#കഥ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.4K views
18 hours ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _115 ✍️ രചന -ജിഫ്ന നിസാർ 💥 അല്ല.. അതങ്ങനെ വെറുതെ വന്നതാവില്ല " മഹേഷ്‌ ഉറപ്പിച്ചു പറയുമ്പോൾ നട്ടെല്ലിൽ കൂടി ഒരു തരിപ്പ് പാഞ്ഞു പോയത് പോലൊരു കുളിരോടെ തമ്പി ദീപയെ നോക്കി. മനസ്സിൽ അങ്ങനൊരു സംശയം അയാൾക്കുമുണ്ട്. അതിപ്പോൾ മഹേഷ്‌ ഉറപ്പിച്ചു പറയുക കൂടി ചെയ്തതോട് കൂടി ബലമുള്ളതായി മാറി. എന്റെ മുറിയിൽ നിന്നെന്തെങ്കിലും മിസ്സായിട്ടുണ്ടോ.. അതൊന്ന് നോക്കിക്കേ.. " മഹേഷിന്റെ വാക്കുകളിലും വെപ്രാളമുണ്ട്. ഇല്ലെടാ.. ഒന്നും എടുത്തിട്ടൊന്നുമില്ല. അതൊക്കെ ഞാൻ ആള് പോയ ഉടനെ തന്നെ നോക്കിയിരുന്നു.. അതുമല്ല ഇവിടിന്നിറങ്ങി പോകുമ്പോഴും അശോകന്റെ കയ്യിലൊന്നുമില്ല. അതൊക്കെ ഞാൻ ശ്രദ്ധിച്ചു.. " തമ്പി അൽപ്പം ആശ്വാസത്തോടെ തന്നെ പറഞ്ഞു. ലാപ്പൊക്കെ എടുത്തു നോക്കിയോ.. ഇല്ലെടാ.. ഞാൻ വരുമ്പോ ഇവിടെ വെറുതെ നോക്കി നിൽപ്പായിരുന്നു. ഇനിയിപ്പോ നമ്മള് കരുതും പോലെ ഒന്നുമുണ്ടാവില്ല.. നീ ഇവിടുണ്ടോ എന്നറിയാൻ വെറുതെ വന്നത് തന്നെ ആണെങ്കിലോ.. എനിക്കങ്ങനെ തോന്നുന്നു.. " തമ്പി സ്വയം ആശ്വാസം കണ്ടെത്തും പോലെയാണ് അത് പറഞ്ഞത്. അതങ്ങനെ അല്ലെന്ന് അപ്പോഴും മനസ്സിൽ തോന്നിയിട്ടും ഇനിയവരെ കൂടുതൽ ടെൻഷനാക്കേണ്ടന്ന് കരുതി മഹേഷ്‌ പിന്നൊന്നും പറഞ്ഞില്ല. നിന്റെ ജാമ്യത്തിന്റെ കാര്യം എന്തായി മഹി ." ദീപ തമ്പിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു കൊണ്ട് പറഞ്ഞു. അതിന് അമ്മേടെ ആങ്ങള എന്റെ പേരിലോരു കേസ് കൊടുത്തു കിട്ടണ്ടേ.. എങ്കിൽ എപ്പോ മുൻ‌കൂർ ജാമ്യം എടുത്തു കൊണ്ട് ഞാൻ അവിടെ പറന്നെത്തിയേനെ .ഇതിപ്പോ ഇത്രയൊക്കെ ആയിട്ടും മൂപ്പര് കേസൊന്നും കൊടുത്തിട്ടില്ല.. ഇതിപ്പോ എത്ര ദിവസമായി ഇങ്ങനെ ഒളിച്ചു കളി.. കമ്പനി കാര്യങ്ങളൊക്കെ ഏകദേശം അവതാളത്തിലായത് പോലാണ്. ഇനിയും അധികദിവസം എനിക്കിങ്ങനെ തന്നെ മാറി നിൽക്കേണ്ടി വന്ന അതൊക്കെ എപ്പോ പൂട്ടി കെട്ടി പോകേണ്ടി വരും എന്ന് ചോദിച്ച മതി.. ഇതിപ്പോ അശോകന്റെ കയ്യിൽ നിന്നും തട്ടി എടുത്തിട്ടും അതൊന്ന് നേരെചൊവ്വേ അനുഭവിക്കാൻ യോഗമില്ലെന്നത് പോലെയാണ്. " മഹേഷിന്റെ സ്വരത്തിൽ നിരാശ തിങ്ങി നിറഞ്ഞു.. ഒന്നും വേണ്ടായിരുന്നു.." ദീപയും അതേ നിരാശയിൽ തന്നെ പറഞ്ഞു. എന്ത് വേണ്ടന്ന്.. ഇതൊക്കെ ഇന്നോ നാളെയോ തീരുന്ന കേസാണ്.. പിന്നെ കയ്യിൽ വന്നു ചേരുന്നത് കോടികളാണ്.. ഞാനൊ നീയോ നമ്മുടെ മോനോ ഒരായുസ്സ് മുഴുവനും ഓടി പാഞ്ഞു നടന്നു അധ്വാനിച്ചാലും അതിന്റെ പാതി പോലും ഉണ്ടാക്കി എടുക്കാൻ പറ്റില്ല.. അപ്പഴാ.. " ആ പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല എന്നൊരു മട്ടിൽ ദീപയുടെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചെന്ന പോലെ വാങ്ങിയിട്ട് തമ്പി അവരെ നോക്കി കണ്ണുരുട്ടി.. കൈ പിടിയിൽ ഒതുങ്ങി കിട്ടിയതൊന്നും കൈ വിട്ടു കളയാൻ അയാളോരുക്കമല്ല. അന്നും.. ഇനിയെന്നും. "നീ വെറുതെ അതുമിതും ആലോചിച്ചു കൊണ്ട് വെറുതെ ടെൻഷൻ ആവാതെടാ. നിന്റമ്മ അങ്ങനെ പലതും പറയും.. മറുവശം അവളുടെ ആങ്ങളയല്ലേ.. ആ കൂറ് കാണാതിരിക്കില്ലല്ലോ. എന്നെക്കാളും നിന്നെക്കാളും നിന്റമ്മക്ക് എന്നും വലുത് അവരൊക്കെ തന്നെയാ.." ദീപയെ നോക്കി പല്ലുറുമ്മി കൊണ്ടാണ് അയാളത് പറയുന്നത്. നാവിൽ തുമ്പിൽ വന്നു പെട്ടൊരു മറുപടി ഉണ്ടായിട്ടും ദീപ അപ്പോൾ ഒന്നും മിണ്ടിയില്ല.. സ്വന്തം ആങ്ങളയോട് കാണിക്കാത്ത സ്നേഹം അവരെയപ്പോൾ കളിയാക്കി ചിരിക്കും പോലായിരുന്നു. തുടക്കത്തിൽ തന്നെ അശോകേട്ടനൊരു സൂചന കൊടുത്തിരുന്നെങ്കിൽ ഇതിങ്ങനെയൊന്നും വരില്ലായിരുന്നു എന്നവർ വീണ്ടും വീണ്ടും ഓർക്കുന്നുണ്ട്. പരിതപിക്കുന്നുണ്ട്. സ്വന്തം ഭർത്താവിന്റെ നീചമായ പ്രവർത്തനങ്ങളെ ആദ്യം തന്നെ തടയിടാൻ കഴിഞ്ഞത് കൊണ്ട്.. അതിന് ആത്മാർത്ഥമായി ശ്രമിക്കാഞ്ഞത് കൊണ്ട് തന്നെയാണ് ഇതൊക്കെ ഇങ്ങനെ ഈ വിധം വളർന്നു പോയതെന്ന് അവർക്കറിയാം. അച്ഛന്റെ പാതയിൽ തന്നെ മകനും. അവനെങ്കിലും അശോകേട്ടനോട് കാണിക്കുന്ന സ്നേഹത്തിൽ വഞ്ചനയില്ലെന്ന് തന്നെയാണ് താനും കരുതിയിരുന്നത്. അത് കൊണ്ട് തന്നെയാണ് അവന് കാർത്തുവിനോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കണ്ണും പൂട്ടി അതിന് സമ്മതിച്ചു കൊണ്ടവന്റെ കൂടെ നിന്നു കൊടുത്തതും. പക്ഷേ അച്ഛന് കൂടി വേണ്ടിയാണ് മകനെന്ന പോലായി കാര്യങ്ങൾ.. ദീപാ ഒരു നെടുവീർപ്പോടെ ഭർത്താവിനെ ഒന്ന് നോക്കി. ഇനിയും അവിടെ നിന്നാൽ അവരോട് വല്ലതും പറയുമെന്നും അത് പിന്നെ വലിയൊരു വഴക്കാവുമെന്നും കരുതി തന്നെയാണ് അവരവിടെ നിന്നും ഇറങ്ങി പോയത്.. "നീയിങ് നാട്ടിൽ വാടാ മോനെ .. നിനക്കെതിരെ കളിക്കൊരുങ്ങും മുൻപ് അവനെ.. ആ അശോകനെ ഞാനങ്ങു തീർത്തു കളയും.. പിന്നെ അവനുള്ളതെല്ലാം നിന്റെ കയ്യിലല്ലേ.. കേസും കൂട്ടവുമൊന്നും ഇല്ലാതെ എന്നെ നീ രക്ഷപ്പെടുത്തി എടുകുമല്ലോ.." ദീപ പോയ വഴിയേ നോക്കി അതീവ രഹസ്യം പോലെ തമ്പി അത് പറയുമ്പോൾ അത് വരെയും ആറി തണുത്ത മഹേഷിന്റെ ഉള്ളിൽ പിന്നെ കൂടുതൽ മികവോടെ പിന്നെയുള്ള പ്ലാനുകൾ നടത്തുന്ന തിരക്കിലായിരുന്നു.. 💥💥 വിളിക്കാം... കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ശിവ പറയുമ്പോൾ മിയക്കുമുണ്ടൊരു ചിരിയൊക്കെ. വിളിക്കണം.. അത് പറഞ്ഞു കൊണ്ടവൾ നോട്ടം തെറ്റിച്ചു. എങ്കിലുമാ ചിരി അത് പോലെ തന്നെയുണ്ട്. ശിവക്കും.. തത്കാലം ആരും അറിയണ്ട... അവനോർമിപ്പിച്ചു. എനിക്കറിയാം.. അവനൊട്ടും പ്രതീക്ഷിക്കാതെ മിയ പതിയെ ആ കയ്യിലൊന്ന് തൊട്ടു കൊണ്ടാണത് പറയുന്നത്. അവളാ കൈകൾ പിൻവലിച്ചു മാറും മുന്നേ ശിവയാ വിരൽ കോർത്തെടുത്തു. മുറുകെ പിടിച്ചു. നമ്മള് പെട്ടന്നെത്തിയ പോലെ. ല്ലേ.. " മണിക്കൂറുകൾ നീണ്ട യാത്ര വളരെ പെട്ടന്ന് അവസാനിച്ചത് പോലൊരു തോന്നലോടെ അവനത് പറയുമ്പോൾ അതേ ചിന്ത മനസ്സിൽ തോന്നിയ മിയയും അത് തലയാട്ടി കാണിച്ചു. എക്സാമിന് മുന്നേ ഇനി ലീവ്ണ്ടാവുമോ.. " മ്മ്.. വീട്ടിലോട്ട് പോകാതെ കുഞ്ഞാറ്റയുടെ വീട്ടിലെക്ക് പോരാമോ..? " കള്ളത്തരം നിറഞ്ഞൊരു ആവിശ്യം.. അത്‌ വേണോ.. കള്ളത്തരം കൂടിയ വീട്ടിൽ പെട്ടന്ന് സീനാവും. എക്സാം കഴിയും വരെയും ഇങ്ങനെ പോട്ടെ.. അവനെക്കാൾ കള്ളത്തരം നിറഞ്ഞു നിൽക്കുന്ന ചിരിയപ്പോൾ അവൾക്കാണ്. എങ്കിൽ വേണ്ട അല്ലേ.. ഇടയ്ക്കിടെ ഇങ്ങോട്ട് വായോ.. ഇവിടെ കുറച്ചു കൂടി സേഫാണ് " അവൾ അനുവാദം കൊടുത്തു.. നമ്മളെന്തെ കാണാനും മിണ്ടാനും ഇത്രേം വൈകിയേ...? " ശിവ അവളെ നോക്കി.. കണ്ടില്ലേലും മിണ്ടിയില്ലേലും കാശ്യേട്ടന്റെ കൂടെയുള്ള ശിവേട്ടനെ കുറിച്ച് കാർത്തു എന്നോട് പറഞ്ഞിട്ടുണ്ട്. ഒത്തിരി തവണ.. പക്ഷേ അന്നൊന്നും ഞാൻ അറിഞ്ഞില്ലല്ലോ.. ആ ശിവേട്ടനിങ്ങനെ എന്റെ കൈ പിടിയിൽ ഒതുങ്ങി വരുമെന്ന്.. " അവൻ പിടിച്ചു വെച്ച കയ്യിലേക്കൊന്നു നോക്കി മിയ കുറുമ്പോടെ പറയുമ്പോൾ ശിവ തലയാട്ടി ചിരിക്കുന്നുണ്ട്.. കുഞ്ഞാറ്റയുടെ കുറുമ്പുള്ള കൂട്ടുകാരി കൊച്ചിനെ കാശി പറഞ്ഞിട്ടാ ഞാനും അറിഞ്ഞത്. അന്നവർ ഒരുമിച്ച് ജീവിക്കാൻ ഇയാളെടുത്ത റിസ്ക്കിനെ കുറിച്ചവൻ പറഞ്ഞ നിമിഷം തന്നെ ഞാനോർത്തിരുന്നു.. നേരിട്ട് കണ്ടാൽ എന്നെങ്കിലും ഒരു താങ്ക്സ് പറയണമെന്ന്.. " ശിവ അവളുടെ കയ്യിലെ പിടി ഒന്ന് ക്കൂടി മുറുക്കി.. എങ്കിലത് ഇപ്പൊ പറഞ്ഞേക്ക്.. എന്ത്.. ആ താങ്ക്സ്.. അതിനി വേണമെന്നില്ല.. അതെന്തേ.. ഇനി പറയേണ്ടത് അതല്ല.. പിന്നെന്താ.. അവൻ ഉദ്ദേശിക്കുന്നതെല്ലാം നന്നായി മനസ്സിലായിട്ടും മിയ ചോദിച്ചു.. പറയും.. ഇപ്പോഴല്ല.. " അവൾക്കതറിയാം എന്നതവനും അറിയാലോ.. പതിയെ പതിയെ.. ഏറ്റവും അടുപ്പമുള്ള ആരോടോ എന്നത് പോലെയാണ് മിയ അവനോട് യാത്ര പറഞ്ഞത്. ഞാനെടുത്തോളാം. " തനിക്കു പിറകെ ഇറങ്ങി ഡിക്കിയിൽ നിന്നും ബാഗ് എടുക്കാൻ തുടങ്ങിയവനോട് മിയ പതിയെ പറഞ്ഞു. എങ്കിലും അവന്റെയാ പരിഗണന.. അതവളെ വല്ലാതെ സന്തോഷമാക്കുക തന്നെ ചെയ്തു.. സ്നേഹമെന്നാൽ പരിഗണന തന്നെയാണല്ലോ.. നീയെന്നെ വേദനിപ്പിക്കില്ലെന്നും കൈ വിടില്ലെന്നുമുള്ള വിശ്വാസത്തിന്റെ മറ്റൊരു പേര് കൂടിയല്ലേ 💐💐 കെട്ടഴിച്ചു മാറ്റി എന്നും കരുതി പെട്ടന്ന് ഭാരമുള്ളതൊന്നും എടുക്കരുത്.. കേട്ടോ.. പിന്നത് വീണ്ടും പണിയാകും " ഡോക്ടർ പറയുമ്പോൾ കള്ളത്തരം നിറഞ്ഞൊരു ചിരിയോടെ കാശിയുടെ നോട്ടം അവനോട് ചേർന്ന് നിൽക്കുന്ന കാർത്തുവിന്റെ നേരെയാണ്. അവളാകട്ടെ ചമ്മലോടെ നോക്കിയതാ ചെറുപ്പക്കാരൻ ഡോക്ടറേയും കണ്ടിട്ടുണ്ട്. അയാൾക്കത് അവന്റെ നോട്ടത്തിന്റെ അർഥം വെടിപ്പായി മനസ്സിലാവുകയും ചെയ്തിട്ടുണ്ട്. അത് തെളിയിക്കുന്നൊരു ചിരിയോടെയാണ് ആളുടെ നിൽപ്പ്. കുറച്ചു ദിവസം ഫിസിയോ ചെയ്യേണ്ടി വരും. എങ്കിലേ പഴയ പോലൊരു ബലം കിട്ടൂ.. ഇവിടെ ഓപ്പോസിറ്റ് തന്നെ അത് ചെയ്യുന്നോരു സ്ഥാപനമുണ്ട്.. ഞാനങ്ങോട്ട് റഫർ ചെയ്യട്ടെ.. ഷീട്ട് എഴുതുന്നതിനിടെ ഡോക്ടർ കാശിയെ നോക്കി. സോറി.. എന്റെ വൈഫ് ഡോക്ടറാണ്.. ആള് ചെയ്‌തോളും.. " അവൻ ചിരിയോടെ തന്നെ പറഞ്ഞു. അതിൽ പിന്നെ അത് ചെയ്യേണ്ട രീതികളെ കുറച്ചായി ഡോക്ടറുടെ സംസാരം. അതെല്ലാം പറയുന്നത് മൊത്തം കാർത്തുവിനോടാണ്.. കാശിയും അവളെ മാത്രമാണ് നോക്കുന്നത്. അര മണിക്കൂർ കൊണ്ടാണ് അവർ അവിടെ നിന്നും ഇറങ്ങിയത്.. മനുഷ്യൻ ചമ്മി നാശമായി.. " പുറത്തിറങ്ങിയതെ കാർത്തു അവനെ നോക്കി പറഞ്ഞു കൊണ്ടൊരു പിച്ചു കൊടുത്തു. ഞാനെന്ത് ചെയ്ത്.. അവനതെ ചിരിയോടെ തന്നെ ചോദിച്ചു. വയ്യാത്ത കയ്യും വെച്ചിനി നിങ്ങളെന്തെലും ചെയ്യാൻ ബാക്കിയുണ്ടായിരുന്നോ.. എന്നിട്ടാണ്.. " ഗൗരവത്തോടെ പറയണമെന്ന് കരുതിയിരുന്നെങ്കിലും അത് പറയുമ്പോൾ അവളുടെ മുഖം ചുവന്നു പോയി.. കാശി ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്ത് കൊണ്ടവൾക്കൊപ്പം നടന്നു. ഞാനോടിക്കണോ.. കയ്യിലൊന്ന് തടവി കൊണ്ടവൻ കാർത്തുവിനെ നോക്കി. മിണ്ടാതെ ഇരുന്നോളണം. അല്ലേൽ തന്നെ ആ കെട്ടഴിച്ചപ്പോ മുതൽ എനിക്കൊരു സമാധാനവുമില്ല.. അപ്പഴാണ്. കണ്ണുരുട്ടി കൊണ്ടത് പറയുമ്പോഴും അവളുടെ മുഖവും മങ്ങി പോയിരുന്നു. ഇത് നല്ല കൂത്ത്.. പിന്നെന്റെ കൈ എന്നുമിങ്ങനെ കെട്ടി പൂട്ടി ഇടണമെന്നാണോ നിനക്ക്..? നിനക്കൊരു കണ്ണീ ചോര ഇല്ലെടി.. ദുഷ്ടെ " അതേ ഭാവത്തിൽ പറഞ്ഞു കൊണ്ട് കോ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നപ്പോഴും അവനറിയാമായിരുന്നു അവളെന്താണ് ഉദ്ദേശിച്ചതെന്നും ആ മനസ്സ് പിടയുന്നത് എന്തിനാണെന്നും. എന്നാണോ ഞാനിപ്പോ പറഞ്ഞത്.. അവനാ പറഞ്ഞത് അവൾക്കും ഒട്ടും പിടിച്ചിട്ടില്ല. അല്ലേ... അല്ല. ഇനിയിപ്പോ തുടങ്ങില്ലേ മഹേഷ്‌.. അവനോടുള്ള പ്രതികാരം എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ഓടല്.. അയാള് കൊടും ക്രിമിനൽ ആണെന്ന് നിങ്ങള് തന്നെയല്ലേ പറയാറ്. അങ്ങനെ ഒരാൾക്ക് പിറകെ പോകുമ്പോ എനിക്ക് പിന്നെ പേടിയല്ലാതെ സന്തോഷം തോന്നില്ലല്ലോ.. " അവനോടുള്ള പരിഭവം കലർന്നൊരു ദേഷ്യത്തോടെ തന്നെയാണ് അവളാ കാർ മുന്നോട്ടെടുത്തത്. പതിയെ പോടീ.. " കാശി ഓർമിപ്പിച്ചു. ആ.. എന്തായാലും മഹേഷിന്റെ കൈ കൊണ്ട് ചാവുന്നതിനേക്കാൾ നല്ലത് ഇങ്ങനാ.. അതാവുമ്പോ ഒപ്പം മരിക്കാലോ.. കണ്ട് കൊണ്ട് മരിക്കാലോ " വാശി പോലെ കാർത്തുവിന്റെ കാലുകൾ ആക്സലേറ്ററിൽ അമർന്നു. കാശി പിന്നൊന്നും പറയാതെ അവളെ നോക്കി ചിരിച്ചു കൊണ്ടാ സീറ്റിലേക്ക് ചാരി കിടന്നു.. കുറച്ചു ദൂരം അങ്ങനെ പോയെങ്കിലും വെറുതെ ആ ചിരിയിലേക്കൊന്ന് നോക്കിയ അതേ നിമിഷം തന്നെ അവൾ സ്പീഡ് കുറച്ചു.. എന്തേയ്‌.. നിനക്കിപ്പോ ഒരുമിച്ച് മരിക്കണ്ടെ.. " അവനതേ ഭാവത്തിൽ ചോദിച്ചു. "എനിക്ക്.. എനിക്ക് സ്നേഹിച്ചു മതിയായില്ല.. കൊതി തീർന്നില്ല.ജീവിച്ചു മതിയായില്ല.." അവളൊരു ചിരിയോടെയാണ് പറഞ്ഞതെങ്കിലും ആ കണ്ണുകൾ നിറഞ്ഞു പോയത് അവനും കണ്ടിരുന്നു. എനിക്കും.. ഗിയറിൽ വെച്ച കയ്യിൽ അവനും കൈ ചേർത്ത് വെച്ചു. എന്നിട്ടാണോ അവന്റെ പിന്നാലെ..വീണ്ടും. അവനെ അവന്റെ വഴിക്ക് വിട്ടിട്ട് നമ്മക്ക് സമാധാനമായി ജീവിച്ചൂടെ.. കാത്തുവിന് വീണ്ടും സങ്കടം വന്നു. അവളുടെ സ്വരത്തിൽ അപേക്ഷ കൂടി വന്നു ചേർന്നു.. ഞാനിപ്പോ അവന്റെ പിറകെ പോയില്ലേൽ അവൻ നമ്മുക്ക് പിറകെ വരും. നമ്മുടെ സ്വപ്നങ്ങളെല്ലാം നശിപ്പിച്ചു കൊണ്ടവൻ ജയിക്കും.. അതിന് അവനൊരു അവസരം കൊടുക്കണോ ഞാൻ.. വേണോ.. അവൻ കാർത്തുവിനെ നോക്കി. അവളൊന്നും മിണ്ടിയില്ല.. അവനെ നോക്കിയതുമില്ല.. നമ്മളല്ല കുഞ്ഞാറ്റെ.. ഇനി തോൽക്കാൻ പോണത് അവനാ.. അത് പക്ഷേ മരണം കൊണ്ടല്ല.. അത്ര പെട്ടന്ന് മരിക്കേണ്ടവനല്ലല്ലോ അവൻ.. ചെയ്ത് കൂട്ടിയത് വെച്ച് നോക്കിയാൽ ഇഞ്ചിഞ്ചായി മരിക്കേണ്ടവൻ.. അങ്ങനൊരു വിധിയിലേക്ക് അവനെ ഞാൻ കൊണ്ടെത്തിക്കും.. എന്നിട്ടേ ഞാൻ അവനെ നിയമത്തിനു വിട്ട് കൊടുക്കൂ.. അതുറപ്പാണ്.. " വല്ലാത്തൊരു കാഠിന്യം നിറഞ്ഞു നിൽക്കുന്ന അവന്റെയാ വാക്കുകൾ. കാർത്തുവിന്റെ ഹൃദയമിടിപ്പൊരുപാട് കൂട്ടാൻ അത് ധാരാളമായിരുന്നു.. തുടരും.. ലാഗ് ആയി തുടങ്ങിയോ..? റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ ജിഫ് 💥💥 #📔 കഥ #💞 പ്രണയകഥകൾ
അമ്പിളി 🌝
2.9K views
1 days ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ MY DOCTOR ❤️ 48 " സത്യത്തിൽ എന്തൊക്കെയാ ഇവിടെ നടക്കുന്നത്? " സിറ്റി ഹോസ്പിറ്റലിലെ ഒബ്സെർവഷൻ ബെഡിൽ ഒന്നിൽ കിടന്നു കൊണ്ട് അടുത്തിരിക്കുന്ന വൈശാഖിനെ നോക്കി സിദ്ധു ചോദിച്ചു. വൈശാഖ് അവനു നേരെ നല്ലൊരു ചിരി പാസാക്കി കയ്യിലിരിക്കുന്ന ഓറഞ്ച് പൊളിച്ചു ഒരല്ലി വായിലിട്ടു. " എന്റെ സിദ്ധു ചേട്ടാ.... എനിക്കും സത്യത്തിൽ ഒന്നും മനസ്സിലായിട്ടില്ല. നിങ്ങൾ വിളിക്കുന്നതിന്‌ തൊട്ടുമുന്നാണ് ആ പെണ്ണ് അപ്പന്റെ നമ്പറിലേക്ക് ലൊക്കേഷൻ അയക്കുന്നത്. അപ്പോഴേക്കും ചേട്ടൻ എങ്ങനെ അവിടെയെത്തി? " " എടാ... ഐഷു വിളിച്ചിരുന്നു.  അഞ്ജു ഫോൺ എടുക്കുന്നില്ല. റെസ്റ്റോറന്റലേക്ക് വിളിച്ചപ്പോൾ അവിടെയെത്തിയിട്ടില്ലാന്നും പറഞ്ഞു ഫുൾ കരച്ചിൽ. അപ്പോൾ തന്നെ ഞാൻ വേഗം സിറിയെ വിളിച്ചു. അവനും ഫോൺ എടുത്തില്ല. പിന്നെയാണ് ആരോണിനെ വിളിക്കുന്നതും അവൻ കാര്യങ്ങൾ പറയുന്നതും. ലൊക്കേഷൻ അയച്ചു തരുന്നതും. എന്തോ ഭാഗ്യത്തിന് ഞാൻ ഒരു ബൈക്ക് നോക്കാൻ ചെന്ന സ്ഥലത്തിന്റെ തൊട്ടടുത്തായിരുന്നു ലൊക്കേഷൻ. കൂടെയുള്ളവൻമാരെയും കൂട്ടി ഒറ്റപോക്കായിരുന്നു. " സിദ്ധു പിന്നീട് നടന്നതിന്റെ ഓർമയിൽ ഒന്ന് നെടുവീർപ്പിട്ടു.. വൈശാഖ് അപ്പുറത്തു ബെഡിൽ തലയിൽ നല്ലൊരു കെട്ടും വച്ചു കിടക്കുന്ന സിറിയെ നോക്കി. അവൻ നല്ല ഉറക്കത്തിലാണ്. " അഞ്ജു ശരിക്ക് ആരുടെ കാമുകിയാണ്? " വൈശാഖ് നോക്കിയതിനൊപ്പം സിറിയെ നോക്കി സിദ്ധു ചോദിച്ചു. " സിറിയുടെ അപ്പൻ ഡോക്ടർ ഏഥൻ മില്ലറിന്റെ....... " സിറിയുടെ അരികിലിരുന്ന് അവന്റെ തലയിൽ തഴുകുന്ന ഏഥനിൽ തന്നെ നോട്ടം നിർത്തിയവൻ പറഞ്ഞു. " unbelievable.... "  വല്ലാത്തൊരു അതിശയം അവന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു. "  ചില കാര്യങ്ങൾ ഒക്കെ അങ്ങനെയാണ് സിദ്ധു ചേട്ടാ...... നമുക്ക് വിശ്വസിക്കാൻ പ്രയാസം കാണും." അപ്പോഴേക്കും അവർ കിടക്കുന്നിടത്തേക്ക് നവീൻ കയറി വന്നു. നവീനൊപ്പം ആരോണും ഉണ്ടായിരുന്നു. ആരോൺ നേരെ സിദ്ധു കിടക്കുന്ന ബെഡിൽ പോയിരുന്നു. " നല്ല ബ്ലീഡിങ് ഉണ്ടായതല്ലേ, അതിന്റെ ക്ഷീണം കാണും..... " നവീൻ ഏഥന്റെ തോളിൽ കയ്യമർത്തി പറഞ്ഞു. നവീനറിയാം സിറിക്ക് ഒരു മുള്ള് കൊണ്ടാൽ അത് പോലും ഏഥന് സഹിക്കാൻ കഴിയില്ലെന്ന്.  " നീ അഞ്ജുവിനടുത്തേക്ക് ചെല്ല്. അവളിപ്പോൾ എണീക്കും. ആരെയും കണ്ടില്ലെങ്കിൽ പാനിക്ക് ആവും. ഇവിടെ ഞങ്ങളെല്ലാവരും ഇല്ലേ? " അതിനൊന്ന് തലയാട്ടി ഏഥൻ എണീറ്റു. അവന്റെ മനസും അഞ്ജുവിനെ കാണാൻ കൊതിച്ചു തുടങ്ങിയിരുന്നു. അവൻ പുറത്തേക്കിറങ്ങി പോകുന്നത് എല്ലാവരും നോക്കി നിന്നു. " അങ്ങേര് ശരിക്കും ഹിറ്റ്ലർ അല്ലെടാ... പക്കാ സൂപ്പർഹീറോ ആണ്. വെറുതെയല്ല സിറി ഇങ്ങനായെ. " ആരോൺ വലിയ കാര്യം പോലെ പറഞ്ഞു. " അവനെ നിങ്ങൾക്ക് ശരിക്കറിയാഞ്ഞിട്ടാണ്. മെഡിക്കൽ കോളേജിൽ പഠിച്ചിരുന്നൊരു ഏഥൻ ഉണ്ടായിരുന്നു. അവന്റെ മുഖത്ത് നോക്കി എതിർത്തു സംസാരിക്കാൻ പോലും എല്ലാവരും ഒന്ന്  മടിക്കും. അവന്റെ സ്വഭാവം സിറിക്ക് ഒരു ദോഷമാവരുത് എന്നത് കൊണ്ടു മാത്രം പുണ്യാളനായതാണവൻ. അതുകൊണ്ടല്ലേ നിങ്ങൾ എന്തെങ്കിലും കുഴപ്പം ഒപ്പിക്കുമ്പോഴേക്കും അവനിടപ്പെട്ട് ഒതുക്കുന്നത്. ഇല്ലെങ്കിൽ സിറി അവനെ കടത്തിവെട്ടുമെന്ന് അവനു നന്നായറിയാം." നവീൻ പഴയ ഓർമയിൽ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞതും അത്ഭുതത്തോടവർ പരസ്പരം നോക്കി. ****************** അഞ്ജു കിടക്കുന്ന റൂമിലേക്ക് നടക്കുന്ന വഴി നൈറ്റ്‌ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫുകൾ അവനെ ശ്രദ്ധിക്കുന്നത് ഏഥൻ കണ്ടു. ഇത്രയും വലിയൊരു മകൻ ഏഥൻ ഡോക്ടർക്ക് ഉണ്ടെന്നറിഞ്ഞതിന്റെ ഒരു ഞെട്ടലാണത് എന്നവനും അറിയാം. ഏഥൻ റൂമിലേക്ക് കടന്നു. തന്റെ ഷർട്ട്‌ ധരിച്ചു ശാന്തമായി ഉറങ്ങുന്നവളെ വാത്സല്യത്തോടെ നോക്കി അവൾക്കരികിൽ പോയിരുന്നു.അവൾ എണീക്കുന്നില്ലെന്ന് കണ്ടതും അഞ്ചുവിനരികിലേക്കവൻ പതുക്കെ കിടന്നു. അവളെത്തന്നെ നോക്കി കിടന്നു കണ്ണുകളിൽ ഉറക്കം വന്ന് മൂടി.ഏഥനു നല്ല ക്ഷീണമുണ്ടായിരുന്നു. പെട്ടന്ന് തന്നെ ഏഥൻ ഉറങ്ങി പോയി. മാർട്ടിനും മെർലിനും പ്രേതങ്ങളെ പോലെ ഒരു കാടിനുള്ളിലേക്ക് അഞ്ജുവിനെ ഓടിക്കുന്നത്  സ്വപ്നം കണ്ടാണ് അഞ്ജു ഞെട്ടി എണീക്കുന്നത്. വല്ലാതെ വിയർത്തൊഴുകി വെപ്രാളത്തോടെയവൾ കണ്ണ് തുറന്നു നേരെ മുകളിലേക്ക് നോക്കി.  Hospital ആണെന്ന് തിരിച്ചറിഞ്ഞതും വല്ലാത്തൊരു ആശ്വാസമായിരുന്നു. അപ്പോഴാണ് അടുത്ത് കിടക്കുന്നവന്റെ സാന്നിധ്യം തിരിച്ചറിഞ്ഞവൾ ചെരിഞ്ഞു നോക്കുന്നത്. വളരെ  ശാന്തമായി അവളെ പറ്റിച്ചേർന്നു കിടന്നുറങ്ങുന്ന ഏഥനെ കണ്ടതും അഞ്ജുവിന്റെ ഉള്ളിൽ ഒരു തണുപ്പ് വീണു. അവസാനം കണ്ണടയുന്നതിനു തൊട്ടു മുന്നേ കണ്ടത് കണ്ണുകളിൽ കനലുമായി സാക്ഷാൽ മഹാദേവനെ പോലൊരു ഏഥനെയും  നെഞ്ചിൽ കയറിയ കത്തിയോടെ വീഴുന്ന മാർട്ടിനെയുമാണ്.ശരിക്കും അവൾ ഭയന്ന് പോയിരുന്നു. എന്നാൽ ഇപ്പോൾ എന്തുകൊണ്ടോ ഒരു ആനന്ദം തോന്നുന്നു. അത്രയും ദയനീമായ അവസ്ഥയിൽ അവളെ നിർത്തിയവർ എല്ലാമിപ്പോൾ ഏതവസ്ഥയിൽ ആയിരിക്കും എന്ന് ഊഹിക്കുമ്പോൾ ആ ആനന്ദം കൂടി വരുന്നു. അഞ്ജു ഏഥന്റെ മുഖം മുഴുവൻ കണ്ണുകളോടിച്ചു. അവൾക്ക് സഹിക്കാനാവാത്ത സ്നേഹം തോന്നിയവനോട്. അവൾ ഒന്നുകൂടെ കുറുകി കൊണ്ടവന്റെ നെഞ്ചിലേക്ക് ചുരുങ്ങി.ഏഥൻ ആ ഉറക്കത്തിലും അവളെ അവനോട് ചേർത്തു പിടിച്ചു. ഫുഡ്‌ കൊടുക്കാൻ വേണ്ടി വന്ന സിദ്ധു ആ കാഴ്ച കണ്ടു മിഴിച്ചു നിൽക്കുകയായിരുന്നു. അവരെ ശല്യപെടുത്താൻ തോന്നാതെ അവൻ തിരിച്ചു പോയി. പിറ്റേന്ന് അഞ്ജു എണീക്കുമ്പോൾ ഏഥൻ അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു. " വീട്ടിൽ പോവാം.... " അവളുടെ തലയിൽ തഴുകി കൊണ്ടവൻ ചോദിച്ചു. അതിനവൾ പുഞ്ചിരിയോടെ  തലയാട്ടി. രണ്ടു പേരും എണീറ്റ് ഫ്രഷ് ആയി സിറിയും സിദ്ധുവും കിടന്നിരുന്നിടത്തേക്ക് നടന്നു. അപ്പോഴാണ് വല്ലാത്ത ഭാവത്തിൽ നവീൻ അവർക്ക് നേരെ വരുന്നത്. " ഇപ്പൊ ok അല്ലേ അഞ്ജന... " നവീൻ ചോദിച്ചതും അഞ്ജു അതിനു തലയാട്ടി. " ഇന്നത്തെ ബ്രേക്കിങ് ന്യൂസ്‌ കണ്ടിരുന്നോ നീ? " നവീന്റെ ചോദ്യം ഏഥനോട് ആയിരുന്നു. " ഇല്ല... " " സഹോദരനെ അനിയത്തി കുത്തി കൊന്നു. തന്റെ ഡ്രൈവറുമായി അനിയത്തി പ്രണയത്തിൽ ആണെന്ന് അറിഞ്ഞതിനെ തുടർന്ന് ഡ്രൈവറെ മർദിക്കുന്നതിനിടയിൽ അനിയത്തി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. " നവീൻ വാർത്ത വായിക്കും പോലെ പറഞ്ഞു. ഏഥൻ പുച്ഛത്തിൽ ചിരിച്ചു. അഞ്ജു ഞെട്ടി പോയി. " മെർലിന്റെയും മാർട്ടിന്റെയും ഫോട്ടോ എല്ലായിടത്തും നിറഞ്ഞു നിൽപ്പുണ്ട്. നീ ഇന്ന് പറ്റുമെങ്കിൽ ഇങ്ങോട്ട് വാ. ഹോസ്പിറ്റലിന്റെ പേര് വന്നത് കൊണ്ട് കാര്യങ്ങൾ കുറച്ചു കുഴപ്പമാണ്. മിക്കവാറും മീറ്റിംഗ് ഉണ്ടാവും... " " നോക്കാം.... " ഏഥൻ അതും പറഞ്ഞു അഞ്ജുവിന്റെ കയ്യും പിടിച്ചു നടന്നു. അവളുടെ കൺഫ്യൂഷൻ കണ്ടു അവൻ ആ  കവിളിൽ ഒന്ന് വിരൽകൊണ്ട് കുത്തി. " si എന്റെ ഫ്രണ്ട് ആണ്. അവനാണ് കേസ് ഇങ്ങനെയാക്കിയത്.. അവിടെ നടന്നത് അത്രയും നമുക്കും നവീനും മാത്രം അറിയുള്ളു... " ഏഥൻ ആ കൺഫ്യൂഷൻ തീർത്തു കൊടുത്തു. അവർ ചെന്നപ്പോഴേക്കും സിറിയും സിദ്ധുവും വൈശാകും ആരോണും തയ്യാറായിരുന്നു. അഞ്ജു ഓടി ചെന്ന് സിറിയെ കെട്ടിപിടിച്ചു. " എനിക്ക് ഒന്നൂല്ലെന്റെ അഞ്ജു. ചെറിയൊരു മുറിവാണ്. " അവൾ കരയുകയാണെന്ന് കണ്ടതും സിറി അവളുടെ മുഖം അവന്റെ തോളിൽ നിന്നും അടർത്തി മാറ്റി പറഞ്ഞു. " എനിക്കറിയാം അതിന്റെ വലുപ്പം . ഞാൻ ആണല്ലോ ആ തലയിൽ നിന്ന് ഒഴുകിയ ചോര മുഴുവനും കണ്ടത്. " വേദനയോടെ അവന്റെ തലയിലെ കെട്ടിൽ അവളൊന്ന് തൊട്ട് നോക്കി. സിറി അതിന് ചിരിച്ചു. അപ്പോഴേക്കും ഏഥൻ ചെന്ന് സിദ്ധുവിന്റെ തോളിൽ കയ്യിട്ടു  പിടിച്ചു. " നന്ദി പറഞ്ഞാൽ തീരില്ല സിദ്ധാർഥ്... നീയില്ലായിരുന്നെങ്കിൽ...... "ഏഥൻ അത്രയും നന്ദിയോടെ പറഞ്ഞു. " അവരെന്റെ ഫ്രണ്ട്‌സ് അല്ലേ സർ.... കൈവിടാൻ പറ്റില്ലല്ലോ... " അവിടുന്നുള്ള സംസാരങ്ങൾ എല്ലാം തീർത്തു ക്യാന്റീനിൽ നിന്നു ബ്രേക്ഫാസ്റ് കഴിച്ചിട്ടാണ് എല്ലാവരും ഇറങ്ങിയത്. സിദ്ധുവും വൈശാകും ആരോണും അവരുടെ വീട്ടിലേക്ക് പോയി. എഥനും അഞ്ജുവും സിറിയും  അവരുടെ വീട്ടിലേക്കും പോന്നു. വലിയൊരു മഴ പെയ്തു തോർന്ന പ്രതീതിയായിരുന്നു എല്ലാവരുടെയും ഉള്ളിൽ. വീട്ടിൽ എത്തി സിറിക്ക് മരുന്ന് കൊടുത്തു അവനെ കിടത്തി, റൂമിൽ ചെന്ന് കുളിച്ചു കഴിഞ്ഞാണ് ഏഥൻ അഞ്ജുവിന്റെ അടുത്തേക്ക് ചെന്നത്. അഞ്ജു അപ്പോഴേക്കും കുളിച്ചു ഫ്രഷ് ആയിരുന്നു. ഈറൻ മുടി അഴിച്ചിട്ടു കണ്ണാടിയിൽ സ്വന്തം പ്രതിബിബം നോക്കി നിൽക്കുന്ന അഞ്ജുവിനെ പുറകിലൂടെ ചെന്ന് ഏഥൻ പുണർന്നു. അവളുടെ കഴുത്തിനിടയിലേക്ക്  മുഖം പൂഴ്ത്തി. അഞ്ജു കണ്ണുകൾ അടച്ചു നിന്നു. " ഞാൻ പേടിച്ചു പോയി.... നിങ്ങളെ നഷ്ട്ടപെടുമോന്ന് ഓർത്തു ശരീരം തളർന്നു പോയി. എങ്ങനെയാ അവിടം വരെ ഞാൻ എത്തിയതെന്ന് എനിക്ക് തന്നെ അറിയില്ല." കണ്ണാടിയിൽ കാണുന്ന അവളുടെ മുഖത്തേക്ക് നോക്കി ഏഥൻ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു. അഞ്ജു അതിനൊന്നും പറഞ്ഞില്ല. " If anyone hurts you , I will completely destroy them, even if the whole world opposes me." അവൻ അതും പറഞ്ഞവളുടെ കഴുത്തിൽ പതുക്കെ കടിച്ചു. അഞ്ജു നിറഞ്ഞ കണ്ണുകൾ തുറന്നു ഏഥനെ തന്നെ കണ്ണാടിയിലൂടെ നോക്കി നിന്നു. അപ്പോഴാണ് ഏഥന്റെ ഫോൺ റിങ് ചെയ്യുന്നത്. നവീൻ ആയിരുന്നു. ഏഥൻ അത് പോലെ തന്നെ നിന്ന് കാൾ എടുത്തു സംസാരിച്ചു. കാൾ cut ചെയ്ത് അഞ്ജുവിന്റെ കവിളിൽ ഒരു കടി കൂടെ കൊടുത്തു. " ഞാൻ ഹോസ്പിറ്റലിൽ പോയിട്ട് വരാം. മീറ്റിംഗ് ഉണ്ട്.....  സീമേച്ചിയോട് നിങ്ങളെ നോക്കാൻ പറഞ്ഞിട്ടുണ്ട്.ഫുഡും മരുന്നും മറക്കരുത്. Ok" അഞ്ജു പുഞ്ചിരിയോടെ അതിനു തലയാട്ടി. അവളെ വിട്ടു പോവാൻ മടിക്കുന്നത് പോലെ ഒന്ന് കൂടി ഇറുക്കി പുണർന്നവൻ റൂമിൽ നിന്നു ഇറങ്ങി. ഏഥന്റെ കാർ ഗേറ്റ് കടന്നു പോകുന്നത് അഞ്ജു ജനലിലൂടെ കണ്ടു. ക്ഷീണം തോന്നിയത് കൊണ്ട് അഞ്ജു കുറച്ചു നേരം ഒന്ന് കിടന്നു. തുടർച്ചയായി കാളിങ് ബെൽ അടിക്കുന്നത് കേട്ടാണ് പിന്നെയവൾ എണീക്കുന്നത്. ആരോ നിർത്താതെ ബെല്ലടിക്കുന്നുണ്ട്. അഞ്ജു എണീറ്റ് ഹാളിലേക്ക് നടന്നു. അപ്പോഴുണ്ട് സീമേച്ചി നനഞ്ഞ കൈ കുടഞ്ഞുകൊണ്ട് ഓടി വരുന്നു. " ഞാൻ നോക്കാം ചേച്ചി... " ഇതും പറഞ്ഞു അഞ്ജു ഡോർ പോയി തുറന്നു. ഡോറിന് മുന്നിൽ ബാഗും തോളിലിട്ട് സ്കൂൾ യൂണിഫോമിൽ ടെൻഷൻ നിറഞ്ഞ മുഖത്തിൽ നിൽക്കുന്ന ആളെ കണ്ടു അഞ്ജു പുരികം ചുളിച്ചു. മുന്നിൽ ഉള്ള ആളും പുരികം ചുളിച്ചു അഞ്ജുവിനെ നോക്കി. " ആരാ.... " രണ്ട് പേരും ഒരേ സ്വരത്തിൽ ചോദിച്ചു. " ഞാൻ ആര്യ... വൈശാഖിന്റെ അനിയത്തി. സിറിച്ചായൻ എവിടെ? " അഞ്ജുവിനെ തള്ളി അകത്തേക്ക് കയറി ആര്യ ചോദിച്ചു. അഞ്ജു അവളെ അത്ഭുതത്തിൽ നോക്കി പോയി. " മുകളിൽ റൂമിൽ ഉണ്ട്..." അഞ്ജു പതുക്കെ പറഞ്ഞു. " ആണോ... " എന്നും ചോദിച്ചു അവൾ സ്റ്റെപ്പിന് നേരെ ഒറ്റ  ഓട്ടം . പെട്ടന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞു. " ആരാ? " അഞ്ജുവിനെ നോക്കി ആര്യ കണ്ണ് വിടർത്തി. " സിറിയുടെ ഫ്രണ്ട് ആണ്... " അഞ്ജു പറഞ്ഞത് കേട്ട് ആര്യയുടെ കണ്ണുകൾ ഒന്ന് പിടച്ചു. " ഫ്രണ്ട്‌ എന്ന് പറയുമ്പോ? " " ഫ്രണ്ട് എന്ന് പറയുമ്പോൾ ഫ്രണ്ട് തന്നെ..." അഞ്ജു അവളുടെ സംസാരത്തിൽ intrest ആയി ഇടുപ്പിൽ കൈ കുത്തി പറഞ്ഞു. " സിറിച്ചായന് girls ഫ്രണ്ട്‌സ് ഇല്ലല്ലോ.. " " ഗേൾ ഫ്രണ്ട് ആവാലോ... " അഞ്ജു ചിരി ഒളിപ്പിച്ചു പറഞ്ഞതും ആര്യയുടെ മുഖത്ത് വല്ലാത്തൊരു പരിഭവം വന്ന് മൂടിയതവൾ അത്ഭുതത്തോടെ കണ്ടു. " ഞാൻ എന്തായാലും ഇച്ചായനെ കണ്ടിട്ട് വരാം.... " ആര്യ തുള്ളിക്കൊണ്ട് തോളിലുള്ള സ്കൂൾ ബാഗിന്റെ കനത്തിൽ ഒന്ന് വളഞ്ഞു കൊണ്ട് സ്റ്റെപ് ഓടി കയറി പോകുന്നത് അഞ്ജു വിടർന്ന ചിരിയോടെ കണ്ടു. " സിറിച്ചായൻ...." അഞ്ജു പതുക്കെ പറഞ്ഞു. തുടരും......
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
0 view
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 114 ✍️ രചന - ജിഫ്ന നിസാർ ❣️ അളിയനിപ്പോ ഇവിടെന്താ കാര്യം.. " തീർത്തും പരുക്കമായാ ആ ചോദ്യം കേട്ടിട്ടും അശോകൻ തിരിഞ്ഞു പോലും നോക്കിയില്ല. വന്ന കാര്യം നടത്തി എടുത്തൊരു സംതൃപ്തി നിറഞ്ഞു നിൽക്കുന്ന ചിരിയോടെ അയാളാ മുറിയിൽ കൂടി ചുറ്റും നോക്കി. മഹേഷിന്റെ മുറിയിലാണ്. ദീപ ചായ എടുക്കാനെന്ന് പറഞ്ഞു തിരിഞ്ഞ ആ നിമിഷം തന്നെ അശോകൻ കയറി പോന്നതാണ്. അയാളെ തിരഞ്ഞ് കൊണ്ട് അകത്തേക്ക് കയറിയ തമ്പി ഒട്ടൊരു പരവേശത്തോടെ അവിടെങ്ങും കാണാതെ തിരഞ്ഞെത്തുമ്പോൾ അശോകനെ ആ മുറിയിൽ കണ്ടതിന്റെ പകപ്പ് അയാൾക്കും നന്നായിയുണ്ട്. ഈ വീട്ടിൽ എനിക്ക് ഇന്നയിടത് കയറാം ഇറങ്ങാം എന്നൊന്നും ഇല്ലല്ലോ അളിയ.. ഇത് വരെയും ഇല്ലായിരുന്നു.. ഇനിയും ഉണ്ടാവില്ല.. കാരണം ഒരുകണക്കിന് ഇതേന്റേം കൂടിയല്ലേ.. പ്ലാൻ വരച്ചതും പ്ലോട്ട് നോക്കിയതും തമ്പി അളിയനും ദീപയും ആണേലും തറയിടൽ തൊട്ട് ഈ കാണുന്ന പരുവത്തിൽ ആക്കി എടുക്കാൻ വേണ്ട കാശ് മുടക്കിയത് ഞാൻ തന്നെയാണ്. പഴയകാര്യങ്ങളൊക്കെ ഇത്രയും പെട്ടന്ന് മറന്നു പോകുന്ന ശീലം അത്ര നല്ലതല്ല കേട്ടോ അളിയാ.. ഞാനാണേൽ ചെയ്തതും കൊടുത്തതും എനിക്കിങ്ങോട്ട് കിട്ടിയതുമെല്ലാം അണുവിടെ കുറയാതെ ഓർത്തു വെക്കും.. വല്ലപ്പോഴും കൊടുത്തു തീർക്കേണ്ടി വന്ന ഒട്ടും കുറയാൻ പാടില്ലല്ലോ. അതിനാ.. " ആ മുറിയിലുള്ള മേശയിൽ ഭംഗിയായി ഫ്രെയിം ചെയ്ത് വെച്ച മഹേഷിന്റെ ഫോട്ടോ കയ്യിലെടുത്തു കൊണ്ട് അതിലൊന്ന് തലോടി കൊണ്ടുള്ള ആ വാക്കുകൾ. അതിനുള്ളിലെ ധ്വനി ശെരിക്കും മനസ്സിലായത് പോലെ തമ്പി ഒന്ന് വിറച്ചു. അവരെ തേടി അങ്ങോട്ട്‌ വന്ന ദീപയുടെയും മുഖം പേടി തട്ടിയത് പോലെ വിളറി വെളുത്തു.. "മോൻ വിളിക്കുമ്പോൾ പറഞ്ഞേക്ക് തമ്പി അളിയാ.. അമ്പലപറമ്പിൽ അശോകൻ ജീവനോടെ ഉണ്ടെന്നും ഇങ്ങോട്ട് വന്നിരുന്നു എന്നും.. മറ്റെല്ലാം മാറ്റി വെച്ച് അവനെ കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിൽ തന്നെ ആണെന്നും.." ലാസ്റ്റ് പറഞ്ഞത് അത്യാവശ്യം കനത്തിൽ ആയത് കൊണ്ട് തന്നെ തബി അയാളെ പകച്ചു നോക്കി. കയ്യിലുള്ള ഫോട്ടോ അമർത്തി മേശയിൽ വെച്ച് കൊണ്ടയാൾ തിരിഞ്ഞു നടന്നു. ചായ കുടിച്ചിട്ട്.." പിറകിൽ നിന്നും വിക്കി വിറച്ചു കൊണ്ട് ദീപാ പറഞ്ഞു കേട്ടപ്പോൾ കത്തും പോലൊരു നോട്ടം കൊണ്ടവരെ കൂടുതൽ വിറപ്പിച്ചു നിർത്തി അശോകൻ.. കുടിച്ചതും തിന്നതുമൊക്കെ കുറച്ചു കൂടി പോയി.. ഇനി അതിനെല്ലാമുള്ള പരിഹാരമാണ്.. അതുടനെ ഉണ്ടാവും.. മകനോട് കൂടി പറഞ്ഞേക്ക്... " കടുപ്പത്തിൽ... അത്രയും പറഞ്ഞു കൊണ്ടയാൾ വന്നത് പോലെ തന്നെ ഇറങ്ങി പോകുമ്പോൾ തമ്പിയും ദീപയും പരസ്പരം പകപ്പോടെ നോക്കി നിന്നു. ❣️❣️ കാശി ഓർമിപ്പിച്ചത് പോലെ തന്നെ..ഏഴ് മണിക്ക് മുന്നേ ശിവ എത്തുമ്പോൾ പോകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി മിയയുടെ കൂടെ കാർത്തുവും കാശിയും കൂടി പുറത്തുണ്ട്. വൈകിയോ ഞാൻ.. എന്നൊരു ചോദ്യത്തോടെ ചിരിച്ചു കൊണ്ടിറങ്ങി വന്ന ശിവക്ക് നേരെയാണ് മിയയുടെ കണ്ണുകൾ. അന്നോളം ആരിലും കാണാത്തൊരു ഭംഗി അവളാ ചിരിയിൽ കണ്ടു മുട്ടി.. നേവി ബ്ലു കളർ ഷർട്ടും മുണ്ടും.. നെറ്റിയിൽ ചന്ദന കുറിയൊക്കെയായി ചെക്കൻ ചെത്തു ലുക്കിലാണ്.. തലേന്ന് പാതിരാ വരെയും ആലോചിച്ചു നോക്കിയിട്ടും ഉറപ്പ് വരാത്തൊരു കാര്യം.. അവളുടെ മനസിൽ വീണ്ടുമങ്ങനെ തെന്നി കളിച്ചു.. ഗുഡ്മോർണിംഗ്.. അവൾക്ക് വേണ്ടി മാത്രമെന്നത് പോലൊരു പറച്ചിലും ചിരിയും.. ഗുഡ്മോർണിംഗ്.. പതറച്ചയെതുമില്ലാതെ അവളും പറഞ്ഞു.. അപ്പോഴേക്കും അകത്തു നിന്നും അശോകനും തുളസിയും ഇറങ്ങി വന്നു.. മോളിനി എന്നാ ഇങ്ങോട്ടെക്ക്.. " തുളസി സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു. ഇനി ഇടയ്ക്കിടെ വരും.. അല്ലെടോ.. " കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് കാശി പറയുമ്പോൾ അതിലെ അർഥമറിഞ്ഞത് കൊണ്ടാണ് അവൾക്കൊരു ചമ്മല് തോന്നിയത്.. ബാഗിങ് താ.. " അവൾക്കുള്ള അതേ ചമ്മൽ ശിവക്കും തോന്നി. അവിടെ നിന്നും മുഖമൊളിപ്പിച്ചു പിടിക്കാൻ വേണ്ടി മിയയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങിയിട്ട് അവനാ കാറിലേക്ക് തന്നെ തിരികെ കയറിയിരുന്നു. പോയിട്ട് വരാം.. " അവളൊരിക്കൽ കൂടി എല്ലാവരോടുമായി യാത്ര ചോദിച്ചു. ലീവുള്ളപ്പോൾ ഒരൂസം പറയ്യ്.. നമ്മുക്ക് നിന്റെ വീട്ടിലൊന്നു പോകണം.. " അശോകൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ടത് പറയുമ്പോൾ അത്‌ എന്തിനെന്ന് അവർക്കെല്ലാം മനസിലായി. അതൊന്നും വേണ്ട അങ്കിൾ.. അതെല്ലാം കഴിഞ്ഞു പോയില്ലേ.. അതെല്ലാവരും വിട്ടു കളഞ്ഞു... " മിയ തണുപ്പ് നിറഞ്ഞ മനസോടെ അയാളോട് ചേർന്ന് നിന്നത് പറയുമ്പോൾ അവളെക്കാൾ ആശ്വാസം തോന്നിയത് കാശിക്കും കാർത്തുവിനും തന്നെയാണ്. അതവരുടെ നല്ല മനസ്സ്.. പക്ഷേ എനിക്ക് പറ്റി പോയൊരു തെറ്റ്.. അത് ഞാൻ തന്നെ തിരുത്തേണ്ടേ മോളെ.. അന്നത്തെ എന്റെ മാനസികവസ്ഥ അത്ര മോശമായിരുന്നു.. എല്ലാം കൂടി പിടി വിട്ടു പോയപ്പോൾ പറ്റി പോയൊരു പിഴവ്.. അത് തിരുത്തിയില്ലേൽ എനിക്കൊരു സമാധാനം ഉണ്ടാവില്ല.. " അത്രയും ആത്മാർത്ഥമായിട്ട് അയാളത് പറയുമ്പോൾ മിയക്ക് ഉള്ളിലൊരു കുത്തൽ അനുഭവപ്പെട്ടു. കാശിക്കും.. അവരുടെ ആ മനസ്സ് അശോകനും മനസ്സിലായി. എന്തെന്നാൽ... അന്നങ്ങനെ ഒരു സാഹസം കാണിക്കാൻ അവർക്കൊപ്പം മിയ കൂടി ചേർന്നിരുന്നു എന്നും.. കൊന്ന് കളഞ്ഞാൽ പോലും അവളൊരിക്കലും അവളുടെ സൗഹൃദത്തെ ഒറ്റി കൊടുക്കില്ലെന്നും അയാൾക്കപ്പോൾ വളരെ നന്നായി തന്നെ അറിയാമായിരുന്നു. പോയിട്ട് വാ.. അശോകൻ മിയയുടെ കയ്യിലെ പിടി വിട്ട് കൊണ്ട് ചിരിയോടെ തന്നെ അവളുടെ കവിളിൽ തട്ടി.. മിയ ചിരിയോടെ എല്ലാവരെയും ഒന്ന് കൂടി നോക്കിയിട്ട് കാറിന് നേരെ ചെന്നു. ശിവ തുറന്നു കൊടുത്ത ഡോറിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറും മുന്നേ അവൾ കാർത്തുവിനെ നോക്കി. അശോകനും തുളസിയും അവിടെ നിൽക്കുന്നത് കൊണ്ട് അവർക്കൊന്നും പിന്നെ മിണ്ടാനും വയ്യ. കാർത്തു ഒന്ന് കണ്ണടച്ച് കാണിച്ചു.. വിരൽ ഉയർത്തി അവൾക്ക് ധൈര്യം പകർന്നു... ചിരിയോടെ തന്നെയാണ് മിയ കാറിലേക്ക് കയറിയത്.. പോയാലോ.. ശിവ അവളെ നോക്കി ചോദിച്ചു. അവളൊന്നു മൂളിയതും അവനത് അവിടെയിട്ട് തന്നെ തിരിച്ചു കൊണ്ട് റോഡിലേക്കിറങ്ങി.. എന്ത് പറഞ്ഞിട്ട് സംസാരിച്ചു തുടങ്ങും എന്നൊരു ആശങ്കയുണ്ട് ഇരുവർക്കും. പക്ഷേ ഇടയ്ക്കിടെ പാളി വീഴുന്ന നോട്ടങ്ങൾ തമ്മിലിടയുമ്പോൾ ഒളിപ്പിച്ചു പിടിക്കുന്ന ചിരിക്ക് പോലും എന്തൊരു ഭംഗി.. വിശക്കുന്നുണ്ടോ.. കഴിച്ചിട്ട് പോണോ.. " ഒടുവിൽ ടൗണിലേക്ക് കയറിയതും ശിവ തന്നെയാണ് ആദ്യം മിണ്ടി തുടങ്ങിയത്. വേണ്ട.. കഴിച്ചതാണ്.. തുളസിയാന്റി നേരത്തെ തന്നെ എല്ലാം ഉണ്ടാക്കി തന്നിരുന്നു.. " മിയ നേർത്തൊരു ചിരിയോടെ പറഞ്ഞു. "ശിവ...ശിവേട്ടൻ... കഴിച്ചോ.." വിക്കി കൊണ്ട് ചോദിക്കുന്നവളെ അവൻ അത്ഭുതത്തോടെയാണ് നോക്കിയത്.. അല്ല.. കാർത്തു അങ്ങനല്ലേ വിളിക്കുന്നത്.. അത് കൊണ്ടാണ് ഞാൻ.. " അവന്റെ നോട്ടത്തിന്റെ അർഥം അറിഞ്ഞത് പോലൊരു ചമ്മലോടെ മിയ മുഖം ചുളിച്ചു.. കുഞ്ഞാറ്റ കാശിയുടെ പെണ്ണാ.. അവൾക്കെന്നോട് അങ്ങനൊരു ഇഷ്ടമാണ്.. ഇയാളാ വിളിയൊക്കെ അത് പോലെ തുടരുമ്പോൾ അതേ ഇഷ്ടം തന്നെയാണോ ഇനി ഇയാൾക്കും എന്നോട്.. " മുന്നോട്ട് നടക്കാൻ ഒരു വഴി തെളിഞ്ഞു കണ്ടതും ശിവ മനോഹരമായ ഒരു ചിരിയോടെ അവളെ മുഖം തിരിച്ചു നോക്കി കൊണ്ട് ചോദിച്ചു. അല്ല.. അതിപ്പോ ഞാൻ.. എനിക്ക്.. " ഉള്ളിൽ അവനോടുള്ള ഇഷ്ടത്തിന്റെയൊരു മൊട്ട് പൂവായി വിരിയാൻ ഒരുങ്ങുന്നുണ്ട്. പക്ഷേ മിയക്ക് അതെങ്ങനെ അവനോട് പറയണമെന്നറിയില്ലായിരുന്നു.. ടെൻഷനൊന്നും വേണ്ട ടോ.. നന്നായി ആലോചിച്ചു കൊണ്ടൊരു തീരുമാനം എടുത്താൽ മതി.. ഇതിപ്പോ കാശിയും കാർത്തുവും ഇങ്ങനൊരു യാത്ര പ്ലാൻ ചെയ്തത് കൊണ്ട് ഞാൻ കൂടെ വന്നതാ..എനിക്കറിയാം.. താൻ ഒട്ടും.. ഞാൻ ഒക്കെയാണ്... അവനത് പറഞ്ഞു തീരും മുൻപ് മിയ ചാടി കയറി പറയുമ്പോൾ ശിവക്ക് ചിരി വന്നു പോയി. അവൾക്കും... അപരിചിതർ എന്നതിൽ നിന്നും ഏറ്റവും അടുപ്പമുള്ളവരിലേക്കുള്ള പരിണാമം.. അത് സംസാരത്തിൽ കൂടി തന്നെയാണെന്ന് അടിവരയിട്ട് ഉറപ്പിച്ച നിമിഷങ്ങൾ. കാറോടി തീർക്കുന്ന ദൂരതിനൊപ്പം തന്നെ അവരിലും അകലത്തിന്റെ ദൂരം കുറഞ്ഞു.. കോളേജിനെ കുറിച്ചും എക്സമിനെ കുറിച്ചും അത്‌ കഴിഞ്ഞിട്ടുള്ള പ്ലാനിനെ കുറച്ചുമൊക്കെ ശിവ അവളോട് ചോദിച്ചു.. അവനറിയേണ്ടതെല്ലാം അവൾ കൃത്യമായിട്ട് പറഞ്ഞും കൊടുത്തു.. "മിയയാണല്ലേ കാശ്ശിക്കും കാർത്തുവിനും വയനാട്ടിൽ പോകാനുള്ള റെക്കമെന്റെഷൻ ചെയ്ത് കൊടുത്തത്.. കുറെയേറെ സംസാരങ്ങൾക്ക് ശേഷമാണ് ശിവ അത് ചോദിച്ചത്. അത്.. അവരുടെ ആ സ്നേഹം പിരിക്കാൻ തോന്നിയില്ല.. കാർത്തു കാശ്യേട്ടനെ അത്രേം..." ശിവയുടെ ഹൃദയം തുളച്ചു കയറുന്ന നോട്ടം കണ്ടപ്പോൾ മിയക്ക് ബാക്കി പറയാനും കഴിയുന്നില്ല.. തനിക്ക് ഭയം തോന്നാഞ്ഞതെന്തേ..? അവനൊരു കൗതുകത്തോടെ ചോദിച്ചു.. എനിക്കറിയില്ല..അവരോന്നായി കാണാൻ ഞാനത്രേം ആഗ്രഹിക്കുന്നുണ്ടായിരുന്നു.. അത് കൊണ്ടാവും.." ഇതിനേക്കാൾ ഭീകരമായിരിക്കും ചിലപ്പോൾ നമ്മുടെ കാര്യം വരുമ്പോൾ.. അപ്പോഴും ഈ ധൈര്യം കാണുമോ.. " അവനൊരു ചിരിയോടെ ചോദിക്കുമ്പോൾ മിയ ഉത്തരമൊന്നും പറഞ്ഞില്ല.. അവനെ നോക്കി ചിരികുക മാത്രം ചെയ്തു.. പക്ഷേ ശിവക്കവൾ പറയാതെ തന്നെ ആ ഉത്തരം അറിയാമായിരുന്നു.. അത് തന്നെയാവും അവനെ അവളിലേക്ക് ചേർത്ത് വെച്ചതും.. സ്നേഹിക്കുന്നവർക്ക് വേണ്ടി അവൾ ഏറ്റെടുക്കുന്ന ആ റിസ്ക് പിടിച്ച സ്നേഹം. അത് സ്വന്തമായി വേണമെന്ന് തന്നെ അവനുള്ളം വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു. ശിവേട്ടനും കുറെ ഏറെ സഹിച്ചിട്ടുണ്ടെന്ന് കാർത്തു എന്നോടും പറഞ്ഞിരുന്നു.. " മിയ അവനെ ഓർമ്മിപ്പിച്ചു.. അവരോന്നായി കാണാൻ ഞാനും അത്രയും ആഗ്രഹിക്കുന്നുണ്ടായിരുന്നു.. കണ്ണ് ചിമ്മി കൊണ്ടവനും പറഞ്ഞു. ഇനി.. ഇനി നമ്മൾ ഒരുമിക്കാൻ അവർ ആഗ്രഹിക്കുന്നു.. അത്.. അതൊന്ന് നടത്തി കൊടുത്താലോ.. ഏറ്റവും മൃദുവായി ശിവ അവന്റെ പ്രണയം പറയുമ്പോൾ.. അതൊന്ന് കേൾക്കാൻ കൊതിയോടെ കാത്തിരുന്നവളുടെ കവിളുകളിൽ പ്രണയത്തിന്റെ ചുവപ്പ് നിറം ഏറെ ചന്തം പടർത്തി കൊണ്ടങ്ങനെ വിരിഞ്ഞു നിന്നു.... തുടരും.. അവരങ്ങനെ സെറ്റ്.. ഇനിയാ പെണ്ണിന്റെ വീട്ടിൽ അറിയുമ്പോഴാണ് 🤣🤣🤣 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ..നിങ്ങളുടെ സ്വന്തം jif🥰 #📔 കഥ #💞 പ്രണയകഥകൾ
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
0 view
19 days ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ പോസ്റ്റ് മാർട്ടം (കഥയും കഥാപാത്രങ്ങളും പൂർണ്ണമായും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ………………………………………… നഗരത്തിന്റെ രണ്ടു ധ്രുവങ്ങളിലായി കഴിയുമ്പോഴും, മഞ്ജുവിന്റെയും വിദ്യയുടെയും മസ്തിഷ്കങ്ങൾ ഡിജിറ്റൽ ലോകത്ത് ഒന്നിച്ചാണ് പ്രവർത്തിച്ചിരുന്നത്. മഞ്ജു നഗരത്തിലെ പ്രമുഖ അഡ്വർടൈസിംഗ് ഏജൻസിയിലെ സീനിയർ കോപ്പിറൈറ്റർ. പുരുഷന്മാർ എന്നാൽ തനിക്ക് താഴെ നിൽക്കേണ്ട വെറും രണ്ടാം കിട ജന്തുക്കളാണെന്ന വിചാരം അവളുടെ രക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു. ഏത് ആണിനെയും വാക്കുകൾ കൊണ്ട് മാനിപ്പുലേറ്റ് ചെയ്ത് സ്വന്തം കാൽക്കീഴിലാക്കാൻ തനിക്ക് പ്രത്യേക കഴിവുണ്ടെന്ന് അവൾ വിശ്വസിച്ചു. റീച്ചിന് വേണ്ടി അച്ഛനെ വരെ ട്രോൾ ചെയ്തു പോസ്റ്റ്‌ ഇടാൻ അവൾക്കൊരു മടിയുമില്ലയിരുന്നു വിദ്യ മുൻപ് ഒരു പ്രമുഖ ഐടി കമ്പനിയിൽ ഡാറ്റ അനലിസ്റ്റ് ആയിരുന്നു. സ്വന്തം അശ്രദ്ധ കൊണ്ട് ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടതിന്റെയും, തുടർന്ന് ഭർത്താവുമായി ഉണ്ടായ ദാമ്പത്യ തകർച്ചയുടെയും മാനസികാഘാതത്തിൽ ജീവിക്കുന്നവൾ. ആ അപകർഷതാബോധവും വേദനയും അവളിൽ ഉണ്ടാക്കിയത് പുരുഷവർഗ്ഗത്തോടുള്ള അതിരറ്റ അന്ധമായ വെറുപ്പായിരുന്നു. എങ്കിലും ഗർഭം പോയ കഥകൾ, പെറ്റ് ലവ് പോസ്റ്റ്സ് എല്ലാം ഇട്ടു വലിയ ഓഡിയൻസിന്റെ ശ്രദ്ധയും സഹതാപവും പിടിച്ചു പറ്റാൻ ശ്രമിച്ചിരുന്നു അവർ രണ്ടുപേരും ചേർന്ന് നിർമ്മിച്ച ഫേസ്ബുക്ക് സാമ്രാജ്യമായിരുന്നു ‘പുനർജന്മത്തിലെ തോഴി’ അവർ ഒരു തന്ത്രപരമായ കളിയാണ് കളിച്ചത്. സ്വന്തം പേഴ്സണൽ പ്രൊഫൈലുകളിൽ അവർ നിഷ്കളങ്ക മെന്നു തോന്നിക്കുന്ന പുരുഷവിരുദ്ധ പോസ്റ്റുകളും വിപ്ലവകരമെന്ന് തോന്നിപ്പിക്കുന്ന ആഹ്വാനങ്ങളും പോസ്റ്റ് ചെയ്തു. എന്നാൽ, 'പുനർജന്മത്തിലെ തോഴി' എന്ന ഗ്രൂപ്പിൽ അവർ ട്രോളുകൾ, വിനോദ വീഡിയോകൾ, ഡാൻസ് റീലുകൾ എന്നിവ മാത്രം പോസ്റ്റ് ചെയ്തു. വെറും ആയിരത്തി അറുനൂറ്* വരുന്ന ആ ചെറിയ ഗ്രൂപ്പിലെ അംഗങ്ങളായ ചില യുവാക്കളെ അഥവാ സിംപുകളെ അവർ തങ്ങളുടെ വിരൽത്തുമ്പിൽ നിർത്തി. എണ്ണം കുറവാണെങ്കിലും, തങ്ങൾ എന്ത് പോസ്റ്റ് ചെയ്താലും പിന്തുണയ്ക്കാനും, തങ്ങൾ ചൂണ്ടിക്കാണിക്കുന്ന പ്രൊഫൈലുകളെ സൈബർ അറ്റാക്ക് നടത്താനും ആ ആളുകൾ എപ്പോഴും തയ്യാറാണെന്ന അഹങ്കാരം അവരെ പിടിച്ചുലച്ചു. ……. ഫേസ്ബുക്കിന്റെ അൽഗോരിതങ്ങളിൽ പോലും പെടാത്തവിധം ഗൂഢമായ ഒരു പ്രൊഫൈലായിരുന്നു പവൻ. അവൻ ആരെന്നോ അവന്റെ യഥാർത്ഥ മുഖം എന്തെന്നോ ആർക്കും അറിയില്ലായിരുന്നു. അയാൾ ഒരിക്കലും പെൺകുട്ടികളുടെ ഇൻബോക്സിലേക്ക് സന്ദേശങ്ങൾ അയക്കാറില്ല. ആരെയും നേരിട്ട് ശല്യം ചെയ്യാറുമില്ല. എന്നാൽ അവന്റെ ഫേസ്ബുക്ക് വാളിൽ നിറയെ അങ്ങേയറ്റം ബുദ്ധിപൂർവം ചിട്ടപ്പെടുത്തിയ മെനിനിസ്റ്റ് പോസ്റ്റുകളും വരികൾക്കിടയിൽ ഒളിപ്പിച്ച വിഷപ്പുകപടലങ്ങളും നിറഞ്ഞുനിന്നു. വായിക്കുന്ന ഏതൊരു കടുത്ത സ്ത്രീപക്ഷവാദിയുടെയും ചോര തിളയ്ക്കുന്ന ശൈലി! പക്ഷേ, അതൊരു കെണിയായിരുന്നു. വർഷങ്ങൾക്ക് മുൻപ്, അനാഥനായ പവന്റെ ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന പ്രതീക്ഷ അവന്റെ സഹോദരൻ ആയിരുന്നു. എന്നാൽ ഡിജിറ്റൽ ലോകത്തെ വ്യാജ ആരോപണങ്ങൾക്കും ക്രൂരമായ സൈബർ ബുള്ളിയിംഗിനും ഇരയായി, മാനസികമായി തകർന്ന് അവൻ ആത്മഹത്യ ചെയ്തു. സൈബർ ഇടങ്ങളിൽ 'ലൈക്കിനും' 'ഫോളോവേഴ്സിനും' വേണ്ടി ആളുകളുടെ ജീവിതം തകർക്കുന്നവരോട് പവന്റെ മനസ്സിൽ ഉടലെടുത്തത് അടങ്ങാത്ത പകയായിരുന്നു. ആ ദുരന്തമാണ് ശാന്തനായ ഒരു യുവാവിനെ തണുപ്പൻ രീതിയിൽ വേട്ടയാടുന്ന, കൃത്യമായ സർജിക്കൽ കൃത്യതയുള്ള ഒരു പ്രൊഫഷണൽ ഹ്യൂമൻ ഹണ്ടറാക്കി മാറ്റിയത്. തനിക്കെതിരെ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും അതിരുകടന്ന വെറുപ്പ് തുപ്പുന്ന പെൺകുട്ടികളെ അവൻ കൃത്യമായി ഒബ്സർവ് ചെയ്യും.വരുടെ ഡിജിറ്റൽ ഫൂട്ട്പ്രിന്റുകൾ ഫോളോ ചെയ്ത്, ലൊക്കേഷൻ കണ്ടെത്തി, അവരെ വേട്ടയാടുകയാണ് അവന്റെ രീതി. ഒരു വ്യാഴാഴ്ച രാത്രി, മഞ്ജുവിന്റെ ഫേസ്ബുക്ക് ഫീഡിലേക്ക് പവന്റെ ഒരു പോസ്റ്റ് എത്തിച്ചേർന്നു. "പെണ്ണുങ്ങൾ വിചാരിക്കുന്നത് അവർ ഈ ലോകം ഭരിക്കുന്നു എന്നാണ്. എന്നാൽ ഒരു പുരുഷന്റെ മനസ്സ് വച്ചാൽ അവരുടെ നിലനിൽപ്പ് വെറും നിമിഷങ്ങൾ മാത്രമാണ്.” പോസ്റ്റ് കണ്ടതും മഞ്ജുവിന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറി. അവൾ ഉടൻ തന്നെ വിദ്യയെ ഫോണിൽ വിളിച്ചു. "വിദ്യ, ഈ പവൻഎന്നൊരുത്തന്റെ പോസ്റ്റ് കണ്ടോ? വലിയ ഹീറോയാണെന്ന വിചാരമാണ് അവന്. ഇവന്റെ പോസ്റ്റ് സ്ക്രീൻഷോട്ട് എടുത്ത് നമ്മുടെ വാളിലിട്ട് ഇവനെ സൈബർ ബുള്ളിയിംഗ് ചെയ്ത് തകർക്കണം. നമ്മുടെ ഗ്രൂപ്പിലെ പിള്ളേരെ വിട്ട് ഇവന്റെ അക്കൗണ്ട് മാസ് റിപ്പോർട്ട് ചെയ്യിക്കണം!" അവർ പവന്റെ പോസ്റ്റ് സ്ക്രീൻഷോട്ട് എടുത്ത് സ്വന്തം വാളുകളിലും ഗ്രൂപ്പിലും ഇട്ട് അവനെ പരസ്യമായി അപമാനിച്ചു. അവരുടെ അനുഗാമികൾ പവന്റെ പോസ്റ്റിന് താഴെ ഭീഷണി കമന്റുകൾ നിറച്ചു. എന്നാൽ, നഗരത്തിന്റെ ഒരു ഇരുണ്ട മുറിയിലിരുന്ന് പവൻ ആ കമന്റുകൾ നോക്കി ചിരിക്കുകയായിരുന്നു. അവൻ തന്റെ മോണിറ്ററിൽ മഞ്ജുവിന്റെയും വിദ്യയുടെയും പോസ്റ്റുകളുടെ രീതി ഐപി അഡ്രസുകൾ, അവർ പോസ്റ്റ് ചെയ്യുന്ന ഫോൺ മോഡലുകൾ, അവരുടെ വൈഫൈ ലൊക്കേഷനുകൾ എന്നിവ കൃത്യമായി കോഡ് ചെയ്തു കഴിഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി. കനത്ത പേമാരി കാരണം നഗരം നിശ്ചലമായിരുന്നു. രാത്രി 10:30 ഹോട്ടലിൽ നിന്നും ഫുഡ്‌ കഴിച്ച ശേഷം മഞ്ജു തന്റെ പാർക്കിംഗ് ലോട്ടിലേക്ക് നടന്നു. ഭൂഗർഭ പാർക്കിംഗിൽ ആരുമുണ്ടായിരുന്നില്ല. പെട്ടെന്ന്, പാർക്കിംഗിലെ ലൈറ്റുകൾ ഒന്നൊന്നായി അണഞ്ഞു. മഞ്ജു തന്റെ ഐഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു. മുന്നോട്ട് നടക്കാൻ തുനിയവെ, പുറകിൽ നിന്ന് ആരോ അവളുടെ വായയും മൂക്കും കട്ടി കൂടിയ ഒരു തുണി കൊണ്ട് അമർത്തിപ്പിടിച്ചു. ക്ലോറോഫോമിന്റെ രൂക്ഷഗന്ധം അവളുടെ ശ്വാസകോശത്തിലേക്ക് ഇരച്ചുകയറി. അല്പസമയത്തിനകം അവൾ പൂർണ്ണമായി ബോധരഹിതയായി. രാത്രി 11:45 വിദ്യയുടെ ഒറ്റപ്പെട്ട വില്ല വിദ്യ തന്റെ വീട്ടിലിരുന്ന് ഫേസ്ബുക്ക് നോക്കുകയായിരുന്നു. പെട്ടെന്ന് വീടിന്റെ പ്രധാന വാതിലിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ടു. "ആരാ ഈ സമയത്ത്?" അവൾ ഭയത്തോടെ ഡോർ ക്യാമറയിലൂടെ നോക്കി. പുറത്ത് കറുത്ത റെയിൻകോട്ട് ധരിച്ച ഒരു സ്വിഗ്ഗി ഡെലിവറി ബോയ് നിൽക്കുന്നു. ‘ ഈസമയത് ആരാ എനിക്ക് വേണ്ടി ഓഡർ ചെയ്തത്’ " പായ്ക്കറ്റ് കതകിന് പുറത്ത് വെക്കാമോ?" വിദ്യ ഉള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു. "ഇതിൽ ഒപ്പ് വേണം മാഡം," പുറത്തുനിന്ന് ശാന്തമായ ശബ്ദം വന്നു. “ ഒപ്പോ എന്തിന് “ വിദ്യ വാതിൽ ചെറുതായി തുറന്നതും, പുറത്തുനിന്നയാൾ ഒട്ടും മടിക്കാതെ വാതിൽ അകത്തേക്ക് തള്ളിത്തുറന്നു. വിദ്യ അലറിവിളിക്കാൻ ശ്രമിച്ചെങ്കിലും, അവൻ തന്റെ കയ്യിലിരുന്ന ഇഞ്ചക്ഷൻ സിറിഞ്ച് അവളുടെ കഴുത്തിലേക്ക് ആഞ്ഞു കുത്തിയിറക്കി. വിദ്യയുടെ കാഴ്ച മങ്ങി, അവൾ നിലത്തേക്ക് തളർന്നു വീണു …… കണ്ണുകൾ തുറക്കുമ്പോൾ, കാഴ്ചകൾ മങ്ങലോടെയാണ് ഇരുവർക്കും തെളിഞ്ഞുവന്നത്. രണ്ടുപേരും തണുത്തുറഞ്ഞ സ്റ്റീൽ സർജിക്കൽ മേശകളിൽ സ്ട്രെച്ച് ചെയ്ത് കിടത്തിയിരിക്കുകയാണ്. അവരുടെ കൈകാലുകൾ കട്ടി കൂടിയ ഇരുമ്പ് ചങ്ങലകളാൽ തികച്ചും അനങ്ങാൻ പറ്റാത്തവിധം പൂട്ടപ്പെട്ടിരിക്കുന്നു. വായിൽ കട്ടിയുള്ള സെല്ലോടേപ്പ് ഒട്ടിച്ചിട്ടുണ്ട്. അതൊരു പഴയ മാംസ സംസ്‌കരണ ശാലയുടെ ബേസ്‌മെന്റ് ആയിരുന്നു. വായുവിൽ ഉണങ്ങിയ ചോരയുടെയും രാസവസ്തുക്കളുടെയും രൂക്ഷഗന്ധം നിറഞ്ഞുനിന്നു. മേശയ്ക്ക് മുകളിലെ വലിയ സർജിക്കൽ ലൈറ്റുകൾ അവരുടെ കണ്ണുകളിലേക്ക് അടിയ്ക്കുകയായിരുന്നു. സ്റ്റീൽ ഉപകരണങ്ങൾ അരികിൽ അടുക്കിവെക്കുന്ന ഒരു രൂപം അവർ കണ്ടു. കറുത്ത സർജിക്കൽ ഗൗണും ഗ്ലൗസും മാസ്കും ധരിച്ച പവൻ! അവന്റെ കണ്ണുകളിൽ യാതൊരു വികാരവുമില്ലായിരുന്നു—വെറുമൊരു വധശിക്ഷ നടപ്പാക്കുന്ന വിധികർത്താവിന്റെ തണുപ്പ് മാത്രം. അവൻ മേശപ്പുറത്തിരുന്ന ഒരു ഹൈ-ഡെഫനിഷൻ സിനിമാറ്റിക് ക്യാമറ ഓൺ ചെയ്തു. അവൻ തന്റെ ടാബ്ലെറ്റിൽ ഏതാനും കോഡുകൾ ടൈപ്പ് ചെയ്തു.അവരുടെ ഫോണുകളുമായി കണക്ട് ചെയ്തു അടുത്ത നിമിഷം, പുനർജന്മത്തിലെ തോഴിഎന്ന അവരുടെ ഫേസ്ബുക്ക് ഗ്രൂപ്പിലേക്ക് ഒരു Exclusively Private Live Stream ആരംഭിച്ചു! ആ കൊച്ചു ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങൾക്കും നോട്ടിഫിക്കേഷൻ പോയി. പകുതിരാത്രിയായിട്ടും, അഡ്മിന്മാരുടെ ലൈവ് കണ്ട ആകാംക്ഷയോടെ ഗ്രൂപ്പിലെ ഭൂരിഭാഗം പേരും ലൈവിലേക്ക് കയറാൻ തുടങ്ങി. വ്യൂവേഴ്സിന്റെ എണ്ണം 100 കടന്നു! പവൻ ക്യാമറയ്ക്ക് മുന്നിലേക്ക് നടന്നു വന്നു. അവൻ മഞ്ജുവിന്റെയും വിദ്യയുടെയും വായിലെ ടേപ്പുകൾ ക്രൂരമായി വലിച്ച് ഊരിമാറ്റി. "ഹലോ ഫോളോവേഴ്സ്..." പവന്റെ ശബ്ദം വികാരങ്ങളില്ലാത്തവണ്ണം ശാന്തവും മരവിപ്പിക്കുന്നതുമായിരുന്നു. "നിങ്ങളുടെ ജനപ്രിയ അഡ്മിന്മാർ ഇതാ എന്റെ ടേബിളിലുണ്ട്. ആണുങ്ങളെ രണ്ടാം കിടക്കാരായി കണ്ട്, ഡിജിറ്റൽ ലോകത്ത് വിഷം തുപ്പി രസിച്ചവർ." "ദയവായി... എന്നെ കൊല്ലരുത്!" മഞ്ജു അലറിവിളിച്ചു കേണു. "ഞാൻ നിനക്ക് എത്ര പണം വേണമെങ്കിലും തരാം! എന്റെ ഗ്രൂപ്പ് നിനക്ക് തരാം!" "നിന്റെ മാനിപ്പുലേഷനും യാചനകളും ഈ ഇവിടെ ചെലവാകില്ല മഞ്ജൂ," പവൻ ക്യാമറയിലേക്ക് തിരിഞ്ഞു. "ഒരു മനുഷ്യൻ ജീവനോടെ ഇരിക്കുമ്പോൾ അവന്റെ ശരീരഘടന വേദനയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നിങ്ങളുടെ ഈ അനുഗാമികൾ ലൈവായി കാണട്ടെ." …… ലൈവ് സ്ട്രീമിൽ ആളുകൾ ഭയത്തോടും ഞെട്ടലോടും കൂടെ കമന്റുകൾ ഇടാൻ തുടങ്ങി. പവൻ ആ സർവർ പൂർണ്ണമായും ടോർ നെറ്റ്‌വർക്കിലൂടെ എൻക്രിപ്റ്റ് ചെയ്തിരുന്നതിനാൽ ലൊക്കേഷൻ കണ്ടെത്തുക അസാധ്യമായിരുന്നു. പവൻ ആദ്യമായി വിദ്യയുടെ അടുത്തേക്ക് നീങ്ങി. യാതൊരു മരുന്നോ അനസ്തേഷ്യയോ ഇല്ലാതെ, അവൻ മൂർച്ചയേറിയ സർജിക്കൽ സ്കാൽപൽ എടുത്ത് അവളുടെ അടിവയറ്റിൽ ആഴത്തിൽ നീളത്തിൽ വരഞ്ഞു മുറിച്ചു. വിദ്യ ബോധത്തോടെ തന്നെ അലറിവിളിച്ചു. ആ ബേസ്‌മെന്റിലെ ചുവരുകളിൽ അവളുടെ ആർത്തനാദം അടിച്ചു തിരിഞ്ഞു. അടിവയറ്റിലെ കലകളും പേശികളും വകഞ്ഞുമാറ്റി, അവളുടെ ജീവനുള്ള ശരീരത്തിൽ നിന്ന് ഗർഭപാത്രം തത്സമയം വെട്ടി വേർപെടുത്തുന്ന ക്രൂരമായ പോസ്റ്റ്‌മോർട്ടം നടപടി പവൻ അങ്ങേയറ്റം കൃത്യതയോടെ നിർവ്വഹിച്ചു. ലൈവ് ക്യാമറയ്ക്ക് മുന്നിൽ ചോരയിൽ കുളിച്ച ആ അവയവം ഉയർത്തിക്കാണിച്ച് അവൻ തണുപ്പൻ ശബ്ദത്തിൽ പറഞ്ഞു: "സ്വന്തം അശ്രദ്ധ കൊണ്ട് കുഞ്ഞിനെ നഷ്ടപ്പെടുത്തി, ആ ദേഷ്യം ലോകത്തിലെ മുഴുവൻ പുരുഷന്മാരുടെയും മേൽ അടിച്ചേൽപ്പിച്ചവൾക്ക് ഇനി എന്തിനാടി ഗർഭ പാത്രം..." നിമിഷങ്ങൾക്കുള്ളിൽ അമിതമായ രക്തസ്രാവത്താലും അസഹ്യമായ വേദനയാലും വിദ്യയുടെ ശരീരം തളർന്നു, അവളുടെ കണ്ണുകൾ ജീവനറ്റതായി മാറി. അടുത്തത് മഞ്ജുവിന്റെ ഊഴമായിരുന്നു. വിദ്യയുടെ അന്ത്യം നേരിൽ കണ്ട് ഭയം കൊണ്ട് വിറച്ചു തുള്ളുകയായിരുന്ന മഞ്ജുവിന്റെ അടുത്തേക്ക് പവൻ എത്തുമ്പോൾ അവളുടെ ബോധം മറയാറായിരുന്നു. "നിന്റെ ഈ വിരലുകളാണ് അല്ലേ ആണുങ്ങൾക്കെതിരെ വിഷം ടൈപ്പ് ചെയ്തത്?" പവൻ അവളുടെ വലതുകൈ മേശപ്പുറത്ത് അമർത്തിവെച്ചു. അവൻ കരുത്തുറ്റ ഒരു ബോൺ കട്ടർ ( എടുത്ത് അവളുടെ ഓരോ വിരലുകളിലെയും അസ്ഥികളും ഞരമ്പുകളും ഒന്നിനു പുറകെ ഒന്നായി മുറിച്ചു മാറ്റി. ഓരോ വിരലും വേർപെടുമ്പോഴും മഞ്ജുവിന്റെ ആർത്തനാദം ലൈവ് സ്ട്രീമിൽ തരംഗമായി മാറി. തുടർന്ന് അവൻ സർജിക്കൽ ബ്ലേഡ് അവളുടെ നെഞ്ചിലേക്ക് ആഴ്ത്തിയിറക്കി ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെടുത്തി. അസഹ്യമായ വേദനയിൽ പിടഞ്ഞ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ മഞ്ജുവിന്റെ അവസാന ശ്വാസവും നിലച്ചു. …… രണ്ടുപേരുടെയും മരണം ഉറപ്പാക്കിയ ശേഷം, ചോര പുരണ്ട തന്റെ കൈകൾ അവൻ ക്യാമറയ്ക്ക് നേരെ കാണിച്ചു. തുടർന്ന്, ആ ശവശരീരങ്ങൾക്ക് മുകളിലായി അവൻ ചോരയിൽ എഴുതിവെച്ച വരികൾ ക്യാമറയിൽ ഫോക്കസ് ചെയ്തു: "ഓൺലൈനിൽ നിങ്ങൾ വിതയ്ക്കുന്ന വെറുപ്പ്, യഥാർത്ഥ ലോകത്ത് നിങ്ങളെ തേടി വരും.." അവൻ ലൈവ് സ്ട്രീം അവസാനിപ്പിച്ചു. ഒപ്പം, "പുനർജന്മത്തിലെ തോഴി" എന്ന ഫേസ്ബുക്ക് ഗ്രൂപ്പും, അവരുടെ പ്രൊഫൈലുകളും സെർവറിൽ നിന്ന് ശാശ്വതമായി മായ്ച്ചു കളഞ്ഞു. തന്റെ ഉപകരണങ്ങൾ കഴുകി പാക്ക് ചെയ്ത് അവൻ ആ വിജനമായ കെട്ടിടത്തിൽ നിന്ന് ശാന്തനായി പുറത്തേക്ക് ഇറങ്ങി. പിറ്റേന്ന് രാവിലെ, പോലീസ് ആ പഴയ ബേസ്‌മെന്റ് കണ്ടെത്തുമ്പോൾ, രക്തത്തിൽ കുളിച്ച രണ്ടു മൃതദേഹങ്ങൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ലൊക്കേഷനിലോ ക്യാമറ മെമ്മറി കാർഡുകളിലോ പവന്റെ ഒരു വിരലടയാളം പോലും ബാക്കിയുണ്ടായിരുന്നില്ല. കേസ് അന്വേഷണം പൂർണ്ണമായി വഴിമുട്ടി നിൽക്കുമ്പോൾ, നഗരത്തിലെ മറ്റൊരു മൂടൽമഞ്ഞുള്ള രാത്രിയിൽ, പവൻ തന്റെ ലാപ്ടോപ്പിൽ പുതിയൊരു ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുകയായിരുന്നു.. തനിക്കെതിരെ പ്രകോപിതരായി അടുത്ത ഇരകൾ വലയിൽ വന്നു വീഴുന്നതും കാത്തുകൊണ്ട്! ……. End
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
10.1K views
21 days ago
#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _37 ✍️ രചന - Aysha akbar എല്ലാം പാക്ക് ചെയ്തില്ലേ....... നാളെ രാവിലെ നമുക്കിറങ്ങണം.... അഗാധമായൊരാഴിയെ പേറി ആ ഉമ്മറത്തെ തിണ്ണയിലിരിക്കുന്നവളോടായി അഭിയത് പറയുമ്പോൾ അവൾ തവിട്ട് നിറ മിഴികളിൽ ദയനീയത നിറച്ചു കൊണ്ടവനെ നോക്കി....... എന്തോ ആ നോട്ടം അവന്റെ നെഞ്ചിലേക്ക് തുളച്ചു കയറും പോലെ..... താനെന്തിനാ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത് ...... താൻ ചെല്ലുന്ന ഇടം ഏറെ മനോഹര മാണ്..... പിന്നെ ഇവിടെയുള്ളവരെ ഓർത്താണെ ങ്കിൽ ഞാൻ വരുമ്പോൾ നിന്നെയും കൂടെ കൂട്ടാം.... പോരെ..... അവനവളുടെ കണ്ണുകളിലെ പഴയ ആ തിളക്കം കാണാനെന്ന വണ്ണം അത് പറയുമ്പോൾ അവളിൽ നിറഞ്ഞു നിന്നതൊരു പുച്ഛമായിരുന്നു.... അതിന്റെ അർത്ഥം എത്ര ആലോചിച്ചിട്ടും അവനും മനസ്സിലാവുന്നില്ലായിരുന്നു...... അപ്പോഴാണ് കിച്ചു അകത്തേക്ക് കയറി വരുന്നത്...... അഭിയെ കണ്ടതും കിച്ചു വല്ലാത്തൊരു ഭാവത്തോടെ അവനെ നോക്കി..... ഒന്ന് മിണ്ടാൻ ഒന്ന് കെട്ടി പിടിക്കാൻ ആ ഉള്ളിലേറെ ആഗ്രഹമുള്ളത് പോലാ കണ്ണുകൾ തിളങ്ങി.... എന്നാൽ അഭിയവനെ കണ്ടതും ദേഷ്യത്തോടെ മുഖം തിരിച്ചിരുന്നു...... ആ മുഖം വല്ലാതെ മങ്ങി പ്പോയി...... എന്തിനാ എല്ലാവരോടും ഇങ്ങനെ...... അടുത്ത് നിൽക്കുന്ന ആളുടെ മനസ്സറിയാൻ പാടില്ലേ..... വല്യ കളക്ടറാണ് പോലും.... കിച്ചു ഏറെ ദുഖത്തോടെ അകത്തേക്ക് പോയപ്പോഴാണ് നീലാംബരി ദേഷ്യത്തോടെ അഭിക്ക് നേരെ നിന്നത് പറഞ്ഞത്.... പെട്ടെന്നുള്ള അവളുടെയാ ഭാവ പ്പകർച്ചയിൽ അവനൊന്നു ഞെട്ടിയിരുന്നു..... എപ്പോഴും പുഞ്ചിരിച്ചു കാണുന്ന ആ മുഖം ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ഏറെ വികൃതമായത് പോലെ... അതിനേക്കാൾ താൻ കളക്ടറാണെന്നൊക്കെ അവൾക്കറിയാമായിരുന്നോ എന്നൊരു ചോദ്യം വേറെയും..... അവൻ തിരിച്ചൊന്നും പറയാതെ അവളെ തന്നേ നോക്കി നിന്നു. പോയി...... ഇയാൾക്ക്... ഇയാളുടെ കാര്യം മാത്രമേ അറിയൂ.... മറ്റുള്ളവരെ കുറിച് വെറുതെ പോലും ചിന്തിക്കില്ല..... നിങ്ങൾ ചേട്ടനും അനിയനും ഇടയിലുള്ള പ്രശ്നം എന്താണെന്ന് എനിക്കറിയില്ല..... പക്ഷെ ഏട്ടന്റെ കണ്ണുകളിൽ നിറഞ്ഞ കുറ്റ ബോധമുണ്ട്.... തെറ്റ് ചെയ്തെന്നു കുറ്റ ബോധമുള്ള ഒരാളെ വീണ്ടും ആ പേരിൽ അവഗണിക്കൂന്നതിനേക്കാൾ വലിയ ശിക്ഷ മറ്റൊന്നുമില്ല..... ഇത്രയും വർഷങ്ങൾ കൊണ്ട് അതാ മനുഷ്യൻ അനുഭവിച്ചു കൊണ്ടിരിയകുകയായിരിക്കും ..... ഇനി എന്നിങ്ങോട്ട് വരുമെന്നോ ഇനി വരുമോയെന്ന് പോലും ഉറപ്പില്ലാതെയാണ് നിങ്ങൾ പോകുന്നത്..... കാരണം നിങ്ങൾ നിങ്ങളെ കുറിച് മാത്രമല്ലേ ചിന്തിക്കുന്നുള്ളു..... നിങ്ങളെ കുറിച്ചോർത്തു ഉരുകിയിരിക്കുന്നവരെ ഓർക്കാറേയില്ലല്ലോ..... അത് കൊണ്ട് പോകും മുൻപ് വെറുതെയെങ്കിലും ആ മനുഷ്യനെ നോക്കിയൊന്ന് പുഞ്ചിരിച്ചാൽ അത് വലിയൊരു കാര്യം തന്നെയായിരിക്കും... അവൾ കനത്ത വാക്കുകളോടെ അതും പറഞ്ഞു കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ അവളുടെ വാക്കുകളിലെ ചൂട് നൽകിയ ആഘാതത്തിൽ അങ്ങനെ നിൽക്കുകയായിരുന്നു അഭി...... എന്തൊക്കെയാണ് അവൾ പറഞ്ഞത്..... എന്നും താനാണ് ശെരിയെന്നു വിശ്വസിച്ചിരുന്ന തന്റെ നേർക്കല്ലേ അവൾ വിരൽ ചൂണ്ടിയത്...... ഒരു നിമിഷം അവന് ദേഷ്യം വന്നു....... അവൻ പല്ലുകൾ കൂട്ടി പ്പിടിച്ചു കൊണ്ടാ തിണ്ണയിലേക്കിരുന്നു... താൻ തന്നേ കുറിച്ചാണ് ചിന്തിക്കുന്നത് പോലും.... എങ്കിൽ ഇത് പറയാൻ അവളിന്നുണ്ടാകുമായിരുന്നോ...... മനസ്സും തലച്ചോറും ഒരു പോലെ കുഴഞ്ഞു മറിയുന്നുണ്ട്..... അവളുടെ വാക്കുകളോരൊന്നും അവന്റെ കാതുകളിൽ അലയടിച്ചു... തന്റെ മനസ്സിലെ ഉരുക്കം കൊണ്ടാണ് താനിങ്ങോട്ട് വരാതിരുന്നത് .. പക്ഷെ അതേ സമയം തന്നേ ഓർത്തിരിക്കുന്നവരുടെ ഉരുക്കം കണ്ടില്ലെന്നതും ശെരിയാണ്.... ഈ വർഷങ്ങളിൽ എത്രയോ പേർക്ക് സന്തോഷം നൽകിയ തനിക്ക് തന്റെ വീട്ടിലുള്ളവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നതും വലിയൊരു സത്യമല്ലേ..... അവനാകെ ക്കൂടി ഒരു തളർച്ച തോന്നി..... തന്നോട് അടുത്തത് മുതൽ വൈശാലിക്ക് പോലും ഏട്ടനോടുള്ള വെറുപ്പ് പോയെന്ന് പറഞ്ഞിട്ടും തനിക് മാത്രമെന്തെ അതിന് കഴിയാഞ്ഞത്....... ചെയ്ത തെറ്റ് ഒരിക്കലും പൊറുക്കാൻ കഴിയില്ലെങ്കിൽ കൂടി അതിനോരോ നിമിഷവും അവനും ഉരുകുകയല്ലേ..... ഇത് വരെ താൻ മനസ്സ് കല്ലാക്കി വെച്ചിരിക്കുകയായിരുന്നു വെന്ന് അവന് ബോധ്യമായ നിമിഷമായിരുന്നത്... ഇത് വരെ താൻ സ്വയം കരുതിയിരുന്നത് താനേറെ അലിവുള്ള മനുഷ്യനാണെന്നായിരുന്നു.... പക്ഷെ അത് തന്റെ കുടുംബത്തോട് മാത്രമില്ലെന്ന് മനസ്സിലാക്കാൻ അവൾ വേണ്ടി വന്നു..... ഒരു പക്ഷേ തന്നേക്കാളേറെ അവളീ വീട്ടിലെ ഓരോരുത്തരെയും മനസ്സിലാക്കിയെന്നതാവും ശെരി..... അവൻ പതിയെ അകത്തേക്ക് നടക്കുമ്പോൾ കിച്ചു കഴിക്കാനായി മേശയിലേക്കിരുന്നിരുന്നു...... ആനന്ദി അവനോട് ചാരിയെന്ന വണ്ണം അവന്റെ തൊട്ടപ്പുറത്തിരിക്കുന്നുണ്ട്... ഉറക്കം വന്ന് തുടങ്ങിയ അവളുടെ കണ്ണുകൾ അടയുമ്പോഴേക്കും കിച്ചു ഓരോ ഉരുള പതിയെ ഉരുട്ടി അവളുടെ വായിലേക്ക് വെച്ചു കൊടുക്കുന്നുണ്ട്..... അവൻ കൊടുത്തത് കൊണ്ട് മാത്രമെന്ന പോലേറെ പ്രയാസത്തോടെ അവളും കഴിക്കുന്നുണ്ട്....... രാത്രി കഴിക്കാതെ കിടക്കാൻ പറ്റുവോ സുന്ദരി...... അവളുടെ മുടിയിഴകളിൽ തലോടി ഏറെ വാത്സല്യത്തോടെ അവനത് ചോദിക്കുമ്പോൾ അവളൊന്നു കൂടി അവന്റെ വയറിലേക്ക് ചാഞ്ഞു...... കവി..... ദ്ദേ..... കുഞ്ഞിനെ കൊണ്ട് പോയി കിടത്ത്... ഉറങ്ങി തൂങ്ങിയ അവളുടേ കണ്ണുകളിൽ നോക്കി ആ നെറ്റിയിൽ ഒന്ന് ചുണ്ടമർത്തി അവനത് പറഞ്ഞതും കവിയവളെ എടുത്തു മുറിയിലേക് നടന്നിരുന്നു.... അതേ..... അവനേറെ ഭംഗി യായി പ്രായശ്ചിതം ചെയ്യുന്നുണ്ട്...... അഭിയുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു...... കിച്ചു ഒന്ന് മുഖമുയർത്തിയപ്പോഴാണ് തന്നേ ഉറ്റ് നോക്കി നിൽക്കുന്ന അഭിയെ കാണുന്നത്.... അവന്റെ മുഖമെന്തിനോ ഒന്ന് മങ്ങി..... അവന്. അഭിയോട് പുഞ്ചിരിക്കണമായിരുന്നു.... പക്ഷെ അതഭി ക്ക് ഇഷ്ടമാവില്ലെ ന്ന തോന്നലിൽ അവൻ പിടിച്ചു വെക്കുമ്പോൾ അഭി കസേര നീക്കിയിട്ട് കൊണ്ട് ആ മേശയിലേക്കിരുന്നിരുന്നു..... ഒരു നിമിഷം കിച്ചു ഞെട്ടലോടെ അവനെ നോക്കി.... ആ കണ്ണുകളിൽ ഒരേ സമയം സന്തോഷവും വേദനയും തളം കെട്ടി..... ആ... ചോറ്..... പാത്രം മുന്നിലേക്ക് നീക്കി വെച്ച് കിച്ചുവിനരികിലായിരിക്കുന്ന ചോറ് പാത്രത്തിലേക്ക് നോക്കി അഭിയത് പറഞ്ഞതും പെട്ടെന്ന് കിച്ചുവിന്റെ കണ്ണുകൾ നിറഞ് വന്നു.... വർഷങ്ങൾക്ക് ശേഷം അവൻ തന്നോട് മിണ്ടുകയാണ്..... ഒരു തരം വിറയലാണ് തോന്നിയത്.... കണ്ണ് നീർ കാഴ്ചയെ മറക്കുന്നുണ്ട്.... അവൻ പെട്ടെന്ന് തന്നേ ചോറ് പാത്രം കയ്യിലെടുത്തു അഭിയുടെ അടുത്തേക്ക് നീക്കി വെച്ചു... അപ്പോഴും ഇട നെഞ്ച് ശക്തമായി പിടക്കുന്നത് അവന് കേൾക്കാമായിരുന്നു.... ഭക്ഷണം വിളമ്പുന്നുണ്ടെങ്കിൽ കൂടി അഭിയുടെ കണ്ണുകൾ കിച്ചുവിൽ തന്നെയാണ്..... കിച്ചു വിന്റെ മുഖത്തെ ഭാവങ്ങളോരോന്നും കാൻകെ അവന്റെ നെഞ്ച് വല്ലാതെ കനത്തു...... ചോരുരുള ഉരുട്ടി വായിലേക്ക് വെക്കുമ്പോൾ കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....... നീർ തുള്ളികൾ പാത്രത്തിലേക്ക് വന്നു പതിക്കുമ്പോഴെന്തിനോ അഭിയുടെ കണ്ണുകളും നിറഞ്ഞു........ ഇരുവരും ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ കൂടി അത് തികച്ചും യാന്ത്രിക മായിരുന്നു...... മേശ മേലിരിക്കുന്നത് കഴിക്കാനാണെന്ന ഒറ്റ കാരണം കൊണ്ടവർ അത് തുടരുമ്പോൾ ഇരുവരുടെയും കണ്ണുകൾ പരസ്പരം നോക്കാൻ കഴിയാത്ത വിധം നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.... ആനന്ദിയെ കിടത്തി അങ്ങോട്ട് വന്ന കവി ഈ കാഴ്ച കണ്ടതും ഒരു നിമിഷം നിശ്ചല യായി.... അവർക്കരികിലേക്ക് പോകാതെ അവൾ വേഗം ദേവിയെ വിളിച്ചു.... ദേവിയും കവിയും ആ കാഴ്ചയിലേക്ക് നോക്കി നിൽക്കുമ്പോൾ ഇരുവരുടെയും മനസ്സ് ആനന്ദത്താൽ നിറഞ്ഞു തുളുമ്പിയിരുന്നു..... ദേവി യുടെ ചുണ്ടുകൾ വിതുമ്പി....... സാരി തലപ്പ് കൊണ്ടവർ വാ പൊത്തി..... നീലാം ബരിയും ജനലിനോരം നിന്ന് നിറഞ്ഞ മനസ്സോടെ അവരെ നോക്കി കാണുകയായിരുന്നു...... ആരും അവരിലേക്കിറങ്ങി ചെന്നില്ല..... കഴിക്കുന്നത് അവരായി തുടർന്നെങ്കിലും ആ ഭക്ഷണത്തിന്റെ സ്വാദ് ഇരുവരും അറിഞ്ഞിരുന്നില്ല...... നാവിലെല്ലാം കണ്ണു നീരുപ്പ് കലർന്നു കിടപ്പായിരുന്നു...... ഒരു വാക്ക് കൊണ്ടും ഇരുവർക്കും ഒന്നും പറയാൻ കഴിഞ്ഞില്ലെങ്കിൽ കൂടി രണ്ട് പേരുടേയും തേങ്ങൽ അവരുടെ ഉള്ളിലെ വിങ്ങലിനെ പങ്ക് വെച്ചു..... ഇരുവരും കഴിച്ചു കഴിഞ്ഞ് മുറികളിലേക്ക് നടക്കുമ്പോൾ ദേവി നിറഞ്ഞ ആനന്ദത്തോടെ അവരെ നോക്കി നിന്നു... കവിയും സന്തോഷം കൊണ്ട് കണ്ണൊന്നൊപ്പി...... നീലാംബരി കണ്ണിമാ വെട്ടാതെ അഭിയെ നോക്കി... അവന്റെ യുള്ളിലെ ഏറ്റവും വലിയ കനലിതാണെന്ന് അവന് പോലും അറിയില്ലായിരുന്നു.... അത് കൊണ്ട് ആദ്യം വെള്ളമൊഴിക്കേണ്ടത് അവിടെയാണ്...... ഇതോട് കൂടിയൊരു പക്ഷെ അവന്റെ മനസ്സ് തണുത്തു തുടങ്ങുമായിരിക്കും.... മറക്കേണ്ടതിനെ മറന്നു അവനാ പഴയ അഭിയായി മാറുമെന്ന് അവൾ പ്രതീക്ഷിക്കൂന്നുണ്ടായിരുന്നു..... അപ്പോഴും ഇനി മറ്റൊന്നിനും അവന്റെ ജീവിതത്തിൽ തനിക്ക് സ്ഥാനമില്ലെന്ന തിരിച്ചറിവായിരുന്നത്.... അവനെ പറഞ്ഞു തിരുത്തി യതിനു നന്ദി..... ഞങ്ങൾക്കാർക്കും അതിന് ധൈര്യമില്ലായിരുന്നു........ ദേവി അതും പറഞ്ഞു കൊണ്ട് നീലാംബരിക്ക് നേരെ കയ്യോന്നു കൂപ്പുമ്പോൾ അവൾ വേഗമാ കയ്യിൽ പിടിച്ചു..... ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന നോവ് തെളിഞ്ഞു കാണാം...... അപ്പോഴും അമ്മക്ക് നിന്നേ കുറിച്ചുള്ള വേദന ബാക്കിയാണ് മോളെ .... അവന് വേണ്ടി ഏറെ ബുദ്ധിമുട്ടി ഇത്ര ദൂരം വന്നിട്ടും അവന്റെ മനസ്സ് മാറിയില്ലല്ലോ .... ഈ വീട്ടിലുള്ള വരെ യെല്ലാം സ്നേഹം കൊണ്ട് മൂടിയ അവളുടെ കണ്ണുകളിലെ വിങ്ങൽ താങ്ങാൻ കഴിയാതെ ദേവിയത് ചോദിക്കുമ്പോഴും അവൾ നിർവികാരയായിരുന്നു..... അതൊരിക്കലും ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാത്ത ഒരുവളുടെ നിരാശയായിരുന്നില്ല... മറിച് കയ്യലകത്തിൽ നിന്നും തെന്നി പോകുന്ന തന്റെ പ്രണയമോർത്തുള്ള വേദന യായിരുന്നു..... ഞാൻ.... ഞാൻ അവനോട് പറയട്ടെ നീയാരാണെന്ന്..... അവനെ അത്രയും സ്നേഹിക്കുന്ന നിന്നേ യിനിയും വേദനിപ്പിക്കരുതെന്ന്....... ദേവി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവൾ പെട്ടെന്ന് വേണ്ടെന്ന അർത്ഥത്തിലൊന്ന് തലയാട്ടി........ ഞാൻ കരുതി ക്കൂട്ടി സാറിനൊപ്പം വന്നതാണെന്നറിഞ്ഞാൽ ആ മനസ്സിലെ ദേഷ്യം കൂടുകയേ യുള്ളൂ.... അത് കൊണ്ട് ഞാനിങ്ങനെ തന്നെയിരിക്കട്ടെ..... ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഞാനങ് അപ്രത്യക്ഷമായിക്കോളാം അമ്മേ.... സാറിന്റെ മനസ്സിൽ ഈ നീലാംബരി യോടുള്ള സ്നേഹം അങ്ങനെ തന്നേ ബാക്കി നിൽക്കട്ടെ...... നോവ് നിറഞ്ഞ പുഞ്ചിരിയോടെ അതും പറഞ്ഞു പെട്ടെന്നവൾ തന്നിൽ നിന്ന് പോകുന്നത് നിറഞ്ഞ കണ്ണുകൾ തങ്ങൾ കാണാതിരിക്കാൻ വേണ്ടി തന്നെയാണെന്ന് അവർക്കുറപ്പായിരുന്നു .... ദേവിയും കവിയും അവൾ പോയ വഴിയേ നിസ്സഹായരായി നോക്കി നിന്നു.... അതിനേ അവർക്ക് കഴിയുമായിരുന്നുള്ളു..... (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ