Diya Samad
2K views • 2 days ago
Part 70
എന്നാൽ മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ടതും അവൾ ആകെ സ്തംഭിച്ച് പോയി. പതിയെ ശബ്ദം പുറത്ത് വാരാത്ത വിധം ആ പേര് അവൾ ഉച്ഛരിച്ചു.
" ഉണ്ണി മാഷ് "
മുന്നിൽ നിൽക്കുന്ന വ്യക്തിയെ വിശ്വസിക്കാൻ കഴിയാതെ നോക്കി നിന്നു ഗൗരി. ഒരിക്കലും അദ്ദേഹത്തെ അവൾ അവിടെ പ്രദീക്ഷിച്ചിരുന്നില്ല.
സ്വന്തം അച്ഛൻ പോലും ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല പിന്നെ അല്ലെ ഒരു അദ്ധ്യാപകൻ.
മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ണിൽ നിറഞ്ഞ് കൂടുന്ന കണ്ണുനീർ കാരണം അവ്യക്തമായി കാണപ്പെട്ട് തുടങ്ങി അവൾക്ക്. ആ കണ്ണുനീർ പക്ഷെ സങ്കടം കൊണ്ട് ആയിരുന്നില്ല മറിച്ച് തന്നെ അന്വേഷിച്ച്, കാണാൻ ഒരാൾ എങ്കിലും വന്നല്ലോ എന്ന സന്തോഷം ആയിരുന്നു അവളിൽ ആ നിമിഷം നിറഞ്ഞ് നിന്നത്.
" മോളെ "
അദ്ദേഹത്തിന്റെ വിളിയാണ് അവളെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
" മാഷേ... മാഷ് എന്താ ഇവിടെ... എന്നെ കാണാൻ വന്നതാണോ... മാഷിന് സുഗാണോ...? അയ്യോ മാഷെന്ത ഇവിടെ തന്നെ നിൽക്കുന്നെ അകത്തേക്ക് കയറ് " : സ്വബോധം വന്നത് പോലെ അവൾ ഓരോന്ന് വെപ്രാളത്തോടെ പറഞ്ഞ് വാതിലിൽ നിന്ന് മാറി കൊണ്ട് അദ്ദേഹത്തെ വീടിന് ഉള്ളിലേക്ക് ക്ഷണിച്ചു.
അദ്ദേഹവും നോക്കി കാണുവായിരുന്നു തന്നെ കണ്ടപ്പോൾ മുന്നിൽ നിൽക്കുന്നവളുടെ കണ്ണിൽ ഉണ്ടായ തിളക്കവും സന്തോഷവും. അദ്ദേഹം അവളെ ഒന്ന് നോക്കി കൊണ്ട് അകത്തേക്ക് കയറി.
" മാഷ് ഇരിക്കു, ഞാൻ... ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം " : ആകത്തേക്ക് കയറിട്ടും ഇരിക്കാതെ ചുറ്റും വീക്ഷിച്ച് നിൽക്കുന്ന മാഷിനെ കണ്ടതും അവൾ അതും പറഞ്ഞ് അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങി.
" എനിക്ക് ഒന്നും വേണ്ട മോളെ. ഇങ്ങോട്ട് വരുന്ന വഴി കവലയിൽ നിന്ന് പ്രാതൽ കഴിച്ചിട്ട് വരുന്ന വഴിയാണ്. ഇനി ഒന്നും എടുക്കാൻ നിൽക്കണ്ട " : അദ്ദേഹം അവളെ തടഞ്ഞ് കൊണ്ട് പറഞ്ഞു.
" അതൊന്നും പറഞ്ഞാൽ പറ്റില്ല, മാഷ് ആദ്യമായിട്ട് അല്ലെ ഇങ്ങോട്ട് വരുന്നേ എന്നിട്ട് ഒന്നും തരാതെ ഇരിക്കുന്നത് മോശമല്ലേ. എന്തായാലും ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ഉള്ള സ്ഥലം എങ്കിലും ബാക്കി കാണും. ഞാൻ പോയി എടുത്തിട്ട് വരാം, മാഷ് ഇരിക്കു " : മാഷിനോട് അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി.
അദ്ദേഹം ഒരു നിമിഷം ഗൗരി പോയ വഴിയേ നോക്കി നിന്നു പിന്നെ മെല്ലെ അവിടെ ഇട്ടിരുന്ന സെറ്റിയിലേക്ക് ഇരുന്നു.
' ഇനി താൻ കേട്ടതൊക്കെ സത്യമായിരിക്കുമോ....? ഏയ്യ് ഗൗരി ഒരിക്കലും അങ്ങനെ ഒരു കുട്ടി അല്ല. വീട്ടുകാരെ എതിർക്കാനോ പ്രേമിക്കാനോ ഉള്ള ധൈര്യം ഒന്നും എനിക്ക് അറിയാവുന്ന ഞാൻ വളർത്തിയ കുട്ടിക്ക് ഇല്ല. പക്ഷെ അവളുടെ ഇപ്പോഴത്തെ ഭാവം...? അതാണ് തന്നെയും സംശയത്തിൽ ആഴ്ത്തുന്നത്. വരട്ടെ ചോദിക്കാം എന്തായാലും എനിക്ക് അറിയാം എന്റെ കുട്ടി അങ്ങനെ ഒന്നും ചെയ്യില്ല. ഇനി ചെയ്‌താൽ തന്നെ അതിന് എന്തെങ്കിലും കാരണം കാണും '
എന്നെല്ലാം അദ്ദേഹം ഒരു നെടുവീർപ്പോടെ ഓർത്തു. അപ്പോഴേക്കും അകത്തേക്ക് പോയവളും കയ്യിൽ ഒരു ഗ്ലാസും ആയിട്ട് എത്തിയിരുന്നു.
" ഇന്നാ മാഷേ മോര് ആണ് ഉച്ച ആകുന്നില്ലേ അതാ പിന്നെ ചായ ഇടാഞ്ഞേ. മാഷിന് ചായ വേണം എങ്കിൽ പറഞ്ഞ മതി ഞാൻ ഇട്ട് തെരാം " : ഗൗരി കയ്യിലെ ഗ്ലാസ്സ് അദ്ദേഹത്തിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
" വേണ്ട ഇത് മതി " : മോര് കയ്യിലേക്ക് വാങ്ങി കൊണ്ട് മാഷ് പറഞ്ഞു.
" മാഷിന്... മാഷിന് സുഖമാണോ....? എന്നെ കാണാൻ വന്നതാണോ മാഷ് ഇങ്ങോട്ട് " : ഗൗരി ഉള്ളിൽ നിറയുന്ന സന്തോഷത്തോടെ തിരക്കി.
" ഹ്മ്മ് നിന്നെ കാണാൻ തന്നെയാ ഇങ്ങോട്ട് വന്നേ. എന്തൊക്കെയാ മോളെ കേൾക്കുന്നേ...? നീ വീട്ടുകാരെ ഒക്കെ എതിർത്ത് ഏതോ ഗുണ്ടയെ പ്രേമിച്ച് കെട്ടിയെന്നും ഒക്കെ. എനിക്ക് അറിയാം ഞാൻ വളർത്തിയ എന്റെ കുട്ടിക്ക് ഒരിക്കലും അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല. എന്താ മോളെ നീ എന്തിനാ അവനെ പോലെ ഒരുത്തനെ കെട്ടിയെ എന്താണെങ്കിലും മാഷിനോട് പറ, ആരെ എതിർത്തിട്ട് ആണെങ്കിലും ഞാൻ കാണും നിന്റെ കൂടെ " : ഗൗരി ഗർഭിണി ആണെന്നും മറ്റും ഉള്ള കഥകൾ ഒക്കെ കവലയിൽ കടയിൽ കയറിയപ്പോൾ തന്നോട് പലരും പറഞ്ഞു എങ്കിലും അദ്ദേഹത്തിന് എന്തോ അത് ചോദിക്കാൻ തോന്നിയില്ല.
ഗൗരി ഒന്ന് നിശ്വസിച്ച് കൊണ്ട് പറഞ്ഞ് തുടങ്ങി ഈ കല്യാണം നടക്കാൻ ഉണ്ടായ സാഹചര്യവും, സതീശൻ കണ്ണനോട് പണം തിരക്കിയതും, സതീശൻ കല്യാണത്തിന് നിബന്ധിച്ചതും, അവൾ ആത്മത്യക്ക് ശ്രമിച്ചതും അത് കണ്ണൻ കണ്ടതും അടിച്ചതും അതിന് പിന്നാലെ ഉള്ള സതീശന്റെ ഭീഷണിയും, ക്ഷേത്രത്തിൽ വെച്ച് നടന്ന കല്യാണവും അത് ചോദ്യം ചെയ്ത നാട്ടുകാർക്ക് മുന്നിൽ കള്ള കഥ മെനഞ്ഞാ സതീശനെയും സരസ്വദിയേയും ലതയെയും.
പിന്നീട് ഈ വീട്ടിൽ വന്നിട്ട് കണ്ണൻ തയ്യാറാക്കിയ മുദ്ര പേപ്പറിൽ ഇനി താനുമായി സതീശനോ കുടുംബത്തിനോ യാതൊരു ബന്ധവും ഇല്ല എന്ന് ഒപ്പിട്ട് കൊടുത്തതും പണം വാങ്ങി പോയതും ഒക്കെ അവൾ പറഞ്ഞു.
" ചെറിയമ്മക്കും, അമ്മമ്മയ്ക്കും, ചേച്ചിക്കും ഒക്കെ എന്നെ ഇഷ്ടമല്ല എന്നും എന്നോട് വെറുപ്പാണ് എന്നും ഒക്കെ എനിക്ക് പണ്ടേ അറിയുന്ന കാര്യം തന്നെയാണ്, അല്ല അത് അവർ തന്നെ പറഞ്ഞിട്ടും ഉണ്ട്. എനിക്ക് എന്തെങ്കിലും അപകടം വന്നാൽ ആരും ഇല്ലെങ്കിലും എന്റെ കൂടെ അച്ഛൻ കാണും എന്ന് ഒരു വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. ആ അച്ഛ.... അച്ഛനും എന്നെ വേണ്ട എന്നുള്ളത് എനിക്ക്... എനിക്ക് അന്നാ മനസ്സിലായത്.
മാഷിന് അറിയോ ജന്മം തന്ന വെക്തി ഈ ലോകത്ത് ഉണ്ടായിരുന്നിട്ടും, അന്ന്.. അന്ന് ആ മുദ്ര പേപ്പറിൽ അച്ഛൻ... അച്ഛൻ ഒപ്പിട്ടപ്പോൾ ഞാൻ... ഞാൻ തീർത്തും അനാഥയായി. " : എത്ര കരയരുത് എന്ന് കരുതിയിട്ടും അവസാനം ആയപ്പോഴേക്കും അവളുടെ സ്വരം ഇടറി പോയി.
മാഷും കേട്ട കാര്യങ്ങളുടെ നടുക്കത്തിൽ ഇരിക്കുവാണ്. പത്രത്തിലും, കഥകളിലും ഒക്കെ കേട്ട് മറന്നത് പോലെ സ്വന്തം അച്ഛൻ മകളെ പണത്തിനായി ഗുണ്ടക്ക് വിറ്റ കഥ. അന്ന് അതൊക്കെ വായിച്ച് സഹതപിച്ചിരുന്നു എങ്കിൽ ഇന്ന് ഇതാ അത് പോലെ ഒരു അനുഭവത്തിൽ തന്റെ പ്രിയ വിദ്യാർത്ഥിനി.
സതീഷനിൽ നിന്ന് അങ്ങനെ ഒരു പ്രവർത്തിയും അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ആ വീട്ടിൽ ഗൗരിയുടെ അവസ്ഥ അത്ര സുഖകരം അല്ല എന്ന് തനിക്ക് അറിയാമായിരുന്നു എങ്കിലും സതീശൻ ഉണ്ടല്ലോ എന്ന ആശ്വാസം ആയിരുന്നു എന്നാൽ അയാൾ തന്നെ സ്വന്തം മകളെ....!!
പുറത്ത് വെച്ച് കാണുമ്പോഴും മിണ്ടുമ്പോഴും എന്താ മാന്യത മാഷിന് ആ നിമിഷം വല്ലാത്ത വെറുപ്പ് തോന്നി. കൊല്ലാൻ ഉള്ള വെറിയും. സ്വന്തം മകളെ തന്നെ തെരുവ് ഗുണ്ടക്ക് വിറ്റിട്ട് അതിന്റെ പേര് ദോഷവും അവളുടെ തലയിൽ തന്നെ ഇട്ട് നടക്കുന്ന പകൽ മാന്യൻ.
ഏതെങ്കിലും അച്ഛന് സ്വന്തം മകളോട് ഇങ്ങനെ ചെയ്യാൻ കഴിയുമോ....? കഴിയും അതിനുള്ള പ്രധാന ഉദാഹരണം ആണല്ലോ തന്റെ മുന്നിൽ ഇരിക്കുന്നവൾ. കാലം ഇതിനൊക്കെ ഒരിക്കൽ കണക്ക് ചോദിക്കാതെ ഇരിക്കില്ല അദ്ദേഹം ഓർത്തു.
മാഷ് ഒരു അലിവോടെ മുന്നിൽ ഇരിക്കുന്നവളെ നോക്കി. എങ്ങോ ദൃഷ്ടി പതിപ്പിച്ച് ഇരിക്കുവാണ് അവൾ.
" എന്റെ... എന്റെ അമ്മ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ഇങ്ങനെ ഒന്നും വരില്ലായിരുന്നു അല്ലെ മാഷേ...? " : അവളുടെ നോട്ടം മെല്ലെ മാഷിലേക്ക് ആക്കി കൊണ്ട് തിരക്കി.
അത് കേട്ടതും അദ്ദേഹത്തിന് ഉള്ളിൽ ഒരു കല്ല് എടുത്ത് വെച്ച പ്രതീതി ആയിരുന്നു. ഒപ്പം തങ്ങളെ വിട്ട് പോയ പ്രിയപെട്ടവളുടെ മുഖവും ഉള്ളിലേക്ക് ഇരച്ചെത്തി.
" മൊ... മോളെ " : അദ്ദേഹം ഒരു വല്ലായിമയോടെ വിളിച്ചു.
" ഞാൻ... ഞാൻ പെട്ടെന്ന് എന്തോ പറഞ്ഞ് പോയതാ. അല്ല മാഷ് ഇതുവരെ അത് കുടിച്ചില്ലേ....? മാഷ് പ്രോഗ്രാമിന് ചെന്നൈയിൽ അല്ലായിരുന്നോ. എന്നിട്ട് എപ്പോഴാ എത്തിയെ....? " : കണ്ണിൽ നിന്ന് ഒഴുകി വന്ന കണ്ണുനീർ തുടച്ച് കൊണ്ട് വിഷയം മാറ്റാൻ എന്ന പോലെ അവൾ തിരക്കി.
" ഞാൻ ഇന്നലെ വൈകിട്ട് എത്തി മോളെ. ഇന്നലെ രാത്രിയാ ഈ സംഭവങ്ങൾ ഒക്കെ ഞാൻ അറിയുന്നേ. ഞാൻ ചെന്നൈയിൽ നിന്നപ്പോൾ ഇത് പറയാൻ ആയിട്ട് ആയിരിക്കും ആ ഗോപാലൻ എന്നെ കുറെ തവണ വിളിച്ചിരുന്നു പ്രോഗ്രാമിന് ഇടയിൽ എനിക്ക് അതൊട്ട് എടുക്കാനും കഴിഞ്ഞില്ല ഇന്നലെ പിന്നെ എല്ലാം ഒന്ന് ഒതുങ്ങി അവനെ വിളിച്ചപ്പോഴാ അവൻ കാര്യങ്ങൾ ഒക്കെ പറയുന്നത്.
അപ്പോൾ മുതൽ മനസ്സിന് ഒരു സമാധാനക്കേട് ആയിരുന്നു എത്രയും പെട്ടന്ന് നിന്നെ വന്ന് കാണണം എന്ന് കരുതി ഇല്ലെങ്കിൽ മനസ്സ് സമ്മതിക്കില്ല. എനിക്ക് പിന്നെ വീട് അറിയില്ലല്ലോ രാത്രി ആയത് കൊണ്ട് തന്നെ അവനും വരാൻ ഒരു ബുദ്ധിമുട്ട്. പിന്നെ രാവിലെ വരെ എങ്ങനെയോ തള്ളി നീക്കിയത്.
ഞാൻ രാവിലെ ഇറങ്ങിയതാ അപ്പോഴാ അവന് പെട്ടെന്ന് എന്തോ ആവിശ്യം വന്ന് അങ്ങോട്ട് പോയി. പിന്നെ ഞാൻ കവലയിൽ വന്ന് ഇങ്ങോട്ടേക്ക് ഉള്ള വഴിയും ചോദിച്ച് വന്ന്.
ഇതാണ് കാര്യം എന്ന് അറിഞ്ഞിരുന്നു എങ്കിൽ മറ്റെല്ലാം മാറ്റി വെച്ച് ഞാൻ ഇങ് വന്നെഞ്ഞേ. കൃത്യം ഞാൻ പോലും ഇവിടെ ഇല്ലാഞ്ഞ സമയം ആയി പോയല്ലോ കുഞ്ഞേ " : അദ്ദേഹം മുന്നിൽ ഇരിക്കുന്നവളെ വാത്സല്യത്തോടെ നോക്കി കൊണ്ട് ഉള്ളിൽ നിറയുന്ന സങ്കടത്തോടെ പറഞ്ഞു.
ഗൗരിയുടെ ഉള്ളവും സന്തോഷം കൊണ്ട് വിങ്ങി. മുൻപ് പലപ്പോഴും തോന്നിയിട്ടുണ്ട് മാഷിന് തന്നോട് ഒരു പ്രേത്യേക സ്നേഹം ഉണ്ടെന്ന് പക്ഷെ അതൊക്കെ തന്നെ കുഞ്ഞിലേ മുതൽ കാണുന്നത് അല്ലെ എന്ന് കരുതി പിന്നെ അമ്മയും മാഷിന്റെ വിദ്യാർത്ഥിനി ആയിരുന്നല്ലോ അപ്പൊ അതിന്റെ ഒരു സ്നേഹവും കൂടി ആയിട്ടേ കരുതിയിട്ടുള്ളു.
എന്നാൽ ഇപ്പോൾ മനസ്സിലാകുന്നുണ്ട് ഈ സ്നേഹത്തിന്റെ മൂല്യം. തന്റെ കാര്യം അറിഞ്ഞപ്പോൾ മുതൽ മനസ്സ് വേവലാതി പെട്ടതും തനിക്ക് വേണ്ടി പ്രോഗ്രാം പോലും കളഞ്ഞിട്ട് വന്നെഞ്ഞേ എന്ന് പറയുന്നു. ഒരു നിമിഷം അവൾ സതീശനെ കുറിച്ച് ഓർത്തു.
ഇല്ല, ഒരിക്കലും അച്ഛൻ തനിക്ക് വേണ്ടി അങ്ങനെ ഒന്നും ചെയ്തിട്ടില്ല. ഇനി ഒട്ട് ചെയ്യാത്തും ഇല്ല. എന്തിന് ഒരു ആശ്വാസത്തിന് പോലും അങ്ങനെ ഒരു വാക്ക് തന്നോട് പറഞ്ഞിട്ടില്ല.
അന്ന് ആദ്യമായി അവൾ സതീശൻ എന്ന വ്യക്തിയിലെ അച്ഛനെ അളക്കാൻ തുടങ്ങി. അയാളിലെ മനുഷ്യത്വത്തേ അളക്കാൻ തുടങ്ങി.....!!!
തുടരും........
#നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #love #💞 പ്രണയകഥകൾ
88 likes
16 comments • 11 shares