കഥ

അമ്പിളി 🌝
1.7K views
10 hours ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ MY DOCTOR ❤️41 ഫോൺ വന്നു പുറത്തിറങ്ങി സംസാരിച്ചു കൊണ്ടിരുന്ന മാർട്ടിൻ വളരെ വ്യത്യസ്തമായ ഭാവത്തോടെ കയറി വരുന്നത് കണ്ടു ക്ലാര സംശയത്തോടെ മുഖം മുഖം ചുളിച്ചു. ക്ലാര കയ്യിലുള്ള ചായ കപ്പ്‌ മാർട്ടിനു നേരെ നീട്ടി. " എന്നാ പറ്റി ഇച്ചായ..... " മാർട്ടിന്റെ ടെൻഷൻ നിറഞ്ഞ മുഖത്തേക്ക് നോക്ക് ക്ലാര ചോദിച്ചു. " എടി കുഞ്ഞാവ എണീറ്റു കാണുവോ  ? " " സമയം ദാണ്ടേ 8 മണി കഴിഞ്ഞില്ലേ, അവള് കുളിച്ചു റെഡി ആയി കാണും. എന്നാ കാര്യം... "  " തോമസ് ആടി വിളിച്ചത്.... ഞാൻ ആ ചെറുക്കനെ പറ്റിയൊന്ന് കാര്യമായി അന്വേഷിക്കാൻ പറഞ്ഞായിരുന്നു. അവൻ അന്വേഷിച്ചറിഞ്ഞ കാര്യം പറയാൻ വിളിച്ചതാണ്.... " മാർട്ടിൻ സംസാരിക്കുന്നതിനിടക്ക് ഫോണിൽ പെട്ടന്നൊരു നോട്ടിഫിക്കേഷൻ വന്നു. മാർട്ടിൻ അത് എടുത്തു നോക്കി. എന്നിട്ട് ക്ലാരക്ക് നേരെ തിരിച്ചു. " നോക്ക്.... ഇതവനും അവന്റെ തന്തയും... " വാട്സാപ്പിൽ മാർട്ടിൻ കാണിച്ച ഫോട്ടോ കണ്ട് ക്ലാര ഒന്ന് അതിശയിച്ചു. " ഇതവന്റെ അപ്പനാണോ... കണ്ടാൽ ചേട്ടനാണെന്നെ പറയു.... "  ആ അതിശയത്തോടെ തന്നെയവർ പറഞ്ഞു. " അതേ.... അവന്റെ അപ്പനെ കണ്ടാൽ ചേട്ടനാണെന്നേ പറയു... അവന്റെ അപ്പന്റെ പേര് എന്താന്നറിയോ നിനക്ക്... " ക്ലാര പുരികം ചുളിച്ചു. " ഡോക്ടർ ഏഥൻ മില്ലെർ..... " ക്ലാര ഞെട്ടി അവളുടെ മിഴികൾ വിടർന്നു. " കുഞ്ഞാവേടെ......???" വിക്കുന്ന ശബ്ദത്തിൽ ക്ലാര ചോദിച്ചു. മാർട്ടിൻ നിസ്സഹായതയോടെ തലകുലുക്കി. " അവൾക്കറിയോ? " " സാധ്യതയില്ല.... നമുക്ക് അവളെ ഒന്ന് പോയി കാണാം , വാ..... " ക്ലാര ടെൻഷനോടെ മാർട്ടിനു പുറകെ മെർലിന്റെ റൂമിലേക്ക് പോയി. മാർട്ടിൻ കതക് മുട്ടി.... ഒരുപാട് മുട്ടിയിട്ടും കതക് തുറന്നില്ല... മാർട്ടിൻ ഡോർഹാൻഡിലിൽ പിടിച്ചു തള്ളിയതും കതക് തുറന്നു.  മെർലിൻ കട്ടിലിൽ കമഴ്ന്നു കിടപ്പുണ്ട്. അവളുടെ ഫോൺ നിലത്തു ചിന്നി ചിതറി കിടക്കുന്നു. " കുഞ്ഞാവേ..... " മാർട്ടിൻ വേവലാതിയോടെ ഓടി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. മെർലിൻ മാർട്ടിനെ കെട്ടിപിടിച്ചു തേങ്ങി കരഞ്ഞു. " ഏഥൻ......  അവനെന്നെ മനസ്സിലാക്കുന്നില്ല ചേട്ടായി.....അവനിപ്പോഴും ആ മറ്റവളുടെ കൂടെ....... " വാക്കുകൾ മുഴുമിക്കാതെ മെർലിൻ പൊട്ടി കരഞ്ഞു. " ചേട്ടായിക്ക് പോലും എന്നോടിത്തിരി സ്നേഹമുണ്ടെന്ന് ഞാൻ കരുതി.... അതും ഇല്ലല്ലോ.... ഉണ്ടായിരുന്നെങ്കിൽ അവളിന്നീ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു...." ക്ലാരയും വന്നവളെ ചേർത്തു പിടിച്ചു. മകളെ പോലെ കരുതുന്നവളുടെ കണ്ണീർ അവരെ ദുഃഖത്തിലാഴ്ത്തി. " മോളെ.... നീ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങളൊന്നും. അവൻ.... അവൻ നിനക്ക് ഒരിക്കലും യോജിക്കുന്നവനല്ല. " മാർട്ടിൻ പറഞ്ഞു. മെർലിൻ സംശയത്തോടെ മുഖമുയർത്തി. " അവനൊരു മകനുണ്ട്..... ഭാര്യ മരിച്ചതാണ്. " മെർലിന്റെ ശ്വാസം നിലച്ചത് പോലെ കണ്ണുകൾ മിഴ്ഞ്ഞു. " തോമസ് രണ്ടു ദിവസമായി ഞങ്ങളെ തല്ലിയ ചെക്കന്റെ പുറകെയായിരുന്നു. അന്വേഷിച്ചറിഞ്ഞത് കേട്ട് ഞാൻ പോലും ഞെട്ടി പോയി. ആ ചെക്കന്റെ അപ്പനാണ് നീ പ്രാണനായി കരുതുന്ന ആ ഡോക്ടർ. ദാ നോക്ക്...... " മാർട്ടിൻ ഫോൺ അവൾക്ക് നേരെ നീട്ടി. സിറിയുടെ തോളിൽ കയ്യിട്ട് അവനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഏഥൻ.. " ഇല്ല.... ഞാൻ വിശ്വസിക്കില്ല...." മെർലിൻ ദേഷ്യത്തിൽ അലറി. " സത്യമാണ് കുഞ്ഞാവേ..... എന്റെ കുഞ്ഞിനി അവനു വേണ്ടി കരയരുത്.." ക്ലാരയും കൂടി പറഞ്ഞതും മെർലിൻ തളർന്നു കിടക്കയിലേക്കിരുന്നു. അല്ലെങ്കിലും അവൾക്കറിയാം അവര് ഒരിക്കലും അവളോട് ഇങ്ങനെയൊരു കള്ളം വന്നു പറയില്ലെന്ന്.... മെർലിൻ ആ ഫോട്ടോയിലേക്ക് തന്നെ ഉറ്റു നോക്കി നിശബ്ദമായി കുറച്ചു നിമിഷങ്ങൾ കടന്നു പോയി. " ചേട്ടായി ഈ പറഞ്ഞത് സത്യമാണെങ്കിൽ....... രണ്ടു ദിവസം ഞാൻ സമയം തരാം.. ഏഥന്റെ മകനും,  ആ മറ്റവളും ജീവനോടെ  ഉണ്ടാവൻ പാടില്ല......... എനിക്ക് കാണണം അവനു പ്രിയപെട്ടവരുടെ ജീവൻ പോകുന്നത് എന്റെ കണ്ണ്കൊണ്ട് കാണണം....... അവന്റെ ആ സുന്ദരമായ fucking ഫേസ് കണ്ണീരുകൊണ്ട് നീറുന്നതെനിക്ക് കാണണം.... " മെർലിൻ ഒരു ഭ്രാന്തിയെപ്പോലെ അലറി പറഞ്ഞു. " കൊല്ലും ഞാൻ എല്ലാത്തിനേം.... എന്റെ കുഞ്ഞിന്റെ കണ്ണ് നിറയാൻ കാരണക്കാരായ ഒറ്റ ഒന്നിനെയും ഞാൻ വെറുതെ വിടില്ല..... " അവളുടെ തലയിൽ തലോടി പകയോടെ മാർട്ടിൻ പറഞ്ഞു. നല്ലതല്ലാത്ത പലതും നടക്കാൻ പോകുന്നെന്ന തോന്നലിൽ ക്ലാര ഭയത്തോടെയത് കണ്ടു നിന്നു. ***************** " സോറി..... " എല്ലാം പറഞ്ഞു തീർത്തു അഞ്ജുവിനെ മുറുകെ പുണർന്നു ഐഷു പതുക്കെ പറഞ്ഞു. " ആദ്യം ഒരു വിഷമം ഉണ്ടായി എന്നത് നേരാണ്. പക്ഷെ ഇപ്പൊ എനിക്ക് ഒരു പിണക്കോം ഇല്ല.... നീ എന്റേതല്ലേ...  നീ മനഃപൂർവം എന്നോടൊന്നും മറച്ചു വെക്കില്ലെന്ന് എനിക്ക് അറിയാന്നെ..... " അവളെ സമാധാനിപ്പിച്ചുക്കൊണ്ട് അഞ്ജു പറഞ്ഞു. ഐഷു അവളെ വലിച്ചു കിടക്കയിലേക്കിട്ട് അടുത്ത് കയറി കിടന്നു. അഞ്ജുവിനെ കെട്ടിപിടിച്ചു കിടന്നു. ബ്രേക്ഫാസ്റ് ഒക്കെ കഴിച്ചു കഴിഞ്ഞു സിറിയാണ് അഞ്ജുവിനെ ഹോസ്റ്റലിൽ കൊണ്ടുവിട്ടത്. അവളെ കണ്ടതും ഐഷു ഓടിവന്നു കെട്ടിപിടിച്ചു. അപ്പോൾ തുടങ്ങിയതാണീ സോറി പറച്ചിൽ..... കുറച്ചു നേരം രണ്ടുപേരും അങ്ങനെ കിടന്നു. അതവരുടെ ഇടയിലുള്ള അവസാന പിണക്കവും ഇല്ലാതാക്കി. " അല്ല..... ഇവിടുന്ന് പോവുമ്പോ ഫുൾ ശോകമായിട്ട് പോയാളാണ് വന്നപ്പോ മുഖത്ത് പൂനിലാവിന്റെ തെളിച്ചമാണലോ... " അവളെ തുറിച്ചുനോക്കി ഐഷു സംശയത്തോടെ പറഞ്ഞു. അഞ്ജു അതിനൊരു നീട്ടിയ ചിരി പാസാക്കി. " അല്ല, ഇനി ആപത്തിൽ കൈത്താങ്ങായാ സിറിമോനുമായി വല്ല ഡിങ്കോൽഫിയും..... അതിന്റെതാണോ ഈ തെളിച്ചം. "  ഐഷു പറഞ്ഞത് കേട്ട് അഞ്ജു അവളെ മിഴിച്ചു നോക്കി. " അപ്പൊ ഡോക്ടർ സാറിനെ നീ തേച്ചോ? " " പോടീ..... ഈ തിളക്കത്തിന്റെ കാരണം തന്നെ നീ ഈ പറഞ്ഞ ഡോക്ടർ സാർ ആണ്..... അല്ലാതെ സിറിയല്ല... " ഐഷു ഒന്നും മനസ്സിലാവാതെ നിന്നു. അഞ്ജു കാര്യങ്ങളെല്ലാം വിശദമായി ഐഷുവിനോട് പറഞ്ഞു കൊടുത്തു. ഐഷു ഞെട്ടി എന്ത് പറയണമെന്നറിയാതെ നിന്ന് പോയി. " അഞ്ജു അപ്പൊ നീ അങ്ങേരെ കെട്ടിയാൽ  സിറിയുടെ അമ്മയാവൂലെ? " ഐഷുവിന്റെ ചോദ്യത്തിന് അഞ്ജുവിന്റെ കയ്യിൽ മറുപടി ഉണ്ടായിരുന്നില്ല. " എനിക്കതൊന്നും അറിയില്ല.... പക്ഷെ ഏഥൻ ഇല്ലാതെ എനിക്ക്  ഇനി പറ്റില്ലെടി... " അഞ്ജു പറഞ്ഞു തീർന്നതും വാതിലിൽ ഒരു മുട്ട് കേട്ടു. ഐഷു വാതിൽ തുറന്നു. " അഞ്ജുവിനെ വാർഡൻ വിളിക്കുന്നുണ്ട്....." ഹോസ്റ്റലിൽ ഉള്ള ഒരു പെൺകുട്ടി വന്നു പറഞ്ഞു. " ഓ ഇനി ആ തള്ളക്ക് എന്താണാവോ.... " അഞ്ജു പിറുപിറുത്തു. " നീ വന്നിട്ട് അവരെ വന്നു കാണണമെന്ന് എന്നെ പറഞ്ഞേൽപ്പിച്ചിരുന്നു. ആ പൂതന നിന്നെ ഇന്ന് വറുക്കും മോളെ... "  ഐഷു കൂടി പറഞ്ഞതും അഞ്ചു നെടുവീർപ്പിട്ടു. " നീയും വാ പോയി നോക്കാം.... " അഞ്ജു അവളുടെ കയ്യിൽ പിടിച്ചു.  " എന്റെ പൊന്ന് മോളെ... ആദ്യം നീയൊരു  ദുപ്പട്ടയെടുത്തിട്.... ആ കഴുത്ത് അങ്ങോട്ട് മറയട്ടെ.... ഇല്ലെങ്കിൽ നിന്റെ പ്രാണനായകൻ തന്ന പ്രണയമുദ്രകൾ നാട്ടുകാര് മൊത്തം കാണും...... " ഐഷു പറഞ്ഞത് കേട്ട് അഞ്ജു ചൂളി പോയി. അത് മറക്കാൻ അവൾക്ക് ചുണ്ട് കൂർപ്പിച്ചൊരു ഉമ്മകൊടുത്തു അഞ്ജു അലമാരയിൽ നിന്ന് ഇട്ടിരിക്കുന്ന കുർത്തിക്ക് മാച്ച് ആയ ദുപ്പട്ടയെടുത്തിട്ടു. രണ്ടുപേരും താഴേക്ക് നടന്നു വാർഡന്റെ റൂമിനു മുന്നിലെത്തി.... " may i coming mam... " " yes.... " അവർ അകത്തേക്ക് കടന്നതും വാർഡന്റെ ടേബിളിന് മുന്നിലുള്ള ചെയറിൽ അവർക്കഭിമുഖമായി ഇരിക്കുന്ന ചെറുപ്പക്കാരനെ കണ്ട് ഒന്ന് നിന്നു. അയാളുടെ പുറം കണ്ടപ്പോൾ തന്നെ അതാരാണെന്ന് അഞ്ജു തിരിച്ചറിഞ്ഞു.  അഞ്ജു ആ വരവ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. " ഏട്ടൻ...... " അവൾ പതുക്കെ പറഞ്ഞു. " ദാ.... വന്നല്ലോ അർജുന്റെ പുന്നാര പെങ്ങൾ. രണ്ടു ദിവസമായിട്ടിവൾ ഹോസ്റ്റലിൽ കയറിയിട്ടില്ല. എവിടെ തെണ്ടി നടക്കുകയായിരുന്നെന്ന് ദൈവത്തിനറിയാം. പിന്നെ കോളേജിലെ പ്രോബ്ലെംസ് ഞാൻ പറഞ്ഞല്ലോ..... " വാഡൻ പുച്ഛത്തോടെ പറഞ്ഞു തീർത്തതും അജു അവളെ ദഹിപ്പിക്കും വിധം ഒന്ന് തിരിഞ്ഞു നോക്കി. അവന്റെ നോട്ടത്തിൽ അവളൊന്ന് വിറച്ചു പോയി.  " ഏട്ടൻ എപ്പോ വന്നു,? " " ഞാൻ വന്നിട്ട് കുറച്ചു നേരമായി. നിന്റെ കാട്ടിക്കൂട്ടലൊക്കെ കേട്ട് ഇരുന്നുപോയതാണ്.." അജു വന്നവളുടെ കയ്യിൽ പിടിച്ചു. അത് കണ്ടതും ഐഷു മെല്ലെ അവളുടെ കൈവിട്ടു. " ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം.... " അഞ്ജുവിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു  ഐഷു അവിടുന്ന് വലിഞ്ഞു. " കുരിപ്പ്....." അഞ്ജു പിറുപിറുത്തു. അജു വാർഡനോട് സമ്മതം വാങ്ങി അവളുമായി മുറ്റത്തേക്കിറങ്ങി. " ഏട്ടൻ വരുന്നത് പറഞ്ഞില്ലല്ലോ? " " പറയാതെ വന്നത് കൊണ്ട് പലതും അറിയാൻ പറ്റി.. " " ഏട്ടനെന്താ ഉദ്ദേശിച്ചത്? " " അത് ഞാൻ പറഞ്ഞു തരണോ? " " മനസിലായില്ല.... " " തോന്നിയ പോലെ നടന്നിട്ട് ഏതേലും ഒരുത്തൻ എന്തേലും പറഞ്ഞാൽ മിണ്ടാതിരുന്നൂടെ. അല്ലാതെ നിന്റെ കാമുകനെന്ന് പറഞ്ഞു നടക്കുന്നവനെ കൊണ്ട് തല്ലിച്ച് വലിയൊരു സീൻ ക്രീയേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ.  പിന്നെ , ഈ രണ്ടു ദിവസം നീ ഏതവന്റെ കൂടെയായിരുന്നു പൊറുതി....  പഠിത്തതിനെന്ന് പറഞ്ഞു നീ പണം വാങ്ങാതെ ആയപ്പോഴേ ഞാൻ ഇതൊക്കെ ചിന്തിക്കണമായിരുന്നു...... " അഞ്ജുവിന് അജുവിനോട് പുച്ഛം തോന്നി. അവനെ കണ്ടപ്പോൾ തന്നെ തിരക്കി വന്നല്ലോ എന്നോർത്തൊരു സന്തോഷം തോന്നിയിരുന്നു. പക്ഷെ അവന്റെ കേട്ടാൽ അറയ്ക്കുന്ന വാക്കുകളിൽ അതെല്ലാം കരിഞ്ഞു പോയി. പക്ഷെ അവൻ പറയുന്നതൊന്നും അവളുടെ നഖതുമ്പിനെ പോലും ബാധിക്കുന്നുണ്ടായിരുന്നില്ല..... " പറഞ്ഞു തീർന്നെങ്കിൽ പൊക്കോ..... " വെറുപ്പോടവൾ പറഞ്ഞു. " എവിടെ പോവാൻ. നാളെ നിന്റെ കോളേജിലേക്ക് ഞാൻ വരുന്നുണ്ട്. അവിടെയും കൂടെ വന്നിട്ട് വേണം എനിക്ക് നിന്റെ പഠിപ്പിനി തുടരണോ വേണ്ടയോ എന്നൊന്ന് ചിന്തിക്കാൻ. " അഞ്ജുവിന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി.... പക്ഷെ മനസിലേക്കാ നേരം ഏഥന്റെ ചിന്തകൾ കടന്നു വന്നു.  " താൻ ഒരു കോപ്പും ചെയ്യില്ല.... " അഞ്ചു ആത്മവിശ്വാസത്തോടെ മനസിലോർത്തു.. തുടരും......
അമ്പിളി 🌝
2.4K views
15 hours ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ നീയെൻ നീലാംബരി🦋 10  രാത്രി ഉറക്കം കിട്ടാത്തത് കൊണ്ട് തന്നെ  മധു പുലർച്ചക്കെപ്പോഴോ ആണുറങ്ങിയിരുന്നത്‌ . ഇവിടെ വന്നിട്ടിട്ടിപ്പോൾ മൂന്നു ദിവസമായിട്ടും ബാംഗ്ലൂരിലെ ജീവിതചര്യയിൽ നിന്നും പുറത്തു വരാൻ അവൾക്കായിട്ടുണ്ടായിരുന്നു. അവിടെ രാത്രി ആരുടെയൊക്കെയോ കാമശമനത്തിന് കിടന്ന് കൊടുക്കുകയാണെങ്കിൽ ഇവിടെ രാത്രി ഫോണിൽ കളിച്ചു കിടക്കുകയായിരിക്കും . രാവിലെ നന്നായി കിടന്നുറങ്ങും. ഉച്ചക്ക് ശേഷം ഞായറാഴ്ചത്തെ പോലെ വരാൻ കിങ്ങിണി ഉണ്ടായിരുന്നില്ല. അവൾ സ്കൂളിൽ പോകും.എന്നിട്ട് വൈകീട്ടൊന്നു വന്നു കുറച്ചു സംസാരിച്ചു പോവും. കിങ്ങിണി പറഞ്ഞു അവിടുള്ള ആളുകളുടെ ഏകദേശ സ്വഭാവം മധു മനസിലാക്കിയെടുത്തിട്ടുണ്ട് . ഈ മൂന്നു ദിവസം കൊണ്ട് തന്നെ അവളോടൊരു അനിയത്തിയെ പോലുള്ള അടുപ്പം മധുവിനുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ  പോലെ ഇന്നിപ്പോൾ കിടന്നുറങ്ങാൻ വയ്യ. ഇന്ന് കല്യാണമാണ്. ഒരു മടുപ്പോടെയവൾ മൊബൈൽ എടുത്തു സമയം നോക്കി . ഏകദേശം എട്ടു മണിയായി തുടങ്ങിയിട്ടുണ്ട്. 9 അരക്ക് എന്തോ ആണ് മുഹൂർത്തം എന്ന് സജീവേട്ടൻ ഇന്നലെ വന്നു പറഞ്ഞിരുന്നു. അന്ന് കണ്ടതിനു ശേഷം അഭിമന്യുവിനെയും അവൾ പിന്നെ കണ്ടിട്ടില്ല. ഇന്ന് മുതൽ ഇനി ഒരു വർഷത്തേക്ക് താൻ ഒരു ഭാര്യയാണെന്നോർക്കേ അവൾക്ക് എന്തോ ഒരു വീർപ്പുമുട്ടൽ തോന്നി . പക്ഷെ ഒന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. നാലുവർഷം പല ആണുങ്ങൾക്ക് വിധേയപ്പെടേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇനി ഒരു വര്ഷം ഒരാണിനെ സഹിച്ചാൽ മതി. അതിനു ശേഷം ഒരു മനുഷ്യകുഞ്ഞിനെ തന്റെ ശരീരത്തിൽ തൊടാൻ അനുവദിക്കില്ലെന്നവൾ ഉറപ്പിച്ചതാണ്. അത്രത്തോളം അവൾ ആണുങ്ങളെ വെറുത്തു കഴിഞ്ഞിരുന്നു. എല്ലാ ആണുങ്ങളിലും അവൾക്ക് കാമം തേടുന്ന മൃഗങ്ങളെ മാത്രമേ കാണാൻ ആവുന്നുള്ളൂ. എല്ലാവരും ഓരോ വേട്ടക്കാരാണ്. ഇരയെ തേടി പിടിച്ചു പൈശാചികമായി വേട്ടയാടുന്ന വേട്ടക്കാർ...... ഓരോന്നോർത് മധു എണീറ്റ് ബാത്രൂമിൽ കയറി. കരിം പച്ച കളർ ബ്ലൗസും വെള്ള അടിപാവാടയും മാത്രം ധരിച്ചവൾ പുറത്തിറങ്ങി. ഈറൻ മുടി നന്നായി തുടച്ചു ഉണ്ടാക്കിയെടുക്കാൻ തുടങ്ങി. അപ്പോഴാണ് കാളിങ് ബെൽ അടിക്കുന്നത്. അത് പോലെ തന്നെ പോയവൾ വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്നവരെ കണ്ടു മധു മുഖം ചുളിച്ചു. അതിനേക്കാളുപരി അവളെ കണ്ടവരുടെ കണ്ണ് മിഴിഞ്ഞിരുന്നു . അത്രത്തോളം പെർഫെക്റ്റ് ആയ അംഗാലാവണ്യം ഇതുവരെ കാണാത്ത പോലെ മധുവിനെ അവർ അടിമുടി നോക്കി.  " എന്തേ..........? " മധു സംശയത്തോടെ ചോദിച്ചു.  അവളുടെ ചോദ്യം കേട്ടതും അവർ  പരസ്‌പരം നോക്കി.  താരക്ക് ദേഷ്യവും അസൂയയും സഹിക്കുന്നുണ്ടായിരുന്നില്ല. അവളെക്കാൾ ഒരുപടി മുന്നിൽ നിൽക്കാനും അഭിമന്യുവിൽ ഒരു നഷ്ട്ടബോധം തോന്നിപ്പിക്കാനും രാവിലെ എണീറ്റ് ഒരുങ്ങി തുടങ്ങിയതാണവൾ. 'അമ്മ തന്ന ആഭരങ്ങളും സാരിയും എല്ലാം ധരിച്ചു മേക്കപ്പും കഴിഞ്ഞപ്പോൾ അത്രത്തോളം അഹങ്കാരമായിരുന്നു ഉള്ളിൽ. പക്ഷെ യാതൊരു ചമയങ്ങളുമില്ലാതെ തന്റെ മുന്നിൽ നിൽക്കുന്നവളുടെ ശോഭയിൽ എല്ലാം നിഷ്പ്രഭമായെന്നു കണ്ടു താരക്ക് നിയന്ത്രിക്കാൻ ആവുന്നുണ്ടായിരുന്നില്ല.  " ചോദിച്ചത് കേട്ടില്ലേ? " മധു വീണ്ടും ചോദിച്ചു. " ഞങ്ങൾ നിന്നെ ഒരുക്കാൻ വന്നതാണ്... എല്ലാവരും ഒരുങ്ങി. അമ്പലത്തിലേക്ക് പോകാനുള്ള വണ്ടികൾ റെഡിയാണ്.........." വർഷ പറഞ്ഞു. വര്ഷക്കും അവളുടെ സൗന്ദര്യത്തിൽ തെല്ലൊരു അസൂയ തോന്നാതിരുന്നില്ല. അതിനേക്കാൾ ഉപരി താരക്ക് തോന്നുന്നുണ്ടാവുമെന്നവൾ ഊഹിച്ചു.  മധു മാളിക്കലിന്റെ മുറ്റത്തേക്ക് നോക്കി. മാധവനും മഹാദേവനും സഞ്ജയും വരുണും എല്ലാം ഇസ്തിരിയിട്ട് നിവർത്തിയ ഷർട്ടും മുണ്ടും ഉടുത്തു മുറ്റത്തു നിൽപ്പുണ്ട്. എല്ലാവരും റെഡി ആയെന്നവൾക്ക് മനസിലായി.  " ഞാൻ ഒരുങ്ങിക്കോളാം..... നിങ്ങൾ അകത്തേക്ക് വാ....." മധു പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി. പുറകിലായവരും.  താരയുടെയും വർഷയുടെയും വസ്ത്രങ്ങൾ അവരുടെ പ്രൗഢി എടുത്തു കാണിക്കുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ അത്യാവശ്യം ആഭരങ്ങളും മേക്കപ്പും ഒക്കെ ഇട്ട അവരെ കണ്ടാൽ അവരുടെ കല്യാണമാണെന്ന് തോന്നി പോവും.   മധു അവർക്ക് നേരെ മടുപ്പോടെ ഒന്ന് ചിരിച്ചു റൂമിലേക്ക് കയറി. " ഇതാണോ നിന്റെ കല്യാണസാരി " ഒരു കവർ തുറന്നതിൽ നിന്നും പുതിയൊരു സെറ്റ് സാരി എടുക്കുന്നത് കണ്ട് താര പുച്ഛത്തോടെ ചോദിച്ചു.വർഷയുടെ മുഖത്തും ഒരു ലോഡ് പുച്ഛം കാണാമായിരുന്നു. മധുവിന്റെ മുഖം ചുളിഞ്ഞു. " ആണെങ്കിൽ? " " ആണെങ്കിൽ എന്താ....... നിന്നെപ്പോലെ അനാഥാലയത്തിൽ വളർന്നവരിൽ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതിയല്ലോ. ഞങ്ങളെ പോലെ വിലകൂടിയതൊന്നും ഇടാനുള്ള യോഗമില്ലല്ലോ.... " താര വീണ്ടും പുച്ഛിച്ചു. മധു സാരി നിവർത്തി ഒരു തുമ്പ് ഇടുപ്പിൽ കുത്തി ഉടുത്തു തുടങ്ങി. " ഞാൻ എന്ത് വേണമെങ്കിലും ഇട്ടോട്ടെ , അതിനെ കുറിച്ചാലോചിച്ചു നിങ്ങളെന്തിനാ ടെൻഷൻ ആകുന്നത്....." സാരി വൃത്തിയിൽ ഞൊറിഞ്ഞുടുത്തു കൊണ്ട് മധു പുഞ്ചിരിയോടെ പറഞ്ഞു. " ഓ അഹങ്കാരമാണോ? "  " എന്തിന്? " മധു ചോദിച്ചു. " നീ വല്ലാതങ്ങു അഹങ്കരിക്കല്ലേ.... നിന്നെ കെട്ടാൻ പോകുന്നവൻ പോലും അവിടൊരു പട്ടിയെപോലെയാണ്. അപ്പൊ അവനെ കെട്ടി അങ്ങോട്ട് വരുന്ന നിന്റെ സ്ഥാനം എന്താണെന്ന് ഊഹിച്ചോ....."  അത്രയും അഹങ്കാരത്തിൽ ഡയലോഗ് അടിക്കുന്ന താരയെ നല്ലത് പറയാൻ മധുവിന് തോന്നുന്നുണ്ടെങ്കിലും അവളത് കണ്ട്രോൾ ചെയ്‌തു. ഒന്നും മിണ്ടാതെ സാരി ഉടുത്തു മുഴുവനാക്കി. മുഖത്ത് മിനിമൽ മേക്കപ്പ് ചെയ്‌തു. ബാംഗ്ലൂരിൽ നിന്നും കൊണ്ട് വന്ന ബാഗ് എടുത്തു . അതിൽ നിന്നൊരു ചുവന്ന ബോക്സ് എടുത്തു തുറന്നു . അതിമനോഹരമായ ഒരു നെക്‌ലേസ് എടുത്തു ധരിച്ചു. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു കണ്ണാടിയിൽ നോക്കിയ മധു അതിശയിച്ചു പോയി. " അമ്മ............." വർഷങ്ങൾക്കു ശേഷം തന്നെ കാണാൻ തന്റെ അമ്മയെ പോലെയുണ്ടെന്ന തിരിച്ചറിവിൽ അവൾ അറിയാതെ പറഞ്ഞു.  ഒരുങ്ങികഴിഞ്ഞൊരു ദേവിയെ പോലെ തോന്നിക്കുന്നവളെ കണ്ടു താരക്ക് സഹിക്കുന്നുണ്ടായിരുന്നില്ല . ദേഷ്യത്തോടവൾ ഇറങ്ങി പോയി. വർഷ അവൾക്ക് പുറകെ ഓടി പോയി. മധു ചുണ്ടു കൊട്ടി ചിരിച്ചു.  ബാഗിലേക്ക് മൊബൈലും എടുത്തിട്ട് അത് തോളിലിട്ട് വാതിലും പൂട്ടിയവൾ ഇറങ്ങി. മുറ്റത്തു കിടക്കുന്ന കാറിനടുത്തു നിന്നും കിങ്ങിണിയവളെ കൈവീശി കാണിച്ചു. അമ്മ വിട്ടില്ലെന്ന പോലെ രേവതിക്ക് നേരെ മുഖം ചുളിച്ചവൾ ചൂണ്ടി കാണിച്ചു.മധു ചിരിയോടെ തലയാട്ടി . അവളെ കാത്തു മുറ്റത്തു തന്നെ സജീവൻ ഉണ്ടായിരുന്നു. " സജീവേട്ടാ..... എങ്ങനുണ്ട്? "  ഒരു സഹോദരനോടെന്ന പോലെ മധു ആകാംഷയോടെ ചോദിച്ചു. " സുന്ദരി ആയിട്ടുണ്ട്....." വളരെ ആത്മാർത്ഥമായയാൾ പറഞ്ഞു.  മധു സന്തോഷത്തോടെ ചിരിച്ചു. സജീവനവളോട് വല്ലാത്ത വാത്സല്യം തോന്നി പൊയി . എന്തോ ഒരു തോന്നലിൽ കുളിപ്പിന്നലിട്ട മുടിയിൽ അയാളൊന്ന് തഴുകി. പെട്ടന്ന് മധുവിന്റെ കണ്ണുകൾ നിറഞ്ഞു. വെറും നാടകകല്യാണം ആണെങ്കിലും മരിച്ചു പോയ അച്ഛനെയും അമ്മയെയും അവളാ നിമിഷം ഓർത്തു പോയി. അവരുണ്ടായിരുന്നെങ്കിൽ ഇന്നിങ്ങനെ താൻ വന്നു നിൽക്കില്ലായിരുന്നല്ലോ . അവളുടെ നിറകണ്ണുകൾ കണ്ടതും സജീവന് വല്ലാതായി. ഒരു കല്യാണം കഴിച്ചിട്ടില്ലെങ്കിലും കുട്ടികളില്ലെങ്കിലും അയാളുടെ ഹൃദയവും ഒരു അച്ഛന്റേത് പോലെ വേദനിച്ചു. അവൾ തന്റെ സ്വന്തം മകളാണെന്നും അവളുടെ കല്യാണമാണെന്നും ഒരു നിമിഷം അയാൾക്ക് തോന്നി.  സജീവൻ അവളുടെ നെറുകയിൽ കൈവച്ചു.  " നന്നായി വരും ...." നിറഞ്ഞു വന്ന മിഴികൾ ഷോൾഡറിൽ തുടച്ചു സജീവൻ പറഞ്ഞു.  മധു വേദനയോടെ ഒന്ന് പുഞ്ചിരിച്ചു. ******************** പുതിയ സ്വർണ കരയുള്ള കസവു മുണ്ടും ചന്ദനകളർ കുർത്തിയും ധരിച്ചു അഭി കണ്ണാടിക്കു മുന്നിൽനിന്നു. മുടി ചീകി ഒതുക്കി. കുറച്ചു ഫേസ് പൌഡർ എടുത്തു മുഖത്തിട്ടു. ഓരോന്നും ചെയ്യുമ്പോഴും മനസങ്ങനെ നീറുകയാണ്. ടേബിളിലുള്ള ചെറിയ ബോക്സ് തുറന്നു അതിൽ പിങ്ക് കളർ പൊതിയിൽ നിന്നും ചെറിയ ചെയിനിൽ കോർത്ത താലി എടുത്തു കൈവെള്ളയിൽ വച്ചു.  ഈ താലി ചാർത്താൻ താൻ ആഗ്രഹിച്ചിരുന്നൊരു പെൺകഴുത്തുണ്ടായിരുന്നല്ലോ എന്ന് ചിന്തിച്ചതും അഭി അതിൽ മുറുകെ പിടിച്ചു. ഇന്നിതാ... ആരെന്നോ എന്തെന്നോ അറിയാത്തൊരുതിക്ക് താൻ ഇത് അണിയിക്കാൻ പോകുന്നു.ആരൊക്കെയോ കളിപ്പിക്കുന്ന പാവക്കൂത്തിലെ പാവയെ പോലെ ആടുന്ന ജീവിതത്തെ ഓർക്കും തോറും അവൻ തലവേദനിച്ചു തുടങ്ങി.  താലി അതിൽ തന്നെ തിരിച്ചു വച്ച് ആ ബോക്സ് പോക്കറ്റിലേക്കിട്ട് അഭി ഹാളിലേക്ക് നടന്നു. മുത്തശ്ശന്റെയും അമ്മയുടെയും ഫോട്ടോക്ക് മുന്നിൽ നിന്നും കണ്ണുകളടച്ചു കൈകൾ കൂപ്പി പ്രാർത്ഥിച്ചു അനുഗ്രഹം വാങ്ങി.പുഞ്ചിരിക്കുന്ന ആ മുഖങ്ങളെ ഒന്ന് കൂടി നോക്കിയവൻ മുറ്റത്തേക്കിറങ്ങി. എല്ലാവരും മുറ്റത്തു റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു. അവന്റെ മിഴികൾ വെറുതെ ഒന്ന് ചുറ്റും പരതി . സജീവനോട് സംസാരിച്ചു നിൽക്കുന്ന പെണ്ണിൽ ചെന്നാണത് നിന്നത്. അവളെ കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു.  അത്രയും സുന്ദരിയായൊരു പെണ്ണിനെ താൻ മുന്നേ കണ്ടിട്ടുണ്ടോ എന്നവൻ ചിന്തിച്ചു പോയി. ഒരു കല്യാണപ്പെണ്ണിന്റെ ഒരുക്കങ്ങളൊന്നും ഇല്ലെങ്കിലും ആരും കണ്ണെടുക്കാതെ നോക്കിപ്പോകും വിധം അവൾ സുന്ദരിയായിരുന്നു. നിറച്ചെഴുതിയ കണ്ണുകളും ചായം തേച്ച ചുണ്ടുകളും അവളുടെ സൗന്ദര്യത്തെ ഇരട്ടിയാക്കിയിരുന്നു. മാസികകളിൽ കാണും വിധം ഉടലഴകുള്ളൊരു സുന്ദരശിൽപ്പം പോലെ അവളെ തോന്നിച്ചു . പക്ഷെ എടുത്തറിയുന്ന ഒരു കുറവവൻ അവളിൽ കണ്ടു പിടിച്ചിരുന്നു. അവളിൽ നിന്നും കണ്ണെടുത്തു മുന്നിലേക്ക് നോക്കിയാ അഭി കാണുന്നത്  അവളെ തന്നെ നോക്കി വല്ലാത്തൊരു ചിരിയോടെ നിൽക്കുന്ന സഞ്ജയും വരുണിനെയുമാണ്.....  എന്തൊക്കെയോ പരസ്‌പരം പറഞ്ഞവർ ചിരിക്കുന്നുണ്ട്. അഭിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.  " പോവാം? " കൂടുതൽ നേരം അവിടെ നിൽക്കാൻ തോന്നാതെ അഭി മഹാദേവനടുത്തേക്ക് ചെന്ന് പറഞ്ഞു.  അവരുടെ നോട്ടം കണ്ടു മറ്റൊരാളും അസ്വസ്ഥമാവുന്നുണ്ടായിരുന്നു. വർഷ അവരെ നോക്കി പല്ലിറുമ്മി. ഒരിക്കലും കാണാൻ ഇഷ്ട്ടപ്പെടാത്ത കാഴ്ച പോലെയവൾക്ക് വിറഞ്ഞു കയറി. ഇതൊന്നുമറിയാതെ മധു സജീവനോട് സംസാരിച്ചു കൊണ്ടിരുന്നു. " സജീവാ............. പോവാം..." മാധവൻ ആജ്ഞ പോലെ പറഞ്ഞതും വാ എന്നും പറഞ്ഞു കൊണ്ടയാൾ നടന്നു.  മാധവൻ പറഞ്ഞത് കേട്ടെല്ലാവരും ഓരോ കാറിലേക്കായി കയറി. സഞ്ജയ് ഓടിക്കുന്ന കാറിലായി വർഷയും താരയും കിങ്ങിണിയും കയറിയിരുന്നു. . വരുൺ എടുക്കുന്ന കാറിൽ മീനാക്ഷിയും രേവതിയും കയറി. സജീവൻ എടുക്കുന്ന കാറിൽ മാധവനും മഹാദേവനും കയറി . അവസാനം വെളിയിലായി മധുവും അഭിയും ആശയകുഴപ്പത്തോടെ നിന്നു. ഏത് കാറിൽ കേറണമെന്ന് രണ്ടു പേർക്കും മനസിലാവുന്നുണ്ടായിരുന്നില്ല. " കയറുന്നില്ലേ? .............." മഹാദേവൻ ചോദിച്ചു. " ഞങ്ങൾ ബൈക്കിനു വരട്ടെ? " മനസ്സിൽ ഉദിച്ച ലക്ഷ്യത്തോടെ അഭി ചോദിച്ചു.  എന്തിന് എന്ന പോലെ മധു അവനു നേരെ പുരികം ചുളിച്ചു . അഭി ശാന്തമായൊന്ന് പുഞ്ചിരിച്ചു.  " അത് വേണോ? " മാധവന്റെ ശബ്‌ദം മുഴങ്ങി.  " അവർ എങ്ങനേലും വരട്ടെ നമുക്ക് പോവാം? " അപ്പുറത്തെ കാറിൽ നിന്നും രേവതി വിളിച്ചു പറഞ്ഞു.  " എന്തേലും കാണിക്ക്.... വണ്ടിയെടുക്ക് സജീവാ.........."  മാധവൻ ദേഷ്യത്തോടെ പറഞ്ഞതും സജീവൻ വണ്ടിയെടുത്തു. മൂന്നു കാറുകളും ഗേറ്റ് കടന്നു പുറത്തേക്ക് പോയി. അത് നോക്കി നിൽക്കുന്ന മധുവിന്റെ മുന്നിലായി KTMDUKE 390 വന്നു നിന്നു.  " കയറ് ............" അഭി ശാന്തമായി പറഞ്ഞു.  മധു ബൈക്ക് അടിമുടി നോക്കി ഒരു നെടുവീർപ്പോടെ അതിൽ കയറാൻ ശ്രമിച്ചു. ഇതുവരെ അങ്ങനെ ഒന്നിൽ കയറാത്തത് കൊണ്ടും അതിലേക്ക് കയറാൻ മാത്രം പൊക്കമില്ലാത്തത് കൊണ്ടും മധു നിസ്സഹായതയോടെ ഇടുപ്പിനു കൈകുത്തി അവനെ തുറിച്ചു നോക്കി നിന്നു.  " കാറിലെങ്ങാനും പോയാൽ പോരായിരുന്നോ? " അൽപ്പം ദേഷ്യത്തിലവൾ പറഞ്ഞു.  " എന്തെ കയറാൻ വയ്യേ......"  " വയ്യെങ്കിൽ....." മധുവിന് അങ്ങ് ദേഷ്യം കയറി വരുന്നുണ്ടായിരുന്നു. സാരിയും വച്ച് ഈ കുന്നിനു മുകളിൽ എങ്ങനെ കേറിയിരിക്കാനാണെന്നവൾ ചിന്തിച്ചു കൊണ്ടിരുന്നത്.  അഭി ബൈക്കിൽ നിന്നിറങ്ങി ബൈക്ക് സെന്റർസ്റ്റാൻഡിൽ ഇട്ടു.  എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരിക്കുന്നവളുടെ നേരെ തിരിഞ്ഞു അഭി മുണ്ടു മടക്കി കുത്തി .  തുടരും........................
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
6K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് 106 ✍️രചന -ജിഫ്ന നിസാർ 💥 "മിണ്ടരുത്..." തനിക്കരികിലെക്കൊരു വിശദീകരണത്തിനു വന്ന വിഷ്ണുവിന്റെ നേരെ നോക്കിയിട്ടത് പറയുമ്പോൾ കാശിയുടെ പല്ലുകൾ ദേഷ്യം കൊണ്ട് ഞെരിഞമ്മർന്നു. കത്തുന്ന അവന്റെ നോട്ടം സുഗന്തിക്ക് നേരെയും നീണ്ടു. അവനെ നോക്കാൻ ധൈര്യമില്ലാത്ത പോലെ അവരുടെ മുഖം കുനിഞ്ഞ് പോയി. എടാ.. കാശി ഞാൻ.. " മിണ്ടരുതെന്നല്ലേ നിന്നോട് ഞാൻ പറഞ്ഞത്.. വീണ്ടും വിഷ്ണുവെന്തോ പറയാൻ ആഞ്ഞു. പക്ഷേ അവിടെ കൂടിയ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടവൻ ഒച്ചയിട്ടതും കാർത്തു കാശിയുടെ കയ്യിൽ അമർത്തി പിടിച്ചു. "എന്ത് നടന്നെന്നുള്ളത് അന്വേഷിച്ചു കണ്ടെത്തിയ ഈ ഓഫിസർ പറഞ്ഞതിലും കൂടുതൽ ഇനി നിനക്കെന്താ പറയാൻ.. ആ കള്ളം കേൾക്കാൻ തത്കാലം എനിക്ക് സൗകര്യമില്ല വിഷ്ണു നാദേ..കാരണം ഈ പറഞ്ഞതൊക്കെ നീ.. ചെയ്യും.. നിന്റെ കൂടെ നീ പറയുന്നത് കേട്ടിട്ട് നിന്റെ അമ്മയും ചെയ്യും. അതെനിക്ക് അത്ര മാത്രം ഉറപ്പുണ്ട്. പിന്നെയും നിനക്കൊക്കെ ഇനിയിപ്പോ അതിലെന്താ പറയാൻ.. ഏഹ്.." അങ്ങേയറ്റം വെറുപ്പും ദേഷ്യവും കൊണ്ടവന്റെ മുഖം ചുവന്നു.. വലിഞ്ഞു മുറുകി.. "പതിയെ.. പറയോ.." അവനരുകിൽ നിന്നവൾ യാചനയോടെ ആ കൈകൾ കൂട്ടി പിടിച്ചു കൊണ്ടത് പറഞ്ഞത് അവന്റെ നെറ്റിയിലെ മുറിവ് വേദനിക്കും എന്നറിയാവുന്നത് കൊണ്ടാണ്. കാശി ഒന്നും പറയാതെ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് സുഗന്ധിയുടെ മുന്നിൽ പൊയ് നിന്നു. "തല്ലാൻ പറ്റുന്ന ബന്ധമായിരുന്നു നിങ്ങൾക്കെങ്കിൽ... ഇപ്പൊ നിങ്ങളോടെനിക്ക് തോന്നുന്ന ദേഷ്യത്തിനുണ്ടല്ലോ..." ആ നോട്ടത്തിൽ ജ്വലിക്കുന്ന തീ ഉണ്ടാവും എന്നറിയാവുന്നത് കൊണ്ട് തന്നെ സുഗന്ധി അവനെ പിന്നെ നോക്കിയില്ല. എങ്കിലും ഭയമായിരുന്നു അവരുടെ ഉള്ളം നിറയെ. ഇത് വരെയും ചെയ്ത് കൂട്ടിയതിനൊക്കെ ഇനിയങ്ങോട്ട് താൻ അനുഭവിക്കേണ്ടി വരുമെന്ന് ഉള്ള് ഓർമ്മിപ്പിക്കും പോലൊരു നടുക്കം. "കൂടെ നിന്നേക്കണം.. എന്ത് വന്നാലും ഞാൻ നോക്കി കൊള്ളാം എന്നുറപ്പ് തന്നിട്ട് തന്നെ കൊണ്ട് ചെയ്യിക്കാവുന്നതൊക്കെ ചെയ്യിപ്പിച്ചവനിപ്പോ യാതൊരു അനക്കവുമില്ലാത്ത പോലാണ്. കാശിയെ കൂടി അവിടെ കണ്ടതോടെ രക്ഷപ്പെട്ടു പോകാം എന്നുള്ള വിഷ്ണുവിന്റെ ഇത്തിരിയുള്ള പ്രതീക്ഷകളും കൂടി അവസാനിച്ചു പോയിരിക്കുന്നു. ഭവ്യയോട് ചെയ്തത്.. അതിന്റെ നിഴലിൽ ശിവയെ കൂടി പെടുത്താൻ നോക്കിയത്.. ബിബിന്റെ കയ്യിൽ നിന്നും കാശ് വാങ്ങിയത്.. അങ്ങനെ തനിക്ക് നേരെ നീളുന്ന കുറ്റങ്ങൾ അനവധിയാണ്. അതിനെല്ലാം കാശി വിധിക്കുന്ന ശിക്ഷ.. വിഷ്ണുവിന് അതോർക്കേ തന്നെ ഉള്ള് കിടുങ്ങി.. ആരൊക്കെ വെറുതെ വിട്ടാലും ഇതൊന്നും അവന്റെ മനസ്സിൽ നിന്നും അത്ര പെട്ടന്നൊന്നും പോകില്ല. "താൻ ആരാടോ..?" പോലീസ് ഓഫീസർ ഗൗരവത്തോടെ കാശിയെ നോക്കി.. "കാശി നാഥൻ... ഭവ്യ എന്റെ കൂടി അനിയത്തിയാണ്.." കടുപ്പത്തിൽ തന്നെയാണ് അവനതും പറഞ്ഞത്. "ഇതെന്ത് പറ്റിയതാ.." അവന്റെ നെറ്റിയിലെ മുറിവിലേക്ക് ചൂണ്ടി അയാൾ ചോദിച്ചു. "ഇത്.. ഇതൊരു ആക്സിഡന്റ്.." അവൻ അലസമായി പറഞ്ഞോഴിഞ്ഞു.. "ഭവ്യയുടെ മാർഡർ അറ്റംറ്റിനെ കുറിച്ച് പറഞ്ഞതൊക്കെ... ഞാൻ കേട്ടു..." വിഷ്ണുവിന്റെ നേരെ വീണ്ടും തുറിച്ചു നോക്കി കൊണ്ടവൻ പറഞ്ഞു. ഇനിയൊന്ന് കൂടി കേൾക്കാൻ വയ്യെന്നുള്ള അസഹ്യതയുണ്ടവന്. "കാശിനാഥന് ഇനിയിപ്പോ ഇതിൽ എന്തേലും പറയാനുണ്ടോ.." ഇല്ല.. കുറ്റം ചെയ്തിട്ടിട്ടുണ്ടങ്കിൽ... ശിക്ഷ വേണം.. അതിപ്പോ ഏത് ഏട്ടൻ ആണേലും അമ്മയാണേലും... ഇയാൾക്കൊപ്പം ഇയാളിങ്ങനൊക്കെ ആയി തീരാൻ കാരണമായ ഇവന്റെ അമ്മയ്ക്ക് കൂടി കിട്ടുന്ന രീതിയിൽ വേണം നിങ്ങളീ കേസ് ഫയൽ ചെയ്യാൻ. അതിന് വേണ്ട എന്ത് ഹെല്പും ഞാൻ ചെയ്ത് കൊള്ളാം.. " അവന്റെ കണ്ണുകൾ ചോര ചുവപ്പാർന്നു കിടന്നു. വിഷ്ണുവിന്റെ ദയനീയമായ നോട്ടം. എന്നിട്ടും ആ മുഖം അടച്ചോന്നു കൊടുക്കാൻ തോന്നിയത്.. വളരെ പണിപ്പെട്ടു കൊണ്ടാണ് അവനടക്കി പിടിച്ചത്. കാർത്തു അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടപ്പോഴും ആ അരികിൽ തന്നെയുണ്ട്. ശിവയുടെയും ശ്രദ്ധ കാശിക്ക് നേരെയാണ്. ഏത് നിമിഷവും പൊട്ടിതെറിക്കാൻ പാകത്തിനൊരു അക്നി പർവതം കാശിയുടെ ഉള്ളിലുണ്ടെന്ന് അവനറിയാമല്ലോ. "എനിക്ക്... എനിക്കവളെയൊന്ന് കാണാൻ.." കാശിയോന്നു ചുറ്റും നോക്കി. അതോടെ വിഷ്ണുവിന്റെ മുഖം വീണ്ടും ചുളിഞ്ഞു. ഭവ്യ കൂടി അവനോട് കുമ്പസരിച്ചാൽ പിന്നെ തീർന്നു.. "നീയിങ്ങ് വാടാ.. നമ്മുക്ക് ഡോക്ടറെ പോയെന്നു കാണാം.." അത് വരെയും അവനെ സൂക്ഷ്മമായി ശ്രദ്ധിച്ചു നോക്കിയിരുന്ന രാജശേഖരൻ അരികിലേക്ക് ചെന്നിട്ടു പറഞ്ഞു.. ഏട്ടത്തി...? അവൻ ചോദ്യം പോലെ അയാളെ നോക്കി. "മുറിയിലുണ്ട്.. കുഞ്ഞ് കരഞ്ഞിട്ട് മാറ്റി നിർത്തിയതാ.." മുന്നോട്ട് നടക്കുന്നതിനിടെ അയാൾ പറഞ്ഞു. ശിവയെ ഒന്ന് നോക്കി കണ്ണുകൾ കൊണ്ട് അവന് മനസ്സിലാവും പോലൊരു ആംഗ്യം കാണിച്ചിട്ട് കാർത്തുവിന്റെ കയ്യിൽ പിടിച്ചു കൊണ്ടവൻ അയാൾക്ക് പിന്നാലെ നടന്നു... അവർക്ക് പിന്നിലപ്പോഴും സുഗന്ധിയും വിഷ്ണുവും കൂടുതൽ വിചാരണയിലേക്ക് നീങ്ങുകയാണ്.. 💐💐 വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും സഹിക്കാവുന്നതിലും അധികം വേദനയും വിങ്ങലും തന്നവളാണ്. നിങ്ങളെന്റെ ആരുമല്ല. എനിക്കെന്റെ വല്യേട്ടൻ മതിയെന്ന് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. ഒന്നല്ല... ഒരുപാട് തവണ. ആൾക്കൂട്ടത്തിനിടയിൽ വെച്ച് പോലും അപമാനിച്ചിട്ടുണ്ട്.. നിങ്ങളെന്റെ കാര്യം നോക്കാൻ വരണ്ടെന്ന് പറഞ്ഞു കൊണ്ട്.. പക്ഷേ... കണ്ണടച്ച് കിടക്കുന്ന ഭവ്യയുടെ നെറുകയിൽ വിറക്കുന്ന കൈകൾ കൊണ്ട് തലോടുമ്പോൾ കാശിയുടെ ഉള്ള് പിടഞ്ഞത് അനിയത്തിയെ കുറിച്ചോർത്തു തന്നെയാണ്.. അറിഞ്ഞു കൊണ്ട് തന്നെ ഒരുപാട് തെറ്റുകൾ ചെയ്തവളാണ്. അതിനുള്ള ശിക്ഷ കിട്ടാതെ പോകില്ലല്ലോ.. പക്ഷേ തന്റെ കൂടപ്പിറപ്പിന്റെ വേദന.. അതിപ്പോഴും തനിക്ക് സഹിക്കാൻ കഴിയുന്നില്ലെന്ന് അവനാ നിമിഷം മനസ്സിലായി. ചുവന്നു പോയ ആ കണ്ണുകളിലേക്കാണ് കാർത്തു നോക്കുന്നത്. അവൾക്കുമപ്പോൾ വല്ലാതെ നോവുന്നുണ്ട്. ഭവ്യയെ കുറിച്ച് ഡോക്ടർ പറഞ്ഞതെല്ലാമായിരുന്നു അപ്പോഴവന്റെ മനസ്സിൽ. അവളെ ഉണർത്തേണ്ടന്ന് കരുതി തന്നെയാണ് പിന്തിരിഞ്ഞു നടക്കാൻ തുനിഞ്ഞത്. പക്ഷേ... വിടാതെ മുറുകെ പിടിച്ച തന്റെ കൈകൾ. കാശി തിരിഞ്ഞു നോക്കുമ്പോൾ കണ്ണ് നിറച്ചു കൊണ്ട് ഭവ്യ അവനെ നോക്കി കിടപ്പുണ്ട്. "സോറി... കുഞ്ഞേട്ടാ.." എത്രയോ നാളുകൾക്ക് ശേഷം വന്ന ആ സ്നേഹം. കാശ്ശിക്കൊന്നും മിണ്ടാൻ കൂടി കഴിഞ്ഞില്ല. അവനോരെ നോട്ടം തന്നെയാണ്. ഭവ്യയുടെ കണ്ണുകൾ കൂടെ കൂടെ നിറഞ്ഞു തൂവന്നത് പ്രായക്ചിതം തന്നെയാണ്. കുറ്റബോധമുണ്ടവൾക്ക്.. അവനത് മനസിലായി. "കരയേണ്ട... പെട്ടന്ന് മിടുക്കിയായി വാ.. ഞാൻ.. ഞാനുണ്ട് കൂടെ..." കൂടുതലൊന്നും പറയാതെ അവൻ തിരികെ നടന്ന് വാതിൽ തുറന്നു.. പിറകെ ഭാവ്യയെ ഒന്ന് കൂടി നോക്കിയിട്ട് കാർത്തുവും. ഞാനുണ്ട്... ആ വാക്കുകൾ.. ഭവ്യക്കുള്ളിലേക്ക് പുതിയൊരു പുലരി വന്നു തെളിഞ്ഞത് പോലായി. എഴുന്നേറ്റ് വരാൻ അവൾക്കപ്പോൾ വല്ലാത്ത തിടുക്കമേറിയിരിക്കുന്നു.. അതാ കുഞ്ഞേട്ടന്റെ അനിയത്തിയാവാനാണ്.. 💥💥 കല്ലു മോൾക്കവൻ എടുക്കാത്തത് സങ്കടം തന്നെയാണ്. എപ്പോ കണ്ടാലും ആ നെഞ്ചിലേക്ക് പൊത്തി പിടിച്ചൊരു നിൽപ്പുണ്ട്. ഇന്നിപ്പോ അവനതിനു വയ്യ.. ഇതിപ്പോ അവന്റെ കൈ വയ്യെന്നത് കണ്ടിട്ടാണ് എങ്കിലും തന്നെ ചേർത്ത് പിടിച്ചിരിക്കുന്നവനോട്‌ ചാരി തന്നെയാണ് അവളുടെ ഇരിപ്പ്. സ്നേഹം നിറച്ചും കൊടുത്തു കൊണ്ടവൻ ആ കുഞ്ഞിന്റെ സ്നേഹം തിരികെ വാങ്ങുന്ന മനോഹരമായ കാഴ്ച.. കാർത്തുവിനെ അവളിടക്ക് നോക്കുന്നുണ്ട്. അത് വരെയുമുള്ള കാര്യങ്ങൾ... അതായത് പോലീസ് വരും മുന്നേ നടന്ന കാര്യങ്ങൾ രാജശേഖരൻ കാശിയോട് പറയുകയാണ്. "അവൾക്ക്.. ആരോടാ ഇഷ്ടമുണ്ടായിരുന്നത്.. ഏട്ടത്തിക്കറിയാമോ.." കാശി ഗായത്രിയെ നോക്കി. അവൾ രാജശേഖരനെയും. "അറിയാമെങ്കിൽ പറഞ്ഞു അത് അവന് കൊടുക്ക്..കിട്ടേണ്ടത് എല്ലാവർക്കും കിട്ടണം.. ഇനിയൊന്നും ഒളിച്ചു വെക്കേണ്ട.." അയാൾ പകർന്ന ധൈര്യം.. ഭവ്യ പറഞ്ഞു കൊടുത്ത എല്ലാതും ഗായത്രി കാശിയോട് പറഞ്ഞു കൊടുത്തു. അവന്റെ മുഖം കൂടുതൽ വലിഞ്ഞു മുറുകി. "ഇനിയെല്ലാം പോലീസ് നോക്കി കൊള്ളും കാശി.. നീ ഈ കയ്യും വെച്ച് പ്രശ്നത്തിനൊന്നും പോകല്ലേടാ.." ഗായത്രി അവന്റെ കയ്യിലൊന്നു തൊട്ടു കൊണ്ട് പറഞ്ഞു. ഒരിക്കൽ താൻ അവരോട് കാണിച്ച ഇത്തിരി ദയ... അതാ കണ്ണിലങ്ങനെ പെരുകി വളർന്നു നിൽക്കുന്നുണ്ട്. അതോടൊപ്പം തന്നെ.. അത്രയും പ്രശ്നങ്ങൾക്കിടയിലും അത് വരെയുമില്ലാത്തൊരു തിളക്കത്തോടെ നിൽക്കുന്ന അവളുടെ ചിത്രം... അതവന് നൽകിയ ആശ്വാസം കുറച്ചൊന്നുമല്ല. ഈ ആളെ ഓർത്ത്.. കുഞിനെ ഓർത്തിട്ട് വേദനിച്ചതിന് ഒരു കണക്കുമില്ല. എന്ത് സഹായവും ചെയ്തു കൊടുക്കാമെന്നു പറഞ്ഞിട്ടും തനിക്കൊരു ദോഷം വരാതിരിക്കാൻ വേണ്ടി തന്നെയാണ് അതെല്ലാം തടഞ്ഞതെന്നും അവനറിയാം. ഇന്നിപ്പോ അതിനെല്ലാം ഒരു പരിഹാരമായിരിക്കുന്നു.. കാർത്തുവിനെ കൂടി ഗായത്രി ചേർത്ത് പിടിച്ചു. അവർ തമ്മിൽ ആദ്യം കാണുകയാണ്. "അച്ഛമ്മയെ കൂടിയൊന്ന് പോയി കാണ് ട്ടോ കാശി.. എപ്പഴും നിന്റെ കാര്യം പറയാനേ നേരമുള്ളു.. ഇവരെല്ലാം ഹോസ്പിറ്റലിൽ ആയത് കൊണ്ട് അവരെ രണ്ടാമത്തെ മകന്റെ കൂടെ ആക്കിയിരുന്നു. "പോയിക്കൊള്ളാം ഏട്ടത്തി.. അത് ഞാനും കരുതിയിരുന്നു.." അവനുറപ്പ് കൊടുത്തു.. "ഇവിടെ ഉണ്ടാവോ.. എനിക്ക്.. എനിക്കൊന്നു വീട്ടിൽ പോണം..." കാശി രാജശേഖരനെ നോക്കി. "നീ ധൈര്യമായിട്ട് ചെല്ല്. ഇന്നിനി ഇങ്ങോട്ട് വരികയൊന്നും വേണ്ട... ഈ കയ്യ് വെച്ചിട്ട്.. ഞാനുണ്ടാകും ഇവിടെ.. ഇന്ന് വൈകുന്നേരം.. അല്ലേൽ നാളെ രാവിലെ ഡിസ്ചാർജ് ആണ്. അത് വരെയും ഞാൻ നോക്കി കൊള്ളാം.. ഇതിൽ എന്റെ മോള് കൂടി ചേർന്നിട്ടിട്ടുണ്ട്.. അത് കൊണ്ട് ഇതിപ്പോ സേഫ് ആക്കുക എന്റെ കൂടി ഉത്തരവാദിത്തമാണ്.." രാജ ശേഖരൻ അവന് ധൈര്യം കൊടുത്തു. കാശി പോകാൻ എഴുന്നേറ്റു. "വീട്ടിൽ പോണം കേട്ടോ..." അവന്റെ മുഖം കണ്ടതും ഗായത്രി ഒന്ന് കൂടി ഓർമ്മിച്ചു. കാശി അവളുടെ തോളിലൊന്നു തട്ടുക മാത്രം ചെയ്തു.. 💥💥 നീ ചെല്ല്.. ഞാൻ വന്നോളാം.. " പടി പ്പുരയോളം ചെന്നിട്ടു അവളെ ഇറക്കി ഡോർ ലോക്ക് ചെയ്തിട്ടാണ് കാശി പറഞ്ഞത്. ശിവയാണ് ഡ്രൈവിംഗ് സീറ്റിൽ.. "എങ്ങോട്ടാ.. ഞാനും കൂടി വരാം.." അവളാ ഡോർ തുറന്നു കൊണ്ട് അകത്തേക്ക് കയറാൻ തന്നെ ശ്രമിച്ചു. "പറയുന്നത് കേൾക്ക് കാർത്തു.. കയറി പോ.. ഞാനിപ്പോൾ വരും.." അവൻ വീണ്ടും പറഞ്ഞു. ശിവ ഒന്നും മിണ്ടാതെ മുന്നിലേക്ക് നോക്കി ഇരിപ്പാണ്. "എനിക്കറിയാം.. എന്തോ പ്രശ്നമുണ്ടാക്കാനാണ്.. പോവല്ലേ.. അതൊക്കെ പോലീസ് നോക്കി കൊള്ളും.. വയ്യാത്തതല്ലേ.. പോകല്ലേ.. പ്ലീസ്.." അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു. "ഇല്ലെടി.. ഞാനൊരു പ്രശ്നത്തിനും പോകില്ല.. അല്ലേൽ തന്നെ ഈ ഒന്നര കൈ വെച്ചിട്ട് ഞാൻ എന്തോ ചെയ്യാനാ.. ഞാൻ... ഞാൻ അച്ഛമ്മയെ കാണാൻ.. പെട്ടന്ന് വരും.. ശിവാ.. അശോകേട്ടനെ വിളിച്ചേ.." കാര്ത്തുവിന്റ കവിളിൽ തട്ടി കുഞ്ഞൊരു ചിരിയോടെ പറയുന്നതിനൊപ്പം തന്നെ അവൻ ശിവയോട് കൂടി പറഞ്ഞു. കാർത്തു പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്. മുറിവ് വേദനിക്കും പഴുകും.. പോകല്ലേ എന്നൊക്കെ തന്നെയാണ്. ഇതിനോടകം ശിവ വിളിച്ചിട്ട് അശോകൻ പുറത്തെക്കിറങ്ങി നിൽക്കുന്നുണ്ട്. "ചെല്ല്.. ഞാൻ വരാതെ പുറത്ത് വരരുത്.. എന്തുണ്ടായാലും.. കേട്ടോ.." വണ്ടി എടുക്കാൻ ശിവയോട് പറയുയുന്നതിനൊപ്പം അവൻ ഒന്ന് കൂടി ആ കവിളിൽ തട്ടി.. കാർത്തു ദേഷ്യവും പരിഭവവും നിറച്ചൊരു നോട്ടമാണ്. അവനൊന്നുമ്മ വെക്കും പോലെ കാണിച്ചതും ആ മുഖം ഒന്ന് കൂടി വീർത്തു. ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റി ചേട്ടന് പോലും ചിരി വരുന്നുണ്ട്. ശിവ അവിടെയിട്ട് തന്നെ കാർ തിരിച്ചെടുത്തു. എങ്ങോട്ടെന്ന് കാശി പറഞ്ഞില്ല.. ശിവ ചോദിച്ചതുമില്ല.. ബിബിൻ ജോർജിന്റെ പോർച്ചിന് മുന്നിലേക്കാണ് അത് പിന്നെ ചെന്നു നിർത്തിയത്.. തുടരും.. ഓനെ അങ്ങനെയങ് പോലീസിന് കൊടുക്കാനൊക്കുമോ.. ല്ല്യോ പിള്ളേരെ 🤣 എന്തേയ്... അങ്ങനല്ലേ..🥰 സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif💥 #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.4K views
1 days ago
#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _41 ✍️ രചന - Aysha akbar അഭിയുടെ ഹൃദയം ഞെരി പ്പൊടിലെന്ന പോൽ എരിഞ്ഞു...... അവളെന്തിനു തന്നിലേക്ക് വന്നു...... ഉറക്കം നടിച്ചു കിടന്ന തന്റെ ഹൃദയത്തെ യവൾ കുലുക്കിയുണർത്തി..... അറിയാതെ എപ്പോഴോ അവളിലേക്ക് ചാഞ്ഞു പോയി...... തെറ്റായിരുന്നു...... വൈശാലിയെ പ്രതിഷ്ടിച്ച ആ സ്ഥാനത്തേക്ക് മറ്റൊരുവളെ താൻ ക്ഷണിക്കാൻ പാടില്ലായിരുന്നു....... എങ്കിലും അവളെന്തിനു നീലാംബരി യെന്ന പേര് തിരഞ്ഞെടുത്തു... അത് വെറുമൊരു യാദൃശ്ചികത യായിരുന്നുവോ..... അറിയില്ലായിരുന്നവന്..... തിരികെ വീട്ടിലേക്കെത്തുമ്പോൾ റിജിൻ അവളെ കുറിച് ചോദിച്ചെങ്കിലും ഉത്തരം അവൻ അമിതമായ വാക്കുകളിൽ ഒതുക്കി .... ഒന്നും പറയാനോ ചികഞ്ഞെടുക്കാനോ മനസ്സിന് പറ്റുന്നില്ലായിരുന്നു..... ചിന്തകൾ കാട് കയറി തന്നേ ആകെ ക്കൂടി വരിഞ്ഞു മുറുക്കിയത് പോലെ..... ഇത്ര ദിവസം അവൾക്ക് മുമ്പിൽ താനൊരു വിഡ്ഢി യാവുകയായിരുന്നു എന്ന തിരിച്ചറിവ് അവനിലേറെ ദേഷ്യമുണ്ടാക്കി... അവളെ താൻ ശ്രദ്ധിക്കരുതായിരുന്നു.... ആ ട്രെയിൻ യാത്രയിൽ അവൾ വിരിച്ച വലയിൽ താൻ കുരുങ്ങരുതായിരുന്നു.... അവൻ ദേഷ്യത്തോടെ മുഷ്ടി യൊന്നു. ചുരുട്ടി..... അതും തന്റെ വൈശാലിയെ ഓർത്തു കൊണ്ട് തന്നെയായിരുന്നില്ലേ.... ആ സാഹചര്യവും നീല നിറവും എല്ലാം കൂടി അവളിലേക്ക് തന്നേ വലിച്ചടുപ്പിച്ചതല്ലേ.... ഓർക്കുമ്പോൾ ഹൃദയത്തിൽ വല്ലാത്തൊരു മുറിവ് വന്നു പോയിരുന്നവന്റെ...... വീട്ടിലേക്ക് വാങ്ങിയ സാധനങ്ങളെല്ലാം കവറിൽ തന്നെയിരുന്നു.... ഒന്നും എടുത്ത് വെക്കാൻ പോലും മനസ്സ് തയ്യാറായിരുന്നില്ല.... അത്ര മേലെന്തോ ഒരു ഭാരമുണ്ട് മനസ്സിന്..... അതവൾ തന്നേ വിഡ്ഢി യാക്കിയത് കൊണ്ടാണോ അതോ അവളിനി തന്റെ ജീവിതത്തിൽ ഇല്ലെന്ന തിരിച്ചറിവ് കൊണ്ടാണോ എന്നവനും വ്യക്‌തമായിരുന്നില്ല...... ഇനിയുള്ള കാലം കൂട്ടിനൊരാളും വേണ്ടെന്ന് കരുതിയിടത്ത് ഇനി ആരെങ്കിലുമൊക്കെ കൂട്ടിനു വേണമെന്ന് തോന്നിച്ചവളാണ്..... കൂടെയുള്ള നിമിഷങ്ങളിലെല്ലാം സന്തോഷം മാത്രം പകർന്ന് തന്നവളാണ്..... തനിക്ക് മാത്രമല്ല.... തന്റെ വീട്ടിലുള്ള ഓരോരുത്തർക്കും.... അതെല്ലാം അവളുടെ അഭിനയാമായിരുന്നു വെന്നറിയുമ്പോൾ അവരെങ്ങനെ പ്രതികരിക്കും... അവനാ കസേരയിൽ പുറത്തേക്ക് നോക്കി യങ്ങനെ യിരുന്നു.... മാനം അല്പം ഇരുണ്ട് കൂടി തുടങ്ങിയിട്ടുണ്ട്..... ചന്ദ്രനെ മറക്കുള്ളിലെവിടെയോ ഒളിപ്പിച്ചു മേഘങ്ങൾ ആകാശത്ത് കൂടി പരക്കം പായുന്നു..... തെളിഞ്ഞു കാണുന്നൊരു നീലാംബരം അവന്റെ മനസ്സെന്തിനോ കൊതിച്ചിരുന്നപ്പോൾ.... ചാരി കിടക്കാനുതകുന്ന ആ കസേരയിൽ തല ചാരി വെച്ച് അവനങ്ങനെ കിടന്നു ..... ഇട്ടിരുന്ന ഡ്രസ്സ്‌ പോലും മാറിയിട്ടില്ല..... വിശപ്പും ദാഹവുമില്ല...... അവളുടെ നിഷ്കളങ്കമായ ചിരിയും പരിഭവം നിറഞ്ഞ ആ മുഖവുമെല്ലാം മനസ്സിലേക്ക് കുത്തി യൊലിച്ചു വന്നു കൊണ്ടിരിക്കുന്നുണ്ട്..... അവൾ നീലാംബരി യായിരുന്നു.... മൈഥിലി യെന്ന് പേരിട്ട് വിളിക്കാൻ പോലും തനിക്ക് കഴിയുന്നില്ല..... വർഷങ്ങൾക്ക് ശേഷം മനസ്സ് ചാഞ്ഞ ആ ഒരുവൾ ഇത്ര വേദന ബാക്കിയാക്കുമെന്ന് കരുതിയിട്ടില്ല....... ചിന്തകൾക്കിടയിലെപ്പോഴോ അവന്റെ ഫോൺ റിങ് ചെയ്തിരുന്നു ...... എടുക്കാതെ തന്നേ അവൻ ഡിസ്പ്ലേയിലേക്കൊന്ന് നോക്കി..... അമ്മയാണ്....... എടുക്കാൻ തോന്നിയില്ലെന്നത് കൊണ്ട് തന്നേ ആ റിങ് ടോൺ കേട്ടങ്ങനെ കിടന്നു....... വീണ്ടും വീണ്ടും ആ റിങ് ടോൺ അലോസരം സൃഷ്ടിച്ചപ്പോഴാണ് അവനത് കയ്യിലൊന്നെടുത്തത്..... നിങ്ങൾക്ക് നിങ്ങളെ കുറിച് മാത്രമേ ചിന്തയുള്ളൂ.... കൂടെയുള്ളവരെ അറിയാൻ നിങ്ങളിത് വരെ ശ്രമിച്ചിട്ടില്ലെന്ന ഒരു പെണ്ണിന്റെ വാക്കുകൾ കാതിൽ അലയടിച്ചതും അവൻ പെട്ടെന്ന് കാൾ അറ്റൻഡ് ചെയ്ത് പോയിരുന്നു..... എന്താ അഭി.... എത്തിയ വിവരം പോലും ഒന്നറിയിക്കാതെ.... അമ്മയങ് ഉരുകി തീർന്നു..... മറു തലക്കൽ നിന്ന് ദേവിയത് പറഞ്ഞതും അഭിക്ക് നെഞ്ചിലെന്തോ ഒരു വേദന തോന്നി.... ഞാൻ.... ഞാൻ പെട്ടെന്നൊരു തിരക്കിലായി പ്പോയമ്മേ... അതാണ്‌...... അവനത് പറയുമ്പോൾ ശബ്ദമൊന്നിടറി യത് പോലെ .. നീലാംബരി യെ കൊണ്ടാക്കിയോ അതോ കൂടെയുണ്ടോ...... പെട്ടെന്ന് അമ്മയത് ചോദിച്ചതും അല്പ നേരത്തേക്ക് മറവിയിലേക്കാണ്ട് പോയവൾ ഉയർന്നു വന്നതും അവന് ദേഷ്യമോ സങ്കടമോ വന്നതെന്നറിയില്ല...... എന്റെ കൂടെയില്ലാ.... അവനത് മാത്രം പറഞ്ഞു നിർത്തുമ്പോൾ വാക്കുകൾക്ക് വല്ലാത്തൊരു കനമുണ്ടായിരുന്നു..... ആ കുട്ടി പോയതിന്റെ നല്ലൊരു കുറവിവിടെ കാണാനു ണ്ട്..... നീലു പോയെന്ന് പറഞ്ഞു ആനന്ദി ഉച്ചക്ക് ഭക്ഷണം കൂടി കഴിച്ചിട്ടില്ല.... എത്രയും പെട്ടെന്ന് നീ നീലാംബരിയെ കൂട്ടി...... അമ്മാ... സ്റ്റോപ്പ്‌ ഇറ്റ് ... ദേവി ഏറെ സ്നേഹത്തോടെ അത് പറഞ്ഞു മുഴുവനാക്കും മുന്പായിരുന്നു അവന്റെ ശബ്ദം ഉയർന്നത്..... എത്ര സ്നേഹത്തോടെയാണ് അവളെ ഒരോരുത്തരും നെഞ്ചിലേറ്റിയതെന്നോർക്കേ അവന് ദേഷ്യം അതിര് വിട്ടിരുന്നു.... നിഷ്കളങ്കമായി അവരോരുത്തരും അവളെ സ്നേഹിച്ചതിനെ അവൾ മുതലെടുത്തില്ലേ.... എല്ലാവരെയും പറ്റിച്ചില്ലേ....... എന്താ അഭി.... എന്തെങ്കിലും പ്രശ്നമുണ്ടോ...... ദേവിയുടെ ശബ്ദത്തിൽ ആധി കലർന്നിരുന്നു.... അവളെ കാത്ത് ആരുമിരിക്കേണ്ട...... അവളാ വീട്ടിലേക്ക് വന്നത് തന്നേ എല്ലാവരും മറന്നേക്ക്..... എല്ലാവരെയും പറ്റിക്കായിരുന്നു..... അവള്.....അവള് നീലാംബരിയൊന്നുമല്ല.... അറിയാം........ അഭി വളരേ രോഷത്തോടെ അതിലേറെ സങ്കടത്തോടെയും ഒരു കിതപ്പോടെ അത് പറഞ്ഞു മുഴുവനാക്കും മുന്പേ ദേവിയത് പറഞ്ഞതും അവനാകെ ഞെട്ടി പ്പോയി.... അവരുടെയൊന്നും സ്നേഹത്തിനു കള്ളം പറഞ്ഞു വന്നവൾ അർഹയല്ലെന്ന വിശ്വാസത്തിൽ എല്ലാം തുറന്ന് പറയാൻ തുനിഞ്ഞ അവനെ ദേവിയുടെ ശാന്തമായ സ്വരം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.... അഭി....... മറു തലക്കലുള്ള നിശബ്ദത യിലേക്ക് ദേവിയെന്ന് വിളിച്ചു..... എന്തറിയാം.... അമ്മക്കെന്താ അവളെ പറ്റി അറിയുക.... അവനത് ചോദിക്കുമ്പോൾ ആ ശബ്ദത്തിനൊരു തരം വിറയലുണ്ടായിരുന്നു.... അഭി...... നീ ടെൻഷനാവേണ്ട.... നീയിപ്പോ അറിഞ്ഞതെല്ലാം അവളായി ഞങ്ങളോടെന്നേ തുറന്നു പറഞ്ഞിട്ടുണ്ട്...... ദേവിയത് പറഞ്ഞതും അഭി ഇരുന്നിടത് നിന്ന് പെട്ടെന്ന് എഴുന്നേറ്റ് പോയിരുന്നു.... അവളാരെയും പറ്റിച്ചിട്ടില്ല അഭി....... അവളാരുടെ മുമ്പിലും അഭിനയിച്ചിട്ടുമില്ല.... അവൾ അവളായി തന്നേ യാണ്‌ നിന്നത്..... ഞങ്ങളോട് തുറന്ന് പറഞ്ഞത് പോലെ നിന്നോടും എല്ലാം പറയാൻ അവളൊരുങ്ങിയതിനെ തടഞ്ഞത് ഞാനാണ്.... കാരണം അതറിഞ്ഞാൽ നീയിപ്പോൾ അവളോട് കാണിക്കുന്ന അടുപ്പം നീ മനഃപൂർവം കൈ വിട്ട് കളയുമെന്ന് എനിക്കുറപ്പായിരുന്നു..... നിന്നേ പിടിച്ചു വാങ്ങാനൊന്നുമല്ല അവൾ വന്നത്..... ദൂരെ നിന്ന് മാത്രം കണ്ട് സ്നേഹിച്ച ആ ഒരുവനെ കുറച്ചു ദിവസമെങ്കിലും അടുത്ത് കാണാനായിരുന്നു.... നീ സ്വീകരിച്ചാലും ഇല്ലെങ്കിലും അവളുടെ സമയം കഴിഞ്ഞാൽ അവൾ മടങ്ങുമായിരുന്നു..... പക്ഷെ നിന്റെ കൂടെ ജീവിത കാലം മുഴുവൻ അവൾ വേണമെന്ന എന്റെ സ്വാർത്ഥത കൊണ്ടാണ് നീയിതറിയാൻ ഇത്രയേറെ വൈകിയത്.... അല്ലെങ്കിൽ അവളായി നിന്നോടെപ്പോഴേ പറയുമായിരുന്നു...... അത്ര പാവം കുട്ടിയാ അവള്........ ദേവി വളരേ വൈകാരികമായി അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അഭി ജനൽ കമ്പിയിൽ വിരൽ മുറുക്കി...... അവളോട് തോന്നിയ വെറുപ്പ് അലിഞ്ഞു പോകും പോലെ തോന്നും തോറും മനസ്സിന്റെ വേദന ഇരട്ടിയാവുന്നത് അവനറിഞ്ഞു.... ഇത്ര സ്നേഹമുള്ള കരുണയുള്ള ഒരുവളെ വിധി നിനക്ക് വെച്ച് നീട്ടിയിട്ടും വേണ്ടെന്ന് വെക്കുകയാണെങ്കിൽ ഇനി നീയെന്താണെന്ന് വെച്ചാൽ ചെയ്തോ.... അമ്മയിനി ഇക്കാര്യം പറഞ്ഞു നിന്നേ ശല്യപ്പെടുത്തില്ല..... ദേവി അതും കൂടി പറഞ്ഞു ഫോൺ വെക്കുമ്പോൾ ആ വാക്കുകളിൽ ഒളിപ്പിച്ചു വെച്ചിരുന്ന അഗാദമായ ഒരാഴി അവനളക്കാൻ കഴിഞ്ഞിരുന്നു..... അഭി ആകെ ക്കൂടി തകർന്ന് പോയിരുന്നു.... എവിടെയാണ് ശെരിയെന്നോ തെറ്റെന്നോ അറിയാത്ത വിധം അവനാകെ കുഴഞ്ഞു പോയിരുന്നു.... വീട്ടുകാരെ മുഴുവൻ അവൾ വിഡ്ഢി കളാക്കിയിട്ടില്ല..... തന്റെ മുമ്പിൽ മാത്രമായിരുന്നു അവൾക്ക് മറയുള്ളത്.... ആ കുറ്റവും അമ്മ ഏറ്റെടുക്കുമ്പോൾ അവനേറെ നിസ്സഹായനായത് പോലെ തോന്നിയവന് ...... ഇത്രയേറെ ചുറ്റുമുള്ളവരെ വലിച്ചടുപ്പിക്കാൻ തക്ക എന്ത്‌ മാന്ദ്രികത യാണവൾക്കുള്ളത്..... അവളിലേക്ക് ചാഞ്ഞു പോകുന്ന തന്റെ മനസ്സും ഒരു നിമിഷം അവനെ കളിയാക്കി ചിരിക്കുന്നത് പോലെ തോന്നി പ്പോയിരുന്നവന്..... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ