തുടർകഥ

🌹ഷാൻ റീ എൻട്രി💋 തിരുമ്പി വന്തിട്ടെന്നു സൊല്ല്
4.4K views
9 days ago
ഒന്നാം ഭാഗം ലിങ്കിൽ ഉണ്ട് https://sharechat.com/post/mKOr3Ma?d=n&ui=v64j8rk&e1=cഅലമാരിയുടെ കണ്ണാടിയിൽ അച്ഛന്റെ രൂപം കണ്ട് പെട്ടെന്നവൾ ഞെട്ടിത്തിരിഞ്ഞു. എന്താ അച്ഛാ?? മോൾക്ക് പോകാൻ സമയമായോ?? ചെറുപുഞ്ചിരിയോടെ അയാൾ ചോദിച്ചു ഉവ്വ്... അവൾ വേഗം മുറിയിൽ നിന്നും പുറത്തിറങ്ങി. മോൾക്ക് വണ്ടിക്കൂലിക്ക് കാശുണ്ടോ?? അയാൾ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ടു. വേണ്ട. കാശ് ഉണ്ട്, ഞാൻ പോകുവാ അവൾ വേഗം മുറ്റത്തേക്ക് ഇറങ്ങി. അയാൾ ഉമ്മറത്തേക്ക് വന്ന് അവൾ നടന്നു പോകുന്നത് നോക്കി നിന്നു. ആഹാ.. വളർന്നു വളർന്ന് ഇവളൊരു അതീവ സുന്ദരിയായ പെണ്ണായിരിക്കുന്നു. അയാൾ അവൾ നടന്നു പോകുന്നത് നോക്കി നിന്നു. വഴിയുടെ അങ്ങേയറ്റത്തെത്തിയിട്ട് അവൾ ഒന്ന് തിരിഞ്ഞുനോക്കി. അച്ഛൻ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് എന്തോ വല്ലാത്ത വെറുപ്പ് തോന്നി. അവൾ അതിവേഗം മുന്നോട്ടുതന്നെ നടന്നു. അച്ഛനെന്നാൽ തനിക്ക് വല്ലപ്പോഴും വരുന്ന ഒരാൾ മാത്രമാണ്, തന്റെ ഓർമ്മയിലെങ്ങും അച്ഛൻ തന്നെ കൊഞ്ചിക്കുകയോ, ലാളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. സ്വന്തം മകളല്ലേ എന്ന് കരുതി തനിക്കായി എന്തെങ്കിലും വാങ്ങി തന്നിട്ടു കൂടിയില്ല.... മറ്റു കുട്ടികളൊക്കെ അച്ഛനെ കുറിച്ച് പറയുമ്പോഴും അവരുടെ അച്ഛൻ അവരെ സ്നേഹത്തോടെ കൊണ്ടുനടക്കുന്നത് കാണുമ്പോഴുമൊക്കെ തനിക്ക് വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്. ഉള്ളത് പറഞ്ഞാൽ ആ മനുഷ്യൻ വരുന്നത് തനിക്ക് തീരെ ഇഷ്ടമല്ല. നോട്ടവും ഭാവവും ഒക്കെ കണ്ടാൽ വെറുപ്പ് കൂടുകയേയുള്ളൂ... വഴി പണി നടക്കുന്നതുകൊണ്ട് വല്ലാത്ത പൊടിയാണ്.... ഇതിപ്പോ ഒന്ന് രണ്ട് ദിവസമായിട്ട് പണിയൊന്നും നടക്കുന്നില്ല റോഡ് ആകെ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുകയാണ് . ഇത് പ്രൈവറ്റ് വഴി ആയതു കൊണ്ടായിരിക്കും...ഇങ്ങനെ താമസിക്കുന്നത്. ഇനിയിപ്പോൾ അച്ഛൻ പോയാലേ തനിക്കൊരു സമാധാനം തോന്നു. മൂന്നാല് ദിവസം നിന്ന് കഴിഞ്ഞാൽ അച്ഛൻ മടങ്ങി പോവുകയാണ് പതിവ്, പിന്നെ രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ വീണ്ടും ഇതുപോലെ വരും. അച്ഛൻ വീട്ടിൽ ഉള്ള ദിവസങ്ങളിൽ എന്തോ വല്ലാത്തൊരു ശ്വാസംമുട്ട് പോലെയാണ്.. അവൾ മെയിൻ റോഡിലേക്ക് കയറി. ബസ് വരുന്ന സമയമായിട്ടുണ്ട്. അവൾ വഴിയരികിൽ കാത്തു നിന്നു. ബസ് കണ്ടതും അവൾ കൈയ് നീട്ടി. ഇരുപത് മിനിട്ട് യാത്രയുണ്ട് കോളേജിലെത്താൻ. 🍀🍀🍀🍀🍀🍀 എടി മീരേ... നിന്റെ കെട്ടിയോൻ വന്നു എന്നറിഞ്ഞല്ലോ. കൂടെ പണിയുന്ന ജാനകി ചേച്ചി ചോദിച്ചു. അതിയാൻ അങ്ങനെ ഇടയ്ക്കൊക്കെ വരും, തോന്നുമ്പോൾ പോകും. ചിലവിന് വല്ലതും തരുമോടീ.. എവിടുന്ന്! ഒരു നൂറുരൂപ പോലും തരില്ല. അങ്ങേര് വന്നു കഴിഞ്ഞാൽ അങ്ങേർക്ക് തിന്നാൻ ഉള്ളതും കൂടി ഞാൻ ഉണ്ടാക്കി കൊടുക്കണം അത്രതന്നെ. എങ്ങനെ ഉത്തരവാദിത്തമില്ലാത്ത ഒരുത്തന്റെ കൂടെയാണല്ലോടി മീരേ നീ ഇറങ്ങി പോന്നത്. എന്ത് ചെയ്യാനാ ചേച്ചി അന്നത്തെ പ്രായം അറിവില്ലായ്മ. ഇന്നാണെങ്കിൽ ഞാൻ ഇങ്ങനെ പോരുമോ. ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷയാ ഇപ്പോൾഅനുഭവിച്ചുകൊണ്ടിരിക്കുന്നത്. സാരമില്ലടി...ഞാൻ വെറുതെ പറഞ്ഞതാ. നീ ഇനി അതോർത്ത് വിഷമിക്കുകയൊന്നും വേണ്ട. വിഷമം ഒന്നുമില്ല ചേച്ചി. എന്നെക്കുറിച്ച് ഓർക്കണ്ട, കല്യാണപ്രായമെത്തിയ മകൾ ഉണ്ടെന്നുള്ള തോന്നലെങ്കിലും ഉണ്ടായാൽ മതിയായിരുന്നു. അതിനായി ഒരുതരിപ്പൊന്നു പോലും വാങ്ങി വെച്ചിട്ടില്ല. എടീ ഇന്നത്തെ കാലത്ത് പൊന്നും പണവും ഒന്നും പെൺകുട്ടികൾക്ക് വേണ്ടി കരുതി വയ്ക്കരുത്.അതുങ്ങളെ പഠിപ്പിച്ചു സ്വന്തം കാലിൽ നിർത്താറാക്കണം. അതെന്തായാലും അത്രയേ ഉള്ളൂ ചേച്ചി...ഒരു ജോലി ആയിട്ടേ എന്റെ മോളെ ഞാൻ വിവാഹം കഴിപ്പിച്ചയക്കൂ.. ഇല്ലെങ്കിൽ എന്നെപ്പോലെ വല്ലവന്റെയും പറമ്പിൽ പണിയെടുക്കേണ്ടി വരും 🍀🍀🍀🍀🍀🍀 മേരി പെണ്ണേ...എന്നാ ഉണ്ട് കഴിക്കാൻ?? എൽദോസ് ഡൈനിങ് റൂമിലേക്ക് വന്ന് ഉറക്കെ ചോദിച്ചു. ചോറ് എടുക്കാം ചെറുക്കാ. എന്നതാ കൂട്ടാൻ..?? ദേ നമ്മുടെ സിന്ധു നല്ല ഒന്നാന്തരം വറുത്തരച്ച ചിക്കൻ കറിയും, രസവും, കരിമീൻ പൊള്ളിച്ചതും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇങ്ങോട്ട് എടുക്ക്,വിശന്നിട്ട് വയ്യ. അവൻ പറഞ്ഞു അല്ല ! നിന്നോട് പെണ്ണുകാണാൻ പോകണമെന്ന് പറഞ്ഞിട്ട് നീ പോയില്ലേ?? മേരി ചോദിച്ചു. അത് വൈകുന്നേരം പോകാം. അതുകൊള്ളാം പെണ്ണുകാണാൻ ആരെങ്കിലും വൈകുന്നേരം പോകുവോടാ, അതൊക്കെ രാവിലെ വേണ്ടേ പോകാൻ. അങ്ങനെയൊന്നുമില്ലന്നേ അതൊക്കെ പണ്ടുള്ള നാട്ടുനടപ്പല്ലേ, നമുക്ക് വൈകുന്നേരം പോയാൽ മതി. അതാവുമ്പോൾ അവിടെ ഒരു റബ്ബർതോട്ടം വിൽക്കാനുണ്ടെന്ന് അറിഞ്ഞിരുന്നു,അതും കാണാം, കൂട്ടത്തിൽ പെണ്ണിനെയും ഒന്നു കണ്ടേക്കാം.അവൻ പറഞ്ഞു. നീ എന്തേലും ചെയ്യ്.. അല്ല! അമ്മച്ചി വരുന്നില്ലേ പെണ്ണുകാണാൻ ?? അവൻ ചോദിച്ചു. എന്റെ പൊന്നെടാ ഞാൻ വരുന്നില്ല.... എന്നാപ്പിന്നെ ഞാൻ തന്നെ പൊയ്ക്കോളാം. അവൻ പറഞ്ഞു. ആരെയെങ്കിലും കൂട്ടുകാരെയും കൂട്ടിക്കൊണ്ടുപോടാ... ഉള്ളത് പറയാമല്ലോ അമ്മച്ചി പെണ്ണ് കാണാൻ എന്റെ കൂടെ ഒറ്റ കൂട്ടുകാരും വരില്ല. അവന്മാര് പറയുന്നത് നാണംകെട്ട് മടുത്തു എന്നാണ്. ഏതു പെണ്ണിനെ കണ്ടാലും ഞാൻ കുറ്റം പറയുമത്രേ....അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു. ഈ ചെറുക്കന്റെ ഒരു കാര്യം. മോനേ പെണ്ണിന്റെ സൗന്ദര്യത്തിൽ ഒന്നും ഒരു കാര്യവുമില്ല. എത്ര സുന്ദരിയായിരുന്നാലും മനസ്സ് നന്നല്ലെങ്കിൽ എല്ലാം പോയില്ലേ.. അതല്ലേ അമ്മച്ചി ഞാനും പറയുന്നത്. എനിക്ക് തോന്നണം ഇവളെന്റെ പെണ്ണാണ് ഇനിയങ്ങോട്ട് ഇവൾ എന്റെ കൂടെ വേണം എന്നൊക്കെ. ആ ഒരു ഫീലിംഗ്സ് ഒരു പെണ്ണിനെ കണ്ടിട്ടും എനിക്ക് ഇതുവരെയും തോന്നിയില്ല. പിന്നെ എങ്ങനെയാ അമ്മച്ചി, ഞാൻ അവരെ എന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത്?? അതൊക്കെ പോട്ടെ, അമ്മച്ചി കഴിച്ചായിരുന്നോ ?? അവൻ ചോദിച്ചു ഞാൻ കുറച്ചു മുമ്പ് ചോറുണ്ടു. അത് സാരമില്ല, ഇങ്ങോട്ട് ഇരിക്ക്. ഇത്തിരി കൂടി കഴിക്കാം. അവൻ അമ്മച്ചിയുടെ കൈപിടിച്ച് തന്റെ അടുത്ത് ഇരുത്തി. ഒന്ന് പോ ചെറുക്കാ...ഞാൻ വേണമെങ്കിൽ കൂട്ടിരിക്കാം. ഇനി ഭക്ഷണം കഴിക്കാൻ എന്റെ വയറ്റിൽ ഇടമില്ല, അല്ലെങ്കിൽ തന്നെ ഇപ്പോൾ ഭയങ്കര തടിയാ . ഇത്തിരി നടക്കുമ്പോഴേക്കും കിതക്കും. എന്നാൽ കഴിക്കേണ്ട. കൂട്ടിരുന്നാൽ മതി. അതെ, നിനക്ക് കൂട്ടിരിക്കണമെങ്കിൽ പോയി ഒരു പെണ്ണ് കൊണ്ടുവാ. അല്ലാതെ എന്നും എനിക്ക് കൂട്ടിരിക്കാൻ പറ്റില്ല. അവർ കെറുവിച്ചു. ഈ മേരി പെണ്ണിന്റെ ഒരു കാര്യം, എന്തിനും ഏതിനും കെറുവിക്കാൻ തുടങ്ങും നീ പ്രസംഗിച്ചുകൊണ്ടിരിക്കാതെ കഴിക്കാൻ നോക്ക്. മേരി വാത്സല്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. അമ്മച്ചി പറഞ്ഞ പെണ്ണിനെ കാണാനായി വൈകുന്നേരം മൂന്നുമണിയോടെ അയാൾ വീട്ടിൽ നിന്ന് ഇറങ്ങി. കാണാൻ പോകുന്ന പെണ്ണിന്റെ വീടിന്റെ ആ ഭാഗത്ത് എവിടെയോ ആണ് വിൽക്കാൻ ഉണ്ടെന്ന് പറഞ്ഞ റബ്ബർ തോട്ടമുള്ളത്. പോകും വഴി അതും ഒന്ന് നോക്കിയിട്ട് പോരാം. സ്ഥലം വാങ്ങിക്കൂട്ടുന്നത് അയാളുടെ ഒരു ശീലമാണ്. സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയതോടെ അയാൾ നല്ല സ്ഥലങ്ങൾ കണ്ടാൽ വാങ്ങിച്ച് ഇടാറുണ്ട്. അയാൾ മെയിൻ റോഡിൽ നിന്നും വണ്ടി മറ്റൊരു പ്രൈവറ്റ് വഴിയിലേക്ക് ഇറക്കി. പെട്ടെന്നാണ് ദേവിക അയാളുടെ വണ്ടിക്ക് അരികിലേക്ക് വന്നത്, അയ്യോ...ചേട്ടാ, ഈ വഴി വണ്ടി പോകില്ല കേട്ടോ, റോഡ് പണി നടക്കുകയാണ്. ആണോ...?? അതെ ര, ണ്ടുമൂന്നു ദിവസമായി തുടങ്ങിയിട്ട് ഇനിയിപ്പോൾ എന്ത് ചെയ്യും?? നടന്നു പോകണം. അയാൾ വണ്ടി സൈഡിലേക്ക് ഒതുക്കി ഇട്ടു. അവൾ മുന്നോട്ടു നടന്നു. അതേ കുട്ടി.... അവിടെയൊന്നു നിന്നെ... അയാൾ ഉറക്കെ വിളിച്ചു. എന്താ...?? ഈ ആൻസിയുടെ വീട് എവിടെയാണ്?? ഏത് ആൻസി. ഈ ഓസ്ട്രേലിയയിൽ ജോലിയുള്ള ആൻസിയുടെ.ഈയിടെ നാട്ടിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ചേട്ടൻ പെണ്ണ് കാണാനായി വന്നതാണ് അല്ലേ?? അതെ ... എന്നാൽ എന്റെ കൂടെ പോരെ, ഇവിടെ നിന്നും കുറച്ച് നടക്കണം ആൻസി ചേച്ചിയുടെ വീട്ടിലേക്ക്. എന്തായാലും വന്നു പോയില്ലേ നടക്കാം. അയാൾ അവൾക്കൊപ്പം നടന്നു. 💚💚💚💚 തുടരണോ 😍😍😍😍 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ കണ്ണൂർകാരൻ 🥰🥰🥰🥰🥰
🌹ഷാൻ റീ എൻട്രി💋 തിരുമ്പി വന്തിട്ടെന്നു സൊല്ല്
5.1K views
10 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mOKze6D?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ് ഭാഗം..15 ========= 'നീ ശെരിക്കൊന്ന് ആലോചിക്ക് എന്നിട്ട് എടുത്താൽ മതി തീരുമാനം..' മ്മ്.. " റസിയ നസിയയെയും കൂട്ടി വീട്ടിലേക്ക് നടന്നു. എടി.. നീയിത് ആരോടും പറയില്ലന്ന് എനിക്ക് വാക്ക് തരണം... അവളെ കയ്യിൽ പിടിച്ച് സത്യം ചെയ്യിച്ചിട്ടാണ്..അവൾ അകത്തേക്ക് കയറിപോയത്. നസീറയോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ മനസ്സിന് ഒരല്പം ആശ്വാസം കിട്ടിയത് പോലെ തോന്നിയവൾക്ക്. ആരും അറിയരുത് എന്ന് നസീറയോട് നിർബന്ധപൂർവ്വം പറഞ്ഞിട്ടാണ് അവർ പിരിഞ്ഞത്..റസിയ അകത്തേക്ക് കടന്നതും ആമിനുമ്മയെ ചേർത്തു പിടിച്ച് ആശ്വാസിപ്പിച്ചു. നസീറ... ഉമ്മ... വിചാരിച്ചത് പോലെ ഒന്നും ഇല്ല ഉമ്മാ.." ആണോ മോളെ..? പിന്നെന്താ.. ഇവളിങ്ങനെ..? " "അതേയ്.. അവൾക്ക് അവൻ പെട്ടന്ന് ഗൾഫിലേക്ക് പോയ വിഷമം ആണ്.." ഉമ്മയോട് അങ്ങിനെ പറഞ്ഞെങ്കിലും നെസിയുടെ ഹൃദയം തേങ്ങി.. അവൾക്ക് വാക്ക് കൊടുത്ത് പോയില്ലേ.. ഉമ്മ വിഷമിക്കണ്ടാട്ടോ എല്ലാ. ശെരിയാവും..എന്നാ ഞാനിറങ്ങി റസിയയോട് പറഞ്ഞോളൂട്ടാ... "ഹാവു.. എപ്പോഴാ മനോസ്സൊന്ന് തണുത്തത്." ദിവസങ്ങൾ വീണ്ടും കടന്നുപോയി കൊണ്ടിരുന്നു.. സൈനുത്ത ഇന്ന് അവളെ അങ്ങോട്ട് കൂട്ടീട്ട് പോകാൻ വരുന്നുണ്ടെന്ന് പറഞ്ഞ് വിളിച്ചിരുന്നു..ആ സമയം മുതൽ അവൾ അസ്വസ്ഥയാണ്.. 'പോകാൻ മനസ്സുണ്ടായിട്ടല്ല. പോകാതിരുന്നാൽ.. എല്ലാവരുടെ ചോദ്യത്തിനും ഉത്തരം പറഞ്ഞു മടക്കും...' എല്ലാമെന്റെ വിധിയെന്ന് കരുതി പോകുകതന്നെ. ഓരോകാരണങ്ങൾ പറഞ്ഞുകൊണ്ട്. രണ്ട് മാസം പിടിച്ചു നിന്നു...ഇനി എന്ത് പറയും... റസിയ സ്വയം പറഞ്ഞു... ഹംസക്ക മുറ്റത്ത്‌. ബാക്കിലോട്ട് കൈയും കെട്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.. ഇടയ്ക്കു നെഞ്ച് തടവുന്നുമുണ്ട്. "നിങ്ങൾക്കെന്താ.. പറ്റിയത്...?" സുഖമില്ലായ്മ വല്ലതും ഉണ്ടോ..?! ഹേയ്.. " ഞാനിത്തിരി കാറ്റ് കൊള്ളൂകയാ..' "വല്ലാത്തൊരു ചൂട് നെഞ്ചിനകത്ത്... നീ.. നമ്മുടെ മോളെ ശ്രദ്ധിച്ചോ...?" അവളുടെ മുഖത്തിനൊരു പ്രസന്നത ഇല്ലാ... എനിക്കെന്തൊക്കെയോ.. സംശയങ്ങൾ തോന്നുന്നു. അവൾ നമ്മൾ വിഷമിക്കും എന്ന് കരുതി മറച്ചുപിടിക്കുകയാണോ എന്ന്... "ഹേയ്... അങ്ങിനെയൊന്നും. ഇല്ലാ.... എന്തേലും ഉണ്ടെങ്കിൽ മോൾ അങ്ങോട്ട് പോവോ..?" ആമിനാത്ത.. ഹംസക്കയേ സമാധാനിപ്പിച്ചു... നമുക്ക് നമ്മുടെ മോളുടെ സന്തോഷമാണ് വലുത് അങ്ങിനെ ഒന്ന് അവൾക്ക് അവിടെ കിട്ടുന്നില്ലേൽ.. പിന്നേ... പിന്നെ.. എന്തിനാ. വീണ്ടും...അങ്ങോട്ടേക്ക്.! "വെറുതേ..ഓരോന്ന് ചിന്തിച്ച് കൂട്ടി.. അസുഖം വരുത്തി വെക്കണ്ട. അവൾക്ക് അവൻ അടുത്തില്ലാത്ത വിഷമമാണ്..അല്ലാത്ത കൊഴപ്പങ്ങൾ ഒന്നും ഇല്ലന്നെ... കുറച്ച് കഴിയുമ്പോ.. അതങ്ങ് ശെരിയായിക്കോളും.." "എന്റെ കുട്ടി ഒരിക്കലും കണ്ണീർകുടിക്കാനി- ടവരരുത്.എനിക്കത്രയെ ഒള്ളു... "തോളിൽനിന്ന് തോർത്തെടുത്ത് നിറഞ്ഞു വന്ന മിഴിനീർ തുടച്ചുകൊണ്ട് ഹംസക്ക പറഞ്ഞു... ഇതെല്ലാം അകത്തിരുന്ന്‌ റസിയ കേൾക്കുന്നുണ്ടായിരുന്നു.. നിറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ട് അവൾ ഡ്രെസ്സുകൾ ഓരോന്നായി മടക്കി വെച്ചു. അരമണിക്കൂറിനു ശേഷം സൈനുമ്മ...കാറുമായി എത്തി... അവരുടെ ഉപ്പയോടും ഉമ്മയോടും യാത്ര പറഞവൾ... സൈനുമ്മയുടെ കൂടെ സുബൈറിന്റെ വീട്ടിലേക്ക് യാത്രയായി... നേരം ഇരുട്ട് മൂടാൻ തുടങ്ങിയിരുന്നു. സൈനുമ്മയും റസിയയും വീട്ടിൽ എത്തി. രണ്ട് മാസം നിന്നപ്പോഴേക്കും റൂമിൽ പലരും താമസം തുടങ്ങിയിരുന്നു.. ചൂലെടുത്ത് മാറാലയും പൊടിയും എല്ലാം അടിച്ചു വൃത്തിയാക്കി... തറ മോപ്പ് എടുത്ത് തുടച്ച് കട്ടിലിനടിയിലെ സാധനങ്ങൾ ഓരോന്നും എടുത്ത് അവപൊടി തട്ടി അങ്ങോട്ട് തന്നെ വെച്ചു. പാതിപൊട്ടിപൊളിഞ്ഞ ഒരു പഴയ ഒരു സൂട്ട്കേഴ്സ് പെട്ടി കട്ടിലിനടിയിൽ കണ്ടതും പ്രയാസപ്പെട്ടത്..നീക്കി.. നീക്കി എടുത്തു.. പഴയ ബുക്കുകളും പേപ്പേഴ്സും അതിൽനിന്നും താഴേക്ക് വീണു..കൊണ്ടിരുന്നു. എന്തിനാ ഇത്രയും പഴയ പെട്ടി സൂക്ഷിച്ചു വെച്ചിരിക്കുന്നത് . ആഹ്... പഴയ ഓർമ്മക്ക് വല്ലതും എടുത്ത് വെച്ചതാവും... എന്തായാലും തുറന്ന് നോക്കാം പുരാതനവസ്തു വല്ലതും ഇരിപ്പുണ്ടോ. ആവോ.. വല്ല പാറ്റയോ.. കൂറയോ.. ചിലപ്പോ പാമ്പും ഉണ്ടാവും കണ്ടിട്ട് അങ്ങിനെയാ തോന്നുന്നത്.. ആകെക്കൂടി ഒരു ഒതുക്കം ഇല്ലാതെ വാരിവലിച്ചു വെച്ചിരിക്കുന്നു.. ഒരു കാര്യത്തിലും ഒരു അടക്കവും ചിട്ടയും ഇല്ലാ.. പെട്ടി തുറന്നതും അവൾ തുമ്മാൻ തുടങ്ങി.. ആച്ചിം... ആച്ചിം.. അപ്പടി പൊടിയാണല്ലോ. എല്ലാം ഒന്ന് തട്ടികൊട്ടി വെക്കാം.. ഓരോന്നും എടുത്ത് പൊടി തട്ടി അടക്കിവെച്ചു. അതിനിടയിൽ നിന്നും സുബൈറിന്റെ ഒരു പഴയഡയറി കിട്ടി..അവൾക്ക്. കുറച്ച് പഴയ ഡയറി ആണേലും ഇതിൽ പൊടിയൊന്നും ഇല്ലല്ലോ. ഇക്ക..ഇടക്ക് എടുത്ത് നോക്കിയിട്ടുണ്ടാകും. എന്നാലും ഇതെങ്ങിനെ ഈ പഴയ പെട്ടിക്കുള്ളിൽ വന്നു.. എന്ന് സ്വയം പറഞ്ഞ്. അവൾ അതിലെ ഓരോ താളുകളും മറിച്ചുനോക്കി... ~~~~~~~~~~~~~~~~~~~~~~~~~ 1/2... ഒരുപാട് ദിവസത്തെ കാത്തിരിപ്പിനു ശേഷം അവളെന്നോട് തിരിച്ചും ഇഷ്ടം അറിയിച്ചു.. മനസ്സ് ഒരുപാട് സന്തോഷിച്ച നിമിഷങ്ങൾ... --------- അവൾ വീണ്ടും അടുത്ത ഏട് മറിച്ചു.... 2/2.... കോളേജിന്റെ വരാന്തകളിൽ ചിരിച്ചും കളിച്ചും പരസ്പരം പ്രണയം പങ്കുവെച്ചു.. ----------- 3/2... ഇന്നവൾ എന്നോട് ഒരു പാട് നേരം സംസാരിച്ചു. അവളുടെ വീട്ടുകാരെ കുറിച്ചും അവളുടെ ഇഷ്ടങ്ങളെ കുറിച്ചും. --------- 4/2... ഓരോ ദിവസവും അവളെന്നിൽ നിറഞ്ഞുനിന്നു.. എന്റെ ഹൃദയം കവർന്നുകൊണ്ട്. എന്റെ എല്ലാം എല്ലാമായി അവളിന്ന് മാറി കഴിഞ്ഞു എന്റെ.. മുംതു... --------- 3/3 അവളുടെ ഭർത്താവില്ലാത്ത സമയം നോക്കി ഞാനവളുടെ അടുത്ത് ചെന്നു..അവളാകെ മാറിയിരിക്കുന്നു..എന്റെ ജീവനായിരുന്ന ആ..പഴയ മുംതാസെഅല്ല..അവൾ പൂർണ്ണമായും നാസറിക്കക്ക് സ്വന്തമായിരിക്കുന്നു.. അവളെ ഇനി കാണാൻ വരരുത് എന്നും അവളുടെ ജീവിതം തകർക്കരുത് എന്നും പറഞ് പൊട്ടി കരഞ്ഞു..പിന്നേ ഞാൻ അങ്ങോട്ട് പോയിട്ടില്ല. അവൾ എന്നെ മറന്നെന്നു കരുതി എനിക്കവളെ മറക്കാൻ പറ്റില്ല.. ഇന്നും എന്റെ നെഞ്ചിൽ അവളുണ്ട് അവളുടെ ഓർമകളുണ്ട് എനിക്കതുമതി.. --------- ഓരോ ഏഡിലും അവന്റെ പ്രണയത്തുള്ളിക്കളെ അവൻ വരച്ചുവെച്ചത് കണ്ടവളുടെ ഹൃദയം പിടഞ്ഞുകൊണ്ടിരുന്നു.. ഓരോ ഏടുകളും അവൾ മിഴിനീരോടെ വായിച്ചു തീർത്തു... അവരുടെ പ്രണയം വളർന്നതും ഏതോ സാഹചര്യത്തിൽ അവർ ഒന്നയതും.. അവൾ ഗർഭിണിയായതും അവസാനം അവന്റെ കുഞ്ഞിനെ ഒരു മരുന്നിന്റെ ബലത്തിൽ ഇല്ലാതാക്കി അവളുടെ അമ്മായിയുടെ മോനെ വിവാഹം കഴിച്ചവൾ അവനുമൊത്ത് ഗൾഫിലേക്ക് ചേക്കേറിയതടക്കം അവന്റെ ഹൃദയമായിരുന്ന ഡയറിതാളുകളിൽ അവൻ കുതിക്കുറിച്ചു വെച്ചിട്ടുണ്ട്...മൂന്നാലു താളുകൾ കൂടി വായിക്കാനുണ്ട് പക്ഷെ അതുകൂടി വായിക്കാനുള്ള ശേഷി അവൾക്കുണ്ടായിരുന്നില്ല. അവൾ ബെഡിൽ തളർന്നിരുന്നു... 'റസിയാ... മോളെ....' "ഓഹ്... ഉമ്മ... വിളിക്കുന്നു...' അവളാകെ തളർന്നു പോയത് പോലെ തോന്നി. ശെരീരാമാകെ ബലം കുറഞ്ഞത് പോലെ... ഉമ്മ താഴെ നിന്നും വിളിക്കുന്നത് കെട്ടവൾ എണീക്കാൻ ശ്രമിച്ചു.. എണീക്കാൻ കഴിയുന്നില്ല...ബെഡിലേക്ക് തന്നെ വീണ് പോകുന്നു..പതുക്കേ എണീറ്റ്.. ബാത്‌റൂമിൽ കയറി മുഖമൊക്കെ കഴുകി... എങ്ങിനെയൊക്കെയോ. അവൾ സ്റ്റെപ്പുകൾ ഇറങ്ങി താഴെ എത്തി.. "നീ.. എന്തെടുക്കുവായിരുന്നു ഞാൻ എത്ര വിളിച്ചു.." അത്.. ഉമ്മാ.. ഞാൻ അവൾക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. 'വാ....ചോറ് കഴിക്കാം.' അവൾ മേശകരികിൽ വന്നിരുന്നു... കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല.... കഴിക്കുന്ന ഓരോ വറ്റും തൊണ്ടകുഴിയിൽ അടഞ്ഞു നിൽക്കുന്നത് പോലെ തോന്നി അവൾക്ക്.. മനസ്സ് മുഴുവനും ഡയറിയിലെ വരികളായിരുന്നു.. കഴിയുന്ന പോലെ പാത്രങ്ങളല്ലാം എടുത്ത് വെച്ച് ആർക്കും സംശയം തോന്നാത്ത രൂപത്തിൽ അവൾ മുകളിലേക്ക് സ്റ്റെപ്പുകൾ കയറിപ്പോയി.. "എഡി...സൈനോ. ഇയ്യ്..മോളെ ശ്രദ്ധിച്ചോ. വന്നത് മുതൽ അവൾക്കൊരു ഉഷാറില്ല...' "അതെ.. എനിക്കും തോന്നി... എന്താണാവോ.. നമ്മുടെ മോൻ..' അവൻ അവൾക്ക് വിളിക്കലുണ്ടോ..?" ' ചോദിച്ചോ... ഇയ്യ്‌...അവളോട്.' "അവൻ വിളിക്കാതിരിക്കൊ..?" ഞാൻ ചോദിച്ചില്ല. പക്ഷെ.. അവൾക്ക് എന്തൊക്കെയോ വിഷമങ്ങൾ ഉണ്ട്.. " "നിന്റെ മോനല്ലേ അപ്പൊ..അതും അതിനപ്പുറവും ചെയ്യും.." റസിയ വീണ്ടും.. ഉള്ളം നീറികൊണ്ട് തന്നെ ഡയറിയിലെ താളുകൾ മറിക്കാൻ തുടങ്ങി.. ഗൾഫിലേക്ക് പോകാൻ താല്പര്യം ഇല്ലാത്തവൻ അവളെ കാണാൻ വേണ്ടി ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചതും.. അവളെ കാണാൻ ചെന്നതും അവനെ അവൾ ഇറക്കിവിട്ടതും.. അവന്റെ ജീവിതത്തിലേക്ക് കയറിവരുന്ന റസിയ‌െ കുറിച്ചും, അവളെ ഭാര്യയായി കാണാൻ കഴിയില്ലെന്നും, അവനുമായുള്ള ബന്ധം വേർപിരിഞ് അവൾ മറ്റൊരു വിവാഹം കഴിക്കാതെ ഇനി നാട്ടിലേക്കില്ലെന്നും ആ...താളുകളിൽ എഴുതിച്ചേർത്തിട്ടാണവൻ ഗൾഫിലേക്ക് തിരിച്ചിട്ടുള്ളത്... എല്ലാം വായിച്ചുകഴിഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ.. മനസ്സും ശരീരവും ഒരു പോലെ പിടഞ്ഞു...ഡയറിയിലെ ഓരോ വാക്കും അവളുടെ ഉള്ളം പൊള്ളിച്ചു കൊണ്ടിരുന്നു... "ന്റെ... റബ്ബേ..." ഇക്കയുടെ ജീവത്തിൽ ഇങ്ങനെയൊരു കഥയുള്ളതായി അറിഞ്ഞില്ല..എല്ലാം മറച്ചു വെച്ചുകൊണ്ട് ഞങ്ങളെ വഞ്ചിക്കുകയായിരുന്നു. എല്ലാവരുംകൂടി.. ഇക്കയെ ശെരിയാക്കി എടുക്കാനുള്ള ഒരു പരീക്ഷണ വസ്തുവായിട്ടാണ്. എല്ലാവരും കൂടി അവരുടെ ഭാര്യയായി എന്നെകൊണ്ട് ഈ..വേഷം കെട്ടിച്ചത്.. അല്ലേ...വേണ്ടായിരുന്നു ഞങ്ങളെ എല്ലാവരും കൂടി പറ്റിക്കണ്ടായിരുന്നു.. ഇക്കാനെ മറന്നുപോയവളെ എന്തിനാണ് വീണ്ടും ഹൃദയത്തിൽ താലോലിച്ചു നടക്കുന്നത്. ഇക്കാക്ക് എന്നെ സ്നേഹിച്ചുകൂടെ. ഞാൻ തരുമല്ലോ... ഇക്ക ആഗ്രഹിക്കുന്ന രൂപത്തിലുള്ള പ്രണയവും, കരുതലും.. എല്ലാം... ' അഹ്..' അത് എനിക്ക് മാത്രം തോന്നിയിട്ട് കാര്യം ഇല്ലല്ലോ അങ്ങേർക്ക് കൂടി തോന്നണ്ടേ... ഡയറി ഭദ്രമായി കാബോർഡിലേക്ക് എടുത്ത് വെച്ചു...അവൾ ബെഡിൽ വന്ന് കിടന്നു.. ഓരോന്ന് ഓർത്തുകൊണ്ട് (തുടരും.... കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📙 നോവൽ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
🌹ഷാൻ റീ എൻട്രി💋 തിരുമ്പി വന്തിട്ടെന്നു സൊല്ല്
4.6K views
10 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml1kq43k?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 39. 🎫🎫🎫🎫🎫🎫🎫🎫 അശോകൻ അൽപ്പസമയം ആശാലതയെ തന്നെ നോക്കി നിന്നു. അവന് അവളുടെ നെറുകയിൽ കൈകൊണ്ട് തലോടി ഒന്നാശ്വസിപ്പിയ്ക്കണം എന്നുണ്ടായിരുന്നെങ്കിലും നിൽക്കുന്നിടത്ത്‌ നിന്ന് ഒന്ന് ചലിയ്ക്കാൻ പോലും കഴിഞ്ഞില്ല. മുഖം പൊത്തിയിരുന്ന ആശാലതയുടെ കൈവിരലുകൾക്കിടയിലൂടെ ഒന്നോ രണ്ടോ തുള്ളി നീർക്കണങ്ങൾ ഒലിച്ചിറങ്ങി അവളുടെ തന്നെ മടിയിലേക്ക് വീണു. അശോകൻ മെല്ലെ അവളുടെ തോളിൽ കൈ വച്ചു. ആശാലത ഒന്ന് ഞെട്ടി പിടഞ്ഞത് പോലെ അവന് തോന്നി. ഒന്നോ രണ്ടോ നിമിഷങ്ങൾക്കപ്പുറം ആശാലതയുടെ ചലനം നിലച്ചു. "മോളേ..." അവൻ ശാന്തമായ സ്വരത്തിൽ വിളിച്ചു. "നീ സങ്കടപ്പെടല്ലേ മോളേ. നിന്റെ സങ്കടം കാണാനല്ല ഞാൻ ഇങ്ങോട്ട് വന്നത്... നിനക്കോ നിന്റെ ജീവിതത്തിലോ എന്തെങ്കിലും അപാകതകൾ വന്നു പോയിട്ടുണ്ടെങ്കിൽ അതെല്ലാം നമുക്ക് പറഞ്ഞു തീർക്കണം.. നീ മുഖത്ത്‌ നിന്ന് കൈ മാറ്റ് മോളേ. എന്നിട്ട് എന്നെ നോക്ക്.." അശോകൻ പറഞ്ഞത് കേട്ട് അവൾ മുഖത്ത്‌ നിന്നും മെല്ലെ കൈകൾ താഴേയ്ക്ക് ഊർത്തി. എങ്കിലും അവളുടെ കൈവിരലുകൾ, കണ്ണുകൾക്ക് താഴെ മുഖം പകുതിയോളം മറച്ചു പിടിച്ചിരിയ്ക്കയായിരിന്നു. "നീയും, രതീഷും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ മോളേ..."" അശോകൻ അവളോട് തിരക്കി. ആശാലതയുടെ നോട്ടം മെല്ലെ നിലത്തേയ്ക്കായി. അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ മെല്ലെ മുഖം ചലിപ്പിച്ചു. "പക്‌ഷേ മറ്റുള്ളവർക്ക് തോന്നുന്നത് അങ്ങിനെയല്ല ആശേ... നിനക്ക് മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും അവർക്ക് തൃപ്തിയില്ലായ്മ തോന്നിത്തുടങ്ങിയിട്ടുണ്ട്. നീയത് മനസിലാക്കുന്നില്ലെന്ന് മാത്രം." "എന്റെ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ അവർക്ക് എന്നോട് തൃപ്തിയില്ലായ്മ തോന്നുന്നെന്നോ.. മറ്റുള്ളവരോടെല്ലാം നമ്മൾ അവർക്ക് തൃപ്തിയാവും വിധം പെരുമാറാൻ പറ്റുമോ അശോകേട്ടാ... പറ്റില്ലെന്നാ ഞാൻ പഠിച്ചിട്ടുള്ളത്. അതെന്നെ പഠിപ്പിച്ചു തന്നത് വേറേ ആരുമല്ല.. അശോകേട്ടനാ.. അശോകേട്ടനും എന്റെ അമ്മയും ചേർന്ന്. അല്ലെന്ന് പറയാമോ അശോകേട്ടന്... എന്റെ കല്യാണത്തിന് മുൻപ് എന്നോടുള്ള നിങ്ങളുടെയൊക്കെ പെരുമാറ്റം എനിയ്ക്ക് പൂർണ്ണ തൃപ്തികരം ആയിരുന്നെന്നാണോ അശോകേട്ടൻ കരുതിയിട്ടുള്ളത്.. അതോ നിങ്ങൾക്ക് മാത്രം മതി അങ്ങനൊരു നീതിയെന്നോ... രണ്ടായാലും ഇവിടെ ഞാൻ ആരെയും മനപ്പൂർവം ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിയ്ക്കാൻ ശ്രമിച്ചിട്ടും ഇല്ല. ഇനി അങ്ങനെ ഈ വീട്ടിലുള്ള മറ്റാർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ, അവർ അതൊരു പരാതിയായി അശോകേട്ടന് മുമ്പിൽ എത്തിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ അശോകേട്ടൻ വന്നു നിന്ന് എനിയ്ക്ക് നൽകുന്ന ഉപദേശം അവരോട് പറഞ്ഞു കൊടുക്കുക..അവരല്ലേ പരാതിക്കാർ. കാരണം അങ്ങനൊരു ഉപദേശം അവർക്ക് നൽകാൻ അശോകേട്ടനെ കഴിഞ്ഞേയുള്ളൂ ഈ ഭൂമിയിൽ മറ്റൊരാൾ." "നീ.. നീയെന്നെ പരിഹസിയ്ക്കയാണോ ആശേ... അതോ നിന്റെയും രതീഷിന്റെയും ജീവിതത്തിൽ മൂന്നാമതൊരാൾ ഇടപെടാൻ വേണ്ടുന്ന ഗൗരവ മേറിയ വിഷയം ഒന്നും നടന്നിട്ടില്ലെന്ന് സമർത്ഥിയ്ക്കാൻശ്രമിയ്ക്കുന്നോ..." "ഞാൻ അശോകേട്ടനെ പരിഹസിയ്ക്കാനോ... അശോകേട്ടന് അങ്ങിനെ തോന്നിയോ... എനിയ്ക്ക് പരിഹാസം അശോകേട്ടനോടല്ല. എന്നോട് തന്നെയാ... ദിവസം നൂറ്‌ തവണയെങ്കിലും ഞാൻ പരിഹാസത്തോടെ എന്നോട് തന്നെ ചോദിയ്ക്കും, ഇങ്ങനെയൊരു ജീവിതത്തിനു മൗന സമ്മതം നൽകിയ നീ ജീവിതത്തിൽ എന്ത് നേടിയെടീ എന്ന്... ആർക്ക് വേണ്ടിയാണ് നീ നിന്റെ അരികിൽ നിൽക്കുന്ന പുരുഷന് താലി ചാർത്താൻ ശിരസ്സ് കുനിച്ചു കൊടുത്തതെന്ന്... നിന്റെ മോഹങ്ങളെയൊക്കെ ബലി നൽകി നീ നിന്റെ വീട്ടുകാർക്ക് സന്തോഷമുണ്ടാക്കി കൊടുക്കാൻ നോക്കിയിട്ട് അവർക്ക് അത് കിട്ടിയോ എന്ന്.. ശരിയല്ലേ അശോകേട്ടാ അത്.. എന്റെ ആ ചോദ്യങ്ങൾ തികച്ചും ന്യായമല്ലേ...ചിലപ്പോൾ എപ്പോഴെങ്കിലുമൊക്കെ അശോകേട്ടന്റെ മനസിലും ഇതുപോലെ ചില തോന്നലുകൾ രൂപപ്പെട്ടിരുന്നിരിയ്ക്കും. അതിന് താൻ ചെയ്തത് തന്റെ കടമയാണെന്നൊരു ഉത്തരം കൊടുത്ത്‌ അശോകേട്ടൻ ആ ചോദ്യങ്ങളെ അപ്പോൾ തന്നെ മടക്കി വിടുകയും ചെയ്യും. എന്നാൽ എനിയ്ക്കങ്ങിനെ വയ്യല്ലോ അശോകേട്ടാ... ഞാൻ എത്രയൊക്കെ തലങ്ങും വിലങ്ങും തല പുകച്ച് ചിന്തിച്ചിട്ടും ഇതിനൊന്നും എനിയ്ക്ക് ഇന്ന്‌, ഈ നിമിഷം വരെ ഉത്തരം കിട്ടിയിട്ടില്ല... അശോകേട്ടന് അറിയാമോ ഇതിന്റെയൊക്കെ ഉത്തരങ്ങൾ. അറിയാമെങ്കിൽ എനിയ്ക്കൊന്നു പറഞ്ഞുതാ. എന്റെ മുമ്പോട്ടുള്ള ജീവിതത്തിനു ആ ഉത്തരങ്ങൾ സഹായകമാകുമെങ്കിൽ ഞാനതൊക്കെയൊന്നു അറിഞ്ഞിരിയ്ക്കുന്നത് നല്ലതല്ലേ.. അല്ലേ അശോകേട്ടാ.." അവൾ കണ്ണുകളിൽ പരിഹാസം നിറച്ചു സഹോദരനെ നോക്കി. അശോകൻ ഉത്തരം മുട്ടിയ മട്ടിൽ ശിരസ്സ് ചലിപ്പിയ്ക്കു ന്നത് അവൾക്ക് കാണാമായിരുന്നു.. "ഇതിന് നിനക്ക് എനിയ്ക്ക് തരാൻ ഒരേ ഒരു മറുപടിയേയുള്ളൂ ആശേ.. അതിൽ നീ തൃപ്തായാകുമോ എന്നൊന്നും എനിയ്ക്കറിയില്ല. എന്നാലും ഞാൻ പറയുന്നു. ഒരു ജീവിതം തുടങ്ങും മുൻപ് മനസ്സിൽ നിന്ന് കളയേണ്ടുന്നതൊന്നും കളഞ്ഞിട്ടല്ല നീ ഇവിടേയ്ക്ക് വന്നിരിയ്ക്കുന്നത്. നിന്റെ മനസിനെ കുത്തി നോവിയ്ക്കാനും, അതിന്റെ സ്വസ്ഥത കെടുത്താനുമുള്ള ഓർമ്മകൾ എന്തൊക്കെ നിന്റെ കഴിഞ്ഞ ജീവിതത്തിൽ ശേഷിച്ചിട്ടുണ്ടോ അതൊക്കെയാണ്‌ നീയിപ്പോഴും നിന്റെ നെഞ്ചോട് ചേർത്തു പിടിച്ചിരിയ്ക്കുന്നത്... അത്കഴിഞ്ഞു പോയൊരു ലോകമായിരുന്നു എന്ന് വിശ്വസിയ്ക്കാൻ എന്താ ആശേ നീയിപ്പോഴും തയ്യാറാകാത്തത്... ആത്മാവിന്റെ ചിത എന്നൊക്കെ സാഹിത്യത്തിലും, സിനിമയിലുമൊക്കെ പറയില്ലേ.. അതുപോലൊരു സാധനത്തിലിട്ട് കത്തിച്ചു കളയേണ്ട ഓർമകളെയെല്ലാം നീ എത്ര നാൾ കൂടെ കൂട്ടുന്നുവോ അന്ന് വരെ നിന്റെ ജീവിതത്തിലും, നിന്റെ ജീവിതത്തിലേക്ക് വന്നവർക്കും സമാധാനം കിട്ടാൻ പോകുന്നില്ല കുഞ്ഞേ.." "വേണ്ട അശോകേട്ടാ.. എനിയ്ക്ക് സമാധാനം വേണ്ട. അശോകേട്ടന്റെ സമാധാനത്തിനു വേണ്ടി എന്റെ ജീവിതത്തിലേക്ക് അശോകേട്ടൻ വലിച്ചിട്ടവർക്ക് സമാധാനക്കേടുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അശോകേട്ടൻ ഏറ്റെടുത്തോണം... ആ പഴി ചുമക്കാൻ ഞാൻ ആളല്ല. കുറെ ഓർമകളെയൊക്കെ ഏതോ ഒരു സാധനത്തിലിട്ട് കത്തിച്ചു കളയണമെന്ന് അശോകേട്ടൻ പറഞ്ഞല്ലോ... അശോകേട്ടന് അതിന് കഴിഞ്ഞേക്കും. എനിയ്ക്ക് ഈ ജന്മം അതിന് സാധിയ്ക്കില്ല അശോകേട്ടാ.. ഒരു പാവം മനുഷ്യന്റെ ജീവനെടുത്തിട്ട് അശോകേട്ടൻ എന്ത് നേടി എന്നൊരു ചോദ്യം കൂടി എന്നിൽ ബാക്കിയുണ്ട്... അതിന് എനിയ്ക്കൊരു ഉത്തരം തരാവോ അശോകേട്ടൻ... കൂടപ്പിറപ്പിന്റെ ജീവിതം നന്നാക്കി സ്വയം നന്നാവാൻ ശ്രമിച്ച അശോകേട്ടൻ നിസ്സാരമായി ഇല്ലാതാക്കി കളഞ്ഞത് ഒരു ജീവൻ മാത്രമായിരുന്നില്ല അശോകേട്ടാ.. ഒരു കുടുംബം മുഴുവനായിരുന്നു.. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളെയുമായിരുന്നു അശോകേട്ടൻ ഇല്ലാതാക്കിയത്... അറിയോ അത് നിങ്ങൾക്ക്... ഇത്തരമൊരു ദുഷ്ടത കാണിച്ചിട്ടാണോ അശോകേട്ടൻ വന്നു നിന്ന് എന്നോട് കഴിഞ്ഞതെല്ലാം മറന്നൊരു പുതു ജീവിതം തുടങ്ങിയ്ക്കോളാൻ ഉപദേശിയ്ക്കുന്നത്... അശോകേട്ടൻ പറയ്‌.. എനിയ്ക്കറിയണം.. എനിയ്ക്ക് അറിഞ്ഞേ തീരൂ.. വിൻസന്റ് എങ്ങിനെയാ കൊല്ലപ്പെട്ടത്.. ആ ഒരു ചോദ്യം ഉത്തരം കിട്ടാതെ എന്റെ മനസ്സിൽ കിടന്നിങ്ങനെ ആളിപ്പടർന്നു കൊണ്ടിരിയ്ക്കുന്ന കാലത്തോളം എനിയ്ക്ക് മറ്റുള്ള മനുഷ്യരുടെ സമാധാനക്കേട് കണ്ടില്ലെന്ന് നടിയ്ക്കാൻ മാത്രമേ കഴിയുകയുള്ളു അശോകേട്ടാ.. എനിയ്ക്ക് ഒറ്റ ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയാൽ മതി.. വിൻസന്റിന്റെ മരണത്തിൽ എന്റെ സഹോദരന് പങ്കുണ്ടോ എന്നചോദ്യത്തിന് മാത്രം.." അശോകന് താൻ എന്താണ് ഇവൾക്ക് കൊടുക്കേണ്ട മറുപടി എന്ന് ഓർത്തെടുക്കാൻ അൽപ്പ സമയം വേണ്ടി വന്നു. "നിന്റെ മനസ്സിലെ ഉത്തരം കിട്ടാതെ കിടക്കുന്ന ഈ ചോദ്യമാണ് നിന്റെ പരാജയത്തിന് കാരണമെന്ന് ഞാൻ മുമ്പേ മനസിലാക്കിയതാണ് ആശേ. ഒന്നുമല്ലെങ്കിലും ഞാനൊരു പോലീസുകാരൻ അല്ലേടീ. നീയും രതീഷും തമ്മിലുള്ള കല്യാണം നടന്നു കാണാൻ വേണ്ടി നിർദോഷമായ പല ചരട് വലികളും ഞാൻ നടത്തിയിട്ടുണ്ടെന്നുള്ളത് നേര്. അതിന് വേണ്ടി പക്‌ഷേ വിൻസന്റിനെ കൊല പെടുത്തുക... നീ അങ്ങിനെയാണോ ആശേ വിശ്വസിച്ചിട്ടുള്ളത്... സ്വന്തം കൂടപ്പിറപ്പിന്റെ ജീവിതത്തിനു വേണ്ടി ആണെങ്കിലും ഒരു മനുഷ്യന്റെ ജീവനെടുക്കുക എന്ന് വച്ചാൽ എന്താടീ തിന്റെ അർത്ഥം. ഞാൻ സ്വയം ഒരു കുഴികുഴിച്ചിട്ട് ഒരിയ്ക്കലും രക്ഷപ്പെടാൻ ആവാത്ത വിധം ആ കുഴിയിലേക്ക് എടുത്ത്‌ ചാടുക... അല്ലേ.. അത്രയ്ക്ക് ബുദ്ധിയില്ലാത്തവനാ ഞാനെന്ന് നീ കരുതിയോ... പിന്നെ എനിയ്ക്കോ എന്റെ കുടുംബത്തിനോ ഒരു ജീവിതമുണ്ടോടീ.. പോലീസുകാരനെന്നു വച്ചാൽ സർവ്വ നിയമത്തിനുo അധീനൻ എന്നാണോ നീ കരുതിയിട്ടുള്ളത്. അതോ പോലീസുകാരൻ ഒരു കൊല ചെയ്താലോ, ആരെയെങ്കിലും കൊലപ്പെടുത്താൻ കൂട്ട് നിന്നാലോ നിയമത്തിന്റെ തല നാരിഴ കീറി അവനെ രക്ഷപ്പെടുത്തി കൊണ്ട് പോകാൻ ആൾക്കാർ ക്യു നിൽക്കുവാണെന്നോ... നീ നിന്റെ മനസ്സിൽ നിന്ന് ആദ്യം എടുത്ത്‌ മാറ്റേണ്ടത് വിൻസന്റ് കൊല ചെയ്യപ്പെട്ടതാണെന്ന ചിന്തയാണ്. ഒരു സാധാരണ റോഡപകടത്തിൽ തന്നെയാണ് വിൻസന്റ് മരണപ്പെട്ടിരിയ്ക്കുന്നത്.. പിക്കപ്പ് വാൻ ഓടിച്ചിരുന്ന ഡ്രൈവർ താൻ ഉറങ്ങി പോയതാണെന്ന മൊഴിയും കൊടുത്തിട്ടുണ്ട്. എന്നിട്ടും നിന്റെ മനസ്സിൽ മാത്രം എവിടെ നിന്നാ ആശേ ഇത്തരം ദുർ ചിന്തകൾ വന്നടിയുന്നത്... ഇനി അയാളുടെ മരണത്തിൽ എന്തെങ്കിലും സംശയങ്ങൾ ശേഷിയ്ക്കുന്നുണ്ടെങ്കിൽ അവന്റെ മാതാപിതാക്കൾക്കോ, സഹോദരങ്ങൾക്കോ പരാതിയുമായി കോടതിയിലേക്ക് പോകാമല്ലോ...അവർ അത് കണ്ടു പിടിയ്ക്കട്ടെ.. അതിന് നീയിവിടെ നിന്റെ ജീവിതവുമായി നേർക്ക് നേരെ പോരാടിയിട്ട് എന്ത് കാര്യമാ മോളേ... വെറുതേ ജീവിതത്തിലെ കുറെ നല്ലകാലം നശിപ്പിച്ചു കളയാം എന്ന് മാത്രം.. " അശോകൻ പറഞ്ഞു നിർത്തിയിട്ട് സഹോദരിയുടെ മുഖത്തേയ്ക്ക് നോക്കി. അവളുടെ മനസ്സിൽ വല്ലാത്തൊരു വടം വലി നടക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി. വിശ്വസിയ്ക്കാനോ വിശ്വസിയ്ക്കാൻ പറ്റാതിരിയ്ക്കാനോ ഉള്ള കുറച്ചു കാര്യങ്ങളാണ് അവൾ കേട്ടിരിയ്ക്കുന്നത്. "ആശേ..." ആശാലത ചലനമറ്റ് ഇരിയ്ക്കുന്നത് കണ്ട് അയാൾ വിളിച്ചു. ആശാലത മുഖമുയർത്തി നോക്കുമ്പോൾ അവളുടെ കൺ കോണിൽ ഇറുന്നു വീഴാനെന്ന മട്ടിൽ ഒരു കണ്ണീർ തുള്ളി തങ്ങി നിൽക്കുന്നുണ്ടായിരുന്നു. "ഞാൻ രതീഷിനോട് സംസാരിയ്ക്കട്ടെ..." അവൻ ചോദിയ്ക്കുന്നത് കേട്ട് അവൾ പെട്ടന്ന് ഞെട്ടി പ്പകച്ചു അവനെ നോക്കി. "നിങ്ങൾ രണ്ട് പേരും കുറച്ച് ദിവസം, ഒരു രണ്ടോ നാലോ ദിവസമെങ്കിലും ആവണീശ്വരത്ത്‌ നമ്മുടെ വീട്ടിൽ വന്നു നിൽക്കാൻ... രതീഷുമായോ, ഈ വീട്ടിലുള്ളവരുമായോ നീ അടുപ്പമൊന്നും കണിക്കാത്തതിന്റെ മാനസിക പിരി മുറുക്കമാ നിനക്കിപ്പോൾ ഉള്ളത്. അല്ലെങ്കിൽ തന്നെ കല്യാണം കഴിഞ്ഞിട്ട് ഇത് വരെ നിങ്ങൾ ഒറ്റ ദിവസം പോലും അവിടെ വന്ന് തങ്ങിയിട്ടില്ലല്ലോ... അവിടാവുമ്പോ നിന്റെ മനസിന്‌ കുറച്ചൊക്കെ മാറ്റം വരും മോളേ... അവിടെ അമ്മയുണ്ട്.. വൃന്ദയുണ്ട് ദേവൂട്ടിയുണ്ട്... അവരൊക്കെ വീണ്ടും നിന്റെ മുമ്പിലേക്ക് വരുമ്പോ മനസിന്‌ തന്നെ വല്ലാത്ത ആശ്വാസമാകും മോളേ. എന്താ..." ആശാലത അവനെ ദയനീയമായൊരു നോട്ടം നോക്കി. അശോകൻ അവളുടെ ഒരു തോളിലൂടെ കയ്യിട്ട് തന്നോട് ചേർത്തു പിടിച്ചു കൊണ്ട് വീട്ടിലേക്ക് നടക്കാൻ പറഞ്ഞു. ആശാലത പക്‌ഷേ അവിടെ നിന്ന് ഒരടി പോലും ചലിയ്ക്കാൻ കൂട്ടാക്കിയില്ല. "നടക്കെടീ. കല്യാണം കഴിഞ്ഞു ഒരു മാസം പോലും തികയും മുമ്പ് ജീവിതം തീർന്നു പോയെന്നാണോ നീ കരുതിയിട്ടുള്ളത്.. കടല് പോലെ നിന്റയും, രതീഷിന്റെയും മുമ്പിൽ നീണ്ടു പരന്നു കിടക്കയാ പെണ്ണേ ജീവിതം... അതിനിടയിൽ എത്രയോ തല്ലും പിടിയും നിലവിളിയുമൊക്കെ വേറേ ഉണ്ടാകാൻ കിടക്കുന്നു.. ഇതൊക്കെ വെറും നിസ്സാരം മോളേ.. സൗന്ദര്യപ്പിണക്കമെന്നൊക്കെ പറയില്ലേ. അത്രേം കൂട്ടിയാൽ മതി. നടക്ക്.." ഇത്തവണ അവൻ വിളിച്ചപ്പോൾ അവൾ പ്രതിഷേധിയ്ക്കാൻ നിൽക്കാതെ കൂടെ നടന്നു. വിവരമറിഞ്ഞപ്പോൾ രുഗ്മിണിയ്ക്കും സന്തോഷം തോന്നി. അവർ തന്നെ രതീഷിനോട് പറഞ്ഞെങ്കിലും നാല് ദിവസമൊന്നും ആശയുടെ വീട്ടിൽ താമസിയ്‌ക്കുന്നതിനോട് അവന് താൽപ്പര്യമില്ലായിരുന്നു. "ചിലപ്പോൾ പെട്ടന്ന് അവരെയെല്ലാം പിരിഞ്ഞ് പോന്നതിന്റെ സങ്കടം കൊണ്ടുണ്ടായ പ്രതിഷേധം ആയിരിയ്ക്കും മോനേ ആശയ്ക്ക്. വീണ്ടും അവിടെ ചെന്ന് രണ്ട് ദിവസം താമസിയ്‌ക്കുമ്പോ ആശ മോൾക്ക് മനസ്സിനൊരു സന്തോഷം തോന്നുമെടാ. അപ്പോൾ നീയും കൂടെ ഉണ്ടായിരിയ്ക്കുന്നതാ നല്ലത്.." അവസാനം മനസ്സില്ലാ മനസോടെ രതീഷും അവർക്കൊപ്പം പോകാമെന്നു തന്നെ സമ്മതിച്ചു. ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിച്ച ശേഷം ആശാലതയും, രതീഷും തങ്ങളുടെ കാറിലും, അശോകൻ തന്റെ ബൈക്കിലും ആവണീശ്വരത്തേയ്ക്ക് പുറപ്പെട്ടു. ഡ്രൈവ് ചെയ്യുന്നതിനിടയിൽ രതീഷ് നോക്കുമ്പോൾ ആശാലതയുടെ മുഖത്ത്‌ ഇപ്പോൾ ഒരു തെളിച്ചമൊക്കെ കാണാനുണ്ടെന്ന് തോന്നി. (തുടരും) കണ്ണൂർകാരൻ 🌹🌹🌹🌹 #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
4K views
15 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ സർപ്പ സന്ധ്യ 2 ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. തിരുവനന്തപുരത്തെ ഒരു വിജനമായ കുന്നിൻപുറത്താണ് ഡോക്ടർ വേണു പിള്ളയുടെ 'ബയോ-സിന്തറ്റിക്' ലാബ് സ്ഥിതി ചെയ്യുന്നത്. നാട്ടുകാർക്ക് ആ വീട് ഒരു പേടിസ്വപ്നമായിരുന്നു. രാത്രികാലങ്ങളിൽ അവിടെനിന്ന് നീല വെളിച്ചം പുറത്തുവരും, കൂടെ അസഹനീയമായ ചീഞ്ഞ മുട്ടയുടെ ഗന്ധവും. വേണു പിള്ളയാകട്ടെ, എപ്പോഴും മുഷിഞ്ഞ ഒരു ലാബ് കോട്ടും ധരിച്ച്, കട്ടിക്കണ്ണടയ്ക്കുള്ളിലൂടെ ലോകത്തെ ഒരു മൈക്രോസ്കോപ്പിലൂടെ എന്നപോലെ നോക്കുന്ന പ്രകൃതക്കാരനാണ്. അദ്ദേഹത്തിന്റെ ഏക അസിസ്റ്റന്റായിരുന്നു സന്ധ്യ. എം.എസ്സി ബയോടെക്നോളജി കഴിഞ്ഞ സന്ധ്യയ്ക്ക് ഈ ജോലി ഒരു ശാപമായിരുന്നു. വേണു പിള്ളയുടെ പരീക്ഷണങ്ങൾക്കിടയിൽ ചായ കൊടുക്കുക, ടെസ്റ്റ് ട്യൂബുകൾ കഴുകുക എന്നതിലുപരി, പുള്ളിക്കാരന്റെ വിചിത്രമായ സിദ്ധാന്തങ്ങൾ കേട്ടു ബോറടിച്ചു കോട്ടുവായ ഇടാതെ നിൽക്കുക എന്നതായിരുന്നു അവളുടെ പ്രധാന പണി. അത് മൂലം ഉണ്ടാവുന്ന തലവേദന മാറാൻ അവൾക്ക് പെയിൻ കില്ലർ ഇൻജെക്ഷൻ ആവിശ്യം ആയി വരാറുണ്ടായിരുന്നു …….. ഒരു മഴയുള്ള രാത്രിയിൽ ലാബിലെ ജനറേറ്റർ പണിമുടക്കി. വേണു പിള്ള തന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തമായ ലിക്വിഡ് കോബ്ര ഡിഎൻഎ ഒരു സിറിഞ്ചിലാക്കി പെയിൻ കില്ലർ മരുന്നുകളുടെ അടുത്ത് വെച്ചിരിക്കുകയായിരുന്നു വെച്ചിരിക്കുകയായിരുന്നു. മനുഷ്യകോശങ്ങളെ അതിവേഗം പുതുക്കാൻ പാമ്പിന്റെ ഡിഎൻഎ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭ്രാന്തൻ ചിന്ത. അതേസമയം, കടുത്ത തലവേദനയുമായി സന്ധ്യ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ലാബിലെത്തി. ടേബിളിലിരുന്ന പെയിൻ കില്ലർ സിറിഞ്ച് ആണെന്ന് കരുതി അവൾ ആ നീല ദ്രാവകം സ്വന്തം കയ്യിലേക്ക് കുത്തിവെച്ചു. "സന്ധ്യേ! നോ അത് പെയിൻ കില്ലർ അല്ല ഡാം മിറ്റ്!" വേണു പിള്ള ടോർച്ചുമായി ഓടിയെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. സന്ധ്യയുടെ കണ്ണുകൾ വികസിച്ചു, അവളുടെ തൊണ്ടയിൽ നിന്ന് ഒരു വിചിത്രമായ 'ഹിസ്സ്' ശബ്ദം പുറത്തുവന്നു. “ ഓ മൈ ഗോഡ് “ വേണു പിള്ള പിറുപിറുത്തു ……… അടുത്ത ഏതാനും ദിവസങ്ങൾ സന്ധ്യയുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ കാലഘട്ടമായിരുന്നു. അവൾക്ക് തന്റെ മനുഷ്യത്വം ഓരോ നിമിഷവും നഷ്ടപ്പെടുന്നത് അവൾ വേദനയോടെ അറിഞ്ഞു. സന്ധ്യയ്ക്ക് ചോറും കറിയും കണ്ടാൽ മനംപിരട്ടൽ വരാൻ തുടങ്ങി. ലാബിന്റെ മൂലയിൽ പരീക്ഷണത്തിന് സൂക്ഷിച്ച എലികളെയും തവള കളെയും കണ്ടാൽ നാവ് അറിയാതെ പുറത്തേക്ക് വരും. "സാറേ, എനിക്ക് വിശക്കുന്നു... പക്ഷേ എനിക്ക് ചോറ് വേണ്ട..സാർ." അവൾ കരയാൻ ശ്രമിച്ചു, പക്ഷേ അവളുടെ കണ്ണുനീർ ഗ്രന്ഥികൾ വറ്റിപ്പോയിരുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റ സന്ധ്യ കണ്ടത് തന്റെ ചർമ്മം പാളി പാളിയായി അടർന്നു വീഴുന്നതാണ്. അതിനടിയിൽ തിളങ്ങുന്ന പച്ചയും കറുപ്പും കലർന്ന ചെതുമ്പലുകൾ! അവൾ കണ്ണാടിയിൽ നോക്കി നിലവിളിച്ചു. പക്ഷേ പുറത്തുവന്നത് ഭയപ്പെടുത്തുന്ന ഒരു ഹിസ്സ്‌ ശബ്ദം മാത്രമായിരുന്നു. അവളുടെ കാലുകൾ പതുക്കെ ഒട്ടിപ്പിടിക്കാൻ തുടങ്ങി. വിരലുകൾ അപ്രത്യക്ഷമായി. നട്ടെല്ല് റബ്ബർ പോലെ അയഞ്ഞു. അവൾക്ക് കസേരയിൽ ഇരിക്കാൻ പറ്റാതായി; പകരം ലാബിലെ തണുത്ത ടൈൽസിൽ ചുരുണ്ടുകൂടി കിടന്നു. "സന്ധ്യേ, നീ കരയരുത്. നീ മനുഷ്യവർഗ്ഗത്തിന്റെ അടുത്ത ഘട്ടമാണ്!" വേണു പിള്ള ഇതൊക്കെ കണ്ട് ആവേശത്തോടെ നോട്ടുബുക്കിൽ കുറിക്കുകയായിരുന്നു. “ പ്ഫാ “ സന്ധ്യ തന്റെ വാലുകൊണ്ട് ടേബിളിലെ ഫ്ലാസ്ക്കുകൾ അടിച്ചുതകർത്തു. അവൾക്ക് തന്റെ പഴയ ശരീരം വേണമായിരുന്നു, തന്റെ പഴയ ജീവിതം വേണമായിരുന്നു. സന്ധ്യയുടെ മാറ്റം പൂർണ്ണമായതോടെ അവൾക്ക് ആ ലാബിലെ നാല് ചുവരുകൾക്കുള്ളിൽ ശ്വാസം മുട്ടി. ഒരു രാത്രിയിൽ അവൾ ലാബിലെ ജനാല തകർത്ത് പുറത്തേക്ക് ചാടി. പകുതി പെണ്ണും പകുതി പാമ്പുമായ ആ രൂപം കുന്നിൻപുറത്തെഗ്രാമത്തിലൂടെ ഇഴഞ്ഞു നീങ്ങി. ……….. പിറ്റേന്ന് രാവിലെ ഗ്രാമം ഉണർന്നത് പരിഭ്രാന്തിയിലായിരുന്നു. "അയ്യോ! മാലതിയമ്മയുടെ തൊഴുത്തിൽ ഒരു ഭീകര ജീവി!" നാട്ടുകാർ വെളിച്ചവുമായി ചെന്നപ്പോൾ കണ്ടത്, ഒരു തെങ്ങിൻ ചുവട്ടിൽ ചുരുണ്ടുകൂടി കിടക്കുന്ന, മനുഷ്യന്റെ തലയുള്ള ആ ഭീമൻ പാമ്പിനെയാണ്. സന്ധ്യ അവരെ നോക്കി ദയനീയമായി കൈകൂപ്പാൻ ശ്രമിച്ചു എന്നാൽ അവൾക്ക് കൈകൾ അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു നാട്ടുകാർ പേടിച്ച് കല്ലെറിയാൻ തുടങ്ങി. അവൾ അവരെ നോക്കി ചീറ്റി "ഇത് വല്ല നാഗയക്ഷിയുമാണോ?" നാട്ടുകാരൻ ആയ ആദർശ് പറഞ്ഞു "അതല്ല, ഇത് സാത്താന്റെ പെൺരൂപം ആയ ലിലിത്ത് ആണ്!" സാമൂവൽ അവനോട് തർക്കിച്ചു "എന്ത് പണ്ടാരം ആയാലും വാവ സുരേഷിനെ വിളിക്കേണ്ടി വരുമെന്ന തോന്നുന്നേ" മാലതി യമ്മയുടെ മകൾ ഗീത ഫോൺ എടുക്കാൻ ഓടി …….. കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ സന്ധ്യ അടുത്തുള്ള നിബിഡമായ വനത്തിലേക്ക് ഇഴഞ്ഞു മറഞ്ഞു. കാട്ടിലെ ഈർപ്പമുള്ള മണ്ണിൽ കിടക്കുമ്പോൾ അവൾ തന്റെ പഴയ സുഹൃത്തുക്കളെയും കുടുംബത്തെയും ഓർത്ത് വിതുമ്പി. അവൾ ഒരു കൊടും വനത്തിലെ ഏകാകിയായ സർപ്പ സന്ധ്യ ആയി മാറി. …….. മാസങ്ങൾ കടന്നുപോയി. സന്ധ്യയില്ലാത്ത ലാബ് വേണു പിള്ളയ്ക്ക് ശൂന്യമായി തോന്നി. തന്റെ ചായ ഉണ്ടാക്കാൻ ആരുമില്ല എന്നതിലുപരി, തന്റെ ഏക സുഹൃത്തിനെ ഒരു മൃഗമാക്കി മാറ്റിയതിൽ അദ്ദേഹത്തിന് ആദ്യമായി പശ്ചാത്താപം തോന്നി. അദ്ദേഹം രാത്രിയും പകലും ലാബിൽ ഇരുന്നു ഇതിനുള്ള പ്രതിവിധി കണ്ടുപിടിക്കാൻ ശ്രമിച്ചു. ഒടുവിൽ, ഹ്യൂമൻ-റീസെറ്റ് എന്ന മരുന്ന് അദ്ദേഹം തയ്യാറാക്കി. അദ്ദേഹം കാട്ടിലേക്ക് പോയി സന്ധ്യയെ വിളിച്ചു. "സന്ധ്യേ... തിരിച്ചു വരൂ! നിന്റെ സാറാണ് വിളിക്കുന്നത്! നിന്നെ പഴയ പോലെ ആക്കാൻ ഉള്ള മരുന്ന് ഞാൻ കണ്ടെത്തി" കാടിനുള്ളിലെ ഒരു ഗുഹയിൽ നിന്ന് പതുക്കെ ആ ഭീകരരൂപം പുറത്തുവന്നു. സന്ധ്യയുടെ കണ്ണുകളിൽ പഴയ തിളക്കമില്ലായിരുന്നു. വേണു പിള്ള വിറയ്ക്കുന്ന കൈകളോടെ ആ ഇൻജക്ഷൻ അവളുടെ ചെതുമ്പലുകൾക്കിടയിലേക്ക് കുത്തിവെച്ചു. അടുത്ത നിമിഷം വല്ലാത്തൊരു കാഴ്ചയായിരുന്നു. സന്ധ്യയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി. ചെതുമ്പലുകൾ ഓരോന്നായി പൊഴിഞ്ഞു വീണു. നട്ടെല്ല് നേരെയായി. വിരലുകൾ മുളച്ചു വന്നു. മിനിറ്റുകൾക്കുള്ളിൽ, വേദന കൊണ്ട് പുളഞ്ഞ ശേഷം, സന്ധ്യ പഴയതുപോലെ ഒരു മനുഷ്യസ്ത്രീയായി തറയിൽ കിടന്നു. അവൾ പതുക്കെ കണ്ണുതുറന്നു വേണു പിള്ളയെ നോക്കി. "സാറേ... എനിക്ക്...എലിയെയും തവളകളെയും കിളിയെയും തിന്നു മടുത്തു എനിക്ക് ഒരു ചായ കുടിക്കണം. നല്ല ചൂടുള്ള ചായ! പിന്നെ പപ്സ് അല്ലെങ്കിൽ പരിപ്പുവട" വേണു പിള്ള സന്തോഷം കൊണ്ട് കരഞ്ഞുപോയി. "ഇനി ഞാൻ പാമ്പിനെ വെച്ച് പരീക്ഷണം നടത്തില്ല സന്ധ്യേ... ഇനി നമുക്ക് വല്ല ശലഭങ്ങളെയും വെച്ച് നോക്കാം!" “ ഫ്ഭാ തനിക്ക് മതിയായില്ല അല്ലെ “ സന്ധ്യ ദേഷ്യത്തോടെ അടുത്തു കിടന്ന ഒരു കല്ലെടുത്ത് വേണു പിള്ളയ്ക്ക് നേരെ എറിഞ്ഞു. "ഇനി മേലിൽ സയൻസ് എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് വന്നാൽ, സാറിനെ ഞാൻ പച്ചയ്ക്ക് തിന്നും! പാമ്പായിരുന്നപ്പോൾ പഠിച്ച ശീലമാണ്!" “ അതിനു നീ അല്ലെ പെണ്ണെ അത് എടുത്തു കുത്തിയത് “ “ ഹാ..എന്റെ ഐഡിയ ആയിപ്പോയി അല്ലെങ്കിലുണ്ടല്ലോ” “ സാരമില്ല വാ ചായയും പലഹാരവും വാങ്ങിത്തരാം “ “ ഉം “ രണ്ടുപേരും ആ കാട്ടിലൂടെ നടന്നു നീങ്ങി. ലാബിലെ ടെസ്റ്റ് ട്യൂബുകൾ അപ്പോഴും നീല വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു, പക്ഷേ സന്ധ്യയ്ക്ക് ഇനി വേണ്ടത് അവളുടെ സാധാരണ ജീവിതം മാത്രമായിരുന്നു. ……. End
🌹ഷാൻ റീ എൻട്രി💋 തിരുമ്പി വന്തിട്ടെന്നു സൊല്ല്
4.3K views
26 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6gWJgD4?d=n&ui=v64j8rk&e1=c❤️മൊഞ്ചത്തി പെണ്ണിന്റെ സുൽത്താൻ ❤️ ഭാഗം: 15 ******** അമീർ നസീമിനോട്‌ സംസാരിക്കുമ്പോഴും അവന്റെ ഉള്ളിൽ ആയിശുവിന്റെ മുഖം നിറഞ്ഞു നിന്നു. എന്റെ ഖൽബെ...എന്നെ ഇങ്ങനെ എടങ്ങേറാക്കല്ലേ.. ഇങ്ങനെയായാൽ നിന്നെ എങ്ങിനെ ഞാൻ വേണ്ടെന്നു വെക്കും എനിക്കതിനു കഴിയുമോ..? " എന്താടാ...ഇങ്ങനെ ചിന്തിച്ചു നിൽക്കുന്നെ... ഇവിടെ നീ വന്നപ്പോഴുള്ള അവരുടെ സ്വീകരണം വീണ്ടും.. വീണ്ടും ഓർത്തോണ്ടിരിപ്പാണോ.. ഹേയ്...ഒന്നുല്ല.. നീ... വാ..അവരൊക്കെ എപ്പോഴാ വരുക.. എല്ലാവരെയും കാണാൻ തിടുക്കായി... അവര് നാട്ടിൽ വരുമ്പോഴൊക്കെ ഞങ്ങൾ ഒരുമിച്ചു കൂടാറുണ്ട്.. നിന്നെയാണ് ഒന്നിനും കിട്ടാത്തെ... എന്ത് രസമായിരുന്നു നമ്മുടെ പഴയ ലാസ്റ്റ് ബെഞ്ച്.. എത്ര അടിമടിച്ചിരിക്കുന്നു രമണി ടീച്ചറെ അടുത്ത് നിന്ന്. അതെ..അതെ നമ്മുടെ എത്ര പകൽ കിനാക്കളെയാണ് അവര് ചോക്കറിഞ്ഞു നശിപ്പിച്ചിട്ടുള്ളത്.. എല്ലാം ഓർക്കുമ്പോൾ വല്ലാത്തൊരു ചന്തമാണ് അന്നത്തെ നിറങ്ങൾക്ക്. സത്യം.... ഡാ..... നസീമും,അമീറും അവരുടെ പഴയകാല ഓർമകൾ പങ്കുവെച്ചു... കൊണ്ടിരിക്കുമ്പോഴാണ് അമാന...അമീറിന് വിളിക്കുന്നത്. ഹെലോ...ഇക്കാ... എന്താടി... പോയിട്ട് ഒരു വിവരവും ഇല്ലല്ലോ... മ്മ്.... ഞാൻ നസീമിന്റെ വീട്ടിൽ ഉണ്ട്....നിന്നെപ്പോലെ ഒരു കാന്താരി ഇവിടെയും ഉണ്ട്. ആണോ....? പാവം അതിനെ വെറുതേ വിട്ടേക്ക്... ഞാനവളെ കല്ലിയാണം കഴിച്ചാലോ...എന്താ നിന്റെ അഭിപ്രായം.... എന്നാ നാത്തൂൻ പോരടിച്ചു കളിക്കാം...രണ്ട് പേർക്കും... ഞാൻ റെഡിയാ.... ഇക്കുവേ...പിന്നെ.. ആരേലുമൊക്കെ വേഗം കണ്ട് പിടിച്ചോ എന്തായാലും പോകുന്നതിന് മുൻപ് ഇക്കയെ ഇനി വെറുതെ വിടാൻ ഉമ്മ ഉദ്ദേശിചിട്ടില്ല.. അമാന... ഉമ്മ എന്തെ... ഫുഡ്‌ കഴിക്കാൻ വരാൻ പറയുട്ടോ...? ഉമ്മൂമ്മ തിരക്കുന്നുണ്ട്... എല്ലാം..എടുത്ത് വെച്ചോ അപ്പോഴേക്കും ഞങ്ങൾ വരാം എല്ലാം ടേബിളിൽ എടുത്ത് വെച്ചിട്ടുണ്ട്... നിങ്ങൾ വന്നിരുന്നാൽ മാത്രം മതി... മ്മ്... വരാം... ആയിശുവിന്റെ നാദം ഫോണിലൂടെ കേട്ടപ്പോൾ മനസ്സിന് എന്തൊക്കെയോ ഒരാശ്വാസം കിട്ടിയത് പോലെ തോന്നി അമീറിന് .... ദാഹിച്ചു വലയുമ്പോൾ തൊണ്ടക്ക് ഇത്തിരി തണുത്ത വെള്ളം കിട്ടുമ്പോഴുള്ള...അനുഭൂതി.. ഇക്കാ....ഞങ്ങൾഫുഡ്‌ കഴിക്കാൻ നിൽക്ക ഇക്കവിടെ കഴിച്ചോ... ഇല്ല... കഴിക്കണം.. ഇന്നൊരു ദിവസം നിന്ന് നാളെതന്നെ വരണെ.. ഇക്കയില്ലാത്തോണ്ട്.. ഒരു രസവും ഇല്ലവിടെ... ഒക്കെ... ആമി... ഫോൺ വെച്ചോ.. *---*---* എടി...അമാന അവൻക്ക് വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ...നിനക്ക് എങ്ങാനും...വിളിച്ചിരുന്നോ അവൻ... മ്മ്.. വിളിച്ചിരുന്നു...ഉമ്മി... അവർ അവിടെ പഴയ കഥകളൊക്കെ പറഞ്ഞു കത്തിയടിച്ചു ഇരിക്കാത്രെ... ഉമ്മയോട്...ആമി വിവരങ്ങൾ പറയുന്നത് കേട്ടപ്പോൾ ആയിശുവിന്റെ ചുണ്ടിൽ അറിയാതെ പുഞ്ചിരി വിടർന്നു.. ന്റെ...റബ്ബേ.. രണ്ട് ദിവസം നിന്ന് ഇക്കാക്ക് അവിടുന്ന് പെട്ടന്ന് ഇങ്ങോട്ട് വരാൻ തോന്നിപ്പിക്കണേ... ഇവിടെ ഒരാൾ കാത്തിരിപ്പാണ് എന്ന് ആ....പാവം അറിയുന്നില്ലല്ലോ... അവനെ കുറിച്ചോർത്തപ്പോൾ അവളുടെ മുഖത്ത് നാണം വിരിഞ്ഞു.... അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ അവളുടെ മനസ്സിൽ ഈണം നിറഞ്ഞു... അവളറിയാതെ ചുണ്ടുകളിൽ അത്‌ തത്തി കളിച്ചു. ഖൽബിലെ...മൈലാഞ്ചി പൂത്തു...... മോഹങ്ങളൊക്കെ തളിർത്തു....... കുഞ്ഞിളം കായ്കൾ പൂവിട്ടു വിടർന്നു.... സുഗന്ധം പരത്താൻ തുടങ്ങി.... മഹ്.. മഹ്.... മഹ്... ആഹാ... ആയിശു...പാട്ടൊക്കെ വരുന്നുണ്ടല്ലോ... ഇന്നെന്തോ....നല്ല സന്തോഷത്തിലാണല്ലോ.... പെണ്ണെ....നീ.... അങ്ങിനെയൊന്നുല്ല ഇത്താ അവൾ പുഞ്ചിരിച്ചുകൊണ്ട് മുഖം താഴ്ത്തി.. പെണ്ണിന്റെ ഖൽബിൽ ആരോ...കാര്യമായി കയറികൂടീട്ടുണ്ടല്ലോ... ഹേയ്...ഞാൻ ചുമ്മാ.. പാടിയതാ...വെറുതെ ഓരോന്ന് അർഥം കാണണ്ട. ഒരു കാരണവും ഇല്ലാതെ ഖൽബിൽ....അങ്ങിനെ വെറുതേ...മൈലാഞ്ചി പൂക്കുമോ "ന്റെ.. ആയിശോ.. ജാസിയോട് മറുപടിയൊന്നും പറയാൻ നിൽക്കാതെ ബാക്കിയുള്ള പാത്രങ്ങളിലേക്ക് തിരിഞ്ഞു അവൾ എടി...പെണ്ണെ... ഖൽബിൽ മൈലാഞ്ചി പൂക്കുന്നതൊക്കെ കൊള്ളാം അതിന് കാരണക്കാരൻ എന്റെ മോൻ എങ്ങാനും ആണേൽ... ഈ...ലൈലയുടെ തനി നിറം...നീ കാണും...നോക്കിക്കോ... എച്ചിൽ പാത്രം കഴുകിയാണ് ജീവിക്കുന്നതെങ്കിലും ആശ കൊട്ടാരത്തിൽ കിടക്കാനാണ് റാണിക്ക്. അവളെ അവജ്ഞതയോടെ നോക്കികൊണ്ട് ഓരോന്ന് പിറുപിറുത്തു കൊണ്ടിരുന്നു..ലൈല.. പാത്തും പതുങ്ങിയും പൂച്ചയെ പോലെ നടന്ന് അവസാനം വല്ലതും ഒപ്പിച്ചു വെച്ചാൽ... പിന്നേ ഉമ്മാക്കും മോൾക്കും ഈ....വീട്ടിൽ സ്ഥാനമില്ല പറഞ്ഞേക്കാം.... അവളുടെ മിഴികളിൽ നിറഞ്ഞു തുളമ്പിയ നീർമണി മുത്തുകൾ താഴെ വീഴാതെ അവൾ ശ്രദ്ധിച്ചിട്ടും...അവ ഉതിർന്ന് വീണ് കൊണ്ടിരുന്നു... അവൾ അടുക്കളയിൽ നിന്നും...അവളുടെ ഉമ്മയുടെ അടുത്തേക്കോടി...ലൈലത്ത പറഞ്ഞ വാചകങ്ങൾ സങ്കടമായി പെയ്തു. എടി... എരണം കെട്ടവളെ.. ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ... വേണ്ടാത്തത് ഒന്നും ആശിക്കരുതെന്ന്... അതിനുള്ള യോഗ്യത നമുക്കില്ലന്ന്....അവളുടെ കൈത്തണ്ടയിലും കയ്യിലും മാറി മാറി ഉമ്മ പിച്ചി... അവൾ ഒന്നും മിണ്ടാതെ അതെല്ലാം ഏറ്റു വാങ്ങി. എനിക്കങ്ങിനെ ആരോടും ഒന്നും ഇല്ല..ലൈലത്ത എന്നെ തെറ്റിദ്ധരിച്ചതാ... എനിക്കറിയാ...ഉമ്മാ..നമ്മൾ എന്താണെന്നും നമുക്കുള്ള വില എന്താണെന്നും... എങ്കിലും..അറിയാതെ എന്റെ മനസ്സ് എപ്പോഴോ....അവൾ മുഖം പൊത്തി കരഞ്ഞു... ഇല്ല... ഇനി ഒന്നും ഉണ്ടാവില്ല... ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊള്ളാം. എച്ചിൽ പത്രം കഴുകുന്ന ഈ പെണ്ണിന്...അടുക്കളയിലെ പുകയും കരിയും മാത്രമെ വിധിച്ചിട്ടൊള്ളു...എന്ന് കരുതി സമാധാനിച്ചു കൊള്ളാം... ******* എന്തൊക്കെയാ ലൈലത്ത നിങ്ങൾ വിളിച്ചു പറഞ്ഞത്...ഞാൻ ആ...പെണ്ണിനെ വെറുതേ കളിയാക്കിയതാ.... അപ്പോഴേക്കും നിങ്ങൾ കാര്യമറിയാതെ...കഷ്ടം ഉണ്ട്...ട്ടോ.... അല്ലങ്കിലും ഉമ്മാക്ക് എടുത്ത് ചാട്ടം കുറച്ചു കൂടുതലാ...അമ്മായി.. ഇക്ക.... എത്ര പ്രാവശ്യം പറഞ്ഞതാ.. അവർ തമ്മിൽ ഒന്നും ഇല്ലന്ന്...എന്തിനാ ഉമ്മാ... വെറുതേ... ആ... പാവത്തിനെ... നിങ്ങളാരും എന്നെ പഠിപ്പിക്കണ്ടാ... എനിക്കറിയാം..എന്ത് വേണമെന്ന്... ജാസു... നിന്റെ വീടിന്റെ അടുത്തുള്ള ആ...കുട്ടിയെ നമ്മുക്ക് പോയി കാണണം അവൻ വരുമ്പോഴേക്ക് കാര്യങ്ങളൊക്കെ തീരുമാനം ആവണം.... അത്....വേണോ...? അവൻ വരാതെ അത്രയും കടുത്ത തീരുമാനം വേണോ...? വേണം....ഞാൻ പറഞ്ഞാൽ അവൻ കേൾക്കും അല്ലങ്കിൽ കേൾപ്പിക്കാൻ എനിക്കറിയാം... ***** അമാന...ഉമ്മ കാണാതെ അമീറിന് വിളിച്ചു.... ഹെലോ.... ഇക്കാ... ഇന്നുണ്ടായ സംഭവങ്ങൾ എല്ലാം വള്ളിപുള്ളി വിടാതെ അമാന അമീറിനോട് വിവരിച്ചു... എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവന്റെ ഹൃദയം വല്ലാതെ പിടഞ്ഞു.. ഉമ്മാക്ക് ഭ്രാന്താണോ....ആമി.. എനിക്ക് അവളോട് ഇഷ്ടം തോന്നിയിട്ടുണ്ട് അത്‌ സത്യമാ... ഒരു കുറവും വരാതെ അതിപ്പോഴും ഉണ്ട്.. പക്ഷെ.... ആ...പാവത്തിന് അതറിയുക പോലും ഇല്ല... മോശമായി പോയി.. മാമിയുടെ വീടിനടുത്തുള്ള കുട്ടിയെ ഞാൻ കല്ലിയാണം കഴിക്കും എന്ന് കരുതി ആരും പോവാൻ നിൽക്കണ്ട...എനിക്കത് അംഗീകരിക്കാൻ കഴിയില്ല. അതിന്.. നമ്മുടെയൊക്കെ തീരുമാനം ആർക്ക് വേണം. ഇക്കാക്ക് ഇഷ്ടം ആണേൽ ആയുശുവിനെ നമുക്ക്... നോക്കാം... ഇക്കാ....ഞാൻ പറയാം ഉമ്മാനോട് വേണ്ട....ഞങ്ങൾ തമ്മിൽ ഒന്നും....ഇല്ലാതെ തന്നെ ഉമ്മാക്ക് അവളോട്... ദേഷ്യം ആണ് ആ...ആൾ..ആരും കാണാതെ അവളെ കൊല്ലാനും മടിക്കില്ല ഉമ്മ... വരുന്നുണ്ട്... ഞാൻ ഫോൺ വെക്കുവാ.... ഒക്കെ...ഡാ... അമീറിന്റെ നെഞ്ചകം ആകെക്കൂടി... നീറി പുകഞ്ഞു... അടുത്തുണ്ടായിരുന്നെങ്കിൽ ഓടി ചെന്ന്...അവളെ മാറോട് അടക്കിപിടിച്ച്... ആശ്വാസിപ്പിക്കാമായിരുന്നു.. ഞാൻ കാരണം ആ...പാവം.... അവന്റെ മനസ്സ് അവളുടെ അടുത്തേക്ക് ഓടി ചെല്ലനായി വെമ്പൽ കൊണ്ടു.... എന്താ.... അമീറെ നീ ഉറങ്ങുന്നില്ലേ... ഇല്ല... എന്തോ...ഉറക്കം വരുന്നില്ല.... എങ്കിൽ...ഉറക്കം വരുമ്പോ കിടക്ക്....ഞാൻ കിടന്നു ട്ടോ....നസീം അവനെ നോക്കികൊണ്ട് തിരിഞ്ഞു കിടന്നു.... ****** ആയിശു...എന്നോട് ക്ഷെമിക്ക് മോളെ....ഞാൻ വെറുതേ....തമാശക്ക്.. അത് ലൈലത്ത ഇങ്ങനെയൊരു അർത്ഥത്തിൽ എടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.. സാരല്ല...ജാസിത്ത... എനിക്ക് വിഷമം ഒന്നുല്ലാ... ഉള്ളിൽ കരച്ചിൽ അടക്കാൻ പാട് പെട്ടുകൊണ്ട്... പുറമേക്കവൾ പുഞ്ചിരിച്ചു. അവളുടെ മുഖത്തെ സങ്കടം കണ്ടപ്പോൾ ജാസിത്തയുടെ മിഴികളും നിറഞ്ഞൊഴുകി രണ്ട് പെരും പരസ്പരം വാരിപ്പുണർന്ന് പൊട്ടികരഞ്ഞു. (തുടരും..) കണ്ണൂർകാരൻ 🌹🌹🌹🌹🌹 #✍ തുടർക്കഥ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
🌹ഷാൻ റീ എൻട്രി💋 തിരുമ്പി വന്തിട്ടെന്നു സൊല്ല്
6.3K views
1 months ago
പെയ്തൊഴിയാതെ ഭാഗം...1 ********** ആശുപത്രി പരിസരം ആകെ വിജനമായിരുന്നു.... ചുരുക്കം ചില രോഗികളെ മാത്രം കാണാം... ഐ. സി. യുവിഭാഗം, ട്രോമാ സെന്റർ ഇവയിലുള്ള ഡോക്ടർസ്, സിസ്റ്റേഴ്സ്, അറ്റൻഡേഴ്സ് എന്നിവരെ അവിടെകാണാം. രാത്രിആയതിനാൽ റിസപ്ഷനിൽ രണ്ടാളെ മാത്രം കാണാം അവർ രണ്ട് കസേരകൾ അടുപ്പിച്ചു വെച്ച് ഉറങ്ങാനായി നിൽക്കുന്നു രോഗികളുടെ കൂടെ വന്നവർ പല സ്ഥലങ്ങളിലായി ഉറങ്ങുന്നു... നീണ്ട നിലക്കാത്ത സൈറൺ മുഴക്കികൊണ്ട് ആംബുലൻസ് ട്രോമാ സെന്ററിന് അടുത്ത് നിർത്തി. അറ്റൻഡർമാർ അവിടേക്ക് ഓടിയെത്തി.. വേറെ രണ്ട് പേര് ട്രോളിയുമായി തെയ്യാറായി നിന്നു. സ്ട്രക്ച്ചറിൽ കിടത്തിയിരുന്ന രോഗി രക്തത്തിൽ കുളിച്ച് ബോധരഹിതനായിരുന്നു... രോഗിയെ ട്രോളിൽ കിടത്തി ട്രോമ സെന്ററിൽ എത്തിച്ചു.. വാതിൽക്കൽ വന്ന് രണ്ട് സിസ്റ്റർമാർ രോഗിയെ ഏറ്റെടുത്തു.എമർജൻസി ഡോക്ടർ സ്ഥലത്തെത്തി. നല്ല ആരോഗ്യവാനും സുന്ദരനുമായ ചെറുപ്പക്കാരൻ 'വസ്ത്രം മുഴുവനും രക്തത്തിൽ കുതിർന്നിരിക്കുന്നു സിസ്റ്റർ കത്രിക കൊണ്ട് ഷർട്ട് കീറിയെടുത്തു. ഒരു ഡോക്ടറും കൂടി അവിടെയെത്തി പരിശോധനയാരംഭിച്ചു.. സാർ ... പൾസ് തീരെ കിട്ടുന്നില്ല.." "രക്തം നിൽക്കുന്നില്ല വാർന്നു പോയ്കൊണ്ടിരിക്കുന്നു" " ഹു ഈസ് ഓൺ കോൾ " എമർജൻസി ഡോക്ടർ ഒച്ചവെച്ചു. " ഡോക്ടർ.. ഹബീബ് സാർ " "കോൾ ഹിം നൗ " ഡോക്ടർ വന്നു പരിശോധന തുടങ്ങി.. വാഹനാപകടം ആണന്നു തോന്നുന്നു... "അതെ.. സാർ ' കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതാ..." പ്രഥമ ശുശ്രൂഷക്ക് ശേഷം രോഗിയെ icu. വിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ ആവശ്യപ്പെട്ടു... സാർ... " സിസ്റ്ററുടെ വിളിക്കേട്ട് ഡോക്ടർ തിരിഞ്ഞു നോക്കി.. ഡോക്ടർ...." "മ്മ്... ഞാൻ നോക്കട്ടെ...' ഹബീബ് ഡോക്ടർ പരിശോധിച്ചു. "ഏസ്... ഹി ഈസ് ഡെഡ് " എടൊ....അയാൾ മരിച്ചെന്ന് ഡോക്ടർ തിരിഞ്ഞു നടന്നു.. വളരെ വേഗതയിൽ ഓടി എത്തിയ കാറിൽ നിന്ന് രണ്ട് സ്ത്രീകൾ ചാടി ഇറങ്ങി അകത്തേക്ക് ഓടി കയറി എന്റെ.....മോനെ.. എനിക്ക് സഹിക്കാൻ വയ്യല്ലോ... "ന്റെ റബ്ബേ... അവർ ഉച്ചത്തിൽ ആർത്താർത്തു കരഞ്ഞു കൊണ്ടിരുന്നു.... അവരുടെ കൂടെയുള്ള... ഒരു പതിനെട്ടു വയസ്സ് തോന്നിക്കുന്ന ചെറുപ്രായം പെൺകുട്ടിയും' അവരുടെ കൂടെ വന്ന ആരൊക്കെയോ.. ചേർന്ന് അവരെ താങ്ങിപിടിച്ചുകൊണ്ട് പുറത്തേക്ക് കൊണ്ടുപോയി.. ഉമ്മയെയും ഭാര്യയെയും മൂന്ന് മാസത്തിനു വിസിറ്റിംഗിന് കൊണ്ട് പോയതായിരുന്നു ആ പാവം. അവിടെ ഇവർ എത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഒരു കാർ ആക്സിഡെന്റിൽ അവൻ എന്നെന്നേക്കുമായി യാത്രയായി.... എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ അവളുടെ ഓർമയിൽ തെളിഞ്ഞു നിന്നു... ജുബി പെട്ടന്ന് ചിന്തയിൽ നിന്നും ഉണർന്നു... ഫാരിസിന്റെ പുഞ്ചിരിക്കുന്നഫോട്ടോ കയ്യിലെടുത്ത്...അവളവന്റെ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു... ആകാശത്തു കണ്ണീർ മേഘങ്ങൾ നിറഞ്ഞു നിന്നു.അവളുടെ മനം പൊട്ടുമ്പോൾ അവ തുളുമ്പിവീഴും.... എന്റെ സങ്കടം വല്ലതും നിങ്ങൾ അറിയുന്നുണ്ടോ.. കണ്ടോ...നമ്മുടെ മോളെ അവൾ നിങ്ങളെ പോലെയാണെന്ന് എല്ലാവരും പറയും.... പക്ഷെ അവളെ ഒന്ന് കാണാനൊ കൊഞ്ചിക്കാനോ ഉള്ള ഭാഗ്യം നിങ്ങൾക്കില്ലാതായി പോയല്ലോ.... എത്ര പെട്ടന്നാ....." ഇക്കാ....നിങ്ങൾ ഞങ്ങളെ തനിച്ചാക്കിപോയത് ഇപ്പൊ ഒരു വർഷം കഴിഞ്ഞിരിക്കുന്നു... കണ്ട് കൊതി തീരുന്നതിനു മുൻപേ... നിങ്ങൾ ഒരു വാക്ക് പോലും പറയാതെ.... അവൾ തേങ്ങി..... +2 വിൽ പഠിക്കുമ്പോഴാണ് ഇക്കയെ ആദ്യമായി കാണുന്നത്.... കോളേജിനടുത്തുള്ള ഒരു ബുക്കിസ്റ്റാളിൽ സ്റ്റാഫ് ആയിരുന്നു... അവിടെ വെച്ചാണ് ആദ്യമായി കണ്ട് മുട്ടുന്നതും പരിജയപെടുന്നതും എല്ലാം.. രണ്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ രണ്ട് പേരും ഇഷ്ടം തുറന്ന് പറഞ്ഞ്.... സ്വപ്നം കാണാൻ തുടങ്ങിയിരുന്നു.... ഞങ്ങൾ അത്യവശ്യം ഉള്ള ഫാമിലിയായൊണ്ട് തന്നെ ഫാരിസ് ഇക്കയുമായിട്ടുള്ള ബന്ധത്തിന് വീട്ടുക്കാർ തെയ്യാറായില്ല.... ഇക്ക വലിയ സാമ്പത്തികം ഉള്ള വീട്ടിലായിരുന്നില്ല... ഒരു ഇടതരം കുടുംബം... അതായിരുന്നു ഇക്കാടെ ഫാമിലി.... എല്ലാവരുടെയും കയ്യും കാലും പിടിച്ച്. ഒടുവിൽ ഞങ്ങളുടെ വാശിക്ക് മുമ്പിൽ രണ്ട് വീട്ടുകാർക്ക് സമ്മതം മൂളേണ്ടി വന്നു.... അങ്ങിനെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ വിവാഹിതരായി പക്ഷെ ഞങ്ങളുടെ ജീവിതത്തിന് അധികം ആയുസുണ്ടായില്ല.... രണ്ട് വർഷത്തെ വിവാഹ ജീവിതത്തിനിടയിൽ ഒരു കാർ ആക്സിഡന്റിൽ ഇക്ക എന്നെന്നേക്കുമായി യത്രയായി.... എന്നെ തനിച്ചാക്കിയില്ല.. " എനിക്ക് കൂട്ടിന് ഒരു പൊൻ മുത്തിനെ തന്നിട്ടാണ് ഇക്ക പോയത്.. മോൾക്കിപ്പോ.. നാല് മാസം കഴിഞ്ഞു..... ഫാരിസ് ഇക്കയുടെ വീട്ടിൽ നാല് മക്കളാണ് ഒരു മോളും മൂന്ന് ആണും... ഞങ്ങൾ രണ്ടാമത്തെ ആയിരുന്നു... താഴെ ഇനി ഒരാൾ വിവാഹം കഴിക്കാനുണ്ട്.... എന്റെ വീട്ടിൽ നാല് ആങ്ങളമാർ അവർക്ക് ഞാൻ ഒരറ്റ പെങ്ങളെ ഒള്ളു... എല്ലാവരും വിവാഹം കഴിച്ചു കുടുംബവുമായി കഴിയുന്നു... ഞാൻ ചെറുതാകുമ്പോൾ ഒരു നെഞ്ച് വേദനയുടെ രൂപത്തിൽ ഉപ്പയെ മരണം തട്ടിയെടുത്തു. ഉപ്പയെ കണ്ടത് ഓർമയില്ല എനിക്ക് പിന്നീട് എല്ലാം... ഇക്കാക്കമാരായിരുന്നു... എന്റെ ഇദ്ദയുടെ കാലാവധി കഴിഞ്ഞപ്പോൾ ഞാനിങ്ങു പോന്നു എന്റെ വീട്ടിലേക്ക്... ഇക്ക ഇല്ലാത്ത ആ വീട്ടിൽ എനിക്ക് വെയ്യ.... അവൾ ബെഡിൽ മുഖം അമർത്തി കരഞ്ഞുകൊണ്ടിരുന്നു... "മോളെ... ജുബി.." തട്ടം കൊണ്ട് കണ്ണും മുഖവും തുടച്ചു കൊണ്ടവൾ വാതിൽ തുറന്നു.... എന്താ... ഉമ്മാ...." പോയവർ പോയി നീ ഇങ്ങനെ കതകടച്ചിരുന്ന് കരഞ്ഞിട്ടന്താ.... മോളെ കാര്യം... "പുറത്തേക്കൊക്കെ ഒന്നിറങ്ങ്.... വായോ.." മ്മ്...." "ഞാൻ.. വരാം കുറച്ചു കഴിയട്ടെ...." നേരെത്തെ വന്ന് വിളിച്ചപ്പോഴും നീ... ഇതുതന്നെയല്ലേ.... പറഞ്ഞത്.... "വായോ....' നിന്നോടെന്തോ പറയാനുണ്ടെന്ന് ഇക്കാക്ക് " അവൾ തട്ടം ശെരിയാക്കി മുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങി. അവളുടെ ഉമ്മയുടെ കൂടെ ഉമ്മറത്ത് വന്നു നിന്നു... ജുബി.... ഇങ്ങോട്ടിരിക്ക്... എല്ലാവരുടടേയും കൂട്ടത്തിൽ വന്ന് ഇരുന്ന് സംസാരിക്ക് ഒറ്റപെട്ടു ഇരിക്കാതെ... ഞങ്ങൾക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്.. "വാ.... ഇവിടെ വന്നിരിക്ക്.." അവളുടെ വലിയ ഇക്കാക്ക മുജീബ് അവളെ വിളിച്ചു അരികിൽ ഇരുത്തി.... "എന്താ.. ഇക്കാ....? കരഞ്ഞു വീർത്ത മുഖവുമായി ഇങ്ങനെ നടന്നാൽ മതിയോ...? "എന്റെ മോൾ ചെറുപ്പം അല്ലേ..... ഇരുപത്തിരണ്ട്..വയസേ നിനക്കായൊള്ളു...." അത്കൊണ്ട്....??! അത് കൊണ്ട് ഒന്നുല്ല നിന്നെ ഇങ്ങനെ ഇരുത്താൻ പറ്റുമോ... വേറെ വിവാഹം.. അത് കേട്ടതും അവൾ ഞെട്ടി എഴുന്നേറ്റു.... ഇല്ല.... " ഇക്കാക്ക ഞാൻ സമ്മതിക്കില്ല.... "എന്റെ ഫാരിസ് ഇക്കയല്ലാതെ വേറെ ആരെയും എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയില്ല.... അവൾ പൊട്ടികരഞ്ഞു. "മോളെ...'ഞങ്ങൾ നിന്റെ നല്ലതിന് വേണ്ടിയല്ലേ... കരയാതെ...." "എങ്ങനെ തോന്നി നിങ്ങൾക്ക്'.. ആ പാവം പടിയിറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞല്ലേ...യൊള്ളു" അപ്പോഴേക്കും എന്നെ വേറെഒരാൾക്ക് പിടിച്ച് കൊടുക്കാൻ തൃതി ആയല്ലേ.... പോയവർ പോയി അവരിനി തിരിച്ചു വരില്ലല്ലോ... അതോർത്തു സങ്കട പെട്ടിരുന്നിട്ട് എന്ത് കാര്യം... "നിങ്ങൾക്ക് ഞാൻ ഒരു ഭാരമായി തോന്നുന്നുണ്ടെങ്കിൽ' അത് പറഞ്ഞാൽ മതി" ഫാരിസക്കയുടെ വീട്ടിലേക്ക് പൊക്കോളാം....ഞാനും എന്റെ മോളും.. മോളെ... നീ ഇവിടെ നിൽക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ... ഒള്ളു.... പക്ഷെ... ആ ഒരു നിർത്തത്തിന്. അർത്ഥം ഇല്ലല്ലോ.... നിന്റെ സന്തോഷം ആണ് ഞങ്ങൾക്ക് വലുത്.. ആ.. നീ... ഇങ്ങനെ ദുഖിച്ചിരിക്കുന്നത് ഞങ്ങൾക്ക് കാണാൻ വെയ്യ ജൂബിയുടെ ഉമ്മ... സുഹ്‌റ കണ്ണീർ ഒഴുക്കി.... അവൾ മറിച്ചൊന്നും പറയാൻ നിക്കാതെ ഉമ്മാടെ കയ്യിൽ നിന്നും മോളെ വാരിയെടുത്തുകൊണ്ട് അകത്തേക്ക് ഓടി... എന്താ... ചെയ്യാ... ജീവിതത്തിൽ അറിയാതെ സംഭവിക്കുന്ന ' സംഭവങ്ങൾ. "സാരല്ല ഉമ്മാ... അവളുടെ മനസ്സ് ഒക്കെ.. ആവട്ടെ എന്നിട്ട് ചിന്തിക്കാം... മറ്റൊരു വിവാഹത്തെപറ്റി" വിവാഹം കഴിപ്പിച്ചയച്ചത് കൊണ്ട് കാര്യം ഇല്ലാ.. അവൾക്ക് അവരെ ഉൾകൊള്ളാൻ കൂടി കഴിയണ്ടേ.... "ന്റെ.....കുട്ടീടെ ഒരു വിധി ഇഷ്ടപ്പെട്ടവന്റെ കൂടെ ജീവിക്കാൻ ഉള്ള വിധി ഉണ്ടായില്ലല്ലോ...." ഉമ്മാ....... ഫോൺ.. ജൂബിയുടെ വലിയ ഇക്കാക്കയുടെ ഭാര്യ നസി വന്ന് പറഞ്ഞു... ആരാ... മോളെ...? അവിടുന്നാ., ഫാരിസിന്റെ വീട്ടിൽന്ന് അവരുടെ ഉമ്മയാ... ദാ.... വരുന്നു.... ഇക്കാക്ക... അവര് ജൂബിയെ കൊണ്ടുപോകാൻ വരട്ടെ എന്ന് ചോദിക്കാനാ വിളിച്ചത് ഞാൻ പറഞ്ഞ് ഉമ്മാക്ക് കൊടുക്കാം എന്ന്.... അവൾ പോകുമോ... പോകില്ല എന്നല്ലേ അവൾ പറഞ്ഞോണ്ടിരിക്കുന്നത്... അതെ...." പാവം അല്ലെ' കുഞ്ഞിനെ കാണാൻ അവർക്കും ആഗ്രഹം കാണില്ലേ..." രണ്ട് ദിവസം നിന്നിട്ട് ഇങ്ങ് പോന്നോളും.... നമ്മൾ നിർബന്ധിച്ച് അയക്കുമ്പോൾ അവൾക്ക് വല്ലതും തോന്നും അവൾക്ക് ഇഷ്ടം ഉണ്ടേൽ പോട്ടെ... മ്മ്...... ഇങ്ങനെ അവൾക്ക് കൂട്ടിരുന്നാൽ അവളിനി വേറെ വിവാഹവും കഴിക്കില്ല അങ്ങോട്ട് പോകത്തും ഉണ്ടാവില്ല.... എന്റെ ഇക്കാ... അവൾ അങ്ങിനെയൊക്കെ പറയും അതൊക്കെ കല്ലിയാണം കഴിയുമ്പോ.. ശെരിയാവും അതുപോലെ അവരുടെ വീടും... അവളുടെ കുഞ്ഞിന്റെ വീടല്ലേ....അത് അവരുടെ കുഞ്ഞിനെ അവർ ഇവിടെ നിർത്തുമോ എല്ലാം ഉൾക്കൊണ്ട്‌ ജീവിക്കാൻ അവൾ പഠിച്ചല്ലേ... പറ്റു.... ഒക്കെ ശെരിയാ...നസി നമ്മൾക്ക് പറയാൻ എളുപ്പമാണ്'.. പക്ഷെ അവൾക്ക് കഴിയണ്ടേ.. അവളെ വേദനിപ്പിക്കാൻ വെയ്യ.... ഇനി അവളോട് ചോദിച്ചിട്ട് അവളുടെ അഭിപ്രായം പോലെ ചെയ്യാം.... മ്മ്..... ഉമ്മ വരുന്നുണ്ട്... "എന്താ.. ഉമ്മാ.. അവർ പറഞ്ഞത്..." അവിടുത്തെ ഉപ്പാക്ക് അവരവിടെ... ജുബിയെ ഒരാഴ്ച്ച നിർത്തണം എന്ന് കുട്ടിയെ കാണാൻ ആഗ്രഹം ഉണ്ട് ഉപ്പാക്കന്ന്. പാവത്തിന് ഇങ്ങോട്ട് വരാനും പറ്റില്ലല്ലോ തളർന്നു കിടക്കല്ലേ... മ്മ്..... ജൂബിയോട് ചോദിച്ചോ നിങ്ങൾ... ഞാൻ അവരോട് അവളെ കൊണ്ട് പോകാൻ വരാൻ പറഞ്ഞിട്ടുണ്ട്.... അവരുടെ കുട്ടിയല്ലേ.. നമുക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ തെറ്റിപിരിഞ്ഞതല്ലല്ലോ അവർ.... നസി... നീ... ചെന്നു അവളോട് വിവരം പറ അവര് ഉച്ചക്ക് ശേഷം വരാം എന്ന് പറഞ്ഞിട്ടുണ്ട്... മ്മ്.... ഞാൻ പറഞ്ഞ് നോക്കാം.... ജുബി.... എടി... വാതിൽ ഒന്ന് തുറന്നെ.. അവൾ വാതിൽ തുറന്നു നസി അകത്തേക്ക് കയറി എന്താ ഇത്ത...."? അവിടുത്തെ ഉമ്മ വിളിച്ചിരുന്നു... എന്തിന്!? അത്... പിന്നേ.. ഒരാഴ്ച്ച അവിടെ നിക്കാൻ നിന്നെ പറഞ്ഞയക്കുമോ.. എന്ന് ചോദിച്ചു കൊണ്ട് അവിടുത്തെ ഉപ്പാക്ക് കുഞ്ഞു മോളെ കാണാൻ വല്ലാതെ ആഗ്രഹം ഉണ്ട് പോലും..... വൈകീട്ട് കൊണ്ടുപോകാൻ വരാമെന്നു അവർ അറിയിച്ചിട്ടുണ്ട്..... "അള്ളോഹ്..' ഞാൻ അങ്ങോട്ട് പോകാനോ എനിക്ക് കഴിയോ അതിന് ഇക്കയില്ലതെ.... മോളെ... എന്താ..ചെയ്യാ റബ്ബിന്റെ തീരുമാനം അങ്ങിനെയായിരിക്കും" എന്ന് കരുതി ജീവിത കാലം മുഴുവനും വിഷമിച്ചിരിക്കാൻ പറ്റുമോ...? എന്തിനാ...ഉമ്മ അവരോട് സമ്മതിക്കാൻ പോയെ.. സമ്മതിക്കാതെ പിന്നേ.. ഇത് അവരുടെ മോന്റെ കുഞ്ഞല്ലേ.... നമ്മൾക്ക് എതിർക്കാൻ പറ്റുമോ.. ഓരോന്ന്... പറഞ്ഞ്... പറഞ്ഞ്, നസി അവളെ കൊണ്ട് സമ്മതിപ്പിച്ചു..... അവളുടെ ഹൃദയത്തിൽ നേരിയ ചാറ്റൽ മഴ പെയ്തു കൊണ്ടിരുന്നു.... അവകണ്ണിലൂടെ നീർമണികളായി പുറത്തേക്ക് ഒഴുകികൊണ്ടിരുന്നു.... ഇക്കാ... നിങ്ങളില്ലാതെ' ഞാനൊറ്റക്ക്.. "നമ്മുടെ റൂമിൽ" എനിക്ക് ഓർക്കാനെ.. വെയ്യ നിങ്ങൾ പോയതിന് ശേഷം അവിടെ കഴിഞ്ഞ, ആ നാല് മാസം" ഇദ്ദയുടെ കാലാവധി കഴിയുന്നത് വരെ" എനിക്കെന്ത് വീർപ്പുമുട്ടൽ ആയിരുന്നന്നോ.... " അതൊന്നും ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല.. അവൾ കണ്ണീർ തോരാതെ ഡ്രെസ്സുകൾ ഓരോന്നായി പാക്ക് ചെയ്തു കൊണ്ടിരുന്നു...... ഉമ്മയുടെ മനസ്സിന്റെ തേങ്ങൽ അറിയാതെ, ആ കുഞ്ഞിമോൾ അവളെ നോക്കി മോണകാട്ടി ചിരിച്ചു കൊണ്ടിരുന്നു.... (തുടരും...... കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
🌹ഷാൻ റീ എൻട്രി💋 തിരുമ്പി വന്തിട്ടെന്നു സൊല്ല്
4.5K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aaOjbd4?d=n&ui=v64j8rk&e1=c 🎫🎫🎫🎫🎫🎫🎫🎫 ട്രെയിനിൽ പോകാൻ പറ്റാത്ത ചില ദിവസങ്ങളിൽ ബസിൽ പോകുമ്പോൾ ബസിൽ ഇരുന്ന് കണ്ട് കരിക്കോട് ജംഗ്ഷനും,ടി കെ എം കോളേജുമെല്ലാം ആശാലതയ്ക്ക് സുപരിചിതമായിരുന്നു. കരിക്കോട് നിന്നും കുറ്റിച്ചിറയിലേക്ക് പോകുന്ന വഴി ടി കെ എം കോളേജ് കാമ്പസിന്റെ അവസാനഭാഗത്തായിട്ടാണ് വിൻസന്റ് തങ്ങൾക്ക് താമസിയ്‌ക്കാൻ വേണ്ടിയുള്ള വാടക വീട് കണ്ടെത്തിയിരുന്നത്. മുൻപ് കൊട്ടിയത്ത്‌ ഒരു വീട് വാടകയ്ക്ക് കിട്ടി എന്ന് അറിയിയ്ക്കുകയും സമയമായപ്പോൾ അത് കൈമറിഞ്ഞു പോയി എന്ന് പറഞ്ഞുമാണ് വിൻസന്റ് മറ്റൊരു വീട് കരിക്കോട് തരപ്പെടുത്തിയത്. ഇവിടെ വീട് ശരിയായി എന്ന് പറഞ്ഞ ശേഷം ഇനിയും ഒരാഴ്ച കൂടി കഴിയും വീട് കാലിയായി കിട്ടാൻ എന്ന് വിൻസന്റ് പറഞ്ഞപ്പോൾ തനിയ്ക്ക് തോന്നിയ ആ സംശയം ശരിയോ തെറ്റോ എന്ന് അറിയുകയേ വേണ്ടൂ.. ഇവിടെ അങ്ങിനെയൊരു വീടുണ്ടോ, അത് വാടകയ്ക്ക് കിട്ടാൻ വേണ്ടി വിൻസന്റ് അവരെ സമീപിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വിൻസന്റ് പറഞ്ഞ പ്രകാരം ഉടമയ്ക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടോ എന്നും അറിഞ്ഞാൽ തനിയ്ക്കുള്ള പകുതി സംശയം തീർന്നു. ആശാലത നടന്ന് ഒരു ഓട്ടോയുടെ അടുത്തേയ്ക്ക് ചെന്ന് അതിന്റെ ഡ്രൈവറോട് കോളേജിന്റെ പിന്നിലായി കരിക്കോട് ഹൈ സ്കൂളിലെ ഒരു അദ്ധ്യാപകൻ വാടകയ്ക്ക് താമസമുണ്ടോ എന്ന് അന്വേഷിച്ചു. ആദ്യം ഓട്ടോ ഡ്രൈവർ ആശാലതയെ അടിമുടിയൊന്നു നോക്കി. അമ്പതു വയസിന് മേൽ പ്രായമുള്ള മുടി മുക്കാലും നരച്ച ഒരാളായിരുന്നു ഓട്ടോ ഡ്രൈവർ. "അങ്ങേര് ഇവിടുന്ന് പോയെന്ന് തോന്നുന്നു. ഇടയ്ക്കാരോ പറയുന്ന കേട്ടു ഹൈ സ്കൂളിലെ ജോൺസൺ മാഷിന് സ്ഥലം മാറ്റം ആണെന്ന്.. എന്റെ ഊഹം ശരിയാണെങ്കിൽ പോയിട്ട് രണ്ടോ മൂന്നോ ആഴ്ചയാകുന്നു.." അയാൾ പറഞ്ഞു. അവർ സംസാരിച്ച് നിൽക്കുന്നത് കണ്ട് തൊട്ടുപിന്നിൽ കിടന്ന ഓട്ടോയുടെ ഡ്രൈവർ അവരുടെ അടുത്തേയ്ക്ക് വന്ന് കാര്യം തിരക്കി. "നമ്മുടെ ജോൺസൺ മാഷ് താമസിച്ചിരുന്ന വീട് ചോദിച്ചു വന്നതാ... അദ്ദേഹം അങ്ങ് വടക്കോട്ടെങ്ങാണ്ട് ട്രാൻസ്ഫർ ആയി പോയില്ലേടാ ഉണ്ണീ.." "സാറ് തിരുവല്ലയ്ക്ക് പോയി. ഒരാഴ്ച മുമ്പാണ് വന്ന് ഫർണിച്ചർ എല്ലാം വണ്ടിയിൽ കയറ്റി വീടൊഴിഞ്ഞു പോയത്." ഉണ്ണികൃഷ്ണൻ എന്ന ഓട്ടോ ഡ്രൈവർ വിശദമാക്കി. വിൻസന്റ് പറഞ്ഞതിൽ ആദ്യ വാചകം സത്യമായിരിയ്ക്കുന്നു എന്ന് ആശാലത ഓർത്തു. 'വാടകക്കാരൻ പോയെങ്കിലും അയാളുടെ വീട്ടുപകരണങ്ങളൊക്കെ ഒരാഴ്ച കഴിഞ്ഞേ കൊണ്ടു പോകൂ. അതുകഴിഞ്ഞേ നമുക്ക് കരാർ എഴുതാൻ പറ്റൂ 'എന്നാണ് വിൻസന്റ് തന്നോട് പറഞ്ഞിരുന്നത്. "സാറിനെ കാണാൻ വന്നതാണോ. എവിടുന്നു വരുവാ.." ഉണ്ണികൃഷ്ണൻ ആശാലതയോട് ചോദിച്ചു. "ഞാൻ പത്തനാപുരത്തിന് അടുത്ത്‌ നിന്ന് വരുവാ.. എനിയ്ക്ക് ആ മാഷിനെയല്ല കാണേണ്ടത്.. എനിയ്ക്ക് കൊല്ലത്തേക്ക് ജോലി ട്രാൻസ്ഫർ കിട്ടിയിട്ടുണ്ട്. അപ്പോൾ താമസിയ്‌ക്കാൻ ഒരു വീടന്വേഷിച്ചപ്പോൾ ഓഫീസിലെ പ്യുണ് ആണ് പറഞ്ഞത് ഇവിടെ ഒരു അദ്ധ്യാപകൻ താമസിച്ച് കൊണ്ടിരുന്ന വീടുണ്ടെന്നും ഇപ്പോൾ അത് കാലിയായി കിടക്കയാണെന്നും.. എങ്കിൽ അതിന്റെ ഓണറെ ഒന്ന് കാണാമെന്ന് കരുതി വന്നതാ... സ്കൂൾ മാഷിന്റെ വീടാകുമ്പോ നിങ്ങൾക്ക് അറിയാതെ വരില്ലല്ലോ. അതുകൊണ്ടാ നിങ്ങളോട് ചോദിച്ചത്.." "അത് വേറേ ആരോ വാടകയ്ക്ക് എടുത്ത ലക്ഷണം ഉണ്ടല്ലോ. ഇന്നലെ വൈകിട്ട് ഞാൻ അതുവഴി ഓട്ടം പോകുമ്പോ അവിടുത്തെ മുറ്റത്തുള്ള കാടെല്ലാം ചെത്തി വൃത്തിയാക്കുന്നത് കണ്ടു." "അതിന്റെ ഓണറുടെ വീടറിയുവോ നിങ്ങൾക്ക്.." ആശാലത രണ്ട് പേരെയും മാറി മാറി നോക്കി. "അറിയാം.. അവിടെ നിന്ന് ഒരു അരകിലോമീറ്റർ ദൂരമുണ്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക്. ഞാൻ ഒരുപാട് തവണ ഓട്ടം പോയിട്ടുള്ളതാ.." "എന്നേ ആ വീട് വരെയൊന്നു കൊണ്ട് വിടുവോ.." ആശാലത താൻ ആദ്യം സംസാരിച്ച പ്രായമുള്ള മനുഷ്യനോട് ചോദിച്ചു. "ഉണ്ണീ, ഇവരെ ഒന്ന് അവിടെ എത്തിച്ചേരെടാ. എനിയ്ക്ക് വീട് നല്ല തിട്ടം പോരാ." അയാൾ പറയുന്നത്കേട്ടതും ഉണ്ണികൃഷ്ണൻ ഓട്ടോ ലൈനിൽ നിന്നിറക്കി ആശാലതയുടെ മുമ്പിൽ കൊണ്ട് നിർത്തി. അവൾ കയറിയതും ഉണ്ണികൃഷ്ണൻ കുറ്റിച്ചിറ റോഡിലേക്ക് ഓട്ടോ ഓടിച്ചു കൊണ്ട് പോയി. ഒരുമിനിറ്റ് ഓട്ടോ ഓടിയതുംഅയാൾ അടഞ്ഞു കിടന്ന ഒരു ഗേറ്റിന്റെ മുമ്പിൽ ഓട്ടോ നിർത്തി. "ഇതാ നിങ്ങൾ പറഞ്ഞ വീട്. അത് അടഞ്ഞു കിടക്കുവാ. പുതിയ വാടകക്കാർ വന്നിട്ടില്ലെന്ന് തോന്നുന്നു. ഗേറ്റ് ദാണ്ടേ താഴിട്ട് പൂട്ടിയിരിയ്ക്കുന്നു. ചേച്ചിയ്ക്ക് ഭാഗ്യമുണ്ടെങ്കിൽ വീട് കിട്ടും.." അയാൾ മുൻപ് ഹൈസ്കൂൾ അദ്ധ്യാപകൻ താമസിച്ചിരുന്ന വീട്അവൾക്ക് കാണിച്ചു കൊടുത്തു. ''ഞാൻ ഒന്ന് പുറത്ത് നിന്ന് കണ്ടോട്ടെ. ഇപ്പോൾ വന്നേക്കാം.. " "അതിനെന്താ ചേച്ചീ പോയിട്ട് വാ." ഡ്രൈവറുടെ സമ്മതം കിട്ടിയതും ആശാലത ഓട്ടോയിൽ നിന്നിറങ്ങി ചെന്ന് ഗേറ്റിൽ പിടിച്ചു കൊണ്ട് നിന്ന് ഉള്ളിലേക്ക് നോക്കി. അവൾക്ക് തന്റെ നെഞ്ച് പിടയുന്ന ഒരു വേദന തോന്നി. തനിയ്ക്കും വിൻസന്റിനും വേണ്ടി വിൻസന്റ് കണ്ടെത്തിയ വാടക വീട്.. ഇവിടെയായിരുന്നു തങ്ങൾ ജീവിതം തുടങ്ങേണ്ടിയിരുന്നത്. വിൻസന്റ് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ താനിപ്പോൾ ഈ വീട്ടുമുറ്റത്ത്‌ നിന്നേനെ... വിൻസന്റ് പറഞ്ഞ ചെറിയ പൂന്തോട്ടം. ജമന്തിയും, വാടാമല്ലിയും, വിവിധ തരം റോസ് ചെടികളും...പിന്നെസിറ്റൗട്ടിന്റെ ഒരു തൂണിന്റെഓരം പറ്റി വളർന്നു പന്തലിച്ചു പൂത്തുലഞ്ഞു നിൽക്കുന്ന അരിമുല്ലയും.. ആശാലത ഗേറ്റിൽ നിന്നുള്ള പിടി വിട്ട ശേഷം തിരികെ വന്ന് ഓട്ടോയിൽ കയറിയിരുന്നു. ഓട്ടോ മെല്ലെ ചലിച്ചു തുടങ്ങിയപ്പോൾ അവൾ ഷാളിന്റെ തുമ്പുയർത്തി കണ്ണുകൾ തുടച്ചു. ഒരു കിലോമീറ്ററൊന്നുംഓടേണ്ടി വന്നില്ല. അതിനും മുൻപേ മെയിൻ റോഡ് സൈഡിൽ തന്നെയുള്ള ഒരു ഭംഗിയാർന്ന ഇരുനില വീടിന് മുൻപിലെ ഗേറ്റിനടുത്ത്‌ ഉണ്ണികൃഷ്ണൻ ഓട്ടോ നിർത്തി. "ടി കെ എമ്മിലെ സാറാ..രാധാകൃഷ്ണൻ സാർ. സാറിന്റെ വീടാ ചേച്ചി വാടകയ്ക്ക് ചോദിച്ചു വന്നത്." വീട്ടുമുറ്റത്ത്‌ നിന്ന് ചെടികൾക്ക് നനച്ചുകൊണ്ടിരുന്ന നാൽപ്പത് വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരൻ, തന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ ഒരു ഓട്ടോ വന്ന് നിൽക്കുന്നത് കണ്ടു തിരിഞ്ഞു നോക്കി. "സാറേ, കോളേജിന്റെ പിന്നിലുള്ള നമ്മുടെ വീട് വാടകയ്ക്ക് ചോദിച്ചു വന്നതാ.. അത് ആരെങ്കിലും എടുത്തോ സാറേ." ഉണ്ണികൃഷ്ണൻ ഗേറ്റിന് അടുത്ത്‌ നിന്ന് രാധാകൃഷ്ണൻ സാറിനെ നോക്കിസുപരിചിതനെ പോലെ സംസാരിച്ചു. പക്‌ഷേ ഗൗരവം മുറ്റിയ മുഖവുമായി നിന്ന അയാൾ ഉണ്ണികൃഷ്ണനോട് മറുപടി പറയാൻ നിൽക്കാതെ,കയ്യിലിരുന്ന ഹോസ് താഴേയ്ക്ക് ഇട്ട ശേഷം ഗേറ്റിനടുത്തേയ്ക്ക് വന്നു. അവിടെ നിന്നുകൊണ്ട് അയാൾ കട്ടി കണ്ണടയ്ക്ക് മുകളിലൂടെ ആശാലതയെ നോക്കവേ അവളിറങ്ങി പുറത്തേയ്ക്ക് വന്നു. ആശാലത യെകണ്ടപ്പോൾ അയാൾ വിക്കറ്റ് ഗേറ്റ് തുറന്നു കൊടുത്തു. എന്നിട്ട് ശിരസ്സ് കൊണ്ട് അകത്തേയ്ക്ക് പോന്നോളാൻ ആവശ്യപ്പെട്ടു. ആശാലത, ഡ്രൈവറോട് ഇപ്പോൾ വരാമെന്നു പറഞ്ഞ ശേഷം ഗേറ്റ് കടന്നു ചെന്നു. ആശാലത അകത്തേയ്ക്ക് കയറുമ്പോൾ രാധാകൃഷ്ണൻ വിക്കറ്റ് ഗേറ്റ് അടച്ചു ഓടാമ്പൽ ഇടുകയും ചെയ്തു. ആശാലതയെ സിറ്റൗട്ടിൽ ഇരുത്തിയ ശേഷം അയാൾ കാര്യങ്ങൾ പറഞ്ഞു. "വീട് വാടകയ്ക്ക് കൊടുക്കാനുള്ളതാ. പക്‌ഷേ അതിനൊരു ചെറിയ താമസം വരും. താമസമെന്ന് പറഞ്ഞാൽ ഒരാഴ്ച... കാരണം അവിടെ താമസിച്ചിരുന്ന ഒരു അദ്ധ്യാപകൻ ട്രാൻസ്ഫർ ആയി പോയതോടെ മറ്റൊരാൾ വീടിന് വാടകക്കരാർ എഴുതി തുകനൽകിയതാണ്... എന്നാൽ വാടകയ്ക്ക് വീട് എടുക്കാൻ വന്നയാൾക്ക് ഒരു ആക്സിഡന്റ് ഉണ്ടാവുകയും അതോടെ അവരുടെ താമസത്തിന് ഡിലേ ഉണ്ടാവുകയും ചെയ്തു. അവർക്കിപ്പോൾ കരാർ റദ് ചെയ്തു തുക മടക്കി നൽകാൻ ഒരുങ്ങുകയാണ് ഞാൻ. അത് കഴിഞ്ഞാൽ മാത്രമേ മറ്റൊരു കരാർ എഴുതാൻ പറ്റൂ.. അത്രയും സമയം എനിയ്ക്ക് നൽകാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ആ വീട് വാടകയ്ക്ക് കിട്ടും. ഇനി മറ്റെവിടെയെങ്കിലും നിങ്ങൾക്ക് വേറേ കിട്ടുമെങ്കിൽ അത് നോക്കാം.." "സാർ.. ഒരു കാര്യം ചോദിച്ചോട്ടെ..." ആശാലത അനുവാദം കേൾക്കും മട്ടിൽ അയാളോട് ചോദിച്ചു. മുഖഭാവം കാണും പോലെ അല്ല അയാളെന്ന് ആശാലതയ്ക്ക് മനസിലായി. വളരെ സൗമ്യനും, ശാന്ത ശീലനും ആണ് ആൾ. "പറയൂ." അയാൾ ഒന്നിളകി ഇരുന്നു. "അവിടെ വാടകയ്ക്ക് വരാനിരുന്നവർ കുടുംബമായാണോ സാർ താമസത്തിന് എത്താനിരുന്നത്." "അല്ലാതെ ബാചിലേഴ്‌സിനു ഞാനെന്റെ വീട് വാടകയ്ക്ക് നൽകാറില്ല. ഞാനെന്നല്ല ഇവിടെ മിക്കവരും." "അദ്ദേഹത്തിന്റെ പേര് വിൻസന്റ് എന്നായിരുന്നോ സാർ.. കരാർ എഴുതുമ്പോ സാർ പേര് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ." "അതേ വിൻസന്റ്. അയാളുടെ വീട് മയ്യനാട് ആണെന്നും മിശ്രവിവാഹിതരായ ദമ്പതികളാണെന്നും പറഞ്ഞപ്പോൾ ഞാൻ ഒരൽപ്പം വൈമനസ്യം കാട്ടിയതാണ്. അതിന്റെ പേരിലൊന്നും ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് വിൻസന്റ് ഉറപ്പ് തന്നിട്ടിട്ടുണ്ടായിരുന്നു. അയാളുടെ ഭാര്യയ്ക്ക് വാട്ടർ അതോർട്ടി യിൽ ജോലിയാണെന്നും അവരുടെ വീട്പുനലൂരോ മറ്റോ ആണെന്നാ പറഞ്ഞതെന്നുമാണ് എന്റെ ഓർമ.. നിങ്ങൾക്ക് അവരെ പരിചയമുണ്ടോ.." അയാൾ ചോദിച്ചത് ആശാലതയുടെ കാതിലേക്ക് വീണില്ല. വിൻസന്റായിരുന്നു ശരിയെന്ന സത്യത്തിനു മുൻപിൽ ആശാലത അൽപ്പ നേരത്തേക്ക് പകച്ചു പോയി. പറഞ്ഞത് പോലെ എല്ലാം വിൻസന്റ് തയ്യാറാക്കി കഴിഞ്ഞിരുന്നതാണ്... രജിസ്റ്റർ വിവാഹം നടത്താൻ.. അതിന് ശേഷം തങ്ങൾക്ക് താമസിയ്‌ക്കാൻ... എല്ലാം എല്ലാം ഒരുക്കി വച്ചിട്ട് അവസാനം... "നിങ്ങൾക്ക് അവരെ പരിചയമുണ്ടോ.. എന്താ നിങ്ങളുടെ പേര്.." ആശാലത മറുപടി പറയാതെ ഇരിയ്ക്കുന്നത് കണ്ട് അയാൾ ചോദ്യം ആവർത്തിച്ചു. "അറിയില്ല സാർ.. എന്റെ പേര് ദിവ്യ. വീട് കായംകുളത്താണ്.. ഞാൻ വരട്ടെ സാർ.." താൻ ഇനിയും അവിടെ ഇരുന്നാൽ തന്റെ വായിൽ നിന്ന് എന്തെങ്കിലും വീണു പോകുമോ എന്നൊരു ഭയം തോന്നി ആശാലതയ്ക്ക്. അവൾ പോകാനായി എഴുന്നേറ്റെങ്കിലും അവൾക്ക് മുമ്പോട്ട് നടക്കാൻ ഒരടി വയ്ക്കാൻ കഴിഞ്ഞില്ല. ആശാലത സിറ്റൗട്ടിന്റെ തൂണിൽ പിടിച്ച് ഒരു നിമിഷം നിന്നു.. നീരാവി തട്ടിയത് പോലെ അവളുടെ കണ്ണുകൾക്ക് പുകച്ചിലുണ്ടായി. കണ്ണിൽ നീർ നിറഞ്ഞു കിടക്കുന്നതിനാൽ പുറത്തെ കാഴ്ചകളൊക്കെ ഓളം വെട്ടും പോലെ അവൾക്ക് തോന്നി. ആശാലത മെല്ലെ നടന്നു പുറത്തേക്കിറങ്ങുന്നത് സിറ്റൗട്ടിൽ വീട്ടുടമ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ആ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ ദുരൂഹതകൾ ഉള്ളത് പോലെ അയാൾക്ക് മനസിലായെങ്കിലും താൻ അതെന്തിനാ അന്വേഷിയ്ക്കുന്നത് എന്ന ചിന്തയോടെ അയാൾ ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നു ചെയ്യാനായിപ്പോയി. ആശാലത ഗേറ്റ് തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി ഓട്ടോയിലേക്ക് കയറിയിരുന്നു. "എന്നത്തേക്കാ ചേച്ചീ എഗ്രിമെന്റ്." ഓട്ടോ സ്റ്റാർട്ട് ചെയ്തു കൊണ്ട് അയാൾ ചോദിച്ചു. അവനെന്തോ ചോദിച്ചെന്നല്ലാതെ എന്താണ് തന്റെ കാതിൽ വീണതെന്ന് അവൾക്ക് തിരിഞ്ഞില്ല. അവൻ ഓട്ടോ ഓടിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ ആശാലത എന്താണെന്ന് തിരക്കി. "വീട് കിട്ടുമോ എന്ന് ചോദിച്ചതാ." അവൻ ഇത്തിരി താൽപ്പര്യക്കുറവോടെ പറഞ്ഞു. "ഇല്ല അത് മാറ്റാരോ എടുത്തു." ആശാലത ഒറ്റവാക്കിൽ മറുപടി കൊടുത്തു. "വേറേ വീട് ഇവിടെങ്ങാനും അന്വേഷിയ്ക്കണോ ചേച്ചീ.. ചിലപ്പോ ആരെങ്കിലുമൊക്കെ പറയുന്ന കേൾക്കാം അവിടെയും ഇവിടെയുമൊക്കെ വീട് ഒഴിവുണ്ടെന്ന്. അങ്ങനെയുണ്ടെങ്കിൽ ഞാൻ വിളിച്ചറിയിയ്ക്കാം.. നമ്പർ തന്നാൽ മതി." "ഇവിടെ കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ടാ ഉണ്ണികൃഷ്ണാ ഞാനിങ്ങോട്ട് വന്നത്. ഇവിടെ തന്നെ വേണമെന്നൊന്നും ഇല്ല. കൂടെ ജോലിചെയ്യുന്നവർ വേറേ നോക്കുന്നുണ്ട്." അവൾ പറഞ്ഞു നിർത്തിയതും ഓട്ടോ കരിക്കോട് ജങ്ഷനിൽ തിരികെ എത്തിയിരുന്നു. ഉണ്ണികൃഷ്ണൻ ഓട്ടോ കൊട്ടാരക്കര ഭാഗത്തേയ്ക്കുള്ള ബസുകൾ നിർത്തുന്ന സ്റ്റോപ്പിൽ കൊണ്ട് നിർത്തി കൊടുത്തു. ഓട്ടോ കൂലി കൊടുത്ത ശേഷം അയാൾക്ക് നന്ദി പറഞ്ഞിട്ട് ആശാലത അവിടെ ബസ് കാത്ത്‌ നിന്നവരിൽ ഒരാളായി. പത്തനാപുരം വഴി പോകുന്ന ഒരു പത്തനം തിട്ട ബസാണ് അവൾക്ക് കിട്ടിയത്. ആൾക്കാർ തുലോം കുറവായ ആ ബസിൽ ധാരാളം സീറ്റുകൾ ഒഴിവുണ്ടായിരുന്നു. ആശാലതയ്ക്ക് എവിടെങ്കിലും ഒന്ന് ഇരുന്നാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. അത്രയ്ക്ക് അവളുടെ മനസും ശരീരവും തളർന്നു പോയിരുന്നു. ബസിന്റെ സൈഡ് സീറ്റിലേക്കിരുന്നു പകുതി പിന്നിലേക്ക് നീക്കിയ ഗ്ലാസ് വിന്റോയിലേക്ക് അവൾ മുഖം ചേർത്തു വച്ചു. പന്ത്രണ്ടിന്റെ മധുര പുനലൂർ പാസഞ്ചർ ട്രെയിൻ,റോഡിന് സമാന്തരമായുള്ള തൊട്ടടുത്ത റെയിൽ പാതയിലൂടെ പാഞ്ഞു പോകുന്നത് അവൾക്ക് കാണാമായിരുന്നു. ട്രെയിനും ബസിനും ഒരേ വേഗതയാണെന്ന് അവൾക്ക് തോന്നി. ഒരിയ്ക്കൽ ട്രെയിനിൽ താൻ എന്തെന്ത് ആവേശത്തോടെയാണ് കൊല്ലത്തേക്ക് പോന്നിരുന്നതെന്ന് അവൾ ഓർത്തു.. വീട്ടിൽ നിന്നിറങ്ങാൻ ആവേശം.. സ്റ്റേഷനിലെത്തിയാൽ വണ്ടിയുടെ ചൂളം വിളി കേൾക്കാനുള്ള കൊതി. എത്രയും പെട്ടന്ന് കൊല്ലത്തേക്ക് എത്തിച്ചേർന്നാൽ മതി.. പിന്നെ ആശ്വാസമാണ്. കണ്ടില്ലെങ്കിലും താൻ നിൽക്കുന്ന നഗരത്തിന്റെ പരിധിയ്ക്കുള്ളിൽ തന്നെ വിൻസന്റും ഉണ്ടല്ലോ എന്നുള്ള ആശ്വാസം. കൊല്ലത്തെത്തിയാൽ വൈകിട്ടോ, അല്ലെങ്കിൽ രാവിലെ താൻ റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങുമ്പോഴോ വിൻസന്റിനെ കാണാം.. അത് സ്നേഹത്തിന്റെ ആവേശമായിരുന്നു. സ്നേഹത്തിന്റെ അധികാരമായിരുന്നു... വിൻസന്റിനെ കാണുമ്പോൾ, അവന്റെ ചാരെ നിൽക്കുമ്പോൾ ഉള്ള മനസിന്റെ നിറവ്... ജീവിതത്തിൽ താൻ എന്തൊക്കെയോ നേടിയെന്ന സംതൃപ്തി... എല്ലാം എവിടെയാണ് പിഴച്ചു പോയത്.. എവിടെവച്ചാണ് ജീവിതത്തിന്റെ കണക്ക് കൂട്ടലുകൾ തെറ്റിപ്പോയത്.. എതിർക്കേണ്ട സമയത്ത്‌ എതിർക്കാതിരുന്നതാണോ തങ്ങൾക്ക് പറ്റിപ്പോയ പരാജയം...ആയിരിയ്ക്കാം.. ഇനിയും സമയമുണ്ടല്ലോ, ഇനിയും സമയമുണ്ടല്ലോ എന്ന് കരുതി വിൻസന്റ് പിന്നോട്ട് മാറും തോറും താനും അതിന് ഒത്തു നിന്നു.. ഒരിയ്ക്കലും തിരിച്ച് കയറാൻ പറ്റാത്തത്ര അഗാധതയിലേക്കാണ്തങ്ങളുടെ ജീവിതം കൂപ്പുകുത്തി പോകുന്നത് മനസിലാക്കാൻ വൈകിപ്പോയി. അതോ കൂടെ നിന്നവരുടെയെല്ലാം ചതിവായിരുന്നോ വീഴ്ത്തിക്കളഞ്ഞത്.... എല്ലാം തിരിച്ചറിയാൻആരുടെയൊക്കെയോ കുതന്ത്രങ്ങളിൽ പെട്ട് ഒരു പ്രാണൻ ഹോമിയ്ക്കേണ്ടി വന്നു. താൻ ജീവന്റെ ജീവനായി കരുതിയ തന്റെ സ്വപ്നങ്ങളെല്ലാം കണക്ക് പറഞ്ഞു വിലയ്ക്കെടുക്കാൻ വന്നവനാണോ ചതിച്ചത്.. അതോ ജന്മം കൊണ്ട് തോളോട് തോൾ ചേർന്ന് നിന്ന കൂടപ്പിറപ്പോ... എത്ര ചിന്തിച്ചിട്ടും ആശാലതയ്ക്ക് അതിനുത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. (തുടരും) കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ
🌹ഷാൻ റീ എൻട്രി💋 തിരുമ്പി വന്തിട്ടെന്നു സൊല്ല്
4.7K views
1 months ago
ആദ്യ ഭാഗത്തിന്റെ ലിങ്ക് ഉണ്ട് താഴെ https://sharechat.com/post/6XxkjG0?d=n&ui=v64j8rk&e1=c മിഷൻ എന്ന നോവൽന്റെ ബാക്കി ആണ് ഇത് രണ്ടാം ഭാഗം ലിങ്കിൽ കയറിയ നോവൽ കിട്ടും പ്രിയ കഥാ സ്നേഹികളെ, മിഷന്‍ എന്ന പേരില്‍ ഞാന്‍ രചിച്ച ആക്ഷൻ ഡ്രാമ നോവലിന്‍റെ രണ്ടാം വരവായ ബൊമ്മലാട്ടം ഇവിടെ തുടങ്ങുകയാണ്. റോ ഇന്‍റലിജന്‍റ് ഡിപ്പാര്‍ട്ട്മെന്‍റിലെ പവര്‍ഫുള്‍ ഓഫിസര്‍ മലയാളിയായ മിസ്റ്റര്‍ കരണ്‍ തന്‍റെ ഒഴിവുകാലം ചിലവഴിക്കാന്‍ സീനിയര്‍ ഓഫീസര്‍ മിസ്റ്റര്‍ പട്ടേലിന്‍റെ നിര്‍ദ്ധേശ പ്രകാരം കൊച്ചിയില്‍ എത്തുന്നു. അന്നുതന്നെയാണ് ആകസ്മികമായി കരണ്‍ അവളെ കണ്ടു മുട്ടുന്നത്. തന്‍റെ സ്വപ്നങ്ങളിലൂടെ നിരന്തരം വന്നു പോകാറുള്ള പെണ്‍കുട്ടി. പല രീതിയില്‍ ആ പെണ്‍കുട്ടി മരിക്കുന്നതായാണ് കരണ്‍ സ്വപ്നം കാണാറുള്ളത്. അതെ അശ്വിനി തന്നെ! അശ്വിനിയും താനും തമ്മില്‍ എവിടെയൊക്കെയോ കണക്ടിംഗ് ഉണ്ടെന്ന് ആദ്യമേ തന്നെ കരണ്‍ ഊഹിച്ചെടുത്തിരുന്നു. പലവിധത്തിലും അശ്വിനി കരണിനു മുന്നില്‍ വരുന്നെങ്കിലും അവിടെയൊക്കെ വളരെ വിദഗ്ദമായി അവള്‍ വഴുതി രക്ഷപ്പെടുകയാണ് പതിവ്. ഇതിലൂടെ തന്‍റെ ഊഹങ്ങള്‍ ശരിയാണെന്ന് കരണ്‍ ഉറപ്പിക്കുന്നു. അതിനിടയില്‍ വ്യക്തമല്ലാത്ത ഒരു ഗോസ്റ്റ് കരണിനെ വേട്ടയാടുകയും ആ പെണ്‍കുട്ടി അശ്വിനിയാണെന്ന് കരണിനെ അറിയിക്കുകയും ചെയ്യുന്നു. ആകെ തല പെരുത്തു കയറിയ കരണ്‍ തുടര്‍ന്ന് അശ്വിനിയെ സാഹസികമായി കണ്ടത്തി അവള്‍ ആരാണെന്നും എന്തിനാണ് തന്‍റെ സ്വപ്നങ്ങളില്‍ വേട്ടയാടുന്നതെന്നും തന്‍റെ പിന്നാലെയുള്ള ഗോസ്റ്റ് ആരാണെന്നും ചോദിച്ചറിയുന്നു. കൊല്ലം ജില്ലയിലെ വലിയൊരു തറവാടായ മേലേടത്തെ പെണ്‍കുട്ടിയാണ് അശ്വിനി. അച്ഛനും അമ്മയും നഷ്ടപ്പെട്ടവള്‍. അളവില്ലാത്ത സ്വത്തുക്കളുടെ ഏക അവകാശി. തന്‍റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനും തന്നെ വകവരുത്താനും വ്യക്തമല്ലാത്ത ചിലര്‍ ശ്രമിക്കുന്നതിനാല്‍ കൊച്ചിയിലെ ഒരു സുഹൃത്തിന്‍റെ സഹായം തേടി ഒളിച്ചു കഴിയുകയാണെന്ന് അശ്വിനി കരണിനോട് ബോധ്യപ്പെടുത്തുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അവള്‍ കരണിന്‍റെ സ്വപ്നങ്ങളില്‍ നിരന്തരം വന്നു പോകുന്നത്?! തന്നെ വേട്ടയാടുന്ന ഗോസ്റ്റ് ആരാണ്?! താനും അശ്വിനിയും തമ്മിലുള്ള ബന്ധമെന്താണ്?! ഇതിനൊക്കെയുള്ള വ്യക്തമായ ഉത്തരം അശ്വിനിയുടെ പക്കല്‍ ഇല്ലായിരുന്നു. അവള്‍ ആദ്യമായാണ് കരണിനെ കാണുന്നത് തന്നെ! തന്‍റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കാന്‍ കരണ്‍ അശ്വിനിയുമൊത്ത് ഒടുവില്‍ അവളുടെ തറവാട്ടിലേക്ക് തിരികെ ചെല്ലുന്നതോടെ കഥ മറ്റൊരു ടേര്‍ണിംഗിലേക്ക് തിരിയുകയാണ്. ത്രസിപ്പിക്കുന്ന തരത്തില്‍ ആക്ഷനും ത്രില്ലിങിനും സസ്പെന്‍സിനും വളരെ പ്രാധാന്യം കൊടുത്ത ഒരു സീറ്റ് എഡ്ജഡ് സ്റ്റോറി ആയിരുന്നു മിഷന്‍. എന്നാല്‍ മനോഹരമായ പ്രണയവും ഇതിലൂടെ കടന്നു പോകുന്നതായും കാണാം. കഥയുടെ ഒടുവിൽ അശ്വിനിയെ കരണ്‍ തന്‍റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റുകയും ഇരുവർക്കും സിഡ്നിയില്‍ വെച്ച് ഒരു പെൺകുട്ടി ജനിക്കുന്നതുമോടെ മിഷൻ അവസാനിക്കുകയായിരുന്നു. ഇരുവരെയും ബൊമ്മലാട്ടത്തിലൂടെ ഒരിക്കല്‍ കൂടി കൊണ്ടു വരികയാണ്. മിഷന്‍ പോലെ തന്നെ ആക്ഷനും ത്രില്ലിനും വളരെ പ്രാധാന്യം കൊടുത്തു തന്നെയാണ് ബൊമ്മലാട്ടവും കഥ പറഞ്ഞു പോകുന്നത്. അതില്‍ യാതൊരുവിധ കോംപ്രമൈസും ഇല്ല. എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഈ കഥയോടൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ദില്‍ഷാദ്. 🙏 #Mission part 1 link https://www.facebook.com/share/p/14F4cgS9j3/ «»«»«»«»«»«»«» കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. ഇതൊരു കോപ്പിറൈറ്റഡ് പിഡിഎഫ് പ്രോജക്ടാണ്. എഴുത്തുകാരന്‍റെ അനുവാദമില്ലാതെ രചന മോഷ്ടിച്ചു കൊണ്ടു പോവുകയോ ഏതെങ്കിലും തരത്തിലുള്ള കൈ കടത്തലുകളോ കണ്ടാല്‍ മറ്റു രചയിതാക്കളെ പോലെ വാ മൂടിയിരിക്കില്ല. ശക്തമായി പ്രതികരിക്കുകയും നിയമനടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു. സോ ഒരു ബലം പിടിത്തമില്ലാതെ മുന്നോട്ടു പോകാനാണ് എനിക്കും താല്‍പ്പര്യം. എഴുത്തുകാരന്‍റെ ഉദ്ധേശ ശുദ്ധിയെ മനസ്സിലാക്കുമെന്ന് കരുതുന്നു. ©Copyright work _ This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator's (ദിൽഷാദ്) prior permission.... «»«»«»«»«»«»«»«» #ബൊമ്മലാട്ടം ((1)) പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകമെമ്പാടും ആഘോഷത്തില്‍ അലതല്ലി. പല രാജ്യങ്ങളും തങ്ങളുടെ ആഘോഷത്തിന്‍റ വീര്യം ഒട്ടും കുറച്ചില്ല. മതിമറന്ന് ഓരോ രാജ്യവും തിമിര്‍ത്തു കൂട്ടി. നമ്മുടെ രാജ്യവും അതുപോലെ തന്നെ. പുതിയ പുതിയ രീതികളിലൂടെ ഇത്തവണത്തെ പുതുവര്‍ഷം ആഘോഷിക്കാന്‍ ജനങ്ങളോടൊപ്പം ഭരണാധികാരികളും പങ്കു ചേര്‍ന്നു. രാജ്യത്തെ പ്രധാന സിറ്റികളിലും മറ്റും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും ആഘോഷത്തിന്‍റെ തീവ്രതയില്‍ ഒട്ടും അയവുണ്ടായില്ല. സമയം രാത്രി 11.30. ഡല്‍ഹിയിലെ ക്രിസ്റ്റല്‍ മാളില്‍ പതിവിലും ധാരാളമായി തിരക്ക് അനുഭവപ്പെട്ടു. തങ്ങളിലേക്ക് ലയിച്ച് എത്തിയവര്‍ക്കു വേണ്ടി വ്യത്യസ്തമായ കലാപരിപാടികളാണ് ക്രിസ്റ്റല്‍ മാള്‍ ഒരുക്കിയിരിക്കുന്നത്. നൃത്ത പരിപാടികളും സംഗീത വിരുന്നും ചോദ്യോത്തര മത്സരങ്ങളും വിനോദങ്ങളുമായി വലിയൊരു ട്രീറ്റ് തന്നെയാണ് ക്രിസ്റ്റല്‍ മാള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലിസ് സേക്യൂരിറ്റി അലര്‍ട്ട് ആയി നിലകൊണ്ടു : "ഇവിടെ വലിയ പ്രോബ്ളമൊന്നുമില്ല സര്‍. എല്ലാം നിയന്ത്രണത്തില്‍ തന്നെയാണ്." ടീം ക്യാപ്റ്റന്‍ തന്‍റെ മേലുദ്യോഗസ്ഥനെ വിവരം ധരിപ്പിച്ചു. ഇതേ സമയം കൊച്ചിയിലെ ആഘോഷവും കൊടുമ്പിരി കൊണ്ടു. നാനാഭാഗത്തു നിന്നുപോലും ആളുകളെത്തി അവിടം വലിയൊരു ജനസാഗരം തന്നെ സൃഷ്ടിച്ചു. കൂട്ടത്തില്‍ വിദേശികളുടെ വക അര്‍മാദവും. ഇത്തവണ എല്ലാവരും കാത്തിരിക്കുന്നത് സാന്താക്ലോസിനെ കത്തിക്കുന്നത് കാണുവാനുള്ള നിമിഷത്തിനുവേണ്ടിയല്ല. അത് എയര്‍ ഫോഴ്സിന്‍റെ ലൈവ് വിഷിനു വേണ്ടിയാണ്. അവിടെയും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് എല്ലാം നിയന്ത്രണത്തിലാണെന്ന് മേലുദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. ഇനി ഏതാനും സെക്കന്‍റുകള്‍ മാത്രം. പന്ത്രണ്ടിന് പത്തു സെക്കന്‍റ് ബാക്കി നില്‍ക്കേ രാജ്യത്തെ ഓരോ വലിയ സിറ്റികളിലെയും ലൈറ്റുകള്‍ ഒരുപോലെയണഞ്ഞു. ക്രിസ്റ്റല്‍ മാളിലെ ജനങ്ങള്‍ പുറകോട്ടെണ്ണി. """10.. 9.. 8.. 7.. 6.. 5.. 4.. 3.. 2.. 1.. ഹാപ്പീീീ ന്യൂയര്‍....... 🎉🎉🎉🎊🎊🎊✨️✨️✨️ എല്ലാ വിളക്കുകളും ഒരുപോലെ തെളിഞ്ഞു. കൂടിയെത്തിയ ജനങ്ങളിലെ ഓരോ മുഖത്തും ആനന്ദവും ആഹ്ലാദവും അലതല്ലി. ഷാംപെയ്ന്‍ പൊട്ടിച്ച് വീശി വിതറി പുതുവര്‍ഷത്തെ അവരില്‍ ചിലര്‍ വരവേറ്റു. പോലീസ് സന്നാഹം തികഞ്ഞ ഗൗരവത്തോടെ കൈകള്‍ കെട്ടി അതൊക്കെയും സൂക്ഷ്മമായി നിരീക്ഷിച്ചു പോന്നു. പക്ഷെ അപ്രതീക്ഷിതമായിരുന്നു അടുത്ത രംഗം. മുഴുവന്‍ ആളുകളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് വലിയൊരു സ്ഫോടനം അവിടെ അരങ്ങേറുകയുണ്ടായി. ഭൂൂൂൂംം......!!!!!! 🔥 നിരവധി പേര്‍ തല്‍ക്ഷണം മരിച്ചു വീണു. ചിലര്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം ഛിന്നിച്ചിതറി. മിച്ചം വന്നയാളുകള്‍ അലര്‍ച്ചയോടെ കൂട്ടമായി തിരിഞ്ഞോടി. ക്രിസ്റ്റല്‍ മാളിന്‍റെ ഒരു ഭാഗം തകര്‍ന്നടിഞ്ഞു. വലിയ തീഗോളങ്ങള്‍ കറുത്ത പുകയോടൊപ്പം ആകാശത്തേക്കുയര്‍ന്നു പൊങ്ങുന്ന ഭീകര കാഴ്ച! ഒരല്‍പ്പ നേരം സെക്യൂരിറ്റി ഗാര്‍ഡ് എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയി. അവരുടെയാളുകളില്‍ ചിലരും ആ സ്ഫോടനത്തില്‍ അകപ്പെട്ടിരുന്നു. കൂട്ടനിലവിളികള്‍ ഉയര്‍ന്ന ഭീകര നിമിഷം!! എയര്‍ ഫോഴ്സിന്‍റെ മൂന്നു വിമാനങ്ങള്‍ ആകാശത്തെ വട്ടമിട്ടു പറക്കുന്ന കാഴ്ച കണ്ട് കൊച്ചിയിലെ ജനങ്ങള്‍ ആര്‍പ്പു വിളിച്ചു. പല വര്‍ണ്ണങ്ങളില്‍ തീര്‍ത്ത മനോഹരമായ പുതുവത്സരാശംസകള്‍ അവര്‍ ജനങ്ങള്‍ക്ക് ഒരുപോലെ നല്‍കി. കണ്ണുകള്‍ക്ക് ഇമ്പം പകരുന്ന കാഴ്ച! അതൊക്കെയും കണ്‍കുളിര്‍ക്കേ നോക്കി നിന്ന് വലിയൊരു കൈയ്യടി കൂടി നിന്ന ജനങ്ങള്‍ പൈലറ്റുകള്‍ക്ക് സമ്മാനിക്കാന്‍ മറന്നില്ല. തങ്ങളുടെ കടമ നിര്‍വ്വഹിച്ച് എയര്‍ ഫോഴ്സ് തിരികെ യാത്രയായി ഏതാനും നിമിഷം കഴിഞ്ഞതും കാതടിപ്പിക്കുന്ന ശബ്ദത്തിൽ അടുത്ത സ്ഫോടനം അവിടെയും അരങ്ങേറി. ഭൂൂൂൂംം......!!!!!! 🔥 നിരവധി പേര്‍ ഛിന്നഭിന്നമായി തെറിച്ചു വീണു. ആളുകള്‍ കൂട്ടമായ് അലറിയോടി. ഗാര്‍ഡുകള്‍ ഒരു നിമിഷം പകച്ചു നിന്നു. ഒരേ സമയം രണ്ടിടങ്ങളിലെ ഉഗ്ര സ്ഫോടനം രാജ്യത്തെയൊട്ടാകെ നടുക്കി. വലിയ ആഹ്ലാദത്തോടെയും ആഘോഷത്തോടെയും പുതുവര്‍ഷത്തെ സ്വീകരിച്ചവര്‍ക്ക് തിരിച്ചു കിട്ടിയത് വലിയൊരു ദുരന്തം! സ്ഫോടനം നടന്നയിടങ്ങളില്‍ ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുമൊക്കെ പാഞ്ഞെത്തി. മണിക്കൂറുകള്‍ നീണ്ടു നിന്ന റെസ്ക്യൂ ഓപ്പറേഷന്‍. ബന്ധുക്കള്‍ ഓരോരുത്തരായി നാനാഭാഗത്തു നിന്നും സംഭവ സ്ഥലത്തേക്ക് അലറി വിളിച്ച് പാഞ്ഞെത്തി. രാജ്യത്തെ എല്ലാ വാര്‍ത്താ ചാനലുകളിലും സ്ഫോടന ദുരന്തങ്ങള്‍ നിറഞ്ഞാടി. മരിച്ചവരുടെ കണക്കുകള്‍ ഇരുനൂറില്‍ കവിഞ്ഞു. ഗുരുതരമായി പരിക്കേറ്റവര്‍ വേറെയും. ഇനിയും മരണ നിരക്ക് കൂടാമെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തെ വലിയ ദുരന്തം മൂലമുണ്ടായ എല്ലാ നഷ്ടത്തിലും പ്രധാനമന്ത്രി ദുഃഖം അറിയിച്ചു. ഒരൊറ്റ രാത്രികൊണ്ട് എല്ലാം കീഴ്മേല്‍ മറിയുകയായിരുന്നു. ********************************************************************************** ഏഴു ദിവസങ്ങള്‍ക്ക് ശേഷം ന്യൂഡല്‍ഹി. രാജ്യത്തെ വിവിധ തലത്തിലെ മന്ത്രിമാരും പ്രസിഡന്‍റും സൈനിക തലവന്മാരും പങ്കെടുക്കുന്ന പ്രധാന ക്യാബിനറ്റ് മീറ്റിങായിരുന്നു അത്. റോ ഡിപ്പാര്‍ട്ട്മെന്‍റിലെ സീനിയര്‍ ഓഫീസര്‍ മിസ്റ്റര്‍ പട്ടേല്‍ ഭരണാധികാരികളുടെ നൂറായിരം ചോദ്യങ്ങളെ നേരിട്ട് തല കുനിച്ചിരുന്നു. "ഇത്രയും ഭീകരമായ ഇരട്ട സ്ഫോടനം രാജ്യത്ത് അരങ്ങേറിയിട്ടും ഒരു തുമ്പു പോലും കിട്ടിയില്ലാ എന്നത് വളരെ ലജ്ജാവഹമായ കാര്യമാണ്. നിങ്ങള്‍ക്ക് ഇതിലൊന്നും പറയാനില്ലേ മിസ്റ്റര്‍ പട്ടേല്‍?!" പ്രസിഡന്‍റ് ശ്യാം ശര്‍മ്മ കോപിതനായി. അത്രയും നേരം മൗനിയായി തുടര്‍ന്ന പട്ടേല്‍ സര്‍ പ്രസിഡന്‍റിനെ ഒന്നു നോക്കി. പാതി തോല്‍വി അറിയിച്ചതു പോലെയുള്ള നോട്ടം : "സര്‍ താലിബാന്‍, അല്‍ഖ്വയ്ദ, ഐഎസ് പോലെയുള്ള ഭീകര സംഘടനകള്‍ ഈ സ്ഫോടനം നിഷേധിച്ചിരിക്കുകയാണ്." "എന്നുവെച്ച്?! ഇതാരാണ് ഇത്തരത്തില്‍ ചെയ്തത് എന്ന് നമ്മള്‍ അറിയരുതെന്നാണോ?! പുതിയൊരു സംഘടന ചിലപ്പോള്‍ രൂപം കൊണ്ടിരുന്നെങ്കിലോ?!" "ശരിയായിരിക്കാം സര്‍. അതേ നിഗമനത്തില്‍ തന്നെയാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്." പറഞ്ഞുകൊണ്ട് പട്ടേല്‍ പ്രൊജക്ടര്‍ ഓണ്‍ ചെയ്തു. എല്ലാ കണ്ണുകളും അതിന്‍റെ വിശ്വലിലേക്ക് നിലകൊള്ളവേ പട്ടേല്‍ തുടര്‍ന്നു : "സര്‍, ക്രിസ്റ്റല്‍ മാളില്‍ സ്ഫോടനം നടക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ മുമ്പുള്ള സിസിടിവി ഫൂട്ടേജ് ആണിത്." ആളുകള്‍ക്കിടയിലൂടെ കൈയ്യിലൊരു ബാഗുമായി പോകുന്ന, കണ്ടാല്‍ ഏകദേശം ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു വിദേശ യുവാവിനെ ചൂണ്ടി പട്ടേല്‍ പ്രസിഡന്‍റിനെ നോക്കി. "സര്‍, ഞങ്ങള്‍ ആദ്യം സംശയിച്ചത് ഈ യുവാവിനെയാണ്. കാരണം വിദഗ്ദരായ ഫോറന്‍സിക് ടീം മാളില്‍ പരിശോധിച്ചതില്‍ ഇതേ ബാഗില്‍ നിന്നുമാണ് സ്ഫോടനം ഉണ്ടായിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്........ അതായത് ഇയാള്‍ തന്നെയാണ് ബാഗില്‍ ബോംബുമായി കടന്നു കയറി ക്രിസ്റ്റല്‍ മാളില്‍ വച്ചിരിക്കുന്നത്." "ഇത്ര ടൈറ്റ് സെക്യൂരിറ്റി ഉണ്ടായിട്ടും ബോംബുമായി ഇയാളെങ്ങനെ അകത്തു കടന്നു പട്ടേല്‍?!" പ്രസിഡന്‍റ് കണ്ണുരുട്ടി. "തീര്‍ച്ചയായും ഇത് സെക്യൂരിറ്റി ടീമില്‍ നിന്നും വീഴ്ച പറ്റിയതാണ് സര്‍. മാത്രമല്ല, രാത്രി ഒണ്‍പതുമണിക്ക് ശേഷമാണ് സെക്യൂരിറ്റി ടൈറ്റാക്കിയത്. ഈ യുവാവ് ഒണ്‍പതുമണിക്ക് മുന്‍പായി വിദഗ്ധമായി മാളില്‍ കടന്നിരിക്കുവാനാണ് സാധ്യത." പട്ടേല്‍ പറഞ്ഞു നിര്‍ത്തി. "ശരി, ഇയാള്‍ തന്നെയാണ് ബോംബ് വച്ചിരിക്കുന്നതെന്ന് ഇത്ര ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അയാളെ പിടികൂടാൻ ശ്രമിച്ചില്ല?!" "ഞങ്ങള്‍ ശ്രമിച്ചു സര്‍. ഇയാളെ പിടികൂടാന്‍ രാജ്യത്തെമ്പാടും വല വീശി ഒരു ടീം തന്നെ രംഗത്തിറങ്ങി. പക്ഷേ നിര്‍ഭാഗ്യവശാല്‍ ലക്നൗവിലെ ഒരു ലോഡ്ജ് മുറിയില്‍ ഇയാള്‍ മരിച്ച നിലയില്‍ അവിടെയുള്ള പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് കണ്ടെത്തുകയായിരുന്നു. അതൊരു കൊലപാതകമാണ്. He got shot..!" പ്രസിഡന്‍റ് തല ചൊറിഞ്ഞ് പുകഞ്ഞു. "ഈ ദൗത്യം കഴിഞ്ഞ് നേപ്പാളിലേക്കും അവിടെ നിന്നും ചൈനയിലേക്കും കടക്കുവാനായിരിക്കണം ഇയാള്‍ ലക്നൗവില്‍ എത്തിയതെന്ന് കരുതപ്പെടുന്നു. Whatever ഈ സ്ഫോടനത്തില്‍ പങ്കുള്ള പ്രധാന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. എനിക്ക് തോന്നുന്നത് ഈ ദൗത്യത്തിനായി ഇയാളെ നിയോഗിച്ചവന്‍ തന്നെയായിരിക്കണം ഇയാളെ കൊലപ്പെടുത്തിയിരിക്കുന്നതും." "ആര്?! ആരാണയാള്‍?!" "I don't know sir....." പട്ടേല്‍ തോളുകളുയര്‍ത്തി താഴ്ത്തി. "Alright.! What about south India's case?! I mean കൊച്ചിയിലെ സ്ഫോടനം. അതിനെ കുറിച്ച് എന്തു വിശദീകരണമാണ് നിങ്ങള്‍ക്ക് തരാനുള്ളത് മിസ്റ്റര്‍ പട്ടേല്‍?!" "പറയാം സര്‍, കൊച്ചിയിലും സമാനമായ സംശയാസ്പദമായി മറ്റൊരു യുവാവിനെയും കണ്ടെത്തി. അയാളുടെ കൈയ്യിലും ബോംബു ലെങ്ത് ഭാഗങ്ങൾ ആണ് ബാക്കി ഉടൻ തരാ കണ്ണൂർകാരൻ ❤️❤️❤️❤️❤️ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!
🌹ഷാൻ റീ എൻട്രി💋 തിരുമ്പി വന്തിട്ടെന്നു സൊല്ല്
7.5K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6DAnMJG?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -17💚🌺 വയറ് വേദന അല്പം കുറഞ്ഞതും വല്ലാത്തൊരു ആശ്വാസമായിരുന്നു ഭാമയ്ക്ക്........ ഉറക്കത്തിലെപ്പോഴോ മെല്ലെ അവൾ നന്ദനരികിലേക്ക് ചേർന്നു കിടന്നു...... പിന്നീടെപ്പോഴോ ഷർട്ട് ധരിക്കാത്ത അവന്റെയാ ചൂടുള്ള നെഞ്ചിലേക്ക് അവൾ തലചേർക്കുകയും ചെയ്തു....... അന്നുവരെ അറിയാത്ത ഏതോ സുഖമുള്ളൊരു അനുഭൂതിയിൽ ഇരുവരും സ്വപ്നം കണ്ടുറങ്ങി...... 💖💖💖💖💖💖💖 ദിവസങ്ങൾ മെല്ലെ കൊഴിഞ്ഞു തുടങ്ങി..... പല്ലവി പുതിയ ജോലിയിലേക്ക് പ്രവേശിച്ചിട്ട്‌ രണ്ടാഴ്ച കഴിഞ്ഞു. നന്ദനും ഭാമയും ഇപ്പോ ഒരുമിച്ചാണ് ട്യൂഷൻ സെന്ററിലേക്കും സ്കൂളിലേക്കും പോകുന്നതും വരുന്നതും...... പതിയെ പതിയെ ഇരുവർക്കുമിടയിലുള്ള അകലം കുറഞ്ഞു വരുന്നുണ്ട്. സമയം വേണമെന്ന് പറഞ്ഞിരുന്ന നന്ദനിൽ ഇതുവരെ തോന്നാത്ത കാമുക ഭവമാണിപ്പോൾ. ഭാമയോട് അടുത്തിരിക്കാനും കൂട്ടുകൂടാനും മിണ്ടാനും നന്ദനിപ്പോ വല്ലാത്ത കൗതുകവും തിടുക്കമാണ്....... പക്ഷേ അത് ഭാമ പോലും അറിയാതെ നിയന്ത്രിക്കുന്നുമുണ്ട്. 💖 ഇന്നും പതിവുപോലെ ജോലികഴിഞ്ഞ് വന്നുകയറിയതേയുള്ളു ഇരുവരും..... ഭാമ വന്നയുടനെ കുളിക്കാനായി കയറിയിട്ടുണ്ട്.......അവൾക്ക് പുറകേ റൂമിലേക്ക്‌ വന്ന നന്ദൻ അവൾ ഇറങ്ങുന്നതും കാത്ത് പുറത്തിരിക്കുകയാണ് .... കുറച്ചു നേരം വെയ്റ്റ് ചെയ്തിട്ടും അവൾ ഇറങ്ങാത്തതുകൊണ്ട് അവൻ പതിയെ എഴുന്നേറ്റ് മുറിയിലെ ജനലുകൾക്കടുത്തേക്ക് നടന്നു അവ മലർക്കെ തുറന്നിട്ടു ശേഷം തിരിഞ്ഞു വന്ന് തന്റെ ടേബിളിൽ ഒരറ്റത്തായി സൂക്ഷിച്ച് വച്ചിരുന്ന റേഡിയോ അവൻ ഓൺ ചെയ്തു. നിമിഷങ്ങൾക്കകം അതിൽ നിന്നും ഒരിരപ്പോടെ ശബ്ദം കേട്ടുതുടങ്ങി നന്ദൻ അതിലെ വലിയ ബട്ടൺ തിരിച്ചു വച്ച് ശബ്ദം അഡ്ജസ്റ്റ് ചെയ്തു. അടുത്തതായ് നിങ്ങൾ കേൾക്കാൻ പോകുന്നത് രതിനിർവ്വേദം സിനിമയിലെ എം.ജയചന്ദ്രൻ സംഗീതമൊരുക്കിയ ചെമ്പകപ്പൂകാട്ടിലെ എന്ന മനോഹരമായ ഗാനമാണ്..... വളരെ ഇമ്പമുള്ള രീതിയിൽ ഒരു പെൺകുട്ടിയുടെ ശബ്ദം റേഡിയോയിൽ നിന്ന് കേട്ടതും നന്ദൻ ആ പാട്ടിനായി കാതോർത്തുകൊണ്ട് അടുത്തു കിടന്ന കസേരയിലേക്ക് ചാരിയിരുന്നു...... """""ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽകണ്ടുഞാൻ നിന്നെ ചെന്താമരേ...... ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽകണ്ടുഞാൻ നിന്നെ ചെന്താമരേ......എന്റെ കരൾക്കൊമ്പിലും ചാറ്റുമഴച്ചോലയിൽവന്നുപൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ...ചെന്താമരേ....."""""" വിരലുകൾ കൊണ്ട് താളം പിടിച്ച് നന്ദനാ പാട്ട് കേട്ടിരുന്നു..... കുറച്ചുനേരം കഴിഞ്ഞതും ഭാമ ബാത്‌റൂമിൽ നിന്ന് പുറത്തേക്കിറങ്ങി...... ബാത്രൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടതും നന്ദൻ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കി........ ഒരു നിമിഷം അറിയാതെ അവന്റെ കണ്ണുകൾ വിടർന്നുപോയി....... ഒരു കറുത്ത കോട്ടൺ സാരി അലസമായ്‌ ഉടുത്ത് തലയിലെ തോർത്തിന്റെ കെട്ട് മുടിക്കുള്ളിലേക്ക് തെറുത്ത് കയറ്റി ഇറങ്ങി വരുകയാണവൾ..... കൈ ഉയർത്തുമ്പോൾ ആ അഴകൊത്ത ഇടുപ്പ് നേരിയ രീതിയിൽ അവന് മുന്നിൽ വെളിവാകുന്നുണ്ട്....... അറിയാതെ കണ്ണിലുടക്കിയ കാഴ്ചയിൽ നന്ദന് മിഴികൾ വെട്ടിക്കാനായില്ല....... ആ നിമിഷമാണ് റേഡിയോയിൽ നിന്ന് ആ വരികളും ഒഴുകിയെത്തിയത് """""ആറ്റിറമ്പഴകിൽ ഈ തരിമണൽ വിരിയിൽഋതുവായി കുളി കഴിഞ്ഞിറങ്ങണ നാണം കണ്ടില്ലേ.........""""" പാട്ടുകേട്ട് ഭാമ മെല്ലെയൊന്നു തിരിഞ്ഞതും തന്നെത്തന്നെ കണ്ണെടുക്കാതെ നോക്കി യിരിക്കുന്ന നന്ദനെയാണ് കണ്ടത്...... അവന്റെ നോട്ടം എങ്ങോട്ടാണെന്ന് കണ്ടതും സ്വയമൊന്ന് നോക്കി അവൾ...... പെട്ടന്ന് തലയിലെ തോർത്തിൽ നിന്ന് കൈ എടുത്ത് ഇടുപ്പിന്റെ വശത്തെ സാരി വലിച്ചിട്ടു അത് കണ്ടതും നന്ദൻ പെട്ടന്ന് തന്നെ മുഖം തിരിച്ചു. ഇരിക്കുന്നിടത്തു നിന്നവൻ പെട്ടന്ന് എഴുന്നേറ്റു...... വല്ലാത്തൊരു തിടുക്കത്തോടെ ഭാമയെ നോക്കാതെ തന്റെ ടൗവലുമെടുത്ത് വേഗം ബാത്റൂമിലേക്കു കയറി ....... ഭാമയ്ക്ക് ആ നിമിഷം എന്തു ചെയ്യണമെന്ന് അറിയാത്ത ഒരു വെപ്രാളം തോന്നിപ്പോയി..... ശേഷം പെട്ടന്ന് തന്നെ കുറച്ച് പിന്നുകളെടുത്ത് നന്ദൻ വരുന്നുണ്ടോന്നു നോക്കിക്കൊണ്ട് അലമാരക്ക് മുന്നിൽ നിന്നും സാരി ശെരിയാക്കി ഉടുത്തു. തിരിഞ്ഞും ചരിഞ്ഞും നോക്കി തൃപ്തി വരുത്തി ശേഷം തലയിലെ തോർത്തഴിച്ചുമാറ്റി ഇരുവശത്തു നിന്നും ഇരു മുടികളെടുത്ത് ഒരു കുഞ്ഞ് ക്ലിപ്പ് വച്ച് നന്ദനിറങ്ങുന്നതിനു മുന്നേ താഴേക്കു പോകാനായി മുറിക്ക് പുറത്തേക്ക് നടന്നു ........ കുറച്ച് നേരം കഴിഞ്ഞതും കുളിച്ച് ഫ്രഷ് ആയി നന്ദനും താഴേക്കുവന്നിരുന്നു....... ഭാമേ...... ആ ചായയങ്ങ് കൊടുക്ക് മോളെ..... നന്ദന് വേണ്ടി ചായ എടുത്തു വച്ചുകൊണ്ട് ദേവകിയമ്മ പറഞ്ഞു. നേരത്തേ റൂമിൽ വച്ച് നടന്നത് ഓർമ്മയുള്ളത് കൊണ്ട് ഭാമയവനെ നോക്കാൻ പോയില്ല..... ചായ അവനു നേരെ നീട്ടിക്കൊണ്ടവൾ അടുക്കളയിലേക്ക് നടന്നു...... എന്നാൽ ഉമ്മറത്തേക്ക് പോകുമെന്ന് കരുതിയ നന്ദൻ അവൾക്ക് പിന്നാലെ അടുക്കയിലേക്ക് ചെന്നു....... അമ്മയോട് ട്യൂഷൻ സെന്ററിലെ എന്തോ കാര്യങ്ങൾ പറയാനെന്ന പോലെ നിൽക്കുകയാണവൻ ഇടക്കിടക്ക് ഭാമയിലേക്ക് നോട്ടം തെന്നിവീഴുന്നുണ്ട്...... അപ്പോഴേക്കും പല്ലവിയും അവിടേക്ക് വന്നിരുന്നു..... ആഹാ....... എല്ലാരും നേരത്തേ എത്തിയോ ഒഴിച്ചു വച്ചിരുന്നതിൽ നിന്ന് ഒരുകപ്പ് ചായ എടുത്തുകൊണ്ടവൾ ചോദിച്ചു....... നീയെന്തേ ലേറ്റ് ആയെ..... നന്ദൻ ചോദ്യത്തോടെ അവളെ നോക്കി.......... എനിക്കിന്ന് ബസ്സ് കിട്ടിയില്ല ഏട്ടാ...... പിന്നെ കുറച്ചു നേരം സ്റ്റോപ്പിൽ നിൽക്കേണ്ടി വന്നു ..... ഹ്മ്മ്മ്മ്......... അവൻ ചായ ഒരിരക്ക് കുടിച്ചുകൊണ്ട് ഭാമയെ നോക്കി...... അവളീ ഭാഗത്തേക്ക്‌ നോക്കുന്നേയില്ല..... നേരത്തെ അറിയാതെപ്പറ്റിപോയതാണ്...... ഒറ്റക്കൊന്നു വന്നിരുന്നെങ്കിൽ എന്തെലും സംസാരിക്കാമായിരുന്നു..... പക്ഷേ അവൾ അമ്മയ്ക്കടുത്തു നിന്നും മാറുന്നില്ല...... കുറച്ചു നിമിഷം കൂടി അവിടെ നിന്ന ശേഷം നന്ദൻ ചായയുമെടുത്ത് മെല്ലെ ഉമ്മറത്തേക്ക് നടന്നു....... മണി അഞ്ചരയാകുന്നേയുള്ളൂ....... അടുത്തുള്ള അമ്പലത്തിൽ നിന്നും ഉച്ചത്തിൽ പാട്ട് കേൾക്കുന്നുണ്ട്....... കൂടാതെ..... മുറ്റത്തായി അസ്തമയ സൂര്യന്റെ മഞ്ഞവെയിൽ ചെമ്പരത്തിയിലും അരളിയിലുമൊക്കെയായി പതിച്ച് ഭംഗി നൽകുന്നുണ്ട്. നന്ദനവയെല്ലാം ശ്രദ്ധിച്ചു കൊണ്ട് സോപാനത്തിലേക്ക് കയറിയിരുന്നു........ അപ്പോഴാണ് ചെമ്പരത്തി വേലിക്കപ്പുറം വഴി ഒരു കാർ വരുന്നത് കാണുന്നത് ........ കാർ വേലി കഴിഞ്ഞ് തന്റെ വീടിന്റെ മുറ്റത്തേക്ക് കയറുന്നത് കണ്ടതും നന്ദനൊരു സംശയത്തോടെ ഇരിക്കുന്നിടത്തു നിന്ന് മെല്ലെ എഴുന്നേറ്റു..... കാർ മുത്തൊരു വശത്തായ് പതിയെ നിർത്തി....... നിമിഷങ്ങൾക്കകം ഡോർ തുറന്ന് അതിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടതും നന്ദൻനൊന്ന് ഞെട്ടി മഹിയേട്ടൻ....... നന്ദന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു.... കണ്ണുകൾ മറച്ച കൂളിംഗ്ലാസ് എടുത്ത് കൊണ്ട് മഹി തിരിഞ്ഞ് വീടിന്റെ ഉമ്മറത്തേക്ക് നോക്കി...... തന്നെ കണ്ടെന്നോണം പകച്ചു നിൽക്കുന്ന നന്ദനെയവനൊന്ന് നോക്കി....... ആ നിമിഷം തന്നെയാണ് നന്ദനോട് എന്തോ കാര്യം പറയുവാനായി ദേവകിയമ്മ ഉമ്മറത്തേക്ക് വന്നത് പിന്നാലെ ഫോണിൽ നോക്കി ഒരു കൈയിൽ ചായക്കപ്പും പിടിച്ച് പല്ലവിയുമുണ്ട്...... മഹി കാറിന്റെ ഡോർ അടച്ച ശേഷം മുന്നോട്ടു വന്നു...... മുറ്റത്തേക്ക് ഉറ്റുനോക്കി നിൽക്കുന്ന നന്ദനരികിലേക്കു വന്ന് അവൻ നോക്കി നിൽക്കുന്ന ഭാഗത്തേക്ക്‌ ദേവകിയമ്മ നോക്കിയതും അവരിലൊരു പകപ്പ് ദൃശ്യമായി. തുടരും.💚🌺 ലൈക് ചെയ്ത് അഭിപ്രായങ്ങൾ എഴുതണേ...... അടുത്ത പാർട്ട്‌ പെട്ടന്ന് താരമേ..... കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ
🌹ഷാൻ റീ എൻട്രി💋 തിരുമ്പി വന്തിട്ടെന്നു സൊല്ല്
8.2K views
1 months ago
മൊഞ്ചത്തിപെണ്ണിന്റെ സുൽത്താൻ..1 ❤️ നേരം പുലർന്നത് മുതൽ കദീസുമ്മ വെപ്രാളപെട്ട് ഓടിനടക്കുകയാ..അകത്തും, മുറ്റത്തും,അടുക്കളയിലും. വീട്ടിലെ ഓരോ മുക്കിലും, മൂലയിലും വരെ കദീസുമ്മയുടെ കണ്ണുകൾ ഓടിനടക്കുന്നുണ്ട്.. എന്തൊക്കെയോ സ്വയം പറഞ്ഞുകൊണ്ട് പരിതപിക്കുന്നുമുണ്ട്. എല്ലാകാര്യങ്ങളും രണ്ട് ദിവസം മുന്നേ ഞാൻ ആ..പെണ്ണിനോട് പറഞ്ഞതാ...അതൊക്കെ റെഡിയാക്കാം എന്ന് പറഞ്ഞു എന്നല്ലാതെ...സംഗതികൾ ഒന്നും നടന്നിട്ടില്ല... ആയിശു....... " ആയിശു....... " "ഈ.......പെണ്ണ്... ഇതെവിടെയാ...?" "എത്ര നേരായിട്ട് തൊണ്ട കീറി വിളിക്കുന്നു." ആയിശു....... " എത്ര വിളിച്ചിട്ടും ഇവൾ വിളികേൾക്കുന്നില്ലല്ലോ റബ്ബേ,.. "എന്തോ'.... ഞാനിതാ...വരുന്നു." തലയിൽ നിന്നും ഊർന്ന് വീഴാറായ തട്ടം ഒന്നുടെ തലയിലേക്ക് വലിച്ചിട്ട് ആയിശു ഉമ്മറത്തേയ്ക്ക് ഓടി വന്നു. "എന്താ....ഉമ്മാമ.." "ഇയ്യെവിടെയായിരുന്നു. എത്ര നേരായിട്ട് വിളിക്കുന്നു. നിന്റെ ചെവിയിൽ എന്തെങ്കിലും തിരികി വെച്ചിട്ടുണ്ടോ...? ഒന്ന് വിളി കേട്ടുകൂടെ നിനക്ക്. " അത്‌..പിന്നെ.. ഉമ്മാമ..ഞാൻ.. അവരുടെ.. റൂം...ക്ലീൻ ആക്കുന്ന തിരക്കിലായിരുന്നു..." "ഏത് തിരക്കിലാണെലും ഒന്ന് വിളികേട്ടുകൂടെ നിനക്ക്. ഇതിപ്പോ...എന്ത് പറ്റി എന്നറിയാതെ ഞാനാകെ ബേജാറായി പോയ്‌.." "എന്റെ....ഉമ്മാമ ഇങ്ങനെ ദേഷ്യപെടാതെ ഞാൻ അവിടെയെല്ലാം ക്‌ളീൻ ആക്കുന്ന തിരക്കിൽ അല്ലായിരുന്നോ..അവർ ഇവിടെ വന്ന് കയറും മുൻപ് അതെല്ലാം തീർക്കണ്ടേ..." "കഴിഞ്ഞോ...?..എന്നിട്ട്..." "കഴിഞ്ഞു...."അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു "ഉപ്പാപ്പ ഇപ്പോൾ വിളിച്ചിരുന്നു . അവർ ഏർപ്പോർട്ടിൽ നിന്നും പുറപ്പെട്ടന്ന്. കോഴിക്കോട് നിന്നും ഈ...മാളികപുരയിലേക്ക് എത്താൻ അധികം ദൂരം ഒന്നുമില്ലാ...." "വേഗം പോയി... മുറ്റം തൂത്തു വാരണം. എന്റെ മകൾ ലൈലക്ക് വൃത്തിയും വെടിപ്പൊക്കെ കുറച്ച് കൂടുതലാ... അതുകൊണ്ട് തന്നെ എവിടെയും കച്ചറയായി കിടക്കുന്നതൊന്നും അവൾക്കിഷ്ടമല്ല..." "മുറ്റമൊക്കെ ഇങ്ങനെകിടക്കുന്നത് കണ്ടാൽ...ഒരു മാസം നിക്കാൻ വന്നവൾ ഒരാഴ്ച നിന്ന് അങ്ങോട്ട് തന്നെ തിരിച്ചു..പോകും.." "ഇതിനാണോ ഈ..വെപ്രാളം ബേജാറാവാതെ...എന്റെ ഉമ്മൂമ്മ കുട്ടി... ഞാൻ വേഗം തൂത്തുവാരാം" ഉമ്മാമയുടെ കവിളിൽ പിടിച്ച് നുള്ളിക്കൊണ്ട് ആയിശു പറഞ്ഞു... "നിന്റെ ഉമ്മ എന്തെടുക്കുവാ...പെണ്ണെ..?" "അടുക്കളയിൽ അവർക്ക് കഴിക്കാനുള്ളത് റെഡിയാക്കി കൊണ്ടിരിക്കാ...." ആയിശു വേഗം ചൂലും മുറവുമായി മുറ്റത്തേക്കിറങ്ങി.. മാളികപുര തറവാട്ടിലെ കോയഹാജിക്കും, ഭാര്യ കദീസുവിനും രണ്ട് മക്കളാണ്.അൻവറും, ലൈലയും..മൂത്തതാണ് മകൾ ലൈല...ഭർത്താവ് ഫൈസൽ കമ്പനിമേനേജറാണ് അവർക്ക് രണ്ട് മക്കൾ. അമീറും.. അമാനയും... അവർ കുടുംബത്തോടെ അങ്ങ് അബൂദാബിയിലാ.. പോയിട്ടിപ്പോ അഞ്ചു വർഷം കഴിഞ്ഞു.. മകൾ അമാനയെ...നാട്ടിലെ കോളേജിൽ ചേർക്കാൻ വരുന്ന വരവാണ് മകൻ അമീർ...ഹോമിയോ ഡോക്ടർ ആണ് ഷാർജയിൽ... മകൻ അൻവർ.. എറണാകുളത്ത് ഒരു കമ്പനിയിൽ കമ്പ്യൂട്ടർ എഞ്ചിനിയറാണ് ഭാര്യ ജസീല..അവർക്ക് രണ്ട് മക്കൾ... ഒരു മോനും ഒരു മോളും... ജസ്മലും, ജസ്‌നിയും...മോൾ lkg, മോൻ രണ്ടാം ക്ലാസ്സിൽ. ആയിശുവിന്റെ ഉപ്പ മൂസക്ക ഈ..വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിനടത്താൻ കോയഹാജിയെ സഹായിച്ചിരുന്ന ആളായിരുന്നു...മൂന്ന് വർഷങ്ങൾക്ക് മുന്നേ പെട്ടന്നൊരു നെഞ്ച് വേദന വന്ന് മൂപ്പർ പോയി.. അതിന് ശേഷം മൂസക്കയുടെ ഭാര്യ മുംതാസിനെയും മകൾ ആയിശു വിനെയും... മാളികപുരയിൽ താമസിപ്പിക്കാൻ തുടങ്ങിയത് ... സ്വന്തം പേരക്കുട്ടിയെ പോലെത്തന്നെയാണ് അവർക്ക് ആയിഷയും മരുമകൾ ജസീലക്ക് അടുക്കളയിൽ സഹായിക്കാൻ ഒരു കൂട്ടുമായി... ആയിശു അടിക്കലും തുടക്കലും എല്ലാം കഴിഞ്ഞ് അടുക്കളയിൽ അവരോടൊപ്പം കൂടി... "എഡി.... ജസീ..."അവർ എത്തി... കുടിക്കാൻ വെള്ളം എടുക്ക്... യാത്ര ചെയ്ത് ക്ഷീണിച്ചു വരികയല്ലേ..." ഉമ്മറത്ത് നിന്നും കദീസുമ്മ വിളിച്ച് പറഞ്ഞു... "ദാ.....ഇപ്പൊ.. കൊണ്ട് വരാം ഉമ്മാ.." ജസി അടുക്കളയിലെ കബോർഡിൽ നിന്നും ഗ്ലാസ് എടുത്ത് ആയിഷുവിന്റെ കയ്യിൽ കൊടുത്തു.. "ആയിശു... അവർ എത്തിയെന്ന്...ഇത് വേഗം കഴുകിയെടുത്തു നേരത്തെ അടിച്ചു വെച്ച ഇളനീർ ജ്യൂസ് ഇതിലേക്ക് എടുത്തോ... അവൾ ഗ്ലാസുകൾ തൃധിയിൽ കഴുകിഎടുത്ത് ഓരോ ഗ്ലാസിലും ജ്യൂസ് പകർന്ന് കൊണ്ട് ട്രെയിലേക്ക് വെച്ചു. ജാസിത്ത ഞാനൊന്ന് ഉമ്മറ പടിവരെ ചെന്ന് നോക്കട്ടെ... എന്നും പറഞ്ഞുകൊണ്ട് കാർ നിർത്തുന്ന ശബ്ദം കേട്ട് ആയിശു.... ഉമ്മറത്തേയ്ക്ക് ഓടി.. പിന്നെ ഉമ്മുമയെ പേടിച്ച് ഉമ്മറത്തേക്കുള്ള വാതിൽ പടിയിലിനരികെ മറഞ്ഞു നിന്നു നോക്കി.... ന്റെ......അള്ളോഹ്... ലൈലാത്ത ഞാൻ മനസ്സിൽ കണ്ട ആളെ...അല്ല... എന്റെ മനസ്സിൽ നല്ല നീളവും അതിനൊത്ത വണ്ണവും കുറച്ചു പ്രായമൊക്കെ തോന്നിപ്പിക്കുന്ന രൂപമായിരുന്നു...ഇതിപ്പോ മെലിഞ്ഞു വെളുത്ത് നാല്പത് വയസ്സ് തോന്നിക്കുന്ന രൂപം. "ആയിശു....... ആയിശു........" കദീസുമ്മ ഉമ്മറത്ത് നിന്നും അവളെ നീട്ടിവിളിച്ചു... ശൊ....ഉമ്മൂമ്മ വിളിക്കുന്നുണ്ടല്ലോ. അവരുടെ മുന്നിലേക്ക് പോകാൻ ഒരു പേടിയും ഒരു നാണവുമൊക്കെ.... അതുകൊണ്ടാണോ എന്തോ...ഹൃദയം വല്ലാതെ മിടിക്കുന്നു...വായിൽവിരൽ വെച്ച് കടിച്ചുകൊണ്ടവൾ സ്വയം പറഞ്ഞു... വീണ്ടും കദീസുമ്മയുടെ വിളിയെത്തിയതോടെ.. ആയിശു വിളി കേട്ടു. "ഉമ്മാമ...ദാ... വരുന്നു.." ആരുടേയും മുഖത്തേക്ക് നോക്കാതെ അവൾ ഉമ്മറത്തേയ്ക്ക് ഇറങ്ങി ഉമ്മൂമയുടെ മുഖത്തേക്ക് നോക്കി... "ആയിശു... കാറിൽ നിന്നും ഇറക്കിവെച്ച അവരുടെ സാധനങ്ങളൊക്കെ എടുത്ത് അകത്ത് കൊണ്ടുപോയി വെക്ക് മോളെ..." അവൾ....തെല്ല് പേടിയോടെ സാധനങ്ങൾ ഓരോന്നായി കയ്യിൽ എടുത്ത് അകത്തേക്ക് കൊണ്ട് പോയ്‌...ഹാളിലെ സോഫാക്കടുത്തായ് വെച്ചു.....അടുത്തത് എടുക്കാനായി അവൾ വീണ്ടും വന്നതും അമീർ അവളെ തടഞ്ഞു... "കുട്ടി......കുട്ടി... എന്റെ ബാഗ് അവിടെ വെച്ചോളൂ അത്‌ ഞാൻ എടുത്ത് വെച്ചോളാം. ആയിശു അമീറിനെ നോക്കിയതും...രണ്ട് പേരുടെയും കണ്ണുകൾ ഒന്ന് കോർത്തു... അവൾ അവനെ നോക്കി തലയാട്ടികൊണ്ട്....അവന്റെ ബാഗ് അവിടെ വെച്ചു... ചെറുപ്പത്തിൽ മൂസക്കയുടെ കൂടെ ഇടക്ക് മാളിക പുരയിലേക്ക് അവൾ വരാറുണ്ടായിരുന്നു... അന്ന്..കണ്ട ചെറിയ ഒരു ഓർമയുണ്ട് അമീറിന്. "ഉമ്മാമ.......ഇത് നമ്മുടെ മൂസാക്കയുടെ മോൾ അല്ലെ ആയിശു..." "അതേടാ....നിനക്കവളെ ഓർമ്മയുണ്ടോ..? "നേരിയ ഒരു ഓർമയുണ്ട്. എന്റെ കയ്യിലെ മിട്ടായി പൊതി മുഴുവനും കിട്ടണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരഞ്ഞതിന് മൂസാക്ക ഒരു അടി വെച്ച് കൊടുത്തതും... പിന്നീട് എന്നെ കാണുമ്പോഴെല്ലാം ഈ.....ഉണ്ടകണ്ണുകൾ കൊണ്ട് എന്നെ നോക്കി പേടിപ്പിച്ചതും..എല്ലാം..." ശൊ..... ആയിശു നഖം കടിച്ചു. അതെല്ലാം ഓർത്തിരിക്കാണോ... ഇപ്പോഴും...അവൾ മനസ്സിൽ പറഞ്ഞു.... പക്ഷെ...ഇങ്ങനെ ഒരാളെ കണ്ടതായി ഞാൻ ഓർക്കുന്നില്ലല്ലോ...അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ മടിയായി അധികനേരം അവിടെ നിൽക്കാതെ അവൾ സാധങ്ങൾ ഓരോന്ന് അകത്തു കൊണ്ട് പോയി വെച്ചുകൊണ്ട്.. അടുക്കളയിലേക്കവൾ തിരിഞ്ഞു നടന്നു.. ചെറിയ ഒരു പുഞ്ചിരിയും ചമ്മലും...അവളുടെ മുഖത്തുണ്ടായി... പഴയ പോലെ അല്ലല്ലോ ഇവളങ്ങ് വളർന്ന് സുന്ദരിയായല്ലോ... പീലികൾ തിങ്ങി നിറഞ്ഞ വിടർന്നകണ്ണുകളും തുടുത്ത കവിളുകളും ചുവന്ന അധരങ്ങളും ചെമ്പകപൂവിന്റെ കളറും. ന്റമ്മോ......ഇവളാണ് മൊഞ്ചത്തി... "എന്താടാ....ഒറ്റക്ക് നിന്ന് ചിരിക്കുന്നത്.." "ഹേയ്..... ഒന്നുല്ല ഉമ്മാമ്മ ചമ്മിയ ചിരിയോടെ അമീർ പറഞ്ഞൊപ്പിച്ചു... "എന്നാ... നടക്ക് അകത്തോട്ട്..." "മ്മ്ഹ്... വന്ന് കയറിയില്ല അതിന് മുന്നേ..എന്ത് സ്വപ്നം കാണുകയാടാ.. ഡോക്ടറേ.... ജാസി അവനെ ഒന്ന് തോണ്ടി കൊണ്ട് ചോദിച്ചു." "സ്വപ്നമോ.....ഞാനോ.. ഹേയ്......ഞാൻ പഴയ കാര്യങ്ങൾ ഓരോന്ന് ഓർത്തപ്പോ അറിയാതെ ചുണ്ടിൽ പുഞ്ചിരി വിടർന്നു പോയതാ...." "ഓഹോ....മ്മ്... ഞാൻ വിശ്വാസിച്ചു..." ലൈലത്തയും ഉമ്മയും പേരക്കുട്ടികളും ഹാളിലെ സോഫയിൽ ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും വിശേഷങ്ങൾ പങ്കുവെച്ചു. "ഫൈസൽ..ഇനി എന്നാനാട്ടിലേക്ക്. അവൻക്കും നിങ്ങളെ കൂടെ ഇങ്ങ് വന്നുകൂടായിരുന്നോ.." വിശേഷങ്ങൾ തിരക്കുന്നതിനിടെ ഉമ്മൂമ്മ ലൈലയോടായ് പറഞ്ഞു. "ഇക്കാക്ക് ലീവ് കിട്ടിയില്ല. ഞങ്ങൾ അങ്ങോട്ട് തിരിച്ചു പോകും മുന്നേ വരുമായിരിക്കും.." "ആമി..ഒന്നും കഴിക്കാറില്ലെ നീ....തടിയൊക്കെ പോയല്ലോ" "ഉമ്മൂമ്മ....ഇതൊക്കെ അല്ലേ..ഇപ്പോഴത്തെ ഫാഷൻ. തിന്നാതെനടക്ക..."അമീർ അമാനയെ നോക്കികൊണ്ട് പറഞ്ഞു... "പിന്നേ...നല്ല പാഷനാ.. ഉമ്മാമ അമീറിനോടായ് പറഞ്ഞു... നീയിനി എന്റെ കൂടെ അല്ലേ താമസിക്കാൻ പോകുന്നത്.തടി ഉഷാറാക്കുന്ന കാര്യം ഞാൻ ഏറ്റു..." ജാസി അമാനയെ നോക്കികൊണ്ട് പറഞ്ഞു. "അമ്മായി... അത് വേണോ.." "വേണം. വേണം.." ആയിഷുവും ഉമ്മയും ഉച്ചക്കത്തെ ഊണിനുള്ള ഒരുക്കത്തിലാണ്... "ഉമ്മാ...ബീഫ് കറി റെഡിയായി... ഇനിയെന്താ ഉണ്ടാക്കാൻ ഉള്ളത്..? "ചിക്കൻ വറുത്ത് കോരാൻ ഉണ്ട്... ആ..പിന്നേ കുറച്ച് തേങ്ങ ചിരവ്...കുംമ്പളങ്ങ കറിയിലേക്ക് അരച്ചുഒഴിക്കണം." ആയിശു...തൊരനുള്ള പയർ അരിഞ്ഞു വെച്ചിട്ടുണ്ട്...മുഴുവൻ ആയില്ല കുറച്ചൂടെ ഉണ്ട് അതൊന്ന് തീർത്തേക്ക് ഞാൻ അവരുടെ അടുത്തേക്ക് ചെല്ലെട്ടെ ട്ടോ... " ജാസി ആയിഷുവിനോടായ് പറഞ്ഞു.. ആയിശു പയർ എടുത്ത് ബാക്കിയുള്ളത് അരിയാൻ തുടങ്ങി.. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ