🌹മാലാഖ 🚩ഷാൻ 🥰കണ്ണൂർ 😘റീ എൻട്രി 💥
3K views • 22 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mlBJe6KX?d=n&ui=v64j8rk&e1=cപരിണയം ❣️ 5
വീഴ്ചയിൽ ഒന്ന് പതറി പോയെങ്കിലും താഴേക്ക് നിലം പതിക്കും മുൻപ് ആരുടെയോ കൈകളിൽ അവൾ ഭദ്രമായിരുന്നു. കുതറി മാറി പിന്നിലേക്ക് മാറിയതും ഫോണിൽ മിഴികൾ നട്ട് തന്നെ പിടിച്ചിരിക്കുന്ന കരങ്ങളുടെ ഉടമയെ കണ്ടു അവൾ ഒന്ന് അമ്പരന്നു.
"ഹരി..."
നാവിൽ നിന്നും അറിയാതെ തന്നെ ആ പേര് വീണു പോയിരുന്നു.
താൻ അയച്ച മെസ്സേജ് തനിക്ക് നേരെ നീട്ടിയതും അവൾ അല്പം ഭയന്നു.
"ഹരി."
എന്തെങ്കിലും പറഞ്ഞാൽ തന്നെ വാക്കുകൾ മുറിഞ്ഞു പോകുമെന്ന് അവൾക്ക് അറിയാമായിരുന്നു.എങ്കിലും ധൈര്യം വീണ്ടെടുത്ത് അവനോട് സംസാരിക്കാൻ മുതിർന്ന അവൾക്ക് നേരെ കൈ തടഞ്ഞു കൊണ്ട് തന്നെ അവളെ നിശബ്ദയാക്കിയിരുന്നു അവൻ.
"ഹരിക്ക് പ്രണയിക്കാൻ അറിയില്ലെന്ന് പഠിപ്പിച്ചു തന്നതിന് നന്ദി ഉണ്ട്. അല്ലെങ്കിലും പണമോ പ്രതാപമോ മാത്രം ഉണ്ടായിട്ട് കാര്യം ഇല്ലല്ലോ. പെണ്ണിന്റെ ഉള്ളിൽ സ്ഥാനം കിട്ടാൻ മാത്രം യോഗ്യത കൂടി വേണം. നിനക്ക് ഞാൻ നൽകിയ സ്നേഹം വെറുതെ ആയിരുന്നു. ആ സ്നേഹത്തിൽ ഒരിക്കലും ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നില്ല അല്ലെ അനു. "
അവന്റെ അവസാന വാക്കുകൾ കേട്ടതും കുറ്റബോധം കൊണ്ട് അനുവിന്റെ തല കുനിഞ്ഞു.
" നിന്നെ സ്നേഹിക്കാൻ ഞാൻ അർഹനല്ലെന്നു മനസ്സിലാക്കി തരുവാൻ വേണ്ടിയാരുന്നോ നീ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്തേ. ഞാൻ അറിഞ്ഞില്ലെടി. അറിഞ്ഞിരുന്നേൽ ഒരു ശല്യത്തിനും ഞാൻ വരില്ലായിരുന്നു. നീ എന്റെ ആണെന്ന അഹങ്കാരം കൊണ്ട് നീ അവഗണിച്ചപ്പോൾ ചെറിയ രീതിയിൽ തിരിച്ചും അവോയ്ഡ് ചെയ്തു. അത് എന്ത് കൊണ്ടും നന്നായി അല്ലെ. ഇപ്പൊ ജോബ് റിസൈൻ ചെയ്യാൻ ആ കാരണം പറയാലോ. സാരമില്ല. നീ നന്നായി ജീവിക്കണം. ഹരിക്ക് ഒരിക്കലും നിന്നെ വിധിച്ചിട്ടില്ല. എന്റെ പെണ്ണ് എന്ന അവകാശം ഇനി ഹരി ഉന്നയിക്കില്ല. "
"ഹരി... ഞാൻ.."
"നിന്റെ യഥാർത്ഥ പ്രശ്നം എനിക്ക് അറിയില്ല. പക്ഷെ ഒന്നറിയാം. എന്നിൽ നിന്നും ഒരു മോചനം നീ ആഗ്രഹിക്കുന്നു. നീ ജോബ് റിസൈൻ ചെയ്തു എന്നറിഞ്ഞപ്പോൾ ആദ്യം പോയത് വീട്ടിൽ ആണ്. അവിടെ നിന്നും നീ ഒഴിഞ്ഞു എന്നറിഞ്ഞപ്പോൾ ആണ് ഇവിടേക്ക് വന്നത്. ഇത്തവണ നീ ട്രെയിനിൽ തന്നെ മടങ്ങുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ശല്യം ആയി ഞാൻ ബസ് സ്റ്റാൻഡിൽ വരുമെന്ന് നിനക്ക് അറിയാം. ഫോണിലേക്ക് നിന്റെ മെസ്സേജ് വന്നതും നിന്റെ തൊട്ടരികിൽ ഞാൻ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആണ് ഒന്ന് സംസാരിച്ച ശേഷം നീ മടങ്ങിയാൽ മതിയെന്ന് ഞാൻ തീരുമാനിച്ചത് . ഇനി ഹരിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല. അനുവിന് ഹരിയെ വേണ്ടെങ്കിൽ ഹരിക്കും.. അനുവിനെ വേണ്ട."
അവസാനം പറഞ്ഞു കഴിയുമ്പോൾ അവന്റെ ശബ്ദത്തിലെ പതർച്ച അനു തിരിച്ചറിഞ്ഞിരുന്നു.
"ഹരി.. നീ എന്നെ വെറുത്തോളൂ. എന്നാലും പ്രശ്നമില്ല. പക്ഷെ എന്റെ ഹരി ഒരിക്കലും വിഷമിക്കരുത്. നല്ല രീതിയിൽ മുന്നോട്ടു പോകണം. ഇതിന്റെ പേരിൽ ഒരു..."
"വിരഹ ദുഃഖം പേറി ഹരി തളർന്നു പോകുമെന്ന് കരുതിയോ.?"
"ഏഹ്.. ഇല്ല ഹരി. പക്ഷെ പറയാൻ ഉള്ളത് ഞാൻ പറഞ്ഞു എന്നെ ഉള്ളു. ഒരിക്കലും അനുവിന് ഹരി യോജിക്കില്ല. കാരണം നമ്മൾ രണ്ടും രണ്ടാണ്. പണത്തിന്റെ കാര്യത്തിൽ ആയാലും എന്തിനാണെങ്കിൽ പോലും എന്നേക്കാൾ മികച്ചത് നീ ആണ് ഹരി. അത് പ്രണയിക്കുമ്പോൾ ഞാൻ ഓർക്കണമായിരുന്നു. ഇനി നിന്നെ പിരിഞ്ഞു പോകാൻ ചിലപ്പോൾ പ്രയാസം ആകും. ഞാൻ മടങ്ങുന്നു."
ബാഗും എടുത്തു പിന്തിരിഞ്ഞു നടന്ന അനുവിനെ തിരികെ വിളിക്കാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിൽ പോലും തട്ടി പറിച്ചെടുക്കേണ്ടതോ വില കൊടുത്തു വാങ്ങേണ്ടതോ അല്ലല്ലോ പ്രണയം എന്ന് അവൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു.
ട്രെയിൻ പോയതിനാൽ അവൾ നേരെ ബസ് സ്റ്റാൻഡിലേക്ക് പോയിരുന്നു. കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം ബസ് വന്നതും അവൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ചെന്നൈയിലെ അവസാനയാത്ര ആയിരുന്നു അത്.
മടങ്ങി പോകുന്ന വഴിക്ക് ആയിരുന്നു അവളുടെ ജീവിതത്തിലെ ക്രൂരമായ ദിവസം അതായിരുന്നു എന്ന് അവൾ മനസ്സിലാക്കിയത്. നാട്ടിൽ എത്തി സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് ടാക്സി പിടിക്കാൻ ആയി ഇറങ്ങിയത് മാത്രം അവൾക്ക് ഓർമ ഉണ്ടായിരുന്നു. ഹരിയുടെ ചിന്തകൾ അത്രത്തോളം അലട്ടിയതിനാൽ താൻ എവിടെ ആണെന്ന ശ്രദ്ധ പോലും അവൾക്ക് ഉണ്ടായിരുന്നില്ല. കണ്ണുകൾ തുറക്കുമ്പോൾ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു എന്ന് മാത്രം ഇന്നും അവൾക്ക് ഓർമ ഉണ്ട്.
നഷ്ടങ്ങളെ എല്ലാം അന്ന് മുതൽ അവൾ ഉൾകൊള്ളാൻ പഠിച്ചു. എങ്കിലും ഓർമയിൽ ഹരി ഉണ്ടായിരുന്നു. മടങ്ങി വന്നത് മുതൽ മാസങ്ങൾ പിന്നിട്ടിട്ടു പോലും ഹരി അവളെ യാതൊരു തരത്തിലും ശല്യം ചെയ്തിരുന്നില്ല. തന്നെ അവൻ മറന്നു എന്ന് തന്നെ അവളും കരുതി. മറവിക്ക് നൽകി ഇല്ലായിരുന്നെങ്കിൽ ഹരിയുടെ സ്വഭാവം അനുസരിച്ചു ഒരു നൂറ് തവണ അവളെ വിളിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഒന്ന് മിണ്ടാതെ കാണാതെ നിൽക്കാൻ അവനു കഴിയുന്നുണ്ടെങ്കിൽ അതിന് കാരണം ഹരി എന്നെന്നേക്കുമായി അനുവിനെ മറന്നിരിക്കുന്നു എന്നതാണ് .
കുറവുകൾ ഓർത്തു സങ്കടപെട്ടാൽ ഒരിക്കലും ജീവിക്കാൻ ഒരാൾക്കും കഴിയില്ലല്ലോ. അത് കൊണ്ട് തന്നെ ജോബ് റിസൈൻ ചെയ്തത് ഒരു തരത്തിൽ തെറ്റായി പോയി എന്ന് പോലും ചിന്തിച്ചു അനു. കഴിഞ്ഞത് കഴിഞ്ഞു ഇനി എന്തെന്ന ചോദ്യം അവളിൽ അവശേഷിച്ചു. അങ്ങനെ ആണ് ഫ്രണ്ട് വഴി അടുത്തുള്ള കമ്പനിയിൽ വർക്ക് ചെയ്യാൻ തീരുമാനിച്ചത്. തന്റെ അവസ്ഥ ഇതായത് കൊണ്ട് തന്നെ വർക്ക് ഫ്രം ഹോം ആയിരുന്നു എംഡി നിർദേശിച്ചത്.റൂമിൽ ഒരിത്തിരി നേരം ഇരുന്നാൽ മടുപ്പ് ആകുമെങ്കിൽ പോലും ആ മുറിയെ ആയിരുന്നു അവൾ അവളുടെ ലോകമായി കണ്ടു തുടങ്ങിയത്. ഒഴിവ് സമയങ്ങളിൽ വായന ശീലമാക്കി. അങ്ങനെ വായനയിലൂടെ വീണ്ടും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി തുടങ്ങി. അങ്ങനെ നിനച്ചിരിക്കെ അവളുടെ ലൈഫിലേക്ക് വന്നതാണ് ദേവ്. ദേവിന് അനു പ്രിയപെട്ടവൾ ആണ്. അനുവിനും തിരിച്ചു അങ്ങനെ തന്നെ. രണ്ടാളുടെയും സൗഹൃദം അത്രമേൽ ആഴത്തിൽ ആയത് കൊണ്ട് തന്നെ പരസ്പരം കാണാതെ സംസാരിക്കാതെ വെറുമൊരു ചാറ്റിലൂടെ മാത്രം ബന്ധം മുന്നോട്ടു പോയിരുന്നു. ഇരുവരും കണ്ടിട്ടില്ലെങ്കിൽ പോലും ദേവിനെ പരിചയപ്പെട്ടതിൽ അവന്റെ സംസാരത്തിലൂടെ തന്നെ ഒരു രൂപം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു. ദേവിനും അങ്ങനെ തന്നെ.
"ദേവാ.. നിനക്ക് എന്നെ കാണണമെന്നില്ലേ.? നിനക്ക് ആ പ്രൊഫൈൽ പിക്ചർ ഒന്ന് മാറ്റിക്കൂടെ. ഞാനും എന്റെ പ്രൊഫൈൽ പിക്ചർ മാറ്റാം. നിന്നെ ഈ ഒരു വർഷം കൊണ്ട് തന്നെ ഞാൻ നന്നായി മനസ്സിലാക്കിയിരിക്കുന്നു. അത് കൊണ്ട് തന്നെ എനിക്ക് നിന്നെ വിശ്വസമാണ് ദേവാ."
അനുവിന് അവനെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നപ്പോൾ ഒന്ന് പറഞ്ഞു പോയതാണ്. എങ്കിലും ദേവിന് അത് താല്പര്യം ഉണ്ടായിരുന്നില്ല.
"മാഷേ. ഇന്നത്തെ കാലത്തു ആരെയും ആരും വിശ്വസിക്കില്ല. കാരണം അത്രത്തോളം ലോകം നശിച്ചിരിക്കുന്നു. വെറുമൊരു സോഷ്യൽ മീഡിയയിലൂടെ പരിചയപെട്ടവർ ആണ് നമ്മൾ. ആ എന്നെ നീ എങ്ങനെ വിശ്വസിക്കും.? ഞാൻ പ്രൊഫൈൽ പിക്ചർ സേവ് ചെയ്യുന്ന മുഖം അത് എന്റെ തന്നെ ആണെന്ന് നീ എങ്ങനെ ഉറപ്പിക്കും. നിനക്ക് തന്നെ അറിയാലോ എത്രെയോ പെൺകുട്ടികൾക്ക് ചതിവ് പറ്റിയിരിക്കുന്നു. എങ്കിലും വിശ്വസിക്കാവുന്നവർ ഉണ്ട് കേട്ടോ. പക്ഷെ എന്റെ ആഗ്രഹം നമുക്ക് നേരിൽ കാണണമെന്നാണ്."
"ദേവാ നേരിൽ കാണാനായി ഇറങ്ങി തിരിച്ചു ചതിവ് പറ്റിയവരും ഉണ്ട്. അത് നീ മറന്നു."
"അത് ഞാൻ മറന്നു. നമുക്ക് നമ്മളാൽ തീർത്തൊരു മുഖം ഇല്ലേ മാഷേ. അത് മതി. കാണാൻ രണ്ടാൾക്കും ആഗ്രഹം ഉണ്ട്. എങ്കിലും പറയട്ടെ തത്കാലം വേണ്ട. നീ പറഞ്ഞില്ലേ നാട്ടിൽ എത്തിയാൽ എന്റെ വിവാഹം ക്ഷണിച്ചാൽ വരുമെന്ന്. അപ്പൊ എന്റെ വിവാഹത്തിന് ഞാൻ ക്ഷണിക്കുമ്പോൾ മറക്കാതെ തലേന്ന് തന്നെ ഇങ്ങു എത്തിയാൽ മതി എന്റെ പ്രിയപ്പെട്ടവൾ. ധൈര്യത്തിന് വേണേൽ ആരെയും കൂട്ടികൊണ്ട് വരാം. അല്ല ദേവ് നല്ലവൻ ആണെന്ന് ഞാൻ പറയില്ല. അത് പറയേണ്ടത് എനിക്ക് ചുറ്റും ഉള്ളവർ ആണ് മാഷേ."
ദേവിന്റെ നിഷ്കളങ്കമായ സംസാരം തന്നെ ആണ് അവനിൽ അനുവിന് ആകർഷണം തോന്നാൻ കാരണവും. ഒരിക്കലും പ്രണയം അല്ല മറ്റൊരു ആത്മാർത്ഥമായ ബന്ധം ആയിരുന്നു ഇരുവരുടേത്.തന്റെ അവസ്ഥ മാത്രം ദേവിനോട് അനു പങ്ക് വെച്ചിരുന്നില്ല. ഒരു സഹതാപം അത് അവൾ ഒട്ടും ആരിൽ നിന്നും ആഗ്രഹിക്കുന്നില്ല.
"എന്റെ ദേവ് നല്ലവൻ ആണെന്ന് എനിക്ക് മനസിലായതാണ്. പിന്നെ നീ പറഞ്ഞ. പോലെ തന്നെ നടക്കട്ടെ. അങ്ങനെ നമുക്ക് കാണാം. "
"എടൊ ജോബ് ശരി ആകുന്നത് വരെ വെറുതെ ഒന്ന് ആക്റ്റീവ് ആകാൻ വേണ്ടി വായനയെ ഇഷ്ടപ്പെടുന്നത് കൊണ്ടും താത്കാലികമായി തുടങ്ങിയതാണ് ഈ അക്കൗണ്ട്. എന്റെ പേർസണൽ അകൗണ്ടിൽ എന്റെ പിക് ഒക്കെ ഉണ്ട്. പക്ഷെ അത് ഞാൻ ഇപ്പൊ കാട്ടി തരില്ല. because നമ്മൾ ഒന്ന് നേരിൽ കാണുന്നത് വരെ ഇങ്ങനെ മുഖംമൂടി അണിഞ്ഞ വ്യക്തികൾ ആയി തന്നെ പോകാം."
"ഞാനും അങ്ങനെ തന്നെ ആണ് ദേവാ."
പിന്നീട് ആ ഒരു ആവശ്യവുമായി അനു ദേവിനെ സമീപിച്ചിട്ടില്ലാ.
ഹരിയുടെ വിവരം ദേവിന് അറിയാം. അവനെ നഷ്ടപ്പെടുത്തേണ്ടി വന്ന സാഹചര്യവും ദേവിന് അറിയാം. ഒരിക്കലും അതിന്റെ പേരിൽ അവളെ കുറ്റപ്പെടുത്തിയിട്ടുമില്ല ദേവ്. കാരണം അവളുടെ മാനസികാവസ്ഥ നന്നായി ദേവ് മനസ്സിലാക്കിയിട്ടുണ്ട്. അവനൊപ്പം പോയി ജീവിക്കണം എന്നതിന് പകരം ഭാഗ്യം ഉണ്ടെങ്കിൽ വീണ്ടും ഹരി അവളിൽ വന്നു ചേരട്ടെ എന്ന മറുപടി ആണ് ദേവ് അവൾക്ക് നൽകിയത്. ആ തീരുമാനം തന്നെ ആയിരുന്നു അനുവിനും.
ഹരിയെ കണ്ടിട്ടില്ലെങ്കിൽ പോലും അനു പറഞ്ഞു ഹരിയെ നന്നായി അഭിക്കും ദേവകിക്കും അറിയാം. ഇരു വീട്ടുകാരും വിളിച്ചു സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടു പെണ്ണ് ചോദിക്കാൻ വരണമെന്നത് ഹരിയുടെ വാശി ആയിരുന്നു. അതിനാണ് ദേവകി കാത്തിരുന്നത്. എന്നാൽ ആക്‌സിഡന്റ് ആയി വന്ന മകളെ പിന്നീട് കോൺടാക്ട് ചെയ്യാത്ത ഹരിയെ ദേവകിയും അഭിയും വെറുത്തു തുടങ്ങിയിരുന്നു.
താൻ തന്നെ അവനെ അകറ്റിയതാണെന്ന് എത്ര തവണ കരഞ്ഞു പറഞ്ഞിട്ടും അഭിയും ദേവകിയും വിശ്വസിച്ചിരുന്നില്ല. ഹരിയോട് ഉള്ളപ്രണയം മൂലം അവനെ ന്യായികരിക്കാൻ ശ്രമിക്കുകയാണെന്ന വാദം ആയിരുന്നു ഇരുവർക്കും. താൻ കാരണം അവനെ ഏവരും പഴി പറയുമ്പോൾ കുറ്റബോധം കൊണ്ട് അനുവിന്റെ ഉള്ളു നീറുകയായിരുന്നു. ഹരിയേക്കാൾ മികച്ച ബന്ധം അനുവിനു കിട്ടണമെന്ന വാശിയിൽ ആണ് അഭിയും ദേവകിയും.
ഒരു പരിഹാരം എന്ന പോൽ ദേവിനോട് ചോദിക്കാൻ ആണ് അന്ന് അനു മെസ്സേജ് അയച്ചത്. അന്ന് മുതൽ ഈ നിമിഷം വരെ ആ മെസ്സേജ് അവൻ സീൻ ചെയ്തിട്ടില്ല. ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് ഒന്നിലും അവന്റെ വിവരമില്ല. നിവൃത്തി ഇല്ലാതെ ആദ്യമായി ആ നമ്പറിൽ വിളിച്ചു നോക്കിയെങ്കിലും ആ നമ്പർ നിലവിൽ ഇല്ലെന്ന മറുപടി. അവൻ എവിടെ എന്ന ആശങ്ക ഇപ്പോഴും അനുവിന് ഉണ്ട്. ഒരിക്കലും അവൻ ഒരു ഫ്രോഡ് അല്ല. അങ്ങനെ ആണെങ്കിൽ തന്നെ ഭയക്കാൻ മാത്രം താൻ ഒരു തെറ്റും ചെയ്തിട്ടുമില്ല. ഫ്രണ്ട് എന്ന നിലയിൽ ഒൺലി മെസ്സേജ് മാത്രം ആണ് അവർക്കിടയിൽ ഉണ്ടായിരുന്നത്. അവന്റെ അസാന്നിധ്യം കൂടി താങ്ങുവാൻ അനുവിന് കഴിഞ്ഞിരുന്നില്ല. വീണ്ടും ശോകമായി തുടങ്ങി അവളുടെ ജീവിതം. തുറന്നു സംസാരിക്കാൻ ആരുമില്ലാതെ അവൾ അസസ്ഥയായിരുന്നു. ഇന്നും അവൾ അവനായി കാത്തിരിക്കുന്നു. അവന്റെ വിവാഹത്തിനു ക്ഷണിക്കുമെന്ന പ്രതീക്ഷയോടെ.......
ദേവിന് അവന്റെ പ്രിയപ്പെട്ടവളെ അങ്ങനെ മറക്കാൻ കഴിയോ..?
ആ ഒരു പ്രതീക്ഷയിൽ ആണ് അനു അവന്റെ അസാന്നിധ്യത്തിൽ പോലും മനസ്സിന് ബലം കൊടുത്തു പിടിച്ചു നിന്നത്.
(തുടരും ).
കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
37 likes
10 comments • 11 shares