കഥ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
1.5K views
3 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 114 ✍️ രചന - ജിഫ്ന നിസാർ ❣️ അളിയനിപ്പോ ഇവിടെന്താ കാര്യം.. " തീർത്തും പരുക്കമായാ ആ ചോദ്യം കേട്ടിട്ടും അശോകൻ തിരിഞ്ഞു പോലും നോക്കിയില്ല. വന്ന കാര്യം നടത്തി എടുത്തൊരു സംതൃപ്തി നിറഞ്ഞു നിൽക്കുന്ന ചിരിയോടെ അയാളാ മുറിയിൽ കൂടി ചുറ്റും നോക്കി. മഹേഷിന്റെ മുറിയിലാണ്. ദീപ ചായ എടുക്കാനെന്ന് പറഞ്ഞു തിരിഞ്ഞ ആ നിമിഷം തന്നെ അശോകൻ കയറി പോന്നതാണ്. അയാളെ തിരഞ്ഞ് കൊണ്ട് അകത്തേക്ക് കയറിയ തമ്പി ഒട്ടൊരു പരവേശത്തോടെ അവിടെങ്ങും കാണാതെ തിരഞ്ഞെത്തുമ്പോൾ അശോകനെ ആ മുറിയിൽ കണ്ടതിന്റെ പകപ്പ് അയാൾക്കും നന്നായിയുണ്ട്. ഈ വീട്ടിൽ എനിക്ക് ഇന്നയിടത് കയറാം ഇറങ്ങാം എന്നൊന്നും ഇല്ലല്ലോ അളിയ.. ഇത് വരെയും ഇല്ലായിരുന്നു.. ഇനിയും ഉണ്ടാവില്ല.. കാരണം ഒരുകണക്കിന് ഇതേന്റേം കൂടിയല്ലേ.. പ്ലാൻ വരച്ചതും പ്ലോട്ട് നോക്കിയതും തമ്പി അളിയനും ദീപയും ആണേലും തറയിടൽ തൊട്ട് ഈ കാണുന്ന പരുവത്തിൽ ആക്കി എടുക്കാൻ വേണ്ട കാശ് മുടക്കിയത് ഞാൻ തന്നെയാണ്. പഴയകാര്യങ്ങളൊക്കെ ഇത്രയും പെട്ടന്ന് മറന്നു പോകുന്ന ശീലം അത്ര നല്ലതല്ല കേട്ടോ അളിയാ.. ഞാനാണേൽ ചെയ്തതും കൊടുത്തതും എനിക്കിങ്ങോട്ട് കിട്ടിയതുമെല്ലാം അണുവിടെ കുറയാതെ ഓർത്തു വെക്കും.. വല്ലപ്പോഴും കൊടുത്തു തീർക്കേണ്ടി വന്ന ഒട്ടും കുറയാൻ പാടില്ലല്ലോ. അതിനാ.. " ആ മുറിയിലുള്ള മേശയിൽ ഭംഗിയായി ഫ്രെയിം ചെയ്ത് വെച്ച മഹേഷിന്റെ ഫോട്ടോ കയ്യിലെടുത്തു കൊണ്ട് അതിലൊന്ന് തലോടി കൊണ്ടുള്ള ആ വാക്കുകൾ. അതിനുള്ളിലെ ധ്വനി ശെരിക്കും മനസ്സിലായത് പോലെ തമ്പി ഒന്ന് വിറച്ചു. അവരെ തേടി അങ്ങോട്ട്‌ വന്ന ദീപയുടെയും മുഖം പേടി തട്ടിയത് പോലെ വിളറി വെളുത്തു.. "മോൻ വിളിക്കുമ്പോൾ പറഞ്ഞേക്ക് തമ്പി അളിയാ.. അമ്പലപറമ്പിൽ അശോകൻ ജീവനോടെ ഉണ്ടെന്നും ഇങ്ങോട്ട് വന്നിരുന്നു എന്നും.. മറ്റെല്ലാം മാറ്റി വെച്ച് അവനെ കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിൽ തന്നെ ആണെന്നും.." ലാസ്റ്റ് പറഞ്ഞത് അത്യാവശ്യം കനത്തിൽ ആയത് കൊണ്ട് തന്നെ തബി അയാളെ പകച്ചു നോക്കി. കയ്യിലുള്ള ഫോട്ടോ അമർത്തി മേശയിൽ വെച്ച് കൊണ്ടയാൾ തിരിഞ്ഞു നടന്നു. ചായ കുടിച്ചിട്ട്.." പിറകിൽ നിന്നും വിക്കി വിറച്ചു കൊണ്ട് ദീപാ പറഞ്ഞു കേട്ടപ്പോൾ കത്തും പോലൊരു നോട്ടം കൊണ്ടവരെ കൂടുതൽ വിറപ്പിച്ചു നിർത്തി അശോകൻ.. കുടിച്ചതും തിന്നതുമൊക്കെ കുറച്ചു കൂടി പോയി.. ഇനി അതിനെല്ലാമുള്ള പരിഹാരമാണ്.. അതുടനെ ഉണ്ടാവും.. മകനോട് കൂടി പറഞ്ഞേക്ക്... " കടുപ്പത്തിൽ... അത്രയും പറഞ്ഞു കൊണ്ടയാൾ വന്നത് പോലെ തന്നെ ഇറങ്ങി പോകുമ്പോൾ തമ്പിയും ദീപയും പരസ്പരം പകപ്പോടെ നോക്കി നിന്നു. ❣️❣️ കാശി ഓർമിപ്പിച്ചത് പോലെ തന്നെ..ഏഴ് മണിക്ക് മുന്നേ ശിവ എത്തുമ്പോൾ പോകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി മിയയുടെ കൂടെ കാർത്തുവും കാശിയും കൂടി പുറത്തുണ്ട്. വൈകിയോ ഞാൻ.. എന്നൊരു ചോദ്യത്തോടെ ചിരിച്ചു കൊണ്ടിറങ്ങി വന്ന ശിവക്ക് നേരെയാണ് മിയയുടെ കണ്ണുകൾ. അന്നോളം ആരിലും കാണാത്തൊരു ഭംഗി അവളാ ചിരിയിൽ കണ്ടു മുട്ടി.. നേവി ബ്ലു കളർ ഷർട്ടും മുണ്ടും.. നെറ്റിയിൽ ചന്ദന കുറിയൊക്കെയായി ചെക്കൻ ചെത്തു ലുക്കിലാണ്.. തലേന്ന് പാതിരാ വരെയും ആലോചിച്ചു നോക്കിയിട്ടും ഉറപ്പ് വരാത്തൊരു കാര്യം.. അവളുടെ മനസിൽ വീണ്ടുമങ്ങനെ തെന്നി കളിച്ചു.. ഗുഡ്മോർണിംഗ്.. അവൾക്ക് വേണ്ടി മാത്രമെന്നത് പോലൊരു പറച്ചിലും ചിരിയും.. ഗുഡ്മോർണിംഗ്.. പതറച്ചയെതുമില്ലാതെ അവളും പറഞ്ഞു.. അപ്പോഴേക്കും അകത്തു നിന്നും അശോകനും തുളസിയും ഇറങ്ങി വന്നു.. മോളിനി എന്നാ ഇങ്ങോട്ടെക്ക്.. " തുളസി സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു. ഇനി ഇടയ്ക്കിടെ വരും.. അല്ലെടോ.. " കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് കാശി പറയുമ്പോൾ അതിലെ അർഥമറിഞ്ഞത് കൊണ്ടാണ് അവൾക്കൊരു ചമ്മല് തോന്നിയത്.. ബാഗിങ് താ.. " അവൾക്കുള്ള അതേ ചമ്മൽ ശിവക്കും തോന്നി. അവിടെ നിന്നും മുഖമൊളിപ്പിച്ചു പിടിക്കാൻ വേണ്ടി മിയയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങിയിട്ട് അവനാ കാറിലേക്ക് തന്നെ തിരികെ കയറിയിരുന്നു. പോയിട്ട് വരാം.. " അവളൊരിക്കൽ കൂടി എല്ലാവരോടുമായി യാത്ര ചോദിച്ചു. ലീവുള്ളപ്പോൾ ഒരൂസം പറയ്യ്.. നമ്മുക്ക് നിന്റെ വീട്ടിലൊന്നു പോകണം.. " അശോകൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ടത് പറയുമ്പോൾ അത്‌ എന്തിനെന്ന് അവർക്കെല്ലാം മനസിലായി. അതൊന്നും വേണ്ട അങ്കിൾ.. അതെല്ലാം കഴിഞ്ഞു പോയില്ലേ.. അതെല്ലാവരും വിട്ടു കളഞ്ഞു... " മിയ തണുപ്പ് നിറഞ്ഞ മനസോടെ അയാളോട് ചേർന്ന് നിന്നത് പറയുമ്പോൾ അവളെക്കാൾ ആശ്വാസം തോന്നിയത് കാശിക്കും കാർത്തുവിനും തന്നെയാണ്. അതവരുടെ നല്ല മനസ്സ്.. പക്ഷേ എനിക്ക് പറ്റി പോയൊരു തെറ്റ്.. അത് ഞാൻ തന്നെ തിരുത്തേണ്ടേ മോളെ.. അന്നത്തെ എന്റെ മാനസികവസ്ഥ അത്ര മോശമായിരുന്നു.. എല്ലാം കൂടി പിടി വിട്ടു പോയപ്പോൾ പറ്റി പോയൊരു പിഴവ്.. അത് തിരുത്തിയില്ലേൽ എനിക്കൊരു സമാധാനം ഉണ്ടാവില്ല.. " അത്രയും ആത്മാർത്ഥമായിട്ട് അയാളത് പറയുമ്പോൾ മിയക്ക് ഉള്ളിലൊരു കുത്തൽ അനുഭവപ്പെട്ടു. കാശിക്കും.. അവരുടെ ആ മനസ്സ് അശോകനും മനസ്സിലായി. എന്തെന്നാൽ... അന്നങ്ങനെ ഒരു സാഹസം കാണിക്കാൻ അവർക്കൊപ്പം മിയ കൂടി ചേർന്നിരുന്നു എന്നും.. കൊന്ന് കളഞ്ഞാൽ പോലും അവളൊരിക്കലും അവളുടെ സൗഹൃദത്തെ ഒറ്റി കൊടുക്കില്ലെന്നും അയാൾക്കപ്പോൾ വളരെ നന്നായി തന്നെ അറിയാമായിരുന്നു. പോയിട്ട് വാ.. അശോകൻ മിയയുടെ കയ്യിലെ പിടി വിട്ട് കൊണ്ട് ചിരിയോടെ തന്നെ അവളുടെ കവിളിൽ തട്ടി.. മിയ ചിരിയോടെ എല്ലാവരെയും ഒന്ന് കൂടി നോക്കിയിട്ട് കാറിന് നേരെ ചെന്നു. ശിവ തുറന്നു കൊടുത്ത ഡോറിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറും മുന്നേ അവൾ കാർത്തുവിനെ നോക്കി. അശോകനും തുളസിയും അവിടെ നിൽക്കുന്നത് കൊണ്ട് അവർക്കൊന്നും പിന്നെ മിണ്ടാനും വയ്യ. കാർത്തു ഒന്ന് കണ്ണടച്ച് കാണിച്ചു.. വിരൽ ഉയർത്തി അവൾക്ക് ധൈര്യം പകർന്നു... ചിരിയോടെ തന്നെയാണ് മിയ കാറിലേക്ക് കയറിയത്.. പോയാലോ.. ശിവ അവളെ നോക്കി ചോദിച്ചു. അവളൊന്നു മൂളിയതും അവനത് അവിടെയിട്ട് തന്നെ തിരിച്ചു കൊണ്ട് റോഡിലേക്കിറങ്ങി.. എന്ത് പറഞ്ഞിട്ട് സംസാരിച്ചു തുടങ്ങും എന്നൊരു ആശങ്കയുണ്ട് ഇരുവർക്കും. പക്ഷേ ഇടയ്ക്കിടെ പാളി വീഴുന്ന നോട്ടങ്ങൾ തമ്മിലിടയുമ്പോൾ ഒളിപ്പിച്ചു പിടിക്കുന്ന ചിരിക്ക് പോലും എന്തൊരു ഭംഗി.. വിശക്കുന്നുണ്ടോ.. കഴിച്ചിട്ട് പോണോ.. " ഒടുവിൽ ടൗണിലേക്ക് കയറിയതും ശിവ തന്നെയാണ് ആദ്യം മിണ്ടി തുടങ്ങിയത്. വേണ്ട.. കഴിച്ചതാണ്.. തുളസിയാന്റി നേരത്തെ തന്നെ എല്ലാം ഉണ്ടാക്കി തന്നിരുന്നു.. " മിയ നേർത്തൊരു ചിരിയോടെ പറഞ്ഞു. "ശിവ...ശിവേട്ടൻ... കഴിച്ചോ.." വിക്കി കൊണ്ട് ചോദിക്കുന്നവളെ അവൻ അത്ഭുതത്തോടെയാണ് നോക്കിയത്.. അല്ല.. കാർത്തു അങ്ങനല്ലേ വിളിക്കുന്നത്.. അത് കൊണ്ടാണ് ഞാൻ.. " അവന്റെ നോട്ടത്തിന്റെ അർഥം അറിഞ്ഞത് പോലൊരു ചമ്മലോടെ മിയ മുഖം ചുളിച്ചു.. കുഞ്ഞാറ്റ കാശിയുടെ പെണ്ണാ.. അവൾക്കെന്നോട് അങ്ങനൊരു ഇഷ്ടമാണ്.. ഇയാളാ വിളിയൊക്കെ അത് പോലെ തുടരുമ്പോൾ അതേ ഇഷ്ടം തന്നെയാണോ ഇനി ഇയാൾക്കും എന്നോട്.. " മുന്നോട്ട് നടക്കാൻ ഒരു വഴി തെളിഞ്ഞു കണ്ടതും ശിവ മനോഹരമായ ഒരു ചിരിയോടെ അവളെ മുഖം തിരിച്ചു നോക്കി കൊണ്ട് ചോദിച്ചു. അല്ല.. അതിപ്പോ ഞാൻ.. എനിക്ക്.. " ഉള്ളിൽ അവനോടുള്ള ഇഷ്ടത്തിന്റെയൊരു മൊട്ട് പൂവായി വിരിയാൻ ഒരുങ്ങുന്നുണ്ട്. പക്ഷേ മിയക്ക് അതെങ്ങനെ അവനോട് പറയണമെന്നറിയില്ലായിരുന്നു.. ടെൻഷനൊന്നും വേണ്ട ടോ.. നന്നായി ആലോചിച്ചു കൊണ്ടൊരു തീരുമാനം എടുത്താൽ മതി.. ഇതിപ്പോ കാശിയും കാർത്തുവും ഇങ്ങനൊരു യാത്ര പ്ലാൻ ചെയ്തത് കൊണ്ട് ഞാൻ കൂടെ വന്നതാ..എനിക്കറിയാം.. താൻ ഒട്ടും.. ഞാൻ ഒക്കെയാണ്... അവനത് പറഞ്ഞു തീരും മുൻപ് മിയ ചാടി കയറി പറയുമ്പോൾ ശിവക്ക് ചിരി വന്നു പോയി. അവൾക്കും... അപരിചിതർ എന്നതിൽ നിന്നും ഏറ്റവും അടുപ്പമുള്ളവരിലേക്കുള്ള പരിണാമം.. അത് സംസാരത്തിൽ കൂടി തന്നെയാണെന്ന് അടിവരയിട്ട് ഉറപ്പിച്ച നിമിഷങ്ങൾ. കാറോടി തീർക്കുന്ന ദൂരതിനൊപ്പം തന്നെ അവരിലും അകലത്തിന്റെ ദൂരം കുറഞ്ഞു.. കോളേജിനെ കുറിച്ചും എക്സമിനെ കുറിച്ചും അത്‌ കഴിഞ്ഞിട്ടുള്ള പ്ലാനിനെ കുറച്ചുമൊക്കെ ശിവ അവളോട് ചോദിച്ചു.. അവനറിയേണ്ടതെല്ലാം അവൾ കൃത്യമായിട്ട് പറഞ്ഞും കൊടുത്തു.. "മിയയാണല്ലേ കാശ്ശിക്കും കാർത്തുവിനും വയനാട്ടിൽ പോകാനുള്ള റെക്കമെന്റെഷൻ ചെയ്ത് കൊടുത്തത്.. കുറെയേറെ സംസാരങ്ങൾക്ക് ശേഷമാണ് ശിവ അത് ചോദിച്ചത്. അത്.. അവരുടെ ആ സ്നേഹം പിരിക്കാൻ തോന്നിയില്ല.. കാർത്തു കാശ്യേട്ടനെ അത്രേം..." ശിവയുടെ ഹൃദയം തുളച്ചു കയറുന്ന നോട്ടം കണ്ടപ്പോൾ മിയക്ക് ബാക്കി പറയാനും കഴിയുന്നില്ല.. തനിക്ക് ഭയം തോന്നാഞ്ഞതെന്തേ..? അവനൊരു കൗതുകത്തോടെ ചോദിച്ചു.. എനിക്കറിയില്ല..അവരോന്നായി കാണാൻ ഞാനത്രേം ആഗ്രഹിക്കുന്നുണ്ടായിരുന്നു.. അത് കൊണ്ടാവും.." ഇതിനേക്കാൾ ഭീകരമായിരിക്കും ചിലപ്പോൾ നമ്മുടെ കാര്യം വരുമ്പോൾ.. അപ്പോഴും ഈ ധൈര്യം കാണുമോ.. " അവനൊരു ചിരിയോടെ ചോദിക്കുമ്പോൾ മിയ ഉത്തരമൊന്നും പറഞ്ഞില്ല.. അവനെ നോക്കി ചിരികുക മാത്രം ചെയ്തു.. പക്ഷേ ശിവക്കവൾ പറയാതെ തന്നെ ആ ഉത്തരം അറിയാമായിരുന്നു.. അത് തന്നെയാവും അവനെ അവളിലേക്ക് ചേർത്ത് വെച്ചതും.. സ്നേഹിക്കുന്നവർക്ക് വേണ്ടി അവൾ ഏറ്റെടുക്കുന്ന ആ റിസ്ക് പിടിച്ച സ്നേഹം. അത് സ്വന്തമായി വേണമെന്ന് തന്നെ അവനുള്ളം വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു. ശിവേട്ടനും കുറെ ഏറെ സഹിച്ചിട്ടുണ്ടെന്ന് കാർത്തു എന്നോടും പറഞ്ഞിരുന്നു.. " മിയ അവനെ ഓർമ്മിപ്പിച്ചു.. അവരോന്നായി കാണാൻ ഞാനും അത്രയും ആഗ്രഹിക്കുന്നുണ്ടായിരുന്നു.. കണ്ണ് ചിമ്മി കൊണ്ടവനും പറഞ്ഞു. ഇനി.. ഇനി നമ്മൾ ഒരുമിക്കാൻ അവർ ആഗ്രഹിക്കുന്നു.. അത്.. അതൊന്ന് നടത്തി കൊടുത്താലോ.. ഏറ്റവും മൃദുവായി ശിവ അവന്റെ പ്രണയം പറയുമ്പോൾ.. അതൊന്ന് കേൾക്കാൻ കൊതിയോടെ കാത്തിരുന്നവളുടെ കവിളുകളിൽ പ്രണയത്തിന്റെ ചുവപ്പ് നിറം ഏറെ ചന്തം പടർത്തി കൊണ്ടങ്ങനെ വിരിഞ്ഞു നിന്നു.... തുടരും.. അവരങ്ങനെ സെറ്റ്.. ഇനിയാ പെണ്ണിന്റെ വീട്ടിൽ അറിയുമ്പോഴാണ് 🤣🤣🤣 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ..നിങ്ങളുടെ സ്വന്തം jif🥰 #📔 കഥ #💞 പ്രണയകഥകൾ
കിനാവിന്റെ കൂട്ടുകാരൻ
1.2K views
10 hours ago
ഇരുവർ ഭാഗം 8 എങ്ങനെ കണ്ടുപിടിക്കാനാണ് ?? കഴിയുമെന്ന് തോന്നുന്നില്ല. എന്റെ ജീവിതം നശിച്ചു. ലയന കണ്ണുനീർ തുടച്ചു. നീ പേടിക്കാതിരിക്ക്, ഞാനില്ലേ നിന്റെ കൂടെ. സത്യങ്ങൾ നമ്മൾ കണ്ടുപിടിക്കും. എന്റെ തോന്നൽ ഒരുപക്ഷെ ബദ്രി തന്നെയാണോ ഇതിന് പിന്നിലെന്നാ... മഹിമ പറഞ്ഞു. ഇല്ല... ബദ്രി പാവമാണ്. ബദ്രി ഒരിക്കലും തെറ്റ് ചെയ്യില്ല. ഉറപ്പാണോ?? അതെ, എനിക്കുറപ്പാണ്.. എങ്കിൽ ഇതിനെല്ലാംപിന്നിൽ ആരാണെന്ന് നമ്മൾ കണ്ടെത്തും. നീ ബദ്രിയുടെ കൂടെ സന്തോഷമായി ജീവിക്കുകയും ചെയ്യും. ഇത് ഞാൻ എന്റെ കൂടെപ്പിറപ്പിന് നൽകുന്ന ഉറപ്പാണ്.മഹിമ പറഞ്ഞു. ലയനയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു. അവർ അകത്തേക്ക് കയറി... എങ്ങനെ കണ്ടുപിടിക്കാനാണ് എന്താ നിന്റെ ഉദ്ദേശം.??ലയന ചോദിച്ചു... പറയാം... ആദ്യം ആ പെൺകുട്ടി ഏതാണെന്നു മനസ്സിലാക്കണം. എങ്ങനെ മനസ്സിലാക്കാനാണ്?? നമ്മൾ ആ പെൺകുട്ടിയെ ആദ്യമായിട്ട് കണ്ടതല്ലേ, അതിന്റെ പേരോ,നാടോ, ഒന്നും നമുക്കറിയില്ലല്ലോ.... എടീ.....നമ്മുടെ കസിൻസ് ചിലർ ഫോണിൽ വീഡിയോ എടുത്തു കൊണ്ട് നടക്കുന്നുണ്ടായിരുന്നു... അവരെ വിളിച്ച് നോക്കിയാൽ, അവരെടുത്ത വീഡിയോയിൽ ആ പെൺകുട്ടി വന്നിട്ടുണ്ടോ എന്ന് അറിയാൻ പറ്റും. ശാരികയും കിഷോറും ഒക്കെ, തലങ്ങും വിലങ്ങും നടന്ന് വീഡിയോ എടുക്കുന്നുണ്ടായിരുന്നു. ഞാൻ അവരെ ഒന്ന് വിളിച്ചു നോക്കാം, മഹിമ ഫോൺ എടുത്തു. മഹിമ ആദ്യം, ശാരികയെ വിളിച്ചു നോക്കി. എടി...മുഹൂർത്തത്തിന്റെ സമയമായപ്പോൾ ഞാൻ വീഡിയോ ഓഫ് ആക്കിയിരുന്നു. എന്റെ കല്യാണവും അടുത്ത മാസമല്ലേ, അതുകൊണ്ട് താലികെട്ട് എങ്ങനെയാണെന്ന് കണ്ട് മനസ്സിലാക്കാമെന്ന് കരുതി നിൽക്കുകയായിരുന്നു. നീ കിഷോറിനെ ഒന്ന് വിളിച്ചു നോക്കിക്കേ, അവൻ ഫോട്ടോയും വീഡിയോയുമൊക്കെ എടുത്തുകൊണ്ട് നടപ്പുണ്ടായിരുന്നല്ലോ. എന്നാൽ ശരിയെടീ...ഞാൻ അവനെ ഒന്ന് വിളിച്ചു നോക്കട്ടെ. മഹിമ പറഞ്ഞു. എന്തായി അവളുടെ കൈയിൽ വീഡിയോ ഉണ്ടോ?? ലയന ചോദിച്ചു ഇല്ല, താലികെട്ടിന്റെ സമയമായപ്പോഴേക്കും അവൾ വീഡിയോ എടുത്തു കൊണ്ടിരുന്നത് നിർത്തിയെന്നാ പറഞ്ഞത്. ഞാൻ കിഷോറിനെ ഒന്നു വിളിച്ചു നോക്കാം. അവൻ വീഡിയോ എടുക്കുന്നുണ്ടായിരുന്നുവെന്നാ ശാരിക പറഞ്ഞത്. മഹിമ കിഷോറിനെ വിളിച്ചു. എന്താടി...??കിഷോർ ചോദിച്ചു. എടാ ലയനയുടെ കല്യാണദിവസം ഒരു പെൺകുട്ടി വന്നു ബഹളമുണ്ടാക്കിയില്ലേ, ആ വീഡിയോ നിന്റെ ഫോണിൽ ഉണ്ടോ.?? ഉണ്ടടി ഉണ്ട്.... എടാ അതൊന്നു വാട്സ്ആപ്പിലേക്ക് സെന്റ് ചെയ്യാമോ.?? എന്താടി എന്തെങ്കിലും കുഴപ്പമുണ്ടോ?? കിഷോർ ചോദിച്ചു. ചെറിയൊരു പ്രശ്നമുണ്ടെടാ. അത് ഞാൻ പിന്നെ പറയാം. ഇപ്പൊ തൽക്കാലം നീയാ വീഡിയോ ഇങ്ങോട്ട് സെന്റ് ചെയ്യ്. ഓകെ ചെയ്യാം.അവൻ പറഞ്ഞു. മഹിമ കോൾ കട്ടാക്കി. അവന്റെ കൈയിൽ വീഡിയോ ഉണ്ട്. പെൺകുട്ടിയെപ്പറ്റി നമുക്ക് അന്വേഷിക്കണം. ആരുടെയെങ്കിലും പരിചയത്തിലോ മറ്റോ ഉള്ളതാണോയെന്ന് നമുക്കൊന്ന് തിരക്കി നോക്കാം... അതൊക്കെ അത്ര എളുപ്പമുള്ള കാര്യമാണോ??ലയന ചോദിച്ചു. അല്പം റിസ്ക് ഏറ്റെടുക്കാൻ മനുഷ്യർ തയ്യാറാകണം.നിന്നെപ്പോലെ ഇങ്ങനെയെല്ലാ കാര്യങ്ങൾക്കും മടി പിടിച്ചിരിക്കുന്ന സ്വഭാവമല്ലെനിക്ക്. ഞാനിത് കണ്ടെത്തും. കാരണം, കുറച്ചുനേരത്തേക്കാണെങ്കിലും നീ എന്നെ തെറ്റിദ്ധരിച്ചില്ലേ, ഞാനാണ് തെറ്റുകാരി എന്ന് കരുതിയില്ലേ..?? എനിക്ക് സത്യം തെളിയിക്കണം. മഹിമയുടെ ഉറച്ച വാക്കുകൾ കേട്ടപ്പോൾ ലയനക്ക് ആത്മവിശ്വാസം വർദ്ധിച്ചു. ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടപ്പോൾ മഹിമ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു. കിഷോർ വീഡിയോ അയച്ചിട്ടുണ്ട്. അവർ വീഡിയോ ഓപ്പൺ ചെയ്തു നോക്കി. ആ പെൺകുട്ടിയുടെ മുഖം വ്യക്തമായി കാണുന്നുണ്ട്... അവൾ അതിന്റെ ഒരു സ്ക്രീൻഷോട്ട് എടുത്തു. നമ്മുടെ കുറച്ചു കൂട്ടുകാർക്ക് ഈ ഫോട്ടോ സെന്റ് ചെയ്തു നോക്കാം, ആരെങ്കിലും ഈ പെൺകുട്ടിയെ എവിടെയെങ്കിലും വച്ച് കണ്ടിട്ടുണ്ടോ എന്നറിയാമല്ലോ... അവൾ സുഹൃത്തുക്കൾക്ക് ആ ഫോട്ടോസ് അയച്ചു കൊടുത്തു. ഈ പെൺകുട്ടിയെ എവിടെയെങ്കിലും വെച്ച് പരിചയമുണ്ടോ എന്ന് ചോദിച്ചു. പക്ഷേ ആർക്കും ആ കുട്ടിയെ പരിചയമില്ല. ഇതിനുമുമ്പ് കണ്ടിട്ട് പോലുമില്ല. ഞാൻ പറഞ്ഞില്ലേ, നമുക്കത്ര പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ പറ്റില്ല. ലയന നിരാശയോടെ പറഞ്ഞു. എന്തെങ്കിലും ഒരു വഴി നമ്മുടെ മുൻപിൽ തെളിയാതിരിക്കില്ല.മഹിമ അവളെ ആശ്വസിപ്പിച്ചു. നീ ഏതുനേരവും ബദ്രിയുടെ കാര്യമാലോചിച്ചു വിഷമിച്ചിരിക്കാതെ ഓഫീസിൽ പോകാൻ നോക്ക്... ഇന്നെന്തായാലും വൈകി. ഇനി നാളെ മുതൽ നമുക്ക് പോകാം...ലയന പറഞ്ഞു. പിറ്റേന്ന് മുതൽ അവർ ജോലിക്ക് പോയി തുടങ്ങി... ഓഫീസിൽ ഇരിക്കുമ്പോഴും ലയനക്ക് വല്ലാത്ത വിഷമമായിരുന്നു. ബദ്രിയെ കുറിച്ചോർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി അഭിമന്യു ബദ്രിയോടൊപ്പം തന്നെ ഉണ്ടായിരുന്നു അവനെ ആശ്വസിപ്പിക്കാനും, അവനെ ചിരിപ്പിക്കാനും അഭിമന്യു ശ്രമിച്ചുകൊണ്ടിരുന്നു. ഒരിക്കൽ മദ്യപിച്ചത് കൊണ്ട് അവൻ വീണ്ടും മദ്യപിക്കുമോ എന്ന ഭയമാണ് അഭിമന്യുവിന്. അതുകൊണ്ട് അവൻ ബദ്രിയോടൊപ്പം തന്നെ നിന്നു. കുറച്ച് ദിവസങ്ങൾ കൂടെ കടന്നു പോയി. മഹിമ ഓഫിസിൽ നിന്നും മടങ്ങി വരുകയായിരുന്നു, ലയനയുടെ ഓഫീസിനു മുന്നിൽ നിന്നും ലയനയെ കൂടി വാഹനത്തിൽ കയറ്റി ഒരുമിച്ചാണ് അവർ വീട്ടിലേക്ക് പോരുന്നത്. മഹിമ നേരേ ലയനയുടെ ഓഫീസിന് മുന്നിൽ വണ്ടി ഒതുക്കി. ലയന ഓഫീസിൽ നിന്നും ഇറങ്ങുന്നതേ ഉള്ളൂ.... മഹിമ ഫോണെടുത്ത് ഇൻസ്റ്റഗ്രാമിൽ റീൽസ് നോക്കി ഇരുന്നു. അല്പസമയം കഴിഞ്ഞപ്പോഴേക്കും ലയന ഇറങ്ങി വന്നു.. പെട്ടന്നാണ്.... വഴിക്കപ്പുറം നിന്ന് ഒരുവൻ ഫോണിൽ സംസാരിക്കുന്നത് ലയനയുടെ കണ്ണിൽ പെട്ടത്. അത്... അത്.. ആയാളല്ലേ...?? ബദ്രിയുടെ വീട്ടിൽ കയറിയവൻ. താൻ മോശക്കാരിയാണെന്ന് വരുത്തി തീർക്കാൻ നോക്കിയവൻ. അവൾ അയാളുടെ നേരെ കുതിച്ചു... ഹേയ്... ലയന നീയെങ്ങോട്ടാ?? മഹിമ വിളിച്ചു ചോദിച്ചു. ലയന അത് കേൾക്കുന്നുണ്ടായിരുന്നില്ല. അവൾ അയാൾ നിൽക്കുന്നിടത്തേക്ക് കുതിച്ചു ചെന്നു. മഹിമ വേഗം വണ്ടിയിൽ നിന്നിറങ്ങി. ഇവൾ ഇതെന്താ ഈ കാണിക്കുന്നത്...?? ലയന അയാളുടെ തൊട്ട് മുൻപിൽ ചെന്നു. അപ്പോഴാണ് അയാൾ അവളെ ശ്രദ്ദിച്ചത്.. അയാൾ പെട്ടന്ന് അവിടെ നിന്നും നടക്കാൻ ആഞ്ഞതും, ലയന അയാളുടെ ഷർട്ടിൽ കു.ത്തിപ്പിടിച്ചു... നിൽക്കെടാ... നീ ആരാ...??എന്തിനാ എന്റെ ജീവിതം തകർക്കാൻ നോക്കുന്നത്.?? പറ.. ഒരു സ്ത്രീ പരസ്യമായി ഒരു പുരുഷന്റെ ഷർട്ടിന് പിടിച്ചു വലിക്കുന്നത് കണ്ട് ആളുകളെല്ലാം അങ്ങോട്ട് നോക്കുന്നുണ്ടായിരുന്നു. പെട്ടന്ന് അയാൾ ലയനയുടെ കൈ ബലമായി വിടുവിച്ചിട്ട് മുന്നോട്ട് ഓടി.. ലയന പിന്നാലെയും.. ഹേയ്.... എടീ...നിൽക്ക്. മഹിമ ഉറക്കെ വിളിച്ചു.. മഹിമാ... ഇയാളാണ്... ഇയാളാണ്... ലയന അയാൾക്ക് പിന്നാലെ കുതിച്ചു... 🍀🍀🍀🍀🍀🍀🍀 തുടരും. #📔 കഥ
അമ്പിളി 🌝
3.4K views
12 hours ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋16 മുറ്റത്തുള്ള ഗാർഡനിലെ ചെടികളൊക്കെ നോക്കി ഒരു ലയത്തിൽ നടക്കുകയാണ് അഭി. എന്തൊക്കെ ചിന്തകളാണ് ഉള്ളിലെന്ന് ഒരു ബോധവുമില്ല.അവനങ്ങനെ ഓരോന്ന് ഓർത്തു... ' ഒരു നാണവുമില്ലാതെ ബാലക്ക് അമ്മായിമ്മാരോട് അങ്ങനൊക്കെ പറയാൻ എങ്ങനെ കഴിയുന്നു. പറഞ്ഞു കഴിഞ്ഞ് തന്നെ ഫേസ് ചെയ്യാനും അവൾക്കൊരു മടിയുമില്ല. വല്ലാത്തൊരു പെണ്ണ് തന്നെ...... അതുപോലെ എന്തിനാണ് ഞാൻ അവൾക്കാ സിന്ദൂരം തൊട്ടുകൊടുത്തത്. അങ്ങനൊന്ന് ചെയ്യണമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. പക്ഷെ ചെയ്തു. ആ നേരത്തെ ഓരോ തോന്നൽ......' " ഏട്ടാ..... രാവിലെ ഏട്ടൻ വിളിച്ചിരുന്നോ. കാൾ ഹിസ്റ്ററി നോക്കിയ്യപ്പോൾ കണ്ടല്ലോ...." ഒരു ട്രൗസറും ടീഷർട്ടും ധരിച്ചു ഉമ്മറപ്പടിയിൽ ഫോണുമായി വന്നിരുന്നു കിങ്ങിണി ചോദിക്കുന്നത് കേട്ടാണ് അഭി സ്വന്തം ചിന്തകളിൽ നിന്നും പുറത്ത് വന്നത്. " വിളിച്ചിരുന്നു..... അത് ബാലേടെ പേരറിയാൻ.... " അൽപ്പം ചമ്മലോടെയാണെങ്കിലും അഭി സത്യം പറഞ്ഞു അവൾക്കരികിൽ വന്നിരുന്നു. " ബാലയോ? " കിങ്ങിണി പുരികം ചുളിച്ചു. " ആടീ.... നിന്റെ ഏട്ടത്തി..... " "ഓ.... അങ്ങനാണോ ഞാൻ പേര് പറഞ്ഞു തന്നത്. ഏട്ടത്തിടെ പേര് ബാലയല്ല. മധുബാലയാണ്." അഭി ശരിക്കും എന്നപോലെ കിങ്ങിണിയെ നോക്കി. പക്ഷെ ബാല എന്ന് വിളിച്ചപ്പോൾ അവൾക്കൊരു എതിർപ്പും ഉണ്ടായിരുന്നില്ലല്ലോ എന്ന് ചിന്തിച്ചു. " ഡാ..... " ഉമ്മറവാതിൽക്കൽ വന്നു കർണപടം പൊട്ടുന്ന ശബ്ദത്തിൽ മീനാക്ഷിയുടെ അലർച്ച കേട്ട് അഭിയും കിങ്ങിണിയും ഒരുപോലെ ഞെട്ടി. " എന്താണെന്റെ മേമേ..... ഇവിടാർക്കും ചെവി കേൾക്കാത്തതില്ലല്ലോ ഇങ്ങനെ കിടന്ന് അലറാൻ..... " കിങ്ങിണി അലോസരത്തോടെ പറഞ്ഞു. മീനാക്ഷി അൽപ്പം ദേഷ്യത്തിൽ ഉമ്മറത്തേക്കിറങ്ങി വന്നു. " അതിന് ഞാൻ നിന്നെയല്ലല്ലോ വിളിച്ചത്. ഈ നിൽക്കുന്നവനെയല്ലേ... " " ആരെയായാലും ഇത്രേം ശബ്ദം വേണോ ? " " നീ നിന്റെ കാര്യം നോക്ക് കിങ്ങിണി.... ഡാ അടുക്കളയിലേക്ക് വാ കുറച്ചു പണികളുണ്ട്.. " ആദ്യം കിങ്ങിണിക്ക് നേരെയും പിന്നെ അഭിക്ക് നേരെയും തിരിഞ്ഞു മീനാക്ഷി പറഞ്ഞു. അഭി ഒരു നെടുവീർപ്പോടെ അകത്തേക്ക് കയറി. അത് കണ്ടതും കിങ്ങിണിയെ ഒന്ന് ഇരുത്തി നോക്കി മീനാക്ഷി അടുക്കളയിലേക്ക് പോയി. " എന്റെ പൊന്നു അഭിയേട്ട.... എന്തിനാ ഇതൊക്കെ ഇങ്ങനെ ക്ഷമിക്കുന്നതും സഹിക്കുന്നതും.... അഭിയേട്ടൻ പ്രതികരിക്കുന്നില്ല എന്നാ ഒറ്റ കാരണം കൊണ്ടാണ് ഇവരെല്ലാം നിങ്ങടെ മെക്കിട്ട് കേറുന്നത്. എന്റെ അഭിയേട്ടൻ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. നമ്മുടെ മുത്തശ്ശൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും തലയെടുപ്പും aura യും എന്റെ ഏട്ടനായിരുന്നില്ലേ.... ഇവിടെ ഒരാളും ഏട്ടന്റെ മുഖത്ത് നോക്കി എതിർത്തൊരു വാക്ക് പറയാൻ ധൈര്യം കാണിച്ചിരുന്നൊ?  പിന്നെ എന്താ ഇപ്പൊ ഇങ്ങനെയൊക്കെ. " നിറഞ്ഞ കണ്ണുകളോടെ എണീറ്റ് അവനോട് ചേർന്ന് നിന്ന് കിങ്ങിണി പറഞ്ഞു. " അതൊക്കെ വിടെന്റെ കിങ്ങിണി പെണ്ണെ.... അവരെ കൊണ്ടൊക്കെ പറ്റും വിധം എന്താന്ന് വച്ചാൽ ചെയ്യട്ടെ ഡീ.... ഇനി എത്രയെന്നു വച്ചാ..... " അഭി നിസ്സാരമായി പറയുന്നത് കേട്ട് കിങ്ങിണി അവനെ ഉറ്റു നോക്കി. " നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല..... എന്തേലും കാണിക്ക് " നിറക്കണ്ണുകൾ തുടച്ചു ദേഷ്യത്തിൽ കിങ്ങിണി അകത്തേക്ക് കയറി പോയി. ആ പോയവൾക്ക് മാത്രമേ ഈ വീട്ടിൽ ഒരു തരി സ്നേഹം തന്നോടുള്ളൂ എന്ന് അഭിക്കറിയാം. അഭി അടുക്കള ലക്ഷ്യമാക്കി നടന്നു. പെട്ടന്ന് അഭിക്ക് തലവേദനിച്ചു തുടങ്ങി. ചെറിയൊരു വേദന പോലെ. പൊടുന്നനെ വേദനയുടെ അളവ് കൂടി കൂടി വന്നു കൊണ്ടിരുന്നു. അഭി കണ്ണുകളടച്ചു തലയിൽ കൈവച്ചു. തല മുഴുവൻ പൊളിഞ്ഞു പോകുന്ന വേദന. കണ്ണിൽ ഇരുട്ട് കയറും പോലെ വേദനിക്കുന്നു. അഭി നിലത്തേക്കിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു തല രണ്ടു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു. അപ്പോഴാണ് അവൻ അത് ഓർക്കുന്നത്. ഇന്നലെ രാത്രി മരുന്ന് കഴിച്ചിട്ടില്ല...... മരുന്ന് കഴിക്കാൻ പോയപ്പോഴാണ് നയനയുടെ ഫോട്ടോ കാണുന്നതും അതിനെക്കുറിച്ചു ബാലയോട് സംസാരിക്കുന്നതും. അതിനിടക്ക് മരുന്ന് മറന്നു പോയി. അഭിയുടെ കണ്ണുകൾ വേദനകൊണ്ട് നിറഞ്ഞു തുടങ്ങി. " ഡാ..... അടുക്കളയിലേക്ക് വരാൻ പറഞ്ഞിട്ട് നീ ഇവിടെ എന്ത് കാണിക്കുകയാണ്. " വേഗത്തിൽ നടന്നു വന്നു രേവതി അവനു നേരെ ആക്രോശിച്ചു. " അമ്മായി തല വേദനിക്കുന്നു.... " അഭി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. " വേദനിക്കും എന്തെങ്കിലും ഒരു പണി പറഞ്ഞാൽ പിന്നെ തലയും മറ്റുപലതും വേദനിക്കും. നീ ഉടായിപ്പ് നിർത്തി മര്യാദക്ക് അടുക്കളയിലേക്ക് വാ..... " അഭി നിസ്സഹായതയോടെ തലയുയർത്തി നോക്കുമ്പോൾ തന്നെ പുച്ഛത്തോടെ നോക്കി നിൽക്കുന്ന രേവതിയെ കണ്ടതും അവന്റെ ഹൃദയം വിങ്ങി. "മരുന്ന് കഴിക്കണം.... എന്നിട്ട് വരാം....." " നീയിപ്പോ എങ്ങും പോകുന്നില്ല. ഈ കള്ള തലവേദനക്കുള്ള മരുന്ന് പണികളൊക്കെ തീർത്തിട്ട് കഴിച്ചാൽ മതി. മര്യാദക്ക് അടുക്കളയിലേക്ക് വന്നോ.... ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും.... " ഒരു മനസാക്ഷിയുമില്ലാതെ രേവതി ആക്ഞാപിച്ചു. തല പൊട്ടി പിളരുന്ന വേദനയിലും അഭി പതുക്കെ എണീറ്റു. വേച്ചു വേച്ചു അഭി അടുക്കളയിലെത്തി. അടുക്കള തിണ്ണയിൽ ഒരു വലിയ പാത്രത്തിൽ എന്തോ പൊടി ഇരിപ്പുണ്ട്. ഗ്യാസ് സ്റ്റോവിൽ വെള്ളം തിളക്കുന്നത് കാണാം. അഭി വേദനയോടെ അതിലേക്ക് നോക്കി. " ദാ.... ആ വെള്ളം ഒഴിച്ച് ഗോതമ്പു പൊടി നന്നായി അങ്ങ് കുഴച്ചെടുക്ക്. എന്നിട്ട് ചപ്പാത്തി ഉണ്ടാക്ക്. നിന്റെ കെട്ടിലമ്മക്ക് ഒരു പണിയും ചെയ്യാൻ പറ്റില്ലെന്ന്. അവൾക്ക് പറ്റാത്തതൊക്കെ നിന്നെ കൊണ്ട് ചെയ്യിക്കാൻ ഞങ്ങൾക്കറിയാം. വേഗം ആവട്ടെ നേരം ഒരുപാടായി.... " രേവതിയുടെ ഡയലോഗ് കേട്ട് ഒരക്ഷരം എതിർത്തു പറയാതെ അഭി പതുക്കെ തിളയ്ക്കുന്ന വെള്ളത്തിനടുത്തേക്ക് ചെന്ന്. പത്രത്തിന്റെ പിടിയിൽ പിടിച്ചു. ആ നേരം രേവതി മീനാക്ഷിയെ ഒന്ന് നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ മീനാക്ഷി ഗൂഢമായോന്ന് ചിരിച്ചു അഭിക്കടുത്തേക്ക് നീങ്ങി നിന്നു. വിറക്കുന്നു കൈകളോടെ ആ വെള്ളം ഗോതമ്പു പൊടിയിലേക്ക് ഒഴിക്കാനൊരുങ്ങിയതും മീനാക്ഷി അഭിയുടെ തോളിൽ ഒരു തട്ട് കൊടുത്തതും ഒരുമിച്ചയായിരുന്നു. അഭിയുടെ കയ്യിൽ നിന്നും തെന്നി പത്രത്തിലെ വെള്ളം മുഴുവൻ അഭിയുടെ ദേഹത്തേക്ക് വീണു. " ആ...... അമ്മേ...... " തിളച്ച വെള്ളം ശരീരത്തിലേക്ക് വീണതും അഭി തുള്ളിക്കൊണ്ട് ആർത്തു. അവന്റെ വയറിന്റെ ഭാഗം മുഴുവനും വെള്ളം വീണു നഞ്ഞിരുന്നു. ആ നനവിൽ നിന്നും ചൂട് ആവി പൊങ്ങി ഉയർന്നു. ദേഹം പൊള്ളുന്ന വേദനയിൽ അഭി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ചുമരിലേക്ക് ചാരി. ഇടതടവില്ലാതെ ആ കണ്ണുകൾ നിറഞ്ഞൊഴുകി. മരിച്ചു പോയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു പോയി. മീനാക്ഷി വേഗം പിന്നോട്ട് നിന്നു. രേവതി ചുണ്ടുകോട്ടി എന്തോ മനോഹരമായ കാഴ്ച കാണും പോലെയത് നോക്കി ചിരിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും അഭിയുടെ ശബ്‌ദം കേട്ട് ഭക്ഷണം കഴിക്കാൻ ഹാളിലേക്ക് വരികയായിരുന്ന മാധവനും വരുണും താരയും വർഷയും ഓടി വന്നു. വന്നവർ കാണുന്നത് നനഞ്ഞ വസ്ത്രത്തിൽ വയറിൽ പിടിച്ചു ചുമരോട് ചാരി കണ്ണടച്ച് നിൽക്കുന്ന അഭിയെയാണ് ആ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ട്. വേദന കൊണ്ട് ആ മുഖം ചുളിഞ്ഞു പോകുന്നുണ്ട്. " എന്താ.... എന്ത് പറ്റി.? " മാധവൻ ഉയർന്ന ശബ്ദത്തിൽ ചോദിച്ചതും രേവതി അയാൾക്കരികിലേക്ക് ഓടി ചെന്നു. " അഭി ചപ്പാത്തിക്ക് മാവ് കുഴക്കാൻ ഒരുങ്ങുകയായിരുന്നു. തീരെ ശ്രദ്ധയില്ലവന് ചെറിയ ചൂടുള്ള വെള്ളമായിരുന്നു. അത് മേലേക്ക് മറിഞ്ഞു. അതാണ് സംഭവം. " " ഓ..... അത്രയേ ഉള്ളോ.... ഇവന്റെ നിലവിളി കേട്ടപ്പോൾ ഞങൾ എന്തോ വലുതാണെന്ന് വിചാരിച്ചു. " താര പുച്ഛത്തോടെ പറഞ്ഞു. " അഭി പോയി നനഞ്ഞ ഡ്രസ്സ്‌ മാറ്. ഇത്ര നിസ്സാര കാര്യത്തിന് കണ്ണീരോഴുക്കാൻ നീ എന്താ പെണ്ണാണോ... " മാധവൻ പറഞ്ഞു. " അവൻ ശരിക്കും പെണ്ണുങ്ങളെക്കാൾ കഷ്ട്ടമാണ് വല്ല്യച്ഛ.....  അതുകൊണ്ടല്ലേ ഏത് നേരവും ഈ അടുക്കളയിൽ കിടന്നു കറങ്ങുന്നത്. " വരുണിന്റ വകയായിരുന്നു ആ ഡയലോഗ്. പൊളിച്ചടുക്കുന്ന തലവേദന ചുട്ടുപൊള്ളുന്ന ശരീരം നീറുന്ന മനസ്സ്..... അഭി ഇറുക്കിയടച്ച കണ്ണുകൾ തുറന്നു ആരെയും നോക്കാതെ വേഗത്തിൽ റൂമിലേക്ക് നടന്നു.. അവൻ പോകുന്നത് തൃപ്തിയോടെ രേവതിയും മീനാക്ഷിയും നോക്കി നിന്നു. " അവൾ എത്രത്തോളം അനുസരണക്കേട് കാണിക്കുന്നോ അത്രത്തോളം ഇവൻ അനുഭവിക്കും.... " ആരും കേൾക്കാതെ സ്വകാര്യം പോലെ രേവതി മീനാക്ഷിയുടെ കാതിൽ പറഞ്ഞു. ****************** അവരോടുള്ള ദേഷ്യത്തിന് മധു നേരെ ചെന്ന് റൂമിൽ കയറി വാതിൽ അടച്ചു. അവരുടെ ഒരു ഡയലോഗും അവൾക്ക് ഇഷ്ട്ടപെട്ടിട്ടുണ്ടായിരുന്നില്ല. അമ്മവീട്ടിൽ ചായപ്പിൽ ഒറ്റക്ക് കിടന്നുറങ്ങി പുലർച്ചെ എണീറ്റ് മുഴുവൻ പണിയും തീർത്തു ഭയഭക്തി ബഹുമാനത്തിൽ ജീവിച്ചിരുന്ന ഒരു കാലം അവൾക്കുണ്ടായിരുന്നത് കൊണ്ടാവണം ഇതൊന്നും കേട്ടിട്ട് മിണ്ടാതിരിക്കാൻ വയ്യ. ആദ്യ ദിവസങ്ങൾ കൊണ്ട് തന്നെ മടുത്തു പോയി. എങ്ങനെയെങ്കിലും ഒരു വർഷം തീർന്നു കിട്ടിയാൽ മതിയെന്നായിരുന്നു അവളുടെ ചിന്തകളിൽ മുഴുവൻ. എങ്ങനെയായിരിക്കും അഭിമന്യു ഇവിടെ ജീവിക്കുന്നതെന്ന് അവൾ ഓർത്തു. മുഴുവൻ സ്വത്തിന്റെയും അവകാശിയായിട്ടും അത് തിരിച്ചറിയാതെ ഒരുപറ്റം സർപ്പങ്ങളുടെ കൂടെയുള്ള വലത്തൊരു ജീവിതമാണ് അവന്റേത്....മധു ഓരോന്ന് ചിന്തിച്ചു അഭിയുടെ ടേബിളിനടുത്തെത്തി. വെറുതെയൊരു തോന്നലിൽ വലിപ്പ് തുറന്നു. അതിൽ കിടക്കുന്ന മരുന്നിന്റെ പാക്കറ്റുകൾ കണ്ടവളുടെ കണ്ണ് മിഴിഞ്ഞു.അത്രത്തോളം ഉണ്ടായിരുന്നു. അതിൽ തന്നെ കിടക്കുന്ന ഫയൽ എടുത്തു മറിച്ചു നോക്കി. പ്ലസ്ടു സയൻസ് ആയിരുന്നത് കൊണ്ടും മെഡിക്കൽ  ഫീൽഡിനോട് ഒരുപാട് തൽപ്പര്യം ഉണ്ടായിരുന്നത് കൊണ്ടും മധു അതിൽ നിന്ന് ചിലതൊക്കെ ഊഹിച്ചെടുത്തു. എന്നിട്ടൊരു നെടുവീർപ്പോടെ ഫയൽ അതിൽ തന്നെ വച്ചു.  പിന്നെയവളുടെ ശ്രദ്ധ പോയത് അടുക്കി വച്ചിരിക്കുന്ന ബുക്കിന്റെ മുകളിൽ കാണുന്ന നയനയുടെ ഫോട്ടോയിലേക്കാണ്. ആ മുഖം കണ്ടാൽ അസുഖം അറിഞ്ഞിട്ട് ഒരാളെ ഉപേക്ഷിച്ചു പോവാൻ മാത്രം മനസ്സുള്ള ഒരാളാണെണെന്ന് ഒരിക്കലും പറയില്ല എന്നവൾ ഓർത്തു. അഭിമന്യു ആ കുട്ടിയെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നവൾ ഊഹിച്ചു. ഇന്നലെയവളെ കുറിച് പറയുമ്പോൾ അത്രയും വേദന ആ കണ്ണുകളിൽ മധു കണ്ടതാണ്.... എങ്ങനെയായിരിക്കും മനു അവളെ പ്രണയിച്ചിട്ടുണ്ടാവുക.... അല്ല എങ്ങനെയാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പ്രണയിക്കുന്നത്. ഒരിക്കലും ഒരാൾക്കും മറ്റൊരാളെ ആത്മാർത്ഥമായി പ്രണയിക്കാൻ കഴിയില്ലെന്ന് തന്നെ മധു  വിശ്വസിക്കുന്നു. കഴിയുമായിരുന്നെങ്കിൽ തന്നെ പോലുള്ളവരുടെ അടുത്തേക്ക് ഇവന്മാരൊക്കെ വരുമായിരുന്നോ..... ഇനി മനുവും അങ്ങനെ ആയിരിക്കുമോ.... ആവോ..... " എന്റെ ദൈവമേ.... എന്തൊക്കെ ചിന്തിച്ചു ത്തുടങ്ങിയാലും ചെന്നവസാനിക്കുന്നത് മനുവിലാണല്ലോ..... ഇനിയൊരു വർഷത്തേക്ക് ഞാൻ അവനിൽ ചുറ്റി കറങ്ങി കൊണ്ടിരിക്കുമെന്ന് തോന്നുന്നു. "  ഒരു നെടുവീർപ്പോടെ ഓർത്തു നിൽക്കുമ്പോഴാണ് വാതിൽ തുറന്നു  അഭി വേഗത്തിൽ അകത്തേക്ക് വരുന്നതും കട്ടിലിലേക്ക് കയറി കിടക്കുന്നതും. മധു അവനെ തന്നെ നോക്കി. അഭി മുഖം തലയിണയിൽ പൂഴ്ത്തി ചുരുണ്ട് കിടക്കുകയാണ്. മധു തിരിഞ്ഞു പോകാൻ ഒരുങ്ങിയതും ഒരു നേർത്ത തേങ്ങൽ കേട്ട് അവൾ അവിടെ തന്നെ നിന്നു. ചരുണ്ട് കിടക്കുന്ന അഭിയുടെ ശരീരം പ്രേത്യേക താളത്തിൽ അനങ്ങുന്നത് കണ്ടപ്പോഴാണ് അവൻ കരയുകയാണെന്ന് മധു തിരിച്ചറിയുന്നത്. ഒരു ഞെട്ടലോടെ അവൾ വേഗത്തിൽ അവന്റെ അടുത്തേക്ക് ചെന്നു. തുടരും....... ഫോൺ ഡിസ്പ്ലേ ശരിയായിട്ടില്ല ട്ടൊ 🥲
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3K views
13 hours ago
#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _45 ✍️ രചന - Aysha akbar കണ്ണുകൾ മിഴിച്ചു തന്നേ നോക്കി യവളെ കണ്ടതും അതേ പുഞ്ചിരിയോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റിരുന്നു ദേവി....... ഒരു നിമിഷം നടക്കുന്നത് സ്വപ്നമാണോ സത്യമാണോ എന്ന് വിശ്വസിക്കാൻ അവൾക്കേറെ പ്രയാസം തോന്നി...... സ്വപ്നമോ യാഥാർഥ്യമോ എന്നറിയാത്ത അവസ്ഥയിലായിരുന്നെങ്കിൽ കൂടി അവളോടി ചെന്ന് അവരെ കെട്ടി പ്പിടിച്ചത് പെട്ടെന്നായിരുന്നു.... നഷ്ടപ്പെട്ടെന്ന് കരുതിയതെന്തൊക്കെയോ തിരിച്ചു കിട്ടിയ പോൽ ഹൃദയം വല്ലാതെ പിടച്ചു ...... അവരുടെ മൃദുലമായ ശരീരത്തിൽ അവൾ ചുറ്റി പ്പിടിച്ചതും അവരും തിരികെയവളെ ചേർത്ത് പിടിച്ച പ്പോഴാണ് ഇത് സ്വപ്നമല്ലെന്ന് അവൾക്ക് പോലും പൂർണ ബോധ്യമായത്....... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... നിറഞ്ഞ സന്തോഷത്തിൽ നിന്നും വരുന്ന കണ്ണ് നീരിനെ നമ്മളെത്ര ശ്രമിച്ചാലും പിടിച്ചു നിർത്താൻ കഴിയില്ല...... ആയ്.. കരയുകയാണോ.... ഈ കരച്ചില് കാണാനാണോടാ ഒറ്റ രാത്രി കൊണ്ട് ഞങ്ങളെ വിളിച്ചു വരുത്തിയത്..... തന്നേ ചുറ്റി പിടിച്ചു കരയുന്നവളെ അടർത്തി മാറ്റി അപ്പുറത്തെ സോഫയിലേക്ക് നോക്കി ദേവിയത് ചോദിച്ചത് അവളുടെ കണ്ണുകളും അവനിലേക്കൊന്ന് നീങ്ങാൻ വേണ്ടി തന്നെയായിരുന്നു..... നനഞ്ഞ കൺ പീലികൾ അവൾ പതിയെ അവനിലേക്കൊന്ന് നീക്കി..... ഒരു ബ്ലാക്ക് ഷർട്ടും വൈറ്റ് കളർ പാന്റ് മിട്ട് കൈ രണ്ടും മാറോടു പിണച്ചു കെട്ടി തന്നേ നോക്കിയിരിക്കുന്നവനെ കാൻകെ അവളുടെ ഹൃദയമിടിപ്പ് ശക്തിയായി..... ഗൗരവം നിറഞ്ഞ ആ മുഖത്ത് ആരോരും കാണാതെ തനിക്കായി കാത്ത് വെച്ചൊരു പുഞ്ചിരിയുണ്ട്..... കണ്ണുകളിൽ സധാ നിറഞ്ഞു നിൽക്കുന്ന കുസൃതി യും..... ആ കണ്ണുകൾ ഒരു നിമിഷം അവളെ കുരുക്കിയത് പോലെ തോന്നിയവൾക്ക്.... ഒരായിരം ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമൊപ്പം ആ മിഴികളിൽ തന്നോടൊരു പ്രത്യേക ഭാവം കൂടി അവൾ കണ്ടിരുന്നു...... നീലു..... ഞങ്ങളെ അഭിയെ ഇഷ്ടപ്പെട്ടോ.... പെട്ടെന്ന് കൈകളിൽ പിടിച്ചു കൊണ്ട് ആനന്ദിയത് ചോദിച്ചപ്പോഴാണ് അവനിൽ നിന്നും അവൾ കണ്ണുകളൊന്ന് നീക്കിയത്...... അവൾ ആനന്ദിക്ക് മുമ്പിൽ മുട്ട് കുത്തിയിരുന്ന് കൊണ്ടവളെ കെട്ടി പ്പിടിച്ചു..... കവിളുകളിൽ അമർത്തി ചുംബിച്ചു..... അപ്പോഴേക്കും കവിയും എഴുന്നേറ്റ് അവൾക്കരികിലേക്ക് വന്നിരുന്നു..... കല്യാണം എത്ര പെട്ടെന്ന് നടത്തിയാലും ഞങ്ങൾക്ക് സന്തോഷ മേയുള്ളു..... കിച്ചു പുഞ്ചിരിയോടെ പ്രകാശിനോടത് പറയുമ്പോൾ മൈഥിലി ക്കൊരു നിമിഷം സന്തോഷം കൊണ്ടവളുടെ ഹൃദയം പൊട്ടി പ്പോകുമോ യെന്ന് തോന്നി പ്പോയിരുന്നു..... ചുറ്റുമുള്ളവരെല്ലാം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നേ തനിക്കേറെ പ്രിയപ്പെട്ടവരായതാണ്..... എന്നാൽ അവരെയൊന്നും ഇനി കാണാൻ പോലും കഴിയില്ലെന്ന് കരുതിയ സ്ഥാനത്താണ് ഇനിയെന്നും തന്റെ കൂടെയുണ്ടെന്ന പോലവരെ തിരിച്ചു കിട്ടിയിരിക്കുന്നത്..... തന്റെ ഹൃദയത്തിലേ സന്തോഷത്തിന്റെ ആഴം അളക്കാൻ കഴിയുമോ..... അവൾക്ക് കണ്ണുകൾ നിറഞ്ഞു തുളുമ്പും പോലെ തോന്നി...... അവളൊരു നിമിഷം പപ്പയെ നോക്കി...... ഞാൻ....ഞാൻ വിവാഹത്തിന് തീയതി കുറിച്ചോട്ടെ..... പ്രകാശ് അവളെ നോക്കിയത് ചോദിച്ചതും അവളോടി ചെന്നയാളെ കെട്ടി പിടിച്ചിരുന്നു...... അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.... നിന്റെ സന്തോഷമല്ലേ മോളെ ഞങ്ങൾക്ക് വലുത്.... അതിലും വലിയ എന്ത്‌ സമ്പത്താണ് എനിക്കുള്ളത്........ പ്രകാശതും പറഞ്ഞു കൊണ്ട് അവളുടെ മുടിയിലൂടേ ഒന്ന് തലോടി....... പിന്നെ അഭിമന്യു..... അവനെ പോലൊരു മരുമകനെ കിട്ടുക എന്നത് എന്റെയും ഭാഗ്യ മല്ലേ........ അഭിയെ നോക്കി പുഞ്ചിരിയോടെ പ്രകാശതും കൂടി പറഞ്ഞതും ഒരു നിമിഷം മൈഥിലി യുടെ മിഴികളും അവനിലേക്കൊന്ന് നീങ്ങി........ അല്ല സർ...... സാറിന്റെ മകളെ സ്വീകരിക്കാൻ അർഹതയുണ്ടോ യെന്ന് എനിക്കിപ്പോഴും സംശയമാണ്......... പക്ഷെ അവളെ പോലൊരു പെണ്ണിനെ വിട്ട് കളയാൻ മനസ്സ് വരാത്തത് കൊണ്ടാണ് ഇന്നലെ രാത്രി തന്നേ സാറിനെ ഞാൻ വിളിച്ചത്...... അഭി പ്രകാശിനോടായത് പറയുമ്പോഴും കണ്ണുകൾ തന്നിലേക്ക് നീങ്ങുന്നതവളറിയൂന്നുണ്ടായിരുന്നു.... ആ കണ്ണുകളിൽ ഇത് വരെ കാണാത്തൊരു തരം ഭാവമുണ്ട്..... ഒരു തരം ആരാധനയാണതെന്ന് തോന്നി പ്പോയവൾക്ക്.. അവന്റെ കണ്ണുകളിലെ ഭാവം അവളിലേക്കൊരു തിളക്കം പകർന്നു.... എന്റെ മകൾ മൈഥിലി ക്ക് വേണ്ടി യീ പടി കയറില്ലെന്ന് പറഞ്ഞു പോയത് താൻ തന്നെയല്ലായിരുന്നോ... അഭി പറഞ്ഞു നിർത്തുയതിന് മറു ചോദ്യമെന്നോണം പ്രകാശത് ചോദിക്കുമ്പോൾ തന്റെ മകളെ കുറിച് അത്രയും വലിയ വാക്കുകൾ പറഞ്ഞു കേട്ടതിലുള്ള ഒരച്ഛന്റെ നിറഞ്ഞ അഭിമാനമുണ്ടായിരുന്നാ മുഖത്ത്....... അഭിയൊരു നിമിഷം അയാളെ നോക്കി... അതിനു ഞാൻ ചോദിച്ചു വന്നത് സാറിന്റെ മകൾ മൈഥിലി യെ യല്ലല്ലോ..... അഭി പ്രകാശിന് നേരെയത് പറയുമ്പോൾ അയാൾ സംശയത്തൊടെ അവനെ നോക്കി .... എന്റെ നീലാംബരിയെ യാണ്‌.... അതിന് ബാക്കിയെന്നോണം അവളുടെ വിടർന്ന മിഴികളിലേക്ക് നോക്കി വല്ലാത്തൊരു ഭാവത്തോടെ അവനത് പറഞ്ഞതും ഒരു നിമിഷം അവൾക്ക് ശ്വാസം വിലങ്ങിയത് പോലെ തോന്നിയിരുന്നു.... കുസൃതി നിറഞ്ഞ ആ കണ്ണുകളെ തനിക്ക് നേരിടാൻ കഴിയില്ലെന്ന വണ്ണം അവൾ പതിയെ തലയൊന്ന് കുനിച്ചു..... പ്രകാശ് അത് മനസ്സിലാക്കിയെന്ന വണ്ണം അവനെ നോക്കുമ്പോഴും അതറിയുന്നവരുടെയെല്ലാം ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു..... അതായിരുന്നു ഞങ്ങൾക്കിടയിലെ അവളുടെ പേര്..... മനസ്സിലാകാതെ നിൽക്കുന്നവർക്കായി ദേവിയൊരു ചിരിയോടെ അത് പറഞ്ഞതും പ്രകാശ് കണ്ണുകൾ തുറിപ്പിച്ചെന്ന പോൽ മൈഥിലി യെ യൊന്നു നോക്കി..... അവളൊരു ചമ്മലോടെ അങ്ങനെ നിന്ന് പോയിരുന്നു.... എങ്കി വരു..... ഇനി കഴിച്ചിട്ടാവാം സംസാരം..... രാധിക അത് പറഞ്ഞതും എല്ലാവരും കഴിക്കാൻ എഴുന്നേറ്റു..... മിഥു.... നീയും ഇരുന്നോ.... പ്രകാശത് പറഞ്ഞതും അഭിയുടെ തൊട്ടടുത്തായുള്ള കസേരയിലേക്ക് അവളുമിരുന്നു..... അതേ..... ഇനി ഇതാണ് തന്റെ സ്ഥാനമെന്ന തിരിച്ചറിവിന് പോലും വല്ലാത്തൊരു ഭംഗി യുണ്ടായിരുന്നു..... അവൾ തല ചെരിച്ചവനെ യൊന്നു നോക്കി..... അവനും നോക്കിയെന്ന് തോന്നിയ ആ നിമിഷം അവൾ പെട്ടെന്ന് കണ്ണ് വെട്ടിച്ചു..... മുഖത്ത് നോക്കാനുള്ള ധൈര്യം ഇപ്പോഴില്ലെന്നതാണ് ശെരി..... കള്ളം പറഞ്ഞു കൂടെ കൂടിയവളാണ്..... തന്നേ കുറിച് താനായി പറഞ്ഞു അവനറിയേണ്ടതായിരുന്നു.... അതിനു മുന്പേ പിടിക്കപ്പെട്ടു...... അവൾ കണ്ണുകൾ വെട്ടിച്ച അതേ നിമിഷം അവന്റെ ചുണ്ടിലൊരു ചെറു പുഞ്ചിരി പറ്റി പിടിച്ചിരുന്നു..... ഒരുമിച്ചിരുന്നു കഴിക്കുന്ന നിമിഷങ്ങളിൽ പല വിധ സംസാരങ്ങളും ഉണ്ടായെങ്കിൽ കൂടി അവളൊന്നും കേട്ടിരുന്നില്ല..... പരസ്പരം രണ്ട് വീട്ടുകാരും അവരെ കുറിച് പറയുമ്പോഴും പരിചയപ്പെടുമ്പോഴുമൊന്നും തന്നേ അവളവിടെ യുണ്ടായിരുന്നില്ല....... ഇന്നീ നടക്കുന്നത് സത്യമാണെന്ന് വിശ്വസിക്കാൻ പോലും കഴിയാതെ യിരിക്കുക യായിരുന്നവൾ..... പണ്ട് കഥകളിലൊക്കെ കാണും പോലെ ഒരു മാന്ത്രിക മോതിരം കയ്യിലിട്ട് സ്വപ്ന ലോകത്ത് കൂടെ സഞ്ചരിക്കുകയാണോ താനെന്നവൾക്ക് സംശയം തോന്നി പ്പോയി..... അപ്പോഴും തന്റെ അരികിലായി ചേർന്നിരിക്കുന്ന ആ ഗന്ധം അത് യാഥാർഥ്യമാണെന്ന സത്യത്തെ വിളിച്ചോതുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു കുളിരവളെ പൊതിഞ്ഞു പിടിച്ചിരുന്നു...... വിവാഹ തീയതി കുറിച്ചിട്ടാണ് അവരിറങ്ങിയത്.... ഒരു മാസത്തെ സമയമുണ്ട് വിവാഹത്തിന്...... താലി കെട്ട് അഭിയേട്ടന്റെ കുടുംബ ക്ഷേത്രത്തിൽ വെച്ചാണ്..... അത് കഴിഞ്ഞ് ഇവിടെ വന്ന് പപ്പയുടെ ആളുകൾക്കൊരു ഫങ്ക്ഷൻ ..... പിന്നെ നീലാംബരത്തിൽ മറ്റൊരു പരിപാടി..... അങ്ങനെ നീണ്ടു പോകുന്നു വിവാഹത്തിന്റെ ചിത്ര രേഖ...... അപ്പോഴും താനൊരു അപ്പൂപ്പൻ താടി യായി ആകാശത്തിലൂടെ ചുറ്റി നടക്കുകയാണ്..... ഒട്ടും ഭാരമില്ലാതെ..... ഉയർച്ചകളെയോ താഴ്ചകളെയോ ഭയക്കാതെ.... അങ്ങനെയങ്ങനെ ..... കാരണം താനിപ്പോ ഉള്ളത് ഭൂമിയിലല്ല..... ഭൂമിയെക്കാൾ വിശാലമായ ഒരു വന്റെ ഹൃദയത്തിലാണ്...... അവിടേക്ക് കയറി പറ്റുക എന്നത് വളരേ ദുർഘടമായിരുന്നു.... പാതിക്ക് വെച്ച് വീണു പോയി എന്ന് തന്നേ കരുതിയ നേരത്താണ് ഏതോ കൈകൾ വന്ന് താങ്ങി അവനിലേക്ക് തന്നേ ചേർത്ത് വെച്ചത്...... ആരായിരിക്കുമത്...... ഇത്ര പെട്ടെന്ന് അവന്റെ മനസ്സ് മാറി അവന് താനൊരു മാലാഖ യായി തോന്നിയതെങ്ങനെയാണ് ... എന്തായിരിക്കും അതിന് പിന്നിലെ കാരണം..... എവിടെ നിന്നോ ഒരു നീലാംബര പൂക്കളുടെ ഗന്ധം അവളെ തഴുകി കടന്ന് പോയത് അവളറിഞ്ഞിരുന്നില്ല..... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.1K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 113 ✍️ രചന - ജിഫ്‌ന നിസാർ 💥 ഏഹ്.. അതിപ്പോ എന്തിനാവും " അത് വരെയും തന്നെക്കാൾ വലിയൊരു ധൈര്യശാലി ഇനിയീ ലോകത്ത് തന്നെയില്ലെന്ന മട്ടിൽ നിന്നിരുന്ന മിയ കാശി പറഞ്ഞതറിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു പരവേശത്തിലാണ്. കാർത്തുവിന് ചിരി വരുന്നുണ്ട് അവളുടെ മുഖം കാണുമ്പോൾ. പക്ഷേ മുൻ അനുഭവങ്ങൾ വെച്ചിട്ട് അവളെങ്ങനെ എരിതീയിൽ നിൽക്കുമ്പോൾ ചിരിച്ചു പോയാൽ അത്‌ തനിക്കത്ര നല്ലതിനാവില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ അവളത് കടിച്ചോതുക്കി. "എന്തായാലും നീ ശിവേട്ടനെ ഒന്ന് കാണെടി.. മൂപ്പർക്കിനി എന്താ പറയാനുള്ളതെന്നറിയാലോ.. അങ്ങനെ ഉള്ളത് കൊണ്ടാവും കാശ്യേട്ടൻ നിന്നോട് രാവിലെ പോയാൽ മതിയെന്ന് പറഞ്ഞത്.. എന്തായാലും ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് ആൾക്ക് നല്ല മാറ്റം ഉണ്ടെന്ന് തോന്നുന്നു.. അല്ലേൽ ഇതിത്ര വേഗത്തിലൊരു പുരോഗതി ഉണ്ടാവില്ലല്ലോ " കാർത്തു അവളെ ആശ്വാസിപ്പിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അവൾ പറയുന്ന ഓരോ വാക്കും മിയക്ക് കൂടുതൽ ടെൻഷൻ നൽകുകയാണ് ചെയ്യുന്നത്.. ഈ പണിക്ക് ഇറങ്ങേണ്ടായിരുന്നു എന്ന് പോലും തോന്നി പോയ്‌.. റിയലി സോറി ഡീ.. " കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മിയ പറയുമ്പോൾ കാർത്തു അവളെ കണ്ണ് മിഴിച്ചു നോക്കി. എന്തിന്.. നീ എന്നോട് എന്ത് ചെയ്തു.. " ഇതിപ്പോ ചെയ്തതിനല്ല.." മിയക്കൊരു വല്ലാത്ത ചിരി.. പിന്നെ..." ഇത് കുറെ മുന്നേ ചെയ്ത് പോയൊരു തെറ്റിനാ " മിയ കണ്ണ് ചിമ്മി കാണിച്ചു. കാര്യം തെളിയിച്ചു പറയെടി. കാർത്തു അവളുടെ കൈയിൽ ഒരടി കൊടുത്തു. മിഷൻ കാശി നാഥൻ.. അന്ന് ഞാൻ നിന്നോട് എന്തൊക്കെ പറഞ്ഞിരുന്നു. മറക്കാനും വെറുക്കാനും വിട്ടു കളയാനുമൊക്കെ എത്ര ഫോഴ്‌സ് ചെയ്ത് വെറുപ്പിച്ചു.. പക്ഷേ ഇന്ന്.. ഇന്ന് എനിക്കറിയാം കാർത്തു അന്നത്തെ നിന്റെ മനസ്സ്..അവസ്ഥ.. ഇതിപ്പോ ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞിട്ട് പോലുമില്ല. എന്നിട്ടും.. ഞാനത്.. എങ്ങനാ നിന്നോട് പറയുന്നേ.. " അവളോടത് പറയുമ്പോൾ പോലും മിയയുടെ മുഖം ചുവന്നു. അങ്ങനിപ്പോ നി കഷ്ടപ്പെട്ടത് പറയണ്ട ട്ടോ .." കാർത്തു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചിരിച്ചു.. ഇന്നിനി ഹോസ്റ്റലിൽ ചെന്നില്ലേൽ നിന്റെ അപ്പൻ പ്രശ്നമുണ്ടാകുമോ ഡീ.. " കാർത്തു സംശയത്തോടെ മിയയെ നോക്കി. എനിക്കറിയില്ല.." പ്രണയത്തിനു മാത്രം നൽകാൻ കഴിയുന്നൊരു ധൈര്യം അപ്പോൾ മുതൽ മിയയുടെ വാക്കുകളിലും പ്രവർത്തികളിലും മുഴച്ചു നിൽപ്പുണ്ട്.. കാർത്തുവിനത് വളരെ പെട്ടന്ന് തന്നെ മനസിലായി.. 💥💥 നീ കയറുന്നില്ലേ.. " കാശി കാറിൽ നിന്നിറങ്ങും മുൻപ് ശിവയോട് ചോദിച്ചു. ഇല്ലെടാ.. നേരം വൈകി.." അതോ അവളുണ്ടായിട്ടോ.." കാശി ചിരിയോടെ ചോദിച്ചു. പോടാ.. അതൊന്നുമല്ല.." ചിരിച്ചു കൊണ്ട് ശിവ കാശിയെ നോക്കാതെ മുഖം തിരിച്ചു. കഴിച്ചിട്ട് പോകാ.. ഡാ.ഇനിയിപ്പോ വീട്ടിൽ ചെന്നിട്ടു വെറുതെ അമ്മയെ ബുദ്ധിമുട്ടിക്കണ്ടല്ലോ.. " കാശി ഒന്ന് കൂടി പറഞ്ഞു. അതിപ്പോ ഇവിടെ ആയാലും അങ്ങനല്ലേ.. ഉറങ്ങിയവരെ ഉണർത്തണ്ടേ.. " അതിന് ഞാൻ തിരികെ വരാതെ ഉറക്കം വരാത്തൊരാൾ ഇവിടുണ്ട്.. " കാശിയുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം. അതാരാണെന്ന് അവൻ പറഞ്ഞില്ലേലും ശിവക്ക് മനസ്സിലായി. ഹൃദയം നിറഞ്ഞൊരു ചിരിയപ്പോൾ അവനിലുമുണ്ട്. "രാവിലെ വരാൻ മറക്കണ്ട നീ.. ഞാൻ മിയയിട് പറയാൻ കാർത്തുവിനെ ഏല്പിച്ചിട്ടുണ്ട്. പുറത്തേക്കിഎങ്ങും വഴി കാശി ഓർമ്മിപ്പിച്ചു. വേണോ ഡാ.. എനിക്കെന്തോ.. ഇത് സെറ്റാവില്ല എന്നൊരു തോന്നൽ.. അവരൊക്കെ വല്ല്യ ആളുകൾ.." ശിവ ചടപ്പോടെ മുഖം ചുളിച്ചു. ചുമ്മാ നീയൊന്ന് പോയി നോക്ക് ശിവ.. പറ്റില്ലേൽ നമ്മുക്ക് വിട്ടു കളയാം..മിയ നല്ല കുട്ടിയ.. അവളെ മാത്രം നോക്ക്.. അവൾ നിനക്ക് ഒക്കെ ആവുമെങ്കിൽ ബാക്കി ഒക്കെ നിന്റെ വഴിയേ താനെ സെറ്റായി കൊള്ളും..ഇല്ലേൽ അവളുണ്ടാക്കി കൊള്ളും.." കാശ്ശിയൊരു ചിരിയോടെ പറഞ്ഞിട്ടും ശിവയുടെ മുഖത്തെ ആശങ്ക ഒഴിഞ്ഞിട്ടില്ല. അത് മിയയെ ഇഷ്ടമില്ലാഞ്ഞിട്ടല്ല.. അവനപ്പോൾ അനുഭവിക്കുന്ന ആ ഫീൽ.. അതിന്റെ ആഴം.. അതെല്ലാം ശിവ പറയാതെ തന്നെ കാശിക്കറിയാൻ കഴിയുമല്ലോ. പോയി നോക്കടാ.. എന്ന് മാത്രം പറഞ്ഞു കൊണ്ടവൻ കാറിന്റെ ഡോർ അടച്ചു കൊണ്ട് തിരിഞ്ഞു. അപ്പോഴേക്കും മുൻവശത്തെ വാതിൽ തുറന്നു കൊണ്ട് കാർത്തുവങ്ങോട്ട് ഇറങ്ങി വരുന്നുണ്ട്. "കാശി.. അവളെ നോക്കി ചിരിയോടെ നിൽക്കുന്ന കാശി ശിവ വിളിച്ചത് കേട്ടപ്പോൾ അവനെ നോക്കി. എന്താടാ.. അവന്റെ മുഖം കണ്ടപ്പോൾ എന്തോ പറയാനുണ്ടെന്ന് മനസ്സിലായത് കൊണ്ട് കാശി കുറച്ചു കൂടി ശിവയുടെ അരികിലേക്ക് നീങ്ങിനിന്ന് കൊണ്ട് ചോദിച്ചു. എടാ... അമ്മയെ ഇറക്കാൻ എന്തേലും..." കാശിയുടെ നോട്ടം കണ്ടപ്പോൾ ശിവ മുഴുവനും പറഞ്ഞില്ല. നിന്റമ്മ വീട്ടിലില്ലേ... " കാശി കടുപ്പത്തിൽ ചോദിച്ചു. ശിവ ഒന്നും മിണ്ടാതെ അവനെ നോക്കുക മാത്രം ചെയ്തു. അങ്ങനെ വീട്ടിൽ അല്ലാത്തവർ എവിടെ ആണേലും അതിപ്പോ അവരുടെ കൂടി കയ്യിലിരിപ്പ് കൊണ്ടാണ്.. അതൊന്ന് തീരട്ടെ.. അഹങ്കാരം ഒരു പൊടിക്ക് കുറഞ്ഞിട്ടു അമ്മയാവട്ടെ ശിവ.. അപ്പൊ ഞാൻ പോകും.. " തീരുമാനിച്ചുറപ്പിച്ചത് പോലുള്ള അവന്റെ വാക്കുകൾ. അത് മതിയെന്ന പോലെ ശിവ തലയാട്ടി. ഇറങ്ങുന്നില്ലേ ശിവേട്ട.. " കാർത്തു കാശിയുടെ അരികിലേക്ക് ചേർന്ന് നിന്നിട്ട് ശിവയോട് ചോദിച്ചു. അവൾ ചേർന്ന് നിന്ന ആ നിമിഷം തന്നെ കാശിയുടെ കൈകൾ അവളെ ചുറ്റി പിടിച്ചു. ഇല്ല കുഞ്ഞാറ്റെ.. പോട്ടെ..നേരം പോയ്‌.. " ശിവയാ കാഴ്ച കണ്ട തൃപ്തിയോടെയാണ് മറുപടി പറഞ്ഞതും. അവരങ്ങനെ ഒരുമിച്ച് ചേർന്ന് നിൽക്കുന്നത് കാണാൻ അവനത്ര മാത്രം കൊതിച്ചു പോയിരുന്നല്ലോ. "നിന്റെ കൂട്ടുകാരി കൊച്ചുറങ്ങിയോ " ശിവയൊരു കള്ളചിരിയോടെ ചോദിച്ചു. കാശിയെ കൂടി നോക്കി അതേ കള്ളത്തരത്തോടെ തന്നെയാണ് കാർത്തു അതേ എന്ന് മൂളിയതും. "എങ്കിൽ വിട്ടോ ഡാ.. നാളെ ഏഴിന് മുന്നേ പോര്.. എങ്കിലേ സമയത്ത് മിയക്ക് ക്ലാസ്സിൽ അറ്റന്റ് ചെയ്യാൻ പറ്റൂ.." കാശ് ഓർമ്മിപ്പിച്ചു.. ശിവ അത് സമ്മതിച്ചു കൊണ്ട് തന്നെയാണ് തിരികെ പോയതും.. 💥💥 അശോകനെന്താ ഈ വഴിയേ... " അയാളെ അവിടെ വീട്ടിൽ കണ്ട ടെൻഷൻ മുഴുവനുമുണ്ട് തമ്പിയുടെ മുഖം നിറയെ. അന്ന്.. കാർത്തു കാശിയുടെ കൂടെ പോയെന്നറിഞ്ഞ അന്ന്.. അന്നാണ് അവർ അവസാനമായി കണ്ടത്. അന്ന് ആവിശ്യത്തിലും കൂടുതൽ ബഹളം ഉണ്ടാക്കിയിട്ട് തന്നെയാണ് തമ്പി ഇറങ്ങി പോന്നതും. മഹേഷേന്ന മകൻ ഒരു മനുഷ്യന് വേണ്ട യാതൊരു ക്വാലിറ്റിയും ഇല്ലാതായി പോകാൻ കാരണം അയാളുടെ പക മുറ്റിയ മനസും അതിൽ നിന്നും മകനിലേക്ക് ഒഴുകിയ വിഷം നിറഞ്ഞു നിൽക്കുന്ന ഉപദേശങ്ങളും തന്നെയാണ്. എന്തും.. ഇഷ്ടം തോന്നുന്ന താല്പര്യം തോന്നുന്ന എന്തും സ്വന്തമായി കിട്ടണം എന്നുള്ള സ്വാർത്ഥത അയാളിൽ പണ്ട് മുതൽ തന്നെയുണ്ട്. തനിക്കല്ലാതെ മറ്റൊരാൾക്കും യാതൊരു വിധത്തിലുമുള്ള ഉയർച്ച ഉണ്ടാവരുത് എന്നാഗ്രഹിക്കുന്ന.. പ്രാർത്ഥന നടത്തുന്ന ക്രൂരത നിറഞ്ഞ അയാളിലെ അതേ മനസ്സ് തന്നെ മകനിലേക്കും വെച്ച് മാറി.. പഠിച്ചു പാസായി വന്നപ്പോൾ അച്ഛനെക്കാൾ കേമനായി തന്നെ ആ കാര്യത്തിൽ മഹേഷേന്ന മകൻ വളർന്നു. അതിന് വേണ്ടി അവനിനി ചെയ്തു കൂട്ടാനൊന്നും ബാക്കിയില്ല എന്നാ പോലാണ്. തമ്പി അളിയൻ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ.. ഞാൻ ആദ്യമായാണോ ഇവിടെ വരുന്നേ.. " ആ മുഖത്തെ പതർച്ചയും വെപ്രാളവും കണ്ടപ്പോൾ തന്നെ അയാൾക്കെല്ലാം അറിയാമെന്നുള്ളത് അശോകന് ഉറപ്പായി. അയാളതപ്പോൾ നന്നായി ആസ്വദിച്ചു കൊണ്ടാണ് പറഞ്ഞതും. മഹി ഇവിടില്ല.. " അശോകന്റെ ചോദ്യം കേട്ടതായി പോലും ഗൗനിക്കാതെ തമ്പി കടുപ്പത്തിൽ പറഞ്ഞപ്പോഴും അശോകൻ ചിരിക്കുക മാത്രം ചെയ്തു.. "അവനില്ലെന്ന് എനിക്കറിയാലോ.. അവനെവിടെ പോയെന്നും എന്തിനു പോയെന്നും കൂടി എനിക്കറിയാം അളിയാ.." അതേ ചിരിയോടെ തന്നെ അശോകൻ പറയുമ്പോൾ തമ്പിയുടെ മുഖം വിളറി വെളുത്തു.. ദീപയില്ലേ... ആ പറഞ്ഞതിന്റെ മറുപടി പ്രതീക്ഷിക്കുന്നില്ല എന്നത് പോലെ ചോദിച്ചു കൊണ്ട് അശോകൻ അകത്തേക്ക് കയറി.. തമ്പിയുടെ നെഞ്ചിടിപ്പേറി.. അശോകന്റെ ആ വരവ്.. അതങ്ങനെ ഒരു വെറും വരവല്ലെന്ന് അയാൾക്കുള്ളിൽ നിന്നുമൊരു മുന്നറിയിപ്പ് ഉയർന്നു കേൾക്കുന്നുണ്ട്. എരിതീയിൽ എന്നത് പോലെയാണ് പിന്നെയുള്ള അയാളുടെ അവസ്ഥ.. അകത്തേക്ക് കയറി ചെല്ലാനും അവിടെ നിൽക്കാനും വയ്യാ.അകത്തേക്ക് ചെല്ലാൻ അയാൾക്ക് നല്ലത് പോലെ ഭയമുണ്ട്.. അശോകൻ ചോദിക്കുന്ന ചോദ്യങ്ങൾ. നോക്കിയും കണ്ടും വേണം എല്ലാം ചെയ്യാനെന്ന് മഹിയുടെ കർശന നിർദ്ദേശങ്ങളുണ്ട് അയാൾക്കും ദീപക്കും. അപ്പോഴേക്കും ശബ്ദം കേട്ടിട്ട് ഇറങ്ങി വന്ന ദീപാ തൊട്ട് മുമ്പിൽ ചിരിയോടെ നിൽക്കുന്ന സഹോദരനെ കണ്ടപ്പോൾ വല്ലാതെ പകച്ചുപോയി. "എപ്പോ.. വന്നു.." ആ നോട്ടവും ചിരിയും കാണെ.. ദീപ ചോദിച്ചു. നിനക്കെന്താ ദീപേ.. വിക്കും തുടങ്ങിയോ.. " എന്നലാ ഭയത്തെ തീർത്തും അവഗണിച്ചു കൊണ്ട് അശോകൻ ചിരിയോടെ തന്നെ ചോദിച്ചു. ഏയ്.. ഒന്നുല്ല..ഇരിക്ക്.. ഞാൻ ചായ എടുക്കാം.. " ആ മുന്നിൽ.. വല്ലാത്തൊരു ശൗര്യം നിറഞ്ഞു നിൽക്കുന്ന നോട്ടത്തിന് മുന്നിൽ നിൽക്കാൻ വയ്യാതെ രക്ഷപ്പെട്ടു പോകാനുള്ള ത്വരയോടെ ദീപ തിടുക്കത്തിൽ തിരിഞ്ഞ് നടക്കുമ്പോൾ അശോകന്റെ ചുണ്ടിലെ ചിരിക്ക് പുച്ഛത്തിന്റെ ചുവയുണ്ടായിരുന്നു.. തീരുമാനിച്ചുറപ്പിച്ച ഒരുപാട് കാര്യങ്ങളുടെ കനമുണ്ടായിരുന്നു... തുടരും... നമ്മളവസാനത്തിനു ആരംഭം കുറിച്ച് കഴിഞ്ഞു.. ഇത് തീർന്നിട്ട് സ്വസ്ഥമായിട്ട് ഇടണോ അതോ തീരും മുന്നേ തുടങ്ങി വെക്കണോ പുതിയ കഥ എന്നൊരു കൺഫ്യൂഷൻ ഉണ്ട് കേട്ടോ എനിക്ക്.. എന്തായാലും ഉടനെ അതിനൊരു തീരുമാനം ഉണ്ടാക്കണം 😁 റിവ്യൂ ഇട്ടിട്ട് പോണേ. സ്നേഹത്തോടെ jif💥 #📔 കഥ #💞 പ്രണയകഥകൾ
𝄟⃝✍️ ഇഫാർ 𝄟⃝🌷
2.2K views
4 days ago
താലി ബന്ധനം 400000 പേർ ഏറെ ഇഷ്ടത്തോടെ വായിച്ച കഥ 💔താലിബന്ധനം💔 ☝ *_💔താലിബന്ധനം💔_* https://malayalam.pratilipi.com/series/wqrp7y050hl3?language=malayalam&utm_source=android&utm_medium=content_share #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2.1K views
13 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ചാരരുത്... മതിലിടിയും ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ........................................................... 1990, തുലാമഴ പെയ്യുന്ന ഒരു നവംബർ മാസം. ദൂരദർശന്റെ കറുപ്പും വെളുപ്പും സ്ക്രീനിൽ രാത്രി വാർത്തകളുടെ സിഗ്നൽ അവസാനിക്കുമ്പോൾ നല്ലൂർ ഗ്രാമം കടുത്ത ഇരുട്ടിലേക്ക് വീഴുമായിരുന്നു. റേഡിയോയിലെ പാട്ടുകളും, ജനലഴികളിലൂടെ കടന്നുവരുന്ന കിളികളുടെ മൂളലും മാത്രമായിരുന്നു ആ ഗ്രാമത്തിന്റെ രാവുകളിലെ കൂട്ട്. മലയോര അതിർത്തിയായ നല്ലൂരിലെ പഴയ മനയ്ക്കൽ പറമ്പിന്റെ വടക്കേ അതിരിൽ, നാളുകളായി ആരും കടന്നുചെല്ലാത്ത ഒരു ഭാഗമുണ്ടായിരുന്നു. കാട്ടുപൊന്തകളും രാക്ഷസീയമായ പാഴ്‌മരങ്ങളും മൂടിക്കെട്ടിയ ആ അതിരിൽ, പായൽ പിടിച്ച കറുത്ത വെട്ടുകല്ലുകളാൽ നിർമ്മിച്ച ആറടി ഉയരമുള്ള ഒരു പഴയ മതിലുണ്ടായിരുന്നു. ആ മതിലിന്റെ നടുഭാഗത്തായി, ജീർണ്ണിച്ച ഒരു സിമന്റ് ഫലകത്തിൽ ചുവന്ന പെയിന്റുകൊണ്ട് പണ്ട് ആരോ എഴുതിവെച്ചിരുന്നു: (ചാരരുത്... മതിലിടിയും) നാട്ടുകാർക്കും വഴിയാത്രക്കാർക്കും അതൊരു സാധാരണ അപകട മുന്നറിയിപ്പായിരുന്നു. എന്നാൽ, ആ മതിലിന് പിന്നിൽ പുകയുന്ന ദുരൂഹത എന്തെന്ന് ഗ്രാമത്തിൽ ആർക്കും വ്യക്തമായി അറിയില്ലായിരുന്നു. ഗീതയമ്മ തന്റെ വീടിന്റെ ഉമ്മറത്തിരുന്ന് മുറുക്കുമ്പോൾ,തന്റെ പേര മക്കളായ ആദർശിനോടും സന്ധ്യയോടും എപ്പോഴും പറയുമായിരുന്നു "മക്കളേ, സന്ധ്യ കഴിഞ്ഞാൽ മനയ്ക്കൽ പറമ്പിന്റെ വടക്കേ അതിരിലേക്ക് പോവരുത്. ആ മതിലിൽ തൊടുകപോലും ചെയ്യരുത്. ..." പക്ഷേ, പത്തൊമ്പതുകാരിയായ സന്ധ്യയ്ക്കോ, ഡിഗ്രി പഠനം കഴിഞ്ഞ് തെണ്ടിതിരിഞ്ഞു നിൽക്കുന്ന ആദർശിനോ അതിൽ വലിയ വിശ്വാസമുണ്ടായിരുന്നില്ല. …….. ഒരു ചൊവ്വാഴ്ച വൈകുന്നേരം, ആകാശത്ത് കറുത്ത കാർമേഘങ്ങൾ ഉരുണ്ടുകൂടിയ സമയം. തങ്ങളുടെ അങ്കണത്തിലെ പശു വഴിതെറ്റി മനയ്ക്കൽ പറമ്പിന്റെ ഭാഗത്തേക്ക് പോയതറിഞ്ഞ് സന്ധ്യ അതിനെ തിരഞ്ഞുപോയി. കാടുകയറിക്കിടക്കുന്ന അതിരിലൂടെ നടക്കുമ്പോൾ മഴയുടെ ആദ്യ തുള്ളികൾ വീണുതുടങ്ങി. പെട്ടെന്നാണ് അവൾ ആ ശബ്ദം കേട്ടത്—അതിശക്തമായ കാറ്റിൽ ഉണങ്ങിയ കരിയിലകൾ തിരുമ്മുന്നതുപോലെയൊരു ശബ്ദം. പക്ഷേ, ചുറ്റുമുള്ള മരങ്ങളിലൊന്നും ഇലകൾ അനങ്ങുന്നുണ്ടായിരുന്നില്ല! സന്ധ്യ ടോർച്ച് വെളിച്ചം മതിലിലേക്ക് തിരിച്ചു. ആ വെട്ടുകല്ല് മതിലിന് മുകളിൽ, പായലുകൾക്കിടയിൽ ഒരതിരൂപം ഇരിക്കുന്നത് അവൾ കണ്ടു. ഒരു സ്ത്രീയുടെ വേഷം... പക്ഷേ, തല പൂർണ്ണമായും പുറകിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു! സന്ധ്യയുടെ കണ്ണുകൾ ഭയം കൊണ്ട് തള്ളി വന്നു. പെട്ടെന്ന് ആ രൂപം സാവധാനം തല മുന്നിലേക്ക് തിരിച്ചു. ആ മുഖത്ത് കണ്ണുകളോ മൂക്കോ ഉണ്ടായിരുന്നില്ല... വെറുമൊരു നിഴൽ രൂപം! ആ രൂപം മതിലിൽ നഖങ്ങൾ കൊണ്ട് മാന്താൻ തുടങ്ങിയപ്പോൾ, കല്ലുകൾക്കിടയിൽ നിന്ന് അസ്ഥികൾ തളരുന്നതുപോലൊരു മരവിപ്പിക്കുന്ന ശബ്ദം ഉയർന്നു. ഭയന്ന് വിറച്ച സന്ധ്യ കയ്യിലെ ടോർച്ച് നിലത്തിട്ട്, അലറിവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി. ……… സന്ധ്യ വീട്ടിലെത്തി ബോധരഹിതയായി വീണു. വിവരം അറിഞ്ഞ ആദർശ് ദേഷ്യവും ആകാംക്ഷയും കൊണ്ട് വിറച്ചു. അവന്റെ ആത്മാർത്ഥ സുഹൃത്തും നാട്ടിലെ പൊതുപ്രവർത്തകനുമായ അലിയെ അവൻ വിവരമറിയിച്ചു. അലി ധൈര്യശാലിയായിരുന്നു. എങ്കിലും, ഗ്രാമത്തിലെ പഴയ കഥകൾ അവനും കേട്ടിട്ടുണ്ടായിരുന്നു. "ആദർശേ, ഇതാരോ വഴിപോക്കരെ പേടിപ്പിക്കാൻ ചെയ്യുന്നതാകും. അല്ലെങ്കിൽ ആ മതിലിന് പിന്നിൽ നമ്മൾ അറിയാത്ത എന്തോ ഒന്നുണ്ട്. ഇന്ന് രാത്രി തന്നെ നമുക്കത് കണ്ടുപിടിക്കണം,"അലി പറഞ്ഞു. രാത്രി 11 മണി കഴിഞ്ഞപ്പോൾ, കയ്യിൽ അഞ്ചു ബാറ്ററിയുടെ വലിയ എവർറെഡി ടോർച്ചും ഇരുമ്പുവടിയുമായി ആദർശും അലിയും മനയ്ക്കൽ പറമ്പിന്റെ അതിരിലെത്തി. മഴ തോർന്നിരുന്നുവെങ്കിലും കാറ്റിന് വിചിത്രമായ ഒരു തണുപ്പായിരുന്നു. ചുറ്റും ചന്ദനത്തിന്റെയും ഒപ്പം ജീർണ്ണിച്ച രക്തത്തിന്റെയും അസഹ്യമായ ഒരു മണം പരന്നു. അവർ മതിലിനടുത്തേക്ക് നടന്നു. ടോർച്ച് വെളിച്ചം ചുവന്ന അക്ഷരങ്ങളിൽ പതിഞ്ഞു: "ചാരരുത്... മതിലിടിയും!" പെട്ടെന്ന്, മതിലിനുള്ളിൽ നിന്ന് ഒരു ശബ്ദം പുറത്തുവന്നു. ആരോ കിതയ്ക്കുന്നതുപോലെ... കല്ലുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന ആരോ ശ്വാസമെടുക്കാൻ പാടുപെടുന്നതുപോലെ! *"അലി... ടോർച്ച് അടിച്ചുനോക്ക്!"* ആദർശ് ഭയത്തോടെ പറഞ്ഞു. അലി ടോർച്ച് വെളിച്ചം മതിലിന്റെ വിടവുകളിലേക്ക് തിരിച്ചപ്പോൾ അവർ രണ്ടുപേരും ഞെട്ടിപ്പോയി. മതിലിൽ പെയിന്റുകൊണ്ട് എഴുതിയ ആ വാക്കുകളിൽ നിന്ന് ചുവന്ന ദ്രാവകം രക്തം പോലെയൊന്ന് ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു! അതേസമയം, മതിലിന്റെ താഴത്തെ വെട്ടുകല്ലുകളിൽ നിന്ന് കറുത്ത ദ്രാവകം പുറത്തേക്ക് ഒഴുകിത്തുടങ്ങി. "ആദർശേ... മാറിക്കോ! ആ കല്ലുകൾ അനങ്ങുന്നുണ്ട്!" അലിയുടെ ശബ്ദം നിലച്ചു. ആ വെട്ടുകല്ലുകൾ ഓരോന്നായി ഉളളിലേക്ക് തള്ളപ്പെടുകയും പുറത്തേക്ക് വരികയും ചെയ്യുന്നുണ്ടായിരുന്നു. മതിലിനുള്ളിൽ ആരോ ജീവനോടെ കിടന്ന് തള്ളുന്നതുപോലെ! ഭയം വരിഞ്ഞുമുറുക്കിയ രണ്ടുപേരും അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ……. പിറ്റേന്ന് രാവിലെ, നല്ലൂർ ഗ്രാമം ഉണർന്നത് മണ്ണുമാന്തി യന്ത്രങ്ങളുടെ ശബ്ദം കേട്ടാണ്. ഗ്രാമത്തിലെ പ്രമുഖ ധനാഢ്യനും റിസോർട്ട് ബിസിനസ്സുകാരനുമായ സുരേശൻ കുറച്ച് ഗുണ്ടകളുമായും തൊഴിലാളികളുമായും മനയ്ക്കൽ പറമ്പിലെത്തിയിരുന്നു. ആ സ്ഥലം കുറഞ്ഞവിലയ്ക്ക് തട്ടിയെടുത്ത് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കുകയായിരുന്നു അവന്റെ ലക്ഷ്യം. മനയ്ക്കൽ പറമ്പിലെ അതിർമതിൽ ഇടിച്ചുനിരത്താൻ സുരേശൻ ആജ്ഞാപിച്ചു. വിവരമറിഞ്ഞ് ആദർശും അലിയും നാട്ടുകാരും അവിടെ തടിച്ചുകൂടി. സുരേശന്റെ പ്രവൃത്തി തടയാൻ അവർ ശ്രമിച്ചെങ്കിലും സുരേശൻ വഴങ്ങിയില്ല. പെട്ടെന്നാണ് ഗ്രാമത്തിലെ പരമ്പരാഗത തന്ത്രിയും ക്ഷേത്ര ശാന്തിക്കാരനുമായ പുള്ളിപ്പുരയ്ക്കൽ പോറ്റി അങ്ങോട്ടേക്ക് ഓടിയെത്തിയത്. അദ്ദേഹത്തിന്റെ മുഖത്ത് കടുത്ത ഭയവും ഉത്കണ്ഠയും നിഴലിച്ചിരുന്നു. "സുരേശാ... നിർത്ത്! ആ മതിൽ തൊടരുത്! നീ ആ മതിൽ തകർത്താൽ ആ ശാപം ഈ ഗ്രാമത്തെ മുഴുവൻ വിഴുങ്ങും!" പോറ്റി ഉറക്കെ വിളിച്ചുപറഞ്ഞു. "എന്ത് ശാപം പോറ്റീ? ഈ ഇരുപതാം നൂറ്റാണ്ടിലും നിങ്ങളുടെ ഓരോ മൂഢവിശ്വാസങ്ങൾ! കുറച്ച് പായൽ പിടിച്ച കല്ലുകൾ മാറ്റാനാണോ നിങ്ങൾ ഈ ബഹളം വെക്കുന്നത്?" സുരേശൻ പരിഹസിച്ചു. പോറ്റി ആൾക്കൂട്ടത്തിന് നേരെ തിരിഞ്ഞ്, വർഷങ്ങളായി ആരോടും പറയാതെ സൂക്ഷിച്ച ആ ദാരുണമായ രഹസ്യം വെളിപ്പെടുത്തി: "30 വർഷങ്ങൾക്ക് മുൻപ്... 1960-ൽ, ഈ കാണുന്ന സുരേശന്റെ അച്ഛൻ നീലകണ്ഠൻ മുതലാളി നിർമ്മിച്ചതാണ് ഈ മതിൽ. അന്ന് മനയ്ക്കൽ തറവാട്ടിലെ ജോലിക്കാരിയായിരുന്ന ഗൗരി എന്ന പാവം പെൺകുട്ടിയെ, മുതലാളിയുടെ അനധികൃത സ്വത്ത് രേഖകൾ കണ്ടുപിടിച്ചതിന്റെ പേരിൽ അവൻ ക്രൂരമായി കൊലപ്പെടുത്തി. ആ കൊലപാതകം പുറംലോകം അറിയാതിരിക്കാൻ, നിർമ്മാണം നടന്നുകൊണ്ടിരുന്ന ഈ മതിലിന്റെ ഉള്ളിലെ വിടവിലേക്ക് അവളെ തള്ളി, മുകളിൽ സിമന്റും കല്ലുമിട്ട് മൂടി!" നാട്ടുകാർ നടുക്കത്തോടെ കേട്ടുനിന്നു. പോറ്റി തുടർന്നു: "പക്ഷേ, ഗൗരിയുടെ ആത്മാവ് അടങ്ങിയില്ല. രാത്രികളിൽ ആ മതിലിൽ നിന്ന് നിലവിളികളും രക്തവും പുറത്തുവരാൻ തുടങ്ങി. ഭയന്നുപോയ നീലകണ്ഠൻ എന്റെ അച്ഛൻ കാരണവരെ സമീപിച്ചു. അച്ഛൻ തന്റെ ആഭിചാര ശക്തി ഉപയോഗിച്ച് ആ പ്രേതാത്മാവിനെ ആ മതിലിന്റെ കല്ലുകൾക്കുള്ളിൽ തളച്ചു. അന്ന് അച്ഛൻ തന്ത്രി മന്ത്രവാക്ക് കുറിച്ച് എഴുതിയതാണ് ആ വാചകം “ചാരരുത്... മതിലിടിയും”അതൊരു മുന്നറിയിപ്പല്ല... അതൊരു ബലിബന്ധനമാണ്! ആ മതിലിന് ഇളക്കം തട്ടിയാൽ, ആ ആത്മാവ് സ്വതന്ത്രയാകും... അതിന് ആധാരമായ ചോര കുടിക്കും!" പോറ്റിയുടെ വാക്കുകൾ കേട്ട് നാട്ടുകാർ പിന്നോട്ട് മാറിയെങ്കിലും, പണത്തിന്റെ അഹങ്കാരത്തിൽ ജീവിക്കുന്ന സുരേശന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇതൊക്കെ വെറും തള്ളു കഥകൾ!"സുരേശൻ അലറി. അവൻ തൊഴിലാളികളിൽ നിന്ന് ഒരു വലിയ ചുറ്റിക പിടിച്ചുവാങ്ങി. "ഞാൻ തന്നെ ഇത് ഇടിക്കും. നോക്കട്ടെ ഏത് പ്രേതമാണ് വരുന്നത് എന്ന്!" സുരേശൻ ആ മതിലിനോട് ചേർന്ന്, തന്റെ പുറം ആ പഴഞ്ചൻ അക്ഷരങ്ങളിൽ മുട്ടിച്ചു ചാരിനിന്നു. ചാരിനിന്നുകൊണ്ട് അവൻ ചുറ്റിക ഉയർത്തി മതിലിലേക്ക് ആഞ്ഞടിച്ചു. "ഠാ!" ആ നിമിഷം, ഉച്ചവെയിലിൽ പ്രകാശിതമായിരുന്ന ആകാശം പെട്ടെന്ന് ഇരുണ്ടു മൂടി. കടുപ്പമേറിയ കാറ്റ് വീശിയടിച്ചു. അന്തരീക്ഷത്തിലെ താപനില പെട്ടെന്ന് പൂജ്യത്തിലേക്ക് താഴ്ന്നു. സുരേശൻ ചാരിനിന്ന ഭാഗത്തെ കല്ലുകൾക്കിടയിൽ നിന്ന് കറുത്ത പുക ഉയരാൻ തുടങ്ങി. "അയ്യോ... എന്റെ മുതുക്!" സുരേശൻ നിലവിളിച്ചു. അവൻ മതിലിൽ നിന്ന് മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും, അവന്റെ ശരീരം ആ മതിലിലേക്ക് ആരോ കാന്തം പോലെ ഒട്ടിച്ചുവെച്ചതുപോലെയായി! അവൻ ചാരിയിരുന്ന കല്ലുകൾക്ക് ഭീകരമായ ചൂട് അനുഭവപ്പെട്ടു. പെട്ടെന്ന്, മതിലിന്റെ കല്ലുകൾക്കിടയിലൂടെ രണ്ടു വികൃതമായ, ചീഞ്ഞഴുകിയ കറുത്ത കൈകൾ പുറത്തുവന്നു! ആ കൈകൾ സുരേശന്റെ കഴുത്തിൽ മുറുകെപ്പിടിച്ചു. "നിന്റെ ചോര... നീലകണ്ഠന്റെ ചോര.." മതിലിനുള്ളിൽ നിന്ന് ഭയാനകമായ ഒരു സ്ത്രീശബ്ദം മുഴങ്ങി. ആ ശബ്ദത്തിൽ പോറ്റിയും ആദർശും അലിയും തരിച്ചുനിന്നു. സുരേശന്റെ കണ്ണുകൾ ഭയം കൊണ്ട് വെളിയിലേക്ക് തള്ളി വന്നു. അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു. മതിലിന്റെ കല്ലുകൾ ഓരോന്നായി തനിയെ ഇളകിവീഴാൻ തുടങ്ങി. ഗൗരിയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ അടങ്ങിയ വലിയൊരു വിടവ് മതിലിൽ പ്രത്യക്ഷപ്പെട്ടു. ആ വിടവിലേക്ക്, അദൃശ്യമായ ഏതോ ശക്തി സുരേശനെ ജീവനോടെ ഉള്ളിലേക്ക് വലിച്ചെടുത്തു! "രക്ഷിക്കണേ... പോറ്റീ... അയ്യോ..." സുരേശന്റെ അവസാന നിലവിളി ആ കാറ്റിൽ മാഞ്ഞുപോയി. തൊട്ടടുത്ത നിമിഷം, ആ വലിയ മതിൽ ഒന്നടങ്കം ഭീകരമായ ശബ്ദത്തോടെ നിലംപൊത്തി! പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു. അലിയും ആദർശും പോറ്റിയും ഭയത്തോടെ പിന്നോട്ട് മാറി. ….. മിനിറ്റുകൾക്ക് ശേഷം പൊടിപടലങ്ങൾ ഒതുങ്ങിയപ്പോൾ നാട്ടുകാർ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. ഇടിഞ്ഞുവീണ വെട്ടുകല്ലുകളുടെ കൂമ്പാരത്തിന് നടുവിൽ സുരേശന്റെ ശരീരം ജീവനറ്റതായി കിടക്കുന്നുണ്ടായിരുന്നു. അവന്റെ കഴുത്തിൽ ആഴത്തിലുള്ള നഖക്ഷതങ്ങളും, മുഖത്ത് വിരൂപമായ ഭയത്തിന്റെ ഭാവവുമുണ്ടായിരുന്നു. പാവപ്പെട്ടവരുടെ കണ്ണീരൂറ്റിക്കുടിച്ച അഹങ്കാരിയായ ഒരുവന് കാലം കാത്തുവെച്ച നീതി! പക്ഷേ, ദുരൂഹത അവിടെയും അവസാനിച്ചില്ല. ആദർശും അലിയും ഭയത്തോടെ ശ്രദ്ധിച്ചു. ഇടിഞ്ഞുവീണ കല്ലുകളിൽ ഒരെണ്ണം സുരേശന്റെ മൃതദേഹത്തിന് മുകളിലേക്ക് വീണുകിടപ്പുണ്ടായിരുന്നു. ഒരു പുതിയ വെട്ടുകല്ല്! ആ കല്ലിന്റെ ഉപരിതലത്തിൽ, യാതൊരു മനുഷ്യകരങ്ങളുടെയും സഹായമില്ലാതെ, ചോരച്ചുവപ്പുള്ള പുതിയ അക്ഷരങ്ങൾ തനിയെ തെളിഞ്ഞുവരുന്നത് അവർ കണ്ടു: "ചാരരുത്... മതിലിടിയും!" തൊട്ടടുത്ത നിമിഷം, അവിശ്വസനീയമെന്ന് പറയട്ടെ, ചിതറിക്കിടന്ന വെട്ടുകല്ലുകൾ ഓരോന്നായി സ്വയം ഉയർന്ന്, പഴയതുപോലെ കൃത്യമായ ക്രമത്തിൽ അടുക്കിവെക്കപ്പെട്ടു! മതിൽ വീണ്ടും പൂർവ്വസ്ഥിതി പ്രാപിച്ചു! …… ആ ഗ്രാമത്തിന് മനസ്സിലായി... അത് വെറുമൊരു മതിലായിരുന്നില്ല. അത് അനീതിക്കെതിരെയുള്ള ഗൗരി എന്ന ആത്മാവിന്റെ നിത്യമായ കാവലായിരുന്നു. മനയ്ക്കൽ പറമ്പിന്റെ വടക്കേ അതിരിൽ ഇപ്പോഴും ആ കാറ്റ് വീശുമ്പോൾ, ആ കല്ലുകൾക്കിടയിൽ നിന്ന് ആരോ മന്ത്രിക്കുന്നത് കേൾക്കാം. ........ End #horror #stories
suni
7.4K views
29 days ago
പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/4EZbVoNaD4b ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! "അറിയാതെ ❤️", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, #💞 പ്രണയകഥകൾ #📙 നോവൽ #💌 പ്രണയം #pratilipi Malayalam #story