അരികിൽ വന്നിരുന്നു. സന്ധ്യ അടുക്കളയിലായിരുന്നു. ജിതിൻ ആദർശിന്റെ മുഖത്തേക്ക് നോക്കി പതുക്കെ കണ്ണടിച്ചു. എന്നിട്ട് ആരും കേൾക്കാത്ത സ്വരത്തിൽ ഒരു ചെറിയ തെറി പറഞ്ഞു. "എടാ %₹# മോനെ..?" ജിതിൻ്റെ ആ ചിരിയിൽ പഴയ ആ ജലപിശാച് സജിത്ത് ഒളിഞ്ഞിരിപ്പുണ്ടായിരുന്നതാണോ അതോ ഇതൊക്കെ കേട്ട് പഠിച്ചു ശരിക്കും ജിതിൻ തെറി വിളിച്ചതാണോ ആർക്കും ഉറപ്പില്ലായിരുന്നു. രക്ഷപ്പെട്ടത് ജിതിനാണോ അതോ ജലപിശാച് പതുങ്ങിയിരിക്കുകയാണോ? തൃശ്ശൂരിലെ ആ വീട്ടിൽ ഇന്നും ആരെങ്കിലും ചെന്നാൽ ജിതിൻ അവരെ നോക്കി മരവിപ്പിക്കുന്ന ഒരു ചിരി ചിരിക്കും. പാവം ആദർശ്. ഇപ്പോൾ ജിതിൻ വായ തുറക്കുമ്പോഴല്ല, അവൻ മിണ്ടാതിരുന്ന് ഇങ്ങനെ നോക്കുമ്പോഴാണ് അയാൾ കൂടുതൽ പേടിക്കുന്നത്! ഓരോ തവണയും ജിതിൻ "അച്ഛാ" എന്ന് വിളിക്കുമ്പോഴും, അതിനു പിന്നാലെ ഒരു തെറിവിളി വരുമോ എന്ന് ഭയന്ന് ആദർശ് കാതോർക്കും. വായ തുറക്കാത്ത ആ ചിരിക്കുള്ളിൽ ആയിരം തെറികൾ പൂഴ്ത്തിവെച്ച ആ കുട്ടിപ്പിശാച് ഇന്നും ആ വീട്ടിൽ സുഖമായി കഴിയുന്നു. ……… End