ᴄᴏɴꜰᴜꜱᴇᴅ ꜱᴏᴜʟ💫
2K views • 1 days ago
നിഴലായി വന്നവൾ
വിധി എഴുതിയ ഒരു അപൂർവ പ്രണയം... 🖤
Part 2
"സർ... എന്നെ ആരും നിർബന്ധിച്ചിട്ടില്ല."
വിറയുന്ന ശബ്ദത്തിലായിരുന്നു വൃന്ദയുടെ മറുപടി.
ക്യാബിന് പുറത്തുനിന്നിരുന്ന വിഷ്ണു ആശ്വാസത്തോടെ ഒന്ന് ശ്വാസം വിട്ടു.
ശരത്ചന്ദ്രൻ കുറച്ചുനേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
"ശരി..."
അദ്ദേഹം ശാന്തമായി പറഞ്ഞു.
"ഇത് നിന്റെ തീരുമാനമാണെങ്കിൽ എനിക്ക് എതിർപ്പില്ല."
ഒരു നിമിഷം നിർത്തിയ ശേഷം അദ്ദേഹം വീണ്ടും തുടർന്നു.
"പക്ഷേ, ഒരു കാര്യം വ്യക്തമായി പറയട്ടെ."
വൃന്ദ ശ്രദ്ധയോടെ അദ്ദേഹത്തെ നോക്കി.
"ഈ വിവാഹം എനിക്ക് വേണ്ടിയല്ല..."
"എന്റെ മകൾക്ക് വേണ്ടിയാണ്."
"അവൾക്ക് നിന്നെ സ്വീകരിക്കാൻ കഴിയണം. നിനക് അവളെയും.
വൃന്ദ ചെറുതായി തലയാട്ടി.
"ശരി സർ."
അവളുടെ മനസ്സിൽ തെളിഞ്ഞത് ആ വലിയ വീടും ആഡംബര ജീവിതവും മാത്രമായിരുന്നു.
അതേസമയം...
ടക്... ടക്...
ക്യാബിന്റെ വാതിലിൽ ആരോ മുട്ടി.
"Come in."
വാതിൽ തുറന്ന് ഒരു പതിനാലുകാരി അകത്തേക്ക് കയറി.
സ്കൂൾ യൂണിഫോമിലായിരുന്നു അവൾ.
"അച്ഛാ..."
ആ വിളി കേട്ട നിമിഷം തന്നെ ശരത്ചന്ദ്രന്റെ മുഖത്തെ ഗൗരവം മാഞ്ഞു.
"മീനൂട്ടി... നീ എപ്പോഴെത്തി?"
"ഇപ്പോഴാ..."
അവൾ ചെറുചിരിയോടെ മറുപടി നൽകി.
"ഡ്രൈവർ അങ്കിൾ താഴെ കാത്തുനിൽക്കുകയാണ്."
"അഞ്ച് മിനിറ്റ്... അച്ഛൻ വന്നോളാം."
"മ്മ്..."
അപ്പോഴാണ് മീനാക്ഷിയുടെ കണ്ണുകൾ വൃന്ദയിലേക്ക് പതിഞ്ഞത്.
ഒരു നിമിഷം അവൾ വൃന്ദയെ നോക്കി.
വൃന്ദയും അവളെ നോക്കി.
പക്ഷേ...
ആരും ഒന്നും പറഞ്ഞില്ല.
"അച്ഛാ... ഞാൻ പുറത്തിരിക്കാം."
അതും പറഞ്ഞ് മീനാക്ഷി പുറത്തേക്ക് നടന്നു.
മകൾ പോയതും ശരത്ചന്ദ്രൻ പതിയെ കസേരയിലേക്ക് ചാരിയിരുന്നു.
"വൃന്ദാ..."
"ഈ ആഴ്ച ഒരുദിവസം നിങ്ങൾ എന്റെ വീട്ടിലേക്ക് വരണം."
"എനിക്ക് മീനൂട്ടിക്ക് നിന്നെ നേരിട്ട് പരിചയപ്പെടുത്തി കൊടുക്കണം."
"നിങ്ങൾ രണ്ടുപേരും തമ്മിൽ സംസാരിക്കണം."
"എന്റെ മകളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടേ ഈ വിവാഹത്തെക്കുറിച്ച് ഞാൻ ഒരു അന്തിമ തീരുമാനം എടുക്കൂ."
"അവൾ സമ്മതിച്ചാൽ മാത്രമേ ഈ വിവാഹം നടക്കൂ."
ശരത്ചന്ദ്രന്റെ ആ വാക്കുകൾ കേട്ട് വിഷ്ണു നിർബന്ധിച്ച് ഒരു പുഞ്ചിരി വരുത്തി.
"ശരി സർ... ഞങ്ങൾ വരാം."
ക്യാബിനിൽ നിന്ന് പുറത്തിറങ്ങിയ വൃന്ദ പതിയെ ചോദിച്ചു.
"വിഷ്ണുവേട്ടാ... ആ കൊച്ചിന് എന്നെ ഇഷ്ടമായില്ലെങ്കിലോ ?"
വിഷ്ണു ചെറുതായി ചിരിച്ചു.
"അത് ഓർത്ത് നീ പേടിക്കണ്ട.പിള്ളേരെ കയ്യിലെടുക്കാൻ ആണോ പാട്?എല്ലാം നമ്മുടെ പ്ലാൻ പോലെ തന്നെ നടക്കും."
വൃന്ദയും ഒരു പുഞ്ചിരിയോടെ അവനൊപ്പം നടന്നു.
പക്ഷേ...
അവർ രണ്ടുപേരും അറിയാതെ...
ക്യാബിന്റെ ഗ്ലാസ് വിൻഡോയിലൂടെ ശരത്ചന്ദ്രൻ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
(തുടരും...)
#📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ
22 likes
14 shares