ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mpxkEV0?d=n&ui=v64j8rk&e1=cമിശ്വ 33
"അവിടം മുതൽ എല്ലാം തകിടം മറിയാനാരംഭിച്ചു എന്നു വേണം പറയാൻ. മൃദുല ആ ബന്ധത്തെ നഖശിഖാന്തം എതിർത്തു. വെറുതേ എതിർക്കുകയല്ല, വല്ലാതെ വയലന്റ് ആയി അവൾ! ഇനി തേജ് ചിന്റുവിനെ കണ്ടാൽ തല്ലിക്കൊന്ന് കടലിൽ കലക്കിയേക്കാൻ അവൾ ഓർഡറിടുന്നത് ഞാൻ നേരിട്ടു കേട്ടതാണ് മാൻ!"
തരുണിന്റെ നെറ്റി ചുളിഞ്ഞു.
" മൃദുലയ്ക്ക് ഇതിൽ ഇടപെടേണ്ട ആവശ്യമെന്തായിരുന്നു ?"
"സ്വാഭാവികമായ ചോദ്യം. ഞാനും അത് തന്നെയേ ചോദിച്ചുള്ളൂ. ഇതിന്റെ പേരിലാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങിയത്."
തരുണിന്റെ മുഖത്ത് ഒരു വല്ലാത്ത ഭാവം തെളിഞ്ഞു വരുന്നത് അജയ് ശ്രദ്ധിച്ചു.
"പേടിക്കണ്ടടോ. മൃദുല ലെസ്ബിയൻ ഒന്നുമല്ല. ഷീ ജസ്റ്റ് റിയലി ലൈക്ഡ് മൈ സിസ്റ്റർ."
അജയ് പുഞ്ചിരിച്ചു.
"ഭയങ്കര കൂട്ടായിരുന്നു അവർ. അങ്ങനെ ഒരു പേഴ്സണാലിറ്റി ആണ് ചിന്റുവിന്. അവളുടെ മുഖത്ത് നോക്കി ആർക്കും ഒരു നോ പറയാൻ പറ്റില്ല. വല്ലാത്ത ക്യൂട്ട് ആണവൾ "
തരുൺ നിശബ്ദനായി കേട്ട് ഇരിക്കുകയാണ്. എന്തുകൊണ്ടോ , ഈ കഥ ഒരു ദുരന്തപര്യവസാനി ആയേക്കുമെന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.
"ഈ സംഭവത്തിന് ശേഷം, ചിന്റുവും മൃദുലയും തമ്മിൽ മിണ്ടാതെയായി. ആകെ അസ്വസ്ഥതയായി. അവസാനം , ഞാൻ പേടിച്ചിരുന്നത് തന്നെ സംഭവിച്ചു.” ഒരൽപ്പ നേരത്തെ നിശബ്ദതയ്ക്കു ശേഷമാണ് അജയ് തുടർന്നത്.
“ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞ് ഒരു 4 മാസമായിട്ടുണ്ടാകും. ഒരു ഫ്രണ്ട് പറഞ്ഞാണ് ഞാൻ അറിഞ്ഞത്. ചിന്റു, മാരീഡ് ദാറ്റ് ഗയ്!”
അജയുടെ വാക്കുകൾ മുറിഞ്ഞു. ഏറെ പ്രയാസപ്പെട്ടാണ് അയാൾ വീണ്ടും തുടർന്നത്.
"അവൾ അയാളെ രജിസ്റ്റർ മാരി ചെയ്തു. കോരമംഗലയിൽ എവിടെയോ പോയി താമസവും തുടങ്ങി. അന്നാണ് ആദ്യമായി ഞാനും മൃദുലയും തമ്മിൽ ഒരു പ്രശ്നമുണ്ടാകുന്നത്."
തരുൺ സംശയത്തോടെ മുഖമുയർത്തി.
"ഞാൻ അവളോട് പറഞ്ഞു , നീ ഇടപെട്ടില്ലായിരുന്നെങ്കിൽ , ഇപ്പൊ എനിക്കെന്റെ പെങ്ങളുടെ കല്യാണം ഇങ്ങനെ ഒരു അന്യനെ പോലെ വേറെ ഒരാൾ പറഞ്ഞ് അറിയേണ്ടി വരുമായിരുന്നില്ല... അങ്ങനെ കൊറേ എന്തൊക്കെയോ പറഞ്ഞു."
അജയുടെ ശബ്ദം വല്ലാതെ പതിഞ്ഞിരുന്നു.
"ഞങ്ങൾക്ക് വേറെ ബന്ധുക്കളൊന്നുമുണ്ടായിരുന്നില്ല തരുൺ. ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവൾക്ക്. അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക്... അത് പറഞ്ഞ അന്ന് മുതൽ ഞാനും മൃദുലയും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. കാരണം , ചിന്റു കണ്ടുപിടിച്ച ആ ചെറുക്കൻ... തേജ്... അയാൾ , അവരുടെ ഫാമിലി ബിസിനസ്സിൽ ഉണ്ടായിരുന്ന ആളായിരുന്നത്രെ!"
തരുൺ ഞെട്ടി!
"അവരുടെ കൂടെ ഡ്രഗ്സ് ട്രാഫിക്കിങ്നു അവനുമുണ്ടായിരുന്നത്രെ!"
"ഷിറ്റ്!"
"ഉം"
"വെറുതെയല്ല മൃദുല ആ ബന്ധം എതിർത്തത് "തരുൺ തല ചലിപ്പിച്ചു.
"എക്സാക്റ്റ്ലി! അവൾ എന്നാൽ അതെന്നോട് പറയണ്ടേ. എങ്കിലല്ലേ എനിക്കറിയൂ. എനിവേ , ഞാൻ പോയി തേജിനെ മീറ്റ് ചെയ്തു. ബട്ട്, മൃദുല പറഞ്ഞതുപോലെ പ്രശ്നക്കാരനായിട്ട് എനിക്ക് തോന്നിയില്ല. ഹീ വാസ് എ റിയൽ നൈസ് ജന്റിൽ മാൻ!"
തരുൺ കണ്ണെടുക്കാതെ അജയ്നെ തന്നെ നോക്കി ഇരിപ്പാണ്. അയാൾ ഒന്ന് നിശ്വസിച്ചു.
"അതിനു ശേഷം, കുറച്ചു കാലം എടുത്തു എല്ലാം ഒന്നു സോൾവ് ആകാൻ... ഏതാണ്ട് രണ്ട് മൂന്ന് മാസങ്ങൾ. ചിന്റു സേഫ് ആയിരുന്നു . അവൻ അവളെ വളരേ സേഫ് ആയിട്ടാണ് കൊണ്ടു നടന്നത്. എവെരിതിങ് വാസ് ഓക്കേ. സൊ... പതുക്കെ പതുക്കെ മൃദുലയും ഓക്കേ ആയി. പേപ്പേഴ്സ് എല്ലാം റെഡി ആയതും ഞങ്ങൾ US ലേക്ക് തിരിച്ചു. ല്യുസിയാനയിലായിരുന്നു ഞാൻ പ്രാക്ടീസ് സെറ്റ് ആക്കിയത് . അവിടെ എന്റെ ഒരു ഫ്രണ്ട്ന്റെ ക്ലിനിക്കിൽ. പിന്നെ രണ്ടു വർഷം അവിടെയായിരുന്നു. എന്റെ ലൈഫിലെ ഏറ്റവും ബ്യൂട്ടിഫുൾ ആയ രണ്ടു വർഷങ്ങൾ. ഇവിടെ ഇപ്പൊ ഒരു KGF ഗേൾ ആയി നടക്കുന്ന മൃദുല, അവിടെ എന്റെ സ്വന്തമായിരുന്നു. ഐ ലവ്ഡ് ഹെർ മോർ ദാൻ എനിതിങ്ങ് ഇൻ ദി വേൾഡ് മാൻ!” അജയുടെ ചുണ്ടിൽ മനോഹരമായൊരു ചിരി വിടർന്നു.
“മൃദുല, ഒരു വീട്ടമ്മയായിട്ട്... ചിന്തിക്കാൻ പോലും പറ്റുന്നില്ലഡോ.” തരുൺ അവിശ്വസനീയത മറച്ചുവെച്ചില്ല.
“അവൾ അപ്പോഴും അവിടെയിരുന്നുകൊണ്ട്, ഇവിടത്തെ ബിസിനസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവളുടെ അപ്പായുടെ വെജ് റെസ്റ്റെറന്റ് അവിടെയും എത്തിച്ചു അവൾ. വിതിൻ 2 ഇയർസ് 4 റെസ്റ്റോറന്റ്സ്! ഷീ ഈസ് സച്ച് എ ഗ്രേറ്റ് -"
" അതൊക്കെ വിട് . എന്താ ഉണ്ടായതെന്ന് പറയൂ അജയ്!"
തരുൺ ഇടയ്ക്കു കയറി.
"അങ്ങനെ ഇരിക്കുമ്പോ... കഴിഞ്ഞ വർഷം - ജൂലൈ 27ത്ത്നായിരുന്നു അത് സംഭവിച്ചത്."
തരുണിന്റെ മുഖത്ത് കൗതുകം നിറഞ്ഞു.
"മൃദുലയ്ക്ക് ഒരു കാൾ വന്നു. നാട്ടിൽ നിന്ന്. നാട്ടിൽ ആ സമയത്ത് പാതിരാത്രിയാണ്. സൊ , എന്തോ എമർജൻസി ആണെന്ന് മനസ്സിലായി. അവൾ പുറത്തിറങ്ങി ഒരു 10 മിനുറ്റ്സ് സംസാരിച്ചു. പിന്നെ , റൂമിലേക്ക് കയറി വന്ന് 'ഞാൻ നാട്ടിൽ പോകുകയാണ്' എന്ന് മാത്രം പറഞ്ഞ് പാക്കിങ് സ്റ്റാർട്ട് ചെയ്തു. സ്വഭാവികമായിട്ടും ഞാൻ ഞെട്ടി. എന്താ സംഭവം എന്നൊന്ന് ചോദിച്ചതേ എനിക്കോർമ്മയുള്ളൂ. അവൾ ഒരു യക്ഷിയെപ്പോലെ പാഞ്ഞ് വന്ന് എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു മാൻ!"
ആ ഓർമ്മ മനസ്സിൽ വന്നതുപോലെ , അജയ് ഒരു നിമിഷം വിറങ്ങലിച്ച് ഇരുന്നു.
" എന്താ ഉണ്ടായത് ?"
"ചിന്റു ആണ് അവളെ വിളിച്ചതെന്ന് പിന്നീടാണ് ഞാനറിഞ്ഞത്...” അജയുടെ സ്വരം നന്നേ താണു. “ആ പട്ടി... തേജ്... അവൻ -"
" അവൻ അഡിക്റ്റായിരുന്നു അല്ലേ ?" തരുണിന്റെ ചോദ്യത്തിൽ നേരിയ പരിഹാസ ചുവയുണ്ടായിരുന്നു. “നിങ്ങൾ എന്തു കോപ്പിലെ സൈക്ക്യാട്രിസ്റ്റ് ആണ് മാൻ ? ഒരു അഡിക്റ്റിനെ ഫാമിലിയിൽ കയറ്റുമോ ആരെങ്കിലും ? അവൻ എത്ര ഡീസന്റായിക്കോട്ടെ. എത്ര ജെന്റില്മാൻ ആയിക്കോട്ടെ. ഒരിക്കൽ ഈ സാധനങ്ങൾ ഉപയോഗിച്ചു തുടങ്ങിയാൽ, പിന്നെ അതിൽ നിന്നും പൂർണ്ണമായിട്ട് പുറത്തേക്ക് വരണമെങ്കിൽ ഇത്തിരി പാടാണ് മാൻ.”
ഒരു ദീർഘനിശ്വാസമായിരുന്നു മറുപടി. അജയ് തലകുനിച്ച് നിശബ്ദനായി വീണ്ടും ബെഞ്ചിലേക്ക് ചാരി.
“ബാക്കി കൂടി പറയൂ...” തരുൺ അയാളെ തട്ടി വിളിച്ചു.
വല്ലാതെ താഴ്ന്ന സ്വരത്തിലാണ് അജയ് തുടർന്നത്.
" അവൻ അവളെ വല്ലാതെ ഉപദ്രവിക്കാറുണ്ടായിരുന്നു തരുൺ. ഹീ വാസ് എ റിയൽ സൈക്കോ!! തീരെ സഹികെട്ടപ്പൊഴാണ് ചിന്റു മൃദുലയ്ക്ക് കോൾ ചെയ്തത്."
തരുണിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.
" കാൾ വന്ന് 15 മിനുറ്റ്സിൽ ഞങ്ങൾ എയർപോർട്ടിലേക്കു യാത്ര തുടങ്ങി.
ദാറ്റ് എൻറ്റയർ ട്രിപ്പ്!! ഓൾമോസ്റ്റ് 20 മണിക്കൂറുകൾ! അവൾ മിണ്ടിയില്ല മാൻ!
ക്യാൻ യൂ ഇമാജിൻ ദാറ്റ് ?"
അയാൾ തരുണിനെ നോക്കി.
"എത്ര എല്ലൊടിഞ്ഞെന്നാ പറഞ്ഞത് ? ഇരുപത്തിനാലോ ?"
"മ്മ്... പക്ഷേ അത് മുൻപല്ലേ "
അജയ് അവനെ നോക്കി പുരികം ചുളിച്ചു .
"ആ... പക്ഷേ , നിങ്ങൾ എന്നിട്ടും പഠിച്ചില്ല എന്നു പറഞ്ഞതാ ഞാൻ.. ഞങ്ങൾക്ക് ഫാമിലി ലവ് ഇത്തിരി കൂടുതലാണ് അജയ്. നീ മൃദുലയെ കല്യാണം കഴിച്ചാൽ , പിന്നെ ചിന്റു നിന്റെ സിസ്റ്റർ അല്ല. ഞങ്ങളുടെയും കൂടെ ആണ്."
"കുറച്ച് ഓവർ അല്ലേ അത് ?"
"എന്താണ് പിന്നെ സംഭവിച്ചതെന്ന് പറയൂ!"
തരുണിന്റെ സ്വരം ഗൗരവമാർജ്ജിച്ചു.
" വെൽ... തരുൺ ആയിരുന്നെങ്കിൽ അവനെ എന്തു ചെയ്തേനെ ?"
അജയ് അവനെ ഉറ്റുനോക്കി.
" സിംപിൾ ... അവനെയും കൊണ്ടു ഞാൻ കല്ലഹള്ളി വരേ ഒരു യാത്ര പോകും. കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കും. എന്നിട്ട് , ഹേമാവതി എന്നൊരു പുഴയുണ്ട് ഞങ്ങടെ നാട്ടിൽ ..."
" മതി. മനസ്സിലായി."
അജയ് അവനെ പൂർത്തിയാക്കാൻ അനുവദിച്ചില്ല.
"ഏറെക്കുറെ അത് തന്നെയായിരുന്നു മൃദുലയുടെയും പ്ലാൻ. ബട്ട് ഞാൻ സമ്മതിച്ചില്ല."
തരുണിന്റെ മുഖം മുറുകി വന്നു.
"എന്താ താൻ സമ്മതിക്കാതിരുന്നത് ?"
"വയലൻസ് അല്ലല്ലോ നമ്മുടെ ഫസ്റ്റ് ഗോ ടു ഓപ്ഷൻ. തേജ് അഡിക്റ്റ് ആണെങ്കിൽ , എനിക്കതു മനസ്സിലാക്കാം. ഞാൻ അത്തരക്കാരെ ചികിൽസിക്കുന്ന ഒരു ഡോക്ടർ അല്ലേ ? സൊ... അങ്ങനെ ഡീൽ ചെയ്യാം എന്നാണ് ഞാൻ കരുതിയത്. ബട്ട്, നാട്ടിലെത്തിയത് ഒരു ദുരന്തവാർത്തയിലേക്കാണ്."
അജയുടെ തല താഴ്ന്നു.
"മൃദുലയെ വിളിച്ചു പറഞ്ഞ് ഫോൺ കട്ട് ചെയ്തതും , അവളെ ആ മൃഗം... " അജയുടെ ചുണ്ടുകൾ വിറച്ചു .
"അവൻ അവളെ പുറകിൽ നിന്നും അടിച്ചു വീഴ്ത്തി. എന്നിട്ടും കലി തീരാതെ ആ ബാസ്റ്റഡ്, എന്റെ പെങ്ങളെ അഅപ്പാർട്മെന്റിന്റെ ബാൽക്കണിയിൽ നിന്നും താഴേക്ക് തള്ളിയിട്ടു!"
തരുണിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആ സംഭവം അവൻ പ്രതീക്ഷിച്ചിരുന്നതാണെന്നു തോന്നി.
"ആൻഡ് ദാറ്റ്സ് ഇറ്റ് മാൻ... തന്റെ ചോദ്യത്തിനുള്ള ആൻസർ ആയി. ഇതാണ് ഞാനും മൃദുലയും തമ്മിൽ ഉണ്ടായ പ്രശ്നം."
"ചിന്റു ?"
തരുണിന് അറിയേണ്ടത് അതായിരുന്നു.
അജയ് ബെഞ്ചിൽ പുറകോട്ടു ചാരിയിരുന്നുകൊണ്ട് മുകളിലെ ബാൽക്കണിയിലേക്ക് വിരൽ ചൂണ്ടി.
അത്ഭുതപ്പെട്ടുപോയ തരുൺ ചാടിയെഴുന്നേറ്റു!
അതി സുന്ദരിയായ ഒരു ചെറുപ്പക്കാരി ഇരുന്നിരുന്നു അവിടെ.
“ഹായ്!” ചിന്റു അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ചു.
ഒരു നിമിഷ നേരത്തേക്ക് അവളുടെ വീല്ച്ചെയറിലെ സ്റ്റീൽ ചക്രങ്ങളുടെ തിളക്കം തരുണിന്റെ കണ്ണുകളെ മഞ്ഞളിപ്പിച്ചു കളഞ്ഞു.
“അവനെവിടെ ? തേജ് ?” തിരിഞ്ഞ് അജയെ നോക്കിയ തരുണിന്റെ കണ്ണുകളിൽ ക്രോധം നിറഞ്ഞിരുന്നു.
“അവനെവിടാണെന്നാണ് ഞാനും അന്വേഷിച്ചുകൊണ്ടിരിക്കുന്നത് തരുൺ...” അജയ് ഒരു വരണ്ട ചിരി ചിരിച്ചു. “പൊലീസടക്കം, ഒരുപാടു പേർ അവനെ അന്വേഷിച്ചു നടപ്പുണ്ട്. സൗകര്യം പോലെ, മൃദുലയോട് ഒന്നു ചോദിച്ചു നോക്കൂ.അവൾക്കറിയാതിരിക്കില്ല.”
“അപ്പൊ ഇതാണ് നീയും മൃദുലയും തമ്മിലുണ്ടായ പ്രശ്നം...” തരുൺ ചുണ്ടു കടിച്ചു.
“യെസ്!”
“പൊന്നു സുഹൃത്തേ... നീ അവളെ മറന്നേക്കൂ കേട്ടോ.”
അജയ് ഞെട്ടി മുഖമുയർത്തി.
“കാരണം, നീയും കൂടി ഉത്തരവാദിയാണ് അതിന്.” ചിന്റുവിനെ ചൂണ്ടിക്കൊണ്ടാണ് തരുൺ അത് പറഞ്ഞത്. “മൃദുല ഒരിക്കലും നിന്നോട് ക്ഷമിക്കും എന്നെനിക്കു തോന്നുന്നില്ല.”
“പ്ലീസ് ഡോണ്ട് സേ ദാറ്റ്...” അജയ് ചിരിച്ചു. “അങ്ങനെ ഒക്കെ ആരെങ്കിലും പറയാൻ കാത്തിരിക്കുകയാണ് ഞാൻ.”
“ഞാൻ സീരിയസായിട്ട് പറഞ്ഞതാണ് അജയ്! ഒരിക്കലും തമ്മിൽ ചേരാത്തവരാണ് നിങ്ങൾ രണ്ടും. ചേരാൻ പാടില്ലാത്തവരാണ്.”
ആ ഡയലോഗ് ഞാൻ ഒരുപാടു വട്ടം കേട്ടതാണ് തരുൺ. പക്ഷേ, പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായില്ല. അവളെപ്പോലൊരാളെ മറന്നുകളയുന്നത് അത്ര ഈസിയല്ല.“
”ഉം...“ ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേറ്റ തരുൺ തിരിഞ്ഞ് ചിന്റുവിനെ ഒന്നു നോക്കി.താൻ തിരികെ പോകുകയാണെന്ന അർത്ഥത്തിൽ കയ്യുയർത്തി വീശി.
”എനിക്കൊരുപകാരം ചെയ്യണം...“ അജയ് എഴുന്നേറ്റുകൊണ്ടു പറഞ്ഞു.
”നോ... നിങ്ങളുടെ ഈ പ്രശ്നത്തിൽ ഞാൻ ഇടപെടില്ല. എന്റെ വിഷയമല്ല ഇത്. തുടക്കം തൊട്ടേ നിങ്ങളുടെ തീരുമാനങ്ങൾ തെറ്റായിരുന്നു അജയ്. ഈവൺ അവളെ പ്രേമിച്ചതു വരെ.“
”അങ്ങനാണെങ്കിൽ ഞാനൊന്നു പറയട്ടെ ?“ തീഷ്ണമായിരുന്നു അയാളുടെ സ്വരം. ”തരുൺ മിശ്വയെ അന്വേഷിച്ചുള്ള ഈ യാത്രയില്ലേ ? അതൊരു ബുദ്ധിപരമായ തീരുമാനമാണോ ?“
”മനസ്സിലായില്ല.“
”നമുക്കു രണ്ടുപേർക്കുമറിയാം മിശ്വയ്ക്കെന്താണ് സംഭവിച്ചിട്ടുണ്ടാകുക എന്ന്. അതറിയാതിരിക്കാനും മാത്രം, തരുൺ അത്ര വലിയൊരു മണ്ടനാണെന്നെനിക്കു തോന്നുന്നില്ല.“
ഒരൊറ്റക്കുതിപ്പിന് മുൻപോട്ടാഞ്ഞ തരുൺ അജയുടെ കോളറിൽ പിടിമുറുക്കി.
”നിന്റെ ചെങ്ങാതിയും ഇതു തന്നെയാ പറഞ്ഞെ. എന്റെ പെണ്ണിനെപ്പറ്റി. നീയും അതാവർത്തിക്കാനാണ് പ്ലാനെങ്കിൽ...കഴുവേറിക്ക മകനേ!“
കുലുങ്ങിച്ചിരിച്ചുകൊണ്ട് അജയ് തരുണിന്റെ കൈമുഷ്ടി വിടുവിച്ചെടുത്തു.
”ഇത്രേ ഞാനും പറഞ്ഞുള്ളൂ തരുൺ. ആണുങ്ങൾ പ്രേമിക്കാൻ തുടങ്ങിയാൽ പിന്നെ, അവരെക്കാൾ വലിയ പൊട്ടന്മാരുണ്ടാകില്ല ലോകത്ത്.നിനക്കിത് മനസ്സിലാകും എന്ന് നല്ല ഉറപ്പുള്ളതുകൊണ്ടാണ് ഞാൻ കാണണമെന്നു പറഞ്ഞത്. അതുകൊണ്ടു മാത്രമാണ് എല്ലാം തുറന്നു പറഞ്ഞത്... ആൾസൊ...“ അയാൾ ഒന്നു നിർത്തി. തരുണിന്റെ നെറ്റി ചുളിഞ്ഞു.
”ആൾസൊ... എന്റെ പെണ്ണിനെ എനിക്കു കിട്ടാൻ നീ കൂടെ നിന്നാൽ, മിശ്വയെ കണ്ടുപിടിക്കാൻ ഞാനുമുണ്ടാകും നിന്റെ കൂടെ.“
തുടരും 🥰🥰🥰🥰🥰
കണ്ണൂർകാരൻ 🥰🥰🥰🥰🥰
#📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ