കഥകൾ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.6K views
10 hours ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _116 ✍️ രചന - ജിഫ്ന നിസാർ ❣️ എല്ലാം കൂടി വാരി വലിച്ചെടുക്കേണ്ട.. " അവരുടെതായ സാധനങ്ങൾ ബാഗിൽ അടുക്കി വെക്കുന്ന കാർത്തുവിനോടായി പറഞ്ഞു കൊണ്ടാണ് കാശി മുറിയിലേക്ക് കയറി ചെന്നത്.. മ്മ്.. അവനെ നോക്കാതെ അവളൊന്നു മൂളുക മാത്രം ചെയ്തു. ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ട് ടേബിളിലേക്ക് വാച്ച് അഴിച്ചു വെക്കുന്നവന്റെ മുഖം ചുളിഞ്ഞു ആ തണുത്ത ഭാവം കണ്ടപ്പോൾ.. വാചവിടെ വെച്ചിട്ട് അവൻ അവൾക്കരികിലേക്ക് ചെന്നിട്ടു കാർത്തുവിനെ പിന്നിൽ നിന്നും പുണർന്നു കൊണ്ടാ തോളിൽ താടി കുത്തി നിന്നു. എന്ത് പറ്റി... സ്നേഹം നിറഞ്ഞു നിൽക്കുന്ന ഒരാന്വേഷണം. ഒന്നുല്ല.. കാർത്തു മുഖം തിരിക്കാതെ അങ്ങനെ തന്നെ നിന്നിട്ട് കാശിയുടെ കവിളിൽ കൈ ചേർത്ത് വെച്ചു. ഒന്നും ഉണ്ടല്ലോ.. അല്ലങ്കിൽ എന്റെ പെണ്ണിങ്ങനെ തണുത്തു പോവില്ല. അതും എനിക്കരികിൽ.. അത് കൊണ്ട് നീ കാര്യം പറയെടി മോളെ കുഞ്ഞാറ്റ കിളി.. " അവനവളെ അവന് നേരെ തിരിച്ചു നിർത്തി. അതുണ്ടല്ലോ.. മ്മ്.. അതുണ്ട്.. അമ്മയ്ക്കും അച്ഛനുമൊക്കെ നമ്മള് പോണത് സങ്കടമാണ്.. " ആണോ.. അതൊക്കെ തന്നെയാണ് കാര്യമെന്ന് ഊഹിച്ചു കഴിഞ്ഞിരുന്നു അവനും. കാരണം തലേന്ന് രാത്രിയിൽ തന്നെ നാളെ വീട്ടിലേക്കു മാറുന്നു എന്ന് പറഞ്ഞപ്പോൾ എതിർപ്പൊന്നും പറഞ്ഞില്ലേലും രണ്ടാളുടെയും മുഖം മങ്ങി പോയത് അവനും കണ്ടിരുന്നു. നിനക്കോ.. നിനക്കെന്റെ കൂടെ പോരാൻ ഇഷ്ടമല്ലേ.. " കാശി അരുമയോടെ അവളുടെ കവിളിൽ കൂടി വിരൽ ഇഴയിച്ചു കൊണ്ട് ചോദിച്ചു. എനിക്ക്.. എനിക്കിഷ്ടാ.. അതിപ്പോ അവർക്കും ഇഷ്ടമില്ലാഞ്ഞിട്ടൊന്നും അല്ല.. ഇത്രേം ദിവസം ഇവിടെ നിന്നിട്ട് പെട്ടന്ന് നമ്മള് പോകുവാ ന്ന് പറഞ്ഞപ്പോ.. അത്‌ കൊണ്ടാ.. " കാർത്തു ഒന്ന് കൂടി അവന്റെ നെഞ്ചിലൊട്ടി. "എനിക്കറിയാം കാർത്തു... നിന്നേം നിന്റെ അച്ഛനേം അമ്മയെയും ഓർത്തിട്ട് തന്നാ ഞാനും ഇത്രയും ദിവസം ഞാൻ ഇവിടെ നിന്നത്. ഞാൻ കാരണം നിങ്ങൾക്കൊരു ടെൻഷൻ വേണ്ടല്ലോ ന്നും കരുതി കൊണ്ട്.. പക്ഷേ എന്നും അങ്ങനെ പറ്റുവോടീ.. എന്നായാലും പോണ്ടേ.." സ്നേഹത്തോടെ തന്നെ അവൾക്ക് പറഞ്ഞു കെടുക്കുമ്പോഴും.. ഇങ്ങനെ നിന്നതിൽ എനിക്കൊരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. എന്നിട്ടും ഞാനത് സഹിച്ചല്ലേ എന്ന് അവൻ പറയാതെ മാറ്റി വെച്ചു. ഒന്നുല്ല.. ഞാൻ ഓക്കേയാണ്.. അല്ലേലും കാശ്യേട്ടന്റെ കാര്യം കൂടി ഓർക്കണ്ടേ.. കാർത്തു അവനെ വട്ടം കെട്ടിപിടിച്ചു.. അതാണ്‌ ന്റെ പൊണ്ടാട്ടി.. " അവളുടെ രണ്ടു കവിളിലും നുള്ളി പിടിച്ചു കൊണ്ട് കാശി ചിരിയോടെ പറഞ്ഞു.. 💥💥 അരമണിക്കൂർ തികച്ചും വേണ്ടല്ലോ ചേച്ചി.. നിങ്ങൾക്കങ്ങോട്ടും ഞങ്ങൾക്കിങ്ങോട്ടും വരാൻ.പിന്നെന്തിനാ ഈ സങ്കടം.." കാശി തുളസിയെ നോക്കി ചോദിച്ചു. അതൊക്കെ അവർക്കും അറിയാം. പക്ഷേ പെട്ടന്ന് അവരങ്ങു പോകുവാന്ന് കേട്ടപ്പോൾ മുതൽ വല്ലാത്തൊരു സങ്കടം. താനും അശോകേട്ടനും നോക്കുന്നതിലും ഭംഗിയായി കാശി അവളെ നോക്കും എന്നറിയാം. അവന്റെ കൂടെ അവളൊരുപാട് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കും എന്നുമറിയാം. അതെല്ലാം കണ്മുന്നിൽ കണ്ടപ്പോൾ എത്ര വലിയൊരു തെറ്റായിരുന്നു താങ്കൾ അവളോടും അവനോടും ചെയ്യാൻ തുടങ്ങിയതെന്നോർത്ത് കൊണ്ട് അവരുടെ നീറ്റൽ.. അത് കുറച്ചൊന്നുമല്ല. അതല്ലാതെയപ്പോൾ മറ്റെന്തു ചെയ്യാനാണ്.. അശോകൻ പക്ഷേ ചിരിയോടെയാണ് അവരെ യാത്രയാക്കാൻ നിൽക്കുന്നത്. നാളെ മുതൽ ബസ്സിറക്കിയാലോ..? " കാശി അയാൾക്ക് മുന്നിൽ വന്നു നിന്നിട്ട് ചോദിച്ചു. "ഇനിയിപ്പോ ബസ്സിൽ.. നീ നമ്മുടെ ഓഫീസിൽ പോ ഡാ.. അതല്ലേ നല്ലത്.." അശോകൻ അവന്റെ തോളിൽ തട്ടി. "അതൊന്നും ശെരിയാവില്ല അശോകേട്ട.. നമ്മുക്ക് ചെയ്യാൻ പറ്റും എന്നുറപ്പുള്ളത് മാത്രമേ ഏറ്റെടുത്തു ചെയ്യാൻ പാടുള്ളു..അങ്ങനെ നോക്കുമ്പോൾ ആ ബസ്സാ കാശിനാഥന് ഏറ്റവും ഇണങ്ങുന്നത്. ഓഫീസും ബിസിനസ്സും ഒന്നും ഇനി വഴങ്ങുമെന്ന് തോന്നുന്നില്ല. അതൊക്കെ ആഗ്രഹിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു. അന്നത് നടന്നില്ല.. ഇന്നിപ്പോ അതിനോട് ആ ആഗ്രഹവുമില്ല.." കുറെ പ്രാവശ്യം അശോകൻ ഒളിഞ്ഞും തെളിഞ്ഞും കാർത്തു മുഖേനയും അറിയിക്കാൻ ശ്രമിച്ച ആ കാര്യം.. ഇനിയൊരിക്കലും ആവർത്തിക്കാത്ത വിധം കാശി അവന്റെ നിലപാടിൽ ഉറച്ചു നിന്നു. എങ്കിൽ പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്യ്.. നീ സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കണം എന്നേ എനിക്കുള്ളൂ.. നിന്റെ കയ്യിലാണ് എന്റെ മകളുടെ ജീവനും ജീവിതവും.." അശോകൻ കാർത്തുവിനൊപ്പം തന്നെ അവനെയും ചേർത്ത് പിടിച്ചു. ഇനിയും തീരാത്ത പരിഭവം പോലെ കാർത്തു എന്തൊക്കെയോ വിളിച്ചു പറയാൻ ഒരുങ്ങിയെങ്കിലും അത് മുൻകൂട്ടി കണ്ടത് പോലെ കാശി നോട്ടം കൊണ്ടത് തടഞ്ഞു.. പോട്ടെ എന്നാ.. " കാർത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് കാശി അവരോട് യാത്ര ചോദിച്ചു. എത്തിയിട്ട് വിളിക്കണം കേട്ടോ.. തുളസി ഓർമ്മിപ്പിച്ചു.. സൂക്ഷിക്കണം.. അശോകനും പറഞ്ഞു. രണ്ടു പേരും നോക്കി നിൽക്കെ തന്നെ.. അവരുടെ കാറാ പടിപ്പുര കടന്നിറങ്ങി പോയി.. 💥💥 കുറച്ചേറെ ദിവസങ്ങൾക്ക് ശേഷം ശ്വാസം കിട്ടിയത് പോലൊരു സുഖമാണ് സ്വന്തം മണ്ണിൽ ചവിട്ടി നിൽക്കുമ്പോൾ കാശിക്ക് അനുഭവപ്പെട്ടത്. വാ.. അകത്തേക്ക് കയറും മുന്നേ കാർത്തുവിന്റെ കയ്യും പിടിച്ചു കൊണ്ടവൻ അച്ഛനുറങ്ങുന്നിടത്തെക്കാണ് പോയത്. എന്റെ പെണ്ണാ അച്ഛാ.. അവൾക്കൊപ്പം അവിടെ നിൽക്കുമ്പോൾ അവൻ പതിയെ പറയുന്നുണ്ട്. അങ്ങനൊരു വാക്ക് കേൾക്കാൻ നോമ്പ് നോറ്റിരുന്നവൾക്ക് അവനങ്ങനെ എപ്പോ പറഞ്ഞു കേട്ടാലും വല്ലാത്തൊരു സുഖമാണ്. സന്തോഷമാണ്. കാശ്ശിക്കൊപ്പം അവളും കൈ കൂപ്പി അൽപ്പനേരം കണ്ണടച്ച് നിന്നു. ജീവിതത്തിൽ ഒരിക്കലും കാണാത്തൊരു മനുഷ്യന് വേണ്ടി അവളുടെയും പ്രാർത്ഥന.. വീണ്ടും കാർത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെയാണ് കാശി മുൻവശത്തെ വാതിൽ തുറന്നത്. അവരങ്ങോട്ട് പോരണം എന്നുറപ്പിക്കും മുന്നേ തന്നെ കാശി ഒരാളെ കൊണ്ട് അവിടൊക്കെ തൂത്തു തുടച്ചിട്ടിരുന്നു. അതിനാൽ തന്നെ എല്ലായിടത്തും നല്ല വൃത്തിയോടെയാണ്. കാശിയുടെ കൊട്ടാരത്തിലേക്ക് സ്വഗതം പ്രിയേ.. അവനൊരു ചിരിയോടെ പറയുമ്പോൾ കർത്തുവും അവനെ ചുറ്റി പിടിച്ചു. ഒന്നോ രണ്ടോ പ്രാവിശ്യം അങ്ങോട്ട് വന്നിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും തോന്നാത്തൊരു ഭംഗി അവൾക്കന്നവിടെ കാണാൻ കഴിഞ്ഞു. വീടൊക്കെ ചുറ്റും നടന്നു കാണിച്ചു കൊടുത്തത് അവൻ തന്നെയാണ്. തന്റെ വീട്ടിൽ കണ്ടത് പോലൊരു ആളെ ആയിരുന്നില്ല അവനപ്പോൾ. ചിരിച്ചും കുസൃതി കാട്ടിയും ഉറക്കെ ചിരിച്ചും തീർത്തും പുതിയ ഒരാൾ. വൈകുന്നേരത്തോടെ ശിവയും അവന്റെ കൂടെ അമ്മയും അമ്മുവും കൂടി വന്നു. അവരെല്ലാം ഒരുമിച്ചാണ് കഴിക്കാൻ ഉണ്ടാക്കിയത്. ശോ.. ആ മറ്റേ കൊച്ച് കൂടി വേണമായിരുന്നു എന്ന് ശിവയുടെ അമ്മ പറഞ്ഞു കേട്ടപ്പോൾ കാർത്തുവും കാശിയും ചിരിയോടെ ശിവയെ നോക്കി. വല്ലാത്തൊരു കള്ളത്തരം നിറഞ്ഞ ചിരിയോടെ അവൻ അവിടെ നിന്നും മാറി കളഞ്ഞു.. ചായ കുടിയൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുന്ന ടൈമിൽ കാർത്തു മിയയെ ഫോണിൽ വിളിച്ചു. ശോ.. ഞാനും കൂടെ വേണമായിരുന്നു..' അവളുടെയും മുഖം ചുളിഞ്ഞു.. ചേച്ചി വരുന്ന ഒരു ദിവസം പറയ്യ്.. ഞങ്ങളും വരാം. നമുക്കിവിടെ കൂടാന്നെ.. " അമ്മു അവൾക്ക് ഉറപ്പ് കൊടുത്തു. അവർക്കൊപ്പം ഒന്നും മിണ്ടുന്നില്ലേലും ശിവ ഗൂഡമായൊരു ചിരിയോടെ അവരെല്ലാം മിയയോട് സംസാരിക്കുന്നതും നോക്കി ഇരിപ്പാണ്. ഒൻപത് മണിയോടെയാണ് അവരെല്ലാം തിരിച്ചു പോയത്.. രാത്രിയിൽ കഴിക്കാൻ ഉള്ളത് തുളസി കൊടുത്തു വിട്ടത് കൊണ്ട് തന്നെ വേറെ പണിയൊന്നും ഇല്ലായിരുന്നു. ആളും അനക്കവുമില്ലാത്ത ആ വീടിന്റെ ഉള്ള് മുഴുവനും അന്നവരുടെ പ്രണയം അലയടിച്ചു.. അന്ന് വരെയും കാണാത്ത അനുഭവിക്കാത്ത മനോഹരമായ ആ രാത്രി.. ഇണ കുരുവികളെ പോലെ.. അന്നവിടെ കാശിയും അവന്റെ പെണ്ണും...അവരുടെ പ്രണയവും മാത്രം... 💥💥 ഇരട്ട ജീവപര്യന്തം.. രണ്ടു ലക്ഷത്തോളം രൂപ പിഴയും. വിഷ്ണുവിന്റെ ശ്വാസം വിലങ്ങിയത് പോലാണ്. സുഗന്ധിക്കും ഒട്ടും കുറയാത്ത ശിക്ഷയുണ്ട്. വിഷ്ണുവിന്റെ ന്യായവാദങ്ങളും അപ്പീലുമെല്ലാം തള്ളി പോയതിനു ശേഷമുള്ള ആ വിധി.. അത്രയൊന്നും കടുപ്പം വിഷ്ണു ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. എല്ലാത്തിലും രാജശേഖരന്റെ ഇടപെടൽ വളരെ ശക്തമായി തന്നെ ഉണ്ടായിരുന്നു. എപ്പോഴത്തെയും പോലെ കുറച്ചു കഷ്ടപ്പെട്ടാലും എല്ലാത്തിൽ നിന്നും ഊരി പോരാൻ കഴിയും എന്നൊരു വിശ്വാസം അവനിൽ അൽപ്പം ബാക്കി ഉണ്ടായിരുന്നു. അവനെക്കാൾ തകർന്ന് കൊണ്ടാണ് സുഗന്ധിയുടെ നിൽപ്പ്. ചെയ്ത് കൂട്ടിയ ഓരോന്നും ഓർത്തു കൊണ്ടവരുടെ കണ്ണുകൾ പിന്നെ തോർന്നിട്ടില്ല. പക്ഷേ അതൊന്നും ചെയ്ത് പോയതിനു പരിഹാരമാവില്ലല്ലോ. അത് കൊണ്ടാ വിധി സ്വീകരിക്കുക എന്നതല്ലാതെ അവർക്ക് മുന്നിൽ വേറെ വഴിയൊന്നുമില്ല. വിധി വായിച്ചു കേട്ട തരിപ്പിൽ നിൽക്കുന്ന വിഷ്ണുവിന്റെ കണ്ണുകൾ പെട്ടന്നാണ് കാശിയിൽ ചെന്ന് പതിച്ചത്. പൊള്ളിയത് പോലെ അവനൊന്നു പിടഞ്ഞു. ആരുടെ തകർച്ച കാണാനാണോ താൻ ആഗ്രഹിച്ചത്.. ശ്രമിച്ചത്.. അവൻ.. അവനെല്ലാം നേടി കൊണ്ട് മുന്നിൽ തല ഉയർത്തി പിടിച്ചു കൊണ്ട് നിൽക്കുന്നു. എന്നാൽ എക്കാലത്തും അവനെ തകർക്കാനും തോൽപ്പിക്കാനും മാത്രം ശ്രമിച്ച താൻ ഇന്നെത്തി നിൽക്കുന്ന സ്ഥലം.. സ്ഥാനം. കോടതി വിധിച്ച ശിക്ഷയെക്കാൾ ആ കാഴ്ചയായിരുന്നു വിഷ്ണുവിന് കിട്ടിയ ഏറ്റവും വലിയ ശിക്ഷ. ദേഷ്യം തോന്നേണ്ടതാണ് കാശിയോട്. കൂടുതൽ വലിയൊരു കെണി അവന് വേണ്ടി ഒരുക്കാൻ മനസ്സിൽ തീരുമാനം എടുക്കേണ്ടതാണ്.. അങ്ങനാണ് പതിവ്.. പക്ഷേ അന്ന്.. അന്ന് വിഷ്ണുവിന് അതിനൊന്നും തോന്നിയില്ല. തോൽവിയുടെ ആദ്യപടിയിൽ വെച്ച് തന്നെ അവന്റെ കാലിടറി തുടങ്ങി.. സംതൃപ്തിയോടെ.. ഏറ്റവും മനോഹരമായ ഒരു കാഴ്ച കാണുന്ന ലഹരിയോടെ കണ്ണിമാ വെട്ടാതെ കാശിയും അവനൊപ്പം ശിവയും ആ കാഴ്ച കണ്ട് നിന്നു. വാർത്തകളിൽ കൂടി അത് കണ്ടിരുന്ന ഗായത്രിയുടെയും ഭവ്യയുടെയും പിന്നെ വിഷ്ണു കാരണം വേദനിച്ചവരുടെയും അവസ്ഥയും ഏറെകുറെ അങ്ങനെ തന്നെയായിരുന്നു. തൃപ്തി.. സന്തോഷം..സമാധാനം. 💥💥 അതിന് മാറി നിക്കണം എന്നല്ലല്ലോ കുഞ്ഞാറ്റകിളി ഞാനും പറഞ്ഞത്.. " ഇടഞ്ഞു നിൽക്കുന്നവളെ അവൻ അരികിലേക്ക് ചേർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും കാർത്തു പിടി കൊടുത്തില്ല. ഇതെന്തോന്ന് പെണ്ണേ.. Lkg കുട്ടികളെ പോലെ.. " കാശി കണ്ണുരുട്ടി കാണിച്ചു. "ഞാനിവിടിരുന്നു പഠിക്കുന്നുണ്ടല്ലോ.." കാർത്തു മുഖം വീർപ്പിച്ചു. അത് പോരല്ലോ.. അവള് പറഞ്ഞ അതേ താളത്തിൽ തന്നെ കാശിയും പറഞ്ഞു. "നാളെ മുതൽ ബസ്സിറങ്ങും.. ഞാൻ രാവിലെ ഏഴിന് പോയ പിന്നെ വരുന്ന സമയം നിനക്കറിയില്ലേ.. അത് വരെയും ഇവിടെ ഒറ്റക്കിരിക്കാനോ.. അത് പറ്റില്ല.." അവൻ അറുത്തു മുറിച്ചു പറഞ്ഞു. അങ്ങനെ ഡെയിലി പോണ്ട.. എന്നാലും ഇനി അധികം ഒന്നുമില്ലല്ലോ ഡീ.. കുറച്ചു ദിവസത്തെ കാര്യമല്ലേ ഒള്ളു.. നമ്മുക്ക് ഒരുമിച്ച് പോകാം.. വരാം.. " കാശി ഒന്നു കൂടി അവൾക്കരികിലേക് നീങ്ങിയിരുന്നു. മുൻപത്തെ പോലെ..ബസ്സിൽ നിനക്കെന്നെ വായി നോക്കി ഇരിക്കാൻ വീണ്ടും ഒരവസരം കൂടി ഞാൻ ഓഫർ ചെയ്യുമ്പോ നിനക്കത് വേണ്ടന്നോ.. ഏഹ്.. " ഏറ്റവും ഒടുവിലത്തെ അവന്റെയാ പ്രലോഭനം.. അതിലവൾ വീണു പോയി.. പിറ്റേന്ന് മുതൽ രണ്ടാളും കൂടിയാണ് പോയത്... തുടരും.. സെറ്റല്ലേ... സ്നേഹത്തോടെ jif💥 #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.2K views
10 hours ago
#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _46 ✍️ രചന - Aysha akbar വീട്ടിലെത്തിയതും ദേവിഅവനെ ചേർത്ത് പിടിച്ചു..... അവർക്ക് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞിരുന്നു..... അവർക്ക് മാത്രമല്ല അവനെ സ്നേഹിക്കുന്നവർക്കെല്ലാം.... കാരണം അവനൊരു കൂട്ട് വേണമെന്നത് എല്ലാവരും അത്രയേറെ ആഗ്രഹിച്ചിരുന്ന ഒന്നല്ലേ.... അവനും നടക്കുന്നത് വിശ്വസിക്കാൻ അല്പം പ്രയാസം തോന്നിയിരുന്നു.... ഒന്നും മുൻ കൂട്ടി പ്രതീക്ഷിച്ചതായിരുന്നില്ലല്ലോ...... ഇഷ്ടം തോന്നി തുടങ്ങിയിടത്ത് വെച്ച് അവളാരെന്ന് തിരിച്ചറിഞ്ഞപ്പോൾ ആകെ തകർന്നു പോയിരുന്നു താൻ..... കാരണം അവൾ തന്നേ ഇത്ര നാൾ വിഡ്ഢിയാക്കുക യായിരുന്നു വെന്നൊരു തോന്നലാണ് മുന്തി നിന്നത്....... എന്നാൽ ജമീലക്ക പറഞ്ഞ കാര്യങ്ങൾ കേട്ടതും മുമ്പത്തേതിനേക്കാൾ ശക്തിയായി ഹൃദയം അവളിലേക്ക് മാത്രം ചാഞ്ഞു...... തന്റെ ചുറ്റും എപ്പോഴുമുണ്ടായിരുന്ന തനിക്ക് മുമ്പിൽ നടന്നിരുന്ന അവളെ താൻ കണ്ടിരുന്നില്ലെന്നതായിരുന്നു ശെരി....... പ്രകാശ് സാറിനോട് അത്രയും പറഞ്ഞവിടെ നിന്നിറങ്ങിയതായത് കൊണ്ട് തന്നെ ഒരു ക്ഷമ പറയാനും അവളെ കുറിച് ചോദിക്കാനുമാണ് ആ രാത്രി തന്നേ ഫോണിൽ വിളിച്ചത്..... അത്രയും ഇരിപ്പുറക്കുന്നില്ലായിരുന്നു.... മനസ്സേറെ അസ്വസ്ഥമായിരുന്നു..... പ്രകാശ് സാറാവട്ടെ... വിളിച്ച ഉടനെ വീട്ടുകാരെ കൂട്ടി വരാനാണ് പറഞ്ഞത്..... അവളോത്തിരി കരഞ്ഞാണ് കിടന്നതെന്നും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നും പറഞ്ഞാ തൊണ്ട യൊന്നിടറി...... മകളെ സ്നേഹിക്കുന്ന ഒരച്ഛന്റെ അളവറ്റ കരുതൽ ആ വാക്കുകളിൽ തെളിഞ്ഞു കണ്ടിരുന്നു..... എന്തിനോ തന്റെ ഉള്ളവും ഒന്ന് പിടച്ചു.... ചുറ്റുമുള്ളവരുടെ കണ്ണ് നീരോപ്പാൻ കൊതിച്ച ആ കണ്ണുകൾ നിറയാൻ പാടില്ലായിരുന്നു...... അത് താൻ ചെയ്യുന്ന ഏറ്റവും വലിയ പാപമായി പ്പോകുമായിരുന്നു..... ഒരു പക്ഷെ വൈശാലി യുടെ ആത്മാവ് പോലും തന്നോട് പൊറുക്കുകയില്ലെന്ന് തോന്നി പ്പോയി..... അത്ര മേലവളെ അവരോരോരുത്തരും ഹൃദയം കൊണ്ട് വിശ്വസിച്ചതാണ്... അവളിൽ ഭരമേൽപ്പിച്ചതാണ്..... തങ്ങളുടെ രക്ഷകയായി അവളെ കണക്കാക്കിയതാണ്..... വൈശാലി എപ്പോഴും ആഗ്രഹിച്ചത് അവളുടെ മാത്രം രക്ഷപ്പെടലായിരുന്നില്ല.... ഇനി അങ്ങോട്ട് വരാൻ പോകുന്ന നിസ്സഹായരായ പെൺകുട്ടികളുടെ കൂടി ജീവിതം മുന്നിൽ കണ്ട് കൊണ്ടായിരുന്നു....... അത് കൊണ്ട് തന്നേ തന്നെ അവൾ പ്രണയിച്ചു വെങ്കിൽ കൂടി തന്നെക്കാൾ വിശ്വസിച്ചത് മൈഥിലിയെ തന്നെയായിരിക്കാം..... പിന്നെയൊന്നും ആലോചിക്കാൻ തോന്നിയില്ല.... അപ്പോഴേ പ്രകാശ് സാറിനോട് സമ്മതം പറഞ്ഞു ഫോൺ വെച്ച് വീട്ടിലേക്ക് വിളിച്ചു..... പറയാൻ താമസമില്ലാതെ അവരിങ്ങെത്തുകയും ചെയ്തു...... ആ കണ്ണുകൾ ഇനിയും നിറയരുതെന്ന വാശിയുണ്ടായിരുന്നു തനിക്ക്...... എങ്കി ഞങ്ങളിറങ്ങുവാണ് ...... അന്നത്തെ രാത്രി കഴിഞ്ഞ് നേരം പുലർന്നതും കിച്ചുവത് പറഞ്ഞു കൊണ്ടിറങ്ങുമ്പോൾ അഭിക്കെന്തോ ഒരു പ്രയാസം തോന്നി...... കഴിഞ്ഞ ആ ഒരു രാത്രി എല്ലാവരും അത്ര മേല് സന്തോഷത്തിലായിരുന്നു..... എല്ലാവരുടെയും മനസ്സ് ശാന്തമായ സമയമായിരുന്നത്....... ഏതായാലും വന്നില്ലേ.... രണ്ട് ദിവസം കഴിഞ്ഞിട്ട് പോയാൽ പോരെ..... അവിടെ ചെന്നിട്ടോത്തിരി പണി കളില്ലെ അഭി..... വിവാഹത്തിന് ഒരു മാസമേയുള്ളു.... ചെയ്യാനുള്ളതും പറയാനുള്ളതും ഒത്തിരി യുണ്ടല്ലോ.... ഇനി വരുമ്പോഴാവാം...... അഭിയത് ചോദിക്കുമ്പോൾ കിച്ചു അവന്റെ തോളിലൊന്ന് കൈ വെച്ചു കൊണ്ടത് പറഞ്ഞതും അവനൊന്നു പുഞ്ചിരിച്ചു......... അവരെ റെയിൽ വെ സ്റ്റേഷനിൽ കൊണ്ട് വിട്ടത് അഭി തന്നെയായിരുന്നു.... ദേ നോക്കമ്മേ നീലു.... ട്രെയിൻ വെയിറ്റ് ചെയ്ത് നിൽക്കുന്ന ആ സമയം ആനന്ദിയത് പറഞ്ഞതും ഒരു നിമിഷം അഭിയുടേ കണ്ണുകൾ അങ്ങോട്ട് നീങ്ങിയിരുന്നു..... ഒരു തവിട്ട് നിറത്തിലുള്ള അനാർക്കലിയിട്ട് തങ്ങൾക്കടുത്തേക്ക് നടന്നു വരുന്നവളെ കാൻകെ എല്ലാവരുടെയും കണ്ണുകൾ തെളിഞ്ഞിരുന്നു...... അയ്യോ.... നീ വരാൻ വേണ്ടി വിളിച്ചതല്ല ഞാൻ.... നിന്നോട് പറഞ്ഞെന്നെ യുള്ളൂ.... അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ദേവിയത് പറയുമ്പോഴും അഭിയുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.... അവരോടെല്ലാം ചിരിച്ചു സംസാരിക്കുന്നുണ്ടെങ്കിൽ കൂടി അവളുടെ കണ്ണുകളും അവനിലേക്ക് നീങ്ങി വരുന്നുണ്ടായിരുന്നു.... ഒരു ചൂളം വിളിയോടെ ട്രെയിൻ വന്ന് നിന്നതും എല്ലാവരും അഭിയോടും മൈഥിലി യോടും യാത്ര പറഞ്ഞു പുറപ്പെട്ടിരുന്നു.... ഇനി വിവാഹത്തിന് എല്ലാവരും നേരത്തെ അങ്ങോട്ടെത്തിയാൽ മതി..... അതും പറഞ്ഞു അഭിക്കും മൈഥിലി ക്കും നേരെ കൈ വീശി അവരകന്നതും അത്രയും പേരുള്ള ആ റെയിൽ വെ സ്റ്റേഷനിൽ അവർ രണ്ടും പേരും തനിച്ചായത് പോലെ തോന്നിയവൾക്ക്..... അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കാൻ അവൾക്ക് വല്ലാത്തൊരു പ്രയാസം തോന്നി..... താനെങ്ങനെയാ വന്നത്.... അവനും ഒരു മടിയുണ്ടെങ്കിൽ കൂടി തല താഴ്ത്തി നിൽക്കുന്നവളെ ഒന്ന് പാളി നോക്കി അവനത് ചോദിച്ചിരുന്നു..... ഞാൻ..... ഒരു ഫ്രണ്ട് കൊണ്ട് വിട്ടതാ...... അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെയത് പറയുമ്പോൾ കൈ വിരലുകളവൾ കൂട്ടി പ്പിടിച്ചിരുന്നു.... ആ ചുണ്ടുകൾ വിറക്കുന്നുണ്ട്....... അഭി പതിയെ നടന്നു തുടങ്ങിയതും അവളും പതിയെ അവനോടൊപ്പമെന്ന വണ്ണം നടന്നു തുടങ്ങി.... അഭിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.... ഇനിയെങ്ങനെ പോകാനാ...... കോണിപ്പടികൾ കയറും വഴി അഭിയത് ചോദിച്ചപ്പോൾ അവൾ കണ്ണുകൾ അവന് നേരെയൊന്നുയർത്തി ... എങ്ങനെയെങ്കിലും പോകണം....... അവളത് മാത്രം പറഞ്ഞു കൊണ്ട് വീണ്ടും നിലത്തേക്ക് മിഴികളൂന്നി..... വാ.... ഞാൻ ഡ്രോപ്പ് ചെയ്യാം...... കാറിനടുത്തെത്തി യതും അവനിൽ നിന്നങ്ങനെയൊരു വാക്ക് പ്രതീക്ഷിച്ചിരുന്നു എന്നത് കൊണ്ട് തന്നേ അവളുടെ കണ്ണുകൾ തിളങ്ങി...... ഡോർ തുറന്ന് അവനരികിലേക്കിരിക്കുമ്പോഴഴും എന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കേറെ പ്രയാസം തോന്നിയിരുന്നു....... ഒരു കൈ മാത്രം സ്റ്റിയറിങ്ങൾ വെച്ചു കൊണ്ട് ഇടയ്ക്കിടെ അവന്റെ നോട്ടം അവളിലേക്ക് പാറി വീഴുന്നുമുണ്ട്...... അവൾക്ക് തന്റെ മുഖത്തേക്ക് നോക്കാനുള്ള പ്രയാസം അവനറിയുന്നുണ്ടെങ്കിൽ കൂടി അത് തങ്ങൾക്കിടയിലുള്ള ഒരകലമായി അവന് തോന്നി..... അവനാ നീലാംബരിയെ അവളിൽ കാണണമായിരുന്നു.... അതേ സമയം മൈഥിലി യെയും...... വീർത്തു വരുന്ന കവിളുകളും കൂർപ്പിച്ചുള്ള നോട്ടവും കാണണമായിരുന്നു.... നിനക്ക്.... വിശക്കുന്നുണ്ടോ..... അവളിലേക്ക് നോക്കാതെ തന്നേ അവനത് ചോദിക്കുമ്പോൾ അവൾ ഇല്ലെന്ന അർത്ഥതത്തിലൊന്ന് തലയാട്ടി...... അതെന്താ.....മുൻ ആഭ്യന്തര മന്ത്രി പ്രകാശ് രാജിന്റെ വീട്ടിൽ ബ്രേക്ക്‌ ഫാസ്റ്റിനു ഉലക്കയാണോ........ അവനൊരു പ്രത്യേക താളത്തോടെ അവളെ കളിയാക്കിയെന്ന വണ്ണം അത് ചോദിച്ചതും മുഖത്തേക്ക് നോക്കാതിരുന്നവൾ പെട്ടെന്ന് കണ്ണുകൾ കൂർപ്പിച്ചു കൊണ്ടവനെയൊന്ന് നോക്കി....... ആ കവിളുകൾ വീർത്തു വന്നിരുന്നു...... അവന്റെ ചുണ്ടിൽ ഒരിളം പുഞ്ചിരി തെളിഞ്ഞു നിന്നതും അവന്റെ കണ്ണുകളിലെ കുസൃതി യിലേക്ക് കൂടുതൽ നേരം അവൾക്ക് തറപ്പിച്ചു നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല.... അവൾ ചുണ്ടിൽ വിരിഞ്ഞ ആ നാണത്തിൽ കലർന്ന പുഞ്ചിരിയെ മറക്കാനെന്ന വണ്ണം പെട്ടെന്ന് പുറത്തേക്ക് മിഴികൾ നീക്കിയിരുന്നു.... അഭിക്കുള്ളിലെവിടെയോ ഒരു മഞ്ഞു വീഴുന്നത് പോലെ തോന്നി....... അവരുടെ കാറ് നേരെ ചെന്ന് നിന്നത് നീലാംബരത്തിന്റെ മുറ്റത്തായിരുന്നു...... ഉള്ളിലെന്തോ ഒരു പിടപ്പ് തോന്നിയവൾക്ക്...... അവനെ കണ്ടതും എല്ലാവരും ഓടി വന്നു...... ജമീലക്ക പറഞ്ഞത് പോലെ തന്നെ അവളും അവിടെയൊരോരുത്തർക്കും പ്രിയങ്കരിയായിരുന്നു.... ഒരു പക്ഷെ തന്നേക്കാളേറെ...... തന്റെ വീട്ടിൽ അവളെത്ര സ്നേഹത്തോടെയാണോ പെരുമാറിയത് അതൊന്നും അവളുടെ അഭിനയമല്ലെന്ന് അവരോടുള്ള അവളുടെ ഇടപഴകൽ തനിക്ക് ചൂണ്ടി കാണിച്ചു തന്നു.... അതേ.... അവളങ്ങനെയാണ്..... അകത്തു നിന്നും ജമീലക്ക വന്നതും തങ്ങളെ രണ്ട് പേരെയും കണ്ടൊരു നിമിഷം ഒന്ന് അത്ഭുത പ്പെട്ടു..... പിന്നേ നിറഞ്ഞൊന്ന് പുഞ്ചിരിച്ചു...... മൈഥിലി അവരെ കെട്ടി പ്പിടിച്ചു...... ഏറെ നേരം അവിടെയിരുന്നു എല്ലാവരെയും കണ്ട് വിവാഹത്തിന്റെ കാര്യം പറഞ് അനുഗ്രഹം വാങ്ങിയിട്ടാണ് അവരിറങ്ങിയത്... അവനോടൊപ്പം അങ്ങനെയൊരു നിമിഷം അവളുടെ സ്വപ്നത്തിൽ മാത്രമായിരുന്നത് കൊണ്ട് തന്നേ ആ നിമിഷങ്ങളെ വിശ്വസിക്കാനേറേ പ്രയാസം തോന്നിയിരുന്നു മൈഥിലി ക്ക്...... സാറേ.... ഞാൻ.... അന്നത്തെ യൊരു ദേഷ്യത്തിൽ........ അഭി ഇറങ്ങാൻ നേരം ജമീലക്ക ഒരു മടിയോടെ അത് പറഞ്ഞതും അഭിയൊന്ന് പുഞ്ചിരിച്ചു..... എന്നുമുള്ള സാറേ വിളിയെക്കാൾ അന്ന് ദേഷ്യത്തോടെ യാണെങ്കിലും അഭിയെന്ന് വിളിച്ചതാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്...... എനിക്ക് നിങ്ങളോരോരുത്തരും എന്റെ കൂടെപ്പിറപ്പുകൾ തന്നെയാണ്...... ശാസിക്കാനും തിരുത്താനും അവകാശമുള്ള കൂടെ പിറപ്പുകൾ..... അവനതും പറഞ്ഞു കൊണ്ട് അവരെ ചേർത് പിടിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... ഒരു നിമിഷം ആനന്ദത്താൽ മൈഥിലി യുടെ കണ്ണുകളും നിറഞ്ഞു .... അവളും അവർക്ക് നേരെ നന്ദി യെന്നോണം ഇരു കൈകളും കൂപ്പിയിരുന്നു..... അവരവിടെ നിന്നിറങ്ങുമ്പോൾ അഭിക്ക് നെഞ്ചിലൊരു ഭാരം തോന്നിയിരുന്നു.... അകകണ്ണുകളിലെവിടെയോ വൈശാലി യെ കണ്ടു..... പക്ഷെ അതൊരിക്കലും തന്റെ പ്രവർത്തിയിൽ ദുഖിച്ചു കൊണ്ട് നിൽക്കുന്നവളുടെ മുഖമായിരുന്നില്ല.... മറിച്....... നിറഞ്ഞ മനസ്സോടെ തങ്ങളെ യാത്ര അയക്കുന്ന വൈശാലി യെയായിരുന്നു.... ഇരു വശങ്ങളിലായി പൂത്തു നിൽക്കുന്ന നീലാംബര പ്പൂ ക്കൾക്കിടയിലൂടെ അവൻ നടക്കുമ്പോൾ തന്നോട് ചേർന്നെന്ന വണ്ണം നടക്കുന്നവളുടെ മൃദുലമായ കൈ വിരലുകളിൽ പതിയെ യൊന്നു കൂട്ടി പിടിച്ചതും ഒരു നിമിഷം അവളൊന്നു ഞെട്ടിയിരുന്നു..... വിടർന്ന കണ്ണുകൾ അവളവനീലേക്കൊന്നുയർത്തി... അവനും ആ കണ്ണുകളിലേക്ക് മാത്രം ചുരുങ്ങി..... ഞാൻ......കള്ളം പറഞ്ഞു..... എന്നോടിപ്പോഴും ദേഷ്യമുണ്ടോ...... അത്ര നേരം നെഞ്ചിൽ കിടന്ന് വിങ്ങിയിരുന്ന ആ ചോദ്യം ചോദിക്കാൻ അവൾക്കെന്തോ ഒരു ധൈര്യം കിട്ടിയിരുന്നു...... ഉണ്ടായിരുന്നു..... പക്ഷെ നീയാരെന്നും ഞാനാരെന്നുമുള്ള തിരിച്ചറിവ് അതെല്ലാം മായ്ച്ചു കളഞ്ഞു.. നീ പോയ വഴികളെ കുറിച്ചറിഞ്ഞപ്പോൾ നിന്നോട് തോന്നിയ ആരാധനയാണ്‌ നിന്നേ കുറിച്ചുള്ള തിരിച്ചറിവെങ്കിൽ നീ സത്യം പറഞ്ഞെന്റെ മുമ്പിൽ വന്നിരുന്നു വെങ്കിൽ ഇങ്ങനെയൊരു പക്ഷെ ഈ കൈ ഞാൻ പിടിക്കില്ലായിരുന്നു എന്നതാണ് എന്നേ കുറിച്ചുള്ള എന്റെ തിരിച്ചറിവ്.... എല്ലാം..... ഒരു നിയോഗമാണ്..... ഇടുങ്ങി പോയിരുന്ന എന്റെ ഹൃദയത്തെ വിശാലമാക്കിയത് നീയാണ്.. .. അവനതും കൂടി പറഞ്ഞതും അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു..... കണ്ണുകൾ നിറഞ്ഞിഴുകിയതും ആ തോളിലേക്ക് പതിയെ തല ചായ്ച്ചവൾ ...... ഇരു വശങ്ങളിലായി പൂത്തു നിൽക്കുന്ന നീലാംബര പൂക്കൾ അവരെ നോക്കി പുഞ്ചരിക്കുന്നുണ്ടായിരുന്നപ്പോൾ ...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
കിനാവിന്റെ കൂട്ടുകാരൻ
985 views
17 hours ago
ഇരുവർ.10 അവസാനഭാഗം എന്താ അച്ഛാ...?? ബദ്രി ചോദിച്ചു. ആഹ്... എടാ മോനേ, നീയാ പറഞ്ഞ വീട് ഞാൻ പോയി നോക്കി. പക്ഷേ വില കൊണ്ട് അൽപ്പം കൂടുതലാണല്ലോ... അവർ എത്രയാ അച്ഛാ ചോദിക്കുന്നത്?? അവർ അറുപത്തിയഞ്ചാ ചോദിക്കുന്നത്. അയ്യോ...അത്രയും വിലയുള്ളതൊന്നും വേണ്ടച്ഛാ, എന്നെക്കൊണ്ട് കൂടി വന്നാൽ ഒരു മുപ്പത് ഒപ്പിക്കാൻ പറ്റും. അതിൽ കൂടുതലൊന്നും ഞാൻ താങ്ങില്ല, ആവശ്യത്തിലധികം ഭാരമെടുത്ത് തലയിൽ വയ്ക്കാൻ വയ്യ.... പക്ഷേ ആ വീടാകുമ്പോൾ നല്ല സൗകര്യമുണ്ട് മോനെ, മാത്രമല്ല വീടാണെങ്കിലും നല്ല ഭംഗിയാണ്. എന്റെ പൊന്നച്ചാ... മനുഷ്യർക്ക് ജീവിക്കാൻ ചെറിയൊരു വീട് പോരേ. എനിക്ക് ഒരു മുപ്പതിന് ഒക്കുന്ന വീട് നോക്കിയാൽ മതി. എന്നാൽ ഞാൻ നോക്കട്ടെ... എന്നോട് സജി പറഞ്ഞതാ ഈ വീടിന്റെ കാര്യം. വേറെ ഒന്ന് രണ്ടെണ്ണം കൂടി പറഞ്ഞിട്ടുണ്ട്, ഞാനൊന്ന് പോയി നോക്കട്ടെ. വില കൊണ്ട് ഒക്കുകയാണെങ്കിൽ മേടിക്കാം.. ശരിയച്ഛാ.... എന്താടാ...?? അഭിമന്യു ബദ്രിയുടെ സീറ്റിനരികിലേക്ക് വന്നു ചോദിച്ചു ഞാനൊരു വീട് നോക്കുന്ന കാര്യം നിന്നോട് പറഞ്ഞിരുന്നില്ലേ, അച്ഛൻ ഇന്നൊരു വീട് നോക്കാൻ പോയതായിരുന്നു. പക്ഷേ അതിന് അറുപത്തിയഞ്ചുലക്ഷമാ അവർ ചോദിക്കുന്നത്. എന്നിട്ട് നീയെന്തു പറഞ്ഞു.?? ആവശ്യത്തിലധികം ഭാരമെടുത്ത് തലയിൽ വയ്ക്കാൻ വയ്യ. വലിയ വീട്ടിൽ താമസിക്കണം എന്നൊന്നുമില്ലല്ലോ, സമാധാനത്തോടെയും സന്തോഷത്തോടെയും ഒരു ചെറിയ വീട്ടിൽ താമസിച്ചാൽ പോരെ, അതല്ലെ നല്ലത്. നീ പറഞ്ഞത് ശരിയാണ് ഇപ്പോൾ കേരളത്തിൽ എന്തുമാത്രം വലിയ വീടുകളാണ് ആൾതാമസമൊന്നുമില്ലാതെ വെറുതെ കിടക്കുന്നത്. അതിന്റെയൊക്കെ ഉടമസ്ഥർ വിദേശത്ത് സുഖജീവിതം നയിക്കുകയാണ് വല്ലപ്പോഴും ഒന്നു വന്നാലായി. അത് നേരാ നീ പറഞ്ഞത്. എവിടെ നോക്കിയാലും ആൾതാമസം ഇല്ലാത്ത വലിയ വീടുകൾ കാണാം. എന്നാൽ അതൊന്നും ആർക്കും വാടകയ്ക്ക് കൊടുക്കുകയുമില്ല... ഞാൻ ഒരു മുപ്പത് ലക്ഷം വരെയുള്ള, ഇടത്തരം വീട് നോക്കാൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ നീ അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് താമസം മാറുകയാണല്ലേ..?? അഭിമന്യു ചോദിച്ചു അച്ഛനെയും അമ്മയെയും വിട്ട് താമസം മാറണമെന്ന ആഗ്രഹമെന്നും എനിക്കുണ്ടായിരുന്നില്ല. പക്ഷേ അതാണ് വേണ്ടത്. ഒരു കുടുംബമാകുമ്പോൾ മാറി താമസിക്കുന്നതാണ് ഏറ്റവും ബെറ്റർ. അച്ഛന് കൂട്ടായി അമ്മയും,അമ്മയ്ക്ക് കൂട്ടായി അച്ഛനും ഉണ്ടല്ലോ...പിന്നെന്താ കുഴപ്പം. നിന്റെ അമ്മ സമ്മതിക്കുമോ അവിടെ നിന്നും മാറാൻ?? അഭിമന്യു ചോദിച്ചു അമ്മ ഇപ്പോൾ പഴയതുപോലെ ഒന്നുമല്ലടാ. കൗൺസിലിംഗ് ഒക്കെ നടത്തിയതിന് ശേഷം അമ്മയ്ക്ക് വലിയ വിഷമമാണ്. ഒത്തിരി കാത്തിരുന്നിട്ട് ജനിച്ചതല്ലേടാ ഞാൻ അപ്പൊ എന്നോട് കുറച്ചു കൂടുതൽ സ്നേഹമേറിപ്പോയി. അത് പിന്നീട് സ്വാർത്ഥതയുടെ തലങ്ങളിലേക്ക് എത്തി. പക്ഷേ ഇപ്പോൾ അമ്മയ്ക്കറിയാമെടാ അമ്മയുടെ ഭാഗത്ത് തെറ്റുണ്ടെന്ന്. അമ്മ തന്നെ എന്നോട് പറഞ്ഞു നീ മറ്റൊരു വീട് എടുത്ത് ലയനയേയും കൂടെ കൂട്ടണമെന്ന്. ഏറ്റവും സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും കുടുംബജീവിതം ജീവിച്ചു തീർക്കണമെന്നാണ് അമ്മ ഇപ്പോൾ പറയുന്നത്. പിന്നെ അധികം ദൂരത്തൊന്നുമല്ലല്ലോ പോകുന്നത്... ലയന നീ വിളിച്ചാൽ വരുമോ.?? വരാൻ തീരെ ചാൻസ് കാണുന്നില്ലടാ. പക്ഷേ പൊക്കിയെടുത്ത് ഞാൻ ഇങ്ങ് കൊണ്ടു പോരും. അങ്ങനെ കൈവിട്ടു കളയാൻ പറ്റുമോടാ എനിക്ക്, അവളെന്റെ ജീവനാണ്... എന്നിട്ടാണോ നീ അവളെ വിശ്വസിക്കാതിരുന്നത്?? അതൊക്കെ ഒരു വഴിക്കങ്ങ് പോകും. വിവാഹം കഴിഞ്ഞാൽ ദമ്പതികൾ മാറി താമസിക്കുന്നത് തന്നെയാണ് നല്ലതെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, എന്തായാലും എനിക്കും ഒരു കല്യാണം കഴിച്ചു കഴിഞ്ഞിട്ട് വേണം മാറി താമസിക്കാൻ.. അഭിമന്യു പറഞ്ഞു അപ്പോൾ കല്യാണം കഴിക്കാൻ തീരുമാനിച്ചോ..?? അങ്ങനെയൊന്നും പറയാൻ പറ്റില്ല. എന്നാലും മനസ്സില് ഒരു തന്റേടി പെണ്ണ് കയറി കൂടിയിട്ടുണ്ട്. അതേത് പെണ്ണ്..?? കഴുത്തിന് ചുറ്റും നാക്കുള്ള ഒരു വിളഞ്ഞ വിത്താണ്, പക്ഷേ ഉള്ളം നിറച്ചും സ്നേഹമുള്ള ഒരു പെണ്ണാണ്... അല്ലേലും എനിക്കിത്തിരി വിളഞ്ഞ കാന്താരികളെയാണ് ഇഷ്ട്ടം. പക്ഷെ ഓള് സമ്മതിക്കുമോ എന്നറിയില്ല.. ആരാ... ആള്...?? ബദ്രി ആകാംഷയോടെ ചോദിച്ചു അതെയ്...... എടാ.... അഭിമന്യു ബദ്രിയുടെ അരികിലേക്ക് നീങ്ങിയിരുന്നു. അതൊണ്ടല്ലോടാ...... അവൻ ബദ്രിയുടെ കൈയിലെ രോമത്തിൽ പിടിച്ചു വലിച്ചു. ഹാ... മര്യാദയ്ക്ക് ഇരിക്കെടാ...... ബദ്രി കൈ മാറ്റി. എടാ....... അഭിമന്യു വീണ്ടും വിളിച്ചു. കാര്യം പറയടാ പ..ട്ടീ.. എടാ.... മഹിമയേ കുറിച്ച്‌ നിന്റെ അഭിപ്രായം എന്താ...?? മഹിമയോ..?? ആഹ് അതെ.... എനിക്കാ തന്റേടി പെണ്ണിനെ അങ്ങ് വല്ലാതെ പിടിച്ചു പോയടാ. നീ എങ്ങനെയെങ്കിലും പറഞ്ഞ് ഒന്ന് സമ്മതിപ്പിച്ച്‌ താ... കഷ്ടം. നീ എന്നോട് തന്നെയിത് പറയണം. ഞാൻ എന്റെ പെണ്ണുമ്പിള്ളയെ എങ്ങനെ കൊണ്ടുവരുമെന്നോർത്ത് വിഷമിച്ചിരിക്കുകയാണ് . അന്നേരമാണ് അവളുടെ സഹോദരിയെ സെറ്റ് ആക്കി തരണമെന്ന് പറയുന്നത്... എടാ..... പോടാ..... ഒന്ന് പറയടാ... ഞാൻ പറയില്ല. അതെന്താ... നിനക്കവളെ പേടിയാണോ?? അഭിമന്യു ചോദിച്ചു. പേടിയൊന്നുമില്ല. പിന്നെ...?? ഒരു ചെറിയ ഭയം..... ആഹ്.... എനിക്ക് തോന്നി. അഭിമന്യു വായ പൊത്തി ചിരിച്ചു.. ഞാൻ ആദ്യം എന്റെ സ്വന്തം ഭാര്യയെ എങ്ങനെയെങ്കിലും കറക്കിയെടുത്ത് കൊണ്ടുവരട്ടെ. എന്നിട്ട് അവൾ മുഖാന്തരം നമുക്ക് ആലോചിച്ച് നോക്കാം. ബദ്രി പറഞ്ഞു. അത് നല്ല ഐഡിയയാണെടാ, നീ എത്രയും പെട്ടെന്ന് ലയനയെ കൊണ്ടുവരാൻ നോക്ക്. അയ്യടാ പറഞ്ഞപ്പോൾ എത്ര പെട്ടെന്ന് തീർന്നു.. മ്മ്.... എടാ... മഹിമ ഇപ്പോൾ കല്യാണമൊന്നും വേണ്ടെന്നും പറഞ്ഞ് നിൽക്കുന്ന പെണ്ണാണ്. മാത്രമല്ല, ഇനി അവൾക്ക് നിന്നെ ഇഷ്ടമില്ലെന്നെങ്ങാനും പറഞ്ഞാലോ.?? പെട്ടെന്ന് അഭിമന്യുവിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു. അയാൾ ഒരു നിമിഷം ആലോചിച്ചു. സാരമില്ല അങ്ങനെ പറഞ്ഞാൽ ഞാൻ ആ വിഷയം അവിടെ അവസാനിപ്പിക്കും. അത്രയേ ഉള്ളൂ . പെണ്ണിന്റെ മനസ്സല്ലേടാ അത് നിർബന്ധമായി നേടാനുള്ളതല്ല..... അവൾ സന്തോഷമായി ഇരിക്കട്ടെ അതാണ് എനിക്കിഷ്ട്ടം... അയാൾ സ്വന്തം സീറ്റിലേക്ക് പോയി... ബദ്രി ഇടയ്ക്ക് അവനെ നോക്കുന്നുണ്ടായിരുന്നു. തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും താനേറ്റവും സ്നേഹിക്കുന്നത് അഭിമന്യുവിനെയാണ്. എവിടെ വിളിച്ചാലും എന്തിനാണ് പോകുന്നതെന്ന് പോലും തിരിച്ചവൻ ചോദിക്കില്ല, അപ്പോൾ തന്നെ വരും. ഇപ്പോൾ വാടാ ചാ.കാ.ൻ പോകാമെന്ന് പറഞ്ഞാലും അവൻ കൂടെ പോരും. തന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഹൃത്താണവൻ... 🍀🍀🍀🍀🍀🍀🍀 രണ്ടുമൂന്ന് ആഴ്ചകൾ കൂടി കടന്നുപോയി. ഇതിനിടയിൽ ലയനയെ അവളുടെ ഓഫീസിന് മുൻപിൽ കാത്തുനിന്ന് ബദ്രി ഇടയ്ക്കിടെ കാണുന്നുണ്ടായിരുന്നു..... അയാളുടെ വാഹനം കാണുമ്പോൾ ലയനക്കും അറിയാം... രണ്ടുമൂന്നുവട്ടം അയാൾ അവളോട് വന്നു സംസാരിക്കുകയും ചെയ്തു. അന്നും അയാൾ അവളെ കാത്തു നിന്നു. അവർ സംസാരിക്കുന്നത് കണ്ട്മഹിമ മാറിനിന്നു. അതെ ഞാനൊരു വീട് വാങ്ങിച്ചിട്ടുണ്ട് കേട്ടോ എന്റെ ഭാര്യക്കും എനിക്കും കൂടി താമസിക്കാൻ... ബദ്രി പറഞ്ഞു. അപ്പോൾ അച്ഛനും അമ്മയുമോ?? അവൾ ചോദിച്ചു. അവർ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ തന്നെ. കൗൺസിലിംഗ് ഒക്കെ നടത്തിയപ്പോൾ അമ്മയ്ക്ക് സ്വന്തം തെറ്റുകൾ മനസ്സിലായിട്ടുണ്ട്. അമ്മയും അച്ഛനും കൂടിയാണ് പറഞ്ഞത് ഒരു വീട് എടുത്തു മാറിക്കൊള്ളാൻ. ഞാൻ വീട്ടിൽ വന്ന് തന്റെ അച്ഛനോടും അമ്മയോടും സംസാരിക്കാം.ബദ്രി പറഞ്ഞു. ഉം... തനിക്ക് എന്നോടുള്ള പിണക്കം മാറിയോ?? പൂർണ്ണമായിട്ടും മാറിയിട്ടൊന്നുമില്ല. വിശ്വാസമില്ലാത്തവർ ഒരുമിച്ച് ജീവിക്കാതിരിക്കുന്നത് തന്നെയാണ് നല്ലതെന്നാണ്, ഇപ്പോഴും എന്റെ അഭിപ്രായം അയാൾ പെട്ടെന്ന് അവളുടെ വായ പൊത്തി. ഇനി അങ്ങനെ പറയരുത്. ഞാൻ ഒരു മനുഷ്യനല്ലേ കണ്മുന്നിൽ കണ്ടപ്പോൾ അവിശ്വസിച്ചു പോയതാ. അതിനു വേണമെങ്കിൽ ഞാൻ കാല് പിടിച്ചു മാപ്പ് പറയാം.. അയാളുടെ ആ ദയനീയ ഭാവം കണ്ടപ്പോൾ അവൾക്ക് ചിരി വന്നു. അല്ലെങ്കിലും സ്ത്രീകൾ അങ്ങനെയാണല്ലോ വീണ്ടും വീണ്ടും ക്ഷമിക്കാൻ മാത്രം വിശാലമാണ് ഓരോ സ്ത്രീയുടേയും മനസ്സ്...... ഞാൻ നാളെ തന്റെ വീട്ടിൽ വരട്ടെ...? മറ്റന്നാൾ നമുക്ക് പുതിയ വീട്ടിലേക്ക് കയറി താമസിക്കുകയും ചെയ്യാം. ചെറിയ രീതിയിൽ ഒരു ചടങ്ങായിട്ട് തന്നെ അങ്ങ് നടത്താം. എന്തായാലും വീട്ടിലേക്ക് വാ.... എന്നിട്ട് തീരുമാനിക്കാം. അവൾ ചിരിച്ചു. പിറ്റേന്ന് ഞായറാഴ്ച ആയതുകൊണ്ട് തന്നെ അയാൾ അതി രാവിലെ എഴുന്നേറ്റ് കുളിച്ച് റെഡിയായി ലയനയുടെ വീട്ടിലേക്ക് പോകാനായി പുറപ്പെട്ടു... പത്തു മണിക്കാണ് ഗ്രഹപ്രവേശനം പറഞ്ഞിരിക്കുന്നത്. നീ മോളെയും വിളിച്ചുകൊണ്ട് പുതിയ വീട്ടിലേക്ക് വന്നേര്, ഞാനും അച്ഛനും അങ്ങോട്ട് എത്തിയേക്കാം. ബദ്രിയുടെ അമ്മ പറഞ്ഞു. അമ്മയ്ക്ക് ഞങ്ങൾ മാറി താമസിക്കുന്നതിൽ വിഷമമുണ്ടോ ?? അവൻ ചോദിച്ചു. ഒട്ടുമില്ല. പിന്നെ ഇടയ്ക്ക് നിങ്ങൾ ഇവിടെ വന്ന് താമസിക്കുമെന്ന് എനിക്കറിയാം . അങ്ങനെ എന്നെ കാണാതിരിക്കാൻ നിനക്കും പറ്റില്ലല്ലോ. അയാൾ അമ്മയുടെ നെറ്റിയിൽ ചുംബിച്ചു.. ഞാൻ പോയിട്ട് വരാം. അയാൾ നേരെ ലയനയുടെ വീട്ടിലേക്ക് ചെന്നു. അയാൾ മഹേഷിനോടും കാർത്തികയോടും ലയനയെ കൂട്ടിക്കൊണ്ടുപൊയ്ക്കോട്ടെ എന്ന് ചോദിച്ചു ഇനി ഒരിക്കലും അവളുടെ മനസ്സ് വിഷമിപ്പിക്കാതെ നോക്കുമെന്നും, ഒരുതരത്തിലും വേദനിപ്പിക്കുകയില്ലെന്നും അയാൾ വാക്ക് പറഞ്ഞു. സാരമില്ല. കഴിഞ്ഞതൊക്കെ കഴിഞ്ഞു . ഒരു തെറ്റൊക്കെ ആർക്കും പറ്റും അത് ക്ഷമിക്കാൻ പറ്റുക എന്നത് വലിയ മനസ്സുള്ളവർക്കല്ലേ കഴിയൂ. നിങ്ങൾ ചെറുപ്പക്കാരാണ് ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ... ചെല്ല് മോളെ.... മഹേഷ്‌ പറഞ്ഞു. അവൾ നേരത്തെ തന്നെ സാധനങ്ങളൊക്കെ റെഡിയാക്കി വെച്ചിരുന്നു. അവൾ ബാഗുമായി ഇറങ്ങി വന്നു. അച്ഛനും അമ്മയും മഹിമയും കൂടെ വരണം. ബദ്രി പറഞ്ഞു. ഞങ്ങൾ ഒരു ചെറിയ വീട് എടുത്തിട്ടുണ്ട്. മാറി താമസിക്കാൻ വേണ്ടി. അതിന്റെ ഗൃഹപ്രവേശനം കൂടി നടത്താം. വേറെ പുറത്തു നിന്ന് ആരെയും വിളിക്കുന്നില്ല. നമ്മൾ രണ്ടുവീട്ടുകാരും, പിന്നെ എന്റെ കൂട്ടുകാരൻ അഭിമന്യുവും അവന്റെ കുടുംബവും അത്രയും പേരെയുള്ളൂ... എല്ലാവരും കൂടി വന്ന് ഒക്കെ ശരിയാക്കണം. ഞങ്ങളെ അനുഗ്രഹിക്കുകയും വേണം... ശരി മക്കളെ ഞങ്ങൾ വരാം... അവരും പെട്ടന് റെഡിയായി.. എല്ലാവരും കൃത്യ സമയത്ത് തന്നെ അവിടെ എത്തി ബദ്രിയുടെ അമ്മ നിലവിളക്ക് കൊളുത്തി ലയനയുടെ കൈയിൽ കൊടുത്തു ആദ്യം മോൾ വിളക്കുമായിട്ട് കയറ്.... അവൾ വിളക്ക് വാങ്ങി ബദ്രി കതക് തുറന്നു. അവർക്ക് പിന്നാലെ, പുതിയ വീട്ടിലേക്ക് അരിയും മറ്റ് സാധനങ്ങളും ഒക്കെയായി ഓരോരുത്തർ അകത്തേക്ക് കയറി. സിറ്റൗട്ടും, ഹാളും, ഡൈനിങ് റൂമും ഒരു ഓപ്പൺ കിച്ചണും, ഒരു ബെഡ്റൂമും അടങ്ങുന്ന വീടായിരുന്നു അത്. അധികം വലിപ്പമൊന്നുമില്ലെങ്കിലും ഏറെ ഭംഗിയുള്ള ഒരു വീട്. ലയന പുതിയ കലത്തിൽ പാൽ തിളപ്പിച്ചു. എല്ലാവരും സന്തോഷത്തോടെ ഒരുപാട് നേരം ചെലവഴിച്ചു. അഭിമന്യു ഇടയ്ക്കിടെ മഹിമയെ നോക്കുന്നുണ്ടായിരുന്നു.. അവൾ ശ്രദ്ദിക്കുമ്പോൾ അയാൾ മിഴികൾ മാറ്റും. 💚💚💚💚💚💚 ആറേഴു മാസങ്ങൾ കടന്നുപോയി. അന്ന് ഒരു വിവാഹം നടക്കുകയാണ്.... മഹിമയും അഭിമന്യുവും തമ്മിലുള്ള വിവാഹമാണത്. എന്നാലും ഇപ്പോഴെങ്ങും വിവാഹമേ വേണ്ടെന്നു പറഞ്ഞ ആള് എങ്ങനാ പെട്ടന്ന് കാല് മാറിയത്.?? ലയന അവളുടെ ചെവിയിൽ ചോദിച്ചു. അവൻ കൊള്ളാമെടീ.... ഇടക്ക് രണ്ടെണ്ണം കൊടുത്താലും മിണ്ടാതെ നിന്ന് മേടിച്ചോളും..അതാ . മഹിമ പറഞ്ഞു. മ്മ് ഉവ്വാ.... അഭിമന്യു താലികെട്ടുമ്പോൾ മഹിമ മിഴികൾ അടച്ച് പ്രാർത്ഥിച്ചു.. കാഴ്ച്ചയിൽ പൗരുഷമുള്ള ഒരു വ്യക്തിയാണ് അഭിമന്യുവെങ്കിലും , അയാളുടെ ഉള്ള് മൃദുലമാണെന്ന് മഹിമക്കറിയാം . അതുകൊണ്ട് തന്നെയാണ് അവൾ ഈ വിവാഹത്തിന് സമ്മതിച്ചത്. ഓരോ വിവാഹവും മുൻപേ എഴുതി തയ്യാറാക്കപ്പെട്ടവയാണ്..... കണ്ടുമുട്ടേണ്ട സമയത്ത് കൃത്യമായിയവർ കണ്ട് മുട്ടുകയും ചെയ്യും.... ഒരേ വീട്ടിൽ വിവാഹിതരായി പോകണമെന്നായിരുന്നു നമ്മുടെ ആഗ്രഹമെങ്കിലും, രണ്ട് ആത്മാർത്ഥ സുഹൃത്തുക്കളുടെ വീടുകളിൽ , ഒരുപാട് അകലെയല്ലാതെ നമുക്ക് ജീവിക്കാൻ കഴിയും അല്ലെടീ..... ലയന സന്തോഷത്തോടെ ചോദിച്ചു. മഹിമ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു... 🍀🍀🍀🍀🍀🍀🍀🍀🍀 #📔 കഥ
അമ്പിളി 🌝
2.9K views
17 hours ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋17 " മനു..... മനു എന്ത് പറ്റി....." ചുരുണ്ടു കൂടി കിടന്ന് കരയുന്ന അഭിയെ കുലുക്കി വിളിച്ചു മധു ചോദിച്ചു. മറുപടി പോയിട്ട് ആ കിടപ്പിൽ നിന്ന് പോലും അഭി ഒന്ന് ചലിച്ചത് പോലുമില്ല. മധുവിന് വല്ലാതെ ടെൻഷൻ ആയി തുടങ്ങി. ജീവിതത്തിൽ ആദ്യമായി ഒരാണ് കരയുന്നത് അവൾ കണ്ടത് അവളുടെ അച്ഛനെയാണ്. അതിനു ശേഷം ഇന്ന് വരെ മറ്റൊരാളെ അങ്ങനെയവൾ കണ്ടിട്ടില്ല. അതുകൊണ്ടായിരിക്കണം മധുവിനു വല്ലാത്ത അസ്വസ്ഥത തോന്നി. രണ്ടും കൽപ്പിച്ചു മധു ബലമായി അവനെ നേരെ കിടത്തി. അവളോട് എതിർക്കാനുള്ള ആരോഗ്യം ഇല്ലാത്തത് കൊണ്ടു തന്നെ അവൻ മലർന്നു കിടന്നു. ആ കണ്ണുകൾ ചുവന്ന കളർ ആയി മാറിയിട്ടുണ്ടായിരുന്നു. " മനു ഓക്കേ അല്ലെ.... എന്ത് പറ്റി...? " വെപ്രാളത്തോടെ മധു ചോദിച്ചു. " താൻ എനിക്ക് ഒരു pain killer എടുത്തു തരാമോ? Please.... " മുഖം ചുളിഞ്ഞു പോകുന്ന വേദനയോടെ അഭി പറഞ്ഞു. മധു വേഗം വലിപ്പ് തുറന്ന് ഓരോ ടാബ്‌ലറ്റ്സ് പാക്കറ്റ് അവനെ കാണിച്ചു. അതിൽ അഭി പറഞ്ഞു തന്ന പാക്കറ്റിൽ നിന്നോരെണ്ണം എടുത്തു. വെള്ളവും എടുത്തു അഭിക്ക് നേരെയത് നീട്ടി. അഭി വേഗത്തിൽ അത് വാങ്ങി കഴിച്ചു. അത് കഴിച്ചു കുറച്ചു സമയം രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല. മധു അഭിയെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു. എന്ത് കൊണ്ടോ അവൻ ഓക്കേ അല്ലെന്ന് മധുവിന് തോനുന്നുണ്ടായിരുന്നു. അപ്പോഴാണ് അഭിയുടെ ഡ്രസ്സ്‌ മുഴുവൻ നനഞ്ഞിരിക്കുന്നത് മധു ശ്രദ്ധിക്കുന്നത്. അവളതിൽ പിടിച്ചു. അതിനൊരു ചെറിയ ചൂടുണ്ടെന്ന് കണ്ടതും മധു അഭിക്ക് നേരെ മുഖമുയർത്തി. " ഇത് എന്താ മനു..... എങ്ങനെയാ നനഞ്ഞത്... താൻ ഒന്ന് എണീറ്റെ....." മധു അഭിയെ പിടിച്ചെഴുന്നേൽപ്പിച്ചു. നീറുന്ന വയറിൽ കൈവച്ചു നിറക്കണ്ണുകളോടെ അഭി എണീറ്റിരുന്നു. എന്തോ തോന്നലിൽ മധു അഭിയുടെ ടീഷർട്ട് പിടിച്ചു പൊക്കി. അഭി ഒന്ന് ഞെട്ടി പോയി. പക്ഷെ പൊള്ളി ചുവന്നു കിടക്കുന്ന അവന്റെ ശരീരം കണ്ടതും മധു ഒന്ന് എങ്ങി പോയ " എന്താ ഇത്.... എങ്ങനെ പൊള്ളിയതാ ഇത്?" വല്ലാത്തൊരു വെപ്രാളമുണ്ടായിരുന്നു ആ സ്വരത്തിൽ. " അത് ചപ്പാത്തിക്ക് കുഴക്കുമ്പോൾ ചൂടുവെള്ളം അറിയാതെ വീണതാണ്... കുഴപ്പമില്ല..... മാറിക്കോളും. " അവളുടെ കണ്ണുകളിലെ ആകുലത കണ്ടിട്ടെന്തോ അഭി പറഞ്ഞു.  മധു എന്ത് ചെയ്യണമെന്ന് ഒന്ന് ഓർത്തു നിന്നു. എന്നിട്ട് ടേബിളിൽ വച്ചിരിക്കുന്ന ഫോൺ എടുത്തു സജീവനെ വിളിച്ചു. ഒരു പത്തു മിനുട്ട് കഴിഞ്ഞതും മധുവിന്റെ ഫോൺ റിങ് ചെയ്തു. മധു വേഗത്തിൽ പുറത്തു പോയി തിരികെ വന്നു കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു. മധു അഭിക്കടുത്തേക്ക് നീങ്ങി. അഭിയോട് കട്ടിലിനു പുറത്തേക്ക് കാലിട്ടിരിക്കാൻ പറഞ്ഞു. ഇവളിതെന്താ ചെയ്യാൻ പോകുന്നത് എന്ന സംശയത്തോടെ അഭി മധു പറഞ്ഞ പോലെയിരുന്നു. മധു അഭിയുടെ ടീഷർട്ടിൽ പിടിച്ചു മുകളിലേക്കുയർത്തി ഊരി മാറ്റി. എന്നിട്ട് അവന്റെ മുന്നിലായി മുട്ട് കുത്തിയിരുന്നു. അഭി ഉമിനീരിറക്കി പോയി. കവറിൽ നിന്നും ഒരു ഓയ്ലമെന്റ് എടുത്തു. മറ്റെങ്ങും ശ്രദ്ധിക്കാതെ അഭിക്ക് പൊള്ളിയിടങ്ങളിൽ പതുക്കെ ചൂണ്ടുവിരലിൽ എടുത്ത ഓയിൽമെന്റ് പുരട്ടി തുടങ്ങി. വയറിന്റെ നല്ലൊരു ഭാഗം തന്നെ ചുവന്നു കിടക്കുന്നുണ്ടായിരുന്നു. അവൾ മരുന്ന് പുരട്ടുമ്പോൾ നീറ്റൽ സഹിക്കാതെ അഭി കണ്ണുകൾ മുറുക്കിയടച്ചു. അഭിയിട്ടിരിക്കുന്ന ട്രൗസറും മുകൾ ഭാഗം നനഞ്ഞിരുന്നു. മധു പതുക്കെ അതൊന്ന് താഴ്ത്തി. അഭി വല്ലാത്ത വെപ്രാളത്തോടെ ഒന്ന് പുറകിലേക്ക് നീങ്ങി പോയി. " അടങ്ങിയിരിക്ക് മനു.... പൊള്ളലുണ്ട്..... " ഒരു ശാസന സ്വരത്തിൽ അവൾ പറഞ്ഞതും അഭി മുന്നിലേക്ക് തന്നെ നീങ്ങി ഇരുന്നു. അവന്റെ അരക്കെട്ടിലും അതിനു കുറച്ചു താഴെയുമായി മധുവിന്റെ കുഞ്ഞി വിരലുകൾ മരുന്നുമായി തഴുകി നടന്നു. ഇപ്പോൾ അഭിക്ക് വേദനയായിരുന്നില്ല. മറ്റെന്തൊക്കെയോ അനുഭവപ്പെടും പോലെ. അഭിയുടെ ശരീരം അതിന്റെതായ മാറ്റങ്ങൾ കാണിച്ചു തുടങ്ങി. അത് കണ്ടതും മധു ചിരിയടക്കി പിടിച്ചു അവളെ കൊണ്ടാവുന്നിടത്തൊക്കെ മരുന്ന് പുരട്ടി എണീറ്റു. അഭിക്ക് അവളുടെ മുഖത്ത് നോക്കാൻ നാണക്കേട് തോന്നി. അമ്മാതിരി ചതിയാണല്ലോ അവന്റെ ശരീരം അവനോട് കാണിച്ചത്. മധു ഇടുന്നിടത്ത് നിന്നെണീറ്റു. " നല്ല മരുന്നാണ് വേഗം മാറിക്കോളും കേട്ടോ.... " അതിയായ വാത്സല്യത്തോടെ മധു പറഞ്ഞു. അത് കേട്ടതും ഉള്ളിലുണ്ടായിരുന്ന സങ്കടങ്ങൾ മുഴുവൻ അണപ്പൊട്ടി ഒഴുകും പോലെ അഭിക്ക് തോന്നി. അഭി പെട്ടന്നവളുടെ അരക്കെട്ടിലൂടെ കൈകൾ കോർത്തുപിടിച്ചു മുഖം അവളുടെ വയറിലേക്കമർത്തി. മധു പകച്ചു പോയി. അപ്പോഴേക്കും അവൾ ധരിച്ചിരിക്കുന്ന വസ്ത്രവും കഴിഞ്ഞു അഭിയുടെ കണ്ണുനീരിന്റെ നനവ് മധുവിന്റെ വയറിനെ നനച്ചു തുടങ്ങി. ഒന്ന് പകച്ചെങ്കിലും മധു സ്വബോധം വീണ്ടെടുത്തു. പതുക്കെ അഭിയുടെ വളർന്നു തുടങ്ങിയ മുടിയിഴകളെ തഴുകി. ഇത്രയും പാവം പിടിച്ചൊരു മനുഷ്യനെ മുന്നേ കണ്ടിട്ടില്ലല്ലോ എന്ന് പോലും മധു ചിന്തിച്ചു. " ബാലേ...... മടുത്തെടി..... ജീവിതം തന്നെ മടുത്തു. ഈ ലോകത്ത് എനിക്കാരുമില്ല. അച്ഛൻ അമ്മ മുത്തശ്ശൻ എല്ലാവരും എന്നെ തനിച്ചാക്കി പോയെടി.... എന്ത് പാപം ചെയ്തിട്ടാണ് ഞാൻ ഇതൊക്കെ അനുഭവിക്കുന്നത്. അമ്മ പോയതിൽ പിന്നെ എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്തു നിന്ന് മുത്തശ്ശൻ എന്നെ തിരിച്ചു കൊണ്ടു വന്നു. എനിക്കും എന്തൊക്കെയോ ചെയ്യാൻ കഴിയുമെന്ന് പഠിപ്പിച്ചു തന്നു. എല്ലാവരും എന്നെ ബഹുമാനിച്ചു തുടങ്ങി. ഞാൻ ആത്മാർത്ഥമായി പ്രണയിച്ചു തുടങ്ങി. പക്ഷെ അതിനെല്ലാം വെറും അൽപ്പായുസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒറ്റ ദിവസം കൊണ്ട് എന്റെ ജീവിതം മാറിമറിഞ്ഞു. 26 വയസ്സിൽ ഞാനൊരു മഹാരോഗിയായി. ഹോസ്പിറ്റലും മരുന്നുകളും സർജറിയും വേദനകളും മാത്രമായെന്റെ ജീവിതം. ശരിക്കും ഞാൻ തളർന്നു പോയി.... ഓപ്പറേഷൻ കഴിഞ്ഞു വന്നപ്പോഴേക്കും എനിക്ക് ആകെ ഉണ്ടായിരുന്ന മുത്തശ്ശനും എന്നെ തനിച്ചാക്കി പോയി. ഇതെല്ലാം ഞാൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് എനിക്ക് തന്നെയറിയില്ല ബാലെ..... അതിനു ശേഷം എനിക്കിവിടെ ഒരു പട്ടിയുടെ വില പോലും കിട്ടിയിട്ടില്ല. അതിനു ശേഷം വയറു നിറച്ചു ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. ഒന്ന് സമാധാനത്തോടെ ഉറങ്ങിയിട്ടില്ല. മനസ്സ് തുറന്ന് ചിരിച്ചിട്ടില്ല. ജീവൻ അവസാനിപ്പിക്കാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ്.. അല്ലെങ്കിൽ എപ്പോഴേ ഞാൻ...... നിനക്കറിയാമോ എന്നും ഞാൻ എണീക്കുന്നത് പോലും ഒന്ന് വേഗം ഈ ജീവിതം ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിൽ എന്നോർത്തു മാത്രമാണ്. എന്നെ ആർക്കും വേണ്ടെടി. എനിക്കാരുമില്ല. എന്തിനേറെ ഈ നീ പോലും എന്നെ കല്യാണം കഴിച്ചത് പണത്തിനു വേണ്ടിയല്ലേ.....  വയ്യെനിക്ക്. എല്ലാവരുടെയും ആട്ടും തുപ്പും കേട്ടെനിക്ക് വയ്യാതായി. ഈ നശിച്ച ജീവിതം ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ ബാലെ......." അഭി നെഞ്ചു പൊട്ടി കരഞ്ഞു. ഉള്ളിൽ ഒതുക്കി പിടിച്ചിരുന്ന സകല ദുഃഖങ്ങളും അവൻ കരഞ്ഞു പറഞ്ഞു. മധുവിന്റെ നെഞ്ചു നീറി തുടങ്ങി. കണ്ണുകൾ നിറഞ്ഞു തുടങ്ങി. നിറഞ്ഞു കവിഞ്ഞത് തുളുമ്പി പുറത്തു ചാടി..... അനാഥത്വത്തിന്റെ വേദനറിയുന്നവൾക്ക് അഭിയുടെ വേദനയുടെ ആഴം തിരിച്ചറിയാൻ പ്രയാസമായിരിക്കില്ലല്ലോ. അവനെ തന്നോട് ചേർത്തു പിടിച്ചു മധു നിറഞ്ഞൊഴുകുന്ന കണ്ണുകൾ അടച്ചു പിടിച്ചു. താൻ അനുഭവിച്ചതിനേക്കാൾ വേദന തന്റെ മുന്നിലിരിക്കുന്നവൻ അനുഭവിക്കുന്നുണ്ടെന്ന തിരിച്ചറിവ് അവളെ ചുട്ടു പൊള്ളിച്ചു. എത്ര നേരം അവരങ്ങനെ നിന്നെന്നറിയില്ല. അഭിക്ക് മനസ്സിന് കുറച്ചു ഭാരം കുറഞ്ഞ പോലെ തോന്നി. എന്നാൽ മധുവിന്റെ മനസ്സിന് ഭാരം കൂടിയിരിക്കുന്നു. അഭിയോട് സഹതാപത്തിനപ്പുറം മറ്റെന്തോ ഒന്ന് കൂടി ഉണ്ടായിരിക്കുന്നു. അതിനേക്കാൾ ഏറെ ഇനി ഒരു മനുഷ്യനെയും വാക്കുകൾ കൊണ്ടു പോലും അവനെ വേദനിപ്പിക്കാൻ അനുവദിക്കില്ലെന്ന് മധു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതൊരു കടുത്ത തീരുമാനമായിരുന്നു. ഇനിയാരാലും തിരുത്താൻ ആവാത്ത തീരുമാനം..... " മനു...... " അവന്റെ തേങ്ങൽ ചീളുകൾ അവസാനിച്ചെന്ന് തോന്നിയതും മധു പതുക്കെ വിളിച്ചു. അഭി കണ്ണീർ ഉണങ്ങിയ മുഖം ഉയർത്തി അവളെ നോക്കി. ഇടുപ്പിൽ ചുറ്റിയ കൈകൾ എടുത്തു. " എണീക്ക്.... മുഖം കഴുക്. ഞാൻ ഭക്ഷണം ഉണ്ടാക്കി തരാം.... മരുന്ന് കഴിക്കണ്ടതല്ലേ..." അഭിയുടെ മുഖത്തെ കണ്ണീരിന്റെ അവശേഷിച്ച നനവ് കൈകൾ കൊണ്ട് പതുക്കെ തുടച്ചു മധു പറഞ്ഞു. അഭി അമ്മമാരെ അനുസരിക്കുന്ന കൊച്ചു കുഞ്ഞിനെ പോലെ തലയാട്ടി. അങ്ങനൊരു മൃദുവായ സമീപനം അവന്റെ ഉള്ളം ആഗ്രഹിച്ചിരുന്നു. അഭി പതുക്കെ എണീറ്റു. വയറും അതിനു താഴെ  ഭാഗങ്ങളും വേദനയോ നീറ്റലോ എന്ന് തിരിച്ചറിയാനാവാത്ത വിധം എന്തോ ഒന്ന് അവനു അനുഭവപ്പെട്ടു. " ആ ട്രൗസർ ഊരിയിട്ട് ഒരു കോട്ടൺ മുണ്ട് എടുത്തുടുക്ക്.  ഷർട്ട്‌ ഇടണ്ട.... എന്നിട്ട് അടുക്കളയിലേക്ക് വാ ഞാൻ അവിടെ ഉണ്ടാവും.... " അതും പറഞ്ഞു ഡോർ ലക്ഷ്യമാക്കി മധു നടന്നു. പെട്ടന്ന് എന്തോ ഒരു തോന്നലിൽ അവളെ തന്നെ നോക്കി നിൽക്കുന്ന അഭിക്കരികിലേക്ക് ഓടി വന്നു അവനെ വേദനിപ്പിക്കാത്ത വിധം ഒന്ന് കെട്ടിപിടിച്ചു. കാൽപാതത്തിന്റെ വിരലുകളിൽ നിന്ന് ഏക്കി കുത്തി അവനു നേരെ മുഖം കൊണ്ടു വന്നു. എന്നിട്ട് നെറ്റിയിൽ കുഞ്ഞൊരു ചുംബനം നൽകി. " ഇനിയാരും വേദനിപ്പിക്കില്ല.... അതിന് ഈ മധുബാല അനുവദിക്കില്ല..... " പതുക്കെ അവന്റെ ചെവിയിൽ പറഞ്ഞു കൊണ്ടവൾ റൂമിൽ നിന്നും പുറത്തേക്ക് പോയി. അഭി കുഞ്ഞൊരു ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്നു. അവളിനി ആരായാലും എന്തിനു വേണ്ടി തന്നെ കല്യാണം കഴിച്ചതായാലും വേണ്ടില്ല ഒരു താങ്ങായി അവൾ ഉണ്ടാവുമെന്നൊരു തോന്നൽ അവന്റെ മനസ്സിൽ കടന്ന് കൂടിയിരുന്നു. അതികം ആയുസ്സില്ലാത്ത ഒരുവന് അതിൽ കൂടുതൽ ഇനി ഒന്നും വേണ്ടല്ലോ..... ********************** മധു അടുക്കളയിലേക്ക് നടക്കും വഴി വൃത്തികേടായി കിടക്കുന്ന ഡൈനിങ് ഹാൾ കണ്ണ് ചുരുക്കി ഒന്ന് നോക്കി. എല്ലാവരും കഴിച്ചു പോയി കാണുമെന്നവൾ ഊഹിച്ചു. അടുക്കളയിലും ഉണ്ടാക്കിയ പത്രങ്ങളും അടുപ്പും എല്ലാം വൃത്തികേടായി കിടക്കുന്നു. അവിടെ മറ്റാരെയും കാണുന്നില്ല. മധു പത്രങ്ങളിലൂടെ കണ്ണോടിച്ചു. അവിടെ കഴിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് കണ്ട് അടച്ചു വച്ചിരിക്കുന്ന വളഞ്ഞ പാത്രം തുറന്നു. അതിൽ രണ്ട് ചപ്പാത്തിയും അതിനു മുകളിൽ എന്തോ കറിയും ഒഴിച്ച് വച്ചിട്ടുണ്ട്. അത് കണ്ടതും അവളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി. പാത്രം എടുത്തു മധു പുറത്തേക്ക് ഒറ്റയേറ്.... " അമ്മേ........ " ആരോ കരയുന്ന ശബ്ദം കേട്ട് മധു പിന്തിരിഞ്ഞു നോക്കി. പുറത്തു നിന്നുള്ള വാതിലിനു മുന്നിൽ നെറ്റിയിൽ പൊത്തി പിടിച്ചു മീനാക്ഷി നിൽക്കുന്നു. വേദനകൊണ്ട് ചുളിഞ്ഞ മുഖത്തിൽ അവർ മധുവിനെ തറപ്പിച്ചു നോക്കി. മധുവിനത് കണ്ടു വല്ലാത്ത സന്തോഷം വന്നു. പൊട്ടിവന്ന ചിരി മധു കടിച്ചു പിടിച്ചു. " എന്ത് പറ്റി അമ്മായി? " മധു സീരിസ് ആയി ചോദിച്ചു. " ഡീ.... മനഃപൂർവം എന്നെ  പാത്രം വച്ചെറിഞ്ഞു, ഒന്നുമറിയാത്ത പോലെ അഭിനയിക്കുന്നോ? " അവൾക്കടുത്തേക്ക് പാഞ്ഞു വന്നു മീനാക്ഷി ചീറി. അവരുടെ ചുവന്നു മുഴച്ചിരിക്കുന്ന നെറ്റിക്കണ്ടതും മധു ചിരി കടിച്ചു പിടിച്ചു. " അയ്യോ.... ഞാനോ... എപ്പോ...? "  മധു വളരെ നിഷ്കളങ്കയായി. തുടരും.......
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.2K views
1 days ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _115 ✍️ രചന -ജിഫ്ന നിസാർ 💥 അല്ല.. അതങ്ങനെ വെറുതെ വന്നതാവില്ല " മഹേഷ്‌ ഉറപ്പിച്ചു പറയുമ്പോൾ നട്ടെല്ലിൽ കൂടി ഒരു തരിപ്പ് പാഞ്ഞു പോയത് പോലൊരു കുളിരോടെ തമ്പി ദീപയെ നോക്കി. മനസ്സിൽ അങ്ങനൊരു സംശയം അയാൾക്കുമുണ്ട്. അതിപ്പോൾ മഹേഷ്‌ ഉറപ്പിച്ചു പറയുക കൂടി ചെയ്തതോട് കൂടി ബലമുള്ളതായി മാറി. എന്റെ മുറിയിൽ നിന്നെന്തെങ്കിലും മിസ്സായിട്ടുണ്ടോ.. അതൊന്ന് നോക്കിക്കേ.. " മഹേഷിന്റെ വാക്കുകളിലും വെപ്രാളമുണ്ട്. ഇല്ലെടാ.. ഒന്നും എടുത്തിട്ടൊന്നുമില്ല. അതൊക്കെ ഞാൻ ആള് പോയ ഉടനെ തന്നെ നോക്കിയിരുന്നു.. അതുമല്ല ഇവിടിന്നിറങ്ങി പോകുമ്പോഴും അശോകന്റെ കയ്യിലൊന്നുമില്ല. അതൊക്കെ ഞാൻ ശ്രദ്ധിച്ചു.. " തമ്പി അൽപ്പം ആശ്വാസത്തോടെ തന്നെ പറഞ്ഞു. ലാപ്പൊക്കെ എടുത്തു നോക്കിയോ.. ഇല്ലെടാ.. ഞാൻ വരുമ്പോ ഇവിടെ വെറുതെ നോക്കി നിൽപ്പായിരുന്നു. ഇനിയിപ്പോ നമ്മള് കരുതും പോലെ ഒന്നുമുണ്ടാവില്ല.. നീ ഇവിടുണ്ടോ എന്നറിയാൻ വെറുതെ വന്നത് തന്നെ ആണെങ്കിലോ.. എനിക്കങ്ങനെ തോന്നുന്നു.. " തമ്പി സ്വയം ആശ്വാസം കണ്ടെത്തും പോലെയാണ് അത് പറഞ്ഞത്. അതങ്ങനെ അല്ലെന്ന് അപ്പോഴും മനസ്സിൽ തോന്നിയിട്ടും ഇനിയവരെ കൂടുതൽ ടെൻഷനാക്കേണ്ടന്ന് കരുതി മഹേഷ്‌ പിന്നൊന്നും പറഞ്ഞില്ല. നിന്റെ ജാമ്യത്തിന്റെ കാര്യം എന്തായി മഹി ." ദീപ തമ്പിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു കൊണ്ട് പറഞ്ഞു. അതിന് അമ്മേടെ ആങ്ങള എന്റെ പേരിലോരു കേസ് കൊടുത്തു കിട്ടണ്ടേ.. എങ്കിൽ എപ്പോ മുൻ‌കൂർ ജാമ്യം എടുത്തു കൊണ്ട് ഞാൻ അവിടെ പറന്നെത്തിയേനെ .ഇതിപ്പോ ഇത്രയൊക്കെ ആയിട്ടും മൂപ്പര് കേസൊന്നും കൊടുത്തിട്ടില്ല.. ഇതിപ്പോ എത്ര ദിവസമായി ഇങ്ങനെ ഒളിച്ചു കളി.. കമ്പനി കാര്യങ്ങളൊക്കെ ഏകദേശം അവതാളത്തിലായത് പോലാണ്. ഇനിയും അധികദിവസം എനിക്കിങ്ങനെ തന്നെ മാറി നിൽക്കേണ്ടി വന്ന അതൊക്കെ എപ്പോ പൂട്ടി കെട്ടി പോകേണ്ടി വരും എന്ന് ചോദിച്ച മതി.. ഇതിപ്പോ അശോകന്റെ കയ്യിൽ നിന്നും തട്ടി എടുത്തിട്ടും അതൊന്ന് നേരെചൊവ്വേ അനുഭവിക്കാൻ യോഗമില്ലെന്നത് പോലെയാണ്. " മഹേഷിന്റെ സ്വരത്തിൽ നിരാശ തിങ്ങി നിറഞ്ഞു.. ഒന്നും വേണ്ടായിരുന്നു.." ദീപയും അതേ നിരാശയിൽ തന്നെ പറഞ്ഞു. എന്ത് വേണ്ടന്ന്.. ഇതൊക്കെ ഇന്നോ നാളെയോ തീരുന്ന കേസാണ്.. പിന്നെ കയ്യിൽ വന്നു ചേരുന്നത് കോടികളാണ്.. ഞാനൊ നീയോ നമ്മുടെ മോനോ ഒരായുസ്സ് മുഴുവനും ഓടി പാഞ്ഞു നടന്നു അധ്വാനിച്ചാലും അതിന്റെ പാതി പോലും ഉണ്ടാക്കി എടുക്കാൻ പറ്റില്ല.. അപ്പഴാ.. " ആ പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല എന്നൊരു മട്ടിൽ ദീപയുടെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചെന്ന പോലെ വാങ്ങിയിട്ട് തമ്പി അവരെ നോക്കി കണ്ണുരുട്ടി.. കൈ പിടിയിൽ ഒതുങ്ങി കിട്ടിയതൊന്നും കൈ വിട്ടു കളയാൻ അയാളോരുക്കമല്ല. അന്നും.. ഇനിയെന്നും. "നീ വെറുതെ അതുമിതും ആലോചിച്ചു കൊണ്ട് വെറുതെ ടെൻഷൻ ആവാതെടാ. നിന്റമ്മ അങ്ങനെ പലതും പറയും.. മറുവശം അവളുടെ ആങ്ങളയല്ലേ.. ആ കൂറ് കാണാതിരിക്കില്ലല്ലോ. എന്നെക്കാളും നിന്നെക്കാളും നിന്റമ്മക്ക് എന്നും വലുത് അവരൊക്കെ തന്നെയാ.." ദീപയെ നോക്കി പല്ലുറുമ്മി കൊണ്ടാണ് അയാളത് പറയുന്നത്. നാവിൽ തുമ്പിൽ വന്നു പെട്ടൊരു മറുപടി ഉണ്ടായിട്ടും ദീപ അപ്പോൾ ഒന്നും മിണ്ടിയില്ല.. സ്വന്തം ആങ്ങളയോട് കാണിക്കാത്ത സ്നേഹം അവരെയപ്പോൾ കളിയാക്കി ചിരിക്കും പോലായിരുന്നു. തുടക്കത്തിൽ തന്നെ അശോകേട്ടനൊരു സൂചന കൊടുത്തിരുന്നെങ്കിൽ ഇതിങ്ങനെയൊന്നും വരില്ലായിരുന്നു എന്നവർ വീണ്ടും വീണ്ടും ഓർക്കുന്നുണ്ട്. പരിതപിക്കുന്നുണ്ട്. സ്വന്തം ഭർത്താവിന്റെ നീചമായ പ്രവർത്തനങ്ങളെ ആദ്യം തന്നെ തടയിടാൻ കഴിഞ്ഞത് കൊണ്ട്.. അതിന് ആത്മാർത്ഥമായി ശ്രമിക്കാഞ്ഞത് കൊണ്ട് തന്നെയാണ് ഇതൊക്കെ ഇങ്ങനെ ഈ വിധം വളർന്നു പോയതെന്ന് അവർക്കറിയാം. അച്ഛന്റെ പാതയിൽ തന്നെ മകനും. അവനെങ്കിലും അശോകേട്ടനോട് കാണിക്കുന്ന സ്നേഹത്തിൽ വഞ്ചനയില്ലെന്ന് തന്നെയാണ് താനും കരുതിയിരുന്നത്. അത് കൊണ്ട് തന്നെയാണ് അവന് കാർത്തുവിനോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കണ്ണും പൂട്ടി അതിന് സമ്മതിച്ചു കൊണ്ടവന്റെ കൂടെ നിന്നു കൊടുത്തതും. പക്ഷേ അച്ഛന് കൂടി വേണ്ടിയാണ് മകനെന്ന പോലായി കാര്യങ്ങൾ.. ദീപാ ഒരു നെടുവീർപ്പോടെ ഭർത്താവിനെ ഒന്ന് നോക്കി. ഇനിയും അവിടെ നിന്നാൽ അവരോട് വല്ലതും പറയുമെന്നും അത് പിന്നെ വലിയൊരു വഴക്കാവുമെന്നും കരുതി തന്നെയാണ് അവരവിടെ നിന്നും ഇറങ്ങി പോയത്.. "നീയിങ് നാട്ടിൽ വാടാ മോനെ .. നിനക്കെതിരെ കളിക്കൊരുങ്ങും മുൻപ് അവനെ.. ആ അശോകനെ ഞാനങ്ങു തീർത്തു കളയും.. പിന്നെ അവനുള്ളതെല്ലാം നിന്റെ കയ്യിലല്ലേ.. കേസും കൂട്ടവുമൊന്നും ഇല്ലാതെ എന്നെ നീ രക്ഷപ്പെടുത്തി എടുകുമല്ലോ.." ദീപ പോയ വഴിയേ നോക്കി അതീവ രഹസ്യം പോലെ തമ്പി അത് പറയുമ്പോൾ അത് വരെയും ആറി തണുത്ത മഹേഷിന്റെ ഉള്ളിൽ പിന്നെ കൂടുതൽ മികവോടെ പിന്നെയുള്ള പ്ലാനുകൾ നടത്തുന്ന തിരക്കിലായിരുന്നു.. 💥💥 വിളിക്കാം... കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ശിവ പറയുമ്പോൾ മിയക്കുമുണ്ടൊരു ചിരിയൊക്കെ. വിളിക്കണം.. അത് പറഞ്ഞു കൊണ്ടവൾ നോട്ടം തെറ്റിച്ചു. എങ്കിലുമാ ചിരി അത് പോലെ തന്നെയുണ്ട്. ശിവക്കും.. തത്കാലം ആരും അറിയണ്ട... അവനോർമിപ്പിച്ചു. എനിക്കറിയാം.. അവനൊട്ടും പ്രതീക്ഷിക്കാതെ മിയ പതിയെ ആ കയ്യിലൊന്ന് തൊട്ടു കൊണ്ടാണത് പറയുന്നത്. അവളാ കൈകൾ പിൻവലിച്ചു മാറും മുന്നേ ശിവയാ വിരൽ കോർത്തെടുത്തു. മുറുകെ പിടിച്ചു. നമ്മള് പെട്ടന്നെത്തിയ പോലെ. ല്ലേ.. " മണിക്കൂറുകൾ നീണ്ട യാത്ര വളരെ പെട്ടന്ന് അവസാനിച്ചത് പോലൊരു തോന്നലോടെ അവനത് പറയുമ്പോൾ അതേ ചിന്ത മനസ്സിൽ തോന്നിയ മിയയും അത് തലയാട്ടി കാണിച്ചു. എക്സാമിന് മുന്നേ ഇനി ലീവ്ണ്ടാവുമോ.. " മ്മ്.. വീട്ടിലോട്ട് പോകാതെ കുഞ്ഞാറ്റയുടെ വീട്ടിലെക്ക് പോരാമോ..? " കള്ളത്തരം നിറഞ്ഞൊരു ആവിശ്യം.. അത്‌ വേണോ.. കള്ളത്തരം കൂടിയ വീട്ടിൽ പെട്ടന്ന് സീനാവും. എക്സാം കഴിയും വരെയും ഇങ്ങനെ പോട്ടെ.. അവനെക്കാൾ കള്ളത്തരം നിറഞ്ഞു നിൽക്കുന്ന ചിരിയപ്പോൾ അവൾക്കാണ്. എങ്കിൽ വേണ്ട അല്ലേ.. ഇടയ്ക്കിടെ ഇങ്ങോട്ട് വായോ.. ഇവിടെ കുറച്ചു കൂടി സേഫാണ് " അവൾ അനുവാദം കൊടുത്തു.. നമ്മളെന്തെ കാണാനും മിണ്ടാനും ഇത്രേം വൈകിയേ...? " ശിവ അവളെ നോക്കി.. കണ്ടില്ലേലും മിണ്ടിയില്ലേലും കാശ്യേട്ടന്റെ കൂടെയുള്ള ശിവേട്ടനെ കുറിച്ച് കാർത്തു എന്നോട് പറഞ്ഞിട്ടുണ്ട്. ഒത്തിരി തവണ.. പക്ഷേ അന്നൊന്നും ഞാൻ അറിഞ്ഞില്ലല്ലോ.. ആ ശിവേട്ടനിങ്ങനെ എന്റെ കൈ പിടിയിൽ ഒതുങ്ങി വരുമെന്ന്.. " അവൻ പിടിച്ചു വെച്ച കയ്യിലേക്കൊന്നു നോക്കി മിയ കുറുമ്പോടെ പറയുമ്പോൾ ശിവ തലയാട്ടി ചിരിക്കുന്നുണ്ട്.. കുഞ്ഞാറ്റയുടെ കുറുമ്പുള്ള കൂട്ടുകാരി കൊച്ചിനെ കാശി പറഞ്ഞിട്ടാ ഞാനും അറിഞ്ഞത്. അന്നവർ ഒരുമിച്ച് ജീവിക്കാൻ ഇയാളെടുത്ത റിസ്ക്കിനെ കുറിച്ചവൻ പറഞ്ഞ നിമിഷം തന്നെ ഞാനോർത്തിരുന്നു.. നേരിട്ട് കണ്ടാൽ എന്നെങ്കിലും ഒരു താങ്ക്സ് പറയണമെന്ന്.. " ശിവ അവളുടെ കയ്യിലെ പിടി ഒന്ന് ക്കൂടി മുറുക്കി.. എങ്കിലത് ഇപ്പൊ പറഞ്ഞേക്ക്.. എന്ത്.. ആ താങ്ക്സ്.. അതിനി വേണമെന്നില്ല.. അതെന്തേ.. ഇനി പറയേണ്ടത് അതല്ല.. പിന്നെന്താ.. അവൻ ഉദ്ദേശിക്കുന്നതെല്ലാം നന്നായി മനസ്സിലായിട്ടും മിയ ചോദിച്ചു.. പറയും.. ഇപ്പോഴല്ല.. " അവൾക്കതറിയാം എന്നതവനും അറിയാലോ.. പതിയെ പതിയെ.. ഏറ്റവും അടുപ്പമുള്ള ആരോടോ എന്നത് പോലെയാണ് മിയ അവനോട് യാത്ര പറഞ്ഞത്. ഞാനെടുത്തോളാം. " തനിക്കു പിറകെ ഇറങ്ങി ഡിക്കിയിൽ നിന്നും ബാഗ് എടുക്കാൻ തുടങ്ങിയവനോട് മിയ പതിയെ പറഞ്ഞു. എങ്കിലും അവന്റെയാ പരിഗണന.. അതവളെ വല്ലാതെ സന്തോഷമാക്കുക തന്നെ ചെയ്തു.. സ്നേഹമെന്നാൽ പരിഗണന തന്നെയാണല്ലോ.. നീയെന്നെ വേദനിപ്പിക്കില്ലെന്നും കൈ വിടില്ലെന്നുമുള്ള വിശ്വാസത്തിന്റെ മറ്റൊരു പേര് കൂടിയല്ലേ 💐💐 കെട്ടഴിച്ചു മാറ്റി എന്നും കരുതി പെട്ടന്ന് ഭാരമുള്ളതൊന്നും എടുക്കരുത്.. കേട്ടോ.. പിന്നത് വീണ്ടും പണിയാകും " ഡോക്ടർ പറയുമ്പോൾ കള്ളത്തരം നിറഞ്ഞൊരു ചിരിയോടെ കാശിയുടെ നോട്ടം അവനോട് ചേർന്ന് നിൽക്കുന്ന കാർത്തുവിന്റെ നേരെയാണ്. അവളാകട്ടെ ചമ്മലോടെ നോക്കിയതാ ചെറുപ്പക്കാരൻ ഡോക്ടറേയും കണ്ടിട്ടുണ്ട്. അയാൾക്കത് അവന്റെ നോട്ടത്തിന്റെ അർഥം വെടിപ്പായി മനസ്സിലാവുകയും ചെയ്തിട്ടുണ്ട്. അത് തെളിയിക്കുന്നൊരു ചിരിയോടെയാണ് ആളുടെ നിൽപ്പ്. കുറച്ചു ദിവസം ഫിസിയോ ചെയ്യേണ്ടി വരും. എങ്കിലേ പഴയ പോലൊരു ബലം കിട്ടൂ.. ഇവിടെ ഓപ്പോസിറ്റ് തന്നെ അത് ചെയ്യുന്നോരു സ്ഥാപനമുണ്ട്.. ഞാനങ്ങോട്ട് റഫർ ചെയ്യട്ടെ.. ഷീട്ട് എഴുതുന്നതിനിടെ ഡോക്ടർ കാശിയെ നോക്കി. സോറി.. എന്റെ വൈഫ് ഡോക്ടറാണ്.. ആള് ചെയ്‌തോളും.. " അവൻ ചിരിയോടെ തന്നെ പറഞ്ഞു. അതിൽ പിന്നെ അത് ചെയ്യേണ്ട രീതികളെ കുറച്ചായി ഡോക്ടറുടെ സംസാരം. അതെല്ലാം പറയുന്നത് മൊത്തം കാർത്തുവിനോടാണ്.. കാശിയും അവളെ മാത്രമാണ് നോക്കുന്നത്. അര മണിക്കൂർ കൊണ്ടാണ് അവർ അവിടെ നിന്നും ഇറങ്ങിയത്.. മനുഷ്യൻ ചമ്മി നാശമായി.. " പുറത്തിറങ്ങിയതെ കാർത്തു അവനെ നോക്കി പറഞ്ഞു കൊണ്ടൊരു പിച്ചു കൊടുത്തു. ഞാനെന്ത് ചെയ്ത്.. അവനതെ ചിരിയോടെ തന്നെ ചോദിച്ചു. വയ്യാത്ത കയ്യും വെച്ചിനി നിങ്ങളെന്തെലും ചെയ്യാൻ ബാക്കിയുണ്ടായിരുന്നോ.. എന്നിട്ടാണ്.. " ഗൗരവത്തോടെ പറയണമെന്ന് കരുതിയിരുന്നെങ്കിലും അത് പറയുമ്പോൾ അവളുടെ മുഖം ചുവന്നു പോയി.. കാശി ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്ത് കൊണ്ടവൾക്കൊപ്പം നടന്നു. ഞാനോടിക്കണോ.. കയ്യിലൊന്ന് തടവി കൊണ്ടവൻ കാർത്തുവിനെ നോക്കി. മിണ്ടാതെ ഇരുന്നോളണം. അല്ലേൽ തന്നെ ആ കെട്ടഴിച്ചപ്പോ മുതൽ എനിക്കൊരു സമാധാനവുമില്ല.. അപ്പഴാണ്. കണ്ണുരുട്ടി കൊണ്ടത് പറയുമ്പോഴും അവളുടെ മുഖവും മങ്ങി പോയിരുന്നു. ഇത് നല്ല കൂത്ത്.. പിന്നെന്റെ കൈ എന്നുമിങ്ങനെ കെട്ടി പൂട്ടി ഇടണമെന്നാണോ നിനക്ക്..? നിനക്കൊരു കണ്ണീ ചോര ഇല്ലെടി.. ദുഷ്ടെ " അതേ ഭാവത്തിൽ പറഞ്ഞു കൊണ്ട് കോ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നപ്പോഴും അവനറിയാമായിരുന്നു അവളെന്താണ് ഉദ്ദേശിച്ചതെന്നും ആ മനസ്സ് പിടയുന്നത് എന്തിനാണെന്നും. എന്നാണോ ഞാനിപ്പോ പറഞ്ഞത്.. അവനാ പറഞ്ഞത് അവൾക്കും ഒട്ടും പിടിച്ചിട്ടില്ല. അല്ലേ... അല്ല. ഇനിയിപ്പോ തുടങ്ങില്ലേ മഹേഷ്‌.. അവനോടുള്ള പ്രതികാരം എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ഓടല്.. അയാള് കൊടും ക്രിമിനൽ ആണെന്ന് നിങ്ങള് തന്നെയല്ലേ പറയാറ്. അങ്ങനെ ഒരാൾക്ക് പിറകെ പോകുമ്പോ എനിക്ക് പിന്നെ പേടിയല്ലാതെ സന്തോഷം തോന്നില്ലല്ലോ.. " അവനോടുള്ള പരിഭവം കലർന്നൊരു ദേഷ്യത്തോടെ തന്നെയാണ് അവളാ കാർ മുന്നോട്ടെടുത്തത്. പതിയെ പോടീ.. " കാശി ഓർമിപ്പിച്ചു. ആ.. എന്തായാലും മഹേഷിന്റെ കൈ കൊണ്ട് ചാവുന്നതിനേക്കാൾ നല്ലത് ഇങ്ങനാ.. അതാവുമ്പോ ഒപ്പം മരിക്കാലോ.. കണ്ട് കൊണ്ട് മരിക്കാലോ " വാശി പോലെ കാർത്തുവിന്റെ കാലുകൾ ആക്സലേറ്ററിൽ അമർന്നു. കാശി പിന്നൊന്നും പറയാതെ അവളെ നോക്കി ചിരിച്ചു കൊണ്ടാ സീറ്റിലേക്ക് ചാരി കിടന്നു.. കുറച്ചു ദൂരം അങ്ങനെ പോയെങ്കിലും വെറുതെ ആ ചിരിയിലേക്കൊന്ന് നോക്കിയ അതേ നിമിഷം തന്നെ അവൾ സ്പീഡ് കുറച്ചു.. എന്തേയ്‌.. നിനക്കിപ്പോ ഒരുമിച്ച് മരിക്കണ്ടെ.. " അവനതേ ഭാവത്തിൽ ചോദിച്ചു. "എനിക്ക്.. എനിക്ക് സ്നേഹിച്ചു മതിയായില്ല.. കൊതി തീർന്നില്ല.ജീവിച്ചു മതിയായില്ല.." അവളൊരു ചിരിയോടെയാണ് പറഞ്ഞതെങ്കിലും ആ കണ്ണുകൾ നിറഞ്ഞു പോയത് അവനും കണ്ടിരുന്നു. എനിക്കും.. ഗിയറിൽ വെച്ച കയ്യിൽ അവനും കൈ ചേർത്ത് വെച്ചു. എന്നിട്ടാണോ അവന്റെ പിന്നാലെ..വീണ്ടും. അവനെ അവന്റെ വഴിക്ക് വിട്ടിട്ട് നമ്മക്ക് സമാധാനമായി ജീവിച്ചൂടെ.. കാത്തുവിന് വീണ്ടും സങ്കടം വന്നു. അവളുടെ സ്വരത്തിൽ അപേക്ഷ കൂടി വന്നു ചേർന്നു.. ഞാനിപ്പോ അവന്റെ പിറകെ പോയില്ലേൽ അവൻ നമ്മുക്ക് പിറകെ വരും. നമ്മുടെ സ്വപ്നങ്ങളെല്ലാം നശിപ്പിച്ചു കൊണ്ടവൻ ജയിക്കും.. അതിന് അവനൊരു അവസരം കൊടുക്കണോ ഞാൻ.. വേണോ.. അവൻ കാർത്തുവിനെ നോക്കി. അവളൊന്നും മിണ്ടിയില്ല.. അവനെ നോക്കിയതുമില്ല.. നമ്മളല്ല കുഞ്ഞാറ്റെ.. ഇനി തോൽക്കാൻ പോണത് അവനാ.. അത് പക്ഷേ മരണം കൊണ്ടല്ല.. അത്ര പെട്ടന്ന് മരിക്കേണ്ടവനല്ലല്ലോ അവൻ.. ചെയ്ത് കൂട്ടിയത് വെച്ച് നോക്കിയാൽ ഇഞ്ചിഞ്ചായി മരിക്കേണ്ടവൻ.. അങ്ങനൊരു വിധിയിലേക്ക് അവനെ ഞാൻ കൊണ്ടെത്തിക്കും.. എന്നിട്ടേ ഞാൻ അവനെ നിയമത്തിനു വിട്ട് കൊടുക്കൂ.. അതുറപ്പാണ്.. " വല്ലാത്തൊരു കാഠിന്യം നിറഞ്ഞു നിൽക്കുന്ന അവന്റെയാ വാക്കുകൾ. കാർത്തുവിന്റെ ഹൃദയമിടിപ്പൊരുപാട് കൂട്ടാൻ അത് ധാരാളമായിരുന്നു.. തുടരും.. ലാഗ് ആയി തുടങ്ങിയോ..? റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ ജിഫ് 💥💥 #📔 കഥ #💞 പ്രണയകഥകൾ
butterfly
989 views
20 days ago
🥀🥀ഒരു കോൺട്രാക്ട് കല്യാണം 🥀2️⃣1️⃣ ശ്രീ താഴേക്ക് വരുമ്പോഴേക്കും അനൂപ് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു എഴുനേറ്റിരുന്നു.... അനൂ.. നീ രാവിലേ എത്തിയോ??? ആഹാ... ഞാൻ മാത്രം അല്ല നിന്റെ പെണ്ണുമ്പുള്ളയെ കാണാൻ ഒരാളും കൂടെ ഉണ്ട്... അതാരാ??? അടുക്കളയിൽ ഉണ്ട്... ഇന്നലെ കാണാൻ പറ്റിയില്ല എന്നും പറഞ്ഞു വന്ന വഴിക്ക് തന്നെ ശരണം തരാതെ കൂട്ടി കൊണ്ട് വന്നതാ... മനുഷ്യന് ഉയിരല്ലേ വലുത്....അത് കൊണ്ട് ബസ്സ് സ്റ്റാൻഡിൽ നിന്ന് ബൈക്ക് നേരെ ഇവിടെയാ കൊണ്ട് ചവിട്ടിയത്.... ആര് മിനിയമ്മയോ???ആ എനിക്കൊന്ന് കാണണം ആ മൊതലിനെ രേഖണ്ട് പറയാൻ ഉണ്ട്‌.... അതും പറഞ്ഞു കൊണ്ട് ശ്രീ അടുക്കളയിലേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു.. നല്ല ആളാ...ഇന്നലെ റിസപ്ഷന് വരാം എന്നു പറഞ്ഞിട്ട്... പറ്റിയില്ല നീ ഒന്നു ക്ഷെമിക്ക്.. അതല്ലേ ഞാൻ രാവിലെ തന്നെ ഓടി വന്നത്... വേണ്ട എന്റെ ഒരേ ഒരു കല്യാണം അതിന് മിനിയമ്മ ഇല്ലാത്തത് എനിക്ക് നല്ല ഫീൽ ആയി.... അറിയുമോ??? എന്റെ പൊന്നു ശ്രീ കുട്ടാ നീ ഒന്ന് സമാധാന പെട്... ഇന്നലെ എത്താൻ പറ്റിയില്ല.... അതിന് ശിക്ഷ ആയിട്ട് ഞാൻ ഇനി വരുമ്പോൾ എനിക്ക് ചിക്കൻ ബിരിയാണി ഉണ്ടാക്കി തരണം... അതിനെന്താ തരാമല്ലോ.... നിനക്കല്ലാതെ ആർക്ക ഞാൻ ഉണ്ടാക്കി കൊടുക്കണ്ടത്... മതി സംസാരിച്ചു കൊണ്ട് നിന്നത്... വേഗം കഴിച്ചിട്ട് ഇറങ്ങാൻ നോക്കു.. തിരികെ വന്നിട്ട് നിനക്ക് പോകണ്ടേ... അല്ലെങ്കിൽ ഫ്ലൈറ്റ് മിസ്സ്‌ ആകും... സംസാരിച്ചു നിന്ന് ലേറ്റാകുന്നു എന്നു കണ്ടതും രാഘവൻ പറഞ്ഞു... അയ്യോ അത് ശരിയാ... സരസ്വതി യും അതിനെ പിൻ താങ്ങി... അവർ വേഗം ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ഇറങ്ങി.... മക്കളെ  സൂക്ഷിച്ചു പോകണേ... വഴി മോശമാ.... പോകാൻ നേരം സരസ്വതിയും രാഘവനും അവരോടു പ്രത്യേകം പറഞ്ഞു വിട്ടു... മ്മ്...നോക്കിക്കോളാം... എല്ലാവരോടും യാത്ര പറഞ്ഞു അവർ വേഗം അവിടെ നിന്നും ഇറങ്ങി.... രണ്ടര മണിക്കൂർ യാത്ര ഉണ്ടായിരുന്നു അവിടേക്ക്... എടോ തനിക്ക് വഴി അറിയുമോ?? കുറെ പോയപ്പോൾ ഇവ ശ്രീയോട് ചോദിച്ചു.... നിന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടാണെന്നു തോന്നുന്നു നിന്റെ അപ്പൻ എനിക്ക് ലൊക്കേഷൻ അയച്ചിട്ടുണ്ടാരുന്നു.... ഓ...അങ്ങനെ ഒക്കെ സംഭവിച്ചോ??? (ഇവ ആത്മ) പിന്നെ കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല... പിന്നെ.... കുറച്ചു കഴിഞ്ഞതും ഇവ ശ്രീയെ വിളിച്ചു... എന്താ...??? ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ... എന്ത്‌??? അവരുമായി ഒരുപാട് അടുക്കണ്ട... എന്തായാലും നമ്മൾ പിരിയും... എനിക്ക് യുകെ ക്ക് പോകണം... അപ്പോൾ നീ എന്റെ വീട്ടുകാരുടെ അടുത്ത് നല്ല പിള്ള ചമയുന്നുണ്ടല്ലോ??? കുല സ്ത്രീ ചമഞ്ഞു അവരെ എല്ലാം കയ്യിൽ എടുത്തല്ലോ പിന്നെന്താ??? അത് എന്റെ മമ്മി പറഞ്ഞിട്ട.... എന്തോന്ന്??? കെട്ടിച്ച വീട്ടിൽ മര്യാദക്ക് നിൽക്കണം എന്ന്... അയ്യടാ അതൊന്നും അല്ല.. നിനക്ക് ഡിവോഴ്സിന്റെ സമയം വരുമ്പോൾ ഞാൻ വില്ലൻ ആണെന്ന് എല്ലാവരെയും കാണിക്കണം.... അതിനുള്ള സൈക്കോളജിക്കൽ അപ്പ്രോച്ച് അല്ലെ ഇതൊക്കെ.... ... നീ ആളു കൊള്ളാമല്ലോ.... ഓ ഇതൊക്കെ തന്നോട് ആരാ പറയുന്നത്.. താൻ ഇനി എന്തൊക്കെ പറഞ്ഞാലും തന്നെ ഞാൻ സ്നേഹിക്കില്ല.... ഈ കല്യാണം കൊണ്ടുള്ള എന്റെ ഒരേ ഒരു ലക്ഷ്യം എന്റെ യുകെ പോക്കാ... താൻ ഇവിടെ നിന്ന് ഇന്ന് പോകും... ഞാൻ നാളെ എന്റെ വീട്ടിലേക്ക് പോകും പിന്നെ ഇങ്ങോട്ടൊരു തിരിച്ചു വരവില്ല....... ഓ നീ ഏതു കൊത്താഴത്തേക്ക് വേണമെങ്കിലും പൊ.... എനിക്കും നിന്നെപ്പോലെ ഒന്നിന്റെ കൂടെ ജീവിക്കാൻ അത്രയും പോലും താത്പര്യം ഇല്ല... ഞാൻ ഇത്രയും നാൾ സ്വപ്നം കണ്ടത് നിന്നെ പോലെ ഒരു പെണ്ണിനെ അല്ല... എന്റെ അച്ഛൻ പറഞ്ഞതുകൊണ്ട് മാത്രമ ഞാൻ ഈ കല്യാണതിനു സമ്മതിച്ചത് തന്നെ... ഏതു സമയത്താണോ??? ശ്രീ മനസ്സിൽ പറഞ്ഞു.... ശ്രീ പിന്നെ ഒന്നും മിണ്ടാനെ പോയില്ല... കാറിൽ കയറി കുറച്ചു സമയം കഴിയുന്നതിനു മുൻപ് തന്നെ ഇവ ഉറക്കം പിടിച്ചു.... ആരും സംസാരിക്കാൻ ഇല്ലാതെ ശ്രീക്കു നല്ല ബോറാകുന്നുണ്ടായിരുന്നു... കാരണം ഇന്നേ വരെ എവിടെ പോയാലും അനൂപ് കൂട്ട് കാണും അവൻ അങ്ങ് വരെ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കും.... ഇടക്കെപ്പോഴോ കാറിന്റെ ഡോർ അടക്കുന്ന ശബ്ദം കേട്ടിട്ടാണ് ഇവ ചാടി എഴുന്നേറ്റത്... അപ്പോഴേക്കും സ്ഥലം ഏകദേശം അടുക്കാറായിരുന്നു...... അവൾ നോക്കുമ്പോൾ ശ്രീ ഏതോ കടയിലേക്ക് കയറി പോകുന്നുണ്ടായിരുന്നു... ഇങ്ങേരിത് എവിടെ പോയതാണോ എന്തോ?? ഇവ മനസ്സിൽ ഓർത്തു.. ഉറക്കം കണ്ണിൽ നിൽക്കുന്നത് കൊണ്ട് തന്നെ അവൾ വീണ്ടും മയങ്ങി പോയി... പിന്നെയും ഡോർ അടക്കുന്ന ശബ്ദം കേട്ടതും അവൾ ചാടി എഴുനേറ്റു... താൻ ഇതെവിടെ പോയി?? അവൻ വന്നതും ഇവ ചാടി കയറി ചോദിച്ചു... അതിപ്പോൾ നീ എന്തിനാ അറിയുന്നേ??? നീ കിടന്നുറങ്ങു... ദേഷ്യത്തിൽ ഇത്രയും പറഞ്ഞു അവൻ കാർ പിന്നെയും ലക്ഷ്യസ്ഥാനം കണക്കാക്കി ഓടിക്കാൻ തുടങ്ങി.... 🥀🥀തുടരും 🥀🥀 "🥀🥀ഒരു കോൺട്രാക്ട് കല്യാണം 1️⃣", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, https://malayalam.pratilipi.com/series/ഒരു-കോൺട്രാക്ട്-കല്യാണം-9mamjhegtbqj?language=MALAYALAM&utm_source=android&utm_medium=content_series_share ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #പ്രതിലിപി കഥകൾ## #പ്രതിലിപി മലയാളം #💞 നിനക്കായ്
butterfly
953 views
21 days ago
🥀🥀ഒരു കോൺട്രാക്ട് കല്യാണം 🥀🥀2️⃣0️⃣ ​സരസ്വതി അടുക്കളയിലേക്ക് പോകാനായി തിരിഞ്ഞു പെട്ടെന്ന് അവൾ പോലും പ്രതീക്ഷിക്കാതെ ശ്രീ ഇവയുടെ കൈയ്യിൽ കരുത്തോടെ പിടിച്ച്  തന്റെ നേർക്ക് വലിച്ചു..... അപ്രതീക്ഷിതമായി നടന്ന ആ നീക്കത്തിൽ ഇവ അവനിലേക്ക് ചാഞ്ഞു പോയിരുന്നു..... ആരെങ്കിലും അവിടേക്ക് വരുന്നതിന് മുൻപ് തന്നെ ഇവയെ വേഗത്തിൽ മുറിയിലേക്ക് വലിച്ചു കയറ്റി ശ്രീ വാതിലടച്ചു കുറ്റിയിട്ടു. .. അവന്റെ ആ ഒരു നോട്ടത്തിൽ തന്നെ ഇവയുടെ ശ്വാസഗതി നിലച്ചുപോയിരുന്നു.... ​അവൻ അവളെ മുറിയുടെ ഭിത്തിയോട് ചേർത്തുനിർത്തി... ആ കണ്ണുകൾ ഇവയുടെ കണ്ണുകളെ അവൾ പോലുമറിയാതെ കൊത്തി വലിച്ചു   ..... അവന്റെ ചൂടുള്ള ശ്വാസനിശ്വാസങ്ങൾ അവളുടെ മുഖത്ത് തട്ടിയപ്പോൾ ഇവയുടെ നെഞ്ച് പടപടാന്ന് മിടിക്കാൻ തുടങ്ങി.... ഇനിയെന്ത് സംഭവിക്കുമെന്ന ഭയവും അതിലുപരി ഒരജ്ഞാതമായ ആകാംക്ഷയും അവളുടെ ഉള്ളിൽ നിറഞ്ഞു..... കൈകകൾ അറിയാതെ വിറക്കാൻ തുടങ്ങി.... എസിയുടെ തണുപ്പിലും അവളുടെ ചെന്നിയിൽ നിന്നു വിയർപ്പ് ഒഴുകാൻ തുടങ്ങി.... അപ്പോഴാണ് അവന്റെ വലതു കയ്യിൽ ഇരിക്കുന്ന ആ ചെറിയ സിന്ദൂരച്ചെപ്പ് അവളുടെ കണ്ണിൽപ്പെട്ടത്... . അതു കണ്ടതും ഒരുനിമിഷം അവളുടെ ഉള്ളിൽ ആശ്വാസം നിറഞ്ഞു.... ​ശ്രീ മെല്ലെ അതിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്തു.... അവളുടെ സീമന്ത രേഖയിൽ മെല്ലെ അത് ചാർത്തുമ്പോൾ അവന്റെ വിരലുകൾ അവളുടെ നെറ്റിയിൽ മെല്ലെ തൊട്ടു തലോടിയിരുന്നു.... ആ നിമിഷം ലോകം അവിടെ നിശ്ചലമായതു പോലെയാണ് അവൾക്ക് തോന്നിയത്... . അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ആഴ്ന്നിറങ്ങിയിരുന്നു..... ആ നോട്ടത്തിൽ പ്രണയവും അവകാശവും വല്ലാത്തൊരു തീവ്രതയും ഉണ്ടായിരുന്നു.... അവളുടെ സൗന്ദര്യത്തിൽ ലയിച്ചുപോയ ശ്രീയുടെ കണ്ണുകളിൽ അപ്പോൾ ഒരു മായാജാലം തന്നെയായിരുന്നു. ​ ഇനി താൻ പൊക്കോ... ​ ദിവ്യമായ ഒരു നിശബ്ദതയ്ക്ക് ശേഷം ശ്രീ ഇടറിയ ശബ്ദത്തിൽ പറഞ്ഞു. അവന്റെ കൈവിടുവിച്ച് ഇവ പുറത്തേക്ക് കുതിക്കുമ്പോൾ സാരിത്തുമ്പിൽ തടഞ്ഞു വീഴാൻ പോയി... ശ്രീ തടയുന്നതിന് മുൻപ് തന്നെ അവൾ എങ്ങനെയൊക്കെയോ നേരെ നിന്ന് പുറത്തേക്ക് നടക്കാൻ തുടങ്ങി.... താറാവുപോലെ നടന്നുപോയ അവളെക്കണ്ട് ശ്രീയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ആ നിഷ്കളങ്കതയും ആ വെപ്രാളംവും അവന് വല്ലാതെ ഇഷ്ടമായി.... ശ്രീ ചിരിച്ചു കൊണ്ട് കണ്ണാടിയിലേക്ക് നോക്കി മുഫി ചീകാൻ തുടങ്ങി... മനസ്സിൽ മുഴുവൻ ആ കണ്ണുകൾ മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്.... ​മ്മ്..... ഇതൊക്കെ അയാൾക്ക് നേരിട്ടു പറഞ്ഞാൽ പോരെ എന്തിനാ ഇങ്ങനെ ഓരോന്ന് കാണിക്കുന്നത്???? മനുഷ്യനെ വശീകരിക്കാൻ... അവന്റെ ഒരു സിന്ദൂരം.... ​പോകുന്ന വഴി അവൾ പിറുപിറുത്തു.... എങ്കിലും അവന്റെ ആ സ്പർശനം അവളുടെ ചർമ്മത്തിൽ ഇപ്പോഴും എരിതീയായി പുകയുന്നുണ്ടായിരുന്നു... ​എന്നിട്ട് നീയെന്താ അവിടെ നിന്ന് ചോദിക്കാത്തത്???? അവൻ പിടിച്ചു നിർത്തിയപ്പോൾ നീ എന്താ മാറി പോകാൻ ശ്രമിക്കാഞ്ഞത്??? ഇവയുടെ മനസ് അവളോട് തന്നെ ചോദിച്ചു... ചെ ശരിയാ... നീ ഇപ്പോൾ പഴയതുപോലെയല്ല ഇവ.... കല്യാണം കഴിഞ്ഞപ്പോൾ സ്വന്തം ലക്ഷ്യങ്ങളൊക്കെ മറന്നോ? ​അവളുടെ ഉള്ളിൽ ആരോ ചോദിക്കുന്നത് പോലെ അവൾക്ക് തോന്നി..... അതിനിടയിൽ സ്റ്റെപ്പ് ഇറങ്ങി താഴെ എത്തിയതൊന്നും അവൾ അറിഞ്ഞതെ ഇല്ല.... ​ഹേയ് മേടം ഇതേതു ലോകത്താണ് നീ? ആ ശബ്ദം കേട്ടതും അവൾ ഞെട്ടി പോയി... ​അനൂപിന്റെ ശബ്ദമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.... അനൂപ് പതിവുപോലെ ഭേഷായി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുകയായിരുന്നു.... ​ഇവന് വീട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലേ? രാവിലെ തന്നെ കെട്ടിയെടുത്ത് വന്നോളും....നാശം.... ഇവ മനസ്സിലോർത്തു. ​ നീ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും ഇവന് വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ രാവിലെ തന്നെ കെട്ടിയെടുത്ത് വന്നല്ലോ എന്നല്ലേ? ​അവൻ പറയുന്നത് കേട്ട് ഇവ ഒന്ന് ഞെട്ടിപ്പോയി. കർത്താവേ, ഇവൻ എങ്ങനെയാ ഇതൊക്കെ കൃത്യമായി മനസ്സിലാക്കുന്നത്? വല്ല മൈൻഡ് റീഡിങ് വശമുണ്ടോ? ഞെട്ടൽ മുഖത്തു കാണിക്കാതെ എന്തായാലും അവൾ അവനെ നോക്കി വെറുതെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് അടുക്കളയിലേക്ക് വലിഞ്ഞു. ​ അവിടെ മറ്റൊരു ആൾ അവളെ കാത്തിരിപ്പിരിപ്പുണ്ടായിരുന്നു. ആ ഇവ മോളെ, എന്നെ മനസ്സിലായോ? എന്നും ചോദിച്ചുകൊണ്ട് അവർ അവളെ കണ്ടതെ അവളുടെ അടുത്തേക്ക് വന്നു. ​ആളെ മനസ്സിലാകാത്തതുകൊണ്ട് അവൾ ഒന്ന് പരുങ്ങി. കർത്താവെ......എന്തൊരു ചോദ്യമാണിത്? ഇന്നലെ വന്ന പെണ്ണല്ലേ ഞാൻ, അപ്പോൾ തന്നെ മനസ്സിലായോ എന്ന് ചോദിക്കാൻ ഇവർക്ക് തലക്ക് വല്ല ഓളവും ഉണ്ടോ??? (ഇവ ആത്മ) ​ എന്റെ അമ്മയാ... ഇന്നലെ അമ്മ തറവാട്ടിൽ ഉത്സവത്തിന് പോയിരുന്നു.... അത് കൊണ്ട് റിസപ്ഷൻ അറ്റൻഡ് ചെയ്യാൻ പറ്റിയില്ല. തിരിച്ചു വന്നപ്പോൾ മോളെ കാണാൻ ഓടി വന്നതാ.... അവർ പറഞ്ഞു. ​ ഓ ഈ കുരിശിന്റെ അമ്മ ആയിരുന്നോ? അവൾ മനസ്സിൽ ഓർത്തു. ​അപ്പോഴേക്കും പുറകിൽ നിന്നും ശ്രീ ഒരുങ്ങി താഴേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു.... അവൻ നേരെ അടുക്കളയിലേക്കാണ് വന്നത്.... അവന്റെ സാന്നിധ്യം അടുക്കളയിലെ അന്തരീക്ഷത്തെപ്പോലും വല്ലാതെ ഒന്ന് മാറ്റിമറിച്ചു. ​🥀🥀തുടരും 🥀🥀 ​ "🥀🥀ഒരു കോൺട്രാക്ട് കല്യാണം 1️⃣", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, https://malayalam.pratilipi.com/series/ഒരു-കോൺട്രാക്ട്-കല്യാണം-9mamjhegtbqj?language=MALAYALAM&utm_source=android&utm_medium=content_series_share ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #💞 നിനക്കായ് #പ്രതിലിപി മലയാളം #പ്രതിലിപി കഥകൾ##
butterfly
955 views
23 days ago
🥀🥀ഒരു കോൺട്രാക്ട് കല്യാണം🥀🥀 1️⃣8️⃣ ​എന്താ അങ്കിൾ??? അത് വല്യമ്മച്ചിക്ക്... വല്യമ്മച്ചിക്ക് എന്താ???" ​രാഘവൻ അത്രയും പറഞ്ഞപ്പോഴേക്കും ഇവ ഞെട്ടലോടെ ചോദിച്ചു. നെഞ്ചിൽ ഒരു ആധി പടരുന്നത് അവൾ അറിഞ്ഞു... . കൈകൾ അറിയാതെ നെഞ്ചോട് ചേർന്നു. വല്യമ്മച്ചിക്കെന്താ??? എന്റെ കർത്താവെ.... ​അവളുടെ വെപ്രാളം കണ്ട് രഘുവൻ പതുക്കെ അവളെ ആശ്വസിപ്പിച്ചു. മോളെ, വല്യമ്മച്ചിക്ക് ഒന്നുമില്ല... മോള് പേടിക്കുകയോന്നും വേണ്ട.... വല്യമ്മച്ചിക്ക് ചെറിയൊരു വയ്യായ്ക അത്രേയുള്ളൂ... . അത് കൊണ്ട് എല്ലാവരും ഇപ്പോൾ ഹൈറേഞ്ചിലെ തറവാട്ടിലേക്ക് പോയിരിക്കുകയാണ്.... നിങ്ങൾക്കും അവിടെത്തന്നെയാണ് ഇന്ന് വിരുന്ന് ഒരുക്കിയിരിക്കുന്നത്.... അതുകൊണ്ട് തറവാട്ടിലേക്ക് നിങ്ങളും എത്രയും വേഗം പോകണമെന്ന് പറയാനാണ് ആന്റണി എന്നെ വിളിച്ചത്... ​ മ്മ്... അവൾ ഒന്ന് മൂളി. ഉള്ളിൽ ഒരു ആശ്വാസം തോന്നിയെങ്കിലും വേഗം അവിടെ എത്തണമെന്ന വാശിയിലായി അവൾ.... ​നിങ്ങൾ സമയം കളയാതെ ഇപ്പോൾ തന്നെ ഇറങ്ങിക്കോ ഇനി അധികം സമയം ഇല്ല.... അവിടെ പോയിട്ട് തിരിച്ചു വന്നിട്ട് വേണ്ടേ എയർപോർട്ടിലേക്ക് പോകാൻ... അതെ.... ​ശരി അങ്കിൾ.... ​അവൾ വേഗം മുകളിലേക്ക് കയറി.... റൂമിൽ എത്തുമ്പോൾ ശ്രീ കുളി കഴിഞ്ഞ് തല തുവർത്തിക്കൊണ്ട് നിൽക്കുകയാണ്.... അവൾ അകത്തേക്ക് കയറിയിട്ടും അവൻ ഒന്ന് നോക്കുക പോലും ചെയ്തില്ല.... അവളുടെ സാന്നിധ്യം അവിടെ ഇല്ലാത്ത മട്ടിലായിരുന്നു അവന്റെ നിൽപ്പ്.... ​കർത്താവേ... ഈ മുതൽ തിരിഞ്ഞു പോലും നോക്കുന്നില്ലല്ലോ??? എങ്ങനെയാ ഒന്ന് സംസാരിക്കുന്നത്? ഇവ തന്റെ ആത്മഗതം ഉള്ളിലൊതുക്കി.... പക്ഷേ പറയാതിരിക്കാൻ പറ്റില്ല.... കാരണം പറഞ്ഞില്ലേൽ ഈ സാധനം പെട്ടെന്ന് ഒരുങ്ങില്ലെന്ന് അവൾക്ക് നന്നായി അറിയാം.... വല്യമ്മച്ചിയെ കാണാനുള്ള വെമ്പൽ അവളുടെ ഉള്ളിൽ അലതല്ലി.... ​ ഹേയ്....അവസാനം സഹി കെട്ട് അവൾ തന്നെ വിളിച്ചു. ​ശ്രീ ഒന്ന് തിരിഞ്ഞു നോക്കി.... കണ്ണുകളിൽ നല്ല ദേഷ്യം ഉണ്ടായിരുന്നു.... എന്താ??? ഇനി കോൺട്രാക്ടിൽ വല്ലതും ആഡ് ചെയ്യാൻ ഉണ്ടോ??? അവൻ കടുപ്പത്തിൽ ചോദിച്ചു. ​ഇല്ല...അവൾ ഒന്ന് തടഞ്ഞു. ​ അതെന്തേ???കുറച്ചൂടെ എഴുതി ചേർക്കാൻ മേലായിരുന്നോ??? അവൾ ഒന്നും മിണ്ടിയില്ല... എന്താ നിന്റെ നാവ് ഇറങ്ങി പോയോ??? കുറച്ചു മുൻപ് നല്ല മൂർച്ച ആയിരുന്നല്ലോ?? എന്ന പറ്റി തമ്പുരാട്ടിക്ക്??? ​ഒന്നുമില്ല... അത്... ഡാഡി വിളിച്ചിരുന്നു. ... ഇന്ന് നമ്മുടെ വിരുന്ന് ഹൈറേഞ്ചിൽ വല്യമ്മച്ചിയുടെ അടുത്താണെന്ന്.... വല്യമ്മച്ചിക്ക് സുഖമില്ല, എല്ലാവരും അവിടെയുണ്ട്. ​അത് കൊണ്ട്?? ശ്രീ ഒരു ഭാവം ഭേതവും ഇല്ലാതെ ചോദിച്ചു.... ​ അത്....അങ്കിൾ പറഞ്ഞു നമ്മളോട് വേഗം ഇറങ്ങാൻ... ​ ഓ അതാണോ?? ഞാൻ റെഡിയാണ്, നീ പോയി റെഡി ആകാൻ നോക്ക്.... ശ്രീ അതും പറഞ്ഞ് ഷർട്ടിന്റെ സ്ലീവ് മുട്ടോളം ചുരുട്ടി വെച്ച് അലസമായി റൂമിന് വെളിയിലേക്ക് പോയി.... ​ഇവ സാവധാനം അലമാര തുറന്നു. വിരുന്നിന് ഉടുക്കാൻ വേണ്ടി മാത്രം ശ്രീ നേരത്തെ വാങ്ങി വെച്ചിരുന്ന ആ സാരി പുറത്തെടുത്തു. ബേബി പിങ്ക് നിറത്തിൽ ചെറിയ പൂക്കളുള്ള മനോഹരമായ ജോർജറ്റ് സാരി. അവൻ ഒരുപാട് കടകളിൽ കയറിയിറങ്ങി അവൾക്ക് ചേരുമെന്ന് ഉറപ്പിച്ചു വാങ്ങിയതാണ് അത്. ​ പക്ഷേ, സാരി കയ്യിലെടുത്തപ്പോഴാണ് ഇവ ആ കയ്പേറിയ സത്യം ഓർത്തത്. അവൾക്ക് സാരി ഉടുക്കാൻ അറിയില്ല.... ​കർത്താവെ... ഞാനിപ്പോൾ എന്ത് ചെയ്യും???? ഈ സാധനം എങ്ങനെയ ഉടുക്കുന്നത് എനിക്ക് അറിയില്ലല്ലോ... ​അവൾ ആകെ പരിഭ്രമിച്ചു. താഴെ നിൽക്കുന്ന സരസ്വതി ആന്റിയെ വിളിക്കാം എന്ന് കരുതി ഇവ തന്റെ ഫോൺ എടുത്തു.... കഷ്ടകാലത്തിന് ലിവിങ് റൂമിലെ ടേബിളിൽ വെച്ചിരുന്ന ആന്റിയുടെ ഫോൺ അടിക്കുമ്പോൾ ശ്രീ അവിടെ ഉണ്ടായിരുന്നു. ഇവയുടെ പേര് കണ്ടതും അവൻ കാൾ അറ്റൻഡ് പോലും ചെയ്യാതെ പടികൾ ഓടിക്കയറി മുകളിലേക്ക് വന്നു.... ​വാതിൽ തുറന്ന് അകത്തേക്ക് കയറിയ ശ്രീ കണ്ട കാഴ്ചയിൽ തണുത്തുറഞ്ഞു ഐസ് പോലെയായി പോയി! ​മുന്നിൽ നിൽക്കുന്ന ഇവ! സാരിയുടെ പകുതി ഭാഗം അരയിൽ ചുറ്റിയ നിലയിലാണ്, ബാക്കി ഭാഗം അലങ്കോലമായി തറയിൽ കിടക്കുന്നു..... പല്ലു എങ്ങനെയോ തോളിലേക്ക് ഇടാൻ ശ്രമിച്ച് അവൾ ആകെ വിയർത്തു കുളിച്ചിരിക്കുകയാണ്. ചിതറി കിടക്കുന്ന മുടിയിഴകൾക്കിടയിലൂടെ അവൾ ഒരു പാവത്തെപ്പോലെ അവനെ നോക്കി. താൻ തന്നെ അവൾക്കായി തിരഞ്ഞെടുത്ത ആ സാരിയിൽ, ഒരു പകുതി ഒരുങ്ങിയ രൂപത്തിൽ നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ ഉള്ളിലെ ദേഷ്യം അലിഞ്ഞുപോയി. അവളുടെ ആ നിസ്സഹായത കണ്ടപ്പോൾ അവന് ചിരിക്കണോ അതോ ദേഷ്യപ്പെടണോ എന്ന് മനസ്സിലായില്ല. ആ ബേബി പിങ്ക് നിറത്തിൽ അവൾ അത്രമേൽ സുന്ദരിയായിരുന്നു. ​🥀🥀തുടരും 🥀🥀 ​ "🥀🥀ഒരു കോൺട്രാക്ട് കല്യാണം 1️⃣", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, https://malayalam.pratilipi.com/series/ഒരു-കോൺട്രാക്ട്-കല്യാണം-9mamjhegtbqj?language=MALAYALAM&utm_source=android&utm_medium=content_series_share ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #💞 നിനക്കായ് #പ്രതിലിപി കഥകൾ## #പ്രതിലിപി മലയാളം
butterfly
11.3K views
24 days ago
🥀🥀ഒരു കോൺട്രാക്ട് കല്യാണം 🥀🥀1️⃣7️⃣ ​രാവിലത്തെ ഇളം വെയിൽ ബാൽക്കണിയിലേക്ക് അരിച്ചിറങ്ങിത്തുടങ്ങിയിരുന്നു..... കഴിഞ്ഞ രാത്രിയിലെ ഓർമ്മകളുടെ ഭാരത്താൽ  ശ്രീ ആ തണുത്ത തറയിൽ തന്നെ കിടന്നുറങ്ങിപ്പോയിരുന്നു..... തന്റെ ജീവിതം ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..... എപ്പോഴോ പാതി വഴിയിൽ നഷ്ടപ്പെട്ടു പോയി എന്നു കരുതിയ ആവൾ വീണ്ടും അവന്റെ ലൈഫിലേക്ക് തന്നെ തിരികെ വന്നിരിക്കുന്നു.... ​മറുഭാഗത്ത്, മുറിയിൽ വെച്ച അലാറം അടിച്ചതൊന്നും അറിയാതെ ഇവ നല്ല ഉറക്കത്തിലായിരുന്നു.... പെട്ടെന്ന് എന്തോ ഓർത്തതുപോലെ അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.... അലാറം അവളെ ചതിച്ചിരിക്കുന്നു.... വേഗം ഓടിച്ചെന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ സമയം ആറുമണി കഴിഞ്ഞിരിക്കുന്നു.... ​കർത്താവേ... ആറുമണി കഴിഞ്ഞോ??. അവൾ നെഞ്ചിൽ കൈവെച്ച് പതറിപ്പോയി.... പെട്ടെന്ന് തന്നെ കുരിശു വരച്ചിട്ട് അവൾ എഴുനേറ്റിരുന്നു... വേഗം ഫോണിലെ ലോക്ക് തുറന്നു.... ​ഫോൺ തുറന്നപ്പോൾ കണ്ടത് മമ്മയുടെ മിസ്സ്ഡ് കോളുകളാണ്. കർത്താവെ മമ്മ വിളിച്ചിട്ടുണ്ടല്ലോ... ഇപ്പോൾ മമ്മയെ തിരിച്ചു വിളിക്കാൻ നിന്നാൽ സമയം പോകും.... ആദ്യം കുളിച്ചിട്ട് താഴേക്ക് പോകാം. ആന്റി നേരത്തെ തന്നെ വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞിരുന്നതാ.... ഇനിയിപ്പോൾ ഞാൻ എപ്പോഴാ ഒരുങ്ങിത്തീരുന്നത്? ​ആ വെപ്രാളത്തിനിടയിൽ ജനാലയിലൂടെ പുറത്തേക്ക് നോക്കിയ അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി.... ബാൽക്കണിയിൽ അതാ നിലത്തു ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന ശ്രീ.... ​ഇയാൾ ഇന്നലെ രാത്രി മുഴുവൻ ഇവിടെയാണോ കിടന്നത്???. അവൾ ആത്മഗതമെന്നോണം ചിന്തിച്ചു.... പക്ഷേ..... ആ ഒരു നിമിഷത്തെ സഹതാപം പെട്ടെന്ന് തന്നെ മാഞ്ഞുപോയി... എനിക്കെന്താ... ഇയാൾ എവിടെയെങ്കിലും കിടക്കട്ടെ.. എന്റെ കാര്യമേ അല്ല അത്... അവൾ അതും മനസ്സിൽ ഓർത്തു കൊണ്ട് വാർഡ്രോബ് തുറന്നു ഡ്രെസ് എടുത്തു.... എന്നിട്ട് വേഗം കുളിക്കാനായി വാഷ് റൂമിലേക്ക് നടന്നു.... ​കുളി കഴിഞ്ഞ് നനഞ്ഞ മുടി തോർത്തിക്കൊണ്ട് പുറത്തേക്ക് വന്നപ്പോൾ ശ്രീ എഴുന്നേറ്റു ബെഡിൽ ഇരിപ്പുണ്ട്... അവന്റെ മുഖത്ത് രാത്രിയിലെ ഉറക്കമില്ലായ്മയുടെ ക്ഷീണം നിഴലിക്കുന്നുണ്ടായിരുന്നു.... ​ ഇവ... അമ്മ ഇന്ന് നിന്റെ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞിരുന്നു. വേഗം ഒരുങ്ങണം. പോയിട്ട് തിരിച്ചു വന്നിട്ട് വേണം എനിക്ക് പോകാൻ ഒരുങ്ങാൻ.... ശ്രീ ശാന്തനായി പറഞ്ഞു. ​മ്മ്..... അവൾ ഒഴുക്കൻ മട്ടിൽ മൂളി.. ​ശ്രീ തന്റെ വസ്ത്രങ്ങളുമെടുത്ത് വാഷ് റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഇവ അവനെ തടഞ്ഞു... ​അവിടെ ഒന്ന് നിന്നെ.... ​അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി. ​ താൻ തിരികെ പോയിക്കഴിഞ്ഞാൽ ഞാൻ ഇവിടെ തുടരും എന്ന പ്രതീക്ഷയൊന്നും വേണ്ട.... നമ്മൾ തമ്മിലുള്ള ആ കല്യാണ കോൺട്രാക്ട് ഉണ്ടല്ലോ... അത് ഞാൻ മറന്നിട്ടില്ല. എനിക്ക് യുകെയിൽ പോയി പഠിക്കണം. ആ ഒരു അംബിഷൻ സാധ്യമാക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇപ്പോൾ ഈ വീട്ടിൽ നിൽക്കുന്നത് പോലും.... ​അവളുടെ വാക്കുകളിൽ പഴയ കയ്പ്പേറിയ ഓർമ്മകൾ ഇരച്ചുകയറി. ​ അന്ന് നിങ്ങൾ ആ ട്യൂഷൻ ക്ലാസ്സിൽ കാട്ടിക്കൂട്ടിയ സംഭവങ്ങൾ... അതുകൊണ്ട് എനിക്കുണ്ടായ നഷ്ടങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയില്ല. പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവുകയും ഇല്ല.... എനിക്ക് അതൊന്നും മറക്കാൻ ഈ ജന്മം സാധിക്കില്ല.... അതു കൊണ്ട്എപ്പോൾ താൻ ഈ വീട്ടിൽ നിന്ന് ഇറങ്ങുന്നുവോ ആ നിമിഷം ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങും.... ​ശ്രീയുടെ മുഖത്ത് ഒരു മ്ലാനത പടർന്നു. അപ്പോൾ... ഡിവോഴ്സ്സ് ആണോ നീ ഉദ്ദേശിക്കുന്നത്??? അതെ... ഡിവോഴ്സ് ചെയ്യണം എന്ന് നിർബന്ധമാണോ? നീ പൊക്കോ നമ്മുക്ക് ഇങ്ങനെ കഴിഞ്ഞാൽ പോരെ.. ഞാൻ ആരെയും ഒന്നും അറിയിക്കില്ല... ​അതെ....എന്റെ തീരുമാനം അത് തന്നെയാ.... അവൾ തറപ്പിച്ചു പറഞ്ഞു. " നിങ്ങളെപ്പോലെ ഒരാളുടെ കൂടെ ജീവിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.... അതുകൊണ്ട് എന്നെ എന്റെ വഴിക്ക് വിട്ടേക്കുക.... പിന്നെ ഒരു കാര്യം കൂടി പറയാം ... ഇനി എന്താ എന്ന രീതിയിൽ അവൻ ഇവയുടെ മുഖത്തേക്ക് നോക്കി.... നമ്മൾ ഇപ്പോൾ വീട്ടിലേക്ക് വിരുന്നിന് പോകുമ്പോൾ അവിടെ ഒരുപാട് ആളുകൾ ഉണ്ടാകും.... അവരോട് ആരോടും അധികം അടുപ്പം കാണിക്കാൻ നിൽക്കണ്ട.... ​ശ്രീ ഒരു നെടുവീർപ്പോടെ അവളെ നോക്കി. ഓ... നിന്റെ ഉത്തരവ് പോലെ... അവൻ മാറാനുള്ള ഡ്രെസ്സുമെടുത്തു വാഷ് റൂമിലേക്ക് കയറി വാതിലടച്ചു. ​ഇവ വേഗം താഴേക്ക് ചെന്നു. പതിവുപോലെ സരസ്വതിയും രാഘവനും പ്രഭാതഭക്ഷണത്തിന്റെ തിരക്കിലായിരുന്നു. അടുക്കളയിൽ നിന്ന് സംസാരവും പാത്രങ്ങൾ മുട്ടുന്ന ശബ്ദവും കേൾക്കാമായിരുന്നു... ​ആഹാ, മോൾ എഴുന്നേറ്റോ? രാഘവൻ സ്നേഹത്തോടെ ചോദിച്ചു. ​ ആ അങ്കിൾ... ഇവ മറുപടി നൽകി. ​ മോളെ, ആന്റണി രാവിലെ വിളിച്ചിരുന്നു. മോളെ ഫോണിൽ കിട്ടാഞ്ഞിട്ടായിരിക്കും എന്നെ വിളിച്ചത്. ​ഇവയുടെ ഉള്ളിൽ ഒരു ആധി പടർന്നു. എന്താ അങ്കിൾ? പപ്പ എന്തിനാ വിളിച്ചത്?" ​അത്... അത് വല്യമ്മച്ചിക്ക്... രാഘവൻ വാക്കുകൾ പൂർത്തിയാക്കാതെ നിർത്തി. ​ വല്യമ്മച്ചിക്ക്... വല്യമ്മച്ചിക്ക് എന്താ പറ്റി? ഇവയുടെ ശബ്ദം ഇടറി. വീട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ട വല്യമ്മച്ചിക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ആധിയിൽ അവളുടെ കൈകൾ വിറച്ചു തുടങ്ങി. അടുക്കളയിലെ ആ സന്തോഷം നിറഞ്ഞ അന്തരീക്ഷം പെട്ടെന്ന് നിശബ്ദമായി. ​(തുടരും...) "🥀🥀ഒരു കോൺട്രാക്ട് കല്യാണം 1️⃣", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, https://malayalam.pratilipi.com/series/ഒരു-കോൺട്രാക്ട്-കല്യാണം-9mamjhegtbqj?language=MALAYALAM&utm_source=android&utm_medium=content_series_share ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #❤ സ്നേഹം മാത്രം 🤗 #പ്രതിലിപി കഥകൾ## #💞 നിനക്കായ് #പ്രതിലിപി മലയാളം