കിസ്സകൾ

കിസ്സകളുടെ സുൽത്താൻ
8.9K views
2 months ago
ഹൃദയപൂരിതം ഞാൻ രാമൻ . പേരുപോലെ അൽപ്പം പഴയ ആളാണ് . ഇന്നെന്റെ വിവാഹമായിരുന്നു . ഞാനിതുവരെ കാണാത്ത ബന്ധുജനങ്ങളൊക്ക എത്തിയിട്ടുണ്ട് . ഈ കിളവന്റെ ജീവിതമെന്താകുമെന്നറിയാനായിരിക്കും. അല്ലെങ്കിലും അന്യന്റെ വീട്ടിലേക്ക് എത്തിനോക്കാനാണല്ലോ എല്ലാർക്കും താല്പര്യം . ഞാനും അംബികയും തമ്മിൽ പതിനഞ്ചു വയസ്സിന്റെ വ്യത്യാസവും . പോരേ പൂരം ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ . ''' കയറിപ്പോരേ അംബികേ ... '' കയ്യിൽ പാലുമായി വാതിൽക്കൽ നിൽക്കുന്ന അംബികയെയാണ് കുളികഴിഞ്ഞ് തല തുവർത്തിക്കൊണ്ടിറങ്ങിവന്ന രാമൻ കണ്ടത് . അയാൾ പുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു . '' ആദ്യരാത്രിയിൽ പാൽ വേണമല്ലോ അല്ലെ ?.. പാലൊന്നും എനിക്ക് ശീലമില്ല .കട്ടൻകാപ്പിയാണ് പതിവ് ... ചെറുപ്പത്തിലേ പാലൊന്നും കുടിക്കാൻ പറ്റിയിട്ടില്ല ..അതുകൊണ്ട് തന്നെ പാലിന്റെ രുചിയത്ര ഇഷ്ട്ടവുമില്ല . ആ ... ഇതൊക്കെ പറഞ്ഞു തന്റെ ആദ്യരാത്രി സങ്കൽപ്പങ്ങൾ തകർക്കണ്ട ....ഏത് പെണ്ണിനും ഉണ്ടല്ലോ തന്റെ ആദ്യരാത്രിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ ...''' അംബികയുടെ ചുണ്ടിൽ അത് കേട്ടപ്പോഴൊരു ചിരി വിടർന്നു . "' തന്റെ ചിരിയുടെ അർത്ഥമെനിക്ക് മനസ്സിലാകും ... ഏതൊരു പെൺകുട്ടിയും കൗമാരം മുതൽ തന്നെ തന്റെ ഭാവി വരനെയും അവനോടൊപ്പമുള്ള ജീവിതവും പ്രണയനിമിഷങ്ങളും സ്വപ്നം കാണാറുണ്ട് ... അതെല്ലാം തെറ്റിക്കാണുമല്ലേ ? .. അച്ഛനോളം പ്രായമുള്ളൊരാൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം . ഹ്മ്മ്മ് ... അപകർഷതയൊന്നുമല്ല കേട്ടോ ... പക്ഷെ ചെറിയൊരു കുറ്റബോധമുണ്ട്., തന്റെ ശാപം കൂടെയെനിക്ക് കിട്ടുമോയെന്ന് ... ആ കുന്നിൻമുകളിൽ കാണുന്ന ഒറ്റമുറിക്കെട്ടിടം കണ്ടോ ..അതിരിക്കുന്ന ഒരേക്കർ തരിശുഭൂമിയിൽ നിന്നും തുടങ്ങിയതാ ഈ ജീവിതം . പണ്ട് കുഞ്ഞുന്നാളിൽ അവിടെ കുട്യോള് ഓടിക്കളിച്ചിരുന്നു .ഞാനുമുണ്ടാകും ... പശുവിന് പുല്ല് ചെത്താൻ .ആണെന്ന് മാത്രം . അവിടുത്തെ പുല്ല് തീരരുതെന്നായിരുന്നു പ്രാർത്ഥന . കൂട്ടുകാര് കളിക്കുന്നതെങ്കിലും കാണാമല്ലോ . കാര്യസ്ഥപ്പണിക്ക് വന്നയാളുടെ നിർദ്ദേശപ്രകാരം വല്യച്ഛൻ കച്ചവടം ചെയ്ത് ബാധ്യതയായി . പഴയ തറവാടുകളൊക്കെ ക്ഷയിച്ചത് അങ്ങനെയാണല്ലോ . എന്തായാലും എന്റെ ഓർമ്മയിൽ ആ ഭൂമിയൊക്കെ കാര്യസ്ഥന്റെ കയ്യിലാണ് .. കേസും കോടതിയുമൊക്കെ ആയി ... വിധി വന്നപ്പോൾ വല്യച്ഛനും അച്ഛനും പോയിരുന്നു . തല്ലുപിടിക്കാനും മറ്റും അമ്മ നിൽക്കാത്തതിനാൽ പുല്ല് മാത്രം കിളിർക്കുന്ന ആ സ്ഥലം മാത്രം അച്ഛന് വിഹിതമായി കിട്ടി .''' '''പിന്നെ ഒരു വാശി പോലെയായിരുന്നു . അനിയത്തിമാരേം അനിയനേം പഠിപ്പിക്കണം . കൂടെ ഞാനും പഠിച്ചു . ഇന്നീ കാണുന്ന വീടും അപ്പുറത്തെ രണ്ടരയേക്കറും ടൗണിലുള്ള കെട്ടിടവും അമ്മയുടെ പേരിൽ വാങ്ങിയപ്പോൾ എന്റെ ജനനലക്ഷ്യം തീർന്ന അഭിമാനമായിരുന്നു . അതിനിടയിലേക്കാണ് താൻ അപ്രതീക്ഷിതമായി കടന്നു വന്നത് ... അയ്യോ ... പാൽ തണുത്തുകാണും . സ്വതമേ പ്രായം കൂടിയവർ പണ്ടത്തെ കഥകൾ പറയുന്ന വിടുവായരാണെന്ന് ചൊല്ലുണ്ട് ...ഞാൻ അങ്ങനെ അല്ല കേട്ടോ .. പക്ഷെ മനസ് തുറന്നാരോടെങ്കിലുമൊന്ന് സംസാരിച്ചിട്ട് നാളുകളായി . സംസാരിക്കുന്നതൊക്കെ കല്യാണത്തിനെ പറ്റിയുള്ള ചോദ്യങ്ങളും വീതം വെക്കലുകളേ പറ്റിയും . ... '' പറഞ്ഞും തീരും മുൻപേ കതകിൽ ഒരു മുട്ട് കേട്ടു ''' നീയോ ...എന്താടീ ..''' നേരെ ഇളയ പെങ്ങൾ ശാന്തിയാണ് . '' കൊച്ചച്ഛൻ അന്വേഷിക്കുന്നു . അവര് പുലർച്ചെ നാലിനുള്ള ഫാസ്റ്റിന് പോകുന്ന് . രാവിലെ ഏട്ടനെ ശല്യപ്പെടുത്തണ്ടല്ലോന്ന് കരുതിയാ ..അമ്മാവനും ഉണ്ട് . '' '' പുലർച്ചെയും ഇപ്പോഴും എല്ലാം ശെരി തന്നെയല്ലേ ...ഞാനിപ്പോ വരാം കേട്ടോ അംബികേ ''' മുഖം കനത്തു ശീലമില്ലാത്ത രാമൻ അംബികയോട് പറഞ്ഞിട്ട് ശാന്തിയുടെ കൂടെ പടിയിറങ്ങി . ''' രാമാ ... ഉണ്ണിക്ക് പിള്ളേര് മൂന്നാ . ടൗണിലെ വാടകയും ചിലവുമൊക്കെ നിനക്കുമറിവുള്ളതല്ലേ . നാളെ ഞങ്ങളൊക്കെയും ഉണ്ടാകില്ല . സ്വത്തിനും പണത്തിനും വേണ്ടി നിങ്ങൾ മക്കൾ തമ്മിൽത്തല്ല് കൂടുന്നത് ഈ വയസ്സന്മാർക്ക് കാണാൻ വയ്യ ..അതുകൊണ്ട് ഇന്ന് തന്നെ ഇക്കാര്യങ്ങളൊക്കെ ഒരു വ്യക്തത വരുത്തണം . ഇന്ന് വന്നുകയറിയവൾ നാളെ വാ പൊളിക്കില്ലെന്നാരു കണ്ടു .''' കൊച്ചച്ഛനും അമ്മാവനെ പിന്താങ്ങി. അത് കേട്ടുകൊണ്ടാണ് അംബിക പടിയിറങ്ങി വന്നത് . അവളൊന്ന് പുഞ്ചിരിച്ചു . '' ഇന്ന് വന്ന് കയറിയവൾ ആണെങ്കിലും വർഷങ്ങൾക്ക് മുൻപ് വന്നുകയറിയവൾ ആണെങ്കിലും ഇന്നെന്റെ കഴുത്തിൽ രാമേട്ടൻ കെട്ടിയ താലി ഉണ്ടെങ്കിൽ എനിക്ക് ഈ വീട്ടിൽ രാമേട്ടനുള്ള തുല്യ അവകാശം തന്നെയുണ്ട് '' ''അംബികേ ...'' രാമേട്ടന്റെ വിളിയിൽ അൽപം അങ്കലാപ്പ് കലർന്നിരുന്നു. ''' ഹേയ് ..ഇല്ല രാമേട്ടാ . വന്നു കയറിയ അന്നേ ഞാൻ ഭദ്രകാളിയൊന്നുമാകാൻ നിക്കണില്ല .ഇപ്പോ ഇവരുടെയാവശ്യം . ?'' അംബിക ഹാളിൽ നിന്നിരുന്ന അനിയത്തിമാരെയും അനിയനെയും നോക്കി . അവരുടെയെല്ലാം മുഖത്ത് അവൾ സംസാരിച്ചതിന്റെ നീരസം പ്രകടമായിരുന്നു . ''' ഈ വീടും സ്ഥലവും ഉണ്ണിക്ക് ... പിന്നെ ടൗണിലെ കെട്ടിടം ശാന്തിക്ക് . അവളുടെ കെട്ടിയോൻ മരിച്ചതല്ലേ .. പിള്ളേരും അവളും അതിന്റെ വാടക വാങ്ങി ജീവിച്ചോളും . ഇല്ലേടീ ... പിന്നെയുള്ള രണ്ടരയേക്കർ ..അത് ഇളയവർക്ക് തുല്യമായി ഭാഗിക്കാം '' അംബികയെ ഗൗനിക്കാതെ അമ്മാവൻ തങ്ങളുടെ തീരുമാനം പറഞ്ഞു . ''അപ്പൊ ഞങ്ങൾക്കോ ? '' അംബിക അമ്മാവനെ നോക്കി . ;''' അംബിക മിണ്ടണ്ട ... കാർന്നോന്മാർ സംസാരിക്കുമ്പോൾ .... '' അനിയൻ ഉണ്ണി പറഞ്ഞതും അംബിക അവന്റെ നേരെ തിരിഞ്ഞു . '' നിർത്തടാ ... കാർന്നോന്മാർ സംസാരിക്കുന്നത് നീ കേട്ടതല്ലേ ... ഇവിടെ കാർന്നോന്മാരായി ഞാനും രാമേട്ടനുമാ ..നിന്റെ ഏട്ടനും ഏടത്തിയും .. ഞങ്ങളോടാ അമ്മാവനും കൊച്ചച്ഛനും സംസാരിക്കുന്നത് ''' ''അംബികേ ..നമുക്ക് .. ''' ഇരുകൂട്ടരുടെയും ഇടയിൽ രാമനൊന്നിനും വയ്യായിരുന്നു . '' രാമേട്ടാ ...വഴക്കുണ്ടാക്കാൻ വന്നതല്ല ഞാൻ . ഇന്നത്തെ ഈ ദിവസം തന്നെ ഈ ഭാഗംവെക്കൽ ഇവർക്ക് ഒഴിവാക്കാമായിരുന്നു . ''' ലക്ഷ്മിയെടത്തി ഉണ്ടായിരുന്നേൽ നിന്നെ ബോധ്യപ്പെടുത്തി തന്നേനെ '' കാര്യം ശെരി തന്ന്യാ രാമാ . ഇതെല്ലാം നീയുണ്ടാക്കിയത് തന്നെ . പക്ഷെ ഇളയവൻ ഉണ്ണി അല്ലെ ?. തറവാട് ആചാരം പോലെ അവനുള്ളതല്ലേ .''' അമ്മാവൻ രാമനെ നോക്കി '' അമ്മയുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും നിങ്ങൾ ചോദിയ്ക്കാൻ വരില്ലായിരുന്നു അമ്മാവാ .. കാരണം വിയർപ്പൊഴുക്കി അധ്വാനിച്ചവനെ അതിന്റെ വിലയറിയൂ . '' '' അംബിക ഇന്ന് കേറിവന്നതാ .. അധികം സംസാരിക്കണ്ട . ഇത് ഞങ്ങളുടെ കുടുംബകാര്യമാ '' കൊച്ചച്ചൻ അംബികയെ നോക്കി രൂക്ഷമായി പറഞ്ഞപ്പോൾ രാമന്റെ സഹോദരങ്ങളുടെ മുഖം തെളിഞ്ഞു . '' ഇന്നലെ വരെ നിങ്ങളുടെ കുടുംബകാര്യമായിരുന്നു ..ഇന്നെന്റെ കൂടെ കുടുംബകാര്യമാണ് . ശെരിക്കും പറഞ്ഞാൽ എന്റെയും രാമേട്ടന്റെയും സഹോദരങ്ങളുടെയും '' '' ഓഹോ ... ഗംഗേട്ടാ ..നമ്മളൊക്കെ പുറം പാർട്ടികളാണെന്നാ ഇവള് പറയുന്നേ .. ഇനിയെന്തിനാ ഇവിടെ നിൽക്കുന്നെ ... ഞാനിറങ്ങുവാ ... എന്ത് കാണുവാൻ നിൽക്കുവാടീ . ഇനിയിറങ്ങി പോകാൻ പറയുന്നത് കേൾക്കണോ '' അമ്മാവൻ കൊച്ചച്ചനെ നോക്കി പറഞ്ഞിട്ട് മരുമക്കളുടെ നേരെ തിരിഞ്ഞു . '' അംബികേ .... '' രാമേട്ടൻ എന്തോ പറയുവാനാഞ്ഞതും അംബിക അനിയൻ ഉണ്ണിയുടെ നേരെ തിരിഞ്ഞിരുന്നു . '' നിനക്കിപ്പോൾ ഈ വീടല്ലേ വേണ്ടിയത് . ഇത് നിനക്കുള്ളത് തന്നെയാ ഉണ്ണീ . ഇത് മാത്രമല്ല മറ്റ് സ്വത്തുക്കളും നിങ്ങൾ പറഞ്ഞ രീതിയിൽ തന്നെ വീതം വെക്കും .. ഇനി പറയ് പോണോ ഇവരുടെ കൂടെ '' അംബിക തിരിഞ്ഞു കൊച്ചച്ഛനെയും അമ്മാവനെയും നോക്കി . ഉണ്ണിയും സഹോദരിമാരും അനങ്ങിയില്ല . '' പാലം കേറുവോളം നാരായണ ..അത് കഴിഞ്ഞാൽ കൂരായണ .കാര്യത്തോടടുത്തപ്പോൾ അവരൊന്നായി . വാടാ നമുക്ക് പോകാം ''' കൊച്ചച്ചൻ പറഞ്ഞതും അമ്മാവനും പുറകെയിറങ്ങി '' ബന്ധുത്വം.... അത് വളരെ വലുതാണ് ഉണ്ണീ ... പക്ഷെ അത് കാശും പദവിയും ഉണ്ടകുമ്പോൾ മാത്രം കാണേണ്ടതല്ല. നിങ്ങളും അമ്മയും ഇവിടെ അന്നന്നത്തെ ആഹാരത്തിനു കഷ്ടപ്പെട്ടിരുന്ന സമയത്തിവരെ രണ്ടിനേം ഇങ്ങോട്ട് കണ്ടിരുന്നോ . ഇപ്പോൾ കാശും സ്വത്തുമായപ്പോൾ വന്നിരിക്കുന്നു . ഇനി വീണ്ടും അങ്ങനെയൊരു സാഹചര്യമുണ്ടായാൽ തിരിഞ്ഞുനോക്കുമോയെന്നാർക്കറിയാം 'എനിക്ക് നിന്റത്രേം പ്രായമില്ലാരിക്കും . പക്ഷെ നിന്നെക്കാളൊക്കെ അനുഭവങ്ങളുണ്ട് . അതുകൊണ്ട്തന്നെയാ പറയുന്നത് .. നിങ്ങളുടെ നല്ലതിനും '' ഉണ്ണിയുടെയും സഹോദരങ്ങളുടെയും മുഖം കുനിഞ്ഞു ''ഇന്ന് തന്നെ മാറണോ അംബികേ .. നേരം പുലർന്നിട്ട് പോരെ ''' അത്യാവശ്യം വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുക്കുകയായിരുന്ന രാമൻ ബാഗ് അടുക്കുന്ന അംബികയെ നോക്കി . രാവേറെയായിരുന്നു അപ്പോഴേക്കും ''' ഒരു തീരുമാനം എടുത്താൽ പിന്നെ അമാന്തിക്കണ്ട കാര്യമെന്താണ് രാമേട്ടാ ...ഒരു കാര്യം ചോദിക്കട്ടെ . കയറിവന്ന അന്ന് തന്നെ സഹോദരങ്ങളെ പിരിക്കാൻ നോക്കിയെന്ന് തോന്നുന്നുണ്ടോ ഏട്ടന് ? ബന്ധുജനങ്ങളോട് മോശമായി പെരുമാറിയെന്ന് തോന്നുന്നുണ്ടോ .. ഉണ്ടെങ്കിൽ പറയണം . പിന്മാറണമെങ്കിൽ പിന്മാറാം ഏട്ടന് . ഒരു ജന്മം മുഴുവൻ കഴിയേണ്ടതാ ഈ എന്റെ കൂടെ '' അംബിക ചിരിച്ചുകൊണ്ടയാളെ നോക്കി . '' ഹഹഹ . ഒരിക്കലുമില്ല അംബികേ ... ചില സമയങ്ങളിൽ നാവിന് കെട്ടുവീഴും . അത് നട്ടെല്ലില്ലാത്ത കൊണ്ടോ കഴിവില്ലായ്മ കൊണ്ടോ അല്ല ...സ്നേഹക്കൂടുതൽ കൊണ്ടാണ് . വഴക്കും വക്കാണവുമൊന്നും ഒന്നും വേണ്ടാന്ന് വെച്ചിട്ടാണ് ചിലതൊക്കെ കണ്ടും കേട്ടുമില്ലായെന്നു നടിക്കുന്നത്. അപ്പോഴൊക്കെ ഒരു നാവെനിക്ക് വേണ്ടി സംസാരിച്ചിരുന്നുവെങ്കിലെന്നോർത്തിട്ടുണ്ട് . താൻ പറഞ്ഞ പോലെ അമ്മ മരിച്ച ശേഷം എനിക്കായി സംസാരിച്ചത് താനാണ് . ''' '' എടോ ..തനിക്കെന്നെ എങ്ങനെ ഇത്രയാഴത്തിൽ മനസിലായി . എന്നെ മാത്രമല്ല ...എന്റെ കാര്യങ്ങളും കുടുംബപശ്ചാത്തലങ്ങളും ഒക്കെ ? '' താൻ അധ്വാനിച്ചുണ്ടാക്കി വീട്ടിലെ , ഇത്രനാളും കിടന്നിരുന്ന മുറി അവസാനമായി ആകെയൊന്നോടിച്ചുനോക്കിയ ശേഷം രാമൻ ചോദിച്ചു . ''രാമേട്ടാ ... പെണ്ണെടുക്കാൻ പെണ്ണിന്റെ സ്വഭാവവും സൗന്ദര്യവും മാത്രം നോക്കിയാൽ മതി. പക്ഷെ , ആണിന്റെ സ്വഭാവും ജോലിയും എന്തിന് ചുറ്റുവട്ടത്തുള്ള വീട്ടുകാരുടെ സ്വഭാവം വരെ നോക്കണമെന്ന് പഴമക്കാർ പറയും . അപ്പുറത്തെ മറിയചേച്ചിയുടെ വീട് ചിറ്റേടെ വീടിനടുത്താ . രാമേട്ടന്റെ ഓരോ ദിവസത്തെ ജീവിതം വരെ അവരെന്നോട് പറഞ്ഞിട്ടുണ്ട് ..കുറ്റമല്ല കേട്ടോ ..എല്ലാം നല്ല കാര്യങ്ങൾ . അവസാനം ഒന്ന് കൂടി പറഞ്ഞു .. രാമേട്ടന്റെ കണ്ണീർ വീണാൽ എഴുതലമുറ വരെ ഗതികിട്ടില്യാന്നും . അത്രക്ക് പുണ്യമാണ് ഏട്ടന്റെ ജീവിതമെന്ന് .ആ ഒരു വാക്ക് മാത്രം മതിയാരുന്നു എനിക്ക് ഈ ആലോചനക്ക് സമ്മതിക്കാൻ . ഇക്കാലത്ത് ഇങ്ങനൊരു വാക്ക് കേൾക്കുന്നത് തന്നെ അപൂർവമല്ലേ ?''' ബാഗുകൾ അടച്ചു വെളിയിലേക്കെടുത്തുകൊണ്ട് അംബിക പുഞ്ചിരിച്ചു . അവർ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ അനിയനും സഹോദരിമാരും വരാന്തയിലെ ഇരുട്ടിൽ മൗനമായിരിപ്പുണ്ടായിരുന്നു . '' എടൊ ... വന്നയന്നു വർക്കക്കെട്ടിടത്തിൽ നിന്ന് ചോരുന്ന ഒറ്റമുറിക്കെട്ടിടത്തിലേക്ക് . അവിടെ വിരിക്കാനൊരു മെത്തപോലുമില്ല . നാളെ ആഹാരമുണ്ടാക്കാൻ ഒരു പാത്രം പോലുമില്ല '' കുത്തനെയുള്ള കയറ്റം കേറുന്ന അംബികയുടെ കയ്യിലെ ഒരു ബാഗ് കൂടി മേടിച്ച ശേഷം , അങ്ങ് മുകളിൽ കാണുന്ന കെട്ടിടത്തിലേക്ക് നോക്കി രാമൻ പറഞ്ഞു . ''രാമേട്ടാ ... കയ്യിലുണ്ടായിരുന്ന ബാഗും വെച്ച് , എന്റെ കയ്യിലിരുന്ന ഭാരം ഏട്ടൻ താങ്ങിയല്ലോ .... അതുമതിയെനിക്ക് . ...ഏട്ടൻ ചോദിച്ചല്ലോ പതിനഞ്ചുവയസ്സിന്റെ വ്യത്യാസമുണ്ട് ..വിഷമം തോന്നുന്നുണ്ടോയെന്ന് ? ഞാനുണ്ടെടി നിനക്കെന്നു പറഞ്ഞൊന്ന് ചേർത്തുപിടിക്കാനും വിഷമങ്ങളും പരാതികളും പങ്കുവെക്കാനും മനസ്സിനിണങ്ങുന്ന ഒരാൾ മതി രാമേട്ടാ ഏത് പെണ്ണിനും . ബാക്കിയുള്ളതൊക്കെ വെറും പുറമോടി അല്ലെ ഏട്ടാ ?. കണ്ടുമടുക്കുമ്പോൾ തീരുന്നൊരിമ്പം മാത്രമാണ് സൗന്ദര്യവും ആകാരവുമൊക്കെ . പിന്നീട് ഹൃദയം കൊണ്ടല്ലേ സ്നേഹിക്കുന്നത് . ജരാനരകൾ ബാധിച്ചാലും മങ്ങാത്ത സ്നേഹമെന്നത് അത് പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ചകൾ ചെയ്തും വീഴ്‍ചകളിലും ഇല്ലായ്മകളിലും ചേർത്തുപിടിച്ചും ഉണ്ടാക്കിയെടുക്കുന്ന ഹൃദയങ്ങൾ തമ്മിലുള്ള സ്നേഹം തന്നെയാണ് . ''' രാമൻ നിറഞ്ഞ ചിരിയോടെ അംബികയുടെ കൈപിടിച്ച് മുറ്റത്തേക്ക് കയറി . '' ആകാശം കണ്ടോ ... നക്ഷത്രങ്ങൾ പുഞ്ചിരിതൂകി നിൽക്കുന്നു . നമ്മളെ നോക്കി അസൂയപ്പെടുകയാകും അല്ലെ ഏട്ടാ '' പൊളിഞ്ഞു തുടങ്ങിയ റെഡ് ഓക്സൈഡിന്റെ തണുപ്പ് ആസ്വദിച്ച് ആ കുഞ്ഞുവീടിന്റെ തിണ്ണയിൽ രാമന്റെ കൈകൾക്കുള്ളിൽ കിടന്നുകൊണ്ട് അംബിക പറഞ്ഞു . '' ഇരുപത്തിയഞ്ചുവർഷങ്ങൾക്ക് മുൻപ് അനിയനേം അനിയത്തിമാരേം അകത്തുകിടത്തി ഇവിടെയായിരുന്നു എന്റെ ഉറക്കം . നാളെയെന്തെന്ന ചിന്തയിൽ പലപ്പോഴും ഉറങ്ങാൻ സാധിച്ചിട്ടില്ല . അന്നത്തെ അതേയവസ്ഥയിൽ ആണ് ഞാൻ ഇന്നും .. ഒന്നേന്ന് തുടങ്ങണം ... മുന്നിൽ ഇരുട്ടാകുമ്പോഴും നിനക്കിങ്ങനെ ചിരിക്കാനെങ്ങനെ സാധിക്കുന്നു പെണ്ണെ ?''' രാമൻ അംബികയുടെ കൈ കണ്ണിൽ ചേർത്തുകൊണ്ട് ചോദിച്ചു ''അന്നത്തെ അവസ്ഥയല്ലല്ലോ രാമേട്ടാ. .. ഇന്നൊരു ജോലിയുണ്ട് . എന്തിനും സപ്പോർട്ടായി ഞാനുണ്ട് . പിന്നെയെന്താ കുഴപ്പം '' '' നാളെ നമുക്ക് മക്കളുണ്ടായാൽ അവർക്കും നിനക്കും കയറിക്കിടക്കാൻ അടച്ചുറപ്പൂള്ളൊരു വീട് വേണം . 'പ്രായമേറിയില്ലേ പെണ്ണെ .മനസെത്തുന്നിടത്ത്.... '' ''ശരീരവുമെത്തും ... ശരീരത്തിന് മാത്രമേ പ്രായമേറുന്നുള്ളൂ രാമേട്ടാ ... മനസ്സിലിപ്പോഴും ആ കുട്ടിയല്ലേ .. അമ്മയുടെ കണ്ണ് നിറയാതിരിക്കാൻ പശുവിനെ വളർത്തുന്ന ആ ഉശിരുള്ള ആ കുട്ടി . കൃഷിക്കല്ലേ ഈസ്ഥലം പറ്റാതുള്ളു . പുല്ല് വളരൂന്നല്ലേ പറഞ്ഞെ . പണ്ട് അമ്മായീടെ വായിലെ ചീത്ത കേൾക്കാതിരിക്കാൻ എന്റെ ആവശ്യങ്ങൾക്കായി അമ്മാവൻ ഒരു ആട്ടിൻ കുട്ടിയെ വാങ്ങിത്തന്നിരുന്നു . ഇങ്ങോട്ട് പോരുന്നതിന് മുൻപ് വിൽക്കുമ്പോൾ കുട്ടിയും പെട്ടയുമായി പന്ത്രണ്ടാടുകൾ ഉണ്ടായിരുന്നു .ആ ആത്മവിശ്വാസം എനിക്കുമുണ്ട് . നമുക്ക് ഒന്നേന്ന് തന്നെ തുടങ്ങാന്നേ ..ഞാനില്ലേ കൂടെ ''' അംബിക രാമന്റെ നെറുകയിൽ ചുംബിച്ചു ....................... ''' ഏട്ടത്തി .... ഏട്ടത്തി ... ''' ''ആ ഉണ്ണീ ... കേറി വാ ...നീ വല്ലോം കഴിച്ചോ ?"'' വാതിൽ തുറന്ന് ഉമ്മറത്തെ കസേരയിൽ ഇരുന്ന് പത്രം മറിച്ചുനോക്കുന്ന ഉണ്ണിയോട് അംബിക ചോദിച്ചു . . '' ഇല്ല ... എന്തേലുമെടുത്തോ . രാമേട്ടൻ എന്തിയെ ഏട്ടത്തി ? '' ''' ഫാമിലേക്ക് പോയതാണ് . പാക്കിങ്ങൊക്കെ കഴിഞ്ഞോടാ . നാളെ തന്നെ ജോയിൻ ചെയ്യണ്ടേ നിനക്ക് ? വാടകക്കാര് ആരേലുമായോ ? ഏട്ടൻ പറഞ്ഞ അവർക്ക് കൊടുത്തൂടെ .നമുക്ക് വീട് മെനയായി കിടക്കണം ...അത്രയല്ലേ വേണ്ടൂ .'' ''ഏട്ടനും ഏട്ടത്തിക്കും അവിടെ തറവാട്ടിലേക്ക് മാറിക്കൂടെ ?.ഇനിയും വാശിയും ദേഷ്യവുമാണോ . '' ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു . '' വാശിയോ ? എന്തിന് ....?വാശി ഉണ്ടായിരുന്നു ഉണ്ണീ .. നിങ്ങളോടല്ല ... ജീവിതത്തോട് . എങ്കിലല്ലേ ജീവിതത്തിൽ എവിടെയെങ്കിലും എത്തിപ്പെടാൻ സാധിക്കൂ .അതുകൊണ്ടല്ലേ ഇന്ന് ആറുവർഷങ്ങൾക്കിപ്പുറം ആയിരം ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഡയറിഫാമും പാൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നൊരു യൂണിറ്റും ഉണ്ടായത് . വാശി നിങ്ങളോടായിരുന്നെങ്കിൽ അന്നിറങ്ങിപ്പോന്ന ആ വീടിന്റെ ഇരട്ടിവലിപ്പമുള്ള ഒരു വീടുണ്ടാക്കാൻ സാധിക്കുമായിരുന്നു . വാശി ഒന്നുമല്ല ഉണ്ണീ ...അങ്ങനെ നീ ചിന്തിക്കുക പോലും വേണ്ട . ആ വീടിന്റെ വാടക നിനക്കൊരു അധികവരുമാനം ആകും . മക്കളും വളർന്നുവരുവല്ലേ ..അത് കൊണ്ട് മാത്രമാണ് . എന്തിനാണ് വലിയ വീടും മറ്റും . മനുഷ്യന് സുരക്ഷിതമായി കഴിയാനുള്ളൊരിടം മാത്രമല്ലേ വീട് ? ഇവിടെ ഞങ്ങൾക്കിതുവരെ ഒരു അസൗകര്യവും ഉണ്ടായിട്ടില്ല . നീ പേടിക്കണ്ട , എന്റെ കണ്ണും അവിടെയുണ്ടാകും എപ്പോഴും . '' പ്ളേറ്റിലേക്ക് ഇഡ്‌ലിയും ചൂട് ചമ്മന്തിയും വിളമ്പി അംബിക ഉണ്ണിയുടെ തലയിൽ തലോടി . '' കൊച്ച ...ച്ഛാ '' പുറകിൽ കൊഞ്ചലോടെയുള്ള വിളി കേട്ട് ഉണ്ണി തിരിഞ്ഞപ്പോൾ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന രാമന്റെ കയ്യിലിരുന്ന് വിനുമോൻ ഉണ്ണിയുടെ നേരെ ചാടുന്നുണ്ടായിരുന്നു . 📝 സെബിൻ ബോസ് #📔 കഥ #📙 നോവൽ #💌 പ്രണയം #📖 കുട്ടി കഥകൾ #കിസ്സകൾ
കിസ്സകളുടെ സുൽത്താൻ
6.1K views
2 months ago
കുറ്റവും ശിക്ഷയും '' എന്തിനാ ചേട്ടാ അവനെ കെട്ടി ഇട്ടേക്കുന്നെ ?''' ടാറിംഗിനായി കൊണ്ട് വന്ന ടാർ വീപ്പകൾ ഇറക്കിയശേഷം അടുത്തുള്ള ഹോട്ടലിലേക്ക് കഴിക്കുവാനായി കേറാനൊരുങ്ങുമ്പോഴാണ് വിശ്വൻ ഹോട്ടലിന്റെ വെളിയിലെ തൂണിൽ [പത്തുപന്ത്രണ്ടു വയസുള്ള ഒരു ബാലനെ കൈകൾ ബന്ധിച്ചു കെട്ടിയിട്ടിരിക്കുന്നത് കണ്ടത് . '' അവൻ കള്ളനാ ...'' ക്യാഷിൽ പൈസ വാങ്ങാൻ വന്ന ഒരു സപ്ലയറാണത് പറഞ്ഞത് . ''എന്ത് കട്ടെന്ന് ? പൈസയോ? '' വിശ്വൻ അമ്പരപ്പോടെ ആ പയ്യനെ നോക്കി . പേടിച്ചരണ്ടുപോയ അവന്റെ മുഖം വെളുത്തുവിളറിയിരുന്നു . ഹോട്ടലിനുള്ളിലേക്കും പുറത്തേക്കും പോകുന്നവർ ആ പയ്യനെ നോക്കുന്നുണ്ടെങ്കിലും എന്താണ് കാര്യമെന്നാരും തിരക്കുന്നുണ്ടായിരുന്നില്ല . '' അല്ല ... ആപ്പിൾ. '' ക്യാഷ് മേശയുടെ സൈഡിലായുള്ള ചെറിയ തട്ടുകളിൽ ബിസ്ക്കറ്റും സ്വീറ്റുകളും പുറത്തെ കൗണ്ടറിൽ പഴങ്ങളുമൊക്കെ നിരത്തി വെച്ചിരുന്നു നിരത്തിവെച്ചിരുന്നു . '' വിശന്നിട്ടല്ലേ ചേട്ടാ ..പാവം!! . അതിന്റെ പൈസ ഞാൻ തന്നോളാം ' വിശ്വൻ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു . '' അയ്യോ ... മുതലാളിയാ അവനെ പിടിച്ചു വെച്ചേക്കുന്നേ .അഴിച്ചുവിട്ടാൽ വഴക്കു പറയും . ദേ സാറ് വരുന്നുണ്ട് . എന്താന്ന് വെച്ചാൽ നിങ്ങളായിക്കോ '' ഹോട്ടലിന് മുന്നിൽ ഒരു കാർ വന്നുനിന്നതും സപ്ലയർ ഒഴിവായി . '' ചേട്ടാ ... ഈ കുഞ്ഞിനെ ഇങ്ങനെ കെട്ടി ഇട്ടാൽ അവന്റെ പിഞ്ചുമനസ് വേദനിക്കില്ലേ ? ഒരു ആപ്പിളിന്റെ കാര്യമല്ലേ ..അത് ഞാൻ തന്നോളാം . അവനു വിശന്നിട്ടല്ലേ ?'.കെട്ടഴിച്ചു വിട് '' ഡ്രൈവിംഗ് സീറ്റിൽ നിന്നും ആളുടെ അടുത്തേക്ക് ചെന്ന് വിശ്വൻ പറഞ്ഞതും അയാൾ അവനെ ഒന്ന് നോക്കി . ''അവൻ വേദനിക്കണം '' '' നിങ്ങളിങ്ങനെ ദുഷ്ടനാകരുത് . കാശുണ്ടെന്ന് പറഞ്ഞെന്തു അഹങ്കാരോം ആകാമെന്നാണോ ? അല്ലെങ്കിൽ പോലീസിൽ ഏൽപ്പിക്ക്. നാലാളുടെ ഇങ്ങനെ മുന്നിൽ നാണം കെടുത്താതെ ''' വിശ്വൻ ഹോട്ടലുടമയെ നോക്കി രോക്ഷം കൊണ്ടപ്പോൾ അയാൾ കാറിന്റെ പുറകിലെ ഡോർ തുറന്നു . ''ഇറങ്ങി വാ ..'' അയാൾ ഡോർ തുറന്നു പറഞ്ഞപ്പോൾ കാറിനുള്ളിൽ നിന്നും ഏഴോ എട്ടോ വയസുള്ള ഒരു പെൺകുട്ടിയും മെലിഞ്ഞു വിളറിയ ഒരു സ്ത്രീയും ഇറങ്ങി . അവരുടെ നോട്ടം കെട്ടിയിട്ടിരുന്ന ആ പയ്യനിൽ പതിഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി '' അഴിച്ചുവിട് സാറെ ... '' ആ സ്ത്രീ തൊഴുകൈയ്യോടെ ഹോട്ടലുടമയെ നോക്കി പറഞ്ഞപ്പോൾ അത് ആ പയ്യന്റെ അമ്മയും സഹോദരിയുമാണെന്ന് വിശ്വന് തോന്നി . '' ഇച്ചിരി കഴിയട്ടെ ... നിങ്ങള് അകത്തേക്ക് വാ '' വിശ്വൻ അമ്പരന്നു നോക്കി നിൽക്കെ ഹോട്ടലുടമ അവരുടെ കൈ പിടിച്ചകത്തേക്ക് കയറ്റി . '' പിള്ളചേട്ടാ ... രണ്ട് ബിരിയാണി . കൈ കഴുകി ഇരുന്നോ നിങ്ങള് '' ഹോട്ടലുടമ ക്യാഷ് കൗണ്ടറിന് മുന്നിലുള്ള ടേബിൾ കാണിച്ചുകൊടുത്തിട്ട് പറഞ്ഞു .അവിടെ ഇരുന്നാൽ അവർക്ക് ആ പയ്യനെയും പയ്യനവരെയും കാണാമായിരുന്നു . പരസ്പരം നോട്ടമെത്തുമ്പോൾ അവർ മുഖം കുനിച്ചു . '' ആ പയ്യന്റെ അമ്മയും സഹോദരിയുമാണോ അത് ? അവർക്ക് നിങ്ങൾ ഭക്ഷണം കൊടുക്കുമ്പോൾ നിങ്ങളത്ര മനുഷ്യപ്പറ്റില്ലാത്തവൻ അല്ല . എന്നാൽ ആ ചെറുക്കനേം കൂടി അഴിച്ചു വിട് '' '' വിടാം സുഹൃത്തേ ... അവർ കഴിച്ചുകഴിയട്ടെ . അതുവരെ അവൻ അവിടെ കിടക്കണം .'' ''' എന്തിന് ..ആ കൊച്ചിനെയവിടെ കെട്ടിയിട്ടേക്കുമ്പോൾ അവർക്ക് ആഹാരമിറങ്ങുമെന്ന് തോന്നുന്നുണ്ടോ ?'' '' ഇറങ്ങരുത് ... മോഷ്ടിക്കുന്നത് തെറ്റാണെന്ന് അവനും .. മോഷ്ടിച്ചത് കഴിക്കുന്നത് തെറ്റാണെന്ന് അവർക്കും മനസ്സിലാകണം '' ക്യാഷിലിരുന്ന ഹോട്ടലുടമയെ വിശ്വൻ തറപ്പിച്ചു നോക്കി . ''പത്തുമുപ്പത്തിയഞ്ചു വർഷം മുൻപ് അവന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നു സുഹൃത്തേ . പട്ടിണി കിടന്നപ്പോൾ ഗത്യന്തരമില്ലാതെ ഞാൻ രണ്ട് ചുവട് കപ്പ കട്ടു പറിച്ചു . അതുകൊണ്ട് വീട്ടിൽ ചെന്നപ്പോൾ അമ്മയാദ്യം തിരക്കിയത് എവിടുന്ന് കിട്ടിയതാണെന്ന് ആയിരുന്നു . ചോദ്യം ചെയ്യലിനൊടുവിൽ ഞാൻ ഉണ്ടായ കാര്യം പറഞ്ഞു . അന്നത്തെ ദിവസം വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടില്ലായിരുന്നുവെങ്കിലും അമ്മ അനിയത്തിയേം ഒക്കത്ത് വെച്ചു ആ കപ്പയും കൊണ്ട് ആ സ്ഥലമുടമസ്ഥന്റെ വീട്ടിലേക്ക് എന്നേം കൂട്ടി നടന്നു . '' വിശ്വൻ ആകാംഷയോടെ ഹോട്ടലുടമയെ നോക്കി. '' കാര്യങ്ങളറിഞ്ഞപ്പോൾ അയാൾ എന്നെ അടുത്തേക്ക് വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ ? . ചോദിച്ചിരുന്നെങ്കിൽ ഞാൻ തരുമായിരുന്നല്ലോ... ഇനി മേലാൽ ആരുടെയും അനുവാദം കൂടാതെ ഒന്നും എടുക്കരുത് . അത് നല്ലതല്ല എന്ന് . പട്ടിണി കിടന്നിട്ടും ഒരുതുള്ളി കണ്ണീർ വരാത്ത ഞാനത് കേട്ട് കരഞ്ഞു . അടിയോ കുറ്റപ്പെടുത്തലോ കളിയാക്കലോ പ്രതീക്ഷിച്ചാണ് ഞാൻ അവിടെ നിന്നത് . ''' വിശ്വന്റെ മുഖം എന്തിനോ വിളറി . '' അദ്ദേഹം പിന്നെ അവിടുന്ന് കുറച്ചരിയും സാധനങ്ങളും ഒക്കെ തന്നു വിട്ടു. എന്നെയും അനിയത്തിയുടെയും പഠിപ്പിനാവശ്യമായ കാര്യങ്ങൾ ചെയ്തു . അമ്മക്ക് ചെറിയൊരു ജോലി ഏർപ്പാടാക്കി . അതിൽ നിന്നാണ് ഞാൻ ഇവിടം വരെ എത്തിയത് '' '''' എന്നിട്ടാണോ ആ പയ്യനെ നിങ്ങളവിടെ കെട്ടിയിട്ടേക്കുന്നത് ? അതും വെറുമൊരു ആപ്പിളിന് വേണ്ടി '' '' സുഹൃത്തേ വിശക്കുന്നവന് വിവേകമില്ലന്നെനിക്ക് നന്നായി അറിയാം . ഒരാപ്പിൾ പോയതിനല്ല ... അവന്റെ തെറ്റ് അവന് മനസിലാകാൻ ആണത് ചെയ്തത് . അവൻ ഇതിന് മുൻപും ഇവിടുന്ന് മോഷ്ടിച്ചിട്ടുണ്ട് . ഒരു പാക്കറ്റ് ബ്രെഡ് ആണല്ലോ എന്ന് കരുതി ഞാൻ കണ്ണടച്ചു .അന്ന് കണ്ണടച്ചതുകൊണ്ടാണ് അവൻ ഇന്ന് അതിലും കൂടിയത് എടുത്തത് . അവന്റെ അമ്മയാകട്ടെ മോനെന്ത് ചെയ്തിട്ടാണ് ഓരോ സാധനങ്ങൾ കൊണ്ട് വരുന്നതെന്ന് അന്വേഷിച്ചുപോലുമില്ല . നാളെ അവൻ കൂടുതൽ മോഷണം നടത്തിയാൽ .. പെരുംകള്ളെനെന്ന് കുറ്റം ചാർത്തി നടുത്തെരുവിൽ നിർത്തിയാൽ ആ അമ്മ സഹിക്കുമോ ?. ഇവിടെ മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് കേറിയായത് കൊണ്ട് കഴിക്കാൻ വരുന്നവര് മാത്രമേ അവനെ കാണൂ .''' ''അവന്റെ തെറ്റ് അവനു ബോധ്യപ്പെടണം . ആ സ്ത്രീ ആദ്യം തന്നെ അവനോട് എവിടുന്നാണ് കൊണ്ട് വരുന്ന സാധനങ്ങൾ എന്ന് ചോദിക്കണമായിരുന്നു '' ഹോട്ടലുടമയുടെ വാക്കുകൾ കേട്ട വിശ്വനും തൊട്ടുമുൻപിലെ ഡൈനിംഗ് ടേബിളിൽ ബിരിയാണിക്ക് മുൻപിലിരുന്ന സ്ത്രീയും ഒന്നും മിണ്ടിയില്ല . '' ആ പയ്യനെ അഴിച്ചവിടെ കൊണ്ടിരുത്തു . ഒരു ബിരിയാണിയും കൊടുക്ക് '' ഹോട്ടലുടമ ഒരു സപ്ലയറോട് നിർദ്ദേശിച്ചു . ''ഒരു നേരത്തെ ആഹാരം ചോദിച്ചാൽ ആരും ഇല്ലന്ന് പറയില്ല . കൊടുക്കും .... അവൻ ഇവിടുന്ന് ആപ്പിൾ കൂടയോടെ എടുത്തുകൊണ്ട് പോയി അടുത്ത കടയിൽ വിൽക്കാനാണ് ശ്രമിച്ചത് . അത് തെറ്റല്ലേ ? അത് അവന്റെ വീട്ട് ചിലവിനാണെങ്കിൽ പോലും ന്യായീകരിക്കാനാവില്ല . സർക്കാർ സംവിധാനങ്ങൾ ഒരുപാട് വളർന്നു .ബാലവേല നിരോധിച്ചു . പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കി . അവനും സഹോദരിക്കും പഠിക്കാം .അവർക്കുള്ള ആഹാരവും സ്‌കൂളിൽ ലഭിക്കും . . ആ സ്ത്രീക്ക് എന്തെങ്കിലും ചെറിയ ജോലി ചെയ്യാം , തൊഴിലുറപ്പ് പണി ചെയ്യാം ...ഭർത്താവില്ലങ്കിൽ വിധവാ പെൻഷൻ കിട്ടും '''' '' പണ്ടത്തെ ഓർമ കൊണ്ടാവും എന്നും ഞാൻ ഒരു കിലോ അരിയുടെ ബിരിയാണി കൂടുതൽ വിശക്കുന്നവർക്കായി ഇടാൻ പറയാറുണ്ട് . അതറിഞ്ഞുവന്നു സ്ഥിരമായി കഴിക്കുന്നവരുമുണ്ട് . അവർ വയർ നിറച്ചുകഴിക്കട്ടെ . ആവശ്യത്തിൽ കൂടുതൽ ആഹാരമാരും കഴിക്കില്ല .കാശിന് കൈ നീട്ടുന്നവർക്ക് ആഹാരമെ കൊടുക്കാവൂ . അധ്വാനിച്ചുജീവിക്കണം . ഇരന്നു ജീവിക്കരുത് . പിച്ചക്കാർക്ക് പണമല്ലാതെ ഒരു നേരം ആഹാരം വാങ്ങിച്ചു മുൻപിലിരുത്തി കഴിപ്പിച്ചു നോക്ക് . എത്ര പേര് മൊത്തം കഴിക്കുമെന്ന് കാണാം. നാമാണ് അവരെ അലസരും മടിയരുമാക്കുന്നത് . തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. തെറ്റുകൾ തിരുത്തണം. അതിന്റെതായ രീതിയിൽ'' '' അവരിരിക്കുന്ന ടേബിളിലേക്ക് നോക്കി പയ്യനെ അടുത്തുകൊണ്ടിരുത്തി ബിരിയാണി കൊടുത്തിട്ടും ഇരുവരുമൊന്നും കഴിക്കുന്നിലായിരുന്നു . ആ പെൺകുട്ടി മാത്രം മറ്റൊന്നും ശ്രദ്ധിക്കാതെ ബിരിയാണി രുചിയോടെ വാരിക്കഴിക്കുന്നുണ്ട് ''അവർക്ക് ആഹാരമിറങ്ങില്ല സുഹൃത്തേ ... അത് അവരുടെ തെറ്റ് മനസിലായത് കൊണ്ടാണ്..... . ശിവാ .. അവരെ താമസസ്ഥലത്ത് കൊണ്ട് ചെന്നാക്ക് . ആ ബിരിയാണിയും പാർസൽ എടുത്തോ ''' ഹോട്ടലുടമ ഡ്രൈവറെ വിളിച്ചു നിർദ്ദേശിച്ചു വിശ്വൻ കൈ കഴുകി ഇരുന്നെങ്കിലും അവന്റെ വിശപ്പ് കെട്ടിരുന്നു...അകവും മനവും ഒരുപോലെ നിറഞ്ഞ സംതൃപ്തിയോടെയാണവൻ ഹോട്ടലിൽ നിന്നും മടങ്ങിയതെങ്കിലും ശിക്ഷ അൽപം കടുത്തോയെന്ന ചിന്തയിലായിരുന്നു ഉള്ളിൽ. 📝സെബിൻ ബോസ് #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
കിസ്സകളുടെ സുൽത്താൻ
8.4K views
2 months ago
💠കല്യാണം💠 ബന്ധുക്കൾക്കൊപ്പം പന്ത്രണ്ട് വയസ്സുള്ള മൻസൂർ, ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയ ഉമ്മയെ കാത്തിരുന്നു. വാപ്പ ഗൾഫിലാണ്. ഉമ്മാക്ക് കൂട്ടായി അവൻ മാത്രം. ജീവിതത്തിൽ വൈകി വന്ന സന്തോഷമാണ് ഉമ്മയുടെ വയറ്റിലെ കുഞ്ഞാവ. "ഉമ്മിച്ചി... പെൺകുട്ടി മതിട്ടോ." "പോടാ ചെക്കാ... അതൊക്കെ പടച്ചോൻ അല്ലെ തീരുമാനിക്കുന്നത്." നിമിഷങ്ങൾ കഴിഞ്ഞുപോയി. ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്നു സിസ്റ്റർ കുഞ്ഞിനെ കൊണ്ട് വന്നു. മൻസൂർ രണ്ട് കൈകൾ കൊണ്ട് ഉമ്മിച്ചി തന്ന സമ്മാനം ഏറ്റു വാങ്ങി. ഉമ്മിച്ചി പോയത് പിന്നീടാണ് അവൻ അറിഞ്ഞത്. ഉമ്മിച്ചിയെ ഖബറിൽ വെച്ച ദിവസം മുതൽ ഇക്കാക്കയാണ് മെഹ്റിനെ നെഞ്ചോട് ചേർത്ത് വളർത്തിയത്. മെഹ്റിൻ വളർന്നു. വലുതായി പഠിച്ചു ഒരു ജോലിയും കിട്ടി. പക്ഷെ അവൾ കല്യാണത്തിന് സമ്മതിക്കുന്നില്ല. അത് തന്നെയാണ് വാപ്പയുടെയും ഇക്കയുടെയും ഇക്കയുടെ ഭാര്യ സൈറയുടെയും ഇപ്പോഴത്തെ ഏറ്റവും വലിയ തലവേദന. "മെഹ്റിൻ കല്യാണത്തിന് സമ്മതിക്കുക.' ആ ഒരു ലക്ഷ്യത്തിന് വേണ്ടി വലിയ ചർച്ചയും പ്ലാനിങ്ങും മൂവർ സംഘത്തിന്റെ ഗൂഢാലോചനയും ആ വീട്ടിൽ മുടങ്ങാതെ നടക്കുന്നുണ്ട് അവൾ അറിയാതെ.അവളുടെ മനസ്സിലുള്ളത് അവർക്കും അറിയില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരിയോട് മെഹ്റിൻ ചോദിച്ചു.. " ചിന്നൂ ..പ്രസവിച്ചാ മരിക്കോ...?" "എന്റെ അമ്മ പ്രസവിച്ചിട്ട് മരിച്ചില്ലല്ലോ മെഹ്റിൻ..." "എന്റെ ഉമ്മ... മരിച്ചു. അതുകൊണ്ട് ഞാൻ പ്രസവിക്കില്ല." "കല്യാണം കഴിഞ്ഞാൽ പ്രസവിക്കും." "അതിന് ഞാൻ കല്യാണം കഴിക്കുന്നില്ലല്ലോ..." അന്ന് കൂട്ടുകാരിയോട് പറഞ്ഞ തീരുമാനത്തിൽ ഇന്നും മെഹ്റിൻ ഉറച്ചു നിൽക്കുന്നു. ഒന്നിടവിട്ട് എല്ലാം ഞാറാഴ്ചകളിലും ബ്രോക്കർ വീട്ടിൽ വരും. പുതിയൊരു ഫോട്ടോയും അഡ്രസും കൊടുക്കും.. അടുത്ത ഞായറാഴ്ചക്കുള്ളിൽ ആ പയ്യനെ കുറിച്ച് ഇക്കാക്ക അന്വേഷണം നടത്തും. ഓക്കേ ആണെങ്കിൽ അത് കഴിഞ്ഞുള്ള ഞായറാഴ്ച ആ പയ്യൻ പെണ്ണിനെ കാണാൻ വരും. പതിവ് പോലെ എല്ലാരുടെയും നിർബന്ധത്തിന് വഴങ്ങി മെഹ്റിൻ ഉടുത്തൊരുങ്ങി അവർക്ക് മുൻപിൽ വന്നു നിൽക്കുകയും കല്യാണത്തിന് സമ്മതമില്ലെന്ന് ഇക്കയോട് പറയുകയും ചെയ്യും.. ഇന്ന് ഞായറാഴ്ചയാണ്. രാവിലെ ബ്രോക്കർ വന്നിട്ടുണ്ട്.ഷാനു എന്നാണ് ചെക്കന്റെ പേര്. ഗൾഫിൽ ഒരു ഷോപ്പ് ഉണ്ട്. ഇക്കാക്ക ഫോട്ടോ എടുത്തു നോക്കി. "കാണാനൊക്കെ കൊള്ളാം." "എന്നിട്ട് എന്ത് കാര്യം." "സൈറ... ഇത് എങ്ങനെയെങ്കിലും അവളെ കൊണ്ട് സമ്മതിപ്പിക്കണം." "ഒരു രക്ഷയുമില്ല. മൊഞ്ചില്ലാത്തത് അല്ലല്ലോ ഓളെ പ്രശ്നം. കല്യാണം വേണ്ടെന്നുള്ള വാശിയല്ലെ " ഇതെങ്കിലും നടന്നാൽ മതിയെന്നുള്ള പ്രാർത്ഥനയിലാണ് ബ്രോക്കർ. "മോൾക്ക് പ്രണയം വല്ലതും ഉണ്ടാവോ....?" സ്വല്പം മടിച്ചാണ് ബ്രോക്കർ അങ്ങനെയൊരു സംശയം മുന്നോട്ട് വെച്ചത്. അത് കേട്ടപാടെ മൻസൂറും സൈറയും ചിരിച്ചു. "അവൾക്ക് പ്രണയം ഉണ്ടാവണേന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്..അങ്ങനെയെങ്കിലും കല്യാണം നടത്തികൊടുക്കാൻ..പക്ഷെ കുരിപ്പിന് അതും ഇല്ല.പണ്ട് ഒരുത്തൻ പിന്നാലെ നടന്നതാ.. ഞാനാണ് അവനെ ഓടിച്ചു വിട്ടത്... അതിൽ ഇപ്പോ വിഷമം ഉണ്ട്." എന്തായാലും ഷാനുവിനെ കുറിച്ച് തിരക്കിയിട്ട് ബാക്കി പറയാമെന്നു പറഞ്ഞു. ബ്രോക്കറേ വിട്ടു. "ഉപ്പയും ഇക്കയും ചേർന്ന് കൊച്ചിനെ വഷളാക്കി... ഹല്ല പിന്നെ." "സൈറ... ഉമ്മച്ചിയെ ഓപ്പറേഷൻ തീയറ്ററിൽ കേറ്റുമ്പോൾ എന്റെ മോൾ ഉമ്മിച്ചിടെ വയറ്റിലാണ്. രണ്ടാളും കൂടി പോയിട്ട് അവൾ മാത്രമാണ് തിരിച്ചു വന്നത്. എനിക്കന്ന് പന്ത്രണ്ട് വയസ്സാണ്. എന്റെ കൈയിലേക്ക് തന്നിട്ടാണ് ഉമ്മ പോയത്. അന്നുമുതൽ ഞാനാണ് അവളെ വളർത്തിയത്. അവളുടെ ആഗ്രഹങ്ങൾ പറ്റുന്ന പോലെ ചെയ്തു കൊടുത്തു. അവൾക്കൊരു സങ്കടം ഉണ്ടാവാതിരിക്കാൻ ശ്രമിച്ചു. അവൾ പഠിച്ചു. ജോലി കിട്ടി. കല്യാണം വേണ്ടെന്ന് മെഹ്റിൻ പറഞ്ഞാലും അവളൊരു കുടുംബത്തൊടെ ജീവിക്കുന്നത് കാണാൻ ആശ കൊണ്ടാണ്... ഇങ്ങനെയൊക്കെ." "അയ്യേ കരയുന്നൊ പുന്നാര ഇക്കാക്ക. എല്ലാം ശെരിയാകുമെന്ന്. ഞാനും ഉണ്ടല്ലോ കൂടെ." അടുത്ത ഒരു ദിവസത്തിലേക്ക് ബ്രോക്കർ തന്ന അഡ്രെസ്സ് മാറ്റി വെക്കുമ്പോൾ മെഹ്റിന്റെ ഇക്കാക്ക് വലിയ പ്രതീക്ഷയൊന്നുമില്ല.എങ്ങനെയെങ്കിലും അവളുടെ നിക്കാഹ് നടക്കാനുള്ള പ്രാർത്ഥനയാണ് അയാളുടെ മനസ്സിൽ. മെഹ്റിനോട്‌ അഭിപ്രായം ഒന്നും ചോദിക്കാറില്ല. ചെക്കന്മാർ വരും. കാണും. പോകും. പതിവ് പോലെ അവൾ അവളുടെ വഴിക്ക് പോകും. "ഇതെങ്കിലും സെറ്റ് ആവോ ഇക്കാക്കോ." "നീയല്ലേ മെഹറു.. വാശി പിടിച്ചു.. ഞങ്ങളെയൊക്കെ വിഷമിപ്പിക്കുന്നത്." "ന്റെ പൊന്നിക്കാ അങ്ങനെ ഒന്നും പറയല്ലേ... എനിക്ക് താല്പര്യം ഇല്ലാത്തോണ്ട് അല്ലെ... പിന്നെ ഇവന്മാരെ കണ്ടിട്ട് ഒരു സ്പാർക് വരുന്നില്ല." "ന്നാ ന്റെ കുട്ടിക്ക് സ്പാർക് ആവുന്ന ഒരാളെ കിട്ടിയിട്ടുണ്ട്.." "ഫോട്ടോ കാണിച്ചേ..." "ഇല്ല...അവൻ വരുമ്പോൾ കണ്ടാൽ മതി." ഒരു കല്യാണാലോചന വന്നാൽ ചെക്കനെ കുറിച്ച് അന്വേഷിക്കാൻ ഏറ്റവും നല്ല സ്ഥലം ആ ചെക്കന്റെ വീടിനടുത്തുള്ള ചായക്കടയാണ്. അങ്ങനെയാണ് ഇക്കാക്ക ഷാനുവിന്റെ വീടിന്റെ അടുത്തുള്ള ചായക്കടയിൽ എത്തിയത്. ഒരു ചായക്ക് പറഞ്ഞിട്ട് ഇക്കാക്ക ഷാനുവിനെ കുറിച്ച് അന്വേഷണം തുടങ്ങി. "ഇവിടെ അടുത്ത് ഷാനു എന്നൊരു പയ്യൻ ഉണ്ടോ..ഈയടുത്ത ദിവസം ഗൾഫിൽ നിന്ന് വന്ന ചെക്കൻ." ആ സമയം ആ ചായക്കടയിൽ ഉണ്ടായിരുന്ന ഷാനുവും ഇക്കാക്കയുടെ ചോദ്യം കേട്ടു ഇക്കാക്കയെ നോക്കി. "എടാ ഇത് നമ്മുടെ മെഹറിന്റെ ഇക്കാക്കയല്ലേ....?" " നീ ഗൾഫിൽ നിന്ന് വന്നതറിഞ്ഞിട്ട് അന്നത്തെ ദേഷ്യം തീരാതെ വീണ്ടും തല്ലാൻ വന്നതാവും "ഏയ് അതൊന്നും ആവില്ല... പടച്ചോനെ ഇനി അങ്ങനെ ആയിരിക്കോ..." ഷാനു വേഗം എഴുന്നേറ്റ് ഇക്കാക്കയുടെ അടുത്തേക്ക് ചെന്നു. ഇക്കാക്കയുടെ കൈപിടിച്ചു പുറത്തേക്ക് കൊണ്ടു പോയി. "നിങ്ങള് മെഹറിന്റെ ഇക്കാക്ക അല്ലേ.?" "അതെ.... നിനക്ക് എങ്ങനെ എന്നെ അറിയാം." "ഇക്കാക്ക് എന്നെ ഓർമ്മയില്ല ല്ലെ.. ഒരിക്കൽ മെഹറിന്റെ പിന്നാലെ നടന്നതിന് എന്നെ തല്ലും എന്നൊക്കെ പറഞ്ഞത് ഓർമ്മയുണ്ടോ... ആ എന്നെയാണ് ഇക്കാക്ക ഇപ്പോൾ അന്വേഷിക്കുന്നത്." അന്നത്തെ പൊടി മീശ വെച്ച പയ്യനല്ല അവിനിപ്പോൾ.തടിയൊക്കെ വളർത്തി വേറെയൊരു രൂപമായി മാറിയ അവനെ കണ്ടപ്പോൾ മൻസൂറിന് മനസ്സിലായില്ല.കണ്ടപ്പോൾ പെട്ടെന്നൊരു അത്ഭുതം തോന്നിയെങ്കിലും ഇക്കാക്ക അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. "ഇത്രയും കാലമായിട്ട് അവൾ കല്യാണത്തിന് സമ്മതിക്കുന്നില്ല. നിന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു ഇഷ്ടം തോന്നി. അതുകൊണ്ട് അവളോട് ഇതെന്തായാലും നടത്തുമെന്ന് വെല്ലുവിളിച്ചിട്ടാണ് ഞാൻ പോന്നിട്ടുള്ളത് " "ഇക്കാക്ക അവൾ ഇതും സമ്മതിക്കില്ല. അവൾക്ക് കല്യാണത്തെയല്ല പേടി പ്രസവത്തെയാണ്... ഇക്കാക്ക അന്ന് ഭീഷണിപ്പെടുത്തിയിട്ടല്ല ഞാൻ അവളിൽ നിന്ന് തിരിഞ്ഞു പോയത്. അവളാണ് എന്നോട് പറഞ്ഞത് എനിക്ക് കല്യാണം കഴിക്കാൻ പേടിയാണ് കല്യാണം എന്നു പറയുമ്പോൾ എന്റെ ഉമ്മിച്ചി മരിച്ചതാണ് എനിക്ക് ഓർമ്മ വരുന്നതെന്ന്.." അവർ രണ്ടുപേരും എല്ലാം സംസാരിച്ചു. ഇക്കാക്ക എന്തായാലും പെണ്ണ് കാണാൻ വരാൻ പറഞ്ഞു. കുറെ നാളുകൾ പിന്നാലെ നടന്ന ഷാനുവാണ് പെണ്ണുകാണാൻ വന്നതെന്ന് അറിഞ്ഞപ്പോൾ...വിസ്മയം തോന്നിയെങ്കിലും മെഹറിൻ പതിവുപോലെ കല്യാണം വേണ്ട എന്ന് തന്നെ പറഞ്ഞു മുറിയിലേക്ക് പോയി. ഇക്കാക്ക ഷാനുവിനെ അടുത്ത് വിളിച്ചു. "നീ അവളോട് സംസാരിക്ക്. ഞാൻ പറഞ്ഞു തരാം... അതുപോലെ പറഞ്ഞാൽ മതി." ഇക്കാക്ക അവനോട് പതുക്കെ എന്തൊക്കെയൊ പറഞ്ഞു. എന്നിട്ടു മെഹ്റിനെ വിളിച്ചു.ഇക്കാക്ക വിളിച്ചത് കൊണ്ട് ഷാനുവിനോട് സംസാരിക്കാൻ സമ്മതിച്ചു. "മെഹ്റിൻ നിനക്ക് പേടി കല്യാണം അല്ലല്ലോ. പ്രസവം അല്ലേ... കല്യാണം കഴിച്ചാൽ പ്രസവിക്കേണ്ടി വരും.... ഉമ്മിച്ചി അങ്ങനെ പോയതുകൊണ്ടല്ലേ നിനക്ക് പേടി... എന്നാൽ നമുക്ക് ഒരു കാര്യം ചെയ്യാം.. നീ പ്രസവിക്കണ്ട... നമുക്കിങ്ങനെ സ്നേഹിച്ച് ജീവിക്കാടി." "അങ്ങനെ പറ്റോ...അങ്ങനെയാണെങ്കിൽ മാത്രം... ഞാൻ സമ്മതിക്കാ.. എനിക്ക് മുൻപേ നിന്നെ ഇഷ്ടമായിരുന്നു." "പറ്റും... ഞാൻ വാക്ക് തരുന്നു." ഷാനുവിന്റെ വാക്കിന്റെ ഉറപ്പിൽ കല്യാണം നടന്നു. ഒരിക്കലും അവളോട് പ്രസവത്തെക്കുറിച്ച് മിണ്ടില്ല കുട്ടിയുടെ കാര്യം പറയില്ല ചോദിക്കില്ല... എന്നൊരു കടുത്ത തീരുമാനം അവളുടെ മുമ്പിലേക്ക് വച്ചുകൊടുക്കണമെന്ന് ഇക്കാക്ക പറഞ്ഞപ്പോൾ ഷാനു അനുസരിച്ചു. മെഹ്റിൻ കല്യാണത്തിന് സമ്മതിച്ചു. മൻസൂറും സൈറയും വാപ്പിച്ചിയും കൂട്ടത്തിൽ ബ്രോക്കറും ഹാപ്പിയായി. പക്ഷെ മഹ്റിന്റെ കണക്ക് കൂട്ടലുകൾ തെറ്റി.കല്യാണം കഴിഞ്ഞു മൂന്നുമാസം കഴിഞ്ഞപ്പോൾ ഷാനു ഗൾഫിലേക്ക് പോയതിന് ശേഷമാണ് മെഹറിൻ പ്രഗ്നനന്റായത് അവൾ ഉറപ്പിച്ചത്. മാസങ്ങളായി ഫോണിലൂടെ ഷാനു എപ്പോൾ വിളിച്ചാലും മെഹ്റിൻ വഴക്ക് പറയുന്നത്. ഇക്കയും സൈറയും കൂടി ഒരു കുഞ്ഞിനെ നോക്കുന്ന പോലെ അവളിൽ പേടിയുടെ അലകൾ ഇല്ലാതിരിക്കാൻ പരമാവധി ശ്രമിച്ചു. എന്നിട്ടും അവൾക്ക് പേടിയുണ്ട്. ഇടക്ക് ഉമ്മിച്ചിടെ പഴയ ഫോട്ടോയിൽ നോക്കി ഇരിക്കുന്നത് കാണാം. പ്രസവത്തിനുള്ള സമയം ആയപ്പോൾ ഷാനു ലീവ് എടുത്തു നാട്ടിൽ വന്നു.ഷാനു വന്നപ്പോൾ മെഹ്റിൻ മുഖത്തേക്ക് നോക്കിയില്ല.മിണ്ടിയില്ല. " നീയെന്താണ് എന്നോട് മിണ്ടാത്തത്...? " " നിന്നോട് മാത്രമല്ല ഇക്കാക്കയോടും മിണ്ടില്ല" "കാരണം" "രണ്ടാളും ചേർന്ന് എന്നെ പറ്റിച്ചു. നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് പ്രസവിക്കേണ്ടെന്ന്." "എന്റെ പെണ്ണേ .... നീ എന്തിനാ പേടിക്കുന്നത്... നോക്ക് ഞാനും നിന്റെ ഇക്കാക്കയും ഇത്താത്തയും വാപ്പച്ചി എല്ലാവരും ഒപ്പം തന്നെയുണ്ട്... എന്റെ മോള് പേടിക്കേണ്ട.... ഉമ്മാക്കുശേഷം എത്രയോ പെണ്ണുങ്ങൾക്ക് പ്രസവിച്ചു...." അതൊന്നും അവളെ സമാധാനപ്പെടുത്തിയിട്ടില്ല. പ്രസവ വേദനയിൽ ഓപ്പറേഷൻ തിയേറ്ററിലെ കൊണ്ടുപോകുമ്പോഴും അവൾ പറയുന്നുണ്ടായിരുന്നു.. "ഇക്കാക്കയും ഷാനും കൂടി എന്നെ ചതിച്ചതാ...." പ്രസവം കഴിഞ്ഞ് മുറിയിലേക്ക് വന്നു. കുഞ്ഞിപ്പൈതലിനെ അരികിൽ കൊണ്ട് കിടത്തി... ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി.... ആ കുഞ്ഞിനെ കണ്ടപ്പോൾ ശരിക്കും മഹറിന്‍റെ കണ്ണ് നിറഞ്ഞു. കണ്ണു മാത്രമല്ല മനസ്സും. ഈ ഒരു നിമിഷമാണ് ഏതൊരു പെണ്ണും എല്ലാം മറക്കുന്നത്. ഇതുവരെ അനുഭവിച്ച വേദനയും കഷ്ടപ്പാടും എല്ലാം പ്രസവിച്ച കുഞ്ഞിനെ കാണുമ്പോൾ മറന്ന് പോകും. "മെഹ്റിൻ.... നിന്റെ കുഞ്ഞിനെ കണ്ടപ്പോൾ തോന്നുന്നില്ലേ മോളെ സ്പാർക്." "ഉണ്ട്... ഇക്കാക്ക." അവളുടെ മുഖത്തെ സന്തോഷം കണ്ട് എല്ലാരും ചിരിച്ചു. മെഹ്റിൻ പുഞ്ചിരിയോടെ കുഞ്ഞികൈയിൽ മുത്തം കൊടുത്ത് കുഞ്ഞിന്റെ അരികിലേക്ക് ചേർന്നു കിടന്നു. 📝നവാസ് ആമണ്ടൂർ #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
കിസ്സകളുടെ സുൽത്താൻ
9.7K views
3 months ago
ജ്വാലയായ് കാറിൽ നിന്നും ഡോർ തുറന്നിറങ്ങിയ ആളുടെ മുഖം കണ്ടു ഞാൻ സ്തംഭിച്ചു നിന്നു. ലോകമാകെ കീഴ്മേൽ മറിയുന്ന പോലെ. കമ്പനി വിസിറ്റ് ചെയ്യാൻ എത്തിയ മേജർ ഷെയർഹോൾഡർ ജോർജ് ചെറിയാൻ സർ നെ സ്വീകരിക്കാൻ മെയിൻ ഡോറിനരികെ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഒരു നിമിഷത്തേക്ക് അദ്ദേഹം അടുത്ത് വന്നതും ഹാൻഡ് ഷേക്ക്‌ ചെയ്യാനായി കൈനീട്ടിയതും ഒന്നും അറിയാതെ ഞാൻ തറഞ്ഞു നിന്നു പോയി. അടുത്ത് നിന്ന മാനേജർ സുധീപ് തട്ടിവിളിച്ചപ്പോഴാണ് ഞാൻ പരിസരബോധം വീണ്ടെടുത്തതും അദ്ദേഹത്തെ കൈ കൊടുത്തു സ്വീകരിച്ചതും. എന്നെ അമ്പരപ്പിച്ചുകൊണ്ട് കാറിൽ നിന്നൊരു കുട്ടി കൂടി ഇറങ്ങി. കൂടിപ്പോയാൽ ഏഴോ എട്ടോ വയസ്സുണ്ടാവും. " എന്റെ സെക്രട്ടറി ആണ്, ക്രിസ്റ്റി. അത് അവളുടെ മകൻ അലൻ." വീണ്ടും ഞാൻ അവരെത്തന്നെ തന്നെ നോക്കുന്നത് കണ്ടിട്ടാവണം അദ്ദേഹം പരിചയപ്പെടുത്തിയത്. ഞാൻ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി. എന്നിട്ട് അവരെയും ആനയിച്ചുകൊണ്ട് ഞാൻ എന്റെ ഓഫീസിനകത്തേക്ക് കേറി. അതിനിടയിൽ സുധീപ്, സ്‌റ്റെനോഗ്രാഫർ ലിജിയോട് കുട്ടിയെ ശ്രദ്ധിക്കണം എന്ന് പറയുന്നതും ലിജി വിളിച്ചപ്പോൾ അവൻ അമ്മയുടെ മുഖത്ത് നോക്കി സമ്മതം വാങ്ങി ലിജിയോടൊപ്പം പോകുന്നതും കണ്ടു. ക്രിസ്റ്റി, ഒരിക്കൽ എന്റെ പേർസണൽ സെക്രട്ടറി ആയിരുന്നവൾ. ഒറ്റനോട്ടത്തിൽ കണ്ടാൽ തിരിച്ചറിയാനാവാത്തമാറ്റം. തീക്ഷണമായ ഭാവം.അവളിതെങ്ങനെ ഇയാളുടെ കൂടെ. എനിക്കൊന്നും മനസ്സിലാവുന്നില്ലായിരുന്നു. വല്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തിലാണ് ദുബായ് ബേസ്ഡ് ഫിനാൻസിങ് കമ്പനിയായ ജിസി ഗ്രൂപ്പിന്റെ എംഡി ജോർജ് സാറിനെ ഒരു സുഹൃത്ത് മുഖേന പരിചയപ്പെട്ടതും കമ്പനിയുടെ 46% ഷെയർ അദ്ദേഹം വാങ്ങുന്നതും എന്നെ രക്ഷിക്കുന്നതും. അങ്ങനെയിരിക്കെയാണ് അദ്ദേഹം കമ്പനി വിസിറ്റ് ചെയ്യുന്നുണ്ടെന്ന് അറിയിച്ചത്. അദ്ദേഹത്തിന് എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയാൽ അത് എന്റെ നിലനിൽപ്പിനെവരെ ബാധിക്കുമെന്നതിനാൽ ഏറ്റവും നല്ല സ്വീകരണവും താമസവും തന്നെയാണ് ഞാൻ ഒരുക്കിയത്. ആകെ തകർന്ന എനിക്ക് പിടിച്ചു കയറാനുള്ള പിടിവള്ളിയാണ് അദ്ദേഹം. അദ്ദേഹം ഒന്ന് എതിർത്താൽ പിന്നെ ഈ ഡയറക്ടറുടെ കസേരയിൽ ഞാനുണ്ടാവില്ല എന്നെനിക്ക് നന്നായറിയാം. പക്ഷെ, ക്രിസ്റ്റി, അവൾ എങ്ങനെ ഇയാളുടെ.... എന്റെ മാനേജർ പറഞ്ഞു കേട്ടിരുന്നു ജോർജ് സർ ന്റെ സെക്രട്ടറി മലയാളിയാണെന്ന്. സുദീപിന്റെ ഭാഷയിൽ ഒരു ഒരു അഡാർ ഐറ്റം.പക്ഷെ ഞാൻ മനസ്സിൽ പോലും ചിന്തിച്ചില്ല.. സാറിനോടൊപ്പം ഇരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സ്റ്റാഫിനെ പരിചയപ്പെടുത്തുമ്പോഴും എനിക്ക് ശ്രദ്ധ പാളിപ്പോകുന്നുണ്ടായിരുന്നു. പക്ഷെ, അവൾക്ക് എന്നെ അറിയാവുന്ന ഭാവം പോലുമുണ്ടായിരുന്നില്ല. " സാറിന് ഇതെന്ത് പറ്റി? ആ പെണ്ണിനെ കണ്ടിട്ട് ആണെങ്കിൽ മുട്ടാൻ നിൽക്കണ്ട.അത് ആ കിളവന്റെ സ്വന്തം ആണെന്നാ കേൾവി. അയാളുടെ ഒക്കെ യോഗമാ യോഗം. " സുദീപിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള കമെന്റ് എന്റെ ചെവിയിൽ.. എനിക്ക് സാധാരണ ഗതിയിൽ രസിക്കാറുള്ളതാണ് അവന്റെ ഭാഷ. പക്ഷെ, ഇത് എനിക്ക് എന്തോ സഹിച്ചില്ല. ഞാൻ അവനെ തീക്ഷ്‌ണമായി നോക്കി. പിന്നെ അവൻ ശബ്ദിച്ചില്ല. ക്രിസ്റ്റി, ഒൻപത് വർഷങ്ങൾക്ക് മുൻപ് എന്റെ സെക്രട്ടറി ആയിരുന്നവൾ, അല്ല എന്റെ ആരോ ആയിരുന്നവൾ.. തെറ്റ്, എനിക്ക് അവൾ ആരുമായിരുന്നില്ല. പക്ഷെ, വിഡ്ഢിയായ പെണ്ണ്, അവൾക്ക് ഞാൻ ആരൊക്കെയോ ആയിരുന്നു. ഒന്നിച്ചുള്ള സമയങ്ങളിലെല്ലാം പെണ്ണിന്റെ കണ്ണുകളിലെ ആരാധനയും കൗതുകവും ഞാനും ശ്രദ്ധിക്കാറുണ്ടായിരുന്നു. ഞാനും അത് ആസ്വദിച്ചു.എനിക്ക് അവൾ ഒരു ഇരയെ അല്ലായിരുന്നു.. ഈ മുംബൈയിൽ എന്റെ കൈകളിലൂടെ കടന്നുപോകുന്ന അനേകം മോഡേൺ സുന്ദരികൾക്കിടയിൽ ഒരു സാദാ നാട്ടിൻപുറത്തുകാരിക്കെന്ത് പ്രത്യേകത..പക്ഷെ അവളെന്നെ സ്നേഹിച്ചിരുന്നിരിക്കണം.. ഒരിക്കൽ ഒരാഴ്ചത്തെ ഒരു ബിസിനസ് ടൂറിനിടയിൽ, ഒന്നിച്ചുള്ള യാത്രയിലും താമസത്തിനിടയിലും ഞങ്ങൾ ശരീരം കൊണ്ട് ഒന്നായി. മുൻകയ്യെടുത്തത് അവളായിരുന്നു. വന്നു കിട്ടുന്നത് കളയാൻ ഞാനും പുണ്യവാളൻ ഒന്നുമായിരുന്നില്ലല്ലോ. ടൂർ കഴിഞ്ഞു തിരിച്ചു വന്നു ഉടനെ ഡാഡിയുടെ ഒരു സുഹൃത്തിന്റെ മകളുമായി എന്റെ കല്യാണം ഉറപ്പിച്ചു. എനിക്കും ഇഷ്ടമായിരുന്നു ആ കുട്ടിയെ.. ഗ്രീഷ്മ, എഡ്യൂക്കേറ്റഡ്, കാണാൻ സുന്ദരി, എന്തുകൊണ്ടും എന്റെ നിലയ്ക്കും വിലയ്ക്കും ചേർന്നവൾ.. ഉറപ്പിച്ചതിന് ശേഷമാണ് സ്റ്റാഫിനോടെല്ലാം പറഞ്ഞത്, ക്രിസ്റ്റിയോടും.. അവളാകെ ഞെട്ടിയത് പോലെ തോന്നി.. " സാറിന്റെ കല്യാണം ഉറപ്പിച്ചോ? " അവിശ്വസനീയതയോടെയായിരുന്നു ചോദ്യം. " അതെ, അടുത്ത മാസം ആണ് മാര്യേജ്.. എല്ലാക്കാര്യങ്ങളും ഓർഗനൈസ് ചെയ്യാൻ നീ മുന്നിലുണ്ടാവണം." ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. " എനിക്ക് സാറിനോട് സംസാരിക്കാനുണ്ട്. വളരെ അത്യാവശ്യം ആണ്.ഞാൻ രാവിലെ മുതൽ വിളിക്കുന്നതാ സാർ കോൾ എടുത്തില്ല. " " ഞാൻ തിരക്കിലായിരുന്നു. ഇനി അധികം ദിവസമില്ല.. ഒരുപാട് കാര്യങ്ങൾ ചെയ്യാനില്ലേ. " ഞാൻ നിസ്സാരമാക്കി പറഞ്ഞു.അവളെന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ബെഞ്ചമിൻ വന്നു, ബെന്നിച്ചൻ എന്ന് ഞാൻ വിളിക്കുന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഞാൻ അവനോട് സംസാരിച്ചു തുടങ്ങിയപ്പോൾ അവൾ ഭ്രാന്തെടുത്ത പോലെ ഇറങ്ങിപ്പോയി. കൊറിയറുകാരൻ കൊണ്ടുവന്ന പാക്കെറ്റുമായി അവൾ വീണ്ടും വന്നു. എന്റെ ഇൻവിറ്റേഷൻ കാർഡ് ആയിരുന്നു അത്. ഞാനും ഗ്രീഷ്മയും ഒന്നിച്ചു സെലക്ട്‌ ചെയ്ത, ഞങ്ങളുടെ ഫോട്ടോ പതിപ്പിച്ച കാർഡ്..അതിലൊരെണ്ണം അവൾക്ക് നേരെയും നീട്ടിയപ്പോൾ അവൾ പൊട്ടിത്തെറിച്ചു. " അപ്പൊ നിങ്ങളെന്നെ ചതിക്കുകയായിരുന്നു അല്ലെ? " " ഞാൻ നിന്നെ ചതിച്ചോ, എങ്ങനെ? നിന്നെ കല്യാണം കഴിക്കാമെന്നു ഞാൻ പറഞ്ഞോ, അറ്റ്ലീസ്റ്റ് നിന്നോട് സ്നേഹമാണെന്നെങ്കിലും? " എന്റെ ചോദ്യത്തിന് മുന്നിൽ അവളൊന്നു പതറി.. ബെഞ്ചമിൻ നിൽക്കുന്നതിന്റെ വല്ലായ്മ അവളിൽ കണ്ടെങ്കിലും എനിക്ക് സഹതാപം തോന്നിയില്ല.. " അല്ലെങ്കിലും നീയെന്തൊരു വിഡ്ഢിയാ. എന്നെപോലൊരാൾക്ക് നിന്നെ കെട്ടേണ്ട ആവശ്യമെന്താ. ഏത് തരത്തിലാ നീയെനിക്ക് ചേരുക, പണമുണ്ടോ, സൗന്ദര്യം, കുടുംബമഹിമ?നിന്റെ നാട്ടിൽ പോയി ചോദിച്ചാൽ നാലുപേര് കേട്ടാലറിയുന്ന മേൽവിലാസമെങ്കിലും ഉണ്ടോടി നിനക്ക്? " ഞാൻ പരിഹസിച്ചു. " അപ്പോ അന്ന് നമ്മൾ തമ്മിൽ സംഭവിച്ചത്... " പൂർത്തിയാക്കാനാവാതെ അവൾ വിക്കി. " ഓ അത്. അത് എനിക്ക് നിന്നോടുള്ള പ്രേമം കൊണ്ടാണെന്നാണോ നീ കരുതിയത്?അതെന്റെ ജീവിതത്തിൽ പുതിയ അനുഭവം അല്ല. സാധാരണ കാര്യം കഴിഞ്ഞാൽ അതിനുള്ള കൂലി കൊടുക്കുകയാണ് പതിവ്. നിനക്ക് ഞാനൊന്നും തന്നില്ലായിരുന്നു അല്ലെ? സോറി. എത്രയാ നിനക്ക് വേണ്ടത് പറഞ്ഞോ " ഞാൻ പൊട്ടിച്ചിരിച്ചു. " എന്നെയും നിങ്ങൾ ഒരു വേശ്യയായാണോ കണ്ടത്? " അവളുടെ ശബ്ദം തളർന്നിരുന്നു. " ഞാൻ അങ്ങനെ കരുതിയിട്ടില്ല. എനിക്കറിയാം നിന്റെ ആദ്യത്തെ അനുഭവം ആണെന്ന്. സാരമില്ല. ഇതാ ഇതൊരു ബ്ലാങ്ക് ചെക്കാണ് എത്രയാണെന്ന് വെച്ചാൽ എഴുതി എടുത്തോ." അഹങ്കാരത്തോടെ ഒരു ചെക്ക്‌ ലീഫ്എടുത്ത് സൈൻ ചെയ്ത് അവൾക്ക് നേരെ നീട്ടി. അവളൊരു സ്വപ്നത്തിൽ എന്നപോലെ എന്നെ നോക്കികൊണ്ട് കൈനീട്ടി ചെക്ക്‌ വാങ്ങി, അതേപോലെ ഇറങ്ങിപ്പോയി. " റോഷീ, ഇതുവരെ നീ ചെയ്ത എല്ലാ തെമ്മാടിത്തരത്തിനും കൂട്ടു നിന്നിട്ടുണ്ട് ഞാൻ. പക്ഷെ, ഇവളെ നിനക്ക് വെറുതെ വിടാമായിരുന്നു. "ബെന്നിച്ചൻ പരുഷമായി പറഞ്ഞു. " ബെന്നിച്ചാ, അതിനു ഞാനല്ല, അവളാ ഇങ്ങോട്ട്... " പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവനിറങ്ങിപ്പോയി. ഒരുനിമിഷം വല്ലാതായെങ്കിലും വരാനുള്ള നല്ല നിമിഷങ്ങളുടെ ഓർമയിൽ ഞാനത് വിട്ടു.. ഒരു റെസിഗ്നേഷൻ ലെറ്റർ മാനേജരെ ഏൽപ്പിച്ചു ആരോടും യാത്ര പോലും പറയാതെ അവൾ നാട്ടിലേക്ക് പോയി. കല്യാണത്തിരക്കുകൾക്കിടയിൽ എനിക്കതൊന്നും അന്വേഷിക്കാൻ സമയം ഉണ്ടായില്ല. താല്പര്യം ഉണ്ടായില്ലെന്നതാണ് സത്യം. പിന്നീട് വിരുന്നുകൾ, ഹണിമൂൺ യാത്രകൾ അങ്ങനെ ഒരുപാട് സന്തോഷങ്ങൾ. എല്ലാം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ബെഞ്ചമിനെ കണ്ടു. അവൻ അവളെ പറ്റി അന്വേഷിച്ചിരുന്നത്രെ. പണ്ടും അവനു അവളോടൊരു സോഫ്റ്റ്‌ കോർണർ ഉണ്ട്. അവന്റെ നാട്ടുകാരി എന്ന ലേബലിൽ അവന്റെ ഏതോ ഫ്രണ്ട് ന്റെ റെക്കമെന്റെഷനിലാണ് അവൾക്ക് അന്ന് ജോലി കൊടുത്തത്. വീട്ടിലെ സ്ഥിതി മോശമാണ്. രണ്ടാനമ്മയും മക്കളുമാണ് ഉള്ളത്. അപ്പൻ സുഖമില്ലാത്തതാണ് എന്നൊക്കെ സെന്റിമെന്റ്സും പറഞ്ഞിരുന്നു. " റോഷീ, ക്രിസ്റ്റി;അവൾ പ്രെഗ്നന്റ് ആയിരുന്നെന്നോ വീട്ടിൽ അവളെ കേറ്റിയില്ലെന്നോ പിന്നീട് ഏതോ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നോ ഒക്കെ കേട്ടു. ഇപ്പോൾ വിവരം ഒന്നുമില്ല. " തലയിൽ ഒരു ഇടിമുഴക്കം. കുറ്റബോധത്തേക്കാൾ സത്യത്തിൽ ആ നിമിഷം മനസ്സിലേക്ക് വന്നത് അവളെന്റെ കുടുംബം തകർക്കുമോ എന്നായിരുന്നു. " റോഷീ, നീ ടെൻഷൻ ഒന്നുമാവണ്ട. അവളാ കുഞ്ഞിനെ നശിപ്പിച്ചു കാണും. അന്തസ്സായി വേറൊരുത്തനെ കെട്ടി ജീവിക്കുകയും ചെയ്യും. ഞാൻ കരുതിയത് നീ ചെക്ക്‌ കൊടുത്തപ്പോ അവളത് നിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു പോകുമെന്നാണ്. അത് അവൾ വാങ്ങിയ സ്ഥിതിക്ക് അവൾ പ്രാക്ടിക്കൽ തന്നെ ആണ്. എത്രയാണെന്ന് വെച്ചാൽ എടുക്കട്ടെ. അവളുടെ ജീവിതത്തിനുള്ളത്. ഒരു പ്രായശ്ചിത്തം ആയി കരുതിയാൽ മതി. " അവനെന്നെ ആശ്വസിപ്പിച്ചു. പക്ഷെ, കുറച്ചു നാളുകൾ കഴിഞ്ഞിട്ടും അക്കൗണ്ടിൽ നിന്നും പണമൊന്നും കട്ടായില്ല. പിന്നെ എപ്പോഴോ ഞാനത് മറന്നു. അതിനിടയിൽ ബിസിനസ്സിൽ ചില പാളിച്ചകൾ.. പൂർണമായും വിശ്വസിച്ചിരുന്ന മാനേജർ ദിലീപ് ചതിച്ചു. കണക്കിൽ കുറെ വെട്ടിപ്പുകൾ, ടാക്സ് യഥാസമയം ഓഡിറ്റ് നടത്തി തീർത്തിരുന്നില്ല. അവസാനം എല്ലാം കൂടെ കോടികളുടെ നഷ്ടം. എല്ലാം എന്റെ പിടിപ്പുകേടാണ് എന്നായി. തിരിച്ചു പറയാൻ എന്റെ കയ്യിൽ ഉത്തരവുമില്ലായിരുന്നു. ഇതിനിടയിൽ കുടുംബം തകർന്നു. അവളാഗ്രഹിച്ച ഒരു ലൈഫ് ആയിരുന്നില്ലത്രേ അവൾക്ക് കിട്ടിയത്. എന്റെ തകർച്ചയിൽ കൂടെ നിൽക്കുന്നതിനു പകരം അവൾ എന്നെ ഉപേക്ഷിച്ചു പോയി. ഡയറക്ടർ ബോർഡ്, പ്രശ്നം ചർച്ചക്ക് വെച്ച് എന്നെ എംഡിയുടെ സ്ഥാനത്ത് നിന്നു ഒഴിവാക്കുമെന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഷെയർ വാങ്ങാൻ ജോർജ് സാറിന് താല്പര്യം ഉണ്ടെന്ന് ദുബായിൽ ഉള്ള ഒരു സുഹൃത്ത് വഴി അറിയുന്നത്. അതെനിക്കൊരു പിടിവള്ളിയായിരുന്നു. അടച്ചുപൂട്ടേണ്ടിവരുമെന്ന് കരുതിയിടത്ത് നിന്നു ഒരു ഉയർത്തെഴുന്നേൽപ്പ്. ദുബായ് ഉപേക്ഷിച്ചു നാട്ടിൽ വരാൻ ആഗ്രഹിക്കുന്നുവെന്നോ അതിനു മുന്നോടിയായാണ് ഇന്ത്യയിൽ കുറച്ചു ഇൻവെസ്റ്റ്മെന്റ് നടത്തുന്നത് എന്നൊക്കെ സാർ പറഞ്ഞു. അദ്ദേഹം കുറച്ചു പ്രായമുള്ള ആളാണ്, മക്കളോ അവകാശികളോ അങ്ങനെ ആരുമില്ല. അതുകൊണ്ട് അധികാരത്തിലേക്ക് നോട്ടമുണ്ടാവില്ല എന്ന് ബെന്നിച്ചനും പറഞ്ഞു.. ഡയറക്ടർ ബോർഡിലെ മറ്റുള്ളവർ കയ്യിലെടുക്കുന്നതിന് മുന്പേ അദ്ദേഹത്തെ എന്റെ പക്ഷത്ത് നിർത്താനായി എന്റെ ശ്രമങ്ങൾ. അത് ഫലം കാണുകയും ചെയ്തു. അവർ ഇൻവെസ്റ്റ്‌ ചെയ്യണമെങ്കിൽ കമ്പനിയുടെ തലപ്പത്ത് ഞാനുണ്ടാവണം എന്നദ്ദേഹം ആവശ്യപ്പെട്ടു.അതിനുള്ള നന്ദി പ്രകടനം കൂടെയായിരുന്നു ഈ ക്ഷണവും അദ്ദേഹത്തിന്റെ സന്ദർശനവും. ഇപ്പോൾ ചിത്രം വ്യക്തമാകുന്നുണ്ട്. ക്രിസ്റ്റി. അപ്പോൾ അവളാണ് ഇതിനു പുറകിൽ. എന്ന് വെച്ചാൽ അവളെന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്നർത്ഥം.. പക്ഷെ, അവളെങ്ങനെ അയാളുടെ അടുത്തെത്തി? എന്താണ് അവൾക്ക് അയാളുമായുള്ള ബന്ധം. ആ കുട്ടി ആരുടേതാണ്, എന്നിങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചു. ബെന്നിച്ചന്റെ നിർദ്ദേശപ്രകാരം രണ്ടും കല്പ്പിച്ചു ഞാനും ബെന്നിച്ചനും കൂടെ അവൾ താമസിക്കുന്ന ഹോട്ടലിൽ പോയി. ചെന്നപ്പോൾ വാതിൽ തുറന്നത് മോനായിരുന്നു. " അപ്പാപ്പനാണെന്നു വിചാരിച്ചു. " അവന്റെ സ്വരത്തിൽ നിരാശ.. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ ഹൃദയം വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു.അപ്പോ ജോർജ് സാറിനെ ഇവൻ അപ്പാപ്പൻ എന്നാണ് വിളിക്കുന്നത്. അപ്പൊ എന്തായാലും അദ്ദേഹത്തിന്റെ കുഞ്ഞല്ല . ഇനി ഇവൻ എന്റെ കുഞ്ഞാണോ. " മോന്റെ പേരെന്താ? " ബെന്നിച്ചനാണ് ചോദിച്ചത്. " അലൻ ക്രിസ്റ്റി. " ഉറച്ച സ്വരം. " മമ്മി കുളിക്കുകയാണ്. വെയിറ്റ് ചെയ്യൂ. അല്ലെങ്കിൽ അപ്പാപ്പനെ വിളിക്ക്. " കാര്യഗൗരവത്തോടെയുള്ള സംസാരം. ഓഫീസിൽ വെച്ചു കണ്ടത് കൊണ്ടാവാം അവൻ പരിചയഭാവത്തിൽ തന്നെയാണ് സംസാരിച്ചത്. ഞാൻ പതുക്കെ അവനരികിൽ മുട്ടുകുത്തി ഇരുന്നു. " മോന്റെ ഡാഡിയുടെ പേരെന്താ? അതെന്താ മോന്റെ പേരിന്റെ കൂടെ ഡാഡിയുടെ പേര് ഇല്ലാത്തെ? " ചളിപ്പോടെയാണ് ചോദിച്ചത്. ആ കുഞ്ഞിനോട് ഇതിൽ കൂടുതൽ എങ്ങനെ ചോദിക്കാൻ. " എനിക്ക് . മമ്മി മാത്രമേ ഉള്ളു. പിന്നെ എന്റെ അപ്പാപ്പനും." " കൂടുതൽ എന്തെങ്കിലും അറിയാനുണ്ടെങ്കിൽ അത് അവനോടല്ല എന്നോട്, എന്നോടാണ് ചോദിക്കേണ്ടത്. " പുറകിൽ നിന്നു കനത്ത സ്വരം. ക്രിസ്റ്റി. അവളെ കണ്ടതും മോൻ റൂമിൽ കയറി ഡോർ അടച്ചു. " അകത്തേക്ക് ഇരിക്കാം. " ഞങ്ങൾ പതിയെ ലോഞ്ചിലെ സോഫയിലിരുന്നു.. " ക്രിസ്റ്റി. അന്ന് ഇവന് ഒരു തെറ്റുപറ്റി. അത് തിരുത്താൻ അവനിപ്പോ തയ്യാറാണ്. അലൻ റോഷന്റെ മോനാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. നിന്നെയും മോനെയും സ്വീകരിക്കാൻ.. " ബെന്നിച്ചൻ പറഞ്ഞു അവസാനിപ്പിക്കുന്നതിനു മുൻപ് അവൾ പൊട്ടിച്ചിരിച്ചു. " ആരു പറഞ്ഞു അലൻ റോഷന്റെ മകനാണെന്ന്. ഞാൻ പറഞ്ഞോ. " " ക്രിസ്റ്റി, അതുപിന്നെ. നമുക്ക് എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ. പിന്നെന്തിനാ വെറുതെ.. " ബെന്നിച്ചൻ വിക്കി. " മിസ്റ്റർ ബെഞ്ചമിന് എന്തറിയാം? എന്നെപ്പറ്റി അറിയാമോ. ഞാൻ പണത്തിനു വേണ്ടി പലരുടെയും കൂടെ പോകുന്നവളായിരുന്നു.അവരെല്ലാം പ്രതിഫലം തന്നിട്ടുമുണ്ട്. ചിലർ പണമായിട്ടും ചിലർ ചെക്കായിട്ടും. " അവളെന്നെ തറപ്പിച്ചു നോക്കിക്കൊണ്ടാണ് അത് പറഞ്ഞത്.ഞാൻ തലകുനിച്ചിരുന്നു. " അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ " ബെന്നിച്ചൻ വീണ്ടും സംസാരിക്കാൻ ശ്രമിച്ചു. " അതെ. കഴിഞ്ഞ കാര്യങ്ങളാണ്.. അന്ന് പിഴച്ചു ഗർഭിണിയായ എന്നെ വീട്ടുകാർ സ്വീകരിച്ചില്ല. അവിടെ നിന്നു കോട്ടയത്തുള്ള ഒരു അകന്ന ബന്ധുവീട്ടിലേക്ക്. അവിടെ നിന്ന്‌ ജോർജ് സാറിന്റെ സുഖമില്ലാതിരുന്ന ഭാര്യയെ നോക്കാൻ ഒരു ജോലിക്കാരിയായി ദുബായിലേക്ക്. അവിടെ വെച്ചു ഞാൻ പ്രസവിച്ചു. അതിനിടയിൽ ഞാൻ സാറിനും അമ്മച്ചിക്കും മകളായി. എന്റെ മകന് അവർ അപ്പാപ്പനും അമ്മാമയുമായി.ഞാൻ അവരുടെ സ്വത്തിന്റെ അവകാശിയായി.പതുക്കെ പതുക്കെ പപ്പയുടെ ബിസിനസ് കാര്യങ്ങൾ നോക്കിതുടങ്ങി. അമ്മച്ചി മരിച്ചതോടെ ഞാൻ പൂർണമായും ബിസിനസിലേക്കിറങ്ങി. തളർന്നു പോകുമെന്ന് തോന്നിയപ്പോഴൊക്കെ എന്നെ പിടിച്ചു നിർത്തിയതെന്താണന്നറിയാമോ, അത് ആ ചെക്കാണ്. നിങ്ങൾ എനിക്കിട്ട വില. ഇന്നും എന്റെ കയ്യിലുണ്ട് അത്. വേണമെങ്കിൽ നിന്റെ തലവര നിശ്ചയിക്കാൻ പാകത്തിന്, ഡേറ്റോ സംഖ്യയൊ എഴുതാത്ത ഒരു ചെക്ക്‌ ലീഫ്. " അവളൊന്നു ചിരിച്ചു. " നിനക്ക് എന്നോട് ഇപ്പോഴും സ്നേഹമുണ്ടെന്നു എനിക്കറിയാം. അല്ലെങ്കിൽ ഇങ്ങനെ ഒരു പ്രതിസന്ധിഘട്ടത്തിൽ നീയെന്നെ സഹായിക്കില്ലായിരുന്നല്ലോ. " ഞാൻ ആർദ്രമായി പറഞ്ഞു. അവൾ വീണ്ടും പൊട്ടിച്ചിരിച്ചു. " നിന്റെ കമ്പനി നഷ്ടത്തിലായതും നിന്റെ സ്ഥാനം നഷ്ടപ്പെടാൻ തുടങ്ങിയതും അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞിട്ട് തന്നെയാണ് പപ്പാ ഷെയർ വാങ്ങിയത്. അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല.. നിന്നെയെന്റെ കാൽച്ചുവട്ടിൽ ഇങ്ങനെ കിട്ടാനാ. ഇന്ന് നിന്റെ കമ്പനിയിൽ വരെ നിന്റെ സ്ഥാനം നിശ്ചയിക്കുന്നത് ഞാനാണ്. ഇപ്പോൾ പറ, ഞാൻ എഴുതട്ടെ നിന്റെ ചെക്കിൽ ഞാൻ എന്റെ വില.. തന്നു തീർക്കാനുള്ള ആസ്തിയുണ്ടോടാ നിനക്ക്? " അവളുടെ ശബ്ദം ഉയർന്നു. " ക്രിസ്റ്റി. ഞാൻ ചെയ്തതിനൊക്കെ ഞാൻ ക്ഷമ ചോദിക്കുന്നു. നീ മോനെയും കൊണ്ട് എന്റെ കൂടെ വരണം. നിനക്കൊരു ജീവിതം വേണ്ടേ. നമ്മുടെ മോനു അവന്റെ അച്ഛനെ വേണ്ടേ? " ഞാൻ ആത്മവിശ്വാസത്തിലായിരുന്നു. " എന്റെ മോനു അപ്പനെ വേണ്ട. അവനു ഞാനുണ്ട്. അതുമതി. പിന്നെ അവൻ വളരുമ്പോൾ അവനോട് ഞാൻ പറയും അവൻ ഉണ്ടായത് ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ വഴിയാണെന്ന്‌. ബീജം ദാനം ചെയ്യുന്നവരുടെ അഡ്രസ് ആരും സൂക്ഷിച്ചു വെക്കാറില്ലെന്ന്. പിന്നെ, എനിക്കൊരു കൂട്ട് വേണമെന്ന് എനിക്കിത് വരെ തോന്നിയിട്ടില്ല.. തോന്നുമ്പോൾ ആണാണെന്ന് എനിക്ക് തോന്നുന്ന ഒരുത്തനെ ഞാൻ കൂടെക്കൂട്ടും. ജിസി ഗ്രൂപ്പിന്റെ അവകാശിയെ ആഗ്രഹിക്കാൻ എന്താണ് തന്റെ യോഗ്യത? " ഞാൻ എണീറ്റു പുറത്തേക്ക് നടന്നു. ബെന്നിച്ചൻ അവളെ ഒന്നുകൂടി നോക്കിയിട്ട് എന്റെ പുറകെ വന്നു.അപ്പോഴേക്കും പുറകിൽ വാതിലടഞ്ഞിരുന്നു. അന്ന് വൈകിട്ട് പതിവില്ലാതെ ഞാൻ അമ്മച്ചി കിടക്കുന്ന മുറിയിലേക്ക് ചെന്നു. കുറച്ചു നാളായി ആ വീട്ടിൽ അങ്ങനെ ഒരു മനുഷ്യജീവി ഉണ്ടെന്നു ഓർക്കാറെ ഇല്ലായിരുന്നു.. ആ കട്ടിലിനരികിൽ മുട്ടുകുത്തിയിരുന്നു എനിക്കൊന്നു കരയണമെന്ന് തോന്നി. ഇവിടെ അല്ലാതെ മറ്റെവിടെവിടെയാനെനിക്ക് കുമ്പസാരിക്കാനുള്ളത്? എല്ലാം കേട്ടിട്ട് അമ്മ പറഞ്ഞു, " റോഷീ, മോൻ പോയി ഗ്രീഷ്മ മോളെ കൂട്ടിക്കൊണ്ട് വായോ. ചെറുപ്പത്തിന്റെ വിവരക്കേടിൽ എന്തൊക്കെയോ ചെയ്തെങ്കിലും അതിനിപ്പോ പശ്ചാത്താപം ഉണ്ട്. നീ ക്ഷമിക്കപെടണമെന്ന് ആഗ്രഹിക്കുമ്പോൾ ക്ഷമിക്കാൻ നീയും പഠിക്കണ്ടേ? " " അമ്മേ, പക്ഷെ, ക്രിസ്റ്റി. എന്റെ മോൻ. അവനെ ഒന്ന് തൊടാൻ പോലും അവൾ അനുവദിക്കില്ല.അമ്മയൊന്നു സംസാരിക്കാമോ അവളോട്.അമ്മയല്ലേ പറഞ്ഞിട്ടുള്ളത്, ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ഏറ്റവുമധികം കൊടുത്തിട്ടുള്ളത് പെണ്ണിനാണെന്ന്. " " അതെ. പക്ഷെ, വെറുത്തുപോയാൽ ഏറ്റവും അങ്ങേയറ്റം വെറുക്കാനും പെണ്ണിന് തന്നെയാണ് പറ്റുക. അതും അവളുടെ മാനത്തിന് വിലയിട്ടവനെ. അവളെ തിരുത്താൻ കഴിയില്ല മോനെ എനിക്കെന്നല്ല ആർക്കും.അവളെ തോൽപ്പിക്കാനും ശ്രമിക്കേണ്ട. നടക്കില്ല. " അമ്മയുടെ അടുത്ത് നിന്നു എഴുന്നേറ്റു പുറത്തേക്ക് നടക്കുമ്പോൾ ബെന്നിച്ചന്റെ വാക്കുകൾ എന്റെ ചെവിൽ മുഴങ്ങുന്നുണ്ടായിരുന്നു. " ചില തെറ്റുകൾ തിരുത്താൻ കഴിയാറില്ല.ചില മുറിവുകൾ ഉണക്കാനും. അതിങ്ങനെ നീറിപ്പുകഞ്ഞുകൊണ്ടേയിരിക്കും, പ്രാണൻ വിട്ടകലുന്ന നിമിഷം വരെ...." 📝ജെയ്നി റ്റിജു #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
കിസ്സകളുടെ സുൽത്താൻ
8.7K views
3 months ago
ട്വിസ്റ്റ്‌.... ആശാ ഇന്ന് രാത്രിയിൽ ഞാൻ ഹോസ്റ്റൽ ഗേറ്റിനു പുറത്തു വരും താൻ ഇറങ്ങി വരണം....... എന്താ അരവിന്ദ്. പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം.. അതൊക്കെ നേരിൽ കാണുമ്പോൾ പറയാം എന്തായാലും നാളെ തന്നെ നമുക്ക് വിവാഹം രജിസ്റ്റർ ചെയ്യണം എന്നിട്ട് ആ ദേവീക്ഷേത്രത്തിൽ വെച്ചു തന്റെ കഴുത്തിൽ മാലയിടണം.. ബാക്കിയൊക്കെ പിന്നെ പറയാം ഞാനും അനൂപും കൂടെ അവന്റെ ഭാര്യയും ഉണ്ടാകും ഞങ്ങൾ രാത്രിയിൽ അവിടെയെത്തും. താൻ റെഡിയായി നിൽക്കണം ... ഇത് പറഞ്ഞു ഞാൻ കാൾ കട്ട്‌ ചെയ്തു... പാവം ആശ അവൾക്ക് ഒരുപാട് ടെൻഷൻ ആയിക്കാണും ഞാനിപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ.... സാരമില്ല നാളെ മുതൽ ഒരുമിച്ചു ജീവിക്കേണ്ടതല്ലേ ടെൻഷനൊക്കെ താനെ മാറിക്കോളും. ഇനിയും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ താമസിച്ചാൽ അവളെ എനിക്ക് നഷ്ടമാകും. ... ആരുമില്ലാത്ത പാവം പെണ്ണിനെ കൈവിടാൻ എനിക്ക് കഴിയില്ല.... ജീവിതത്തിൽ മറ്റെന്തിനെക്കാളും വലുതാണ് അവളെന്ന ചിന്ത ഉള്ളതിനാൽ ആ നഷ്ടം എന്നെ ആകെ തളർത്തുമെന്നുറപ്പാണ്,... അതിനാൽ അവൾക്കൊപ്പം ജീവിയ്ക്കാൻ അല്പം റിസ്ക് എടുത്തേ പറ്റൂ... പറഞ്ഞ സമയത്തു തന്നെ ഞങ്ങളെയും കാത്തു ആശ ഹോസ്റ്റലിനു പുറത്തു കാത്തു നിൽപ്പുണ്ടായിരുന്നു.. ഫോൺ ചെയ്തപ്പോൾ ഉണ്ടായിരുന്ന ടെൻഷനൊന്നും അവളുടെ മുഖത്തുണ്ടായിരുന്നില്ല... ഒരു പക്ഷേ പ്രാണന് തുല്യം സ്നേഹിയ്ക്കുന്ന പുരുഷനുമായി ഈ രാത്രിയ്ക്കപ്പുറം ഒരുമിച്ചു ജീവിയ്ക്കാൻ പോകുന്നതിലുള്ള സന്തോഷമാകാം,.. എനിക്കൊപ്പം വണ്ടിയിൽ തോളുരുമ്മി ഇരിയ്ക്കുമ്പോൾ അവൾ മെല്ലേ പറഞ്ഞു.. അരവിന്ദ് ഞാൻ ഏറെ ആഗ്രഹിച്ച ദിവസമായിരുന്നു ഇത്.. പക്ഷേ ഓരോ തവണയും നീ വീട്ടുകാരുടെ സമ്മതം വാങ്ങി വന്നു എന്നേക്കൂടെ കൂട്ടമെന്നാണ് പറഞ്ഞിരുന്നത്.. .. ശരിയാണ്.. ഇപ്പോഴും വീട്ടുകാർ സമ്മതിച്ചിട്ടില്ല... എന്നിട്ടും നീയെന്തിനാ അരവിന്ദ് എന്നേക്കൂടെ കൂട്ടുന്നത്.... നിനക്ക് ഭയമുണ്ടോ കൂടെ വരാൻ എനിക്കൊപ്പം ജീവിയ്ക്കാൻ. ഒരിയ്ക്കലുമില്ല നീ എവിടേയ്ക്ക് വിളിച്ചാലും ഞാൻ കൂടെ വരും കൈക്കരുത്തും മനക്കരുത്തുമുള്ള ആണൊരുത്തൻ കൂടെയുള്ളപ്പോൾ ഏത് പെണ്ണാണ് പേടിയ്ക്കുക... പക്ഷേ നീ ഇത്രയും പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ എന്തോ ഒരു കാരണമുണ്ട്... അതെന്നോട് പറഞ്ഞൂടെ.....? എനിക്ക് ഇഷ്ടമില്ലാത്ത ഒരു പെൺകുട്ടിയുമായി ജീവിയ്ക്കുവാൻ ഒരിയ്ക്കലും കഴിയില്ല..... അടുത്തയാഴ്ച്ച പെൺകുട്ടിയെ ചെന്ന് കാണണം എന്ന് അമ്മ പറഞ്ഞിരുന്നു... അവർ ഏതാണ്ട് ആ ബന്ധം ഉറപ്പിച്ചത് പോലെ എനിക്ക് തോന്നുന്നു.... അതാണ് ഈ തീരുമാനം പെട്ടെന്ന് എടുക്കാൻ കാരണം.. അരവിന്ദ്. ഇവൾക്കൊരു താലി വാങ്ങാനുള്ള കാശെങ്കിലും നിന്റെ പഴ്സിലുണ്ടോ.. പെട്ടെന്നായിരുന്നു അനൂപിന്റെ ചോദ്യം.. അത് പിന്നെ ... ഇല്ല എന്ന് എനിക്കറിയാം നിനക്ക് വീട്ടിലെ കടങ്ങളും പ്രാരാബ്ദങ്ങളും തീർത്തിട്ട് സമ്പാദിക്കാൻ സമയം വേണ്ടേ... എന്തായാലും നീ ടെൻഷൻ ആവേണ്ട നിന്റെ അക്കൗണ്ടിലേയ്ക്ക് ആവശ്യത്തിനുള്ള തുക ഞാൻ അയച്ചിട്ടുണ്ട്.. ഇനി വേഗം നിങ്ങൾ ഒന്നിക്കണം..... കൂടെ നിന്ന് കൂടെപ്പിറപ്പിനെ പോലെ സ്നേഹിയ്ക്കുന്നവൻ അതാണ് അനൂപ്............ അങ്ങനെ അനൂപും ആരതിയും സാക്ഷിയായി ഞങ്ങൾ ഒരുമിച്ചു.. പിന്നെ ദേവീക്ഷേത്രത്തിൽ വെച്ചുള്ള ചടങ്ങും കഴിഞ്ഞു ഞങ്ങൾ വീട്ടിലേയ്ക്ക് യാത്രയായി.. വീടിന്റെ പടിപ്പുരയിൽ വണ്ടി നിർത്തി അകത്തു പോയി പ്രതികരണം അറിഞ്ഞു വരാമെന്ന് കരുതി ഞാൻ ആദ്യം പടിപ്പുര കടന്നു ചെന്നു..... പൂമുഖത്ത് നിന്നും എന്നെ കണ്ട അച്ഛൻ അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.......... ശാന്തേ ദാ മോൻ വരുന്നുണ്ട്... അച്ഛന്റെ വിളി കേട്ടു പുറത്തേയ്ക്ക് വന്ന അമ്മ എന്റെ മുഖത്ത് നോക്കി ചോദിച്ചു....... . ഡാ അരവിന്ദേ.. എന്താ നിന്റെ തീരുമാനം... എനിക്കിപ്പോൾ അറിയണം... എന്താ അമ്മേ കാര്യം..? അല്ല നിന്റെ പെണ്ണിനെ കാറിൽ ഇരുത്തിയിട്ട് നീ തന്നെ ഇങ്ങോട്ട് കയറി വന്നതെന്തിനാണെന്നു...... കൈ പിടിച്ചു കൂടെ വന്ന പെണ്ണിനെ ചേർത്ത് പിടിച്ചു വീട്ടിലേയ്ക്ക് കൂട്ടാതെ അവൻ വന്നിരിയ്ക്കുന്നു.....പോയി അവളെ കൂട്ടി വാടാ .. അമ്മ എല്ലാമറിഞ്ഞട്ടാണോ.. പറയുന്നത്... സ്വന്തം മോന്റെ ഇഷ്ടങ്ങൾ അറിയാൻ കഴിയാത്തവരാണ് ഞാനും നിന്റെ അച്ഛനുമെന്ന് നീ കരുതിയല്ലോ മോനെ... നിനക്ക് ഒരു പെണ്ണ് വന്നു കാണണം എന്നെ ഞങ്ങൾക്ക് ആഗ്രഹമുള്ളയിരുന്നു... പക്ഷേ നിന്റെ മനസ്സിലെ ഇഷ്ടം ഒരിയ്ക്കൽ പോലും നീ ഞങ്ങളോട് പറഞ്ഞില്ലല്ലോ..... അത് കൊണ്ടാണ് നിനക്ക് ഇഷ്ടമില്ലാഞ്ഞിട്ടും ഒരു കല്യാണ ആലോചനയുമായി ഞങ്ങൾ മുന്നോട്ട് പോയത് നിന്റെ മനസ്സറിയാൻ വേണ്ടി മാത്രം...... നിന്നെ ഇങ്ങനെയൊരു പെണ്ണ് കാത്തിരിക്കുന്നുവെന്ന് കഴിഞ്ഞയാഴ്ച്ചയാണ് ഞങ്ങൾ മനസ്സിലാക്കിയത് അതും നിനക്ക് വന്ന ഫോൺ കാളിൽ നിന്നും .... അന്ന് നീ തിരിച്ചു പോയ ദിവസം തന്നെ അച്ഛൻ മറ്റേ പെൺകുട്ടിയുടെ വീട്ടിൽ ചെന്നു കാര്യങ്ങൾ പറഞ്ഞു ആലോചനയിൽ നിന്നും ഒഴിവായി... ഇനിയുള്ള കാര്യങ്ങൾ നിന്റെ കൂട്ടുകാരൻ പറയും.. ഡാ അരവിന്ദേ നിന്റെ പെണ്ണിനേയും വിളിച്ചു അകത്തു പോകാൻ ഇതിലും നന്നായി എങ്ങനെ പറയണം ഇവർ.... നിന്റെ കല്യാണ ആലോചന മുതൽ നീ ഇന്നലെ ആശയെ വിളിച്ചിറക്കി കൊണ്ട് വരാൻ തീരുമാനിച്ചതും.. ഞങ്ങൾ സപ്പോർട്ട് ചെയ്തതും എല്ലാം നിന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെയായിരുന്നു... പിന്നെ ഇന്നലെ ഞാൻ നിന്റെ അക്കൗണ്ടിലേയ്ക്കിട്ട തുകയും നിന്റെ അച്ഛൻ നൽകിയതായിരുന്നു..... ഭാഗ്യം ചെയ്തവനാണ് നീ മകനെ ഇത്രയധികം സ്നേഹിയ്ക്കുന്ന അച്ഛനമ്മമാരെയും.. കൂടെ ചങ്ക് പറിച്ചു നൽകാൻ വരെ തയ്യാറായി നിൽക്കുന്ന ഒരു ഭാര്യയെയും കിട്ടിയതിൽ.... ഇനി ഇവരുടെ രണ്ടു പേരുടെയും അനുഗ്രഹം വാങ്ങി നല്ലൊരു ജീവിതം തുടങ്ങൂ..... അമ്മ കത്തിച്ചു വെച്ച നിലവിളക്ക് അവൾക്ക് നൽകി അകത്തേയ്ക്ക് സ്വീകരിച്ചു..... അമ്മേ. അച്ഛാ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു സമ്മാനം... .ശകാരവും വീടിന്റെ പുറത്തേയ്ക്കുള്ള വഴിയും പ്രതീക്ഷിച്ചു വന്ന ഞങ്ങൾക്ക് രണ്ടാളും കരുതി വെച്ചിരുന്ന ട്വിസ്റ്റ്‌ ..എന്താ പറയുക. അപാരം തന്നെ ഒരുപാട് കടപ്പെട്ടിരിക്കുന്നു ഞാൻ നിങ്ങളോട്...... 📝വിജയ് കുമാർ ഉണ്ണികൃഷ്ണൻ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #കിസ്സകൾ
കിസ്സകളുടെ സുൽത്താൻ
10.7K views
3 months ago
വിദ്യാധനം.... കാത്തൂ... താൻ എന്താടോ മുഖം വീർപ്പിച്ചു ഇരിയ്ക്കുന്നത്.. എന്റെ വീടും വീട്ടുകാരെയും ഇഷ്ടമായില്ലേ.... ഏയ്‌ അതൊന്നുമല്ല ഏട്ടാ കാര്യം.... പിന്നെന്താ കാര്യം തന്റെ വീട്ടുകാരെ പിരിഞ്ഞതിലുള്ള സങ്കടമാണോ..... അങ്ങനെയൊരു ചിന്ത വേണ്ടാ. തനിക്ക് എപ്പോൾ വേണമെങ്കിലും വീട്ടിൽ പോകാം രണ്ടോ മൂന്നോ ദിവസം അവിടെ താമസിയ്‌ക്കാം..... അതിൽ കൂടുതൽ പറ്റില്ല..അത് തന്നോടുള്ള ഇഷ്ടം കൂടുതൽ കൊണ്ടാണ്.. അധികം ദിവസം എനിക്ക് ഇയാളെ പിരിഞ്ഞിരിക്കാൻ പറ്റില്ല...... എനിക്കറിയാം ഏട്ടന് എന്നോടുള്ള സ്നേഹം...... അതെന്റെ ഭാഗ്യമാണ്... പിന്നെന്താണ് തന്റെ മുഖം വാടാൻ കാരണം.......? അത് ഞാൻ പറഞ്ഞാൽ ഏട്ടന് ദേഷ്യമാവും........ ആദ്യം കാര്യം കേൾക്കട്ടെ..എന്നിട്ട് പറയാം... ഞാൻ ഇനി പഠിക്കാൻ പോകുന്നില്ല . ഇപ്പോൾ ഒരു ഡിഗ്രി കൈയ്യിലുണ്ടല്ലോ അതൊക്കെ ധാരാളം മതി......... കല്യാണത്തിന് മുൻപ് താൻ എന്നോട് ആവശ്യപ്പെട്ടത് മറന്നോ... പി. ജി.. ചെയ്യണം കൂടെ ജോലിക്ക് വേണ്ടിയും പഠിക്കണം ഇതല്ലേ.... അതേ സത്യമാണ് അങ്ങനെ ഒരാഗ്രഹം എനിക്കുണ്ടായിരുന്നു.... പിന്നെന്താ പെട്ടെന്ന് ആ തീരുമാനം മാറ്റാൻ കാരണം... ഒന്നുമില്ല ഏട്ടാ ഡിഗ്രി ഉണ്ടല്ലോ. അത് വെച്ചും ജോലി കിട്ടുമല്ലോ...... അത് മതി... അത് പോരാ. ഇപ്പോൾ താൻ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ വേറെ എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്... കാര്യം പറ... അത് ഞാൻ തുടർന്ന് പഠിക്കാൻ പോകുന്ന കാര്യം ഇവിടെ അമ്മയോടും മറ്റും പറഞ്ഞു......... അവരെല്ലാം എന്നെ ഒരുപാട് ശകാരിച്ചു.. സ്ത്രീധനത്തിന്റെ പേരും പറഞ്ഞു കുത്തു വാക്കുകൾ പറഞ്ഞു.. സ്ത്രീധനമായി ഒന്നും തരാൻ പറ്റിയില്ലല്ലോ.. പിന്നെ അതിന്റെ കൂടെ കൂടുതൽ പണം അവനെ കൊണ്ടു ചിലവാക്കിക്കാൻ പോകുന്നോ എന്ന് ചോദിച്ചായിരുന്നു ശകാരം... അത് കൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു ഞാൻ ഇനി പഠിക്കാൻ പോകുന്നില്ല..... അപ്പോൾ അതാണ് കാര്യം അല്ലേ... ഞാൻ ഒന്ന് ചോദിയ്ക്കട്ടെ തന്റെ എല്ലാ കാര്യത്തിൽ ഉത്തരവാദിത്വം എനിക്കല്ലേ.. അപ്പോൾ ഞാനല്ലേ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത്........ .അത് കൊണ്ടു തന്നെ ഞാൻ പറയുന്നു.. താൻ തുടർന്ന് പഠിക്കാൻ പോകും.. ഒപ്പം ജോലിക്ക് വേണ്ടിയും പഠിക്കും..... തന്ന വാക്കു മാറ്റിപറയുന്നവൻ ആണല്ല.. ഞാൻ തന്റെ ഭർത്താവ് ആണ് എനിക്ക് ഒറ്റതീരുമാനം ഉള്ളൂ... താൻ തുടർന്നും പഠിക്കാൻ പോകും പഠിച്ചു ജോലിയും വാങ്ങും..... അതല്ലേ എനിക്ക് നൽകാൻ കഴിയുന്ന യഥാർത്ഥ സ്ത്രീധനം.. അത് മാത്രം മതി .... പൊന്നും പണവും ആഗ്രഹിച്ചല്ല ഞാൻ തന്നെ കെട്ടിയതു... എന്റെ പെങ്ങളുടെ കല്യാണം നടത്താൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു... അവൾക്ക് ഞാൻ നല്ല വിദ്യാഭ്യാസം നേടിക്കൊടുത്തു... അവളെ കെട്ടിയ പയ്യനും ഒന്ന് മാത്രമേ നോക്കിയുള്ളൂ അവളുടെ വിദ്യാഭ്യാസം ... തനിക്കറിയാമോ. വീട്ടിലെ കഷ്ടപ്പാട് കാരണം ഡിഗ്രി പഠനം പകുതിയിൽ ഉപേക്ഷിച്ചു പെയിന്റിംഗ് പണിക്ക് പോയിട്ടുണ്ട് ഞാൻ... അത് കഴിഞ്ഞു രാത്രിയിൽ വന്നു ഉറക്കം കളഞ്ഞു പഠിച്ചാണ് ഗവണ്മെന്റ് ജോലി വാങ്ങിയത് ..... അത് കൊണ്ടു വിദ്യാഭ്യാസത്തിന്റെ വില എനിക്ക് നന്നായി അറിയാം.... എന്റെ പെങ്ങളെ കെട്ടിയ പയ്യൻ അവളോട് കാണിച്ച നീതി എനിക്ക് തന്നോടും കാണിക്കണം.. അല്ലെങ്കിൽ ഞാൻ നല്ലൊരു ഭർത്താവ് ആകില്ല ... താൻ അടുക്കളയിൽ കയറേണ്ട എന്നൊന്നും ഞാൻ പറയില്ല എല്ലാം ചെയ്യണം പക്ഷേ അതിനോടൊപ്പം പഠനം തുടരണം...... ദാ അഡ്മിഷൻ ലെറ്റർ നാളെ തന്നെ അടുത്തുള്ള കോളേജിൽ മോർണിംഗ് ബാച്ചിൽ പി. ജി അഡ്മിഷൻ റെഡിയാക്കിയിട്ടുണ്ട് .,....... അത് കഴിഞ്ഞാൽ ഉച്ചയ്ക്ക് ആ കോളേജിന്റെ തൊട്ടടുത്ത ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിക്ക് ഉള്ള പരിശീലന ക്ലാസ്സുമുണ്ട്.. അതും റെഡിയാക്കിയിട്ടുണ്ട്..... നാളെ തന്നെ പോകാൻ തയ്യാറല്ലേ... അതേ ഏട്ടാ..... എന്നാൽ ഇനിയെന്റെ പ്രിയതമ മുഖം തുടച്ചിട്ട്..പോയി ഒരു ചായ ഇട്ടോണ്ട് വാ... വേഗം... നിറഞ്ഞ പുഞ്ചിരിയുമായി അവൾ അകത്തേയ്ക്ക് നടന്നു പോകുന്നത് കാണുമ്പോൾ മനസ്സിലെന്തോ ഒരു സംതൃപ്തി തോന്നിയിരുന്നു...... . ഞാൻ അവൾക്ക് നേടി കൊടുക്കുന്ന വിദ്യാധനം അത് തന്നെയാണ് എനിക്കുള്ള വിലപ്പെട്ട സ്ത്രീധനം........ 📝വിജയ്കുമാർ ഉണ്ണികൃഷ്ണൻ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #കിസ്സകൾ
കിസ്സകളുടെ സുൽത്താൻ
11.3K views
3 months ago
''ഗൗരിയെ എനിക്കിഷ്ടമാണ്... അവളെ വിവാഹം ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു...'' ആ രാത്രിയിൽ കണ്ണാടിയുടെ മുൻപിൽ നിന്നുകൊണ്ട് ഒരാവർത്തി കൂടി പറഞ്ഞ ശേഷം,, അടുത്ത് കട്ടിലിൽ കണ്ണുമിഴിച്ചിരിക്കുകയായിരുന്ന അനിയത്തികുട്ടിയുടെ മുഖത്തേക്ക് നോക്കി... ''ഇത് കൊള്ളാം.... പക്ഷേ നാളെ ഗൗരിയേച്ചിയുടെ അച്ഛനെ കാണുമ്പോൾ മുട്ട് വിറക്കാതെ ശ്രദ്ധിക്കണം.....'' ഒരു പരിഹാസചിരിയോടെ അവൾ പറഞ്ഞു... കണ്ണുരുട്ടി മീശ പിരിച്ച് ചങ്കുറപ്പുള്ള ആൺകുട്ടിയാടി നിന്റെ ചേട്ടൻ എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി...... കഴിഞ്ഞ വർഷം അവധിക്ക് നാട്ടിൽ വന്നപ്പോഴായിരുന്നു ആദ്യമായി ഞാൻ ഗൗരിയെ കാണുന്നത്.. അനിയത്തികുട്ടിയുടെ നിർബന്ധപ്രകാരം കോളേജിൽ നിന്നും അവളെ കൂട്ടികൊണ്ടുപോരുവാൻ പോയ ദിവസം... അന്ന് വൈകി എത്തിയതുമൂലം മുഖം കറുപ്പിച്ചു ഗെയ്റ്റിനരികിൽ കാത്തുനിന്നിരുന്ന അനിയത്തികുട്ടിയുടെ ഒപ്പം അവൾക്ക് കൂട്ടായ് ഗൗരിയുമുണ്ടായിരുന്നു... വൈകിയതിൽ ഖേദം പ്രകടിപ്പിച്ചിട്ടും ക്ഷമ ചോദിച്ചിട്ടും മിണ്ടാതെ നിന്നിരുന്ന അനിയത്തി കുട്ടിയെ അനുനയിപ്പിച്ച് എന്നോടുള്ള പിണക്കം മാറ്റിയെടുത്തത് അവളായിരുന്നു... ഗൗരി... അനിയത്തികുട്ടിയുടെ പ്രിയപ്പെട്ട സീനിയർ ചേച്ചി... എപ്പോഴും നിഷ്കളങ്കമായി പുഞ്ചിരി തൂകുന്നവൾ... ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ എനിക്ക് ഗൗരിയോട് എന്തെന്നില്ലാത്ത ഒരിഷ്ടം തോന്നിയിരുന്നു... ഗൗരിയെ കുറിച്ച് പറയുമ്പോൾ അനിയത്തികുട്ടിക്കെന്നും നൂറു നാവായിരുന്നു... 'ഇതുപോലൊരു ഏടത്തിയെ കിട്ടിയിരുന്നെങ്കിൽ' എന്ന് അവൾ നെടുവീർപ്പിട്ടപ്പോഴായിരുന്നു അതിനെ പറ്റി ഞാൻ ചിന്തിച്ചു തുടങ്ങിയതും,, അനിയത്തികുട്ടി അറിയാതെ ഗൗരിയുടെ പുറകെ കൂടിയതും... പക്ഷേ,, എന്റെ ഇഷ്ടം തുറന്നു പറയുമ്പോഴെല്ലാം അവൾക്ക് മറുപടി ഒന്നേ ഉണ്ടായിരുന്നുള്ളൂ... ''അച്ഛന്റെയും അമ്മയുടെയും സമ്മതമില്ലാതെ ഞാനിന്നുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല...'' സത്യത്തിൽ ആ മറുപടിയിൽ ഗൗരിയോട് എനിക്ക് സ്നേഹം കൂടുകയായിരുന്നു... ഒരുപക്ഷേ നല്ലൊരു മകൾക്കേ നല്ലൊരു ഭാര്യയാവാൻ സാധിക്കൂ.... നല്ലൊരു അമ്മയാകാൻ കഴിയൂ... ഒടുവിൽ അവധി കഴിഞ്ഞു തിരികെ കയറുമ്പോൾ സങ്കടത്തോടെ അനിയത്തികുട്ടിയോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ ഒരു ചിരിയോടെ അവളെന്റെ കാതിൽ പറഞ്ഞത് ഇപ്പോഴും എനിക്കോർമ്മയുണ്ട്.... ''ഗൗരിയേച്ചി എന്റെ ഏട്ടനുള്ളതാണെന്ന് പണ്ടേ ഞാൻ ഉറപ്പിച്ചതാ... ഏട്ടൻ പോയി വാ... അടുത്തവരവിൽ നമുക്ക് എല്ലാം ശരിയാക്കാം...'' അവൾ അന്ന് പറഞ്ഞതുപോലെ എല്ലാം ശരിയാക്കാൻ ഒരുങ്ങിയാണ് ഞാൻ ഇപ്പോൾ അവധിക്കു വന്നിരിക്കുന്നത്... ''ഏട്ടാ... ദേ ഈ മുണ്ടും ഷർട്ടും ധരിച്ചാൽ മതി കേട്ടോ... ഗൗരിയേച്ചിക്ക് ഇഷ്ടം നല്ല നാടൻ ചേലുള്ള ചെക്കനെയാ...'' അലമാരയിൽ നിന്നും ഷർട്ടും മുണ്ടും തിരഞ്ഞെടുത്ത് അനിയത്തികുട്ടി പറഞ്ഞു... ശരിയെന്ന അർത്ഥത്തിൽ തലയാട്ടി ഞാൻ സ്വപ്നങ്ങളെ കൂട്ടുപിടിച്ച് കട്ടിലിലേക്ക് ചെരിഞ്ഞു... പിറ്റേന്ന് പുലരിയിൽ ഗൗരിയുടെ വീടിന്റെ പടിപ്പുര വാതിൽ കടന്ന് അകത്തു കയറുമ്പോഴേ മുട്ടുകാൽ വിറക്കാൻ തുടങ്ങിയതുപോലെ... നെഞ്ചിനുള്ളിൽ ഒരു പടപടപ്പ്.... മടക്കി കുത്തിയിരുന്ന മുണ്ടിന്റെ കുത്ത് അഴിച്ചിട്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു... ഉമ്മറത്തെ ചാര് കസേരയിൽ ഗൗരിയുടെ അച്ഛൻ പത്രം വായിച്ചിരിപ്പുണ്ടായിരുന്നു... എന്നെ കണ്ടതും ചാര് കസേരയിൽ നിവർന്നിരുന്ന്, കണ്ണടയുടെ മുകളിലൂടെ കണ്ണുചുളിച്ച് അദ്ദേഹം എന്നെ നോക്കി... ''ആരാ??? മനസ്സിലായില്ല???'' ''ഞാൻ... ഗൗരിയുടെ ഒരു സുഹൃത്ത് ആണ്..'' പതിഞ്ഞ സ്വരത്തിലുള്ള എന്റെ മറുപടി കേട്ട് അദ്ദേഹം എന്നെ അടിമുടിയൊന്നു നോക്കി... ''വരൂ.. ഇവിടെയിരിക്കൂ...'' ചാര് കസേരയിൽ നിന്നും എഴുന്നേറ്റ് അടുത്തിരുന്ന കസേരയിലെ പത്രങ്ങൾ എടുത്തുമാറ്റി എന്നെ അദ്ദേഹം ക്ഷണിച്ചു... പുറത്തെ സംസാരം കേട്ടിട്ടാവണം അകത്തുനിന്നും ഗൗരിയുടെ അമ്മ ഉമ്മറവാതിൽക്കലെത്തി... കസേരയിൽ ഇരിപ്പുറപ്പിച്ച ശേഷം മനസ്സിൽ അല്പം ധൈര്യം സംഭരിച്ച് മുഖമുയർത്തി ഞാൻ അവരെ നോക്കി.... ''മുഖവുരയില്ലാതെ ഞാൻ കാര്യത്തിലേക്ക് കടക്കാം... എന്റെ പേര് നന്ദൻ.. വിദേശത്ത് ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു... ടൗണിലെ L.P സ്കൂളിനു അടുത്താ വീട്... എനിക്ക് ഇവിടുത്തെ ഗൗരിയെ ഒരുപാട് ഇഷ്ടമായി... വിവാഹം ചെയ്യാൻ തലപ്പര്യമുണ്ട്...'' എന്റെ ആ വാക്കുകളിൽ അവർ ഇരുവരും മുഖത്തോടുമുഖം നോക്കി... ''അതിപ്പോൾ... അവൾക്ക് നല്ലൊരു ആലോചന വേറെ വന്നിട്ടുണ്ടേയ്... ചെക്കൻ അങ്ങ് അമേരിക്കയിലാ... കുടുംബക്കാരൊക്കെ ഏതാണ്ട് അതുറപ്പിച്ച മട്ടാ... ഞങ്ങൾക്കും അതാ താൽപ്പര്യം....'' പുഞ്ചിരിച്ച മുഖത്തോടെ മാന്യമായി ഗൗരിയുടെ അച്ഛൻ അത് പറയുമ്പോൾ ഉള്ളിൽ നെയ്‌തുകൂട്ടിയിരുന്ന സ്വപ്നങ്ങളെല്ലാം തകർന്നിടിയുന്നുണ്ടായിരുന്നു.. എങ്കിലും മുഖത്തൊരു ചിരി വരുത്തി ഞാൻ പതിയെ എഴുന്നേറ്റു... ''അറിഞ്ഞില്ല... അറിഞ്ഞിരുന്നേൽ വരില്ലായിരുന്നു...'' കൈകൂപ്പി തൊഴുത് ഒരു ചെറു പുഞ്ചിരിയോടെ യാത്ര പറഞ്ഞിറങ്ങിയതും പുറകിൽ നിന്നും ആ ശബ്ദം ഉയർന്നു കേട്ടു.. ''അച്ഛാ...'' പിന്തിരിഞ്ഞു നോക്കുമ്പോൾ ഉമ്മറവാതിൽക്കൽ തല താഴ്ത്തി നിൽക്കുന്ന ഗൗരി.. ''എനിക്ക് ആ ബന്ധത്തിൽ താല്പര്യമില്ല അച്ഛാ... എനിക്ക്... എനിക്കും ഇഷ്ടമാണ് ഈ നന്ദേട്ടനെ....'' അവളുടെ വാക്കുകൾ മുഴുവനാക്കും മുൻപേ അടുത്ത് നിന്നിരുന്ന അമ്മയുടെ കൈകൾ അവൾക്കു നേരെ ഉയർന്നു പൊങ്ങി... ''ദേവകീ...'' ആ കൈകൾക്ക് തടസ്സമേകും വിധം അലറിക്കൊണ്ട് അരുതെന്ന അർത്ഥത്തിൽ അച്ഛൻ തലയാട്ടി... ''അച്ഛനല്ലേ പറഞ്ഞു പഠിപ്പിച്ചത് കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്ന്... പണത്തേക്കാളും പ്രതാപത്തേക്കാളും സ്നേഹത്തിനാണ് മൂല്യമെന്ന്... ശരിയാണ്... അമേരിക്കക്കാരന്റെ വീട്ടിൽ ഒരു രാജകുമാരിയെപോലെ ജീവിക്കാൻ കഴിഞ്ഞേക്കാം... പക്ഷേ, അധ്വാനിച്ചുണ്ണുന്നതിന്റെ സുഖമറിഞ്ഞല്ലേ അച്ഛാ ഞാൻ വളർന്നത്... അങ്ങനെയല്ലേ എന്നെ വളർത്തിയത്... തറവാടിത്തവും സ്വത്തുവകകളും തിട്ടപ്പെടുത്തി അന്തസ്സിനു ചേരുന്ന ബന്ധമാണെന്ന് പറഞ്ഞുവന്നവരേക്കാൾ നല്ലതല്ലേ എന്റെ മനസ്സ് അറിഞ്ഞ്, ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞു വന്ന ഈ ആലോചന???'' പക്വത നിറഞ്ഞ സ്വരത്തോടെയുള്ള ഗൗരിയുടെ ആ വാക്കുകളിൽ ഞാൻ മിഴിച്ചു നിന്നു... ''സാമ്പത്തിക ഭദ്രത ഉണ്ടായതുകൊണ്ട് മാത്രം ജീവിതമാകില്ല അച്ഛാ... മനസ്സറിഞ്ഞ് സ്നേഹിക്കാൻ കൂടി കഴിയണം... കുടുംബം ഒരു സ്വർഗ്ഗമാകുന്നത് കുന്നുകൂടുന്ന പണപെട്ടിയിലല്ല.... പരസ്പരം സ്നേഹിക്കാൻ കഴിയുന്ന നന്മയുള്ള മനസ്സുണ്ടാകുമ്പോഴാണ്... എനിക്കുറപ്പുണ്ട്... ഞാൻ ആഗ്രഹിക്കുന്ന ജീവിതം നന്ദേട്ടന്റെ കൂടെ കിട്ടുമെന്ന്.... ആ വിശ്വാസമല്ലേ വേണ്ടത് അച്ഛാ??" ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നിരുന്ന അദ്ദേഹം തലയുയർത്തി നിറകണ്ണുകളോടെ അവളെ നോക്കി.... ''മോളു പറഞ്ഞതാ ശരി.... പണവും പത്രാസും കണ്ടപ്പോൾ അച്ഛന്റെയും അമ്മയുടെയും കണ്ണും മഞ്ഞളിച്ചു... അതുപക്ഷേ മോളുടെ നല്ല ഭാവി ഓർത്തതുകൊണ്ടായിരുന്നു കേട്ടോ... പക്ഷേ അച്ഛന്റെ കുട്ടിയുടെ മനസ്സ് കാണാതെപോയി... ദേവകിയേ,, നമ്മൾ അച്ഛനമ്മമാരും മക്കളിൽ നിന്നും ചിലതൊക്കെ പഠിക്കണം കേട്ടോ...'' ഒരു ചെറുചിരിയോടെ അദ്ദേഹം പറഞ്ഞുകൊണ്ട് എന്റെ നേർക്ക് തിരിഞ്ഞു... ''കൊള്ളാം... ഇഷ്ടം തോന്നിയ പെൺകുട്ടിയെ പെണ്ണ് ചോദിച്ചുവരുന്നത് തന്നെയാണ് മാന്യത... ഇഷ്ടമായി എനിക്ക്... കാരണവന്മാരെയും കൂട്ടി വന്നു നമ്മുക്കിത് ഉറപ്പിക്കാം... എന്താ???"' ഉറച്ച സ്വരത്തോടെയുള്ള ആ ചോദ്യത്തിനു മറുപടി പറയാൻ, മനസ്സിൽ അലയടിച്ച സന്തോഷംകൊണ്ട് എന്റെ വാക്കുകൾ ഇടറിയപ്പോൾ,, നിറഞ്ഞൊഴുകുന്ന ആനന്ദാശ്രുക്കളെ തുടച്ചു മാറ്റിക്കൊണ്ട് നിഷ്കളങ്കമായി അവൾ ചിരിക്കുന്നുണ്ടായിരുന്നു..... 📝സരൻ പ്രകാശ് #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #കിസ്സകൾ
കിസ്സകളുടെ സുൽത്താൻ
13.5K views
4 months ago
നിറ വയര്‍ താങ്ങിക്കൊണ്ട് ടെറസില്‍ കയറുമ്പോഴാണ് ദീപ്തിക്ക് വയറ്റില്‍ വേദന തോന്നിയത്. അപ്പോള്‍ തന്നെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. സന്തോഷിനെ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. അതുകൊണ്ട് അതിനു നിന്നില്ല. അമ്മ വരുമ്പോഴേയ്ക്ക് ബ്ലീഡിംഗ് തുടങ്ങിയിരുന്നു. പെട്ടെന്ന് തന്നെ ഒരു ഓട്ടോ വിളിച്ച അമ്മ അവളെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി. അവളെ നോക്കിയ ഡോക്ടര്‍ ഓപ്പറേഷന്‍ വേണമെന്ന് പറഞ്ഞു. കൂടുതല്‍ ചിന്തിച്ചു നില്‍ക്കാന്‍ പറ്റില്ല. അമ്മ ഓക്കേ പറഞ്ഞു. സന്തോഷിനെ ഉള്‍പ്പെടെ എല്ലാവരെയും വിളിച്ചു വിവരം പറഞ്ഞ ശേഷം ആ ഹാളിലെ ബഞ്ചില്‍ ഇരുന്ന അമ്മയുടെ നെഞ്ചില്‍ തീയായി. ഒരു കൈ സഹായത്തിന് ഒരാളില്ലാതെ. അമ്മയുടെ നെഞ്ചിടിപ്പ് കൂടി. ഒന്നും വരുത്തല്ലേ ഭഗവാനെ എന്ന് ഉരുവിട്ട് കൊണ്ടിരുന്നു. ദൈവം ഇത്തവണയും കൂടെ നിന്നു. പെണ്‍കുഞ്ഞാണ്. ഇത് ദീപ്തിയുടെ നാലാമത്തെ പ്രസവമാണ്. നിര്‍ത്താന്‍ സന്തോഷ്‌ സമ്മതിക്കുന്നില്ല. അവന് ആണ്‍കുട്ടി വേണം. ആദ്യത്തെ മൂന്നും പെണ്ണാണ്‌. ഇത് വേണ്ടിയിരുന്നില്ല എന്ന് ദീപ്തി പലപ്പോഴും പറയുമെങ്കിലും കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യ്‌ മോളെ എന്ന് അമ്മ പറഞ്ഞ് നിന്നു. അമ്മയ്ക്കും മറ്റൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍ കൊണ്ട് നിര്‍ത്തിയാല്‍ ഈ മൂന്നു മക്കളുടെ കാര്യം എങ്ങനെ നോക്കും. ദീപ്തിയുടെ അച്ഛന്‍ മരിച്ചിട്ട് അഞ്ചു കൊല്ലമായി. അതിനു ശേഷമാണ് സന്തോഷ്‌ ഇങ്ങനെ മാറിപ്പോയത്. ചോദിയ്ക്കാന്‍ ആരുമില്ലെന്ന അഹങ്കാരം. അമ്മ പലതിനോടും കണ്ണടച്ച് നിന്നു. ഹോസ്പിറ്റലില്‍ എത്തിയ സന്തോഷ്‌ കുഞ്ഞിനെ കണ്ടു. ഒരു നോക്കില്‍ ആരോടും ഒന്നും മിണ്ടാതെ അയാള്‍ ഇറങ്ങി പോയി. ഇത്തവണ അമ്മയും ഞെട്ടി. നീ അഡ്ജസ്റ്റ് ചെയ്യ്‌ എന്ന് ദീപ്തിയോടു പറയാന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല. അവര്‍ തമ്മില്‍ പ്രായ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും ഒരു ജെനറേഷന്‍ഗ്യാപ്പ് വരുന്നുണ്ട്. ഇതൊന്നും ആരോടും പറഞ്ഞിട്ട് മനസ്സിലാകുന്നില്ല. മനസ്സിലാക്കുന്ന പലരും അതിനോട് പ്രതികരിക്കുന്നില്ല. ഇത് നിന്റെ വിധി എന്ന മട്ടിലാണ് എല്ലാവരും അവളോട്‌ പെരുമാറുന്നത്. അവള്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു കരഞ്ഞു. ആശ്വസിപ്പിക്കാന്‍ അമ്മയ്ക്കായില്ല.. അമ്മയും കരഞ്ഞു. അന്നും പതിവ് തെറ്റാതെ ബാറില്‍ പോയ സന്തോഷ്‌ ബാറില്‍ നിന്ന് ദീപ്തിയെ വിളിച്ചു. “ഡീ,, നീയെന്റെ ആണ്‍കുട്ടിയെ പെറും.. എന്നിട്ടേ നിര്‍ത്തൂ.. അടുത്തെന് ദൈവത്തോട് പ്രാര്‍ത്ഥിച്ചോ” മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ സന്തോഷ്‌ കോള്‍ കട്ട്‌ ചെയ്തു. ഈ പ്രസവത്തില്‍ മരിച്ചു പോയിരുന്നെകില്‍ എന്ന് ഒരു നിമിഷം അവള്‍ക്ക് തോന്നി. അമ്മ ഇതിനോടും ഒന്നും പ്രതികരിച്ചില്ല. ഡിസ്ചാര്‍ജ് ദിവസമാണ് പിന്നെ സന്തോഷ്‌ വരുന്നത്. ബില്‍ അടയ്ക്കാന്‍ നോക്കിയപ്പോള്‍ അത് വേണ്ടെന്നു പറഞ്ഞ അമ്മ ബില്‍ തുക തീര്‍ത്ത് കൊടുത്തു. അത് പതിവല്ലല്ലോ എന്ന് തോന്നിയ സന്തോഷിന്റെ മുഖം മാറിയിരുന്നു. ദീപ്തിയെ ഓട്ടോയില്‍ കയറ്റിയ അമ്മ സന്തോഷിന്റെ അടുത്ത് ചെന്നു. “ ഈ നാല് മക്കളെയും നോക്കാന്‍ പറ്റുന്ന ഒരു ബന്ധം ഞാനവള്‍ക്ക് നോക്കും. അത് പറ്റിയില്ലെങ്കില്‍ ഈ നാല് മക്കളെയും ഞാന്‍ മരിക്കുവോളം നോക്കും. ബാക്കി ഞാന്‍ അവള്‍ക്ക് വിട്ടു കൊടുക്കും. ഇനി എന്റെ അടിച്ചതിന്റെ അകത്ത് കയറരുത്. കയറിയാല്‍ ,, വാക്കത്തിക്ക് വെട്ടും ഞാന്‍” അമ്മ പറയുന്നത് കേട്ട് സന്തോഷ്‌ മരച്ചു നിന്ന് പോയി. അവന്റെ കൈ വിറയ്ക്കാന്‍ തുടങ്ങി. ഓട്ടോയില്‍ കയറാന്‍ പോയ അമ്മയ്ക്ക് എന്തോ ഒരു കുറവ് വീണ്ടും തോന്നി. തിരികെ വീണ്ടും സന്തോഷിന്റെ അടുത്ത് ചെന്ന അമ്മ അവന്റെ കരണം പുകച്ച് ഒരെണ്ണം കൊടുത്തു. ശേഷം ഓട്ടോയില്‍ കയറിയപ്പോള്‍ ദീപ്തിയും ഓട്ടോ ഡ്രൈവറും ഒരു നിമിഷം ഞെട്ടി പോയി. അയാള്‍ ഒന്നും മിണ്ടാതെ ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്തു. ദീപ്തിയും ഒന്നും പറഞ്ഞില്ല. കരഞ്ഞിരുന്ന അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വന്നിരുന്നു. 📝വിപിൻ പി ജി #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
കിസ്സകളുടെ സുൽത്താൻ
13.9K views
4 months ago
അപ്രതീക്ഷിതമായിട്ടാണ് കതക് തുറന്നപ്പോൾ അവൾ അമ്മയെ തള്ളിയിട്ടത് കയ്യിലിരുന്ന ചോറും പാത്രം തറയിൽ വീണു അമ്മ മറിഞ്ഞു വീഴുകയും ചെയ്തു പുറത്തേക്കിറങ്ങി ഓടാൻ ശ്രമിച്ചവൾ മറിഞ്ഞുവീണു എഴുന്നേറ്റോടാൻ ശ്രമിച്ചെങ്കിലും കാലിലെ ചങ്ങലകൾ അവളെ ഓടാൻ അനുവദിച്ചില്ല അമ്മ അവളെ പിടിച്ചെഴുന്നേൽപ്പിച്ച് മുറിയിൽ ഇരുത്തി കരയുകയും ബഹളം വെക്കുകയും ചെയ്തെങ്കിലും പിന്നെ അവൾ ശാന്തയായി തറയിൽ കിടന്ന ചോറുകൾ വാരിയെടുക്കുമ്പോൾ അമ്മയുടെ കണ്ണുനീർ തുള്ളികൾ നിലത്ത് പതിക്കുന്നുണ്ടായിരുന്നു പെട്ടെന്നാണ് അവൾ അമ്മ എന്തിനാണ് കരയുന്നത് എന്ന് അന്വേഷിച്ചത് ഒന്നുമില്ല മോളെ അമ്മ ചോറ് എടുത്തിട്ട് വരാം എന്ന് പറഞ്ഞവർ പുറത്തേക്ക് പോയി അടുക്കളയിൽ നിന്ന് ചോറ് ഇടുമ്പോഴും അവർ ദൈവങ്ങളെ ശപിച്ചുകൊണ്ടിരുന്നു എന്തിനാണ് എന്റെ കുഞ്ഞിനിഗതി കൊടുത്തതെന്ന് കോളിംഗ് ബെൽ കേട്ടാണ് അവർ കതക്ക് തുറന്നത് ഇത് ശാന്തിനിയുടെ വീടല്ലേ അതെ എന്റെ പേര് അരുൺ ശാന്തിനിയുടെ സീനിയർ ആയി പഠിച്ചതാണ് എനിക്ക് ഓർമ്മയുണ്ട് മോന്റെ മുഖം ഹോസ്പിറ്റലിൽ വെച്ച് കണ്ടിരുന്നല്ലോ വർഷങ്ങൾ കഴിഞ്ഞിട്ടും അമ്മ ഓർക്കുന്നോ അങ്ങനെ മറക്കാൻ പറ്റില്ലല്ലോ അതെന്താണ് അമ്മ അങ്ങനെ പറഞ്ഞതെന്ന് അവൻ ആലോചിച്ചു മോന്റെ പഠിത്തമെല്ലാം കഴിഞ്ഞോ മ്മ് എനിക്ക് ശാന്തിനിയെ ഒന്നു കാണണം കാണാൻ വരണമെന്ന് എപ്പോഴും വിചാരിക്കും പക്ഷേ അതിനുള്ള ധൈര്യം വന്നില്ല അവൾ മോനെ തിരിച്ചറിയുമോ എന്നെനിക്കറിയില്ല ചിലപ്പോൾ ഉപദ്രവിക്കുകയും ചെയ്യും അവളുടെ അവസ്ഥ അങ്ങനെയാണ് ചില സമയങ്ങളിൽ ഒരു അസുഖവും ഉള്ളതായി തോന്നില്ല. അവളുടെയും ഞങ്ങളുടെ വിധി ഇങ്ങനെയായിപ്പോയി ആ മുറിയിലാണ് അവൾ ഉള്ളത് മുറിയിലേക്ക് പോകുമ്പോൾ അവന്റെ കാലുകൾ വിറച്ചിരുന്നു മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി അവൾ എന്നെ ഓർക്കുന്നുണ്ടാ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും കഥക് തുറന്ന് അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു അവൾ ആകെ മാറിയിരിക്കുന്നു കണ്ണുകളിലെ തിളക്കവും മുഖത്തെ പ്രസന്നതയും നഷ്ടമായിരിക്കുന്നു അവളുടെ രൂപം തന്നെ മാറിയിരിക്കുന്നു അവന്റെ മനസ്സിലൂടെ അവളെ ആദ്യമായി കണ്ട ഓർമ്മകൾ കടന്നു വന്നു ആദ്യമായി കോളജിലേക്ക് വന്ന കുട്ടികളുടെ കൂട്ടത്തിൽ ആണ് അവളെ കണ്ടത് ആദ്യ കാഴ്ചയിൽ തന്നെ അവൾക്ക് എന്തോ പ്രത്യേകത ഉള്ളതായി തോന്നി നിഷ്കളങ്ക ഭാവം ആയിരുന്നു നല്ല തിളക്കമുള്ള കണ്ണുകൾ കുസൃതി നിറഞ്ഞ ചിരി എന്തോ അത്ഭുതം കാണുന്നതുപോലെയാണ് കോളജ് കണ്ടിരുന്നത് പിന്നെ ദിവസവും അവളെ കാത്തുനിൽപ്പായി ദൂരെനിന്ന് കണ്ടാൽ മാത്രം മതിയായിരുന്നു അടുത്ത് പോകാനോ സംസാരിക്കാനോ ഒരിക്കൽപോലും ശ്രമിച്ചിട്ടില്ല അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം എങ്കിലും അവളെന്റെതാണ് എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു മറ്റൊരാളും അവളെ നോക്കാതെ കാവലായി ഞാൻ പുറകിൽ ഉണ്ടായിരുന്നു അവൾ അറിയാതെ നശിച്ച ആ ഒരു ദിവസമാണ് ജീവിതം മാറ്റിമറിച്ചത് ഞാൻ ഇല്ലാതിരുന്ന ദിവസമാണ് സീനിയേഴ്സ് റാഗിംഗ് നടത്തിയത് പേടിച്ച് ഓടി ഇറങ്ങുന്നതിന് ഇടയിലാണ് കാൽവഴുതി താഴേക്ക് വീണത് ഞാനറിഞ്ഞു ഹോസ്പിറ്റലിൽ ചെന്നപ്പോഴേക്കും അവൾ ICU ആയിരുന്നു പുറത്ത് കരഞ്ഞു തളർന്നു നിൽക്കുന്ന അവളുടെ അച്ഛനെയും അമ്മയും കണ്ടു കുറച്ചുനാൾ ഹോസ്പിറ്റലിൽ ആയിരുന്നു ഞാനും കൂട്ടുകാരും അവരുടെ സഹായത്തിനു ഉണ്ടായിരുന്നു പിന്നീട് അവർ ഡിസ്ചാർജ് വാങ്ങി നാട്ടിലേക്ക് പോയി പോകുമ്പോഴും അവൾ പാതി മയക്കത്തിലായിരുന്നു പിന്നീട് അവൾ കോളേജിലേക്ക് വന്നില്ല കൂട്ടുകാരോട് അന്വേഷിച്ചപ്പോൾ അവൾക്ക് ചെറിയ ഓർമ്മക്കുറവുണ്ട് അതിനാൽ ഇനി പഠിക്കാൻ വരുന്നില്ല എന്നാണ് പറഞ്ഞത് അന്വേഷിച്ച് ചെല്ലാമെന്ന് വെച്ചാൽ എന്നെ അവൾക്ക് അറിയുകപോലുമില്ല ഒരിക്കൽപോലും സംസാരിച്ചിട്ടുമില്ല കുറെനാൾ പിന്നെ ഞാനും കോളേജിൽ പോയില്ല അവളില്ലാത്ത കോളത്തിലേക്ക് പോകാൻ ഒട്ടും മനസ്സ് വന്നില്ല വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് വീണ്ടും പോയി തുടങ്ങിയത് മനസ്സിൽ എന്നും അവൾ ഉണ്ടായിരുന്നു അവളുടെ ചിരിയും നിഷ്കളങ്ക ഭാവവും ഉണ്ടായിരുന്നു ഒരു ജോലിയൊക്കെ ആയി കഴിഞ്ഞപ്പോഴാണ് അവളെ കാണാനുള്ള ധൈര്യം വന്നത് അതിപ്പോൾ ഇങ്ങനെയുമായി അവളുടെ അടുത്ത് ചെന്നിരുന്ന എന്നെ ഓർമ്മയുണ്ടോ എന്ന് ചോദിച്ചു അവൾ എന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി ആ നോട്ടം ഹൃദയത്തെ കീറിമുറിച്ചു അറിയാതെ ഞാൻ പൊട്ടിക്കരഞ്ഞു പോയി ഈ അവസ്ഥയിൽ കാണാൻ വേണ്ടിയാണോ ഇത്രയും വർഷം കാത്തിരുന്നത് മോനെ ചായ കുടിക്ക് വേണ്ടമ്മേ ഞാൻ പോകുന്നു അവൾക്കെന്നെ ഓർമ്മയില്ല അമ്മയ്ക്ക് എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കണം ഞാൻ ഉണ്ടാകും എന്തിനു കണ്ണീർതുടച്ചുകൊണ്ട് പുറത്തേക്ക് പോകാൻ ഒരുങ്ങി അവൻ പെട്ടെന്നാണ് ചങ്ങലയുടെ കിലുക്കം കേട്ടത് കിലുങ്ങുന്ന പാദസരമിട്ട് ഭംഗിയാർന്ന കാലുകൾ ചങ്ങല കൊണ്ട് മുറിഞ്ഞ വ്രണങ്ങൾ ആയിരിക്കുന്നു ആരൊക്കെയോ കാണിച്ചു കൂട്ടിയ ഒരു നേരം പോക്ക് ഒരാളുടെ ജീവിതത്തെ എങ്ങനെയൊക്കെ മാറ്റിമറിച്ചിരിക്കുന്നു പെട്ടെന്നാണ് അവന്റെ കണ്ണുകൾ ആ ചുമരിലേക്ക് പതിച്ചത് അവന്‍ അമ്മയെ തിരിഞ്ഞുനോക്കി അവളുടെ മനസ്സൊന്നു ശാന്തമാകുമ്പോൾ വരയ്ക്കുന്നതാണ് ഈ മുഖം ദിവസവും കാണുന്ന ഞാൻ എങ്ങനെയാണ് നിന്നെ മറക്കുക അവളുടെ മനസ്സിൽ അത്രയ്ക്ക് ആഴത്തിൽ പതിച്ചത് കൊണ്ടാകണം അവൾ നിന്നെ വരയ്ക്കുന്നത് അത് കേട്ടപ്പോൾ അവൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു അമ്മ പെട്ടെന്ന് പുറത്തേക്ക് പോയി അവനവളുടെ അടുത്ത് ചെന്നു അപ്പോഴും പേടിച്ചു വിറച്ചിരിക്കുകയായിരുന്നു അവൾ ഒരിക്കൽപോലും ഞാൻ പറഞ്ഞിട്ടില്ല എന്റെ സ്നേഹം എന്നിട്ടും നീ അത് അറിഞ്ഞോ നിന്റെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നോ അമ്മ അവന്റെ കൈയിൽ ഒരു ഡയറി കൊണ്ടുകൊടുത്തു അവനത് തുറന്നു വായിച്ചു കുറച്ചു ദിവസങ്ങളായി ഞാൻ അവനെ ശ്രദ്ധിക്കുന്നു ഞാൻ പോകുന്നിടത്ത് എല്ലാം അവനുണ്ടായിരുന്നു ക്ലാസ് റൂമിന്റെ പുറത്തുകൂടെ പോകുമ്പോൾ അവന്റെ കണ്ണുകൾ തിരയുന്നത് എന്നെയായിരുന്നോ കോളേജിന്റെ പുറത്ത് കാത്തു നിന്നിരുന്നത് എന്നെയായിരുന്നോ അവന്റെ കണ്ണുകളിൽ കണ്ടിരുന്നത് എന്നോടുള്ള സ്നേഹം ആയിരുന്നോ പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ കോളേജിൽ ചെന്നാൽ ഞാൻ തിരിഞ്ഞിരുന്നത് അവനെയായിരുന്നു അവന്റെ കണ്ണുകളിലെ എന്നോടുള്ള സ്നേഹം ഞാൻ അറിഞ്ഞിരുന്നു അരുൺ ഞാൻ നിന്നെ സ്നേഹിക്കുന്നു നീ എന്റേതു മാത്രമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു അവനോടുള്ള പ്രണയമായിരുന്നു ആ ഡയറിയിൽ എല്ലാം അത് വായിച്ചു കഴിഞ്ഞപ്പോഴേക്കും അവന്റെ മനസ്സിൽ ഒരു മഴ പെയ്തു തോർന്നു അവൻ അവളുടെ കാലിൽ കെട്ടിയിരുന്ന ചങ്ങല അഴിച്ചുമാറ്റി പതി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു ആദ്യം ഒന്ന് പേടിച്ച് അവനിൽനിന്ന് അകന്നു നിന്നെങ്കിലും അവൻ പതിയെ അവളെ നെഞ്ചോട് ചേർത്തു അവൾ ഒരു അനുസരണയുള്ള കുട്ടിയെ പോലെ അവന്റെ നെഞ്ചോട് ചേർന്നുനിന്നു അവൻ പുറത്തേക്ക് വരുമ്പോൾ അച്ഛനും ഉണ്ടായിരുന്നു അവിടെ ഞാൻ ഇവളെ കൊണ്ടുപോവുകയാണ് എന്റേതായിട്ട് അച്ഛനും അമ്മയും ഞങ്ങളെ അനുഗ്രഹിക്കണം മോനെ അവൾക്ക് സുഖമില്ല അവൾ നിന്നെ ഉപദ്രവിക്കും നിന്റെ ജീവിതത്തിൽ എന്നും അവൾ ഒരു ബാധ്യതയായിരിക്കും ഞാനിവിടെ കളഞ്ഞിട്ട് പോയാൽ എന്റെ ജീവിതത്തിൽ സമാധാനവും സ്വസ്ഥതയും ഉണ്ടാകില്ല ഞാൻ അന്നും ഇന്നും സ്നേഹിച്ചത് ഇവളെ മാത്രമാണ് ഭ്രാന്തൻ ചിന്തകൾ അവളുടെ മനസ്സിനെ അലട്ടിയപ്പോഴും ഓർമ്മയിൽ സൂക്ഷിച്ച ഒരു മുഖം എന്റേതാണ് അവൾ അത്രമാത്രം എന്നെ സ്നേഹിച്ചിരുന്നു ഞാൻ സ്നേഹിക്കുന്നതിന്റെ നൂറിരട്ടി ആ സ്നേഹം ഞാൻ കണ്ടില്ലെന്നു വെച്ചാൽ മനുഷ്യൻ അല്ലാതായി പോകില്ലേ ഞാൻ ഭ്രാന്തൻ ചിന്തകൾ കൂടി അവൾ അലമുറയിട്ട് കരയുമ്പോൾ കണ്ണുനീർ തുടയ്ക്കാൻ എന്റെ കൈകൾ ഉണ്ടാവും ഇറങ്ങിയോടുമ്പോൾ നെഞ്ചോട് ചേർത്ത് ഞാൻ പിടിച്ചുനിർത്തി കൊള്ളാം എതിർത്തൊന്നും പറയാൻ അവർക്ക് ആയില്ല അവന്റെ കൈകളിൽ അവൾ സുരക്ഷിതയാണെന്ന് അവർക്ക് ഉറപ്പായിരുന്നു അവളെയും കൊണ്ട് അവൻ പോകുന്നത് നിറകണ്ണുകളോടെ അവർ നോക്കി നിന്നു . സ്നേഹം പറയണമെന്നോ പ്രകടിപ്പിക്കണമെന്നോ ഇല്ല അതൊരു നോട്ടത്തിലൂടെയോ ചലനത്തിലൂടെയോ തിരിച്ചറിയാൻ കഴിയും യഥാർത്ഥ സ്നേഹം ശരീരത്തിനോട് ആവില്ല മനസ്സിനോട് ആയിരിക്കും 📝മിനുഅനിൽകുമാർ #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
കിസ്സകളുടെ സുൽത്താൻ
15.2K views
4 months ago
""വരത്തർ" ""'പണി തീർന്നു കൊച്ചെ .. പൈസ തന്നാ ഞാമ്പൊക്കോളാം "''' "'ഏഹ് ?'''' അടുക്കളപ്പുറത്തെ വരാന്തയിൽ വാഷിങ്‌മെഷീനിൽ നിന്നും തുണിയെടുത്തു വിരിച്ചുകൊണ്ടിരുന്ന സിന്ധു ഓർക്കാപ്പുറത്ത് അപരിചിതമായ ശബ്ദം കേട്ട് പുറകോട്ട് മലച്ചു . ഗ്രില്ലിട്ട വരാന്തക്ക് വെളിയിൽ, ബട്ടണുകൾ ഇടാത്ത ഷർട്ടിന്റെ കൈ മടക്കി തിരുകിക്കയറ്റിക്കൊണ്ട് കറുത്ത് ഉയരം കൂടിയ കൈലിയുടുത്ത ഒരു മനുഷ്യൻ . കളർ വേർതിരിച്ചറിയാനാവാത്ത ഒരു നനഞ്ഞതോർത്ത് അയാളുടെ തോളിൽ കിടപ്പുണ്ടായിരുന്നു . പണിയെടുത്തുറച്ച ശരീരത്തിലെ മാംസപേശികൾ കുളിച്ചിട്ടും വിയർപ്പിനാൽ ഒഴുകുന്നു . "' തനിക്കൊന്ന് വിളിച്ചിട്ട് വരാൻ മേലായിരുന്നോ .മനുഷ്യരെ പേടിപ്പിക്കാൻ "'' ""' പണികഴിഞ്ഞപ്പോ കെണറ്റിന്ന് വെള്ളം കോരി കുളിച്ചു .അപ്പളാ കൊച്ചിവിടെ നിക്കുന്നെ കണ്ടേ ..ഞാനോർത്തേ കൊച്ചും കണ്ടെന്നാ .എന്റെ പൈസ തന്നേച്ചാൽ ഞാനങ്ങു പൊക്കോളാം "'' അയാൾ എളിയിൽ നിന്ന് ബീഡി എടുത്തു ചുണ്ടിൽ വെച്ചങ്ങോട്ട് മാറി നിന്ന് കത്തിച്ചു . രാവിലെ ജയേട്ടനും മോനും പോകുന്നേന്റെ തിരക്കിൽ , പണിക്കാള് വന്നത് കണ്ടില്ല . രണ്ടു ദിവസത്തെ പണിയുണ്ടെന്ന് ജയേട്ടൻ പറഞ്ഞതിനാൽ പൈസയും തന്നില്ല . ഇതിപ്പോ മൂന്ന് മണി ആകുന്നതേ ഉള്ളൂ ,ഇതിനകം പണി തീർത്തോ അയാൾ . സിന്ധു മുറിയിൽ കയറി ജനാല തുറന്നു നോക്കി . നല്ല രീതിയിൽ കയ്യാല കെട്ടിത്തിരിച്ചിട്ടുണ്ട് .മാത്രമല്ല കിണറിന് ചുറ്റും വൃത്തിയാക്കിയിട്ടിരിക്കുന്നു . ബാക്കി വന്ന കല്ലുകൾ കൊണ്ട് കിണറിനടുത്തുള്ള തെങ്ങിന് ചുറ്റും കെട്ടിയിരിക്കുന്നു . "'പൈസ എത്രയാ ?'''' വരാന്ത ഗ്രില്ലിട്ടതാണെങ്കിലും സിന്ധു അല്പം നീങ്ങിനിന്നാണ് ചോദിച്ചത് . "' എഴുന്നൂറ്റമ്പത് ""' ബീഡി കുത്തിക്കെടുത്തിയിട്ടയാൾ അടുത്തേക്ക് വന്നപ്പോൾ സിന്ധു അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ നീട്ടി . ""ചില്ലറയായിട്ടുണ്ടോ? എന്റെകയ്യിൽ ബാക്കിയില്ല തരാൻ "' "' സാരമില്ല ..അത് വെച്ചോ .."'' രണ്ടു ദിവസത്തെ കൂലി ആയിരത്തിയഞ്ഞൂറ് . ഇത് ഒരു ദിവസം കൊണ്ട് കഴിഞ്ഞു .ആയിരം കൊടുത്താലും ലാഭമാണല്ലോ "'' എഴുനൂറ്റിയമ്പതിനാ പണിയേറ്റത് .. ബാക്കി ഞാൻ മാറി തന്നോളാം ...."'' "'ഹേയ് ... ഇനി ബാക്കിക്കായൊന്നും വരണ്ട"'' തനിച്ചാകുമ്പോഴാണോ അയാൾ ഇനി വരുന്നതെങ്കിലുള്ള പേടികൊണ്ടാണ് സിന്ധുവങ്ങനെ പറഞ്ഞത് . "' അത് പറ്റില്ല ..ചെയ്യുന്ന കൂലിക്കുള്ളകാശ് മതി "' ഒരു ബീഡി കൂടി ചുണ്ടിൽ വെച്ചുകൊണ്ടയാൾ നടന്നകന്നപ്പോൾ സിന്ധു ഒന്നാശ്വസിച്ചു . ജയേട്ടനും മോനും പോയാൽ പിന്നെ താനും പൊടിമോളും തനിച്ചാണ് . സഹായത്തിന് വരുന്ന വല്യമ്മയെ ഇന്ന് കണ്ടതുമില്ല . ഒന്ന് കൂവി വിളിച്ചാൽ പോലും ആരുമോടി വരാനില്ലാത്ത ഈ ഗ്രാമത്തിൽ നിന്നും മാറാൻ പറഞ്ഞാൽ ജനിച്ചവീട് , നാടെന്നും പറഞ്ഞു ജയേട്ടൻ സമ്മതിക്കുകയുമില്ല . ഇത്ര സ്ഥലം ഉളളതിനാൽ ആരെങ്കിലും പണിക്കാർ മിക്കവാറും ദിവസങ്ങളില്‍ ഉണ്ടാകും . ഇത്രയും നാളിനിടയിൽ അയാളെ ഇതുവരെ കണ്ടിട്ടേയില്ലല്ലോ . ജയേട്ടൻ എന്ത് വിശ്വസിച്ചാണ് അയാളെ പണിയേൽപ്പിച്ചത് !! "" കൊച്ചെ ... കൊച്ചെ.... പൂയ്യ് "' "'ഏഹ് ..''' ചിന്തയിലായിരുന്ന സിന്ധു വീണ്ടും ഞെട്ടി പിന്നോക്കം മലന്നു "'എന്നാ ..എന്നാ വേണം ."' നേരെ പുറകിലേക്ക് വന്ന അയാളോട് സിന്ധു തട്ടിക്കയറി "' ചായക്കട അടച്ചിട്ടെക്കുവാ ചില്ലറ മാറാൻ ചെന്നപ്പോ ..."' "' ബാക്കി വേണ്ടന്ന് നിങ്ങളോട് പറഞ്ഞില്ലേ ഞാൻ ""' "' കൊച്ചിത് വെച്ചോ ..അടുത്ത പണിക്ക് കൂട്ടിത്തന്നാൽ മതി "' അയാൾ അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് ഗ്രില്ലിനിടയിലൂടെ നീട്ടിയപ്പോൾ സിന്ധു പിന്നോക്കം മാറി ഭിത്തിയിലേക്ക് ചാരി നിന്നു , "' പേടിക്കുവൊന്നും വേണ്ട "' ഗ്രില്ലിനിടയിൽ കൂടി കയ്യിട്ടപ്പോൾ സിന്ധു ഭയന്ന് പിന്നോക്കം മാറിയതിനാൽ ആവും അയാൾ പൈസ വീണ്ടും ഷർട്ടിന്റെ കൈമടക്കിൽ തിരുകി . "" അതേയ് ... ഒരു കാര്യം കൂടി ചോദിച്ചോട്ടെ ... ഇച്ചിരി ചോറ് തരാമോ .. ആ ചായക്കട അടച്ചേക്കുവാ .അങ്ങേരുടെ ആരോ മരിച്ചെന്ന് .ഇവിടെ അടുത്ത് വേറെ കടയൊന്നുമില്ലല്ലോ , അതുകൊണ്ടാ .''''' ചോറിരിപ്പുണ്ട് , കറിയും ..പക്ഷെ ...!!! "'' കൊച്ച് പേടിക്കണ്ട ... ഞാനങ്ങു മാറി നിന്നേക്കാം ....ചോറിങ്ങോട്ട് വെച്ചേക്ക് ..."' സിന്ധുവിന്റെ മുഖത്തെ ആലോചനാഭാവം കണ്ടാവും അയാൾ പറഞ്ഞിട്ട് അൽപം മാറി നിന്നു പ്ളേറ്റും ഗ്ലാസിലെ വെള്ളവും കൊണ്ടയാൾ പുറത്തെ അലക്ക് കല്ലിലിരുന്ന് സ്വാദോടെ ആഹാരം കഴിക്കുന്നതവൾ തുണി വിരിച്ചിടുന്നതിനിടെ നോക്കിക്കണ്ടു . ഒരിക്കൽ പോലും അയാൾ കഴിക്കുന്നതിൽ അല്ലാതെ മറ്റൊന്നിലും ശ്രദ്ധിക്കാത്തത് അവളെ അത്ഭുതപ്പെടുത്തി . "'വീടെവിടെയാ ... ഇതിനു മുൻപെങ്ങും കണ്ടിട്ടില്ലല്ലോ "' """ അങ്ങനെ നാടൊന്നുമില്ല. പണി കിട്ടുന്നിടത്ത് താമസിക്കും ."' "'അച്ഛനുമമ്മയും ...ഭാര്യ കുഞ്ഞുങ്ങൾ ? ''' സിന്ധു അയാളെ നോക്കി. ചോറിൽ തന്നെയാണ് ഇപ്പോഴും അയാളുടെ ശ്രദ്ധ. "' അച്ഛനും അമ്മയും ....അറിയില്ല... പിന്നെ...ഭാര്യ ..എന്നെപോലെയുള്ളവർക്ക് ഒരു നേരത്തെ ആഹാരം കിട്ടിയാലത് ഭാഗ്യം ""'' "' ഇവിടെയാരേലുമുണ്ടോ ?'''' "' ഇല്ല ... ഇവിടുന്നും ഞാൻ പോകും ..അല്ലേൽ ആരേലും ഓടിക്കും . ഇപ്പ കൊച്ചു പേടിച്ചത് പോലെ എല്ലാവരും എന്നെ പേടിക്കുന്നു . ഇവിടെയെന്തെലും മോഷണമോ കൊലപാതകമോ കണ്ടാൽ എന്നെ ആദ്യം പിടിക്കും . ഞാൻ കക്കാറും മോഷ്ടിക്കാറുമില്ല . ജീവൻ നിലനിർത്താനുള്ള ആഹാരത്തിനാ പണിയെടുക്കുന്നെ ..അതിനുള്ള കാശ് മതിയെനിക്ക് ..നല്ല രുചിയാരുന്നു കേട്ടോ "'' വിരൽ നക്കിത്തുടച്ചിട്ടു , കിണറിനു ചുവട്ടിലെ ബക്കറ്റിൽ നിന്ന് കയ്യും മുഖവും പ്ളേറ്റും കഴുകി വാതിൽക്കൽ കൊണ്ട് വെച്ചിട്ട് അയാൾ ഒന്നും മിണ്ടാതെ നടന്നകന്നു . '' സുകുവേട്ടന്റെ ചായക്കടയിലാ സിന്ധു അയാള് കിടപ്പ് . കുറച്ചു നാളായി അയാളവിടെയുണ്ട് . പുറത്തു കിടക്കുന്ന ബെഞ്ചിലായിരുന്നു ആദ്യം കിടത്തം . സ്ഥിരം ആഹാരം കഴിക്കുന്ന ആളെന്ന നിലയിൽ , മഴ പെയ്‍തപ്പോൾ സുകുവേട്ടനാ അകത്ത് കയറി കിടന്നോളാൻ പറഞ്ഞെ . അയാളതിനു പകരമായി വിറക് കീറിക്കൊടുക്കും . വെളുപ്പിനെ ചായക്കട തുറക്കുമ്പോൾ എണീറ്റ് പോകും . പാടത്തോ പറമ്പിലോ എന്നു വേണ്ട കിട്ടുന്ന പണിക്കെല്ലാം പോകും. അയാളെകൊണ്ട് പ്രത്യേകിച്ചൊരു ശല്യവുമില്ല ..ചില ദിവസങ്ങളിൽ പണി കാണും .ഇപ്പൊ കുറച്ചായി അയാൾക്ക് പണിയൊന്നുമില്ല സാറെ ,എന്തേലും ഉണ്ടേൽ കൊടുക്കെന്ന് സുകുവേട്ടൻ പറഞ്ഞപ്പോഴാ ഞാൻ പണിക്ക് വിളിച്ചേ "" "'ഉം "' സിന്ധു വൈകിട്ട് അയാളെക്കുറിച്ചു ചോദിച്ചപ്പോൾ ജയൻ പറഞ്ഞ മറുപടി കേട്ട് വെറുതെ മൂളി . "'ഞാനല്ല സാറെ ..ഞാനല്ലന്ന് പറഞ്ഞില്ലേ സാറെ ..."'' കുറച്ചു ദിവസം കഴിഞ്ഞ് ഒരു നാൾ കുഞ്ഞിനെ ഹോസ്പിറ്റലിൽ കാണിച്ചിട്ട് ബസിറങ്ങിയ സിന്ധു കവലയിലെ ആൾക്കൂട്ടവും ബഹളവും കേട്ട് അങ്ങോട്ട് നോക്കി .ചായക്കടയിൽ നിന്ന് പുറത്തേക്ക് ഒരു പോലീസുകാരൻ ഷർട്ടിന്റെ കോളറിൽ പിടിച്ചു അല്പം മാറ്റിയിട്ടിരിക്കുന്ന പോലീസ്‌ ജീപ്പിനരികിലേക്ക് കൊണ്ട് വരുന്ന ആളെ കണ്ട് സിന്ധു നിശ്ചലയായി നിന്നു . അയാൾ !!! "'ഞാനല്ല സാറെ ...ഞാനല്ല മോഷ്ടിച്ചെ ..ദേയീ ചായക്കടക്കാരനോട് ചോദിക്ക് ഇത്രേം നാളും ഇവിടെ കിടന്നിട്ട് ഞാൻ വല്ല പ്രശ്‌നവും ഉണ്ടാക്കിയോന്ന് ?'' "'എന്താടാ നിന്റെ പേര് ? എവിടെയാടാ നിന്റെ നാട് "' ജീപ്പില്‍ നിന്നിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ അയാളെ ചുഴിഞ്ഞു നോക്കി. "'നാടും വീടുമൊന്നുമില്ല സാറേ .. ഞാൻ ആരുമില്ലാത്തവനാ . ഇവിടെ പണിക്ക് വന്നതാ "' "" കൊറേ നാളായിട്ടറിയാം സാറേ.. കുഴപ്പക്കാരൻ ഒന്നുമല്ല"" ചായക്കടക്കാരൻ ജീപ്പിനരികിൽ ഭവ്യതയോടെ നിന്നു. "" താനേതാ ? താനിയാളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?''' ചോദ്യം കേട്ടപ്പോൾ ചായക്കടക്കാരൻ തലയിൽ ചൊറിഞ്ഞുകൊണ്ട് പിൻവലിഞ്ഞു. "' നിന്റെ ഐഡി വല്ലതുമുണ്ടോ ? ആധാർ കാർഡ് , റേഷൻ കാർഡ് ?''' ചയക്കടക്കാരൻ പറഞ്ഞത് കൊണ്ടാവാം പോലീസ് ഉദ്യോഗസ്ഥൻ ഒന്ന് മയപ്പെട്ടു. "'ഇല്ല സാറെ ..വീടും കുടീമൊന്നുമില്ലാത്ത എനിക്കാരാ ഇതൊക്കെ തരാൻ? ..അല്ലേലും ഇതൊക്കെ എനിക്കെന്തിനാ? ജീവൻ നിലനിർത്താനുള്ള ആഹാരം കഴിക്കണം. അതിനുള്ളത് പണിയെടുത്തുണ്ടാക്കും."" "'' തനിക്കറിയാവുന്ന വല്ല രാഷ്ട്രീയക്കാരോ വല്ലൊമുണ്ടോ ? താനേത് ജാതിയാ? ക്രിസ്ത്യനോ ഹിന്ദുവോ അതോ മുസ്ലിമോ ?''' ""' എനിക്കറിയില്ല സാറെ ... ഓർമ വെച്ചപ്പോൾ തെരുവിലാ ..ആരുമെന്നോട് ഏത് ജാതിയാന്ന് പറഞ്ഞു തന്നില്ല . എനിക്ക് വോട്ടില്ലാത്തത് കൊണ്ട് ഒരു രാഷ്ട്രീയക്കാരനും എന്റടുത്തേക്ക് വന്നില്ല . വീടും പണവും ഇല്ലാത്തത് കൊണ്ട് ഒരു മതനേതാക്കളും എന്നെ അറിഞ്ഞില്ല ."'' '' ഒരു പുണ്ണാക്കുമില്ലാതെ പ്രസംഗിക്കുന്നോടാ നാ %^%^^ മോനെ ....കേറടാ ജീപ്പിൽ "'' പുറകിൽ നിന്നൊരു പോലീസുകാരൻ അയാളെ ജീപ്പിനുള്ളിലേക്ക് തള്ളി . "''അതെ സാറെ ..സാറിപ്പോൾ പറഞ്ഞ നായ്ക്കൾക്കും ഈ ഭൂമിയിലിടമുണ്ട്. അപ്പനുമമ്മയും ആരെന്നറിയാതെ ജനിച്ചെന്ന പേരിൽ ഞാൻ ജയിലിൽ കിടക്കണമല്ലേ ....ഇവിടെ ജീവിക്കണേൽ ഏതേലും രാഷ്ട്രീയം വേണം .. ഏതേലും മതം വേണം . വീടും കുടിയുമില്ലാതെ എന്നെ പോലെയുള്ളവരുടെ കണ്ണീര് കാണുന്നത് ഏത് ദൈവമാണെന്ന് പറ സാറേ ഞാൻ അതിൽ വിശ്വസിക്കാം .. എനിക്കൊരു കിടപ്പാടം തന്ന് സാറീ പറയുന്ന കാർഡുകളൊക്കെ തരുന്നേൽ ആ രാഷ്ട്രീയത്തിലും വിശ്വസിക്കാം . "' "'ഭാ ...%^ നിർത്തടാ നിന്റെ കോപ്പിലെ പ്രസംഗം..."'' "'സാറെ ..അടിക്കരുത് സാറെ ..അതെന്റെ ചേട്ടനാ .. കുഞ്ഞിലേ കാണാണാതായ ചേട്ടൻ .""' പോലീസുകാർ അയാളെ മർദ്ധിക്കുന്നത് കണ്ട സിന്ധു താൻപോലുമറിയാത്ത ഏതോ വികാരത്താൽ മുന്നിലെ സീറ്റിലേക്ക് കയറുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിലെത്തി . ""' ചേട്ടനോ ... നിന്റെയോ ?''' വെളുത്ത നിറമുള്ള സിന്ധുവിനെ അടിമുടിയൊന്ന് നോക്കിയിട്ട് പോലീസ് ഉദ്യോഗസ്ഥൻ അയാളെയും തിരിഞ്ഞു നോക്കി "'അതെ സാറെ .. ചേട്ടന്റെ നെഞ്ചിലൊരു വലിയ വെളുത്തൊരു മറുകുണ്ടെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് . ഒന്ന് നോക്കിക്കെ സാറെ "'' അന്നയാൾ പണിയെടുത്ത കാശിനായി വന്നപ്പോൾ കണ്ട മറുകായിരുന്നു സിന്ധുവിന്റെ മനസ്സിൽ . "'നെഞ്ചിൽ മറുകോ ...."'' പുറകിൽ അയാൾക്കൊപ്പം ഇരുന്ന പൊലീസുകാരൻ ചോദിച്ചപ്പോൾ സിന്ധു ഓടി പുറകിലെത്തി. "'അതെ സാറെ ...ഒന്ന് നോക്ക് സാറെ ..ചേട്ടനെ കൊണ്ടുപോകരുത് സാറെ ..."'' ""'എന്റെ നെഞ്ചിൽ മറുകൊന്നുമില്ല സാറെ ..അവർക്ക് ആള് മാറിയതാ ഞാൻ അനാഥനാ . എന്നെ നിങ്ങള് കൊണ്ടോക്കോ "'' "'വേണ്ട കൊച്ചേ ..എന്നെ സഹായിക്കാനാണ് നിങ്ങളിത് പറഞ്ഞെന്നറിയാം .പക്ഷെ അവരത് തെറ്റായ ചിന്തയിലെ എടുക്കൂ. .എന്നെ സപ്പോർട്ട് ചെയ്ത് കൊച്ചിനോട് ചീത്തപ്പേരാവണ്ട . ഈ ലോകത്ത് നാൽക്കാലികൾക്കുള്ള സംരക്ഷണം പോലും ഇരുകാലികൾക്കില്ല .അടുത്ത ജന്മത്തിൽ എങ്കിലും ഒരു നായയായോ നരിയായോ ജനിച്ചാൽ മതിയാരുന്നു"' കൈ മടക്കിൽ നിന്നെന്തോ എടുത്തു സിന്ധുവിന്റെ കൈയിലേക്ക് ചരുട്ടി വെച്ചിട്ടയാൾ പറഞ്ഞപ്പോഴേക്കും ജീപ്പെടുത്തിരുന്നു . കണ്ണിലൂറിയ ജലകണങ്ങളാൽ പോലീസ് ജീപ്പ് കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോൾ അവളുടെ കയ്യിൽ അയാൾ ചുരുട്ടിയേൽപ്പിച്ച , അന്നത്തെ പണിക്കൂലിയുടെ ബാക്കി കറൻസിയിൽ ഗാന്ധിജിയുടെ ചിരിക്കുന്ന മുഖമുണ്ടായിരുന്നു. 📝സെബിന്‍ ബോസ് #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ