കഥകൾ 🤩

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.5K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _16 ✍️ രചന - ജിഫ്ന നിസാർ ❣️ അയാളെന്തിന് വന്നു... " ഹാളിലേക്ക് കയറും മുന്നേ തന്നെ ഭവ്യയുടെ ദാർഷ്ഢ്യം നിറഞ്ഞു നിൽക്കുന്ന ചോദ്യം. "പതിവ് പല്ലവി തന്നെ.. അച്ഛമ്മയെ കാണാൻ.." അപ്പോഴും തിരിച്ചിറങ്ങി പോകാൻ കഴിയാത്ത വിധം അവിടെ തന്നെ ഉറച്ചു പോയത് പോലെ നിൽക്കുന്ന ഗായത്രിയുടെ നേരെയായിരുന്നു സുഗന്ധിയുടെ പരിഹാസ വും പുച്ഛവും നിറഞ്ഞു നിൽക്കുന്ന നോട്ടം. "ഒന്ന് ചുമ്മാ പോ അമ്മേ.. തമാശ പറയാതെ.അച്ഛമ്മയെ കാണാൻ.. അമ്മയത് വിശ്വസിക്കുകയും ചെയ്‌തോ..?" ഭവ്യ ഉറക്കെ ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവളുടെയും നോട്ടം ഗായത്രിയുടെ നേരെയാണ്. "കെട്ടി ഒരുങ്ങി വല്ലാണ്ട് ഭ്രാന്ത് മൂക്കുബോ ദേ.. അമ്മടെ പുന്നാര മരുമോള് വിളിച്ചു വരുത്തുന്നതാ അവനെ.. അവൾക്ക്..." ഭവ്യാ.. അനാവശ്യം പറയരുത്.. അവളാ പറഞ്ഞതിന്റെ നേരെ പെട്ടന്ന് ഗായത്രിയുടെ ശബ്ദമുയർന്നു. "പിന്നെ.. അനാവശ്യം ചെയ്യുന്നത് അവൾക്കൊരു കുഴപ്പമില്ല.. ഞാൻ പറയണതാ തെറ്റ്.. വൃത്തികെട്ടവൾ.." ഭവ്യ ചീറി കൊണ്ട് ഗായത്രിയുടെ നേരെ ചെന്ന് കൊണ്ട് പറഞ്ഞു. കല്ലു മോള് ഒന്ന് കൂടി ഗായത്രിയിലേക്ക് പതുങ്ങി. "എന്നെ കുറിച്ച് നീ എന്തും പറഞ്ഞോ ഭവ്യ.. പക്ഷേ കാശി നിന്റെ ഏട്ടനല്ലെടി.. ആ മനുഷ്യനെ കുറിച്ച് നീ ഇങ്ങനൊന്നും പറയല്ലേ.. അവനത് അർഹിക്കുന്നില്ല.. അവന്റെ കുറെ സ്വപ്നങ്ങൾ ഇല്ലാതാക്കി കൊണ്ടാ അവൻ നിങ്ങൾക്കൊക്കെ വേണ്ടി.. അതെങ്കിലും നീ ഒന്നോർക്ക്.." ഗായത്രി ദയനീയമായിട്ട് ഭവ്യ യെ നോക്കി. "ഓഓഓ.. എന്തൊരു ഒലിപ്പീരു.. ഇങ്ങനൊക്കെ പറയാൻ അങ്ങേര് നിന്നെ പഠിപ്പിച്ചു കാണും.. വെറുതെ അല്ല വല്യേട്ടൻ പറയുന്നത്.. ഈ കുഞ്ഞ് പോലും..അവന്റെ സമ്മാനമാകും. എന്നിട്ട് രണ്ടും കൂടി അതെന്റെ വല്യേട്ടന്റെ തലയിൽ വെച്ചു കെട്ടി.. കുറെ വേണ്ടാത്ത തെളിവും ഉണ്ടാക്കി.. ഭവ്യാ വെറുപ്പോടെ കുഞ്ഞിനെ നോക്കി. "നിന്റെ വല്യേട്ടൻ സ്വയം രക്ഷക്ക് അതിനേക്കാൾ വലുത് പറയും.. അത് നിന്നെക്കാൾ നന്നായി അറിയുന്നവളാ ഞാൻ.. അതിന്റെ പരിണിത ഫലം ഇപ്പോഴും അനുഭവിക്കുന്നവളാ ഞാൻ.." ഗായത്രിക്ക് കണ്ണ് നിറഞ്ഞു. ഓഓഓ.. തൊടങ്ങി പൂങ്കനീര്..എന്നാ പിന്നെ ഇത്രയും നീചനായ എന്റെ വല്യേട്ടനെ വിട്ട് നീ പോകാത്തതെന്താ. ഇപ്പഴും അട്ടയെ പോലെ കടിച്ചു തൂങ്ങി നിൽപ്പാണല്ലോ നീ.. അതെന്റെ ഗതികേട്.. " ഇതൊക്കെ നിന്റെ അടവാണെന്ന് ഞങ്ങൾക്കറിയില്ലേ.. അത് കൊണ്ട് നീ അടവ് നിർത്തി കയറി പോടീ. ഇന്നത്തെ കണ്ടു മുട്ടലിനെ കുറിച്ചോർത്തു നോക്ക്.. വിളിച്ചു വരുത്തിട്ടിട്ട് നിനക്ക് കാര്യമായിട്ട് തന്നെ... " ഭവ്യ പ്ലീസ്.." കല്ലുവിന്റെ കാതുകൾ പൊതിഞ്ഞ പിടിച്ചു കൊണ്ട് ഗായത്രി കേണു കൊണ്ട് പറഞ്ഞു. "അവനെ കുറിച്ചിങ്ങനെയൊന്നും പറയല്ലെടി.ദൈവം പോലും പൊറുക്കില്ല.. നിന്റെ വല്യേട്ടനല്ല.. കാശി ഉള്ളത് കൊണ്ടാ ഇന്നിപ്പോൾ നീയൊക്കെ അവനെ കുറ്റം പറയാൻ പാകത്തിന് വളർന്നത്.. നിന്റെ വല്യേട്ടൻ ചെയ്തത് പോലെ സ്വന്തം കാര്യങ്ങൾക്ക് അവനും മുൻ‌തൂക്കം കൊടുത്തിരുന്നു എങ്കിൽ...." ഗായത്രി വിങ്ങലോടെ പറഞ്ഞു.. ഒരു ചുക്കും സംഭവിക്കില്ല.. എന്റെ കാര്യം നോക്കാൻ എനിക്കറിയാം.അതിനിപ്പോ നിന്റെ കാശി തന്നെ വേണമെന്നില്ല.. അവനില്ലാതെ വയ്യാത്തത് നിനക്കാ.. എന്നാ ഞങ്ങൾക്ക് ശല്യമില്ലാതെ ഒന്നിറങ്ങി പോയി തരുവോ.. അതുമില്ല.. എന്റെ വല്യേട്ടനെ പറ്റിച്ചു കൊണ്ടവളു നിന്ന് പ്രസംഗം പറയുവാ.. അഭിസാരികയുടെ പ്രസംഗം. " ഗായത്രിയെ പാതാളത്തോളം ഇടിച്ചു താഴ്ത്തി കൊണ്ടുള്ള ആ സംസാരം.. പിന്നെ അവിടെ നിൽക്കാൻ തോന്നാതെ.. ഒന്നും പറയാൻ തോന്നാതെ മരവിച്ചത് പോലെ ഗായത്രി തിരിഞ്ഞു.. "അവൻ പറഞ്ഞു തന്ന കള്ളകഥയും കൊണ്ട് എന്റെ മുന്നിൽ വന്നു നിന്ന് ചിലക്കാൻ വന്നാൽ.. അടിച്ചു മോന്തയുടെ ഷേപ്പ് ഞാൻ മാറ്റും.. ഒരാളും ചോദിക്കാൻ വരില്ല. അറിയാലോ നിനക്കത്.. അവളുടെയൊരു കാശി.." ഭവ്യ ചുണ്ട് കോട്ടി.. അത് കള്ളകഥയൊന്നുമല്ല.. ഒരുത്തൻ അവന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ത്യജിച്ചു കൊണ്ട് നിനക്കൊക്കെ വേണ്ടി ഉരുകി തീർന്ന് പോയ യാഥാർഥ്യമാണെന്ന് അവളോട് തിരിഞ്ഞു പറയണമെന്നുണ്ടായിരുന്നു ഗായത്രിക്ക്. പക്ഷേ അത് കൊണ്ടൊന്നും അവളടങ്ങില്ല. അതുമല്ല ആ പോലുള്ള യാഥാർഥ്യങ്ങളെ കുറിച്ച് തന്നോട് പറഞ്ഞത് കാശിയുമല്ല. അച്ഛമ്മയാണ്. ആദ്യം മുതലുള്ളതെല്ലാം അച്ഛമ്മ തന്നെയാണ് പറഞ്ഞു തന്നിട്ടുള്ളത്. അങ്ങനെയാണ് താനാ കഥകൾ അറിഞ്ഞതും. ഒരിക്കൽ പോലും ചെയ്ത് കൊടുത്ത കാര്യങ്ങളെ മഹത്വം കാശി പറഞ്ഞു കേട്ടിട്ടില്ല എന്ന് അച്ഛമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവനോടത്ര മാത്രം അനീതി ചെയ്തിട്ടും. അവനത് പറഞ്ഞു കൊണ്ടവർക്ക് മുന്നിൽ വന്നിട്ടുമില്ല. എന്നിട്ടും ഇപ്പോഴും അവനു തന്നെയാണ് കുറ്റം മുഴുവനും.. കുഞ്ഞിനെ ഒതുക്കി പിടിച്ചു കൊണ്ട് ഗായത്രി അകത്തേക്ക് പോയിട്ടും അന്ന് കാശി വന്നു പറഞ്ഞിട്ട് പോയതെല്ലാം രോഷത്തോടെ സുഗന്ധി മകളോട് ഒന്നിന് പത്താക്കി പറഞ്ഞു കൊടുക്കുന്നുണ്ട്. അതിനിടയിൽ, കോളേജിൽ നിന്നും അത്രയും നേരം വൈകി വന്ന കാര്യം സുഗന്ധി ശ്രദ്ധിച്ചത് കൂടിയില്ല. കാശിയുടെ തെറ്റുകൾ എണ്ണി പറയുന്ന അമ്മയെ ഭവ്യയും വല്ലാതെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.. ❤‍🔥❤‍🔥 വരാന്തയുടെ ഒരരികിൽ കെട്ടിയ മരത്തിന്റെ വലിയ ആട്ടു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന കാശി... ആ നോട്ടമപ്പോഴും അവന്റച്ഛന്റെ ഫോട്ടോക്ക് നേരെയാണ്.. തെളിഞ്ഞു കത്തുന്ന ആ ദീപനാളം പോലെ അവന്റെ മനസ്സും ആളുന്നുണ്ട്.. എങ്കിലും അവന്റെ കണ്ണ് കലങ്ങിയില്ല. നിശബ്ധമായി കിടക്കുന്ന ഫോൺ കൈ പിടിയിലുണ്ട്.. മടുപ്പിക്കുന്ന ആ നിശബ്ദത പോലും അവനൊരു താരാട്ട് പാട്ട് പോലാണ്.. നാളുകളായി അവനെ അറിയുന്ന താരാട്ട്. അതേ കിടപ്പിൽ ഫോൺ പതിയെ ഒന്ന് ബെല്ലടിക്കാൻ ഒരുങ്ങും മുന്നേ ഞെട്ടി പിടഞ്ഞു കൊണ്ടവൻ അതെടുത്തു നോക്കി. ശിവയെന്ന് കണ്ടതും വീണ്ടുമാ മുഖം മങ്ങി.. എങ്കിലും ചുണ്ടിലൊരു ചിരിയുണ്ട്.. പറ ശിവാ.. നീ കഴിച്ചോ ഡാ.. അതായിരുന്നു ആദ്യത്തെ ചോദ്യം. "കഴിക്കണം.. പോരും വഴി വാങ്ങിച്ചു കൊണ്ട് വന്ന ചോറ് പൊതി അത് പോലെ തന്നെ അടുക്കളയിലിരിപ്പുണ്ട്. വീട്ടിൽ നിന്നും ടൗണിൽ പോകും വഴി ചെറിയൊരു ഹോട്ടലുണ്ട്. അവിടെയാണ് അവന്റെ ഭക്ഷണം ഏല്പിച്ചിരിക്കുന്നത്. രാവിലെ ഉള്ളത് മുതൽ... ലീവുള്ള ദിവസം ഉച്ചക്കും രാത്രിയിലും. അല്ലാതെ ബസ്സിൽ പോണന്ന്.. സ്റ്റാന്റിൽ നിന്നുള്ള ഒരു കടയിൽ നിന്നും. "സമയം ഒൻപത് കഴിഞ്ഞു കാശി..." ശിവ ഓർമ്മിപ്പിച്ചു. "അതിന്... "അതിനു ഒന്നുല്ല.. എഴുന്നേറ്റ് കഴിക്കെഡാ.. "ഞാൻ എനിക്ക് വിശക്കുമ്പോൾ കഴിക്കും.. ഇന്നാ നേരത്ത് കഴിച്ചു കൊള്ളാമെന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല.. കാശിയുടെ ശബ്ദത്തിന് യാതൊരു അയവുമില്ല. "എടാ... ആ പെണ്ണ് വിളിച്ചാലും ദേഷ്യം വിളിച്ചില്ലേലും ദേഷ്യം.. നീ എന്താ കാശി ഇങ്ങനെ.. ഉള്ളിൽ വല്ലതും ഉണ്ടെങ്കിൽ നീ അതിനോട് തുറന്നു പറ.. അല്ലാതെ.." ശിവ പതിയെ പറയുമ്പോൾ കാശി കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് പല്ല് കടിച്ചു. വെച്ചിട്ട് പോ ശിവാ.. "ഞാൻ പോവാം.. എല്ലാർക്കും വേണ്ടി ഇങ്ങനെ നീറി നീറി നീ.. എനിക്കിത് സഹിക്കാൻ വയ്യെടാ കാശി.ആരേം ഓർക്കണ്ടാ നീ... ഇത്രേം നാള് ചെയ്തതിനൊക്കെ ഉള്ളത് നിനക്ക് വയറു നിറച്ചും കിട്ടിയില്ലേ.. ഇടക്കും തലക്കും ഇപ്പഴും കിട്ടുന്നില്ലേ.. ഇനി നിനക്ക് നീ മാത്രം. മതി..കുഞ്ഞാറ്റ പറയുമ്പോലെ.. അവളോട് നിന്റെ ഇഷ്ടം പറയ്യ്.. ബാക്കി നമ്മുക്ക് വരുന്നിടത് വെച്ചു കാണാം.." "ഇനി ഒരക്ഷരം മിണ്ടിയാൽ നിന്നെ ഞാൻ അവിടെ വന്നിട്ട് തല്ലും.. അവന്റെയൊരു ഒടുക്കത്തെ കുഞ്ഞാറ്റ... നിന്നോട് ഞാൻ പലപ്രവിശ്യം പറഞ്ഞിട്ടുണ്ട് ആാാ വട്ടിന്റെ കാര്യം എന്നോട് പറയരുതെന്ന്.. കാശി ഉറക്കെ ഒച്ചയിട്ട് കൊണ്ട് എഴുന്നേറ്റിരുന്നു. "അവള് വിളിക്കാഞ്ഞിട്ട് എനിക്കൊരു കോപ്പുമില്ല.. അവളെ പോലെ ഒലിപ്പിച്ചു നടക്കുന്ന പണിയല്ലേ എനിക്ക്.. അവന്റെയൊരു കണ്ടു പിടുത്തം.. വിളിക്കാതിരുന്ന അത്ര സന്തോഷം.. സമാധാനം. എന്നിട്ടാ പിന്നെ ഞാൻ അവൾക്ക് പോയി തല വെച്ചു കൊടുക്കുന്നത്.. മാര്യദക്ക് നീ ഫോൺ വെച്ചിട്ട് പോയിക്കോ.." ഭീഷണി പോലത് പറഞ്ഞു കഴിഞ്ഞു കാശി വല്ലാതെ കിതക്കുന്നുണ്ട്.. എന്നിട്ടും ശിവയുടെ മറുപടി ഒന്നുമില്ല. ശിവാ.. ഒന്ന് രണ്ടു നിമിഷം അങ്ങനെ നിന്നിട്ട് കാശി വിളിച്ചു നോക്കി. പക്ഷേ അനക്കമില്ല.. "ശിവാ.. നീ പോയോ ഡാ.." ഇപ്രാവശ്യം ശബ്ദം അൽപ്പം അയഞ്ഞിട്ടുണ്ട്.. "തീർന്നോ.. ചിരിയോടെയുള്ള ശിവയുടെ ചോദ്യം. അറിയാതെ തന്നെ കാശ്ശിക്കും ചിരി വന്നു. വീണ്ടും കമിഴ്ന്നു കിടന്നു കൊണ്ടവൻ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു. നിന്റെ അവസ്ഥ എനിക്കറിയാം കാശി.. ഒരിക്കൽ സ്വന്തം വീട്ടുകാർ ക്ക് വേണ്ടി നിന്റെ സ്വപ്നങ്ങൾ നീ നഷ്ടപ്പെടുത്തി കളഞ്ഞു.അന്നും ഞാൻ നിന്നോട് പറഞ്ഞതാ വേണ്ടാന്ന്.. കേട്ടില്ല നീ.. എന്നിട്ടോടുക്കം അവരെല്ലാം നിന്നെ കറി വേപ്പില പോലെ വലിച്ചെറിഞ്ഞു കൊണ്ടിറങ്ങി പോയി.. ഇപ്പൊ അശോകേട്ടനെ കരുതി.. അയാളോടുള്ള കടപ്പാട് ഓർത്തു കൊണ്ട് നീ നിന്റെ ഉള്ള് അവൾക്ക് മുന്നിൽ തുറന്നു കാണിക്കുന്നില്ല.. ഇനിയും ഇവർക്കൊക്കെ വേണ്ടി നിന്റെ പ്രണയവും കൂടി നീ നഷ്ടപ്പെടുത്താൻ ഒരുങ്ങുന്നു... ശിവാ.. അത്രയും കേട്ടപ്പോൾ കാശി വീണ്ടും ശബ്ദമുയർത്തി. കുഞ്ഞാറ്റയെ നിനക്കിഷ്ടമാണ് കാശി. എത്രയൊക്കെ എന്നോട് നീ ഇല്ലെന്ന് പറഞ്ഞാലും നിന്റെ മനസ്സെനിക്കറിയാൻ നീ പറയണ്ടാ കാര്യമുണ്ടോ ഡാ.." ശിവ ചോദിക്കുമ്പോൾ കാശി ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു. "ഒന്നവളോട് പറയെടാ.. ആ പെണ്ണെത്ര മാത്രം നിന്നെ സ്നേഹിക്കുന്നുണ്ട്.. അവള് പറയുമ്പോലെ അശോകേട്ടനും നിന്നെ അറിയാം.. അതൊന്നും നടക്കില്ല . വേണ്ട ശിവ.. വേണ്ട ഡാ.. അത് ശെരിയാവില്ല.. കാശിയുടെ പതർച്ചയുള്ള സ്വരം. അപ്പൊ നിനക്കവളെ ഇഷ്ടമാണല്ലേ.. ശിവ പെട്ടന്ന് ചോദിച്ചു. "എന്ന് ഞാൻ പറഞ്ഞില്ല.. കാശി.. നീ ഇനി നിന്നെ കുറിച്ചോർക്ക്..നിന്റെ ജീവിതം ഓർക്ക്. ഇതിൽ എനിക്കെന്നെ ഓർക്കാൻ കഴിയില്ല ശിവ.. വേണ്ടടാ നീ ഓർക്കണ്ടാ.. ഇനിയും നീ വലിയ ത്യാഗിയാവ്..എന്നിട്ട് എല്ലാരും കൂടി നിന്നെ ചവിട്ടി പുറത്ത് ചാടിക്കട്ടെ.. ശിവക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട്. "എന്നെ ചൊല്ലി ആരും വേദനിക്കണ്ട ശിവ.. വേണ്ട.. എല്ലാവർക്കും വേണ്ടി നീ മൊത്തത്തിലങ് ഏറ്റെടുക്ക്.. എന്നിട്ട് വേദനകളുടെ ഹോൾ സെയിൽ ആയിട്ട് ഇങ്ങനെ കലിപ്പിട്ട് ജീവിതം തീർക്കങ്ങോട്ട്.. അവന്റെയൊരു ഫിലോസഫി.. നിനക്ക് വേറെ ഒന്നും പറയാനില്ലേ ശിവ.. കാശി അസഹിഷ്ണുത യോടെ ചോദിച്ചു. എന്നാ നമ്മുക്ക് ആണവകരാറിനെ കുറിച്ച് പറഞ്ഞാലോ.." ശിവ കളിയാക്കി കൊണ്ട് ചോദിച്ചു. വേലായുധൻ സർ ഇന്നത്തെ പണി കഴിഞ്ഞു വന്നോടാ.. കാശി ഈണത്തിൽ ചോദിച്ചു.. അച്ഛൻ വൈകുന്നേരം വന്നു.. എന്താടാ.. ഏയ് ഒന്നുല്ല.. കാശിക്കൊരു കള്ളത്തരം. പ്ഭ. ചെറ്റേ.. നൈസായി എന്റെ അച്ഛന് വിളിച്ചതാ ല്ലേ.. മനസ്സിലാക്കി കളഞ്ഞുവല്ലേ.. കൊച്ചു കള്ളാ.. ശിവ അതിന് ഉത്തരമൊന്നും പറഞ്ഞില്ല. "ശിവാ.. നീ അവളോടൊന്ന് സംസാരിക്കാൻ ശ്രമിക്കെടാ.. വെച്ചിട്ട് പോടാ.. പിന്നൊന്നും പറയാനില്ലാത്ത പോലെ കാശി തന്നെയാ കോൾ കട്ട് ചെയ്തു. ഇനിയിപ്പോ വിളിച്ചാലും അവൻ അതെടുക്കില്ലെന്നറിയാവുന്നത് കൊണ്ട് ശിവ തിരിച്ചു വിളിച്ചതുമില്ല. കുറെ നേരം കൂടി കാശി കണ്ണടച്ച് കൊണ്ടതേ കിടപ്പ് തുടർന്നു. വാങ്ങി വെച്ച ഭക്ഷണം കഴിക്കാൻ പോലും എഴുന്നേൽക്കാൻ തോന്നുന്നില്ല. എന്നാലോ ഉള്ള് നീറിയിട്ട് ഉറക്കവും വരുന്നില്ല. ഒട്ടുമിക്ക രാത്രിയെയും പോലെ തനിക്കിന്നും ഉറങ്ങാൻ പറ്റില്ലെന്ന് കാശ്ശിക്കുറപ്പുണ്ട്. നേരത്തേ കിടന്നുറങ്ങണമെന്നും രാവിലെ എഴുന്നേറ്റു ബസ്സിൽ പോണമെന്നുമൊക്കെ മനസ്സിലുണ്ട്. പക്ഷേ ചിന്തകളുടെ മാറാല തടഞ്ഞു നിർത്തിയത് കൊണ്ടാവും ഉറക്കമവനിലേക്ക് തിരിഞ്ഞു നോക്കിയില്ല. ശിവ പറഞ്ഞ വാക്കുകൾ അവനോർക്കാതിരിക്കാൻ ശ്രമിച്ചു. പക്ഷേ അതിലും കാശി ദയനീയമായി പരാജയപ്പെട്ടു പോയി. അതേ കിടപ്പിൽ തന്നെ വീണ്ടുമവന്റെ ഫോൺ ബെല്ലടിച്ചു. ഫാനിന്റെ ശബ്ദം പോലുമില്ലാത്ത നിശബ്ദതമായിടത്ത് അതങ്ങനെ മുഴങ്ങി കേട്ടു.. അശോകേട്ടനാണ് ഇപ്രാവശ്യം വിളിക്കുന്നതെന്ന് കണ്ടതും കാശി പെട്ടന്ന് എഴുന്നേറ്റു.. "പറഞ്ഞോ അശോകേട്ടാ.. അയാൾക്ക് മുന്നിൽ നിൽക്കുന്നത് പോലൊരു ഭാവത്തിലാണ് അവന്റെ ചോദ്യം. പക്ഷേ മറുവശം പറയുന്ന കാര്യങ്ങൾ.. കാശി ശ്വാസം അടക്കി പിടിച്ചു നിന്നു പോയി.. തുടരും.. കൂടുതൽ നേരം അങ്ങനെ നിന്നാ ചത്ത്‌ പോകുമെന്ന് ഓനറിയുമായിരിക്കും ല്ലേ.. 😀 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif❤️ #📔 കഥ #💞 പ്രണയകഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
3.1K views
1 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mOO3R8X?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌- 43🌺💚 ആ നിമിഷം തന്നെ നന്ദനും ഭാമയും തിരിഞ്ഞുനോക്കി.... കാവ്യ അവളുടെ കഴുത്തിൽ കിടന്ന ജീവൻ കെട്ടിയ താലിമാല അഴിച്ചവിടെ വച്ചു..... ഈ ഭാരമെനിക്കിനി വേണ്ടാ...... അവളുടെ ആ പ്രവർത്തിയിൽ എല്ലാവരും ഞെട്ടി ....... ആ നിമിഷം നന്ദനും ഭാമയ്ക്കും മനസ്സിലായി പ്രശ്നം അത്രയും ഗുരുതരമാണ്....... പക്ഷേ അവരൊന്നും ചോദിച്ചില്ല...... അവൾക്ക് പറയാനുള്ളത് അവളായി തന്നെ പോകുന്ന യാത്രയിൽ പറയുമെന്ന് അവർക്കുറപ്പായിരുന്നു. അവർ സിറ്റഔട്ട്‌ൽ നിന്ന് ഇറങ്ങി കാറിലേക്ക് കയറുമ്പോൾ ജീവന്റെ അമ്മ പുറത്തേക്ക് വന്നു നോക്കുന്നുണ്ടായിരുന്നു..... കാർ ഗേറ്റ് കഴിഞ്ഞകന്നതും അവർ ജീവന്റെ ഫോണിലേക്ക് വിളിച്ചു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 യാത്രയിലുട നീളം കാവ്യ വളരെ സൈലന്റായിരുന്നു..... ഭാമയും നന്ദനുമത് ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. കുറച്ച് ദൂരം പിന്നിട്ടതും നേരം ഇരുട്ടിതുടങ്ങി. അരമണിക്കൂർ പിന്നിട്ടതും നന്ദൻ വലിയ തിരക്കില്ലാത്ത ഒരു റെസ്റ്റോറന്റിനടുത്ത് വണ്ടി നിർത്തി....... ഇറങ്..... നന്ദൻ ഇരുവരെയും നോക്കി പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി..... ഭാമ പുറകിലേക്കൊന്നു തിരിഞ്ഞു നോക്കി ഏതോ ചിന്തയിലാണ്ടിരുന്ന കാവ്യയെ ഭാമയൊന്ന് കുലുക്കി വിളിച്ചതും അവളൊന്നു ഞെട്ടിയുണർന്നു..... വാ...... ഇറങ്... കോഫി കുടിക്കാം ...... അപ്പോഴാണ് അവൾ ആ റെസ്റ്റോറന്റ് ശ്രദ്ധിക്കുന്നത്. താനിത്രയും നേരം ഈ ലോകത്തേ അല്ലായിരുന്നു..... അവൾ ചിന്തിച്ചു... കാവ്യാ..... ഇറങ്.... എനിക്ക് വേണ്ട ചേച്ചി........ അത്‌ പറഞ്ഞാൽ പറ്റില്ല...... ഇറങ്...... ഭാമ നിർബന്ധം പറഞ്ഞതും കാവ്യ പിന്നൊന്നും പറയാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.... നന്ദന് പിന്നാലെയായി ഇരുവരും നടന്ന് റെസ്റ്റോറന്റിനുള്ളിലേക്ക് കയറി. ഒഴിഞ്ഞു കിടന്നൊരു ടേബിളിലേക്ക് മൂന്ന് പേരുമിരുന്നു...... നിമിഷങ്ങൾക്കകം ഓർഡർ എടുക്കാൻ ആള് വന്നതും എല്ലാവർക്കും ഓരോ കോഫിയും ഒന്നോ രണ്ടോ ചെറിയ സ്നാക്സും നന്ദൻ ഓർഡർ ചെയ്തു. കാവ്യ ഇപ്പോഴും ഏതോ ലോകത്തെന്ന പോലെ ഇരിക്കുകയാണ്..... ഭാമയും നന്ദനും അവളെ തന്നെ ശ്രദ്ധിച്ചു..... കാവ്യാ....... നന്ദന്റെ ഗൗരവമുള്ള ശബ്ദം കേട്ടതും കാവ്യ ഞെട്ടലോടെ മുഖമുയർത്തി നോക്കി...... എന്താ മോളെ പറ്റിയെ..... എന്തായിരുന്നു പ്രശ്നം.... ജീവൻ എന്തിനാ നിന്നെ ഉപദ്രവിച്ചേ..... നന്ദൻ മുഖവുരയൊന്നും കൂടാതെ തന്നെ സംസാരിച്ചു. കാവ്യ ദീർഘമായൊന്ന് ശ്വാസമെടുത്തു..... ശേഷം ഇരുവരേയും നോക്കി പറഞ്ഞുതുടങ്ങി. 💚💚 കല്യാണം കഴിഞ്ഞ് ചെന്ന ആദ്യ ദിവസങ്ങൾ വളരെ സ്നേഹമായിരുന്നു..... പെട്ടന്നുള്ള വിവാഹമായതിനാൽ പരസ്പരം നന്നായി അടുത്തറിയണം എന്നൊക്കെ തീരുമാനിച്ചിരുന്നു ....... കുറച്ച് ദിവസം കഴിഞ്ഞ് തുടർന്ന് പഠിക്കാൻ പോകാനും പറഞ്ഞിരുന്നു...... അതെല്ലാം എനിക്കും സന്തോഷമായിരുന്നു.... എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞു തുടങ്ങിയപ്പോൾ അയാളുടെ സ്വഭാവം ആകെ മാറി തുടങ്ങി...... അയാളുടെ മാത്രമല്ല അയാളുടെ വീട്ടുകാരുടെയും..... പ്രതേകിച്ച് അമ്മയുടെ...... പിന്നീട് ആദ്യദിവസങ്ങളിൽ ഞാൻ കണ്ടവരെ അല്ലാ ആരും...... അയാൾക്ക് ഞാൻ തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം.... ആദ്യമൊക്കെ ഞാൻ ക്ഷമിച്ചു.... എന്റെ തെറ്റെന്താണെന്ന് മനസ്സിലാകുന്നില്ല എന്നാലും ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിച്ചു..... പക്ഷേ..... കാരണമെന്താണെന്ന് എനിക്കറിയില്ല...... എനിക്ക് മേലേ കുറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു..... അയാളുടെ അമ്മക്ക് ഞാൻ ഓർഡർ ഇടുമ്പോൾ ഓരോന്ന് ചെയ്യുന്നൊരു വേലക്കാരി പോലെയായി മാറി..... ഇനിയും ആ വീട്ടിൽ നിന്നാൽ ഇത് തന്നെ തുടരുമെന്നുള്ളത് കൊണ്ട് പഠിക്കാൻ പോകാമെന്ന് വിചാരിച്ചു..... പഠിക്കാൻ വിടുമെന്നവാക്ക് നേരത്തേ തന്നെ തന്നതാണല്ലോ. അതുകൊണ്ട് എന്നെ വിടുമെന്ന് ഉറപ്പുണ്ടായിരുന്നു..... എന്നാൽ അത്‌ ഞാൻ ചോദിച്ച ദിവസം നീയിനി പഠിക്കാൻ പോകണ്ട എന്നായിരുന്നു അയാളുടെ മറുപടി...... പക്ഷെ അത്‌ ഞാൻ സമ്മതിച്ചു കൊടുത്തില്ല ഞാനന്ന് പൊട്ടിത്തെറിച്ചു...... പഠിക്കണമെന്ന് തന്നെ പറഞ്ഞു.... അതിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ തിരിച്ച് വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു. അന്നയാളെന്നെ തല്ലാൻ കൈ പൊക്കി.... ഒന്ന് പിടിച്ചു മാറ്റാൻ പോലും നോക്കാതെ അയാളുടെ അമ്മയും..... ഞാൻ അപ്പോ തന്നെ വീട്ടിൽ വിളിച്ചു. അമ്മയാണ് ഫോൺ എടുത്തത്...... കരഞ്ഞുപോയി ഞാൻ..... പക്ഷേ അമ്മയ്ക്ക് അതൊന്നും കേൾക്കണ്ടായിരുന്നു........ നീയിനി പഠിച്ചിട്ടെന്തിനാ..... അടങ്ങി വീട്ടിൽ നിൽക്കാൻ നോക്ക്..... ഇതിലും വലിയ ബന്ധമൊന്നും നിനക്ക് കിട്ടാനില്ല ...... അവനുമായി തല്ലിപ്പിരിഞ്ഞു വീട്ടിലേക്കു വന്നാൽ ഞാനിവിടെ കേറ്റില്ല..... നാട്ടുകാർക്ക്‌ മുന്നിൽ തലകുനിക്കാൻ ഞങ്ങൾക്ക് വയ്യ. ഇതായിരുന്നു എന്റെ അമ്മയുടെ മറുപടി..... ഒരു നിമിഷം ഞാനൊന്ന് പകച്ചുപോയി എന്റെ അവസ്ഥ മനസ്സിലാക്കാൻ പോലും എന്റെ പെറ്റമ്മ ഒന്ന് നിന്നില്ലല്ലോ എന്നോർത്തപ്പോൾ ...... ഹൃദയം തകർന്നുപോയി..... പിന്നീട് ആരെയും വിളിക്കാൻ തോന്നിയില്ല...... എന്തുചെയ്യുമെന്നോ എങ്ങനെ ചെയ്യുമെന്നോ ഒന്നും മനസ്സിലേക്ക് വരുന്നില്ല. ആകെയൊരു ശൂന്യത മാത്രം. അതിനിടയിൽ എന്റെ ഫോണും അയാൾ എടുത്തു മാറ്റി..... ആരെയും വിളിക്കാൻ പറ്റാത്ത അവസ്ഥ അങ്ങനെയിരിക്കെ ഒരു ദിവസമാണ് അയാളുടെ ഫോൺ എന്റെ കൈയ്യിൽ കിട്ടുന്നത്.... ലോക്കഴിക്കുന്നത് ഒരിക്കൽ കണ്ടിട്ടുള്ളത് കൊണ്ട് അതോർമ്മിച്ച് ഞാൻ ഒന്ന് ശ്രമിച്ചു നോക്കി..... അപ്പോ തന്നെ അത്‌ ഓൺ ആകുകയും ചെയ്തു..... ആദ്യം അച്ഛനെ വിളിക്കാമെന്ന് കരുതി...... പിന്നെ വേണ്ടന്ന് വച്ച് ഭാമ ചേച്ചിയെ തന്നെ വിളിക്കാമെന്ന് കരുതി വിളിക്കാൻ തുടങ്ങുമ്പോഴാണ് അയാളുടെ വാട്ട്സ്ആപ്പിൽ വരുന്ന മെസ്സേജു കൾ കാണുന്നത്...... നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഒന്ന് വാട്ട്സാപ്പിലേക്ക് കയറാൻ തോന്നി കയറിയപ്പോൾ ആദ്യത്തേ കോൺടാക്റ്റിൽ നിന്ന് മെസ്സേജ് വന്നുകൊണ്ടേയിരിക്കുന്നു. അതിലെ dp പിക് കണ്ടപ്പോ ഒന്ന് ഞെട്ടി ഒരു പെണ്ണിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ജീവൻ...... അറിയാതെ നെഞ്ചോന്നിടിച്ചു പോയി...... ആ പിക് ഒന്ന് സൂം ചെയ്തു നോക്കി...... കണ്ടിട്ട് മലയാളി അല്ലെന്ന് മനസ്സിലായി...... ഓസ്‌ട്രെലിയയിൽ അയാൾക്കൊപ്പം ജോലി ചെയ്യുന്ന പെണ്ണിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്.... അവളാകണം. ഒന്നുകൂടി നോക്കിയ ശേഷം ആ ചാറ്റ് ഓപ്പണാക്കി നോക്കി...... വായിച്ചു തുടങ്ങിയപ്പോൾ ഞെട്ടി പോയിരുന്നു...... അത്രയ്ക്ക് വൃത്തികെട്ട രീതിയിലുള്ള ചാറ്റ് കൂടാതെ കുറേ ഫോട്ടോസും വീഡിയോസും.... അതിൽ ഒന്ന് ആയാളും ആ പെണ്ണും ചേർന്നുള്ള കിടപ്പറ രംഗങ്ങൾ. ചതിക്കുകയായിരുന്നു............. എനിക്ക് ഒന്ന് ഉറക്കെ കരയാൻ പോലും കഴിഞ്ഞില്ല..... പെട്ടന്നാണ് അയാളെന്റെ പുറകിലൂടെ വന്ന് കൈയിൽ നിന്ന് ഫോൺ തട്ടിയെടുത്ത്. ഞാൻ ഞെട്ടിപ്പോയി ......... ആദ്യത്തെ പകപ്പ് മാറിയതും ഞാനയാളെ എതിർത്തു...... എനിക്കിപ്പോ എന്റെ വീട്ടിൽ പോണമെന്നു പറഞ്ഞു എന്നാൽ അയാൾക്കൊരു പുച്ഛഭാവമായിരുന്നു..... അത്‌ കണ്ടതും എന്റെ സകല നിയന്ത്രണവും വിട്ടു അയാളെ ഞാൻ പിടിച്ച് തള്ളി ഫോൺ തട്ടിപ്പറിച്ചെടുക്കാൻ നോക്കി..... ഒരു ഭ്രാന്തിയെ പ്പോലെയായിരുന്നു എന്റെ പ്രവർത്തി...... അന്നേരമാണ് അയാൾ തല്ലിയത്...... ഒരുപാട് തല്ലി...... ഒരു മാസത്തിനുള്ളിൽ അയാൾക്കൊപ്പം ഓസ്‌ട്രെലിയയിലേക്ക് എന്നെയും കൊണ്ടുപോകും അവിടെ എത്തിയാൽ നിനക്ക് ഈ വിലപോലും ഞാൻ തരില്ല...... നീ ഫോണിൽ കണ്ടത് അവളുമായി നിന്റെ മുന്നിൽ വച്ച് കാണിച്ച് തരും ഞാൻ..... അയാളുടെ ആ പ്രതികരണത്തിൽ പകച്ചുപോയി ഞാൻ....... അവളുണ്ടെങ്കിൽ പിന്നെന്തിനാ എന്നെ ചതിച്ച് എന്റെ വീട്ടുകാരെ ചതിച്ച് എന്നെ നീ വിവാഹം കഴിച്ചതെന്ന് ഞാൻ അലറി ചോദിച്ചു...... അതിനും അയാളൊരു പുച്ഛ ചിരിയായിരുന്നു. നാട്ടുകാരുടേയും ബന്ധുക്കളുടെയും കണ്ണിൽ പൊടിയിടാൻ എനിക്കൊരു കല്യാണം വേണമായിരുന്നു..... അതായിരുന്നു അയാളുടെ മറുപടി. ഞാൻ തകർന്നു പോയി..... അയാളുടെ അമ്മ എല്ലാമറിഞ്ഞിട്ടും മിണ്ടാതെ നിന്നു...... രണ്ട് ദിവസം ഞാൻ ആരോടും മിണ്ടിയില്ല. അയാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പുറത്തുപോയാലും അപ്പൊത്തന്നെ വരും അയാൾ വന്നുകഴിഞ്ഞാൽ ആ മുറിയിലേക്ക് ഞാൻ പോകില്ല. ഇന്ന് അലമാര ലോക് ചെയ്യാൻ അയാൾ മറന്നു അതിൽ മുഴുവൻ തിരഞ്ഞപ്പോഴാണ് എന്റെ ഫോൺ കിട്ടിയത്. പെട്ടന്ന് തന്നെ ഞാൻ ചേച്ചിയെ വിളിച്ചു...... അയാൾ വരുന്നതിനു മുൻപ് തന്നെ കട്ട് ചെയ്തു. ഇങ്ങനെ തുടർന്നിരുന്നെങ്കിൽ ഞാൻ മരിച്ചു പോയേനെ..... കാവ്യ വലിയൊരു ദീർഘ നിശ്വാസത്തോടെ പറഞ്ഞുനിർത്തി. നന്ദനും ഭാമയും അവൾ പറഞ്ഞതും അനുഭവിച്ചതുമായുള്ള കാര്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയായിരുന്നു..... അതുകൊണ്ടാ പോകാൻ നേരം താലിമാലയൂരി ഞാനവിടെ വച്ചത്....... എനിക്കിനി പറ്റില്ല ഏട്ടാ...... അത്രയ്ക്ക് അനുഭവിച്ചു...... മറ്റൊരു പെണ്ണുമായുള്ള രംഗങ്ങൾ ഞാൻതന്നെ കാണുമ്പോഴുള്ള എന്റെ അവസ്ഥ....... അവളുടെ കണ്ണുനിറഞ്ഞു...... ഭാമ അവളെ ചേർത്തു പിടിച്ചു...... കാവ്യ ധൈര്യമായിരിക്ക്...... ഈ ചതിക്കവന് മാപ്പില്ല. അവന് മാത്രമല്ല അവന്റെ കുടുംബത്തിനും ബാക്കി എന്ത് ചെയ്യണമെന്ന് എനിക്കറിയാം..... മോള് കോഫി കുടിക്ക്. അവളെ സമാധാനിപ്പിച്ചു കൊണ്ട് നന്ദൻ പറഞ്ഞു..... നന്ദനെ കാവ്യക്ക് ഒരുപാട് ബഹുമാനവും ഒത്തിരി ഇഷ്ടവുമാണ്...... അതുകൊണ്ട് തന്നെ ഏട്ടനെ അവൾക്ക് വിശ്വാസവുമാണ്..... ഇപ്പോൾ ഒത്തിരി ധൈര്യം കൈവന്നതുപോലെ അവൾക്ക് തോന്നുന്നുണ്ടായിരുന്നു..... അവൾ ആശ്വാസത്തോടെ കോഫി കുടിച്ചു. നന്ദൻ കോഫി കുടിച്ചു കഴിഞ്ഞതും അവർക്കരികിൽ നിന്ന് എഴുന്നേറ്റ് ബില്ലടക്കാനായി ചെന്നു ശേഷം പുറത്തേക്കിറങ്ങി ഫോൺ എടുത്ത് സഞ്ജുവിനെ ഡയൽ ചെയ്തു. ഭാമയും കാവ്യയും വരുമ്പോൾ അവൻ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. അവരെ കണ്ടതും അവൻ സംഭാഷണം അവസാനിച്ചു കാറിലേക്ക് കയറി...... ഒരു അര മണിക്കൂറിനുള്ളിൽ അവർ വീട്ടിലെത്തി...... ദേവകിയമ്മ ഉമ്മറത്ത് തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവർക്കൊപ്പം ഇറങ്ങി വരുന്ന കാവ്യയെ കണ്ടതും അവരൊന്നു ചിരിച്ചു...... ആഹാ..... ആരാ ഇത് കാവ്യ മോളോ...... ഈ കുഞ്ഞിനെ കൂട്ടാൻ പോയതാണേൽ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെടാ...... അമ്മ നന്ദനെ നോക്കി പറഞ്ഞു. ജീവൻ വന്നില്ലേ മോളെ..... കാര്യമറിയാതെ യാണ് അമ്മ ചോദിച്ചതെന്ന് അറിയാവുന്നുള്ളത് കൊണ്ട് അവൾ ഇല്ലന്ന് തലയാട്ടി ..... ഭാമ അവളെയും വിളിച്ച് അകത്തേക്ക് നടന്നു.... അവർ മുകളിലേക്കുള്ള സ്റ്റെപ് കയറിയതും ഹാളിലേക്ക് കയറിയ നന്ദനെ ദേവകിയമ്മ നോക്കി..... ആ കുട്ടി ഒത്തിരി ക്ഷീണിച്ചു പോയല്ലേടാ...... മ്മ്മ്മ്....... നന്ദൻ ഒന്നു മൂളി..... അവൾ കുറച്ച് ദിവസം ഇവിടെ കാണും കേട്ടോ അമ്മേ .... അവന്റെ ഗൗരവത്തോടുള്ള സംസാരം കേട്ടതും അവർ നെറ്റി ചുളിച്ചു എന്ത് പറ്റി കുറച്ച് പ്രശ്നങ്ങൾ ഉണ്ട് ....... എന്ത് പ്രശ്നം....... അവൻ കാവ്യയുടെ കാര്യങ്ങൾ കുറച്ച് ചുരുക്കി പറഞ്ഞു..... അത്‌ കേട്ടതും ദേവകിയമ്മ നെഞ്ചിൽ കൈവച്ചു എന്തൊരു സ്ത്രീയാണ് കാവ്യയുടെ അമ്മ...... കാര്യങ്ങൾ കേട്ടപ്പോൾ അവളെ അവിടെത്തന്നെ നിൽക്കാൻ പറഞ്ഞ കാവ്യയുടെ അമ്മയോടാണ് ദേവകിയമ്മക്ക് കൂടുതൽ ദേഷ്യം തോന്നിയത്. എത്ര ദിവസം വേണമെങ്കിലും ഇവിടെ നിന്നോട്ടെ...... ആ കുഞ്ഞിനെ ഇങ്ങനെ ചതിച്ചവനെ വെറുതേ വിടുകയും ചെയ്യരുത്. ഹ്മ്മ്മ്...... നന്ദനൊന്നു മൂളി...... അവന്റെ മനസ്സിലും അത്‌ തന്നെയായിരുന്നു. തുടരും 💚🌺 കണ്ണൂർകാരൻ 🥰🥰🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
Rafseena Namaf
2.4K views
1 days ago
ഭാഗം 20 അമ്പലമുറ്റത്തെ ആ മണൽത്തിട്ട ഒരു യുദ്ധക്കളമായി മാറി. വിനയൻ ആജ്ഞ നൽകിയതും ആറടി പൊക്കമുള്ള നാലഞ്ച് ഗുണ്ടകൾ വിഷ്ണുവിന് നേരെ പാഞ്ഞടുത്തു. വിഷ്ണു തന്റെ മുണ്ട് മടക്കിക്കുത്തി കണ്ണുകളിൽ അഗ്നിയുമായി അവർക്കായി കാത്തുനിന്നു... ആദ്യത്തെ ഗുണ്ട ഒരു ഇരുമ്പ് വടിയുമായി വിഷ്ണുവിന്റെ തല ലക്ഷ്യമാക്കി ആഞ്ഞു വീശി. വിഷ്ണു മിന്നൽവേഗത്തിൽ കുനിഞ്ഞുമാറി. ഒഴിഞ്ഞുമാറുന്നതിനിടയിൽ അവൻ തന്റെ വലതുകൈമുട്ടുകൊണ്ട് ഗുണ്ടയുടെ വാരിയെല്ലിന് ആഞ്ഞടിച്ചു... ആ അടിയുടെ ആഘാതത്തിൽ അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു. മറ്റൊരുവൻ പിന്നിൽ നിന്ന് വട്ടം പിടിക്കാൻ നോക്കിയെങ്കിലും വിഷ്ണു തന്റെ തല പിന്നിലേക്ക് ആഞ്ഞിടിച്ച് അവന്റെ മൂക്കിന്റെ പാലം തകർത്തു.  പിന്നീട് കണ്ടത് വിഷ്ണുവിന്റെ താണ്ഡവമായിരുന്നു. തനിക്ക് നേരെ വന്ന മൂന്നാമത്തെ ഗുണ്ടയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വിഷ്ണു തന്റെ മുട്ടുകാൽ കൊണ്ട് അവന്റെ അടിവയറ്റിൽ ആഞ്ഞു ചവിട്ടി. വേദനകൊണ്ട് പുളഞ്ഞ അവനെ വിഷ്ണു അനായാസം വായുവിൽ ഉയർത്തി ദൂരേക്ക് എറിഞ്ഞു. അവൻ നേരെ ചെന്ന് വീണത് വിനയൻ സാറിന്റെ കാറിന് മുകളിലായിരുന്നു. ബോണറ്റിൽ ഇടിച്ച് അവൻ ബോധരഹിതനായി വീണു... "ടാ... തടയടാ അവനെ!" ശിവശങ്കരൻ തമ്പുരാൻ അലറി... പോലീസുകാർ ലാത്തിയുമായി മുന്നോട്ട് വന്നെങ്കിലും വിഷ്ണു ഒരു പോരാളിയെപ്പോലെ അവിടെ നിലയുറപ്പിച്ചു. അവന്റെ ശരീരത്തിൽ നിന്നും വിയർപ്പും രക്തവും ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു. പപ്പേട്ടനും വിഷ്ണുവിന്റെ കൂടെക്കൂടി. ആ വലിയ സംഘർഷത്തിനിടയിൽ ആരും ഒരു കാര്യം ശ്രദ്ധിച്ചില്ല കോവിലകത്തെ സരസ്വതി തമ്പുരാട്ടി അവിടേക്ക് എത്തിയിരുന്നു... മകൻ താഴെ യുദ്ധം ചെയ്യുമ്പോൾ സരസ്വതി തമ്പുരാട്ടി ആരും കാണാതെ ഉണ്ണിമായയുടെ കൈ പിടിച്ചു. "മോളെ... വാ. നിന്റെ തമ്പ്രാൻ കുട്ടി താഴെ മണ്ണിൽ ചോര ചിന്തുന്നത് നിനക്ക് വേണ്ടിയാണ്. അവൻ ജയിക്കണമെങ്കിൽ നിന്റെ കഴുത്തിൽ ആ താലി വീഴണം. വേഗം വാ!" തമ്പുരാട്ടി ഉണ്ണിമായയെ കൂട്ടി അമ്പലത്തിന്റെ വശത്തുള്ള ചെറിയ പടികളിലൂടെ മുകളിലേക്ക് ഓടി. താഴെ പോലീസ് വിഷ്ണുവിനെ വളഞ്ഞു കഴിഞ്ഞിരുന്നു. ലാത്തിച്ചാർജ് തുടങ്ങാറായ നിമിഷം. വിഷ്ണു ചുറ്റും നോക്കി. തന്റെ ഉണ്ണിമായയെ തമ്പുരാട്ടി മുകളിലേക്ക് കൊണ്ടുപോകുന്നത് അവൻ കണ്ടു. അവന്റെ ഉള്ളിൽ പുതിയൊരു കരുത്ത് ഇരച്ചു കയറി. ലാത്തി ഓങ്ങിയ പോലീസുകാരന്റെ കയ്യിൽ നിന്നും അവൻ ഒഴിഞ്ഞുമാറി.. മറ്റുള്ളവരെ തള്ളി മാറ്റുന്ന ഇടയിൽ വിഷ്ണു ആരും കാണാതെ അമ്പലത്തിന്റെ കരിങ്കൽ മതിലിൽ ചവിട്ടി അവൻ  അമ്പലത്തിന്റെ അകത്തു കയറി സോപാനത്തിലേക്ക് അടുത്തേക്ക് ഓടി... "നിർത്തൂ എല്ലാവരും!" വിഷ്ണുവിന്റെ ഗർജ്ജനം അമ്പലമുറ്റത്ത് പ്രതിധ്വനിച്ചു. അവൻ നേരെ ശ്രീകോവിലിന് മുന്നിലെത്തി. അവിടെ സരസ്വതി തമ്പുരാട്ടി ഉണ്ണിമായയെ ചേർത്തുപിടിച്ചു നിൽക്കുന്നു. പൂജാരി മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടിരുന്നു. വിഷ്ണു തന്റെ കയ്യിലിരുന്ന ആ പവിത്രമായ താലി എടുത്തു. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നില്ല മറിച്ച് ഒരു പോരാളിയുടെ ഉറപ്പോടെ അത് ഉണ്ണിമായയുടെ കഴുത്തിലേക്ക് നീണ്ടു... ലക്ഷ്മിയമ്മയും വിനയനും ശിവശങ്കരൻ തമ്പുരാനും അമ്പലമുറ്റത്ത് ഓടിയെത്തുമ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. ഗ്രാമവാസികൾ നോക്കി നിൽക്കെ വിഷ്ണു ഉണ്ണിമായയുടെ കഴുത്തിൽ ആ താലി ചാർത്തി. പെട്ടെന്ന് അമ്പലമുറ്റത്ത് ഒരു നിശബ്ദത പടർന്നു. വിനയൻ സാർ തകർന്നുപോയി. ശിവശങ്കരൻ തമ്പുരാൻ കയ്യിലിരുന്ന വടി താഴെയിട്ടു. രേവതി ദേഷ്യം കൊണ്ട് വിറച്ചു. പക്ഷേ സരസ്വതി തമ്പുരാട്ടിയുടെ മുഖത്ത് ഒരു വലിയ ആശ്വാസവും സന്തോഷവും വിരിഞ്ഞു. അവർ തന്റെ മകനെയും മരുമകളെയും നെഞ്ചോട് ചേർത്തുപിടിച്ചു... "ഇന്ന് മുതൽ ഇവൾ കണിമംഗലത്തിന്റെ മകളാണ്" തമ്പുരാട്ടി ഉറച്ച സ്വരത്തിൽ പറഞ്ഞു... വിഷ്ണു ഉണ്ണിമായയെ നോക്കി. അവളുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞിരുന്നു. ആ വലിയ യുദ്ധത്തിനൊടുവിൽ പ്രണയം വിജയിച്ചിരിക്കുന്നു. പക്ഷേ പുറത്ത് തോറ്റമ്പിയ വിനയന്റെ കണ്ണുകളിൽ പകയുടെ പുതിയ കനലുകൾ എരിയുന്നുണ്ടായിരുന്നു..... അമ്പലമുറ്റത്തെ ആ വലിയ സംഘർഷത്തിന് ശേഷം ചോരയും വിയർപ്പും കലർന്ന ഷർട്ടോടെ വിഷ്ണു തന്റെ പ്രിയപ്പെട്ടവളുടെ കൈപിടിച്ചു. സരസ്വതി തമ്പുരാട്ടി മുന്നിൽ നടന്നു... അവരുടെ പിന്നാലെ ഒരു വലിയ ജനാവലി തന്നെയുണ്ടായിരുന്നു. എല്ലാവരുടെയും ലക്ഷ്യം കണിമംഗലം കോവിലകത്തിന്റെ പടിപ്പുരയായിരുന്നു. കോവിലകത്തിന്റെ പടിവാതിൽക്കൽ എത്തിയപ്പോൾ ശിവശങ്കരൻ തമ്പുരാൻ തന്റെ തറവാടിന്റെ പ്രതാപം കൈവിടാതെ വടിയും കുത്തി അവിടെ തടസ്സമായി നിന്നു. അദ്ദേഹത്തിന്റെ ഇരുവശത്തുമായി രേവതിയും അവളുടെ അമ്മ രുഗ്മിണിയും പകയോടെ നിൽക്കുന്നുണ്ടായിരുന്നു. വിനയൻ സാർ അല്പം മാറി നിന്നു തന്റെ തോൽവിയിൽ പക വീട്ടാനുള്ള പുതിയ വഴികൾ ആലോചിച്ചുകൊണ്ട്.... "ഒരടി മുന്നോട്ട് വെക്കരുത്!" തമ്പുരാന്റെ ശബ്ദം കോവിലകത്തെ പറമ്പിലൊട്ടാകെ മുഴങ്ങി. "ഈ പടി കടന്ന് ആ വേലക്കാരിപ്പെണ്ണ് ഈ വീടിന്റെ അകത്തേക്ക് വരില്ല. വിഷ്ണു നീ നിന്റെ ഇഷ്ടം പോലെ താലി കെട്ടിയിട്ടുണ്ടാകാം പക്ഷേ കണിമംഗലത്തിന്റെ അന്തസ്സ് കളയാൻ ഞാൻ നിന്നെ അനുവദിക്കില്ല." അതുവരെ തമ്പുരാന്റെ നിഴലായി മാത്രം കഴിഞ്ഞിരുന്ന സരസ്വതി തമ്പുരാട്ടി അന്ന് മാറിയ ഒരു ഭാവത്തിലായിരുന്നു. അവർ തന്റെ ഭർത്താവിന്റെ നേരെ നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞു.. "ഇന്ന് ഈ തറവാടിന്റെ നിയമങ്ങളല്ല നോക്കേണ്ടത് എന്റെ മകന്റെ ഭാവിയാണ്. എന്റെ മകൻ ഒരു പോരാളിയായി ആ താലി ചാർത്തിയത് ഈ തറവാടിന്റെ മരുമകളുടെ കഴുത്തിലാണ്. അവൾ പടി കടന്നാൽ ഈ വീടിന് അപമാനമുണ്ടാകുമെന്ന് നിങ്ങൾ കരുതാമെങ്കിൽ അവൾ പടിക്ക് പുറത്തു നിന്നാൽ ഇത്രയും കാലം നിങ്ങൾ കാത്തുസൂക്ഷിച്ച എല്ലാ പ്രതാപവും മണ്ണടിയും. ഞാൻ സമ്മതിക്കില്ല!" തമ്പുരാട്ടി തിരിഞ്ഞ് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു "നാണിയമ്മേ... താലവും വിളക്കും എടുത്തു വാ!" തമ്പുരാൻ അത്ഭുതത്തോടെയും ദേഷ്യത്തോടെയും നോക്കിനിൽക്കെ വിശ്വസ്തയായ നാണിയമ്മ വിളക്കും താലവുമായി ഉമ്മറത്തേക്ക് ഓടിവന്നു. അവരുടെ കണ്ണുകളിൽ സന്തോഷമായിരുന്നു... ഉണ്ണിമായ വിറയ്ക്കുന്ന ശരീരത്തോടെയാണ് ആ പടിപ്പുരയ്ക്ക് മുന്നിൽ നിന്നത്. തന്റെ കഴുത്തിലെ പുതിയ താലിയുടെ ഭാരത്തേക്കാൾ വലിയൊരു ഉത്തരവാദിത്തം തന്റെ മേൽ വീണതായി അവൾക്ക് തോന്നി... ലക്ഷ്മിയമ്മ ദൂരെ നിന്നു വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. നാണിയമ്മ വിളക്ക് സരസ്വതി തമ്പുരാട്ടിക്ക് നൽകി അവർ അത് ഉണ്ണിമായയുടെ കൈകളിലേക്ക് നൽകി. വിഷ്ണു അവളുടെ തോളിനോട് ചേർന്നു നിന്നു. അവന് ആ നിമിഷം ലോകം കീഴടക്കിയ ഒരു തന്റേടമായിരുന്നു... "വലതുകാൽ വെച്ച് അകത്തേക്ക് കയറൂ മോളെ..." സരസ്വതി തമ്പുരാട്ടി മന്ത്രിച്ചു. രേവതിയും രുഗ്മിണിയും പല്ലുഞെരിച്ചു കൊണ്ടു മാറിനിന്നു. ഉണ്ണിമായ പതുക്കെ തന്റെ വലതുകാൽ പടിപ്പുരയുടെ ഉള്ളിലേക്ക് വെച്ചു. വിളക്കിന്റെ വെളിച്ചം കോവിലകത്തിന്റെ അകത്തളത്തിൽ പടർന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആ തറവാടിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സാധാരണക്കാരിയെന്ന് വിളിക്കപ്പെട്ടവൾ മരുമകളായി പടി കടന്നു കയറി. ശിവശങ്കരൻ തമ്പുരാൻ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് കയറി വാതിലടച്ചു... വിഷ്ണുവും ഉണ്ണിമായയും അകത്തേക്ക് കയറിയതോടെ കോവിലകത്തിന്റെ അന്തരീക്ഷം മാറി. രേവതി തന്റെ അമ്മയായ രുഗ്മിണിയെ ഒരു വശത്തേക്ക് മാറ്റി നിർത്തി... "അമ്മേ... കണ്ടില്ലേ ഇത്? ആ വേലക്കാരി ഇന്ന് ഈ വീടിന്റെ റാണി ആകാൻ നോക്കുകയാണ്. അമ്മായിയും ഏട്ടനും കൂടി നമ്മളെ എല്ലാവരെയും വിഡ്ഢികളാക്കി. പക്ഷേ ഞാൻ ഇത് സമ്മതിക്കില്ല. ഈ വീടിന്റെ അകത്തളത്തിൽ അവൾ സുഖമായി ഉറങ്ങാൻ ഞാൻ അനുവദിക്കില്ല" രേവതിയുടെ കണ്ണുകളിൽ വിഷം തിളങ്ങി.... "നീ പേടിക്കണ്ട രേവതി" രുഗ്മിണി ശാന്തമായി പറഞ്ഞു. "വിവാഹം കഴിഞ്ഞിട്ടേയുള്ളൂ ജീവിതം തുടങ്ങിയിട്ടില്ല. വിനയൻ സാർ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. വിഷ്ണുവിനെ നശിപ്പിക്കാനും ആ പെണ്ണിനെ ഇവിടുന്ന് ഇറക്കി വിടാനും നമുക്ക് ഒരുപാട് വഴികളുണ്ട്. കോവിലകത്തിന്റെ പടി കടന്നു കയറിയത് പോലെ എളുപ്പമാകില്ല അവൾക്ക് ഇവിടെ വാഴാൻ." ആരും കാണാതെ വിനയൻ സാർ പതുക്കെ അവരുടെ അടുത്തേക്ക് വന്നു. "ഒരു മാസത്തിനുള്ളിൽ ഇവരെ ഞാൻ ഇവിടെ നിന്ന് തെറിപ്പിക്കും. എനിക്കൊരു വഴി കിട്ടിയിട്ടുണ്ട്" അവൻ പതുക്കെ ചിരിച്ചു.. തുടരും....... റിവ്യൂ 😌😌 #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
PRAMOD
7.5K views
27 days ago
#📔 കഥ #💃 Reels വീഡിയോസ്
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
4K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6zy39k4?d=n&ui=v64j8rk&e1=cബ്ലൂ ഐസ് (പാർട്ട് 51) ആൽബിയെ റൂമിലേക്ക് മാറ്റിയിരുന്നു. പക്ഷേ സന്ദർശകരായി ആരെയും അനുവദിച്ചിരുന്നില്ല.പോത്തനു പോലും ആ മുറിയ്ക്കുള്ളിലേക്ക് പ്രവേശനം കൊടുക്കാൻ പാറാവു നിന്ന പൊലീസുദ്യോഗസ്ഥർ തയ്യാറായില്ല. എസ്.പി. വേണുഗോപന്റെ പ്രത്യേക നിർദ്ദേശമാണ്. വെറുതേ ഒരു സീനുണ്ടാക്കണ്ട എന്നു കരുതിയാകണം, പോത്തൻ നിർബന്ധിക്കാനും പോയില്ല. പകരം മറ്റൊരു ചിന്തയിലായിരുന്നു അയാൾ. തൽക്കാലത്തേക്ക് എല്ലാം ഒന്നു സ്ലോ ആയിരിക്കുന്ന സ്ഥിതിയ്ക്ക്, കൂത്താട്ടുകുളം വരെ ഒന്നു പോയി അവിടത്തെ കാര്യങ്ങളൊക്കെ ഒന്നന്വേഷിച്ചു തിരിച്ചുവരാമെന്നൊരു തീരുമാനത്തിലെത്തി മൂവർ സംഘം. പോത്തന്റെ ബൊലേറോയുടെ റിപ്പയർ വർക്കുകളെല്ലാം കഴിഞ്ഞിരുന്നതായി എൽസി മാഡം അറിയിച്ചിരുന്നു. തിരികെയെത്തിക്കഴിയുമ്പോഴുണ്ടാകാനിടയുള്ള വാഹന ക്ഷാമം പരിഹരിക്കുകയുമാകാം. മൂവരും താഴെയിറങ്ങി, ഹോസ്പിറ്റൽ കാർ പാർക്കിങ്ങിലെത്തിയതും പോത്തന്റെ ഫോൺ ബെല്ലടിക്കാനാരംഭിച്ചു. “ആരെഡാ ഇത് കർണ്ണാടകത്തീന്നൊക്കെ ?” പോത്തൻ സ്ക്രീനിൽ തെളിഞ്ഞ നമ്പർ നോക്കി പിറുപിറുത്തുകൊണ്ട് കോൾ അറ്റൻഡ് ചെയ്തു. “മിസ്റ്റർ ധിലീഷ് പോത്തണാണോ ?” അപ്പുറത്തു നിന്നും കന്നട കലർന്ന മലയാളത്തിൽ ആരോ ഒരാൾ. “ആണല്ലോ... ണിങ്ങളാരാ ?” അതേ ശൈലിയിൽത്തന്നെയായിരുന്നു പോത്തന്റെ മറുചോദ്യം. “മിസ്റ്റർ പോത്തൻ... ഇത് മാധവ് രാഘവേന്ദ്ര ഐ പി എസ്. കർണ്ണാടക പൊലീസ്. കോരമംഗല റൂറൽ എസ് പി ആണ്. ഒപ്പം, ഇവിടെ ബാംഗ്ലൂരിൽ ഒരു നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഉണ്ടാക്കീട്ടുണ്ട്. അത് ലീഡ് ചെയ്യുന്നു.“ ”സർ!“ പോത്തൻ അറ്റൻഷനായി. ”ഫസ്റ്റ് ഒഫ് ഓൾ... കൺഗ്രാചുലേഷൻസ് മിസ്റ്റർ പോത്തൻ! ഞങ്ങളിവിടെ എല്ലാം അരിയുന്നുണ്ട്.“ ”താങ്ക് യൂ സർ!“ ”പിന്നെ എന്റെ ഒരു സ്റ്റുഡന്റ് ഉണ്ട് അവിടെ. മരിയ. അരിയുമല്ലോ ?“ ”യെസ് സർ!“ ”നമ്മളിവിടെ ആക്ടീവായിട്ട് ട്രേസ് ചെയ്തോണ്ടിരുന്ന ഒരു ഗ്യാങ്ങ് ഉണ്ട്. അവരാണ് സൗത്ത് ഇൻഡ്യയിൽ മൊത്തം ഡിസ്ട്രിബ്യൂഷൻ. നിങ്ങളിപ്പൊൾ പിടിച്ചിരിക്കുന്നതെല്ലാം അവരുടെ പ്രൊഡക്റ്റ്സ് ആണ്. എം ഡി എം ഏ മാത്രല്ല. എല്ലാം ഉണ്ട് അവർക്ക്. മേജർ റിങ്ങ് ആണ്.“ പോത്തൻ ഫോൺ സ്പീക്കർ ഫോണിലിട്ട് മറ്റു രണ്ടുപേരെയും ചേർത്തു നിർത്തി. കന്നടയും, മലയാളവും, തമിഴും, ഇംഗ്ലീഷും അതിവിദഗ്ധമായി ഇടകലർത്തിക്കൊണ്ട് ആ ഉദ്യോഗസ്ഥൻ തന്റെ സംസാരം തുടർന്നു. ”ഞങ്ങളിപ്പോൾ മൂന്നു വർഷമായി അവരെ ഫോളോ ചെയ്യുന്നു. പക്ഷേ പ്രോപ്പർ ലീഗൽ ആക്ഷൻ എടുക്കാൻ പറ്റുന്ന സിറ്റുവേഷനില്ല ഇവിടെ. ഒരു തരം ഇൻവിസിബിൾ ട്രേഡിങ്ങ് ആണ് നടക്കുന്നത്. രണ്ടുമൂന്ന് ബസ്റ്റ് ഞങ്ങൾ നടത്തി. പക്ഷേ പോട്ടന്റ് ആയിട്ടുള്ള ഒന്നും പിടിക്കാൻ പറ്റിയിട്ടില്ല. എന്തൊക്കെയോ പൗഡർ കിട്ടിയിരുന്നു. പക്ഷേ അതൊന്നും നാർക്കോട്ടിക് എന്നു പറയാൻ പറ്റില്ല. പക്ഷേ എം ഡി എം ഏ ഉണ്ടാക്കാനുള്ള കെമിക്കൽസ് ഒക്കെ സെപരേറ്റ് ആയിട്ട് കടത്തുകയാണിവർ.” “ഓ... റിയലി ?“ പോത്തൻ ഇതുവരെ അങ്ങനെയൊരു സാധ്യത ചിന്തിച്ചിരുന്നില്ല. “ആഫ്റ്റർ കോവിഡ്, കേരളം ഒരു മേജർ മാർക്കറ്റായി. ഞങ്ങൾക്ക് കിട്ടിയ ഇന്റലിജൻസ് അനുസരിച്ച്, ഓവർ 2500 ക്രോർസ് വർത്ത് ഓഫ് എം ഡി എം ഏ യുടെ ട്രാഫിക്ക് ഉണ്ടായിട്ടുണ്ട് കേരളത്തിലേക്ക്.“ ആ കണക്കുകൾ മുൻപ് കേട്ടിട്ടുള്ളതായിരുന്നതിനാൽ, പോത്തനും സംഘത്തിനും വലിയ അത്ഭുതമൊന്നും തോന്നിയില്ല. ” വിത്ത് ദാറ്റ് കൈൻഡ് ഓഫ് മണി, ദേ കാൻ ബൈ എനിത്തിങ്ങ്. പൊലീസ്... പൊളിറ്റീഷ്യൻസ്... എനിത്തിങ്ങ്! സോ, ബേസിക്കലി, നമ്മൾ ഇത് ഇപ്പോൾ അവസാനിപ്പിച്ചില്ലെങ്കിൽ, ഒരിക്കലും അവസാനിപ്പിക്കാൻ പറ്റാതെ വരും.“ ” സർ! “ ” ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും പെർഫെക്റ്റ് ആയിട്ടുള്ള ഒരു ഹണ്ട് നടത്തിയത് നിങ്ങടെ ടീമാണ് മിസ്റ്റർ പോത്തൻ! അതും വെറും നാലു പേരെ വെച്ച്! ഔട്സ്റ്റാൻഡിങ്ങ് പെർഫോർമൻസ് ഗയ്സ്!“ ” താങ്ക് യൂ സർ! “ പോത്തന്റെ മനസ്സു നിറഞ്ഞു. ” ഇനി... ഇത് എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കണമെങ്കിൽ, ഇതിന്റെ വരവ് എവിടെ നിന്നാണെന്നു കണ്ടുപിടിക്കണം. എങ്ങനെയാണിത് കടത്തുന്നതെന്ന് കണ്ടുപിടിക്കണം... ആൻഡ് ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്... ആരാണിതിനൊക്കെ പിന്നിലെന്ന് കണ്ടുപിടിക്കണം! ബിഹാറിലോ, യൂ പി യിലോ മറ്റോ ഉള്ള ഒരു ഫാക്ടറിയിൽ നിന്നാണ് ഇതിന്റെ നാഷണൽ ഡിസ്ട്രിബ്യൂഷൻ എന്ന് നമുക്കൊരു സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. അവരെ പൊലീസിന് തൊടാൻ പോലുമാകില്ലെന്നും.“ ” അത് ശരിയായിരിക്കാൻ സാധ്യതയുണ്ട് സർ. നോർത്ത് ഇൻഡ്യയിലെ പല ഗ്രാമപ്രദേശങ്ങളിലും പ്രോപ്പർ പൊലീസിങ്ങ് ഇല്ലല്ലോ. നമുക്കൊന്നും അങ്ങോട്ട് ജസ്റ്റ് കടക്കുന്നതുപോലും ചിന്തിക്കാനാകില്ല സർ. എനിക്ക് എക്സ്പീരിയൻസ് ഉണ്ട്.“ ” പക്ഷേ അതൊന്നും നമ്മളെ പുറകോട്ടു വലിക്കാൻ പാടില്ല പോത്തൻ. ആരു തന്നെയായാലും മനുഷ്യന്മാരു തന്നെയല്ലേ ? പൊലീസ് ഇല്ലെങ്കിൽ നമുക്ക് അടുത്ത ഓപ്ഷൻ നോക്കണം. വേണ്ടി വന്നാ ഇൻഡ്യൻ മിലിട്ടറിയെ ഇറക്കി ചാരമാക്കിക്കളയണം നായിന്റെ മക്കളെ! ” സർ! “ മൂവരുടേയും രക്തം തിളപ്പിക്കാനുള്ള ആവേശമുണ്ടായിരുന്നു എസ് പി യുടെ വാക്കുകൾക്ക്. ” പക്ഷേ... ഇപ്പൊ തൽക്കാലം ബേബി സ്റ്റെപ്സ്... റൈറ്റ് നൗ നമുക്കൊരു ചെറിയ ഇഷ്യൂ ഉണ്ട്. അത് പറയാനാണ് ഞാൻ പോത്തനെ വിളിച്ചതു തന്നെ.“ ” പറയൂ സർ!“ ”ഇവിടെ, കോരമംഗലയിൽ, ഞങ്ങൾ ആക്ടീവായി ഫോളോ ചെയ്തുകൊണ്ടിരുന്ന ഒരു ഗ്യാങ്ങുണ്ട്. ക്രേസി 9 എന്നാണ് ഞങ്ങൾ പറയാറ്. ഒൻപതു ബോൺ ക്രിമിനൽസ്...“ ” സർ!“ ”ഇന്നു വൈകിട്ടു മുതൽ അതിൽ ആറു പേർ മിസ്സിങ്ങ് ആണ് മിസ്റ്റർ പോത്തൻ! “ നാടകീയമായി ഒരു നിമിഷമൊന്നു നിർത്തിയതിനുശേഷമാണ് അദ്ദേഹം സംസാരം തുടർന്നത്. “ ഇതുവരെ സംഭവിച്ചതൊക്കെ വെച്ചു നോക്കുമ്പോൾ, ഐ തിങ്ക്...ദേ ആർ ഹെഡഡ് യുവർ വേ!“ മൂവരും പരസ്പരം ഒന്നു നോക്കി. പോത്തന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. വെറും മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ തങ്ങൾ ഒരു അന്തർസംസ്ഥാന അന്വേഷണത്തിന്റെ ഭാഗമായിരിക്കുന്നു! ”ഇനി ഞാൻ പറയാൻ പോകുന്നത് ശ്രദ്ധിച്ചു കേൾക്കണം.“ എസ്.പി. യുടെ വാക്കുകളിൽ ഗൗരവം കലർന്നു.തുടർന്നുള്ള സംഭാഷണങ്ങളെല്ലാം ഇംഗ്ലീഷിലായിരുന്നു. “അവർ ആറു പേരുടേയും ഡീറ്റയിൽസ് ഞാൻ താങ്കൾക്ക് മെസേജ് ചെയ്യും. ശ്രദ്ധിച്ച് പഠിക്കുക. ഇതുവരെ നിങ്ങൾ കണ്ടിട്ടുള്ളവരെപ്പോലെയായിരിക്കില്ല ഇവർ. എക്സ്ട്രീംലി ഡേഞ്ചറസ് ഇൻഡിവിജ്വൽസ് ആണ്. അതിൽത്തന്നെ ‘വാൾട്ടർ സെക്വേറ’ എന്നൊരുത്തനുണ്ട്. അവനെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. 140ൽ കൂടുതൽ ആക്ടീവ് കേസുകളുണ്ട് അവന്. ക്രിമിനലി ഇൻസെയ്ൻ ആണവൻ.” ” സർ!“ “എനിക്കൊന്നേ പറയാനുള്ളൂ. ഏതെങ്കിലും കാരണവശാൽ, ഇവരിലാരുമായിട്ടായാലും, നിങ്ങൾ കണ്ടുമുട്ടാനിട വന്നാൽ, അവർ എൻഗേജ് ചെയ്യാൻ വേണ്ടി കാത്തു നിൽക്കണ്ട. പുൾ ദ ട്രിഗർ! രണ്ടാമതൊന്നാലോചിക്കരുത്! ജസ്റ്റ് - ഷൂട്ട് - ടു - കിൽ!! അണ്ടർസ്റ്റാൻഡ് മിസ്റ്റർ പോത്തൻ ?” “സർ!” “ഗുഡ്! ബീ കെയർഫുൾ ഔട്ട് ദെയർ ഗയ്സ്!” “സർ. ഒരേയൊരു കാര്യം മാത്രം.” കോൾ കട്ടാവുകയാനെന്നു തോന്നിയതും പോത്തൻ ഇടപെട്ടു. “പറയൂ.” “താങ്കളുടെ ക്രെഡൻഷ്യൽസ് കൂടി എനിക്കൊന്നു വാട്ട്സാപ്പ് ചെയ്തേക്കണം. ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ് സർ!” പരുങ്ങലോടെയാണ് പോത്തൻ അതവതരിപ്പിച്ചത്. ഉറക്കെ ചിരിച്ചു പോയി അദ്ദേഹം. പക്ഷേ പോത്തന്റെ ആ ആവശ്യം അതിന്റേതായ ഗൗരവത്തിൽത്തന്നെ എടുത്തു അയാൾ. “ആരെയും വിശ്വസിക്കണ്ട മിസ്റ്റർ പോത്തൻ... അതു തന്നെയാണ് നല്ലത്. ക്രെഡൻഷ്യൽസ് ഞാൻ വാട്ട്സാപ്പ് ചെയ്തേക്കാം. അതു കഴിഞ്ഞ് എന്റെ പേര് ജസ്റ്റ് ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോളൂ... താങ്കളെപ്പോലെ തന്നെ അത്യാവശ്യം നൊട്ടോറിയസ് തന്നെയാണ് ഞാനും എന്നാണെന്റെ വിശ്വാസം.“ കോൾ കട്ടായി. “എന്റെ പൊന്നോ! വാട്ട് ദ ഫക്ക് മാൻ!!” പോത്തന് ആവേശമടക്കാനായില്ല. “നമ്മളേം സിനിമേലെടുത്തടാ പന്നക്കഴുവേറികളേ!!” കണ്ടെയ്നർ ടെർമിനൽ റോഡ്, വല്ലാർപാടം. അതേ സമയം തീർത്തും വിജനമായ ആ വഴിയോരത്ത് അനാഥമായെന്നോണം പാർക്ക് ചെയ്തിരുന്ന ഒരു ഹാർലി ഡേവിഡ്സൺ റോഡ് കിങ്ങ് ബൈക്ക് കാണാമായിരുന്നു. അതിനു പുറകിൽ, കായലിനഭിമുഖമായി പണി കഴിപ്പിച്ചിട്ടിരുന്ന നീളൻ ബെഞ്ചുകളിലൊന്നിൽ, ആ രണ്ട് സുഹൃത്തുക്കൾ ഇരിപ്പുറപ്പിച്ചു. രണ്ടുപേരുടെ കൈയ്യിലും ഓരോ ബർഗറുകളുണ്ടായിരുന്നു. റോബിയ്ക്ക് ആ ബർഗർ പായ്ക്കറ്റ് തുറക്കാൻ എളുപ്പമായിരുന്നില്ല. വലതു കൈ നഷ്ടപ്പെട്ട വിവരം തലച്ചോർ പൂർണ്ണമായും ഉൾക്കൊണ്ടിട്ടില്ല. പക്ഷേ തൊട്ടടുത്തിരുന്ന വിൻസന്റാകട്ടെ, അയാളെ സഹായിക്കാൻ ഒരുക്കമല്ലായിരുന്നു. ഇനിയങ്ങോട്ടുള്ള റോബിയുടെ ജീവിതം ഇങ്ങനെ തന്നെയാണ്. സഹായിക്കാതിരിക്കുന്നതു തന്നെയാണുത്തമം എന്നയാൾക്കറിയാം. ഭക്ഷണം കഴിച്ചു തീർന്നതും, റോബി ഒരു ദീർഘനിശ്വാസത്തോടെ ആ ബെഞ്ചിലേക്ക് ചെരിഞ്ഞു കിടന്നു. ശരീരമാകെ ഇടിച്ചു നുറുക്കിയതുപോലുള്ള വേദനയുണ്ടായിരുന്നു അവന്. ഒപ്പം, ആ മുറിവ് ഡ്രെസ്സ് ചെയ്യുന്ന സമയത്ത് അവൻ തന്നെ കുത്തിവെച്ച് ഹൈ ഡോസേജിലുള്ള വേദനാ സംഹാരികളും, ആന്റി ബയോട്ടിക്കുകളും അവന്റെ തലച്ചോറിനുള്ളിലൂടെ പഴുതാരകൾ ഇഴഞ്ഞു നടക്കുന്നതുപോലൊരു തോന്നലുണ്ടാക്കി. ജീവിതത്തിലിന്നുവരെ താൻ യാതൊരു വിധ മയക്കുമരുന്നുകളും ഉപയോഗിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ, ഈ അവസ്ഥയിൽ അത്തരം എന്തെങ്കിലും രാസവസ്തുക്കൾ കഴിച്ചാൽ ഈ വേദനയിൽ നിന്നൊരു മുക്തിയായേനേ എന്നാണവൻ ചിന്തിച്ചത്. ഒരു ചെറിയ കഞ്ചാവ് ‘ജോയിന്റ്’ എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു. തൊട്ടടുത്തിരുന്ന ആഫ്രിക്കൻ യുവാവ് തികച്ചും നിശബ്ദനായിരുന്നു. പരാജയപ്പെട്ടു പോയ ഒരുവന്റെ ദൈന്യത ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. ഇടയ്ക്കിടെ നെടുവീർപ്പിടുന്നതു കണ്ടു അവൻ. ഒടുവിൽ റോബി അവനെ നോക്കി വിളിച്ചു. “ഒബോറൊ...” ഒരു ദീർഘനിശ്വാസത്തോടെ തിരിഞ്ഞ വിൻസന്റിന്റെ മുഖത്ത് നേർത്ത ഒരു പുഞ്ചിരിയുണ്ടായിരുന്നു. റോബിയുടെ മുഖഭാവം കണ്ടപ്പോൾ അയാൾക്ക് ഒന്നേ ചോദിക്കാൻ തോന്നിയുള്ളൂ... “നീ റെജിയെപ്പറ്റിയാണോ ആലോചിച്ചുകൊണ്ടിരിക്കുന്നത് ?” റോബി “അല്ല” എന്ന അർത്ഥത്തിൽ തലവെട്ടിച്ചു. “റെജി മരിച്ചു എന്നുറപ്പല്ലേ ?” വിൻസന്റ് വീണ്ടും ചോദിച്ചു. “ഉറപ്പില്ല. പക്ഷേ അവൻ സർവ്വൈവ് ചെയ്യാൻ സാധ്യത കുറവാണ്.” റോബിയുടെ സ്വരം താഴ്ന്നു. “ആരാ അവനെ...?” “കണ്ടില്ല. വീണു കിടക്കുകയായിരുന്നു ഞാൻ. ജെയിംസാണവനെ പുറകിൽ നിന്നും കിക്ക് ചെയ്ത് വീഴിച്ചത്.” റോബി ആ സംഘട്ടന രംഗം മനസ്സിൽ കാണുകയാണെന്നു തോന്നി. “നിനക്കറിയാമോ ? ജെയിംസ് ഒരുഗ്രൻ മാർഷ്യൽ ആർട്ടിസ്റ്റാണ്. ഞങ്ങൾ രണ്ടു പ്രാവശ്യം ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിട്ടുണ്ട്. അവനോടൊക്കെ നേരിട്ട് മുട്ടാൻ പോയതാണ്‌ നിങ്ങൾക്കു പറ്റിയ ഏറ്റവും വലിയ മിസ്റ്റേക്ക്.” റോബി ശ്രദ്ധയോടെ വിൻസന്റിനെ നോക്കി. “ഞങ്ങൾ രണ്ടുപേരും ഫൈറ്റ് ചെയ്താൽ, ആരും ജയിക്കാനോ തോല്ക്കാനോ പോകുന്നില്ല. അത്ര മാത്രം സിമിലറാണ് ഞങ്ങളുടെ സ്റ്റാൻസ് എല്ലാം. അതുകൊണ്ടുതന്നെ, ഞങ്ങൾക്കു തമ്മിൽ പെട്ടെന്നു തന്നെ ഒരു പരസ്പര ബഹുമാനവും രൂപപ്പെട്ടിരുന്നു.” “അവർക്ക് ഒരുപക്ഷേ നിന്നെ സഹായിക്കാനാകുമെന്ന് കരുതുന്നുണ്ട് നീ. അല്ലേ ?” റോബിയുടെ ചോദ്യം തീഷ്ണമായിരുന്നു. “അവരുമായി ഒരു ഡീൽ ഉണ്ടാക്കിയാലോ എന്നൊരു ചിന്തയില്ലേ നിനക്ക് ?” “സത്യം പറഞ്ഞാൽ...” വിൻസന്റ് പുഞ്ചിരിച്ചു. “ഞാൻ പോത്തനെ വിളിച്ചിരുന്നു... പക്ഷേ കൂടുതലെന്തെങ്കിലും സംസാരിക്കാനുള്ള ധൈര്യമുണ്ടായില്ല. അതിനു മുൻപു തന്നെ ഞാൻ കട്ടു ചെയ്തു.” റോബി നിവർന്നിരുന്നു. അവന് വിൻസന്റ് പറയുന്നതൊന്നും വിശ്വസിക്കാനാകുന്നില്ല എന്നു തോന്നി. വിൻസന്റ് റോബിയുടെ ഇടതു കൈയ്യിൽ ഇറുക്കിപ്പിടിച്ച്, അവന്റെ മുഖത്തേക്കു നോക്കിക്കോണ്ട് ചോദിച്ചു. “ജീവിതം, പലതരം ചോക്കലേറ്റുകൾ അടങ്ങിയ ഒരു ബോക്സ് ആണെന്ന് കേട്ടിട്ടുണ്ടോ നീ ?” റോബി ഒന്നും മിണ്ടിയില്ല. “ഞാനും, ജെയിംസും കടനുവന്നത് ഒരേ വഴികളിലൂടെയാണ്. ഒരുപോലുള്ള ട്രെയിനിങ്ങ്, ഹാർഡ് വർക്ക്... പക്ഷേ, ഞങ്ങൾ സെലക്റ്റ് ചെയ്ത ചോക്കലേറ്റ് കഷണങ്ങൾ മാത്രം മാറിപ്പോയി.” വിൻസന്റ് പുഞ്ചിരിച്ചു. “എനിക്ക് ഒരുപക്ഷേ അവനേക്കാൾ നല്ലൊരു കുറ്റാന്വേഷകനാകാമായിരുന്നു. ജെയിംസ് ബോണ്ട് ഒക്കെപ്പോലെ. പക്ഷേ...“ ഉറക്കെ ചിരിച്ചുകൊണ്ട് ആ യുവാവ് ആകാശത്തേക്കു നോക്കി. “അബദ്ധം പറ്റിയതല്ല. നീ അറിഞ്ഞുകൊണ്ടു തന്നെ തിരഞ്ഞെടുത്തതാണീ വഴി. അത് മറക്കരുത് വിൻസന്റ്!“ റോബി ഓർമ്മിപ്പിച്ചു. ”മൂന്നാമത്തെ വട്ടമാണ് നീ ഇൻഡ്യയിലെത്തുന്നത്. ആദ്യത്തെ രണ്ടു പ്രാവശ്യവും, രക്ഷപ്പെടാൻ നിനക്കവസരമുണ്ടായിരുന്നു. പക്ഷേ നീ അതല്ല തിരഞ്ഞെടുത്തത്.“ “കാരണം, എനിക്ക് പണമുണ്ടാക്കണമായിരുന്നു!“ വിൻസന്റിന്റെ വാക്കുകൾ കനത്തു. ” പക്ഷേ അവസാനം ഇതുപോലെ വന്ന് കുടുങ്ങുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാനൊരിക്കലും ഈ നാട്ടിൽ കാലു കുത്തില്ലായിരുന്നു!“ ” ... ഇനി അതൊന്നുമാലോചിച്ചിട്ട് കാര്യമില്ലല്ലോ.“ ” എനിക്ക് എന്റെ നാട്ടിൽ പോകണം റോബി. എന്റെ ഫാമിലിയെ കാണണം. ആ ബോക്സിൽ നിന്നും, പുതിയൊരു ചോക്കലേറ്റ് കഷണമെടുത്ത്, പുതിയൊരു ജീവിതം തുടങ്ങണമെനിക്ക്. നിന്നോട് ഞാൻ മുൻപ് പറഞ്ഞിട്ടുള്ളത് നിനക്കോർമ്മയില്ലേ ? എന്റെ നാട്ടിൽ ഞാനൊരു അറിയപ്പെടുന്ന നാടകനടനും ഫോക്ക് ഡാൻസറുമൊക്കെയാണ്. “ ദൈന്യത നിറഞ്ഞ ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു അവന്റെ മുഖത്ത്. “എനിക്ക് പോകണം... പോയേ പറ്റൂ റോബീ...” ” എനിക്ക് നിന്നെ സഹായിക്കാനാകുമെന്നാണോ നീ കരുതുന്നത് ?“ റോബി ആത്മാർത്ഥമായിട്ടാണത് ചോദിച്ചത്. ” നീ മാത്രമേയുള്ളൂ എനിക്ക്. അല്ലാതെയാര്? ബഡിയോ ? അതോ ആ കൊടിച്ചിപ്പട്ടിയോ ?“ വിൻസന്റ് പല്ലുകൾ ഞെരിച്ചു. റോബിക്ക് മറുപടിയുണ്ടായിരുന്നില്ല. ” പോത്തന് പിടികൊടുത്താൽ ജയിലിൽ പോകേണ്ടി വരുമായിരിക്കാം...“ വിൻസന്റ് തുടർന്നു. ”പക്ഷേ ഒന്നാലോചിച്ചു നോക്കിയാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി, ഞാൻ ജയിലിൽത്തന്നെയല്ലേ ? “ അവൻ ചിരിച്ചു. “സുഹൃത്തേ... ജീവനോടെ നമ്മളെ ആ പോത്തന്റെ കൈയ്യിൽ കിട്ടിയാൽ, പിന്നെ ഈ ഓപ്പറേഷൻ ബാക്കിയുണ്ടാകില്ല വിൻസന്റ്... അവരൊക്കെ ‘ഓൾഡ് സ്കൂൾ’ പൊലീസ് ഓഫീസേഴ്സാണ്. മറ്റു രാജ്യങ്ങളിലൊക്കെ കുറ്റവാളികൾക്ക്, ചോദ്യം ചെയ്യുന്ന സമയത്ത് നിശബ്ദരായിരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ ഇവിടെ അങ്ങനെയായിരിക്കില്ല.” “അതൊക്കെ വെറുതേ. എന്റെ രാജ്യത്തിന് ഇവിടെ ഒരു എംബസി ഉണ്ടെന്ന് മറക്കരുത് നീ.” റോബി ഉറക്കെ ഒന്നു ചിരിച്ചു. താൻ പറഞ്ഞത് മണ്ടത്തരമായിരുന്നു എന്ന് വിൻസന്റും തിരിച്ചറിഞ്ഞു. കടുത്ത നിരാശയിൽ അയാളുടെ മുഖം താഴ്ന്നു. “ബഡി വരട്ടെ... നമുക്ക് സംസാരിച്ച് തീരുമാനിക്കാം.” റോബി അവനെ ആശ്വസിപ്പിച്ചു. “ബഡി ഇനി വരുമെന്നു തോന്നുന്നില്ല റോബി...പല വട്ടം ഞാൻ ട്രൈ ചെയ്തു. ഫോൺ ഓഫാണ്. അയാളുടെ അപ്പാർട്ട്മെന്റ് പൂട്ടിക്കിടക്കുന്നു... ഒളിവിലാണെന്നുറപ്പ്.” വിൻസന്റിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. ” ബഡി ഇല്ലെങ്കിൽ പിന്നെ നമ്മൾ ആർക്കുവേണ്ടിയാണീ കാത്തിരിക്കുന്നത്?“ വീണ്ടും റോബിയുടെ നെറ്റിയിൽ ചുളിവുകൾ വീണു. ഈ സമയം അവർ ഇരുന്നയിടത്ത് അവരുടെ മുന്നിലെ നടപ്പാതയിൽ ഇടതു വശത്ത്, കുറച്ചു ദൂരെയായി ഒരു ഇരുണ്ട മനുഷ്യരൂപം നടന്നു വരുന്നത് വിൻസന്റിന്റെ ശ്രദ്ധയില്പ്പെട്ടു. “എന്തോ ഒരു പ്രശ്നമുണ്ടല്ലോ റോബീ...” അവൻ പിറുപിറുത്തു. റോബിയും ആ ആജാനുബാഹുവായ മനുഷ്യനെ ശ്രദ്ധിക്കുകയായിരുന്നു. ആറടിയിലേറെ ഉയരമുണ്ടായിരുന്നു അയാൾക്ക്. പരിശീലനം സിദ്ധിച്ച ആളുകൾ നടക്കുന്നതുപോലൊരു താളമുണ്ടായിരുന്നു, വളരെ സാവധാനം അവരെ സമീപിച്ചുകൊണ്ടിരുന്ന ആ വ്യക്തിക്ക്. പക്ഷെ അയാൾ അവരെ ശ്രദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ലെന്നു തോന്നി. ഇടയ്ക്കിടെ തല ചെരിച്ച് കായൽ പരപ്പിലേക്കും അതിൽ വെളിച്ചത്തിന്റെ കൂടാരങ്ങൾ പോലെ നീങ്ങുന്ന ചെറുവള്ളങ്ങളിലേക്കും നോക്കുന്നതല്ലാതെ അയാളുടെ ദൃഷ്ടി താഴെ നടപ്പാതയിൽത്തന്നെ ഉറച്ചിരുന്നു. ഇടയ്ക്കെപ്പൊഴോ, തന്റെ കറുത്ത ഹുഡി ഉയർത്തി തല മൂടിയപ്പോൾ മാത്രമാണ് ഒരു മാത്ര നേരത്തേക്കെങ്കിലും അയാളുടെ നോട്ടം അവരിരുന്നിടത്തേക്കൊന്നു തിരിഞ്ഞത്. റോബി സംശയത്തോടെ വിൻസന്റിനെ നോക്കി. അടുത്ത നിമിഷം വിൻസന്റിന്റെ ഫോൺ ഒന്നു വൈബ്രേറ്റ് ചെയ്തു. ഒരു മെസേജ് നോട്ടിഫിക്കേഷനാണ്. തിടുക്കത്തിൽ, പോക്കറ്റിൽ നിന്നും അതെടുത്തു നോക്കിയ അയാൾ സ്ക്രീനിൽ തെളിഞ്ഞ ആ അക്ഷരങ്ങളിലേക്ക് നോക്കിയതും അയാൾ സ്വയമറിയാതെയെന്നവണ്ണം ചാടിയെഴുന്നേറ്റു. വെറും മൂന്നക്ഷരങ്ങളേ ഉണ്ടായിരുന്നുള്ളൂ ആ മെസേജിൽ! “RUN!” റോബിയുടെ തോളിൽ പിടിച്ചുകൊണ്ട് വിൻസന്റ് തിരിഞ്ഞതും, അവന്റെ കണ്ണുകളെ മഞ്ഞളിപ്പിച്ചുകൊണ്ട്, അവിടെ മുഴുവൻ പകൽ പോലെ വെളിച്ചം പടർത്തി രണ്ട് ഹെഡ് ലൈറ്റുകൾ പ്രകാശിച്ചതും ഒരുമിച്ചായിരുന്നു! അതൊരു കറുത്ത ഫോർചൂണർ കാറായിരുന്നു. അവർ ഇരുന്നിടത്തുനിന്നും ഏതാണ്ട് ഇരുന്നൂറു മീറ്റർ മാത്രം അകലെ നിന്നും ചക്രങ്ങൾ നിലം തൊടാതെയെന്നോണം, അവരുടെയടുത്തേക്ക് കുതിച്ചു പാഞ്ഞടുക്കുകയാണത്! വിൻസെന്റിന്, കണ്ണു ചിമ്മി ഒന്നൂകൂടെയാ വാഹനത്തിനെ നോക്കാനുള്ള സമയം കിട്ടുന്നതിനു മുൻപു തന്നെ, ഗേറ്റ് തുറന്നു വിടുന്ന ജെല്ലിക്കെട്ട് കാളയെ പോലെ കുതിച്ചു വന്ന ഫോർച്ചുണർ അവരുടെ മോട്ടോർ സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ചു കളഞ്ഞു..ഒന്നുയർന്നു നിലത്തു അടിച്ചു വീണ ഹാർലി ഡേവിഡ്സൺ നടപ്പാതയിൽ തീപ്പൊരികൾ ചിതറിച്ചു കൊണ്ട് മുന്നോട്ട് നിരങ്ങിപ്പോയി... അവർക്കു തൊട്ടു പുറകിൽ സഡൻ ബ്രേക്കിട്ടു കഴിഞ്ഞിരുന്നു ആ ഫോർച്ചൂണർ. മുൻടയറുകൾ കറങ്ങാതെ മുന്നോട്ട് നിരങ്ങി നീങ്ങിയ വാഹനത്തിൽ നിന്നും കുതിര ചിനയ്ക്കും പോലൊരു ശബ്ദമുയർന്നു.ടയർ കത്തിയുരഞ്ഞ ഗന്ധമുയർന്നു അവിടെ. ഹുഡി ധരിച്ചിരുന്നവൻ അവർക്കു തൊട്ടരികിലെത്തിക്കഴിഞ്ഞിരുന്നു അപ്പോൾ. അയാളുടെ മാറിലെ പോക്കറ്റിനുള്ളിൽ കോർത്തു പിടിച്ചിരുന്ന കൈവെള്ളകൾക്കുള്ളിൽ നിന്നും ഒരു പിസ്റ്റളിന്റെ സേഫ്റ്റി ലോക്ക് വിടുവിക്കുന്ന നേർത്ത ശബ്ദം കേട്ടു അവർ... അയാൾ യാതൊരു ഭാവഭേദവും കൂടാതെ, അവർക്കഭിമുഖമായി തിരിഞ്ഞ്, ഒരു കാൽ ബെഞ്ചിലേക്ക് കയറ്റി വെച്ച്, തന്റെ ഷൂ ലേസ് അഴിച്ചു കെട്ടിക്കൊണ്ട്, റോബിയുടെ മുഖത്തേക്ക് നോക്കി ശബ്ദം താഴ്ത്തി ചോദിച്ചു. “ബഡി എക്കടാ റോബി? (ബഡി എവിടെ റോബി ?)” തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ