കഥ

ഷാൻ 🌹മാലാഖ 🥰കണ്ണൂർ
1.7K views
22 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlzGzDvp?d=n&ui=v64j8rk&e1=cഞാൻ മോളെയും കൂടെക്കൊണ്ട് പോകുകയാണമ്മേ... അവൾ ഒത്തിരിയാഗ്രഹിക്കുന്നുണ്ടെന്റെ കൂടെ വരാൻ. ശിവദ പറഞ്ഞു. നിനക്കെന്താ ശിവദേ ഭ്രാ.ന്തുണ്ടോ.?? വിവാഹാലോചന വന്നപ്പോൾ തന്നെ അവരുടെ വീട്ടുകാർ പറഞ്ഞതല്ലേ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന്. കുഞ്ഞൊരിക്കലും നിങ്ങൾക്കൊരു ബാധ്യതയാവില്ല, അവൾ ഇവിടെ നിന്നോളും എന്ന് ഞാനുറപ്പ് പറഞ്ഞിട്ടല്ലേ ഈ കല്യാണം നടന്നത്..അങ്ങനെ പറഞ്ഞ് കല്യാണം നടത്തിയിട്ട്, ഇപ്പോൾ കുഞ്ഞിനെയും കൊണ്ട് നീ അങ്ങോട്ട് ചെന്നാൽ കുഞ്ഞിനെയവർ സ്വീകരിക്കുമോ?? മാത്രമോ, വല്ലവരുടെയും വീട്ടിൽ ചെന്ന് ഈ കുഞ്ഞിന് സ്വാതന്ത്ര്യത്തോടെ വളരാൻ പറ്റുമോ? അതിനെ അവിടെയുള്ളവർ വേദനിപ്പിച്ചാൽ നീ എന്ത് ചെയ്യും?? ഒന്നാമത് ഒരു പെൺകുഞ്ഞാണ്. നമ്മൾ സൂക്ഷിക്കാനുള്ളത് നമ്മൾ തന്നെ സൂക്ഷിക്കണം. അമ്മ എന്തൊക്കെയാ ഈ പറയുന്നത്??? ഞാൻ ഉള്ള കാര്യമാണ് പറയുന്നത്. ഇന്നത്തെ കാലമതാണ് ചെറിയ പെൺകുഞ്ഞിനെ പോലും, നമ്മൾ കണ്ണിലെ കൃഷ്ണമണിപോലെ നോക്കണം. ഉണ്ണിമോൾ ഇവിടെ എന്റെ കൂടെ നിന്നോളും. ഉണ്ണിമോൾ അമ്മമ്മയുടെ കൂടെ നിന്നാൽ മതി കേട്ടോ... സാവിത്രി ഉണ്ണിമോളോട് പറഞ്ഞു. ഇല്ല.... ഞാൻ അമ്മേടെ കൂടെ പോവാ... വേണ്ട മോളെ...... വേണം... ഞാൻ പോകും. മോള് പോയാൽ അമ്മമ്മ തന്നെയല്ലേ ഉള്ളൂ. മാമൻ അമ്മമ്മയെ ഇട്ടിട്ട് എങ്ങോട്ടോ പോയി. അമ്മമ്മ വയസായതല്ലേ... വല്ല അസുഖവും വന്നാൽ ആരുണ്ട് ഇത്തിരി വെള്ളമെടുത്ത് തരാൻ. സാവിത്രി വിഷമം ഭാവിച്ച്‌ ചോദിച്ചു. ഉണ്ണിമോൾക്കത് കേട്ടപ്പോൾ ആകെ വിഷമമായി നീ പോകാൻ നോക്ക്....ഓട്ടോറിക്ഷ വന്നു. ഇനിയും ഇവിടെ നിന്ന് കൊച്ചിനെകരയിക്കല്ലേ... സാവിത്രി പറഞ്ഞു. അവൾ കുഞ്ഞല്ലേ അമ്മേ... അവളെ ഞാൻ കൊണ്ടുപൊയ്കോളാം. മനുവിനോട് ഞാൻ പറഞ്ഞോളാം... ദേ... പെണ്ണേ...നീ വേഗം പോകാൻ നോക്ക്. സാവിത്രി ദേഷ്യപ്പെട്ടു. ശിവദ ഉണ്ണിമോളുടെ കവിളിൽ പിടിച്ചു. അമ്മ രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ വരാം കേട്ടോ , അന്നേരം ഉണ്ണിമോളെ കൊണ്ടു പോകാം. തീർച്ചയായും കൊണ്ടുപോകാം ഇപ്പോൾ അമ്മമ്മ ഇവിടെ ഒറ്റയ്ക്കല്ലേ ഉള്ളൂ അതുകൊണ്ട് കുറച്ചു ദിവസം മോളിവിടെ നിൽക്കാമോ..??? ഉം... ഉണ്ണിമോൾ തലയാട്ടി. ശിവദ വിഷമത്തോടെ ഓട്ടോയിൽ കയറിയിരുന്നു ഓട്ടോ ഗേറ്റ് കടന്നു പോകുന്നത് ഉണ്ണിമോൾ നോക്കി നിന്നു... ഓട്ടോയിൽ ഇരുന്നിട്ട് ശിവദക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ഒന്നും വേണ്ടിയിരുന്നില്ല, തന്റെ കുഞ്ഞിനെയും കൊണ്ട് എവിടെയെങ്കിലും ഒരു വാടക വീടെടുത്ത് സ്വന്തമായി ജീവിച്ചാൽ മതിയായിരുന്നു. ആരോ പറഞ്ഞതുപോലെ ബന്ധങ്ങളെല്ലാം ബന്ധനങ്ങളാവുകയാണ്... അതിനിടയിൽ ഏറ്റവുമധികം വേദനിക്കുന്നത് താനും തന്റെ ഉണ്ണിമോളുമാണ്. അത്രയും നേരം അമ്മയോടൊപ്പം പോകാൻ കഴിയുമെന്ന് കരുതി സന്തോഷത്തോടെയിരുന്ന ഉണ്ണിമോൾ തീർത്തും മൗനത്തിലായി. ആരോമൽ അവിടെയുണ്ടായിരുന്നപ്പോൾ കുറെക്കൂടി കുഞ്ഞിനെ പരിഗണിച്ചിരുന്നു. മാമനും കൂടി പോയതോടെ ഒറ്റയ്ക്കാണെന്നുള്ള ചിന്ത ആ കുഞ്ഞു മനസ്സിൽ കൂടുകൂട്ടിയിരുന്നു... രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി. മനുവിന് ഓഫീസിൽ തിരക്കായത് കൊണ്ട് ശിവദയ്ക്കും മനുവിനും ഒരുമിച്ച് എവിടെയും പോകാനൊന്നും കഴിഞ്ഞില്ല. അയാൾ ജോലിക്ക് പോയതോടെ ശിവദയും ലീവ് ക്യാൻസൽ ചെയ്ത് തിരികെ സ്കൂളിലേക്ക് പോയി കൊച്ചു കുട്ടികളുടെ കൂടെയിരിക്കുമ്പോഴാണ് അവൾ കുറച്ചെങ്കിലും സമാധാനമനുഭവിക്കുന്നത്. ഉണ്ണിമോൾ മറ്റൊരു സ്കൂളിലാണ് പഠിക്കുന്നത്. രാവിലെയും വൈകുന്നേരവും ശിവദ ഉണ്ണിമോളെ ഫോൺ വിളിക്കും. ഉടനെ അമ്മ വരുമെന്നും അവളെ കൊണ്ടുപോരുമെന്നും പറഞ്ഞാശ്വസിപ്പിക്കും. മനുവിനോട് സംസാരിച്ച്‌, കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന് ചിന്ത ശിവദയുടെ ഉള്ളിൽ ഉണ്ടായിരുന്നു. അയാൾക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എപ്പോഴും തിരക്കാണ്. സത്യം പറഞ്ഞാൽ മനസ്സുകൊണ്ട് ശരിക്കും ഒന്നടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. എങ്കിലും അവളെ പരിഗണിക്കുന്ന ഭർത്താവ് തന്നെയായിരുന്നു അയാൾ. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്റെ സമയത്താണ് ശിവദയുടെ ഫോണിലേക്ക് ഉണ്ണിമോളുടെ ക്ലാസ് ടീച്ചറിന്റെ കോൾ വന്നത്. ഒറ്റബെല്ലിന് തന്നെ ശിവദ കാൾ അറ്റൻഡ് ചെയ്തു. ഉണ്ണിമോളുടെ ടീച്ചറാണ് വിളിക്കുന്നത് മനസ്സിലായി, എന്താ.... ടീച്ചർ വിളിച്ചത് ??? ശിവദ തിടുക്കത്തിൽ ചോദിച്ചു. മോള്...കഴിഞ്ഞു കുറച്ചു ദിവസങ്ങളായി ഇപ്പോഴും സങ്കടപ്പെട്ടിരിക്കുകയാണല്ലോ... ക്ലാസിൽ പഠിപ്പിക്കുന്നതൊന്നും ശ്രദ്ധിക്കില്ല. ലഞ്ച് കൊണ്ടുവരുന്നത് മുഴുവനും കഴിക്കില്ല. കൂട്ടുകാരോട് ഒന്നും മിണ്ടാതെ മൗനമായിരിക്കും മോൾക്ക് സാരമായ എന്തോ സങ്കടമുണ്ടെന്ന് മനസ്സിലായത് കൊണ്ടാണ് ഞാൻ മോളോട് വിശദ വിവരങ്ങൾ ചോദിച്ചത്. ആദ്യമൊന്നും എന്നോട് ഒന്നും പറയാൻ കൂട്ടാക്കിയില്ല. മോളോട് കുറേ ചോദിച്ചപ്പോഴാണ് അവൾ പറഞ്ഞത്. അവൾക്ക് അച്ഛനും അമ്മയും ഇല്ല, അവളെ ആർക്കും ഇഷ്ടമല്ല എന്നൊക്കെയാണ് കുട്ടി പറയുന്നത്. അമ്മയുടെ വിവാഹം കഴിഞ്ഞു എന്ന് മോൾ പറഞ്ഞിരുന്നു. മോളിപ്പോൾ നിൽക്കുന്നത് അമ്മമ്മയുടെ കൂടെയാണെന്നും, അമ്മമ്മയ്ക്ക് വയസ്സായി മരിച്ചു പോയാൽ ഒറ്റയ്ക്കാ വീട്ടിൽ നിൽക്കാൻ പേടിയാണെന്നൊക്കെയാണ് മോൾ പറയുന്നത്... ചെറിയ കുട്ടിയല്ലേ, അവളുടെ മനസ്സിലെ ദുഃഖങ്ങൾ കണ്ടെത്തി പരിഹരിക്കണം, അവളെ കാര്യമായി ഒന്ന് ശ്രദ്ധിക്കണമെന്ന് പറയാൻ വേണ്ടിയാണ് ഞാൻ വിളിച്ചത്.... ഞാൻ ശ്രദ്ധിച്ചു കൊള്ളാം ടീച്ചറേ..... ശിവദയുടെ ശബ്ദം ഇടറി. ശരി... ടീച്ചർ കാൾ കട്ടാക്കി. ശിവദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പാവം തന്റെ മോൾ.... താനൊറ്റയൊരാളാണ് തന്റെ മകളുടെ ദുഃഖത്തിന് കാരണം. പറ്റില്ല... ഒന്നിനുവേണ്ടിയും എന്റെ മകളെ എനിക്ക് വേദനിപ്പിക്കാൻ വയ്യ... ഇങ്ങനെ പോയാൽ അത് തന്റെ മകളുടെ ഭാവിയെ തന്നെ ദോഷകരമായി ബാധിക്കും... ഒന്നുകിൽ എന്റെ മകളെ ഞാനെന്റെ കൂടെ തന്നെ കൊണ്ടുപോകും, എന്നോടൊപ്പം എന്റെ കുഞ്ഞിനെയും സ്വീകരിക്കാൻ കഴിയുമെങ്കിൽ മാത്രം ഭാര്യയായി ഞാൻ അവിടെ തുടരും ഇല്ലെങ്കിൽ ആർക്കൊക്കെ എന്തൊക്കെ നാണക്കേട് ഉണ്ടായാലും ശരി, ഞാൻ അവിടെ നിന്നിറങ്ങും. എനിക്ക്, എന്റെ മകൾക്ക് വേണ്ടി മാത്രം ജീവിച്ചാൽ മതി... ആരുമറിയാത്ത എങ്ങോട്ടെങ്കിലും എന്റെ മകളെയും കൊണ്ട് ഞാൻ പോകും. മനുവിനോട് ഇന്ന് തന്നെ കാര്യം പറയണം. മനുവിന് താൻ പറയുന്നത് സമ്മതമല്ലെങ്കിൽ ഇന്ന് തന്നെ താനവിടെ നിന്നിറങ്ങും. അവൾ ഒരുറച്ച തീരുമാനവുമായാണ് വീട്ടിൽ എത്തിയത്. വീട്ടിൽ എത്തിയപ്പോഴേ കേട്ടു... ഒരു കുഞ്ഞിച്ചിരിയുടെ ശബ്ദം... അവൾ വീടിനകത്തേക്ക് ഓടിയെത്തി. അവൾക്ക് വിശ്വസിക്കാനായില്ല.. ഉണ്ണിമോൾ... മനുവിന്റെ അമ്മ അവൾക്ക് പാലിൽ മുക്കി ബിസ്കറ്റ് കൊടുക്കുകയാണ്. ശിവദയെ കണ്ടതും ഉണ്ണിമോളോടി വന്ന് കെട്ടിപ്പിടിച്ചു. മോൾ എങ്ങനെ ഇവിടെയെത്തി....?? എന്നെ മനുവച്ഛൻ വന്ന് കൊണ്ടുവന്നതാ... ശിവദ അത്ഭുതത്തോടെ അമ്മയെ നോക്കി. അമ്മ മെല്ലെ ചിരിച്ചു.... അവൻ പോയി കുഞ്ഞിനെയിങ്ങു കൊണ്ടുവന്നു.... ഈ കിലുക്കാംപെട്ടിയെ ഞങ്ങൾക്കിഷ്ട്ടമായി... അവൾ മുറിയിലേക് ചെന്നു. അയാൾ അകത്തിരിപ്പുണ്ട്. ജൂലി എന്നെ വിളിച്ചിരുന്നു.... അയാൾ പറഞ്ഞു. അവൾ മനസ്സിലാവാതെ നെറ്റി ചുളിച്ചു... ഉണ്ണിമോളുടെ ടീച്ചർ.... ടീച്ചറിനെ മനുവിന് എങ്ങനെയറിയാം.??? എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു. കഴിഞ്ഞ ദിവസം താനും ഞാനും കൂടെ നിൽക്കുന്ന ഫോട്ടോ വാട്സപ്പിൽ സ്റ്റാറ്റസ് ഇട്ടപ്പോൾ അവൾ ചോദിച്ചിരുന്നു ഇത് ആരാണെന്ന്. ഞാൻ പറഞ്ഞു ഭാര്യയാണെന്ന്. അപ്പോഴാണവൾ പറയുന്നത് ഉണ്ണിമോൾ അവിടെയാണ് പഠിക്കുന്നതെന്ന്. ഇന്ന് ഉച്ചയായപ്പോൾ അവൾ വിളിച്ചു. മോൾക്ക് വല്ലാത്ത സങ്കടം ആണെന്നൊക്കെ പറഞ്ഞു. മറ്റൊരാളുടെ കുഞ്ഞിനെ ഏറ്റെടുക്കാൻ മാത്രം വിശാല മനസ്സൊന്നും എനിക്കാദ്യം ഉണ്ടായിരുന്നില്ല എന്നുള്ളത് സത്യമാണ്. അതുകൊണ്ടാണല്ലോ ബാധ്യത ഇല്ലാത്ത ഒരു ബന്ധം വേണമെന്ന് ഞാൻ വാശി പിടിച്ചത്. പക്ഷേ ശിവദ, താനിപ്പോൾ എന്റെ ഭാര്യയാണ്. തന്റെ ദുഃഖങ്ങൾ എന്റെതും കൂടിയാണ്... കല്യാണ ദിവസം ഞാൻ ഉണ്ണിമോളെ ശ്രദ്ധിച്ചിരുന്നു... ഞാൻ ഇത്രയും ദിവസം ആലോചിക്കുകയായിരുന്നു എനിക്ക് ആ കുഞ്ഞിനെ സ്നേഹിക്കാൻ കഴിയുമോയെന്ന്. അതിന് കഴിയുമെന്ന് എനിക്ക് തോന്നി. ശിവദയെ പിരിഞ്ഞ് നിൽക്കുമ്പോൾ ഉണ്ണിമോൾക്ക് വിഷമമാണ്. ഉണ്ണിമോളെ പിരിഞ്ഞു നിൽക്കുമ്പോൾ ശിവദക്കും. ശിവദയുടെ ദുഃഖം എന്നെയും ബാധിക്കും. അങ്ങനെയെങ്കിൽ നമുക്കെല്ലാവർക്കും ഒരുമിച്ചങ്ങ് ജീവിക്കാമെന്നെ........ അയാൾ പറഞ്ഞു. സ്കൂളിൽ നിന്ന് കുഞ്ഞിനെ മനുവിനോടൊപ്പം വിട്ടോ ?? അവൾ അത്ഭുതത്തോടെ ചോദിച്ചു. ഇല്ല. സ്കൂളിൽ കുഞ്ഞിന്റെ അമ്മയല്ലാതെ വേറെയാരെങ്കിലും ചെന്നാൽ കുഞ്ഞിനെ അയക്കില്ലെന്ന് എനിക്കറിയാം. ഞാൻ നേരെ തന്റെ വീട്ടിലേക്ക് ചെന്നു. അമ്മ സമ്മതിച്ചോ ഉണ്ണി മോളെ മനുവിന്റെ കൂടെ വിടാൻ...??? സമ്മതിച്ചു..... അയാൾ ചിരിച്ചു. ആരോമൽ അവിടെ ഇല്ലാത്തതുകൊണ്ട് മുകളിലത്തെ നില അമ്മ വാടകയ്ക്ക് കൊടുക്കാൻ പോവുകയാണെന്ന് പറഞ്ഞു. അമ്മക്കൊരു കൂട്ടുമാകും, വാടകയും കിട്ടുമെന്ന്. സത്യം പറഞ്ഞാൽ തന്റെ അമ്മ ജീവിക്കാനറിയാവുന്ന സ്ത്രീയാണ് കേട്ടോ. തന്നെപ്പോലെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരഞ്ഞിരിക്കുന്ന ആൾ ഒന്നുമല്ല... അതെ....അമ്മക്ക് എല്ലാത്തിനും നല്ല ധൈര്യമാ....ശിവദ പറഞ്ഞു ഞാൻ ചെന്ന് വിളിക്കാൻ കാത്തിരുന്നതുപോലെ ഉണ്ണിമോൾ എന്റെ കൂടെയിങ്ങു പോന്നു... ആരും പറഞ്ഞുകൊടുക്കാതെ തന്നെ അവളെന്നെ വിളിച്ചത് മാനുവച്ഛേ എന്നാണ്.... പിന്നെങ്ങനാടോ എനിക്കതിനെ സ്നേഹിക്കാതിരിക്കാൻ പറ്റുന്നത്. ശിവദ ദീർഘനിശ്വാസത്തോടെ അയാളെ നോക്കി.. തന്റെ ദുരിതം പിടിച്ച, കഴിഞ്ഞ കാലത്തിൽ നിന്നുള്ള മോചനമാണിതെന്ന് അവൾക്ക് തോന്നി. മനസ്സ് നിറയെ ആശ്വാസം പടരുന്നു... ഈ മനുഷ്യനോട് ഉള്ളിന്റെയുള്ളിൽ കടുത്ത ആരാധന തോന്നുന്നു... പ്രണയം തോന്നുന്നു.. അവൾ അയാളെ മുറുകെ കെട്ടിപ്പിടിച്ചു... പെട്ടന്ന് ഉണ്ണിമോളുടെ ചിരി കേട്ട് അവർ തിരിഞ്ഞു നോക്കി... അമ്മ മനുവച്ഛനെ കെട്ടിപ്പിടിക്കുന്നത് കണ്ടവൾക്ക് നാണം വന്നെന്നു തോന്നി.... അയാൾ ഉണ്ണിമോൾക്ക് നേരേ ഇടം കൈ നീട്ടി..... ഉണ്ണിമോൾ ഓടിവന്ന് അവരോട് ചേർന്നു നിന്നു...... 🍀🍀🍀🍀🍀 അവസാനിച്ചു. കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
1.4K views
22 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mpxkEV0?d=n&ui=v64j8rk&e1=cമിശ്വ 33 "അവിടം മുതൽ എല്ലാം തകിടം മറിയാനാരംഭിച്ചു എന്നു വേണം പറയാൻ. മൃദുല ആ ബന്ധത്തെ നഖശിഖാന്തം എതിർത്തു. വെറുതേ എതിർക്കുകയല്ല, വല്ലാതെ വയലന്റ് ആയി അവൾ! ഇനി തേജ് ചിന്റുവിനെ കണ്ടാൽ തല്ലിക്കൊന്ന് കടലിൽ കലക്കിയേക്കാൻ അവൾ ഓർഡറിടുന്നത് ഞാൻ നേരിട്ടു കേട്ടതാണ്‌ മാൻ!" തരുണിന്റെ നെറ്റി ചുളിഞ്ഞു. " മൃദുലയ്ക്ക് ഇതിൽ ഇടപെടേണ്ട ആവശ്യമെന്തായിരുന്നു ?" "സ്വാഭാവികമായ ചോദ്യം. ഞാനും അത് തന്നെയേ ചോദിച്ചുള്ളൂ. ഇതിന്റെ പേരിലാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങിയത്." തരുണിന്റെ മുഖത്ത് ഒരു വല്ലാത്ത ഭാവം തെളിഞ്ഞു വരുന്നത് അജയ് ശ്രദ്ധിച്ചു. "പേടിക്കണ്ടടോ. മൃദുല ലെസ്ബിയൻ ഒന്നുമല്ല. ഷീ ജസ്റ്റ്‌ റിയലി ലൈക്ഡ് മൈ സിസ്റ്റർ." അജയ് പുഞ്ചിരിച്ചു. "ഭയങ്കര കൂട്ടായിരുന്നു അവർ. അങ്ങനെ ഒരു പേഴ്സണാലിറ്റി ആണ് ചിന്റുവിന്. അവളുടെ മുഖത്ത് നോക്കി ആർക്കും ഒരു നോ പറയാൻ പറ്റില്ല. വല്ലാത്ത ക്യൂട്ട് ആണവൾ " തരുൺ നിശബ്ദനായി കേട്ട് ഇരിക്കുകയാണ്. എന്തുകൊണ്ടോ , ഈ കഥ ഒരു ദുരന്തപര്യവസാനി ആയേക്കുമെന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. "ഈ സംഭവത്തിന്‌ ശേഷം, ചിന്റുവും മൃദുലയും തമ്മിൽ മിണ്ടാതെയായി. ആകെ അസ്വസ്ഥതയായി. അവസാനം , ഞാൻ പേടിച്ചിരുന്നത് തന്നെ സംഭവിച്ചു.” ഒരൽപ്പ നേരത്തെ നിശബ്ദതയ്ക്കു ശേഷമാണ്‌ അജയ് തുടർന്നത്. “ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞ് ഒരു 4 മാസമായിട്ടുണ്ടാകും. ഒരു ഫ്രണ്ട് പറഞ്ഞാണ് ഞാൻ അറിഞ്ഞത്. ചിന്റു, മാരീഡ് ദാറ്റ്‌ ഗയ്!” അജയുടെ വാക്കുകൾ മുറിഞ്ഞു. ഏറെ പ്രയാസപ്പെട്ടാണ് അയാൾ വീണ്ടും തുടർന്നത്. "അവൾ അയാളെ രജിസ്റ്റർ മാരി ചെയ്തു. കോരമംഗലയിൽ എവിടെയോ പോയി താമസവും തുടങ്ങി. അന്നാണ് ആദ്യമായി ഞാനും മൃദുലയും തമ്മിൽ ഒരു പ്രശ്നമുണ്ടാകുന്നത്." തരുൺ സംശയത്തോടെ മുഖമുയർത്തി. "ഞാൻ അവളോട്‌ പറഞ്ഞു , നീ ഇടപെട്ടില്ലായിരുന്നെങ്കിൽ , ഇപ്പൊ എനിക്കെന്റെ പെങ്ങളുടെ കല്യാണം ഇങ്ങനെ ഒരു അന്യനെ പോലെ വേറെ ഒരാൾ പറഞ്ഞ് അറിയേണ്ടി വരുമായിരുന്നില്ല... അങ്ങനെ കൊറേ എന്തൊക്കെയോ പറഞ്ഞു." അജയുടെ ശബ്ദം വല്ലാതെ പതിഞ്ഞിരുന്നു. "ഞങ്ങൾക്ക് വേറെ ബന്ധുക്കളൊന്നുമുണ്ടായിരുന്നില്ല തരുൺ. ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവൾക്ക്. അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക്... അത് പറഞ്ഞ അന്ന് മുതൽ ഞാനും മൃദുലയും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. കാരണം , ചിന്റു കണ്ടുപിടിച്ച ആ ചെറുക്കൻ... തേജ്... അയാൾ , അവരുടെ ഫാമിലി ബിസിനസ്സിൽ ഉണ്ടായിരുന്ന ആളായിരുന്നത്രെ!" തരുൺ ഞെട്ടി! "അവരുടെ കൂടെ ഡ്രഗ്സ് ട്രാഫിക്കിങ്നു അവനുമുണ്ടായിരുന്നത്രെ!" "ഷിറ്റ്!" "ഉം" "വെറുതെയല്ല മൃദുല ആ ബന്ധം എതിർത്തത് "തരുൺ തല ചലിപ്പിച്ചു. "എക്സാക്റ്റ്ലി! അവൾ എന്നാൽ അതെന്നോട് പറയണ്ടേ. എങ്കിലല്ലേ എനിക്കറിയൂ. എനിവേ , ഞാൻ പോയി തേജിനെ മീറ്റ് ചെയ്തു. ബട്ട്, മൃദുല പറഞ്ഞതുപോലെ പ്രശ്നക്കാരനായിട്ട് എനിക്ക് തോന്നിയില്ല. ഹീ വാസ് എ റിയൽ നൈസ് ജന്റിൽ മാൻ!" തരുൺ കണ്ണെടുക്കാതെ അജയ്നെ തന്നെ നോക്കി ഇരിപ്പാണ്. അയാൾ ഒന്ന് നിശ്വസിച്ചു. "അതിനു ശേഷം, കുറച്ചു കാലം എടുത്തു എല്ലാം ഒന്നു സോൾവ് ആകാൻ... ഏതാണ്ട് രണ്ട് മൂന്ന് മാസങ്ങൾ. ചിന്റു സേഫ് ആയിരുന്നു . അവൻ അവളെ വളരേ സേഫ് ആയിട്ടാണ് കൊണ്ടു നടന്നത്. എവെരിതിങ് വാസ് ഓക്കേ. സൊ... പതുക്കെ പതുക്കെ മൃദുലയും ഓക്കേ ആയി. പേപ്പേഴ്സ് എല്ലാം റെഡി ആയതും ഞങ്ങൾ US ലേക്ക് തിരിച്ചു. ല്യുസിയാനയിലായിരുന്നു ഞാൻ പ്രാക്ടീസ് സെറ്റ് ആക്കിയത് . അവിടെ എന്റെ ഒരു ഫ്രണ്ട്ന്റെ ക്ലിനിക്കിൽ. പിന്നെ രണ്ടു വർഷം അവിടെയായിരുന്നു. എന്റെ ലൈഫിലെ ഏറ്റവും ബ്യൂട്ടിഫുൾ ആയ രണ്ടു വർഷങ്ങൾ. ഇവിടെ ഇപ്പൊ ഒരു KGF ഗേൾ ആയി നടക്കുന്ന മൃദുല, അവിടെ എന്റെ സ്വന്തമായിരുന്നു. ഐ ലവ്ഡ് ഹെർ മോർ ദാൻ എനിതിങ്ങ് ഇൻ ദി വേൾഡ് മാൻ!” അജയുടെ ചുണ്ടിൽ മനോഹരമായൊരു ചിരി വിടർന്നു. “മൃദുല, ഒരു വീട്ടമ്മയായിട്ട്... ചിന്തിക്കാൻ പോലും പറ്റുന്നില്ലഡോ.” തരുൺ അവിശ്വസനീയത മറച്ചുവെച്ചില്ല. “അവൾ അപ്പോഴും അവിടെയിരുന്നുകൊണ്ട്, ഇവിടത്തെ ബിസിനസ്‌ ഓപ്പറേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവളുടെ അപ്പായുടെ വെജ് റെസ്റ്റെറന്റ് അവിടെയും എത്തിച്ചു അവൾ. വിതിൻ 2 ഇയർസ് 4 റെസ്റ്റോറന്റ്സ്! ഷീ ഈസ്‌ സച്ച് എ ഗ്രേറ്റ്‌ -" " അതൊക്കെ വിട് . എന്താ ഉണ്ടായതെന്ന് പറയൂ അജയ്!" തരുൺ ഇടയ്ക്കു കയറി. "അങ്ങനെ ഇരിക്കുമ്പോ... കഴിഞ്ഞ വർഷം - ജൂലൈ 27ത്ത്നായിരുന്നു അത് സംഭവിച്ചത്." തരുണിന്റെ മുഖത്ത് കൗതുകം നിറഞ്ഞു. "മൃദുലയ്ക്ക് ഒരു കാൾ വന്നു. നാട്ടിൽ നിന്ന്. നാട്ടിൽ ആ സമയത്ത് പാതിരാത്രിയാണ്. സൊ , എന്തോ എമർജൻസി ആണെന്ന് മനസ്സിലായി. അവൾ പുറത്തിറങ്ങി ഒരു 10 മിനുറ്റ്സ് സംസാരിച്ചു. പിന്നെ , റൂമിലേക്ക്‌ കയറി വന്ന് 'ഞാൻ നാട്ടിൽ പോകുകയാണ്' എന്ന് മാത്രം പറഞ്ഞ് പാക്കിങ് സ്റ്റാർട്ട്‌ ചെയ്തു. സ്വഭാവികമായിട്ടും ഞാൻ ഞെട്ടി. എന്താ സംഭവം എന്നൊന്ന് ചോദിച്ചതേ എനിക്കോർമ്മയുള്ളൂ. അവൾ ഒരു യക്ഷിയെപ്പോലെ പാഞ്ഞ് വന്ന് എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു മാൻ!" ആ ഓർമ്മ മനസ്സിൽ വന്നതുപോലെ , അജയ് ഒരു നിമിഷം വിറങ്ങലിച്ച് ഇരുന്നു. " എന്താ ഉണ്ടായത് ?" "ചിന്റു ആണ്‌ അവളെ വിളിച്ചതെന്ന് പിന്നീടാണ്‌ ഞാനറിഞ്ഞത്...” അജയുടെ സ്വരം നന്നേ താണു. “ആ പട്ടി... തേജ്... അവൻ -" " അവൻ അഡിക്റ്റായിരുന്നു അല്ലേ ?" തരുണിന്റെ ചോദ്യത്തിൽ നേരിയ പരിഹാസ ചുവയുണ്ടായിരുന്നു. “നിങ്ങൾ എന്തു കോപ്പിലെ സൈക്ക്യാട്രിസ്റ്റ് ആണ്‌ മാൻ ? ഒരു അഡിക്റ്റിനെ ഫാമിലിയിൽ കയറ്റുമോ ആരെങ്കിലും ? അവൻ എത്ര ഡീസന്റായിക്കോട്ടെ. എത്ര ജെന്റില്മാൻ ആയിക്കോട്ടെ. ഒരിക്കൽ ഈ സാധനങ്ങൾ ഉപയോഗിച്ചു തുടങ്ങിയാൽ, പിന്നെ അതിൽ നിന്നും പൂർണ്ണമായിട്ട് പുറത്തേക്ക് വരണമെങ്കിൽ ഇത്തിരി പാടാണ്‌ മാൻ.” ഒരു ദീർഘനിശ്വാസമായിരുന്നു മറുപടി. അജയ് തലകുനിച്ച് നിശബ്ദനായി വീണ്ടും ബെഞ്ചിലേക്ക് ചാരി. “ബാക്കി കൂടി പറയൂ...” തരുൺ അയാളെ തട്ടി വിളിച്ചു. വല്ലാതെ താഴ്ന്ന സ്വരത്തിലാണ്‌ അജയ് തുടർന്നത്. " അവൻ അവളെ വല്ലാതെ ഉപദ്രവിക്കാറുണ്ടായിരുന്നു തരുൺ. ഹീ വാസ് എ റിയൽ സൈക്കോ!! തീരെ സഹികെട്ടപ്പൊഴാണ്‌ ചിന്റു മൃദുലയ്ക്ക് കോൾ ചെയ്തത്." തരുണിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു. " കാൾ വന്ന് 15 മിനുറ്റ്സിൽ ഞങ്ങൾ എയർപോർട്ടിലേക്കു യാത്ര തുടങ്ങി. ദാറ്റ്‌ എൻറ്റയർ ട്രിപ്പ്‌!! ഓൾമോസ്റ്റ് 20 മണിക്കൂറുകൾ! അവൾ മിണ്ടിയില്ല മാൻ! ക്യാൻ യൂ ഇമാജിൻ ദാറ്റ്‌ ?" അയാൾ തരുണിനെ നോക്കി. "എത്ര എല്ലൊടിഞ്ഞെന്നാ പറഞ്ഞത് ? ഇരുപത്തിനാലോ ?" "മ്മ്... പക്ഷേ അത് മുൻപല്ലേ " അജയ് അവനെ നോക്കി പുരികം ചുളിച്ചു . "ആ... പക്ഷേ , നിങ്ങൾ എന്നിട്ടും പഠിച്ചില്ല എന്നു പറഞ്ഞതാ ഞാൻ.. ഞങ്ങൾക്ക് ഫാമിലി ലവ് ഇത്തിരി കൂടുതലാണ് അജയ്. നീ മൃദുലയെ കല്യാണം കഴിച്ചാൽ , പിന്നെ ചിന്റു നിന്റെ സിസ്റ്റർ അല്ല. ഞങ്ങളുടെയും കൂടെ ആണ്." "കുറച്ച് ഓവർ അല്ലേ അത് ?" "എന്താണ് പിന്നെ സംഭവിച്ചതെന്ന് പറയൂ!" തരുണിന്റെ സ്വരം ഗൗരവമാർജ്ജിച്ചു. " വെൽ... തരുൺ ആയിരുന്നെങ്കിൽ അവനെ എന്തു ചെയ്തേനെ ?" അജയ് അവനെ ഉറ്റുനോക്കി. " സിംപിൾ ... അവനെയും കൊണ്ടു ഞാൻ കല്ലഹള്ളി വരേ ഒരു യാത്ര പോകും. കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കും. എന്നിട്ട് , ഹേമാവതി എന്നൊരു പുഴയുണ്ട് ഞങ്ങടെ നാട്ടിൽ ..." " മതി. മനസ്സിലായി." അജയ് അവനെ പൂർത്തിയാക്കാൻ അനുവദിച്ചില്ല. "ഏറെക്കുറെ അത് തന്നെയായിരുന്നു മൃദുലയുടെയും പ്ലാൻ. ബട്ട് ഞാൻ സമ്മതിച്ചില്ല." തരുണിന്റെ മുഖം മുറുകി വന്നു. "എന്താ താൻ സമ്മതിക്കാതിരുന്നത് ?" "വയലൻസ് അല്ലല്ലോ നമ്മുടെ ഫസ്റ്റ് ഗോ ടു ഓപ്ഷൻ. തേജ് അഡിക്റ്റ് ആണെങ്കിൽ , എനിക്കതു മനസ്സിലാക്കാം. ഞാൻ അത്തരക്കാരെ ചികിൽസിക്കുന്ന ഒരു ഡോക്ടർ അല്ലേ ? സൊ... അങ്ങനെ ഡീൽ ചെയ്യാം എന്നാണ് ഞാൻ കരുതിയത്. ബട്ട്, നാട്ടിലെത്തിയത് ഒരു ദുരന്തവാർത്തയിലേക്കാണ്." അജയുടെ തല താഴ്ന്നു. "മൃദുലയെ വിളിച്ചു പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തതും , അവളെ ആ മൃഗം... " അജയുടെ ചുണ്ടുകൾ വിറച്ചു . "അവൻ അവളെ പുറകിൽ നിന്നും അടിച്ചു വീഴ്ത്തി. എന്നിട്ടും കലി തീരാതെ ആ ബാസ്റ്റഡ്, എന്റെ പെങ്ങളെ അഅപ്പാർട്മെന്റിന്റെ ബാൽക്കണിയിൽ നിന്നും താഴേക്ക് തള്ളിയിട്ടു!" തരുണിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആ സംഭവം അവൻ പ്രതീക്ഷിച്ചിരുന്നതാണെന്നു തോന്നി. "ആൻഡ് ദാറ്റ്സ് ഇറ്റ് മാൻ... തന്റെ ചോദ്യത്തിനുള്ള ആൻസർ ആയി. ഇതാണ് ഞാനും മൃദുലയും തമ്മിൽ ഉണ്ടായ പ്രശ്നം." "ചിന്റു ?" തരുണിന് അറിയേണ്ടത് അതായിരുന്നു. അജയ് ബെഞ്ചിൽ പുറകോട്ടു ചാരിയിരുന്നുകൊണ്ട് മുകളിലെ ബാൽക്കണിയിലേക്ക് വിരൽ ചൂണ്ടി. അത്ഭുതപ്പെട്ടുപോയ തരുൺ ചാടിയെഴുന്നേറ്റു! അതി സുന്ദരിയായ ഒരു ചെറുപ്പക്കാരി ഇരുന്നിരുന്നു അവിടെ. “ഹായ്!” ചിന്റു അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ചു. ഒരു നിമിഷ നേരത്തേക്ക് അവളുടെ വീല്ച്ചെയറിലെ സ്റ്റീൽ ചക്രങ്ങളുടെ തിളക്കം തരുണിന്റെ കണ്ണുകളെ മഞ്ഞളിപ്പിച്ചു കളഞ്ഞു. “അവനെവിടെ ? തേജ് ?” തിരിഞ്ഞ് അജയെ നോക്കിയ തരുണിന്റെ കണ്ണുകളിൽ ക്രോധം നിറഞ്ഞിരുന്നു. “അവനെവിടാണെന്നാണ്‌ ഞാനും അന്വേഷിച്ചുകൊണ്ടിരിക്കുന്നത് തരുൺ...” അജയ് ഒരു വരണ്ട ചിരി ചിരിച്ചു. “പൊലീസടക്കം, ഒരുപാടു പേർ അവനെ അന്വേഷിച്ചു നടപ്പുണ്ട്. സൗകര്യം പോലെ, മൃദുലയോട് ഒന്നു ചോദിച്ചു നോക്കൂ.അവൾക്കറിയാതിരിക്കില്ല.” “അപ്പൊ ഇതാണ്‌ നീയും മൃദുലയും തമ്മിലുണ്ടായ പ്രശ്നം...” തരുൺ ചുണ്ടു കടിച്ചു. “യെസ്!” “പൊന്നു സുഹൃത്തേ... നീ അവളെ മറന്നേക്കൂ കേട്ടോ.” അജയ് ഞെട്ടി മുഖമുയർത്തി. “കാരണം, നീയും കൂടി ഉത്തരവാദിയാണ്‌ അതിന്‌.” ചിന്റുവിനെ ചൂണ്ടിക്കൊണ്ടാണ്‌ തരുൺ അത് പറഞ്ഞത്. “മൃദുല ഒരിക്കലും നിന്നോട് ക്ഷമിക്കും എന്നെനിക്കു തോന്നുന്നില്ല.” “പ്ലീസ് ഡോണ്ട് സേ ദാറ്റ്...” അജയ് ചിരിച്ചു. “അങ്ങനെ ഒക്കെ ആരെങ്കിലും പറയാൻ കാത്തിരിക്കുകയാണ്‌ ഞാൻ.” “ഞാൻ സീരിയസായിട്ട് പറഞ്ഞതാണ്‌ അജയ്! ഒരിക്കലും തമ്മിൽ ചേരാത്തവരാണ്‌ നിങ്ങൾ രണ്ടും. ചേരാൻ പാടില്ലാത്തവരാണ്‌.” ആ ഡയലോഗ് ഞാൻ ഒരുപാടു വട്ടം കേട്ടതാണ്‌ തരുൺ. പക്ഷേ, പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായില്ല. അവളെപ്പോലൊരാളെ മറന്നുകളയുന്നത് അത്ര ഈസിയല്ല.“ ”ഉം...“ ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേറ്റ തരുൺ തിരിഞ്ഞ് ചിന്റുവിനെ ഒന്നു നോക്കി.താൻ തിരികെ പോകുകയാണെന്ന അർത്ഥത്തിൽ കയ്യുയർത്തി വീശി. ”എനിക്കൊരുപകാരം ചെയ്യണം...“ അജയ് എഴുന്നേറ്റുകൊണ്ടു പറഞ്ഞു. ”നോ... നിങ്ങളുടെ ഈ പ്രശ്നത്തിൽ ഞാൻ ഇടപെടില്ല. എന്റെ വിഷയമല്ല ഇത്. തുടക്കം തൊട്ടേ നിങ്ങളുടെ തീരുമാനങ്ങൾ തെറ്റായിരുന്നു അജയ്. ഈവൺ അവളെ പ്രേമിച്ചതു വരെ.“ ”അങ്ങനാണെങ്കിൽ ഞാനൊന്നു പറയട്ടെ ?“ തീഷ്ണമായിരുന്നു അയാളുടെ സ്വരം. ”തരുൺ മിശ്വയെ അന്വേഷിച്ചുള്ള ഈ യാത്രയില്ലേ ? അതൊരു ബുദ്ധിപരമായ തീരുമാനമാണോ ?“ ”മനസ്സിലായില്ല.“ ”നമുക്കു രണ്ടുപേർക്കുമറിയാം മിശ്വയ്ക്കെന്താണ്‌ സംഭവിച്ചിട്ടുണ്ടാകുക എന്ന്. അതറിയാതിരിക്കാനും മാത്രം, തരുൺ അത്ര വലിയൊരു മണ്ടനാണെന്നെനിക്കു തോന്നുന്നില്ല.“ ഒരൊറ്റക്കുതിപ്പിന്‌ മുൻപോട്ടാഞ്ഞ തരുൺ അജയുടെ കോളറിൽ പിടിമുറുക്കി. ”നിന്റെ ചെങ്ങാതിയും ഇതു തന്നെയാ പറഞ്ഞെ. എന്റെ പെണ്ണിനെപ്പറ്റി. നീയും അതാവർത്തിക്കാനാണ്‌ പ്ലാനെങ്കിൽ...കഴുവേറിക്ക മകനേ!“ കുലുങ്ങിച്ചിരിച്ചുകൊണ്ട് അജയ് തരുണിന്റെ കൈമുഷ്ടി വിടുവിച്ചെടുത്തു. ”ഇത്രേ ഞാനും പറഞ്ഞുള്ളൂ തരുൺ. ആണുങ്ങൾ പ്രേമിക്കാൻ തുടങ്ങിയാൽ പിന്നെ, അവരെക്കാൾ വലിയ പൊട്ടന്മാരുണ്ടാകില്ല ലോകത്ത്.നിനക്കിത് മനസ്സിലാകും എന്ന് നല്ല ഉറപ്പുള്ളതുകൊണ്ടാണ്‌ ഞാൻ കാണണമെന്നു പറഞ്ഞത്. അതുകൊണ്ടു മാത്രമാണ്‌ എല്ലാം തുറന്നു പറഞ്ഞത്... ആൾസൊ...“ അയാൾ ഒന്നു നിർത്തി. തരുണിന്റെ നെറ്റി ചുളിഞ്ഞു. ”ആൾസൊ... എന്റെ പെണ്ണിനെ എനിക്കു കിട്ടാൻ നീ കൂടെ നിന്നാൽ, മിശ്വയെ കണ്ടുപിടിക്കാൻ ഞാനുമുണ്ടാകും നിന്റെ കൂടെ.“ തുടരും 🥰🥰🥰🥰🥰 കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
1.8K views
22 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ma7M050?d=n&ui=v64j8rk&e1=cമന്ത്രകോടി പാർട്ട്‌ :53💚🌺 ഡോക്ടറുടെ കൺസൾട്ടിങ് റൂമിൽ നിന്നിറങ്ങുമ്പോൾ ഇന്നുവരെ അനുഭവിക്കാത്തത്ര സന്തോഷത്തിലായിരുന്നു നന്ദനും ഭാമയും. രണ്ടിടത്തും ലീവ് വിളിച്ച് പറഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുമ്പോ തങ്ങൾക്കിടയിലേക്ക് വരാൻ പോകുന്ന കുഞ്ഞതിഥിയെക്കുറിച്ചായിരുന്നു ഇരുവരുടെയും ചിന്ത. 🌼🌼🌼🌼 വീട്ടിലേക്ക് തിരിച്ചുള്ള യാത്രയിൽ ഇരുവരും അത്രയും സന്തോഷത്തിലായിരുന്നു....... നന്ദൻ വീട്ടിലെത്തുന്നതിനു മുൻപ് തന്നെ കുറച്ച് മധുരപലഹാരങ്ങൾ കൂടി വാങ്ങിയിരുന്നു...... ദേവകിയമ്മ അന്ന് വീട്ടിലുണ്ടായിരുന്നു ജോലികളൊക്കെ ഒതുക്കി ഒരു കപ്പ് കോഫിയുമായി ഡയിനിങ് ഹാളിലേക്ക് ഇരിക്കുമ്പോഴായിരുന്നു നന്ദന്റെയും ഭാമയുടേയും വരവ്....... അടുക്കളയിലെന്തോ എടുക്കാനായി വന്ന കാവ്യയും രാവിലെ ജോലിക്ക് പോയിട്ട് തിരിച്ചു വന്നു നിൽക്കുന്ന നന്ദനേയും ഭാമയേയുമൊന്ന് നോക്കി........ എന്താ ഏട്ടാ പോയില്ലേ....... എന്തുപറ്റി തിരിച്ചുവന്നത് രണ്ടുപേരും? അവൾ ചോദിച്ചു കൊണ്ട് അരികിലേക്കെത്തി..... അപ്പൊത്തന്നെ ദേവകിയമ്മയും ഹാളിലേക്ക് വന്നിരുന്നു...... പോയില്ലേ മക്കളേ...... രണ്ട് പേരേയും നോക്കി അവർ ചോദിച്ചു.... രണ്ട് പേരും എങ്ങനെ യീ സന്തോഷവാർത്ത പറയുമെന്നറിയാതെ നിൽക്കുകയാണ്. മുഖത്തോട് മുഖം നോക്കുന്നുമുണ്ട്. അത്‌..... അമ്മേ...... ഭാമ തുടക്കമിട്ടു..... മറുപടി പറയാനുള്ള അവരുടെ തപ്പിതടയൽ കണ്ടതും കാവ്യയുമമ്മയും പരസ്പരം നോക്കി...... അതമ്മേ.... അങ്ങോട്ട് പോകുന്നവഴിക്ക് ഭാമക്കൊരു തലചുറ്റൽ പോലെ...... എന്നിട്ട്..... അത് കേട്ടതും ദേവകിയമ്മയുടേയും കാവ്യയുടേയും മുഖത്തൊരാധി പ്രകടമായി..... എന്നിട്ട്...... പെട്ടന്ന് തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ ചെന്നു ഡോക്ടറേ കാണിച്ചു. അവർ ബ്ലഡ്‌ ടെസ്റ്റിനൊക്കെ എഴുതി തന്നു. ടെസ്റ്റ്‌ കഴിഞ്ഞു റിപ്പോർട് കിട്ടിയപ്പോ.... സന്തോഷിക്കാനുള്ള വകയുണ്ട്. അവൻ പറഞ്ഞു..... അത്‌ കേട്ടപ്പോ കാവ്യക്ക് പൂർണമായങ്ങോട്ട് മനസ്സിലായില്ലെങ്കിലും ദേവകിയമ്മയ്ക്ക് ഏകദേശം പിടികിട്ടി. അമ്മയൊരു മുത്തശ്ശിയാകാൻ പോകുന്നു. നന്ദൻ കൈയിലിരുന്ന സ്വീറ്റ്സിന്റെ ബോക്സ്‌ തുറന്നുകൊണ്ട് പറഞ്ഞു...... അത്‌ കേട്ടതും ഒരു കുഞ്ഞ് പുഞ്ചിരിയോടെ നിന്ന ഭാമക്കരികിലേക്ക് ദേവകിയമ്മയും കാവ്യയും വന്നു...... ഇരുവരുടേയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞു...... ചേച്ചി..... സത്യാണോ ........ ഭാമയെ കെട്ടിപിടിച്ചു കൊണ്ട് കാവ്യാ ചോദിച്ചു... ദേവാകിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. നന്ദൻ മധുരം നിറഞ്ഞ ബോക്സ് അമ്മയുടെ മുന്നിലേക്ക്‌ നീട്ടിയതും സന്തോഷം തുളുമ്പുന്ന കണ്ണുകളോടെ അവരതിൽ നിന്ന് കുറച്ചെടുത്ത് ഭാമയുടെ നേർക്ക് നീട്ടി....... മഹി രാവിലത്തെ ഫിസിയോതെറാപ്പിയൊ ക്കെ കഴിഞ്ഞ് ഒരുറക്കത്തിലായിരുന്നു. ഉണർന്നുടനെ കാവ്യയീ വാർത്തയവനെ അറിയിക്കുകയും ചെയ്തു. അവനൊന്നു പുഞ്ചിരിച്ചു....... കുറച്ച് നിമിഷം കഴിഞ്ഞതും എന്തോ ഓർത്തതുപോലെ അവന്റെ നെഞ്ചിലൊരു വേദന തങ്ങി. എപ്പോഴോ ഒരിക്കൽ ഒരച്ഛനാകാൻ തയ്യാറെടുത്തതായിരുന്നല്ലോ...... അവനൊന്നു ദീർഘ നിശ്വാസമുതിർത്തു. മഹിയുടെ മുഖം മാറിയതും അവന്റെ മനസ്സിലെന്താണെന്ന് മനസ്സിലാക്കികൊണ്ട് കാവ്യ അവനെ ചേർത്തുപിടിച്ചു...... പിന്നീടങ്ങോട്ട് ഓരോ ദിവസങ്ങളും വരാൻ പോകുന്ന കുഞ്ഞഥിതിക്ക് വേണ്ടി കൂടി ആ വീടൊരുങ്ങി....... ഓരോ ദിവസവും സന്തോഷം മാത്രം....... പുതിയ പുതിയ വിഭവങ്ങളും രുചിക്കൂട്ടുകളു മൊരുക്കി ദേവകിയമ്മയും കാവ്യയും ഭാമയുടെ ഇടവും വലവുമുണ്ടായിരുന്നു. ഇടക്ക് കാവ്യയുടെ അച്ഛനും കാണാൻ വന്നിരുന്നു...... 🌼🌼🌼 സഞ്ചുവിന്റെ വിവാഹം അടുക്കാറായിട്ടുണ്ട് അതിന്റെ കൂടി തിരക്കിലാണിപ്പോ..... വിവാഹത്തിന് ഡ്രെസ്സെടുക്കാൻ പോകാൻ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. ഭാമയും ദേവകിയമ്മയുമൊഴിച്ച് എല്ലാവരും പോകുന്നുണ്ട്. കാവ്യാ...... ഈ തണുപ്പത്ത് കുളിക്കണോ ഞാൻ...... അവളെ നോക്കി അവൻ ദയനീയമായി ചോദിച്ചു കുളിക്കണം..... ഒരു മയവുമില്ലാതവൾ പറഞ്ഞു. ശേഷം കബോഡിനടുത്തേക്ക് ചെന്ന് അവനുമവൾക്കും ഇടാനാവശ്യമുള്ള വസ്ത്രങ്ങൾ എടുത്ത് വച്ചു. രാവിലെ തുടങ്ങിയ ചോദ്യങ്ങളാണ് ഞാൻ വരണോ ഞാൻ കുളിക്കണോ എന്നൊക്കെ...... വലിയ മടി ഇല്ലെങ്കിലും ചെറിയ ചെറിയ മടി ആൾക്കുണ്ട്. അത്‌ കാവ്യക്കറിയാം. കുറച്ച് ദൂരെയുള്ള കടയിലേക്കാണ് പോകുന്നത്.... പുറത്തൊക്കെ പോവുകയും വരുകയുമൊക്കെ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് തന്നെയാണ് അവൻ വേണമെന്ന് അവൾ നിർബന്ധിക്കുന്നത്. ഞാൻ വന്നാ എന്നെയും വീലചെയറിൽ തള്ളി നീ നടക്കണം കാവ്യാ...... ടൈം എടുക്കും ഒത്തിരി...... മഹിയേട്ടനെ വീലചെയറിൽ തള്ളി നടക്കാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല ഒരു നാണക്കേടുമില്ല. പല്ലവിയും സഞ്ചുവും എടുത്ത് പറഞ്ഞതാ കുഴപ്പമില്ലെങ്കിൽ മഹിയേട്ടനേം കൊണ്ട് വരണം ന്ന് . നന്ദേട്ടനും പറഞ്ഞു. മര്യാദക്ക് കുളിക്കാനിരുന്നേ...... അവന്റെ മുടിയിലേക്ക് കുറച്ച് ഓയിലൊ യൊഴിച്ച് ഒന്ന് മസാജ് ചെയ്ത് അവൾ വീൽചെയർ ഉരുട്ടി ബാത്‌റൂമിലേക്ക് കൊണ്ടുപോയി....... ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോ അവൻ ഫ്രഷായിക്കഴിഞ്ഞു..... അവൾ അവന്റെ വീൽചെയർ ഉരുട്ടി പുറത്തേക്കിറക്കി...... ദേ.....കാവ്യാ..... എന്റെ മുടി തോർന്നിട്ടില്ല ഒന്നൂടി തുടച്ച് തന്നേ........ മുടിയിലെ കുഞ്ഞ് നനവിനെകാണിച്ചുകൊണ്ടവൻ പറഞ്ഞു ഞാൻ നന്നായി തുടച്ചതാണല്ലോ....... ഏയ്യ് വെള്ളം പോയിട്ടില്ല..... പറയുന്നതിനിടയിൽ ഒന്ന് തുമ്മുകകൂടി ചെയ്തവൻ. കാവ്യ ഉടനെ തന്നെ വിരിച്ചിട്ട ടൗവൽ എടുത്തുകൊണ്ടു വന്നു. അവടുത്തേക്ക് വന്നപ്പോൾ തന്നെ അവൻ വീൽചെയറിൽ ഇരുന്നുകൊണ്ട് അവളെ വയറിലൂടെ ചുറ്റിപ്പിടിച്ചു. അവൾ തല തോർത്തി കൊടുക്കുമ്പോൾ എപ്പോഴും അവൻ അങ്ങനെ തന്നെയാണ് ഇരിക്കുന്നത്. അവൾ ഒന്നുകൂടി തോർത്തി തുടങ്ങിയതും അവൻ അവളുടെ വയറിലേക്ക് മുഖം ചരിച്ചിരുന്നു ......... കാവ്യ അറിയതൊന്ന് പിന്നിലേക്ക് നീങ്ങാൻ ആഞ്ഞെങ്കിലും നടന്നില്ല അവൻ മുറുകി ചുറ്റി പ്പിടിച്ചിരിക്കുകയാണ്..... മഹിയേട്ടാ........ ഹ്മ്മ്മ്...... ചേർന്നിരുന്നുകൊണ്ട് തന്നെ അവൻ മൂളി.... ക്.... കഴിഞ്ഞു..... പ്ലീസ്......പ്ലീസ്......... കുറച്ച് നേരം കൂടി..... അല്ലേൽ ഞാൻ ഇനിയും തുമ്മും. ആഹാ..... അപ്പോ അടവാണല്ലേ...... അവൾ ചോദിച്ചു കഴിഞ്ഞതും നേരത്തേ നനഞ്ഞ അവളുടെ സാരിയുടെ മുൻഭാഗത്തേക്ക് വീണ്ടുമവൻ മുഖം ചേർത്തു. വെള്ളം നനഞ്ഞിരുന്നത് കൊണ്ട് തന്നെ അവളുടെ ആലില വയറിനോട് ചേർന്നൊട്ടി യാണാ സാരി കിടന്നിരുന്നത്..... അവൻ കണ്ണുതുറന്നൊന്നു നോക്കി....... ഇങ്ങനെ വയറിൽ ചുറ്റിപ്പിടിച്ചിരിക്കാൻ ഒത്തിരി ഇഷ്ടാണ്...... ഇന്നെന്തോ ആ ആഗ്രഹം കൂടി കൂടി വരുന്നപോലെ..... അവൾ കൈയുയർത്തി തന്റെ തലതുടക്കുന്നതിനനുസരിച്ച് ആ സാരി മെല്ലെ മെല്ലെ നീങ്ങുന്നുണ്ട്..... അതവൻ കൗതുകത്തോടെ നോക്കിയിരുന്നു. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ സാരിയുടെ മറ നന്നായൊന്നു നീങ്ങിയതും ഉള്ളിലെ ആഗ്രഹത്തേ അടക്കാനാകാതെ അവനാ വയറിൽ അമർത്തി ഒന്ന് ചുംബിച്ചുപോയി. മഹിയുടെയാ പ്രവർത്തി കാവ്യയുടെ കൈകൾ നിശ്ചലമാക്കിക്കളഞ്ഞു കാൽ കുത്തിയവളൊന്ന് ഉയർന്നുപൊങ്ങി പ്പോയി..... മഹ്..... മഹിയേട്ടാ........ എന്ത് സോഫ്റ്റാണ് കാവ്യാ....... മുഖമുയർത്തി ഒരു കള്ളച്ചിരി യോടെ അവൻ ചോദിച്ചു. കാവ്യ പെട്ടന്ന് തന്നെ ആ കൈക്കുള്ളിൽ നിന്നും അടർന്നുമറി...... ഇച്ചിരി കൂടുന്നുണ്ട്....... അവൾ കൃത്രിമ ഗൗരവം കാട്ടി പറഞ്ഞതും അവനൊന്നു കണ്ണിറുക്കി ചിരിച്ചു. കൊതി കൊണ്ടാ...... വീണ്ടും അതേ ചിരി..... പറയാൻ വന്നതെന്തോ പറയാതെ കാവ്യ ടൗവലെടുത്ത് ബാത്‌റൂമിനടുത്തേക്ക് നടന്നു. അപ്പോ അവളുടെ ചുണ്ടിന്റെ കോണിലുമൊരു നാണത്തിൽ കുതിർന്ന ചിരിയുണ്ടായിരുന്നു.... മഹി മെല്ലെ മുടിയൊന്ന് കൈകൊണ്ട് പിന്നിലേക്ക് കോതി....... നേരത്തത്തെ ഓർമ്മയിൽ ഒന്ന് ചിരിച്ചു പോയി..... ആ നിമിഷം തന്നെയാണ് ഡോറിലൊരു തട്ട് കേട്ടത്..... ഏട്ടാ.... ഞാനാ..... നന്ദൻ പുറത്ത് നിന്നും വിളിച്ചു പറഞ്ഞു..... ആഹ്ഹ്ഹ്.... അകത്തേക്ക് വാടാ...... ഏഹ് നിങ്ങളിതുവരെ ഒരുങ്ങിയില്ലേ..... അകത്തേക്ക് കയറിക്കൊണ്ടവൻ ചോദിച്ചു..... ഒരുങ്ങാൻ തുടങ്ങുവാടാ..... മ്മ്മ്....... കാവ്യയെവിടെ.... അവൾ കുളിക്കാൻ കയറി...... ആഹ്ഹ് എന്നാപ്പിന്നെ ഏട്ടനെ ഒരുങ്ങാൻ ഞാൻ ഹെൽപ് ചെയ്യാം..... അവൻ നന്ദന്റ ഡ്രെസ്സ് കട്ടിലിൽ നിന്ന് എടുത്ത് അവന്റെ നേർക്ക് തിരിഞ്ഞു കൊണ്ടവൻ പറഞ്ഞു.... മ്മ്മ്..... മഹി മൂളിക്കൊണ്ട് കണ്ണാടിക്ക് നേരെ തിരിഞ്ഞിരുന്നു..... ശേഷം കൈകൊണ്ട് മുടി ഒന്നുകൂടി പിന്നിലേക്ക് കോതി...... അറിയാതൊരു പുഞ്ചിരി ചുണ്ടിൽ വന്നുപോയി...... എന്താണ് ഒരു ചിരിയൊക്കെ...... അവന്റെ ചിരികണ്ട് നന്ദൻ ചോദിച്ചു പോയി..... ഒന്നൂല്ലടാ..... ഹ്മ്മ്...... വിശ്വസിച്ചു....നന്ദൻ തലയാട്ടി ഒന്ന് ചിരിച്ചു. തുടരും 💚🌺 കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.3K views
22 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _ 52 ✍️ രചന - ജിഫ്ന നിസാർ 💐 എന്നിട്ട് നീയവനെ വെറുതെ വിട്ടോ ഡാ.. " ശിവ പല്ല് കടിച്ചു പിടിച്ചു കൊണ്ട് കാശിയോട് ചോദിച്ചു. "അല്ലാതെ പിന്നെ അവനെ അവിടെ പിടിച്ചു നിർത്താൻ എനിക്കെന്താ ഭ്രാന്തുണ്ടോ.." കാശിക്ക് അവനെക്കാൾ ദേഷ്യം. വിഷ്ണുവിന്റെ വരവിനെ കുറിച്ച് ശിവയോട് പറയുകയാണ് കാശി. വിഷ്ണു പറഞ്ഞിട്ട് പോയതെല്ലാം കേൾക്കുമ്പോൾ അവനിട്ടു രണ്ടു പൊട്ടിക്കാൻ പറ്റാത്ത ദേഷ്യമാണ് ശിവക്കും. ടൗണിൽ വാ. ഞാനും അങ്ങോട്ട്‌ വരാമെന്നു പറഞ്ഞു തന്നെ വിളിച്ചു വരുത്തിയവനെ അവിടെ കാണാഞ്ഞിട്ട് ശിവ വിളിച്ചു നോക്കുമ്പോൾ കാശി വീട്ടിൽ തന്നെയാണെന്ന് പറഞ്ഞു. ആ പറച്ചിലിൽ തന്നെ എന്തോ വശപിശക് തോന്നിയ ശിവ പിന്നെ ഫോണിൽ കൂടി കൂടുതലൊന്നും ചോദിക്കാതെ നേരെ കാശിയുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു. അവനൂഹിച്ചത് പോലെ തന്നെ.. ഉമ്മറത്തെ തൂണിൽ ചാരി ഈ ലോകത്തോട് മുഴുവനുംമുള്ള ദേഷ്യത്തോടെ നിൽക്കുന്ന ഒരുവൻ. ശിവ എന്തെന്ന് ചോദിച്ചിട്ടും ആദ്യം ഒന്നുമില്ലെന്ന് തന്നെയാണ് കാശി പറഞ്ഞത്. പക്ഷേ ശിവയങ്ങനെ വിട്ട് കളയില്ലല്ലോ. അതിന് വേണ്ടിയല്ലല്ലോ കെട്ടത് പാതി കേൾക്കാത്ത പാതി എന്ന മട്ടിലവൻ ഓടി പാഞ്ഞു വന്നതും. ഒടുവിൽ കാശി തോറ്റു പോയി.. വിഷ്ണുവിന്റെ കാര്യം കാശി പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ആ ഹോസ്പിറ്റലിന്റെ മുറ്റത്തെ വയ്യാത്ത കുഞ്ഞിനേയും അടക്കി പിടിച്ചു കൊണ്ട് തന്നെ ദയനീയമായി നോക്കുന്ന ഗായത്രിയെയും അവളുടെ എളിയിൽ ഒട്ടും വയ്യാത്ത തളർന്നു തൂങ്ങിയ ആ കുഞ്ഞിനേയുമാണ് ശിവക്കോർമ്മ വന്നത്. "അതിനെ പറഞ്ഞിട്ടും തല്ലിയിട്ടും ഒന്നും യാതൊരു കാര്യവുമില്ല ശിവ.. എന്റെ പുന്നാര ഏട്ടൻ ആ സ്റ്റേജിൽ നിന്നൊക്കെ ഒരുപാട് ദൂരെയാണ്. ഇനിയിപ്പോ ചെയ്തു കൂട്ടിയതിനൊക്കെ കൊടുത്തേ തീരൂ എന്നാണെങ്കിൽ ആളെ അങ്ങ് കൊന്നു കളഞ്ഞേക്കണം. അതിൽ കുറഞ്ഞൊന്നും ചെയ്തിട്ട് കാര്യമില്ല. ചെയ്ത് കൂട്ടിയതും ഇപ്പഴും ചെയ്യുന്നതും.. ഇനിയങ്ങോട്ട് ചെയ്യാൻ പോകുന്നതിനും അടക്കം ഉള്ള എന്റെ ഏട്ടന് ശിക്ഷ... അത് മരണത്തെക്കാൾ ഒട്ടും കുറയാൻ പാടില്ല.." കാശിയുടെ പല്ലുകൾ ഞെരിഞ്ഞമർന്നു. "പിന്നെ... അവനെ പോലൊരു പേ പട്ടിയെ തല്ലി കൊന്നു ജയിലിൽ ചെന്ന അവിടെയും കയറ്റില്ല.. അത്രയും നിലവാരം കുറഞ്ഞ കേസ് അവിടെ സ്വീകരിക്കില്ല എന്ന് പറഞിട്ടവർ നിന്നെ മടക്കി വിടും. കാശിയുടെ കണ്ണിലെ ദേഷ്യം കണ്ടപ്പോൾ ശിവ പിന്നെയാ വിഷയത്തിൽ അത്രയും ശ്രദ്ധ കൊടുത്തില്ല. അത് വിട്ട് കളഞ്ഞു. "അത് വിട്.. എന്നിട്ട് നിന്നെ നിന്റെ അശോകേട്ടൻ വിളിച്ചു കൊണ്ട് പോയത് എന്തിനായിരുന്നു അതിനെ കുറിച്ച് പറ." ശിവ ചോദിച്ചു. അതോടെ അത് വരെയുമുണ്ടായിരുന്ന കാശ്ശിയുടെ അസ്വസ്ഥത ഇരട്ടിയാവുകയും ചെയ്തു. "ഓഓഓ.. നമ്മളോടൊന്നും പറയരുതെന്ന് പറഞ്ഞോ നിന്റെ രാജാവ്.." അത് പറയാനുള്ള കാശിയുടെ വിഷമം കണ്ടിട്ട് ശിവയൊരു ചിരിയോടെ ചോദിച്ചു. "പോടാ.. അതൊന്നുമില്ല.. പറയാൻ മാത്രം. ഒന്നുമില്ല അത്ര തന്നെ.." കാശി അവനെ നോക്കാതെ മുഖം തിരിച്ചിരുന്നു. അതിനെ കുറിച്ചോർക്കാൻ തന്നെ അവനും തോന്നുന്നില്ല. "മോളെ നിനക്ക് കെട്ടിച്ചു തരാം എന്ന് പറയാനാണോ ഡാ.. നിന്റെയീ പരുങ്ങൽ കണ്ടിട്ട് എനിക്കങ്ങനെ തോന്നുന്നു.." പക്ഷേ ശിവ അവനെ വിടാനുള്ള ഭാവമില്ല. "അയാളുടെ മോളെ... അങ്ങനെയൊന്നും കാണരുതെന്ന് പറയാൻ.. അയാൾക്ക് എന്നേക്കാൾ നല്ലൊരു മരുമോനെ വേണമെന്ന് പറയാൻ.." ശിവ ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരമായിരുന്നു കാശി പറഞ്ഞത്. അതിന്റെയൊരു അമ്പരപ്പും അവനുണ്ട്. "കണ്ണും തള്ളി നോക്കണ്ട.. സത്യം തന്നെയാ പറഞ്ഞത്.അശോകേട്ടൻ പറഞ്ഞത് അറിയാഞ്ഞിട്ട് നിനക്കല്ലേ വല്ല്യ അസുഖം.. ഇപ്പോൾ സമാധാനമായല്ലോ. അല്ലേ.." ശിവയുടെ ഇരിപ്പ് കണ്ടിട്ട് കാശ്ശിയൊരു ചിരിയോടെ പറഞ്ഞു. "അല്ലേടാ.. അത്.. അശോകേട്ടൻ.. നിന്നോട് അങ്ങനെ പറഞ്ഞോ.." എന്തേയ്.. നിനക്കെന്നെ വിശ്വാസമില്ലേ.. " കാശിയുടെ കണ്ണുകൾ കൂർത്തു.. "ഛെ.. അതല്ലടാ.. ഞാൻ ഉദ്ദേശിച്ചത്.. മൂപ്പർക്ക് നിന്നെ വലിയ ഇഷ്ടമായിരുന്നില്ലേ.. അപ്പൊ ഞാൻ കരുതി.." ശിവ വല്ലായ്മയോടെ കാശിയെ നോക്കി. "നീ കരുതി അമ്പലപറമ്പിൽ അശോകൻ മകളെ എനിക്ക് കെട്ടിച്ചു തരുമെന്ന്. അല്ലേ..?" കാശ്ശിയൊരു ചിരിയോടെ ചോദിച്ചു. ശിവ ആണെന്നോ അല്ലെന്നോ മനസ്സിലാകാത്ത വിധമൊന്നു തലയാട്ടി. "ആ ഒരു കരുതൽ കൊണ്ടാവും നീയവളെ സപ്പോർട്ട് ചെയ്തതും.. പക്ഷേ.. എനിക്കറിയാമായിരുന്നു ശിവ.. ഇത് ഇങ്ങനൊക്കെയെ വരൂ എന്ന്.. അത് കൊണ്ടല്ലേ ഞാൻ.. എനിക്കവളെ.." ആവേശത്തിൽ പറഞ്ഞു വന്നത് സഡൻ ബ്രേക്ക്‌ പോലെ കാശി പിടിച്ചു നിർത്തി. "പക്ഷേ കാശി.. നിനക്കവളെ ഇഷ്ടമല്ലേ.. അതിനേക്കാൾ അവൾക്ക് നിന്നെയും.. പിന്നെയെങ്ങനെ.." "അതൊന്നും നമ്മളോർത്തു കൊണ്ട് ടെൻഷൻ ആവേണ്ട ശിവ.. അശോകേട്ടൻ ഒന്ന് തീരുമാനിച്ചാൽ അത് നടത്തി എടുക്കേണ്ട വിധവും അതിനുള്ള വഴികളും മൂപ്പര് തന്നെ കണ്ട് പിടിച്ചു കൊള്ളും.. ഈ കളിയിൽ നമ്മളില്ല ശിവാ.. നമ്മളിവിടെ കാഴ്ചക്കാർ മാത്രമാണ്.. കല്യാണത്തിന് വിളിക്കും.. പോകും.. അത് പോലെ തിരിച്ചു പോരും.. അത്ര തന്നെ.." ശിവക്കോട്ടും മനസിലാവാത്തൊരു ഭാവമായിരുന്നു അപ്പോൾ കാശിക്ക്. എന്തൊക്കെയോ അടക്കി പിടിച്ച അവന്റെ കണ്ണുകളും സംസാരവും. "പക്ഷേ കാശി കാർത്തു..." ശിവയെന്തോ പറയാൻ വന്നതായിരുന്നു പിന്നെയത് വേണ്ടന്ന് വെച്ചത് മുന്നിലിക്കുന്നവനിൽ അത് വേദന തീർക്കും എന്നുള്ളത് കൊണ്ട് മാത്രം. "ഇത്രയും പെട്ടന്ന് അയാൾ ഇങ്ങനെ പറയാൻ എന്താടാ.. കാരണം.?" "അതൊക്കെയുണ്ട്.. നല്ല സ്ട്രോങ്ങ്‌ ആയിട്ട് തന്നെ അയാളുടെ കയ്യിൽ തെളിവ് കിട്ടിയിട്ട് തന്നെയാ അശോകൻ കളത്തിൽ ഇറങ്ങിയത്.." നേർത്തൊരു ചിരിയോടെ അയാളുടെ കയ്യിലുള്ള തന്റെയും കാര്ത്തുവിന്റെയും ഫോട്ടോസിനെ പറ്റി കാശി ശിവയോട് പറഞ്ഞു. അത് കൂടി കേട്ടതോടെ ശിവയുടെ കണ്ണ് മിഴ്ഞ്ഞു പോയി. "എന്നാലുമെടാ.. ആരാവും ഇങ്ങനൊക്കെ ചെയ്തത്.. അതിന് മാത്രം അയാളോട് ശത്രുത..ആർക്കാ കാശി " "അതിന് ശത്രുത അയാളോടെന്ന് ആര് പറഞ്ഞു.." കാശിക്ക് അപ്പോഴുമൊരു ചിരിയാണ്. "പിന്നെ കാർത്തുവിനോടോ.. "അതുമല്ല.. എന്നോട്.." കാശി കണ്ണ് ചിമ്മി കൊണ്ടത് പറഞ്ഞു കേട്ടതും ശിവ ഞെട്ടി പോയി. "നിന്നോടോ.. ആർക്ക്.. എന്തിന്..?" "അഹ്..എന്നോട് തന്നെ.. അശോകേട്ടന്റെ മോളെയും കെട്ടി അയാളുടെ സ്വത്തു സ്വന്തമാക്കുന്നതും മോഹിച്ചു കൊണ്ട് നടക്കുന്ന ഒരുവനില്ലേ.. അവനെന്നോട് ശത്രുതയാണ് ശിവ..തരത്തിൽ കിട്ടിയാൽ എന്നെ കൊന്നു കളയാൻ പാകത്തിനുള്ള ശത്രുത." തൂണിലേക്ക് ചാരി ഇരുന്നു കൊണ്ടത് പറയുമ്പോൾ കാശിക്കൊരു നിസംഗതാ ഭാവമാണ്. "മഹേഷിനോ.. അവനെന്തിനാടാ നിന്നോട്.. ഇപ്പോഴും അശോകേട്ടന്റെ കൂടെ തന്നെ ആണല്ലോ അവൻ.. അയാൾക്ക് അവനെയും വലിയ കാര്യമാണല്ലോ.." ശിവക്ക് അതായിരുന്നു സംശയം. "അവനത് പോരാ ശിവ.. എല്ലാം ഒറ്റയ്ക്ക് കിട്ടണം.എങ്കിലേ അവന്റെ നെറികെട്ട കളികൾ നടക്കൂ.. അതിന് വേണ്ടിയാണ് അവൻ അശോകേട്ടന്റെ ശത്രുക്കളുടെ കൂടെ കൂടിയത് പോലും.." "അവനെ കുറിച്ച് നിനക്കെല്ലാം അറിയാവോ കാശി..?" "അറിയാം.. "എങ്കിൽ പിന്നെ നീ നിന്റെ അശോകേട്ടനോട് പറയെടാ.. അങ്ങേര് അവനെ കുറിച്ച് അറിയട്ടെ.." ശിവ പറഞ്ഞത് കേട്ടതും കാശി ഒന്ന് ചിരിച്ചു. "പറയണം എന്നുണ്ടായിരുന്നു എനിക്ക്. അതിന് വേണ്ടിയുള്ള തെളിവുകൾ ഞാൻ കളക്ടട് ചെയ്തു തുടങ്ങിയതുമാണ്. പക്ഷേ ഇനിയത് കൊണ്ട് കാര്യമുണ്ടാവില്ല.. അവൻ എനിക്ക് മുന്നേ അറിഞ്ഞു കളിച്ചു.." അത് പറയുമ്പോൾ കാശിക്ക് അൽപ്പം നിരാശയുണ്ടായിരുന്നു. "അതെന്താടാ.. അയാളത് അറിയണ്ടേ.." "അറിയേണ്ടത് തന്നെയാ.. ഞാനത് അറിയിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഇനിയിപ്പോ ഞാനത് പറയുന്നത് അശോകേട്ടൻ വിശ്വസിക്കില്ല ശിവ.. എന്നോടുള്ള സംശയങ്ങൾ കൂടാനെ അത് ഉപകരിക്കു..ആ മനസ്സിലിപ്പോ കാശി ചതിച്ചു എന്ന് തന്നെയാണ്. പുറമെ അയാളത് ഭാവിച്ചിലേലു അത് അങ്ങനെ തന്നെയാണ്. അല്ലെങ്കിൽ ആ ഫോട്ടോ കയ്യിൽ കിട്ടിയതിന്റെ കാരണം ചോദിക്കാൻ അയാളെന്നെ കൊണ്ട് പോകില്ല.. കാശിനാഥൻ അത് ചെയ്യില്ലെന്ന് അയാൾക്കൊരു വിശ്വാസം ഉണ്ടായേനെ..അതുണ്ടായില്ല." ഒന്ന് ശ്വാസമെടുത്തു കൊണ്ട് കാശി ശിവയെ നോക്കി. "ആഹ്.. നിനക്കത് തന്നെ വേണം. ഈ പറയപ്പെട്ട അശോകേട്ടനെ കരുതിയല്ലേ നീ ആ പെണ്ണിനെയും അതിന്റെ സ്നേഹത്തെയും കാണാതെ പോയത്. അതിന് നിന്നോട് എത്ര സ്നേഹം ഉണ്ടായിരുന്നു.." ശിവ ദേഷ്യത്തോടെ കാശിയെ നോക്കി കൊണ്ട് പറഞ്ഞു. അവനതിനു മറുപടിയൊന്നും പറഞ്ഞില്ല. "പക്ഷേ കാശി നീ ഇതൊന്നും പറഞ്ഞു കൊണ്ടാ പുന്നാര മോനെ വെറുതെ വിടരുത്. അശോകേട്ടന്റെ കാര്യം വിട്ടേക്ക് നീ. കൂടെ നടക്കുന്നവനെ മനസിലായില്ലേൽ അയാൾക്ക് അത് തന്നെ കിട്ടണം.. പക്ഷേ കാർത്തു.. അവളെ വിട്ട് കളയല്ലേ കാശി. മഹേഷിനെ പോലെ ഒരാൾ.. അവളത് അർഹിക്കുന്നില്ല ഡാ.. അവളെ ഓർത്തെങ്കിലും നീ.." ശിവയത് പറഞ്ഞു നിർത്തിയ നിമിഷം തന്നെയാണ് കാശിയുടെ ഫോൺ ബെല്ലടിച്ചത്. തുളസി ചേച്ചി.. എന്നാ പേരതിൽ കണ്ടതും അവന്റെ നെഞ്ചോന്നാളി. ആരാടാ.. " അവന്റെയാ ഞെട്ടൽ കണ്ടതും ശിവ ചോദിച്ചു. കാശി ഒന്നും പറയാതെ ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ട് ഫോൺ അവന് നേരെ തിരിച്ചു കൊടുത്തു. "എടുക്ക്.." വീണ്ടും അതിലേക്ക് തന്നെ നോക്കി ടെൻഷനോടെ ഇരിക്കുന്നവനോട് ശിവയാണ് പറഞ്ഞത്. നല്ലതൊന്നുമല്ല ആ വിളിക്ക് പിറകില്ലെന്ന് അതിന്റെ ആൻസർ ബട്ടൺ പ്രസ്സ് ചെയ്യുമ്പോഴും കാശിയുടെ മനസ്സിലുണ്ട്. "ഹലോ.." ആ ഒരു വിറയലോടെ തന്നെയാണ് കാശി ഹലോ പറഞ്ഞത്. പക്ഷേ അനക്കമൊന്നുമില്ല. "പറയ്യ് തുളസി ചേച്ചി.. കാശ്യാണ്..." അവനൊന്നു കൂടി ആവിശ്യപ്പെട്ടു. "തുളസി ചേച്ചി അല്ലല്ലോ കാശി ചേട്ടാ.. ഇത് കാർത്തു ചേച്ചിയാണ്.." അടക്കി പിടിച്ചൊരു ചിരിയോടെ മറുവശത്തു നിന്നും വന്നു ചേർന്ന ആ സ്വരം അവന്റെ ഹൃദയവും തുളച്ചു കയറി കൊണ്ടിറങ്ങി പോയി.. തുടരും.. കുറച്ചേ ഒള്ളു.. അതെനിക്കറിയാം.😆 അതല്ലാതെ എന്തേലും പറഞ്ഞിട്ട് പോകൂ.. സ്നേഹത്തോടെ ഞാൻ കാത്തിരിക്കുന്നു.. നിങ്ങളുടെ സ്വന്തം jif #📔 കഥ #💞 പ്രണയകഥകൾ
Diya Samad
2.3K views
1 days ago
Part 48 ആ മിഴികളിൽ തെളിയുന്ന അത്ഭുതവും അവന് പെട്ടന്ന് മനസ്സിലാക്കി കൊടുത്തു. അതിൽ നിന്ന് തന്നെ തന്റെ ഓരോ പ്രവർത്തിയും അവളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്നും മനസ്സിലാക്കി കൊടുത്തു. സമയം വീണ്ടും മുന്നോട്ട് പോയതും മറ്റെന്തോ ചിന്തയിൽ നിൽക്കുന്നവളെ കണ്ടതും അവന് ഒന്ന് മുരടനക്കി. അത് കേട്ട് മുന്നിൽ നിൽക്കുന്നവളവുടെ കണ്ണോന്ന് പിടയുന്നതും ഒരു വെപ്രാകത്തോടെ തന്നെ നോക്കുന്നതും പിന്നെ അതെ വെപ്രാളത്തിൽ തന്നെ തന്റെ കയ്യിൽ നിന്ന് പാലും വാങ്ങി അടുക്കളയിലേക്ക് പോകുന്നതും ഒക്കെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു. പിന്നെ ഒന്ന് നിശ്വസിച്ച് കൊണ്ട് മുറിയിലേക്ക് പോയി കുളിക്കാൻ ഉള്ളതും എടുത്ത് പുറത്തേക്ക് കടക്കാൻ ഒരുങ്ങി. " ഇതെന്ത് ചെയ്യാനാ " : അടുക്കളയിൽ എത്തിയതും പാല് പൊട്ടിച്ച് ചരുവത്തിലേക്ക് മാറ്റുന്നവളെ കണ്ടതും അവൻ തിരക്കി. " അത് ചായക്ക് വെക്കാൻ " : അവനെ നോക്കാതെ തന്നെ ചെയ്യുന്ന പ്രവർത്തി തുടർന്ന് കൊണ്ട് അവൾ പറഞ്ഞു. " എനിക്ക് ആയിട്ട് ആണ് ചായ ഇടുന്നതെങ്കിലും വേണ്ട എനിക്ക് ഈ സമയം ചായ കുടിച്ച് ശീലം ഇല്ല കട്ടൻ ആണ് പതിവ് " : അതും പറഞ്ഞ് തോർത്ത് ഒന്നും കൂടി തോളിൽ കയറ്റി ഇട്ട് പുറത്തേക്ക് കടന്നു. അത് കേട്ടതും ചെയ്യുന്ന പ്രവർത്തി നിർത്തി ഒഴിച്ച് വെച്ച പാലിലേക്ക് അവൻ പോയ വഴിയിലേക്ക് മാറി മാറി നോക്കി അവൾ. " കട്ടൻ " : ചൂടാറി പോകാതെ ഇരിക്കാൻ അവൻ കുളിച്ചിട്ട് വന്നിട്ടാണ് അവൾ കട്ടൻ ഇട്ടത്. അതും ആയി റൂമിൽ വന്നതാണ് അവൾ. അവിടെ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീപ്പി ഒതുക്കുവാണ് കണ്ണൻ. " അത് ആ ടേബിളിലേക്ക് വെച്ചേരെ " : കണ്ണാടിയിൽ കൂടി അവളെ നോക്കി കൊണ്ട് അവൻ പറഞ്ഞു. കട്ടൻ അവിടെ വെച്ച് തിരിഞ്ഞ് പുറത്തേക്ക് കടക്കാൻ ആഞ്ഞതും എന്തോ ഓർത്ത പോലെ അവൾ അവന് നേരെ തിരിഞ്ഞു. " കഴിക്കാൻ എന്താ വേണ്ടേ....? " : അവൾ സ്വാഭാവികം എന്ന പോലെ ചോദിച്ചു. അത് കേട്ടതും അവൻ ഒന്ന് നെറ്റി ചുളിച്ച് കൊണ്ട് അവളെ നോക്കി. പിന്നെ എന്തോ ആലോജിച്ച് കൊണ്ട് താടി തടവി. " എനിക്ക് നല്ല ചൂട് പൊറോട്ടയും ബീഫ് റോസ്റ്റും മതി " : അതും പറഞ്ഞ് ടേബിളിൽ നിന്ന് കട്ടനെടുത്ത് കസാരയിൽ വന്നിരുന്നു. എന്നാൽ കണ്ണൻ പറഞ്ഞത് കേട്ട് അവനെ തന്നെ മിഴിച്ച് നോക്കി നിൽക്കുവാണ് ഗൗരി. പതിയെ ദയനീമായി അവനെ നോക്കി. കസേരയിൽ ഇരുന്നിട്ട് അവളെ നോക്കിയതും അവൻ കണ്ടതും അവളുടെ ആ നോട്ടം ആയിരുന്നു. അവളുടെ ആ പാവം പിടിച്ച നോട്ടം കണ്ടിട്ട് അവന് ചിരി വരുന്നുണ്ടായിരുന്നു എങ്കിലും ഇതുപോലെ എന്തെങ്കിലും ഒക്കെ പറഞ്ഞെ അവളോട് മിണ്ടാൻ കഴിയുള്ളു എന്ന ഓർമയിൽ അവൻ ആ ചിരി ഉള്ളിലൊതുക്കി. " എന്തേ...? " : അവൻ ഒരു പിരുകം ഉയർത്തി കൊണ്ട് ചോദിച്ചു. " അത് പിന്നെ ഈ പൊറോട്ട ഒക്കെ ഇപ്പൊ.... " : അവൾ എന്ത് മറുപടി നൽകണം എന്ന് അറിയാതെ നിന്ന് പരുങ്ങി. " പൊറോട്ട ഉണ്ടാകാൻ അറിയില്ലേ....? " : കണ്ണൻ അതിന് പെട്ടന്ന് തന്നെ അറിയില്ലെന്ന പോലെ ചുമൽ കൂച്ചി. " ആണോ എങ്കിൽ സാരമില്ല, ബീഫ് റോസ്റ്റ് ഉണ്ടാക്കിയാൽ മതി ചോർ ഉണ്ടെങ്കിൽ അതും കൂട്ടി കഴിക്കാലോ " : അവൻ കട്ടൻ കുടിച്ച് കൊണ്ട് പറഞ്ഞു. അതിനും ദയനീമായൊരു നോട്ടം ആയിരുന്നു അവളിൽ നിന്ന് അവന് മറുപടി ആയി കിട്ടിയത്. " എന്തേ...? " : കണ്ണൻ " അത് ഇവിടെ അതൊന്നും ഇല്ല " : ഗൗരി മെല്ലെ പറഞ്ഞു. " എന്നിട്ടാണോ ഗൗരി നന്ദ എന്നോട് എന്ത് വേണം എന്ന് ചോദിച്ചേ....? " : കണ്ണനും സൗമ്യമായി ചോദിച്ചു. അവന്റെ ആ ചോദ്യം കേട്ടപ്പോഴാണ് താൻ ചോദിച്ചതിലെ കുഴപ്പം അവൾക്ക് മനസ്സിലായത്. " അത് പിന്നെ ഞാൻ... ഞാൻ ഉദ്ദേശിച്ചത് രാവിലെ ചുറ്റത്തിന്റെ ബാക്കി മാവ് ഇരിപ്പുണ്ട് അത് വെച്ച് അപ്പം ചുടണോ അതോ ചോർ മതിയോ എന്ന.... അതാ ഞാൻ " : അവൾ ഒരു വല്ലയിമയുടെയും പരുങ്ങളൂടെയും അവന് മുഖം കൊടുക്കാതെ പറഞ്ഞ് നിർത്തി. " ഹ്മ്മ് അങ്ങനെയാണോ " : അവന് അവളിൽ നോട്ടം പതിപ്പിച്ച് കൊണ്ട് ചോദിച്ചു. അതിന് പെട്ടെന്ന് തന്നെ ആണെന്ന പോലെ തലയനക്കി. " ഇവിടെ ഇരിക്ക് " : കണ്ണ് കൊണ്ട് കട്ടിലിലേക്ക് ചൂണ്ടി കൊണ്ട് അവൻ പറഞ്ഞു. അതിന് എതിർപ്പൊന്നും കാട്ടാതെ മെല്ലെ കാട്ടിലിന് അരികിലേക്ക് വന്ന് ഇന്നലെ ഇരുന്നത് പോലെ ഇരുന്നു. അവന് അഭിമുകമായി. അത് കണ്ടു പതിയെ കട്ടൻ കുടിച്ച് കൊണ്ട് അവൻ വീണ്ടും പറഞ്ഞ് തുടങ്ങി. " ഹ്മ്മ് എങ്കിൽ അങ്ങനെ പറയണം ഒരു കാര്യം നമ്മൾ പറയുമ്പോൾ കേൾക്കുന്ന വ്യക്തിക്ക് കൂടി മനസ്സിലാകുന്ന വിധം പറയണം അല്ലെങ്കിൽ മുന്നിൽ നിൽക്കുന്ന വെക്തി എങ്ങനെ മനസ്സിലാക്കാനാ....? ഇപ്പൊ തന്നെ കണ്ടില്ലേ ഗൗരി നന്ദ ഒന്ന് മനസ്സിൽ കണ്ടിട്ട് എന്നോട് ചോദിച്ചാൽ അത് ഞാൻ എങ്ങനെ മനസ്സിലാക്കാനാ...? " : അത്രയും പറഞ്ഞ് അവളെ നോക്കിയതും അവൻ പറയുന്നതൊക്കെ നല്ല ശ്രദ്ധയോടെ കേട്ട് നിൽപ്പുണ്ട്. അത് കണ്ടതും അവൻ വീണ്ടും പറഞ്ഞ് തുടങ്ങി. " അപ്പൊ എന്ത് വേണം പറയുമ്പോൾ പാതി മനസ്സിൽ വെച്ച് സംസാരിക്കരുത്. അത് ഇനി ആരോടായാലും, ആർക്കും നമ്മുടെ മനസ്സ് വായിക്കാൻ കഴിയണം എന്ന് ഇല്ല. നേരെ ചൊവ്വേ പറഞ്ഞ് കൊടുത്താൽ പോലും മനസ്സിലാത്തവരുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നത് അപ്പോൾ പിന്നെ ഉള്ളിൽ വെച്ച് സംസാരിച്ച പിന്നെ പറയണോ.....? അതേപോലെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഉള്ളിലുള്ളത് പറയാനും മടിക്കരുത്. അങ്ങനെ മൗനം പാലിച്ചാൽ നഷ്ടങ്ങൾ നമ്മുക്ക് മാത്രമേ വന്ന് ചേരു. നമ്മുക്ക് വേണ്ടി നമ്മൾ സംസാരിക്കുന്നിടത്തോളം വരില്ല ഇനി ആരൊക്കെ സംസാരിച്ചു എന്ന് പറഞ്ഞാലും. നമ്മൾക്ക് വേണ്ടി നിലകൊള്ളുമ്പോൾ പലതും നമ്മൾ കേട്ടെന്ന് വരും തന്നിഷ്ടം, അഹങ്കാരം, സ്വാർത്ഥത പക്ഷെ അതൊക്കെ നമ്മൾ ആയത് കൊണ്ട് അല്ല മറ്റുള്ളവർക്ക് പന്ത് തട്ടാൻ ആയി നമ്മൾ നിന്ന് കൊടുക്കാഞ്ഞിട്ടാണ് എന്ന് ഓർത്താൽ മതി. അപ്പോൾ പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറയണം.  ഞാൻ പറഞ്ഞത് വല്ലതും മനസ്സിലാകുന്നുണ്ടോ.....? " : അവൻ സൗമയാമായി എന്നാൽ ഗൗരവം വിടാതെ അവൾക്ക് പറഞ്ഞ് കൊടുത്തു. അത്രയും അവൻ അവൾക്കായി പറഞ്ഞ് കൊടുക്കുമ്പോൾ അവന്റെ മനസ്സിൽ ഗൗരി നന്ദ എന്ന പെൺകുട്ടി വളർന്ന് വന്ന ചുറ്റുപാടും വീട്ടിലെ അവസ്ഥയും ആയിരുന്നു. പെട്ടന്നൊരു മാറ്റം അവൾക്ക് സാധ്യമല്ല എന്നും പതിയെ ഇതുപോലെ കുറച്ച് കുറച്ചായി പറഞ്ഞ് കൊടുത്ത് വേണം അവളെ മാറ്റിയെടുക്കാൻ എന്ന് അവനും അറിയാം. എല്ലാം കേട്ട് അവനെ തന്നെ കണ്ണ് വിടർത്തി നോക്കി ഇരിക്കുവാണ്. കണ്ണൻ പറഞ്ഞ പലതും അവൾക്ക് ഉള്ളിൽ കൊണ്ടു എന്നതാണ് സത്യം. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ചെറിയമ്മയുടെയും അമ്മമയുടെയും പ്രവർത്തിയും തന്നോടുള്ള പെരുമാറ്റവും ഒക്കെ അച്ഛനോട് പറഞ്ഞാലോ എന്ന് പക്ഷെ പലതും കാട് കയറി ചിന്തിച്ച് അതൊന്നും പറയണ്ട എന്നതിൽ എത്തി ചേരും. ശെരിയാ പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കിൽ നഷ്ടം നമ്മുക്ക് മാത്രം ആയിരിക്കും. അവൾ ഓർത്ത് കൊണ്ട് കണ്ണാനിലേക്ക് മിഴികൾ ചലിപ്പിച്ചു അവിടെ തന്നെയും നോക്കി ഇരിക്കുന്നവനെ കണ്ടതും അവളിൽ വെപ്രാളം നിറഞ്ഞു. " വീടും പരിസരവും ഒക്കെ ഇഷ്ടമായോ...? " : അവളുടെ ചിന്തയും വെപ്രാളവും ഒക്കെ മനസ്സിലായി അവന് വിഷയം മാറ്റി. " ഹ്മ്മ് " : കണ്ണൻ വേറെ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ലല്ലോ എന്ന ആശ്വാസത്തിൽ അവൾ ഒന്ന് മൂളി. " ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ...?  " : ഒരിറക്ക് കട്ടൻ കുടിച്ച് കൊണ്ട് അവൻ ചോദിച്ചു. " ഹ്മ്മ് ഹ്മ്മ് " : ഇല്ലെന്ന പോലെ മൂളിക്കൊണ്ട് തലയാട്ടി. " എന്ത്.....? " : കണ്ണൻ " ഇല്ല, ബുദ്ധിമുട്ട് ഒന്നുമില്ല " : അവന്റെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവൾ പറഞ്ഞു. " ഇവിടെ ഒറ്റക്ക് ഇരുന്ന് മുഷിച്ചിലുണ്ടോ...? " : കണ്ണൻ " ഹ്മ്മ് " : ഉണ്ട് എന്ന അർത്ഥത്തിൽ അവൾ തലയാട്ടി കൊണ്ട് മൂളി. മറുപടി നൽകിയതിന് ശേഷമാണ് എന്താ പറഞ്ഞെ എന്നെ അവൾക്ക് ഓർമ വന്നത്. പെട്ടന്ന് അവൻ ചോദിച്ചപ്പോൾ ഉള്ളിലുള്ള സത്യം അതെ പാടി അങ്ങ് പുറത്ത് വന്നതാണ്. സത്യം ആയത് കൊണ്ട് അത് പിന്നെ തിരുത്താനും അവൾ പോയി. " ഹ്മ്മ് വഴി ഉണ്ടാകാം " : കട്ടൻ കുടിച്ച് തീർത്ത് കസാരയിൽ നിന്ന് എണീറ്റ് കൊണ്ട് അവൻ പറഞ്ഞു. പുറകെ തന്നെ അവനെ ഒരു സംശയത്തോടെ നോക്കി കൊണ്ട് എണീറ്റു. " ഹാ പിന്നെ കഴിക്കാൻ എന്തായാലും മതി കേട്ടോ എനിക്ക് ആയിട്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടാകണം എന്നില്ല എന്താണോ ഉള്ളത് അത് മതി. " : കപ്പ് അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു. അതിനൊരു തലയാട്ടൽ നൽകി കൊണ്ട് അതും വാങ്ങി മുറിയിൽ നിന്ന് ഇറങ്ങി. അടുക്കളയിൽ ഓരോന്ന് ചെയുമ്പോഴും അവളുടെ ചിന്ത അവൻ പറഞ്ഞ വാക്കുകളിൽ കുടുങ്ങി നിൽപ്പായിരുന്നു. പിന്നെ അതെല്ലാം ഒരറ്റത്തേക്ക് മാറ്റി എല്ലാം എടുത്ത് വെക്കാൻ തുടങ്ങി. അവനൊപ്പം ഇരിക്കാതെ ഒഴിഞ്ഞ് മാറി നിൽക്കാൻ നോക്കിയെങ്കിലും തലേന്നത്തെ പോലെ തന്നെ ഓരോന്ന് പറഞ്ഞ് അവളെയും ഒപ്പം ഇരുത്തി. കഴിച്ച് കഴിഞ്ഞിട്ടും അതെ അവൾ വന്ന് മുറിയിൽ കയറി വാതിലടക്കുന്നത് വരെ അവൻ ഹാളിൽ അവൾക്ക് കൂട്ടിരിക്കും. ഗൗരി അടുക്കള എല്ലാം ഒതുക്കി അടുക്കള വാതിലും അടച്ച് അവൾ മുറിയിൽ കയറി കതകടച്ചതിന് ശേഷം മാത്രമാണ് അവൻ മുറിയിലേക്ക് കയറിയത്. ______________________________________________ പിന്നെയും ദിവസങ്ങൾ മുന്നോട്ട് നീങ്ങി. ഗൗരിയുടെ ജീവിതം ആ ഒഴുക്കിനനുസരിച്ച് മുന്നോട്ട് പോയി കൊണ്ട് ഇരുന്നു. പതിയെ പതിയെ എന്ത് കൊണ്ടോ അവളും ഈ ജീവിതം ആസ്വദിച്ച് തുടങ്ങി. ചിലപ്പോൾ പാതിക്ക് വെച്ച് അവളെ ഉപേക്ഷിച്ച് പോയ സമാധാനം തിരിച്ച് എത്തിയത് കൊണ്ടാകാം. സ്വന്തം വീട്ടിലെ പോലെ ആരും നിയന്ത്രിക്കാനോ അടിമപ്പെടുത്താനോ കുറ്റപ്പെടുത്താനോ എന്തിന് പറയുന്നു കാര്യാ കാരണങ്ങൾ ഒന്നുമില്ലാതെ ആരും ഉപദ്രവിക്കാൻ ഇല്ലാത്തത് കൊണ്ടോ അവൾക്ക് സമാധാനവും ഉള്ളിൽ ചെറുതായി പൊങ്ങി വരുന്ന സന്തോഷവും അവളെ മൂടി. ആ സന്തോഷത്തിന്റെ തിളക്കം അവളിലും കാണാൻ ഉണ്ടായിരുന്നു. പണ്ടത്തെ മൂടികെട്ടലൊന്നും ഇന്ന് അവളുടെ മുഖത്ത് കാണാനില്ല, ശരീരത്തിനും മനസ്സിനും ഊർജ്ജം കൈവരിച്ചത് പോലെ ആണ് അവളുടെ ഓരോ പ്രവർത്തിയും. ഒറ്റക്കിരുന്നുള്ള അവളുടെ മുഷിച്ചിലിന് പിറ്റേന്ന് തന്നെ ഒരു പരിഹാരം എന്ന വണ്ണം അവനോരു സെക്കന്റ്‌ ഹാൻഡ് ടി വി വീട്ടിലെത്തിച്ചു. ഇപ്പോൾ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് അതിന് മുന്നിലിരുന്നാണ് അവൾ സമയം കളയുന്നത്. പിന്നെ വൈകിട്ട് ആകുമ്പോൾ മുറ്റത്തേക്ക് ഇറങ്ങും. പക്ഷെ അവൾക്ക് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത് കണ്ണനാണ്. കല്യാണത്തിന് മുന്നേ കണ്ടും കേട്ടും അറിഞ്ഞ കണ്ണനല്ല ഇപ്പോൾ അവൾക്ക് മുന്നിൽ അവൾ കാണുന്നത്. ഗൗരവത്തിൽ സംസാരിക്കും എങ്കിലും ദേഷ്യപ്പെട്ട് ഇതുവരെ കണ്ടിട്ടില്ല ഇനി ഇതെല്ലാം അവളെ കാണിക്കാൻ വേണ്ടി ഉള്ള ഓരോ പ്രകടനങ്ങൾ ആണോ അതോ കല്യാണം കഴിഞ്ഞുള്ള ആദ്യ നാലുകളിലെ പ്രതിഭാസം ആണോ എന്നും അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അതുപോലെ തന്നെ മറ്റ് ദുശീലങ്ങൾ ഒന്നും  ഈ ദിവസങ്ങളിൽ അവൾ അവനിൽ കണ്ടതും ഇല്ല. ഇതൊക്കെ തന്നെ കാണിക്കാൻ വേണ്ടി ഉപയോഗിക്കാതെ ഇരിക്കുന്നതാണോ എന്ന് ആലോചിക്കുമ്പോൾ, മദ്യത്തിനും മറ്റും അഡിക്റ്റായ ഒരാൾക്ക് അത്ര പെട്ടന്നൊന്നും അതിൽ മുക്തി നേടാൻ കഴിയില്ലെന്ന് പലരും പറഞ്ഞത് ഓർമ വരും.  ഇനി രാവിലെ ഇവിടുന്ന് ഇറങ്ങി പോകുമ്പോൾ കുടിച്ചിട്ട് അതിന്റെ കെട്ട് ഇറങ്ങുമ്പോൾ ആണോ തിരിച്ച് വരുന്നേ എന്ന് ഓർക്കുമ്പോൾ, ഉച്ചക്ക് കഴിക്കാനായി രാവിലെ പോയാ അതെ വൃത്തിയിൽ തിരിച്ച് വരുന്നവനെ ഓർമ വരും. അതൊക്കെ കാണുമ്പോൾ മറ്റ് ദുശീലങ്ങളും ഒന്നും അവനില്ല എന്ന് മനസ്സിലിരുന്ന് ആരോ പറയുന്ന പോലെ തോന്നും അവൾക്ക്, അത് ഉള്ളിൽ ചെറുതല്ലാത്തൊരു സമാധാനം അവളിൽ നിറയ്ക്കും ഒരു പക്ഷെ അവനോടൊപ്പം ഒരു വീട്ടിൽ താമസിക്കുന്നത് കൊണ്ട് ആവാം എന്ന് അവൾ സ്വയം ഞായികരിക്കും. അപ്പോഴും കഴുത്തിൽ താലി കെട്ടിയവനോടുള്ള കരുതൽ ആയിരുന്നില്ല!!!!!! തുടരും........ #നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #viral #trending
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.4K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 51 ✍️ രചന - ജിഫ്ന നിസാർ 💐 ബസ്സിന്‌ എന്തേലും പ്രശ്നമുണ്ടോ അച്ഛാ.. " അശോകനുള്ള ചായയുമായി തുളസിക് പകരം അന്ന് വന്നത് കാർത്തുവാണ്. വന്നതേ അവൾക്ക് ചോദിക്കാനുള്ളത് ഈ കാര്യവും. അശോകൻ അവളെ മുഖം ചുളിച്ചു നോക്കി. "ന്തേയ്‌.." അയാളുടെ നോട്ടം കാണെ കാർത്തു ഗൂഡമായൊരു ചിരിയോടെ വീണ്ടും ചോദിച്ചു. സാധാരണ കോളേജിൽ നിന്നും തിരികെ വന്നാൽ എഴുന്നേറ്റ് പോരാൻ പോലും മടിയുള്ള ആളാണ്‌ ഇന്നിപ്പോ ആറര മണിക് തന്നെ എഴുന്നേറ്റു വന്നിട്ട് ബസ്സിന്റെ പ്രശ്നം അന്വേഷിച്ചു നോക്കുന്നത്. അതും കുളിയൊക്കെ കഴിഞ്ഞു ചെറിയൊരു ഒരുക്കങ്ങളൊക്കെ കഴിഞ്ഞു വന്നു നിൽക്കുന്നത്. നീ എവിടേലും പോണുണ്ടോ കുഞ്ഞാറ്റെ . " കയ്യിലുള്ള പത്രം മടക്കി ടീപോയിലേക്ക് ഇട്ട് കൊണ്ട് അവളുടെ കയ്യിലുള്ള ചായക്ക് കൈ നീട്ടുന്നതിനിടെ അശോകൻ ചോദിച്ചു. "ഇല്ല.. " കാർത്തു അയാളുടെ അരികിലേക്കിരുന്നു. "പിന്നെന്താ. രാവിലെ തന്നെ മനുഷ്യകോലത്തിൽ.. "ഓഓഓ.. അതാണോ.രാവിലെ എണീറ്റ് കുളിച്ചില്ല വൃത്തിയായി നിന്നില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് താങ്ങളുടെ മിസ്സിസ് ഇനി വെറുതെ ചൊറിയും.. തത്കാലം എനിക്ക് അതിന് താല്പര്യമില്ല മിസ്റ്റർ.. അത് കൊണ്ടൊന്നു കുളിച്ചു.. ചെറുതായി ഒരുങ്ങി.. ദാറ്റ് സോൾവിഡ്.." കാർത്തു വളരെ നിസാരമായിട്ടാണ് പറയുന്നത്. "അച്ഛനിത് പറ.. ബസ്സിന്‌ എന്താ പറ്റിയെ.. കണ്ടിട്ട് പ്രശ്നമൊന്നും ഇല്ലല്ലോ. ഇന്നത് ഓട്ടം പോണില്ലെ." കാർത്തുവിന് അറിയേണ്ടത് അതായിരുന്നു. "ഓ.. നീയാരാ ബസ് മേക്കാനിക്കോ.. നോക്കിയൊക്കെ പ്രശ്നം കണ്ട് പിടിക്കാൻ.." അശോകൻ അവളുടെ തലക്കോരടി കൊടുത്തു കൊണ്ട് ചിരിച്ചു. "അച്ഛാ.. കാർത്തു അയാളെ നോക്കി കണ്ണുരുട്ടി. "സമയം ഏഴര കഴിഞ്ഞു.. ഇനിയുമെന്താ ബസ് കൊണ്ട് പോവാതെ.." കാശിയെ അത്രയും നേരമായി കാത്തിരുന്നു കാണാത്തതിന്റെ നിരാശ മുഴുവനുമുണ്ടായിരുന്നു അവളുടെ വാക്കുകൾക്. ആ ഒരു ദർശനസുഖത്തിനു വേണ്ടി മാത്രമാണല്ലോ ആ തണുപ്പുള്ള വെളുപ്പിന് മൂടി പുതച്ചുറങ്ങാൻ മോഹമുണ്ടായിട്ടും അതിനേക്കാൾ ദാഹത്തോടെ ഒരുവൻ വിളിച്ചുണർത്തിയത് പോലെ ആറ് മണിക്ക് മുന്നേ എഴുന്നേറ്റത്. അവന് വേണ്ടി മാത്രമാണ് കുളിച്ചു റെഡിയായി കാത്തിരുന്നത്. ഒരു വാക്ക് മിണ്ടിയിട്ട് എത്ര നാളായി. ഇനിയൊന്ന് കാണാതെ വയ്യെന്നായി തീർന്നിരിക്കുന്നു.. ഉള്ളിലെ ദാഹം. അതിനേക്കാൾ, അച്ഛനോട് താൻ അവനെ കുറിച്ച് പറയാൻ പോകുവാണെന്ന് അവനെ ഒന്നറിയിക്കണം. മറച്ചു പിടിച്ച അവന്റെ സ്നേഹം പുറത്ത് ചാടുന്നത് കൺ നിറയെ കാണാം. എന്തെല്ലാം ആഗ്രഹങ്ങളുമായാണ് ഒറ്റയടിക്ക് തകർന്ന് പോയത്. "ഏഴര മണിക്ക് ബസ് എടുക്കും എന്നൊക്കെ നിനക്കറിയാമോ.." തികച്ചും സ്വാഭാവികമെന്നത് പോലെയാണ് അശോകൻ ചോദിക്കുന്നത്. "അതൊക്കെ എനിക്കറിയാം.." കയ്യിലെ നെയിൽ പോളീഷിന്റെ ഭംഗി നോക്കി കൊണ്ടവൾ ആ മുഖം കാണാതെ അതിലെ ഭാവങ്ങളെ അറിയാതെ അലസമായിട്ട് പറഞ്ഞു. "എങ്ങനെ അറിയാം.." ആ ചോദ്യം.. കാർത്തു ഒരവസരം കിട്ടിയത് പോലെ ഒന്നാലോചിച്ചു. കാശിയെ കുറിച്ച് പറഞ്ഞാലോ എന്നായിരുന്നു അവളുടെ മനസ്സിൽ. എന്തായാലും ഇന്നത് അച്ഛനോട്‌ പറയണം എന്ന് തന്നെയാണ് തന്റെ തീരുമാനം. ഇവിടിപ്പോ അതിനെ കുറിച്ച് പറയാൻ അച്ഛനായിട്ട് തന്നെ ഒരു അവസരം നൽകിയത് പോലൊരു ചോദ്യം. ഉള്ളൊന്നുലഞ്ഞു പോയി. വർഷങ്ങളായി ഉള്ളിൽ ഒതുക്കി കൊണ്ട് നടന്നൊരു ഇഷ്ടം അച്ഛനോട് പറയാൻ പോകുന്നതിന്റെ ത്രില്ല്.. അച്ഛൻ അംഗീകരിച്ചു തരും എന്നതിൽ കവിഞ്ഞൊന്നും ഓർത്ത് ഉള്ള ധൈര്യം കളയാൻ അവൾ തയ്യാറല്ല. "ബസ്സിന്റെ.... ബസ്സിന്റെ സമയമല്ല അച്ഛ.. അതെടുക്കാൻ കാശ്യേട്ടൻ വരുന്ന സമയം എനിക്കറിയാം.." അവളുടെ സ്വരം പതിഞ്ഞു. അത് കേട്ടതും കാർത്തു കൊണ്ട് കൊടുത്ത ചായ കപ്പ് ചുണ്ടോട് ചേർത്ത് തുടങ്ങിയാ അശോകൻ അതേ അവസ്ഥയിൽ ഒന്ന് സ്റ്റക്കായി പോയി. ചതി.. അയാളുടെ ഉള്ളിലൊരു വന്യ മൃഗം മുരണ്ടു. "അതെന്തിന് നീ അറിയുന്നു.." എത്ര ശ്രമിച്ചിട്ടും അയാളുടെ സ്വരം അങ്ങേയറ്റം പരുക്കമായി. പ്രണയത്തിന്റെ അലകൾ ഉള്ളിൽ വീണു തുടങ്ങിയവൾ പക്ഷേ അതൊന്നും അറിഞ്ഞതുമില്ല. "ഞങ്ങൾ... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്.." അശോകന്റെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങിയിരുന്നു കൊണ്ടത് പറയുമ്പോൾ കാർത്തുവിന്റെ മുഖം ചുവന്നു വിങ്ങി. കാതിൽ ഒരു സ്ഫോടനം നടന്നത് പോലെ അയാളോന്നു വിറച്ചു. മഹേഷിന്റെ വാക്കുകൾ തലയ്ക്കു ചുറ്റും വട്ടം കറങ്ങി നടക്കുന്നത് പോലെ അശോകന്റെ ചെവി കൊട്ടിയടച്ചു. കാശിയെ കുറിച്ചൊക്കെ അയാളുടെ പല്ലുകൾ ഞെരിഞ്ഞാമർന്നു. കൂടെ നടന്നു കൊണ്ടവൻ എത്ര ഭംഗിയായി തന്നെ ചതിച്ചുവെന്ന് സ്വയം കുറ്റപ്പെടുത്തി. "ഞങ്ങൾ ഇഷ്ടത്തിലാണ് എന്ന് പറയുമ്പോൾ... കാശിക്കും ഇഷ്ടമാണെന്ന് തന്നെയാണോ..?" ഉള്ളിലുള്ള സംശയം ഒന്ന് കൂടി തീർക്കാൻ വേണ്ടിയിട്ട് സംഘർഷങ്ങളെ സ്വയം ഒതുക്കി പിടിച്ചിട്ട് കാർത്തു അതറിയാതിരിക്കാൻ ശ്രമിച്ചു കൊണ്ടാണ് അശോകൻ അവളോടത് ചോദിച്ചത്. എത്രയൊക്കെ ഒന്നുമുണ്ടാവില്ലെന്ന് പറഞ്ഞു സമാധാനം കണ്ടെത്താൻ ശ്രമിച്ചാലും ഉള്ളിന്റെ ഉള്ളിലുള്ള ആ ഭയം പോലെ ഒരു പൊട്ടി തെറിയോ ദേഷ്യപ്പെടലൊ അശോകനും ഇല്ലെന്ന് കണ്ടതും കാർത്തുവിന് ആവേശമായി. "കാശ്യേട്ടന്റെ കാര്യമൊന്നും പറയേണ്ട അച്ഛാ.. മൂപ്പർക്ക് അച്ഛനോടുള്ള കടപ്പാടും എന്നോടുള്ള സ്നേഹവും ഒരുപോലെയാണ്. നമ്മളെ സങ്കടപ്പെടുത്താൻ വയ്യ. അത്രേം നല്ലവനാ അച്ഛ.. സ്നേഹമുള്ളവനാ .എന്നെ ജീവനാ.. പിന്നെ കാഷിച്ചിരി കുറവ് കാണും. അത് നമ്മക്ക് പ്രശ്നമില്ലലോ. അച്ഛന്റെ മോളെ പൊന്ന് പോലെ നോക്കുന്ന ഒരാൾ എന്നുള്ളതല്ലേ എന്റെ വിവാഹത്തെ കുറിച്ച് അച്ഛന്റെ മനസ്സിൽ. അതിന് കാശിയേട്ടൻ ആപ്റ്റാവും." കാശിയെ കുറിച്ച് പറഞ്ഞതിന്റെ എതിർപ്പൊന്നും കാണിക്കാത്ത നന്ദി പോലെ ചുറ്റി പിടിച്ചിരിക്കുന്ന അശോകന്റെ കൈ തുടയിൽ പറയുന്നതിനൊപ്പം തന്നെ കാർത്തുവിന്റെ ചുണ്ടുകൾ പതിയുന്നുണ്ട്. പക്ഷേ എരി തീ പോലെ ജ്വലിക്കുന്ന അയാളെ കൂടുതൽ ആളി കത്തിക്കാൻ പ്രാപ്‌തിയുള്ളതാണ് കാർത്തു പറയുന്നാ ഓരോ വാക്കുകളും. താൻ പ്രതീക്ഷിക്കുന്നത്തിനും അപ്പുറം അവർ തമ്മിലുള്ള ബന്ധം വളർന്നു കഴിഞ്ഞുവെന്ന് അയാൾക്കുറപ്പായി. "കാശ്യേട്ടനെ കുറിച്ച് അച്ഛന് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ.. അച്ഛന് മൂപ്പരെ ഒരുപാട് ഇഷ്ടമാണല്ലോ.. " കാർത്തു ചിരിയോടെ അശോകൻ നോക്കി. "പക്ഷേ ഇത് പോലൊരു ഇഷ്ടം..." അശോകൻ എന്തോ പറയാൻ വന്നത് പാതിയിൽ നിർത്തി.. "അച്ഛൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാണോ.. കാർത്തു അയാൾ പറയാൻ ആഞ്ഞാ ബാക്കി ഭാഗം പൂരിപ്പിച്ചു കൊണ്ട് ചോദിച്ചു. അശോകൻ ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. "അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങളെ പിടിച്ചു കെട്ടിച്ചു തന്നാൽ അച്ഛന് മോളുടെ കല്യാണത്തിന് കൂടാം. ഇല്ലേൽ ഞാനും കാശ്യേട്ടാനും ഒളിച്ചോടും ട്ടോ. അങ്ങനൊരു പ്ലാൻ ബി കൂടി ഞങ്ങളുടെ കയ്യിൽ സ്റ്റോക്കുണ്ട്.. അച്ഛന്നത് മറക്കണ്ട.. കാശ്യേട്ടന് ആരേം പേടിയില്ലെന്നും എന്തെങ്കിലും ചെയ്യാൻ കരുതിയാൽ അത് നന്നായി ചെയ്യുമെന്നും അച്ഛനറിയാലോ.. വെറുതെ റിസ്ക് എടുക്കാൻ നിൽക്കണ്ട മോനെ അച്ഛാ.. പണി പാളും കേട്ടോ.." ചിരിയോടെ.. തീർത്തും തമാശയായിട്ടാണ് കാർത്തു അത് പറഞ്ഞതെങ്കിൽ അശോകന്റെ മുഖം കൂടുതൽ വലിഞ്ഞു മുറുകി. കാശിയോടുള്ള ദേഷ്യം അയാളുടെ ഉള്ളിൽ അലറി വിളിച്ചു തുടങ്ങി. പക്ഷേ അതിന്റെ യാതൊരു വിധസൂചനകളും പുറമെ കാണിക്കാതെ കാർത്തുവിന് മുന്നിൽ നേർത്തൊരു ചിരിയോടെ അയാൾ അങ്ങേയറ്റം ശാന്തത അഭിനയിച്ച് തകർത്തു. ഒച്ച വെച്ച് ഭയപ്പെടുത്തി കൊണ്ടൊരു തീരുമാനം എടുക്കേണ്ട വിഷയമല്ല ഇതെന്ന് അയാളെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലല്ലോ. നിഗൂഡമായ നിരവധി തന്ത്രങ്ങളിൽ അയാൾ അഗ്രഗണ്യനുമാണ്. അങ്ങനെ ഒരാൾ ആ പ്രശ്നളങ്ങനെ കൂടുതൽ വഷളാക്കി കൈ വിട്ട് പോകാൻ വിടുകയുമില്ല. "ഇഷ്ടമൊക്കെ നമ്മുക്ക് ഒരാളോടല്ലേ അച്ഛാ തോന്നൂ.. ആ ആൾക്കൊപ്പം ജീവിക്കുമ്പോഴല്ലേ അത് ജീവിതമാകൂ. എനിക്ക് കാശ്യേട്ടനെ ഇഷ്ടമാണ് കാശ്യേട്ടന് എന്നെയും ഇഷ്ടമാണ്. എന്റെ ലൈഫ് ഞാൻ ആളോടൊപ്പം ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു. അച്ഛനോട് പറയുമ്പോ അച്ഛൻ എതിർക്കില്ലെന്ന് എനിക്കറിയാം. അച്ഛന്റെ മരുമകന് വേണ്ടുന്ന ക്വാലിറ്റി എല്ലാം കാശ്യേട്ടനിൽ ഉണ്ടല്ലോ." എതിർത്തില്ലവന്നത് പോലെ തന്നെ അശോകനത് അനുകൂലിക്കുന്നുമില്ല എന്ന് മനസ്സിലായത് കൊണ്ട് തന്നെ കാശിയെ താൻ എന്ത് മാത്രം ആഗ്രഹിക്കുന്നു എന്നുള്ളത് അയാൾക്ക് മുന്നിൽ ചെറുതായി ഒന്ന് വിശദീകരിക്കുയാണ് കാർത്തു. പക്ഷേ കാശിയെ കുറിച്ചുള്ള സ്നേഹം അവൾ പറയുമ്പോൾ അവന്റെ ചതിയെ കുറിച്ച് മഹേഷിന്റെ വാക്കുകളാണ് അശോകന്റെ മനസ്സിൽ മുഴുവനും. "മതി കുഞ്ഞാറ്റെ . ഞാനെന്തായാലും കാശിയെ ഒന്ന് കാണട്ടെ. നിന്നോടുള്ള സ്നേഹം അവനെത്ര മാത്രം സിൻസിയാറായി എടുത്തിരിക്കുന്നുവെന്ന് എനിക്കറിയണ്ടേ.." കാർത്തു വീണ്ടും കാശിയെ കുറിച്ച് തന്നെ പറയവേ.. ഇനിയുമത് കേട്ടിരിക്കാൻ വയ്യാത്ത അസഹ്യതയോടെ അശോകൻ തെല്ലുറക്കെ തന്നെ പറഞ്ഞു. അതോടെ കാർത്തു ഒരു നിമിഷം മൗനമായി. അവനിനി തന്നെ ഇഷ്ടമല്ലെന്നാങ്ങാനും പറഞ്ഞ പിന്നെ തീർന്നു..അവൾ ദയനീയമായി ഓർത്തു. "ഏതായാലും എന്റെ കണ്മുന്നിൽ എന്നെ പറ്റിച്ചു കൊണ്ട് രണ്ടാളും ഇത് ഇത്രയും വരെയും കൊണ്ടെത്തിച്ചില്ലേ. മിടുക് തന്നെ.." അശോകൻ പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ടാണത് പറഞ്ഞത്. അത് അച്ഛാ.. " കാർത്തുവിനും അതിന് എന്തുത്തരം പറയേണ്ടതെന്നറിയില്ല. "ഇനിയൊന്നും പറയേണ്ട.. ഞാനവനെ കണ്ടിട്ട് വരാം. എന്നിട്ട് എന്റെ തീരുമാനം പറയും.. കാശിയെ കുറിച്ച് നീ പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നു. അതിനർത്ഥം അവനെ ഞാൻ അംഗീകരിച്ചു എന്നല്ല. എന്റെ ഒറ്റ മകളാണ് നീ. നിന്റെ ജീവിതം എനിക്കത്ര മാത്രം പ്രധാനപ്പെട്ടതാണ്. ഇത്രയൊക്കെ പറഞ്ഞത് നിന്നെയും അവനെയും പിരിക്കും എന്നൊന്നുമല്ല. അതൊന്നും ഓർത്തു കൊണ്ടിനി അവനൊപ്പം ഒരു ഒളിച്ചോട്ടം പ്ലാൻ ചെയ്യുകയും വേണ്ട.. മനസ്സിലായോ " വരുത്തി കൂട്ടിയ ഒരു ചിരിയോടെ അശോകൻ പറഞ്ഞു. തുടരും.. ഇയാളിത് എന്തോന്ന്... 😬😬😬 ഒരു ജാതി ഒലക്കമ്മലെ സ്വഭാവം... 😖 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ