☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2K views • 7 days ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
പോസ്റ്റ് മാർട്ടം
(കഥയും കഥാപാത്രങ്ങളും പൂർണ്ണമായും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………………
നഗരത്തിന്റെ രണ്ടു ധ്രുവങ്ങളിലായി കഴിയുമ്പോഴും, മഞ്ജുവിന്റെയും വിദ്യയുടെയും മസ്തിഷ്കങ്ങൾ ഡിജിറ്റൽ ലോകത്ത് ഒന്നിച്ചാണ് പ്രവർത്തിച്ചിരുന്നത്.
മഞ്ജു നഗരത്തിലെ പ്രമുഖ അഡ്വർടൈസിംഗ് ഏജൻസിയിലെ സീനിയർ കോപ്പിറൈറ്റർ. പുരുഷന്മാർ എന്നാൽ തനിക്ക് താഴെ നിൽക്കേണ്ട വെറും രണ്ടാം കിട ജന്തുക്കളാണെന്ന വിചാരം അവളുടെ രക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു. ഏത് ആണിനെയും വാക്കുകൾ കൊണ്ട് മാനിപ്പുലേറ്റ് ചെയ്ത് സ്വന്തം കാൽക്കീഴിലാക്കാൻ തനിക്ക് പ്രത്യേക കഴിവുണ്ടെന്ന് അവൾ വിശ്വസിച്ചു. റീച്ചിന് വേണ്ടി അച്ഛനെ വരെ ട്രോൾ ചെയ്തു പോസ്റ്റ് ഇടാൻ അവൾക്കൊരു മടിയുമില്ലയിരുന്നു
വിദ്യ മുൻപ് ഒരു പ്രമുഖ ഐടി കമ്പനിയിൽ ഡാറ്റ അനലിസ്റ്റ് ആയിരുന്നു. സ്വന്തം അശ്രദ്ധ കൊണ്ട് ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടതിന്റെയും, തുടർന്ന് ഭർത്താവുമായി ഉണ്ടായ ദാമ്പത്യ തകർച്ചയുടെയും മാനസികാഘാതത്തിൽ ജീവിക്കുന്നവൾ. ആ അപകർഷതാബോധവും വേദനയും അവളിൽ ഉണ്ടാക്കിയത് പുരുഷവർഗ്ഗത്തോടുള്ള അതിരറ്റ അന്ധമായ വെറുപ്പായിരുന്നു. എങ്കിലും ഗർഭം പോയ കഥകൾ, പെറ്റ് ലവ് പോസ്റ്റ്സ് എല്ലാം ഇട്ടു വലിയ ഓഡിയൻസിന്റെ ശ്രദ്ധയും സഹതാപവും പിടിച്ചു പറ്റാൻ ശ്രമിച്ചിരുന്നു
അവർ രണ്ടുപേരും ചേർന്ന് നിർമ്മിച്ച ഫേസ്ബുക്ക് സാമ്രാജ്യമായിരുന്നു ‘പുനർജന്മത്തിലെ തോഴി’
അവർ ഒരു തന്ത്രപരമായ കളിയാണ് കളിച്ചത്. സ്വന്തം പേഴ്സണൽ പ്രൊഫൈലുകളിൽ അവർ നിഷ്കളങ്ക മെന്നു തോന്നിക്കുന്ന പുരുഷവിരുദ്ധ പോസ്റ്റുകളും വിപ്ലവകരമെന്ന് തോന്നിപ്പിക്കുന്ന ആഹ്വാനങ്ങളും പോസ്റ്റ് ചെയ്തു. എന്നാൽ,
'പുനർജന്മത്തിലെ തോഴി' എന്ന ഗ്രൂപ്പിൽ അവർ ട്രോളുകൾ, വിനോദ വീഡിയോകൾ, ഡാൻസ് റീലുകൾ എന്നിവ മാത്രം പോസ്റ്റ് ചെയ്തു. വെറും ആയിരത്തി അറുനൂറ്* വരുന്ന ആ ചെറിയ ഗ്രൂപ്പിലെ അംഗങ്ങളായ ചില യുവാക്കളെ അഥവാ സിംപുകളെ അവർ തങ്ങളുടെ വിരൽത്തുമ്പിൽ നിർത്തി.
എണ്ണം കുറവാണെങ്കിലും, തങ്ങൾ എന്ത് പോസ്റ്റ് ചെയ്താലും പിന്തുണയ്ക്കാനും, തങ്ങൾ ചൂണ്ടിക്കാണിക്കുന്ന പ്രൊഫൈലുകളെ സൈബർ അറ്റാക്ക് നടത്താനും ആ ആളുകൾ എപ്പോഴും തയ്യാറാണെന്ന അഹങ്കാരം അവരെ പിടിച്ചുലച്ചു.
…….
ഫേസ്ബുക്കിന്റെ അൽഗോരിതങ്ങളിൽ പോലും പെടാത്തവിധം ഗൂഢമായ ഒരു പ്രൊഫൈലായിരുന്നു പവൻ.
അവൻ ആരെന്നോ അവന്റെ യഥാർത്ഥ മുഖം എന്തെന്നോ ആർക്കും അറിയില്ലായിരുന്നു. അയാൾ ഒരിക്കലും പെൺകുട്ടികളുടെ ഇൻബോക്സിലേക്ക് സന്ദേശങ്ങൾ അയക്കാറില്ല. ആരെയും നേരിട്ട് ശല്യം ചെയ്യാറുമില്ല. എന്നാൽ അവന്റെ ഫേസ്ബുക്ക് വാളിൽ നിറയെ അങ്ങേയറ്റം ബുദ്ധിപൂർവം ചിട്ടപ്പെടുത്തിയ മെനിനിസ്റ്റ് പോസ്റ്റുകളും വരികൾക്കിടയിൽ ഒളിപ്പിച്ച വിഷപ്പുകപടലങ്ങളും നിറഞ്ഞുനിന്നു. വായിക്കുന്ന ഏതൊരു കടുത്ത സ്ത്രീപക്ഷവാദിയുടെയും ചോര തിളയ്ക്കുന്ന ശൈലി!
പക്ഷേ, അതൊരു കെണിയായിരുന്നു.
വർഷങ്ങൾക്ക് മുൻപ്, അനാഥനായ പവന്റെ ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന പ്രതീക്ഷ അവന്റെ സഹോദരൻ ആയിരുന്നു. എന്നാൽ ഡിജിറ്റൽ ലോകത്തെ വ്യാജ ആരോപണങ്ങൾക്കും ക്രൂരമായ സൈബർ ബുള്ളിയിംഗിനും ഇരയായി, മാനസികമായി തകർന്ന് അവൻ ആത്മഹത്യ ചെയ്തു.
സൈബർ ഇടങ്ങളിൽ 'ലൈക്കിനും' 'ഫോളോവേഴ്സിനും' വേണ്ടി ആളുകളുടെ ജീവിതം തകർക്കുന്നവരോട് പവന്റെ മനസ്സിൽ ഉടലെടുത്തത് അടങ്ങാത്ത പകയായിരുന്നു. ആ ദുരന്തമാണ് ശാന്തനായ ഒരു യുവാവിനെ തണുപ്പൻ രീതിയിൽ വേട്ടയാടുന്ന, കൃത്യമായ സർജിക്കൽ കൃത്യതയുള്ള ഒരു പ്രൊഫഷണൽ ഹ്യൂമൻ ഹണ്ടറാക്കി മാറ്റിയത്.
തനിക്കെതിരെ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും അതിരുകടന്ന വെറുപ്പ് തുപ്പുന്ന പെൺകുട്ടികളെ അവൻ കൃത്യമായി ഒബ്സർവ് ചെയ്യും.വരുടെ ഡിജിറ്റൽ ഫൂട്ട്പ്രിന്റുകൾ ഫോളോ ചെയ്ത്, ലൊക്കേഷൻ കണ്ടെത്തി, അവരെ വേട്ടയാടുകയാണ് അവന്റെ രീതി.
ഒരു വ്യാഴാഴ്ച രാത്രി, മഞ്ജുവിന്റെ ഫേസ്ബുക്ക് ഫീഡിലേക്ക് പവന്റെ ഒരു പോസ്റ്റ് എത്തിച്ചേർന്നു.
"പെണ്ണുങ്ങൾ വിചാരിക്കുന്നത് അവർ ഈ ലോകം ഭരിക്കുന്നു എന്നാണ്. എന്നാൽ ഒരു പുരുഷന്റെ മനസ്സ് വച്ചാൽ അവരുടെ നിലനിൽപ്പ് വെറും നിമിഷങ്ങൾ മാത്രമാണ്.”
പോസ്റ്റ് കണ്ടതും മഞ്ജുവിന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറി. അവൾ ഉടൻ തന്നെ വിദ്യയെ ഫോണിൽ വിളിച്ചു.
"വിദ്യ, ഈ പവൻഎന്നൊരുത്തന്റെ പോസ്റ്റ് കണ്ടോ? വലിയ ഹീറോയാണെന്ന വിചാരമാണ് അവന്. ഇവന്റെ പോസ്റ്റ് സ്ക്രീൻഷോട്ട് എടുത്ത് നമ്മുടെ വാളിലിട്ട് ഇവനെ സൈബർ ബുള്ളിയിംഗ് ചെയ്ത് തകർക്കണം. നമ്മുടെ ഗ്രൂപ്പിലെ പിള്ളേരെ വിട്ട് ഇവന്റെ അക്കൗണ്ട് മാസ് റിപ്പോർട്ട് ചെയ്യിക്കണം!"
അവർ പവന്റെ പോസ്റ്റ് സ്ക്രീൻഷോട്ട് എടുത്ത് സ്വന്തം വാളുകളിലും ഗ്രൂപ്പിലും ഇട്ട് അവനെ പരസ്യമായി അപമാനിച്ചു. അവരുടെ അനുഗാമികൾ പവന്റെ പോസ്റ്റിന് താഴെ ഭീഷണി കമന്റുകൾ നിറച്ചു.
എന്നാൽ, നഗരത്തിന്റെ ഒരു ഇരുണ്ട മുറിയിലിരുന്ന് പവൻ ആ കമന്റുകൾ നോക്കി ചിരിക്കുകയായിരുന്നു. അവൻ തന്റെ മോണിറ്ററിൽ മഞ്ജുവിന്റെയും വിദ്യയുടെയും പോസ്റ്റുകളുടെ രീതി ഐപി അഡ്രസുകൾ, അവർ പോസ്റ്റ് ചെയ്യുന്ന ഫോൺ മോഡലുകൾ, അവരുടെ വൈഫൈ ലൊക്കേഷനുകൾ എന്നിവ കൃത്യമായി കോഡ് ചെയ്തു കഴിഞ്ഞിരുന്നു.
വെള്ളിയാഴ്ച രാത്രി. കനത്ത പേമാരി കാരണം നഗരം നിശ്ചലമായിരുന്നു.
രാത്രി 10:30 ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ച ശേഷം മഞ്ജു തന്റെ പാർക്കിംഗ് ലോട്ടിലേക്ക് നടന്നു. ഭൂഗർഭ പാർക്കിംഗിൽ ആരുമുണ്ടായിരുന്നില്ല. പെട്ടെന്ന്, പാർക്കിംഗിലെ ലൈറ്റുകൾ ഒന്നൊന്നായി അണഞ്ഞു.
മഞ്ജു തന്റെ ഐഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു. മുന്നോട്ട് നടക്കാൻ തുനിയവെ, പുറകിൽ നിന്ന് ആരോ അവളുടെ വായയും മൂക്കും കട്ടി കൂടിയ ഒരു തുണി കൊണ്ട് അമർത്തിപ്പിടിച്ചു. ക്ലോറോഫോമിന്റെ രൂക്ഷഗന്ധം അവളുടെ ശ്വാസകോശത്തിലേക്ക് ഇരച്ചുകയറി. അല്പസമയത്തിനകം അവൾ പൂർണ്ണമായി ബോധരഹിതയായി.
രാത്രി 11:45 വിദ്യയുടെ ഒറ്റപ്പെട്ട വില്ല
വിദ്യ തന്റെ വീട്ടിലിരുന്ന് ഫേസ്ബുക്ക് നോക്കുകയായിരുന്നു. പെട്ടെന്ന് വീടിന്റെ പ്രധാന വാതിലിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ടു.
"ആരാ ഈ സമയത്ത്?" അവൾ ഭയത്തോടെ ഡോർ ക്യാമറയിലൂടെ നോക്കി. പുറത്ത് കറുത്ത റെയിൻകോട്ട് ധരിച്ച ഒരു സ്വിഗ്ഗി ഡെലിവറി ബോയ് നിൽക്കുന്നു.
‘ ഈസമയത് ആരാ എനിക്ക് വേണ്ടി ഓഡർ ചെയ്തത്’
" പായ്ക്കറ്റ് കതകിന് പുറത്ത് വെക്കാമോ?" വിദ്യ ഉള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു.
"ഇതിൽ ഒപ്പ് വേണം മാഡം," പുറത്തുനിന്ന് ശാന്തമായ ശബ്ദം വന്നു.
“ ഒപ്പോ എന്തിന് “
വിദ്യ വാതിൽ ചെറുതായി തുറന്നതും, പുറത്തുനിന്നയാൾ ഒട്ടും മടിക്കാതെ വാതിൽ അകത്തേക്ക് തള്ളിത്തുറന്നു. വിദ്യ അലറിവിളിക്കാൻ ശ്രമിച്ചെങ്കിലും, അവൻ തന്റെ കയ്യിലിരുന്ന ഇഞ്ചക്ഷൻ സിറിഞ്ച് അവളുടെ കഴുത്തിലേക്ക് ആഞ്ഞു കുത്തിയിറക്കി. വിദ്യയുടെ കാഴ്ച മങ്ങി, അവൾ നിലത്തേക്ക് തളർന്നു വീണു
……
കണ്ണുകൾ തുറക്കുമ്പോൾ, കാഴ്ചകൾ മങ്ങലോടെയാണ് ഇരുവർക്കും തെളിഞ്ഞുവന്നത്.
രണ്ടുപേരും തണുത്തുറഞ്ഞ സ്റ്റീൽ സർജിക്കൽ മേശകളിൽ സ്ട്രെച്ച് ചെയ്ത് കിടത്തിയിരിക്കുകയാണ്. അവരുടെ കൈകാലുകൾ കട്ടി കൂടിയ ഇരുമ്പ് ചങ്ങലകളാൽ തികച്ചും അനങ്ങാൻ പറ്റാത്തവിധം പൂട്ടപ്പെട്ടിരിക്കുന്നു. വായിൽ കട്ടിയുള്ള സെല്ലോടേപ്പ് ഒട്ടിച്ചിട്ടുണ്ട്.
അതൊരു പഴയ മാംസ സംസ്‌കരണ ശാലയുടെ ബേസ്‌മെന്റ് ആയിരുന്നു. വായുവിൽ ഉണങ്ങിയ ചോരയുടെയും രാസവസ്തുക്കളുടെയും രൂക്ഷഗന്ധം നിറഞ്ഞുനിന്നു. മേശയ്ക്ക് മുകളിലെ വലിയ സർജിക്കൽ ലൈറ്റുകൾ അവരുടെ കണ്ണുകളിലേക്ക് അടിയ്ക്കുകയായിരുന്നു.
സ്റ്റീൽ ഉപകരണങ്ങൾ അരികിൽ അടുക്കിവെക്കുന്ന ഒരു രൂപം അവർ കണ്ടു. കറുത്ത സർജിക്കൽ ഗൗണും ഗ്ലൗസും മാസ്കും ധരിച്ച പവൻ! അവന്റെ കണ്ണുകളിൽ യാതൊരു വികാരവുമില്ലായിരുന്നു—വെറുമൊരു വധശിക്ഷ നടപ്പാക്കുന്ന വിധികർത്താവിന്റെ തണുപ്പ് മാത്രം.
അവൻ മേശപ്പുറത്തിരുന്ന ഒരു ഹൈ-ഡെഫനിഷൻ സിനിമാറ്റിക് ക്യാമറ ഓൺ ചെയ്തു. അവൻ തന്റെ ടാബ്ലെറ്റിൽ ഏതാനും കോഡുകൾ ടൈപ്പ് ചെയ്തു.അവരുടെ ഫോണുകളുമായി കണക്ട് ചെയ്തു
അടുത്ത നിമിഷം, പുനർജന്മത്തിലെ തോഴിഎന്ന അവരുടെ ഫേസ്ബുക്ക് ഗ്രൂപ്പിലേക്ക് ഒരു Exclusively Private Live Stream ആരംഭിച്ചു!
ആ കൊച്ചു ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങൾക്കും നോട്ടിഫിക്കേഷൻ പോയി. പകുതിരാത്രിയായിട്ടും, അഡ്മിന്മാരുടെ ലൈവ് കണ്ട ആകാംക്ഷയോടെ ഗ്രൂപ്പിലെ ഭൂരിഭാഗം പേരും ലൈവിലേക്ക് കയറാൻ തുടങ്ങി. വ്യൂവേഴ്സിന്റെ എണ്ണം 100 കടന്നു!
പവൻ ക്യാമറയ്ക്ക് മുന്നിലേക്ക് നടന്നു വന്നു. അവൻ മഞ്ജുവിന്റെയും വിദ്യയുടെയും വായിലെ ടേപ്പുകൾ ക്രൂരമായി വലിച്ച് ഊരിമാറ്റി.
"ഹലോ ഫോളോവേഴ്സ്..." പവന്റെ ശബ്ദം വികാരങ്ങളില്ലാത്തവണ്ണം ശാന്തവും മരവിപ്പിക്കുന്നതുമായിരുന്നു.
"നിങ്ങളുടെ ജനപ്രിയ അഡ്മിന്മാർ ഇതാ എന്റെ ടേബിളിലുണ്ട്. ആണുങ്ങളെ രണ്ടാം കിടക്കാരായി കണ്ട്, ഡിജിറ്റൽ ലോകത്ത് വിഷം തുപ്പി രസിച്ചവർ."
"ദയവായി... എന്നെ കൊല്ലരുത്!" മഞ്ജു അലറിവിളിച്ചു കേണു. "ഞാൻ നിനക്ക് എത്ര പണം വേണമെങ്കിലും തരാം! എന്റെ ഗ്രൂപ്പ് നിനക്ക് തരാം!"
"നിന്റെ മാനിപ്പുലേഷനും യാചനകളും ഈ ഇവിടെ ചെലവാകില്ല മഞ്ജൂ," പവൻ ക്യാമറയിലേക്ക് തിരിഞ്ഞു. "ഒരു മനുഷ്യൻ ജീവനോടെ ഇരിക്കുമ്പോൾ അവന്റെ ശരീരഘടന വേദനയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നിങ്ങളുടെ ഈ അനുഗാമികൾ ലൈവായി കാണട്ടെ."
……
ലൈവ് സ്ട്രീമിൽ ആളുകൾ ഭയത്തോടും ഞെട്ടലോടും കൂടെ കമന്റുകൾ ഇടാൻ തുടങ്ങി. പവൻ ആ സർവർ പൂർണ്ണമായും ടോർ നെറ്റ്‌വർക്കിലൂടെ എൻക്രിപ്റ്റ് ചെയ്തിരുന്നതിനാൽ ലൊക്കേഷൻ കണ്ടെത്തുക അസാധ്യമായിരുന്നു.
പവൻ ആദ്യമായി വിദ്യയുടെ അടുത്തേക്ക് നീങ്ങി. യാതൊരു മരുന്നോ അനസ്തേഷ്യയോ ഇല്ലാതെ, അവൻ മൂർച്ചയേറിയ സർജിക്കൽ സ്കാൽപൽ എടുത്ത് അവളുടെ അടിവയറ്റിൽ ആഴത്തിൽ നീളത്തിൽ വരഞ്ഞു മുറിച്ചു.
വിദ്യ ബോധത്തോടെ തന്നെ അലറിവിളിച്ചു. ആ ബേസ്‌മെന്റിലെ ചുവരുകളിൽ അവളുടെ ആർത്തനാദം അടിച്ചു തിരിഞ്ഞു. അടിവയറ്റിലെ കലകളും പേശികളും വകഞ്ഞുമാറ്റി, അവളുടെ ജീവനുള്ള ശരീരത്തിൽ നിന്ന് ഗർഭപാത്രം തത്സമയം വെട്ടി വേർപെടുത്തുന്ന ക്രൂരമായ പോസ്റ്റ്‌മോർട്ടം നടപടി പവൻ അങ്ങേയറ്റം കൃത്യതയോടെ നിർവ്വഹിച്ചു.
ലൈവ് ക്യാമറയ്ക്ക് മുന്നിൽ ചോരയിൽ കുളിച്ച ആ അവയവം ഉയർത്തിക്കാണിച്ച് അവൻ തണുപ്പൻ ശബ്ദത്തിൽ പറഞ്ഞു:
"സ്വന്തം അശ്രദ്ധ കൊണ്ട് കുഞ്ഞിനെ നഷ്ടപ്പെടുത്തി, ആ ദേഷ്യം ലോകത്തിലെ മുഴുവൻ പുരുഷന്മാരുടെയും മേൽ അടിച്ചേൽപ്പിച്ചവൾക്ക് ഇനി എന്തിനാടി ഗർഭ പാത്രം..."
നിമിഷങ്ങൾക്കുള്ളിൽ അമിതമായ രക്തസ്രാവത്താലും അസഹ്യമായ വേദനയാലും വിദ്യയുടെ ശരീരം തളർന്നു, അവളുടെ കണ്ണുകൾ ജീവനറ്റതായി മാറി.
അടുത്തത് മഞ്ജുവിന്റെ ഊഴമായിരുന്നു. വിദ്യയുടെ അന്ത്യം നേരിൽ കണ്ട് ഭയം കൊണ്ട് വിറച്ചു തുള്ളുകയായിരുന്ന മഞ്ജുവിന്റെ അടുത്തേക്ക് പവൻ എത്തുമ്പോൾ അവളുടെ ബോധം മറയാറായിരുന്നു.
"നിന്റെ ഈ വിരലുകളാണ് അല്ലേ ആണുങ്ങൾക്കെതിരെ വിഷം ടൈപ്പ് ചെയ്തത്?" പവൻ അവളുടെ വലതുകൈ മേശപ്പുറത്ത് അമർത്തിവെച്ചു.
അവൻ കരുത്തുറ്റ ഒരു ബോൺ കട്ടർ ( എടുത്ത് അവളുടെ ഓരോ വിരലുകളിലെയും അസ്ഥികളും ഞരമ്പുകളും ഒന്നിനു പുറകെ ഒന്നായി മുറിച്ചു മാറ്റി. ഓരോ വിരലും വേർപെടുമ്പോഴും മഞ്ജുവിന്റെ ആർത്തനാദം ലൈവ് സ്ട്രീമിൽ തരംഗമായി മാറി.
തുടർന്ന് അവൻ സർജിക്കൽ ബ്ലേഡ് അവളുടെ നെഞ്ചിലേക്ക് ആഴ്ത്തിയിറക്കി ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെടുത്തി. അസഹ്യമായ വേദനയിൽ പിടഞ്ഞ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ മഞ്ജുവിന്റെ അവസാന ശ്വാസവും നിലച്ചു.
……
രണ്ടുപേരുടെയും മരണം ഉറപ്പാക്കിയ ശേഷം, ചോര പുരണ്ട തന്റെ കൈകൾ അവൻ ക്യാമറയ്ക്ക് നേരെ കാണിച്ചു.
തുടർന്ന്, ആ ശവശരീരങ്ങൾക്ക് മുകളിലായി അവൻ ചോരയിൽ എഴുതിവെച്ച വരികൾ ക്യാമറയിൽ ഫോക്കസ് ചെയ്തു:
"ഓൺലൈനിൽ നിങ്ങൾ വിതയ്ക്കുന്ന വെറുപ്പ്, യഥാർത്ഥ ലോകത്ത് നിങ്ങളെ തേടി വരും.."
അവൻ ലൈവ് സ്ട്രീം അവസാനിപ്പിച്ചു. ഒപ്പം, "പുനർജന്മത്തിലെ തോഴി" എന്ന ഫേസ്ബുക്ക് ഗ്രൂപ്പും, അവരുടെ പ്രൊഫൈലുകളും സെർവറിൽ നിന്ന് ശാശ്വതമായി മായ്ച്ചു കളഞ്ഞു.
തന്റെ ഉപകരണങ്ങൾ കഴുകി പാക്ക് ചെയ്ത് അവൻ ആ വിജനമായ കെട്ടിടത്തിൽ നിന്ന് ശാന്തനായി പുറത്തേക്ക് ഇറങ്ങി.
പിറ്റേന്ന് രാവിലെ, പോലീസ് ആ പഴയ ബേസ്‌മെന്റ് കണ്ടെത്തുമ്പോൾ, രക്തത്തിൽ കുളിച്ച രണ്ടു മൃതദേഹങ്ങൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ലൊക്കേഷനിലോ ക്യാമറ മെമ്മറി കാർഡുകളിലോ പവന്റെ ഒരു വിരലടയാളം പോലും ബാക്കിയുണ്ടായിരുന്നില്ല.
കേസ് അന്വേഷണം പൂർണ്ണമായി വഴിമുട്ടി നിൽക്കുമ്പോൾ, നഗരത്തിലെ മറ്റൊരു മൂടൽമഞ്ഞുള്ള രാത്രിയിൽ, പവൻ തന്റെ ലാപ്ടോപ്പിൽ പുതിയൊരു ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുകയായിരുന്നു..
തനിക്കെതിരെ പ്രകോപിതരായി അടുത്ത ഇരകൾ വലയിൽ വന്നു വീഴുന്നതും കാത്തുകൊണ്ട്!
…….
End
9 shares