𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views • 5 days ago
പെണ്ണ് 💐💐
പാർട്ട് 71
ജിഫ്ന നിസാർ 💥
അയ്യോ.. ഏട്ടനെന്ത് പറ്റി.. "
ഏറെ വൈകി വീട്ടിലേക്ക് ചെന്ന് കയറിയ ശിവയുടെ മുഖം കണ്ടിട്ടാണ് അമ്മു ഉറക്കെ ചോദിച്ചത്.
ബോധത്തിനും അബോധത്തിനും ഇടയിൽ.. വല്ലാത്തൊരവസ്ഥയോടെ അങ്ങോട്ട് ചെന്ന് കയറിയ ശിവയും അവളങ്ങനെ പെട്ടന്നുറക്കെ ചോദിച്ചത് കേട്ടപ്പോൾ ഞെട്ടി പോയി.
ഏട്ടാ... എന്താ.. എന്തായീ മുഖമൊക്കെ ഇങ്ങനെ.. എന്ത് പറ്റി.. പറയേട്ടാ.. "
അവനൊന്നും മിണ്ടുന്നില്ലേന്ന് കണ്ടതും അമ്മു ആധിയോടെ അവനരികിലേക്ക് ചെന്ന് വീണ്ടും ചോദിച്ചു.
ഏട്ടനിനി ഇതിൽ കൂടുതൽ എന്ത് പറ്റാനാ എന്നൊരു ചോദ്യമവന്റെ നെഞ്ചിലും നാവിലും തട്ടി തടഞ്ഞങ്ങനെ നിന്നിട്ട് വീർപ്പു മുട്ടി.
എങ്കിലും അവനൊന്നും മിണ്ടാതെ അമ്മുവിനെ നോക്കിയൊന്ന് ചിരിച്ചിട്ട് അകത്തേക്ക് തന്നെ നടന്നു.
"കാശ്യേട്ടനെ ഓർത്തിട്ടാണോ ഏട്ടാ.."
അത്യാധികം സങ്കടത്തോടെ പിന്നിൽ നിന്നും വീണ്ടും അമ്മുവിന്റെ ചോദ്യം.
ഒരു പിടി വള്ളി കിട്ടിയത് പോലെ അവൻ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് അതേ എന്ന് തലയാട്ടി കാണിക്കുമ്പോൾ ഉള്ളിലെ വിങ്ങൽ ഒന്ന് കൂടി ശക്തമായി.
എന്തായെടാ ശിവാ.. വല്ലതും ശെരിയായോ എന്നൊരു ചോദ്യത്തോടെ അമ്മയും അമ്മയ്ക്ക് പിറകെ തന്നെ അച്ഛനും കൂടിയങ്ങോട്ട് വന്നതോടെ ശിവ ചുവരിൽ ചാരി നിന്നു കൊണ്ട് അവരെ നോക്കി.
ഉണ്ടെന്നാണോ ഇല്ലെനാണോ പറയേണ്ടതെന്നറിയാത്തൊരു ആശങ്ക അവന്റെ മുഖത്തങ്ങനെ നിറഞ്ഞു നിൽക്കുന്നുണ്ട്.
അതവനെ ഓർത്തിട്ടാണ്.
വിഷ്ണുവിനെ..
കാശിയെ രക്ഷിക്കാമെന്നൊക്ക അവൻ വാക്ക് തന്നിട്ടുണ്ട്.
അതിന് വേണ്ടി തന്റെ ജീവിതം തന്നെ അവിടെ തീറെഴുതി കൊടുത്തു വരികയുമാണ്.
പക്ഷേ അതെത്ര മാത്രം വിശ്വസിക്കാമെന്നത് തന്നെയാണ് ഏറ്റവും വലിയൊരു വെല്ലുവിളിയും.
കുറുക്കന്റെ സ്വഭാവമുള്ള അവനോട് പിടിച്ചു നിൽക്കാനുള്ള കഴിവൊന്നും തനിക്കുമില്ലെന്ന് ശിവക്കറിയാം.
കുടിച്ച വെള്ളത്തിലും ശ്വാസത്തിലും പോലും അവനെ തനിക്ക് വിശ്വസവുമില്ല.
ശിവാ...
അച്ഛൻ വിളിക്കുമ്പോൾ അവനൊന്നാഞ്ഞു ശ്വാസമെടുത്തു.
ആ മാറ്റങ്ങളൊക്കെയും കാശിയെ രക്ഷിക്കാൻ കഴിയാത്തത് കൊണ്ടാണെന്ന് അവർ കരുതി..
അത്രക്കുണ്ടല്ലോ അവരുടെ തമ്മിലുള്ള ആത്മബന്ധം.
രണ്ടു ദിവസമായി അവനോടി നടക്കുന്നതും അവർ കാണുന്നുണ്ട്.
പോയി കുളിച്ചിട്ട് വാ ഡാ.. എന്നിട്ട് വല്ലതും കഴിച്ചു കിടക്ക്.. രാവിലെ സംസാരിക്കാം നമ്മുക്ക്.. "
മകന്റെയാ ഉള്ളറിഞ്ഞത് പോലെ മുരളിയുടെ വാക്കുകൾ.
തൃപ്തിയോടെ അല്ലേലും പിന്നെയാരും ഒന്നും പറഞ്ഞില്ല.
സ്വന്തം മുറിയിലെക്ക് കയറി ലൈറ്റ് പോലുമിടാതെ വാതിൽ ചേർത്തടച്ചു കൊണ്ടാ കിടക്കയിലേക്ക് വീഴുമ്പോൾ അത് വരെയും അടക്കി വെച്ച കണ്ണീർ തുള്ളികൾ ശിവയുടെ കവിളിനെ നനച്ചു കൊണ്ട് ഒഴുകിയിറങ്ങി.
അപ്പോഴും വിശ്വസമാവാത്ത വിധത്തിൽ മാറി മറിഞ്ഞു പോയ സ്വന്തം ജീവിതത്തിനെ കുറിച്ചൊർക്കെ..അതിലേക്ക് തന്നെ കൊണ്ടെത്തിച്ച വഴികളെയും വിധികളെയും ഓർക്കേ അവനുള്ളിലെ പിടപ്പ് അടക്കി നിർത്താൻ കഴിഞ്ഞില്ല.
ഈ ജന്മം തലയൂരി എടുക്കാൻ വയ്യാത്തൊരു കുടുക്കിലാണ് താനിപ്പോൾ.
തനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരാൾ.. ഭവ്യ..
അണപ്പല്ലുകൾ കടിച്ചു കൊണ്ടാണവൻ അവളുടെ മുഖമോർത്തത് തന്നെ.
പ്രിയപ്പെട്ട കൂട്ടുക്കാരന്റെ നിഷേധിയായ പെങ്ങൾ.
കാശിയെ അവൾക്കെന്ത് മാത്രം വെറുപ്പായിരുന്നു എന്നൊക്കെ ശിവക്കറിയാം. ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ അവനവളെയും ഇഷ്ടമല്ല.
അത് മാത്രമോ...?
ഹൃദയം വെന്തുരുകിയ പോലൊരു പിടച്ചിൽ..
കാശിയെ അറിയിച്ചിലേലും ഭവ്യ എന്നാ അവന്റെ പെങ്ങളുടെ വൃത്തിക്കെട്ട എല്ലാ തരികിട കളികളും തനിക്കറിയാം.
വെറുപ്പിനൊപ്പം അറപ്പും കൂടി അവൾ നേടി കഴിഞ്ഞിരിക്കുന്നു.
അങ്ങനെ ഒരാൾക്കൊപ്പം തന്നേ ചേർത്ത് വെച്ച് കഴിഞ്ഞു.
അതിന്റെ ആദ്യപാടിയായിരുന്നു ഇന്ന് നടന്നത്.
ഇനിയൊരിക്കലും അഴിക്കാൻ പറ്റാത്ത വിധത്തിൽ വിഷ്ണു ആ കുരുക്ക് മുറുക്കും.
പെങ്ങൾക്ക് പറ്റിയ ഒരു കെണിയിൽ അവൻ തന്നെ പെടുത്തി കഴിഞ്ഞു.
അവനോട് ഇടയാൻ ശ്രമിക്കുന്ന ആ ആദ്യനിമിഷം തന്നെ പരസ്യപ്പെടുത്താൻ പാകത്തിന് തന്റെ തലക്ക് മുകളിൽ തൂങ്ങി ആടുന്ന വാള് പോലെ അവന്റെ കയ്യിലുള്ള വിഡിയോ തെളിവുകൾ..
വാതിനിടയിൽ കൂടി ഹാളിലെ ഇത്തിരി വെട്ടം കിനിഞ്ഞിറങ്ങുന്ന ആ മുറിയിൽ ഹൃദയം നൊന്ത് കരഞ്ഞവൻ.
ഏറെ നേരം..
💥💥
പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ല്ലേ "
കടുപ്പത്തിൽ ചോദിച്ചു കൊണ്ട് വിഷ്ണു ഭവ്യയെ തല ചെരിച്ചു നോക്കി.
അവളുടെ രണ്ടു കവിളിലും കൈവിരൽ പതിഞ്ഞു നിൽക്കുന്നുണ്ട്.
ചുവന്നു കലങ്ങിയ കണ്ണുകളിൽ അന്നോളം കാണാത്ത വിധത്തിലൊരു ഭയവും നിറഞ്ഞു നിൽപ്പുണ്ട്.
അവൻ പറഞ്ഞത് ചെയ്യാൻ വയ്യെന്ന് പറഞ്ഞതിന്റെ സമ്മാനങ്ങളാണ് അവയൊക്കെയും.
ഡീ.. നിന്റെ നാക്കിറങ്ങി പോയോ ഡീ.. ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ നീ.. എന്താ നിന്റെ പവർ.. അതൊക്കെ ഉരുകി ഒലിച്ചു പോയോ ഇപ്പൊ.."
ഒന്നും മിണ്ടാതെ തന്നെ നോക്കുന്നവളോട് വിഷ്ണു ഒരു പരിഹാസത്തോടെ ചോദിച്ചു.
ഭവ്യ എന്നിട്ടും ഒന്നും മിണ്ടിയില്ല.
"ഇനിയും എന്നെ എതിർക്കാൻ തന്നെയാണ് നിന്റെ പ്ലാൻ എങ്കിൽ... കൂടപ്പിറപ്പാണ് അനിയത്തിയാണ് എന്നൊന്നും ഓർക്കില്ല ഞാൻ.. കൊന്നു കളയും.അറിയാലോ.. ഇത്രേം നേരം കൊണ്ട് നിനക്കത് മനസ്സിലായി കാണുമല്ലോ.. ഇടഞ്ഞ വിഷ്ണു മഹാ ചെറ്റയാ.."
വേദനിപ്പിച്ചു കൊണ്ട് തന്നെ അവനവളുടെ കയ്യിൽ അമർത്തി പിടിച്ചു.
പ്രതികരണശേഷി പാടെ നഷ്ടം വന്നൊരു പ്രതിമയെ പോലെ അവളിരുന്നു.
കുറച്ചൊക്കെ ചുറ്റി കളിയും തരികിട സ്വഭാവവും ഉണ്ടെന്നറിയാം.. പക്ഷേ തന്റെ ഏട്ടൻ ഇത്രയും ക്രിമിനൽ മൈന്റ് നിറഞ്ഞവനാണെന്ന് അവൾക്കപ്പോഴും വിശ്വാസമാവാത്ത പോലായിരുന്നു.
തന്നെയും തന്റെ ജീവിതത്തെയും വെച്ച് കൊണ്ടയാൾ എത്ര പെട്ടന്നാണ് കാര്യങ്ങളെ അയാൾക്ക് അനൂകുലമാക്കിയത്.അതിന്റെ പേരിൽ കിട്ടുന്ന ലക്ഷങ്ങളോടുള്ള ആർത്തി അവന്റെ കണ്ണിലങ്ങനെ തിളങ്ങി കിടക്കുന്നത് അവൾക്ക് മാത്രം മനസ്സിലാവും.
"എനിക്കോ നിനക്കോ വേണ്ടിയല്ല.. അവന് വേണ്ടിയാ ഞാൻ.."
വല്ലാത്തൊരു ഭാവത്തിൽ തനിക്ക് മുന്നിൽ നിന്നും പറഞ്ഞവൻ.
ശിവ..
അവനാ പറഞ്ഞത് തന്റെ തന്നെ
മറ്റൊരു കൂടപിറപ്പിനെ കുറിച്ചാണ്..
തനിക്കു പോലും തോന്നാത്തത്.
ഇന്നോളം താൻ മനഃപൂർവം അകറ്റി നിർത്തിയവൻ..
കാശി..
കുഞ്ഞേട്ടനായിരുന്നു തനിക്കവൻ.
പിന്നെ എപ്പഴോ അതൊക്കെ മാറി.
തനിക്ക് വല്യേട്ടൻ മാത്രമായി.
"നടന്നതൊക്കെ ഇപ്പൊ എന്നേക്കാൾ നിനക്കാണ് അനുകൂലമായത്. കാരണം ഞാൻ പറയാതെ തന്നെ ശിവനാദിനെ കുറിച്ച് നിനക്കറിയാലോ.
എന്തിന്റെ പേരിൽ ആയിരുന്നാലും അവനിപ്പോൾ നിന്റെ സ്വഭാവം വെച്ചിട്ട് നിനക്കൊരിക്കലും സ്വപ്നം കാണാൻ കൂടി കഴിയാത്തൊരു ജീവിതമാണ് നിനക്ക് മുന്നിൽ വച്ചു നീട്ടിയിട്ടുള്ളത്..
ഒരു ഭാര്യയും കൊച്ചുമുള്ള ആളെ കെട്ടാൻ നടക്കുന്ന നിനക്കവാൻ ബംബർ തന്നെയാണ്.. അങ്ങനെ കരുതിക്കോ..
അതിൽ പിടിച്ചു നിന്നാൽ നിനക്കൊരു ജീവിതമാവും.
അല്ലായെങ്കിൽ നീയിങ്ങനെ തന്നെ നിന്ന് പോകും.
അതെനിക്ക് ക്ഷീണമാണ്..
പറയാൻ പേരിനൊരു ജോലി പോലുമില്ലാതെ നിന്നെ ഇനിയും തീറ്റി പോറ്റാൻ എനിക്ക് വയ്യ.
ഇപ്പൊ.. ഇതിന്റെ മറവിൽ ശിവയുടെ കൂടെ നിന്റെ ലൈഫ് സേഫാണ്.
മറ്റൊന്നിനെ കുറിച്ചും ഓർക്കേണ്ട.
തന്ന വാക്ക് അവനൊരിക്കലും മാറില്ല എന്നെനിക്കുറപ്പുണ്ട്.
തത്കാലം ആ ഉറപ്പ് മാത്രം മതി.
എന്നെ എതിർക്കാൻ തന്നെയാണ് നിന്റെ ഇനിയുള്ള തീരുമാനമെങ്കിൽ.. പറഞ്ഞത് മറക്കണ്ട... ആരും അറിയാതെ കൊന്നു തള്ളും ഞാൻ.
എന്നിട്ടാ കുറ്റം നിന്റെയാ ഒണക്ക വാദ്യാരുടെ തലയിൽ കെട്ടി വെക്കാനും എനിക്ക് വലിയ ബുദ്ധിമുട്ട് ഒന്നുമില്ലെന്ന് നിനക്കിപ്പോ ബോധ്യം വന്നു കാണുമല്ലോ..
എനിക്ക് നീയും അവനുമൊക്കെ ഒരു പോലെ തന്നെയാ.
വിഷ്ണുവിന് വലുതായി എന്നും ഞാനും പണവും എന്റെ തീരുമാനങ്ങളും തന്നെയാണ്..
ഞാനും ബിബിനും സംസാരിക്കുന്ന എന്തോ വിഡിയോ നിന്റെ കയ്യിൽ ഇല്ലെ. അത് വെച്ച് കുറെ നെഗളിച്ചു നടന്നില്ലേ നീ..
ഇപ്പൊ എന്റെ കൈയ്യിലുള്ള വിഡിയോയുടെ പവർ അതിനില്ല.
അത് കൊണ്ട് മര്യാദക്ക് പറഞ്ഞത് അനുസരിച്ച ഞാൻ കൂടെ കാണും..
പിന്നെ ബിബിൻ തന്ന കാശ്.
അതെനിക്ക് ഒറ്റയ്ക്ക് കിട്ടില്ല..
അത് കൊണ്ട് തന്നെ നിന്റെ കല്യാണം നടത്തണം.
അല്ലാതെ പൊടിച്ചു കളയാൻ എന്റെ കയ്യിൽ കാശില്ല.
ഉള്ളതൊക്കെ ഞാനെന്റെ മിടുക്ക് കൊണ്ട് ഉണ്ടാക്കി എടുത്തതാ.
മക്കൾക്കായി ഒന്നും മാറ്റി വെക്കാതെ തന്നെയാണ് തന്ത ചത്ത് പോയതെന്ന് നിനക്കും അറിയാലോ.. അപ്പൊ പിന്നെ അതിന് മാത്രം അഹങ്കാരമൊന്നും വേണ്ട..ഞാൻ പറയും.. നീ അനുസരിക്കും.
കാശി നാഥന്റെ പേരിൽ തന്നെ മാക്സിമം അവനെ പറഞ്ഞു നിർത്തണം. അതിനിടക്ക് ഇടയാൻ വന്നാൽ... "
കർശനമായത് പറഞ്ഞു നിർത്തി കൊണ്ട് വിഷ്ണു വീണ്ടും ഭവ്യയെ നോക്കി.
അപ്പോഴും അവളൊന്നും മിണ്ടിയില്ല.
ഒന്ന് പറഞ്ഞത് അതിനു മറുപടി നാല് തിരിച്ചു പറയാതെ സമാധാനമില്ലാത്ത ആളായിരുന്നു താനെന്ന് പോലും മറന്നത് പോലെ അവളിരുന്നു.
അതിനേക്കാൾ കാശിക്ക് വേണ്ടി എന്ന് വാക്ക് പറഞ്ഞിട്ട് സ്വന്തം ജീവിതം പോലും നോക്കാതെ ചതിച്ചതാണെന്നറിഞ്ഞും ഒപ്പിട്ടു കൊടുത്തവൻ..
ആ പറഞ്ഞ വാക്ക് വിഷ്ണു പാലിക്കില്ല എന്നും അവൾക്കാ നിമിഷം ഉറപ്പായി..
"പറഞ്ഞതൊക്കെ അനുസരിക്കാമെങ്കിൽ ഇറങ്ങിക്കോ.. എന്നിട്ട് തുടങ്ങിക്കോ ആക്ട്.. അതിന് നീ പണ്ടേ മിടുക്കിയാണല്ലോ."
വീടിനു നേരെ കണ്ണ് കാണിച്ചു കൊണ്ടവൻ വീണ്ടും പരിഹാസത്തോടെ തന്നെ പറയുമ്പോൾ രക്ഷപ്പെട്ടത് പോലെയാണ് ഭവ്യ ഡോർ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങിയതും..
💥💥
ഇതാണൊഡീ നീയെന്നോട് ഇത്രയും നാൾ പൊലിപ്പിച്ചു പറഞ്ഞ ഇവരുടെ സ്നേഹം.. "
പുച്ഛത്തോടെ, താങ്കൾക്കരികിൽ തന്നെ നിൽക്കുന്ന തുളസി കേൾക്കാത്ത വിധം മിയ ചോദിക്കുമ്പോൾ കാർത്തു തല കുനിച്ചു.
ഇതല്ല സ്നേഹമെന്നവൾക്കും അറിയാമല്ലോ.
ശെരിക്കും നമ്മുക്കൊരാളോട് സ്നേഹം ഉണ്ടെന്നിരിക്കെ ഒരു വാക്ക് കൊണ്ടൊ നോക്ക് കൊണ്ടൊ ആ മനുഷ്യൻ വേദനിക്കുന്നത് സഹിക്കാൻ കഴിയില്ലല്ലോ.
ഇവിടെയിപ്പോ കണ്മുന്നിൽ താൻ നീറി നീറി ഇല്ലാതായി കൊണ്ടിരിക്കുന്നത് കണ്ടിട്ടും അതിലേക്ക് കണ്ണും മനസും തുറക്കാത്ത അച്ഛനും അമ്മയും.. ഒരു ശരാശരി ടിപ്പിക്കൽ രക്ഷിതാക്കളെ പോലെ ഇത്രയും ബാലിശമായൊരു രീതിയിൽ തന്റെ അച്ഛനും അമ്മയും താഴ്ന്ന് ചിന്തിക്കുമെന്ന് കാർത്തു ഒരിക്കലും കരുതിയിരുന്നില്ല.
മിയ ചോദിച്ചത് ന്യായമാണ്.
തന്നെ ജീവനെ പോലെ സ്നേഹിക്കുന്ന തന്റെ ചെറിയൊരു സങ്കടം പോലും സഹിക്കാൻ കഴിയാത്ത. തന്റെ ഇഷ്ടം മാത്രം നോക്കി കാര്യങ്ങൾ തീരുമാനിക്കുന്ന അച്ഛനെയും അമ്മയെയും കുറിച്ചെ മിയകറിയൂ..
അതിനെ കുറിച്ചെ താൻ അവളോട് പറഞ്ഞിട്ടുള്ളു.
ഇവിടെ വന്നിട്ട് തന്നെ കാണുമ്പോൾ, തനിക്കും അവൾക്കും അരികിൽ ഒരു മുൻകരുതൽ പോലെ നിൽക്കുന്ന അമ്മയെ കാണുമ്പോൾ.. ഒരു ചിരിയിൽ മാത്രം പരിചയം പുതുക്കി പോയ അച്ഛനെ കാണുമ്പോൾ അവളെങ്ങനെയേ ചിന്തക്കൂ.
അവൾക്കാ മാറ്റങ്ങൾ തൊട്ടറിയാനും കഴിയുന്നുണ്ടാവും.
അവൾക്കും അറിയാവുന്ന ആളുകളല്ലേ..
അമ്മയിപ്പോ കിടത്തം പോലും തന്റെ കൂടെയാണ്.
അത് കൊണ്ട് തന്നെ ഉള്ള് നീറുന്ന സങ്കടങ്ങളെ മിയയോട് പോലും പറയാൻ കഴിഞ്ഞിരുന്നില്ല.
ഫോൺ ചെയ്താലും പറഞ്ഞാലും അമ്മയെയോ അച്ഛനെയോ ഭയന്നിട്ടല്ല.
അവനെ ഓർക്കുമ്പോൾ.. അതിന്റെ പേരിൽ അവൻ ഇനിയും വേദന അനുഭവിക്കേണ്ടി വരുമോ എന്നോർക്കുമ്പോൾ അവൾക്കതിനാവില്ല.
അത്രക്കുണ്ട് അശോകന്റെ ഭീക്ഷണികൾ..
തന്റെ ഫോൺ വിളികളിൽ എന്തോ അസ്വഭാവികത തോന്നിയിട്ട് നേരിട്ട് കാണാൻ വന്നതാണ് മിയ.
പക്ഷേ മിയ വന്നിട്ടും നേരിട്ടും അവളോടൊന്നും പറയാൻ വിടില്ലെന്ന പോലെ തുളസി കൂടെ തന്നെ നിൽക്കുന്നുണ്ട്.
അതെല്ലാം അച്ഛന്റെ കർശനമായ നിർദ്ദേശങ്ങൾ തന്നെയാണെന്ന് കാർത്തുവിനറിയാം.
"ഭക്ഷണം കഴിക്കാൻ നിൽക്കുന്നുണ്ടോ മോള്.."
തുളസി മിയയെ നോക്കി ചോദിച്ചു.
താൻ പോകാറായോ എന്നറിയാൻ വേണ്ടിയുള്ള ആ ചോദ്യം മിയക്ക് പെട്ടന്ന് മനസ്സിലായി.
ഇല്ലാന്റി.. ഞാൻ ഇറങ്ങാ.. ഇവിടെ അടുത്ത് വരെയും വരേണ്ട ഒരു ആവിശ്യമുണ്ടായിരുന്നു.. അപ്പോൾ കാർത്തുവിനെയും കണ്ടിട്ട് പോകാമെന്നു കരുതിയതാ ഞാൻ..
പോട്ടെ ഡീ.. "
പറയുന്നതിനൊപ്പം തന്നെ തന്റെ ബാഗും എടുത്തു കൊണ്ട് മിയ എഴുന്നേറ്റു.
കണ്ണ് നിറച്ചു കൊണ്ട് തന്നെ കാർത്തു അവളെ കെട്ടിപിടിച്ചു.
പറയാതെ തന്നെ അവളപ്പോൾ അനുഭവിക്കുന്ന മാനസിക സംഘർഷം എത്രയുണ്ടെന്ന് മിയക്ക് മനസിലായി.
"ധൈര്യമായിരിക്ക് കാർത്തു.. നിന്റെ സ്നേഹം സത്യമാണെന്ന് എനിക്കറിയാം. അത് കൊണ്ട് തന്നെ കാശി നാഥൻ തന്നെ നിന്റെ ഈ സങ്കടം തീർത്തു തരും.. എനിക്കുറപ്പുണ്ട്.."
അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് മിയ പതിയെ പറഞ്ഞു.
കാർത്തു മറുപടി ഒന്നും പറഞ്ഞില്ല.
അവളിലെ പ്രതീക്ഷകൾ പാടെ മാഞ്ഞു മറഞ്ഞു കിടക്കുന്നതാ നിർജീവമായ കണ്ണുകളിൽ മിയക്ക് കാണാൻ കഴിഞ്ഞു.
നാല് ദിവസങ്ങൾ മാത്രം.
അത് കഴിഞ്ഞാൽ..
അതോർക്കാൻ മിയക്ക് പോലും കഴിയുന്നില്ല..
പാതി ജീവനോടെ ഇവളെരിയുന്നതിപ്പോഴും അവന് വേണ്ടിയാണല്ലോ..
മിയക്കും കണ്ണ് നിറഞ്ഞു.
പിന്നെയൊന്നും പറയാതെ കാർത്തുവിന്റെ വിട്ട് തന്റെ കാറിലേക്ക് കയറുമ്പോൾ മിയയുടെ മനസ്സിൽ കുറച്ചധികം തീരുമാനങ്ങളുണ്ടായിരുന്നു..
തുടരും..
ഇഞ്ഞിപ്പോ ഓളെ കൊറച്ചു തീരുമാനത്തിന്റെ കൊറവ് കൂടിയേ ഒള്ളു ഇവിടെ..
എടുത്ത തീരുമാനങ്ങളൊക്കെയും തന്നെ ഞാനൊരു തല തൊട്ട് നടപ്പാക്കി വരുന്നുള്ളു ന്ന് ഈ പെണ്ണിനറിയുമോ 😬😬
റിവ്യൂ ഇട്ടിട്ട് പോണേ.
അപ്പഴേ എനിക്കഴുതാൻ തോന്നൂ..
സ്നേഹത്തോടെ jif💥 #📙 നോവൽ
15 likes
8 shares