അമ്പിളി 🌝
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ
MY DOCTOR ❤️2
'എന്താ കുട്ടി ഈ പറയണേ? ശ്രീജ ഞെട്ടലോടെ ചോദിച്ചു
"അമ്മക്ക് വയ്യാന്നു പറഞ്ഞിട്ട ഏട്ടൻ എന്നെ വെള്ളിയാഴ്ച രാവിലെ വിളിച്ചത്.വൈകുന്നേരത്തെ ട്രെയിനിന് പോന്നോളാൻ പറഞ്ഞു.രാവിലെ വീട്ടിൽ എത്തി പന്തൽ ഒക്കെ കണ്ടപ്പോ പേടിച്ചു പോയി ഞാൻ.അമ്മക്ക് എന്തേലും പറ്റിയോ എന്നോർത്തു ഓടി കേറി ചെന്നു.അപ്പോഴാ ശ്രീജമ്മേ ഞാൻ അറിഞ്ഞേ ഏട്ടന്റെയും മഹിമയുടെയും നിശ്ച്ചയം ആണെന്ന് കൂട്ടത്തിൽ ഈ അഞ്ചുവിന്റെയും മഹേഷിന്റെയും.ഒരുപാട് എതിർത്തു ഞാൻ ,പക്ഷെ ഏട്ടൻ....ഏട്ടൻ ഭീഷണിപ്പെടുത്തി ,സമ്മതിച്ചില്ലെങ്കിൽ ഇനി പഠിക്കാൻ വിടില്ലെന്ന് പറഞ്ഞു.പൂട്ടിയിടുമെന്നു പറഞ്ഞു.ഇവിടുന്ന് രക്ഷപെടണമെങ്കിൽ സമ്മതിക്കാതെ വഴി ഇല്ലായിരുന്നു അതാ ഞാൻ........."ഇടറിയ സ്വരത്തോടെ പറഞ്ഞു നിർത്തിയവൾ.
"അപ്പൊ നിർമല ചേച്ചിയോ?"
"അമ്മക്ക് വിശ്വമാമ പറയുന്നതിനപ്പുറം ഒരു വാക്കില്ല,അത് സ്വന്തം മക്കളുടെ ജീവിതമാണെങ്കിലും .ഓർമ വച്ച കാലം മുതലേ വിശ്വമാമ പറയുന്നതേ ഞങ്ങടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളൂ. "
"എന്താപ്പോ കുട്ടിയോട് ഞാൻ പറയാ ,മഹേഷ് പണ്ടത്തെ പോലെ ഒന്നും അല്ലല്ലോ നല്ല പയ്യനായില്ലേ?'
"എനിക്ക് ഇഷ്ട്ടല്ല ശ്രീജമ്മേ അയാളെ"ഇതും പറഞ്ഞു അഞ്ചു ശ്രീജയെ കെട്ടിപിടിച്ചു.
അവരവളുടെ തലയിൽ വാത്സല്യത്തോടെ തഴുകി.നിസ്സഹായതയോടെ അവരിരുന്നു.
"അഞ്ജുച്ചേച്ചി വാ ചായ കുടിക്കാം"ശ്രീക്കുട്ടി അകത്തു നിന്നും വിളിച്ചു പറഞ്ഞു.
ശ്രീജ അഞ്ജുവിനെയും കൊണ്ട് അകത്തേക്ക് നടന്നു.ടേബിളിൽ ചൂട് പറക്കുന്ന ചായയും ഇഡലിയും സാമ്പാറും.
ശ്രീകുട്ടിയും ,അഞ്ജുവും ഇരുന്നു ,ശ്രീജ അവർക്ക് വിളമ്പി കൊടുത്തു.
"ശ്രീജമ്മേം ഇരിക്ക്"അഞ്ചു അവരുടെ കൈ പിടിച്ച വലിച്ചു കസേരയിലേക്കിരുത്തി.
അവരും കഴിച്ചു തുടങ്ങി.
"ഇന്ന് പോവുന്നോ നീ"ശ്രീജ ചോദിച്ചു
"മ്മ്... പോകും 10 മണിക്ക ട്രെയിൻ ഇവിടന്ന് ചെന്നിട്ട് നേരെ പോവും എന്നാലെ ഹോസ്റ്റൽ അടയ്ക്കുന്നതിന് മുന്നേ എത്താൻ പറ്റുള്ളൂ."
"ചേച്ചി... ചേച്ചി അയാളെ കല്യാണം കഴിക്കണ്ട"പെട്ടന്ന് ശ്രീക്കുട്ടി പറഞ്ഞു.രണ്ടു പേരും അവളെ അത്ഭുതത്തോടെ നോക്കി.
"ചേച്ചി എനിക്കറിയാം ചേച്ചിക്കയാളെ ഇഷ്ടല്ലന്ന് ,ഞാൻ നോക്കീട്ട് ഒരു വഴിയേ ഉള്ളു ചേച്ചി ആരേലും പോയി പ്രേമിക്ക് എന്നിട്ട് ഈ നരകത്തിലേക്ക് വരാതെ രക്ഷപെട്ട് പൊക്കോ."ഒരു ഇളിയോടെ പറയുന്നവളെ കൂർപ്പിച്ചു നോക്കി അഞ്ചു.
"മിണ്ടാതിരിക്കെടി, പെൺ sslc ആണെങ്കിലും വായിന്ന് വരുന്നത് കേട്ടില്ലേ"ശ്രീജ കുറച്ചു കലിപ്പോടെ പറഞ്ഞു.
ശ്രീക്കുട്ടി ഒന്ന് നീട്ടി ഇളിച്ചു.
ഭക്ഷണം കഴിച്ചു മൂന്നുപേരും എണീറ്റു.കൈ കഴുകി വന്ന് അഞ്ചു നേരെ കോണിപ്പടി കയറി മുകളിലേക്ക് പോയി.അവർക്കറിയാം അവൾ പോകുന്നതെങ്ങോട്ടാണെന്ന്.
മുകളിൽ കയറി നീണ്ട വരാന്തയിലൂടെ നടന്നു .അവസാനത്തെ മുറിക്ക് മുന്നിലെത്തി അഞ്ചു.പൂട്ടിയിട്ട മുറി തുറന്ന് അകത്തു കയറി.വാതിലടച്ചു, വൃത്തിയിൽ വിരിച്ചിട്ട കട്ടിലിലേക്കിരുന്നു.വർഷങ്ങൾക്കിപ്പുറവും ഒരു മാറ്റവുമില്ലാതെ ആ മുറി.ആദർശിന്റെ മുറി.ശ്രീജ ഒരു പൊടി പോലുമില്ലാതെ വൃത്തിക്ക് സൂക്ഷിച്ചിരുന്നു ആ മുറി.ഭിത്തിയിൽ വലിയൊരു ഫോട്ടോ അതിൽ ആ നുണക്കുഴി കാട്ടി ചിരിക്കുന്ന ആദർശ് അവന്റെ നെഞ്ചിൽ ചാരി അഞ്ചു.അവൻ്റെ പതിനെട്ടാം പിറന്നാളിന് അഞ്ചു കഷ്ടപ്പെട്ട് ആരും അറിയാതെ ഫ്രെയിം ചെയ്ത കൊടുത്തതാണാ ഫോട്ടോ.ഒരു വരണ്ട പുഞ്ചിരിയോടെ അഞ്ചു അതിലേക്ക് നോക്കി.കട്ടിലിൽ നിന്നെണീറ് മേശയിൽ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ അവൾ വിരലോടിച്ചു.ഇന്നും ആ മുറിക്കവന്റെ മണമാണ്.മരിച്ചിട്ട് വരുന്ന സെപ്റ്റംബറിലേക്ക് 4 വർഷമാകുന്നു.അവനിൽ പൂത്തു തളിർത്തൊരു അഞ്ജുവിനെ അവളോർത്തു.അവനില്ലായ്മയിൽ ഭ്രാന്തു പിടിച്ചൊരു അഞ്ജുവിനെയും.
ക്ലാസ്സിലെ ഒരുപാട് കുട്ടികൾക്കിടയിൽ നിന്നും തന്നെ മാത്രം നോക്കുന്ന കണ്ണുകളെ കണ്ടു പിടിച്ചത് യാദൃശ്ചികമായാണ്.അന്നവർ 9 ൽ പഠിക്കുകയായിരുന്നു .ആദ്യമാദ്യം കൗതുകത്തോടെ തിരിച്ചു നോക്കുമായിരുന്നു.പിന്നീടെപ്പോഴോ പ്രണയിക്കുകയായിരുന്നു.ഒരിക്കൽ പോലും വാക്കുകൾ കൊണ്ട് തുറന്ന് പറയാത്ത പ്രണയം.ഒരുമിച്ച് കവിതകൾ പാടിയും,പുസ്തകങ്ങൾ വായിച്ചു തീർത്തും ,സിനിമ കഥകൾ പറഞ്ഞും അവർ മനോഹരമായി പ്രണയിച്ചു.മഹിമക്കും അർജുനും ഒപ്പം നടക്കുമ്പോൾ പിന്നിലവൻ ഉണ്ടാകുമായിരുന്നു.അവളെ നോക്കി ചിരിച്ചുകൊണ്ടൊരുത്തൻ,ഇടം കണ്ണിട്ടവളും തിരിഞ്ഞു നോക്കും.അന്നവളുടെ ഉറ്റ സുഹൃത്തായിരുന്ന ദേവികയുടെ വീട്ടിലേക്കെന്നും പറഞ്ഞു എല്ലാ ഞായറാഴ്ചയും അവൾ അവനെ കാണാൻ പോകുമായിരുന്നു.കയ്യിൽ ഒരു പുസ്തകവും പിടിച്ചു പുഴയോരത്തുള്ള കൈത കാട്ടിൽ അവൻ അവളെ കാത്തിരിക്കും.ഒരുപാട് സംസാരിക്കും,ഒരുമിച്ച് കൈ കോർത്ത പിടിച് നടക്കും.വായിച്ചു തീർത്ത പുസ്തകങ്ങളിലെ കഥകൾ പറയും.പ്രണയിക്കും മനോഹരമായി പ്രണയിക്കും.പ്ലസ് വൺ പഠിക്കുന്ന സമയത്താണ് ആദ്യമായി ആദർശിന്റെ വീട്ടിലേക്ക് വരുന്നത് ,അന്ന് മുതൽ അവന്റെ 'അമ്മ അവൾക്ക് ശ്രീജമ്മ ആണ് .പിന്നീടെത്രയോ തവണ വന്നിരിക്കുന്നു അവനോടൊപ്പം.ഈ മുറിയിൽ അഞ്ജുവിന്റെ മടിയിൽ തലവച്ചു അങ്ങനെ കിടക്കാറുണ്ടവൻ.അപ്പോഴെല്ലാം അവനൊരു കവിത പാടിക്കൊടുക്കും അഞ്ജുവിന് .ഇന്ന് ആ കവിതയോളം വേദനിപ്പിക്കുന്നൊന്നും അഞ്ജുവിനില്ല.
മൊഴികളിൽ പറയാതെ
മിഴികളിൽ നിറയുന്ന
മധുരമാം നിൻ നേർത്ത മൗനം [2]
പകുതിയിൽ നിന്നൊരാ പാട്ടിന്റെ
ഒടുവിൽ നീ
എഴുതിയതിന്നേത്തു മൗനം........
കടലാസ് തുണ്ടിൽ നീ
പകരുന്ന പ്രണയതിൻ
വരികൾ തൻ ഇടയിലും മൗനം ,
ആദ്യമായ് ഞാൻ എന്റെ
പ്രണയം പറഞ്ഞപ്പോൾ
പകരമായ് നീ തന്നു മൗനം .........
ഇന്നു നാം പിരിയവേ
കാണ്ന്നു ഞാൻ നിൻ കണ്ണിൽ
ഒരു തുള്ളി കണ്ണുനീർ മൗനം
ഒരു തുള്ളി കണ്ണുനീർ മൗനം........................
അഞ്ജുവിന്റെ കണ്ണിൽ നിന്നും കണ്ണുനീരിന്റെ ഒരു തുള്ളി അടർന്നു വീണു.
ഡിഗ്രിക്ക് ആദർശ് തിരുവന്തപുരത്തൊരു കോളേജിൽ ആയിരുന്നു,ഇന്ന് അഞ്ചു പിജി ചെയ്യുന്ന അതേ കോളേജിൽ.അവൻ്റെ ഇഷ്ട്ട വിഷയം പഠിക്കാൻ അവിടെ ചേരാൻ ആദർശിനെ നിർബന്ധിച്ചത് അഞ്ചു ആയിരുന്നു .അഞ്ചു നാട്ടിൽ ഒരു കോളേജിൽ bscമാത്സിനു ചേർന്നു.വിരഹത്താൽ തീവ്രമായ നാളുകൾ.എത്ര കഷ്ട്ടപെട്ടിട്ടാണെങ്കിലും എല്ലാ വെള്ളിയാഴ്ചയും അവൻ ട്രെയിൻ കയറുമായിരുന്നു.അവന് പ്രിയപ്പെട്ടൊരുവളെ കാണാൻ.ക്ലാസ് തുടങ്ങി 3 മാസം ആകുന്നു,പതിവ് പോലെ ശനിയാഴ്ച ആദർശ് വന്നു.ഞായറാഴ്ച രാവിലെ ദേവികയുടെ വീട്ടിൽ പോയിട്ട് വരാമെന്നു പറഞ്ഞു അഞ്ചു വീട്ടിൽ നിന്നും ഇറങ്ങി.ദേവികയെയും കൂട്ടി പുഴകടവിലെ കൈത കാട്ടിലെത്തി.ദേവിക അവളുടെ ഫോണിൽ നോക്കി മാറി ഇരുന്നു ,അവൾക്കറിയാം അവർ ഇനി ഒന്ന് രണ്ടു മണിക്കൂർ അവിടെ ആ കല്ലിൽ ഇരുന്ന് സംസാരിക്കുമെന്ന്.
പ്രണയം നിറച്ച ഇരു ജോഡി മിഴികൾ.പരസ്പരം വിട്ടുകൊടുക്കില്ലെന്ന പോലെ ആർദ്രമായി.
"മീശ ഒക്കെ വളർന്നല്ലോ,മുടിയും വളർന്നു"അവനെ തന്നെ നോക്കി അഞ്ചു പറഞ്ഞു.
"ഒരാഴ്ച കൊണ്ടോ?"ചിരിയോടെ അവൻ ചോദിച്ചു
ഒരു ചമ്മിയ ചിരിയോടവൾ അവന്റെ അടുത്തിരുന്നു.കയ്യിൽ കരുതിയ ബുക്ക് അവൾക്ക് നീട്ടി അവൻ.
"നല്ലതാ വായിച്ചു നോക്ക് "
"നല്ലതല്ലാത്തതൊന്നും ഇന്നോളം തന്നിട്ടില്ലല്ലോ"
"നല്ലതല്ലാത്തതൊന്നും നീ അർഹിക്കുന്നില്ലല്ലോ"
അഞ്ചു പുഞ്ചിരിച്ചു അത്രയും മനോഹരമായി.ഒരാഴ്ചത്തെ വിശേഷങ്ങൾ ഉണ്ടായിരുന്നു പരസ്പരം പറഞ്ഞു തീർക്കാൻ.ഒരുപാട് സംസാരിച്ചു .....ഒരുപാടൊരുപാട്.......
"അഞ്ചു........"അത്രയും ആർദ്രമായ വിളി .
വിടർന്ന കണ്ണുകളോടവൾ അവനെ നോക്കി .
"ഒരു....ഒരു ഉമ്മ തരാമോ ?"
അവൾ സമ്മതത്തോടെ തലയാട്ടി.അവൻ്റെ കുറ്റി രോമങ്ങൾ നിറഞ്ഞ കവിളിൽ പതുക്കെ ചുംബിച്ചു.
"ഇനി ഞാനൊന്നു തന്നോട്ടെ?'
അവൾ നാണിച്ചു തല താഴ്ത്തി .താടി തുമ്പിൽ പിടിച്ചാ മുഖം അവനു നേരെ കൊണ്ടുവന്നവൻ.
കവിളിൽ കിട്ടാറുള്ള ഉമ്മക്ക് കാത്തു നിന്ന അഞ്ജുവിനെ ഞെട്ടിച്ചു കൊണ്ട് അവളുടെ വലിയ അധരങ്ങളെ അവൻ്റെ അധരങ്ങൾ ആഞ്ഞു പുൽകി.ഞെട്ടലോടെ അഞ്ജുവിന്റെ കണ്ണുകൾ വിടർന്നു.ആദ്യ ചുംബനം, ആദർശിന്റെയും അഞ്ചുവിന്റെയും ആദ്യ ചുംബനം.കണ്ണുകൾ ഇറുക്കിയടച്ചാ ചുംബനം മനസുകൊണ്ട് സ്വീകരിച്ചവൾ.സിരകളിൽ ചുംബന ലഹരി ഒഴുകി പടരുന്നത് രണ്ടു പേർക്കും വ്യക്തമായിരുന്നു.
ഒരു കിതപ്പോടവാൻ അവളുടെ അധരങ്ങളെ മോചിപ്പിച്ചു.നാണിച്ചു അവനെ നോക്കി ഒരു പുഞ്ചിരി നൽകി കൊണ്ടവളോടി ,ആ ലഹരിയോടെയവൻ ആ കല്ലിലേക്ക് മലർന്നു കിടന്നു.ഇനി ഒരിക്കലും തമ്മിൽ കാണില്ലെന്നറിയാതെ ,ഇനിയൊരു ചുംബനം നല്കാൻ അവൻ ഉണ്ടാവില്ലെന്നറിയാതെ അവൾ ഓടിയകന്നു.ആ അവസാന കാഴ്ചക്ക് കാവൽക്കാരായി ഒരു പറ്റം കൈത ചെടികൾ കാറ്റിലാടുന്നുണ്ടായിരുന്നു.
അഞ്ചു കിടക്കയിൽ നിന്നും എണീറ്റു.അവരുടെ ഫോട്ടോ ഫ്രെമിനടുത്തേക്ക് നടന്നു....
"ആദർശ് ,ഞാൻ ഒറ്റക്ക് നടക്കാൻ പഠിച്ചിരിക്കുന്നു ,നിന്റെ നഷ്ട്ടം സഹിച് ഇവിടെ നിൽക്കാനാവാതെ നീ പഠിച്ചിടത്തേക്ക് ഒളിച്ചോടിയതായിരുന്നു ഞാൻ.വയ്യ ഇനി ഓർത്തു കരയാൻ വയ്യെനിക്ക് .എൻ്റെ ഹൃദയത്തിൽ ഒരു കോണിൽ ഒരു കുഞ്ഞു പനിനീർ പുഷ്പം പോലെ നിന്നെ ഞാൻ കാത്തു വെച്ചിട്ടുണ്ട്.നീ അല്ലെ മരിച്ചുള്ളു നിന്റെ ഓർമ്മകൾ അല്ലല്ലോ,നമ്മൾ ഒരുമിച്ചു വായിച്ചു തീർത്ത പുസ്തകങ്ങൾ ഒക്കെ ഞാൻ വീണ്ടും വായിക്കാറുണ്ട് അതിലെ നായകന്മാർക്കൊക്കെയും നിന്റെ മുഖമാണ് ആദർശ്.നീ എന്ന നഷ്ട്ടം അത് വളരെ വലുതാണ് ചെക്കാ..... വളരെ വലുത്.ക്യാമ്പസ്സിൽ നീ ഇരുന്നിരുന്ന ഓരോ ഇടത്തും ഞാൻ ഒറ്റക്ക് പോയിരിക്കാറുണ്ട്,നീ കഥകളായി വർണിച്ചിടത്തൊക്കെ ഞാൻ പോകാറുണ്ട്.നീ കയറിയിരുന്ന ട്രെയിനിൽ ഞാൻ കയറാറുണ്ട്.അവിടെമെല്ലാം എനിക്ക് നിന്റെ ഓർമ്മകൾ ആണ്.നഷ്ടങ്ങളെ ഇവിടെ ഉപേക്ഷിച്ചു ഞാൻ മടങ്ങുകയാണ്,ഈ നാട്ടിൽ നിന്നും നിന്നിൽ നിന്നും..ഇനി ഒരു തിരിച്ചു വരവ് ഉറപ്പു തരുന്നില്ല,രക്ഷപ്പെടണം അയാളിൽ നിന്നെനിക്ക്,അയാളോളം ഞാൻ വെറുക്കുന്നൊരാളില്ലെന്നു നിനക്ക് അറിയാത്തതല്ലല്ലോ."ആദർശിന്റെ ഫോട്ടോയിൽ വിരലോടിച് ഇത്രയും പറഞ്ഞു അഞ്ചു തിരിഞ്ഞു നടന്നു.അവനിൽ നിന്നും എന്നന്നേക്കുമായി.
*********************************
"സീമേച്ചി ........എനിക്കൊരു കോഫി..." നീട്ടി വിളിച്ചു പറഞ്ഞു കൊണ്ടൊരു പതിനെട്ടുകാരൻ കോണിപ്പടി ഇറങ്ങി വന്നു.
ടീനേജിന്റെ കുട്ടിത്തം വിട്ടു തുടങ്ങിയ മുഖം ,നീട്ടി വളർത്തി മുകളിലേക്ക് ബൻ ചെയ്ത വെച്ചിരിക്കുന്ന മുടി.പെർഫെക്റ്റ് ജിം മെറ്റീരിയൽ ബോഡി.സിറിയസ് സിയോൺ എന്ന സിറി .സ്ലീവ്ലെസ് ടി ഷർട്ടും ,ബോക്സറും ധരിച്ചു കയ്യിൽ ന്യൂ മോഡൽ ഐഫോൺ പിടിച് അവൻ ആ വലിയ വീടിൻ്റെ സിറ്റ് ഔട്ടിൽ വന്നിരുന്നു.
'അപ്പൻ പോയോ സീമേച്ചി'?കോഫിയുമായി വന്ന അൻപത് വയസ് തോന്നിക്കുന്ന സ്ത്രീയോട് അവൻ ചോദിച്ചു.
"പോയി മോനെ ,ആരോ വിളിച്ചപ്പോൾ പെട്ടന്ന് പോയതാ ,8 മണി കഴിഞ്ഞിട്ടും മോൻ എണീറ്റില്ലെങ്കിൽ വിളിക്കാൻ പറഞ്ഞിരുന്നു സാർ."
"ബ്ലഡി കിളവൻ" പുഞ്ചിരിയോടവൻ പിറുപിറുത്തു .
സീമേച്ചി തിരിച്ചടുക്കളയിലേക്കു പോയി.
ഫോൺ എടുത്ത് ഇൻസ്റ്റാഗ്രാം തുറന്ന് സ്ക്രോൾ ചെയ്യുന്നതിനിടക്ക് അവൻ്റെ ഫോൺ ബെല്ലടിച്ചു. കാൾ എടുത്ത് ചെവിയിലേക്ക് വെച്ചു.
"പറ വൈശാഖേ......."
"എടാ നാളെ കോളേജിൽ പോണ്ടേ......" വൈശാഖ് ചോദിച്ചു
"പോവാം ,ആദ്യ ദിവസമെങ്കിലും പോകുന്നതാണല്ലോ ഒരു മര്യാദ"
"എടാ കോപ്പേ.... നിന്റെ സ്വഭാവം വെച് ആ കോളേജിൽ അഡ്മിഷൻ എടുക്കാൻ നിന്റെ തന്തപ്പിടി ചെറിയ കഷ്ടപ്പാടല്ല പെട്ടത്.ഇനിം പഴേ സ്വഭാവം ആണെകിൽ നിന്നേം എന്നേം പിന്നെ ആരോണിനേം ജീവനോടെ വെച്ചേക്കില്ലെന്ന നിന്റെ ഹിറ്റ്ലർ ഡാഡി പറഞ്ഞേക്കുന്നത്."
വൈശാഖ് പറഞ്ഞത് കേട്ടതും സിറി പൊട്ടി ചിരിച്ചു.
"ചിരിക്കേണ്ട നീ......എന്തായാലും ടൗണിലോട്ട് വാ കുറച്ചു കോളേജ് പർച്ചേസ് ഉണ്ട്.
"ഒരു one hour ഞാൻ എത്തിയേക്കാം.ഫ്രഷ് ആവട്ടെ."
ഫോൺ കട്ട് ചെയ്തവൻ മുറ്റത്തേക്കിറങ്ങി .പുതിയ ഡിസൈനിൽ നിർമിച്ച അതി മനോഹരമായ ആ വലിയ വീടിൻ്റെ മുറ്റവും മനോഹരമായിരുന്നു. ടൗണിൽ നിന്നും ഒരു അര കിലോമീറ്റർ മാത്രം ഉള്ളിലായിട്ടാണ് അവൻ്റെ വീട്.തിരക്കു കുറഞ്ഞ റോഡ് ആണ് വീടിന് മുന്നിൽ.മുറ്റത്തിനിരു വശവും മനോഹരമായ പച്ച പുല്ല് വിരിച്ചിരിക്കുന്നു.ഇടതു വശത്തായി ഒരു വലിയ മാവ് .സ്ഥലം വാങ്ങിയപ്പോഴുണ്ടായിരുന്ന മറ്റു മരങ്ങൾ മുറിച്ചെങ്കിലും മാവ് അവിടെ നിർത്തി.മാവിനടിയിലായി ഒരു വശത്തൊരു ഊഞ്ഞാലും മറുവശത്തു ഒരു ഫാമിലിക്ക് ഇരിക്കാനുള്ള ടീ സ്പേസും .കുറച്ചു നേരം സിറി ആ മാവിൻ ചുറ്റിൽ പോയിരുന്നു.എന്നിട്ട് എണീറ്റ് ഫ്രഷ് ആവാൻ പോയി.പുതിയ കോളേജിലേക്കും പുതിയ മനുഷ്യരിലേക്കും,പുതിയ അനുഭവങ്ങളിലേക്കുമുള്ള തയാറെടുപ്പുകൾക്കായി.
തുടരും..........