ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlkXJJ8V?d=n&ui=v64j8rk&e1=cമിശ്വ 59 "വീരേന്ദ്രാ… കേറിവാടാ മോനേ!" വല്ലി വീണ്ടും വിളിച്ചു. ചിലമ്പിച്ച ആ സ്വരം കേട്ടപ്പോൾ തന്നെ അയാളുടെ മുതുകിലെ രോമങ്ങൾ എഴുന്ന് നിന്നു. "മാഡം…" അയാളുടെ സ്വരം വിറയാർന്നു മറുപടിയുണ്ടായില്ല. കൈകാലുകൾ വിറക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് നടക്കുന്ന അനിഷ്ടസംഭവങ്ങളും ഊഹാപോഹങ്ങളും അയാൾക്കും അറിവുള്ളതാണ്. പൊതുവേ നല്ലൊരു അന്ധവിശ്വാസിയായ ആ മനുഷ്യൻ തികഞ്ഞ മരണഭയത്തോടെയാണ് മുകളിലേക്കുള്ള പടികൾ ചവിട്ടിക്കയറിയത്. "എന്തുപറ്റി മാഡം ?" വാതിൽക്കലെത്തിയതും അയാൾ ടെറസിലെ ഇരുട്ടിലേക്ക് നോക്കി ഉറക്കെ വിളിച്ച് ചോദിച്ചു. അത്രമാത്രം! അതുമാത്രമേ ഉണ്ടായുള്ളൂ. അടുത്ത നിമിഷം, വീരേന്ദ്രയുടെ മുടിക്കുത്തിൽ അതിശക്തമായൊരു പിടുത്തം വീണു. പ്രവർത്തിച്ചുകൊണ്ടിരുന്ന ഏതോ യന്ത്രഭാഗത്തിനിടയിൽപ്പെട്ടതുപോലെ, അയാൾ ആ ഇരുട്ടിലേക്ക് വലിച്ചെടുക്കപ്പെട്ടു. ആ പോകുന്ന പോക്കിൽ തന്നെ തന്റെ അടിവയറിലൂടെ ഏതോ ലോഹത്തിന്റെ തണുപ്പ് കടന്നുപോയതുപോലെയും തോന്നി അയാൾക്ക്‌. ശരീരം തുളച്ചാണ് ആ ലോഹക്കഷണം കയറിപ്പോയതെന്നു മനസ്സിലാക്കാൻ ഏതാനും നിമിഷങ്ങളെടുത്തു വീരേന്ദ്രയുടെ തലച്ചോറിന്! ഉറക്കെ അലറി നിലവിളിക്കാനാഞ്ഞ അയാളുടെ വായ്ക്കുള്ളിലേക്കും കയറി ഒരു വാൾത്തല. അത് നാക്കിൽ മുട്ടിയതും ആ മനുഷ്യൻ നിശബ്ദനായി. "പേടിക്കണ്ടടാ… കുത്തിക്കേറ്റില്ല. അങ്ങനെ പെട്ടെന്ന് കൊന്നാലെങ്ങനെയാ ? നീയല്ലേ സാരഥി ? നീയല്ലേ എല്ലാരേം ഇവിടെയെത്തിക്കുന്ന മിടുക്കൻ. അപ്പൊ നിന്നെ അങ്ങനെ പെട്ടെന്നങ്ങു തീർക്കാൻ പറ്റുമോ ?" അതിശക്തമായി കിതച്ച് തുടങ്ങിയിരുന്നു അയാൾ. വായ്ക്കുള്ളിൽ ഒരുപാടിടത്ത് മുറിവുകളായിക്കഴിഞ്ഞിരിക്കുന്നു. നാവിലേക്കമർത്തിപ്പിടിച്ചിരിക്കുകയാണ് ആ വാൾമുന. "നിനക്ക് മാത്രം അംശിയെ കിട്ടിയില്ല. അല്ലേടാ ?" ആ രണ്ട് വാളിനേക്കാൾ മൂർച്ചയുണ്ടായിരുന്നു ചോദ്യത്തിന്. തന്റെ തലയ്ക്കൊപ്പം ഉയരമുള്ള ഒരു സർപ്പം കാതോടു ചേർന്നൊരു സീൽക്കാരം പുറപ്പെടുവിച്ചതുപോലെയാണയാൾക്ക് തോന്നിയത്. ഒന്നിൽകൂടുതൽ പേർ ഒരുമിച്ച് സംസാരിക്കുന്നതുപോലെ, ഭീതിതമായൊരുതരം സ്വരം. "കൊല്ലല്ലേ…" അയാൾ കൈകൾ കൂപ്പി. "മിശ്വയെ വേണോ നിനക്ക് ?" വീണ്ടുമുയർന്നു ആ ചിലമ്പിച്ച ശബ്ദം. "ആരാ നീ ? ഞാൻ നിന്നെ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല… നിന്നെ ഞാൻ ഇതിനുമുൻപ് കണ്ടിട്ടുപോലുമില്ല…" വീരേന്ദ്ര വളരെ സൂക്ഷിച്ച് ഓരോ വാക്കുകളായി ഉരുവിട്ടു. ആ വാൾ ഒരൽപ്പം കൂടി അമർന്നാൽ തന്റെ തൊണ്ടക്കുഴിയിലേക്കിറങ്ങും എന്നയാൾക്ക് നന്നായി അറിയാം. "ചോദിച്ചതിന് മറുപടി പറയടാ… ?" വല്ലി കുലുങ്ങിച്ചിരിച്ചു. "മിശ്വയെ വേണോടാ പട്ടീ നിനക്ക് ?" അടുത്ത നിമിഷം! നിലത്തിറങ്ങി വെട്ടിയ ഒരു ഇടിമിന്നലിൽ ആ പ്രദേശമാകെ പ്രകാശമാനമായി ! വല്ലിയുടെ മുഖം! കറുത്ത ഷാളിന് പിന്നിൽ തിളങ്ങുന്ന ആ കണ്ണുകൾ! അതിഭയാനകമായിരുന്നു ആ കാഴ്ച്ച! വായിൽ, മൂർച്ചയേറിയ ഒരു വാൾ ഉണ്ടെന്നു പോലും വിസ്മരിച്ചു വീരേന്ദ്ര പുറകോട്ട് മലച്ചു വീണു. "അയ്യോ!! എന്നെ കൊല്ലുന്നേ! ആരെങ്കിലും-" അടുത്ത നിമിഷം, അവന്റെ വായിലേക്ക് തന്റെ കാൽപ്പാദമമർത്തി ആ പെൺകുട്ടി. എന്നിട്ട് അടുത്തേക്ക് കുനിഞ്ഞ അവൾ തന്റെ മുഖത്ത് ചുറ്റിയിരുന്ന ആ കറുത്ത ഷാൾ ചെറുതായൊന്നുയർത്തിക്കൊണ്ട് മന്ത്രിച്ചു. "കൊല്ലില്ലടാ നായേ! നിന്നെ മാത്രം ഞാൻ കൊല്ലില്ല.നീയിനിയും ഇവിടെ വേണം. ഈ തെരുവുകളിലൂടെ നീ ഇഴഞ്ഞു നടക്കണം… എങ്ങനെയാണെന്നറിയോ ?" ഒരു ചില്ലുപാത്രം വീണുടഞ്ഞതുപോലെ പൊട്ടിച്ചിരിച്ചു വല്ലി. "ദാ ഇങ്ങനെ!" അടുത്ത നിമിഷം, നിലത്തേക്കമർന്നിരുന്ന അവൾ ആ വാൾ, അയാളുടെ അരക്കെട്ടിന് തിരശ്ചീനമായി താഴ്ത്തി ഒന്ന് കറക്കി. ഒരു ജെറ്റ് പോലെ ചോര കുതിച്ചുയർന്നു മുകളിലേക്ക്! "ആ സാധനം യോഗ്യതയുള്ളവന്മാർ മാത്രം ചുമന്നാൽ മതി!" അവൾ മുരണ്ടു. തുടർന്ന് നിവർന്ന അവൾ, ആ വാൾതലകൊണ്ട് തന്നെ അയാളുടെ അറ്റുപോയ ജനനേന്ദ്രിയം കുത്തിയെടുത്ത്– [censored as per Facebook’s new content guidelines.] ചിറക് നഷ്ടപ്പെട്ട ഒരു പ്രാണിയെപ്പോലെ, നിലത്തിഴഞ്ഞു വട്ടം ചുറ്റിയ അയാൾ ഉറക്കെ അലറി വിളിച്ചു. ആ കെട്ടിടം കുലുങ്ങുമാറുച്ചത്തിൽ! പക്ഷേ താഴെ നിന്നും ഒരാൾ പോലും കയറി വന്നില്ല! പാരപ്പറ്റിന്റെ സൈഡിൽ ശരീരമാകെ രക്തത്തിൽ കുളിച്ച്, തൂങ്ങിയാടുന്ന ഇന്ദ്രാണിയുടെ ശരീരം പ്രത്യക്ഷപ്പെട്ടതോടുകൂടി സെക്യൂരിറ്റിയും, സഹായികളും ജീവനും കൊണ്ടോടിയിരുന്നു. വീരേന്ദ്രയെ താങ്ങിപ്പിടിച്ചെഴുന്നേൽപ്പിച്ച വല്ലി, ഇരുമ്പ് വാതിൽ തുറന്ന് സ്റ്റെപ്പിലേക്ക് നടത്തി അയാളെ. ആദ്യത്തെ പടിയിൽ കാല് വെച്ചതും, പുറകിൽ നിന്നും ഓടിവന്ന് ആയത്തിൽ ഒരൊറ്റ ചവിട്ടായിരുന്നു അവൾ! കമിഴ്ന്നടിച്ചു വീണ അയാൾ, തലകീഴായി രണ്ടുവട്ടം മലക്കം മറിഞ്ഞാണ് താഴത്തെ കോറിഡോറിലെത്തിയത്. വന്ന ആയത്തിൽ, ആ കൈവരിയിലേക്ക് മലച്ച അയാൾ, അവിടെ നിന്നും ഒരു വട്ടം കൂടി മലക്കം മറിഞ്ഞു താഴെ മുറ്റത്തെ മണലിലേക്ക് നെഞ്ചടിച്ചു വീണതും– "ക്യാച്ച്!" ഉറക്കെയൊരു കല്പന കേട്ടു. ഒപ്പം വിരൽ ഞൊടിക്കുന്ന ശബ്ദവും. ദിഗന്തം നടുങ്ങുമറുച്ചത്തിൽ കുരച്ചുകൊണ്ട്, കെട്ടിടത്തിന്റെ ഇരുവശങ്ങളിൽ നിന്നും കുതിച്ചു പാഞ്ഞെത്തിയ തന്റെ മരണത്തെ കണ്ടതും, വീരേന്ദ്ര ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴാണ് മനസ്സിലായത്, തന്റെ ശരീരം അരയ്ക്ക് മുകളിലേക്ക് തിരിഞ്ഞു പോയിരിക്കുന്നു! തുണി പിഴിഞ്ഞതുപോലെ! കാലുകൾ നിലത്തുറപ്പിച്ചു പിടഞ്ഞെഴുന്നേറ്റതും, തന്റെ നെഞ്ചിൽ, വലതുഭാഗത്തായി, വാരിയെല്ലുകൾ വിറകുകൊള്ളികൾ പോലെ ഓടിയുന്ന സ്വരം കേട്ടു അയാൾ! ഒരു നായ് കഴുത്തിലും, മറ്റേത് കാലിന്റെ തുടയിലും പിടുത്തമിട്ടതും, വല്ലി തിരിഞ്ഞു. അപ്പോഴേക്കും, ഒരു നായ് കഴുത്തിലും, മറ്റേത് കാലിന്റെ തുടയിലും പിടുത്തമിട്ടുകഴിഞ്ഞിരുന്നു. ഉറക്കെയൊന്നലറിക്കരയാൻ പോലുമൊരവസരം കിട്ടിയില്ല അയാൾക്ക്. കഴുത്തിൽ നിന്നും വലിയോരു കഷണം കടിച്ചുപറിച്ചെടുത്തുകൊണ്ടാണ്‌ ജെർമ്മർ ഷെപ്പേർഡ് പിൻവാങ്ങിയത്. കണ്ടുകൊണ്ടുനിന്ന മിശ്വ ഏത് നിമിഷം ബോധരഹിതയാകും എന്ന മട്ടിലാണ്. "അങ്ങോട്ടിറങ്ങി ചെല്ലൂ പെണ്ണേ!" വല്ലിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തിളങ്ങി. "ഇനീം നീ പേടിച്ചിരിക്കേണ്ട കാര്യമെന്താ ?" മറുപടിയായി ഒരു വാക്കുപോലും ഉരിയാടാനായില്ല മിശ്വയ്ക്ക്. ദൂരെ എവിടെനിന്നോ ഉയരുന്ന ഒരു ഹെലികോപ്റ്ററിന്റെ നേർത്ത ശബ്ദത്തിന് കാതോർത്ത് നിൽക്കുകയാണാ പെൺകുട്ടി. അതു മനസ്സിലാക്കിയെന്നോണം വല്ലിയുടെ മുഖത്ത് സഹാനുഭൂതി പരന്നു. “മിശ്വാ...” വിളി കേട്ടതും, ഒരു പ്രതിമയ്ക്ക് ജീവൻ വെച്ചതുപോലെയാണ് മിശ്വ ഞെട്ടിയുണർന്നത്. സ്തംഭിച്ചുപോയിരുന്നു ആ പാവം. "നീ വിഷമിക്കണ്ട… അവനേം കിട്ടും. എല്ലാരേം കിട്ടും നമുക്ക്. ഇനി നമ്മളാരേം ബാക്കി വെക്കുന്നില്ല കുട്ടീ!” മിശ്വ തലകുലുക്കി. വല്ലി ഒരു പുഞ്ചിരിയോടെ നടന്ന് ഇന്ദ്രാണിയെ തൂക്കിയിട്ടിരുന്ന തൂണിനരികിലെത്തി. നിലത്തു വീണുകിടന്ന ഇന്ദ്രാണിയുടെ ഫോൺ കടന്നെടുത്ത്, അപ്പോഴും പിടഞ്ഞുകൊണ്ടിരുന്ന ആ ശരീരം വലിച്ചു മുകളിലേക്കുയർത്തി അവൾ. ഇടതുകൈ കൊണ്ട് ആ സ്ത്രീയുടെ കൺപോളകൾ മുകളിലേക്ക് വലിച്ചുയർത്തിപ്പിടിച്ച്, മറുകൈ മുഖത്തിനു നേരേ പിടിച്ച് ആ ഫോൺ അൺലോക്ക് ചെയ്തു വല്ലി. തുടർന്ന് ക്യാമറ ഓണാക്കിയ ആ യുവതി തിരിഞ്ഞ് മിശ്വയെ നോക്കി ഇടതുകണ്ണൊന്നിറുക്കിക്കാട്ടി. അടുത്ത നിമിഷം കയറിൽ നിന്നും പിടിവിട്ടതും, ഇന്ദ്രാണി വീണ്ടും താഴേക്കു പതിച്ചതും നിമിഷങ്ങളുടെ വ്യത്യാസത്തിലായിരുന്നു. അതിനുശേഷം, ആ ഭയാനകദൃശ്യം പല ആങ്കിളുകളിൽ നിന്നായി പകർത്തിയ ആ പെൺകുട്ടി. ആ പാരപ്പറ്റിലിരുന്ന് ഫോണിൽ വാട്ട്സാപ്പ് തുറന്നു. ‘അക്ക’ എന്ന കോണ്ടാക്റ്റ് തന്നെയായിരുന്നു ആദ്യം കണ്ടത്. ഒരു പുഞ്ചിരിയോടെ അതിൽ തൊട്ട വല്ലി ആ ചാറ്റ് തുറന്നു. മിശ്വ നോക്കിനിൽക്കേ, അടുത്ത നിമിഷം, വല്ലി ആ ഇരുളിലേക്കലിഞ്ഞു ചേർന്നു. ഏതാണ്ട് 20 മിനിറ്റുകൾക്കു മുൻപ്. അവിടെ നിന്നും ഏതാണ്ട് 30 കിലോമീറ്റർ അകലെ. ‘M A Y A’ നൈറ്റ്‌ ക്ലബ്‌ അന്നത്തെ രാത്രിപരിപാടികൾക്ക് വേണ്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞിരുന്നു. പൂളിന് നടുവിലെ ബാറിൽ ഒരു അത്യുഗ്രൻ DJ പാർട്ടി ആരംഭിക്കാനുള്ള പദ്ധതികളാണ്. ആ പ്രദേശമാകെ ആളുകൾ വന്ന് നിറഞ്ഞിരുന്നു. എല്ലാവരും, മധ്യഭാഗത്തുള്ള സ്റ്റേജിലേക്ക് നോക്കി അക്ഷമയോടെ കാത്ത് നിൽക്കുകയാണ്. സ്റ്റേജ് പക്ഷേ, ശൂന്യമായിരുന്നു. അതിന് മുകളിലായി, DJ വിക്രം എന്നൊരു പേര് പടുക്കൂറ്റൻ സ്‌ക്രീനിൽ തെളിഞ്ഞുകാണാം. ആൾ ലോക്കലായി അറിയപ്പെടുന്ന ഒരു കലാകാരനാണെന്ന് വ്യക്തം. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ, ബാറിന്റെ ഒരു മൂലയിൽ നിന്നും ഉറക്കെ ആർപ്പുവിളികളും ബഹളവും തുടങ്ങി. ഒരു ബോക്സിങ്ങ് ചാമ്പ്യന്റെ വേഷവിധാനങ്ങളുമായി DJ വിക്രം സ്റ്റേജിനെ ലക്ഷ്യമാക്കി നടന്നടുത്തു. ആളുകളുടെ ആവേശമിരട്ടിച്ചു. അടുത്ത നിമിഷം! "ഡാ പ്രഭൂ!!" ഉറക്കെയൊരലർച്ച മുഴങ്ങി അവിടെ! ഒരു മൊട്ടുസൂചി നിലത്ത് വീണാൽ കേൾക്കാവുന്ന വിധം ആ ക്ലബ്‌ നിശബ്ദമായത് നിമിഷാർദ്ധം കൊണ്ടാണ്. തിളയ്ക്കുകയായിരുന്നു അക്ക! "എവിടെടാ നീ ?" ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റിക്കൊണ്ട് ഓടിയെത്തിയ പ്രഭു ഒരു കിതപ്പോടെ അവർക്ക് മുൻപിൽ കൈ കൂപ്പി. "അക്കാ…" "മതി! ക്ലബ്ബ് ക്ലോസ് ചെയ്തോ! ഇന്നിനി പരിപാടിയൊന്നുമില്ല! എല്ലാവർക്കും വീട്ടിൽപ്പോകാം!" ഓരോ വാചകങ്ങൾക്കും ഒരു ടൺ ഭാരമുണ്ടെന്നു തോന്നിച്ചു. നിമിഷങ്ങൾക്കുള്ളിൽ ബാർ ക്ലോസ് ചെയ്യാനുള്ള ഏർപ്പാടുകൾ തുടങ്ങി. "പ്രഭൂ വാടാ!" അക്ക തിരിഞ്ഞു നടന്നു. പൂളിന് താഴെ, ബാറിനു പുറകിലായിട്ടായിരുന്നു ഓഫീസ് കെട്ടിടം. ഒരു കാട്ടുകുതിരയെപ്പോലെ, സ്റ്റെപ്പുകളിലൂടെ കുതിച്ചിറങ്ങി ഓഫീസിലേക്ക് കയറിയ ആ സ്ത്രീയെ നോക്കി നിന്ന പ്രഭുവിന്റെ ഹൃദയമിടിപ്പ് പുറത്തുകേൾക്കാമായിരുന്നു. ഇന്നൊരുപക്ഷെ തന്റെ അന്ത്യമായേക്കുമെന്നുവരെ തോന്നി അവന്. "എവിടെടാ എല്ലാരും " ഓഫീസിലേക്ക് കയറിയ പ്രഭുവിന് നേരെ തിരിഞ്ഞു അവർ. "രാജയ്യ ഇങ്ങോട്ട് വന്നില്ലേ ?" "ഇല്ല അക്കാ… നമ്മുടെ സുകുവും കുറേ ആൾക്കാരും വന്നിരുന്നു. ഒരു ലോറി നിറയേ പേർ. പക്ഷേ… അവർ ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും രാജയ്യ തന്നെ അവരെ ഫോണിൽ വിളിച്ച് അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു. വിജയപുര ബസ് സ്റ്റാൻഡിലേക്ക് ചെല്ലാൻ." "അവിടെ എന്താ ?" "അതറിയില്ല അക്കാ…” “അവിടെയാണോ രാജയ്യ ? ബസ്സ്റ്റാൻഡിനടുത്ത് ?” “അറിയില്ലക്കാ...” “പിന്നെ നിനക്ക് എന്ത് $%^& ആണ്‌ അറിയുന്നത് ?” “സോറി അക്കാ... നമുക്ക് അയ്യാവുടെ നമ്പറിൽ ഒന്ന്...” "ഫോൺ വിളിച്ച് നോക്കാൻ. അല്ലേ ? എനിക്കെന്താ ഈ ബുദ്ധി പോകാതിരുന്നെ ? നീയിങ്ങു വന്നെ…" "സോറി അക്കാ…" ആ ചെറുപ്പക്കാരൻ കൈ കൂപ്പി. "അതൊക്കെ പോട്ടേ, ആരാ ആ വന്നവന്മാര് ? ഒരു മൈസൂർ ടീം വന്നെന്നു പറഞ്ഞത് ?" "അത് ഞാൻ, ക്യാമറയിൽ കാണിക്കട്ടെ അക്കാ ?" "എന്തിന് ? ആരടാ അവര് ?" "അവര്…" പ്രഭു വിക്കി. "ഒന്നുമറിയില്ല അക്കാ…" "എന്നാപ്പിന്നെ വേറൊരു കാര്യം ചോദിക്കട്ടെ ? അവന്മാരെ കണ്ടപ്പൊത്തന്നെ നിനക്കൊക്കെ മനസ്സിലായല്ലോ പെശകാണെന്ന് ? പിന്നെ നിങ്ങൾ എന്തുകൊണ്ട് അവരെ ഇവിടെ നിന്നും പോകാൻ അനുവദിച്ചു ? ഈ കോമ്പൗണ്ടിൽ, നമ്മുടെ സെറ്റപ്പിൽ കിട്ടിയിട്ടും, നീ എന്തുകൊണ്ട് അവന്മാരെ-" "അക്കാ, അവര്…" "അവര് ?" "അവര് പക്കാ പ്രോഫഷണൽസ്‌ ആരുന്നു അക്കാ. അതില് രണ്ട് പേര് മതി ഞങ്ങളെ മൊത്തം തീർക്കാൻ. എല്ലാരുടെ കയ്യിലും മെഷീൻ ഗൺസ്. അതൊക്കെ, ഇവിടെ ഇങ്ങനെ പബ്ലിക്കായിട്ട് പിടിച്ച് നടക്കുവാരുന്നു." "%^&&* മോനേ! എന്താടാ നീയവരടെ ഫാൻബോയ് ആയോ ?" പ്രഭു ഒന്ന് കുലുങ്ങി വിറച്ചു. “ചുരുക്കിപ്പറഞ്ഞാൽ നിനക്കൊന്നുമറിയില്ല!” “സീ സീ ടീ വി യിൽ... ” പ്രഭു തന്റെ വിറയാർന്ന ചൂണ്ടുവിരൽ സ്ക്രീനിനു നേരേ നീട്ടി. "നായിന്റെ മക്കൾ! അഞ്ച് പൈസയ്ക്കുപകാരപ്പെടില്ല! സീ സീ ടീ വി! അവന്റമ്മെടെ-" പച്ചത്തെറി വിളിച്ചുകൊണ്ട് അവിടെ ഒരു സോഫയിലേക്കിരുന്ന അക്ക ഫോണെടുത്ത് അൺലോക്ക് ചെയ്തു. "എന്റെ അയ്യാ, നിങ്ങളിതെവിടെപ്പോയി കിടക്കുന്നു ?" നമ്പർ ഡയൽ ചെയ്തുകൊണ്ടുള്ള അവരുടെ മുറുമുറുപ്പിൽത്തന്നെ നല്ല ടെൻഷനുണ്ടെന്ന് വ്യക്തമായിരുന്നു. മൂന്ന് റിങ്ങുകൾ. അപ്പുറത്ത് ഫോൺ അറ്റൻഡ് ആയി. "അയ്യാ!" ഉറക്കെ അലറുകയായിരുന്നു അക്ക. "നിങ്ങളിതാരുടെ ***ൽ പോയി കിടക്കുകയായിരുന്നു മനുഷ്യാ!" "ഇതാര്‌ നമ്മടെ കലാവതി അക്കയോ ?" അപ്പുറത്ത് നിന്നും കേട്ടത് ഒരു ചെറുപ്പക്കാരന്റെ സ്വരമായിരുന്നു. "ആരടാ നീ ?" അക്കയുടെ നെറ്റിയിൽ ചുളിവുകൾ വീണു. "ഞാനാരാന്നൊക്കെ പറയാം. തൽക്കാലം നീയെവിടാന്നൊന്നു പറ ചക്കരെ… അത്യാവശ്യമായിട്ട് നിന്നെയൊന്നു കാണണം ഞങ്ങൾക്ക്." "ഡാ!" ഉറക്കെ ആക്രോശിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു അവർ. "അവടെ കെടന്ന് ചാടണ്ട! എവിടാന്ന് പറഞ്ഞാ ഞങ്ങളങ്ങോട്ട് വരാം. എന്തായാലും നിനക്കുള്ളത് തന്നിട്ടേ ഞങ്ങള് പോകൂ." "എന്നാ വാടാ ? നേരിട്ട് കാണാടാ!" അവരുടെ സ്വരം വിറച്ചു. "ഒരു പത്തു മിനിറ്റ്! നിന്റെ ആസിഡ് രാജയെ ഇവിടെ തൂക്കിയിട്ടേക്കുവാ. അവന്റെ പിടുക്കിന് തീ പിടിച്ചു. ചത്തിട്ടില്ല. കൊറച്ച് സമയെടുക്കും. പച്ചയ്ക്ക് നിന്നു കത്തുവാ… നല്ല രസാ... അതൊന്ന് തീരുമാനമായിട്ട് ഞങ്ങൾ അങ്ങോട്ട്‌ വരാം. അതുവരെ നീ അവടെത്തന്നെ നിൽ!” വിറങ്ങലിച്ചു പോയി അവർ! സാവധാനം ഫോൺ കട്ട്‌ ചെയ്ത ആ സ്ത്രീ, പ്രഭുവിന് നേരെ നോക്കി. "ഇവിടെ നമുക്കിപ്പോ ആരൊക്കെയുണ്ടെടാ ? എത്ര പേരുണ്ട് ?" സ്വരം നന്നേ മാറിയിരുന്നു അവരുടെ. ഉള്ളിൽ നിന്നും ഒരു വിറയൽ പുറത്തേക്കു വന്നതുപോലെ. "എത്ര പേരുണ്ടായിട്ടും കാര്യമില്ലക്കാ… അവരോട് പിടിച്ചു നിൽക്കാൻ–" "ഉം..." പ്രഭുവിനെ ഒരു വശത്തേക്ക് തള്ളിമാറ്റിക്കൊണ്ട് അക്ക പുറത്തേക്കിറങ്ങി. പുറത്തെ പുൽത്തകിടിയിലേക്കിറങ്ങിയപ്പോഴേക്കും തന്റെ ഡ്രൈവർ ഓടിക്കിതച്ച് വരുന്നത് കാണാനായി. “അക്കാ!!” ഉറക്കെ അലറി നിലവിളിക്കുകയായിരുന്നു അയാൾ. “അക്കാ, നമ്മുടെ രാജയ്യ...” “എവിടെയാടാ ?” ആ സ്ത്രീയുടെ സ്വരം വെളിയിൽ വന്നില്ല. അടുത്ത നിമിഷം, തന്റെ ഫോണിൽ മുഴങ്ങിയ വാട്ട്സാപ്പ് നോട്ടിഫിക്കേഷൻ അക്കയുടെ ശ്രദ്ധയാകർഷിച്ചു. ഇന്ദ്രാണിയിൽനിന്നാണ്‌. തുടരും കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
23 likes
2 comments 7 shares

More like this