🌹മാലാഖ 🚩ഷാൻ 🥰കണ്ണൂർ 😘റീ എൻട്രി 💥
4K views • 1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mlzGzDvp?d=n&ui=v64j8rk&e1=cഞാൻ മോളെയും കൂടെക്കൊണ്ട് പോകുകയാണമ്മേ...
അവൾ ഒത്തിരിയാഗ്രഹിക്കുന്നുണ്ടെന്റെ കൂടെ വരാൻ. ശിവദ പറഞ്ഞു.
നിനക്കെന്താ ശിവദേ ഭ്രാ.ന്തുണ്ടോ.??
വിവാഹാലോചന വന്നപ്പോൾ തന്നെ അവരുടെ വീട്ടുകാർ പറഞ്ഞതല്ലേ
കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന്.
കുഞ്ഞൊരിക്കലും നിങ്ങൾക്കൊരു ബാധ്യതയാവില്ല, അവൾ ഇവിടെ നിന്നോളും എന്ന് ഞാനുറപ്പ് പറഞ്ഞിട്ടല്ലേ ഈ കല്യാണം നടന്നത്..അങ്ങനെ പറഞ്ഞ് കല്യാണം നടത്തിയിട്ട്, ഇപ്പോൾ കുഞ്ഞിനെയും കൊണ്ട് നീ അങ്ങോട്ട് ചെന്നാൽ കുഞ്ഞിനെയവർ സ്വീകരിക്കുമോ??
മാത്രമോ, വല്ലവരുടെയും വീട്ടിൽ ചെന്ന്
ഈ കുഞ്ഞിന് സ്വാതന്ത്ര്യത്തോടെ വളരാൻ പറ്റുമോ? അതിനെ അവിടെയുള്ളവർ വേദനിപ്പിച്ചാൽ നീ എന്ത് ചെയ്യും??
ഒന്നാമത് ഒരു പെൺകുഞ്ഞാണ്. നമ്മൾ സൂക്ഷിക്കാനുള്ളത് നമ്മൾ തന്നെ സൂക്ഷിക്കണം.
അമ്മ എന്തൊക്കെയാ ഈ പറയുന്നത്???
ഞാൻ ഉള്ള കാര്യമാണ് പറയുന്നത്. ഇന്നത്തെ കാലമതാണ് ചെറിയ പെൺകുഞ്ഞിനെ പോലും,
നമ്മൾ കണ്ണിലെ കൃഷ്ണമണിപോലെ നോക്കണം. ഉണ്ണിമോൾ ഇവിടെ എന്റെ കൂടെ നിന്നോളും.
ഉണ്ണിമോൾ അമ്മമ്മയുടെ കൂടെ നിന്നാൽ മതി കേട്ടോ... സാവിത്രി ഉണ്ണിമോളോട് പറഞ്ഞു.
ഇല്ല.... ഞാൻ അമ്മേടെ കൂടെ പോവാ...
വേണ്ട മോളെ......
വേണം... ഞാൻ പോകും.
മോള് പോയാൽ അമ്മമ്മ തന്നെയല്ലേ ഉള്ളൂ.
മാമൻ അമ്മമ്മയെ ഇട്ടിട്ട് എങ്ങോട്ടോ പോയി. അമ്മമ്മ വയസായതല്ലേ...
വല്ല അസുഖവും വന്നാൽ ആരുണ്ട് ഇത്തിരി വെള്ളമെടുത്ത് തരാൻ. സാവിത്രി വിഷമം ഭാവിച്ച് ചോദിച്ചു.
ഉണ്ണിമോൾക്കത് കേട്ടപ്പോൾ ആകെ വിഷമമായി
നീ പോകാൻ നോക്ക്....ഓട്ടോറിക്ഷ വന്നു. ഇനിയും ഇവിടെ നിന്ന് കൊച്ചിനെകരയിക്കല്ലേ... സാവിത്രി പറഞ്ഞു.
അവൾ കുഞ്ഞല്ലേ അമ്മേ...
അവളെ ഞാൻ കൊണ്ടുപൊയ്കോളാം. മനുവിനോട് ഞാൻ പറഞ്ഞോളാം...
ദേ... പെണ്ണേ...നീ വേഗം പോകാൻ നോക്ക്.
സാവിത്രി ദേഷ്യപ്പെട്ടു.
ശിവദ ഉണ്ണിമോളുടെ കവിളിൽ പിടിച്ചു.
അമ്മ രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ വരാം കേട്ടോ , അന്നേരം ഉണ്ണിമോളെ കൊണ്ടു പോകാം. തീർച്ചയായും കൊണ്ടുപോകാം ഇപ്പോൾ അമ്മമ്മ ഇവിടെ ഒറ്റയ്ക്കല്ലേ ഉള്ളൂ അതുകൊണ്ട് കുറച്ചു ദിവസം മോളിവിടെ നിൽക്കാമോ..???
ഉം... ഉണ്ണിമോൾ തലയാട്ടി.
ശിവദ വിഷമത്തോടെ ഓട്ടോയിൽ കയറിയിരുന്നു
ഓട്ടോ ഗേറ്റ് കടന്നു പോകുന്നത് ഉണ്ണിമോൾ നോക്കി നിന്നു...
ഓട്ടോയിൽ ഇരുന്നിട്ട് ശിവദക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു.
ഒന്നും വേണ്ടിയിരുന്നില്ല,
തന്റെ കുഞ്ഞിനെയും കൊണ്ട് എവിടെയെങ്കിലും ഒരു വാടക വീടെടുത്ത് സ്വന്തമായി ജീവിച്ചാൽ മതിയായിരുന്നു.
ആരോ പറഞ്ഞതുപോലെ ബന്ധങ്ങളെല്ലാം ബന്ധനങ്ങളാവുകയാണ്...
അതിനിടയിൽ ഏറ്റവുമധികം വേദനിക്കുന്നത് താനും തന്റെ ഉണ്ണിമോളുമാണ്.
അത്രയും നേരം അമ്മയോടൊപ്പം പോകാൻ കഴിയുമെന്ന് കരുതി സന്തോഷത്തോടെയിരുന്ന ഉണ്ണിമോൾ തീർത്തും മൗനത്തിലായി.
ആരോമൽ അവിടെയുണ്ടായിരുന്നപ്പോൾ കുറെക്കൂടി കുഞ്ഞിനെ പരിഗണിച്ചിരുന്നു.
മാമനും കൂടി പോയതോടെ ഒറ്റയ്ക്കാണെന്നുള്ള ചിന്ത ആ കുഞ്ഞു മനസ്സിൽ കൂടുകൂട്ടിയിരുന്നു...
രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി.
മനുവിന് ഓഫീസിൽ തിരക്കായത് കൊണ്ട്
ശിവദയ്ക്കും മനുവിനും ഒരുമിച്ച് എവിടെയും പോകാനൊന്നും കഴിഞ്ഞില്ല.
അയാൾ ജോലിക്ക് പോയതോടെ
ശിവദയും ലീവ് ക്യാൻസൽ ചെയ്ത്
തിരികെ സ്കൂളിലേക്ക് പോയി
കൊച്ചു കുട്ടികളുടെ കൂടെയിരിക്കുമ്പോഴാണ് അവൾ കുറച്ചെങ്കിലും സമാധാനമനുഭവിക്കുന്നത്.
ഉണ്ണിമോൾ മറ്റൊരു സ്കൂളിലാണ് പഠിക്കുന്നത്.
രാവിലെയും വൈകുന്നേരവും ശിവദ ഉണ്ണിമോളെ ഫോൺ വിളിക്കും.
ഉടനെ അമ്മ വരുമെന്നും അവളെ കൊണ്ടുപോരുമെന്നും പറഞ്ഞാശ്വസിപ്പിക്കും.
മനുവിനോട് സംസാരിച്ച്,
കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന്
ചിന്ത ശിവദയുടെ ഉള്ളിൽ ഉണ്ടായിരുന്നു.
അയാൾക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എപ്പോഴും തിരക്കാണ്.
സത്യം പറഞ്ഞാൽ മനസ്സുകൊണ്ട് ശരിക്കും ഒന്നടുക്കാൻ പോലും കഴിഞ്ഞിട്ടില്ല.
എങ്കിലും അവളെ പരിഗണിക്കുന്ന ഭർത്താവ് തന്നെയായിരുന്നു അയാൾ.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു.
ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്റെ സമയത്താണ് ശിവദയുടെ ഫോണിലേക്ക് ഉണ്ണിമോളുടെ ക്ലാസ് ടീച്ചറിന്റെ കോൾ വന്നത്.
ഒറ്റബെല്ലിന് തന്നെ ശിവദ കാൾ അറ്റൻഡ് ചെയ്തു.
ഉണ്ണിമോളുടെ ടീച്ചറാണ് വിളിക്കുന്നത്
മനസ്സിലായി, എന്താ.... ടീച്ചർ വിളിച്ചത് ???
ശിവദ തിടുക്കത്തിൽ ചോദിച്ചു.
മോള്...കഴിഞ്ഞു കുറച്ചു ദിവസങ്ങളായി ഇപ്പോഴും സങ്കടപ്പെട്ടിരിക്കുകയാണല്ലോ...
ക്ലാസിൽ പഠിപ്പിക്കുന്നതൊന്നും ശ്രദ്ധിക്കില്ല.
ലഞ്ച് കൊണ്ടുവരുന്നത് മുഴുവനും കഴിക്കില്ല.
കൂട്ടുകാരോട് ഒന്നും മിണ്ടാതെ മൗനമായിരിക്കും
മോൾക്ക് സാരമായ എന്തോ സങ്കടമുണ്ടെന്ന് മനസ്സിലായത് കൊണ്ടാണ് ഞാൻ മോളോട് വിശദ വിവരങ്ങൾ ചോദിച്ചത്.
ആദ്യമൊന്നും എന്നോട് ഒന്നും പറയാൻ കൂട്ടാക്കിയില്ല.
മോളോട് കുറേ ചോദിച്ചപ്പോഴാണ് അവൾ പറഞ്ഞത്.
അവൾക്ക് അച്ഛനും അമ്മയും ഇല്ല, അവളെ ആർക്കും ഇഷ്ടമല്ല എന്നൊക്കെയാണ് കുട്ടി പറയുന്നത്. അമ്മയുടെ വിവാഹം കഴിഞ്ഞു എന്ന് മോൾ പറഞ്ഞിരുന്നു. മോളിപ്പോൾ നിൽക്കുന്നത് അമ്മമ്മയുടെ കൂടെയാണെന്നും, അമ്മമ്മയ്ക്ക് വയസ്സായി മരിച്ചു പോയാൽ ഒറ്റയ്ക്കാ വീട്ടിൽ നിൽക്കാൻ പേടിയാണെന്നൊക്കെയാണ് മോൾ പറയുന്നത്...
ചെറിയ കുട്ടിയല്ലേ, അവളുടെ മനസ്സിലെ ദുഃഖങ്ങൾ കണ്ടെത്തി പരിഹരിക്കണം, അവളെ കാര്യമായി ഒന്ന് ശ്രദ്ധിക്കണമെന്ന് പറയാൻ വേണ്ടിയാണ് ഞാൻ വിളിച്ചത്....
ഞാൻ ശ്രദ്ധിച്ചു കൊള്ളാം ടീച്ചറേ.....
ശിവദയുടെ ശബ്ദം ഇടറി.
ശരി... ടീച്ചർ കാൾ കട്ടാക്കി.
ശിവദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
പാവം തന്റെ മോൾ.... താനൊറ്റയൊരാളാണ് തന്റെ മകളുടെ ദുഃഖത്തിന് കാരണം.
പറ്റില്ല... ഒന്നിനുവേണ്ടിയും എന്റെ മകളെ എനിക്ക് വേദനിപ്പിക്കാൻ വയ്യ...
ഇങ്ങനെ പോയാൽ അത് തന്റെ മകളുടെ ഭാവിയെ തന്നെ ദോഷകരമായി ബാധിക്കും...
ഒന്നുകിൽ എന്റെ മകളെ ഞാനെന്റെ കൂടെ തന്നെ കൊണ്ടുപോകും, എന്നോടൊപ്പം എന്റെ കുഞ്ഞിനെയും സ്വീകരിക്കാൻ കഴിയുമെങ്കിൽ മാത്രം ഭാര്യയായി ഞാൻ അവിടെ തുടരും
ഇല്ലെങ്കിൽ ആർക്കൊക്കെ എന്തൊക്കെ നാണക്കേട് ഉണ്ടായാലും ശരി,
ഞാൻ അവിടെ നിന്നിറങ്ങും.
എനിക്ക്, എന്റെ മകൾക്ക് വേണ്ടി മാത്രം ജീവിച്ചാൽ മതി...
ആരുമറിയാത്ത എങ്ങോട്ടെങ്കിലും
എന്റെ മകളെയും കൊണ്ട് ഞാൻ പോകും.
മനുവിനോട് ഇന്ന് തന്നെ കാര്യം പറയണം.
മനുവിന് താൻ പറയുന്നത് സമ്മതമല്ലെങ്കിൽ ഇന്ന് തന്നെ താനവിടെ
നിന്നിറങ്ങും.
അവൾ ഒരുറച്ച തീരുമാനവുമായാണ് വീട്ടിൽ എത്തിയത്.
വീട്ടിൽ എത്തിയപ്പോഴേ കേട്ടു...
ഒരു കുഞ്ഞിച്ചിരിയുടെ ശബ്ദം...
അവൾ വീടിനകത്തേക്ക് ഓടിയെത്തി.
അവൾക്ക് വിശ്വസിക്കാനായില്ല.. ഉണ്ണിമോൾ...
മനുവിന്റെ അമ്മ അവൾക്ക് പാലിൽ മുക്കി ബിസ്കറ്റ് കൊടുക്കുകയാണ്.
ശിവദയെ കണ്ടതും ഉണ്ണിമോളോടി വന്ന് കെട്ടിപ്പിടിച്ചു.
മോൾ എങ്ങനെ ഇവിടെയെത്തി....??
എന്നെ മനുവച്ഛൻ വന്ന് കൊണ്ടുവന്നതാ...
ശിവദ അത്ഭുതത്തോടെ അമ്മയെ നോക്കി.
അമ്മ മെല്ലെ ചിരിച്ചു....
അവൻ പോയി കുഞ്ഞിനെയിങ്ങു കൊണ്ടുവന്നു.... ഈ കിലുക്കാംപെട്ടിയെ ഞങ്ങൾക്കിഷ്ട്ടമായി...
അവൾ മുറിയിലേക് ചെന്നു.
അയാൾ അകത്തിരിപ്പുണ്ട്.
ജൂലി എന്നെ വിളിച്ചിരുന്നു.... അയാൾ പറഞ്ഞു.
അവൾ മനസ്സിലാവാതെ നെറ്റി ചുളിച്ചു...
ഉണ്ണിമോളുടെ ടീച്ചർ....
ടീച്ചറിനെ മനുവിന് എങ്ങനെയറിയാം.???
എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു.
കഴിഞ്ഞ ദിവസം താനും ഞാനും കൂടെ നിൽക്കുന്ന ഫോട്ടോ വാട്സപ്പിൽ സ്റ്റാറ്റസ് ഇട്ടപ്പോൾ അവൾ ചോദിച്ചിരുന്നു ഇത് ആരാണെന്ന്.
ഞാൻ പറഞ്ഞു ഭാര്യയാണെന്ന്.
അപ്പോഴാണവൾ പറയുന്നത് ഉണ്ണിമോൾ അവിടെയാണ് പഠിക്കുന്നതെന്ന്.
ഇന്ന് ഉച്ചയായപ്പോൾ അവൾ വിളിച്ചു.
മോൾക്ക് വല്ലാത്ത സങ്കടം ആണെന്നൊക്കെ പറഞ്ഞു.
മറ്റൊരാളുടെ കുഞ്ഞിനെ ഏറ്റെടുക്കാൻ മാത്രം വിശാല മനസ്സൊന്നും എനിക്കാദ്യം ഉണ്ടായിരുന്നില്ല എന്നുള്ളത് സത്യമാണ്. അതുകൊണ്ടാണല്ലോ ബാധ്യത ഇല്ലാത്ത ഒരു ബന്ധം വേണമെന്ന് ഞാൻ വാശി പിടിച്ചത്.
പക്ഷേ ശിവദ, താനിപ്പോൾ എന്റെ ഭാര്യയാണ്. തന്റെ ദുഃഖങ്ങൾ എന്റെതും കൂടിയാണ്...
കല്യാണ ദിവസം ഞാൻ ഉണ്ണിമോളെ ശ്രദ്ധിച്ചിരുന്നു...
ഞാൻ ഇത്രയും ദിവസം ആലോചിക്കുകയായിരുന്നു എനിക്ക് ആ കുഞ്ഞിനെ സ്നേഹിക്കാൻ കഴിയുമോയെന്ന്.
അതിന് കഴിയുമെന്ന് എനിക്ക് തോന്നി.
ശിവദയെ പിരിഞ്ഞ് നിൽക്കുമ്പോൾ ഉണ്ണിമോൾക്ക് വിഷമമാണ്.
ഉണ്ണിമോളെ പിരിഞ്ഞു നിൽക്കുമ്പോൾ ശിവദക്കും. ശിവദയുടെ ദുഃഖം എന്നെയും ബാധിക്കും.
അങ്ങനെയെങ്കിൽ നമുക്കെല്ലാവർക്കും ഒരുമിച്ചങ്ങ് ജീവിക്കാമെന്നെ........ അയാൾ പറഞ്ഞു.
സ്കൂളിൽ നിന്ന് കുഞ്ഞിനെ മനുവിനോടൊപ്പം വിട്ടോ ??
അവൾ അത്ഭുതത്തോടെ ചോദിച്ചു.
ഇല്ല. സ്കൂളിൽ കുഞ്ഞിന്റെ അമ്മയല്ലാതെ വേറെയാരെങ്കിലും ചെന്നാൽ കുഞ്ഞിനെ അയക്കില്ലെന്ന് എനിക്കറിയാം.
ഞാൻ നേരെ തന്റെ വീട്ടിലേക്ക് ചെന്നു.
അമ്മ സമ്മതിച്ചോ ഉണ്ണി മോളെ മനുവിന്റെ കൂടെ വിടാൻ...???
സമ്മതിച്ചു..... അയാൾ ചിരിച്ചു.
ആരോമൽ അവിടെ ഇല്ലാത്തതുകൊണ്ട് മുകളിലത്തെ നില അമ്മ വാടകയ്ക്ക് കൊടുക്കാൻ പോവുകയാണെന്ന് പറഞ്ഞു.
അമ്മക്കൊരു കൂട്ടുമാകും, വാടകയും കിട്ടുമെന്ന്. സത്യം പറഞ്ഞാൽ തന്റെ അമ്മ ജീവിക്കാനറിയാവുന്ന സ്ത്രീയാണ് കേട്ടോ. തന്നെപ്പോലെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരഞ്ഞിരിക്കുന്ന ആൾ ഒന്നുമല്ല...
അതെ....അമ്മക്ക് എല്ലാത്തിനും നല്ല ധൈര്യമാ....ശിവദ പറഞ്ഞു
ഞാൻ ചെന്ന് വിളിക്കാൻ കാത്തിരുന്നതുപോലെ ഉണ്ണിമോൾ എന്റെ കൂടെയിങ്ങു പോന്നു...
ആരും പറഞ്ഞുകൊടുക്കാതെ തന്നെ അവളെന്നെ വിളിച്ചത് മാനുവച്ഛേ എന്നാണ്....
പിന്നെങ്ങനാടോ എനിക്കതിനെ സ്നേഹിക്കാതിരിക്കാൻ പറ്റുന്നത്.
ശിവദ ദീർഘനിശ്വാസത്തോടെ അയാളെ നോക്കി..
തന്റെ ദുരിതം പിടിച്ച, കഴിഞ്ഞ കാലത്തിൽ നിന്നുള്ള മോചനമാണിതെന്ന് അവൾക്ക് തോന്നി. മനസ്സ് നിറയെ ആശ്വാസം പടരുന്നു...
ഈ മനുഷ്യനോട് ഉള്ളിന്റെയുള്ളിൽ കടുത്ത ആരാധന തോന്നുന്നു... പ്രണയം തോന്നുന്നു..
അവൾ അയാളെ മുറുകെ കെട്ടിപ്പിടിച്ചു...
പെട്ടന്ന് ഉണ്ണിമോളുടെ ചിരി കേട്ട് അവർ തിരിഞ്ഞു നോക്കി...
അമ്മ മനുവച്ഛനെ കെട്ടിപ്പിടിക്കുന്നത് കണ്ടവൾക്ക് നാണം വന്നെന്നു തോന്നി....
അയാൾ ഉണ്ണിമോൾക്ക് നേരേ
ഇടം കൈ നീട്ടി.....
ഉണ്ണിമോൾ ഓടിവന്ന് അവരോട് ചേർന്നു നിന്നു......
🍀🍀🍀🍀🍀
അവസാനിച്ചു.
കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
40 likes
3 comments • 16 shares